ഭാരതീയ ശാസ്ത്രങ്ങൾ
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Thursday, March 26, 2026
ഹരിഃ ഓം
ഇന്ന് 27th March '26 സംബോധ് ഫൗണ്ടേഷൻ ആഗോള സാരഥി സംപൂജ്യ സദ്ഗുരു ബോധാനന്ദ സ്വാമിജിയുടെ ജന്മദിനമായി ഭക്തജന വൃന്ദം ആഘോഷിക്കുന്നു.
സന്ന്യസ്ത സാധു മഹാത്മക്കൾ ജനിമൃതികളെ ജയിച്ചവരാണല്ലോ. എന്നാൽ ഭക്ത- സാധകലോകത്തിന് സദ്ഗുരുക്കന്മാരുടെ ജന്മദിനം നിശ്ചയമായും സാധനാ പ്രധാന ദിനമാണ്.
ഇന്നത്തെ വെള്ളിയാഴ്ചക്കുറിപ്പ് സംപൂജ്യ സദ്ഗുരു ബോധാനന്ദ സ്വാമിജിയുടെ ഒരു പ്രഭാഷണം ശ്രവിച്ചത് മനനം ചെയ്ത പ്രകാരം കുറിക്കാനാരംഭിക്കുന്നു. ഇത് ഏതാനും വെള്ളിയാഴ്ചകളിലേക്ക് നീളും.
വായനക്കാർക്കും പ്രയോജനപ്രദമാവട്ടെ എന്നു സങ്കല്പിക്കുന്നു.
[മുത്തശ്ശിയും കുട്ടികളും എന്ന പരമ്പര ഈ പംക്തിക്കു ശേഷം തുടരാം എന്ന് നിശ്ചയിക്കുന്നു.]
കോഴിക്കോട് കേസരി ഭവനിൽ നടന്ന സത്സംഗത്തിൽ ( 28th ജനുവരി ' 26) സദ്ഗുരു സംപൂജ്യ ബോധാനന്ദ സ്വാമിജി സംസാരിച്ച വിഷയം - God is searching for you എന്നതായിരുന്നു.
പ്രസ്തുത വിഷയത്തെ ക്രമീകരിച്ചും പാഠങ്ങൾ കൂട്ടിച്ചേർത്തും എഴുതാനാണ് ഉദ്യമിക്കുന്നത്.
'ഈശ്വരൻ നിങ്ങളെ അന്വേഷിക്കുകയാണ്.' ഈ വിഷയം വിശകലനം ചെയ്യുമ്പോൾ, അവരവർ നടത്തുന്ന അന്വേഷണത്തെ അന്വേഷിക്കേണ്ടതുണ്ട്. ഈശ്വരനാരെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ഈശ്വരൻ ഇങ്ങോട്ട് അന്വേഷണം നടത്തുന്നെങ്കിൽ നാം
മിണ്ടാതിരുന്നാൽ മതിയെന്നാശ്വസിക്കാമോ?
നമ്മുടെ അന്വേഷണം എന്തുകൊണ്ട് ഉപകാരപ്പെടുന്നില്ല എന്ന കാര്യവും വിശകലനം ചെയ്തറിയണം. നമ്മുടെ അന്വേഷണത്തിൻ്റെ പ്രകൃതവും വിചിന്തന വിധേയമാക്കണം.
ഒന്നാമത്തെ ചോദ്യം - നാം ഒരന്വേഷണത്തിലേർപ്പിട്ടുണ്ടോ, ഈശ്വരനെ അന്വേഷിക്കുന്നുണ്ടോ?
ഒരു സിനിമാ ഗാനത്തിന്റെ ഈരടി ഇവിടെ ഓർമിക്കാം - 'മാനവ സുഖമെന്ന മായാ മൃഗത്തിനെ തേടുന്ന പാന്ഥൻ ഞാൻ'. എല്ലാവരും അന്വേഷണത്തിലാണ്. സുഖമാണ് അന്വേഷിക്കുന്നത് ഇത് സർവ സമ്മതമായിരിക്കുമല്ലോ. . ഏവരും നടത്തുന്ന സുഖാന്വേഷണത്തെ ഈശ്വരൻ എങ്ങനെയായിരിക്കും നിരീക്ഷിക്കുന്നത്?
ഭഗവദ് ഗീതയിൽ ഭഗവാൻ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട് -
'മമ വർത്മാ അനുവർത്തന്തേ മനുഷ്യാഃ പാർത്ഥ, സർവശഃ' - (എല്ലാവരും എല്ലാ പ്രകാരത്തിലും എന്റെ വഴിയെ അനുവർത്തിക്കുന്നു.) മനുഷ്യർ തേടുന്നത് സുഖമാണ്. ആ തേടലിനെ 'ഏവരും എൻ്റെ വഴിയെ പിന്തുടരുന്നു' - എന്ന നിലയിൽ ഭഗവാൻ നിരീക്ഷിച്ചിരിക്കുന്നു. പ്രസ്തുത വസ്തുതകൾ രണ്ടും ചേർത്ത് പരിഗണിക്കുമ്പോൾ ഭഗവാൻ അഥവാ ഈശ്വരൻ സുഖമാണ് എന്ന് ബോധ്യമാവും.
ഏവരും ഈശ്വരനെ, പരമാനന്ദ സ്വരൂപിയെ അന്വേഷിക്കുന്നു എന്നത് ശരി. എന്നാൽ അന്വേഷണം കണ്ടെത്തലിലേക്ക് പുരോഗമിക്കുന്നുണ്ടോ? ഇക്കാര്യം വിശകലനം ചെയ്തു കൊണ്ട് പൂജ്യ സ്വാമിജി വിഷയാനന്ദത്തിൻ്റെ മേന്മ പരിശോധിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
വിഷയ സുഖം ഈശ്വരാധിഷ്ഠിതമായ നിർവ്യാജ സുഖമല്ല, പരമാനന്ദമല്ല. വിഷയ സുഖം വ്യാജ - കൃത്രിമ ആനന്ദമാണ് (Pseudo Happiness.)
നാം തേടുന്നത് പരമാനന്ദത്തേയാണ് ഈശ്വരനെയാണ്. എന്നാൽ അന്വേഷണയാത്രയിൽ മിക്കവരും വിഷയാനന്ദത്തിൽ കുരുങ്ങിപ്പോവുന്നു.
പൂജ്യ സദ്ഗുരു ബോധാനന്ദ ജി, കാരുണ്യപൂർവ്വം ഏവരേയും ഉദ്ധരിക്കാൻ ഉദ്ബോധിക്കുന്ന കാര്യം ഓർമിക്കാം.
(തുടരാം ....)
പ്രേമാദരവോടെ
സ്വാമി അദ്ധ്യാത്മാനന്ദ
27th March 26
വരാനിരിക്കുന്ന ദുഃഖം ഒഴിവാക്കാവുന്നതാണെന്നാണ് പതഞ്ജലിമുനി യോഗദര്‍ശനത്തില്‍ പറയുന്നത്.
അതിനുള്ള ഉപായമാകട്ടെ വിവേകജ്ഞാനം സമ്പാദിക്കലുമാണ്. അതുകൊണ്ടുതന്നെ ആത്യന്തികമായ പാപനിവാരണത്തിനുള്ള ഉപായമായി അറിവെന്ന ഔഷധമാണ് വേദങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിക്കുന്ന ഒരു ഋഗ്വേദമന്ത്രം കാണൂ:
ഓം അവ നോ വൃജിനാശിശീഹ്യൃചാ
വനേമാനൃചഃ.
നാബ്രഹ്മാ യജ്ഞ ഋധഗ്ജോഷതി ത്വേ.
(ഋഗ്വേദം 10. 105.8)
അര്‍ഥം: അല്ലയോ ഇന്ദ്രാ, (നഃ=) ഞങ്ങളുടെ (വൃജിനാ=) വര്‍ജിക്കപ്പെടേണ്ടതായ ആചരണങ്ങളെ, പാപങ്ങളെ, (അവ ശിശീഹി=) ഇല്ലാതാക്കിയാലും. (ഋചാ=) ഋചകളെക്കൊണ്ട്, മന്ത്രങ്ങളെക്കൊണ്ട് (അനൃചഃ=) മന്ത്രഹീനന്‍മാരെ, മന്ത്രഹീനമായ കര്‍മങ്ങളെ (വനേമ=) വിജയിച്ചാലും (അബ്രഹ്മായജ്ഞഃ=) ബ്രഹ്മനില്ലാത്ത യജ്ഞം (ഋധക്=) വ്യവസ്ഥയില്ലായ്മകൊണ്ട് (ത്വേ=) നിന്നെ (ന ജോഷതി=) സന്തോഷിപ്പിക്കുന്നില്ല. നിനക്കത് പ്രിയകരമാകുന്നില്ല.
ഹേ ജഗദീശ്വരാ, കരുണാകരാ, വേദങ്ങള്‍ നിന്നെ ഇന്ദ്രനെന്നാണ് വിളിക്കുന്നത്. അതായത് വീരതയുടെ ഐശ്വര്യം നിറഞ്ഞുകവിഞ്ഞ്, ശത്രുക്കളായ ദോഷങ്ങളെ ഇല്ലാതാക്കുന്നവനാണ് നീ. ഇന്ന് നിന്റെ സവിധത്തില്‍ ഒരു യാചനയും കൊണ്ടാണ് ഞാന്‍, നിന്റെ ഈ ഭക്തന്, വന്നെത്തിയിരിക്കുന്നത്.
വര്‍ജ്ജിക്കപ്പെടേണ്ടതായ, ഉപേക്ഷിക്കപ്പെടേണ്ടതായ നിരവധി ആചരണങ്ങള്‍ ഞാനിന്നും വെച്ചുപുലര്‍ത്തുന്നുണ്ട്. എന്റെ ഉള്ളില്‍ പാപം തിളച്ചുമറിയുകയാണ്. സ്വാര്‍ഥതയാണ് എന്റെ ഏറ്റവും വലിയ പാപം. സ്വന്തം സുഖത്തിനുവേണ്ടി ലക്ഷ്യത്തിനുവേണ്ടി എന്തിനേയും കുരുതികൊടുക്കുവാന്‍ എനിക്ക് ലജ്ജയില്ല!
