Wednesday, June 26, 2019

ദക്ഷിണാമൂർത്തി സ്തോത്രം-47

നമ്മളും ചിമ്മിനിക്കുള്ളിലായ കുരുവി ദ്വാരമന്വേഷിക്കുന്ന പോലെ സമയം കിട്ടുമ്പോളൊക്കെ പതുക്കെ ശ്രദ്ധിക്കുക. ഈ ശരീരത്തിലിരുന്ന് കണ്ണിലൂടെ ആരാണ് കാണുന്നത്. കണ്ണു തുറന്നാൽ കാണുന്നു കണ്ണടച്ചാൽ പോയി. ചെവിയിലൂടെ ആരാണീ ശബ്ദം കേൾക്കുന്നത്. മൂക്കിലൂടെ ആരാ മണക്കുന്നത്. നാവിലൂടെ ആരാ രുചിക്കുന്നത്. ത്വക്കിലൂടെ ആരാ സ്പർശനമേൽക്കുന്നത്. ആത്മവിചാരം എന്ന് പറയുന്നത് പല തലത്തിൽ നിന്ന് കൊണ്ട് ചിന്ത അതിലേയ്ക്ക് കൊണ്ടു വരേണ്ടതാണ്, from various dimensions we have to come to it. 

ഇതിനകത്ത് ആരോ ഉണ്ടല്ലോ ഈ ശരീരത്തിനുള്ളിൽ. ഇനി ഈ ശരീരം മരിച്ച് കഴിഞ്ഞാലോ ഇതിനകത്തുള്ള ആ സാന്നിദ്ധ്യത്തിന് എന്ത് സംഭവിക്കുന്നു. ഈ ശരീരത്തിനെ ശ്മശാനത്തിൽ കൊണ്ട് പോയി എരിച്ച് കളയും. അങ്ങനെ എരിക്കുമ്പോൾ എനിക്ക് പൊള്ളുമോ. ഇല്ല, ഒന്നുമറിയില്ല വെറും മരത്തടി എരിച്ച് കളയുന്ന പോലെ എരിച്ച് കളയുന്നു. ഇപ്പോൾ ഒരു കൊതുക് കടിച്ചാൽ പോലും വേദനിക്കുന്നു. ആർക്ക്? ആരാണീ പ്രതികരിക്കുന്നത്? അങ്ങനെ പടി പടിയായി ഉള്ളിലേയ്ക്ക്  കയറേണ്ടതുണ്ട്.  ഉറങ്ങാൻ കിടക്കുമ്പോഴും ഞാൻ ശരീരം വെറുതെ കിടത്തുന്നു. അപ്പോഴാരാണ് ഉണർന്നിരുന്ന് സ്വപ്നമൊക്കെ കാണുന്നത്. ഞാൻ മിണ്ടാതെ കിടക്കുമ്പോഴും ആരോ ഒരാൾ എനിയ്ക്കുള്ളിൽ ഉണർന്നിരിക്കുന്നു. 

നചികേതസ്സ് ചോദിച്ചു യമനോട് ഭഗവാനേ എന്താണ് അത്. ബ്രഹ്മമേതാണ്? 

കുഞ്ഞേ ശരീരത്തിൽ യേന രൂപം രസം ഗന്ധം ശബ്ദാൻ സ്പർശാൻ ശ മൈഥുനാൻ ഏതയ് നേവ വിചാനാതി കിമത്ര പരിശിഷ്യതേ. ഏതത്വയി തത്.
ആദ്യം പറഞ്ഞു ഇത് തന്നെ അത്. ഏതൊന്നുള്ളപ്പോൾ രൂപം കാണുന്നു, രസം അനുഭവിക്കുന്നു, സ്പർശിക്കുന്നു, ഭോഗമൊക്കെ അനുഭവിക്കുന്നു ആ ഒരു ഉണർവുണ്ടല്ലോ അതു തന്നെ. 

ഇതെല്ലാം ശരീരവുമായി ബന്ധപ്പെടുത്തിയാണല്ലോ  പറഞ്ഞത്. പിന്നെ ഇതിലും സുക്ഷ്മമായി അടുത്ത പടിയായി മനസ്സിനെ മാത്രം ഉദ്ദേശിച്ച് കൊണ്ട് പറയുന്നു. 

യസുക്തേഷു ജാഗർത്തി കാമം കാമം പുരുഷോ നിർമ്മിമാണ തദയ്വ ശുക്രം തത് ബ്രഹ്മ തദേവ അമൃതമ്യുച്ഛതേ തസ്മിൻ ലോകാഹ ശ്രിതാ സർവ്വേ തദുനാത്യേതി കശ്യണാ ഏതത്വയി തത് 

യസുക്തേഷു ജാഗർത്തി                       ശരീരം ഉറങ്ങി കിടക്കുമ്പോഴും ആരോ ഒരാൾ ഉണർന്നിരിക്കുന്നുവല്ലോ
കാമം കാമം പുരുഷോ നിർമ്മിമാണ      അതേ അനേക സ്വപ്നങ്ങളും, ദർശനങ്ങളും കണ്ടു കൊണ്ട്, അനേക അനുഭവങ്ങൾ അനുഭവിച്ചു കൊണ്ട്
തദേവ ശുക്രം തത് ബ്രഹ്മ                       
അല്പം പോലും പിശുക്ക് കാണിക്കാതെ യമൻ പറഞ്ഞു കുഞ്ഞേ നീ ചോദിക്കുന്ന ബ്രഹ്മമുണ്ടല്ലോ അതു തന്നെ 
 തദേവ അമൃതമ്യുച്ഛതേ                                ആ കാണുന്നവനുണ്ടല്ലോ അവൻ അമൃതമാണ്. 
തസ്മിൻ ലോകാഹ ശ്രിതാ സർവ്വേ      
സകല ലോകങ്ങൾക്കും പതിന്നാല് ലോകങ്ങളും അതിൽ ആശ്രയിച്ചിരിക്കുന്നു.
തദുനാത്യേതി കശ്യണാ ഏതത്വയി തത്  അതിനെ ആർക്കും കടന്ന് പോകാനാകില്ല. 

സാ കാഷ്ട്ടാ സാ പരാ ഗതിഹി മനസ്സിനെ സംബന്ധിച്ച് പറഞ്ഞു കൊടുത്തു അടുത്ത പടിയെന്താ? സുഷുപ്തിയിൽ സുഖമായുറങ്ങുമ്പോൾ ഒന്നും അറിയാതെ ഇരുന്നപ്പോൾ ഏതോ ഒന്ന് ഞാൻ സുഖമായിരുന്നു എന്ന് പറഞ്ഞല്ലോ കുഞ്ഞേ അതാണ് ബ്രഹ്മം, അന്തർയാമി. അങ്ങനെ പതുക്കെ പതുക്കെ പുറത്ത് നിന്ന് അകത്തേയ്ക്ക് പോണം. ഏതെങ്കിലും വിധത്തിൽ. അതിനുള്ള വഴിയാണ് ഈ ജപം, ധ്യാനം ഒക്കെ. 

മതം എന്നാൽ, ഈ ആചാര അനുഷ്ഠാനങ്ങൾക്കൊക്കെ ഒരേ ഒരു പ്രയോജനമേയുള്ളു . നമ്മുടെ എല്ലാ ദുഃഖത്തിനും കാരണം ബാഹ്യ പദാർത്ഥങ്ങളും, പുറം ലോകവും സത്യമാണെന്നും , അതിൽ നിന്ന് സുഖം കിട്ടുമെന്നുള്ള  ഭ്രമമാണ്.   ഇത് എങ്ങനെയെങ്കിലും ഒക്കെ മാറ്റി ഭഗവാനേ നമുക്ക് കാണിച്ച് തരണം എന്ന ഉദ്ദേശത്തോടെ ഋഷികൾ കരുണയോടെ പല ആചാരങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ ആചാരങ്ങളുടെ പേര് പറഞ്ഞ് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. അതിലും നാം കുടുങ്ങി പോകുന്നു. 

Nochurji🙏🙏
Malini dipu 
ജീവഗതി
¬~~~~~~~~
പൂർവ്വജന്മങ്ങളിൽ പലവിധത്തിൽ തപിച്ചതിന്റെ ഫലമായി ജീവന് ഉൾകൃഷ്ടമായ മനുഷ്യജന്മം ലഭിച്ചു. ഊർദ്ധ്വഗതിക്കുള്ള പൂർണ്ണജീവിതത്തിനുവേണ്ടി മനുഷ്യർ വിവേകപൂർവ്വം പ്രയത്നിച്ചുകൊണ്ടിരിക്കണം. ഇതിലേക്കുള്ള പാകപ്പെടുത്തലാണ് വിവിധസംസ്ക്കാരങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. ഈ സംസ്ക്കാരകർമ്മങ്ങൾ തന്നെ ഈശ്വരങ്കൽ സമ്പൂർണസമർപ്പണഭാവത്തിൽ ചേർത്ത് ചെയ്യുമ്പോൾ അതു കർമ്മയോഗമായി. പരസ്പര പൂരകങ്ങളാണ് യോഗകർമ്മങ്ങളെല്ലാം. ഭക്തിജ്ഞാനവൈരാഗ്യമില്ലാത്ത ആത്മസംയമവും ധ്യാനനിഷ്ഠയുമില്ലാത്ത യാതൊരുമാർഗ്ഗവും യോഗമാർഗ്ഗമാവുകയില്ല. സർവ്വാന്തര്യാമിയായ ജഗദ്വീശ്വരന്റെ സവിശേഷമായ ക്ഷേത്രമാണ് മനുഷ്യശരീരം. ലക്ഷോപലക്ഷം നാഡി-ഞരമ്പുകളും മറ്റുമടങ്ങിയ സ്ഥുലശരീരം തന്നെ അത്ഭുതസൃഷ്ടിയാണെന്നിരിക്കെ അതിന്റെ സൂക്ഷ്മകാരണസ്വരൂപങ്ങൾ അത്യത്ഭുതങ്ങളായിരിക്കും. പഞ്ചഭൂതാത്മകമായ ഈ സ്ഥൂലദേഹത്തെ പഞ്ചന്ദ്രിയങ്ങളെകൊണ്ടും. സൂക്ഷ്മശരീരത്തെ കാര്യംകൊണ്ടും , കാരണശരീരത്തെ സുബോധംകൊണ്ടും അറിയാൻ സാധിക്കുന്നു. അഞ്ചു കർമ്മേന്ദ്രിയങ്ങൾ, അഞ്ച് ജ്ഞനേന്ദ്രിയങ്ങൾ , അഞ്ച് പ്രാണാദിവായുക്കൾ , ബുദ്ധി, മനസ്സ് എന്നിങ്ങനെ പതിനെഴ് അവയവങ്ങളും അവയുടെ ഉപഘടങ്ങളും അന്തർമുഖദൃഷ്ടിയോടെ അപഗ്രഥനം ചെയ്യുമ്പോഴറിയാം ഈ ശരീരലബ്ദിയുടെ മഹത്വം.

മനസ്സ് ബുദ്ധി ചിത്തം അഹംങ്കാരം എന്നി നാലു ശക്തികളെയുകൂടി അന്തകരണമെന്നു പറയുന്നു. മനസ്സ് കണ്ഠത്തിലും , ബുദ്ധി മുഖത്തിലും ചിത്തം നാഭിസ്ഥാനത്തും അഹംങ്കാരം ഹൃദയസ്ഥാനത്തും അധിവസിക്കുന്നു. സംശയം നിശ്ചയം ധാരണ അഭിമാനം ഇവ അവയുടെ വിഷയങ്ങളാണ് . മനസ്സ് സംശയസ്വരൂപവും, ബുദ്ധി നിശ്ചയാത്മികയും, ചിത്തം ധാരണാസ്വരൂപവും അഹംങ്കാരം അഭിമാനസ്വരൂപവുമാണ്.

വിഷയങ്ങളെ മറക്കാതെ ഓർത്തുകൊണ്ടിരിക്കുക ചിത്തത്തിന്റെയും , അഭിമാനിച്ചുകൊണ്ടിരിക്കൽ അഹങ്കരത്തിന്റെയും സ്വരൂപമാണ്. ധർമ്മങ്ങളുടെ ഐക്യരൂപം ഹേതുവായി ചിത്തം ബുദ്ധിയിലും അഹങ്കാരം മനസ്സിലും ഒതുങ്ങുന്നതിനാൽ മനസ്സും ബുദ്ധിയെന്നു പൊതുവെ അറിയപ്പെടുന്നു.

കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അപരിചിത വിഷയങ്ങളെ കൂടി ബുദ്ധി ഓർമിപ്പിക്കുന്നു, പണ്ട് പരിചയിച്ച വിഷയത്തെ മാത്രം ചിത്തം സ്മരിക്കുന്നു. മനസ്സ് അകത്തും പുറത്തും ഒരുപോലെ സങ്കൽപിക്കുന്നു. അഹങ്കാരമാകട്ടെ അനാത്മവസ്തുക്കളിൽ ആത്മഭാവത്തെ അഭിമാനിക്കുന്നു. പ്രസ്തുതഭാവങ്ങളെല്ലാം കൂടിയതാണ് അന്തഃകരണം .

പഞ്ചപ്രാണവായുക്കളിൽ പ്രാണൻ ഹൃദയസ്ഥാനത്തും, അപാനൻ ഗുദത്തിലും, സമാനൻ നാഭിപ്രദേശത്തും, ഉദാനൻ കണ്ഠത്തിലും, വ്യാനൻ ശരീരം മുഴുവനും വ്യാപിച്ചും സ്ഥിതിചെയ്യുന്നു. ഇവയുടെ ഉപവായുക്കളാണ് വിവിധ വൃത്തികളോടുകൂടിയ നാഗൻ, കൂർമ്മൻ, കൃകരൻ, ദേവദത്തൻ , ധനഞ്ജയൻ എന്നിവ. ഒരേഒരു പ്രാണന്റെ വിവിധസ്വരൂപങ്ങളാണിവ. പ്രാണനുണ്ടായത് ഈശ്വരസങ്കല്പം കൊണ്ടും, ശരീരത്തിൽ പ്രവേശിക്കുന്നത് ജീവസങ്കല്പം കൊണ്ടുമാണ്.

കർമ്മസംസ്ക്കാരങ്ങൾക്കനുരൂപമായി ജീവൻ ഏതേതു ശരീരങ്ങളെ ഇച്ഛിക്കുന്നുവോ തത്തൽ ശരീരങ്ങളിൽ പ്രാണൻ ജീവനോടു കൂടി പ്രവേശിക്കുന്നു. മരണസമയത്ത് യാതൊരു സങ്കല്പമാണോ ജീവനുള്ളത് അതിനെയാണ് അന്തരദശയിൽ പ്രാപിക്കുന്നത്. മുഖ്യപ്രാണൻ മരണസമയത്ത് ഇന്ദ്രിയമനസ്സുകളോടു കൂടി ജീവനെ ഉദാനവായുവിൽകൂടെ ഈ ശരീരത്തിൽ നിന്നും വേർപ്പെടുത്തി അപ്പോഴുള്ള സങ്കല്പത്തിന് അനുരൂപമായ സ്ഥാനത്തേക്കും കൊണ്ടുപോകുന്നു.

