Tuesday, March 12, 2019

കർമ്മം നിഷ്കാമ കർമ്മം ജ്ഞാന കർമ്മം നൈഷ്കർമ്യ സിദ്ധി

കർമ്മം നിഷ്കാമ കർമ്മം ജ്ഞാന കർമ്മം നൈഷ്കർമ്യ സിദ്ധി .
കര്‍മ്മേന്ദ്രിയാണി സംയമ്യ
യ് ആസ്തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മാ
മിഥ്യാചാരഃ സ ഉച്യതേ
3-6
കര്‍മ്മേന്ദ്രിയങ്ങള്‍ ഒതുക്കിനിര്‍ത്തി ഏതൊരുവന്‍ വിഷയങ്ങളെ മനസ്സുകൊണ്ട് സ്മരിച്ചുകൊണ്ടു ഇരിക്കുന്നുവോ, മൂഢാത്മാവായ അവന്‍ മിഥ്യാചരന്‍ എന്ന് പറയപ്പെടുന്നു.
One who restrain himself from actions outwardly
But indulge his mind on selfish desires and sensory pleasures,
Such a man is called a 'midhyacharan'(hypocrite)
*
[നമ്മുടെ മനസ്സ് നിയന്ത്രണത്തില്‍ വച്ചുകൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യാം.
അതാണ് വേണ്ടതും.
മനസ്സിനെ അടക്കാതെ തോന്നിയതുപോലെ വിട്ടിട്ട്, കര്‍മ്മങ്ങളില്‍ നിന്ന് ഒതുങ്ങിനില്‍ക്കുന്നവരെയാണ് ‘മിഥ്യാചരന്‍‘ എന്ന് പറയുന്നത്. അങ്ങിനെയുള്ളവര്‍ കര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ പോലും മാനസികമായി അതില്‍ വ്യാപരിക്കുന്നതുകൊണ്ട് അതിന്റെ ഫലങ്ങളും അനുഭവിക്കേണ്ടിവരുന്നു.]
--

യസ്ത്വിന്ദ്രിയാണി മനസാ
നിയമ്യാരഭതേ/ര്‍ജ്ജുന
കര്‍മ്മേന്ദ്രിയൈഃ കര്‍മ്മയോഗ-
മസക്തഃ സ വിശിഷ്യതേ.
3-7
ഏതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ട്
കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ടു നിഷ്കാമകര്‍മ്മം ആരംഭിക്കുന്നുവോ അനാസക്തനായ അവന്‍ ശ്രേഷ്ഠനാകുന്നു.
The truly admirable man controls his senses by the power of his will.
He will be indifferent to sensual pleasures and do his Karma with out expecting any worldly, fickle pleasures. (His soul only find happiness in his union with Brahma)

---

നിയതം കുരു കര്‍മ്മ ത്വം
കര്‍മ്മ ജ്യായോ ഹ്യകര്‍മ്മണഃ
ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യേദകര്‍മ്മണഃ
3-8
നീ മനസ്സിനാല്‍ നിയന്ത്രിതമായ കര്‍മ്മം ചെയ്യുക,
എന്തുകൊണ്ടെന്നാല്‍ കര്‍മ്മമാണ് അകര്‍മ്മത്തേക്കാല്‍ ശ്രേഷ്ഠം. പ്രവര്‍ത്തിക്കാഞ്ഞാല്‍ നിനക്കു ശരീരപാലനം പോലും സാദ്ധ്യമാകയില്ല.
With a controlled mind, do your duty as an offering to God.
Because action is better than inaction. Moreover, you cannot survive in this universe if you abstain from action completely, as you cannot even maintain your body health if you remain inactive.
[മനസ്സുകൊണ്ടു ചെയ്യുന്ന കര്‍മ്മമാണ് യഥാര്‍ത്ഥത്തില്‍ ചെയ്തെന്ന് കരുതേണ്ടത് എന്ന് പറഞ്ഞുവല്ലൊ,
അതുകൊണ്ട് ആ മനസ്സിനെ ശുദ്ധമാക്കി സത് കര്‍മ്മങ്ങള്‍
ചെയ്തുകൊണ്ടിരിക്കുക.
നിഷ്ക്രിയനായിരിക്കുന്നതിലും ശ്രേഷ്ഠ ആണ് ഫലം പ്രതീക്ഷിക്കാതെ അവനവന്റെ കടമകള്‍ ചെയ്ത്
ജീവിക്കുക എന്നത്.]


യജ്ഞാര്‍ത്ഥാത് കര്‍മ്മണോ/ന്യത്ര
ലോകോയം കര്‍മ്മബന്ധനഃ
തദര്‍ത്ഥം കര്‍മ്മ കൌന്തേയ!
മുക്തസംഗഃ സമാചര.
3-9
യജ്ഞത്തിനുള്ള കര്‍മ്മം ഒഴിച്ച് മറ്റു കര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. കുന്തീപുത്രാ, യജ്ഞത്തിനുവേണ്ടി നിഃസംഗനായി കര്‍മ്മം ആചരിക്കുക.
All those karma other than Yajnja will bind (imprison) you to this world.
So, do your Karma indifferently as if it is an offering to God (as your duty of doing Yajnja /offering).
*
[‘യജ്ഞ‘ത്തിനായി നിനച്ച് കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത് മുക്തി
നേടാന്‍ സഹായിക്കും, യ്ജ്ഞത്തിനായല്ലാതെ സ്വന്ത സുഖത്തിനായി സ്വാര്‍ദ്ധോദ്വേശത്തോടുകൂടി കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴാണ് അത് ബന്ധനത്തിന് കാരണമായി തീരുന്നത്.
കാരണം നശ്വരമായ നമുക്കുവേണ്ടി ചെയ്യുന്ന കര്‍മ്മം ഫലമുളവാക്കുന്നു. അനശ്വരമായതിനുവേണ്ടി ചെയ്യുന്ന കര്‍മ്മം
മുക്തിനേടിതരുന്നു]
യജ്ഞം എന്തെന്ന്‌ ഇനിയുള്ള 11 മുതല്‍ 16 വരെയുള്ള ശ്ലോകങ്ങളില്‍ വിവരിക്കുന്നു.


സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വ‌
മേഷ വോ/സ്ത്വിഷ്ടകാമധുക്.
3-10
യജ്ഞത്തോടു കൂടി പ്രജകളെ സൃഷ്ടിച്ചിട്ടു പണ്ട്
പ്രജാപതി പറഞ്ഞു, 'ഇതുകൊണ്ട് വര്‍ദ്ധിക്കുവിന്‍.
ഇതു നിങ്ങള്‍ക്ക് ഇഷ്ടം തരുന്ന കാമധേനുവായിരിക്കട്ടെ'.
After creating mankind, along with Yajnja, the creator Prajapathi said, 'By this sacrifice /Yajnja, you shall multiply; let such sacrifice be your wish fulfilling Kamadhenu (wish fulfilling cow)'.

3-11 to
ദേവാന്‍ ഭാവയതാനേന
തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമവാപ്സ്യഥ.
3-11
ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവിന്‍, ആ ദേവന്മാര്‍ നിങ്ങളെ വര്‍ദ്ധിപ്പിക്കട്ടെ; പരസ്പരം തൃപ്തിപ്പെടുത്തിക്കൊണ്ടു പരമമായ ശ്രേയസ്സിനെ കൈവരിക്കുവിന്‍.
ഃHonour Gods with this Yajnja. The Gods will in turn bless you with everything. So by honouring each other you can attain that highest good.


ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ
ദാസ്യന്തേ യജ്ഞഭാവിതാഃ
തൈര്‍ ദത്താനപ്രദായൈഭ്യോ
യോ ഭുങ്‌ക്തേ സ്തേന ഏവ സഃ
3-12
എന്തുകൊണ്ടെന്നാല്‍ ഇഷ്ടപ്പെടുന്ന സുഖങ്ങള്‍ നിങ്ങള്‍ക്കു യ്ജ്ഞം കൊണ്ട് തെളിഞ്ഞ ദേവന്മാര്‍ തരും. അവര്‍ക്കു കൊടുക്കാതെ ആര്‍ അനുഭവിക്കുന്നുവോ അവന്‍‌ ചോരന്‍ തന്നെയാണ്.
The Gods satisfied with your sacrifice will fulfill your desires.
But, the one who doesn't offer any sacrifice to the Gods and enjoys the natural gifts given by the Gods is considered a thief.


യജ്ഞശിഷ്ടാശിനഃ സന്തോ
മുച്യന്തേ സര്‍വകില്‍ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ
യേ പപന്ത്യാത്മകാരണാത്.
3-13
യജ്ഞത്തില്‍ ശേഷിക്കുന്നതുമാത്രം അനുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തിനേടുന്നു. ആരാണോ തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗ സഞ്ചയം ചെയ്യുന്നത്, അവര്‍ പാപം ഭുജിക്കുന്നു.
The pious, who ensure they offer their food first to the Gods (as sacrifice) and then eat what is left are thus relieved of all evil.
Wicked are those who cook and all by themselves. Such people are eating impurities and are sinners.


അന്നാദ് ഭവന്തി ഭൂതാനി
പര്‍ജന്യാദന്നസംഭവഃ
യജ്ഞാദ് ഭവതി പര്‍‌ജന്യോ
യജ്ഞഃ കര്‍മ്മ സമുദ്ഭവഃ
3-14
From food, originates the living things
Food is produced by rain
Rain is born of sacrifice
and sacrifice (yajnja) originates from action (doing the duties and rituals prescribed to oneself).
അന്നത്തില്‍ നിന്നും ജീവജാലങ്ങള്‍ ഉല്‍ഭവിക്കുന്നു
അന്നം മഴയില്‍ നിന്നും ഉണ്ടാകുന്നു
മഴ യജ്ഞത്തില്‍ നിന്നും
യജ്ഞം കര്‍മ്മത്തില്‍ നിന്നും ആണുണ്ടാകുന്നത്.


കര്‍മ്മ ബ്രഹ്മോദ്ഭവം വിദ്ധി
ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത് സര്‍വഗതം ബ്രഹ്മ
നിത്യം യ്ജ്ഞേ പ്രതിഷ്ഠിതം
3-15
കര്‍മ്മം വേദത്തില്‍ നിന്നുണ്ടാകുന്നു
വേദം ഈശ്വരങ്കല്‍ നിന്നുമാണുണ്ടായത്.
അതുകൊണ്ട് ബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്ന ആ വേദം എന്നും
യജ്ഞത്തെ ആശ്രയിച്ചിരിക്കുന്നു.
'Karma' originates from the 'Vedas'
(that prescribe the rules and rituals to be followed)
Veda originates from the 'Absolute';
Thus all the acts of sacrifice (Yajnja)
involve and centre around the Absolute.
*
[അന്നത്തില്‍ നിന്നു പ്രാണികളുണ്ടാകുന്നു.
അന്നം മേഘത്തില്‍ നിന്നും
മേഘം യജ്ഞത്തില്‍നിന്നും,
യജ്ഞം കര്‍മ്മത്തില്‍ നിന്നും
കര്‍മ്മം വേദത്തില്‍ നിന്നും,
വേദം ഈശ്വരങ്കല്‍ നിന്നുമുണ്ടായതാണ്.
അതുകൊണ്ട്, ഈശ്വരനെ ആശ്രയിച്ചിരിക്കുന്ന ആ വേദം
എന്നും യജ്ഞത്തെ ബോധിപ്പിച്ചാണ് നിലനില്‍ക്കുന്നത്.
എല്ലാവര്‍ക്കും ഈ ലോകത്തിന്റെ നിലനില്‍പ്പില്‍ ബാധ്യതകള്‍ ഉണ്ട്. കാരണം എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.. ഒരു ഫുഡ് ചെയിന്‍ പോലെ. സംതുലിതാവസ്ത നഷ്ടപ്പെട്ടാല്‍ പതിയെ പതിയെ സര്‍വ്വവും നശിക്കും. ഈശ്വരനുപോലും ഈ യജ്ഞചക്രത്തില്‍ നിന്ന് ഒഴുഞ്ഞുനില്‍ക്കാനാവില്ല. അങ്ങിനെ ഒഴിഞ്ഞുനിന്നാല്‍ ലോകത്തിനാകമാനം ദോഷം സംഭവിക്കും. അതനുസരിച്ച് മനുഷ്യര്‍ ചെയ്യേണ്ടുന്ന യജ്ഞം ആണ് സത്കര്‍മ്മങ്ങള്‍..അത് അനുഷ്ഠിക്കതന്നെ വേണം മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ കര്‍മ്മങ്ങള്‍ (സ്വധര്‍മ്മങ്ങള്‍) അനുഷ്ഠിക്കയെന്നതും ആ യജ്ഞം അനുഷ്ഠിക്കലാണ്. ]
--

ഏവം പ്രവര്‍ത്തിതം ചക്രം
നാനുവര്‍ത്തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ
മോഘം പാര്‍ത്ഥ, സ ജീവതി.
3-16
പാര്‍ത്ഥാ, ഇങ്ങനെ (ഏവം) പ്രവര്‍ത്തിക്കുന്ന കര്‍മ്മചക്രത്തെ ഈ ലോകത്തില്‍ ആര്‍ അനുവര്‍ത്തിക്കുന്നില്ലയോ, അവന്‍ പാപിയും വിഷയഭ്രാന്തനുമായി നിഷ്ഫലമായി ജീവിക്കുന്നു.
Partha, those who fail to follow this Karma chakra of mutual unter-dependence and service, is a Sinner and his life will be
futile.

--

യസ്ത്വാത്മരതിരേവ സ്യാ‌-
ദാത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ട-
സ്തസ്യ കാര്യം ന വിദ്യതേ.
3-17
എന്നാല്‍ ഏതൊരു മനുഷ്യന്‍ തന്നില്‍ത്തന്നെ രമിക്കുന്നവനും തന്നില്‍ സംതൃപ്തനും തന്നില്‍ത്തന്നെ സന്തുഷ്ടനും ആയിരിക്കുമോ, അവനു കര്‍ത്തവ്യമായി ഒന്നുമില്ല.
[But those who takes pleasure in Self alone, whose human life is one of self-realization, and who is satisfied in the Self only, fully satiated – for him there is no duty. ]

--


നൈവ തസ്യ കൃതേനാര്‍ത്ഥോ
നാകൃതേനേഹ കശ്ചന
ന ചാസ്യ സര്‍വഭൂതേഷു
കശ്ചിദര്‍ത്ഥവ്യപാശ്രയഃ
3-18
അവനു (തസ്യ) ഈ ലോകത്തില്‍ -കര്‍മ്മം- ചെയ്തതുകൊണ്ട്(കൃതേന) കാര്യ്ം ഇല്ലതന്നെ. ചെയ്യാത്തതുകൊണ്ടും (അകൃതേന) ഒന്നുമില്ല ( ന കശ്ചന). ജീവികളില്‍ ഒന്നിനോടും അവനു സ്വപ്രയോജനകരമായ ബന്ധം ഒന്നും ഇല്ലാതാകുന്നു.
Such a person has no object to gain here in this world by action. Nor does he lose anything by abstaining from action. He does not have any obligation to anybody as he has no desire to achieve anything for his own selfish pleasure.

---


തസ്മാദസക്തഃ സതതം
കാര്യം കര്‍മ്മ സമാചര
അസക്തോ ഹ്യാചരന്‍ കര്‍മ്മ
പരമാപ്നോതി പൂരുഷഃ
3-19
അതുകൊണ്ട് (തസ്മാല്‍) നിസ്സംഗനായി (അസക്ത) എപ്പോഴും (സതതം) കര്‍ത്തവ്യകര്‍മ്മം (കാര്യം കര്‍മ്മ) ചെയ്യുക(സമാചര). എന്തുകൊണ്ടെന്നാല്‍ (ഹി) നിഃസംഗനായി (അസക്തഃ) കര്‍മ്മം ചെയ്യുന്ന (കര്‍മ്മ ആചരന്‍) ആള്‍ (പുരുഃ) പരമപദം, മുക്തി (പരം) പ്രാപിക്കുന്നു (ആപ്നോതി).
അതുകൊണ്ട് ഫലാപേക്ഷവിട്ട്, നിസ്സംഗനായി കര്‍ത്തവ്യകര്‍മ്മം ചെയ്കതന്നെ വേണം. അങ്ങനെ നിഃസംഗനായി കര്‍മ്മം ചെയ്യുന്ന ആള്‍ ഒടുവില്‍ മുക്തി പ്രാപിക്കുന്നു.
Therefore one has to keep doing his karmas without expecting any rewards.
And by engaging in such selfless karmas, it will gradually lead him to attain mukthi.

---

കര്‍മ്മണൈവ ഹി സംസിദ്ധി‌
മാസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി
സംപശ്യന്‍‌ കര്‍ത്തുമര്‍ഹസി.
3-20
എന്തുകൊണ്ടെന്നാല്‍ കര്‍മ്മം കൊണ്ടുതന്നെയാണ് ജനകന്‍ മുതലായവര്‍
സിദ്ധരായി തീര്‍ന്നത്.ലോകത്തിന്റെ നിലനില്‍പ്പിനായിക്കൊണ്ടെങ്കിലും നീയും കര്‍മ്മം ചെയ്യേണ്ടതാകുന്നു.
It is by doing owns own duties without any selfish goals (nishkkaama karma) that even the great king Janaka also attained Moksha. So you also have to do your duties for the well being of the overall

---

യദ്യദാ ചരതി ശ്രേഷ്ഠ
സത്തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവര്‍ത്തതേ.
3-21
എന്തെല്ലാം ചെയ്യുന്നുവോ ശ്രേഷ്ഠന്‍
അതൊക്കെ തന്നെയാണ് മറ്റ് ജനങ്ങളും ചെയ്യുന്നത്.
അവന്‍ എന്തിനെ പ്രമാണമായി സ്വീകരിച്ചിട്ടുണ്ടോ
മറ്റുള്ളവരും അതുതന്നെ അനുവര്‍ത്തിക്കുന്നു.
Whatever the noblest men do
The common men follow suit
What the noble think and do as right
The common folks accept it as righteous

---


ന മേ പാര്‍ത്ഥാസ്തി കര്‍ത്തവ്യം
ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം
വര്‍ത്ത ഏവ ച കര്‍മ്മണി
3-22
ഇല്ല എനിക്ക് പാര്‍ത്ഥാ കര്‍ത്തവ്യമായി
മൂന്നു ലോകങ്ങളിലും, ഒന്നും;
നേടേണ്ടതൊന്നും നേടാതെയുമില്ല,
എന്നിട്ടും വര്‍ത്തിക്കുന്നു കര്‍മ്മത്തില്‍ പെട്ടുതന്നെ.
(എനിക്ക് ഈ മൂന്നു ലോകത്തിലും ഒന്നും തന്നെ നേടാനില്ല പാര്‍ത്ഥാ
എന്നിട്ടും ഞാന്‍ എപ്പോഴും ഏതെങ്കിലും കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുതന്നെ ഇരിക്കുന്നു.)
I have nothing to gain or couldn't able to gain from the 3 worlds, Oh Partha
(Arjuna),
But still I am always engaged in doing Karmas, in one way or another..
--


യദി ഹ്യഹം ന വര്‍ത്തേയം
ജാതു കര്‍മ്മണ്യതന്ദ്രിതഃ
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ത്ഥ സര്‍വശഃ
3-23
ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ട്,
കര്‍മ്മത്തില്‍ പെടാതെ വര്‍ത്തിച്ചാല്‍
എന്നെ പിന്തുടന്ന് അതുപോലെ വര്‍ത്തിക്കും
മനുഷ്യരും , പാര്‍ത്ഥാ, എങ്ങും
If I hesitate to do my duties and linger lazily,
Humans will also follow my example
and remain inactive and lazy, O' Partha.
(and thereby it will affect the stability
of the entire living things and it will collapse)

---

ഉത്സീദേയുരിമേ ലോകാ
ന കുര്യാം കര്‍മ്മചേദഹം
സംകരസ്യ ച കര്‍ത്താ സ്യാ-
മുപഹന്യാമിമാഃ പ്രജാഃ
3-24
നശിക്കും ഈ ലോകം മുഴുവന്‍
ഞാന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍
ഞാന്‍ സംകരത്തിന്റെയും കര്‍ത്താവാവും
ഈ പ്രജകളെ ഹനിക്കുകയുമായിരിക്കും
(ഞാന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍ എന്നെ അനുസരിക്കുന്ന ഈ ലോകം നശിച്ചുപോകും. കാരണം, ഞാന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍, എന്നെ അനുകരിച്ച് കര്‍മ്മം ചെയ്യാതെ അലസരായി ജീവിക്കുന്ന മനുഷ്യരില്‍ വര്‍ണ്ണസാങ്കര്യം ഉണ്ടാവും . അതുവഴിക്ക് ഞാന്‍ തന്നെ ലോകനാശത്തിനു കാരണമായി തീരും. )
[If I (Lord) abstain from doing karma (duties),
this whole world will come to an end
Because, as most people are my followers,
they imitate me and they also abstain from doing their own duties and
live an uncontrolled life, and the castes inter mingle. When the caste disappears, people become ignorant about their dharmas
and slowly, the whole world will perish (just because of my abstinence from doing karma). That is why even if I have no need to do work (karma), I am always engaged in some kind of sath karmmas. So people will follow suit and their by, the total well being of the world will prosper.]

---


സക്താഃ കര്‍മ്മണ്യവിദ്വാംസോ
യഥാ കുര്‍വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാ സക്ത-
ശ്ചികീര്‍ഷുര്‍ലോക സംഗ്രഹം.
3-25
അപണ്ഡിതന്മാര്‍ കര്‍മ്മത്തില്‍ ആസക്തരായി* എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നുവോ, ഭാരതാ,
അതുപോലെ ചെയ്യണം വിദ്വാനും, അസക്തനായി*,
ലോകത്തിന്റെ നിലനില്‍പ്പ്* കാംക്ഷിച്ചുകൊണ്ട്
Just as the ignorant do action out of selfish goals;
the enlightened one must also do karmas, but
for the upliftment of the whole society.