എന്റെ സുഹൃത്തുക്കളുടെ സന്തോഷത്തെ, എനിക്കുവേണ്ടി കുരുതികൊടുക്കും. സഹോദരനെ ചതിക്കും. താലോലിച്ചു വളര്‍ത്തിയിരുന്ന ഒരു ആട്ടിന്‍കുട്ടിയെ, ഏതെങ്കിലുമൊരു ഭാവിപ്രവചനക്കാരന്‍ പറയുന്നതുകേട്ട്, അതിന്റെ കഴുത്തില്‍ കത്തിവെയ്ക്കാന്‍ പോലും ഭഗവാനേ എനിക്ക് ലജ്ജയില്ല. എന്റെ ഉള്ളില്‍ പാപം കുമിഞ്ഞുകൂടുകയാണ്.
അല്ലയോ കരുണാകരാ, ഉള്ളില്‍ ഊറിക്കൂടിയ പാപത്തെ തകര്‍ക്കാന്‍ നിനക്കുമാത്രമേ സാധിക്കൂ. സകലവിധ പാപങ്ങളില്‍നിന്നും ഞങ്ങളെ മോചിപ്പിച്ചാലും. പാപങ്ങളെ നശിപ്പിച്ചാല്‍ മാത്രം മതിയാവില്ല, അവ ഇനിയൊരിക്കലും എന്നെ സ്പര്‍ശിക്കാന്‍ ഭഗവാനേ, അനുവദിക്കരുതേ. ഇത് എനിക്കുമാത്രം വേണ്ടിയുള്ള പ്രാര്‍ഥനയല്ല. എന്നോടൊപ്പം ഈ ലോകത്ത് അധിവസിക്കുന്ന എല്ലാവര്ക്കും മിത്രത്തിനും ശത്രുവിനും വേണ്ടിയുള്ള പ്രാര്‍ഥനയാണ്.
വിശക്കുമ്പോള്‍ ആഹാരം കഴിക്കാതിരിക്കുന്നത് പാപമാണ്. അതേപോലെ വിശക്കാത്തപ്പോള്‍ ഭക്ഷിക്കുന്നതും പാപംതന്നെ. ദേവതകള്‍ക്ക് അര്‍പ്പിക്കാതെ തനിച്ചുണ്ണുന്നതും പാപമാണ്. ബ്രഹ്മചര്യക്കാലത്ത് ബ്രഹ്മചര്യവ്രതം പാലിക്കാതിരിക്കുന്നത് കൊടുംപാപമാണ്.
വിദ്യ അഭ്യസിക്കാതിരിക്കുന്നത്, എല്ലാം പാപംതന്നെ.
ഗാര്‍ഹസ്ഥ്യത്തില്‍ സന്ന്യാസിയെപ്പോലെ ജീവിക്കുന്നത് പാപമാണ്. വളര്‍ത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും അവര്‍ ജീവിച്ചിരിക്കെ ശ്രാദ്ധവും തര്‍പ്പണവും നടത്തി അവരെ തൃപ്തരാക്കാത്തത് പാപമാണ്. ഗുരുക്കന്മാരെ വന്ദിക്കാതിരിക്കുന്നതുതന്നെ പാപമാണ്, അപ്പോള്‍ നിന്ദിക്കുന്നതോ, പ്രായശ്ചിത്തമില്ലാത്ത പാപവും.
പുത്രനു പുത്രന് ജനിച്ചിട്ടും വാനപ്രസ്ഥാശ്രമം സ്വീകരിക്കാതിരിക്കുന്നത് എന്റെ സ്വാര്‍ഥതയാണ്. അപ്പോഴും വീടും നാടും ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ധര്‍മമല്ല. കാഷായം ധരിച്ച് സന്ന്യാസിയായതിനുശേഷവും ഗൃഹസ്ഥന്റെ കര്‍മ്മങ്ങള്‍ ചെയ്യുന്നത് പാപമാണ്. ഹേ കരുണാകരാ, ഉപേക്ഷിക്കപ്പെടേണ്ടതായ ആചരണങ്ങളെ ഞങ്ങള്‍ എന്നന്നേക്കുമായി കയ്യൊഴിയുമാറാകട്ടെ.
എന്റെ രണ്ടാമത്തെ പ്രാര്‍ഥന കേട്ടാലും. അവിടുന്ന് ഞങ്ങളുടെയുള്ളില്‍ മന്ത്രശക്തിയെ നിറച്ചാലും. മന്ത്രഹീനന്‍മാരെ ജയിക്കാന്‍ ഉള്ള ശക്തി ഞങ്ങള്‍ക്ക് സദാ നല്കിയാലും. മന്ത്രം അഗ്നിയാണ്. മന്ത്രം അറിവാണ്. മന്ത്രം വിനയമാണ്, മന്ത്രം യോഗമാണ്.
മാധുര്യം നിറഞ്ഞ ആചരണങ്ങളെക്കൊണ്ട് കഠിനഹൃദയന്‍മാരെ ഞങ്ങള്‍ ജയിക്കട്ടെ. സ്തുതികളെക്കൊണ്ട്, നിന്ദിക്കുന്നവരെ ജയിക്കട്ടെ. ദ്വേഷിക്കുന്നവരെ പ്രേമംകൊണ്ട് ജയിക്കട്ടെ. കല്ലെറിയുന്നവരെ പൂക്കളെറിഞ്ഞ് ജയിക്കട്ടെ. ചെളിവാരിയെറിയുന്നവരെ മാറോടണച്ചു ജയിക്കട്ടെ.
ഭഗവാനേ, ബ്രഹ്മനില്ലാത്ത യജ്ഞം നിനക്ക് പ്രിയമല്ല. ബ്രഹ്മമെന്നാല്‍ അറിവാകുന്നു, വേദമാകുന്നു. ആ ബ്രഹ്മത്തിന്റെ പ്രതിരൂപമാകുന്നു ബ്രഹ്മന്‍. ഹോതാവും, അധ്വര്യുവും, ഋത്വിക്കും കഴിഞ്ഞാല്‍, യജ്ഞത്തില്‍ നാലാമനായ അഥര്‍വവേദി ബ്രഹ്മനാണ്. യജമാനനെ യജ്ഞത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നത് ബ്രഹ്മനാണ്. യജ്ഞത്തില്‍ ഭവിക്കാവുന്ന തെറ്റുകളും കുറവുകളും പരിഹരിച്ച് അതിനെ മുന്നോട്ടുകൊണ്ടുപോവുന്നത് ബ്രഹ്മനാണ്.
ബ്രഹ്മനില്ലാത്ത യജ്ഞം തെറ്റുകളും കുറവുകളും നിറഞ്ഞതായിരിക്കും, അതിനാല്‍തന്നെ ഫലത്തെ തരുന്നതുമായിരിക്കില്ല. ബ്രഹ്മന്‍ സൂക്ഷ്മദൃക്കാണ്, നയിക്കുന്നവനാണ്. രാഷ്ട്രയജ്ഞത്തിലും ഉത്തമ നേതാവാകുന്ന ബ്രഹ്മനില്ലെങ്കില്‍ രാഷ്ട്രം ഛിന്നഭിന്നമായിപ്പോകും.
ബ്രഹ്മന്റെ സാന്നിധ്യം ഇല്ലാത്ത യജ്ഞം ഞങ്ങളൊരിക്കലും, ചെയ്യാതിരിക്കട്ടെ. അതായത് ഞങ്ങളുടെ ഓരോ കര്‍മവും യജ്ഞസമാനം ശ്രേഷ്ഠമാകട്ടെ, മാത്രമല്ല അവയോരോന്നും, ഗുരുവിന്റെ അനുഗ്രഹത്താല്‍ അറിവിനാല്‍ പൂര്‍ണമാകട്ടെ.
Wednesday, March 25, 2026
Monday, March 23, 2026
ശരനൂൽ ശാസ്ത്രം
തമിഴ് ശൈവ സിദ്ധൻമാരുടെ അമൂല്യമായ ഒരു കണ്ടുപിടിത്തമാണ് ശരനൂൽ ശാസ്ത്രം അഥവാ സ്വരയോഗ.
ഒരു വ്യക്തിയുടെ പ്രപഞ്ചബോധം അയാളുടെ ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.. ശ്വാസത്തെ നിയന്ത്രിച്ചുകൊണ്ടു ബാഹ്യ പ്രപഞ്ചത്തെ നിയന്ത്രിക്കാം എന്ന് ശര ശാസ്ത്രം പറയുന്നു.. മനുഷ്യ പ്രകൃതിയെ നിയന്ത്രിക്കുന്ന സൂര്യ ശക്തിയെ വലതു നാസാ ദ്വാരം വഴിയും ചന്ദ്ര ശക്തിയെ ഇടതു നാസാ ദ്വാരം വഴിയും അഭ്യാസത്തിലൂടെ നിയന്ത്രിച്ചു പ്രപഞ്ച ശക്തികളെ ജീവിത വിജയത്തിന് ഉപയോഗിക്കാം എന്ന് ഈ ശാസ്ത്രം പറയുന്നു.. ആത്മീയതയോടൊപ്പം മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പ്രായോഗിക പരിഹാരമായാണ് ശരനൂൽ ശാസ്ത്രം സിദ്ധമഹർഷിമാർ വികസിപ്പിച്ചെടുത്തത്...
