Tuesday, March 31, 2026

അഥർവ്വവേദവുമായി ബന്ധപ്പെട്ട ഏക ബ്രാഹ്മണ ഗ്രന്ഥമാണ് ഗോപഥ ബ്രാഹ്മണം. വൈദിക സാഹിത്യത്തിലെ ബ്രാഹ്മണങ്ങളിൽ വെച്ച് ഏറ്റവും ഒടുവിലായി രചിക്കപ്പെട്ടവയിൽ ഒന്നാണിത്. ഗോപഥ ബ്രാഹ്മണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: ഭാഗങ്ങൾ: ഇതിനെ പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: പൂർവ്വ ഭാഗം: ഇതിൽ 5 പ്രപാഠകങ്ങളും (അധ്യായങ്ങൾ) 135 കാണ്ഡികകളും ഉൾപ്പെടുന്നു. ഉത്തര ഭാഗം: ഇതിൽ 6 പ്രപാഠകങ്ങളും 123 കാണ്ഡികകളും അടങ്ങിയിരിക്കുന്നു. രചയിതാവ്: ഗോപഥൻ എന്ന ഋഷിയാണ് ഇത് ക്രോഡീകരിച്ചതെന്ന് കരുതപ്പെടുന്നു. വിഷയങ്ങൾ: യജ്ഞങ്ങൾ നടത്തുന്ന രീതികൾ, അതിൽ ബ്രഹ്മാവ് എന്ന പുരോഹിതന്റെ പങ്ക്, ഗായത്രീ മന്ത്രത്തിന്റെ പ്രാധാന്യം എന്നിവ ഇതിൽ വിവരിക്കുന്നു. ഓംകാരത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. വേദ ശാഖകൾ: അഥർവ്വവേദത്തിലെ ശൗനക, പൈപ്പലാദ ശാഖകളുമായി ഈ ഗ്രന്ഥം ബന്ധപ്പെട്ടിരിക്കുന്നു. പ്രാധാന്യം: മനുഷ്യന്റെ ധർമ്മത്തെക്കുറിച്ചും ഉന്നതമായ ബുദ്ധിവൈഭവത്തെക്കുറിച്ചും ഈ ഗ്രന്ഥം ഗൗരവകരമായ നിരീക്ഷണങ്ങൾ നൽകുന്നു. 'ധർമ്മം സംരക്ഷിക്കുന്നവനെ ധർമ്മം തിരികെ സംരക്ഷിക്കുന്നു' (Dharmo rakshati rakshitah) എന്ന സന്ദേശം ഇതിൽ പ്രാധാന്യത്തോടെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗോപഥ ബ്രാഹ്മണത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന സൂക്തങ്ങളും പ്രതിപാദ്യവിഷയങ്ങളും താഴെ പറയുന്നവയാണ്: പ്രണവ സൂക്തം (ഓംകാര മാഹാത്മ്യം): പ്രപഞ്ചോൽപ്പത്തിയുടെ അടിസ്ഥാനം 'ഓം' എന്ന അക്ഷരമാണെന്ന് ഇതിൽ വിവരിക്കുന്നു. ബ്രഹ്മാവ് തപസ്സിലൂടെ ഓംകാരത്തെ സൃഷ്ടിച്ചുവെന്നും അത് സകല വേദങ്ങളുടെയും സത്തയാണെന്നും ഇതിൽ പറയുന്നു. ഗായത്രീ ഉപനിഷത്ത് (ഗായത്രീ സൂക്തം): ഗോപഥ ബ്രാഹ്മണത്തിലെ പൂർവ്വ ഭാഗത്ത് (1.31-38 ഖണ്ഡികകൾ) ഗായത്രീ മന്ത്രത്തിന്റെ അർത്ഥവും പ്രാധാന്യവും വിപുലമായി ചർച്ച ചെയ്യുന്നുണ്ട്. ഗായത്രിയുടെ ഉൽപ്പത്തിയും അത് ബുദ്ധിയെ ഉണർത്തുന്ന രീതിയും ഇതിൽ വിവരിക്കുന്നു. സൃഷ്ടി സൂക്തങ്ങൾ: പ്രപഞ്ചം ജലത്തിൽ നിന്ന് എങ്ങനെ ഉത്ഭവിച്ചു എന്ന് വിശദീകരിക്കുന്ന ഭാഗങ്ങൾ ഇതിലുണ്ട്. ബ്രഹ്മാവിൽ നിന്ന് ജലവും, ജലത്തിൽ നിന്ന് ഭൃഗു, അഥർവ്വൻ തുടങ്ങിയ ഋഷികളും ഉണ്ടായതായി ഇതിൽ പ്രതിപാദിക്കുന്നു. യജ്ഞ സംബന്ധിയായ സൂക്തങ്ങൾ: യാഗങ്ങളിൽ 'ബ്രഹ്മാവ്' എന്ന പുരോഹിതന്റെ സ്ഥാനത്തെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. അശ്വമേധം, പുരുഷമേധം, രാജസൂയം തുടങ്ങിയ വലിയ യജ്ഞങ്ങളുടെ ചടങ്ങുകളെക്കുറിച്ചുള്ള സൂക്തങ്ങൾ ഉത്തര ഭാഗത്ത് കാണാം. ബ്രഹ്മചര്യം: ഒരു വിദ്യാർത്ഥി (ബ്രഹ്മചാരി) പാലിക്കേണ്ട ധർമ്മങ്ങളെക്കുറിച്ചും പന്ത്രണ്ട് വർഷത്തെ പഠന രീതിയെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പുരുഷ സൂക്തം: മറ്റ് വേദങ്ങളിലെന്നപോലെ ഗോപഥ ബ്രാഹ്മണത്തിലും പുരുഷ സൂക്തത്തിന്റെ പരാമർശങ്ങളും അത് അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന രീതികളും വിവരിക്കുന്നുണ്ട്.
കാലത്തെ നാല് യുഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഇതിനെ ചതുർയുഗങ്ങൾ എന്ന് വിളിക്കുന്നു. അവ താഴെ പറയുന്നവയാണ്: സത്യയുഗം (കൃതയുഗം): നന്മയും ധർമ്മവും പൂർണ്ണമായി നിലനിന്നിരുന്ന ആദ്യ കാലഘട്ടം. ത്രേതായുഗം: ധർമ്മം കുറഞ്ഞു തുടങ്ങിയ രണ്ടാമത്തെ യുഗം. ശ്രീരാമന്റെ അവതാരം ഈ യുഗത്തിലായിരുന്നു. ദ്വാപരയുഗം: ധർമ്മത്തിന് വീണ്ടും അപചയം സംഭവിച്ച മൂന്നാമത്തെ യുഗം. ശ്രീകൃഷ്ണന്റെ അവതാരം നടന്നത് ഈ കാലത്താണ്. കലിയുഗം: നന്മ കുറഞ്ഞതും തിന്മ വർദ്ധിച്ചതുമായ നാലാമത്തെ യുഗം. നാം ഇപ്പോൾ ജീവിക്കുന്നത് ഈ കലിയുഗത്തിലാണ്. ഈ നാല് യുഗങ്ങളും ചേർന്ന് ഒരു 'മഹായുഗം' ആകുന്നു. ഓരോ യുഗത്തിന്റെയും കാലാവധി മനുഷ്യവർഷങ്ങളിൽ താഴെ നൽകുന്നു: യുഗം കാലാവധി (മനുഷ്യവർഷങ്ങൾ) സത്യയുഗം 17,28,000 ത്രേതായുഗം 12,96,000 ദ്വാപരയുഗം 8,64,000 കലിയുഗം 4,32,000 പുരാണങ്ങൾ പ്രകാരം കലിയുഗം അവസാനിക്കുമ്പോൾ ലോകം നശിക്കുകയും വീണ്ടും സത്യയുഗം ആരംഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. നാല് യുഗങ്ങളെയും അവയുടെ പ്രധാന പ്രത്യേകതകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു: 1. സത്യയുഗം (കൃതയുഗം) - 'സുവർണ്ണകാലം' സത്യവും ധർമ്മവും പൂർണ്ണമായി നിലനിന്നിരുന്ന കാലഘട്ടമാണിത്. ധർമ്മം: ധർമ്മം നാല് കാലുകളിൽ (തപസ്സ്, ശുചിത്വം, ദയ, സത്യം) ഉറച്ചുനിന്നു. മനുഷ്യർ: ഈ കാലത്തെ മനുഷ്യർക്ക് അസുഖങ്ങളോ ആധികളോ ഉണ്ടായിരുന്നില്ല. ഏകദേശം 1,00,000 വർഷം ആയുസ്സും 32 അടിയിലധികം ഉയരവും അവർക്കുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അവതാരങ്ങൾ: മഹാവിഷ്ണുവിന്റെ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം എന്നീ അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു. ആരാധന: തപസ്സിലൂടെയായിരുന്നു അന്ന് ഈശ്വരസാക്ഷാത്കാരം നേടിയിരുന്നത്. 2. ത്രേതായുഗം - 'വെള്ളിയുഗം' ധർമ്മത്തിന് നേരിയ തോതിൽ അപചയം സംഭവിച്ചു തുടങ്ങിയ കാലമാണിത്. ധർമ്മം: ധർമ്മം മൂന്ന് കാലുകളിൽ നിലകൊണ്ടു. മനുഷ്യർ: മനുഷ്യരുടെ ആയുസ്സ് ഏകദേശം 10,000 വർഷമായും ഉയരം 21 അടിയായും കുറഞ്ഞു. അവതാരങ്ങൾ: വാമനൻ, പരശുരാമൻ, ശ്രീരാമൻ എന്നിവരായിരുന്നു ഈ യുഗത്തിലെ പ്രധാന അവതാരങ്ങൾ. ആരാധന: യാഗങ്ങൾക്കും ജ്ഞാന സമ്പാദനത്തിനുമായിരുന്നു ഈ കാലത്ത് പ്രാധാന്യം. 3. ദ്വാപരയുഗം - 'വെങ്കലയുഗം' നന്മയും തിന്മയും തുല്യമായി വന്ന കാലഘട്ടമാണിത്. ധർമ്മം: ധർമ്മം രണ്ട് കാലുകളിൽ മാത്രം നിലകൊണ്ടു. മനുഷ്യർ: ആയുസ്സ് 1,000 വർഷമായും ഉയരം 11 അടിയായും ചുരുങ്ങി. അവതാരങ്ങൾ: ബലരാമൻ, ശ്രീകൃഷ്ണൻ എന്നീ അവതാരങ്ങൾ ഈ യുഗത്തിന്റെ പ്രത്യേകതയാണ്. ആരാധന: ക്ഷേത്ര ആരാധനകളും വിധിപ്രകാരമുള്ള പൂജകളും ഈ കാലത്താണ് വ്യാപകമായത്. 4. കലിയുഗം - 'ഇരുമ്പ് യുഗം' നാം ഇപ്പോൾ ജീവിക്കുന്നതും ഏറ്റവും കൂടുതൽ അധർമ്മം നിറഞ്ഞതുമായ കാലഘട്ടം. ധർമ്മം: ധർമ്മം ഒരു കാലിൽ (സത്യം) മാത്രം കഷ്ടിച്ച് നിലകൊള്ളുന്നു. മനുഷ്യർ: ശരാശരി ആയുസ്സ് 100 വർഷവും ഉയരം 5-6 അടിയുമായി കുറഞ്ഞു. അവതാരം: കലിയുഗത്തിന്റെ അവസാനം അധർമ്മം നശിപ്പിക്കാൻ കൽക്കി അവതരിക്കും എന്നാണ് പുരാണങ്ങൾ പറയുന്നത്. ആരാധന: നാമജപവും ദാനധർമ്മങ്ങളുമാണ് ഈ യുഗത്തിൽ മുക്തി നേടാനുള്ള എളുപ്പവഴിയായി പറയുന്നത്. യുഗങ്ങൾ മാറുന്നതിനനുസരിച്ച് മനുഷ്യന്റെ ആത്മീയതയും ശാരീരിക ശേഷിയും കുറഞ്ഞുവരുന്നു എന്നതാണ് ഭാരതീയ സങ്കല്പം.
ഹനുമാൻ ജയന്തി ആഘോഷം 2026-ലെ ഹനുമാൻ ജയന്തി ഏപ്രിൽ 2, വ്യാഴാഴ്ച (ചൈത്ര പൗർണ്ണമി) ആഘോഷിക്കും. ഹിന്ദു വിശ്വാസമനുസരിച്ച്, ഭഗവാൻ ഹനുമാൻ്റെ ജന്മദിനമാണിത്. ഈ ദിവസം രാവിലെ 04:59 മുതൽ 05:45 വരെ ബ്രഹ്മ മുഹൂർത്തവും രാവിലെ 07:41-ന് പൗർണ്ണമി തിഥി അവസാനിക്കുകയും ചെയ്യുന്നു. ഭക്തർ വ്രതമനുഷ്ഠിച്ച് ഹനുമാൻ ചാലിസ പാരായണം ചെയ്ത് പ്രത്യേക പൂജകൾ നടത്തുന്നു. പ്രധാന വിവരങ്ങൾ: തീയതി: 2026 ഏപ്രിൽ 2, വ്യാഴാഴ്ച ചൈത്ര പൂർണിമ തിഥി ആരംഭം: 2026 ഏപ്രിൽ 1, രാവിലെ 07:06 ചൈത്ര പൂർണിമ തിഥി അവസാനം: 2026 ഏപ്രിൽ 2, രാവിലെ 07:41 ആചാരങ്ങൾ: ഭക്തർ രാവിലെ കുളിച്ച് ചുവന്ന വസ്ത്രങ്ങൾ ധരിക്കുന്നു. ഹനുമാൻ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ഹനുമാൻ ചാലിസ പാരായണവും നടക്കുന്നു. ഹനുമാന് വെറ്റിലമാല, ചുവന്ന പൂക്കൾ, സിന്ദൂരം എന്നിവ സമർപ്പിക്കുന്നു. പലരും ഈ ദിവസം വ്രതമനുഷ്ഠിക്കുന്നു. പ്രധാന വഴിപാടുകളും ഫലങ്ങളും ഹനുമാൻ സ്വാമിക്ക് പ്രധാന വഴിപാടുകൾ വെണ്ണച്ചാർത്ത്, വടമാല, സിന്ദൂര പൂജ, വെറ്റിലമാല, അവിൽ നിവേദ്യം എന്നിവയാണ്. ശനിയാഴ്ചകളിൽ ഈ വഴിപാടുകൾ നടത്തുന്നത് സർവ്വകാര്യ വിജയം, മാനസിക സമ്മർദ്ദം കുറയ്ക്കുക, ശനിദോഷ നിവാരണം എന്നിവയ്ക്ക് ഉത്തമമായി കണക്കാക്കുന്നു. ആയില്യ പൂജ, രാമായണ പാരായണം എന്നിവയും സവിശേഷമാണ് ഹനുമാൻ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകൾ: വെണ്ണച്ചാർത്ത്: ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് വെണ്ണച്ചാർത്ത്. ഇത് മാനസിക ശാന്തിക്കും ആരോഗ്യത്തിനും ഉത്തമമാണ് . വടമാല: വടടമാല (മുന്തിരി, വട, സിന്ദൂരം) ചാർത്തുന്നത് തടസ്സങ്ങൾ നീങ്ങി കാര്യങ്ങൾ നടക്കാൻ സഹായിക്കുന്നു. വെറ്റിലമാല: ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്തിനായി വെറ്റിലമാല ചാർത്തുന്നത് നല്ലതാണ്. അവിൽ നിവേദ്യം: സ്വാമിക്ക് അവിൽ നിവേദ്യം സമർപ്പിക്കുന്നത് ഐശ്വര്യം നൽകുന്നു. സിന്ദൂര പൂജ: ഭഗവാന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനായി സിന്ദൂര പൂജ നടത്താറുണ്ട്. മഹാനെദ്യ പൂജ, ഹനുമാൻ ഹോമം എന്നിവ നടത്തപ്പെടുന്ന പങ്കെടുക്കുക വിജയിപ്പിക്കുക
നമ്മുടെ ചിന്തകളും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണോ?" സ്വാമി രമണചരണ തീർത്ഥ പ്രധാനമായും ഭഗവാൻ രമണമഹർഷിയുടെ ഉപദേശങ്ങളെ ആസ്പദമാക്കി വിധി പ്രാരബ്ധ കർമ്മം, ആത്മവിചാരം എന്നിവയെക്കുറിച്ചാണ് സ്വാമി വിശദീകരിക്കുന്നത്. ഉറക്കവും ഉണർവും സ്വപ്നവുമെല്ലാം ശിവൻ തന്നെയാണ്. കാണുന്നവനും കാണപ്പെടുന്നതും കാഴ്ചയും എല്ലാം ആത്മാവ് തന്നെയാണെന്ന് തിരിച്ചറിയുന്നതാണ് യഥാർത്ഥ സന്തോഷം . ചുരുക്കത്തിൽ, വിധിയിൽ കുടുങ്ങിക്കിടക്കാതെ, അതിന്റെ അനുഭവസ്ഥനായ 'ഞാൻ' ആരാണെന്ന് അന്വേഷിച്ച് ആത്മജ്ഞാനം നേടാനാണ് സ്വാമിജി ഉപദേശിക്കുന്നത്. ജീവിതത്തിൽ എന്തെങ്കിലും കഷ്ടതകൾ വരുമ്പോൾ സമാധാനം ലഭിക്കാനായി "എല്ലാം വിധിപോലെ നടക്കും, നീ ഇതിൽ കർത്താവല്ല" എന്ന് മാസ്റ്റർ ഉപദേശിക്കുന്നു . ഇത് സമാധാനം നൽകാനാണ്. യഥാർത്ഥ ജ്ഞാനത്തിനായി ചോദിക്കുമ്പോൾ, "ആരാണ് ഇത് അനുഭവിക്കുന്നത്?", "ഞാൻ ആരാണ്?" എന്ന് അന്വേഷിക്കാനാണ് അദ്ദേഹം പറയുന്നത് . വെറുതെ കല്ലുപോലെ ഇരിക്കുന്നതല്ല സാധന. കല്ലുപോലെ ഇരിക്കണമെന്ന ആഗ്രഹവും ഒരു വാസനയാണ് . യഥാർത്ഥത്തിൽ ചിന്തകളുടെയും പ്രാരബ്ധത്തിന്റെയും അനുഭവസ്ഥനായ 'ഞാൻ' ആരാണെന്ന് അന്വേഷിക്കുമ്പോൾ, ആ 'ഞാൻ' ഇല്ലാതാവുകയും പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യുന്നു. സാധനയിൽ പലപ്പോഴും ഒരു 'കർത്തൃത്വം' (ഞാൻ ചെയ്യുന്നു എന്ന ഭാവം) കടന്നുവരാം. എന്നാൽ ഭക്തിയിൽ പ്രതീക്ഷകളില്ല, അത് ഈശ്വരഹിതത്തിന് വിട്ടുകൊടുക്കലാണ് . നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും - ഉറക്കം, ഭക്ഷണം, രോഗം, സന്തോഷം എന്നിവയെല്ലാം - ആത്മാവിനുള്ള പൂജയായി കാണണം . ശ്വസിക്കുന്നത് ബുദ്ധനായും, ബുദ്ധി പാർവതിയായും, ശരീരം അരുണാചലമായും കാണുന്നതാണ് ശരിക്കുള്ള ആത്മപൂജ . എല്ലാം പ്രാരബ്ധ കർമ്മമനുസരിച്ചാണ് നടക്കുന്നത് എന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, പ്രാരബ്ധം എന്നത് ശരീരത്തിനാണ്, ആത്മാവിനല്ല .നമ്മൾ നമ്മെ ശരീരമായി കാണുമ്പോഴാണ് വിധി നമ്മെ ബാധിക്കുന്നത്.
