Thursday, May 16, 2024

യോഗവാസിഷ്ഠസാരം വ്യാഖ്യാനം പ്രൊഫസർ.ജി. ബാലകൃഷ്ണൻ നായർ ശ്ലോകം 248 സംഗമാണ് ഭൗതിക ധനാർജനത്തിന് കാരണം. സംഗമാണ് സംസാര ബന്ധത്തിന് കാരണം. സംഗമാണ് ആശകൾക്ക് കാരണം. സംഗമാണ് ആപത്തുകൾക്ക് കാരണം. ശ്ലോകം :- 249 സംഗത്യാഗമാണ് മോക്ഷം, സംഗത്യാഗമാണ് ജന്മം ഇല്ലായ്മ. അതുകൊണ്ട് രാമ, പദാർത്ഥങ്ങളോടുള്ള സംഗം ഉപേക്ഷിക്കൂ. സംഗം ഉപേക്ഷിച്ചു ജീവൻമുക്തനായി ജീവിതം നയിക്കൂ. ശ്ലോകം :- 250 തൽക്കാലം ഉള്ളതും ഇല്ലാത്തതുമായ ജഡ വിഷയങ്ങളിൽ, സന്തോഷവും സന്താപവും തോന്നത്തക്കവിധം വേണമെന്നും വേണ്ടെന്നുമുള്ള ഭാവത്തെ ജനിപ്പിക്കുന്ന മലിനവാസന യാതൊന്നാണോ അതാണു സംഗം എന്ന് പറയപ്പെടുന്നത്. സാസംഗ ഇതി കഥ്യതേ ജഡ വിഷയങ്ങളിൽ വേണമെന്നും വേണ്ടെന്നുമുള്ള ഭാവമാണ് സംഗം. ഈ രണ്ടു ഭാവങ്ങളും ഒരുപോലെ സന്തോഷവും സന്താപവും ജനിപ്പിക്കുന്നവയാണ്. വേണമെന്ന് തോന്നുന്ന പദാർത്ഥം കിട്ടിയാൽ സന്തോഷം. കിട്ടാതിരുന്നാൽ സന്താപം. ഇനിയും അവനവനു വേണമെന്ന് തോന്നുന്ന പദാർത്ഥം മറ്റൊരാൾക്ക് കിട്ടിയാൽ സന്താപം. കിട്ടാതിരുന്നാൽ സന്തോഷം. തനിക്കു വേണ്ടെന്നു തോന്നുന്നത് കിട്ടാതിരുന്നാൽ സന്തോഷം. കിട്ടിയാൽ സന്താപം. അവനവന് വേണ്ടാത്തത് അന്യർക്ക് കിട്ടിയാൽ സന്തോഷം. കിട്ടാതിരുന്നാൽ സന്താപം. മനുഷ്യലോകത്തിന്റെ സകല ദുഃഖങ്ങൾക്കും കാരണം ഈ വേണം വേണ്ടായ്കയാണെന്നു ചിന്തിച്ചാൽ കാണാൻ കഴിയും. ഈ വേണം വേണ്ടായ്ക തന്നെയാണ് സംഗം. #സത്യബോധം കൊണ്ട് ഉള്ളിൽ നിന്നും ഈ സംഗം ഒഴിവാക്കാമെങ്കിൽ സദാ സന്തോഷം, സുഖം. #സംഗം മലിനവാസനയാണ്. മരണവേളയിലും സംഗം ബാക്കി നിന്നാൽ അത് അനുഭവിക്കാനായി വീണ്ടും ജനിക്കേണ്ടി വരും. അതുകൊണ്ടാണ് #സംഗം മലിനവാസന എന്ന് പറഞ്ഞത്. വസിഷ്ഠൻ തുടർന്നു ജീവൻ മുക്തന്മാരിൽ ഈ മലിന വാസന അവശേഷിക്കുന്നില്ല ഹർഷവിഷാദങ്ങൾക്ക് ഒരിക്കലും വഴങ്ങാത്ത ശുദ്ധവാസനയാണ് അവരെ നയിക്കുന്നത്. ഒന്നിലും വേണമെന്ന് അവർക്ക് നിർബന്ധമില്ല. ജീവൻമുക്തി നേടാത്ത ധീരന്മാരായ മൂഡബുദ്ധികളിലാണ് മലിനവാസനാ രൂപത്തിലുള്ള സംസാര കാരണമായ ഈ സംഗം നിലനിൽക്കുന്നത്. സന്തോഷം, അമർഷം, ദുഃഖം എന്നീ വികാരങ്ങൾക്ക് വശപ്പെടുന്നതാണ് ബന്ധം. ഈ ബന്ധത്തിന് ഹേതുവായ വാസനയാണ് മലിനവാസന. ജീവൻമുക്തന് എല്ലാം സത്യസ്വരൂപം ആയതുകൊണ്ട് അന്യഭാവം കൊണ്ടുണ്ടാകുന്ന ഹർഷാമർഷങ്ങൾ സംഭവിക്കുന്നതേയില്ല. അദ്ദേഹം രാഗ ഭയ ക്രോധങ്ങൾക്ക് ഒന്നും വഴങ്ങാതെ സദാ #നിസ്സംഗനായി വർത്തിക്കുന്നു. ദുഃഖം കൊണ്ട് അദ്ദേഹത്തിന്റെ മുഖം വാടുന്നില്ല. ഭൗതികസുഖം കൊണ്ട് വിശേഷിച്ച് മുഖം വികസിക്കുന്നുമില്ല. ആശാവൈവശ്യത്തിൽ ഒന്നും ചെന്ന് പെടാതെ അദ്ദേഹം സദാ നിസ്സംഗനായി തന്നെ വർത്തിക്കുന്നു. സമ്പത്തിലും വിപത്തിലും അക്ഷോഭ്യനായി സമനിലയിൽ വർത്തിച്ചുകൊണ്ട് വന്നുചേരുന്ന കാര്യങ്ങൾ വേണ്ടപോലെ നിർവഹിക്കുമെങ്കിൽ നിസ്സംഗ ഭാവം ഉറപ്പുവന്നു എന്ന് കരുതാം. എപ്പോഴും എല്ലാറ്റിലും സത്യം ദർശിച്ചു സമഭാവനയോടെ ഉള്ളിൽ ദീനഭാവം ലേശവും ഇല്ലാതെ തൽക്കാലം എന്താണ് ചെയ്യേണ്ടത് അത് ഭംഗിയായി ചെയ്ത്, നിസ്സംഗനായി സുഖത്തോടെ കാലം കഴിക്കൂ , രാമ. കടപ്പാട് #യോഗവാസിഷ്ഠസാരം വ്യാഖ്യാനം. പ്രൊഫസർ. ജി. ബാലകൃഷ്ണൻ നായർ

Sunday, May 12, 2024