യോഗ വിദ്യകളിലെ രഹസ്യം എന്നാണ് ഈ മാർഗ്ഗം അറിയപ്പെടുന്നത്.. രഹസ്യം എന്ന് പറയുന്നത് പറയാൻ പാടില്ലാത്തതു എന്നല്ല... പറഞ്ഞാലും മനസ്സിലാവാത്തത് എന്നാണർത്ഥം.. അതായതു അഭ്യാസത്തിൽ കൂടിയും അനുഭവത്തിൽ കൂടിയും മാത്രം മനസ്സിലാവുന്നത് എന്നർത്ഥം.. യോഗവിദ്യകളിലെ മാസ്റ്റർ ഡിഗ്രിയാണ് ശരയോഗം.. ഈ വിദ്യ പഠിക്കാൻ അർഹതയുള്ളവരെ കുറിച്ച് പറയുന്നത്... ഏതെങ്കിലും യോഗ ക്രിയകളിൽ പ്രാവീണ്യം ഉള്ളവരോ..(ശിവയോഗം,, ക്രിയയോഗം, വാസി യോഗം, കായകല്പ... etc ) പ്രാണായാമം മാധ്യമ രീതി എങ്കിലും സുഗമമായി ചെയ്യാൻ പറ്റുന്നവരോ...(പ്രാണായാമം മൃദു 4/16/8..മാധ്യമം 8/32/16..തീവ്രം 16/64/32..തീവ്ര പ്രാണായാമത്തിൽ ശരീര ഭാരം കുറഞ്ഞു ഉയർന്നു പോകും.. ലെവിറ്റേഷൻ ) ശ്വാസഗതിക്കും മൂക്കിനും വൈകല്യങ്ങൾ ഇല്ലാത്തവരും.. തുടങ്ങി പല നിബന്ധനകൾ പറയുന്നുണ്ട്.. തുടക്കക്കാർ ചെയ്താൽ ശാരീരിക മാനസിക വൈഷമ്യങ്ങൾ ഉണ്ടാവും എന്നത് കൊണ്ടാണത് പറയുന്നത്..
തിരുമന്ത്രത്തിലെ മൂന്നാം തന്ത്രത്തിലെ 790 മന്ത്രം മുതലാണ് ശരനൂൽ ശാസ്ത്രം രേഖപ്പെടുത്തിയിരിക്കുന്നത്..
മന്ത്രം 790
"വെള്ളിവെണ് തിങ്കൾ വിളങ്കും പുതൻ ഇടം.., ഒള്ളിയ മന്തൻ ഇരവി ചൊവ്വയ് വലം.., വള്ളിയ പൊന്നേ വളരും പിറെ ഇടം.., തെള്ളിയ തേയ് പിറെ താൻ വലം ആമെ.."
മന്ത്രം 791
"വെള്ളി വേണ് തിങ്കൾ വിളങ്കും പുതൻ മുൻറു.. തള്ളി യിടത്തെ തയങ്കു യാമാകിൽ... ഒള്ളിയ കായതൂക്കു കൂന മിലൈയെന്റെ.. വള്ളൽ നമ്മകു മകിഴ്ന്തുറൈത് താനെ....."
വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉണരുമ്പോൾ ശ്വാസം ഇടതു നാസാ ദ്വാരം വഴിയും... ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ വലതു നാസാ ദ്വാരം വഴിയും ശ്വാസം സഞ്ചരിക്കണം.. ഇതിനു നേരെ എതിരായി ആണ് ശ്വാസം പ്രവഹിക്കുന്നതെങ്കിൽ ശര യോഗാഭ്യാസത്താൽ ശ്വാസത്തെ മാറ്റി ഒഴുക്കി എഴുന്നേൽക്കണം.. ഇങ്ങനെ ചെയ്താൽ ദീർഘായുസ്സും.. രോഗങ്ങൾ ഇല്ലാത്ത അവസ്ഥയും ഫലം..
ഒരു മനുഷ്യന്റെ ജനനം മുതൽ മരണംവരെയുള്ള എല്ലാ ജീവിത വ്യാപാരത്തിലും ശരനൂൽ ശാസ്ത്രം ഉപയോഗിച്ച് വിജയം കൈവരിക്കാം.. ഈ വിദ്യ അറിയുന്നവൻ ശിവ തുല്യൻ ആണ് എന്ന് തിരുമൂലർ ഋഷി പറയുന്നു.. ഈ ശാസ്ത്രപ്രകാരം ജീവിതം നയിക്കുന്നവർക്ക് ആയാസരഹിതമായി എല്ലാ ആഗ്രഹങ്ങളും നേടാൻ സാധിക്കുന്നു. ഭൂതം, വർത്തമാനം, ഭാവി,കുണ്ഡലിനി ശക്തിയെ ഉണർത്തി ജ്ഞാനം നേടുക, ധനം,ദാരിദ്രം, വിജയം, പരാജയം, ആയുസ്സ്, രോഗം, മരണം,പരീക്ഷ, ധനം മുതൽ മുടക്കാൻ, കടം കൊടുക്കാനും വാങ്ങാനും, യുദ്ധം, ജോലി, വശ്യം, സന്താന ഭാഗ്യം..... etc തുടങ്ങി ഏതു കാര്യങ്ങളും ഈ ശാസ്ത്രപ്രകാരം മനസ്സിലാക്കാൻ കഴിയും..പ്രാണനിലെ പഞ്ചഭൂത തത്വങ്ങളുടെ വിന്യാസത്തെ മനസ്സിലാക്കിയാണ് ഇത് സാധിക്കുന്നത്..രാമ രാവണ യുദ്ധത്തിൽ രാമനും.., മഹാഭാരത യുദ്ധത്തിൽ അർജുനനും വിജയം വരിച്ചത് പഞ്ചഭൂത തത്വം രണ്ടുപേർക്കും അനുകൂലമായത് കൊണ്ടാണ്.. രാവണനും കൗരവരും തോറ്റതും കൊല്ലപ്പെട്ടതും അവരുടെ പഞ്ചതത്വം അവർക്കെതിരായി പ്രവർത്തിച്ചത് കൊണ്ടാണ്...
കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ശര ശാസ്ത്രത്തിൽ പ്രതിവിധിയുണ്ട്.. കാമശാസ്ത്രം സ്വരയോഗയുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ ഒരു ലൈംഗിക വ്യായാമം ആകുന്നു.. പുരുഷന്റെ വലതു കല പ്രവർത്തിക്കുമ്പോൾ വേണം സ്ത്രീയുമായി ബന്ധപ്പെടേണ്ടത് എന്ന് ശര ശാസ്ത്രം പറയുന്നു.. തന്ത്രയോഗയിൽ കിട്ടുന്ന ആനന്ദ രതിമൂർച്ഛ ലഭിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ശര ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്..
വന്ധ്യയായ സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ ആ സ്ത്രീയുടെ ശരീരത്തിലെ പഞ്ചഭൂത തത്വങ്ങൾ മാറ്റി വിന്യസിച്ചാൽ മതി.. ആർത്തവ ചക്രത്തിനു ശേഷം ഒറ്റ സംഖ്യാ ദിവസങ്ങളിൽ പകലോ, രാത്രിയോ പുരുഷന് സൂര്യനാഡിയും സ്ത്രീക്ക് ചന്ദ്ര നാഡിയും ഒഴുകുന്ന സമയം ജല തത്വമോ, അഗ്നി തത്വമോ പ്രബലമായിരിക്കുന്ന സമയം ബന്ധപ്പെട്ടാൽ വന്ധ്യയായ സ്ത്രീക്കും ഒരാൺകുഞ്ഞു പിറക്കും.. ഗർഭ ധാരണ സമയത്തു വായു തത്വമാണ് പ്രബലമെങ്കിൽ ആ കുഞ്ഞു വേദനയും ദുഖവും നൽകും.. ജല തത്വമാണെങ്കിൽ ആ കുഞ്ഞു കീർത്തിമാൻ ആയിരിക്കും. ഭൂതത്വമാണ് എങ്കിൽ സുന്ദരനും ധനവാനും ആയിരിക്കും.. ആകാശ തത്വം പ്രബലം ആയാൽ ഗർഭം അലസിപ്പോവുകയും ചെയ്യും. രതി സമയം പുരുഷന് സൂര്യ കല പ്രവർത്തിക്കുകയും, ആ കലയെ മാറ്റി ചന്ദ്ര കല ആക്കുകയും ചെയ്താൽ ഗർഭധാരണം ഉണ്ടാവില്ല.. etc..
രതി സമയം സ്ത്രീയുടെ ---- ശ്വാസത്തെ പുരുഷൻ വലതു നാഡിയിൽ കൂടി വലിച്ചെടുത്തു ആയതിനെ ജീവ മണ്ഡലമായ --- ചക്രത്തിൽ പ്രതിഷ്ഠിക്കണം.. ആ സ്ത്രീ ജീവിതകാലം മുഴുവൻ ആ വ്യക്തിയോട് വശീകരിക്കപ്പെട്ടിരിക്കും.... ഇത് തപസ്വികളാൽ പറയപ്പെട്ടിട്ടുള്ളതാണ് . സ്ത്രീ പുരുഷ സൗന്ദര്യം വർധിക്കാനും വശീകരണത്തിനും നിരവധി മാർഗ്ഗങ്ങൾ പറഞ്ഞിരിക്കുന്നു.. ഇത്തരം മാർഗ്ഗങ്ങൾ എല്ലാം ഭാര്യ ഭർത്താക്കന്മാർ തമ്മിലാണ് ചെയ്യേണ്ടത് എന്ന് ശരനൂൽ ശാസ്ത്രം ഊന്നിപ്പറയുന്നു.. ശിവ ശക്തി സംയോഗമാണ് ഇവിടെ അർത്ഥമാക്കുന്നത്..(ഒരിക്കൽ ഒരു സിദ്ധഗുരു ധ്യാനയോഗം പഠിപ്പിക്കാൻ വന്നപ്പോൾ പറഞ്ഞത്... തമിഴനോ, മറ്റേതു നാട്ടുകാരോ ആകട്ടെ.. ഇത് ചെയ്യണം എന്ന് പറഞ്ഞാൽ ചെയ്യും... ഇത് ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യില്ല.. എന്നാൽ മലയാളിക്ക് പഠിച്ച വിദ്യ ആരുടെയെങ്കിലും ദേഹത്തു പരീക്ഷിച്ചു നോക്കിയില്ലങ്കിൽ ഒരു സമാധാനവും ഇല്ല.., ഉറക്കവും കിട്ടില്ല.... അദ്ദേഹം കളിയാക്കിയതല്ല. മലയാളിയുടെ പരീക്ഷണ ത്വരയെ കുറിച്ച് പറഞ്ഞതാണ് )
ദുഷ് കർമ്മങ്ങൾ ചെയ്തു ദുഃഖ കയത്തിൽ വീണുപോയവർക്കും ഈ മാർഗ്ഗം അനുഷ്ഠിച്ചു പാപ പരിഹാരങ്ങൾ ചെയ്തു ദുഃഖ നിവാരണം നടത്താം . പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ രഹസ്യമാണ് ശര നൂൽ ശാസ്ത്രം. ശ്വാസഗതി ആവശ്യാനുസാരം തിരിച്ചു വിട്ട് ദൈനംദിന കൃത്യങ്ങൾ നമുക്ക് അനുകൂലമാക്കാം.. ശുഭകരവും അശുഭകരവും ആയ പ്രവൃത്തിക്കനുസരിച്ചു സൂര്യ നാഡിയെയും ചന്ദ്ര നാഡിയെയും പ്രവർത്തിപ്പിക്കേണ്ടത് അവനവൻ തന്നെയാണ്..
