Monday, February 03, 2020

THE STORY OF PRAHLADA

(Delivered in California)
Hiranyakashipu was the king of the Daityas. The Daityas, though born of the same parentage as the Devas or gods, were always, at war with the latter. The Daityas had no part in the oblations and offerings of mankind, or in the government of the world and its guidance. But sometimes they waxed strong and drove all the Devas from the heaven, and seized the throne of the gods and ruled for a time. Then the Devas prayed to Vishnu, the Omnipresent Lord of the universe, and He helped them out of their difficulty. The Daityas were driven out, and once more the gods reigned. Hiranyakashipu, king of the Daityas, in his turn, succeeded in conquering his cousins, the Devas, and seated himself on the throne of the heavens and ruled the three worlds — the middle world, inhabited by men and animals; the heavens, inhabited by gods and godlike beings; and the nether world, inhabited by the Daityas. Now, Hiranyakashipu declared himself to be the God of the whole universe and proclaimed that there was no other God but himself, and strictly enjoined that the Omnipotent Vishnu should have no worship offered to Him anywhere; and that all the worship should henceforth be given to himself only.
Hiranyakashipu had a son called Prahlâda. Now, it so happened, that this Prahlada from his infancy was devoted to God. He showed indications of this as a child; and the king of the Daityas, fearing that the evil he wanted to drive away from the world would crop up in his own family, made over his son to two teachers called Shanda and Amarka, who were very stern disciplinarians, with strict injunctions that Prahlada was never to hear even the name of Vishnu mentioned. The teachers took the prince to their home, and there he was put to study with the other children of his age. But the little Prahlada, instead of learning from his books, devoted all the time in teaching the other boys how to worship Vishnu. When the teachers found it out, they were frightened, for the fear of the mighty king Hiranyakashipu was upon them, and they tried their best to dissuade the child from such teachings. But Prahlada could no more stop his teaching and worshipping Vishnu than he could stop breathing. To clear themselves, the teachers told the terrible fact to the king, that his son was not only worshipping Vishnu himself, but also spoiling all the other children by teaching them to worship Vishnu.
The monarch became very much enraged when he heard this and called the boy to his presence. He tried by gentle persuasions to dissuade Prahlada from the worship of Vishnu and taught him that he, the king, was the only God to worship. But it was to no purpose. The child declared, again and again, that the Omnipresent Vishnu, Lord of the universe, was the only Being to be worshipped — for even he, the king, held his throne only so long as it pleased Vishnu. The rage of the king knew no bounds, and he ordered the boy to be immediately killed. So the Daityas struck him with pointed weapons; but Prahlad's mind was so intent upon Vishnu that he felt no pain from them.
When his father, the king, saw that it was so, he became frightened but, roused to the worst passions of a Daitya, contrived various diabolical means to kill the boy. He ordered him to be trampled under foot by an elephant. The enraged elephant could not crush the body any more than he could have crushed a block of iron. So this measure also was to no purpose. Then the king ordered the boy to be thrown over a precipice, and this order too was duly carried out; but, as Vishnu resided in the heart of Prahlada, he came down upon the earth as gently as a flower drops upon the grass. Poison, fire, starvation, throwing into a well, enchantments, and other measures were then tried on the child one after another, but to no purpose. Nothing could hurt him in whose heart dwelt Vishnu.
At last, the king ordered the boy to be tied with mighty serpents called up from the nether worlds, and then cast to the bottom of the ocean, where huge mountains were to be piled high upon him, so that in course of time, if not immediately, he might die; and he ordered him to be left in this plight. Even though treated in this manner, the boy continued to pray to his beloved Vishnu: "Salutation to Thee, Lord of the universe. Thou beautiful Vishnu!" Thus thinking and meditating on Vishnu, he began to feel that Vishnu was near him, nay, that He was in his own soul, until he began to feel that he was Vishnu, and that he was everything and everywhere.
As soon as he realised this, all the snake bonds snapped asunder; the mountains were pulverised, the ocean upheaved, and he was gently lifted up above the waves, and safely carried to the shore. As Prahlada stood there, he forgot that he was a Daitya and had a mortal body: he felt he was the universe and all the powers of the universe emanated from him; there was nothing in nature that could injure him; he himself was the ruler of nature. Time passed thus, in one unbroken ecstasy of bliss, until gradually Prahlada began to remember that he had a body and that he was Prahlada. As soon as he became once more conscious of the body, he saw that God was within and without; and everything appeared to him as Vishnu.
When the king Hiranyakashipu found to his horror that all mortal means of getting rid of the boy who was perfectly devoted to his enemy, the God Vishnu, were powerless, he was at a loss to know what to do. The king had the boy again brought before him, and tried to persuade him once more to listen to his advice, through gentle means. But Prahlada made the same reply. Thinking, however, that these childish whims of the boy would be rectified with age and further training, he put him again under the charge of the teachers, Shanda and Amarka, asking them to teach him the duties of the king. But those teachings did not appeal to Prahlada, and he spent his time in instructing his schoolmates in the path of devotion to the Lord Vishnu.
When his father came to hear about it, he again became furious with rage, and calling the boy to him, threatened to kill him, and abused Vishnu in the worst language. But Prahlada still insisted that Vishnu was the Lord of the universe, the Beginningless, the Endless, the Omnipotent and the Omnipresent, and as such, he alone was to be worshipped. The king roared with anger and said: "Thou evil one, if thy Vishnu is God omnipresent, why doth he not reside in that pillar yonder?" Prahlada humbly submitted that He did do so. "If so," cried the king, "let him defend thee; I will kill thee with this sword." Thus saying the king rushed at him with sword in hand, and dealt a terrible blow at the pillar. Instantly thundering voice was heard, and lo and behold, there issued forth from the pillar Vishnu in His awful Nrisimha form — half-lion, half-man! Panic-stricken, the Daityas ran away in all directions; but Hiranyakashipu fought with him long and desperately, till he was finally overpowered and killed.
Then the gods descended from heaven and offered hymns to Vishnu, and Prahlada also fell at His feet and broke forth into exquisite hymns of praise and devotion. And he heard the Voice of God saying, "Ask, Prahlada ask for anything thou desires"; thou art My favourite child; therefore ask for anything thou mayest wish." And Prahlada choked with feelings replied, "Lord, I have seen Thee. What else can I want? Do thou not tempt me with earthly or heavenly boons." Again the Voice said: "Yet ask something, my son." And then Prahlada replied, "That intense love, O Lord, which the ignorant bear to worldly things, may I have the same love for Thee; may I have the same intensity of love for Thee, but only for love's sake!"
Then the Lord said, "Prahlada, though My intense devotees never desire for anything, here or hereafter, yet by My command, do thou enjoy the blessings of this world to the end of the present cycle, and perform works of religious merit, with thy heart fixed on Me. And thus in time, after the dissolution of thy body, thou shalt attain Me." Thus blessing Prahlada, the Lord Vishnu disappeared. Then the gods headed by Brahma installed Prahlada on the throne of the Daityas and returned to their respective spheres.
Swami Vivekananda.

മനുഷ്യജന്മത്തിന്റെ മാഹാത്മ്യം

Monday 3 February 2020 4:20 am IST
പ്രപഞ്ചത്തിലെ സര്‍വഭൂതങ്ങളേയും ഉള്‍ക്കൊള്ളുന്ന സൃഷ്ടി മനുഷ്യന്‍ മാത്രമാകുന്നു. മനുഷ്യന്റെ മനസ്സും ഇന്ദ്രിയങ്ങളും ശരീരവുമെല്ലാം നാനതരം ദേവന്മാരുടെ പ്രതിരൂപങ്ങളാണെന്നു പറയപ്പെടുന്നു. 
മനുഷ്യന്‍ സമഷ്ടിയെ അണുരൂപത്തില്‍ കാണിക്കുന്നു. ദേവന്മാരാകട്ടെ അംശാണുക്കള്‍ മാത്രമാണ്. അമാനുഷര്‍ (ദേവന്മാരും അസുരന്മാരും) മനുഷ്യരേക്കാള്‍ ഉത്കൃഷ്ടരല്ല. മനുഷ്യത്വത്തിലും മീതെ  യാതൊന്നുമില്ലെന്നു വ്യാസമഹര്‍ഷി സമര്‍ഥിക്കുന്നു. 'ഗുഹ്യം ബ്രഹ്മതദിദംവോ ബ്രവീമി ന മനുഷ്യാല്‍ ശ്രേഷ്ഠതരം ഹികിഞ്ചില്‍'( ഗൂഢമായ ഈ ബ്രഹ്മതത്വം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം. മനുഷ്യനേക്കാള്‍ ശ്രേഷ്ഠമായി യാതൊന്നുമില്ല.) 
ദേവന്മാര്‍കൂടി മനുഷ്യരൂപത്തില്‍ ജന്മമെടുത്തിട്ടാണ് ദുഷ്ടനിഗ്രഹവും ധര്‍മോദ്ധാരണവും നിര്‍വഹിക്കുന്നത്. ഉദാഹരണത്തിന്: 
''യദായദാഹിധര്‍മസ്യ
ഗ്ലാനിര്‍ഭവതിഭാരത
അഭ്യൂദ്ധാനമധര്‍മസ്യ 
തദാത്മാനം സൃജാമ്യഹം''
ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നതുനോക്കുക. 'എപ്പോഴെല്ലാം ധര്‍മത്തിന് തളര്‍ച്ചയും അധര്‍മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നുവോ, അപ്പോഴൊക്കെ ഞാന്‍ ജന്മമെടുക്കും.' ഇത് മനുഷ്യജന്മത്തിന്റെ മാഹാത്മ്യത്തെ വിളിച്ചോതുന്നു. 
'ജന്മജന്മാന്തര പുണ്യപൂവല്ലിതന്‍
പൊന്‍മലരാണത്രെ മര്‍ത്യജന്മം
തുഷ്ടിയാര്‍ന്നീശ്വരന്‍തന്‍ പ്രതിരൂപമായ്
സൃഷ്ടിച്ചതാണുപോല്‍ മാനുഷനെ
ചെന്നായ ചീങ്കണ്ണി പോത്തുചീറ്റപ്പുലി
പന്നിപാമ്പെന്തൊക്കെയുണ്ടവനില്‍'
എന്ന കവിവാക്യം കണക്കിലെടുക്കുമ്പോള്‍ പലപലജന്മങ്ങള്‍ക്കൊടുവില്‍ ലഭിക്കുന്ന മഹത്തായ ജന്മമാണ് മര്‍ത്യജന്മം. 
 'മര്‍ത്യനേമര്‍ത്യനുനന്മചെയ്യൂ
 മന്നില്‍മറ്റുള്ളതെല്ലാമിരുട്ടുമാത്രം' 
കവിവാക്യം തുടരുന്നു. മനുഷ്യപരിശ്രമത്തെയാണ് ദൈവാധീനം എന്നുപറയുന്നത്. മനുഷ്യന്റെ ഉന്നമനത്തിന് സഹായകമായ എല്ലാം തന്നെ മനുഷ്യരൂപത്തിലാണ് ദൈവം മനുഷ്യന് ലഭ്യമാക്കുന്നത്. 
മനുഷ്യന്‍ എല്ലാദേവന്മാരിലും മീതെയാണെന്ന് ബോധ്യപ്പെടുത്താന്‍ ഏറെ പ്രയത്‌നിച്ചവരാണ് ഋഷിമാര്‍. മുപ്പത്തിമുക്കോടി ദേവന്മാര്‍ക്ക് ദുഷ്‌ക്കരമായ പലതും മനുഷ്യര്‍ ചെയ്തിട്ടുണ്ടെന്ന് പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്നു. 
മനുഷ്യനായ ശ്രീരാമന്‍ ദേവന്മാരെയെല്ലാം അടിച്ചോടിച്ച് രാവണനെ നിഗ്രഹിച്ചു. മനുഷ്യനായ കൃഷ്ണന്‍ ഇന്ദ്രന് ചെറുത്തു നില്‍ക്കാന്‍ കഴിയാത്ത നരകാസുരാദികളെ തോല്‍പിച്ചു. നരനെന്ന് വ്യാസഭഗവാന്‍ പറയുന്ന അര്‍ജുനന്‍ ദേവന്മാര്‍ക്ക് അജയ്യരായ കാലകേയന്മാര്‍ എന്നും നിവാതകവചന്മാര്‍ എന്നും രണ്ടുതരം രാക്ഷസവര്‍ഗത്തെ നശിപ്പിക്കുകയുണ്ടായി. മനുഷ്യര്‍ ശരിയായ മാര്‍ഗത്തിലൂടെ കയറിപ്പോയാല്‍ ഋഷിത്വത്തിലെത്തിച്ചേരും. ഇതാണ് ഇൗശ്വരത്വത്തെ പ്രാപിക്കുവാന്‍ വേണ്ടി ജനിച്ചും ജീവിച്ചും മരിച്ചും തുടരുന്ന മനുഷ്യപരിണാമസ്ഥിതി. 