: പുഷ്പങ്ങളില്ലാതെ പൂജന വിധി ആത്മപൂജ ആണ് പരാപൂജ .അത് ആണ് അതിവിശിഷ്ടം ആയി ഉള്ളത് .സാധാരണ പൂജ ബാഹ്യ പൂജ ആണ് .അതില്‍ പുഷ്പങ്ങള്‍ ഉപയോഗിക്കുന്നു.എന്നാല്‍ ആ പുഷ്പങ്ങള്‍ ഭഗവാന്റെ സൃഷ്ടി ആണ് .ഭഗവാന്റെ പൂക്കള്‍ ഭഗവാനു നല്‍കുന്നതില്‍ എന്താണ് മേന്മ ?ആത്മപൂജയില്‍ നമ്മള്‍ ഉണ്ടാക്കിയ പുഷ്പങ്ങള്‍ ആണ് ഭഗവാനു നല്‍കുന്നത് .ആത്മപൂജ യില്‍ എട്ടു പുഷ്പങ്ങള്‍ ഉപയോഗിക്കുന്നു :- "അഹിംസാ പ്രഥമം പുഷ്പം ,പുഷ്പമിന്ദ്രിയ നിഗ്രഹ: സര്‍വ്വഭൂത ദയാ പുഷ്പം ,ക്ഷമാപുഷ്പം വിശേഷത : ശാന്തി പുഷ്പം, തപ:പുഷ്പം ,ധ്യാന പുഷ്പം തധൈവ ച സത്യമഷ്ടവിധം പുഷ്പം വിഷ്ണോ :പ്രീതികരം ഭവേത് :" .അഹിംസ ,ഇന്ദ്രിയ നിഗ്രഹം ,സര്‍വഭൂതദയ,ക്ഷമ,ശാന്തി ,തപസ്,ധ്യാനം.സത്യം എന്നി എട്ടു പുഷ്പങ്ങള്‍ കൊണ്ടു ഉള്ള പൂജ ആണ് വിഷ്ണു ഭഗവാനു പ്രീതികരം .അതിനാല്‍ ബാഹ്യ പുഷ്പങ്ങള്‍ കൊണ്ടുള്ള പൂജയില്‍ നിന്നും ഉയര്‍ന്നു സാധകന്‍ ആന്തരിക പൂജ ,പരാ പൂജയിലേക്ക് വേഗത്തില്‍ ഉയരണം .

Saturday, May 11, 2024

https://youtu.be/mzx9gCarvvk?si=0rI8gs2Shty-D6xf
പഞ്ച രത്നങ്ങൾ. 1. വിദുര നീതി 2. സനത് സുജാതീയം 3. യക്ഷ പ്രശ്നം 4. ഭഗവദ് ഗീത 5. സഹസ്രനാമം.

Friday, May 10, 2024

ചിത്രകൂടത്തിൽ വനവാസം അനുഷ്ഠിക്കുന്ന സമയം രാമനെ തിരികെ കൊണ്ട് പോകുവാൻ വരുന്ന ഭരതന് രാമൻ ഭരണോപദേശം നൽകുന്നുണ്ട്....ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അതിൻ്റെ സംരക്ഷണത്തിന് ആറുഗുണങ്ങൾ ആവിശ്യമാണെന്നാണ് രാമൻ്റെ ഉപദേശം...ഷാഡ്ഗുണ്യം എന്ന രാജനീതി അഥവാ രാജതന്ത്രം യഥാ സമയങ്ങളിൽ അനുചിതമായ സന്ദർഭങ്ങളിൽ ഭരണവർഗം നടപ്പിലാക്കണം എന്നാണ് രാമൻ്റെ പക്ഷം... സന്ധി,വിഗ്രഹം,യാനം,ആസനം, ദ്വൈധീഭാവം, സമാശ്രയം എന്നിങ്ങനെ ആറ് ഗുണങ്ങളാണ് രാമൻ ഭരതന് ഉപദേശിച്ച് നൽകുന്നത്.. എതിരാളിയുമായി,എതിരാളി ശക്തൻ എങ്കിൽ നാം ശക്തിയാർജിക്കുന്നത് വരെ സന്ധിയിൽ പോകണമെന്ന് രാമൻ ഉപദേശിക്കുന്നു.. എതിരാളിയുമായി കലഹിക്കുന്നതാണ് വിഗ്രഹം..ആവിശ്യമെങ്കിൽ ശക്തി ക്ഷയിച്ച് നിൽക്കുന്ന എതിരാളിയെ കടന്ന് ആക്രമിക്കുന്നതാണ് യാനം... തക്കം പാർത്ത് എതിരാളികൾക്ക് മേലെ തന്ത്രങ്ങൾ രൂപപ്പെടുത്തി കാത്തിരിക്കലാണ് ആസനം...എതിരാളിയെ നേരിടാൻ കരുതിക്കൂട്ടിയുള്ള ഇരട്ടത്താപ്പാണ് ദ്വൈധീഭാവം(സന്ധി ഉണ്ടാക്കുകയോ സാമന്തൻ ആകുകയോ ചെയ്തിട്ട് ആക്രമിക്കുന്നത്)..എതിരാളിയെ നേരിടാൻ മറ്റൊരു എതിരാളിയുടെ പക്ഷം ചേരുന്നതോ,അവരെ നമ്മുടെ പക്ഷത്ത് ചേർക്കുന്നതോ ആണ് സ്മാശ്രയം..ശത്രുവിൻ്റെ ശത്രു മിത്രം എന്നത് പോലെയാണ് അത്...ഇതെല്ലാം പറഞ്ഞതിന് ശേഷം രാമൻ ഭരതനോട് പറയുന്നുണ്ട് "ഭരതാ,ആപത്തും ആക്രമണവും എപ്പോഴും രാജ്യത്തിന് പുറത്ത് നിന്നായിരിക്കില്ല...അത് അകത്ത് നിന്നും ഉണ്ടാകാം.."പ്രകൃതി നിർമിത വിപത്തും മാനവ നിർമ്മിത വിപത്തും എന്ന് രാമൻ അവയെ തരം തിരിക്കുന്നു...കള്ളന്മാർ,കൊള്ളക്കാർ,ഭരണവർഗത്തിൻ്റെ ശിങ്കിടികൾ സർക്കാരുദ്യോഗസ്ഥന്മാർ,ദുരാഗ്രഹികൾ എന്നിവരിൽ നിന്നുണ്ടാകുന്ന കെടുതികളാണ് മാനവ നിർമിത കെടുതികൾ...അതുകൊണ്ട് ഇവയെ നേരിടാൻ ശക്തരായ,വിശ്വസ്തരായ സഹപ്രവർത്തകർ ഉണ്ടാകേണ്ടത് രാഷ്ട്രകാര്യത്തിന് ആവിശ്യമാണ്...അവരെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്നും രാമൻ പറയുന്നുണ്ട്; "ശൂരന്മാരും ബഹുശ്രുതരും ജിതേന്ദ്രീയരും കുലീനരും നീതിശാസ്ത്ര നിപുണരും ആയിരിക്കണം മന്ത്രിമാർ..