Sunday, July 05, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) മുപ്പത്തിമൂന്നാം ദിവസം. (2026 ജൂലായ് 03) ധർമ്മചിന്ത അനുശാസിക്കുന്നത് ഉപരിപ്ലവമായ ശരീരതല്പര്യങ്ങളെ അതിക്രമിക്കാനാണ്. വൈവിദ്ധ്യമാർന്ന സകല പ്രപഞ്ചത്തിനും സാരമായി പരിലസിക്കുന്ന തത്ത്വം ശരീര മനോ ബുദ്ധി ഇന്ദ്രിയങ്ങൾക്കതീതമാണെന്ന തിരിച്ചറിവിൽ ഈ തിർത്ഥയാത്ര ഏറെ സഞ്ചരിക്കാനുണ്ട്. ഇത് ഭാരതീയൻ്റെ ശാശ്വതമൂല്യമാണ്, സാർവ്വലൗകികവുമാണ്. അഭയം തേടിയ പ്രാവിനോട് ശിബി ചക്രവർത്തി കാണിച്ച ത്യാഗം ഈയൊരു ശാശ്വതമൂല്യത്തിൽ അടിയുറച്ചതാണ്. ശ്രീരാമചന്ദ്രപ്രഭു വിഭീഷണന് അഭയം നല്കിയതും ആ നിഷ്ഠയാലാണ്. "അഭയം സർവ്വഭൂതേഭ്യോ ദദാമ്യേതദ് വ്രതംമമ " യശസ്സ് ഈ മൂല്യങ്ങളിലാണ്, അത് ശാശ്വതമായ സ്വാസ്ഥ്യവും ആനന്ദവും നൽകട്ടെ എന്നാശംസിച്ചു കൊണ്ട് സ്വാമിജി കഥയിലേക്കു പ്രവേശിക്കുന്നു. ജനകസഭയിൽ ശ്വേതകേതുവിനോടൊപ്പമെത്തിയ അഷ്ടാവക്രൻ, ബന്ദി (വന്ദി) യുമായി ഗൗരവാവഹമായ ചർച്ച നടത്തി. വസ്തുതകൾ, ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ ഉൾക്കൊള്ളിച്ചുള്ള ശ്ലോകങ്ങളാണ് പരസ്പരം ഉന്നയിക്കുക. പതിമൂന്നാമത്തെ ഘട്ടത്തിൽ ശ്ലോകം പാതിയിൽ മുറിഞ്ഞ ബന്ദി പരാജിതനായി. അഷ്ടാവക്രൻ അത് പൂർത്തിയാക്കിക്കൊണ്ട് വിജയിയായി. മുൻപ് വാദത്തിൽ തോറ്റവരെ നദിയിൽ മുക്കിക്കൊന്നതിൻ്റെ രഹസ്യം ബന്ദി വെളിപ്പെടുത്തുന്നു. തൻ്റെ പിതാവ് വരുണൻ നടത്തുന്ന സത്രത്തിൽ പങ്കാളികളാവാനാണ്, താൻ അവരെ അയച്ചിരുന്നത്. അഷ്ടാവക്രൻ നിർദ്ദേശിച്ച വിധിപ്രകാരം പരാജിതനായ ബന്ദിയെ ജലത്തിൽ തള്ളിയിട്ടു; വരുണപുത്രന് അതിൽ അപായമില്ല. കഹോഡൻ ഉൾപ്പടെ എല്ലാവരും തിരിച്ചെത്തി. മകനെ പ്രതി തനിക്കുള്ള അഭിമാനം കഹോഡൻ പ്രകാശിപ്പിച്ചു. സന്തുഷ്ടനായ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് അഷ്ടാവക്രൻ മധുവില തീർത്ഥത്തിൽ മുങ്ങി, തൻ്റെ വൈരൂപ്യമകറ്റി. തുടർന്ന് അനേകം പുണ്യ തീർത്ഥങ്ങളിൽ സ്‌നാനം ചെയ്ത് അവർ സ്ഥൂലശിരസ്സിൻ്റെ ആശ്രമത്തിലെത്തി. മാനവും ക്രോധവും അവിടെ ഉപേക്ഷിക്കണമെന്നാണ് നിർദ്ദേശം. തുടർന്ന് രൈഭ്യൻ്റെ ആശ്രമത്തിലെത്തുന്നു. ഗുരുവിൻ്റെ കീഴിൽ സാമ്പ്രദായികമായി നേടേണ്ട വേദജ്ഞാനം, തപസ്സു കൊണ്ടു നേടാൻ ശ്രമിക്കുകയാണ് ഭരദ്വാജ മഹർഷിയുടെ പുത്രനായ യവക്രീതൻ. ഗത്യന്തരമില്ലാതെ ഇന്ദ്രൻ അതിനുള്ള വരം നല്കുന്നുണ്ടെങ്കിലും ഇതല്ല ശ്രേയസ്സിൻ്റെ മാർഗ്ഗമെന്ന് ഉപദേശിക്കുന്നു. അഹങ്കാരിയായ യവക്രീതൻ രൈഭ്യമുനിയുടെ മരുമകളെ അപമാനിക്കാൻ ശ്രമിക്കുന്നു. രൈഭ്യമുനിയാൽ ഹനിക്കപ്പെടുന്നു. ശാപഗ്രസ്തനായ രൈഭ്യനും മകൻ്റെ കൈകളാൽ ഹനിക്കപ്പെടുന്നു. പിന്നീട് കൊല്ലപ്പെട്ടവരെല്ലാം പുനർജനിക്കുകയും, ശ്രേയസ്സിൻ്റെ മാർഗ്ഗം തെളിഞ്ഞു കിട്ടുകയും ചെയ്യുന്നുണ്ട്. അദ്ധ്യാത്മിക വിഷയങ്ങളിൽ പ്രത്യേകിച്ചും വിനയാന്വിതനായി സ്വാംശീകരിക്കുന്നതിനു പകരം മറ്റു സംവിധാനങ്ങളെ ആശ്രയിക്കുന്നതിൻ്റെ അപകടം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തരദിക്കിലേക്കു തുടർന്ന യാത്രയിൽ യക്ഷ രാജാവ് കുബേരൻ്റെ ആസ്ഥാനം കാണുന്നു. പെട്ടെന്ന് ഏറെ പ്രതികൂലമായ ഒരു കാലാവസ്ഥാ പ്രതിസന്ധി നേരിടേണ്ടി വന്നു. അതും മറികടന്ന് തുടർന്ന യാത്രയിൽ, കൃതയുഗത്തിൽ ഭാരം വർദ്ധിച്ച് താണുപോയ ഭൂമിയെ വിഷ്ണു വരാഹമായി അവതരിച്ച് ഒറ്റ തേറ്റ കൊണ്ട് പൊക്കി പുനസ്ഥാപിക്കുന്ന രൂപത്തെ സുവർണ്ണ ചിറകുള്ള ഗരുഡനോടൊപ്പം നന്ദനത്തിൽ നിന്നു കാണുന്നു. മോഹാലസ്യപ്പെട്ടു വീണ പാഞ്ചാലിയെ ബാധിച്ച രക്ഷസ്സുകളെ ധൗമ്യമുനി അകറ്റുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 03.07.2026
Time and space. These are not the exact same thing, but they are inseparable facets of a single, four-dimensional structure called spacetime. Before Albert Einstein published his theory of special relativity in 1905, classical physics treated space as a static, three-dimensional stage and time as a completely separate, universal clock ticking at the same rate for everyone. Modern physics proves they are deeply interwoven, yet they retain distinct properties. The Connection: Spacetime In our universe, you cannot change your position in space without also moving through time, and vice versa. Physicists use the speed of light as a conversion factor to stitch them together into a single mathematical fabric. The Cosmic Trade-Off: You have a fixed maximum speed through spacetime (the speed of light). If you are sitting perfectly still, you are moving through the time dimension at maximum speed. If you start moving rapidly through space, your motion through time must slow down. This phenomenon is known as time dilation. Gravity and Bending: Massive objects like planets and stars warp the fabric of spacetime. This warping doesn't just bend the physical space around the object (causing gravity); it also physically stretches time, causing clocks to tick slower near heavy cosmic bodies. The Core Differences While they are part of the same coin, space and time operate differently under the laws of physics: Space Dimensions (3) Time Dimension (1) Freedom of Motion You can move forward, backward, left, right, up, and down at will. You can only move in one direction: forward into the future. Causality Changing your location in space does not automatically disrupt the sequence of cause and effect. Time strictly governs causality; a cause must always precede an effect. Measurement Measured as distance using spatial coordinates (intervals of length/meters). Measured as duration using temporal intervals (seconds/hours). Think of them like the length and width of a piece of fabric. Length is not width, but you cannot have a two-dimensional sheet without both. Similarly, space and time are distinct directional components of the single universe we live in.

Saturday, July 04, 2026

*_"വെള്ളപ്പൊക്കം വരുമ്പോൾ മീൻ ഉറുമ്പുകളെ തിന്നും വെള്ളം വറ്റുമ്പോൾ ഉറുമ്പുകൾ മീനെ തിന്നും. ജീവിതം എല്ലാവർക്കും അവസരം നൽകും, അവരവരുടെ ഊഴത്തിനായി കാത്തിരിക്കണമെന്നുമാത്രം !"_* ഇതൊരു വലിയ പാഠമാണ്. 🌊 *ജീവിതത്തിന്റെ ഊഴം* 1. *വെള്ളപ്പൊക്കം* = നിന്റെ കാലം. നിനക്ക് അനുകൂലമായ സാഹചര്യം. ആ സമയത്ത് നീ ഉയരും. 2. *വെള്ളം വറ്റൽ* = ബുദ്ധിമുട്ടിന്റെ കാലം. അന്ന് മറ്റൊരാൾ ഉയരും. *വൈരാഗ്യവും പൂർണ്ണതയും* . *പൂർണ്ണമായി ജീവിച്ചവന്* മാത്രമേ ഊഴം വരാത്തപ്പോൾ കാത്തിരിക്കാനുള്ള ക്ഷമയും, ഊഴം വരുമ്പോൾ അഹങ്കരിക്കാത്ത വൈരാഗ്യവും ഉണ്ടാകൂ. മീനും ഉറുമ്പും രണ്ടും ആവശ്യമാണ്. ആരും സ്ഥിരമായി "മീനോ" "ഉറുമ്പോ" അല്ല. സമയം മാറും. നദി ഉയരും. നദി വറ്റും. *നമുക്ക് ചെയ്യാൻ പറ്റുന്നത്* *കാത്തിരിക്കുക* + *തയ്യാറാകുക* നിന്റെ വെള്ളപ്പൊക്കം വരുമ്പോൾ മീനെപ്പോലെ നീന്താൻ പഠിക്കണം. ഉറുമ്പിന്റെ കാലത്ത് നിലനിൽക്കാൻ പഠിക്കണം. *"മറ്റൊരാളുടെ തകർച്ചയ്ക്ക് കാരണമായതൊന്നും ചെയ്യരുത്"* ഊഴം നിന്റേതല്ലാത്ത സമയത്ത് മറ്റുള്ളവരുടെ ഊഴം തടയാനും നോക്കരുത്. കാരണം നിന്റെ ഊഴം വരുമ്പോൾ അതേ നിയമം നിന്നെയും സംരക്ഷിക്കും. ജീവിതം നീതിയുള്ളതാണ്. വെറുതെ വൈകും, പക്ഷേ വരും.
