Monday, September 16, 2019

[16/09, 10:06] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  177
വേർതിരിച്ച് നിർത്താണ്. പ്രകൃതി വേറെ പുരുഷൻ വേറെ . ആത്മാ അച്ഛേദ്യനാണ്, അദാഹ്യനാണ് എന്നൊക്കെ പറഞ്ഞു. ഒക്കെ വേർപിരിച്ചു . ശരീരം വേറെ ആത്മാ വേറെ . ശരീരം മരിക്കും ചൈതന്യം മരിക്കില്ല. ഇതൊക്കെ ഇപ്പൊ ബുദ്ധി കൊണ്ട് അറിഞ്ഞു. ബുദ്ധി കൊണ്ട് അറിഞ്ഞിട്ട് വെറും ബുദ്ധിയില് മാത്രം ഈ ജ്ഞാനം നിൽക്കുണൂ. പ്രായോഗികമായിട്ട് ആനുഭവമണ്ഡലത്തിൽ വരുമ്പോൾ ഒന്നും പ്രയോജനപ്പെട്ടിട്ടില്ലെങ്കിൽ എന്തു ചെയ്യും? ഇത്രയും നേരം പറഞ്ഞത് ബ്രഹ്മവിദ്യ. ഇനി പറയാൻ പോണത് യോഗശാസ്ത്രം. ബ്രഹ്മവിദ്യ എന്നു വച്ചാൽ അതിനെക്കുറിച്ചുള്ള അറിവ് . ആദ്യം ആ അറിവ് കിട്ടണം. അറിവ് നമുക്ക് വ്യക്തമായി ശരീരം വേറെ ആത്മാ വേറെ . ശരീരംജഢമാണ് ഞാനോ ചൈതന്യ വസ്തു.ശരീരം അംഗങ്ങളുള്ളതാണ്, വളർന്നു വന്നതാണ് . ഞാൻ വളരൊന്നും ചെയ്തില്ല ഞാൻ സദാ ഏക രൂപമായുള്ള അനുഭവമാണ്. ഞാൻ എന്നുള്ള അനുഭവത്തിൽ മാറ്റമേ ഇല്ല. ശരീരം മാറിക്കൊണ്ടേ ഇരിക്കുണൂ പരിണമിച്ചു കൊണ്ടേ ഇരിക്കുണൂ.മനസ്സ് സദാ ചലിച്ചുകൊണ്ടിരിക്കുണൂ മനസ്സിനു പുറകിലുള്ള ഞാൻ എന്ന അനുഭവം ഒരു ചലനവും കൂടാതെ നിൽക്കുണൂ. ഇതു രണ്ടും വേർതിരിച്ചു കാണിച്ചു തന്നു ഭഗവാൻ. ഇനി പ്രവൃത്തി മണ്ഡലത്തില് ഇതിനെ ഓർത്തു കൊണ്ട് പ്രവൃത്തിക്കാ.അതാണ് കർമ്മയോഗം .അതിനെ ഭഗവാൻ പറയാൻ പോണൂ. ഒരു പറ്റം ആളുകൾ വളരെ പക്വികൾ ആയിരിക്കും. അവർക്ക് സന്യാസത്തിനുള്ള അർഹത ഉണ്ടാവും. സന്യാസം എന്നു വച്ചാൽ എന്താ അർത്ഥം കാഷായം എടുക്കുകയോ മൊട്ടയടിക്കുകയോ ചെയ്യുന്നത് മാത്രമല്ല "സന്യാസോ നിർമ്മലം ജ്ഞാനം കാഷാ യോ ന ച മുണ്ഡനം" ആചാര്യസ്വാമികൾ ഗീതാ ഭാഷ്യം ആരംഭിക്കുമ്പോഴേ പറഞ്ഞു " ജ്ഞാനം സന്യാസ ലക്ഷണം " സന്യാസത്തിന്റെ ലക്ഷണം ആത്മജ്ഞാനമാണ് . ആത്മസാക്ഷാത്ക്കാരം സന്യാസം. അവർക്ക് സർവ്വകർമ്മങ്ങളും വിട്ടു പോകും അവർക്കി നി ഒന്നും ചെയ്തിട്ടില്ലെങ്കിലും ഒരു ദൂഷ്യവും വരാനില്ല . അതു കുറച്ചു പേർക്കു പക്വത ഉണ്ടാവും എല്ലാത്തിൽ നിന്നും വിട്ടു പോകാനായിട്ട് .
( നൊച്ചൂർ ജി )
[16/09, 10:33] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  178