പരമാമൃത രഞ്ജിതാ "പരമാമൃത രഞ്ജിതായൈ നമഃ" അർത്ഥം: പരമമായ അമൃതിനാലോ (നിത്യത) മോക്ഷാനന്ദത്താലോ സന്തോഷിക്കുന്നവളും, ഭക്തരിൽ ആനന്ദം നിറയ്ക്കുന്നവളുമാണ് ദേവി. ജനനമരണ ചക്രങ്ങളിൽ നിന്ന് മോചനം നൽകുന്ന പരമമായ അമൃതാണ് ദേവി. ഇത് കേവലം മരണമില്ലാത്ത അവസ്ഥയല്ല, മറിച്ച് ആത്മസാക്ഷാത്കാരത്തിലൂടെ ലഭിക്കുന്ന നിത്യമായ ആനന്ദമാണ്. ഒരു ജന്മത്തിനുള്ളിൽ തന്നെ പല ജന്മങ്ങൾക്ക് തുല്യമായ ആത്മീയ പരിവർത്തനം നൽകാൻ ദേവിക്ക് സാധിക്കും. ഇതിലൂടെ ഒരാളുടെ പാപപുണ്യക്കൂട്ടമായ സഞ്ചിത കർമ്മങ്ങളെ ദഹിപ്പിക്കുകയും, അയാളെ കർമ്മബന്ധങ്ങളിൽ നിന്ന് മോചിപ്പിച്ച് അമരനാക്കുകയും ചെയ്യുന്നു. കാലാതീതമായ ജ്ഞാനം നൽകുന്നതിലൂടെ ഭക്തൻ ഭൗതിക ശരീരം വെടിഞ്ഞാലും അയാളുടെ ചൈതന്യം ലോകത്തിൽ നിലനിൽക്കുന്നു. ഇതാണ് യഥാർത്ഥ അമരത്വം. ഈ നാമം ജപിക്കുന്നതിലൂടെ സാധകൻ ആന്തരികമായ ശുദ്ധീകരണവും, കർമ്മബന്ധങ്ങളിൽ നിന്നുള്ള മോചനവും, പരമമായ ശാന്തിയും കൈവരിക്കുന്നു
പുലർച്ചെ 4 മണിക്ക് ഉണരാൻ സാധിക്കുന്നില്ല, പ്രായോഗികമായി എന്തു ചെയ്യണം; സ്വാമീ രമണ ചരണ തീർത്ഥ പുലർച്ചെ 4 മണിക്ക് ഉണരണമെങ്കിൽ രാത്രി നേരത്തെ (8 മണിക്കും 9 മണിക്കും ഇടയിൽ) ഉറങ്ങണം. കൂടാതെ രാത്രി ഭക്ഷണം ഒഴിവാക്കുകയോ വളരെ ലഘുവാക്കുകയോ വേണം. ദഹനപ്രക്രിയ പൂർണ്ണമായെങ്കിൽ മാത്രമേ ശരീരം താനേ ഉണരുകയുള്ളൂ. പുസ്തകത്തിൽ വായിച്ചതുകൊണ്ട് മാത്രം ശരീരം 4 മണിക്ക് ഉണരില്ല. ശരീരത്തിന് ആവശ്യമായ 6 മുതൽ 7 മണിക്കൂർ വരെ ഉറക്കം നൽകണം . നിർബന്ധിച്ച് ഉണരുന്നത് ശരീരത്തിന് ദോഷം ചെയ്യും. ധ്യാനജീവിതത്തിൽ ഏറ്റവും പ്രധാനം ജീവിതത്തിലെ ക്രമബദ്ധതയാണ് . ഭക്ഷണത്തിലും ഉറക്കത്തിലും വ്യായാമത്തിലും ഒരു ചിട്ട കൊണ്ടുവരണം. ആധുനിക കാലഘട്ടത്തിൽ മനസ്സിനെ അസ്വസ്ഥമാക്കുന്ന പ്രധാന ഘടകം മൊബൈൽ ഫോണാണ്. മൊബൈൽ ലോകം ഉപേക്ഷിക്കാൻ കഴിഞ്ഞാൽ മനസ്സ് കൂടുതൽ ശുദ്ധമാകും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം ഉള്ളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് യഥാർത്ഥ യോഗം. അനാവശ്യ കാര്യങ്ങൾ ഉപേക്ഷിക്കുമ്പോൾ സ്വാഭാവികമായും മനസ്സിന് ശാന്തി ലഭിക്കും. ധ്യാനിക്കുമ്പോൾ ഉറക്കം വരികയാണെങ്കിൽ ഉറങ്ങാനാണ് ഭഗവാൻ പറഞ്ഞിട്ടുള്ളത് . ഉണർന്നിരിക്കുമ്പോൾ മാത്രം ജപവും ധ്യാനവും ചെയ്യുക. ഉള്ളിൽ നിന്ന് ആത്മീയമായ ആഗ്രഹം ശക്തമാകുമ്പോൾ ബാഹ്യമായ തടസ്സങ്ങൾ താനേ മാറിക്കൊള്ളും. നിർബന്ധപൂർവ്വം ഉണരാൻ ശ്രമിക്കുന്നതിനേക്കാൾ ജീവിതശൈലിയിൽ മാറ്റം വരുത്തി ശരീരത്തെയും മനസ്സിനെയും അതിന് പ്രാപ്തമാക്കുകയാണ് വേണ്ടതെന്ന് സ്വാമി ഓർമ്മിപ്പിക്കുന്നു.
കുശാഗ്രബുദ്ധിയായിരുന്ന കാക്കശ്ശേരി ഭട്ടതിരിയെ മൂന്നാം വയസ്സിൽ എഴുത്തിനിരുത്തുകയും അഞ്ചര വയസ്സിൽ ഉപനയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ ബുദ്ധിമാഹാത്മ്യത്തിന്റെയും വക്രതയുടെയും ഉദാഹരണമായ ഒരു സംഭവം പറയാം മൂക്കോല അഥവാ മൂക്കുതലഎന്നൊരു സ്ഥലം കേട്ടിട്ടുണ്ടോ? അവിടെ ഒരു ഭഗവതീക്ഷേത്രമുണ്ട്. ശക്തിസ്വരൂപിണിയാണ് ദേവി. കാക്കശ്ശേരി കുഞ്ഞായിരിക്കുന്ന കാലം മുതൽ അദ്ദേഹത്തെ ഈ ക്ഷേത്രത്തിൽ തൊഴാൻ കൊണ്ടുപോകാറുണ്ടായിരുന്നു. ഒരിക്കൽ തൊഴുത് മടങ്ങി വരുന്ന കുഞ്ഞിനോട് ഒരാൾ എവിടെപ്പോയിരുന്നു എന്ന് അന്വേഷിച്ചു. അഞ്ചു വയസ്സായ ഉണ്ണിയാണ്. കൗതുകംതോന്നി ചോദിച്ചതാണ് അയാൾ. "ഞാൻ ഭഗോതിയെ തൊഴാൻ പോയതാ " "ആഹാ.. എന്നിട്ട് ഭഗോതി ഉണ്ണിയോട് എന്താ പറഞ്ഞേ?" ആഗതൻ വീണ്ടും ചോദിച്ചു അതിന് കുഞ്ഞ് മറുപടി പറഞ്ഞത് ഒരു ശ്ലോകത്തിലൂടെ ആയിരുന്നു. "യോഗിമാർ സതതം പൊത്തും തുമ്പത്തെത്തള്ളയാരഹോ! നാഴിയിൽപ്പാതിയാടീല പലാകാശേന വാ ന വാ" ചോദിച്ച ആള് വാ പൊളിച്ചുനിന്നുപോയിക്കാണും. ഇതിന്റെ അർത്ഥം എന്താണെന്ന് നമുക്കും അറിയേണ്ടേ? യോഗിമാർ സതതം പൊത്തും... ( സംന്യാസിമാർ എല്ലായ്പ്പോഴും പൊത്തുന്നത് മൂക്ക് ആണ്.. പ്രണയാമത്തിനും മറ്റുമായി.. അതുകൊണ്ട് "മൂക്ക്" എന്നാണ് ഈ വളച്ചുപിടിച്ചു ഉണ്ണി പറഞ്ഞതിന്റെ അർത്ഥം) തുമ്പ് = അറ്റം, തല രണ്ടും കൂടിയാൽ "മൂക്കുതല" എന്നായില്ലേ? "തള്ളയാർ" എന്നു വച്ചാൽ അമ്മ, അതായത് ഭഗവതി ഇപ്പോൾ ആ വരിയുടെ മൊത്തത്തിൽ അർത്ഥം "മൂക്കുതലയിലെ ഭഗവതി" എന്നായി! ഇനി മൂന്നാം പാദം നോക്കാം "നാഴിയിൽപ്പാതി" എന്നുവച്ചാൽ "ഉരി" ആണ്. നാഴി, ഉരി ഒക്കെ പഴയ അളവുകളുടെ മാനദണ്ഡങ്ങളാണ്. നാഴിഅരി, ഉരി അരി എന്നൊക്കെ അളവ് പറയുന്നത് കേട്ടിട്ടില്ലേ? അപ്പോൾ " നാഴിയിൽപ്പാതിയാടീലാ " എന്ന പ്രയോഗത്തിന് അർത്ഥം "ഉരിയാടിയില്ല "അഥവാ "പറഞ്ഞില്ല" എന്നാകും ഇനി അന്ത്യപാദം നോക്കൂ.. " പലാകാശേന വാ ന വാ " "പല" എന്നതിന്റെ മറ്റൊരു പ്രയോഗമാണ് "ബഹു" "ആകാശം "എന്നതിന് "മാനം" എന്നും അർത്ഥം ഉണ്ടല്ലോ അങ്ങനെ വരുമ്പോൾ " പലാകാശേന" എന്ന വാക്കിന് ബഹു +മാനേന ( ബഹുമാനേന ) എന്ന അർത്ഥമായി ബഹുമാനേന വാ ന വാ..എന്നാൽ "ബഹുമാനംകൊണ്ടാണോ അല്ലയോ എന്നറിയില്ല" എന്നർത്ഥം വരും. ഒന്നിച്ചെടുത്താൽ അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരമായി. മൂക്കുതലയിലെ ഭഗവതി, ബഹുമാനം കൊണ്ടാണോ അല്ലയോ എന്നറിയില്ല, എന്നോടൊന്നും ഉരിയാടിയില്ല (പറഞ്ഞില്ല ) എന്നാണ് ഉണ്ണി പറഞ്ഞത്. അഞ്ചു വയസ്സിൽ ഈ കണക്കാണെങ്കിൽ ഇദ്ദേഹം ഉദ്ദണ്ഡനെ തർക്കത്തിൽ തോല്പിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടോ?? ഉദ്ദണ്ഡശാസ്ത്രികളുടെ മത്സരകഥ കേൾക്കേണ്ടേ നമുക്ക്? ശാസ്ത്രികളെ പ്രതിരോധിക്കാൻ പ്രാപ്തനാക്കി കാക്കശ്ശേരിയെ മത്സരത്തിന്നൊരുക്കിനിറുത്തി മലയാളി ബ്രാഹ്മണർ. ഉദ്ദണ്ഡന്‍ മത്സരത്തിനു വരുമ്പോള്‍ ഒരു തത്തയെ കൊണ്ടുവരുന്നത് പതിവാണ്. മലയാളി പണ്ഡിതന്മാരുടെ ചോദ്യങ്ങൾക്കുത്തരം തന്റെ തത്ത പോലും പറയും എന്ന് അറിയിക്കാനാണ് ഈ ഏർപ്പാട്. ഇതറിയാവുന്ന ഭട്ടതിരി ഒരു പൂച്ചയുമായാണ് മത്സരത്തിന് പോയത്. പൂച്ചയെ മുന്നിൽ കണ്ട തത്ത വിറളിപിടിച്ചു പറന്നുപോയി. ഇളിഭ്യനായ ശാസ്ത്രികൾ തന്റെ മുന്നിലിരുന്ന് ചെറു ബാലനെ കണ്ട് ഇവനൊരു കുഞ്ഞാണല്ലോ, ഇവനോ എന്നോട് ഏറ്റുമുട്ടാൻ എന്നു ചിന്തിച്ചു. ആ ആശങ്ക വാക്കുകളായി അദ്ദേഹം അറിയാതെ പുറത്തു വരുകയും ചെയ്തു. "ആകാരോ ഹ്രസ്വ " ഹ്രസ്വമായ( ചെറുതായ ) ആകാരം ( ശരീരം ) ആണല്ലോ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഉടനേ വന്നു ഉരുളയ്ക്കു ഉപ്പേരി പോലെ കാക്കശ്ശേരിയുടെ മറുപടി "നഹി നഹി, 'അ 'കാരോ ഹ്രസ്വ ആകാരോ ദീർഘ " ( അല്ലേയല്ല..'അ ' കാരം അല്ലേ ചെറിയത്, 'ആ' കാരം എങ്ങനെ ഹ്രസ്വമാവും? അത് ദീർഘാക്ഷരമല്ലേ?) "ആ" എന്നത് ദീർഘമാണെന്ന്പോലും അറിയാത്ത ആളാണോ താങ്കൾ എന്ന ഒരു പരിഹാസം ആദ്യമറുപടിയിൽത്തന്നെ വ്യക്തമാക്കി അദ്ദേഹം ശാസ്ത്രികളെ തറപറ്റിച്ചു . വാഗ്വാദത്തില്‍ ഏര്‍പ്പെട്ട അവര്‍ ഇഞ്ചോടിഞ്ച് പോരാടി,ഒടുവില്‍ ഭട്ടതിരി മേല്ക്കൈ നേടി. തുടര്‍ന്ന് രാജാവ് ഇടപെട്ടു. രഘുവംശത്തിലെ ആദ്യവരികള്‍ക്ക് പരമാവധി വിശദീകരണം നല്കുന്നവര്‍ വിജയിയാവുമെന്ന് രാജാവ് പ്രഖ്യാപിച്ചു. ഉദ്ദണ്ഡന്‍ നാല് വിശദീകരണം നല്കിയപ്പോള്‍ ഭട്ടതിരി എട്ട് വിശദീകരണം നല്കി. അതോടെ ഉദ്ദണ്ഡന്‍ അടിയറവ് പറഞ്ഞു. കാക്കശ്ശേരിയുടെ "നഹി നഹി" എന്ന ഖണ്ഡനം ഒഴിവാക്കാൻ വേണ്ടി ശാസ്ത്രികൾ ഒരു തുരുപ്പുചീട്ടിറക്കി. അടുത്ത ചോദ്യം ഇതായിരുന്നു " തവമാതാ പതിവ്രതാ? " ( നിന്റെ അമ്മ പതിവ്രതയാണോ?) അല്ല എന്നു ലോകത്തിൽ ഒരു മകനും സമ്മതിച്ചുതരില്ല എന്ന ധൈര്യത്തിലാണ് ശാസ്ത്രികൾ ആ ചോദ്യം ചോദിച്ചത്. എന്നാൽ അതും "നഹി നഹി " എന്ന് അദ്ദേഹം ഖണ്ഡിച്ചു. കാരണം കാണിച്ചത് ഇതാണ്. അക്കാലത്ത് ബ്രാഹ്മണ സ്ത്രീകൾ വിവാഹിതരായാൽ ആദ്യ ദിവസങ്ങളിൽ ഇന്ദ്രൻ,അഗ്നി, വരുണൻ മുതലായ ദേവന്മാരുടെ പത്നിയായി സങ്കൽപ്പിക്കണം എന്നാണ് ആചാരം. നാലാം ദിവസമേ അവർ വേട്ട നമ്പൂതിരിയുടേതാകുന്നുള്ളൂ. ആദ്യ നാളുകളിൽ ഭർത്താവല്ലാത്ത പരപുരുഷന്മാരുടെ വേളിയായി സ്വയം സങ്കൽപ്പിക്കുന്ന വധു എങ്ങനെ പതിവ്രതയാകും? ചുരുക്കത്തിൽ ശാസ്ത്രികളുടെ പതിനെട്ടടവും പിഴച്ചു. ഭട്ടതിരി 108 സമ്മാനങ്ങളും നേടി. മുതിര്‍ന്നയാള്‍ക്കുള്ള നൂറ്റയൊന്‍പതാമത് സമ്മാനം ഉദ്ദണ്ഡന് നല്കാനുള്ള രാജാവിന്‍റെ തീരുമാനത്തെയും ഭട്ടതിരി എതിര്‍ത്തു. പ്രായത്തില്‍ മൂത്തയാളിനാണ് നല്കുന്നതെങ്കില്‍ തന്നോടൊപ്പം വന്ന വേലക്കാരന് നല്കണം,അദ്ദേഹത്തിന് എണ്‍പത്തിരണ്ട് വയസ്സുണ്ട് എന്നായി ഭട്ടതിരി. അതല്ല,അറിവിന്‍റെ പൂര്‍ണ്ണതയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ സമ്മാനവും തനിക്ക് തന്നെ വേണമെന്നും ശഠിച്ചു. രാജാവിന് വഴങ്ങേണ്ടി വന്നു. പിന്നീട് കുറേക്കാലം തമിഴ് ബ്രാഹ്മണർക്ക് മലയാളക്കരയിൽ ജയിച്ചു കയറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ചരിത്രം

Monday, March 30, 2026

പവമാന സൂക്തം. ഋഗ്വേദത്തിലെ ഒമ്പതാം മണ്ഡലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വളരെ വിശിഷ്ടമായ ഒരു സൂക്തമാണ് പവമാന സൂക്തം. "പവമാന" എന്നാൽ "ശുദ്ധീകരിക്കുന്നത്" എന്നാണ് അർത്ഥം. മനസ്സിനെയും ശരീരത്തെയും ബാഹ്യവും ആന്തരികവുമായ അശുദ്ധികളിൽ നിന്ന് മോചിപ്പിക്കാൻ ഈ മന്ത്രങ്ങൾ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആരാധനാമൂർത്തി: പ്രധാനമായും സോമനെ (ചന്ദ്രൻ/സസ്യലതാദികളുടെ അധിപൻ) ആണ് ഇതിൽ സ്തുതിക്കുന്നത്. സോമരസം ശുദ്ധീകരിക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ടാണ് ഈ മന്ത്രങ്ങൾ ഉരുത്തിരിഞ്ഞത്. പ്രാധാന്യം: അറിയാതെ ചെയ്തുപോയ തെറ്റുകളിൽ (പാപങ്ങളിൽ) നിന്നുള്ള മോചനത്തിനായി ഇത് ജപിക്കാറുണ്ട്. അതിനാൽ ഇതിനെ പ്രായശ്ചിത്ത മന്ത്രം എന്നും വിളിക്കുന്നു. പവമാന സൂക്തത്തിലെ ചില വരികൾ പലപ്പോഴും പവമാന സൂക്തത്തിന്റെ ഭാഗമായി താഴെ പറയുന്ന ശാന്തിമന്ത്രം ജപിക്കാറുണ്ട്: യഃ പാവമാനീരധ്യേതി ഋഷിഭിഃ സംഭൃതം രസം സർവ്വം സ പൂതമശ്നാതി സ്വദിതം മാതരിശ്വനാ (അർത്ഥം: ഋഷിമാർ സമാഹരിച്ച ഈ പാവമാന മന്ത്രങ്ങൾ ആര് പഠിക്കുന്നുവോ, അവർ എല്ലാ അശുദ്ധികളിൽ നിന്നും മുക്തനായി ശുദ്ധമായത് അനുഭവിക്കുന്നു.) ഗുണങ്ങൾ ശുദ്ധീകരണം: ചിന്തകളെയും പ്രവൃത്തികളെയും ശുദ്ധീകരിക്കുന്നു. മനോധൈര്യം: മാനസികമായ പിരിമുറുക്കങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഐശ്വര്യം: ജീവിതത്തിൽ സമാധാനവും ഐശ്വര്യവും കൈവരാൻ പവമാന സൂക്ത ജപം ഉത്തമമാണെന്ന് Vaidika Vignanam പോലുള്ള വൈദിക സൈറ്റുകൾ സൂചിപ്പിക്കുന്നു. പവമാന സൂക്തത്തിന്റെ അർത്ഥം പ്രധാനമായും ശുദ്ധീകരണവും (Purification) ആത്മീയ ഉന്നതിയും ലക്ഷ്യമിട്ടുള്ളതാണ്. "പവമാന" എന്ന വാക്കിന്റെ അർത്ഥം തന്നെ "ഒഴുകിക്കൊണ്ടിരിക്കുന്നതും ശുദ്ധീകരിക്കുന്നതും" എന്നാണ്. ഈ സൂക്തത്തിന്റെ അർത്ഥതലങ്ങളെ താഴെ പറയുന്ന രീതിയിൽ ചുരുക്കി വിവരിക്കാം: 1. ശുദ്ധീകരണം (Purification) മനുഷ്യന്റെ മനസ്സിലും ശരീരത്തിലും അടിഞ്ഞുകൂടിയിട്ടുള്ള അശുദ്ധികളെയും നിഷേധാത്മക ഊർജ്ജത്തെയും നീക്കം ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അറിയാതെ ചെയ്തുപോയ തെറ്റുകളിൽ (പാപങ്ങളിൽ) നിന്ന് മോചനം ലഭിക്കാനായി ഇത് ജപിക്കുന്നു, അതിനാൽ ഇതിനെ പാപവിമോചന മന്ത്രം എന്നും വിളിക്കുന്നു. 2. സോമസ്തുതി ഋഗ്വേദത്തിലെ ഒമ്പതാം മണ്ഡലത്തിലുള്ള ഈ മന്ത്രങ്ങൾ സോമദേവനെ സ്തുതിക്കുന്നവയാണ്. സോമരസം ശുദ്ധീകരിച്ച് പാത്രങ്ങളിലേക്ക് ഒഴുകുന്നതുപോലെ, നമ്മുടെ ബുദ്ധിയും ബോധവും ശുദ്ധമായിത്തീരണമെന്ന് ഇതിലൂടെ പ്രാർത്ഥിക്കുന്നു. 3. അറിവും ഐശ്വര്യവും ഈ സൂക്തം ജപിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് പവമാന സൂക്തം തന്നെ വിവരിക്കുന്നുണ്ട്: ജ്ഞാനം: സരസ്വതീ ദേവി ജ്ഞാനത്തിന്റെ പാൽ ചൊരിയുന്നു. ആയുസ്സും ആരോഗ്യവും: നാശമില്ലാത്ത ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യുന്നു. വിജയം: ഈ ലോകത്തിലും പരലോകത്തിലും ആഗ്രഹങ്ങൾ സഫലമാകാൻ സഹായിക്കുന്നു. 4. മന്ത്രത്തിന്റെ സാരം (Palashruti) പ്രധാനപ്പെട്ട വരികളുടെ സാമാന്യമായ അർത്ഥം ഇതാണ്: "ഋഷിമാർ പകർന്നുനൽകിയ ഈ ശുദ്ധീകരണ മന്ത്രങ്ങൾ ആര് അഭ്യസിക്കുന്നുവോ, അദ്ദേഹം സർവ്വ പാപങ്ങളിൽ നിന്നും മുക്തനാകുന്നു. വായുദേവൻ പോലും അദ്ദേഹത്തിന്റെ കർമ്മങ്ങളെ ശുദ്ധമായി കരുതുന്നു. ഈ മന്ത്രങ്ങൾ ജപിക്കുന്നവർ ദേവതകളുമായി ഒന്നിച്ചുചേരുകയും ഉന്നതമായ ലോകങ്ങൾ കൈവരിക്കുകയും ചെയ്യുന്നു". പവമാന സൂക്തം ജപിക്കുന്നതിന് പ്രത്യേക സമയങ്ങളും രീതികളുമുണ്ട്. ഇത് കൃത്യമായി പാലിക്കുന്നത് കൂടുതൽ ഗുണഫലങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജപിക്കാൻ അനുയോജ്യമായ സമയങ്ങൾ ബ്രാഹ്മമുഹൂർത്തം: സൂര്യോദയത്തിന് മുമ്പുള്ള സമയം (ഏകദേശം 4:30 AM - 6:00 AM) ജപിക്കാൻ ഏറ്റവും ഉത്തമമാണ്. വിശേഷ ദിവസങ്ങൾ: ഏകാദശി, പൗർണ്ണമി ദിവസങ്ങളിൽ ഇത് ജപിക്കുന്നത് വിശേഷമാണ്. ആഴ്ചയിലെ ദിവസങ്ങൾ: ശനിയാഴ്ചകളിൽ ജപിക്കുന്നത് ശനിദോഷ നിവാരണത്തിന് സഹായിക്കുമെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ചകളിൽ ഹനുമാൻ ഭജനത്തോടൊപ്പം ഇത് ജപിക്കുന്നതും പതിവുണ്ട്. പൂജകൾക്ക് മുമ്പ്: പ്രധാനപ്പെട്ട വൈദിക ചടങ്ങുകൾക്കോ പൂജകൾക്കോ മുമ്പ് സ്ഥലം ശുദ്ധീകരിക്കുന്നതിനായി (പുണ്യാഹവാചനം) ഈ സൂക്തം ജപിക്കാറുണ്ട്. ജപിക്കേണ്ട രീതി ശുദ്ധി: സ്നാനം കഴിഞ്ഞ് ശരീരശുദ്ധിയോടും ശുദ്ധമായ വസ്ത്രം ധരിച്ചും വേണം ജപിക്കാൻ. ദിശ: കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്ന് ജപിക്കുന്നത് നല്ലതാണ്. ശ്രദ്ധ: മനസ്സിനെ ഏകാഗ്രമാക്കിയും മന്ത്രത്തിന്റെ അർത്ഥം ഓർത്തുകൊണ്ടും വേണം ഉരുവിടാൻ. ഉച്ചാരണം: വേദമന്ത്രമായതിനാൽ ഉച്ചാരണശുദ്ധി വളരെ പ്രധാനമാണ്. സ്വരശുദ്ധിയോടെ ജപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് Vaidika Vignanam പോലുള്ള സൈറ്റുകളിൽ നിന്നോ യൂട്യൂബിൽ നിന്നോ ഉച്ചാരണം കേട്ട് പഠിക്കാവുന്നതാണ്. എണ്ണം: സാധാരണയായി 11, 21 അല്ലെങ്കിൽ 108 തവണ ജപിക്കുന്നത് ഗുണകരമാണെന്ന് കരുതപ്പെടുന്നു. ഗുണങ്ങൾ ചുരുക്കത്തിൽ മാനസിക സമ്മർദ്ദവും ഭയവും ഇല്ലാതാക്കുന്നു. പാപങ്ങളിൽ നിന്നും നെഗറ്റീവ് ഊർജ്ജത്തിൽ നിന്നും മോചനം നൽകുന്നു. ബുദ്ധിശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു.
വിശ്രാന്തി വേദം ഡോ. കൂമുള്ളി ശിവരാമൻഡോ. കൂമുള്ളി ശിവരാമൻ 20 February 2026 kesari weekly ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ മനംകവര്‍ന്ന കവിയുമാണ് മഹാകവി അക്കിത്തം. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണ് 2026. അക്കിത്തത്തിന്റെ ദര്‍ശനഗരിമയെ വെളിവാക്കുന്ന ലേഖനം. മൃത്യോര്‍മാ Google NewsAdd Kesari Weekly as a preferred source on Google ബോധാബോധത്തില്‍ ഉദിച്ചു നില്‍ക്കുന്ന പൂര്‍ണ്ണതയാണ് പ്രകൃതി. പൂര്‍ണ്ണതയിലേക്കുള്ള പഥസഞ്ചലനത്തില്‍ കവിത ജ്ഞാന ബോധിയായിത്തീരുന്നു. ധര്‍മ്മ സങ്കല്‍പ്പത്തിന്റെ അതീതവെളിച്ചമായി അക്കിത്തം കവിതയില്‍ യോഗാത്മകത വിടരുന്നു. ഋഷിയുടെ അഗ്നിവചനമായും ജ്ഞാനാനന്ദ സരസ്വതിയായും ആ കവിത സത്യശിവസൗന്ദര്യത്തില്‍ വിലയം കൊള്ളുകയാണ്. ‘ധര്‍മ്മ ക്ഷേത്രത്തിലെ കെടാവിളക്കാ’യും ‘യാഗാഗ്നിയുടെ വെളിച്ച’മായും അക്കിത്തം കവിത ഭാരതീയ സംസ്‌കൃതി ബിംബമായി പ്രത്യക്ഷീകരിക്കുന്നത് സമഗ്ര പ്രകൃതിയുടെ സങ്കീര്‍ണ്ണമായ പ്രത്യയഘടകങ്ങളെയാണ്. ‘മൃത്യുപ്രകൃതി’യുടെ നിര്‍ധാരണമായ് അതീതവും അപൂര്‍വ്വവും ദാര്‍ശനികവുമായ അമരസന്ദേശമാണ് അക്കിത്തം സത്യാത്മകമായി ആലേഖനം ചെയ്യുന്നത്. കുഞ്ഞുമകള്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ശ്മശാനത്തിലെത്തുന്ന അച്ഛന്റെ മാനസികാപഗ്രഥനവും അനുഭവസാരവുമാണ് ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’ എന്ന അസാധാരണ കവിത. ശ്മശാന മൂകതയില്‍ കുഞ്ഞിന്റെ ഭസ്മാവശിഷ്ടം പോലും ആറടി മണ്ണില്‍ ലയിച്ചു പോയിരിക്കുന്നു. പക്ഷേ അനിര്‍വചനീയവും അനശ്വരവുമായ സര്‍ഗ്ഗ സൗഭാഗ്യം പോലെ ഒരോണപ്പൂച്ചെടി ആ പട്ടടയില്‍ വളര്‍ന്നു നില്‍ക്കുന്നതായി അയാള്‍ക്കിപ്പോള്‍ കാണാം. ‘അല്ലയോ കുഞ്ഞേ, നിന്റെ മാംസളാകാരം ഞാന്‍ ചെടിയില്‍ കാണുന്നു. നിന്റെ മധുരസ്വരവും അതിലൂടെ എനിക്ക് കേള്‍ക്കാം.’ എന്ന ആത്മഗതത്തില്‍ അയാള്‍ ആ ചിതാഭൂവിലെ ഓണപ്പൂച്ചെടിയെ സമീപിക്കുന്നു. ആ ചെടിയുടെ മന്ദമായ ചാഞ്ചാട്ടത്തില്‍ തന്റെ ഓമനയുടെ മൃദുപദന്യാസമാണ് അച്ഛന്‍ ആസ്വദിക്കുന്നത്. ”ഈ മകളെനിക്കുള്ള മകളാണി, വളാലി- ഭൂമിയിലെന്നെന്നേയ്ക്കും നിലനില്‍ക്കുമെന്‍ വംശം” എന്ന് സ്വപ്‌നംകണ്ട നിമിഷത്തില്‍- ”ഉടന്നൂറിയ ബാഷ്പ, മന്നു നീ നുണച്ചുണ്ട മധുപര്‍ക്കത്തില്‍ത്തന്നെ വീണതില്ലെന്നാര്‍ കണ്ടു” എന്ന ഭാവമധുരിമയില്‍ അച്ഛന്‍ നിസ്വനാവുകയാണ്. ജാതക കര്‍മ്മത്തിന് കയ്യേറ്റ മുഹൂര്‍ത്തത്തില്‍ കുഞ്ഞിക്കവിളില്‍ മുത്തം നല്‍കാന്‍ തോന്നിയെങ്കിലും കുഞ്ഞിന് നോവുമെന്ന് കരുതി പിന്‍വലിഞ്ഞു. മരിച്ചപ്പോഴും ഉമ്മ വെച്ചില്ല. പിണത്തെ ചുംബിച്ചിട്ടെന്തെന്ന ചിന്തയായിരുന്നു. എന്നാലിന്ന് പട്ടടയില്‍ വിരിഞ്ഞു നില്‍ക്കുന്ന ഓണപ്പൂവിന്റെ സൗരഭം നുകരുമ്പോള്‍ ആ ചുംബനാഭിലാഷം പിതാവിലുണരുന്നു. ”പതിഞ്ഞീടുന്നു മെല്ലെ- മെല്ലെയിപ്പുഷ്പത്തില്‍ പ- ട്ടിതളിലധരം; ഞാന്‍ മറ്റെന്തും മറക്കുന്നു.” മരിച്ചുപോയ പൊന്നോമനയുടെ പട്ടടയില്‍ വിരിയുന്ന ഓണപ്പൂവ് അവള്‍ തന്നെ; അതിന്റെ പട്ടിതള്‍ അവളുടെ പൂങ്കവിളാണ്. അച്ഛന്‍ കാത്തുവെച്ച ചുംബനം മകള്‍ പൊന്നോമല്‍ പൂവിന്റെ പുനര്‍ജന്മത്തില്‍ ഏറ്റുവാങ്ങുന്നു. നല്‍കിയ ചുംബനച്ചൂടിന്റെ വാത്സല്യസ്പര്‍ശത്തില്‍ അച്ഛന്‍ ആത്മവിസ്മൃതിയിലലിയുന്നു. നേടിയ മുത്തം ചൂടി പിതൃസ്‌നേഹത്തില്‍ തരളിതമാകുകയാവാം ഓണപ്പൂവും. സ്‌നേഹലയത്തില്‍ മരണവും ജീവിതവും ഒന്നാകുന്ന ജീവിതഗന്ധിയുള്ള മരണദര്‍ശനത്തിലേക്കാണ് ഇത് അച്ഛനെ നയിക്കുന്നത്. സര്‍വ്വം മറന്നാഹ്ലാദിക്കുന്നവനായി മാത്രമല്ല മരണമെന്ന ‘സത്യ’ത്തെ ‘അസത്യ’ മായി സ്വാംശീകരിച്ചെടുക്കാന്‍ പാകത്തില്‍ അനുഭവസാക്ഷ്യമായി നിര്‍ത്താനും ഈ മുഹൂര്‍ത്തത്തിന്റെ മൂല്യം പിതാവിനനുഗ്രഹമായി. ”മരണം മിഥ്യാഭ്രമം; എന്റെ കണ്‍തുറപ്പിച്ചാ മകളേ, കൃതജ്ഞത ചൊല്‍വൂ ഞാന്‍ കണ്ണീരോടെ” എന്ന് ചൊല്ലിയാണച്ഛന്‍ ചുംബനാനന്തരം കണ്‍തുറന്ന് പോകുന്നത്. മരണമെന്ന സാര്‍വ്വലൗകിക സത്യത്തെ തട്ടിയകറ്റി മരണം മിഥ്യാഭ്രമം മാത്രമെന്ന് ആ മഹാസത്യത്തെ ഉപദര്‍ശിക്കാന്‍ ചുടലയില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരോണപ്പൂവ് കാരണമാകുന്നു. കാര്യവും കാരണവും ഇവിടെ പ്രകൃതിയെന്ന ശക്തി സ്രോതസ്സുതന്നെ. പ്രകൃതിയിലൊന്നിനേയും മരണം തട്ടിക്കൊണ്ടു പോകുന്നില്ല. സൃഷ്ടിസ്ഥിതിലയത്തിന്റെ അന്തര്‍ലീലാ നടനത്തില്‍ ഒരു ‘ചുവട്’ മാത്രമാണ് മൃത്യു. വിസ്മയ ഭരിതവും അജ്ഞേയവുമായ പ്രകൃതിയുടെ ഓരോ പൊടിപ്പും അനശ്വരമായ ഉണ്മയുടെ പുനര്‍ജ്ജനി മാത്രം. മരണത്തെക്കുറിച്ചുള്ള കാവ്യോപദര്‍ശനം മരണ-ജീവിത പരിപ്രേക്ഷ്യത്തിന്റെ വൈവിധ്യമോലുന്ന ദിശകളില്‍ അക്കിത്തം കവിത താത്ത്വിക പരിസരങ്ങളായി മൂല്യനിര്‍ണ്ണയം ചെയ്തിട്ടുണ്ട്. ‘മനുഷ്യര്‍ ഈശ്വരന്മാരായി ഉയരുന്ന പരിണതിയാണ് മരണമെന്നും കുപ്പായമുപേക്ഷിക്കുന്ന സുഖമാണ് അതിന്റെ ഫലമെന്നും നിരീക്ഷിക്കുന്ന ‘മരണഭയം’ എന്ന രചനയില്‍ ‘മൃത്യോര്‍മാ അമൃതം ഗമയ’ എന്ന അഭ്യാരോഹ മന്ത്രത്തിന്റെ വെളിപാടുകളും ഭഗവദ് ഗീതയിലെയും അദ്ധ്യാത്മരാമായണത്തിലേയും സിദ്ധാന്തരേഖയും അന്തര്‍നാദമായുണ്ട്. ‘ബലിദര്‍ശനം’, ‘ഗോര്‍ബച്ചേവ്’, ‘മൃഗശാലയില്‍’, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’, ‘മരിച്ചപ്പോള്‍’ എന്നിവ കഠോപനിഷത്തിന്റെ മൃത്യുസന്ദേശമാണ് ഉണര്‍ത്തുന്നത്. ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’ എന്ന ഭാവഗീതം മരണത്തെ മധുരീകരിക്കുന്നു. പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളെയും ഏകസത്തയായി മൃത്യുദര്‍ശന വിചിന്തനത്തില്‍ സ്വീകരിക്കാന്‍ അക്കിത്തഹൃദയം സന്നദ്ധമാണ്. ‘ഞാന്‍ സര്‍വ്വ സംഹാരകനാകുന്ന മൃത്യുവാകുന്നു’ എന്ന ഗീതാവാക്യത്തെ ഭയരഹിതമായി നേരിടുന്ന ഈ ഗീതം മൃത്യുഞ്ജയമന്ത്രമായും കവിദര്‍ശനത്തില്‍ ആത്മാവിന്റെ സ്വാതന്ത്ര്യ മാര്‍ഗ്ഗമായും ഗണം തിരിയുന്നു. കവിയുടെ ഇഷ്ടകൃതികളിലൊന്നായ ശ്രീ അരവിന്ദന്റെ ‘സാവിത്രി’യിലെ ‘മരണം’ മരിച്ചുവീഴുന്ന പ്രകാശകണികകളുടെ പ്രതീകചിത്രം ഈ കവിതയുടെ ഉള്‍ത്തുടിപ്പായി ഉയരുന്നു. ആരും മരിക്കുന്നില്ല, പാഞ്ചഭൗതിക ശരീരത്തെ കരിച്ചു കളയാനേ മനുഷ്യനാവൂ. സനാതന ബ്രഹ്മ പ്രകൃതിക്കകത്ത് ആത്മാവ് ജീവിക്കുന്നു എന്ന കാവ്യോപദര്‍ശം അക്കിത്തത്തിന്റെ അപൂര്‍വ്വമായ കാലദര്‍ശനത്തെയും അനാവരണം ചെയ്യുന്നുണ്ട്. ‘മൃത്യുവില്ല’ – ‘മൃത്യുര്‍ന്നാസ്തി’ – എന്ന് സത്യമരുളുന്ന സനല്‍സുജാത ഋഷിയുടെ മൃത്യുസത്യദര്‍ശനമാണ് കവിയുടെ മൃത്യുബോധത്തിന് പരിവേഷമണിയിക്കുന്നത്. ”മരണത്തേക്കാള്‍ എത്രയോ ഭീകരമായ വസ്തുജീവിതമത്രെ. ആ കാരണത്താല്‍ തന്നെ വെറും മരണം അതീവ സുന്ദരമായ ഒരു സ്വപ്‌നവുമാണ്”എന്ന് അക്കിത്തം ദര്‍ശിക്കുന്നു. ‘മരണം പ്രകൃതിശ്ശരീരിണാം’ എന്ന കാളിദാസപ്പൊരുളും ‘തൈത്തരീയോപനിഷത്തി’ലെ മൃത്യുസംബന്ധിയായ ഭാവാത്മക ദര്‍ശനവും ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’ എന്ന രചനയുടെ ആന്തരിക ചക്ഷുസ്സാണ്. കാലസ്വരൂപനായ മൃത്യുവിനെ പ്രകൃതി സ്വരൂപിയായ ജീവിതമായി പരിഭാഷപ്പെടുത്തുകയാണ് ഈ ഭാവഗീതം. ‘ജീവിതത്തിന്റെ നിഴലാണ് മരണം’ എന്ന വിവേകാനന്ദവാണിയുടെ ചൈതന്യാവിഷ്‌കാരം തന്നെയാണിത്. ‘സ്വരൂപത്തിന്റെ അനുഭവത്തില്‍ വരുന്ന പ്രമാദമാണ് സജ്ജനങ്ങള്‍ക്ക് മൃത്യു – കാലനല്ല’ എന്ന ശാങ്കരമതം അക്കിത്തത്തിന്റെ മൃത്യുദര്‍ശനത്തിലെ പ്രസാദ കണികയാണ്. മരണത്തിന്റെ നിത്യസത്യാകാംക്ഷയും നിത്യതാ ബോധവുമാണ് ഈ രചനയിലെ മൃത്യുസംസ്‌കൃതിയെ ജീവനത്വരയുടെ ഭാഷാന്തരമാക്കുന്നത്. പ്രകൃതിയും മനുഷ്യനും ഒന്നെന്ന ദര്‍ശന സാക്ഷാത്ക്കാരമാണിത്. സ്വാത്മ പ്രഭയിലെ പ്രതിബിംബങ്ങള്‍, ആത്മീയ പ്രകൃതിയുടെ ദര്‍ശനസാരങ്ങള്‍, സൃഷ്ടിസ്ഥിതിലയ കാരണ ചിന്തകള്‍, സര്‍വ്വസമന്വയ ചിന്താ സ്ഫുരണങ്ങള്‍, അദ്വൈത രഹസ്യങ്ങള്‍, പുനര്‍ജ്ജനി മീമാംസകള്‍ – ഇവയൊരുക്കൂട്ടുന്ന ഊര്‍ജ്ജം അനല്പമായ ശക്തിലാവണ്യമാണ് ഈ ‘കുഞ്ഞു രചന’ യ്ക്ക് മഹാകാവ്യത്തിന്റെ അതീതപ്രതീതി മാനമേകുന്നത്. മൃത്യുദര്‍ശനസരണിയിലെ അപൂര്‍വ്വതയാണ് ഈ അക്ഷരസാക്ഷ്യം. പ്രകൃതിയും മനുഷ്യനും അദ്വൈതം പ്രാപിക്കുന്ന ‘ഒന്നിന്റെ വേദാന്തം’ സാക്ഷാത്ക്കരിച്ച കാവ്യസൗഭഗമാണിത്. പ്രകൃതിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കേവല രീതിയെ വിസ്മരിച്ച് പ്രകൃതിയ്ക്കപ്പുറമുള്ള അനന്തതയില്‍ ആത്മസ്വരൂപമായി വിരിയുന്ന ഊര്‍ജ്ജപ്പൊരുളിന്റെ പുനര്‍ജ്ജനി തന്നെയാണ് ഈ മൃത്യുമഹാദര്‍ശനത്തിന്റെ അകം പൊരുളായി ഉരുവം കൊള്ളുന്നത്. പരമ്പൊരുളിന്റെ അരുള്‍ തന്നെയാണ് ആത്മാന്വേഷകനായ കവി എന്നും എവിടെയും തേടുന്നത്. പട്ടടയില്‍ അതിജീവനം തേടുന്ന ഓണപ്പൂവിന്റെ സൗരഭം ജനനാന്തര സൗഹൃദമായി മനുഷ്യനെയും അവന്റെ മൃത്യുദര്‍ശനത്തെയും പുനഃസൃഷ്ടിക്കുന്നു. യോഗാത്മക കവിയുടെ ഈ ജ്ഞാനമരന്ദം മധുരപൂരമായി അനശ്വരതയിലാണ്. നിത്യവര്‍ത്തമാനമായി യോഗികള്‍ കാലപ്രഹേളികയെ കീഴടക്കുന്നു. ആത്മജ്ഞാനത്തിലലിയുന്ന കാലസ്വത്വം കാലധര്‍മ്മമായി മൃത്യുവിനെ സ്വാംശീകരിക്കുന്നുണ്ട്. മഹാകാലത്തിന്റെ ചിറകിന്നടിയില്‍ ജീവിതരംഗം ധര്‍മ്മസ്വരൂപമായി വിലയം കൊള്ളുന്നു. ‘ഈശാവാസ്യം’ ഇതിന്റെ ദര്‍ശനമോതി മൃത്യുവിനെയും ഭാവാത്മകമായി സംഹരിക്കുന്നു. യോഗാത്മക ദര്‍ശനപുണ്യമായ അതീന്ദ്രിയ ജ്ഞാനത്തിന്റെ മഹാമാര്‍ഗ്ഗമാണ് മൃത്യുവിന്റെ സ്വരൂപനിശ്ചയമാനമായി അക്കിത്തം അംഗീകരിക്കുക. മരണത്തെ മധൂരീകരിക്കുന്ന സങ്കല്‍പ്പ പൂജാസാധനയായി പിതൃയജ്ഞത്തെയാണ് ‘ഗരുഡപുരാണം’ ആവിഷ്‌കരിക്കുക. മൃത്യുസന്ദേശത്തില്‍ കവിയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നിതാണ്. അമൃതം ഗമയ കവിതയുടെ ആത്മാന്വേഷണ മാര്‍ഗ്ഗത്തിലൂടെ ജീവിതത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന അക്കിത്തം മരണത്തിന്റെ രഹസ്യാത്മകവും ദാര്‍ശനികവുമായ അര്‍ത്ഥാന്തരങ്ങളും അന്വേഷിക്കുന്നു. ”……….. മരിപ്പീല നാമാരും കുഞ്ഞേ ഈശ്വരചൈതന്യത്തില്‍ വിലയിക്കുന്നൂ നമ്മ- ളീശ്വരന്മാരായ്ത്തന്നെ മാറുന്നുവെന്നേയുള്ളു കുപ്പായമഴിച്ചുവെച്ചാലത്തെസ്സുഖം നമ്മള്‍ ക്കപ്പൊഴേ യഥാര്‍ത്ഥത്തില്‍ക്കിട്ടുകയുള്ളു കുഞ്ഞേ” മരണത്തെക്കുറിച്ച് മോക്ഷാധിഷ്ഠിതമായ തത്ത്വാവബോധമാണ് കുഞ്ഞിന് മുത്തച്ഛന്‍ പകരുന്നത്. ജീവാത്മാവിന്റെ പരമാത്മലയമെന്ന മുക്തിപ്രാപ്തിയില്‍ നിന്ന് വ്യത്യസ്തമല്ലെങ്കിലും മനുഷ്യര്‍ ഈശ്വരന്മാരായി മാറുന്ന പരിണതിയായി മരണം വ്യാഖ്യാനിക്കപ്പെടുകയാണ്. അപൂര്‍ണ്ണനായ മനുഷ്യനെ പൂര്‍ണ്ണനായ ഈശ്വരനാക്കുന്ന മഹാ പ്രക്രിയയാണത്. മൃത്യുഭയത്തില്‍ നിന്നുള്ള ആത്മവിമോചന ലക്ഷ്യം കൂടിയാണ് ഈ ഉപദര്‍ശനം. ദുഃഖപ്രദമായ മരണമുഖം ഇവിടെ സുഖദമാകുന്നു. ‘മൃത്യോര്‍മാ അമൃതം ഗമയ’ – ‘മൃത്യുവില്‍ നിന്ന് എന്നെ അമൃതത്ത്വത്തിലേക്ക് നയിക്കേണമേ’ എന്ന അഭ്യാരോഹമന്ത്രത്തിന്റെ വെളിപാടുകളും, കുപ്പായമുപേക്ഷിക്കുമ്പോലെ ജീവാത്മാവ് ശരീരത്തെ ഉപേക്ഷിക്കുന്നുവെന്ന ‘ഭഗവദ്ഗീത’ യിലെയും ‘അദ്ധ്യാത്മരാമായണ’ ത്തിലെയും സിദ്ധാന്തരേഖയും ‘മരണഭയ’ത്തില്‍ കാണാം. കുപ്പായമൂരിയാലുള്ള സുഖമാണ് – മൃത്യു നല്‍കുന്ന ആത്യന്തികമായ ആനന്ദമാണ് – അക്കിത്തത്തിന്റെ ദാര്‍ശനിക നയനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചത്തിലെ വൈവിധ്യങ്ങളുടെ പിന്നിലുള്ള ഏകത്വവുമായി ഐക്യം പ്രാപിച്ച് ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും, പുണ്യപാപങ്ങള്‍ക്കും അതീതവും ത്രികാലബാധിതവുമായ ആത്മതത്ത്വത്തെ അനുഭവപ്പെടുത്തി, മരണത്തെപ്പറ്റിയുള്ള പ്രശ്‌നചിന്തകള്‍ക്ക് പരിഹാരം തേടി ശാന്തിമാര്‍ഗ്ഗം പൂകലാണ് കഠോപനിഷത്തിന്റെ സാരാംശം. ആ മൃത്യുസന്ദേശമുണര്‍ത്തുന്ന വിശ്രാന്തിസങ്കല്പനം തന്നെയായി കവി മൃത്യു ദര്‍ശനത്തെ രൂപപ്പെടുത്തുകയാണ്. ‘ബലിദര്‍ശനം’, ‘ഗോര്‍ബച്ചേവ്’, ‘മൃഗശാലയില്‍’, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ‘പൂമ്പാറ്റകള്‍’, ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’, ‘തൊഴുത്തിലെ മൗനം’, ‘കക്കാടേ നമസ്‌കാരം’, ‘മരിച്ചപ്പോള്‍’ എന്നീ കവനങ്ങള്‍ മരണത്തിന്റെ സത്യദര്‍ശനാകാംക്ഷയിലാണ്. മൃത്യുബോധവും ജീവനകൗതുകവും പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന ചിത്രം ‘മൃഗശാലയിലുണ്ട്. അസ്ഥികൊണ്ടഴിയിട്ട ശരീരത്തിന്റെ കൂട്ടിലാണ് ആത്മാവിന്റെ സിംഹം. കാവല്‍ക്കാരനെ – മൃത്യുവിനെ കാണാതിരിക്കുമ്പോഴും ആയുസ്സിന്റെ ബുഭുക്ഷകള്‍ നാവില്‍ നിന്ന് ഇറ്റുവീഴുന്നു. ‘ഒടുക്കത്തെ സടകൊഴിഞ്ഞിടും മുമ്പ് അവനെത്തുമോ? എന്ന ചോദ്യം ജീവിതകാമനയെന്ന പോലെ ഉള്‍ത്തുടിപ്പായുയരുന്ന മൃത്യുകാമനയുമാണ്. എം.എ. സാറും അക്കിത്തവും അക്കിത്തത്തിന്റെ മരണസംബന്ധിയായ കല്പനാ രൂപങ്ങളില്‍ ജീവിത പ്രേരണയും മൃത്യുപൂജയും മുഖാമുഖം നില്‍ക്കുന്നു. ജീവിതത്തെ സ്‌നേഹിക്കാന്‍ മറന്നുപോകുന്ന മനുഷ്യന്‍. ”ലോകമേ വിടനല്‍കൂ; ഞാനിതാ വിഷം കുടി- ച്ചാകുലമാമീ മാംസബന്ധനം തകര്‍ക്കട്ടെ” എന്ന് ചൊല്ലി ജീവിതത്തില്‍ നിന്ന് സ്വയം പുറന്തള്ളപ്പെടുന്ന രംഗം കവി ചിത്രീകരിച്ചിട്ടുണ്ട് (കവിത- ‘മരിച്ചപ്പോള്‍’). ആത്മജ്ഞാനത്തിനും മോക്ഷോപാസനയ്ക്കുമിടയിലെ അസ്വാതന്ത്ര്യം മാത്രമായി ജീവിതത്തെ എണ്ണുന്ന ‘തൊഴുത്തിലെ മൗനം’ മോക്ഷ ലക്ഷ്യത്തിന്റെ ശബ്ദമാണ്. ”നിന്റെ കര്‍മ്മം താനല്ലോ നീയായി ജന്മം കൊണ്ടൂ; നിന്റെ കര്‍മ്മമായല്ലോ വീണ്ടും ജനിക്കേണ്ടൂ” എന്ന ‘ബലിദര്‍ശന’ വരികള്‍ ഭഗവദ്ഗീതയുടെ കര്‍മ്മ സിദ്ധാന്താധിഷ്ഠിതമായ ജന്മപരമ്പരകളേയും, ശാങ്കര വേദാന്തത്തിന്റെ ജന്മസങ്കല്പത്തെയും, ഉപനിഷത് ദര്‍ശനങ്ങളിലെ പരമാത്മ – ജീവാത്മ സിദ്ധാന്തത്തെയും, ജ്ഞാനപ്പാനയുടെ കര്‍മ്മ സംബന്ധിയായ പുനര്‍ജനിയുടെയും സമന്വയമാനം നേടുന്നു. ‘ഒരോമനച്ചെമ്പനീര്‍ എങ്ങനെയാണ് ജനിച്ചതെന്ന ഗവേഷണത്താല്‍ ഞാന്‍ മണ്ണായി; എന്റെ ശവപ്പറമ്പില്‍ ഒരായിരം ചെമ്പനീര്‍ വിടര്‍ന്നു’ (പൂമ്പാറ്റകള്‍) എന്ന കണ്ടെത്തലില്‍ കാവ്യാത്മകധ്വനിയ്ക്കപ്പുറം ജന്മ-പുനര്‍ജ്ജനിയുടെ സങ്കല്പസാധ്യതകള്‍ കവി ആരായുന്നു. പ്രകൃതിയുടെ സൃഷ്ടിസ്ഥിതിലയ ലീലയായി ജീവിത സര്‍വ്വസാര പ്രകൃതിയെയും കാവ്യമാര്‍ഗ്ഗത്തില്‍ വിലയം കൊള്ളിക്കാനും, ജഡ-ജീവത്തുക്കളെ ഏക സത്തയായി മൃത്യുദര്‍ശന വിചിന്തനത്തില്‍ സ്വീകരിക്കാനും അക്കിത്തത്തിന് കഴിയുന്നു. സൃഷ്ടിസ്ഥിതിലയ നടനമായ ശിവതാണ്ഡവപ്പൊരുള്‍ മൃത്യുദര്‍ശനഘടകമായി കവി സ്വാംശീകരിക്കുന്നുണ്ട്. മരണത്തെക്കാള്‍ തീവ്രതയും കാഠിന്യവും ജീവിതത്തില്‍ തന്നെ. ‘ഭൗതികകാമനകളുടെ ആപദ്ധര്‍മ്മക്കാട്ടില്‍ കാഞ്ചന മൃഗത്തെ തേടുമ്പോള്‍ നിങ്ങളെ മൃത്യു അപഹരിക്കുന്നു: മൃത്യുവിന്റെ യാദൃച്ഛികതയും അന്വേഷണ സ്വഭാവവുമാണ് ഈ നിരീക്ഷണത്തിലൂടെ ‘ബലിദര്‍ശന’ത്തില്‍ വ്യക്തമാക്കുന്നത്. ‘മരണത്തെ നിഴലിപ്പിക്കു മൗഷധം കണ്ടുകിട്ടിയാല്‍ ജയില്‍ വാസം നിത്യമായി മറ്റെന്തുള്ളു പുരോഗതി’ എന്ന് ദുഃഖാനുഭവപരിണാമത്തില്‍ മരണത്തെ വെല്ലുന്ന ജീവിതവ്യഥയെ തുറന്നു കാട്ടി ഭൗമികമല്ലാത്ത മറ്റൊരു വാതായനമായി ഗണിച്ച് മൃത്യുഭയത്തെയും മരണത്തിന്റെ മറ്റു ഭീതിദ സങ്കല്പങ്ങളേയും അഭയരീത്യാ വെളിവാക്കാനും കവിയുടെ ശ്രമമുണ്ട്. ‘മൃത്യു: സര്‍വ്വഹരാശ്ചാഹ’ – ‘ഞാന്‍ സര്‍വ്വസംഹാരകനായ മൃത്യുവാകുന്നു’ – എന്ന ഗീതാ വാക്യത്തെ ഭയരഹിതമായി നേരിടുകയാണ് അക്കിത്തം. ‘ഗോര്‍ബ്ബച്ചേവ്’ എന്ന കവിതയില്‍ ‘ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍മ്മുക്ഷീയമാം ഋതാല്‍’ – കെട്ടിത്തൂക്കിയ കയറില്‍ നിന്ന് വെള്ളരിക്ക എന്ന പോലെ സത്യം എന്നെ മൃത്യുവില്‍ നിന്ന് മോചിപ്പിക്കട്ടെ’ – എന്ന മഹാമൃത്യുഞ്ജയമന്ത്രമാണ് അക്കിത്തത്തിന്റെ മരണദര്‍ശനത്തെ ആത്മാവിന്റെ സ്വാതന്ത്ര്യമാര്‍ഗ്ഗമായി ഗണം തിരിക്കുന്നത്. പരമസത്യത്തിന്റെ വിശുദ്ധി മാര്‍ഗ്ഗത്തില്‍ മരണത്തിന് മരണം സംഭവിക്കുന്നുവെന്ന ദാര്‍ശനിക പ്രത്യക്ഷം കവി സ്വീകരിക്കുന്നത് അരവിന്ദന്റെ ‘സാവിത്രി’ എന്ന പ്രതീകാത്മക മഹാകാവ്യത്തില്‍ നിന്നുതന്നെയാവണം. സത്യവും അമൃതത്ത്വവും സമ്പാദിച്ച കരുത്തില്‍ മൃത്യുരാജനെ നേരിടുകയാണ് സാവിത്രി. ഒടുക്കം സാവിത്രിയില്‍ നിന്ന് പുറപ്പെട്ട അനന്തമായ പ്രകാശത്തിന്റെ ജ്വാല ആര്‍ത്തലച്ചുയരുകയായി. പര്യവസാനത്തില്‍ മരണം മരിച്ചു വീഴുന്നു. പ്രകാശകണികകളുടെ രൂപത്തില്‍ മഹാസത്യത്തിന്റെ മുമ്പില്‍ മരിച്ചുവീഴുന്ന മഹാകാവ്യത്തിലെ മൃത്യു ആവര്‍ണഹരണം ചെയ്യുന്നത് ആത്മതത്ത്വത്തിന്റെ അപ്രതിരോദ്ധ്യമായ അനന്തശക്തി തന്നെ. യോഗ ശക്തിയിലൂടെ സമാര്‍ജ്ജിക്കുന്ന സത്യശക്തിക്ക് മൃത്യുവിനെ പരാജയപ്പെടുത്താമെന്ന സങ്കല്പ സാക്ഷ്യമാണിത്. സ്‌നേഹലയത്തില്‍ മരണവും ജീവിതവും ഒന്നാകുന്ന ജീവിത ദര്‍ശനമാണ് കവിയുടേത്. മരണമെന്ന സത്യത്തെ സങ്കല്‍പ്പസത്യം മാത്രമായി സ്വാംശീകരിച്ചെടുക്കാന്‍ പാകത്തില്‍ അനുഭവസാക്ഷ്യം പങ്കിടുകയാണ് ആ മൃത്യു പ്രമേയ കവനങ്ങള്‍. മരണമെന്ന സാര്‍വ്വലൗകിക സത്യത്തെ തട്ടിയകറ്റി മരണം മിഥ്യാഭ്രമം മാത്രമെന്ന് വോദോക്തി മന്ത്രം പോലെ അക്കിത്തം ഉരുവിടുന്നു. കാര്യവും കാരണവും ഇവിടെ പ്രകൃതിയെന്ന ശക്തിസ്രോതസ്സുതന്നെ. പ്രകൃതിയിലൊന്നിനെയും മരണം തട്ടിക്കൊണ്ടുപോകുന്നില്ല. സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ ലീലാനടനത്തില്‍ ഒരു ചുവടു മാത്രമാണ് മൃത്യു. വിസ്മയഭരിതവും അജ്ഞേയവുമായ പ്രകൃതിയുടെ ഓരോ പൊടിപ്പും അനശ്വരമായ ഉണ്മയുടെ പുനര്‍ജ്ജനിമാത്രം. ‘ആരും മരിക്കുന്നില്ല. പാഞ്ചഭൗതിക ശരീരത്തെ കരിച്ചു കളയാനേ മനുഷ്യനാവൂ. സനാതന ബ്രഹ്മപ്രകൃതിക്കകത്ത് ആത്മാവ് ജീവിക്കുന്നു’ എന്ന കാവ്യോപദര്‍ശനം ‘കക്കാടേ നമസ്‌കാരം’ എന്ന കവിതയിലും ആവര്‍ത്തിക്കുന്നു. ‘ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍’ എന്ന് മരണത്തെ തോല്‍പ്പിക്കുന്ന, ജീവിതത്തിന്റെ നൈരന്തര്യശോഭയെ പ്രകീര്‍ത്തിക്കുന്ന വൈലോപ്പിള്ളിയുടെ മൃത്യുകല്പനയില്‍ നിന്നന്യം തിരിഞ്ഞു മരണം തന്നെ അസത്യമെന്നും ജീവിതം തന്നെ മഹാസത്യമെന്നും അക്കിത്തത്തിന്റെ മൃത്യുബോധം കണ്ടെത്തുന്നു. മരണത്തെക്കുറിച്ചുള്ള കാവ്യോപദര്‍ശനം ജീവിത-മരണ പരിപ്രേക്ഷ്യത്തെ വൈവിധ്യമോലുന്ന ദിശകളില്‍ നിന്ന് താത്ത്വികമായി എക്കാലവും മൂല്യനിര്‍ണ്ണയം ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും മരിക്കുന്നില്ലെന്നും ഒന്നും നശിക്കുന്നില്ലെന്നും മരണം കേവലം മിഥ്യാഭ്രമത്തിന്റെ സങ്കല്പനം മാത്രമാണെന്നും പരികല്പനം ചെയ്യുക മൃത്യുദര്‍ശനസരണിയിലെ അപൂര്‍വ്വതയാണ്. ‘മൃത്യുവില്ല’ – ‘മൃത്യുര്‍ന്നാസ്തി’ – എന്നും, ‘പ്രമാദം തന്നെയാണ് മൃത്യുവെന്ന് ഞാന്‍ പറുന്നു. പ്രമാദം വൈമൃത്യുമഹം ബ്രവീമി’ – എന്നും വെളിപ്പെടുത്തുന്ന സനല്‍ സുജാതനെന്ന മഹര്‍ഷിയുടെ മൃത്യുസത്യദര്‍ശനം അക്കിത്തത്തിന്റെ മൃത്യുവീക്ഷണത്തെ വിമലീകരിക്കുന്നു. മരണത്തേക്കാള്‍ എത്രയോ ഭീകരമായ വസ്തു ജീവിതമത്രെ. ആ കാരണത്താല്‍ തന്നെ വെറും മരണം അതീവ സുന്ദരമായ ഒരു സ്വപ്‌നവുമാണ് എന്ന് അക്കിത്തം ദര്‍ശിക്കുന്നു. കാളിദാസന്റെ ‘മരണം പ്രകൃതിശ്ശരീരിണാം’ എന്ന വചനപ്പൊരുള്‍ തന്നെ ഇതിനുപിന്നില്‍. ബ്രഹ്മത്തിന്റെ ഇച്ഛയായിത്തന്നെയാണ് പ്രകൃതിയില്‍ മൃത്യു വ്യാപരിക്കുന്നതെന്ന ‘കഠോപനിഷത്തി’ ലെയും ‘തൈത്തരീയോപനിഷത്തി’ലെയും ഭാവാത്മക ദര്‍ശനമാണ് ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’ എന്ന രചന ആവിഷ്‌ക്കരിക്കുന്നത്. മരണ സമയത്തുള്ള പരമാത്മസ്മരണ മനുഷ്യാത്മാവിനെ മോക്ഷത്തിലേക്ക് നയിക്കുമെന്ന ‘ഭാഗവത’ ത്തിലെയും ‘ഭഗവദ്ഗീത’യിലെയും മുക്തി മാര്‍ഗ്ഗസൂചനയെന്നതിലുപരി മരണത്തെ ലൗകികാത്മീയ സമന്വയദര്‍ശനത്തില്‍ മൂല്യ നിര്‍ണ്ണയം ചെയ്യുകയാണ് കവി. കാലസ്വരൂപനായ മൃത്യുവിനെ പ്രകൃതിസ്വരൂപിയായ ജീവിതമായി പരിഭാഷപ്പെടുത്തുകയാണ് അക്കിത്തം. ”ജീവിതത്തിന്റെ നിഴലാണ് മരണം. വൈരുദ്ധ്യമില്ലായ്മകൊണ്ട് അവ ഒന്നിച്ച് നീങ്ങുന്നു. അവ വ്യത്യസ്താസ്തിത്വമുള്ളവയല്ല. ഏകമായ ഒന്നിന്റെ വ്യത്യസ്താവിഷ്‌കാരമാണ്” – എന്ന വിവേകാനന്ദവാണിയുടെ ചൈതന്യാവിഷ്‌കാരം തന്നെയാണിത്. എസ്. രമേശന്‍ നായരും അക്കിത്തവും പൈതൃക പ്രോക്തമായ മൃത്യുസത്യങ്ങള്‍, ദര്‍ശനങ്ങള്‍, താത്ത്വിക വിശുദ്ധികള്‍ എന്നിവ മൃത്യുദര്‍ശനത്തിന്റെ അടിത്തറ പണിയുന്നു; താര്‍ക്കിക സ്പന്ദനങ്ങള്‍, യുക്തി വിചാരസ്പര്‍ശങ്ങള്‍, ശാസ്ത്രീയ നേട്ടങ്ങള്‍ എന്നിവകൊണ്ട് ആ വിചിന്തനങ്ങള്‍ യുക്തിഭദ്രമാവുന്നു. ഐഹിക-പാരത്രിക ജീവിതകാംക്ഷകള്‍, ജന്മ-ജന്മാന്തര പരിപ്രേക്ഷ്യങ്ങള്‍, കാല കല്പനാ വൈചിത്ര്യങ്ങള്‍ എന്നിവ വീക്ഷണസരണിയ്ക്ക് നവമാനങ്ങളായിത്തീരുന്നുണ്ട്. മത-വേദാന്ത വിചിന്തനങ്ങളും മോക്ഷമാര്‍ഗ്ഗ പ്രത്യക്ഷങ്ങളും, ആത്മചിന്താബോധ്യങ്ങളും അതിന്റെ ആന്തരിക പ്രഭവമായി മാറുമ്പോള്‍ വായനാ സംസ്‌കൃതിയേകിയ ആശയസംഹിതകളും, ശ്രൗതവിധികളിലെ ജ്ഞാനസങ്കേതങ്ങളും ദര്‍ശനശ്രേണിയുടെ അറിവുറവയാകുന്നു. സ്വാത്മപ്രഭയിലെ പ്രതിബിംബങ്ങള്‍, ആത്മീയ പ്രകൃതിയുടെ നോട്ടങ്ങള്‍, സൃഷ്ടിസ്ഥിതിലയകാരണചിന്തകള്‍, സര്‍വ്വസമന്വയ ചിന്താസരണികള്‍ – ഇവയൊരുക്കൂട്ടുന്ന ഊര്‍ജ്ജം അനല്പമായ ശക്തിലാവണ്യമാണ് പ്രസ്തുത വീക്ഷണ വിശേഷത്തിനേകുന്നത്. അക്കിത്തത്തിന്റെ മാനവികതാ ദര്‍ശനത്തിന്റെയും പ്രപഞ്ചസങ്കല്പത്തിന്റെയും പ്രസാദസഞ്ചയമായിത്തീരുകയാണ് മൃത്യുദര്‍ശനം. പ്രകൃതിയും മനുഷ്യനും ഏകവും ജീവിതത്തിന്റെ ഏകകവുമാണെന്ന ഒന്നിന്റെ ദര്‍ശന സാക്ഷാത്ക്കാരമാണിത്. പ്രകൃതിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കേവല രീതിയെ വിസ്മരിച്ച് പ്രകൃതിയ്ക്കപ്പുറമുള്ള അനന്തതയില്‍ ആത്മസ്വരൂപമായി വിരിയുന്ന ഊര്‍ജ്ജപ്പൊരുളിന്റെ പുനര്‍ജ്ജനി തന്നെയാണ് കവിയുടെ മൃത്യുജ്ഞാനത്തിന്റെ അകംപൊരുള്‍. അരവിന്ദന്‍ പറയുന്നു: ”യമന്‍ പ്രപഞ്ചത്തിന്റെ ഭൗതിക മേഖലയില്‍ സത്യവര്‍ത്തിയാകുന്നു. വേദകാലത്തിനുശേഷം യമന്‍ മൃത്യുവിന്റെ അധിദേവനായിത്തീര്‍ന്നു. അസത്യത്തെ മാത്രമേ മരണം ഹനിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ യമന്‍ അനശ്വരതയുടെ സംരക്ഷകനുമായി.” ഈ അര്‍ത്ഥത്തില്‍ മരണത്തിന്റെ നിത്യസത്യാകാംക്ഷയും നിത്യതാബോധവുമാണ് അക്കിത്തം കവിതയിലെ മൃത്യുസംസ്‌കൃതിയെ ജീവനത്വരയുടെ ഭാഷാന്തരമാക്കുന്നത്. ”സ്വാനുഭൂതി പരിത്യജ്യ ന തിഷ്ഠന്തി ക്ഷണം ബുധാ സ്വനുഭൂതൗ പ്രമാദോയഃ സമൃത്യുര്‍ന്ന യമഃ സതാം” ‘അറിവുള്ളവര്‍ ഒരു ക്ഷണനേരം പോലും തന്റെ സ്വരൂപത്തിന്റെ അനുഭവം കൈവിട്ടിരിക്കുന്നില്ല. സ്വരൂപത്തിന്റെ അനുഭവത്തില്‍ വരുന്ന പ്രമാദമാണ് സജ്ജനങ്ങള്‍ക്ക് മൃത്യു – കാലനല്ല’ – എന്ന ശാങ്കരമതമാണ് അക്കിത്തത്തിന്റെ മൃത്യുദര്‍ശനത്തെ പ്രകാശപൂര്‍ണ്ണമാക്കുന്നത്. മരണസങ്കല്പം പോലും പ്രസാദകണികയായി പരിഭാഷപ്പെടുത്തുന്ന അക്കിത്തം കവിത പ്രകൃതിയുടെ ജീവനതാളമാണ്

Sunday, March 29, 2026

https://www.facebook.com/share/v/1aQBwScCmY/
ഭാഗവതഹൃദയം: ആവർത്തിച്ചുറപ്പിക്കേണ്ട അദ്വയസത്യം ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ഭാഗവതം പ്രധാനമായും നമ്മെ എന്തു ധരിപ്പിക്കാനാണു ശ്രമിക്കുന്നത് എന്ന് നാം ഇന്നെലെ(കഴിഞ്ഞ പല പോസ്റ്റുകളിലും) ചർച്ച ചെയ്തു‌. എത്രകാലം ജീവത്വവും പേറി നിലനിൽക്കുമോ അത്രയും കാലം തത്ത്വജിജ്ഞാസ തുടരുക. അദ്വയമായ ജ്ഞാനമാണ് തത്ത്വം. രണ്ടിൻ്റെ അനുഭവമില്ലാത്ത ശുദ്ധമായ ബോധം. ഈ തത്ത്വത്തെ അറിയാൻ ശ്രമിക്കുക എന്നു പറഞ്ഞാൽ ശാസ്ത്രീയമായി ഉറപ്പിക്കുക. തുടർന്ന് ജീവിതത്തിൽ അത് സാക്ഷാത്ക്കരിച്ച് അനുഭവിക്കുവാൻ യത്നിക്കുക. ബ്രഹ്മാവിന് വിഷ്ണു നാലു ശ്ലോകത്തിൽ ഇക്കാര്യം വിശദീകരിച്ചു കൊടുത്തത് നാം ഇന്നലെ കണ്ടു കഴിഞ്ഞു. ഭാഗവതം ഇത്രയും കൊണ്ടവസാനിക്കുന്നുവെങ്കിൽ ഇത്രയും വലിയ ഒരു ഗ്രന്ഥത്തിൻ്റെ ആവശ്യം എന്താണ്? തത്ത്വം ഒരിക്കൽ പറഞ്ഞാൽ ഉറച്ചെന്നുവരില്ല. ആവർത്തിച്ച് ഇതു കേൾക്കണം. ആവർത്തിക്കുമ്പോൾ വിരസത ഉണ്ടാകാം. വിരസത ഒഴിവാക്കുന്നതിനാണ് കഥകളും ഇടയ്ക്കിടെ തത്ത്വവും എന്ന രീതിയിൽ പറയുന്നത്. ഈ തത്ത്വം മാത്രം ഇങ്ങനെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ മനസ്സിലാകുമോ വിരസത തോന്നുമോ എന്നൊക്കെ ചെറിയ കുണ്ഠിതമുണ്ടായിരുന്നു. കുണ്ഠ‌ിതപ്പെട്ടിട്ട് എന്താ കാര്യം. വിഷ്ണു ബ്രഹ്മാവിനോടു പറഞ്ഞതല്ലേ. മനസ്സിലായില്ലെങ്കിൽ മനസ്സിലാകുന്നതു വരെ ആവർത്തിക്കണം. അതല്ലാതെന്തുവഴി. സത്യം പറഞ്ഞാൽ മനസ്സിലാകുന്നില്ല എങ്കിൽ അസത്യം മാത്രം പറഞ്ഞാൽ മതി എന്നാണ് പലരുടേയും സിദ്ധാന്തം. അതു ശരിയല്ല. തത്ത്വമസി മഹാവാക്യം തന്നെ 9 പ്രാവശ്യം ഗുരു ആവർത്തിച്ച് ശിഷ്യന് ഉപദേശിക്കുകയാണ്. ഒരു പ്രാവശ്യംകൊണ്ട് മനസ്സിലാവില്ല. ഇതോർത്ത് കുണ്‌ഠിതപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് ഒമ്പതാംക്ലാസ്സിൽ പഠിക്കുന്ന കുട്ടി വന്ന് "സർ, ഇന്നലെ പറഞ്ഞ രണ്ടു ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം തെളിഞ്ഞുകിട്ടി” എന്നു പറഞ്ഞത്. എന്താ രണ്ടു ചോദ്യങ്ങൾ? "ഞാനാര് ഈ ജഗത്ത് എന്ത്? ഈ രണ്ടു ചോദ്യങ്ങൾക്കും സ്‌പഷ്ട‌മായി എനിക്ക് ഉത്തരം തെളിഞ്ഞു.” എന്നാൽ പറയൂ “ഞാനാരാണ്?” “ഞാൻ ബോധം.” “ഈ ജഗത്ത് എന്ത്?” “ജഗത്ത് ബോധം" "അതെങ്ങനെ?" "ബോധമുണ്ടോ ഞാനുണ്ട് ബോധമുണ്ടോ, ജഗത്തുണ്ട്. ബോധമില്ലെങ്കിൽ ഞാനുമില്ല ജഗത്തുമില്ല. അതുകൊണ്ടുതന്നെ ഞാനും ജഗത്തും ബോധം." എനിക്ക് ഏതാണ്ടൊരാശ്വാസമായി. 