*ഈ ലോക ജീവിതത്തിൽ ഒരിക്കൽ എങ്കിലും സ്വയം അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പ്രശ്നങ്ങളിലൊ, പ്രയാസങ്ങളിലൊ ഒക്കെ അകപ്പെട്ട് പോകാത്തവർ വളരെ കുറവാണ്. ഇത്തരം സന്ദർഭങ്ങളിൽ നാമെല്ലാം എത്രയൊക്കെ അനുഭവസമ്പത്തും പഠിപ്പും പണവും ആരോഗ്യവും ബന്ധു - സുഹൃത്ത് വലയവും ഉള്ളവർ പോലും കടുത്ത മാനസിക സമ്മർദ്ദത്തിൽ പെട്ടുപോകുന്നത് തികച്ചും സ്വാഭാവികം മാത്രം. അത്തരം അവസരങ്ങളിൽ നാം എത്രയൊക്കെ തിരിച്ചറിവുള്ളവർ ആണെങ്കിൽ പോലും അരുതാത്തത് ഒക്കെ ചെയ്തു പോകും, എന്നാൽ അറിയാമെങ്കിൽ പോലും അത്യാവശ്യംചെയ്യേണ്ട കാര്യങ്ങൾ പലതും വേണ്ടസമയത്തു ചെയ്യുകയുമില്ല. ആകസ്മികതയുടെ മുന്നിൽ പകച്ചു നിൽക്കുന്നതിലോ, പരിഭ്രാന്തർ ആകുന്നതിലോ പലപ്പോഴും കാര്യമില്ല എന്നൊക്ക എല്ലാവർക്കും വേദികളിൽ പ്രസംഗിക്കാം, എന്നാൽ പ്രശ്ന ബാധിത സമയത്ത് കൃത്യമായി ആലോചിച്ചു ഉചിതമായ ഉപായം പ്രവർത്തി പഥത്തിൽകൊണ്ടുവരാൻ തികഞ്ഞ ആത്മ നിയന്ത്രണം ഉള്ളവർക്ക് മാത്രമേ പലപ്പോഴും സാധിക്കാറുള്ളു. ജീവിതത്തിൽ അരുചികരമായ അനുഭവങ്ങൾ വരുമ്പോൾ മനുഷ്യരുടെ പ്രതികരണം പല തരത്തിൽ ആയിരിക്കും. മനസ്സിലെ വിഷമവും, നിരാശയും, ദേഷ്യവും, ആത്മനിന്ദയുംഎല്ലാം മുഖത്തും വാക്കുകളിലും പ്രവർത്തികളിലും പ്രതിഫലിക്കുന്നത് സ്വാഭാവികം മാത്രം. അപ്രതീക്ഷിതമായി അധിക ധനം, ശാരീരിക അധ്വാനം, വിലപ്പെട്ട സമയം ഒക്കെ ചെലവഴിക്കേണ്ടി വരുന്ന സങ്കടം ആരുടേയും മനസ്സിനെ തികച്ചും ആസ്വസ്ഥമാക്കും. പരിസരം പോലും മറന്ന് നാം സഹയാത്രികരെയും, ബന്ധുക്കളെയും, സുഹൃത്തുക്കളെയുമെല്ലാം ദൗർഭാഗ്യ സമയത്തെ പഴിക്കുന്നതിനോടൊപ്പം കുറ്റപ്പെടുത്തും. സത്യത്തിൽ സംഭവിച്ച കാര്യങ്ങളേ കൃത്യമായി വിശകലനം ചെയ്യുകയും, എങ്ങനെ പ്രശ്ന പരിഹാരം ആവാം എന്ന് ആലോചിക്കുകയും, ആവശ്യമെങ്കിൽ വിദഗ്ധരുടെഉപദേശം തേടി, സ്ഥിര - സൗമ്യ ബുദ്ധിയോടെ വീഴ്ചയിൽ നിന്ന് എത്രയും വേഗം കരകയറാൻ ശ്രമിക്കുകയാണ് വേണ്ടത്. ജീവിതത്തിൽ പലരും വീണിടത്തു നിന്ന് കരകയറാത്തതിന്റെ കാരണം കുഴിയുടെ ആഴമോ വീഴ്ചയുടെ ആഘാതമോ ഒന്നും കൊണ്ടല്ല, വീഴ്ചയിൽ സ്വന്തം മനസ്സ് മരവിച്ചു പോകുന്നത് കൊണ്ട് മാത്രമാണ്. പലപ്പോഴും ഒന്ന് വേറിട്ട വഴിയിലൂടെ ശ്രമിച്ചാൽ കരകയറാവുന്ന, തീരാവുന്ന പ്രശ്നങ്ങളെ മുന്നിൽ ഉണ്ടാകൂ, തന്റെ സഹായത്തിന് മാറ്റാരെയെങ്കിലും പ്രതീക്ഷിക്കുന്നതും തികഞ്ഞ വിഡ്ഢിത്തം തന്നെയാണ്. കൂടെനടക്കുന്ന പലരും പലപ്പോഴും അവരവരുടെ ക്ഷേമ സുഖങ്ങളിൽ മാത്രം അഭിരമിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും....!*

Thursday, July 02, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) മുപ്പത്തിഒന്നാം ദിവസം. (2026 ജൂലായ് 01) പഴയതൊക്കെ നിന്ദനീയം എന്ന ഒരു ആഖ്യാനം ഉണ്ടാക്കുന്നതിൽ ഇക്കാലത്തെ വിദ്യാഭ്യാസ രീതി വിജയിച്ചിരിക്കുന്നു. ജിജ്ഞാസുക്കൾ ഇതിഹാസ കാലത്തെ സാമൂഹ്യ വ്യവസ്ഥിതി പഠിക്കണം, അതിൽ ചാതുർവർണ്യത്തിനുള്ള പ്രാധാന്യം പരിഗണിക്കണം. ലോകത്താകെ സാമൂഹ്യ വ്യവസ്ഥയെ നിലനിർത്തിപ്പോരുന്നത് നാലു തരം ദൗത്യങ്ങളാണ്. അതിൽ ആദ്യത്തേത് അറിവാണ്. അത് ബ്രാഹ്മണത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിവ്, ജ്ഞാനം, വിദ്യാഭ്യാസം, പരിശീലനം, മാർഗ്ഗദർശനം എന്നീ തലങ്ങളിൽ ഇന്നും അത് പ്രസക്തമാണ്. മനസ്സിൻ്റെ ഗുണം വെച്ച് ജന്മനാ ചിലർക്ക് ഇതിനൊക്കെ ഒരു സവിശേഷ വാസനാബലം ഉണ്ടാവും, "..... ഗുണകർമ്മ വിഭാഗശ:" എന്ന അടിസ്ഥാനത്തിൽ. അറിവിൻ്റെ സ്വീകരിക്കൽ, സ്വാംശീകരിക്കൽ, പങ്കുവെയ്ക്കൽ, ബ്രാഹ്മണ വർണ്ണത്തിൻ്റെ ധർമ്മമാണ്. രണ്ടാമത്, സംരക്ഷണച്ചുമതല, ഭരണ നിർവ്വഹണം എന്നിവയിൽ നിപുണരായവരെ അതിനു നിയോഗിക്കുന്നു. അതിന് പ്രേരണയാവേണ്ടത് ക്ഷാത്രവീര്യമാണ്. അന്ത:കരണ പ്രകൃതം രജോഗുണത്താൽ പ്രബലമായിരിക്കും. രണ്ടാമത് സത്വഗുണവും മൂന്നാമത് തമസ്സുമാവും അവരുടെ സ്വഭാവം. ഉല്പാദനം, കൃഷി, സംസ്കരണം, വാണിജ്യം,വ്യവസായം, ഗതാഗതം, ആശയവിനിമയം തുടങ്ങിയവയെ വൈശ്യവൃത്തി എന്ന മൂന്നാമത്തെ വിധാനമായി കാണാം. ഇവിടെയും മുന്തി നിൽക്കുന്നത് രജോഗുണം തന്നെ. രണ്ടാമതായി തമോഗുണവും. നാലാമതായി ശുശ്രൂഷ, സേവനം, തുടങ്ങിയവ എല്ലാവർക്കും ആവശ്യമായി വരുന്നു. തമസ്സ് മുന്നിട്ടു നിൽക്കുന്ന ഈ മേഖലയുടെ സാന്ത്വനം എല്ലാവരും തേടുന്നതാണ്. ഇപ്രകാരം സമാജത്തെ ഒരു ശരീരമായി പരിഗണിച്ചാൽ, ശിരസ്സ്, (ബ്രാഹ്മണർ) കൈകൾ, (ക്ഷത്രിയർ) തുടകൾ,(വൈശ്യർ) പാദങ്ങൾ (ശൂദ്രർ)-- ഇവയൊക്കെ അവിഭാജ്യമായി നിലകൊള്ളുന്നു. ഈ സമഷ്ടി ശരീരത്തിൽ ഉച്ചനീചത്വങ്ങൾ ആരോപിച്ച് പുച്ഛിക്കാതിരുന്നാൽ മതി. ക്ഷത്രിയത്വത്തിന് എപ്പോഴും അധികാരത്തിൻ്റെ പിൻബലം ഉണ്ടായിരിക്കും. അത് ബ്രാഹ്മണ്യത്തെ അതിക്രമിക്കാനും അവഗണിക്കാനും കാരണമാവുമ്പോൾ താളക്കേടുകൾ ഉണ്ടാവും. ദുഷിക്കപ്പെട്ട ഈ ക്ഷത്രിയത്വത്തെ ഹനിക്കുകയാണ് പരശുരാമദൗത്യം. ധനസംബന്ധിയായ ഔദ്ധത്യം വൈശ്യരിൽ വരുമ്പോഴുമൊക്കെ ഈ താളം ഭഞ്ജിക്കപ്പെടുന്നു; പുന:സ്ഥാപനദൗത്യം അവതാരങ്ങളായി തുടരുന്നു. ശേഷം തൻ്റെ തേജസ്സിനെ ശ്രീരാമനിൽ സമർപ്പിച്ച് ഭാർഗ്ഗവൻ പിൻവാങ്ങുന്നു. യുധിഷ്ഠിരൻ്റെ സങ്കടം അവരർഹിക്കാത്തതാണ്, നമ്മൾ ഇടപെടണം എന്നാണ് സാത്യകി ബലരാമനെ പിൻതുണച്ച് വാദിക്കുന്നത്. കാമം, ഭയം, ലോപം ഇവകൊണ്ടൊന്നും ധർമ്മത്തെ വെടിയുന്ന ആളല്ല ധർമ്മപുത്രർ. കുറച്ചുകാലംകൂടി നമ്മൾ കാത്തിരിക്കണം എന്ന കൃഷ്‌ണൻ്റെ വാക്കുകൾ യുധിഷ്ഠിരനെ സന്തുഷ്ടനാക്കി. സത്യധർമ്മങ്ങൾ രാജ്യത്തിലുപരിയായി കാണുന്ന എന്നെ, മാധവാ നീ അറിയുന്നു എന്ന് ആശ്വസിക്കുന്നു. വിക്രമത്തിനുള്ള കാലം വരും എന്നു പറഞ്ഞ് അവരെ മടക്കി അയക്കുന്നു. തുടരുന്ന യാത്രയിൽ പയോഷ്ണി നദിയും ഗയൻ്റെ യാഗഭൂമിയും നർമ്മദയും കടന്ന് ശര്യാതി രാജാവിൻ്റെ യജ്ഞസ്ഥലിയിൽ എത്തി. ച്യവനമഹർഷിയുമായി ബന്ധപ്പെട്ട കഥ പറഞ്ഞു തുടങ്ങി. ഭൃഗു പുത്രനായ ച്യവനമഹർഷി കഠിനമായ തപസ്സിലേർപ്പെട്ടു. വല്മീകം മൂടി വള്ളിപ്പടർപ്പുകൾ പടർന്ന രൂപത്തിലായി. പരിവാരങ്ങളുമായി വിനോദാർത്ഥമെത്തിയ ശര്യാതി രാജാവിൻ്റെ പുത്രി സുകന്യ കൗതുകം കൊണ്ട് വല്മീകത്തിലൂടെ കണ്ടത് ജ്വലിക്കുന്ന മിഴികളെന്നറിയാതെ കമ്പുകൊണ്ടു കുത്തി. വേദനയിൽ നീറിയ ച്യവനമഹർഷി രാജാവിൻ്റെ പടയാളികളുടെ ശരീരവേഗങ്ങളെ ബന്ധിച്ചു. വിവരമറിഞ്ഞ രാജാവ് ക്ഷമാപണവുമായെത്തി. സൗന്ദര്യത്തിൽ അഭിമാനിച്ചിരുന്ന സുകന്യയെ, ച്യവനമഹർഷിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തു. ഒരിക്കൽ അശ്വിനികുമാരന്മാർ ആശ്രമത്തിൽ കാണാനിടയായ സുകന്യയുടെ സൗന്ദര്യത്തിൽ ആകർഷിതരായി. ഈ സൗന്ദര്യം വൃഥാവിലാവാതിരിക്കാൻ തങ്ങളിലൊരാളെ വിവാഹം ചെയ്യാൻ അഭ്യർത്ഥിച്ചു. സുകന്യയുടെ മനശ്ചാഞ്ചല്യമില്ലായ്മയിൽ പ്രീതരായ അശ്വനികുമാരന്മാർ, തങ്ങളോടൊപ്പം ച്യവനമഹർഷിയും സരസ്സിൽ മുങ്ങി നിവർന്ന്, ഒരേ രൂപസൗകുമാര്യത്തോടെ വരുന്ന മൂന്നു പേരിൽ ഒരാളെ സ്വീകരിക്കണം എന്ന പരീക്ഷണം ഏർപ്പെടുത്തി. വ്രതനിഷ്ഠയുടെ ബലത്താൽ സുകന്യ ച്യവനമഹർഷിയെ വരിക്കുന്നു. രൂപസൗകുമാര്യം നേടിയതിൽ സംപ്രീതനായ ച്യവനമഹർഷി അശ്വനികുമാരന്മാരെ യാഗത്തിൽ സോമപാനാർഹരാക്കി. ഇതിൽ കൂപിതനായ ദേവേന്ദ്രൻ വജ്രായുധവുമായി മഹർഷിയുടെ നേർക്കു തിരിഞ്ഞു. ച്യവനമഹർഷി ആ കൈ സ്‌തംഭിപ്പിച്ചു. ഇന്ദ്രനെ നേരിടാൻ മദനൻ എന്ന ഘോരരൂപിയെ സൃഷ്ടിച്ചു. ദേവേന്ദ്രൻ വിനയാന്വിതനായി, പരാജയം സ്വീകരിച്ചു. അശ്വനികുമാരന്മാരെ സോമപാനാർഹരാക്കി അംഗീകരിച്ചു. ശര്യാതിയുടെ യശസ്സ് വർദ്ധിപ്പിക്കാനുള്ള യാഗം അദ്ദേഹത്തെ സന്തുഷ്ടനാക്കി. മദനനെ മദമാക്കി മാറ്റി, മദ്യം, ചൂതുകളി, നായാട്ട്, വ്രതനിഷ്ഠയില്ലാത്ത സ്ത്രീ എന്നിവയിൽ ബന്ധിച്ചു. മാമുനി സ്‌നാനം ചെയ്ത സരസ്സ്, സൈന്ധവ പർവ്വതം എന്നിവയും കടന്ന് മാന്ധാതാവ് ദാനം നിർവ്വഹിച്ച സ്ഥലത്തെത്തി. മാന്ധാതാവിൻ്റെ കഥയാണ് തുടർന്നു വരുന്നത്. ഇക്ഷ്വാകു വംശത്തിലെ പ്രതാപശാലിയായ രാജാവ് യുവനാശ്വന് സന്തതികൾ ഉണ്ടായിരുന്നില്ല. കാനനത്തിൽ ഭാര്യാസമേതം തപസ്സിനെത്തിയ രാജാവിനെ സഹായിക്കാൻ, രാജ്ഞിക്കു വേണ്ടി മഹർഷിമാർ സജ്ജമാക്കിയ മന്ത്ര പൂരിതമായ ജലം അറിയാതെ രാജാവ് പാനം ചെയ്യുന്നു. രാജാവ് ഗർഭം ധരിച്ചു, കാലം തികഞ്ഞപ്പോൾ വയറിൻ്റെ ഇടതുവശം പിളർന്ന് പുത്രൻ ജനിച്ചു. ആർ മുലയൂട്ടും എന്ന ചോദ്യത്തിന്, " മാം ധാതാ " എന്ന ഇന്ദ്രൻ്റെ ഉത്തരത്തിൽ നിന്നാണ് മാന്ധാതാവ് എന്ന പേരുണ്ടായത്. പ്രശസ്‌തനായി ധർമ്മാനുസരണം നീണ്ട കാലം രാജ്യം ഭരിച്ചു. തുടർന്ന് സോമക രാജാവിന്റെ കഥ പറയുന്നു, ലോമശ മഹർഷി. നൂറു പത്നിമാരുണ്ടായിരുന്ന രാജാവിന്, പക്ഷെ ഏക സന്താനമാണ് ഉണ്ടായിരുന്നത്. നൂറുപേരും വാത്സല്യം ചൊരിയുന്ന കുട്ടിയെ ഒരു ഉറുമ്പു കടിക്കുന്നതു പോലും വലിയ അശാന്തി ഉണ്ടാക്കിയപ്പോൾ, തനിക്ക് നൂറു പുത്രന്മാർ വേണമെന്ന രാജാവിൻ്റെ ആഗ്രഹത്തിന്, പുരോഹിതൻ വഴിവിട്ട ഒരു ഉപായത്തെ ഉപദേശിക്കുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 01.07.2026