സുശ്രുതന്‍

Monday 3 February 2020 4:12 am IST
വൈജ്ഞാനികാശ്ച കപിലഃ കണാദഃ സുശ്രുതസ്തഥാ
ചരകോ ഭാസ്‌കരാചാര്യോ വരാഹമിഹിരഃ സുധീഃ 
യുര്‍വേദ ആചാര്യനായ സുശ്രുതന്‍ ശസ്ത്രക്രിയ നടത്തുന്നതില്‍ പ്രസിദ്ധനായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് 'സുശ്രുതസംഹിത.'  ഇദ്ദേഹം കാശിപതിയായ ദിവോദാസില്‍ നിന്നാണ് ശസ്ത്രക്രിയ വിദ്യയുടെ ഉപദേശം നേടിയത് എന്നു പറയപ്പെടുന്നു. സുശ്രുതസംഹിതയില്‍ പറഞ്ഞിട്ടുള്ള ശസ്ത്രക്രിയ ഉപകരണങ്ങളെല്ലാം അത്ഭുതകരമാം വണ്ണം ശാസ്ത്രീയമായി നിര്‍മിക്കപ്പെട്ടിട്ടുള്ള ആധുനിക ഉപകരണങ്ങളോടും യന്ത്രങ്ങളോടും വളരെയധികം സാദൃശ്യം പുലര്‍ത്തുന്നവയാണ്. 
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)
മക്കളേ,
സ്‌നേഹവും ഐക്യവും പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു കുടുംബാന്തരീക്ഷം എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ നിസ്സാരകാര്യങ്ങള്‍ക്കുപോലും പൊട്ടിത്തകരുന്ന കുടുംബബന്ധങ്ങള്‍ ഇന്നു നമ്മുടെ നാടിന്റെ നേര്‍ചിത്രമാണ്. കഴിക്കാന്‍ ഒരുപിടിച്ചോറു മാത്രമേയുള്ളുവെങ്കിലും സ്‌നേഹവും ഐക്യവും നിറഞ്ഞുനില്‍ക്കുന്ന വീട് സ്വര്‍ഗ്ഗം തന്നെയാണ്. നേരെമറിച്ച് പണവും സമ്പത്തും വേണ്ടുവോളമുണ്ടെങ്കിലും കുടുംബാംഗങ്ങള്‍ പരസ്പരം കലഹവും വിയോജിപ്പുമാണെങ്കില്‍ ആ വീട് നരകതുല്യം തന്നെ. പരസ്പരം കലഹിക്കാന്‍ നിസ്സാരകാര്യങ്ങള്‍ തേടുന്നതിനുപകരം സന്തോഷവും സ്‌നേഹവും പങ്കുവെയ്ക്കാനുള്ള അവസരങ്ങള്‍ നമ്മള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കണം. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള തെറ്റുകള്‍ ക്ഷമിക്കാനും മറ്റെയാളെ എല്ലാ പോരായ്മകളോടെയും സ്‌നേഹിക്കാനും അംഗീകരിക്കാനുമുള്ള മനസ്സ്  ഉണ്ടാക്കിയെടുക്കുകയും വേണം. 
ഭാര്യാഭര്‍ത്താക്കന്മാര്‍ സ്‌നേഹം കൊണ്ടു ഒരുമനസ്സാകണം, ഒന്നാകണം. പണ്ടുകാലത്ത് ഭാര്യാഭര്‍തൃബന്ധം ഒന്നേഗുണം ഒന്ന് എന്നപോലെയായിരുന്നു. ഒന്നേഗുണം ഒന്ന് ഒന്നാണല്ലോ. അവര്‍ ഒന്നായിരുന്നു. എന്നാല്‍ ഇന്നു ഭാര്യാഭര്‍തൃബന്ധം ഒന്നേ അധികം ഒന്നുപോലെയാണ്. ഇന്നവര്‍ രണ്ടാണ്.  രണ്ടുകുട്ടികളും കൂടി ജനിച്ചാല്‍ പിന്നെ നാലായി.  നാല് ദ്വീപുകളായി മാറുകയാണവര്‍. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരു മനസ്സാകണം ഒരു ഹൃദയമാകണം. സ്‌നേഹത്തില്‍ അവര്‍ ഒന്നാകണം.  
ചിലര്‍ എത്ര ബാലിശമായ കാര്യങ്ങള്‍ക്കാണ് കലഹിക്കുന്നതെന്നു കാണുമ്പോള്‍ നമ്മള്‍ അമ്പരന്നുപോകും. ചില സ്ര്തീകള്‍ പറയും, 'എന്നോട് വലിയ സ്‌നേഹമാണെന്നു ഭര്‍ത്താവ് എന്നും പറയും. പക്ഷെ അതെങ്ങനെ വിശ്വസിക്കും. ഞങ്ങളുടെ വിവാഹവാര്‍ഷികംപോലും അങ്ങേര്‍ക്ക് ഓര്‍മ്മയില്ല. അതെനിക്ക് തീരെ ക്ഷമിക്കാന്‍ കഴിയില്ല. അതുകൊണ്ട് എനിക്കിനിയും ഒരുമിച്ചുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോവുക പ്രയാസമാണ്.' ചില ആണ്‍മക്കള്‍ പറയും, 'എല്ലാ മാസവും ശമ്പളം കിട്ടുമ്പോള്‍ ഞാന്‍ അവള്‍ക്ക് എത്രയോ സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്തിരിക്കുന്നു. പക്ഷേ അവള്‍ക്കിപ്പോള്‍ നല്ലൊരു ജോലിയായി. ആദ്യ ശമ്പളം കിട്ടിയിട്ട് അവള്‍ എനിക്കൊന്നും വാങ്ങിത്തന്നില്ല. അതെന്നെ വളരെ വിഷമിപ്പിച്ചു.' ഇങ്ങനെയൊക്കെ പല ഭാര്യാഭര്‍ത്താക്കന്മാരും സുഹൃത്തുക്കളും പരസ്പരം പരാതി പറയുന്നതു കേള്‍ക്കാറുണ്ട്. വിവാഹവാര്‍ഷികം മറന്നതും, ആദ്യശമ്പളം കിട്ടിയപ്പോള്‍ ഭര്‍ത്താവിന് സമ്മാനം നല്കാതിരുന്നതും സ്‌നേഹമില്ലാത്തതുകൊണ്ടോ, കരുതിക്കൂട്ടി ചെയ്തതോ ആയിരിക്കണമെന്നില്ല. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം ഒരുപക്ഷെ മറന്നുപോയതാവാം. ഇത്തരം സാഹചര്യങ്ങളില്‍ വിട്ടുവീഴ്ച്ചാമനോഭാവം ഇരുകൂട്ടര്‍ക്കും വളരെ ആവശ്യമാണ്.
ഒരാള്‍ തന്റെ മകനോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാനിരുന്നു. അയാള്‍ക്ക് ഓഫീസീലേയ്ക്കു പോകാനുള്ള സമയമായതുകൊണ്ട് ഭാര്യ വേഗംതന്നെ ദോശയും ചമ്മന്തിയും കൊണ്ടുവന്നു വിളമ്പി. ധൃതിപിടിച്ചു ഉണ്ടാക്കിയതുകാരണം ദോശ മിക്കവാറും കരിഞ്ഞുപോയിരുന്നു. പക്ഷെ അയാള്‍ ഒന്നും മിണ്ടിയില്ല. യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചമ്മന്തികൂട്ടി ദോശ കഴിച്ചു. ഭര്‍ത്താവ്, കരിഞ്ഞദോശ കഴിക്കുന്നതുകണ്ട ഭാര്യ വിഷമത്തോടെ പറഞ്ഞു, 'ആ ദോശ കരിഞ്ഞുപോയി. ഞാന്‍ വേറെ ദോശയെടുക്കാം.' ഭര്‍ത്താവു പറഞ്ഞു, 'സാരമില്ല, ഇതല്പം കൂടുതല്‍ മൊരിഞ്ഞുവെന്നേയുള്ളു. ഇങ്ങനെയുള്ള ദോശ എനിക്കിഷ്ടമാണ്.'
ഓഫീസില്‍ പോകുന്ന വഴിക്ക് അയാള്‍ മകനെ സ്‌ക്കൂളില്‍ കൊണ്ടുവിടാനായി ഒപ്പം കൂട്ടി. ഇടയ്ക്കുവെച്ച് മകന്‍ അച്ഛനോടു ചോദിച്ചു, 'അച്ഛനു കരിഞ്ഞ ദോശ ഇഷ്ടമാണെന്നു പറഞ്ഞത് സത്യം തന്നെയാണോ?' അയാള്‍ മകനോടു പറഞ്ഞു, 'പൊന്നുമോനെ, മോന്റെ അമ്മയ്ക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നില്ലേ. അവള്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു ജോലി ചെയ്തു. വീട്ടിലെത്തിയപ്പോഴേയ്ക്കും നേരം വെളുത്തു. അവള്‍ വളരെ ക്ഷീണിച്ചിട്ടുണ്ടാകും. എന്നിട്ടും രാവിലെ നമുക്കെല്ലാവര്‍ക്കുമുള്ള ഭക്ഷണം തയ്യാറാക്കി. ഇതിനുമുമ്പ് പലപ്പോഴും അവള്‍ വളരെ രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തന്നിട്ടില്ലേ. അപ്പോഴൊക്കെ ഭക്ഷണം നന്നായെന്ന് ഒരു നല്ല വാക്ക് നമ്മളൊരിക്കലും പറഞ്ഞിട്ടില്ല. ഇന്ന് ഇത്രയും ക്ഷീണിച്ചിരുന്ന സമയത്തുണ്ടാക്കിയ ദോശ അല്പം കരിഞ്ഞുപോയെന്നു പറഞ്ഞ് നമ്മള്‍ അതു കഴിക്കാതിരുന്നാല്‍ അവളുടെ മനസ്സ് എത്രമാത്രം വേദനിക്കും. അവളുടെ മനസ്സ് സന്തോഷിക്കാനായി അല്പം കരിഞ്ഞ ദോശ കഴിക്കുന്നതിന് എനിക്ക് ഒരു പ്രയാസവുമില്ല.'
നമുക്കു ചുറ്റുമുള്ളവരില്‍നിന്ന് നമ്മള്‍ എപ്പോഴും കുറ്റമറ്റ പെരുമാറ്റവും പ്രവൃത്തിയും മാത്രം പ്രതീക്ഷിച്ചാല്‍, പിടിവാശി പിടിച്ചാല്‍, നമ്മള്‍ നിരാശരാകുമെന്നതില്‍ സംശയമില്ല. ഈ ലോകത്തില്‍ ആരും പൂര്‍ണ്ണരല്ല എന്ന സത്യം നമ്മള്‍ തിരിച്ചറിയണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും വിട്ടുവീഴ്ചയ്ക്കു തയ്യാറാകുകയും ചെയ്താല്‍ മാത്രമേ കുടുംബബന്ധങ്ങളില്‍ സ്‌നേഹവും സമാധാനവും നില നിര്‍ത്തുവാന്‍ സാധിക്കൂ.

ചോ: മാര്‍ഗ്ഗങ്ങള്‍ പലതെന്തിന്‌? മുക്തിക്കു ഭക്തിയാണുത്തമമെന്നു ശ്രീരാമകൃഷ്ണന്‍ പറയുന്നു.

ഉ: അത്‌ അധികാരിഭേദമനുസരിച്ചു പറഞ്ഞതാണ്‌. നിങ്ങള്‍ ഗീത പഠിച്ചിട്ടുണ്ടല്ലോ. അതില്‍ കൃഷ്ണന്‍ പറയുന്നു: “അര്‍ജ്ജുനാ! ഞാനോ നീയോ ഈ രാജാക്കന്മാരാരുമോ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഭാവിയിലുണ്ടാകാന്‍ പോകുന്നില്ല. സത്യമല്ലാത്തത്‌ നിലച്ചിരിക്കുകയില്ല. ഉള്ളതെപ്പോഴുമുണ്ടായിരിക്കും. ഞാനിതാദ്യം സൂര്യനുപദേശിച്ചു. സൂര്യന്‍ മനുവിനുപദേശിച്ചു”. അപ്പോഴിപ്രകാരം അര്‍ജ്ജുനന്‍ ചോദിച്ചു: “അങ്ങ്‌ അല്‍പവര്‍ഷത്തിനു മുമ്പുമാത്രമാണല്ലൊ ജനിച്ചത്?” കൃഷ്ണന്‍ പ്രതിവചിച്ചു: “അതെ, നമുക്ക്‌ ധാരാളം മുജ്ജന്മങ്ങള്‍ ഉണ്ടായിട്ടുണ്ട്‌, എനിക്കറിയാമത്‌, പക്ഷെ നിന്റേത്‌ നിനക്കറിയാന്‍ പാടില്ല. മുജ്ജന്മങ്ങളിലെന്തു സംഭവിച്ചു എന്നു ഞാന്‍ പറഞ്ഞു തരാം”. നോക്കൂ! മുന്‍പു പരമാത്മതത്ത്വം പറഞ്ഞ കൃഷ്ണനാണിപ്പോളിതെല്ലാം പറയുന്നത്‌. ഇതെല്ലാം അധികാരിഭേദം നോക്കിപ്പറഞ്ഞതാണ്‌!. ക്രിസ്തുദേവന്‍ ഇപ്രകാരം പറഞ്ഞു. “അബ്രഹാം ഉണ്ടാകുന്നതിനുമുമ്പു ഞാന്‍ ഉണ്ട്” ഇതു പോലെ മഹത്തുക്കള്‍ അവസ്ഥാഭേദവും അധികാരിഭേദവും നോക്കി ഉപദേശിക്കാറുണ്ട്‌.

ലാക്കൊംബ്‌ ഭഗവാനെ ഉടനെ വിട്ടുപിരിയേണ്ടതില്‍ ഖേദം പ്രകടിപ്പിച്ചു.

ഭഗവാന്‍: ആരും വിട്ടുപിരിയുകയോ മടങ്ങുകയോ ചെയ്യുന്നില്ല. ലാക്കൊംബ്‌ ഉടനെ പറഞ്ഞു: “മഹര്‍ഷി ദേശകാലാദികളെ കടന്നു നില്‍ക്കുന്നു”. സന്ദര്‍ശകന്‍ യാത്ര പറഞ്ഞ്‌ പോണ്ടിച്ചേരിക്കു പോയി.

190. ആശ്രമത്തിലൊരു വളര്‍ത്തണ്ണാന്‍ കുഞ്ഞ്‌. ഒരു രാത്രിയില്‍ ഭഗവാന്‍ അതിനോട്‌ പതിവുപോലെ കൂട്ടില്‍ പോയുറങ്ങാന്‍ പറഞ്ഞു. തനിക്ക് അതീതനില സിദ്ധിച്ചു എന്നു ധരിച്ചിരുന്ന ഒരു ഭക്തന്‍ ഇതു കേട്ടിട്ട്‌ അണ്ണാന് ദാഹമുണ്ട്‌, വെള്ളം കൊടുക്കേണ്ടതാണെന്നു മെല്ലെപ്പറഞ്ഞു. ആരും ശ്രദ്ധിക്കാത്തതതുകൊണ്ട്‌ അയാളത് ആവര്‍ത്തിച്ച്‌ പല തവണ പറഞ്ഞു.

ഭഗവാന്‍: പാറപ്പുറത്ത്‌ കൊടുംവെയിലില്‍ ധ്യാനത്തിലിരുന്നതിനാല്‍ നിങ്ങള്‍ക്ക്‌ ദാഹമുണ്ടായിരിക്കും.

ഭക്തന്‍: ശരിയാണ്‌. ഞാന്‍ വെള്ളം കുടിച്ചു.