--


ന ബുദ്ധിഭേദം ജനയേ‌‌
ദജ്ഞാനാം കര്‍മ്മസംഗിനാം
ജോഷയേത് സര്‍വകര്‍മ്മാണി
വിദ്വാന്‍ യുക്തഃ സമാചരന്‍.
3-26
[ബുദ്ധിഭേദം ഉണ്ടാക്കരുത്
അജ്ഞന്മാരായ കരമ്മ്ഫലസക്തന്മാര്‍ക്ക്
മറ്റുള്ളവരെക്കൊണ്ട് ആചരിപ്പിക്കണം, സര്‍വകര്‍മ്മങ്ങളും
വിദ്വാന്‍ യോഗയുക്തനായി വഴിപോലെയാചരിച്ചുകൊണ്ട്]
The jnaanis (yogis/enlightened ones) must do karmmas inorder not to confuse the ordinary folks
and as a good role model to them, do all the good karmmas by adhering to it

---


പ്രകൃതേഃ ക്രിയമാണാനി
ഗുണൈഃ കര്‍മ്മാണി സര്‍വശഃ
അഹംകാരവിമൂഢാത്മാ
കര്‍ത്താഹമിതി മന്യതേ.
3-27
പ്രകൃതിയുടെ ചെയ്യിക്കപ്പെടുന്നു
ഗുണങ്ങളാല്‍ കര്‍മ്മങ്ങള്‍ എങ്ങും.
അഹന്തയാല്‍ മോഹിതനായവന്‍
“ഞാനാണ് കര്‍ത്താ”വെന്നു വിചാരിക്കുന്നു.
Nature is the doer of all the karmmas
by its own will; everywhere.
But deluded by egoism,
man thinks that he himself is the doer.

--


തത്വവിത്തു മഹാബാഹോ!
ഗുണകര്‍മ്മവിഭാഗയോഃ
ഗുണാ ഗുണേഷു വര്‍ത്തന്ത
ഇതി മത്വാ ന സജ്ജതേ.
3-28
ഗുണകര്‍മ്മവിഭാഗങ്ങളുടെ (meaning of 2nd line)
തത്വമറിയുന്നവന്‍, മഹാബാഹോ! (meaning of 1st line)
ഗുണാ(ഇന്ദ്രിയങ്ങള്‍) ഗുണേഷു(വിഷയങ്ങളില്‍) പ്രവര്‍ത്തിക്കുന്നു
എന്ന് ധരിച്ചിട്ട്, അവയില്‍ ആസക്തനാകുന്നില്ല.
Meanwhile, those who know the truth, that the senses find pleasure in
sensual pleasures, control his senses by not indulging in it.


പ്രകൃതേര്‍ഗുണസമ്മൂഢാഃ
സജ്ജന്തേ ഗുണകര്‍മ്മസു
താനകൃത്സ്നവിദോ മന്ദാന്‍
കൃത്സ്നവിന്ന വിചാലയേത്
3-29
പ്രകൃതിയുടെ ഗുണങ്ങളാല്‍ മോഹിതരായവര്‍
സക്തരാകുന്നു, ഗുണകര്‍മ്മങ്ങളില്‍.
ആ, സര്‍വജ്ഞരല്ലാത്ത മന്ദബുദ്ധികളെ
സര്‍വ്വജ്ഞന്‍ (കൃത്സ്നവില്‍) വഴിതെറ്റിക്കരുത്.
There are people engrossed in material duties
with selfish motives.
But those who know the truth about it's futility
should not confuse or mislead them.
(Because, people has to engage in Karmas
in whatever form as it is the basis of our existence(?))

--


മയി സര്‍വ്വാണി കര്‍മ്മാണി
സന്ന്യസ്യാദ്ധ്യാത്മചേതസാ
നിരാശീര്‍നിര്‍മ്മമോ ഭൂത്വാ
യുദ്ധ്യസ്വ വിഗതജ്വരഃ
3-30
എന്നില്‍ എല്ലാ കര്‍മ്മങ്ങളും
സമര്‍പ്പിച്ച് അദ്ധ്യാത്മികബുദ്ധിയോടെ
നിഷ്കാമനും, നിര്‍മ്മമനുമായി ഭവിച്ച്
യുദ്ധംചെയ്ക, ദുഃഖം കളഞ്ഞ് (വിഗതജ്വരഃ).
Therefore, surrender all your Karmmas to me
and wage war without any selfish goals or greeds;
without any gloom.


യേ മേ മതമിദം നിത്യ-
മനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോ/നസൂയന്തോ
മുച്യന്തേ തേ/പി കര്‍മ്മഭിഃ
3-31
ആര്‍ എന്റെ ഈ അഭിപ്രായം നിത്യവും
അനുഷ്ഠിക്കുന്നുവോ,
ശ്രദ്ധയോടും അസൂയകൂടാതെയും,
മോചനം നേടുന്നു, അവരും കര്‍മ്മബന്ധത്തില്‍ നിന്നു.
Those who follow my teachings with devotion and without envy,
surely get moksha from the entanglements of Karma.



യേ ത്വേതദഭ്യസൂയന്തോ
നാനുതിഷ്ഠന്തി മേ മതം
സര്‍വ്വജ്ഞാനവിമൂഢാംസ്താന്‍
വിദ്ധി നഷ്ടാനചേതസഃ.
3-32
എന്നാല്‍ ഏവരാണോ അസൂയയോടെ
എന്റെ അഭിപ്രായം (മതം) അനുഷ്ഠിക്കാത്തത് (ന അനുതിഷ്ഠന്തി)
സര്‍വ്വജ്ഞാനവിമൂഢരായ അവരെ
നശിച്ചവരെന്നും ബുദ്ധിഹീനരെന്നും (അചേതസ) അറിയുക (വിദ്ധി).
Meanwhile, those who with pride (jealous),
iginore my words,
consider them as ignorant and perished.




സദൃശം ചേഷ്ടതേ സ്വസ്യാഃ
പ്രകൃതേര്‍ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി
നിഗ്രഹഃ കിം കരിഷ്യതി.
3-33
അറിവുള്ളവന്‍ പോലും തന്റെ സ്വഭാവത്തിന്
ചേര്‍ന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്നു.
സ്വപ്രകൃതിയെ പിന്തുടരുന്നു (യാന്തി) ജീവികള്‍ക്ക് (ഭൂതാനി).
നിയന്ത്രണം എന്തു പ്രയോജനം ചെയ്യും?
All people, wise and otherwise, act according whatever is the
nature they have acquired in this world.
(so) how will it be of any help to suppress true nature?

--

ഇന്ദ്രിയസ്യേന്ദ്രിയസ്യാര്‍ത്ഥേ
രാഗദ്വേഷൌ വ്യവസ്ഥതൌ
തയോര്‍ന വശമാഗച്ഛേത്
തൌ ഹ്യസ്യ പരിപന്ഥിനൌ.
3-34
ഓരോ ഇന്ദ്രിയത്തിന്റേയും കാര്യത്തില്‍
ദ്വേഷവും നിശ്ചിതങ്ങളാണ്.
അവയ്ക്കു (തയോ) വശപ്പെടരുത്
എന്തുകൊണ്ടെന്നാല്‍ (ഹി) അവ (തൌ) ശത്രുക്കളാണ്.
It is the sense which drives us to feel attached
towards sense objects. So it is important not to
come under the influence of the senses;
They are our enemies.

---

ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ
പരധര്‍മ്മാത് സ്വനുഷ്ഠിതാത്
സ്വധര്‍മ്മേ നിധനം ശ്രേയഃ
പരധര്‍മ്മോ ഭയാവഹഃ
3-35
ശ്രീയസ്ക്കരമാണ് സ്വധര്‍മ്മാനുഷ്ഠാനം ; ഗുണഹീനം (വിഗുണ)
പരധര്‍മ്മം നന്നായി അനുഷ്ഠിച്ചതുപോലും.
സ്വധര്‍മ്മത്താലുള്ള മരണം പോലും ശ്രേയസ്ക്കരം
പരധര്‍മ്മം ഭയങ്കരമാണ്.
One should act according to ones own nature (Dharma)
It is useless to do the duties of others, even if is done excellently.
Doing ones own duties bring liberation, even if it lead to death.
Doing the duties of others is very dangerous.

---

chapter-2 saamkhyayogam

2
സഞ്ജയ ഉവാച
തം തഥാ കൃപയാവിഷ്ട
മശ്രുപൂര്‍ണ്ണാകുലേക്ഷണം
വിഷീദന്തമിദം വാക്യ-
മുവാച മധുസൂദനഃ
2-1


ശ്രീ ഭഗവാനുവാചഃ
കുതസ്ത്വാ കശ്മലമിദം
വിഷ്മേ സമുപസ്ഥിതം
അനാര്യജ്ജുഷ്ടമസ്വര്‍ഗ്യ
മകീര്‍ത്തികരമര്‍ജ്ജുന!
2-2
ക്ലൈബ്യം മാസ്മഗമഃ, പാര്‍ത്ഥ!
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം
ത്വക്തോത്തിഷ്ഠ, പരന്തപ
2,3

കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണം ച മധുസൂദന!
ഇഷുഭിഃ പ്രതിയോത്സ്യാമി
പൂജാര്‍ഹാ, വരിസൂദന!
2-4
ഗുരുനഹത്വാ ഹി മഹാനുഭാവാന്‍
ശ്രേയോഭോക്തും ഭൈക്ഷ്യമപീഹലോകേ
ഹത്വാര്‍ത്ഥ കാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍
2-5

ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമ
സ്തേവസ്ഥിതാഃ പ്രമുഖേ ധാര്‍ത്തരാഷ്രാഃ
2-6

കാര്‍പ്പണ്യദോഷോപഹതസ്വഭാവഃ
പൃഛാമിത്വാം ധര്‍മ്മസമ്മൂഢചേതാഃ
യഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹിതന്മേ
ശിഷ്യസ്തേഹം ശാധി മാം ത്വാം പ്രപ്ന്നം
2-7

നഹി പ്രപശ്യാമി മമാപനുദ്യാദ്
യഛോകമുച്ഛോഷണമിന്ദ്രിയാണാം
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം
2-8
ഏവമുക്ത്വാ ഹൃഷീകേശം
ഗുഡാകേശഃ പരംതപഃ
ന യോല്‍‌ സ്യ ഇതി ഗോവിന്ദ
മുക്ത്വാ തൂഷ്ണീം ബഭൂവ ഹ.
2-9

തമുവാച ഹൃഷീകേശഃ
പ്രഹസന്നിവ ഭാരത!
സേനയോരുഭയോര്‍മദ്ധ്യേ
വിഷീനന്തമിദം വചഃ
2-10


അശോച്യാ നന്വശോചസ്ത്വം
പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂന ഗതാസൂശ്ച
നാനുശോചന്തി പണ്ഡിതാഃ
2,11
ദുഃഖിക്കേണ്ടവരാത്തെക്കുറിച്ച് നീ ദുഃഖിച്ച്,
പണ്ഡിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു!
പണ്ഡിതന്മാര്‍ മരിച്ചവരെക്കുറിച്ചും
മരിക്കാത്തവരെക്കുറിച്ചും ദുഃഖിക്കുന്നില്ല.
The Blessed Lord said: While speaking learned words,
you are mourning for what is not worthy of grief.
Those who are wise lament
neither for the living nor the dead.
------
ന ത്വേ വാഹം ജാതു നാസം
ന ത്വം നേമേ ജനാധിപാഃ
അ ചൈവ ന ഭവിഷ്യാമഃ
സര്‍വേ വയമതഃപരം
2,12
ഞാന്‍ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല തന്നെ;
നീയും ഇല്ലാതിരുന്നിട്ടില്ല. ഈ രാജാക്കന്മാരും ഇല്ല;
ഇനിമേല്‍ നമ്മള്‍ എല്ലാവരും ഇല്ലാതിരിക്കയുമില്ലതന്നെ
Never was there a time when I did not exist,
nor you, nor all these kings;
nor in the future shall any of us cease to be.
[ ഞാനും നീയും ഈ രാജക്കന്മാരും മുന്‍പ് ഇല്ലാതിരുന്നിട്ടുമില്ല, ഇനി ഇല്ലാതാകുന്നുമില്ല. എന്തെന്നാല്‍ എല്ലാവരുടെയും 'ആത്മാവ്' ഒന്നുതന്നെയാണെന്നും അതിനു ജനനവും മരണവും ഇല്ല എന്നും അര്‍ത്ഥമാക്കുന്നു]
***
ആമുഖം
ഇവിടം മുതല്‍ ആണ് ഭഗവാന്‍ അര്‍ജ്ജുനനെ ഉപദേശിച്ചു തുടങ്ങുന്നത്.
ഭഗവാന്‍ ഗീതോപദേശം തുടങ്ങുന്നത് ആത്മാവിന്റെ നശ്വരതയെ പറ്റി വിശദീകരിച്ചുകൊണ്ടാണ്. അര്‍ജ്ജുനനെ വ്യക്തികളില്‍ നിന്ന് വേറിട്ട്, അവരില്‍ സ്ഥിതിചെയ്യുന്ന ആത്മാവില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രാപ്തനാക്കാന്‍ ശ്രമിക്കുന്നു ശ്രീകൃഷ്ണന്‍. അപ്പോള്‍ നടക്കാന്‍ പോകുന്ന യുദ്ധത്തില്‍, അയ്യോ താന്‍ ഇന്നയാളെ കൊന്നുവല്ലൊ എന്ന് തളരാതെ. ആ ആത്മാവ് നശിച്ചിട്ടില്ല. പുനര്‍ജ്ജനിക്കും എന്ന സത്യം ഓര്‍ത്ത് ധീരനാവാനായി പാകപ്പെടുത്തുന്നു.
കാരണം എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ അധികവും അര്‍ജ്ജുനന്റെ പ്രിയജനങ്ങള്‍ ആണ്.
അര്‍ജ്ജുനന്റെ മനസ്സില്‍ ഇപ്പോഴും ഫലപ്രതീക്ഷയോടെയൂള്ള കര്‍മ്മമാണ് ഉള്ളത്. യുദ്ധത്തില്‍ വിജയിച്ചാല്‍ തനിക്ക് കിട്ടുന്ന സുഖസൌകര്യങ്ങളെക്കുറിച്ച്. അതുകൊണ്ടാണ് ഈ തളര്‍ച്ച..
ഭഗവാന്‍ അര്‍ജ്ജുനനില്‍ നിന്ന് ഈ ചിന്തയാണ് മാറ്റുന്നത്.
സ്വാര്‍ത്ഥ ലാഭത്തിനും സുഖത്തിനും വേണ്ടി അല്ല നീ ഈ യുദ്ധം ചെയ്യേണ്ടത്. ഈ യുദ്ധം ചെയ്യുക എന്നത് രാജാവായ നിന്റെ ധര്‍മ്മം ആണ്. നിന്റെ ധര്‍മ്മം സ്വജങ്ങളെ രക്ഷിക്കുക എന്നതാണ്. ദുര്യോധനന്റെ ക്രൂരമായ ഭരണം നിമിത്തം നശിക്കാന്‍ പോകുന്ന ഒരു രാജ്യത്തെ അത് , തനിക്ക് സുഖമായാലും ദുഃഖമായാലും വരുത്തുന്നത്, അര്‍ജ്ജുനന്‍ ചെയ്തേ മതിയാകൂ..കാരണം സ്വധര്‍മ്മത്തില്‍ നിന്ന് ഒളിച്ചോടുന്നവനാണ് വലിയ പാപി.
അര്‍ജ്ജുനന ദുര്യോധനനെ ജയിച്ചില്ലെങ്കില്‍ അധര്‍മ്മം ആണ് വിജയിക്കുന്നത്. അധര്‍മ്മം പെരുകിയാല്‍ ലോക നാശമാവും ഫലം. അതാണ് ഭഗവാന്‍ അര്‍ജ്ജുനനു ധൈര്യം നല്‍കി ഈ യുദ്ധം ചെയ്യിക്കുന്നത്.
ഭഗവാന്‍ തന്നെ മൂന്നാം അദ്ധ്യായത്തില്‍ (3-7,8)എടുത്ത് പറയുന്നുണ്ട്..
"യദാ യദാ ഹി ധര്‍‌മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം.
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധരമ്മസംസ്ഥാപനാര്‍ത്ഥായ സഭവാമി യുഗേ യുഗേ."
'എപ്പോഴൊക്കെ ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു വളര്‍ച്ചയും ഉണ്ടാകുമോ അര്‍ജ്ജുനാ, അപ്പോഴൊക്കെ ഞാനവതരിച്ചുകൊണ്ടിരിക്കുന്നു.
സജ്ജനങ്ങളെ രക്ഷിക്കുവാനും ദുഷ്ടരെ സംഹരിക്കുവാനും
അധര്‍മ്മത്തെ നിലനിര്‍ത്താനും വേണ്ടി ഞാന്‍ യുഗം തോറും അവതരിക്കുന്നു'.
അര്‍ജ്ജുനനെ കൊണ്ടേ ദുര്യോധനനെ തോല്‍പ്പിച്ച് രാജ്യത്തെ രക്ഷിക്കാനാവൂ;
എന്നാല്‍ അര്‍ജ്ജുനന് ഒട്ടും മത്സരബുദ്ധി ഇല്ലാ താനും. അവര്‍‌ തന്നെ വേണമെങ്കില്‍ കൊന്നോട്ടെ എന്നാലും തനിക്കതിനാവില്ല എന്ന നിലപാട്.
അതാണ് യുദ്ധം അര്‍ജ്ജുനനുവേണ്ടി അല്ല, ലാഭമായാലും നഷ്ടമായാലും നീ ഇത് ചെയ്യേണ്ട താണ് കാരണം അത് നിന്റെ ക്ഷാത്ര ധര്‍മ്മം ആണ്. ‘പരധര്‍മ്മം ചെയ്ത് വിജയികുന്നവനെക്കാള്‍ സ്വധര്‍മ്മം ചെയ്ത് പരാജയം അടയുന്നതാണ്’; (ഗീത)
എന്ന് ഭഗവാന്‍ അര്‍ജ്ജുനനെ മനസ്സിലാക്കിക്കുന്നത് .
അര്‍ജ്ജുനനു ധൈര്യം നല്‍കുന്നതിനൊപ്പം ജ്ഞാനവും നല്‍കി ഉദ്ധരിപ്പിക്കുന്നു ഗീതയിലെ പിന്നീടുള്ള അദ്ധ്യായങ്ങളില്‍.
*
ശരിക്കും അര്‍ജ്ജുനനേപ്പോലെ തന്നെ വിഷമം ഭീഷമര്‍ക്കും ദ്രോണര്‍ക്കും വിദുരര്‍ക്കും ഒക്കെ ഉണ്ടാവുമല്ലൊ, പക്ഷെ അവര്‍ക്കറിയാം അവരുടെ ധരമ്മം(ക്ഷാത്രിയ ധര്‍‌മ്മം) ഫലപ്രതീക്ഷയില്ലാതെ യുദ്ധം ചെയ്ക മാത്രം ആണ് എന്ന്. ധര്‍മ്മവാന്മാരായ അവര്‍ക്ക് അധര്‍മ്മത്തെ വിജയിപ്പിക്കേണ്ട പക്ഷത്തുനിന്നാണ് യുദ്ധം ചെയ്യേണ്ട ഗതികേട്! പക്ഷെ എല്ലാം അറിഞ്ഞുകൊണ്ടും അവര്‍‌ മൌനം ദീക്ഷിക്കുന്നു.
ഒരുകണക്കിന് ശ്രീകൃഷ്ണന്റെ സന്ദര്‍ഭോചിതമായ 'ഗീതോപദേശം' എല്ലാവരുടെ മനസിനെയും ശാന്തമാക്കിയിരിക്കണം.

--

ദേഹിനോ/സ്മിന് യഥാ ദേഹേ
കൌമാരം യൌവനം ജരാ
തഥാ ദേഹാന്തരപ്രാപ്തിര്-
ധീരസ്തത്ര ന മുഹ്യതി.
2,13
*
ദേഹിക്കു ദേഹമുള്ളവന് (മനുഷ്യന്) ഈ ദേഹത്തില് എങ്ങനെയാണോ കൌമാരവും, യൌവ്വനവും, ജരയും, അങ്ങനെതന്നെയാണ് ദേഹാന്തരപ്രാപ്തിയും. ധീരന് അതില് മോഹിക്കുന്നില്ല.
*
As the embodied soul continuously passes, in this body, from boyhood to youth to old age, the soul similarly passes into another body at death. A sober person is not bewildered by such a change.
*
വിശദമായി:
നമ്മുടെ ശരീരത്തില്‍ കൌമാരം യൌവ്വനം, വാര്‍ദ്ധക്ക്യവും ഒക്കെ വരുമ്പോലെ തന്നെയാണ്‌ അതിന്റെ തുടര്‍ച്ചയെന്നോണം ഉള്ള മരണവും പിന്നെ അതെ തുടര്‍ന്ന് പുതിയ ദേഹം സ്വീകരിക്കലും എന്നും. ധീരന്മാര്‍ ഇതിനെപ്പറ്റി ഓര്‍ത്ത് മോഹപ്പെടുന്നില്ല/ദുഃഖിക്കുന്നില്ല എന്നും പറഞ്ഞ് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ജനന മരണങ്ങള്‍ ശരീരത്തിന്റെ സ്വാഭാവികമായുള്ള പ്രക്രിയ ആണെന്നും, ശരീരത്തില്‍ കുടികൊള്ളുന്ന 'ആത്മാവ്'മാത്രമേ സ്ഥിരമായുള്ളൂ എന്നും ബോധ്യപ്പെടുത്തി ധൈര്യപ്പെടുത്തുന്നു.
--

മാത്രാ സ്പര്ശാസ്തു കൌന്തേയ!
ശീതോഷ്ണ സുഖദുഃഖദാഃ
ആഗമാപായിനോ/നിത്യാ-
സ്താം സ്തിതിക്ഷസ്വ ഭാരത!
2,14
*
കുന്തീപുത്രാ ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പര്ശങ്ങള് ശീതോഷ്ണങ്ങളേയും സുഖദുഃഖങ്ങളേയും നല്കുന്നവയും, വന്നും പോയുമിരിക്കുന്നവയും, അനിത്യങ്ങളുമാണ്. ഭരതവംശത്തില് ജനിച്ചവനേ, അവ സഹിച്ചുകൊള്ളുക
*
O son of Kuntī, the non permanent appearance of happiness and distress, and their disappearance in due course, are like the appearance and disappearance of winter and summer seasons. They arise from sense perception, O scion of Bharata, and one must learn to tolerate them without being disturbed.
*
വിശദമായി:
ദുഃഖത്തെ നേരെടേണ്ടതെങ്ങിനെയെന്ന് വെളിപ്പെടുത്തുന്നു.
അത് നമ്മുടെ ശരീരത്തില്‍ ചൂടും തണുപ്പും ഒക്കെ അനുഭവപ്പെടുന്നപോലെ തന്നെ സാഹചരിയത്തിനനുസരിച്ച് മാറി മാറി വന്നും പോയും അനുഭവപ്പെടുന്ന ഒന്നുമാത്രം ആണ്. ദുഃഖവും സുഖവും ഒന്നും ശാശ്വതം അല്ല എന്ന് എടുത്തുകാട്ടുന്നു എന്നും.
(ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവ് മാത്രമേ സത്യമായുള്ളൂ എന്നും അതിന് ഒന്നും ബാധിക്കയില്ല എന്നും.)