9-ാംക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഇത്ര വ്യക്തമായി ഇക്കാര്യം ധരിക്കാൻ കഴിയുമെങ്കിൽ ഇതു ധരിക്കണമെന്നാഗ്രഹിക്കുന്നവർക്ക് മനസ്സിലാക്കാൻ വലിയ വിഷമം കാണുകയില്ല. ഭാഗവതത്തിന് ആവർത്തിച്ച് ഇക്കാര്യം മാത്രമേ നമ്മോടു പറയാനുള്ളൂ. ആറു ഗുരുക്കന്മാരും ആറു ശിഷ്യന്മാരും പരമ്പരയായി നടത്തിയ ചർച്ചയാണ് ഇന്ന് നമ്മുടെ മുന്നിൽ കാണുന്ന ഭാഗവതത്തിൻ്റെ രൂപത്തിലുള്ള ഗ്രന്ഥം. അതിൽ ഒന്നാമത്തെ ഗുരുവും ശിഷ്യനുമാണ് വിഷ്ണുവും ബ്രഹ്മാവും. ഈ തത്ത്വം ഒരാൾക്കു പിടികിട്ടിയാൽ തുടർന്ന് ഇത് മറ്റുള്ളവരിലേക്കു പകർത്താൻ അയാളുടെ ഹൃദയം വെമ്പൽ കൊള്ളും. ബ്രഹ്മാവ് തൻ്റെ മകനായ നാരദന് ഇതുപദേശിക്കുന്നു. അതേ തത്ത്വം തന്നെ നാരദൻ വ്യാസന് ഉപദേശിക്കുന്നു. അവരാണ് മൂന്നാമത്തെ ഗുരുവും ശിഷ്യനും. വ്യാസൻ ഇതു കുറച്ചുകൂടി വിപുലമാക്കി തൻ്റെ മകനായ ശുകന് ഇതുപദേശിക്കുന്നു. വ്യാസനും ശുകനുമാണ് നാലാമത്തെ ഗുരുശിഷ്യന്മാർ. ശുകൻ ഇതു പരീക്ഷിത്തിന് ഉപദേശിച്ചു. ആ സന്ദർഭമൊക്കെ എല്ലാവർക്കും അറിവുള്ളതാണല്ലോ? അഞ്ചാമത്തെ ഗുരുശിഷ്യന്മാരാണ് ശുകനും പരീക്ഷിത്തും. അവിടെച്ചെന്ന് ഭാഗവതം വിസ്തരിച്ചു കേട്ട സൂതൻ ആയിരം കൊല്ലംകൊണ്ടു തീരുന്ന സത്രം ആരംഭിച്ചിരിക്കുന്ന സത്രശാലയിലെത്തി ശൗനകാദി മുനിമാർക്ക് ഇത് ഉപദേശിക്കുന്നു. ആറാമത്തെ ഗുരു ശിഷ്യന്മാരാണ് സൂതനും ശൗനകാദി മുനിമാരും. വിഷ്‌ണു ബ്രഹ്മാവിന് നാലു ശ്ലോകത്തിൽ ഭാഗവതസാരം പറഞ്ഞുകൊടുത്തു. ഇത് ഇത്രയേ ഉള്ളൂ എന്നും പറഞ്ഞു. നമുക്കിന്ന് അടുത്ത ഗുരുശിഷ്യന്മാരുടെ സമീപത്തേക്ക് ഒന്നു ചെല്ലാം. അവരും പറയുന്നത് ഇതേ കാര്യം തന്നെയാണോ എന്നു പരിശോധിക്കാം.ആവർത്തിച്ച് ഇക്കാര്യംതന്നെയാണ് അവരും പറയുന്നതെങ്കിൽ നാം അതു സ്വീകരിച്ചേ പറ്റൂ. ബ്രഹ്മാവ് വിഷ്ണുവിൻ്റെ അനുഗ്രഹത്തോടെ സൃഷ്ടി ആരംഭിച്ചു. അങ്ങനെ ബ്രഹ്മപുത്രനായി ജനിച്ച് ആളാണ് നാരദൻ. മരീചി തുടങ്ങിയ പ്രജാപതിമാരോടൊപ്പം ബ്രഹ്മാവിൻ്റെ മാനസ പുത്രനായി നാരദനും ജനിച്ചു. നാരദൻ അച്ഛന്റെ പ്രവൃത്തികളെ നല്ലവണ്ണം നിരീക്ഷിച്ചു. അത്യന്തം ക്ലേശകരമായ സൃഷ്ടിനടത്തുകയാണ് അച്ഛൻ. മഹത്തത്വം മുതൽ ഇങ്ങോട്ട് എല്ലാം സൃഷ്ടിക്കുന്നു. മഹത്തത്ത്വം എന്നാൽ പ്രാണൻ. വിശ്വപ്രാണനാണ് ആദ്യത്തെ സൃഷ്ട‌ി സൃഷ്‌ടി കാര്യങ്ങളിലേക്ക് വിശദമായി ഇപ്പോൾ കടക്കുന്നില്ല. ഭാഗവതത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ചാൽ മതി. ഈ ഏഴു ദിവസവും പ്രധാനമായി പരമതത്ത്വം എന്താണെന്ന് ആവർത്തിച്ചുറപ്പാക്കാനാണ് നാം ശ്രമിക്കേണ്ടത്. തുടരും........ #ശിവാരവിന്ദം #ഭാഗവതസപ്താഹം_2 #പ്രൊഫ_ജി_ബാലകൃഷ്ണൻ_നായർ #prof_g_balakrishnan_nair

Saturday, March 28, 2026

“മരണം പ്രകൃതിയും ജീവിതം വികൃതിയുമാണ്” — ഈ വാക്യം വളരെ ആഴമുള്ള ഒരു ദാർശനിക ദൃഷ്ടികോണം ആണ്. ഇത് നേരിട്ട് നോക്കുമ്പോൾ അല്പം വിപരീതമായി തോന്നാം. സാധാരണയായി നാം “ജീവിതം സ്വാഭാവികം, മരണം അസ്വാഭാവികം” എന്നാണ് കരുതുന്നത്. പക്ഷേ ആത്മവിചാരത്തിന്റെ നിലയിൽ ഇത് മറിച്ച് കാണപ്പെടുന്നു. അർത്ഥം വിശദമായി: 1. മരണം = പ്രകൃതി (സ്വാഭാവികം) പ്രകൃതിയുടെ നിയമം എന്താണ്? എല്ലാം ഉദയം ചെയ്ത് ലയിക്കണം. ശരീരം പഞ്ചഭൂതങ്ങളിൽ നിന്നാണ് രൂപം കൊണ്ടത് അത് വീണ്ടും പഞ്ചഭൂതങ്ങളിലേക്കാണ് ലയിക്കുന്നത് അതുകൊണ്ട് മരണം ഒരു “സാധാരണ പ്രകൃതിനിയമം” ആണ് 2. ജീവിതം = വികൃതി (വ്യതിചലം) ഇവിടെ “ജീവിതം” എന്നത് ശുദ്ധമായ സത്തയല്ല, “അഹങ്കാരത്തോടെ ജീവിക്കുന്നത്” ആണ് ഉദ്ദേശ്യം. “ഞാൻ ശരീരം ആണ്”, “എന്നെക്കുറിച്ച്”, “എന്റെത്” ആഗ്രഹം, ദ്വേഷം, ഭയം, ആശങ്ക ഇതെല്ലാം മനസ്സിന്റെ വികാര വികൃതികൾ അതായത്, ശുദ്ധ ആത്മസത്തയിൽ നിന്ന് മനസ്സിന്റെ വ്യതിചലനം = വികൃതി (ജീവിതം) ഉപനിഷദ് ദൃഷ്ടി: ബ്രഹദാരണ്യക ഉപനിഷദ്, കഠോപനിഷദ് എന്നിവയിൽ പറയുന്നത്: ആത്മാവ് ജനിക്കുന്നതുമില്ല, മരിക്കുന്നതുമില്ല ശരീരം മാത്രമാണ് വരുന്നത്-പോകുന്നത് ഗീതാ ദൃഷ്ടി: ഭഗവദ് ഗീതയിൽ ശ്രീകൃഷ്ണൻ പറയുന്നു: “ജാതസ്യ ഹി ധ്രുവോ മൃത്യു” (ജനിച്ചവന് മരണം നിശ്ചയം) ഇവിടെ മരണം ഒരു “പ്രകൃതിദത്ത സത്യമാണ്”. ആഴത്തിലുള്ള ആത്മാർത്ഥം: ഈ വാക്യം നമ്മോട് പറയുന്നത്: മരണം ഭയപ്പെടേണ്ടതല്ല → അത് പ്രകൃതിയാണ് വേദനയും അസന്തോഷവും നിറഞ്ഞ ജീവിതം → മനസ്സിന്റെ വികൃതി ശാന്തമായ സാക്ഷിസ്ഥിതി → യഥാർത്ഥ സ്വഭാവം ലളിതമായി: ശരീരം ജീവിക്കുന്നു → വികൃതി ആത്മാവ് സാക്ഷിയായി നിലകൊള്ളുന്നു → പ്രകൃതി ശരീരം നശിക്കുന്നു → പ്രകൃതിയുടെ പൂർത്തീകരണം ശരി. ഇനി ഈ ആശയം “മരണം പ്രകൃതിയും ജീവിതം വികൃതിയുമാണ്” എന്ന് രമണ മഹർഷിയും യാജ്ഞവൽക്ക്യൻയും എങ്ങനെ കാണിക്കുന്നു എന്ന് ആഴത്തിൽ നോക്കാം. 🕉️ 1. രമണ മഹർഷിയുടെ ദൃഷ്ടി രമണ മഹർഷിയുടെ മുഖ്യ ഉപദേശം: 👉 “ഞാൻ ആര്?” (ആത്മവിചാരം) പ്രധാന ബോധ്യം: “ഞാൻ ശരീരം അല്ല” “ഞാൻ മനസ്സ് അല്ല” “ഞാൻ സാക്ഷി ചൈതന്യം” മരണം കുറിച്ച് മഹർഷി: രമണൻ പറയുന്നത്: “ശരീരം മരിക്കുന്നു, പക്ഷേ ‘ഞാൻ’ മരിക്കുന്നില്ല” അവന്റെ സ്വന്തം അനുഭവം: 16-ആം വയസ്സിൽ അദ്ദേഹം “മരണം” അനുഭവമായി ധ്യാനിച്ചു ശരീരം മരിച്ചുപോയി എന്ന് കണക്കാക്കി എന്നാൽ “ഞാൻ” എന്ന സാന്നിധ്യം തുടർന്നു 👉 ഇതിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞത്: മരണം ശരീരത്തിന് മാത്രം — ആത്മാവിന് അല്ല ഇവിടെ വാക്യത്തിന്റെ അർത്ഥം: ശരീരം ജീവിക്കുന്നത് → വികൃതി (അഹങ്കാരബന്ധം) ശരീരം മരിക്കുന്നത് → പ്രകൃതിയുടെ സാധാരണ ഗതി ആത്മാവ് → എപ്പോഴും അപ്രഭാവിതം 🔥 2. യാജ്ഞവൽക്ക്യന്റെ ദൃഷ്ടി ബ്രഹദാരണ്യക ഉപനിഷദ്യിൽ യാജ്ഞവൽക്ക്യൻ ഗാർഗിയോട്, മൈത്രേയിയോട് പഠിപ്പിക്കുന്നു. പ്രധാന വാക്യം: “ആത്മാവാണ് എല്ലാം” (ആത്മവിദ്യ → അമൃതത്വം) മരണം എന്ത്? ശരീരം → നശിക്കുന്നു പ്രാണൻ → ലയിക്കുന്നു മനസ്സ് → ശാന്തമാകുന്നു 👉 പക്ഷേ ആത്മാവ്: ജനനമില്ല മരണമില്ല അതുകൊണ്ട്: മരണം = രൂപത്തിന്റെ ലയം (പ്രകൃതി) ജീവിതം = നാമ-രൂപ മായ (വികൃതി) 🌿 ആഴത്തിലുള്ള സംയോജനം രമണനും യാജ്ഞവൽക്ക്യനും ഒരേ കാര്യമാണ് പറയുന്നത്: ✔ യഥാർത്ഥം: ആത്മാവ് മാത്രം സത്യം അത് ജനിക്കുന്നതുമില്ല, മരിക്കുന്നതുമില്ല ✔ മിഥ്യ: ശരീരം മനസ്സ് “ഞാൻ ശരീരം” എന്ന ഭാവം 🧘 ലളിതമായ ഉദാഹരണം: ഉറക്കം ചിന്തിക്കുക: സ്വപ്നത്തിൽ → നിങ്ങൾ ജീവിക്കുന്നു (വികൃതി) സ്വപ്നം അവസാനിക്കുന്നു → എല്ലാം ഇല്ലാതാകുന്നു (പ്രകൃതി) 👉 എന്നാൽ: നിങ്ങൾ (സാക്ഷി) ഉണ്ടായിരുന്നു 🕊️ അന്തിമ സത്യം: ജീവിതം (അഹങ്കാരത്തോടെ) → വികൃതി മരണം (ശരീരത്തിന്റെ ലയം) → പ്രകൃതി ആത്മാവ് → ഇതിലൊന്നുമല്ല (ശുദ്ധ സത്യം)
ഭാഗവതത്തിലെ 24 ഗുരുക്കന്മാരുടെ ഉപദേശം ദിവസേന ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കാം എന്നത് ലളിതവും പ്രായോഗികവുമായ രീതിയിൽ നോക്കാം. ഇത് ഉദ്ധവഗീതയുടെ യഥാർത്ഥ സാരം തന്നെയാണ്. 🌿 ദിനചര്യയിൽ 24 ഗുരുക്കന്മാർ – പ്രായോഗിക മാർഗം 🌅 രാവിലെ (Morning Practice) 🌍 ഭൂമി (Earth) 👉 അഭ്യാസം: 2 മിനിറ്റ് നിശബ്ദമായി ഇരിക്കുക “എല്ലാം സഹിക്കാം” എന്ന് മനസ്സിൽ ഉറപ്പിക്കുക 👉 ഫലം: ക്ഷമ, സഹനം 🌬️ വായു (Air) 👉 അഭ്യാസം: ശ്വാസം ശ്രദ്ധിക്കുക (5 മിനിറ്റ്) ചിന്തകൾ വരട്ടെ → പോകട്ടെ 👉 ഫലം: അസക്തി ☀️ സൂര്യൻ (Sun) 👉 അഭ്യാസം: “ഞാൻ ചെയ്യുന്ന ജോലി മറ്റുള്ളവർക്കു ഉപകാരപ്പെടട്ടെ” 👉 ഫലം: നിഷ്കാമകർമ്മം 🌞 പകൽ (Day Practice) 🌊 സമുദ്രം (Ocean) 👉 അഭ്യാസം: പ്രശ്നം വന്നാൽ → ഉടനെ പ്രതികരിക്കരുത് 10 സെക്കന്റ് നിശ്ശബ്ദം 👉 ഫലം: സമത്വം 🐝 തേനീച്ച (Bee) 👉 അഭ്യാസം: ചെറിയ കാര്യങ്ങളിൽ നിന്നും പഠിക്കുക ദിവസവും 1 നല്ല കാര്യം കുറിക്കുക 👉 ഫലം: ജ്ഞാനസഞ്ചയം 🐍 പാമ്പ് (Snake) 👉 അഭ്യാസം: അനാവശ്യ വസ്തുക്കൾ ഒഴിവാക്കുക 👉 ഫലം: ലളിതജീവിതം 🌇 വൈകുന്നേരം (Evening Reflection) 🌙 ചന്ദ്രൻ (Moon) 👉 അഭ്യാസം: “ഇന്ന് എത്ര മാറ്റങ്ങൾ വന്നാലും, ഞാൻ അകത്ത് സ്ഥിരമാണ്” 👉 ഫലം: ആത്മസ്ഥിരത 🧒 കുഞ്ഞ് (Child) 👉 അഭ്യാസം: കുറച്ച് സമയം ചിരിക്കുക / ലളിതമായി ഇരിക്കുക 👉 ഫലം: മാനസികഭാരം കുറയും 🦅 കഴുകൻ (Hawk) 👉 അഭ്യാസം: ഒരു വിഷമം വിട്ടുകളയുക 👉 ഫലം: ശാന്തി 🌙 രാത്രി (Night Practice) 🕷️ ചിലന്തി (Spider) 👉 അഭ്യാസം: “എന്റെ ലോകം എന്റെ മനസ്സിൽ നിന്നാണ്” 👉 ഫലം: ആത്മവിചാരം 🎯 അമ്പെയ്ത്തുകാരൻ (Arrow maker) 👉 അഭ്യാസം: 5 മിനിറ്റ് ഏകാഗ്രത (മന്ത്രം / ശ്വാസം) 👉 ഫലം: concentration 🐟 മീൻ (Fish) 👉 അഭ്യാസം: ഒരു ഇന്ദ്രിയാസക്തി നിയന്ത്രിക്കുക (ഭക്ഷണം/ഫോൺ) 👉 ഫലം: ഇന്ദ്രിയനിയന്ത്രണം 🌼 ലളിതമായ ദിനക്രമം 👉 രാവിലെ – ശ്വാസവും സഹനവും 👉 പകൽ – സമത്വവും ജാഗ്രതയും 👉 രാത്രി – ആത്മവിചാരവും വിട്ടുവീഴ്ചയും 🌿 ആഴത്തിലുള്ള സന്ദേശം 👉 “ഗുരു പുറത്തല്ല, ജീവിതത്തിനുള്ളിലാണ്” 👉 ഓരോ അനുഭവവും → ഉപദേശം ഇതാണ് അദ്വൈത വേദാന്തംയുടെ പ്രായോഗിക രൂപം. 🌸 ഉപസംഹാരം 👉 ഈ 24 ഗുരുക്കന്മാരെ ജീവിതത്തിൽ പ്രയോഗിച്ചാൽ: മനസ്സ് ശാന്തമാകും ആസക്തി കുറയും.