രസം രക്തം മാംസം മോദസ്സ് അസ്ഥി മജ്ജ ശുക്ളം എന്നീ ഏഴ്ധാതുക്കളോടും വാതം പിത്തം കഫം എന്നീ മൂന്ന് ദോഷങ്ങളോടും മല മൂത്രം തുടങ്ങി എന്നീ പന്ത്രണ്ട് ഘടകങ്ങളോടും ഉപവായുക്കളോടും കൂടിയതാണ് സ്ഥൂലശരീരം. ഇതിനെ സദാ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാണൻ ജഡമാണ്. പ്രാണനെക്കാൾ സൂക്ഷമവും വലിപ്പമുള്ളതുമാണ് മനസ്സ്, മനസ്സിനെക്കാൾ അതി സൂക്ഷമവും അനേകമിരട്ടിവലുപ്പമുള്ളതുമാണ് ബുദ്ധി, ഇവയെല്ലാം ചേർന്ന് സുഖത്തെ അഥവാ ആനന്ദത്തെ ഇച്ഛിക്കുന്നു. അതിനാൽ ശരീരം മനസ്സ് പ്രാണൻ ബുദ്ധി ആനന്ദം എന്നിങ്ങനെ അഞ്ചാണ് ജിവിത വ്യാപരത്തിലെ പ്രമുഖങ്ങളായ ഘടങ്ങൾ. ഇവയെ അന്നമയകോശം പ്രാണമയകോശം മനോമയകോശം വിഞ്ജാനമയകോശം ആനന്ദമയകോശം. ഇങ്ങനെ പഞ്ചകോശങ്ങളായി വേദശാസ്ത്രങ്ങളിൽ വർണ്ണിച്ചിരിക്കുന്നു.

ജാഗ്രത് സ്വപ്ന സുഷുപ്ത്യവസ്ഥകളിലൂടെ ഈ പഞ്ചകോശങ്ങളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ജീവന് ഏതേതു കോശങ്ങളിൽ ആധിക്യേന മമതയുണ്ടോ അതാതു കോശങ്ങളുടെ ധർമ്മങ്ങൾ തന്റെ ധർമ്മങ്ങളായും അതാതിന്റെ ആവിശ്യങ്ങൾ തന്റെ ആവിശ്യങ്ങളായും പരിണമിക്കുന്നു. അധിക ജീവന്മാരുടെയും ഒരേ ജീവതത്തിലേയും ജീവിതലക്ഷ്യം തന്നെ അന്നപ്രാണമനോമയ കോശങ്ങളുടെ ആവിശ്യങ്ങളെ സാധിക്കലും അതിന്റെയൊക്കെ ഉദ്ദേശ്യമാകട്ടെ സുഖം അല്ലെങ്കിൽ ആനന്ദവുമാണ്. നൈമിഷികവും തൽക്കാലികവുമായ സുഖവൃത്തത്തിൽ ചുറ്റിതിരിയുന്നതിനാൽ ജീവൻ ആത്മാവിൽ നിന്നും വളരെ അധികം അകന്ന അന്നമയകോശമെന്ന ശരീരത്തിന്റെ അനുഭവങ്ങളിൽ ആണ്ടുപോകുന്നു. അവ ദുഃഖൈകസ്വരൂപങ്ങളുമാണ്.

വിജ്ഞാന - ആനന്തമയകോശങ്ങൾക്കപ്പുറത്താണ് സച്ചിദാനന്തസ്വരൂപമായ ഈശ്വരന്റെ നില. ആനന്ദമയനായ ആത്മാവിനോട് അടുക്കും തോറും ആനന്ദനിർവൃതി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയും അവസാനം പരമാനന്ദം - മോക്ഷം - പ്രാപിക്കുകയും ചെയ്യുന്നു
C&P