--

യം ഹി ന വ്യഥയന്ത്യേതേ
പുരുഷം പുരുഷര്ഷഭ!
സമദുഃഖസുഖം ധീരം
സോ/മൃതത്വായ കല്പതേ
2,15
*
ഏതൊരു പുരുഷനെ, പുരുഷശ്രേഷ്ഠാ,
ഇവ ദുഃഖിപ്പിക്കയില്ലയോ
സമദുഃഖസുഖനും ധീരനുമായ
അവന് അനശ്വരത്വത്തിനു അര്ഹനാണ്
*
O best among men [Arjuna], the person who is not disturbed by happiness and distress and is steady in both is certainly eligible for liberation
*
വിശദമായി:
സുഖദുഃഖങ്ങള്‍ പെട്ടെന്ന് ഉണ്ടായി മറയുന്നവയാണെന്നും. ജനനമരണങ്ങളിലൂടെ കടന്നുപോയാലും ആത്മാവിന് ഒന്നും സംഭവിക്കുന്നില്ല എന്നും അറിഞ്ഞ് ,ആര്‍ക്കാണോ സുഖദുഃഖങ്ങളെയും ജനന മരണത്തെയും ഒക്കെ നിസ്സംഗതയോടെ നോക്കിക്കാണാന്‍ കഴിയുന്നത് അവര്‍ അനശ്വരനാവുന്നു/മുക്തന്‍ ആവുന്നു (മോക്ഷമടയുന്നു).

---


നാസതോ വിദ്യതേ ഭാവോ
നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടാ/ന്ത-
സ്ത്വനയോസ്ത്തത്വ ദര്‍ശ്ശിഭിഃ
2,16
*
ഇല്ലാത്തതിനു ഉണ്മ അറിയപ്പെടുന്നില്ല;
ഉള്ളതിനു നാശവും അറിയപ്പെടുന്നില്ല.
ഈ രണ്ടിന്റേയും യാഥാര്‍ത്ഥ്യം കണ്ടിട്ടുണ്ട്
തത്ത്വദര്‍ശികള്‍.
*
That which is non existent can never come into being
and that which is, can never cease to be.
Those who have known the inmost Reality
know also the nature of 'is' and 'is not'.
(That which changes with time
cannot be considered eternal and
is not the ultimate reality because
the ultimate reality is neither temporary
nor does it change with time, it is indestructible.
This is the conclusion that the seers of truth have arrived at
after having deliberated on both aspects)
*
വിശദമായി:
കഴിഞ്ഞ രണ്ട് ശ്ലോകങ്ങളിലായി സുഖദുഃഖങ്ങളും ജനന മരണങ്ങളും ഒക്കെ തോന്നി മറയുന്നതാണ്. ആത്മാവ് മാത്രമേ നശ്വരമായുള്ളൂ എന്നു പറഞ്ഞുവല്ലൊ,.
ഇവിടെ നശ്വരമായ ആ ആത്മാവിനെ പറ്റി കൂടുതല്‍ വിവരിക്കുന്നു.
'Energy cannot be created or destroyed, it can only be changed from one form to another' എന്ന ഐന്‍സ്റ്റിന്‍ തിയറി തന്നെയാണ് ഇവിടെ ഭഗവാനും വെളിപ്പെടുത്തുന്നത്. “ഉള്ളതിനൊന്നും നാശമില്ല എന്നും ഇല്ലാത്തത് പുതുതായി ഉണ്ടാവുന്നില്ല“ എന്നും. ‘എനര്‍ജി‘ എന്നത് ഇവിടെ ‘ആത്മാവ്‘ ആവുന്നു.
ആത്മാവിന് നാശം ഇല്ല എന്നും, അതുകൊണ്ട് നമ്മള്‍ മരിച്ചാലും അത്‌ ശരീരം പഴയതുമാറ്റി പുതിയവ സ്വീകരിക്ക മാത്രമേ ചെയ്യുന്നുള്ളൂ. അതിനുള്ളിലെ ആത്മാവിന് ഒരു മാറ്റവും സംഭവിക്കുന്നില്ല മറ്റൊരു രൂപത്തില്‍ ആവുക മാത്രമാണ്, ഇല്ലാതാവുന്നില്ല എന്നും ഭഗവാന്‍ അര്ജ്ജുനനെ പറഞ്ഞു സമാധാനിപ്പിക്കുന്നു.
സ്വന്തക്കാരെയും വെണ്ടപ്പെട്ടവരെയും കൊലപ്പെടുത്തി തനിക്ക് യുദ്ധത്തില്‍ ജയിക്കണ്ട എന്ന തോന്നല്‍ ആണല്ലൊ അര്‍ജ്ജുനനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. അത് കൊല്ലല്‍ അല്ല ധര്‍മ്മ പുനഃസ്ഥാപനത്തിനായി ചെയ്യുന്ന നിഷ്ക്കാമ കര്‍മ്മം ആയി കണക്കാക്കാനും അര്‍ജ്ജുനനെ തയ്യാറാക്കുകയാണ് ശ്രീകൃഷ്ണഭഗവാന്‍.

--

അവിനാശി തു തദ്വിദ്ധി
യേന സരവമിദം തതം
വിനാശമവ്യയസ്യാസ്യ
ന കശ്ചിത് കര്‍ത്തുമര്‍ഹസി
2,17
*
യാതൊന്നിനാല് ഇതെല്ലാം വ്യാപിക്കപ്പെട്ടിരിക്കുന്നുവോ
അതു നാശരഹിതം എന്ന് അറിയുക.
അനശ്വരമായ അതിനു നാശമുണ്ടാക്കാന്
ആര്‍ക്കും കഴിയുകയില്ല.
*
That which pervades the entire body
you should know to be indestructible.
No one is able to destroy
that imperishable soul.
*
വിശദമായി:
ആത്മാവിനെ നാശമില്ല എന്നും അത് അനശ്വരമാണെന്നും, അതിനെ ആര്‍ക്കും നശിപ്പിക്കാനാവില്ല എന്നും.

--


അന്തവന്ത ഇമേ ദേഹാ
നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോ/പ്രമേയസ്യ
തസ്മാദ് യുദ്ധ്യസ്വ ഭാരത!
2.18
*
നിത്യനും അനശ്വരനും ഇന്നപോലുള്ളവനെന്ന് പരിച്ഛേദിച്ചു പറയാന് കഴിയാത്തവൌമായ ആത്മാവിനുള്ള ഈ ദേഹങ്ങളാണ് നാശമുള്ളവയെന്ന് പറയപ്പെടുന്നത്. അതുകൊണ്ട് അര്ജ്ജുന്, നീ യുദ്ധം ചെയ്ക.
The material body of the indestructible, immeasurable and eternal living entity is sure to come to an end; therefore, fight, O descendant of Bharata.
*
വിശദമായി:
ദേഹത്തിന് മാത്രമേ നാശം സംഭവിക്കയുള്ളൂ എന്നും, ആത്മാവ് നിത്യമായതിനാല്‍ അതിനാല്‍ നാശം സംഭവിക്കില്ല, എന്നും അറിഞ്ഞ് യുദ്ധം ചെയ്യാന്‍ ഒരുങ്ങുക.
യുദ്ധത്തില്‍ മരണപ്പെടുന്നത് ദേഹം മാത്രമാണ്, ആത്മാവിനെ കൊല്ലപ്പെടുന്നില്ല
അതിനാല്‍ വിഷമിക്കണ്ട എന്ന് ശ്രീകൃഷ്ണന്‍ വിശദീകരിക്കുന്നു.

2-19 to...

യ ഏനം വേത്തി ഹന്താരം
യശ്ചൈനം മന്യതേ ഹതം
ഉഭൌ തൌ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ.
2,19
*
ആര് ഈ ആത്മാവിനെ കൊല്ലുന്നവന് (ഹന്താരം) എന്ന് ധരിക്കുന്നുവോ (വേത്തി), ആര് ഇവനെ കൊല്ലപ്പെട്ടവനായി ഗണിക്കുന്നുവോ ആ രണ്ടുപേരും വാസ്തവമറിയുന്നില്ല (ന വിജാനീതഃ). ഇവന്, ആത്മാവ് കൊല്ലുന്നില്ല കൊല്ലപ്പെടുന്നുമില്ല
*
Neither he who thinks the living entity the slayer nor he who thinks it slain is in knowledge, for the self slays not nor is slain.
*
വിശദമായി:
ഇനിയുള്ള കുറച്ചു ശ്ലോകങ്ങളില്‍ ആത്മാവിനെ പറ്റിയാണ് വര്‍ണ്ണിക്കുന്നത്.
ആത്മാവ് ആരെയും കൊല്ലുന്നുമില്ല, കൊല്ലപ്പെടുന്നും ഇല്ല.
അങ്ങിനെയല്ലെന്ന് കരുതുന്നവര്‍ സത്യം അറിയുന്നവരല്ല, കാരണം,
ആത്മാവ് നിത്യനാണ്.
---

ന ജായതേ മ്രിയതേ വാ കദാചി
ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വയ്തോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ.
2,20
*
ഇവന് ഒരിക്കലും (കദാചില്) ജനിക്കുന്നില്ല, മരിക്കുന്നുമില്ല (മ്രിയതേ വാ); ജനിച്ചിട്ടു വീണ്ടും ജനിക്കാതിരിക്കുന്നുമില്ല; ജന്മമില്ലാത്തവനും നിത്യനും സ്ഥിരനും പണ്ടേയുള്ളവനുമായ (പുരാണോ) ഇവന് ശരീരം ഹനിക്കപ്പെടുമ്പോള് ഹനിക്കപ്പെടുന്നില്ല.
*
For the soul there is neither birth nor death at any time. He has not come into being, does not come into being, and will not come into being. He is unborn, eternal, ever-existing and primeval. He is not slain when the body is slain.
*
വിശദമായി:
ആത്മാവിനെ പറ്റി വര്‍‌ണ്ണിക്കുന്നു.
ആത്മാവ് ജനിക്കുന്നുമില്ല മരിക്കുന്നുമില്ല. അത് ജന്മമില്ലാത്തതും സ്ഥിരനും നിത്യനും പണ്ടുമുതലേ ഉള്ളവനും ആണെന്നും. അത് ശരീരം നശിക്കുമ്പോള്‍ നശിക്കുന്നില്ല എന്നും വീണ്ടും തെളിച്ചു പറയുന്നു.
---

വേദാവിനാശിനം നിത്യം
യ ഏനമജ മവ്യയം
കഥം സ പുരുഷഃ പാര്ത്ഥ!
കം ഘാതയതി ഹന്തി കം.
2.21
പാര്ത്ഥ, ആര് ഇവനെ, (ഈ ആത്മാവിനെ)
നാശരഹിതനും നിത്യനും
ജനനരഹിതവും മാറ്റമില്ലാത്തവനുമായി അറിയുന്നുവോ (വേദാ)
അവന് എങ്ങനെ ആരെ കൊല്ലിക്കുന്നു, ആരെ കൊല്ലുന്നു?
*
O Pārtha, how can a person who knows that the soul is indestructible, eternal, unborn and immutable kill anyone or cause anyone to kill?
*
വിശദമായി:
ഇനിയുള്ള കുറച്ചു ശ്ലോകങ്ങളില്‍ ആത്മാവിനെ പറ്റിയാണ് വര്‍ണ്ണിക്കുന്നത്.
'ആത്മാവ്' കൊല്ലപ്പെടുന്നില്ല എന്നറിഞ്ഞാല്‍ പിന്നെ യുദ്ധത്തില്‍ പ്രിയജനങ്ങള്‍ മരിക്കുമ്പോള്‍ അവരെ കൊന്നു എന്ന ഖേദവും വേണ്ടല്ലൊ. ആ അറിവ് ലഭിച്ചുകഴിഞ്ഞാല്‍ പടയാളി ആരെയും കൊല്ലുന്നുമില്ല, കൊല്ലിക്കുന്നുമില്ല എന്ന ബോധം ഉണ്ടാവുന്നു.
---


വാസാംസി ജീര്ണ്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോ/പരാണി
തഥാ ശരീരാണി വിഹായ ജീര്ണ്ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ
2,22
മനുഷ്യന് എങ്ങനെ കീറിയ വസ്ത്രങ്ങള്(വാസാംസി) വെടിഞ്ഞു പുതിയവ സ്വീകരിക്കുന്നുവോ(ഗൃഹ്ണാതി)
അതുപോലെ ആത്മാവ് പുതിയവ (അന്യാനി) കൈക്കൊള്ളുന്നു(സംയാതി);
ജീര്ണ്ണിച്ച ദേഹങ്ങള് വെടിഞ്ഞ് (വിഹായ).
*
As a person puts on new garments, giving up old ones,
the soul similarly accepts new material bodies,
giving up the old and useless ones.
Bhagavad Gita-2.22
*
വിശദമായി:
പുനര്‍ജനനത്തെ പറ്റി പറയുന്നു. മരണം എന്നാല്‍ 'ആത്മാവ്' പഴകിയ വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രം സ്വീകരിക്കല്‍ മാത്രമാണ്. ശരീരം പഴയതുമാറ്റി പുതിയവ സ്വീകരിക്ക മാത്രമേ ചെയ്യുന്നുള്ളൂ. അതിനുള്ളിലെ ആത്മാവിന് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്ന സത്യം ബോധ്യപ്പെടുത്തുന്നു.

--നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവകഃ
നചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുതഃ
2.23
ഈ ആത്മാവിനെ ആയുധങ്ങാള്‍ മുറിവേല്‍പ്പിക്കുന്നില്ല,
ഇവനെ തീ (പാവകഃ) ദഹിപ്പിക്കുന്നില്ല,
ഇവനെ വെള്ളം (ആപഃ) നനയ്ക്കുന്നില്ല
കാറ്റ് (മാരുതഃ) ഉണക്കുന്നുമില്ല.
*
The soul can never be cut to pieces by any weapon,
nor burned by fire,
nor moistened by water,
nor drained by the wind.
*
വിശദമായി:
ആത്മാവിനെ പറ്റിയുള്ള വര്‍ണ്ണന:
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കില്ല, തീ ദഹിപ്പിക്കുന്നില്ല, വെള്ളത്താല്‍ നനയ്ക്കപ്പെടുന്നില്ല, കാറ്റ് ഉണക്കുന്നുമില്ല. ഇതെല്ലാം ശരീരത്തിന്റെ മാത്രം അനുഭവങ്ങള്‍ ആണ്. ആത്മാവ് നിത്യനും ഒന്നിനും നശിപ്പിക്കാനാവാത്തതും ആണ്.

--


ച്ഛേദ്യോയമദാഹ്യോയ-
മക്ലേദ്യോശോഷ്യ ഏവ ച
നിത്യഃ സര്‍വഗതഃ സ്ഥാണു-
രചലോയം സനാതനഃ
2-24
ഇവന്‍ (ആത്മാവ്) ഛേദിക്കപ്പെടാത്തവനാണ്; ദഹിപ്പിക്കാന്‍ (അദാഹ്യഃ) കഴിയാത്തവനാണ്;
നനയാത്തവനാണ് (അക്ലേദ്യഃ) ; ഉണങ്ങാത്തവനുമാണ് (അശോഷ്യഃ)
ഇവന്‍ നിത്യനും സര്‍വ്വവ്യാപിയും സ്ഥിരസ്വഭാവനും (സ്ഥാണുഃ) ,
നിശ്ചലയും (അചലഃ) അനാദിയുമാണ്(സനാതനഃ)
*
This individual soul (Athma) is unbreakable and insoluble,
and can be neither burned nor dried.
He is everlasting, present everywhere, unchangeable,
immovable and eternally the same.
*
വിശദമായി:
ആത്മാവിനെ പറ്റി കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞതുതന്നെ കൂടുതല്‍ വിശദീകരിക്കുന്നു.
ആത്മാവ് ഛേദിക്കപ്പെടാത്തവനും ദഹിക്കപ്പെടാത്തതും, നനയ്ക്കാനാവാത്തതും, ഉണങ്ങാത്തതും ആണ്..
നിത്യനും സര്‍വ്വവ്യാപിയും നിശ്ചലനും അനാദിയും ആണ് .

--


അവ്യക്തോ/യമചിന്ത്യോ/യ
മവികാര്യോ/യമുച്യതേ
തസ്മാദേവം വിദിത്വൈനം
നാനുശോചിതുമര്‍ഹസി.
2,25
ഇവന്‍ (ആത്മാവ്) ഇന്ദ്രിയങ്ങള്‍ക്ക് അഗോചരനാണ്. ഇവന്‍ മനസ്സിനും അഗോചരനാണ്.
ഇവന്‍ മാറ്റമില്ലാത്തവനുമാണ് എന്ന് പറയപ്പെടുന്നു;
അത്കൊണ്ടു ഇങ്ങനെയുള്ളവനായി ഇവനെ അറിഞ്ഞിട്ടു
നീ ദുഃഖിക്കാതിരിക്കേണ്ടതാണ്.
It is said that the soul is invisible, inconceivable and
immutable. Knowing this, you should not grieve for the body.
*
വിശദമായി:
ആത്മാവിനെ പറ്റി വര്‍‌ണ്ണിക്കുന്നു.
ആത്മാവ് ഇന്ദ്രിയങ്ങള്‍ കൊണ്ട കാണാന്‍ പറ്റാത്തതും, മനസ്സുകൊണ്ട് അറിയാന്‍ പറ്റാത്തതും, മാറ്റമില്ലാത്തതും ആണ്.

അങ്ങിനെയുള്ള സ്ഥിരമായ ഒരു വസ്തുവെപറ്റി ഓര്‍ത്തു ദുഃഖിക്കേണ്ട കാര്യം ഇല്ല എന്ന് അര്‍ജ്ജുനനെ പറഞ്ഞ് മനസ്സിലാക്കിക്കുന്നു.
എല്ലാവരുടെ ഉള്ളിലും സ്ഥിതിചെയ്യുന്ന അദൃശ്യമായ ആ ആത്മാവ് നിത്യനും സര്‍വ്വവ്യാപിയും ആണ്. ദേഹങ്ങള്‍ മരിച്ചുവെന്നു കരുതി ആത്മാവിന് ഒരു മാറ്റവും ഉണ്ടാവുന്നില്ല. അത് എന്നും ഉണ്ടായിരിക്കും . അതിനാല്‍ ദുഃഖിക്കണ്ട എന്ന്

--


അഥചൈനം നിത്യജാതം
നിത്യം വാ മന്യസേ മൃതം
തഥാപി ത്വം മഹാബാഹോ!
നൈനം ശോചിതുമര്‍ഹസി.
2,26
ഇനി ഇവനെ നിത്യവും ജനിക്കുന്നവനായും
നിത്യവും മരിക്കുന്നവനായും ആയി നീ ഗണിക്കുന്നു
എന്നു വിചാരിക്കിലും കൈയ്യൂക്കുള്ളവനേ! (മഹാബാഹോ)
നീ ഇവനെക്കുറിച്ച് ശോചിക്കേണ്ടതില്ല
But if you should suppose this Atman to be subject to constant birth and death,
even then you ought not to be sorry.
*
[അതല്ല, ഇനി നീ 'ആത്മാവ്' ജനിക്കുന്നവനായും മരിക്കുന്നവനായും കരുതുന്നുവെങ്കില്‍ കൂടി യുദ്ധത്തില്‍ ദുഃഖിക്കേണ്ടതില്ല.
(അര്‍ജ്ജുനന് താന്‍ ഒരു നിമിത്തം മാത്രമായി കരുതാം

--


ജാതസ്യ ഹി ധ്രുവോ മൃത്യുഃ
ധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യോര്‍ത്ഥെ
ന ത്വം ശോചിതുമര്‍ഹസി.
2,27
ജനിച്ചവന് മരണം നിശ്ചിതമാണ്
മരിച്ചവന് ജനനവും നിശ്ചിതമാണ്
പരിഹാരമില്ലാത്ത കാര്യത്തില്‍
നീ ദുഃഖിക്കേണ്ടതില്ല.
Death is certain for the born
Rebirth is certain for the dead
Therefore, in the unavoidable,
You should not grieve
*[ ജനിക്കുന്നവന് എന്നായാലും ഒരു മരണം ഉണ്ട്. മരിക്കുന്നവന്‍ വീണ്ടും ജനിക്കയും ചെയ്യുന്നുണ്ട്. തടുക്കാന്‍ കഴിയാത്ത ഈ അവസ്ഥയെ പറ്റി ഓര്‍ത്ത് നീ ദുഃഖിക്കേണ്ട കാര്യമില്ലല്ലൊ. ]
--