ഒരു ഗൃഹസ്ഥ സ്ത്രീ, അവരുടെ വീട്ടില് ആ അമ്മയും  അവരുടെ അനിയനും ഭർത്താവും ഉണ്ട്. അപ്പൊ ഈ അനിയൻ എവിടെയോ കുറച്ച് വേദാന്തം ഒക്കെ കേട്ടപ്പോൾ അയാൾക്ക് സന്യാസിയാവണം എന്ന് ആഗ്രഹം. അപ്പൊ അയാൾ ചേച്ചിയോട് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുണൂ ഞാൻ സന്യാസി ആവാൻ പോണൂട്ടൊ ചേച്ചീ, അപ്പൊ ചേച്ചിക്ക് വലിയ വിഷമം ഈ അനിയൻ ഇങ്ങനെ സന്യാസി ആയിപ്പോയാലോ? കുടുംബം എന്താവും? അപ്പൊ അവര് കുറെ ഉപദേശിച്ചു. എത്ര ഉപദേശിച്ചാലും ഞാൻ അടുത്ത മാസം സന്യാസി ആവാൻ പോവാണ്. ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കാ. അടുത്ത മാസം ഞാൻ സന്യാസം സ്വീകരിക്കാൻ പോവാണ് . അപ്പൊ ഭർത്താ വ് വന്നപ്പോൾ ഭർത്താവിനോടു പറഞ്ഞു ദാ എന്റെ അനിയൻ പറയുണൂ അയാള് സന്യാസി ആവാൻ പോവാണത്രേ ഒന്നു ഉപദേശിക്കൂ. ഭർത്താവ് കുറച്ച് വിവരവും പക്വതയും ഉള്ള ആളാണ് ഭർത്താവ് പറഞ്ഞു പേടിക്കണ്ട അങ്ങിനെ ഒന്നും അയാള് സന്യാസി ഒന്നും ആവില്ല എന്നു പറഞ്ഞു. അപ്പൊ ഈ സ്ത്രീക്ക് വലിയ വിഷമം. അടുത്ത ദിവസവും പറഞ്ഞു നിങ്ങൾ ഒന്ന് എന്റെ അനുജനെ ഉപദേശിക്കൂ അയാൾ സന്യാസി ആവാൻ പോണു എന്നു പറഞ്ഞു. ഭർത്താവ് പറഞ്ഞു ഞാൻ പറഞ്ഞില്ലേ പേടിക്കണ്ട അവൻ സന്യാസി ആവില്ല. അപ്പൊ ഈ സ്ത്രീക്ക് വിഷമമായി . എന്റെ അനിയനായത് കൊണ്ട് നിങ്ങൾക്ക് യാതൊരു പാശവും അവനോടില്ല അതുകൊണ്ടാണ് അവനെ ഉപദേശിക്കാത്തത് . അങ്ങനെ ഒന്നും അല്ല സന്യാസി ആവില്ല അവൻ .അടുത്ത ദിവസം ഭർത്താവ് കുളത്തിൽ പോയി കുളിച്ചിട്ട് വരാണ്. ഈറൻ തോർത്തോടെ കുളിച്ചിട്ട് വരുമ്പോൾ ഭാര്യ കരഞ്ഞു കൊണ്ടു പറഞ്ഞു നിങ്ങൾക്ക് എന്നോടും സ്നേഹമില്ല എന്റെ അനുജനോടും സ്നേഹമില്ല . അവൻ നാളെ സന്യസിക്കാൻ പോണൂ എന്ന് പറയുണൂ നിങ്ങള് അവരോട് ഒരു വാക്ക് മിണ്ടിയിട്ടില്ലല്ലോ. ഭർത്താവും അതേ ദേഷ്യത്തോടെ പറഞ്ഞു തന്നോടു ഞാൻ പറഞ്ഞില്ലേ അവൻ സന്യാസി ആവില്ല എന്ന് . സന്യാസി ആവണ വര് ഇങ്ങനെ അടുത്ത ആഴ്ച, അടുത്ത മാസം എന്നൊന്നും പറഞ്ഞു കൊണ്ടിരിക്കില്ല. അങ്ങനെ ഒന്നും സന്യാസി ആവാൻ പറ്റില്ല. അപ്പൊ ഭാര്യക്ക് ദേഷ്യം വന്നു ഭർത്താവിനോട് ചോദിച്ചു   അങ്ങിനെ ഒന്നും ആവാൻ പറ്റില്ല എന്ന് നിങ്ങൾ അറിവുള്ള മാതിരി പറയുന്നു പിന്നെ എങ്ങിനെ ആവാ എന്ന് ചോദിച്ചു. അദ്ദേഹം ഉടുത്തിരിക്കുന്ന തോർ ത്ത് എടുത്തിട്ട് ഒരു കുട കുടഞ്ഞ് ദാ ഇങ്ങനെ എന്നു പറഞ്ഞ് ഇറങ്ങി നടന്നു. തിരിഞ്ഞു നോക്കാതെ നടന്നു എന്നാണ്. ചിലർക്ക് അതിനുള്ള യോഗം ഉണ്ടാവും. ഇടിവെട്ടണ പോലെ ആ വൈരാഗ്യം വരും അതോടെ കഴിഞ്ഞു . ഒന്നിനോടും ആസക്തി ഇല്ലാത്ത സ്ഥിതി ചിലപ്പൊ വന്നു പോകും. അത് അപൂർവ്വം
( നൊച്ചൂർ ജി )

No comments:

Post a Comment