Thursday, March 26, 2026

ഹരിഃ ഓം ഇന്ന് 27th March '26 സംബോധ് ഫൗണ്ടേഷൻ ആഗോള സാരഥി സംപൂജ്യ സദ്ഗുരു ബോധാനന്ദ സ്വാമിജിയുടെ ജന്മദിനമായി ഭക്തജന വൃന്ദം ആഘോഷിക്കുന്നു. സന്ന്യസ്ത സാധു മഹാത്മക്കൾ ജനിമൃതികളെ ജയിച്ചവരാണല്ലോ. എന്നാൽ ഭക്ത- സാധകലോകത്തിന് സദ്ഗുരുക്കന്മാരുടെ ജന്മദിനം നിശ്ചയമായും സാധനാ പ്രധാന ദിനമാണ്. ഇന്നത്തെ വെള്ളിയാഴ്ചക്കുറിപ്പ് സംപൂജ്യ സദ്ഗുരു ബോധാനന്ദ സ്വാമിജിയുടെ ഒരു പ്രഭാഷണം ശ്രവിച്ചത് മനനം ചെയ്ത പ്രകാരം കുറിക്കാനാരംഭിക്കുന്നു. ഇത് ഏതാനും വെള്ളിയാഴ്ചകളിലേക്ക് നീളും. വായനക്കാർക്കും പ്രയോജനപ്രദമാവട്ടെ എന്നു സങ്കല്പിക്കുന്നു. [മുത്തശ്ശിയും കുട്ടികളും എന്ന പരമ്പര ഈ പംക്തിക്കു ശേഷം തുടരാം എന്ന് നിശ്ചയിക്കുന്നു.] കോഴിക്കോട് കേസരി ഭവനിൽ നടന്ന സത്സംഗത്തിൽ ( 28th ജനുവരി ' 26) സദ്ഗുരു സംപൂജ്യ ബോധാനന്ദ സ്വാമിജി സംസാരിച്ച വിഷയം - God is searching for you എന്നതായിരുന്നു. പ്രസ്തുത വിഷയത്തെ ക്രമീകരിച്ചും പാഠങ്ങൾ കൂട്ടിച്ചേർത്തും എഴുതാനാണ് ഉദ്യമിക്കുന്നത്. 'ഈശ്വരൻ നിങ്ങളെ അന്വേഷിക്കുകയാണ്.' ഈ വിഷയം വിശകലനം ചെയ്യുമ്പോൾ, അവരവർ നടത്തുന്ന അന്വേഷണത്തെ അന്വേഷിക്കേണ്ടതുണ്ട്. ഈശ്വരനാരെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ഈശ്വരൻ ഇങ്ങോട്ട് അന്വേഷണം നടത്തുന്നെങ്കിൽ നാം മിണ്ടാതിരുന്നാൽ മതിയെന്നാശ്വസിക്കാമോ? നമ്മുടെ അന്വേഷണം എന്തുകൊണ്ട് ഉപകാരപ്പെടുന്നില്ല എന്ന കാര്യവും വിശകലനം ചെയ്തറിയണം. നമ്മുടെ അന്വേഷണത്തിൻ്റെ പ്രകൃതവും വിചിന്തന വിധേയമാക്കണം. ഒന്നാമത്തെ ചോദ്യം - നാം ഒരന്വേഷണത്തിലേർപ്പിട്ടുണ്ടോ, ഈശ്വരനെ അന്വേഷിക്കുന്നുണ്ടോ? ഒരു സിനിമാ ഗാനത്തിന്റെ ഈരടി ഇവിടെ ഓർമിക്കാം - 'മാനവ സുഖമെന്ന മായാ മൃഗത്തിനെ തേടുന്ന പാന്ഥൻ ഞാൻ'. എല്ലാവരും അന്വേഷണത്തിലാണ്. സുഖമാണ് അന്വേഷിക്കുന്നത് ഇത് സർവ സമ്മതമായിരിക്കുമല്ലോ. . ഏവരും നടത്തുന്ന സുഖാന്വേഷണത്തെ ഈശ്വരൻ എങ്ങനെയായിരിക്കും നിരീക്ഷിക്കുന്നത്? ഭഗവദ് ഗീതയിൽ ഭഗവാൻ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട് - 'മമ വർത്മാ അനുവർത്തന്തേ മനുഷ്യാഃ പാർത്ഥ, സർവശഃ' - (എല്ലാവരും എല്ലാ പ്രകാരത്തിലും എന്റെ വഴിയെ അനുവർത്തിക്കുന്നു.) മനുഷ്യർ തേടുന്നത് സുഖമാണ്. ആ തേടലിനെ 'ഏവരും എൻ്റെ വഴിയെ പിന്തുടരുന്നു' - എന്ന നിലയിൽ ഭഗവാൻ നിരീക്ഷിച്ചിരിക്കുന്നു. പ്രസ്തുത വസ്തുതകൾ രണ്ടും ചേർത്ത് പരിഗണിക്കുമ്പോൾ ഭഗവാൻ അഥവാ ഈശ്വരൻ സുഖമാണ് എന്ന് ബോധ്യമാവും. ഏവരും ഈശ്വരനെ, പരമാനന്ദ സ്വരൂപിയെ അന്വേഷിക്കുന്നു എന്നത് ശരി. എന്നാൽ അന്വേഷണം കണ്ടെത്തലിലേക്ക് പുരോഗമിക്കുന്നുണ്ടോ? ഇക്കാര്യം വിശകലനം ചെയ്തു കൊണ്ട് പൂജ്യ സ്വാമിജി വിഷയാനന്ദത്തിൻ്റെ മേന്മ പരിശോധിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. വിഷയ സുഖം ഈശ്വരാധിഷ്ഠിതമായ നിർവ്യാജ സുഖമല്ല, പരമാനന്ദമല്ല. വിഷയ സുഖം വ്യാജ - കൃത്രിമ ആനന്ദമാണ് (Pseudo Happiness.) നാം തേടുന്നത് പരമാനന്ദത്തേയാണ് ഈശ്വരനെയാണ്. എന്നാൽ അന്വേഷണയാത്രയിൽ മിക്കവരും വിഷയാനന്ദത്തിൽ കുരുങ്ങിപ്പോവുന്നു. പൂജ്യ സദ്ഗുരു ബോധാനന്ദ ജി, കാരുണ്യപൂർവ്വം ഏവരേയും ഉദ്ധരിക്കാൻ ഉദ്ബോധിക്കുന്ന കാര്യം ഓർമിക്കാം. (തുടരാം ....) പ്രേമാദരവോടെ സ്വാമി അദ്ധ്യാത്മാനന്ദ 27th March 26
വരാനിരിക്കുന്ന ദുഃഖം ഒഴിവാക്കാവുന്നതാണെന്നാണ് പതഞ്ജലിമുനി യോഗദര്‍ശനത്തില്‍ പറയുന്നത്. അതിനുള്ള ഉപായമാകട്ടെ വിവേകജ്ഞാനം സമ്പാദിക്കലുമാണ്. അതുകൊണ്ടുതന്നെ ആത്യന്തികമായ പാപനിവാരണത്തിനുള്ള ഉപായമായി അറിവെന്ന ഔഷധമാണ് വേദങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിക്കുന്ന ഒരു ഋഗ്വേദമന്ത്രം കാണൂ: ഓം അവ നോ വൃജിനാശിശീഹ്യൃചാ വനേമാനൃചഃ. നാബ്രഹ്മാ യജ്ഞ ഋധഗ്‌ജോഷതി ത്വേ. (ഋഗ്വേദം 10. 105.8) അര്‍ഥം: അല്ലയോ ഇന്ദ്രാ, (നഃ=) ഞങ്ങളുടെ (വൃജിനാ=) വര്‍ജിക്കപ്പെടേണ്ടതായ ആചരണങ്ങളെ, പാപങ്ങളെ, (അവ ശിശീഹി=) ഇല്ലാതാക്കിയാലും. (ഋചാ=) ഋചകളെക്കൊണ്ട്, മന്ത്രങ്ങളെക്കൊണ്ട് (അനൃചഃ=) മന്ത്രഹീനന്‍മാരെ, മന്ത്രഹീനമായ കര്‍മങ്ങളെ (വനേമ=) വിജയിച്ചാലും (അബ്രഹ്മായജ്ഞഃ=) ബ്രഹ്മനില്ലാത്ത യജ്ഞം (ഋധക്=) വ്യവസ്ഥയില്ലായ്മകൊണ്ട് (ത്വേ=) നിന്നെ (ന ജോഷതി=) സന്തോഷിപ്പിക്കുന്നില്ല. നിനക്കത് പ്രിയകരമാകുന്നില്ല. ഹേ ജഗദീശ്വരാ, കരുണാകരാ, വേദങ്ങള്‍ നിന്നെ ഇന്ദ്രനെന്നാണ് വിളിക്കുന്നത്. അതായത് വീരതയുടെ ഐശ്വര്യം നിറഞ്ഞുകവിഞ്ഞ്, ശത്രുക്കളായ ദോഷങ്ങളെ ഇല്ലാതാക്കുന്നവനാണ് നീ. ഇന്ന് നിന്റെ സവിധത്തില്‍ ഒരു യാചനയും കൊണ്ടാണ് ഞാന്‍, നിന്റെ ഈ ഭക്തന്‍, വന്നെത്തിയിരിക്കുന്നത്. വര്‍ജ്ജിക്കപ്പെടേണ്ടതായ, ഉപേക്ഷിക്കപ്പെടേണ്ടതായ നിരവധി ആചരണങ്ങള്‍ ഞാനിന്നും വെച്ചുപുലര്‍ത്തുന്നുണ്ട്. എന്റെ ഉള്ളില്‍ പാപം തിളച്ചുമറിയുകയാണ്. സ്വാര്‍ഥതയാണ് എന്റെ ഏറ്റവും വലിയ പാപം. സ്വന്തം സുഖത്തിനുവേണ്ടി ലക്ഷ്യത്തിനുവേണ്ടി എന്തിനേയും കുരുതികൊടുക്കുവാന്‍ എനിക്ക് ലജ്ജയില്ല! എന്റെ സുഹൃത്തുക്കളുടെ സന്തോഷത്തെ, എനിക്കുവേണ്ടി കുരുതികൊടുക്കും. സഹോദരനെ ചതിക്കും. താലോലിച്ചു വളര്‍ത്തിയിരുന്ന ഒരു ആട്ടിന്‍കുട്ടിയെ, ഏതെങ്കിലുമൊരു ഭാവിപ്രവചനക്കാരന്‍ പറയുന്നതുകേട്ട്, അതിന്റെ കഴുത്തില്‍ കത്തിവെയ്ക്കാന്‍ പോലും ഭഗവാനേ എനിക്ക് ലജ്ജയില്ല. എന്റെ ഉള്ളില്‍ പാപം കുമിഞ്ഞുകൂടുകയാണ്. അല്ലയോ കരുണാകരാ, ഉള്ളില്‍ ഊറിക്കൂടിയ പാപത്തെ തകര്‍ക്കാന്‍ നിനക്കുമാത്രമേ സാധിക്കൂ. സകലവിധ പാപങ്ങളില്‍നിന്നും ഞങ്ങളെ മോചിപ്പിച്ചാലും. പാപങ്ങളെ നശിപ്പിച്ചാല്‍ മാത്രം മതിയാവില്ല, അവ ഇനിയൊരിക്കലും എന്നെ സ്പര്‍ശിക്കാന്‍ ഭഗവാനേ, അനുവദിക്കരുതേ. ഇത് എനിക്കുമാത്രം വേണ്ടിയുള്ള പ്രാര്‍ഥനയല്ല. എന്നോടൊപ്പം ഈ ലോകത്ത് അധിവസിക്കുന്ന എല്ലാവര്‍ക്കും മിത്രത്തിനും ശത്രുവിനും വേണ്ടിയുള്ള പ്രാര്‍ഥനയാണ്. വിശക്കുമ്പോള്‍ ആഹാരം കഴിക്കാതിരിക്കുന്നത് പാപമാണ്. അതേപോലെ വിശക്കാത്തപ്പോള്‍ ഭക്ഷിക്കുന്നതും പാപംതന്നെ. ദേവതകള്‍ക്ക് അര്‍പ്പിക്കാതെ തനിച്ചുണ്ണുന്നതും പാപമാണ്. ബ്രഹ്മചര്യക്കാലത്ത് ബ്രഹ്മചര്യവ്രതം പാലിക്കാതിരിക്കുന്നത് കൊടുംപാപമാണ്. വിദ്യ അഭ്യസിക്കാതിരിക്കുന്നത്, എല്ലാം പാപംതന്നെ. ഗാര്‍ഹസ്ഥ്യത്തില്‍ സന്ന്യാസിയെപ്പോലെ ജീവിക്കുന്നത് പാപമാണ്. വളര്‍ത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും അവര്‍ ജീവിച്ചിരിക്കെ ശ്രാദ്ധവും തര്‍പ്പണവും നടത്തി അവരെ തൃപ്തരാക്കാത്തത് പാപമാണ്. ഗുരുക്കന്മാരെ വന്ദിക്കാതിരിക്കുന്നതുതന്നെ പാപമാണ്, അപ്പോള്‍ നിന്ദിക്കുന്നതോ, പ്രായശ്ചിത്തമില്ലാത്ത പാപവും. പുത്രനു പുത്രന്‍ ജനിച്ചിട്ടും വാനപ്രസ്ഥാശ്രമം സ്വീകരിക്കാതിരിക്കുന്നത് എന്റെ സ്വാര്‍ഥതയാണ്. അപ്പോഴും വീടും നാടും ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ധര്‍മമല്ല. കാഷായം ധരിച്ച് സന്ന്യാസിയായതിനുശേഷവും ഗൃഹസ്ഥന്റെ കര്‍മ്മങ്ങള്‍ ചെയ്യുന്നത് പാപമാണ്. ഹേ കരുണാകരാ, ഉപേക്ഷിക്കപ്പെടേണ്ടതായ ആചരണങ്ങളെ ഞങ്ങള്‍ എന്നന്നേക്കുമായി കയ്യൊഴിയുമാറാകട്ടെ. എന്റെ രണ്ടാമത്തെ പ്രാര്‍ഥന കേട്ടാലും. അവിടുന്ന് ഞങ്ങളുടെയുള്ളില്‍ മന്ത്രശക്തിയെ നിറച്ചാലും. മന്ത്രഹീനന്‍മാരെ ജയിക്കാന്‍ ഉള്ള ശക്തി ഞങ്ങള്‍ക്ക് സദാ നല്‍കിയാലും. മന്ത്രം അഗ്നിയാണ്. മന്ത്രം അറിവാണ്. മന്ത്രം വിനയമാണ്, മന്ത്രം യോഗമാണ്. മാധുര്യം നിറഞ്ഞ ആചരണങ്ങളെക്കൊണ്ട് കഠിനഹൃദയന്‍മാരെ ഞങ്ങള്‍ ജയിക്കട്ടെ. സ്തുതികളെക്കൊണ്ട്, നിന്ദിക്കുന്നവരെ ജയിക്കട്ടെ. ദ്വേഷിക്കുന്നവരെ പ്രേമംകൊണ്ട് ജയിക്കട്ടെ. കല്ലെറിയുന്നവരെ പൂക്കളെറിഞ്ഞ് ജയിക്കട്ടെ. ചെളിവാരിയെറിയുന്നവരെ മാറോടണച്ചു ജയിക്കട്ടെ. ഭഗവാനേ, ബ്രഹ്മനില്ലാത്ത യജ്ഞം നിനക്ക് പ്രിയമല്ല. ബ്രഹ്മമെന്നാല്‍ അറിവാകുന്നു, വേദമാകുന്നു. ആ ബ്രഹ്മത്തിന്റെ പ്രതിരൂപമാകുന്നു ബ്രഹ്മന്‍. ഹോതാവും, അധ്വര്യുവും, ഋത്വിക്കും കഴിഞ്ഞാല്‍, യജ്ഞത്തില്‍ നാലാമനായ അഥര്‍വവേദി ബ്രഹ്മനാണ്. യജമാനനെ യജ്ഞത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നത് ബ്രഹ്മനാണ്. യജ്ഞത്തില്‍ ഭവിക്കാവുന്ന തെറ്റുകളും കുറവുകളും പരിഹരിച്ച് അതിനെ മുന്നോട്ടുകൊണ്ടുപോവുന്നത് ബ്രഹ്മനാണ്. ബ്രഹ്മനില്ലാത്ത യജ്ഞം തെറ്റുകളും കുറവുകളും നിറഞ്ഞതായിരിക്കും, അതിനാല്‍തന്നെ ഫലത്തെ തരുന്നതുമായിരിക്കില്ല. ബ്രഹ്മന്‍ സൂക്ഷ്മദൃക്കാണ്, നയിക്കുന്നവനാണ്. രാഷ്ട്രയജ്ഞത്തിലും ഉത്തമ നേതാവാകുന്ന ബ്രഹ്മനില്ലെങ്കില്‍ രാഷ്ട്രം ഛിന്നഭിന്നമായിപ്പോകും. ബ്രഹ്മന്റെ സാന്നിധ്യം ഇല്ലാത്ത യജ്ഞം ഞങ്ങളൊരിക്കലും, ചെയ്യാതിരിക്കട്ടെ. അതായത് ഞങ്ങളുടെ ഓരോ കര്‍മവും യജ്ഞസമാനം ശ്രേഷ്ഠമാകട്ടെ, മാത്രമല്ല അവയോരോന്നും, ഗുരുവിന്റെ അനുഗ്രഹത്താല്‍ അറിവിനാല്‍ പൂര്‍ണമാകട്ടെ.

