Friday, June 19, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിനെട്ടാം ദിവസം (2026 ജൂൺ 18) നദിയുടെ ഉറവിടവും ഋഷിയുടെ ഭൂതകാലവും അന്വേഷിക്കുന്നത് ഉചിതമല്ല എന്നു പറയാറുണ്ട്. പ്രയാണത്തിൽ പരിശുദ്ധിയാർജ്ജിക്കുന്നു നദിയും മഹാത്മാവും. വലിയൊരു കാര്യത്തിനു വേണ്ടി പ്രതിബദ്ധതയോടെ സഞ്ചരിക്കുമ്പോൾ പൂർവ്വാശ്രമത്തിന് പ്രസക്തിയില്ല. ശാസ്ത്രാചാര്യ-പാരമ്പര്യാനുഗ്രഹം കൊണ്ട് ഭൂതകാലത്തെ അതിക്രമിച്ച് സംതൃപ്തരായി വന്നവരാണ് സന്യാസിമാർ; അവർക്ക് വിധി- നിഷേധങ്ങൾ ഇല്ല. പഠിച്ച ശാസ്ത്രങ്ങൾ വ്യാഖ്യാനിച്ച് മറ്റുള്ളവർക്കു പഠിപ്പിച്ചു വേണം അവയെ സംരക്ഷിക്കാൻ, നാരദഭക്തിസൂത്രങ്ങളിൽ പറയുന്നു: " നിശ്ചയദാർഢ്യാദൂർദ്ധ്വം ശാസ്ത്രരക്ഷണം." അന്ത:കരണശുദ്ധിക്കും ഏകാഗ്രതയ്ക്കും സാധനാനുഷ്ഠാനങ്ങൾ പഠിച്ച പ്രകാരം നിർവ്വഹിക്കുകയും വേണം. വ്യാഖ്യാനങ്ങൾ സാമ്പ്രദായികമായി നിർവ്വഹിക്കപ്പെട്ടില്ലെങ്കിൽ ദുർവ്യാഖ്യാനങ്ങൾക്കും, ലളിതമായ ശാസ്ത്രതത്ത്വങ്ങളെ സങ്കീർണ്ണമാക്കി അവയുടെ പതനത്തിനും ഇടയാക്കും. ഈ ആശങ്ക നാരദമുനിയും ഭഗവദ്പാദരുമൊക്കെ പങ്കുവെയ്ക്കുന്നുണ്ട്. ഒരു വ്യാഴവട്ടക്കാലം കാത്തിരുന്നാണ് കലിയ്ക്ക് നളനിൽ പ്രവേശിക്കാനുള്ള പഴുതു കിട്ടിയത്. അനുഷ്ഠാനങ്ങളിൽ ന്യൂനത വന്നാൽ കലിയുടെ സ്വാധീനത്തിലാവും, "തസ്മാത് ജാഗ്രത ജാഗ്രത. " ധർമ്മാനുഷ്ഠാനങ്ങളിൽ വീഴ്ച്ച വരുത്തരുത്. ജന്മജന്മാന്തരങ്ങളായ വാസനാ സ്വാധീനങ്ങളാൽ അപ്പോഴപ്പോഴായി വരുന്ന വീഴ്ച്ചകളെ അതിക്രമിക്കാൻ ഭഗവാനെയും സദ്ഗുരുവിനെയും സമാശ്രയിക്കുക, മുറുകെപ്പിടിക്കുക. സങ്കുചിത താല്പര്യങ്ങളാൽ വലിച്ചിഴക്കപ്പെടാതെ നമ്മുടെ താദാത്മ്യങ്ങളെ വിസ്തൃതമാക്കുക. ഭർത്താവിനെ ഓർത്തുള്ള ശോകത്താൽ പീഡിതയായ ദമയന്തി ആ ഘോരവനത്തിൽ ഒന്നിനേയും ഭയപ്പെട്ടില്ല. ഒരിക്കലും പിരിയില്ലെന്ന് തനിക്കു നൽകിയ പ്രതിജ്ഞ ലംഘിക്കപ്പെട്ടാൽ ഇന്നുവരെയുള്ള അങ്ങയുടെ സത്യനിഷ്ഠ വിഫലമാവില്ലേ, ദമയന്തി നളനെയോർത്ത് വിലാപം തുടരുന്നു. ദുരന്തമുഖത്തേക്ക് ആരു വരും ? നളനെ ആരോട് അന്വേഷിക്കും ? നേർക്കു വരുന്ന വ്യാഘ്രത്തോടും പർവ്വത ശ്രേഷ്ഠനോടുമൊക്കെ അപേക്ഷിച്ച് വിലപിച്ച് മൂന്നു ദിവസം നടന്ന ശേഷം ഒരു തപോവനം മുന്നിൽ കണ്ടു. അവിടുത്ത താപസന്മാർ വിസ്മയത്തോടെ ആരെന്നന്വേഷിക്കുമ്പോൾ, ദമയന്തി, വിദർഭയിലെ രാജപുത്രി, നിഷധ രാജാവ് നളൻ്റെ പത്നി, തൻ്റെ ശോകകഥ പറയുന്നു. നിഷധരാജനെ കണ്ടുമുട്ടും ശോകമുക്തി ഉണ്ടാവും, ആ തപോധനന്മാർ അറിയിച്ചു. പിന്നീട് നിമിഷാർദ്ധം കൊണ്ട് അവിടം ശൂന്യമായി കണ്ടു. തുടർന്നുള്ള യാത്രയിൽ, ചേദിരാജ്യത്തെ സുബാഹുവിൻ്റെ വിപണന കേന്ദ്രത്തിലേക്കു പോകുന്ന വിപുലമായ ഒരു വണിക് സംഘത്തെ കണ്ടു. അനുവാദത്തോടെ അവരെ പിൻതുടർന്നു. തടാകക്കരയിൽ രാത്രിയിൽ വിശ്രമിക്കുന്നതിനിടെ അവിടെയെത്തിയ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ വലിയ നാശനഷ്‌ടങ്ങൾ ഉണ്ടായി. അതിൻ്റെ കാരണം ദമയന്തിയിൽ ആരോപിച്ചതോടെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പാപമൊന്നും ചെയ്യാത്ത തന്നിൽ ഇതൊക്കെ വന്നു പതിക്കുന്നല്ലോ എന്നോർത്ത് ദമയന്തി വ്യാകുലപ്പെട്ടു. വർത്തക സംഘത്തിലെ ബ്രാഹ്മണരെ അനുഗമിച്ച്, ചേദിരാജ്യത്തെത്തിയ ദമയന്തി രാജവീഥിയിലൂടെ അലയുമ്പോൾ, ദൂരെ തൻ്റെ മാളികയിൽ നിന്ന് മഹാറാണി ആ കാഴ്ച്ച കണ്ടു. ദമയന്തിയിൽ ഒരു ദിവ്യത്വം ദർശിച്ച മഹാറാണി, അവരെ കൂട്ടിക്കൊണ്ടുവരാൻ ധാത്രിയെ അയക്കുന്നു. തുടരും പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 18.06.2026

Thursday, June 18, 2026

“Thoughtless action and actionless thought—both cause sorrow and suffering. So act thoughtfully.” -Swami Chinmayananda - At first glance, this may seem like a simple statement, but it contains a powerful guide for living a meaningful and successful life. Thoughtless Action Let us first understand what thoughtless action means. Thoughtless action is acting without thinking about the consequences. It happens when we are driven by anger, impatience, jealousy, fear, or excitement. We speak without considering how our words may hurt others. We make decisions without understanding their impact. We react instead of responding. For example, a student who copies in an examination without thinking about honesty may get marks for a day, but loses self-respect and trust. A person who posts hurtful comments on social media without thinking may damage relationships forever. A driver who ignores traffic rules may put many lives in danger. Every action has a consequence. When our actions are not guided by wisdom, they create problems not only for ourselves but also for others. This is why Gurudev says that thoughtless action leads to sorrow and suffering. Actionless Thought Now let us look at the other part of the quote—actionless thought. Many people have wonderful ideas. They want to help the poor, protect nature, study sincerely, serve society, or improve themselves. But they keep postponing their actions. They wait for the “right time.” Days become months, and months become years. Eventually, nothing changes. Imagine a farmer who thinks about sowing seeds but never plants them. Can he expect a harvest? Certainly not. Similarly, knowledge without practice is useless. Dreams without effort remain dreams. Good intentions alone cannot transform our lives. Action is essential. The Balance Between Thought and Action Gurudev teaches us that life becomes beautiful when thought and action work together. Before acting, we should think carefully: * Is this action right? * Is it beneficial? * Will it bring happiness to others? * Is it in harmony with my values? Once we are convinced that our thoughts are noble, we should not hesitate. We must act with confidence, sincerity, and dedication. Thought gives direction. Action gives results. A bird cannot fly with only one wing. Likewise, life cannot progress with only thinking or only acting. Both are equally necessary. The Message of the Bhagavad Gita This teaching beautifully reflects the message of the Bhagavad Gita. Lord Krishna advises Arjuna not to remain inactive out of confusion, nor to fight blindly out of anger. Instead, He asks him to act with clear understanding, self-control, and a sense of duty. The Gita teaches us: * Think wisely. * Decide carefully. * Act selflessly. * Accept the results gracefully. This is thoughtful action. Applying This Teaching in Daily Life As students, we can practise this teaching every day. Before speaking, think whether your words are kind and truthful. Before using social media, think whether your post spreads positivity. Before making decisions, think whether they are honest and responsible. If you decide to study well, don’t stop with the decision—start studying. If you decide to help your parents, don’t wait—help them today. If you want to serve society, begin with one small act of kindness. Small thoughtful actions performed consistently create great character . Hari Om !!