Tuesday, June 25, 2019

ദക്ഷിണാമൂർത്തി സ്തോത്രം-45
ദൃശിമതാം അഖിലാർത്ഥ ലാഭം ഇനി ഒന്നും കാണാനാഗ്രഹമില്ല എന്ന് വരണമെങ്കിലോ കാണുന്നവനെ കണ്ടാൽ പിന്നെ കാണുന്നതിലൊന്നും ആഗ്രഹമുണ്ടാകില്ല. ഇനി ഒന്നും കേൾക്കാനാഗ്രഹമില്ലെന്ന് എപ്പോൾ വരും എല്ലാം കേൾക്കുന്നവൻ ഒരാളുണ്ടല്ലോ അവനെ കേട്ട് കഴിഞ്ഞാൽ പിന്നെ ഒന്നും കേൾക്കാനാഗ്രഹമുണ്ടാകില്ല.
നേതം എദിതം ഉപാസതേ ഉപനിഷത്ത് ഇതാണ് പറയുന്നത്.
യത് ചക്ഷുസ്സാ ന പശ്യതി
യേന ചക്ഷും ശി പശ്യന്തി
ഏത് ഉള്ളത് കൊണ്ട് കണ്ണ് കാണപ്പെടുന്നുവോ ഏതിനെ കണ്ണ് കൊണ്ട് കാണാൻ സാദ്ധ്യമല്ലയോ തത് ബ്രഹ്മ
യേന ശ്രോത്ര മിതകും ശ്രുതം
ഏതൊന്നുള്ളത് കൊണ്ട് ചെവി കേൾക്കുന്നുവോ.
എൻ മനസാന മനുതേ
ഏനാ ഹ്രും മനോ മതം
തഥൈവ ബ്രഹ്മ ത്വം വിദ്ധി
നേതം യദിതം ഉപാസതേ
ഏതൊന്നുള്ളത് കൊണ്ട് മനസ്സ് പ്രവർത്തിക്കുന്നുവോ അതാണ് ബ്രഹ്മം. അതിലേയ്ക്ക് ശ്രദ്ധയേ തിരിച്ചു വിടു. അല്ലാതെ നിങ്ങൾ ഉപാസിക്കുന്നതൊന്നും ബ്രഹ്മമാവില്ല. ശ്രദ്ധ അവിടെയല്ലെങ്കിൽ ഉപാസനകളൊക്കെ ഒരുക്കങ്ങൾ മാത്രമാണ്. ശ്രദ്ധ ഈ സത്യത്തിലേയ്ക്ക് തിരിയണം. സത്യമെന്താ അഹമഹമെന്ന ഒരേയൊരു ജ്യോതി.
ഒരു ഇരുട്ടുമുറിയിൽ വിളക്ക് കൊളുത്തി വച്ചു. എന്നിട്ട് അഞ്ച് ദ്വാരമുള്ള കുടം വച്ച് ആ വിളക്കിനെ കമഴ്ത്തി മൂടിയാൽ ഈ അഞ്ച് ദ്വാരത്തിലൂടെയും ഒരേ ദീപത്തിന്റെ നാളം പുറത്തേയ്ക്ക് വരും. ഓരോ ദ്വാരത്തിലും പ്രകാശം കടക്കുന്ന, സുതാര്യമായ പേപ്പർ ഒട്ടിക്കുക. അഞ്ച് ദ്വാരത്തിലും അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള പേപ്പർ ഒട്ടിക്കുക. ഒന്നിൽ നീല, ഒന്നിൽ പച്ച, ചുവപ്പ്, മഞ്ഞ, കറുപ്പ് അങ്ങനെ അഞ്ച് നിറങ്ങൾ ഒട്ടിച്ചാൽ ഒരേ ദീപം അഞ്ച് നിറങ്ങളിൽ പുറത്തേയ്ക്ക് വരും. എന്നിട്ട് എനിക്ക് നീലയാണിഷ്ടം, ചുവപ്പാണിഷ്ടം എന്നൊക്കെ പറഞ്ഞ് ശണ്ഠ കൂടാം. പക്ഷേ ശരിക്കും ഉള്ളതോ, ഒരേ ഒരു ദീപമാണ്. അതുപോലെ ഉള്ളിലുള്ള ഒരേ ഒരു അനുഭവ സ്വരൂപമായ പൂർണ്ണ വസ്തു, ബ്രഹ്മം, പരമാത്മാ കണ്ണിലൂടെ ദൃശ്യമായിട്ടും, ചെവിയിലൂടെ ശബ്ദമായിട്ടും , മൂക്കിലൂടെ മണമായിട്ടും, നാവിലൂടെ രുചിയായിട്ടും ഒക്കെ അനുഭവപ്പെടുന്നു . ഒരേ അനുഭവ വസ്തുവായ പ്രജ്ഞ ഈ അഞ്ചിന്ദ്രിയങ്ങളിലൂടെയും പുറമേയ്ക്ക് വിസ്തരിക്കുമ്പോൾ നമുക്ക് പലതായിട്ടനുഭവപ്പെടുന്നു. വാസ്തവത്തിൽ ദർശനം, സ്പർശനം, ശ്രവണം ഒക്കെ ഒന്നു തന്നെ. എല്ലാത്തിനും ഒരേ മൂലമാണ്. ആ മൂലത്തിനെയാണ് ആചാര്യപാദർ അടുത്ത ശ്ലോകത്തിൽ ഉദാഹരണ സഹിതം പറയുന്നത്.
നാനാച്ഛിദ്ര ഘടോദര സ്ഥിത മഹാദീപ പ്രഭാഭാസ്വരം
ജ്ഞാനം യസ്യ തു ചക്ഷുരാദികരണ ദ്വാരാ ബഹിഃ സ്പംദതേ |
ജാനാമീതി തമേവ ഭാംതമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 4 ||
നാനാച്ഛിദ്ര ഘടോദര സ്ഥിത മഹാദീപ പ്രഭാഭാസ്വരം. ഒരു കുടം അതിൽ നാനാച്ഛിദ്രം അഥവാ ദ്വാരം. ആ കുടത്തിൽ മഹാദീപ പ്രഭാഭാസ്വരം. നല്ല ഉജ്വലമായി ജ്വലിക്കുന്ന ഒരു വിളക്ക്. ആ വിളക്ക് ഘടോദര അഥവാ കുടത്തിന്റെ ഉദരഭാഗത്താണ് അല്ലെങ്കിൽ കുടത്തിനുള്ളിലാണ്. ആ ഓരോ ദ്വാരത്തിലൂടെയും പുറത്തേയ്ക്ക് വരുമ്പോൾ നമുക്ക് അനേക വിളക്കുകൾ ഉള്ള പോലെയും, അനേക വിധത്തിലുള്ള പ്രകാശം ഉണ്ടെന്ന് തോന്നുന്ന പോലെയും ഈ ശരീരത്തിനുള്ളിൽ ദേഹേ തഥാ ആത്മാ സ്ഥിത: ഈ ദേഹത്തിനുള്ളിൽ ഞാനുണ്ട് എന്ന അനുഭവമുണ്ട്.
ജ്ഞാനം യസ്യ തു ചക്ഷുരാദികരണ ദ്വാരാ ബഹിഃ സ്പംദതേ |
ഒരേ ഒരു ജ്ഞാനം അഥവാ ബോധം, പ്രജ്ഞ ചക്ഷുരാദികരണ ദ്വാരാ ചക്ഷുസ്സാദി കരണങ്ങളിലൂടെ അതായത് കണ്ണ്, ചെവി,മൂക്ക്, നാക്ക്, ത്വക്ക് എന്നീ കരണങ്ങളിലൂടെ ബഹിഃ സ്പംദതേ പുറമേയ്ക്ക് സ്പന്ദിക്കുന്നു. സ്പന്ദനമാണ്, എന്തോ ഒരു പ്രസരം നടന്നു കൊണ്ടേയിരിക്കുന്നു. അതാണ് ചിലപ്പോൾ നമ്മൾ എന്തെങ്കിലും ശ്രദ്ധിച്ചിരിക്കുമ്പോഴും മറ്റൊരാൾ പുറകിൽ വന്നു നിൽക്കുമ്പോൾ അല്പം സെൻസിറ്റീവ് ആണെങ്കിൽ അതുടൻ അറിയാൻ കഴിയുന്നത്. ഓരോ ഇന്ദ്രിയങ്ങളിലൂടേയും ഈ പ്രസരം നടന്നു കൊണ്ടിരിക്കുന്നുണ്ട്, ബഹിഃ സ്പംദതേ.
ജാനാമീതി തമേവ ഭാംതമനുഭാത്യേതത്സമസ്തം ജഗത്
ഈ ജഗത്ത് മുഴുവൻ സമസ്ത ജഗത്ത്, ജഗത്തെന്നാൽ എന്താ? ശബ്ദം, സ്പർശം, രൂപം, രസം,ഗന്ധം ഇതാണ് ജഗത്ത്. അത്രേയുള്ളു അല്ലാതെ അമേരിക്ക, ആഫ്രിക്ക, സൂര്യൻ, ചന്ദ്രൻ , ക്ഷീരപഥം എന്നൊന്നും വിശദീകരിക്കേണ്ട. അഞ്ചിന്ദ്രിയങ്ങളുള്ളത് കൊണ്ട് നമ്മുടെ അനുഭവം പ്രപഞ്ചമായിട്ടിരിക്കുന്നു. ചില പ്രാണികൾക്ക് അവരുടെ ഇന്ദ്രിയങ്ങളുടെ എണ്ണം കൂടുകയോ, കുറയുകയോ ചെയ്യുന്നതോടൊപ്പം അവരുടെ അനുഭവം മാറി കൊണ്ടിരിക്കും. ഈ അനുഭവത്തിന് ആശ്രയമെന്താണ്? ജാനാമീതി തമേവ ഭാന്തം അനുഭാതി ഏതം സമസ്തം ജഗത്. ഈ സമസ്ത ജഗത്തിനേയും പ്രകാശിപ്പിക്കുന്ന ഒരു മഹാ പ്രകാശമെന്താ? അഹം ജാനാമി, ഞാനുണ്ട്, ഞാനറിയുന്നു. ഉന്മയുടെ ഒരു സ്വരൂപമെന്താണ് ഈ ജഗത്തിനെ ഞാൻ അറിയുന്നു, ജഗത്തിനെ മുഴുവൻ ഞാൻ കാണുന്നു എന്നതാണ്. അതാണ് ഒരു കുഞ്ഞ് ജനിക്കുന്ന സന്ദർഭമുണ്ടല്ലോ ചിത്തിന്റെ അനുഭവമാണത്. ജനിച്ച ഉടനെ പ്രപഞ്ചത്തെ കാണുന്നു. ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം കാണുന്നു. ഉള്ളിലേയ്ക്ക് പോകുമ്പോൾ ലയിക്കുന്നു.
ഉറങ്ങാൻ പോകുമ്പോൾ ശിവ ദർശനം, സൃഷ്ടി ആരംഭിക്കുമ്പോൾ ബ്രഹ്മാവിന്റെ ദർശനം, പകൽ മുഴുവൻ വിഷ്ണുവും, സ്ഥിതികാരകൻ. നമ്മുടെ ദൈനംദിന ജീവിതത്തിൽ തന്നെ ഇതു മുഴുവൻ ഉണ്ട്. പകൽ എഴുന്നേൽക്കുമ്പോൾ സൃഷ്ടി ആരംഭിച്ചു ബ്രഹ്മ, ജാഗ്രത്തിൽ മുഴുവൻ വിഷ്ണു, ഉറങ്ങാൻ പോകുമ്പോൾ സംഹാരം. വീണ്ടും പിന്നോട്ട് വലിക്കുന്നു രുദ്രൻ.
ഈ സമസ്ത ജഗത്തിനേയും ആരറിയുന്നു? ജാഗ്രത് സ്വപ്ന സുഷുപ്തിനാം സാക്ഷി ഭൂത്യേ നമോ നമഃ
ഇതിനൊക്കെ സാക്ഷിയായിട്ടുള്ള വസ്തു നമ്മളുടെയൊക്കെ അന്തർയാമിയായി ഞാനുണ്ട് എന്ന അനുഭവ രൂപത്തിൽ പ്രകാശിക്കുന്നു.
Nochurji
malini dipu
ശ്രീമദ് ഭാഗവതം 191*
ശ്രുത്വാശ്വമേധൈര്യജമാനമൂർജ്ജിതം
ബലിം ഭൃഗൂണാമുപകല്പിതൈസ്തത:
യാഗശാലയിലേക്ക് പ്രവേശിച്ചു. ആ തേജസ്സ് കണ്ട് ഋഷികൾ ഒക്കെ എഴുന്നേറ്റു നിന്നു.🙏
മൗഞ്ജ്യാ മേഖലയാ വീതമുപവീതാജിനോത്തരം
ജടിലം വാമനം വിപ്രം മായാമാണവകം ഹരിം
മായാവാണവകം.വ്യാജം ആണ്. ഈ വേഷം വാസ്തവം അല്ലാ.ജഗത്തിന് മുഴുവൻ പ്രഭുവായ ഭഗവാൻ ഒരു ബ്രഹ്മചാരി വേഷവും കെട്ടി ദാ, ഇവിടെ വന്നിരിക്കണു. ഋഷികൾ എഴുന്നേറ്റു നിന്നു നമസ്ക്കരിച്ചു. മഹാബലി അറിഞ്ഞില്ല്യ പക്ഷേ അറിഞ്ഞു. ബുദ്ധിക്കും മനസ്സിനും അറിഞ്ഞില്ല്യ ഹൃദയത്തിൽ അറിഞ്ഞു. പ്രഹ്ലാദന്റെ പരമ്പര ല്ലേ. വന്നു നമസ്ക്കരിച്ചു.🙏
സ്വാഗതം തേ നമസ്തുഭ്യം
അറിയാതെ വായ കൊണ്ട് പറഞ്ഞു പോവാണ്.
സ്വാഗതം തേ നമസ്തുഭ്യം ബ്രഹ്മൻ കിം കരവാമ തേ
ബ്രഹ്മർഷീണാം തപ: സാക്ഷാദ് മന്യേ ത്വാഽഽര്യ വപുർദ്ധരം
അദ്യ ന: പിതരസ്തൃപ്താ അദ്യ ന: പാവിതം കുലം
അദ്യ സ്വിഷ്ട: ക്രതുരയം യദ്ഭവാനാഗതോ ഗൃഹാൻ
അദ്യാഗ്നയോ മേ സുഹുതാ യഥാവിധി
ദ്വിജാത്മജ ത്വച്ചരണാവനേ ജനൈ:
ഹതാംഹസോ വാർഭിരിയം ച ഭൂരഹോ
തഥാ പുനീതാ തനുഭി: പദൈസ്തവ
എല്ലാം പവിത്രമായിരിക്കുന്നു ഇവിടെ. അവിടുത്തേയ്ക്ക് സ്വാഗതം. അങ്ങ് വന്നതു കൊണ്ട് എന്റെ പിതൃക്കൾ തൃപ്തരായിരിക്കണു. ഈ യാഗം സമ്പൂർണ്ണമായിരിക്കണു. അവിടുത്തേക്ക് സ്വാഗതം എന്ന് പറഞ്ഞു.
അടുത്ത ക്ഷണം 'മായ' മറച്ചു. ഉടനെ എന്താ വേണ്ടത് ചോദിക്കൂ. .ഹേ ബ്രാഹ്മണപുത്രാ, അങ്ങേയ്ക്ക് ഭൂമി വേണോ, സ്വർണ്ണം വേണോ, നല്ല വീട് വേണോ, അതോ വിപ്ര കന്യകയെ വേണോ എന്ത് വേണങ്കിലും ഞാൻ തരാം ഒരു ഗ്രാമം തരാം, ഒരു ദ്വീപ് തന്നെ തരാം ചോദിച്ചോളാ എന്ന് പറഞ്ഞപ്പോ ഭഗവാൻ ഉറക്കെ ചിരിച്ചു!!
ചിരിച്ചു കൊണ്ട് പറഞ്ഞു. ഹാ! എന്തൊരു കുല മഹിമ!! ആ വംശ പരമ്പര. പ്രഹ്ലാദന്റെ പേരക്കുട്ടി അല്ലേ. എത്ര മഹാത്മാക്കൾ വന്നിട്ടുള്ള വംശം. അതുകൊണ്ട് അവിടുത്തേയ്ക്ക് ചേർന്നത് തന്നെ. പക്ഷേ രാജൻ, എനിക്ക് അധികമൊന്നും വേണ്ട. മൂന്നടി മണ്ണ് മതി. എന്റെ ഈ കൊച്ചു കാല് കൊണ്ട് അളന്നെടുത്ത മൂന്നടി മണ്ണ്. അതേ വേണ്ടൂ. ഇത്രയും പറഞ്ഞപ്പോ രാജാവ് ഉറക്കെ ചിരിച്ചു.
അഹോ ബ്രാഹ്മണദായാദ വാചസ്തേ വൃദ്ധസംമതാ:
ത്വം ബാലോ ബാലിശമതി: സ്വാർത്ഥം പ്രത്യബുധോ യഥാ
ഹേ ബ്രാഹ്മണ കുട്ടീ, നിനക്ക് പോരാ. വേദം പഠിക്കണതിന് മുൻപ് ചില കാര്യങ്ങളൊക്കെ പഠിക്കണം. എവിടെ നിറയെ ണ്ടോ അവിടെ നിന്ന് നിറയെ വാങ്ങിക്കണം. സ്വാർത്ഥം അറിയില്ലല്ലോ നിനക്ക്. നീ എങ്ങനെ ജീവിക്കും എങ്ങനെ നാളെ ഒരു കുടുംബം നോക്കും? ഒരു ദ്വീപ് തന്നെ കൊടുക്കാൻ ശക്തിയുള്ള എന്റെ അടുത്ത് വന്നിട്ട് ,
ഞാൻ ആരാ ?
മാം വചോഭി: സമാരാധ്യാ ലോകാനാം ഏകമീശ്വരം
ലോകത്തിലുള്ള ഒരേ ഒരു പ്രഭുവായ എന്റടുത്ത് വന്നിട്ട് കേവലം മൂന്നടി മണ്ണ് ചോദിക്ക്യേ? മോശം. എന്റടുത്ത് ദാനം ചോദിച്ചിട്ട് നാളെ വേറെ ആരോടും ചെന്ന് ചോദിക്കാൻ പാടില്ല്യ.
ഭഗവാൻ തഥാസ്തു പറഞ്ഞത്രേ. അതുകൊണ്ടാണ് കൃഷ്ണാവതാരത്തിൽ ഗോപികകളുടെ വീട്ടിൽ നിന്ന് കക്കണത്. ചോദിക്കില്യാന്നാണ്. മോഷ്ടിക്കാ. എന്താണെന്ന് വെച്ചാൽ മമ ഖലു ബലിഗേഹേ യാചനം പൂർവ്വമാസ്ഥാം. ഞാൻ മഹാബലിയുടെ മുമ്പിൽ കൈ നീട്ടിയവനാണ്. ഈ പെണ്ണുങ്ങളുടെ മുമ്പിലൊന്നും ഇനി കൈ നീട്ടില്യ.
ചാരുണാ ചോരണേന
കക്കുകാന്നാണ്.
മഹാബലി തഥാസ്തു എന്ന് പറഞ്ഞ് ആ വരം കൊടുത്തു.
മഹാബലി ചോദിച്ചു.
മൂന്നടി മണ്ണോ. ദാ ഇവരെ ഒക്കെ നോക്കൂ. ഇവർക്കെല്ലാം ഞാൻ എത്ര കൊടുത്തണ്ട്.
അപ്പോ സഭയിൽ ഒരാള് മാത്രം വായിൽ കൊഴുക്കട്ട ഇട്ടപോലെ ഇങ്ങനെ ഇരിക്കണ്ട് .😶🙄 ശുക്രാചാര്യർ. അദ്ദേഹത്തിനെ കണ്ടപ്പോ തന്നെ മഹാബലിക്ക് ഒരു അപാകത തോന്നി. ഇദ്ദേഹത്തിനെ നോക്കി ഈ വിരോചനപുത്രൻ (മഹാബലി) ഒളിച്ച് നമസ്ക്കരിച്ചു .
എന്റെ അച്ഛന്(വിരോചനൻ ) ഒരു അബദ്ധം പറ്റി. പ്രജാപതിയുടെ അടുത്ത് ആത്മവിദ്യ പഠിക്കാൻ വേണ്ടി ചെന്നു. ഒന്നു പരീക്ഷിക്കാൻ വേണ്ടി പ്രജാപതി പറഞ്ഞു. നല്ലവണ്ണം അലങ്കരിച്ചിട്ട് നദിയില് പോയി പ്രതിബിംബം കാണാൻ പറഞ്ഞു. .വിരോചനനും ഇന്ദ്രനും കൂടി ചെന്നു. രണ്ടു പേരും പ്രതിബിംബം കണ്ടു. ആ കാണുന്നതെന്താ അത് തന്നെ ആത്മാ എന്ന് പറഞ്ഞു പ്രജാപതി. വിരോചനൻ അത് തന്നെ സത്യം എന്ന് ധരിച്ചു പോയി.എല്ലായിടത്തും ദേഹാത്മവാദം പ്രചരിപ്പിച്ചു. ഈ ശരീരമാണ് ആത്മാ. ശരീരത്തിനെ പോഷിപ്പിക്കാ നേരാനേരം പൗഡറിടുക. സെന്റ് ഇടാ. തലയിലെ വെളുത്ത മുടി കറുപ്പിക്കാ. പല്ലു പോയാൽ വേറെ എന്തെങ്കിലും വെയ്ക്കാ ഇതാണ് ആത്മാ എന്ന് പ്രചരിപ്പിച്ചു. മരിച്ചു പോയാലും വിടാൻ പാടില്ല്യ. അതിന് ശേഷം വായില് എന്തെങ്കിലും ഇട്ടു കൊടുത്ത് അലങ്കരിച്ച് കുളിപ്പിച്ച് വെയ്ക്കാ . ഇങ്ങനെ പ്രചരിപ്പിച്ചു.
ഇന്ദ്രന് സംശയം തോന്നി. ഇങ്ങനെ ആവാൻ വഴിയില്ലല്ലോ. ഈ ശരീരം ആത്മാവാണെങ്കിൽ എനിക്ക് സംതൃപ്തിയേ വരണില്ലല്ലോ എന്ന് പറഞ്ഞു തിരിച്ചു പോയി. അങ്ങനെ മഹാബലിയുടെ പിതാവായ വിരോചനന് ഒരു അബദ്ധം പറ്റി. ആ അബദ്ധം തനിക്ക് പറ്റരുത്.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad
ശ്രീമദ് ഭാഗവതം  192* 
ശുക്രാചാര്യർ മഹാബലിയോട് പറഞ്ഞു. 
ഏഷ വൈരോചനേ സാക്ഷാദ് ഭഗവാൻ വിഷ്ണുരവ്യയ:

ഹേ വൈരോചനേ, ഈ വന്നിരിക്കുന്നത് സാക്ഷാൽ അനന്തമായ വസ്തു ആണ്. തന്റെ കൈയിലുള്ളത് മുഴുവൻ ഇന്ദ്രന് പറിച്ചുകൊടുക്കും. സർവ്വവും നഷ്ടപ്പെടും.  കൊടുക്കരുത്. 

"പ്രഭോ ഞാൻ കൊടുക്കാം എന്ന് വാക്ക് പറഞ്ഞുവല്ലോ."

" വായ കൊണ്ടല്ലേ പറഞ്ഞിട്ടുള്ളൂ. ഞങ്ങളുടെ അഭിപ്രായത്തിൽ ജലം ഒഴിച്ച് കൊടുത്ത് ഓം തത് സത് തത് ത്വം എന്ന് പറഞ്ഞാലേ ആയിട്ടുള്ളൂ. കൊടുത്തിട്ടില്ല്യ. വായ കൊണ്ട് നമ്മൾ പലതും പറയും. അതൊക്കെ കണക്കാക്കാൻ പറ്റ്വോ."

അങ്ങനെ കള്ളം പറയാമോ. 

ചില കാര്യത്തിലൊക്കെ പറയാം. കല്യാണത്തിന്റെ കാര്യത്തിൽ പറയാം. നർമ്മത്തിന്(തമാശയ്ക്ക്) പറയാം.
സ്ത്രീകളോട് ചിലതൊന്നും പറയാൻ പറ്റില്ല്യ. അതുകൊണ്ട് അവരോട് കള്ളം പറയാം.

സ്ത്രീഷു നർമ്മ വിവാഹേ ച .
ഇതൊക്കെ ശുക്രനീതി ആണ്. ശുക്രാചാര്യരുടെ നീതി ആണ്. 

കുട്ടിക്ക് പാട്ടു പാടാനറിയോ. 
പെണ്ണുകാണാൻ വന്നവർ ചോദിച്ചു. 
നല്ലവണ്ണം പാടും. 
എന്നാൽ പാടാൻ പറയൂ. 
അത്.... .ഇപ്പൊ തൊണ്ട കെട്ടിയിരിക്കാണ്. എങ്ങനെ എങ്കിലും പാവം കല്യാണം കഴിച്ചു വിടണം മകളെ. ഇതൊക്കെ വിവാഹം നടക്കാൻ വേണ്ടീട്ട്. 

അതുപോലെ ചില കാര്യത്തിലൊക്കെ, ജീവന് തന്നെ ആപത്ത് വരുന്ന സന്ദർഭത്തിൽ കള്ളം പറയാം. ഇതൊക്കെ ശുക്രൃചാര്യരുടെ നീതി ആണ്. ആ ശുക്രനീതി കേട്ട് മഹാബലി ഒന്ന് ചിരിച്ചു. എന്താണെന്ന് വെച്ചാൽ ശുക്രാചാര്യർ അദ്ദേഹത്തിനെ test ചെയ്യുകയാണെന്ന് അദ്ദേഹത്തിനും അറിയാം. നമസ്ക്കരിച്ചു കൊണ്ട് പറഞ്ഞു. 

ഭഗവാനേ ഞാൻ യോഗ്യത ഇല്ലാത്തവനായിരിക്കാം. എന്റെ അച്ഛൻ യോഗ്യത ഇല്ലാത്തവനായിരിക്കാം. പക്ഷേ എന്റെ മുത്തശ്ശൻ ആരാണ്. പ്രഹ്ലാദന്റെ പേരക്കുട്ടി ആയി ഇരുന്നിട്ട് ഞാൻ കപടം പറയാമോ, കള്ളം പറയാമോ 

പ്രാഹ്ലാദി: കിതവോ യഥാ 
പ്രഹ്ലാദപരമ്പരയിൽ നിന്ന് വന്ന ഞാൻ, അതും ഒരു ബ്രാഹ്മണന് തരാം എന്ന് പറഞ്ഞിട്ട് തരില്യ എന്ന് പറയാൻ എനിക്ക് വയ്യ. 

