BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, October 14, 2025
Bhagavad gita-Chapter 03 (Karmmayogam)
അർജുന ഉവാച
ജ്യായസീ ചേത്കർമണസ്തേ മതാ ബുദ്ധിർജനാർദന
തത്കിം കർമണി ഘോരേ മാം നിയോജയസി കേശവ ൧
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ യേന ശ്രേയോഹമാപ്നുയാം ൨
ശ്രീഭഗവാനുവാച
ലോകേസ്മിന്ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം ൩
ന കർമണാമനാരംഭാന്നൈഷ്കർമ്യം പുരുഷോശ്നുതേ
ന ച സന്ന്യസനാദേവ സിദ്ധിം സമധിഗച്ഛതി ൪
ന ഹി കശ്ചിത്ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത്
കാര്യതേ ഹ്യവശഃ കർമ സർവഃ പ്രകൃതിജൈർഗുണൈഃ ൫
കർമേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരൻ
ഇന്ദ്രിയാർഥാന്വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ ൬
യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേർജുന
കർമേന്ദ്രിയൈഃ കർമയോഗമസക്തഃ സ വിശിഷ്യതേ ൭
നിയതം കുരു കർമ ത്വം കർമ ജ്യായോ ഹ്യകർമണഃ
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകർമണഃ ൮
യജ്ഞാർഥത്കർമണോന്യത്ര ലോകോയം കർമബന്ധനഃ
തദർഥം കർമ കൌന്തേയ മുക്തസങ്ഗഃ സമാചര ൯
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വമേഷ വോസ്ത്വിഷ്ടകാമധുക് ൧൦
ദേവാൻഭാവയതാനേന തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ ൧൧
ഇഷ്ടാൻഭോഗാൻഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ
തൈർദത്താനപ്രദായൈഭ്യോ യോ ഭുങ്ക്തേ സ്തേന ഏവ സഃ ൧൨
യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സർവകിൽബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത് ൧൩
അന്നാദ്ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പർജന്യോ യജ്ഞഃ കർമസമുദ്ഭവഃ ൧൪
കർമ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത്സർവഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം ൧൫
ഏവം പ്രവർതിതം ചക്രം നാനുവർതയതീഹ യഃ
അഘായുരിന്ദ്രിയാരാമോ മോഘം പാർഥ സ ജീവതി ൧൬
യസ്ത്വാത്മതിരേവ സ്യാദാത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടസ്തസ്യ കാര്യം ന വിദ്യതേ ൧൭
നൈവ തസ്യ കൃതേനാർഥോ നാകൃതേനേഹ കശ്ചന
ന ചാസ്യ സർവഭൂതേഷു കശ്ചിദർഥവ്യപാശ്രയഃ ൧൮
തസ്മാദസക്തഃ സതതം കാര്യം കർമ സമാചര
അസക്തോ ഹ്യാചരൻകർമ പരമാപ്നോതി പൂരുഷഃ ൧൯
കർമണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി സംപശ്യൻകർതുമർഹസി ൨൦
യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവേതരോ ജനഃ
സ യത്പ്രമാണം കുരുതേ ലോകസ്തദനുവർതതേ ൨൧
ന മേ പാർഥാസ്തി കർതവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം വർത ഏവ ച കർമണി ൨൨
യദി ഹ്യഹം ന വർതേയം ജാതു കർമണ്യതന്ദ്രിതഃ
മമ വർത്മാനുവർതന്തേ മനുഷ്യാഃ പാർഥ സർവശഃ ൨൩
ഉത്സീദേയുരിമേ ലോകാ ന കുര്യാം കർമ ചേദഹം
സങ്കരസ്യ ച കർതാ സ്യാമുപഹന്യാമിമാഃ പ്രജാഃ ൨൪
സക്താഃ കർമണ്യവിദ്വാംസോ യഥാ കുർവന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാസക്തശ്ചികീ
ർഷുർലോകസംഗ്രഹം ൨൫
ന ബുദ്ധിഭേദം ജനയേദജ്ഞാനാം കർമസംഗിനാം
ജോഷയേത്സർവകർമാണി വിദ്വാന്യുക്തഃ സമാചരൻ ൨൬
പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കർമാണി സർവശഃ
അഹങ്കാരവിമൂഢാത്മാ കർതാഹമിതി മന്യതേ ൨൭
തത്ത്വവിത്തു മഹാബാഹോ ഗുണകർമവിഭാഗയോഃ
ഗുണാ ഗുണേഷു വർതന്ത ഇതി മത്വാ ന സജ്ജതേ ൨൮
പ്രകൃതേർഗുണസമ്മൂഢാഃ സജ്ജന്തേ ഗുണകർമസു
താനകൃത്സ്നവിദോ മന്ദാൻകൃത്സ്നവിന്ന വിചാലയേത് ൨൯
മയി സർവാണി കർമാണി സന്ന്യസ്യാധ്യാത്മചേതസാ
നിരാശീർനിർമമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ ൩൦
യേ മേ മതമിദം നിത്യമനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോനസൂയന്തോ മുച്യന്തേ തേപി കർമഭിഃ ൩൧
യേ ത്വേതദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം
സർവജ്ഞാനവിമൂഢാംസ്താന്വിദ്ധി നഷ്ടാനചേതസഃ ൩൨
സദൃശം ചേഷ്ടതേ സ്വസ്യാഃ പ്രകൃതേർജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹഃ കിം കരിഷ്യതി ൩൩
ഇന്ദ്രിയസ്യേന്ദ്രിയസ്യാർഥ രാഗദ്വേഷൌ വ്യവസ്ഥിതൌ
തയോർന വശമാഗച്ഛേത്തൌ ഹ്യസ്യ പരിപന്ഥിനൌ ൩൪
ശ്രേയാൻസ്വധർമോ വിഗുണഃ പരധർമാത്സ്വനുഷ്ഠിതാത്
സ്വധർമേ നിധനം ശ്രേയഃ പരധർമോ ഭയാവഹഃ ൩൫
അർജുന ഉവാച
അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ ൩൬
ശ്രീഭഗവാനുവാച
കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ
മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം ൩൭
ധൂമേനാവ്രിയതേ വഹ്നിര്യഥാദർശോ മലേന ച
യഥോൽബേനാവൃതോ ഗർഭസ്ഥാ തേനേദമാവൃതം ൩൮
ആവൃതം ജ്ഞാനമേതേന ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൌന്തേയ ദുഷ്പൂരേണാനലേന ച ൩൯
ഇന്ദ്രിയാണി മനോ ബുദ്ധിരസ്യാധിഷ്ഠാനമുച്യതേ
ഏതൈർവിമോഹയത്യേഷ ജ്ഞാനമാവൃത്യ ദേഹിനം ൪൦
തസ്മാത്ത്വമിന്ദ്രിയാണ്യാദൌ നിയമ്യ ഭരതർഷഭ
പാപ്മാനം പ്രജഹി ഹ്യേനം ജ്ഞാനവിജ്ഞാനനാശനം ൪൧
ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാ ബുദ്ധിര്യോ ബുദ്ധേഃ പരതസ്തു സഃ ൪൨
ഏവം ബുദ്ധേഃ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം ൪൩
ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം
യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ
കർമയോഗോ നാമ ത്രിതീയോദ്ധ്യായഃ സമാപ്തഃ
Bhagavad gita-Malayalageetha (Audio Mix) Chapter 03
soundcloud.com
അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണ
അഞ്ജലികൂപ്പി വണങ്ങിടുന്നേന്‍ കൃഷ്ണാ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേന്‍ കൃഷ്ണാ
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം അകറ്റിടണേ കൃഷ്ണാ
ഇന്ദിരാനാഥാ ജഗന്നിവാസാ കൃഷ്ണാ
ഇന്നെന്‍െറ മുന്നി/മ്പില്‍ വിളങ്ങിടണേ കൃഷ്ണാ
ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചുദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ
ഉണ്ണിഗോപാലാ കമലനേത്രാ കൃഷ്ണാ
ഉള്ളത്തില്‍ വന്നു വിളങ്ങീടേണേ കൃഷ്ണാ
ഊഴിയില്‍ വന്നു പിറന്ന നാഥാ കൃഷ്ണാ
ഊനം കൂടാതെന്നെ പാലിക്കണേ കൃഷ്ണാ
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണി ഗോപാലാ നീക്കിടണേ കൃഷ്ണാ
ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ കൃഷ്ണാ
ഏറിയ മോദാലനുഗ്രഹിക്ക കൃഷ്ണാ
ഐഹികമായ സുഖത്തിലഹോ കൃഷ്ണാ
ഐയോ എനിക്കൊരു മോഹമില്ലേ കൃഷ്ണാ
ഒട്ടല്ല കൌതുകം അന്തരംഗേ കൃഷ്ണാ
ഓമല്‍ തിരുമേനി ഭംഗി കാണാന്‍ കൃഷ്ണാ
ഓടക്കുഴല്‍വിളി മേളമോടെ കൃഷ്ണാ
ഓടിവരികെന്‍െറ ഗോപബാലാ കൃഷ്ണാ
ഔദാര്യകോമളാ കേളിശീലാ കൃഷ്ണാ
ഔപമ്യമില്ല ഗുണങ്ങള്‍ക്കേതും കൃഷ്ണാ
അംബുജ ലോചന നിന്‍ പാദപങ്കജം
അമ്പോടു ഞാനിതാ കുമ്പിടുന്നേന്‍ കൃഷ്ണാ
അത്യന്തസുന്ദരാ നന്ദസൂനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെപ്പാലിക്കണേ കൃഷ്ണാ
കൃഷ്ണാ മുകില്‍വര്‍ണ്ണാ വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേക്ഷണാ കൈതൊഴുന്നേന്‍ കൃഷ്ണാ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം (പ്രബന്ധം)
രചന:ചട്ടമ്പിസ്വാമികൾ
ലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടെയും മാതാപിതാക്കന്മാർ ആയിരിക്കുന്നത്. [1]ബ്രഹ്മസാന്നിദ്ധ്യം കൊണ്ടു മൂലപ്രകൃതി ചേഷ്ടിച്ചു നിത്യ പരമാണുക്കൾ തമ്മിൽ സംയോഗ വിശ്ലേഷങ്ങളുണ്ടായി സൃഷ്ടി സ്ഥിതി സംഹാരങ്ങൾ സകലതും നിറവേറ്റിപ്പോകുന്നു.പ്രപഞ്ച നിർമാണംബ്രഹ്മ പ്രകൃതികളുടെ സംയോഗം നിമിത്തമാണു എന്നതു അകാരരൂപണം കൊണ്ടു നമുക്കു മനസ്സിലാക്കാം. 'അ'കാരം ബ്രഹ്മമൂലപ്രകൃതി (ശിവശക്തി)കളുടെ സംയോഗം കൊണ്ടുണ്ടായ ശബ്ദമായിട്ടാണു കൽപ്പിച്ചിരിക്കുന്നതു. എന്തുകൊണ്ടെന്നാൽ, പിന്നീടുവ്യവഹാരോചിതമായുണ്ടായിട്ടുള്ള സകല ശ്ബ്ദപ്രപഞ്ചവും, വാക്പ്രപഞ്ചവും, ഭാഷാപ്രപഞ്ചവും ആ ആദ്യ അകാരത്തിൽ നിന്നുണ്ടായതാണ് [2] മിക്ക ഭാഷകളിലും ഈ അകാരം എഴുതുന്നതിൽ ഈ തത്ത്വം അടക്കിയിട്ടുണ്ട്. ഈ അക്ഷരം എഴുതുന്ന ചിഹ്നം ആകെ ഒന്നായിരുന്നാലും അതിൽ മേൽപങ്ക്, കീഴ്പങ്ക് എന്നു രണ്ട് ഭാഗങ്ങളുണ്ട്.മേൽ പങ്ക് ബ്രഹ്മത്തെ അതായത് പുല്ലിംഗ ത്തെ കുറിക്കുന്നതും, കീഴ്പങ്ക് മൂല പ്രകൃതി അതായത് സ്ത്രീലിംഗത്തെ കുറിക്കുന്നതുമാകുന്നു.ഈ രണ്ട് പങ്കും വെവ്വേറെ ഇരിക്കുന്ന അവസരത്തിൽ അവയ്ക്ക് ഈ ലിംഗവ്യത്യാസമോ വാക്യവാചകപ്രപഞ്ചം സൃഷ്ടിക്കാനുള്ള ശക്തിയോ ഇല്ല. അവയുടെ സംയോഗത്തിൽ മാത്രമേ ഓരോ പൂർണ്ണ ശബ്ദവും അക്ഷരവുമായ് ചേർന്ന് മറ്റ് ശബ്ദങ്ങളെ ജനിപ്പിച്ചും അവയോടു ചേറ്ന്നും ഭാഷാപ്രപഞ്ചം ഉണ്ടാകുന്നുള്ളു. കാലക്രമത്തിൽ ഈ ആദ്യ അകാരത്തിൽ അടങ്ങിയിരിക്കുന്ന ഇപ്പറഞ്ഞ തത്ത്വം മറച്ചു വച്ചു. അതിനുള്ള കാരണമെന്തെന്നാൽ ഓരോ ഭാഷയും പ്രൗഢാവസ്ഥയിൽ എത്തിയതിന്റെ ശേഷം അതിന്റെ യഥാർത്ഥ മർമസ്ഥാനം ഗോപ്യമായിവയ്ക്കേണ്ടതായും, അതറിഞ്ഞിട്ടു കേവലം കാര്യങ്ങളിൽ പ്രയോജനമില്ലാത്തത് ആയും വന്നുചേർന്നു എന്നുള്ള സംഗതിയാണ്. സകല ഭാഷാപ്രപഞ്ചങ്ങൾക്കും ശിവശക്തിസൂചകമായ ആദ്യ അകാരത്തിന്റെ മേൽപങ്കും കീഴ്പങ്കും ആണും പെണ്ണുമായിരിക്കുന്നതു പോലെ എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാര കർത്താക്കന്മാരായ മാതാപിതാക്കൾ ആണും പെണ്ണൂമാണ്. ഇവരുടെ സംയോഗത്തിൽ ജീവ ജലങ്ങൾ വർദ്ധിക്കുകയും, ഐകമത്യത്തിൽ നില നിൽക്കുകയും വിശ്ലേഷത്തിൽ പ്രജാവർദ്ധന ഇല്ലാതിരിക്കുകയും ഭിന്നമതിയിൽ സമുദായനാശം നേരിടുകയും ചെയ്യുന്നു. ബ്രഹ്മസാന്നിദ്ധ്യം കൂടാതെ മൂലപ്രകൃതിക്കു ചേഷ്ടിക്കുവാൻ ശക്തിയില്ല എന്നതു നോക്കുമ്പോൾ സർവ്വ പ്രാധാന്യം ബ്രഹ്മത്തിനു തന്നെനൽകാം. എങ്കിലും ബ്രഹ്മസാന്നിദ്ധ്യ പ്രകടനത്തിനിടം അനുവദിച്ച്, സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തുന്നതു മൂലപ്രകൃതിയുടെ ചേഷ്ടാവിലാസം കൊണ്ടാകയാൽ ലോകദൃഷ്ട്യാ പ്രകൃതിക്കു പ്രാഥമ്യം നൽകേണ്ടതായിരിക്കുന്നു. മൂലപ്രകൃതിയെ പ്രപഞ്ചസൃഷ്ടിക്കു പ്രേരിപ്പിക്കുന്നത് ബ്രഹ്മചൈതന്യമാണന്നു പറഞ്ഞുവല്ലോ. എന്നാൽ ആ പ്രകൃതിസൃഷ്ടങ്ങളായ വസ്തുക്കൾ ബ്രഹ്മത്തിനു ലേശമെങ്കിലും അനുഭൂതിക്കും അവകാശത്തിനും ഉതകുന്നതോ അവയിൽ ബ്രഹ്മത്തിനു ഒരു തൽപരതയും അഭിമാനവും ഉള്ളതോ അല്ലാത്തതും ആകുന്നു. സകലവും പ്രകൃതിക്കും അവളുടെ സന്താനങ്ങൾക്കും അനുഭവത്തിനുള്ളതാണ്. അതുപോലെ പുരുഷന്റെ സ്ഥിതിയും, പ്രയത്നവും തൽഫലവും ഒന്നും തനിക്കുള്ളതല്ല, എല്ലാം സ്ത്രീയ്ക്കും അവളുടെ സന്താനങ്ങൾക്കും ഉള്ളതാണ്. പരമാർത്ഥത്തിൽ പുരുഷനും സ്ത്രീയും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലങ്കിലും പുരുഷന്റേതു സ്ത്രീയെ അപേക്ഷിച്ചുനോക്കുകയാണങ്കിൽ, ഒരു ഉദാസീനന്റെ നില മാത്രമാണ്. ബ്രഹ്മസാനിദ്ധ്യം മാത്രം കൊണ്ട് സർവ്വ്വപ്രപഞ്ച രചനയ്ക്കും ആ മൂലശക്തിയെ ശക്തമാക്കിത്തീർക്കുന്നതുപോലെ പുരുഷൻ സ്ത്രീയ്ക്കു വശംവദനായി നിന്ന് ഓരോ ശരീരപ്രപഞ്ചത്തെ സൃഷ്ടിച്ച് സംസാരചക്രം പ്രവർത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവൻ പ്രസവാദിയായ ക്ലേശങ്ങളും, ഗൃഹഭരണാദി കൃത്യഭാരങ്ങളും ഇല്ലാത്തവനും, അവന്റെ ശരീരനിർമാണം അവയ്ക്കു പറ്റാത്തതും ആണ്. കാര്യപ്രപഞ്ചത്തിൽ, പുരുഷനേക്കൾ അധികം ക്ലേശവും ബുദ്ധിമുട്ടും, ഉത്തരവാദിത്വവും സ്ത്രീയ്ക്കാകയാലും, സമുദായ വൃദ്ധിക്ഷയങ്ങൾക്ക് സ്ത്രീയുടെ കാര്യഭരണം വാസ്തവത്തിൽ ഹേതുവായിരിക്ക കൊണ്ടും അവൾക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്. ഏതു പാഴ്‌വേല ചെയ്തും കാടുകയറിയും, നാടോടിയും, തെണ്ടിതിരിഞ്ഞും സ്വന്തം കടമ നിർവഹിച്ചു സ്വജനപരിരക്ഷ ചെയ്യേണ്ടതിനത്രേ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സ്വഗൃഹങ്ങളിൽ ഇരുന്നു ഇച്ഛാമാത്രശക്തിയാലും സാമർത്ഥ്യംകൊണ്ടും അവരവർക്കു വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധർമ്മനിഷ്ഠകൊണ്ടു സ്വഗൃഹപരിസരം മുതൽ ഭൂമിയൊട്ടുക്കു അജ്ഞാതശക്തിയിൽ പെടുത്തി ഭരിയ്ക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീയ്ക്കാണു കൊടുത്തിരിക്കുന്നത്. പുരുഷന്റെ സാക്ഷിത്വസഹായത്തിൽ സ്ത്രീ സർവ്വതന്ത്രസ്വതന്ത്രയായ ത്രൈലോക്യനായികയും ആണ്. അല്ലാതെ മൂഢമതികൾ പറകയും ആചരിക്കുകയും ചെയ്യും വണ്ണം ന സ്ത്രീ സ്വാന്ത്ര്യമർഹതി [3] എന്നു കൽപ്പിച്ച് കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും, അസ്വതന്ത്രയുമായ അടിമയായും, കേവലം പുത്രോൽപാദനത്തിനുള്ള ഒരു യന്ത്രമായും കരുതുകയും, പുരുഷൻ എന്തു തോന്ന്യാസവും കാണിക്കാമെന്നുള്ള ഗർവോടുകൂടി സകല കാര്യങ്ങളും ശരിയായി ഭരിക്കാൻ തനിക്കേ കെൽപ്പുള്ളു എന്നു ശഠിക്കയും ചെയ്യുന്നതു തെറ്റും, ന്യായത്തിനും ധർമത്തിനും കാര്യത്തിനും ഏറ്റവും വിരുദ്ധവും ആകുന്നു. ഇതിന്റെ അർത്ഥം ഇപ്പോൾ ഉദ്യോഗാദി രാജ്യഭരണകാര്യങ്ങൾ ചെയ്തുവരുന്ന പുരുഷന്മാർ സ്ത്രീകൾക്ക് ഇടം ഒഴിഞ്ഞു കൊടുത്ത് ഗൃഹത്തിൽ ചെന്ന് ശിശുക്കളെ പോറ്റിവളർത്തണമെന്നോ, ഗൃഹത്തിലിരുന്നു അന്യാദൃശമായ സ്വയംഭരണ ശക്തി ലോകമൊട്ടുക്കു വ്യാപിപ്പിക്കേണ്ട സ്ത്രീകൾഗൃഹം വിട്ടു കെട്ടിഞെളിഞ്ഞു രാജ്യകാര്യാദികൾ നടത്തുകയോ സഭ കൂടി പ്രസംഗങ്ങൾ തട്ടി മൂളിക്കുകയോ ചെയ്യണമെന്നല്ല. അവരുടെ ഗൃഹം ഒരു ചെറിയ ലോകമായും, അതിലെ അംഗങ്ങളെ ഭൂതലവാസികളായും ഉപമിക്കാം. ആ ഗൃഹത്തിൽ തന്റെ കൃത്യം അറിഞ്ഞു ധർമിഷ്ഠയായി കാര്യഭരണം നടത്തി അവിടെയുള്ള സകല പരിപുഷ്ടിക്കും ക്ഷേമത്തിനും കാരണമായിത്തീരുന്ന നായികയാണു ലോകൈകചക്രവർത്തിനി. അങ്ങിനെ എല്ലാകാര്യവും ഇരുന്നിടത്തിരുന്ന് നടത്തുവാൻ ശേഷിയും, അധികാരവും അവകാശവും സ്ത്രീയ്ക്കുണ്ടായിരിക്കയാലും അതിനുവേണ്ട ഉപകരണങ്ങൾ സജ്ജമാക്കുന്നതിലേയ്ക്കു പുരുഷൻ കടപ്പെട്ടവനായിരിക്കയാലും, സ്ത്രീയ്ക്ക് തന്റെ വിധിവിഹിതമായിരിക്കുന്നതു ഉത്തമധർമ്മം നടത്തുവാൻ വേഷമണിഞ്ഞു പുറപ്പെടുകയോ അതിനായി തനിക്കു സ്വതേ സ്ത്രീയാകനിമിത്തം പ്രകൃതി കൽപ്പിച്ചിരിക്കുന്നതിലധികം കായക്ലേശവും മനക്ലേശവും അനുഭവിക്കുകയോ ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെ ഇല്ല.
ഉത്തരവാദിത്വം ഏറുംതോറും അധികാരവും ഏറും എന്നത് പരമാർത്ഥമാണ്. മനുഷ്യലോകത്തു ഉത്തരവാദിത്വം പുരുഷനേക്കാൾ സ്ത്രീയ്ക്കാണുള്ളതെന്നതെക്കാലവും അഭേദ്യമായ ഒരു സിദ്ധാന്തപക്ഷം തന്നെ. കരുണാകണിയണുവും തീണ്ടാത്തവനും, സ്ത്രീകൾ, ഭാര്യ, ദൗഹൃദിനി, മാതാ എന്ന ഓരോ താവളങ്ങളിൽ സഹിച്ചുപോരുന്ന ബഹുവിധക്ലേശങ്ങളെപ്പറ്റി ശാന്തമായി അവലോകനം ചെയ്താൽ അവന്റെ ഉള്ളമുരുകി, ആ അത്ഭുതസൃഷ്ടിയുടെ പാദാരവിന്ദങ്ങളിൽ നമസ്‌കരിക്ക തന്നെ ചെയ്യും. സഹനശക്തിക്കും കരുതലിനും ലോകോത്തരമായ ഉദാഹരണങ്ങൾ ഈ പ്രപഞ്ചത്തിൽ ജീവലോകം ആകമാനം പരിശോധിച്ചാലും സ്ത്രീനിന്ദകന്മാരും തന്മൂലം നിർഘൃണന്മാരും കൃതഘ്‌നന്മാരുമായ പുരുഷപുരീഷങ്ങൾ പോലും സ്ത്രീകൾ തന്നെയെന്നേ പറയു. വിചാരണ ബുദ്ധിയും, കൃതജ്ഞതയുമുള്ള പുരുഷൻ അല്പനേരം അവന്റെ മനം ഒന്നു നിർത്തി ആലോചിക്കട്ടെ. നോക്കുക, അവരുടെ ദുരന്തമായ ദുഃഖങ്ങളും ഉത്തരവാദിത്വബഹുലങ്ങളും, ആഹോ! മായവിലാസം! ഈ വന്ദ്യഗാത്രികൾ ഇതെല്ലാം ആർക്കുവേണ്ടി എന്തിനായി അനുഭവിക്കുന്നു. പുരുഷന്റെ കൃതജ്ഞതയും ഒന്നും അവർ ആവശ്യപ്പെടുകയുമില്ല. അവ എത്ര നിസ്സാരങ്ങൾ! പത്തു മാസം വയറ്റിൽ കഷ്ടപ്പെട്ടു ഭേസി, ദുർവാര വേദനയനുഭവിച്ചു [4] പ്രസവിച്ചുണ്ടാകുന്ന പ്രജ എത്രതന്നെ വികൃതവും വിരൂപവുമായിരുന്നാലും അതിന്റെ അമ്മ അതിന്റെ മലമൂത്രാദികളിൽ സ്വയം ആറാടിത്താലോലിച്ച് തീറ്റികൊടുത്ത് വളർത്തിപ്പോരുന്നു. താൻ അംഗവികലനും രോഗിയും സകലകാര്യത്തിനും പരാശ്രയം തന്നെ ശരണമായിട്ടുള്ളവനും ആയിരുന്നിട്ടുകൂടി എത്രയെന്നില്ലാതെ ബുദ്ധിമുട്ടിപ്പോറ്റുന്ന തള്ളയെപ്പറ്റി നന്ദിയോടെ സ്മരിക്കുന്നതിനു പകരം, തന്നാലാവുന്ന ദ്രോഹവും, ശല്യവും ചെയ്തുവരുന്ന പുത്രങ്കൽകൂടി സദാസമയവും യാതൊരു പ്രത്യുപകാരമോ, ആകാംക്ഷയോ കൂടാതെ അകളകങ്ക കരുണയോടെ അവർ നന്നായി വരണേ സൗഖ്യമായിരിക്കണേ എന്നുള്ള വിചാരത്തോടുകൂടി പ്രവർത്തിക്കുന്ന മാതാവിന്റെ മഹിമ മറ്റാർക്കുകിട്ടും? പിന്നെ, സ്വശരീരരക്ഷയക്കു യതൊന്നും കൊണ്ടുവരാതെയും അവനവന്റെ ബാല്യദശയിൽ സ്വേച്ഛയായി കൈകാലുകൾ കൂടി അനക്കുവാൻ വയ്യാതെയും നിലവിളിക്കുവാൻ അല്ലാതെ മറ്റു യാതൊന്നിനും ത്രാണിയില്ലാതിരിക്കുന്ന അവസരം മുതൽ പ്രാണാന്തത്തോളം പുത്രക്ഷേമം അന്വേഷിച്ചു വർത്തിക്കുന്ന മാതൃസ്‌നേഹശക്തിക്കു തുല്യമായ ശക്തി ലോകത്തിൽ മറ്റുയാതൊന്നിനുമില്ല. മക്കളുണ്ടായാൽ പ്രായം വരുന്നതു വരേയ്ക്കു മാത്രമേ മാതൃശുശ്രൂഷ ആവശ്യമുള്ളുവെന്നും അതുവരേയ്ക്ക് മാത്രമേ അതു നില നിൽക്കുന്നുള്ളുവെന്നും അത്രത്തോലം ശുശ്രൂഷിക്കേണ്ടത് അവരുടെ കടമയാണന്നല്ലാതെ തങ്ങൾക്ക് യാതൊരു ബാദ്ധ്യതയുമില്ലന്നും ശഠിയ്ക്കുന്ന പരിഷ്‌ക്കാരികളുണ്ട്. ഈ കൃതഘ്നന്മാരോട് അവരെ ഈ ലോകത്തിലേയ്ക്ക് ആർ വിളിച്ചിട്ടാണു വന്നത് എന്നും ഇത്ര പരമദുഷ്ടന്മാരെയല്ല ക്ഷണിച്ചിരുന്നതെന്നും പറയുകയല്ലാതെ ഗത്യന്തരമില്ല. ബാല്യത്തിലുള്ള മാതൃശുശ്രൂഷ കഴിഞ്ഞിട്ടും പിന്നെയും മരണം വരെ മാതാവു തന്നെയാണു സകലശ്രേയസ്സിനും ഹേതുവേന്നുള്ളതും വാസ്തവമാണ്. കാലം കൊണ്ടും പ്രായപൂർത്തികൊണ്ടും അവയവപൂർത്തികൊണ്ടും വികാരഭേദങ്ങൾ കൊണ്ടും ബാല്യാൽപരം മാതാവിനു കുട്ടികളെ ശുശ്രൂഷിക്കാൻ തരമില്ലാതെ വരുമ്പോൾ മാതാവ് അവരെ വിവാഹദിക്രിയകൾ ചെയ്ത് ഒരു സ്ത്രീയെ ഭരമേൽപ്പിക്കുന്നു എന്നിരിക്കിലും അവൻ സദാ സമയവും എന്തു ചെയ്യുന്നോ അവനു സുഖം തന്നയോ എന്നും മറ്റുമുള്ള ചിന്താവ്യാപാരങ്ങൾ മാതാവിന്റെ മനസ്സിൽ നിന്നു വിട്ടു പിരിയുന്നില്ല. അവരുടെ അനുഗ്രഹസൂചകവും അൻപുചൊരിയുന്നതുമായ ആ വിചാരം തന്നെയാണു പിന്നീട് മക്കൾക്ക് ശ്രേയസ്സിനു കാരണമായി തീരുന്നതു. ഇച്ഛാമാത്രം പ്രഭോഃ സൃഷ്ടി ഇച്ഛാ മാത്രം കൊണ്ടു ഭഗവാൻ എല്ലാം സൃഷ്ടിക്കുന്നു - എന്ന പോലെ അമ്മയുടെ അനുഗ്രഹം കൊണ്ടുതന്നെ മക്കളും പ്രപഞ്ചത്തിൽ പുലരുന്നു. ഇങ്ങനെ നോക്കുമ്പോൽ പുരുഷനെ ഒരു കാലത്തു ജനിപ്പിച്ച സാക്ഷാൽ അമ്മയും, പിന്നൊരു കാലത്തു തൽക്കാലം ഭാര്യയായിരുന്ന്, താൻ പുത്രീരൂപേണ ജനിക്കുവാൻ ഇടയാക്കുന്നതും ജീവാവസാനം താനൊരുമിച്ചിരിക്കുന്നതുമായ അമ്മയും ആണ്, സകല കാര്യവും അന്വേഷിച്ച് നടത്തുന്നതെന്നു തെളിയും. ഇങ്ങിനെ ലോകദൃഷ്ട്യാ നോക്കുമ്പോൾ, പുരുഷനേക്കാൾ ഉത്തരവാദിത്വവും തന്മൂല അധികാരവും സ്ത്രീയ്ക്കാണെന്നതിൽ രണ്ടു പക്ഷമില്ല എന്നു തന്നെപറയാം. അതുകൊണ്ടു നമ്മുടെ മാതാപിതാക്കളത്രേ സർവ്വവും ഭരിക്കുന്നത് എന്നതിന് സംശയമില്ല - എന്നു പറയുമ്പോൾ സാമുദായികമായി സർവ്വപ്രാധാന്യവും സ്ത്രീക്കാണ് എന്നു വരുന്നു. ശരിയായിട്ടുള്ളതും ഇതു തന്നെ.
കാര്യം ഇങ്ങനെയാണങ്കിലും പുരുഷന്റെ അധികാരവലിപ്പവും ഗർവും കൊണ്ട് അയാളെ ’"ഭർത്താവ്"' എന്നും സ്ത്രീയെ "അബല" എന്നുവച്ച് ഭാര്യ - ഭരിക്കപ്പെടുവാൻ യോഗ്യ - എന്നും വിളിക്കുന്നുവല്ലോ. ഇതിൽ അനല്പമായ അനൗചിത്യം സ്പുരിക്കുന്നു എന്നു പറഞ്ഞേ തീരൂ. സ്ത്രീ തനിക്കുള്ള യഥാർഥമായ അധികാരബലത്തെപ്പറ്റി സ്വതസിദ്ധമായ വിനയപ്രഭാവം കൊണ്ടും പുരുഷനെപ്പോലെ ഒച്ച പൊങ്ങിക്കുവാൻ ഭാവിച്ചില്ല എന്നതാണു പുരുഷന്റെ ഈ അർത്ഥമില്ലാത്ത മുഷ്‌കിനും ഈ നാമധേയത്തിനും ഇടയാക്കിയത്. പൗരാണികന്മാരും മറ്റഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീയ്ക്കാണു കൊടുത്തിട്ടുള്ളത്. യഥാർത്ഥത്തിൽ സ്ത്രീയെ ഭർത്തി - രക്ഷതി ഭരിക്കുന്നവൾ - എന്നാണു പറയേണ്ടത്. മൂല പ്രകൃതിയുടെ സൃഷ്ടിസ്ഥിതിസംഹാരി ചേഷ്ടകൾക്ക് സാക്ഷിമാത്രമായും ആയതുകളുടെ അനുഭവത്തിൽ യാതൊരു പങ്കുമില്ലാതയും,നിർവ്വികാരമായും ഇരിക്കുന്ന ബ്രഹ്മത്തിന്റെ അവസ്ഥപോലെയത്രേ പുരുഷന്റെ സ്ഥിതിയും. അപ്പോൾ സ്ത്രീയ്ക്കു അവളുടെ ഏതവസ്തയിലും ഭാര്യാ [5] എന്നു നാമം കല്പിച്ചിരിക്കുന്നത് വെറും മൗഢ്യമൂലകമാണു എന്നു തെളിയും എന്തെന്നാൽ അവൾക്ക് ഭാര്യാപദം ഗർഭധാരണം വരെയേ ശോഭിക്കുന്നുള്ളു. പിന്നീട് അവൾ ഭർത്താവിനെ പുത്രനായി ജനിപ്പിക്കുന്ന ജനയിത്രി - ജായ തന്നെയായി.[6] വാസ്തവത്തിൽ ഭർത്താവുതന്നെ പുത്രരൂപേണ ജനിക്കുക നിമിത്തം ഭാര്യക്കു ജായ, അമ്മ എന്നു പേർ അന്വർത്ഥമായിരിക്കുന്നു. നോക്കുക! ഇതു പുരുഷന്റെ വിക്രിയകൾക്കുള്ള ഒരുദാഹരണമായി കരുതാം. ഇപ്രകൃതം ഇവിടെ നിൽക്കട്ടെ.
ജനിപ്പിച്ച അമ്മയും പ്രകാരാന്തരേണയുള്ള അമ്മയും എന്നു രണ്ടു പേരുള്ളതിൽ സർവ്വോൽകൃഷ്ടസ്ഥാനം, ജനിപ്പിച്ച അമ്മയ്ക്കു തന്നെയെന്നതു വാദമറ്റ സംഗതിയാണ്. എന്തെന്നാൽ, ഒരുവനേയും അവന്റെ സഹോദരീസഹോദരന്മാരെയും ഒരമ്മയ്ക്കേ ജനിപ്പിക്കാൻ സാധിക്കുകയുള്ളു. പ്രകാരാന്തരേണയുള്ള അമ്മ ഒന്നല്ലെങ്കിൽ മറ്റൊന്നാകാം ('ദേശേ ദേശേ കളത്രാണീ' [7] എന്നത് ഇവിടെ ശ്രദ്ധേയമാണ്). അക്കാരണത്താലും അതു തന്നെ തന്റെ സാക്ഷാൽ അമ്മയുടെ ഇഛാവിശേഷത്താൽ വന്നു ഭവിക്കുന്ന ശരീരാന്തരമായിരിക്കിലും [8] ബീജാവാപം മുതൽ ശരീരപാതം [9] വരെ ജനിപ്പിച്ച അമ്മയുടെ അനുഗ്രഹൈകാവലംബം മക്കൾക്ക് ഇഹത്തിലെ സ്ഥിതിയ്ക്ക് ഹേതുവായിരിക്കയാലും, ആ അമ്മയെ സാക്ഷാൽ ജഗദീശ്വരിയായ പരാശക്തിയായും ആ അമ്മയ്ക്കു സാന്നിദ്ധ്യസഹായം ചെയ്ത് സാക്ഷിയായിനിന്നു രക്ഷിക്കുന്ന പിതാവിനെ പരബ്രഹ്മമായും സങ്കൽപ്പിച്ചിരിക്കുന്നു.
ഇങ്ങിനെ നമ്മെ വയറ്റിനുള്ളിൽ ചുമന്നു പല സങ്കടങ്ങളും അനുഭവിച്ചു പെറ്റ് ഓമനിച്ചു വളർത്തി, നമ്മുടെ യോഗക്ഷേമങ്ങളിൽ [10] ജാഗരൂകരായി നമ്മെ നിത്യവും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മയ്ക്കു പുത്രരായ നാം എന്തു പ്രത്യുപകാരമാണു ചെയ്യാൻ സാധിക്കുന്നതു? ഒന്നും സാധിക്കുകയില്ല. ഉള്ളലിവിനും ക്ഷമയ്ക്കും ഇരിപ്പടമായ ആ മൂർത്തിവിശേഷത്തിനായ്‌ക്കൊണ്ട് നിത്യവും നമസ്‌കാരങ്ങൾ ചെയ്യുകയേ നിർവ്വാഹമുള്ളൂ. ജനനിയുടെ ആകാംക്ഷകൊണ്ടും, കായക്ലേശങ്ങൾ കൊണ്ടും മന:ക്ലേശം കൊണ്ടും പിതാവിന്റെ സാന്നിദ്ധ്യം കൊണ്ടും ജനിച്ചുണ്ടായി വരുന്ന സ്ത്രീപുരുഷന്മാർക്ക് അവരവരുടെ നിലയ്ക്കും ശരീരനിർമാണത്തിനും അനുസരിച്ചു കടമയുണ്ട്. സകല ശരീരങ്ങൾക്കും പ്രഥമമായ കടപ്പാട് ആ അത്ഭുതമൂർത്തിയായ അമ്മയുടെ നേർക്കാണന്നുമാത്രം കരുതിക്കൊള്ളണം. ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി[11] എന്ന പ്രമാണം ഇവിടെ സ്മരണീയം തന്നെ. ഈ കടമ തീർക്കുന്നതിനു സദാ പ്രയത്നിക്കുന്ന അത്യുത്തമപുത്രനും കൂടി സാധിക്കുന്നതല്ല. സാന്നിദ്ധ്യം കൊണ്ടു നമ്മുടെ അമ്മയെ സഹായിക്കുന്ന അച്ഛന്റെ നേർക്കാണു രണ്ടാമത്തെ കടമ. തന്റെ അമ്മയുടെ അധിവാസത്തിനും രക്ഷയ്ക്കും തന്നെ പ്രസവിക്കുന്നതിനും ഇടം അനുവദിച്ചു തന്ന തന്റെ ഗൃഹമത്രെ മൂന്നാമതായി പ്രാധാന്യം അർഹിക്കുന്നത്. അമ്മ ജഗദംബയും,[12] അച്ഛൻ ജഗൽ പിതാവും എന്നു സങ്കൽപ്പിച്ചപ്പോൾ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമായിത്തീരുന്നു.
ഈ കടമകളെ അല്പം കൂടി വികസിപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സ്ത്രീയ്ക്കു താൻ സ്ത്രീയാകമൂലവും തന്നിമിത്തം സകല കാര്യഭരണാന്വേഷണങ്ങൾക്കും അധികാരമുണ്ടാകയാലും തനിക്കും തന്റെ മാതാവിനെപ്പോലെ കായികവും മാനസികവുമായ നിരവധി കഷ്ടപ്പാടുകൾ അനുഭവിക്കാൻ ഉണ്ടാകയാലും സ്ത്രീധർമ്മം അനുസരിച്ചു പ്രജാവർദ്ധനയും, ഗൃഹസമ്പൽ ഭരണവും, സാമുദായികചക്രപ്രവർത്തനവും ചെയ്യുന്നതു തന്നെ അവളുടെ കടമ. ഇതു നിവർത്തിക്കാതിരുന്നാലത്തെ ദോഷം സാമാന്യമല്ല. പ്രകൃതി പ്രവർത്തിക്കാതിരുന്നാൽ പ്രപഞ്ചമില്ല, പ്രപഞ്ചസൃഷ്ടി ചെയ്ത ഉടനെ പ്രകൃതി വിരമിച്ചാൽ പ്രപഞ്ചനാശവും സൃഷ്ടിയുടെ ഉദ്ദേശവിഫലതയും സംഭവിക്കും. അതുപോലെ സ്ത്രീകൾ സ്വധർമ്മങ്ങൾ അനുഷ്ടിക്കാതിരിക്കുകയോ വിരുദ്ധധർമ്മങ്ങൾ ആചരിക്കുകയോ ചെയ്താൽ കാര്യവൈഷമ്യവും കലഹങ്ങളും സമുദായക്ഷയവും ഘോരാനുഭവങ്ങളും സംഭവിക്കും. പെണ്ണിറങ്ങിയാൽ ബ്രഹ്മനും തടുക്കില്ല എന്ന പഴമൊഴി കൊണ്ടുതന്നെ അവരുടെ പ്രതാപം ദ്യോതിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അബലനായ പുരുഷന് അവൻ എത്ര മാത്രം നല്ലവനായിരുന്നാലും ലൗകികമായ സഹായങ്ങൾ ചെയ്യുവാൻ കഴിവുള്ളവനായിരുന്നാലും അവന്റെ അമ്മയുടെ നേർക്കുള്ള കടമ, മാതാവ് അവനു വേണ്ടി അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളോട് തട്ടിച്ചു നോക്കുമ്പോൾ, എത്രമാത്രം തുച്ഛമായിരിക്കുമെന്ന് പറയേണ്ടതില്ല. അതിനാൽ ആ ജഗദംബയ്ക്കു തുല്യമായ അമ്മയോട് കൃതജ്ഞത പ്രദർശിപ്പിക്കാത്തവരെ പരിരക്ഷിക്ക; അവരുടെ ആഗ്രഹങ്ങൾക്കു മനശ്ശരീരങ്ങളാൽ പ്രതികൂലിക്കാതിരിക്ക; അവരെ ആരാധിക്ക; ആ ദേവീസ്വരൂപത്തിൽ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക; മുതലായവ ചെയ്യണം. തന്റെ ശരീര രക്ഷയ്ക്ക് അന്യർ ഒരു ക്ഷേത്രവും[13] വിഭവ സാമഗ്രികളും തയ്യാറാക്കിയതുപോലെ തക്കതായ കരുതലുകൾ തന്റെ ശേഷം ഉത്ഭവിക്കുന്നവർക്കും വേണ്ടി ചെയ്തുവയ്ക്ക എന്നതാണു ഗൃഹസംബന്ധമായ കടമ. അല്ലാതെ യഥാർത്ഥത്തിൽ തനിക്കു യതൊരവകാശവും ഇല്ലാത്തിടത്തും തന്നെ ക്ഷണിച്ചുവരുത്താതെ സ്വയമേ വലിഞ്ഞുകേറിയും വന്നു തിന്നു മുടിച്ചു നാശം ചെയ്ക എന്നത് അധർമവും മഹാപാതകവുമാണ്. ഉത്തമനായ പുരുഷൻ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീർക്കും. എല്ലാറ്റിനും ശേഷം സംസാരപ്രവർത്തനത്തിനും, സമുദായ നിലനില്പിനും വേണ്ടി പ്രകൃതിചോദിതനായി മാതാവിന്റെ ഇഛ നിമിത്തം കളത്രവാനായി ഭവിക്കും. തന്റെ ശരീരമെടുത്ത് പുത്രന്മാർ ജനിക്കുമ്പോൾ, ആ ഓരോ ശരീരത്തിനും രക്ഷയ്കാവശ്യമുള്ള ആഹാര ക്ഷേത്രവസ്ത്രാദികളും വെവ്വേറെ സംഭരിച്ചുകൊടുക്കണം. ഇതിനു വിപരീതം പ്രവർത്തിക്കുന്നവൻ, ഈ ഒടുവിൽ പറഞ്ഞ കടമ തീർക്കുന്നതിനു പകരം മായാപ്രപഞ്ചത്തിലുള്ള കഷ്ടാരിഷ്ടങ്ങൾക്ക്[14]അധികം വളം ചേർക്കുകയാണു ചെയ്യുന്നത്. എന്നാൽ സകലകാര്യവും അതിന്റെ അവസ്ഥാനുസരണം ചെയ്തു തീർക്കണമെങ്കിൽ ഒന്നും തന്നെ തന്റെ അനുഭവത്തിനുള്ളതല്ലെന്നും തനിക്കു യതൊന്നിലും അവകാശവും അധികാരവും ഇല്ലന്നും ഉള്ള ബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്വേഛാപ്രഭുത്വവും സ്വാർത്ഥതയും സ്ഥലം പിടിച്ച് അവനും മറ്റുള്ളവർക്കുമുള്ളത് ആർക്കുമില്ലാതെ കുട്ടിച്ചോറാക്കി കളയുവാൻ ഇടവരികയും ചെയ്യും. തന്റെ കടമകൾ യഥാർഹം നിർവ്വഹിക്കുന്നവനത്രെ യഥാർത്ഥ പുരുഷൻ.
ലോകം രമ്യമായി പോകണമെങ്കിൽ ഐകമത്യം ഉണ്ടായിരിക്കണം; അതാണു സകലതിന്റെയും കാതൽ. ബ്രഹ്മപ്രകൃതികളുടെ ഐകമത്യംകൊണ്ട് സകലസൃഷ്ടിസ്ഥിതികളും നടക്കുന്നു. ഇതുപോലെ തന്നെയാണ് സ്ത്രീപുരുഷന്മാരുടെ ഐകമത്യം കൊണ്ടുണ്ടാകുന്ന പരിപുഷ്ടിയും; ഭിന്നത കൊണ്ടുവരുന്ന നാശവും. ഇതിനാലാണീ സമുദായപ്രപഞ്ചത്തിൽ പുരുഷനെ ബ്രഹ്മമായും സ്ത്രീയെ പ്രകൃതിയായും കൽപ്പിച്ചത്. ഇരുവരും അവരവർക്കുള്ള കൃത്യങ്ങൾ ഐകമത്യത്തോടെ നടത്തുമ്പോൾ ശ്രേയസ്സ് ക്ഷണിക്കാതെ തന്നെ കുടിയേറിക്കൊള്ളും. എന്നാൽ ഇപ്പോൾ ആകട്ടെ ആളുകൾ പെരുത്ത് ഐകമത്യബുദ്ധി ക്ഷയിച്ചു. അവനവന്റെ കൃത്യങ്ങൾ ഇന്നതെന്നുള്ള യഥാർത്ഥനിശ്ചയമില്ലാതെയായി. കൈമിടുക്കും, പരാക്രമവും മാത്രം പ്രബലപ്പെട്ടു. ഐകമത്യവും ധർമമനിഷ്ഠയും ഈ ലോകം വെടിഞ്ഞു. അതിനോടെ ദാരിദ്ര്യം കുശാലായിക്കയറി ലോകസാമ്രാജ്യം കലശലായി ഭരിക്കാനും തുടങ്ങി. ഉപജീവനഭാരം പരഹിംസകൊണ്ടും പരോപദ്രവം കൊണ്ടും ലഘുപ്പെടുത്തി. ഇങ്ങനെ സകലവിധ പീഡനങ്ങൾക്കും -വിപ്ലവങ്ങൾ, കലാപങ്ങൾ മുതലായവയ്ക്കും-നിദാനം അനൈകമത്യം ആണ്.
ഇപ്രകാരം ലോകത്തു നാശഹേതുക്കളായ വിപ്ലവങ്ങളും, കഷ്ടാരിഷ്ടങ്ങളും ഉണ്ടാകുന്നത് ഐകമത്യമില്ലാത്തതിനാലും സ്ത്രീപുരുഷന്മാർ വിരുദ്ധധർമ്മങ്ങളനുഷ്ടിക്കുന്നതുകൊണ്ടുമാണെന്നു തെളിഞ്ഞു. അപ്രധാനമല്ലാത്ത വേറൊരു കാരണം സർവ്വ്വജ്ഞന്മാരെന്നും നിരീക്ഷണപടുക്കളെന്നും അഹങ്കരിക്കുന്ന വിദ്വാന്മാരുടെ അസുന്ദരങ്ങളായ ചില അഭിപ്രായങ്ങളും അവയെ പ്രായോഗിഗമാക്കാൻ ചെയ്യുന്ന പരിശ്രമങ്ങളുമാണ്. ലോകത്തുള്ള ഭിന്നിപ്പിനേയും കലഹങ്ങളേയും നിവൃത്തിക്കുന്നതിലേക്കു ഐകമത്യം വേണമെന്നു ഈ മനുഷ്യന്മാർ കണ്ടു എങ്കിലും, അതിലേയ്ക്കു അവർ ഉന്നയിക്കുന്ന ഉപദേശങ്ങൾ വിപുലങ്ങളെന്ന് വ്യവഹരിക്കാമെന്നുവരികിലും, പ്രായോഗക്ഷമങ്ങളല്ലായ്കയാൽ ക്ഷുദ്രബുദ്ധിജങ്ങളും [15] ആയിരിക്കുന്നു. ഐകമത്യം ഉണ്ടാകേണ്ടതും ഉണ്ടാവുന്നതും, വേഷപ്പകർച്ചകളാലോ, ആഹാരവിഹാരാദികളാലോ, സമാജപ്രസംഗങ്ങളാലോ അല്ല എന്നതു നിശ്ചയം തന്നെ. മേൽ പറഞ്ഞ സംഗതികൾ ഐകമത്യത്തിനു കാരണങ്ങളാകയാൽ അവയുള്ളിടത്തൊക്കെ ഐകമത്യമല്ലാതെ മറ്റൊന്നും ഉണ്ടായിക്കൂടാത്തതും, അവയില്ലാത്തിടത്ത് ഐകമത്യം വന്നുകൂടാത്തതുമാണ്. ഈ സംഗതികളിൽ നമ്മുടെ അനുഭവം നേരെ വിപരീതമായികാണുന്നു. അപ്പോൾ ഇവ ഐകമത്യത്തിനു വഴിയായിതീരുമെന്നൂ പറയുന്നത് ശുദ്ധമേ കമ്പം തന്നെ. അവനവനവന്റെ വീട്ടിൽ ഉണ്ടും സ്വജനങ്ങളിൽ വിവാഹം ചെയ്തും സകലത്തോടും കാരുണ്യത്തോടും കൂടി സമബുദ്ധിയിൽ പെരുമാറി സ്വധർമ്മം നടത്തിയും കൊണ്ടിരുന്നാൽ ഐകമത്യം ഉണ്ടാകുന്നതിനു യാതൊരു വിരോധവുമില്ല. അവിടെ ഉണ്ടാകുകയും ചെയ്യും. മുൻപറഞ്ഞ ഒരോ കാരണങ്ങളെ പുരസ്‌കരിച്ച്, ഐകമത്യത്തിനും സമുദായവൃദ്ധിക്കും പ്രവർത്തിക്കുന്നവരുടെ തന്നെ വാസ്തവാവസ്ഥ എന്തെന്നു നോക്കാം. സ്വന്തകുടുംബത്തിൽ അവനവന്റെ കുഞ്ഞുങ്ങളെത്തന്നെ ശാസിച്ച് ഭരിച്ച് അവിടെ ഐകമത്യം നിലനിർത്താൻ സാധിക്കാത്ത മദാമ്മമാരാണു, രാജ്യത്തുള്ള സകലവിധ സ്ത്രീകൾക്കും ഐകമത്യം പഠിപ്പിക്കാൻ പുറപ്പെടുന്നത്. ജനിച്ചപ്പോൾ അഹർവൃത്തിയ്ക്കു [16] ചില്ലിക്കാശുപോലും കൊണ്ടുവരാതെ മാതാപിതാക്കളെ അലട്ടി, അവരുടെ പ്രയത്നത്താലും കാരണവന്മാർ സദ്ബുദ്ധി വിചാരിച്ചും വല്ലതും സമ്പാദിച്ചു വച്ചിട്ടുണ്ടങ്കിൽ അതു തിന്നു മുടിച്ച് തറവാട് വിറ്റോ പണയമെഴുതിയോ വിദ്യാഭ്യാസവും മറ്റും ചെയ്ത് താൻ ഏതെങ്കിലും നിലയിൽ എത്തിയാൽ ,തന്റെ കടമ വീട്ടുവാൻ പ്രാപ്തനാണന്നു വരികിൽകൂടി, ആയതിനു മനസ്സില്ലാതെ, പിന്നെ വല്ലതും കൂടി തനിക്കു അവിടെ നിന്നു കിട്ടുവാൻ മാർഗ്ഗമുണ്ടോ, തനിക്കുള്ള ഭാഗമെവിടെ എന്നും മറ്റും അന്വേഷിച്ചു സ്വക്ഷേത്രത്തിൽ തന്നെ ഛിദ്രം വരുത്തുവാൻ ആണിയായിത്തീരുന്ന പുരുഷനാണ്, പിന്നെ നാട്ടുകാരുടെ ഐകമത്യത്തിനും അഭ്യുന്യതിക്കും പ്രവർത്തിക്കുന്നവൻ. ഇങ്ങിനെയുള്ളവർ ഐകമത്യമുണ്ടാക്കാൻ പുറപ്പെട്ടാൽ, വിപരീതഫലമല്ലാതെ മറ്റെന്തു ഭവിക്കും?പോരെങ്കിൽ തങ്ങളുടെ കുഞ്ഞുങ്ങൾ ഐകമത്യത്തോടുകൂടി ഏകയോഗക്ഷേമമായി കഴിയാനും അവരിൽ നിന്നും ഉണ്ടാകുന്നസന്താനപരമ്പരയ്ക്കു അനുഭവിക്കുന്നതിനും ഉപകരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി മാതാപിതാക്കളോ കാരണവന്മാരോ അവരുടെ ശക്തിക്കുതക്കവണ്ണം അൽപ്പം വല്ലതും സമ്പാദിച്ചു വയ്ക്കുന്നു. ഇങ്ങിനെയിരിക്കെ ആ കൂട്ടുസ്വത്തിൽ നിന്നും, എനിയ്ക്ക്, എനിയ്ക്ക് എന്നുപറഞ്ഞ് പങ്കു വയ്ക്കുന്നതു തന്നെ ഐകമത്യത്തിനു വിരുദ്ധമല്ലേ? അത്യന്തസംയോഗവും ഐകമത്യവും വേണ്ടിടത്തു തന്നെ ഇപ്രകാരം ഭിന്നമതി സംഭവിച്ചാൽ പിന്നെ ലോകത്തിൽ മറ്റൊരിടത്തും ഐകമത്യം നില നിൽക്കുന്നതല്ല. അതിലും വിശേഷിച്ചു ആദ്യമായി പറഞ്ഞതുപോലെ തന്റെ യഥാർത്ഥ ധർമ്മമാലോചിച്ചാൽ അങ്ങോട്ടുണ്ടാക്കി കൊടുക്കയല്ലാതെ ഇങ്ങോട്ടു ചില്ലിക്കാശുപോലും ഒരു കണ്ടം[17] തുണിപോലും സ്വാനുഭവത്തിനെടുക്കുവാൻ അർഹതയും അധികാരവും ഇല്ലാതെ കേവലഭൃത്യനെപ്പോലെ വർത്തിയ്ക്കേണ്ട പുരുഷൻ സർവ്വ്വസ്വാതന്ത്ര്യവും യജമാനത്വവും നടിച്ചു തന്നിഷ്ടം നിമിത്തം എല്ലാം തനിക്കു വേണം എന്നാത്യാർത്തിപിടിച്ച് സർവ്വ്വസ്വവും വിഴുങ്ങാൻ തുടങ്ങിയാലത്തെ കഥ പറയണോ? അവനെ മാതൃദ്രോഹിയെന്നോ, പിതൃദ്രോഹിയെന്നോ, ഗുരുദ്രോഹിയെന്നോ പറഞ്ഞാൽ പോരാ, മാതാപിതാക്കൾ സാക്ഷാൽ ശിവശക്തികളായാലും, അവരുടെ ഐകമത്യത്താൽ ഉണ്ടായിട്ടുള്ളതും ഏകമതിയായുള്ള ഇച്ഛയിൽ എന്നും ഒന്നായിതന്നെ നിലനില്ക്കണമെന്നു അവർ കരുതിവച്ചിട്ടുള്ളതുമായ സ്വത്ത്, സ്വധർമ്മത്യാഗം കൊണ്ടു മാത്രമല്ല. അധർമ്മപ്രവർത്തി കൊണ്ടുകൂടി ധ്വംസിക്കുന്നവനാകകൊണ്ടും അവനെ യഥാർത്ഥത്തിൽ ബ്രഹ്മഘാതി (ആത്മരാക്ഷസനായി) യായിത്തന്നെ കരുതണം. അതുകൊണ്ടു നാം വിഹിതങ്ങളായ പദ്ധതികൾ ആസ്പദമാക്കി ഐകമത്യം സമ്പാദിച്ചാൽ ഭിന്നിപ്പുകളെല്ലാം ദൂരെ നീങ്ങും. ഈ ദിവ്യൗഷധം ഇപ്പോഴത്തെ പരിഷ്‌ക്കാരം പ്രസവിച്ചുണ്ടാക്കിയതൊന്നുമല്ലാ. ഈ തത്ത്വം അനാദിയായിട്ടുള്ളതു തന്നെ. എന്നാൽ നവപരിഷ്‌ക്കാരം മൂലം സ്വമഹിമഭ്രംശം വന്നു കണ്ണുമയങ്ങിയിരിക്കുന്നവർക്ക് ഈ തത്ത്വമുള്ള കഥ കാണ്മാൻ കഴിയുന്നില്ല. ഭിന്നമതി മൂലം കലാപം മുഴുത്ത്, ഘോരസംഹാരം സൂചിപ്പിക്കുന്ന അവസരങ്ങളിലെല്ലാം ബുദ്ധിമാന്മാരും ദീനദയാലുക്കളും ലോകമെന്നും ശ്രേയസ്സാണ്ടിരിക്കട്ടെ എന്നുള്ളവരുമായ മഹാനുഭാവന്മാർ കാലാനുരൂപമായ സദുപദേശങ്ങൾ ചെയ്ത് ധർമമഭ്രംശം വന്നിരിക്കുന്നവരെ നേരായ മാർഗ്ഗം കാണിച്ചു നടത്തുവാൻ പണിപ്പെട്ടിട്ടുണ്ട്. അങ്ങിനെയുള്ള ഓരോ അനുഭാവിശിഷ്ടന്മാരുടെ ഉപദേശങ്ങളാണിപ്പോൾ നാനാമതങ്ങളായും ഓരോന്നിൽത്തന്നെ ഉപമതങ്ങളായും തീർന്നിരിക്കുന്നത്. ഇപ്രകൃതാനുപ്രകൃതം ഇവിടെ നിർത്താം.
ഇപ്പോഴത്തെ മതിമന്നന്മാരുടെ അഭിപ്രായങ്ങളും പ്രവൃത്തികളും ഐകമത്യത്തിനു വിപരീതമായി കാത്തിരിക്കുന്നുവെന്ന് നാം പറഞ്ഞുവല്ലോ. അതുകൊണ്ട് ലോകരഞ്ജനയ്ക്കായി നാം ഇപ്രകാരം പ്രയത്നിക്കണം പ്രകൃത്യാ അവരവർക്കു വച്ചിട്ടുള്ള ധർമ്മമനുസരിച്ചു സ്വസ്വകാര്യങ്ങളിൽ യാതൊരു നീക്കു പോക്കും വരാതെ താനാണു സകലവും നടത്തേണ്ടതെന്നുള്ള ബുദ്ധിയോടുകൂടി സ്ത്രീയും തനിക്കിതിൽ യാതൊന്നുമില്ല സർവ്വവും സ്ത്രീക്കും അവളുടെ സന്താനങ്ങൾക്കുമാണു; തന്റെ ശ്രമം അവർ സുഖമായിരിക്കുന്നതിലേയ്ക്കു മാത്രമാകുന്നു; അവരുടെ ക്ഷേമംതന്നെ തന്റെയും ക്ഷേമം എന്നുള്ള മഹാമനസ്കതയോടുകൂടി പുരുഷനും, അന്യോന്യാശ്രയമായി ഏകമതിയോടെ പ്രവർത്തിച്ചും കൊണ്ടാൽ യാതൊരു പ്രയത്നനവും കൂടാതെ ഐകമത്യവും ശ്രേയസ്സും സ്വയമേ വന്നു ചേരും. അപ്രകാരം ഭവിച്ചാൽ ശരീരം എടുക്കുന്നതുകൊണ്ടുള്ള പ്രയോജനവും ക്ഷിപ്രസാദ്ധ്യമായി ത്തീരും.
സ്ത്രീകളുടെ കർത്തവ്യകർമങ്ങൾ ഇന്നിന്നവയെന്നു യഥാർത്ഥമായറിഞ്ഞ് അവയെ ജനങ്ങളുടെ ഇടയിൽ പരത്തി ജനങ്ങൾ തന്നെയാണു സാക്ഷാൽ രക്ഷാധികാരികളെന്നു ലോകസമക്ഷം പ്രത്യക്ഷപ്പെടുത്തി, അവരുടെ സ്ഥാനം സർവ്വ സമ്മാന്യമായിത്തീർക്കുക [18] എന്നുള്ളതാണു സ്ത്രീ സമാജങ്ങളുടെ മുഖ്യ ഉദ്ദേശമായിരിക്കേണ്ടതും. അല്ലാതെ സാധാരണ കണ്ടുവരാറുള്ളതുപോലെ നാടകമാടുന്നതിനോ അനർഹങ്ങളായ പ്രക്ഷോഭങ്ങളിൽ പങ്കുപറ്റുന്നതിനോ ആയിരിക്കരുത്. നാം ഒന്നിനു പുറപ്പെടുമ്പോൾ അതിന്റെ പ്രയോജനോദ്ദേശങ്ങൾ മുൻകൂട്ടി കരുതേണ്ടതു അത്യാവശ്യമാണ്. ധർമ്മമാർഗ്ഗങ്ങൾ മൂലം ഹിതമായുള്ള ഫലം ഉണ്ടാകുമെന്നു സൂക്ഷ്മമുള്ളപ്പോൾ മാത്രം അതിനുദ്യമിക്കേണ്ടതും, അഹിതമോ അനർത്ഥമോ ആണു ഫലമെന്നു വരികിൽ ഉടനെ അതു പരിത്യജിക്കേണ്ടതുമാകുന്നു. അതാണു വിവേകികളുടെ ലക്ഷണം...ആരംഭശൂരകളാകാതെ ഉദ്ദിഷ്ടം സാധിക്കുന്നതുവരെ സർവ്വഥാ യഥാശക്തി എല്ലാവരും ഐകമത്യത്തോടുകൂടി പ്രയത്നിക്കണം. തുടക്കത്തിൽ അനിഷ്ടങ്ങളോ, നിരൂപിക്കാത്തതോ ആയ മുടക്കങ്ങൾ വന്നു കൊണ്ടിരുന്നാലും അതൊന്നും വകവയ്ക്കാതെ സ്വധർമ്മമെന്നു കരുതി തെല്ലും പിന്മാറാതെ യത്നിക്കണം. എഴുന്നേറ്റു നടക്കാൻ അംഗങ്ങൾക്കു ശേഷി വയ്ക്കും മുൻപ്, കുട്ടികൾ ചാടുപിടിച്ച് നടക്കാൻ പണിപ്പെടുന്നതിലെന്നപോലെ, ആദ്യശ്രമങ്ങൾ ലഘുവും സാവധാനവും ആയിരിക്കയേയുള്ളൂ. ആയതിനാൽ നിരാശപ്പെടാതെ പ്രയത്നിച്ചുകൊണ്ടിരുന്നാൽ കാലക്രമേണ സകല ഉദ്ദേശങ്ങളും പ്രബലമായി ഫലപ്പെടും. അനാവശ്യമെന്നോ നിരർത്ഥകമെന്നോ, അനർത്ഥകമെന്നോ തോന്നുന്ന യാതൊന്നിലും പരിശ്രമിക്കയുമരുത്. എല്ലാറ്റിലും മുഖ്യമായി വേണ്ടത് ജീവകാരുണ്യവും സകലരിലും ശുഭാവനയുമാണ്. ഇവയുണ്ടായാൽ ഇടപെടുവാൻ ഇടയാവുന്നവർക്കു കൂടി നല്ലതുവരുവാൻ മാർഗ്ഗമായിതീരും. അതുകൊണ്ടു ഓരൊരുത്തരും വെവ്വേറെ അല്ലെന്നും എല്ലാവരും കൂടി സമഷ്ടി മൂലപ്രകൃതി ശക്തിയാണെന്നും ഉള്ള ബോധത്തോടുകൂടി ധർമ്മങ്ങൾ അനുഷ്ഠിച്ചു സർവ്വോൽകൃഷ്ടസ്ഥാനം ലഭിക്കുന്നതിലേക്കു, ആ പരാശക്തിയുടെ ഓരോ വ്യഷ്ടിരൂപം മാത്രമായിരിക്കുന്ന സ്ത്രീകളെ എല്ലാം ആ ലോകമാതാവായ സമഷ്ടി പരാശക്തി തന്നെ അനുഗ്രഹിക്കുമാറാകട്ടെ.