_July 3rd വെള്ളി_ *(വായിക്കേണ്ടുന്ന ഭാഷ്യ ഭാഗം👇)* കസ്മാത് പുനഃ കാരണാത് കർമസന്ന്യാസമാത്രാദ് ഏവ ജ്ഞാനരഹിതാത് സിദ്ധിം നൈഷ്‌കർമ്യലക്ഷണാം പുരുഷഃ ന അധിഗച്ഛതി ഇതി ഹേത്വാകാംക്ഷായാം ആഹ - *ന ഹി കശ്ചിത്ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത്* *കാര്യതേ ഹ്യവശഃ കർമ സർവഃ പ്രകൃതിജൈർഗുണൈഃ* 5 ന ഹി യസ്മാത് ക്ഷണം അപി കാലം ജാതു കദാചിത് കശ്ചിത് തിഷ്ഠതി അകർമകൃത് സൻ. കസ്മാത് കാര്യതേ ഹി യസ്മാദ് അവശഃ ഏവ കർമ സർവഃ പ്രാണീഃ പ്രകൃതിജൈഃ പ്രകൃതിതോജാതൈഃ സത്ത്വരജസ്തമോഭിഃ ഗുണൈഃ. അജ്ഞഃ ഇതി വാക്യശേഷഃ യതോ വക്ഷ്യതി - 'ഗുണൈർയോ ന വിചാല്യതേ' ഇതി സാംഖ്യാനാം പൃഥക്കരണാദ് അജ്ഞാനാം ഏവ ഹി കർമയോഗഃ ന ജ്ഞാനിനാം. ജ്ഞാനിനാം തു ഗുണൈഃ അചാല്യമാനാനാം സ്വതഃ ചലനാഭാവാത് കർമയോഗഃ ന ഉപപദ്യതേ. തഥാ ച വ്യാഖ്യാതം വേദാവിനാശിനം ഇതി അത്ര. 5 യഃ തു അനാത്മജ്ഞഃ ചോദിതം കർമ ന ആരഭതേ ഇതി തദ് അസദ് ഏവ ഇതി ആഹ - *കർമേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരൻ* *ഇന്ദ്രിയാർഥാന്വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ* 6 കർമേന്ദ്രിയാണി ഹസ്താദീനി സംയമ്യ സംഹൃത്യ യഃ ആസ്തേ തിഷ്ഠതി മനസാ സ്മരൻ ചിന്തയൻ ഇന്ദ്രിയാർത്ഥാൻ വിഷയാൻ വിമൂഢാത്മാ വിമൂഢാന്തഃകരണഃ മിഥ്യാചാരഃ മൃഷാചാരഃ പാപാചാരഃ സഃ ഉച്യതേ . 6 *യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേഽർജുന* *കർമേന്ദ്രിയൈഃ കർമയോഗമസക്തഃ സ വിശിഷ്യതേ* 7 യഃ തു പുനഃ കർമണി അധികൃതഃ അജ്ഞഃ ബുദ്ധീന്ദ്രിയാണി മനസാ നിയമ്യ ആരഭതേ അർജുന കർമേന്ദ്രിയൈഃ വാക്പാണ്യാദിഭിഃ. കിം ആരഭതേ ഇതി ആഹ. കർമയോഗം അസക്തഃ സൻ സ വിശിഷ്യതേ ഇതരസ്മാദ് മിഥ്യാചാരാദ് . 7 യതഃ ഏവം അതഃ - *നിയതം കുരു കർമ ത്വം കർമ ജ്യായോ ഹ്യകർമണഃ* *ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകർമണഃ* 8 നിയതം നിത്യം യഃ യസ്മിൻ കർമണി അധികൃതഃ ഫലായ ച അശ്രുതം തത് നിയതം കർമ തത് കുരു ത്വം ഹേ അർജുന. യതഃ കർമഃ ജ്യായഃ അധികതരം ഫലതഃ ഹി യസ്മാത് അകർമണഃ അകരണാദ് അനാരംഭാത്. കഥം ശരീരയാത്രാ ശരീരസ്ഥിതിഃ അപി ച തേ തവ ന പ്രസിദ്ധ്യേത് പ്രസിദ്ധിം ന ഗച്ഛേദ് അകർമണഃ അകരണാദ്. അതഃ ദൃഷ്ടഃ കർമാകർമണോഃ വിശേഷഃ ലോകേ . 8 യത് ച മന്യസേ ബന്ധാർത്ഥത്വാത് കർമ ന കർതവ്യം ഇതി തദ് അപി അസത്, കഥം - *യജ്ഞാർത്ഥാത് കർമണോഽന്യത്ര ലോകോഽയം കർമബന്ധനഃ* *തദർത്ഥം കർമ കൗന്തേയ മുക്തസങ്ഗഃ സമാചര* 9 'യജ്ഞോ വൈ വിഷ്ണുഃ' ( തൈ. സം. 1. 7. 4 ) ഇതി ശ്രുതേഃ യജ്ഞഃ ഈശ്വരഃ തദർത്ഥം യത് ക്രിയതേ തദ് യജ്ഞാർത്ഥം കർമ തസ്മാത് 'കർമണഃ അന്യത്ര' അന്യേന കർമണാ ലോകഃ അയം അധികൃതഃ കർമകൃത് കർമബന്ധനഃ കർമബന്ധനം യസ്യ സഃ അയം കർമബന്ധനഃ ലോകഃ ന തു യജ്ഞാർത്ഥാത് അതഃ തദർത്ഥം, യജ്ഞാർത്ഥം കർമ കൗന്തേയ മുക്തസംഗഃ കർമഫലസംഗവർജ്ജിതഃ സൻ സമാചര നിർവർതയ. 9 ഇതഃ ച അധികൃതേന കർമ കർതവ്യം - *സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ* *അനേന പ്രസവിഷ്യധ്വമേഷ വോഽസ്ത്വിഷ്ടകാമധുക്* 10 സഹയജ്ഞാ യജ്ഞസഹിതാഃ പ്രജാഃ ത്രയഃ വർണാഃ താഃ സൃഷ്ട്വാ ഉത്പാദ്യ, പുരാ സർഗാദൗ ഉവാച ഉക്തവാൻ പ്രജാപതിഃ പ്രജാനാം സ്രഷ്ടാ, അനേന യജ്ഞേന പ്രസവിഷ്യദ്ധ്വം പ്രസവോ വൃദ്ധിഃ ഉത്പത്തിഃ താം കുരുദ്ധ്വം ഏഷഃ യജ്ഞഃ വഃ യുഷ്മാകം അസ്തു ഭവതു ഇഷ്ടകാമധുക് ഇഷ്ടാൻ അഭിപ്രേതാൻ കാമാൻ ഫലവിശേഷാൻ ദോഗ്ധി ഇതി ഇഷ്ട കാമധുക് . 10 കഥം - *ദേവാൻഭാവയതാനേന തേ ദേവാ ഭാവയന്തു വഃ* *പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ* 11 ദേവാൻ ഇന്ദ്രാദീൻ ഭാവയത വർദ്ധയത അനേന യജ്ഞേന തേ ദേവാഃ ഭാവയന്തു ആപ്യായയന്തു വൃഷ്ട്യാദിനാ വഃ യുഷ്മാൻ ഏവം പരസ്പരം അന്യോന്യം ഭാവയന്തഃ ശ്രേയഃ പരം മോക്ഷലക്ഷണം ജ്ഞാനപ്രാപ്തിക്രമേണ അവാപ്സ്യഥ സ്വർഗം വാ പരം ശ്രേയഃ അവാപ്സ്യഥ. 11 കിം ച - *ഇഷ്ടാൻഭോഗാൻഹി വോ ദേവാഃ ദാസ്യന്തേ യജ്ഞഭാവിതാഃ* *തൈർദത്താനപ്രദായൈഭ്യോ യോ ഭുങ്ക്തേ സ്തേന ഏവ സഃ* 12 ഇഷ്ടാൻ അഭിപ്രേതാൻ ഭോഗാൻ ഹി വഃ യുഷ്മഭ്യം ദേവാഃ ദാസ്യന്തേ വിതരിഷ്യന്തി സ്ത്രീപശുപുത്രാദീൻ യജ്ഞഭാവിതാഃ യജ്ഞൈഃ വർധിതാഃ തോഷിതാഃ ഇത്യർത്ഥഃ . തൈഃ ദേവൈഃ ദത്താൻ ഭോഗാൻ അപ്രദായ അദത്ത്വാ ആനൃണ്യം അകൃത്വാ ഇത്യർത്ഥഃ ഏഭ്യഃ ദേവേഭ്യഃ , യോ ഭുങ്‌ക്തേ സ്വദേഹേന്ദ്രിയാണി ഏവ തർപയതി, സ്തേന ഏവ തസ്കരഃ ഏവ സഃ ദേവാദി സ്വാപഹാരീ . 12 യേ പുനഃ - *യജ്ഞശിഷ്ടാശിനഃ സന്തഃ മുച്യന്തേ സർവകിൽബിഷൈഃ* *ഭുഞ്ജതേ തേ ത്വഘം പാപാഃ യേ പചന്ത്യാത്മകാരണാത്* 13 ദേവയജ്ഞാദീൻ നിർവർത്യ തച്ഛിഷ്ടം അശനം അമൃതാഖ്യം അശിതും ശീലം യേഷാം തേ യജ്ഞശിഷ്ടാശിനഃ സന്തഃ , മുച്യന്തേ സർവകില്ബിഷൈഃ സർവപാപൈഃ ചുല്യാദിപഞ്ചസൂനാകൃതൈഃ പ്രമാദകൃതഹിംസാദിജനിതൈഃ ച അന്യൈഃ . യേ തു ആത്മംഭരയഃ ഭുഞ്ജതേ തേ തു അഘം പാപം സ്വയം അപി പാപാഃ യേ പചന്തി പാകം നിർവർതയന്തി ആത്മകാരണാത് ആത്മഹേതോഃ. 13 ഇതഃ ച അധികൃതേന കർമ കർതവ്യം. ജഗച്ചക്രപ്രവൃത്തിഹേതുഃ ഹി കർമ. കഥം ഇതി ഉച്യതേ - *അന്നാദ്ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ* *യജ്ഞാദ്ഭവതി പർജന്യഃ യജ്ഞഃ കർമസമുദ്ഭവഃ* 14 അന്നാദ് ഭുക്താദ് ലോഹിതരേതഃപരിണതാത് പ്രത്യക്ഷം ഭവന്തി ജായന്തേ ഭൂതാനി, പർജന്യാദ് വൃഷ്ടേഃ അന്നസ്യ സംഭവഃ അന്ന സംഭവഃ , യജ്ഞാദ് ഭവതി പർജന്യഃ - 'അഗ്നൗ പ്രാസ്താഹുതിഃ സമ്യഗാദിത്യമുപതിഷ്ഠതേ, ആദിത്യാജ്ജായതേ വൃഷ്ടിർവൃഷ്ടേരന്നം തതഃ പ്രജാഃ ( മ. സ്മൃ. 3. 76 ) ഇതി സ്മൃതേഃ . യജ്ഞഃ അപൂർവം സ ച യജ്ഞഃ കർമസമുദ്ഭവഃ ഋത്വിഗ്യജമാനയോഃ ച വ്യാപാരഃ കർമ തതഃ സമുദ്ഭവഃ യസ്യ യജ്ഞസ്യ അപൂർവസ്യ സ യജ്ഞഃ കർമസമുദ്ഭവഃ . 14 തത് ച - *കർമ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം* *തസ്മാത്സർവഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം* 15 കർമ ബ്രഹ്മോദ്ഭവം ബ്രഹ്മ വേദഃ സ ഉദ്ഭവഃ കാരണം യസ്യ തത് കർമ ബ്രഹ്മോദ്ഭവം വിദ്ധി ജാനീഹി. ബ്രഹ്മ പുനഃ വേദാഖ്യം അക്ഷരസമുദ്ഭവം അക്ഷരം ബ്രഹ്മ പരമാത്മാ സമുദ്ഭവഃ യസ്യ തദ് അക്ഷരസമുദ്ഭവം ബ്രഹ്മ വേദ ഇത്യർത്ഥഃ . യസ്മാത് സാക്ഷാത് പരമാത്മാഖ്യാദ് അക്ഷരാത് പുരുഷനിഃശ്വാസവത് സമുദ്ഭൂതം ബ്രഹ്മ, തസ്മാത് സർവാർത്ഥപ്രകാശകത്വാത് സർവഗതം. സർവഗതം അപി സദ് നിത്യം സദാ യജ്ഞവിധിപ്രധാനത്വാദ് യജ്ഞേ പ്രതിഷ്ഠിതം. 15 *ഏവം പ്രവർതിതം ചക്രം നാനുവർതയതീഹ യഃ* *അഘായുരിന്ദ്രിയാരാമോ മോഘം പാർഥ സ ജീവതി* 16 ഏവം ഈശ്വരേണ വേദയജ്ഞപൂർവകം ജഗത് ചക്രം വർതിതം ന അനുവർതയതി ഇഹ ലോകേ യഃ കർമണി അധികൃതഃ സൻ അഘായുഃ അഘം പാപം ആയുഃ ജീവനം യസ്യ സഃ അഘായുഃ പാപജീവനഃ ഇതി യാവത്, ഇന്ദ്രിയാരാമഃ ഇന്ദ്രിയൈഃ ആരാമഃ ആരമണം ആക്രീഡാ വിഷയേഷു യസ്യ സഃ ഇന്ദ്രിയാരാമഃ, മോഘം വൃഥാ ഹേ പാർത്ഥ സ ജീവതി . തസ്മാദ് അജ്ഞേന അധികൃതേന കർതവ്യം ഏവ കർമ ഇതി പ്രകരണാർത്ഥഃ .

Wednesday, July 01, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) മുപ്പതാം ദിവസം. (2026 ജൂൺ 30) സംഗ്രഥിതമായ വ്യക്തിത്വമാണ് യുക്തൻ്റേത്. ചിന്തയും വാക്കും പ്രവൃത്തിയും ഏകോപിപ്പിക്കാൻ കഴിയുന്നു എന്നതാണ് സംഗ്രഥിതാവസ്ഥ. ഓരോ വ്യക്തിത്വ തലത്തിലും അതിൻ്റെ ഊർജ്ജമുണ്ട്, അതിനെയൊക്കെ ഏകോപിപ്പിച്ച് ശ്രേഷ്ഠമായ ഒരു കാര്യത്തിനു വേണ്ടി വിനിയോഗിക്കണം. അതിനു തപസ്സു ചെയ്യാൻ കഴിയണം. ആ തപസ്സിൻ്റെ പ്രകൃതം വ്യക്തിത്വത്തിൻ്റെ മുഴുവൻ തലങ്ങളെയും പങ്കെടുപ്പിച്ച് ദൂരക്കാഴ്ച്ചയോടെയുള്ള ആലോചനയാണ്. ശാരീരിക - മനോ - ബുദ്ധി - പ്രാണ സംഗ്രഥിതാവസ്ഥ അനന്തമായ സാദ്ധ്യതകളെ തരുന്നു. അതിനെ പ്രയോജനപ്പെടുത്തുക. സഗരപുത്രന്മാർക്ക് അംഗബലമുണ്ടായിരുന്നു. എന്നാൽ വൈജ്ഞാനിക- വൈകാരിക ഏകോപനം സാധിച്ചില്ല. ഭൂമിക്കു നാശമായി, സ്വയം ഭസ്മമായി. ഏതെങ്കിലും ശക്തിയുടെ ആനുപാതികമല്ലാത്ത വിനിയോഗം ആത്മനാശത്തിനിടയാക്കും. ഇച്ഛാ ജ്ഞാന ക്രിയാ ശക്തികളുടെ ഏകോപനം വഴി ഭഗീരഥൻ അസാദ്ധ്യമെന്നു കരുതിയത് സാധിച്ചെടുത്തു. വിഭാണ്ഡകൻ പരിഹാസ്യനാവുന്നത് അതിരുവിട്ട നിയന്ത്രണങ്ങളോടെ മകനെ വളർത്താൻ ഉദ്യമിച്ചതിനാലാണ്. അത് പരാജയമായിരുന്നു. സ്വാഭാവികമായി കുട്ടികൾ പലതും അറിയും. എന്നാൽ അവർക്ക് അറിയാം എന്ന മുൻവിധിയും അപകടമാണ്. യഥാസമയം പറഞ്ഞ് പക്വതയോടെ ഉൾക്കൊള്ളുന്ന അവസ്ഥ വേണം. ശരീരത്തെ സംബന്ധിക്കുന്ന ഉത്തരവാദിത്തം ആദരവോടെ സ്വയം ഏറ്റെടുക്കണം. പ്രകൃതിക്ക് ഇതിൽ പങ്കില്ല. ആകർഷണീയത ഉണർത്തി ആവേശം നൽകുന്നതിനെ വിവേകം കൊണ്ടു നിയന്ത്രിക്കാൻ കഴിയുന്നതാണ് സംസ്കാരം. പരീക്ഷണങ്ങളിൽ നിന്നു പിൻവലിയാൻ ഉദ്ബുദ്ധരാക്കണം. ഉദാത്തീകരണമാണ് ഉത്തമ മാതൃക. തീർത്ഥയാത്ര തുടർന്ന് കലിംഗരാജ്യത്തെത്തി. മൗനം അഗാധമാവും തോറും ദൂരെയുള്ള വേദമന്ത്രധ്വനി ശ്രവ്യമാകുന്നു. വൈതരണിനദിയും കടന്ന് താപസഭൂമിയായ മഹേന്ദ്രപർവ്വതത്തിനു സമീപമെത്തി. അവിടെയാണ് ഭാർഗ്ഗവ രാമൻ തപസ്സു ചെയ്യുന്നത്. അവിടെ പരശുരാമൻ്റെ ശിഷ്യനായ അകൃതവ്രണനെ കാണുന്നു. നാളെ, ചതുർദശി നാളിൽ ഭാർഗ്ഗവൻ്റെ ദർശനം സാദ്ധ്യമാണ്, ഇന്ന് ആ പുരാവൃത്തങ്ങൾ, ഭൃഗുവംശത്തിൽ പിറന്ന ഭാർഗ്ഗവൻ്റെ കഥ പറയാം. ചന്ദ്രവംശ രാജാവ് ഗാഥിയുടെ സുന്ദരിയായ പുത്രിയായിരുന്നു സത്യവതി. ഭൃഗുമഹർഷിയുടെ പുത്രനായ ഋചീകൻ സത്യവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഒരു ചെവി മാത്രം കറുത്ത ആയിരം വെള്ളക്കുതിരകളെ ശുല്ക്കമായി നല്കണമെന്ന നിബന്ധന പാലിച്ച് ഋചീകൻ സത്യവതിയെ വിവാഹം ചെയ്തു. വിവാഹശേഷം സത്യവതിക്കും മാതാവിനും അഭീഷ്ടപ്രകാരം പുത്രന്മാരുണ്ടാവാൻ ഭൃഗുമഹർഷി അനുഗ്രഹിച്ച് തീർത്ഥപ്രസാദം നൽകി. പ്രസാദം പരസ്പരം മാറിയതിനാൽ, ക്ഷത്രിയ വൃത്തിയുള്ള ബ്രാഹ്മണൻ സത്യവതിക്കും ബ്രാഹ്മണ രീതി പുലർത്തുന്ന ക്ഷത്രിയൻ അമ്മയ്ക്കും ജനിക്കാനിടയാവുമെന്നു വന്നപ്പോൾ, തൻ്റെ സങ്കല്പ പ്രകാരം തന്നെ വേണമെന്ന സത്യവതിയുടെ പ്രാർത്ഥന മാനിച്ച്, തപസ്വിയും വേദജ്ഞനുമായ ജമദഗ്നി സത്യവതിക്ക് പുത്രനായി പിറന്നു. രേണുകയെ വിവാഹം ചെയ്ത ജമദഗ്നിക്കു പിറന്ന അഞ്ചു പുത്രന്മാരിൽ ഏറ്റവും ഇളയവനായിരുന്നു ഭാർഗ്ഗവൻ. ഒരിക്കൽ ചിത്രരഥൻ എന്ന ഗന്ധർവനെ കണ്ട് രേണുകയ്ക്ക് മനശ്ചാഞ്ചല്യമുണ്ടായി, ബ്രഹ്മതേജസ്സും ധൈര്യവും നഷ്ടപ്പെട്ടു. കുപിതനായ ജമദഗ്നി രേണുകയെ വധിക്കാൻ ആവശ്യപ്പെട്ടപ്പോൾ നാലു മക്കളും പിന്മാറിയിടത്ത് ഭാർഗ്ഗവൻ മാതാവിനെ വധിച്ചു. സംപ്രീതനായ പിതാവിൽ നിന്ന് മാതാവിൻ്റെ ജീവൻ, സഹോദരന്മാരുടെ ശാപമുക്തി, മാതൃഹത്യാ പാപമുക്തി തുടങ്ങിയവ നേടി. ദത്താത്രേയ പ്രസാദം കൊണ്ട് ആയിരം കൈകൾ നേടിയ ശക്തനായ രാജാവ് കാർത്തവീര്യാർജ്ജുനൻ, ജമദഗ്നി മഹർഷിയുടെ ഹോമപ്പശുവിനെ മോഷ്ടിച്ചു. ഇതോടെ ഭാർഗ്ഗവൻ യുദ്ധത്തിൽ കാർത്തവീര്യാർജ്ജുനനെ വധിച്ചു. പ്രതികാരമായി രാജാവിൻ്റെ മക്കൾ ജമദഗ്നി മഹർഷിയെ വധിച്ചു. ക്ഷത്രിയവർഗ്ഗത്തെ മുച്ചൂടും മുടിയ്ക്കാനുള്ള പ്രതിജ്ഞയെടുത്ത ഭാർഗ്ഗവരാമൻ ഇരുപത്തൊന്നു പ്രാവശ്യം സഞ്ചരിച്ച് ക്ഷത്രിയരെയാകെ വധിച്ചു. ക്ഷത്രിയരുടെ കാമം അധികരിച്ച ധർമ്മലോപത്തിൽ സമഷ്ടി ഇച്ഛാശക്തി പ്രവർത്തിച്ചതാണ് അത്. സ്യമന്തപഞ്ചകത്തിലെ സരസ്സിൽ രക്തം നിറഞ്ഞു. ഭാർഗ്ഗവരാമൻ പിതൃതർപ്പണം നിർവ്വഹിച്ചു, ദാനങ്ങൾ ചെയ്തു. അകൃതവ്രണൻ കഥ പറഞ്ഞു നിർത്തി. ചതുർദശിയിൽ ഭാർഗ്ഗവരാമനെ കണ്ടു നമിച്ചു. ദക്ഷിണദേശത്ത് നാരീ തീർത്ഥവും തുടർന്ന് പ്രഭാസതീർത്ഥവും സന്ദർശിച്ചു. അവിടെ, ദ്വാരകയിൽ നിന്ന് ബലരാമനും ശ്രീകൃഷ്‌ണനും യാദവരുമായി എത്തി. പാണ്ഡവരുടെ അവസ്ഥയിൽ ബലരാമൻ അമർഷം കൊണ്ടു. ഇത് ധർമ്മത്തെക്കുറിച്ച് ആളുകൾ തെറ്റായി ധരിക്കാൻ ഇടയാക്കും. ചെയ്യേണ്ടത് സമയത്തു ചെയ്യണമെന്ന് സാത്യകിയും പറഞ്ഞു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 30.06.2026.

Sunday, June 28, 2026

*നമ്മൾ കരുതുന്ന പോലെ പല രോഗങ്ങളും യഥാർത്ഥത്തിൽ രോഗങ്ങളല്ല.* *സ്വാഭാവികമായ, പ്രായാധിക്യ ലക്ഷണങ്ങളാണ്.* *ബീജിങ്ങിലെ ഒരു ആശുപത്രി ഡയറക്ടർ മുതിർന്നവർക്കായി നൽകിയ ഉപദേശങ്ങൾ:* നിങ്ങൾ രോഗിയല്ല. നിങ്ങൾക്ക്‌ വയസാവുകയാണ്. നിങ്ങൾ രോഗമാണെന്ന് കരുതുന്ന പല ലക്ഷണങ്ങളും, ശരീരം വയസാകുന്നതിന്റെ സ്വാഭാവിക സൂചനകളാണ്. 1. ഓർമ്മശക്തി കുറയുന്നത്: അത് ആൽസൈമേഴ്‌സ് രോഗമല്ല; മറിച്ച് മസ്തിഷ്കം സ്വയം സംരക്ഷിക്കുന്ന ഒരു രീതിയാണ്‌. ഭയപ്പെടേണ്ടതില്ല. മസ്തിഷ്കം പഴകുകയാണ് - രോഗമല്ല. നിങ്ങൾ താക്കോൽ എവിടെ വെച്ചുവെന്ന് മറക്കാം. പക്ഷേ സ്വയം കണ്ടെത്താൻ കഴിയുന്നുവെങ്കിൽ, അത് ഡിമെൻഷ്യയല്ല. 2. നടക്കുമ്പോൾ മന്ദഗതിയും കാലുകൾ അസ്ഥിരവുമാകുന്നത്‌: അത് പാരലിസിസ് അല്ല. പേശികൾ ക്ഷയിക്കുന്നതിന്റെ ഫലമാണ്‌. പരിഹാരം മരുന്നല്ല - കൂടുതൽ ചലനമാണ്‌. 3. ഉറക്കമില്ലായ്മ: അത് രോഗമല്ല. മസ്തിഷ്കം അതിന്റെ റിതം ക്രമീകരിക്കുന്നതിന്റെ ഭാഗമാണ്. ഉറക്കത്തിന്റെ ഘടന മാറുകയാണ്. ഉറക്കമരുന്നുകൾ അധികമായി കഴിക്കരുത്. അതിൽ ആശ്രിതരായാൽ വീഴ്ചകളും ഓർമ്മക്കുറവും വർധിക്കും. മുതിർന്നവർക്കുള്ള ഏറ്റവും നല്ല ഉറക്കമരുന്ന്: പകൽ സൂര്യപ്രകാശത്തിൽ സമയം ചെലവഴിക്കുക. ശരിയായ ദിനക്രമം പാലിക്കുക. 4. ശരീരവേദന: അത് റൂമാറ്റിസം അല്ല. നാഡികൾ പ്രായാധിക്യത്താൽ ദുർബലമാകുന്നതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ്‌. 5. കൈകാലുകൾ എല്ലായിടത്തും വേദനിക്കുന്നു എന്നു പല മുതിർന്നവരും പറയുന്നു: "ഇത് റൂമാറ്റിസമാണോ? എല്ല് തളർച്ചയാണോ?” എല്ലുകൾ ദുർബലമാകാം. എന്നാൽ 99% ‘ശരീരവേദന’യും രോഗമല്ല. ഇത് നാഡീപ്രവാഹം മന്ദഗമനത്തിലാകുകയും വേദന കൂടുതൽ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതിനെ സെൻട്രൽ സെൻസിറ്റൈസേഷൻ എന്ന് വിളിക്കുന്നു. ഇത് സാധാരണ പ്രായാധിക്യസംബന്ധമായ അവസ്ഥയാണ്. വേദനാനാശിനികൾ പരിഹാരമല്ല. പരിഹാരം - വ്യായാമം, ഫിസിയോതെറാപ്പി, കാൽ (25%) കുളി + ചൂട് വെള്ളം കൊണ്ട് കംപ്രസ് + ലളിതമായ മസാജ്. ഇവയൊക്കെ മരുന്നിനേക്കാൾ ഫലപ്രദമാണ്‌. 6. ഫിസിക്കൽ എക്സാമിനേഷൻ റിപ്പോർട്ടിൽ കാണുന്ന ചില അസാധാരണത്വങ്ങൾ: അതും രോഗമല്ല. നിലവിലെ മാനദണ്ഡങ്ങൾ പഴയതാണ് എന്നതിനാൽ മാത്രമാണ്. 7. ലോകാരോഗ്യ സംഘടന മുതിർന്നവർക്കുള്ള പരിശോധനാ മാനദണ്ഡങ്ങൾ തളർത്തണം എന്ന് ശുപാർശ ചെയ്യുന്നു. കൊളസ്‌ട്രോൾ കുറച്ച് കൂടുതലായാൽ പോലും പ്രശ്നമില്ല. അങ്ങനെ ഉള്ളവർ കൂടുതൽകാലം ജീവിക്കുന്നു. കാരണം കൊളസ്‌ട്രോൾ ഹോർമോണുകളും കോശഭിത്തികൾ നിർമ്മിക്കാൻ ആവശ്യമാണ്. അധികമായി കുറവായാൽ പ്രതിരോധശേഷി കുറയും. ചൈനയിലെ ഹൈപ്പർടെൻഷൻ ഗൈഡ്‌ലൈനുകൾ പ്രകാരം മുതിർന്നവർക്കുള്ള രക്തസമ്മർദ്ദ ലക്ഷ്യം <150/90 mmHg ആണ്. യുവാക്കളുടെ സ്റ്റാൻഡേർഡ് <140/90 അല്ല. പ്രായാധിക്യത്തെ രോഗമായി കാണരുത്. മാറ്റങ്ങളെ രോഗലക്ഷണങ്ങളായി കാണരുത്. 