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിനേഴാം ദിവസം (2026 ജൂൺ 17) രൂപലാവണ്യംകൊണ്ടും സദ്ഗുണ ശീലത്താലും ജ്ഞാനനിഷ്ഠകൊണ്ടും സമ്പന്നനായ നളനിൽ സർവ്വഥാ അനുരൂപയായ ദമയന്തി അനുരക്തയായി. ദേവന്മാരുടെ അനുഗ്രഹത്തോടെ നളനെ ഭർത്താവായി വരിച്ചു. ഭൈമീകാമുകനായ കലിയ്ക്ക് ദമയന്തി ഒരു മനുഷ്യനെ വരിച്ചതിലുള്ള വിരോധത്താൽ, നളനെ ദമയന്തിയിൽ നിന്ന് അകറ്റാനും രാജ്യഭ്രഷ്ടനാക്കാനും ഉദ്യമം തുടങ്ങി. ധർമ്മാചാരാനുഷ്ഠാനങ്ങളിൽ ശ്രദ്ധയുള്ള നളനിൽ ദീർഘമായ പന്ത്രണ്ടു വർഷങ്ങൾ കാത്തിരുന്ന ശേഷം, സന്ധ്യാവന്ദനത്തിന് കാൽ കഴുകുമ്പോൾ വന്ന ചെറിയൊരു പിഴവിലൂടെയാണ് കലി അകത്തു പ്രവേശിക്കുന്നത്. നളനോട് അസൂയയുള്ള സഹോദരൻ പുഷ്കരനെ പ്രചോദിപ്പിച്ച് നളനെ ചൂതു കളിക്കാൻ തുടരെത്തുടരെ ക്ഷണിച്ചു. കലി ബാധിതനായതിനാൽ, പുഷ്‌കരൻ വിജയിക്കും തോറും നളൻ്റെ ലഹരി വർദ്ധിച്ചു കൊണ്ടിരുന്നു. അക്ഷങ്ങൾ പുഷ്കരൻ ആഗ്രഹിക്കും വിധം മാറി മറിഞ്ഞു. സർവ്വതും പണയപ്പെടുത്തിയുള്ള കളി തടയാൻ ദമയന്തിയും അമാത്യന്മാരും പല പാടും ശ്രമിച്ചു. ആതുരനായ നളൻ പ്രതികരിച്ചതേയില്ല. കളി തുടർന്നു, നഷ്ടങ്ങളും. മോഹബാധിതനാണ് നളൻ. ദമയന്തി നളനെ കുറ്റപ്പെടുത്തിയില്ല. പ്രശ്നങ്ങളെ പ്രശ്‌നങ്ങളായി വേറിട്ടു കാണാനും വ്യക്തികളെ വകതിരിച്ചറിയാനും കഴിയണം. അപ്പോഴേ ഓരോ ക്ലേശങ്ങളിലും ഫോക്കസ് ചെയ്യാൻ പറ്റൂ. ഈശ്വരാംശർ എന്ന കാഴ്ച്ചപ്പാടു കൈവിടാതെ, വ്യക്തിയെ ആദരിച്ച് വേണം ബന്ധങ്ങൾ പ്രബലമാക്കാൻ. വർഷ്‍ണേയൻ എന്ന സമർത്ഥനായ തേരാളിയുടെ സഹായത്താൽ മക്കളെ രണ്ടു പേരെയും ദമയന്തി വിദർഭയിലെത്തിച്ച് സുരക്ഷിതരാക്കി. രാജ്യഭ്രഷ്ടനാക്കപ്പെട്ട് ധരിച്ച വസ്ത്രം മാത്രമായി നളനും ദമയന്തിയും നാടുവിട്ട് കാനനത്തിലെത്തി. അക്ഷങ്ങൾ പക്ഷികളായി വന്ന് നളൻ്റെ ചേലയും കവർന്നു. ഘോരവിപിനത്തിൽ മനസ്സും ശരീരവും തളർന്ന് ഇരുവരും അലഞ്ഞു. വിദർഭയിലേക്കുള്ള വഴി ആവർത്തിച്ചു കാണിച്ചപ്പോൾ, ആശ്വാസമാകേണ്ട ഞാൻ അങ്ങയെ ഉപേക്ഷിച്ച് പോകില്ല എന്ന് ദമയന്തി വ്യക്തമാക്കി. താൻ കാരണം ദമയന്തി ഇനിയും ദു:ഖിക്കാനിടവരരുത്. പതിവ്രതയും ധർമ്മിഷ്ഠയുമായ ദമയന്തിയെ ആരും ദ്രോഹിക്കില്ല, സുരക്ഷിതയായി വിദർഭയിലെത്തും. ഇങ്ങനെ ചിന്തിച്ച നളൻ, വഴിയമ്പലത്തിലെ ഗാഢനിദ്രയിൽ ദമയന്തിയെ തനിച്ചാക്കി അവിടം വിട്ടുപോയി. കലിയാൽ പൂർണ്ണമായി സ്വാധീനിക്കപ്പെട്ടിരുന്നു നളൻ ഈ സമയത്ത്. ദു:ഖിതയും നിസ്സഹായയുമായി വിലപിച്ച് അലഞ്ഞ ദമയന്തിയെ വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിൽ നിന്ന് ഒരു വേടനാണ് രക്ഷപ്പെടുത്തുന്നത്. ദമയന്തി തൻ്റെ ദുരന്ത കഥ വേടനോട് വിശദമാക്കി. വേടൻ ദമയന്തിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് ഉപദ്രവിക്കാൻ ഒരുമ്പെട്ടു. " ഹൃദയം നളനിൽ നിന്ന് ലവലേശം വ്യതിചലിച്ചിട്ടില്ലെങ്കിൽ, വേടൻ മരിക്കട്ടെ." പാതിവ്രത്യത്തിൻ്റെ ശക്തി വേടനെ ഭസ്മമാക്കി. ആ വനത്തിൻ്റെ വൈവിദ്ധ്യമാർന്ന സ്വഭാവം, ഭൂപ്രകൃതി, പർവ്വതങ്ങൾ, നദികൾ, വന്യമൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ ഇവയൊക്കെ വർണ്ണിച്ചുകൊണ്ട്..... തുടരും. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 17.06.2026

Tuesday, June 16, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിനഞ്ചാം ദിവസം (2026 ജൂൺ 15) ധൃതരാഷ്ട്രരും ദുര്യോധനാദികളും പല കാരണങ്ങളാൽ അസ്വസ്ഥരായിരുന്നു. അനുഷ്ഠാനങ്ങളും ആരാധനകളും പാലിച്ചിരുന്ന പാണ്ഡവരായിരുന്നു ഭേദം. അതിഥികളായെത്തുന്ന ൠഷീശ്വരന്മാരുടെ അനുഗ്രഹവും മാർഗ്ഗദർശനവും അവർക്കുണ്ടായിരുന്നു. ബൃഹദശ്വമഹർഷിയോട് യുധിഷ്ഠിരൻ്റെ ചോദ്യം, തന്നെപ്പോലെ ദു:ഖം അനുഭവിക്കാനിടയായ ആരെങ്കിലും ഉണ്ടോ എന്നായിരുന്നു. മനസ്സിന് വിചിത്രമായ ചില രീതികളുണ്ട്. തൻ്റെ ദു:ഖത്തിനാണ് ഏറ്റവും തീവ്രത എന്ന് അതു വിശ്വസിക്കുന്നു. കദനത്തെ അഭിമാനമായി കൊണ്ടു നടക്കുന്ന ചിലരുമുണ്ട്. ഭവാനെക്കാൾ തീവ്രദു:ഖം അനുഭവിച്ച ഒരാളുടെ കഥ പറയാം, മഹർഷി പറഞ്ഞു. ദു:ഖിതനായ ഒരാൾക്ക് വേറൊരാളുടെ സമാനദു:ഖം ആശ്വാസമാകുന്നതെങ്ങനെ? അത്തരം ആശ്വസിപ്പിക്കൽ ഉചിതമാണോ എന്നു സ്വാമിജി ചോദിക്കുന്നു. സമാശ്വസിപ്പിക്കൽ കാരുണ്യപൂർവ്വമാകണം, അനുകമ്പയിൽ നിന്നാകണം. അത് സഹതാപത്തിൽ നിന്നാവരുത്. വ്യക്തിത്ത്വത്തിൻ്റെ ആഴങ്ങളിൽ, ഒരാളുടെ പൗരുഷത്തെ ഉണർത്താനും സ്വയം സച്ചിദാനന്ദമാണ്, ബ്രഹ്മമാണ് എന്ന പ്രാഥമിക ബോദ്ധ്യം ഉറപ്പിക്കാനും കഴിഞ്ഞാൽ സ്വീകരിക്കുന്ന ആൾക്ക് ധൈര്യം കിട്ടും. കാരുണ്യമുള്ള ആൾ ഈ ഭാവത്തെയാവും അഭിസംബോധന ചെയ്യുക. "ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ...." എന്നു പറയുന്നിടത്ത്, you are beyond that എന്ന ആത്മവിശ്വാസവും പ്രത്യാശയുമാണ് പകരുന്നത്. മറ്റൊരു നിരീക്ഷണം വേദനിക്കുന്നവരോട് ആശ്വാസവാക്കായി "സാരമില്ല" എന്നു പറയരുത്. അവർക്കത് സാരമുണ്ട്. തൻ്റെ അവസ്ഥയെ താൻ സാരമുള്ളതായി വിലയിരുത്തിയതിനെയാണ് നിങ്ങൾ അനാദരിക്കുന്നത്. സാരമുണ്ട് എന്ന കണ്ടെത്തലിനെ വിലമതിക്കുന്നു; എനിക്കു "മനസ്സിലാവുന്നുണ്ട് " എന്നാവണം നമ്മുടെ ഉചിതമായ പ്രതികരണം. താരതമ്യം ദു:ഖത്തിൻ്റെ കാര്യത്തിലും അനൗചിത്യമാണ്. മുന്നിലിരിക്കുന്ന വൃക്തിയെ അത് discount ചെയ്യുന്നു. എന്നാൽ വൈകാരികമായ പ്രയാസത്തിൽ നിന്നു മാറി ഒരു ബൗദ്ധിക വിശകലനത്തിന്, തത്ത്വചിന്താപരമായ വിചാരഗതി സ്വീകരിക്കുന്നതിന് സജ്ജമെങ്കിൽ, case study എന്ന നിലയിൽ പരിഗണിക്കാവുന്നതാണ് ഇത്. ഇവിടെ നള-ദമയന്തി കഥയാണ് മഹർഷി പറയുന്നത്. നളൻ്റെ ഉദ്യാനത്തിലെത്തുന്ന ഹംസങ്ങളിലൊന്നിനെ കൗതുകത്തിന് പിടിക്കുമ്പോൾ, തനിക്ക് സ്വാതന്ത്ര്യം നൽകിയാൽ, ദമയന്തിക്ക് ദൂതു പോകാം എന്നറിയിക്കുന്നു. അപ്രകാരം, വിദർഭയിലെത്തി ദമയന്തിയെ കണ്ട് നളൻ്റെ വിശേഷങ്ങളും അറിയിക്കുന്നു. നാരീരത്നമായ ഭവതി യോഗ്യനായ നളനെ വരിച്ചാൽ അത് ഏറ്റവും ഉചിതമായ സമർപ്പണമാവും. ദമയന്തിയിലെ അനുരാഗത്തിൻ്റെ പാരവശ്യം മനസ്സിലാക്കിയ രാജാവ് മകൾക്ക് സ്വയംവരം നിശ്ചയിക്കുന്നു. ഏതെങ്കിലും കുറവിനെ മനസ്സിലാക്കിയെത്തുന്ന മാരീച പ്രഭാവങ്ങളെ അതിജീവിച്ച്, പരസ്പരം അറിഞ്ഞ്, ആദരിച്ച്, സ്വാതന്ത്ര്യം നൽകിയുള്ള ബന്ധമാവണം അനുരാഗം. ശീലഗുണങ്ങളുടെ ചേർച്ച, സ്വയം പരീക്ഷിച്ച് ബോദ്ധ്യപ്പെടണം. ശാരീരിക ആവേശങ്ങൾക്കപ്പുറമുള്ള ഇണക്കം. അല്ലെങ്കിൽ ആജീവനാന്ത അടിമത്തമോ, വിട്ടുവീഴ്ച്ച ചെയ്ത് തുലഞ്ഞു പോകുന്നതോ ആവും ജീവിതം. ത്രിഭുവന സഞ്ചാരി ദേവർഷി, നാരദർ സ്വർഗ്ഗത്തിലെത്തുന്നു. ദമയന്തീ സ്വയംവരമാണ് ഭൂമിയിലെ വിശേഷം എന്നറിഞ്ഞതോടെ തങ്ങൾക്കും അതിൽ പങ്കെടുക്കണമെന്ന് ദേവേന്ദ്രനും അഗ്നി, വരുണൻ, യമൻ തുടങ്ങിയവർക്കും ആഗ്രഹമായി. വഴിമദ്ധ്യേ നളനെക്കണ്ട ദേവന്മാർ, തങ്ങളിലൊരാളെ വരിക്കണമെന്ന് ദമയന്തിയെ അറിയിക്കാൻ നളനെ നിയോഗിക്കുന്നു. ദമയന്തിയെ കണ്ട നളൻ ദേവന്മാരിൽ ഒരാളെ വരിക്കണമെന്ന് അറിയിച്ചു. താൻ നളനെ മാത്രമേ വരിക്കൂ, എന്നാൽ ദേവന്മാർക്ക് അപ്രിയം വരാതെ ഭവാനെ വരിക്കാൻ ഒരു ഉപായമുണ്ട്, ദമയന്തി പറഞ്ഞു. പ്രണാമം സ്വാമിജി സംഗ്രഹം; വിജയകുമാരൻ SF പാലക്കാട് 15.06.2026

Monday, June 15, 2026

*Shiva Shakti Aksh Rekha (79°E)* What is so special about the 79°E meridian that extends from the North Pole across the Arctic Ocean, Asia, the Indian Ocean, the Southern Ocean, and Antarctica to the South Pole? On this incredible 79° longitude over India is an almost perfect geographical alignment of multiple Shiva temples, stretching over 2383 km from the lofty Himalayas to the coastal town of Rameswaram. It appears that several great temples were consciously built on this very longitude that have strengthened and radiated the glory of Bharat. Of these, eighteen (18) are ancient Lord Shiva Temples, that are along the *Shiva Shakti Aksh Rekha (79°E)*. The temples include the Panch Kedar group in the North and the famous Pancha Bhoota Siva temples in the south consisting of the flickering lamps in the Sri Kalahasti temple (shows the play of wind - respiration of Vayu Linga), water spring in the innermost sanctum of the Tiruvanaikkaval temple shows the temple’s relationship to the element water, annual Kartikai Deepam (giant lamp lighted atop the Annamalai hill) shows the Annamalaiyaar’s manifestation as fire, Swayambhu lingam of sand at Kanchipuram signifies the Siva’s association with the earth while the formless space (Akasa) at Chidambaram shows the association of the Lord with formlessness or nothingness. In addition, there are seven (7) ancient Vishnu temples too along the same longitude. They include the five revered Panch Badri Temples, the Narasing temple in Uttarakhand and the very famous Balaji temple in Tirumala. All the above 25 temples are ancient s and most of them are Archaeological Sites of extreme importance. The complete list with exact Longitudes is given below: *List of temples on Siva Sakthi Aksh Rekha* Panch Kedar temples (Uttarakhand) 1. Kedarnath ; 79.0669° (E. Longitude) 2. Madhya Maheshwar; 79.2216° 3.Tungnath ; 79.2169° 4. Rudranath; 79.3184° 5. Kalpeshwar; 79.4491° ---------------------------------------. 