Sunday, September 02, 2018

ഋക്ക്, ആഹുതി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

ഉപനിഷത്തിലൂടെ -250/ബൃഹദാരണ്യകോപനിഷത്ത്- 49/ സ്വാമി അഭയാനന്ദ
Monday 3 September 2018 1:01 am IST
യാജ്ഞവല്‍ക്യേതി ഹോവാച, കതിഭിരയമദ്യര്‍ഗ്ഭിര്‍ ഹോതാസ്മിന്‍ യജ്ഞേ കരിഷ്യതീതി...
ഹോതാവ് യജ്ഞത്തില്‍ എത്ര തരം ഋക്കുകളെ കൊണ്ടാണ് തന്റെ കര്‍മം നിര്‍വഹിക്കുന്നതെന്ന് അശ്വലന്‍ ചോദിച്ചു. മൂന്ന് തരം ഋക്കുകള്‍ എന്ന് ഉത്തരം. 
ആ മൂന്ന് തരം ഏതൊക്കെയാണ്? 
പുരോനുവാക്യ, യാജ്യ, ശസ്യ എന്നിവയാണ് അവ. 
അതുകൊണ്ട് എന്തിനെ ജയിക്കുന്നു?, സമ്പാദിക്കുന്നു? 
പ്രാണനുള്ളതിനെയെല്ലാം ജയിക്കുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ മറുപടി നല്‍കി.
സമ്പദ്‌വിഷയമായ ഉപാസനയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളാണിനി.
പുരോനുവാക്യ എന്ന ഋക്ക് യാഗത്തിന് മുമ്പ് പ്രയോഗിക്കുന്നതാണ്. യാജ്യ എന്ന ഋക്ക് യാഗത്തില്‍ ഹോമത്തിന് പ്രയോഗിക്കുന്നതാണ്. ശസ്യ എന്ന ഋക് ദേവതാസ്തുതിപരമാണ്. ഈ മൂന്ന് ഋക്കുകളെ കൊണ്ട് മൂന്ന് ലോകങ്ങളേയും ജയിക്കാം എന്നതുകൊണ്ടാണ് പ്രാണനുള്ളവയെയെല്ലാം ജയിക്കാമെന്ന് യാജ്ഞവല്‍ക്യന്‍ മറുപടി നല്‍കിയത്.
 യാജ്ഞവല്‍ക്യേതി ഹോവാച, കത്യയമദ്യാധ്വര്യുരസ്മിന്‍ യജ്ഞ ആഹുതിര്‍ഹോഷ്യതീതി...
അധ്വര്യു യജ്ഞത്തില്‍ എത്ര തരം ആഹുതികളെയാണ് ഹോമിക്കുന്നതെന്ന് അശ്വലന്‍ ചോദിച്ചു. മൂന്ന് തരം ആഹുതികളെ എന്ന് ഉത്തരം. 
ആ മൂന്ന് തരം എതൊക്കെ? 
ഹോമിക്കുമ്പോള്‍ മുകളിലേക്ക് ജ്വലിക്കുന്നവ, അധികം ശബ്ദമുണ്ടാക്കുന്നവ, അടിയില്‍ പോയി കിടക്കുന്നവ എന്നിവയാണ് മൂന്ന് തരം. 
അവ കൊണ്ട് എത് ലോകങ്ങളെ ജയിക്കാം?
ഹോമിക്കുമ്പോള്‍ മുകളിലേക്ക് ജ്വലിക്കുന്നവകൊണ്ട് ദേവലോകം ജയിക്കാം. ദേവലോകം പ്രകാശിക്കുന്നതു പോലെയായതിനാലാണിത്. അധികം ശബ്ദമുണ്ടാക്കുന്ന ആഹുതികളെക്കൊണ്ട് പിതൃ ലോകത്തെ ജയിക്കാം. പിതൃലോകത്തില്‍ ധാരാളം ശബ്ദങ്ങളുണ്ടാകാറുണ്ട് എന്നതാണ് ഇതിനു കാരണം. അടിയില്‍ പോയി കിടക്കുന്ന ആഹുതികളെ കൊണ്ട് മനുഷ്യലോകത്തെ ജയിക്കാം. മനുഷ്യലോകം താഴെ എന്നപോലെ ഇരിക്കുന്നതിനാലാണിത്.
 ആഹുതികള്‍ ഹോമിക്കുന്ന സമയത്ത് ജയിക്കേണ്ടതായ ലോകത്തെ ഈ മന്ത്രത്തില്‍ പറഞ്ഞ സാമ്യവുമായി ബന്ധപ്പെട്ട് ധ്യാനിക്കണം. ചമത, നെയ്യ് എന്നിവ ഹോമിക്കുമ്പോള്‍ ദേവലോകത്തെ ജയിക്കണമെന്ന് കരുതി ധ്യാനിക്കണം. മാംസം മുതലായ ആഹുതികള്‍ക്കും പിതൃലോകത്തിനും സാമ്യതയുണ്ട്. യമഭടരുടെ പീഡനം കൊണ്ട് നിലവിളിയും മറ്റും ഉണ്ടാകുന്നതാണ് പി
തൃലോകത്തെ ശബ്ദം
 യാജ്ഞവല്‍ക്യേതി ഹോവാച, കതിഭിരദ്യ 
ബ്രഹ്മാ യജ്ഞം ദക്ഷിണതോ...
ബ്രഹ്മന്‍ യജ്ഞത്തെ വലത് ഭാഗത്തിരുന്ന് എത്ര ദേവതകളെ കൊണ്ട് രക്ഷിക്കുന്നുവെന്ന് അശ്വലന്‍ ചോദിച്ചു. ഒരു ദേവത എന്ന് മറുപടി. ഏതാണ് ആ ദേവത? ആ ഒരു ദേവത മനസ്സാണ്, മനസ്സ് അനന്തമായതിനാലാണത്. വിശ്വേദേവന്മാരും അസംഖ്യമുണ്ട്. മനസ്സിനെ വിശ്വേദേവന്മാരായി ധ്യാനിക്കുമ്പോള്‍ അനന്തങ്ങളായ ലോകങ്ങളെ ജയിക്കുമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
ഇവിടെ പറയുന്ന യജ്ഞത്തിന് മനസ്സും വാക്കുമാണ് മാര്‍ഗങ്ങള്‍. ബ്രഹ്മന്‍ വാക്കിനെ മനസ്സ് കൊണ്ട് സംസ്‌കരിക്കുന്നു. വാക്ക് ഉച്ചരിച്ചാല്‍ പ്രായശ്ചിത്തം വിധിക്കലാണിത്. അതിനാല്‍ മനസ്സ് തന്നെയാണ് ദേവത. വൃത്തിഭേദമുള്ളതിനാല്‍ മനസ്സ് അനന്തമാണ്. ഇതിന്റെ അഭിമാന ദേവതകളാണ് വിശ്വേദേവന്മാര്‍. അവരുടെ എണ്ണവും അനന്തമാണ്. അനന്തമെന്ന സാമ്യം കൊണ്ട് ഉപാസിച്ചാല്‍ അനന്തമായ ലോകത്തെ ജയിക്കും.
അകത്തും പുറത്തും നടന്നതെല്ലാം മനസ്സില്‍ കണ്ടറിഞ്ഞ അഗസ്ത്യരും കൂട്ടരും ഹിമവാനോടു തല്‍ക്കാലം യാത്ര പറഞ്ഞ് നേരെ എത്തിയത് കൈലാസനാഥന്റെ സന്നിധിയില്‍. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയാവുന്ന സാക്ഷാല്‍ ലോകഗുരുവിനെ എല്ലാ കാര്യങ്ങളും വിശദീകരിച്ച് ധരിപ്പിക്കാനാണ് വരവ്. എല്ലാമറിയുന്നവനെ കണ്ട് അറിയിക്കേണ്ടത് ഒരു നിയോഗകര്‍മം മാത്രമെന്ന് സപ്തര്‍ഷിമാര്‍ ആശ്വസിച്ചു.
ഹിമവല്‍ സന്നിധിയില്‍ ദൂതുമായിപ്പോയ സപ്തര്‍ഷികളുടെ വരവിനെ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ശ്രീപരമേശ്വരനെയാണ് അവര്‍ കൈലാസത്തില്‍ കണ്ടത്. വിവരമറിയാനുള്ള തിടുക്കമായിരുന്നു ലോകഗുരുവിന്റെ മുഖത്ത്.
ഹിമവാന്റെയും മേനാദേവിയുടെയും മറുപടി എന്തായിരുന്നു? അവര്‍ എന്തെങ്കിലും വിരോധം പ്രകടിപ്പിച്ചോ? അവരുടെ മുഖഭാവം എങ്ങനെയായിരുന്നു? നിങ്ങള്‍ പാര്‍വതീ ദേവിയെ കണ്ടുവോ?
തുടങ്ങി അനേകം ചോദ്യങ്ങള്‍ ശ്രീപരമേശ്വരന്‍ ചോദിച്ച വേഗം ആ ആകാംക്ഷ മുഴുവന്‍ വിളിച്ചോതുന്നതായിരുന്നു.
എല്ലാമറിയുന്ന ശ്രീമഹാദേവന്‍ ഇങ്ങനെയെല്ലാം ചോദിച്ചപ്പോള്‍ സപ്തര്‍ഷിമാര്‍ യഥോചിതം മറുപടി നല്‍കി. ഭഗവാന്റെ തുടരെയുള്ള ചോദ്യങ്ങളുടെ പിന്നിലെ ചേതോവികാരങ്ങളറിയാതെ ജ്ഞാനികളായ മഹര്‍ഷിമാരും കുഴങ്ങി. ദൈവജ്ഞന്മാരെങ്കിലും സര്‍വജ്ഞന്റെ മനസ്സു വായിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
സര്‍വവും ഭഗവാന്റെ മായാവിലാസങ്ങള്‍ എന്നു മാത്രം തിരിച്ചറിഞ്ഞ് അവര്‍ ആശ്വസിച്ചു.
പാര്‍വതിയുടെ മാതാപിതാക്കളുടെ അനുവാദം ലഭിച്ചു എന്നു മഹര്‍ഷിമാര്‍ പറഞ്ഞുകേട്ടപ്പോള്‍ ശ്രീപരമേശ്വരന് തിടുക്കം കൂടിയതുപോലെ. ഇനിയും സപ്തര്‍ഷിമാര്‍ ഹിമവല്‍സന്നിധിയില്‍ പോകണമെന്നും വിവാഹ കാര്യങ്ങളില്‍ വേണ്ടതെല്ലാം സപ്തര്‍ഷിമാര്‍ തന്നെ നോക്കി നടത്തണമെന്നും ശ്രീപരമേശ്വരന്‍ അവരോടു നിര്‍ദേശിച്ചു. എല്ലാ കാര്യങ്ങളുടെയും ചുമതലക്കാരായി സപ്തര്‍ഷിമാര്‍ ഭഗവാനാ
ല്‍ നിയോഗിക്കപ്പെട്ടു.
ഹിമവല്‍ സന്നിധിയില്‍ ചെന്നപ്പോള്‍ ഹിമവാനും എല്ലാ കാര്യങ്ങളുടേയും ചുമതല സപ്
തര്‍ഷിമാരെ തന്നെ ഏല്‍പ്പിച്ചു. അല്ലെങ്കിലും ഭഗവാന്‍ നിയോഗിച്ചതിനു മേല്‍ ഒരു നിയോഗം നടത്താന്‍ ആര്‍ക്കാണ് സാധ്യമാവുക!
എല്ലാവരുടേയും സമ്മതപ്രകാരം ഒരു മുഹൂര്‍ത്തം വിവാഹത്തിനായി നിശ്ചയിച്ചു.
മാംഗല്യദാതാവിന്റെ വിവാഹത്തിനാണ് ഇപ്പോള്‍ മുഹൂര്‍ത്തം കുറിക്കുന്നതെന്ന ഉത്തമബോധ്യം സപ്തര്‍ഷിമാര്‍ക്കുണ്ടായതിനാല്‍ ഒട്ടും പിഴയുണ്ടാകാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
വിവാഹമണ്ഡപം ഏര്‍പ്പാടു ചെയ്യുന്ന കാര്യത്തില്‍ മുന്‍തൂക്കം നല്‍കിയേ കഴിയൂ. അതിന് ആരെയാണ് ഏല്‍പ്പിക്കേണ്ടതെന്ന് ഹിമവാന്‍ മഹര്‍ഷിമാരോടു ചോദിച്ചു.
മണ്ഡപമൊരുക്കാന്‍ ഏറ്റവും സമര്‍ഥന്‍ ദേവശില്‍പി തന്നെയാണ്. അത് ഏല്‍പ്പിക്കുന്ന ചുമതല സപ്തര്‍ഷിമാര്‍ തന്നെ ഏറ്റെടുത്തു. ഭഗവദ് കാര്യങ്ങള്‍ ചെയ്യുന്നതിനായി ലഭിക്കുന്ന ഒരവസരവും വിട്ടുകളയാന്‍ അവര്‍ തയാറല്ല. എന്നാല്‍ മണ്ഡപം തയാറാക്കിക്കഴിയുമ്പോള്‍ അതിന്റെ നിലവാരം ഉറപ്പാക്കുന്നതില്‍ ഹിമവാന്‍ നേരിട്ടുതന്നെ പരിശോധിക്കണമെന്ന് സപ്തര്‍ഷിമാര്‍ നിബന്ധന വച്ചു. ഏതെങ്കിലും തയാറെടുപ്പുകളില്‍ ഞങ്ങളുടെ ശ്രദ്ധ വിട്ടുപോയാലും അതെല്ലാം നോക്കിത്തിരുത്തുന്ന ചുമതല ഹിമവാനില്‍ തന്നെ നിക്ഷിപ്തമായിരിക്കും.
ഇത് സപ്തര്‍ഷിമാര്‍ വിനയംകൊണ്ടു മാത്രം പറഞ്ഞതാണെന്നാണ് ഹിമവാന്‍ ധരിച്ചത്. എല്ലാ കാര്യങ്ങളിലും ഹിമവാന്റെ ശ്രദ്ധയും ഉത്തരവാദിത്വവും ഉണ്ടാകണമെന്നു തന്നെയാണ് മഹര്‍ഷിമാര്‍ ഉദ്ദേശിച്ചത്...janmabhumi
(18-അധ്യായം 67-ാം ശ്ലോകം)
ഇതാ, ഇങ്ങനെ ഞാന്‍ നിനക്ക് ജ്ഞാനം വിസ്തരിച്ച് ഉപദേശിച്ചു- ''ഇതിതേജ്ഞാനം ആഖ്യാതം.'' നിന്നോടുള്ള കാരുണ്യം മൂലം നിനക്ക് ഹിതമായതും ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ് ഉപദേശിച്ചത്. ഈ ജ്ഞാനം മുമുക്ഷുക്കള്‍ക്ക്- മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് സ്വീകരിക്കാനുള്ളതാണ്. അതിനാല്‍
ഗുഹ്യാത് ഗുഹ്യതരം
മുമുക്ഷു- മോക്ഷം നേടണമെന്ന് ആഗ്രഹം ഇല്ലാത്തവര്‍ക്ക് ഉപദേശിക്കരുത്. കര്‍മ-ജ്ഞാനരാക്കിയുള്ള യോഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. അതിനാല്‍ ഈ ജ്ഞാനം നേടി, അനുഷ്ഠിക്കാന്‍ യോഗ്യത ഇല്ലാത്തവര്‍ക്ക് ഉപദേശിക്കരുത്. അതാണ് ഗുഹ്യാത് ഗുഹ്യതരം എന്ന് വിശേഷിപ്പിച്ചത് എന്ന് മനസ്സിലാക്കണം.