അവ്യക്താദീനി ഭൂതാനി
വ്യക്തമധ്യാനി ഭാരത
അവ്യക്തനിധനാന്യേവ
തത്ര കാ പരിദേവനാ?
2,28
ജീവികള്‍ ജനനത്തിനു മുന്‍പ് അവ്യക്തമായ അവസ്ഥയോടു കൂടിയതാണ്.
മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവും,
മരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്.
ഹേ, ഭാരതാ അതിലെന്തിനു വിലപിക്കണം?
*
All created beings are unmanifest in their beginning,
manifest in their interim state,
and unmanifest again when annihilated.
So what need is there for lamentation?
വിശദമായി:
ഇനി ആത്മാവല്ല ശരീരമാണ് വലുത് എന്ന ചിന്ത അര്‍ജ്ജുനന് പെട്ടെന്ന് അംഗീകരിക്കാനാവില്ലെങ്കില്‍ തന്നെ, ശരീരം ക്ഷണികം അല്ലെ,
നമ്മള്‍ ജീവിക്കുന്ന കുറച്ചുകാലം മാത്രം ഉള്ള ഒന്ന് .
ജനിക്കുന്നതിനു മുന്‍പും അവ്യക്തമായിരുന്നു നാം
മരണശേഷവും ശരീരം ഉപേക്ഷിച്ച് അവ്യക്ത മാവുന്നു..
അപ്പോള്‍ ക്ഷണികമായ ഈ ശ്രീരത്തിനെഓ (ജീവിതത്തിനെ) കുറിച്ച് ഓര്‍ത്ത് ദുഃഖിക്കേണ്ട കാര്യം ഉണ്ടോ?!, എന്ന് ശ്രീകൃഷ്ണന്‍ ചോദിക്കുന്നു.
---

ആശ്ചര്യവദ് പശ്യതി കശ്ചിദേനം
ആശ്ചര്യവദ് വദതി തഥൈവ ചാന്യഃ
ആച്ഛര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത്
2,29
ആശ്ചര്യത്തോടെ കാണുന്നു ചിലര്‍ ഇവനെ (ആത്മാവിനെ)
ആശ്ചര്യത്തോടെ പറയുന്നു അതുപോലെ മറ്റൊരാള്‍
ആശ്ചര്യത്തോടെ ഇവനെപ്പറ്റി വേറൊരാള്‍ കേള്‍ക്കുന്നു
കേട്ടിട്ടും ഇവനെ അറിയുന്നില്ല ഒരാളും
Some look on the soul as amazing,
some describe Him as amazing,
and some hear of Him as amazing,
while others, even after hearing about Him, cannot understand Him at all.
*
[ ആത്മാവിനെ പറ്റി:
ആത്മാവിനെ ശരിക്കും അറിഞ്ഞവര്‍ ആരും ഇല്ല.
ചിലര്‍ ആശ്ചര്യത്തോടെ കാണുന്നു, മറ്റു ചിലര്‍ ആശ്ചര്യത്തോടെ പറയുന്നു, ഇനിയും ചിലര്‍ ആശ്ചര്യത്തോടെ കേള്‍ക്കുന്നു.
എന്നാല്‍ ആരും തന്നെ ആത്മാവിനെ ശരിക്ക് അറിയുന്നില്ല ]

---

ദേഹീനിത്യമവധ്യോ/യം
ദേഹേ സര്‍വസ്യ ഭാരത
തസ്മാത് സര്‍വാണി ഭൂതാനി
ന ത്വം ശോചിതുമര്‍ഹസി
2,30
എല്ലാവരുടെയും ദേഹത്തിലുള്ള ഈ
ദേഹി വധിക്കപ്പെടാവുന്നവനല്ല ഭാരത
അതിനാല്‍ യാതൊരു ജീവിയെക്കുറിച്ചും
നീ ശോചിക്കേണ്ടതില്ല
*
He who dwells in the body
can never be slain, O descendant of Bharata,
Therefore for any living being,
you need not grieve
*
വിശദമായി:
ശരീരത്തില്‍ കുടികൊള്ളുന്ന 'ആത്മാവ് ' മാത്രമേ സത്യമായുള്ളൂ എന്നും, അതിനെ ആര്‍ക്കും വധിക്കാനാവില്ല എന്നും, അപ്പോള്‍ ക്ഷണികമായ ഈ ശ്രീരത്തിനെ (ജീവിതത്തിനെ) കുറിച്ച് ഓര്‍ത്ത് ദുഃഖിക്കേണ്ട കാര്യം ഉണ്ടോ?!, എന്നും.

--2- 31 to 

സ്വധര്‍മ്മമപി ചാവേക്ഷ്യ
നവികമ്പിതുമര്‍ഹസി
ധര്‍‌മ്യാദ്ധി യുദ്ധാച്ഛ്രേയോ/ന്യത്
ക്ഷത്രിയസ്യ ന വിദ്യതേ
2,31
സ്വധര്‍മ്മത്തെ പറ്റി അലോചിച്ചും
നീ കുലുങ്ങേണ്ടതില്ല.
ധര്‍മ്മസംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി
ക്ഷത്രിയനു മറ്റൊന്നും അറിയപ്പെടുന്നില്ല തന്നെ.
Considering your specific duty as a kshatriya,
there is no need for hesitation.
For, to a warrier , there is nothing nobler than
a righteous war.
*
യുദ്ധം ചെയ്യുക എന്നത് അര്‍ജ്ജുനന്റെ ധര്‍‌മ്മം ആണെന്നും അത് ചെയ്യാതിരുന്നാലാണ് വിഷമം ഉണ്ടാവുക എന്നും.
കാരണം, അര്‍ജ്ജുനന്‍ യുദ്ധം ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും.
അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതയെ പറ്റിയും യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും, നിസ്വാര്‍ദ്ധമായി യുദ്ധം ചെയ്താല്‍ കിട്ടുന്ന സ്വര്‍ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നത്.

--


യദൃച്ഛയാ ചോപപന്നം
സ്വര്‍ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാര്‍ത്ഥ
ലഭന്തേ യുദ്ധമീദൃശം
2,32
അപ്രതീക്ഷിതമായി അടുത്തു
സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു.
ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്കാണ് പാര്‍ത്ഥാ
ലഭിക്കുന്നത് യുദ്ധം ഈവിധം.
*
Quite unexpectedly, here opens
the door to heaven!
Be happy O Partha,
For, only a lucky few Kshathriyas
Could get such an opportunity as this.
*
വിശദമായി:
യുദ്ധം ചെയ്യുക എന്നത് അര്‍ജ്ജുനന്റെ ധര്‍‌മ്മം (ക്ഷത്രിയധര്‍‌മ്മം) ആണെന്നും അത് ചെയ്യാതിരുന്നാലാണ് വിഷമം ഉണ്ടാവുക എന്നും. അതുകൊണ്ട് ആഗതമായിരിക്കുന്ന ഈ യുദ്ധം ചെയ്യാന്‍ നിനക്ക് അവസരം കിട്ടിയിരിക്കുന്നത് നിന്റെ ഭാഗ്യമായി കരുതാനും ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ പറഞ്ഞു മനസ്സിലാക്കുന്ന്.
'ക്ഷത്രിയ ധര്‍മ്മം' തന്നെ രാജ്യം രക്ഷിക്കുക, ധര്‍‌മ്മം പരിപാലിക്കുക എന്നതാണല്ലൊ, അതിനാല്‍ ആ ധര്‍‌മ്മ പരിപാലനത്തിനായി കിട്ടിയ ഈ അവസരം ഒരവസരം ഒരു ഭാഗ്യമായി വേണം കരുതാന്‍‌.
(അര്‍ജ്ജുനന്‍ യുദ്ധം ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും.
അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതെയെ പറ്റിയും ക്ഷത്രിയധര്‍‌മ്മത്തെ പറ്റിയും പറഞ്ഞ് ബോധവാനാക്കാന്‍ ശ്രമിക്കുന്നു.)

--


അഥ ചേത്ത്വമിമം ധര്‍മ്മ്യം
സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മ്മം കീര്‍ത്തിം ച
ഹിത്വാ പാപമവാപ്സ്യസി.
2,33
ഇനി ഈ ധര്‍മ്മസംഗതമായ
യുദ്ധം നീ ചെയ്യില്ലെങ്കില്‍
അതുകാരണം സ്വധര്‍മ്മവും കീര്‍ത്തിയും
കൈവിട്ട് നീ പാപം നേടും
*
If by any means, if you refuse to fight
this righteous war,
you will be turning aside from your duty and fame
It will result in great sin and disgrace
*
വിശദമായി:
യുദ്ധം ചെയ്യുക എന്നത് അര്‍ജ്ജുനന്റെ ധര്‍മ്മം (ക്ഷത്രിയ ധര്‍മ്മം) ആണെന്നും അത് ചെയ്യാതിരുന്നാലാണ് വിഷമം ഉണ്ടാവുക എന്നും.
അത് അധര്‍മ്മം ആണെന്നും. അത് അകീര്‍ത്തിക്ക് കാരണമാവുകയും ചെയ്യും എന്നും സൂചിപ്പിക്കുന്നു.
(അര്‍ജ്ജുനന്‍ യുദ്ധം ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും.
അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതയെ പറ്റിയും യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും, നിസ്വാര്‍ദ്ധമായി യുദ്ധം ചെയ്താല്‍ കിട്ടുന്ന സ്വര്‍ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നത്.)

--

അകീര്‍ത്തിം ചാപി ഭൂതാനി
കഥയിഷ്യന്തി തേ/വ്യയാം
സംഭാവിതസ്യ ചാകീര്‍ത്തിര്‍‌-
മരണാദതിരിച്യതേ
2, 34
തന്നെയുമല്ല ജീവികള്‍ നിനക്ക ഒടുങ്ങാത്ത
ദുഷ്ക്കീര്‍ത്തി പറഞ്ഞുപരത്തുകയും ചെയ്യും .
ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി
മരണത്തേക്കാള്‍ വലുതുമാണ്
*
If, however, you do not fight this religious war,
then you will certainly incur sins for neglecting your duties and
thus lose your reputation as a fighter.
*
വിശദമായി:
ഇവിടെ അര്‍ജ്ജുനന സ്വധര്‍‌മ്മമായ യുദ്ധം ചെയ്യാതെ ഒളിച്ചോടിയാല്‍ അതുമൂലമുണ്ടാകുന്ന അപവാദപ്രചരണത്തെ പറ്റി പറഞ്ഞ് ബോധിപ്പിക്കുന്നു.
ബഹുമാനം നേടിയവന് മരണത്തേക്കാള്‍ വലുതാണ് അപമാനം എന്നും ഓര്‍മ്മിപ്പിക്കുന്നു.
ജനങ്ങള്‍ തങ്ങളുടെ ആശ്രയമായി കരുതുന്നത് രാജ്യം ഭരിക്കുന്നവരെ ആണല്ലൊ, ഒരു ആപത്ത് വരുമ്പോള്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഭയന്ന് ഓടിയൊളിച്ചാല്‍ അത് ദുഃഖകരവും അപമാനകരവും ആയിപ്പോവില്ലേ

--


ഭയാദ് രണാദുപരതം
മംസ്യന്തേ ത്വാം മഹാരഥാഃ
യേഷാം ച ത്വം ബഹുമതോ
ഭൂത്വാ യാസ്യസി ലാഘവം.
2,35
ഭയം കൊണ്ട് യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞവനായി (ഉപരതം)
കണക്കാക്കും(മംസ്യന്തേ) നിന്നെ മഹാരഥന്മാര്‍
അവര്‍ക്ക് നീ ബഹുമാന്യനായിരുന്നിട്ട്
നിസ്സാരനായി തീരും.
The great warriors will think that
it was fear that drove you from the battle;
you will be despised by those
who have respected you
*
ഇവിടെ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ സ്വധര്‍‌മ്മമായ യുദ്ധം ചെയ്യാതെ ഒളിച്ചോടിയാല്‍ അതുമൂലമുണ്ടാകുന്ന അപവാദപ്രചരണത്തെയും പറ്റി പറഞ്ഞ് ബോധിപ്പിക്കുന്നു.
നിന്നെ ഒരിക്കല്‍ ബഹുമാനിച്ചവരുടെ മുന്നില്‍ തന്നെ നീ അപകീര്‍ത്തിക്കപ്പെടും
[അര്‍ജ്ജുനന്‍ യുദ്ധം ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും.
അതുകൊണ്ടാണ് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതെയെ പറ്റിയും യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും പറ്റിയുമൊക്കെ ഓര്‍മ്മിപ്പിക്കുന്നത്.]

--

അവാപ്യവാദാംശ്ച ബഹൂന്‍
വദിഷ്യന്തി തവാഹിതാഃ
നിന്ദന്തസ്തവ സാമര്‍ത്ഥ്യം
തതോ ദുഃഖതരം നു കിം?
2,36
അപവാദം വളരെ (ബഹൂന്‍)
പറകയും ചെയ്യും നിന്റെ ശത്രുക്കള്‍ (അഹിതാഃ)
നിന്റെ സാമര്‍ത്ഥ്യത്തെ നിന്ദിച്ചുകൊണ്ട്.
അതിനേക്കാള്‍ ദുഃഖകരം എന്തുണ്ട്?
*
Your enemies will use the words which
should never be spoken (to despise you).
They will slander your courage also.
What could be more painful than that?
*
വിശദമായി:
നീ ഈ യുദ്ധത്തില്‍ നിന്ന് ഭയന്ന് പിന്മാറിയെന്ന് പറഞ്ഞ് നിന്റെ ശത്രുക്കളും കളിയാക്കും. അതില്‍ പരം ദുഃഖകരമായി എന്തുണ്ട്?! ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ സ്വധര്‍മ്മത്തില്‍ നിന്ന് ഭയന്ന് പിന്മാറിയാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വിവരിക്കുന്നു.
കാരണം അര്‍ജ്ജുനന്റെ കയ്യില്‍ ആണ് രാജ്യത്തിന്റെയും ജനങ്ങളുടേയും ഭാവി മുഴുവന്‍. ഈ യുദ്ധം ചെയ്യേണ്ടത് അര്‍ജ്ജുനന്റെ ധര്‍മ്മം ആണെന്ന് ശ്രീകൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തുന്നു. കാരണം ലോകത്ത് അധര്‍മ്മം പെരുകിയാല്‍ ലോകം മുഴുവന്‍ നശിക്കും.
---

ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം
ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ, കൌന്തേയ!
യുദ്ധായ കൃതനിശ്ചയഃ
2 37
മരിച്ചാലോ (ഹത വാ) നേടാം സ്വര്‍ഗ്ഗം
ജയിച്ചാലോ, അനുഭവിക്കാം ഭൂമി.
അതുകൊണ്ട് എഴുന്നേല്‍ക്കുക കുന്തീപുത്ര;
യുദ്ധത്തിന് നിശ്ചയിച്ചുറച്ച്.
*
Die, and you win Heaven
Conquer, and you enjoy the Earth
Stand up O Son of Kunthi!
and resolve to fight with determination
*
വിശദമായി:
ധര്‍മ്മ പുനഃസ്ഥാപനത്തിനായി അര്‍ജ്ജുനന്‍ ഈ യുദ്ധം ചെയ്താലേ മതിയാവൂ. ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും.
അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതെയെ പറ്റിയും; യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും, നിസ്വാര്‍ദ്ധമായി യുദ്ധം ചെയ്താല്‍ കിട്ടുന്ന സ്വര്‍ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നു.(ജ്ഞാനയോഗം)
ഇനിയുള്ള അദ്ധ്യായങ്ങളില്‍ ഒക്കെ മനസ്സംയമനത്തോടെ, നിസ്വാര്‍ദ്ധമായി കര്‍മ്മം ചെയ്ത് മുക്തിയടയാവുന്നതെങ്ങിനെ എന്നാണ് വിവരിക്കുന്നത്.(കര്‍മ്മയോഗം).

--


സുഖദുഃഖേ സമേ കൃത്വാ
ലാഭാലാഭൌ ജയാജയൌ
തതോ യുദ്ധായ യുജ്യസ്വ
നൈവം പാപമവാപ്സ്യസി
2,38
സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും,
ജയപരാജയങ്ങളും തുല്യമായി കരുതി;
യുദ്ധത്തിന് നീ ഒരുങ്ങുക.
ഇങ്ങിനെ ആയാല്‍ പാപംനേടുകയില്ല.
*
Do thou fight for the sake of fighting,
without considering happiness or distress,
loss or gain, victory or defeat--
and, by so doing, you shall never incur sin.
***
വിശദമായി:
സുഖമായാലും ദുഃഖമായാലും ഒരുപേലെ സമചിത്തതയോടെ
സ്വീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുക. അതുപോലെ ലാഭമായാലും നഷ്ടമായാലും ഒരുപോലെ സ്വീകരിക്കുക. ജയിക്കയാണെങ്കിലും തോല്‍ക്കയാണെങ്കിലും ഒരുപോലെ അംഗീകരിക്കുക.
അങ്ങിനെ സമചിത്തതയോടെ, സ്വാര്‍ദ്ധലാ‍ഭത്തിനായല്ലാതെ ധര്‍മ്മപരിപാലനത്തിനെ ഉദ്ദേശിച്ച് മാത്രം യുദ്ധം ചെയ്യുമ്പോള്‍ അതില്‍ പാപം ഉണ്ടാകയില്ല എന്ന് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ സാന്ത്വനിപ്പിച്ച് ധൈര്യം നല്‍കുന്നു.
*
ഇത്രയും നേരം ഭഗവാന്‍ വിവരിച്ചത് ജ്ഞാനയോഗം ആണ്.
ധര്‍മ്മ പുനഃസ്ഥാപനത്തിനായി അര്‍ജ്ജുനന്‍ ഈ യുദ്ധം ചെയ്താലേ മതിയാവൂ. ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും. അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതെയെ പറ്റിയും; യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും നിസ്വാര്‍ദ്ധമായി യുദ്ധം ചെയ്താല്‍കിട്ടുന്ന സ്വര്‍ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നു.
*
ശരിക്കും ശ്രീകൃഷ്ണന്‍ തന്നെയാണ് ധര്‍മ്മ പരിപാലനത്തിനായി അര്‍ജ്ജുനനിലൂടെ പാണ്ഡവരെ കൊണ്ട് ഈ യുദ്ധം ചെയ്യിക്കുന്നത്. അദ്ദേഹം തന്നെ നാലാം അദ്ധ്യായത്തില്‍ (7,8) പറയുന്നും ഉണ്ട്,
"യദാ യദാ ഹി ധര്‍‌മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം. 4,7
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധരമ്മസംസ്ഥാപനാര്‍ത്ഥായ സഭവാമി യുഗേ യുഗേ." 4,8
'എപ്പോഴൊക്കെ ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു വളര്‍ച്ചയും ഉണ്ടാകുന്നുവോ
അപ്പോഴൊക്കെ ധര്‍മ്മം പുനഃസ്ഥാപിക്കാനായി ഞാന്‍ സ്വയം അവതരിക്കുന്നു' എന്ന്.
മഹാഭാരതയുദ്ധവും അത്തരത്തില്‍ ഒന്നാണ്. എല്ലാം ചെയ്യുന്നത് ഭഗവാനാണെങ്കിലും അദ്ദേഹം ഒന്നിന്റെയും കര്‍ത്തൃത്വം സ്വീകരിക്കുന്നും ഇല്ല. ഇവിടെ അര്‍ജ്ജുനനെ കൊണ്ട് ചെയ്യിക്കുന്നു. ഒപ്പം അര്‍ജ്ജുനന് ആത്മരഹസ്യം ചൊല്ലി ജ്ഞാനിയാക്കുന്നും ഉണ്ട്. അതാണ് ഗീതാരഹസ്യം (ഉള്ളടക്കം)
*
ഇനിയുള്ള അദ്ധ്യായങ്ങളില്‍ ഒക്കെ മനസ്സംയമനത്തോടെ, നിസ്വാര്‍ദ്ധമായി കര്‍മ്മം ചെയ്ത് മുക്തിയടയാവുന്നതെങ്ങിനെ എന്നാണ് വിവരിക്കുന്നത്.

