BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Thursday, July 02, 2026
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി:
മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം)
മുപ്പത്തിഒന്നാം ദിവസം.
(2026 ജൂലായ് 01)
പഴയതൊക്കെ നിന്ദനീയം എന്ന ഒരു ആഖ്യാനം ഉണ്ടാക്കുന്നതിൽ ഇക്കാലത്തെ വിദ്യാഭ്യാസ രീതി വിജയിച്ചിരിക്കുന്നു. ജിജ്ഞാസുക്കൾ ഇതിഹാസ കാലത്തെ
സാമൂഹ്യ വ്യവസ്ഥിതി പഠിക്കണം, അതിൽ ചാതുർവർണ്യത്തിനുള്ള പ്രാധാന്യം പരിഗണിക്കണം.
ലോകത്താകെ സാമൂഹ്യ വ്യവസ്ഥയെ
നിലനിർത്തിപ്പോരുന്നത് നാലു തരം ദൗത്യങ്ങളാണ്. അതിൽ ആദ്യത്തേത് അറിവാണ്. അത് ബ്രാഹ്മണത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിവ്, ജ്ഞാനം,
വിദ്യാഭ്യാസം, പരിശീലനം, മാർഗ്ഗദർശനം
എന്നീ തലങ്ങളിൽ ഇന്നും അത് പ്രസക്തമാണ്. മനസ്സിൻ്റെ ഗുണം വെച്ച് ജന്മനാ ചിലർക്ക് ഇതിനൊക്കെ ഒരു സവിശേഷ വാസനാബലം ഉണ്ടാവും,
"..... ഗുണകർമ്മ വിഭാഗശ:" എന്ന
അടിസ്ഥാനത്തിൽ. അറിവിൻ്റെ സ്വീകരിക്കൽ, സ്വാംശീകരിക്കൽ, പങ്കുവെയ്ക്കൽ, ബ്രാഹ്മണ വർണ്ണത്തിൻ്റെ ധർമ്മമാണ്.
രണ്ടാമത്, സംരക്ഷണച്ചുമതല, ഭരണ
നിർവ്വഹണം എന്നിവയിൽ നിപുണരായവരെ അതിനു നിയോഗിക്കുന്നു. അതിന് പ്രേരണയാവേണ്ടത് ക്ഷാത്രവീര്യമാണ്.
അന്ത:കരണ പ്രകൃതം രജോഗുണത്താൽ പ്രബലമായിരിക്കും.
രണ്ടാമത് സത്വഗുണവും മൂന്നാമത്
തമസ്സുമാവും അവരുടെ സ്വഭാവം.
ഉല്പാദനം, കൃഷി, സംസ്കരണം, വാണിജ്യം,വ്യവസായം, ഗതാഗതം, ആശയവിനിമയം തുടങ്ങിയവയെ വൈശ്യവൃത്തി എന്ന മൂന്നാമത്തെ
വിധാനമായി കാണാം. ഇവിടെയും മുന്തി നിൽക്കുന്നത് രജോഗുണം തന്നെ. രണ്ടാമതായി തമോഗുണവും.
നാലാമതായി ശുശ്രൂഷ, സേവനം, തുടങ്ങിയവ എല്ലാവർക്കും ആവശ്യമായി
വരുന്നു. തമസ്സ് മുന്നിട്ടു നിൽക്കുന്ന ഈ
മേഖലയുടെ സാന്ത്വനം എല്ലാവരും
തേടുന്നതാണ്.
ഇപ്രകാരം സമാജത്തെ ഒരു ശരീരമായി പരിഗണിച്ചാൽ, ശിരസ്സ്, (ബ്രാഹ്മണർ) കൈകൾ, (ക്ഷത്രിയർ) തുടകൾ,(വൈശ്യർ) പാദങ്ങൾ (ശൂദ്രർ)-- ഇവയൊക്കെ അവിഭാജ്യമായി നിലകൊള്ളുന്നു. ഈ സമഷ്ടി ശരീരത്തിൽ ഉച്ചനീചത്വങ്ങൾ ആരോപിച്ച് പുച്ഛിക്കാതിരുന്നാൽ മതി.