ഭഗവാന്‍: എന്നാല്‍ അണ്ണാനത്ര ദാഹമില്ല, നിങ്ങള്‍ നട്ടുച്ചയ്ക്കു പാറപ്പുറത്ത്‌ സൂര്യനെ നോക്കിയിരുന്നു ധ്യാനിക്കുന്നത്‌ ഞാന്‍ കണ്ടു.
ഓംഃ  സന്ന്യാസിക്ക് ത്രിദണ്ഡം ഉണ്ടായിരിക്കണം. മൂന്നു കബോ കവര്‍ച്ചമോ ഉള്ള  ഒരുവടിതന്നെ ത്രിദണ്ഡം എന്നു ധരിക്കരുത്.  വാഗ്ദണ്ഡം,ദേഹദണ്ഡം,മനോദണ്ഡം ഈ മൂന്നു ദണ്ഡങ്ങളെ (ശിക്ഷകളെ) അംഗീകരിക്കണം.  തോന്നിയതൊക്കെയും ആവശ്യമില്ലാത്തതുമായ കാര്യങ്ങള്‍ സംസാരിക്കരുത്.  അത്യാവശ്യമുള്ളപ്പോള്‍ മാത്രം അല്പം സംസാരിക്കുക.ഇതുതന്നെ മൗനം.  മൗനവൃതത്താല്‍ വാക്കിനെ അടക്കുന്നത് ഒന്നാമത്തെ ദണ്ഡം.  ശരീരത്തെ നിലനിറുത്തുന്ന ഭക്ഷണാദികള്‍ക്ക് അവശ്യം വേണ്ടുന്ന വ്യാപാരങ്ങളല്ലാതെ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താനോ കാമ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനോ ശരീരത്തെ ഉപയോഗിക്കാതിരിക്കണം  ഇതുതന്നെ ദേഹദണ്ഡം.  അങ്ങുമിങ്ങും അലയുന്ന സ്വഭാവമുള്ള മനസ്സിനെ പ്രാണനിരോധം ചെയ്ത് ഒരേ സ്ഥാനത്തില്‍, ആത്മാവില്‍ മാത്രം, നിര്‍ത്തണം.  ഇതുതന്നെ മനോദണ്ഡം.  ഈ മൂന്നു ദണ്ഡങ്ങളെ ബലമായി സ്വീകരിച്ചാല്‍ സന്ന്യാസാശ്രമത്തില്‍ നിന്നു തെറ്റി നരകകുണ്ടില്‍ വീഴാനിടവരികയില്ല.
*ജ്ഞാനപ്പാന* *വ്യാഖ്യാനം*

         *ഭാഗം. 6.*


*ശ്ളോകം.    9*

 *മൂന്നുമൊന്നിലടങ്ങുന്നു  പിന്നെയും*
*ഒന്നുമില്ലപോൽ വിശ്വമന്നേരത്ത്*

        സൃഷ്ടി സ്ഥിതി സംഹാര കർത്താക്കളായ ത്രിമൂർത്തികൾ മൂർത്തിഭേദം വെടിഞ്ഞ് പരമാത്മസ്വരൂപം കൈക്കൊള്ളുമ്പോൾ പ്രപഞ്ചം അവശേഷിക്കുന്നില്ല. പ്രളയാവസരത്തിലെ സ്ഥിതിയാണിത്. സത്ത്വര ജസ്തമോഗുണങ്ങൾ പ്രളയകാലത്ത് മൂലപ്രകൃതിയില്ല വിലയം പ്രാപിക്കുമ്പോൾ പ്രപഞ്ചം അഥവാ വിശ്വം ഇല്ലാതാകുന്നു  എന്ന് അർത്ഥമാക്കാം.

       മൂന്ന് എന്നതുകൊണ്ട് സൃഷ്ടി ,സ്ഥിതി, സംഹാരങ്ങളുടെ അധിപന്മാരായ ത്രിമൂർത്തികൾ എന്നോ സത്ത്വരജസ്തമോഗുണങ്ങളെന്നോ അർത്ഥം നൽകാം ത്രിമൂർത്തികളുടെ ഏകീഭാവവും ത്രിഗുണങ്ങളുടെ ഏകീഭാവവും ഒന്നുതന്നെ. അങ്ങനെ സംഭവിക്കുമ്പോൾ പ്രപഞ്ചത്തിന് നിലനിൽക്കാൻ കഴിയില്ല. ഗുണത്രയങ്ങളാണ് സൃഷ്ടിക്ക് അവലംബമായിരിക്കുന്നത്.

  *10. മൂന്നു കൊണ്ടു ചമച്ചൊരു വിശ്വത്തിൽ*
*മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും*
*പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും*
*പുണ്യ പാപങ്ങൾ മിശ്രമാം കർമ്മവും*
*മൂന്നുജാതി നിരൂപിച്ചു കാണുമ്പോൾ*
*മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവനെ*
*പൊന്നിൽ ചങ്ങലയൊന്നിപ്പറഞ്ഞതി -*
*ലൊന്നിരുമ്പുകൊണ്ടെന്ന ത്രെ ഭേദങ്ങൾ*
*രണ്ടിനാലുമെടുത്തു പണി ചെയ്ത*
*ചങ്ങലയല്ലോ മിശ്രമാം കർമ്മവും*   
   
            സത്ത്വരജസ്തമോ ഗുണങ്ങളാൽ ചമയ്ക്കപ്പെട്ട പ്രപഞ്ചത്തിൽ കർമ്മങ്ങളും മൂന്ന് വിധത്തിലാണ്. പുണ്യകർമ്മങ്ങൾ, പാപകർമ്മങ്ങൾ, പുണ്യ - പാപമിശ്രിതകർമ്മങ്ങൾ എന്നിങ്ങനെയാണ് അവ. അവ മൂന്നുകൊണ്ടും ബന്ധിക്കപ്പെട്ടവയാണ് ജീവന്മാർ.ബന്ധിക്കുന്ന ചങ്ങലയുടെ ദ്രവ്യത്തിൽ മാത്രമേ വ്യത്യാസമുള്ളൂ. ഇവയിൽ ഒന്ന് സ്വർണ്ണ ചങ്ങലയും (സത്വഗുണം ) അടുത്തത് ഇരുമ്പ്ചങ്ങലയും ( തമോഗുണം) മൂന്നാമത്തേത് രണ്ടും ചേർന്നുള്ള ചങ്ങലയും (രജോഗുണം) ആണെന്നുള്ള വ്യത്യാസമേയുള്ളൂ.

        ചങ്ങല ഏതായാലും ബന്ധനം, ബന്ധനം തന്നെയാണ്. മൂന്ന് ചങ്ങലയുടേയും ബന്ധനത്തിൽ പെടാതെ അതായത്, സത്വഗുണത്തിനും ഉപരിയായി ഗുണവിമുക്തനായിത്തീർന്നാൽ മാത്രമേ ജീവന് മുക്തി ലഭിക്കുകയുള്ളൂ.
     സത്വഗുണവാൻ പുണ്യകർമ്മങ്ങളും രജോഗുണവാൻ മിശ്ര കർമ്മങ്ങളും തമോഗുണവൻ പാപകർമ്മങ്ങളുമാണ് ആചരിക്കുന്നത്.

   
(തുടരും)

Sunday, February 02, 2020

ശ്രീമദ് ഭാഗവതത്തിലെ പതിനൊന്നാം സ്കന്ധത്തിൽ, പത്തൊമ്പതാം അദ്ധ്യായത്തിൽ ഉദ്ധവർ കൃഷ്ണനോട് കുറേ ചോദ്യങ്ങൾ ചോദിയ്ക്കുന്നുണ്ട്. ഉദ്ധവരുടെ ചോദ്യങ്ങളും ആ ചോദ്യങ്ങൾക്ക് കൃഷ്ണൻ പറഞ്ഞ മറുപടിയും ഇവയാണ്.

ചോ. യമം എന്ത്?.
ഉ. അഹിംസ, സത്യം, അനാസക്തി, നാണം, കൂട്ടിവെയ്ക്കാതിരിയ്ക്കൽ, ധർമ്മത്തിൽ വിശ്വാസം, നല്ല വിദ്യാഭ്യാസം, മൗനം സ്ഥിരത, ക്ഷമ.

ചോ. നിയമം എന്ത്?.
ഉ. ബാഹ്യശുദ്ധി, ആന്തരീകശുദ്ധി, ജപം, തപസ്സ്, കാര്യങ്ങളിലെ ശ്രദ്ധ, അതിഥി സൽക്കാരം, ആരാധനം, തീർത്ഥാടനം. പരോപകാരം.

ചോ. ശമം എന്ത്?.
ഉ. ബുദ്ധിയെ സ്ഥിതിയാക്കി നിർത്തുക.

ചോ. ദമം എന്ത്?.
ഇന്ദ്രിയ നിയന്ത്രണം.

ചോ.തിതിക്ഷ എന്ത്?.
കർത്തവ്യം അനുഷ്ഠിയ്ക്കുന്നതിൽ വരുന്ന ദു:ഖങ്ങളുടെ സഹനം.

ചോ. ധൃതി എന്ത്?.
ഉ. നാവും, ഉപസ്ഥവും നിയന്ത്രിക്കൽ.

ചോ. ദാനം എന്ത്?.
ഉ. ജീവികളെ ദ്രോഹിയ്ക്കാതിരിക്കൽ.

ചോ. തപസ്സ് എന്ത്?.
ഉ. കാമ ത്യാഗം ആണ് തപസ്സ്.

ചോ. ശൗര്യം എന്ത്?.
ഉ. ആഗ്രഹങ്ങളെ നിയന്ത്രിയ്ക്കുന്നത്.

ചോ. സത്യം എന്ത്?.
ഉ. സർവ്വത്ര ഈശ്വര ദർശനം.

ചോ. ഋതം എന്ത്? ഉ.നല്ല വാക്ക് സംസാരിയ്ക്കൽ.

 ചോ. ത്യാഗം എന്ത്?. ഉ.സന്യാസമാണ് ത്യാഗം.

ചോ.ധനം എന്ത്?'
ഉ.ധർമ്മമാണ് ധനം.

ചോ. യജ്ഞം എന്ത്?.
ഉ.ഞാൻ എന്നതിനെ തിരിച്ചറിയൽ.

ചോ. ദക്ഷിണ എന്ത്?.
ഉ.ആചാര്യനിൽ നിന്ന് മനസ്സില്ലാക്കിയത് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കൽ ( ജ്ഞാന സന്ദേശം)

ചോ.ബലം എന്ത്?.
ഉ. പ്രാണൻ ആണ് ബലം.

ചോ. ഭാഗ്യം എന്ത്?.
ഉ. ഐശ്വര്യാദി ഗുണങ്ങൾ തന്നിലേയ്ക്ക് എത്തിചേരൽ ആണ് ഭാഗ്യം.

ചോ.ലാഭം എന്ത്?.
ഉ. ഭക്തി ഉണ്ടാവുന്നത് തന്നെയാണ് ലാഭം.
 ( ഭക്തി എന്നത് മനസ്സിന്റെ വികാരം ആണ്. ഏറെ സന്തോഷം ഉണ്ടാക്കുന്ന അവസ്ഥയും ആണ്.)

ചോ.വിദ്യ എന്ത്?.
ഉ. ഭേദ ബുദ്ധി ഇല്ലാതിരിയ്ക്കൽ ആണ് വിദ്യ.

ചോ. ഹ്രീ എന്ത്?.
ഉ. കാര്യങ്ങൾ ചെയ്യാനുള്ള മടി.

ചോ. അലങ്കാരം എന്ത്?.
ഒന്നിലും ആസക്തിയില്ലായ്മ ആണ് അലങ്കാരം.

ചോ. സുഖം എന്ത്?.
ഉ. സുഖ-ദു:ഖങ്ങളെ ചിന്തിയ്ക്കാതിരിയ്ക്കൽ.

ചോ. ദുഃഖം എന്ത്?.
ഉ. കാമ ഭോഗങ്ങളെ ആശ്രയിയ്ക്കൽ.

ചോ. മൂർഖൻ ആര്?.( അറിവില്ലാത്തവൻ ആര്?.)
ഉ. ദേഹത്തെ ഞാൻ എന്ന് കരുതുന്നവൻ മൂർഖൻ.

ചോ. പണ്ഡിതൻ ആര്?.
ബന്ധമോക്ഷങ്ങളെ അറിയുന്നവൻ.

ചോ.സന്മാർഗ്ഗം ഏത്?.
ഉ. കർമ്മങ്ങളിൽ നിന്നും ഉള്ള നിവൃത്തിമാർഗ്ഗം.

ചോ. ദുർമ്മാർഗ്ഗം ഏത്?.
ഉ. നിയന്ത്രണമില്ലാത്ത പ്രവൃത്തി മാർഗ്ഗം.

ചോ. സ്വർഗ്ഗം എത്?.
ഉ. സാത്വീക ഗുണത്തിന്റെ അഭിവൃദ്ധി.

ചോ. നരകം ഏത് ?.
ഉ. താമസ ഗുണത്തിന്റെ ആധിക്യം.

ചോ. ബന്ധു ആര്?.
ഉ. ഗുരു (ഈശ്വരനെ കാണിച്ചു കൊടുക്കാൻ പ്രാപ്തിയുള്ളവൻ)

ചോ. ഗൃഹം ഏത് ?.
ഉ. മനുഷ്യ ശരീരം ആണ് ആ ജീവന്റെ വീട്.

ചോ. ആഢ്യൻ ആര്?.
ഉ. ഗുണ പരിപൂർണ്ണനാണ് ആഢ്യൻ.

ചോ. ദരിദ്രൻ ആര്?.
ഉ. എത്ര കിട്ടിയാലും തൃപ്തിയില്ലാത്തവനാണ് ദരിദ്രൻ.

ചോ. കൃപണൻ ആര്?.
ഉ. ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കാൻ കഴിയാത്തവൻ കൃപ ണനാണ്.

ചോ. ഈശ്വരൻ ആര്?.
ഉ. ഭഗം ഉള്ളവൻ ഈശ്വരൻ ആണ്.

ചോ. ഭഗം എന്ത്?.
ഉ. ഭഗം എന്ന വാക്കിന് ആറ് അർത്ഥങ്ങൾ വരുന്നു. ഐശ്വര്യം, വീര്യം, ശ്രീ, കീർത്തി, ജ്ഞാനം, വൈരാഗ്യം . ഈ ആറു ഗുണങ്ങളും കൂടി ചേർന്നവൻ ഭഗവാനാണ്.( ക്രിസ്തു ദേവന്റെ പരിത്യാഗ ശീലവും... എന്ന കവിത കൂട്ടി വായിയ്ക്കുക.)

ഇത് ചിന്തിച്ചാൽ മനസ്സിലാകും കൃഷ്ണൻ എങ്ങിനെ ഭഗവാനായി എന്ന്.

ഭാഗവത സപ്താഹ യജ്ഞാചാര്യൻ:
സതീശൻ നമ്പൂതിരി.
Mob: 9947986346
ഭഗവദ്ഗീത -കർമയോഗം-പ്രഭാഷണം  :07

അർജുനൻ ഇവിടെ ചോദിക്കുന്ന ചോദ്യവും...

പ്രജ്ഞ സ്ഥിരമായ മനുഷ്യനെക്കുറിച്ച് കഴിഞ്ഞ അധ്യായത്തിൽ സാംഖ്യ യോഗത്തിൽ അവസാനം ചോദിച്ചു....

പ്രജ്ഞ സ്ഥിരമായവൻ എങ്ങനെ ഉണ്ടാകും?

പ്രജ്ഞ എന്ന് വച്ചാൽ ഈശ്വര അനുഭൂതി എന്നർത്ഥം...
ജ്ഞാനത്തിന്റെ ഭാഷയാണ് പ്രജ്ഞ.....

ഭക്തിയുടെ ഭാഷയിൽ പറഞ്ഞാൽ ഭഗവദ് അനുഭവം..

യോഗത്തിന്റെ ഭാഷയിൽ പറഞ്ഞാൽ യോഗാനുഭവം..

ഞാൻ വേറെ, ഈ പ്രപഞ്ച ത്തിന് കാരണമായ സത്ത  വേറെ എന്നുള്ള  വ്യത്യാസം പോയത്...

തത്വമസ്യാദി വാക്യാഭ്യാം
തത്വം വദാഭ്യാം
അഭിധീയമാനയോ:
ബ്രഹ്മാത്മനോ :ശോദിതയോ:
ഏക ഭാവ അവഗാഹിനീ
നിർവികല്പാത ചിന്മാത്രാ
വൃത്തി : പ്രജ്ഞേ /തി  കഥ്യതേ |

പ്രജ്ഞ എന്നുള്ളതിന് ആദിശങ്കര ഭഗവദ്പാദരുടെ
വ്യാഖ്യാനം ആണ്..