--

ഏഷാ തേ/ഭിഹിതാ സാംഖ്യേ
ബുദ്ധിര്‍ യോഗേ ത്വിമാം ശൃണു
ബുദ്ധ്യാ യുക്തോ യയാ പാര്‍ത്ഥ!
കര്‍മ്മബന്ധം പ്രഹാസ്യസി.
2,39
ഇപ്പോള്‍ നിനക്ക് പറഞ്ഞു തന്ന ജ്ഞാനം (ജ്ഞാനയോഗം) സാംഖ്യയോഗത്തിലെതാണ്.
ഇനി യോഗത്തിന്നുള്ള ഈ ബുദ്ധി (കര്‍മ്മയോഗം) കേട്ടാലും (ശൃണും).
പാര്‍ത്ഥ! ഈ ബുദ്ധിയോഗം നേടി കഴിഞ്ഞാല്‍
കര്‍മ്മം വരുത്തി വയ്ക്കുന്ന ബന്ധം നീ കൈയ്യൊഴിയും.
Thus far I have described this knowledge to you through analytical study (njaanayoga). Now listen as I explain it in terms of working without furtive results (Karmayoga). Partha! when you act in such knowledge you can free yourself from the bondage of works.
*
[ഇത്രയും നേരം ഭഗവാന്‍ വിവരിച്ചത് ജ്ഞാനയോഗം ആയിരുന്നു.
ഫലത്തില്‍ ആസക്തിവയ്ക്കാതെ സ്വധര്‍മ്മപരിപാലത്തിനായി മാത്രം കര്‍മ്മം ചെയ്യുകയാണെങ്കില്‍ അതില്‍ നിന്നും പാപം ഉണ്ടാകില്ലെന്നും;
ഓരോരുത്തര്‍ക്കും ഓരോ ധര്‍മ്മങ്ങള്‍ ആണ് വിധിച്ചിട്ടുള്ളത്,
അത് ചെയ്യേണ്ട കടമ എല്ലാവരിലും ഉണ്ടെന്നും, അതില്‍ നിന്ന് ഒളിച്ചോടുന്നത് ഭീരുക്കളും പാപികളും ആണെന്നും ഭഗവാന്‍ അര്‍ജ്ജുനനെ ബോധ്യപ്പെടുത്തി.
ഫലത്തില്‍ ആസക്തി വയ്ക്കാതെ സ്വധര്‍മ്മം ചെയ്യുവാനാണല്ലൊ ഭഗവാന്‍ പറഞ്ഞത്, ഫലത്തില്‍ ആസക്തി കൂടാതെ ചെയ്യുന്ന കര്‍മ്മത്തെ ആണ് കര്‍മ്മയോഗം എന്നു വിശേഷിപ്പിക്കുന്നത്. ഇവിടം മുതല്‍ കര്‍മ്മയോഗത്തെ പറ്റി ഭഗവാന്‍ വിവരിക്കാന്‍ തുടങ്ങുന്നു..]
--

നേഹാഭിക്രമനാശോ/സ്തി
പ്രത്യവായോ ന വിദ്യതേ
സ്വല്പമപ്യസ്യ ധര്‍മ്മസ്യ
ത്രായതേ മഹതോ ഭയാത്
2,40
ഈ കര്‍മ്മയോഗനിഷ്ഠയില്‍ (ഇഹ) തുടങ്ങിവച്ചതിനൊന്നും നാശമില്ല.
പാപം (പ്രത്യാവായഃ) അറിയപ്പെടുന്നുമില്ല (ന വിദ്യതേ).
ഈ ധര്‍മ്മത്തിന്റെ അല്പമായ ആചരണം പോലും
വലിയ ഭയത്തില്‍ നിന്ന് രക്ഷിക്കുന്നു(ത്രായതേ).
In this endeavour, (Karmmayoga) even the abortive attempt is not wasted.
Nor can it produce a contrary result
and even a little advancement on this path can
protect one from the most dangerous type of fear. 
***
[ഇനി കര്‍മ്മയോഗത്തെ പറ്റിയാണല്ലൊ ശ്രീകൃഷ്ണന്‍ പറയുവാന്‍ പോകുന്നത്.
അതിനു തുടക്കം എന്ന നിലയില്‍ പറയുന്ന വരികള്‍ ആണിത്.
ഈ കര്‍മ്മയോഗം അല്പം അഭ്യസിച്ചിട്ട് പിന്നീട് തുടരാനായില്ലെങ്കില്‍ പോലും ആ ചെറിയ ശ്രമം പോലും നമുക്ക് പ്രയോജനം ചെയ്യും!
അത് യാതൊരുവിധത്തിലും നമുക്ക് ദോഷമായി വരികയില്ല (മറിച്ച് സ്വല്പം മനസ്സിലാക്കിയാല്‍ പോലും അത് ഏതെങ്കിലും രീതിയില്‍ ഗുണം നല്കും)
അതുപോലെ ഈ യോഗാഭ്യാസം നമ്മെ പല വലിയ ഭയങ്ങളില്‍ നിന്നും രക്ഷിക്കയും ചെയ്യും!
മനസ്സിന്റെ ദൌര്‍ബ്ബല്യം ആണല്ലൊ പല ഭയങ്ങള്‍ക്കും കാരണം. മനസ്സിനെ
ശാന്തമാക്കാനായാല്‍, മലപോലെ വരുന്നതൊക്കെ നിസ്സാരമായി തോന്നും.]

---
2-41 to

വ്യവസായാത്മികാ ബുദ്ധി
രേകേഹ കുരുനന്ദന!
ബഹുശാഖാ ഹ്യനന്താശ്ച
ബുദ്ധയോ/വ്യവസായിനാം.
2,41
നിശ്ചയാത്മികമായ ബുദ്ധി
ഏകനിഷ്ഠമാണ് ഇവിടെ (ഈ കര്‍മ്മയോഗത്തില്‍), കൌരവാ!
ഏകാഗ്രതയില്ലാത്തതും (ബഹുശാഖാ), അനേകവിഷയങ്ങളില്‍ ഭ്രമിക്കുന്നതുമാണ് (അനന്താ ച) .
അസ്ഥിരചിത്തന്മാരുടെ (അവ്യവസായിനാം) ബുദ്ധി.
Those who are on this path (of Karmayoya) are single minded, and their aim is one. O Kaurava, the intelligence of those who lack this discrimination, wanders in all direction (scattered).
***
അര്‍ത്ഥം കൂടുതല്‍ വിശദമായി:
[കര്‍മ്മയോഗികള്‍ സമചിത്തരും അവരുടെ ബുദ്ധി ഏകാഗ്രവും ആയിരിക്കും. സമചിത്തരല്ലാത്തവരുടെ ബുദ്ധി പലവിഷയങ്ങളില്‍ ഭ്രമിച്ച് പതറിക്കൊണ്ടിരിക്കയും ചെയ്യുന്നു.
കര്‍മ്മയോഗികള്‍ (നിഷ്ക്കാമ കര്‍മ്മികള്‍) ഫലപ്രതീക്ഷകൂടാതെ കര്‍മ്മം ചെയ്യുന്നവരും സമചിത്തരും ആകയാല്‍ ബുദ്ധി മറ്റാരെക്കാളും ഏകാഗ്രമാണെന്നും അതിനാല്‍ മോക്ഷപ്രാപ്തിക്ക് എളുപ്പത്തില്‍ സാധ്യമാകും എന്ന് ]

---

അടുത്ത മൂന്ന് ശ്ലോകങ്ങള്‍ 'വേദം' പഠിച്ച് സ്വര്‍ഗ്ഗപ്രാപ്തി ലക്ഷ്യമാക്കി ജീവിക്കുന്നവരെക്കാല്‍ ശ്രേഷ്ഠം 'മുക്തി മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന കര്‍മ്മയോഗികള്‍' ആണെന്ന് സമര്‍ത്ഥിക്കുന്നു. അതുകൊണ്ട് ആ മൂന്ന് ശ്ലോകങ്ങളും ഒരുമിച്ച് ചേര്‍ത്തിരിക്കുന്നു.
യാമിമാം പുഷ്പിതാം വാചം
പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ!
നാന്യദസ്തീതി വാദിനഃ
42
*
കാമാത്മാനഃ സ്വര്‍ഗ്ഗപരാ-
ജന്മകര്‍മ്മഫലപ്രദാം
ക്രിയാവിശേഷബഹുലാം
ഭോഗൈശ്വര്യ ഗതിം പ്രതി.
43
--
ഭോഗൈശ്വര്യ പ്രസക്താനാം
തയാപഹ്യത ചെതസാം
വ്യവസായാത്മികാ ബുദ്ധിഃ
സമാധൌ ന വിധീയതേ.
44
പൊടിപ്പും തൊങ്ങലും വച്ച വാക്കുകള്‍ ജല്പിക്കുന്നവരായ, വേദതല്പരരായ അവിദ്വാന്മാര്‍; അതില്‍ കവിഞ്ഞ് (വേദത്തില്‍ പറയുന്ന സുഖങ്ങള്‍ ഒഴിച്ച്) മറ്റൊന്നുമില്ല എന്നു വാദിക്കുന്നവരും; 42
*
സ്വേച്ഛാചോരികളും, സ്വര്‍ഗ്ഗവാസം അഭിലഷിക്കുന്നവരും
പുനര്‍ജന്മവും കര്‍മ്മഫലങ്ങളും നല്‍കുന്നതും
സുഖാനുഭവത്തെയും ഐശ്വര്യത്തെയും ലക്ഷ്യമാക്കിയുള്ളതും
അനേകം സകാമകര്‍മ്മങ്ങളെ അഭിലഷിക്കുന്നവരും ആയവര്‍,43
*
അപഹൃതചിത്തരായി (ബുദ്ധി പല വിഷയങ്ങളിലായി ഭിന്നിച്ചവര്‍) ഭോഗൈശ്വര്യ തത്പര്‍ന്മാരാകയാല്‍ (ഈ മേല്‍ പറഞ്ഞവര്‍ക്ക്) അതുകൊണ്ട് ഏകാഗ്രമായ ബുദ്ധി സമാധിയില്‍ ഉണ്ടാകുന്നില്ല.44
Those who lack discrimination (not single minded, like Karma yogis) may quote the letter of the scripture, but they are really denying it's inner truth. Actually they know nothing except 'the law of Karma' that chains man to rebirth.42
They are full of worldly desires and hungry for the rewards of heaven. They use beautiful figures of speech. They teach elaborate rituals which are supposed to obtain pleasure and power for those who perform them.43
Those who's intelligence is scattered on such worldly longings, (like the above mentioned who perform rituals as per Veda to get worldly splendours) lack concentration of the will which leads them to the 'Absolute'44
***
അര്‍ത്ഥം കൂടുതല്‍ വിശദമായി:
‘വേദത്തില്‍ കവിഞ്ഞ് മറ്റൊന്നുമില്ല, ഞങ്ങള്‍ വേദം പഠിച്ചവര്‍‘ എന്ന അഹങ്കാരത്തോടെ പൊടിപ്പും തൊങ്ങലും വച്ച വാക്കുകള്‍ ജല്പിച്ച് പണ്ഡിതര്‍ എന്നഭിമാനിച്ച്, അവര്‍ സ്വര്‍ഗ്ഗവാസം അഭിലഷിച്ച്, ജന്മവും പുനര്‍ജന്മങ്ങള്‍ക്കും ഒക്കെ കാരണമാകുന്ന അനേക സകാമകര്‍മ്മങ്ങളില്‍ മുഴുകി, സുഖവും ഐശ്വര്യവും മാത്രം ലക്ഷ്യമാക്കി, ജീവിക്കുന്നു..
എന്നാല്‍ അവര്‍ ശരിക്കും അജ്ഞര്‍ ആണ് കാരണം വേദവാദികളെക്കാള്‍ ശ്രേഷ്ഠമാണ് മോക്ഷേച്ഛമാത്രം ഇച്ഛിച്ച് ജീവിക്കുന്ന യോഗികള്‍.
ആദ്യത്തേത് (വേദാ‍ചാരങ്ങള്‍) നൈമിഷിക സുഖങ്ങള്‍ നല്‍കി വീണ്ടും ജനനമരണ ചക്രത്തിലേയ്ക്ക് തന്നെ തള്ളിവിടുമ്പോള്‍, രണ്ടാമത്തേത് (യോഗപരിശീലനം‌-ഗീത) ശാശ്വതമായ മോക്ഷമാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നു. അവര്‍ക്ക് പിന്നെ പുനര്‍ജനിക്കേണ്ടതില്ല. നിത്യമുക്തര്‍ ആവുന്നു.
(വേദകര്‍മ്മങ്ങള്‍ ആചരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തിയാണ് ലക്ഷ്യം
മുക്തിയല്ല.അവരുടെ ബുദ്ധി ഏകാഗ്രഹം അല്ലാതെ പലവിഷയങ്ങളില്‍ വ്യാപരിക്കയും ചെയ്യുന്നു. എന്നാല്‍ അപ്രകാരം വേദം പഠിക്കുന്നവരെക്കാള്‍ മുക്തിയുടെ പാതയില്‍ എത്തുന്നത് കര്‍മ്മയോഗികള്‍ ആണ് എന്ന് പറയുന്നു. കാരണം കര്‍മ്മയോഗികളുടെ ബുദ്ധി ഏകാഗ്രഹമായി തീരുന്നു.
വേദകര്‍മ്മങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തി മാത്രമാണ് ലക്ഷ്യം. മുക്തി അല്ല. വൈദിക പരിശീലനത്തേക്കാള്‍ ശ്രേഷ്ഠമാണ് യോഗപരിശീലനം.
വൈദീക കര്‍മ്മങ്ങള്‍ അനുസരിക്കുമ്പോള്‍ കിട്ടുന്ന താല്‍ക്കാലിക സ്വര്‍ഗ്ഗസുഖത്തെക്കാള്‍ ശ്രേഷ്ടം യോഗാനുഷ്ഠാനത്താല്‍ ലഭ്യമാകുന്ന നിത്യമുക്തിയാണ്. അതെങ്ങിനെ എന്നതാണ് ഭഗവത് ഗീത വിവരിക്കുന്നത്.)

---

ത്രൈഗുണ്യ വിഷയാ വേദഃ
നിസ്ത്രൈഗുണ്യോ ഭവാര്‍ജ്ജുനാ
നിര്‍ദ്വന്ദ്വോ നിത്യസത്ത്വസ്ഥോ
നിര്‍‌യോഗക്ഷേമ ആത്മവാന്‍
2.45
വേദങ്ങള്‍ ത്രിഗുണാത്മകമാണ്
അര്‍ജ്ജുനാ, നീ ത്രിഗുണാതീതനായി
ദ്വന്ദ്വാതീതനും സത്യനിഷ്ഠനും ആയി
യോഗക്ഷേമങ്ങളെ നിനയ്ക്കാത്തവനും ആത്മനിഷ്ഠനും ആവുക.
*
The Vedas mainly deal with the subject of the three modes (Satwa, Raja, thamo ) of material nature.
Rise above these modes, O Arjuna.
Be transcendental to all of them.
Be free from all dualities and
from all anxieties for gain and safety, and be established in the Self.
*
വിശദമായി:
കഴിഞ്ഞ മൂന്നു ശ്ലോകങ്ങളില്‍ വേദത്തേക്കാളും മേന്മ യോഗത്തിന് ആണെന്നാണല്ലൊ പറഞ്ഞത്. അത് ഇവിടെ കൂടുതല്‍ വ്യക്തമാക്കുന്നു..
വേദങ്ങളില്‍ പറയുന്ന മൂന്നു ഗുണങ്ങള്‍ (സത്വഃ രജഃ തമോ ഗുണങ്ങള്‍) ക്കനുസരിച്ചാണ് എല്ലാം ജീവികളും പ്രവര്‍ത്തിക്കുന്നത് (പക്ഷെ അത് ജനനമരണ ചക്രത്തില്‍ നിന്ന് രക്ഷിക്കയില്ല). എന്നാല്‍ കര്‍മ്മയോഗിയാവണമെങ്കില്‍ ആ ഗുണങ്ങളൊക്കെ മറികടന്ന്, ആത്മജ്ഞാനം മാത്രം ലക്ഷ്യമാക്കി, ഫലത്തില്‍ ആശവയ്ക്കാതെ കര്‍മ്മം ചെയ്ത്, മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തുക.അപ്പോള്‍ മോക്ഷം കിട്ടും എന്ന് ഭഗവാന്‍ അര്‍ജ്ജുനോട് നിര്‍ദ്ദേശിക്കുന്നു.

--


യാവാനര്‍ത്ഥ ഉദപാനേ
സര്‍വ്വതഃ സം‌പ്ലുതോദകേ
തവാന്‍ സര്‍വേഷു വേദേഷു
ബ്രാഹ്മണസ്യ വിജാനതഃ
2,46
എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍
കിണറ്റില്‍ നിന്നു എത്ര പ്രയോജനം ?!,
അത്രയേ അഭിജ്ഞനായ ബ്രാഹ്മണനു
വേദങ്ങളില്‍ എല്ലാറ്റില്‍ നിന്നുമുള്ളൂ..
All purposes that are served by the small pond can at once be served by the great reservoirs of water. Similarly, all the purposes of the Vedas can be served to one who knows the purpose behind them
when all around us is filled with water
what is the need of a well?
It is like that, the use of Vedas for a Yogi.
[കര്‍മ്മ യോഗികള്‍ക്ക് പിന്നെ വേദം കൊണ്ട് വലിയ പ്രയോജനം ഒന്നും ഇല്ല എന്ന്.
വേദങ്ങള്‍ സ്വാര്‍ദ്ധലാഭാര്‍ത്ഥം ഉള്ള ആചാരങ്ങള്‍ അല്ലെ,
നിസ്വാര്‍ദ്ധനായ കര്‍മ്മയോഗിക്ക് അപ്പോള്‍ അതിന്റെ ആവശ്യം വരുന്നില്ലല്ലൊ,
അവന് മോക്ഷം മാത്രമല്ലെ ലക്ഷ്യം]

---

കര്‍മ്മണ്യേവാധികാരസ്തേ
മാഫലേഷുകദാചന
മാ കര്‍മ്മഫലഹേതുര്‍ഭുര്‍
മാ തേ സങ്ഗോസ്ത്വകര്‍മ്മണി.
2,47
പ്രവര്‍ത്തിയില്‍ മാത്രമേ നിനക്ക് അധികാരം ഉള്ളൂ. ഒരിക്കലും ഫലത്തില്‍ ഇല്ല.
നീ ഫലമുദ്ദേശിച്ചു പ്രവര്‍ത്തിക്കുന്നവന്‍ ആകരുത്. പ്രവര്‍ത്തി ചെയ്യാതിരിക്കുന്നതില്‍ നിനക്ക് താല്പര്യം ഉണ്ടാകയും അരുത്
*
You have a right to perform your prescribed duty, but you are not entitled to the fruits of action. Never consider yourself to be the cause of the results of your activities, and never be attached to not doing your duty.
( Don't ever expect any returns from your karma nor do not show disinterest in doing your karma either.. (do your karma dutifully )
*
വിശദമായി:
കര്‍മ്മയോഗിയാവാന്‍ എന്തുചെയ്യണം എന്നു ശ്രീകൃഷ്ണന്‍ പറഞ്ഞുകൊടുക്കുന്നു.
ഫലത്തില്‍ ആസക്തി കൂടാതെ കര്‍മ്മം ചെയ്യുക.
എന്നാല്‍ പ്രവര്‍ത്തി ചെയ്യാതെ ഇരിക്കയും അരുത്.
കാരണം ഇങ്ങിനെ ഉള്ള പ്രവര്‍ത്തിയാണ് ഒടുവില്‍ മോക്ഷത്തിലേയ്ക്ക് നയിക്കുന്നത്.
ഈ ഭൂമിയിലെ ഒരു ജീവിക്കും പ്രവര്‍ത്തി ചെയ്യാതെ ജീവിക്കാനാവില്ല. ഭഗവാനുപോലും! പ്രവൃത്തികള്‍ നിഷ്ക്കാമമായി ചെയ്യാന്‍ കഴിയുന്നവര്‍ ജ്ഞാനികള്‍.

---

യോഗസ്ഥഃ കുരു കര്‍മ്മാണി
സംഗം ത്യക്ത്വാ, ധനഞ്ജയ!
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ.
2,48
അര്‍ജ്ജുനാ, യോഗനിഷ്ഠനായി, ആസക്തി വെടിഞ്ഞ്, ഫലം ലഭിക്കുന്നതിലും ലഭിക്കാതിരിക്കുന്നതിലും സമചിത്തത പാലിച്ച്, കര്‍മ്മങ്ങള്‍ ചെയ്യുക.
സമചിത്തതയാണ് യോഗം എന്നു പറയുന്നത്.
*
Be steadfast in yoga, O Arjuna. Perform your duty and abandon all attachment to success or failure. Such evenness of mind is called yoga.
(Do your karma like a Yogi, arjuna.
Abandon all yearnings.
Cultivate an equal mind to both the satiated and unsatiated desires.
For, this non partiality itself is called the Yoga)
*
വിശദമായി:
മനസ്സിന്റെ നിയന്ത്രിച്ച് ആത്മസംയമനം ചെയ്ത്, നല്ലതും ചീത്തയും ഒക്കെ ഒരേ മനോഭാവത്തോടെ നേരിട്ട് ആത്മസംയമനം ചെയ്യാന്‍ ശീലിക്കുക.
ഈ ആത്മസംയമനം/സമചിത്തത തന്നെയാണ് യോഗം എന്നു പറയുന്നത്
ദൂരേണ ഹ്യവരം കര്‍മ്മ
ബുദ്ധിയോഗാദ്ധനജ്ഞയ!
ബുദ്ധൌ ശരണമന്വിച്ഛ
കൃപണാഃഫലഹേതവ
2,49
*
ധനഞ്ജയാ, കര്‍മ്മയോഗത്തേക്കാള്‍ വളരെ നികൃഷ്ടമാണ് ഫലാപേക്ഷയോടുകൂടിയ കര്‍മ്മം.
ബുദ്ധിയോഗത്തില്‍ (കര്‍മ്മയോഗം) അതായത്, സമചിത്തതയോടുകൂടിയ കര്‍മ്മത്തില്‍ ശരണം തേടുക.
അല്പന്മാരാണ് ഫലത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നവര്‍.
*
O Dhananjaya, rid yourself of all fruitive activities by devotional service, and surrender fully to that consciousness. Those who want to enjoy the fruits of their work are misers.
(Abandon doing karma's with an expectation, it becomes a bad karma.
Become a yogi and do your karma (without any expectation). For, those who do their karma expecting results are surely mean people.)
*
വിശദമായി:
അല്പന്മാരാണ് ഫലാപേക്ഷയോടെ കര്‍മ്മം ചെയ്യുന്നത് എന്നും. അവര്‍ നികൃഷ്ടരാണ്. കാരണം അവര്‍ വിചാരിക്കുന്ന് ഫലം കിട്ടിയില്ലെങ്കില്‍ അവര്‍ പൈശാചികമായി പ്രവര്‍ത്തിച്ചേക്കാം.. അല്ലെങ്കില്‍ തളര്‍ന്ന് ബുദ്ധികെട്ടവരായി അധഃപ്പതിച്ചേക്കാം..
എന്നാല്‍ ബുദ്ധിമാന്മാരായ കര്‍മ്മയോഗികള്‍ ഫലാപേക്ഷ ഉപേക്ഷിച്ച് അതേ കര്‍മ്മങ്ങള്‍ തന്നെ ചെയ്യുന്നു.
അപ്പോള്‍ നേടിയാലും നേടാന്‍ കഴിയാതെ പോയാലും അവര്‍ സമചിത്തതയോടെ നേരിടാനാകും
കൃപണാ- അല്പന്മാര്‍
ദൂരേണ അവരം- വളരെ നികൃഷ്ടം

---


ബുദ്ധിയുക്തോ ജഹാതീഹ
ഉഭേ സുകൃത ദുഷ്കൃതേ
തസ്മാദ് യോഗായ യുജ്യസ്വ
യോഗം കര്‍മ്മസു കൌശലം.
2,50
ബുദ്ധിയോഗനിഷ്ഠര്‍, അതായത് സമചിത്തര്‍ ഈ ലോകത്തുവച്ചുതന്നെ പുണ്യപാപങ്ങള്‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട്, യോഗത്തിനു ഒരുങ്ങുക.
യോഗം പ്രവൃത്തിയിലുള്ള സാമര്‍ത്ഥ്യം തന്നെയാണ്.
*
A man engaged in devotional service rids himself of both good and bad actions even in this life. Therefore strive for yoga, O Arjuna, which is the art of all work.,
(Karmmayogis abandon both sukrutha and dushkrutha here itself..
so get ready to become a yogi
and engage in your karmmas enthusiastically
for, it is what all the yogi's aims at)
വിശദമായി
ഫലപ്രതീക്ഷകൂടാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ തന്നെയാണ് സമര്‍ത്ഥര്‍. കാരണം അവര്‍ ജയപരജയങ്ങളില്‍ സമബുദ്ധിയുള്ളതുകൊണ്ട്. അധികം സന്തോഷിക്കയും ഇല്ല അതുപോലെ തളരുകയും ഇല്ലല്ലൊ,
അവരുടെ ബുദ്ധി എപ്പോഴും സ്ഥിരമായിരിക്കയാല്‍ ഒരുപാട് നല്ല കാര്യങ്ങള്‍ അല്ലെങ്കില്‍ തന്റെ കര്‍മ്മങ്ങള്‍ ചെയ്തു തീര്‍ക്കാനാവും
ആ സാമര്‍ത്ഥ്യം തന്നെയാണ് കര്‍മ്മയോഗി/സമചിത്തന്‍ കരസ്തമാക്കുന്നതും
---

കര്‍മ്മജം ബുദ്ധിയുക്താ ഹി
ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധ വിനിര്‍ മുക്താഃ
പദം ഗച്ഛന്ത്യ നാമയം.
2,51
ബുദ്ധിയോഗയുക്തരായ വിവേകികള്‍ കര്‍മ്മം കൊണ്ടുണ്ടാകുന്ന ഫലം ത്വജിച്ചിട്ട് ജന്മബന്ധത്തില്‍ നിന്ന് മോചനം നേടി, ദോഷലേശമില്ലാത്ത സ്ഥാനത്തു എത്തിച്ചേരുന്നു.
(ഫലപ്രതീക്ഷയോടുകൂടിയല്ലാത്ത കര്‍മ്മം ഒടുവില്‍ മോക്ഷം നേടിത്തരും; ജനനമരണങ്ങളില്‍ നിന്ന് ശാശ്വതമായ് മുക്തി).
*
The wise, engaged in devotional service, take refuge in the Lord, and free themselves from the cycle of birth and death by renouncing the fruits of action in the material world. In this way they can attain that state beyond all miseries.
(Those clever, Karmayogis do karma not expecting any returns will be liberated from the cycle of birth and rebirth and attain that state of nirvana/mukthi.)