കുറിപ്പുകൾ
↑ മൂലപ്രകൃതിയേയും ബ്രഹ്മത്തെയും കുറിച്ചു 'അദൈത ചിന്താപദ്ധതി' കുറിപ്പ് 6-ൽ കൊടുത്തിട്ടുള്ളത് നോക്കുക.
↑ കൂടുതൽ വിവരണത്തിനു 'നിജാനന്ദവിലാസം' സദനുഭവനിരൂപണപ്രകരണം നോക്കുക
↑ മനുസ്മൃതി(9,3)യിലെവാക്യമാണിത്.സ്ത്രീയ്ക്ക് സ്വാതന്ത്ര്യം പാടില്ല എന്നർത്ഥം.
↑ ദുർവ്വാരം=തടുക്കാനാവത്തത്
↑ ഭാര്യ=ഭരിക്കപ്പെടേണ്ടവൾ
↑ ജായ=യാതൊരുവളിൽ ജനിക്കുന്നുവൊ(ഭർത്താവുപുത്രനായി)അവൾ
↑ ദേശേ ദേശേ കളത്രാണീ= നാടു തോറും ഭാര്യമാർ
↑ ശരീരാന്തരം=മറ്റു ശരീരം
↑ ശരീര പാതം=മരണം
↑ കിട്ടാത്തതു കിട്ടുന്നതു യോഗവും കിട്ടിയതു പരിരക്ഷിക്കുന്നത് ക്ഷേമവും
↑ അമ്മയും ജന്മനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരങ്ങളാണ് എന്നർത്ഥം
↑ ജഗദംബ=ലോകത്തിന്റെ അമ്മ
↑ ക്ഷേത്രം =വാസസ്ഥാനം
↑ അരിഷ്ടം = പ്രയാസം
↑ ക്ഷുദ്രബുദ്ധിജങ്ങൾ =അൽപബുദ്ധിയിൽ നിന്നു ജനിക്കുന്നവ
↑ അഹർവൃത്തിക്കു=നിത്യചെലവിനു
↑ കണ്ടം= കഷണം
↑ സർവ്വസമ്മാന്യം =എല്ലാവരാലും പ്രശംസിക്കപ്പെടുന്നത്.
ജീവകാരുണ്യ നിരൂപണം (പ്രബന്ധം)
രചന:ചട്ടമ്പിസ്വാമികൾ
ഉള്ളടക്കം
ജീവകാരുണ്യനിരൂപണം
കുറിപ്പുകൾ
വേദാധികാര നിരൂപണം (പ്രബന്ധം)
രചന:ചട്ടമ്പിസ്വാമികൾ
ഉള്ളടക്കം
വേദസ്വരൂപം
വേദപ്രാമാണ്യം
അധികാരനിരൂപണം
പ്രമാണാന്തരനിരൂപണം
യുക്തിവിചാരം
ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന:എഴുത്തച്ഛൻ
ഭാഗവതകീർത്തനം
ഹരിനാമകീർത്തനം
അച്യുതാഷ്ടകം
ശ്രീഹര്യഷ്ടകം
ഗോവിന്ദാഷ്ടകം
മുകുന്ദാഷ്ടകം
ഹരിപദാഷ്ടകം
കൃഷ്ണസ്തുതി
പ്രഥമസ്കന്ധം
സൂതപൗരാണികനോട് ശൗനകാദികളുടെ ചോദ്യം
സൂതൻ ശൗനകാദികൾക്ക് ചെയ്യുന്ന ഭാഗവതോപദേശം
വേദവ്യാസന് നാരദൻ ചെയ്ത ഭാഗവതോപദേശം
പരീക്ഷിത്തിന്റെ ജനനം
പാണ്ഡവന്മാരുടെ മഹാപ്രസ്ഥാനം
പരീക്ഷിത്തിന്റെ രാജ്യഭാരം
പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം
ദ്വിതീയസ്കന്ധം
ഭഗവത്‌ഭജനാരംഭം
വിരാഡ് രൂപധ്യാനം
ഉപദേശക്രമം
തൃതീയസ്കന്ധം
വിദുരമൈത്രേയസംവാദം
ആയുസ്സിന്റെ പരിണാമം
വരാഹാവതാരം
കപിലവാസുദേവൻ ചെയ്യുന്ന ജ്ഞാനോപദേശം
ചതുർത്ഥസ്കന്ധം
ആകൂതി മുതലായവരുടെ സന്തതിചരിത്രം
ദക്ഷയാഗം
ധ്രുവചരിതം
ധ്രുവന്റെ സന്തതിചരിത്രം
പൃഥു ചക്രവർത്തിയുടെ ചരിത്രം
പ്രചേതാക്കളുടെ ചരിത്രം
പുരഞ്ജനോപാഖ്യാനം
പുരഞ്ജന ചരിത്രം
പ്രചേതാക്കളുടെ ശേഷം കഥ
പഞ്ചമസ്കന്ധം
മനുഷ്യപുത്രനായ പ്രിയവ്രതന്റെ ചരിത്രം
ഭരതചരിത്രം
ഭൂഗുണിതം
അർക്കേന്ദുഗതിഭേദം
ചതുർദശലോകവൃത്തം
നരകഭേദം
ഹരിനാമകീർത്തനം (കീർത്തനം)
രചന:എഴുത്തച്ഛൻ
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, നരകസന്താപനാശക,ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ
ആങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര-
മാചാര്യരൂപ ഹരിനാരായണായ നമഃ
ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ
ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ
അർക്കാനലാദി വെളിവൊക്കെഗ്രഹിക്കുമൊരു
കണ്ണിന്നുകണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്നപൊരുൾ താനെന്നുറയ്‌ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ
ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾചെയ്‌ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ
ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങി ജന-
നാന്ത്യത്തോളം പരമഹാമായതന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും പരമനാരായണായ നമഃ
ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേ ന നിത്യഗതി
ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമഃ
ണത്താരിൽമാനനി മണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനനന്താദിഹീനനപി
ചിത്തത്തിലച്യുത!കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ
പച്ചക്കിളിപ്പവിഴപാൽവർണ്ണമൊത്തനിറ-
മിച്ഛിപ്പവർക്കു ഷഡാധാരം കടന്നുപരി
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരിനാരായണായ നമഃ
തത്വത്തിനുള്ളിലുദയം ചെയ്തിരുന്നപൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കുതക്കൊരുപദേശം തരും ജനന-
മറ്റിടുമന്നവനു നാരായണായ നമഃ
യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
എമ്പക്കലുള്ള ദുരിതം പാർത്തുകാണുമള-
വംഭോരുഹാക്ഷ! ഹരി നാരായണായ നമഃ
നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവു
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ
മൽപ്രാണനും പരനുമൊന്നെന്നുറപ്പവനു
തൽപ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയിൽ പലവുകണ്ടാലുണർന്നവനോ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണാ നമഃ
അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു-
മംഭോരുഹാക്ഷമിതി വാഴ്‌ത്തുന്നുഞാനുമിഹ
അമ്പത്തോരക്ഷരവുമോരോന്നിതെന്മോഴിയി-
ലൻപോടുചേർക്ക ഹരിനാരായണായ നമഃ
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തുപരി-
കീർത്തിപ്പതിന്നരുൾക നാരായണായ നമഃ
ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും
അഗ്രേവിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോർക്കായ് വരേണമിഹ നാരായണായ നമഃ
ഈവന്നമോഹമകലെപ്പോവതിന്നുപുന-
രിവണ്ണമിള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ
ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലുഗതിക്കുവഴി നാരായണായ നമഃ
ഊരിന്നുവേണ്ട നിജഭാരങ്ങൾ വേണ്ടതിനു
നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിനു
നാരായണാച്യുതഹരേയെന്നതിന്നൊരുവർ
നാവൊന്നേവേണ്ടു ഹരി നാരായണായ നമഃ
ഋതുവായപെണ്ണിന്നുമിരപ്പന്നുദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ
ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
ളീപാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയായെന്നുറച്ചു തിരു-
നാമങ്ങൾ ചൊൽക ഹരിനാരായണായ നമഃ
ഌസ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരുകോടികോടിതവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരിനാരായണായ നമഃ
ൡകാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പിവീണുടനിരക്കുന്നു നാഥനോടു
ഏകാന്തഭക്തിയകമേവന്നുദിപ്പതിനു
വൈകുന്നതെന്തു ഹരിനാരായണായ നമഃ
ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി-
പോകുന്നപോലെ ഹരിനാരായണായ നമഃ
ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൗവണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നു തത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ
ഓതുന്നു ഗീതകളിതെല്ലമിതെന്നപൊരു-
ളേതെന്നു കാണ്മതിന്നു പോരാമനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നുതവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ
ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൽ
മീതേകദാപി സുഖമില്ലെന്നുതത്പരിചു
ചേതോവിമോഹിനി മയക്കായ്‌ക നായതവ
ദേഹോഹമെന്നിവയിൽ നാരായണായ നമഃ
അംഭോജസംഭവനുമൻപൊടുനീന്തിബത
വന്മോഹവാരിധിയിലെന്നേടമോർത്തു മമ
വൻപേടിപാരമിവനൻപേടാടായ്‌വതിന്നു
മുൻപേ തോഴാമടികൾ നാരായണായ നമഃ
അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരനെ
പിൽപാടുചെന്നഥതടുത്തോരുനാൽവരെയു-
മപ്പോലെനൗമി ഹരിനാരായണായ നമഃ
കഷ്ടം! ഭവാനെയൊരുപാണ്ഡ്യൻ ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാൽക്കഥ കടിപ്പിച്ചന്തിനിതു-
മോർക്കാവതല്ല ഹരിനാരായണായ നമഃ
ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നേത്തിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ
ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ
ഊനം വരുത്തിയൊരുനക്തഞ്ചരിക്കു ബത!
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു ഹരി നാരായണായ നമഃ
ചമ്മട്ടിപൂണ്ടുകടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി തേർപൂട്ടിനിന്നുബത!
ചെമ്മേ മറഞ്ഞൊരുശരം കൊണ്ടുകൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ
ഛന്നത്വമാർന്നകനൽപോലെ നിറഞ്ഞുലകിൽ
ചിന്നുന്നനിന്മഹിമയാർക്കും തിരിക്കരുത്
അന്നന്നുകണ്ടതിനെ വാഴ്ത്തുന്നു മമുനിക-
ളെന്നത്രെ തോന്നി ഹരിനാരായണായ നമ:
ജന്തുക്കൾ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂർണ്ണാത്മജനാസതതം
തന്തും മണിപ്രകരഭേദങ്ങൾപോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ
ഝങ്കാരനാദമിവയോഗീന്ദ്രനരുള്ളിലുമി-
തോന്നുന്നഗീതികളിലും പാല്പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ഹരിനാരായണായ നമഃ
ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു
ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ
മോഹം നിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാക മമ നാരായണായ നമഃ
ടങ്കംകുരംഗവുമെടുത്തിട്ടു പതിയുടൽ
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടൽ
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നുമോഹമതു നാരായണായ നമഃ
ഠായങ്ങൾ ഗീതമിവനാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പരം
ഏകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ
ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേനിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങൾ തീർക്ക ഹരിനാരായണായ നമഃ
ഢക്കാമൃദംഗതുടിതാളങ്ങൾ കേട്ടനുഭ-
വിക്കാമിതിന്നിലയിലിന്നേടമോർത്തു മമ
പാർക്കുന്നതല്ലമനമാളാനബദ്ധകരി-
തീൻകണ്ടപോലെ ഹരിനാരായണായ നമഃ
ണത്വാപരം പരിചു കർമ്മവ്യാപായമിഹ
മദ്ധേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയിൽ പരമുദിച്ചോരുബോധമനു-
ചിത്തേവരേണ്ടതിഹ നാരായണായ നമഃ
തത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
സബ്ദങ്ങളുള്ളിൽ വിലസീടുന്നതിന്നടിയിൽ
മുക്തിക്കുകാരണമിതേശബ്ദമെന്നുതവ
വാക്യങ്ങൾതന്നെ ഹരിനാരായണായ നമഃ
ഥല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട-
നെല്ലാരോടും കുതറിവാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ
ദംഭായ വന്മരമതിന്നുള്ളിൽ നിന്നു ചില
കൊമ്പും തളിർത്തവധിയില്ലാത്ത കായ്‌കനികൾ
അൻപേറിയത്തരുവിൽ വാഴായ്‌വതിന്നുഗതി
നിൻ പാദഭക്തി ഹരി നാരായണായ നമഃ
ധന്യോഹമെന്നുമതി മന്യോഹമെന്നുമതി
പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നു മതി
ഒന്നല്ലകാൺകൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചു കൂടിയതു നാരായണായ നമഃ
നന്നായി ഗതിക്കൊരു സഹസ്രാരധാരയില
തന്നീറ്റിൽ നിൻകരുണ വന്മാരി പെയ്‌തുപുനർ
മുന്നമ്മുളച്ചമുളഭക്തിക്കുവാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമ:
പലതുംപറഞ്ഞു പകൽ കളയുന്നനാവുതവ
തിരുനാമകീർത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നുകേൾപ്പു ഹരിനാരായണായ നമഃ
ഫലമില്ലായാതെ മമ വശമൊക്കലാ ജഗതി
മലമൂത്രമായതടി പലനാളിരുത്തിയുടൻ
അളവില്ലയാതെവെളിവകമേയുദിപ്പതിന്നു
കളയായ്‌കകാലമിനി നാരായണായ നമഃ
ബന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിൻതത്ത്വമോർക്കിലുമ-
തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ
ഭക്ഷിപ്പതിന്നു ഗുഹപോലെ പിളർന്നുമുഖ-
മയ്യോകൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നുദർദുരമുരത്തോടെ പിമ്പേയൊരു
സർപ്പം കണക്കെ ഹരിനാരായണായ നമഃ
മന്നിങ്കൽ വന്നിഹ പിറന്നന്നുതൊട്ടു പുന-
രെന്തൊന്നു വാങ്മനസുദേഹങ്ങൾ ചെയ്‌തതതു
എന്തിന്നു മേലിലതുമെല്ലാമെനിക്കു ഹൃദി-
സന്തോഷമായ് വരിക നാരായണായ നമഃ
യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേൾപ്പതതു നാരായണശ്രുതികൾ
യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ
രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാൻ, കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമഃ
ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
തിങ്കേന്നുദിച്ചവകൾ നാരായണായ നമഃ
വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു-
മുദരം നമുക്കു ദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ
ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാവിദേഹദൃഢവിശ്വാസമോടുബത
ഭക്ത്യാകടന്നു തവ തൃക്കാൽപിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരിനാരായണായ നമഃ
ഷഡ്വൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം തവഹി സദ്ധ്യാനരംഗമതിൽ
തത്രാപി നിത്യവുമൊരിക്കാലിരുന്നരുൾക
സത്യസ്വരൂപ ഹരി നാരായണായ നമഃ
സത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു-
മർത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്കെത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാൽക്കൽ വീണുഹരി നാരായണായ നമഃ
ഹരനും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതന്മഹിമ
അറിവായ് മുതൽക്കരളിലൊരുപോലെ നിന്നരുളും
പരജീവനിൽതെളിക നാരായണായ നമ:
ളത്വം കലർന്നിതുലകാരത്തിനപ്പരിചു
തത്ത്വം നിനക്കിലൊരു ജീവത്വമുണ്ടുതവ
കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി
നിൽക്കുന്ന നാഥ നരിനാരായണായ നമഃ
ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ലതവപരമാക്ഷരസ്യപ്പൊരുൾ
അറിയാറുമായ് വരിക നാരായണായ നമഃ
കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാർത്തു പിഴവഴിപോലെ തീർത്തരുൾക
ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ
മദമാത്സരാദികൾ മനസ്സിൽ തൊടാതെ ജന-
മിതുകൊണ്ടു വാഴ്‌തുക നമുക്കും ഗതിക്കുവഴി
ഇതു കേൾക്കതാനിതൊരു മൊഴിതാൻ പഠിപ്പവനും
പതിയാ ഭവാംബുധിയിൽ നാരായണായ നമഃ
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രച
ബാലകാണ്ഡം
അയോദ്ധ്യാകാണ്ഡം
ആരണ്യകാണ്ഡം
കിഷ്കിന്ദാകാണ്ഡം
സുന്ദരകാണ്ഡം
യുദ്ധകാണ്ഡം
ന:എഴുത്തച്ഛൻ
ഐതിഹ്യമാല രചന:കൊട്ടാരത്തിൽ ശങ്കുണ്ണി (1909-1934)
പ്രസ്താവന
ചെമ്പകശ്ശേരിരാജാവ്
കോട്ടയത്തുരാജാവ്
മഹാഭാഷ്യം
ഭർത്തൃഹരി
അദ്ധ്യാത്മരാമായണം
പറയിപെറ്റ പന്തിരുകുലം
തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും
വില്വമംഗലത്തു സ്വാമിയാർ 1
കാക്കശ്ശേരി ഭട്ടതിരി
മുട്ടസ്സു നമ്പൂതിരി
പുളിയാമ്പിള്ളി നമ്പൂരി
കല്ലന്താറ്റിൽ ഗുരുക്കൾ
കോലത്തിരിയും സാമൂതിരിയും
പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ
മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും
കാലടിയിൽ ഭട്ടതിരി
വെൺമണി നമ്പൂതിരിപ്പാടന്മാർ
കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും
വയക്കരെ അച്ചൻ മൂസ്സ്
കോഴിക്കോട്ടങ്ങാടി
കിടങ്ങൂർ കണ്ടങ്കോരൻ
കുമാരനല്ലൂർ ഭഗവതി
തിരുനക്കര ദേവനും അവിടുത്തെ കാളയും
ഭവഭൂതി
വാക്ഭടാചാര്യർ
പ്രഭാകരൻ
പാതായിക്കരെ നമ്പൂരിമാർ
കാരാട്ടു നമ്പൂരി
വിഡ്ഢി! കൂശ്മാണ്ഡം
കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം
വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ
ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും
നാലേക്കാട്ടു പിള്ളമാർ
കായംകുളം കൊച്ചുണ്ണി
കൈപ്പുഴ രാജ്ഞിയും പുളിംങ്കുന്നുദേശവും
ഒരന്തർജ്ജനത്തിന്റെ യുക്തി
പാഴൂർ പെരുംതൃക്കോവിൽ 1
പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം
രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം
കൊച്ചുനമ്പൂരി
ചെമ്പകശ്ശേരി രാജാവും മേപ്പത്തൂർ ഭട്ടതിരിയും
വട്ടപ്പറമ്പിൽ വലിയമ്മ
വൈക്കത്തു തിരുനീലകണ്ഠൻ
കിളിരൂർകുന്നിന്മേൽ ഭഗവതി
പൂന്താനത്തു നമ്പൂരി
ആലത്തൂർ നമ്പി
വയസ്‌കര ചതുർവേദിഭട്ടതിരിയും യക്ഷിയും
രാമപുരത്തു വാര്യർ
ചെമ്പ്രയെഴുത്തച്ഛന്മാർ
കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട്
അമ്മന്നൂർ പരമേശ്വരച്ചാക്യാർ
ചേരാനല്ലൂർ കുഞ്ചുക്കർത്താവ്
കൊട്ടാരക്കരഗ്ഗോശാല
തേവലശേരി നമ്പി
ചില ഈശ്വരന്മാരുടെ പിണക്കം
പറങ്ങോട്ടു നമ്പൂരി
പാക്കിൽ ശാസ്താവ്
കൊടുങ്ങല്ലൂർ വസൂരിമാല
തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങൾ
ആറന്മുളമാഹാത്മ്യം
കോന്നിയിൽ കൊച്ചയ്യപ്പൻ
ഊരകത്ത് അമ്മതിരുവടി
സ്വാതിതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ട്
പിലാമന്തോൾ മൂസ്സ്
ശാസ്താംകോട്ടയും കുരങ്ങന്മാരും
മുഴമംഗലത്തു നമ്പൂരി
വയസ്‌ക്കരകുടുംബവും അവിടുത്തെ ശാസ്താവും
കായംകുളത്തു രാജാവിന്റെ ശ്രീചക്രം
കുളപ്പുറത്തു ഭീമൻ
മണ്ണടിക്കാവും കാമ്പിത്താനും
ശ്രീകൃഷ്ണകർണാമൃതം
കടമറ്റത്ത് കത്തനാർ
പുരുഹരിണപുരേശമാഹാത്മ്യം
തോലകവി
കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ
അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും
അവണാമനയ്ക്കൽ ഗോപാലൻ
പള്ളിപ്പുറത്തുകാവ്
എളേടത്തു തൈക്കാട്ടു മൂസ്സന്മാർ
കൈപുഴത്തമ്പാൻ
കൊല്ലം വിഷാരിക്കാവ്
വയസ്‌ക്കര ആര്യൻ നാരായണൻമൂസ്സ് അവർകളുടെ ചികിത്സാനൈപുണ്യം
ചംക്രോത്തമ്മ
അവണങ്ങാട്ട് പണിക്കരും ചാത്തന്മാരും
കുട്ടഞ്ചേരി മൂസ്സ്
പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും
കടാങ്കോട്ടു മാക്കംഭഗവതി
ഒരു യൂറോപ്യന്റെ സ്വാമിഭക്തി
സംഘക്കളി
കൊട്ടാരക്കരച്ചന്ദ്രശേഖരൻ
പനയന്നാർ കാവ്
ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളിയോഗവും
കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാര്യരും
വിജയാദ്രി മാഹാത്മ്യം
നടുവിലേപ്പാട്ട് ഭട്ടതിരി
ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും
മുണ്ടേമ്പിള്ളി കൃഷ്ണമാരാർ
മണ്ണാറശ്ശാല മാഹാത്മ്യം
ഒരു സ്വാമിയാരുടെ ശാപം
പുല്ലങ്കോട്ട് നമ്പൂരി
പനച്ചിക്കാട്ടു സരസ്വതി
വെള്ളാടു നമ്പൂരി
ആറന്മുള വലിയ ബാലകൃഷ്ണൻ
ചെങ്ങന്നൂർ ഭഗവതി
ഇടിവെട്ടിക്കാട്ടു നമ്പൂരി
പയ്യന്നൂർ ഗ്രാമം
ഒളശ്ശയിൽ വേട്ടക്കൊരുമകൻ കാവ്
ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും
വൈയ്ക്കത്തെപ്പാട്ടുകൾ
പെരുമ്പിലാവിൽ കേളുമേനോൻ
ചെമ്പകശ്ശേരിരാജാവും രാജ്ഞിയും
വില്വമംഗലത്തു സ്വാമിയാർ 2
പാമ്പുമ്മേക്കാട്ടു നമ്പൂരി
കാളിദാസൻ
പന്തളം നീലകണ്ഠൻ
ചിറ്റൂർ കാവിൽ ഭഗവതി
കല്ലൂർ നമ്പൂരിപ്പാടന്മാർ
തകഴിയിൽ ശാസ്താവും അവിടുത്തെ എണ്ണയും
അറയ്ക്കൽ ബീബി
തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
പാഴൂർ പെരുംതൃക്കോവിൽ 2
തെക്കേടത്തു കുടുംബക്കാർ
മൂക്കോല ക്ഷേത്രങ്ങൾ
കുമാരമംഗലത്തു നമ്പൂരി
മണ്ടക്കാട്ടമ്മനും കൊടയും
തിരുവട്ടാറ്റാദികേശവൻ
പ്രാതഃസ്മരണസ്തോത്രം
പ്രാതസ്‌മരാമി ലളിതാ വദനാരവിന്ദം
ബിംബാധരം പ്രിത്ഥലമൌക്തികശോഭിനാസം
ആകർണ്ണ ദീർഘനയനം മണികുണ്ഡലാഢ്യം
മന്ദസ്‌മിതം മൃഗമദോജ്ജ്വല ഫാലദേശം.
പ്രാതർഭജാമി ലളിതാ ഭുജകല്പവല്ലീം
രത്നാംഗുലീയ ലസദംഗുലിപല്ലവാഢ്യാം
മാണിക്യ ഹേമ വളയാംഗദ ശോഭമാനാം
പുണ്ഡ്രേഷു ചാപ കുസുമേഷു ശ്രിണിം തദാനാം.
പ്രാതർനമാമി ലളിതാ ചരണാരവിന്ദം
ഭക്ത്യേഷ്ട ദാനനിരതം ഭവ സിന്ധുപോതം
പത്മാസനാദി സുരനായകപൂജനീയം
പത്മാങ്കുശധ്വജസുദർശന ലാഞ്ചനാഢ്യം.
പ്രാതസ്‌തുതേ പരശിവാം ലളിതാം ഭവാനീം
ത്രൈയന്ത്യവേദ്യവിഭവാം കരുണാനവദ്യാം
വിശ്വസ്യസൃഷ്ടി വിലയസ്‌ഥിതി ഹേതുഭൂതാം
വിശ്വേശ്വരീം നിഗമവാൻ മനസാതിദൂരാം.
പ്രാതർവദാമി ലളിതേ തവ പുണ്യനാമ:
കാമേശ്വരീതി കമലേതി മഹേശ്വരീതി
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്‌ദേവതേതി വചസാ ത്രിപുരേശ്വരീതി.
ഫലശ്രുതി യാ ശ്ലോകപഞ്ചകമിദം ലളിതാംബികായ: സൌഭാഗ്യദം സുലളിതം പഠതി പ്രഭാതേ
തസ്‌മൈ ദദാതി ലളിതാ ഝടുതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൌഖ്യമനന്തകീർത്തീം.
കാലഭൈരവാഷ്ടകം
ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം
നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനം
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
ശൂലടംകപാശദണ്ഡപാണിമാദികാരണം ശ്യാമകായമാദിദേവമക്ഷരം നിരാമയം
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം കാശികാപുരാധിനാഥകാലഭൈരവം ഭജേ
ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം
വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം കാശികാപുരാധിനാഥകാലഭൈരവം ഭജേ
ധര്മസേതുപാലകം ത്വധര്മമാര്ഗനാശനം കര്മപാശമോചകം സുശര്മധായകം വിഭും
സ്വര്ണവര്ണശേഷപാശശോഭിതാംഗമണ്ഡലം കാശികാപുരാധിനാഥകാലഭൈരവം ഭജേ
രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം
മൃത്യുദര്പനാശനം കരാലദംഷ്ട്രമോക്ഷണം കാശികാപുരാധിനാഥകാലഭൈരവം ഭജേ
അട്ടഹാസഭിന്നപദ്മജാണ്ഡകോശസംതതിം ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനം
അഷ്ടസിദ്ധിദായകം കപാലമാലികാധരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
ഭൂതസംഘനായകം വിശാലകീര്തിദായകം കാശിവാസലോകപുണ്യപാപശോധകം വിഭും
നീതിമാര്ഗകോവിദം പുരാതനം ജഗത്പതിം കാശികാപുരാധിനാഥകാലഭൈരവം ഭജേ
ഫല ശ്രുതി
കാലഭൈരവാഷ്ടകം പഠംതി യേ മനോഹരം ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർധനം
ശോകമോഹദൈന്യലോഭകോപതാപനാശനം പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം നരാ ധ്രുവം
കനകധാരാസ്തോത്രം
അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി
ഭൃംഗനേവ മുകുളാഭരണം തമാലം ,
അംഗീകൃതാഖില വിഭുതിരാപാംഗ ലീല ,
മാംഗല്യദാസ്തു മമ മംഗള ദേവതായ.
മുക്ത മുഹുർവിധാധദാതിവദനെ മുരാരേ ,
പ്രേമത്രാപ പ്രനിഹിതാനി ഗതഗതാനി
മാല ദ്രിഷോട മധുകരേവ മഹോത്‌പലേയ ,
സ നെ സ്രിയം ദിശതു സാഗര സംഭവായ
ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
ആനന്ദകണ്ടമഹി മേഘമനംഗതന്ത്രം ,
ആകെകര സ്ഥിത കനി നിക പക്ഷ്മനേത്രം ,
ഭൂത്യൈ ഭവേന്മമ ഭുജംഗശയംഘനായ
ബഹ്വന്താരെ മധുജിത ശ്രിതകൗസ്തുഭെ യ ,
ഹാരവലീവ ഹരി നീല മയി വിഭാതി ,
കാമപ്രദ ഭഗവതോപി കടാക്ഷ മാല ,
കല്യാണ മാവഹതു മേ കമലാലയായ
കാലാംബുതാളി ലളിതോരസി കൈടഭാരെ ,
ധാരാധരെ സ്ഫുരതി യാ തടിതംഗനേവ
മാതു സമസ്ത ജഗതാം മഹനീയമൂർത്തി ,
ബദ്രാണി മേ ധിശതു ഭാർഗവ നന്ദനായ
പ്രാപ്തം പദം പ്രഥമദത് കലുയത് പ്രഭാവത്,
മാംഗല്യ ഭാജി മധു മാതിനി മന്മധേന
മയ്യാപദേത്ത മങ്കര മീക്ഷനാർത്ഥം
മന്ദാലസം ച മകരാലയ കന്യകായ .
വിശ്വമരേന്ദ്ര പദ വിഭ്രമ ദാന ദക്ഷം
ആനന്ദ ഹേതു രധികം മുറ വിദ്വക്ഷോപി
ഈഷന്നിഷീതിദദു മയി ക്ഷണമീക്ഷനാർത്ഥം ,
ഇന്ദിവരോധര സഹോദര മിന്ദിരായ
ഇഷ്ട വിശിഷ്ട മത യോപി യയാ ദയാർദ്ര
ധ്രിഷ്ട്യ ദ്രവിഷ്ട്ട പപദം സുലഭം ലഭന്തേ ,
ഋഷ്ടി പ്രഹ്രുഷ്ട കമലോധര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷിഷ്ട മമ പുഷ്കര വിഷ്ടരായ
ദദ്യാ ദയാനു പവനോപി ദ്രവിണാംബുധാരം
അസ്മൈന്ന കിഞ്ചിന വിഹംഗ ശിശോ വിഷന്നേ
ദുഷ്കർമ്മ ഗർമ്മപനീയ പാനീയ ചിരായ ദൂരം ,
നാരായണ പ്രണയിനേ നയനാം ഭുവാഹാ.
ഗീർത്തെവദേതി ഗരുഡ ധ്വജ സുന്ദരീതി ,
ശാകംഭരീതി ശശി ശേഖര വല്ലഭേതി,
സൃഷ്ടി സ്ഥിതി പ്രളയ കേലീഷു സംസ്ഥിതാ യ ,
തസ്യെ നമസ്സ് ത്രിഭുവനെക ഗുരോസ് തരുന്യൈ
ശ്രുത്യൈ നമോസ്തു ശുഭ കർമ ഫല പ്രസൂത്യൈ ,
രത്യൈ നമോസ്തു രമണീയ ഗുണാർന്നവായൈ
ശക്ത്യൈ നമോസ്തു ശദ പത്ര നികേതനായൈ,
പുഷ്ടയൈ നമോസ്തു പുരുഷോത്തമ വല്ലഭായൈ.
നമോസ്തു നാളീഖ നിഭാനനായൈ,
നമോസ്തു ധുഗ് ദോഗ്ദ്ധധി ജന്മ ഭൂമ്യൈ
നമോസ്തു സോമാമൃത സോദരായൈ,
നമോസ്തു നാരായണ വല്ലഭായൈ .
നമോസ്തു ഹേമാംഭുജ പീടികായൈ,
നമോസ്തു ഭൂ മണ്ഡല നയികായൈ,
നമോസ്തു ദേവാതി ദയാ പരായൈ
നമോസ്തു ശാർങായുധ വല്ലഭായൈ.
നമോസ്തു ദേവ്യൈ ഭ്രുഗു നന്ദനായൈ,
നമോസ്തു വിഷ്ണോരുരസ്തിദായൈ
നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോസ്തു ദാമോദര വല്ലഭായൈ .
നമോസ്തു കാന്ത്യൈ കമലേക്ഷനായൈ
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്തു ദേവാദി ഭിരർച്ചീതായൈ,
നമോസ്തു നന്ദാല്മജാ വല്ലഭായൈ .
സമ്പത് കരാനി സകലേന്ദ്രിയ നന്ദനാനി,
സാമ്രാജ്യ ദാന വിഭവാനി സരോരുഹാഷി,
ത്വദ് വന്ദനാനി ദുരിത ഹരനോദ്യദാനി
മമേവ മതര നിസം കലയന്തു മാന്യേ.
യത്കടാക്ഷ സമുപാസന വിധി ,
സേവകസ്യ സകലാർത്ത സമ്പത്
സന്തനോധി വചനംഗ മാനസൈ ,
ത്വാം മുരാരി ഹൃദയേശ്വരീം ഭജേ
സരസിജ നിലയെ സരോജ ഹസ്തേ ,
ദവലത മാം ശുക ഗന്ധ മാല്യ ശോഭെ
ഭഗവതി ഹരി വല്ലഭേ മനോഞ്ഞേ
ത്രിഭുവന ഭൂതികരി പ്രസീദ മഹ്യെ
ധിഗ്ഗസ്ഥിഭി കനക കുംഭ മുഖ വസൃഷ്ട ,
സ്വർവാഹിനി വിമല ചാരു ജലാ പ്ലുതാങ്ങിം ,
പ്രാതർ നമാമി ജഗതാം ജനനി മശേഷ,
ലോകാധി നാഥാ ഗ്രഹിനി മമ്രിതാഭി പുത്രീം .
കമലേ കമലാക്ഷ വല്ലഭേ ത്വം ,
കരുണ പൂര തരംകി തൈര പാന്ഗൈ,
അവലോകായ മാമ കിഞ്ചനാനാം,
പ്രഥമം പത്രമ ക്രിത്രിമം ദയായ
സ്തുവന്തി യെ സ്തുതി ഭിര മീരന്വാഹം ,
ത്രയീമയിം ത്രിഭുവന മാതരം രാമാം ,
ഗുണാധിക ഗുരുതര ഭാഗ്യ ഭാഗിന ,
ഭവന്തി തേ ഭുവി ബുധ ഭാവിതാശയ .
ശ്രീമഹാഭാഗവതം/ഗോവിന്ദാഷ്ടകം
< ശ്രീമഹാഭാഗവതം(ഗോവിന്ദാഷ്ടകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യജ്ഞാനമനന്തം നിത്യ-
മനാകാശം പരമാകാശം
ഗോഷ്ഠപ്രാംഗണരിംഖണലോല-
മനായാസം പരമായാസം
മായാകല്പിതനാനാകാര-
മനാകാരം ഭുവനാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത
ഗോവിന്ദം പരമാനന്ദം.
മൃത്‌സ്നാമത്സീഹേതി യശോദാ-
താഡനശൈശവസംത്രാസം
വ്യാദിതവക്ത്രാലോകിതലോകാ-
ലോകചതുർദ്ദശലോകാളിം
ലോകത്രയപുരമൂലസ്തംഭം
ലോകാലോകമനാലോകം
ലോകേശം പരമേശം പ്രണമത
ഗോവിന്ദം പരമാനന്ദം.
ത്രൈവിഷ്ടപരിപുവീരഘ്നം
ക്ഷിതിഭാരഘ്നം ഭവരോഗഘ്നം
കൈവല്യം നവനീതാഹാര-
മനാഹാരം ഭുവനാഹാരം
വൈമല്യസ്ഫുടചേതോവൃത്തി-
വിശേഷാഭാസമനാഭാസം
ശൈവം കേവലശാന്തം പ്രണമത
ഗോവിന്ദം പരമാനന്ദം.
ഗോപാലം ഭൂലീലാവിഗ്രഹ-
ഗോപാലം കുലഗോപാലം
ഗോപീഖേലനഗോവർദ്ധനധൃതി-
ലീലാലാളിത ഗോപാലം
ഗോഭിർന്നിഗദിത ഗോവിന്ദസ്ഫുട
നാമാനം ബഹുനാമാനം
ഗോധീഗോചരദൂരം പ്രണമത
ഗോവിന്ദം പരമാനന്ദം.
ഗോപീമണ്ഡലഗോഷ്ഠീഭേദം
ഭേദാവസ്ഥമഭേദാഭം
ശശ്വദ് ഗോഖുരനിർദ്ധൂതോദ്ധത-
ധൂളീധൂസരസൌഭാഗ്യം
ശ്രദ്ധാഭക്തിഗൃഹീതാനന്ദമ-
ചിന്ത്യം ചിന്തിതസദ്ഭാവം
ചിന്താമണിമഹിമാനം പ്രണമത
ഗോവിന്ദം പരമാനന്ദം.
സ്നാനവ്യാകുലയോഷിദ്‌വസ്ത്ര-
മുപാദായാഗമുപാരൂഢം
വ്യാദിത്സന്തീരഥ ദിഗ്‌വസ്ത്രാ
ദാതുമുപാകർഷന്തം താഃ
നിർദ്ധൂതദ്വയശോകവിമോഹം
ബുദ്ധം ബുദ്ധേരന്തഃസ്ഥം
സത്താമാത്രശരീരം പ്രണമത
ഗോവിന്ദം പരമാനന്ദം.
കാന്തം കാരണകാരണമാദി-
മനാദിം കാളഘനാഭാസം
കാളിന്ദീഗതകാളിയശിരസി
സുനൃത്യന്തം മുഹുരത്യന്തം
കാലം കാലകലാതീതം കലി-
താശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത
ഗോവിന്ദം പരമാനന്ദം.
വൃന്ദാവനഭുവി വൃന്ദാരകഗണ-
വൃന്ദാരാധിതവന്ദ്യായാം
കന്ദാഭാമലമന്ദസ്മേര
സുധാനന്ദം സുഹൃദാനന്ദം
വന്ദ്യാശേഷമഹാമുനിമാനസ-
വന്ദ്യാനന്ദപദദ്വന്ദ്വം
നന്ദ്യാശേഷഗുനാബ്ധിം പ്രണമത
ഗോവിന്ദം പരമാനന്ദം.
ഫലശ്രുതി
ഗോവിന്ദാഷ്ടകമേതദധീതേ
ഗോവിന്ദാർപ്പിതചേതാ യോ
ഗോസിന്ദാച്യുത മാധവ വിഷ്ണോ!
ഗോകുലനായക! കൃഷ്ണേതി
ഗോവിന്ദാംഘ്രിസരോജദ്ധ്യാന-
സുധാജലധൗതസമസ്താഘോ
ഗോവിന്ദം പരമാനന്ദാമൃത-
മന്തഃസ്ഥം സ സമഭ്യേതി.
കൃഷ്ണാഷ്ടകം
ഭജേ പ്രജൈകമണ്ഡനം സമസ്തപാപഖണ്ഡനം
സ്വഭക്ത ചിത്തരഞ്ജനം സദൈവനന്ദനന്ദനം
സുപിച്ഛ ഗുച്ഛ്മസ്തകം സുനാദവേണു ഹസ്തകം
അനംഗരംഗസാഗരം നമാമി കൃഷ്ണനാഗരം
മനോജഗർവ്വമോചനം വിശാലലോലലോചനം
വിധൂതഗോപശോചനം നമാമിപദ്‌മലോചനം
കരാരവിന്ദഭൂധരം സ്മിതാവലോകസുന്ദരം
മഹേന്ദ്രമാനദാരണം നമാമി കൃഷ്ണവാരണം
കദംബസൂനകുണ്ഡലം സുചാരു ഗണ്ഡമണ്ഡലം
വ്രജാംഗനൈകവല്ലഭം നമാമി കൃഷ്ണദുർല്ലഭം
യശോദയാ സമോദയാ സഗോപയാ സനന്ദയാ
യുതം സുഖൈകദായകം നമാമി ഗോപനായകം
സദൈവപാദപങ്കജം മദീയമാനസേ നിജം
ദധാനമുത്തമാലകം നമാമി നന്ദബാലകം
സമസ്തദോഷശോഷണം സമസതലോകപോഷണം
സമസ്തഗോപമാനസം നമാമി നന്ദലാലസം
ഭുവോ ഭരാവതാരകം ഭാവബ്‌ധികർണ്ണധാരകം
യശോമതീകിശോരകം നമാമി ചിത്തചോരകം
ഭൃഗന്തകാന്ത ഭംഗിണം സദാ സദാലസംഗിനം
ദിനേ ദിനേ നവം നവം നമാമി നന്ദ സംഭവം
ഗുണാകരം സുഖാകരം കൃപാകരം കൃപാപരം
സുരദ്വിഷന്നികർത്തനം നമാമി ഗോപനന്ദനം
നവീനഗോപനാഗരം നവീനകേളിലമ്പടം
നമാമി മേഘസുന്ദരം തടിത്‌പ്രഭാലസത്‌പടം
സമസ്തഗോപനന്ദനം ഹൃദംബുജൈകമോദനം
നമാമി കുഞ്ജമദ്ധ്യഗം പ്രസന്നഭാനുശോഭനം
നികാമകാമദായകം ദൃഗന്തചാരുസായകം
രസാലവേണുഗായകം നമാമി കഞ്ജനായകം
വിദഗ്‌ദ്ധഗോപികാ മനോമനോജ്ഞതല്പശായിനം
നമാമി കഞ്ജകാനനേ പ്രവൃദ്ധവഹ്നി പായിനം
യദാ തദാ യഥാ തഥാ തഥൈവ കൃഷ്ണ സത്‌കഥാ
മയാ സദൈവ ഗീയതാം തഥാ കൃപാ വിധീയതാം
ഫലശ്രുതി
പ്രമാണികാഷ്ടകാദ്വയം ജപത്യധീത്യയ: പുമാൻ
ഭവേത് സനന്ദനന്ദനേ ഭവേ ഭവേ സുഭക്തിമാൻ
ശ്രീമഹാഭാഗവതം/അച്യുതാഷ്ടകം
< ശ്രീമഹാഭാഗവതം(അച്യുതാഷ്ടകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.
അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീ നന്ദനം നന്ദനം സന്ദധേ.
വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാർച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ
കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ!
ശ്രീപതേ വാസുദേവാജിത ശ്രീനിധേ!
അച്യൂതാനന്ദ ഹേ മാധവാധോക്ഷജ!
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ.
രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ/-
ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം.
ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സർവ്വദാ.
വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.
കുഞ്ചിതൈഃ കുന്തളൈർഭ്രാജമാനാനനം
രത്നമൌലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ.
ഫലശ്രുതി
അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹം
വൃത്തതഃ സുന്ദരം വേദ്യവിശ്വംഭരം
തസ്യ വശ്യോ ഹരിർജ്ജായതേ സത്വരം.
വിഷ്ണുഭുജങ്ഗം
വിഷ്ണു ഭുജങ്ഗം (സംസ്കൃതം മൂലം മലയാളം ലിപിയിൽ)
ശങ്കരാചാര്യ വിരചിതം
ചിദംശം വിഭും നിർമലം നിർവികല്പം
നിരീഹം നിരാകാരോംകാരഗമ്യം
ഗുണാതീതമവ്യക്തമേകം തുരീയം
പരബ്രഹ്മയം വേദതസ്മൈ നമസ്തേ: ൧(1)
വിശുദ്ധം ശിവം ശാന്തമാദ്യന്തശൂന്യം
ജഗജ്ജീവനം ജ്യോതിരാനന്ദ രൂപം
അദിഗ്ദേശ കാലം വ്യവഛേദനീയം
ത്രയീവക്തിയം വേദ തസ്മൈ നമസ്തേ ൨(2)
സമാനോദിതാനേക സൂര്യേന്ദുകോടി
പ്രഭപൂരതുല്യ ദ്യുതിം ദുർന്നിരീക്ഷ്യം
നശീതം ന ചോഷ്ണം സുവർണ്ണാവദാതം
സമുൽഫുല്ലരക്തപ്രസൂനാവതംസം ൩(3)
ലസൽ കുണ്ഡലാമൃഷ്ടഗണ്ഡസ്ഥലാന്തം
ജപാരാഗചോരധരം ചാരുഹാസം
അളിവ്യകുലാമോദി മന്ദാരമാലം
മഹോരസ്ഫുരൽ കൗസ്തുഭോദാര ഹാരം ൪(4)
സുരത്നാംഗദൈരന്വിതം ബാഹുദണ്ഡൈ
ശ്ചതുർഭിശ്ചലൽ കങ്കണാലകൃതാഗ്രൈ:
ഉദാരോദരാലംകൃതം പീതവസ്ത്രം
പദദ്വന്ദ്വനിർധൂതപത്മാഭിരാമം ൫(5)
സ്വഭക്തേഷു സന്ദർശിതാകാരമേവം
സദാ ഭാവായൻ സന്നിരുദ്ധേന്ദ്രിയാശ്ച
ദുരാപം നരോ യാതിസംസാരപാരം
പരസ്മൈ പരേഭ്യോപി തസ്മൈ നമസ്തേ ൬(6)
സ്വഭക്തേഷു സന്ദർശിതാകരമേവം
സദഭാവയൻ സന്നിരുദ്ധേന്ദ്രിയാശ്ച
ദുരാപംനരോയാതി സംസാരപാരം
പര്രസ്മൈപരേഭ്യോപി തസ്മൈനമസ്തേ ൭(7)
ശ്രിയാ ശാതകുംഭദ്യുതി സ്നിഗ്ദ്ധകാഞ്യ
ധരണ്യാ ച ദുർവാദളശ്യാമളാംഗ്യാ
കളത്രദ്വയേനാമുനാ ഭൂഷിതയ
ത്രിലോകീഗൃഹ സ്ഥായവിഷ്ണോ!നമസ്തേ ൮(8)
ശ്രീരംകളത്രംസുതംബന്ധുവർഗ്ഗം
വയസസ്യംധനംസാത്മഭൃത്യംഭുവംച
സമസ്തം പരിത്യജ്യഹാകഷ്ടമേകോ
ഗമിഷ്യാമിദു:ഖേനദൂരംകിലാഹം ൯(9)
ജരേയം പിശാചീവ ഹാ ജീവിതോ മേ
മൃജാമസ്ഥി രക്തം ച മാംസം ബലം ച
അഹോ ദേവ സീദാമി ദീനാനുകമ്പിൻ
കിമദ്യാപി ഹന്ത ത്വയോദാസിതവ്യം ൧൦(10)
കഫവ്യാഹതോഷ്ണോൽണശ്വാസവേഗ
വ്യഥാ വിസ്ഫുരൽ സർവമർമ്മാസ്ഥിബന്ധം
വിചിന്ത്യാമഹന്ത്യമ്മഷ്യാമവസ്ഥാം
ബിഭേമിപ്രഭോ കിംകരോമി പ്ര സീദ ൧൧(11)
ലപന്നച്യുതാന്ദ ഗോവിന്ദ വിഷ്ണോ
മുരാരേഹരേ നാരായണേതി
യഥാനുസ്മരിഷ്യാമി ഭക്ത്യാ ഭവന്തം
തഥാ മേദയാസശീല ദേവ പ്രസീദ ൧൨(12)
കൃപലോ ഹരേ കേശവാ ശേഷഹേതോ
ജഗനഥ നാരായണാനന്ത വിഷ്ണോ
നമസ്തുഭ്യ മിത്യാലപന്തം മുദാമാം
കുരു ശ്രീപതേ ത്വൽ പദാം ഭോജ ഭക്തം ൧൩(13)
നമോ വിഷ്ണവേ വാസുദേവായ തുഭ്യം
നമോ നാരസിംഹായ ശേഷായ തുഭ്യം
നമ:കാലരൂപായ സംസാരകർത്രേ
നമസ്തേ വരാഹായ ഭൂയോനമസ്തേ ൧൪(14)
നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ
നമസ്തേ നമസ്തേ ഗദാ ചക്രപാണേ
നമസ്തേ നമസ്തേ പ്രപന്നാർത്തിഹാരിൻ
സമസ്താപരാധം ക്ഷമസ്വാഖിലേസശ ൧൫(15)
മുഖേ മന്ദഹാസം നഖേ ചന്ദ്രഭാസം
കരേചാരുചക്രം സുരേസശാഭി വന്ദ്യം
ഭുജംഗേ ശയാനം ഭജേ പദ്മനാഭം
ഹരേ രന്യ ദൈവം നമന്യേ നമന്യേ ൧൬(16)
ഭുജംഗ പ്രയാതം പഠേദ്യസ്തു ഭക്ത്യാ
സമധായ ചിത്തം ഭവന്തം മുരാരേ
സമോഹം വിഹായാശു യുഷ്മൽ പ്രസാദാൽ
സമാശ്രിത്യയോഗം വ്രജത്യച്യുതത്വം ൧൭(17)
ശ്രീരാമഭുജംഗം
വിശുദ്ധം പരം സച്ചിദാനന്ദ രൂപം,
ഗുണാധാര മാധാര ഹീനം വരേണ്യം,
മഹാന്തം വിഭാന്തം ഗുഹാന്തം ഗുണാന്തം,
സുഖാന്തം സ്വയംധാമ രാമം പ്രപധ്യേ
ശിവം നിത്യമേകം വിഭും താരകാഖ്യം,
സുഖാകാരമാകാര ശൂന്യം സുമാന്യം,
മഹേശം കലേശം സുരേശം പരേശം,
നരേശം നിരീശം മഹീശം പ്രപധ്യേ.
യദാ വർണ്ണ യദ് കര്ണ മൂലേന്ത കാലെ,
ശിവോ രാമ രാമേതി രാമേതി കാശ്യാ,
തദേകം പരം താരക ബ്രഹ്മ രൂപം,
ഭജേഹം, ഭജേഹം, ഭജേഹം, ഭജേഹം.
മഹാ രത്ന പീഢേ ശുഭേ കല്പ മൂലേ,
ശുകാസീനമാദിത്യ കോടി പ്രകാശം,
സദാ ജാനകി ലക്ഷ്മണോപേതമേകം,
സാദാ രാമചന്ദ്രം ഭജേഹം, ഭജേഹം.
വണദ് രത്ന മഞ്ജീര പദാരവിന്ദം,
ലസൻ മേഖലാ ചാരു പീതംബരാട്യം,
മഹാ രത്ന ഹാരോല്ലസത് കൌസ്തുഭാന്ഗം,
നഭ ചന്ജരി മഞ്ജരി ലോല മാലം
ലസത് ചന്ദ്രികാ സ്മേര ശോഭാ ധരാഭം,
സമുദ്യത് പതംഗേതു കോടി പ്രകാശം,
നമദ് ബ്രഹ്മ രുദ്രാതി കോടീര രത്ന,
സ്ഫുരത് കാന്തി നീരാജനാരാധ്യധാഗ്രീം
പുര പ്രാഞ്ജലി നാന്ജനേയാധി ഭക്താന്,
സ്വ ചിൻ മുദ്രയാ ഭദ്രയാ ഭോധയന്തം,
ഭജേഹം, ഭജേഹം സാദാ രാമചന്ദ്രം,
തദന്യം ന മന്യേ ന മന്യേ ന മന്യേ.
യദാ മദ്സമീപം കൃതാന്ത സമേത്യ,
പ്രചണ്ട പ്രകോപൈർ ഭടിർ ഭീഷയേൻ മാം,
തദാ വിഷ്കരോഷി ത്വദീയം സ്വരൂപം,
സാദാ ആപത്ത് പ്രണാശം സകോദണ്ട ബാണം.
നിജേ മനസേ മന്ദിരേ സന്നിദേഹി,
പ്രസീദ, പ്രസീദ പ്രഭോ രാമചന്ദ്ര,
സ സൌമിത്രിനാ കൈകേയി നന്ദനേന,
സ്വ ശക്ത്യാനു ഭക്ത്യാ ച സംസേവ്യമാന.
സ്വഭാക്തഗ്രഗണ്യേ കപീഷൈർ മഹീഷൈ,
അനീകൈരനേകി ച രാമ, പ്രസീദ,
നമസ്തേ നമോസ്ത്വീശ, രാമ പ്രസീദ,
പ്രസാദി പ്രസാദി പ്രകാശം, പ്രഭോ മാം.
ത്വമേവാസി ദൈവം , പരം മെയ് യധേകം ,
സു ചൈതന്യ മേതത് തദന്യം ന മന്യേ,
യദോ ഭൂതമേയം വിയദ്വായു തേജോ,
ജലോപാധി കേയം ചരം ച അചരം ച.
നമ സച്ചിദാനന്ദ രൂപയാ തസ്മൈ,
നമോ ദേവ ദേവായ രാമയ തുഭ്യം,
നമോ ജാനകി ജീവിതേശായ തുഭ്യം,
നമ പുണ്ടാരികായതാക്ഷായ തുഭ്യം.
നമോ ഭക്തി യുക്താനുരക്തായ തുഭ്യം,
നമ പുണ്യ പുഞ്ചി കലഭ്യായ തുഭ്യം,
നമോ വേദ വേദ്യായ ചാധ്യായ പുംസേ,
നമ സുന്ദരായേന്ദിര വല്ലഭായ.
നമോ വിശ്വ കര്ത്രേ, നമോ വിശ്വ ഹര്ത്രേ,
നമോ വിശ്വ ഭോക്ത്രേ, നമോ വിശ്വ ഭാര്ത്രേ,
നമോ വിശ്വ നേത്രേ, നമോ വിശ്വ ജേത്രെ,
നമോ വിശ്വ പിത്രേ, നമോ വിശ്വ മാത്രേ.
നമസ്തേ , നമസ്തേ സമസ്ത പ്രപഞ്ച,
പ്രഭോഗ, പ്രയോഗ, പ്രമാണ, പ്രവേന,
മധീയം മന്സ്ത്വത് പദ ദ്വന്ദ്വ സേവാം,
വിധാതും പ്രവൃത്തം സുഖ ചൈതന്യ സിധ്യൈ.
ശിലാപി ത്വദംഗ്രിക്ഷമാ സന്ഗിരേനു,
പ്രസാധാധി ചൈതന്യ മാധത രാമ,
നമസ്ത്വത് പദ ദ്വന്ദ്വ സേവ വിധാനാത്,
സുചൈതന്യ മേതീതി കിം ചിത്രമത്ര?.
പവിത്രം ചരിത്രം വിചിത്രം ത്വധീയം,
നരായൈ സ്മരന്ത്യന്വഹം രാമചന്ദ്ര,
ഭവന്തം ഭവാന്തം ഭരന്തം ഭജന്തോ,
ലഭന്തേ കൃതാന്തം ന പശ്യന്ത്യതോ അന്തെ.
സ പുണ്യ സ ഗണ്യ ശരണ്യോ മമായം,
നാരോ വേദ യോ ദേവ ചൂടാമണീം ത്വാം,
സദാകാരമേകം , ചിദാനന്ദ രൂപം,
മനോ വാഗ ഗമ്യം പരം ധാമ രാമ.
പ്രചണ്ട, പ്രതാപ പ്രഭാവാഭി ഭൂത,
പ്രഭുതാരി വീര, പ്രഭോ രാമചന്ദ്ര,
ബലം ദേ കദം വര്ണ്യതേ അതീവ ബല്യേ,
യദോ അഗണ്ടി ചഢീശ കോദണ്ട ദണ്ഡം.
ദശഗ്രീവമുഗ്രം സപുത്രം സമിത്രം,
സരി ദുര്ഗമധ്യസ്തരക്ഷോഗണേശം,
ഭവന്തം വിനാ രാമ , വീരോ നരോ വാ,
അസുരോ വാ അമരോ വാ ജയേത് കസ്തൃലോക്യാം?
സാദാ രാമ രാമേതി രാമാമൃതം ദേ,
സാദാ രാമ മാനന്ദ നിഷ്യന്ത കണ്ഠം,
പിബന്തം നമന്തം സുധന്തം ഹസന്തം,
ഹനൂമന്ത മന്തർ ഭജേ തം നിതാന്തം.
സദാ രാമ രാമേതി രാമാമൃതം തേ,
സാദാ രാമമാനന്ദ നിഷ്യന്ത കണ്ഠം,
പിബന് അൻവഹം നൻവഹം നൈവ മൃത്യോർ
ബിഭേമി പ്രസദാദസാദാ തവൈവ.
ആസീതാസമേതൈർകൊതന്ദ ഭൂഷൈ,
സൌമിത്രി വന്ധ്യൈര ചണ്ട പ്രതപൈർ,
അലങ്കേശ കലൈര സുഗ്രീവ മിത്രിർ,
രാമഭി ദേയൈരളം ദൈവതൈർ ന.
അവീരസനസ്തൈർ ചിൻ മുദ്രികാട്യൈർ,
ഭ്ക്തന്ജനേയാധി തത്വ പ്രകശൈർ,
ആമാന്ധര മൂലൈർ മന്ഥാര മലൈർ,
രാമഭി ദേയൈരളം ദൈവതൈർ ന.
അസിന്ദു പ്രകൊപൈർ വന്ധ്യ പ്രതപൈർ,
ബന്ധു പ്രയാണൈർ മന്ദസ്മിതാട്യൈർ,
ദണ്ട പ്രവസൈർ ഖണ്ഡ പ്രബോധൈർ,
രാമഭി ദേയൈരളം ദൈവതൈർ ന.
ഹരേ രാമ സീതപതേ രാവണാരെ,
ഖരാരെ മുരാരേ അസുരാരെ പരേതി,
ലപന്തം നയന്തം സാദാ കാലമേവം,
സമാലോകയാലോകയാ ശേഷ ബന്ധോ.
നമസ്തേ സുമിത്രാ സുപുത്രാഭി വന്ധ്യ ,
നമസ്തേ സാദാ കൈകേയി നന്ദനേദ്യ,
നമസ്തേ സാദാ വാനരാധീശ ബന്ധോ ,
നമസ്തേ , നമസ്തേ സാദാ രാമചന്ദ്ര.
പ്രസീദ , പ്രസീദ , പ്രഛണ്ട പ്രതാപ,
പ്രസീദ , പ്രസീദ , പ്രഛണ്ടാരി കാല,
പ്രസീദ , പ്രസീദ , പ്രപന്നനുകംപിൻ ,
പ്രസീദ , പ്രസീദ , പ്രഭോ രാമചന്ദ്ര .
ഭുജംഗപ്രയാതം പരം വേദ സാരം,
മുദാ രാമചന്ദ്രസ്യ ഭക്ത്യ ച നിത്യം,
പഠന് സന്തതം ചിന്തയൻ പ്രാന്തരംഗേ,
സ ഏവ സ്വയം രാമചന്ദ്ര സ ധന്യാ.
ഭജഗോവിന്ദം
ഭജഗോവിന്ദം
സംസ്കൃതം മൂലം
(മലയാളലിപിയിൽ) മലയാള പരിഭാഷ
ദ്വാദശ മഞ്ജരികാ സ്തോത്രം ദ്വാദശ മഞ്ജരികാ സ്തോത്രം
ॐ
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ।
സംപ്രാപ്തേ സന്നിഹിതേ കാലേ*
ന ഹി ന ഹി രക്ഷതി ഡുകൃഞ്കരണേ ॥൧॥
'*'(പാഠഭേദം: സംപ്രാപ്തേ സന്നിഹിതേ മരണേ) ॐ
ഗോവിന്ദനെ ഭജിക്കൂ, ഗോവന്ദനെ ഭജിക്കൂ
ഹേ മൂഢാ, നീ ഗോവിന്ദനെ ഭജിക്കൂ
ഇതുവരെ പ്രാപ്തമായ വ്യാകരണമൊന്നും
അവസാനകാലത്ത് നിന്നെ രക്ഷിക്കുകയില്ല
മൂഢ ജഹീഹി ധനാഗമതൃഷ്ണാം
കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജകർമോപാത്തം
വിത്തം തേന വിനോദയ ചിത്തം ॥൨॥ മൂഢാ, ധനാഗമത്തിണ്റ്റെ തൃഷ്ണ ത്യജിച്ച്
മനസ്സിൽ നല്ല വിചാരം വളർത്തൂ.
നിന്റെ കർമ്മത്തിന്റെ ഫലമായി നിനക്ക് എന്ത് ലഭിക്കുന്നുവോ,
അതുകൊണ്ട് മനസ്സിനെ തൃപ്തിപ്പെടുത്തൂ.
നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്മാംസവസാദിവികാരം
മനസി വിചിന്തയ വാരം വാരം ॥൩॥ നാരിമാരുടെ സ്തനങ്ങളും നാഭീദേശവും
ദർശിച്ച് മോഹാവേശം കൊള്ളാതിരിക്കൂ.
ഇവ മാംസം, കൊഴുപ്പ് ആദിയായവയുടെ പരിണാമം മാത്രമാണെന്ന്
മനസ്സിൽ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കൂ.
നളിനീദളഗത ജലമതിതരളം
തദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാധ്യഭിമാനഗ്രസ്തം
ലോകം ശോകഹതം ച സമസ്തം ॥൪॥ നളിനദളത്തലിരിക്കന്ന നീർത്തുള്ളി അതീവ തരളമാണ്
അതുപോലെ അതിശയകരമാം വണ്ണം ചപലമാണ് ജീവിതവും.
വ്യാകുലത, രോഗം, അഹന്ത എന്നിവയാൽ ഗ്രസിക്കപ്പെട്ട്
സമസ്ത ലോകവും ശോകത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നുവെന്ന് അറിയുക.
യാവദ് വിത്തോപാർജ്ജനസക്ത-
സ്താവനിജപരിവാരോ രക്തഃ
പശ്ചാജ്ജീവതി ജർജ്ജരദേഹേ
വാർത്താം കോ∫പി ന പൃച്ഛതി ഗേഹേ ॥൫॥ എത്രത്തോളം കാലം നിനക്ക് ധനം ആർജ്ജിക്കാൻ കഴിയുന്നുവോ
അത്രത്തോളം കാലം മാത്രമേ നിനക്ക് പരിവാരവും ഉണ്ടാകൂ.
പിന്നീട് ദുർബല ദേഹവുമായി ജീവിക്കുമ്പോൾ
സ്വന്തം വീട്ടിൽ, ഒരു വാക്ക് പോലും ചോദിക്കാൻ ആരും ഉണ്ടാവുകയില്ല.
യാവത്പവനോ നിവസതി ദേഹേ
താവൽ പൃച്ഛതി കുശലം ഗേഹേ
ഗതവതി വായൌ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്മിൻ കായേ ॥൬॥ എത്രത്തോളം കാലം ദേഹത്ത് പ്രാണൻ നിൽനിൽക്കുന്നുവോ
അത്രത്തോളം കാലമേ നിന്റെ ക്ഷേമം നിന്റെ വീട്ടുകാർ നോക്കുകയുള്ളൂ.
പ്രാണൻ പോയി ദേഹം ചീഞ്ഞു തുടങ്ങിയാൽ
ഭാര്യ പോലും ആ ദേഹം കണ്ട് ഭയക്കുന്നു.
ബാലസ്താവത് ക്രീഡാസക്ത-
സ്തരുണസ്താവത് തരുണീസക്തഃ
വൃദ്ധസ്താവത് ചിന്താസക്തഃ*
പരേ ബ്രഹ്മണി കോ∫പി ന സക്തഃ ॥൭॥
'*'(പാഠഭേദം: ചിന്താമഗ്നഃ) ഒരുവൻ ബാലനായിരിക്കുന്നിടത്തോളം കാലം കളികളിൽ ആസക്തനായിരിക്കുന്നു.
യുവാവായിരിക്കുന്നിടത്തോളം കാലം യുവതികളിൽ ആസക്തനായിരിക്കുന്നു.
വൃദ്ധനായിരിക്കുന്നിടത്തോളം കാലം വ്യാകുല ചിന്തകളിൽ ആസക്തനായിരിക്കുന്നു.
എന്നാൽ ബ്രഹ്മത്തിൽ ഒരിക്കലും ആസക്തനാകുന്നില്ല.
കാ തേ കാന്താ കസ്തേ പുത്രഃ
സംസാരോ∫യമതീവ വിചിത്രഃ
കസ്യ ത്വം കഃ കുത ആയാത-
സ്തത്ത്വം ചിന്തയ തദിഹ ഭ്രാതഃ ॥൮॥
'*'(പാഠഭേദം: കസ്യ ത്വം വാ കുത ആയാത) ആരാണു നിണ്റ്റെ ഭാര്യ, ആരാണു നിന്റെ പുത്രൻ,
ഈ ലോകജീവിതം അതീവ വിചിത്രമാണ്.
എന്താണു നീ, എവിടെ നിന്നും വന്നു
എന്നിങ്ങനെയുള്ള പരമാർഥത്തെപ്പറ്റി ചിന്തിക്കൂ ഭ്രാതാവേ.
സത്സംഗത്വേ നിഃസ്സംഗത്വം
നിഃസ്സംഗത്വേ നിർമ്മോഹത്വം
നിർമ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തിഃ ॥൯॥ സത് സംഗത്തിൽ (നല്ല കൂട്ടുകെട്ട്) നിന്നും നിസ്സംഗത്വം (ബന്ധമുക്തി) ഉണ്ടാകുന്നു.
നിസ്സംഗതയിൽ നിന്ന് നിർമോഹത ഉണ്ടാകുന്നു.
നിർമോഹത്തിൽ നിന്ന് (മനസ്സിന്റെ) നിശ്ചലതത്വം (പരമജ്ഞാനം) ഉണ്ടാകുന്നു.
നിശ്ചലതത്വം ജീവന്മുക്തിക്ക് കാരണമാകുന്നു.
വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്ത്വേ കഃ സംസാരഃ ॥൧0॥ വയസ്സായിക്കഴിഞ്ഞാൽ കാമമെവിടെ,
വെള്ളം വറ്റിപ്പോയാൽ കുളമെവിടെ,
ധനം ശോഷിച്ചുപോയാൽ പരിവാരമെവിടെ,
പരമ തത്വമറിഞ്ഞാൽ ലൗകികദുഃഖമെവിടെ.
മാ കുരു ധന ജന യൗവന ഗർവം
ഹരതി നിമേഷാൽ കാലഃ സർവം
മായാമയമിദമഖിലം ബുദ്ധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ ॥൧൧॥
'*'(പാഠഭേദം: അഖിലം ഹിത്വാ) നിന്റെ ധനം, ജനം, യൗവനം എന്നിവയിൽ ഒരിക്കലും ഗർവം കൊള്ളാതിരിക്കൂ.
ഒരു നിമിഷം കൊണ്ട് കാലത്തിന് സർവവും തകർക്കാൻ കഴിയും.
മായാമയമാണിതെല്ലാം എന്നറിഞ്ഞ്
ബ്രഹ്മപദം മനസ്സിലാക്കി അതിലേക്ക് പ്രവേശിക്കൂ.
ദിനയാമിന്യൗ സായം പ്രാതഃ*
ശിശിര വസന്തൗ പുനരായാതഃ
കാലഃ ക്രീഢതി ഗച്ഛത്യായു-
സ്തദപി ന മുഞ്ചത്യാശാവായുഃ ॥൧൨॥
'*'(പാഠഭേദം: ദിനമപി രജനീ സായം പ്രാതഃ) ദിനവും യാമിനിയും സായംകാലവും പ്രഭാതവും
ശിശിരവും വസന്തവും വീണ്ടും വീണ്ടും വരും.
കാലം കളിക്കുകയാണ്, ആയുസ്സും (വയസ്സും) പോകുന്നു,
അങ്ങനെയാണെങ്കിലും ആശയെന്ന വായു (നിന്നെ) വിട്ടു പോകുന്നില്ല.
ദ്വാദശ മഞ്ജരികാഭിരശേഷഃ
കഥിതോ വൈയ്യാകരണസ്യൈഷഃ
ഉപദേശോദ്ഭൂത്‌വിദ്യാനിപുണൈഃ
ശ്രീമത്ച്ചങ്കര ഭഗവച്ചരണൈഃ ॥ ഈ ദ്വാദശമഞ്ജരിക
വയ്യാകരണനോട് പറഞ്ഞ്
ഉപദേശിച്ചത് വിദ്യാനിപുണനായ
ശ്രീ ശങ്കരാചാര്യ ഭഗവത്പാദർ ആണ്.
ചതുർദശ മഞ്ജരികാ സ്തോത്രം ചതുർദശ മഞ്ജരികാ സ്തോത്രം
കാ തേ കാന്താ ധനഗത ചിന്താഃ
വാതുല കിം തവ നാസ്തി നിയന്താഃ
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാർണ്ണവ തരണേ നൗക ॥൧൩॥ എന്തിനു ഭാര്യയേയും ധനത്തെയും കുറിച്ച് ചിന്തിക്കുന്നു,
വ്യതിചലിക്കപ്പെട്ട മനസ്സുള്ളവനേ, നിനൊക്കൊരു നിയന്താവില്ലേ.
മൂന്നു ലോകത്തിലും സജ്ജനങ്ങളുമായി കൂട്ടുകൂടൽ മാത്രമാണ്
ലൗകിക ജീവിതമെന്ന കടൽ തരണം ചെയ്യാനുള്ള നൗകയാകുന്നത്.
[ശ്ലോകരചന: പത്മപാദർ]
ജടിലോ മുണ്ഡീ ലുഞ്ഛിത കേശഃ
കാഷായാംബര ബഹുകൃത വേഷഃ
പശ്യന്നപി ച ന പശ്യതി മൂഢോ
ഹ്യുദരനിമിത്തം ബഹുകൃത വേഷഃ ॥൧൪॥ ജടാ ധാരി, തല മുണ്ഡനം ചെയ്തയാൾ, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാൾ
ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങൾ.
(സത്യമെന്തെന്ന്)കാണുന്നുണ്ടെങ്കിലും (സത്യം) കാണത്ത മൂഢൻമാർ -
തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവർ.
[ശ്ലോകരചന: തോടകാചാര്യൻ]
അംഗം ഗളിതം പലിതം മുണ്ഡം
ദശന വിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം ॥൧൫॥ അംഗം തളർന്നു തലയും നരച്ചു
വായ പല്ലില്ലാത്തതായി മാറി.
വടി കുത്തിപ്പിടിച്ച് വൃദ്ധൻ നടന്നു നീങ്ങുന്നു,
അപ്പോൾ പോലും ആശാ പിണ്ഡം കൈവിടുന്നില്ല.
[ശ്ലോകരചന: ഹസ്തമലകൻ]
അഗ്രേ വഹ്നി പൃഷ്ഠേ ഭാനു
രാത്രൗ ചുബുക സമർപ്പിത ജാനുഃ
കരതല ഭിക്ഷാസ്തരുതല വാസം
തദപി ന മുഞ്ചത്യാശാപാശം ॥൧൬॥ മുന്നിൽ അഗ്നി, പിന്നിൽ സൂര്യൻ,
രാത്രി താടി കാൽമുട്ടിലേറ്റി കൂനിയുള്ള ഇരിപ്പ്,
കരതലത്തിൽ ഭിക്ഷ, മരച്ചുവട്ടിൽ വാസം,
എന്നാൽ പോലും ആശയെന്ന പാശം വിട്ടു പോകുന്നില്ല.
[ശ്ലോകരചന: സുബോധൻ]
കുരുതേ ഗംഗാ സാഗര ഗമനം
വൃത പരിപാലനം അഥവാ ദാനം
ജ്നാനവിഹീനാ സർവ മതേന
മുക്തി ന ഭജതി ജൻമ ശതേന ॥൧൭॥ ഗംഗയിലേക്കും സാഗരത്തിലേക്കും (തീർത്ഥാടനത്തിനു) പോകുന്നു,
വ്രതം നോക്കുന്നു അല്ലെങ്കിൽ ദാനം ചെയ്യുന്നു.
പക്ഷേ.. ജ്ഞാനമില്ലെങ്കിൽ സർവ മത പ്രകാരവും
നൂറു ജൻമമെടുത്താലും മോക്ഷം ലഭിക്കുകയില്ല.
[ശ്ലോകരചന: സുരേശ്വരാചാര്യൻ]
സുരമന്ദിര തരുമൂലനിവാസഃ
ശയ്യാ ഭൂതലമജിനം വാസഃ
സർവപരിഗ്രഹഭോഗത്യാഗഃ
കസ്യ സുഖം നഃ കരോതി വിരാഗാഃ ॥൧൮॥ ദേവമന്ദിരത്തിലും വൃക്ഷത്തണലിലും താമസം
ഭൂമിയിൽ കിടന്ന് മാൻ തോലും ഉടുക്കുന്നു.
സർവ സമ്പത്തും സുഖഭോഗവും ത്യജിച്ചവന്
വൈരാഗ്യം സുഖം പ്രദാനം ചെയ്യാതിരിക്കുമോ.
[ശ്ലോകരചന: നിത്യാനന്ദൻ]
യോഗരതോ വാ ഭോഗരതോ വാ
സംഘരതോ വാ സംഘ വിഹീനഃ
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ ॥൧൯॥ യോഗത്തിൽ മുഴുകുന്നവനാകട്ടെ ഭോഗത്തിൽ മുഴുകുന്നവനാകട്ടെ
സംഘം ചേർന്നവനാകട്ടെ സംഘം ചേരാത്തവനാകട്ടെ
, ആരുടെ ചിത്തം ബ്രഹ്മത്തിൽ രമിക്കുന്നുവോ
അവൻ ആനന്ദിക്കുന്നു, ആനന്ദിക്കുന്നു, അവൻ മാത്രം അനന്ദിക്കുന്നു.
[ശ്ലോകരചന: ആനന്ദഗിരി]
ഭഗവദ്‌ഗീതാ കിഞ്ചിദധീതാ
ഗംഗാജലലവ കണികാപീതാ
സുകൃദപി യേന മുരാരിസമർച്ചാ
ക്രിയതേ തസ്യ യമേന ന ചർച്ചാ ॥൨0॥ ഭഗവദ്‌ഗീത കുറച്ചെങ്കിലും പഠിച്ചിട്ടൂള്ളവൻ,
ഗംഗാ ജലം കുറച്ചെങ്കിലും പാനം ചെയ്തവൻ,
മുരാരിക്ക് (കൃഷ്ണന്) ഒരിക്കലെങ്കിലും മനസ്സറിഞ്ഞ് അർച്ചന ചെയ്തവൻ,
അവനോട് യമൻ ചർച്ചക്ക് (വഴക്കിന്) നിൽക്കുന്നില്ല.
[ശ്ലോകരചന: ദൃധാഭക്തൻ]
പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപായാ പാരേ പാഹി മുരാരേ ॥൨൧॥ ഒരിക്കൽക്കൂടി ജനനം ഒരിക്കൽക്കൂടി മരണം
ഒരിക്കൽക്കൂടി അമ്മയുടെ ഗർഭപാത്രത്തിലുള്ള ശയനം.
ഈ ലൗകിക ജീവിതം (സംസാരം) മറികടക്കാൻ വളരെ പ്രയാസമാണ്,
കൃപയോടെ രക്ഷിച്ചാലും ഹേ മുരാരേ!.
[ശ്ലോകരചന: നിത്യനാഥൻ]
രഥ്യാചർപടവിരചിതകന്ഥാഃ
പുണ്യാപുണ്യ വിവർജ്ജിതപന്ഥഃ
യോഗീയോഗനിയോജിതചിത്തോ
രമതേ ബാലോൻമത്തവദേവ ॥൨൨॥ കീറത്തുണിക്കുപ്പായം ധരിച്ചിട്ടുള്ളവൻ,
പുണ്യത്തിനും അപുണ്യത്തിനും അപ്പുറത്തുള്ള പന്ഥാവിലൂടെ ചരിക്കുന്നവൻ,
യോഗഭ്യാസത്തിലൂടെ യോജിച്ച ചിത്തത്തോടെയുള്ളവൻ
ബാലനെപ്പോലെയോ ഉൻമത്തനെപ്പോലെയോ രമിക്കുന്നു..
[ശ്ലോകരചന: നിത്യനാഥൻ]
കസ്‌ത്വം കോ∫ഹം കുതഃ ആയാതഃ
കാ മേ ജനനീ കോ മേ താതഃ
ഇതി പരിഭാവയ സർവമസാരം
വിശ്വം ത്യക്ത്വാ സ്വപ്ന വിചാരം ॥൨൩॥ ആരാണു നീ ആരാണു ഞാൻ, എവിടെ നിന്നും വന്നു,
ആരാണെണ്റ്റെ അമ്മ, ആരാണെണ്റ്റെ അച്ഛൻ.
ഇപ്രകാരം ചോദിക്കൂ, അസാരമായ (അർത്ഥമില്ലത്തതായ)
സർവ ലോകത്തേയും സ്വപ്ന വിചാരമായി ത്യജിച്ചിട്ട്.
[ശ്ലോകരചന: സുരേന്ദ്രൻ]
ത്വയി മയി ചാ∫ന്യത്രൈകോ വിഷ്ണുഃ
വ്യർഥം കുപ്യസി മയ്യസഹിഷ്ണുഃ
ഭവ സമ ചിത്തഃ സർവത്ര ത്വം
വാഞ്ചസ്യചിരാദ്ധതി വിഷ്ണുത്വം ॥൨൪॥ നിന്നിലും എന്നിലും മറ്റെല്ലായിടത്തും ഒരേയൊരു വിഷ്ണുവാണുള്ളത്.
പിന്നെ വ്യർഥമായി എന്നോട് കോപിച്ച് അസഹിഷ്ണുവാകുന്നു.
സമചിത്തനായിഭവിച്ച് സർവവും നീയെന്നറിഞ്ഞ്
പെട്ടെന്നു തന്നെ വിഷ്ണുത്വം പ്രാപിക്കൂ.
[ശ്ലോകരചന: മേധാതിഥിരൻ]
ശത്രു മിത്രേ പുത്രേ ബന്ധു
മാ കുരു യത്നം വിഗ്രഹ സന്ധൗ
സർവാസ്മിന്നപി പശ്യാത്മാനം
സർവത്രോസ്തൃജ ഭേദാഗ്യാനം ॥൨൫॥ ശത്രുക്കളോടും മിത്രങ്ങളോടും പുത്രന്മാരോടും ബന്ധുക്കളോടും
സന്ധിയുണ്ടാക്കാൻ യത്നിക്കേണ്ട
സർവതിലും തന്നെതന്നെ കാണുക
ഭേദചിന്തയില്ലാതെ സർവതും ഒന്നായിക്കാണുക
[ശ്ലോകരചന: മേധാതിഥിരൻ]
കാമം ക്രോധം ലോഭം മോഹം
ത്യക്‌ത്വാത്മാനം പശ്യതി സോ∫ഹം
ആത്മജ്നാന വിഹീനാ മൂഢാ
തേ പച്യന്തേ നരക നിഗൂഢാ ॥൨൬॥ കാമം ക്രോധം ലോഭം മോഹം
എന്നിവ ത്യജിച്ച് സ്വയം 'അതാണു ഞാൻ' എന്നു മനസ്സിലാക്കൂ.
ആത്മജ്നാനമില്ലെങ്കിൽ, മൂഢാ,
നീ നരകത്തിൽ പചിക്കപ്പെടും (ചുട്ടെടുക്കപ്പെടും).
[ശ്ലോകരചന: ഭാരതിവംശൻ]
ഗേയം ഗീതാ നാമ സഹസ്രം
ധ്യേയം ശ്രീപതി രൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം ॥൨൭॥ ഗീതയും സഹസ്രനാമങ്ങളും പാടുക,
ശ്രീപതിയുടെ രൂപം ഇടവിടാതെ ധ്യാനിക്കുക.
സജ്ജന സമ്പർക്കത്തിലേക്ക് മനസ്സിനെ നയിക്കുക,
ദീനജനത്തിന് ധനം ദാനം ചെയ്യുക.)
[ശ്ലോകരചന: സുമാതിരൻ]
ഉപദേശമാലാ ഉപദേശമാല
സുഖതഃ ക്രിയതേ രാമാ ഭോഗാഃ
പശ്ചാത് ഹന്ത ശരീരേ രോഗാഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം ॥൨൮॥ സുഖകരങ്ങളായ ഭോഗക്രിയകളിൽ രമിച്ച്
പിന്നീട് ശരീരത്തിന് രോഗവും വരുത്തിവെയ്ക്കുന്നു.
ലോകത്തിലെ ജീവിതത്തിന്റെ അവസാനം മരണമാണ് ശരണം,
എന്നിട്ടും പാപാചരണം വിട്ടുകളയുന്നില്ല.
അർഥമനർഥം ഭാവയ നിത്യം
നാസ്തി തതഃ സുഖലേശസ്സത്യം
പുത്രാദപി ധനഭാജാം ഭീതിഃ
സർവ്വത്രൈഷാ വിഹിതാരീതിഃ ॥൨൯॥ അർത്ഥം (ധനം) എന്നും അനർത്ഥം ഉണ്ടാക്കുന്നു.
അതിൽ ലേശം പോലും സുഖമില്ല എന്നതാണു സത്യം.
ധനവാന്മാർക്ക് പുത്രന്മാരിൽനിന്നു പോലും ഭീതി നേരിടം.
എല്ലായിടത്തും ഇപ്പോൾ ഈ രീതി തന്നെയാകുന്നു.
പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേക വിചാരം
ജാപ്യ സമേത സമാധി വിധാനം
കുർവവധാനം മഹദവധാനം ॥൩0॥ പ്രാണായാമം പ്രത്യാഹാരം
നിത്യവും അനിത്യവും ഏതെന്ന് വിവേകത്തോടെയുള്ള വിചാരം,
ജപത്തോടെ സമാധിയിലേക്ക് വിലയം പ്രാപിക്കൽ,
ഇവ ശ്രദ്ധയോടെ ചെയ്യൂ, മഹത്തായ ശ്രദ്ധയോടെ.
ഗുരുചരണാംബുജ നിർഭര ഭക്‌തഃ
സംസാരത് അചിരാത് ഭവ മുക്‌തഃ
സേന്ദ്രിയമാനസ നിയമാദേവം
ദ്ര്യക്ഷസി നിജ ഹൃദയസ്‌തം ദേവം ॥൩൧॥ ഗുരുവിണ്റ്റെ പാദാരവിന്ദങ്ങളിൽ നിർഭരമായ ഭക്‌തിയുള്ളവനേ,
ഈ ലൌകിക ജീവിതത്തിൽ നിന്നും പെട്ടെന്നു തന്നെ നീ മുക്‌തനായിത്തീരും.
നിന്റെ ഇന്ദ്രിയങ്ങളുടേയും മനസ്സന്റെയും നിയന്ത്രണത്തിലൂടെ മാത്രമേ
നിന്റെ ഹൃദയത്തിൽ ദേവൻ വിളങ്ങുകയുള്ളൂ.
മൂഢ കശ്ചന വൈയാകരണോ
ഡുകൃഞ്കരണാധ്യയനധുരിണഃ
ശ്രീമച്ചങ്കരഭഗവച്ചിഷ്യൈ
ബോധിത ആസിച്ചോദിതകരണഃ॥ മൂഢനും നിസ്സാരനുമായ
കർശനനിയമങ്ങളിൽ അധ്യയനം നടത്തുന്ന വൈയാകരണൻ
ശ്രീമദ് ശങ്കര ശിഷ്യന്മാരാൽ
ഇപ്രകാരം ബോധവാനാക്കപ്പെട്ടു.
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ
നാമസ്മരണാദന്യമുപായം
നഹി പശ്യാമോ ഭവതരണേ ॥ ഗോവിന്ദനെ ഭജിക്കൂ, ഗോവിന്ദനെ ഭജിക്കൂ
ഹേ മൂഢാ!, നീ ഗോവിന്ദനെ ഭജിക്കൂ
ഈശ്വരനാമം സ്മരിക്കുകയല്ലാതെ
സംസാരസാഗരം മറികടക്കാൻ മറ്റൊരുപായവുമില്ല.
ശുഭം ശുഭം
സമാപ്തം
സൗന്ദര്യലഹരി
1
ശിവശക്ത്യായുക്തോ യദി ഭവദി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി
2
തനീയാംസം പാംസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചിഃ സഞ്ചിന്വൻ വിരചയതി ലോകാനവികലം
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരഃ സംക്ഷുദൈന്യം ഭജതി ഭസിതോദ്ധൂളനവിധിം
3
അവിദ്യാനാമന്തസ്തിമിരമിഹിരദ്വ്വെപനഗരീ
ജഡാനാം ചൈതന്യസ്തബകമകരന്ദസ്രുതിഝരീ
ദരിദ്രാണാം ചിന്താമണിഗുണനികാ ജന്മജലധൗ
നിമഗ്നാനാം ദംഷ്ട്രാ മുരരിപുവരാഹസ്യ ഭവതി
4
ത്വദന്യഃ പാണിഭ്യാമഭയവരദോ ദൈവതഗണ-
സ്ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ
ഭയാത് ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ! ലോകാനാം തവ ഹി ചരണാവേവ നിപുണൌ
5
ഹരിസ്ത്വാമാരാധ്യ പ്രണതജനസൌഭാഗ്യജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത്
സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ
മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം
6
ധനുഃ പൌഷ്പം മൌർവീ മധുകരമയീ പഞ്ചവിശിഖാ
വസന്തഃ സാമന്തോ മലയമരുദായോധനരഥഃ
തഥാപ്യേകഃ സർവം ഹിമഗിരിസുതേ! കാമപി കൃപാ-
മപാംഗാത്തേലബ്ധ്വാ ജഗദിദമനംഗോ വിജയതേ
7
ക്വണത് കാഞ്ചിദാമാ കരികലഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരച്ചന്ദ്രവദനാ
ധനുർബാണാൻ പാശംസൃണിമപി ദധാനാ കരതലൈഃ
പുരസ്താദാസ്താം നഃ പുരമഥിതുരാഹോപുരുഷികാ
8
സുധാസിന്ധോർമദ്ധ്യേ സുരവിടപിവാടീപരിവൃതേ
മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ
ശിവാകാരേ മഞ്ചേ പരമശിവപര്യങ്കനിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം
9
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി
മനോപി ഭ്രൂമദ്ധ്യേ സകലമപി ഭിത്വാ കുളപഥം
സഹസ്രാരേ പദ്മേ സഹരഹസി പത്യാ വിഹരസേ
10
സുധാധാരാസാരൈഃ ചരണയുഗളാന്തർവിഗളിതൈഃ
പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്നായമഹസഃ
അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമധ്യുഷ്ടവലയം
സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുണ്ഡേ കുഹരിണി
11
ചതുർഭിഃ ശ്രീകണ്ഠൈഃ ശിവയുവതിഭിഃ പഞ്ചഭിരപി
പ്രപിന്നാഭിഃ ശംഭോർന്നവഭിരപി മൂലപ്രകൃതിഭിഃ
ചതുശ്ചത്വാംരിഃശദ്വസുദലകലാശ്രത്രിവലയറ
ത്രിരേഖാഭിഃ സാർദ്ധം തവശരണകോണാഃ പരിണതാഃ
12
ത്വദീയം സൌന്ദര്യം തുഹിനഗിരികന്യേ! തുലയിതും
കവീന്ദ്രാഃ കൽപ്പന്തേ കഥമപി വിരിഞ്ചിപ്രഭൃതയഃ
യദാലോകൌത്സുക്യാദരലലനാ യാന്തി മനസാ
തപോഭിർ ദുഷ്പ്രാപാമപി ഗിരിശസായൂജ്യപദവീം
13
നരം വർഷീയാംസം നയനവിരസം നർമ്മസു ജഡം
തവാപാംദാലോകേ പതിതമനുധാവതി ശതശഃ
ഗളദ്വേണീബന്ധാഃ കുചകലശവിസ്രസ്തസിചയാ
ഹഠാത് ത്രുടൽകാഞ്ച്യോ വിഗളിതദുകൂലാ യുവതയഃ
14
ക്ഷിതൌ ഷട്പഞ്ചാശദ്‌ദ്വിസമധികപഞ്ചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധികപഞ്ചാശദനിലേ
ദിവി ദ്വിഃഷട്ത്രിശംന്മനസി ച ചതുഷ്‌ഷഷ്ടിരിതി യേ
മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗം
15
ശരജ്ജ്യോത്സനാശുഭ്രാം ശശിയുതജടാജൂടമകുടാം
വരത്രാസത്രാണസ്ഫടികഘുടികാപുസ്തകകരാം
സകൃന്നത്വാ ന ത്വാ കഥമിവ സതാം സന്നിദധതേ
മധുക്ഷീരദ്രാക്ഷാമധുരിമധുരീണാഃ ഫണിതയഃ
16
കവീന്ദ്രാണാം ചേതഃ കമലവനബാലാതപരുചീം
ഭജന്തേ യേ സന്തഃ കതിചിദരുണാമേവ ഭവതീം
വിരിഞ്ചിപ്രേയസ്യാസ്തരുണതരശൃംഗാരലഹരീ-
ഗഭീരാഭിർ വാഗ്ഭിർ വിദധതി സതാം രഞ്ജനമമീ.
17
സവിത്രീഭിർവാചാം ശശിമണിശിലാഭംഗരുചിഭിഃ
വശിന്യാദാഭിസ്ത്വാം സഹ ജനനി! സഞ്ചിന്തയതി യഃ
സ കർത്താ കാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിഃ
വചോഭിർ വാഗ്ദേവീവദനകമലാമോദമധുരൈഃ
18
തനുച്ഛായാഭിസ്തേ തരുണതരണിശ്രീസരണിഭിഃ
ദിവം സർവാമുർവീമരുണിമനിമഗ്നാം സ്മരതി യഃ
ഭവന്ത്യസ്യ തർസ്യദ്വന ഹരിണശാലീനനയനാഃ
സഹോർവശ്യാ വശ്യാഃ കതി കതി ന ഗീർവാണഗണികാഃ
19
മുഖം ബിന്ദും കൃത്വാ കുചയുഗമധസ്തസ്യ തദധോ
ഹരാർധം ധ്യായേദ്യോ ഹര മഹിഷി! തേ മന്മഥകലാം
സ സദ്യഃ സംക്ഷോഭം നയതി വനിതാ ഇത്യതിലഘു
ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദുസ്തനയുഗാം
20
കിരന്തീമംഗേഭ്യഃ കിരണനികുരുംബാമൃതരസം
ഹൃദി ത്വാമാധത്തേ ഹിമകരശിലാമൂർത്തിമിവ യഃ
സ സർപ്പാണം ദർപ്പം ശമയതി ശകുന്താധിപ ഇവ
ജ്വരപ്ലുഷ്ടാൻ ദൃഷ്ട്യാ സുഖയതി സുധാധാരസിരയാ
21
തടില്ലേഖാതന്വീം തപനശശിവൈശ്വാനരമയീം
നിഷണ്ണാം ഷണ്ണാമപ്യുപരി കമലാനാം തവകലാം
മഹാപദ്മാടവ്യാം മൃദിതമലമായേന മനസാ
മഹാന്തഃ പശ്യന്തോ ദധതി പരമാഹ്ലാദലഹരീം
22
ഭവാനി ത്വം ദാസേ മയി വിതര ദൃഷ്ടിം സകരുണാം
ഇതി സ്തോതും വാഞ്ഛൻ കഥയതി ഭവാനിത്വമിതി യഃ
തദൈവ ത്വം തസ്മൈ ദിശസി നിജ സായൂജ്യ പദവീം
മുകുന്ദബ്രഹ്മേന്ദ്രസ്ഫുടമകുടനീരാജിതപദാം
23
ത്വയാഹൃത്വാ വാമം വപുരപരിതൃപ്തേന മനസാ
ശരീരാർദ്ധം ശംഭോരപരമപി ശംകേ ഹൃതമഭൂത്
യദേതത്ത്വദ്രൂപം സകലമരുണാഭം ത്രിനയനം
കുചഭ്യാമാനമ്രം കുടിലശശിചൂഡാലമകുടം
24
ജഗത്സൂതേ ധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ
തിരസ്കുർവന്നേതത് സ്വമപി വപുരീശസ്തിരയതി
സദാപൂർവഃ സർവം തദിദമനുഗൃഹ്ണാതി ച ശിവ-
സ്തവാജ്ഞാമാലംബ്യക്ഷണചലിതയോർ ഭ്രൂലതികയോഃ
25
ത്രയാണാം ദേവാനാം ത്രിഗുണജനിതാനാം തവ ശിവേ
ഭവേത് പൂജാ പൂജാ തവ ചരണയോർ യാ വിരചിതാ
തഥാഹി ത്വത്‌പാദോദ്വഹനമണിപീഠസ്യ നികടേ
സ്ഥിതാ ഹ്യേതേ ശശന്മുകുലിതകരോത്തംസമകുടാഃ
26
വിരിഞ്ചിഃ പഞ്ചത്വം വ്രജതി ഹരിരാപ്നോതി വിരതിം
വിനാശം കീനാശോ ഭജതി ധനതോ യാതി നിധനം
വിതന്ദ്രീ മാഹേന്ദ്രീവിതതിരപി സംമീലിതദൃശാ
മഹാസംഹാരേസ്മിൻ വിഹരതി സതി ത്വല്പതിരസൌ
27
ജപോ ജല്പഃ ശില്പം സകലമപി മുദ്രാവിരചനാ
ഗതിഃ പ്രാദക്ഷിണ്യക്രമ്മണമശനാദ്യാഹുതിവിധിഃ
പ്രണാമഃ സംവേശഃ സുഖമഖിലമാത്മാർപ്പണദൃശാ
സപര്യായസ്തവ ഭവതു യന്മേ വിലസിതം
28
സുധാമപ്യാസ്വാദ്യ പ്രതിഭയജരാമൃത്യുഹരിണീം
വിപദ്യന്തേ വിശ്വേ വിധിശതമഖാദ്യാ ദിവിഷദഃ
കരാളം യത് ക്ഷ്വേളം കബലിതവതഃ കാലകലനാ
ന ശംഭോസ്തന്മൂലം തവ ജനനി താടങ്കമഹിമാ
29 കിരീടം വൈരിഞ്ചം പരിഹര പുരഃ കൈടഭഭിദഃ
കഠോരേ കോടീരേ സ്ഖലസി ജഹി ജംഭാരിമകുടം
പ്രണമ്രേഷ്വേതേഷു പ്രസഭമുപയാതസ്യ ഭവനം
ഭവസ്യഭ്യുത്ഥാനേ തവ പരിജനോക്തിർവിജയതേ
30
സ്വദേഹോദ്ഭൂതാഭിർഘൃണിഭിരണിമാദ്യാഭിരഭിതോ
നിഷേവ്യ നിത്യേ ത്വാമഹമിതി സദാ ഭാവയതി യഃ
കിമാശ്ചര്യം തസ്യ ത്രിനയനസംര്^ദ്ധീം തൃണയതോ
മഹാസംവർത്താഗ്നിർ വിരകഹയതി നീരാജനവിധീം
31
ചതുഃ ഷ്ഷ്ട്യാ തന്ത്രൈ സകലമതിസന്ധായ ഭുവനം
സ്ഥിതസ്തത്തത്സിദ്ധിപ്രസവപരതന്ത്രൈഃ പശുപതിഃ
പുനർസ്ത്വന്നിർബന്ധാദഖിലപുരുഷാർത്തൈകഘടനാ-
സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിദം
32
ശിവഃ ശക്തിഃ കാമഃ ക്ഷിതിരഥ രവിഃ ശീതകരണഃ
സ്മരോ ഹംസഃ ശക്രസ്തദനു ച പരാ മാരഹരയഃ
അമീ ഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വർണ്ണാസ്തേ തവ ജനനി നാമാവയവതാം
33
സ്മരം യോനിം ലക്ഷ്മീം ത്രിതയമിദമാദൌ തവ മനോർ-
ന്നിധായൈകേ നിത്യേ നിരവധി മഹാഭോഗരസികാഃ
ഭജന്തി ത്വാം ചിന്താമണിഗുണനിബദ്ധാക്ഷവലയാഃ
ശവാഗ്നൌ ജൂഹ്വന്തഃ സുരഭിഘൃതധാരാഹുതിശതൈഃ
34
ശരീരം ത്വം ശംഭോ ശശമിഹിരവക്ഷോരുഹയുഗം
തവാത്മാനം മന്യേ ഭഗവതി നവാത്മാനമനഘം
അതഃ ശേഷഃ ശേഷീത്യയമുഭയസാധാരണതയാ
സ്ഥിതഃ സംബന്ധോ വാം സമരസപരാനന്ദപരയോഃ
35
മനസ്ത്വം വ്യോമ ത്വം മരുദസി മരുത്സാരഥിരസി
ത്വമാപസ്ത്വം ഭൂമിഃ ത്വയി പരിണതായാം നഹി പരം
ത്വമേവ സ്വാത്മാനം പരിണയിതും വിശ്വവപുഷാ
ചിദാനന്ദാകാരം ശിവയുവതിഭാവേന ബിഭൃഷേ
36
തവാജ്ഞാചക്രസ്ഥം തപനശശികോടിദ്യുതിധരം
പരംശംഭും വന്ദേ പരിമിലിതപാർശ്വം പരചിതാ
യമാരാധ്യൻ ഭക്ത്യാ രവിശശിശുചിനാമവിഷയേ
നിരാലോകേ ലോകേ നിവസതി ഹി ഭാലോകഭുവനേ
36
തവാജ്ഞാചക്രസ്ഥം തപനശശികോടിദ്യുതിധരം
പരംശംഭും വന്ദേ പരിമിലിതപാർശ്വം പരചിതാ
യമാരാധ്യൻ ഭക്ത്യാ രവിശശിശുചിനാമവിഷയേ
നിരാലോകേ ലോകേ നിവസതി ഹി ഭാലോകഭുവനേ
37
വിശുദ്ധൌ തേ ശുദ്ധസ്ഫടികവിശദം വ്യോമജനകം
ശിവം സേവേ ദേവീമപി ശിവസമാനവ്യവസിതാം
യയോഃ കാന്ത്യാ യാന്ത്യാഃ ശശികിരണസാരൂപ്യസരണേഃ
വിധൂതാന്തർദ്ധ്വാന്താ വിലസതി ചകോരീവ ജഗതീ
38
സന്മൂലത് സംവിത്കമലമകരന്ദൈകരസികം
ഭജേ ഹംസദ്വന്തം കിമപി മഹതാം മാനസചരം
യദാലാപാദഷ്ടാദശഗുണിതവിദ്യാപരിണതിഃ
യദാദത്തേ ദോഷാഡ് ഗുണമഖിലമദ്ഭയഃ പയ ഇവ
39
തവ സ്വാധിഷ്ഠാനേ ഹുതവഹമധിഷ്ഠായ നിരതം
തമീഡേ സംവർത്തം ജനനി മഹതീം താം ച സമയാം
യദാലോകേ ലോകാൻ ദഹതി മഹതി ക്രോധകലിതേ
ദയാർദ്രാ യ ദൃഷ്ടിഃ ശിശിരമുപചാരം രചയതി
40
തടിത്വന്തം ശക്ത്യാ തിമിരപരിപന്ഥിസ്ഫുരണയാ-
സ്ഫുരന്നാനാരത്നാഭരണപരിണദ്ധേന്ദ്രധനുഷം
തവ ശ്യാമം മേഘം കമപി മണിപൂരൈകശരണം
നിഷേവേ വർഷന്തം ഹരമിഹിരതപ്തം ത്രിഭുവനം
41
തവാധാരേ മൂലേ സഹ സമയയാ ലാസ്യപരയാ
നവാത്മാനം മന്യേ നവരസമഹാതാണ്ഡവനടം
ഉഭാഭ്യാമേതാഭ്യാമുദയവിധിമുദ്ദിശ്യ ദയയാ
സനാഥഭ്യാം ജജ്ഞേ ജനകജനനീമജ്ജഗദിദം
42
ഗതൈർ മാണിക്യത്വം ഗഗനമണിഭിഃ സാന്ദ്രഘടിതം
കിരീടം തേ ഹൈമം ഹിമഗിരിസുതേ കീർത്തയതി യഃ
സ നീഡേ യച്ഛായാച്ഛുരണശബളം ചന്ദ്രശകലം
ധനുഃ ശൌനാസീരം കിമിതി ന നിബദ്ധ്നാതി ധിഷണാം
43
ധുനോതു ധ്വാന്തം നസ്തുലിതദലിതേന്ദീവരവനം
ഘനസ്നിഗ്ദ്ധശ്ലക്ഷ്ണം ചികുരനികുരുംബം തവ ശിവേ!
യദീയം സൌരഭ്യം സഹജമുപലബ്ധും സുമനസോ
വസന്ത്യസ്മിൻ മന്യേ വലമഥനവാടീവിടപിനാം
44
തനോതു ക്ഷേമം നസ്തവദനസൌന്ദര്യലഹരീ-
പരീവാഹസ്രോതഃ സരണിരിവ സീമന്തസരണിഃ
വഹന്തീ സിന്ദൂരം പ്രബലകബരീഭാരതിമിര-
ദ്വിഷാം വൃന്ദൈർബന്ദീകൃതമിവ നവീനാർക്കകിരണം
45
അരാലൈഃ സ്വാഭാവ്യാദലികലഭസശ്രീഭിരലകൈഃ
പരീതം തേ വക്ത്രം പരിഹസതി പങ്കേരുഹരുചീം
ദരസ്മേരേ യസ്മിൻ ദശനരുചികിഞ്ജൽകരുചിരേ
സുഗന്ധൌ മാദ്യന്തി സ്മരദഹനചക്ഷുർമധുലിഹഃ
46
ലലാടം ലാവണ്യദ്യുതിവിമലമാഭാതി തവ യ-
ദ്ദ്വിതീയം തന്മന്യേ മകുടഘടിതം ചന്ദ്രശകലം
വിപര്യാസന്യാസാദുഭയമപി സംഭൂയ ച മിഥഃ
സുധാലേപസ്യുതിഃ പരിണമതി രാകാഹിമകരഃ
47
ഭ്രൂവൌ ഭുഗ്നേ കിഞ്ചിദ് ഭുവനഭയഭംഗവ്യസനിനി
ത്വദീയേ നേത്രാഭ്യാം മധുകരരുചിഭ്യാം ധൃതഗുണം
ധനുർമന്യേ സവ്യേതരകരഗൃഹീതം രതിപതേഃ
പ്രകോഷ്ഠേ മുഷ്ടൌ ച സ്ഥഗയതി നിഗൂഢാന്തരമുമേ!
48
അഹഃ സുതേ സവ്യം തവ നയനമർക്കാത്മകതയാ
ത്രിയാമാം വാമം തേ സൃജതി രജനീനായകതയാ
തൃതീയാ തെ ദൃഷ്ടിർദരദലിതഹേമാംബുജരുചീഃ
സമാധത്തേ സന്ധ്യാം ദിവസനിശയോരന്തരചരീം
49
വിശാലാ കല്യാണീ സ്ഫുടരുചിരയോദ്ധ്യാ കുവലയൈഃ
കൃപാധാരാധാരാ കിമപി മധുരാ ഭോഗവതികാ
അവന്തീ ദൃഷ്ടിസ്തേ ബഹുനഗരവിസ്താരവിജയാ
ധൃവം തത്തന്നാമവ്യവഹരണയോഗ്യാ വിജയതേ
50
കവീനാം സന്ദർഭസ്തബകമകരന്ദൈകരസികം
കടാക്ഷവ്യാക്ഷേപഭ്രമരകലഭൌ കർണ്ണയുഗലം
അമുഞ്ചന്തൌ ദൃഷ്ട്വാ തവ നവരസാസ്വാദതരലാ-
വസൂയാസംസർഗാദലികനയനം കിഞ്ചിദരുണം
51
ശിവേ ശൃംഗാരാർദ്രാ തദിതരജനേ കുത്സനപരാ
സരോഷാ ഗംഗായാം ഗിരിശചരിതേ വിസ്മയവതീ
ഹരാഹിഭ്യോ ഭീതാ സരസിരുഹസൌഭാഗ്യജനനീ
സഖീഷു സ്ന്മേരാ തേ മയി ജനനി ദൃഷ്ടിഃ സകരുണാ
52
ഗതേ കർണാഭ്യർണം ഗരുത ഇവ പക്ഷ്മാണി ദധതീ
പുരാംഭേത്തുഴ്ചിത്തപ്രശമരസവിദ്രാവണഫലേ
ഇമേ നേത്രേ ഗോത്രാധരപതികുലോത്തംസകലികേ
തവാകർണ്ണാകൃഷ്ടസ്മരശരവിലാസം കലയതഃ
53
വിഭക്ത്രൈവർണ്യം വ്യതികരിതലീലാഞ്ജനതയാ
വിഭാതി ത്വന്നേത്രത്രിതയമിദമീശാനദയിതേ
പുനഃ സൃഷ്ടും ദേവാൻ ദ്രുഹിണഹരിരുദ്രാനുപരതാൻ
രജഃ സത്വം ബിഭ്രമ ഇതി ഗുണാനാം ത്രയമിവ
54
പവിത്രീകർതും നഃ പശുപതിപരാധീനഹൃദയേ
ദയാമിത്രൈർന്നേത്ത്രൈരരുണധവലശ്യാമരുചിഭിഃ
നദഃ ശോണോ ഗംഗാ തപനതനയേതി ധ്രുവമമും
ത്രയാണാം തീർഥാനാമുപനയസി സംഭേദമനഘം
55
നിമേഷോന്മേഷാഭ്യാം പ്രലയമുദയം യാതി ജഗതീ
തവേത്യാഹുഃ സന്തോ ധരണിധരരാജന്യതനയേ
ത്വദുന്മേഷാജ്ജാതം ജഗദിദമശേഷം പ്രലയതഃ
പരിത്രാതും ശംകേ പരിഹൃതനിമേഷാസ്തവദൃശഃ
56
തവാപർണേ കർണേജപനയനപൈശൂന്യചകിതാഃ
നിലീയന്തേ തോയേ നിയതമനിമേഷാഃ ശഫരികാഃ
ഇയം ച ശ്രീർബദ്ധച്ഛദപുടകവാടം കുവലയം
ജഹാതി പ്രത്യൂഷേ നിശി ച വിഘടയ്യ പ്രവിശതി
57
ദൃശാ ദ്രാഘീയസ്യാ ദരദലിതനീലോത്പലരുചാ
ദവീയാംസം ദീനം സ്നപയ കൃപയാ മാമപി ശിവേ!
അനേനായം ധന്യോ ഭവതി ന ച തേ ഹാനിരിയതാ
വനേ വാ ഹർമ്യേ വാ സമകരനിപാതോ ഹിമകരഃ
58
അരാലം തേ പാലീയുഗലമഗരാജന്യതനയേ
ന കേഷാമാധത്തേ കുസുമശരകോദണ്ഡകുതുകം
തിരച്ചീനോ യത്ര ശ്രവണപഥമുല്ലംഘ്യ വിലസ-
ന്നപാംഗവ്യാസംഗോ ദിശതി ശരസന്ധാനധിഷണാം
59
സ്ഫുരദ്ഗണ്ഡാഭോഗപ്രതിഫലിതതാടങ്കയുഗലം
ചതുശ്ചക്രം മന്യേ തവ മുഖമിദം മന്മഥരഥം
യാമാരുഹ്യ ദ്രുഹ്യത്യവനിരഥമർകേന്ദു ചരണം
മഹാവീരോ മാരഃ പ്രമഥപതയേ സജ്ജിതവതേ
60
സരസ്വത്യാഃ സൂക്തിരമൃതലഹരീകൌശലഹരീഃ
പിബന്ത്യാഃ ശർവാണി ശ്രവണചുളുകാഭ്യാമവിരലം
ചമത്കാരശ്ലാഘാചലിതശിരസഃ കുണ്ഡല ഗണോ
ഝണത്കാരൈസ്താരൈഃ പ്രതിവചനമാചഷ്ട ഇവ തേ
61
അസൌ നാസാവംശസ്തുഹിനഗിരിവംശധ്വജപടി
ത്വദീയോ നേദീയഃ ഫലതു ഫലമസ്മാകമുചിതം
വഹത്യന്തർമ്മുക്താഃ ശിശിരകരനിശ്വാസഗലിതം
സമൃദ്ധ്യാ യത്താസാം ബഹിരപിച മുക്താമണിധരഃ
62
പ്രകൃത്യാരക്തായാസ്തവ സുദതി ദന്തച്ഛദരുചേഃ
പ്രവക്ഷ്യേസാദൃശ്യം ജനയതു ഫലം വിദ്രുമലതാ
ന ബിംബം തദ്ബിംബപ്രതിഫലനരാഗാദരുണിതം
തുലാമദ്ധ്യാരോഢും കഥമിവ വിലജ്ജേത കലയാ
63
സ്മിതജ്യോത്സ്നാജാലം തവ വദന ചന്ദ്രസ്യ പിബതാം
ചകോരാണാമാസീദതിരസതയാ ചഞ്ചുജഡിമാ
അത്സ്തേ ശീതാംശോരമൃതലഹരീമാമലരുചയഃ
പിബന്തി സ്വചഛന്ദം നിശി ഭൃശം കാഞ്ജികധിയാ
64
അവിശ്രാന്തം പത്യുർഗുണഗണകഥാമ്രേഡനജപാ
ജപാപുഷ്പച്ഛായാ തവ ജനനി ജിഹ്വാ ജയതി സാ
യദഗ്രാസീനായാഃ സ്ഫടികദൃഷദച്ഛച്ഛവിമയീ
സരസ്വത്യാ മൂർത്തിഃ പരിണമതി മാണിക്യവപുഷാ
65
രണേജിത്വാ ദൈത്യാനപഹൃതശിരസ്ത്രൈഃ കവചിഭിർ-
ന്നിവൃത്തൈശ്ചണ്ഡാംശത്രിപുരഹരനിർമാല്യവിമുഖൈഃ
വിശാഖേന്ദ്രോപേന്ദ്രൈഃ ശശിവിശദകർപൂരശകലാഃ
വിലീയന്തേ മാതസ്തവ വദനതാംബൂലകബലാഃ
66
വിപഞ്ച്യാ ഗായന്തീ വിവിധമപദാനം പശുപതേ-
സ്ത്വയാരബ്ധേ വക്തും ചലിതശിരസാ സാധുവചനേ
തദീയൈർമാധുര്യൈരപലപിതതന്ത്രീകലരവാം
നിജാം വീണാം വാണീ നിചുളയതി ചോലേന നിഭൃതം
67
കരാഗ്രേണ സ്പൃഷ്ടം തുഹിനഗിരിണാ വത്സലതയാ
ഗിരീശേനോദസ്തം മുഹുരധരപാനാകുലതയാ
കരഗ്രാഹ്യം ശംഭോർമുഖമുകുരവൃന്തം ഗിരിസുതേ
കഥംകാരം ബ്രൂമസ്തവചുബുകമൌപമ്യരഹിതം
68
ഭുജാശ്ലേഷാന്നിത്യം പുരദമയിതുഃ കണ്ടകവതീ
തവ ഗ്രീവാ ധത്തേ മുഖകമലനാലശ്രിയമിയം
സ്വതഃ ശ്വേതാ കാലഗരുബഹുലജംബാലമലിനാ
മൃണാളീലാലിത്യം വഹതി യദധോ ഹാരലതികാ
69
ഗലേ രേഖാസ്തിസ്രോ ഗതിഗമകഗീതൈകനിപുണേ
വിവാഹവ്യാനദ്ധപ്രഗുണഗുണസംഖ്യാപ്രതിഭുവഃ
വിരാജന്തേ നാനാവിധമധുരരാഗാകരഭുവാം
ത്രയാണാം ഗ്രാമാണാം സ്ഥിതിനിയമസീമാന ഇവ തേ
70
മൃണാളീമൃദ്വിനാം തവ ഭുജലതാനാം ചതസൃണാം
ചതുർഭിഃ സൌന്ദര്യം സരസിജഭവഃ സ്തൌതി വദനൈഃ
നഖേഭ്യഃ സന്ത്രസ്യൻ പ്രഥമമഥനാദന്തകരിപോ-
ശ്ചതുർണാം ശീർഷാണാം സമഭയഹസ്താർപണധിയാ
71
നഖാനാമുദ്യോതൈർ നവനളിനരാഗം വിഹസതാം
കരാണാം തേ കാന്തിം കഥയ കഥയാമഃ കഥമുമേ!
കയാചിദ്വാ സാമ്യം ഭജതു കലയാ ഹന്ത കമലം
യദി ക്രീഡല്ല്ല്ലക്ഷ്മീ ചരണതലലാക്ഷാരസചണം
72
സമം ദ്വി സ്കന്ദദ്വിപവദനപീതം സ്തനയുഗം
തവേദം നഃ ഖേദം ഹരതു സതതം പ്രസ്നുതമുഖം
യദാലോക്യാശംകാകുലിതഹൃദയോ ഹാസജനകഃ
സ്വകുംഭൌ ഹേരംബഃ പരിമൃശതി ഹസ്തേന ഝടുതി
73
അമൂതേ വക്ഷൊജാവമൃതരസമാണിക്യകുതുപൌ
ന സന്ദേഹസ്പന്ദോ നഗപതി പതാകേ മനസി നഃ
പിബന്തൌ തൌ യസ്മാദവിദിതവധൂസംഗരസികൌ
കുമാരാവദ്യാപി ദ്വിരദവദനക്രൌഞ്ചദലനൌ
74
വഹത്യംബ സ്തംബേരമദനുജകുംഭപ്രകൃതിഭിഃ
സമാരബ്ധാം മുക്താമണിഭിരമലാം കാരലതികാം
കുചാഭോഗോ ബിംബാധരരുചിഭിരന്തഃ ശബളിതാം
പ്രതാപവ്യാമിശ്രാം പുരദമയിതുഃ കീർതിമിവതേ
75
തവ സ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃ പാരാവാരഃ പരിവഹതി സാരസ്വതമിവ
ദയാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യത്
കവീനാം പ്രൌഢാനാമജനി കമനീയഃ കവയിതാ
76
ഹരക്രോധജ്വാലാവലിഭിരവലീഢേന വപുഷാ
ഗഭീരേ തേ നാഭീസരസി കൃതസംഗോ മനസിജഃ
സമുത്തസ്ഥൌ തസ്മാദചലതനയേ ധൂമലതികാ
ജനസ്താം ജാനീതേ ജനനി തവ രോമാവലിരിതി
77
യദേതത് കാളിന്ദീതനുതരതരംഗാകൃതി ശിവേ
കൃശേ മധ്യേ കിഞ്ചിജ്ജനനി തവ യദ്ഭാതി സുധിയാം
വിമർദ്ദാദന്യോന്യം കുചകലശയോരന്തരഗതം
തനൂഭൂതം വ്യോമ പ്രവിശദിവ നാഭീം കുഹരിണീം
78
സ്ഥിരോ ഗംഗാവർതഃ സ്തനമുകുലരോമാവലിലതാ-
കലാവാലം കുണ്ഡം കുസുമശരതേജോഹുതഭുജഃ
രതേർലീലാഗാരം കിമപി തവ നാഭിർഗിരിസുതേ
ബിലദ്വാരം സിദ്ധേർഗിരിശനയനാനാം വിജയതേ
79
നിസർഗക്ഷീണസ്യ സ്തനതടഭരേണ ക്ലമജുഷോ
നമന്മൂർതേർനാരീതിലക ! ശനകൈസ്ത്രുട്യത ഇവ
ചിരം തേ മധ്യസ്യ ത്രുടിതതടിനീതീരതരുണാ
സമാവസ്ഥാസ്ഥേംനോ ഭവതു കുശലം ശൈലതനയേ
80
കുചൌ സദ്യഃ സ്വിദ്യത്തടഘടിതകൂർപ്പാസഭിദുരൌ
കഷന്തൌ ദോർമൂലേ കനകകലശാഭൌ കലയതാ
തവത്രാതും ഭംഗാദലമിതി വലഗ്നം തനുഭുവാ
ത്രിധാനദ്ധം ദേവി ത്രിവലിലവലീവല്ലിഭിരിവ
81
ഗുരുത്വം വിസ്താരം ക്ഷിതിധരപതിഃ പാർവതിനിജാ-
ന്നിതംബാച്ഛിദ്യ ത്വയി ഹരിണരൂപേണ നിദധേ
അതസ്തേ വിസ്തീർണ്ണോ ഗുരുരയമശേഷാം വസുമതീം
നിതംബപ്രാഗ്ഭാരഃ സ്ഥഗയതി ലഘുത്വം നയതി ച
82
കരീന്ദ്രാണാം ശുണ്ഡാൻ കനകകദലീകാണ്ഡപടലീം
ഉമാഭ്യാമൂരുഭ്യാമുഭയമപി നിർജിത്യ ഭവതി
സുവൃത്താഭ്യാം പത്യുഃ പ്രണതി കഠിനാഭ്യാം ഗിരിസുതേ
വിധിജ്ഞേ ജാനുഭ്യാം വിബുധകരികുംഭദ്വയമപി
83
പരാജേതും രുദ്രം ദ്വിഗുണശരഗർഭൌ ഗിരിസുതേ
നിഷംഗൌ ജംഘേ തേ വിഷമവിശിഖോ ബാഢമകൃത
യദഗ്രേ ദൃശ്യന്തേ ദശശരഫലാഃ പാദയുഗളീ-
നഖാഗ്രച്ഛദ്മാനഃ സുരമകുടശാണൈകനിശിതാഃ
84
ശ്രുതീനാം മൂർധാനോ ദധതി തവ യൌ ശേഖരതയാ
മമാപ്യേതൌ മാതഃ ശിരസി ദയയാ ധേഹി ചരണൌ
യയോഃ പാദ്യം പാഥഃ പശുപതിജടാജൂടതടിനീ
യയോർലാക്ഷാലക്ഷ്മീരരുണഹരിചൂഡാമണിരുചിഃ
85
നമോവാകം ബ്രൂമോ നയനരമണീയായ പദയോ-
സ്തവാസ്മൈ ദ്വന്ദ്വായ സ്ഫുടരുചിരസാലക്തകവതേ
അസൂയത്യത്യന്തം യദഭിഹനനായ, സ്പൃഹയതേ
പശൂനാമീശാനഃ പ്രമദവനകങ്കേളിതരവേ
86
മൃഷാ കൃത്വാ ഗോത്രസ്ഖലനമഥ വൈലക്ഷ്യനമിതം
ലലാടേ ഭർത്താരം ചരണകമലേ താഡയതി തേ
ചിരാദന്തഃ ശല്യം ദഹനകൃതമുന്മീലിതവതാ
തുലാകോടിക്വാണൈഃ കിലികിലിതമീശാനരിപുണാ
87
ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൌ
നിശായാം നിദ്രാണം നിശിചരമഭാഗേ ച വിശദൌ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൌ സമയിനാം
സരോജം തത്പാദൌ ജനനി! ജയതശ്ചിത്രമിഹ കിം
88
പദം തേ കീർതീനാം പ്രപദമപദം ദേവി വിപദാം
കഥം നീതം സദ്ഭിഃ കഠിനകമഠീകർപരതുലാം
കഥം വാ ബാഹുഭ്യാമുപയമനകാലേ പുരഭിദാ
യദാദായ ന്യസ്തം ദൃഷദി ദയമാനേന മനസാ
89
നഖൈർനാകസ്ത്രീണാം കരകമലസങ്കോചശശിഭി-
സ്തരുണാം ദിവ്യാനാം ഹസത ഇവ തേ ചണ്ഡി! ചരണൌ
ഫലാനി സ്വസ്ഥേഭ്യഃ കിസലയകരാഗ്രേണ ദദതാം
ദരിദ്രേഭ്യോ ഭദ്രാം ശ്രിയമനിശമഹ്നായ ദദതൌ
90
ദദാനേ ദീനേഭ്യഃ ശ്രിയമനിശമാശുനാസദൃശീ-
മമന്ദം സൌന്ദര്യപ്രകരമകരന്ദം വികിരതി
തവാസ്മിൻ മന്ദാരസ്തബകസുഭഗേ യാതു ചരണേ
നിമജ്ജന്മജ്ജീവഃ കരണചരണഃ ഷട്ചരണതാം
91
പദന്യാസക്രീഡാ പരിചയമിവാരബ്ധുമനസഃ
സ്ഖലന്തസ്തേ ഖേലം ഭവനകലഹംസാ ന ജഹതി
അതസ്തേഷാം ശിക്ഷാം സുഭഗമണിമഞ്ജീരരണിത-
ച്ഛലാദാചക്ഷാണാം ചരണകമലം ചാരുചരിതേ
92
ഗതാസ്തേ മഞ്ചത്വം ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ
ശിവഃ സ്വച്ഛച്ഛായാഘടിതകപടപ്രച്ഛദപടഃ
ത്വദീയാനാം ഭാസാം പ്രതിഫലനരാഗാരുണതയാ
ശരീരി ശൃംഗാരോ രസ ദൃശാം ദോഗ്ദ്ധി കുതുകം
93
അരാലാ കേശേഷു പ്രകൃതിസരലാ മന്ദഹസിതേ
ശിരീഷാഭാ ചിത്തേ ദൃഷദുപലശോഭാ കുചതടേ
ഭൃശം തന്വീ മധ്യേ പൃഥുരുരസിജാരോഹവിഷയേ
ജഗത്‌ത്രാതും ശംഭോർജയതി കരുണാ കാചിദരുണാ
94
കലംഗഃ കസ്തൂരീ രജനികരബിംബം ജലമയം
കലാഭിഃ കർപൂരൈർമ്മരതകകരണ്ഡം നിബിഡിതം
അതസ്ത്വദ്ഭോഗേന പ്രതിദിനമിദം രിക്തകുഹരം
വിധിർഭൂയോ ഭൂയോ നിബിഡയതി നൂനം തവ കൃതേ
95
പുരാരാതേരന്തഃപുരമസി തതസ്ത്വച്ചരണയോഃ
സപര്യാമര്യാദാ തരലകരണാനാമസുലഭാ
തഥാഹ്യേതേ നീതാഃ ശതമഖമുഖാഃ സിദ്ധിമതുലാം
തവ ദ്വാരോപാന്തസ്ഥിതിഭിരണിമാദ്യാഭിരമരാഃ
96
കലത്രം വൈധാത്രം കതികതി ഭജന്തേ ന കവയഃ
ശ്രിയോ ദേവ്യാഃ കോ വാ ന ഭവതി പതിഃ കൈരപി ധനൈഃ
മഹാദേവം ഹിത്വാ തവ സതി സതീനാമചരമേ
കുചാഭ്യാമാസംഗഃ കുരവകതരോരപ്യസുലഭഃ
97
ഗിരാമാഹുർദേവീം ദ്രുഹിണഗൃഹിണീമാഗമവിദോ
ഹരേഃ പത്നീം പദ്മാം ഹരസഹചരീമദ്രിതനയാം
തുരീയാ കാപി ത്വം ദുരധിഗമനിസ്സീമമഹിമാ
മഹാമായാ വിശ്വം ഭ്രമയസി പരബ്രഹ്മമഹിഷി
98
കദാ കാലേ മാതഃ കഥയ കലിതാലക്തകരസം
പിബേയം വിദ്യാർത്ഥീ തവ ചരണനിർണേജനജലം
പ്രകൃത്യാ മൂകാനാമപി ച കവിതാ കാരണതയാ
കദാ ധത്തേ വാണീമുഖകമലതാംബൂലരസതാം
99
സരസ്വത്യാ ലക്ഷ്മ്യാ വിധിഹരിസപത്നോ വിഹരതേ
രതേഃ പാതിവ്രത്യം ശിഥിലയതി രമ്യേണ വപുഷാ
ചിരംജീവന്നേക ക്ഷപിതപശുപാശവൃതികരഃ
പരാനന്ദാഭിഖ്യം രസയതി രസം ത്വദ്ഭജനവാൻ
100
പ്രദീപജ്വാലാഭിർ ദിവസകരനീരാജനവിധിഃ
സുധാസൂതേശ്ചന്ദ്രോപലജലലവൈരർഘ്യരചനാ
സ്വകീയൈരംഭോഭിഃ സലിലനിധി സൌഹിത്യകരണം
ത്വദീയാഭിർവാഗ്ഭിസ്തവ ജനനി വാചാം സ്തുതിരിയം
പ്രക്ഷിപ്തശ്ലോകങ്ങൾ
93 -നു ശ്ലോകത്തിനു ശേഷം
സമാനീതഃ പദ്ഭ്യാം മണി മുകുരതാമംബരമണിഃ
ഭയാദസ്യാന്തഃസ്തിമിതകിരണശ്രേണിമസൃണഃ
ദധാതി ത്വദ്വക്ത്രപ്രതിഫലനമശ്രാന്തവികചം
നിരാതങ്കം ചന്ദ്രാന്നിജഹൃദയപങ്കേരുഹമിവ
97-നു ശ്ലോകത്തിനു ശേഷം
സമുദ്ഭൂതസ്ഥൂലസ്തനഭരമുരശ്ചാരുഹസിതം
കടാക്ഷേ കന്ദർപാഃ കതിചന കദംബദ്യുതി വപുഃ
ഹരസ്യ ത്വദ്ഭ്രാന്തീം മനസി ജനയന്തി സ്മ വിമലാഃ
ഭവത്യാഃ യേ ഭക്താഃ പരിണതിരമീഷാമിയമുമേ
100-നു ശ്ലോകത്തിനു ശേഷം
നിധേ നിത്യസ്മേരേ നിരവധി ഗുണേ നീതിനിപുണേ
നിരാഘാടജ്ഞാനേ നിയമപരചിത്തൈകനിലയേ
നിയത്യാ നിർമ്മുക്തേ നിഖിലനിഗമാന്തസ്തുതപദേ
നിരാതങ്കേ നിത്യേ നിശമയ മമാപിസ്തുതിമിമാം
ശിവപഞ്ചാക്ഷരസ്തോത്രം (ശങ്കരാചാര്യർ)
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ
മന്ദാകിനീസലില ചന്ദന ചർച്ചിതായ
നന്ദീശ്വരപ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ
ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ
വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ
യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ
ശിവാനന്ദലഹരി
ശ്രീ ഗുരുപാദുകാവന്ദനം
ഐംകാര ഹ്രീംകാര രഹസ്യയുക്ത
ശ്രീംകാര ഗൂഢാർഥ മഹാവിഭൂത്യാ
ഓംകാരമർമ പ്രതിപാദിനീഭ്യാം
നമോ നമഃ ശ്രീ ഗുരൂപാദുകാഭ്യാം
ശ്രീഃ
ശിവാഭ്യാന്നമഃ
ശിവാനന്ദലഹരി
കലാഭ്യാം ചൂഡാലംകൃത ശശികലാഭ്യാം നിജതപഃ
ഫലാഭ്യാം ഭക്തേഷു പ്രകടിത ഫലാഭ്യാം ഭവതു മേ .
ശിവാഭ്യാമസ്തോക ത്രിഭുവന ശിവാഭ്യാം ഹൃദി പുന
ര്ഭവാഭ്യാമാനന്ദ സ്ഫുരദനുഭവാഭ്യാം നതിരിയം (1)
ഗലന്തീ ശംഭോ ത്വച്ചരിതസരിതഃ കിൽബിഷരജോ
ദലന്തീ ധീകുല്യാസരണിഷു പതന്തീ വിജയതാം.
ദിശന്തീ സംസാരഭ്രമണ പരിതാപോപശമനം
വസന്തീ മച്ചേതോ ഹൃദഭുവി ശിവാനന്ദലഹരീ (2)
ത്രയീവേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം
ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം.
മഹാദേവം ദേവം മയി സദയഭാവം പശുപതിം
ചിദാലംബം സാംബം ശിവമതിവിഡംബം ഹൃദി ഭജേ (3)
സഹസ്രം വർത്തന്തേ ജഗതി വിബുധാഃ ക്ഷുദ്രഫലദാഃ
ന മന്യേ സ്വപ്നേ വാ തദനുസരണം തത്കൃതഫലം.
ഹരി ബ്രഹ്മാദീനാമപി നികടഭാജാമസുലഭം
ചിരം യാചേ ശംഭോ ശിവ തവ പദാംഭോജ ഭജനം (4)
സ്മൃതൌ ശാസ്ത്രേ വൈദ്യേ ശകുന കവിതാ ഗാന ഫണിതൌ
പുരാണേ മന്ത്രേ വാ സ്തുതി നടന ഹാസ്യേഷ്വചതുരഃ .
കഥം രാജ്ഞാം പ്രീതിർഭവതി മയി കോഽഹം പശുപതേ
പശും മാം സർവജ്ഞ പ്രഥിത കൃപയാ പാലയ വിഭോ (5)
ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ
പടോ വാ തന്തുര്വാ പരിഹരതി കിം ഘോരശമനം.
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തർക്കവചസാ
പദാംഭോജം ശംഭോർഭജ പരമസൌഖ്യം വ്രജ സുധീഃ (6)
മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്ര ഫണിതൌ
കരൌചാഭ്യര്ചായാം ശ്രുതിരപി കഥാകർണന വിധൌ .
തവ ധ്യാനേ ബുദ്ധിർനയനയുഗലം മൂർത്തിവിഭവേ
പരഗ്രന്ഥാൻ കൈര്വാ പരമശിവ ജാനേ പരമതഃ (7)
യഥാ ബുദ്ധിശ്ശുക്തൌ രജതമിതി കാചാശ്മനി മണിർ-
ജലേ പൈഷ്ടേ ക്ഷീരം ഭവതി മൃഗതൃഷ്ണാസു സലിലം.
തഥാ ദേവ ഭ്രാന്ത്യാ ഭജതി ഭവദന്യമം ജഡജനോ
മഹാദേവേശം ത്വാം മനസി ച ന മത്വാ പശുപതേ (8)
ഗഭീരേ കാസാരേ വിശതി വിജനേ ഘോരവിപിനേ
വിശാലേ ശൈലേ ച ഭ്രമതി കുസുമാർഥം ജഡമതിഃ
സമർപ്പയ ഏകം ചേതസ്സരസിജമുമാനാഥ ഭവതേ
സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ (9)
നരത്വം ദേവത്വം നഗ വന മൃഗത്വം മശകതാ
പശുത്വം കീടത്വം ഭവതു വിഹഗത്വാദി ജനനം
സദാ ത്വത്പാദാബ്ജ സ്മരണ പരമാനന്ദ ലഹരീ
വിഹാരാസക്തം ചേത് ഹൃദയമിഹ കിം തേന വപുഷാ (10)
വടുര്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി.
യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ
തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി (11)
ഗുഹായാം ഗേഹേ വാ ബഹിരപി വനേ വാഽദ്രിശിഖരേ
ജലേ വാ വഹ്നൌ വാ വസതു വസതേഃ കിം വദ ഫലം
സദാ യസ്യൈവാന്തഃ കരണമപി ശംഭോ തവ പദേ
സ്ഥിതം ചേദ്യോഗോഽസൌ സ ച പരമയോഗീ സ ച സുഖീ (12)
അസാരേ സംസാരേ നിജഭജന ദൂരേ ജഡധിയാ
ഭ്രമന്തം മാമന്ധം പരമ കൃപയാ പാതുമുചിതം.
മദന്യഃ കോ ദീനസ്തവ കൃപണ രക്ഷാതി നിപുണ
സ്ത്വദന്യഃ കോ വാ മേ ത്രിജഗതി ശരണ്യഃ പശുപതേ (13)
പ്രഭുസ്ത്വം ദീനാനാം ഖലു പരമബന്ധുഃ പശുപതേ
പ്രമുഖ്യോഽഹം തേഷാമപി കിമുത ബന്ധുത്വമനയോഃ .
ത്വയൈവ ക്ഷന്തവ്യാശ്ശിവ മദപരാധാശ്ച സകലാഃ
പ്രയത്നാത്കർത്തവ്യം മദവനമിയം ബന്ധു സരണിഃ (14)
ഉപേക്ഷാ നോ ചേത് കിന്ന ഹരസി ഭവദ് ധ്യാന വിമുഖാം
ദുരാശാ ഭൂയിഷ്ഠാം വിധി ലിപിമശക്തോ യദി ഭവാൻ.
ശിരസ്തദ്വൈധാത്രം ന നഖലു സുവൃത്തം പശുപതേ
കഥം വാ നിര്യത്നം കരനഖമുഖേനൈവ ലുലിതം (15)
വിരിംചിർദീർഘായുർഭവതു ഭവതാ തത്പരശിര
ശ്ചതുഷ്കം സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാൻ.
വിചാരഃ കോ വാ മാം വിശദ കൃപയാ പാതി ശിവ തേ
കടാക്ഷ വ്യാപാരഃ സ്വയമപി ച ദിനാവന പരഃ (16)
ഫലാദ്വാ പുണ്യാനാം മയി കരുണയാ വാ ത്വയി വിഭോ
പ്രസന്നേഽപി സ്വാമിൻ ഭവദമല പാദാബ്ജ യുഗലം
കഥം പശ്യേയം മാം സ്ഥഗയതി നമസ്സംഭ്രമജുഷാം
നിലിംപാനാം ശ്രേണിർ നിജ കനക മാണിക്യ മകുടൈഃ (17)
ത്വമേകോ ലോകാനാം പരമഫലദോ ദിവ്യ പദവീം
വഹന്തസ്ത്വന്മൂലാം പുനരപി ഭജന്തേ ഹരിമുഖാഃ .
കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ
കദാ വാ മദ്രക്ഷാം വഹസി കരുണാ പൂരിത ദൃശാ (18)
ദുരാശാ ഭൂയിഷ്ഠേ ദുരധിപ ഗൃഹദ്വാര ഘടകേ
ദുരന്തേ സംസാരേ ദുരിത നിലയേ ദുഃഖജനകേ .
മദായാസം കിം ന വ്യപനയസി കസ്യോപകൃതയേ
വദേയം പ്രീതിശ്ചേത് തവ ശിവ കൃതാർഥാഃ ഖലു വയം (19)
സദാ മോഹാടവ്യാം ചരതി യുവതീനാം കുച ഗിരൌ
നടത്യാശാ ശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ .
കപാലിൻ ഭിക്ഷോ മേ ഹൃദയ കപിമത്യന്ത ചപലം
ദൃഢം ഭക്ത്യാ ബധ്വാ ശിവ ഭവദധീനം കുരു വിഭോ (20)
ധൃതിസ്തംഭാധാരാം ദൃഢഗുണ നിബദ്ധാം സഗമനാം
വിചിത്രാം പദ്മാഢ്യാം പ്രതിദിവസ സന്മാർഗ ഘടിതാം.
സ്മരാരേ മച്ചേതഃ സ്ഫുട പട കുടീം പ്രാപ്യ വിശദാം
ജയ സ്വാമിൻ ശക്ത്യാ സഹ ശിവഗണൈസ്സേവിത വിഭോ (21)
പ്രലോഭാദ്യൈരർഥാഹരണ പരതന്ത്രോ ധനി ഗൃഹേ
പ്രവേശോദ്യുക്തസ്സൻ ഭ്രമതി ബഹുധാ തസ്കരപതേ .
ഇമം ചേതശ്ചോരം കഥമിഹ സഹേ ശംകര വിഭോ
തവാധീനം കൃത്വാ മയി നിരപരാധേ കുരു കൃപാം (22)
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി .
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹൻ പക്ഷി മൃഗതാ
മദൃട്വാ തത് ഖേദം കഥമിഹ സഹേ ശംകര വിഭോ (23)
കദാ വാ കൈലാസേ കനകമണിസൌധേ സഹഗണൈ
ര്വസൻ ശംഭോരഗ്രേ സ്ഫുട ഘടിത മൂർധാം ജലിപുടഃ .
വിഭോ സാംബ സ്വാമിൻ പരമശിവ പാഹീതി നിഗദൻ
വിധാതൃണാം കല്പാൻ ക്ഷണമിവ വിനേഷ്യാമി സുഖതഃ (24)
സ്തവൈഃ ബ്രഹ്മാദീനാം ജയ ജയ വചോഭിർനിയമിനാം
ഗണാനാം കേലീഭിർമദകല മഹോക്ഷസ്യ കകുദി .
സ്ഥിതം നീലഗ്രീവം ത്രിനയനമുമാശ്ലിഷ്ട വപുഷം
കദാ ത്വാം പശ്യേയം കരധൃത മൃഗം ഖണ്ഡപരശും. (25)
കദാ വാ ത്വാം ദൃട്വാ ഗിരിശ തവ ഭവ്യാംഘ്രിയുഗലം
ഗൃഹീത്വാ ഹസ്താഭ്യാം ശിരസി നയനേ വക്ഷസി വഹൻ.
സമാശ്ലിഷ്യാഘ്രായ സഫുട ജലജ ഗന്ധാന് പരിമലാ
നലഭ്യാം ബ്രഹ്മാദ്യൈർമുദമനുഭവിഷ്യാമി ഹൃദയേ (26)
കരസ്ഥേ ഹേമാദ്രൌ ഗിരിശ നികടസ്ഥേ ധനപതൌ
ഗൃഹസ്ഥേ സ്വർഭൂജാഽമര സുരഭി ചിന്താമണിഗണേ .
ശിരസ്ഥേ ശീതാംശൌ ചരണയുഗലസ്ഥേഽഖിലശുഭേ
കമർഥം ദാസ്യേഽഹം ഭവതു ഭവദർഥം മമ മനഃ (27)
സാരൂപ്യം തവ പൂജനേ ശിവ മഹാദേവേതി സംകീർത്തനേ
സാമീപ്യം ശിവഭക്തി ധുര്യജനതാ സാംഗത്യ സംഭാഷണേ .
സാലോക്യം ച ചരാചരാത്മക തനു ധ്യാനേ ഭവാനീപതേ
സായുജ്യം മമസിദ്ധമത്രഭവതി സ്വാമിൻ കൃതാര്ഥോഽസ്മി അഹം (28)
ത്വത്പാദാംബുജമർച്ചയാമി പരമം ത്വാം ചിന്തയാമ്യന്വഹം
ത്വാമീശം ശരണം വ്രജാമി വചസാ ത്വാമേവ യാചേ വിഭോ .
വീക്ഷാം മേ ദിശ ചാക്ഷുഷീം സകരുണാം ദിവ്യൈശ്ചിരം പ്രാർഥിതാം
ശംഭോ ലോക ഗുരോ മദീയമനസസ്സൌഖ്യോപദേശം കുരു (29)
വസ്ത്രോദ്ധൂതവിധൌ സഹസ്രകരതാ പുഷ്പാർച്ചനേ വിഷ്ണുതാ
ഗന്ധേ ഗന്ധവഹാത്മതാഽന്നപചനേ ബര്ഹിര്മുഖാധ്യക്ഷതാ .
പാത്രേ കാംചനഗർഭതാസ്തി മയി ചേദ്ബാലേന്ദു ചൂഡാമണേ
ശുശ്രൂഷാം കരവാണി തേ പശുപതേ സ്വാമിൻ ത്രിലോകീ ഗുരോ (30)
നാലം വാ പരമോപകാരകമിദം ത്വേകം പശൂനാം പതേ
പശ്യൻ കുക്ഷിഗതാൻ ചരാചരഗണാൻ ബാഹ്യസ്ഥിതാൻ രക്ഷിതും.
സര്വാമൃത്യ പലായനൌഷധമതി ജ്വാലാകരം ഭീകരം
നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീർണമേവ ത്വയാ (31)
ജ്വാലോഗ്രസ്സകലാമരാതി ഭയദഃ ക്ഷ്വേലഃ കഥം വാ ത്വയാ
ദൃഷ്ടഃ കിംച കരേ ധൃതഃ കരതലേ കിം പക്വ ജമ്ബൂഫലമ് .
ജിഹ്വായാം നിഹിതശ്ച സിധ്ദഗുടികാ വാ കണ്ഠദേശേ ഭൃതഃ
കിം തേ നീലമണിര്വിഭൂഷണമയം ശംഭോ മഹാത്മന് വദ (32)
നാലം വാ സകൃദേവ ദേവ ഭവതസ്സേവാ നതിര്വാ നുതിഃ
പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശാമ് .
സ്വാമിന്നസ്ഥിര ദേവതാനുസരണായാസേന കിം ലഭ്യതേ
കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ (33)
കിം ബ്രൂമസ്തവ സാഹസം പശുപതേ കസ്യാസ്തി ശംഭോ ഭവ
ധ്ദൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം ചാന്യൈഃ കഥം ലഭ്യതേ .
ഭ്രശ്യദ്ദേവഗണം ത്രസന്മുനിഗണം നശ്യത് പ്രപംചം ലയം
പശ്യന്നിര്ഭയ ഏക ഏവ വിഹരത്യാനന്ദ സാന്ദ്രോ ഭവാന് (34)
യോഗക്ഷേമ ധുരംധരസ്യ സകലഃ ശ്രേയഃ പ്രദോദ്യോഗിനോ
ദൃഷ്ടാദൃഷ്ട മതോപദേശ കൃതിനോ ബാഹ്യാന്തര വ്യാപിനഃ .
സര്വജ്ഞസ്യ ദയാകരസ്യ ഭവതഃ കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരംഗ ഇതി മേചിത്തേ സ്മരാമ്യന്വഹമ് (35)
ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാപൂര്ണേ പ്രസന്നേ മനഃ
കുംഭേ സാംബ തവാംഘ്രിപല്ലവയുഗം സംസ്ഥാപ്യ സംവിത് ഫലമ് .
സത്വം മന്ത്രമുദീരയന്നിജ ശരീരാഗാര ശുധ്ദിം വഹന്
പുണ്യാഹം പ്രകടീ കരോമി രുചിരം കല്യാണമാപാദയന് (36)
ആമ്നായാംബുധിമാദരേണ സുമനസ്സംഘാസ്സമുദ്യന്മനോ
മന്ഥാനം ദൃഢഭക്തി രജ്ജു സഹിതം കൃത്വാ മഥിത്വാ തതഃ .
സോമം കല്പതരും സുപര്വ സുരഭിം ചിന്താമണിം ധീമതാം
നിത്യാനന്ദ സുധാം നിരന്തരരമാ സൌഭാഗ്യമാതന്വതേ (37)
പ്രാക്പുണ്യാചല മാര്ഗദര്ശിത സുധാമൂര്തിഃ പ്രസന്നശ്ശിവഃ
സോമസ്സദ്ഗുണ സേവിതോ മൃഗധരഃ പൂര്ണസ്തമോ മോചകഃ .
ചേതഃ പുഷ്കര ലക്ഷിതോ ഭവതി ചേദാനന്ദപാഥോ നിധിഃ
പ്രാഗല്ഭ്യേന വിജൃംഭതേ സുമനസാം വൃത്തിസ്തദാ ജായതേ (38)
ധര്മോ മേ ചതുരംഘ്രികസ്സുചരിതഃ പാപം വിനാശം ഗതം
കാമ ക്രോധ മദാദയോ വിഗലിതാഃ കാലാഃ സുഖാവിഷ്കൃതാഃ .
ജ്ഞാനാനന്ദ മഹൌഷധിഃ സുഫലിതാ കൈവല്യനാഥേ സദാ
മാന്യേ മാനസപുണ്ഡരീക നഗരേ രാജാവതംസേ സ്ഥിതേ (39)
ധീയന്ത്രേണ വചോഘടേന കവിതാ കുല്യോപകുല്യാക്രമൈ
രാനീതൈശ്ച സദാശിവസ്യ ചരിതാമ്ഭോരാശി ദിവ്യാമൃതൈഃ .
ഹൃത്കേദാരയുതാശ്ച ഭക്തികലമാഃ സാഫല്യമാതന്വതേ
ദുര്ഭിക്ഷാന്മമ സേവകസ്യ ഭഗവന് വിശ്വേശ ഭീതിഃ കുതഃ (40)
പാപോത്പാത വിമോചനായരുചിരൈശ്വര്യായ മൃത്യുംജയ
സ്തോത്ര ധ്യാന നതി പ്രദക്ഷിണ സപര്യാലോകനാകര്ണനേ .
ജിഹ്വാ ചിത്ത ശിരോങ്ഘ്രി ഹസ്ത നയന ശ്രോത്രൈരഹം പ്രാര്ഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹുര്മാമേവ മാ മേഽവചഃ (41)
ഗാംഭീര്യം പരിഖാപദം ഘനധൃതിഃ പ്രാകാര ഉദ്യദ്ഗുണ
സ്തോമശ്ചാപ്തബലം ഘനേന്ദ്രിയചയോ ദ്വാരാണി ദേഹേ സ്ഥിതഃ .
വിദ്യാ വസ്തു സമൃധ്ദിരിത്യഖില സാമഗ്രീ സമേതേ സദാ
ദുര്ഗാതിപ്രിയ ദേവ മാമക മനോ ദുര്ഗേ നിവാസം കുരു (42)
മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ മയ്യേവ വാസം കുരു
സ്വാമിന്നാദികിരാത മാമകമനഃ കാന്താര സീമാന്തരേ .
വര്തന്തേ ബഹുശോ മൃഗാ മദജുഷോ മാത്സര്യ മോഹാദയ
സ്താന് ഹത്വാ മൃഗയാ വിനോദ രുചിതാ ലാഭം ച സംപ്രാപ്സ്യസി (43)
കരലഗ്നമൃഗഃ കരീന്ദ്ര ഭംഗോ
ഘനശാര്ദൂല വിഖണ്ഡനോഽസ്ത ജന്തുഃ .
ഗിരിശോ വിശദാകൃതിശ്ച ചേതഃ കുഹരേ
പംചമുഖോസ്തി മേ കുതോ ഭീഃ (44)
ഛന്ദ*ശാഖി ശിഖാന്വിതൈഃ ദ്വിജവരൈസ്സംസേവിതേ ശാശ്വതേ
സൌഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്ദീപിതേ .
ചേതഃ പക്ഷിശിഖാമണേ ത്യജ വൃഥാ സംചാരമന്യൈരലം
നിത്യം ശംകര പാദപദ്മ യുഗലീ നീഡേ വിഹാരം കുരു (45)
ആകീര്ണേ നഖരാജികാന്തി വിഭവൈരുദ്യത്സുധാ വൈഭവൈ
രാധൌതേപി ച പദ്മരാഗ ലലിതേ ഹംസവ്രജൈരാശ്രിതേ .
നിത്യം ഭക്തി വധൂഗണൈശ്ച രഹസി സ്വേച്ഛാ വിഹാരം കുരു
സ്ഥിത്വാ മാനസ രാജഹംസ ഗിരിജാനാഥാംഘ്രി സൌധാന്തരേ (46)
ശംഭുധ്യാന വസന്ത സംഗിനി ഹൃദാരാമേഽഘജീര്ണച്ഛദാഃ
സ്രസ്താ ഭക്തി ലതാച്ഛടാ വിലസിതാഃ പുണ്യപ്രവാല ശ്രിതാഃ .
ദീപ്യന്തേ ഗുണകോരകാ ജപവചഃ പുഷ്പാണി സദ്വാസനാ
ജ്ഞാനാനന്ദ സുധാമരന്ദ ലഹരീ സംവിത് ഫലാഭ്യുന്നതിഃ (47)
നിത്യാനന്ദ രസാലയം സുരമുനി സ്വാന്താമ്ബു ജാതാശ്രയം
സ്വച്ഛം സദ്വിജ സേവിതം കലുഷഹൃത് സദ്വാസനാവിഷ്കൃതമ് .
ശംഭുധ്യാന സരോവരം വ്രജ മനോ ഹംസാവതംസ സ്ഥിരം
കിം ക്ഷുദ്രാശ്രയ പല്വല ഭ്രമണ സംജാത ശ്രമം പ്രാപ്സ്യസി (48)
ആനന്ദാമൃത പൂരിതാ ഹരപദാംഭോജാലവാലോദ്യതാ
സ്ഥൈര്യോപഘ്നമുപേത്യ ഭക്തി ലതികാ ശാഖോപശാഖാന്വിതാ .
ഉച്ഛൈര്മാനസ കായമാന പടലീമാക്രമ്യ നിഷ്കല്മഷാ
നിത്യാഭീഷ്ട ഫലപ്രദാ ഭവതു മേ സത്കര്മ സംവര്ധിതാ (49)
സന്ധ്യാരമ്ഭവിജൃംഭിതം ശ്രുതിശിരസ്ഥാനാന്തരാധിഷ്ഠിതം
സപ്രേമ ഭ്രമരാഭിരാമമസകൃത് സദ്വാസനാ ശോഭിതമ് .
ഭോഗീന്ദ്രാഭരണം സമസ്ത സുമനഃ പൂജ്യം ഗുണാവിഷ്കൃതം
സേവേ ശ്രീഗിരി മല്ലികാര്ജുന മഹാലിംഗം ശിവാലിംഗിതമ് (50)
ഭൃംഗീച്ഛാ നടനോത്കടഃ കരിമദഗ്രാഹി സ്ഫുരന്മാധവാ
ഹ്ലാദോ നാദയുതോ മഹാസിതവപുഃ പംചേഷുണാ ചാദൃതഃ .
സത്പക്ഷസ്സുമനോവനേഷു സ പുനഃ സാക്ഷാന്മദീയേ മനോ
രാജീവേ ഭ്രമരാധിപോ വിഹരതാം ശ്രീശൈലവാസീ വിഭുഃ (51)
കാരുണ്യാമൃത വര്ഷിണം ഘനവിപദ് ഗ്രീഷ്മച്ഛിതാ കര്മഠം
വിദ്യാസസ്യ ഫലോദയായ സുമനസ്സംസേവ്യമിച്ഛാകൃതിം .
നൃത്യദ്ഭക്ത മയൂരമദ്രി നിലയം ചംചജ്ജടാ മണ്ഡലം
ശംഭോ വാംഛതി നീലകന്ധര സദാ ത്വാം മേ മനശ്ചാതകഃ (52)
ആകാശേന ശിഖീ സമസ്തഫണിനാം നേത്രാ കലാപീ നതാഽ
നുഗ്രാഹി പ്രണവോപദേശ നിനദൈഃ കേകീതി യോ ഗീയതേ .
ശ്യാമാം ശൈലസമുദ്ഭവാം ഘനരുചിം ദൃഷ്ട്വാ നടന്തം മുദാ
വേദാന്തോപവനേ വിഹാര രസികം തം നിലകണ്ഠം ഭജേ (53)
സന്ധ്യാഘര്മ ദിനാത്യയോ ഹരികരാഘാത പ്രഭൂതാനക
ധ്വാനോ വാരിദഗര്ജിതം ദിവിഷദാം ദൃഷ്ടിച്ഛടാ ചംചലാ .
ഭക്താനാം പരിതോഷ ബാഷ്പ വിതതി വൃഷ്ടിര്മയൂരീ ശിവാ
യസ്മിന്നുജ്വല താണ്ഡവം വിജയതേ തം നീലകണ്ഠം ഭജേ (54)
ആദ്യായാമിത തേജസേ ശ്രുതിപദൈര്വേദ്യായ സാധ്യായ തേ
വിദ്യാനന്ദമയാത്മനേ ത്രിജഗതസ്സംരക്ഷണോദ്യോഗിനേ .
ധ്യേയായാഖില യോഗിഭിസ്സുരഗണൈ ര്ഗേയായ മായാവിനേ
സമ്യക് താണ്ഡവ സംഭ്രമായ ജടിനേ സേയം നതിശ്ശംഭവേ (55)
നിത്യായ ത്രിഗുണാത്മനേ പുരജിതേ കാത്യായനീ ശ്രേയസേ
സത്യായാദികുടുംബിനേ മുനിമനഃ പ്രത്യക്ഷ ചിന്മൂര്തയേ .
മായാസൃഷ്ട ജഗത്ത്രയായ സകലാമ്നായാന്ത സംചാരിണേ
സായം താണ്ഡവ സംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ (56)
നിത്യം സ്വോദര പോഷണായ സകലാനുദ്ദിശ്യ വിത്താശയാ
വ്യര്ഥം പര്യടനം കരോമി ഭവതസ്സേവാം ന ജാനേ വിഭോ .
മജ്ജന്മാന്തര പുണ്യപാക ബലതസ്തം ശര്വ സര്വാന്തര
സ്തിഷ്ഠസ്യേവ ഹി തേന വാ പശുപതേ തേ രക്ഷണീയോഽസ്മ്യഹമ് (57)
ഏകോ വാരിജ ബാന്ധവഃ ക്ഷിതിനഭോ വ്യാപ്തം തമോ മണ്ഡലം
ഭിത്വാ ലോചന ഗോചരോഽപി ഭവതി ത്വം കോടി സൂര്യപ്രഭഃ .
വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്മത്തമ
സ്തത്സര്വം വ്യപനീയ മേ പശുപതേ സാക്ഷാത് പ്രസന്നോ ഭവ (58)
ഹംസഃ പദ്മവനം സമിച്ഛതി യഥാ നീലാംബുദം ചാതകഃ
കോകഃ കോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്ഥതാ .
ചേതോ വാഞ്ഛതി മാമകം പശുപതേ ചിന്മാര്ഗ മൃഗ്യം വിഭോ
ഗൌരിനാഥ ഭവത്പദാബ്ജ യുഗലം കൈവല്യ സൌഖ്യ പ്രദമ് (59)
രോധസ്തോയഹൃതഃ ശ്രമേണപഥികഹായാം തരോര്വൃഷ്ടിതഃ
ഭീതഃ സ്വസ്ഥഗൃഹം ഗൃഹസ്ഥ മതിഥിഃ ദീനഃ പ്രഭും ധാര്മികം .
ദീപം സന്തമസാകുലശ്ച ശിഖിനം ശീതാവൃതസ്ത്വം തഥാ
ചേതസ്സര്വ ഭയാപഹം വ്രജസുഖം ശംഭോഃ പദാംഭോരുഹമ് (60)
അംകോലം നിജബീജസന്തതിരയസ്കാന്തോപലം സൂചികാ
സാധ്വീ നൈജവിഭും ലതാ ക്ഷിതിരുഹം സിന്ധുസ്സരിദ്വല്ലഭമ് .
പ്രാപ്നോതീഹ യഥാ തഥാ പശുപതേഃ പാദാരവിന്ദ ദ്വയം
ചേതോവൃത്തിരുപേത്യ തിഷ്ഠതി സദാ സാ ഭക്തിരിത്യുച്യതേ (61)
ആനന്ദാശ്രുഭിരാതനോതി പുലകം നൈര്മല്യതഹാദനം
വാചാ ശംഖമുഖേ സ്ഥിതൈശ്ച ജഠരാ പൂര്തിം ചരിത്രാമൃതൈഃ .
രുദ്രാക്ഷൈഃ ഭസിതേന ദേവ വപുഷോ രക്ഷാം ഭവദ്ഭാവനാ പര്യംകേ
വിനിവേശ്യ ഭക്തി ജനനീ ഭക്താര്ഭകം രക്ഷതി (62)
മാര്ഗാവര്തിത പാദുകാ പശുപതേരംഗസ്യ കൂര്ചായതേ
ഗണ്ഡൂഷാമ്ബു നിഷേചനം പുരരിപോ ര്ദിവ്യാഭിഷേകായതേ .
കിംചിദ്ഭക്ഷിത മാംസശേഷ കവലം നവ്യോപഹാരായതേ
ഭക്തിഃ കിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ (63)
വക്ഷസ്താഡനമന്തകസ്യ കഠിനാപസ്മാര സംമര്ദനം
ഭൂഭൃത്പര്യടനം നമത്സുരശിര കോടീര സംഘര്ഷണം .
കര്മേദം മൃദുലസ്യ താവകപദ ദ്വന്ദ്വസ്യ ഗൌരീപതേ
മച്ചേതോ മണിപാദുകാ വിഹരണം ശംഭോ സദാംഗീകുരു (64)
വക്ഷസ്താഡന ശംകയാ വിചലിതോ വൈവസ്വതോ നിര്ജരാഃ
കോടീരോജ്ജ്വല രത്ന ദീപകലികാ നീരാജനം കുര്വതേ .
ദൃഷ്ട്വാ മുക്തിവധൂസ്തനോതി നിഭൃതാശ്ലേഷം ഭവാനീപതേ
യച്ചേതസ്തവ പാദപദ്മഭജനം തസ്യേഹ കിം ദുര്ലഭമ് (65)
ക്രീഡാര്ഥം സൃജസി പ്രപംചമഖിലം ക്രീഡാമൃഗാസ്തേ ജനാഃ
യത്കര്മാചരിതം മയാ ച ഭവതഃ പ്രീത്യൈ ഭവത്യേവ തത് .
ശംഭോ സ്വസ്യ കുതൂഹലസ്യ കരണം മച്ചേഷ്ടിതം നിശ്ചിതം
തസ്മാന്മാമക രക്ഷണം പശുപതേ കര്തവ്യമേവ ത്വയാ (66)
ബഹുവിധ പരിതോഷ ബാഷ്പപൂര
സ്ഫുട പുലകാംകിത ചാരു ഭോഗഭൂമിമ് .
ചിരപദ ഫലകാംക്ഷി സേവ്യമാനാം
പരമസദാശിവ ഭാവനാം പ്രപദ്യേ (67)
അമിതമുദമൃതം മുഹുര്ദുഹന്തീം
വിമല ഭവത്പദ ഗോഷ്ഠമാവസന്തീമ് .
സദയ പശുപതേ സുപുണ്യ പാകാം
മമ പരിപാലയ ഭക്തി ധേനുമേകാമ് (68)
ജഡതാ പശുതാ കലംകിതാ
കുടില ചരത്വം ച നാസ്തി മയി ദേവ .
അസ്തി യദി രാജ മൌലേ
ഭവദാഭരണസ്യ നാസ്മി കിം പാത്രമ് (69)
അരഹസി രഹസി സ്വന്ത്ര ബുധ്ദയാ
വരിവസിതും സുലഭഃ പ്രസന്നമൂര്തിഃ .
അഗണിത ഫലദായകഃ പ്രഭുര്മേ
ജഗദധികോ ഹൃദി രാജശേഖരോഽസ്തി (70)
ആരൂഢ ഭക്തിഗുണ കുംചിത ഭാവ ചാപ
യുക്തൈശ്ശിവസ്മരണ ബാണഗണൈരമോഘൈഃ .
നിര്ജിത്യ കില്ബിഷ രിപൂന് വിജയീ സുധീന്ദ്ര
സ്സാനന്ദമാവഹതി സുസ്ഥിര രാജലക്ഷ്മീമ് (71)
ധ്യാനാന്ജനേന സമവേക്ഷ്യ തമഃ പ്രദേശം
ഭിത്വാ മഹാ ബലിഭിരീശ്വരനാമ മന്ത്രൈഃ .
ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി
യേ പാദപദ്മമിഹ തേ ശിവ തേ കൃതാര്ഥാഃ (72)
ഭൂദാരതാമുദവഹദ്യദപേക്ഷയാ ശ്രീ
ഭൂദാര ഏവ കിമതസ്സുമതേ ലഭസ്വ .
കേദാരമാകലിത മുക്തി മഹൌഷധീനാം
പാദാരവിന്ദഭജനം പരമേശ്വരസ്യ (73)
ആശാ പാശ ക്ലേശ ദുര്വാസനാദി
ഭേദോദ്യുക്തൈഃ ദിവ്യഗന്ധൈരമന്ദൈഃ .
ആശാ ശാടീകസ്യ പാദാരവിന്ദം
ചേതഃ പേടീം വാസിതാം മേ തനോതു (74)
കല്യാണിനം സരസ ചിത്ര ഗതിം സവേഗം
സര്വ ഇങ്ഗിതജ്ഞ മനഘം ധ്രുവ ലക്ഷണാഢ്യമ് .
ചേതസ്തുരംഗമധിരുഹ്യ ചര സ്മരാരേ
നേത സമസ്തജഗതാം വൃഷഭാധിരൂഢ (75)
ഭക്തിര്മഹേശപദപുഷ്കരമാവസന്തീ
കാദമ്ബിനീവ കുരുതേ പരിതോഷവര്ഷമ് .
സംപൂരിതോ ഭവതി യസ്യ മനസ്തടാക
സ്തജ്ജന്മ സസ്യമഖിലം സഫലം ച നാന്യത് (76)
ബുധ്ദിഃ സ്ഥിരാ ഭവിതുമീശ്വര പാദപദ്മ
സക്താ വധൂവിരഹിണീവ സദാസ്മരന്തീ .
സദ്ഭാവനാ സ്മരണ ദര്ശന കീര്തനാദി
സംമോഹിതേവ ശിവമന്ത്ര ജപേന വിന്തേ (77)
സദുപചാര വിധിഷ്വനുബോധിതാം
സവിനയാം സുഹൃദം സദുപാശ്രിതാം .
മമ സമുധ്ദര ബുധ്ദിമിമാം പ്രഭോ
വരഗുണേന നവോഢ വധൂമിവ (78)
നിത്യം യോഗിമനസ്സരോജ ദല സംചാര ക്ഷമസ്ത്വത് ക്രമ
ശ്ശംഭോ തേന കഥം കഠോര യമരാഡ് വക്ഷഃ കവാടക്ഷതിഃ .
അത്യന്തം മൃദുലം ത്വദംഘ്രിയുഗലം ഹാ മേ മനശ്ചിന്തയ
ത്യേതല്ലോചന ഗോചരം കുരു വിഭോ ഹസ്തേന സംവാഹയേ (79)
ഏഷ്യത്യേഷജനിം മനോഽസ്യ കഠിനം തസ്മിന്നടാനീതി മദ്
രക്ഷായൈ ഗിരിസീമ്നി കോമലപദന്യാസഃ പുരാഭ്യാസിതഃ .
നോ ചേദ്ദിവ്യ ഗൃഹാന്തരേഷു സുമനസ്തല്പേഷു വേദ്യാദിഷു
പ്രായസ്സത്സു ശിലാതലേഷു നടനം ശംഭോ കിമര്ഥം തവ (80)
ഗണേശഭുജംഗം
രണത് ക്ഷുദ്രഘണ്ടാനിനാദാഭിരാമം
ചലത്താണ്ടവോധ്യണ്ഡപത്പജ്നതാലം.
ലസത്തുന്ദിലാങ്കോപരി വ്യാളഹാരം
ഗണാധിശമീശാനസൂനും തമീഡേ.
ധ്വനിധ്വംസവീണാലയോല്ലാസി വക്ത്രം
സ്ഫുരച്ഛുണ്ഡ ദണ്ഡോല്ല സദ്ധിജ പൂരം.
ഗലദ്യർപസൌഗന്ധ്യലോലാലിമാലം
ഗണാധിശാമീശാനസൂനും തമീഡേ.
പ്രകാശഞ്ചപാരത്കരത്നപ്രസൂന
പ്രവാലപ്രഭാതാരുണജ്യോതിരേകം.
പ്രലംബോദരം വക്രതുണ്ഡൈക ദന്തം
ഗണാധിശാമീശാനസൂനും തമീഡേ.
വിചിത്രസ്പുരദ്രന്തമാലാകിരീടം
കിരീടോല്ലസച്ചന്ദ്രരേഖാഭിഭൂഷം.
വിഭൂഷൈകഭൂഷം ഭവദ്വംസഹേതു
ഗണാധിശാമീശാനസൂനും തമീഡേ.
ഉദഞ്ചദ്ഭുജാവല്ലരീട്ടശ്യമൂലോ
ച്ചലാദ്ഭൂലതാവിഭ്രമഭ്രാജദക്ഷം.
മരുസ്തുന്ദരീചാമരൈഃ സേവ്യമാനം
ഗണാധിശാമീശാനസൂനും തമീഡേ.
സ്ഫുരന്നിഷ്ടുരാലോലപിങ്കാക്ഷതാരം
കൃപാകോമലോദാരലോലാവതാരം.
കലാബിന്ദുഗം ഗീയതേ യോഗിവര്യൈഃ
ഗണാധിശാമീശാനസൂനും തമീഡേ.
യമേകാക്ഷരം നിർമ്മലം നിർവികല്പം
ഗുണാതീതമാനന്ദമാകാരശൂന്യം.
പരം പാരമോംങ്കാരമാമ്നായഗർഭ
വദന്തി പ്രഗൽഭം പുരാണം തമീഡേ.
ചിദാനന്ദസാന്ദ്രായ ശാന്തായ തുംഭം
നമോ വിശ്വകർത്രേ ച ഹർത്രേ ച തുഭ്യം.
നമോ`നന്തലീലായ കൈവല്യഭാസേ
നമോ വിശ്വബീജ പ്രസീദേശസൂനോ.
ഇമം സ്വുസ്തവം പ്രാതരൂത്ഥ്യായ ഭക്ത്യാ
പഠേദ്യസ്തു മർത്യോ ലഭേത്സർവകാമാൻ .
ഗണേശപ്രസാദേന സിദ്ധ്യന്തി വാചോ
ഗണേശേ വിഭൌ ദുർലഭം കിം പ്രസന്നേ
ഗണേശപഞ്ചരത്നം
മുദാ കരാത്ത മോദകം സദാ വിമുക്തി സാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമി തം വിനായകം
നതേതരാതി ഭീകരം നവോദിതാർക്ക ഭാസുരം
നമത്‌സുരാരി നിർജ്ജരം നതാധികാപദുദ്ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം
സമസ്തലോകശങ്കരം നിരസ്‌തദൈത്യകുഞ്ജരം
ദരേതരോദരം വരം വരേഭവക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്‌കരം നമസ്‌കൃതാം നമസ്‌കരോമി ഭാസ്വരം
അകിഞ്ചനാർത്തിമാർജ്ജനം ചിരന്തനോക്തിഭാജനം
പുരാരി പൂർവനന്ദനം സുരാരിഗർവ ചർവ്വണം
പ്രപഞ്ചനാശഭീഷണം, ധനഞ്ജയാദിഭൂഷണം
കപോലദാനവാരിണം ഭജേ പുരാണവാരണം
നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം
ഫലശ്രുതി
മഹാഗണേശപഞ്ചരത്നമാദരേണ യോന്വഹം
പ്രജൽപ്പതി പ്രഭാതകേ ഹൃദിസ്മരൻ ഗണേശ്വരം
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോ ചിരാത്.
മനീഷാപഞ്ചകം
പ്രാരംഭഃ
അന്നമാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത്
യതിവര ദൂരീകർത്തും വാഞ്ഛസി കിം ബ്രൂഹി ഗച്ഛ ഗച്ഛേതി
യതിശ്രേഷ്ഠാ, അങ്ങ് ശരീരത്തെ ഉദ്ദേശിച്ചാണോ ആത്മാവിനെ ഉദ്ദേശിച്ചാണോ മാറിപോകൂ മാറി പോകൂ എന്നു പറയുന്നത്? ശരീരത്തെ ഉദ്ദേശിച്ചാണെങ്കിൽ എല്ലാ ശരീരവും അന്നമയമാണ്. ആത്മാവിനെ ഉദ്ദേശിച്ചാണെങ്കിൽ അത് ചൈതന്യം മാത്രമാണ്.
കിം ഗംഗാംബുനി ബിംബിതേfമ്ബരമണൌ ചണ്ഡാല വീഥീപയഃ-
പൂരേ വാന്തരമസ്തി കാഞ്ചനഘടീ,മൃത്കുംഭയോർവാംബരേ!
പ്രത്യഗ്‌വസ്തുനി നിസ്തരംഗസഹജാനന്ദാവബോധാംബുധൌ
വിപ്രോfയം ശ്വപചോfയമിത്യപി മഹാൻ കോfയം വിഭേദഭ്രമഃ
ഗംഗാജലത്തിലും ചണ്ഡാല വീഥിയിലെ വെള്ളത്തിലും പ്രതിഫലിക്കുന്ന സൂര്യന്നും സ്വർണ്ണക്കുടത്തിലെ ആകാശത്തിനും മൺകുടത്തിലെ ആകാശത്തിന്നും തമ്മിൽ ഭേദമെന്ത്?തിരമാലകളില്ലാത്ത കടലു പോലെ ശാന്തമായി, അനന്തസച്ചിദാനന്ദ ലക്ഷണമായി, സഹജമായിരിക്കുന്ന പ്രത്യാഗമ വസ്തുവിന് ‘ഇതു ബ്രാഹ്മണൻ ഇതു ചണ്ഡാലൻ‘ എന്നൊക്കെയുള്ള ഭേദബുദ്ധിയ്ക്കു സ്ഥാനമെവിടെ?
1. ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ
ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.
2. ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്മാത്രവിസ്താരിതം
സർവം ചൈതദവിദ്യയാ ത്രിഗുണയാശേഷം മയാ കല്പിതം
ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിർമ്മലേ
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ
ഞാൻ ബ്രഹ്മമാണ്. ബോധസത്തയുടെ വിസ്തരിച്ച രൂപമാണ് ഈ ജഗത്ത്. മൂന്നുഗുണങ്ങളോടു കൂടിയ അവിദ്യവഴിയായി ഞാൻ സങ്കല്പിച്ചു കാണുന്നതാണ് ഈ സർവ്വവും. സുഖസ്വരൂപവും ശാശ്വതവും പ്രപഞ്ചത്തിന്റെ മൂലകാരണവും നിർമ്മലവുമായ ബ്രഹ്മത്തിൽ ആർക്ക് ഇപ്രകാരം ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.
3. ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോ-
ർന്നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിർവ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ
പ്രാരബ്ധായ സമർപ്പിതം സ്വവപുരിത്യേഷാ മനീഷാ മമ
ഗുരുവിന്റെ ഉപദേശത്താൽ ഇക്കാണുന്ന പ്രപഞ്ചം സദാ നശിക്കുന്നതു തന്നെയാണെന്ന് തീരുമാനിച്ച് കളങ്കമില്ലാത്ത ശാന്തമായ മനസ്സോടു കൂടി ശാശ്വതവും നിരന്തരവുമായ ബ്രഹ്മത്തെ സ്വന്തം ചിന്തയിലൂടെ അറിയുന്നയാൾ സത്യബോധമാകുന്ന ജ്ഞാനാഗ്നിയിൽ, വന്നതും വരാൻ പോകുന്നതുമായ കർമ്മങ്ങളുടെ കൂട്ടത്തെ ദഹിപ്പിച്ചുകൊണ്ട് പ്രാരബ്ധാനുഭവത്തിനുവേണ്ടി സ്വന്തം ശരീരത്തെ സമർപ്പിക്കുന്നു. ഇക്കാര്യം എന്റെ തീരുമാനമാണ്.
4. യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃസ്ഫുടാ ഗൃഹ്യതേ
യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാഭാന്തി സ്വതോfചേതനാഃ
താം ഭാസ്യൈഃ പിഹിതാർക്കമണ്ഡലനിഭാം സ്ഫൂർത്തിം സദാ ഭാവയൻ
യോഗീ നിർവൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ
പക്ഷിമൃഗാദികളിലും മനുഷ്യരിലും ദേവന്മാരിലും ‘ഞാൻ’ എന്നിങ്ങനെ ഉള്ളിൽ സ്ഫുടമായി ഗ്രഹിക്കപ്പെടുന്ന ബോധത്തെയും സ്വതേ അചേതനങ്ങളായ മനസ്സ്, ഇന്ദ്രിയങ്ങൾ, ദേഹം, വിഷയങ്ങൾ എന്നിവ ഉള്ളതായി അനുഭവപ്പെടുന്ന പ്രകാശത്തെയും, സൂര്യൻ മേഘപടലങ്ങളാൽ മറയ്ക്കപ്പെടുന്നതു പോലെ, ദൃശ്യപദാർത്ഥങ്ങൾ മറയ്ക്കുകയാണ് എന്ന് ഭാവന ചെയ്ത്, മനസ്സിനെ ആ സത്യത്തിൽ യോജിപ്പിച്ച് നിത്യതൃപ്തനായിക്കഴിയുന്ന യോഗി ഗുരുവാകുന്നു. ഇതെന്റെ തീരുമാനമാണ്.
5. യത്‌സൌഖ്യാംബുധിലേശലേശത ഇമേ ശക്രാദയോ നിർവൃതാഃ
യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിർന്നിർവൃതഃ
യസ്മിൻ നിത്യസുഖാംബുധൌ ഗളിതധീർബ്രഹ്മൈവ ന ബ്രഹ്മവിദ്
യഃ കശ്ചിത് സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ
ഏതു സുഖസമുദ്രത്തിന്റെ ലേശലേശം നുകർന്നിട്ടാണോ ഇന്ദ്രാദി ലോകപാലകർ പോലും ആനന്ദനിർവൃതരായി കഴിഞ്ഞുകൂടുന്നത്, എന്തിനെ സാക്ഷാത്കരിച്ചിട്ടാണോ പ്രപഞ്ചസങ്കല്പങ്ങൾ പൂർണ്ണമായി വിട്ടുപോയ മനസ്സിൽ സത്യദർശിയായ സന്ന്യാസി നിർവൃതിയിലണ്ടിരിക്കുന്നത്, ആ സുഖസമുദ്രത്തിൽ ബുദ്ധി അലിഞ്ഞുചേർന്ന വ്യക്തിയെ ബ്രഹ്മത്തെ അറിയുന്ന ആളായിട്ടല്ല, ബ്രഹ്മമായി തന്നെയാണ് കരുതേണ്ടത്. അദ്ദേഹം ഇന്ദ്രനാൽ പോലും വന്ദിക്കപ്പെടേണ്ട പാദങ്ങളോടു ആളാകുന്നു. ഇതെന്റെ തീരുമാനമാണ്.
അനുകമ്പാദശകം
രചന:ശ്രീനാരായണഗുരു (1914
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും. 1
അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും. 2
അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ. 3
അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ-
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം. 4
വരുമാറു വിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേർ;
ഉരുവാമുടൽ വിട്ടു കീർത്തിയാ-
മുരുവാർന്നിങ്ങനുകമ്പ നിന്നിടും. 5
പരമാർത്ഥമുരച്ചു തേർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാവൻ? 6
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ? 7
ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവു കെടുത്ത സിദ്ധനോ? 8
ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടു പോയൊര-
പ്പരമേശന്റെ പരാർത്ഥ്യഭക്തനോ? 9
നരരൂപമെടുത്തു ഭൂമിയിൽ
പെരുമാറീടിന കാമധേനുവോ?
പരമാദ്ഭുതദാനദേവതാ-
തരുവോയീയനുകമ്പയാവൻ! 10
ഫലശ്രുതി
അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താൻ
പൊരുളോർത്താലഖിലാഗമത്തിനും.
അറിവ്
രചന:ശ്രീനാരായണഗുരു
അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും. 1
അറിവില്ലെന്നാലില്ലീ-
യറിയപ്പെടുമെന്നതുണ്ടിതെന്നാലും;
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞീടാം. 2
അറിവിന്നളവില്ലാതേ-
തറിയാ,മറിവായതും വിളങ്ങുന്നു;
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം. 3
അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അറിവേതെന്നിങ്ങതു പോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും? 4
അറിവിലിരുന്നുകെടുന്നീ-
ലറിവാമെന്നാലിതെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി,-
ങ്ങറിയും നേരത്തു രുമൊന്നായി. 5
അറിയും മുൻപേതെന്നാ-
ലറവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിനേതതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്മീല. 06
അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും?
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടിൽ. 07
അറിവെന്നന്നേയിതുമു-
ണ്ടറിവുന്നൊലിതെങ്ങു നിന്നീടും?
അറിവൊന്നെണ്ണം വേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു? 08
അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി,
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടിൽ? 09
അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടുപോയീടും;
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങുനിന്നു വന്നീടും? 10
അറിവിന്നറിവായ് നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടിൽ? 11
അറിവെന്നതു നീയതു നി-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി,
അറിയപ്പെടുമിതു രണ്ടൊ-
ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും. 12
അറിവുമതിൻ വണ്ണം ചെ-
ന്നറിയുന്നവനിൽ പകർന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിൻ പൊരി വീണു ചീന്തിയഞ്ചായി. 13
അറിയുന്നവനെന്നറിയാ-
മറിവെന്നറിയുന്നവന്നുമെന്നാകിൽ
അറിവൊന്നറിയുന്നവനൊ-
ന്നറിയുന്നതിലാറിതെട്ടുമായീടും. 14
അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങുതാനുമെട്ടായി
അറിവിങ്ങനെ വെവ്വേറാ- 15
ശ്ലോകത്രയീ
രചന:ശ്രീനാരായണഗുരു
അസ്തി ധർമ്മീത്യനുമിതിഃ
കഥം ഭവതി വാഗപി?
അസന്നികൃഷ്ടത്വാദസ്മിൻ
പ്രത്യക്ഷമനുമാനവത്. 1
ന വിദ്യതേऽസ്തി ധർമ്മീതി
പ്രത്യക്ഷമനുമാനവത്
മാനാഭാവാദസൗ നേതി
ബോധ ഏവാവശിഷ്യതേ. 2
അസന്നികൃഷ്ടത്വാദസ്യ
പ്രത്യക്ഷം ധർമ്മധർമ്മിണോഃ
അസൃഷ്ടസാഹചര്യാച്ച
ധർമ്മിണ്യനുമിതിഃ കുതഃ 3
നിർവൃതിപഞ്ചകം
രചന:ശ്രീനാരായണഗുരു (1914)
കോ നാമ ദേശഃ കാ ജാതിഃ
പ്രവൃത്തിഃ കാ കിയദ് വയഃ
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ. 1
ആഗച്ഛ ഗച്ഛ മാ ഗച്ഛ
പ്രവിശ ക്വനു ഗച്ഛസി
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ. 2
ക്വ യാസ്യസി യദാऽയാതഃ
കുത ആയാസി കോऽസി വൈ
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ. 3
അഹം ത്വം സോऽയമന്തർഹി
ബഹിരസ്തി ന വാസ്തി വാ
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ. 4
ജ്ഞാതാജ്ഞാതസമഃ സ്വാന്യ-
ഭേദശൂന്യഃ കുതോ ഭിദാ
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ. 5
ദർശനമാല
രചന:ശ്രീനാരായണഗുരു
അധ്യാരോപദർശനം
ആസീദഗ്രേऽസദേവേദം
ഭുവനം സ്വപ്നവത് പുനഃ
സസർജ സർവം സങ്കല്പ-
മാത്രേണ പരമേശ്വരഃ. 1
വാസനാമയമേവാദാ-
വാസീദിദമഥ പ്രഭുഃ
അസൃജന്മായയാ സ്വസ്യ
മായാവീവാഖിലം ജഗത്. 2
പ്രാഗുത്പത്തേരിദം സ്വസ്മിൻ
വിലീനമഥ വൈ സ്വതഃ
ബീജാദങ്കുരവത്സ്വസ്യ
ശക്തിരേവാസൃജത്സ്വയം. 3
ശക്തിസ്തു ദ്വിവിധാ ജ്ഞേയാ
തൈജസീ താമസീതി ച
സഹവാസോऽനയോർ നാസ്തി
തേജസ്തിമിരയോരിവ. 4
മനോമാത്രമിദം ചിത്ര-
മിവാഗ്രേ സർവമീദൃശം;
പ്രാപയാമാസ വൈചിത്ര്യം
ഭഗവാംശ്ചിത്രകാരവത്. 5
ആസീത് പ്രകൃതിരേവേദം
യഥാऽദൗ യോഗവൈഭവഃ
വ്യതനോദഥ യോഗീവ
സിദ്ധിജാലം ജഗത്പതിഃ. 6
യദാऽത്മവിദ്യാസങ്കോച-
സ്തദാऽവിദ്യാ ഭയങ്കരം
നാമരൂപാത്മനാऽത്യർത്ഥം
വിഭാതീഹ പിശാചവത്. 7
ഭയങ്കരമിദം ശൂന്യം
വേതാളനഗരം യഥാ
തഥൈവ വിശ്വമഖിലം
വ്യകരോദദ്ഭുതം വിഭുഃ. 8
അർക്കാദ്യഥാക്രമം വിശ്വം
തഥാ നൈവേദമാത്മനഃ
സുപ്തേരിവ പ്രാദുരാസീ-
ദ്യുഗപത്സ്വസ്യ വീക്ഷയാ. 9
ധാനാദിവ വടോ യസ്മാത്
പ്രാദുരാസീദിദം ജഗത്
സ ബ്രഹ്മാ സ ശിവോ വിഷ്ണുഃ
സ പരഃ സർവ ഏവ സഃ. 10
അപവാദദർശനം
ചൈതന്യാദാഗതം സ്ഥൂല-
സൂക്ഷ്മാത്മകമിദം ജഗത്
അസ്തി ചേത്സദ്ഘനം സർവം
നാസ്തി ചേദസ്തി ചിദ്ഘനം. 1
അന്യന്ന കാരണാത് കാര്യം
അസദേതദതോऽഖിലം
അസതഃ കഥമുത്പത്തി-
രനുത്പന്നസ്യ കോ ലയഃ. 2
യസ്യോത്പത്തിർലയോ നാസ്തി
തത് പരം ബ്രഹ്മ നേതരത്
ഉത്പത്തിശ്ച ലയോऽസ്തീതി
ഭ്രമത്യാത്മനി മായയാ. 3
കാരണാവ്യതിരിക്തത്വാത്
കാര്യസ്യ കഥമസ്തിതാ?
ഭവത്യതഃ കാരണസ്യ
കഥമസ്തി ച നാസ്തിതാ? 4
കാര്യത്വാദസതോऽസ്യാസ്തി
കാരണം ന ഹ്യതോ ജഗത്
ബ്രഹ്മൈവ തർഹി സദസ-
ദിതി മുഹ്യതി മന്ദധീഃ. 5
ഏകസ്യൈവാസ്തി സത്താ ചേ-
ദന്യസ്യാസൗ ക്വ വിദ്യതേ?
സത്യസ്ത്യാത്മാശ്രയോ യദ്യ-
പ്യസതി സ്യാദസംഭവഃ. 6
വിഭജ്യാവയവം സർവ-
മേകൈകം തത്ര ദൃശ്യതേ
ചിന്മാത്രമഖിലം നാന്യ-
ദിതി മായാവിദൂരഗം. 7
ചിദേവ നാന്യദാഭാതി
ചിതഃ പരമതോ ന ഹി
യച്ച നാഭാതി തദസ-
ദ്യദസത്തന്ന ഭാതി ച. 8
ആനന്ദ ഏവാസ്തി ഭാതി
നാന്യഃ കശ്ചിദതോऽഖിലം
ആനന്ദഘനമന്യന്ന
വിനാऽനന്ദേന വിദ്യതേ. 9
സർവം ഹി സച്ചിദാനന്ദം
നേഹ നാനാऽസ്തി കിഞ്ചന
യഃ പശ്യതീഹ നാനേവ
മൃത്യോർ മൃത്യും സ ഗച്ഛതി. 10
[തിരുത്തുക] അസത്യദർശനം
മനോമയമിദം സർവം
ന മനഃ ക്വാപി വിദ്യതേ
അതോ വ്യോമ്നീവ നീലാദി
ദൃശ്യതേ ജഗദാത്മനി. 1
മനസോऽനന്യയാ സർവം
കല്പ്യതേऽവിദ്യയാ ജഗത്
വിദ്യയാऽസൗ ലയം യാതി
തദാലേഖ്യമിവാഖിലം. 2
വിജൃംഭതേ യത്തമസോ
ഭീരോരിഹ പിശാചവത്
തദിദം ജാഗ്രതി സ്വപ്ന-
ലോകവദ് ദൃശ്യതേ ബുധൈഃ. 3
സങ്കല്പകല്പിതം ദൃശ്യം
സങ്കല്പോ യത്ര വിദ്യതേ
ദൃശ്യം തത്ര ച നാന്യത്ര
കുത്രചിദ്രജ്ജുസർപ്പവത്. 4
സങ്കല്പമനസോഃ കശ്ചി-
ന്നഹി ഭേദോऽസ്തി യന്മനഃ
തദവിദ്യാ തമഃ പ്രഖ്യ-
മിന്ദ്രജാലമിവാദ്ഭുതം. 5
മരീചികാവത് പ്രാജ്ഞസ്യ
ജഗദാത്മനി ഭാസതേ
ബാലസ്യ സത്യമിതി ച
പ്രതിബിംബമിവ ഭ്രമാത്. 6
ആത്മാ ന ക്ഷീരവദ്യാതി
രൂപാന്തരമതോऽഖിലം;
വിവർത്തമിന്ദ്രജാലേന
വിദ്യതേ നിർമ്മിതം യഥാ. 7
മായൈവ ജഗതാമാദി-
കാരണം നിർമ്മിതം തയാ
സർവം ഹി മായിനോ നാന്യ-
ദസത്യം സിദ്ധിജാലവത്. 8
വിഭാതി വിശ്വം വൃദ്ധസ്യ
വിയദ്വനമിവാത്മനി
അസത്യം പുത്രികാരൂപം
ബാലസ്യേവ വിപര്യയഃ. 9
ഏകം സത്യം ന ദ്വിതീയം
ഹ്യസത്യം ഭാതി സത്യവത്
ശിലൈവ ശിവലിംഗം ന
ദ്വിതീയം ശില്പിനാ കൃതം. 10
മായാദർശനം
ന വിദ്യതേ യാ സാ മായാ
വിദ്യാऽവിദ്യാ പരാऽപരാ
തമഃ പ്രധാനം പ്രകൃതിർ
ബഹുധാ സൈവ ഭാസതേ. 1
പ്രാഗുത്പത്തേർ യഥാऽഭാവോ
മൃദേവ ബ്രഹ്മണഃ പൃഥക്
ന വിദ്യതേ ബ്രഹ്മ ഹി യാ
സാ മായാऽമേയവൈഭവാ. 2
അനാത്മാ ന സദാത്മാ സദ്
ഇതി വിദ്യോതതേ യയാ
സാ വിദ്യേയം യഥാ രജ്ജു-
സർപ്പതത്ത്വാവധാരണം. 3
ആത്മാ ന സദനാത്മാ സദ്
ഇതി വിദ്യോതതേ യയാ
സൈവാവിദ്യാ യഥാ രജ്ജു-
സർപ്പയോരയഥാർത്ഥദൃക്. 4
ഇന്ദ്രിയാണി മനോബുദ്ധീ
പഞ്ചപ്രാണാദയോ യയാ
വിസൃജ്യന്തേ സൈവ പരാ
സൂക്ഷ്മാങ്ഗാനി ചിദാത്മനഃ. 5
അങ്ഗാന്യേതാന്യവഷ്ടഭ്യ
സുഖീ ദുഃഖീവ മുഹ്യതി
ചിദാത്മാ മായയാ സ്വസ്യ
തത്ത്വതോऽസ്തി ന കിഞ്ചന. 6
ഇന്ദ്രിയാണാം ഹി വിഷയഃ
പ്രപഞ്ചോऽയം വിസൃജ്യതേ
യയാ സൈവാऽപരാऽധ്യാത്മ-
സ്ഥൂലസങ്കല്പനാമയീ. 7
ശുക്തികായാം യഥാऽജ്ഞാനം
രജതസ്യ തഥാത്മനി
കല്പിതസ്യ നിദാനം ത-
ത്തമ ഇത്യവഗമ്യതേ. 8
ധീയതേऽസ്മിൻ പ്രകർഷേണ
ബീജേ വൃക്ഷ ഇവാഖിലം
അതഃ പ്രാധാന്യതോ വാऽസ്യ
പ്രധാനമിതി കഥ്യതേ. 9
കരോതീതി പ്രകർഷേണ
പ്രകൃത്യൈവ ഗുണാൻ പൃഥക്
നിഗദ്യതേऽസൗ പ്രകൃതി-
രിതീഹ ത്രിഗുണാത്മികാ. 10
[തിരുത്തുക] ഭാനദർശനം
അന്തർബഹിർവദാസീനം
സദാ ഭ്രമരചഞ്ചലം
ഭാനം ദ്വിധൈവ സാമാന്യം
വിശേഷ ഇതി ഭിദ്യതേ. 1
സ്ഥൂലം സൂക്ഷ്മം കാരണം ച
തുര്യം ചേതി ചതുർവിധം
ഭാനാശ്രയം ഹി തന്നാമ
ഭാനസ്യാപ്യുപചര്യതേ. 2
ദൃശ്യതാമിഹ കായോऽഹം
ഘടോऽയമിതി ദൃശ്യതേ
സ്ഥൂലമാശ്രിത്യ യദ്ഭാനം
സ്ഥൂലം തദിതി മന്യതേ. 3
അത്ര കായോ ഘട ഇതി
ഭാനം യത്തദ്വിശിഷ്യതേ
തഥാऽഹമയമിതി യത്
സാമാന്യമിതി ച സ്മൃതം. 4
ഇന്ദ്രിയാണി മനോബുദ്ധീ
വിഷയാഃ പഞ്ചവായവഃ
ഭാസ്യന്തേ യേന തത്സൂക്ഷ്മം
അസ്യ സൂക്ഷ്മാശ്രയത്വതഃ. 5
അജ്ഞോऽഹമിതി യദ്ഭാനം
തത് കാരണമുദാഹൃതം
അത്രാഹമിതി സാമാന്യം
വിശേഷോऽജ്ഞ ഇതി സ്ഫുരത്. 6
അഹം ബ്രഹ്മേതി യദ്ഭാനം
തത്തുര്യമിതി ശംസ്യതേ
സാമാന്യമഹമിത്യംശോ
ബ്രഹ്മേത്യത്ര വിശിഷ്യതേ. 7
യത്ര ഭാനം തത്ര ഭാസ്യം
ഭാനം യത്ര ന തത്ര ന
ഭാസ്യമിത്യന്വയേനാപി
വ്യതിരേകേണ ബോധ്യതേ. 8
യഥാ ദൃഗ്ദൃശമാത്മാനം
സ്വയമാത്മാ ന പശ്യതി
അതോ ന ഭാസ്യതേ ഹ്യാത്മാ
യം പശ്യതി സ ഭാസ്യതേ. 9
യദ് ഭാസ്യതേ തദധ്യസ്തം
അനധ്യസ്തം ന ഭാസ്യതേ
യദധ്യസ്തം തദസദ-
പ്യനധ്യസ്തം സദേവ തത്. 10
കർമ്മദർശനം
ആത്മൈവ മായയാ കർമ്മ
കരോതി ബഹുരൂപധൃക്
അസങ്ഗഃ സ്വപ്രകാശോऽപി
നിദ്രായാമിവ തൈജസഃ. 1
മന്യേ വദാമി ഗൃഹ്ണാമി
ശൃണോമീത്യാദി രൂപതഃ
ക്രിയതേ കർമ്മ പരമാ-
ത്മനാ ചിത്തേന്ദ്രിയാത്മനാ. 2
ആത്മൈവ കർമ്മണഃ പൂർവ-
മന്യത് കിഞ്ചിന്ന വിദ്യതേ
തതഃ സ്വേനൈവ കർമ്മാണി
ക്രിയന്തേ നിജമായയാ. 3
ശക്തിരസ്ത്യാത്മനഃ കാചി-
ദ്ദുർഘടാ ന പൃഥക് സ്വതഃ
തയൈവാരോപ്യതേ കർമ്മ
നിഖിലം നിഷ്ക്രിയാത്മനി. 4
സർവദാऽസംഗ ഏവാത്മാ-
ऽജ്ഞതയാ കർമ്മസങ്ഗിവത്
കരോതി ന കരോമീതി
ന ജ്ഞഃ കർമ്മസു സജ്ജതേ. 5
ജ്വലതി ജ്വലനോ വായുർ-
വാതി വർഷതി വാരിദഃ
ധരാത്മാ സൻ ധരതി ഖ-
ല്വേകോ വഹതി വാഹിനീ. 6
ഊർദ്ധ്വം പ്രാണോ ഹ്യധോऽപാനഃ
ഖല്വേകോ യാതി നിഷ്ക്രിയഃ
നാഡ്യന്തരാളേ ധമതി
ക്രന്ദതി സ്പന്ദതി സ്ഥിതഃ. 7
അസ്തിജന്മർദ്ധിപരിണ-
ത്യപക്ഷയവിനാശനം
ഷഡ്ഭാവമിഹ യോ യാതി
സ നാന്യോऽവിക്രിയാത്മനഃ. 8
സ്വയം ക്രിയന്തേ കർമ്മാണി
കരണൈരിന്ദ്രിയൈരപി
അഹം ത്വസങ്ഗഃ കൂടസ്ഥ
ഇതി ജാനാതി കോവിദഃ. 9
ദൃശ്യത്വാദ് ഭാസ്യമഹമ-
പ്യതോऽഹം ശുക്തിരംഗവത്
അധ്യസ്തമേക ഏവാദ്യ
ശ്വോऽപി സർവോപരി സ്ഥിതഃ. 10
[തിരുത്തുക] ജ്ഞാനദർശനം
ജ്ഞാനമേകം ഹി നിരുപാ-
ധികം സോപാധികം ച തത്
അഹങ്കാരാദിഹീനം യജ്-
ജ്ഞാനം തന്നിരുപാധികം. 1
അഹന്തയാऽന്തർബഹിര-
സ്തി യദേവമിദന്തയാ
ഭാനവൃത്ത്യാऽന്വിതം യത്തു
ജ്ഞാനം സോപാധികം മതം. 2
അനാത്മനാമഹങ്കാരാ-
ദീനാം യേനാനുഭൂയതേ
സാക്ഷീ തദാത്മജ്ഞാനം സ്യാ-
ദ്യേനൈവാമൃതമശ്യതേ. 3
അഹങ്കാരാദികാര്യം യ-
ദനാത്മകമസംഖ്യകം
യേനാവഗമ്യതേऽനാത്മ-
ജ്ഞാനം തദവധാര്യതേ. 4
യഥാവദ് വസ്തുവിജ്ഞാനം
രജ്ജുതത്ത്വാവബോധവത്
യത്തദ്യഥാർത്ഥവിജ്ഞാന-
മയഥാർത്ഥമതോऽന്യഥാ. 5
യത്സാന്നിദ്ധ്യാദേവ സർവം
ഭാസതേ സ്വയമേവ തത്
പ്രത്യക്ഷജ്ഞാനമിതി ചാ-
പരോക്ഷമിതി ലക്ഷ്യതേ. 6
യയാऽനുസാധകം സാധ്യം
മീയതേ ജ്ഞാനരൂപയാ
വൃത്ത്യാ സാऽനുമിതിഃ സാഹ-
ചര്യസംസ്കാരജന്യയാ. 7
ഗത്വാ സമീപം മേയസ്യ
മീയതേ ശ്രുതലക്ഷണഃ
യയാ സംവിത് സോപമിതിർ-
മൃഗോऽയമിതി രൂപയാ. 8
അഹം മമേതി ജ്ഞാനം യദ്
ഇദം തദിതി യച്ച തത്
ജീവജ്ഞാനം തദപര-
മിന്ദ്രിയജ്ഞാനമിഷ്യതേ. 9
ഓം തത് സദിതി നിർദ്ദിഷ്ടം
ബ്രഹ്മാത്മൈക്യമുപാഗതം
കല്പനാദിവിഹീനം യ-
ത്തത് പരജ്ഞാനമീര്യതേ. 10
ഭക്തിദർശനം
ഭക്തിരാത്മാനുസന്ധാനം
ആത്മാऽऽനന്ദഘനോ യതഃ
ആത്മാനമനുസന്ധത്തേ
സദൈവാത്മവിദാത്മനാ. 1
അനുസന്ധീയതേ ബ്രഹ്മ
ബ്രഹ്മാനന്ദഘനം യതഃ
സദാ ബ്രഹ്മാനുസന്ധാനം
ഭക്തിരിത്യവഗമ്യതേ. 2
ആനന്ദമേവ ധ്യായന്തി
സർവേ ദുഃഖം ന കശ്ചന
യദാനന്ദപരം ധ്യാനം
ഭക്തിരിത്യുപദിശ്യതേ. 3
ആത്മൈവ ബ്രഹ്മ ഭജതി
നാന്യമാത്മാനമാത്മവിത്
ഭജതീതി യദാത്മാനം
ഭക്തിരിത്യഭിധീയതേ. 4
ആനന്ദ ആത്മാ ബ്രഹ്മേതി
നാമൈതസ്യൈവ തന്യതേ
ഇതി നിശ്ചിതധീർ യസ്യ
സ ഭക്ത ഇതി വിശ്രുതഃ. 5
ആനന്ദോऽഹമഹം ബ്രഹ്മാ-
ത്മാऽഹമസ്മീതി രൂപതഃ
ഭാവനാ സതതം യസ്യ
സ ഭക്ത ഇതി വിശ്രുതഃ. 6
ഭാര്യാ ഭജതി ഭർത്താരം
ഭർത്താ ഭാര്യാം ന കേവലം
സ്വാനന്ദമേവ ഭജതി
സർവോऽപി വിഷയസ്ഥിതം. 7
ഏവം പശ്യതി കുത്രാപി
വിദ്വാനാത്മസുഖം വിനാ
ന കിഞ്ചിദപരം തസ്യ
ഭക്തിരേവ ഗരീയസീ. 8
ലോകസ്യ പിതരി സ്വസ്യ
ഗുരൗ പിതരി മാതരി
സത്യസ്യ സ്ഥാപയിതരി
തത്പഥേനൈവ യാതരി. 9
നിയന്തരി നിഷിദ്ധസ്യ
സർവേഷാം ഹിതകർത്തരി
യോऽനുരാഗോ ഭക്തിരത്ര
സാ പരാ പരമാത്മനി. 10
യോഗദർശനം
സതതം യോജയതി യദ്
യുനക്തി ച ചിദാത്മനി
മനോനിരോധരൂപോऽയം
സ യോഗ ഇതി ശംസിതഃ. 1
ന ദ്രഷ്ടാ ദർശനം ദൃശ്യം
വിദ്യതേ യത്ര തത്ര ഹൃത്
യോജയേദ് വാസനാ യാവദ്
യോഗോऽയമിതി യോഗവിത്. 2
നാമരൂപമിദം സർവം
ബ്രഹ്മൈവേതി വിലീയതേ
യദ് ബ്രഹ്മണി മനോ നിത്യം
സ യോഗ ഇതി നിശ്ചിതഃ. 3
ചിത്തസ്യ തൈലധാരാവ-
ദ്വൃത്ത്യാऽവിച്ഛിന്നയാऽऽത്മനി
നിരന്തരം രമ്യതേ യത്
സ യോഗോ യോഗിഭിഃ സ്മൃതഃ. 4
യതോ യതോ മനോ യാതി
സദാऽऽത്മനി തതസ്തതഃ
നിയമ്യ യോജയേദേതദ്
യോഗോऽയം യുജ്യതാമിഹ. 5
സർവാനർത്ഥകരഃ പുംസാം
സങ്കല്പഃ കല്പിതൈഃ സഹ
ഉന്മൂല്യ വാസനാജാലൈർ-
യേനാത്മനി നിരുധ്യതേ. 6
ദൃശ്യസ്യ ന ദൃശോऽസ്തിത്വം
അതോ ദൃശ്യം ദൃഗാത്മകം
ഇതി യുഞ്ജീത ദൃഗ്രൂപേ
യഃ സ യോഗവിദാം വരഃ. 7
യദാ പിബൻ മനോഭൃങ്ഗഃ
സ്വാനന്ദമധുമാധുരീം
ന സ്പന്ദതി വശീകൃത്യ
യോജിതോ യോഗവായുനാ. 8
ധ്യാനമന്തർ ഭ്രുവോർ ദൃഷ്ടിർ-
ജിഹ്വാഗ്രം ലംബികോർധ്വതഃ
യദാ സ്യാത് ഖേചരീമുദ്രാ
നിദ്രാലസ്യാദി നാശിനീ. 9
ജ്ഞാനം കർമ്മേതി ലോകേऽസ്മിൻ
ദ്വിധാ യോഗഃ സമാസതഃ
അനയോർ യോഗവിസ്താരഃ
സർവഃ പരിസമാപ്യതേ. 10
നിർവാണദർശനം
നിർവാണം ദ്വിവിധം ശുദ്ധ-
മശുദ്ധം ചേതി തത്ര യത്
ശുദ്ധം നിർവാസനം തദ്വദ്
അശുദ്ധം വാസനാന്വിതം. 1
അതിശുദ്ധം ശുദ്ധമിതി
ശുദ്ധം ച ദ്വിവിധം തഥാ
അശുദ്ധശുദ്ധം ചാശുദ്ധ-
മശുദ്ധാശുദ്ധമുച്യതേ. 2
അതിശുദ്ധം ത്രിധാ പശ്ചാദ്
വരേ ചൈകം വരീയസി
ഏകമേകം വരിഷ്ഠേऽഥ
ശുദ്ധം ബ്രഹ്മവിദി സ്ഥിതം. 3
അശുദ്ധശുദ്ധം വിരജ-
സ്തമോऽന്യത് സരജസ്തമഃ
മുമുക്ഷൗ പ്രഥമം വിദ്യാദ്
ദ്വിതീയം സിദ്ധികാമിഷു. 4
ദഗ്ധ്വാ ജ്ഞാനാഗ്നിനാ സർവ-
മുദ്ദിശ്യ ജഗതാം ഹിതം
കരോതി വിധിവത് കർമ്മ
ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ. 5
സംന്ന്യസ്യ സർവകർമ്മാണി
സതതം ബ്രഹ്മനിഷ്ഠയാ
യശ്ചരത്യവനൗ ദേഹ-
യാത്രായൈ ബ്രഹ്മവിദ്വരഃ. 6
അന്യേന വേദിതോ വേത്തി
ന വേത്തി സ്വയമേവ യഃ
സ വരീയാൻ സദാ ബ്രഹ്മ-
നിർവാണമയമശ്നുതേ. 7
സ്വയം ന വേത്തി കിഞ്ചിന്ന
വേദിതോऽപി തഥൈവ യഃ
സ വരിഷ്ഠഃ സദാ വൃത്തി-
ശൂന്യോऽയം ബ്രഹ്മ കേവലം. 8
ഹേയോപാദേയതാ ന ഹ്യ-
സ്യാത്മാ വാ സ്വപ്രകാശകഃ
ഇതി മത്വാ നിവർത്തേത
വൃത്തിർ നാവർത്തതേ പുനഃ. 9
ഏകമേവാദ്വിതീയം ബ്ര-
ഹ്മാസ്തി നാന്യന്ന സംശയഃ
ഇതി വിദ്വാൻ നിവർത്തേത
ദ്വൈതാന്നാവർത്തതേ പുനഃ. 10
ഓം തത് സത്.
ബ്രഹ്മവിദ്യാപഞ്ചകം
രചന:ശ്രീനാരായണഗുരു
നിത്യാऽനിത്യവിവേകതോ ഹി നിതരാം
നിർവേദമാപദ്യ സദ്-
വിദ്വാനത്ര ശമാദി ഷട്കലസിതഃ
സ്യാന്മുക്തികാമോ ഭുവി,
പശ്ചാദ് ബ്രഹ്മവിദുത്തമം പ്രണതി സേ-
വാദ്യൈഃ പ്രസന്നം ഗുരും
പൃച്ഛേത് കോऽഹമിദം കുതോ ജഗദിതി
സ്വാമിൻ! വദ ത്വം പ്രഭോ! 1
ത്വം ഹി ബ്രഹ്മ ന ചേന്ദ്രിയാണി ന മനോ
ബുദ്ധിർ ന ചിത്തം വപുഃ
പ്രാണാഹങ്കൃതയോऽന്യദപ്യസദവി-
ദ്യാകല്പിതം സ്വാത്മനി
സർവം ദൃശ്യതയാ ജഡം ജഗദിദം
ത്വത്തഃ പരം നാന്യതോ
ജാതം ന സ്വത ഏവ ഭാതി മൃഗതൃ-
ഷ്ണാഭം ദരീദൃശ്യതാം. 2
വ്യാപ്തം യേന ചരാചരം ഘടശരാ-
വാദീവ മൃത്സത്തയാ
യസ്യാന്തഃ സ്ഫുരിതം യദാത്മകമിദം
ജാതം യതോ വർത്തതേ;
യസ്മിൻ യത് പ്രലയേऽപി സദ്ഘനമജം
സർവം യദന്വേതി തത്
സത്യം വിദ്ധ്യമൃതായ നിർമ്മലധിയോ
യസ്മൈ നമസ്കുർവതേ. 3
സൃഷ്ട്വേദം പ്രകൃതേരനുപ്രവിശതീ
യേയം യയാ ധാര്യതേ
പ്രാണീതി പ്രവിവിക്തഭുഗ് ബഹിരഹം
പ്രാജ്ഞസ്സുഷുപ്തൗ യതഃ
യസ്യാമാത്മകലാ സ്ഫുരത്യഹമിതി
പ്രത്യന്തരംഗം ജനൈർ
യസ്യൈ സ്വസ്തി സമർത്ഥ്യതേ പ്രതിപദാ
പൂർണ്ണാ ശൃണു ത്വം ഹി സാ. 4
പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
ബ്രഹ്മായമാത്മേതി സം-
ഗായൻ വിപ്ര! ചര പ്രശാന്തമനസാ
ത്വം ബ്രഹ്മബോധോദയാത്
പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ-
ഗാമി ക്വ കർമ്മാപ്യസത്
ത്വയ്യധ്യസ്തമതോऽഖിലം ത്വമസി സ-
ച്ചിന്മാത്രമേകം വിഭുഃ. 5
ആത്മോപദേശശതകം
രചന:ശ്രീനാരായണഗുരു (1897)
അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം. 1
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം. 2
വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം. 3
അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമർന്നതു മാത്രമായിടേണം. 4
ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും
വിലമതിയാത വിളക്കുദിക്കയും പിൻ-
പൊലികയുമില്ലിതു കണ്ടു പോയിടേണം. 5
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികൽപ്പമാകയാലാ-
രുണരുവതുള്ളൊരു നിർവ്വികാരരൂപം?. 6
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം. 7
ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം. 8
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം. 9
“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും. 10
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടർന്നിടുന്നു. 11
തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാൺക!
പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം. 12
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
മഹിമയുമറ്റു മഹസ്സിലാണിടേണം. 13
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം. 14
പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും. 15
അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം. 16
അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
പഴകിയ വാസന, വർത്തി വൃത്തിയത്രേ 17
അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാർക്കുമോതിടേണം. 18
അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ? 19
ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ? 20
പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. 21
പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം. 22
അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം. 23
അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം. 24
ഒരുവനു നല്ലതുമന്യനല്ലലും ചേർ-
പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു. 25
അവയവമൊക്കെയമർത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവൻ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ. 26
ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം. 27
അടിമുടിയറ്റടിതൊട്ടു മൗലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം. 28
മനമലർ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
മനുവുരുവിട്ടുമിരിക്കിൽ മായ മാറും. 29
ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലറിവെന്നറിഞ്ഞു സർവ്വം
വിടുകിലവൻ വിശദാന്തരംഗനായ് മേ-
ലുടലിലമർന്നുഴലുന്നതില്ല നൂനം. 30
അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം. 31
അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
യരുളിയ ധർമ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോർത്തിടേണം. 32
അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു. 33
അരനൊടിയാദിയരാളിയാർന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തൻ-
തിരുവിളയാടലിതെന്നറിഞ്ഞിടേണം. 34
ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ. 35
അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാർന്നു-
ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം. 36
വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാൽ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം. 37
പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
കലയിലലിഞ്ഞു കലർന്നിരുന്നിടേണം. 381
അരുളിയ ശക്തികളെത്തുടർന്നു രണ്ടാം
പിരിവിവയിൽ സമതൻവിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു. 39
സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിൻ-
ഭ്രമകലയാലഖിലം പ്രമേയമാകും. 40
‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാൻ കരുവെന്നു കണ്ടിടേണം. 41
‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേൽ സദ്-
ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം. 42
പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം. 43
പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം. 44
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം. 45
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം. 46
ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോർക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം. 47
തനുവിലമർന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സർവ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോർക്കിലാരും. 48
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം. 49
നിലമൊടു നീരതുപോലെ കാറ്റു തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയർന്നറിവായി മാറിടുന്നു. 50
അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങൾപോലെ മായാ-
മരമഖിലം മറയെപ്പടർന്നിടുന്നു. 51
ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം! 52
ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാൻ മനനം തുടർന്നിടേണം. 53
ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയിൽനിന്നു പുറന്നു മാറിടുന്നു. 54
നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തിൽ
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു. 55
കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയർന്നമർന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കർമ്മമത്രേ! 56
അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു. 57
നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം. 58
അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോർത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും. 59
അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല. 60
വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയർന്നറിവായി മാറിടുന്നു. 61
പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം. 62
അറിവിലിരുന്നപരത്വമാർന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ
പരവശനായറിവീല പണ്ഡിതൻ താൻ-
പരമരഹസ്യമിതാരു പാർത്തിടുന്നു! 63
പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി. 64
ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണർന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം! 65
ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനിൽപ്പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതൻ വടിവാർന്നു നിന്നിടുന്നു. 66
ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം. 67
അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമോഹശാലി. 68
ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം. 69
ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോർത്തിടേണം. 70
സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു. 71
ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു. 72
ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും. 73
പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം. 74
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം. 75
മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു. 76
പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും. 77
മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമർന്ന മരീചിനീരുപോൽ നിൽ-
പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം. 78
ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം. 79
സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ
ക്ഷിതി മുതലായവ ഗീരു മാത്രമാകും. 80
പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും. 81
അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാർന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സർവ്വം. 82
ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിർവ്വികാരമാകും. 83
അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ
നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും. 84
നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം. 85
തനു മുതലായതു സർവ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു. 86
തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോർത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു. 87
സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കിൽ മായയാം വൻ-
പക പലതും ഭ്രമമേകിടുന്നു പാരം. 88
അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും. 89
അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം. 90
പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നിൽക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാൻ
ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു. 91
വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും. 92
ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ. 93
ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം. 94
വിപുലതയാർന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീർണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും. 95
അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും. 96
അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും. 97
ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയഴിയാതറിവെന്നു ചൊല്ലിടേണം. 98
അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല. 99
അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമർന്നിടേണം! 100
-സമാപ്തം-
അദ്വൈതദീപിക
രചന:ശ്രീനാരായണഗുരു (1894)
പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം;
ഓരായ്കിൽ നേരിതു കിനാവുണരും വരെയ്ക്കും
നേരാ, മുണർന്നളവുണർന്നവനാമശേഷം. 1
നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കിൽ
വേറല്ല വിശ്വമറിവാം മരുവിൽ പ്രവാഹം;
കാര്യത്തിൽ നില്പതിഹ കാരണസത്തയെന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ. 2
വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-
ഭൂതപ്രഘാതമിതുമോർക്കുകിലിപ്രകാരം
ബോധത്തിൽ നിന്നു വിലസുന്നു മരുസ്ഥലത്തു
പാഥസ്സു പോലെ; പരമാവധി ബോധമത്രേ. 3
വൃത്തിസ്ഥമാമറിവിൽ വിശ്വവുമില്ലതിന്റെ
വിത്താമവിദ്യയതുമില്ല വിളക്കു വന്നാൽ
അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വർത്തി-
വിട്ടാൽ വിളക്കു പൊലിയുന്നിരുളും വരുന്നു. 4
ആരായ്കിലീയുലകമില്ലിതവിദ്യ, തത്ത്വ-
മോരാതവർക്കിതുലകായ് വിലസും ഭ്രമത്താൽ;
ആരാൽ വിളക്കെരികിലില്ല പിശാചിതന്ധ-
കാരം ഭയന്നവനിരുട്ടു പിശാചുപോലാം. 5
ഉണ്ടില്ലയെന്നു മുറ മാറിയസത്തു സത്തു
രണ്ടും പ്രതീത,മിതനാദിതമഃസ്വഭാവം
രണ്ടും തിരഞ്ഞിടുകിലില്ലയസത്തു, രജ്ജു-
ഖണ്ഡത്തിലില്ലുരഗ,മുള്ളതു രജ്ജു മാത്രം. 6
അസ്ത്യസ്തിയെന്നു സകലോപരി നില്പതൊന്നേ
സത്യം സമസ്തവുമനിത്യമസത്യമാകും
മൃത്തിൻ വികാരമതസത്യമിതിങ്കലൊക്കെ
വർത്തിപ്പതോർക്കിലൊരു മൃത്തിതു സത്യമത്രേ. 7
അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു-
മജ്ഞാതമല്ല, സുഖവും, വിലസുന്നു മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാർന്നു
നില്ക്കുന്നതിന്നിഹ നിദർശനമാമിതോർത്താൽ. 8
വിശ്വം വിവേകദശയിങ്കലഴിഞ്ഞു സർവ-
മസ്വസ്ഥമാകിലുമതിന്ദ്രിയദൃശ്യമാകും
ദിക്കിൻഭ്രമം വിടുകിലും ചിരമിങ്ങിവന്റെ
ദൃക്കിന്നു ദിക്കു പുനരങ്ങനെ തന്നെ കാണാം. 9
സത്യത്തിലില്ലയുലകം സകലം വിവേക-
വിദ്ധ്വസ്തമായ പിറകും വിലസുന്നു മുൻപോൽ
നിസ്തർക്കമായ് മരുവിലില്ലിഹ നീരമെന്നു
സിദ്ധിക്കിലും വിലസിടുന്നിതു മുൻപ്രകാരം. 10
ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപ-
മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം
കാണുന്നവന്നു സുഖമസ്തിതയാർന്ന ഭാനു-
മാനർക്കനന്ധനിരുളാർന്നൊരു ശൂന്യവസ്തു. 11
വിത്തൊന്നുതാൻ വിവിധമായ് വിലസുന്നിതിങ്ക-
ലർത്ഥാന്തരം ചെറുതുമില്ല വിശേഷമായി
രജ്ജുസ്വരൂപമറിയാതിരുളാൽ വിവർത്ത-
സർപ്പം നിനയ്ക്കിലിതു രജ്ജുവിൽ നിന്നു വേറോ? 12
ഓരോന്നതായവയവം മുഴുവൻ പിരിച്ചു
വേറാക്കിയാലുലകമില്ല, വിചിത്രമത്രേ!
വേറാകുമീയവയവങ്ങളുമേവമങ്ങോ-
ട്ടാരായ്കിലി,ല്ലഖിലവും നിജബോധമാത്രം. 13
നൂലാടതന്നി,ലുദകം നുരതന്നി,ലേവം
ഹാ! ലോകമാകെ മറയുന്നൊരവിദ്യയാലേ;
ആലോചനാവിഷയമായിതു തന്റെ കാര്യ-
ജാലത്തൊടും മറകി,ലുണ്ടറിവൊന്നു മാത്രം. 14
ആനന്ദമസ്തിയതു ഭാതിയതൊന്നുതന്നെ
താനന്യമോർക്കിലതു നാസ്തി ന ഭാതി സർവം;
കാനൽജലം ഗഗനനീലമസത്യമഭ്ര-
സൂനം, തുടർന്നു വിലസും ഗഗനാദി സത്യം. 15
{സൂനം, നിനയ്ക്കിൽ ഗഗനം പരമാർത്ഥമാകും}
ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ
താൻ മായയാൽ വിവിധമായ് വിഹരിച്ചിടുന്നു;
യോഗസ്ഥനായ് നിലയിൽ നിന്നിളകാതെ കായ-
വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി. 16
അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-
ജിജ്ഞാസുവിന്നു, ദൃഢബോധനിതില്ല തെല്ലും;
സർപ്പപ്രതീതി ഫണിയോ കയറോയിതെന്ന
തർക്കം ഭ്രമം, കയറു കാൺകിലിതില്ല തെല്ലും. 17
മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നിൽ
നിന്നീടുമാവരണമാം തിര നീക്കിടുന്നു;
പിന്നീടു കാണുമറിവും, പ്രഭതന്റെ പിൻപോയ്
കണ്ണെന്ന പോലറിവു കാണുകയില്ല താനേ. 18
കാണുന്നു കണ്ണിഹ തുറക്കി,ലടയ്ക്കിലന്ധൻ-
താനുള്ളിൽ മേവുമറിവിങ്ങു വരായ്കയാലേ;
ജ്ഞാനം പുറത്തു തനിയേ വരികില്ല കണ്ണു-
വേണം, വരുന്നതിനു, കണ്ണിനു കാന്തിപോലെ. 19
ദൈവദശകം (സ്തോത്രം)
രചന:ശ്രീനാരായണഗുരു (1914
ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം. 1
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം. 2
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം. 4
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും. 5
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും. 6
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ. 7
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക. 8
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക. 9
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം. 10
വിനായകാഷ്ടകം (സ്തോത്രം)
രചന:ശ്രീനാരായണഗുരു (1881)
നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേऽഭീഷ്ടസന്ദം. 1
കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്താർത്തിദാത്രം ഭജേ ശക്തിപുത്രം. 2
ഗളദ്ദാനമാലം ചലദ്ഭോഗിമാലം
ഗളാംഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം. 3
ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാർത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം. 4
കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
ചലസ്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമർത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം. 5
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ഛൂലപാശം ഭജേ കൃത്തപാശം. 6
തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകൈകവൃന്തം
സുമന്ദം പരന്തം ഭജേऽഹം ഭവന്തം. 7
ശിവപ്രമപിണ്ഡം പരം സ്വർണ്ണവർണ്ണം
ലസദ്ദന്തഖണ്ഡം സദാനന്ദപൂർണ്ണം
വിവർണ്ണപ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം. 8
ക്ഷേത്രോത്സവത്തിലെ ആചാരപ്രാധാന്യവും പുറംമോടിയും
ക്ഷേത്രസംസ്കാരത്തില്‍ നിത്യപൂജകള്‍ക്കൊപ്പം ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം ആണ് ഉത്സവം. ഉത്സവം എന്താണ് എന്ന് അറിയണം എങ്കില്‍ അതിന്‍റെ ആവശ്യകതയും പ്രാധാന്യവുംകൂടി അറിയണം. ക്ഷേത്രത്തിലെ ഉത്സവം എന്നാല്‍ ആനയോ കലാപരിപാടികളോ കരിമരുന്നുപ്രയോഗമോ അല്ല. അതുകാണാന്‍ ആളുകള്‍ വന്ന് ഉത്സവം വിജയം ആയി എന്ന് പറയുന്നതില്‍, കമ്മിറ്റിക്കാരുടെ ഈഗോ സംതൃപ്തമായി എന്നതിനപ്പുറം യാതൊരു പ്രാധാന്യവും ഇല്ല. ഉത്സവം അമ്പലത്തിന്‍റെ തീര്‍ത്തും ആധ്യാത്മികമായ ഒരു വിഷയമാണ്. ഉത്സവം എന്ന പദത്തിന്‍റെ അര്‍ഥം ആദ്യം നോക്കുക. 'ഉത്' എന്നും 'സവം' എന്നും ഉള്ള രണ്ടു പദങ്ങള്‍ ചേര്‍ന്നതാണ് ഉത്സവം. ക്ഷേത്രചൈതന്യരഹസ്യത്തില്‍ പൂജനീയ മാധവ്ജി നല്‍കിയിരിക്കുന്ന വിശദീകരണപ്രകാരം 'ഉയര്‍ന്നു നിറയുക' എന്ന അര്‍ഥം ആണു അതിന്. എന്താണ്, എന്തിലാണ് ഉയര്‍ന്നു നിറയുന്നത് എന്നാണ് അറിയേണ്ടത്. അമ്പലത്തില്‍ പ്രതിഷ്ടിതമായ ദേവതയുടെ സഗുണാത്മകമായ ചൈതന്യം, കുംഭസമാനമായ ക്ഷേത്രശരീരത്തില്‍ (ക്ഷേത്ര മതില്‍ക്കകത്ത്) ആചാരപരമായ ചടങ്ങുകളാല്‍ പുഷ്ടിപ്പെടുത്തുന്നതിനാല്‍ ഉയര്‍ന്നുനിറഞ്ഞ് കവിയുന്നു. തിളയ്ക്കുന്ന പാല്‍ കുടത്തിനുള്ളില്‍ ഉയര്‍ന്നു നിറയുന്നതിനെ ഇതിനോട് വേണമെകില്‍ ഉപമിക്കാം. അമ്പലമതിലിന് കുടത്തോട് സാമ്യമുള്ള നിര്‍മ്മിതി നല്‍കിയതുപോലും ഉത്സവത്തിന്‍റെ ഈ സങ്കല്‍പ്പത്തെ ആധാരമാക്കിയാണ് എന്ന് പറയപ്പെടുന്നു.
ക്ഷേത്ര മതില്‍ക്കകത്താണ് ഇതിനാല്‍ത്തന്നെ ഉത്സവത്തിന് ഏറ്റവും പ്രാധാന്യം. പുറത്തുള്ള നിരവധി ചടങ്ങുകള്‍ക് പ്രാധാന്യം ഇല്ലെന്നല്ല. അമ്പലത്തില്‍ ചൈതന്യത്തിനു ലോപം വരുന്നു എന്നതും അതു മാറി ചൈതന്യ പുഷ്ടി വരേണ്ടത് ആവശ്യവും ആണ് എന്ന് മനസ്സിലാക്കണം. ചൈതന്യം പലവിധത്തില്‍ ലോപിക്കപ്പെടാം. രക്തമുള്പ്പെടെയുള്ളവ വീണ് ഉണ്ടാകുന്ന അശുദ്ധികള്‍, അന്യമതക്കാര്‍ ചെയ്യുന്ന ചൈതന്യഹാനികരമായ പ്രവൃത്തികള്‍, ദേവചൈതന്യത്തിനു ഹിതകരമല്ലാത്ത വിധത്തില്‍ കൈകാര്യക്കാരുടെ പ്രവര്‍ത്തികള്‍, വാസ്തുസംബന്ധമായ പൊതുവില്‍ സൂക്ഷ്മമായ പ്രശ്നങ്ങള്‍, വഴിപാടുകള്‍ അര്‍പ്പിക്കുമ്പോള്‍ നാം സമര്‍പ്പിക്കുന്ന ദു:ഖങ്ങള്‍, അതോടൊപ്പം ദേവത നമ്മില്‍നിന്നും സ്വീകരിക്കുന്ന പാപങ്ങള്‍ അല്ലെങ്കില്‍ ദോഷങ്ങള്‍, പൂജാകാര്യങ്ങളില്‍ വല്ലപോഴും ഒക്കെ വരാവുന്ന പിഴവുകള്‍ എന്നവയെല്ലാം ദേവതയുടെ ചൈതന്യത്തിന് ലോപം വരുത്തുന്നതാണ്. ഇവയ്ക്കെല്ലാം പൊതുവില്‍ ഒരു പരിഹാരംകൂടി ആണ് ഉത്സവ സമയത്തെ ചൈതന്യത്തെ വര്‍ദ്ധിപ്പിക്കല്‍. ദേവശരീരമായ ക്ഷേത്രമതില്‍ക്കകം ചൈതന്യത്താല്‍ പുഷ്ടിപ്പെടുകയും, അമ്പലവുമായി ബന്ധമുള്ള കുടുംബങ്ങള്‍ക്കും ദേശക്കാര്‍ക്കും ഇതിന്‍റെ ഗുണം ലഭിക്കുകയും, ക്ഷേത്രത്തില്‍ ജനങ്ങള്‍ കാണിക്കകളോടൊപ്പം സമര്‍പ്പിക്കുന ചൈതന്യഹാരകമായ ദോഷങ്ങള്‍ക്ക് അറുതിവരികയും, ദോഷങ്ങള്‍ സ്വീകരിച്ചതിനാലുള്ള പാപിഷ്ടതകളാലും, ആചാരഭ്രംശങ്ങളാലും അമ്പലത്തില്‍ സംഭവിച്ചതായുള്ള ചൈതന്യലോപം പരിഹരിക്കപ്പെടുകയും, ഇതെല്ലാം കാരണം കുടുംബ-ദേശ-വാസികള്‍ക്ക് പൂര്‍വാധികം രക്ഷചെയ്യാന്‍ പാകത്തില്‍ ദേവതാചൈതന്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്നതെല്ലാമാണ് ഉത്സവം കൊണ്ട് അമ്പലത്തിനും ദേശത്തിനും ഉള്ള ഗുണങ്ങള്‍.
അപ്പോള്‍, ഈ കാര്യങ്ങള്‍ക്ക് ആണ് പ്രാധാന്യം. അമ്പലവുമായി ബന്ധം ഉള്ള ദേശവാസികള്‍ അമ്പലത്തില്‍ ഉത്സവസമയത്ത് വരണം എന്നത് നിര്‍ബന്ധം. മറ്റുള്ളവര്‍ ആവശ്യമില്ലതന്നെ. വേണമെങ്കില്‍ വന്നു പൊയ്ക്കോട്ടേ. അതിനായി കലകള്‍, ആന എന്നിവയെ കാണിക്കേണ്ട ആവശ്യവുമില്ല. കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, മേളകള്‍, കരിമരുന്നുപ്രയോഗം, ആനകളെ മത്സരിച്ചുകൊണ്ടുവരല്‍ എന്നിവയൊന്നും ഉത്സവത്തിന്‍റെ ഭാഗങ്ങള്‍ അല്ല. അവയെല്ലാം ദേശക്കാരുടെ മാത്സര്യത്തിന്‍റെ ഭാഗങ്ങള്‍ മാത്രം. ക്ഷേത്രമതിലിനുള്ളില്‍ നടത്തപ്പെടുന്ന പാരമ്പര്യകലകള്‍പോലും സത്യത്തില്‍ ഉത്സവത്തിന്‍റെ ഭാഗങ്ങള്‍ അല്ല എങ്കിലും, സഗുണപ്രാധാന്യമുള്ള ദേവതാ സങ്കല്‍പ്പങ്ങള്‍ ആയതുകൊണ്ടു ചില അമ്പലങ്ങളില്‍ ദേവത ആ കലകള്‍ ഇഷ്ടപ്പെടുന്നു എന്ന് വിശ്വാസം ഉള്ളതിനാല്‍ അവ ആകാം എന്നേയുള്ളൂ.
ഉത്സവത്തില്‍ പ്രാധാന്യം കൊടിയേറ്റ്, അഹസ്സ്, ഉത്സവബലി, പൂജകള്‍, അനുബന്ധ ചടങ്ങുകള്‍, പറയെടുപ്പ്, ആറാട്ട്, കൊടിയിറക്ക് എന്നിവയ്ക്കെല്ലാമാണ്. മറ്റുള്ളവയ്ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നത് കൊട്ടാരത്തിലെ കാവല്‍ക്കാരനെ രാജാവായി കാണുന്നതിനു തുല്യമേ ആകുന്നുള്ളൂ.
അപ്പോള്‍ ആനയ്ക്ക് പ്രാധാന്യം ഉണ്ടോ എന്ന ചോദ്യം ഉയരാം. പൊതുവില്‍ ഇല്ല എന്നാണ് ഉത്തരം പറയേണ്ടത്. അന എഴുന്നള്ളിപ്പിനുള്ളതാണ്. എഴുന്നള്ളിപ്പ് കേരളത്തിനു വെളിയിലെ മിക്ക അമ്പലങ്ങളിലും ആനയെ വച്ചല്ല ചെയ്യുന്നത്. പല്ലക്കില്‍ ദേവതയുടെ തിടമ്പിനെ എടുക്കുന്നു. ചില അമ്പലങ്ങളില്‍ മാത്രം ദേവസങ്കല്‍പം ഇത്തരം കാര്യങ്ങളില്‍ ഇന്ന മൃഗം, പ്രത്യേകിച്ചും ആന കൊമ്പനോ പിടിയോ എന്ന് പോലും നിര്‍ബന്ധം പറയാറുണ്ട്. അത്തരം സ്ഥലങ്ങള്‍ ഒഴിച്ചാല്‍ മറ്റിടങ്ങളില്‍ ആനയ്ക്ക് അമ്പലവുമായി നേരിട്ട് ബന്ധമില്ല. അതിനാല്‍, ഒഴിവാക്കാവുന്ന ഏതു സ്ഥലത്തും ആനയെ ഒഴിവാക്കാം. പല്ലക്കില്‍ എഴുന്നള്ളിചാലും മതി. കാണാന്‍ നമുക്ക് ഒരു തൃപ്തി കാണില്ല എന്നത് ശരിതന്നെ. ആനയെ ദ്രോഹിക്കതിരിക്കുക എന്നതാണ് നമ്മുടെ ഈഗോയെ ത്രുപ്തിപ്പെടുത്തുന്നതിനെക്കാള്‍ പ്രാധാന്യം. കാക്കൂര്‍ കാളവയല്‍, കാളയോട്ടമത്സരം എന്നിവ കാക്കൂര്‍ ആമ്പശ്ശേരിക്കാവിലെ ഉത്സവത്തിന്‍റെ ഭാഗം ആയ പരിപാടികള്‍ ആണ്. പക്ഷെ അമ്പലത്തിലെ താന്ത്രിക ആചാരവും ആയി ബന്ധം ഉള്ളവയല്ല. വടിയില്‍ തറച്ച ആണി, വണ്ടിയില്‍ കെട്ടിയ, മദ്യപിപ്പിച്ച കാളയുടെ ആസനത്തിലേക്ക് കുത്തിക്കൊണ്ട് അതിനെ ഓടിച്ചു മത്സരിപ്പിക്കുന്ന പരിപാടി ഏത് ഉത്സവത്തിന്‍റെ ആണെന്നുപറഞ്ഞാലും അംഗീകരിക്കാന്‍ സാധിക്കില്ല. ആനയെ ആണിക്ക് കുത്തിന്നില്ലായിരിക്കാം. പക്ഷെ, സ്വേദഗ്രന്ഥികള്‍ ഇല്ലാത്ത, അമിതഭാരമുള്ള, സദാപി കുളിര്‍മ ഇഷ്ടപ്പെടുന്ന, ജലം ധാരാളം കഴിക്കേണ്ട ആന എന്ന ജീവി ഉത്സവകാലങ്ങളിലും, കൂപ്പില്‍ പണി എടുക്കുമ്പോഴും ധാരാളം കഷ്ടപ്പെടുന്നു എന്നതാണ് സത്യം. സമീപകാലങ്ങളില്‍ ജനങ്ങള്‍ക്ക് ആനക്കമ്പം വല്ലാതെമൂത്തു. അതു പുതിയൊരു സാമ്പത്തികമേഖലയ്ക്ക് വഴി തുറന്നു. അതാണ് 'ആനപ്പാട്ടം'. ആനയുടെ 'പാട്ട' ബിസിനസ്. ഉടമ നേരിട്ട് അമ്പലങ്ങള്‍ക്ക് ആനയെ നല്‍കുന്നതിനു പകരം പാട്ടക്കാരന്‍ ആനയെ എടുക്കുന്നു. ഇപ്പോള്‍ മിക്കവാറും പാട്ടക്കാര്‍ ആണ് ആനയെ കൊണ്ടുപോകുകയും ഉത്തവത്തിനു നല്‍കുകയും ചെയ്യുക. ഉടമ ആനയെ സീസണില്‍ വിട്ടുകൊടുത്താല്‍ മതി. പാട്ടക്കാരന്‍ അതിനെ വല്ലാതെ ബുദ്ധിമുട്ടിക്കും. പ്രധാനകാര്യം ഇടതടവില്ലാതെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കും എന്നതും വെള്ളം കൊടുക്കില്ല എന്നതും ആണ്. വെള്ളം കൊടുക്കാതിരിക്കാന്‍ കാരണം ഉണ്ട്. ആനയുടെ മദപ്പാടുകാലം ചൂടുകാലം ആണ്. അപ്പോള്‍ ആണ് കൂടുതല്‍ ഉത്സവങ്ങള്‍ ഉള്ളതും. തലയില്‍ ഉള്ള ചില ഗ്രന്ഥികള്‍ നീര് വന്നുവീര്‍ത്ത് ആനയ്ക്ക് വേദന എടുക്കുന്ന അവസ്ഥ. പുരുഷഹോര്‍മോണുകള്‍ ആണ് ഇതിനു കാരണം. ഈ അവസ്ഥയില്‍ നീരുവരാതിരിക്കാന്‍ ഉള്ള മാര്‍ഗം ആയി പാട്ടക്കാര്‍ കാണുന്നത്, കഴിവതും വെള്ളം കൊടുക്കാതിരിക്കുക എന്നതാണ്. കൊടുത്താലും കുറച്ചേ കൊടുക്കൂ. മദപ്പാടുള്ള ആന ആണെങ്കില്‍ ഈ പരിപാടി വളരെ കുഴപ്പങ്ങള്‍ ഉണ്ടാക്കും. തഞ്ചത്തില്‍ കുറച്ചു വെള്ളം അകത്താക്കുന്ന മദപ്പാടുള്ള ആനയ്ക്ക് നീരുവീര്‍ക്കുകയും അതു കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അല്ലെങ്കില്‍പ്പോലും വെള്ളം കിട്ടാത്ത ആന ഇടയാം. സമീപകാലത്ത് ആനകള്‍ ധാരാളമായി പാപ്പാന്‍മാരെ കൊന്നതിനു കാരണം പാട്ടക്കാര്‍ ഉണ്ടാക്കിയ ഈ കുഴപ്പങ്ങള്‍ ആണ്. പക്ഷെ, ആനയെ നിശ്ചിതകാലത്തേയ്ക്ക് കരാര്‍ പറഞ്ഞു ഉറപ്പിച്ചു ഉടമയ്ക്ക് പണം നല്‍കിയ പാട്ടക്കാരന്‍, കഴിയുന്നത്ര മുതലെടുത്ത് പണം ഉണ്ടാക്കാന്‍ മാത്രമേ ശ്രമിക്കൂ. ആ വ്യവസ്ഥിതി ദുഷിച്ചുപോയിരിക്കുന്നു.
ആനയ്ക്ക് മദം പൊട്ടുന്നത് പുരുഷഹോര്‍മോണുകള്‍ കാരണം ആനെനതിനാല്‍, ഇപ്പോള്‍ ഉത്സവ കാലങ്ങളില്‍ നടത്തുന്ന ഒരു ഹോര്‍മോണ്‍ ചികിത്സാ രീതി ഉണ്ട്. സ്ത്രൈണ ഹോര്‍മോണുകള്‍ ആനയ്ക്ക് കുത്തിവയ്ക്കുക. നല്ല ചെലവാണ്. ഒരു കുത്തി വയ്പിനു നാല്പ്പത്തയായിരം രൂപാ ചെലവു വരാം. എന്നാലും മദപ്പാട് ഒഴിവാകാന്‍ ഉള്ള സാധ്യത അമ്പതുശതമാനം മാത്രം.
അതേപോലെ മറ്റൊരു കോടികള്‍ മറിയുന്ന ബിസിനസ് ആണ് കരിമരുന്നുപ്രയോഗം. അതു അമ്പലത്തിന് ആവശ്യം ആണോ അല്ലയോ എന്നറിയാന്‍ ഒരൊറ്റ കാര്യം മാത്രം ചിന്തിച്ചാല്‍ മതി. പോര്‍ച്ചുഗീസുകാര്‍ വരുന്നതിനുമുന്‍പ് കരിമരുന്നുപ്രയോഗം ഇല്ലതെയല്ലേ അമ്പലങ്ങളില്‍ ഉത്സവം നടന്നിരുന്നത്? വിദേശികള്‍ വന്നപ്പോള്‍ അവര്‍ ആണ് ആചാരവെടി എന്ന സംസ്കാരം കൊണ്ടുവന്നത്. ബഹുമാന്യര്‍ ആയ രാജതുല്യരെ അവര്‍ ആചാരവെടി കൊണ്ട് സ്വീകരിച്ചിരുന്നു. ഇത് നമ്മുടെ രാജാക്കന്മാരും സ്വീകരിച്ചു (തിരുവിതാംകൂര്‍ രാജാവിന് ഇരുപത്തൊന്ന് ആചാരവെടി വച്ചുള്ള സ്വീകരണം ബ്രിട്ടീഷുകാര്‍ ആണ് ഏര്‍പ്പാട് ആക്കിയത് എന്നത് ഈ ചരിത്രത്തിനു തെളിവാണ്). രാജാവിനെക്കാള്‍ വലുതായ ക്ഷേത്രദേവതകള്‍ക്കും നാം ഇതേ സ്വീകരണം ഏര്‍പ്പെടുത്തി. ആറാട്ട് കഴിഞ്ഞുവരുമ്പോള്‍ ആചാര വെടി. ഇത് പിന്നെ പല തരത്തില്‍ അമ്പല ആഘോഷങ്ങളുടെ ഭാഗം ആയി. ഇന്ന് പലയിടത്തും കരിമരുന്നുപ്രയോഗം ഇല്ലെങ്കില്‍ ചടങ്ങ് പൂര്‍ത്തിയാകാത്ത അവസ്ഥ. അറുനൂറുകോടി തൊട്ട് ആയിരം കോടി രൂപയുടെ വരെ കരിമരുന്ന് കേരളത്തില്‍ ഓരോ വര്‍ഷവും പൊട്ടിത്തീരുന്നു എന്ന് ഒരാള്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഈ കണക്കു ശരിയോ എന്ന് അറിയില്ല. പക്ഷേ, ആ പണം മര്യാദയ്ക്ക് ഉപയോഗിച്ചിരുന്നു എങ്കില്‍, ക്ഷേത്രസമൂഹം ക്രൈസ്തവ സഭകളെക്കാള്‍ കൂടുതല്‍ ആശുപത്രികളും മറ്റു സ്ഥാനങ്ങളും ഉള്ളവര്‍ ആയേനെ.
അതിനാല്‍ സ്വതന്ത്രമായി ചിന്തിക്കുക. ഉത്സവം ക്ഷേത്രതാന്ത്രിക ആചാരത്തിന്‍റെ ഭാഗം ആയ, അവശ്യമായ ചടങ്ങാണ് എന്നും, അതില്‍ അനുഷ്ടാനപരമായ കാര്യങ്ങള്‍ ആണ് പ്രധാനം എന്നും മനസ്സിലാക്കുക. ഉത്സവം ഒരിക്കലും ജനങ്ങളുടെ ഇഷ്ടപ്രകാരം നടത്തേണ്ട ഒന്നല്ല. കാരണം, ഉത്സവത്തിന്‍റെ ആചാര-താന്ത്രിക-പ്രാധാന്യം അറിയാത്തവര്‍ ആണ് വിശാസികളില്‍പ്പോലും കൂടുതല്‍. അത് ആചാരപരമായ നിയമങ്ങള്‍ അനുസരിച്ചാണ് നടത്തേണ്ടത്. ജനങ്ങള്‍ അതില്‍ ഭക്തിപൂര്‍വ്വം മാത്രം ആണ് പങ്കെടുക്കേണ്ടത്. എത്ര ലക്ഷം ആള്‍ക്കാര്‍ വന്നു, അഭിനന്ദിച്ചു എന്നതല്ല ഉത്സവത്തിന്‍റെ വിജയം. ദേവതാചൈതന്യത്തിന്‍റെ വര്‍ധന മാത്രമാണ് ഭംഗിയായി ഉത്സവം നടന്നു എന്നതിന്‍റെ വിജയം. അതു പ്രതിഫലിക്കുന്നത് ദേശവാസികളുടെ ക്ഷേമൈശ്വര്യങ്ങളില്‍ ആണുതാനും.
Write a comment...
ശ്രീമദ് ശങ്കരാചാര്യ വിരചിതം
തത്വബോധം
ബ്രഹ്മ : ആനന്ദ ചൈതന്യ
വാസു ദേവേന്ദ്ര യോഗീന്ധ്രം
ന ത്വാ ജ്ഞാനപ്രദം ഗുരും
മുമുക്ഷുനാം ഹിതാര്‍തായ
തത്വബോധോഭിധീയതെ
ഒരു ഗ്രന്ഥം പ്രാമാനികമാവനമെങ്കില്‍ ശ്രദ്ധിക്കപ്പെടെണ്ട നാല് കാര്യങ്ങള്‍ ഉണ്ട് . അവ അനുബന്ധ ചതുഷ്ടയം എന്നറിയപ്പെടുന്നു . അധികാരി , സംബന്ധം , വിഷയം , പ്രയോജനം എന്നിവയാണ് അനുബന്ധചതുഷ്ടയം .
അധികാരി : മുമുക്ഷുവായ സാധകന്‍
വിഷയം : ബോധ്യ ബോധക സംബന്ധം
പ്രയോജനം: മോക്ഷം
തത്വമെന്നാല്‍ സത്ത. എതോന്നില്ലെങ്കില്‍ ഒരു വസ്തു അതാകുന്നില്ലയോ അതാണതിന്റെ സത്ത അല്ലെങ്കില്‍ തത്വം . ഓരോ ജീവന്റെയും സത്ത ആയിരിക്കുന്ന ആത്മ ചൈതന്യത്തെ കുറിച്ചുള്ള ജ്ഞാനമാണ് തത്വബോധം .അറിയാന്‍ പോകുന്ന തത്വത്തിനും - ബോധ്യം - ആ ബോധാമുണ്ടാക്കുന്ന ശാസ്ത്രത്തിനും തമ്മിലുള്ള ബന്ധമാണ് സംബന്ധം. മുമുക്ഷുക്കളുടെ ഹിതമായ അര്‍ത്ഥം, പരമപുരുശാര്‍ത്ഥം, തന്നെയാണ് ഗ്രന്ഥത്തിന്റെ പ്രയോജനം.
സാധനച്ചതുഷ്ടയ സംഭാന്നധികാരിനാം മോക്ഷ സാധന സംഭൂതം തത്വവിവേക പ്രകാരം വക്ഷ്യാമ:
സാധനച്ചതുഷ്ടയ സമ്പന്നരായ അധികാരികള്‍ക്ക് മോക്ഷപ്രാപ്തിക്ക് കാരണമായ തത്വവിവേകം ഉണ്ടാകുവാനുള്ള രീതി ജനങ്ങള്‍ പറയാം.
മോക്ഷം എന്നാല്‍ മോചനം. എന്തില്‍ നിന്നുള്ള മോചനം? ദു:ഖത്തില്‍ നിന്ന് . അത്യന്ത ദുഃഖ നിവൃതിക്കും നിരതിശയസുഖ പ്രാപ്തിക്കുമുള്ള വഴികളാണ് പറയാന്‍ പോകുന്നത് .ജ്ഞങ്ങള്‍ പറയാം എന്നതുകൊണ്ട് ഗുരുപരമ്പരയെ സൂചിപ്പിക്കുന്നു. അനാദിയായ ജ്ഞാനം യുഗയുഗാന്തരങ്ങളായി അന്യൂനം നിലനില്‍ക്കുന്നത് ഭാരതത്തില്‍ മാത്രമാണ്. ഭാരതത്തിന്റെ മാത്രം പ്രത്യെകതയായ ഗുരുപരമ്പരയാണ് ഇത് നിലനിര്‍ത്തുന്നതും .
സാധന ചതുഷ്ട്ടയം കിം?
സാധന ചതുഷ്ട്ടയം എന്നാല്‍ എന്ത്?
നിത്യാനിത്യ വസ്തു വിവേക: ഇഹാമുത്രാര്‍ത്ഥ ഫലഭോഗ വിരാഗ: ശമാദി ഷടക സാമ്പത്തി: മുമുക്ഷത്വം ച ഇതി
നിത്യ വസ്തുവും അനിത്യവസ്തുവും വേര്‍തിരിച്ചറിയല്‍ ഇഹ ഈ ലോകത്തും അമുത്ര പരലോകത്തും ഉള്ള അര്‍ത്ഥഫലഭോഗങ്ങളില്‍ ഇച്ചയില്ലായ്മ, ശമം തുടങ്ങിയ ആറുഗുണങ്ങള്‍ , മോക്ഷേച്ച ഇവയാണ്
സാധന ചതുഷ്ടയം.
നിത്യാനിത്യ വസ്തു വിവേകം കിം?നിത്യാനിത്യ വസ്തു വിവേകം എന്താകുന്നു?
നിത്യം വസ്തു ഏകം ബ്രഹ്മ , തദ് വ്യതിരിക്തം സര്‍വ്വം അനിത്യം അയമേവ നിത്യാനിത്യവസ്തു വിവേക:
നിത്യം വസ്തു ഏകമായ ബ്രഹ്മമാകുന്നു . അതല്ലതതെല്ലാം അനിത്യം ഇതുതന്നെയാണ്
നിത്യാനിത്യ വസ്തു വിവേകം. എല്ലാ കാലത്തും മാറ്റമില്ലാതെ നിലനില്കുന്നതാണ് നിത്യം .
വിരാഗ: ക:?
വിരാഗം എന്നാല്‍ എന്ത്?
ഇഹ സ്വര്‍ഗ്ഗ ഭോഗേഷു ഇച്ചാ രാഹിത്യം
ഇഹ ലോകത്തിലും സ്വര്‍ഗലോകത്തിലും ഉള്ള ഭോഘ്യവസ്തുക്കളില്‍ഇച്ചയില്ലായ്മ
ബ്രഹ്മാവുമുതല്‍ ഉറുമ്ബുവരെ ജന്മമെടുതവരെല്ലാം ഇച്ചയും ഉള്ളവരാണ് . ഇട്ചിക്കുന്നതും പ്രയത്നിക്കുന്നതും സുഘത്തിനുവേണ്ടിയും. ജന്മത്തിനുകാരണം തന്നെ ഇട്ച്ചയാനെന്നു പറയാം . അപ്പോള്‍ ഇത്ച്ചയില്ലതിരിക്കുന്നത് എങ്ങനെയെന്നു സംശയം തോന്നാം . നേടുന്നത്തിന്റെയും ത്വജിക്കുന്നതിന്റെയും പ്രേരകശക്തിയായി വര്‍ത്തിക്കുന്നത് സുഘതിനുള്ള ഇച്ചയാണ് .പൂര്‍ണത , നിത്വസുഖം ആകുന്നു ഓരോ ജീവിയുടെയും സ്വരൂപം എന്നതിനാല്‍ അത് നെടുന്നതുവരെയും തുടര്‍ന്ന് തന്നെ പോകുന്നു . നിത്വവസ്തു ഏകമായ ബ്രഹ്മം ആണെന്നും അതല്ലാത്തത് എല്ലാം , അതില്‍ സ്വര്‍ഗഭോഗങ്ങളും ഉള്‍പ്പെടുന്നു , അനിത്വം ആണെന്നുള്ള ബോധം ആ അനിത്വവസ്തുക്കളില്‍ ഇച്ചയില്ലയ്മയും നിത്വമായ ഏകമായ ബ്രഹ്മത്തില്‍ രാഗവും ഉണ്ടാക്കുന്നു .നിത്വവസ്തു നീ വിശേഷ: രാഗ: അനിത്വ വസ്തു നീ വിഗത: രാഗ: എന്ന് വ്യുത്പത്തി.
ശമാദി സാധന സമ്പത്തി: കാ: ?
ശമം തുടങ്ങിയ സാധന സമ്പത്തി എതെല്ലമാകുന്നു?
ശമോ, ദമ:, ഉപരമ തിതിക്ഷ , ശ്രദ്ധ , സമാധാനം ഇതി.
ശമം, ദമം, ഉപരമം, തിതിക്ഷ , ശ്രദ്ധ , സമാധാനം ഇവയാകുന്നു.
ശമ: ക: ?
ശമം എന്നാല്‍ എന്ത്?
മനോനിഗ്രഹ:
മനസ്സിന്റെ നിയന്ത്രനമാകുന്നു ശമം .
വിഷയങ്ങളിലുള്ള ആഗ്രഹം അത് നേടാനുള്ള ശ്രമത്തിനും ആ ശ്രമം ദു:ഖത്തിനും കാരണമാകുന്നു.ആര്‍ജജനെ, പ്രാപനെ രക്ഷനേ നാശനെ ദുഃഖമേവ എന്നതാണ് വിഷയത്തിന്റെ സ്വഭാവം . സംഭാദിക്കാന്‍ ദുഃഖം , കിട്ടിക്കഴിഞ്ഞാല്‍ നഷ്ടപ്പെട്ടുപ്പോകുമോ എന്നാ ദുഃഖം , സംരക്ഷിക്കാന്‍ ദുഃഖം , നശിച്ചുപോയാലും ദുഃഖം . ഇങ്ങനെ വിഷയങ്ങള്‍ ദുഖമല്ലാതെ മറ്റൊന്നും തരികയില്ല .ഈ ദുഖങ്ങള്‍ക്കെല്ലാം മൂലകാരണമായ ആഗ്രഹം ഉടലെടുക്കുന്നത് മനസ്സിലാണ് . മനസ്സിനെ നിയന്ത്രിച്ചാല്‍ ഈ ദുഃഖം ഒഴിവാക്കാം .
ജ്ഞാന്‍ ആരാണ് ? : രമണ മഹര്‍ഷി
www.4shared.com/office_FIV2Os-/who-am-i.html
2 comments:
mayilpeeli25 March 2013 at 06:26
ഫ്ലൂറസെന്റെ പച്ചനിറത്തില്‍ വെളുത്ത അക്ഷരങ്ങള്‍ കാഴ്ചയ്ക്ക് വളരെ അരോചകമാകുന്നു ......... വായിക്കാന്‍ കണ്ണുകളെ കഷ്ട്ടപ്പെടുതുന്നു ....... അതൊന്നു ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു ......പ്രണാമം ............:)
Reply
Anonymous10 November 2014 at 01:00
ഓം നമശിവായ!
മഹാ സരസ്വതീ പ്രവാഹത്തെ വാക്കായി ഈ താളിൽ കുറിച്ച അതിന്റെ നിർമാതാവിന് ശത കോടി വന്ദനം.
Reply
Home
View web version
Powered by Blogger.
Sunday, October 12, 2025
മനസ്സ് & ആത്മസംയമനം (Mind & Self-control)
“ശാന്തമായ മനസ്സ് തന്നെ ഏറ്റവും വലിയ യാഗശാല.”
“കോപം മനസ്സിൽ കത്തുന്ന അഗ്നിയാണ് — അത് അണയ്ക്കുക.”
“മനസ്സിനെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ വിജയി.”
“മനസ്സിനെ ശാന്തമാക്കുന്ന പ്രാർത്ഥനയൊരിക്കലും വിഫലമാകില്ല.”
“മനസ്സിൽ പവിത്രത ഉണ്ടെങ്കിൽ, ദൈവം അകലെ അല്ല.”
🌿 ജീവിത തത്വം (Life Philosophy)
“ജീവിതം ദൈവത്തിന്റെ കടമയാണ്; അതിനെ ഭക്തിയോടെ നിറവേറ്റുക നമ്മുടെ ധർമ്മമാണ്.”
“ഓരോ പ്രവൃത്തിയും ഭഗവാനെ കാണിക്കുന്ന പൂജയായി കാണണം.”
“ജീവിതത്തിലെ കഷ്ടങ്ങൾ ദൈവത്തിന്റെ ഉപദേശം പോലെയാണ്.”
“നന്ദി പറയാൻ മനസില്ലാത്തവൻ ദൈവാനുഗ്രഹം നഷ്ടപ്പെടുത്തും.”
“സാധാരണ ജീവിതം തന്നെയാണ് മഹത്തരമായ സന്ന്യാസം.”
🪔 ആത്മീയത (Spiritual Insight)
“ദൈവം നമ്മെ പരീക്ഷിക്കുന്നില്ല; പരിണതിയിലേക്കാണ് നയിക്കുന്നത്.”
“നമ്മുടെ ഹൃദയം ദൈവത്തിന്റെ ആലയം ആക്കുക.”
“അനുഭവത്തിലൂടെ മാത്രമേ വിശ്വാസം ഉറച്ചതാകൂ.”
“ദൈവാനുഗ്രഹം ലഭിക്കാൻ ആദ്യം നന്ദിയും വിനയവും വേണം.”
“ദൈവം കാണാനാവില്ല എന്ന് പറയുന്നത്, കണ്ണ് അടച്ചവന്റെ വാക്കാണ്.”
💫 സത്യവും വിനയവും (Truth & Humility)
“സത്യം പറയുക എന്നത് ഭക്തിയുടെ ആദ്യ പടി.”
“വിനയം ഇല്ലാത്ത ജ്ഞാനം വിഷം പോലെ അപകടകരം.”
“സത്യനിഷ്ഠയുള്ളവൻ ഭയമില്ലാതെ ജീവിക്കും.”
“വിനയമുള്ളവനെ ലോകം മറക്കും; ദൈവം ഒരിക്കലും മറക്കില്ല.”
“സത്യത്തിന്റെ പാത കഠിനമാകാം, പക്ഷേ അത് തന്നെ ദൈവത്തിലേക്കുള്ള വഴി.”
🌺 പ്രാർത്ഥനയും ദൈവസ്മരണയും (Prayer & God Consciousness)
“പ്രാർത്ഥന വാക്കല്ല; ഹൃദയത്തിന്റെ ശബ്ദമാണ്.”
“ദൈവം എല്ലായിടത്തും ഉണ്ട് — അവനെ കാണാൻ ഹൃദയം തുറക്കണം.”
“ദൈവത്തെ സ്മരിക്കുക — അതാണ് ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്.”
“ദൈവം നമ്മെ കേൾക്കാൻ നിശബ്ദതയാണ് അവന്റെ ഭാഷ.”
“മന്ത്രം ആവർത്തിക്കുക; അത് മനസ്സിനെ ദൈവത്തോട് ചേർക്കും.”
🌻 ദാനം, സേവനം, കരുണ (Charity & Compassion)
“മറ്റുള്ളവരുടെ ദുഃഖം താങ്ങുക — അതാണ് യഥാർത്ഥ ഭക്തി.”
“ദാനം നൽകിയാൽ സമ്പത്ത് കുറഞ്ഞു പോകില്ല; അത് ശുദ്ധമാകും.”
“കരുണയില്ലാത്ത മനസ്സ് കല്ല് പോലെയാണ്.”
“മനുഷ്യ സേവനം ദൈവ സേവനത്തിന് തുല്യമാണ്.”
“മറ്റുള്ളവർക്കായി ജീവിക്കുക — അതാണ് ആത്മീയതയുടെ ഉന്നതരൂപം.”
ഗായത്രി.
ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന വൈദികമന്ത്രമാണ് ഗായത്രീമന്ത്രം.
ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം.
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ് വിശ്വാസം.
സവിതാവിനോടുള്ള പ്രാർത്ഥനയാണ് ഈ മന്ത്രം. സവിതാവ് സൂര്യദേവനാണ്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും മനസ്സിനേയും പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം.
സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു.
ഇത് എഴുതിയിരിക്കുന്നത് ഗായത്രി എന്ന ഛന്ദസ്സിലാണ്. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക് ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്) അതു ഗായത്രി എന്നു പ്രമാണം.
ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്.
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
പദാനുപദ വിവരണം
ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂഃ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - സവിതാവിന്റെ സൂര്യന്റെ
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ
യഃ നഃ ധിയഃ പ്രചോദയാത് ദേവസ്യ സവിതുഃ തത് വരേണ്യം ഭർഗ്ഗഃ ധീമഹി എന്ന് അന്വയം
മാഹാത്മ്യം
വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ് ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്.
ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം.
മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.
ഭാവാർത്ഥം
സർവവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.
ശബ്ദാർത്ഥവിവരണം
പ്രണവം
ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന, പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാൻ സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തിൽ അന്തർലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തിൽ മേളിക്കുന്നു.
ഓം എന്ന ശബ്ദം വാക്കുകളാൽ ഉച്ചരിക്കപ്പെടേണ്ടതല്ല. എങ്ങും നിറഞ്ഞുനിൽക്കുന്ന നാദമാണു പ്രണവം. സാധകൻ അതിനെ അനുസന്ധാനം ചെയ്യുകയാണു വേണ്ടത്. ഇതാണ് സർ വ ശ്രേഷ്ഠമായ മന്ത്രവും. എല്ലാ മന്ത്രങ്ങളും ഈ പ്രപഞ്ചവും ആവിർഭവിച്ചിട്ടുള്ളതും ഇതിൽ നിന്നു തന്നെയാണു. ഓം എന്ന സ്വരത്തിന്റെ അക്ഷരങ്ങളെ വിഘടിച്ചു വ്യാഖ്യാനിച്ചതുകൊണ്ട് നാദാനുസന്ധ്ധാനം സാദ്ധ്യമല്ല.ഇത് സാദ്ധ്യമാവണമെങ്കിൽ സാധകൻ ഉപാസിക്കേണ്ടതു അജപാഗയത്രി മന്ത്രമാണ്. വേദഗായ്ത്രി ഉപാസിക്കുക വഴി ഈ അനുഭവം ഉണ്ടാകുന്നില്ല. യോഗികൾ ഉപാസിക്കുന്നതു അജപാഗയത്രി ആകുന്നു. ഇങ്ങനെ ഉപാസിച്ചു നാദത്തോടൊപ്പം യോഗികൾ ശരീരം ത്യജിക്കുന്ന ക്രമമാണ് ഗീത യിൽ ഇങ്ങനെ പറഞ്ഞിട്ടുള്ളത്:-
സർവദ്വാരാണി സംയമ്യ മനോഹ്രിദി നിരുദ്ധ്യ ചമൂര്ദ്ധ്ന്യാദ്ധായാത്മന പ്രാണമാസ്തിതോ യോഗധാരണാംഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരണ്യ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം
വ്യാഹൃതികൾ
ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നർഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതിൽ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.
ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്.
സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് - സ്വർഗം.
മന്ത്രം
തത് - അത് / ആ
സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അർത്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.
വരേണ്യം - പ്രാർഥിക്കപ്പെടുവാൻ യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അർത്ഥം.
ഭർഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്
ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാൽ ദേവന്റെ എന്നർഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.
ധീമഹി - ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം.
ധിയ: - ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.
യ: - വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്.
ന: - ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്.
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം.
ജപം
ഗായത്രി ചൊല്ലാനുള്ള അഭ്യാസം ബ്രാഹ്മണർക്ക് നിർബന്ധിതമാണ്. പ്രഭാതത്തിലും പ്രദോഷത്തിലും ഗായത്രി ജപിക്കണം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ഇന്നിന്ന സിദ്ധികളുണ്ടാകുമെന്നാണ് വിശ്വാസം.
മന്ത്രാധികാരി
ഹൈന്ദവമന്ത്രങ്ങളിൽ സർവശ്രേഷ്ഠമായ ഗായത്രീമന്ത്രം സാർവലൗകികമായ ഒരു പ്രാർഥനയാണ്. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ട്. പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകർക്ക് വേദത്രയം അദ്ധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.
മന്ത്രഫലം
നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിയ്കൊപ്പം ഐക്യമാവാം എന്നാണ് വിശ്വാസം.
( തന്ത്രി പുതുമന തെക്കേടം പറഞ്ഞ് തന്ന് പി എസ് എൻ എഴുതി എടുത്തത് വെട്ടുതിരുത്തില്ല )
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Saturday, October 11, 2025
അടുക്കള തിരികെ പിടിച്ചാൽ തന്നെ ആശുപത്രിയിൽ കൊടുക്കുന്ന പൈസ ഏറെ ലാഭിക്കാം. ഏറ്റവും വിലകുറഞ്ഞ എണ്ണയും, നെയ്യും, എക്സ്പയറി ഡേറ്റ് കഴിഞ്ഞ മറ്റ് സാധനങ്ങളും ഉപയോഗിച്ച്
വല്ല ബംഗാളിയും ഉണ്ടാക്കുന്ന വൃത്തിഹീനമായ ഭക്ഷണമാണോ നമ്മൾ കഴിക്കേണ്ടത് ?
നിശ്ശബ്ദമായ അടുക്കള - അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കൊരു സാംസ്കാരിക മുന്നറിയിപ്പ്..
അടുക്കള നിശ്ശബ്ദമാകുമ്പോൾ, കുടുംബം ശിഥിലമായിത്തുടങ്ങുന്നു..
ഒരു നിശ്ശബ്ദമായ അടുക്കളയ്ക്ക് ഒരു രാജ്യത്തിൻ്റെ ഭാവി മാറ്റാൻ കഴിയുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അമേരിക്കയിൽ അത് സംഭവിച്ചു..
നമ്മൾ കൃത്യസമയത്ത് ഈ പാഠം പഠിച്ചില്ലെങ്കിൽ അത് ഇന്ത്യയിലും സംഭവിക്കാം.
1970-കളിൽ അമേരിക്ക എങ്ങനെയായിരുന്നു..
മുത്തശ്ശന്മാർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർ ഒരുമിച്ച് താമസിച്ചു.
എല്ലാ വൈകുന്നേരവും, കുടുംബങ്ങൾ ഡൈനിംഗ് ടേബിളിൽ കൂടിയിരുന്ന് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചു.
ഭക്ഷണം വെറും പോഷണം മാത്രമല്ലായിരുന്നു, അതൊരു ബന്ധത്തിൻ്റെയും പങ്കുവെച്ച മൂല്യങ്ങളുടെയും ഉറവിടമായിരുന്നു.
1980 കൾ മുതൽ: യു.എസ്.എയിലെ സാംസ്കാരിക മാറ്റം
ഫാസ്റ്റ് ഫുഡ്, ടേക്ക്-എവേകൾ, റെസ്റ്റോറൻ്റ് സംസ്കാരം എന്നിവയുടെ വളർച്ച വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന് പകരമായി.
മാതാപിതാക്കൾ ജോലിയും പണമുണ്ടാക്കലുമായി തിരക്കിലായി; കുട്ടികൾ പിസ്സ, ബർഗറുകൾ, ഒപ്പം സംസ്കരിച്ച ഭക്ഷണങ്ങളിലേക്കും തിരിഞ്ഞു. മുത്തശ്ശന്മാരുടെ ശബ്ദങ്ങൾ കേൾക്കാതെയായി, കുടുംബബന്ധങ്ങൾ ദുർബലമായി. വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു:
"നിങ്ങളുടെ അടുക്കള കോർപ്പറേറ്റുകൾക്കും, കുടുംബ പരിചരണം സർക്കാരുകൾക്കും കൈമാറിയാൽ, കുടുംബങ്ങൾ ശിഥിലമാകും."
ആരും ശ്രദ്ധിച്ചില്ല—പ്രവചനങ്ങൾ യാഥാർത്ഥ്യമായി.
1971-ൽ, 71% അമേരിക്കൻ വീടുകളിലും പരമ്പരാഗത കുടുംബങ്ങൾ (മാതാപിതാക്കളും കുട്ടികളും) ഉണ്ടായിരുന്നു. ഇന്ന്, അത് വെറും 20% മാത്രമാണ്.
എന്താണ് ബാക്കിയായത്?
വൃദ്ധസദനങ്ങളിലെ മുതിർന്നവർ,
ഒറ്റയ്ക്ക് വാടക ഫ്ലാറ്റുകളിൽ താമസിക്കുന്ന യുവാക്കൾ, തകരുന്ന വിവാഹങ്ങൾ,
ഏകാന്തതയോട് പോരാടുന്ന കുട്ടികൾ...
യു.എസിലെ വിവാഹമോചന നിരക്കുകൾ...
ആദ്യ വിവാഹങ്ങളിൽ 50%
രണ്ടാം വിവാഹങ്ങളിൽ 67%
മൂന്നാം വിവാഹങ്ങളിൽ 74%
ഇത് വെറുമൊരു യാദൃച്ഛികതയല്ല. ഒരു നിശ്ശബ്ദമായ അടുക്കളയുടെ വിലയാണിത്...
വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിൽ കലോറികളേക്കാൾ കൂടുതൽ എന്തൊക്കെയോ ഉണ്ട്.
മാതാപിതാക്കളുടെ സ്നേഹം,
ഒരു മുത്തശ്ശൻ്റെ അറിവ്,
ഒരു മുത്തശ്ശിയുടെ കഥകൾ,
പങ്കുവെച്ച ഭക്ഷണ സമയങ്ങളുടെ മാന്ത്രികതയും...
എന്നാൽ ഇപ്പോൾ, ഭക്ഷണം വരുന്നത് സ്വിഗ്ഗിയിൽ നിന്നും സൊമാറ്റോയിൽ നിന്നുമാണ്. അടുക്കള ഇല്ലാതാവുന്നു.
വീട് വെറുമൊരു കെട്ടിടമായി മാറുന്നു. കുടുംബമാകുന്നില്ല. യു.എസിലെ ഫാസ്റ്റ് ഫുഡ് ആസക്തി അമിതവണ്ണം, പ്രമേഹം, ഹൃദയ രോഗങ്ങൾ എന്നിവയിലേക്ക് നയിച്ചു.. തടയാൻ കഴിയുന്ന ഈ തകർച്ചയിൽ ആരോഗ്യ വ്യവസായം തഴച്ചുവളരുന്നു.
ഇനിയും വൈകിയിട്ടില്ല..
നമുക്കിപ്പോഴും നമ്മുടെ അടുക്കളകളെ തിരിച്ചുപിടിക്കാൻ കഴിയും..
ജാപ്പാൻകാർ ഇപ്പോഴും ഒരുമിച്ച് പാചകം ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു... അവർ ഏറ്റവും കൂടുതൽ കാലം ജീവിക്കുകയും ചെയ്യുന്നു.
മെഡിറ്ററേനിയൻ സംസ്കാരങ്ങളിൽ, ഭക്ഷണം പവിത്രമാണ്, അതുപോലെ ബന്ധങ്ങളും.
ഇന്ത്യക്കുള്ള മുന്നറിയിപ്പ്...
മെട്രോകളിൽ ക്ലൗഡ് കിച്ചണുകളിൽ നിന്നാണ് ഫാസ്റ്റ് ഫുഡ് ഓർഡർ ചെയ്യുന്നത്.
ദയവായി അടുക്കള ഇല്ലാതാക്കാൻ അനുവദിക്കരുത്. പുറത്തുനിന്നുള്ള ഭക്ഷണത്തോടുള്ള വർദ്ധിച്ച ആശ്രിതത്വം ഒഴിവാക്കണം. കുടുംബത്തോടൊപ്പമുള്ള ഭക്ഷണ സമയം കുറയുന്നു.
ഏകാന്തതയും ആരോഗ്യപ്രശ്നങ്ങളും വർദ്ധിക്കുന്നു...
നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും..?
നിങ്ങളുടെ അടുക്കളയിലെ സ്റ്റൗ വീണ്ടും കത്തിക്കുക. എന്തെങ്കിലും ഒന്ന് പാചകം ചെയ്യുക. നിങ്ങളുടെ കുടുംബത്തെ അത്താഴ മേശയിലേക്ക് വിളിക്കുക.
കാരണം, കിടപ്പുമുറികൾ വീടുണ്ടാക്കുന്നു. എന്നാൽ അടുക്കളകളാണ് കുടുംബമുണ്ടാക്കുന്നത്.
നിങ്ങൾക്ക് ഒരു വീട് ഉണ്ടാക്കണോ, അതോ ഒരു ലോഡ്ജ് നടത്തണോ?
തീരുമാനം നിങ്ങളുടേതാണ്...!
ആഹാരമാണ് ഔഷധം...
(Copied, translated and modified by ഷിബി പി.കെ. )
#information #notes from #usamalayalee #recovery of #our #kitchen #america #india
Sunday, October 05, 2025
മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ.
ജന്തൂനാം നരജന്മ ദുര്‍ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ് വൈദികധര്‍മമാര്‍ഗപരതാ, വിദ്വത്ത്വമസ്മാത്‌പരം,
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിര്‍–
മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ പുണ്യൈര്‍ വിനാ ലഭ്യതേ
ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ. ബാക്കി ജന്തുക്കളൊക്കെ അധമര്‍! മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍. സ്ത്രീകളൊക്കെ പാപികള്‍! പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍. ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍! അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍. ബാക്കി ജോലിയൊക്കെ അധമം!
ശങ്കരാചാര്യര്‍ – വിവേകചൂഡാമണി
ദീപാവലി .....Mon, 20 Oct, 2025
ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി (ഹിന്ദി: दिवाली, തമിഴ്: தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിന്റെ അവസാന ദിവസമാണ് ദീപാവലി ..
ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക ഭേദം ഉണ്ട്. അതുപോലെതന്നെ ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം അഞ്ചു ദിവസങ്ങൾ നീളുന്നുവെങ്കിൽ ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമാണുള്ളത്.
രാമായണമനുസരിച്ച് 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവർ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി. തുലാമാസത്തിലെ കറുത്തപക്ഷ ചതുർദ്ധശിയിൽ ആയിരുന്നു അവരുടെ തിരിച്ചുവരവ്. അതുകൊണ്ടുതന്നെ അയോധ്യയിലെ ജനങ്ങൾ ഇവരെ വരവേൽക്കാൻ ആയി തെരുവുകൾ മുഴുവൻ മൺവിളക്കുകൾ കത്തിച്ച് വഴിതെളിച്ചു. ഈ ഓർമ്മ പുതുക്കൽ ദിനമായാണ് ദീപാവലി കൊണ്ടാടുന്നത് എന്ന് ഒരു ഐതിഹ്യം ഉണ്ട്.
ലക്ഷ്മി ദേവിയും മഹാവിഷ്ണുവും
സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ ആണ് ദീപാവലി നാളുകളിൽ ഏറ്റവും അധികം ആരാധിക്കുന്നത്. ദീപാവലി നാളിലാണ് ലക്ഷ്മി ദേവി സമുദ്രത്തിന്റെ ആഴത്തിൽ നിന്ന് അവതാരം എടുത്തത് എന്ന് പറയപ്പെടുന്നു. കാർത്തിക മാസത്തിലെ അമാവാസി ദിനത്തിൽ ആയിരുന്നു ലക്ഷ്മി ദേവി അവതാരം എടുത്തത്. അതേ രാത്രിയിൽ തന്നെയാണ് ദേവി മഹാവിഷ്ണുവിനെ വിവാഹം ചെയ്തതും എന്ന് വിശ്വസിക്കുന്നു. ഇതിന്റെ സാക്ഷ്യപ്പെടുത്തലിനായി വിളക്കുകൾ തെളിയിച്ച് ആഘോഷിച്ചു. ഈ സ്മരണയ്ക്കാണ് ദീപാവലി ഉത്സവ വേളയിൽ വിളക്കുകളും മെഴുകുതിരികളും കത്തിക്കുന്നത് എന്ന് പറയപ്പെടുന്നു;
ദുർഗാ ദേവിയും നരകാസുരനും
കിഴക്കേ ഇന്ത്യയിലെ ആളുകൾ ദീപാവലിയെ ദുർഗ്ഗാ ദേവിയുമായും അവരുടെ കാളി അവതാരവുമായാണ് ബന്ധപ്പെടുത്തുന്നത്. ബംഗാളി ദീപാവലി ആഘോഷങ്ങൾ കാളി പൂജയോടെയാണ് നടത്തുന്നത്. ഉത്തരേന്ത്യയിൽ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു.
പഞ്ചപാണ്ഡവന്മാർ
മഹാഭാരതം അനുസരിച്ച് 12 വർഷത്തെ നാടുകടത്തലിനുശേഷം പഞ്ചപാണ്ഡവന്മാർ സ്വന്തം ദേശമായ ഹസ്തിനപുരയിലേക്ക് മടങ്ങിയെത്തുന്ന നാളായാണ് ദീപാവലിയെ കണക്കാക്കുന്നത്. ഇവർ മടങ്ങിയെത്തുന്ന സന്തോഷത്തിൽ മൺചിരാതുകൾ തെളിച്ചു എന്ന് പറയപ്പെടുന്നു.
വർദ്ധന മഹാവീരൻ
വർദ്ധന മഹാവീരന് ജ്ഞാനോദയം ലഭിച്ച ദിനമാണ് ദീപാവലി എന്ന ജൈനമതത്തിൽ വിശ്വസിക്കുന്നു. ജൈനമതത്തിലെ 24-മത്തെയും അവസാനത്തെയും തീർത്ഥങ്കരനും ആധുനിക ജൈനമതത്തിന്റെ സ്ഥാപകനും ആണ് വർദ്ധന മഹാവീരൻ. ബി സി 527 ലാണ് അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചതെന്ന് ജൈനമതക്കാർ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായാണ് ജൈന മതവിശ്വാസികൾ ദീപാവലി ആഘോഷങ്ങളിൽ ഏർപ്പെടുന്നത്.
വിളവെടുപ്പ് നാളുകൾ
സൗത്ത് ഇന്ത്യയിൽ പലഭാഗങ്ങളിലും വിളവെടുപ്പ് ഉത്സവമായും ദീപാവലി ആഘോഷിക്കുന്നു. ഇന്ത്യയിൽ സമ്പന്നമായി നെൽകൃഷി അതിന്റെ ഫലം നൽകുന്ന നാളുകളായി ദീപാവലിയോട് അടുപ്പിച്ച് ദിവസങ്ങൾ കണക്കാക്കുന്നു. നെൽകൃഷി വിളവെടുപ്പിന്റെ കാലമാണ് ദീപാവലി. സമ്പത്തിന്റെ നാഥനായ കുബേരനെയും ദീപാവലി നാളുകളിൽ ആരാധിക്കുന്നുണ്ട്.
കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ് ദീപാവലിയായി കണക്കാക്കുന്നത്.
അതായത് കറുത്തവാവിന് തലേന്നാള്‍. ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്, രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്.
വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്.
വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ് അയോധ്യയിലെത്തുന്നത്.
പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു.
പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍.
അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ് സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്.
ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ് ദീപാവലി.
കൂടാതെ നരകാസുരവധത്തിനുശേഷം തിരികെയെത്തിയ ശ്രീകൃഷ്‌ണന്റെ സ്വീകരണമായും ചില ഗ്രന്ഥങ്ങള്‍ പറയുന്നു.
എന്തായാലും ദീപങ്ങളുടെ ''ആവലി'' അഥവാ നീണ്ടനിരയാണ് ദീപാവലി. ഉത്തരേന്ത്യയിലാണ് ദീപാവലി അതികേമമായി ആഘോഷിക്കുന്നത്. വീഥികള്‍തോറും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു.
ദീര്‍ഘനാളായി തിന്മയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധുജനത മോചനം ആഘോഷിക്കുന്നു.
ദീര്‍ഘനാളായി പ്രിയമുള്ളവരുടെ വിരഹം സഹിച്ചിരുന്നവര്‍ ആനന്ദപൂര്‍വ്വം പുന:സമാഗമം ആഘോഷിക്കുന്നു.
ദീര്‍ഘകാലം പലവിധത്തിലുള്ള വിഷമങ്ങളും പ്രയാസങ്ങളും മറ്റു ദുരിതങ്ങളും സഹിച്ചിരുന്നവര്‍ എല്ലാം മറന്ന് ആഘോഷിക്കുന്നു.
ഇതെല്ലാമാണ് ദീപാവലി.
Saturday, October 04, 2025
*പ്രഭാത ചിന്തകൾ*
വിജയത്തിലേക്കുള്ള യാത്രയിൽ അപരിചിതമായ പല വഴികളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിക്കേണ്ടി വരുമ്പോൾ പലതും ഉപേക്ഷിക്കേണ്ടതായി വരും.
സാധ്യമായ ചിലതിനെയെങ്കിലും ഹോമിക്കാൻ തയ്യാറെങ്കിൽ അസാധ്യമായ പലതിനെയും നേടാൻ കഴിയും എന്നുളള വസ്തുത നാം തിരിച്ചറിയണം
പരിശ്രമത്തിനൊപ്പം ചെറിയ നഷ്ടങ്ങൾ വകവക്കാതെയോ, മധുരകരമായ അനുഭവങ്ങൾ ത്യജിച്ചോ ഉള്ള പ്രയത്നമെങ്കിൽ തീർച്ചയായും വിജയം കൈവരിക്കും.
🙏🏻 *സുപ്രഭാതം*🙏🏻
ശ്രീരാമചന്ദ്രന്‍ ചോദിക്കയാണ്. ജീവന്മുക്തന്മാരായ ജ്ഞാനികള്‍ക്ക് ആകാശസഞ്ചാരം തുടങ്ങിയ സിദ്ധികള്‍ സുലഭങ്ങളായി കാണാത്തതെന്തുകൊണ്ടാണ് എന്ന്. അതിനു മറുപടി പറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി. ഹേ രാമചന്ദ്ര! ജീവന്മുക്തിയോ ജ്ഞാനമോ ഒന്നുമില്ലാത്ത പലര്‍ക്കും കാലം, കര്‍മ്മം, മന്ത്രം, ദ്രവ്യം എന്നിവയുടെ സാഹചര്യംകൊണ്ടുണ്ടായാലും അവയൊന്നും ആത്മജ്ഞാനത്തിനോ ജീവന്മുക്തിക്കോ അല്പംപോലും ഉപകരിക്കില്ല. സംസാരത്തിന്റെ എല്ലാ ഘടകങ്ങളില്‍ നിന്നും നിവര്‍ത്തിക്കലും സംസാരംതന്നെ വിസ്മരിക്കപ്പെടലുമാണല്ലോ ജീവന്മുക്തി. എന്നാല്‍ സിദ്ധികളാകട്ടെ സംസാരത്തിന്റെ തന്നെ ചില ഘടകങ്ങളെ അനുഭവിക്കലുമാണ്. ആ സ്ഥിതിക്ക് ജീവന്മുക്തനും ആകാശഗമനാദിസിദ്ധികളും തമ്മില്‍ എങ്ങനെ ബന്ധമുണ്ടാവും? ആവശ്യമാണെങ്കില്‍ ജ്ഞാനിക്കും സിദ്ധികളുണ്ടാവും. പക്ഷേ ജ്ഞാനിക്കു യാതൊരുവിധ ആഗ്രഹവുമില്ല. പിന്നെ ജ്ഞാനികളെന്തിനാണ് സിദ്ധികള്‍ക്കുവേണ്ടി പ്രയത്നിക്കുന്നത്? അവര്‍ക്കൊരാവശ്യവുമില്ല. അതിനാല്‍ അവര്‍ സിദ്ധികള്‍ക്കു വേണ്ടി പ്രയത്നിക്കാറും ഇല്ല.
ഇത്രയും കേട്ട ശ്രീരാമചന്ദ്രന്‍ യോഗികള്‍ക്കു ജ്ഞാനികളേക്കാള്‍ കൂടുതല്‍ ദീര്‍ഗ്ഗായുസ്സുണ്ടാവാറുണ്ടോ, ഉണ്ടെങ്കില്‍ അതിനെന്താണ് കാരണമെന്നു ചോദിച്ചു. അതിനും മറുപടി പറഞ്ഞു വസിഷ്ഠമഹര്‍ഷി. പ്രാണചലനം കൊണ്ടാണ് ശരീരത്തിന് കേടുപാടുകളും പരിണാമങ്ങളും ആയുസ്സിന് ക്ഷയവും സംഭവിക്കുന്നത്. പ്രാണഗതിയെ സ്തംഭിപ്പിച്ചു നിര്‍ത്തുന്നപക്ഷം ശരീരത്തെ ചിരകാലം അരോഗദൃഢമാക്കി വച്ചുകൊണ്ടിരിക്കാനും ആയുസ്സിനെ വളരെക്കാലം നിലനിര്‍ത്താനും കഴിയും. അതാണ് യോഗികള്‍ ചെയ്യുന്നത്. അതുകൊണ്ട് ജീവിതത്തെ കുറേയധികകാലം നീട്ടിക്കൊണ്ടുപോവാന്‍ അവര്‍ക്കു സാധിക്കും. എന്നാല്‍ ജ്ഞാനിക്കു താന്‍ ബ്രഹ്മമാണെന്നും തനിക്കു ജനനമരണങ്ങളില്ലെന്നുമുള്ള ബോധം ദൃഢപ്പെടുന്നതിനാല്‍ ശരീരത്തെപ്പറ്റി ചിന്തയേയില്ല. ശരീരം നിലനിന്നാലും ഇല്ലെങ്കിലും ജ്ഞാനിക്കൊരുപോലെയാണ്. മിക്കപ്പോഴും അദ്ദേഹം ശരീരത്തെ അറിയുകപോലും ചെയ്യുന്നില്ല. അതിനാല്‍ ജ്ഞാനിക്കു ശരീരം നിലനില്‍കണമെന്ന ഇച്ഛയോ അതിനുവേണ്ടിയുള്ള പ്രയത്നമോ ഉണ്ടാവാന്‍ വയ്യ. ശരീരസംബന്ധം ദുഃഖഹേതുവാണെന്നറിഞ്ഞ ഒരാള്‍ വീണ്ടും ശരീരം നില്ക്കണമെന്നാഗ്രഹിക്കകുയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുവെങ്കില്‍ അതു കേവലം മൂഢതയല്ലാതെ മറ്റെന്താണ്? അങ്ങനെയുള്ള മൗഢ്യം ജ്ഞാനികള്‍ക്കുണ്ടാവില്ല. യോഗിയും ജ്ഞാനിയും ജ്ഞാനസമ്പന്നനായിത്തീരുമ്പോള്‍ ശരീരം നിലനില്ക്കണമെന്ന ഇച്ഛയില്ലാതായിത്തീരുകയും ശരീരത്തെ മറക്കുകയും ചെയ്യും.
ഇരുപത്തൊന്നായിരത്തിയറുനൂറ് (21600) ശ്വാസഭുക്തിയെയാണ് ഒരു ദവിസത്തെ ആയുസ്സെന്നു പറയുന്നത്. ആദിത്യന്റെ ഉദയാസ്തമനങ്ങള്‍ എത്ര പ്രാവശ്യം കഴിഞ്ഞാലും ഒരാളുടെ ശ്വാസഭുക്തി മേല്പറഞ്ഞ സംഖ്യ തികഞ്ഞിട്ടില്ലെങ്കില്‍ അയാളുടെ ആയുസ്സിന്റെ ഒരു ദിവസം കഴിഞ്ഞിട്ടല്ലെന്നാണര്‍ത്ഥം. അതുപോലെ ഒരു ദിവസം മുന്‍പുപറഞ്ഞ സംഖ്യയില്‍ അധികരിച്ച ശ്വാസഭുക്തിയെ അനുഭവിക്കുന്നു എന്നും അര്‍ത്ഥമാണ്. സാഹസങ്ങളായ കര്‍മ്മങ്ങളെക്കൊണ്ടും മറ്റും ശ്വാസഭുക്തിയുടെ തോതുവര്‍ദ്ധിപ്പിക്കുന്നവരുടെ ആയുസ്സു വളരെ വേഗത്തില്‍ ക്ഷയിക്കുന്നു. യോഗികള്‍ അഭ്യാസംകൊണ്ടു പ്രാണചലനത്തെ മന്ദമാക്കുകയും കേവലം സ്തംഭിപ്പിക്കുകകൂടിയും ചെയ്യുന്നു. അതിനാല്‍ എത്രകാലം കഴിഞ്ഞാലും അവരുടെ ആയുസ്സു ക്ഷയിക്കുകയോ ശരീരം ജീര്‍ണ്ണിക്കുകയോ ചെയ്യാതെയുമിരിക്കുന്നു. അങ്ങനെ ശ്വസചലനത്തെ മന്ദമാക്കിത്തീര്‍ക്കുന്നവര്‍ക്ക് ഒക്കെത്തന്നെയും ആയുസ്സു വര്‍ദ്ധിക്കുകയും വളരെക്കാലം ശരീരം ആരോഗ്യത്തോടുകൂടി നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ ജ്ഞാനികള്‍ക്ക് ഈവക വിഷയത്തില്‍ ചിന്തതന്നെയില്ലെന്ന കാരണത്താല്‍ അവരുടെ ശരീരം എത്രക്കാലം നിലനില്ക്കുമെന്നോ, എപ്പോള്‍ നശിക്കുമെന്നോ ആര്‍ക്കും അറിയാന്‍ സാധ്യമല്ല.
ചിത്തനാശത്തിന്റെ സ്വഭാവത്തെക്കുറിച്ചു ചോദിച്ചു അനന്തരം രാമചന്ദ്രന്‍. അതിന്റെ മറുപടി പറയുകയാണ് വസിഷ്ഠമഹര്‍ഷി, രണ്ടുപ്രകാരത്തിലാണ് ചിത്തനാശമെന്നു പറയപ്പെട്ടുവരുന്നു. അവയ്ക്കു സ്വരൂപനാശമെന്നും അരൂപനാശമെന്നുമാണ് അറിവുള്ളവര്‍ പേരിട്ടിരിക്കുന്നത്. ജീവന്മുക്തനില്‍ ചിത്തത്തിന്റെ സ്വരൂപനാശവും വിദേഹമുക്തനില്‍ അരൂപനാശവും സംഭവിക്കുന്നു. സ്വരൂപനാശം സംഭവിച്ചുകഴിയുമ്പോള്‍ ചിത്തത്തിന്റെ സ്വഭാവികങ്ങളായ ദോഷങ്ങളെല്ലാംതന്നെ നീങ്ങും. മൈത്രി, സമത തുടങ്ങിയ ദിവ്യഭാവങ്ങള്‍ പ്രകാശിക്കുകയും ചെയ്യും. അപ്പോള്‍ ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ ചിത്തമില്ലാതായി. സത്വമെന്നാണ് അപ്പോഴുള്ള അന്തശ്ശക്തിയെ പറയുന്നത്. അരൂപനാശം സംഭവിക്കുമ്പോള്‍ ഒന്നിന്റെയും ഒരു പ്രകാരത്തിലുള്ള പ്രതീതിയും ഇല്ലാതാവുകയും ചെയ്യും. ഇരുട്ടോ വെളിച്ചമോ സുഖമോ ദുഃഖമോ എന്നുവേണ്ട ഏതുരൂപത്തിലുള്ളതെന്നു പറയാവുന്നതായി ഒരനുഭവമില്ലാതായിത്തീരും. അതുതന്നെ വസ്തുസ്വതൂരപം.
വീണ്ടും ശ്രീരാമചന്ദ്രന്‍ ചോദിക്കയാണ്, ഈ സംസാരത്തിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന്. അതിനും മറുപടിപറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി. ശരീരംതന്നെയാണ് സംസാരത്തിന് ഹേതുവെന്നു പറയണം. നന്മയും തിന്മയും നിറഞ്ഞ സംസാരാനുഭവങ്ങളുടെ ബീജം ശരീരത്തില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരമുള്ളിടത്തോളം കാലം സംസാരം നിലനില്‍ക്കുകതന്നെ ചെയ്യും. ശരീരം ഉണ്ടാവാനും നിലനില്ക്കാനും ഹേതു ചിത്തമാണെന്നും പറയണം. വാസ്തവത്തില്‍ ശരീരം ഉള്ളതെന്നോ ഇല്ലാത്തതെന്നോ പറയാന്‍ വയ്യ. ചിലപ്പോള്‍ ഉള്ളതും മറ്റും ചിലപ്പോള്‍ ഇല്ലാത്തതുമായിത്തീരും. അതു കാരണത്താല്‍ ശരീരത്തിന്റെ സ്ഥിരമായ പ്രകൃതിയെന്താണെന്നുതന്നെ പറയാന്‍ വയ്യ. അതിനാല്‍ സദാ സദ്രൂപമാണ് ശരീരമെന്നാണ് അറിവുള്ളവരൊക്കെ പറഞ്ഞുവരുന്നത്. അങ്ങനെയുള്ള ശരീരത്തിന്റെ ഉല്പത്തിക്കും നിലനില്പിനും ലയത്തിനുമെല്ലാം ഏകഹേതു ചിത്തം മാത്രമാണ്. ചിത്തത്തിനാകട്ടെ പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാണ് ഹേതു. പ്രാണന്‍ നാഡികളില്‍ പ്രവേശിച്ചു സ്പന്ദനം ചെയ്താല്‍ താമസമില്ല ചിത്ത് പ്രക്ഷുബ്ധമായിത്തീരും. ചിത്തത്തിന്റെ പ്രക്ഷുബ്ധാവസ്ഥതന്നെ ഒരു പ്രകാരത്തില്‍ പറയുമ്പോള്‍ ചിത്തം. ചിത്താകാരേണ പ്രക്ഷുബ്ധമായ ചിത്തുതന്നെയാണ് വാസനാസമ്പര്‍ക്കംകൊണ്ട് ഘനീഭൂതമായി സങ്കല്പങ്ങളും ചേത്യങ്ങള്‍ അല്ലെങ്കില്‍ ദൃശ്യങ്ങളുമായിത്തീരുന്നത്. സങ്കല്പങ്ങളും ദൃശ്യങ്ങളുമായി ഘനീഭവിക്കുമ്പോള്‍ ബഹിര്‍വൃത്തിയുമായിത്തീരും. പുറമേയ്ക്കു നിര്‍ഗ്ഗമിക്കാന്‍ സമ്മതിക്കാതെ അകത്തു തടഞ്ഞുവെയ്ക്കാന്‍ കഴിഞ്ഞാല്‍തന്നെ കാലംകൊണ്ട് ചേത്യഭാവത്തെ വിട്ടു ക്രമേണ വസ്തുസ്വരൂപത്താല്‍ വിലയം പ്രാപിക്കും.
പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാകുന്ന രണ്ടനുഭവങ്ങളാണ് ചിത്തത്തിന്റെ ഉല്‍പ്പത്തിക്കും നിലനില്പിന്നും ഹേതുവെന്നു പറഞ്ഞുവല്ലോ. മുദ്രാധാരണം, പ്രാണായാമം, ധ്യാനം തുടങ്ങിയ യോഗാഭ്യാസങ്ങളെക്കൊണ്ടും പ്രാണസ്പന്ദവും ശ്രവണമനനനിദിദ്ധ്യാസങ്ങളാകുന്ന ജ്ഞാനാഭ്യാസങ്ങളെക്കൊണ്ടും വാസനാപ്രവാഹവും അടങ്ങും. അവ രണ്ടും അടങ്ങിയാല്‍ ചിത്തംതന്നെ ഇല്ലാതായെന്നു പറയണം. ചിത്തത്തിനുഹേതുഭൂതങ്ങളായ രണ്ടു കാരണങ്ങള്‍ പ്രബലങ്ങളായിട്ടുള്ളതുകൊണ്ടും അവ രണ്ടും ഓരേ സമയത്തുതന്നെ ഫലപ്രദമാംവണ്ണം തടയേണ്ടതാവശ്യമായിട്ടുള്ളതുകൊണ്ടുമാണ് ജ്ഞാനമോ യോഗമോ ഏതെങ്കിലും ഒന്നു പോര രണ്ടും ഉണ്ടായിരിക്കുന്നതാണ് സാധകനു ലക്ഷ്യപ്രാപ്തിക്കാനുകൂല്യമെന്നു പറയാനും കാരണം. യോഗമോ, ജ്ഞാനമോ ഏതെങ്കിലും ഒന്നിനെമാത്രമാണ് സാധകന്‍ ആശ്രയിക്കുന്നതെന്നു വന്നാല്‍ ലക്ഷ്യപ്രാപ്തിക്കു കാലതാമസം നേരിടുമെന്നതു നിസ്സംശയവുമാണ്.
ജാഡ്യവും ദൃശ്യബോധവുമറ്റ ചിത്തം ചിത്തമേ അല്ല. കേവലം ആത്മാവുതന്നെ. അതിനാല്‍ ആ സംസ്ക്കാരം ഉണ്ടാക്കിത്തീര്‍ക്കാനാണ് പരിശ്രമിക്കേണ്ടത്. അതു സാധിച്ചുകഴിഞ്ഞാല്‍ നീ വസ്തുസ്വരൂപനായി. ഹേ രാമചന്ദ്ര! യോഗം കൊണ്ടോ , ജ്ഞാനംകൊണ്ടോ എന്തുകൊണ്ടെങ്കിലും യുക്തിയോടുകൂടുംവണ്ണം പ്രവര്‍ത്തിച്ച് ആ നില കൈവരുത്താന്‍ ശ്രമിക്കലാണാവശ്യം. എന്നുപറഞ്ഞ വസിഷ്ഠമഹര്‍ഷിയോടു ജാഡ്യവും ദൃശ്യബോധവുമില്ലാത്ത സംവിത്ത് എങ്ങിനെയുള്ളതാണ്, അതെങ്ങിനെ സംഭവിക്കുന്നുവെന്നു വീണ്ടും ചോദിച്ചു ശ്രീരാമചന്ദ്രന്‍. വസിഷ്ഠമഹര്‍ഷി പ്രസ്തുത ചോദ്യത്തിന്നു മറുപടി പറകയാണ്. ലക്ഷ്യവസ്തുവാകുന്ന ആത്മസ്വരൂപത്തിന് നാനാത്വമെന്നും ഏകത്വമെന്നും രണ്ടു രൂപങ്ങളുണ്ട്. ഞാന്‍, നീ, അവന്‍, അത്, ഘടം, പടം എന്നീ രൂപത്തിലറിയപ്പെടുന്നത് ആത്മാവിനെത്തന്നെയാണ്. എന്നിരുന്നാലും നാനാത്വസ്വരൂപത്തിലാണ്. നിര്‍മ്മലമായ ജലാശയത്തില്‍ തീരസ്ഥങ്ങളായ വൃക്ഷങ്ങള്‍ എപ്രകാരം പ്രതിബിംബിക്കുന്നുവോ. അതുപോലെ നിര്‍മ്മലവും അദ്വൈതവുമായ ചൈതന്യത്തില്‍ പ്രതിബിംബിച്ച വൃത്തികള്‍തന്നെ. ദൃശ്യാകാരമായിത്തീര്‍ന്ന സംവിത്തിനെത്തന്നെയാണ് സംവേദ്യമെന്നു പറയുന്നത്. സംവേദ്യത്തില്‍ നിന്നു വാസനകളും പ്രാണസ്പന്ദവുമുണ്ടാവുന്നു. വാസനാപ്രവാഹമാണ് ജാഡ്യത്തിന് ഹേതു. വാസനാപ്രവാഹവും പ്രാണസ്പന്ദവും രണ്ടും അടങ്ങിയാല്‍ കേവലം വസ്തുസ്വരൂപനായി. വസ്തുബോധംകൊണ്ടും നിരന്തരാഭ്യാസംകൊണ്ടും രണ്ടു അടങ്ങുകയും ചെയ്യും. അതിനാല്‍ എപ്പോഴും അഭ്യാസശീലനായിരിക്കുന്നതാവശ്യമാണ്.
വാസനാത്യാഗം, പ്രാണസ്തംഭനം, ചിത്തവിലയം ഇവ മൂന്നും അന്യോന്യം ആധാരധേയസ്വരൂപേണ ആശ്രയിച്ചിരിക്കുന്നവയാണ്. അവ മൂന്നും ഒരേ സമയത്തു സംഭവിക്കലല്ലാതെ ഒന്നിന്നുശേഷം മറ്റൊന്നെന്ന രൂപത്തില്‍ സംഭവിക്കാവുന്നവയല്ല. അതിനാല്‍ അവ മൂന്നും ഓരോ സമയത്തു സംഭവിക്കാവന്നവയല്ല. അതിനാല്‍ അവ മൂന്നും ഒരേ സമയത്തു സംഭവിക്കത്തക്ക നിലയിലുള്ള അഭ്യാസമാണ് ഒരാളെപ്പോഴും ചെയ്യേണ്ടത്. ദൃശ്യത്തില്‍ നിന്നു പ്രജ്ഞയെ ബലാല്‍ക്കാരേണ വലിച്ചെടുക്കലാണ് ആദ്യംതന്നെ സാധിക്കേണ്ടത്. എപ്പോഴും ദൃശ്യങ്ങള്‍ ചിത്തത്തില്‍ പൊന്തിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്കു് കാലംകൊണ്ടും വാസനാപ്രവാഹത്തെ തടുക്കാന്‍ കഴിയില്ല. അതിനാല്‍ ആദ്യംതന്നെ ചിത്തത്തില്‍ ദൃശ്യസ്ഫുരണം ഇല്ലാതാക്കിത്തീര്‍ക്കണം. സംവേദ്യത്തെ നീക്കി സംവിത്തിനെ എപ്പോഴും മനനവും ഉപാസനവും ചെയ്തുകൊണ്ടിരിക്കണം. പ്രാണസ്പന്ദനവും വാസനാപ്രവാഹവും അടങ്ങി ചിത്തം വിലയിച്ചതായ നിലയില്‍ ഒരു നിമിഷം കിട്ടുന്നുവെന്നു വന്നാല്‍ അവന്‍ കേവലം സത്താമത്രസ്വരൂപനാണ്. സത്താമത്രനായി ഒരു നിമിഷമെങ്കിലും ഇരിക്കാന്‍ കഴിഞ്ഞാല്‍ ചിത്തം ഉപശമത്തെ പ്രാപിക്കുകയും ചെയ്യും.
ചിത്തത്തിന് ഉപശാന്തി കിട്ടാതിരിക്കുംകാലത്തോളം പട്ടണമദ്ധ്യത്തിലെത്തിപ്പെട്ട മാന്‍കുട്ടിയെന്നപോലെ ഭയപരിഭ്രമങ്ങളെക്കൊണ്ടും മറ്റു ചിത്തദോഷങ്ങളെക്കൊണ്ടും എപ്പോഴും ആര്‍ത്തനായിക്കൊണ്ടിരിക്കുകയും ചെയ്യും. അതിനാല്‍ എത്രയൊക്കെ സാഹസപ്പെട്ടിട്ടും ചിത്തത്തെ ഉപശാന്തമാക്കി സത്താമാത്രനായിരിക്കാന്‍ ശ്രമിക്കണം. വാസനകളുടെ ഒഴുക്കുമാത്രമാണ് ദുഃഖത്തിന് ഹേതു. വാസനകള്‍ നീങ്ങി ശാന്തമായ ചിത്തത്തിന് നിര്‍വൃതിയല്ലാതെ മറ്റൊന്നുംതന്നെ ഉണ്ടാവാന്‍ വയ്യ. ഉപശാന്തിയെ പ്രാപിക്കാത്ത ചിത്തം തപസ്സ്, യാഗം, ഹോമം തുടങ്ങിയ കര്‍മ്മങ്ങളില്‍ ഭ്രമിച്ച് എപ്പോഴും കര്‍മ്മപ്രസക്തമായിരിക്കും. കര്‍മ്മപ്രസക്തി കുടുംതോറും ദുഃഖവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതിനാല്‍ ചിത്തത്തിന്റെ സംവേദ്യഭാവത്തെയും വാസനാത്മകതയെയും ബലാല്‍ക്കാരേണ നീക്കി എപ്പോഴും സത്താമാത്രസ്വരൂപത്തെ ഉപാസിച്ചുകൊണ്ടിരിക്കണം. അങ്ങനെയുള്ള അഭ്യാസം ചിലപ്പോഴോ, അല്ലെങ്കില്‍ ദിവസത്തില്‍ കുറച്ചു സമയമോ അല്ല; എല്ലാ സമയത്തും ചെയ്തുകൊണ്ടിരിക്കണം. ഇരിക്കുമ്പോഴും നടക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമെന്നുവേണ്ട മുറിവില്ലാതെ എപ്പോഴും ചെയ്തുകൊണ്ടിരിക്കയാണ് വേണ്ടത്. എങ്കിലും കാലം കൊണ്ടെങ്കിലും കേവലാവസ്ഥയില്‍ അവസ്ഥിതിയും ദൃഢതയും കൈവരൂ.
ശരിയായ വിചാരംകൊണ്ട് വസ്തുസ്വരൂപത്തെ അറിഞ്ഞ് തന്റെ ചിത്തത്തെ നിഗ്രഹിച്ചവര്‍ ധന്യനും ജന്മസാഫല്യം കൈവന്നവനുമാണ്. എല്ലാറ്റിലുമേറെ അപകടം പിടിച്ച ഒന്നാണ് ചിത്തം വിഷയങ്ങളോടു പറ്റിക്കൂടിക്കൊണ്ടിരിക്കുന്നുവെന്നത്. അതിനെയാണ് സംഗമമെന്നു പറയുന്നത്. അതു ഹേതുവായിട്ടാണ് രാഗദ്വേഷങ്ങളും മദമത്സരങ്ങളും മറ്റുമാകുന്ന വികാരങ്ങള്‍ വളരുകയും ജീവന്‍ അവയാല്‍ വിട്ടുമാറാന്‍ വയ്യാത്ത നിലയില്‍ കെട്ടപ്പെടുകയും ചെയ്യുന്നത്. നന്മയും തിന്മയും സുഖവും ദുഃഖവുമെല്ലാം ചിത്തത്തിന്റെ വെറും സങ്കല്പങ്ങള്‍ മാത്രമാണ്. അവയെ വിഷയങ്ങളില്‍ ആരോപിച്ചിട്ടാണ് സംഗത്തെ വളര്‍ത്തുന്നത്. അര്‍ത്ഥങ്ങള്‍ക്കും, ആശകള്‍ക്കും, ആപത്തുകള്‍ക്കും കാരണം സംഗം മാത്രം. എല്ലാം സംഗം ഹേതുവായിട്ടുണ്ടാവുന്നവയാണ്. അതിനാല്‍ ഹേ രാമചന്ദ്ര! നീ സംഗത്തെ ആദ്യംതന്നെ നിശ്ശേഷം അകറ്റി സൗമ്യബുദ്ധിയെ വളര്‍ത്തു. എന്നാല്‍ ക്രമേണ മറ്റെല്ലാം കാലംകൊണ്ടു വന്നുചേര്‍ന്നോളും. ഇവിടെയാണ് ഉപശമ പ്രകരണം അവസാനിക്കുന്നത്.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.
ഇ-ബുക്കുകള്‍
ഓഡിയോ
ഗ്രന്ഥങ്ങള്‍
ശ്രീമദ് ഭഗവദ്‌ഗീത
ശ്രീമദ് ഭാഗവതം
ശ്രീ രാമായണം
ശ്രീമദ് നാരായണീയം
ഉപനിഷദ്
യോഗവാസിഷ്ഠം
ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ശ്രേയസ് ഹോം ഞങ്ങളെക്കുറിച്ച് സ്വകാര്യതാനയം
s
വ്യാസൻ വസിഷ്ഠ നപ്താരം ശക്തേഃ പൌത്രം അകൽമസം, പരാശര ആത്മജം വന്ദേ ശുകതതൻ തപോ നിധിം/ വ്യാസ വിശാരവേശു രൂപഃ |നമോ വൈ ബ്രഹ്മ-നിധയേ വസിഷ്ഠായ നമോ നമഃ/
നാരായണാംശത്തിലെ പരാശരന്റെ മകനായ വേദവ്യാസൻ നിമിഷാരണ്യത്തിൽ ഋഗ്യജുസ്-സാമ-അധർവ്വവേദങ്ങൾ അനുഷ്ഠിച്ചതായി പറയപ്പെടുന്നു. 'കാലചക്രത്തിന്റെ പരിധി' 'നേമി' എന്നറിയപ്പെടുന്ന പുറംവൃത്തത്തിന്റെ ചുറ്റളവ് തകർന്ന പുണ്യസ്ഥലമാണിത്. അതിനാൽ ഗോമതി നദിയുടെ തീരത്തുള്ള പുണ്യസ്ഥലത്തെ നൈമിഷം എന്ന് വിളിക്കുന്നു. ഇവിടെയാണ് പിതൃസ്ഥാനങ്ങൾക്കും സോമാവതി അമാവാസി തർപ്പണങ്ങൾക്കും ഇപ്പോഴും 51 പുണ്യസ്ഥലങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ ഏകവേദത്തെ നാല് വ്യത്യസ്ത വേദങ്ങളായി വിജയകരമായി വിഭജിച്ച വേദവ്യാസൻ ഇവിടെ മഹാഭാരതവും മറ്റ് പല ഗ്രന്ഥങ്ങളും രചിച്ചു.
മത്സ്യഗന്ധി സത്യവതിയുടെ വിവാഹത്തിനു മുമ്പുള്ള ആദ്യജാതനായ പരാശരനായിരുന്നു വ്യാസനെന്ന് ആമുഖത്തിൽ വിവരിച്ചിട്ടുണ്ട്. തുടർന്ന്, ഒരു ദിവസം ഹസ്തിനപുരത്തെ കുരുവംശ രാജാവായ ശാന്തന വേട്ടയാടലിനായി ഒരു കാട്ടിലേക്ക് വരികയും സത്യവതി എന്ന സ്ത്രീയിൽ നിന്ന് പുറപ്പെടുന്ന കസ്തൂരി സുഗന്ധത്തിൽ ആകൃഷ്ടനാകുകയും ചെയ്തു. അവളുടെ മധുരഗന്ധത്തിൽ ആകൃഷ്ടനായ ശന്തനു സത്യവതിയുടെ വീട്ടിലെത്തി അവളെ കണ്ടപ്പോൾ തന്നെ പ്രണയത്തിലായി. രാജാവ് മത്സ്യത്തൊഴിലാളി മേധാവിയോട് തന്റെ മകളുടെ കൈ ചോദിച്ചു; മക്കൾ സിംഹാസനം അവകാശപ്പെടുകയാണെങ്കിൽ മാത്രമേ തന്റെ മകൾ രാജാവിനെ വിവാഹം കഴിക്കൂ എന്ന് മുക്കുവൻ ദുഷരാജൻ പറഞ്ഞു. രാജാവ് ഞെട്ടിപ്പോയി, നിരാശനായി കൊട്ടാരത്തിലേക്ക് മടങ്ങി, കാരണം തന്റെ മകൻ ദേവവ്രതനെ തന്റെ അനന്തരാവകാശിയായി അഭിഷേകം ചെയ്തിരുന്നു. പിതാവിന്റെ അവസ്ഥയിൽ ദേവവ്രതൻ ദുഃഖിതനായി; മത്സ്യത്തൊഴിലാളി മേധാവി ആവശ്യപ്പെട്ട വാഗ്ദാനത്തെക്കുറിച്ച് ഒരു മന്ത്രിയിൽ നിന്ന് അദ്ദേഹം മനസ്സിലാക്കി. ഉടനെ, ദേവവ്രതൻ മത്സ്യത്തൊഴിലാളി മേധാവിയുടെ കുടിലിലേക്ക് ഓടിച്ചെന്ന് പിതാവിന് വേണ്ടി സത്യവതിയുടെ കൈ ചോദിച്ചു. മുക്കുവൻ തന്റെ നിബന്ധന ആവർത്തിച്ചു. സത്യവതിയുടെ വരാനിരിക്കുന്ന സന്തതിയെ അനുകൂലിച്ച് ദേവവ്രതൻ തന്റെ സിംഹാസനാവകാശം ഉപേക്ഷിച്ചു, ഭീഷ്മർ എന്ന പേരിൽ ഉടൻ തന്നെ മുക്കുവനായി ബ്രഹ്മചര്യ വ്രതം സ്വീകരിച്ചു, ശന്തനു സത്യവതിയെ വിവാഹം കഴിച്ചു. സത്യവതിയുടെ വിവാഹത്തിനു മുമ്പുള്ള ആദ്യജാതനായ വ്യാസൻ, ജനനശേഷം തന്റെ അമ്മ വിധിക്ക് തന്നെ ഉപേക്ഷിച്ചുപോയതിൽ ദുഃഖിച്ചു. തന്റെ അമ്മയെ അന്വേഷിച്ച് അവൻ ജന്മനാട്ടിലേക്ക് മടങ്ങുന്നു, അവർ ഇപ്പോൾ ഹസ്തിനപുരത്തിന്റെ രാജ്ഞിയാണെന്ന് അയാൾ കണ്ടെത്തുന്നു. അവരുടെ വിവാഹത്തിനുശേഷം, സത്യവതി ശന്തനുവിന് രണ്ട് പുത്രന്മാരെ പ്രസവിച്ചു: ചിത്രാംഗദൻ, വിചിത്രവീര്യൻ. ശന്തനുവിന്റെ മരണശേഷം, ഭീഷ്മർ സത്യവതിയുടെ ആജ്ഞപ്രകാരം ചിത്രാംഗദനെ രാജാവായി അഭിഷേകം ചെയ്തു, എന്നാൽ പിന്നീട് ഒരു ഗധർവ്വൻ ചിത്രാംഗദനെ കൊന്നു. അതിനുശേഷം, വിചിത്രവീര്യൻ രാജാവായി കിരീടധാരണം ചെയ്യപ്പെട്ടു, അതേസമയം ഭീഷ്മർ സത്യവതിയുടെ മേൽനോട്ടത്തിൽ അദ്ദേഹത്തിന് വേണ്ടി ഭരിച്ചു. കോസലത്തിലെ കാശിയിലെ രാജകുമാരിമാരായ അംബിക, അംബാലിക എന്നിവരെ വിചിത്രവീര്യൻ വിവാഹം കഴിച്ചു, പക്ഷേ വിചിത്രവീര്യന് കുട്ടികളില്ലായിരുന്നു. സിംഹാസനത്തിന് അവകാശികളില്ലാത്തതിനാൽ, ഭീഷ്മരോട് വിചിത്രവീര്യന്റെ വിധവകളെ വിവാഹം കഴിക്കാൻ സത്യവതി ആവശ്യപ്പെട്ടു, പക്ഷേ ഭീഷ്മർ വിസമ്മതിച്ചു, സത്യവതിയുടെ പിതാവിന് നൽകിയ വാഗ്ദാനവും അദ്ദേഹത്തിന്റെ അവിവാഹിതത്വ വ്രതവും ഓർമ്മിപ്പിച്ചു. വിധവകളുടെ മക്കളെ ജനിപ്പിക്കാൻ ഒരു ബ്രാഹ്മണനെ നിയമിക്കാമെന്നും അങ്ങനെ രാജവംശം സംരക്ഷിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പരാശരനുമായുള്ള കൂടിക്കാഴ്ചയുടെ കഥ ഭീഷ്മർക്ക് വെളിപ്പെടുത്തിയ സത്യവതി, തന്റെ മകനായ വ്യാസനെ സഹായിക്കാൻ വിളിക്കേണ്ട സമയമാണിതെന്ന് നന്നായി അറിയാമായിരുന്നു. സഹോദരന്റെ വിധവകളുമായി ഔപചാരികമായി ഒറ്റത്തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സത്യവതി വ്യാസനെ പ്രേരിപ്പിച്ചു. സത്യവതിയുടെ നിർദ്ദേശം ആദ്യം വ്യാസൻ നിരസിച്ചു. വിചിത്രവീര്യന്റെ ഭാര്യമാർ തന്റെ പെൺമക്കളെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ ബന്ധം ഒരു ഹീനമായ പാപമാണെന്നും അതിലൂടെ ഒരു ഗുണവും ഉണ്ടാകില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, രാജവംശം നിലനിർത്താൻ വ്യാസൻ ഒടുവിൽ സമ്മതിച്ചുവെന്ന് സത്യവതി തറപ്പിച്ചു പറഞ്ഞു. മൂത്ത രാജ്ഞിയായ അംബിക വ്യാസനുമായുള്ള ലൈംഗിക ബന്ധത്തിൽ, അദ്ദേഹത്തിന്റെ ഇരുണ്ട രൂപം ശ്രദ്ധിക്കുകയും കണ്ണുകൾ അടയ്ക്കുകയും ചെയ്തു. അംബികയുടെ ക്രൂരത കാരണം അവളുടെ മകൻ അന്ധനാകുമെന്നും (എന്നാൽ ശക്തനാകുമെന്നും) നൂറ് പുത്രന്മാരെ ജനിപ്പിക്കുമെന്നും വ്യാസൻ സത്യവതിയോട് പ്രഖ്യാപിച്ചു - പിന്നീട് കുരുവിന്റെ പിൻഗാമികളായ കൗരവർ എന്നറിയപ്പെട്ടു. അത്തരമൊരു അവകാശിയെ അയോഗ്യനായ രാജാവായി സത്യവതി കണക്കാക്കി.അങ്ങനെ വ്യാസന്റെ ക്രൂരമായ രൂപം കാരണം വിളറിപ്പോയ തന്റെ മറ്റൊരു മരുമകളായ അംബാലികയുമായി സംയോഗിക്കാൻ അവൾ വ്യാസനോട് ആവശ്യപ്പെട്ടു. തൽഫലമായി, കുട്ടി ഫലപ്രദമാകാതെ വന്നപ്പോൾ, അവന്റെ അമ്മ മറ്റൊരു കുഞ്ഞിനായി യാചിച്ചു. കാലക്രമേണ, അന്ധനായ ധൃതരാഷ്ട്രനും വിളറിയ പാണ്ഡുവും ജനിച്ചു. സത്യവതി വീണ്ടും വ്യാസനെ അംബികയുടെ ശയനമുറിയിലേക്ക് ക്ഷണിച്ചു; വ്യാസന്റെ ക്രൂരമായ രൂപം (അസുഖകരമായ ദുർഗന്ധം) അവൾ ഓർത്തു, പകരം ഒരു താഴ്ന്ന ജാതിക്കാരിയെ നിയമിച്ചു. വേലക്കാരി മുനിയെ ബഹുമാനിച്ചു, അവനെ ഭയപ്പെട്ടില്ല, അങ്ങനെ വ്യാസൻ അവളെ അനുഗ്രഹിച്ചു; അവളുടെ മകൻ ഏറ്റവും ബുദ്ധിമാനായ പുരുഷനായിരിക്കും, അവൾ ഇനി അടിമയായിരിക്കില്ല. വ്യാസൻ സത്യവതിയോട് വഞ്ചനയെക്കുറിച്ച് പറഞ്ഞു, തുടർന്ന് അപ്രത്യക്ഷനായി; അങ്ങനെ വിദുരൻ വേലക്കാരിക്ക് ഒരു ധർമ്മാത്മാവ് ജനിച്ചു.
'വേദവ്യാസന്റെ മാനസിക മൂർച്ച പെട്ടെന്ന് കുറഞ്ഞു, പതിനെട്ട് മഹാപുരാണങ്ങൾ എഴുതി ധർമ്മം, ന്യായം അല്ലെങ്കിൽ സദ്‌ഗുണം, നീതി എന്നിവയുടെ മൂല്യങ്ങളെക്കുറിച്ച് ഭാവിതലമുറയ്ക്ക് വെളിച്ചം വീശാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹം ബ്രഹ്മദേവനെ സമീപിച്ചു, അദ്ദേഹം പറഞ്ഞത് വ്യാസൻ അനുഗ്രഹത്തിനായി ഗണപതിയെ വിളിച്ചപേക്ഷിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പ്രശ്‌നമെന്നും. ഭൂതം, വർത്തമാനം, ഭാവി, തത്വജ്ഞാനം എന്നിവയെക്കുറിച്ചുള്ള അവബോധമുള്ള മികച്ച സർഫിയറ്റ് വിദഗ്ദ്ധനായ വേദവ്യാസൻ, കാലക്രമേണ തന്റെ കഴിവ് വീർപ്പുമുട്ടിയതായി സ്വയം വിലയിരുത്തി പുരാണങ്ങൾ എഴുതാൻ സ്വയം തയ്യാറായി. എന്നാൽ ഗണേശദേവനെ വന്ദിക്കുകയും ആരാധനയോടെ അദ്ദേഹത്തെ വിളിക്കുകയും ചെയ്യുന്നത് അദ്ദേഹം അവഗണിച്ചു. നിത്യ-നൈമിത്തിക-കാമ്യ കാര്യങ്ങളെയും ശ്രൗത-സ്മാർത്ത കർമ്മാനുഷ്ഠാനത്തെയും കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നിട്ടും, ഗണേശ സ്മരണയുടെ പരമപ്രധാന്യം അദ്ദേഹം മറന്നു, ഔഷധി-മന്ത്ര പ്രയോഗത്താൽ കീഴടക്കപ്പെട്ടതുപോലെ, തന്റെ മാനസികവും ബൗദ്ധികവുമായ സന്തുലിതാവസ്ഥ നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്താണ് തനിക്ക് പറ്റിയതെന്ന് ചിന്തിച്ചുകൊണ്ടിരിക്കെ, പരിഹാരത്തിനായി ബ്രഹ്മാവിനെ സമീപിച്ച്, അദ്ദേഹത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ച്, വിനയത്തോടും സമർപ്പണത്തോടും കൂടി വ്യാസൻ ചോദിച്ചു. തുടർന്ന് വ്യാസൻ ബ്രഹ്മാവിനോട് ചോദിച്ചു: 'സഹിക്കാനാവാത്ത ഒരു വൈകല്യം എന്നെ ആക്രമിച്ചതിനാൽ ഞാൻ തീർച്ചയായും നിർഭാഗ്യത്തിന് വിധേയനാണ്; കലിയുഗത്തിൽ സദാചാര-അഹ്നികാചാരത്തെക്കുറിച്ചുള്ള അഗാധമായ അജ്ഞതയാൽ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങളെ അറിയിക്കാനും 'അകർമാന്യത-നാസ്തിക, വേദ നിന്ദിത-മദ ഭ്രമിത' എന്നിവ ഒരിക്കലും അനുഭവിക്കാതിരിക്കാനും ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ ഒരു കാരണവശാലും എനിക്ക് ശരിയായി കാണാൻ, കേൾക്കാൻ, ഓർമ്മിക്കാൻ, ചിന്തിക്കാൻ പോലും കഴിയുന്നില്ല; വളരെ ദയയോടെ എന്റെ സാധാരണതയും ജാഗ്രതയും നേടുക. ബ്രഹ്മാവ് മറുപടി പറഞ്ഞു: ഏതൊരു ജോലിയും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അന്തിമഫലത്തിന്റെ വിജയവും പോസിറ്റീവും ഉറപ്പില്ല, കാരണം ഒരാൾക്ക് 'ആരംഭ ശൂരത്വം' അല്ലെങ്കിൽ പ്രവൃത്തി ആരംഭിക്കുമ്പോൾ ഉയർന്ന മനസ്സ് പോലുള്ള കുഴപ്പങ്ങളിൽ അകപ്പെടാം. ബുദ്ധിമാനായ വ്യക്തികൾ തുറന്ന മനസ്സുള്ളവരും അഹങ്കാരമോ മുൻവിധിയോ ഇല്ലാതെ മാനസിക സന്തുലിതാവസ്ഥയോടെ കാലുകൾ ചവിട്ടുന്നവരുമാണ്. 'മത്സരം', 'ഗർവം' അല്ലെങ്കിൽ ഇടുങ്ങിയ ചിന്താഗതി/അസൂയ എന്നിവയോടെ ഒരു പ്രവൃത്തിയും ചെയ്യരുത് എന്നതാണ് ധാർമ്മികത. അങ്ങനെ ബ്രഹ്മാവ് പുരാണ-ഇതിഹാസങ്ങളുടെ രചന വിശ്വാസത്തോടും ഭക്തിയോടും കൂടി ഏറ്റെടുക്കുന്നതിന് മുമ്പ് വിനയത്തോടും വിശ്വാസത്തോടും കൂടി ഗണപതിയെ വിളിക്കാൻ ഉപദേശിക്കുകയും ഉപദേശിക്കുകയും ചെയ്തു. ഏതൊരു കാര്യത്തിന്റെയും തുടക്കത്തിൽ - അത് ദീക്ഷയോ അവസാനമോ ആകട്ടെ, ശ്രൗത-സ്മാർത്ത-ലൗകികമോ ശുഭകരമോ മരണവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ദൈനംദിന ലൗകിക പ്രവർത്തനങ്ങളോ ആകട്ടെ, ഗണേശ സ്മരണ നിർബന്ധമാണ്.
വേദാന്തത്തിൽ ശങ്കരന്റെയും രമണ മഹർഷിയുടെയും പഠിപ്പിക്കലുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്?
മഹാനായ ഭഗവാൻ ശ്രീ ആദി ശങ്കരാചാര്യർ അദ്വൈത വേദാന്തത്തെക്കുറിച്ച് ധാരാളം വാല്യങ്ങൾ എഴുതിയിട്ടുണ്ട്, അത് മനുഷ്യരാശിക്ക് വളരെയധികം സഹായകമാണ്.
ബുദ്ധിജീവിയായ ഏതൊരാൾക്കും ഈ പഠിപ്പിക്കലുകളിൽ നിന്ന് വളരെയധികം പ്രയോജനം നേടാൻ കഴിയും.
ചില മനുഷ്യരിൽ, 50 വർഷത്തെ വിശ്രമത്തിനായി സൈൻ അപ്പ് ചെയ്യാതെ, ഇവിടെയും ഇപ്പോളും തങ്ങളുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാനുള്ള ശക്തമായ ദാഹത്തോടെയാണ് ജനിക്കുന്നത്!
ഈ ആത്മാർത്ഥതയുള്ള സാത്വിക സാധകർക്ക്, അഥവാ ഉത്തമാധികാരികൾക്ക്, മഹാനായ ഭഗവാൻ ശ്രീ രമണ മഹർഷിയുടെ ഉപദേശങ്ങൾ വളരെയധികം സഹായകമാണ്.
ഭഗവാൻ ശ്രീ രമണ മഹർഷിയെ ഭൂരിഭാഗവും സൈലൻസാണ് പഠിപ്പിച്ചത്.
ഭക്തരുടെ ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിന്റെ ഉത്തരങ്ങളെല്ലാം രമണാശ്രമം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഇവ ഉത്തമാധികാരികൾക്ക് അല്ലെങ്കിൽ ഉന്നത ആത്മീയ അഭിലാഷകർക്ക് വളരെ സഹായകരമാണ്.
ശ്രീ ആദി ശങ്കരന്റെ വിശദമായ ഉപദേശങ്ങളെയും ഭഗവാൻ ശ്രീ രമണ മഹർഷിയുടെ നേരിട്ടുള്ള ഉപദേശങ്ങളെയും ഏറ്റവും തീവ്രമായി ജീവിച്ചുകൊണ്ട് ഞാൻ ആരാധിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
രമണമഹർഷി അദ്വൈത വിദ്യാർത്ഥിയായിരുന്നില്ല. വേദാന്ത വാദങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. അദ്ദേഹം ഒരു മൗന (നിശബ്ദ) ഗുരുവായിരുന്നു, വളരെ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. വാസ്തവത്തിൽ, വാദപ്രതിവാദ മനോഭാവമുള്ള ആളുകൾ അദ്ദേഹത്തിന്റെ മൗനത്തിൽ നിരാശരായി, ചിലപ്പോൾ തുടർച്ചയായി എട്ട് മണിക്കൂർ പോലും, അദ്ദേഹത്തിന്റെ സാന്നിധ്യം ഉപേക്ഷിച്ചു പോകുമായിരുന്നു. പിന്നീട്, വാദപ്രതിവാദം നടത്തുന്നതിനായി ആരെങ്കിലും ഒരു ചോദ്യം ചോദിക്കുമ്പോഴെല്ലാം താൻ ഉദ്ദേശ്യപൂർവ്വം മൗനം പാലിക്കുകയാണെന്ന് ഭഗവാൻ മറ്റുള്ളവരോട് പറയുമായിരുന്നു.
മരണത്തെയും അസ്തിത്വത്തെയും കുറിച്ചുള്ള സ്വതസിദ്ധമായ അനുഭവങ്ങൾ അദ്ദേഹത്തെ ആത്മസാക്ഷാത്കാരത്തിലേക്ക് നയിച്ചു. അദ്ദേഹം സ്വന്തം വാക്കുകളിൽ അത് വിശദമായി പറഞ്ഞിരുന്നു, അത് ഇന്നും അദ്ദേഹത്തിന്റെ സമാധിയിൽ എഴുതിയിട്ടുണ്ട്.
അദ്വൈത വേദാന്തികൾ വിവരിച്ച ബ്രഹ്മജ്ഞാനം തന്നെയാണ് തന്റെ അസ്തിത്വത്തിന് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞ് വളരെ വർഷങ്ങൾക്ക് ശേഷം മാത്രമാണ് അദ്ദേഹം മനസ്സിലാക്കിയത്. വിചാരത്തിന്റെ അല്ലെങ്കിൽ ആത്മാന്വേഷണത്തിന്റെ പ്രാധാന്യം ശിഷ്യന്മാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി അദ്ദേഹം ഈ ഗ്രന്ഥങ്ങളിൽ ചിലത് ഉപയോഗിച്ചു.
എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ, ഭഗവാന്റെ അഭിപ്രായത്തിൽ ആത്മസാക്ഷാത്കാരം വളരെ എളുപ്പമാണ് എന്നതുമാത്രം. ബുദ്ധിമുട്ടാണെന്ന ചിന്ത മാത്രമാണ് അതിനെ ബുദ്ധിമുട്ടാക്കുന്നതെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. ചില അദ്വൈത ഗ്രന്ഥങ്ങൾ അതിനെ കൂടുതൽ ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമാക്കിയേക്കാം.
ഈ ബൗദ്ധിക വിഭജനങ്ങളെല്ലാം അദ്ദേഹം നിരുത്സാഹപ്പെടുത്തി, നിർദ്ദേശിച്ചു- "വീട്ടിലേക്ക് പോകൂ, ആദ്യം ' ആർക്കാണ് ' ഈ വ്യത്യാസങ്ങളെല്ലാം ഉള്ളതെന്ന് കണ്ടെത്തുക. അതുവരെ നമ്മുടെ ചർച്ച കാത്തിരിക്കാം
അനുബന്ധ
ശങ്കരാചാര്യർ, മാധവാചാര്യർ, രാമാനുജാചാര്യർ എന്നീ മൂന്ന് വേദാന്ത പണ്ഡിതരുടെ പഠിപ്പിക്കലുകളിലെ വ്യത്യാസം എന്താണ്?
നല്ല ചോദ്യം, പറയണം. നന്നായി രൂപപ്പെടുത്തിയ ചോദ്യം.
ചോദ്യകർത്താവ് അടിസ്ഥാനപരമായി സമ്മതിക്കുന്നത്, ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന മൂന്ന് ആചാര്യന്മാരും ആദ്യം തന്നെ 'വേദാന്ത പണ്ഡിതന്മാർ' ആണെന്ന വസ്തുതയാണ്. അതിനാൽ ഐക്യത്തിന്റെ ഒരു വലിയ ഭാഗം നന്നായി തിരിച്ചറിയാൻ കഴിയും. വേദാന്തങ്ങളിൽ ആഭിമുഖ്യം ഇല്ലാത്ത പലരും സത്യം സ്ഥാപിക്കാൻ പണ്ഡിതന്മാർ പരസ്പരം പോരടിക്കുന്നുണ്ടെന്ന് കരുതുന്നതിനാൽ ഇത് വളരെ പ്രധാനമാണ്, കൂടാതെ വേദാന്തങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഇത് ഒരു ഒഴികഴിവായി നൽകുന്നു. വേദാന്തങ്ങളിലെ 90% ത്തിലധികം ആശയങ്ങളിലും ഈ ആചാര്യന്മാർ പരസ്പര യോജിപ്പിലാണെന്നത് അവർക്ക് മനസ്സിലാകുന്നില്ല എന്നതാണ്. കേവല സത്യം അറിയാൻ ശേഷിക്കുന്ന "10% ൽ താഴെ" കാര്യങ്ങളെക്കുറിച്ച് മാത്രം അവർ ചർച്ച ചെയ്യാൻ ശ്രമിക്കുന്നു.
എന്നിരുന്നാലും, മൂന്ന് വേദാന്ത പണ്ഡിതന്മാരുടെ പഠിപ്പിക്കലുകളിലെ വ്യത്യാസം എന്താണെന്ന് ലളിതമായ വാക്കുകളിൽ നമുക്ക് നോക്കാം.
ഈ ഭൗതിക ശരീരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു 'തത്ത്വ'മോ 'ജീവാത്മ'മോ ഉണ്ടെന്ന വസ്തുത അവരെല്ലാം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ ജീവാത്മാവിന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് അറിയാൻ വേണ്ടി മാത്രമാണ് അവരുടെ വാദങ്ങൾ. ജീവാത്മാവിനെക്കുറിച്ചുള്ള മറ്റെല്ലാ അർത്ഥങ്ങളും (മോക്ഷം നേടുന്നത് പോലുള്ളവ) അന്വേഷകൻ ഈ 'യഥാർത്ഥ സ്വഭാവം' അറിയുമ്പോൾ യാന്ത്രികമായി നിലവിൽ വരുന്നു.
ശങ്കരാചാര്യർ പറയുന്നു, 'ജീവാത്മാവ് തന്നെയാണ് ദൈവം. അത് ദൈവമാണെന്ന് തിരിച്ചറിയുമ്പോൾ ജനനമരണ ചക്രങ്ങളിൽ നിന്ന് അത് മോചനം നേടും'. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവാത്മാവും പരമാത്മാവും പരസ്പരം വ്യത്യസ്തരല്ലെന്ന് ശങ്കര തത്ത്വചിന്താ വിഭാഗം അവകാശപ്പെടുന്നു. അതുകൊണ്ടാണ് ഈ ചിന്താധാരയെ 'അദ്വൈതം' (ദ്വൈതരഹിതം) എന്ന് വിളിക്കുന്നത്.
ജീവാത്മാവും പരമാത്മാവും വ്യത്യസ്ത അസ്തിത്വങ്ങളാണെന്നും എന്നാൽ അവ പരസ്പരം ബന്ധമില്ലാത്തതാണെന്നും മാധവാചാര്യ പറയുന്നു. ജീവാത്മാവ് പരമാത്മാവിന്റെ ആധിപത്യം കാരണം അവനാൽ നിയന്ത്രിക്കപ്പെടുന്നു. അവ പരസ്പരബന്ധമില്ലാത്ത രണ്ട് അസ്തിത്വങ്ങളാണെന്ന് അദ്ദേഹം പറയുന്നതിനാൽ, ഈ ചിന്താഗതിയെ 'ദ്വൈതം' (ദ്വൈതം) എന്ന് വിളിക്കുന്നു.
ജീവാത്മാവും പരമാത്മാവും വ്യത്യസ്ത അസ്തിത്വങ്ങളാണെന്ന് രാമാനുജാചാര്യ പറയുന്നു, സംശയമില്ല. പക്ഷേ അവ വളരെ ബന്ധപ്പെട്ടിരിക്കുന്നു. ജീവാത്മാവ് പരമാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നില്ല, മറിച്ച് പരമാത്മാവ് അതിന്റെ അന്തർയാമിയാണ്. 'ജീവാത്മാവ്' ഈ ഭൗതിക ശരീരത്തിന്റെ അന്തർവാഹിനിയായിരിക്കുന്നതുപോലെ, 'പരമാത്മാവ്' എല്ലാ ജീവാത്മാവിന്റെയും അന്തർവാഹിനിയാണ്. അതുകൊണ്ടാണ് ഈ ചിന്താധാരയെ 'വിശിഷ്ട-അദ്വൈതം' (യോഗ്യതയുള്ള അദ്വൈതം) എന്ന് വിളിക്കുന്നത്. ഭൗതിക ശരീരവും ആത്മാവും ഒന്നിച്ചിരിക്കുന്നിടത്തോളം കാലം അവയെ 'ഏക അസ്തിത്വം' ആയി കണക്കാക്കുന്നതുപോലെ, ജീവാത്മാവും പരമാത്മാവും 'ഏക'മായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, അവ 'ഏക' എന്ന് വിളിക്കാൻ വളരെ അടുത്ത ബന്ധമുള്ള രണ്ട് 'വ്യത്യസ്ത' അസ്തിത്വങ്ങളാണ്.
മൂന്ന് ചിന്താധാരകളിലെയും 'അടിസ്ഥാന' വ്യത്യാസം ഇതാണ്. മറ്റ് നൂറുകണക്കിന് പ്രത്യക്ഷ വ്യത്യാസങ്ങളെല്ലാം ഈ അടിസ്ഥാന തത്വങ്ങളുടെ/വ്യാഖ്യാനങ്ങളുടെ അനന്തരഫലങ്ങൾ മാത്രമാണ്. ഉദാഹരണത്തിന്, അദ്വൈതത്തിൽ, ജീവാത്മാവും പരമാത്മാവും ഒന്നായി കണക്കാക്കപ്പെടുന്നു. അതിനാൽ യഥാർത്ഥ ജീവൻ ഒരു കാര്യം മാത്രമേ ഉണ്ടാകൂ, അതേസമയം നമ്മൾ നിരവധി അസ്തിത്വങ്ങളെയും നിരവധി ആളുകളെയും കാണുന്നു. അതിനാൽ ഇതെല്ലാം മിഥ്യാധാരണകളായിരിക്കണം. അപ്പോൾ അദ്വൈതികൾ ആരാധിക്കുന്ന ദൈവത്തിന് യാഥാർത്ഥ്യത്തിൽ ഒരു നാമം/രൂപം ഇല്ല (നിർഗുണം), മറിച്ച് ആ നാമങ്ങൾ/രൂപങ്ങൾ (ശിവൻ/നാരായണൻ/മുതലായവ) മാത്രമേ ഉള്ളൂ, അവർക്ക് ധ്യാനത്തിനുള്ള ഒരു ചവിട്ടുപടിയായി ഉപയോഗിക്കാൻ മാത്രം. മുഴുവൻ തത്ത്വചിന്തയും 'അദ്വൈത'ത്തിന്റെ ഈ അടിത്തറയിലാണ് നിർമ്മിച്ചിരിക്കുന്നത്. ദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും ഇതുതന്നെയാണ് സ്ഥിതി.
രസകരമായ ഒരു വസ്തുത, മൂന്ന് ആചാര്യന്മാരും വേദാന്ത വാക്യങ്ങൾ ഉപയോഗിച്ചാണ് തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നത് എന്നതാണ്. വേദാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മസൂത്രങ്ങളുടെയും മറ്റ് രണ്ട് പ്രസ്ഥാനങ്ങളുടെയും (ഭഗവദ്ഗീത, ഉപനിഷത്തുകൾ) വ്യാഖ്യാനങ്ങളിൽ ഇവയെല്ലാം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ 'ഇതി സർവം സമഞ്ജസം' (അതിനാൽ വേദാന്തങ്ങളുടെ എല്ലാ പ്രസ്താവനകളും, അവയുടെ പ്രത്യക്ഷ വൈരുദ്ധ്യങ്ങളോടെ, യോജിപ്പിലാണ്) എന്ന ശക്തമായ വാക്കുകൾ ഉപയോഗിച്ച് തന്റെ വ്യാഖ്യാനത്തിന് ഒപ്പിടാൻ ധൈര്യം കാണിക്കാൻ രാമാനുജാചാര്യർക്ക് മാത്രമേ കഴിയൂ. കാരണം, രാമാനുജാചാര്യ വേദാന്തങ്ങളുടെ എല്ലാ പ്രസ്താവനകളും പൂർണ്ണമായും സത്യമാണെന്ന് കണക്കാക്കുകയും അതിനനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു, അതേസമയം മറ്റ് രണ്ട് ആചാര്യന്മാർ വേദാന്തങ്ങളുടെ ചില ഭാഗങ്ങൾ മാത്രം 'പരമപ്രമാണം' അല്ലെങ്കിൽ പരമോന്നത അധികാരം എന്ന് തിരഞ്ഞെടുത്ത് മറ്റ് ഭാഗങ്ങൾ ഉപേക്ഷിച്ചു/അവഗണിച്ചു
രമണമഹർഷിയുടെ പഠിപ്പിക്കലുകൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു?
രമണമഹർഷിയുടെ പഠിപ്പിക്കലുകൾക്ക് ആഴമേറിയ ഒരു സത്തയുണ്ട്, നിശബ്ദത, അത് മുഴുവൻ പ്രപഞ്ചത്തെയും ഉൾക്കൊള്ളുന്നു. സത്യം അറിയാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്?
ഒരു നിശബ്ദത സ്വീകരിക്കുക, ആ നിശബ്ദതയിൽ നിങ്ങൾ ആത്യന്തിക സത്യത്തിലെത്തും.
രമണ മഹർഷിയെ കേൾക്കാൻ നിരവധി പണ്ഡിതന്മാർ എത്തിയിരുന്നു, പക്ഷേ അദ്ദേഹം വളരെ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ, അത് ശ്രോതാക്കളെ അത്ഭുതപ്പെടുത്തുമായിരുന്നു, കാരണം അദ്ദേഹം എന്തെങ്കിലും സംസാരിക്കുമെന്ന് അവർ കരുതി. അവർ സാധാരണക്കാരായിരുന്നു, നിശബ്ദമായി അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല.
നിശബ്ദതയ്ക്കും ഒരു സൗന്ദര്യമുണ്ട്, ഒരാളുടെ നിശബ്ദതയിലൂടെ നിങ്ങൾക്ക് പഠിക്കാൻ കഴിയുന്നില്ലെങ്കിൽ, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളുടെ സത്ത ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് ഞാൻ പറയണം.
ഭഗവാൻ ശിവന്റെ രണ്ടാമത്തെ പുത്രനായ സുബ്രഹ്മണ്യന്റെ അവതാരമാണെന്ന് അടുത്തിടെ വന്ന ഒരു അഭിപ്രായത്തിൽ പ്രസ്താവിച്ചിരുന്നു. ഭഗവാന്റെ കാലത്ത് ഇത് വ്യാപകമായി നിലനിന്നിരുന്ന ഒരു വീക്ഷണമായിരുന്നു, പ്രധാനമായും ശ്രീ രമണഗീതയുടെ പതിനെട്ടാം അധ്യായത്തിൽ ഗണപതി മുനി ആത്മവിശ്വാസത്തോടെ ഈ വാദം ഉന്നയിച്ചിരുന്നു എന്നതാണ് ഇതിന് കാരണം . ഭഗവാന്റെ തെലുങ്ക് ജീവചരിത്രകാരൻ കൃഷ്ണ ഭിക്ഷു ഈ അവകാശവാദം അംഗീകരിക്കുകയും തന്റെ പുസ്തകത്തിലെ ( ശ്രീ രമണ ലീല , അദ്ധ്യായം 49) നിരവധി പേജുകൾ ഉദാഹരണങ്ങൾക്കും വാദങ്ങൾക്കും നീക്കിവയ്ക്കുകയും ചെയ്തു, അത് അവകാശവാദം യഥാർത്ഥമാണെന്ന് തെളിയിക്കുന്നു.
1908 മാർച്ചിൽ തിരുവണ്ണാമലയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ക്ഷേത്രമായ പച്ചിയമ്മൻ കോവിലിൽ ഭഗവാനുമൊത്ത് ഉണ്ടായിരുന്നപ്പോൾ നടന്ന ഒരു സംഭവത്തിൽ നിന്നാണ് ഭഗവാൻ സുബ്രഹ്മണ്യന്റെ അവതാരമാണെന്ന് ഗണപതി മുനിക്ക് ബോധ്യം വന്നത്. ഒരു ദിവസം പുലർച്ചെ ഒരു തിളക്കമുള്ള പ്രകാശം പ്രത്യക്ഷപ്പെട്ട് ഭഗവാന്റെ നെറ്റിയിൽ സ്പർശിക്കുന്നത് അദ്ദേഹം കണ്ടു. ആ പ്രകാശം ഭഗവാനെ പൊതിഞ്ഞു, ആ തിളക്കമുള്ള പ്രകാശത്തിനുള്ളിൽ വ്യത്യസ്ത നിറങ്ങളിലുള്ള ആറ് നക്ഷത്രങ്ങളെ ഗണപതി മുനി തിരിച്ചറിഞ്ഞു, അവ ഒടുവിൽ ഒരൊറ്റ പ്രകാശമായി ലയിച്ചു.
ശിവന്റെ മൂന്നാം കണ്ണിൽ നിന്ന് പുറത്തുവന്ന പ്രകാശത്തിൽ നിന്നാണ് സുബ്രഹ്മണ്യനെ സൃഷ്ടിച്ചത്. ശിവൻ ഈ പ്രകാശത്തെ തന്റെ കൈകളിൽ ശേഖരിച്ച് വായുദേവന് കൈമാറി. പ്രകാശത്തിന്റെ ശക്തി വായുവിന് അധികമായിരുന്നു, അതിനാൽ അദ്ദേഹം അത് അഗ്നിദേവന് നൽകി, അവൻ അത് ഭൂമിയിൽ നിക്ഷേപിച്ചു.ഗംഗ.ഗംഗ, ദേവതയായഗംഗ, ശക്തി താങ്ങാൻ കഴിയാതെ അവൾ അതിനെ ഒരു ചെറിയ കുളത്തിലേക്ക് കൊണ്ടുപോയി അവിടെ ഉപേക്ഷിച്ചു. ഈ കുളത്തിൽ പ്രകാശം ആറ് കുഞ്ഞുങ്ങളായി രൂപാന്തരപ്പെട്ടു. പാർവതി പിന്നീട് കുഞ്ഞുങ്ങളെ ഒരു തുമ്പിക്കൈയും പന്ത്രണ്ട് കൈകളും ആറ് മുഖങ്ങളുമുള്ള ഒരു രൂപത്തിൽ ഒന്നിപ്പിച്ചു. ഇതാണ് ഷൺമുഖൻ, 'ആറ് മുഖങ്ങളുള്ള ഭഗവാൻ'. സ്കന്ദ എന്ന പേരിന്റെ അർത്ഥം 'സംയോജിപ്പിച്ചവൻ' എന്നാണ്, പാർവതി തന്റെ ശരീരങ്ങളെ സംയോജിപ്പിച്ച രീതിയെ സൂചിപ്പിക്കുന്നു. പ്ലീയാഡുകളിലെ ആറ് ദൃശ്യ നക്ഷത്രങ്ങളെ 'കാർത്തിക' എന്ന് വിളിക്കുന്നു. ഇന്ത്യ; കാർത്തികേയൻ എന്നത് സുബ്രഹ്മണ്യന്റെ മറ്റൊരു പേരാണ്. രമണ മഹർഷിയുടെ രൂപത്തിൽ ആറ് നക്ഷത്രങ്ങൾ ഒന്നായി ലയിക്കുന്നത് ഗണപതി മുനി കണ്ടപ്പോൾ, ഭഗവാൻ ദൈവത്തിന്റെ ഒരു അവതാരമോ പ്രകടനമോ ആണെന്ന നിഗമനത്തിൽ അദ്ദേഹം സ്വാഭാവികമായും എത്തി.
ഭഗവാൻ സുബ്രഹ്മണ്യനാണെന്ന് ശേഷാദ്രി സ്വാമികൾ നിഗമനത്തിലെത്തിയതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്, അദ്ദേഹം എങ്ങനെയാണ് ആ നിഗമനത്തിലെത്തിയതെന്ന് ഒരു രേഖയും കാണുന്നില്ല. ശേഷാദ്രി സ്വാമി ശിവന്റെ ഭാര്യയായ പാർവതിയുമായി സ്വയം തിരിച്ചറിയുകയും ഭഗവാൻ 'അവളുടെ' മകനായ സുബ്രഹ്മണ്യനാണെന്ന് തീരുമാനിക്കുകയും ചെയ്തു.
അവതാർ സിദ്ധാന്തത്തിന്റെ വക്താക്കൾ അവരുടെ വിശ്വാസത്തിന്റെ സാധുത തെളിയിക്കുന്നതിനായി വസ്തുതകളുടെയും യാദൃശ്ചികതകളുടെയും നീണ്ട പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഭഗവാൻ ഇടയ്ക്കിടെ അരുണാചലനെ തന്റെ 'പിതാവ്' എന്ന് പരാമർശിക്കുന്നത് അദ്ദേഹം ശിവന്റെ പുത്രന്മാരിൽ ഒരാളായിരിക്കണമെന്ന് തെളിയിക്കുന്നു. താൽപ്പര്യമുള്ളവർക്ക്, ശ്രീ രമണ ലീലയുടെ 49-ാം അധ്യായത്തിൽ ഒരു പട്ടികയുണ്ട്, കൂടാതെ 1984-ൽ ദി മൗണ്ടൻ പാത്തിന്റെ പതിപ്പിൽ പ്രത്യക്ഷപ്പെട്ട രാ ഗണപതിയുടെ ഒരു ലേഖനത്തിൽ കൂടുതൽ സമഗ്രമായ ഒരു സമാഹാരവും ഉണ്ട് .
ഗണപതി മുനിയുടെ ദർശനത്തിൽ നിന്നാണ് യഥാർത്ഥ അവകാശവാദം ഉത്ഭവിച്ചതെന്ന് മനസ്സിലാക്കാൻ കഴിയുന്നതിനാൽ, ജ്ഞാനികളുടെയും ദർശനങ്ങളുടെയും സ്വഭാവത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു . ഭഗവാൻ പല അവസരങ്ങളിലും ഭക്തർക്ക് അവർ ആഗ്രഹിക്കുന്ന രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ദർശനങ്ങൾ നൽകാനും (ഉദാഹരണത്തിന്, ടി.കെ. സുന്ദരേശ അയ്യർ എഴുതിയ 'ഭഗവാൻ രാമ ദർശനം നൽകുന്നു' കാണുക) വ്യത്യസ്തമായ രൂപത്തിൽ അവതരിക്കാനും അദ്ദേഹത്തിന് ശക്തിയുണ്ടായിരുന്നു .
*കിം വിദ്യയാ കിം തപസാ കിം ത്യാഗേന ശ്രുതേന വാ*
*കിം വിവിക്തേന മൗനേന സ്ത്രീഭിർയസ്യ മനോ ഹൃതം* .
*സാരം:- ഇതാണ് പുരൂരവസ്സ് ജഗത്തിനെ ഉപദേശിച്ചതായ ഗാഥ. വിഷയാസക്തനായ ഒരാൾക്കെന്തുണ്ടായിട്ടും പ്രയോജനമില്ല. അവൻ സംസാരത്തിൽ നിന്നു നിവൃത്തനാവാൻ പോവുന്നില്ല. എന്നാണതിൻ്റെ സാരം .അദ്ധ്യാത്മവിദ്യാജ്ഞാനംകൊണ്ടോ തപോനുഷ്‌ഠാനം കൊണ്ടോ പലതരത്തിലുള്ള ത്യാഗങ്ങളെക്കൊണ്ടോ ധാരാളം വേദങ്ങളേയും ശാസ്ത്രങ്ങളേയും പഠിച്ചതുകൊണ്ടോ വിജനസ്ഥലവാസംകൊണ്ടോ മൗനധാരണം കൊണ്ടോ പോലും ഫലമില്ല , വിഷയാസക്തനായ ഒരാൾക്ക് . സംസാരത്തിൻ്റെ മുഖ്യഘടകങ്ങളായ കാമി നീകാഞ്ചനങ്ങളിൽ ഒരാളുടെ പ്രജ്ഞ മുഴുകുന്നുവെങ്കിൽ പിന്നെ എന്തുണ്ടായാലും അയാൾക്ക് ആത്മസാക്ഷാല്ക്കാരമുണ്ടാവാൻ വയ്യ. അതിനാൽ ജന്മസാഫല്യമായ കൈവല്യപ്രാപ്‌തിയെ ഇച്ഛിക്കുന്ന ഒരാൾക്കാദ്യം തീവ്രവൈരാഗ്യവും സംസാരനിവൃത്തിയും തന്നെയാണുണ്ടാവേണ്ടിയിരിക്കുന്നത്......*🙏🏻
*ഓം നമഃശിവായ*
*'ഓം ഭൂതനാഥായവിദ്മഹേമഹാദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത് '*
അർദ്ധനാരീശ്വര സ്തോത്രം
ചമ്പേയ ഗൗരാർദ്ധശരീരകായൈ
കർപ്പൂര ഗൗരാർദ്ധശരീരകായ,
ധമ്മില്ലകായൈ ച ജടാധരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 1
കസ്തൂരികാകുങ്കുമചർച്ചിതായൈ
ചിതരാജപുഞ്ചവിചർച്ചിതായ,
കൃതാസ്മരായൈ വികൃതസ്മരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 2
ഝണത്ക്വണത്കങ്കണ നൂപുരായൈ
പാദബ്ജരാജത് ണിനൂപുരായൈ,
കൃതസ്മരായൈ വികൃതസ്മരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 3
വിശാലനീലോത്പലലോചനായൈ
വികാസിപങ്കേരുഹലോചനായ,
സമേക്ഷണായൈ വിഷമേക്ഷണായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 4
മന്ദാരമാലാകലിതാലകായൈ
കപാലമാലാങ്കിതകന്ധരായ,
ദിവ്വ്യാംബരായൈ ച ദിഗംബരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 5
അംഭോധരശ്യാമള കുന്തളായൈ
തഡിത്പ്രഭാ താമ്രജടാധരായ,
നിരീശ്വരായൈ നിഖിലേശ്വരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 6
പ്രപഞ്ചസൃഷ്ട്യുന്മുഖലാസ്യകായൈ
സമസ്തസംഹാരകതാണ്ഡവായ,
ജഗജ്ജനന്യൈ ജഗദേകപിത്രൈ
നമഃശ്ശിവായൈ ച നമശ്ശിവായഃ 7
പ്രദീപ്തരത്നോജ്വല കുണ്ഡലായൈ
സ്രന്മഹാപന്നഗ ഭൂഷണായ,
ശിവാന്വിതായൈ ച ശിവാന്വിതായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 8
ഫലശ്രുതിഃ
യേതപ്തഠേ ദഷ്ഠകമിഷ്ടദം യോ
ഭക്ത്യാ സമാന്യോ ഭുവി ദീർധജീവി,
പ്രാപ്നോതി സൗഭാഗ്യമനന്തകാലം
ഭൂയാത്സദാ തസ്യ സമസ്തസിദ്ധിഃ
( = Thus concludes the ardhanArIshvara stotram, composed by
Sri Adi Sankaracharya, disciple of Sri Govinda BhagavatpAda.)
പുരുഷസൂക്തം🙏🔥
🙏🕉️ആദി വിരാട് പുരുഷനെ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥനായ [ആദി നാരായണൻ മഹാവിഷ്ണു ] വർണ്ണിക്കുന്ന പുരുഷസൂക്തം മന്ത്രങ്ങളിൽ വച്ച് ഒന്നാം മന്ത്രമീ നാരയണ മന്ത്രം
ശത്രുച്ഛേദൈക മന്ത്രം ... ജന്മസാഫല്യ മന്ത്രം......
ഏത് ഒരു ജോതിഷന്റെ അടുത്തു ചെല്ലുമ്പോഴും ' പറയും പുരുഷസൂക്താർച്ചന ചെയ്യു എന്ന് നമ്മൾ സ്വയം ചൊല്ലി ഭഗവാനെ നേടൂ. '''ഭഗവാനെ അറിയൂ.
അങ്ങനെ ചെയ്യുന്നവർ ഭഗവാൻ വിഷ്ണുവിന്റെ [ കൃഷ്ണന്റെ ] അമ്പലങ്ങളിൽ ചെയ്യൂ. നിത്യവും ബ്രാന്മമുഹൂർത്തത്തിൽ ശുദ്ധവൃത്തിയോടു കൂടി ആര് ഈ പുരുഷസൂക്തം ജപിക്കുന്നുവോ '''അവനിൽ. ഒരു പാപ ദോഷങ്ങളും ഏൽക്കുകയില്ല. ആദി വിരാട് പുരുഷനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ ഒരു കവചം തന്നെ അവനിൽ തീർക്കുന്നു.
ആദി വിരാട് പുരുഷൻ ആരാണ് എന്ന് ചിലർ ചോദിച്ചിരുന്നു ഈരേഴു പതിനാലു ലോകത്തിന്റെയും നാഥനായ ഒരറ്റ ശക്തി ...
ഈ പ്രപഞ്ചശക്തി അതായത് സാക്ഷാൽ വൈകുണ്ം നാഥനായ മഹാവിഷ്ണു ........
🙏സഹസ്ര ശീർഷാ പുരുഷ :
സഹസ്രാ ഷാ സഹസ്ര പാത് '
അനന്തമായ കൈ കണ്ണ് തലയോടു
കൂടിയ വിരാട് രൂപം' [ ഭഗവാൻ അർജ്ജുനന് മഹാഭാരത യുദ്ധ സമയത്ത് കാണിക്കുന്ന വിശ്വരൂപം അതാണ് വിരാഡ് സ്വരൂപം]അതിൽ നിന്ന് ഈ പ്രപഞ്ചവും അതിലെ സർവ്വ ജീവ ജാലങ്ങളും ഉണ്ടായി.
ആ പുരുഷനെ [ വിഷ്ണുവിനെ ] വർണ്ണിക്കുന്നു ' പുരുഷസൂക്തം' സർവ്വാഭീഷ്ടസിദ്ധിയ്ക്ക് ഏറ്റവും ഉത്തമമായ നാരായണ മന്ത്രം പുരുഷ സൂക്തം .... പുരുഷ സൂക്തം പഠിക്കുന്നതിലൂടെ നമുക്ക് മനസ്സിലാവും.......
🙏" സർവ്വം വിഷ്ണുമയം ജഗത്" എന്ന് '
സർവ്വ ശ്രുതിസാരമായ പുരുഷസൂക്തം ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിൽ 96-ാം സൂക്തം 16 എണ്ണവും ശുക്ല യജൂർവേദത്തിൽ നിന്നും കൃഷ്ണ യജുർവേദത്തിൽ നിന്നും എടുത്തതായ മന്ത്രവും കൂടി 24 മന്ത്രങ്ങൾ പുരുഷസൂക്തത്തിൽ നിത്യജപത്തിനായി ഉപയോഗിക്കുന്നു.
🙏🕉️ഈ ശാന്തി മന്ത്രത്തോടു കൂടി ദിവസവും ജപിക്കൂ..... 🙏🕉️
🙏🕉️ഓം തച്ഛംയോരാവൃണീമഹേ ഗാതും യജ്ഞായ ഗാതും യജ്ഞപതയേ ദൈവീ
സ്വസ്തിരസ്തു ന:
സ്വസ്തിർ മാനുഷേഭ്യ : ഊർദ്ധ്വം ജിഗാതു
ഭേഷജം '
ശം നോ അസ്തു ദ്വിപതേ ശം ചതുഷ്പദേ🙏🕉️
🙏🕉️ഓം ശാന്തി :ശാന്തി: ശന്തി:🙏🔥
🙏🕉️വർത്തമാനകാലത്തിലും ഭാവികാലത്തിലും ഏതൊന്നാണോഞങ്ങൾക്ക് സുഖപ്രദമായിട്ടുള്ളത് അതിനെ ഞങ്ങൾ വരിക്കുന്നു. യജ്ഞത്തിന് അഭിവൃദ്ധിയുണ്ടാവാൻ അനുഗ്രഹിക്കണമേ.
ഞങ്ങൾക്ക് ദേവതകളുടെ അനുഗ്രഹം ഉണ്ടാകണമേ .എല്ലാ മനുഷ്യർക്കും ക്ഷേമം ഭവിക്കട്ടെ. ഭേഷജങ്ങൾ ആയ ഔഷധികൾ മേൽക്കുമേൽ വളർന്നു അഭിവൃദ്ധിയുണ്ടാവട്ടെ. എല്ലാ ജീവജാലങ്ങൾക്കും മംഗളം ഭവിക്കട്ടെ. ആദ്ധ്യാത്മികങ്ങളും ആധിഭൗതികങ്ങളും ആധിദൈവികങ്ങളുമായ എല്ലാ വിഘ്നങ്ങൾക്കും ശാന്തി ലഭിക്കട്ട...🙏🕉️
🙏🕉️പുരുഷസൂ സൂക്തം🙏🕉️
🙏ഓം സഹസ്രശീർഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ-
ഽത്യധിഷ്ഠത് ദശാംഗുലം
പുരുഷ ഏവേദം സർവം
യദ്ഭൂതം യച്ച ഭവ്യം
ഉതാമൃതത്വസ്യേ ശാനഃ
യദന്നേനാതിരോഹതി '
ഏതാവാനസ്യ മഹിമാ-
ഽതോ ജ്യായാംശ്ച പൂരുഷഃ
പാദോഽസ്യ വിശ്വാ ഭൂതാനി
ത്രിപാദസ്യാമൃതം ദിവി
ത്രിപാദൂർധ്വ ഉദൈത്പുരുഷഃ
പദോഽസ്യേഹാഭവത് പുനഃ
തതോ വിഷ്വംഗ് വ്യക്രാമത്
സാശനാനശനേ അഭി
തസ്മാദ്വിരാഡജായതേ
വിരാജോ അധി പൂരുഷഃ
സ ജാതോ അത്യരിച്യത
പശ്ചാദ് ഭൂമിമഥോ പുരഃ
യത്പുരുഷേണ ഹവിഷാ
ദേവാ യജ്ഞമതന്വത
വസന്തോ അസ്യാസീദാജ്യം
ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ
സപ്താസ്യാസൻ പരിധയഃ
ത്രി: സപ്ത സമിധ : കൃതാ:
ദേവാ: യദ്യജ്ഞം തന്വാനാ :
അബദ്ധ്നൻ പുരുഷം പശും
തം യജ്ഞം ബർഹിഷിപ്രൗക്ഷൻ
പുരുഷം ജാതമഗ്രതഃ
തേന ദേവാ അയജന്ത
സാധ്യാ ഋഷയശ്ച യേ
തസ്മാദ്യജ്ഞാത് സർവഹുതഃ
സംഭൃതം പൃഷദാജ്യം
പശും സ്താംശ്ചക്രേ വായവ്യാ-
നാരണാൻ ഗ്രാമ്യാംശ്ച യേ
തസ്മാദ്യജ്ഞാത് സർവഹുത
ഋചഃ സാമാനി ജജ്ഞിരേ
ഛന്ദാംസി ജജ്ഞിരേ തസ്മാത്
യജുസ്തസ്മാദജായത'
തസ്മാദശ്വാ അജായന്ത
യേ കേ ചോഭയാദതഃ
ഗാവോ ഹ ജജ്ഞിരേ തസ്മാത്
തസ്മാത് ജാതാ അജാവയഃ
യത്പുരുഷം വ്യദധുഃ
കതിധാ വ്യകല്പയൻ
മുഖം കിമസ്യ കൗ ബാഹൂ
കാവൂരൂപാദാ ഉച്യതേ
ബ്രാഹ്മണോഽസ്യ മുഖമാസീദ്
ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദ്വൈശ്യ:
പദ്ഭ്യാം ശൂദ്രോ അജായത
ചന്ദ്രമാ മനസോ ജാതം
ശ്ചക്ഷോഃ സൂര്യോ അജായത
മുഖാദിന്ദ്രശ്ചാഗ്നിശ്ച
പ്രാണാദ്വായുരജായത'
നാഭ്യാ ആസീദന്തരിക്ഷം
ശീർഷ്ണോ ദ്യൗഃ സമവർതത
പദ്ഭ്യാം ഭൂമിർ ദൃശഃ ശ്രോത്രാ-
സ്തതാലോകാനകല്പയൻ
വേദാഹ മേതം പുരുഷം മഹാന്തം
ആദിത്യവർണ്ണം തമസ സ്തുപാരേ
സർവ്വാണി രൂപാണി വിചിത്യ ധീര :
നാമാനി കൃത്വാഭിവദൻ യദാസ്തേ
ധാതാ പുരസ്താദ് യമുദാജഹാര '
ശക്ര : പ്രവിദ്വാൻ പ്രദിശശ്ചതസ്ര
തമേവം വിദ്വാൻ അമൃത ഇവ ഭവതി
നാന്യ: പന്ഥാ അയനായ വിദ്യതേ
യജ്ഞേന യജ്ഞമയജന്ത ദേവാ:
താനി ധർമാണി പ്രഥമാന്യാസൻ
തേഹ നാകം മഹിമാനഃ സചന്ത
യത്ര പൂർവേ സാധ്യാഃ സന്തി ദേവാഃ
അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈരസാശ്ച
വിശ്വകർമണഃ സമവർത്തതാധി
തസ്യ ത്വഷ്ടാ വിദധദ്രൂപമേതി
തത്പുരുഷസ്യ വിശ്വമാജാനമഗ്രേ
വേദാഹമേതം പുരുഷം മഹാന്ത-
മാദിത്യവർണം തമസഃ പരസ്താത്
തമേവ വിദിത്വാഽതിമൃതുമേതി
നാന്യഃ പന്ഥാ വിദ്യതേഽയനായ
പ്രജാപതിശ്ചരതി ഗർഭേ അന്ത:
അജായമാനോ ബഹുധാ വിജായതേ
തസ്യ ധീരാ പരിജാനന്തി യോനിം
മരീചി നാം പദമിച്ഛന്തി വേധസ:
യോ ദേവേഭ്യ ആതപതി
യോ ദേവാനാം പുരോഹിതഃ
പൂർവോ യോ ദേവേഭ്യോ ജാത:
നമോ രുചായ ബ്രാഹ്മയേ
രുചം ബ്രാഹ്മം ജനയന്തഃ
ദേവാ അഗ്രേ തദബ്രുവൻ
യസ്ത്വൈവം ബ്രാഹ്മണോ വിദ്യാ-
തസ്യ ദേവാ അസൻ വശേ
ഹ്രീശ്ച തേ ലക്ഷ്മീശ്ച പത്ന്യൗ
അഹോരാത്രേ
പാർശ്വേ നക്ഷത്രാണിരൂപം
അശ്വിനൗ വ്യാത്തം
ഇഷ്ടം മനിഷാണ അമും മനിഷാണ
സർവ്വം മനിഷാണ '🙏🕉️
🙏🕉️ഓം ആദി വിരാട് പുരുഷായ നാരായണ നമോ നമ: 🙏🕉️ ശ്രീ ഹരയേ നമ:🙏🕉️
#സ്വാമിഭിക്ഷ
തന്റെ വാസഗൃഹത്തിനടുത്ത് വില്വമംഗലം സ്വാമിയാർ എത്തിയിട്ടുണ്ടെ ന്നറിഞ്ഞ കുറൂരമ്മ ഒരു ദൂതനെ വിട്ട് സ്വാമിയാരെ ഭിക്ഷയ്ക്കു ക്ഷണിച്ചു. സ്വാമിയാരുടെ സിദ്ധികളെക്കുറിച്ച് കുറൂരമ്മ ധാരാളം കേട്ടിട്ടുണ്ട്.
അന്തഃപുരവാസിയായ അവർക്ക് അദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഭിക്ഷയ്ക്ക് ക്ഷണം കിട്ടിയ വില്വമംഗലം സ്വാമിയാർ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു. അന്നേക്ക് മൂന്നാം ദിവസം ഭിക്ഷയ്ക്ക് കുറൂരമ്മയുടെ ഇല്ലത്തേക്ക് ചെന്നു കൊള്ളാമെന്ന് വില്വമംഗലം സ്വാമിയാർ വാക്ക് കൊടുത്തു. കുറൂരമ്മ സദ്യയ്ക്കു വേണ്ടതൊക്കെ വട്ടം കൂട്ടി തുടങ്ങി. ഭിക്ഷയ്ക്കു ചെല്ലേണ്ടതിന്റെ തലേന്നാണ് നാട്ടിലെ ജന്മിയും വേദജ്ഞനുമായിരുന്ന ചെമ്മങ്ങാട്ടുഭട്ടതിരി സ്വാമിയെ ഭിക്ഷയ്ക്കു ക്ഷണിച്ചത്. താൻ അന്നേ ദിവസം കുറൂരമ്മയുടെ ഇല്ലത്ത് ഭിക്ഷ സ്വീകരിക്കാമെന്ന് ഏറ്റ കാര്യം സ്വാമിയാർ ഭട്ടതിരിയെ അറിയിച്ചു. ഭട്ടതിരിയ്ക്ക് അതേ ദിവസം തന്നെ സ്വാമിയാർക്ക് ഭിക്ഷ നൽകണമെന്ന് വാശിയായി.
വിളമ്പിത്തരാൻ ഗൃഹസ്ഥനില്ലാത്ത കുറൂരമ്മയുടെ ഇല്ലത്ത് എങ്ങനെയാണ് ഭിക്ഷ കൊള്ളുകയെന്ന വാദം ചെമ്മങ്ങാട്ടുഭട്ടതിരി ഉന്നയിച്ചു.
ഇങ്ങനെയൊരു കാരണം കിട്ടിയപ്പോൾ ഭട്ടതിരിയുടെ നിർബ്ബന്ധത്തിന് വില്വമംഗലം വഴങ്ങി. അന്ന് കാലത്ത് ചെമ്മങ്ങാട്ടമ്മ കുളക്കടവിൽ വെച്ച് കുറൂരമ്മയോട് പറഞ്ഞു. "വെള്ളം തെറിപ്പിച്ച് അശുദ്ധിയാക്കരുത്. ഇന്ന് വില്വമംഗലം സ്വാമിയാർ ഇല്ലത്ത് ഭിക്ഷയ്ക്ക് എഴുന്നള്ളുന്നുണ്ട്. ശുദ്ധമായിട്ടു വേണം വെപ്പുപണി തുടങ്ങാൻ." ധാർഷ്ട്യത്തോടെ ചെമ്മങ്ങാട്ടമ്മ ഇത്രയും പറഞ്ഞപ്പോൾ കുറൂരമ്മ മറുപടി പറഞ്ഞു. ഇന്നത്തെ ഭിക്ഷ എന്റെ ഇല്ലത്താണ് സ്വാമിയാർ ഏറ്റിരിക്കുന്നത്.
ചെമ്മങ്ങാട്ടമ്മയും വിട്ടുകൊടുത്തില്ല. സ്വാമിയാർ സ്ത്രീജനങ്ങളെ നേരിട്ടു കാണില്ല; വിളമ്പാൻ ഒരാൺതരിപോലു മില്ലാത്തിടത്ത് അദ്ദേഹം എങ്ങനെയാണ് ഭിക്ഷയേൽക്കുക."ഇതു കേട്ട്, ഒന്നും മിണ്ടാതെ വ്യസനപാരവശ്യം പൂണ്ട കുറൂരമ്മ ഇല്ലത്തേയ്ക്കു മടങ്ങി. അവിടെ ചെന്നപ്പോൾ പത്തു പതിനൊന്നു വയസ്സുള്ള സുന്ദരനായ ഒരു ബ്രഹ്മചാരി (ഉപനയിച്ച ഉണ്ണി ) ഇല്ലത്തെ പടിമേലിരിയ്ക്കുന്നു. കുറൂരമ്മയെ കണ്ടതും ഉണ്ണി പറഞ്ഞു. അമ്മേ ഞാൻ മേലേടത്ത് ഇല്ലത്തെ ഉണ്ണിയാണ്. ഇന്ന് വില്വമംഗലം ഭിക്ഷയ്ക്കു വരുന്ന ദിവസമല്ലേ? "അമ്മയെ അടുക്കളയിൽ സഹായിക്കാനും സ്വാമിയാർക്ക് ഭിക്ഷ വിളമ്പാനും ഞാൻ സഹായിക്കാം." നിയന്ത്രിക്കാനാവാത്ത സന്തോഷ- ത്തോടെ ആ ഉണ്ണിയുടെ മൂർദ്ധാവിൽ കൈ വെച്ചു കൊണ്ട് കുറൂരമ്മ പറഞ്ഞു.
"ഗുരുവായൂരപ്പൻ എന്റെ സങ്കടമറിഞ്ഞ് ഉണ്ണിയെ ഇങ്ങോട്ടയച്ചതാണ്," എനിക്ക് സന്തോഷമായി." അത്യുത്സാഹത്തോടെ ആ ഉണ്ണി ഭിക്ഷക്കുള്ളതൊക്കെ വട്ടം കൂട്ടി; സ്വാമിയാരെയും കാത്തു കൊണ്ടിരിപ്പായി. വില്വമംഗലമാകട്ടെ ഭിക്ഷയ്ക്കു പോകാനൊരുങ്ങിക്കൊണ്ട് ചെമ്മങ്ങാട്ടേയ്ക്കു പുറപ്പെട്ടു. സ്വാമിയാർ പുറപ്പെടുമ്പോൾ മംഗള സൂചകമായി ശംഖുമുഴക്കുക എന്നൊരു ചടങ്ങുണ്ട്. ഭൃത്യൻ ശംഖ് ഊതാനാരംഭിച്ചു.
അത്ഭുതമെന്നു പറയട്ടെ ശംഖിനു ശബ്ദമില്ല. മറ്റു പലരും ശ്രമിച്ചിട്ടും ശംഖധ്വനി പുറത്തു വരുന്നില്ല. സ്വാമിയാരും പരിഭ്രമിച്ചു. അല്പമൊന്ന് ആലോചിച്ചപ്പോൾ കുറൂരമ്മയോടു - ണ്ടായ അവഗണനയാവാം ഇതിന്റെ കാരണമെന്ന് അദ്ദേഹം ഊഹിച്ചു, പറഞ്ഞു. 'ആകട്ടെ, ഭിക്ഷക്ക് കുറൂരില്ലത്തേക്കു നടന്നു കൊൾക; ശംഖ് മുഴങ്ങട്ടെ". അതാ ശംഖിൽ നിന്നും ഗംഭീരമായി മുഴക്കം പുറത്തു വരുന്നു.
സ്വാമിയാർ കുറൂരില്ലത്തെത്തി. അവിടെ അതാ കാലു കഴുകിക്കാൻ കിണ്ടിയുമായി അല്പം കറുത്ത് സുന്ദരനായ ഒരു ഉണ്ണി ഒരുങ്ങി നിൽക്കുന്നു. ഭിക്ഷയ്ക്ക് വിളമ്പാനും കുടിനീർ വീഴ്ത്താനും ആ ഉണ്ണി തന്നെ. സ്വാമിയാർ അതിശയിച്ചു കൊണ്ട് ഉണ്ണിയോട് ചോദിച്ചു, " ഉണ്ണി എവിടത്തെയാണ്? കുറൂരമ്മയുടെ ചാർച്ചക്കാരനാണോ "?. " ഞാൻ ഇവിടെയൊക്കെത്തന്നെയുള്ളതാണ്. കുറൂരമ്മയുടെ അടുത്ത ബന്ധുവും.
സ്വാമിയാരെ ഞാൻ ഇടയ്ക്കിടെ കാണാറുണ്ട് ഇത്രയും പറഞ്ഞു കൊണ്ട് ഒഴിഞ്ഞ പാത്രവുമായി അകത്തേയ്ക്കു ചെന്ന ഉണ്ണിയെ പിന്നീട് ആരും കണ്ടില്ല. പോകുമ്പോൾ നേരിയ ഒരു കിങ്ങിണിയുടെ സ്വരം കേട്ടതായി സ്വാമിയാർക്കു തോന്നി. കുറൂരമ്മയുടെ വിളമ്പൽക്കാരനായി വന്നത് ഗുരുവായൂരപ്പൻ തന്നെയാണെന്ന് സ്വാമിയാർക്ക് ബോധ്യമായി. തനിക്ക് ഭഗവാനെ തിരിച്ചറിയാൻ കഴിയാത്തതിൽ അദ്ദേഹത്തിന് വല്ലാത്ത ജാള്യത തോന്നി. ഹരേകൃഷ്ണ!
ഭഗവാന്റെ അത്ഭുത ലീലകൾ അല്ലാതെ മറ്റൊന്നും ഇവിടെ എഴുതാൻ തോന്നുന്നില്ല.
എല്ലാവരും ഈ കഥകളൊക്കെ കേട്ടതായിരിക്കും എങ്കിലും ഭഗവാന്റെ കഥകൾ ആവുമ്പോൾ എത്ര കേട്ടാലും മതിവരുമോ??..
ഹരേ കൃഷ്ണ
സൗന്ദര്യലഹരിയും നാരായണീയവും
ശങ്കരഭഗവത്പാദർ ആണ് സൗന്ദര്യ ലഹരി എന്ന സ്ത്രോത്രം എഴുതിയത് എന്ന കാര്യം പ്രസിദ്ധമാണല്ലോ. അതിമനോഹരവും അർത്ഥ സംപുഷ്ടവുമായ ആ സ്ത്രോത്രത്താൽ അന്നും ഇന്നും ധാരാളം ഭക്തന്മാർ ഭഗവതിയെ പ്രകീർത്തിക്കുന്നു.
മേൽപ്പത്തൂരിന്റെ ജനനത്തിന് മുമ്പ് ഉണ്ടായ ഒരു കഥയാണിത്. ഒരു ദേവീ ഭക്തൻ ഗുരുവായൂരിലെ ഇടത്തരികത്തു കാവിലെ ഭഗവതിയുടെ മുമ്പിൽ എന്നും രാവിലെ ഈ സൌന്ദര്യലഹരീ സ്ത്രോത്രം വളരെ സ്ഫുടമായും മനോഹരമായും ചൊല്ലാറുണ്ടായിരുന്നു.
മലർനിവേദ്യം കഴിഞ്ഞ് ഭഗവാൻ നാലമ്പലത്തിന്റെ പുറത്തു കടന്ന് ആ പരിസരമൊക്കെ ചുറ്റി നടക്കുക പതിവാണ്. ഭഗവതിയുടെ അവിടെ എത്തിയാൽ ഈ ഭക്തന്റെ സൌന്ദര്യ ലഹരി ചൊല്ലിയുള്ള ദേവീഭജന കേട്ടാൽ അതു കഴിയുന്നതുവരെ ഭഗവാൻ അവിടെ നില്ക്കും. സ്വന്തം സഹോദരിയുടെ മാഹാത്മ്യവും സൌന്ദര്യവും വർണ്ണിയ്ക്കുന്നത് കേൾക്കാൻ ആർക്കാണ് ഇഷ്ടം ഇല്ലാതിരിക്കുക?
കുഞ്ഞിക്കൃഷ്ണനല്ലേ, കുറെ ദിവസം കഴിഞ്ഞപ്പോൾ ഒരു ആഗ്രഹം തോന്നി. ഭഗവാൻ ദേവിയോട് ചോദിച്ചു: " സഹോദരീ, ഈ സ്തോത്രം എത്ര മനോഹരമായിരിക്കുന്നു! ഇതാരാണ് രചിച്ചത്? ആ മഹാനുഭാവനോട് എന്നെപ്പറ്റിയും ഒരു സ്തോത്രം എഴുതാൻ പറയുമോ?" ഭഗവതി പറഞ്ഞു. "പ്രിയ സോദര, ശ്രീ ശങ്കരഭഗവത്പാദരാണ് ഈ സ്തോത്രം രചിച്ചത്. ശങ്കരാചാര്യർ സ്വാമികൾ സമാധിയായി കുറെ നാളായി."
ഭഗവാൻ ചിന്തയിൽ ആണ്ടപ്പോൾ പതിനെട്ടു പുരാണങ്ങളും പഞ്ചമ വേദമായ മഹാഭാരതവും രചിച്ച വ്യാസഭഗവാൻ ഭഗവാന്റെ മുന്നിൽ പ്രത്യക്ഷമായി പറഞ്ഞു. "കൃഷ്ണ, ഖേദം വേണ്ട. ഞാൻ ഭാരതപ്പുഴയുടെ തീരത്തൊരു നമ്പൂതിരി കുടുംബത്തിൽ ജനിക്കാം. അങ്ങയെ പ്രകീർത്തിച്ച് 'നാരായണീയം' എന്ന ഭാഗവത സംഗ്രഹം എഴുതാം."
അങ്ങനെ ഏതാണ്ട് നാനൂറ്റി അമ്പത് കൊല്ലങ്ങൾക്കു മുമ്പ് മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതി. ഇന്ന് ആ സ്തോത്രം ഭക്തന്മാർ ഗുരുവായൂരും ലോകമെമ്പാടും പല പല സ്ഥലങ്ങളിലും ചൊല്ലിക്കൊണ്ടേ യിരിക്കുന്നു. എല്ലായിടത്തും ഗുരുവായുരപ്പൻ സന്നിഹിതനായി, അത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നു.
നമുക്കും മനസ്സിൽ നാരായണീയം ചൊല്ലാം. ഗുരുവായുപ്പൻ നമ്മുടെ ഹൃദയ ത്തിൽ പുഞ്ചിരി തൂകി ശ്രദ്ധിച്ചിരിക്കും. ഭഗവാൻ ഇപ്പോൾ സൌന്ദര്യലഹരി കേൾക്കാൻ വിശേഷ ദിവസങ്ങളിൽ മാത്രമേ കാവിൽ പോകാറുള്ളുവത്രെ. നാരായണീയത്തിൽ "നാരായണി " യുടെ കഥയുമുണ്ടല്ലോ. ഭഗവതി സൌന്ദര്യ ലഹരി കേട്ടതിനു ശേഷം നാരായണീയം കേൾക്കാൻ ഭഗവാന്റെ അടുത്തേയ്ക്ക് വരികയാണത്രെ പതിവ്.
ഹരേ കൃഷ്ണ
''മന്ത്രപ്രയോഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ധ്യാനമാണ്. ധ്യാന ത്തിലൂടെയും സ്തുതിഗീതങ്ങളിലൂടെയും നാം സമര്‍പ്പിക്കുന്ന അപേക്ഷകളാണ് മന്ത്രമൂര്‍ത്തിയെ പ്രസാദിപ്പിക്കുന്നത്.''
അനേകം ഋഷീശ്വരന്മാര്‍ക്ക് ജന്മമേകിയ പുണ്യപുരാതന ഭൂമിയാണ് നമ്മുടെ ഭാരതം. എല്ലാ വിഭാഗത്തിലും പിറന്നിട്ടുള്ള ഋഷിമാര്‍ ഭാരതത്തില്‍ വസിച്ചിരുന്നു. ഇവര്‍ ഏകദേശം 48,000 വരുമത്രേ? ദേവര്‍ഷി, ബ്രഹ്മര്‍ഷി, രാജര്‍ഷി എന്നിങ്ങനെ ഋഷിമാര്‍ മൂന്നുപ്രകാരമാണ്.
ഋഷിഗോത്രങ്ങള്‍ പത്താണ്. ഇവയെല്ലാം ദക്ഷിണഭാരതത്തില്‍ പ്രചരിപ്പിച്ചത് ശ്രീ. പരശുരാമനാണ്. മേല്‍പ്പറഞ്ഞ ഋഷീശ്വരന്മാര്‍ ഉപദേശിച്ച് സാര്‍വ്വത്രികമായി പ്രചാരത്തിലിരിക്കുന്ന മന്ത്ര, യന്ത്ര, തന്ത്രപ്രയോഗങ്ങള്‍, മനുഷ്യര്‍ക്ക് ത്രികാലജ്ഞാനം നേടുന്നതിനും അഷ്‌ടൈശ്വര്യങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും ഉപയുക്തമാണ്.
യഥാര്‍ത്ഥ ഋഷിമാര്‍ 'ഋ' എന്ന അക്ഷരത്തിനര്‍ത്ഥം 'ശബ്ദം' എന്നാണ് അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്നത്, ഈ മൂല ശബ്ദത്തില്‍ നിന്നാണ് 'ഋഷി' എന്ന പദം ആവിര്‍ഭവിച്ചത്.
ആര്‍ഷഭാരതത്തില്‍ ശബ്ദം തന്നെ ഋഷിമാരുടെ സ്വരധാരയാണ്. ഋഷിമാര്‍ക്ക് തന്റെ ആന്തരിക പ്രചോദനത്തിന്റേയും അന്തര്‍മുഖ വീക്ഷണത്തിന്റേയും ജ്ഞാനപ്രകാശത്തിന്റേയും അവസരങ്ങളില്‍ ഹൃദയത്തിലും ബുദ്ധിയിലും ദര്‍ശിക്കുവാന്‍ സാധിച്ചവയാണ് 'വേദങ്ങളും മന്ത്രങ്ങളും.
ലിപി (ലേഖനവിദ്യ) കണ്ടെത്തുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ വേദശാസ്ത്രാദികള്‍ ഋഷിമാരുടെ മുഖ തേജസ്സില്‍നിന്ന് ശബ്ദമായി നിര്‍ഗളിച്ചതാണ്.
''ഊര്‍ദ്ധ രേതാസ് തപസ്യോഗഃ
നിയതാശീച സംയമി
ശാപാനുഗ്രഹയോഃ ശക്തഃ
സത്യസന്‌ധോ ഭവേ ദൃഷ്ടി.''
അര്‍ത്ഥം: വിഷയവിരക്തിയോടും, തപശ്ചര്യകളോടും നിയന്ത്രിക്കപ്പെട്ട ബുഭുക്ഷയോടും (വിശപ്പ്, ദാഹം നിയന്ത്രിക്കപ്പെട്ട) ധ്യാനത്തില്‍ സ്വയം ലയിക്കാനുള്ള കഴിവുകളോടും, ശപിക്കുന്നതിനും, അനുഗ്രഹിക്കുന്നതിനുള്ള ശക്തികളോടും, സത്യസന്ധതയോടും കൂടിയുള്ളവനാണ് യഥാര്‍ത്ഥ ഋഷി.
അഗ്നിയില്‍ ആഹൂതിയാവാത്ത വസ്തുക്കള്‍ വളരെ ചുരുക്കമാണ്. അതുപോലെ നാമജപങ്ങളാലും മന്ത്രസാധനകളാലും കീര്‍ത്തനാലാപനങ്ങളാലും ഹൃദയവിശുദ്ധിയോടുകൂടിയുള്ള പ്രാര്‍ത്ഥനകളാലും ഇഷ്ടദേവതാമൂര്‍ത്തികളുടെ അനുഗ്രഹങ്ങള്‍ക്ക് പണ്ഡിതപാമരഭേദമന്യേ പാത്രിഭൂതരാകാന്‍ കഴിയുമെന്നാണ് ഋഷീശ്വരന്മാര്‍ പ്രസ്താവിച്ചിരിക്കുന്നത്.
മന്ത്രപ്രയോഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് 'ധ്യാന'മാണ്. ധ്യാനത്തിലൂടെയും സ്തുതിഗീതങ്ങളിലൂടെയും നാം സമര്‍പ്പിക്കുന്ന അപേക്ഷകളാണ് മന്ത്രമൂര്‍ത്തിയെ പ്രസാദിപ്പിക്കുന്നത്.പണ്ടുകാലത്ത് ഋഷീശ്വരന്മാര്‍ പാലിച്ചിരുന്ന ഏകാഗ്രത, ഇന്ദ്രിയനിഗ്രഹം, നിഷ്ഠകള്‍ എല്ലാം ഇക്കാലത്തുള്ളവര്‍ക്ക് ഉണ്ടാകണമെന്നില്ല.
ഋഷിമാര്‍ക്ക് സേവാമൂര്‍ത്തിയുടെ വിഗ്രഹങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് മന്ത്രോച്ചാരണത്തിലൂടെ ധ്യാനിക്കാനുള്ള സിദ്ധിവൈഭവമുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്ത് വിഗ്രഹം കൂടാതെ മൂര്‍ത്തിയെ സങ്കല്പിച്ച് മന്ത്രം ജപിച്ച് ധ്യാനിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയാതെ പോകുന്നുണ്ട്. ഇന്നത്തെ യാന്ത്രികയുഗത്തിലെ തിരക്കും, തിടുക്കവും ഇതിന് ആക്കം കൂട്ടുന്നു.
ഈശ്വരവിഗ്രഹം മുന്നിലുള്ളപ്പോള്‍ പ്രയാസംകൂടാതെ മൂര്‍ത്തിയെ എപ്പോഴും പ്രത്യക്ഷമായി കാണാവുന്നതും, സവിധത്തിലിരുന്ന് ആരാധന, അഭിഷേകം, നിവേദ്യം, പുഷ്പാജ്ഞലി മുതലായവകൊണ്ട് ദേവനെ പ്രീതിപ്പെടുത്താവുന്നതാണ്.
മന്ത്രശാസ്ത്രം: ഇക്കാലത്ത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ശാസ്ത്രമാണിത്. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചിന്തനംകൊണ്ടും മനനംകൊണ്ടും സാധകനായ വ്യക്തിക്ക് അഭീഷ്ടലാഭം നല്‍കുന്ന ധ്വനിവിശേഷത്തെ മന്ത്രം എന്നു പറയുന്നു. 'മനനാത് മന്ത്ര' എന്ന് 'യാസ്‌ക' മഹര്‍ഷീ പറയുന്നു.
മന്ത്രവിദ്യ ഒരുമഹാസാഗരമാണ്. ശാരദാതിലകം, പ്രപഞ്ചസാരം, തന്ത്രസമുച്ചയം, പ്രയോഗമജ്ഞരി, മന്ത്രമഹോദനി, മന്ത്രമഹാര്‍ണ്ണവം മുതലായവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
മന്ത്രശാസ്ത്രം ഗുരുമുഖത്തുനിന്ന് അഭ്യസിച്ചാലേ അപ്രമാദിയും സംപൂര്‍ണ്ണവുമാകുകയുള്ളൂ. ദുര്‍ബുദ്ധികള്‍ ഉപയോഗിക്കാതിരിക്കാന്‍ ആചാര്യന്മാര്‍ മന്ത്രശാസ്ത്രത്തെ അതിഗോപ്യമായി സൂക്ഷിക്കുകയും, ശിഷ്യന്മാരെ തെരഞ്ഞെടുത്ത് ഉപദേശിക്കയും ചെയ്തുവന്നു.
ജിജ്ഞാസുക്കള്‍ക്ക് 'മന്ത്രദീക്ഷ' നല്‍കാന്‍ കഴിവുള്ള ഗുരുക്കന്മാര്‍ വിരളമായി. ഈ സാഹചര്യത്തില്‍ മന്ത്രശാസ്ത്രം നാമമാത്രമായി നിലനില്‍ക്കുന്നത് ക്ഷേത്ര പൂജാവിധിയുമായി ബന്ധപ്പെട്ടാണ്.
മന്ത്രം നാദബ്രഹ്മത്തിന്റെ സ്വരൂപമാണ്. ഋഷികള്‍ നിരന്തരം സാധനയിലൂടെ പ്രത്യക്ഷീകരിച്ച അദൃശ്യദേവതാ ശക്തിയെ ബീജാക്ഷരങ്ങളില്‍ക്കൂടി മന്ത്രത്തിന് രൂപം നല്‍കി. മന്ത്രങ്ങള്‍ ലോകോപകാരത്തിനുദ്ദേശിച്ചുള്ളവയാണ്.
ചില സന്ദര്‍ഭങ്ങളില്‍ മന്ത്രപ്രയോഗങ്ങള്‍ ഫലിക്കാതെ പോകുന്നത് മന്ത്രങ്ങളുടെ ശക്തിക്കുറവു കൊണ്ടല്ല, മറിച്ച് അവ ശരിയായി പ്രയോഗിക്കാന്‍ കഴിയാതെ പോകുന്നതിനാലാണ്.
മന്ത്രധ്വനി: 'മന്ത്രധ്വനി' പ്രധാനമാണ്. അതിനാല്‍ ധ്വനിക്കുള്ള അപരിമേയ ശക്തിയെല്ലാം തന്നെ മന്ത്രവും അതുള്‍കൊള്ളുന്ന ശബ്ദവേഗാതിഗാമികളും ഉള്‍ക്കൊള്ളുന്നു.
വിമാനങ്ങളുടെ വേഗതയില്‍നിന്ന് ഉല്‍പ്പന്നമാകുന്ന ധ്വനി, കെട്ടിടങ്ങളെ തകര്‍ക്കുന്നു. ബോംബുകള്‍ പൊട്ടുന്ന ശബ്ദത്തിന്റെ ആഘാതങ്ങള്‍ ദൂരെയുള്ള കെട്ടിടങ്ങളിലും വിള്ളല്‍ വീഴ്ത്തുന്നു. ഇത് പ്രചണ്ഡ ധ്വനിയുടെ പ്രഭാവമെങ്കില്‍ 'മൃദുമധുരധ്വനി' അസാദ്ധ്യരോഗങ്ങളെ സുഖപ്പെടുത്തുന്നു.
അക്രമാസക്തമായി വരുന്ന മനോരോഗിയെ സാന്ത്വനപ്പെടുത്തുന്നു. ആകര്‍ഷിക്കാനും, വികര്‍ഷിക്കാനും, സൃഷ്ടിക്കാനും, സംഹരിക്കാനുമുള്ള 'ധ്വനി'യുടെ സംഭരണികളാണ് മന്ത്രങ്ങള്‍. പ്രകൃതിയില്‍ അന്തര്‍ലീനമായിട്ടുള്ള പ്രഭാവശാലികളായ ധ്വനികളെ ഇണക്കി ചേര്‍ത്താണ് ഋഷികള്‍ മന്ത്രരചന നിര്‍വ്വഹിച്ചത്.
പ്രകൃതി, ശക്തി, ശബ്ദബ്രഹ്മം. ആ ബ്രഹ്മത്തിന്റെ ചാലകവും, വാഹകവുമായ മാദ്ധ്യമമാണ് അക്ഷരം. ഓരോ അക്ഷരത്തിലും അടങ്ങിയിരിക്കുന്ന ശക്തിവിശേഷങ്ങള്‍ അക്ഷരദേവത, അക്ഷരസ്വരൂപം, നക്ഷത്രങ്ങള്‍, പഞ്ചഭൂത തത്ത്വങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അത്ഭുതകരമായ വിവരങ്ങള്‍ ശ്രീ ശങ്കരാചാര്യനാല്‍ വിരചിതമായ 'പ്രപഞ്ചസാര'ത്തിലും സനല്‍ 'കുമാരസംഹിത', 'ശാരദാതിലകത്തി'ലും ലഭ്യമാണ്.
മുദ്ര: മന്ത്രപൂജയില്‍ മുദ്രയ്ക്ക് മുഖ്യസ്ഥാനമുണ്ട്. 'മുദ്ര' എന്ന വാക്ക് ദേവന്മാരെ സന്തോഷിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് വിവക്ഷിക്കുന്നത്. 'മുദ്രകള്‍' 108 ആണെങ്കിലും അതില്‍ 55 എണ്ണമാണ് പ്രധാനമായി കരുതുന്നത്.
സ്ത്രീകള്‍ക്ക് 'മന്ത്രസാധന' പാടില്ലെന്ന തെറ്റായ ഒരു ധാരണ സമൂഹത്തിലുണ്ട്. 'ഗൗതമീയ' തന്ത്രത്തില്‍ സ്ത്രീകള്‍ക്ക് 'മന്ത്രദീക്ഷ' നല്‍കാമെന്ന് പറയുന്നുണ്ട്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സുഖം ഉണ്ടാകുമാറാകട്ടെ! എന്നായിരുന്നു നമ്മുടെ ഋഷീശ്വരന്മാരുടെ അനുഗൃഹാശിസുകള്‍.
ജന്മംകൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളുടെ പരിണിതഫലമാണ് ഒരാള്‍ക്ക് വര്‍ണ്ണ വ്യത്യാസമുണ്ടാക്കുന്നത്
വേദങ്ങൾ :: വേദങ്ങൾ എന്നാൽ കവിതകൾ, മന്ത്രങ്ങൾ, സ്തുതിഗീതങ്ങൾ അല്ലെങ്കിൽ മന്ത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ വിശുദ്ധ ഗ്രന്ഥ ശേഖരം എന്നാണ് അർത്ഥമാക്കുന്നത്. ആകെ 4 വേദങ്ങളുണ്ട്, അതായത്
ഋഗ്വേദം
സാമവേദം
യജുർവേദവും
അഥർവ്വവേദം.
ബ്രഹ്മാവിന്റെ നാല് മുഖങ്ങളിൽ നിന്നാണ് നാല് വേദങ്ങൾ ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു.
സത്യയുഗത്തിൽ മൂന്ന് വേദങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഋഗ്വേദം നിരവധി സ്തുതിഗീതങ്ങളുടെ ഒരു സമാഹാരമാണ്, അവയിൽ ഭൂരിഭാഗവും ദൈവങ്ങളെ സ്തുതിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു, കൂടാതെ യാഗപരമായ ചടങ്ങുകൾക്കുള്ള സ്തുതിഗീതങ്ങളുമുണ്ട്.
സാമവേദം :: സംഗീതത്തിനുള്ള വേദമാണ് സാമവേദം (രാഗവും കീർത്തനങ്ങളും)
യജുർവേദം ഗദ്യ മന്ത്രങ്ങളുടെ ഒരു ശേഖരമാണ്, അതായത് യജ്ഞങ്ങൾ പോലുള്ള ഏത് ആചാരങ്ങളും അനുഷ്ഠിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനുണ്ട്.
സത്യയുഗത്തിന്റെ അവസാനത്തിൽ, നാലാമത്തെ വേദം ആകാശത്ത് പ്രപഞ്ചശക്തിയുടെ രൂപത്തിലായിരുന്നു. അവന്റെ ശക്തികളാൽ ഒരു അസുരന് വേദം വായിക്കാൻ കഴിഞ്ഞു.
ആ അസുരൻ അടുത്ത ജന്മത്തിൽ അഥർവ്വ മുനിയായി ജനിച്ചു , അദ്ദേഹത്തിന്റെ സദ്‌ഗുണം കാരണം, അദ്ദേഹം നാലാം വേദം രചിച്ചു, ശിവനോട് അതിന്റെ ആധികാരികത വെളിപ്പെടുത്താൻ അഭ്യർത്ഥിച്ചു.
അഥർവ്വവേദം നമ്മുടെ ശരീരത്തിലെ പേശീ-അസ്ഥികൂട വ്യവസ്ഥയെക്കുറിച്ച് പറയുന്നു. (വിവിധ രോഗങ്ങൾക്കുള്ള മരുന്നുകളെക്കുറിച്ചാണ് ഇത് പ്രതിപാദിക്കുന്നത്)
സംഗീതം, യജ്ഞങ്ങൾ, ദൈവവുമായി ബന്ധപ്പെടാനുള്ള മന്ത്രങ്ങൾ എന്നിവയാണ് മൂന്ന് വേദങ്ങളെന്ന് ശിവന് തോന്നി. എന്നാൽ അതിനുമുമ്പ്, ഒരു മനുഷ്യന് ആരോഗ്യത്തോടെയിരിക്കാനും ജീവിതത്തിൽ എന്തെങ്കിലും നേടാനും നല്ല ആരോഗ്യം ആവശ്യമാണ്. അതിനാൽ, ശരീരത്തിന്റെ ശാരീരിക ഘടനയെക്കുറിച്ച് അറിയുകയും രോഗങ്ങളിൽ നിന്ന് അതിനെ നിലനിർത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.
അങ്ങനെ, ശിവൻ വേദത്തിന് ആധികാരികത നൽകുകയും ആ മഹർഷിയുടെ പേരിട്ട് അഥർവവേദം എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഋഗ്വേദത്തിലെ 'തദ്വിഷ്ണോഃ പരമം പത്മം സദാ പശ്യന്തി സൂര്യയഃ'
ഓം തദ് വിഷ്ണോഃ പരമം പദം സദാ
പശ്യന്തി സുരയോ ദിവിവ ചക്ഷുർ-അതതം
തദ് വിപ്രാസോ വിപന്യവോ ജാഗ്രീവംശഃ
സമിന്ധതേ വിഷ്ണോര് യത് പരമം പദം
ഋഗ്വേദത്തിലെ (1.22.20) ഒരു ശ്ലോകമാണിത്, ഭഗവാൻ വിഷ്ണുവിന്റെ പരമപദത്തെക്കുറിച്ച് പറയുന്നു.
"ആകാശത്തിലെ സൂര്യരശ്മികൾ ലൗകിക ദർശനത്തിലേക്ക് വ്യാപിക്കുന്നതുപോലെ, ജ്ഞാനികളും പണ്ഡിതരുമായ ഭക്തർ എല്ലായ്പ്പോഴും ഭഗവാൻ വിഷ്ണുവിന്റെ പരമധാമത്തെ കാണുന്നു. അത്യധികം സ്തുത്യർഹരും ആത്മീയമായി ഉണർന്നിരിക്കുന്നവരുമായ ബ്രാഹ്മണർക്ക് ആത്മീയ ലോകത്തെ കാണാൻ കഴിയുന്നതിനാൽ, ഭഗവാൻ വിഷ്ണുവിന്റെ പരമധാമത്തെ വെളിപ്പെടുത്താനും അവർക്ക് കഴിയും."
ഋഗ്വേദത്തിലെ ഓരോ മന്ത്രവും ഒരു ഋഷി, ഒരു ഛന്ദസ്സ്, ഒരു ദേവത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അഥ രോഗയഃ ॥1॥ യസ്യ വാക്യം സ ശോഷിഃ ॥4॥ യാ തേനോച്യതേ സാ ദേവതാ ॥5॥ യദക്ഷരപരിമാനം തച്ഛന്ദഃ ॥6॥ തിസ്ത്ര ഏവ ദേവതാ: ക്ഷിത്യന്തരിക്ഷദ്യുസ്ഥാന, അഗ്നിർവായുഃ സൂര്യ ഇതി ॥൮॥ (ഋഗ്. വേദ്. കാറ്റി. സർവ്. 2.3) [4]
മന്ത്രദൃഷ്ട ഋഷികളാണ് മന്ത്രങ്ങൾ വെളിപ്പെടുത്തിയത്. ഒരു മന്ത്രത്തിന്റെ വിഷയം ദേവതയാണ്. ഒരു മന്ത്രത്തിലെ അക്ഷരങ്ങളുടെ എണ്ണം ഛന്ദസ്സാണ് നൽകുന്നത്. അതിന് ഒരു നിശ്ചിത എണ്ണം അക്ഷരങ്ങളുണ്ട്. അഗ്നി, വായു, സൂര്യൻ എന്നീ സ്ഥാനങ്ങളിൽ യഥാക്രമം ക്ഷിതി (ഭൂമി), അന്തരിക്ഷ, ദ്യു എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് തരം ദേവതകളുണ്ട്. മന്ത്രങ്ങൾ വെളിപ്പെടുത്തിയ ഋഷിമാരുടെ പട്ടിക മണ്ഡല ക്രാമ പട്ടികയിൽ താഴെ നൽകിയിരിക്കുന്നു. ഇവ കൂടാതെ ഇരുപത്തിനാല് മന്ത്ര-ദ്രഷ്ട ഋഷികളെയും ഋഗ്വേദത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഗോധാ ദോഷാ വിശ്വവാരാപാലോപനിഷന്നിഷത് ॥ ബ്രഹ്മജായ ജുഹൂർനാമാഗസ്ത്യസ്യ സ്വസാദിതിഃ ॥ ഇദ്രാണി ചന്ദ്രമാതാ ച സരമ രോമശോർവശീ ॥ ലോപാമുദ്രാ ച നദ്യശ്ച യമി നാരീ ച ശ്വതീ । ശ്രീലക്ഷാ സാർപരാജ്ഞി വാക് ശ്രദ്ധാ മേധാ ച ദക്ഷിണാ ॥ രാത്രി സൂര്യാ ച സാവിത്രീ ബ്രഹ്മവാദിഭ്യ ഈരിതാഃ॥ (ഋഗ്. വേദ്. ഷൗ. അനുക്) [5]
ഗോധ (ഗോധ), ഘോഷ (धोषा), വിശ്വവാര (विश्ववारा), അപാല (അപാലാ), ജുഹു (जुहू), അഗസ്ത്യശ്വസ (അഗസ്ത്യസ്വസ), അദിതി (അതിതി), അദിതി (अगस्त्यस्वासा), (इद्राणी), സരമ (सरमा), റോമാഷാ (रोमशा), ഉർവ്വശി (ഊർവശി), ലോപമുദ്ര (ലോപാമുദ്ര), നദി (നദി), യാമി (യമി), ശാശ്വതി (श्वी), (സാർപരാജ്ഞി), വാക്ക് (വാക്), ശ്രദ്ധ (ശ്രദ്ധ), ദക്ഷിണ (ദക്ഷിണ), സാവിത്രി (സാവിത്രി) എന്നിവരാണ് ഋഗ്വേദത്തിലെ മന്ത്രങ്ങൾക്ക് സംഭാവന നൽകിയ ബ്രഹ്മവാദിനികൾ.
ഛന്ദസ് ॥ ചന്ദാസ്
പ്രധാന ലേഖനം: വൈദിക ചന്ദസ് (വൈദിക ഛന്ദസ്)
മുൻ ഭാഗങ്ങളിൽ പരാമർശിച്ചതുപോലെ, മന്ത്രത്തിന്റെ ഓരോ പാദത്തിലും ഒരു നിശ്ചിത എണ്ണം അക്ഷരങ്ങളുള്ള ശ്ലോക രൂപത്തിൽ (പദ്യാത്മകം) ക്രമീകരിച്ചിരിക്കുന്ന മന്ത്രങ്ങളാണ് ष्टങ്ങൾ. അതിനാൽ, അവ ഛന്ദസ് നിയമങ്ങളാൽ ബന്ധിതമാണെന്ന് പറയപ്പെടുന്നു. गेदത്തിൽ 20 വ്യത്യസ്ത മീറ്ററുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അവയിൽ ഏഴെണ്ണം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. അവ ഗായത്രി (24 അക്ഷരങ്ങൾ) ഉഷ്ണിക് (28 അക്ഷരങ്ങൾ) അനുഷ്ടുപ് (32 അക്ഷരങ്ങൾ) ബൃഹതി (36 അക്ഷരങ്ങൾ) പങ്ക്തി (40 അക്ഷരങ്ങൾ) ത്രിഷ്ടുപ് (44 അക്ഷരങ്ങൾ), ജഗതി (48 അക്ഷരങ്ങൾ എന്നിവയാണ്.
ഈ തരത്തിലുള്ള ഛന്ദസ്സുകളിൽ നാലെണ്ണം ധാരാളം മന്ത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. അവ ഗായത്രി, അനുഷ്ടുപ്, ത്രിഷ്ടുപ്, ജഗതി എന്നിവയാണ് ഏകദേശം 80% മന്ത്രങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ ഏഴ് മന്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റ് മീറ്ററുകളിൽ അതിജഗതി (52 അക്ഷരങ്ങൾ), ശക്വരി (56 അക്ഷരങ്ങൾ) മുതലായവ ഉൾപ്പെടുന്നു.
ദേവതാ ॥
പ്രധാന ലേഖനം: ഋഗ്വേദ ദേവതകൾ (ग्वेदे देवतावारः)
ഋക്സർവ്വാനുക്രമണി പ്രകാരം, ഒരു ദേവതയെ നിർവചിച്ചിരിക്കുന്നത് 'യാ സ്തൂയതേ സ ദേവത, യേൻ സ്തൂയതേ സ ശോഷിഃ.' സ്തുതി അനുഷ്ഠിക്കുന്നവൻ ഋഷിയാണെന്നും അത് ഉദ്ദേശിക്കുന്നവൻ ദേവതയാണെന്നും അർത്ഥമാക്കുന്നു. [6]
സിദ്ധാന്തകൗമുദിയിൽ, 'ദേവത' എന്ന പദത്തിന് രണ്ട് സ്വഭാവസവിശേഷതകൾ ഉണ്ട്. സായസ്യ ദേവത' (സിദ്ദ്. കോം. 4.2.24) എന്ന സൂത്രത്തിൻ്റെ വിശദീകരണത്തിൽ നമുക്ക് ഇനിപ്പറയുന്നവ കാണാം.
ത്യജ്യമാനദ്രവ്യേ ഉദ്ദേശ്യവിശേഷോ ദേവതാ । അതായത് ആജ്യവും ഹവിഷ്യ ദ്രവ്യവും ആർക്ക് സമർപ്പിക്കുന്നുവോ അവർ ദേവതകളാണ്. ഈ നിർവചനം ശ്രൗത സൂത്രങ്ങൾ പ്രകാരമാണ്. ഇത് യജ്ഞങ്ങളിൽ മാത്രം ബാധകമാണ്.
മന്ത്രസ്തുത്യാ ച। അതായത് മന്ത്രങ്ങൾ ഉപയോഗിച്ച് സ്തുതിക്കപ്പെടുന്ന (ആവാഹിക്കപ്പെടുന്ന) വ്യക്തി ഒരു ദേവതയാണ്. നിരുക്ത പ്രകാരം ഈ നിർവചനം ദേവത എന്ന പദത്തെ വിശദീകരിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു. [6]
അങ്ങനെ, പൊതുവേ, വേദങ്ങളിൽ ഒരു ദേവതയെ നിർവചിച്ചിരിക്കുന്നത്, ജീവനുള്ളതോ നിർജീവമായതോ ആയ സ്തുതി നടത്തുന്ന ഒരാളായിട്ടാണ്. മന്ത്ര-പാദാദ്യനുക്രമണിക പ്രകാരം, 272 ദേവതകളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിൽ ദാനത്തിനും, ചൂതാട്ടത്തെ അപലപിക്കുന്നതിനും, വിവാഹം പോലുള്ള സാമൂഹിക പ്രവർത്തനങ്ങൾക്കുമുള്ള സ്തുതികളുണ്ട്; അത്തരം എല്ലാ ഭൗതിക കാര്യങ്ങളും ദേവതകളായി കണക്കാക്കപ്പെടുന്നു. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് യാസ്കനും മറ്റുള്ളവരും അത്തരം സാഹചര്യങ്ങളിൽ ദേവതയെ നിർണ്ണയിച്ചിട്ടുള്ളതെന്ന് ശ്രദ്ധിക്കേണ്ടതാണ്. സ്തുതി അവർക്കുവേണ്ടിയാണ് ചെയ്യുന്നതെന്ന വസ്തുതയെ അടിസ്ഥാനമാക്കിയല്ല, സ്തുതി അനുഷ്ഠിച്ചയാളുടെ ആഗ്രഹം നിറവേറ്റാനുള്ള കഴിവ് അവർക്ക് ഉണ്ടായിരിക്കണം. നിരുക്തത്തിൽ ഈ വശം ചർച്ചചെയ്യുന്നു [6]
യത്കാം ശോഷിര്യസ്യാം ദേവതായാമാർഥപത്യമിച്ചൻ സ്തുതിം പ്രയുക്തേ തദൈവതഃ സ മന്തുവതഃ 7.1.1).
ചുരുക്കി പറഞ്ഞാൽ, ഒരു പ്രത്യേക ആഗ്രഹം നിറവേറ്റാൻ കഴിയുന്ന ഒരു ദേവനെ പ്രീതിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഒരു ഋഷി ഒരു മന്ത്രം ജപിക്കുമ്പോൾ, ആ മന്ത്രത്തിന് ആ ദേവത മന്ത്ര-ദേവതയായിരിക്കും എന്ന് പറയാം. ആ ദേവതയ്ക്ക് ആ ആഗ്രഹം നിറവേറ്റാൻ അസാമാന്യമായ ശക്തിയുണ്ട്. ഈ രീതിയിൽ, ദേവതയുടെ നിർവചനം
അഭിഷ്ടസിദ്ധിഹേതുദിവ്യശക്തിസമ്പത്ത്വേ സതി മന്ത്രസ്തുത്യത്വം ।
ഋഗ്വേദത്തിൽ നൽകിയിരിക്കുന്ന ദേവതകളുടെ എണ്ണത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്.
മണ്ഡലക്രമഃ ॥ മണ്ഡല ക്രമം
ഋഗ്വേദ സംഹിതയിൽ 10552 മന്ത്രങ്ങളുണ്ട്, അവയെ 1017 സൂക്തങ്ങളായി തിരിച്ചിരിക്കുന്നു, വ്യത്യസ്ത ഋഷികൾ നൽകുന്ന അസമമായ നീളമുള്ള പത്ത് മണ്ഡലങ്ങളിലായി ഇവ ശേഖരിക്കുന്നു. [3] മണ്ഡല ക്രാമത്തിൽ ഇത് 10 മണ്ഡലങ്ങൾ, 1017 സൂക്തങ്ങൾ, 10552 [3] അല്ലെങ്കിൽ 10580 (ശൗനകന്റെ അനുവകാനുക്രമണിയിൽ നൽകിയിരിക്കുന്നത് പോലെ) മന്ത്രങ്ങൾ, 153826 വാക്കുകൾ [5] എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു .
ഓചാം ദശ സഹസ്രാണി ഓചാം പഞ്ച ശതാനി ച । ഓചാമശീതിഃ പാദശ്ച പാരണം സംപ്രകീർത്തിതം ॥ (അനുവാകാനുക്രമണി, 43)
ഒരു മണ്ഡലത്തിലെ ഓരോ സൂക്തവും മന്ത്രങ്ങളുടെ ഒരു ശേഖരമാണ്. ഒരു സൂക്തത്തിലെ മന്ത്രങ്ങളുടെ എണ്ണം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. മണ്ഡലങ്ങൾ, സൂക്തങ്ങൾ, മന്ത്രങ്ങളുടെ എണ്ണം, മന്ത്ര-ദ്രഷ്ട ഋഷികൾ എന്നിവ താഴെ കൊടുത്തിരിക്കുന്നു. [7] [8]
മണ്ഡലങ്ങൾ സൂക്തങ്ങളുടെ എണ്ണം മന്ത്രങ്ങളുടെ എണ്ണം മന്ത്ര ദ്രഷ്ടങ്ങൾ
മണ്ഡല 1 191 (അരിമ്പഴം) 2006 शतर्चिनः (ശതാർച്ചിന), മധുചന്ദ, മേധാതിഥി, ദീർഘാത്മ, അഗസ്ത്യ, ഗൗതമ, പരാശരൻ മുതലായവ
മണ്ഡല 2 43 (ആരംഭം) 429 - ഗൃത്സമദഃ ഇവം ഉനകെ വംശജ് (ഗൃത്സമദയും അവൻ്റെ വംശവും)
മണ്ഡല 3 62 अनुक्षित 627 - വിശ്വാമിത്രഃ ഏവം ഉനകെ വംശജ് (വിശ്വാമിത്രനും അവൻ്റെ വംശവും)
മണ്ഡല 4 58 (ആരാധന) 589 - अन्या 589 - अन्या 589 - अन्याह वामदेवः आवं उनके वंशज (വാമദേവനും അവൻ്റെ വംശവും)
മണ്ഡല 5 87 (ആരാധന) 727 अत्रिः आवं उनके वंशज (അത്രിയും അവൻ്റെ വംശവും)
മണ്ഡല 6 75 765 भरद्वाजः आवं उनके वंशज (ഭരദ്വാജവും അവൻ്റെ വംശവും)
മണ്ഡല 7 108 108 समानिका 108 841 വസിഷ്ഠഃ ഏവം ഉനകെ വംശജ (വസിഷ്ഠനും അവൻ്റെ വംശവും)
മണ്ഡല 8 92 (അനുരാഗം) 1636 കൺവ അങ്കിരസഃ ഏവം ഉനകെ വംശജ (കൺവ അംഗിരസനും അവൻ്റെ വംശവും)
മണ്ഡല 9 114 (അഞ്ചാം ക്ലാസ്) 1108 ऋशिगण, विशय-पवमान सोम (വിവിധ ഋഷികൾ, വിഷയം - പാവമാന സോമ)
മണ്ഡല 10 191 (അരിമ്പഴം) 1754 തൃത്, വിമദ്, ഇന്ദ്ര, ശ്രദ്ധാ കാമായനി, ഇന്ദ്രാണി, ശശി, ഉർവശി ആദി. (ത്രിത, വിമദ, ഇന്ദ്രൻ, ശ്രദ്ധ കാമയനി, ഇന്ദ്രാണി, ശചി, ഉർവ്വശി മുതലായവ)
ആകെ 1017 മെക്സിക്കോ 10472 പി.ആർ.ഒ.
വാലാഖില്യ സൂക്തങ്ങൾ (മണ്ഡലം 8) 11. 11. 80
ആകെ 1028 - അങ്കമാലി 10552
മന്ത്രങ്ങളുടെ ക്രമീകരണത്തെക്കുറിച്ചുള്ള ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്. [8]
ഒന്നാമത്തെയും പത്താമത്തെയും മണ്ഡലങ്ങളിൽ കൃത്യമായി 191 സൂക്തങ്ങളുണ്ട്. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് അവ കൂടുതൽ പുതിയതാണെന്ന് പറയപ്പെടുന്നു. ഉപയോഗിച്ച ഭാഷയുടെയും ഛന്ദസ്സുകളുടെയും ആധുനികതയെക്കുറിച്ചുള്ള വിശകലനം, പുതിയ ദേവതകളിലേക്കുള്ള ആഹ്വാനങ്ങൾ, പുതിയ ദാർശനിക ആശയങ്ങൾ എന്നിവ എല്ലാ മണ്ഡലങ്ങളിലും പത്താമത്തെ മണ്ഡലമാണ് പുതിയ മന്ത്രങ്ങളുള്ള ഏറ്റവും പുതിയതെന്ന് പറയാൻ അടിസ്ഥാനമായി മാറുന്നു.
വംശമണ്ഡലം - രണ്ടാമത്തേത് മുതൽ എട്ട് വരെയുള്ള മണ്ഡലങ്ങൾക്ക് പൂർണ്ണമായ ഏകത്വം ഉണ്ട്. രണ്ടാമത്തേത് മുതൽ ആറാം വരെയുള്ള മണ്ഡലങ്ങൾക്ക് യഥാക്രമം ഗൃത്സമദ, വിശ്വാമിത്ര, വാമദേവ, അത്രി, ഭരദ്വാജ എന്നീ ഋഷികളും അവരുടെ കുടുംബങ്ങളും മന്ത്രദ്രഷ്ടങ്ങളായി ഉണ്ട്. ഏഴാമത്തെ മണ്ഡലം പൂർണ്ണമായും വസിഷ്ഠനാണ് നൽകിയിരിക്കുന്നത്. എട്ട് മണ്ഡലം പ്രധാനമായും കണ്വ, അംഗിരസ് എന്നീ ഋഷികളാണ് നൽകുന്നത്.
പവമാനമണ്ഡലം - ഒൻപതാമത്തെ മണ്ഡലം സോമപവമാനത്തെ അഭിസംബോധന ചെയ്യുന്ന സൂക്തങ്ങൾ ചേർന്നതാണ്; ഇതിലെ മന്ത്രദൃഷ്ടികൾ വ്യത്യസ്ത കുടുംബങ്ങളിലെ ഋഷികളുടേതാണ്. ഈ മണ്ഡലത്തിൽ വംശമണ്ഡലത്തിൽപ്പെട്ട ഋഷികളും സൂക്തങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.
എട്ടാമത്തെയും ഒമ്പതാമത്തെയും മണ്ഡലങ്ങൾ ഒഴികെ, എല്ലായിടത്തും ആദ്യം അഗ്നിസൂക്തങ്ങളും, പിന്നീട് ഇന്ദ്രസൂക്തങ്ങളും, തുടർന്ന് മറ്റ് ദേവതകളെ അഭിസംബോധന ചെയ്യുന്ന സൂക്തങ്ങളും കാണാം.
എട്ട്, പതിനൊന്ന്, പന്ത്രണ്ട് അക്ഷരങ്ങളുടെ മൂന്നോ നാലോ വരികളുള്ള ലളിതമായ ഛന്ദസ്സുകളും സങ്കീർണ്ണമായ ചില ഛന്ദസ്സുകളും ഋഗ്വേദത്തിൽ കാണാം.
മന്ത്രങ്ങളുടെ ക്രമീകരണത്തിന് അടിസ്ഥാനമായ ചില മാനദണ്ഡങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്. [8]
ऋषि-परिवार (ऋषि-परिवार) सुक्षितങ്ങളും മന്ത്രങ്ങളും ആദ്യം ശേഖരിച്ച് തരംതിരിക്കുന്നു. അങ്ങനെ 2 മുതൽ 7 വരെയുള്ള വംശ-മണ്ഡലങ്ങൾ ആദ്യം സമാഹരിച്ചിരിക്കുന്നതായി നമുക്ക് കാണാം. മന്ത്ര-ദ്രഷ്ടങ്ങളായി അവയ്ക്ക് ഒരു री-കുടുംബം മാത്രമേയുള്ളൂ. എട്ടാമത്തെ മണ്ഡലത്തിൽ മന്ത്ര-ദ്രഷ്ടങ്ങളായി രണ്ട് കുടുംബങ്ങളുടെ रोഷികളുണ്ട്.
ഒരു ഋഷി വെളിപ്പെടുത്തുന്ന മന്ത്രങ്ങൾ വലിയൊരളവ് വരെ ഒരിടത്ത് സ്ഥാപിച്ചിരിക്കുന്നു.
വിഷയത്തിന്റെ ഐക്യം നിലനിൽക്കുന്ന തരത്തിലാണ് ക്രമീകരണം ക്രമീകരിച്ചിരിക്കുന്നത്.
സോമനെക്കുറിച്ചുള്ള (പവമന സോമം) വിഷയം വളരെ വലുതാണ്, അതിനാൽ വ്യത്യസ്ത ഋഷികൾ സമാഹരിച്ചാലും മന്ത്രങ്ങളും സൂക്തങ്ങളും ഒരുമിച്ച് സമാഹരിച്ചിരിക്കുന്നു.
സൂക്തങ്ങൾ ക്രമീകരിക്കുന്നതിൽ ഇനിപ്പറയുന്ന ക്രമം പിന്തുടരുന്നു - അഗ്നി, ഇന്ദ്രൻ, വിശ്വദേവന്മാർ, മരുത്, അശ്വിനി ദേവതകൾ, മിത്രാവരുണൻ മുതലായവ.
ഛന്ദസ്സുകളുടെ ക്രമം ഇപ്രകാരമാണെന്ന് തോന്നുന്നു - ഗായത്രി, ത്രിഷ്ടുപ്, ജഗതി, അനുഷ്ടുപ്, പങ്ക്തി. ഈ ഛന്ദസ്സുകൾ ഋഗ്വേദത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
ഈ ക്രമീകരണത്തിനുശേഷം, ശേഷിക്കുന്ന ഋഷി കുടുംബങ്ങളെ പാഠത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ ഉൾപ്പെടുത്തിയിട്ടുണ്ട്. എണ്ണത്തിൽ കൂടുതലുള്ള ഋഷി കുടുംബങ്ങളുടെ സൂക്തങ്ങളോ മന്ത്രങ്ങളോ മണ്ഡലം 1-ൽ സ്ഥാപിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട്. മാത്രമല്ല, മണ്ഡലങ്ങൾ 1-ലും 10-ലും ഉള്ള സൂക്തങ്ങളുടെ എണ്ണത്തിന് തുല്യ എണ്ണം സൂക്തങ്ങളുണ്ട് (192).
മണ്ഡലം 1-ൽ താഴെപ്പറയുന്ന ഋഷിമാരോ അവരുടെ കുടുംബാംഗങ്ങളോ ഉണ്ട് -
സൂക്തങ്ങൾ 1 - 11: മധു-ഛന്ദസ്സ്
സൂക്തങ്ങൾ 12 - 23: മേധാതിഥി-കൺവ
സൂക്തങ്ങൾ 31 മുതൽ 35 വരെ: ഹിരണ്യസ്തൂപം അംഗിരസ
സൂക്തങ്ങൾ 36 - 50: കണ്വൻ അല്ലെങ്കിൽ അവന്റെ കുടുംബാംഗങ്ങൾ
സൂക്തങ്ങൾ 51 - 57: സവ്യ അംഗിരസ
സൂക്തങ്ങൾ 58 - 64 ഉം 74 - 93 ഉം: ഗൗതമൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ
സൂക്തങ്ങൾ 94 - 114: കുത്സ അംഗിരസ
സൂക്തങ്ങൾ 116 - 126 ഉം 140 - 164 ഉം: ദീര്ഘതമാസും കുടുംബാംഗങ്ങളും
സൂക്തങ്ങൾ 165 - 191: അഗസ്ത്യൻ
മന്ത്രങ്ങളുടെ എണ്ണം കുറവുള്ള സൂക്തങ്ങൾ പാഠത്തിന്റെ അവസാനം നൽകിയിരിക്കുന്നു. അതിനാൽ മണ്ഡല പത്തിൽ നമുക്ക് നിരവധി ഋഷികൾ കാണാം. ഇടവിട്ട് ഋഷികൾ (ബ്രഹ്മവാദിനികൾ) നൽകിയ നിരവധി സൂക്തങ്ങൾ കാണാം [8].
ഒരു മണ്ഡലത്തിലെ ആന്തരിക ക്രമീകരണം പിതാവ് (ഋഷി) നൽകുന്ന മന്ത്രങ്ങളെ ആദ്യം സ്ഥാപിക്കുകയും തുടർന്ന് മകൻ നൽകുന്ന മന്ത്രങ്ങളെ സ്ഥാപിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ മകൻ നൽകുന്ന മന്ത്രങ്ങൾ പിതാവിന്റെ സൂക്തത്തിന് മുമ്പായി ക്രമീകരിച്ചിരിക്കുന്നു, കാരണം മകൻ പിതാവിനേക്കാൾ കൂടുതൽ സൂക്തങ്ങൾ നൽകിയിരുന്നു.
അഷ്ടകക്രമഃ ॥ അഷ്ടക ക്രമം
അഷ്ടകക്രമത്തിൽ, എട്ട് അഷ്ടകങ്ങളിൽ, ഓരോ അഷ്ടകത്തിലും 8 അധ്യായങ്ങളുണ്ട്, അങ്ങനെ ആകെ 64 അധ്യായങ്ങൾ, 2006 വർഗങ്ങൾ ഉണ്ട്. പഠന സൗകര്യം സുഗമമാക്കുന്നതിനായി ഈ ക്രമീകരണത്തിൽ സമാഹരിച്ച മന്ത്രങ്ങളുടെ ശേഖരമാണ് ഇവിടെ വർഗങ്ങൾ. ഒരു വർഗത്തിലെ മന്ത്രങ്ങളുടെ എണ്ണം നിശ്ചിതമല്ല, പക്ഷേ ഒരു വർഗത്തിൽ കുറഞ്ഞത് 5 മന്ത്രങ്ങളെങ്കിലും അടങ്ങിയിരിക്കുന്നു. സംഹിതയുടെ അവസാനം, 36 സൂക്തങ്ങൾ ശേഖരിച്ചിരിക്കുന്ന रक പരിഷിഷ്ടം നമുക്ക് കാണാം. [3] അഷ്ടകക്രമമനുസരിച്ച് വർഗ്ഗങ്ങളുടെയും മന്ത്രങ്ങളുടെയും എണ്ണം ചുവടെ നൽകിയിരിക്കുന്നു. [7]
അഷ്ടകങ്ങൾ സൂക്തങ്ങളുടെ എണ്ണം വർഗകളുടെ എണ്ണം മന്ത്രം
അഷ്ടകം 1 121 (121) 265 (265) 1370 മെക്സിക്കോ
അഷ്ടകം 2 119 119 अनुका अनुक� 221 समानिक 221 समानी 221 1147
അഷ്ടകം 3 122 (അഞ്ചാം പാദം) 225 (225) 1209 മെക്സിക്കോ
അഷ്ടകം 4 140 (140) 250 മീറ്റർ 1289 മെക്സിക്കോ
അഷ്ടകം 5 129 (അഞ്ചാം ക്ലാസ്) 238 - അക്കങ്ങൾ 1263
അഷ്ടകം 6 124 (അഞ്ചാം ക്ലാസ്) 313 (അഞ്ചാം ക്ലാസ്) 1650
അഷ്ടകം 7 116 अनुक्षित 248 स्तुत्र 248 1263
അഷ്ടകം 8 146 (അഞ്ചാം ക്ലാസ്) 246 स्तुत्र 246 1281
ആകെ 1017 മെക്സിക്കോ 2006 10472 പി.ആർ.ഒ.
വാലാഖില്യ 11. 11. 18 80
ആകെ 1028 - അങ്കമാലി 2024 10552
ഋഗ്വേദ സംഹിതകൾ
ശൗനകത്തിലെ ചരണവ്യൂഹത്തിൽ ഋഗ്വേദത്തിലെ അഞ്ച് പ്രധാന ശകങ്ങൾ ഉൾപ്പെടുന്നു, അതായത് ശകലം, ബാഷ്കല (വാസ്കല), അശ്വലായനം, ശംഖായനം, മണ്ഡൂകേയം. ഓരോന്നിനും അതിന്റേതായ ഒരു സൂത്രം ഉണ്ടായിരുന്നു. ഋഗ്വേദത്തിലെ നിലവിലുള്ളതും ലഭ്യമായതുമായ സംഹിത ശകല ശകത്തിൽ പെടുന്നു. ഋഗ്വേദത്തിലെ ലഭ്യമായ ഏക സംഹിതയാണിത്. ഈ വേദത്തിന്റെ ഏറ്റവും മികച്ച പാരമ്പര്യം നിലനിർത്തിയ പുരാതന കാലം മുതൽ ഇത് പ്രചാരത്തിലുണ്ട്. ബാഷ്കല, ആശ്വലായനം, ശംഖ്യായനം, മണ്ഡൂകായനം, ശക സംഹിതകൾ ഇക്കാലത്ത് ലഭ്യമല്ല. ഋഗ്വേദത്തെ ബഹ്വൃച്ച എന്നും വിളിക്കുന്നു, കാരണം അതിൽ നിരവധി ഋക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശകല സംഹിതാ ശകല സംഹിത
ശകല്യ (शाकल्यः)
ഋഗ്വേദ സംഹിതയുടെ പദപാത നൽകിയത് ശകല്യയാണ് (शाकल्यः). ബൃദാരണ്യക ഉപനിഷത്തിൽ (അധ്യായ 4) ജനകൻ്റെ സഭയിൽ ശകല്യനും യാജ്ഞവൽക്യനും തമ്മിലുള്ള തർക്കം കാണാം. പുരാണ തെളിവുകൾ അനുസരിച്ച്, ഋഗ്വേദ പാദപഥം രചിച്ചത് ഇതേ ശാക്കല്യനാണ്. ബ്രഹ്മാണ്ഡ പുരാണത്തിൽ താഴെ പറയുന്ന കാര്യങ്ങൾ കാണാം
ശാകല്യഃ പ്രഥമസ്തേഷാം തസ്മാദന്യോ രഥീതരഃ ।। ബാഷ്കലിശ്ച ഭരദ്വാജ ഇതി ശാഖാപ്രവർത്തകാഃ ।। 34.32.. ദേവമിത്രസ്തു ശാകല്യോ ജ്ഞാനാഹംകാരഗർവിതഃ ।। ജനകസ്യ സ യജ്ഞേ വൈ വിനാശാമഗമദ്വിജാഃ ।। 34.33.. (ബ്രഹ്മാണ്ഡ. പുര. പൂർവ. 2.34.32-33) [9]
നിരുക്തയിലും ർക്-പ്രതിശാഖ്യയിലും ശകല്യയെക്കുറിച്ചുള്ള പരാമർശം കണ്ടെത്തിയിട്ടുണ്ട്. ശാകല്യയുടെ പാദപഥം യാസ്ക തൻ്റെ നിരുക്തത്തിൽ സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് നിരുക്തയിൽ (5.21) "अरुणो मासकृद् वृकः" എന്ന് പരാമർശിച്ചിട്ടുണ്ട്. "മാസകൃത്ത്" എന്ന അർത്ഥത്തിൽ ഒരു പദമായി യാസ്ക വ്യാഖ്യാനിച്ചു, അല്ലെങ്കിൽ ഒരു മാസം ഉണ്ടാക്കുന്നവൻ. ശകല്യ അതിനെ രണ്ട് പാദങ്ങളായോ മാ, സകൃത് എന്നീ വാക്കുകളായോ കണക്കാക്കി. യാസ്കയും ശകല്യയും അവരുടെ വ്യാഖ്യാനങ്ങളിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നാം കാണുന്നു. [10]
വിഷയവിവേചൻ ॥ ഋഗ്വേദത്തിൻ്റെ ഉള്ളടക്കം
गोगवेद സ്തോത്രങ്ങളുടെ ഒരു വലിയ ശേഖരമാണ്. ദേവതകളെ പ്രീതിപ്പെടുത്തുന്നതിനും അവരുടെ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിനുമായി വിവിധ ऋष्टങ്ങളും വൈകാരിക പ്രകടനങ്ങളും ഉപയോഗിച്ച് വിവിധ भावेदीകളും അവരുടെ കുടുംബവും സ്തുതിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ, മൂന്ന് ലോകങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ (पृथ्वी അല്ലെങ്കിൽ ഭൂമി, अन्तरिक्षम् അല്ലെങ്കിൽ ദ്യുലോകोकः അന്തരീക്ഷം ഉൾപ്പെടെയുള്ള ബഹിരാകാശം എന്നും സ്വർഗം എന്ന് സ്വർഗ്ഗം എന്നും വിവർത്തനം ചെയ്യപ്പെടുന്നു) ദേവതകൾ, നദികൾ, സമുദ്രങ്ങൾ, രാജ്യങ്ങൾ, അസുരന്മാർ അല്ലെങ്കിൽ ദസ്യുക്കൾ, ആളുകളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, സമൂഹം, വിവാഹം, ജീവിതശൈലി, തൊഴിലുകൾ, ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും നിർമ്മാണം, രാജ്യങ്ങളുടെയും യുദ്ധങ്ങളുടെയും ഭരണാധികാരികൾ, സരമ, പാണി തുടങ്ങിയവരുടെ സംഭാഷണ സൂക്തങ്ങൾ , ദർശനിക സൂക്തങ്ങൾ എന്നിവ ഇതിൽ ചിലത് മാത്രം. [3]
പ്രപഞ്ചശാസ്ത്രം, ദാർശനിക ഊഹാപോഹങ്ങൾ, ശവസംസ്കാര ചടങ്ങുകൾ, സംവാദ സൂക്തങ്ങൾ, വിവാഹങ്ങൾ, മന്ത്രങ്ങൾ, മന്ത്രങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിവിധ സ്വഭാവമുള്ള മന്ത്രങ്ങൾ പത്താമത്തെ മണ്ഡലത്തിൽ ഉൾപ്പെടുന്നു.
അങ്ങനെ, ഋഗ്വേദത്തിൽ നമുക്ക് നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്, എന്നിരുന്നാലും, ചിലത് സമീപ നൂറ്റാണ്ടുകളിൽ ചർച്ച ചെയ്യപ്പെടുന്നു. നാല് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഭാരതവർഷത്തെക്കുറിച്ചുള്ള ഭൂമിശാസ്ത്രപരമായ പോയിന്റാണ് അത്തരമൊരു വിഷയം. മറ്റൊന്ന് സരസ്വതി നദിയുടെ അസ്തിത്വമാണ്. നാല് സമുദ്രങ്ങളുടെ സാന്നിധ്യം ഭാരതീയ വൈദിക സാഹിത്യത്തിൽ മാത്രമേ വ്യക്തമായി പരാമർശിച്ചിട്ടുള്ളൂ, മറ്റ് പുരാതന ലോക സാഹിത്യങ്ങളിൽ വളരെ അപൂർവമായി മാത്രമേ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ. പാശ്ചാത്യരും പരമ്പരാഗത പണ്ഡിതരുമായ നിരവധി പണ്ഡിതന്മാർ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ നദികളുടെ തീരത്തുള്ള "ആര്യൻ അധിവാസ കേന്ദ്രങ്ങളുമായി" ബന്ധപ്പെട്ട ആ ഋഗ്വേദ മന്ത്രങ്ങളെ വ്യാഖ്യാനിച്ച് അവരുടെ വീക്ഷണങ്ങൾ നൽകിയിട്ടുണ്ട്. ആര്യൻ അധിനിവേശത്തെക്കുറിച്ചുള്ള മിത്ത് പൊളിച്ചെഴുതിയതോടെ, ഋഗ്വേദത്തിൽ നൽകിയിരിക്കുന്ന ഭൂമിശാസ്ത്രപരമായ വശങ്ങളെക്കുറിച്ച് പുതിയ ഗവേഷണങ്ങൾ അടുത്തിടെ വികസിക്കുന്നത് നാം കാണുന്നു . [11]
അങ്ങനെ, ജ്യോതിശാസ്ത്രപരവും ഭൂമിശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യമുള്ള വശങ്ങളെക്കുറിച്ചുള്ള രസകരമായ ചർച്ചകൾ, പ്രകൃതിയെക്കുറിച്ചുള്ള വിവരണം, സാമൂഹിക-സാമ്പത്തിക വശങ്ങൾ , ദർശനാത്മക വശങ്ങൾ എന്നിവ ഇന്നത്തെ സമൂഹത്തിൽ സാധുവാണ്.
ജ്യോതിശാസ്ത്രപരമായ വശങ്ങൾ
ഐതരേയ ബ്രാഹ്മണത്തിൽ (3.44) സൂര്യൻ ഒരിക്കലും ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല, മറിച്ച് പകൽ വെളിച്ചത്തിന്റെ അവസാനത്തിൽ മാത്രമേ അത് ഭ്രമണം ചെയ്യുകയും അടുത്ത ദിവസം പ്രകാശമുള്ള വശം മുകളിലേക്ക് മടങ്ങുകയും ചെയ്യുകയുള്ളൂ എന്ന ആശയം നമുക്ക് കാണാം. പകലിന്റെ അവസാനത്തിലെത്തുമ്പോൾ, ഇരുണ്ട രാത്രി വശം നമ്മെ അഭിമുഖീകരിക്കുന്ന തരത്തിൽ സൂര്യൻ ഭ്രമണം ചെയ്യുന്നു. ഋഗ്വേദ സൂക്തങ്ങളിലും (1.115.4, 5.81.4) ഈ ആശയം യോജിച്ചതായിരുന്നു. ഭൂമി ഒരു ചക്രം പോലെ വൃത്താകൃതിയിലായിരുന്നുവെന്ന് അക്കാലത്തെ ആളുകൾക്ക് അറിയാമായിരുന്നു. [2]
ഭൂമിശാസ്ത്രപരമായ വശങ്ങൾ
ഡോ. കപിൽ ദേവ് ദ്വിവേദി [12] പറയുന്നതനുസരിച്ച്, ഋഗ്വേദ പഠനത്തിൽ നിരവധി രസകരമായ ഭൂമിശാസ്ത്രപരമായ വശങ്ങൾ വെളിപ്പെടുന്നു. ഭൂമിക്ക് 7 പാളികളുണ്ടെന്നും (ഋഗ്വേദം 1.22.16) ഭൂമിക്കുള്ളിലും പരമാണുക്കളിലും (ആറ്റങ്ങൾ) ചലനങ്ങൾ നിയന്ത്രിക്കുന്നത് വിഷ്ണുവാണെന്നും പുരാതന ആളുകൾക്ക് വളരെക്കാലമായി അറിയാമായിരുന്നു.
ഭൂമിയുടെ കാമ്പ് അഗ്നിയാൽ നിറഞ്ഞിരിക്കുന്നുവെന്നും അത് ഒരു തിളക്കമുള്ള ആവരണത്താൽ മൂടപ്പെട്ടിരിക്കുന്നുവെന്നും ഋഗ്വേദം (10.1.6) പറയുന്നു .
സ തു വസ്രാണ്യധ പേശനാനി വസാനോ അഗ്നിർനാഭാ പൃഥിവ്യാഃ ॥ (ഋഗ്. വേദം. 10.1.6)
അഗ്നിയുടെയും അതിന്റെ തേജസിന്റെയും (തേജസ്) ആശയം പല മന്ത്രങ്ങളിലും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. പൃഥ്വി അഥവാ ഭൂമി അഗ്നിയുടെ കേന്ദ്രം (യോനി) ആണെന്നും ഭൂമിയുടെ ചലനത്തിന് കാരണമാകുന്നത് ഈ കേന്ദ്ര അഗ്നി മൂലമാണെന്നും യജുർവേദം പറയുന്നു. ഭൂമിയിൽ അഗ്നി ഉണ്ടെന്ന് അഥർവവേദം പറയുന്നു, അഗ്നിവാസഃ പൃഥ്വിവി (അഥ. വേദം. 12.1.21) അതിനാൽ പൃഥ്വിയെ അഗ്നിവാസസ് (അഗ്നിവാസസ്) എന്ന് വിളിക്കുന്നു. നദികളിലും സമുദ്രജലത്തിലും അഗ്നി അടങ്ങിയിരിക്കുന്നു എന്ന വസ്തുത ग्निवस् ലും പ്രകടിപ്പിക്കുന്നു. എല്ലാ ജീവജാലങ്ങളിലും അഗ്നി ഉണ്ട്, നദികളുടെയും സമുദ്രങ്ങളുടെയും വെള്ളത്തിലേക്ക് അത് വ്യാപിക്കുന്നതായി പറയപ്പെടുന്നു.
യോ അഗ്നിഃ സപ്തമാനുഷാഃ ശ്രിതോ വിശ്വേഷു സിന്ധുഷു ॥ (ഋഗ്വേദം. 8.39.8)
മുകളിൽ പറഞ്ഞ മന്ത്രത്തിൽ സിന്ധു (सिन्धु) നദികളെയും സമുദ്രങ്ങളെയും സൂചിപ്പിക്കുന്നു. അഗ്നി വെള്ളത്തിൽ ഉണ്ടെന്ന് പറയപ്പെടുന്നു, നദീജലം കലക്കുന്നതിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് എല്ലാവർക്കും അറിയാം. ഭൂമിയിൽ ഐശ്വര്യത്തിന് കാരണമാകുന്ന രത്നങ്ങളുടെയും (രത്നങ്ങൾ) സ്വർണ്ണ നിധികളുടെയും സാന്നിധ്യത്തെക്കുറിച്ച് गुगेद വ്യക്തമായി പരാമർശിക്കുന്നു .
റിയം ത ഇന്ദ്ര പൃഥിവി ബിഭർതി ॥ (ഋഗ്. വേദ. 3.55.22) പുരൂ വസൂനി പൃഥിവി ബിഭർതി ॥ (ഋഗ്വേദം. 3.51.5)
ഋഗ്വേദത്തിലെ പ്രകൃതി
ഋഗ്വേദത്തിന്റെ പ്രധാന ഭാഗം പ്രകൃതിയുമായും പ്രകൃതിശക്തികളുമായും ബന്ധപ്പെട്ട സൂക്തങ്ങളാണ്. ഇന്ത്യയിലെയും പാശ്ചാത്യലോകത്തിലെയും പണ്ഡിതന്മാർ വേദ ദേവതകളെ വ്യത്യസ്ത രീതികളിൽ വിശദീകരിക്കുന്നുണ്ട്, എന്നാൽ പൊതുവേ പറഞ്ഞാൽ, ദേവതകളെ അഭിസംബോധന ചെയ്യുന്ന സൂക്തങ്ങൾ (ദേവത) ഏറ്റവും ശ്രദ്ധേയമായ പ്രകൃതി പ്രതിഭാസത്തിന്റെയും അതിന്റെ വശങ്ങളുടെയും സ്വാധീനത്തിലാണ്. ദേവത എന്ന വാക്കിന്റെ അർത്ഥം ദിവ്യം, പ്രകാശമുള്ളതും ശക്തവും ദാതാവും ശക്തവുമായ ദിവ്യത്വം എന്നാണ്. ഈ സൂക്തങ്ങളിൽ വായു, ജലം, ഭൂമി, സൂര്യൻ, മഴ, പ്രഭാതം തുടങ്ങിയ ചില പ്രകൃതി ഘടകങ്ങൾക്കായുള്ള പ്രാർത്ഥനകൾ നമുക്ക് കാണാം. സൂര്യന്റെ മഹത്തായ പ്രകാശം, യാഗജ്വാലയുടെ ജ്വലനം, ആകാശത്തുടനീളമുള്ള മഴക്കാറ്റിന്റെ ആവർത്തനം, പ്രഭാതത്തിന്റെ ആവർത്തനം, കാറ്റിന്റെ സ്ഥിരമായ പ്രവാഹങ്ങൾ, ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ അക്രമം, മറ്റ് അത്തരം പ്രകൃതി ഊർജ്ജങ്ങൾ, അടിസ്ഥാന പ്രവർത്തനങ്ങൾ അല്ലെങ്കിൽ വശങ്ങൾ എന്നിവ ദിവ്യത്വങ്ങളായി (ദേവത) മഹത്വപ്പെടുത്തുകയും വ്യക്തിവൽക്കരിക്കുകയും ചെയ്യുന്നു.
പ്രകൃതിയുമായുള്ള ഇടപെടൽ അഭിനന്ദനത്തിലും പ്രാർത്ഥനയിലും കലാശിച്ചു, പക്ഷേ തീർച്ചയായും, നല്ല നിരീക്ഷണത്തിനു ശേഷമാണ്. ദേവതകൾക്ക് നിയുക്തമായ ഗുണങ്ങൾ അവയുടെ സ്വാഭാവിക രൂപങ്ങളിലും പ്രവർത്തനങ്ങളിലും യോജിക്കുന്നു, ഉദാഹരണത്തിന് സോമൻ പച്ചയാണ്, അഗ്നി പ്രകാശമുള്ളതാണ്, വായു വേഗത്തിൽ സഞ്ചരിക്കുന്നു, സൂര്യൻ ഇരുട്ടിന്റെ വിതരണക്കാരനാണ്. മന്ത്രങ്ങളിൽ വിവരിച്ചിരിക്കുന്ന ഈ ശക്തികളുടെ സവിശേഷതകൾ വേദ समानीമാർ പ്രകൃതി ശാസ്ത്രത്തിന്റെ അധിപനായിരുന്നുവെന്ന് തെളിയിക്കുന്നു. പ്രകൃതിയുടെ എല്ലാ ശക്തികളെയും വശങ്ങളെയും പ്രവർത്തനങ്ങളെയും പൊതുവെ ദേവതകളായി കണക്കാക്കുന്നു, കാരണം അവ നമ്മുടെ ജീവിതത്തിന് സഹായകരവും പ്രയോജനകരവും അത്യാവശ്യവുമാണ്. നദികൾ, പർവതങ്ങൾ, ഭൂമി, വായു, ജലം, സസ്യങ്ങൾ, മരങ്ങൾ, വനം, അഗ്നി, മഴ, മേഘം, സൂര്യൻ, ചന്ദ്രൻ തുടങ്ങിയവയെല്ലാം വേദ പുരാണങ്ങളിലെ ദേവതകളാണ്. गुनीയിൽ പ്രധാന ദേവതകളുടെ പേരുകൾ അഗ്നി, ഇന്ദ്രൻ, വായു, ഭൂമി, സോമൻ, വരുണൻ, വിഷ്ണു, ആദിത്യൻ, ഉഷ, അദിതി, പർജന്യം മുതലായവയാണ്. അവ തീർച്ചയായും സമ്പത്തിന്റെ സ്വാഭാവിക ഉപകരണങ്ങളാണ് - ആന്തരിക ഭൂമിയുടെ പുറംതോട്, സൂര്യൻ, മറ്റ് ഗ്രഹങ്ങൾ, ഔഷധ സസ്യങ്ങൾ, സമുദ്രങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ തുടങ്ങിയ ജലാശയങ്ങൾ.
ഇന്ദ്രായ ദ്യാവ് ഓഷധീരുതാപോ റിയം രക്ഷന്തി ജീരയോ വനാനി ॥ (ഋഗ്വേദം. 3.51.5)
ദാർശനിക തത്ത്വം
ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിൽ ഭാരതീയ തത്ത്വജ്ഞാനത്തിന്റെ ദർശനീയ വശങ്ങളെ ചിത്രീകരിക്കുന്ന നിരവധി സൂക്തങ്ങൾ നമുക്ക് കാണാം. വാസ്തവത്തിൽ അവയെ ഷഡ് ദർശനങ്ങളിൽ പറഞ്ഞിരിക്കുന്ന സിദ്ധാന്തങ്ങളുടെ മുന്നോടിയായി കാണുന്നു . ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, പത്താം മണ്ഡലം ഋഗ്വേദത്തിൽ അടുത്തിടെ ചേർത്തതാണ് എന്ന വസ്തുതയെ ദാർശനിക വശം പിന്തുണയ്ക്കുന്നു, കാരണം ഇത് മറ്റ് മണ്ഡലങ്ങളിൽ നൽകിയിരിക്കുന്ന സ്തുതി-അവതരണത്തിന് വളരെ വിരുദ്ധമാണ്. ഏറ്റവും പ്രധാനപ്പെട്ട രണ്ട് പരാമർശങ്ങൾ നാസാദിയ സൂക്തവും പുരുഷ സൂക്തവുമാണ്. പുരുഷ സൂക്തം സർവേശ്വര-വാദം (സർവ്വവ്യാപിയായ സ്വഭാവം) മുന്നോട്ടുവയ്ക്കുന്നു, ഇത് ഒരു ആധുനിക ചിന്താ പ്രക്രിയയായി കണക്കാക്കപ്പെടുന്നു, പ്രപഞ്ചത്തിലെ പരമാത്മാവിന്റെ സർവ്വവ്യാപിയായ പ്രതിച്ഛായയെയോ രൂപത്തെയോ (സാകര, ആകൃതി) ചർച്ച ചെയ്യുന്ന ഒരു ആശയം. ചില പാശ്ചാത്യ പണ്ഡിതരുടെ അഭിപ്രായത്തിൽ, ആത്മീയ വികാസത്തിന് ഇനിപ്പറയുന്ന ഗതികളുണ്ട് - ബഹുദേവത-വാദം, ഏകദേവത-വാദം, സർവേശ്വര-വാദം. പുരാതന കാലത്ത് നിരവധി ദേവതകളെ ആരാധിച്ചിരുന്നു, അത് പിന്നീട് ഒരു ദേവനെ (പ്രജാപതി അല്ലെങ്കിൽ ഹിരണ്യഗർഭൻ) ആരാധിക്കുന്നതിലേക്ക് നയിച്ചു. ഇത് സർവ്വവ്യാപിയായ ദേവതയിലുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിലേക്ക് നയിച്ചു, ഇത് കൂടുതൽ പുതിയ ആശയമാണ്. [3]
അയൻ ലോക് വേദഃ. (ഷഡ്. ബ്രഹ്. 1.5) [13]
ഷഡ്വിംശ ബ്രാഹ്മണത്തിൽ, ഋഗ്വേദം ഭൂലോകമാണെന്നും അഗ്നി പ്രധാന ദേവതയാണെന്നും പറയപ്പെടുന്നു. അതേ ബ്രാഹ്മണത്തിൽ, യജുർവേദത്തിൽ (അന്താരിക്ഷ ലോകത്തിന്റെ) പ്രധാന ദേവത വായു ആണെന്നും സാമവേദത്തിന്റെ (ദ്യുലോകത്തിന്റെ) പ്രധാന ദേവത സൂര്യനാണെന്നും പറയപ്പെടുന്നു. [8] താഴെ സൂചിപ്പിച്ചതുപോലെ മനുസ്മൃതി ഈ പോയിന്റിനെ ശക്തിപ്പെടുത്തുന്നു.
അഗ്നിവായുരവിഭ്യസ്തു ത്രയം ബ്രഹ്മ സനാതനം । ദുദോഃ യജ്ഞസിധ്യാർത്ഥമൃഗ്യജുഃ സമലക്ഷം॥ (മനു. ശ്രീമതി. 1.13) [14]
അർത്ഥം: യജ്ഞങ്ങൾ നിർവഹിക്കുന്നതിനായി അഗ്നിയിൽ നിന്നും വായുവിൽ നിന്നും സൂര്യനിൽ നിന്നും യഥാക്രമം ശാശ്വതമായ ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവ പാൽ സ്വീകരിച്ചു. ഋഗ്വേദത്തിൽ വാക്തത്വം (അറിവ്, ധ്യാനം എന്നിവ ഉൾപ്പെടുന്നു), യജുർവേദത്തിൽ മനസ്തത്വം (മനസ്സ്, പ്രവൃത്തി, പ്രകൃതി) എന്നിവ ഉൾപ്പെടുന്നു, സാമവേദത്തിൽ പ്രാണതത്വം (ഊർജ്ജ സന്തുലിതാവസ്ഥ) (ശക്തി, സഹകരണം) എന്നിവ ഉൾപ്പെടുന്നു. മൂന്ന് തത്വതത്വങ്ങളുടെ ഏകോപനം ഒരു വ്യക്തിയെ ബ്രഹ്മം പ്രാപിക്കുന്നതിലേക്ക് നയിക്കുന്നു.
ബ്രഹ്മ വാ ഓക്ക്. അമൃതം വാ ഓക്ക്. (കൌസ്. ബ്രാ. 7.10) പ്രാണോ വാ ഓക്. (ജൈം. ബ്രഹ്. 1.112)
വിവിധ ബ്രാഹ്മണങ്ങളിലെ അത്തരം പരാമർശങ്ങൾക്ക് മുകളിൽ ഋഗ്വേദത്തിന്റെ ദാർശനിക വശങ്ങൾ (ദാർശനിക) ചിത്രീകരിക്കുന്നു. ബ്രഹ്മം , വാക് (വാക്ക്) , പ്രാണ (ഊർജ്ജം), അമൃത (നിത്യത), വീര്യം (പ്രചരണം) മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് കാണാം. അങ്ങനെ, ബ്രഹ്മചര്യം പരിശീലിക്കുന്നതിലൂടെ അമരത്വം (നിത്യത) നേടുന്നതിനുള്ള മാർഗമായ ശബ്ദ ബ്രഹ്മം (വക്തത്വം), പ്രാണൻ അല്ലെങ്കിൽ ഊർജ്ജം, മഹത്വം എന്നിവയെക്കുറിച്ചുള്ള വിവരണം നമുക്ക് കാണാം. [8]
വ്യത്യസ്ത തരം പ്രധാന സൂക്തങ്ങൾ
ഋഗ്വേദത്തിൽ വിഷയത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത തരം സൂക്തങ്ങൾ കാണാം. മനോവിജ്ഞാനം (മനസ്സിന്റെയോ മനഃശാസ്ത്രത്തിന്റെയോ ശാസ്ത്രം), ഭാഷാവിജ്ഞാനം (ഭാഷയുടെ ശാസ്ത്രം), സൃഷ്ടി-ഉത്പത്തി (സൃഷ്ടിയുടെ ഉത്ഭവം), ആയുർവേദം (ആരോഗ്യശാസ്ത്രം), ദർശനിക തത്ത്വം (തത്ത്വചിന്ത), അധ്യാത്മിക തത്ത്വം (ആത്മീയത) തുടങ്ങിയ വിഷയങ്ങൾ അവയിൽ ഉൾപ്പെടുന്നു. വിഷയാധിഷ്ഠിത സൂക്തങ്ങൾക്ക് പുറമേ, രണ്ട് കഥാപാത്രങ്ങൾ (ദേവതകൾ, ഋഷികൾ മുതലായവ) തമ്മിലുള്ള സംഭാഷണത്തെ അടിസ്ഥാനമാക്കിയുള്ള സംവാദ സൂക്തങ്ങളും നമുക്കുണ്ട്. [8] സൂക്തങ്ങൾ താഴെപ്പറയുന്ന തലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
(1) ദേവസ്തുതിപരകസൂക്തം - പ്രാഥമികമായി ദേവതകളെ സ്തുതിക്കുന്നതും ആരാധിക്കുന്നതുമായ സൂക്തങ്ങൾ, ഉദാഹരണം - അഗ്നി സൂക്തം
(2) ദർശനിക് സൂക്തം - ദാർശനിക തത്വങ്ങളെ വിവരിക്കുന്ന സൂക്തങ്ങൾ, ഉദാഹരണം - പുരുഷ സൂക്തം
(3) ലൗകിക സൂക്തം - ലോകകാര്യങ്ങൾ വിവരിക്കുന്ന സൂക്തങ്ങൾ, ഉദാഹരണം - വിവാഹ സൂക്തം
(4) സംവാദ സൂക്തം - രണ്ട് ജീവികൾ തമ്മിലുള്ള സംഭാഷണം നടക്കുന്ന സൂക്തങ്ങൾക്ക് ഒരു ഐതിഹ്യം ഉണ്ടായിരിക്കാം അല്ലെങ്കിൽ ഉണ്ടാകില്ല, ഉദാഹരണത്തിന് - സരമ പാനി സംവാദ സൂക്തം.
(5) ആഖ്യാന സൂക്തം - ഒരു ഐതിഹ്യം വിവരിക്കുന്ന സൂക്തങ്ങൾ, ഉദാഹരണം - ശ്യാവശ്വ സൂക്തം
ഋഗ്വേദത്തിൽ കാണപ്പെടുന്ന പ്രധാന ദാർശനിക സൂക്തങ്ങളിൽ [8] ഉൾപ്പെടുന്നു.
Subscribe to:
Posts (Atom)