പ്രജ്ഞ എന്നാൽ      നിർവികൽപാത ചിന്മാത്രാ വൃത്തി  :

ഞാൻ ശുദ്ധചൈതന്യമാണ്, എന്ന അനുഭൂതിയുള്ള വൃത്തി..

ഇപ്പോൾ നിങ്ങൾ confusion ന്ന്  പറഞ്ഞല്ലോ?

കൺഫ്യൂഷൻ, കൺഫ്യൂഷൻ തീർക്കൽ ഇതൊക്കെ മനോമണ്ഡലത്തിലാണ്... അനുഭൂതി മണ്ഡലത്തിൽ കൺഫ്യൂഷൻ ഇല്ല്യാ .. കൺഫ്യൂഷൻ തീർക്കലും ഇല്ല്യാ....

കൺഫ്യൂഷൻ ഉണ്ടാക്കണ ആളേ ഇല്ല്യാ അവിടെ എന്നിട്ട് വേണ്ടേ?
രണ്ടും ഇല്ല്യാ...
സംശയം ഇല്ല്യാ സംശയം തീർക്കണ ആളും ഇല്ല്യാ... ..

അത്‌ കൊണ്ട്ആണ്, ആദ്യത്തെ ദിവസം.....  സത്‌സംഗത്തിൽ വീണ്ടും വീണ്ടും ബോധിപ്പിക്കണത് .
മനസ്സിലായില്ല ന്ന് വിചാരി ക്കേണ്ടന്നാണ്....

നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കു കയും വേണ്ട..

ഈ പ്രജ്ഞ എന്ന് പറയ്‌ണത്
നമ്മള്ടെ സ്വരൂപം ആണ്..
🙏 നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം. നിർമാല്യം മുതൽ തൃപ്പുകവരെ.

ഗുരുവായൂരപ്പന്റ ഉച്ചപ്പൂജ(50).

പ്രസന്ന പൂജ :

നിവേദ്യം ഭുജിച്ച് കഴിഞ്ഞാൽ കണ്ണന്, കൈ കഴുകണം, മുഖം കഴുകണം, വായ കഴുകണം, കുഞ്ഞിപ്പല്ലുകൾ വൃത്തിയാക്കണം. എല്ലാം യശോദമ്മയുടെ ഹൃദയഭാവത്തോടെ ആചാര്യൻ മന്ത്രപൂർവ്വം നിർവഹിക്കുന്നു.

പിന്നെ, പാദ്യം ജലം, അർഘ്യ ജലം, ആചമനീയ ജലം എന്നിവ സമർപ്പിക്കണം.

പ്രസന്ന പൂജക്ക് കണ്ണന് സമർപ്പണങ്ങൾ യഥേഷ്ടം ഉണ്ടാകും.

ലഡ്ഡുകം

അപൂപം.

പാൽ,

താബൂലം

ക്രമുകം.

കർപ്പൂര ചൂർണ്ണം.

നൃത്തം

ഗീതം

വാദ്യം

ഇങ്ങനെ സർവ്വ രാജോ പചാരങ്ങളും പ്രസന്ന പൂജക്ക് മന്ത്രപൂർവ്വം, ക്രിയാ പൂർവ്വം ,ഭക്തിപൂർവ്വം സമർപ്പിക്കുന്നു.

കണ്ണനേയും പരിവാരങ്ങളേയും നാനാതരം പൂക്കള കൊണ്ട് പുഷ്പാജ്ഞലി ചെയ്യുന്നു.

കണ്ണനെ കളഭച്ചാർത്ത് കൊണ്ട് അലങ്കരിക്കുന്നു.

തിരുമലിയിലെ ചാണയിൽ  മൈസൂർ വനത്തിലെ സുഗന്ധമുള്ള ചന്ദന മുട്ടി കൊണ്ട് ചന്ദനം അരച്ച്, അതിൽ കുങ്കുമപ്പൂവ്വ് ശുദ്ധമായ പനനീരിൽ അരച്ച് ചേർത്താണ് കണ്ണന് ചാർത്താനുള്ള കളഭം തയ്യാറാക്കൂന്നത്.

കണ്ണനെ ഭംഗിയായി കളഭം കൊണ്ട് മേശാന്തിമാർ അലങ്കരിക്കുന്നു.

കണ്ണനെ കളഭചാർത്തണിയിക്കുന്ന വിവിധ രൂപങ്ങൾ നാളെ മുതൽ.

ചെറുതയുർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ.9048205785
" *നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി* *അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്."*

" *ഷുഗർ കഴിക്കുമ്പോൾ നിങ്ങളുടെ പ്രതിരോധ ശക്തി കുറഞ്ഞു പോകും*"
*സിഗരറ്റ് വലിക്കരുത്, മദ്യം കഴിക്കരുത്* *എന്നൊക്കെ മക്കളോട് കർശനമായി നിർദ്ദേശിക്കുന്ന നിങ്ങൾ അതിലും കൊടിയ വിഷമായ പഞ്ചസാര കഴിക്കരുതെന്ന് മക്കളോട് പറയാത്തത്?*
*കേട്ടപ്പോൾ പുരികം* *ചുളിഞ്ഞു*
*എങ്കിലും അദ്ദേഹം പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാകയാൽ അവിശ്വസിക്കാൻ തോന്നിയില്ല. അദ്ദേഹം പറയുന്നു*
" *26 വർഷമായിട്ട് ഒരിക്കൽ ഒരു ജലദോഷമൊഴിച്ച് ഒരു അസുഖവും എന്നെ പിടികൂടിയിട്ടില്ല. ശരീരവേദനയുമില്ല.*"

*അത്രയുമായപ്പോൾ ഈ പറയുന്ന സായ്പ് ആരാണെന്ന് അന്വേഷിച്ചു. ആള് അത്ര ചില്ലറക്കാരനല്ലെന്ന് ഗൂഗിൾ പറഞ്ഞു തന്നു: എഴുപത്തഞ്ചുകാരനായ Dr. Raymond Francis ! ആരോഗ്യ സംബന്ധിയായ അഞ്ച് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ഗ്രന്ഥങ്ങളുടെ കർത്താവ്*
*അതിലെല്ലാമുപരി എന്നെ ആകർഷിച്ച* *കാര്യമിതാണ്: അദ്ദേഹം സ്വന്തം അനുഭവത്തിൽ* *നിന്നാണ് പറയുന്നത്.*
*തീർന്നില്ല*
*48-ാം വയസ്സിൽ അസുഖബാധിതനായി കിടക്കയിലായ  അദ്ദേഹത്തിന്റെ മരണം ഡോക്ടേഴ്സ്* *വൈദ്യശാസ്ത്രപരമായി ഉറപ്പാക്കിയതാണ് (Medically certain). 'ഉയിർത്തെഴുന്നേൽപ്പി'നു ശേഷം അദ്ദേഹം തന്റെ ജീവിത ശൈലിയിൽ നാല് മാറ്റങ്ങൾ വരുത്തി:*

*ഒന്ന്:  ആരോഗ്യദായകമായ 'ഫൂഡ് സപ്ലിമെന്റുകൾ' കഴിക്കാൻ തുടങ്ങി.*

*രണ്ട്: രാവിലെ ധ്യാനം (മെഡിറ്റേഷൻ) ആരംഭിച്ചു*

*മൂന്ന്: റെഗുലർ ആയി എക്സർസൈസ് തുടങ്ങി.*

*ആരോഗ്യകാര്യത്തിൽ ഇതിലെല്ലാം പ്രധാനപ്പെട്ടതായി* *അദ്ദേഹം ചെയ്തത്:*
*നാല്: പഞ്ചസാര പൂർണ്ണമായും ഉപേക്ഷിച്ചു*

*അൽസിമേഴ്സ്, കാൻസർ, പ്രമേഹം, ഹൃദയാഘാതം ഇവക്കെല്ലാം പ്രധാന കാരണഭൂതൻ പഞ്ചസാരയാണത്രെ!*

*പഞ്ചസാര ഇത്ര കൊടിയ വിഷമാണെങ്കിലും പഞ്ചാര മാഫിയയുടെ സമ്മർദ്ദം അത്ര ലളിതമായ കാര്യമല്ല. അമേരിക്കയിൽ ഈ വെളുത്ത വിഷം വിലക്കുറച്ചാണത്രെ വില്പന* !

* ഇന്ന് തന്നെ പഞ്ചസാര ഒഴിവാക്കൂ രോഗങ്ങളിൽ നിന്നും മുക്കി നേടൂ*
ബ്രാഹ്മണസമ്പ്രദായ വിവാഹത്തിലെ ''മണിത്താലി'' രഹസ്യം..??*
*പ്രകൃതിയും കുഞ്ഞും,സ്ത്രീയും,മനസ്സും, ശരീരവും ഒക്കെ തുല്യം എന്ന സങ്കൽപ്പത്തിൽ തത്വ പരമായ ശാസ്ത്രീയമായ ഒരു ചിന്തക്ക്...ചർച്ചക്ക് വക ആകട്ടെ ...*
*കൊച്ചു കുഞ്ഞുങ്ങളെ ദൈവതുല്യം കാണാറുണ്ടല്ലോ...ക്ഷത്രത്തിൽ കൊണ്ടുപോകുന്നതും, ക്ഷേത്ര കുറി തൊടുവിക്കുന്നതും തന്നെ നിശ്ചിത കാല ശേഷമാണല്ലോ. അതു സംബന്ധിച്ച ചടങ്ങു തന്നെ ഉണ്ടല്ലോ.*
*അതുപോലെ, സ്ത്രീകൾക്കു മേൽവസ്ത്രം മാററാതെ ക്ഷേത്രത്തിൽ പ്രവേശം ഉണ്ടല്ലോ..*
*എന്നാൽ പുരുഷൻ മേൽ വസ്ത്രം മാറ്റി പ്രവേശിക്കുന്നു..*
*സ്ത്രീകളെ സംബന്ധിച്ചു, കുമാരി പൂജ, നാരീ പൂജ, മാതൃപൂജ, എന്നൊക്കെ ഉണ്ടല്ലോ. അവൾ പിണ്ഡം ഉരുട്ടി വെക്കുന്നില്ല..(വാരി വെക്കുന്നു) ചെറൂളക്കു പകരം തുളസി കർമ്മത്തിൽ ഉപയോഗിക്കുന്നു, ദണ്ഡനമസ്ക്കാരം ഇല്ല..സ്ത്രീ പുരുഷനെയും ഗർഭത്തിൽ വഹിക്കുന്നു... അങ്ങിനെ നോക്കിയാൽ കുറെ.....എന്തുകൊണ്ട് അങ്ങിനെ??.*
*എന്നാൽകുമാരപൂജയോ, പുരുഷ പൂജയോ ,പിതു പൂജയോ ഇല്ല("പിതൃ കർമ്മവും ,കാലുകഴുകി ച്ചൂട്ടും'' ഉണ്ട് എന്നറിയാം.) ഇതുപോലെ മറ്റെല്ലാആചാരങ്ങൾക്കും സ്ത്രീ - പുരുഷ പ്രത്യേകതയും നിയമവും ഉണ്ടല്ലോ....എന്തുകൊണ്ട് അങ്ങിനെ ??*
*ഇവിടെയാണ് മണിതാലിയുടെ ചിന്തയും ബന്ധിപ്പിക്കേണ്ടത്..*
*ഭർത്താവിനെ,കുഞ്ഞുങ്ങളെ ,കുടുംബത്തെ, സമൂഹത്തെ ഒക്കെ കോർത്തിണക്കേണ്ടവൾ അല്ലേ ഈ പൂജ്യ യായ സ്ത്രീ....അതിന്നു പോന്നവളാണ് താൻ ദാനം ചെയ്യുന്ന വസ്തു(കന്യക)എന്നൊക്കെയുള്ള ധാരണയിൽ അതായിരിക്കില്ലേ പാണീഗ്രഹണത്തിന്ന് തൊട്ടു മുൻപ് പിതാവ് അണിയിക്കുന്ന മണിത്താലി...*
*അത് പുരുഷൻ കെട്ടുന്ന മംഗല്യ സൂത്രം അല്ലല്ലോ.???!!!*
*ചിന്തിക്കാമല്ലോ.*
*അങ്ങിനെ ദാനം ചെയ്യപ്പെട്ട സ്ത്രീയെ (ബ്രാഹ്മണ ആചാരമുള്ളവർ എങ്കിലും കരുതുന്നത്.) "സഹധർമ്മിണി" എന്നല്ലേ സംബോധന..."ഭാര്യ" എന്നല്ലല്ലോ..*
*അവളെ ഭർത്തൃഗൃഹത്തിൽ സ്വീകരിക്കുന്ന ചടങ്ങും ഈ ചിന്തയിൽ അവസരം ബന്ധിപ്പിക്കാം...*
*കൂടുതൽ സജ്ജന മനനത്തിന്നും, ചിന്തക്കും വിടുന്നു*
*(എന്തുകൊണ്ട് അങ്ങിനെ??)*
nambisan
ആഹാരവും ,മനസ്സും, രോഗവും
ചികിത്സയില് ചില ഡോക്ടര്മാര് ഉപവാസം നിര്ദ്ദേശിക്കുന്നു. എന്താണ് കാരണം?

അസുഖം പിടിപ്പെട്ട നായയെ ശ്രദ്ധിച്ചിട്ടുണ്ടോ? അത് ഭക്ഷണം കഴിക്കില്ല. ഉപവാസത്തിലൂടെ അവ രോഗമകറ്റുന്നു. പക്ഷിമൃഗാദികളില് ഇത് വൃക്തമാണ്.

മനുഷ്യനാകട്ടെ, ഡോക്ടര് വിലക്കിയാല് പോലും ആഹാരനിയന്ത്രണം അവഗണിക്കുന്നു. വിശക്കാതെ തന്നെ ഭക്ഷണം കഴിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്. മാത്രമല്ല പ്രകൃതി നല്കുന്ന ഭക്ഷണം പാചകത്തിനു വിധേയമാക്കി, അരുതാത്തതെല്ലാം ചേര്ത്ത് കഴിക്കുന്നതും നാം തന്നെ ഇങ്ങനെ രോഗത്തിനുള്ള വഴി അവന് സ്വയം ഒരുക്കുന്നു.

മനസ്സും ആഹാരവും രോഗവും തമ്മില് ആഴത്തിലുള്ള ബന്ധമുണ്ട്. അതുകൊണ്ട് ആഹാരം പാചകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും മനസ് പ്രസന്നമായിരിക്കണം. അതിനായി സാധാരണ വിറ്റാമിനുകളുടെ കൂട്ടത്തില് ‘ജി’ കൂടി കരുതുന്നത് നന്ന്.