---

യദാ തേ മോഹ കലിലം
ബുദ്ധിര്‍ വ്യതിതരിഷ്യതി
തദാ ഗന്താസി നിര്‍വേദം
ശ്രോതവ്യസ്യ ശ്രുതസ്യച.
2,52
നിന്റെ ബുദ്ധി എപ്പോള്‍ മോഹരൂപമായ വൈഷമ്യത്തെ കടക്കുമോ, അപ്പോള്‍ കേള്‍ക്കേണ്ടതിനേയും കേട്ടതിനേയും കുറിച്ച് താല്പര്യമില്ലായ്മ നിനക്കുണ്ടാകും.
*
When your intelligence has passed out of the dense forest of delusion, you shall become indifferent to all that has been heard and all that is to be heard.
(When your fickle mind is overpowered by jnjana, you will attain that state of nirvedam (nissamgatha) and will become indifferent to the known things and unknown alike, because you become the ultimate knowledge itself).

--


ശ്രുതിവിപ്രതിപന്നാ തേ
യദാ സ്ഥാസ്യതി നിശ്ചലാ
സമാധാവചലാ ബുദ്ധി.
സ്തദാ യോഗമവാപ്സ്യസി.
2,53
വേദവാക്യങ്ങള്‍ കേട്ടുഴലുന്ന നിന്റെ ബുദ്ധി എപ്പോള്‍ ആത്മാവില്‍ ഉറച്ചുനില്‍ക്കുമോ അപ്പോള്‍ നീ യോഗത്തെ നീ പ്രാപിക്കും
When your mind is no longer disturbed by the flowery language of the Vedas, and when it remains fixed in the trance of self-realization, then you will have attained the divine consciousness.
***
When your mind/budhi, which is distracted by different kind of scriptures , become quiet and stand still, then you are ready to become a yogi.
പലവിധ കാമ്യകര്‍മ്മങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വൈദികശാസ്ത്രങ്ങള്‍ ആ കാമ്യകര്‍മ്മങ്ങളുടെ ബാഹുല്യം നിമിത്തം മനസ്സിനെ ചഞ്ചലമാക്കും. അതുകൊണ്ട് ആതില്‍ നിന്നൊക്കെ മനസ്സിനെ പിന്തിരിപ്പിച്ച് ഏകാഗ്രമാക്കി വയ്ക്കുക. എന്നാലേ ഏകാഗ്രമായ യോഗം കൈവരിക്കാന്‍ കഴിയൂ..
ഈ വിധം പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധ്യമാവും. അല്ലെങ്കില്‍ ആ ദേവനെ സ്തുതിച്ചാല്‍ നമ്മള്‍ക്ക് നല്ലതു വരുത്തും എന്നൊക്ക് പറഞ്ഞ് വേദങ്ങള്‍ നമ്മെ ലൌകീകതയില്‍ തളച്ചിടുന്നു..
വേദങ്ങള്‍ പ്രാര്‍ത്ഥനകള്‍ ഒക്കെ കൊണ്ടു ലഭ്യമാകുന്ന ദുഃഖങ്ങളും നേട്ടങ്ങളും ഒക്കെ താല്‍ക്കാലികം ആണല്ലൊ, ജനന മരണങ്ങളും ഒന്നും തന്നെ ശാശ്വതം അല്ല. ശാശ്വതമായി നേടാനാവുന്നത് ആത്മാവിന്റെ ശാന്തി മാത്രമേ ഉള്ളൂ.
അതിനാല്‍, ആ സ്വാര്‍ദ്ധസുഖങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനകളുടെ പിറകേ പോകാതെ ആത്മാവിനെ ആത്മാവില്‍ തന്നെ തളച്ചിടുമ്പോള്‍ നീ മോക്ഷത്തിന് പ്രാപ്തനാവും.

--


അര്‍ജ്ജുനഃ ഉവാച
സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ
സമാധിസ്ഥസ്യ കേശവ!
സ്ഥിതധീഃ കിം പ്രഭാഷേത
കിമാസീത വ്രജേത കിം?
2,54
അര്‍ജ്ജുനന്‍ പറഞ്ഞു:
കേശവാ, സമാധിസ്ഥനായ സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്ത്? സ്ഥിതപ്രജ്ഞന്‍ എന്തു സംസാരിക്കും? എങ്ങനെ സ്ഥിതിചെയ്യും? എങ്ങനെ സഞ്ചരിക്കും?
*
Arjuna said: What are the symptoms of one whose consciousness is thus merged in Transcendence? How does he speak, and what is his language? How does he sit, and how does he walk?
(Oh my Kesava, may I know the characteristics of a sthithaprajnja? how he walks, talks, and lives?)
വിശദമായി:
ഇത്രയും നേരം ഭഗവാന്‍ അര്‍ജ്ജുനനോട് വേദം പഠിച്ചവരെക്കാള്‍ സ്ഥിതപ്രജ്ഞന്‍ ആയ യോഗി ആണ് മോക്ഷത്തിന് അര്‍ഹന്‍ എന്നു പറഞ്ഞുവല്ലൊ,
അപ്പോള്‍ അത് മനസ്സിലാക്കിയവെന്നവണ്ണം
അര്‍ജ്ജുനന് അപ്രകാരം ഉള്ള സ്ഥിതപ്രജ്ഞനെ പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹം ഉളവാകുന്നു.
അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്തൊക്കെയാണ് എന്ന് ചോദിക്കുന്നു.
ഭഗവാന്‍ പറഞ്ഞ പ്രകാരമുള്ള 'സ്ഥിതപ്രജ്ഞന്‍' എങ്ങിനെ നടക്കും, സംസാരിക്കും, സ്ഥിതിചെയ്യും എന്ന് ചോദിക്കുന്നു..
(അതിനര്‍ത്ഥം അര്‍ജ്ജുനന് സ്ഥിതപ്രജ്ഞനാകാന്‍
ആഗ്രഹം ഉണ്ടാവുന്നു.)

--


ശ്രീഭഗവാനുവാച:
പ്രജഹാതി യദാ കാമാന്‍
സര്‍വാന്‍ പാര്‍ത്ഥാ! മനോഗതാന്‍
ആത്മന്യേവാത്മനോ തുഷ്ടഃ
സ്ഥിതപ്രജ്ഞസ്തദോച്യതേ.
2,55
ശ്രീ ഭഗവാന്‍ പറഞ്ഞു:
മനസ്സില്‍ ഉള്ള എല്ലാ ആഗ്രഹങ്ങളും ‍ ഉപേക്ഷിച്ച്, എപ്പോള് ഒരുവന്റെ ആത്മാവ്
ആത്മാവില്‍ തന്നെ തുഷ്ടമാകുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജ്ഞന്‍ എന്ന് പറയപ്പെടുന്നു.
*
The Blessed Lord said: O Partha, when a man gives up all varieties of sense desire which arise from mental concoction, and when his mind finds satisfaction in the self alone, then he is said to be in pure transcendental consciousness.
(Srikrishna says, 'whenever one can abandon the desires of his mind and find happiness in the soul itself, such a person is called an enlightened soul /sthitha prajnja).
*
വിശദമായി:
സ്ഥിതപ്രജ്ഞന്റെ / യോഗിയുടെ (സഥിതപ്രജ്ഞന്‍ ആണ് യോഗി എന്ന് ഭഗവാന്‍ പറഞ്ഞുവല്ലൊ) ലക്ഷണങ്ങള്‍ എന്തൊക്കെ ആണെന്ന അര്‍ജ്ജുനന്‍റ്റെ ചോദ്യത്തിന് ഭഗവാന്‍ ഉത്തരം പറഞ്ഞു തുടങ്ങുന്നു.
സ്ഥിതപ്രജ്ഞന്‍ എന്നാല്‍ മനസ്സിലെ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് ഉള്ളിലെ ആത്മാവില്‍ തന്നെ ആനന്ദം കണ്ടെത്തുന്നവര്‍ ആണ്..
വെളിയില്‍ ഉള്ള അത്രയും ലോകം തന്നെ സൂഷ്മമായി നമ്മുടെ മനസ്സിനുള്ളിലും ഉണ്ട്. സുഖത്തിനായി പുറത്തേയ്ക്കുള്ള സഞ്ചാരം കുറച്ചിട്ട് പതിയെ ഉള്ളിലേയ്ക്ക് ശ്രദ്ധ തിരിച്ചാല്‍ മനസ്സിലാകും, പുറത്ത് നാം അന്യരിലും അന്യവസ്തുക്കളിലും തേടുന്ന ആനന്ദം നമ്മുടെ തന്നെ ഉള്ളിലും ഉണ്ട് എന്ന്.
അതിന് പുറത്തൊരു വസ്തുവിനെ ആശ്രയിക്കണ്ട എന്നും സ്വന്തം മനസ്സിനെ അടക്കി ആ ആനന്ദമയനായ ആത്മാവിനെ അറിയാന്‍ കഴിയുന്നവന്‍ ആണ് സ്ഥിതപ്രജ്ഞന്‍.

---

ദുഃഖേഷ്വനുദ്വിഗ്നമനാഃ
സുഖേഷു വിഗത സ്പൃഹഃ
വീതരാഗഭയക്രോധഃ
സ്ഥിതധീര്‍ മുനിരുച്യതേ.
2,56
ദുഃഖങ്ങളില്‍ കുലുങ്ങാത്തവനും സുഖങ്ങളില്‍ താത്പര്യമില്ലാത്തവനും,
രാഗം (ആസക്തി), ഭയം, കോപം ഇവയില്ലാത്തവനുമായ ആള്‍ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു.
Not shaken by adversity,
Not hankering after happiness:
Free from fear, free from anger,
Free from the things of desire,
I call him a seer, and illumined (steady minded).
*സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ ആണെന്ന് അര്‍ജ്ജുനന്‍ ചോദിച്ചുവല്ലൊ (2,54), അതിനുത്തരമായി സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വര്‍ണ്ണിക്കുകയാണ് ഭഗവാന്‍.

--


യഃ സര്‍വത്രാനഭിസ്നേഹ‌
സ്തത്തത് പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി
തസ്യ പ്രജ്ഞാ പതിഷ്ഠിതാ.
2-57
ഏതൊരാള്‍ എല്ലാത്തിലും ആസക്തിവിട്ടവനായി,
അതാതു ശുഭാശുഭം ലഭിച്ച് സന്തോഷിക്കയും
ദ്വേഷിക്കയും ചെയ്യുന്നില്ലയോ
അയാളുടെ പ്രജ്ഞ പതിഷ്ഠിതമാണ്. (അയാള്‍ സ്തിതപ്രജ്ഞനാണ്)
He, who does not have a liking towards both subha and asubhas and welcome both with an even mind (still mind), such a person is an enlightened soul.

---

യദാ സംഹരതേ ചായം
കൂര്‍മ്മോംഗാനീവ സര്‍വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ത്ഥേഭ്യ-
സ്തസ്യ പ്രജ്ഞാ പതിഷ്ഠിതാ.
2-58
ഇവന്‍, ആമ അംഗങ്ങളെയെന്നപോലെ, എപ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളെയും വിഷയങ്ങളില്‍ നിന്നും
പിന്‍വലിക്കുന്നുവോ, അപ്പോള്‍ അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമാകുന്നു (അവന്‍ സ്തിതപ്രജ്ഞനാകുന്നു)

One who is able to withdraw his senses from sense objects, as the tortoise draws its limbs within the shell, is to be understood as truly situated in knowledge.
[When a man can able to withdraw his senses from the sense objects like a tortoise which can able to withdraw its limbs, such a person is said to be an enlightened soul (sthithaprajnjan )]
സ്വന്തം ഇഷ്ടപ്രകാരം എപ്പോള്‍ ഒരാള്‍ക്ക് തന്റെ മനസ്സിനെ
ഇന്ദ്രിയവിഷയങ്ങളില്‍ നിന്ന് പിന്‍‌വലിച്ച് തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തുവാനാകുമോ, അയാളെ സ്തിതപ്രജ്ഞന്‍‌ എന്നു വിളിക്കുന്നു.
കഴിഞ്ഞ മൂന്നു ശ്ലോകങ്ങളിലായി ഭഗവാന്‍ സ്തിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വര്‍ണ്ണിക്കുകയായിരുന്നുവല്ലൊ, അതിന്റെ തുടര്‍ച്ച.

---

വിഷയാ വിനിവര്‍ത്തന്തേ
നിരാഹാരസ്യ ദേഹിനഃ
രസവര്‍ജം രസോപ്യസ്യ
പരം ദൃഷ്ട്വാ നിവര്‍ത്തതേ.
2,59
ഇന്ദ്രിയങ്ങള്‍കൊണ്ട് വിഷയങ്ങള്‍ അനുഭവിക്കാത്ത മനുഷ്യന്
ആസക്തി ഒഴികെ, വിഷയങ്ങള്‍ അകന്നുപോകുന്നു.
ആസക്തിയും
പരമാത്മാവിനെ കാണുമ്പോള്‍ അകലുന്നു.
---
ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സമ്പര്‍ക്കം നിരന്തരം വര്‍ജ്ജിച്ചാല്‍ ക്രമേണ വിരക്തിയുണ്ടാകും.
സുഖാനുഭവം കരുതിക്കൂട്ടി ഒഴിവാക്കി ശീലിക്കുമ്പോള്‍ ക്രമേണ സുഖത്തിനുള്ള ആസക്തി കുറഞ്ഞുവരും.
എന്നാല്‍ സുഖതൃഷ്ണ പൂര്‍ണ്ണമായി നശിക്കണമെങ്കില്‍ ആത്മസാക്ഷാത്ക്കാരം ലഭിക്കതന്നെ വേണം.
....
With strict forebearance, one can be able to control his physical cravings, but difficult to abandon it fully until his desires turn towards Paramathma.(to know Paramathma)

---

യതതോഹ്യപി, കൌന്തേയ!
പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്തി പ്രസഭം മനഃ
5,60
കൌന്തേയ! ഇന്ദ്രിയനിഗ്രഹത്തിനായി യത്നിക്കുന്ന, വിദ്വാനായ പുരുഷന്റെ മനസ്സിനെ പോലും തകര്‍ക്കുന്നവയായ, ഇന്ദ്രിയങ്ങള്‍,
ബലാക്കാരമായി വശത്താക്കുന്നു.
ഇന്ദ്രിയങ്ങള്‍ അതിശക്തങ്ങളാണ്. വിവേകിയുടെ മനസ്സുപോലും മഥിച്ച് അവശമാക്കുന്നവയാണവ.
The senses are so strong and impetuous, O Arjuna, that they forcibly carry away the mind even of a man of discrimination who is endeavouring to control them.
[സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്തൊക്കെ ആണെന്ന അര്‍ജ്ജുനന്റെ ചോദ്യത്തിന് ഭഗവാന്‍ 54 മുതല്‍ 60 വരെയുള്ള ശ്ലോകങ്ങളില്‍ സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വിവരിച്ചുവല്ലൊ, പിന്നീട് ഇന്ദ്രിയങ്ങളെ സംയമനം ചെയ്ത്, സ്ഥിതപ്രജ്ഞത കൈവരിക്കാനുള്ള പ്രയാസവും സ്ഥിതപ്രജ്ഞത നേടാതിരുന്നാലുണ്ടാവുന്ന ദോഷങ്ങള്‍ വിവരിക്കയാണ് ഈ ഭാഗങ്ങളില്‍..60 മുതലുള്ള ശ്ലോകങ്ങളില്‍.)

--


താനി സര്‍വാണി സംയമ്യ
യുക്ത ആസീത മത്പരഃ
വശേ ഹി യസ്യേന്ദ്രിയാണി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.
2,61
അവയെല്ലാം (ഇന്ദ്രിയങ്ങളെ) നിയന്ത്രിച്ചു
എന്നില്‍ തന്നെ യോഗയുക്തനായി ഇരിക്കുക.
ആരുടെ വശത്താണോ ഇന്ദ്രിയങ്ങള്‍,
അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമാണ്.
---
ഇന്ദ്രിയങ്ങളെ നിയന്തിച്ചിട്ട് എന്നില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുക(ഭജനം/ഭക്തി മുതലായവയിലൂടെ).
'ആരുടെ വശത്താണോ ഇന്ദ്രിയങ്ങള്‍' എന്നാല്‍ ..
ഇന്ദ്രിയങ്ങളെ വശത്താക്കിയത്/ നിലക്കുനിര്‍ത്താനായത്/ ഇന്ദ്രിയ ജയം (യോഗം) നേടിയത് ആരാണോ, അവരുടെ പ്രജ്ഞ പ്രതിഷ്ഠിതമാണ് (അവന്‍ സ്തിതപ്രജ്ഞനാണ്)
One who restrains his senses, keeping them under full control, and fiyes his consciousness upon Me, is known as a man of steady intelligence.
[സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്തൊക്കെ ആണെന്ന അര്‍ജ്ജുനന്റെ ചോദ്യത്തിന് ഭഗവാന്‍ 54 മുതല്‍ 60 വരെയുള്ള ശ്ലോകങ്ങളില്‍ സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വിവരിച്ചുവല്ലൊ, പിന്നീട് ഇന്ദ്രിയങ്ങളെ സംയമനം ചെയ്ത്, സ്ഥിതപ്രജ്ഞത കൈവരിക്കാനുള്ള പ്രയാസവും സ്ഥിതപ്രജ്ഞത നേടാതിരുന്നാലുണ്ടാവുന്ന ദോഷങ്ങളും വിവരിക്കയാണ് ഈ ഭാഗങ്ങളില്‍..60 മുതലുള്ള ശ്ലോകങ്ങളില്‍.)

--


ധ്യായതോ വിഷയാന്‍ പുംസഃ
സംഗസ്തേഷൂപജായതേ
സംഗാല്‍ സംജായതേ കാമഃ
കാമാത് ക്രോധോ/ഭിജായതേ
2,62
ക്രോധാദ് ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി.
2,63
വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷനു
അതില്‍ ആസക്തിയുണ്ടാകുന്നു.
ആസക്തിയില്‍ നിന്നു ആഗ്രഹം(കാമം) ഉണ്ടാകുന്നു
ആഗ്രഹത്തില്‍ നിന്ന് കോപം ഉണ്ടാകുന്നു
കോപത്തില്‍ നിന്ന് വിവേകശൂന്യത ഉടലെടുക്കുന്നു
വിവേകശൂന്യതയില്‍ നിന്ന് ഓര്‍മ്മക്കേടും,
ഓര്‍മ്മക്കേടില്‍ നിന്ന് ബുദ്ധിനാശവും ഉണ്ടാകുന്നു.
ബുദ്ധിനാശം മൂലം മനുഷ്യന്‍ നശിക്കുന്നു.
*
മനഃസ്സംയമനം നേടാതെയിരുന്നാലുള്ള അവസ്ഥ വിവരിക്കയാണ്.
വിഷയങ്ങളിലുള്ള അത്യാര്‍ത്തി വളര്‍ന്ന് വളര്‍ന്ന് ഒടുവില്‍ നമ്മെ അത് നശിപ്പിക്കുന്നു.
ആ നശത്തിന്റെ ക്രമം എങ്ങിനെ എന്ന് വിവരിക്കുന്നു.
വിഷയങ്ങള്‍-ആസക്തി-കാമം-കോപം- വിവേകശൂന്യത-ഓര്‍മ്മക്കേട്-ബുദ്ധിനാശം=സര്‍വ്വനാശം എന്നിങ്ങനെ.
വിഷയാസക്തിയില്‍ നിന്ന് തുടങ്ങി അത് ഒടുവില്‍ സര്‍വ്വനാശത്തിന് കാരണമായി തീരുന്നു..
Love for worldly pleasure leads a man to attraction towards it
attraction leads to longing (kama),
kama leads to anger,
anger leads to loss of memory,
and memory loss to total destruction of that man.
--
[സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്തൊക്കെ ആണെന്ന അര്‍ജ്ജുനന്റെ ചോദ്യത്തിന് ഭഗവാന്‍ 54 മുതല്‍ 60 വരെയുള്ള ശ്ലോകങ്ങളില്‍ സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വിവരിച്ചുവല്ലൊ, പിന്നീട് ഇന്ദ്രിയങ്ങളെ സംയമനം ചെയ്ത്, സ്ഥിതപ്രജ്ഞത കൈവരിക്കാനുള്ള പ്രയാസവും സ്ഥിതപ്രജ്ഞത നേടാതിരുന്നാലുണ്ടാവുന്ന ദോഷങ്ങളും വിവരിക്കയാണ് ഈ ഭാഗങ്ങളില്‍, 60 മുതലുള്ള ശ്ലോകങ്ങളില്‍.)

