Friday, March 08, 2019

വേദകാലത്തെ താരാട്ടുപാട്ട് ......... 
ശുദ്ധോ/സി രേ!താത!!ന തേ/സ്തി നാമ 
കൃതം ഹി തേ കല്പനയാ/ധുനൈവ
പഞ്ചാത്മകം ദേഹമിദം ന തേ/സ്തി

നൈവാസ്യ ത്വം രോദിഷി കസ്യ ഹേതോ:?
-(Markandeyapuraanam-)..(Vishnupuranam)
അപ്പനേ,നീ പരിശുദ്ധം ആയ ആത്മസ്വരൂപം ആകുന്നു.നിനക്ക് നാമ -രൂപങ്ങള്‍ ഇല്ല.അവ കേവലം കല്‍പിതങ്ങള്‍ ആണ് .ഈ പഞ്ചഭൂതാല്‍മകം ആയ ദേഹം വാസ്തവത്തില്‍ നിന്റേതു അല്ല.നിനക്കും ഇതിനും തമ്മില്‍ ബന്ധം ഇല്ല.നീ ശുദ്ധ ബുദ്ധ മുക്തസ്വരൂപം ആകുന്നു .അങ്ങനെ ഇരിക്കെ നീ എന്തിനു കരയുന്നു ?.
"ശുദ്ധോസി ബുദ്ധോസി നിരഞ്ജനോസിസംസാര മായാ പരിവര്‍ജ്ജിതോസി''അല്ലയോ മകനേ, നീ ശുദ്ധനാണ്, ബുദ്ധിമാനാണ്. ഈ മായാ ലോകത്ത് നിന്ന് പറിച്ചു മാറ്റപ്പെട്ടവനാണ്. ഇങ്ങനെ പറഞ്ഞതു മൂലം അവളുടെ എട്ടു മക്കളും സന്യാസിമാരായി. അതേത്തുടര്‍ന്ന് ഭര്‍ത്താവ് അവളോടു ചോദിച്ചു എങ്ങനെ നമ്മുടെ വംശം മുന്നോട്ടു പോകുമെന്ന്? ഒന്‍പതാമത് ഗര്‍ഭം ധരിച്ചപ്പോള്‍ അവര്‍ സ്വന്തം സ്വഭാവം മാറ്റി. അങ്ങനെ സകലകലാ വല്ലഭനായ ഒരു സന്തതി അവള്‍ക്ക് പിറന്നു.
ഇന്ന് നാം സമൂഹത്തിലും യുവജനങ്ങളിലും കാണുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണം മാതാ പിതാക്കള്‍ കുട്ടികളുടെ ആത്മീയ വളര്‍ച്ചയില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നത് ആണ് കാരണം
അതിനാല്‍ പ്രത്യേകിച്ച് നല്ല മാതാവ് കുട്ടികള്‍ക്ക് ശരിയായ ഈശ്വര വിശ്വാസവും ,ആത്മീയ അറിവും ഉണ്ടാക്കാന്‍ ശ്രമിക്കണം .
ഉത്തമ മാതൃത്ത്വത്തിന് ഉദാഹരണമായി വിവേകാനന്ദ സ്വാമികൾ ദൃഷ്ടാന്തമാക്കിയിരുന്ന " മദാലസ " എന്ന രാജമാത ,തൻടെ ഓരോ കുട്ടികളെയും ...... ആരാരോ ആരിരാരോ ക്ക് പകരം ..... ഒരു താരാട്ട് പാട്ട് പാടി ഉറക്കി!
.
കുട്ടികൾ അത്യുത്തമജ്ഞാനികളായി വളർന്നു !.
.
"കിം നാമ രോദിഷി ശിശോ.
ന ച തേസ്ത്വി കാമ:.
.
കിം നാമ രോദിഷി ശിശോ.
ന ച തേ പ്രലോഭ:...
അഷ്ടാവക്രന്‍ അമ്മയുടെ ഉദരത്തില്‍ കിടന്ന വേളയില്‍ വേദാന്തം കേട്ടു പഠിച്ച കഥയുമുണ്ട്. മദാലസ ആ അവസരത്തില്‍ പാടി.
"ശുദ്ധോസി ബുദ്ധോസി നിരഞ്ജനോസി
സംസാര മായാ പരിവര്‍ജ്ജിതോസി''
അല്ലയോ മകനേ, നീ ശുദ്ധനാണ്, ബുദ്ധിമാനാണ്. ഈ മായാ ലോകത്ത് നിന്ന് പറിച്ചു മാറ്റപ്പെട്ടവനാണ്. ഇങ്ങനെ പറഞ്ഞതു മൂലം അവളുടെ എട്ടു മക്കളും സന്യാസിമാരായി. അതേത്തുടര്‍ന്ന് ഭര്‍ത്താവ് അവളോടു ചോദിച്ചു എങ്ങനെ നമ്മുടെ വംശം മുന്നോട്ടു പോകുമെന്ന്? ഒന്‍പതാമത് ഗര്‍ഭം ധരിച്ചപ്പോള്‍ അവര്‍ സ്വന്തം സ്വഭാവം മാറ്റി. അങ്ങനെ സകലകലാ വല്ലഭനായ ഒരു സന്തതി അവള്‍ക്ക് പിറന്നു. അതാണ് ക്ഷത്രിയന്‍.അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഗാര്‍ഫീല്‍ഡിന്റെ കൊലപാതകിയായ ഗീട്ടു ഗര്‍ഭസ്ഥനായിരുന്ന വേളയില്‍ അയാളുടെ അമ്മ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് അയാള്‍ അനുഭവിച്ച സംസ്ക്കാരമാണ് അയാളെ കൊലപാതകിയാക്കിയത്. നെപ്പോളിയന്‍ ഗര്‍ഭസ്ഥനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയുടെ ഏറ്റവും വലിയ ഇഷ്ടം പട്ടാളക്കാരുടെ പരേഡ് കാണുകയായിരുന്നു. അതു കണ്ട് സന്തോഷാതിരേകത്താല്‍ അവര്‍ പാട്ടുപാടുമായിരുന്നു. ആ സംസ്ക്കാരം മൂലമാണ് നെപ്പോളിയന്‍ വലിയൊരു പോരാളിയായി മാറിയത്. ബിസ്മാര്‍ക്ക് രാജകുമാരനെ ഗര്‍ഭം ധരിച്ചിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ അമ്മ ഫ്രഞ്ച് സൈന്യം തന്റെ വീടു നശിപ്പിക്കുന്നത് കണ്ട് മാനസികമായി തകര്‍ന്നിരുന്നു. ഈ സംസ്ക്കാരത്തിന്റെ പ്രതിഫലനമാണ് ബിസ്മാര്‍ക്ക് ഫ്രാന്‍സിനോട് പ്രതികാരം ചെയ്യാനിടയാക്കിയത്.ഗര്‍ഭധാരണത്തിന് ആസ്തിക്യമായ രൂപം നല്‍കിയതു വഴി വൈദിക തത്വ ശാസ്ത്രത്തിലെ മാനവ നവോത്ഥാനമെന്ന ചിന്തയിലേക്കാണ് നാം എത്തിച്ചേര്‍ന്നത്. സാമൂഹിക പരിവര്‍ത്തനം എന്ന ആവശ്യത്തിന് പ്രായോഗിക രൂപം നല്‍കണമെങ്കില്‍ ഈ സംസ്ക്കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയേ തീരൂ.

No comments:

Post a Comment