ബുദ്ധിക്കൊണ്ട് മെച്ചപ്പെട്ടവരാണ് യഥാർത്ഥത്തിൽ ഈ ജോലിയിൽ പ്രയോജനപ്പെടുക.അങ്ങനെയുള്ളവരെ തിരഞ്ഞെടുത്ത് നിയമിക്കണം.ഇവരാരും അഴിമതിക്കാരാകരുത്, കളങ്കമില്ലാത്തവരാകണം, കാപട്യമില്ലാത്തവരായിരിക്കണം,സംശുദ്ധരായിരിക്കണം, ശ്രേഷ്ഠന്മാരായിരിക്കണം..." രാമൻ ഭരതന് നൽകിയ നിർദ്ദേശങ്ങൾ തന്നെയാണ് ഇന്ന് ഈ രാജ്യത്ത് രാമൻ്റെ പിൻഗാമികൾ നടപ്പിലാക്കുന്നത്.. നാരദ മഹർഷി വാത്മീകി മഹർഷിയോട് പറഞ്ഞ രാമൻ്റെ ഗുണങ്ങളിൽ ഒന്നാണ് അദേഹത്തിന് ദേശത്തിനോടുള്ള സ്നേഹം.... ആ ദേശസ്നേഹം തന്നെയാണ് അദേഹത്തിൻ്റെ പിൻഗാഗമികളായ ഹിന്ദു സമാജത്തിനും ലഭിച്ചത്,അഥവാ രാമൻ പകർന്ന് നൽകിയത്...ഈ രാജ്യം നിലനിൽക്കാൻ,കാത്ത് സംരക്ഷിക്കാൻ ഹിന്ദു സമാജം ധാരാളം വിട്ടു വീഴ്ചകൾ ചെയ്ത കാലങ്ങളുണ്ടായിരുന്നു.. അയോദ്ധ്യയിൽ രാം ലല്ല തിരികെ വന്ന ആദ്യ രാമനവമി ഇനി ഹിന്ദു സമാജത്തിൻ്റെ,ഹിന്ദു രാഷ്ട്രത്തിൻ്റെ വീണ്ടെടുപ്പിൻ്റെ കാലമാണ്...രാജ്യത്തിന് പുറത്ത് നിന്ന് മാത്രമല്ല,അകത്തുള്ള ശത്രുക്കളെയും നേരിടാൻ ഇന്ന് സമാജം ശക്തമാകുന്നു...ശ്രീരാമൻ്റെ മറ്റ് ഗുണങ്ങൾ മാതൃകയക്കുന്നത് പോലെ ഹിന്ദു സമാജം അദേഹത്തിൻ്റെ രാഷ്ട്ര സ്നേഹം കൂടി മാതൃകയാകട്ടെ..... "അപി സ്വര്‍ണ്ണമയീ ലങ്കാ ന മേ ലക്ഷ്മണ രോചതേ ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ ” ലങ്ക സ്വർണ്ണത്തിൽ തന്നെ പൊതിഞ്ഞ് നൽകിയാലും എനിക്കതിൽ തെല്ലും താൽപ്പര്യമില്ല, പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ഹിന്ദു സമാജത്തിന് മഹനീയമായ മാതൃകയായ ഞങ്ങളുടെ രാമചന്ദ്രപ്രഭു ഹിന്ദു രാഷ്ട്രത്തെ മുന്നിൽ നിന്ന് തന്നെ നയിക്കട്ടെ.... രാമനവമി ആശംസകൾ🙏⛳🕉️🌹❣️
https://youtu.be/dsDQR6LQI7U?si=kUNaSDDZpnkR5sMp
“കസ്ത്വം ശിശോ കസ്യ കുതോസി ഗന്ത കിം നാമ തേ ത്വം കുത ആഗതോസി | ഏതന്മയോക്തം വദ ചാർഭകത്വം മത്പ്രീതയെ പ്രീതി വിവർദ്ധനോസി ||“ കുഞ്ഞേ നീ ആരാണ് ? ആരുടെ മകൻ ആണ് ? എങ്ങോട്ട് ആണ് പോകുന്നത് ? നിന്റെ പേര് എന്താണ് ? നീ എവിടെ നിന്ന് വരുന്നു ? കുഞ്ഞേ എന്ടെ ചോദ്യങ്ങൾക്ക് മറുപടി നല്കു . നീ എന്നിൽ കൌതുകം ജനിപ്പിച്ചിരിക്കുന്നു . “ നാഹം മനുഷ്യോ നച ദേവ യക്ഷൌ ന ബ്രാഹ്മണ ക്ഷത്രിയ വ്യശ്യശൂദ്രഃ | ന ബ്രഹ്മചാരി ന ഗൃഹീ വനസ്ഥഃ ഭിക്ഷുർന ചാഹം നിജ ബോധ രൂപഃ || “ ഞാൻ മനുഷ്യൻ അല്ല , ദേവനോ യാക്ഷനോ അല്ല . ബ്രാഹ്മണൻ , ക്ഷത്രിയൻ , വ്യശ്യൻ , ശൂദ്രൻ എന്നിവയും ഞാൻ അല്ല . വിദ്യാർഥി , ഗൃഹസ്ഥൻ , വാനപ്രസ്ഥൻ , സന്യാസി ഇതൊന്നും ഞാൻ അല്ല . ഞാൻ നിത്യവും ബോധസ്വരൂപൻ ആണ് . കാരണം , അല്ല അല്ല എന്ന് പറഞ്ഞവ എല്ലാം ശരീരത്തെ അപേക്ഷിച്ചുള്ള ആപേക്ഷികമായ വസ്തുതകൾ ആണ് . ആത്മാവ് എന്നത് നിരപേക്ഷമായ തത്ത്വം ആണ് . ശരീരവും ആത്മാവും തമ്മിൽ ബന്ധം ഒന്നും ഇല്ല . ബന്ധം അജ്ഞാനികളായ നാം ആരോപിക്കുന്നതാണ് . കയറിനെ പാമ്പ് എന്ന് ഭ്രമിക്കുമ്പോലെ . പാമ്പ് കണപ്പെടുമ്പോഴും ഇല്ലാത്ത ഒന്നാണ് . എപ്പോഴും കയർ മാത്രം ആണ് സത്യം . ഈശ്വരൻ സത്യവും , ഈശ്വരനിൽ നാം ആരോപിക്കുന്ന പ്രപഞ്ചം മിഥ്യയും ആണ് . ബോധം / ജ്ഞാനം ഈശ്വരസ്വരൂപം ആണ് . ഒരുവൻ ഞാൻ ബോധസ്വരൂപി ആണെന്ന് അനുഭവിക്കുന്നപക്ഷം അവൻ ഈശ്വരനിൽ നിന്ന് അന്യൻ അല്ല . അവൻ പരമേശ്വരൻ തന്നെ ആണ് .