6. Omkareshwar (Uttarakhand) ; 79.1028° 7. Jageshwar Temples (Uttarakhand); 79.8539° 8. Baijnath Dham (Uttarakhand) ; 79.6157° 9. Kandariya Mahadev Khajuraho, MP; 79.9203° 10. Ramappa Temple (Telangana) ; 79.9412° 11. Kaleshwaram, (Telangana); 79.9045° 12. Mallikarjun Jyotirling, Srisailam (Andhra Pradesh); 78.8680° 13. Kalahasti (Andhra Pradesh) ; 79.6982° 14. Kanchipuram (Tamil Nadu); 79.6962° 15. Thiruvannamalai (Tamil Nadu); 79.0666° 16. Chidambaram (Tamil Nadu); 79.6935° 17. Thiruvanakoil (Tamil Nadu) ; 78.7056° 18. Rameshwaram,(Tamil Nadu); 79.3177° *List of seven Vishnu temples on the same 79° longitude*: *Panch Badri temples( Uttrarakhand)* 1 Badri Vishal, Badrinath; 79.4910°( E.Longitude) 2 Yogdhyan Badri ; 79.5462° 3. Bhavishya Badri ; 79.6417° 4. Vridha Badri ; 79.5647° 5. Adi Badri ; 79.2254° -------------------------------------- 6. Narsingh Mandir, Joshimath (Uttarakhand) 79.5537° 7.Venkateswara (Balaji), Tirumala, (Andhra Pradesh) 79.3471° Did ancient Indian sages know cosmic geometry ? Coincidence? Or cosmic design? What makes these temples extraordinary is that most of them were built thousands of years ago, without satellites or modern cartography. Yet they form a nearly perfect straight line across the subcontinent along the spiritual meridian. From Kedarnath to Rameswaram, the establishment of all these temples form a mysterious precise alignment which cannot be accidental. The Shiva Shakti Akash Rekha reminds us that India’s temple architecture wasn’t just geographical but also spiritual – the 79° line appears to be the spine of Shiva, running through the length of our dear nation. The alignment suggests knowledge of geography and astronomy: in particular the connection of the geomagnetic energy of the temples. Shouldn’t our National and State Governments showcase this incredible and mysterious alignment of temples to the world? Perhaps, also execute an appropriate religious tourism project along this spiritual 79° corridor? *Hara Hara Mahadev*

Sunday, June 14, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിമൂന്നാം ദിവസം (2026 ജൂൺ 13) വരാനിരിക്കുന്ന പോരിൽ, പാണ്ഡവരുടെ പ്രത്യാശയായ അർജ്ജുനൻ സുസജ്ജനാവാൻ, ദിവ്യായുധങ്ങൾ തേടി, തപ:പ്രഭാവം കൊണ്ട് ദിവ്യലോകങ്ങളിൽ യാത്ര തുടരുന്നു. കിരാതമൂർത്തിയോട് ഏറ്റുമുട്ടിയാണ് പാശുപതാസ്ത്രം സ്വന്തമാക്കുന്നത്. നേട്ടങ്ങൾക്ക് അവശ്യം വേണ്ട തപസ്സ്, നേരിടേണ്ടിവരുന്ന പരീക്ഷകൾ, സ്വന്തം കാട്ടാളത്തത്തോട്, പ്രാകൃതപ്രകൃതിയോട്, അഹങ്കാരത്തോട് പോരാടി ജയിക്കേണ്ടത് ഒക്കെയാണ് സൂചനകൾ. ഇന്ദ്രൻ്റെ വാത്സല്യപാത്രമായി സ്വർഗ്ഗത്തിൽ, നൃത്യഗീതാദികളിൽ നൈപുണി നേടി വസിക്കവേ, നൃത്തവേളയിൽ ഉർവ്വശിയെ ഉറ്റുനോക്കിയതിൻ്റെ താല്പര്യത്തെ ഇന്ദ്രൻ തെറ്റായി മാനിച്ചു. നിർദ്ദേശപ്രകാരം അർജ്ജുനനെ പരിചരിക്കാൻ ഉദ്യുക്തയായെത്തിയ ഉർവ്വശിയോട് തൻ്റെ നോട്ടം മാതൃഭാവത്തിൽ കണ്ടാണ് എന്നു വ്യക്തമാക്കുന്നു. കുന്തീമാതാവിനും ശചീദേവിക്കും തുല്യമാണ് അമ്മയെ കാണുന്നത്. പുരൂരവസ്സിൻ്റെ പത്നിയെന്ന നിലയിൽ കുരുവംശജനനിയായി കണ്ട് ആരാധനയോടെ ശ്രദ്ധിച്ചതിനെ മറ്റൊരു വിധത്തിൽ കാണരുത്, വാത്സല്യത്തോടെ അനുഗ്രഹിക്കണം, അർജ്ജുനൻ വന്ദിച്ചു. സ്വേച്ഛാചാരികളായതിനാൽ അത്തരം പരിഗണനകളില്ലെന്ന് ഉർവ്വശി വാദിച്ചെങ്കിലും, പാർത്ഥൻ തൻ്റെ നിലപാടിൽ ഉറച്ചു നിന്നു. തടയപ്പെട്ട കാമം ഉർവ്വശിയിൽ ക്രോധമായി ജ്വലിച്ചു; പൗരുഷം നഷ്ടപ്പെട്ടവനായി വിഹരിക്കാൻ ഇടയാവട്ടെ എന്ന് അർജ്ജുനനെ ശപിച്ചു. ഈ ശാപം അജ്ഞാതവാസക്കാലത്തെ ഒരു സംവത്സരം, പ്രയോജനപ്പെടുമെന്ന് ഇന്ദ്രൻ പാർത്ഥനെ സമാശ്വസിപ്പിക്കുന്നു. അതിനു ശേഷം ശാപമുക്തി ഉണ്ടാവും. ഉർവ്വശീ ശാപം ഉപകാരമായത്, എല്ലാ പ്രതിസന്ധികളിലും അന്തർലീനമായ ഒരു സാദ്ധ്യതയുണ്ട് എന്ന തിരിച്ചറിവിലാണ്. എവിടെ എത്തിപ്പെട്ടോ അവിടെ വിധാതാവിന് ഒരു ശുഭസങ്കല്പമുണ്ട് അത് മഹത്തായ ഒരു പദ്ധതിയുടെ ഭാഗമാണ്. അതു കണ്ടെത്താനുള്ള ഉത്സാഹം ഉണരണം. പ്രശ്‌നം, പ്രതിസന്ധി എന്നു വിലയിരുത്തി, നമ്മെ തളർത്താനും ശിക്ഷിക്കാനും വേട്ടയാടാനും വേദനിപ്പിക്കാനും ഉള്ള കരുത്ത് അതിനു നാം തന്നെ നല്കരുത്. പകരം ഇതിൽ നിന്ന് എന്തു പഠിക്കാം, എങ്ങനെ എൻ്റെ യാത്രയിൽ പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കുക. ഈ രണ്ടു പ്രകാരത്തിലും ശാപങ്ങളെ ഉപകാരമാക്കി മാറ്റാനാവും. സ്വർഗ്ഗത്തിലെ അർജ്ജുനൻ്റെ പദവി ലോമശമഹർഷിയെ വിസ്മയിപ്പിക്കുന്നു. ഈ ക്ഷത്രിയൻ ഇതിന് എന്തു സുകൃതം ചെയ്തു? പുരാണ ഋഷിസത്തമന്മാരായ നര-നാരായണന്മാരിൽ, ഭൂഭാരം കുറയ്ക്കാനും വരബലദർപ്പിതന്മാരെ ഹനിക്കാനുമായി ക്ഷത്രിയനായി അവതരിച്ച നരനായ അർജ്ജുനൻ ഇന്ദ്രന് സ്വപുത്രൻ തന്നെയാണ്. കാമൃകവനത്തിൽ, യുധിഷ്ഠിരനോട്, ഫൽഗുണനെക്കുറിച്ച് വ്യാകുലത വേണ്ട; ശുദ്ധിയാർജ്ജിച്ച് ശക്തിനേടി തിരിച്ചെത്തുമെന്ന് മാമുനി അറിയിക്കുന്നു. ധൃതരാഷ്ട്രർ യഥാസമയം ഇതൊക്കെ അറിയുന്നുണ്ടോ? ജനമേജയൻ സംശയം പ്രകടിപ്പിക്കുന്നു. വൈശമ്പായനൻ പറഞ്ഞു: വേദവ്യാസൻ്റെ സന്ദർശനത്തിലൂടെ എല്ലാം അറിയുന്നുണ്ട്. ചൂതുകളിയിലെ അന്യായമോർത്ത് ധൃതരാഷ്ട്രർക്ക് സ്വസ്ഥത കിട്ടുന്നില്ല. വിലാപം തുടരുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 13.06.2026

Saturday, June 13, 2026

മഹാഭാരതത്തിലെ പാണ്ഡവ പത്നിയായ പാഞ്ചാലിക്ക് (ദ്രൗപദി) അഞ്ച് പാണ്ഡവരിലുമായി അഞ്ച് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഇവർ "ഉപപാണ്ഡവർ" എന്ന പേരിൽ അറിയപ്പെടുന്നു. ഓരോ പാണ്ഡവരിലും പാഞ്ചാലിക്കുണ്ടായ മക്കളുടെ വിവരങ്ങൾ താഴെ നൽകുന്നു: പ്രതിവിന്ധ്യൻ: യുധിഷ്ഠിരന്റെ മകൻ. സുതസോമൻ: ഭീമന്റെ മകൻ. ശ്രുതകർമ്മാവ്: അർജ്ജുനന്റെ മകൻ. ശതാനികൻ: നകുലന്റെ മകൻ. ശ്രുതസേനൻ: സഹദേവന്റെ മകൻ. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാന ദിവസം രാത്രിയിൽ, അശ്വത്ഥാമാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ഈ അഞ്ച് ഉപപാണ്ഡവരെയും പാണ്ഡവരാണെന്ന് തെറ്റിദ്ധരിച്ച് ക്രൂരമായി വധിക്കുകയാണുണ്ടായത്.
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പന്ത്രണ്ടാം ദിവസം (2026 ജൂൺ 12) സംഭവമാകട്ടെ വസ്തുതയാകട്ടെ ഭാരമായി തോന്നുന്നിടത്ത് അജ്ഞാനമുണ്ട്. വിജ്ഞാനം കൊണ്ടാണ് ഭാരരാഹിത്യം സാധിക്കുക. സമ്പൂർണ്ണ ഭാരരാഹിത്യമാണ് മോക്ഷം. സമ്പൂർണ്ണ ഭാരരഹിതാവസ്ഥ എന്നാൽ കർതൃത്വ- ഭോക്തൃത്വബുദ്ധി അവസാനിച്ചിട്ടുള്ള ജ്ഞാനനിഷ്ഠയുടെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഒരു യാത്ര തുടങ്ങാൻ ഏവർക്കും തീരുമാനിക്കാം. അന്ത:പ്രചോദനങ്ങളെ തിരിച്ചറിഞ്ഞുള്ള യാത്രയിൽ അവയെ അടിച്ചമർത്തരുത്; മിഥ്യാചരന്മാരാവരുത്. ക്രമികമായി സംഭവിക്കണം വൈരാഗ്യം. ആത്മീയതയും ഭൗതികതയും തമ്മിൽ അന്ത:സംഘർഷമുള്ളതല്ല നമ്മുടെ സംസ്‌കൃതി. ഭാരവാഹിത്വത്തിൽ നിന്ന് ഭാരരാഹിത്യത്തിൻ്റെതായ ഭാരതീയത്വത്തിലേക്ക് ധർമ്മ പാതയിലൂടെയുള്ള തീർത്ഥയാത്രയാണ് മഹാഭാരതം. ധർമ്മപുത്രർക്ക് ഭീഷ്മ-ദ്രോണാദികളെ കരുതി ഭയമുണ്ട്. പ്രതിവിധിയായി വേദവ്യാസൻ ഉപദേശിച്ച പ്രതിസ്മൃതി മന്ത്രത്താൽ അർജ്ജുനൻ ദിവ്യഭൂമികകളിൽ തപം ചെയ്ത്, പിനാകിയുടെ പരീക്ഷണങ്ങളെ അതിജീവിച്ച്, ദിവ്യായുധങ്ങൾ കരസ്ഥമാക്കി. വരുണൻ, കുബേരൻ, യമധർമ്മൻ പിന്നാലെ ദേവേന്ദ്രനും അവിടെയെത്തി, പാർത്ഥന് വിശേഷപ്പെട്ട ആയുധങ്ങൾ നല്കുന്നുണ്ട്. തുടർന്ന് കൃതാർത്ഥനായ പാർത്ഥന് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്ക് സമയമായി. ഇന്ദ്രശാസനമനുസരിച്ച് എത്തിയ അതിവിശിഷ്ടമായ രഥത്തിൽ ദേവേന്ദ്രപ്രസാദം കൊണ്ട് കയറിയ അർജ്ജുനൻ സ്വർഗ്ഗത്തിലെത്തുന്നു. പാപികൾക്ക് അപ്രാപ്യമായ പുണ്യ നഗരിയിൽ, വിശിഷ്ട സഭയിൽ, ദേവേന്ദ്രൻ പുത്രനെ വാത്സല്യപൂർവ്വം സ്വീകരിച്ചാശ്ലേഷിക്കുന്നു. അഞ്ചു വർഷം സസുഖം അവിടെ വാണ അർജജുനൻ ചിത്രസേനൻ്റെ ശിക്ഷണത്തിൽ നൃത്യഗീതാദികൾ അഭ്യസിക്കുന്നു. സഭയിൽ ഒരു നൃത്തവേളയിൽ ഉർവ്വശിയിൽ പതിഞ്ഞ അർജ്ജുനൻ്റെ നോട്ടത്തെ മാനിച്ച് ദേവേന്ദ്രൻ ആ താല്പര്യത്തെ തൃപ്തിപ്പെടുത്താൻ ഉദ്യമിക്കുന്നു. അപ്രകാരമെത്തിയ ഉർവ്വശിയോട് തൻ്റെ നോട്ടത്തിൻ്റെ വ്യത്യസ്‌തമായ താല്പര്യത്തെ അർജ്ജുനൻ വിശദമാക്കുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 12.06.2026