നാരായണീയാസ്ത്രം എന്നൊരു മന്ത്രവിദ്യയെകുറിച്ച് പുരാണങ്ങളിൽ പറയുന്നുണ്ട്.. യാതൊന്നിനാലും, ത്രി മൂർത്തികൾക്കു പോലും തടുക്കുവാൻ കഴിയാത്ത അതീവ ശക്തിയുള്ള നശീകരണ അസ്ത്രം ആണത്.. സർവ്വായുധങ്ങളും താഴെയിട്ടു സാഷ്ടാംഗ നമസ്കാരം മാത്രമെ അതിനു മുൻപിൽ പ്രധിവിധിയുള്ളു.... അതുപോലെ കാലവും, പ്രപഞ്ച ശക്തികളും, പഞ്ചഭൂത തത്വങ്ങളും എതിരു വരുന്ന സമയത്തു.. മത്സരിക്കാനോ, എതിർക്കാനോ, ശുഭകാര്യങ്ങളോ ചെയ്യരുത്.. അത്തരം സമയത്തു ചെയ്യുന്ന പ്രവൃത്തികൾ പ്രശ്നങ്ങളെ അതീവ രൂക്ഷമാക്കുകയേയുള്ളു.. ആ സമയം നിസ്സംഗമായിരിക്കുക, പ്രാർത്ഥനകൾ മാത്രം ചെയ്യുക എന്നതാണ് കരണീയം.. ഒരു മനുഷ്യായുസ്സിലെ 40 ശതമാനം കാലം ഇങ്ങനെയുള്ളതാണെന്നു ശാസ്ത്രം പറയുന്നു.. ഇത്തരം കാലങ്ങളെ തിരിച്ചറിയാതെ ആ സമയങ്ങളിൽ ചെയ്യുന്ന പ്രവൃത്തികൾ ആണ് ഒരാളുടെ ജീവിതത്തിൽ കഷ്ടപ്പാടും, ബുദ്ധിമുട്ടും, ദുരിതങ്ങളും വിതയ്ക്കുന്നത്..ഇത്തരം സമയങ്ങളെ ശരനൂൽ ശാസ്ത്രം വഴി അറിയാം.. ചന്ദ്ര നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം സൂര്യ നാഡിയിൽ കൂടിയും... സൂര്യ നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം ചന്ദ്ര നാഡിയിൽ കൂടി ഒഴുകുകയും,, സുഷുമ്നയിൽ കൂടി മാത്രം ഒഴുകയും ചെയ്യുന്ന സമയം തിരിച്ചറിഞ്ഞു ശുഭ കാര്യങ്ങളും പ്രവൃത്തികളും ഒഴിവാക്കി പ്രാർത്ഥനയും ധ്യാനവും മാത്രം ചെയ്തു ആപത്തുകൾ ഒഴിവാക്കാം...
Sunday, March 22, 2026
ചിദംബരം നടരാജ ക്ഷേത്രം — ദൈവത്തിന്റെ നൃത്തഭൂമി
ഭക്തിയും തത്ത്വചിന്തയും ശാസ്ത്രവും ഒത്തുചേരുന്ന അത്ഭുത ലോകം.
തമിഴ്നാട്ടിലെ ചിദംബരം എന്ന പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, ശിവ ഭഗവാന്റെ നാടരാജ രൂപത്തെ ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.
ഇവിടെ ശിവൻ “നാടരാജൻ” ആയി, സൃഷ്ടി–സ്ഥിതി–സംഹാരം–തിരോഭാവം–അനുഗ്രഹം എന്ന പഞ്ചകൃത്യങ്ങൾ തന്റെ ആനന്ദതാണ്ഡ വത്തിലൂടെ പ്രതിപാദിക്കുന്നു.
പഞ്ച ഭൂത ക്ഷേത്രങ്ങളിൽ “ആകാശത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമാണ് ചിദംബരം.
കാഞ്ചിയിൽ ഭൂമിയും
തിരുവണ്ണാമലൈയിൽ അഗ്നിയും ശ്രീകാലഹസ്തിയിൽ വായുവും തിരുവാനൈക്കാവിൽ ജലവുമാണ് പഞ്ച ഭൂത ക്ഷേത്രങ്ങളിലെ മറ്റു പ്രതിനിധാനങ്ങൾ.
ഇവയിൽ ഏറ്റവും സൂക്ഷ്മവും കാണാൻ കഴിയാത്തതുമായ തത്ത്വം — ആകാശം — ചിദംബരത്തിൽ പ്രതിഫലിക്കുന്നു.
നടരാജന്റെ നൃത്തം സാധാരണ ദൈവാരാധന മാത്രമല്ല സൃഷ്ടിയുടെ തുടക്കം കൂടിയാണ്.പ്രപഞ്ചത്തിന്റെ ചലനവും നാശവും പുനർജന്മവും
ഒക്കെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.
ഇത് ആധുനിക ഫിസിക്സിനോട് പോലും ബന്ധിപ്പിക്കുന്ന തത്ത്വചിന്തയാണ്.
അതുകൊണ്ടാണ് CERN ലും ( ജനീവയിലെ കണിക ഭൗതിക ശാസ്ത്ര ഗവേഷണ കേന്ദ്രം ) നാടരാജന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ചിദംബര രഹസ്യമാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ അത്ഭുതം.
“ദൈവം കാണാനാവാത്ത ശൂന്യമാണ്” എന്ന ആശയം ഇവിടെ പ്രത്യക്ഷമാക്കുന്നു.
ഗർഭഗൃഹത്തിൽ നാടരാജ വിഗ്രഹത്തിനൊപ്പം ഒരു തിരശ്ശീല ഉണ്ട്.
അത് മാറ്റുമ്പോൾ…ഒന്നും കാണുന്നില്ല (അനന്തം ). എന്നാൽ അവിടെ സ്വർണ്ണത്തിൽ നിർമ്മിച്ച കൂവള ഇലകൾ തൂങ്ങി നിൽക്കുന്നത് കാണാനാകും .
അതിന്റെ അർത്ഥം ദൈവം ഒരു രൂപമല്ല മറിച്ച് ഒരു അദൃശ്യ ശക്തിയാണ് എന്നാണ്.
“ചിത് + അംബരം = ചിദംബരം”
ചിത് = ബോധം,അംബരം = ആകാശം
അങ്ങനെ “ബോധത്തിന്റെ ആകാശം” എന്നതാണ് ചിദംബരം
ഈ ക്ഷേത്രത്തിലെ പൂജാരിമാർ സാധാരണ ബ്രാഹ്മണർ അല്ല…
അവർക്ക് പ്രത്യേകമായൊരു പാരമ്പര്യമാണ് - ദീക്ഷിതർ എന്നാണ് അറിയപ്പെടുന്നത്.
ഇവരുടെ ഏകദേശം 300-ൽ അധികം കുടുംബങ്ങൾ അവിടുണ്ട്. ഇവർ എല്ലാവരും ശിവന്റെ സേവകർ എന്ന നിലയിലാണ് ജീവിക്കുന്നത്
ക്ഷേത്രം ഒരു ട്രസ്റ്റിന്റെയോ സർക്കാരിന്റെയോ നിയന്ത്രണത്തിൽ അല്ല…ദീക്ഷിതർ തന്നെയാണ് ക്ഷേത്രത്തിന്റെ ഉടമകളും നടത്തിപ്പുകാരും.
ശിവ ഭഗവാൻ സ്വയം ഇവരെ ഇവിടെ പൂജയ്ക്കായി നിയോഗിച്ചു എന്നാണ് ഐതിഹ്യം.
ഒരിക്കൽ മഹർഷികൾ അഹങ്കാരത്തോടെ യാഗങ്ങൾ നടത്തി.
അപ്പോൾ ശിവൻ “ഭിക്ഷാടന മൂർത്തി” ആയി വന്ന് അവരുടെ അഹങ്കാരം തകർത്തു. പിന്നീട് അവർ ശിവഭക്തരായി മാറി
ആ പാരമ്പര്യമാണ് ഇന്നത്തെ ദീക്ഷിതർ എന്ന് പറയപ്പെടുന്നു.
പതഞ്ജലി മഹർഷി ചിദംബരത്തെ പൂജാദി കാര്യങ്ങൾക്കായി കൈലാസത്തിൽ നിന്നും ഭൂമിയിലേക്ക് മൂവായിരം പുരോഹിതന്മാരെ കൊണ്ട് വന്നിരുന്നു എന്നാണ് മറ്റൊരു കഥ.
അവരാണ് ദീക്ഷിതർ എന്ന് അറിയപ്പെടുന്നത്.ആ പുരോഹിതന്മാരുടെ തലമുറയാണ് ഇന്നത്തെ ദീക്ഷിതസമുദായം.
അവരുടെ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എല്ലാം വ്യത്യസ്തമാണ്.
അവർക്ക് വേറിട്ടൊരു തേജസ് ഉണ്ടെന്നത് സത്യമാണ്. ചിദംബരമാണ് അവരുടെ ജീവിതം. അതിനുമപ്പുറം അവർക്ക് ഒന്നുമില്ല.
ചിദംബരത്തിലെ പൂജകൾക്ക് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വലിയ വ്യത്യാസമുണ്ട്.
ഇവിടെ നടരാജ വിഗ്രഹവും
കൂടെ “ചിദംബര രഹസ്യവും ” (അനന്തം) ഒരുമിച്ച് ആരാധിക്കപ്പെടുന്നു
ഇത് “ദൈവത്തിന് രൂപമില്ല" എന്ന ആശയം കാണിക്കുന്നു
ദിവസത്തിൽ 6 പ്രധാന പൂജകൾ ആണിവിടെ ഉള്ളത്.
കാളസാന്തി (രാവിലെ),ഉച്ചകാല പൂജ,
സായം പൂജ,അർദ്ധജാമം (രാത്രി)
ഓരോ പൂജക്കും പ്രത്യേക മന്ത്രങ്ങളും രഹസ്യ ക്രമങ്ങളും ഉണ്ട്
പൂജാരിമാർ മാറിമാറി സേവനം ചെയ്യുന്നു. എല്ലാ ദീക്ഷിതർക്കും പൂജയ്ക്ക് തുല്യ അവകാശമാണുള്ളത്.
ഓരോ ദിവസവും ഓരോരോ കുടുംബങ്ങൾ പൂജ ചെയ്യുന്നു. “സമത്വം” എന്ന ആശയം ഇതിൽ കാണാം
പതഞ്ജലി മഹർഷിയും & വ്യാഘ്രപാദരും ഇവിടെ ശിവന്റെ നൃത്തം കണ്ടതായി വിശ്വാസിക്കപ്പെടുന്നു.അവരുടെ ഭക്തിക്കായി ശിവൻ നാടരാജ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്രേ.
പൂജ സമയത്ത് തിരശ്ശീല തുറക്കും.അപ്പോൾ “അനന്തം" ആണ് കാണുന്നത്. ഇത് "ദൈവം കാണാനാവാത്തതാണ്” എന്ന സന്ദേശം നൽകുന്നു.
ക്ഷേത്രത്തിൽ മണിയൊച്ചയും വേദമന്ത്രങ്ങളും ചേർന്ന്
ഒരു പ്രത്യേക “വൈബ്രേഷൻ” ഉണ്ടാക്കുന്നു.ഇത് “പ്രപഞ്ച നാദം” എന്നാണ് വിശ്വാസം
വളരെ അപൂർവ്വമായ കാര്യങ്ങൾ
ദീക്ഷിതർ തലയിൽ കുടുമി കെട്ടിയ രീതിയിലാണ് പൂജ ചെയ്യുന്നത്.പൂജയിൽ ഉപയോഗിക്കുന്ന പല മന്ത്രങ്ങളും പൊതുജനങ്ങൾക്ക് അറിയില്ല.
ഈ ക്ഷേത്രത്തിന് നിരവധി പ്രത്യേകതകൾ ആണുള്ളത്.
108 നൃത്ത രൂപങ്ങൾ ഗോപുരങ്ങളിൽ കൊത്തിയിരിക്കുന്നു. ക്ഷേത്രം നിർമ്മിച്ചത് ചോള ഭരണകാലത്താണ്.
സ്വർണ്ണ മേൽക്കൂര 21600 സ്വർണ്ണ ടൈൽസ് കൊണ്ടാണ് പൂർത്തിയാക്കി യിരിക്കുന്നത് - ഒരു മനുഷ്യന്റെ ഒരു ദിവസത്തെ ശ്വാസത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു.
72,000 നാഡികളെ പ്രതിനിധാനം ചെയ്യുന്ന ഘടനയാണ് ഇവിടെയുള്ളത് .
മനുഷ്യ ശരീരവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം ഇവിടെ സൂചിപ്പിക്കുന്നു
ദൈവം ഒരു രൂപത്തിൽ മാത്രം ഒതുങ്ങുന്നില്ല.ശൂന്യമാണ് ഏറ്റവും വലിയ സത്യമായിരിക്കുക.എനർജി ആണ് എല്ലാത്തിന്റെയും അടിസ്ഥാനം. ചിദംബരം നമ്മെ പഠിപ്പിക്കുന്നത് ഇവയൊക്കെയാണ്.
ഇന്നത്തെ ക്വാണ്ടം ഫിസിക്സ് പോലും പറയുന്നത് ഇതേ ആശയമാണ്.
ചിദംബരം ഒരു ക്ഷേത്രം മാത്രമല്ല. അതൊരു തത്ത്വചിന്താ കേന്ദ്രം കൂടിയാണ്.
“കാണാത്തതാണ് സത്യമായുള്ളത്” എന്ന് പഠിപ്പിക്കുന്ന അപൂർവ്വ സ്ഥലം.
ചുരുക്കത്തിൽ ചിദംബരം ക്ഷേത്രം ക്ഷേത്രത്തിലെ പൂജാരിമാരും പൂജകളും
പാരമ്പര്യവും ശാസ്ത്രവും ചേർന്നതാണ്.
രൂപവും അനന്തവും ഒരുമിച്ചുള്ള ആരാധന.സമത്വവും ആത്മീയതയും ചേർന്ന വ്യവസ്ഥ.
ആത്മാവും മനസ്സും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ താഴെ പറയുന്നവയാണ്:
മനസ്സ് (The Mind): ചിന്തകൾ, വികാരങ്ങൾ, വിവേചിച്ചറിയാനുള്ള കഴിവ് (logic), തീരുമാനങ്ങൾ എന്നിവയുടെ കേന്ദ്രമാണ് മനസ്സ്. നാം ചുറ്റുമുള്ള ലോകത്തെ കാണുന്നതും പഠിക്കുന്നതും അനുഭവങ്ങൾ ഓർമ്മിച്ചുവെക്കുന്നതും മനസ്സ് വഴിയാണ്. ആധുനിക ശാസ്ത്രം മനസ്സിനെ തലച്ചോറിന്റെ പ്രവർത്തനങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്.
ആത്മാവ് (The Soul): ആത്മീയമായി നോക്കിയാൽ, ഒരു മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ ശാശ്വതമായ ഊർജ്ജമാണ് ആത്മാവ്. ഇത് ശരീരത്തിനും മനസ്സിനും അപ്പുറത്തുള്ള ഒന്നായി കണക്കാക്കപ്പെടുന്നു. മിക്ക മതങ്ങളിലും ദർശനങ്ങളിലും ആത്മാവ് മരണമില്ലാത്തതും ബോധത്തിന്റെ (consciousness) ഉറവിടവുമാണ്.
പ്രധാന വ്യത്യാസങ്ങൾ:
പ്രത്യേകത മനസ്സ് ആത്മാവ്
സ്വഭാവം എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ചിന്തകളും വികാരങ്ങളും. ശാന്തവും മാറ്റമില്ലാത്തതുമായ സത്ത.
ഉറവിടം ഭൗതികമായ അനുഭവങ്ങളുമായും തലച്ചോറുമായും ബന്ധപ്പെട്ടിരിക്കുന്നു. ആത്മീയവും പ്രപഞ്ചബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ലക്ഷ്യം ലോകത്തെ അറിയാനും ജീവിക്കാനുമുള്ള ഉപാധി. യഥാർത്ഥ സ്വത്വവും ഉന്നതമായ ലക്ഷ്യവും.
ശരീരവും മനസ്സും ആത്മാവും ഒരേ താളത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് പൂർണ്ണമായ ആരോഗ്യം ലഭ്യമാകുന്നതെന്ന് ആയുർവേദം പോലുള്ള ശാസ്ത്രങ്ങൾ വ്യക്തമാക്കുന്നു. മനസ്സിനെ നിയന്ത്രിക്കാനും ആത്മാവിനെ അറിയാനുമായി പലരും ധ്യാനം (Meditation) പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്.
ആത്മാവും മനസ്സും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ താഴെ നൽകുന്നു:
ഇന്ത്യൻ ദർശനങ്ങൾ (പ്രത്യേകിച്ച് വേദാന്തം) അനുസരിച്ച്, മനുഷ്യൻ ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്ന് തലങ്ങൾ ചേർന്നതാണ്. ഇവ തമ്മിലുള്ള ബന്ധത്തെ വിവരിക്കാൻ രഥത്തിന്റെ ഉപമ (The Chariot Analogy) പതിവായി ഉപയോഗിക്കുന്നു:
രഥം: നമ്മുടെ ശരീരം.
കുതിരകൾ: നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ (കണ്ണ്, ചെവി തുടങ്ങിയവ).
കടിഞ്ഞാൺ: മനസ്സ് (Manas). കുതിരകളെ (ഇന്ദ്രിയങ്ങളെ) നിയന്ത്രിക്കുന്നത് കടിഞ്ഞാണാണ്.
സാരഥി: ബുദ്ധി (Buddhi). കടിഞ്ഞാൺ എങ്ങോട്ട് തിരിക്കണമെന്ന് തീരുമാനിക്കുന്നത് സാരഥിയാണ്.
രഥയാത്രികൻ: ആത്മാവ് (Atman). ആത്മാവാണ് യഥാർത്ഥ യജമാനൻ; ആത്മാവിന്റെ സാന്നിധ്യത്തിലാണ് മറ്റുള്ളവയെല്ലാം പ്രവർത്തിക്കുന്നത്.