ഓം സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര പര്യന്താം വന്ദേ ഗുരുപരമ്പരാം ശ്രുതി സ്മൃതി പുരാണാനാം ആലയം കരുണാലയം നമാമി ഭഗവദ് പാദം ശങ്കരം ലോക ശംകരം ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം സൂത്രഭാഷ്യകൃതോവന്ദേ ഭഗവന്തോ പുനഃപുനഃ ഈശ്വരോ ഗുരുരാത്മേതി മൂർത്തി ഭേദവിഭാഗിനേ വ്യോമവത് വ്യാപ്ത ദേഹായാ ദക്ഷിണാമൂർത്തയേ നമഃ അങ്ഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ ഭൃങ്ഗാങ്ഗനേവ മുകുളാഭരണം തമാലം അങ്ഗീകൃതാഖിലവിഭൂതിരപാങ്ഗലീലാ മാങ്ഗല്യദാഽസ്തു മമ മങ്ഗലദേവതായാഃ (1) നിരുക്തം യാസ്കൻ നിഘണ്ടു അഷ്ടാദ്ധ്യായി പാണിനി വ്യാകരണം അമരകോശം അമരസിംഹൻ ശബ്ദകോശം 10000 വാക്കുകൾ ഭാമതി വാചസ്പതി മിശ്ര ആദിശങ്കരന്റെ ബ്രഹ്മസൂത്ര ഭാഷ്യം ആദ്യത്തെ ഗ്രന്ഥം ഋഗ്വേദം ആദ്യത്തെ കാവ്യം രാമായണം ഏറ്റവും വലിയ പുസ്തകം ഇതിഹാസം മഹാഭാരതം
തോടകാചാര്യ ശ്രീ ആദിശങ്കര ഭഗവദ്പാദാളിൻ്റെ തീക്ഷ്ണ ശിഷ്യനായ തോടകാചാര്യൻ തൻ്റെ ഗ്രഹണശക്തിയെ സ്തുതിച്ചുകൊണ്ട് രചിച്ചതാണ് തോടകാഷ്ടകം. വിശുദ്ധ ഗ്രന്ഥങ്ങളുടെയും ഉപനിഷത്തുക്കളുടെയും മഹാസമുദ്രമായ ശങ്കരദേശികയുടെ വിശുദ്ധ പാദങ്ങളെ ഞാൻ ധ്യാനിക്കുന്നു, സംരക്ഷണം തേടി ഞാൻ അവനിൽ കീഴടങ്ങുന്നു, ലൗകിക ബന്ധനങ്ങളിൽ നിന്ന് എൻ്റെ ദുരിതങ്ങളെ അകറ്റാൻ ഞാൻ കരുണയുടെ സമുദ്രമായ ശങ്കരദേശികയുടെ ദിവ്യ പാദങ്ങളിൽ സമർപ്പിക്കുന്നു. വിവിധ തത്ത്വചിന്തകളെക്കുറിച്ചുള്ള പരമമായ ജ്ഞാനവും ശാശ്വതമായ അറിവും എനിക്ക് നൽകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പരമശിവനായ ശങ്കരദേശികയെ ഞാൻ സ്തുതിക്കുകയും സംരക്ഷണം തേടുകയും ചെയ്യുന്നു. നിസ്സംഗതകൾ നീക്കാൻ അവതരിച്ച ശങ്കരദേശികയുടെ പരമോന്നത രൂപം ഈ ലോകത്ത് നിലനിന്നിരുന്നു; എൻ്റെ ദയനീയാവസ്ഥയിൽ നിന്ന് സംരക്ഷിക്കാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ലോകത്തെ ദുരിതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ അവതരിച്ച ശങ്കരദേശികയുടെ വിശുദ്ധ പാദങ്ങളെ ഞാൻ ധ്യാനിക്കുന്നു, സൂര്യൻ്റെ സാദൃശ്യമുള്ള ഒരു ജ്വാല പോലെ തിളങ്ങുന്നു, ആരുമറിയാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്നു; അപൂർണ്ണമായ ലോകത്തെ തൃപ്തിപ്പെടുത്താൻ അശ്രാന്തമായി സഞ്ചരിക്കുന്ന പരമേശ്വരൻ്റെ വിശുദ്ധ പാദങ്ങളിൽ ഞാൻ സംരക്ഷണം തേടുന്നു. പരമോന്നതവും സമാനതകളില്ലാത്തതുമായ ഉപദേഷ്ടാവ്/ എല്ലാ ഗുരുക്കളുടെയും ഗുരു എല്ലാ ഗ്രന്ഥങ്ങളുടെയും നിധിയാണ്, കരുണയുള്ള ശങ്കരദേശികയുടെ വിശുദ്ധ പാദങ്ങൾക്ക് ഞാൻ കീഴടങ്ങുന്നു. ഓ! പ്രിസെപ്റ്റർ! ഓ! ശങ്കര ദേശിക, എന്നെക്കുറിച്ച് പറയുവാൻ എനിക്ക് പുണ്യമോ ബുദ്ധിയോ ഐശ്വര്യമോ ഇല്ല, ഞാൻ അങ്ങയുടെ വിശുദ്ധ പാദങ്ങളിൽ കീഴടങ്ങുന്നു, അങ്ങയുടെ കൃപ എന്നിൽ ചൊരിയണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. വിധിതാഖില ശാസ്ത്ര സുധാ ജലധേ മഹിത്തോപനിഷത് കഥിതാർത്ഥനിധേ | ഹൃദയേ കലയേ ചരണം ഭവ ശങ്കര ദേശികമേ ശരണം || കരുണാ വരുണാലയ പാലയ മാം ഭവസാഗര ദുഃഖ വിദുനഹൃദം | രചയാഖില ദർശന തത്വവിധം ഭവ ശങ്കര ദേശികമേ ശരണം|| ഭവതാ ജനതാ ശിതാ ഭവിതാ നിജ ബോധ വിചാരണ ചാരുമതേ | കലയേശ്വര ജീവ വിവേകവിധം ഭവ ശങ്കര ദേശികമേ ശരണം || ഭവ ഏവ ഭവാനിധി മേ നിതാരം സമാജയത ചേതസി കൂത്തുകിതാ | മമ വരയ മോഹ മഹാജലനിധിം ഭവ ശങ്കര ദേശികമേ ശരണം || സുകൃതേയ്ധികൃതേ ബഹുധാ ഭവതോ ഭവിത സമ ദർശന ലാലസത | അതി ദീനമിമാം പരിപാലയ മാം ഭവ ശങ്കര ദേശികമേ ശരണം || ജഗതിമവിത്തും കലിത കൃതയോ വിചാരന്തി മഹാ മഹാസാശ്ചലത: | അഹിമാം സുരിവത്ര വിഭാസി ഗുരോ ഭവ ശങ്കര ദേശികമേ ശരണം || ഗുരു പുംഗവ പുംഗവ കേതനതേ സമത മയതാം ന ഹി കോപി സുധി: | ശരണഗാഥ വത്സല തത്ത്വനിധേ ഭവ ശങ്കര ദേശികമേ ശരണം || വിധിതാ ന മയാ വിശദൈകകലാ ന ച കിഞ്ചന കാഞ്ചനമസ്തി ഗുരുവോ | ദൃതമേവ വിധേഹി കൃപം സഹജം ഭവ ശങ്കര ദേശികമേ ശരണം || ജയ ജയ ശങ്കര ഹര ഹര ശങ്കര !! ജയ് ശ്രീമൻ നാരായണ !! വിശ്വനാഥൻ ഉമ