എല്ലാം നഷ്ടപ്പെടാൻ പോകുന്നു😠 

അത് അറിഞ്ഞതല്ലേ. അങ്ങ് പറഞ്ഞ് തന്നത് വളരെ നന്നായി. 
 അങ്ങനെ ഇപ്പൊ ഭഗവാൻ വന്നു  ചോദിച്ച്  എല്ലാം കൊണ്ട് പോകുന്നുവെങ്കിൽ കൊണ്ട് പോട്ടെ. 

എല്ലാം നഷ്ടപ്പെടാൻ പോവാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വാമനമൂർത്തിയുടെ മുമ്പില് വന്നു. വിദ്യാവതി ജലം ഒഴിച്ച് കൊടുത്തു. മൂന്നടി മണ്ണ് ദാനം ചെയ്തു. ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി ണ്ടായി. മഹാബലിയുടെ ശിരസ്സിലേയ്ക്ക് ദേവന്മാർ തന്നെ പുഷ്പവൃഷ്ടി ചെയ്തു. 

തദ് വാമനം രൂപം അവർദ്ധതാത്ഭുതം 
ഹരേ: അനന്തസ്യ ഗുണത്രയാത്മകം 

ആ വാമനരൂപം ത്രിവിക്രമരൂപമായിട്ട് മാറി മൂന്ന് ലോകങ്ങളേയും അതിക്രമിച്ച് നിന്നു. രണ്ടടി കൊണ്ട് സർവ്വവും അളന്നു കഴിഞ്ഞു. മൂന്നാമത്തെ അടിക്ക് സ്ഥലമില്യ. മഹാബലിയെ വരുണപാശം കൊണ്ട് ബന്ധിച്ചു നിർത്തിയിട്ട് ഭഗവാൻ ചോദിക്കാ.
എവിടെ മൂന്നാമത്തെ അടി? 

അസുരന്മാര് പറഞ്ഞു ഈ വാമനൻ നമ്മളെ ഒക്കെ പറ്റിച്ചിരിക്കണു. 
യുദ്ധം ചെയ്യണം എന്ന് പറഞ്ഞു പുറപ്പെട്ടപ്പോ മഹാബലി അവരോട് പറഞ്ഞു. 

അരുത് നില്ക്കൂ. 
മഹാബലിയുടെ ജ്ഞാനത്തിന്റെ ബലം അവിടെ ആണ്. മഹാബലി പറയണു ഈ വന്നിരിക്കണ ആളാരാ അറിയോ. ഇയാളോട് യുദ്ധം ചെയ്തിട്ട് കാര്യമേ ഇല്ല്യ. 

യ: പ്രഭു: സർവ്വഭൂതാനാം സുഖദു:ഖോപപത്തയേ 
തം ന  അതിവർത്തിതും ദൈത്യാ: പൗരുഷൈരീശ്വര: പുമാൻ 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 
ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  109
കുഞ്ഞേ തന്നെപ്പോലെ ചോദ്യം ചോദിക്കുന്നവർ ഇനിയും ഉണ്ടാവട്ടെ. 
ത്വാം കൃണോ ഭൂയാത് നചികേതാ പ്രഷ്ടാ
തന്നെപ്പോലെയുള്ള പൃഷ്ടാക്കൾ , തത്വജിജ്ഞാസുക്കൾ എന്റെ മുമ്പിൽ ഇനിയും വരട്ടെ. സാധാരണ വരുന്നവർ മുഴുവൻ അരയും കുറയും ആയിട്ടുള്ളവരാണ്.  അവര് ഇതില് ഏതെങ്കിലും ഒന്നു കാണിച്ചാൽ മതി ഇതാണ് ഞങ്ങൾക്ക് വേണ്ടത് മറ്റേത് വെറുതെ ചോദിച്ചത് ആണ് എന്നു പറഞ്ഞ് ഇതും വാങ്ങിച്ചു കൊണ്ട് പോകും. ഒരു ചോക്ലേറ്റ് കൊടുത്താൽ മതി അതും വാങ്ങിച്ചു കൊണ്ടു പോകുന്നവർ ആണ് ലോകത്തിൽ അധികം പേരും . അധികം പേർക്കും ഈ സത്യം ഒന്നും വേണ്ട. അതു കൊണ്ട് കുഞ്ഞേ താൻ ചോദിച്ചതുകൊണ്ടു ഞാൻ പറഞ്ഞു തരാം എന്നു പറഞ്ഞു കൊണ്ട് ഈ ജീവന്റെ യാത്രയെ മുഴുവൻ പറഞ്ഞു . ആത്മസ്വരൂപം വിവരിച്ചു. മൂന്നു തലത്തിലായിട്ട്. ശരീരത്തിന്റെ തലത്തില് വിവരിച്ചു, മാനസിക തലത്തിൽ വിവരിച്ചു.സ്വരൂപ തലത്തിൽ വിവരിച്ചു. ശരീരതലത്തിൽ നിന്നും ആത്മാവിനെ കാണിച്ചു കൊടുത്തു. കുഞ്ഞേ ഈ ശരീരത്തിന്റെ ഉള്ളില് ഏതൊരു വസ്തു ആണോ ഉള്ളിലിരുന്ന് കണ്ണുകൊണ്ട് കാണുന്നത് , ചെവി കൊണ്ട് കേൾക്കണത് , മൂക്കു കൊണ്ട് മണക്കണത് , നാക്കു കൊണ്ട് രുചിക്കണത് ,ത്വക്ക് കൊണ്ട് സ്പർശിക്കണത് . ഏതൊന്നാണോ ഈ ശരീരത്തിന്റെ ഉള്ളിലിരുന്നു കൊണ്ട് അനേകം സുഖങ്ങളെ അനുഭവിക്കുന്നത് അതു തന്നെയാണ് താൻ ചോദിച്ച വസ്തു . 
യേന രൂപം രസം ഗന്ധം ശബ്ദാം സ്പർശാം ച മൈഥുനാൻ ഏ തൈ നൈവ വിജാനാതി കിമത്ര പരിശിഷ്യതേ ഏതദ്വൈ തത്. കുഞ്ഞേ താൻ ചോദിച്ചത് ആ വസ്തു ഉണ്ടല്ലോ ഇതാണ്. പിന്നെ സൂക്ഷ്മമായ തലത്തിൽ സ്വപ്നതലത്തിൽ പറഞ്ഞു കൊടുത്തു.  യത് സുപ് തേഷു ജാഗർ ത്തീ കാമം പുരുഷോ നിർമ്മി മാണ: തദേവ ശുക്രം തദ്ബ്രഹ്മ തദേവ അമൃത മച്യുതേ  തസ്മിൻ ലോകാശ്രിതാ സർവ്വേ തദു നാ ത്തേതി കശ്ചനാ ഏതത് ദ്വൈതത്. ഏതൊന്നാണോ ഈ ശരീരം ഉറങ്ങുമ്പോഴും ഉള്ളിൽ ഉണർന്നിരുന്ന് അനേക കാമനകളെ ഉണ്ടാക്കി അനേക ചിത്രങ്ങളെ സ്വപ്ന രൂപത്തിൽ പൊന്തിച്ചു കൊണ്ടുവന്ന് അതൊക്കെ കണ്ടു കൊണ്ടിരിക്കുന്നത് ആ വസ്തുവിലാണ് ഈ പ്രപഞ്ചമാകുന്ന മഹാ സ്വപ്നം പ്രതിഷ്ഠിതമായിട്ടിരിക്കുന്നത്. അതാണ് അതീവ ശുദ്ധമായ ബ്രഹ്മ വസ്തു എന്നറിയുക. ഇങ്ങനെ പറഞ്ഞു കൊടുത്തു. എന്നിട്ടവസാനമാണ് ഈ ജീവന്റെ ഗതിയെക്കുറിച്ചും പറഞ്ഞു കൊടുത്തു. ആത്മതത്വവും ബോധിപ്പിച്ചു.
( നൊച്ചൂർ ജി )
sunil namboodiri
ദക്ഷിണാമൂർത്തി സ്തോത്രം-46

അഹമസ്മി അഹം ജാനാമി, ആ അനുഭവത്തിനെ അനുഭാതി എന്നും പറയുന്നു. അത് പ്രകാശിക്കുന്നത് കൊണ്ട് ബാക്കി ഒക്കെ പ്രകാശിക്കുന്നു. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും ഒക്കെ അറിയുന്നത് ഇതിന്റെ പ്രകാശം കൊണ്ടാണ്. 

അനുഭാത്യേതത് സമസ്തം ജഗത് തസ്മയ് ശ്രീ ഗുരുമൂർത്തയേ നമ ഇദം ശ്രീ ദക്ഷിണാമൂർത്തയേ.

ഭഗവാനേ ദക്ഷിണാമൂർത്തി ആ അറിവിനൊക്കെ ആശ്രയ ഭൂതമായ അറിവുണ്ടല്ലോ, ആ അറിവിൽ എന്റെ ശ്രദ്ധയെ പതിപ്പിക്കുക.

രമണ ഭഗവാന്റെ പക്കൽ വിളക്ക് വയ്ക്കാൻ ഒരു ചിമ്മിനി ഉണ്ടായിരുന്നു. ആ ചിമ്മിനിക്ക് മുൻമ്പിലായി കണ്ണാടി കൂടും, മേലെ മൂടിയിട്ടുമുണ്ടാകും, താഴെ ഒരു ദ്വാരവും. ഒരു ദിവസം ചോട്ടിലുള്ള ദ്വാരത്തിലൂടെ ഒരു കുരുവി അതിന്റെ ഉള്ളിൽ കടന്നു. പക്ഷിയുടെ സ്വാഭാവികമായ പ്രവണതയാൽ അത് മുകളിലേയ്ക്ക് പറക്കാൻ ശ്രമിച്ചു. അത് ചിമ്മിനിയ്ക്കുള്ളിൽ കടന്ന ദ്വാരം മറന്ന് കളഞ്ഞു.പുറത്തേയ്ക്ക് കടക്കാൻ ചിറകിട്ടടിച്ചു. മഹർഷി ചിമ്മിനി എടുത്ത് കാണിച്ചിട്ട് പറഞ്ഞു നമ്മളൊക്കെ ഇതു പോലെയാണ്. ഏത് ദ്വാരത്തിലൂടെ ഉള്ളിലേയ്ക്ക് കടന്നു എന്ന് മറന്നു. എന്നിട്ടില്ലാത്ത ദ്വാരത്തിലൂടെ പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നു. നാമും ഈ പക്ഷിയെ പോലെ ഇല്ലാത്ത ദ്വാരങ്ങളായ ചെവി, മൂക്ക്, നാക്ക് , കണ്ണിലൂടെയൊക്കെ പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കയാണ്. ഉള്ളിലേയ്ക്ക് വന്ന ദ്വാരമൊട്ട് മറക്കുകയും ചെയ്തു. ഉള്ളിലേയ്ക്ക് വന്ന ദ്വാരത്തിലൂടെ തന്നെ ശ്രമിച്ചാൽ പുറത്തേയ്ക്ക് കടക്കാവുന്നതേയുള്ളു. 

ഏതാ ആ ദ്വാരം? സുഷുപ്തി അവസ്ഥയിൽ ഏതോ ഒരു ദ്വാരത്തിലേയ്ക്ക് മുഴുവൻ പോകുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ഏതോ ഒരു ദ്വാരത്തിൽ നിന്ന് സകലതും പുറത്തേയ്ക്ക് വരുന്നു. ആ ദ്വാരമാണ് കണ്ടു പിടിക്കേണ്ടത്. ആ ദ്വാരത്തിനെ ശ്രദ്ധിക്കാതെ കണ്ണ്, ചെവി എന്നീ ദ്വാരങ്ങളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് നമ്മൾ, എന്നാൽ സാധിക്കുന്നില്ല. ഈ കുരുവിയെ പോലെ അവസാനം നിരാശയാണ് ഫലം. 

നമ്മുടെ സർവ്വ പൂർണ്ണതയ്ക്കുമുള്ള കേന്ദ്രം പ്രപഞ്ചത്തിൽ ബാഹ്യമായി എവിടെയും ഇല്ല. സകല അനുഭവത്തേയും അനുഭവിക്കുന്നവൻ, അറിവ്, ആ ഒരു മഹസ്സ് അത് നമ്മളിൽ ഉണർവായിട്ട്, കേന്ദ്രമായിട്ട്, അവബോധമായിട്ട് പ്രകാശിക്കുന്നു. ആ അവബോധം അവിടെ ഉള്ളത് കൊണ്ടാണ് ബാക്കി ഇന്ദ്രിയ വ്യാപാരങ്ങളൊക്കെ നടക്കുന്നത്. ആ ഒരേ ഒരു പ്രകാശം ബാക്കിയുള്ളതിലൊക്കെ കാണുന്നു. 

നാനാച്ഛിദ്ര ഘടോദര സ്ഥിത മഹാദീപ പ്രഭാഭാസ്വരം
ജ്ഞാനം യസ്യ തു ചക്ഷുരാദികരണ ദ്വാരാ ബഹിഃ സ്പംദതേ |
ജാനാമീതി തമേവ ഭാംതമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ 

നമ്മളൊക്കെ അനുഭവിക്കുന്നത് ജ്ഞാനത്തിനെ തന്നെയാണ്. ജ്ഞാനം എന്ന് പറയുമ്പോൾ വരുന്ന ഒരു തെറ്റിദ്ധാരണ പുസ്തകത്തിൽ നിന്നുള്ള അറിവ് എന്നാണ് . സ്വാഭാവികമായ ജ്ഞാനം നമ്മുടെ സ്വരൂപമാണ്. ആ ജ്ഞാനം നമുക്ക് ചിതറി  നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണ്. എങ്ങനെ? ചക്ഷുരാദികരണ ദ്വാരാ. അങ്ങനെ നിശ്ചലമായിരിക്കുമ്പോൾ അടുത്തു കൂടി ആരെങ്കിലും പോയാൽ ശ്രദ്ധ പതറുന്നു. ഇതാണ് dissipation അഥവാ ബഹിഃ സ്പംദതേ എന്ന് പറയുന്നത്. ചക്ഷുരാദികരണ ദ്വാരാ ഓരോ കരണത്തിലൂടേയും തുളുമ്പി കൊണ്ടിരിക്കുന്നു അത്. പുറമേയ്ക്ക് പോയി കൊണ്ടിരിക്കുന്നു. 

അറിവിലുമേറി അറിഞ്ഞിടുന്നവൻ തൻ ഉരുവിലുമൊത്ത് പുറത്തും ഉജ്വലിക്കും കരുവിന് കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെ വീണു വണങ്ങി ഓതിടേണം.
അറിവും അറിഞ്ഞിടുന്നവൻ തൻ പൊരുളും അർത്ഥവും പുമാൻ തൻ അറിവും ഒരാദി മഹസ്സ് മാത്രമാകും.