ആഴത്തിലുള്ള ബന്ധം
പ്രകാശവും കണ്ണാടിയും: ആത്മാവ് സ്വയം പ്രകാശിക്കുന്ന ബോധമാണ് (Pure Consciousness). മനസ്സ് ആ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയെപ്പോലെയാണ്. മനസ്സ് ശുദ്ധമാണെങ്കിൽ ആത്മാവിന്റെ പ്രകാശം വ്യക്തമായി കാണാൻ സാധിക്കും.
സാക്ഷിഭാവം (The Witness): മനസ്സിൽ ചിന്തകളും വികാരങ്ങളും ഉയരുമ്പോൾ അവയെ നിരീക്ഷിക്കുന്ന ഒന്നാണ് ആത്മാവ്. "എനിക്ക് ദേഷ്യം വരുന്നു" എന്ന് നാം പറയുമ്പോൾ, ദേഷ്യം മനസ്സിലാണെങ്കിലും അത് തിരിച്ചറിയുന്ന ആ ചൈതന്യമാണ് ആത്മാവ്.
മാറ്റമില്ലാത്തതും മാറുന്നതും: മനസ്സ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു (സന്തോഷം, ദുഃഖം, ഭയം). എന്നാൽ ആത്മാവ് ഈ മാറ്റങ്ങൾക്കെല്ലാം അപ്പുറം മാറ്റമില്ലാതെ നിലകൊള്ളുന്നു.
അന്തഃകരണം (Inner Instrument): വേദാന്തപ്രകാരം മനസ്സ് ആത്മാവിന്റെ ഒരു 'ഉപകരണം' മാത്രമാണ്. ഇതിനെ നാലായി തരംതിരിച്ചിരിക്കുന്നു:
മനസ്സ് (Manas): സംശയങ്ങളും ചിന്തകളും.
ബുദ്ധി (Buddhi): തീരുമാനമെടുക്കാനുള്ള കഴിവ്.
ചിത്തം (Chitta): ഓർമ്മകൾ ശേഖരിച്ചുവെക്കുന്ന സ്ഥലം.
അഹങ്കാരം (Ahamkara): 'ഞാൻ' എന്ന ഭാവം.
ആധുനിക വീക്ഷണം
ആധുനിക മനഃശാസ്ത്രം മനസ്സിനെ തലച്ചോറിന്റെ പ്രവർത്തനങ്ങളായി കാണുമ്പോൾ, ആത്മീയ ശാസ്ത്രം മനസ്സിനെ ആത്മാവിനും ശരീരത്തിനും ഇടയിലുള്ള ഒരു പാലമായിട്ടാണ് കണക്കാക്കുന്നത്. ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ ആത്മാവിന്റെ യഥാർത്ഥ സ്വരൂപം തിരിച്ചറിയാൻ കഴിയുമെന്ന് പറയപ്പെടുന്നു.
Saturday, March 21, 2026
ശ്രീമദ് ഭാഗവതം 12-ാം സ്കന്ധത്തിലെ 3-ാം അദ്ധ്യായത്തിലെ 14-ാം ശ്ലോകം (12.3.14) താഴെ നൽകുന്നു:
ശ്ലോകം.
കഥാ ഇമാസ്തേ കഥിതാ മഹീയസാം
വിതായ ലോകേഷു യശഃ പരേയുഷാം
വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ
വചോവിഭൂതീർ ന തു പാരമാർഥ്യം
മലയാളം അർത്ഥം
ഹേ പരീക്ഷിത്ത് മഹാരാജാവേ, ലോകമെമ്പാടും കീർത്തി പരത്തിയ ശേഷം മൺമറഞ്ഞുപോയ പ്രതാപശാലികളായ രാജാക്കന്മാരുടെ ഈ കഥകളെല്ലാം ഞാൻ നിനക്ക് വിവരിച്ചു തന്നു. അതീന്ദ്രിയമായ അറിവും (വിജ്ഞാനം), ലൗകിക സുഖങ്ങളോടുള്ള വിരക്തിയും (വൈരാഗ്യം) വർദ്ധിപ്പിക്കുക എന്നതാണ് എൻ്റെ പ്രധാന ഉദ്ദേശ്യം. ഈ കഥകൾ കേവലം വാക്ചാതുരിയല്ല, മറിച്ച് മനുഷ്യനെ പരമമായ ആത്മീയ സത്യത്തിലേക്ക് എത്തിക്കാനുള്ള ഉപാധിയാണ്.
സാരം
ഭൗതികമായ നേട്ടങ്ങളോ രാജാക്കന്മാരുടെ പരാക്രമങ്ങളോ വിവരിക്കുക എന്നതല്ല ഭാഗവതത്തിൻ്റെ ലക്ഷ്യം. മറിച്ച്, എത്ര വലിയ ചക്രവർത്തിമാരായാലും കാലത്തിന് കീഴ്പ്പെടേണ്ടവരാണെന്നും, അതിനാൽ ആയുസ്സ് അവസാനിക്കുന്നതിന് മുൻപ് ഭഗവാനിലേക്ക് മനസ്സുയർത്തി മുക്തി നേടണമെന്നും ഈ ശ്ലോകം ഓർമ്മിപ്പിക്കുന്നു.
Sunday, March 08, 2026
വേദത്തിലെ ബ്രഹ്മവാദിനികൾ
( സ്ത്രീകൾ ).
വേദകാലഘട്ടത്തിൽ ആജീവനാന്തം ബ്രഹ്മചര്യം അനുഷ്ഠിച്ച് വേദപഠനത്തിനും ആത്മീയസാധനയ്ക്കും ജീവിതം സമർപ്പിച്ച സ്ത്രീകളെയാണ് ബ്രഹ്മവാദിനികൾ എന്ന് വിളിക്കുന്നത്. ഇവർ വിവാഹജീവിതത്തിന് പകരം ജ്ഞാനസമ്പാദനത്തിന് മുൻഗണന നൽകുകയും വേദമന്ത്രങ്ങൾ ദർശിക്കുകയും ചെയ്തിരുന്നു.
വേദങ്ങളിൽ പരാമർശിക്കപ്പെടുന്ന പ്രധാന ബ്രഹ്മവാദിനികൾ ഇവരാണ്:
ഗാർഗി വാചക്നവി: ജനകമഹാരാജാവിന്റെ സഭയിൽ യാജ്ഞവൽക്യനോട് ആത്മീയസംവാദത്തിൽ ഏർപ്പെട്ട പ്രശസ്തയായ വിജ്ഞാനി.
മൈത്രേയി: യാജ്ഞവൽക്യന്റെ പത്നിയായിരുന്ന ഇവർ ഐഹിക സുഖത്തേക്കാൾ അമരത്വത്തിന് (ആത്മജ്ഞാനത്തിന്) പ്രാധാന്യം നൽകി.
ലോപാമുദ്ര: അഗസ്ത്യമുനിയുടെ പത്നിയായിരുന്ന ഇവർ ഋഗ്വേദത്തിലെ പല മന്ത്രങ്ങളുടെയും ദൃഷ്ടാവാണ്.
ഘോഷ: ദീർഘതമസ്സിന്റെ മകളായ ഇവർ അശ്വിനിദേവന്മാരെ സ്തുതിക്കുന്ന മന്ത്രങ്ങൾ രചിച്ചു.
അപാല: ഇന്ദ്രനെ സ്തുതിക്കുന്ന മന്ത്രങ്ങളിലൂടെ ശ്രദ്ധേയയായ ഋഷിക.
വിശ്വവാര: വേദങ്ങളിലെ അഗ്നിസൂക്തങ്ങൾ രചിച്ച ബ്രഹ്മവാദിനികളിൽ ഒരാൾ.
വേദകാലത്തെ സ്ത്രീകളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു:
ബ്രഹ്മവാദിനികൾ: ആജീവനാന്തം വേദപഠനത്തിൽ മുഴുകുന്നവർ.
സദ്യോവധുക്കൾ: വിവാഹം കഴിക്കുന്നത് വരെ മാത്രം വേദപഠനം നടത്തുന്നവർ.
ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഉപനയനത്തിനും വേദപഠനത്തിനും പുരുഷന്മാരെപ്പോലെ തന്നെ തുല്യ അവകാശമുണ്ടായിരുന്നുവെന്ന് ഇത്തരം ബ്രഹ്മവാദിനികളുടെ ജീവിതം തെളിയിക്കുന്നു.
"ആത്മ ദീപോ ഭവ" (Atma Deepo Bhava) എന്നാൽ "നിനക്ക് നീ തന്നെ വെളിച്ചമാവുക" എന്നാണ് അർത്ഥം. ഗൗതമ ബുദ്ധൻ തന്റെ ശിഷ്യന്മാർക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിൽ ഒന്നാണിത്.
ഈ സന്ദേശത്തിന്റെ പ്രധാന ആശയങ്ങൾ താഴെ പറയുന്നവയാണ്:
സ്വയം കണ്ടെത്തൽ: മറ്റൊരാൾ പകർന്നുതരുന്ന അറിവിനേക്കാളും വെളിച്ചത്തേക്കാളും സ്വന്തം ഉള്ളിലെ വെളിച്ചത്തെ (അറിവിനെ) ആശ്രയിക്കാൻ ഇത് പഠിപ്പിക്കുന്നു.
ആത്മവിശ്വാസം: ഓരോ വ്യക്തിയും സ്വന്തം ബുദ്ധിയിലും വിവേകത്തിലും വിശ്വസിക്കണമെന്നും സത്യം കണ്ടെത്താൻ സ്വന്തമായി പരിശ്രമിക്കണമെന്നും ബുദ്ധൻ ഉപദേശിച്ചു.
സ്വാതന്ത്ര്യം: ചിന്തകളിലും പ്രവർത്തികളിലും ആത്മീയമായ അടിമത്തം ഒഴിവാക്കി സ്വന്തം ബോധ്യത്തിനനുസരിച്ച് ജീവിക്കാനാണ് ഈ വചനം ആഹ്വാനം ചെയ്യുന്നത്.