Sunday, May 05, 2024

ശങ്കരാചാര്യരുടെ ശിഷ്യൻ ഹസ്താമലകൻ “കസ്ത്വം ശിശോ കസ്യ കുതോസി ഗന്ത കിം നാമ തേ ത്വം കുത ആഗതോസി | ഏതന്മയോക്തം വദ ചാർഭകത്വം മത്പ്രീതയെ പ്രീതി വിവർദ്ധനോസി ||“ കുഞ്ഞേ നീ ആരാണ് ? ആരുടെ മകൻ ആണ് ? എങ്ങോട്ട് ആണ് പോകുന്നത് ? നിന്റെ പേര് എന്താണ് ? നീ എവിടെ നിന്ന് വരുന്നു ? കുഞ്ഞേ എന്ടെ ചോദ്യങ്ങൾക്ക് മറുപടി നല്കു . നീ എന്നിൽ കൌതുകം ജനിപ്പിച്ചിരിക്കുന്നു . “ നാഹം മനുഷ്യോ നച ദേവ യക്ഷൌ ന ബ്രാഹ്മണ ക്ഷത്രിയ വ്യശ്യശൂദ്രഃ | ന ബ്രഹ്മചാരി ന ഗൃഹീ വനസ്ഥഃ ഭിക്ഷുർന ചാഹം നിജ ബോധ രൂപഃ || “ ഞാൻ മനുഷ്യൻ അല്ല , ദേവനോ യാക്ഷനോ അല്ല . ബ്രാഹ്മണൻ , ക്ഷത്രിയൻ , വ്യശ്യൻ , ശൂദ്രൻ എന്നിവയും ഞാൻ അല്ല . വിദ്യാർഥി , ഗൃഹസ്ഥൻ , വാനപ്രസ്ഥൻ , സന്യാസി ഇതൊന്നും ഞാൻ അല്ല . ഞാൻ നിത്യവും ബോധസ്വരൂപൻ ആണ് . കാരണം , അല്ല അല്ല എന്ന് പറഞ്ഞവ എല്ലാം ശരീരത്തെ അപേക്ഷിച്ചുള്ള ആപേക്ഷികമായ വസ്തുതകൾ ആണ് . ആത്മാവ് എന്നത് നിരപേക്ഷമായ തത്ത്വം ആണ് . ശരീരവും ആത്മാവും തമ്മിൽ ബന്ധം ഒന്നും ഇല്ല . ബന്ധം അജ്ഞാനികളായ നാം ആരോപിക്കുന്നതാണ് . കയറിനെ പാമ്പ് എന്ന് ഭ്രമിക്കുമ്പോലെ . പാമ്പ് കണപ്പെടുമ്പോഴും ഇല്ലാത്ത ഒന്നാണ് . എപ്പോഴും കയർ മാത്രം ആണ് സത്യം . ഈശ്വരൻ സത്യവും , ഈശ്വരനിൽ നാം ആരോപിക്കുന്ന പ്രപഞ്ചം മിഥ്യയും ആണ് . ബോധം / ജ്ഞാനം ഈശ്വരസ്വരൂപം ആണ് . ഒരുവൻ ഞാൻ ബോധസ്വരൂപി ആണെന്ന് അനുഭവിക്കുന്നപക്ഷം അവൻ ഈശ്വരനിൽ നിന്ന് അന്യൻ അല്ല . അവൻ പരമേശ്വരൻ തന്നെ ആണ് .

Tuesday, April 30, 2024

काव्यादिकस्यैव विनार्थबोधं सा व्यर्थता भूरिजपेन नित्यम्। जपे मनूनां न तथाऽत्र विद्वन् पूर्वर्षयो व्यासमुखा: प्रमाणम् ॥ अतीव दुर्ग्राह्यमहो षडंग - विदां नराणामपि मन्त्रतत्त्वम् । गुरूक्तरीत्यैव हि तज्जपेन सदेष्टसिद्धिः किल हे मनीषिन् । न भारभूता मनुसन्ततिस्सा शुभार्थदा तत्समुपासकानाम्। तदर्थचिन्तापि वरा हि तेषां स्वधीविलासाय हि सेतरेषां
ഒരിക്കൽ ഗാന്ധാരി, ഭഗവാൻ കൃഷ്ണനോട് പറഞ്ഞു കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്. ശ്രീകൃഷ്ണൻ പറഞ്ഞു.. ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. അവരവർ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവരവർ അനുഭവിക്കുന്നു; അത്ര മാത്രം. ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ മക്കളെ ശാസിച്ചിട്ടുണ്ടോ..? അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, നിങ്ങൾ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം. കുന്തിദേവിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവർ സദാ ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി. അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി. അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പല കുഞ്ഞുങ്ങൾക്കും ഇത് നിഷേധിക്കപ്പെടുന്നു. പുരാണകഥകളും കുടുംബബന്ധങ്ങളുടെയും ആചാരമര്യാദകളുടെയും കഥകൾ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്. മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകൾ കണ്ടുറങ്ങുന്നു. അണുകുടുംബങ്ങളിലെ അച്ഛനുമമ്മയും വീട്ടിൽ മക്കൾക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടു, ജോലികഴിഞ്ഞെത്തുമ്പോഴേക്കും രാത്രിയാകും... പൂജാമുറിയിലെ നിലവിളക്കുകൾ കത്താറേയില്ല.. നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെക്കുറിച്ചു നമ്മൾ അറിയുന്നില്ല...അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു മാത്രം. അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല...കണ്ണു തുറന്നിരുന്ന കുന്തി ആകുക.🙏 💕ഹരേ കൃഷ്ണ 💕

Friday, April 19, 2024