ഒരേ പ്രകാശമാണ് അഥവാ വസ്തുവാണ് അറിവിൽ അഞ്ച് രൂപത്തിൽ പിരിഞ്ഞ് കാണുന്നത്. ഈ അഞ്ചിന്ദ്രിയങ്ങളിലൂടെയും ഒരേ അറിവാണ് പ്രകാശിക്കുന്നത്. അകമേ യ്ക്ക് ഉജ്വലിക്കുന്നത് പുറമേയ്ക്ക് പ്രപഞ്ചാകാരമായിട്ട് പ്രകാശിക്കുന്നു. ആ പുറമേയ്ക്കുള്ളതിനെ മുഴുവൻ അന്തർമുഖമാക്കി അഥവാ ആത്മധ്യാനം ചെയ്യുക. എന്താണ് ആത്മധ്യാനം? സർവ്വേന്ദ്രിയങ്ങളിലൂടെയും പുറത്തേയ്ക്ക് പോകുന്ന ഊർജ്ജം പൂർണ്ണമായിട്ടും അകമേയ്ക്ക് പരിപാലിക്കുന്നതിനെയാണ് അല്ലെങ്കിൽ Conserve ചെയ്യുന്നതിനെയാണ് ആത്മധ്യാനം അല്ലെങ്കിൽ ആത്മ വിചാരം എന്ന് പറയുന്നത്. ശ്രദ്ധയെ ശ്രദ്ധയിൽ ശ്രദ്ധിപ്പിക്കുന്നു. ശ്രദ്ധ എന്ന് പറയുമ്പോൾ തന്നെ അഹം സ്ഫുരണത്തിന്റെ ഒരു ബഹു സ്ഫൂർത്തിയാണ്.

Nochurji🙏🙏
Malini dipu 

Monday, June 24, 2019

ശ്രീ ഗണാധിപ നാഥാ ജയാ ജയ ആശ്രയം മമ നീയെ ഗജാനന കാത്തു നിന്‍പദതാരില്‍ വിളങ്ങണം ഗണാനാഥാ... വെള്ളിമാമല തന്നില്‍ വിളങ്ങുന്ന ശങ്കരാത്മജാ നീയേ ഗജാനന എള്ളോളം കൃപ നല്‍കേണമേ എന്നില്‍ ഗണനാഥാ എത്ര നാളിഹ ത്വത്പാദപങ്കജം എത്തിടാനഹം നിത്യം ഭജിക്കുന്നേന്‍ അത്തലാകവേ തീര്‍ത്തുരക്ഷിക്കേണം ഗണനാഥാസന്താനഗണപതി സ്‌തോത്രം നമോസ്തു ഗണനാഥായ സിദ്ധിബുദ്ധിയുതായ ച സര്‍വ്വപ്രദായ ദേവായ പുത്രവൃദ്ധി പ്രദായ ച ഗുരുദരായ ഗുരവേ ഗോപത്രേ ഗുഹ്യാസിതായ തേ ഗോപ്യായ ഗോപിതാശേഷ ഭുവനായ ചിദാത്മനേ വിശ്വമൂലായ ഭവ്യായ വിശ്വ സൃഷ്ടികരായ തേ നമോ നമസ്‌തേ സത്യായ സത്യപൂര്‍ണ്ണായ ശുണ്ഡിനേ ഏകദന്തായ ശുദ്ധായ സുമുഖായ നമോ നമഃ പ്രപന്ന ജനപാലായ പ്രണതാര്‍ത്തി വിനാശിനോ ശരണം ഭവ ദേവേശ സന്തതിം സുദൃഢാം കുരു ഭവിഷ്യന്തി ച യേ പുത്രാഃ മത്കുലേ ഗണനായക തേ സര്‍വ്വേ തവ പൂജാര്‍ത്ഥം നിരതാം സൂര്‍വരോ മതഃ പുത്രപ്രദമിദം സ്‌തോത്രം സര്‍വ്വസിദ്ധി പ്രദായകം  
അന്തഃകരണം- മുമ്പു പറഞ്ഞ പഞ്ചതത്ത്വങ്ങളുടെ സമഗ്രമായ സാത്വികാംശത്തില്‍ നിന്നാണ് മനസ്സ്, ബുദ്ധി,അഹങ്കാരം, ചിത്തം എന്നിവയുണ്ടായത്. ഇവ നാലും ചേര്‍ന്നതാണ് അന്തഃകരണം. മനസ്സ്: സങ്കല്‍പം, വികല്പം എന്നീ രൂപങ്ങളോടുകൂടിയതയാണ് മനസ്സ്. ഒന്നു സങ്കല്‍പിക്കുക, അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുക ഇതാണ് മനസ്സിന്റെ സ്വഭാവം. ബുദ്ധി- നിശ്ചയരൂപത്തിലുള്ളതാണ് ബുദ്ധി. മനസ്സിന്റെ ഉറപ്പില്ലായ്മ പരിഹരിച്ച് ദൃഢമായ തീരുമാനമെടുക്കുന്നത് ബുദ്ധിയാണ്. അഹങ്കാരം- ഞാനാണ് എല്ലാം എന്ന ബോധം അഹങ്കാരം. ചിത്തം- ചിന്തനം ചെയ്യുന്നത് ചിത്തം. മുന്‍ അനുഭവങ്ങളെ മനസ്സിലെത്തിക്കുന്നത് ചിത്തമാണ്. മൂന്നവസ്ഥകള്‍: ജാഗ്രത്, സ്വപ്‌നം, സുഷുപ്തി ഇവയാണ് അവസ്ഥാത്രയം. ജാഗ്രദവസ്ഥ-അഞ്ചു ജ്ഞാന്ദ്രേിയങ്ങള്‍ കൊണ്ടും, ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ വിഷയങ്ങള്‍കൊണ്ടും ലോകത്തെ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥൂലശരീരത്തിന്റെ അവസ്ഥയാണ് ജാഗ്രത്ത്. ഞാന്‍ സ്ഥൂല ശരീരമാണ് എന്ന് അഭിമാനിക്കുന്ന ആത്മാവിനെ വിശ്വന്‍ എന്നുപറയുന്നു. സ്വപ്‌നാവസ്ഥ: ജാഗ്രദവസ്ഥയില്‍ അനുഭവിച്ചറിഞ്ഞ വാസനയാല്‍ നിദ്രയില്‍ പ്രത്യക്ഷപ്പെടുന്ന പ്രപഞ്ചമാണ് സ്വപ്‌നം. ഇവിടെ അനുഭവം സൂക്ഷ്മശരീരത്തിലാണ്. ഞാന്‍ സൂക്ഷ്മശരീരമാണ് എന്നഭിമാനിക്കുന്ന ആത്മാവിനെ തൈജസന്‍ എന്നുപറയുന്നു. സുഷ്യപ്ത്യവസ്ഥ: പ്രപഞ്ചം തന്നെയില്ലാതെ, യാതൊന്നും അറിയാതെ ഉറങ്ങുന്ന അവസ്ഥ കാരണ ശരീരത്തിലാണ് ഈ അവസ്ഥ. ഞാന്‍ കാരണശരീരമാണ് എന്നഭിമാനിക്കുന്ന ആത്മാവിനെ പ്രാജ്ഞന്‍ എന്നുപറയുന്നു. അഷ്ടാംഗയോഗം: പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ പറയുന്ന അഷ്ടാംഗയോഗമാണ് മോക്ഷപ്രാപ്തിക്കു വഴിയെന്ന് അഗസ്ത്യന്‍ സൂചിപ്പിക്കുന്നല്ലോ. യോഗം എന്നതിന് ചിത്തവൃത്തി നിരോധം എന്നാണ് പതഞ്ജലി അര്‍ത്ഥം പറഞ്ഞിരിക്കുന്നത്. ചിത്തവൃത്തി നിരോധനത്തിന് 8 വഴികള്‍- അവ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്. 1. യമം- അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമം. അഹിംസ- മനസാ വാചാ കര്‍മ്മണാ യാതൊരു ജീവിയേയും വേദനിപ്പിക്കാതിരിക്കല്‍. സത്യം- ചിന്തിക്കുന്നതുതന്നെ പറയുക. പറയുന്നതു പ്രവര്‍ത്തിക്കുക. വിചാരം, വാക്ക്, പ്രവൃത്തി ഇവ ശുദ്ധമായിരിക്കുക. ഇതിനെയാണ് സത്യം എന്നുപറയുന്നത്. അസ്‌തേയം- അന്യരുടേത് യാതൊന്നും ആഗ്രഹിക്കാതിരിക്കല്‍. അപരിഗ്രഹം- തനിക്കായി ഒന്നും സൂക്ഷിച്ചുവയ്ക്കാതിരിക്കല്‍. 2. നിയമം- ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം ഇവയഞ്ചുമാണ് നിയമം. ശൗചം- പരിശുദ്ധി ബാഹ്യശുദ്ധിയും ആന്തരശുദ്ധിയും ശൗചമാണ്. സന്തോഷം- പ്രാരബ്ധവശാല്‍ വന്നുചേരുന്ന സുഖദുഃഖങ്ങള്‍ അനുഭവിച്ച് ഒന്നിലും ആഗ്രഹമില്ലാതെ സദാ സംതൃപതിയോടെ ഇരിക്കുന്നതാണ് സന്തോഷം. തപസ്സ്- വര്‍ണാശ്രമ ധര്‍മ്മമനുസരിച്ച് ജീവിതത്തില്‍ ഭഗവാനെ മാത്രം ആശ്രയിച്ച് എപ്പോഴും ഭഗവദ്ചിന്തയില്‍ ധ്യാനിച്ചിരിക്കുന്ന അവസ്ഥയാണ് തപസ്സ്. സ്വാദ്ധ്യായം- വേദാന്തഗ്രന്ഥങ്ങളുടെ വായന, പഠനം, കേള്‍ക്കല്‍, മനനം എന്നിവ സ്വാദ്ധ്യായം. ഈശ്വരപ്രണിധാനം- ഈശ്വരനില്‍തന്നെ പൂര്‍ണമായി ശരണം പ്രാപിക്കല്‍. 3. ആസനം- മനസ്സിന്റെ ഏകാഗ്രതയ്ക്കും ശുദ്ധിക്കും നിയന്ത്രണത്തിനുമായി നടത്തുന്ന യോഗാസനങ്ങള്‍. യോഗം എന്നാല്‍ ഈശ്വരചൈതന്യവുമായി കൂടിചേരല്‍. 4. പ്രാണായാമം- ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രാണനെ ആധാരമാക്കിയാണ്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചുപ്രാണന്മാരാണ് ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. മുഖ്യപ്രാണനും ഉപപ്രാണന്മാരും സദാ കര്‍മ്മനിരതരായിരിക്കുന്നു. ഇവയെ നിയന്ത്രണത്തിലാക്കുന്ന അഭ്യാസമാണ് പ്രാണായാമം. ഭഗവദ്ഗീതയില്‍ പ്രാണായാമത്തെ പ്രാണഹവനം എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രാണനും ചിന്തകളും തമ്മില്‍ ബന്ധമുണ്ടെന്നും പ്രാണനിരോധം കൊണ്ട് ചിന്തകളേയും നിരോധിക്കാന്‍ കഴിയുമെന്നും തെളിയുന്നു. അതുകൊണ്ടാണ് പ്രാണരോധനം എന്നുപറയുന്നത്. 5. പ്രത്യാഹാരം- പ്രാണായാമത്തിലൂടെ ഇന്ദ്രിയങ്ങള ബാഹ്യപ്രവര്‍ത്തികളില്‍നിന്നും പിന്‍വലിച്ച് മനസ്സില്‍ ലയിപ്പിക്കുന്നതാണ് പ്രത്യാഹാരം. അതായത് വെളിയില്‍ അലഞ്ഞുനടക്കുന്ന ഇന്ദ്രിയങ്ങളെ സ്വന്തം വരുതിയിലാക്കല്‍ ഇന്ദ്രിയ നിഗ്രഹം എന്നര്‍ത്ഥം. 6. ധാരണ- ഇന്ദ്രിയനിഗ്രഹം സാധിച്ചുകഴിഞ്ഞാല്‍ മനസ്സിനെ വരുതിയിലാക്കുക എളുപ്പമാണ്. മനസ്സിനെ ഏകാഗ്രമാക്കി നാഭിചക്രം, ഹൃദയകമലം, ഭ്രൂമദ്ധ്യം എന്നിവയില്‍ ഒരിടത്ത് ഉറപ്പിച്ചു നിറുത്തുന്നതാണ് ധാരണ. 7. ധ്യാനം- ധാരണ സാധിച്ചാല്‍ ധ്യാനം ആരംഭിക്കാം. സരൂപമോ, അരൂപമോ ആയ ഈശ്വരനില്‍ മനസ്സിനെ ഉറപ്പിക്കലാണ് ധ്യാനം. ഇഷ്ടവിഗ്രഹത്തിലോ, അല്ലെങ്കില്‍ പ്രകാശത്തിലോ, അല്ലെങ്കില്‍ അരൂപമായ മറ്റെന്തിലെങ്കിലുമോ മനസ്സിനെ എപ്പോഴും കേന്ദ്രീകരിച്ചു നിറുത്തണം. ധ്യാനം കൂടുതല്‍ കൂടുതല്‍ ഉറയ്ക്കുമ്പോള്‍ ഈശ്വരനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. 8. സമാധി- ധ്യാനത്തില്‍ ഉറച്ച മനസ്സിനെ അവിടെ നിന്നുയര്‍ത്തി ധ്യാനിക്കുന്ന ആളും ധ്യാനിക്കുന്ന വസ്തുവും രണ്ടല്ലാതെ ഒന്നായിത്തീരുന്ന ഘട്ടത്തിലെത്തും. അതാണ് സമാധി. അപ്പോള്‍ എല്ലാം ഏകം. ആനന്ദംമാത്രം! അതാണ് മുക്തി.

സവിതാവേ സൂര്യ'

Sunday 23 June 2019 5:56 am IST
സൂര്യനമസ്‌കാരത്തിന്റെ പഴക്കത്തെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. 1928ല്‍ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഔന്‍ധിലെ രാജാവ് ബാലാ സാഹെബ് പന്ത് 1928 ജനുവരി 31ന് പുറത്തിറക്കിയ സൂര്യനമസ്‌കാരം എന്ന പുസ്തകം ഈ ലേഖകന്റെ കയ്യില്‍ ഉണ്ട്. സൂര്യനമസ്‌കാരത്തിന്റെ ഇന്നത്തെ രൂപം തന്നെയാണതിലുള്ളത്, ചിത്ര സഹിതം. അതിനര്‍ഥം 1928 നു മുമ്പുതന്നെ അത് പ്രചരിച്ചിരുന്നു എന്നാണ്.
സാഷ്ടാംഗ നമസ്‌കാരത്തില്‍ അടിസ്ഥാനമായി രണ്ടു നിലകളാണുള്ളത്   തൊഴുതു നില്കുക, നിലത്തു വീണു നമസ്‌കരിക്കുക. ഇടയില്‍ പല ശാസ്ത്രീയ ആസനങ്ങളും ചേര്‍ത്ത് ഉരുത്തിരിഞ്ഞു വന്നതാവണം സൂര്യനമസ്‌കാര പദ്ധതി. വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതേയുള്ളൂ സൂര്യനമസ്‌കാരത്തിന്റെ ക്രമങ്ങള്‍. മന്ത്രത്തോടു കൂടി ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്നും അറിയണം. ഓരോ സ്‌റ്റെപ്പിനും ഓരോ മന്ത്രം ചൊല്ലുന്ന രീതി ചില വിദേശ ചാനലുകളില്‍ കണ്ടു. അങ്ങിനെയല്ല വേണ്ടത്. തൊഴുത് 'ഓം ഹ്രാം മിത്രായ നമ: ' എന്നു ചൊല്ലിയ ശേഷം സൂര്യനമസ്‌കാരത്തിന്റെ 12 സ്‌റ്റെപ്പുകളും ചെയ്ത് അടുത്ത നമസ്‌കാരം തുടങ്ങുമ്പോഴാണ് 'ഓം ഹ്രീം രവയേ നമ: ' എന്ന രണ്ടാം മന്ത്രം ചൊല്ലേണ്ടത്.
ഓം എന്ന് ആദ്യവും നമ: എന്ന് അവസാനവും എല്ലാറ്റിനം ചേര്‍ക്കണം. അതിനു ശേഷം ഹ്രാം, ഹ്രീം, ഹ്രൂം, െ്രെഹം, ഹ്രൗം, ഹ്ര: എന്നിവ ഓരോന്നായി ചേര്‍ക്കണം. പിന്നീട് 12 മന്ത്രങ്ങള്‍, മിത്രായ, രവയേ, സൂര്യായ, ഭാനവേ, ഖഗായ, പൂഷ്‌ണേ, ഹിരണ്യഗര്‍ഭായ, മരീചയേ, ആദിത്യായ, സവിത്രേ, അര്‍ക്കായ, ഭാസ് കരായ എന്നിവ ചേര്‍ക്കണം. പതിമൂന്നാമത്തേതിന് ഓം ശ്രീ സവിത്രേ സൂര്യനാരായണായ നമ: എന്നും ചേര്‍ക്കും.. ഇതോടൊപ്പം വേദമന്ത്രങ്ങള്‍ ചേര്‍ത്ത് നീണ്ട മന്ത്രങ്ങള്‍ ചൊല്ലുന്നവരും ഉണ്ട്. ഉദാ: ഓം ഹ്രാം ഉദ്യന്നദ്യ മിത്രമഹ: ഹ്രാം ഓം മിത്രായ നമ:   ഇത്രയും കൂടിയാണ് ഒരു മന്ത്രം. അത്രയും സാങ്കേതികം.
സൂര്യപ്രകാശം ലഭിക്കാത്ത പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു രോഗമല്ലാത്ത രോഗമുണ്ട് Seasonal Affective Disorder  ഋതുഭേദമനുസരിച്ചു വരുന്ന കുഴപ്പങ്ങള്‍. ഉറക്കക്കുറവ്, ജോലി ചെയ്യാന്‍ മടി, കൂടുതല്‍ ഭക്ഷണം, കുടിയ ആശങ്ക എന്നിങ്ങനെയുള്ളവയാണ് ' രോഗ 'ലക്ഷണങ്ങള്‍.വെളിച്ചം കാണാതെ മുറിയിലച്ചെു പൂട്ടിയാലും ഒരുവന്റെ മനസ്സ് അടഞ്ഞുപോകും. ആൃശഴവ േകശഴവ േവേമൃമു്യ ആണ് മേല്‍പ്പറഞ്ഞ രോഗത്തിന്റെ ചികത്സ. കൃത്രിമമായി പ്രകാശം കാട്ടല്‍തന്നെ. നമുക്ക് വേണ്ടുവോളം സൂര്യപ്രകാശം കിട്ടുന്നതിനാല്‍ ഇതൊന്നും നാം അറിയുന്നില്ല. രാവിലെ, പ്രാണന്‍നിറഞ്ഞ പുഞ്ചിരിയോടെ തന്റെ രശ്മികളാകുന്ന തങ്കക്കരങ്ങള്‍ കൊണ്ട് നമ്മെ പുല്‍കി തഴുകി ഉത്സാഹിപ്പിക്കുന്ന സൂര്യനപ്പൂപ്പനെ 'സവിതാവേ, സൂര്യ' എന്നു വിളിച്ച് ഒന്നു വണങ്ങിപ്പോയാല്‍ എന്താണ് തെറ്റ്?.മറ്റെന്താണ് ശരി?

പ്രാണനെ സന്തുലിതമാക്കാം

Saturday 22 June 2019 3:21 am IST
ചിന്താ ശോകപ്രശമനം (ദുഷ്ചിന്തകളെയും ദു:ഖങ്ങളെയും അകറ്റും), ആയുര്‍ വര്‍ധനം
(ആയുസ് വര്‍ധിപ്പിക്കും) ഉത്തമം എന്നാണ് അഗസ്ത്യമുനി ആദിത്യഹൃദയമന്ത്ര ജപത്തിന് ഫലം പറഞ്ഞിരിക്കുന്നത്. 
എല്ലാ ദേവന്മാരും നമ: എന്നു ചൊല്ലി പൂജിച്ചാല്‍ തൃപ്തരാകും. എന്നാല്‍ സൂര്യന്‍ മാത്രം പ്രത്യക്ഷ നമസ്‌കാരം  ശരീരം നിലത്ത് പതിച്ചു കൊണ്ടുള്ള  സാഷ്ടാംഗ നമസ്‌കാരം  കൊണ്ടേ തൃപ്തനാകൂ. കണ്മുന്നില്‍ ( പ്രത്യക്ഷം) കണ്ടു നമസ്‌കരിക്കാന്‍ സാധിക്കുന്ന ഏകദേവനും സൂര്യനാണ്. 
'ആരോഗ്യം ഭാസ്‌കരാത് ഇച്ഛേത് ' എന്നാണ്. സൂര്യന് ആരോഗ്യദായകത്വമെന്ന പ്രത്യേകതയുണ്ട്. രോഗാണുക്കളെ നശിപ്പിക്കാന്‍ വെയിലത്തു വെച്ചാല്‍ മതി. സൂര്യ സ്‌നാനം വെള്ളക്കാര്‍ക്ക് പ്രധാനമാണ്. ശരീരത്തിന് വിറ്റാമിന്‍ ഡി കിട്ടുന്നത് സൂര്യപ്രകാശത്തിലൂടെ മാത്രമാണ്. സൂര്യനമസ്‌കാരം സാര്‍ഥകമാകുന്നത് സൂര്യനെ നോക്കി ചെയ്യുമ്പോള്‍ തന്നെയാണ്.
ഒരു കാര്യം കൂടി ഇവിടെ പ്രസക്തമാണ്. നമ്മുടെ ശാസ്ത്രപ്രകാരം ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലുണ്ടാകും. പുറത്തുള്ളതെല്ലാം അകത്തുണ്ട്. സൂര്യചന്ദ്രമാരും അകത്തുണ്ട്. സൂര്യന്‍, പിംഗളാ നാഡിയാണ്; പ്രാണനാണ്.ചന്ദ്രന്‍ ഇഡാ നാഡിയാണ്; മനസ്സാണ്. പ്രാണനെ പ്രചോദിപ്പിക്കാനും സന്തുലിതമാക്കാനും സൂര്യനമസ്‌കാരം വേണം.
ചൂടായ പാത്രത്തില്‍ (ആധാരം) നെയ്യ് (ആധേയം) ഒഴിച്ചാല്‍ നെയ്യ് ഉരുകും. ചൂടായ നെയ്യ് തണുത്ത പാത്രത്തിലൊഴിച്ചാല്‍ പാത്രം ചൂടാവും. ചൂടായ പാത്രത്തില്‍ ചൂടായ നെയ്യൊഴിച്ചാല്‍ ചൂടു കൂടുതല്‍ നേരം നിലനില്കും. ജീവന്റെ ആധാരം, ഉപാധി ശരീരമാണ്. ആധേയമാണ് ആത്മാവ്. ആധാരം, ശരീരം യോഗ്യമായാലേ ആത്മാവിന്റെ ജന്മലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ. അതാണ് ധര്‍മം സാധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ശരീരമാണ് ( ശരീരമാദ്യം ഖലു ധര്‍മ സാധനം) എന്നു പറയുന്നത്. ആഹാരം, വ്യായാമം, വിശ്രമം (നിദ്ര) ഇവയാണ് ശരീരത്തിന് അത്യാവശ്യമായ മൂന്നു കാര്യങ്ങള്‍. ഇവയില്‍ രണ്ടാമത്തേത്, വ്യായാമം, മാത്രമാണ് ഈ ലേഖനത്തിന്റെ വിഷയം.
ലാഘവം കര്‍മ സാമര്‍ഥ്യം
ദീപ്‌തോഗ്‌നിര്‍ മേദസ: ക്ഷയ:
വിഭക്തഘന ഗാത്രത്വം
വ്യായാമാദുപജായതേ.
ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയ ത്തിലെ ദിനചര്യാധ്യായത്തിലെ ശ്ലോകമാണിത്. ശരീരത്തിന് ഭാരമനുഭവപ്പെടാതിരിക്കുക ( ലാഘവം ), പ്രവൃത്തി ചെയ്യാനുള്ള ഉത്സാഹം (കര്‍മ സാമര്‍ഥ്യം), ദഹനശക്തി (ദീപ്‌തോഗ്‌നി:) അനാവശ്യമായ തടിയില്ലാതിരിക്കുക (മേദസ: ക്ഷയ:) ശരീരത്തിന് വഴക്കം ഇവ വ്യായാമം കൊണ്ട് ലഭിക്കും.
എന്നാല്‍ സൂര്യനമസ്‌കാരത്തിന് അനേകം ഗുണങ്ങള്‍ പറയുന്നുണ്ട്. 'ആദിത്യസ്യ നമസ്‌കാരാന്‍
യേ കുര്‍വന്തി ദിനേ ദിനേ' 
നിത്യം സൂര്യനമസ്‌കാരങ്ങള്‍ ചെയ്യുന്നവന് ആയുസ്സ്, പ്രജ്ഞാ, ബലം, വീര്യം, തേജസ് എന്നിവ കിട്ടും. അകാലമരണം ഉണ്ടാവില്ല. സര്‍വ വ്യാധികളും നശിക്കും. കാരണം അതു വ്യായാമം മാത്രമല്ല, അനേകം യോഗാസനങ്ങളുടെ സമഞ്ജസ സമ്മേളനമാണ്. താളത്തിലും ആഴത്തിലുമുള്ള ശ്വാസ ക്രമം ചേര്‍ന്നതാണ്. പ്രാണനെ സന്തുലിതമാക്കുന്നതാണ്. നട്ടെല്ലിന് വഴക്കം നല്‍കുന്നതാണ്. മനസ്സിന് ഏകാഗ്രതയും ബുദ്ധികൂര്‍മത നല്‍കുന്നതാണ്. സൂര്യനമസ്‌കാരത്തിന്റെ പഴക്കത്തെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. 1928ല്‍ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഔന്‍ധിലെ രാജാവ് ബാലാ സാഹെബ് പന്ത് 1928 ജനുവരി 31ന് പുറത്തിറക്കിയ സൂര്യനമസ്‌കാരം എന്ന പുസ്തകം ഈ ലേഖകന്റെ കയ്യില്‍ ഉണ്ട്. സൂര്യനമസ്‌കാരത്തിന്റെ ഇന്നത്തെ രൂപം തന്നെയാണതിലുള്ളത്, ചിത്ര സഹിതം. അതിനര്‍ഥം 1928 നു മുമ്പുതന്നെ അത് പ്രചരിച്ചിരുന്നു എന്നാണ്. സാഷ്ടാംഗ നമസ്‌കാരത്തില്‍ അടിസ്ഥാനമായി രണ്ടു നിലകളാണുള്ളത്   തൊഴുതു നില്കുക, നിലത്തു വീണു നമസ്‌കരിക്കുക. ഇടയില്‍ പല ശാസ്ത്രീയ ആസനങ്ങളും ചേര്‍ത്ത് ഉരുത്തിരിഞ്ഞു വന്നതാവണം സൂര്യനമസ്‌കാര പദ്ധതി. വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതേയുള്ളൂ സൂര്യനമസ്‌കാരത്തിന്റെ ക്രമങ്ങള്‍.