---

രാഗദ്വേഷവിയുക്തൈസ്തു
വിഷയാനിന്ദ്രിയൈശ്ചരന്‍‌
ആത്മവശ്യൈര്‍‌ വിധേയാത്മാ
പ്രസാദമധിഗച്ഛതി.
2,64
എന്നാല്‍, രാഗവും ദ്വേഷവുമില്ലാതെ
വിഷയങ്ങളെ ആത്മവശ്യങ്ങളായ
ഇന്ദ്രിയങ്ങള്‍കൊണ്ട് അനുഭവിക്കുന്ന
ആത്മവിജയി ചിത്തപ്രസാദം നേടുന്നു.
When a man can be able to enjoy the pleasures
with a controlled senses, then he can be happy and
also he can become a sthithaprjnjan at the same time.

--


പ്രസാദേ സര്‍വദുഃഖനാം
ഹാനിര്‍സ്യോപജായതേ
പ്രസന്ന ചേതസോ ഹ്യാശു
ബുദ്ധിഃ പര്യവതിഷ്ഠതേ.
2,65
പ്രസാദം (മനഃപ്രസാദം) ലഭിച്ചുകഴിയുമ്പോള്‍
എല്ലാ ദുഃഖങ്ങളുടെയും നാശം സംഭവിക്കുന്നു.
പ്രസന്നചിത്തനു പെട്ടെന്ന് ബുദ്ധി സുപ്രതിഷ്ഠിതമാകുന്നു.
When his mind become clearer,
all his sorrows will vanish.
And a person with a clear mind can attain
self control and become an enlightened soul (sthithaprajnjan)
(continuation of the previous sloka)
***
[ലൌകീകവിഷയങ്ങളില്‍ ആസക്തി കൂടുമ്പോഴുള്ള ദോഷങ്ങള്‍ 62,63 ഇല്‍ പറഞ്ഞുവല്ലൊ. അത് ഓര്‍മ്മക്കേടും, ഒടുവില്‍ സര്‍വ്വ നാശവും വരുത്തും.
എന്നാല്‍ സ്ഥിരബുദ്ധിയുള്ളവന്‍, മനസ്സംയമനത്തോടെ വിഷയങ്ങള്‍ ആസ്വദിച്ചാലും അവന് ചാഞ്ചല്യം ഉണ്ടാകുന്നില്ല. ആവശ്യമുള്ള വിഷയസുഖങ്ങള്‍ ആസ്വദിച്ച്, മനപ്രസാദം കൈവരിക്കാം.. മനസ്സ് തെളിയുമ്പോള്‍ ബുദ്ധിയും തെളിയും..
ആദ്യം (62,63) മനസ്സയമനം ഇല്ലാതെ ലൌകീകതയില്‍ ആണ്ടുപോയാലുണ്ടാകുന്ന ദോഷവും ബുദ്ധിനാശവും വിവരിക്കുന്നു
64,65 ല്‍ സംയമനത്തോടെ ലൌകീകതയില്‍ വ്യാപരിച്ചാല്‍ കിട്ടുന്ന ബുദ്ധിസ്ഥിരതയും, മനസ്സന്തോഷവും ഒടുവില്‍ കൈവരുന്ന സ്ഥിതപ്രജ്ഞതയും വിവരിക്കുന്നു..
ഇതാണ് ഭഗവത് ഗീതയുടെ ഒരു കാതലായ വശം.
നമുക്ക് സുഖങ്ങള്‍ ആസ്വദിക്കാം. എന്നാല്‍ അവയില്‍ ഒരു സംയമനം വേണം. മതിയാവുമ്പോള്‍ നിര്‍ത്താന്‍ കഴിയണം. അല്ലാതെ സുഖങ്ങളുടെ പിന്നാലെ എല്ലാം മറന്ന് പോകാതെ ആത്മസംയമനത്തോടെ സുഖമായി ജീവിച്ചാല്‍ ഒരാപത്തും വരികയുമില്ല, മറിച്ച് ബുദ്ധി നല്ലകാര്യങ്ങളിലേയ്ക്കും വ്യാപരിച്ച് നമ്മെ ഉയര്‍ത്തുന്നു.. പ്രത്യേകമായ ഒരാനന്ദം ആണത്. നമ്മുടെ കണ്ട്രോളില്‍ ഉള്ള ഒരു ബുദ്ധി തന്നെ ഒരു ഭാഗ്യം അല്ലെ. എല്ലാവരെയും സ്നേഹിക്കാം. എല്ലാ സൌഭാഗ്യങ്ങളും ആസ്വദിക്കാം. എന്നാല്‍ മതിമറക്കയുമില്ല. അങ്ങിനെ ഒരു ആത്മസംയമനം .. അതാണ് ഗീത നമ്മെ പ്രാപ്തമാക്കുന്നത്…]

--

നാസ്തി ബുദ്ധിരയുക്തസ്യ
ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തി-
രശാന്തസ്യ കുതഃ സുഖം.
2,66
യോഗയുക്തനല്ലാത്തവനു ബുദ്ധി ഇല്ല
യോഗയുക്തനല്ലാത്തവനു ഭാവനയും ഇല്ല.
ഭാവനയില്ലാത്തവനു ശാന്തിയില്ല,
ശാന്തിയില്ലാത്തവനു എവിടെ സുഖം?
He who has no control over his mind (yogayuktha), will have no cleverness (budhi);
and if there is no wisdom, he would not has any imagination (dhyanam);
if he has no imagination, he could not enjoy peace/happiness within (Saanthi); and how could a person with no peace of mind (saanthi), be able to enjoy pleasure?
--
മനോനിയന്ത്രണം ഇല്ലാത്തവന്റെ ബുദ്ധി നേരാം വിധം പ്രവര്‍ത്തിക്കില്ല, അതുകൊണ്ടുതന്നെ ശാന്തിയും സുഖവും ഒന്നും അനുഭവിക്കാനും ആവില്ല. അവന്റെ മനസ്സ് എപ്പോഴും അസ്വസ്ഥമായിക്കൊണ്ടിരിക്കും. പലവിധ ചിന്തകളാല്‍.
അതുകൊണ്ട് ഇന്ദ്രിയങ്ങളെ നിയന്ത്രണത്തിലാക്കുമ്പോള്‍ ആത്മസംയമനം കൈവരും. ആത്മസംയമനം ഉള്ളവന്‌ ലൌകീകസുഖങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ആസ്വദിക്കാനും, അതുവഴി മനസ്സാന്തിയും സുഖവും കൈവരിക്കാനുമാകുന്നു.
ആത്മനിയന്ത്രണമില്ലാതെ ഇന്ദ്രിയങ്ങളുടെ ഇഷ്ടപ്രകാരം പോകയാണെങ്കില്‍ ഒടുവില്‍ ദുഃഖിക്കേണ്ടിവരും..
അതുകൊണ്ടാണ് ശ്രീകൃഷ്ണന്‍ യോഗയുക്തനായി, ഫലപ്രതീക്ഷ കൂടാതെ, ഇന്ദ്രിയങ്ങളെ നിയന്തണത്തിലാക്കി കര്‍മ്മം ചെയ്ത് വിജയിക്കാന്‍ അര്‍ജ്ജുനനോട് ഉപദേശിക്കുന്നത്.
--

ഇന്ദ്രിയാണാം ഹി ചരതാം
യന്മനോ/നുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുര്‍നാവമിവാംഭസി
2,67
എന്തുകൊണ്ടെന്നാല്‍ വിഷയങ്ങളില്‍ ചേരുന്ന ഇന്ദ്രിയങ്ങള്‍ക്ക്
യാതൊരാളുടെ മനസ്സ് കീഴ്പ്പെടുന്നുവോ,
ആ മനസ്സ് അവന്റെ ബുദ്ധിയെ
കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ അപഹരിക്കുന്നു.
(കഴിഞ്ഞ ശ്ലോകത്തിന്റെ തുടര്‍ച്ച..)
***
[സ്ഥിതപ്രജ്ഞതയോടെ ഫലത്തില്‍ ആസക്തി വയ്ക്കാതെ തന്റെ ധര്‍മ്മങ്ങള്‍ അനുഷ്ഠി ക്കുന്ന ജ്ഞാനയോഗിക്ക് മോക്ഷവും ശാന്തിയും കിട്ടും എന്ന് ശ്രീകൃഷ്ണന്‍ പറയുമ്പോള്‍ അര്‍ജ്ജുനന്‍
സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ചോദിക്കുന്നു
ഇന്ദ്രിയനിഗ്രഹം ചെയ്ത് മനസ്സിനെ നിയന്ത്രിക്കാനാകുന്നവന്‍ സ്ഥിതപ്രജ്ഞന്‍ എന്ന് ഭഗവാന്‍ മനസ്സിലാക്കി കൊടുക്കുന്നു
പിന്നീട് ഇന്ദ്രിയ ഇഗ്രഹണം കൊണ്ടുള്ള ഗുണവും അത് നേടാതിരുന്നാലുള്ള ദോഷങ്ങളും
ഇന്ദ്രിയനിഗ്രഹണം നേടാനുള്ള പ്രയാസവും വിവരിക്കുന്നു
ഇന്ദ്രിയനിഗ്രഹം നേടാതിരുന്നാല്‍ കാറ്റില്‍ ഉലയുന്ന തോണിപോലെയാവും ജീവിതം എന്ന് ചൂണ്ടിക്കാട്ടുന്നു ഈ ശ്ലോകത്തില്‍ .]
When a man's mind become a slave to his senses,
that mind will stole his intelligence as well,
like a strong wind sweeps away a boat on the water.
---
Senses influence an uncontrolled mind,
like a boat which is directed (sways) by the wind


തസ്മാദ്‌യസ്യ മഹാബാഹോ
നിഗൃഹീതാനി സര്‍വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ത്ഥേഭ്യ-
സ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.
2,68
അതുകൊണ്ട്, കയ്യൂക്കുള്ളവനേ,
ആരുടെ ഇന്ദ്രിയങ്ങള്‍ എല്ലായിടത്തുനിന്നും പിന്‍‌വലിക്കപ്പെട്ടിരിക്കുന്നുവോ,
അവന്റെ ബുദ്ധി പ്രതിഷ്ഠിതമായിരിക്കുന്നു.
(കഴിഞ്ഞ ശ്ലോകത്തിന്റെ തുടര്‍ച്ച..)
So those who can withdraw his senses from worldly pleasures ,
his prajnja/ conscious become still/calm and he is a sthithaprajnja
---സ്ഥിതപ്രജ്ഞത---
ആദ്യം (62,63) മനസ്സയമനം (സ്ഥിതപ്രജ്ഞത) ഇല്ലാതെ ലൌകീകതയില്‍ ആണ്ടുപോയാലുണ്ടാകുന്ന ദോഷവും ബുദ്ധിനാശവും വിവരിക്കുന്നു
64,65 ല്‍ സംയമനത്തോടെ ലൌകീകതയില്‍ വ്യാപരിച്ചാല്‍ കിട്ടുന്ന ബുദ്ധിസ്ഥിരതയും, മനസ്സന്തോഷവും ഒടുവില്‍ സ്ഥിതപ്രജ്ഞതയും വിവരിക്കുന്നു..
66,67 ശ്ലോകങ്ങളില്‍ സ്ഥിതപ്രജ്ഞത നേടാനുള്ള വൈഷമ്യങ്ങള്‍ വിവരിക്കയായിരുന്നുവല്ലൊ,
ഇവിടെ (68) വീണ്ടും സ്ഥിതപ്രജ്ഞന്റെ ലക്ഷണം തുടരുന്നു..

--


യാ നിശാ സര്‍വഭൂതാനാം
തസ്യാം ജാഗര്‍തി സംയമി
യസ്യാം ജാഗ്രതി ഭൂതാനി
സാ നിശാ പശ്യതോ മുനേഃ
2,69
യാതൊന്ന് (ഏതൊരു ആത്മനിഷ്ഠ) സര്‍വ പ്രാണികള്‍ക്കും രാത്രിയായിരിക്കുന്നുവോ,
അവിടെ (ആ ബ്രഹ്മത്തില്‍) ജിതേന്ദ്രിയന്‍ ഉണര്‍ന്നിരിക്കുന്നു.
ഏതൊരു വിഷാനുഭവത്തില്‍ സര്‍വപ്രാണികളും
ഉണര്‍ന്നിരിക്കുന്നുവോ അത് സത്യ ദര്‍ശിയായ മുനിക്ക്
രാത്രിയാകുന്നു.
While all those worldly souls enjoy night and sleep,
For a Yogi it is the time of awareness ;
and when all others enjoy day light and indulge in pleasures,
For a Yogi, it is night and he withdraw from worldly pleasures and meditate.
***
മറ്റു ജീവജാലങ്ങള്‍ ഉണര്‍ന്ന് ആസക്തിയോടെ മുഴുകുന്ന ലൌകീക വിഷയങ്ങളില്‍, ജിതേന്ദ്രിയന്‍ ഉറങ്ങുന്നു (നിസ്സംഗനാവുന്നു).
മറ്റു ജീവികള്‍ വേണ്ടെന്നു കരുതി വിരക്തിയോടെ ഉറങ്ങുന്ന ആത്മനിഷ്ഠാപരമായ കാര്യങ്ങളില്‍ ജിതേന്ദ്രിയന് ഉണര്‍വ്വും ( താല്പര്യവും) തോന്നുന്നു.
[സ്ഥിതപ്രജ്ഞന്റെ ലക്ഷണം തുടരുന്നു..]

--

ആപൂര്യമാണമചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത് കാമാ യം പ്രവിശന്തി സര്‍വ്വേ
സ ശാന്തിമാപ്നോതി ന കാമകാമീ
2,70
എങ്ങിനെ ജലപ്രവാഹങ്ങള്‍ വന്നുവീണുകൊണ്ടിരിക്കുമ്പോഴും
കടല്‍ അക്ഷോഭ്യമായിരിക്കുന്നുവോ (ചഞ്ചലമാകാതെ)
അതുപോലെ ഒരുവനില്‍ കാമങ്ങള്‍ കടന്നുകൂടുമ്പോള്‍.
വിഷയാഭിനിവേശം വിടാത്തവന് ശാന്തി കിട്ടുന്നില്ല
*
സ്തിതപ്രജ്ഞനായ യോഗി
നാലുപാടുനിന്നും ജലപ്രവാഹങ്ങള്‍ വന്നുവീഴുമ്പോഴും
കടല്‍ അതിന്റെ സ്വാഭാവിക നിലയില്‍ തന്നെ തുടരുന്നു.
അതുപോലെ വിഷയസുഖങ്ങളില്‍ നിരന്തരം സമ്പര്‍ക്കമുണ്ടായാലും അതില്‍ അഭിനിവേശമില്ലാതെ ഇരിക്കുന്നവന്‍ സ്തിതപ്രജ്ഞനായിരിക്കും.
വിഷയസുഖങ്ങളുടെ പിന്നാലെ അലയുന്നവന് ശാന്തി കിട്ടുകയില്ല.
A person with a calm mind (Yogi) is like
an ocean which is ever being filled by the rivers;
but remain steady within its bounds
and such a person attains peace. But a person who runs after his objects of desire,
cannot attain peace.
--

വിഹായ കാമാന്‍ യഃ സര്‍വ്വാന്‍
പുമാംശ്ചരതി നിഃസ്പൃഹഃ
നിര്‍മ്മമോ നിരഹങ്കാരഃ
സ ശാന്തിമധിഗച്ഛതി
2.71
യാതൊരു പുരുഷന്‍ എല്ലാ കാമങ്ങളും വെടിഞ്ഞ്
നിസ്പൃഹനും, നിര്‍മ്മമനും, നിരഹങ്കാരനും ആയി ഇരിക്കുന്നുവോ, അവന്‍‌ ശാന്തി നേടുന്നു.
When a man can abandon all his desires
and remain calm, without ego, selfishness and all his worldly cravings,
Such a man can attain moksha (saanthi)
*
A man with a still or controlled mind (sthithaprajnja)
can attain moksham (enlightenment)
വിഷയസുഖങ്ങളുടെ പിന്നാലെ അലയുന്നവന് ഒരിക്കലും ശാന്തി കിട്ടുകയില്ല. ലൌകീകാസക്തികള്‍ നിയന്ത്രിച്ച്, സ്വാര്‍ദ്ധത, അഹങ്കാരം, ഒക്കെ വെടിഞ്ഞ് ജീവിക്കുന്ന സ്ഥിതപ്രജ്ഞന് ശാന്തി ലഭിക്കുന്നു.
സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വിവരിച്ചു വരികയായിരുന്നുവല്ലൊ ഭഗവാന്‍. സ്ഥിതപ്രജ്ഞത ആര്‍ജ്ജിക്കാനായാലുള്ള ഫലം എന്താണെന്ന് വിവരിക്കുന്നു. സ്ഥിതപ്രജ്ഞനായ ഒരുവന് ഒടുവില്‍ 'മോക്ഷം' കൈവരിക്കാം എന്നു മനസ്സിലാക്കിക്കുന്നു.
ഈ 'മോക്ഷം' കൈവരിക്കാനായിരുന്നു ഇന്ദ്രിയങ്ങളെ അടക്കി മനസ്സംയമനം ചെയ്ത് സ്ഥിതപ്രജ്ഞനായി സ്വധര്‍മ്മങ്ങളും സത് പ്രവര്‍ത്തികളും ചെയ്ത് ജീവിക്കാന്‍ ഉപദേശിക്കുന്നത്.
'മോക്ഷം' എന്നാല്‍ ജനനമരണങ്ങളില്ലാത്ത അവസ്ഥ. വീണ്ടും വീണ്ടും ജനിച്ച് മരിച്ചുള്ള, കഷ്ടതകളും ദുരിതങ്ങളും നിറഞ്ഞ ഈ ജീവിത ചക്രത്തില്‍ നിന്നുള്ള മോക്ഷം.
*സ്ഥിതപ്രജ്ഞത തന്നെയാണ് മോക്ഷം.(യോഗം)