8. പ്രായം കൂടുന്നത് ഒരു രോഗമല്ല: അത് ജീവിതത്തിന്റെ സ്വാഭാവിക വഴിയാത്രയാണ്. മുതിർന്നവർക്കും അവരുടെ മക്കൾക്കും ചില നിർദേശങ്ങൾ: 1️⃣ എല്ലാ അസ്വസ്ഥതയും രോഗമല്ല എന്ന് ഓർക്കുക. 2️⃣ ഭയം മുതിർന്നവർക്കുള്ള ഏറ്റവും വലിയ ശത്രുവാണ്. പരിശോധനാ റിപ്പോർട്ടുകൾക്കും പരസ്യങ്ങൾക്കും അടിമയാകരുത്. 3️⃣ മക്കൾക്ക് പ്രധാനമാകേണ്ടത്, മാതാപിതാക്കളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത് മാത്രമല്ല; അവരോടൊപ്പം നടക്കുക, സൂര്യസ്നാനം ചെയ്യുക, സംസാരിക്കുക, ഭക്ഷണം പങ്കിടുക, ബന്ധം പുലർത്തുക തുടങ്ങിയവയും കൂടിയാണ്‌. -------------- വയസാകുക ശത്രുവല്ല; അത് ജീവിക്കുന്നതിന്റെ മറ്റൊരു പേര് മാത്രമാണ്. നിർത്തിയ നിലയിൽ കഴിയുക - അതാണ് യഥാർത്ഥ ശത്രു....!!! 🌿 ആരോഗ്യത്തോടെ ഇരിക്കുക! ☘️ ----------------- ഒരു ബ്രസീലിയൻ ഓങ്കോളജിസ്റ്റിന്റെ പ്രതിഫലനം: 1️⃣ വൃദ്ധാവസ്ഥ ഔദ്യോഗികമായി 60-)o വയസ്സിൽ തുടങ്ങുന്നു. അത്‌ 80 വരെ നീളുന്നു. 2️⃣ നാലാമത്തെ പ്രായഘട്ടം (മുതിർന്ന വൃദ്ധാവസ്ഥ) 80-ൽ തുടങ്ങുകയും 90-ൽ അവസാനിക്കുകയും ചെയ്യുന്നു. 3️⃣ ദീർഘായുസ് 90-ൽ ആരംഭിച്ച് മരണത്തോടെ അവസാനിക്കുന്നു. 4️⃣ മുതിർന്നവരുടെ പ്രധാന പ്രശ്നം ഏകാന്തത ആണ്. ഭർത്താവും ഭാര്യയും ഒരുപോലെ പ്രായം ചെന്നാലും ഒരാൾ ആദ്യം പോകും. വൈധവ്യം കുടുംബത്തിന് ഭാരംപോലെ തോന്നാം. അതിനാൽ സുഹൃത്തുക്കളുമായി ബന്ധം നഷ്ടപ്പെടുത്താതിരിക്കുക. ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തുക. മക്കൾക്കും കൊച്ചുമക്കൾക്കും ഭാരം ആകരുത് (അവർ പറയില്ലെങ്കിലും). എന്റെ വ്യക്തിപരമായ ഉപദേശം - നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈവശം നിർത്തുക. എപ്പോൾ പുറത്തുപോകണം, ആരോടൊപ്പമാവണം, എന്ത് ഭക്ഷണം കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, ആരെ വിളിക്കണം, എപ്പോൾ ഉറങ്ങണം, എന്ത് വായിക്കണം, എന്ത് ആസ്വദിക്കണം എല്ലാം നിങ്ങൾ സ്വയം തീരുമാനിക്കുക. അല്ലെങ്കിൽ, നിങ്ങൾ മറ്റുള്ളവർക്ക് ഭാരം ആകും. --------------------- വില്യം ഷേക്സ്പിയർ ഒരിക്കൽ പറഞ്ഞു: "ഞാൻ എപ്പോഴും സന്തുഷ്ടനാണ്....! കാരണം ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല...!!" പ്രതീക്ഷയാണ് ഏറ്റവും വലിയ വേദന. പ്രശ്നങ്ങൾ ശാശ്വതവുമല്ല - എല്ലായ്പ്പോഴും ഒരു പരിഹാരം ഉണ്ടാകും. മരണം മാത്രമാണ് ചികിത്സയില്ലാത്തത്. പ്രതികരിക്കുന്നതിന് മുമ്പ്: ആഴത്തിൽ ശ്വസിക്കുക. സംസാരിക്കുന്നതിന് മുമ്പ്: കേൾക്കുക. വിമർശിക്കുന്നതിന് മുമ്പ്: നിങ്ങളെ തന്നെ നോക്കുക. എഴുതുന്നതിന് മുമ്പ്: ആലോചിക്കുക. ആക്രമിക്കുന്നതിന് മുമ്പ്: സമർപ്പിക്കുക. മരിക്കുന്നതിന് മുമ്പ്: ജീവിതം അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിൽ ജീവിച്ചു തീർക്കുക. ----------------- ഏറ്റവും നല്ല ബന്ധം പൂർണ്ണനായ ഒരാളോടുള്ളതല്ല. മറിച്ച്‌, ജീവിതത്തെ മനോഹരമായി, രസകരമായി ജീവിക്കാൻ പഠിച്ച ഒരാളോടുള്ളതാണ്. മറ്റുള്ളവരുടെ കുറവുകൾ കാണുക - പക്ഷേ അവരുടെ ഗുണങ്ങളെ പ്രശംസിക്കുക. നിങ്ങൾ സന്തോഷവാനാകണമെങ്കിൽ, മറ്റൊരാളെ സന്തോഷിപ്പിക്കുക. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ, ആദ്യം നിങ്ങളിൽ നിന്നൊന്ന് നൽകുക. സൗഹൃദപരവും രസകരവുമായ ആളുകളാൽ നിങ്ങളെ ചുറ്റിപ്പിടിപ്പിക്കുക - നിങ്ങൾ തന്നെയും അങ്ങനെയാവുക. ---------- ജീവിതം ബുദ്ധിമുട്ടാകുമ്പോഴും, കണ്ണീരോടെ ആണെങ്കിലും, പുഞ്ചിരിയോടെ എഴുന്നേറ്റ് നിന്ന് പറയുക: "എല്ലാം ശരിയാകും. കാരണം നാം വികസനയാത്രയിലെ ഫലങ്ങളാണ്....!" --- പരിശോധന: ഈ സന്ദേശം ആർക്കും അയച്ചില്ലെങ്കിൽ, നിങ്ങൾ ഏകാന്തനും സന്തോഷമില്ലാത്തവനുമാണെന്നതിന്‌ സൂചന ആയിരിക്കും. ഈ സന്ദേശം നിങ്ങൾ വിലമതിക്കുന്ന ആളുകൾക്ക് അയയ്ക്കൂ..... അവർ നിങ്ങളെ ഒരിക്കലും മറക്കില്ല....!!! *(കടപ്പാട്‌.....🙏🌹)*

Saturday, June 27, 2026

അഗസ്ത്യമുനി ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒരുപോലെ ആദരിക്കപ്പെടുന്ന സപ്തർഷികളിൽ പ്രമുഖനായ ഒരു വൈദിക ഋഷിയാണ് അഗസ്ത്യമുനി. ഹൈന്ദവ പാരമ്പര്യത്തിലും തമിഴ് സംസ്‌കാരത്തിലും അദ്വിതീയമായ സ്ഥാനമുള്ള അദ്ദേഹം കർത്തവ്യബോധം, ആത്മീയ ശക്തി, പ്രകൃതി ശാസ്ത്രങ്ങളിലെ അറിവ് എന്നിവയാൽ പ്രശസ്തനാണ്. അഗസ്ത്യമുനിയുടെ ജീവിത ചരിത്രവും അദ്ദേഹത്തെക്കുറിച്ചുള്ള പ്രധാന ഐതിഹ്യങ്ങളും താഴെ പറയുന്ന വിഭാഗങ്ങളായി മനസ്സിലാക്കാം: 1. ജനനവും കുടുംബവും കുംഭസംഭവൻ: ഉർവ്വശി എന്ന അപ്സരസ്സിനെ കണ്ട് മോഹിതരായ മിത്രൻ, വരുണൻ എന്നീ ദേവന്മാരുടെ വീര്യം ഒരു കുടത്തിൽ (കുംഭത്തിൽ) സൂക്ഷിച്ചുവെച്ചതിൽ നിന്നാണ് അഗസ്ത്യൻ ജനിച്ചതെന്ന് മലയാളം വിക്കിപീഡിയ വ്യക്തമാക്കുന്നു. അതിനാൽ അദ്ദേഹത്തിന് 'കുംഭസംഭവൻ', 'ഘടോദ്ഭവൻ' എന്നീ പേരുകളുണ്ട്. സഹോദരൻ: പ്രശസ്തനായ വസിഷ്ഠ മഹർഷി അഗസ്ത്യന്റെ ഇരട്ട സഹോദരനാണ്. പത്നി: വിദർഭ രാജകുമാരിയായ 'ലോപമുദ്ര'യാണ് അഗസ്ത്യന്റെ പത്നി. ദൃഢസ്യു എന്നൊരു മകനും ഇവർക്കുണ്ടായിരുന്നു. 2. പ്രശസ്തമായ പുരാണ കഥകൾ വിന്ധ്യപർവ്വതത്തിന്റെ ഗർവ്വ് ശമിപ്പിച്ചത്: പണ്ട് വിന്ധ്യപർവ്വതം സൂര്യന്റെ വഴി മുടക്കുംവിധം ആകാശത്തേക്ക് വളർന്നു. ദേവന്മാരുടെ അഭ്യർത്ഥനപ്രകാരം തെക്കോട്ട് യാത്ര ചെയ്ത അഗസ്ത്യനെ കണ്ട് വിന്ധ്യൻ വിനയപൂർവ്വം വണങ്ങി വഴിമാറി. താൻ തെക്കുനിന്ന് മടങ്ങിവരുന്നതുവരെ ഇതേ നിലയിൽ തുടരാൻ അഗസ്ത്യൻ വിന്ധ്യനോട് ആവശ്യപ്പെട്ടു. എന്നാൽ അഗസ്ത്യൻ പിന്നീട് വടക്കോട്ട് മടങ്ങിപ്പോയില്ല. അങ്ങനെ വിന്ധ്യന്റെ ഗർവ്വ് ശമിച്ചു. സമുദ്രം കുടിച്ചു തീർത്തത്: കാലകേയന്മാർ എന്ന അസുരന്മാർ സമുദ്രത്തിനടിയിൽ ഒളിച്ചിരുന്ന് ദേവന്മാരെ ഉപദ്രവിച്ചിരുന്നു. അവരെ പുറത്തുകൊണ്ടുവരാൻ അഗസ്ത്യൻ സമുദ്രജലം മുഴുവൻ ഒറ്റച്ചുമടായി കുടിച്ചു തീർത്തു എന്നാണ് ഐതിഹ്യം. കാവേരി നദിയുടെ ഉത്ഭവം: അഗസ്ത്യൻ തന്റെ കമണ്ഡലുവിൽ സൂക്ഷിച്ചിരുന്ന പുണ്യതീർത്ഥം ഗണപതി ഒരു കാക്കയുടെ രൂപത്തിൽ വന്ന് തട്ടിമറിച്ചെന്നും, അങ്ങനെയാണ് കാവേരി നദി ഒഴുകാൻ തുടങ്ങിയതെന്നും WisdomLib രേഖപ്പെടുത്തുന്നു. 3. ഇതിഹാസങ്ങളിലെ പങ്ക് രാമായണത്തിൽ: വനവാസക്കാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും അഗസ്ത്യന്റെ ആശ്രമം സന്ദർശിച്ചിരുന്നു. രാവണനുമായുള്ള യുദ്ധത്തിൽ ശ്രീരാമന് വിജയം കൈവരിക്കുന്നതിനായി 'ആദിത്യഹൃദയ മന്ത്രം' ഉപദേശിച്ചു കൊടുത്തത് അഗസ്ത്യമുനിയാണ്. മഹാഭാരതത്തിൽ: അഗസ്ത്യന്റെ വിവിധ കഥകളും അദ്ദേഹത്തിന്റെ തപോബലത്തെക്കുറിച്ചും മഹാഭാരതത്തിലെ വനപർവ്വതത്തിൽ വിവരിക്കുന്നുണ്ട്. 4. തമിഴ് സംസ്‌കാരവും അഗസ്ത്യനും തമിഴ് ഭാഷയുടെ പിതാവ്: ദക്ഷിണേന്ത്യയിൽ ശൈവസംസ്കാരവും തമിഴ് ഭാഷയും പ്രചരിപ്പിച്ചത് അഗസ്ത്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. ശിവന്റെ നിർദ്ദേശപ്രകാരം അദ്ദേഹം ആദ്യത്തെ തമിഴ് വ്യാകരണ ഗ്രന്ഥമായ 'അഗത്തിയം' രചിച്ചു. സിദ്ധവൈദ്യം: തമിഴ് സിദ്ധവൈദ്യ ശാസ്ത്രത്തിന്റെ (Siddha Medicine) ഉപജ്ഞാതാവായി അഗസ്ത്യമുനിയെയാണ് കണക്കാക്കുന്നത്. 5. കേരളവുമായുള്ള ബന്ധം അഗസ്ത്യാർകൂടം: തിരുവനന്തപുരം ജില്ലയിലുള്ള പ്രശസ്തമായ പർവ്വതശിഖരമാണ് 'അഗസ്ത്യാർകൂടം'. ശിവന്റെ നിർദ്ദേശപ്രകാരം അഗസ്ത്യൻ ഇവിടെ ആശ്രമം സ്ഥാപിച്ച് തപസ്സു ചെയ്തുവെന്നും, ചിരഞ്ജീവിയായ അദ്ദേഹം ഇപ്പോഴും അവിടെ തപസ്സുചെയ്യുന്നുവെന്നും ശ്രേയസ് ഓൺലൈൻ മാഗസിൻ വ്യക്തമാക്കുന്നു. അപൂർവ്വമായ ഒട്ടനവധി ഔഷധസസ്യങ്ങളുടെ കലവറയാണ് ഈ പ്രദേശം.