ദൗത്യം പരാജയം, യുദ്ധം അനിവാര്യം

Monday 24 June 2019 1:02 am IST
ശ്രീരാമന്റെ ദൂതുമായാണ് അംഗദനെത്തിയതെന്ന് അറിഞ്ഞ രാവണന്‍ രാമനെ കണക്കറ്റ് പരിഹസിച്ചു. എങ്കിലും രാമന്‍ കൊടുത്തു വിട്ട സന്ദേശം എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ഉള്ളില്‍.' ആ  ഭീരുവിന്റെ സന്ദേശമൊന്നു വായിക്കൂ. എന്താണ് അവന്റെ അപേക്ഷയെന്ന് കേള്‍ക്കട്ടെ. ' രാവണന്‍ അംഗദനോടു പറഞ്ഞു. അംഗദന്‍ ദൂതു വായിക്കാന്‍ തുടങ്ങി. 
'ലങ്കേശ്വരനായ രാവണാ, നീയെന്റെ പ്രിയപത്‌നിയെ മോഷ്ടിച്ചു. ആ സംഭവം നടന്നിട്ട് പതിനൊന്നു മാസം കഴിഞ്ഞു. സീതയെ വീണ്ടെടുക്കാനാണ് ഞാനിവിടെ വന്നത്. ഒട്ടും വൈകാതെ ദേവിയെ എന്റെ കൈകളിലേല്‍പ്പിക്കുക. അല്ലെങ്കില്‍ യുദ്ധത്തിന് തയാറായി കൊള്ളുക. 
സീതയെ വിട്ടു തന്നാല്‍ എല്ലാം ശുഭമായി കലാശിക്കും. അല്ലാത്തപക്ഷം സീതയെ നിനക്കു ലഭിക്കില്ലെന്നു മാത്രമല്ല ലങ്കാരാജ്യവും നഷ്ടപ്പെടും. നിന്റെ വംശം നാമാവശേഷമാകും. ഒടുവില്‍ നിന്റെ കഥയും കഴിയും. ' ദൂതു വായിച്ചു കേള്‍പ്പിച്ച ശേഷം ഇതിനൊരു മറുപടി സന്ദേശം തരണമെന്ന് അംഗദന്‍ രാവണനോടു പറഞ്ഞു. 
രാവണന്‍ അപ്പോഴും രാമനെ നിന്ദിച്ചു കൊണ്ടേയിരുന്നു. 'സമന്മാര്‍ തമ്മിലാണ് സന്ദേശവും പ്രതിസന്ദേശവും കൈമാറേണ്ടത്.  രാമന്‍ നിനക്ക് സ്വാമിയായിരിക്കാം. ആ നിസ്സാരന്‍ എനിക്ക് സന്ദേശമയയ്ക്കുകയോ? ത്രിലോകങ്ങള്‍ക്കും ചക്രവര്‍ത്തിയായ ഞാനെന്തിന് രാമന് പ്രതിസന്ദേശമയയ്ക്കണം? ' 
ഇത്രയും പറഞ്ഞ ശേഷം രാവണന്‍, അംഗദനെ അനുയപ്പിക്കാന്‍ ശ്രമം തുടങ്ങി. 'അംഗദകുമാരാ, നീ എന്റെ സുഹൃത്തായിരുന്ന ബാലിയുടെ പുത്രനല്ലേ? അതു കൊണ്ട്  എനിക്കും  നീ പുത്രതുല്യനാണ്. നീ രാമന്റെ ദാസനായിരിക്കുന്നത് പരിതാപകരമാണ്. അത് ഉപേക്ഷിക്കുക. നിന്റെ പിതാവിനെ രാമന്‍ ഒളിയമ്പെയ്തു കൊന്നതും സുഗ്രീവന്‍ ബാലിയെ കൊല്ലിച്ചതും അധര്‍മമല്ലേ?  ബാലി ജീവിച്ചിരുന്നാല്‍ എന്റെ പക്ഷത്താവും നിലകൊള്ളുകയെന്ന് രാമന് അറിയാം. ബാലിയുടെ രാജ്യം നിനക്കവകാശപ്പെട്ടതാണ്. അല്ലാതെ സുഗ്രീവനല്ല. കുമാരാ, ഇതിനെല്ലാം ഞാന്‍ പരിഹാരമുണ്ടാക്കാം. നിന്നെ ഞാന്‍ വാനരവര്‍ഗത്തിന്റെ മൊത്തം രാജാവായി വാഴിക്കാം. എനിക്ക് സീതയെ മാത്രം മതി. ' 
അംഗദന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു രാവണന്റെ പ്രസംഗം. രാവണന് അര്‍ഹിക്കുന്ന മറുപടി തന്നെ അംഗദന്‍ നല്‍കി. 
'കുടിലതയുടെ മൂര്‍ത്തീരൂപമായ രാവണാ, നിന്റെ കാപട്യങ്ങളൊന്നുമിനി വിലപ്പോകില്ല. പിതാവിനു നല്‍കിയ വാക്കനുസരിച്ച് രാമന്റെ വനവാസം തീരാറായി. വൈകാതെ രാമന്‍ അയോധ്യയുടെ അധിപനാകും. സുഗ്രീവന്‍ കിഷ്‌കിന്ധ ഭരിക്കും. സുഗ്രീവന്റെ കാലശേഷമേ ഞാന്‍ രാജാവാകൂ. മറ്റൊന്നു കൂടി നീ അറിയാനുണ്ട്. ലങ്കയുടെ ഭരണം വൈകാതെ വിഭീഷണന്റെ കൈകളിലെത്തും.  ഞാന്‍ പറയുന്നതെല്ലാം പ്രവചനങ്ങളല്ല. വൈകാതെ യാഥാര്‍ഥ്യമാകാന്‍ പോകുന്ന കാര്യങ്ങളാണ്. 
നിന്റെ വീമ്പു പറച്ചില്‍ ഇനിയെങ്കിലും നിര്‍ത്തുക.  നിന്റെ മാതാമഹ സഹോദരിയായ താടകയെ രാമന്‍ വധിച്ചപ്പോള്‍ നീയെന്തു ചെയ്തു. വീരന്മാരായ നിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം രാമന്‍ നിഗ്രഹിച്ചപ്പോള്‍ നീയെവിടെയായിരുന്നു?  ഹനുമാന്‍ ലങ്ക ചുട്ടെരിച്ചപ്പോള്‍ നീ എന്തു ചെയ്യുകയായിരുന്നു? 
ഹേ രാവണാ നിന്നില്‍ നിന്ന് മരണഗന്ധം വമിച്ചു തുടങ്ങി. നിന്റെ മക്കളായ അതികായനേയും മേഘനാദനേയും ലക്ഷ്മണ കുമാരന്‍ നിഗ്രഹിക്കും. ശ്രീരാമന്‍ നിന്റെ അനുജന്‍ കുംഭകര്‍ണന്റെ കഥ കഴിക്കും. 'മരഞ്ചാടികള്‍'  എന്ന് നീ ആക്ഷേപിച്ച വാനരസേന നിന്റെ മന്ത്രിപ്രവരന്മാരേയും സേനാനായകന്മാരേയും   വകവരുത്തും. ഇതെല്ലാം കഴിയുമ്പോള്‍ ശ്രീരാമദേവനെത്തി നിന്നെ കാലപുരിക്ക് അയയ്ക്കും. അതു കഴിഞ്ഞ് വിഭീഷണന്റെ കിരീടധാരണവും നടത്തും. '
 തെല്ലും വകവെയ്ക്കാതെ അംഗദന്‍ നടത്തിയ ആക്ഷേപവര്‍ഷം കണ്ട് രാവണന്‍ കോപത്താല്‍ വിറച്ചു. അംഗദനെ വധിക്കാനായി ചന്ദ്രഹാസമെടുത്തു, അതു കണ്ട്, കുതിച്ചു ചാടിയ അംഗദന്‍ രാവണന്റെ കരണത്ത് ശക്തമായടിച്ചു. രാവണന്‍ ബോധമറ്റു വീണു. 
ഏതാനും രാക്ഷസന്മാരെത്തി അംഗദനെ വാലില്‍ തൂക്കിയെടുത്തു. അംഗദന്‍ വാല്‍ ശക്തമായി ചലിപ്പിച്ചതോടെ രാക്ഷസന്മാര്‍ തുരുതുരാ തെറിച്ചു വീണു ചത്തു. 
അനന്തരം അംഗദന്‍ ആകാശത്തു കൂടെ കുതിച്ചുയര്‍ന്ന് രാമ സന്നിധിയിലെത്തി. 
രാവണനെ കണ്ടതും സന്ദേശമറിയിച്ചതും അംഗദന്‍ വിശദീകരിച്ചു. സീതയെ തിരികെത്തരികയില്ലെന്നും വേണമെങ്കില്‍ വീണ്ടെടുത്ത് കൊണ്ടു പോകാമെന്നുമുള്ള രാവണന്റെ നിലപാടറിഞ്ഞ് രാമന്‍ ഉറച്ചൊരു തീരുമാമെടുത്തു. ഇനി യുദ്ധം തന്നെ പോംവഴി.                     

ചിന്താമണിരത്‌നം വീണ്ടും ഗണേശന്

Monday 24 June 2019 1:03 am IST
താന്‍ തന്റെ അമ്മാവനായ ശ്രീനാരായണന് കാഴ്ചവെയ്ക്കുന്ന വസ്തുക്കള്‍ ഭക്തവല്‍സലനായ അമ്മാവന്‍ ആര്‍ക്കു നല്‍കുന്നു എന്നത് ശ്രീഗണേശന് വിഷയമല്ല. താന്‍ അമ്മാവന് നല്‍കിക്കഴിഞ്ഞാല്‍ അത് അമ്മാവന്റെ മുതലാണ്. പിന്നെ അതില്‍ തനിക്ക് അവകാശമില്ല. 
ശ്രീഗണേശന്‍ മഹാവിഷ്ണുവിനോട്  അതു തുറന്നു പറയുകയും ചെയ്തു. ഗണേശന്റെ മനസ്സറിഞ്ഞു തന്നെ വിഷ്ണു ആ ചിന്താമണി രത്‌നം സ്വീകരിച്ചു.  
ഒരിക്കല്‍ വിഷ്ണുവിന്റെ സോദരസ്ഥാനമുള്ള ദേവേന്ദ്രന്‍ വൈകുണ്ഠത്തില്‍ ഭഗവാനെ കാണാന്‍ വന്നു. എന്നും മോഹങ്ങളില്‍ നിന്നും മുക്തി നേടാത്ത ദേവേന്ദ്രന്‍ വിഷ്ണുവിനെ കണ്ടപ്പോള്‍ വിഷ്ണുവിന്റെ നെഞ്ചില്‍ മനോഹരമായൊരു ഒരു ചിന്താമണിരത്‌നം. താന്‍ ഈ രത്‌നവുമണിഞ്ഞ് വിലസുന്ന രംഗം മനസില്‍ കണ്ട് ഇന്ദ്രന്‍ സ്വയം മറന്നു നിന്നു. സ്വപ്‌നലോകത്തില്‍ സ്വന്തം സൗന്ദര്യം ആസ്വദിച്ചു നിന്നു. 
സര്‍വജ്ഞനായ ഭഗവാന്‍ മഹാവിഷ്ണു ഇന്ദ്രന്റെ ഇംഗിതത്തെ തിരിച്ചറിഞ്ഞു. ഗുഹ്യനും ഹൃദയാന്തസ്ഥനുമായ ഭഗവാന്‍ വിഷ്ണു ശ്രീഗണേശന്‍ നല്‍കിയ ചിന്താമണി രത്‌നം ദേവേന്ദ്രന് ദാനം നല്‍കി. 
വിഷ്ണു പ്രസാദമായി ലഭിച്ച ഈ ചിന്താമണിരത്‌നം പൂജനീയമായിത്തന്നെ കരുതി അതിന്റെ മഹത്വം മനസ്സിലാക്കി പൂജിക്കാനായി കപില മഹര്‍ഷിയെ ഏല്‍പ്പിച്ചു. ഗണേശസാന്നിധ്യവും വിഷ്ണുസാന്നിധ്യവുമുള്ള ഈ ചിന്താമണിരത്‌നത്തെ പൂജിക്കാന്‍ അവതാര സ്വരൂപനായ കപിലഭഗവാന്‍ തന്നെ ഏറ്റവും അനുയോജ്യന്‍ എന്നായിരുന്നു കപിലന്റെ വിലയിരുത്തല്‍. ശൈവ, വൈഷ്ണവ, ശാക്തേയ സാന്നിധ്യങ്ങള്‍ ഈ ചിന്താമണിയിലുണ്ടെന്ന് ബൃഹസ്പതിയും ദേവേന്ദ്രനെ ഉപദേശിച്ചു. 
അക്കാലത്ത് അസുരന്മാരില്‍ നിന്നും ഏറെ ഭയാനകമാംവിധം ചില ആക്രമണങ്ങളെ ദേവന്മാര്‍ ഭയപ്പെട്ടിരിക്കുകയായിരുന്നു. ഗണാസുരന്റെ ഉപദ്രവങ്ങളെക്കുറിച്ച് ദേവന്മാര്‍ മഹര്‍ഷിമാരെക്കണ്ട് പരാതിപ്പെട്ടു. 
പരിഹാര മാര്‍ഗങ്ങള്‍ക്കായി  മഹര്‍ഷിമാര്‍ ദേവന്മാര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി. നിങ്ങള്‍ ശ്രീഗണേശന്റെ ഏകദന്ത ഭാവത്തെ ആശ്രയിച്ചു പ്രാര്‍ഥിക്കണം. ഏകദന്തന്‍ നിങ്ങളെ രക്ഷിക്കും. 
മഹര്‍ഷിമാരുടെ ഉപദേശാനുസൃതം ദേവന്മാര്‍ ഏകദന്ത ഉപാസന തുടങ്ങി. ഭക്തവല്‍സലനായ ശ്രീഗണേശന്‍ ഏകദന്തനായി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നല്‍കി. 
ഏകദന്തന്‍ ഗണാസുരസന്നിധിയിലേക്ക് ദൂതന്മാരെ നിയോഗിച്ചു. 
ശ്രീഗണേശന്റെ രീതി പൊതുവേ സാത്വികമാണ്. സാമദാനഭേദ രീതികള്‍ പ്രയോഗിച്ച ശേഷം മാത്രമേ ദണ്ഡനീതിയിലേക്ക് കടക്കൂ. അതിനാല്‍ നല്ല രീതിയില്‍ തന്നെ ശ്രീഗണേശന്‍ ഗണാസുരനോടു പെരുമാറി. എന്നാല്‍ അഹങ്കാരിയായ ഗണാസുരന്‍ അതിനൊന്നും വഴങ്ങിയില്ല. പിന്നാലെ ഗണാസുരനുമായി യുദ്ധം തന്നെ വേണ്ടി വന്നു. യുദ്ധത്തില്‍ ഗണാസുരന്‍ വധിക്കപ്പെട്ടു. ഗണാസുരനില്‍ നിന്നും ചിന്താമണിരത്‌നം കരസ്ഥമാക്കി. ഗണേശന്‍ അത് കപിലമഹര്‍ഷിയെ തിരിച്ചേല്‍പ്പിച്ചു. അതോടെ ഈ ചിന്താമണി രത്‌നത്തെ പരിചരിക്കുന്നതില്‍ സങ്കീര്‍ണതകളുണ്ടെന്ന് ബോധ്യപ്പെട്ട ദേവേന്ദ്രനും കപിലമഹര്‍ഷിയും അത് ഗണേശന്‍ തന്നെ കഴുത്തിലണിഞ്ഞ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ആ ചിന്താമണി രതന്ം വീണ്ടും ഗണേശന്റെ കഴുത്തില്‍ ആഭരണമായി വിളങ്ങി.

