Sunday, July 30, 2023

*18പുരാണങ്ങളെ പരിചയപെടുത്തുന്നു.* ശാസ്ത്രീയമായി അടിസ്ഥാനമുള്ള ഗ്രന്ഥങ്ങൾ ആണെങ്കിലും നമുക്ക് ഇവയെ കുറിച്ച് യാതൊരു അറിവുമില്ല. അറിവിലേക്കായി... _അഷ്ടപുരാണങ്ങൾ_ പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ . 1.ബ്രഹ്മപുരാണം ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ. 2.വിഷ്ണുപുരാണം മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ. 3. ശിവപുരാണം പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ. 4.ഭാഗവതപുരാണം ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. വൈഷ്ണവരുടെ മുഖ്യ ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 5.പദ്മപുരാണം പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്. 6.നാരദപുരാണം ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു. 7.മാർക്കണ്ഡേയപുരാണം ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവയാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾഅടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്. 8.ഭവിഷ്യപുരാണം അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 9.ലിംഗപുരാണം അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു. 10.വരാഹപുരാണം ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. 11.ബ്രഹ്മവൈവർത്തപുരാണം കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ. 12.സ്കന്ദപുരാണം സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്. 13.വാമനപുരാണം വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്. 14.മത്സ്യപുരാണം മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്.. 15.കൂർമ്മപുരാണം കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ. 16. ഗരുഡപുരാണം പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. 17.ബ്രഹ്മാണ്ഡപുരാണം അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ. 18. അഗ്നിപുരാണം രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.🙏

Friday, July 14, 2023

*ഒരു സന്യാസി തന്റെ അനുയായികളോടൊപ്പം ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് കൃഷ്ണ കഥ പറയുകയും ഭജനയും കീർത്തനയും ചെയ്യുമായിരുന്നു.*🌹🙏 ആ രാജ്യത്തെ രാജാവ് ആവഴി കടന്നുപോയി. അദ്ദേഹത്തിന്റെ മന്ത്രിമാരും നിരവധി പ്രജകളും ഒരു വലിയ ഘോഷയാത്രയിൽ രാജാവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. രാജാവ് ആ സാധുവിനെ ചൂണ്ടി തന്റെ മന്ത്രിയോട് ചോദിച്ചു, അവൻ ആരാണ്? അവൻ എന്താണ് ചെയ്യുന്നത്? മന്ത്രി പറഞ്ഞു, മഹാരാജ്, അവൻ ഒരു വിഡ്ഢിയാണ്. അയാൾക്ക് ബുദ്ധിയൊന്നുമില്ല, അയാൾ എന്തൊക്കെയൊ പറഞ്ഞ് ജനങ്ങൾക്ക് അസ്വസ്ഥതകൾ മാത്രം സൃഷ്ടിക്കുന്നു. അന്നു രാത്രി രാജാവ് ചിന്തിച്ചു, ഓ, എന്റെ രാജ്യത്ത് ചില വിഡ്ഢികൾ ഉണ്ട്. ഏറ്റവും വലിയ വിഡ്ഢിക്ക് ഞാൻ സമ്മാനങ്ങൾ നൽകും. പിറ്റേന്ന് രാവിലെ അദ്ദേഹം തന്റെ മന്ത്രിയെ വിളിച്ച് ഒരു സ്വർണ്ണ നാണയം നൽകി, ഇതാണ് എന്റെ രാജ്യത്തെ ഏറ്റവും വലിയ വിഡ്ഢിക്കുള്ള സമ്മാനം. രാജകൽപ്പനയനുസരിച്ച് മന്ത്രി വിഡ്ഡിയെ അന്വേഷിക്കാൻ തുടങ്ങി. മന്ത്രി പലരോടും ചോദിച്ചു, നിങ്ങൾ ഒരു വിഡ്ഢിയാണോ? ആളുകൾ ചിരിച്ചു, തങ്ങൾ വിഡ്ഢിയാണെന്ന് അംഗീകരിക്കാൻ ആരും തയ്യാറായില്ല. ദിവസം മുഴുവൻ അന്വേഷിച്ചിട്ടും ആരെയും കണ്ടെത്താനാകാതെ, മന്ത്രി ക്ഷീണിതനും നിരാശയനുമായി. ഒടുവിൽ മന്ത്രി സമാധാനപരമായി മന്ത്രം ചൊല്ലിക്കൊണ്ടിരുന്ന സാധുവിന്റെ അടുത്തെത്തി. അന്വേഷിച്ചപ്പോൾ, ഒരു വിഡ്ഢിയെ കണ്ടെത്താനാകാത്തതിന്റെ വേദനയെക്കുറിച്ച് മന്ത്രി പറഞ്ഞു, രാജാവിൻ്റെ ശിക്ഷയെ ഭയപ്പെട്ടു. സാധു ചോദിച്ചു, എന്തുകൊണ്ടാണ് രാജാവ് നിങ്ങൾക്ക് ശിക്ഷ നൽകുമെന്ന് നിങ്ങൾ ഭയക്കുന്നത്? ശരി, ഞാൻ ഏറ്റവും വലിയ വിഡ്ഢിയാണ്. മന്ത്രി സന്യാസിക്ക് നാണയം നൽകി, അദ്ദേഹം അത് അൽപ്പം ദൂരെ കണ്ട മാലിന്യ കൂമ്പാരത്തിലേക്ക് എറിഞ്ഞു. സാധു സ്വർണനാണയം ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്ന് മന്ത്രി കരുതി, തീർച്ചയായും സന്യാസി ഏറ്റവും വലിയ വിഡ്ഢി തന്നെയാണ്. മന്ത്രി കൊട്ടാരത്തിലെത്തി മുഴുവൻ സംഭവവും രാജാവിനെ അറിയിച്ചു. ഏതാനും വർഷങ്ങൾ കടന്നുപോയി. വൃദ്ധനായ രാജാവ് സുഖമില്ലാതെ കിടപ്പിലായി. രാജാവിന് ഇനി അധികകാലം ജീവിതമില്ലെന്ന് വൈദ്യന്മാർ വിധിയെഴുതി. സന്യാസി കൊട്ടാരത്തിലെത്തി രാജാവിന്റെ അടുക്കൽ ചെന്നു. ഒഴിവാക്കാൻ കഴിയാത്ത മരണം അടുത്തെത്തിയെന്ന് തിരിച്ചറിഞ്ഞ രാജാവ് വിലപിക്കുന്നത് കണ്ട് അദ്ദേഹം രാജാവിനോട് പറഞ്ഞു. മഹാരാജൻ, അങ്ങ് ഇഹലോകവാസം വെടിയാൻ പോകുന്നു, പക്ഷേ അങ്ങ് വെട്ടിപ്പിടിച്ചതും, അധർമ്മത്തിലൂടെ ശേഖരിച്ചതുമായ ധാരാളം സമ്പത്ത് അങ്ങേക്കുണ്ട്. ഈ സമ്പത്ത് മുഴുവൻ നിങ്ങളോടൊപ്പം വരുമോ? ഈ സമ്പന്നതയെല്ലാം നിങ്ങൾ കൂടെ കൊണ്ടുപോകുന്നില്ലേ? ഇല്ല, അതെങ്ങിനെ സാദ്ധ്യമാകും, രാജാവ് പറഞ്ഞു. അപ്പോൾ നിങ്ങളെ പിന്തുടരേണ്ട യഥാർത്ഥ സമ്പത്ത് നിങ്ങൾ സമ്പാദിച്ചിട്ടില്ല, അവ ഭക്തി ധനം, പരമാർത്ഥ ധനം, പ്രേമ ധനം, തുടങ്ങിയവയാണ്. ഭൗതിക സമ്പത്ത് നാശത്തിന് വിധേയമാണ്. ഈ ലോകത്തിൽ മനുഷ്യ ജന്മം ലഭിച്ചിട്ടും യഥാർത്ഥ സമ്പത്ത് സമ്പാദിക്കാൻ ശ്രമിക്കാത്തവനാണ് വിഡ്ഢി. നിങ്ങൾ ഈ രാജ്യത്തിലെ ഏറ്റവും വലിയ വിഡ്ഢിയാണ്, അതിനാൽ നിങ്ങൾ ഈ സ്വർണ്ണ നാണയത്തിന് അർഹനാണ്. രാജാവിനെപ്പോലെ നാമെല്ലാവരും സമ്പത്തും മറ്റ് സമ്പന്നതയും ശേഖരിക്കാൻ ശ്രമിക്കുന്ന വിഡ്ഡികളാണ്. ഒടുവിൽ മരണസമയത്ത്, ഒരു ചെറിയ സൂചി പോലും കൊണ്ടുപോകാൻ നമ്മൾക്ക് കഴിയില്ല. നമ്മൾ ശേഖരിക്കുന്ന പുണ്യം മാത്രമെ മരണത്തിന് ശേഷം നമ്മളെ അനുഗമിക്കുകയുള്ളൂ. അതിനാൽ ഒരു നായയെപ്പോലെ ജോലി ചെയ്യുന്നതിനുപകരം, ഭഗവാനോടുള്ള പ്രേമ ധനം (കൃഷ്ണനോടുള്ള സ്നേഹം) ശേഖരിക്കുന്നതിനെക്കുറിച്ച ചിന്തിക്കുക. കാരണം അവസാന ശ്വസനസമയത്ത് മറ്റൊന്നും നമ്മെ പിന്തുടരുകയില്ല. ഭൗതിക ലോകത്തുള്ള എല്ലാവരും തന്റെ കുടുംബത്തെ എങ്ങനെ പരിപാലിക്കണം, തന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള ചിന്തകളിലാണ്. നമ്മുടെ സമ്പത്ത് സുരക്ഷിതമാക്കാൻ ഞങ്ങൾ വിവിധ മാർഗങ്ങൾ ആസൂത്രണം ചെയ്യുന്നു (നിക്ഷേപങ്ങൾ, സ്വത്ത്, ഭാവിയിൽ ഞങ്ങളുടെ കഠിനാധ്വാനം ആസ്വദിക്കണോ വേണ്ടയോ എന്ന് കൃഷ്ണന് മാത്രമേ അറിയൂ), എന്നാൽ മരണം നമ്മുടെ ജീവിതത്തെ പിടിച്ചെടുക്കുമ്പോൾ ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ഉടൻ തന്നെ ഇല്ലാതാകും. നമ്മൾ ഒരു ദിവസം മരിക്കേണ്ടതുണ്ടെന്ന കാര്യം നാം മറക്കുന്നു, മരണത്തിന്റെ കാര്യത്തിൽ രക്ഷപ്പെടാനാവില്ല. നമ്മൾ വന്നു, നമുക്ക് പോകേണ്ടതുണ്ട്. ഇപ്പോൾ നമ്മൾ ആവശ്യത്തിന് പണം സമ്പാദിക്കും, പിന്നെ പ്രായമാകുമ്പോൾ അത് ആസ്വദിക്കും എന്ന് ചിന്തിക്കുന്ന നമ്മൾ വിഡ്ഢികളാണ്. ഈ ഭൗതിക ലോകത്തിലെ ഒന്നും കൃഷ്ണന്റെ സേവനത്തിൽ ഉപയോഗിക്കുന്നില്ലെങ്കിൽ അധികകാലം ആസ്വദിക്കാനാവില്ല. ഭൗതികവസ്തുക്കൾ എത്ര ആകർഷകമാണെങ്കിലും ശാശ്വതമായ സ്വത്തായിരിക്കുകയില്ല. അതിനാൽ ഒരാൾ സ്വമേധയാ അത്തരം സ്വത്തുക്കൾ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഈ ഭൗതിക ശരീരം ഉപേക്ഷിക്കുമ്പോൾ ഒരാൾ അത്തരം സ്വത്തുക്കൾ ഉപേക്ഷിക്കണം. ഭൗതികമായ എല്ലാ സ്വത്തുക്കളും താൽക്കാലികമാണെന്നും അത്തരം സ്വത്തുക്കളുടെ ഏറ്റവും നല്ല ഉപയോഗം ഭഗവാൻ്റ സേവനത്തിൽ ഏർപ്പെടുന്നതാണ് എന്ന് ഭക്തിയുള്ള മനുഷ്യന് അറിയാം. ശ്രീമദ് ഭാഗവതം 3.30.3 ൽ പറഞ്ഞിരിക്കുന്നതുപോലെ, യദ് അധ്രുവസ്യ ദേഹസ്യ / സാനുബന്ധസ്യ ദുർമതി ധ്രുവാനി മന്യതേ മോഹദ് / ഗൃഹ -ക്ഷേത്ര-വസുനി ച വഴിതെറ്റിയ ഭൗതികവാദിക്ക് തന്റെ ശരീരം തന്നെ അസ്ഥിരമാണെന്നും ആ ശരീരവുമായി ബന്ധമുള്ള വീട്, ഭൂമി, സമ്പത്ത് എന്നിവയുടെ ആകർഷണങ്ങളും താൽക്കാലികമാണെന്നും അറിയില്ല. അജ്ഞതയാൽ മാത്രം, എല്ലാം ശാശ്വതമാണെന്ന് അദ്ദേഹം കരുതുന്നു. 🌹ഹരേ കൃഷ്ണാ 🙏
ഈശ്വരനിലേക്ക് എത്തിച്ചേരുക എന്നത് നിഷ്പ്രയാസം നടക്കുന്ന ഒരു കാര്യമല്ല...മഹത് ഗ്രന്ഥങ്ങൾ പാരായണം ചെയ്തത് കൊണ്ടോ.. മഹൽസ്തോത്രങ്ങൾ ഉരുവിട്ടതുകൊണ്ടോ.. ദിവസവും ക്ഷേത്രദർശനം നടത്തിയതുകൊണ്ടോ ഒരിക്കലും ഈശ്വരനിലേക്ക് അടുക്കാനാവുമെന്ന് കരുതേണ്ടതില്ല... ജന്മജന്മാന്തരങ്ങളിൽ ചെയ്തതായ പുണ്യ കർമ്മഫലമായാണ് ഈശ്വരനെ പ്രാർത്ഥിക്കാൻ കഴിയുന്നത് തന്നെ... ഒരിക്കലും ഒരു ദുർമാർഗ്ഗിക്ക് ഈശ്വര സ്മരണ ഉണ്ടാവുകതന്നെയില്ല.. തിന്മയിൽ സഞ്ചരിക്കുന്ന പലരെയും നോക്കിയാൽ തന്നെ അത് മനസ്സിലാക്കാം.. ഇവർ ഈശ്വരപാതയിൽ സഞ്ചരിക്കുന്നവരെപോലും പരിഹസിക്കാനാണ് ഉത്സാഹം കാണിക്കുക... ഈശ്വര സ്മരണ നിലനിർത്തിയത് കൊണ്ട് മാത്രമോ.. ക്ഷേത്രങ്ങൾ തോറും വഴിപാടുകൾ നടത്തിയത് കൊണ്ടോ ഈശ്വര സവിധത്തിൽ എത്തിച്ചേരുകയില്ല.. ഈശ്വര തത്വങ്ങൾ എന്തോ അതിനെ പിന്തുടർന്നുള്ള ജീവിതം ആണ് ആചരിക്കേണ്ടത്.. സത്യധർമ്മങ്ങൾ പാലിച്ചുകൊണ്ട് ഈശ്വരനിൽ തികഞ്ഞ ഭക്തിയും വിശ്വാസവും പുലർത്തി മോഹങ്ങളോ മോഹഭംഗങ്ങളോ ഇല്ലാതെ എന്താണ് നമുക്ക് വിധിച്ചിട്ടുള്ളത്... എന്താണ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.. അതിൽ സന്തോഷം കണ്ടെത്തി ആത്മസംതൃപ്തി അടയുന്നവനെ ഈശ്വരനിലേക്ക് എത്തിച്ചേരുവാൻ കഴിയുകയുള്ളൂ..ജീവിതത്തിൽ ഈശ്വരനിൽ നിന്നും അകന്ന് നിന്നുകൊണ്ട് ഭൗതീക സുഖങ്ങളിലേക്ക് കൂടുതൽ പ്രാമുഖ്യം ചെലുത്തി ജീവിതം നയിക്കുന്നവർക്കേ ദുഖങ്ങളും ദുരിതങ്ങളും വേട്ടയാടുകയുള്ളൂ.. ഒന്നിലും ഏതിലും സംതൃപ്തി അടയാത്തവന് ജീവിതം തന്നെ വിരക്തി നിറഞ്ഞതായിരിക്കും.. അതിമോഹങ്ങളും അഹങ്കാരവും ഇവരെ ഭരിക്കും.. പാപകർമ്മങ്ങൾ അനുഷ്ടിച്ചുകൊണ്ട് അതിനെല്ലാം സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്താനായി പലപല ന്യായീകരണങ്ങളും കണ്ടെത്തും.. ദുർമാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് പാപങ്ങളുടെ മാറാപ്പും ചുമുന്നുകൊണ്ട് വീണ്ടുമൊരു ദുരിത ജീവിതത്തിനായി കാത്തിരിക്കും... ഈശ്വരപാതയിലൂടെ സഞ്ചരിച്ചുകൊണ്ട് സത്യധർമ്മങ്ങൾ പാലിക്കാൻ കഴിയുന്നവർക്ക് മാത്രമേ എത്ര തന്നെ ജന്മം എടുത്താലും ഈശ്വര സന്നിധിയിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ... ഈശ്വര ചൈതന്യത്തിൽ നിന്നും ഉറവായ ആത്മാവ് പരിശുദ്ധി വരുത്തിയശേഷം മാത്രമേ ഈശ്വരനിലേക്ക് തന്നെ ചേർന്നലിയുകയുള്ളൂ.. എല്ലാവർക്കും നന്മകൾ നിറഞ്ഞ ഈശ്വര പാതയിലൂടെ ജീവിതം നയിക്കാൻ ഈശ്വരൻ തന്നെ അനുഗ്രഹം നൽകട്ടേ... നല്ലൊരു പ്രഭാതം ആശംസിച്ചുകൊണ്ട്. 🙏
ശ്രീരാമൻ ലക്ഷമണനോട് ഹനുമാനെ പറ്റി പറയുന്നത്. നാഋഗ്വേദ വിനീതസ്യ നായജൂർ വേദ ധാരണ. നാസാമ വേദ വിദുഷ ശക്യമേവം പ്രഭാഷിതും . (വാൽമീകി രാമായണം കിഷ്‌കിന്ധാ കാണ്ഡം സർഗ്ഗം 3 ശ്ലോകം 28.) ഹനുമാൻ ഋഗ്വേദ പണ്ഡിതൻ്റെ വിനയവും, യജുർവേദ പണ്ഡിതൻ്റെ ധാരണാ ശക്തിയും, സാമ വേദ പണ്ഡിതൻ്റെ മധുര ശബ്ദ സംഗീതവും ഉള്ള ഒരു മഹാനാണ്.

Wednesday, June 28, 2023

ഭാരതം ♥️🇮🇳 മത പ്രചരണത്തിനായി വന്ന ക്രിസ്ത്യൻ മിഷണറിമാർ ആണ് ഭാരതത്തിൽ വിദ്യാഭ്യാസം കൊണ്ടുവന്നത് എന്നാണ് പലരുടെയും വിശ്വാസം. വിദേശികൾ കാട്ടിൽ വേട്ടയാടി നടന്നിരുന്ന സമയത്ത് അന്താരാഷ്ട്ര റസിഡൻഷ്യൽ സർവ്വകലാശാലകൾ ഉണ്ടായിരുന്ന നാടാണ് ഭാരതം. 1193 ൽ നരാധമൻ ബക്തിയാർ ഖിൽജി ഇവിടം ആക്രമിച്ചു അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കൂട്ടക്കൊല ചെയ്തു. 90 ലക്ഷത്തോളം ഗ്രന്ഥങ്ങൾ കത്തി തീരുവാൻ മൂന്നുമാസം എടുത്തു എന്ന് ചരിത്രരേഖകൾ പറയുന്നു. നളന്ദ അന്താരാഷ്ട്ര സർവകലാശാലയുടെ ചരിത്രത്തിൽ മൂന്നുവട്ടം ആക്രമണത്തെ നേരിടേണ്ടി വന്നെങ്കിലും രണ്ടുവട്ടം പുനർനിർമ്മിക്കാൻ സാധിച്ചു. മൂന്നാംവട്ടം ബക്തിയാർ ഖിൽജി അധ്യാപകരെയും വിദ്യാർഥികളെയും കൂട്ടക്കൊല ചെയ്തു , ഗ്രന്ഥപ്പുരയിലെ 90 ലക്ഷത്തോളം ഗ്രന്ഥങ്ങളെയും മൊത്തം വാരിയിട്ട് കത്തിച്ച് സർവ്വനാശം ഉറപ്പുവരുത്തിയ ശേഷമാണ് പിൻവാങ്ങിയത്. ലോകമെങ്ങും കേൾവികേട്ട നളന്ദ അന്നു മുതൽ തൻ്റെ പേരിൽ മാത്രം അറിയപ്പെടും എന്നും ഖിൽജി പ്രഖ്യാപിച്ചു. ലോകോത്തര സർവകലാശാലയായ നളന്ദയെ തകർത്ത മതഭ്രാന്തനായ ബക്തിയാർ ഖിൽജിയുടെ പേരിലാണ് ഇപ്പോഴും ആ സ്ഥലം അറിയപ്പെടുന്നത് എന്നത് നാം നമ്മുടെ പൂർവികരോടു ചെയ്ത മഹാ അപരാധങ്ങളിൽ ഒന്ന്. ഹിറ്റ്ലറുടെ പേരിൽ ജർമനിയിലും , മുസോളിനിയുടെ പേരിൽ ഇറ്റലിയിലും ദേശീയ സ്മാരകങ്ങൾ ഇല്ല. സ്വന്തം രാജ്യത്തിനെ ആക്രമിച്ച് നശിപ്പിച്ചവരുടെ പേര് തങ്കലിപികളിൽ എഴുതി പാഠപുസ്തകത്തിൽ പഠിപ്പിക്കുന്ന ഒരേ ഒരു രാഷ്ട്രം ഭാരതം ആയിരിക്കും. വിദേശികൾ അക്ഷരം കണ്ടുപിടിക്കുന്നതിനും മുൻപേ ലോകോത്തര സർവകലാശാലകൾ ഉണ്ടായിരുന്ന നാടാണ് ഭാരതം എന്ന് എത്രപേർക്കറിയാം...? വിദേശികൾ തുണിയുടുക്കാൻ പഠിക്കുന്നത് മുൻപേ ലോകോത്തര സർവകലാശാലകൾ ഇവിടെയുണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം. 💎തക്ഷശില 💎നളന്ദ 💎ടെൽഹാര 💎രത്നഗിരി 💎വിക്രമശില 💎ജഗത് ശില 💎പുഷ്പഗിരി 💎വല്ലഭി സർവകലാശാല 💎വിക്രമ പുരി 💎കാന്തള്ളൂർ എവിടെനിന്നുള്ള അറിവും സ്വീകരിക്കുക എന്ന ഭാരതീയ ആപ്തവാക്യം അനുസരിച്ചായിരുന്നു പാഠ്യവിഷയങ്ങളും, പഠിതാക്കളും, അദ്ധ്യാപകരും. ഏത് വർണ്ണത്തിൽ നിന്നുള്ള അദ്ധ്യാപകരും ബ്രാഹ്മണ്യം നേടണം എന്നത് അദ്ധ്യാപനത്തിന്റെ അളവുകോൽ ആയിരുന്നു. വനവിജ്ഞാനം, പക്ഷി/മൃഗ ഭാഷകൾ പഠിപ്പിച്ചിരുന്ന നളന്ദസർവകലാശാലയിൽ ആദിവാസികൾക്കു പോലും ബ്രാഹ്മണ്യം നിർബന്ധം ആയിരുന്നു. ബ്രാഹ്മണ്യം നേടിയ അദ്ധ്യാപകർക്കു എപ്പോൾ വേണമെങ്കിലും അവരവരുടെ വർണ്ണത്തിലേക്ക് തിരികെ പോകാം. എന്നാൽ വൈശംഭായണൻ, മേജയൻ, ശാഖലൻ, ഗോതകീ,സമീകൻ തുടങ്ങിയ ആദിവാസികൾ മരണം വരെ ബ്രാഹ്മണർ ആയി നളന്ദയിലും തക്ഷശിലയിലും തുടർന്നു. 🌺വേടൻ എഴുതിയ രാമായണം. 🌺മുക്കുവൻ രചിച്ച മഹാഭാരതം 🌺ആദിവാസികൾ ഉൾപ്പെടെ ചേർന്ന് രചിച്ച ചതുർവേദങ്ങൾ. 🌺നാടോടികളും, കൽപ്പണിക്കാരും കൃഷിക്കാരും സംഗീതജ്ഞരും തുടങ്ങിയവർ നിർമ്മിച്ച ഗന്ധർവ്വ വേദം ഉൾപ്പെടെയുള്ള ഉപവേദങ്ങൾ. 🌺 വനത്തിലും കൊട്ടാരത്തിലും ഒരു പോലെ ജീവിച്ചു വന്നവർ രചിച്ച ആരണ്യകങ്ങൾ ബ്രാഹ്മണങ്ങൾ 🌺ഉത്‌പത്തിശാസ്‌ത്രം 🌺 സൃഷ്‌ടിക്രമരഹസ്യം 🌺 അധ്യാത്മശാസ്‌ത്രം 🌺മന്ത്രശാസ്‌ത്രം 🌺തന്ത്രശാസ്‌ത്രം 🌺മോക്ഷശാസ്‌ത്രം 🌺ധർമ്മശാസ്‌ത്രം 🌺യോഗശാസ്‌ത്രം 🌺തര്‍ക്കശാസ്‌ത്രം 🌺രാഷ്‌ട്രമീമാംസ 🌺നരവംശശാസ്‌ത്രം 🌺ജന്തുശാസ്‌ത്രം 🌺വൈദ്യശാസ്‌ത്രം 🌺ശബ്‌ദശാസ്‌ത്രം 🌺 ജ്യോതിശാസ്‌ത്രം 🌺ഗോളശാസ്‌ത്രം 🌺ഭൂമിശാസ്‌ത്രം 🌺ശരീരശാസ്‌ത്രം 🌺മനഃശാസ്‌ത്രം 🌺കാമശാസ്‌ത്രം 🌺തച്ചുശാസ്‌ത്രം 🌺 ഗണിതശാസ്‌ത്രം 🌺 വ്യാകരണശാസ്‌ത്രം 🌺 ആണവശാസ്‌ത്രം 🌺വൃത്തശാസ്‌ത്രം 🌺 അലങ്കാരശാസ്‌ത്രം 🌺നാട്യശാസ്ത്രം 🌺സാമുദ്രിക ശാസ്ത്രം 🌺 ഉപനിഷത്തുകൾ തുടങ്ങിയ 180 നു മുകളിൽ വിഷയങ്ങളിൽ പഠനം നടത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭാരതത്തിൽ എത്തിയിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഒരു ഇന്ത്യൻ സർവകലാശാല പോലുമില്ല എന്നത് ഖേദകരം 🙏 (✍️കടപ്പാട് :ഭാരതീയ പൈതൃകം🙏)

Sunday, June 25, 2023

ഔഷധങ്ങളെ തേടുന്നതിനു മുമ്പു തന്നെ സ്വയം പാലിക്കാവുന്ന - അറിഞ്ഞിരിക്കേണ്ട - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ *അജീർണ്ണേ ഭോജനം വിഷം* (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) *അർദ്ധരോഗഹരീ നിദ്രാ* (പാതി രോഗം ഉറങ്ങിയാൽ തീരും) *മുദ്ഗദാളീ ഗദവ്യാളീ* (ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) *ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ* (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) *അതി സർവ്വത്ര വർജ്ജയേൽ* (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്) *നാസ്തി മൂലം അനൗഷധം* (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) *ന വൈദ്യ: പ്രഭുരായുഷ:* (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല) *ചിന്താ വ്യാധിപ്രകാശായ* (മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും) *വ്യായാമശ്ച ശനൈഃ ശനൈഃ* (വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.) *അജവത് ചർവ്വണം കുര്യാത്* (ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ) *സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം* (കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും) *ന സ്നാനം ആചരേത് ഭുക്ത്വാ* (ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും) *നാസ്തി മേഘസമം തോയം* (മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.) *അജീർണ്ണേ ഭേഷജം വാരി* (തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും.) *സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം* (എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ_) *നിത്യം സർവ്വ രസാഭ്യാസ:* (ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം) *ജഠരം പൂരയേദർദ്ധം അന്നൈ:* (ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം ) *ഭുക്ത്വോപവിശതസ്തന്ദ്രാ* (ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക ) *ക്ഷുത് സ്വാദുതാം ജനയതി* (വിശപ്പ് രുചി വർദ്ധിപ്പിക്കും - Hunger is the best sauce.) *ചിന്താ ജരാണാം മനുഷ്യാണാം* (മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും -- Worrying ages men and women.) *ശതം വിഹായ ഭോക്തവ്യം* (നൂറു കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം. ) *സർവ്വധർമ്മേഷു മദ്ധ്യമാം* (എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക -- Via media is the best) *നിശാന്തേ ച പിബേത് വാരി:* (ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം. മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും) *വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:* (ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?) *ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ:* (ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.) *ആരോഗ്യം ഭാസ്കരാദിച്ഛേത് ദാരിദ്ര്യം പരമൗഷധം* (ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും. അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിത സുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്) *ആഹാരോ മഹാഭൈഷജ്യമുച്യതേ* (ആഹാരമാണ് മഹാമരുന്ന്) *രുഗബ്‌ധിതരണേ ഹേതും തരണീം ശരണീകുരുസുഹൃർദ്ദർശനമൗഷധം* (ഇഷ്ടസ്നേഹിതരെക്കണ്ടാൽ രോഗത്തിന്/ ദുഖത്തിന് ആശ്വാസം വരും. Healing power of love and friendship) *ജ്വരനാശായ ലംഘനം* (പനിയുണ്ടെങ്കിൽ ഉണ്ണരുത് ) *പിബ തക്രമഹോ നൃപ രോഗഹരം* (ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.) *ന ശ്രാന്തോ ഭോജനം കുര്യാത്* (തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.) *ഭുക്ത്വോപവിശത: സ്ഥൗല്യം* (ഉണ്ടിട്ടു നടന്നില്ലെങ്കിൽ തടിയ്ക്കും) *ദിവാസ്വാപം ന കുര്യാത്* (പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,) *ലാഭാനാം ശ്രേഷ്ഠമാരോഗ്യം* (ഏറ്റവും മുന്തിയ നേട്ടം -- ആരോഗ്യം. അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം) *സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത്* (മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം) *പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ* (ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്‌യുന്നവനെ രോഗം ബാധിയ്ക്കില്ല.) *വിനാ ഗോരസം കോ രസം ഭോജനാനാം?* (അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?) *ആരോഗ്യം ഭോജനാധീനം* (ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു ശ്രദ്ധിയ്ക് *മിതഭോജനേ സ്വാസ്ഥ്യം* (ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ ആഹാരത്തിലാണ്.) *സർവ്വരോഗഹരീ ക്ഷുധാ* (ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം. ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്. അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.) കടപ്പാട്