ഏതദശേഷേണ വിമൃശ്യ
''ന ത്വേവാഹം, ജാതുനാസം'' (2-ാം അധ്യായം-12-ാം
 ശ്ലോകം) എന്ന് തുടങ്ങി ''ജ്ഞാനം പ്രാപ്‌സ്യസി ശാശ്വതം'' (18 ല്‍ 62-ാം ശ്ലോകം) വരെയുള്ള ജ്ഞാനം, പരിശുദ്ധമായ ഹൃദയമുള്ള നിനക്ക് ഉപദേശിച്ചുതന്നു.
''ശിഷ്യസ്‌നേഹം ശാധി മാം പ്രപന്നം''
(21-ാം അധ്യായം 6-ാം ശ്ലോകം)
(ഞാന്‍ അങ്ങയുടെ ശിഷ്യനാണ്, അങ്ങയെ ശരണം പ്രാപിച്ച എന്നെ ശാസിച്ചാലും, പഠിപ്പിച്ചാലും) എന്നിങ്ങനെ എന്നെ ശരണം പ്രാപിച്ചതിനുശേഷമാണ് ഞാന്‍ ഉപദേശിക്കാന്‍ തുടങ്ങിയത്.
ഞാന്‍ ഉപദേശിച്ച എല്ലാ വിഷയങ്ങളും നീ നിന്റെ ബുദ്ധികൊണ്ട് പര്യാലോചിക്കണം; ആലോചിക്കാതെ ഒന്നും തീരുമാനിക്കരുത്. ആലോചനയ്ക്ക് വിധേയമാക്കേണ്ട വിഷയങ്ങള്‍ ഞാന്‍ എടുത്തു പറയാം.
(1) മോക്ഷത്തിന്റെ സാധനമായ ജ്ഞാനം നേടാന്‍ വേണ്ടി ഹൃദയം ശുദ്ധമാവാന്‍ വേണ്ടി ഫലം ആഗ്രഹിക്കാതെ, എനിക്ക്- ഈ ഭഗവാന് ആരാധനയായി വര്‍ണാശ്രമധര്‍മം അനുഷ്ഠിക്കുക.
(2) അന്തഃകരണം ശുദ്ധമായാല്‍, ജ്ഞാനം നേടാനുള്ള ആഗ്രഹമുണ്ടായാല്‍, ഗുരുവിനെ സമീപിച്ച് ശരണം പ്രാപിച്ച് സര്‍വകര്‍മ സന്ന്യാസം അനുഷ്ഠിക്കുക.
(3) ഭഗവാനായ എന്നെ ശരണം പ്രാപിച്ച്, പരമതത്ത്വത്തെക്കുറിച്ചുള്ള ശ്രവണം, മനനം, നിദിധ്യാസം എന്നിവ ശീലിച്ച് ആത്മസാക്ഷാത്കാരം വഴി മോക്ഷം പ്രാപിക്കാം.
(4) ഹൃദയത്തിലെ കാമാദി മാലിന്യങ്ങള്‍ നശിച്ചില്ലെങ്കില്‍, എന്നെ ശരണം പ്രാപിച്ച്, എല്ലാ ലൗകിക വൈദിക കര്‍മങ്ങളും എന്റെ സന്തോഷത്തിനുവേണ്ടി എന്റെ ആജ്ഞ പ്രകാരം, എനിക്ക് ആരാധനയായി അനുഷ്ഠിക്കുക.
ഇവയെല്ലാം ആലോചിച്ച് കര്‍മ-ജ്ഞാനം ഭക്തിയോഗങ്ങളില്‍ ഏതാണോ നിനിക്ക് ഹീനമായും അനു
ഷ്ഠാനയോഗ്യമായും തോന്നുന്നത്, ആ മാര്‍ഗം സ്വീകരിച്ച്, അനുഷ്ഠാനത്തില്‍ കൊണ്ടുവരൂ!
''യഥേച്ഛസി, തഥാകുരു!'' എന്ന ഈ വരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൗതിക പ്രപഞ്ചത്തില്‍ ജനിച്ചും മരിച്ചും കഴിയുന്ന ജീവാത്മാക്കള്‍ മായാബദ്ധരാണ്; സ്വന്തം ഇഷ്ടപ്രകാരം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ അല്‍പമായ സ്വാതന്ത്ര്യം ഭഗവാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തില്‍ ഭഗവാന്‍ ഇടപെടുകയില്ല. ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് യുദ്ധം ചെയ്യാന്‍ അര്‍ജുനനോടും ഭഗവാന്‍ നിര്‍ദേശിക്കുന്നത് ഭഗവാന്റെ മേന്മയ്ക്കുവേണ്ടിയല്ല, അര്‍ജ്ജുനന്റെ നന്മയ്ക്കുവേണ്ടിയാണ്.
അതുപോലെ മായാബദ്ധരായ നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് വൈകുണ്ഠ ലോകത്തില്‍ എത്തിച്ചേര്‍ന്ന്, ഭഗവദീയാനന്ദം ആസ്വദിക്കുക എന്ന അവസ്ഥയില്‍ എത്താന്‍ വേണ്ടിയാണ്, ഗീതാ ഭാഗവതാദികളിലൂടെ സര്‍വാത്മസമര്‍പ്പണം ചെയ്ത് ജീവിക്കാന്‍  നമ്മോടും നിര്‍ദേശിക്കുന്ന്. ആ നി
ര്‍ദേശം വേണമെങ്കില്‍ സ്വീകരിക്കാം, വേണ്ടെങ്കില്‍ തള്ളിക്കളയാം. യഥേച്ഛസി, തഥാ കുരു.
മണ മഹര്‍ഷി പറഞ്ഞു...
Monday 3 September 2018 1:04 am IST
മനസ്സിനെ ഏകാഗ്രമാക്കിത്തീര്‍ക്കാന്‍ ഉപദേശിക്കപ്പെട്ടിട്ടുള്ള പല മാര്‍ഗങ്ങളിലൊന്നാണ് നാദാനുസന്ധാനം. അതിനെ പലരും ശ്ലാഘിക്കുന്നുണ്ട്. കുഞ്ഞിനെ താരാട്ട് പാടിയുറക്കുന്നതുപോലെ നാദം മനസ്സിനെ താരാട്ടി സമാധിയിലേക്കു കൊണ്ടുചെല്ലും.
ദൂരയാത്ര കഴിഞ്ഞുവരുന്ന പുത്രനെ എതിരേറ്റു സ്വീകരിക്കാന്‍ രാജാവയയ്ക്കുന്ന കൊട്ടാരവിദ്വാന്മാരെപ്പോലെ നാദം സാധകനെ ഈശ്വര സന്നിധിയിലാനയിക്കും. നാദം ഏകാഗ്രതയെ വളര്‍ത്തുകയും ചെയ്യും. ഈ അനുഭവം ഉണ്ടായാല്‍ അഭ്യാസത്തെ മതിയാക്കരുത്. കാരണം നമ്മുടെ ലക്ഷ്യമതല്ല. തന്റെ ലക്ഷ്യം താന്‍ തന്നെയായിരിക്കണം. താന്‍ തന്നെത്തന്നെ പ്രാപിച്ചില്ലെങ്കില്‍ അത് ലയത്തില്‍ വിലയിക്കും. 
ലയം വന്നാലും സാക്ഷിയെ ലക്ഷ്യമാക്കണം. നാദാനുസന്ധാനം സ്വരൂപജ്ഞാനത്തോടുകൂടിയതായിരുന്നാല്‍ നാദം തന്മയമായി ചിന്മയമായി പ്രകാശിക്കും. അങ്ങനെയുള്ള നാദാനുസന്ധാനത്താല്‍ ഏകാഗ്രത സംഭവിക്കുന്നു.
മണമഹര്‍ഷി: അഹന്ത അടങ്ങുന്നതാണ് നമസ്കാരത്തിന്റെ താല്പര്യം. അഹന്തയെ തന്‍റെ ആദിയില്‍ (ആത്മാവില്‍) ഒടുക്കുകയാണ് നമസ്ക്കാരം കൊണ്ടുദ്ദേശിക്കുന്നത്. ശരീരത്തെ നിലത്തിപ്പിടിച്ചു ഈശ്വരനെ കബളിപ്പിക്കാന്‍ സാധിക്കുകയില്ല. അഹന്തയൊഴിഞ്ഞയിടത്തേ അരുളൊളി പ്രകാശിക്കുകയുള്ളൂ.
ചോ: ആത്മാവിനെ അറിയുന്നത് മനസ്സിനന്യമായ ഒരു ബോധം കൊണ്ടാണോ?
മഹര്‍ഷി: ജാഗ്രത്തിലെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അറിവുകള്‍ക്ക് സാക്ഷിയായി നിന്നു പ്രകാശിക്കുന്നതും ഉറക്കത്തില്‍ ഇവ ഒടുങ്ങിയ ശാന്തിക്കും സാക്ഷിയായി പ്രകാശിക്കുന്നതുമാണ് ആത്മാവ്. അതിനെ അതുതന്നെ അറിഞ്ഞുകൊള്ളും.
ചോ: ഗുരുകാരുണ്യം കൊണ്ട് പക്വതക്ക് പുരോഗമനം ഉണ്ടാവുകയില്ലേ?
മഹര്‍ഷി: അക്കാര്യം അവനു വിടുക. താന്‍ നിസ്സഹായന്‍ എന്നു കരുതുന്ന പക്ഷം തന്നെ നിരുപാധികം അര്‍പ്പിക്കുക. അല്ലെങ്കില്‍ ദുഃഖകാരണത്തെപ്പറ്റി ചിന്തിച്ച് സര്‍വ്വത്തിനും ആദിയെ കണ്ടുപിടിച്ചു അതിനോടു (ആത്മാവിനോട്) ചേര്‍ന്നുകൊള്ളുക. ഈ രണ്ടിലൊന്നേ മാര്‍ഗ്ഗമായുള്ളൂ.
ചോ: സര്‍വ്വാര്‍പ്പണത്തിനുശേഷം മനസിന്‍റെ അവസ്ഥ എന്തായിരിക്കും?
മഹര്‍ഷി: അര്‍പ്പണം ചെയ്തതിനു ശേഷമുള്ള മനസ്സാണോ ഈ ചോദിക്കുന്നത്‌. ( എല്ലാവരും ചിരിക്കുന്നു)
ഒരു ഭക്തന്‍ : ദേഹാത്മബുദ്ധിയെ എങ്ങനെ ഒഴിക്കാം?
രമണമഹര്‍ഷി: ഉറക്കമെന്താണ്? അപ്പോള്‍ ദേഹാത്മബുദ്ധിയുണ്ടോ?
ചോ: അതജ്ഞാനത്തിന്റെ വൃത്തിയാണ്.
മഹര്‍ഷി: ഉറക്കത്തില്‍ അജ്ഞാനത്തെക്കണ്ടോ?
ചോ: യുക്തികൊണ്ടും അനുഭവം കൊണ്ടും മനസ്സിലാക്കി.
മഹര്‍ഷി: അനുഭവത്തിനും യുക്തി ആവശ്യമാണോ? (എല്ലാവരും ചിരിക്കുന്നു.)
മൂന്നര മണിക്കു പിരിഞ്ഞു പോകുന്നതിനുമുമ്പ് സാഡ്‌വെല്‍ ചോദിച്ചു:
നേതി, നേതി എന്നു പറയുന്നതെന്താണ്?
രമണമഹര്‍ഷി: ദേഹേന്ദ്രിയാദികളെ ആത്മാവെന്നു തെറ്റിദ്ധരിക്കുന്നതിനാല്‍ അവയൊന്നുമാത്മാവല്ല എന്ന് ഓരോന്നിനെയും നിഷേധിക്കുന്നതിനെയാണ് ‘നേതി, നേതി’ എന്നുപറയുന്നത്. നിഷേധിക്കാന്‍ കഴിയാത്ത ഒന്നില്‍ ഊന്നിക്കൊണ്ടായിരിക്കണം ഇതുചെയ്യേണ്ടത്. അതു ‘ഇതി’ മാത്രമാണ്.
"ഡോ.കെ.വി. അജയകുമാർ"
എഴുത്താണ് താങ്കളുടെ മേഖലയെന്ന് എങ്ങനെയാണ് തിരിച്ചറിഞ്ഞത്? പത്‌നിയുടെ സര്‍ഗ്ഗസാന്നിദ്ധ്യം എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്?
 ഞങ്ങള്‍ രണ്ടുപേരും ഹിന്ദി ഭാഷയില്‍ വിദ്യാഭ്യാസം നടത്തിയവരാണ്. എന്റെ ഗവേഷണ വിഷയം സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലുള്ള ഹിന്ദി നോവലുകളായിരുന്നതുകൊണ്ട് ആ ശീര്‍ഷകത്തില്‍ ഒരു പുസ്തകം പുറത്തിറങ്ങി. സിന്ധുവിന്റെ ഗവേഷണവിഷയം ഹിന്ദിയിലെ പ്രസിദ്ധനായ ഡോ.നരേന്ദ്ര കോഹ്‌ലിയുടെ പുരാണേതിഹാസ പശ്ചാത്തലത്തിലുള്ള നോവലുകളായിരുന്നു.  ആ ഗവേഷണവുമായി ബന്ധപ്പെട്ടാണ് അഭിജ്ഞാന്‍ എന്ന നോവല്‍ സിന്ധുവും ഞാനും വായിക്കുന്നത്. വായിച്ചപ്പോള്‍ കൃഷ്ണകുചേല ബന്ധത്തെക്കുറിച്ചുള്ള പുരാണകഥയെ തികച്ചും വേറിട്ട, കാലിക പ്രസക്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത് , മലയാള സാഹിത്യത്തെ പരിചയപ്പെടുത്തേണ്ടതുണ്ടെന്നു തോന്നി. അത് പരിഭാഷപ്പെടുത്തുകയും  പ്രസിദ്ധീകരിക്കുകയും ചെയ്തു.
താങ്കളുടെ രചനകള്‍ കണ്ണോടിച്ചു നോക്കിയാല്‍ അതിന് ഭാവനയ്ക്കപ്പുറം ദര്‍ശനത്തിന്റെ ഒരു തലം കൂടി കാണാന്‍ കഴിയുന്നുണ്ട്. മനസ്സിലുറച്ച ദര്‍ശനങ്ങളെ സമൂഹത്തിലെത്തിക്കുന്നതിനുള്ള വഴിയായിട്ടാണോ വിവര്‍ത്തനം ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികളെ കണക്കിലെടുത്തത്?
 ജീവിതത്തോട് ആദര്‍ശപരമായ ഒരു സമീപനമാണ് എന്നും വച്ചുപുലര്‍ത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദര്‍ശങ്ങള്‍ പ്രതിഫലിക്കുന്ന രചനകളിലേക്കും വിഷയങ്ങളിലേക്കും ശ്രദ്ധ പോവുക സ്വാഭാവികമാണ്. 
മറ്റു പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ താങ്കളുടെ 'കര്‍മ്മയോഗ'ത്തിലെ ദാര്‍ശനിക നിരീക്ഷണങ്ങള്‍ക്ക് വിശദീകരണം ലഭിക്കുന്നു. ഇതിനെയൊന്നു വിശദീകരിക്കുമോ?
കുചേലന്റെയും കൃഷ്ണന്റെയും ബന്ധത്തിന്റെ ആധുനിക വ്യാഖ്യാനമാണിത്. എന്നു കരുതി പൗരാണിക സങ്കല്‍പത്തെ വെല്ലുവിളിക്കുന്നതുമില്ല. ഭഗവദ്ഗീതയിലെ കര്‍മ്മസിദ്ധാന്തമാണ് എടുത്തുകാണിക്കുന്നത്. സുദാമാവിന്റെയും പത്‌നിയുടെയും ജീവിതസംഘര്‍ഷം കുടുംബജീവിതത്തില്‍ സ്ത്രീയുടെ പങ്കു വര്‍ധിപ്പിച്ച് സ്ത്രീശാക്തീകരണത്തന് വഴിയൊരുക്കുന്നതിലേക്കെത്തി. ജ്ഞാനം അന്വേഷിച്ചുള്ള യാത്രയില്‍ കുടുംബം മറന്ന സുദാമാവിന് ജ്ഞാനം കൊണ്ട് കുടുംബം പോലും പോറ്റാനാവില്ലെങ്കില്‍ ആ ജ്ഞാനംകൊണ്ട് എന്തു പ്രയോജനമെന്നും തോന്നാനിടയാക്കി. ജ്ഞാനം സമൂഹത്തിന് വീതിച്ചുകൊടുക്കുമ്പോള്‍ കച്ചവടം ലക്ഷ്യമാകാന്‍ പാടില്ല എന്നിരിക്കെ അത് ജീവിതത്തിനുള്ള വഴികൂടി കണ്ടെത്താനുപകരിക്കുന്നതാകണം എന്ന പ്രായോഗിക വീക്ഷണം ഇതില്‍ നമുക്കു കാണാം. 
ഈ ആഖ്യായികയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കുരുസഭയിലെ ചൂതുകളി പോലും സാധാരണയില്‍ കവിഞ്ഞ അര്‍ഥതലങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതിനും ഈ നോവലിലൂടെ ശ്രമിച്ചിട്ടുണ്ട്.
ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, കാളിദാസന്‍, ആദിശങ്കരന്‍, ഛത്രപതി ശിവജി, രവീന്ദ്രനാഥ ടാഗോര്‍, ഡോ.അംബേദ്കര്‍ എന്നീ ഇതിഹാസ-ചരിത്രപുരുഷന്മാരുടെ ജീവിതങ്ങളും ദര്‍ശനങ്ങളും പ്രതിപാദ്യവിഷയങ്ങളാക്കിയപ്പോള്‍ ജ്ഞാന-കര്‍മ്മയോഗങ്ങളുടെ മഹത്തായ ഒരു പാരമ്പര്യത്തെ പുനരാവിഷ്‌കരിക്കുകയാണ് താങ്കള്‍ ചെയ്തത്. ദളിത നവോത്ഥാനത്തിന്റെ ആദര്‍ശരൂപമായ ഡോ.അംബേദ്കറിലെത്തിയപ്പോള്‍ ഭാരതീയ ദേശീയതയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി. ഇത് യാദൃച്ഛികമാണോ? 
 കാലം എന്നെ അല്‍പം ക്രൂരതയോടെ ഇവരുടെയൊക്കെ മുന്നില്‍ കൊണ്ടെത്തിക്കുകയായിരുന്നു. ഇവരില്‍നിന്ന് എന്റെയും എന്നെപ്പോലെ ചിന്തിക്കുന്നവരുടെയും വളരെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടുന്നുവെന്നു ബോധ്യമായപ്പോള്‍ ഇനി പിന്നോട്ടു വേണ്ട എന്നു ഞാനും തീരുമാനിച്ചു. തീര്‍ച്ചയായും മഹത്തായ ജീവിതസന്ദര്‍ഭങ്ങളെ മലയാളി വായനക്കാര്‍ക്ക് മുന്നിലവതരിപ്പിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായിത്തന്നെ ഞാന്‍ കണക്കാക്കുന്നു. ഇതുകൂടി ഇല്ലായിരുന്നെങ്കില്‍ എന്റെ ഗതി എന്താകുമായിരുന്നുവെന്നു പ്രവചിക്കാനാവില്ല.
രാമായണ മഹാഭാരത ഇതിഹാസങ്ങളെ ശ്രേഷ്ഠമായ ബൗദ്ധിക പാരമ്പര്യത്തിന്റെ സംഭാവനകളെന്ന് മനസ്സിലാക്കി കാലത്തിനനുസരിച്ച് പുനരാഖ്യാനം ചെയ്യുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേരളത്തിലെ ഒരു രീതി ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ്. ഇതില്‍നിന്നു വ്യത്യസ്തമായി പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും, ജീവിതഗന്ധിയായി അതിനെ പുനരാഖ്യാനം ചെയ്യുകയാണ് ഡോ.നരേന്ദ്രകോഹ്‌ലി ചെയ്തത്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ വിവര്‍ത്തനം ചെയ്ത് മലയാളത്തിനു നല്‍കുവാന്‍ അങ്ങയെ പ്രേരിപ്പിച്ച ഘടകങ്ങളെന്താണ്?
മനുഷ്യനായി ജനിച്ച രാമന്‍ എങ്ങനെയാണ് അവതാരപുരുഷനാകുന്നതെന്ന് വിശദീകരിക്കുന്ന നോവലാണ് അഭ്യുദയം. കാലം മാറി അവതാരവിശ്വാസങ്ങളൊക്കെ അന്ധവിശ്വാസങ്ങളാണെന്നു വാദിക്കുന്ന സമൂഹത്തിന്റെ മുന്നിലേക്ക് രാമനെ അവതരിപ്പിച്ച്‌രാമന്‍ എങ്ങനെ അവതാരമാകുന്നുവെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു വ്യക്തമാക്കലാണ് ഇതിലുള്ളത്. സിന്ധു ഗവേഷണാവശ്യത്തിനായി ആ രചന വായിക്കുകയുണ്ടായി. ശ്രീരാമനെ തികച്ചും വേറിട്ട രീതിയില്‍ ജനനേതാവായി അവതരിപ്പിക്കുന്ന നോവലെന്ന നിലയില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെടേണ്ടതെന്ന് തോന്നിയതിന്റെ ഫലമാണ് അതിന്റെ വിവര്‍ത്തനം. എന്നാല്‍ പരമ്പരാഗത വിശ്വാസങ്ങളെയൊന്നും വെല്ലുവിളിക്കുന്നതുമില്ല എന്നത് ഇതിന്റെ വൈശിഷ്ട്യമാണ്. ആധുനിക വീക്ഷണത്തിന് യോജിക്കുന്നതാണു താനും.
രാമനെ ജനനേതാവായി അവതരിപ്പിക്കുന്ന നോവല്‍ എന്നു പറയുമ്പോള്‍ അതൊന്നു വിശദീകരിക്കാമോ?
രാമന്‍ ഋഷിമാരുടെ ആശ്രമങ്ങളെ ആക്രമിക്കുന്ന മാരീചനില്‍ നിന്നും സുബാഹുവില്‍ നിന്നും ഋഷിമാരെയും അവരുടെ യജ്ഞത്തെയും കാത്തുരക്ഷിക്കാന്‍ പുറപ്പെടുന്നിടത്താണ് രാമന്റെ തേജസ്സ് പ്രകടമാകാന്‍ തുടങ്ങുന്നത്.  കായികബലത്തെക്കാളധികം രാമന്റെ ശക്തി യുക്തിയും ബുദ്ധിയുമാണ്. വിശ്വാമിത്രാശ്രമപ്രദേശത്തുനിന്നും തുരത്തിയോടിക്കപ്പെട്ടെങ്കിലും രാക്ഷസന്മാര്‍ വെറുതെയിരുന്നില്ല. ദക്ഷിണദേശത്തൊന്നാകെ ആധിപത്യം സ്ഥാപിച്ച് ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടിരുന്ന അവരെ അടിച്ചമര്‍ത്താന്‍ രാമന്‍തന്നെയും ദക്ഷിണഭാഗത്തേക്ക് യാത്ര ആഗ്രഹിക്കുമ്പോഴാണ് വനവാസത്തിനു പുറപ്പെടേണ്ടി വരുന്നത്. തീര്‍ച്ചയായും ഒരാളിന്റെ, ലക്ഷ്മണനെക്കൂടി കൂട്ടിയാല്‍ രണ്ടുപേരുടെ, ശേഷികൊണ്ട് രാക്ഷസശക്തിയെ അടിച്ചമര്‍ത്താനാവില്ല. എന്നുകരുതി ദൈവികമായ ശക്തിയൊന്നും ഉപയോഗിക്കപ്പെടുന്നില്ലതാനും. അതുകൊണ്ടുതന്നെ രാമന് പ്രാദേശികമായ പിന്തുണ ശക്തമായി കിട്ടിയിരിക്കണം. ജനങ്ങളെ സംഘടിപ്പിക്കുകയായിരുന്നു രാമന്‍. സീതയെ വീണ്ടെടുക്കല്‍ അതിനൊരു നിമിത്തം മാത്രമാണ്. ജനങ്ങള്‍ അങ്ങനെ ഭീകരതയ്‌ക്കെതിരെ സംഘടിക്കാന്‍ തയ്യാറായത് പീഡനം അത്രയ്ക്ക് സഹിക്കാനാകാഞ്ഞതുകൊണ്ടുമാകണം. വാസ്തവത്തില്‍ വാനരസമൂഹത്തെ ലേഖകന്‍ ദളിതജനസമൂഹമായിട്ടാണ് കാണുന്നത്, അത് സ്വാഭാവികവും യുക്തിയുക്തവുമാണു താനും. അങ്ങനെ നോക്കിയാല്‍ ആദ്യത്തെ ദളിതസംഘാടകനാണ് രാമന്‍. ജനശക്തിയാണ് ഏതൊരു അതിക്രമത്തിനുമെതിരെ പ്രയോഗിക്കപ്പെടേണ്ടതെന്നു ചൂണ്ടിക്കാട്ടുകയാണു നോവല്‍.
മഹാഭാരതകഥയുടെ പശ്ചാത്തലത്തിലുള്ള ഡോ.നരേന്ദ്ര കോഹ്‌ലിയുടെ എട്ടുനോവലുകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് ഭാവിയില്‍ താങ്കളുടെ സാഹിത്യസംഭാവനയെ വിലയിരുത്തുമ്പോള്‍ ആദ്യം പരിഗണിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇതിഹാസത്തിന്റെ തനിമ ചോര്‍ന്നുപോകാതെ വ്യത്യസ്ത രീതിയിലൂടെ പുനരാഖ്യാനം ചെയ്യുമ്പോള്‍ അതിലെ ദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ തെളിമ ഉണ്ടാകുന്നത് ശ്ലാഘനീയമാണ്. അവയില്‍ അങ്ങുകണ്ട വൈശിഷ്ട്യങ്ങള്‍ വിശദീകരിക്കുമോ?
 മലയാളത്തില്‍ ഉണ്ടായിരുന്ന പ്രധാന മഹാഭാരത രചനകള്‍ 'രണ്ടാമൂഴ'വും 'ഇനി ഞാനുറങ്ങട്ടെ'യും പിന്നെ പരിഭാഷയിലൂടെ എത്തിയ യയാതിയുമായിരുന്നു. 'മഹാസമര്‍' നോവല്‍ പരമ്പരയുടെ പശ്ചാത്തലം മഹാഭാരതയുദ്ധത്തിന്റെ പശ്ചാത്തലവും യുദ്ധം മുഴുവനുമാണ്. ഭീഷ്മരില്‍ ആരംഭിച്ച് ഭീഷ്മരില്‍ അവസാനിക്കുന്നതാണെന്നു പറയാം. മറ്റു രചനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 'മഹാസമര്‍' എന്ന രചനയുടെ സമീപനത്തിലെ വൈശിഷ്ട്യവും സമഗ്രതയും വെളിപ്പെടുന്നു. മഹാഭാരതയുദ്ധത്തിലേക്കു നയിക്കുന്ന കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും മനഃശാസ്ത്രപരമായി അപഗ്രഥിച്ച് വ്യാസന്‍ മൗനം പാലിച്ചിടത്തു മാത്രം വിശകലനങ്ങള്‍ നടത്തി യുക്തിയുക്തമായി മഹാഭാരതകഥയെ ആധുനിക വായനാശീലത്തിന് നിരക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന രചന എന്ന നിലയില്‍ വേറിട്ട രചനകളാണ് ബന്ധനം, അധികാരം, കര്‍മ്മം, ധര്‍മ്മം, അന്തരാള്‍, പ്രച്ഛന്നം, പ്രത്യക്ഷം, മുക്തി എന്നിവ.
രണ്ടാം ഭാഗമൊഴിച്ച് ബാക്കിയെല്ലാം അജയകുമാര്‍ ഒറ്റയ്ക്കാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്നു കാണുന്നു.
അതെ, 2010 മാര്‍ച്ച് 19 ന് എന്റെ വലം കൈയായിരുന്ന സിന്ധു എന്നെ വിട്ടുപോയി. അതുകൊണ്ട് പിന്നീടുള്ള ജീവിതം ആകെത്തന്നെയും ഒറ്റയ്ക്കായ സ്ഥിതിക്ക് സാഹിത്യസേവനവും ഒറ്റയ്ക്കുതന്നെ വേണ്ടിവന്നു. 
രവീന്ദ്രനാഥ ടാഗോറിന്റെ രചനകളായ 'ടാഗോര്‍ കഥകള്‍ സമ്പൂര്‍ണ്ണ'വും 'ഗോര' എന്ന നോവലും പരിഭാഷപ്പെടുത്തി. പിന്നെ ടാഗോറിനെത്തന്നെ കഥാപാത്രമായി ഒരു നോവല്‍ രചിക്കാന്‍ താങ്കള്‍ തയ്യാറായി. ടാഗോറിനെയും ടാഗോറിന്റെ രചനകളെയും കണ്ടറിഞ്ഞതില്‍നിന്ന് പൊതുവിലുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍? വിശേഷിച്ചും ദേശീയതയെ സംബന്ധിച്ച ടാഗോറിന്റെ വീക്ഷണങ്ങളും സംഭാവനയും?
ടാഗോറിന്റെ രചനകള്‍ എനിക്ക് ബംഗളാ സാഹിത്യത്തെക്കുറിച്ചും ബംഗാളിനെക്കുറിച്ചു തന്നെയും വളരെ വിശാലവും ഗഹനവുമായ അറിവു പകര്‍ന്നു.  പത്തൊമ്പതാം നൂറ്റാണ്ട് സാഹിത്യലോകത്തിന് നല്‍കിയ ശ്രേഷ്ഠസംഭാവനയാണ് രവീന്ദ്രനാഥ ടാഗോര്‍. അദ്ദേഹത്തിന്റെ രചനകള്‍ അന്നത്തെ സാമൂഹിക, സാംസ്‌കാരിക, ചരിത്രയാഥാര്‍ഥ്യങ്ങളിലേക്ക് എന്നെ നയിച്ചു. അതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ അവലംബിച്ച് നോവലെഴുതാന്‍ എനിക്കു വഴിയൊരുക്കിയത്. ടാഗോറിനെ വായിച്ചറിഞ്ഞതില്‍നിന്ന് മനസ്സിലാക്കിയത് ഗീതാഞ്ജലിക്ക് നൊബേല്‍ പുരസ്‌കാരം കിട്ടിയതോടെ ടാഗോര്‍ വിശ്വപൗരനായി മാറിക്കഴിഞ്ഞു എന്നാണ്. ദേശീയവീക്ഷണത്തിനപ്പുറത്തേക്ക് സ്വാഭാവികമായും അദ്ദേഹത്തിന്റെ വീക്ഷണത്തിന് വിശാലത കൈവന്നു. ദേശീയതയ്ക്കപ്പുറം മാനവികതയ്ക്ക് പ്രാധാന്യം കൊടുത്തതുകാരണം ദേശീയസമരങ്ങള്‍ ടാഗോറിനെ സംബന്ധിച്ചിടത്തോളം തന്റെ സാന്നിധ്യം അനിവാര്യമായ ഒരു മേഖലയായിരുന്നില്ല. എങ്കിലും ദേശീയ സമരങ്ങളില്‍ ടാഗോറിന്റെ സജീവ സഹകരണമുണ്ടായിരുന്നെങ്കില്‍ ഭാരതത്തിന്റെ ചരിത്രംതന്നെ മറ്റൊന്നാകുമായിരുന്നു എന്നു ഖേദത്തോടെ ഓര്‍ക്കാതിരിക്കാനാവില്ല.
ഡോ.അംബേദ്കറുടെ ജീവചരിത്രം ഡി.ബി. ഠേംഗ്ഡിയില്‍ക്കൂടെ രാജ്യത്തിനു ലഭിച്ചപ്പോള്‍ അതിനെ മലയാളത്തിലെത്തിച്ചതുവഴി താങ്കള്‍ ചെയ്ത സേവനം തീര്‍ച്ചയായും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ ഗ്രന്ഥം അംബേദ്കറെ അറിയുന്നതിന് വേറിട്ട എന്തു സംഭാവനയാണ് നല്‍കുന്നത്?
പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ഭാരതത്തിലാരംഭിച്ച പരിവര്‍ത്തനത്തിന്റെ ചാലകശക്തിയിരുന്നു അംബേദ്കര്‍. തന്റെ അറിവിനെയും പ്രാഗല്‍ഭ്യത്തെയും അധികാരക്കസേരയ്ക്കുവേണ്ടി പണയംവയ്ക്കാതെ അശരണര്‍ക്കായി വീറോടെ പൊരുതിയ പടത്തലവന്‍. ഡോ.അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച ഭാരതീയ സങ്കല്‍പത്തെ ദത്തോപന്ത് ഠേംഗ്ഡി അസാധാരണമായ സൂക്ഷ്മനിരീക്ഷണങ്ങളോടെ ഭാരതത്തിന് സമര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിനുശേഷം അധികാരം കൈയാളിയവര്‍ ചരിത്രത്തില്‍ ഒളിപ്പിച്ചുവയ്ക്കാനാഗ്രഹിച്ച പലതും ഇതില്‍ വെളിവാകുന്നു എന്നത് ഇതിന്റെ വൈശിഷ്ട്യമായി ഞാന്‍ കാണുന്നു. മലയാളികള്‍ക്കുവേണ്ടി ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്തതില്‍ ധന്യതയുണ്ട്. രമേശ് പതംഗേയുടെ 'അംബേദ്കറും സാമൂഹ്യനീതിയും' എന്ന ഗ്രന്ഥവും ഇത്തരത്തില്‍പ്പെട്ട  ശ്രമമായി ഞാന്‍ വിചാരിക്കുന്നു.
വിശ്വസാഹിത്യത്തില്‍ വില്യം ഷേക്‌സ്പിയര്‍ക്ക് തുല്യം നില്‍ക്കേണ്ട പേരാണ് മഹാകവി കാളിദാസന്റേത്. ഷേക്‌സ്പിയര്‍ ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ കാളിദാസന്‍ സംസ്‌കൃതത്തില്‍ എഴുതി എന്നുള്ളതാണ് കാളിദാസന്റെ പരിമിതിയായി മാറിയത്. കാളിദാസനെക്കുറിച്ച് കൃത്യമായ ചരിത്രരേഖകള്‍ ഇല്ലാ എന്നുള്ളതും മഹാകവിയെക്കുറിച്ചു പഠിക്കുന്നവരുടെ വഴി മുടക്കുന്നു. കാളിദാസന്റെ രചനകളിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെ കണ്ടെത്താന്‍ ശ്രമിക്കുന്ന  കാവ്യഭംഗിയുള്ള ആഖ്യായികയിലേക്ക് താങ്കളെത്തി. ആ അനുഭവം വിവരിക്കുമോ?
കാളിദാസന്‍ സംസ്‌കൃതത്തിലെഴുതിയത് കാളിദാസന്റെ പരിമിതിയല്ല. കാളിദാസനെഴുതിയ സംസ്‌കൃതഭാഷ ലോകഭാഷയായില്ല, മറിച്ച് ഷേക്‌സ്പിയറെഴുതിയ ഇംഗ്ലീഷ് ലോകഭാഷയായി എന്നതാണ് വ്യത്യാസം. സംസ്‌കൃതം ലോകഭാഷയാകാഞ്ഞത് ലോകത്തിനുണ്ടായ നഷ്ടം എന്നേ പറയാനാകൂ. കാളിദാസന്റെ രചനകളിലൂടെ ജീവിതത്തിലേക്ക് എത്താനാണ് ഞാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, അറിവുകള്‍, കാവ്യബോധം - എല്ലാം ജീവിതവുമായി കൂട്ടിയിണക്കുകയായിരുന്നു നോവലില്‍. ഒരു കവിവ്യക്തിത്വത്തെ രൂപപ്പെടുത്തുകയായിരുന്നു അതിലൂടെ. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധികളെക്കുറിച്ചു ബോധ്യപ്പെടുത്താനും ഇതില്‍ ശ്രമിച്ചിട്ടുണ്ട്. കൂടാതെ സമൂഹത്തില്‍ അസ്വസ്ഥതകളുണ്ടാക്കുന്നതില്‍ ബുദ്ധിജീവികളുടെ പ്രധാന പങ്കാണ് ഇതിലൂടെ വെളിവാക്കുവാന്‍ ഞാനുദ്ദേശിച്ചത്.
ആദിശങ്കരനെ ആഖ്യായികയിലൂടെ അവതരിപ്പിച്ച് സാധാരണ മലയാളി വായനക്കാരിലേക്ക് ആ ജീവിതത്തെ എത്തിക്കുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ പൊരുളറിയിക്കുകയും ചെയ്തതിലൂടെ മലയാള ഭാഷയ്ക്ക് താങ്കള്‍ നല്‍കിയ വിലയേറിയ സംഭാവന കാലാതീതമായി നിലനില്‍ക്കും. ശാങ്കരയാത്രയെക്കുറിച്ച് അന്വേഷിച്ചതില്‍ എടുത്തുപറയാന്‍ കഴിയുന്ന അനുഭവങ്ങളെന്താണ്?
ആദിശങ്കരമെന്ന നോവലില്‍ അദ്വൈതദര്‍ശനത്തെ ശങ്കരാചാര്യരുടെ ജീവിതപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ അത്ഭുതങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകളെ ഒഴിവാക്കി യാഥാര്‍ഥ്യത്തിന്റെ തലത്തിലേക്ക് ആ ജീവിതത്തെ കൊണ്ടുവരാനാണ് ശ്രമിച്ചത്. കാളിദാസനെന്ന നോവലിന്റെ രചനയെ അപേക്ഷിച്ച് ആദിശങ്കരത്തിന്റെ രചനയ്ക്ക് എന്റെ മുന്നില്‍ ചരിത്രത്തിന്റെ അസ്പഷ്ടങ്ങളായ ഏടുകളുണ്ടായിരുന്നു. അത്ഭുതങ്ങളുടെകഥകളും ഐതിഹ്യങ്ങളുമുണ്ടായിരുന്നു. അവയെ അവലംബിച്ചും കഴിയുന്നത്ര യുക്തിഭദ്രമായും ആചാര്യജീവിതം ആഖ്യായികയാക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഭാരതീയ ദര്‍ശനം ആസ്വാദ്യകരമായ രീതിയില്‍ വായനക്കാര്‍ക്ക് ബോധ്യപ്പെടും വിധം അവതരിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തു. അദ്വൈതത്തെ ആഖ്യായികയുടെ ഭാഷയില്‍ അവതരിപ്പിച്ചു. ഇനി വിലയിരുത്തേണ്ടത് വായനക്കാരാണ്. 
പ്രത്യേകിച്ചും താങ്കളുടെ ജീവചരിത്ര നോവലുകളില്‍ മരണത്തെ വ്യത്യസ്തമായ രീതികളില്‍ സമീപിച്ചു കണ്ടു. രവീന്ദ്രനാഥത്തില്‍ കഥാനായകന്‍തന്നെ പലപ്പോഴും മരണങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുന്നതു വായിച്ചു. കാളിദാസന്റെ അന്ത്യം വായനക്കാരന്റെ ഭാവനയ്ക്കു വിട്ടു. ആദിശങ്കരനാണെങ്കില്‍ തന്റെ ജീവിതദൗത്യം പൂര്‍ണ്ണമാക്കിയശേഷം സ്വയം പരമാത്മാവില്‍ വിലയം കൊള്ളാനാഗ്രഹിച്ചു. പക്ഷേ, നിയതി ആചാര്യപാദരെ വീണ്ടും ലോകഹിതാര്‍ഥം ജീവിതയജ്ഞം തുടരുവാന്‍ നിയോഗിച്ചതായി വായിക്കാന്‍ കഴിഞ്ഞു. എന്നാല്‍ മൃത്യുവിനെത്തന്നെ മുഖ്യ വിഷയമാക്കിയ ഒരു രചനയാണല്ലോ മുത്യുഞ്ജയം. അതിനെ വായനക്കാര്‍ക്ക് ഒന്നുപരിചയപ്പെടുത്തുമോ? 
ഈ നോവലെഴുതുന്നത് 2005-ലാണ്. അക്കാലത്ത് അകാലമൃത്യു ഒരുപക്ഷേ, എന്നെ, എന്റെ കുടുംബത്തെ  ചൂഴ്ന്നുനില്‍ക്കുന്നുവെന്നു തോന്നിയിരിക്കണം. സത്യവാന്‍ സാവിത്രിയുടെ കഥ ശ്രദ്ധയില്‍പ്പെടുകയും  സത്യവാന്റെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ട അകാലമൃത്യുവിന്റെ പശ്ചാത്തലത്തില്‍ നോവലെഴുതാന്‍ തീരുമാനിക്കുകയും ചെയ്തു. അകാലമൃത്യു എന്നൊന്നുണ്ടോ, കാലം ചെന്നാലല്ലേ മരിക്കൂ, അകാലമൃത്യുവില്‍ നന്ന് രക്ഷപ്പെടാനാകുമോ, യാഗ-യജ്ഞ-മന്ത്രാദികള്‍കൊണ്ട് അകാലമൃത്യുവിനെ തടയാനാകുമോ എന്നൊക്കെ ചോദിക്കാം. അതുപോലുള്ള മൃത്യുവുമായി ബന്ധപ്പെട്ട അനേകം ചോദ്യങ്ങളും ഉത്തരങ്ങളും ഈ നോവലിന്റെ വിഷയമാണ്. 
താങ്കളുടെ വരാനിരിക്കുന്ന രചനകള്‍ ഏതൊക്കെയാണ് ?
സി.രാധാകൃഷ്ണന്റെ 'ഗീതാദര്‍ശനം' എന്ന ഗ്രന്ഥം 'ഗീതാശാസ്ത്രം' എന്നേ പേരില്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുകയാണ്. നരേന്ദ്ര കോഹ്‌ലിയുടെ 'യതോ ധര്‍മ്മസ്തതോ ജയഃ' എന്ന കൃതിയുടെ മലയാള പരിഭാഷ ഉടന്‍ പ്രസിദ്ധീകരിക്കപ്പെടും. മൃദുലാ സിന്‍ഹയുടെ സീതാ പുനി ബോലി എന്ന നോവല്‍ 'സീത വീണ്ടും പറയുന്നു' എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'രവീന്ദ്രനാഥ'ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വൈകാതെ പ്രസിദ്ധീകരിക്കും. ആദിശങ്കരം എന്ന നോവലിന്റെ ഹിന്ദി പരിഭാഷ നാഷണല്‍ ബുക് ട്രസ്റ്റ്, ഇന്ത്യ പ്രസിദ്ധീകരിക്കുന്നു. ആദിശങ്കരത്തിന്റെയും കാളിദാസന്റെയും ഇംഗ്ലീഷും രവീന്ദ്രനാഥത്തിന്റെ ഹിന്ദിയും പണിപ്പുരയിലാണ്...janmabhumi

Saturday, September 01, 2018

നാം നേരിട്ട്‌ അറിയാത്ത ഒന്നിനെയാണല്ലോ വിശ്വസിക്കേണ്ടിവരുന്നത്‌. നേരിട്ട്‌ അറിഞ്ഞ ഒന്നിനെ പിന്നെ നാം വിശ്വസിക്കേണ്ട കാര്യമില്ലല്ലോ. കാരണം അത്‌ നമ്മുടെ അനുഭവമാണ്‌; നേരിട്ട്‌ ബോധ്യപ്പെട്ട വസ്തുതയാണ്‌. ഉദിച്ചുവരുന്ന സൂര്യനെ കണ്ടവര്‍ക്ക്‌ അതൊരിക്കലും ഒരു വിശ്വാസമല്ല. നേരിട്ടുള്ള അനുഭവമാണ്‌. എങ്കിലും സൂര്യന്‍ കിഴക്ക്‌ ഉദിക്കുന്നു എന്ന വിശ്വാസത്തില്‍ നിന്നാണ്‌ നാം തുടങ്ങുന്നത്‌. ആ വിശ്വാസം പിന്നീട്‌ നമ്മുടെ അനുഭവമായിത്തീരുകയാണ്‌.
വിശ്വാസം ബുദ്ധിയില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഇടലെടുക്കാം. ബുദ്ധിയില്‍ നിന്ന്‌ ഉടലെടുക്കുന്ന വിശ്വാസം നമ്മുടെ കണക്കുകൂട്ടലാണ്‌. ഇന്ന്‌ കൂടുതല്‍ പണം കൊടുത്താല്‍ നല്ല സാധനം കിട്ടും എന്ന ഒരു ധാരണ സമൂഹത്തിനുണ്ട്‌. അത്‌ ബുദ്ധിയുടെ കണക്കുകൂട്ടലില്‍ നിന്നും ഉണ്ടാകുന്ന വിശ്വാസമാണ്‌; അത്‌ യഥാര്‍ത്ഥ വിശ്വാസമല്ല.
ഇന്നത്തെ വഴിപിഴച്ച സാമൂഹിക വ്യവസ്ഥിതിയില്‍ ബുദ്ധിയുടെ കണക്കുകൂട്ടല്‍ ഒരു രക്ഷാകവചമായി നാം കൊണ്ടുനടക്കുകയാണ്‌. വിപണികളില്‍ അതിന്‌ പ്രയോജനക്ഷമതയുണ്ട്‌. പക്ഷേ ഈശ്വരീയമായ കാര്യങ്ങള്‍ക്ക്‌ ബുദ്ധിയുടെ വിശ്വാസം മതിയാവില്ല. ബുദ്ധികൊണ്ട്‌ കണക്ക്‌ കൂട്ടി ഒരു യഥാര്‍ത്ഥ ആചാര്യനെ നിങ്ങള്‍ക്ക്‌ കണ്ടുപിടിക്കാന്‍ സാധിക്കില്ല. മഹാരാജാക്കന്മാരെ പോലെ ജീവിക്കുന്ന ആത്മീയ ആചാര്യന്മാര്‍ നാട്ടിലുണ്ടല്ലോ. അനുഗ്രഹം തേടി എത്തുന്ന പതിനായിരക്കണക്കിന്‌ വിശ്വാസികല്‍, അറ്റമില്ലാതൊഴുകിക്കൊണ്ടിരിക്കുന്ന സമ്പത്ത്‌, പേരും പ്രശസ്തിയും, ഇതൊക്കെ വേണ്ടുവോളമുള്ള ആചാര്യന്മാരെയാണ്‌ നമ്മുടെ ബുദ്ധി എളുപ്പം തിരഞ്ഞെടുക്കുക. കാരണം നമ്മുടെ ബുദ്ധി ചോദിക്കുന്നത്‌, ഇത്രയും പേര്‍ പോകുന്നത്‌ വെറുതെയാകില്ലല്ലോ എന്നാണ്‌. പണവും പ്രതാപവും ഭൗതിക ഐശ്വര്യങ്ങളും നമ്മുടെ ബുദ്ധിക്ക്‌ വേണ്ട ന്യായീകരണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അതേസമയം, ഇന്ന്‌ നാട്ടില്‍ ഏറ്റവും കൂടുതല്‍ ജനത്തിരക്കുള്ള കച്ചവടസ്ഥാപനങ്ങള്‍ മദ്യശാലകളാണെന്ന വസ്തുത നാം ചിന്തിക്കുന്നില്ല. സര്‍ക്കാരിന്‌ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതും മദ്യവ്യവസായമാണ്‌. അതുകൊണ്ട്‌ മദ്യം ശരിയാണെന്ന്‌ നമുക്ക്‌ പറാന്‍ പറ്റുമോ? എന്തെങ്കിലും മദ്യം സമൂഹത്തില്‍ സ്റ്റാറ്റസിന്റെ പ്രതീകമായി തീര്‍ന്നിരിക്കുന്നു. ചുരുക്കത്തില്‍, ഇന്നത്തെ സമൂഹത്തിന്റെ അളവുകോല്‍വച്ച്‌ നമ്മുടെ ബുദ്ധി കണ്ടെത്തുന്ന വിശ്വാസം യഥാര്‍ത്ഥമായ ജീവിത പുരോഗതിയെ സഹായിക്കുകയില്ല. ജീവിത പുരോഗതിക്ക്‌ ഉതകുന്ന വിശ്വാസം പിന്നെ ഏതാണ്‌? അതാണ്‌ ഹൃദയത്തിന്റെ വിശ്വാസം, ഹൃദയം കണക്കുകൂട്ടുന്നില്ല. നാം നമ്മളെത്തന്നെ പ്രപഞ്ചശക്തിക്ക്‌ മുന്നില്‍ തുറന്നുവയ്ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഉയര്‍ന്നുവരുന്ന ഒരു ഉറപ്പാണ്‌ ഈ വിശ്വാസം. ഒരു പക്ഷേ ഇന്നത്തെ ബുദ്ധികൊണ്ട്‌ ആ വിശ്വാസത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞെന്നും വരില്ല. നിങ്ങള്‍ എത്രയോ കാലമായി തഥാതനെ തേടി വരുന്നു. സ്വന്തം സുഖസൗകര്യങ്ങള്‍ മാറ്റിവച്ച്‌ ഇവിടെ എത്തുന്ന എത്രയോ മക്കളുണ്ട്‌. ഇവിടെ വന്നതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ എന്തുകിട്ടും? തഥാതന്‍ നിങ്ങള്‍ക്ക്‌ ഒരു വാഗ്ദാനവും നല്‍കുന്നില്ല. എങ്കിലും നിങ്ങള്‍ ഇവിടെ വരുന്നു. വേര്‍പിരിയാന്‍ പറ്റാത്ത ഒരാത്മബന്ധം നമ്മള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്‌. അതിന്റെ വെളിച്ചത്തിലാണ്‌ നിങ്ങളെല്ലാം ഇവിടെ വന്നുകൊണ്ടിരിക്കുന്നത്‌. ബുദ്ധികൊണ്ട്‌ ചിന്തിച്ചാല്‍ അതിനൊരു ഉത്തരമില്ല. എങ്കിലും ഉള്ളില്‍ എല്ലാറ്റിനേയും അതിക്രമിച്ച ഒരു വിശ്വാസം നിങ്ങള്‍ തഥാതനില്‍ പുലര്‍ത്തുന്നു. അതിലൂടെ നിങ്ങള്‍ വളരുകയാണ്‌. പടവുകള്‍ കയറി തീരുമ്പോള്‍ ആ വിശ്വാസം യഥാര്‍ത്ഥമായി തീരുന്നു.
നമ്മുടെ വിശ്വാസം ശരിയായതാണെങ്കില്‍ നമ്മുടെ ഉള്ളുകൊണ്ട്‌ നമുക്ക്‌ ഗ്രഹിക്കാം. നമ്മുടെ ഉള്ളിന്റെ ഉള്ളിലിരുന്നുകൊണ്ട്‌ അത്‌ ശരിയാണെന്ന്‌ ആരോ നമ്മോട്‌ മന്ത്രിക്കുന്നതുകേള്‍ക്കാം. അകാരണമായ ഏതോ ഒരു ശാന്തിയും സമാധാനവും ആ വിശ്വാസത്തിലൂടെ നമുക്ക്‌ അനുഭവിക്കുകയും ചെയ്യും. നേരെമറിച്ച്‌ ബുദ്ധി എത്ര അനുകൂലിച്ചാലും ഹൃദയത്തില്‍ ശാന്തിയും സമാധാനവും നല്‍കാത്ത വിശ്വാസം യഥാര്‍ത്ഥമായിരിക്കില്ല. ശുദ്ധമായ ഹൃദയത്തോടെയും പരിശുദ്ധമായ ഉദ്ദേശ്യത്തോടും കൂടി സഞ്ചരിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ യഥാര്‍ത്ഥമായ വിശ്വാസത്തിലേക്ക്‌ എത്തിച്ചേരും. താല്‍ക്കാലികമായി ഉണ്ടായേക്കാവുന്ന വിശ്വാസ ക്ഷതങ്ങള്‍ക്ക്‌ പോലും അവരുടെ അന്വേഷണത്തെ തടുത്തുനിര്‍ത്താന്‍ കഴിയില്ല. അതേ സമയം നമ്മുടെ ഉദ്ദേശ്യം പരിശുദ്ധമല്ലെങ്കില്‍ യഥാര്‍ത്ഥമായതിനെ കണ്ടാല്‍ പോലും വിശ്വസിക്കാനുള്ള പ്രാപ്തി നമുക്ക്‌ ഉണ്ടാകില്ല.
അന്ധമായി ഒന്നിനെ വിശ്വസിക്കുന്നതും എല്ലാറ്റിനെയും സംശയത്തോടെ നോക്കുന്നതും ശരിയായ വഴികളല്ല. അന്ധമായ വിശ്വാസം നമ്മുടെ ദൗര്‍ബല്യം മാത്രമാണ്‌. മദ്യപന്മാര്‍ മദ്യത്തില്‍ വിശ്വസിക്കുന്നു. അവര്‍ക്ക്‌ എന്ത്‌ പ്രശ്നം വന്നാലും മദ്യത്തില്‍ ശാന്തിതേടുന്നു. അതുപോലെ ചിലര്‍ മന്ത്രവാദികളിലും, ആചാര്യന്മാരിലും, വിഗ്രഹങ്ങളിലും, വിശുദ്ധ ഗ്രന്ഥങ്ങളിലും, രാഷ്ട്രീയ പാര്‍ട്ടികളിലും മറ്റും വിശ്വസിക്കുന്നു.
- തഥാതന്‍
അർത്ഥമെന്താണ്? എല്ലാ ജന്മങ്ങളും മരണത്തിൽ കലാശിക്കുമെന്നതിനാൽ, ജന്മം നൽകുന്നതോടെ മാതാപിതാക്കൾ മക്കളെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയാണ് എന്ന സൂചനയാണിവിടെ എന്ന് ഏകനാഥ് ഈശ്വരൻ അഭിപ്രായപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് മിസ്റ്റിക് കവി, നോർവിച്ചിലെ ജൂലിയന്റെ വരികൾ ഈ സന്ദർഭത്തിൽ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നു: ".....our parents do but bear us unto death. A strange thing that .

കഠോപനിഷത്ത്)..wiki
ഹൃദയത്തിന്റെ രഹസ്യഗുഹയിലെ പരമതലത്തിൽ കർമ്മലോകത്തിന്റെ ഫലം പാനം ചെയ്ത് നിഴലും വെളിച്ചവുമെന്നപോലെ ഇരിക്കുന്ന രണ്ടുപേരായി ജീവ-പരമാത്മാക്കളെ വിശേഷിപ്പിക്കുന്ന മന്ത്രത്തോടെയാണ് മൂന്നാം വല്ലി തുടങ്ങുന്നത്. തുടർന്നുവരുന്ന രണ്ടു മന്ത്രങ്ങൾ ഇവയാണ്:-
ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി
മന:പ്രഗ്രഹമേവ ച

ഇന്ദ്രിയാണി ഹയാന്യാഹു:
വിഷയാംസ്തേഷുഗോചരാൻ
അത്മേന്ദ്രിയമനോയുക്തം
ഭോക്തേത്യാഹുർ മനീഷിണ:[6]
ആത്മാവിനെ രഥയാത്രിയും, ശരീരത്തെ രഥവും, ബുദ്ധിയെ തേരാളിയും, മനസ്സിനെ കടിഞ്ഞാണും, ഇന്ദ്രിയങ്ങളെ കുതിരകളും, വിഷയങ്ങളെ വഴിയും ആയി കാണുന്ന ഈ "രഥോപമ" കഥോപനിഷത്തിലെ ഏറ്റവും പ്രസിദ്ധമായ ഭാഗങ്ങളിൽ ഒന്നാണ്. മനസാകുന്ന കടിഞ്ഞാണിനെ വേണ്ടതുപോലെ ഉപയോഗിക്കുന്നവർ, ഇന്ദ്രിയങ്ങൾ അനുസരണയുള്ള കുതിരകളായിരിക്കുന്നതുകൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരുന്നു. അല്ലാത്തവർ പ്രാതിഭാസലോകത്തിൽ ജന്മാന്തരങ്ങൾ ചുറ്റിത്തിരിയുന്നു.
ലോകമെമ്പാടും അത്യാഹ്ലാദപൂര്‍വം കൊണ്ടാടുന്ന ഒരു ആഘോഷമാണ് ജന്മാഷ്ടമി. ജീവിതത്തിന്റെ ഏതു തുറയില്‍പ്പെട്ടവര്‍ക്കും പഠിക്കുവാനും ഉള്‍ക്കൊള്ളുവാനുമുള്ള പാഠങ്ങള്‍ ശ്രീകൃഷ്ണഭഗവാന്റെ ജീവിതത്തില്‍ നമുക്കു ദര്‍ശിക്കാം.
ദ്വാപരയുഗത്തില്‍ വസുദേവര്‍ക്കും ദേവകിക്കും പുത്രനായി ജനിച്ച ശ്രീകൃഷ്ണന്റെ ജന്മനാളാണ് അഷ്ടമിരോഹിണി. എന്നാല്‍, ജനനമരണങ്ങളില്ലാത്ത ഭഗവാന്‍ ശ്രീകൃഷ്ണന്‍ എല്ലായിടവും നിറഞ്ഞുനില്‍ക്കുന്ന ശാശ്വതസത്യമാണ്. ആ കൃഷ്ണന്‍ നമ്മുടെ ഉള്ളിലെ പ്രേമമാകുന്ന ഗര്‍ഭപാത്രത്തില്‍ ജനിക്കേണ്ടതാണ്.
ചിരിച്ചുകൊണ്ടു ജനിച്ച്, ചിരിച്ചുകൊണ്ടു ജീവിച്ച്, ചിരിച്ചുകൊണ്ടു ശരീരം വെടിഞ്ഞ ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുനാളായ അഷ്ടമിരോഹിണി, ജീവിതം ഒരു വലിയ പൊട്ടിച്ചിരിയാക്കാനുള്ള സന്ദേശമാണു നമുക്കു നല്‍കുന്നത്. കൊച്ചുകൊച്ചു ജീവിതഭാരങ്ങള്‍ ചുമക്കുമ്പോള്‍ ചിരിക്കാനും സന്തോഷിക്കാനും നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. തലയില്‍ ഭാരവും ചുമന്നുനില്‍ക്കുന്ന ഒരാളോടു നല്ലൊരു തമാശ പറഞ്ഞുനോക്കൂ. ഭാരത്തിന്റെ കാഠിന്യം കാരണം അയാള്‍ ചിരിക്കില്ല, ചിരിക്കാന്‍ കഴിയില്ല. നേരെമറിച്ചു കൃഷ്ണനെ നോക്കൂ. ഹിമാലയപര്‍വതം പോലെ ചുമതലകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഒരിക്കല്‍പ്പോലും ചിരിക്കാന്‍ മറന്നില്ല. ഏതെല്ലാം കര്‍മരംഗങ്ങളിലായിരുന്നു ആ മഹാത്മാവ് ഏര്‍പ്പെട്ടിരുന്നത്. എല്ലാം ഭംഗിയായി നിറവേറ്റി. വലുപ്പചെറുപ്പമില്ലാതെ സകല ജോലികളും ഒരേപോലെ ഏറ്റെടുക്കുകയും പൂര്‍ണതയില്‍ എത്തിക്കുകയും ചെയ്തു.
യുദ്ധത്തില്‍ പരാജയപ്പെട്ടിട്ടുണ്ട് കൃഷ്ണന്‍. അപ്പോഴെല്ലാം അദ്ദേഹം യാതൊരു മടിയും കൂടാതെ പുഞ്ചിരിയോടെ തോല്‍വി ഏറ്റുവാങ്ങിയിട്ടുമുണ്ട്. തന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നവരാണു സമൂഹത്തില്‍ കൂടുതലും. എന്നാല്‍ ജയിച്ചാലോ? അതു തന്റെ കഴിവും. പക്ഷേ, അത്തരക്കാരനായിരുന്നില്ല ശ്രീകൃഷ്ണന്‍. തോല്‍വിയുടെ പൂര്‍ണചുമതല തുറന്നമനസ്സോടെ ഏറ്റെടുക്കാനുള്ള ചങ്കൂറ്റം, ആ മാതൃക, ഭഗവാനെപ്പോലെ മറ്റാരും നമുക്കു കാട്ടിത്തന്നിട്ടില്ല. 
ഒരു വ്യക്തിക്ക് എങ്ങനെ ജയവും തോല്‍വിയും അതാതിന്റെ സ്ഥാനത്തു കാണാന്‍ കഴിയും എന്ന് കൃഷ്ണന്‍ സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നു. ഒരു കളിക്കാരന്റെ മനോഭാവത്തോടെ ആഹ്ലാദപൂര്‍വം ജീവിതം നയിക്കാന്‍ കഴിയുമെന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചു. വിഷാദവും വ്യര്‍ഥതാ ബോധവും വളരുന്ന ഇന്നത്തെ ജനതയ്ക്ക് ഏറ്റവും ഫലപ്രദമായ ഉപദേശമാണ് ഭഗവാന്റെ ജീവിതത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത്.
ജീവിതത്തില്‍ ജയം മാത്രമേ സ്വീകരിക്കൂ എന്ന മനോഭാവം തെറ്റാണ്. പരാജയത്തെയും സ്വാഗതം ചെയ്യാന്‍ കഴിയണം. ജയത്തിന്റെയും തോല്‍വിയുടെയും എണ്ണവും കണക്കും നോക്കിയല്ല ജീവിതത്തെ വിലയിരുത്തുന്നത്. മറിച്ച്, അതിനെ രണ്ടിനെയും എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതാണു പ്രധാനം. അതാണു ഭഗവാന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. 
അല്‍പസ്വല്‍പം സ്ഥാനമാനങ്ങള്‍ കിട്ടിയാല്‍ അതിന്റെ ഹുങ്ക് തലയ്ക്കു പിടിച്ച്, താന്‍ മനുഷ്യനാണെന്ന കാര്യം പോലും മറന്നുപോകുന്നവരാണ് ഇന്നു സമൂഹത്തില്‍ ഏറെ. എന്നാല്‍, സര്‍വശക്തനായിട്ടും, സ്വന്തം ശക്തിയില്‍ അല്‍പംപോലും അഹന്ത ഇല്ലായിരുന്നു ഭഗവാന്. സാധാരണക്കാരനാകേണ്ട സന്ദര്‍ഭങ്ങളില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി കണ്ണന്‍. ഭൂമിയോളം ക്ഷമിച്ചു. എന്നാല്‍ തീരെ നിവൃത്തിയില്ലാതെ വന്നപ്പോള്‍ കംസനെപ്പോലെയുള്ള അഹങ്കാരികളെ നല്ല പാഠം പഠിപ്പിക്കുകയും ചെയ്തു.
സദാ കര്‍മനിരതനായ കൃഷ്ണന്‍ ജീവിതത്തില്‍ തനിക്ക് അണിയാന്‍ വച്ചുനീട്ടിയ വേഷങ്ങളെല്ലാം സന്തോഷത്തോടെ അണിഞ്ഞു. രാജാവിന്റെയും പ്രജയുടെയും അച്ഛന്റെയും മകന്റെയും സഹോദരന്റെയും സഹപാഠിയുടെയും യോദ്ധാവിന്റെയും ദൂതന്റെയും ഗോപികാനാഥന്റെയും തേരാളിയുടെയും ഭക്തവത്സലനായ ഭഗവാന്റെയും അങ്ങനെ ഒരുപാടൊരുപാടു വേഷങ്ങള്‍. ഒന്നും പകുതിയാക്കി ഉപേക്ഷിച്ചില്ല, മുഴുവനാക്കിയിട്ടേ വേഷങ്ങളൊക്കെയും അഴിച്ചുവച്ചുള്ളൂ. 
ഓരോ വ്യക്തിയും സ്വപ്രയത്‌നം കൊണ്ട് സ്വയം ഉദ്ധരിക്കേണ്ടതിന്റെ ആവശ്യകത ഭഗവാന്‍ ഊന്നിപ്പറഞ്ഞു. പ്രയത്‌നം കൊണ്ടു മാത്രമേ എന്തെങ്കിലും പുരോഗതി ഉണ്ടാകുകയുള്ളൂ. എന്നാല്‍ പ്രയത്‌നിക്കുമ്പോഴും എല്ലാം നിയന്ത്രിക്കുന്ന ഈശ്വരശക്തിയോടുള്ള സമര്‍പ്പണഭാവം നമുക്കുണ്ടാവണം. എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലേന്തിയ അര്‍ജുനനും ഒരുമിച്ചിരിക്കുന്നുവോ അവിടെയാണ് വിജയവും ഐശ്വര്യവും കീര്‍ത്തിയും എന്ന ഗീതാവാക്യത്തിന്റെ അര്‍ഥവും ഇതുതന്നെ.
എല്ലാവരെയും എല്ലാത്തിനെയും ഒരുപോലെ തഴുകിത്തലോടിയ ഒരു കുളിര്‍കാറ്റുപോലെ ആയിരുന്നു കൃഷ്ണന്റെ ജീവിതം. ഒരു മുറിയില്‍നിന്നു മറ്റൊരു മുറിയിലേക്കു പോകുന്ന ലാഘവത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. തന്നോടു ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം വാരിവിതറി. തന്റെ കാലില്‍ അമ്പെയ്ത വേടനെപ്പോലും അനുഗ്രഹിച്ചിട്ടാണ് അവിടുന്ന് ശരീരം വെടിഞ്ഞത്. 
ജീവിതത്തോടുള്ള ആ പുണ്യപുരുഷന്റെ ആനന്ദകരമായ സമീപനവും, കര്‍മകുശലതയും എല്ലാവരുടെയും ഓര്‍മയില്‍ ഉണ്ടാകട്ടെ. ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ.
മാതാ അമൃതാനന്ദമയി
ഉപനിഷത്തിലൂടെ -249
Sunday 2 September 2018 2:48 am IST
ബൃഹദാരണ്യകോപനിഷത്ത്- 48
യാജ്ഞവല്‍ക്യേതി ഹോവാച, യദിദം 
സര്‍വം പൂര്‍വ പക്ഷാപരപക്ഷാഭ്യാമാപ്തം...
അശ്വലന്‍ യാജ്ഞവല്‍ക്യനോട് ചോദിച്ചു  ഈയുള്ളതെല്ലാം ശുക്ല കൃഷ്ണപക്ഷങ്ങളാല്‍ വ്യാപ്തവും വശീകരിക്കപ്പെട്ടതുമാണെങ്കില്‍ ഏത് ദര്‍ശനം കൊണ്ടാണ് യജമാനന്‍ ഈ പക്ഷങ്ങളുടെ പ്രാപ്തിയെ അതിക്രമിച്ച് മുക്തനാകുന്നത്?
ഉദ്ഗാതാവെന്ന ഋത്വിക്കും വായുവുമായ പ്രാണനെക്കൊണ്ട് അതിക്രമിക്കാമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. യജമാനന്റെ പ്രാണന്‍ തന്നെയാണ് അധിദൈവതമായ വായു. ആ വായു ഉദ്ഗാതാവാണ്. വായു രൂപത്തില്‍ കാണപ്പെടുന്ന ഉദ്ഗാതാവ് മുക്തിക്ക് സാധനമാണ്. ആ മുക്തി, അതിമുക്തിക്ക് സാധനമാണ്.
തിഥി മുതലായവയുടെ രൂപത്തിലുള്ള കാലത്തില്‍ നിന്നുള്ള അതിമുക്തിയെയാണ് ഇവിടെ പറയുന്നത്. വൃദ്ധിക്ഷയങ്ങളുള്ള പ്രതിപദം മുതലായ തിഥികളുടെ കര്‍ത്താവ് ചന്ദ്രനാണ്. ചന്ദ്രാത്മദര്‍ശനം കൊണ്ട് ചന്ദ്രനായിത്തീര്‍ന്ന് പൂര്‍വാപരപക്ഷങ്ങളില്‍ നിന്ന് മുക്തനായിത്തീരുന്നു.
പ്രാണനും വായുവും ചന്ദ്രനും ഒന്നായത് കൊണ്ട് അധിദൈവത രൂപവും അപരിച്ഛിന്നവുമായ വായുവായി ഉപസംഹരിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് കാരണം വായുവാണ്. പ്രാണനേയും ഉദ്ഗാതാവിനേയും അവയുടെ പരിമിതികളെ വിട്ട് കാരണ രൂപമായ വായുവായി ദര്‍ശിക്കുന്നത് മുക്തിക്കും അതി മുക്തിക്കും കാരണമാകും.
 യാജ്ഞവല്‍ക്യേതി ഹോവാച, യദിദമന്തരീക്ഷമനാലംബനമിവ...
അശ്വലന്‍ ചോദിച്ചു യാജ്ഞവല്‍ക്യ, ഈ അന്തരീക്ഷം ഒരു ആലംബനം ഇല്ലാത്തതുപോ
ലെ ഇരിക്കുന്നു. ഏതൊരു ആശ്രയം കൊണ്ടാണ് യജമാനന്‍ സ്വര്‍ഗലോകത്തെ പ്രാപിക്കുന്നത്?
യാജ്ഞവല്‍ക്യന്‍ പറഞ്ഞു ബ്രഹ്മനെന്ന ഋത്വിക്കും മനസ്സുമായ ചന്ദ്രനെ കൊണ്ട് സ്വര്‍ഗലോകത്തെ പ്രാപിക്കും. യജമാനന്റെ മനസ്സ് തന്നെയാണ് ബ്രഹ്മനെന്ന ഋത്വിക്. മനസ്സ് എന്ന് പറയുന്നതു തന്നെയാണ് അധിദൈവതമായ ചന്ദ്രന്‍. ആ ചന്ദ്രന്‍ ബ്രഹ്മനെന്ന ഋത്വിക്കുമാണ്.
ചന്ദ്രരൂപനാകുന്ന ബ്രഹ്മന്‍ മുക്തിക്ക് സാധനമാണ്. മുക്തി അതിമുക്തിയിലെത്തിക്കും.
അന്തരീക്ഷത്തിന് ഒരു ആലംബനമുണ്ടെങ്കില്‍ അതെന്താണെന്ന് അറിയില്ല എന്ന് സൂചിപ്പിച്ചു. ആലംബനമില്ലെങ്കില്‍ എങ്ങനെ ഫലപ്രാപ്തിയുണ്ടാകും? അങ്ങനെയെങ്കില്‍ ഏത് ആലംബനം കൊണ്ടാണ് കര്‍മഫലത്തെ നേടുന്നത് എന്നതാണ് അശ്വലന്റെ ചോദ്യം.
യജ്ഞത്തിന്റെ മേല്‍നോട്ടം വഹിക്കുകയും എല്ലാ കര്‍മങ്ങളേയും വേണ്ട വിധം ചെയ്ത് രക്ഷിക്കുകയും ചെയ്യുന്ന ഋത്വിക്കിനെയാണ് ബ്രഹ്മന്‍ എന്ന് പറഞ്ഞത്. യജമാനന്റെ മനസ്സ് തന്നെ അധിയജ്ഞമായ ബ്രഹ്മ നായിത്തീരുന്നു. അധിദൈവതമായ ചന്ദ്രനാകുന്ന മനസ്സിന്റെ ആലംബനം കൊണ്ടാണ് കര്‍മഫലമായ സ്വര്‍ഗത്തെ അഥവാ മുക്തിയെ പ്രാപിക്കുന്നതെന്ന് യാജ്ഞവല്‍ക്യന്‍ വ്യക്തമാക്കി.
 അതിമോക്ഷത്തെപ്പറ്റിയുള്ള ദര്‍ശനങ്ങളാണ് ഇത് വരെ വിവരിച്ചത്.
ഇനി സമ്പത്തുകളെപ്പറ്റി പറയുന്നു. അഗ്നിഹോത്രം മുതലായവ ചെയ്യുമ്പോള്‍ അശ്വമേധം തുടങ്ങിയവയാണ് താന്‍ ചെയ്യുന്നത് എന്ന സങ്കല്‍പ്പത്തോടെ അനുഷ്ഠിക്കുന്നതാണ് ഇവിടെ സമ്പത്ത് എന്ന് പറഞ്ഞത്.
അവയെക്കുറിച്ച് തുടര്‍ന്നള്ള ചോദ്യോത്തരങ്ങളിലായി വിവരിക്കാം.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജാതകം

Sunday 2 September 2018 2:49 am IST
19 ജൂലായ് 3228 ബിസി നക്ഷത്രം- രോഹിണി തിഥി അഷ്ടമി. ലഗ്‌നം 50 ഡിഗ്രി, സൂര്യന്‍ 139 ഡിഗ്രി 48 മി, ചന്ദ്രന്‍ 47 ഡിഗ്രി 42 മി, കുജന്‍ 91 ഡി 6 മി ,ബുധന്‍ 152 ഡി 48 മി, വ്യാഴം 148 ഡി 54 മി, ശുക്രന്‍ 102 ഡി 54 മി, ശനി 224 ഡി 42 മി,രാഹു 106 ഡി 24 മി, അക്ഷാംശം 27 ഡി 25 മി വടക്ക്, രേഖാംശം 77 ഡി 41 മി.                                                          ബി.വി. രാമന്‍ തരുന്നജന്മകുണ്ഡലി (Notable Horoscopes)
ഭാഗവതം ദശമസ്‌കന്ധം അദ്ധ്യായം 3 ല്‍ ചന്ദ്രന്‍ പ്രജാപതിയുടെ നക്ഷത്രസമൂഹത്തിലെന്നും, വിഷ്ണുപുരാണം ഒന്നാം അദ്ധ്യായം അഞ്ചാം അംശം ശ്ലോകം 26ല്‍ കൃഷ്ണപക്ഷ ശ്രാവണഅഷ്ടമി എന്നും ഹരിവംശം ഒന്നാംഭാഗം 52ആം അധ്യായം അഷ്ടമിതിഥി, ശ്രാവണകൃഷ്ണപക്ഷം, രോഹിണിനക്ഷത്രം,അര്‍ദ്ധരാത്രി എന്നും തരുന്നുണ്ട്.
അഷ്ടമ്യാം ശ്രാവണേ മാസേ കൃഷ്ണപക്ഷേ മഹാതിഥൌ 
രോഹിണ്യാമര്‍ദ്ധരാത്രേ ച സുധാംശൌദയോന്മുഖേ 
28ആം മഹായുഗത്തിലെ ദ്വാപരയുഗത്തില്‍ കൃഷ്ണജനനമെന്ന് വിഷ്ണുപുരാണം (അദ്ധ്യായം 4, 20, 23 അംശം 5)പറയുന്നു. അത് ശ്രീമുഖസംവത്സരമായിരുന്നു. ഭാഗവതം ദ്വിതീയസ്‌കന്ധം ആറാം അധ്യായം കൃഷ്ണന്‍ 125 വര്‍ഷം ജീവിച്ചതായി പറയുന്നു. വിഷ്ണുപുരാണം അംശം 5 അധ്യായം 37ലും ഇത് പറയുന്നുണ്ട്. ഭാഗവതം രണ്ടാം സ്‌കന്ധം ഏഴാം അദ്ധ്യായം രണ്ടാം ശ്ലോകം കൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തപ്പോഴാണ് കലി ഭൂമിയില്‍ പ്രവേശിച്ചതെന്നു പറയുന്നു. 3102 ബിസിയില്‍ നിന്ന് 126 വര്‍ഷം പിന്നിലേക്ക് എടുത്താണ് 3228ലാണ് കൃഷ്ണ ജനനമെന്നു പറയുന്നത്. ആര്യഭടീയപ്രകാരം ബിസി 3102  ഫെബ്രുവരി 17നും 18നും ഇടയില്‍ ഉജ്ജയിനിയിലെ അര്‍ധരാത്രിക്കാണ് കലിയുഗാരംഭം. എന്നാല്‍ കൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ഉടനെയല്ല, യുധിഷ്ഠിരന്‍ മഹാപ്രസ്ഥാനത്തിനു പോയ ഗുരുദിനം (വ്യാഴം)മുതലാണ് ആര്യഭടീയത്തില്‍ ഉള്ളത്. 
സിറില്‍ ഫാഗന്‍ 3251 ബിസി ജൂലൈ നാലിനാണ് കൃഷ്ണജനനമെന്നു കരുതുന്നു. 3125 ബിസി ഫെബ്രുവരിയിലാണ്. (3102 ന് 22 വര്‍ഷം മുമ്പ്, മഹാ പ്രസ്ഥാനത്തിനും കലിയുഗാരംഭത്തിനും 23 വര്‍ഷം മുമ്പ്)അതുകൊണ്ടാണ് കൃത്യം കലിവര്‍ഷം 3600ല്‍ ആര്യഭടീയമെഴുതിയ ആര്യഭട്ടന്‍ തന്റെ പ്രായം 23 എന്ന് പറയുന്നതും. ആര്യഭടന്റെ ജനനവും കൃഷ്ണന്റെ സ്വര്‍ഗാരോഹണവും തമ്മില്‍ കൃത്യം 3600 വര്‍ഷം വ്യത്യാസം. കലിയുഗാരംഭവും ആര്യഭടീയകാലവും തമ്മിലും 3600 വര്‍ഷം വ്യത്യാസം. 4.7.3251 ബിസിയിലെ ഗ്രഹനില ബുധന്‍ സിംഹരാശിയിലും കുജന്‍ മേടരാശിയിലും മറ്റെല്ലാം ബി. സൂര്യനാരായണറാവു തന്ന ഗ്രഹനിലയുമെന്ന് സിറില്‍ഫാഗന്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യപുരാണം അദ്ധ്യായം 27 ശ്ലോകം 5152 ല്‍ കൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത അന്നുതന്നെ കലി പ്രവേശിച്ചു എന്നാണ് പറയുന്നത്. 
യസ്മിന്‍ കൃഷ്ണം ദിവം ജാതസ്തസ്മിന്നേവ ഹി വത്സരേ 
തഥാഹ നിപ്രതിപന്നം കലിയുഗം പ്രമാണം അസ്യ മേ ശ്രുണു (മഹാഭാരതം ആദിപര്‍വം)
കൃഷ്ണന്‍ യുധിഷ്ഠിരനേക്കാള്‍ ഒരുവയസ്സ് മേലെ. ഭീമന്‍ ഒരുവയസ്സ് താഴെ. അര്‍ജുനന്‍ രണ്ടുവയസ്സ് താഴെ. നകുലസഹദേവന്മാര്‍ മൂന്നുവയസ്സു താഴെ. യുധിഷ്ഠിരന്‍ 108 വര്‍ഷമേ ജീവിച്ചിരുന്നുളളു എന്ന പ്രസ്ഥാവം ഇതനുസരിച്ച് ശരിയാകയില്ല. ഇന്ദ്രപ്രസ്ഥത്തില്‍ യുവരാജാവായ ദിവസം തൊട്ട് മഹാപ്രസ്ഥാനം വരെ 108 വര്‍ഷം രാജാവായിരുന്നു എന്നതാണ് ശരി. 108 വര്‍ഷത്തെ ഭരണകാലജീവിതമെന്ന് അര്‍ഥം. അങ്ങനെയെങ്കില്‍ കൃഷ്ണന്‍ 125 വര്‍ഷത്തില്‍ സ്വര്‍ഗാരോഹണം ചെയ്യുമ്പോള്‍ യുധിഷ്ഠിരന് വയസ്സ് 124. അടുത്ത വര്‍ഷം തന്നെ മഹാപ്രസ്ഥാനം. പരീക്ഷിത്തിന്റെ 23-ാം വയസ്സില്‍ കലി ഭാരതത്തെ ആവേശിച്ചു. ഭാഗവതസത്രം ആദ്യമായി തുടങ്ങി. 
ക്രമം
ഇപ്രകാരം രണ്ടഭിപ്രായപ്രകാരവുമുളള കൃത്യമായ കാലഗണന കിട്ടും.
ഇങ്ങനെ വന്നാല്‍ കാലഗണന വളരെ കൃത്യമാണ്. ആര്യഭട്ടന്റെ കണക്കില്‍ കൃഷ്ണന്റെ സ്വര്‍ഗാരോഹണമെന്നോ, പരീക്ഷിത്തിന്റെ 23ആം ഭരണവര്‍ഷമെന്നോ പറയാതെ കലി ആരംഭിച്ചു എന്നുമാത്രമേ പറഞ്ഞിട്ടുളളു.
പ്രകൃതിയാകുന്ന മഹാഗ്രന്ഥം ഗണിത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്(ഗലീലിയോ). ഫ്രാന്‍സിലെ തത്വജ്ഞാനിയായിരുന്ന യൂജിന്‍ബെടര്‍നോഫാകട്ടെ, നാം ഒരു കാലത്ത് മനസ്സിലാക്കും നമ്മുടെ എല്ലാ പുരാതന ഐതിഹ്യങ്ങളും ഇന്ത്യാചരിത്രത്തില്‍ നിന്ന് കണ്ടുകിട്ടിയവയാണെന്ന് പറഞ്ഞു. ധര്‍മദേവനും വര്‍ഷകനുമായ ഋഷഭദേവന്റെ രാശിയായ ഋഷഭത്തിലാണ് ശ്രീകൃഷ്ണജാതകത്തിലെ ലഗ്‌നം. അവിടെ മനോകാരകനായ ചന്ദ്രന്‍ ഉച്ചസ്ഥനാണ്. ഭാവാര്‍ത്ഥരത്‌നാകര പ്രകാരം ധനധാന്യസമ്പദ്‌സമൃദ്ധമായ ജീവിതസൗകര്യങ്ങളുണ്ടായിട്ടും അവയിലൊന്നും ആസക്തചിത്തനാവാതെ ജീവിക്കാന്‍ അതിനാലാണ് ശ്രീകൃഷ്ണന് കഴിഞ്ഞത്. ചന്ദ്രന്റെ ഇരുവശത്തും ഗ്രഹങ്ങളില്ലാത്തതും ഈ അനാസക്തമനസ്ഥിതിക്ക് തെളിവാണ്.
ഋഷഭലഗ്‌നത്തിന് യോഗകാരകനാണ് 9, 10 ഭാവാധിപത്യമുള്ള ശനി. ഏഴില്‍ ലഗ്‌നത്തിലേക്ക് പൂര്‍ണദൃഷ്ടിയോടെ ശനി. വിദ്യാസ്ഥാനമായ നാലിലേക്കും(അവിടെ ബൃഹസ്പതിയും രവിയും)തപസ്ഥാനമായ ഒമ്പതിലേക്കും ശനിദൃഷ്ടിയുണ്ട്. ഭാവത്തിലേക്ക് ഭാവനാഥന് ദൃഷ്ടിയുണ്ടായാല്‍ ഭാവപുഷ്ടി എന്ന നിയമമനുസരിച്ച് മോക്ഷസ്ഥാനമായ ഒമ്പതിന് പ്രാധാന്യം ഭവിക്കുന്നു. ശുക്രക്ഷേത്രമായ ഇടവത്തില്‍ ചന്ദ്രസ്ഥിതി, അവിടേക്ക് ശനിദൃഷ്ടി എന്നിവ ഭഗവാന്റെ അനന്യസദൃശമായ രൂപലാവണ്യത്തേയും കൃഷ്ണവര്‍ണത്തേയും സാധൂകരിക്കുന്നു. ലഗ്‌നാധിപനായ ശുക്രന്‍ നവാംശത്തില്‍ സ്വക്ഷേത്രത്തിലാകയാല്‍ കൃഷ്ണന്‍ ധനിക ദരിദ്ര, ബ്രാഹ്മണ, ചണ്ഡാല ഭേദമില്ലാതെ എല്ലാവരേയും സമദൃഷ്ടിയോടെ കണ്ടു.
മൂന്നില്‍ നീചഭംഗമുള്ള ചൊവ്വ അദ്ദേഹത്തിന്റെ യുദ്ധനൈപുണ്യം, രാഷ്ട്രതന്ത്രവൈദഗ്ധ്യം ഇവ കാണിക്കുന്നു. ചന്ദ്രന്റെ അവസ്ഥ കളങ്കമറ്റ മാനസികാവസ്ഥ കാണിക്കുന്നു. മൂലത്രികോണത്തില്‍ ഉച്ചസ്ഥനായ ബുധഗ്രഹം വാഗ്വിലാസവും ബുദ്ധിശക്തിയും കൊടുക്കുന്നു. ഗീതാകര്‍ത്താവിന്റെ വാഗ്വിലാസം ഈ പ്രത്യേക ഗ്രഹനില കാണിക്കുന്നു. സൂര്യന്റെ മൂലത്രികോണ, വിദ്യാസ്ഥാനത്തെ ധര്‍മ ഗ്രഹമായ വ്യാഴത്തോടൊപ്പം യോഗകാരകദൃഷ്ടിയിലുള്ള അവസ്ഥ ആത്മവിദ്യ, അദ്ധ്യാത്മിക വിദ്യകളിലും അദ്ദേഹം അദ്വിതീയനെന്ന് സൂചിപ്പിക്കുന്നു. ശനിദൃഷ്ടി പ്രതിയോഗികള്‍ക്ക് ദുഃഖകാരണമായും ഭവിക്കുന്നു. കര്‍മിഭാവത്തിലേക്കുള്ള സൂര്യ, ബൃഹസ്പതിമാരുടെ ദൃഷ്ടി, ധര്‍മസംസ്ഥാപനത്തിന് സഹായകമാണ്. ലഗ്‌നാധിപനായ ശുക്രനും പന്ത്രണ്ടാം ഭാവാധിപനായ ചൊവ്വയും രാഹുവോടൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് കൃഷ്ണജനനം കാരാഗൃഹത്തിലായതെന്ന് ബി.വി.രാമന്‍ നിരീക്ഷിക്കുന്നു. ഏഴാംഭാവാധിപത്യമുള്ള ചൊവ്വ മൂന്നില്‍ രാഹുവോടൊപ്പമാകയാലാണ് അമ്പുകൊണ്ട് മരിക്കാനിടയായതെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന്നു പുറമേ, ശനി വൃശ്ചികത്തില്‍ നിന്നാല്‍ ബന്ധനവധയോഗങ്ങളുണ്ടാകുമെന്ന് ഒരോ വ്യാഖ്യാനത്തിലും കാണുന്നു. ശ്രീകൃഷ്ണന് ഇതു രണ്ടും ഉണ്ടായി. ഗാന്ധിക്കും അബ്രഹാം ലിങ്കണും വൃശ്ചികത്തില്‍ ശനിയുണ്ട്. പ്രവാചകന്റെ രാശിചക്രത്തിലുമുണ്ട്. ചൈതന്യന്റെ ജാതകത്തിലെ ഈ സ്ഥാനം ശനിദശയിലുള്ള അദ്ദേഹത്തിന്റെ വിവാഹബന്ധനത്തെ കാണിക്കുന്നു. കുടുംബ ബന്ധമായിരുന്നു ചൈതന്യന് കാരാഗൃഹം. 
കളത്രകാരകനും ഏഴാം ഭാവാധിപനും രാഹുവോടുകൂടി നില്‍ക്കയാലാണ് എല്ലാ സ്ത്രീകളും ശ്രീകൃഷ്ണനില്‍ അനുരക്തരായത്. വൈകാരിക ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന ചൊവ്വ നീചത്തില്‍ ബലം കുറഞ്ഞ് നില്‍ക്കയാല്‍ അദ്ദേഹത്തിന് വൈകാരിക ആസക്തികളുണ്ടായില്ല. നൈഷ്ഠികബ്രഹ്മചാരിയായി കഴിയാന്‍ സാധിച്ചു. പരീക്ഷിത്തിനെ രക്ഷിക്കാനായി ശ്രീകൃഷ്ണന്‍ ഉച്ചരിക്കുന്നത്, ഞാന്‍ നൈഷ്ഠികബ്രഹ്മചാരിയായിരുന്നത് സത്യമാണെങ്കില്‍ ഉത്തരയുടെ ഗര്‍ഭസ്ഥശിശു ജീവിക്കട്ടെ എന്നാണ്. വൃശ്ചികം ഏഴാം ഭാവമായി വന്നാല്‍ സ്ത്രീഹീനത്വമായി ദശാദ്ധ്യായി പറയുന്നുമുണ്ട്. പ്രകൃതിയാല്‍ ചുറ്റപ്പെട്ടും അതിന്റെ ഭാവഹാവാദികളില്‍ ആസക്തനാകാതെ ഇരിക്കുന്ന പുരുഷനായി ശ്രീകൃഷ്ണന്‍ ജീവിച്ചു. 
വിദ്യാസ്ഥാനത്തിന്റെ ബലം കൃഷ്ണന് ശിക്ഷ, കല്പം, വേദവേദാംഗം, യുദ്ധതന്ത്രം, മീമാംസ, തര്‍ക്ക ശാസ്ത്രം, നീതിശാസ്ത്രം, സംഗീതശാസ്ത്രം, നൃത്തകല ഇവയിലെല്ലാം ജ്ഞാനം അനായാസേന കൊടുത്തു. 64 ദിനരാത്രം കൊണ്ട് 64 വിദ്യകളും അദ്ദേഹം വശത്താക്കി. മൂന്നാം ഭാവാധിപത്യമുള്ള ചന്ദ്രദശ കൃഷ്ണന് ബാലാരിഷ്ടകാലമായിരുന്നു. കുജദശയുടെ അന്ത്യത്തിലാണ് കംസവധം. ഒമ്പതില്‍, ശനിക്ഷേത്രത്തില്‍ നില്‍ക്കുന്ന കേതുവിന്റെ ദശയിലാണ് ഗീതോപദേശം നടക്കുന്നത്. നിരന്തരമായ ആത്മസാധനയുടേയും തപസ്സിന്റേയും ഫലമായി ഉരുത്തിരിഞ്ഞ ശാശ്വത സത്യദര്‍ശനം ഗീതാരൂപത്തിലാണ് അദ്ദേഹം അവതരിപ്പിച്ചത്. കേതുവിന് ചൊവ്വയുടെ ദൃഷ്ടിയുള്ളതുകൊണ്ട് ഗീതോപദേശം ഒരു യുദ്ധക്കളത്തില്‍ വെച്ചായി എന്നു മാത്രം. 
മുറ്റുമപാരതയേയും താനിട്ടൊരു 
ചുറ്റിലൊതുങ്ങിത്താന്‍ കണ്ട കണ്ണേ
വേലിവരമ്പാലതിരിട്ട മണ്ണില്‍ത്താന്‍,
വേണ്ടൂ കൃഷിപ്പണി നിന്‍നോട്ടത്തില്‍.
(നാലപ്പാട്ട് നാരായണമേനോന്‍)
ബ്രഹ്മം അനന്തവും അരൂപവും അദിക്‌ദേശകാലവ്യവഛേദനീയവുമാണ്. അതിനെ ശാന്തമായ രാശിചക്രത്തിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമം മനുഷ്യബുദ്ധിയുടെ പരിമിതി കൊണ്ട് സംഭവിക്കുന്നതാണ്. അനന്തമായ പാരാവാരത്തെ ഒരു ഓക്‌സിജനും രണ്ട് ഹൈഡ്രജനും ചേര്‍ന്നതെന്ന് വിശദമാക്കുന്നതുപോലെയാണ് യോഗേശ്വരനായ ശ്രീകൃഷ്ണന്റെ വ്യക്തിത്വത്തെ ചെറിയ ഒരു രാശിചക്രത്തിന്റെ വലയത്തിനുള്ളിലിട്ട് വിശദീകരിക്കാനുള്ള  ശ്രമം. സമുദ്രം തരുന്ന അവാച്യമായ അനുഭൂതി ആ വര്‍ണനകൊണ്ട് ലഭിക്കില്ല. രാശിചക്രത്തിന്റേയോ ചിത്തഭ്രമണകാരണമായ ശബ്ദജാലത്തിന്റേയോ സഹായം കൂടാതെ തന്നെ ആ വ്യക്തിത്വം സ്വഹൃദയത്തില്‍ പ്രകാശിക്കുന്നു. അതിന്റെ ആനന്ദലഹരി നുകരുക മാത്രമാണ് ശ്രീകൃഷ്ണന്റെ വ്യക്തിത്വത്തെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗം.
സുവർണ്ണ നാലപ്പാട്ട്
ആത്മപൂജ
പൂജകളില്‍ ഉത്തമം ആത്മ പൂജ ആണ് .അത് ആണ് മുമുക്ഷു വിനു ആവശ്യം .
ആത്മാവിന്റെ നിരന്തര ചിന്തനം ആണ് ധ്യാനം
സമസ്ത കര്‍മങ്ങള്‍ ത്യാഗം ആണ് ആവാഹനം
ആസനം സ്ഥിര ജ്ഞാനം ആകുമ്പോള്‍ അതിനു നേര്‍ക്ക്‌ ഉന്മുഖന്‍ ആകുന്നതു ആണ് പാദ്യം
അതിനു നേര്‍ക്ക്‌ മനസ്സ് വ്യാപരിക്കുന്നത് ആണ് അര്‍ഘ്യം
ആത്മാരാമന്റെ ദീപ്തി ആണ് ആചമനം .സ്നാനം അതിന്റെ പ്രാപ്തി ആണ് .
ദൃശ്യ വിലയം ആണ് ഗന്ധം
അന്തര്‍ജ്ഞാന ചക്ഷുസ് ആണ് അക്ഷതം
ചിത് പ്രകാശം ആണ് പുഷ്പം
സൂര്യാത്മകന്‍ ആണ് ദീപം
പൂര്‍ണ ചന്ദ്രന്‍റെ അമൃത പ്രകാശം ആണ് നൈവേദ്യം
പ്രദിക്ഷിണം സ്ഥിരത ആണ്
നമസ്കാരം "സോഹം " ആണ് .
പരബ്രഹ്മ /പരമേശ്വര സ്തുതി ആണ് മൌനം
ഉദ്വാസനം സദാ സന്തുഷ്ടി ആണ് .
ഇങ്ങനെ പൂര്‍ണന്‍ ആയ രാജയോഗിയുടെ സര്‍വാത്മകരൂപം ആയ പൂജയും ഉപചാരവും ആണ് ആത്മാവിനു ആധാരം .ഇ ഭാവന മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം ഉള്ളത് ആണ് .സാധാരണ പൂജകള്‍ ദ്രവ്യ പൂജ ആണ് അതിനു ദ്രവ്യങ്ങള്‍ ആവശ്യം ആണ്.ആത്മ പൂജ മാനസികം ആണ് .അതിനു ദ്രവ്യങ്ങള്‍ വേണ്ട.അത് തന്നെ ആണ് ആത്മാവിന്റെ ശരി ആയ പൂജ .
ആത്മപൂജ ഉപനിഷത്.
GOWINDAN NMBOODIRI
കിണർ വൃത്തിയാക്കാൻ ആവശ്യമുണ്ടെങ്കിൽ വിളിക്കാം .
ഗുജറാത്തിൽ നിന്നും സേവാഭാരതിയുടെ നേതൃത്വത്തിൽ കൂറ്റൻ മൊബൈൽ ജലശുദ്ധീകരണ പ്ലാന്റ് ചെങ്ങന്നൂരിൽ... പത്ത് പതിനഞ്ച് ദിവസമായി വന്നിട്ട്.. ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
പാണ്ടനാട് പനയന്നാർക്കാവ് ദേവീ ക്ഷേത്രത്തിനു സമീപമാണ് ഈ കൂറ്റൻ ബസ്സ്‌, പ്രളയം കഴിഞ്ഞപ്പോള്‍ തന്നെ എത്തിയതാണ്. CSIR വികസിപ്പിച്ച, ഗുജറാത്ത്‌ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ജലശുദ്ധീകരണ പ്ലാന്റ് ആണ്. ഏത് മലിനജലവും, മണിക്കൂറിൽ മൂവായിരം ലിറ്റർ വെച്ച്, ദിവസം അമ്പതിനായിരം ലിറ്റർ വെള്ളം ഈ പ്ലാന്റ് ശുദ്ധീകരിക്കുന്നു.
ഈ വെള്ളമാണ്, ഇപ്പോൾ മുഴുവൻ കിണറുകളും മലിനമായ പാണ്ടനാടിന്റെ ജീവൻ നിലനിർത്തുന്നത്.. സഞ്ജയ് പട്ടേൽ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ഏഴോളം പേർ ഈ ദുരന്തഭൂമിയിൽ നമുക്ക് വേണ്ടി അത്യധ്വാനം ചെയ്യുന്നു.
ഈ നിമിഷം വരെ ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല..ഇവരെ ഇതുവരെ സർക്കാർ ഏജൻസികളോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കിയിട്ടില്ല. ഈ മഹത്തായ സേവനത്തിന്റെ വിവരം ലോകമറിഞ്ഞിട്ടില്ല,പക്ഷെ ചെങ്ങന്നൂരെ ജനങള്‍ക്ക് കാര്യം മനസ്സിലായി.
നമുക്ക് കൂടുതലൊന്നും ചെയ്യാനില്ല, സഞ്ജയ് പാട്ടിൽ എന്ന ശാസ്ത്രജ്ഞനെ വിളിച്ചു ഒരു നന്ദിയെങ്കിലും പറയണം.
അദ്ദേഹത്തിന്റെ വാട്സ് ആപ്പ് നമ്പർ ഇതാണ്. 09624488273-sanjay pateel .
 Previous Life Of Satyabhama

Previous Life of Satyabhama

The following story is narrated in Skanda Puranam - Vaishnava Khandam - Kartika Masa Mahatmyam and PadmaPuranam - Uttara Khandam.
Once Satyabhama asked Lord Krishna –
O Deva, formerly in my previous existence which gift did I give, which vow did I observe, or which penance did I practise, that I, a mortal, have become like Parvati in this mortal (world), and that I always occupy half (the portion) of your body, always ride Garuda, and went with you to the abode of deities like Indra? Therefore, I desire to ask you, what auspicious act I did in my previous existence, what kind of character I had, and whose daughter I was.
Sri Krishna said -
O dear one, listen attentively. I shall tell you all about the auspicious vow you observed in your former existence. At the end of the Kruta Yuga in Mayapuri (Haridwar) there was an excellent brahmana of Atreya gotra, Devasarma by name, who had mastered the Vedas and the Vedangas. He was hospitable. He attended the (sacred) fire. He was greatly devoted to the vow in honor of the Sūrya. Actually being like another Sun, he everyday propitiated Sūrya. The old man had a daughter, Gunavati by name. Being sonless, he gave his daughter to his disciple named Chandra.
Devasarma looked upon him as his own son, and he who had controlled his passions looked upon him as his father. The two, desiring to collect kuśas and fuel, once went to a forest. The two then roamed in the forest at the foot of the Himalaya mountains. Then they saw a fierce demon coming (to them). With their entire body overcome by fear, and unable to run (away), they were killed by the demon with Death-like form. My attendants, moving with me, took them to Vaikuntha-abode due to the efficacy of the region and their religiousness. I was indeed very much pleased with them by virtue of just that act of them, viz. they, as long as they were alive, worshiped the Sun etc. As the rainwater goes to the ocean, the followers of Siva, the Surya, Ganesa, Vishnu, so also the worshippers of Shakti come to me only. I am one, born in five ways. Then the two lived in Vaikuntha, had the brilliance of the Sun, resembled me in form were near me.
Then Gunavati, after hearing that the two were killed by a demon, being overcome by grief for her father and husband, lamented piteously. Thus having very much lamented like a much-afflicted osprey she, being dispirited, fell on the ground like a plantain tree struck by a (stormy) wind. Having revived after a long time and lamenting on the ground very piteously, she plunged into the ocean of grief and was overcome by it. She, doing auspicious acts, sold all domestic articles and performed the rites beneficial to the two in the next world.
She, highly devoted to Vishnu, calm, truthful, pure and with her senses controlled, lived in that city only and sustained her life. From birth till death she properly observed two vows: the vow of Ekadasi and the vow of (i.e. relating to) Kartika. O dear one, this couple of vows is very dear to me. It properly brings about pleasures and salvation, and sons and wealth. Those, even being great sinners, who, in the month of Kartika, when the Sun is in Libra, bathe every day in the morning, are released. Those men who sweep their house and present (the auspicious sign of) svastika etc. to Visnu and worship Visnu, are liberated while alive. Those men who bathe, keep awake, offer lights, resort to the Tulasi-grove in Kartika are the forms of Visnu. Those who do like this even for three days in Kartika, are venerable even to gods. What to say of them who have done it from birth!
In this way, Gunavati, always devoted to Visnu's followers and having fixed her mind on him, passed every year. O dear one, once she who was emaciated due to old age and was tormented by fever, slowly, somehow, went to Ganga to bathe. When, after she got into the water, she trembled and was oppressed by cold and frightened, she saw an airplane that came from the sky. From the sky, it approached with (beings) having Visnu's form, having conches, discus and maces in their hands and properly marked with banners having (the pictures of) eagles. She got into the aeroplane served by them. The attendants took her to Vaikuntha. Then she, like the flame of a blazing fire, who was in the aeroplane, obtained my proximity due to the religious merit of the Kartika vow. Then all the attendants went with me coming to the earth by the request of the deities like Brahma.
O beautiful young lady, all these Yadavas are my attendants only. Your father became (i.e. was born as) this king Satrajit. He who was Chandra became Akrura, and you are that Gunavati, O auspicious one. Due to the merit of the Kartika vow, you very much enhance my love. At my door, you had formerly made this Tulasi grove. From that this desire-yielding Kalpa tree has come up in your courtyard, O auspicious one. Since formerly in Kartika you made illumination, therefore, this Laksmi living in your house has become steady. Since you offered all that vow etc. to Visnu of the form of your husband, therefore, you have become my wife. Due to that vow only which you formerly (i.e. in the former existence) observed in Kartika, from birth till death, you will never be separated from me. Thus, those men who are highly engrossed in the Kartika vow, also come near me, as you, causing delight.
Speaking tree. 
നമ്മുടെ വിശ്വാസം ശരിയായതാണെങ്കില്‍ നമ്മുടെ ഉള്ളുകൊണ്ട്‌ നമുക്കത്‌ ഗ്രഹിക്കാം. നമ്മുടെ ഉള്ളിന്റെ ഉള്ളിലിരുന്നുകൊണ്ട്‌ അത്‌ ശരിയാണെന്ന്‌ ആരോ നമ്മോട്‌ മന്ത്രിക്കുന്നതുകേള്‍ക്കാം. അകാരണമായ ഏതോ ഒരു ശാന്തിയും സമാധാനവും ആ വിശ്വാസത്തിലൂടെ നമുക്ക്‌ അനുഭവിക്കുകയും ചെയ്യാം. നേരെമറിച്ച്‌ ബുദ്ധി എത്ര അനുകൂലിച്ചാലും ഹൃദയത്തില്‍ ശാന്തിയും സമാധാനവും നല്‍കാത്ത വിശ്വാസം യഥാര്‍ത്ഥമായിരിക്കില്ല. ശുദ്ധമായ ഹൃദയത്തോടും പരിശുദ്ധിയോടും കൂടി സഞ്ചരിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ യഥാര്‍ത്ഥമായ വിശ്വാസത്തിലേക്ക്‌ എത്തിച്ചേരും. താല്‍ക്കാലികമായി ഉണ്ടായേക്കാവുന്ന വിശ്വാസക്ഷതങ്ങള്‍ക്ക്‌ പോലും അവരുടെ അന്വേഷണത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. അതേ സമയം നമ്മുടെ ഉദ്ദേശം പരിശുദ്ധമല്ലെങ്കില്‍ യഥാര്‍ത്ഥമായതിനെ കണ്ടാല്‍ പോലും വിശ്വസിക്കാനുള്ള പ്രാപ്തി നമുക്ക്‌ ഉണ്ടാകില്ല.
- തഥാതന്‍
വിശാലമായ സമുദ്രത്തില്‍ നമ്മുടെ കേവലമായ അഹത്തെ ഒന്നു മുക്കുക.  അനന്തമായ ജ്ഞാനത്തില്‍ നാം മുങ്ങുകയും നമ്മുടെ അഹങ്കാരത്തിന്‍റെ വക്കുകള്‍ അതില്‍ അലിഞ്ഞ് ഇല്ലാതാകുകയും ചെയ്യും.  അറിവിനു പുറത്ത് നിന്നുകൊണ്ട് നാം എത്ര കോരിയെടുക്കാന്‍ ശ്രമിച്ചാലും നമ്മുടെ അഹങ്കാരത്തിന്‍റെ അളവുപാത്രത്തിന്‍റെ വക്കുകള്‍ക്കുള്ളിലെ അറിവ് സമഗ്രമാകുന്നില്ല.  കേവലമായ അഹത്തില്‍ നിറയുന്ന അറിവിനെ നമുക്ക് ഓരോരോ ശാസ്ത്രങ്ങളായോ ഓരോരോ ധാരണകളായോ എടുക്കാം. 

പ്രപഞ്ചത്തെ സംബന്ധിച്ച ശാസ്ത്രങ്ങളായാലും വ്യക്തികളെ കുറിച്ചുള്ള ധാരണകളായാലും അത് കേവലമായ അഹത്തില്‍ ഒതുങ്ങിയ അറിവാണെങ്കില്‍ അതൊന്നും പൂര്‍ണ്ണമല്ല. അതെല്ലാം മാറിക്കൊണ്ടിരിക്കുന്നു.

വെള്ളം ഏതു രൂപത്തിലുള്ള പാത്രത്തില്‍ ഇരിക്കുന്നുവോ അപ്പോള്‍ വെള്ളത്തിന്‍റെ രൂപം അതായി കാണപ്പെടും.  വായു എല്ലാ സ്ഥലത്തും എല്ലാ രൂപത്തിലും നിറഞ്ഞിരിക്കുന്നു, ഏതു രൂപത്തിലുള്ള ബലൂണില്‍ കയറുന്നുവോ അത് അപ്പോള്‍ ആ രൂപത്തില്‍ കാണപ്പെടും.  അഗ്നിയും മണ്ണും ആകാശവും എല്ലാം അപ്രകാരംതന്നെയാണ് കാണപ്പെടുന്നത്.  അതായത് കാണപ്പെടുന്ന രൂപങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.  അപ്പോഴും സാക്ഷിയായ ഞാന്‍ മാറുന്നില്ല.  ഇനി നാം നമ്മുടെ സ്വന്തം ശരീരത്തെ നോക്കൂ.  സ്വന്തം പേരും ശരീരവും കളഞ്ഞിട്ട് എന്തുണ്ട് ബാക്കി?  'ഞാന്‍ ഞാന്‍' എന്ന ഒരു ധ്വനി മാത്രം ഉണ്ടല്ലേ?   ഈ ഞാന്‍ തന്നെയാണല്ലോ പല ശരീരങ്ങളില്‍ പല രൂപത്തില്‍ പല പേരുകളില്‍ വരുന്നത്.  രൂപം നശിക്കുമ്പോഴും ഞാന്‍ നശിക്കുന്നില്ല! ബാല്യവും കൗമാരവും യൗവനവും വാര്‍ദ്ധക്യവും ശരീരത്തിന്‍റെ മാത്രം  പരിണാമമാണ്.  ഞാന്‍ എപ്പോഴും ഒരേ നിലയില്‍ ഇവയ്ക്ക് സാക്ഷിയായി നില്‍ക്കുന്നതേയുള്ളൂ. ഭഗവാന്‍ പറയും- ''പാര്‍ത്ഥാ എനിക്കും നിനക്കും അനേകം ജന്മങ്ങള്‍ ഉണ്ടായിട്ടുണ്ട്.  എന്നാല്‍ നീ അതറിയുന്നില്ല, ഞാന്‍ അത് അറിയുന്നു.''

എന്താണ് തടസ്സം?  മനസ്സാണ് തടസ്സം!
നമ്മുടെ മനസ്സും വിചാരങ്ങളും അകന്നു നിന്നാല്‍ ഞാന്‍  അറിവായി.  മനസ്സും മനസ്സിലുള്ളതും പലരൂപത്തില്‍ അതിനെ സങ്കല്പിച്ചുകൊണ്ടിരിക്കുന്നതാണ് ജന്മങ്ങള്‍, നാമരൂപങ്ങള്‍.  സ്വപ്നത്തില്‍ എന്നില്‍ തന്നെ ഞാന്‍ ഉള്‍പ്പെടെ  എല്ലാം രൂപപ്പെട്ട് അനുഭവിക്കുംപോലെ.  ഈ മനസ്സിനെ അടക്കുവാനാണ് എല്ലാ സാധനകളും.
 ഓം...Krishnakumar.
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉


*ഭദ്രകാളിയുടെ വൈദീക രഹസ്യം.*

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*വെള്ളിയാഴ്ച - ഭദ്രകാളിയെ ഉപാസിക്കേണ്ട ദിവസം.*



ദേവത എന്നാല്‍ ഈശ്വരന്റെ ദിവ്യഗുണങ്ങളെ വിളിക്കുന്ന പേരാണ്. ഈശ്വരന്‍ ഒന്നേയുള്ളുവെങ്കിലും അവന് ഒട്ടേറെ വിശേഷഗുണങ്ങളുണ്ട്. ആ വിശേഷഗുണങ്ങള്‍ നേടിയെടുക്കാനായിരുന്നു അതത് ദേവതകളെ നമ്മുടെ പൂര്‍വികര്‍ ഉപാസിച്ചിരുന്നത്. അങ്ങനെ കുലത്തിന്റെ ഒട്ടാകെയുള്ള ദൗര്‍ബല്യങ്ങളെ പരിഹരിക്കാന്‍ അവര്‍ കുലദേവതാ സങ്കല്പത്തിനു രൂപംകൊടുത്തു. അങ്ങനെയെങ്കില്‍ കേരളീയ സമൂഹത്തിന്റെ കുലദേവതയായി ഭദ്രകാളിയെ പ്രതിഷ്ഠിച്ച നമ്മുടെ പൂര്‍വികര്‍, ഈശ്വരന്റെ ഏതൊരു ഗുണവിശേഷത്തെയായിരിക്കും കാളീ ഉപാസനയിലൂടെ നേടിയെടുക്കാന്‍ ആഗ്രഹിച്ചിരുന്നിരിക്കുക? മുണ്ഡകോപനിഷത്തില്‍ അഗ്നിയുടെ ഏഴുതരം ജിഹ്വകളെ അഥവാ നാക്കുകളെക്കുറിച്ച് പറയുന്ന ഒരു ശ്ലോകമുണ്ട്.

*കാളീ കരാളീ ച മനോജവാ ച സുലോഹിതാ യാ ച സുധൂമ്രവര്‍ണാ സ്ഫുലിങ്ഗിനീ വിശ്വരുചീ ച ദേവീ ലേലായമാനാ ഇതി സപ്തജിഹ്വാ' കാളി, കരാളി, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണാ, സ്ഫുലിങ്ഗിനി, വിശ്വരുചി എന്നീ ഏഴു ജിഹ്വകള്‍ അഗ്നിയുടേതാണന്നാണ്*

ഈ പറഞ്ഞതിനര്‍ഥം. സപ്തമാതൃക്കള്‍ എന്നു പിന്നീട് പറയപ്പെട്ട ഏഴു ദേവതകള്‍ ഈ ജിഹ്വകള്‍തന്നെയാണ്. ഋഗ്വേദത്തിലെ 'സപ്തവാണീഃ' എന്ന പ്രയോഗത്തില്‍ ഈ ചിന്തയുടെ വേര് നമുക്ക് കാണാം (ഋഗ്വേദം. 3.1.6). ആ അഗ്നിജിഹ്വകളില്‍ ആദ്യത്തേതാണ് കാളി. അഗ്നിയില്‍ ആഹുതി വീഴുമ്പോള്‍ നീലജ്വാലകള്‍ കാണാം. ഇതുതന്നെ ഭദ്രകാളി. നീണ്ട നാക്ക് കാണാം കാളീചിത്രങ്ങളിലും പ്രതിമകളിലും. അഗ്നിയുടെ ജിഹ്വ അഥവാ നാക്കാണ് ഈ പ്രതീകം ഉണ്ടാകുന്നതിന് കാരണമായത്. യഥാര്‍ഥത്തില്‍ ഈശ്വരന്റെ വാക്ശക്തിയെയാണ് സപ്തവാണികളില്‍ ഒന്നായ ഭദ്രകാളീദേവത പ്രകടമാക്കുന്നത്. അഗ്നി വാഗ്‌രൂപം സ്വീകരിച്ച് വായില്‍ പ്രവേശിച്ചു എന്ന് ഐതരേയോപനിഷത്തില്‍ പറയുന്നുണ്ട്.

'അഗ്നിര്‍വാഗ്ഭൂത്വാ മുഖം പ്രാവിശത്' (ഐതരേയോപനിഷത്ത് 2.4) (ഐതരേയോപനിഷത്ത് 2.4) ഇക്കാര്യം സൂചിപ്പിക്കാനാണ് ഭദ്രകാളീരൂപത്തില്‍ നീണ്ട നാക്കിനെ നമ്മുടെ പൂര്‍വികര്‍ വരച്ചത്. നാക്കുനീട്ടിയിരിക്കുന്ന ഭദ്രകാളി വാഗ്‌ദേവി ആണെങ്കില്‍ ആ വാഗ്‌ദേവിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന തലയോട്ടിമാല എന്തായിരിക്കും? തലയോട്ടിക്ക് സംസ്‌കൃതത്തില്‍ കപാലമന്നാണ് പേര്. 'ക' എന്നാല്‍ പരാശക്തിയാണെന്നാണ് ഏകാക്ഷരകോശത്തില്‍ പറഞ്ഞിരിക്കുന്നത്. 'പാല' എന്നാല്‍ പാലകനായ പരമശിവനുമാണ്. അതായത് ശിവശക്തിയോഗമാണ് കപാലത്തിലുള്ളത്. പാര്‍വതീ-പരമേശ്വരന്മാര്‍ വാക്കിനെയും അര്‍ഥത്തെയുംപോലെ ഒന്നിച്ചിരിക്കുന്നു എന്നാണ് മഹാകവി കാളിദാസന്‍ എഴുതിയത്. 'വാഗര്‍ഥാവിവ സംപൃക്തൗ...പാര്‌വതീപരമേശ്വരൗ' (രഘുവംശം 1.1)ഓരോ അക്ഷരത്തിനും അര്‍ഥമുള്ളതായി ഏകാക്ഷരകോശത്തില്‍ നിന്നു മനസ്സിലാക്കാം. അതായത് ഓരോ അക്ഷരവും ഓരോ കപാലങ്ങളാണ്. സംസ്‌കൃതങ്ങളിലെ 52 അക്ഷരങ്ങളാകുന്ന കപാലങ്ങള്‍ ചേര്‍ത്തുകെട്ടിയ അക്ഷരമാലയെയാണ് വാസ്തവത്തില്‍ ഭദ്രകാളി അണിഞ്ഞിരിക്കുന്നത്.

പാണിനിയുടെ വ്യാകരണ സൂത്രങ്ങള്‍ക്ക് ഭാഷ്യമെഴുതിയ നന്ദികേശ്വരനും ഭദ്രകാളിയുടെ തലയോട്ടിമാല അക്ഷരമാലയാണെന്ന്  ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിധിവിപര്യയമെന്ന് പറയട്ടെ, ഈ രഹസ്യകോഡ് മനസ്സിലാക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞില്ല. ഭദ്രകാളിയുടെ രൂപഭാവങ്ങളും കൈകളിലുള്ള ആയുധങ്ങളുമെല്ലാം കൃത്യമായി സാധനാമേഖലകളിലെ ഓരോ കാര്യങ്ങളെ വെളിവാക്കുന്നതാണ്. ഭദ്രകാളിയുടെ കൈയിലുള്ള ത്രിശൂലം ജീവിതത്തില്‍ ഇച്ഛാശക്തി-ജ്ഞാനശക്തി-ക്രിയാശക്തി എന്നീ ശക്തിത്രയങ്ങളുടെ പ്രാധാന്യത്തെ പ്രതീകവല്‍ക്കരിക്കുമ്പോള്‍ പരിചയും വാളും യഥാക്രമം ജീവിതത്തില്‍ കടന്നുവരുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും അവയെ ഇല്ലാതാക്കുന്നതിനും ഉപാസകന് പ്രേരണയെ നല്‍കുന്നതാണ്. ഇങ്ങനെ അവനവന്റെ ഉള്ളിലുള്ള നൈസര്‍ഗികമായ വിചാരധാരകളെ ഉണര്‍ത്തി ജീവിതവിജയം നേടാനുള്ള ആഹ്വാനമാണ് കുലദേവതയായ ഭദ്രകാളിയുടേത്. ഹിന്ദു ദേവതകളുടെ കൈയ്യിലുള്ള എല്ലാ ആയുധങ്ങളും ഒരർത്ഥത്തിലല്ലങ്കിൽ മറ്റൊരർത്ഥത്തിൽ മനുഷ്യമനസ്സിന്റെ വിഭിന്ന ഭാവങ്ങളെ പ്രകാശിപ്പിക്കുന്നതിനുള്ള നിഗൂഢമായ പ്രതീകങ്ങളാണ്.

ഈശ്വരനെ ഒരുതരത്തിൽ, തലത്തിൽ നോക്കിക്കാണാനും അതത് അവസ്ഥകളിലേക്ക് അനന്തമായ ഈശ്വരചൈതന്യത്തെ ഹൃസ്വമായ രീതിയിൽ ഉപയോഗിച്ച് ദൈനദിനജീവിതത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്യാനും അനിതരസാധാരണമായ ഐശ്വര്യത്തെ കൊണ്ടുവരാനും സാധിക്കും.

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌. കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ഐശ്വര്യം,  ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍. ‘


🕉🕉🕉🕉🕉🕉🕉🕉🕉🕉🕉