ക്ഷത്രിയത്വത്തിന് എപ്പോഴും അധികാരത്തിൻ്റെ പിൻബലം ഉണ്ടായിരിക്കും. അത് ബ്രാഹ്മണ്യത്തെ അതിക്രമിക്കാനും അവഗണിക്കാനും കാരണമാവുമ്പോൾ താളക്കേടുകൾ
ഉണ്ടാവും. ദുഷിക്കപ്പെട്ട ഈ ക്ഷത്രിയത്വത്തെ ഹനിക്കുകയാണ്
പരശുരാമദൗത്യം. ധനസംബന്ധിയായ
ഔദ്ധത്യം വൈശ്യരിൽ വരുമ്പോഴുമൊക്കെ ഈ താളം ഭഞ്ജിക്കപ്പെടുന്നു; പുന:സ്ഥാപനദൗത്യം
അവതാരങ്ങളായി തുടരുന്നു. ശേഷം
തൻ്റെ തേജസ്സിനെ ശ്രീരാമനിൽ സമർപ്പിച്ച് ഭാർഗ്ഗവൻ പിൻവാങ്ങുന്നു.
യുധിഷ്ഠിരൻ്റെ സങ്കടം അവരർഹിക്കാത്തതാണ്, നമ്മൾ ഇടപെടണം എന്നാണ് സാത്യകി ബലരാമനെ പിൻതുണച്ച് വാദിക്കുന്നത്.
കാമം, ഭയം, ലോപം ഇവകൊണ്ടൊന്നും
ധർമ്മത്തെ വെടിയുന്ന ആളല്ല ധർമ്മപുത്രർ. കുറച്ചുകാലംകൂടി നമ്മൾ
കാത്തിരിക്കണം എന്ന കൃഷ്‌ണൻ്റെ വാക്കുകൾ യുധിഷ്ഠിരനെ സന്തുഷ്ടനാക്കി. സത്യധർമ്മങ്ങൾ രാജ്യത്തിലുപരിയായി കാണുന്ന എന്നെ, മാധവാ നീ അറിയുന്നു എന്ന് ആശ്വസിക്കുന്നു. വിക്രമത്തിനുള്ള കാലം വരും എന്നു പറഞ്ഞ് അവരെ മടക്കി അയക്കുന്നു.
തുടരുന്ന യാത്രയിൽ പയോഷ്ണി നദിയും ഗയൻ്റെ യാഗഭൂമിയും നർമ്മദയും കടന്ന് ശര്യാതി രാജാവിൻ്റെ
യജ്ഞസ്ഥലിയിൽ എത്തി. ച്യവനമഹർഷിയുമായി ബന്ധപ്പെട്ട കഥ
പറഞ്ഞു തുടങ്ങി.
ഭൃഗു പുത്രനായ ച്യവനമഹർഷി കഠിനമായ തപസ്സിലേർപ്പെട്ടു. വല്മീകം
മൂടി വള്ളിപ്പടർപ്പുകൾ പടർന്ന രൂപത്തിലായി. പരിവാരങ്ങളുമായി
വിനോദാർത്ഥമെത്തിയ ശര്യാതി രാജാവിൻ്റെ പുത്രി സുകന്യ കൗതുകം കൊണ്ട് വല്മീകത്തിലൂടെ കണ്ടത്
ജ്വലിക്കുന്ന മിഴികളെന്നറിയാതെ കമ്പുകൊണ്ടു കുത്തി.
വേദനയിൽ നീറിയ ച്യവനമഹർഷി രാജാവിൻ്റെ പടയാളികളുടെ ശരീരവേഗങ്ങളെ ബന്ധിച്ചു. വിവരമറിഞ്ഞ രാജാവ്
ക്ഷമാപണവുമായെത്തി.
സൗന്ദര്യത്തിൽ അഭിമാനിച്ചിരുന്ന
സുകന്യയെ, ച്യവനമഹർഷിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തു.
ഒരിക്കൽ അശ്വിനികുമാരന്മാർ ആശ്രമത്തിൽ കാണാനിടയായ സുകന്യയുടെ സൗന്ദര്യത്തിൽ ആകർഷിതരായി. ഈ സൗന്ദര്യം
വൃഥാവിലാവാതിരിക്കാൻ തങ്ങളിലൊരാളെ വിവാഹം ചെയ്യാൻ അഭ്യർത്ഥിച്ചു.
സുകന്യയുടെ മനശ്ചാഞ്ചല്യമില്ലായ്മയിൽ
പ്രീതരായ അശ്വനികുമാരന്മാർ, തങ്ങളോടൊപ്പം ച്യവനമഹർഷിയും സരസ്സിൽ മുങ്ങി നിവർന്ന്, ഒരേ
രൂപസൗകുമാര്യത്തോടെ വരുന്ന
മൂന്നു പേരിൽ ഒരാളെ സ്വീകരിക്കണം എന്ന പരീക്ഷണം ഏർപ്പെടുത്തി. വ്രതനിഷ്ഠയുടെ ബലത്താൽ സുകന്യ
ച്യവനമഹർഷിയെ വരിക്കുന്നു.
രൂപസൗകുമാര്യം നേടിയതിൽ സംപ്രീതനായ ച്യവനമഹർഷി അശ്വനികുമാരന്മാരെ യാഗത്തിൽ സോമപാനാർഹരാക്കി. ഇതിൽ കൂപിതനായ ദേവേന്ദ്രൻ വജ്രായുധവുമായി മഹർഷിയുടെ
നേർക്കു തിരിഞ്ഞു. ച്യവനമഹർഷി
ആ കൈ സ്‌തംഭിപ്പിച്ചു. ഇന്ദ്രനെ
നേരിടാൻ മദനൻ എന്ന ഘോരരൂപിയെ
സൃഷ്ടിച്ചു.
ദേവേന്ദ്രൻ വിനയാന്വിതനായി, പരാജയം
സ്വീകരിച്ചു. അശ്വനികുമാരന്മാരെ
സോമപാനാർഹരാക്കി അംഗീകരിച്ചു.
ശര്യാതിയുടെ യശസ്സ് വർദ്ധിപ്പിക്കാനുള്ള
യാഗം അദ്ദേഹത്തെ സന്തുഷ്ടനാക്കി.
മദനനെ മദമാക്കി മാറ്റി, മദ്യം, ചൂതുകളി,
നായാട്ട്, വ്രതനിഷ്ഠയില്ലാത്ത സ്ത്രീ
എന്നിവയിൽ ബന്ധിച്ചു.
മാമുനി സ്‌നാനം ചെയ്ത സരസ്സ്, സൈന്ധവ പർവ്വതം എന്നിവയും കടന്ന്
മാന്ധാതാവ് ദാനം നിർവ്വഹിച്ച സ്ഥലത്തെത്തി.
മാന്ധാതാവിൻ്റെ കഥയാണ് തുടർന്നു
വരുന്നത്.
ഇക്ഷ്വാകു വംശത്തിലെ പ്രതാപശാലിയായ രാജാവ് യുവനാശ്വന്
സന്തതികൾ ഉണ്ടായിരുന്നില്ല. കാനനത്തിൽ ഭാര്യാസമേതം തപസ്സിനെത്തിയ രാജാവിനെ സഹായിക്കാൻ, രാജ്ഞിക്കു വേണ്ടി മഹർഷിമാർ സജ്ജമാക്കിയ മന്ത്ര പൂരിതമായ ജലം അറിയാതെ രാജാവ്
പാനം ചെയ്യുന്നു. രാജാവ് ഗർഭം ധരിച്ചു,
കാലം തികഞ്ഞപ്പോൾ വയറിൻ്റെ ഇടതുവശം പിളർന്ന് പുത്രൻ ജനിച്ചു.
ആർ മുലയൂട്ടും എന്ന ചോദ്യത്തിന്,
" മാം ധാതാ " എന്ന ഇന്ദ്രൻ്റെ ഉത്തരത്തിൽ നിന്നാണ് മാന്ധാതാവ്
എന്ന പേരുണ്ടായത്. പ്രശസ്‌തനായി
ധർമ്മാനുസരണം നീണ്ട കാലം രാജ്യം
ഭരിച്ചു.
തുടർന്ന് സോമക രാജാവിന്റെ കഥ പറയുന്നു, ലോമശ മഹർഷി. നൂറു പത്നിമാരുണ്ടായിരുന്ന രാജാവിന്,
പക്ഷെ ഏക സന്താനമാണ് ഉണ്ടായിരുന്നത്. നൂറുപേരും വാത്സല്യം
ചൊരിയുന്ന കുട്ടിയെ ഒരു ഉറുമ്പു കടിക്കുന്നതു പോലും വലിയ അശാന്തി
ഉണ്ടാക്കിയപ്പോൾ, തനിക്ക് നൂറു പുത്രന്മാർ വേണമെന്ന രാജാവിൻ്റെ
ആഗ്രഹത്തിന്, പുരോഹിതൻ വഴിവിട്ട
ഒരു ഉപായത്തെ ഉപദേശിക്കുന്നു.
പ്രണാമം സ്വാമിജി,
സംഗ്രഹം:
വിജയകുമാരൻ
SF പാലക്കാട്
01.07.2026
Subscribe to:
Post Comments (Atom)
No comments:
Post a Comment