Saturday, June 24, 2023

ബ്രഹ്മ കുമാരി മാരുടെ സമ്മേളനം. നാരീ ശക്തി. "സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" പരിപാടിയുടെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ സന്ദേശം. നമസ്തേ, ഓം ശാന്തി! പരിപാടിയിൽ നമ്മോടൊപ്പം ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ ശ്രീ. കിഷൻ റെഡ്ഡി ജി, ഭൂപേന്ദർ യാദവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, പർഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, ബ്രഹ്മാ കുമാരിസിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജയോഗി മൃത്യുഞ്ജയ ജി, രാജയോഗിനി സഹോദരി മോഹിനി, സഹോദരി ചന്ദ്രിക ജി, ബ്രഹ്മാകുമാരിമാരുടെ മറ്റെല്ലാ സഹോദരിമാരേ , മഹതികളേ , മഹാന്മാരെ എല്ലാ യോഗികളേ ! സ്വന്തമായ വേറിട്ട ബോധമുള്ള, മറ്റൊരു ഊർജപ്രവാഹമുള്ള ചില സ്ഥലങ്ങളുണ്ട് ! ഈ ഊർജ്ജം ആ മഹത് വ്യക്തികളുടേതാണ്, അവരുടെ തപസ്സിലൂടെ വനങ്ങളും മലകളും കുന്നുകളും ഉണർന്ന് അവ മനുഷ്യ പ്രചോദനത്തിന്റെ കേന്ദ്രമായി മാറുന്നു. ദാദാ ലേഖ്‌രാജും അദ്ദേഹത്തെപ്പോലുള്ള നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളും കാരണം മൗണ്ട് അബുവിന്റെ പ്രഭാവലയം തുടർച്ചയായി വളരുകയാണ്. ഇന്ന്, ഈ പുണ്യഭൂമിയിൽ നിന്ന് ഒരു സുവർണ്ണ ഇന്ത്യയിലേക്കുള്ള സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ നിന്ന് ബ്രഹ്മാകുമാരിസ് സൻസ്ഥ ഒരു വലിയ പ്രചാരണ പരിപാടി ആരംഭിക്കുകയാണ്. അതിന് സുവർണ്ണ ഇന്ത്യയുടെ ആത്മാവും ആത്മീയതയുമുണ്ട്. ബ്രഹ്മാകുമാരിമാരുടെ പ്രയത്നങ്ങൾക്കൊപ്പം രാജ്യത്തിന് പ്രചോദനമുണ്ട്. രാജ്യത്തിന്റെ സ്വപ്നങ്ങളുമായും നിശ്ചയങ്ങളുമായും നിരന്തരം ബന്ധപ്പെട്ടതിന് ബ്രഹ്മകുമാരി കുടുംബത്തെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. ദാദി ജാനകിയും രാജയോഗിനി ദാദി ഹൃദയ മോഹിനി ജിയും നമുക്കിടയിൽ ഇല്ല. അവർക്ക് എന്നോട് വലിയ വാത്സല്യമായിരുന്നു. ഇന്നത്തെ പരിപാടിയിൽ എനിക്ക് അവരുടെ അനുഗ്രഹം അനുഭവിക്കാൻ കഴിയും. സുഹൃത്തുക്കളേ , 'സാധന'യുടെയും ദൃഢനിശ്ചയത്തിന്റെയും സംഗമം ഉണ്ടാകുമ്പോൾ, മാതൃത്വമെന്ന വികാരം മനുഷ്യനുമായി ബന്ധപ്പെടുമ്പോൾ, നമ്മുടെ വ്യക്തിപരമായ നേട്ടങ്ങളിൽ 'ഇദം നമ' (ഒന്നും എന്റേതല്ല) എന്ന വികാരം ഉണ്ടാകുമ്പോൾ, ഒരു ഉദയം ഉണ്ടാകുന്നു. ഒരു പുതിയ കാലഘട്ടത്തിന്റെ, നമ്മുടെ തീരുമാനങ്ങളിലൂടെ പുതിയ പ്രഭാതം. സേവനത്തിന്റെയും ത്യാഗത്തിന്റെയും ഈ പുണ്യ മനോഭാവം പുതിയ ഇന്ത്യക്കായി ഇന്ന് അമൃത് മഹോത്സവത്തിൽ ഉയർന്നുവരുന്നു. ഈ ത്യാഗത്തിന്റെയും കടമയുടെയും മനോഭാവത്തോടെ, രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ ഇന്ന് സുവർണ്ണ ഇന്ത്യയുടെ അടിത്തറ പാകുകയാണ്. നമ്മുടെ സ്വപ്നങ്ങളും രാജ്യത്തിന്റെ സ്വപ്നങ്ങളും വ്യത്യസ്തമല്ല; നമ്മുടെ വ്യക്തിപരവും ദേശീയവുമായ വിജയങ്ങൾ വ്യത്യസ്തമല്ല. നമ്മുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയിലാണ്. രാഷ്ട്രം നിലനിൽക്കുന്നത് നമ്മിൽ നിന്നാണ്, നമ്മൾ രാഷ്ട്രത്തിൽ നിന്നാണ്. ഈ തിരിച്ചറിവാണ് പുതിയ ഇന്ത്യയുടെ നിർമ്മാണത്തിൽ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ശക്തിയായി മാറുന്നത്. രാജ്യം ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ ‘സബ്ക പ്രയാസ്’ (എല്ലാവരുടെയും പരിശ്രമം) ഉൾപ്പെടുന്നു. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്നത് രാജ്യത്തിന്റെ അടിസ്ഥാന മന്ത്രമായി മാറുകയാണ്. വിവേചനത്തിന് ഇടമില്ലാത്ത, സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും അടിത്തറയിൽ അടിയുറച്ച ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് നാം ഇന്ന്. പുരോഗമനപരമായ ചിന്തയും സമീപനവുംീ തീരുമാനങ്ങളുള്ളതുമായ പുതിയൊരു ഇന്ത്യയുടെ ഉദയം നാം കാണുന്നു. സുഹൃത്തുക്കളേ , ഏത് സാഹചര്യത്തിലും ഇരുട്ടിന്റെ തളർച്ചയിലും അതിന്റെ യഥാർത്ഥ സ്വഭാവം നിലനിർത്തുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. നമ്മുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ഇതിന് സാക്ഷിയാണ്. ലോകം അന്ധകാരത്തിൽ അകപ്പെടുകയും സ്ത്രീകളെക്കുറിച്ചുള്ള പഴയ ചിന്തകളിൽ അകപ്പെടുകയും ചെയ്തപ്പോൾ, ഇന്ത്യ സ്ത്രീകളെ മാതൃശക്തിയായും ദേവതയായും ആരാധിച്ചിരുന്നു. ഗാർഗി, മൈത്രേയി, അനുസൂയ, അരുന്ധതി, മദാലസ തുടങ്ങിയ സ്ത്രീ പണ്ഡിതകൾ സമൂഹത്തിന് അറിവ് പകർന്നുനൽകുന്നു. പ്രക്ഷുബ്ധമായ മധ്യകാലഘട്ടത്തിൽ പോലും പന്നാദായി, മീരാഭായി തുടങ്ങിയ മഹത്തായ സ്ത്രീകൾ ഈ രാജ്യത്തുണ്ടായിരുന്നു. അമൃത് മഹോത്സവത്തിൽ രാഷ്ട്രം സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓർക്കുമ്പോൾ സ്വയം ത്യാഗം സഹിച്ച എത്രയോ സ്ത്രീകളുണ്ട്. കിറ്റൂരിലെ റാണി ചെന്നമ്മ, മാതംഗിനി ഹസ്ര, റാണി ലക്ഷ്മിഭായി, വീരാംഗന ജല്കാരി ബായി മുതൽ അഹല്യഭായ് ഹോൾക്കർ, സാവിത്രിഭായ് ഫുലെ തുടങ്ങി സാമൂഹികരംഗത്ത് അനശ്വരരായവർ ഇന്ത്യയുടെ തനിമ നിലനിർത്തി. ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം സ്വാതന്ത്ര്യസമരത്തിൽ സ്ത്രീശക്തിയുടെ സംഭാവനകളെ രാജ്യം ഇന്ന് സ്മരിക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനാൽ, സൈനിക് സ്കൂളുകളിൽ പഠിക്കാനുള്ള അവരുടെ സ്വപ്നങ്ങൾ പെൺമക്കൾ സാക്ഷാത്കരിക്കുന്നു, ഇപ്പോൾ രാജ്യത്തിന്റെ ഏത് മകൾക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി സൈന്യത്തിൽ പോകാനും സുപ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കഴിയും. സ്ത്രീകളുടെ ജീവിതവും തൊഴിലും തടസ്സമില്ലാതെ തുടരാൻ കഴിയുന്ന തരത്തിൽ പ്രസവാവധി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും വർധിച്ചുവരികയാണ്. 2019ലെ തിരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്തതെങ്ങനെയെന്ന് നാം കണ്ടു. ഇന്ന് രാജ്യത്തെ സർക്കാരിലെ സുപ്രധാന ചുമതലകൾ കൈകാര്യം ചെയ്യുന്നത് വനിതാ മന്ത്രിമാരാണ്. പ്രധാനമായി, സമൂഹം തന്നെയാണ് ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത്. 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' കാമ്പെയ്‌നിന്റെ വിജയത്തെത്തുടർന്ന് നിരവധി വർഷങ്ങൾക്ക് ശേഷം രാജ്യത്ത് സ്ത്രീ-പുരുഷ അനുപാതം മെച്ചപ്പെട്ടുവെന്നാണ് സമീപകാല ഡാറ്റ സൂചിപ്പിക്കുന്നത് . പുതിയ ഇന്ത്യ എങ്ങനെയായിരിക്കുമെന്നും അത് എത്ര ശക്തമാകുമെന്നും ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നു. സുഹൃത്തുക്കളേ , നമ്മുടെ ഋഷിമാർ ഉപനിഷത്തുക്കളിൽ 'തമസോ മാ ജ്യോതിർഗമയ, മൃത്യോർമാമൃതം ഗമയ' എന്ന് പറഞ്ഞിരി ക്കുന്നത് നിങ്ങൾക്കെല്ലാവർക്കും അറിയാം. അതായത്, നാം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്, മരണത്തിൽ നിന്ന്, ദുരിതങ്ങളിൽ നിന്ന് അമൃതിലേക്ക് നീങ്ങുന്നു. അറിവില്ലാതെ ‘അമൃത്’ (അമൃത്) ഉം അനശ്വരതയിലേക്കുള്ള പാതയും പ്രകാശിക്കുന്നില്ല. അതിനാൽ, ഈ പുണ്യകാലം നമ്മുടെ അറിവിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും സമയമാണ്. പൗരാണിക പാരമ്പര്യത്തിലും പൈതൃകത്തിലും വേരൂന്നിയതും ആധുനികതയിൽ അനന്തതയിലേക്ക് വികസിക്കുന്നതുമായ ഒരു ഇന്ത്യയെ നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. നമ്മുടെ സംസ്കാരവും നാഗരികതയും മൂല്യങ്ങളും നിലനിർത്തുകയും നമ്മുടെ ആത്മീയതയും വൈവിധ്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം, അതേ സമയം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ സംവിധാനങ്ങളെ തുടർച്ചയായി നവീകരിക്കുകയും വേണം. രാജ്യത്തിന്റെ ഈ പ്രയത്നങ്ങളിൽ ബ്രഹ്മകുമാരികളെ പോലുള്ള ആത്മീയ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. ആത്മീയതയ്‌ക്ക്‌ പുറമെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി നിരവധി മേഖലകളിൽ നിങ്ങൾ മികച്ച പ്രവർത്തനം നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ ഇന്ന് ആരംഭിക്കുന്ന പ്രചാരണം അതിനെ മുന്നോട്ട് കൊണ്ടുപോകും. അമൃത് മഹോത്സവത്തിനായി നിങ്ങൾ നിരവധി ലക്ഷ്യങ്ങൾ വെച്ചിട്ടുണ്ട്. നിങ്ങളുടെ പരിശ്രമങ്ങൾ തീർച്ചയായും രാജ്യത്തിന് പുതിയ ഊർജ്ജവും ശക്തിയും നൽകും. കർഷകരെ അഭിവൃദ്ധിയുള്ളവരും സ്വയം പര്യാപ്തരുമാക്കാൻ ജൈവകൃഷിയിലേക്കും പ്രകൃതിദത്ത കൃഷിയിലേക്കും രാജ്യം ഇന്ന് പരിശ്രമിക്കുന്നു. നമ്മുടെ ബ്രഹ്മകുമാരി സഹോദരിമാർ ഭക്ഷണപാനീയങ്ങളുടെ ശുദ്ധതയെക്കുറിച്ച് സമൂഹത്തെ നിരന്തരം ബോധവാന്മാരാക്കുന്നു. എന്നാൽ ഗുണനിലവാരമുള്ള ഭക്ഷണത്തിന്, ഗുണനിലവാരമുള്ള ഉൽപ്പന്നവും ആവശ്യമാണ്. അതിനാൽ, പ്രകൃതി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ബ്രഹ്മകുമാരികൾക്ക് വലിയ പ്രചോദനമായി മാറാൻ കഴിയും. ചില ഗ്രാമങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് ഇത്തരം മാതൃകകൾ സൃഷ്ടിക്കാൻ കഴിയും. അതുപോലെ, ശുദ്ധമായ ഊർജമേഖലയിലും പരിസ്ഥിതിയിലും ഇന്ത്യയിൽനിന്ന് ലോകം വലിയ പ്രതീക്ഷയിലാണ്. ശുദ്ധമായ ഊർജത്തിന് പല ബദലുകളും ഇന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വൻ പ്രചാരണവും ആവശ്യമാണ്. സൗരോർജ്ജ മേഖലയിൽ ബ്രഹ്മകുമാരികൾ മാതൃകയായി. നിങ്ങളുടെ ആശ്രമത്തിലെ അടുക്കളയിൽ സോളാർ പവർ ഉപയോഗിച്ചാണ് ഇത്രയും നാൾ ഭക്ഷണം പാകം ചെയ്യുന്നത്. കൂടുതൽ ആളുകൾ സൗരോർജ്ജം ഉപയോഗിക്കാൻ തുടങ്ങുന്നതിന് നിങ്ങൾക്ക് ധാരാളം സംഭാവന നൽകാനും കഴിയും. അതുപോലെ, നിങ്ങൾക്ക് ‘ആത്മനിർഭർ ഭാരത്’ കാമ്പെയ്‌നും ഊർജം പകരാം. പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന പ്രചാരണത്തിന് സഹായിക്കാനാകും. സുഹൃത്തുക്കളേ , 'അമൃത് കാല' (പുണ്യകാലം) സമയം ഉറങ്ങുമ്പോൾ സ്വപ്നം കാണാനുള്ളതല്ല, ഉണർന്നിരിക്കുമ്പോൾ തീരുമാനങ്ങൾ നിറവേറ്റുന്നതിനാണ്. വരാനിരിക്കുന്ന 25 വർഷങ്ങൾ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും തപസ്സിന്റെയും തപസ്സിന്റെയും കാലഘട്ടമാണ്. നൂറുകണക്കിനു വർഷത്തെ അടിമത്തത്തിൽ നമ്മുടെ സമൂഹത്തിന് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള 25 വർഷത്തെ കാലഘട്ടമാണിത്. അതിനാൽ, സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തിൽ നമ്മുടെ ശ്രദ്ധ ഭാവിയിലായിരിക്കണം. സുഹൃത്തുക്കളേ നമ്മുടെ സമൂഹത്തിൽ അസാധാരണമായ സാധ്യതകളുണ്ട്. പഴയതും നിരന്തരം പുതിയതുമായ ഒരു വ്യവസ്ഥിതി നിലനിൽക്കുന്ന ഒരു സമൂഹമാണിത്. എന്നിരുന്നാലും, കാലക്രമേണ ചില തിന്മകൾ വ്യക്തിയിലും സമൂഹത്തിലും രാജ്യത്തും കടന്നുവരുന്നു എന്നത് ആർക്കും നിഷേധിക്കാനാവില്ല. ചുറുചുറുക്കോടെ ഈ തിന്മകൾ തിരിച്ചറിയുന്നവർ ഈ തിന്മകളിൽ നിന്ന് മുക്തി നേടുന്നതിൽ വിജയിക്കുന്നു. അത്തരം ആളുകൾക്ക് അവരുടെ ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും നേടാൻ കഴിയും. നമ്മുടെ സമൂഹത്തിന് വിശാലതയും വൈവിധ്യവും ഉണ്ട്, ആയിരക്കണക്കിന് വർഷത്തെ യാത്രയുടെ അനുഭവവും ഉണ്ട്. അതിനാൽ, നമ്മുടെ സമൂഹത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിനൊപ്പം സ്വയം വാർത്തെടുക്കാനുള്ള ഒരു വ്യത്യസ്തമായ ശക്തിയുണ്ട്, ആന്തരിക ശക്തിയുണ്ട്. പരിഷ്കർത്താക്കൾ കാലാകാലങ്ങളിൽ ജനിക്കുകയും സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളെ അവർ അഭിമുഖീകരിക്കുകയും ചെയ്യുന്നു എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ഗണ്യമായ ശക്തി. സാമൂഹ്യ പരിഷ്‌കരണത്തിന്റെ ആദ്യ വർഷങ്ങളിൽ ഇത്തരക്കാർക്ക് പലപ്പോഴും എതിർപ്പും അവജ്ഞയും നേരിടേണ്ടി വരുന്നതും നാം കണ്ടു. എന്നാൽ അത്തരം പ്രഗത്ഭരായ ആളുകൾ സാമൂഹിക പരിഷ്കരണങ്ങളിൽ നിന്ന് പിന്മാറാതെ ഉറച്ചുനിൽക്കുന്നു. കാലക്രമേണ, സമൂഹം അവരെ തിരിച്ചറിയുകയും ബഹുമാനിക്കുകയും അവരുടെ പഠിപ്പിക്കലുകൾ ഉൾക്കൊള്ളുകയും ചെയ്യുന്നു. അതുകൊണ്ട് സുഹൃത്തുക്കളെ, ഓരോ കാലഘട്ടത്തിന്റെയും മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തെ കളങ്കരഹിതമായും ചടുലമായും നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്. ആ കാലഘട്ടത്തിലെ തലമുറ ഈ ഉത്തരവാദിത്തം നിറവേറ്റണം. ബ്രഹ്മകുമാരികൾ പോലുള്ള ലക്ഷക്കണക്കിന് സംഘടനകൾ വ്യക്തിപരമായും ഈ ജോലി ചെയ്യുന്നു. അതേ സമയം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷത്തിനിടയിൽ, നമ്മുടെ സമൂഹത്തെയും നമ്മുടെ രാഷ്ട്രത്തെയും നമ്മളെയും എല്ലാവരേയും ഒരു അസ്വാസ്ഥ്യം ബാധിച്ചുവെന്ന് നാം സമ്മതിക്കണം. നാം നമ്മുടെ കർത്തവ്യങ്ങളിൽ നിന്ന് പിന്തിരിഞ്ഞു, അവർക്ക് പ്രഥമസ്ഥാനം നൽകാത്തതാണ്. കഴിഞ്ഞ 75 വർഷമായി നമ്മൾ അവകാശങ്ങളെ കുറിച്ചും അവകാശങ്ങൾക്കുവേണ്ടി പോരാടി സമയം കളയുന്നതിനെ കുറിച്ചും മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അവകാശങ്ങളുടെ പ്രശ്നം ചില സാഹചര്യങ്ങളിൽ ഒരു പരിധി വരെ ശരിയായിരിക്കാം, എന്നാൽ ഒരാളുടെ കടമകൾ പൂർണ്ണമായും അവഗണിക്കുന്നത് ഇന്ത്യയെ ദുർബലമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കടമകൾക്ക് മുൻഗണന നൽകാത്തതിനാൽ ഇന്ത്യയ്ക്ക് ഗണ്യമായ സമയം നഷ്ടപ്പെട്ടു. ഈ 75 വർഷത്തിനുള്ളിൽ കടമകൾ മാറ്റിനിർത്തിക്കൊണ്ട് അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ പരിഗണന കാരണം സൃഷ്ടിക്കപ്പെട്ട വിടവ് അടുത്ത 25 വർഷത്തിനുള്ളിൽ ചുമതലകൾ നിറവേറ്റുന്നതിലൂടെ നമുക്ക് നികത്താനാകും. അടുത്ത 25 വർഷത്തേക്കുള്ള മന്ത്രമെന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങളെ അവരുടെ കടമകളെ കുറിച്ച് ബോധവാന്മാരാക്കുന്നതിലൂടെ ബ്രഹ്മകുമാരികളെപ്പോലുള്ള സംഘടനകൾക്ക് വലിയ മാറ്റം കൊണ്ടുവരാൻ കഴിയും. ഈ ഒരു മന്ത്രത്തിൽ പ്രവർത്തിക്കാനും രാജ്യത്തെ പൗരന്മാരിൽ കർത്തവ്യബോധം പ്രചരിപ്പിക്കാനും ഞാൻ ബ്രഹ്മകുമാരികളോടും നിങ്ങളെപ്പോലുള്ള എല്ലാ സാമൂഹിക സംഘടനകളോടും അഭ്യർത്ഥിക്കുന്നു. ജനങ്ങൾക്കിടയിൽ കർത്തവ്യബോധം ഉണർത്താൻ നിങ്ങൾ എല്ലാവരും നിങ്ങളുടെ ഊർജവും സമയവും ചെലവഴിക്കണം. പതിറ്റാണ്ടുകളായി കടമയുടെ പാത പിന്തുടരുന്ന ബ്രഹ്മകുമാരിയെപ്പോലുള്ള സംഘടനകൾക്ക് ഇത് ചെയ്യാൻ കഴിയും. നിങ്ങൾ കടമകളിൽ പ്രതിബദ്ധതയുള്ളവരും കടമകൾ പാലിക്കുന്നവരുമാണ്. അതിനാൽ, നിങ്ങളുടെ സ്ഥാപനത്തിലും, ജനങ്ങൾക്കിടയിലും, സമൂഹത്തിലും രാഷ്ട്രത്തിലും നിങ്ങൾ പ്രവർത്തിക്കുന്ന കർത്തവ്യബോധം, മനോഭാവം പ്രചരിപ്പിക്കാൻ കഴിയുമെങ്കിൽ, സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തിൽ രാജ്യത്തിനുള്ള നിങ്ങളുടെ ഏറ്റവും മികച്ച സമ്മാനമായിരിക്കും അത്. നിങ്ങൾ ഒരു കഥ കേട്ടിരിക്കണം. ഒരു മുറിയിൽ ഇരുട്ട് ഉണ്ടായിരുന്നു, ആ ഇരുട്ടിനെ ഇല്ലാതാക്കാൻ ആളുകൾ അവരുടേതായ രീതിയിൽ വ്യത്യസ്ത കാര്യങ്ങൾ ചെയ്തു. എല്ലാവരും എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. എന്നാൽ ഒരു ജ്ഞാനി ഒരു ചെറിയ വിളക്ക് കത്തിച്ചപ്പോൾ ഇരുട്ട് പെട്ടെന്ന് അപ്രത്യക്ഷമായി. അങ്ങനെയാണ് കർത്തവ്യത്തിന്റെ ശക്തി. ഒരു ചെറിയ പരിശ്രമത്തിന്റെ ശക്തിയും അങ്ങനെയാണ്. രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയത്തിൽ നാമെല്ലാവരും ഒരു വിളക്ക് തെളിയിക്കേണ്ടതുണ്ട് - കടമയുടെ വിളക്ക്. നമുക്ക് ഒരുമിച്ച് കടമയുടെ പാതയിൽ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞാൽ, സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളും തുടച്ചുനീക്കപ്പെടുകയും രാജ്യം പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യും. ഇന്ത്യയെന്ന ഭൂമിയെ സ്നേഹിക്കുന്ന, ഈ നാടിനെ അമ്മയായി കരുതുന്ന, രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ആഗ്രഹിക്കാത്ത, പലരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല. അതിനാൽ, കടമകൾക്ക് ഊന്നൽ നൽകേണ്ടിവരും. സുഹൃത്തുക്കളേ ഈ പരിപാടിയിൽ മറ്റൊരു വിഷയം ഉന്നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾക്ക് നിങ്ങളെല്ലാവരും സാക്ഷികളായിരുന്നു. രാജ്യാന്തര തലത്തിലും ഒട്ടേറെ കാര്യങ്ങൾ നടക്കുന്നുണ്ട്. ഇത് വെറും രാഷ്ട്രീയമാണെന്ന് പറഞ്ഞ് നമുക്ക് കൈ കഴുകാനാകില്ല. ഇത് രാഷ്ട്രീയമല്ല; ഇതാണ് നമ്മുടെ നാടിന്റെ ചോദ്യം. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, ഇന്ത്യയെ അതിന്റെ യഥാർത്ഥ രൂപത്തിൽ ലോകം അറിയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ലോകത്തെ പല രാജ്യങ്ങളിലും സാന്നിധ്യമുള്ള ഇത്തരം സംഘടനകൾ ഇന്ത്യയുടെ ശരിയായ ചിത്രം മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഇന്ത്യയെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളെ കുറിച്ച് സത്യം പറയുകയും അവരെ ബോധവത്കരിക്കുകയും വേണം. ഇത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം കൂടിയാണ്. ഇത് മുന്നോട്ട് കൊണ്ടുപോകാൻ ബ്രഹ്മകുമാരികളെപ്പോലുള്ള സംഘടനകൾക്ക് മറ്റൊരു ശ്രമം നടത്താം. നിങ്ങൾക്ക് ശാഖകളുള്ള രാജ്യങ്ങളിൽ, എല്ലാ വർഷവും ഓരോ ബ്രാഞ്ചിൽ നിന്നും കുറഞ്ഞത് 500 പേരെങ്കിലും ഇന്ത്യ സന്ദർശിച്ച് അറിയാൻ ശ്രമിക്കണം. ഈ 500 പേരും ആ രാജ്യത്തെ പൗരന്മാരായിരിക്കണം അല്ലാതെ അവിടെ താമസിക്കുന്ന ഇന്ത്യയിലെ ആളുകളല്ല. തദ്ദേശീയരായ ഇന്ത്യക്കാരെക്കുറിച്ചല്ല ഞാൻ പറയുന്നത്. ആളുകൾ ഇവിടെ വന്ന് രാജ്യം കാണാനും എല്ലാം മനസ്സിലാക്കാനും തുടങ്ങിയാൽ, ഇന്ത്യയുടെ പുണ്യങ്ങൾ ലോകമെമ്പാടും താനേ പരക്കുമെന്ന് നിങ്ങൾ കാണും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് വലിയ മാറ്റമുണ്ടാക്കാൻ കഴിയും. സുഹൃത്തുക്കളേ , ദാനധർമ്മങ്ങൾ ചെയ്യണമെന്ന ആഗ്രഹം എല്ലാവർക്കുമുണ്ട്. എന്നാൽ ഒരു കാര്യം നാം മറക്കരുത്, ദാനധർമ്മം ഒരു അർത്ഥത്തോടൊപ്പം ചേരുമ്പോൾ, വിജയകരമായ ജീവിതവും വിജയകരമായ സമൂഹവും വിജയകരമായ രാഷ്ട്രവും സ്വയമേവ കെട്ടിപ്പടുക്കാൻ കഴിയും. ജീവകാരുണ്യത്തിന്റെയും അർത്ഥത്തിന്റെയും ഈ യോജിപ്പിന്റെ ഉത്തരവാദിത്തം എല്ലായ്പ്പോഴും ഇന്ത്യയുടെ ആത്മീയ അധികാരത്തിനാണ്. ഭാരതത്തിന്റെ ആത്മീയ ജീവികളായ നിങ്ങൾ എല്ലാ സഹോദരിമാരും ഈ ഉത്തരവാദിത്തം പക്വതയോടെ നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ പുതിയ ലക്ഷ്യങ്ങൾ സൃഷ്ടിക്കാൻ നിങ്ങളുടെ ശ്രമങ്ങൾ രാജ്യത്തെ മറ്റ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പ്രചോദനമാകും. ജനങ്ങളുടെ ആത്മാവും സമർപ്പണവുമാണ് അമൃത് മഹോത്സവത്തിന്റെ ശക്തി. നിങ്ങളുടെ പരിശ്രമത്തിലൂടെ, ഭാവിയിൽ ഇന്ത്യ ഇതിലും വേഗത്തിൽ സുവർണ്ണ ഇന്ത്യയിലേക്ക് നീങ്ങും. ഈ വിശ്വാസത്തോടെ, നിങ്ങൾക്കെല്ലാവർക്കും ഒരുപാട് നന്ദി! ഓം ശാന്തി!
ഒരു പുരുഷനെ ഭാര്യ സ്നേഹിക്കുന്നത് പോലെ വേറൊരാൾക്കും സ്നേഹിക്കാൻ കഴിയില്ല. അതുപോലെ തിരിച്ചും. അതുകൊണ്ടാണ് ദമ്പതിമാർ പരസ്പരം ശിവ പാർവതിയെ പോലെ ജീവിക്കണമെന്ന് പുരാണങ്ങൾ പറയുന്നത്.
അന്ന വിചാരം മോഘമന്നം വിന്ദതേ അപ്രാചേതാ സത്യം ബ്രവീമി വധ ഇത്സ തസ്യ| നാര്യമാനം വിന്ദതി നോ സഖായം കേവലഘോ ഭവതി കേവലാദി|| ഋഗ്വേദം 10-17-6 ---------------- ഋഗ്വേദത്തിൽ നിന്നുള്ള ചിന്തോദ്ദീപകമായ ഒരു സന്ദേശം.. സാമൂഹിക പ്രതിബദ്ധതകളുടെ പ്രാധാന്യവും വിഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള നമ്മുടെ കടമയും മന്ത്രം അടിവരയിടുന്നു. ====================== ബുദ്ധിശൂന്യനായ മനുഷ്യൻ ഭക്ഷണം (അന്നം) കൂടുതൽ കൂടുതൽ തിന്നുകയും തിന്നുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ അവൻ തിന്നുതീർക്കുകയും (അനിശ്ചിത) മരണത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. പങ്കുവയ്ക്കാതെയും കർത്തവ്യം നിർവഹിക്കാതെയും വെറുതെ ഭക്ഷണം കഴിക്കുന്ന ഒരാൾക്ക് ഒരിക്കലും ആര്യമാന്റെ അനുഗ്രഹം ലഭിക്കില്ല. അവൻ സുഹൃത്തുക്കളെ നേടുകയുമില്ല ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന ഒരാൾ തന്റെ പാപങ്ങൾക്കായി ഒറ്റയ്ക്ക് കഷ്ടപ്പെടും. ====================== ------------------- ആര്യമാൻ.. പിതൃക്കളുടെ മേനികളുടെ ദൈവമാണ്. ആര്യമാൻ എന്ന വാക്കിന്റെ അർത്ഥം "അടുത്ത സുഹൃത്ത്" എന്നാണ്.. ബോസം പ്ലേ കംപാനിനോൺ അദിതിയുടെയും കശ്യപന്റെയും മകനാണ്. ക്ഷീരപഥത്തിലെ താരാപഥത്തിന്റെ അധിപനായ മാരെസിന്റെ സംരക്ഷകനാണ് അദ്ദേഹം. ആദ്യകാല വേദമായ ഋഗ്വേദത്തിൽ, അവൻ മിത്രൻ, വരുണഭഗൻ, ബൃഹസ്പതി തുടങ്ങിയവരുടെ തുല്യ സ്ഥാനത്താണ്. ഋഗ്വേദത്തിൽ ദേവനായകനായ ഇന്ദ്രനുപോലും ആര്യമാനിൽ നിന്ന് അനുഗ്രഹം ലഭിക്കുന്നതായി സൂചനകളുണ്ട്. ---------------- ഈ മന്ത്രം ഓർക്കുക.. ശം നോ മിത്രഃ ശം വരുണഃ ശം നോ ഭവതു ആര്യമാ ശം ന ഇന്ദ്രോ ബൃഹസ്പതിവഃ । രുക്രമഃ..ശം അല്ല മിത്രഃ ശം വരുണ ശം നോ ഭവതു അര്യമാആ ശം ന ഇന്ദ്രോ ബൃഹസ്പതി ഷാം തോ വിഷ്ണുഃ ഉരുക്രമഃ. (മിത്രൻ നമുക്ക് ക്ഷേമം നൽകട്ടെ.. വരുണൻ നമുക്ക് ക്ഷേമം നൽകട്ടെ.. ആര്യമ നമുക്ക് ക്ഷേമം നൽകട്ടെ.. ഇന്ദ്രൻ നമുക്ക് ക്ഷേമം നൽകട്ടെ.. ബൃഹസ്പതി നമുക്ക് ക്ഷേമം നൽകട്ടെ.. പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്ന വിഷ്ണു നമുക്ക് ക്ഷേമം നൽകട്ടെ..

Thursday, June 22, 2023

*നിഴൽ ആകുന്ന ചങ്ങാത്തങ്ങളെക്കാൾ ബഹുമാനിക്കേണ്ടത് വെളിച്ചമാകുന്ന സൗഹൃദങ്ങളെയാണ്.....നിഴൽ ഏതവസ്ഥയിലും അകമ്പടി സേവിച്ച് നമ്മോടൊപ്പം ഉണ്ട് എന്ന് തോന്നിപ്പിക്കുമെങ്കിലും വെളിച്ചം മുമ്പും പിമ്പും പ്രകാശപൂരിതമാക്കും എന്നതാണ് സത്യം. ഏതു ആപത് ഘട്ടങ്ങളിലും സഹായകനും സംരക്ഷകനും ആയ സഹചാരിയെ മാത്രമേ പൂർണ്ണമായി വിശ്വസിക്കാൻ കഴിയൂ. നമ്മുടെ മോശാവസ്ഥകളിൽ മുഖം തിരിച്ചിട്ടുള്ള നിഴലുകളെ സ്നേഹപൂർവ്വം അകറ്റി നിർത്തുകയും ഏത് മോശാവസ്ഥകളിലും അകമ്പടി സേവിച്ച സൗഹൃദങ്ങളെ നിലനിർത്തുകയും ചെയ്യുക. അത്തരം സൗഹൃദങ്ങൾ ഉള്ളവർ ഭാഗ്യവാന്മാർ.*🙏🌹
മരണാസന്നനായ ഒരു മനുഷ്യൻ മരണാസക്തിയോടെ മരിച്ചാൽ മരണ ദുഃഖം ഉണ്ടാകില്ല.
നംപൂതിരി ചരിത്രവും കലിവര്‍ഷവും മഹാഭാരതയുദ്ധം BC 3147 കലിയുഗാരംഭം 3102 BC ഫെബ്രുവരി 13 ആദ്യത്തെ പെരുമാളെ അവരോധിച്ചത് ദദുര്‍ദ്ധരാം കലി 2988(BC 113) തൃണവല്‍സമാന്തരം എന്ന 456 കൊല്ലം കഴിഞ്ഞപ്പോള്‍ പെരുമാള്‍ഭരണം അവസാനിച്ചു. *മേഴത്തോളഗ്നിഹോത്രി ജനിച്ച കലി വര്ഷം 3444(AD 343) പുരധീസമാശ്രയഃ മീനം 2 *പെരുമാള്‍ ഭരണം അവസാനിച്ചത് AD 343 ചേരന്‍പെരുമാളു പൊയ വര്ഷം * ചിത്തചലനം കലി AD 343 നു ശേഷം 222 വര്ഷം കഴിഞ്ഞ്--AD 565 *AD 1(BC 1) ന് കലി 3101 *പെരുമാള്‍ ഭരണകാലം 114 BC മുതല്‍ 342 AD വരെ കലി 2988 മുതല്‍ 3444 വരെ *അഗ്നി ഹോത്രി 99 പന്നിയൂര്‍ ശുകപുരം സംയുക്തയാഗം മുഴുമിച്ചത്--യജ്ഞസ്ഥാനം സംരക്ഷ്യം കലി 3478ല്‍ അന്ന് AD 377(അന്ന് അഗ്നിഹോത്രിയ്ക്ക് പ 34 വയസ്സ് 11 മാസം 26 ദിവസം പ്രായം) *സാമൂതിരികുന്നലക്കോനാതിരി ആയത് സിദ്ധസംഗ കലി 3797(AD 696) * സാമൂതിരി പന്നിയൂരുകാരുടെ ഓത്തുമുടക്കിയ വര്ഷം ഭൂപേനദ്രോഹവ്ചിന്ത്യം കലി 4265 AD 1585 *ആറാം പെരുമാളായ ചോളപ്പെരുമാളെ കക്കാട്ടു നംപൂതിരി വെട്ടിക്കൊന്നത് ചത്തോനില്ല കലി BC 35 *ശംകരാചാര്യര്‍ ജനിച്ചത് കൊല്ലവര്ഷം തുടങ്ങുന്നതിന് സംഗം 37 വര്ഷം മുംപ് AD 788 *സാഗരഹവീഗ കുടിയേറ്റം കലി വര്ഷം വൃദ്ധിദാംബ 1435982 തദ്ദിനകലി AD798 *സമുദ്രഹവീഗകുടിയേറ്റം കലി 3931 AD 825 *കലി തുടങ്ങി 950 ദിവസംകഴിഞ്ഞ് തീരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമിയുടെ ആദ്യപ്രതിഷ്ഠ!! നേരാമനുള്ളില്‍ എന്ന കലിദിനങ്ങള്‍ പിന്നിട്ട് BC 2853ല്‍ പ്രഥമ ശ്രീലകത്തിനുള്ളില്‍ സ്വാമിയെ പ്രതിഷ്ഠിച്ചു എന്നും മതിലകം രേഖകളില്‍ ഉള്ളതായി പറയപ്പെടുന്നു!!!! * തിരുവല്ല ശ്രീവല്ലഭനെ പ്രതിഷ്ഠിച്ചത് തദ്കലിവര്ഷം 3043 ഇടവം 15 ഉത്രട്ടാതി ദശമി ഞായറാഴ്ച BC 59ല്‍ ചേരഭരണകാലത്ത് എന്നതിനും രേഖയുണ്ട് *കന്യാകുമാരി ജില്ലയിൽ മുഞ്ചിറയ്ക്ക് അടുത്ത് പാർത്ഥിവപുരം വേദപാഠശാല സ്ഥാപിതമായത് കലിദിനം 1449087 (AD 866 ജൂലൈ 7). തയ്യാറാക്കിയത് നാരായണന് പോറ്റി എടമന

Tuesday, June 20, 2023

ഞാറ്റുവേലകൾ ചതിക്കുമോ? ഞാറ്റുവേലക്കിളിയേ .. നീ പാട്ട് പാടി വരുമോ? കൊന്ന പൂത്ത വഴിയിൽ പൂവെള്ള് മൂത്ത വയലിൽ കാത്ത് നിൽപ്പൂ ഞാനീ പുത്തിലഞ്ഞിചോട്ടിൽ.. തനിയെ... മിഥുനം എന്ന സിനിമയിലെ ഓ എൻ വി എഴുതി, എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന് കെ എസ് ചിത്ര പാടിയ, മധ്യമാവതി രാഗത്തിലെ മനോഹരഗാനം.. ഞാറ്റുവേലക്കിളി എന്ന ഒന്നുണ്ടോ എന്ന് നോമിന് അറീല്യ.. എന്നാലും ഞാറ്റുവേല എന്ന ഒന്നുണ്ട് എന്നും, അത്‌ ചതിക്കില്ല്യ എന്നുമായിരുന്നു വിശ്വാസം. വിശ്വാസം... അതല്ലേ എല്ലാം.. എന്നാണല്ലോ കല്യാണരാമന്മാർ നമ്മളെ പഠിപ്പിച്ചത്. കേരളത്തിൽ കാർഷികവർഷം ആരംഭിക്കുന്നത് മേടം ഒന്ന് മുതൽ തുടങ്ങുന്ന അശ്വതി ഞാറ്റുവേലയോടെ ആണ് എന്ന് പറയാം. 'കൃഷി' എന്നാൽ നെൽക്കൃഷി എന്ന് കരുതിയിരുന്ന ഒരു കാലത്ത്, വിരിപ്പ് കൃഷി (ഒന്നാം വിള ) തുടങ്ങുന്ന സമയം എന്ന നിലയ്ക്കായിരിക്കാം അങ്ങനെ കരുതിപ്പോന്നത്. എന്നാൽ,കുംഭമാസത്തിലെ അവിട്ടം ഞാറ്റുവേലയോടെ തന്നെ കർഷകർ ചേനക്കൃഷി തുടങ്ങാറുണ്ട്. ആ സമയത്ത് കിട്ടുന്ന വേനൽമഴയെ ആശ്രയിച്ചാണ് അത് നടന്ന് പോന്നത്. 'കുംഭത്തിൽ നട്ടാൽ കുടത്തോളം' എന്നാണല്ലോ..അതോ ആയിരുന്നല്ലോ എന്നാണോ? 'വർഷം പോലെ കൃഷി'എന്നാണ് പഴമൊഴി .മഴയെ ആശ്രയിച്ചാണ് കൃഷിയുടെ ജാതകം എന്നർത്ഥം. മേടമാസം മുതൽ ഇടവം പാതിവരെ കിട്ടുന്ന വേനൽ മഴയുടെ ബാക്കിയാണ് നെൽകൃഷിയിൽ പൊടിവിത വേണോ ചേറ്റുവിത വേണോ എന്നൊക്കെ തീരുമാനിച്ചിരുന്നത്. കേരളത്തിൽ ഒരു വർഷം 250 മുതൽ 300സെന്റി മീറ്റർ(2500 മില്ലി മീറ്റർ മുതൽ 3000 മില്ലി മീറ്റർ വരെ ) മഴ ലഭിക്കുന്നതിന്റെ 68 ശതമാനം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതി യിൽ നിന്നും 16 ശതമാനം,ഒക്ടോബർ - നവംബർ മാസങ്ങളിലെ തുലാവർഷത്തിൽ നിന്നുമാണ്. 300സെന്റിമീറ്റർ (3000മില്ലി മീറ്റർ )മഴ പെയ്തു എന്ന് പറഞ്ഞാൽ ഒരു കൊല്ലം കൊണ്ട് ഒരു പ്രദേശം മുഴുവൻ 300 സെന്റിമീറ്റർ(3 മീറ്റർ ) പൊക്കത്തിൽ മുങ്ങാൻ തക്കവണ്ണമുള്ള മഴ പെയ്തു എന്നാണർത്ഥം(അത് ഒഴുകിപ്പോകാതെ നിന്നിരുന്നു എങ്കിൽ ). ശരാശരി 120-140 ദിവസങ്ങളിൽ ആയിട്ടാണ് ഈ മഴയത്രെയും പെയ്തൊഴിയുന്നത്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും മഴയുടെ വിതരണത്തിന്റെ (rainfall distribution )കാര്യത്തിൽ വർധിച്ചു വരുന്ന അസന്തുലിതാവസ്ഥ ആശങ്ക ജനിപ്പിക്കുന്നു. ഞാറ്റുവേലാധിഷ്ഠിതമായി കൃഷിയിറക്കാൻ ധൈര്യപ്പെടാൻ കഴിയാത്ത വിധം ഞാറ്റുവേലകൾ ക്രമം തെറ്റാൻ (erratic )തുടങ്ങിയിരിക്കുന്നു.ഭൂമിയുടെ ഋതുക്രമത്തിൽ ഇടർച്ച വന്നിരിക്കുന്നു. 'അശ്വതി (ഞാറ്റുവേല ) കള്ളനാണ്' എന്ന് പണ്ടേ പറയാറുണ്ട്. വിശ്വസിച്ചു കൃഷിയിറക്കാൻ പറ്റില്ല. മഴ പെയ്യാം, പെയ്യാതിരിക്കാം. പക്ഷെ 'ഭരണി(ഞാറ്റുവേല ) ഭദ്രമാണ്'. ഭരണിയിലിട്ട വിത്തും അച്ഛൻ വളർത്തിയ മക്കളും ഒരിയ്ക്കലും മോശമാകില്ല എന്നത്രെ (അതിൽ ഒരു ലിംഗ വിവേചനം തോന്നുന്നില്ലേ ലിംഗസമത്വം കാംഷിക്കുന്ന ഈ നാളുകളിൽ ) എന്നാൽ ഇപ്പോൾ ഭരണിയുടെ ആ ഉറപ്പും കുറുപ്പിന്റെ ഉറപ്പായി മാറുന്നില്ലേ?(കുറുപ്പ് മാർ ക്ഷമിക്കുക 🙏). പിന്നെ കാർത്തിക ഞാറ്റുവേല. ഇഞ്ചിക്കൃഷിയ്ക്ക് ഏറ്റവും യോജിച്ച കാലം. അതിന്റെ ഒന്നാം കാൽ. ആദ്യത്തെ മൂന്നര ദിവസം ബഹുകേമം. 'കാർത്തികക്കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും 'എന്നാണ്. ആദ്യത്തെ മൂന്ന് ദിവസം മഴ പെയ്താൽ പിന്നീടുള്ള മൂന്ന് കാലും പൊടി പൊടിക്കുമത്രേ. എബടെ? ഒക്കെ അന്തക്കാലം. ഏത് കണക്ക് വച്ച് നോക്കിയാലും 'രോഹിണിയ്ക്കപ്പുറം വിത വേണ്ട 'എന്നായിരുന്നു പണ്ട്. അതിനകം പറിച്ച് നടാനുള്ള പുതൽ(ഈർപ്പം ) ഉറപ്പായും കിട്ടിയിരിക്കുമായിരുന്നു.ആ ഉറപ്പും ഇന്ന് പലപ്പോഴും നഷ്ടമാകുന്നു. കേരളത്തിൽ പയർ കൃഷി (മണിപ്പയർ ) കരക്കൃഷിയുടെ ഭാഗമായിരുന്ന ഒരു സമീപ ഭൂതകാലത്ത് രോഹിണി ഞാറ്റുവേലയിൽ പയർ വിതച്ച് തീർക്കണമായിരുന്നു. കാരണം 'മദിച്ചു പെയ്യുന്ന മകയിരത്തിൽ ' വിതച്ചാൽ ചെടിയും മദിച്ചു വളരും, വിളവ് കുറയും എന്നതായിരുന്നു അനുഭവം. ഇനിയാണ് 'ഞാറ്റുവേലകളുടെ ഞാറ്റുവേല 'എന്നറിയപ്പെടുന്ന തിരുവാതിര ഞാറ്റുവേലയുടെ വരവ്. മറ്റെല്ലാ ഞാറ്റുവേലകളും പതിമൂന്നര ദിവസത്തിൽ ഒതുങ്ങി നിൽക്കുമ്പോൾ തിരുവാതിര ഞാറ്റുവേല , ഞാറ്റുവേലകളിലെ ഗുരുവായൂർ കേശവൻ, അവൻ പതിനഞ്ച് ദിവസം നീണ്ട് നിൽക്കും. 100 വെയിലും 100 മഴയും കൊണ്ട് മാരിവിൽ പ്രപഞ്ചം തീർക്കുന്ന തിരുവാതിര ഞാറ്റുവേല. സാമാന്യം ഭേദപ്പെട്ട ചൂടും ഈർപ്പവും കൊണ്ട് വേരുൽപ്പാദനത്തെ ഉദ്ദീപ്പിപ്പിക്കുന്ന അന്തരീക്ഷം. അതുകൊണ്ടാണ് ആ സമയത്ത് കൈവിരൽ മണ്ണിൽ കുത്തിയാലും വേര് പൊടിയും എന്ന് പറഞ്ഞ് പോന്നിരുന്നത്. തിരി മുറിയാതെ പെയ്യേണ്ട ആ പുണ്യ മഴയിലൂടെയാണ് (ഗംഗാമ്പൂ ) കുരുമുളക് തിരികളിലെ മദജലം കിനിഞ്ഞ് നിൽക്കുന്ന പെൺപൂക്കളുടെ ജനിപുടങ്ങളിൽ രേതസ് ഇറ്റേണ്ടിയിരുന്നത് .. പക്ഷെ തിരി മുറിയാതെ പെയ്യേണ്ട തിരുവാതിര മഴ ഇന്ന് ഏത് ഗിരി ശിഖരങ്ങളിലാണ് തപസ്സമാധിയിൽ ഇരിക്കുന്നത്.? ഏത് ഭഗീരഥനാണ് അതിനെ ഉണർത്താൻ കഴിവുള്ളത്? പിന്നെ, പുണർതത്തിൽ പുകഞ്ഞും പൂഴി തെറുപ്പിച്ചും അതിനാൽ തന്നെ ആ ഞാറ്റുവേലയിൽ ഞാറ് പറിച്ച് നടുന്നവൻ ഭാഗ്യ ഹീനൻ എന്ന് മാലോകരെകൊണ്ട് പറയിപ്പിച്ചും രാശിയില്ലാത്ത പുണർതം ഞാറ്റുവേല. ശേഷം,പൂയം ഞാറ്റുവേല .. പറിച്ച് നട്ടാൽ പുഴുക്കേട് ഉറപ്പെങ്കിലും പുല്ലിനെയും നെല്ലാക്കുന്ന മാന്ത്രിക മഴ.പൂയത്തിൽ മഴ പെയ്താൽ പുല്ലും നെല്ലാകും. അതാ വരുന്നു ആയില്യക്കള്ളൻ.. മുണ്ടകൻ ഞാറ് പറിച്ച് നടാൻ അനഭിമതൻ. പിന്നെ,കരയിലെ എള്ള് കൃഷിക്ക് യോജിച്ച മകം ഞാറ്റുവേല. ഘോഷങ്ങളില്ലാതെ പെയ്തൊഴിയുന്ന പൂരം, ഉത്രം ഞാറ്റുവേലകൾ. അതിന് ശേഷം വരുന്നു ദുന്ദുഭി ഘോഷങ്ങളോടെ അത്തം ഞാറ്റുവേല. 'അത്തവർഷം അതിശക്തം '.'അത്തവെള്ളം പിത്തവെള്ളം'. 'അത്തമുഖത്തെള്ളെറിഞ്ഞാൽ ഭരണിമുഖത്തെണ്ണ' എന്നത്രെ!! കരപ്പുരയിടങ്ങളിൽ വെള്ളരി വർഗ വിളകളുടെ കൃഷി തുടങ്ങാൻ കാലമായി. ജൈവരീതിയിൽ അടുത്ത ഓണക്കാലത്തേക്ക് ഏത്തവാഴ കൃഷി തുടങ്ങാനും അത്തം കഴിഞ്ഞൊരു ഞാറ്റുവേലയില്ല തന്നെ. രണ്ടാം വിള നെൽകൃഷി നടാനും പറ്റിയ സമയം. തിരുവാതിര ഞാറ്റുവേല കഴിഞ്ഞാൽ പിന്നെ ഞാൻ തന്നെ എന്ന് നിസ്സംശയം പറയാൻ തക്കവണ്ണം കരുത്തൻ. ശേഷം നിശബ്ദയായി ചിത്തിര.ഒരു നേർത്ത കുളിർ കാറ്റ് പോലെ.. ഒടുവിൽ മഴ നേർത്ത് നേർത്ത് വരുന്നതിന് മുന്നോടിയായി ഒരു ആളിക്കത്തൽ...ചോതി ഞാറ്റുവേല. ചോതി വർഷിച്ചാൽ രണ്ടാം വിള പൊളിക്കും. ചോതി വർഷിച്ചാൽ ചോറിന് മുട്ടില്ല എന്നാണല്ലോ.. 'ചോതി കഴിഞ്ഞാൽ ചോദ്യമില്ല' ന്നും ഉണ്ട്. ഈ ഞാറ്റുവേല കഴിഞ്ഞ് ചെയ്യുന്ന രണ്ടാം വിള നെൽകൃഷി അമ്പേ പരാജയപ്പെടാൻ സാധ്യത ഏറെ... (ചില സബ്‌സിഡി കൃഷിക്കാരുടെ പ്രിയപ്പെട്ട സമയമാണ് ചോതി കഴിഞ്ഞ് വരുന്ന കാലം . നേരം കെട്ട നേരത്ത് കൊണ്ട് പോയി നടുക, ഇൻഷുർ ചെയ്യുക, കിട്ടിയാൽ കിട്ടി.. പോയാൽ പോയി (കേക്കേ പീപ്പി കൃഷി 🤭). അപ്പോൾ ഉത്തമാ.. കാര്യങ്ങൾ ഒരുകാലത്ത് ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ, ഇന്ന് എല്ലാം മാറിമാറിഞ്ഞിരിക്കുന്നു. ഞാറ്റുവേലകളുടെ താളം നഷ്ടപ്പെട്ടിരിക്കുന്നു. അവർ പിൻ നടത്തം ആരംഭിച്ചിരിക്കുന്നു.കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും അവരുടെ ചാക്രികതയിൽ ഹോർമോൺ വ്യതിയാനങ്ങൾ വരുത്തിയിരിക്കുന്നു. 'ദേവദുന്ദുഭി തൻ വർഷ മംഗള ഘോഷ' ത്താൽ ഉർവ്വരമാകേണ്ട നാളുകൾ ഋതുഭേദപ്പകപ്പിൽ ഊഷരമാകുന്നു.... പ്രിയ കവി മധുസൂദനൻ നായർ സർ പാടിയ പോലെ 'ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ കുടമിനി പ്രാർത്ഥിച്ചുണർത്താൻ ഒരു മന്ത്രമുണ്ടോ? രാമാ .. നവ മന്ത്രമുണ്ടോ? ' ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവ് കരുതി വയ്ക്കുന്നു ഭവാനെയും കാത്ത് ഞാന്‍ വന്നാ കരങ്ങളിലേറ്റുകൊള്‍കെന്നെ ഈ സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം.. മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും.. വരിക ഭഗീരഥാ വീണ്ടും.. (മുരുകൻ കാട്ടാക്കട ) എന്നാൽ അങ്ങട്... കടപ്പാട് - പ്രമോദ് മാധവൻ.

Friday, June 16, 2023

*ഇന്നത്തെ ചിന്താ പ്രഭാതം* 🌴🌻🌴🌻🌴 _*വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ തിരിച്ച് വിടുക. ഓർക്കുക. തളർന്ന മനസ്സിൽ രോഗാണു വേഗം മുട്ടയിട്ട് അടയിരിക്കും.!* *അതു കൊണ്ട് ധീരതയോടെ തന്നെ മുന്നേറി നല്ലജീവിതം നയിക്കുക*_ ✒️✒️✒️✒️✒️ _*ബന്ധങ്ങളിൽ ആത്മാർത്ഥതയും സത്യസന്ധരുമാവുക. പരസ്പര വിശ്വാസം കാത്ത് സൂക്ഷിക്കുക. ഇന്ന് അവഗണിക്കപ്പെട്ടാലും നിരാശരാവരുത് .നിങ്ങളാണ് ശരിയെന്ന് കാലം തെളിയിക്കുന്ന ഒരു ദിവസം വരും. അന്ന് പുഞ്ചിരിക്കുക. അവഗണിച്ചവരോടും.!*_ ✒️✒️✒️✒️✒️ *എല്ലാ കുടുംബാംഗങ്ങൾക്കുംശുഭദിനം* 🙏🏽🙏🏽🌹🙏🏽🙏🏽 *ഹരേകൃഷ്ണാ*
യക്ഷിയുടെ കഥ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തിയാണ്‌ യക്ഷി. ഭാരതത്തോളം പഴക്കമുണ്ട് നമ്മുടെ “അമ്മദൈവ” സങ്കല്പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായാണ് യക്ഷി എന്ന ദേവതയോടുള്ള ആരാധന. ആദിദ്രാവിഡ ഗോത്രക്കാരും മറ്റുമാണ് ഈ വിധാന പൂജ നടത്തിരുന്നത്. യക്ഷന്റെ സ്ത്രീരൂപമാണ് യക്ഷി. “ഈ” എന്നാൽ സമ്പത്ത്. അതായത് ലക്ഷ്മി. ഈ രീതിയിൽ അമരകോശത്തിൽ പ്രഥമകാണ്ഠത്തിൽ സ്വർഗ്ഗവർഗ്ഗങ്ങളെ പറയുന്ന സ്ഥലത്ത് (ശ്ലോകം 82) വ്യാഖ്യാനം കാണുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ യക്ഷി എന്ന പദത്തിന് ലക്ഷ്മി എന്നും അർത്ഥം വരും. പ്രപഞ്ചത്തിലെ സകലൈശ്വര്യത്തിന്റെയും പ്രതീകമാണ് ലക്ഷ്മി ദേവി. തന്ത്രശാസ്ത്രത്തിൽ 64000 യക്ഷിണികളുടെ ഉപാസനയെപ്പറ്റി പറയുന്നുവെന്ന് കണ്ടിയൂർ മഹാദേവശാസ്ത്രികൾ. സൗന്ദര്യലഹരിയുടെ വ്യാഖ്യാനത്തിൽ പറയുന്നു. ഈ ഗ്രന്ഥങ്ങൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല. ഇന്ന് ലഭ്യമായത് കിങ്കിണി ശാസ്ത്രത്തിലെ ഉപാസനാരീതിയാണ്. അവ കഠിനവും നിഷ്ഠപൂർണ്ണവൂമാണ്. മന്ത്രമഹാർണ്ണവം എന്ന ഗ്രന്ഥത്തിൽ 36 യക്ഷികളെ കുറിച്ച് പറയുന്നുണ്ട്. മന്ത്രവാദ വിഷയത്തിലും ഇവയെ കാണാം. സമാന്തര മനശ്ശാസ്ത്രത്തിലെ ചില പഠനങ്ങൾ ഈ പ്രതിഭാസത്തെ അത്ര കണ്ട് തള്ളിക്കളയുന്നില്ല. യക്ഷീ സങ്കൽപം വിവിധ മതങ്ങളിൽ : ഹിന്ദുമതത്തിൽ – വിവിധ മതങ്ങൾ യക്ഷീ സങ്കൽപത്തെ തങ്ങളുടേതാക്കി മാറ്റുവാൻ ശ്രമിച്ചിട്ടുണ്ട്. ഋഗ്വേദ കാലത്ത് യക്ഷ-യക്ഷീ സങ്കൽപങ്ങളോട് ഹിന്ദു മതം വെറുപ്പും ഭീതിയും കലർന്ന തരം സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും പിൽക്കാലത്ത്‌ അഥർവ വേദ കാലത്തോടെ ഈ സമീപനത്തിന് മാറ്റം വരിക ഉണ്ടായി. ഋഗ്വേദ കാലത്ത് യക്ഷർ വൈദികേതര സമൂഹത്തിന്റെ ആരാധനാ മൂർത്തികളായിരുന്നതിനാലാവാം ഇത്തരത്തിൽ അവഗണനയ്ക്ക് പാത്രീഭൂതരായത് എന്ന് അനുമാനിക്കപ്പെടുന്നു. യക്ഷീസങ്കല്പത്തിന്റെ ആദിമരൂപങ്ങൾ ഹിന്ദു മത ഗ്രന്ഥങ്ങൾ പലതിൽ നിന്നും ലഭ്യമാണ്. ഭാഗവതപുരാണത്തിലും മത്സ്യപുരാണത്തിലും വിഷ്ണുപുരാണത്തിലും വായുപുരാണത്തിലും ദേവിഭാഗവതത്തിലും യക്ഷയക്ഷീ പരാമർശങ്ങൾ കാണാവുന്നതാണ്. കാളിദാസന്റെ മേഘസന്ദേശത്തിൽ കാണുന്ന യക്ഷൻ മേല്പറഞ്ഞ പൗരാണികസങ്കല്പങ്ങളെ മാനിച്ചു കൊണ്ടുള്ളതും ആകുന്നു. ഇത് കൂടാതെ രാമായണം, മഹാഭാരതം, കഥാസരിത്‌ സാഗരം, ബൃഹത്കഥ എന്നിവയിലും യക്ഷീ സാന്നിധ്യം കാണാനാകും. ഇവയിലെല്ലാം തന്നെ യക്ഷീയക്ഷർ ഉർവര ദേവതകളായാണു പ്രത്യക്ഷരാകുന്നത്. പിൽക്കാലത്ത്‌ ജൈന-ബുദ്ധ മതങ്ങൾ യക്ഷീ സങ്കല്പത്തെ ഉൾക്കൊള്ളുവാൻ ശ്രമിക്കുകയും തത്ഫലമായി യക്ഷീപൂജ അഥവാ ആരാധനയ്ക്ക് പ്രചുര പ്രചാരം ലഭിക്കുകയും ചെയ്തു. പില്ക്കാല ഹിന്ദുമതത്തിൽ കാണപ്പെടുന്ന യക്ഷികൾ, വിശേഷിച്ചും ഹൈന്ദവാരാധനാലയങ്ങളിൽ കണ്ടു വരുന്ന യക്ഷീവിഗ്രഹങ്ങൾ, ബൗദ്ധ-ജൈന യക്ഷികളുമായി അസാമാന്യ സാദൃശ്യം പുലർത്തുന്നു. ജൈനമതത്തിൽ : തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകൾ എന്ന നിലയിലായിരുന്നു എട്ടാം നൂറ്റാണ്ടുവരെ ജൈനമതത്തിൽ യക്ഷികൾക്കുള്ള സ്ഥാനം. എന്നാൽ എട്ടാം നൂറ്റാണ്ടു മുതൽ യക്ഷികളെ സ്വതന്ത്ര ദേവതകളായി ജൈനർ ആരാധിക്കാൻ തുടങ്ങി. അത്ഭുത സിദ്ധികൾ യക്ഷികളിൽ ആരോപിക്കപ്പെടുന്നതും ഇതേ കാലഘട്ടത്തിലാണ്. അത്ഭുത സിദ്ധികൾ യക്ഷികളിൽ ആരോപിക്കപ്പെടുന്നതും ഇതേ കാലഘട്ടത്തിലാണ്. ദക്ഷിണേന്ത്യയിൽ യക്ഷാരാധന രൂപം കൊള്ളുന്നതിനു ഏകദേശം ഒരു നൂറ്റാണ്ടു മുൻപ് തന്നെ ഉത്തരേന്ത്യയിൽ ജൈന മത വിശ്വാസികൾക്കിടയിൽ യക്ഷ-യക്ഷീ പൂജ നിലവിലുണ്ടായിരുന്നുവെന്നു ചരിത്ര രേഖകൾ പറയുന്നു. എന്നിരുന്നാൽ തന്നെ ദക്ഷിണേന്ത്യൻ വിശ്വാസങ്ങളും ആരാധനാ രീതികളും ഉത്തരേന്ത്യൻ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നു. യക്ഷീ പൂജയെ കുറിച്ചുള്ള താന്ത്രിക ഗ്രന്ഥങ്ങളേതാണ്ടെല്ലാം തന്നെ ദക്ഷിണേന്ത്യൻ ജൈന സന്യാസിമാർ രചിച്ചതാണ് എന്ന് രാഘവ വാരിയർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ നിലവിലുണ്ടായിരുന്ന യക്ഷ-യക്ഷീ ആരാധനയുടെ തെളിവുകൾക്ക് ചിതറാൽ, കല്ലിൽ എന്നിവിടങ്ങളിലെ ഗുഹാക്ഷേത്രങ്ങളിലെ യക്ഷീ വിഗ്രഹങ്ങളെയും വയനാട്ടിലെ പുല്പ്പള്ളിക്കടുത്തു താഴെക്കാവിൽ നിന്ന് ലഭിച്ച ശിലാലിഖിതങ്ങളെയും ആധാരമാക്കാവുന്നതാണ്. പ്രാചീന തമിഴ് ദേശത്തെ പല കൃതികളിലും ജൈനരുടെ യക്ഷാരാധനെയെക്കുറിച്ചു പരാമാർശമുള്ളതായി കാണാം. ഈ പരാമർശങ്ങളിലെല്ലാം തന്നെ യക്ഷ വർഗത്തെ ആരാധന അർഹിക്കുന്നവരായി കണക്കാക്കിപ്പോരുന്നു. വിവിധ ജൈനയക്ഷികൾ – നേമിനാഥ തീർത്തങ്കരന്റെ രക്ഷാദേവത അംബിക(കൂശ്മാണ്ഡിനി), പാർശ്വനാഥന്റെ ശാസനദേവതയായ പദ്മാവതി, ചന്ദ്രപ്രഭ തീർത്തങ്കരന്റെ യക്ഷി, ജ്വാലാമാലിനി, മഹാവീരന്റെ യക്ഷി, സിദ്ധായിക. ബുദ്ധ മതത്തിൽ : ഥേരഗാഥകൾ, മഹാവംശം, ജാതക കഥകൾ മുതലായ വിവിധ ഇന്ത്യൻ, തിബത്തൻ ബൗദ്ധഗ്രന്ഥങ്ങളിൽ യക്ഷവർഗത്തെ പറ്റി പരാമർശമുണ്ട്. യജ്ഞസംസ്കാരത്തിൽ നിന്ന് കാർഷികസംസ്കാരത്തിലെയ്ക്ക് പരിണമിച്ച ഒരു ജനതയുടെ ഉർവര ദേവതകൾ, അതിനെ തുടർന്ന് ഉദയം കൊണ്ട, അതെ ജനതയെ ഉൾക്കൊണ്ട, മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാ ദേവതകളായി മാറിയതിനു ഉദാഹരണമാണ് ബൗദ്ധസാഹിത്യത്തിലെ യക്ഷർ. പല ബുദ്ധഗാഥകളിലും പൈശാചരൂപം പൂണ്ട യക്ഷരെ ബുദ്ധദേവൻ മാനസിക പരിവർത്തനത്തിനു വിധേയരാക്കുന്നതായി കാണാം. ഹാരിതി, ഗർദ്ദഭ, അംഗുലീമാലൻ, അളവാകൻ എന്നിവരുടെ കഥകൾ ഉദാഹരണം. ഇവരിൽ പരിവർത്തനവിധേയരായ യക്ഷികൾ പിന്നീട് മാതൃസ്വഭാവം കൈവരിക്കുകയും ജനങ്ങളെ പരിപാലിക്കുന്നവരായി മാറുകയും ചെയ്യുന്നതു കാണാം. ബൗദ്ധയക്ഷികളെല്ലാം തന്നെ വൃക്ഷാരാധനയുമായി ബന്ധപ്പെട്ടും നിലകൊള്ളുന്നു. യക്ഷിസങ്കൽപം കേരളത്തിൽ : ജൈനമതം ജൈനമതത്തിന്റെ വ്യാപനത്തോടെയാണ് കേരളത്തിൽ യക്ഷിആരാധന തുടങ്ങുന്നത്.എട്ടാം നൂറ്റാണ്ടു മുതൽ കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ യക്ഷി ആരാധന ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കേരളത്തിലും ഈ കാലത്തു തന്നെ ഇതു വ്യാപിച്ചിരുന്നതായി കരുതാം. തിരുവല്ല വല്ലഭക്ഷേത്രത്തിൽ യക്ഷിയെ ഉപദേവതയായി ആരാധിച്ചിരുന്നതായി തിരുവല്ല ചെപ്പേടുകളിൽ പറയുന്നുണ്ട്. ജൈന മതത്തിന്റെ വ്യാപനമാണ് കേരളത്തിൽ യക്ഷിസങ്കൽപം വ്യാപിക്കുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്. കള്ളിയങ്കാട് നീലി : ഐതിഹ്യങ്ങളിലും സാഹിത്യരചനകളിലും യക്ഷിസങ്കല്പം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. ഐതിഹ്യ മാലയിലെ (കൊട്ടാരത്തിൽ ശങ്കുണ്ണി ശേഖരിച്ച നാടോടിക്കഥകൾ) “കടമറ്റത്ത്‌ കത്തനാർ” എന്ന കഥയിൽ കത്തനാർ കീഴടക്കി എന്ന് പറയപ്പെടുന്ന യക്ഷി കള്ളിയങ്കാട്ടു നീലി ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പ്രസ്തുത കഥയുടെ ചലച്ചിത്ര ഭാഷ്യം, കടമറ്റത്തച്ചൻ, ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നു. സി. വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായിക മാർത്താണ്ഠവർമയിൽ പരാമർശിക്കപ്പെടുന്ന “പഞ്ചവങ്കാട്ടിലെ നീലി” യും കള്ളിയങ്കാട്ടു നീലിയാണെന്ന് കരുതപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ നാം കണ്ടുമുട്ടുന്ന പൂതത്തിനു ബുദ്ധമതഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ഹാരിതി എന്നാ യക്ഷിയുമായി സാമ്യമുണ്ടെന്ന് രാഘവ വാരിയർ അഭിപ്രായപ്പെടുന്നു. മറവങ്കോട് യക്ഷി : തെക്കൻ തിരുവിതാംകൂറിലെ ഇളയിടത്ത് സ്വരൂപത്തിൽ (കൊട്ടാരക്കര) മറവങ്കോട് എന്ന വനത്തിൽ വിഹരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു യക്ഷിയാണ് മറവങ്കോട് യക്ഷി. കാഞ്ഞിരോട്ടു യക്ഷി : ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്‌’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി. മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. അവൻ ഒരു പോണ്ടൻനായർ ആയിരുന്നു. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാസ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു. ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദകസുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു. കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്. പല യക്ഷികളുടെയും പ്രതിമകൾ ഉണ്ട്. മലമ്പുഴയിൽ കാനായി കുഞ്ഞിരാമൻ ഒരു യക്ഷിയുടെ പ്രതിമ നിർമ്മിച്ചിട്ടുണ്ട്. കുരുക്ഷേത്രത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയുന്ന പരശുരാമനാൽ നിർമ്മിച്ച ഒരു സ്ഥലമാണ് “യക്ഷിണി തീർത്ഥം”. അവിടം ദർശിച്ചാൽ അശ്വമേധ യാഗത്തിന്റെ ഫലം കിട്ടുമെന്നു മഹാഭാരതം വനപർവ്വം 83-)0 അദ്ധ്യായം 23-)0 ശ്ലോകം പറയുന്നു. യക്ഷി ഒരു ദേവത തന്നെയാണെന്നും അതിന്റെ നിവേദ്യം ബ്രഹ്മഹത്യാ പാപമോചനത്തിന് ഉത്തമാണെന്ന് മഹാഭാരതം വനപർവ്വം 84-)0 അദ്ധ്യായം 105-)0 ശ്ലോകം പറയുന്നു. ഭാരതത്തിൽ മാത്രമല്ല ഇവയെ ആരാധിക്കുന്നത്. ആഫ്രിക്കയിലെ ഗോത്രക്കാരും ചില യുറോപ്യൻ രാജ്യങ്ങളിലെ പുരാണങ്ങളിലും മറ്റും കുട്ടികളെ കുഴലൂതി ആകർഷിച്ചു വെള്ളത്തിൽ മുക്കി കൊല്ലുന്ന “ബാന്പൈപ്പർ” എന്നാ വനദേവതക്ക് നമ്മുടെ “ബാലപ്രദ” എന്ന യക്ഷിയുമായി സാമ്യമുണ്ട്‌. സ്കാൻഡി നേവിയർ രാജ്യങ്ങളിൽ ആരാധിക്കുന്ന “ഡോൾ” എന്ന ദേവതക്കു കേരളത്തിലെ യക്ഷി സങ്കലപവുമായി സാമ്യമുണ്ട്‌. യക്ഷൻ : ഭാരതീയ വിശ്വാസമനുസരിച്ച് ഉപദേവതമാരിൽ ഒരു വിഭാഗമാണ് യക്ഷന്മാർ. “യ”എന്ന സംസ്കൃതവാക്കിനു യാഗയജ്ഞാദികൾ, യാതാവ്, വീരൻ എന്നീ അർഥങ്ങൾ അഗ്നിപുരാണത്തിൽ 348-)൦ അധ്യാത്തിൽ കാണുന്നു. അതുപോലെ “ക്ഷ” എന്നതിന് രക്ഷയെയും സൂചിപ്പിക്കുന്നു. യജ്ഞാദികളുടെ രക്ഷ സ്ഥാനത്തായി യക്ഷവർഗ്ഗങ്ങളെ കാണുന്നു. യക്ഷമാരുടെ പതിനികളാണ് യക്ഷി(ണി)കൾ. സ്വർഗ്ഗത്തിൽ ദേവന്മാർ, ഗണദേവതമാർ, ഉപദേവതമാർ, എന്നിങ്ങനെ 3 വിഭാഗങ്ങൾ ഉണ്ട്. ഇതിൽ ഉപദേവതാ ഗണങ്ങളിൽ പത്തുവിഭാഗങ്ങൾ ഉണ്ട്. വിദ്യാധരൻമാർ, അപ്സരസുകൾ, യക്ഷന്മാർ, രക്ഷസ്സുകൾ, ഗന്ധവ്വന്മാർ, കിന്നരന്മാർ, പിശാചർ, ഗുഹ്യാകർ, സിദ്ധർ, ഭൂതങ്ങൾ എന്നിവയാണവ. യക്ഷഗണങ്ങളുടെ(യക്ഷനും യക്ഷിണിയും) ഉദ്ഭവത്തെപ്പറ്റി പല പരാമർശങ്ങൾ ഉണ്ടെങ്കിലും പൊതുവേ സ്വീകാര്യമായത്‌ മഹാഭാരത്തിലെ ആദിപർവ്വതിലെ ഒന്നാം അധ്യായതിൽ പറയുന്നതാണ്. വിരാട് സ്വരൂപത്തിന്റെ അണ്ഡത്തിൽ നിന്നും സൃഷ്ടിച്ച ബ്രഹ്മ ചൈതന്യത്തിനു ശേഷം സ്വയം ജന്മമെടുത്തവരാണ് യക്ഷനും യക്ഷിണിയും എന്നാണ്. ഇതിൽ തന്നെ ആദിപർവ്വതിലെ 66-)0 അധ്യായതിൽ 7-)0 ശ്ലോകത്തിൽ പുലസ്ത്യ മുനിയുടെ മക്കളാണ് യക്ഷമൈഥുനങ്ങൾ എന്നും പറയുന്നു. അഗ്നിപുരാണം 19-)0 അധ്യായത്തിലാകട്ടെ കശ്യപപ്രജാപതിയുടെ പൌത്രിയായ “മുനി”യിൽ നിന്നാണ് ഇവരുടെ ഉല്പത്തി എന്ന് പറയുന്നു. ഏതായാലും പണ്ട് മുതലേ ഇവയെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവ. യക്ഷന്മാരുടെ രാജാവ് “വൈശ്രവണൻ” എന്ന കുബേരൻ ആണ്. “സമ്പത്തിനെ വ്യാപിക്കുന്നവൻ” എന്നർത്ഥം. യക്ഷന്റെ ശക്തിയാണ്/ സ്ത്രീ രൂപമാണ് യക്ഷി. കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട ഒരു യക്ഷനാണ് കാളിദാസന്റെ സന്ദേശകാവ്യമായ മേഘസന്ദേശത്തിലെ നായകനായ പ്രധാന കഥാപാത്രം. കടപ്പാട് :
*🪔 എല്ലാ സത്ജനങ്ങൾക്കും പ്രഭാത വന്ദനം. 🪔*🙏🌹🙏 *നമ്മുടെ ഉള്ളിലെ ഈശ്വരൻ* ഗുരുവിനോട് ഒരിക്കൽ ശിഷ്യൻ ചോദിച്ചു പ്രാർഥന മൂലം ദൈവം മനുഷ്യന്റെ അടുത്തു വരുമോ?" അപ്പോൾ ഗുരു മറു ചോദ്യം ചോദിച്ചു: "നിന്റെ പ്രാർഥന കൊണ്ടു നാളെ സൂര്യൻ ഉദിക്കുമോ? " ശിഷ്യൻ മറുപടി നൽകി: ഇല്ല "സൂര്യൻ ഉദിക്കുന്നതു പ്രപഞ്ച നിയമമനുസരിച്ചാണ്." ഗുരു പറഞ്ഞു: "ദൈവം നമ്മുടെ കൂടെയുണ്ട് ; നമ്മുടെ പ്രാർഥന കണക്കിലെടുക്കാതെ തന്നെ, ശിഷ്യൻ ചോദിച്ചു. അപ്പോൾ പ്രാർഥന നിഷ്ഫലമാണോ? ഗുരു ഇങ്ങനെ പറഞ്ഞു: നീ വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യോദയം കാണില്ല. അതുപോലെ, പ്രാർഥിക്കുന്നില്ലെങ്കിൽ ഈശ്വര സാന്നിധ്യം അറിയാനാകില്ല." ഈശ്വരനെ ഉണർത്തേണ്ട ആവശ്യമില്ല. പ്രപഞ്ചതാളത്തിൽ ഈശ്വരനുണ്ട്. കണ്ടെത്താതെ പോകുന്നതു മനുഷ്യൻ ഉറങ്ങുന്നതു കൊണ്ടാകാം. കണ്ണടച്ചിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമായി എന്തിനാണു ദൈവത്തെ വ്യാഖ്യാനിക്കുന്നത്. തൊട്ടടുത്തിരിക്കുന്ന സഹോദരനെ കാണാൻ വേണ്ടി കണ്ണുതുറക്കാതെ. ദൈവത്തെ കാണാൻ കണ്ണടച്ചിട്ട് എന്തു പ്രയോജനം? അകലങ്ങളിൽ ഉള്ളവരെയാണു വിളിച്ചു വരുത്തേണ്ടത്. അടുത്തിരിക്കുന്നവനെ അടുത്തറിഞ്ഞാൽ ഈശ്വരൻ അകലില്ല. മറ്റെവിടെയെങ്കിലും അന്വേഷിച്ചു നടക്കുന്നതിലും നല്ലത്. അവനവന്റെയുള്ളിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിയുന്നില്ല? കാണുന്നവയിലെല്ലാം ഈശ്വരനെ ദർശിക്കാനുള്ള കഴിവും, കരുത്തും നൽകണേ എന്നതാകട്ടെ നമ്മുടെ പ്രാർഥന. മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും ഈശ്വരനാകാൻ പ്രാർഥിക്കണം. പ്രാർഥനകൾ ഫലദായകമാകുന്നത് അനുഗ്രഹങ്ങൾ വാരിക്കൂട്ടുമ്പോഴല്ല, സ്വയം അനുഗ്രഹമായി മാറുമ്പോഴാണ്. പ്രാർഥിക്കുന്നതിലും ശ്രേഷ്ഠമാണു മറ്റുള്ളവരുടെ പ്രാർഥനകളിൽ നമുക്കൊരു സ്ഥാനമുണ്ടാവുക എന്നത്.🙏

Saturday, June 10, 2023

ഭവഗത് ഗീത. കർമ്മ യോഗം ഭക്തി യോഗം ജ്ഞാന യോഗം ഇവ സന്ദർഭം അനുസരിച്ച് വിവേക പൂർവ്വം പ്രയോഗത്തിൽ ഉപയോഗിക്കുകയാണ് വേണ്ടത്. *എന്താണ് ഭഗവദ് ഗീത??* *മറ്റുള്ള ഗ്രന്ഥങ്ങളിൽ നിന്നും ഇത് വ്യത്യസ്ഥമാകുന്നതെന്തുകൊണ്ട്..?* 🍁🍁🍁🍁🍁🍁🍁🍁 ചിലർ എത്ര വായിച്ചിട്ടും അതിന്റെ പവിത്രത മനസ്സിലാകാത്തതെന്തുകൊണ്ട്??? ഒരുപാട് പേർ വായിക്കുന്നുണ്ടെങ്കിലും ഭഗവദ് ഗീതയെ പിന്തുടരാൻ പറ്റാത്തതെന്തുകൊണ്ട്?? 'മഹാഭാരത'മെന്ന മഹാകാവ്യത്തിൽ 'ആത്മജ്ഞാന'ത്തെ പറ്റി വിവരിക്കുന്ന ഭാഗമാണ് ഭഗവദ് ഗീത... അത്മജ്ഞാനം എന്നാൽ ആത്മാവിനെ പറ്റിയുള്ള അറിവ് എന്നാണർത്ഥം.... ഭഗവദ് ഗീത എന്നാൽ ഭഗവാന്റെ ഗീതം എന്നാണർത്ഥം.... എല്ലാ ഗ്രന്ഥങ്ങളും മനുഷ്യന് അറിവ് തന്നെയാണ് പകർന്ന് തരുന്നതെങ്കിലും ആത്മാവിനെ പറ്റി വിവരിക്കുകയാണ് ഭഗവദ് ഗീത ചെയ്യുന്നത്.... ആത്മാവിനെ പറ്റി ഇത്രയധികം വിവരിക്കുന്നൊരു ഗ്രന്ഥം വേറെയുണ്ടാകില്ല.... "കൃഷ്ണാ.... എനിക്കിനി ജീവിക്കേണ്ട... ഞാൻ മരിക്കുന്നതാണ് നല്ലത്.... ഇനി എനിക്ക് മുന്നേട്ടേക്ക് ഒരു വഴിയുമില്ല".... എന്ന് ഭക്തൻ മനസ്സിലുറപ്പിക്കുമ്പോൾ, ഭഗവാൻ ഭക്തന്റെ കൈപിടിച്ചുയർത്തുകയും മുന്നേട്ടേക്കുള്ള നന്മയുടെ വഴി കാണിച്ചു കൊടുക്കുകയും മനുഷ്യരുടെ അന്തവിശ്വാസങ്ങളെയെല്ലാം ചവറ്റുകൊട്ടയിലെറിഞ്ഞ് ഏതൊരു പരിതസ്ഥിതിയിലും ആനന്ദത്തിന്റെ വഴി തെളിയിക്കുകയും ചെയ്യുന്ന ദൈവീകമായ ഗ്രന്ഥമാണിത്.... ഒന്ന് ആലോചിച്ചു നോക്കുക, ഭഗവാൻ ശ്രീകൃഷ്ണൻ എപ്പോഴാണ് ഭഗവദ് ഗീത ഉപദേശിക്കുന്നതെന്ന്... എത്രകാലം ഭഗവാൻ അർജുനന്റെ കൂടെ കളിച്ചും ചിരിച്ചും നടന്നു എന്നിട്ടും അർജുനനെ ഭഗവദ് ഗീത ഉപദേശിച്ചില്ല.... എന്നാൽ അർജുനൻ ബന്ധുക്കളെ മറുവശത്ത് നിൽക്കുന്നത് കണ്ട് യുദ്ധം ചെയ്യാതെ എതിരാളികളാൽ മരിക്കാൻ തയ്യാറായിരിക്കുകയും ചെയ്തു നിൽക്കുന്നു... "ദൗർബല്യംകൊണ്ട് ആത്മനിയന്ത്രണം നഷ്ടപ്പെട്ട എനിക്ക് കൃത്യ നിർവ്വഹണത്തെപ്പറ്റി ഒന്നും വ്യക്തമാകുന്നില്ല.... ഈ അവസ്ഥയിൽ എനിക്കെന്താണ് യോജിച്ചതെന്ന് പറഞ്ഞുതരണം.... ഞാനിപ്പോൾ അങ്ങയെ ശരണം പ്രാപിച്ച ശിഷ്യനാണ്..... ദയവായി ഉപദേശം തന്നാലും".... എന്ന് അർജുനൻ പറയുകയും ഭഗവാൻ കൃഷ്ണനോട് ഉപദേശം തരാൻ നിറഞ്ഞ കണ്ണുകളോടെ അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ ഭഗവാൻ മന്ദഹാസത്തോടെ ദുഃഖിതനായ അർജുനന് അത്മജ്ഞാനം ഉപദേശിക്കുന്നു..... അതാണ് ഭഗവദ് ഗീത.... സാധാരണ ഒരു പുസ്തകം വായിക്കുന്നത് പോലെ ഭഗവദ് ഗീതയും വായിച്ചാൽ അതിന്റെ അർത്ഥം ഉൾക്കൊള്ളാനായി എന്ന് വരില്ല.... ജീവിതത്തിൽ മുന്നേട്ടേക്കുള്ള ഒരു വഴിയും തെളിയുന്നില്ലെങ്കിൽ സങ്കടം കൊണ്ട് മരണത്തിന്റെ വക്കിലെത്തുമ്പോൾ അന്നേരം ഉള്ളിൽ തോന്നും ഭഗവദ് ഗീത അറിയണമെന്ന്... ഈ അവസരത്തിൽ മാത്രമേ ഭഗവദ് ഗീതയുടെ പവിത്രത മനസ്സിലാകുകയുമുള്ളൂ.... ഇത് വായിച്ച് പഠിച്ചവർക്കും പിന്നീട് ജീവിതത്തിൽ ദുഃഖപൂർണമായ അവസരം വരികയാണെങ്കിൽ ഈ സനാതനമായ ശാസ്ത്രം ആസ്വദിക്കാൻ കഴിയും.... താത്കാലിക ആശ്വാസം കണ്ടെത്താനായി മാത്രം വായിക്കുന്നവർക്ക് ഇതിനെ ഉൾക്കൊള്ളാനോ പിന്തുടരാനോ പറ്റിയെന്ന് വരില്ല.... ഏറ്റവും നല്ലത് ഭക്തിമാർഗ്ഗം സ്വീകരിച്ച് ഭക്തനാകുക... ഭഗവാൻ കൃഷ്ണനിൽ മുഴുകുക.... ഭഗവദ് ഗീത വായിക്കുക... നിത്യജീവിതത്തിൽ പകർത്താൻ ശ്രമിക്കുക.... തീർച്ചയായും ഭഗവദ് ഗീത ആസ്വദിക്കാൻ കഴിയും... "എന്നിൽ മനസ്സുറപ്പിക്കുക... ഭക്തനാവുക.... എന്നെ ആരാധിക്കുകയും പ്രണമിക്കുകയും ചെയ്യുക.... എന്നിൽത്തന്നെ പൂർണ്ണമായി മുഴുകിയിരിക്കുന്നതുകൊണ്ട് നീ തീർച്ചയായും എന്നെ പ്രാപിക്കും"..... 🌸🌸🌸🌸🌸