Sunday, June 23, 2019

യോഗേന ചിത്തസ്യ പദേന വാചാ
മലം ശരീരസ്യ ച വൈദ്യകേന
യോSപാകരോത് തം പ്രവരം മുനീനാം
പതഞ്ജലിം പ്രാഞ്ജലിരാനതോസ്മി
യോഗത്തിലൂടെ മനസ്സിന്റെ മാലിന്യങ്ങൾ അകറ്റുകയും, വ്യാകരണങ്ങളിലൂടെ വാക്കിന്റെ കുറവ് പരിഹരിക്കുകയും,
ആയുർവേദ ഔഷധങ്ങളിലൂടെ ശരീരത്തിന്റെ മാലിന്യങ്ങൾ പുറത്തും കളയുകയും, ആരാലാണോ ചെയ്യപ്പെട്ടത് ആ മുനിപ്രവരനെ, പതഞ്ജലിയെ, ഞാനിതാ നമിയ്ക്കുന്നു.
ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  108 
ദാ ഇന്ദ്രിയ വിഷയങ്ങൾ മുഴുവൻ ഇതൊന്നും സാധാരണ മനുഷ്യർക്ക് കിട്ടാത്തതാണ്. ഈ ചോദ്യം ചോദിച്ചപ്പോഴാണ് അതൊക്കെ കൊണ്ടുവന്നു നിർത്തണത്.  ഇതൊന്നും സാധാരണ മനുഷ്യർക്ക് കിട്ടാത്തതാണ് ഇത് വേണമെങ്കിൽ എടുത്തോളാ. എന്തു വേണങ്കിലും എടുത്തോളൂ . അപ്പൊ ആ കുട്ടി പറഞ്ഞത് എന്താ അറിയുമോ 
ശ്വേഭാവാ മർത്ത്യസ്യ യദന്ത കൈതത് സർവേന്ദ്രിയാണാം ജരയന്തി തേജ:അപി സർവം ജീവിതമല്പമേവ     ത വൈവ വാഹാസ്തവ നൃത്യ ഗീതേ
ധാരാളം പാട്ടും ഡാൻസും സുഖ സൗകര്യങ്ങളും ഒക്കെ കൊടുത്തപ്പോൾ ആ കുട്ടി പറഞ്ഞു , ഹേ അന്തകാ എന്നു വിളിച്ചു യമനെ . അങ്ങയുടെ പേരു തന്നെ അന്തകൻ എന്നാണ്. എല്ലാത്തിനെയും അന്തം ചെയ്യുന്നവൻ. അങ്ങു തരുന്ന സാധനങ്ങൾ ഒക്കെ അങ്ങു തന്നെ ഇന്നല്ലെങ്കിൽ നാളെ അന്തം ചെയ്യും. മാത്രമല്ല ഈ സാധനങ്ങൾ ഒക്കെ അങ്ങ് തന്നിട്ടുണ്ടല്ലോ ഇതൊക്കെ എനിക്ക് എത്ര കാലം അനുഭവിക്കാൻ പറ്റും? നാളെക്ക് നിലക്ക് നിൽക്കാത്തതാണ് ഇതൊക്കെ . "ശ്വേഭാവാ " എന്നായാലും മരിച്ചു പോണം നാളെക്കു നിലക്ക് നില്ക്കില്ല നിന്നാലും കുറെ കഴിയുമ്പോൾ അനുഭവിക്കാൻ പറ്റാത്ത അവസ്ഥ വരും. എന്തൊക്കെ അപകടം ഉണ്ട് ഈ വിഷയങ്ങളില്. " സർവേന്ദ്രിയാണാം ജരയന്തി തേജ: " അനുഭവിക്കും തോറും ഇന്ദ്രിയങ്ങളുടെ തേജസ് ഒക്കെ ക്ഷയിച്ചു ക്ഷയിച്ചു വരും .പിന്നെ അനുഭവിക്കണം എന്നുള്ള ആശ മാത്രം ഉണ്ടാകും പക്ഷേ അനുഭവിക്കാനും പറ്റില്ല . ഇനി ഇപ്പൊ അങ്ങ് ജീവിതം എത്ര തന്നെ തന്നോളാ " "അപി സർവം ജീവിതമല്‌പമേവ " എത്ര ജീവിതം തന്നാലും ഈ മനുഷ്യന് അത് അല്പമേ ആവുള്ളൂ . പൂർണ്ണ തൃപ്തി ഒന്നും വരില്ല. അതു കൊണ്ട് അങ്ങയുടെ പാട്ടും ഡാൻസും ഒക്കെ അങ്ങക്ക് തന്നെ ഇരിക്കട്ടെ എന്നു പറഞ്ഞു. "ത വൈവ വാഹാ സ്തവ നൃത്യ ഗീതേ " എനിക്ക് ആ വിദ്യ തന്നെ ഉപദേശിച്ച് തരാ. എനിക്ക് വേറെ ഒന്നും വേണ്ട. കുട്ടി,  മിടുക്കൻ മിടുമിടുക്കൻ ഇതാ പിടിച്ചോളൂ കഴുത്തിലുള്ള മാല ''ഇമാം ശൃഗാം അനേക രൂപാം ഗൃഹാണാം'' എന്നു പറഞ്ഞു കഴുത്തിലുള്ള  മാല അഴിച്ചു കൊടുത്തു. വേണ്ട വേണ്ട അവിടെ വെച്ചോളൂ . ഇതൊക്കെ പറഞ്ഞിട്ട് പിന്നെ വേണങ്കിൽ വാങ്ങിച്ചോളാം എന്നു പറഞ്ഞു . കുട്ടി വിട്ടില്ല അത്ര വേണം ന്നാണ് വീര്യം. അല്ലെങ്കിൽ ഈ ബ്രഹ്മവിദ്യ അതിലേക്ക് നമ്മള് തിരിയുമ്പോൾ സകലതും കൊണ്ട തരും. അല്ലെങ്കിൽ നമ്മള് ചോദിച്ചാ കിട്ടാത്ത സാധനങ്ങൾ ഒക്കെ ഇങ്ങോട്ടു തിരിയുമ്പോൾ കൊണ്ടത്തരും. മഹാലക്ഷ്മിയുടെ സ്വഭാവെ അതാണ് . ലക്ഷ്മിടെ പുറകെ നടന്നാൽ ലക്ഷ്മി വരില്ല ഭഗവാന്റെ പുറകെ നടന്നാൽ ഇതാ ഞാൻ വരുണൂ വരുണൂ വരുണൂ ന്നു പറഞ്ഞ് പുറകെ നടക്കും. എല്ലാത്തിനെയും തള്ളിമാറ്റി ക്കഴിഞ്ഞപ്പോഴാണ് യമധർമ്മൻ നചികേതസ്സിനെ കെട്ടിപ്പിടിച്ചു. 
(നൊച്ചൂർ ജി )
sunil namboodiri
ഭക്ഷണത്തിന്റെ ഒരംശം അതിലെ ചേരുവകൾ, ഒരംശം അഗ്നി, ഒരംശം മനസ്സ്.... ഇങ്ങനെയാണ്. ഭക്ഷണമുണ്ടാക്കുന്ന സമയത്ത് ഉണ്ടാക്കുന്നയാളുടെ മനസ്സിന്റെ സ്ഥിതിയനുസരിച്ച് ഭക്ഷണത്തിന്റെ ഗുണവും മാറുന്നു. അതുകൊണ്ടാണ് ഒരിയ്ക്കലും പുറത്തുനിന്ന് ഭക്ഷണം കഴിക്കരുത്, വീടും പരിസരവും ക്ഷേത്രം കണക്കെ ശുദ്ധമായിരിക്കണം, ഭക്ഷണച്ചേരുവകൾ ശുദ്ധമായിരിക്കണം, സർവോപരി ഉണ്ടാക്കുന്ന ആളുടെ മനസ്സ് സംഘർഷശൂന്യമായിരിക്കുകയും ഒരുവിധ ദുഷ്ചിന്തയും ഉണ്ടാകാതിരിക്കുന്നതുമായിരിക്കണം.

ഒരിക്കലും (ഹോട്ടൽപോലെ) ലാഭേച്ഛയൂള്ള ഇടങ്ങളിലുണ്ടാക്കിയ ഭക്ഷണം കഴിക്കാതിരിക്കുക, വീട്ടിലുണ്ടാക്കിയ ശുദ്ധമായ ഭക്ഷണം കഴിക്കുക, പരിശുദ്ധമാണെന്നുറപ്പുള്ള ഭക്ഷണം കഴിക്കുക, കഴിയുന്നതും തന്നെത്താൻ പാചകം ചെയ്ത ഭക്ഷണം കഴിക്കുക; ഭക്ഷണത്തിന് മനസ്സിനെ മാറ്റാനുള്ള കഴിവുണ്ട്. ഒരു സാധകൻ നിർബന്ധമായും ഭക്ഷണച്ചിട്ടകൾ പാലിച്ചിരിക്കണം.

സാത്വിക ഭക്ഷണം സാത്വിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്.
Ìശ്രീമദ് ഭാഗവതം 190* 

ഇത്ഥം വിരിഞ്ചസ്തുതകർമ്മവീര്യ:
പ്രാദുർബ്ബഭൂവാമൃതഭൂരദിത്യാം 
ചതുർഭുജ: ശംഖഗദാബ്ജചക്ര:
പിശംഗവാസാ നളിനായതേക്ഷണ:
ശ്യാമാവദാതോ ഝഷരാജകുണ്ഡല-
ത്വിഷോല്ലസച്ഛ്റീവദനാംബുജ: പുമാൻ 
ശ്രീവത്സവക്ഷാ വലയാംഗദോല്ലസത് 
കിരീടകാഞ്ചീഗുണചാരുനൂപുര:

ഭഗവാൻ ശംഖചക്രഗദാപാണിയായി ആവിർഭവിച്ചു. 🙏ദേവന്മാരൊക്കെ പുഷ്പവൃഷ്ടി ചെയ്തു.🌸🌺🌸 ഋഷികൾ സ്തുതിച്ചു. 🙏പെട്ടെന്ന് മുമ്പിലങ്ങനെ വാമനമൂർത്തിയായിട്ട് നിന്നു. ആ വാമനമൂർത്തിയുടെ ബ്രഹ്മ തേജസ്സ് കണ്ട് എല്ലാവരും സന്തോഷിച്ചു. 🥰😍🌈💫

ദൃഷ്ട്വാദിതിസ്തം നിജഗർഭസംഭവം 
പരം പുമാംസം മുദമാപ വിസ്മിതാ 

അദിതി തന്റെ ഗർഭത്തിൽ നിന്നും ആവിർഭവിച്ച പരമപുരുഷനെ കണ്ടു സന്തോഷിച്ചു. 

ഗൃഹീതദേഹം നിജയോഗമായയാ 
പ്രജാപതിശ്ചാഹ ജയേതി വിസ്മിത:

കശ്യപപ്രജാപതിയും ജയ ജയ എന്ന് ജയഘോഷം മുഴക്കി.

ഭഗവാനിപ്പോ ജനിച്ചിരിക്കുന്നത് ബ്രാഹ്മണനായിട്ടാണ്. എന്തിനാണെന്ന് വെച്ചാൽ ദാനം വാങ്ങിക്കണം. ദാനം കൊടുക്കുന്നത് ക്ഷത്രിയന്റെ സ്വഭാവം. വാങ്ങിക്കുന്നത് ബ്രാഹ്മണനാണ്. ദാനം വാങ്ങിക്കാനായിട്ട് ഭഗവാൻ ബ്രാഹ്മണശരീരം എടുത്തിരിക്കാണ്. വേഗം പൂണൂലിടണം. യജ്ഞോപവീതധാരണം കഴിക്കണം. അതിസുന്ദരമായ രൂപത്തിൽ ഭഗവാൻ നില്ക്കുന്നു.🙏

മോദമാനാ മഹർഷയ:
കൃഷ്ണാവതാരത്തിൽ ഗോപികകളാണ് കണ്ട് ആനന്ദിച്ചതെങ്കിൽ ഇവിടെ മഹർഷികളാണ് കണ്ടാനന്ദിക്കണത് 💥🌞

ശം എന്നാൽ ബ്രഹ്മോപദേശം. ഗായത്രിയാണ് പരമമന്ത്രം. ഭഗവാനാണ്  ഗായത്രീ മന്ത്രോപദേശത്തെ വാങ്ങിക്കുന്നത്. അത് കൊടുക്കാനുള്ള യോഗ്യത ആർക്കാണ്. 

തസ്യോപനീയമാനസ്യ സാവിത്രീം സവിതാഽബ്രവീത് 
സവിതുർദേവത സാവിത്രി (ഗായത്രീ) മന്ത്രത്തിനെ ഭഗവാന് ഉപദേശിച്ചു. 

ബൃഹസ്പതിർ ബ്രഹ്മസൂത്രം 
ബൃഹസ്പതി പൂണൂല് കൊടുക്കാണ്. 

മേഖലാം കശ്യപോഽദദാത് 
കശ്യപപ്രജാപതി മുഞ്ചപ്പുൽ(mounja grass girdle)  കൊടുത്തു.

ദദൗ കൃഷ്ണാജിനം ഭൂമി:
മാൻതോൽ ഭൂമി കൊടുത്തു 

സോമോ വനസ്പതി: ദണ്ഡം 
ചന്ദ്രൻ പലാസ ദണ്ഡം കൊടുത്തു. 

കൗപീനാച്ഛാദനം മാതാ 
അദിതി അഴകുള്ള ഒരു പട്ട് കൗപീനം കെട്ടി കൊടുത്തു.

ദ്യൗ ഛത്രം ജഗത: പതേ: 
ആകാശദേവത ഒരു ഓലക്കുട കൊടുത്തു. ☂

കമണ്ഡലു വേദ ഗർഭ: 
ബ്രഹ്മാവ് തന്റെ കൈയ്യിലുള്ള കമണ്ഡലു കൊടുത്തു. 

കുശാൻ സപ്തർഷയോ ദദു:
സപ്തർഷികൾ സമിധാ ദാനം ചെയ്യാനായിട്ട് ദർഭയും മറ്റും കൊടുത്തു. 🌾

അക്ഷമാലാം മഹാരാജ സരസ്വതി. 
സരസ്വതി ദേവി ജപമാല കൊടുത്തു. 

തസ്മാ ഇത്യുപനീതായ യക്ഷരാട് പാത്രികാമദാത് 
ഭിക്ഷവാങ്ങിക്കാനുള്ള പാത്രം കുബേരൻ കൊടുത്തു. 🍚

ഇനി സാക്ഷാൽ ജഗദീശ്വരൻ ഭിക്ഷ ചോദിക്കുമ്പോ കൊടുക്കാൻ യോഗ്യത ഉള്ള ആള് വേണം. ആരോട് ഭിക്ഷ ചോദിക്കും?

ഭിക്ഷാം ഭഗവതീ സാക്ഷാദ് ഉമാദാദംബികാ സതീ 

നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യ രത്നാകരീ 
നിർധൂതാഖിലഘോരപാപനികരീ പ്രത്യക്ഷമാഹേശ്വരീ 
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ 
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്ന പൂർണ്ണേശ്വരീ 
അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്രാണവല്ലഭേ 
ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാംദേഹി ച പാർവ്വതീ

സാക്ഷാൽ അന്നപൂർണ്ണേശ്വരി തന്നെ ഭിക്ഷ കൊടുത്തു. 🍲🙏

അങ്ങനെ ഭിക്ഷ വാങ്ങിച്ച് സമിധാ ദാനം കഴിച്ച് ദാനം വാങ്ങിക്കണം. ദാനം കൊടുക്കാനായിട്ട് ഒരാളിപ്പോ ദാ തയാറായിട്ടുണ്ട്. അശ്വമേധം നടത്താണ് നർമ്മദാ നദിക്കരയിൽ ഭൃഗുകച്ഛത്തില് ശുക്രാചാര്യർ മഹാബലിയെ കൊണ്ട് അശ്വമേധം ചെയ്യിപ്പിക്കാണ്. എന്തിനാണെന്ന് വെച്ചാൽ ഇനി ഒരു വിധ പരാജയവും വരാൻ പാടില്ല്യ. അതിന് വേണ്ടീട്ട് അശ്വമേധം ചെയ്യിപ്പിക്കാണ്. 

ശ്രുത്വാശ്വമേധൈര്യജമാനമൂർജ്ജിതം 
ബലിം ഭൃഗൂണാമുപകല്പിതൈസ്തത:
ജഗാമ തത്രാഖിലസാരസംഭൃതോ 
ഭാരേണ ഗാം സന്നമയൻ പദേ പദേ 
അഖിലഭാരസംഭൃത: 

പ്രപഞ്ചത്തിൽ സകല   തേജോമയമായ വസ്തുക്കളുടേയും സാരം സംഭരിച്ച് ണ്ടാക്കിയതുപോലെയുള്ള ആ രൂപം ഓരോ കാല് വെയ്ക്കുമ്പോഴും അടിയിലുള്ള ഭൂമി വഴുക്കി പോകുന്നു അത്രേ. ഓലക്കുടയും പിടിച്ച് കമണ്ഡലുവും പിടിച്ച് എത്ര ഉയരം ണ്ട്. കടന്നു പോകുന്നു. പുറകേ നിന്ന് നോക്കിയാൽ എങ്ങനെ ണ്ടാവും ഒരു കുട രണ്ടു കാല്. വേറൊന്നുമില്യ. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad