ഇന്ന് സ്വാമി വിവേകാനന്ദൻറ ജന്മദിനം, ദേശീയ യുവജന ദിനം
--------------------
സ്വാമി വിവേകാനന്ദന്റെ വ്യക്തിത്വവും ജീവിതവും ഏത് കാലഘട്ടത്തിലും പ്രസക്തമാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചും പരിവര്‍ത്തനങ്ങളെക്കുറിച്ചും ചിന്തിച്ച പല മഹാന്മാരും ചരിത്രത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ തന്റെ സാമൂഹിക അപഗ്രഥന രീതികൊണ്ടും പ്രശ്നപരിഹാര നിര്‍ദ്ദേശംകൊണ്ടും വ്യത്യസ്തമായ സമീപനം സ്വീകരിച്ചതാണ് സ്വാമി വിവേകാനന്ദനെ പ്രസക്തനാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിനെ ഏറെ സ്വാധീനിച്ച മാര്‍ക്സ്, എംഗല്‍സ്, ബെര്‍ഗ്സണ്‍, ജോണ്‍ ഡ്യുയി തുടങ്ങിയ സാമൂഹ്യചിന്തകരുടെ ചിന്തയുടെ അടിസ്ഥാനം രാഷ്ട്രീയ പരിവര്‍ത്തനത്തിന് വേണ്ടി ഭരണമാറ്റം എന്നതായിരുന്നു. സ്വാമിജിയാകട്ടെ വ്യക്തിയിലാണ് ഊന്നല്‍ കേന്ദ്രീകരിച്ചത്. വ്യക്തി നിര്‍മ്മാണം എന്ന് അദ്ദേഹം അതിന് പേര് നല്‍കി. ഉപാധിയായി വിദ്യാഭ്യാസത്തെയാണ് കണ്ടത്.
തന്റെ പ്രായോഗിക വേദാന്ത ചിന്ത നടപ്പാക്കേണ്ടത് ഭാരതത്തില്‍ ആണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. രാഷ്ട്രീയമാറ്റത്തിന് ഉപരി ഒരു വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെ ഉള്ള വ്യക്തി നിര്‍മാണത്തിലാണ് സ്വാമിജി തന്റെ പ്രസംഗത്തില്‍ മുഴുവന്‍ അവതരിപ്പിച്ചത്. ഭാരതത്തിന്റെ പരിവര്‍ത്തനത്തിന് അവശ്യമായ രാഷ്ട്രീയസ്വാതന്ത്ര്യം നേടാനുള്ള ഏകമാര്‍ഗമായി അദ്ദേഹം പറഞ്ഞത്, തുടര്‍ന്നുള്ള അമ്പത് വര്‍ഷം ഭാരത മാതാവിനെ മാത്രം ഉപാസിക്കുക എന്നതാണ്. അത്തരത്തിലുള്ള ഒരു സമൂഹരചനയിലൂടെ 50 വര്‍ഷം കൊണ്ട് ഭാരതത്തിന് സ്വാതന്ത്ര്യം സാധ്യമാകുമെന്ന സ്വാമിജിയുടെ ദീര്‍ഘവീക്ഷണം എത്രത്തോളം വസ്തുനിഷ്ഠവും യുക്തിഭദ്രവുമായിരുന്നെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരമുള്ള നമ്മുടെ നാടിന്റെ വികസനത്തെക്കുറിച്ച് സ്വാമിജി മുന്നോട്ടുവെച്ച ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ നാം വേണ്ടത്ര വിജയിച്ചിട്ടില്ല. അതിന് പ്രധാനകാരണം വിദ്യാഭ്യാസ രംഗത്ത് ഭാരതീയമായ തത്വചിന്തകളെ സ്വീകരിക്കാനും അതിനെ പ്രായോഗികവല്‍ക്കരിക്കാനും വിമുഖത കാട്ടിയതാണ്.
വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും സാമൂഹ്യമാറ്റത്തിന് വിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികളും പങ്കുവക്കാനും മേളകള്‍ വേണം. മത്സരാധിഷ്ഠിതമായ ഒരു വേദിക്കപ്പുറം അറിയാനും അറിയിക്കാനും. അങ്ങിനെ ഒരുമിക്കാന്‍ തുടങ്ങുമ്പോള്‍ വിദ്യാഭ്യാസരംഗത്തെ സജ്ജന സംരംഭങ്ങളുടെ ഒരു വിശാല സമാജത്തെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. ആ ഒരുമിച്ച് ചേരല്‍ വലിയ ശക്തിയായി രൂപാന്തരപ്പെടും. വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനത്തിന് ഒരു ബദല്‍ സൃഷ്ടിക്കാന്‍ സാധിക്കും. ആയിരം പ്രാവശ്യം നമ്മുടെ വിദ്യാഭ്യാസത്തെയും നമ്മുടെ മഹിതമായ പാരമ്പര്യത്തെയും തകര്‍ത്ത മൊക്കാളയെ കുറിച്ച് വിലപിക്കുന്നതിനേക്കാള്‍ എത്രയോ ഭാവാത്മകവും പരിവര്‍ത്തനോന്മുഖമായിരിക്കും പ്രശ്നപരിഹാരങ്ങളുടെ വിജയഗാഥകള്‍ വിളിച്ചുപറയുന്നത്. അതാണ് സ്വാമി വിവേകാനന്ദന്റെ നവഭാരത രചനയുടെ ബീജമന്ത്രവും. ജനത ഉണര്‍ന്നുദ്ദീപ്മാകുന്നതുവരെ നിരന്തരം പ്രയത്നിക്കാനുള്ള ദിശയും പ്രചോദനങ്ങളും സ്വാമി വിവേകാനന്ദന്റെ ജീവിതത്തില്‍ നിന്നും ഉദ്ബോധനങ്ങളില്‍ നിന്നും സ്വീകരിച്ചുകൊണ്ട് മുന്നേറാം.
"എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ"
ഭാരതം സ്വാമി വിവേകാനന്ദന്റെ ഈ സിംഹഗര്‍ജനം കേട്ടാണ് നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നത്."
"വന്ദേമാതരം"
--------------------
സ്വാമി വിവേകാനന്ദന്റെ വ്യക്തിത്വവും ജീവിതവും ഏത് കാലഘട്ടത്തിലും പ്രസക്തമാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചും പരിവര്‍ത്തനങ്ങളെക്കുറിച്ചും ചിന്തിച്ച പല മഹാന്മാരും ചരിത്രത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ തന്റെ സാമൂഹിക അപഗ്രഥന രീതികൊണ്ടും പ്രശ്നപരിഹാര നിര്‍ദ്ദേശംകൊണ്ടും വ്യത്യസ്തമായ സമീപനം സ്വീകരിച്ചതാണ് സ്വാമി വിവേകാനന്ദനെ പ്രസക്തനാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിനെ ഏറെ സ്വാധീനിച്ച മാര്‍ക്സ്, എംഗല്‍സ്, ബെര്‍ഗ്സണ്‍, ജോണ്‍ ഡ്യുയി തുടങ്ങിയ സാമൂഹ്യചിന്തകരുടെ ചിന്തയുടെ അടിസ്ഥാനം രാഷ്ട്രീയ പരിവര്‍ത്തനത്തിന് വേണ്ടി ഭരണമാറ്റം എന്നതായിരുന്നു. സ്വാമിജിയാകട്ടെ വ്യക്തിയിലാണ് ഊന്നല്‍ കേന്ദ്രീകരിച്ചത്. വ്യക്തി നിര്‍മ്മാണം എന്ന് അദ്ദേഹം അതിന് പേര് നല്‍കി. ഉപാധിയായി വിദ്യാഭ്യാസത്തെയാണ് കണ്ടത്.
തന്റെ പ്രായോഗിക വേദാന്ത ചിന്ത നടപ്പാക്കേണ്ടത് ഭാരതത്തില്‍ ആണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. രാഷ്ട്രീയമാറ്റത്തിന് ഉപരി ഒരു വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെ ഉള്ള വ്യക്തി നിര്‍മാണത്തിലാണ് സ്വാമിജി തന്റെ പ്രസംഗത്തില്‍ മുഴുവന്‍ അവതരിപ്പിച്ചത്. ഭാരതത്തിന്റെ പരിവര്‍ത്തനത്തിന് അവശ്യമായ രാഷ്ട്രീയസ്വാതന്ത്ര്യം നേടാനുള്ള ഏകമാര്‍ഗമായി അദ്ദേഹം പറഞ്ഞത്, തുടര്‍ന്നുള്ള അമ്പത് വര്‍ഷം ഭാരത മാതാവിനെ മാത്രം ഉപാസിക്കുക എന്നതാണ്. അത്തരത്തിലുള്ള ഒരു സമൂഹരചനയിലൂടെ 50 വര്‍ഷം കൊണ്ട് ഭാരതത്തിന് സ്വാതന്ത്ര്യം സാധ്യമാകുമെന്ന സ്വാമിജിയുടെ ദീര്‍ഘവീക്ഷണം എത്രത്തോളം വസ്തുനിഷ്ഠവും യുക്തിഭദ്രവുമായിരുന്നെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരമുള്ള നമ്മുടെ നാടിന്റെ വികസനത്തെക്കുറിച്ച് സ്വാമിജി മുന്നോട്ടുവെച്ച ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ നാം വേണ്ടത്ര വിജയിച്ചിട്ടില്ല. അതിന് പ്രധാനകാരണം വിദ്യാഭ്യാസ രംഗത്ത് ഭാരതീയമായ തത്വചിന്തകളെ സ്വീകരിക്കാനും അതിനെ പ്രായോഗികവല്‍ക്കരിക്കാനും വിമുഖത കാട്ടിയതാണ്.
വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും സാമൂഹ്യമാറ്റത്തിന് വിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികളും പങ്കുവക്കാനും മേളകള്‍ വേണം. മത്സരാധിഷ്ഠിതമായ ഒരു വേദിക്കപ്പുറം അറിയാനും അറിയിക്കാനും. അങ്ങിനെ ഒരുമിക്കാന്‍ തുടങ്ങുമ്പോള്‍ വിദ്യാഭ്യാസരംഗത്തെ സജ്ജന സംരംഭങ്ങളുടെ ഒരു വിശാല സമാജത്തെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. ആ ഒരുമിച്ച് ചേരല്‍ വലിയ ശക്തിയായി രൂപാന്തരപ്പെടും. വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനത്തിന് ഒരു ബദല്‍ സൃഷ്ടിക്കാന്‍ സാധിക്കും. ആയിരം പ്രാവശ്യം നമ്മുടെ വിദ്യാഭ്യാസത്തെയും നമ്മുടെ മഹിതമായ പാരമ്പര്യത്തെയും തകര്‍ത്ത മൊക്കാളയെ കുറിച്ച് വിലപിക്കുന്നതിനേക്കാള്‍ എത്രയോ ഭാവാത്മകവും പരിവര്‍ത്തനോന്മുഖമായിരിക്കും പ്രശ്നപരിഹാരങ്ങളുടെ വിജയഗാഥകള്‍ വിളിച്ചുപറയുന്നത്. അതാണ് സ്വാമി വിവേകാനന്ദന്റെ നവഭാരത രചനയുടെ ബീജമന്ത്രവും. ജനത ഉണര്‍ന്നുദ്ദീപ്മാകുന്നതുവരെ നിരന്തരം പ്രയത്നിക്കാനുള്ള ദിശയും പ്രചോദനങ്ങളും സ്വാമി വിവേകാനന്ദന്റെ ജീവിതത്തില്‍ നിന്നും ഉദ്ബോധനങ്ങളില്‍ നിന്നും സ്വീകരിച്ചുകൊണ്ട് മുന്നേറാം.
"എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ"
ഭാരതം സ്വാമി വിവേകാനന്ദന്റെ ഈ സിംഹഗര്‍ജനം കേട്ടാണ് നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നത്."
"വന്ദേമാതരം"
No comments:
Post a Comment