Monday, May 22, 2023



കാലഗണന 

വേദപരിചയം - യജുര്‍വേദം. യജുര്‍വേദത്തിലെ ചില മന്ത്രങ്ങള്‍ മാത്രം പരിചയപ്പെടുത്തുന്നു. എന്ത്കൊണ്ടാണ് ചിലത് മാത്രം എന്നുള്ളത് ഇത് വായിച്ചു കൊണ്ടിരിക്കുമ്പോള്‍  മനസിലാകും. വേദ കാലഗണന വേദ കാലഘട്ടത്തെ കുറിച്ച് പല അഭിപ്രായങ്ങളും നില നില്‍ക്കുന്നുണ്ട്. ഭാരതീയ വൈജ്ഞാനിക ശാസ്ത്രഞ്ജന്മാര്‍ അതിനു കുറഞ്ഞത്‌ ആറായിരം വര്‍ഷത്തെ പഴക്കം പറയുമ്പോള്‍, വൈദേശിക വേദ വിമര്‍ശകര്‍ അതിനു വെറും രണ്ടായിരം-രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തെ പഴക്കം മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ..വേദത്തെ അംഗീകരിക്കാത്ത ഭാരതീയ വിമര്‍ശകരും വൈദേശിക കാലഗനനയെ മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ, എന്നുള്ളത് ചിന്തക്ക് വക വക്കുന്നു!! എന്നാല്‍ വേദവരികള്‍ വിശകലനം ചെയ്‌താല്‍ നമുക്ക് ലഭിക്കുന്ന കാല ഗണന എന്താണ് ? ബ്രുഹസ്പതി:പ്രഥമം ജായമാനെ: .....തിശ്യം നക്ഷത്രം അഭിസംബഭൂപ എന്നാ വരി തൈത്തിരീയ ബ്രാഹ്മനത്തിലും, താന്ദ്യഭ്രാഹ്മനത്തിലും ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലും ഉണ്ട്. ഇതിന്റെ അര്‍ത്ഥം: പൂയം നക്ഷത്രത്തെ ഗ്രഹണം പോലെ മറച്ചതിനു ശേഷം വ്യാഴഗ്രഹം കടന്നു പോകുന്നതിനെ വിവരിക്കുന്ന വരിയാണിത്. ആധുനിക ജ്യോതി ശാസ്ത്ര ഗണിതം ഉപയോഗിച്ച് നോക്കുമ്പോള്‍ വ്യാഴ ഗ്രഹവും പൂയം നക്ഷത്രവും പരസ്പരം മറച്ചത്‌ ഏതാണ്ട്‌ BC 4275 ല്‍ ആയിരുന്നു. അതായത് ഋഗ്വേദ ഋഷി വര്യന്മാര്‍ ഈ പ്രതിഭാസം കണ്ടെത്തിയതിനു ശേഷം എഴുതിയ വരികളില്‍ നിന്ന് തന്നെ വ്യക്തമാകുന്നു ഋഗ്വേദത്തിനു ഏകദേശം 6275 വര്‍ഷത്തില്‍കൂടുതല്‍ പഴക്കമുണ്ടെന്ന്. ഇതില്‍ ഏതാണ്ട് 397265 അക്ഷരങ്ങള്‍ ചേര്‍ത്തു 193816 പദങ്ങളും, അവയെ 10552 ഋക്കുകളിലുമായി 2024 വര്‍ഗങ്ങളില്‍ ഒതുക്കി 64 അദ്ധ്യായങ്ങളിലും ആക്കിയിരിക്കുന്നു. ഇത്രയും സംസ്കൃത പദങ്ങള്‍ ‍ ഋഗ്വേദ രചനാ കാലത്ത് നിലവില്‍ വരണമായിരുന്നു എങ്കില്‍, സംസ്കൃതത്തിന്റെ വളര്‍ച്ചയും വൈദിക ചിന്താ ധാരകളും അതിനെത്ര കാലം മുമ്പുണ്ടായിരുന്നിരിക്കണം. കുറഞ്ഞത്‌ ഒരായിരം വര്‍ഷത്തേക്ക്മാത്രം പുറകോട്ടു പോയാല്‍ പോലും, ഭാരതീയ ചിന്താധാരകള്‍ക്ക് 7000വര്‍ഷത്തിലധികം വര്‍ഷങ്ങളിലെ ചിര പുരാതന തത്വമുണ്ട്!! ആധുനിക ശാസ്ത്രത്തിനും ഇതിനു വിരുദ്ധമായി ഒന്നും പറയുവാനില്ല തന്നെ. കാര്‍ബണ്‍ dating സാങ്കേതിക വിദ്യകളിലൂടെ മോഹന്‍ ജോ ടാരോ, ഹാരപ്പ, ലോതല്‍, കാളിബഗന്‍ തുടങ്ങി മുപ്പത്തി അഞ്ചില്‍ പരം പ്രദേശങ്ങളില്‍ നിന്നും പുരാ വസ്തു ഗവേഷകര്‍ക്ക് ഇത്രയും തന്നെ പഴക്കം ചെന്ന വസ്തുക്കള്‍ കണ്ടെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ രണ്ടു വസ്തുതകളില്‍ നിന്നും ഒരു കാര്യം വളരെ വ്യക്തമാകുന്നു, ഭാരതീയ സംസ്കൃതിയുടെ ചിര പുരാതനത്വം അംഗീകൃതമായ ഒരു ശാസ്ത്ര സത്യമാണ് എധോ/സ്യേധിഷീമഹി..... ഭൂ സ്വാഹാ: ഈശ്വരന്‍ ഞങ്ങളുടെ സമ്പത്തിന്റെ പ്രേരകനാണ്. എനിക്ക് തേജസിനാല്‍ജ്വലനമുണ്ടാകട്ടെ. കറങ്ങി കൊണ്ടിരിക്കുന്ന ഈ ഭൂമി അങ്ങാണ് സൃഷ്ടിച്ചത്.ഉഷസിനെയും സൂര്യനെയും സര്വലോക്ഗങ്ങളെയും അങ്ങാണ് സൃഷ്ടിച്ചത്.ഈശ്വര മഹിമ തിരിച്ചറിഞ്ഞു ഞങ്ങള്‍ ഐശ്വര്യമുല്ലവരായി തീരട്ടെ. അങ്ങേപ്രപഞ്ചത്തിന്റെ നാഥനാണ്. തെറ്റും കുറ്റവുമില്ലാതെ കുറവുമില്ലാതെ എങ്ങനെ ഒരു സമൂഹത്തിനു നിലനില്‍ക്കാനാകുമെന്ന ചിന്തയാണ് യജുര്‍വേദത്തില്‍ കാണാന്‍ കഴിയുന്നത്‌.പ്രപഞ്ച ശക്തി വിശേഷത്തിന്റെ ആധികാരികതയും ആഴവും ദര്‍ശിക്കാന്‍പഠിപ്പിക്കുകയാണ് യാതാര്തത്തില്‍ യജുര്‍വേദം നിര്‍വഹിക്കുന്ന കടമ. മറ്റുവേദ സംഹിതകളില്‍ നിന്ന് വ്യത്യസ്തമായി യജുര്‍വേദം നമ്മെ പ്രാപഞ്ചികദാര്‍ശനിക തലത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക ആണ് ചെയ്യുന്നത്. പ്രപഞ്ചസ്രഷ്ടാവും പ്രപഞ്ചത്തെ നിലന്രിത്തുന്ന ശക്തി വിശേഷവുമായ ഈശ്വരനെഋഗേദം അഗ്നി എന്നാണു അഭിസംഭോധന ചെയ്യുന്നത്. എന്നാല്‍ യജുര്‍വേദംആ ഈശ്വരനെ ഊര്ജപതിയെന്നും, അന്നപതിയെന്നും വിളിക്കാന്‍ ആണ്താല്‍പര്യപ്പെടുന്നത്‌.പ്രപഞ്ചം, സമൂഹം, വ്യക്തി എന്നിങ്ങനെ മനുഷ്യനെവികാസഘട്ടങ്ങളിലൂടെ നടത്തിച്ചു അവനെ സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസില്‍ പറക്കാന്‍ യജുര്‍വേദം പ്രേരിപ്പിക്കുന്നു.ജജ്ഞാനുഷ്ടാനത്തോട് അനുബന്ധിച്ചുള്ള യജുര്വേടത്തിനു നൂറ്റിയൊന്ന്ശാഖകള്‍ ആണുള്ളത്. മാത്രമല്ല യജുര്വേടത്തെ ശുക്ല യജുര്‍വേദം എന്നുംകൃഷ്ണ യജുര്‍വേദം എന്നും രണ്ടായി തരാം തിരിച്ചിട്ടുണ്ട്. ലഭ്യമായവിവരങ്ങള്‍ അനുസരിച്ച് നാല്പതു അദ്ധ്യായങ്ങള്‍ ആണ് യജുര്‍വേദസംഹിതയില്‍ ഉള്ളത്. യജുര്‍വേദം. ഒന്നാം അദ്ധ്യായം ഒന്നാം ശ്ലോകം ഓം ഇഷേ ത്വോര്‍ജെ ത്വാ................ പശൂന്‍ പാഹി... പ്രാണന്‍ ദാനം നല്‍കുന്ന അല്ലയോ പ്രഭോ, അന്നത്തിനും ക്ഷേമത്തിനും ബാലത്തിനുമായി ഞങ്ങള്‍ അങ്ങയെ പ്രണമിക്കുന്നു. നന്മ നിറഞ്ഞ കര്‍മങ്ങള്‍ മാത്രമനുഷ്ടിക്കുന്ന ഹേ യജ്ഞ കര്‍ത്താക്കളെ , എല്ലാത്തിന്റെയും ഇരിപ്പിടവും ജഗത്തിന്റെ നാതനുമായ അദ്ദേഹം ശ്രേഷ്ഠ കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ നിങ്ങള്ക്ക് ശക്തി തരട്ടെ.ഈശ്വരാനുഗ്രഹത്താല്‍ ഗോസമൂഹം വര്‍ദ്ധിക്കുകയും ചെയ്യട്ടെ.. നിങ്ങള്‍ രോഗമില്ലാത്തവരും രോഗമില്ലാത്ത ശരീരത്തോട് കൂടിയവരുമാകട്ടെ. നിങ്ങളില്‍ നിന്ന് ഉറച്ച ബലമുള്ളതും ഹിംസയും മോഷണവുമില്ലാത്തതുമായ പുത്തന്‍ തലമുറ പിറക്കട്ടെ. ഈ യജമാനന്റെ വര്‍ദ്ധിതമായ വീര്യത്തെയും ഗോധനത്തെയും സംരക്ഷിച്ചു കൊള്ളണേ ... ഒന്നാം അദ്ധ്യായം ശ്ലോകം 25 പ്രുത്വി ദേവയജന്യോഷധ്യാസ്തെ ................. ച വയം ദ്വിഷ്മസ്തമാതോ മാ മൌക് അല്ലയോ ഭൂമിദേവീ, നീ ദിവ്യാരാധനയുടെ മൂല കാരണമാകുന്നു. നിന്നില്‍ പടര്‍ന്നിരിക്കുന്ന മൂലികകള്‍ നശിപ്പിക്കാന്‍ ഞാന്‍ കാരണക്കാരന്‍ ആകാതിരിക്കട്ടെ. നിനക്ക് വേണ്ടി സ്വര്‍ഗത്തില്‍ നിന്ന് മഴാമൃതം വീഴട്ടെ. എല്ലാറ്റിന്റെയും കാരണവും സ്രഷ്ടാവുമായ ഈശ്വരനാല്‍ ഭൂമിയില്‍ തിന്മക്കു ബന്ധനം സംഭവിക്കട്ടെ. ഞങ്ങള്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നവരെയും ഞങ്ങള്‍ നശിപ്പിക്കാനോരുങ്ങുന്നവരെയും ഭൂമി ദേവി തന്റെ ബന്ധനവലയത്തില്‍ തളക്കട്ടെ. അദ്ധ്യായം 4 ശ്ലോകം 29 പ്രതി പന്ഥാമപദ്മഹി ...............വിന്ധതെ വസു... എവിടെയാണ് സമാധാനം ലഭിക്കുന്നത്, അവിടേക്ക്, എവിടെയാണോ അനുഗ്രഹം ലഭിക്കുന്നത് അവിടേക്ക്, എവിടെയാണോ നന്മ നിലനില്‍ക്കുന്നത് അവിടേക്ക് ഞങ്ങള്‍ എത്തപ്പെടട്ടെ. അനന്തമായ ക്ഷേമവും ഐശ്വര്യവും അനുഗ്രഹവും അനുകമ്പയും ഞങ്ങളില്‍ പതിക്കട്ടെ.. അദ്ധ്യായം 4, ശ്ലോകം 28 പരി മാഗ്നെ ദുശ്ചാരിതാദ് ..................... സവായ് ശോദസ്താ മമൃതാങ്ങ്അനു ആരാധനീയനായ ഈശ്വര, എന്നെ മോശകരമായ അവസ്ഥയില്‍ നിന്ന് മാറ്റി നിര്‍ത്തിയാലും. ധര്‍മത്തിന്റെ വഴിയില്‍ എന്നെ നിലനിര്‍ത്തിയാലും. അനശ്വരരായവരുടെ കൂട്ടത്തില്‍ ഞാനും ചെര്‍ക്കപ്പെടട്ടെ. നന്മയില്‍ അധിഷ്ടിതമായതും ദീര്‍ഘമേറിയതും ആയ ഒരു ജീവിതം എനിക്ക് നല്‍കിയാലും. പ്ര പര്വതസ്യ വൃഷഭസ്യ......................ക്രാന്തമസി മഴ നല്‍കുന്ന പാര്‍വതശിഖരങ്ങളില്‍ നിന്ന് നദികള്‍ ഉത്ഭവിക്കുന്നു. അവ മുന്നോട്ടോഴുകുന്നത് സ്വയം സേചനം ചെയ്തു കൊണ്ടാണ്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മേഘ മാര്‍ഗങ്ങളില്‍ ജലകണങ്ങള്‍ ചലിച്ചു കൊണ്ടിരിക്കുന്നു. ജലകണങ്ങള്‍ സൂര്യനില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. നിങ്ങള്‍ (മിത്ര വരുണന്മാര്‍) സൂര്യനും മുകളിലായി കുറുകെ സഞ്ചരിക്കുന്നു. യദി ദിവാ യദി.............. വിശ്വാന്മുന്ച്ചത്വങ്ങഹസ : രാത്രിയായാലും പകാലായാലും ഞങ്ങള്‍ ദൌര്‍ബല്യങ്ങള്‍ കാണിക്കുന്നു എങ്കില്‍ ഈശ്വരന്‍ എന്നെ അതില്‍ നിന്ന് മോചിപ്പിക്കട്ടെ.. യദി ജാഗ്രദ്യാദി സ്വപ്ന ............................. ഉറക്കത്തിലും അല്ലാത്തപ്പോഴും ഞങ്ങള്‍ ഏതെങ്കിലും അജ്ഞാന വൃത്തിചെയ്യുന്നു എങ്കില്‍ എന്നെ അതില്‍ നിന്ന് ഈശ്വരന്‍ മോചിപ്പിക്കട്ടെ.. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 74 സജൂരബ്ദോ അയവോഭി: ............................ഇടയാ ഘ്രുതെന സ്വാഹാ. അതീവമായ ആനന്ദം നിറച്ചു കൊണ്ടാണ് നാം ജീവിക്കേണ്ടത്. ഉള്ളില്‍ ശാന്തി ഉണ്ടായിരിക്കണം. .............. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 75 യാ ഔഷധീം: പൂര്‍വാ ജാതാ ...................... ധാമാനി സപ്ത ച. മൂന്നു യോഗങ്ങള്‍ക്ക് മുമ്പായി ഈ ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ഔഷധവേരുകള്‍ എനിക്ക് കണ്ടു പിടിക്കാനാകട്ടെ. രോഗിയുടെ ശരീരത്തില്‍ നൂട്ടിയെഴു നാഡികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്കറിയാം. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 76 ശതം വോ അംബ ധാമാനി........... മി അഗദം കൃത. നൂറു കൊല്ലക്കാലം ശരീരം രോഗമില്ലാതെ കഴിയട്ടെ. ഔഷധത്തിന്റെ ശക്തി വിശേഷത്താല്‍ ഈ നാഡികള്‍ ആയിരമാണ്. ശരീരത്തെ രോഗത്തില്‍ നിന്ന് രക്ഷിക്കുക. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 80 യത്രൌഷധി : സമഗ്മത രാജാന:................... ഭിഷഗ്രക്ഷോഹാമീവചാതന : എവിടെ ഔഷധ മൂല്യമുണ്ടോ അവിടേക്ക് വിശേഷ പ്രജ്ഞയുള്ളവര്‍ പോയാലും. എങ്ങനെയാണോ ഒരു ഭരണാധിപന്‍ യുദ്ധക്കളത്തിലേക്ക്‌ പോകുന്നത്, ആ വിധം പോയാലും. കഴിവുറ്റ വൈദ്യനിലൂടെ ചികിത്സിക്കുമ്പോള്‍ രോഗങ്ങള്‍ ഓടി മറയുന്നു. ഔഷധങ്ങളിലൂടെ രോഗ ശമാനത്തെ മനസിലാക്കണം. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 81 അശ്വാവതീന്ഗ് ............... അരിഷ്ടതാതയെ.. ഈ രോഗിയുടെ ആരോഗ്യസ്ഥിതിയെ പറ്റി എനിക്ക് അറിയാനാകട്ടെ. ഈ രോഗിക്ക് വേണ്ടി ഞാന്‍ ഗുണകരമായ ഔഷധങ്ങള്‍ പ്രയോഗിക്കുന്നു. ഇവന്റെ രോഗ ശമനത്തിനും ശരീരഗുനത്തിനും വേണ്ടിയാണ് ഞാന്‍ ഔഷധങ്ങള്‍ ഒക്കെയും പ്രയോഗിക്കുന്നത്. ആ വിധമുള്ള ഈ ഔഷധങ്ങള്‍ എനിക്ക് സ്വസ്ഥത നല്‍കട്ടെ.. ഇഷ്കൃതിര്നാമ വോ ...............യടാമയതി നിഷ്ക്രുഥ..... ഒരു മാതാവ് എങ്ങനെയാണോ ആശ്വാസം നല്‍കുന്നത്, ആ വിധം ഔഷധങ്ങളും ആശ്വാസദായകമാണ്. ഒഴുകി കൊണ്ടിരിക്കുന്ന നദികള്‍ എങ്ങനെയാണോ നന്ദി പ്രകാശിപ്പിക്കുന്നത്, അത് പോലെ ഔഷധങ്ങള്‍ രോഗങ്ങളെ ഇല്ലാതാക്കുന്നത്. അദ്ധ്യായം 12. ശ്ലോകം 85 യദിമാ വാജയന്നഹമോഷധീര്‍ഹസ്ത ആദധെ .................. ജീവഗൃഭോ യഥാ ഞാന്‍ ഇതിനെ (ഔഷധത്തെ) ഉള്‍ക്കൊള്ളുംപോള്‍ ജീവനെ പോലും കൊണ്ട് പോകുന്ന യക്ഷ്മാവിനെ പോലുള്ള രോഗങ്ങള്‍ ഓടി മറയുന്നു. (യക്ഷ്മാവ് ആണ് ഇന്നത്തെ ക്ഷയം എന്ന് പറയപ്പെടുന്നു - രാജ യക്ഷ്മാവ് എയിട്സും. സാകം യക്ഷ്മ പ്ര പത .............................ഇദം മേ പരവതാ ച: എന്റെ ഭിഷഗ്വരാ, പോഷണം ചേര്‍ത്ത ഭക്ഷണത്താല്‍ യക്ഷ്മാവ് രോഗത്തെ ഓടിക്കുക. പ്രാണാ യാമാത്താലും ഔഷധത്താലും വേദനയില്‍ നിന്ന് രോഗി കര കയറട്ടെ.. അന്യാ വോ അന്യാമവത്വന്യാന്യസ്യാ .................... ഇദം മി പ്രാവതാ ച: വിദുഷി ഔഷധ രഹസ്യം അറിയുന്നവളാണ്. എന്റെ വാക്കിനെ ഉള്‍ക്കൊള്ളുക. ഔഷധങ്ങള്‍ ഒക്കെയും പരസ്പരം സഹായിക്കുന്നവയാണ്. നിന്റെ ആചാര്യന്‍ നിനക്ക് സമ്പൂര്‍ണ സംരക്ഷണം നല്‍കട്ടെ.. അദ്ധ്യായം 12. ശ്ലോകം 91 അവപതന്തീരവദന്ദിവ ............... രിശ്യാതി പുരുഷ: വിവേകികള്‍ ഔഷധങ്ങളെ കുറിച്ച് സംസാരിക്കുന്നു. ആദിത്യനില്‍ നിന്ന് രശ്മികള്‍ പുറപ്പെടുന്ന പോലെ, പരിചിതനായ വൈദ്യനില്‍ നിന്ന് ചികിത്സാ രീതികള്‍ പുറപ്പെടട്ടെ. ഒരിക്കലും തന്നെ അസുഖം മനുഷ്യനെ ബാധിക്കാതിരിക്കട്ടെ. മാ വോ രിഷത് ഖനിതാ........സര്‍വമസ്ത്വനാതുരം ഞാന്‍ ശേഖരിച്ചെടുക്കുന്ന ഈ ഔഷധങ്ങള്‍ ഒരിക്കലും നിനക്ക് ഒരുപദ്രവവും ചെയ്യുന്നില്ല. ഞങ്ങളുടെയും നിങ്ങളുടെയും ഇരുകാലികളും നാല്കാലികളും ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രോഗങ്ങളില്‍ നിന്ന് മുക്തരാകട്ടെ. അദ്ധ്യായം 12. ശ്ലോകം 96 ഔഷധായ: സമവദന്ദ .............. രാജന്‍ പാരയമാസി ഔഷധങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യന്മാര്‍ അവയിലൂടെ നടത്തപ്പെടുന്ന രോഗ നിര്‍മാര്‍ജന ശക്തിയെ കുറിച്ച് ആലോചിക്കുക. ഈ സോമം അതിന്റെ ശീര്‍ഷമാണ്. വേദങ്ങള്‍ മാത്രമല്ല ഉപവേദങ്ങള്‍ കൂടി അറിയുന്ന ഈ വൈദ്യ വിവേകികള്‍ മാനുഷരെ രക്ഷിക്കുന്നത് മരണത്തില്‍ നിന്നാണ്. വേദങ്ങളും, ഉപവേദങ്ങളും (രചനകളുടെ കാലയളവുകള്‍ )തമ്മില്‍ സഹസ്രാബ്ദങ്ങളുടെ അകലം ഉണ്ടെന്നു വാദിക്കുന്നവര്‍ക്ക് ഒരു മറുപടി ആണ് ഈ ശ്ലോകം. ഋതാവാനം മഹിഷം .............. ദൈവ്യം മാനുഷാ യുഗാ.... വിദ്വാന്മാര്‍ക്കു എങ്ങനെയാണോ സന്തോഷമുണ്ടാകുന്നത്, അത് പോലെ വന്നെത്താനായി മനുഷ്യരും ശ്രമിക്കുക. മനുഷ്യര്‍ക്കിടയില്‍ ബുദ്ധിമാന്മാര്‍ വര്‍ദ്ധിക്കട്ടെ. മാത്രമല്ല, വിദ്വാന്മാരും ശാസ്ത്ര വിദഗ്ദരും അറിവിന്റെ സാഗരങ്ങളും സത്യവാദികളും ഉണ്ടാകട്ടെ. കഴിഞ്ഞു പോയ കാലഘട്ടങ്ങളിലെ വിദ്വാന്മാരെ മനുഷ്യരായ നിങ്ങള്‍ അറിയുകയും ആദരിക്കുകയും ചെയ്യുക. വേദ കാലഘട്ടത്തിനു വളരെ മുമ്പ് തന്നെ, ഇവിടെ സത്യവാദം (യുക്തിവാദം?), വിദ്യ അഭ്യസിക്കുന്നവരും വിദ്വാന്മാരും ഉണ്ടായിരുന്നു എന്ന് ഇതില്‍ കാണാം. നാശയിത്രീ ബലാസസ്യാര്‍ശാസ................. പാകാരോരാസി നാശനീ ... ഈ ഔഷധങ്ങള്‍ എല്ലാ രോഗങ്ങള്‍ക്കും നാശമുണ്ടാക്കുന്നുവെന്നു വൈദ്യന്മാര്‍ മനസിലാക്കട്ടെ. അര്‍ശസായാലും, ഭാഗികാന്ധതയായാലും ഉദരമുഴകലായാലും അതൊക്കെയും ഏതേത് ഔഷധങ്ങളാല്‍ മാറ്റി എടുക്കാമെന്ന് അറിഞ്ഞാലും! ത്വം ഗന്ധര്‍വ അഖനം .............. വിദ്വാന്‍ യക്ഷ്മാദമുച്യത ഈ രോഗിയില്‍ ഗന്ധര്‍വന്മാര്‍ ഔഷധങ്ങള്‍ ഉപയോഗിക്കട്ടെ. യക്ഷ്മാവ് രോഗം ബാധിച്ച ഈ രോഗിയെഇന്ദ്രനും ബ്രുഹസ്പതിയും സോമനും ഔഷധങ്ങളും വൈദ്യന്മാരും ചികിത്സിച്ചു സുഖപ്പെടുത്തട്ടെ. (താന്‍ പാതി, ദൈവം പാതി..) സഹസ്വ മേ അരാതീ:........................സഹാമാനാസ്യോഷധെ... ഈ ഔഷധത്താല്‍ എനിക്ക് വീര്യം ലഭിക്കുന്നു. അസുഖങ്ങളെ എന്നില്‍ നിന്ന് ഓടിച്ചു എനിക്ക് ശക്തി നല്‍കിയാലും. എന്റെ പാപാത്മാക്കളാകുന്ന ശത്രുക്കളെ ഇല്ലാതാക്കിയാലും! അദ്ധ്യായം 13 . ശ്ലോകം 3 ബ്രഹ്മജ്ഞാനം പ്രഥമം .......................... സതശ്ചാ വി.വാ: ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരന്‍ മാത്രമേ അതിനു അര്‍ഹനായിട്ടുള്ളൂ . സൂര്യ ചന്ദ്രന്മാര്‍ പോലും അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്തിലാണ്. അദ്ധ്യായം 13 . ശ്ലോകം 4 ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രെ......................... ദേവായ ഹവിഷ വിധേമ: ഹിരണ്യ ഗര്‍ഭ രൂപത്തിലുള്ള ഈശ്വരന്‍ ഒന്ന് മാത്രമാണ്. ആദ്യം സ്രഷ്ടാവ് അവന്‍ മാത്രമായിരുന്നു. പ്രകാശ ജാലങ്ങലോക്കെയും സൃഷ്ടിച്ചത് ആ ഈശ്വരനാണ്. സൃഷ്ടിക്കും മുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്‌. അവന്‍ ഏകനും ഇതിന്റെ കാരണവുമാണ്. അദ്ധ്യായം 13 . ശ്ലോകം 6 നമോ/സത് സര്‍പെഭ്യോ ..........................സര്‍പെഭ്യോ നമ: ഇക്കാണുന്ന അന്തരീക്ഷത്തില്‍ അമിത വേഗത്തോടെ ചുറ്റിക്കൊണ്ടിരിക്കുന്ന ചില കണങ്ങളാണ് ഭൂമിയെ താങ്ങുന്നത്. അത് സംഭവിക്കുന്നത്‌ നിന്റെ ഭ്രമണ വിശേഷത്താലാണ്. അങ്ങനെയുള്ള ആ കണികകള്‍ക്ക് പ്രണാമം! അദ്ധ്യായം 13. ശ്ലോകം 7 യ ഇഷാവോ യാതുധാനാനാം................സര്പെഭ്യോ നമ: അന്ന രൂപത്തില്‍ വനത്തില്‍ കാണപ്പെടുന്നത് ജൈവ പ്രകൃതിയെ നിയന്ത്രിക്കുന്നു. അതാണ്‌ ഈ"പ്രകാശവേഗത്തിലുള്ള കണിക"കളാല്‍ നിയന്ത്രിതമാകുന്നത്. അവ അജ്ഞാത വഴികളിലൂടെ ആണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അദ്ധ്യായം 13. ശ്ലോകം 15 ഭൂവോ യജ്ഞസ്യ................ ചക്യാഷേ ഹവ്യാവാഹം ഈ ഭൂമിയില്‍ ഭൌതിക കര്‍മങ്ങള്‍ നടക്കട്ടെ. നീതിമാന്മാരും സത് ചിന്ത ഉയര്ന്നവരുമായ ആളുകളുടെ നേത്രുത്വമുണ്ടാകട്ടെ. ഭരിക്കാനായി നല്ലവര്‍ എത്തട്ടെ. വിവേവികളുടെ വാണി നാടിനു സന്തോഷമെകട്ടെ! ധ്രുവ/സി ധാരുണ//സ്ത്രുതാ ............ പ്രുത്വിം ദൃന്ഗ് ഹ ഈ സാഗരം സീമയില്ലാതെ പറന്നു കിടക്കുകയാണ്. ഈ ഭൂമിയാകട്ടെ ആ സാഗരത്തെ ഉള്കൊള്ളുകയും ചെയ്യുന്നു. അങ്ങനെയുള്ള ഈ സാഗരത്തെ നീ വേണ്ടും വിധം അറിയുകയും ആദരിക്കുകയും ചെയ്യുക. സ്വര്‍ണനിറമുള്ള ചിരകോട് ചേര്‍ന്ന് പറവയെ പോലെ ഈ ഭൂമിയില്‍ ശാന്തി നിറയട്ടെ. അദ്ധ്യായം 13 . ശ്ലോകം 25 , മധുസ്ച്ച മാധവശ്ച്ച......... ധ്രുവേ സീദതം ചിത്ര വൈശാഖ മാസങ്ങളും വസന്ത ഋതുക്കളും താപത്തില്‍ നിന്നാണ് പിറവി കൊള്ളുന്നത്‌. അവ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശത്തിലും ഔഷധങ്ങളും ജലങ്ങളും കാണപ്പെടുന്നു. മാത്രമല്ല, ഇത് അഗ്നിയാലും നിറഞ്ഞിരിക്കുന്നു. ഈ മാസങ്ങളില്‍ നിന്ന് സന്തോഷമുണ്ടാകട്ടെ. അവയില്‍ ഔഷധങ്ങളും നിറയട്ടെ. ഹി വിവേകികളെ, ഭൂമിയും ആകാശവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നത് അഗ്നിയാലാണ്. വസന്ത കാലത്തിലാകട്ടെ പ്രത്യേക ഊര്‍ജം നിറയുന്നു. അതിനെ മറ്റൊരങ്ങിരസാനെന്നു അറിയണം. അങ്ങനെയുള്ളതും അവസാനമില്ലാത്തതും ആയ ആ ഐശ്വര്യത്തെ നിരന്തരം ഉപയോഗിച്ചാലും. അദ്ധ്യായം 13 . ശ്ലോകം 26 , ആഷാടാ/ ..................സാ മാ ജിന്വ.. ആഷാടങ്ങളില്‍ മനസ് സ്വസ്തമായിരിക്കട്ടെ. മനസിന്‌ ഇപ്പോഴും ശാന്തിയും സമാധാനവും ലഭിക്കട്ടെ. മാത്രമല്ല, സഹിഷ്ണുത നിരഞ്ഞതുമാകട്ടെ. അത് മുന്നില്‍ തന്നെ നടക്കേണ്ടതുണ്ട്. ഞാന്‍ എങ്ങനെയാണോ സഹസ്ര വീര്യത്താല്‍ നിനക്ക് ഹവിസ് അര്പിക്കുന്നത്, അത് പോലെ നീ എന്നെ സംരക്ഷിക്കുക. അദ്ധ്യായം 13 . ശ്ലോകം 27 , മധു വാതാ.... സന്ത്വോഷധീ വസന്ത കാലത്ത് മധുരം നിറഞ്ഞു വ്യാപിക്കട്ടെ. ആ ശക്തി വിശേഷം എല്ലാക്കാലവും നില നില്‍ക്കട്ടെ. ഔഷധങ്ങളില്‍ ചൈതന്യവും ഐശ്വര്യവും തുലുംപട്ടെ.. അദ്ധ്യായം 13 . ശ്ലോകം 28 , മധു നകത മുതോഷസോ............................ ദ്യുര്സ്തു നപിത.... വസന്തത്തിന്റെ രാത്രികള്‍ മധു നിറഞ്ഞതാണ്‌. വസന്തത്തിന്റെ ഉഷസുകളും അങ്ങനെ തന്നെ. ഈ അന്തരീക്ഷവും മധു നിറഞ്ഞതാണ്‌. മാത്രമല്ല, ഈ പ്രകാശവും മധു നിറഞ്ഞതാണ്‌. ഇതു ഈശ്വരനാണോ നമ്മെ സംരക്ഷിക്കുന്നത്, ആ ഈശ്വര സംരക്ഷണം നമുക്ക് മധുരമുള്ളതായി മാറട്ടെ.. അദ്ധ്യായം 13 . ശ്ലോകം 29, മധുമാന്നോ വനസ്പതിര്‍മധുമാന്ഗ് അസ്ത് സൂര്യ: മാധ്വീര്‍ഗാവോ ഭവന്തു ന: ഹേ വസന്തമേ, വനസ്പതികളില്‍ നിന്ന് നമുക്ക് മധുര പലഹാരങ്ങള്‍ ലഭിക്കട്ടെ. ഗോക്കളില്‍ നിന്ന് മധുരം നിറഞ്ഞ പാലും, ആദിത്യനില്‍ നിന്ന് ഭൌതിക ശക്തിയും ലഭിക്കട്ടെ... അദ്ധ്യായം 13 . ശ്ലോകം 31, ത്രീന്‍ത്സമുദ്രാന്‍ ..............യാത്ര പൂര്‍വേ പരെതാ: ജ്നാനെന്ദ്രിയങ്ങളെ ജ്നാനാഗ്നികള്‍ സംരക്ഷിക്കട്ടെ. മഴയ്ക്ക് കാരണം അഗ്നിയാണ്. സന്തോഷം തുളുമ്പുന്ന ജലത്തെ താങ്ങി നിര്‍ത്തുന്നത് അഗ്നിയാണ്. സന്തോഷം നല്‍കുന്നതും ഭൌമാഗ്രഹങ്ങളെ പുഷ്ടിപ്പെടുത്തുന്നതും മറ്റാരുമല്ല.ആകാശത്തിലും ഭൂത ഭാവി വര്‍ത്തമാനങ്ങളിലും നീ തന്നെയാണ് നിറഞ്ഞിരിക്കുന്നത്‌. സുക്രുതലോകത്തിലൂടെ പൂര്‍വികന്മാര്‍ യാത്ര ചെയ്തത് പോലെ ഞങ്ങള്‍ക്കും സാധിക്കട്ടെ.. അദ്ധ്യായം 13 . ശ്ലോകം 38, സമ്യക് ശ്രവന്തി സരിതോ....................... വെതസോ മധ്യേ അഗ്നേ: ജലപ്രവാഹം പോലെ ആണ് വാക്കും പ്രവഹിക്കുന്നത്. ഹൃദയവും മനസും ശുദ്ധമായിരിക്കുന്നിടത് നല്ല വാക്കുണ്ടാകുന്നു. അഗ്നിക്ക് സമീപത്തായി ഗ്ഹൃതധാര നദി പോലെ ഒഴുകുന്നു. മഴ മേഘങ്ങള്‍ക്കിടയില്‍ നിന്ന് വരുന്നത് പോലെ നല്ല വാക്കുകള്‍ പ്രവഹിക്കട്ടെ. അദ്ധ്യായം 13 . ശ്ലോകം 38, ആദിത്യം ഗര്‍ഭം പയസാ................... കൃനുഹി ചീയമാന: ആദിത്യന്‍ ജലത്തിന് കാരണമാകുന്നു. ജലം ആധിത്യനിലാണ് ഗര്ഭാരൂപമായിരിക്കുന്നത്. അങ്ങനെയുള്ള ഹേ ആദിത്യാ, അങ്ങ് വിശ്വത്തിന്റെ രൂപം സ്തുത്യര്‍ഹാനുമാകുന്നു. അങ്ങയുടെ ശക്തി വിശേഷത്താല്‍ ഞങ്ങള്‍ക്ക് രോഗങ്ങളില്ലാത്ത ശരീരമുണ്ടാകട്ടെ. ഇവര്‍ക്ക് കര്‍മം ചെയ്തു നൂറു വര്‍ഷക്കാലം ജീവിക്കാനാകട്ടെ.. അദ്ധ്യായം 13 . ശ്ലോകം 45, യോ അഗ്നിരഗ്നെരധ്യജായാതെ....................പാറി ദി വൃനക്തു അഗ്നി ഭൂമിയുടെ അന്തരാളത്തില്‍ പ്രകാശിക്കുന്നു. സൂര്യനില്‍ നിന്ന് അഗ്നി തീവ്രതയോടെ ആണ് പതിക്കുന്നത്. ആ അഗ്നിയെ മുന്‍ നിര്‍ത്തിക്കൊണ്ടാണ്‌ വിശ്വകര്‍മ്മാവ്‌ ജീവികളെ സൃഷ്ടിച്ചത്. അദ്ധ്യായം 13 . ശ്ലോകം 46 ചിത്രം ദേവനാമുദഗാദനീകം ..................... ആത്മാ ജഗതസ്ഥസ്തുഷശ്ച ഈശ്വരന്‍ ഏറ്റവും വലിയ അത്ഭുതവും ജഗത്തിന്റെ ചക്ഷുസും വിശ്വ മിത്രവും കളങ്കരഹിതനും ശ്രേഷ്ടനുമാണ്. ആകാശ ഭൂമികളെയും അന്തരീക്ഷങ്ങളെയും വലയം ചെയ്തു കളങ്കമില്ലാതെ നില്‍ക്കുന്ന ആത്മാവ് സൂര്യനാകുന്നു. അദ്ധ്യായം 13 . ശ്ലോകം 49 ഇമാന്ഗ് സാഹസ്രാന്ഗ് ..................... ദ്വിഷ്മസ്തം ദി ശുഗൃച്ച്ചതു ഈ ജഗത്തില്‍ ജ്നാനവഴികള്‍ താഴേക്കു വരുന്നു. അവ പാല്‍ പോലെയാണ്. ഹേ ആഗ്നേ, അങ്ങ് സൃഷ്ടിയില്‍ കാണപ്പെടുന്ന ഒന്നിനെയും നശിപ്പിക്കരുത്. പരമവ്യോമത്തില്‍ കുടികൊള്ളുന്ന നിന്നെ പല വഴികളിലൂടെ മനുഷ്യര്‍ വിശദമാക്കുന്നു. അദ്ധ്യായം 13 . ശ്ലോകം 53 അപാം ത്വെമ ന്ത്സാദയാമ്യപാം .......... ത്വാ ചന്ദസാ സാദയാമി ഞാന്‍ മനുഷ്യര്‍ക്ക്‌ വേണ്ടി ചലിക്കുന്ന വായുവിനെ കുറിച്ചുള്ള അറിവ് നല്‍കുന്നു. ഞാന്‍ മനുഷ്യര്‍ക്ക്‌ വേണ്ടിഔഷധങ്ങളെ കുറിച്ചുള്ള അറിവ് നല്‍കുന്നു. ഞാന്‍ തന്നെ ആണ് ജലത്തിനെ ദ്രവ്യത്തത്തെ കുറിച്ചും മേഘങ്ങളേ കുറിച്ചും വാക്കുകളെ കുറിച്ചും ഗൃഹാലന്കാരങ്ങളെ കുറിച്ചും അറിവ് നല്‍കുന്നത്. ശബ്ദ ശ്രോത്ര വ്യത്യാസങ്ങളെ കുറിച്ചും പ്രകാശ ലോകങ്ങളെ കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും ജലത്തെ കുറിച്ചും സാഗരത്തെ കുറിച്ചും അറിവ് നല്‍കുന്നതും ഞാനാണ്. ജലത്തിനെ പോഷണത്തെ കുറിച്ചും അറിവ് നല്‍കുന്നതും ഞാനാണ്! അദ്ധ്യായം 14. ശ്ലോകം 1 ധൃവക്ഷിതിര്‍ ധൃവയോനിര്ധൃവാ/സി ...................... സാടയതാമിഹ ത്വാ. ഭൂമി ഉറച്ചു നിന്ന് മുന്നെരട്ടെ. ഹി ഭൂമീ, നീ തന്നെ ആണ് ജീവരാഷികളുടെ കേന്ദ്രം. ചലനത്തിന്റെ നിയമങ്ങളെ തെറ്റിക്കാതെ നിന്റെ സവിധത്തില്‍ വിദ്വാന്മാരും വിവേകികളും ആയവരൊക്കെ ഗാര്‍ഹിക ജീവിതത്തിലൂടെ വ്രതന്മാരായി ജീവിതം നയിക്കട്ടെ. അദ്ധ്യായം 14. ശ്ലോകം 2 കുലായിനി ഗ്ഹൃതവതീ....... സാടയ്താമിഹ ത്വാ ജലാശയങ്ങളെ ഉള്‍ക്കൊള്ളുന്ന അമ്മ നീയാകുന്നു. നിന്നിലെ ഊര്‍ജം ഒരിക്കലും വട്ടുന്നില്ല. രുദ്രന്മാരും വസുക്കളും നിന്നില്‍ തന്നെ ആണ് കഴിയുന്നത്‌. വസുക്കള്‍ നല്ല വാക്കുകള്‍ ചേര്‍ത്തു നിന്നെ ഉപദേശിക്കുന്നു. നല്ല ഫലം ലഭിക്കുന്നതിനു വേണ്ടി ഈ ഉപദേശങ്ങള്‍ സ്വീകരിച്ചാലും. ഭൂമിയില്‍ ജൈവ സങ്കേതങ്ങള്‍ സംരുദ്ധമാകുന്നു. അദ്ധ്യായം 15. ശ്ലോകം 7. സജുര്‍ഋതുഭി: സജുര്‍ ദേവൈ: ...................സാദയ താമിഹ ത്വ: ദേവതകളെല്ലാം ചേര്‍ന്ന് ഈ ലോകത്തെ താങ്ങി നിര്‍ത്തട്ടെ. വസ്തുക്കലോക്കെയും എല്ലാവര്ക്കും ലഭിക്കട്ടെ. ഹി ദേവന്മാരെ, നിങ്ങള്‍ ഋതുക്കളുമായി ചെറുക. മാത്രമല്ല, ജലങ്ങളെ സ്നേഹിച്ചു നല്ല പാത സമ്പുഷ്ടമാക്കി ജീവിതത്തെ നീട്ടി തരിക. .....അന്യോന്യം നല്ല വാക്കുകള്‍ പറയുക. നല്ല കര്മങ്ങളെ സ്നേഹിക്കുക. ഋതുക്കളില്‍ വര്‍ഷങ്ങളിലൂടെ പന്ത്രണ്ടു ആധിത്യന്മാര്‍ ആകുന്ന മാസങ്ങള്‍ കടന്നു പോകട്ടെ. ഞങ്ങള്‍ക്കെല്ലാം തിന്മയില്‍ നിന്ന് മാറി നല്ല ജീവിതം നയിക്കാന്‍ അഗ്നിയുടെയും രുദ്രന്റെയും വിശ്വടെവന്മാരുടെയും അനുഗ്രഹം ലഭിക്കട്ടെ. അദ്ധ്യായം 14. ശ്ലോകം 9. മൂര്ധാ വായ: പ്രജാപതിശ്ചന്ധ ക്ഷാത്രം................. സതോബ്രുഹതീ ചന്ദ: ഞങ്ങള്‍ പ്രജാപതി ചന്ദസിനെ ദര്‍ശിക്കുന്നു. ശരീരത്തിലെ എങ്ങനെ ആണോ ശിരസ് ഇരിക്കുന്നത് അങ്ങനെ പ്രജാപതി ഉചിത സ്ഥാനം അലങ്കരിക്കുന്നു. അവന്റെ ജ്ഞാന ശക്തി വിശേഷത്താല്‍ മനുഷ്യ വംശം നില നില്‍ക്കുന്നു. ധര്‍മവും തപസും അവന്റെ ശക്തിയാണ്. മനുഷരില്‍ കുടി കൊള്ളുന്ന ക്ഷാത്ര ബലം ആനന്ദം നല്‍കുന്നതാണ്. മനുഷ്യ കുലത്തിലെ വൈശ്യ സ്വഭാവം ആ പ്രജാപതിയുടെ ഉദ്ദേശമാണ്. അന്നവും ഐശ്വര്യവും വൈശ്യ ദാനമാകുന്നു. അവന്‍ തന്നെയാണ് സമൂഹത്തെ പോഷിപ്പിക്കുന്നത്. മനുഷ്യനില്‍ നില നില്‍ക്കുന്ന ശൂദ്രത്വം അവന്റെ ഉദ്ടെഷമാകുന്നു. ശൂദ്രനാണ് വിവിധ കര്മങ്ങളിലൂടെ സമൂഹത്തെ നയിക്കുന്നത്. ഇന്ദ്രനെ പോലെ ഭരണാധിപന്‍ പ്രജാ സ്നേഹിയാണ്. സ്വന്തം ശരീരത്തെ സംരക്ഷിക്കുന്നത് പോലെ തന്നെ നാട്ടിലെ പ്രജകളെയും ഭരണാധിപന്‍ രക്ഷിക്കെണ്ടാതുണ്ട്. ജ്ഞാനിയായ പുരുഷന്‍ കുടുമ്പത്തെ സംരക്ഷിക്കുകയും സിംഹത്തെ പോലെ ശൂരത്വമുള്ളവന്‍ ശത്രു ഇല്ലാത്തവന്‍ ആയി തീരുകയും ചെയ്യുന്നു. ഒട്ടകത്തെ പോലെ കര്‍മം നിര്‍വഹിക്കാനോരുങ്ങുന്നവന്‍ ഭൂമിക്കു തുല്യനാണ്. വൃഷഭാത്തെ പോലെ പ്രജകളെ സംരക്ഷിക്കുന്നവന്‍ നീതിമാനുമാകുന്നു. വിശേഷപ്പെട്ട ബോധം ധരിക്കുന്നവന്‍ എല്ലാ കര്‍മങ്ങളും അനുഷ്ടിച്ചു വിജയിപ്പിക്കുന്നവനാകുന്നു. ഒരു മനുഷ്യനില്‍ തന്നെ സകല വര്‍ണ വ്യവസ്ഥകളും നില നില്‍ക്കുന്നു എന്ന് അര്‍ഥം! അദ്ധ്യായം 17 . ശ്ലോകം 26 വിശ്വകര്‍മാ വിമനാ.................. സപ്ത ഋഷീന്‍ പര എകമാഹു: ഈശ്വരനാണ് ഈ കാണുന്ന ജഗത്തിനെ സൃഷ്ടിച്ചത്. ആ ഈശ്വരന്‍ എല്ലായിടവും നിറഞ്ഞിരിക്കുന്നവനും ധാതാവും വിധാതാവും സ്രഷ്ടാവും, ദ്രഷ്ടാവും മഹിമയുമാകുന്നു. ആ ഈശ്വരനില്‍ ഈ ജീവന്‍ സപ്തര്‍ഷികളെ നിയന്ത്രിച്ചു കൊണ്ട് ഓരോന്നിന്റെയും അഭിലാഷമനുസരിച്ചു ആനന്ധത്തെ അനുഭവിക്കുന്നു. അദ്ധ്യായം 17 . ശ്ലോകം 27 യോ ന പിതാ ജനിതാ യോ വിധാതാ........................... സംപ്രശ്നം ഭൂവനാ യന്ത്യന്യാ ഈശ്വരന്‍ നമ്മുടെ പിതാവാകുന്നു. എന്തെന്നാല്‍ ആ ഈശ്വരനാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം എല്ലാം അറിയുന്നവനും എല്ലാം കാണുന്നവനും ധാതാവും വിധാതാവുമാണ്. പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാറ്റിനും, ആ ഈശ്വരനാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. അത് എകമാണ്. വിശ്വത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന എല്ലാം ഈശ്വരനില്‍ നിന്ന് അറിവ് നേടുന്നുണ്ട്. അദ്ധ്യായം 17 . ശ്ലോകം 28 ത ആയജന്ത ദ്രവിണങ് സമസ്മാ...... ........... ഭൂതാനി സമക്രുന്വന്നിമാനി ദേവകളാണ് സര്‍വതിനെയും പരിപോഷിപ്പിക്കുന്നത്. ജ്ഞാനത്തിന്റെ പ്രാധാന്യം അറിയുന്നതും ജ്ഞാനവുമായി ജീവരാശികളെ ബന്ധിപിക്കുന്നതും ഈശ്വരനാണ്. ഈശ്വരന്റെ നിര്‍ദേശപ്രകാരമാണ് കുന്നു കൂടുന്ന ധനം ദൃശ്യാ ദൃശ്യലോകങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത്. അദ്ധ്യായം 17 . ശ്ലോകം 29 പരോ ദിവാ പര എനാ ..................... സമപശ്യന്ത പൂര്‍വേ. ഈശ്വരന്‍ ഭൂമിയേക്കാളും സ്വര്‍ഗത്തെക്കാളും പണ്ടിതന്മാരെക്കാളും സൂക്ഷ്മ സമയബോധത്തെക്കാളും വലുതാണ്‌. ആ ഈശ്വരന്റെ അനുഗ്രഹത്താലും പ്രേരണയാലുമാണ് ജീവികള്‍ അസംഖ്യ ദേഹങ്ങളെ തേടി പോകുന്നത്. അന്ധകാരം മാറ്റി ജ്ഞാനത്തിനായി തിരിയുന്നവരെ ആത്മീയ കണ്ണോടെ സംരക്ഷിക്കുകയും ചെയ്യുന്നു. അദ്ധ്യായം 17 . ശ്ലോകം 30 തമിദ്ഗര്‍ഭം പ്രഥമം ദധ്ര ....................... വിശ്വാനി ഭുവനാനി തസ്തു: ഇത് എല്ലാത്തിന്റെയും ഈശ്വരനാണ്. അനശ്വര പദാര്തങ്ങളെ സൃഷ്ടിയുടെ കേന്ദ്രമായി കാണുന്നിടത്ത് വിദ്വാന്മാരും വിവേകികളും ചെന്നെത്തുന്നു. സ്വയഭൂവാകുന്ന ആ ശക്തി വിശേഷം എല്ലാ ലോകങ്ങളെയും മനസിലാക്കുന്നു. അദ്ധ്യായം 17 . ശ്ലോകം 31 ന തം വിദാത യ ഇമാ ...................... ചാസുതൃപ ഉക്ഥശാസശ്ചരിന്തി യഥാര്‍തത്തില്‍ മനുഷ്യര്‍ക്ക്‌ സ്രഷ്ടാവായ ഈശ്വരനെ കുറിച്ച് എന്താണ് അറിയാവുന്നത്? ഒന്നും അറിയില്ല തന്നെ. കാരണം, മനുഷ്യര്‍ വൈരുദ്ധ്യാത്മക പദങ്ങളുടെ അര്‍ഥം മാത്രമാണ് അന്വേഷിക്കുന്നത്. അദ്ധ്യായം 17 . ശ്ലോകം 32 വിശ്വകര്‍മാ ഹൃജനിഷ്ട ദേവ .............. ഗര്‍ഭം വൃദധാത് പുരുത്രാ. ആദ്യമുണ്ടായ വായുവില്‍ ദേവതകള്‍ കര്‍മം അനുഷ്ടിച്ചു. രണ്ടാമതായാണ് സൂര്യന്‍ സൃഷ്ടിക്കപ്പെട്ടത്. അത് ഭൂമിയുടെ സൃഷ്ടിയും കാരണവുമായി. മൂന്നാമത് മേഘങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഭൂമിയിലെ സസ്യലതാദികളും മറ്റും മേഘത്തിന്റെ സൌഭാഗ്യം ഏറ്റുവാങ്ങി. ഭൌതിക ലോകത്ത് ജീവിതം കെട്ടിയുറപ്പിക്കാന്‍ അത് സഹായകമായി. മേഘമാണ്‌ മഴയെ ഉത്പാദിപ്പിച്ചത്. അദ്ധ്യായം 17 . ശ്ലോകം 33 ആശു: ശിശാണോ വൃഷഭോ ന ഭീമോ .......................സേന അജയത് �

[22/05, 13:00] Bhattathiry: നാലുയുഗവും ബ്രഹ്മാവിന്റെ ആയുസ്സും


🍁🍁🍁🍁🍁🍁🍁🍁


സഹസ്രയുഗപര്യന്തമഹര്യദ്ബ്രഹ്മണോ വിദുഃ

രാത്രിം യുഗസഹസ്രാന്താം തേ ഽഹോരാത്രവിദോ ജനാഃ


      

  മനുഷ്യഗണിതപ്രകാരം ആയിരം യുഗങ്ങൾ വേണം, ബ്രഹ്മാവിന്റെ ഒരു ദിവസത്തിന്, രാത്രിക്കും അങ്ങനെത്തന്നെ.


  ഭൗതികപ്രപഞ്ചത്തിന് സ്വല്പകാലമേ നിലനില്പുള്ളൂ. കല്പങ്ങളിലൂടെയാണ് അതിന്റെ കാലഗണന. ബ്രഹ്മാവിന്റെ ഒരു ദിവസമത്രേ കല്പം. അതിനിടയിൽ കൃതം, ത്രേത, ദ്വാപരം, കലി എന്നീ നാല് യുഗങ്ങൾ ആയിരം തവണ കടന്നുപോകുന്നു. കൃതയുഗത്തിന്റെ വിശേഷതകൾ സത്യം, ധർമ്മം, ജ്ഞാനം എന്നിവയാണ്; അജ്ഞാനമോ ദൗഷ്ട്യമോ ഉണ്ടാവില്ല. അതിനാൽ ഈ യുഗത്തിന്റെ ദൈർഘ്യം 17,28,000; വർഷങ്ങളാണുള്ളത്. ത്രേതായുഗത്തിൽ അധർമ്മം ഉളവാകുന്നു. ഈ യുഗത്തിന് വർഷങ്ങൾ 12,96,000. ദ്വാപര യുഗത്തിൽ ധർമ്മവും സത്യവും വീണ്ടും കുറയുന്നു. ദൗഷ്ട്യം വളരുന്നു. ഇതിന് വർഷങ്ങൾ 8,64,000. ഒടുവിൽ കലിയുഗം (അയ്യായിരം വർഷങ്ങളായി ഇതാരംഭിച്ചിട്ട്). മത്സരം, അജ്ഞാനം, അധർമ്മം ഇവ അമിതമായി വർദ്ധിക്കും. ശരിയായ ധർമ്മത്തിന് നിലനില്പില്ലെന്ന് വരും, ഈ യുഗത്തിന് വർഷങ്ങൾ 4,32,000. കലിയുഗത്തിൽ അധർമ്മം മൂർദ്ധന്യത്തിലെത്തുമ്പോൾ യുഗാവസാനത്തിൽ ഭഗവാൻ സ്വയം 'കൽക്കി'രൂപത്തിലവതരിച്ച് ദുഷ്ടന്മാരെ നിഗ്രഹിക്കുകയും സ്വഭക്തന്മാരെ രക്ഷിക്കുകയുംചെയ്യും. പിന്നേയും അടുത്ത സത്യയുഗം ആരംഭിക്കുകയായി. ഈ പ്രക്രിയ വീണ്ടും തുടർന്നുകൊണ്ടേയിരിക്കുന്നു. ആയിരം തവണ ആവർത്തിക്കുന്ന ഈ ചതുർയുഗങ്ങളാണ് ബ്രഹ്മാവിന്റെ ഒരു പകൽ, അത്രതന്നെ യുഗങ്ങൾ അദ്ദേഹത്തിന്റെ രാത്രിയും. അങ്ങനെയുള്ള നൂറ് വത്സരമാകുമ്പോൾ ഒരു ബ്രഹ്മാവിന്റെ ജീവിതകാലമായി. നമ്മുടെ 3.1,40,000 കോടി (മൂന്നുകോടി പതിനൊന്നുലക്ഷത്തിന്നാല്പത്തിനായിരം കോടി) വർ ഷങ്ങളാണ് മനുഷ്യഗണിത്രപ്രകാരം ഒരു ബ്രഹ്മാവിന്റെ ആയുഷ്കാലം. ഈ കണക്കനുസരിച്ച് ചിന്തിക്കുമ്പോൾ ബ്രഹ്മാവിന്റെ ആയുഷ്കാലം അതിരറ്റതും അസാധാരണവുമെന്നു തോന്നാം. പക്ഷേ, നിത്യതയുടെ കാഴ്ചപ്പാടിൽ ഒരിടിമിന്നൽപോലെ ക്ഷണികമാണത്. അത് ലാന്റിക് സമുദ്രത്തിലെ കുമിളകളെപ്പോലെ, കാരണസമുദ്രത്തിൽ എണ്ണമറ്റു ബ്രഹ്മാക്കൾ പൊങ്ങിപ്പൊലിയുന്നുണ്ട്. ബ്രഹ്മാവും ബ്രഹ്മസ്യഷ്ടികളും ഭൗ തികപ്രപഞ്ചത്തിന്റെ ഭാഗങ്ങളാണ്. അവ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു.


   ഈ ഭൗതികപ്രപഞ്ചത്തിൽ ബ്രഹ്മാവിനുപോലും ജനനമരണ രോഗ വാർദ്ധക്യങ്ങളിൽ നിന്ന് മോചനമില്ല. എങ്കിലും പ്രപഞ്ചഭരണാധികാരി എന്ന നിലയിൽ ബ്രഹ്മാവ് ഭഗവത്സേവനത്തിലേർപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഉടൻ തന്നെ മുക്തി ലഭിക്കും. വിശിഷ്ടരായ സംന്യാസികൾ ഈ പ്രപഞ്ചത്തിലെ സർവോത്കൃഷ്ടമായ ബ്രഹ്മലോകത്തിലേയ്ക്കുയർത്തപ്പെടാറുണ്ട്. ഉപരിഗ്രഹവ്യൂഹത്തിൽ പ്പെട്ട മറ്റു ഗ്രഹങ്ങളെയെല്ലാം അതിജീവിക്കുന്നതത്രേ ബ്രഹ്മലോകം. എങ്കിലും ബഹ്മാവും മറ്റു ബഹ്മലോകവാസികളും ഭൗതിക പ്രകൃതിനിയമമനുസരിച്ച് മരണത്തിനധീനർത്തന്നെ.


( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം എട്ട് / ശ്ലോകം 17 )

[22/05, 13:02] Bhattathiry: വേദ പരിചയം – തുടങ്ങുന്നതിനു മുന്‍പ് ആമുഖമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ഇതില്‍ പറയുന്ന കാര്യങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്ന് സ്വീകരിചിട്ടുള്ളതും ആവശ്യാനുസരണം മുറിച്ചും മാറ്റിസ്ഥാപിച്ചും ഒക്കെ രൂപപ്പെടുത്തിയതാണ്.. ഇതിന്റെ പ്രസക്തി എന്ത് എന്ന് ഒരു ചോദ്യം ഉണ്ടാകാം. ശ്രീ ബാലക്ര്ഷ്ണന്‍ നായരുടെയും ലീലാദേവിയുടെയും OMC യുടെയും മാതൃഭൂമിയുടെ ചതുര്വേദസംഹിതയെയും ഒന്നും വിസ്മരിക്കുന്നില്ല. പക്ഷെ അവയെല്ലാം പണ്‍ഡിതന്മാരെയും വിദ്വാന്മാരെയും ലക്ഷ്യമാക്കി ഉള്ളതാണ്. ആയതിനാല്‍ അവ വലിയ ആകാരം ഉള്ളതാണ്. മഹദ് ഗ്രന്ഥങ്ങള്‍ എന്ന് നിസ്സംശയം പറയാം. പക്ഷെ എത്ര മലയാളികള്‍ അവ ക്ഷമയോടെ പൂര്‍ണ്ണമായി വായിച്ചിട്ടുണ്ട്? വളരെ ചുരുക്കം വ്യക്തികള്‍. മാത്രം . അത്ര ഗൌരവകരമായ വിഷയങ്ങള്‍ പൊതുവേ സാധാരണക്കാരായ മലയാളികള്‍ വിരസങ്ങള്‍ ആയി കാണുന്നു.

ഈ സാഹചര്യമാണ് ലളിതമായ ഭാഷയില്‍ ഓരോ വേദതെയും സാധാരണക്കാരന് പരിചയപ്പെടുത്തിയാല്‍ അവ വായിക്കുവാന്‍ താല്‍പ്പര്യം ഉണ്ടാകും എന്ന തോന്നല്‍ എന്നില്‍ ജനിപ്പിച്ചത്.. കണ്ടറിവ് ( ആചാരങ്ങളും ചടങ്ങുകളും ). കൊണ്ടറിവ് ( അനുഭവത്തില്‍ നിന്ന് ഉള്ള അറിവ് ) കേട്ടറിവ് ( പലരും പറഞ്ഞു കേട്ടിട്ടുള്ളവ ) നാട്ടറിവ് ( കിം വദന്തികളും ) പരന്ന വായനയിലൂടെ നേടിയ അറിവ് ഇവയെല്ലാം പ്രയോജനപ്പെടുത്തിയാണ് വളരെ ബുദ്ധിമുട്ടി ഈ പംക്തി തയ്യാര്‍ ആകുന്നതു. പക്ഷെ ഒരു ആധികാരികതയും പൂര്‍ണ്ണതയും ഞാന്‍ അവകാശപ്പെടുവാന്‍ എനിക്ക് അര്‍ഹത ഇല്ല. പ്രമാണമായി ഇവയൊന്നും കാണാന്‍ പാടില്ല. കേവലം വേദങ്ങള്‍ (ശ്രുതികള്‍, സ്മൃതികള്‍ ,ഉപനിഷത്തുകള്‍ ) ഇവ ഒന്ന് പരിചയപ്പെടുത്തുന്നു, അത്ര മാത്രം . പലകാര്യങ്ങളും ഇതില്‍ വിട്ടുപോയിട്ടുണ്ടാകും , പലതിലും എന്റെ കാഴ്ചപ്പാടില്‍ പിശകുകളും ഉണ്ടാകും. അവയെല്ലാം സജ്ജനങ്ങള്‍ ക്ഷമയോടെ വായിച്ചു അവരുടെ അഭിപ്രായങ്ങള്‍ കൂടി എഴുതിയാല്‍ പിന്നീട് വായിക്കുന്നവര്‍ക്ക് വളരെ പ്രയോജനകരം ആകും.

വേദ പരിചയം 1

വേദങ്ങള്‍ അഥവാ ശ്രുതികള്‍ എന്ന് അറിയപ്പെടുന്ന രചനകള്‍ പൊതുവേ അപൌരുഷേയങ്ങള്‍ എന്ന് പറയപ്പെടുന്നു. ഇവയുടെ കാലഗണന കൃത്യമായി ഇന്ന് വരെ നടന്നിട്ടില്ല. ക്രിസ്തുവിനു മുന്‍പ് 500 കാലഘട്ടം ബുദ്ധ മതത്തിന്റെ ആയിരുന്നു എന്ന് അറിയാം. സനാതന ധര്‍മം വേദാധിഷ്ടിതം ആയിരുന്നു എന്നും ആ ധര്മത്തിന്റെ പതനം ആസന്നമായപ്പോള്‍ ആണ് ബുദ്ധ മതം ഇവിടെ ഉണ്ടായതും പ്രചരിച്ചതും എന്നും സര്‍വ വിദിതം ആണല്ലോ. അതായത് ബൌധ കാലഘട്ടം ആകുന്നതിനു ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ഇവിടെ സുവ്യവസ്ഥിതമായ ഒരു ധര്‍മ വ്യവസ്ഥ ഉണ്ടായിരുന്നു എന്നും അതിനു അംഗീകൃതമായ ഒരു നിയമ വ്യവസ്ഥ ഉണ്ടായിരുന്നു എന്നും ആണ് അനുമാനിക്കാന്‍ കഴിയുന്നത്‌. അത് എന്നുമുതല്‍ എന്ന് പറയാന്‍ ഇന്ന് തെളിവുകള്‍ ഇല്ല. ക്രിസ്തുവിനു പതിനായിരം വര്ഷം മുന്‍പ് മുതല്‍ രണ്ടായിരം വര്ഷം മുന്‍പ് വരെ ഉള്ള ഒരു കാലഘട്ടത്തില്‍ ആണ് അത് രൂപം കൊണ്ടത്‌ എന്ന് പറഞ്ഞാല്‍ അത് തെറ്റ് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരു പക്ഷെ അതിനാല്‍ തന്നെ ആകണം രചിച്ചവര്‍ ആര് എന്ന് പോലും പറയാന്‍ കഴിയാത്തത്. അങ്ങനെ ഉള്ള അതി വിശാലമായ ആര്യാവര്‍ത്ഥത്തില്‍ അവിടവിടെയായി ചിന്നി ചിതറിക്കിടന്ന അറിവിന്റെയും നിരവിന്റെയും ആത്മ ജ്ഞാനത്തിന്റെയും തേജോ പൂര്‍ണ്ണമായ അമൃത ബിന്ദുക്കള്‍ ആണ് ഋചകള്‍ , ഋക്കുകള്‍ ,അര്‍ച്ചനാ സൂക്തങ്ങള്‍ എന്നൊക്കെ അറിയപ്പെടുന്ന വേദ ഭാഗങ്ങള്‍. ഇവയൊക്കെ ആര് എഴുതി എന്ന് പറയാന്‍ കഴിയില്ല അതിനാല്‍ ആണ് ഇവ എടുത്തു കാട്ടിയവരെ ദ്രഷ്ടാക്കള്‍ എന്ന് പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ എന്ന് ആര് എഴുതി എന്ന് പറയാന്‍ കഴിയാത്ത വരികള്‍ ആണ് വേദങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്.

ഇനി ഇവയുടെ അര്‍ഥ തലത്തെ പറ്റിയും കൂടി അല്പം പറയാം. ഒന്ന് ഇതിനു ശുദ്ധമായ ഒരു ഭൌതിക അടിത്തറ കല്‍പ്പിക്കാം. മറ്റൊന്ന് ഇവക്കു പൂര്‍ണ്ണമായും ആധ്യാത്മികമായ ഒരു വ്യാഖ്യാനം നല്‍കാം. അതായത് അര്ഥ വ്യാപ്തി വ്യാഖ്യാതാ സാപേക്ഷം ആണ് എന്ന് പറയാം. ഉപയോഗിച്ചിരിക്കുന്ന ഭാഷ സംസ്കൃതം ആകുന്നതിനു മുന്‍പുള്ള ആര്യഭാശാരൂപം ആണ്. വ്യാകരണ നിഷ്ടം എന്നൊന്നും പറയാന്‍ കഴിയാത്ത രൂപം. ഇതിനെ പറ്റി പില്‍ക്കാല ആചാര്യന്മാര്‍ ആയ യാസ്കനോ, പാണിനിയോ. പതഞ്ജലിയോ. കാത്യായനോ അന്നും പറഞ്ഞിരിക്കുന്നതില്‍ വലിയ കാര്യം ഇല്ല. ഭാഷയുടെ ഐക രൂപ്യം ഇല്ലാത്ത ഇടത്ത് വ്യാകരണ ത്തിനു എന്ത് പ്രസക്തി ?അതിനാല്‍ അവര്‍ പ്രസ്തുത ഭാഷയെ “ സന്ധ്യ “ ഭാഷ എന്ന് പറഞ്ഞു. സന്ധ്യക്ക്‌ ഒന്നും സ്പഷ്ടമായി കാണാന്‍ കഴിയില്ലല്ലോ. അതുപോലെ ഈ വരികളിലും സ്പഷ്ടമായ അര്‍ഥം കണ്ടെത്തുക ഒരു വലിയ പ്രയത്നം ആണ്. ആയതിനാല്‍ ഭാഷയുടെയോ വ്യാകരനതിന്റെയോ ഉരകല്ലില്‍ മാറ്റ് നോക്കി വിലയിരുത്തേണ്ട ഒന്നല്ല ശ്രുതികള്‍ .

ഇനി ഇവയെ വര്‍ഗീകരിച്ചിരിക്കുന്നതിനെ പറ്റി കൂടി അല്പം പറയാം. ആശയുടെ പല ഭാഗങ്ങളില്‍ നിന്നായി ലഭിച്ചവ അവയുടെ വിഷയം അടിസ്ഥാനമാക്കി നാളായി തിരിച്ചതാണ് വേദങ്ങള്‍. ഇത് ഇന്നോ ഇന്നലെയോ അല്ല ചെയ്യപ്പെട്ടത് . വ്യാസന്‍ ആണ് ഇത് ചെയ്തത് എന്നും അതിനാല്‍ ആണ് വേദവ്യാസന്‍ എന്ന് പേര് നല്‍കിയത് എന്നും ഒക്കെ കിം വദന്തികള്‍ ഉണ്ട്. അതിലെ ശരി – തെറ്റുകള്‍ ആര്‍ക്കും പറയാന്‍ കഴിയില്ല. ഇനി മറ്റൊരു കാര്യം : ഒരേ ഋച തന്നെ പല വേദങ്ങളിലും കാണാം .അവയുടെ വിപുലമായ കല്പിത അര്‍ഥം ആകാം കാരണം .

അങ്ങനെ നാലായി പകുത്തതാണ് ഋക്, യജുഃ സാമ അഥര്‍വ വേദങ്ങള്‍..

ഋക് ആണ് ഏറ്റവും പ്രാചീനം എന്ന് ഒരു പക്ഷം ഉണ്ട്. ഇതേ കാലപ്പഴക്കം തന്നെ അഥര്‍വത്തിനും ഉണ്ട് എന്ന് കൂട്ടര്‍ പറയുന്നു. ഇതൊന്നും നമുക്ക് ബാധകം അല്ല. സൌരാഷ്ട്ര മതത്തിന്റെ (പാഴ്സി) വേദ ഗ്രന്ഥമായ “സേന്ത് അവസ്ത “ യിലെ ഭാഷ, അതില്‍ പ്രയുക്തമായ വാക്കുകള്‍ ഇവ ഋഗ് വേദതിലെത് പോലെ ഏകദേശം ഉപമിക്കാം. ഈജിപ്തുകാര്‍ ഇതേ കാലപ്പഴക്കം അവകാശപ്പെടുന്ന പ്രാചീന ബാബിലോണിയന്‍ ഗ്രന്ഥമായ “ ഗില്‍ ഗമിഷ് “ ഇത്ര പഴക്കം ഉള്ളതല്ല എന്നാണു തെളിയിക്കപ്പെട്ടിരിക്കുന്നത്. ആകയാല്‍ മാനവരാശിയുടെ അത്യന്തം പ്രാചീന മായ സംസ്കാരനം ആണ് വേദങ്ങളില്‍ ലഭ്യമാകുന്നത് എന്ന് പറയാം. ഇവയെ പിന്‍ തുടര്‍ന്ന് ആരണ്യകങ്ങളും ബ്രാഹ്മണങ്ങളും,വേദന്തങ്ങള്‍ എന്ന് അറിയപ്പെടുന്ന ഉപനിഷത്തുകളും ജന്മം കൊണ്ടു.

വേദങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടിരുന്നില്ല . അഥര്‍വത്തെ പില്‍ക്കാലത്ത്‌ ആണ് വേദമായി ഗണിച്ചു തുടങ്ങിയത് .മൂന്നു വേദങ്ങള്‍ പിന്നീട് നാലായി പറഞ്ഞപ്പോള്‍ യജുര്‍ വേദത്തെ ശുക്ല യജുര്‍വേദം എന്നും കൃഷ്ണ യജുര്വേദമെന്നും വിളിച്ചു അപ്പോഴും അഥര്‍വം വേദമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനു കാരണമായി പറഞ്ഞത് അതില്‍ ആഭിചാര ക്രിയകളും മന്ത്രങ്ങളും ഉണ്ട് എന്നത് ആയിരുന്നു .പക്ഷെ അതില്‍ നിന്ന് ആയുര്‍വേദം കണ്ടെത്തിയതോടെ അഥര്‍വത്തെയും വേദമായി അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.

മുകളില്‍ ഞാന്‍ പറഞ്ഞതില്‍ പലകാര്യങ്ങളിലും വിയോജിപ്പുള്ളവര്‍ ഉണ്ടാകും. പക്ഷെ എന്റെ കാഴ്ചപ്പാട് അനുസരിച്ച് ഞാന്‍ പറഞ്ഞു എന്ന് മാത്രം ധരിക്കുക. ഈ വിഷയത്തില്‍ ഒരു അഭിപ്രായ സമന്വയത്തിന് സാധ്യതയും പ്രസക്തിയും ഇല്ല.

ചുരുങ്ങിയ വാക്കുകളില്‍ നാല് വേദങ്ങളെ പറ്റിയും പ്രധാനപ്പെട്ട ദശോപനിഷത്തുകളെയും പറ്റി ഒരു അവബോധം ഉണ്ടാക്കുക മാത്രമാണ് എന്റെ ഉദ്ദേശ്യം. ആയതിനു ആരംഭമായി ഇത്രയും പറഞ്ഞാല്‍ പല സ്ഥലങ്ങളിലും അല്പം ലാഭിക്കാന്‍ കഴിയും .ഇത് ഒരു പൂര്‍വ സൂചന മാത്രം. അടുത്തത് “ ഋഗ് വേദം “.(തുടരും )

[22/05, 13:04] Bhattathiry: This is reference to your query in Satsangham what sup regardig kalam  

Hide quoted text




കാലഗണന

കാലഗണന അത്യന്തം വിഷമം നിറഞ്ഞതാണ്. ആ കാലത്തിന്റെ കര്‍ത്താവും ശ്രീഹരി ആകുന്നു. 

ഒരു താമര ഇല സൂചിമുനകൊണ്ട് തുളക്കുന്നതിനു എടുക്കുന്ന സമയത്തെ ക്ഷണം എന്നും മുപ്പതു ക്ഷണം കൂടുമ്പോള്‍ ഒരു തുടിയെന്നും പറയുന്നു. 

മുപ്പതു തുടികള്‍ കൂടുമ്പോള്‍ ഒരു കലയും മുപ്പതു കലകള്‍ ചേരുമ്പോള്‍ ഒരു കാഷ്ഠയും മുപ്പതു കാഷ്ഠകള്‍ ചേരുമ്പോള്‍ ഒരു നിമിഷവും നാല്‍പ്പതു നിമിഷങ്ങള്‍ ഒരു നെടുവീര്‍പ്പും ആറു നെടുവീര്‍പ്പുകള്‍ ചേര്‍ന്നത്‌ ഒരു വിനാഴികയും അറുപതു വിനാഴികകള്‍ ചേര്‍ന്നത്‌ ഒരു ദിവസവും ആകുന്നു. 

ഇപ്രകാരത്തിലുള്ള പതിനഞ്ചു ദിവസത്തെ പക്ഷമെന്നും, രണ്ടു പക്ഷങ്ങള്‍ ചേര്‍ന്നാല്‍ ഒരു ചന്ദ്രമാസമെന്നും പറയുന്നു. പിതൃക്കളുടെ ഒരു ദിവസമാണത്. 

കറുത്ത പക്ഷം അവരുടെ രാത്രിയും വെളുത്ത പക്ഷം അവരുടെ പകലും ആണ്. 

365 ദിവസങ്ങള്‍ ചേരുമ്പോള്‍ ഒരു മനുഷ്യവര്‍ഷം ആകുന്നു. 365 മനുഷ്യ വര്‍ഷങ്ങള്‍ ചേരുമ്പോള്‍ അതിനെ ദേവ വര്‍ഷമെന്നും ദിവ്യ വര്‍ഷമെന്നും വിളിക്കുന്നു. 

ഇത്തരത്തിലുള്ള 4800 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത്‌ കൃതയുഗവും 3600 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ത്രെതയുഗവും 2400 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ദ്വാപര യുഗവും 1200 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത്‌ കലിയുഗവും ആകുന്നു. 

12000 വര്‍ഷത്ത്തോടുകൂടിയ 71 ചതുര്‍ യുഗങ്ങള്‍ ചേര്‍ന്നാല്‍ ഒരു മന്വന്തരവും 14 മന്ന്വന്തരങ്ങള്‍ ചേര്‍ന്നാല്‍ ഒരു കല്പ്പവും ആകുന്നു. ഒരു കല്പം ആകട്ടെ ബ്രഹ്മാവിന്റെ ഒരു പകല്‍ മാത്രം ആകുന്നു. ഇത്തരത്തിലുള്ള 100 ബ്രഹ്മവര്ഷങ്ങള്‍ ചേര്‍ന്നതാണ് ഒരു ബ്രഹ്മ്മവിന്റെ ആയുസ്സ്. 

ബ്രഹ്മാവിന്‍റെ പകല്‍ അവസാനിക്കുമ്പോള്‍ പ്രളയം ആരംഭിക്കുകയും രാത്രി അവസാനിക്കുമ്പോള്‍ പ്രളയം അവസാനിക്കുകയും സൃഷ്ടി ആരംഭിക്കുകയും ചെയ്യുന്നു. 

കാലാതിവര്തിയും പരമാത്മാവുമായ മഹാവിഷ്ണുവിനെ സംബന്ധിച്ചിടത്തോളം അദ്ധേഹത്തിന്റെ ഒരു നിമിഷ നേരം മാത്രമാണ് ഒരു ബ്രഹ്മയുസ്സു പോലും. സര്‍വ്വ നിയന്താവായ വിഷ്ണുവിന്റെ അന്നം മാത്രമാകുന്നു കാലവും മൃത്യുവും.

 :(ശ്രീമദ് വിഷ്ണു മഹാപുരണത്തില്‍ നിന്ന്.)

Sunday, May 21, 2023

 ഡോ:ഗോപാലകൃഷ്ണൻ സാർ നമ്മെവിട്ടു പിരിഞ്ഞ അന്നുമുതൽ വിചാരിക്കുന്നതാണ് ഒരു പോസ്റ്റിടണമെന്ന്.പക്ഷേ ഞാനെഴുതിയാൽ അത് പൂർണ്ണമാകില്ലെന്ന് അറിയാവുന്നതു കൊണ്ട് മറ്റാരെങ്കിലും എഴുതുമ്പോളിടാം എന്നു വിചാരിച്ചു. ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. 

 ശങ്കുവക്കീൽ എഴുതിയ ഹൃദയസ്പർശിയായ ഈ പോസ്റ്റ് ഓരോരുത്തരും വായിക്കുക. 


ഗോപാലകൃഷ്ണൻസാറിന്റെ വിയോഗം നമുക്കുണ്ടാക്കിയ നഷ്ടം എത്രയാണെന്ന് പറഞ്ഞറിയിക്കുക അസാധ്യം.


Sanku T Das ✍


"നിങ്ങൾ രണ്ട് കൈകളും ഇങ്ങനെ വിടർത്തി പിടിക്കുക. അപ്പോൾ നിങ്ങളുടെ മുന്നിൽ വരുന്ന ഒരു നൂറ്റെൺപത് ഡിഗ്രി ഉണ്ടല്ലോ. ആ നൂറ്റെൺപത് ഡിഗ്രിയിൽ ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകൾ നിരത്തി വെച്ചിരിക്കുക ആണെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ അപ്പോൾ നിങ്ങളുടെ പിന്നിലും ഒരു നൂറ്റെൺപത് ഡിഗ്രി വരുന്നുണ്ടല്ലോ. അത് ഭാരതത്തിന്റെ ശാസ്ത്രീയ പൈതൃകമാണെന്ന് മനസ്സിലാക്കുക. മുന്നിൽ കാണുന്നത് മാത്രമാണ് ആകെയുള്ള സത്യമെന്ന് നമ്മൾ ധരിച്ചു പോവരുത്. അതിനു പിന്നിൽ അതൊക്കെ സാധ്യമാക്കിയ നൂറ്റാണ്ടുകളുടെ അഗാധ ജ്ഞാനവും ആഴത്തിലുള്ള പഠനങ്ങളുമുണ്ട്. പരീക്ഷണ നിരീക്ഷണങ്ങളിൽ വിശ്വസിച്ച ഭാരതീയ ഋഷീശ്വരന്മാരുടെ വിജ്ഞാന തപസ്സുണ്ട്. ഇത് രണ്ടും ചേരുമ്പോൾ മാത്രമാണ് നമുക്ക് ശാസ്ത്രാവബോധത്തിന്റെ പൂർണ്ണ ചിത്രം കിട്ടുന്നത്. മുന്നൂറ്റി അറുപത് ഡിഗ്രിയുടെ ഒരു പൂർണ്ണ വൃത്തം."


എട്ടാം ക്ലാസ് മുറിയിൽ ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഡെസ്ക്കിന് മുകളിൽ കയറിയിരുന്ന് കൈകൾ രണ്ട് വശത്തേക്കും വിടർത്തി പിടിച്ച് ആംഗ്യ വിക്ഷേപങ്ങളോടെ ഒരു പതിമൂന്ന് വയസ്സുകാരൻ പ്രഭാഷണം നടത്തുകയാണ്.

അവനു ചുറ്റും ചോറുണ്ണാൻ പോലും മറന്ന് ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും മുഴുവൻ കൗതുകത്തോടെ കാത് കൂർപ്പിച്ചിരിക്കുന്നു.

നാസയുടെ ന്യൂറോ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം, കിർലിയൻ ഫോട്ടോഗ്രഫി, ഭരധ്വാജ മഹർഷിയുടെ വൈമാനിക ശാസ്ത്രം, ഗായത്രീ മന്ത്രത്തിന്റെ എനർജി ഫീൽഡ്.

അവരുടെ കുഞ്ഞു തലച്ചോറുകൾക്ക് അന്നോളം അപരിചിതമായിരുന്ന ഒരുപാട് വാക്കുകളും വിവരങ്ങളും ആ വട്ടത്തിനുള്ളിലേക്ക് വന്നു വീണു കൊണ്ടേയിരുന്നു.

എന്നാൽ അതവരെ ഒട്ടും മുഷിപ്പിച്ചില്ല.

പകരം കൂടുതൽ ആവേശഭരിതരാക്കി.

ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു അടുത്ത ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചപ്പോൾ എല്ലാവരിൽ നിന്നും ഒരേ സമയം ശ്ശോ.. എന്നൊരു സങ്കട ശബ്ദമുയർന്നു.

പ്രഭാഷണം മുഴുവൻ കേൾക്കാൻ പറ്റാത്ത നിരാശയിൽ ഇരിപ്പിടങ്ങളിലേക്ക് മടങ്ങും മുൻപ് ബാക്കി നാളെ ഉച്ചക്ക് പറയണേയെന്ന് അവരൊക്കെ അവനോട് ശട്ടം കെട്ടി.


പിറ്റേന്ന് ലഞ്ച് ബ്രേക്കിനുള്ള ബെൽ അടിച്ചതും എല്ലാവരും ഓടി പോയി കൈ കഴുകി വന്നു വേഗത്തിൽ ഊണ് കഴിച്ചു തീർത്തു പെട്ടെന്ന് പാത്രം മോറി ബാഗിൽ വെച്ച് തലേന്നത്തെ ഡെസ്കിനു ചുറ്റുമായി ഇരിപ്പിടം പിടിച്ചു.

കഴിച്ചു തീർക്കാൻ വൈകുന്ന കൂട്ടുകാരോട് വേഗം വാ, ഇപ്പോൾ തുടങ്ങും എന്നവർ കലഹിച്ചു തിരക്ക് കൂട്ടി.

തന്നെ കേൾക്കാൻ അക്ഷമരായിരിക്കുന്ന ആ കുട്ടിക്കൂട്ടത്തിനിടയിലേക്ക് യാതൊരു തിരക്കുമില്ലാതെ അതി സാവധാനത്തിൽ ഊണ് കഴിച്ചു കയ്യും മുഖവുമൊക്കെ വിശദമായി കഴുകി തെല്ല് ഗൗരവത്തോടെയും പ്രസിദ്ധനായ ഒരു പ്രഭാഷകന്റെ ഭാവഹാവാദികളോടെയും ആ പതിമൂന്നുകാരൻ മെല്ലെ കയറി വന്നു ഡെസ്കിന് മേലെ ഇരിപ്പുറപ്പിച്ചു.

തന്റെ ശൈലി കണ്ടെത്തിയ പ്രാസംഗികന്റെ പരിചയ സമ്പന്നതയോടെ അവൻ രണ്ട് കൈകളും ഇരുവശത്തേക്കും നീട്ടി പിടിച്ചു പറഞ്ഞു തുടങ്ങി.


"നിങ്ങൾ രണ്ട് കൈകളും ഇങ്ങനെ വിടർത്തി പിടിക്കുക. അപ്പോൾ.."


അതൊരു തുടക്കമായിരുന്നു.

വലിയൊരു മാറ്റത്തിന്റെ തുടക്കം.

അന്നോളം ഒരു പ്രതിഭയും ഉണ്ടെന്ന് ഒരാളിലും സംശയം ജനിപ്പിക്കാത്ത, എല്ലാവരോടും വഴക്കിട്ടും അടിപിടിയുണ്ടാക്കിയും ബഹളം വെച്ചും വെകിളിയായി നടന്നിരുന്ന, സ്കൂളിലെ സ്ഥിരം പ്രശ്നക്കാരനായി ടീച്ചർമാരൊക്കെ ഒരുപോലെ ഗണിച്ചിരുന്ന ഒരു വെട്ടിക്കീറി വികൃതി ചെക്കൻ പെട്ടെന്നതാ ക്ലാസ് മുഴുവൻ ആദരവോടെ ഉറ്റുനോക്കുന്ന ഒരു വിജ്ഞാനിയായി രൂപാന്തരപ്പെടുകയായിരുന്നു.

അവനിത്ര കാര്യഗൗരവത്തോടെ ഇത്രയും വലിയ സംഗതികൾ ഇത്ര അടുക്കിലും ചിട്ടയിലും പറഞ്ഞു ഫലിപ്പിക്കാനാവും എന്നത് അവന്റെ സഹപാഠികൾക്ക് പോലും ഒരു പുതിയ അറിവും അനുഭവവും അത് പോലെ അത്ഭുതവുമായിരുന്നു.


ഒരു പ്രഭാഷകൻ ജനിക്കുകയായിരുന്നവിടെ.

ആദ്യമായി കിട്ടിയ അംഗീകാരം അവന്റെ അവനവനോടുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിച്ചു കളഞ്ഞു.

കൂടുതൽ ആദരം നേടാനും അതിനായി കൂടുതൽ അറിവ് നേടാനും ആ അനുമോദനങ്ങളവനെ ആദ്യമായി പ്രചോദിപ്പിച്ചു.

തന്റെ കേൾവിക്കാരുടെ കണ്ണിലെ ആരാധനയുടെയുള്ള തിളക്കം അവന് അന്നോളമില്ലാത്ത ആത്മവിശ്വാസം നൽകി.

പിന്നീടുള്ള ഓരോ ദിവസവും ഓരോ പുതിയ വിഷയങ്ങളുമായി വന്നവൻ ക്ലാസ്സിന്റെ ഉച്ചയിടവേളകളെ വിജ്ഞാന സദസ്സുകളാക്കി.

വെകിളി വിദ്വാനായി മാറിയ കൗതുക കഥ വൈകാതെ കുട്ടികളിൽ നിന്ന് ക്ലാസ് ടീച്ചറും പിന്നെ സ്റ്റാഫ് റൂമും അറിഞ്ഞു.

അവിടെയും അവന് രണ്ട് കൈകളും വിടർത്തി നിന്ന് തന്റെ പ്രസംഗ പാടവം തെളിയിക്കാൻ അവസരം കിട്ടി.

അക്കൊല്ലം എല്ലാവരും നിർബന്ധിച്ച് അവൻ സ്കൂൾ കലോത്സവത്തിന് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ പേര് കൊടുത്തു.

തന്റെ ആവർത്തിച്ചുറപ്പിച്ച ശൈലിയിൽ യാതൊരു സഭാകമ്പവുമില്ലാതെ പ്രസംഗിച്ച് അവൻ അവിടെ മാത്രമല്ല, അതിനു ശേഷം നടന്ന അനവധി സി.ബി.എസ്.ഇ കലോത്സവങ്ങളിലും സമ്മാനം നേടി.


അന്നത്തെയാ പതിമൂന്നുകാരൻ ഇരുപത് വർഷങ്ങൾക്കിപ്പുറമിന്നും എത്രയോ വേദികളിൽ നിരന്തരമായി പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.

പ്രഭാഷണത്തിന്റെ ഉച്ചസ്‌ഥായികളിൽ ഇപ്പോഴുമവൻ സ്വയമറിയാതെ തന്റെ രണ്ട് കൈകളും ഇരുവശത്തേക്കും വിടർത്തി പിടിക്കാറുണ്ടത്രേ.


ക്ഷമിക്കണം. പക്ഷെ ഇതവന്റെ കഥയല്ല.

അവൻ പോലുമറിയാതെ അവനെയങ്ങനെ മാറ്റി മറിച്ച മറ്റൊരു മനുഷ്യന്റെ കഥയാണ്.

എന്തെന്നാൽ ക്ലാസ്സിലെ ഡെസ്കിന് മുകളിലിരുന്ന് കൂട്ടുകാരെ നോക്കി അവൻ ആദ്യമായി കൈ വിടർത്തി പ്രസംഗിച്ചപ്പോൾ അവന് മുന്നിലെ നൂറ്റിയെൺപത് ഡിഗ്രിയിൽ കാണികളായ കുറേ കുട്ടികൾ മാത്രമല്ല ഉണ്ടായിരുന്നത്.

അവന്റെ പിന്നിലെ നൂറ്റിയെൺപത് ഡിഗ്രിയിൽ അവരോടങ്ങനെ സംസാരിക്കാൻ അവനെ പ്രാപ്തനാക്കിയ ഒരു ഗുരുനാഥന്റെ ജ്ഞാന വാണിയുമുണ്ടായിരുന്നു.

അദ്ദേഹത്തിൽ നിന്ന് കിട്ടിയ അറിവുകളാണ് അവൻ സ്വന്തം പോലെ അവിടെ വിളമ്പിയിരുന്നത്.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ് അവൻ കേട്ട് മനഃപാഠമാക്കി വള്ളി പുള്ളി തെറ്റാതെ ഉരുക്കഴിച്ചിരുന്നത്.

അദ്ദേഹം കൂടി ചേരുമ്പോൾ മാത്രമാണ് അവന്റെ പരിണാമ കഥ പൂർണ്ണമാകുന്നത്.

അദ്ദേഹം തന്നെ പറഞ്ഞത് പോലെ, മുന്നൂറ്റി അറുപത് ഡിഗ്രിയുടെ ഒരു പൂർണ്ണ വൃത്തം.


ആ കഥ അറിയുന്നത് കൊണ്ടാവാം, അവന്റെ പ്രസംഗം ആദ്യമായി കേട്ട ക്ലാസ് മുഴുവൻ വിസ്മയിച്ചപ്പോഴും അതേ ക്ലാസ്സിൽ പഠിച്ചിരുന്ന അവന്റെ ഏട്ടന് മാത്രം ഒരു ഞെട്ടലും ഉണ്ടാവാതിരുന്നത്.

കാരണം ആ പ്രസംഗം അവൻ മുൻപേ കേട്ടതായിരുന്നു.

കേൾവിക്കാരന്റെ മനസ്സിലേക്ക് തറച്ചിറങ്ങി ആഴത്തിൽ പതിയാൻ ശേഷിയുള്ള ആ പ്രഭാഷണത്തിലെ ഓരോ വാക്കും വരിയും അവനും ഹൃദിസ്ഥമായിരുന്നു.

ദൂരെ യാത്രകൾക്ക് പോവാൻ അച്ഛൻ പതിവായി വാടകയ്ക്ക് വിളിക്കുന്ന ഹരിദാസേട്ടന്റെ ടാക്സിയിൽ വെച്ചിരുന്ന സി.ഡിയിലെ പ്രഭാഷണം ആയിരുന്നത്.


ഏത് വിഷയത്തെ കുറിച്ചും അഗാധമായ അറിവുള്ള അച്ഛനായിരുന്നു അവരുടെ ആദ്യ ഗുരു.

ദൂരയോട്ടങ്ങൾക്ക് വെളുത്ത അംബാസിഡർ കാറുമായി വരുന്ന ബിജെപി അനുഭാവിയായ ഹരിദാസേട്ടന്റെ ചോദ്യങ്ങൾക്ക് ഉപനിഷദ് സംവാദങ്ങളുടെ ശൈലിയിലുള്ള അച്ഛന്റെ ഉത്തരങ്ങൾ അവരുടെ ആദ്യ രാഷ്ട്രീയ വിദ്യാഭ്യാസവും.

സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന സകലമാന രാഷ്ട്രീയ സംഭവ വികാസങ്ങളെയും പറ്റി ഹരിദാസേട്ടൻ ചോദ്യങ്ങൾ ചോദിച്ചു.

തനിക്ക് മാത്രം സ്വന്തമായിരുന്ന അപാര ഉൾക്കാഴ്ചയിൽ നിന്ന് അച്ഛൻ അവയ്ക്കോരോന്നിനും മറുപടി പറഞ്ഞു.

മുതിർന്നവരുടെ ഭാണ്ഡത്തിൽ നിന്ന് വീണു പോവുന്ന മുത്തുകൾ ചാടി പിടിക്കുന്ന കയ്യടക്കത്തോടെ കുട്ടികൾ അവർക്ക് പാകമായ വിവരങ്ങൾ അതിൽ നിന്ന് പിടിച്ചെടുത്തു കീശയിലാക്കി.

യാത്രയവസാനിക്കരുതേ എന്ന പ്രാർത്ഥനയോടെ അവർ എത്താനുള്ള ദൂരം മനസ്സിൽ പെരുക്കി വലുതാക്കി.


അങ്ങനെ ചർച്ചകൾ കൊഴുപ്പിച്ചിരുന്ന ടാക്സിയാത്രകൾ ശ്രദ്ധാപൂർവ്വമുള്ള ശ്രവണത്തിന് വഴി മാറുന്നത് രണ്ടായിരത്തി മൂന്നോടെയാണ്.

അക്കൊല്ലമാണ് ഹരിദാസേട്ടൻ ടാക്സിയിൽ സി.ഡി പ്ലേയർ പിടിപ്പിച്ചതെന്ന് തോന്നുന്നു.

എന്നാൽ പാട്ടും മിമിക്രിയുമൊന്നുമല്ല ഹരിദാസേട്ടന്റെ കാറിൽ വെച്ചിരുന്നത്.

ധാർമ്മിക വിഷയങ്ങളിലുള്ള പണ്ഡിതരുടെ പ്രഭാഷണങ്ങളായിരുന്നു.

അങ്ങനെയൊരു യാത്രയിലാണ് ആദ്യമായി ആ പ്രഭാഷണം അവർ കേൾക്കുന്നത്.

തുടങ്ങിയാൽ അവസാനിപ്പിച്ചല്ലാതെ ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കാൻ ആരെയും അനുവദിക്കാത്ത വിധം കാന്തികാകർഷണമുള്ള ആ മന്ത്രശബ്ദം.

സംസ്‌കൃത ശ്ലോകങ്ങളും ഇംഗ്ലീഷ് വാക്കുകളും അനായാസമായി കോർത്തിണക്കി കൊണ്ട് നല്ല മലയാളത്തിൽ അറിവിന്റെ അണക്കെട്ട് തുറന്നൊഴുകിയ ജ്ഞാന ഗംഗ.

രണ്ട് മണിക്കൂർ അങ്ങോട്ടും രണ്ട് മണിക്കൂർ ഇങ്ങോട്ടുമുള്ള യാത്രയിൽ ഇടവേളയില്ലാതെ രണ്ട് മുഴു പ്രഭാഷണങ്ങൾ.

ഒരു പെരുമഴ നനയുന്നത് പോലെ അവരിരുന്നു.

ആ മഴ തോർന്നപ്പോൾ അവർ പഴയവരായിരുന്നില്ല.


സി.ഡിയുടെ പുറംചട്ടയിൽ ആ പ്രഭാഷകന്റെ ചിത്രവും പേരുമുണ്ടായിരുന്നു.

ആ പേരായിരുന്നു അവന്റെ അത്ഭുത പരിവർത്തനത്തിന്റെ മൂല മന്ത്രം.


കാട്ടാളനെ കവിയാക്കിയ പുണ്യ നാമം രാമൻ എന്നാണെങ്കിൽ,

നമ്മുടെ വെകിളിയെ വിദ്വാനാക്കിയ ആ സുകൃതിയുടെ നാമം കൃഷ്ണൻ എന്നായിരുന്നു.


ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ.


അജ്ഞതയിലും അപകർഷതയിലും ആണ്ട് കിടന്നിരുന്ന മലയാളി ഹിന്ദുവിന്റെ പ്രജ്ഞക്ക് മേൽ വിചാരത്തിന്റെ വെള്ളിടി പോലെ ആഞ്ഞു വെട്ടിയ അഭിമാനബോധമായിരുന്നു അദ്ദേഹം.

ആ ഇടിമിന്നലിന്റെ വെളിച്ചത്തിലാണ് ഇവിടെയൊരു പുതുതലമുറ ആവേശത്തോടെ തങ്ങളുടെ നഷ്ട പൈതൃകത്തെ അന്വേഷിച്ചിറങ്ങിയതും ആഞ്ഞു പുൽകിയതും.


കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്ന ഗവേഷണ സ്ഥാപനത്തിൽ സീനിയർ സയന്റിസ്റ്റ് എന്ന പദവിയിൽ ഇരുപത്തഞ്ചു വർഷത്തോളം സേവനമനുഷ്ടിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലുമായി രണ്ട് എം.എസ്.സികളും ഇൻഡസ്ട്രിയൽ സോഷ്യോളജിയിൽ എം.എയും പ്ലാന്റ് ബയോ കെമിസ്ട്രിയിൽ പി.എച്ച്.ഡിയും സംസ്കൃതത്തിൽ ഡി.ലിറ്റുമുള്ള ബഹു വിഷയ പണ്ഡിതനായിരുന്നു.

ദേശീയ അന്തർദേശീയ ജേർണലുകളിൽ അമ്പതോളം റിസർച് പേപ്പറുകളും ഇരുന്നൂറോളം പോപ്പുലർ ലേഖനങ്ങളും പ്രസിദ്ധീകരിച്ച ഗവേഷകനായിരുന്നു.

കാനഡയിലെ യൂണിവേഴ്‌സിറ്റി ഒരു ആൽബർട്ട മുതൽ തിരുപ്പതിയിലെ നാഷണൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി വരെയുള്ള നിരവധി സർവകലാശാലകളിൽ വിസിറ്റിങ് സയന്റിസ്റ്റും പ്രൊഫസറും ആയിരുന്നു.

ശാസ്ത്ര ഗവേഷണത്തിന് ആറ് അന്തർദേശീയ പുരസ്‌കാരങ്ങളും ശാസ്ത്ര പ്രചാരണത്തിന് ഒമ്പത് അന്തർദേശീയ അവാർഡുകളും രണ്ട് ഇന്റർനാഷണൽ ഫെലോഷിപ്പുകളും നേടിയിരുന്ന അദ്ദേഹത്തിന്റെ പേരിൽ ആറ് പേറ്റന്റുകൾ സ്വന്തമായുണ്ടായിരുന്നു.

നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപകനുമായിരുന്നു.


എന്നാൽ ഈ പകിട്ടുകളെല്ലാം മാറ്റി വെച്ച് അദ്ദേഹമൊരു സനാതന ധർമ്മ പ്രചാരകനായി ആദ്ധ്യാത്മിക പ്രഭാഷണ വേദികളിൽ എത്തിയപ്പോൾ അവിടെയൊരു വലിയ വിപ്ലവത്തിന് തിരി കൊളുത്തപ്പെടുകയായിരുന്നു.

ശാസ്ത്രവും സാങ്കേതിക വിദ്യകളുമെല്ലാം നാസ്തികരുടെ കുത്തകയും പുരാണ കഥകളും സംസ്‌കൃത ശ്ലോകങ്ങളും മാത്രം വിശ്വാസികളുടെ നീക്കിയിരിപ്പും എന്ന പൊതുബോധത്തെ തന്നെ അദ്ദേഹം തകർത്തു കളയുകയായിരുന്നു.

ഭാരതത്തിന്റെ ശാസ്ത്രീയ പാരമ്പര്യത്തെ പറ്റിയും അത് ആധുനിക കാലത്തിന്റെ സാങ്കേതിക വിദ്യകളിൽ പോലും ചെലുത്തിയ സ്വാധീനത്തെ പറ്റിയും അദ്ദേഹം വാചാലനായി.

യുക്തിവാദികൾക്ക് പോലും അന്യമായിരുന്ന ശാസ്ത്രീയ പദസഞ്ചയങ്ങൾ ഉപയോഗിച്ച് വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പിന്നിലുള്ള ശാസ്ത്ര ദൃഷ്ടിയും യുക്തിയും വിശദീകരിച്ചു.

പൗരാണികതയും ആധുനികതയും വിപരീത ഗതികൾ അല്ലെന്നും അവയൊരേ സഞ്ചാര ഗതിയിലെ തുടർകണ്ണികൾ ആണെന്നും ആധികാരികമായി സമർത്ഥിച്ചു.

വേദവും വർത്തമാനവും തമ്മിലുള്ള പാരസ്പര്യം അനിതര സാധാരണമായ വിഷയാവഗാഹം കൊണ്ട് അതിസുന്ദരമായി വരച്ചു കാണിച്ചു.

അങ്ങനെ ഡാർവിനും ഓപ്പൺഹെമറും ആത്മീയ സദസ്സുകളിലേക്ക് വിരുന്ന് വന്നു.

ബിഗ് ബാങ്ങും പോയിന്റ് ഓഫ് സിംഗുലാറിറ്റിയും ബ്രഹ്മനും പ്രണവ ശബ്ദവുമെല്ലാം ഒരേ വാചകത്തിലെ പരസ്പര പൂരകങ്ങളായ പദങ്ങളായി.

ഭാരതത്തിന്റെ ആത്മീയത ഒരു കാലത്തും ശാസ്ത്ര നിരാസമായിരുന്നില്ലെന്ന ബോധ്യം പൊതുമധ്യത്തിൽ സ്ഥാപിക്കപ്പെട്ടു.

ആദ്ധ്യാത്മികവാദിയെന്നാൽ ശാസ്ത്ര വിരുദ്ധനായിരിക്കുമെന്ന ധാരണയുടെ തന്നെ കടപ്പുഴക്കപ്പെട്ടു.


അതുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല.

പിന്തിരിപ്പനായി മുദ്രകുത്തപ്പെടുമെന്ന അപമാനഭീതിയാൽ സ്വന്തം വിശ്വാസം തുറന്നു പറയാൻ മടിച്ചിരുന്ന ഒരു വലിയ സമൂഹം അഭിമാനപൂർവ്വം തങ്ങളുടെ ആസ്തിക്യം പരസ്യമായി എടുത്തണിയാൻ തുടങ്ങി.

അന്നോളമില്ലാത്ത സ്വയം മതിപ്പോടെ പുതിയ തലമുറ തങ്ങളുടെ അസ്തിത്വം പ്രഘോഷിക്കാൻ തുടങ്ങി.

അന്വേഷിക്കാനും അറിയാനും അറിയിക്കാനും അത് ആഘോഷിക്കാനുമുള്ളൊരു അഭൂതപൂർവ്വമായ ആവേശം സമാജത്തിലാകെ പടർന്നു പിടിച്ചു.

മന്ത്രങ്ങൾക്കും സൂക്തങ്ങൾക്കും പ്രാർത്ഥനകൾക്കും ക്ഷേത്ര ദർശനത്തിനു പോലും പുതിയ മാനങ്ങളും ഗരിമയും വന്നു ചേർന്നു.

ഇടതുപക്ഷത്തിന്റെ വേദികളിൽ പോലും സംസ്‌കൃത ശ്ലോകങ്ങൾ ഉദ്ധരിക്കപ്പെട്ടു.

സനാതന ധർമ്മം എന്ന ജീവിത പദ്ധതിക്ക് തന്നെ പുരോഗമന സമൂഹത്തിൽ സ്വീകാര്യതയും ബഹുമാന്യതയും വന്ന കാലമായിരുന്നത്.

ഏത് വൈദേശിക സിദ്ധാന്തത്തെയും കവച്ചു വെയ്ക്കാൻ പോന്നൊരു സുസ്ഥിര സിദ്ധാന്ത പക്ഷമായി സ്വയം ഭാരതീയ വിചാരധാര കേരളീയ സമൂഹത്തിൽ കസേര വലിച്ചിട്ടിരുന്ന കാലവും.


ആ ആവേശത്തിന് ആക്കം കൂട്ടി കൊണ്ട് ഡോ. ഗോപാലകൃഷ്ണൻ വേദികളിൽ നിന്ന് വേദികളിലേക്ക് പറന്നു പ്രസംഗിച്ചു കൊണ്ടേയിരുന്നു.

ഏതാണ്ട് ആറായിരത്തോളം പ്രഭാഷണങ്ങൾ.

ഹൈന്ദവാഭിമാനത്തിന്റെ അടിത്തറയുറപ്പിച്ച ആറായിരം ആണിക്കല്ലുകൾ.

അമ്പല പറമ്പുകളിലും വിശ്വാസി ഭവനങ്ങളിലും ഭക്തി ഗാനങ്ങൾക്ക് പകരം ആ പ്രഭാഷണങ്ങൾ ഉയർന്നു കേട്ടു തുടങ്ങി.

മൂന്ന് രൂപക്കും അഞ്ച് രൂപക്കും IISH വിതരണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പൈതൃക വിജ്ഞാന ദാഹികളുടെ ഷെൽഫുകൾ നിറച്ചു.

ഭഗീരഥ പ്രയത്നത്തിനൊടുവിൽ ഭൂമിയിലെത്തിയ ദേവഗംഗയെ പോലെ ആ സ്ഥിരോത്സാഹിയുടെ നിരന്തര സാധന കൊണ്ട് വേദോപനിഷത്തുക്കളും പുരാണേതിഹാസങ്ങളും ഗീതയും ബ്രഹ്മസൂത്രവുമെല്ലാം പണ്ഡിത സദസ്സുകളിൽ നിന്ന് സരള തത്വങ്ങളായി സാധാരണക്കാരന്റെ ജീവിതത്തിലെത്തി.

ഒരു വിചാര വിപ്ലവം തന്നെയായിരുന്നത്.

അക്ഷരാർത്ഥത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരള ഹിന്ദു നവോദയം.


തിരിഞ്ഞു നോക്കുമ്പോൾ ഡോ. ഗോപാലകൃഷ്ണൻ അന്ന് സൃഷ്‌ടിച്ച ആവേശമാണ് ഒരുപക്ഷെ കേരളത്തിൽ ഇന്ന് കാണുന്ന ഹൈന്ദവ ജാഗരണത്തിന് പിന്നിലെ പോലും വലിയൊരു സ്വാധീനമായത് എന്ന് തോന്നുന്നുണ്ട്.

ഇന്ന് നാം കാണുന്ന യുവാക്കളായ മുഴുവൻ ഹൈന്ദവ സമാജ പ്രവർത്തകരും അക്കാലത്ത് ഡോ. ഗോപാലകൃഷ്ണനാൽ പ്രചോദിതർ ആയവരാണെന്ന് ഉറപ്പുമുണ്ട്.


ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നത് തിരുവനന്തപുരത്ത് വെച്ച് നടന്ന അമൃത ടി.വിയുടെ അയ്യപ്പ ദർശനം എന്ന ചർച്ചാ പരിപാടിയുടെ ഷൂട്ടിങ് സ്റ്റുഡിയോയിൽ വെച്ചാണ്.

മുപ്പത് വർഷത്തോളമായി സംവാദ വേദികളിൽ സജീവ സാന്നിധ്യമായ അദ്ദേഹത്തെ പോലൊരാളിന് ഏതാനും മാസങ്ങൾക്കു മുൻപ് മാത്രം ടി.വി ക്യാമറകൾക്ക് മുന്നിൽ മുഖം കാണിച്ചു തുടങ്ങിയ ഒരു ഇളമുറക്കാരനോട്‌ പരിചയം ഭാവിക്കേണ്ട യാതൊരു ആവശ്യമുണ്ടായിരുന്നില്ല.

എന്നിട്ടും ഇടവേള സമയത്ത് സ്വന്തം മൊബൈൽ ഫോണിൽ വീഡിയോ ഓൺ ആക്കി നന്മുടെ യൂട്യൂബ് ചാനലിൽ കൊടുക്കാൻ ശബരിമല കേസിലെ റിവ്യൂ ഹർജികളുടെ നിയമപരമായ സാധ്യതയെ പറ്റി ഒരു അഞ്ചു മിനിറ്റുള്ള ബൈറ്റ് തരാമോ എന്ന് ചോദിച്ച് അദ്ദേഹം അടുത്തേക്ക് വന്നപ്പോൾ സത്യത്തിൽ അതിശയിച്ചു പോയി.

സാറിനെ കാണാൻ പതിനൊന്ന് കൊല്ലം മുൻപ് പതിനേഴാം വയസ്സിൽ പൊന്നാനിയിലെ വീട്ടിൽ നിന്ന് ഗുരുവായൂർക്ക് മുപ്പത് കിലോമീറ്റർ ബസ് പിടിച്ചു പോയ കഥ പറഞ്ഞു കേൾപ്പിച്ച് കാലിൽ തൊട്ടു.

ആ വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്തപ്പോൾ അതിന്റെ തുടക്കത്തിലും അവസാനത്തിലും വളരെ നല്ല വാക്കുകൾ അദ്ദേഹം എന്നെ പറ്റി പറഞ്ഞിരുന്നു.

ആ വീഡിയോ കാണിച്ചപ്പോൾ ഇതൊന്നും കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്ന് വിഷമിക്കുകയാണ് അമ്മ ചെയ്തത്.


അവസാനമായി തമ്മിൽ കണ്ടു സംസാരിച്ചത് ഈ വർഷം മള്ളിയൂരിൽ നടന്ന പ്രഭാഷണ പരമ്പരയുടെ വേദിയിൽ വെച്ചായിരുന്നു.

ഒരേ ദിവസമായിരുന്നു ഞങ്ങളുടെ പ്രഭാഷണങ്ങൾ.

എനിക്ക് ശേഷമുള്ള സെഷൻ ആയിരുന്നു സാറിന്റേത്.

നേരത്തെ എത്തിയ അദ്ദേഹം സദസ്സിലിരുന്ന് എന്റെ പ്രഭാഷണം മുഴുവൻ കേട്ടു.

കഴിഞ്ഞപ്പോൾ അടുത്ത് വന്ന് ഏറെ നല്ല വാക്കുകൾ പറഞ്ഞു അഭിനന്ദിച്ചു.

എന്റെ ആരോഗ്യ സ്ഥിതിയെ പറ്റി ഉത്കണ്ഠയോടെ ആരായുകയും ആയുരാരോഗ്യങ്ങളുണ്ടാവട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു.

ശേഷമദ്ദേഹം സ്വന്തം പ്രഭാഷണം തുടങ്ങിയത് ഇദ്ദേഹത്തിന്റെ പ്രഭാഷണം കഴിഞ്ഞ വേദിയിൽ പിന്നീടൊരാൾക്ക് എന്തെങ്കിലും കൂടി പറയുക പ്രയാസമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു.

ഇത് കേൾക്കാൻ അച്ഛനില്ലാതെ പോയല്ലോ എന്നപ്പോൾ എനിക്കും വിഷമം തോന്നി.


ആക്സിഡന്റ് പറ്റി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചും എന്റെ ആരോഗ്യ സ്ഥിതിയിലുള്ള ആശങ്ക പങ്കുവെച്ചും പിന്നീടുണ്ടായ പുരോഗതിയിൽ ആശ്വാസം അറിയിച്ചുമൊക്കെ അദ്ദേഹം ധാരാളം വീഡിയോകൾ ചെയ്തിരുന്നു.

എന്നാൽ അദ്ദേഹം മരണപ്പെട്ട ദിവസം രാത്രി മാത്രമാണ് ഞാനവയൊക്കെ കാണുന്നത്.

അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞ ദുഃഖത്തിൽ അദ്ദേഹത്തിന്റെ പഴയ പ്രഭാഷണങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ ആകസ്മികമായി കണ്ണിൽ പെട്ടതാണ്.

സത്യത്തിൽ അവ കണ്ടപ്പോൾ, അദ്ദേഹത്തിന്റെ ആധിയും ഉദ്വേഗവുമൊക്കെ അനുഭവിച്ചറിഞ്ഞപ്പോൾ എന്തോ, എനിക്ക് ആക്സിഡന്റ് പറ്റിയപ്പോൾ അതൊന്നും കാണാൻ അച്ഛൻ ഉണ്ടായില്ലല്ലോ എന്നൊരു ആശ്വാസമാണ് എന്റെ മനസ്സിൽ വന്നത്.


പിറ്റേന്ന് രാവിലെ പിതൃക്കൾക്ക് തർപ്പണം ചെയ്യുമ്പോൾ ഒരു കൈകുമ്പിൾ വെള്ളം ഗോപാലകൃഷ്ണൻ സാർ എന്ന് ചൊല്ലിയും വലത്തോട്ടൊഴുക്കി.

അന്ന് വൈകുന്നേരം ചെങ്ങന്നൂരിനടുത്ത് ആല എന്ന സ്ഥലത്ത് നടക്കുന്ന ഹിന്ദു മത പരിഷത്തിൽ സംസാരിക്കാനുണ്ടായിരുന്നു.

കുറച്ചു നേരത്തെ ഇറങ്ങാം, തൃപ്പുണിത്തുറ വഴി പോകാം, പറ്റിയാൽ സാറിനെ അവസാനമായിട്ടൊന്ന് കാണാം എന്ന് ഷാജിയേട്ടനോട് പറഞ്ഞു.

പോവുന്ന വഴിക്ക് വത്സേട്ടനെ വിളിച്ചു സാറിന്റെ വീട്ടിലേക്കുള്ള വഴി മനസ്സിലാക്കി.

അവിടെ എത്തിയപ്പോഴേക്കും മൃതദേഹം സംസ്കാരത്തിനായി ശ്മശാനത്തിലേക്ക് എടുത്തിരുന്നു.

ഇപ്പൊ കൊണ്ട് പോയിട്ടേ ഉള്ളൂ, വേഗം അങ്ങോട്ട് പൊയ്ക്കോളൂ, ഭാഗ്യമുണ്ടെങ്കിൽ ഒരു നോക്ക് കാണാം എന്നവിടെ കൂടി നിന്ന ചിലർ പറഞ്ഞു.

പൊയ്ക്കോളൂ, കാണാൻ പറ്റും എന്നാരോ എന്റെ ഉള്ളിലിരുന്ന് ഉറപ്പ് പറയുന്നുണ്ടായിരുന്നു.

അയാൾ പറഞ്ഞേൽപ്പിച്ചിട്ട് തന്നെയാവും, വഴി കാണിച്ചു തരാം, തനിയെ പോയാൽ ചിലപ്പോൾ തെറ്റും എന്ന് പറഞ്ഞൊരാൾ അവിടെ നിന്ന് ഞങ്ങളുടെ കൂടെ കയറി.


ഞങ്ങൾ എത്തിയപ്പോൾ മൃതദേഹം ചിതയിലേക്ക് എടുത്തു വെച്ച് കഴിഞ്ഞിരുന്നു.

പക്ഷെ ചൂള മൂടിയിരുന്നില്ല.

ഇനിയാരെങ്കിലുമുണ്ടോ എന്നവർ ചോദിക്കുന്നുണ്ടായിരുന്നു.

അന്തിമോപചാരം അർപ്പിക്കാനുള്ള അവസാനത്തെ ആളായി ഞാൻ അടുത്തേക്ക് ചെന്ന് നിന്ന് ആ കാലിൽ തൊട്ട് നമസ്കരിച്ചു.


സദാശിവ സമാരംഭം

ശങ്കരാചാര്യ മധ്യമാം

അസ്മദാചാര്യ പര്യന്താം

വന്ദേ ഗുരു പരമ്പരാം


നാരായണ നാമം ജപിച്ചു ഞാൻ പുറകോട്ട് നിന്നപ്പോൾ ചൂള മൂടി.

അവസാന സ്പർശാനുഭൂതിയെ കണ്ണിൽ തൊട്ട് ഞാൻ ഉള്ളിലേക്കെടുക്കുമ്പോഴേക്കും അഗ്നിയാ ദേഹത്തെ കയ്യേറ്റു കഴിഞ്ഞിരുന്നു.

ആ നിമിഷത്തിൽ ഞാനാ പഴയ ചിത്രത്തെ തിരിച്ചു കണ്ടു.

എന്റെ പിന്നിലെ നൂറ്റെൺപത് ഡിഗ്രിയിൽ അടുത്ത പ്രഭാഷണ വേദിയിലേക്ക് എന്നെ കൂട്ടി കൊണ്ട് പോവാൻ കാത്തു നിൽക്കുന്ന ആളുകൾ.

എന്റെ മുന്നിലെ നൂറ്റെൺപത് ഡിഗ്രിയിൽ ആദ്യ പ്രഭാഷണത്തിനുള്ള അറിവും ആശയവും തന്ന ജ്വാലാമുഖികളായ ഗുരുപരമ്പര.

അവയ്ക്കിടയിൽ കാലാതിവർത്തിയായ സനാതന സത്യങ്ങൾക്ക് തലമുറകളിലേക്ക് സഞ്ചരിക്കാനുള്ള കേവല ഉപാധി മാത്രമായൊരു നശ്വര ദേഹം.


മുന്നൂറ്റി അറുപത് ഡിഗ്രിയുടെ ഒരു പൂർണ്ണ വൃത്തം!


ഇത്തവണ വൈശാഖത്തിലെ പൗർണ്ണമിക്ക് ഗുരുക്കൾക്ക് നേദ്യം സമർപ്പിച്ചപ്പോൾ അച്ഛനും പരമേശ്വർജിക്കും ഒപ്പം സാറിനെയും മനസ്സിൽ സ്മരിച്ചിരുന്നു.

വാവിന് തിരുനാവായയിൽ ബലി ഇടുമ്പോൾ ഒരുരുള സാറിനും വെയ്ക്കണം എന്നും നിശ്ചയിച്ചിട്ടുണ്ട്.

എന്നാൽ ഒരായുസ്സ് മുഴുവൻ ഭാരതീയ വിജ്ഞാന പാരമ്പര്യത്തെ ലോകം മുഴുവൻ വിളംബരം ചെയ്യാൻ ഉഴിഞ്ഞു വെച്ച അദ്ദേഹത്തെ പോലൊരാൾ അർഹിക്കുന്ന പിതൃകർമ്മം ആചാരപരം മാത്രമല്ലെന്ന് നിശ്ചയമാണ്.

അദ്ദേഹത്തിനുള്ള യഥാർത്ഥ ശ്രാദ്ധം അദ്ദേഹം ജീവിത വ്രതമായി സ്വീകരിച്ച സനാതന ധർമ്മ പ്രചാരണത്തെ സ്വന്തം ദൗത്യമായി ഏറ്റെടുക്കുക എന്നത് തന്നെയാവണം.


ആ പ്രതിജ്ഞയാണ് എന്റെ പ്രാർത്ഥന.

സാറിനുള്ള എന്റെ ബലി തർപ്പണവും.


ഡോ. എൻ. ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ.

സത്ഗതി 🙏