Friday, June 12, 2026

സനാതന ധർമ്മത്തിൽ 'അന്നം' എന്നത് കേവലം വിശപ്പടക്കാനുള്ള ഉപാധി മാത്രമല്ല, മറിച്ച് ബ്രഹ്മസ്വരൂപം കൂടിയാണ് ("അന്നം ബ്രഹ്മേതി വ്യജാനാത്"). ഒരിക്കൽ ശിവനും പാർവ്വതിയും തമ്മിൽ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് തർക്കമുണ്ടാവുകയും, പ്രപഞ്ചം മുഴുവൻ മായയാണെന്നും അന്നം പോലും മിഥ്യയാണെന്നും ശിവൻ പറയുകയുണ്ടായി. ഇതിനെത്തുടർന്ന് പാർവ്വതീദേവി പ്രപഞ്ചത്തിൽ നിന്ന് തന്റെ സാന്നിധ്യം പൂർണ്ണമായി മറച്ചു. അതോടെ ലോകം മുഴുവൻ കടുത്ത ക്ഷാമത്തിലും പട്ടിണിയിലുമായി. തുടർന്ന് ജീവജാലങ്ങളുടെ ദുരിതമകറ്റാൻ ദേവി കാശിയിൽ 'അന്നപൂർണ്ണ'യായി അവതരിച്ച് ഭിക്ഷ നൽകാൻ തുടങ്ങി. ലോകത്തിന്റെ പട്ടിണി മാറ്റാൻ സാക്ഷാൽ പരമേശ്വരൻ തന്നെ ദേവിയുടെ മുന്നിൽ ഭിക്ഷാപത്രവുമായി കൈനീട്ടേണ്ടി വന്നു എന്നാണ് ഐതിഹ്യം. ഈ പുണ്യമുഹൂർത്തത്തിന്റെ പശ്ചാത്തലത്തിലാണ് ആദിശങ്കരൻ ഈ സ്തോത്രം രചിക്കുന്നത്. അന്നപൂർണ്ണാ സ്തോത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് ഭൗതികതയിൽ നിന്ന് ആത്മീയതയിലേക്കുള്ള പരിവർത്തനത്തെ കാണിക്കുന്നു എന്നതാണ്. മനുഷ്യന്റെ നിലനിൽപ്പിന് ആവശ്യമായ ആഹാരവും ഐശ്വര്യവും പ്രകൃതിയുടെ മാതൃരൂപത്തിൽ നിന്ന് യാചിക്കുന്നു. അവസാന ശ്ലോകത്തിൽ ശങ്കരാചാര്യർ ചോദിക്കുന്നത് കേവലം ചോറല്ല, മറിച്ച് 'ജ്ഞാനവൈരാഗ്യസിദ്ധി' ആണ്. "ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവതി" ഇവിടെ അന്നം എന്നത് ആത്മജ്ഞാനത്തിന്റെ പ്രതീകമാണ്. ബുദ്ധിക്കും ആത്മാവിനും വേണ്ടുന്ന ജ്ഞാനമാകുന്ന ആഹാരമാണ് ഭക്തൻ കാംക്ഷിക്കുന്നത്. സ്തോത്രത്തിന്റെ ഉപസംഹാരത്തിൽ ശങ്കരൻ മുന്നോട്ടുവെക്കുന്ന ദർശനം ലോകത്തെ മുഴുവൻ ഒന്നായി കാണുന്നതാണ്: "മാതാ ച പാർവതീ ദേവീ പിതാ ദേവോ മഹേശ്വരഃ ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം" കേവലമൊരു പ്രാർത്ഥനാ ഗീതം എന്നതിനപ്പുറം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും, ത്യാഗത്തിലൂടെയും ഭക്തിയിലൂടെയും കൈവരിക്കേണ്ട ജ്ഞാനത്തെയും ഓർമ്മിപ്പിക്കുന്ന ഉത്കൃഷ്ടമായ ഒരു ആത്മീയ പ്രമാണമാണ് ശ്രീ അന്നപൂർണ്ണാ സ്തോത്രം. നിത്യജീവിതത്തിൽ ഇത് ജപിക്കുന്നത് മനസ്സിന് ശാന്തിയും വിനയവും പ്രപഞ്ചത്തോടുള്ള കൃതജ്ഞതയും വളർത്താൻ സഹായിക്കുന്നു. ശ്രീ അന്നപൂർണ്ണാ സ്തോത്രം നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരീ നിർധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ പ്രാലേയചലവംശപാവനകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ എപ്പോഴും ആനന്ദം നൽകുന്നവളും, ഭക്തർക്ക് വരങ്ങളും അഭയവും നൽകുന്നവളും, സൗന്ദര്യത്തിന്റെ സമുദ്രവുമായവളേ... സകല പാപങ്ങളെയും നശിപ്പിച്ചു പരിശുദ്ധിയേകുന്നവളും, സാക്ഷാൽ മഹേശ്വരിയുമായവളേ... ഹിമവാന്റെ വംശത്തെ പവിത്രമാക്കിയവളും (പാർവതീദേവി), കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ (ആഹാരവും ജ്ഞാനവും) നൽകിയാലും. നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ മുക്താഹാരവിഡംബമാനവിലസദ്വക്ഷോജകുംഭന്തരീ കാശ്മീരാഗരുവാസിതാ രുചികരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ പലവിധത്തിലുള്ള രത്നങ്ങൾ പതിച്ച ആഭരണങ്ങൾ ധരിച്ചവളും, പട്ടുപീതാംബരങ്ങളാൽ ശോഭിക്കുന്നവളും, മുത്തുമാലകൾ ചാർത്തിയ മാറിടത്തോട് കൂടിയവളേ... കുങ്കുമവും അഗിലുമണിഞ്ഞ് സുഗന്ധം പരത്തുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. യോഗാനന്ദകരീ രിപുക്ഷയകരീ ധർമ്മാർത്ഥനിഷ്ഠാകരീ ചന്ദ്രാർക്കാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ സർവൈശ്വര്യസമസ്തവാഞ്ഛിതകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ യോഗത്തിലൂടെ കിട്ടുന്ന ആനന്ദം നൽകുന്നവളും, ശത്രുക്കളെ (അകമേയുള്ള കാമക്രോധാദി ശത്രുക്കളെയും) നശിപ്പിക്കുന്നവളും, ധർമ്മത്തിലും സൽക്കർമ്മങ്ങളിലും നിഷ്ഠ നൽകുന്നവളേ... സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നിവയെപ്പോലെ പ്രകാശിക്കുന്നവളും, മൂന്നുലോകങ്ങളെയും രക്ഷിക്കുന്നവളും, എല്ലാ ഐശ്വര്യങ്ങളും ആഗ്രഹങ്ങളും സാധിച്ചുതരുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, എനിക്ക് ഭിക്ഷ നൽകിയാലും. കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാ ശങ്കരീ കൗമാരീ നിഗമാർത്ഥഗോചരകരീ ഓങ്കാരബീജാക്ഷരീ മോക്ഷദ്വാരകവാടപാടനകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ കൈലാസപർവ്വതത്തിലെ ഗുഹകളിൽ വസിക്കുന്നവളും, ഗൗരി, ഉമ, ശങ്കരി എന്നീ പേരുകളിൽ അറിയപ്പെടുന്നവളേ... എന്നും യൗവനയുക്തയായവളും, വേദങ്ങളുടെ അർത്ഥം മനസ്സിലാക്കിത്തരുന്നവളും, ഓങ്കാരമാകുന്ന ബീജാക്ഷരരൂപിണിയുമായവളേ... മോക്ഷമാകുന്ന വാതിൽ ഭക്തർക്കായി തുറന്നുകൊടുക്കുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, എനിക്ക് ഭിക്ഷ നൽകിയാലും. ദൃശ്യാദൃശ്യവിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ ലീലാനാടകസൂത്രഖേലനകരീ വിജ്ഞാനദീപാംകുരീ ശ്രീവിശ്വേശമനഃപ്രസാദനകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ഐശ്വര്യങ്ങൾക്കും കാരണഭൂതയായവളും, ഈ പ്രപഞ്ചത്തെ മുഴുവൻ തന്റെ ഉദരത്തിൽ താങ്ങുന്നവളേ... ജഗത്താകുന്ന ലീലാനാടകത്തെ നിയന്ത്രിക്കുന്നവളും, ജ്ഞാനമാകുന്ന ദീപത്തിന്റെ നാളവുമായവളേ... വിശ്വനാഥനായ ശിവഭഗവാന്റെ മനസ്സിന് സന്തോഷമേകുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, എനിക്ക് ഭിക്ഷ നൽകിയാലും. ഉർവ്വീസർവ്വജനേശ്വരീ ഭഗവതീ മാതാന്നപൂർണ്ണേശ്വരീ വേദാന്തപ്രതിപാദ്യമാനചരണാ സദ്ഭാവസച്ചേതനാ സദാനന്ദമയീ സദൈവ ശുഭകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ഭൂമിയിലെ എല്ലാ ജനങ്ങളുടെയും ഈശ്വരിയും ഭഗവതിയുമായവളേ... ഉപനിഷത്തുകളിലും വേദാന്തങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന പരമമായ പാദങ്ങളോട് കൂടിയവളേ, സദ്ബുദ്ധിയും ഉണർവ്വും നൽകുന്നവളേ... എപ്പോഴും ആനന്ദസ്വരൂപിണിയും ഭക്തർക്ക് എണ്ണമറ്റ നന്മകൾ വരുത്തുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. ആദിക്ഷാന്തസമസ്തവർണ്ണനകരീ ശംഭുത്രിഭാവകരീ കാശ്മീരാത്രിജലേശ്വരീ ത്രിനയനീ വിശ്വേശ്വരീ ശ്രീധരീ സ്വർഗ്ഗദ്വാരകവാടനാശനകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ 'അ' മുതൽ 'ക്ഷ' വരെയുള്ള സമസ്ത അക്ഷരങ്ങളുടെയും (മാതൃകാക്ഷരങ്ങളുടെ) രൂപമായവളേ... ശംഭുവിന്റെ മൂന്ന് ഭാവങ്ങൾക്ക് (സൃഷ്ടി, സ്ഥിതി, സംഹാരം) കാരണമായവളേ... മൂന്നു ലോകങ്ങൾക്കും ഈശ്വരിയും, തൃക്കണ്ണുകളുള്ളവളും, പ്രപഞ്ചനാഥയും, ഐശ്വര്യരൂപിണിയുമായവളേ... ഭക്തർക്ക് സ്വർഗ്ഗവാതിൽ അനായാസം തുറന്നുനൽകുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. ദേവീ സർവ്വവിചിത്രരത്നരുചിരാ ദാക്ഷായണീ സുന്ദരീ വാമാ സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യമാഹേശ്വരീ ഭക്താഭീഷ്ടകരീ സദാ ശുഭകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ പലവിധത്തിലുള്ള അപൂർവ്വ രത്നങ്ങളുടെ പ്രഭയാൽ തിളങ്ങുന്നവളും, ദക്ഷന്റെ പുത്രിയായവളും (ദാക്ഷായണി), അതിസുന്ദരിയുമായവളേ... മനോഹരമായ ഭാവങ്ങളുള്ളവളും, അമൃതതുല്യമായ പാൽ ചുരത്തുന്നവളും, എല്ലാവർക്കും പ്രിയം ചെയ്യുന്നവളും, സൗഭാഗ്യമേകുന്ന മഹേശ്വരിയുമായവളേ... ഭക്തരുടെ ആഗ്രഹങ്ങൾ സാധിക്കുന്നവളും, എപ്പോഴും മംഗളം ഭവിക്കുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. ചന്ദ്രാർക്കാനലകോടികോടിസദൃശീ ചന്ദ്രാംശുബിംബാധരീ ചന്ദ്രാർക്കാഗ്നിസമാനകുണ്ഡലധരീ ചന്ദ്രാർക്കവർണ്ണേശ്വരീ മാലാപുസ്തകപാശസാങ്കുശധരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ കോടിക്കണക്കിന് സൂര്യചന്ദ്രന്മാരുടെയും അഗ്നിയുടെയും പ്രകാശത്തിന് തുല്യമായ ശോഭയുള്ളവളേ... ചന്ദ്രന്റെ കിരണങ്ങൾ പോലെ തിളങ്ങുന്ന ചുണ്ടുകളുള്ളവളേ... സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നിവയ്ക്ക് സമാനമായ കമ്മലുകൾ ധരിച്ചവളും, അവരുടെ പ്രഭയുള്ള ഈശ്വരിയുമായവളേ... കൈകളിൽ ജപമാല, പുസ്തകം, പാശം (കയറ്), അങ്കുശം എന്നിവ ധരിച്ചവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. ക്ഷത്രത്രാണകരീ മഹാഭയകരീ മാതാ കൃപാസാഗരീ സാക്ഷാന്മോക്ഷകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ ദക്ഷാക്രന്ദകരീ നിരാമയകരീ കാശിപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ക്ഷത്രിയധർമ്മത്തെ (അഥവാ ശരണാഗതരെ) കാത്തുരക്ഷിക്കുന്നവളും, ദുഷ്ടന്മാർക്ക് ഭയമുണ്ടാക്കുന്നവളും, കരുണയുടെ സമുദ്രവുമായ മാതാവേ... ഭക്തർക്ക് സാക്ഷാൽ മോക്ഷം നൽകുന്നവളേ, എപ്പോഴും മംഗളം ചെയ്യുന്നവളേ, പ്രപഞ്ചനാഥയും ഐശ്വര്യരൂപിണിയുമായവളേ... (യജ്ഞം തകർത്തുകൊണ്ട്) ദക്ഷനെ നിലവിളിപ്പിച്ചവളും, രോഗങ്ങളും ദുരിതങ്ങളുമില്ലാത്ത അവസ്ഥ (നിരാമയത്വം) പ്രധാനം ചെയ്യുന്നവളും, കാശിനഗരത്തിന്റെ അധിപതിയുമായ അന്നപൂർണ്ണേശ്വരി മാതാവേ, കരുണയോടെ എനിക്ക് ഭിക്ഷ നൽകിയാലും. അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്രാണവല്ലഭേ ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവതി എപ്പോഴും നിറഞ്ഞവളും (എല്ലാവരുടെയും വിശപ്പടക്കുന്നവളും), ഭഗവാൻ ശങ്കരന്റെ പ്രാണപ്രിയയുമായ അന്നപൂർണ്ണേശ്വരി പാറേവതി ദേവി... എനിക്ക് കേവലം ആഹാരം മാത്രമല്ല, ആത്മജ്ഞാനവും വൈരാഗ്യവും സിദ്ധിക്കുന്നതിനായുള്ള ഭിക്ഷ കൂടി നൽകിയനുഗ്രഹിച്ചാലും. മാതാ ച പാർവതീ ദേവീ പിതാ ദേവോ മഹേശ്വരഃ ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം പാർവതീദേവി എന്റെ അമ്മയും, മഹേശ്വരൻ എന്റെ അച്ഛനും ആകുന്നു. ശിവഭക്തന്മാരെല്ലാം എന്റെ ബന്ധുക്കളും, മൂന്നുലോകങ്ങളും എന്റെ സ്വന്തം നാടുമാകുന്നു. ഓം നമഃ പാർവ്വതി പതയേ ഹര ഹര മഹാദേവ്🌸🙏
_13th June ശനി_ ( *വായിക്കാനുള്ള ഭാഷ്യ ഭാഗം* 👇) ഓം ശ്രീമച്ഛങ്കരഭഗവത്പാദവിരചിതം *ഈശാവാസ്യോപനിഷദ് ഭാഷ്യം* *ശാന്തി മന്ത്രം* : *ഓം പൂർണമദഃ പൂർണമിദം* *പൂർണാത് പൂർണമുദച്യതേ* *പൂർണസ്യ പൂർണമാദായ* *പൂർണമേവാവശിഷ്യതേ*. *ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ* 'ഈശാവാസ്യം' ഇത്യാദയഃ മന്ത്രാഃ കർമസു അവിനിയുക്താഃ തേഷാം അകർമശേഷസ്യ ആത്മനഃ യാഥാത്മ്യ പ്രകാശകത്വാത്. യാഥാത്മ്യം ച ആത്മനഃ ശുദ്ധത്വ അപാപവിദ്ധത്വ ഏകത്വ നിത്യത്വ അശരീരത്വ സർവഗതത്വാദി വക്ഷ്യമാണം. തച്ച കർമണാ വിരുധ്യേതേതി യുക്ത ഏവൈഷാം കർമസു അവിനിയോഗഃ. ന ഹി ഏവം ലക്ഷണമാത്മനഃ യാഥാത്മ്യം ഉത്പാദ്യം വികാര്യം ആപ്യം സംസ്കാര്യം കർതൃഭോക്തൃ രൂപം വാ യേന കർമശേഷതാ സ്യാത്; സർവാസാം ഉപനിഷദാം ആത്മയാഥാത്മ്യ നിരൂപണേനൈവ ഉപക്ഷയാത്. ഗീതാനാം മോക്ഷ ധർമാണാം ച ഏവം പരത്വാത്. തസ്‌മാത് ആത്മനഃ അനേകത്വ കർതൃത്വഭോക്തൃത്വാദി ച അശുദ്ധത്വ പാപവിദ്ധത്വാദി ച ഉപാദായ ലോകബുദ്ധിസിദ്ധം കർമാണി വിഹിതാനി. യോഹി കർമഫലേനാർഥീ ദൃഷ്ടേന ബ്രഹ്മവർചസാദിനാ അദൃഷ്ടേന സ്വർഗാദിനാ ച ദ്വിജാതിരഹം ന കാണകുബ്ജത്വാദി അനധികാര പ്രയോജക ധർമവാൻ ഇത്യാത്മാനം മന്യതേ സഃ അധിക്രിയതേ കർമസു ഇതി ഹി അധികാരവിദഃ വദന്തി. തസ്മാത് ഏതേ മന്ത്രാഃ ആത്മനഃ യാഥാത്മ്യ പ്രകാശനേന ആത്മവിഷയം സ്വാഭാവികം അജ്ഞാനം നിവർതയന്തഃ ശോകമോഹാദി സംസാരധർമ വിച്ഛിത്തി സാധനം ആത്മ ഏകത്വാദി വിജ്ഞാനം ഉത്പാദയന്തി. ഇത്യേവം ഉക്താ അധികാരി അഭിധേയ സംബന്ധ പ്രയോജനാൻ മന്ത്രാൻ സംക്ഷേപതഃ വ്യാഖ്യാസ്യാമഃ. *ഓം ഈശാവാസ്യമിദം സർവം യത്കിഞ്ച ജഗത്യാം ജഗത്* *തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം*. 1 ഈശാ വാസ്യം ഇത്യാദി. ഈഷ്ട ഇതീട് തേന ഈശാ. ഈശിതാ പരമേശ്വരഃ പരമാത്മാ സർവസ്യ. സ ഹി സർവം ഈഷ്ടേ സർവജന്തൂനാം ആത്മാ സൻ പ്രത്യഗാത്മതയാ; തേന സ്വേന രൂപേണ ആത്മനാ ഈശാവാസ്യം ആച്ഛാദനീയം. കിം? ഇദം സർവം യത് കിം ച യത് കിംചിത് ജഗത്യാം പൃഥിവ്യാം ജഗത് തത്സർവം സ്വേന ആത്മനാ ഈശേന പ്രത്യഗാത്മതയാ അഹമേവേദം സർവം ഇതി പരമാർത്ഥസത്യരൂപേണ അമൃതമിദം സർവം ചരാചരം ആച്ഛാദനീയം സ്വേന പരമാത്മനാ. യഥാ ചന്ദന അഗർവാദേഃ ഉദകാദി സംബന്ധജ ക്ലേദാദിജം ഔപാധികം ദൗർഗന്ധ്യം തത്സ്വരൂപനിഘർഷണേ നാച്ഛാദ്യതേ സ്വേന പാരമാർഥികേന ഗന്ധേന. തദ്വദേവ ഹി സ്വാത്മനി അധ്യസ്തം സ്വാഭാവികം കർതൃത്വഭോക്തൃത്വാദി ലക്ഷണം ജഗത് ദ്വൈത രൂപം ജഗത്യാം പൃഥിവ്യാം, ജഗത്യാം ഇതി ഉപലക്ഷണാർത്ഥത്വാത് സത്സർവമേവ നാമരൂപകർമാഖ്യം വികാരജാതം പരമാർത്ഥസത്യാത്മ ഭാവനയാ ത്യക്തം സ്യാത്. ഏവം ഈശ്വരാത്മ ഭാവനയാ യുക്തസ്യ പുത്രാദ്യേഷണാത്രയ സന്ന്യാസേ ഏവ അധികാരഃ, ന കർമസു. തേന ത്യക്തേന ത്യാഗേന ഇത്യർത്ഥഃ. ന ഹി ത്യക്തഃ മൃതഃ പുത്രഃ വാ ഭൃത്യഃ വാ ആത്മസംബന്ധിതാഭാവാത് ആത്മാനം പാലയതി അതഃ ത്യാഗേന ഇതി അയമേവ അർത്ഥഃ - ഭുഞ്ജീഥാഃ പാലയേഥാഃ. ഏവം ത്യക്തൈഷണസ്ത്വം മാ ഗൃധഃ, ഗൃധിം ആകാംഷാം മാ കാർഷീഃ ധനവിഷയാം. കസ്യസ്വിദ്ധനം കസ്യചിത് പരസ്യ സ്വസ്യ വാ ധനം മാ കാങ്ഷീ ഇത്യർത്ഥഃ. സ്വിദിതി അനർത്ഥകഃ നിപാതഃ. അഥവാ മാ ഗൃധഃ. കസ്മാത്? കസ്യ സ്വിദ്ധനം ഇത്യാക്ഷേപാർത്ഥഃ. ന കസ്യചിത് ധനം അസ്തി യദ് ഗൃധ്യേത. ആത്മൈവേദം സർവമിതി ഈശ്വരഭാവനയാ സർവം ത്യക്തം. അതഃ ആത്മനഃ ഏവേദം സർവം, ആത്മൈവ ച സർവം. അതഃ മിഥ്യാവിഷയാം ഗൃധിം മാ കാർഷീഃ ഇത്യർത്ഥഃ. ഏവം ആത്മവിദഃ പുത്രാദ്യേഷണാത്രയസന്ന്യാസേന ആത്മജ്ഞാനനിഷ്ഠതയാ ആത്മാ രക്ഷിതവ്യഃ ഇത്യേഷ വേദാർത്ഥഃ. അഥ ഇതരസ്യ അനാത്മജ്ഞതയാ ആത്മഗ്രഹണായ അശക്തസ്യ ഇദം ഉപദിശതി മന്ത്രഃ -