Friday, June 26, 2026

അയ്യപ്പ അഷ്ടകം 1 ശതകോടി വിഭാകര കാന്തിമതേ ശബരീഗിരി വാഴുമകം പൊരുളേ ശരണപ്രിയ, ദേവ, ദയാനിധിയേ ശനിദോഷമകറ്റി വരം തരണേ 2 തരുശാഖ നിറഞ്ഞ കൊടുംവനവും കരിനാഗമിഴഞ്ഞുലയും മനവും ഒരുപോലെ നയിച്ചു നിറഞ്ഞരുളും നിറവേ നിധിയേ നിലയേകിടണേ 3 ശബരീശ, മഹേശ, മഹാമയനേ പരിപാലയമാം മകരദ്യുതിയേ ശരണം തിരുനാമ പദാവലികൾ തവസന്നിധി തേടുമുപാസനകൾ 4 കലികാല കരാള കരങ്ങളെഴും ഇഹലോക മഹാദുരിതങ്ങളിലും അഹമെന്നുമൊഴിഞ്ഞമൃതം നിറയാൻ പരമേശ,കൃപാകര, നീ ശരണം 5 കൊടുകാനനമാണഖിലം നിറയേ നരി, നാഗ, വരാഹ, ഗണങ്ങളുമേ ഗിരിതന്നിലിരുന്നരുളും കനിവേ തവ സന്നിധിയാണടിയന്നഭയം 6 പുഴു,പക്ഷി, പരാദ,ചരങ്ങളിലും ഗജവീര, മൃഗേന്ദ്ര, മൃഗങ്ങളിലും കുടികൊണ്ടരുളുന്ന മഹാശയനേ കുറതീർത്തു തരും ജഗദീശ്വരനേ 7 മദമോഹമതാദികളാലുഴലും മനതാരിലെ വൻപുലിയേറിയിനി മഹിഷീവധമാടുക ചിന്മയനേ മണിമണ്ഡപ ജീവസമാധിതനേ 8 പരനേ പരമാത്മ പരാത്പരനേ പതിനെട്ടു പടിക്കുര ചെയ്തവനേ അതു കേറിവരുന്ന നരർക്കരുളായ്, "അതു നീ " പൊരുളായി നിറഞ്ഞവനേ. 🔔🔔🔔🔔🔔🔔🔔🔔🔔
ശ്രീമദ് ഭാഗവതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തത്ത്വചിന്താപരവുമായ ഒരു ഭാഗമാണ് വിദുര മൈത്രേയ സംവാദം. മഹാഭാരത യുദ്ധത്തിന് തൊട്ടുമുമ്പ് ഹസ്തിനപുരി വിട്ടിറങ്ങിയ വിദുരരും, പ്രമുഖ ജ്ഞാനിയായ മൈത്രേയ മഹർഷിയും തമ്മിൽ ഗംഗാതീരത്ത് വെച്ച് നടത്തുന്ന ആത്മീയ സംഭാഷണമാണിത്. ഈ സംവാദത്തിന്റെ പ്രധാന പശ്ചാത്തലവും അതിന്റെ തത്ത്വങ്ങളും താഴെ പറയുന്നവയാണ്: സംവാദത്തിന്റെ പശ്ചാത്തലം വിദുരരുടെ തീർത്ഥാടനം: ധൃതരാഷ്ട്രരുടെയും ദുര്യോധനന്റെയും അധർമ്മങ്ങളിൽ മനംനൊന്ത് വിദുരർ കൊട്ടാരം ഉപേക്ഷിച്ച് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ചു. ഉദ്ധവരുമായുള്ള കൂടിക്കാഴ്ച: യാത്രയ്ക്കിടയിൽ അദ്ദേഹം ശ്രീകൃഷ്ണന്റെ പരമഭക്തനായ ഉദ്ധവരെ കണ്ടുമുട്ടുകയും കൃഷ്ണന്റെ സ്വധാമഗമനത്തെക്കുറിച്ചും യദുവംശ നാശത്തെക്കുറിച്ചും അറിഞ്ഞ് ദുഃഖിതനാവുകയും ചെയ്തു. : ശ്രീകൃഷ്ണൻ തന്റെ വിയോഗത്തിന് മുമ്പ് ഉദ്ധവർക്ക് നൽകിയ ജ്ഞാനം, വിദുരർക്ക് ഉപദേശിച്ചുകൊടുക്കാൻ മൈത്രേയ മഹർഷിയെ ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് ഉദ്ധവരുടെ നിർദ്ദേശപ്രകാരമാണ് വിദുരർ ഹരിദ്വാറിലെ ഗംഗാതീരത്ത് വെച്ച് മൈത്രേയരെ കാണുന്നത്. പ്രധാന ചർച്ചാവിഷയങ്ങൾ (തത്ത്വങ്ങൾ) മൈത്രേയ മഹർഷിയോട് വിദുരർ ചോദിക്കുന്ന ആത്മീയവും പ്രപഞ്ചശാസ്ത്രപരവുമായ ചോദ്യങ്ങളും അതിനുള്ള മറുപടികളുമാണ് ഈ സംവാദത്തിന്റെ ഉള്ളടക്കം. യഥാർത്ഥ സന്തോഷം: ലൗകിക കർമ്മങ്ങൾ മനുഷ്യന് ദുഃഖം മാത്രമാണ് നൽകുന്നത്, അതിനാൽ യഥാർത്ഥ സന്തോഷം ലഭിക്കാൻ മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് വിദുരർ ചോദിക്കുന്നു. പ്രപഞ്ചസൃഷ്ടി: ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? ഭഗവാൻ തന്റെ മായയിലൂടെ പ്രപഞ്ചത്തെ എങ്ങനെ സൃഷ്ടിക്കുന്നു, നിലനിർത്തുന്നു, സംഹരിക്കുന്നു തുടങ്ങിയ പ്രപഞ്ചോത്പത്തി രഹസ്യങ്ങൾ ഇതിൽ വിശദീകരിക്കുന്നു. വിരാട് പുരുഷൻ: ഭഗവാന്റെ വിരാട് രൂപത്തിൽ നിന്ന് ചതുർവർണ്ണങ്ങളും ഇന്ദ്രിയങ്ങളും ജീവജാലങ്ങളും എങ്ങനെ ഉത്ഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിവരണം. ഭഗവാന്റെ ലീലകൾ: ഗുണരഹിതനും നിർഗുണനുമായ ഈശ്വരൻ എന്തിനാണ് അവതാരങ്ങൾ എടുക്കുന്നതെന്നും ലീലകളിൽ ഏർപ്പെടുന്നതെന്നും ഇതിലൂടെ വ്യക്തമാക്കുന്നു. കാലത്തിന്റെ പ്രാധാന്യം: പ്രകൃതിയിലെ മാറ്റങ്ങൾക്കും സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾക്കും കാരണമാകുന്ന 'കാലം' എന്ന ശക്തിയെക്കുറിച്ച് മൈത്രേയർ വിവരിക്കുന്നു. ഈ സംവാദത്തിന്റെ പ്രാധാന്യം ഗുരുവും ശിഷ്യനും തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ ഉത്തമ ഉദാഹരണമാണ് വിദുര മൈത്രേയ സംവാദം. ഭക്തിയോഗം, ജ്ഞാനയോഗം, കർമ്മയോഗം എന്നിവയുടെ സമന്വയമാണ് ഇതിലെ ഉപദേശങ്ങൾ. ലൗകിക ജീവിതത്തിലെ നിരാശകളിൽ നിന്ന് മോചനം നേടി ഒരു മനുഷ്യന് എങ്ങനെ ഈശ്വരസാക്ഷാത്കാരം നേടാം എന്ന് ഈ സംവാദം ലളിതമായി കാണിച്ചുതരുന്നു. ശ്രീമദ് ഭാഗവതം തൃതീയ സ്കന്ധത്തിലെ (3.5.2) വിദുരരുടെ പ്രശസ്തമായ ചോദ്യം. "സുഖായ കർമാണി കരോതി ലോകോ ന തൈഃ സുഖം വാലന്യദുപാരമം വാ വിന്ദേത ഭൂയസ്തത ഏവ ദുഃഖം യദത്ര യുക്തം ഭഗവാൻ വദേന്നഃ" അർത്ഥം: "ഈ ലോകത്തിലെ മനുഷ്യരെല്ലാം സുഖത്തിന് വേണ്ടിയാണ് പലവിധ കർമ്മങ്ങൾ ചെയ്യുന്നത്. എന്നാൽ ആ കർമ്മങ്ങൾ കൊണ്ട് അവർക്ക് യഥാർത്ഥ സുഖം ലഭിക്കുന്നില്ല (ന തൈഃ സുഖം); എന്ന് മാത്രമല്ല, അവരുടെ ദുഃഖങ്ങൾക്ക് ഒരു ശമനവും ഉണ്ടാകുന്നതുമില്ല. നേരെമറിച്ച്, ആ കർമ്മങ്ങളിൽ നിന്ന് അവർക്ക് വീണ്ടും വീണ്ടും കൂടുതൽ ദുഃഖങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. അതുകൊണ്ട്, ഈ അവസ്ഥയിൽ മനുഷ്യന് ഏറ്റവും അനുയോജ്യമായ (യഥാർത്ഥ സുഖം നൽകുന്ന) മാർഗ്ഗം എന്താണെന്ന് ഭഗവാൻ എനിക്ക് ഉപദേശിച്ചു തന്നാലും." ഈ തത്ത്വത്തിന്റെ പ്രധാന ആശയങ്ങൾ: ലൗകിക സുഖങ്ങളുടെ മിഥ്യാബോധം: മനുഷ്യൻ പണം, പദവി, കുടുംബം, വസ്തുവകകൾ എന്നിവയിലൂടെ സുഖം കണ്ടെത്താൻ ശ്രമിക്കുന്നു. എന്നാൽ ഇവ താൽക്കാലികം മാത്രമാണ്. താത്കാലിക സുഖം കഴിയുമ്പോൾ വീണ്ടും ദുഃഖവും അശാന്തിയും വരുന്നു. ആഗ്രഹങ്ങളുടെ ചക്രം: ഒരു ആഗ്രഹം സാധിക്കുമ്പോൾ മനുഷ്യൻ തൃപ്തനാകുന്നില്ല. പകരം, കൂടുതൽ കർമ്മങ്ങളിലേക്ക് അവൻ വലിച്ചിഴയ്ക്കപ്പെടുന്നു. ഇത് ദുഃഖത്തിന്റെ ഒരു വലിയ ചക്രമായി മാറുന്നു. യഥാർത്ഥ സുഖം (ആനന്ദം): ബാഹ്യവസ്തുക്കളിൽ നിന്നല്ല, മറിച്ച് ഉള്ളിലെ ആത്മജ്ഞാനത്തിലൂടെയും ഈശ്വരഭക്തിയിലൂടെയും മാത്രമേ ശാശ്വതമായ സുഖം (ആനന്ദം) കണ്ടെത്താൻ കഴിയൂ എന്ന് ഈ ഭാഗം വ്യക്തമാക്കുന്നു.
മഹാഭാരതത്തിലെ പാണ്ഡവഗീതയിലുള്ള പ്രശസ്തമായ ഒരു ശ്ലോകത്തിൻ്റെ ആദ്യഭാഗമാണ്. ദുര്യോധനൻ്റെ വരികൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ പൂർണ്ണ ശ്ലോകം താഴെ നൽകുന്നു: "ജാനാമി ധർമ്മം ന ച മേ പ്രവൃത്തിഃ ജാനാമി അധർമ്മം ന ച മേ നിവൃത്തിഃ ത്വയാ ഹൃഷീകേശ ഹൃദി സ്ഥിതേന യഥാ നിയുക്തോസ്മി തഥാ കരോമി" ശ്ലോകത്തിൻ്റെ അർത്ഥം: ധർമ്മം എന്താണെന്ന് എനിക്കറിയാം, പക്ഷേ അത് പ്രവർത്തിക്കാൻ എനിക്ക് സാധിക്കുന്നില്ല. അധർമ്മം എന്താണെന്നും എനിക്കറിയാം, പക്ഷേ അതിൽ നിന്ന് പിന്തിരിയാൻ എനിക്ക് കഴിയുന്നതുമില്ല. ഹേ ഹൃഷീകേശാ (ശ്രീകൃഷ്ണാ), എൻ്റെ ഹൃദയത്തിലിരുന്ന് അവിടുന്ന് എന്നെ എങ്ങനെ നയിക്കുന്നുവോ, അതുപോലെ ഞാൻ പ്രവർത്തിക്കുന്നു. ഇതിൻ്റെ പശ്ചാത്തലം: ശരിയും തെറ്റും തിരിച്ചറിയാൻ കഴിഞ്ഞിട്ടും സ്വന്തം അഹങ്കാരവും ഈർഷയും കാരണം തെറ്റായ വഴിയിലൂടെ മാത്രം സഞ്ചരിക്കേണ്ടി വരുന്ന മനുഷ്യൻ്റെ മാനസികാവസ്ഥയെയാണ് ദുര്യോധനൻ്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. തൻ്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തം തനിക്കല്ല, മറിച്ച് തൻ്റെ ഉള്ളിലിരിക്കുന്ന ഭഗവാനാണെന്ന് പറഞ്ഞ് സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാണ് ദുര്യോധനൻ ഇവിടെ ശ്രമിക്കുന്നത്.
ശ്രീമദ് മഹാഭാഗവതത്തിലെ ഏകാദശസ്കന്ധത്തിൽ (അദ്ധ്യായം 23, ശ്ലോകം 43) വരുന്ന **"ഭിക്ഷുഗീത"**ത്തിലെ (അവന്തി ബ്രാഹ്മണന്റെ മനോജയം) പ്രശസ്തമായ വരികളാണ്. "നായം ജനോ മേ സുഖദുഃഖഹേതുർ- ന ദേവതാത്മാ ഗ്രഹ കർമകാലാഃ മനഃ പരം കാരണമാമനന്തി സംസാരചക്രം പരിവർത്തയേദ് യത്." അർത്ഥം: നായം ജനോ മേ സുഖദുഃഖഹേതുർ: ഈ കാണുന്ന ജനങ്ങളോ മറ്റുള്ളവരോ ആരുമല്ല എന്റെ സുഖദുഃഖങ്ങൾക്ക് കാരണം. ന ദേവതാത്മാ ഗ്രഹ കർമകാലാഃ: ദേവന്മാരോ, എന്റെ ആത്മാവോ, നവഗ്രഹങ്ങളോ, ഞാൻ ചെയ്ത കർമ്മങ്ങളോ, കാലമോ ഒന്നും ഇതിന് ഉത്തരവാദികളല്ല. മനഃ പരം കാരണമാമനന്തി: എന്റെ മനസ്സ് മാത്രമാണ് ഇതിനെല്ലാം പ്രധാന കാരണം. സംസാരചക്രം പരിവർത്തയേദ് യത്: ഈ മനസ്സ് തന്നെയാണ് മനുഷ്യനെ ജനനമരണങ്ങളാകുന്ന സംസാരചക്രത്തിൽ ഇട്ട് തിരിക്കുന്നതും. പശ്ചാത്തലം (ഭിക്ഷുഗീതം): അവന്തി ദേശത്തെ സമ്പന്നനായ ഒരു ബ്രാഹ്മണൻ തന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ട് ദരിദ്രനായി മാറിയപ്പോൾ സന്യാസം സ്വീകരിച്ചു. തുടർന്ന് ജനങ്ങൾ അദ്ദേഹത്തെ പലവിധത്തിൽ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്തപ്പോൾ, അദ്ദേഹം ഒട്ടും പ്രകോപിതനാകാതെ ശാന്തനായി ചിന്തിച്ചു: "മറ്റുള്ളവരല്ല, എന്റെ സ്വന്തം മനസ്സ് തന്നെയാണ് എന്റെ സുഖങ്ങൾക്കും ദുഃഖങ്ങൾക്കും കാരണം. മനസ്സിനെ നിയന്ത്രിച്ചാൽ ദുഃഖമില്ല". ഈ വലിയ തത്ത്വമാണ് ഭാഗവതത്തിലെ ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്.
അഗസ്ത്യമുനിയും വാതാപി എന്ന അസുരനും തമ്മിലുള്ള പുരാണകഥ രാമായണത്തിലെ വളരെ പ്രസിദ്ധമായ ഒരു കഥയാണ്. വനവാസകാലത്ത് ശ്രീരാമൻ ലക്ഷ്മണന് ഈ കഥ പറഞ്ഞു കൊടുക്കുന്നതായി വിവരിക്കുന്നുണ്ട്. പണ്ട് ദക്ഷിണേന്ത്യയിലെ വനങ്ങളിൽ ഇൽവലൻ, വാതാപി എന്ന് പേരുള്ള രണ്ട് ക്രൂരന്മാരായ അസുര സഹോദരന്മാർ ജീവിച്ചിരുന്നു. ഒരിക്കൽ ഇൽവലൻ ഒരു ബ്രാഹ്മണനോട് തനിക്ക് ഇന്ദ്രന് തുല്യനായ ഒരു പുത്രനെ വരം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബ്രാഹ്മണൻ അത് നിരസിച്ചതോടെ ഇവർക്ക് ബ്രാഹ്മണരോടും ഋഷിമാരോടും കടുത്ത വിരോധമായി. തുടർന്ന് അവർ ഋഷിമാരെ കൊന്നൊടുക്കാൻ ഒരു മാന്ത്രിക വഴി കണ്ടെത്തി. അസുരന്മാരുടെ തന്ത്രം വാതാപിക്ക് ഏത് രൂപവും സ്വീകരിക്കാനുള്ള മാന്ത്രികശക്തി ഉണ്ടായിരുന്നു. വഴിയിലൂടെ പോകുന്ന സന്യാസിമാരെയും യാത്രക്കാരെയും ഇൽവലൻ സ്നേഹത്തോടെ തൻ്റെ കുടിലിലേക്ക് ഭക്ഷണത്തിനായി ക്ഷണിക്കും. ഈ സമയത്ത് വാതാപി ഒരു ആടിന്റെ രൂപം സ്വീകരിക്കും. ഇൽവലൻ ഈ ആടിനെ അറുത്ത് മാംസം പാകം ചെയ്ത് അതിഥികൾക്ക് നൽകും. ഭക്ഷണം കഴിച്ച് അതിഥിയുടെ വയറു നിറയുമ്പോൾ ഇൽവലൻ ഉറക്കെ വിളിക്കും: "വാതാപി, പുറത്തു വരൂ!". ഈ വിളി കേൾക്കേണ്ട താമസം, അതിഥിയുടെ വയറു കീറി വാതാപി പുറത്തു വരും. ആ നിമിഷം ആ സന്യാസി മരണപ്പെടും. അതിനുശേഷം ഇവർ ആ മനുഷ്യൻ്റെ മാംസവും അവരുടെ സമ്പത്തും കൈക്കലാക്കുമായിരുന്നു. ഈ ക്രൂരത കാരണം ആ വനത്തിലൂടെ യാത്ര ചെയ്യാൻ എല്ലാവരും ഭയന്നു. അഗസ്ത്യമുനിയുടെ വരവ് ഒരിക്കൽ തന്റെ പിതൃക്കളുടെ കടം വീട്ടാനായി ലോപാമുദ്രയെ വിവാഹം കഴിച്ച അഗസ്ത്യമുനിക്ക് വലിയ തുക ധനം ആവശ്യമായി വന്നു. ധനം തേടിയുള്ള യാത്രയിൽ അദ്ദേഹം ചില രാജാക്കന്മാരോടൊപ്പം ഇൽവലന്റെ കൊട്ടാരത്തിലെത്തി. അഗസ്ത്യനെ കണ്ട ഇൽവലൻ പതിവുപോലെ അദ്ദേഹത്തെയും വധിക്കാൻ പദ്ധതിയിട്ടു. വാതാപിയെ ആടാക്കി മാറ്റി, അതിന്റെ മാംസം പാകം ചെയ്ത് അഗസ്ത്യമുനിക്ക് നൽകി. തന്റെ ദിവ്യദൃഷ്ടിയാൽ അസുരന്മാരുടെ ചതി മനസ്സിലാക്കിയ അഗസ്ത്യൻ ഒന്നും അറിയാത്ത ഭാവത്തിൽ ആ മാംസം മുഴുവൻ കഴിച്ചു തീർത്തു. വാതാപിയുടെ അന്ത്യം ഭക്ഷണം കഴിഞ്ഞയുടൻ ഇൽവലൻ പതിവുപോലെ പരിഹാസത്തോടെ ഉറക്കെ വിളിച്ചു: "വാതാപി പുറത്തു വരൂ!". എന്നാൽ ഈ സമയം അഗസ്ത്യമുനി തന്റെ വയറ്റിൽ തടവിക്കൊണ്ട് പറഞ്ഞു: "വാതാപി ജീർണ്ണോ ഭവഃ" (വാതാപി ദഹിച്ചു പോകട്ടെ!) അഗസ്ത്യന്റെ തപോബലത്താൽ വാതാപി മുനിയുടെ വയറ്റിൽ കിടന്ന് പൂർണ്ണമായും ദഹിച്ചു ചാരമായി മാറി. ഇൽവലൻ എത്ര വിളിച്ചിട്ടും വാതാപി പുറത്തുവന്നില്ല. തന്റെ സഹോദരൻ മരിച്ചുവെന്ന് മനസ്സിലാക്കിയ ഇൽവലൻ അഗസ്ത്യനെ ആക്രമിക്കാൻ മുതിർന്നുവെങ്കിലും മുനി ഇൽവലനെയും തന്റെ തപോബലത്താൽ ഭസ്മീകരിച്ചു (ചില പുരാണങ്ങളിൽ ഇൽവലൻ ഭയന്ന് മുനിക്ക് വലിയ ധനം നൽകി ജീവനോടെ രക്ഷപ്പെട്ടതായും പറയുന്നു). ഇങ്ങനെ അഗസ്ത്യമുനി ലോകത്തെ ആ അസുരന്മാരുടെ ശല്യത്തിൽ നിന്നും രക്ഷിച്ചു. 'തീരാത്ത ദഹനക്കേട്' ഉണ്ടാകുമ്പോൾ "വാതാപി ജീർണ്ണോ ഭവഃ" എന്ന് മന്ത്രം ചൊല്ലുന്ന പതിവ് ഈ പുരാണകഥയിൽ നിന്നാണ് ഉണ്ടായത്.
"ഈ ദ്വാദശി പുലരിയിൽ അത്യന്തം സങ്കടത്തോടെ എന്റെ പ്രിയ സുഷമ ചേച്ചി(ശ്രീമതി. സുഷമാ രാജീവ്) അറിയിച്ച വാർത്ത കേട്ടാണ് ഞാൻ ഉണർന്നത്. കുഞ്ഞേ......... പെരുമ്പള്ളിയദ്ദേഹം....ഗുരുവായൂരപ്പന്റെ പാദാരവിന്ദത്തിൽ ലയിച്ചിരിക്കുന്നു. ശ്രീമദ് ഭാഗവതത്തെ ഹൃദയത്തോടു ചേർത്ത് വെച്ച് ഭക്തർക്ക് പകർന്നു പങ്കിട്ട പാരായണവും, ഭഗവത് കഥാ പ്രഭാഷണങ്ങളും... ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നു പോയി. ഞാനെന്നൊരു ഭാവമില്ലാതെ, മറ്റു ഭാവഭേദങ്ങളൊന്നുമില്ലാതെ, ശാന്തനായി, സാത്വികഭാവമോടെ അമ്പലപ്പുഴ നാടകശാലയിൽ ചമ്രം പടിഞ്ഞിരുന്ന്, ഗുരുവായൂരപ്പദാസ സ്വാമികളോടൊപ്പവും, അല്ലാതെയും ഏറെ ദിനങ്ങളിൽ ആചാര്യനായും നമുക്ക് പകർന്നു തന്ന ആ ഭാഗവതപീയൂഷത്തിന്റെ മാധുര്യം, ആ വാത്സല്യ സ്വാദ്,ആ മുഖത്തെ ശാന്ത ഭാവം അവ ഇന്നും മങ്ങാതെ, മായാതെ മേഥയിലും മനസ്സിലും പ്രകാശമാനമാർന്ന് നിലകൊള്ളുന്നു.... ഹേ.... ഭാഗവതാചാര്യാ...... അങ്ങയെ ഈയുള്ളവന് മറക്കാനാവില്ല... ഞാനെഴുതിയ സോപാന രചനകൾ വിജയൻ പാടുന്നത് കേട്ട് വാത്സല്യത്തോടെ ചേർത്തുനിർത്തിയത് മറക്കില്ല... മള്ളിയൂരിന്റെ സ്നേഹഭാജനം തന്നെയാണ് മധു.... എന്നു പറഞ്ഞ ആ...... വാക്കുകൾ ഒരു പുരസ്കാരമായി ഇന്നും മനസ്സിലുണ്ട്. ഒരു കവിതയെഴുതാൻ പ്രോത്സാഹിപ്പിച്ചതും ഇന്നും ഓർമ്മയിൽ മായാതെയുണ്ട്. വളരെ വർഷങ്ങൾക്ക് മുൻപ് ഗുരുവായൂര് ആചാര്യന്മാരാൽ നടത്തിയ ഒരു സപ്താഹത്തിന്റെ ഒരു ദിനത്തിലെ പ്രഭാതത്തിൽ നമ്മുടെ കുഞ്ഞ് വിജയകുമാറിന്റെ (അന്ന് അദ്ദേഹം ചെറിയ കുട്ടിയായിരുന്നു.... ട്ടോ.. ) സോപാന സംഗീത പരിപാടി നടത്തുവാൻ നിശ്ചയിച്ച് ക്ഷണിക്കുകയുണ്ടായി... വിജയൻ അക്കാര്യം എന്നോട് പറയുകയും ചെയ്തിരുന്നു. അത് വിജയകുമാറിന്റെ ഗുരുവായൂരെ ആദ്യ പരിപാടിയാണെന്നാണ് എന്റെ വിശ്വാസം. ആ ക്ഷണം വലിയ ആഹ്ലാദമായി.. സാക്ഷാൽ വൈകുണ്ഠനാഥന്റെ മുന്നിൽ ഒരു പരിപാടി അവതരിപ്പിക്കുക എന്നത് മഹാഭാഗ്യവുമാണല്ലോ....... ഗുരുവായൂര് നടന്ന ആ സപ്താഹത്തിന് കുറച്ച് മാസങ്ങൾക്ക് മുൻപ് അമ്പലപ്പുഴ നാടകശാലയിൽ നടന്ന ഒരു സപ്താഹത്തിൽ ആചാര്യനായി പെരുമ്പള്ളിലദ്ദേഹം വരികയുണ്ടാകയും, ആ ദിനങ്ങളിലെ ഒരു സന്ധ്യാവേളയിൽ അപ്രതീക്ഷിതമായി ഞങ്ങൾ തമ്മിൽ കാണുകയും ചെയ്തു.... ആ കൂടികാഴ്ചയിൽ നടന്ന സംസാരത്തിനിടയിൽ വിജയനെ ഗുരുവായൂര് സപ്താഹത്തിൽ പാടാൻ ക്ഷണിച്ച വിവരത്തിനൊപ്പം തന്നെ.. ." മള്ളിയൂരിന്റെ വാത്സല്യ ഭാജനമേ..... താങ്കൾ..... ഗുരുവായൂരപ്പന് സമർപ്പിച്ച് ഒരു കവിതയെഴുതി ആ വേദിയിൽ പാടാനായി തയ്യാറാക്കി വിജയന് കൊടുക്കണം... സത്യത്തിൽ ആ വാക്കുകൾ കേട്ട്....അന്നു വരെ ഗുരുവായൂരപ്പനെ നേരിൽ കാണാത്ത.....എന്റെ അമ്മൂമ്മ പാടി പഠിപ്പിച്ച ബ്രഹ്മശ്രീ. ചേന്നാസ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ ശ്ലോകങൾ ജപിച്ച് ഞാൻ ശൂന്യതയിലേക്ക് നോക്കി നിന്നതും.... പെരുമ്പള്ളിയദ്ദേഹം നടന്നു മറയുന്നതും ഇന്നും മങ്ങാതെ മറയാതെ ഓർമ്മയിലുണ്ട്. അങ്ങിനെ പരിപാടിക്ക് പാടാനായി, എന്റെ അകതാരിലെ അകക്കണ്ണിനു മാത്രമറിയുന്ന, അതായത് അന്നുവരെ ഗുരുവായൂരിൽ പോയി ദർശനം നടത്താൻ കഴിയാത്ത.....എനിക്ക്... ആ ധരഭാരമറിയുന്ന..... ആ...ആശ്രിത വത്സലനായ ആ.....കരുണമയനായ രമാകാന്തനെ...... ആ... മഹനീയാഭ ചൂടുന്ന ജഗന്നാഥനെ .ആ......ജനാർദ്ദനനെ.... ആ... മുകുന്ദനെ... മഥുരാധിപതിയായി മരുവുന്ന സാക്ഷാൽ ഗുരുവായൂരപ്പനെ മനസ്സിൽ ചേർത്ത് നിർത്തി തൊഴുത്..സമർപ്പിച്ച് ഭഗവത് കൃപയാലും തിരുമേനിയുടെ അനുഗ്രഹത്തോടെയും അഞ്ചു ഖണ്ഡികയിൽ കവിതയെഴുതുകയും, ആ കവിത വിജയന് നൽകിയതും അവിടെ നടന്ന ആ സപ്താഹ ദിനങ്ങളിലെ ഒരു സുദിന പ്രഭാതത്തിൽ തന്നെ വിജയകുമാർ അനൂപുമൊത്ത് പാടി അവതരിപ്പിച്ചതും ദിവ്യ സ്മരണയോടെ ഇന്നും എന്റെ മനസ്സ് സൂക്ഷിക്കുന്നു. ഭാഗവതം സ്നേഹമാണ്, അമൃതാണ്, കൂട്ടി ചേർത്തു നിർത്തുന്ന ആനന്ദ പീയൂഷമേറിടുന്ന ആഹ്ലാദസാഗരമാണത്......എന്നൊക്കെ തികഞ്ഞ ശാന്തതയോടെ നമുക്ക് പറഞ്ഞ് തന്ന സാക്ഷാൽ നാരായണ പാദങ്ങളിൽ ലയിച്ച ഭാഗവത നവശുകൻ ബ്രഹ്മശ്രീ. പെരുമ്പള്ളി കേശവൻ നമ്പൂതിരി അവർകളുടെ ഓർമ്മകൾക്കു മുന്നിൽ അശ്രുപുഷ്പങ്ങൾ സമർപ്പിച്ച് എന്റെ സാഷ്ടാംഗപ്രണാമം.." (Madhu Ambalapuzha)
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) ഇരുപത്തിഅഞ്ചാം ദിവസം. (2026 ജൂൺ 25) കാര്യസാദ്ധ്യം നിർവ്വഹിച്ചു വരും വരെ അർജ്ജുനനെയോർത്ത് സങ്കടപ്പെട്ടിരിക്കാതെ തീർത്ഥയാത്ര ചെയ്യാം എന്ന് ധർമ്മപുത്രാദികൾ തീരുമാനിച്ചിരിക്കെയാണ്, ദേവലോകത്തു നിന്ന് ദേവേന്ദ്രൻ്റെയും പാർത്ഥൻ്റെയും സന്ദേശവുമായി ലോമശമഹർഷി എത്തുന്നത്. വേണ്ടത്ര അസ്ത്രശസ്ത്രാദികൾ നേടിയ അർജ്ജുനൻ, ദേവകാര്യാർത്ഥം തപസ്സിലേർപ്പെട്ടിരിക്കുന്നു. ഏറെ വൈകാതെ തിരിച്ചു വരും. ഒരു കാര്യം നേടിയെടുക്കാൻ തപസ്സിനോളം ഉചിതമായ മാർഗ്ഗം ഇക്കാലത്തും ഇല്ല. "തപഃ ആലോചനേ," മനസ്സും ഇന്ദ്രിയങ്ങളും ഏകോപിപ്പിച്ചു നിർത്തിയുള്ള ആലോചനയിൽത്തന്നെ കാര്യം പകുതി നിർവ്വഹിച്ചതായി കരുതാം. സമുദ്രലംഘനത്തിന് തയ്യാറെടുക്കുന്ന മാരുതിയിൽ ആ തപസ്സിൻ്റെ മാതൃകയുണ്ട്. കേന്ദ്രീകരിച്ച ലക്ഷ്യത്തിൽ എത്തിയതായി ചിന്തിച്ചുള്ള മനോനില, "ജഗാമ ലങ്കാം മനസാ മനസ്വീ..." എന്ന നിശ്ചയം. "തപസോ ഹി പരം നാസ്തി തപസാ വിന്ദതേ മഹത് " തപസ്സു കൊണ്ട് മഹത്തായതൊക്കെ നേടാനാവും. ദേവേന്ദ്രനെ ഉദ്ധരിച്ച് ലോമശമഹർഷി പറയുന്നു, 'കർണ്ണനെ എനിക്കും അറിയാം. മഹാബലവാനാണ്, ഉത്സാഹശാലിയാണ്, ശിവപുത്രൻ സുബ്രഹ്മണ്യനു തുല്യനാണ് ആദിത്യൻ്റെ പുത്രനുമാണ്. ആ കർണ്ണനെ വധിക്കാനുള്ള ചിന്തയാൽ സദാ ആകുലമാണ് യുധിഷ്ഠിരൻ്റെ മനസ്സ്. അർജ്ജുനൻ്റെ പ്രഭാവത്തെ ഒട്ടും കുറച്ചു കാണണ്ട. കർണ്ണനെച്ചൊല്ലിയുള്ള ഭയത്തെ അകറ്റൂ. ഇപ്പോൾ തീർത്ഥയാത്ര ചെയൂ. ധനനിദാനമായി ധർമ്മത്തിൽ തല്പരനാകണം, ധനമാർജ്ജിക്കണം എന്നാണ് അർജ്ജുനൻ അറിയിച്ചത്. ഭവാനെ സകല ഭയങ്ങളിൽ നിന്നും രക്ഷിച്ചുകൊണ്ട് ലോമശ മഹർഷി തീർത്ഥാടനത്തിൽ സഹായിക്കും, മഹേന്ദ്രൻ ആശംസിക്കുന്നു. ഭയം നീക്കാൻ തീർത്ഥയാത്ര സഹായിക്കും, അനാസക്തനാവാനും. അസത്യവാൻ, അവിദ്വാൻ, പാപി, വക്രബുദ്ധി തുടങ്ങിയവർ തീർത്ഥാടനം ചെയ്തിട്ടു കാര്യമില്ല. തീർത്ഥയാത്രയുടെ ഒരു രാജകീയ നിയമമാണ്, ലഘുവായിരിക്കുക, സ്വൈര്യമായി നടത്തിവരാൻ അതാവശ്യമാണ്. വിശപ്പും ദാഹവും ശീതാദികളും മറ്റു യാത്രാ ക്ലേശങ്ങളും സഹിക്കാനാവത്തവരെ ഒഴിവാക്കി, ഏതാനും വനവാസി ബ്രാഹ്മണരെ അനുവദിച്ചും യാത്രയ്ക്കു തയ്യാറായി. വേദവ്യാസനും പർവ്വതമുനിയും നാരദരും അനുഗ്രഹിച്ചു. ധൗമൃനും ലോമശ മഹർഷിയും അനുഗമിക്കാൻ തയ്യാറായി. ശുദ്ധ തീർത്ഥങ്ങളിൽ മന:ശുദ്ധി പ്രധാനമാണ്. ശരീരതലത്തിലുള്ള മാനുഷവ്രതവും, മനോ-ബുദ്ധി- പ്രാണ നിയന്ത്രണമുള്ള ദൈവവ്രതവും പാലിക്കണം. കിഴക്കു ദിശയിലേക്കാണ് യാത്ര ആരംഭിച്ചത്. യാത്രയിൽ യുധിഷ്ഠിരനെ ബാധിച്ച ആധിയായിരുന്നു, സദ്ഗുണങ്ങളുള്ള തങ്ങൾക്ക് ദു:ഖാനുഭവങ്ങളും സദ്ഗുണങ്ങളില്ലാത്ത ദുര്യോധനാദികൾക്ക് സമൃദ്ധിയും. അധർമ്മത്തിൻ്റെ പാതയിൽ പുരോഗമിച്ചവർ വിജയത്തിൻ്റെ അഹന്തയാലും ക്രോധത്താലും സങ്കോചമില്ലാത്ത അമംഗളകർമ്മത്താലും സമൂലം നശിക്കും. വ്യാകുലത വേണ്ട, രാജ്യശ്രീയെ നേടും, യുധിഷ്ഠിരനെ ലോമശ മഹർഷി അനുഗ്രഹിച്ചു. തീർത്ഥയാത്രയെ സംബന്ധിക്കുന്ന ചില ചിന്തകൾ കൂടി പങ്കുവെയ്ക്കുന്നു. ശാശ്വതസുഖവും നിർഭയമായ ആനന്ദവുമാണ് മനുഷ്യൻ്റെ ആത്യന്തിക ലക്ഷ്യം. പരിചിതമായ വിഷയസുഖത്തിൻ്റെ പരിമിതികൾ, അത് ഇന്ദ്രിയങ്ങളുടെ തേജസ്സ് നശിപ്പിക്കും, ജര ബാധിക്കും, ലഭ്യത കുറയും തുടങ്ങിയവയാണ്. "സർവ്വേന്ദ്രിയാണാം ജരയന്തി തേജഃ..." ബാഹ്യവിഷയാധിഷ്ഠിതമല്ല സുഖം. നിത്യ ജീവിതം എളുപ്പമാക്കാനുള്ള സൗകര്യങ്ങൾക്കു വേണ്ടി ബാഹ്യവിഷയങ്ങൾ സജ്ജീകരിക്കാം. അവ ആനന്ദം ഉറപ്പാക്കില്ല. ആനന്ദം ആത്മനിഷ്ഠമാണ്, അതിൻ്റെ വഴി ശുദ്ധിയുടെയും ജ്ഞാനത്തിൻ്റെയുമാണ്, യോഗയുക്തമാണ് അതിലേക്കുള്ള ഗതി. തീർത്ഥാടനവും സഹായിക്കും. ലൗകിക ജീവിതം നയിക്കുന്നവർക്കും തീർത്ഥാടനം ഊർജ്ജദായകമാണ്. നിർഗ്ഗുണതീർത്ഥാടനം എന്ന ആത്മതീർത്ഥാടനത്തെ ആരുണിയിലൂടെ കണ്ടു. ഈ കഠോപനിഷദ് മന്ത്രം പ്രസക്തമാവുന്നു. കഠോപനിഷത്തിലെ പ്രസിദ്ധമായ ശ്ലോകം ഇപ്രകാരമാണ്: "യച്ഛേത് വാങ്മനസീ പ്രാജ്ഞസ്തദ് യച്ഛേത് ജ്ഞാന ആത്മനി ജ്ഞാനം ആത്മനി മഹതി നിയച്ഛേത് തദ് യച്ഛേത് ശാന്ത ആത്മനി " അലഞ്ഞുതിരിയുന്ന മനസ്സിനെ നിയന്ത്രിച്ച് പരമമായ സത്യത്തിൽ അല്ലെങ്കിൽ ഈശ്വരനിൽ ലയിപ്പിക്കുന്ന ധ്യാനരീതിയെ വൃക്തമാക്കുന്നു. സംസാരത്തെയും ഇന്ദ്രിയങ്ങളെയും ആദ്യം മനസ്സിൽ ലയിപ്പിക്കണം. ആ മനസ്സിനെ ബുദ്ധിയിൽ ചേർക്കണം. ബുദ്ധിയെ മഹത്തായ ആത്മാവിലും, അതിനെ പരമമായ ശാന്തതയിലും ലയിപ്പിക്കണം. ഇതാണ് നിർഗുണ തീർത്ഥാടനം. തീർത്ഥാടന സംബന്ധിയായി സ്വാമിജി മുമ്പെഴുതിയ വരികൾ സമന്വയിച്ച് ശ്രീമതി. രാധാദേവി ദേവരാജൻ എഴുതിയത്, തുടർന്നുദ്ധരിക്കുന്നു. "കാഴ്ചയുടെ ലോകത്ത് നിന്ന് വേണ്ട പക്വതയും വിവേക വൈരാഗ്യവും ആർജ്ജിച്ച് കാഴ്ചക്കാരനിലേക്ക് ഉന്മുഖമായി നടത്തുന്ന തീർത്ഥാടനം. മാതാവ് തൈപ്പിച്ച് അണിയിച്ച കാല ദേശത്തിന്റെ പൊന്നുടയാട അഴിഞ്ഞ് അകന്ന് ഞാൻ അസ്തമിക്കുന്ന തീർത്ഥയാത്ര... ആദിയിൽ ഉദിച്ച അനാഹത നാദത്തിന്നുറവിടം തേടുന്ന യാത്ര... കാലത്തിൻ തേരുരുളെത്താത്ത ബോധത്തിൻ ആഴത്തിൽ ചെന്ന് വിലീനമാകുന്ന യാത്ര... വായനയെ വാതായനമായിട്ട്, കവാടമായിട്ട് ചിത്രീകരിച്ചുകൊണ്ട് സ്വാമിജി എഴുതിയ കുറിപ്പ് : "നഗരം താണ്ടി കാടും കുന്നും മേടും കലിതുള്ളും കടലും കടന്ന് മാമലകൾക്കപ്പുറത്ത്, ജ്വലിക്കുന്ന സൂര്യനും ആകാശ നീലിമയ്ക്കും നക്ഷത്രപ്പെരുമയ്ക്കും അപ്പുറത്ത്, ഇരുളും വെളിച്ചവും അസ്തമിക്കുന്ന നിഷ്പന്ദ സൗന്ദര്യ മൗനം... അറിയപ്പെട്ട നക്ഷത്രങ്ങളുടെ ലോകം എത്രയോ നിസ്സാരം... സ്ഥൂലതലത്തിൽ നക്ഷത്രങ്ങളിലേക്ക് അന്വേഷണം തേടിപ്പോയാലും, സൂക്ഷ്മ തലത്തിൽ ആറ്റത്തിന്റെ അന്തർ രഹസ്യം തേടിപ്പോയാലും... അല്ലെങ്കിൽ അകത്തേക്ക് : "ഇന്ദ്രിയഭോഗ കിനാവുകൾക്കും, മനസ്സിന്റെ കാമത്തിന്നും കരുതലിനും, ക്രൂര വൈകാരിക വൈജാത്യ വികാരങ്ങൾക്കും, സ്നേഹാനുകമ്പാമസൃണമായ നിലാവിനും, കാവ്യഭാവനാ നടന ചാരുതയ്ക്കും, വൈജ്ഞാനിക സ്വദ്വാനുഭൂതിക്കും അപ്പുറം ദേശകാല അതിരുകൾ പൊഴിഞ്ഞ് വീഴുന്ന ധ്യാന പ്രഭാതത്തിലേക്കുള്ള വാതായനം.... ഇങ്ങനെ, തീർത്ഥാടനം എന്നത് നമ്മുടെ ജീവിത യാത്രയിൽ അനവരതം സാധിക്കാവുന്ന കാര്യമായി മാറുന്നു ... കൂട്ടത്തിൽ ഇപ്പോൾ ആസ്വദിക്കുന്ന മഹാഭാരതശ്രവണ തീർത്ഥാടനവും... ഇങ്ങനെ എല്ലാ യാത്രകളെയും തീർഥാടനമാക്കാൻ ജാഗ്രതയുണ്ടായാൽ വളരെ ഉപകാരപ്രദമാവും... മനീഷാ പഞ്ചകം - ശ്ലോകം 1 "ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത് ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ" ജാഗ്രത്, സ്വപ്ന, സുഷുപ്തി അവസ്ഥകളിൽ യാതൊരു മങ്ങലും ഇല്ലാതെ ജ്വലിച്ച് നിൽക്കുന്ന ബോധം... ആ ബോധം എന്റെ ഉള്ളിൽ എന്നാണ് നാം പ്രാഥമികമായിട്ട് മനസ്സിലാക്കുക... പക്ഷേ ശങ്കര ഭഗവത്പാദർ ചൂണ്ടിക്കാണിക്കുന്നു - പ്രപഞ്ചത്തിലെ സകല സ്ഥൂല ശരീരങ്ങളും - ബ്രഹ്മാവിന്റെ ശരീരം തൊട്ട് ഇങ്ങേയറ്റത്തെ ഉറുമ്പിന്റെയോ പുൽക്കൊടിയുടെയോ ശരീരം വരെ - അവിടെയും അന്തര്യാമിയായിട്ട് പ്രകാശിക്കുന്നത് ഈ ബോധതത്വം ആണ്... ഞാൻ എന്റെ ഉള്ളിലേക്ക് ഊളിയിട്ട് ഇറങ്ങി എന്റെ ആത്മാവിനെ സ്പർശിക്കുമ്പോൾ ഞാൻ പ്രപഞ്ചത്തിന്റെ മർമ്മത്തെയാണ് സ്പർശിക്കുന്നത്... അങ്ങനെ ഔതപ്രോക്തമായി ജഗത്തിന്റെ മുഴുവൻ സാക്ഷിയായിട്ട് പരിലസിക്കുന്ന ചൈതന്യം... എന്റെ ഉള്ളിലും എല്ലാവരുടെ ഉള്ളിലും ഒന്ന്... ആ ചൈതന്യമാണ് ഞാൻ, അല്ലാതെ ഈ ദൃശ്യ വസ്തു അല്ല എന്നുള്ള ദൃഢ ബുദ്ധി ഉള്ള ഒരാളെക്കുറിച്ച് ശങ്കര ഭഗവത്പാദര്‍ പറയുകയാണ് - അയാൾ ചണ്ഡാളൻ ആവട്ടെ, ബ്രാഹ്മണൻ ആവട്ടെ - അദ്ദേഹം എന്റെ ഗുരുവാണ്, ആ ഗുരുവിനായിക്കൊണ്ട് എന്റെ പ്രണാമങ്ങൾ..." പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 25.06.2026