പാലി ഭാഷയിൽ "അപ്പോ ദീപോ ഭവ" (Appo Deepo Bhava) എന്നാണ് ഈ വാചകം അറിയപ്പെടുന്നത്.
ഗൗതമ ബുദ്ധന്റെ ഈ വചനം അദ്ദേഹത്തിന്റെ അവസാന ശ്വാസത്തിൽ തന്റെ പ്രിയ ശിഷ്യനായ ആനന്ദന് നൽകിയ ഉപദേശമാണെന്നാണ് കരുതപ്പെടുന്നത്. തന്റെ വേർപാടിൽ ദുഖിതനായ ആനന്ദനോട്, ഒരു ബാഹ്യശക്തിയെയും ആശ്രയിക്കാതെ സ്വന്തം ഉള്ളിലെ വെളിച്ചത്തെ കണ്ടെത്താനാണ് ബുദ്ധൻ ആവശ്യപ്പെട്ടത്.
ബുദ്ധന്റെ മറ്റ് പ്രധാന ഉപദേശങ്ങൾ താഴെ പറയുന്നവയാണ്:
നാല് ആര്യസത്യങ്ങൾ (Four Noble Truths)
ബുദ്ധമതത്തിന്റെ അടിസ്ഥാന തത്വങ്ങളാണിവ:
ദുഖം: ജീവിതത്തിൽ ദുഖം അനിവാര്യമാണ് (ജനനം, മരണം, രോഗം എന്നിവയെല്ലാം ദുഖകാരണങ്ങളാണ്).
ദുഖ സമുദായം: ആഗ്രഹങ്ങളും അമിതമായ അടുപ്പവുമാണ് എല്ലാ ദുഖങ്ങളുടെയും കാരണം.
ദുഖ നിരോധം: ആഗ്രഹങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ദുഖത്തിൽ നിന്ന് മുക്തി നേടാം.
ദുഖ നിരോധ ഗാമിനി പ്രതിപദ: ദുഖം അവസാനിപ്പിക്കാനുള്ള മാർഗ്ഗമാണ് അഷ്ടാംഗ മാർഗ്ഗങ്ങൾ.
അഷ്ടാംഗ മാർഗ്ഗങ്ങൾ (Eightfold Path)
സത്യമായ ജീവിതം നയിക്കാൻ ബുദ്ധൻ എട്ട് വഴികൾ നിർദ്ദേശിച്ചു:
സദ് വീക്ഷണം (Right View): ലോകത്തെ അതിന്റെ യഥാർത്ഥ അവസ്ഥയിൽ കാണുക.
സദ് വിചാരം (Right Thought): അഹിംസയിലും കരുണയിലുമുള്ള ചിന്തകൾ വളർത്തുക.
സദ് വചനം (Right Speech): സത്യവും സ്നേഹവും നിറഞ്ഞ സംസാരം.
സദ് പ്രവൃത്തി (Right Action): മറ്റുള്ളവർക്ക് ദോഷകരമല്ലാത്ത പ്രവൃത്തികൾ ചെയ്യുക.
സദ് ജീവനം (Right Livelihood): അധാർമ്മികമല്ലാത്ത രീതിയിൽ ഉപജീവനം കണ്ടെത്തുക.
സദ് പരിശ്രമം (Right Effort): മനസ്സിലെ ദുഷിച്ച ചിന്തകളെ അകറ്റി നല്ലവ വളർത്തുക.
സദ് ശ്രദ്ധ (Right Mindfulness): ഓരോ നിമിഷത്തിലും ഉണർവോടെ ഇരിക്കുക.
സദ് സമാധി (Right Concentration): ഏകാഗ്രതയോടെയുള്ള ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുക.
മറ്റ് പ്രധാന തത്വങ്ങൾ
അഹിംസ: ഒരു ജീവിയെയും വേദനിപ്പിക്കാതിരിക്കുക എന്നത് പരമപ്രധാനമാണ്.
മദ്ധ്യമാർഗ്ഗം (Middle Way): ജീവിതത്തിൽ സുഖഭോഗങ്ങളിലും കഠിനമായ വ്രതങ്ങളിലും മുഴുകാതെ മിതമായ ഒരു പാത സ്വീകരിക്കുക.
അനിത്യത (Impermanence): ലോകത്തുള്ളതെല്ലാം മാറിക്കൊണ്ടിരിക്കുന്നു, ഒന്നും ശാശ്വതമല്ലെന്ന് തിരിച്ചറിയുക.
ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ ജീവിതത്തിലെ പ്രധാന ഗുരുവായിരുന്നു തൊട്ടാപുരി (ടോട്ടാപുരി). ഇരുവരും തമ്മിലുള്ള ആത്മീയ ബന്ധത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:
അദ്വൈത ദർശനം: ശ്രീരാമകൃഷ്ണന് അദ്വൈത വേദാന്തത്തിന്റെ തത്വങ്ങൾ ഉപദേശിച്ചു കൊടുത്തത് തൊട്ടാപുരിയാണ്. ഈശ്വരൻ നിർഗുണനും നിരാകാരനുമാണെന്ന സത്യം അദ്ദേഹം രാമകൃഷ്ണനെ ബോധ്യപ്പെടുത്തി.
നിർവികല്പ സമാധി: തൊട്ടാപുരിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം വെറും മൂന്ന് ദിവസം കൊണ്ട് ശ്രീരാമകൃഷ്ണൻ 'നിർവികല്പ സമാധി' എന്ന പരമാവസ്ഥയിൽ എത്തിച്ചേർന്നു. നാൽപ്പത് വർഷത്തെ കഠിന പരിശ്രമം കൊണ്ട് താൻ നേടിയെടുത്ത അവസ്ഥ രാമകൃഷ്ണൻ ഇത്ര വേഗം പ്രാപിച്ചത് തൊട്ടാപുരിയെ അത്ഭുതപ്പെടുത്തി.
ഗുരുശിഷ്യ ബന്ധം: സാധാരണ ഗുരുക്കന്മാരെപ്പോലെയായിരുന്നില്ല തൊട്ടാപുരി. അദ്ദേഹം നഗ്നനായി സഞ്ചരിക്കുന്ന ഒരു സംന്യാസിയായിരുന്നു (നാഗ സംന്യാസി). ദക്ഷിണേശ്വരത്ത് എത്തിയ അദ്ദേഹം രാമകൃഷ്ണനിലെ ആത്മീയ ദാഹം തിരിച്ചറിയുകയും അദ്ദേഹത്തെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു.
മാതൃഭാവവും അദ്വൈതവും: തുടക്കത്തിൽ 'ശക്തി' ആരാധനയെയും (കാളി ഭക്തി) വിഗ്രഹാരാധനയെയും തൊട്ടാപുരി അംഗീകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് ശ്രീരാമകൃഷ്ണന്റെ ഭക്തിക്ക് മുന്നിൽ അദ്ദേഹം തന്റെ നിലപാടുകൾ മാറ്റുകയും, ബ്രഹ്മവും ശക്തിയും ഒന്നാണെന്ന സത്യം മനസ്സിലാക്കുകയും ചെയ്തു.
ശ്രീരാമകൃഷ്ണ പരമഹംസരും തൊട്ടാപുരിയും തമ്മിലുള്ള കൂടിക്കാഴ്ചയും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളും ആത്മീയ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ്. അവയിലെ പ്രധാന സംഭവങ്ങൾ താഴെ പറയുന്നവയാണ്:
ദക്ഷിണേശ്വരത്തെ കൂടിക്കാഴ്ച (1864): നർമ്മദാ തീരത്തുനിന്നും തീർത്ഥാടനത്തിന് എത്തിയതായിരുന്നു നഗ്നസംന്യാസിയായ തൊട്ടാപുരി. ദക്ഷിണേശ്വരത്ത് വെച്ച് രാമകൃഷ്ണനെ കണ്ടമാത്രയിൽത്തന്നെ അദ്ദേഹത്തിന് അദ്വൈതജ്ഞാനം പകർന്നുനൽകാൻ അനുയോജ്യനായ വ്യക്തിയാണെന്ന് തൊട്ടാപുരി തിരിച്ചറിഞ്ഞു.
രഹസ്യ സംന്യാസ ദീക്ഷ: തന്റെ അമ്മയുടെ മനസ്സ് വേദനിക്കരുതെന്ന് കരുതി, ആരും കാണാതെ അർദ്ധരാത്രിയിൽ സംന്യാസ ദീക്ഷ നൽകണമെന്ന് രാമകൃഷ്ണൻ ആവശ്യപ്പെട്ടു. അതനുസരിച്ച് ദക്ഷിണേശ്വരത്തെ പഞ്ചവടിയിൽ വെച്ച് തൊട്ടാപുരി അദ്ദേഹത്തിന് സംന്യാസം നൽകി.
നിർവികല്പ സമാധി: തൊട്ടാപുരിയുടെ നിർദ്ദേശപ്രകാരം ധ്യാനത്തിലിരുന്ന രാമകൃഷ്ണന് തന്റെ പ്രിയപ്പെട്ട കാളിരൂപം ധ്യാനത്തിന് തടസ്സമായി വന്നു. അപ്പോൾ തൊട്ടാപുരി ഒരു ചില്ലുകഷ്ണം കൊണ്ട് രാമകൃഷ്ണന്റെ നെറ്റിയിൽ അമർത്തുകയും ആ വേദനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയുകയും ചെയ്തു. വെറും മൂന്ന് ദിവസത്തിനുള്ളിൽ രാമകൃഷ്ണൻ നിർവികല്പ സമാധി അവസ്ഥയിലെത്തി. തൊട്ടാപുരിക്ക് ഈ അവസ്ഥയിലെത്താൻ 40 വർഷത്തെ കഠിനമായ തപസ്സ് വേണ്ടി വന്നിരുന്നു.
തൊട്ടാപുരിയുടെ അസുഖവും തിരിച്ചറിവും: മൂന്ന് ദിവസത്തിൽ കൂടുതൽ ഒരിടത്ത് താമസിക്കാത്ത പ്രകൃതമായിരുന്നു തൊട്ടാപുരിയുടേതെങ്കിലും അദ്ദേഹം 11 മാസത്തോളം ദക്ഷിണേശ്വരത്ത് തുടർന്നു. അവിടെ വെച്ച് അദ്ദേഹത്തിന് കഠിനമായ വയറുകടി (dysentery) ബാധിച്ചു. വേദന കാരണം ധ്യാനിക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം ആത്മഹത്യ ചെയ്യാൻ ഗംഗാനദിയിൽ ഇറങ്ങി. എന്നാൽ നദിയിൽ എല്ലായിടത്തും വെള്ളം കുറവാണെന്നും തനിക്ക് മുങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം മനസ്സിലാക്കി. ആ നിമിഷം ജഗദംബയുടെ (ശക്തി) സാന്നിധ്യം അദ്ദേഹം തിരിച്ചറിയുകയും ബ്രഹ്മവും ശക്തിയും ഒന്നാണെന്ന സത്യം മനസ്സിലാക്കുകയും ചെയ്തു.
ഗുരുവും ശിഷ്യനും: ഈ സംഭവത്തിന് ശേഷം തൊട്ടാപുരി കാളിക്ഷേത്രത്തിൽ പോയി വണങ്ങുകയും, ജഗദംബയുടെ മായയെ അംഗീകരിക്കുകയും ചെയ്തു. രാമകൃഷ്ണൻ തൊട്ടാപുരിയിൽ നിന്ന് അദ്വൈതം പഠിച്ചപ്പോൾ, തൊട്ടാപുരി രാമകൃഷ്ണനിൽ നിന്ന് ഭക്തിയുടെ മഹത്വം പഠിച്ചു.
ഈ സംഭവങ്ങൾ ജ്ഞാനവും ഭക്തിയും ഒരേ സത്യത്തിന്റെ രണ്ട് വശങ്ങളാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
Saturday, March 07, 2026
സ്വാമി വിവേകാനന്ദനും സ്വാമി രാംതീർത്ഥനും ഭാരതീയ ചിന്താധാരയെയും അദ്വൈത വേദാന്തത്തെയും ആധുനിക ലോകത്തിന് പരിചയപ്പെടുത്തിയ രണ്ട് പ്രമുഖ സന്ന്യാസിമാരാണ്. ഇവരെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
ആത്മീയ ബന്ധം: സ്വാമി വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ചയാണ് രാംതീർത്ഥന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത്. 1897-ൽ ലാഹോറിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയത്. വിവേകാനന്ദന്റെ പ്രസംഗങ്ങളിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് അദ്ദേഹം സന്ന്യാസ പാത സ്വീകരിക്കാൻ തീരുമാനിച്ചത്.
അദ്വൈത വേദാന്തം: രണ്ടുപേരും അദ്വൈത വേദാന്തത്തെ അടിസ്ഥാനമാക്കി "പ്രായോഗിക വേദാന്തം" (Practical Vedanta) എന്ന ആശയം ലോകമെമ്പാടും പ്രചരിപ്പിച്ചു.
വിദേശ പര്യടനം: വിവേകാനന്ദൻ 1893-ൽ ചിക്കാഗോയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ, 1902-ൽ സ്വാമി രാംതീർത്ഥനും അമേരിക്കയും ജപ്പാനും സന്ദർശിച്ച് ഹൈന്ദവ ധർമ്മത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി.
സമാനതകൾ: ഇരുവരും കവികളും ദാർശനികരും ആയിരുന്നു. ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് ഇവർ നൽകിയ സംഭാവനകൾ സമാനമാണ്.
സ്വാമി വിവേകാനന്ദൻ (1863-1902): രാമകൃഷ്ണ മിഷന്റെ സ്ഥാപകൻ. 39-ാം വയസ്സിൽ അദ്ദേഹം സമാധിയായി.
സ്വാമി രാംതീർത്ഥൻ (1873-1906): ഹിമാലയത്തിൽ ഏകാന്തവാസം നയിക്കുകയും പിന്നീട് ഗംഗാ നദിയിൽ മുങ്ങി മരിക്കുകയും ചെയ്തു.
ഇവർ തമ്മിലുള്ള കൂടുതൽ ദാർശനികമായ താരതമ്യങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സംഭവങ്ങളെക്കുറിച്ച വിവരണം.
സ്വാമി വിവേകാനന്ദനും സ്വാമി രാംതീർത്ഥനും തമ്മിലുള്ള സവിശേഷമായ ദാർശനിക ബന്ധത്തെയും ചില പ്രധാന സംഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു:
1. ലാഹോറിലെ കൂടിക്കാഴ്ച (1897)
സ്വാമി വിവേകാനന്ദന്റെ ജീവിതത്തിൽ മാത്രമല്ല, രാംതീർത്ഥന്റെ ജീവിതത്തിലും നിർണ്ണായകമായ ഒന്നായിരുന്നു 1897-ലെ ഇവരുടെ കൂടിക്കാഴ്ച.
അക്കാലത്ത് ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു തീർത്ഥാ രാം (രാംതീർത്ഥന്റെ സന്ന്യാസത്തിന് മുമ്പുള്ള പേര്).
വിവേകാനന്ദന്റെ വിശ്വപ്രസിദ്ധമായ 'വേദാന്തം' എന്ന വിഷയത്തിലുള്ള പ്രഭാഷണം കേട്ട അദ്ദേഹം ആഴത്തിൽ സ്വാധീനിക്കപ്പെട്ടു.
വിവേകാനന്ദൻ അദ്ദേഹത്തോട് പറഞ്ഞു: "തീർത്ഥാ രാം, നീ വേദാന്തത്തിന്റെ പടയാളിയായി മാറേണ്ടവനാണ്." ഈ വാക്കുകൾ അദ്ദേഹത്തെ സന്ന്യാസത്തിലേക്ക് നയിച്ചു.
2. സ്വർണ്ണ വാച്ചിന്റെ സംഭവം
ഇവർ തമ്മിലുള്ള ദാർശനികമായ ഐക്യം വെളിപ്പെടുത്തുന്ന രസകരമായ ഒരു സംഭവമുണ്ട്:
ലാഹോറിൽ വെച്ച് രാംതീർത്ഥൻ തന്റെ വിലപിടിപ്പുള്ള സ്വർണ്ണ വാച്ച് വിവേകാനന്ദന് സമ്മാനമായി നൽകി.
വിവേകാനന്ദൻ ആ വാച്ച് അല്പനേരം കയ്യിൽ വെച്ച ശേഷം തിരികെ രാംതീർത്ഥന്റെ പോക്കറ്റിൽ തന്നെ ഇട്ടു.
"നിങ്ങൾക്ക് ഈ വാച്ച് വേണ്ടേ?" എന്ന് രാംതീർത്ഥൻ ചോദിച്ചപ്പോൾ, വിവേകാനന്ദൻ മറുപടി നൽകിയത് ഇപ്രകാരമാണ്: "വാച്ച് ഏത് പോക്കറ്റിൽ ഇരുന്നാലെന്താ? നമ്മൾ രണ്ടുപേരും ഒന്നല്ലേ? നിന്നിലും എന്നിലും ഇരിക്കുന്നത് ഒരേ ദൈവമാണ്." അദ്വൈത ചിന്തയുടെ പ്രായോഗികമായ വലിയൊരു പാഠമായിരുന്നു ആ മറുപടി.
3. ദാർശനിക താരതമ്യം
ഇരുവരും മുന്നോട്ടുവെച്ച ആശയങ്ങളിൽ സമാനതകളും ചില വ്യത്യാസങ്ങളും കാണാം:
പ്രായോഗിക വേദാന്തം (Practical Vedanta): വിവേകാനന്ദൻ വേദാന്തത്തെ സാമൂഹിക സേവനവുമായി (മനുഷ്യസേവനം മാധവസേവനം) ബന്ധിപ്പിച്ചപ്പോൾ, രാംതീർത്ഥൻ വേദാന്തത്തെ പ്രകൃതിയോടും ദൈനംദിന ജീവിതത്തോടും കൂടുതൽ ചേർത്തുനിർത്തി.
ആത്മവിശ്വാസം: വിവേകാനന്ദൻ ഭാരതീയരുടെ ആത്മവീര്യം ഉണർത്താൻ ശ്രമിച്ചപ്പോൾ, രാംതീർത്ഥൻ "താൻ തന്നെയാണ് ഈ പ്രപഞ്ചം" എന്ന അദ്വൈത സത്യം നിരന്തരം ഉറപ്പിക്കാനാണ് (Self-Realization) ശ്രമിച്ചത്.
കവിത്വം: രണ്ടുപേരും കവികളായിരുന്നു. വിവേകാനന്ദൻ ഭക്തിയും ആത്മീയതയും നിറഞ്ഞ കവിതകൾ എഴുതിയപ്പോൾ, രാംതീർത്ഥൻ പ്രകൃതിയിലെ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള കവിതകളാണ് അധികവും രചിച്ചത്.
4. അമേരിക്കൻ പര്യടനം
വിവേകാനന്ദന്റെ പാത പിന്തുടർന്ന് 1902-ൽ രാംതീർത്ഥനും അമേരിക്കയിലെത്തി.
അദ്ദേഹം യാതൊരു മുന്നൊരുക്കങ്ങളോ പണമോ ഇല്ലാതെയാണ് അവിടെ എത്തിയത്.
വിവേകാനന്ദൻ സനാതന ധർമ്മത്തെ ഒരു സംഘടിത മതമായി അവതരിപ്പിച്ചപ്പോൾ, രാംതീർത്ഥൻ മതം എന്നതിലുപരി ഒരു ജീവിതദർശനമായിട്ടാണ് വേദാന്തത്തെ പാശ്ചാത്യർക്ക് നൽകിയത്.
Subscribe to:
Comments (Atom)