സന്ധ്യനേരം ഈശ്വരപ്രാർഥനയ്ക്കുള്ള സമയമാണ്. വൈകുന്നേരം പൊതുവെ 6 നും 7നും ഇടയിൽയുള്ള സമയത്തെ സന്ധ്യാദീപം തെളിച്ച് നാമജപം നടത്തുവാനുള്ള ഉത്തമ സമയമായി കണക്കാക്കുന്നു. ഈ സമയത്തു ചില ചിട്ടകൾ പാലിക്കുന്നത് കുടുംബൈശ്വര്യത്തിനു കാരണമാകും. സന്ധ്യയ്ക്ക് മുമ്പേ വീടുംപരിസരവും തൂത്തു വൃത്തിയാക്കി തുളസിവെള്ളമോ ഉപ്പുവെള്ളമോ തളിച്ച് ശുദ്ധി വരുത്തുക. ശേഷം ശരീര ശുദ്ധി വരുത്തി നിലവിളക്ക് തെളിയിക്കുക. നിലവിളക്ക് ഒരുക്കുന്ന സമയത്ത് *സര്‍വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ* എന്ന് ജപിച്ചുകൊണ്ടേയിരിക്കുക. നിലവിളക്കിനു മുന്നിൽ വാൽക്കിണ്ടിയിൽ ശുദ്ധജലം, തട്ടത്തിൽ പൂക്കൾ, ചന്ദനത്തിരി എന്നിവയുണ്ടായിരിക്കണം. എള്ളെണ്ണ ഒഴിച്ച നിലവിളക്കിൽ കൈകൂപ്പുന്ന രീതിയിൽ ഇരുവശത്തേക്കും തിരിയിട്ടു ആദ്യം പടിഞ്ഞാറുഭാഗത്തു ദീപം തെളിയിച്ച ശേഷം കിഴക്കു ദീപം കൊളുത്തുക. സന്ധ്യാനേരം കഴിയുന്നത്‌ വരെ കുടുംബാംഗങ്ങൾ വിളക്കിനു മുന്നിൽ ഇരുന്നു നാമം ജപിക്കണം. വെറും നിലത്തിരുന്നു നാമജപം പാടില്ല. പുൽപ്പായയിലോ മറ്റോ ചമ്രം പടിഞ്ഞിരുന്നുവേണം നാമജപം. ജപത്തിൽ കീർത്തനങ്ങളും മന്ത്രങ്ങളും ഉൾപ്പെടുത്തണം. സന്ധ്യയ്ക്കു ഭക്ഷണം തയ്യാർ ചെയ്യുന്നതും കഴിക്കുന്നതും ഒഴിവാക്കുക. സ്നാനം, തുണികഴുകൽ, വീട് വൃത്തിയാക്കൽ, പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ, വിനോദ വ്യായാമങ്ങൾ ഇവയൊന്നുമരുതെന്നാണ് കാലങ്ങളായുള്ള വിശ്വാസം. കൂടാതെ ഈ സമയത്ത് ഭവനത്തിൽ കലഹമുണ്ടാക്കുന്നത് കഴിവതും ഒഴിവാക്കുക. വീട്ടിൽ നിന്ന്‌ തൃസന്ധ്യയ്ക്ക്‌ പുറത്തോട്ടു പോകുകയുമരുത്‌. ഗണപതി, സരസ്വതി, ഗുരു എന്നിവരെ വന്ദിച്ച ശേഷമാവണം നാമം ജപിക്കൽ. *ഓം നമഃശിവായ, ഓം നമോ നാരായണായ* എന്നിവ 108 തവണ ജപിക്കുക. കഴിയാവുന്നത്ര എണ്ണം ഈശ്വര നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നത് അത്യുത്തമം. എങ്കിലും നിത്യവും സന്ധ്യക്ക്‌ മുടങ്ങാതെ ഈ നാമങ്ങൾ ജപിക്കണം. *✨ഗണപതി* *ഏകദന്തം മഹാകായം* *തപ്തകാഞ്ചന സന്നിഭം* *ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം* *✨സരസ്വതി* *സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ* *വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.* *✨ഗുരു* *ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വരഃ* *ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ* *✨മഹാദേവൻ* *ശിവം ശിവകരം ശാന്തം ശിവാത്മാനം* *ശിവോത്തമം* *ശിവമാര്‍ഗ്ഗപ്രണേതാരം* *പ്രണതോസ്മി സദാശിവം* *✨ദക്ഷിണാമൂർത്തി* *ഗുരവേ സര്‍വ ലോകാനാം ഭിഷജേ ഭവരോഗിണാം* *നിധയേ സര്‍വവിദ്യാനാം ദക്ഷിണാമൂര്‍ത്തയേ നമഃ* *✨ഭദ്രകാളി* *കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ* *കുലം ച കുലധര്‍മം ച മാം ച പാലയ പാലയ* *✨സുബ്രമണ്യൻ* *ഷഡാനനം ചന്ദനലേപിതാംഗം മഹാദ്ഭുതം* *ദിവ്യമയൂരവാഹനം* *രുദ്രസ്യ സൂനും* *സുരലോക നാഥം ബ്രഹ്മണ്യദേവം ശരണംപ്രപദ്യേ* *✨നാഗരാജാവ്* *പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച* *കംബലം* *ശംഖപാലം* *ധൃതരാഷ്ട്രം* *തക്ഷകം കാളിയം തഥാ* *✨ധന്വന്തരീമൂർത്തി* *ഓം നമോ ഭഗവതേ വാസുദേവായ* *ധന്വന്തരേ അമൃതകലശ ഹസ്തായ* *സർവാമയ വിനാശായ ത്രൈലോക്യനാഥായ ഭഗവതേ മഹാവിഷ്ണവേ നമഃ* *✨മഹാവിഷ്ണു* *ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ* *ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ* *✨നരസിംഹമൂർത്തി* *ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സർവതോമുഖം* *നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം* *✨മഹാലക്ഷ്മി* *അമ്മേ നാരായണ ദേവീ നാരായണ* *ലക്ഷ്മീ നാരായണ ഭദ്രേ നാരായണ* *✨ശാസ്താവ്* *ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര* *രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ* 🙏
*#കാമദ_ഏകാദശി* 🍁🍁🍁🍁🍁🍁🍁🍁 യുധിഷ്ഠിര മഹാരാജാവ് പറഞ്ഞു, "അല്ലയോ , ശ്രീകൃഷ്ണ, വാസുദേവ, ദയവായി എന്റെ എളിയ പ്രണാമങ്ങൾ സ്വീകരിക്കുക. ചൈത്ര മാസത്തിന്റെ [മാർച്ച്-ഏപ്രിൽ]അവസാനത്തിൽ വരുന്ന ഏകാദശി എന്നോട് വിവരിക്കുക. അതിന്റെ പേരെന്താണ്, അതിന്റെ മഹത്വമെന്താണ്? ശ്രീകൃഷ്ണൻ മറുപടി പറഞ്ഞു, "അല്ലയോ യുധിഷ്ഠിര, ഈ പവിത്രമായ ഏകാദശിയുടെ പുരാതന ചരിത്രം വിവരിക്കുമ്പോൾ ദയവായി ശ്രദ്ധയോടെ കേൾക്കുക; ഇത് രാമചന്ദ്ര പ്രഭുവിന്റെ മുത്തച്ഛനായ ദിലീപരാജാവുമായി ബന്ധപ്പെട്ടതാണ്. ദിലീപരാജാവ് വസിഷ്ഠ മഹാ മുനിയോട് ചോദിച്ചു, "അല്ലയോ ബുദ്ധിമാനായ ബ്രാഹ്മണൻ, ചൈത്ര മാസത്തിന്റെ അവസാന ഭാഗത്ത് വരുന്ന ഏകാദശിയെക്കുറിച്ച് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി ഇത് എനിക്ക് വിവരിക്കുക." വസിഷ്ഠമുനി മറുപടി പറഞ്ഞു, " അല്ലയോ രാജാവേ, നിങ്ങളുടെ അന്വേഷണം മഹതത്തരമാണ്. നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സന്തോഷപൂർവ്വം ഞാൻ നിങ്ങളോട് പറയും. ചൈത്രത്തിന്റെ രണ്ടാമാ ഴ്ച്ചയിൽ സംഭവിക്കുന്ന ഏകാദശിക്ക് കാമദ ഏകാദശി എന്നാണ് പേര്. ഒരു കാട്ടുതീ പോലെ ഇത് വളരെ ശുദ്ധീകരിക്കുന്ന ഒന്നാണ്. അത് വിശ്വസ്തതയോടെ ആചാരിക്കുന്ന ഒരാൾക്ക് അത് ഏറ്റവും ഉയർന്ന ഫലം നൽകുന്നു. രാജാവേ, ഇപ്പോൾ ഒരു പുരാതന ചരിത്രം കേൾക്കൂ, അത് വളരെ ശ്രേഷ്ഠമാണ്, അത് കേവലം ഒരാളുടെ എല്ലാ പാപങ്ങളെയും നീക്കംചെയ്യുന്നു. പണ്ട്, രത്‌നപുരം എന്ന ഒരു നഗര-സംസ്ഥാനം നിലവിലുണ്ടായിരുന്നു, അത് സ്വർണ്ണവും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. പുന്ദാരിക രാജാവായിരുന്നു ഈ മനോഹരമായ രാജ്യത്തിന്റെ ഭരണാധികാരി. ഗന്ധർവന്മാർ, കിന്നരന്മാർ, അപ്‌സരസുകൾ എന്നിവരെ അതിലെ പൗരന്മാരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗന്ധർവന്മാരിൽ ലളിത്തും ഭാര്യ ലളിതയും ഉൾപ്പെടുന്നു. ഈ രണ്ടുപേരും പരസ്പരം തീവ്രമായി ആകർഷിക്കപ്പെട്ടു, അവരുടെ വീട്ടിൽ വലിയ സമ്പത്തും മികച്ച ഭക്ഷണവും ഉണ്ടായിരുന്നു. ലളിത തന്റെ ഭർത്താവിനെ വളരെ സ്നേഹിച്ചു, അതുപോലെ തന്നെ ലളിത് തന്റെ ഹൃദയത്തിനുള്ളിൽ നിരന്തരം ലളിതയെ തന്നെ ചിന്തിച്ചു. ഒരിക്കൽ, പുന്ദാരിക രാജാവിന്റെ കൊട്ടാരത്തിൽ, നിരവധി ഗന്ധർവന്മാർ നൃത്തം ചെയ്യുകയും ലളിത് ഭാര്യയില്ലാതെ ഒറ്റയ്ക്ക് പാടുകയും ചെയ്തു. പാടുമ്പോൾ അവളെക്കുറിച്ചുള്ള ചിന്തകൾ കാരണം അദ്ദേഹത്തിന്റെ പാട്ടിന്റെ തനിമ നഷ്ടപ്പെട്ടു. പക്ഷേ! തന്റെ പാട്ടിന്റെ അവസാനം അനുചിതമായി ലളിത് ആലപിച്ചു. രാജാവിന്റെ സദസ്സിൽ ഹാജരായിരുന്ന അസൂയയുള്ള ഒരാൾ തന്റെ പരമാധികാരത്തിനുപകരം ഭാര്യയെക്കുറിച്ച് ചിന്തിക്കുന്നതിൽ ലളിത് ലയിച്ചുപോയതായി രാജാവിനോട് പരാതിപ്പെട്ടു. ഇതുകേട്ട രാജാവ് പ്രകോപിതനായി, അവന്റെ കണ്ണുകൾ കോപാകുലനായി. പെട്ടെന്നു അദ്ദേഹം ആക്രോശിച്ചു, "ഹേ, വിഡ്ഠി! നീ നിങ്ങളുടെ ചുമതലകൾ നിർവഹിക്കുമ്പോൾ നിങ്ങളുടെ രാജാവിനെ ഭക്തിപൂർവ്വം ചിന്തിക്കുന്നതിനുപകരം നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് (ഭാര്യ) മോഹത്തോടെ ചിന്തിക്കുകയായിരുന്നു, ഒരു നരഭോജിയാകാൻ ഞാൻ നിങ്ങളെ ശപിക്കുന്നു! ലളിത് ഉടനെ ഭയചകിതനായ നരഭോജിയായിത്തീർന്നു, മനുഷ്യനെ ഭക്ഷിക്കുന്ന ഒരു മഹാനായ രാക്ഷസൻ. അവന്റെ കൈകൾക്ക് എട്ട് മൈൽ നീളമുണ്ടായിരുന്നു, അവന്റെ വായ ഒരു വലിയ ഗുഹയെപ്പോലെ വലുതാണ്, അവന്റെ കണ്ണുകൾ സൂര്യനും ചന്ദ്രനും പോലെ ഗംഭീരമായിരുന്നു, അവന്റെ മൂക്ക് ഭൂമിയിലെ കൂറ്റൻ കുഴികളോട് സാമ്യമുള്ളതാണ്, കഴുത്ത് ഒരു യഥാർത്ഥ പർവ്വതമായിരുന്നു, അവന്റെ ഇടുപ്പിന് നാല് മൈൽ വീതി ഉണ്ടായിരുന്നു അവന്റെ ഭീമാകാരമായ ശരീരം അറുപത്തിനാലു മൈൽ ഉയരത്തിൽ നിന്നു. ഭർത്താവ് ഭയാനകമായ നരഭോജിയായി കഷ്ടപ്പെടുന്നത് കണ്ട് ലളിത ദു:ഖിതയായി. അവൾ വിചാരിച്ചു, 'ഇപ്പോൾ എന്റെ പ്രിയപ്പെട്ട ഭർത്താവ് രാജാക്കന്മാരുടെ ശാപത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്നു, എന്റെ പങ്ക് എന്താണ്? ഞാൻ എന്ത് ചെയ്യണം? ഞാൻ എവിടെ പോകണം?' ഈ വിധത്തിൽ രാവും പകലും ലളിത ദു:ഖിച്ചു. ഗന്ധർവഭാര്യയായി ജീവിതം ആസ്വദിക്കുന്നതിനുപകരം, രാജാവിന്റെ ശാപത്തിന്റെ മറവിൽ പൂർണ്ണമായും വീണുപോയ, ഭയാനകമായ പാപകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അവളുടെ ഭീകരനായ ഭർത്താവിനൊപ്പം കാട്ടിൽ എല്ലായിടത്തും അലഞ്ഞുനടക്കേണ്ടി വന്നു. വിലക്കപ്പെട്ട പ്രദേശത്തുടനീളം അദ്ദേഹം അലഞ്ഞുനടന്നു, ഒരുകാലത്ത് മനോഹരമായിരുന്ന ഗന്ധർവൻ ഇപ്പോൾ ഒരു മനുഷ്യ ഭക്ഷകന്റെ ഭയാനകമായ പെരുമാറ്റത്തിലേക്ക് ചുരുങ്ങി. തന്റെ പ്രിയപ്പെട്ട ഭർത്താവ് ഭയാനകമായ അവസ്ഥയിൽ വളരെയധികം കഷ്ടപ്പെടുന്നതു കണ്ട് പരിഭ്രാന്തരായ ലളിത, ഭ്രാന്തമായ യാത്ര പിന്തുടർന്ന് കരയാൻ തുടങ്ങി. എന്നിരുന്നാലും, ഭാഗ്യത്താൽ, ഒരു ദിവസം ശ്രീംഗി മുനിയുടെ സമീപം ലളിത വന്നു. പ്രസിദ്ധമായ വിന്ധ്യാചല കുന്നിന്റെ കൊടുമുടിയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമീപിച്ച അവൾ ഉടനെ സന്ന്യാസിക്ക് അവളുടെ മാന്യമായ പ്രണാമങ്ങൾ അർപ്പിച്ചു. മുനി, അവൾ മുൻപിൽ കുമ്പിടുന്നത് ശ്രദ്ധിച്ചു, 'അല്ലയോ ഏറ്റവും സുന്ദരിയായ നീ, ആരാണ്? നിങ്ങൾ ആരുടെ മകളാണ്, നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്? എല്ലാം സത്യമായി എന്നോട് പറയുക. "അല്ലയോ മുനീ,ഞാൻ മഹാനായ ഗന്ധർവ വിരാദൻവയുടെ മകളാണ്, എന്റെ പേര് ലളിതയെന്നാണ്. എന്റെ പ്രിയപ്പെട്ട ഭർത്താവിനൊപ്പം ഞാൻ കാടുകളിലും സമതലങ്ങളിലും ചുറ്റി സഞ്ചരിക്കുന്നു, പുണ്ടാരിക രാജാവ് മനുഷ്യനെ ഭക്ഷിക്കുന്ന രാക്ഷസനാകാൻ അദ്ദേഹത്തെ ശപിച്ചു. അവന്റെ ക്രൂരമായ രൂപവും ഭയങ്കര പാപപ്രവൃത്തികളും കണ്ട് ഞാൻ വളരെയധികം ദു:ഖിതയാണ്. എന്റെ ഭർത്താവിനുവേണ്ടി എങ്ങനെ പ്രായശ്ചിത്തം ചെയ്യാമെന്ന് എനിക്ക് പറയൂ. ഈ പൈശാചിക രൂപത്തിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിക്കാൻ എനിക്ക് എന്ത് പുണ്യകർമ്മമാണ് ചെയ്യാൻ കഴിയുക? മുനി മറുപടി പറഞ്ഞു, "സ്വർഗ്ഗീയ കന്യകേ,ചൈത്ര മാസത്തിന്റെ രണ്ടാം ആഴ്ച്ചയിൽ ''കാമദ'' എന്ന ഏകാദശി ഉണ്ട്. അത് ഉടൻ വരുന്നുണ്ട്. ഈ ദിവസം വ്രതം എടുക്കുന്നവന്റെ ആഗ്രഹങ്ങളെല്ലാം നിറവേറുന്നു. നിങ്ങൾ ഈ ഏകാദശി ഉപവാസം പാലിച്ചാൽ അതിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, നിങ്ങളുടെ ഭർത്താവിന് നിങ്ങൾ നേടുന്ന യോഗ്യത ലഭിക്കുകയും ശാപത്തിൽ നിന്ന് ഉടനെ മോചിതനാകുകയും ചെയ്യുന്നതാണ്." മുനിയിൽ നിന്ന് ഈ വാക്കുകൾ കേട്ട് ലളിതയ്ക്ക് അതിയായ സന്തോഷം തോന്നി. ശ്രിംഗി മുനിയുടെ നിർദേശപ്രകാരം കാമദ ഏകാദശിയുടെ വ്രതം ലളിത വിശ്വസ്തതയോടെ ആചരിച്ചു. ദ്വാദശിയിൽ അവളുടെ മുൻപിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. ലളിതയുടെ മനഃസറിഞ്ഞ ഭഗവാൻ, "കാമദ ഏകാദശിയുടെ വ്രതം നീ വിശ്വസ്തതയോടെ പാലിച്ചു . നിൻ്റെ ഭർത്താവ്, ഒരു പൈശാചിക നരഭോജിയാക്കി മാറിയ ശാപത്തിൽ നിന്ന് മുക്തനാകട്ടെ. അങ്ങനെ നീ നേടിയ യോഗ്യത അവനെ ദുരിതത്തിൽ നിന്ന് മോചിപ്പിക്കട്ടെ." ഭഗവാൻ്റെ അനുഗ്രഹം ലഭിച്ചയുടൻ, സമീപത്ത് നിന്ന ഭർത്താവിന് രാജാവിന്റെ ശാപത്തിൽ നിന്ന് മോചിതനായി. മനോഹരമായ ആഭരണങ്ങളാൽ അലങ്കരിച്ച സുന്ദരനായ സ്വർഗ ഗായകനായ ഗന്ധർവൻ ലളിത്, തന്റെ യഥാർത്ഥ രൂപം വീണ്ടെടുത്തു. ആ ഗന്ധർവ്വ ദമ്പതിമാർ സ്വർഗ്ഗത്തിലെയ്ക്ക് പോയി. പിന്നീട് , ഭാര്യ ലളിതയ്‌ക്കൊപ്പം മുമ്പത്തേതിനേക്കാൾ കൂടുതൽ സമൃദ്ധി ആസ്വദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വസിഷ്ഠമുനി പറഞ്ഞ കഥ കേട്ടപ്പോൾ ദിലീപരാജാവിന് അതിയായ ഭക്തിയും സന്തോഷവും ഉണ്ടായി.. കാമദാ ഏകാദശിയുടെ ശക്തിയും മഹത്വവുമാണ്... ശ്രീകൃഷ്ണൻ തുടർന്നു, "യുധിഷ്ഠിര, ഈ അത്ഭുതകരമായ വിവരണം കേൾക്കുന്ന ഏതൊരാളും തീർച്ചയായും കാമദ ഏകാദശിയെ തന്റെ കഴിവിന്റെ പരമാവധി ആചരിക്കണം , നിങ്ങൾ എല്ലാ മനുഷ്യരുടെയും പ്രയോജനത്തിനായി. അതിന്റെ മഹത്വങ്ങൾ ഞാൻ വിവരിച്ചിരിക്കുന്നു. കാമദാ ഏകാദശിയെക്കാൾ മികച്ച ഏകാദശി മറ്റൊന്നില്ല. ഒരു ബ്രാഹ്മണനെ കൊന്നതിന്റെ പാപത്തെ പോലും ഇല്ലാതാക്കാൻ ഇതിന് കഴിയും. മാത്രമല്ല, ഇത് ശാപങ്ങളെ ഇല്ലാതാക്കുകയും ബോധത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.🙏🙏🕉️