Sunday, December 29, 2019

വിവേകചൂഡാമണി - 19
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സഹനത്തിന്റെ മഹത്വം

ശ്ലോകം 24
സഹനം സര്‍വ്വ ദു:ഖാനാം
അപ്രതീകാരപൂര്‍വ്വകം
ചിന്താ വിലാപരഹിതം
സാ തിതിക്ഷാ നിഗദ്യതേ

എല്ലാ ദുഃഖങ്ങളേയും സഹിക്കാനുള്ള കഴിവിനെയാണ് തിതിക്ഷ എന്ന് പറയുന്നത്. ദു:ഖങ്ങള്‍ വരുമ്പോള്‍ പ്രതികാരം തോന്നാതെ, ചിന്തിച്ച് പാടുപെടാതെ, വിലപിക്കാതെ സഹിക്കുന്നതാണ് തിതിക്ഷ.

എന്തിനേയും മൗനമായി സഹിക്കാനുള്ള കഴിവാണിത്. ഭൗതികമായ കാര്യങ്ങളില്‍ മാത്രമല്ല ഇത് വേണ്ടത്, ആദ്ധ്യാത്മിക രംഗത്ത് സഹനശേഷിയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

ദു:ഖങ്ങള്‍ വന്നുപെടുമ്പോള്‍ ആ സാഹചര്യങ്ങളോടും അതിന് കാരണക്കാരെന്ന് കരുതുന്നവരോടും വലിയ പ്രതികാര ബുദ്ധി ഉണ്ടാകും. പലപ്പോഴും ഇത് സംഭവിക്കുന്നത് തെറ്റിദ്ധാരണ മൂലമായിരിക്കും. സഹിക്കല്‍ നിവൃത്തികേടുകൊണ്ടാകരുത്. ഇതിന് ഞാന്‍ പകരം വീട്ടും, ഞാന്‍ കാണിച്ചു തരാം, വെറുതെ വിടില്ല, പാഠം പഠിപ്പിക്കും.... തുടങ്ങിയ വിചാരങ്ങളോടെ സഹിക്കുന്നത് ശരിയല്ല.

ദു:ഖങ്ങള്‍ വരുമ്പോള്‍ ചിന്തിച്ച് തല പുണ്ണാക്കുന്നവരാണ് ഏറേയും. ആരാണ് ഇതിന് പിന്നില്‍? മനപ്പൂര്‍വ്വം ചെയ്തതാകും, എനിക്ക് മാത്രം എന്തുകൊണ്ട്? എങ്ങനെ ഇങ്ങനെയായി തുടങ്ങിയ പാഴ്ചിന്തികളിലൂടെ വേറെ വഴിയൊന്നുമില്ലാതെ സഹിക്കുന്നവരാണ് പലരും.

കരഞ്ഞ് കണ്ണീരൊലിപ്പിക്കുന്നവരും ഉള്ളില്‍ ആധിയെടുത്ത് ഒരു സ്വസ്ഥതയുമില്ലാതെയും സഹിക്കുന്നവരാണ് വേറെ ചിലര്‍. ഇവര്‍ എല്ലായ്‌പ്പോഴും കുറ്റം പറഞ്ഞും പ്രാകിയും മുറുമുറുത്തും  പിറുപിറുത്തും ഗതികേടെന്ന് കരുതി കാലം കഴിക്കും.

എന്നാല്‍ ശരിയായ സഹനം ഏറ്റവും വലിയ ദു:ഖം വന്നാലും അതിനെ ഉള്‍ക്കൊണ്ട്, ദു:ഖം വരാനുള്ള കാരണങ്ങളെ പരിശോധിച്ച് അതിനെ നേരിടുക എന്നതാണ്.  അങ്ങനെയെങ്കില്‍ സഹിച്ചും ക്ഷമിച്ചും കഴിയുന്ന വിവേകമുള്ള പ്രവര്‍ത്തിയാകും തിതിക്ഷ. ശീത ഉഷ്ണ, സുഖദുഃഖ ദ്വന്ദ്വങ്ങളെ സഹിക്കാനുള്ള കഴിവാണ് തിതിക്ഷാ.

വിരുദ്ധങ്ങളായ ഇരട്ടകള്‍ എന്ന് ദ്വന്ദ്വങ്ങളെ പറയാം. ഇവ വന്നും പോയും ഇരിക്കുന്നവയാണ്. ഒന്നിനു പുറകെ മറ്റൊന്ന് എന്ന നിലയില്‍ മാറി മാറി വന്നുകൊണ്ടിരിക്കും. ഒരു ദ്വന്ദ്വവും സ്ഥിരമല്ല. ഓരോന്നും വരുമ്പോള്‍ ആ അവസ്ഥ അതിന്റെ രീതിയെന്ന് കരുതി കഴിയുകയാണ് നല്ലത്.