Wednesday, March 25, 2026

അനവധി കർമങ്ങൾ ചെയ്ത് ( പരിശ്രമാതുര ) ഒരു സുഖവും ഫലവും കിട്ടാതെ വരുമ്പോൾ മനസ്സിലാകും ചുമ്മാതെ ഇരിക്കുന്നതാണ് നല്ലതെന്നു. അത് ആത്‍മജ്ഞാനത്തിന്റെ തുടക്കമാണ്.

Monday, March 23, 2026

ശരനൂൽ ശാസ്ത്രം തമിഴ് ശൈവ സിദ്ധൻമാരുടെ അമൂല്യമായ ഒരു കണ്ടുപിടിത്തമാണ് ശരനൂൽ ശാസ്ത്രം അഥവാ സ്വരയോഗ. ഒരു വ്യക്തിയുടെ പ്രപഞ്ചബോധം അയാളുടെ ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.. ശ്വാസത്തെ നിയന്ത്രിച്ചുകൊണ്ടു ബാഹ്യ പ്രപഞ്ചത്തെ നിയന്ത്രിക്കാം എന്ന് ശര ശാസ്ത്രം പറയുന്നു.. മനുഷ്യ പ്രകൃതിയെ നിയന്ത്രിക്കുന്ന സൂര്യ ശക്തിയെ വലതു നാസാ ദ്വാരം വഴിയും ചന്ദ്ര ശക്തിയെ ഇടതു നാസാ ദ്വാരം വഴിയും അഭ്യാസത്തിലൂടെ നിയന്ത്രിച്ചു പ്രപഞ്ച ശക്തികളെ ജീവിത വിജയത്തിന് ഉപയോഗിക്കാം എന്ന് ഈ ശാസ്ത്രം പറയുന്നു.. ആത്മീയതയോടൊപ്പം മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പ്രായോഗിക പരിഹാരമായാണ് ശരനൂൽ ശാസ്ത്രം സിദ്ധമഹർഷിമാർ വികസിപ്പിച്ചെടുത്തത്... യോഗ വിദ്യകളിലെ രഹസ്യം എന്നാണ് ഈ മാർഗ്ഗം അറിയപ്പെടുന്നത്.. രഹസ്യം എന്ന് പറയുന്നത് പറയാൻ പാടില്ലാത്തതു എന്നല്ല... പറഞ്ഞാലും മനസ്സിലാവാത്തത് എന്നാണർത്ഥം.. അതായതു അഭ്യാസത്തിൽ കൂടിയും അനുഭവത്തിൽ കൂടിയും മാത്രം മനസ്സിലാവുന്നത് എന്നർത്ഥം.. യോഗവിദ്യകളിലെ മാസ്റ്റർ ഡിഗ്രിയാണ് ശരയോഗം.. ഈ വിദ്യ പഠിക്കാൻ അർഹതയുള്ളവരെ കുറിച്ച് പറയുന്നത്... ഏതെങ്കിലും യോഗ ക്രിയകളിൽ പ്രാവീണ്യം ഉള്ളവരോ..(ശിവയോഗം,, ക്രിയയോഗം, വാസി യോഗം, കായകല്പ... etc ) പ്രാണായാമം മാധ്യമ രീതി എങ്കിലും സുഗമമായി ചെയ്യാൻ പറ്റുന്നവരോ...(പ്രാണായാമം മൃദു 4/16/8..മാധ്യമം 8/32/16..തീവ്രം 16/64/32..തീവ്ര പ്രാണായാമത്തിൽ ശരീര ഭാരം കുറഞ്ഞു ഉയർന്നു പോകും.. ലെവിറ്റേഷൻ ) ശ്വാസഗതിക്കും മൂക്കിനും വൈകല്യങ്ങൾ ഇല്ലാത്തവരും.. തുടങ്ങി പല നിബന്ധനകൾ പറയുന്നുണ്ട്.. തുടക്കക്കാർ ചെയ്താൽ ശാരീരിക മാനസിക വൈഷമ്യങ്ങൾ ഉണ്ടാവും എന്നത് കൊണ്ടാണത് പറയുന്നത്.. തിരുമന്ത്രത്തിലെ മൂന്നാം തന്ത്രത്തിലെ 790 മന്ത്രം മുതലാണ് ശരനൂൽ ശാസ്ത്രം രേഖപ്പെടുത്തിയിരിക്കുന്നത്.. മന്ത്രം 790 "വെള്ളിവെണ് തിങ്കൾ വിളങ്കും പുതൻ ഇടം.., ഒള്ളിയ മന്തൻ ഇരവി ചൊവ്വയ്‌ വലം.., വള്ളിയ പൊന്നേ വളരും പിറെ ഇടം.., തെള്ളിയ തേയ് പിറെ താൻ വലം ആമെ.." മന്ത്രം 791 "വെള്ളി വേണ് തിങ്കൾ വിളങ്കും പുതൻ മുൻറു.. തള്ളി യിടത്തെ തയങ്കു യാമാകിൽ... ഒള്ളിയ കായതൂക്കു കൂന മിലൈയെന്റെ.. വള്ളൽ നമ്മകു മകിഴ്ന്തുറൈത് താനെ....." വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉണരുമ്പോൾ ശ്വാസം ഇടതു നാസാ ദ്വാരം വഴിയും... ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ വലതു നാസാ ദ്വാരം വഴിയും ശ്വാസം സഞ്ചരിക്കണം.. ഇതിനു നേരെ എതിരായി ആണ് ശ്വാസം പ്രവഹിക്കുന്നതെങ്കിൽ ശര യോഗാഭ്യാസത്താൽ ശ്വാസത്തെ മാറ്റി ഒഴുക്കി എഴുന്നേൽക്കണം.. ഇങ്ങനെ ചെയ്താൽ ദീർഘായുസ്സും.. രോഗങ്ങൾ ഇല്ലാത്ത അവസ്ഥയും ഫലം.. ഒരു മനുഷ്യന്റെ ജനനം മുതൽ മരണംവരെയുള്ള എല്ലാ ജീവിത വ്യാപാരത്തിലും ശരനൂൽ ശാസ്ത്രം ഉപയോഗിച്ച് വിജയം കൈവരിക്കാം.. ഈ വിദ്യ അറിയുന്നവൻ ശിവ തുല്യൻ ആണ് എന്ന് തിരുമൂലർ ഋഷി പറയുന്നു.. ഈ ശാസ്ത്രപ്രകാരം ജീവിതം നയിക്കുന്നവർക്ക് ആയാസരഹിതമായി എല്ലാ ആഗ്രഹങ്ങളും നേടാൻ സാധിക്കുന്നു. ഭൂതം, വർത്തമാനം, ഭാവി,കുണ്ഡലിനി ശക്തിയെ ഉണർത്തി ജ്ഞാനം നേടുക, ധനം,ദാരിദ്രം, വിജയം, പരാജയം, ആയുസ്സ്, രോഗം, മരണം,പരീക്ഷ, ധനം മുതൽ മുടക്കാൻ, കടം കൊടുക്കാനും വാങ്ങാനും, യുദ്ധം, ജോലി, വശ്യം, സന്താന ഭാഗ്യം..... etc തുടങ്ങി ഏതു കാര്യങ്ങളും ഈ ശാസ്ത്രപ്രകാരം മനസ്സിലാക്കാൻ കഴിയും..പ്രാണനിലെ പഞ്ചഭൂത തത്വങ്ങളുടെ വിന്യാസത്തെ മനസ്സിലാക്കിയാണ് ഇത് സാധിക്കുന്നത്..രാമ രാവണ യുദ്ധത്തിൽ രാമനും.., മഹാഭാരത യുദ്ധത്തിൽ അർജുനനും വിജയം വരിച്ചത് പഞ്ചഭൂത തത്വം രണ്ടുപേർക്കും അനുകൂലമായത് കൊണ്ടാണ്.. രാവണനും കൗരവരും തോറ്റതും കൊല്ലപ്പെട്ടതും അവരുടെ പഞ്ചതത്വം അവർക്കെതിരായി പ്രവർത്തിച്ചത് കൊണ്ടാണ്... കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ശര ശാസ്ത്രത്തിൽ പ്രതിവിധിയുണ്ട്.. കാമശാസ്ത്രം സ്വരയോഗയുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ ഒരു ലൈംഗിക വ്യായാമം ആകുന്നു.. പുരുഷന്റെ വലതു കല പ്രവർത്തിക്കുമ്പോൾ വേണം സ്ത്രീയുമായി ബന്ധപ്പെടേണ്ടത് എന്ന് ശര ശാസ്ത്രം പറയുന്നു.. തന്ത്രയോഗയിൽ കിട്ടുന്ന ആനന്ദ രതിമൂർച്ഛ ലഭിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ശര ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്.. വന്ധ്യയായ സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ ആ സ്ത്രീയുടെ ശരീരത്തിലെ പഞ്ചഭൂത തത്വങ്ങൾ മാറ്റി വിന്യസിച്ചാൽ മതി.. ആർത്തവ ചക്രത്തിനു ശേഷം ഒറ്റ സംഖ്യാ ദിവസങ്ങളിൽ പകലോ, രാത്രിയോ പുരുഷന് സൂര്യനാഡിയും സ്ത്രീക്ക് ചന്ദ്ര നാഡിയും ഒഴുകുന്ന സമയം ജല തത്വമോ, അഗ്നി തത്വമോ പ്രബലമായിരിക്കുന്ന സമയം ബന്ധപ്പെട്ടാൽ വന്ധ്യയായ സ്ത്രീക്കും ഒരാൺകുഞ്ഞു പിറക്കും.. ഗർഭ ധാരണ സമയത്തു വായു തത്വമാണ് പ്രബലമെങ്കിൽ ആ കുഞ്ഞു വേദനയും ദുഖവും നൽകും.. ജല തത്വമാണെങ്കിൽ ആ കുഞ്ഞു കീർത്തിമാൻ ആയിരിക്കും. ഭൂതത്വമാണ് എങ്കിൽ സുന്ദരനും ധനവാനും ആയിരിക്കും.. ആകാശ തത്വം പ്രബലം ആയാൽ ഗർഭം അലസിപ്പോവുകയും ചെയ്യും. രതി സമയം പുരുഷന് സൂര്യ കല പ്രവർത്തിക്കുകയും, ആ കലയെ മാറ്റി ചന്ദ്ര കല ആക്കുകയും ചെയ്താൽ ഗർഭധാരണം ഉണ്ടാവില്ല.. etc.. രതി സമയം സ്ത്രീയുടെ ---- ശ്വാസത്തെ പുരുഷൻ വലതു നാഡിയിൽ കൂടി വലിച്ചെടുത്തു ആയതിനെ ജീവ മണ്ഡലമായ --- ചക്രത്തിൽ പ്രതിഷ്ഠിക്കണം.. ആ സ്ത്രീ ജീവിതകാലം മുഴുവൻ ആ വ്യക്തിയോട് വശീകരിക്കപ്പെട്ടിരിക്കും.... ഇത് തപസ്വികളാൽ പറയപ്പെട്ടിട്ടുള്ളതാണ് . സ്ത്രീ പുരുഷ സൗന്ദര്യം വർധിക്കാനും വശീകരണത്തിനും നിരവധി മാർഗ്ഗങ്ങൾ പറഞ്ഞിരിക്കുന്നു.. ഇത്തരം മാർഗ്ഗങ്ങൾ എല്ലാം ഭാര്യ ഭർത്താക്കന്മാർ തമ്മിലാണ് ചെയ്യേണ്ടത് എന്ന് ശരനൂൽ ശാസ്ത്രം ഊന്നിപ്പറയുന്നു.. ശിവ ശക്തി സംയോഗമാണ് ഇവിടെ അർത്ഥമാക്കുന്നത്..(ഒരിക്കൽ ഒരു സിദ്ധഗുരു ധ്യാനയോഗം പഠിപ്പിക്കാൻ വന്നപ്പോൾ പറഞ്ഞത്... തമിഴനോ, മറ്റേതു നാട്ടുകാരോ ആകട്ടെ.. ഇത് ചെയ്യണം എന്ന് പറഞ്ഞാൽ ചെയ്യും... ഇത് ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യില്ല.. എന്നാൽ മലയാളിക്ക് പഠിച്ച വിദ്യ ആരുടെയെങ്കിലും ദേഹത്തു പരീക്ഷിച്ചു നോക്കിയില്ലങ്കിൽ ഒരു സമാധാനവും ഇല്ല.., ഉറക്കവും കിട്ടില്ല.... അദ്ദേഹം കളിയാക്കിയതല്ല. മലയാളിയുടെ പരീക്ഷണ ത്വരയെ കുറിച്ച് പറഞ്ഞതാണ് ) ദുഷ് കർമ്മങ്ങൾ ചെയ്തു ദുഃഖ കയത്തിൽ വീണുപോയവർക്കും ഈ മാർഗ്ഗം അനുഷ്ഠിച്ചു പാപ പരിഹാരങ്ങൾ ചെയ്തു ദുഃഖ നിവാരണം നടത്താം . പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ രഹസ്യമാണ് ശര നൂൽ ശാസ്ത്രം. ശ്വാസഗതി ആവശ്യാനുസാരം തിരിച്ചു വിട്ട് ദൈനംദിന കൃത്യങ്ങൾ നമുക്ക് അനുകൂലമാക്കാം.. ശുഭകരവും അശുഭകരവും ആയ പ്രവൃത്തിക്കനുസരിച്ചു സൂര്യ നാഡിയെയും ചന്ദ്ര നാഡിയെയും പ്രവർത്തിപ്പിക്കേണ്ടത് അവനവൻ തന്നെയാണ്.. നാരായണീയാസ്ത്രം എന്നൊരു മന്ത്രവിദ്യയെകുറിച്ച് പുരാണങ്ങളിൽ പറയുന്നുണ്ട്.. യാതൊന്നിനാലും, ത്രി മൂർത്തികൾക്കു പോലും തടുക്കുവാൻ കഴിയാത്ത അതീവ ശക്തിയുള്ള നശീകരണ അസ്ത്രം ആണത്.. സർവ്വായുധങ്ങളും താഴെയിട്ടു സാഷ്ടാംഗ നമസ്കാരം മാത്രമെ അതിനു മുൻപിൽ പ്രധിവിധിയുള്ളു.... അതുപോലെ കാലവും, പ്രപഞ്ച ശക്തികളും, പഞ്ചഭൂത തത്വങ്ങളും എതിരു വരുന്ന സമയത്തു.. മത്സരിക്കാനോ, എതിർക്കാനോ, ശുഭകാര്യങ്ങളോ ചെയ്യരുത്.. അത്തരം സമയത്തു ചെയ്യുന്ന പ്രവൃത്തികൾ പ്രശ്നങ്ങളെ അതീവ രൂക്ഷമാക്കുകയേയുള്ളു.. ആ സമയം നിസ്സംഗമായിരിക്കുക, പ്രാർത്ഥനകൾ മാത്രം ചെയ്യുക എന്നതാണ് കരണീയം.. ഒരു മനുഷ്യായുസ്സിലെ 40 ശതമാനം കാലം ഇങ്ങനെയുള്ളതാണെന്നു ശാസ്ത്രം പറയുന്നു.. ഇത്തരം കാലങ്ങളെ തിരിച്ചറിയാതെ ആ സമയങ്ങളിൽ ചെയ്യുന്ന പ്രവൃത്തികൾ ആണ് ഒരാളുടെ ജീവിതത്തിൽ കഷ്ടപ്പാടും, ബുദ്ധിമുട്ടും, ദുരിതങ്ങളും വിതയ്ക്കുന്നത്..ഇത്തരം സമയങ്ങളെ ശരനൂൽ ശാസ്ത്രം വഴി അറിയാം.. ചന്ദ്ര നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം സൂര്യ നാഡിയിൽ കൂടിയും... സൂര്യ നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം ചന്ദ്ര നാഡിയിൽ കൂടി ഒഴുകുകയും,, സുഷുമ്‌നയിൽ കൂടി മാത്രം ഒഴുകയും ചെയ്യുന്ന സമയം തിരിച്ചറിഞ്ഞു ശുഭ കാര്യങ്ങളും പ്രവൃത്തികളും ഒഴിവാക്കി പ്രാർത്ഥനയും ധ്യാനവും മാത്രം ചെയ്തു ആപത്തുകൾ ഒഴിവാക്കാം...