--

ഏഷാ ബ്രാഹ്മീ സ്തിതിഃ പാര്‍ത്ഥ
നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിതിത്വാസ്യാമന്തകാലേ/പി
ബ്രഹ്മനിര്‍വ്വാണമൃച്ഛതി.
2,72
ഈ അവസ്ഥയാണ് പാര്‍ത്ഥാ ബ്രഹ്മനിഷ്ഠ (മോക്ഷം)
ഈ നില കൈവരിച്ചാല്‍ പിന്നെ ലൌകീകാസക്തി ഉണ്ടാകയില്ല.
അവസാന കാലത്തെങ്കിലും ഈ നില കൈവരിക്കാന്‍ കഴിയുന്ന യോഗിക്ക് മോക്ഷം സിദ്ധിക്കുന്നു
This state of mind is called 'enlightenment' O partha,
Those who attain this won't crave for worldly pleasure
And those who can attain this state of mind
at least in his old age, can attain enlightenment (moksha).
***
ഈ 'മോക്ഷം' കൈവരിക്കാനായിരുന്നു ഇന്ദ്രിയങ്ങളെ അടക്കി മനസ്സംയമനം ചെയ്ത് സ്ഥിതപ്രജ്ഞനായി സ്വധര്‍മ്മങ്ങളും സത് പ്രവര്‍ത്തികളും ചെയ്ത് ജീവിക്കാന്‍ ഉപദേശിക്കുന്നത്. ഈ നില (സ്ഥിതപ്രജ്ഞത) കൈവരിച്ചാല്‍ പിന്നെ ലൌകീകാസക്തി ഉണ്ടാകയില്ല.
അവസാന കാലത്തെങ്കിലും ഈ നില കൈവരിക്കാന്‍ കഴിയുന്ന യോഗിക്ക് മോക്ഷം സിദ്ധിക്കുന്നു
സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വിവരിച്ചു വരികയായിരുന്നുവല്ലൊ ഭഗവാന്‍
സ്ഥിതപ്രജ്ഞത് ആര്‍ജ്ജിക്കാനായാലുള്ള ഫലം എന്താണെന്ന് വിവരിക്കുന്നു. സ്ഥിതപ്രജ്ഞനായ ഒരുവന് ഒടുവില്‍ 'മോക്ഷം' കൈവരിക്കാം എന്നു മനസ്സിലാക്കിക്കുന്നു.
വിഷയസുഖങ്ങളുടെ പിന്നാലെ അലയുന്നവന് ഒരിക്കലും ശാന്തി കിട്ടുകയില്ല. ലൌകീകാസക്തികള്‍ നിയന്ത്രിച്ച്, സ്വാര്‍ദ്ധത, അഹങ്കാരം, ഒക്കെ വെടിഞ്ഞ് ജീവിക്കുന്ന സ്ഥിതപ്രജ്ഞന് ശാന്തി ലഭിക്കുന്നു.
'മോക്ഷം' എന്നാല്‍ ജനനമരണങ്ങളില്ലാത്ത അവസ്ഥ. വീണ്ടും വീണ്ടും ജനിച്ച് മരിച്ചുള്ള, കഷ്ടതകളും ദുരിതങ്ങളും നിറഞ്ഞ ഈ ജീവിത ചക്രത്തില്‍ നിന്നുള്ള മോക്ഷം.
*സ്ഥിതപ്രജ്ഞത തന്നെയാണ് മോക്ഷം.(യോഗം)
-----
[നമ്മുടെ മനസ്സ് മിക്കപ്പോഴും അശാന്തമാണല്ലൊ, അത് നിയന്ത്രണമില്ലാതെ പല ദുര്‍ഘടങ്ങളിലും വീഴുന്നു. കരകാറാനാവാതെ വിഷമിക്കുന്നു. മനസ്സ് നിയന്ത്രിക്കാനായാല്‍ നമ്മുടെ ഒട്ടുമിക്ക ദുഃഖങ്ങള്‍ക്കും ശാന്തി കിട്ടുന്നു.
ഭഗവത് ഗീതയിലുടനീളം മനോനിയന്ത്രണത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങളും. മനോനിയന്ത്രണത്തിലൂടെ ജീവിച്ചാല്‍ ഒടുവില്‍ മോക്ഷം കിട്ടും എന്നുമാണ് പഠിപ്പിക്കുന്നത്. ]
***രണ്ടാം അദ്ധ്യായം സമാപ്തം***
രണ്ടാം അദ്ധ്യായം:-സാംഖ്യയോഗം.
അമ്പും വില്ലും തറയില്‍ വച്ച് ദുഃഖിതനായി തേര്‍ത്തടത്തില്‍ തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനനെ കര്‍മ്മോന്മുഖനാക്കാനായി ശ്രീ ഭഗവാന്‍ ഉപദേശിക്കുന്ന ഉപനിഷത് രഹസ്യങ്ങള്‍ ആണ് ഗീത.
അത് രണ്ടാം അദ്ധ്യായ്ത്തില്‍ 1-11 മുതല്‍ തുടങ്ങുന്നു. 
ധര്‍മ്മ പുനഃസ്ഥാപനത്തിനായി അര്‍ജ്ജുനന്‍ ഈ യുദ്ധം ചെയ്താലേ മതിയാവൂ. ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും. അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതെയെ പറ്റിയും; യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും, നിസ്വാര്‍ദ്ധമായി യുദ്ധം ചെയ്താല്‍ കിട്ടുന്ന സ്വര്‍ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നു,
സ്വധര്‍മ്മത്തില്‍ നിന്ന് ഭയന്ന് പിന്മാറിയാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വിവരിക്കുന്നു.
ഈ യുദ്ധം ചെയ്യേണ്ടത് അര്‍ജ്ജുനന്റെ ധര്‍മ്മം ആണെന്ന് ശ്രീകൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തുന്നു. കാരണം ലോകത്ത് അധര്‍മ്മം പെരുകിയാല്‍ ലോകം മുഴുവന്‍ നശിക്കും. ക്രൂരനായ ദുര്യോധനന്റെ ഭരണം രാജ്യം മുടിപ്പിക്കും. അതിനാല്‍ രാജ്യത്തെ/ജനങ്ങളെ രക്ഷിക്കാനായി അര്‍ജ്ജുനന്‍ ഈ യുദ്ധം ചെയ്താലേ മതിയാവൂ..
അര്‍ജ്ജുനന്‍ യുദ്ധം ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും.
അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതയെ പറ്റിയും യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും നിസ്വാര്‍ദ്ധമായി യുദ്ധം ചെയ്താല്‍ കിട്ടുന്ന സ്വര്‍ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നു..
ശരീരം നശ്വരം ആണെന്നും ആത്മാവ് മാത്രമേ സത്യമായുള്ളൂ എന്നും,ആത്മാവിനു ജനനവും മരണവും ഇല്ല എന്നും അത് അനശ്വരം ആണ് എന്നും, അതിനാല്‍ നീ ആരെയും കൊല്ലുന്നുമില്ല, കൊല്ലിക്കുന്നുമില്ല, നിന്റെ ക്ഷത്രിയ ധര്‍മ്മം ചെയ്യുക മാതമാണ്.. എന്നുമുള്ള വെളിപ്പെടുത്തല്‍ തന്നെ അര്‍ജ്ജുനനെ ശാന്തനാക്കുന്നു..
[രണ്ടാം അദ്ധ്യായം മുപ്പതാം ശ്ലോകം വരെ (2,30)]
30 മുതല്‍ 37 വരെ സ്വധര്‍മ്മം ചെയ്യാതിരുന്നാല്‍ വരാവുന്ന അപമാനവും മറ്റും എടുത്തുകാട്ടിക്കൊടുക്കുന്നു ശ്രീക്ര്ഷ്ണ പരമാത്മാവ്.
38 മുതല്‍ 53 വരെ, കര്‍മ്മയോഗത്തെ പറ്റി വിവരിക്കുന്നു. നിഷ്കാമ കര്‍മ്മം (ഫലപ്രതീക്ഷകൂടാതെയുള്ള കര്‍മ്മം) ജ്ഞാനനിഷ്ഠ പ്രാപ്തമാക്കും എന്നും , ബുദ്ധി ആത്മാവില്‍ ഉറച്ച് പരമപദത്തെ പ്രാപിക്കും എന്നും വ്യക്തമാക്കുന്നു.
അപ്പോള്‍ അര്‍ജ്ജുനന്‍ അങ്ങിനെയുള്ള സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ഭഗവാനോട് ചോദിക്കുന്നു.
55 മുതല്‍ 72 വരെ ഭഗാന്‍ സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വിവരിക്കുന്നു.
(ഭഗവത് ഗീതയുടെ ഒരു സമ്മറിയാണ് രണ്ടാം അദ്ധ്യായം. കര്‍മ്മയോഗം ജ്ഞാനയോഗം ധ്യാനയോഗം, സ്ഥിതപ്ര്ജ്ഞന്റെ ലക്ഷണം ഒക്കെ ചെറുതായി വിവരിക്കുന്നുണ്ട്)
മൂന്നാം അദ്ധ്യായം മുതല്‍ ഓരോ യോഗങ്ങള്‍ കൂടുതല്‍ വിസ്തരിച്ച് ഉപദേശിക്കുന്നു..
***

*** അര്ജ്ജുനവിഷാദയോഗം***

*** അര്ജ്ജുനവിഷാദയോഗം***
ധൃതരാഷ്ട്ര ഉവാച:
ധര്മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമ കുര്വത, സജ്ഞയ?
1-1

സഞ്ജയ ഉവാച:
ദൃഷ്ട്വാ തു പാണ്ഡവാനീകം
വ്യൂഢം ദുര്യോധന സ്തദാ
ആചാര്യ മുപസംഗമ്യ
രാജാ വചനമബ്രവീല്.
1-2
അണിനിരന്ന് പാണ്ഡവ സൈന്യത്തെ കണ്ടിട്ട് അപ്പോള് രാജാവായ ദുര്യോധനന് ഗുരുവിനെ സമീപിച്ച് പറഞ്ഞു.
Seeing the army of Pandavas arrayed in battle order, King Duryodhana approached his guru (Drona) and spoke the following words

ധര്മ്മഭൂമിയായ കുരുക്ഷേത്രത്തില് ഒരുമിച്ചു ചേര്ന്നവരും യുദ്ധം ചെയ്യാന് കൊതിക്കുന്നവരുമായ എന്റെ പുത്രന്മാരും പാണ്ഡവരും എന്തു ചെയ്തു?
Tell me, Sanjaya, what my sons and the sons of Pandu did, when they gathered on the scacred field of Kurukshetra eager for battle?


അത്രശൂരാ മഹേഷ്വാസാ
ഭീമാര്ജ്ജുന സമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ
1-4
ധൃഷ്ടകേതുശ്ചേകിതാനഃ
കാശിരാജശ്ച വീര്യവാന്
പുരുജിത് കുന്തിഭോജശ്ച
ശൈബ്യശ്ച നരപുംഗവഃ
1-5
യുധാമന്യുശ്ച വിക്രാന്ത
ഉത്തമൌജാശ്ച വീര്യവാന്
സൌഭദ്രോ ദൌപദേയാശ്ച
സര്വ ഏവ മഹാരഥാഃ
1-6
ഇതില് പോരില് ഭീമാര്ജ്ജുനതുല്യരും ശൂരരും വലിയ വില്ലാളികളുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ധൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തീഭോജനും നരശ്രേഷ്ഠനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസ്സും അഭിമന്യുവും പാഞ്ചാലീപുത്രന്മാരും ഉണ്ട്. എല്ലാവരും തന്നെ മഹാരഥന്മാരുമാണ്.
Here, in this army, there are many heroic bow-men equal in fighting
to Bhima and Arjuna; there are also great fighters like Yuyudhana, Virada and Drupada.
There are also great heroic fighters like Dreshtakethu, Chekithana, Kasi Raja, Purujith, Kunthi bhoja and Saibya.
The powerful Yudhamanyu, the brave Uttamauja, the son of Subhadra, and the sons of Draupadi - all these are indeed noted Chariot Fighters


പശൈതാം പാണ്ഡുപുത്രാണാ-
മാചാര്യ! മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ
തവ ശിഷ്യേണ ധീമതാ
1-3
കണ്ടാലും ആചാര്യ!
അങ്ങയുടെ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്നനാല് അണിനിരത്തപ്പെട്ട പാണ്ഡുപുത്രന്മാരുടെ ഈ വലിയ സൈന്യത്തെ.
O Teacher! Behold this great army of the sons of Pandu, arrayed in battle order by your talented disciple, the son of Drupada.




അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം
ബലം ഭീമാഭിരക്ഷിതം.
1-10
ഭീഷ്മര് രക്ഷിക്കുന്ന നമ്മുടെ സൈന്യം അപര്യാപ്തമാണ് (അപരിമിതം എന്ന് ഇവിടെ അര്ത്ഥം- ദ്വയാര്ത്ഥം), എന്നാല് ഭീമന് രക്ഷിക്കുന്ന ഇവരുടെ സൈന്യം പാര്യാപ്തം (പരിമിതം-ദ്വയാര്ത്ഥം)
ആണ്.
[*?ഭീഷ്മര് രക്ഷിക്കുന്ന സൈന്യം അപര്യാപ്തം എന്നാല് പരിമിതപ്പെടുത്താനാവാത്തത് എന്നും അര്ത്ഥമെടുക്കാം..
ദുര്യോധനന് സത്യം ആണ് ഉദ്ദേശിക്കുന്നതെങ്കില് ആ അര്ത്ഥം.
അതല്ല് അഹങ്കാരം ആണ് പറയുന്നതെങ്കില് അപര്യാപ്തം എന്ന ശരിക്കും ഉള്ള അര്ത്ഥം *?]
Double meaning:
Strength of our army is immense as it is protected by Bhishma; whereas the strength of the Pandavas, protected by Bima is limited.
The other meaning
Though numerically superior , inadequate is the army of ours protected by Bhishma, while theirs protected by Bhima is adequate.


അസ്മാകം തു വിശിഷ്ടാ യേ
താന് നിബോധ ദ്വിജോത്തമ!
നായകാ മമ സൈന്യസ്യ
സംജ്ഞാര്ത്ഥം താന് ബ്രവീമി തേ
1-7
ബ്രാഹ്മണശ്രേഷ്ഠാ, ഇനി നമ്മുടെ പക്ഷത്ത് വിശിഷ്ടന്മാരായി ആരൊക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്ളുക.
എന്റെ സൈന്യത്തിന്റെ നായകന്മാരായ അവരെ അങ്ങയുടെ അറിവിനായി ഞാന് പറയാം.
O best of Brahmanas, (O my teacher, Drona), for your information, let me tell you about names of the distinguished leaders of our Army.


--ഭവാന്, ഭീഷ്മശ്ച, കര്ണ്ണശ്ച,
കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ, വികര്ണ്ണശ്ച,
സൌമദത്തിര്ജ്ജയദ്രഥഃ
1-8
അന്യേ ച ബഹവഃ ശൂരാ
മദര്ത്ഥേ ത്യക്ത ജീവിതാഃ
നാനാശസ്ത്ര പ്രഹരണാഃ
സര്വേ യുദ്ധവിശാരദാഃ
1-9
അങ്ങും, ഭീഷ്മരും കര്ണ്ണനും, പോരില് ജയിക്കുന്ന കൃപരും
അശ്വത്ഥാമാവും വികര്ണ്ണനും ഭൂരിശ്രവസ്സും യജദ്രഥനും മറ്റനേകം
ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിച്ചവരാണ്. എല്ലാവരും
പലവിധം ആയുധങ്ങള് പ്രയോഗിക്കുന്നവരും യുദ്ധം ചെയ്യാന് സമര്ത്ഥരുമാണ്.
Yourself, Bhishma and Karna, the victorious Kripa, Aswathhaama, Vikarna and Jayadradha, the son of Somadaththa. There are many other brave men as well, who are ready to lay down their lives for my sake. All of them are well versed in different kinds of weapons and are excellent fighters too.



അയനേഷു ച സര്വേഷു
യഥാ ഭാഗ മവസ്ഥിതാഃ
ഭീഷ്മേവാഭിരക്ഷന്തു
ഭവന്തഃ സര്വ ഏവ ഹി.
1-11
എല്ലാ സ്ഥാനത്തും അവരവരുടെ പങ്കിനനുസരിച്ചു നിലയുറപ്പിച്ചു നിങ്ങള് എല്ലാവരുംതന്നെ ഭീഷ്മരെ മാത്രം രക്ഷിച്ചുകൊള്ളുക.
[ഭീഷമര് ആണ് ഏറ്റവും വലിയ യോധാവ്.. ഭീഷ്മര് ജീവിച്ചിരുന്നാല് ഒരിക്കലും പരാജയം സംഭവിക്കില്ല എന്ന് അര്ജ്ജുനന് വിശ്വാസം ഉണ്ട്.]
Therefore, all of you must give utmost importance to make sure about the safety of Bhishma





തസ്യ സഞ്ജനയന്‍ ഹര്‍ഷം
കുരുവൃദ്ധഃ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ
ശംഖം ദധ്മൌ പ്രതാപവാന്‍
1-12
അവന് (ദുര്യോധനന്) സന്തോഷം ഉളവാക്കിക്കൊണ്ട് കുരുക്കളില്‍ വച്ച് വൃദ്ധനും എന്നാല്‍ പ്രതാപവാനുമായ പിതാമഹന്‍ ഉറക്കെ അലറിയിട്ടു ശംഖ് വിളിച്ചു.
As if to bring joy to Duryodhana, the old Guru Pithaamaha, Bhishma blew his Conch triumphantly, sounding like the roar of the Lion.
---
തതഃ ശംഖാശ്ച ഭേര്യശ്ച
പണവാനക ഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത
സ ശബ്ദസ്തുമുലോഭവല്‍.
1-13
അനന്തരം ശംഖുകളും പെരുമ്പറകളും പലതരം, വാദ്യങ്ങളും പെട്ടെന്നു തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ദിക്കെങ്ങും നിറഞ്ഞു.
After that, Conches, Drums, Cymbals, and Bugles all sounded together causing a tremendous sound.
തതഃ ശ്വേതൈര്‍ഹയൈര്‍‌യുക്തേ
മഹതി സ്യന്ദനേ സഥിതൌ
മാധവഃ പാണ്ഡവശൈചവ
ദവ്യൌ ശംഖൌ പ്രദധ്മതുഃ
1-14
പാഞ്ചജന്യം ഹൃഷീകേശോ
ദേവദത്തം ധനഞ്ജയഃ
പൌണ്ഡ്രം ദധ്മൌ മഹാശംഖം
ഭീമകര്‍മ്മാ വൃകോദരഃ
1-15
അനന്തവിജയം രാജാ
കുന്തീപുത്രോ യുധിഷ്ഠിരഃ
നകുലഃ സഹദേവശ്ച
സുഘോഷ മണിപുഷ്പകൌ
1-16
കാശ്യശ്ച പരമേഷ്വാസഃ
ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുംനോ വിരാടശ്ച
സാത്യകിശ്ചാ പരാജിതഃ
1-17
ദ്രുപദോ ദ്രൌപദേയാശ്ച
സര്‍വ്വശഃ പൃഥിവീപതേ
സൌഭദ്രശ്ച മഹാബാഹുഃ
ശംഖാന്‍ ദധ്മുഃ പൃഥക്, പൃഥക്
1-18



ഏവമുക്തോ ഹൃഷീകേശോ
ഗുഡാകേശേന ഭാരത
സേനയാരുഭയോര്‍മദ്ധ്യേ
സ്ഥാപയിത്വാ രഥോത്തമം

സഘോഷോ ധാര്‍ത്തരാഷ്ട്രാണാം
ഹൃദയാനി വ്യദാരതത്
നഭശ്ച പൃഥവീം ചൈവ
തുമുലോ വ്യനു നാദയന്‍‌
1-19

അഥ വ്യവിസ്ഥിതാന്‍ ദൃഷ്ട്വാ
ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസം‌പാതേ
ധരുരുദ്യമ്യ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യ
മിദ്മാഹ മഹീപതേഃ
1-20
സേനയോരുഭയോര്‍‌ മദ്ധ്യേ
രഥം സ്ഥാപയ മേ/ച്യുത
1-21
യാവദേതാന്‍ നിരീക്ഷേഹം
യോദ്ധു കാമാനവസ്ഥിതാന്‍
കൈര്‍ മയാ സഹ യോദ്ധവ്യ-
മസ്മിന്‍ രണസമുദ്യമേ
1-22
യോത്‌സ്യ മാനാനവേക്ഷേഹം
യ എതേത്ര സമാഗതാഃ
ധാര്‍ത്തരാഷ്ട്രസ്യ ദുര്‍‌ബുദ്ധേര്‍‌-
യുദ്ധേ പ്രിയചികീര്‍ഷവഃ
1-23
1-24
ഭീഷ്മദ്രോണ പ്രമുഖതഃ
സര്‍വ്വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ത്ഥ പശ്യൈതാന്‍
സമ വേതാന്‍ കുരൂനിതി.
1-25


തത്രാപശ്യത് സ്ഥിതാന്‍ പാര്‍ത്ഥഃ
പിത്രൂ നഥ പിതാമഹാന്‍
ആചാര്യാന്‍ മാതുലാന്‍ ഭ്രാത്രൂന്‍
പുത്രാന്‍ പൌത്രാന്‍ സഖീംസ്തഥാ.
ശ്വശുരാന്‍ സുഹൃദശ്ചൈവ
സേനയോരുഭയോരപി
താന്‍ സമീക്ഷ്യ സ കൌന്തേയഃ
സര്‍‌വ്വാന്‍ ബന്ധൂനവസ്ഥിതാന്‍‌
കൃപയാ പരയാവിഷ്ടോ
വിഷീദന്നിദമബ്രവീത്
1-26; 1-27

ദൃഷ്ട്വേമം സ്വജനം കൃഷ്ണ
യുയുത്സും സമുപസ്ഥിതം
സീദന്തി മമ ഗാത്രാണി
മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മമ
രോമഹര്‍ഷശ്ച ജായതേ.
1-28; 1-29

ഗാണ്ഡീവം സ്രംസതേ ഹസ്താത്
ത്വക്ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മനഃ
1-30


നിമിത്താനി ച പശ്യാമി
വിപരീതാനി കേശവ
ന ച ശ്രേയോനു പശ്യാമി
ഹത്വാ സ്വജനമാഹവേ.
1- 31
യേഷാമര്‍ത്ഥേ കാംക്ഷിതം നോ
രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേവസ്ഥിതാ യുദ്ധേ
പ്രാണാംസ്ത്യക്ത്വാ ധനാനി ച.


ന കാങ് ക്ഷേ വിജയം, കൃഷ്ണ,
ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ
കി ഭോഗൈര്‍ ജീവിതേന വാ
1-32
1-33
ആചാര്യാഃ പിതരഃ പുത്രാ-
സ്തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൌത്രാഃ
സ്യാലാഃ സംബന്ധിനസതഥാ.
1-34
ഏതാന്‍ ന ഹന്തുമിച്ഛാമി
ഘതോപി മധുസൂദന
അപി ത്രൈലോക്യ രാജ്യസ്യ
ഹേതോഃകിംനു മഹീകൃതേ.
1-35
യദ്യപ്യേതേ ന പശ്യന്തി
ലോഭോപഹത ചേതസഃ
കുലക്ഷയകൃതം ദോഷം
മിത്രദ്രോഹേ ച പാതകം
1-38  ?

നിഹത്യ ധാര്‍ത്തരാഷ്ടാന്‍ നഃ
കാ പ്രീതിഃ സ്യാജ്ജനാര്‍ദ്ദന,
പാപമേവാശ്രയേദസ്മാന്‍
ഹത്വൈതാനാതതായിനഃ
1-36
തസ്മാന്നാര്‍ഹാ വയം ഹന്തും
ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ
സുഖിനഃ സ്യാമ മാധവ.
1-37


കഥം ന ജ്ഞേയമസ്മാഭിഃ
പാപാദസ്മാന്നിവര്‍ത്തിതും
കുലക്ഷയകൃതം ദോഷം
പ്രപശ്യദ്ഭിര്‍, ജനാര്‍ദ്ദന!
1-39

കുലക്ഷയേ പ്രണശ്യന്തി
കുലധര്‍മ്മാഃ സനാതനാഃ
ധര്‍മ്മേനഷ്ടേ കുലം കൃത്സ്ന
മധര്‍മ്മോഭിഭവത്യുത.
1-40


സങ്‌കരോ നരകായൈവ
കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോഹ്യേഷാം
ലുപ്തപിണ്ഡോദകക്രിയാഃ
1-42


അധര്‍മ്മാഭിഭവാത്, കൃഷ്ണ,
പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു, വാര്‍ഷ്ണേയ,
ജായതേ വര്‍ണ്ണസങ്കരഃ
1-41



ദോഷൈരേതൈഃ കുലഘ്നാനാം
വര്‍ണ്ണസങ്‌കരകാരകൈഃ
ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ
കുലധര്‍മാശ്ച ശാശ്വതാഃ
1-43

യദി മാമപ്രതീകാര-
മശസ്ത്രം ശസ്ത്രപാണയഃ
ധാര്‍ത്തരാഷ്ട്രാ രണേ ഹന്യു-
സ്തന്മേ ക്ഷേമതരം ഭവേത്
1-46


ഏവമുക്ത്വാര്‍ജ്ജുനഃ സങ്‌ഖ്യേ
രതോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം
ശോകസംവിഗ്നമാനസഃ
1-47
*അര്‍ജ്ജുനവിഷാദയോഗം എന്ന ഒന്നാം അദ്ധ്യായം കഴിഞ്ഞു.*

No comments: