Saturday, March 09, 2019

ഹരേ ഗുരുവായൂരപ്പാ...ശരണം.....
ഇന്ന് ഉച്ചപൂജക്ക് ഒരു തൃക്കൈയ്യിൽ വെണ്ണയും മറ്റേ തൃക്കെയ്യിൽ പൊന്നോടകുഴലും പിടിച്ച്...ചുറ്റും വെള്ളപൂക്കളുടെ ഉണ്ട മാലായാൽ അലങ്കരിച്ച്...... ഗോപികമാർ വെണ്ണക്കളൻ എന്ന് പരാതി പറഞ്ഞപ്പോൾ യശോദയുടെ മുന്നിൽ നിൽക്കുന്ന നിഷ്കളങ്ക ഭാവമാണോന്ന് തോന്നി പോകും .... ഹരേ ഹരേ..... ഗുരുവായൂരപ്പ.....
ഭക്തന്റെ നിഷ്കളങ്ക മനസ്സല്ലെ വെണ്ണ.. അതിനെയല്ലെ ഭഗവാൻ മോഷ്ടിച്ചത്.... ആ ചിത്തത്തിൽ എന്നും സന്നിഹിതനാവാൻ ഭഗവാൻ കൊതിച്ചു... ഹരേ ഹരേ......
ശങ്കരഭഗവൽപാദരുടെ മുമ്പിൽ എത്തിയ ഹസ്താമലകനെ കണ്ട് ഒരു നിമിഷം ആചാര്യസ്വാമികൾ " വിചാര: ചാരുലോചനമം" എന്ന വസ്ഥയിൽ ആയി.... നമ്മൾക്ക് ഇഷ്ടപ്പെട്ട വ്യക്തി സ്ഥലം സാധനം ഇവയൊക്കെ കണ്ടാൽ എല്ലാം മറക്കുന്നവസ്ഥ.... ആ കുട്ടിയുടെ ഹൃദയത്തിൽ ജ്ഞാന ഗംഗയാൽ സമ്പുഷ്ടമായ തടാകം ഉണ്ട് അത് പുറത്തേക്ക് വരുവാൻ ഉദ്യമിക്കുന്നതായി ആചാര്യസ്വാമികൾക്ക് തോന്നിയത്രെ! ആ കുട്ടിയുടെ കർണ്ണത്തിൽ ആചാര്യസ്വാമിയുടെ ചോദ്യം പതിച്ചു അതിൽ അത്യാഹ്ലാദനായ ബാലൻ പറയുന്ന പതിനാല് ശ്ലോകമാണ് ഹസ്താമലക ഗീതം..... അദ്ധ്യാത്മിക സാധനയെ കൈകളിൽ നെല്ലിക്ക പോലെ കൊണ്ട് നടക്കുന്ന മഹാത്മാവാണ് ഹസ്താമലകൻ.... നാളെ ആചാര്യസ്വാമികളുടെ ചോദ്യത്തെ പറ്റി നമ്മൾക്ക് ചിന്തിക്കാം......
ഗുരുവായൂരപ്പന്റെ പാദത്തിൽ സമർപ്പിച്ചു കൊണ്ട്... എവർക്കും വാതാലേശന്റെ കുളിർക്കാറ്റ് അനുഭവവേദ്യമാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്... ഹരേ ഹരേ....sudhir

No comments:

Post a Comment