ജി എന്നാല് ഗോഡ്-ഈശ്വരന്. ഈശ്വരചിന്തയോടെ കഴിക്കുന്ന ഭക്ഷണം മനസില് ചെലുത്തുന്ന സ്വാധീനം അനുഭവിച്ചറിയാം. കുറച്ചുകാലം പരീക്ഷിച്ചു നോക്കൂ. ശാരികമായും മാനസികമായും അനുഷ്ഠിക്കുന്ന ഉപവാസം ശരീരമനസുകളെ ഒരു പോലെ പുഷ്ടിപ്പെടുത്തും.
sreyas.in

സുഖദുഃഖങ്ങള്‍ മനസ്സില്‍

ബുദ്ധന്റെ കരുണ നിറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ ഒരു ധനികനും കേട്ടു. ജീവിതം കഴിക്കാനും കുടിക്കാനും ഉറങ്ങാനും മാത്രമുള്ളതല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി.
അന്നു തന്നെ എന്റ സര്‍വ്വ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് അദ്ദേഹം ബുദ്ധമാര്‍ഗം സ്വീകരിച്ചു. അങ്ങനെ ധനികന്‍ ഒരു ബുദ്ധഭിഷുവായി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭിഷുവിന് വാതം പിടിപെട്ടു. കൈകാലുകള്‍ക്ക് നല്ല വേദന. ധ്യാനത്തിലും ജപത്തിലും മനസ്സുറപ്പിക്കാന്‍ കഴിയുന്നില്ല. എത്രശ്രമിച്ചിട്ടും വേദനയില്‍ നിന്നും മനസു മാറുന്നില്ല. കൈവിട്ട സൗകര്യങ്ങള്‍ ഇടയ്ക്ക് ഓര്‍ത്തു പോകുന്നു. തന്റെ മനഃശക്തി കൈമോശം വന്നാതായി ഭിക്ഷുവിന് മനസിലായി.
അന്ന് ഭിക്ഷാടനത്തിന് ഇറങ്ങിയ ഭിക്ഷു ഒരു കാഴ്ചകണ്ടു. മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി. അവള്‍ക്ക് ഒരു കാലേയുള്ളു. കൈകളിലൊന്നിന് സ്വാധീനമില്ല. നടുവിന് വളവും ഉണ്ട്. പക്ഷേ അവള്‍ മറ്റു കുട്ടികളോടൊത്ത് ആര്‍ത്ത് ഉല്ലസ്സിച്ച് കളിക്കുകയാണ്. ആനന്ദത്തിരമാലകളിലാണവള്‍. വൈകല്യത്തിന്റെ പ്രശ്നങ്ങള്‍ അവളെ തെല്ലും ബാധിച്ചിട്ടില്ല.
ഭിക്ഷു തന്നെ തന്നെ നോക്കി. ആ കൊച്ചു പെണ്‍കുട്ടിക്കുള്ളതിന്റെ പകുതി ശാരരീരിക വൈകല്യം തനിക്കില്ല. അദ്ദേഹത്തിന് തന്റെ നിരാശപൂണ്ട മനസിനോട് ലജ്ജ തോന്നി. ‘ഞാന്‍ ബുദ്ധാനുയായിയാണ്, ഈ നിസാരവേദന എന്നെ നിരാശമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.’ തന്റെ ദുഃഖം കുടഞ്ഞെറിഞ്ഞ് പുതിയ മനുഷ്യനായി ഭിക്ഷു തിരിച്ചു നടന്നു.
ബാഹ്യസാഹചര്യങ്ങളോടുള്ള നമ്മുടെ മനസ്സിന്റെ പ്രതികരണമാണ് സന്തോഷവും, സന്താപവും. ഒരേ സാഹചര്യത്തില്‍ പല വ്യക്തികള്‍ പലവിധം പെരുമാറുന്നു. കാരണം മനസാണ് സന്തോഷവും സന്താപവും ഉണ്ടാകുന്നത്; സാഹചര്യമല്ല. മനസിനെ നന്നായി പ്രതികരിക്കാന്‍ പഠിപ്പിക്കുക. അപ്പോള്‍ ദുഃഖം നമ്മെ തളര്‍ത്തില്ല.
sreyas.in
ദാനം ആപത്തുകളെ തടയും
ശ്രീരാമകൃഷ്ണ പരമഹംസര് കാശീപുരോദ്യാനത്തില് താമസിക്കുന്ന കാലം. അവസാനനാളുകളായിരുന്നു അത്. കടുത്തരോഗം. പക്ഷേ അദ്ദേഹമാകട്ടെ നിറഞ്ഞ ആനന്ദത്തിലും.

ഡോ. സര്ക്കാര് പരിശോധന കഴിഞ്ഞിട്ട് പരമഹംസരോട് പറഞ്ഞു “എനിക്കെല്ലാമുണ്ട്, ധര്മ്മം, കീര്ത്തി, ഭാര്യ, മക്കള്, ആരോഗ്യം. പക്ഷേ മനഃസുഖം മാത്രമില്ല. ഞാനെന്തു ചെയ്യണം?

ശ്രീരാമകൃഷ്ണദേവന് അരുളിയതിങ്ങനെ, “കുഞ്ഞേ നീ സമ്പാദിക്കുന്നത് മറ്റുള്ളവരുടെ രോഗത്തില് നിന്നാണ്. നിര്ദ്ധനരായ രോഗികള്ക്ക് വേണ്ടി കുറച്ചു ധനം ചിലവഴിക്കൂ. അവരെ കഴിയും വിധം സൗജന്യമായി സേവിക്കൂ. ഇങ്ങനെ ചെയ്താല്, ഒരു സംശയവും വേണ്ട, ശാന്തിയും, സമാധാനവും എന്തിന് ഐശ്വര്യവും നാള്ക്കുനാള് നിനക്ക് വര്ദ്ധിക്കും.”

കുറച്ചുനാള്ക്കുശേഷം ഡോക്ടര് പറഞ്ഞു, “അങ്ങയുടെ’സേവന മന്ത്രം’വളരെ ശക്തിയേറിയതു തന്നെ. ഞാനിപ്പോള് ശാന്തിയും, സുഖവും അറിയുന്നു.”

ദാനം ആപത്തുകളെ തടയും എന്ന വചനം ഓര്ക്കൂ. കൊടുക്കുന്നവനേ ഈശ്വരന് കലവറയില്ലാതെ കൊടുക്കൂ.
sreyas
ദമ്പതിമാരുടെ കടമകൾ*🌺
ശ്രീ വിവേകാനന്ദസ്വാമികൾ
*ഗൃഹസ്ഥാശ്രമത്തിലെ കടമകൾ*
*ഭാഗം-2*
*ഇപ്രകാരംതന്നെയാണ് ഗൃഹസ്ഥനു ഭാര്യയോടും ഉള്ള ധർമ്മം . ഭാര്യയെ ശകാരിക്കരുത് ; അവളെ സ്വന്തം അമ്മയെ എന്നപോലെ സംരക്ഷിക്കണം . ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലും കഷ്ടപ്പാടുകളിലും അകപ്പെട്ടിരിക്കുന്ന അവസരത്തിൽപ്പോലും ഭാര്യയോടു കോപം കാണിക്കരുത് ."*
*സ്വന്തം ഭാര്യയല്ലാതുള്ള ( അന്യ )സ്ത്രീയെ ( ദുഷ്ടമായ ഉദ്ദേശ്യത്തോടെ ) മനസ്സു കൊണ്ടു പോലും സ്പർശരിക്കുന്നവൻ അന്ധതാമിസ്രനരകത്തിൽ പതിക്കുന്നു ."*
_സ്ത്രീകളുടെ മുമ്പിൽ വെച്ച് അപമര്യാദയായി സംസാരിക്കരുത് . ഒരിക്കലും ആത്മപ്രശംസ ചെയ്യരുത് . " ഞാൻ അതു ചെയ്തു , ഇതു ചെയ്തു ' എന്നിങ്ങനെ പറയരുത് ."_
_ഗൃഹസ്ഥൻ ധനവും വസ്ത്രവും പ്രേമവും വിശ്വാസവും മധുരഭാഷണങ്ങളുംകൊണ്ട് എപ്പോഴും തന്റെ ഭാര്യയെ സന്തോഷിപ്പിക്കണം ; അവൾക്കു സ്വൈരക്കേടുണ്ടാക്കുന്ന യാതൊന്നും ചെയ്യുകയുമരുത് . പതിവ്രതയായഭാര്യയുടെ പ്രേമം നേടാൻ കഴിഞ്ഞ മനുഷ്യൻ സ്വധർമ്മാനുഷ്ഠാനത്തിൽ ജയം നേടിയിരിക്കുന്നു . അയാൾക്ക് സർവ്വസദ്ഗുണങ്ങളും സ്വായത്തമാവുകയും ചെയ്തിരിക്കുന്നു ._
*സന്താനങ്ങളോടുള്ള കർത്തവ്യങ്ങൾ ഇപ്രകാരമാകുന്നു : - ആൺമക്കളെ നാലു വയസ്സുവരെ പ്രേമപൂർവ്വം ലാളിച്ചു വളർത്തണം . പതിനാറു വയസ്സുവരെ വിദ്യാഭ്യാസം ചെയ്യിക്കണം . ഇരുപതു വയസ്സായാൽ എന്തെങ്കിലും ജോലിയിൽ ഏർപ്പെടുത്തണം . പിന്നീട് , അയാളെ തന്റെ തുല്യനായി കരുതി സ്നേഹപൂർവ്വം പെരുമാറണം . ഇതേ വിധംതന്നെ പെൺമക്കളേയും വളർത്തുകയും തികഞ്ഞ നിഷ്കർഷയോടെ ' അവരെ വിദ്യ അഭ്യസിപ്പിക്കുകയും വേണം . അവരെ വിവാഹം ചെയ്തയയ്ക്കുമ്പോൾ അവർക്ക ധനവും ആഭരണങ്ങളും കൊടു ക്കണം .*
*ഗൃഹസ്ഥനു പിന്നീടുള്ള കടമ അനുക്രമം തന്റെ സഹോദരീസഹോദന്മാരോടും അവർ ദരിദ്രരാണെങ്കിൽ അവരുടെ സന്താനങ്ങളോടും തന്റെ മറ്റു ബന്ധുമിത്രങ്ങളോടും ഭൃത്യജനങ്ങളോടും ആകുന്നു . അതു കഴിഞ്ഞാൽ പിന്നെ സ്വന്തം ഗ്രാമവാസികളോടും ദരിദ്രജനങ്ങളോടും സഹായാർത്ഥം തന്നെ സമീപിക്കുന്നവരോടും അയാൾക്കു കർത്തവ്യങ്ങളുണ്ട് . കഴിവുള്ളവനായ ഗൃഹസ്ഥൻ സ്വന്തം ബന്ധുക്കൾക്കും ദരിദ്രന്മാർക്കും ദാനം ചെയ്യാൻ ശ്രദ്ധിക്കുന്നില്ലെങ്കിൽ അയാളെ കേവലം മൃഗമെന്നു വിചാരിക്കണം ; അയാൾ മനുഷ്യനല്ല ..........🙏🏻*

Saturday, February 01, 2020

ഭാഗവത വേദാന്തത്തിലൂടെ:-

ലോകസൃഷ്ടാവ് നിന്റെ ഉള്ളിലത്രെ.... കാരണം, മനുഷ്യ മനസ്സാണ് ലോകത്തിനെ സൃഷ്ടിയ്ക്കുന്നത്. മനസ്സാണ് സംസാരഭ്രാന്തിയെ ഉണ്ടാക്കുന്നത്. മനസ്സാണ്, ഗുണങ്ങളേയും കർമ്മങ്ങളേയും ഉണ്ടാക്കുന്നത്. മനസ്സിനെ മറ്റൊരാൾക്ക് കൊടുക്കുവാനോ മറ്റൊരാൾക്ക് എടുക്കുവാനോ സാധിയ്ക്കില്ല. മനസ്സ് എന്തിന്റെ മുന്നിലേയ്ക്ക് തിരിച്ചു വെച്ചാലും അതിലേക്ക് പോകും. ഭാഗവത കഥകൾക്ക് മുന്നിലേയ്ക്ക് വെച്ചാൽ അവിടേയ്ക്കും പോകും. കൂട്ടുകാർക്ക് മുന്നിലേയ്ക്ക് തിരിച്ചു വെച്ചാൽ അവിടേയ്ക്കും പോകും.

ഭക്ഷണത്തിനോടാണ് മനസ്സിന്റെ താൽപര്യം എങ്കിൽ അങ്ങോട്ട് പോകും. സിനിമയോടാണ് താൽപര്യം എങ്കിൽ, മനസ്സ് അങ്ങോട്ട് പോകും. പൂവിന്റെ മണത്തിനോടാണ് താൽപര്യമെങ്കിൽ അങ്ങോട്ട് പോയ്ക്കോളും.

ഭക്ഷണ വസ്തുക്കൾ ഇരിയ്ക്കുന്നത്, നമുക്ക്‌ മുന്നിലാണ്. അത് രുചിയ്ക്കുന്നത് നാവും. ഭക്ഷണം കഴിച്ച സുഖം അനുഭവിയ്ക്കുന്നത് ഞാൻ/ നീ.

ദൃശ്യവസ്തുക്കൾ ഇരിക്കുന്നത് നമുക്ക് മുന്നിലാണ്. ദൃഷ്ടാവോ...  ഈ ശരീരത്തിനകത്തും. കണ്ണല്ല കണ്ടത്. കണ്ട ആൾ ഞാൻ/നീ ആണ്. കണ്ണിന്റെ സഹായത്താൽ ഞാൻ/നീ കണ്ടവയാണ് അവയെല്ലാം.

മാംസക്കണ്ണു കൊണ്ട് കണ്ട വസ്തുക്കളെല്ലാം നശിച്ച് പോകുന്നതാണ്. അതുപോലെ തന്നെ ഈ ശരീരവും.

അതിനാൽ,
ഈ പ്രപഞ്ചം ഒരു പ്രതിഭാസം മാത്രമാണ്.

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞാചാര്യൻ: സതീശൻ നമ്പൂതിരി
Mob: 9947986346
🙏എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.നിർമാല്യം മുതൽ തൃപ്പുകവരെ.

ഗുരുവായൂർ കണ്ണന്റെ ഉച്ചപൂജ (49)

പ്രസന്ന പൂജ. ഉച്ചപൂജയുടെ നിവേദ്യ ക്രിയകൾ അവസാനിച്ചാൽ പ്രസന്ന പൂജക്ക് ശ്രീകോവിലിന്റെ 108ചെറിയസ്വർണ്ണമണികളാൽ അലങ്കരിച്ച അലങ്കാര വാതിൽ അടച്ച് പ്രസന്ന പൂജ ആരംഭിക്കുന്നു.

കണ്ണന്റെ പൂജയിൽ ഏററവും ശ്രേഷ്ഠമായതിൽ ഒന്നാണ് മാനസപൂജ.

മാനസ പൂജ പ്രസന്ന പൂജയിലെ ഒരു സമർപ്പണമാണ്.

കണ്ണന്റെ ജിഹ്വ, നാസിക, ശ്രവണങ്ങൾ, നാഭി, നേത്രങ്ങൾ, വദനം എന്നീ ആറ് സ്ഥാനങ്ങളിൽ അപ്പ്, പൃഥിവി, ആകാശം,വായു, തേജസ്സ്, ജലം എന്നിതുകളുടെ സൂക്ഷ്മങ്ങളായിരിക്കുന്ന രസാംശത്തെ ജലഗന്ധ പുഷ്പ, ധൂപ, ദീപ, നിവേദ്യങ്ങളിൽ അന്തർഭവിച്ചിരിക്കുന്ന,ര സാംശങ്ങളെ അനുക്രമം യോജിപ്പിക്കുന്നു.

അതിന് ശേഷം സാധകന്റെ/ആചാരിന്റെ പഞ്ചഭൂത ശക്തികളിൽ ഉള്ള ചൈതന്യത്തെ സ്വന്തം ശരീരത്തിൽ നിന്ന് / ഇന്ദ്രിയങ്ങളിൽ നിന്ന് ബഹിർഗമിച്ച് മലിനമായ അംശങ്ങൾ ഒഴിച്ചുള്ള രസാംശത്തെ എടുത്ത് സമാന ശക്തികളുടെ കൈകളിൽ സമർപ്പിച്ച് ത്വരിതഗതിയിൽ സുരഭി മുദ്രയിൽ കൂടി അത് കണ്ണനിൽ വിലയം പ്രാപിച്ചതായി ധ്യാനിക്കുന്നു.(മാനസപൂജ )

അതായത് :എന്റെ കണ്ണാ ഞാൻ ഭൂമിയുടെ രൂപമായ ഗന്ധത്തെ (കളഭം / ചന്ദനം ) അങ്ങക്ക് സമർപ്പിക്കുന്നു.

എന്റെ കൃഷ്ണാ, ഗുരുവായുരപ്പാ ,ആകാശ രൂപമായ പുഷ്പം ഞാൻ അങ്ങക്ക് സമർപ്പിക്കുന്നു.

പ്രഭോ, ഞാൻ വായുദേവന്റെ രൂപത്തിൽ ധൂപം അങ്ങക്ക് പ്രദാനം ചെയ്യുന്നു.

എന്റെ അമ്പാടി കണ്ണാ ഞാൻ അഗ്നിദേവന്റെ രൂപത്തിൽ അങ്ങക്ക് ദീപത്തെ സമർപ്പിക്കുന്നു.

പ്രഭോ ഞാൻ അമൃത സമാനമായ നൈവേദ്യത്തെ അങ്ങക്ക് നിവേദിക്കുന്നു. എല്ലാം മന്ത്ര, തന്ത്ര പൂർവ്വം മുദ്ര കാട്ടി സമർപ്പിക്കുന്നു. (മാനസപൂജ )

കണ്ണന് പ്രസന്ന പൂജയിലെ കൂടുതൽ സമർപ്പണങ്ങളെ പറ്റി അടുത്ത ദിവസം.

ചെറുതയുർ വാസുദേവൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.
സനകസനന്ദസനത്കുമാരര്‍ മുന്‍പാം
മുനിജനമോടുപദേശമോതിമുന്നം 
കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാല്‍- 
ത്തണലിലിരുന്നൊരു മൂര്‍ത്തി കാത്തു കൊള്‍ക
ലോകാരംഭകാലത്ത്, ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ സനകന്‍, സനന്ദന്‍, സനത്കുമാരന്‍, സനാതനന്‍ എന്നീ നാലുപേര്‍ക്കും അതു പോലെ മറ്റുമുനിമാര്‍ക്കും കാരുണ്യത്തോടെ ബ്രഹ്മോപദേശം ചെയ്ത് കല്ലു കൊണ്ട്‌കെട്ടിയുണ്ടാക്കിയ ആല്‍ത്തറയിലെ ആല്‍മരത്തണലില്‍ തെക്കോട്ടു നോക്കിയിരുന്ന പ്രസിദ്ധനായ ആ ദക്ഷിണാമൂര്‍ത്തി കാത്തുരക്ഷിക്കട്ടെ

ശാങ്കരവേദാന്തസാരം

Saturday 1 February 2020 3:00 am IST
സത്യത്തില്‍ സൃഷ്ടി മായ ആയതിനാല്‍ അതിന്റെ സ്രഷ്ടാവായ ഈശ്വരനും മായ തന്നെ. ബ്രഹ്മം അഥവാ ആത്മാവ് പ്രപഞ്ചത്തിന്റെ ഉപാദാനകാരണ (material cause) വും നിമിത്തകാരണ (efficient cause) വും ആണ്. കുടത്തിന്റെ ഉപാദാനകാരണം മണ്ണും നിമിത്തകാരണം കുംഭകാരനുമാണ്. ഇവിടെ രണ്ടു തരം കാരണങ്ങളും ബ്രഹ്മം തന്നെ. കാര്യവും കാരണവും തമ്മില്‍ യാതൊരു ഭേദവുമില്ല. നാമരൂപാത്മകമായ കാര്യം ഇവിടെ കാരണത്തിനു മേല്‍ ആരോപിതമാണ്. മണ്ണു കുഴച്ച് നാം പല ആകൃതികളും പേരുകളുമുള്ള പാത്രങ്ങളുണ്ടാക്കുന്നു. പക്ഷേ അതിനാല്‍ ആ പാത്രങ്ങള്‍ മണ്ണല്ല എന്നു പറയാന്‍ കഴിയില്ലല്ലോ. അവയുടെ നാമരൂപാത്മകമായ പരിണാമം കേവലം പ്രതീതി മാത്രമാണ്. അതുപോലെ ഈ കാര്യമായ ജഗത്ത് കാരണമായ ബ്രഹ്മത്തില്‍ ആരോപിതം മാത്രമാണ്. അതിനാല്‍ നാമരൂപാത്മകമായ നിരവധി വസ്തുക്കളടങ്ങുന്ന ഈ ജഗത്ത് വ്യാവഹാരികസത്തയാണ്. അതിന്റെ കാരണമായ ബ്രഹ്മമാകട്ടെ ഒരേ ഒരു പാരമാര്‍ത്ഥികസത്തയും ആകുന്നു. ചുരുക്കത്തില്‍, ശങ്കരാചാര്യരുടെ അദൈ്വതവേദാന്തമനുസരിച്ച്, പലതായി കാണപ്പെടുന്ന ഒരേ ഒരു ആത്മാവാണ് ആത്യന്തികവും പാരമാര്‍ത്ഥികവുമായ സത്യം. നമ്മില്‍ നിന്നും അന്യമായി കാണപ്പെടുന്ന ഈ ജഗത്തിനും കാരണമായി ഈ ആത്മാവിനെ അല്ലാതെ മറ്റൊന്നിനെയും ചൂണ്ടിക്കാണിക്കാനില്ല. ശാരീരികവും മാനസികവുമായ മറ്റെല്ലാ സംഭവങ്ങളും ക്ഷണികങ്ങളായ പ്രതീതികള്‍ മാത്രമാണ്. അവയുടെ എല്ലാം അടിയിലുള്ളത് നിത്യവും മാറ്റത്തിനു വിധേയമാകാത്തതും ആയ ഒരേ ഒരു ആത്മാവെന്ന സത്യമാണ്. മറ്റെല്ലാ ഭാരതീയദര്‍ശനങ്ങളും പ്രമാണങ്ങളെ ഗവേഷണം ചെയ്തത് വസ്തുനിഷ്ഠസത്യത്തെയും പ്രായോഗികജീവിതത്തില്‍ വസ്തുക്കളോടുള്ള നമ്മുടെ സമീപനത്തെയും അവയ്ക്ക് എത്രമാത്രം നിശ്ചയിക്കാന്‍ കഴിയും എന്ന നിലക്കായിരുന്നു. എന്നാല്‍ ഈ അദൈ്വതവേദാന്തമാകട്ടെ, ഇക്കാണുന്ന ഉപരിപ്ലവമായ പ്രതീതികളുടെ എല്ലാം അടിയിലുള്ള ആഴങ്ങളിലേക്കെത്താനും സ്ഥൂലസൂക്ഷ്മതലങ്ങളുടെയും വ്യക്തിവസ്തു ദ്വന്ദ്വത്തിന്റെയുംഅടിസ്ഥാനമായ ആത്യന്തികസത്യത്തെ തേടാനുമാണ് ശ്രമിച്ചത്. ആ പ്രസിദ്ധമായ ഉപദേശം, ആ പ്രധാനപ്പെട്ട വേദാന്തമഹാവാക്യം പറയുന്നു തത്വമസി ശ്വേതകേതോ (അല്ലയോ ശ്വേതകേതു അതു നീയാകുന്നു). സ്വന്തം ആത്മാവിനെക്കുറിച്ചുള്ള ഈ ബോധ്യം ആണ് ഏറ്റവും ഉയര്‍ന്ന അറിവ്. ആ ബോധ്യമുണ്ടാകുന്ന ക്ഷണത്തില്‍ തന്നെ നമുക്കനുഭവപ്പെടുന്ന പ്രപഞ്ചപ്രതീതിസ്വമേധയാ മാഞ്ഞുപോകും. പക്ഷേ മനസ്സു ശുദ്ധമാകാതെ, എല്ലാ തരം ആശകളില്‍ നിന്നും തീര്‍ത്തും മുക്തമാകാതെ ആത്മാവിന് ബ്രഹ്മ സത്യം ജഗന്മിഥ്യാ. ജീവോ ബ്രഹ്മൈവ നാപര: എന്ന തരത്തിലുള്ള ഈ ബോധ്യം ഉണ്ടാകുകയില്ല. എപ്പോഴാണോ മനശ്ശുദ്ധി കൈവന്ന് ആത്മാവ് പരമജ്ഞാനത്തിലൂടെ മുക്തിക്കായി ദാഹിക്കുന്നത് ആ നിമിഷം ആചാര്യന്‍ തത്വമസി എന്നുപദേശിക്കുന്നു.
അപ്പോള്‍തന്നെ ശിഷ്യന്‍ ആ സത്യമായിത്തീരുന്നു; ആ സത്യമാകട്ടെ ചിത്തും ആനന്ദവുമായതിനാല്‍ അയാള്‍ സച്ചിദാനന്ദം തന്നെയായി ഭവിക്കുന്നു. എല്ലാതരം ഭേദങ്ങളും വൈവിധ്യങ്ങളും മായുന്നു, ദൈ്വതം മറയുന്നു. എന്റേതും നിന്റേതും ഇല്ലാതാകുന്നു. അതിവിസ്തൃതമായ മായയാകുന്ന ഈ പ്രപഞ്ചപ്രക്രിയ അയാളില്‍എന്നന്നേക്കുമായി ശമിക്കുന്നു. അയാള്‍ സാക്ഷാല്‍ ബ്രഹ്മമായി വിളങ്ങുന്നു.

മള്ളിയൂരിന്റെ പുണ്യം...

Saturday 1 February 2020 3:00 am IST
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 99-ാം ജയന്തി ആഘോഷങ്ങള്‍ നാളെ മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രസന്നിധിയില്‍ നടക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി 99 ഭാഗവതാചാര്യന്മാര്‍ ഒരുമിച്ചിരുന്ന് നടത്തുന്ന ഭാഗവത ഏകോന ശതക്രതു നവാഹയജ്ഞം ക്ഷേത്രസന്നിധിയില്‍ ഇന്ന് സമാപിക്കുന്നു. സ്വജീവിതം ഭാഗവതപുണ്യത്തിനായി സമര്‍പ്പിച്ച മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെ സ്മരിക്കുന്നു
ഭാഗവത പരമഹംസ പദവിയിലേക്ക് പറന്നുയര്‍ന്ന്, ആ പദവി പങ്കിടുവാന്‍ മറ്റാരെയും കാണാഞ്ഞ്, മറ്റു പരമ്പരകളെക്കൂടി ആ പരമോന്നത ശ്രേണി പങ്കുവെയ്ക്കുന്നതില്‍ പങ്കാളികളാവാന്‍ ക്ഷണിക്കുന്ന ഒരു മഹാദയാലു! വാത്സല്യ സ്‌നേഹങ്ങളുടെ പാരാവാരം! അതാണ് മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരി എന്ന ഭാഗവതോത്തമന്‍ നിഗമ കല്‍പ്പതരു- ശ്രീ മഹാഭാഗവതം -നമുക്കുവേണ്ടതെല്ലാം വാരിക്കോരി ചൊരിയുന്ന പ്രപന്ന പാരിജാത ഫലംതന്നെയാണെന്ന് സ്വന്തം ജീവിതംകൊണ്ട് കാട്ടിത്തന്നു ഈ മഹാത്മാവ്. അര്‍ത്ഥനകള്‍ മാത്രം കൈമുതലായുള്ള നമുക്ക് അര്‍ച്ചനകള്‍ മാത്രമേ ആവശ്യമുള്ളൂ, പ്രാര്‍ത്ഥനകളും. അല്ലാതെ നാം അര്‍ത്ഥികളെപ്പോലെ, യാചകരെപ്പോലെ ആകരുതെന്ന് ഓര്‍മ്മിപ്പിച്ചു ഈ നവീന യുഗത്തിലെ ഭീഷ്മ പിതാമഹനായ മള്ളിയൂര്‍!

ചെറുപ്പത്തില്‍തന്നെ നേടിയെടുത്ത പാണ്ഡിത്യവും സംസ്‌കൃത ജ്ഞാനവും രോഗാദികള്‍കൊണ്ട് വീര്‍പ്പ്മുട്ടിയപ്പോള്‍, അവ ഈശ്വര സേവയ്ക്കുള്ള ഉപായമെന്നറിഞ്ഞ് 'ഹേ രോഗാനനു യൂയമേവ സുഹൃദഃ' (രോഗങ്ങളെ നിങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ തന്നെ) എന്ന് ഉദ്‌ഘോഷിച്ച മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയെപ്പോലെ, മള്ളിയൂര്‍ തിരുമേനിയും ആ ദുര്യോഗങ്ങളെക്കൂടി ഭഗവത് സേവയ്ക്ക് ഉപയോഗിച്ചു. 'വിപദഃ സന്തുനഃ ശശ്വല്‍' എന്ന ഭാഗവതത്തിലെ മുത്തശ്ശിയായ കുന്തിദേവിയുടെ പ്രാര്‍ത്ഥന, ഇത്രമാത്രം സ്വന്തം ജീവിതത്തിലെ അനുഭവങ്ങളിലൂടെ ലോകത്തിന് കാട്ടിതന്ന മറ്റൊരു മഹാപുരുഷനെ നമുക്ക് കാണാനാകില്ല. രോഗങ്ങള്‍ മാറ്റിയ കണ്ണനുണ്ണിയായ ശ്രീ ഗുരുവായൂരപ്പനും പരദേവതയായ ഉണ്ണിഗ്ഗണപതിയും ഭാഗവതമാധുര്യം പരസ്പരം പങ്കുവെയ്ക്കുന്ന പൊന്നോമനക്കുട്ടന്‍ന്മാരായി  മള്ളിയൂര്‍ മുത്തശ്ശന്‍ ദര്‍ശിച്ചതാണ് നമുക്കെല്ലാം ഇന്ന് അനുഭവവേദ്യമാകുന്ന ഭാഗവതാമൃത ലഹരിയുടെ ആദ്യകാല ചരിത്രം. 

ഭക്തശിരോമണി വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരി തൃപ്പൂണിത്തുറയിലെ പരീക്ഷിത്ത് തമ്പുരാന്റെ  പ്രിയ ശിഷ്യനായിരുന്നുവെന്ന് കേട്ടറിവുണ്ട്. ആ ഭാഗവത നിഗമ കല്‍പ്പതരുവിന്റെ ശാഖോപശാഖകളില്‍നിന്നും (ഗളിതം ഫലം) ഉതിര്‍ന്ന് വീഴുന്ന ഫലങ്ങളാവാന്‍ പുതിയ തലമുറക്ക് ലഭിച്ച ഭാഗ്യാതിരേകം -മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, പടപ്പ നമ്പൂതിരിയുടെ ശിഷ്യനായി, ഭാഗവതം സ്വീകരിച്ചപ്പോഴുണ്ടായതാണ്. വാഴകുന്നം വാസുദേവന്‍ നമ്പൂതിരിയുടെ ഭാഗവത പ്രഭാഷണ സന്ദര്‍ഭങ്ങളില്‍ പങ്കാളിയായിരുന്ന  പടപ്പ നമ്പൂതിരി വഴി പകര്‍ന്നുകൊടുത്ത ശ്രീമദ്ഭാഗവത സപര്യായോഗം, മള്ളിയൂരിനെ ഭാഗവതാഗ്രേസരനാക്കി മാറ്റി. ശ്രീ ഗുരുവായൂരപ്പനും ഉണ്ണിഗ്ഗണപതിയും കനിഞ്ഞരുളിയ ഭാഗവത സപര്യയെ ശ്രീ കുമാരനല്ലൂര്‍ ഭഗവതി മാതൃഭാവത്തിലിരുന്ന് വാത്സല്യാമൃതം വര്‍ഷിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 
ജീവിത ക്ലേശങ്ങളില്‍ ശ്രീകൃഷ്ണഭഗവാന്റെ ഉത്തമ സുഹൃത്തായ സുദാമാവിന് (കുചേല ബ്രാഹ്മണന്) ഉണ്ടായിരുന്ന മനോഭാവംതന്നെയായിരുന്നു മള്ളിയൂരിനും സഹധര്‍മ്മിണിക്കും ഉണ്ടായിരുന്നുവെന്നത് ഏവര്‍ക്കും അനുഭവമുള്ള കാര്യമാണ്. 'തസൈ്യവ മേ!... സൗഹൃദ സംഖ്യ മൈത്രിീദാസ്യം, പുനര്‍ജന്മനി ജന്മനി സ്യാല്‍...' (ഈ സൗഹൃദം സംഖ്യം മൈത്രി ദാസ്യം എന്നീ ഭാവങ്ങള്‍ ജന്മജന്മാന്തരങ്ങളിലും എനിക്കുണ്ടാകേണമേ) എന്ന് തന്നെയാണ് മള്ളിയൂര്‍ പ്രാര്‍ത്ഥിച്ചിരുന്നതും. 
പ്രേമഭക്തിയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ വിളങ്ങുന്ന സിതമണി വര്‍ണ്ണാഭമായ മള്ളിയൂരിന്റെ ഭക്തജന മധ്യത്തിലെ കോലം കയറ്റി എഴുന്നള്ളിക്കാനുള്ള തലയെടുപ്പ് ഇനി മറ്റൊരു ഗജേന്ദ്രനും നേടാന്‍ ആവില്ലാ എന്ന് ഉണ്ണിഗ്ഗണപതിയും ശ്രീഗുരുവായൂരപ്പനും ചേര്‍ന്ന് തെളിയിച്ച് കഴിഞ്ഞല്ലോ. അദ്ദേഹത്തിന്റെ ഗൃഹസ്ഥാശ്രമ തറവാട്ടിലെ മാനസ സരോവരത്തിലെ താമരപ്പൂക്കളായി നമുക്ക് നില്‍ക്കാന്‍ കഴിഞ്ഞാല്‍ നമ്മെ എല്ലാം ആ സജ്ജന ശിരോമണി അനായാസം ഭഗവത് പാദാരവിന്ദങ്ങളിലേക്ക് പുഷ്പാഞ്ജലി ചെയ്ത് എത്തിക്കുമെന്ന് ഉറപ്പാണ്. 
'ഹ്രദാജലരുഹ ശ്രീയഃ-' എന്ന ഭാഗവതത്തിലെ പദങ്ങള്‍ ഓര്‍ത്തുകൊണ്ട് ഈ താമരപൊയ്കയിലെ പങ്കജങ്ങളായ പുതിയ തലമുറയെ ഭഗവാങ്കലേക്ക് എത്തിക്കാന്‍ മള്ളിയൂരിലെ ശ്രീമദ് ഭാഗവാതാമൃത നവാഹസത്രം ഉപകരിക്കുമാറാകട്ടെ എന്ന്  പ്രാര്‍ത്ഥിക്കുന്നു! ഷഷ്ഠിിപൂര്‍ത്തി, സപ്തതി, അശീതി (80-ാം പിറന്നാള്‍) എന്നീ നിലകളില്‍ ജന്മദിനം ആഘോഷിക്കുന്ന ഭാഗവത സപ്താഹരംഗങ്ങള്‍ വിപുലീകരിച്ച് 'ഏകോന ശതക്രതു' എന്ന (100ല്‍ ഒന്ന് കുറവുള്ള യജ്ഞം) ദിവ്യനാമത്തില്‍ പ്രത്യക്ഷപ്പെടുന്നത് സഹസ്രദളം എന്ന താമരപ്പൂവിന്റെ പര്യായം അന്വര്‍ത്ഥമാകുന്നു.
ഉണ്ണിഗണപതിയും ഉണ്ണികൃഷ്ണനുംകൂടി നയിക്കുന്ന ഈ ശ്രീമദ് ഭാഗവത നവാഹയജ്ഞസത്രം 'ദിശീന്ദുരിവ പുഷ്‌കലഃ' എന്ന അവതാര ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു. ദിവാകരനായ ഭാഗവത സൂര്യന്റെ പ്രകാശം, ഓജസ്, പകല്‍വെളിച്ചം എന്നിവയും ചന്ദ്രന്റെ പുഞ്ചിരിപൂനിലാവും ചേര്‍ന്ന ഈ ദിനരാത്രങ്ങളില്‍ എത്രയെത്ര ഭാഗവത പരമഹംസങ്ങളും കോകിലങ്ങളും ഉയര്‍ന്നു പൊങ്ങി ദിവ്യനക്ഷത്രശോഭ ഈ പ്രപഞ്ച വിഹായസ്സിന് സമ്മാനിച്ചുവെന്നത്  പറയേണ്ടതില്ലല്ലോ. ആ പരമ ശ്രേഷ്ഠാപരമഹംസ പദവിക്ക് ആയിരമായിരം, ലക്ഷോപലക്ഷം, കോടാനുകോടി പ്രണാമങ്ങള്‍....

അശ്വിനീ ദേവന്മാർ .

ദേവവൈദ്യന്മാരായ അശ്വിനീ ദേവന്മാർ  .
 അശ്വിനീ ദേവതകള്‍: നമ്മളെക്കാളും ഉയര്‍ന്ന, അല്ലെങ്കില്‍ നമ്മുടെ മുന്‍പേ നടക്കുന്ന ആളുകളുമായി നമ്മളെ ഒരുമിപ്പിക്കുന്നു അശ്വിനീ. നമ്മുടെ പുറകില്‍ നടക്കുന്നവരുമായി നമ്മളെ ചേര്‍ത്തുവെക്കുകയും ചെയ്യുന്നു. കാരണം പുറകില്‍ നടക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. . മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്. നകുലനും സഹദേവനും 
 അശ്വിനീ  ദേവതമാരുടെ  അനുഗ്രഹത്താൽ
വിഷമ ഗ്രസ്തത്തിലായ   പണ്ഡിതർക്ക്
വിഷമത്തിൽ  നിന്നും  മോചനം ലഭിക്കുന്നു. 
അശ്വിനീ ദേവതകൾ  അത്യന്തമായ  സന്തോഷം
എന്ന സോമത്തിണ്റ്റെ നാഥരല്ലോ
അത്യന്തമായ  സന്തോഷം  എന്ന  സോമം  ലഭിക്കുവാൻ
വിലകൂടിയതല്ലെങ്കിലും ദാനം  ചെയ്യുക
ദാനം  ചെയ്യുമ്പോൾ
അശ്വിനീ ദേവതകൾ  തൃപ്തരാകുന്നു
ദാനം ചെയ്യുന്ന  പണ്ഡിതരുടെ ദുരിതങ്ങൾ
അകറ്റപ്പെടുന്നു
സോമമെന്ന  സന്തോഷം  ലഭിക്കുന്നു.

ദുഷ് പ്രചരണത്താൽ  വിഷമിക്കുന്നവർ
വായുദേവണ്റ്റെ  അനുഗ്രഹത്തിനായി 
മൃഗങ്ങളെ  ദാനം  ചെയ്യുക
ദുഷ്പ്രചാരണം  കേൾക്കുന്നവർക്ക്
അവരുടെ  വാക്കുകൾ  മോശമായി  ഭവിക്കുന്നു
അങ്ങിനെയുള്ളവർ  അവരുടെ വാക്കുകൾ
നല്ലരീതിയിൽ ആകുവാനും
ദുഷ്പ്രചാരണങ്ങളിൽ  നിന്നും മോചനം  ലഭിക്കുവാനായി
വായുദേവണ്റ്റെ  പ്രീതിക്കായി  ദാനം  ചെയ്യുക .


മനസ്സിൽ ഇരുട്ട് കയറിയവർക്കു
അശ്വിനീ ദേവതകളെ ആരാധിച്ചാൽ മാത്രം
ഉള്ളിൽ  വെളിച്ചം  വരുന്നില്ല ഉള്ളിലെ വെളിച്ചം തെളിയുവാനായി
സൂര്യ ദേവ പ്രീതിക്കായി പല വസ്തുക്കൾ ദാനം ചെയ്യുക
അവരവർക്കു അർഹമായത് സൂര്യദേവൻ തരുമല്ലോ
മനസ്സിലെ തമസ്സ് അകറ്റുവാൻ  സൂര്യ ദേവൻ അനുഗ്രഹിക്കുന്നു.
 

Yejurveda . kanda 2,Prapataka 1,Anuvaka 10

  പഞ്ചീകരണം .
ആകാശതന്മാത്രയുടെ ഒരു പകുതി പിന്നെ നാലായി വിഭജിക്കപ്പെട്ടു. ആദ്യത്തെ പകുതിയില്‍ ഒരു ഭൂതത്തിന്റെ ആദ്യപകുതിയും പിന്നെയുള്ള ഭൂതങ്ങളുടെയെല്ലാം എട്ടിലൊരംശവും കൂടിച്ചേരുന്നു. അതായത് ആകാശതന്മാത്രയുടെ പകുതിയുടെ കൂടെ വായുവിന്റെ എട്ടിലൊന്ന്, അഗ്നിയുടെ എട്ടിലൊന്ന്, ജലത്തിന്റെ എട്ടിലൊന്ന്, ഭൂമിയുടെ എട്ടിലൊന്ന് ഇവ കൂടിച്ചേരുന്നു. ഇങ്ങനെ ഓരോന്നിലും കൂടിച്ചേരുന്നതിന് പഞ്ചീകരണം എന്നുപേര്. പഞ്ചീകരണത്തിന്റെ ഫലമായി തന്മാത്രകള്‍ ഘനീഭവിച്ച് സ്ഥൂലരൂപത്തില്‍ നാം കാണുന്ന പഞ്ചഭൂതങ്ങളുണ്ടായി. പഞ്ചഭൂതങ്ങളിലും സത്വ-രജോ-തമോ ഗുണങ്ങളുണ്ട്. പഞ്ചഭൂതങ്ങളുടെ സാത്വികാംശത്തില്‍ നിന്നും ജ്ഞാനേന്ദ്രിയങ്ങളുണ്ടാകുന്നു- ചെവി- ശബ്ദ ശ്രവണത്തിന് ആകാശഭൂതത്തില്‍ നിന്നും ഉണ്ടായി ത്വക്ക്- സ്പര്‍ശനത്തിന്- വായുവില്‍നിന്നും, കണ്ണ്- രൂപദര്‍ശനത്തിന് അഗ്നിയില്‍നിന്നും, നാക്ക്-രസമറിയാന്‍ ജലത്തില്‍നിന്നും, മൂക്ക്- ഗന്ധമറിയാന്‍ ഭൂമിയില്‍നിന്നും ഉണ്ടായി. പഞ്ചഭൂതങ്ങളുടെ രാജസാംശത്തില്‍നിന്നും കര്‍മ്മേന്ദ്രിയങ്ങളുണ്ടായി- ആകാശത്തില്‍നിന്ന് വാക്ക്, വായുവില്‍നിന്ന് പാണി, അഗ്നിയില്‍ നിന്ന് പാദം, ജലത്തില്‍നിന്ന് ഉപസ്ഥം (ജനനേന്ദ്രിയം), ഭൂമിയില്‍നിന്ന് പായു (വിസര്‍ജനേന്ദ്രിയം) ഇവയുണ്ടായി. ജ്ഞാനേന്ദ്രിയങ്ങളുടെ ദേവതകള്‍- ചെവിയുടേത് ദ്വിഗ്‌ദേവത, ത്വക്കിന് വായു, കണ്ണിന് സൂര്യന്‍, രസനയ്ക്ക് വരുണന്‍, മൂക്കിന് അശ്വിനീ കുമാരന്മാര്‍ ഇവരാണ് ദേവതകള്‍. കര്‍മ്മേന്ദ്രിയ ദേവതകള്‍- വാക്കിന്റെ ദേവത അഗ്നി, കൈകള്‍ക്ക് ഇന്ദ്രന്‍, പാദങ്ങള്‍ക്ക് വിഷ്ണു, പായുവിന് യമന്‍, ഉപസ്ഥത്തിന് പ്രജാപതിമാരും ദേവതകളാണ്. മൂന്നു ശരീരങ്ങള്‍- സ്ഥൂല ശരീരം- പഞ്ചീകരിക്കപ്പെട്ട പഞ്ചഭൂതങ്ങളില്‍ നിന്നുണ്ടായി. സത്കര്‍മ്മങ്ങളില്‍ നിന്നും ജനനം. സുഖദുഃഖാദികളെ അനുഭവിപ്പിക്കുന്നതും ഉണ്ടാകല്‍, ജനനം, വളര്‍ച്ച, മാറ്റം, ക്ഷയം, നാശം എന്നീ ആറു വികാരങ്ങളുള്ളതുമാണ് സ്ഥൂല ശരീരം. സൂക്ഷ്മ ശരീരം- പഞ്ചീകരിക്കപ്പെടാത്ത മഹാഭൂതങ്ങളില്‍ നിന്നുണ്ടായി. സുഖദുഃഖങ്ങള്‍ക്ക് ആധാരം. അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍, അഞ്ചു പ്രാണന്മാര്‍, മനസ്സ്, ബുദ്ധി ഇവയോടുകൂടിയതാണ് സൂക്ഷ്മ ശരീരം. കാരണ ശരീരം- നിര്‍വചിക്കാന്‍ കഴിയില്ല. ആദിയില്ല. അവിദ്യയുടെ രൂപത്തിലുള്ള കാരണ ശരീരമാണ് സ്ഥൂല- സൂക്ഷ്മ-ശരീരങ്ങള്‍ക്ക് കാരണമായത്. സ്വന്തം രൂപത്തെപ്പറ്റി അറിവില്ലാതിരിക്കുന്നു. ജന്മമെടുക്കാനും സുഖങ്ങള്‍ അനുഭവിക്കാനും കാരണമായ ശരീരം.      
പവിത്രധാരണത്തിന്റെ ഉദ്ദേശം:
നമ്പൂതിരിമാരുടെ  എല്ലാ ക്രിയകളും തുടങ്ങുന്നത് തന്നെ പവിത്രം ധരിച്ചു കൊണ്ടാണല്ലോ. പവിത്ര ധാരണത്തിന്റെ ഉദ്ദേശം എന്താണ്?
ശുദ്ധീകരിയ്ക്കുന്നത്- എന്ന അര്‍ത്ഥത്തില്‍ “പൂ” എന്ന (പവതേ- പൂയതേ- പുനാതി- ശുദ്ധീകരിയ്ക്കുന്നത്-) ധാതുരൂപത്തില്‍ നിന്നാവണം പവിത്രം എന്ന വാക്ക് ഉണ്ടായത്. അതുകൊണ്ടാവാം  നമ്മളില്‍പലരും  പൂണുനൂല്‍ മാറുമ്പോള്‍  “യജ്നൊപവീതമ് പരമം പവിത്രം........”എന്ന് ജപിയ്ക്കുന്ന്തു’.
പവിത്രത്തിന്റെ ഉദ്ദേശത്തെ പറ്റി ഒരു ശ്ലോകം കേട്ടിട്ടുണ്ട്
“അപവിത്ര: പവിത്രോ വാ സര്‍വാവസ്ഥാമ് ഗതോപി വാ-
യോ ധാരയേത് പവിത്രം തു സ: ബാഹ്യാന്തരാശ്ശുചി:”
(നിര്ഭാഗ്യവശാല്‍ ഉദ്ധരിണി-reference-അറിയില്ല-മൂന്നാമത്തെ പാദമായി “യോ സ്മരേത്  പുണ്‍ഡരീകാക്ഷം” എന്നും കണ്ടിട്ടുണ്ട്)) 
ചുരുക്കത്തില്‍ അര്‍ഥം ഇതാണ്: ഏതു അവസ്ഥയിലും ഉള്ള -അതായത് രജസ്തമാധിഷ്ടിതങ്ങള്‍ ആയ വിചാരങ്ങളില്‍ അകപ്പെട്ടു ശുദ്ധാ-ശുദ്ധങ്ങള്‍ (പവിത്രവും അപവിത്രവും) ആയ കര്‍മ്മങ്ങള്‍ ചെയ്യേണ്ടിവരുന്ന അവസ്ഥകളില്‍ പോലും- ഒരു വ്യക്തിയ്ക്ക്-  പവിത്രധാരണം കൊണ്ട് -ആ പ്രവൃത്തിയുടെ ചീത്ത ഫലം അനുഭവിയ്ക്കാന്‍ ഇടവരാതെ- ബാഹ്യവും ആന്തരികവും ആയ ശുദ്ധി കൈവരുന്നു.
ഋഗ്വേദം അഷ്ടകം 2 അദ്ധ്യായം 25 വര്‍ക്കം-ഋക്ക്-6 ആയി ഉള്ള “ഇമേ വാം സോമാ……. എന്ന വര്‍ക്കത്തിലും പവിത്രത്തിന്റെ ഉദ്ദേശം പറയുന്നുണ്ട്.ആ ഋക്ക് അവസാനിയ്ക്കുന്നത് ഇങ്ങിനെ ആണ്:
“തിര:പവിത്രം ആശവ: യുവായവോ തിരോമാണി അവ്യയാ
സോമാസോ അത്യവ്യയാ”
വാച്യാര്‍ത്ഥമായി പറയേണ്ടത്.  “നിങ്ങളെ കാമിയ്ക്കുന്ന സോമങ്ങള്‍ പവിത്രത്തില്‍ ബന്ധിച്ച ആട്ടിന്‍രോമങ്ങളെ മറികടന്നു പാത്രത്തിലേയ്ക്ക് ഒഴുകുന്നു.ഒട്ടും പോകാതെ നഷ്ടപ്പെടാതെ പുറത്ത് വരുന്നു.”എന്നൊക്കെ ആവും.   ഇതിന്റെ ആദ്ധ്യാത്മികം ആയ അര്‍ത്ഥം ഏതാണ്ട് ഇങ്ങിനെ ആണ്:
 ക്രിയകള്‍ വഴി നമുക്കു ലഭിക്കുന്ന അറിവ്,മനസ്സില്‍ ജ്ഞാനം ആയി രൂപാന്തരപ്പെട്ടു.അത്  ലോകനന്മയ്ക്കായി പുറത്തു വരുന്നു-വരണം”. ഏതു ക്രിയയുടെയും ഉദ്ദേശം ആത്മീയശക്തി സമാഹരിക്കലും അതുകാരണം മനസ്സില്‍ ഉണ്ടാവുന്ന   എളിമാ ബോധവും- അതും ഒരു സൃഷ്ടികര്‍മ്മം തന്നെ ആണല്ലോ- ആണു. ഈ അറിവ് പുറത്തേക്ക് വരണം.
 യജുര്‍ വേദത്തില്‍ ഇങ്ങിനെ ഒരു വചനം ഉണ്ട്:’
''പ്രാണോപാനോ പവിത്രെ'' തൈ.യ.വേ.3/3/4/4
പ്രാണനാകുന്ന ജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍  അത് അപാനന്‍ ആയി പുറത്തേക്കു ഒഴുകി വന്നു പവിത്രത നേടുന്നു. ഇതേ അര്‍ത്ഥത്തില്‍ “പ്രാണാ വൈ ദേവാ ദ്രവിണോദാഃ  അപാനാ........... ഋഷയഃ''-“ദ്യോവില്‍ തിളങ്ങുന്ന അറിവുകള്‍ പ്രാണനും അന്തരാത്മാവില്‍ അവയുടെ സ്വാംശീകരണംകൊണ്ട് നിറഞ്ഞൊഴുകുന്ന അറിവ് അപാനനെന്നും”  ആണെന്ന്പറയുന്ന  ഒരു ശ്രുതി വാക്യവും ഉണ്ട്. .
തപസ്സ്വികള്‍, മഹര്‍ഷിമാര്‍ അനസ്യുതം നത്തിയ പ്രക്രിയ (തപസ്സു) കളിലൂടെയാണ് ജ്ഞാനം, അഥവാ വേദം, മാനവജാതിയ്ക്ക് ലഭിച്ചത് .ആ പ്രക്രിയയുടെ പ്രതീകങ്ങള്‍ ആയി വേണം പവിത്രനിര്‍മ്മിതി, അതിന്റെ ധാരണം, എന്നിവയെ കണക്കാക്കാന്‍.പവിത്രം കെട്ടുന്ന രീതിതന്നെ ബാഹ്യമായി തുടങ്ങി അന്തര്‍ഗമിച്ച് വിണ്ടും പുറമേയ്ക്ക് വരുന്ന വിധത്തില്‍ ആണല്ലോ.
അപ്പോള്‍ ഒരു സംശയം ഉണ്ടാവാം. എങ്കില്‍ ക്രിയാദികളില്‍ ഇടയ്ക്ക് “പവിതം അഴിച്ചു കളഞ്ഞു കാല്‍ കഴുകി.........”എന്നൊക്കെ കാണുന്നതോ? ജ്നാനസമ്പാദനവും അതോടുകൂടിയുള്ള സ്രുഷ്ടിപ്രക്രിയകളും ഒക്കെ  അനേകരൂപത്തില്‍ തുടരുന്നു എന്നാവാം ഉദ്ദേശം.(ശ്രി  K.നാരായണന് പോറ്റിയോട് കടപ്പാട്)
ആദ്ധ്യാത്മികത അറിഞ്ഞവന് ജീവിതത്തിൽ ഓരോനിമിഷവും ആനന്ദകരമാണു്

ചോദ്യം :   ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ?

#അമ്മ:  ഇൻ്റര്‍വ്യൂവിനു പോകുന്നവൻ്റെയും ജോലി കിട്ടി പോകുന്നവൻ്റെയും മനോഭാവങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടു്. ഇൻ്റര്‍വ്യൂവിനു പോകുന്നവനു്, എന്തു ചോദ്യങ്ങളാണു ചോദിക്കുക? അവയ്ക്കുത്തരം പറയുവാന്‍ കഴിയുമോ? ജോലി കിട്ടുമോ? എന്നിങ്ങനെയുള്ള ടെന്‍ഷനെപ്പോഴും കൂടെ ഉണ്ടാകും. എന്നാല്‍ ജോലിക്കു ചേരാന്‍ പോകുന്നവനതില്ല. ജോലി അവനു കിട്ടിക്കഴിഞ്ഞു. അതിൻ്റെ ആഹ്ളാദം അവനില്‍ കാണാന്‍ കഴിയും. ഇതുപോലെയാണു് ആദ്ധ്യാത്മികത അറിഞ്ഞുള്ള ജീവിതം. അതു ജോലി കിട്ടി പോകുന്നവനെപ്പോലെയാണു്, ടെന്‍ഷൻ്റെ കാര്യമില്ല. അമിട്ടു പൊട്ടാന്‍ പോകുന്നുവെന്നു് അറിഞ്ഞുനിന്നാല്‍ പേടിക്കേണ്ട ആവശ്യമില്ല. ലോകത്തിൻ്റെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു ജീവിച്ചാല്‍ നിസ്സാരകാര്യങ്ങള്‍ക്കു മുന്‍പില്‍ തളരേണ്ടി വരില്ല.

ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്

നമുക്കു കുറെ രൂപ വേണം. ഒരു സുഹൃത്തിനോടു പോയി ചോദിക്കാം എന്നു വിചാരിക്കുകയാണു്. സുഹൃത്തിനെ കണ്ടാല്‍ ഒന്നുകില്‍ രൂപ കിട്ടും, ചിലപ്പോള്‍ രൂപ കിട്ടിയില്ലെന്നു വരും, ചിലപ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ കിട്ടിയെന്നു വരാം, ചിലപ്പോള്‍ പരിചയഭാവംകൂടി നടിച്ചു എന്നു വരില്ല. ഇതില്‍ ഏതും സംഭവിക്കാം എന്നു മുന്‍കൂട്ടി ചിന്തിച്ചു പോകുന്നവനു് എന്തുതന്നെ സംഭവിച്ചാലും വിഷമമില്ല. കാരണം താന്‍ മുന്‍കൂട്ടി പ്രതീക്ഷിച്ചതാണു്. അവന്‍ കൂടുതല്‍ കിട്ടിയതില്‍ ഭ്രമിക്കില്ല; അഥവാ സുഹൃത്തു തിരിഞ്ഞുപോലും നോക്കിയില്ല എങ്കില്‍ അതോര്‍ത്തു തളര്‍ന്നു വീഴുകയുമില്ല.  കടലില്‍ നീന്താന്‍ പഠിച്ചവന്‍ തിരമാല വരുമ്പോള്‍ അതില്‍ ആനന്ദിക്കുന്നു, ആസ്വദിക്കുന്നു. നീന്തറിയാത്തവന്‍ അതേ തിരയേറ്റു തളര്‍ന്നു മുങ്ങിമരിക്കുന്നു. അതുപോലെ ആദ്ധ്യാത്മികത അറിഞ്ഞവനു ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്. തനിക്കു നേരിടേണ്ടിവരുന്ന ഓരോ പ്രതിബന്ധത്തെയും അവന്‍ പുഞ്ചിരിയോടെ നേരിടുന്നു. അവനെ യാതൊന്നിനും തളര്‍ത്താനാവില്ല.

ഗീതയില്‍ ശ്രീകൃഷ്ണൻ്റെ ജീവിതം എടുത്തു നോക്കുക. യാദവന്മാര്‍ തമ്മിലടിക്കുന്നതു കാണുമ്പോഴും ആ മുഖത്തെ പുഞ്ചിരി മാഞ്ഞില്ല. ദൂതു പറയുമ്പോഴും അവിടുത്തെ മുഖത്തു ചിരിയാണു്. യുദ്ധക്കളത്തില്‍ തേരു തെളിക്കുമ്പോഴും ആ ചുണ്ടില്‍ നറുപുഞ്ചിരി മാത്രം. ഗാന്ധാരി ശപിക്കുമ്പോഴും അവിടുത്തേക്കു പുഞ്ചിരി മാത്രം. കൃഷ്ണൻ്റെ ജീവിതംതന്നെ ഒരു വലിയ ചിരിയാണു്. ആദ്ധ്യാത്മികത ഉള്‍ക്കൊണ്ടായിരിക്കണം നമ്മുടെ ജീവിതം നിറഞ്ഞു നിലേ്ക്കണ്ടതു്. ജീവിതം ഒരു വിനോദയാത്ര പോലെയാകണം. യാത്രയില്‍ നല്ല കാഴ്ചകള്‍ കണ്ടാല്‍ നമ്മള്‍ അതിൻ്റെ ഭംഗി ആസ്വദിക്കും. നല്ല വീടു കണ്ടാലോ, നല്ല പുഷ്പം കണ്ടാലോ നമ്മള്‍ നോക്കും. എല്ലാ കാഴ്ചകളും കാണും. പക്ഷേ, അവിടെതന്നെ നില്ക്കില്ല. തിരിച്ചുപോകേണ്ട സമയം, എത്ര കാഴ്ച കാണാനുണ്ടെങ്കിലും അതെല്ലാം വിട്ടു തിരികെ പോകും. കാരണം, തിരിച്ചു വീട്ടില്‍ എത്തുക എന്നതാണു് എല്ലാറ്റിനേക്കാളും മുഖ്യം. അതുപോലെ നമ്മള്‍ ഈ ലോകത്തില്‍ എങ്ങിനെ ജീവിച്ചാലും തിരിച്ചു പോകേണ്ട നമ്മുടെ യഥാര്‍ത്ഥ വീടിൻ്റെ കാര്യം വിസ്മരിക്കരുതു്. നമ്മള്‍ ലക്ഷ്യം മറക്കരുതു്. എന്തൊക്കെ കാഴ്ചകള്‍ കണ്ടു നീങ്ങിയാലും, അവസാനം വിശ്രമിക്കാന്‍ നമുക്കു സ്വന്തമെന്നു പറയുവാനുള്ളതു്, നമ്മുടെ സ്വന്തം വീടു മാത്രമാണു്. നമ്മുടെ ആ മൂലസ്ഥാനം, ആത്മസ്വരൂപം നാം മറക്കരുതു്.

(സദ്ഗുരു -
ശ്രീ മാതാ അമൃതാനന്ദമയി ദേവി )