ഉഷ്ണം വരുമ്പോള്‍ ചൂടിന്റെ കാഠിന്യത്തെ പഴിക്കാതെ അതിനെ സ്വീകരിക്കുക.  ചൂടകറ്റാന്‍ വീശുകയോ കാറ്റു കൊള്ളുകയോ തണലിലേക്ക് മാറിയിരിക്കുകയോ ഒക്കെ ചെയ്യാം.

എന്തൊരു ചൂട്, വല്ലാത്ത ഉഷ്ണം, ഭയങ്കര വെയില്‍ എന്നൊക്കെ പറഞ്ഞാല്‍ ചൂടിന്റെ കഠിനത കൂടുതല്‍ ഏല്‍ക്കുന്നത് പോലെ തോന്നും. തണുപ്പായാലും മഴയായാലും ഇതുപോലെ തന്നെ. മഴയത്ത് കുടപിടിക്കാം. മഴ മാറാന്‍ കാത്തു നില്‍ക്കാം. പക്ഷേ പലപ്പോഴും നശിച്ച മഴ എന്ന് പ്രാകലാണ് പലരും ചെയ്യുക.

പഴമക്കാര്‍ എന്തിനെയും നല്ലത് എന്ന് പറയുന്ന രീതിയുണ്ടായിരുന്നു. അങ്ങനെ പറയുമ്പോള്‍ അതില്‍ ബുദ്ധിമുട്ടിനു പുറകിലും നല്ലതിനെ കാണല്‍ ഉണ്ടായിരുന്നു.  നല്ല മഴ, നല്ല വെയില്‍, നല്ല തണുപ്പ്, നല്ല പനി, നല്ല വയറുവേദന എന്നിങ്ങനെ പറയുന്നത് തന്നെ വളരെ മോശമായതിനേയും ദു:ഖമുണ്ടാക്കുന്നതിനേയും അനുകൂലമായി കാണുന്ന ഒരു രീതിയാണ് എന്ന് പറയാം.

ലാഭം നഷ്ടം, ജയം പരാജയം, നേട്ടം കോട്ടം, രാത്രി പകല്‍ തുടങ്ങിയ എല്ലാ ദ്വന്ദ്വങ്ങളേയും ഇങ്ങനെ നല്ല രീതിയില്‍ സഹിക്കാനാവണം.  ശാരീരിക ക്ലേശങ്ങളെ മാനസികമായ ഉള്‍ക്കരുത്തു കൊണ്ട് മറികടക്കണം. ഉള്ളിലെ സഹനശേഷിയാണ് പുറത്ത് തിതിക്ഷയായി പ്രകടമാവുക.

എന്നാല്‍ സഹനത്തിന്റെയോ തിതിക്ഷയുടേയോ പേര് പറഞ്ഞ്  സ്വയം ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പടെ നടത്തുന്നത് മൂഢത്വമാണ്. പലപ്പോഴും പല സാധകരും ഇങ്ങനെ അപകടത്തില്‍ ചെന്ന് ചാടാറുണ്ട്.

പക്വമായ മനസ്സിന്റെയും തെളിവാര്‍ന്ന ബുദ്ധിയുടേയും പ്രവര്‍ത്തനമാണ് തിതിക്ഷയിലൂടെ പ്രകടമാകുന്നത്. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ വന്നു ചേരുന്ന എല്ലാ തടസ്സങ്ങളേയും വെല്ലുവിളികളേയും ക്ഷമയോടെ പക്വതയോടെ പൊറുത്ത് സഹിക്കുകയാണ് വേണ്ടത്. അവയെ നിസ്സാരമായി തന്നെ തള്ളിക്കളയണം.

മറ്റൊരാളോ മറ്റൊന്നോ നമ്മുടെ ദുഃഖങ്ങള്‍ക്ക് കാരണമല്ല എന്ന് ബോദ്ധ്യം വരണം. എന്ത് പ്രശ്‌നം വന്നാലും അതിനെ പുഞ്ചിരിയോടെ നേരിട്ട് മുന്നേറുമ്പോഴാണ് തിതിക്ഷ ഫലവത്താകുന്നത്‌.
Temporary forgetfulness by the French Professor Bruno Dor of the Institute of Memory and Alzheimer's Disease (IMMA)
at La Pitié-Salpêtrière - Paris Hospitals. He addresses the subject in a
rather reassuring way:

"If anyone is aware of his memory problems, he does not have Alzheimer's."

1. I forget the names of families ...
2. I do not remember where I put some things ...

It often happens in people 60 years and older that they complain that they lack memory.
"The information is always in the brain, it is the "processor" that is
lacking.  "

This is "Anosognosia" or temporary forgetfulness.

Half of people 60 and older have some symptoms that are due to age rather than disease.
The most common cases are:
- forgetting the name of a person,
- going to a room in the house and not remembering why we were going there
- a blank memory for a movie title or actor, an actress,
- a waste of time searching where we left our glasses or keys ...

After 60 years most people have such a difficulty, which indicates that it is not a disease but rather a characteristic due to the passage of years ..


Many people are concerned about these oversights hence the importance of the following statement:

"Those who are conscious of being forgetful have no serious problem of memory.
"Those who suffer from a memory illness or Alzheimer's, are not aware of what is happening."

Professor Bruno Dubois, Director of IMMA, reassures the majority of people concerned about their oversights:

"The more we complain about memory loss, the less likely we are to suffer from memory sickness."

- Now for a little neurological test:

Only use your eyes!

1- Find the C in the table below!


OOOOOOOOOOOOOOOOOOOOOOOOOOOOOOO
OOOOOOOOOOOOOOOOOOOOOOOOOOOOOOO
OOOOOOOOOOOOOOOOOOOOOOOOOOOOOOO
OOOOOOOOOOOOOOOOOOOOOOOOOOOOOOO
OOOOOOOOOOOOOOOOOOOOOOOOOOOOOOO
OOOOOOOOOOOOOOOOOOOOOOOOOOOOOOO
OOOOOOOOOOOOOOOOOOOCOOOOOOOOOOO
OOOOOOOOOOOOOOOOOOOOOOOOOOOOOOO
OOOOOOOOOOOOOOOOOOOOOOOOOOOOOOO
OOOOOOOOOOOOOOOOOOOOOOOOOOOOOOO
OOOOOOOOOOOOOOOOOOOOOOOOOOOOOOO
2- If you have already found the C,

Then find the 6 in the table below.

99999999999999999999999999999999999999999999999
99999999999999999999999999999999999999999999999
99999999999999999999999999999999999999999999999
69999999999999999999999999999999999999999999999
99999999999999999999999999999999999999999999999
99999999999999999999999999999999999999999999999

3- Now find the N in the table below.
Attention, it's a little more difficult!

MMMMMMMMMMMMMMMMMMMMMMMMMMMMNMM
MMMMMMMMMMMMMMMMMMMMMMMMMMMMMMM
MMMMMMMMMMMMMMMMMMMMMMMMMMMMMMM
MMMMMMMMMMMMMMMMMMMMMMMMMMMMMMM
MMMMMMMMMMMMMMMMMMMMMMMMMMMMMMM

If you pass these three tests without problem:
- you can cancel your annual visit to the neurologist.
- your brain is in perfect shape!
- you are far from having any relationship with Alzheimer's.

So, share this with your over-60 friends, it can reassure them... 😊

Saturday, December 28, 2019

ശ്ലോകം - 18

കർമ്മണ്യകർമ്മ യഃ പശ്യേദ്
അകർമ്മണി ച കർമ്മ യഃ
സ ബുദ്ധിമാൻ മനുഷ്യേഷു
സ യുക്തഃ കൃത്സ്നകർമ്മകൃത്.

യഃ = യാതൊരാൾ
കർമ്മണി = കർമ്മത്തിൽ
അകർമ്മ = അകർമ്മത്തെ
പശ്യേദ്‌ = കാണുന്നു (വോ)
അകർമ്മണി = അകർമ്മത്തിൽ
കർമ്മ ച = കർമ്മത്തേയും
യഃ = യാതൊരാൾ
(പശ്യേത് ) = (കാണുന്നുവോ )
സഃ = അയാൾ
മനുഷ്യേഷു = മനുഷ്യരിൽ
ബുദ്ധിമാൻ = ബുദ്ധിയുള്ളവൻ
യുക്തഃ = യുക്തൻ - സമാഹിതൻ
കൃത്സ്നകർമ്മകൃത്= ചെയ്യേണ്ട -
             തെല്ലാം ചെയ്തുതീർത്തവൻ
ഒരിക്കൽ ഒരു സ്ത്രീ  ശ്രീരാമകൃഷ്ണപരമഹംസരുടെ അടുത്തുവന്നു എന്നിട്ട് പറഞ്ഞു "എനിക്ക് ഈ സംസാരത്തോട് വിരക്തിയായി.കുട്ടികൾ വളർന്നു വലിയവരായി പ്രാപ്തരായി.പറയത്തക്ക ഉത്തരവാദിത്വങ്ങളൊന്നും അവരിൽ എനിക്കില്ല.ഇനിയിപ്പോൾ പ്രപഞ്ചം വിടണമെന്നതോന്നലായി.പക്ഷേ പേരക്കുട്ടികളുമായി പ്രേമത്തിലായി.
എന്നും അവരെ പരിപാലിക്കുന്നജോലിയാണ്.എന്നാലും ഇപ്പോഴും എനിക്ക് വീട് വിടാനുള്ള ചിന്തതന്നെയാണ്.

രാമകൃഷ്ണർ ചോദിച്ചു" വീട് വിട്ടിട്ട് നിങ്ങൾ എന്ത് ചെയ്യാനാണ് പോകുന്നത്?അപ്പോൾ ആ സ്ത്രീ പറഞ്ഞു  "ഗംഗതീരത്ത് ഒരുകുടില്കെട്ടി അതിലൊരുകൃഷ്ണവിഗ്രഹം സ്ഥാപിച്ച് ദിവസവും അതിനെ കുളിപ്പിച്ച്  പുജചെയ്ത് നിവേദ്യം അർപ്പിക്കും. ഇതൊക്കെയാണ് ഞാൻ ചെയ്യാൻ പോകുന്നത്."

 രാമകൃഷ്ണർ ചോദിച്ചു ഈ വിഗ്രഹം കല്ലുകൊണ്ടുളളതല്ലെ?
 അപ്പോൾ ആ സ്ത്രീ പറഞ്ഞു 'അതെ'.വീണ്ടും അദ്ദേഹം ചോദിച്ചു കല്ലുകൊണ്ടുളള വിഗ്രഹത്തിൽ കൃഷ്ണനെ കാണുന്നു അല്ലെ? അവർ പിന്നേയും പറഞ്ഞു 'അതെ'.അപ്പോൾ രാമകൃഷ്ണപരമഹംസർ ചോദിച്ചു " നിങ്ങൾക്ക് കല്ലുകൊണ്ടുള്ള വിഗ്രഹത്തിൽ  കൃഷ്ണനെ കാണാൻകഴിയുന്നുവെങ്കിൽ പേരക്കുട്ടികളിൽ എന്തുകൊണ്ട് കൃഷ്ണനെ കാണാൻ കഴിയുന്നില്ല.

അദ്ദേഹം വീണ്ടും പറഞ്ഞു
"ശ്രീ കൃഷ്ണനെന്ന് കരുതി പേരക്കുട്ടിയെ കുളിപ്പിക്കുക ഭക്ഷണം കൊടുക്കുക ഉറക്കുക .എന്തെല്ലാം നിങ്ങൾ ആ വിഗ്രഹമാകുന്ന ശ്രീകൃഷ്ണനിൽ ചെയ്യാൻ ആഗ്രഹിക്കുന്നുവൊ അതൊക്കെ കൃഷ്ണനായികണ്ട് നിങ്ങളുടെ പേരക്കുട്ടികളെ പരിപാലിക്കുക.

 എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് :-

നിത്യ കർമ്മങ്ങളുടെ മധ്യത്തിൽ ഭഗവത്ഭാവനകൊണ്ടുവന്നാൽ ആകർമ്മങ്ങളൊക്കെ സാധനകളായിമാറുന്നു.ഭഗവത്ഭജനകളായിമാറുന്നുഅതിന് വേറെ സ്ഥലം അന്വഷിച്ച് പോകേണ്ടകാര്യംഇല്ല.നിങ്ങളുടെ വീടുതന്നെ യഥാർത്ഥസ്ഥലം .
വിവേകചൂഡാമണി - 18
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ശമം മനോനിയന്ത്രണം

ശ്ലോകം 22
വിരജ്യ വിഷയവ്രാതാദ്
ദോഷദൃഷ്ട്യാ മുഹുര്‍മുഹുഃ
സ്വലക്ഷ്യേ നിയതാവസ്ഥാ
മനസഃ ശമ ഉച്യതേ

വിഷയങ്ങളെല്ലാം ദോഷം നിറഞ്ഞവയും അപകടത്തില്‍ പെടുത്തുന്നവയുമാണെന്ന് കണ്ട് അവയില്‍ നിന്ന് പിന്‍വാങ്ങി തന്റെ ലക്ഷ്യമായ ആത്മതത്വത്തില്‍ നിരന്തരം മനസ്സിനെ നിശ്ചലമാക്കി നിര്‍ത്തുന്നതാണ് ശമം.

സാധകന് വേണ്ട ആറ് സമ്പത്തുകളില്‍ ആദ്യത്തേതാണ് ശമം. ഈ ആറെണ്ണത്തേയും ചേര്‍ത്ത് സാധനാചതുഷ്ടയത്തിലെ മൂന്നാം സ്ഥാനമാണ് നല്‍കിയിട്ടുള്ളത്.  മനോനിയന്ത്രണമാണ് ശമം. വിഷയങ്ങളില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന മനസ്സിനെ ആത്മശ്രേയസ്സിന് ഉതകും വിധം നിയമനം ചെയ്യുന്നതാണിത്. ജ്ഞാന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ലക്ഷ്യം നേടണമെങ്കില്‍ മനോബുദ്ധികള്‍ക്ക് നല്ല സൂക്ഷ്മതയും ഏകീകരണവും വേണം.

ഇവിടെയാണ് ശമത്തിന്റെ ആവശ്യം.  മനസ്സിന്റെ ശാന്തമായ നിലയാണ് ശമം. വിഷയങ്ങളുടെ പിന്നാലെ കുതിക്കാതെ, കാമനകളില്‍ ആടിയുലയാതെയും കലങ്ങി മറയാതെയും ശാന്തമായി ഇരിക്കാന്‍ മനസ്സിന് കഴിയണം. വിഷയങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞാലും വിഷയ ചിന്തകളില്‍ നിന്ന് മുക്തനാവാന്‍ മനസ്സിന് അത്ര പെട്ടെന്നൊന്നും സാധിക്കില്ല.  സഗുണോപാസകനായ സാധകന് ഇഷ്ടമൂര്‍ത്തി ധ്യാനത്തിലൂടെ മനസ്സിനെ വിഷയങ്ങളില്‍ നിന്ന് വിടുവിക്കാന്‍ സാധിക്കും. എന്നാല്‍ ജ്ഞാന മാര്‍ഗ്ഗത്തില്‍ ബ്രഹ്മ ധ്യാനത്തില്‍ മുഴുകാന്‍ മനസ്സിന് പരിശീലനം നല്‍കണം. എങ്ങും നിറഞ്ഞ ബോധസ്വരൂപമായ ബ്രഹ്മത്തില്‍ ധ്യാനത്തിലൂടെ മുഴുകാനായാല്‍ മനസ്സിന് വിഷയങ്ങളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട ചിന്തകളില്‍ നിന്നും വിട്ടുമാറാം.

അപ്പോള്‍ മനസ്സ് പ്രശാന്തമായിത്തീരും. ഈ ശാന്തമായ അവസ്ഥയാണ് ശമം. വിവേകപൂര്‍ണമായ ചിന്തയിലൂടെ വൈരാഗ്യം ഉണ്ടാകും. അതുവഴി മനസ്സ് അതിന്റെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കും.

ശ്ലോകം 23
വിഷയേഭ്യഃ പരാവര്‍ത്ത്യ
സ്ഥാപനം സ്വസ്വ ഗോളകേ
ഉഭയേ ഷാം ഇന്ദ്രിയാണാം
സ ദമഃ പരികീര്‍ത്തിതഃ

ബാഹ്യനാലംബനം വൃത്തേഃ
ഏഷോപതിരുത്തമാ

ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മ്മേന്ദ്രിയങ്ങളേയും അവയുടെ വിഷയങ്ങളില്‍ നിന്ന് വിടുവിച്ച് അതാത് ഇന്ദ്രിയഗോളകങ്ങളില്‍ സ്ഥാപിക്കുന്നതിനെ 'ദമം ' എന്ന് പറയുന്നു. ബാഹ്യ വിഷയങ്ങളാല്‍ സ്വാധീനിക്കപ്പെടാതെയും അവയെ  ആശ്രയിക്കാതെയുമുള്ള ചിത്തവൃത്തികളുടെ അവസ്ഥയാണ് ഉത്തമമായ ഉപരതി. ഇന്ദ്രിയങ്ങള്‍ക്ക് സ്വാഭാവികമായി അവയുടെ വിഷയങ്ങളുടെ നേരെ താല്‍പ്പര്യവും  കുതിപ്പും ഉണ്ട്. കാതിന് ശബ്ദം കേള്‍ക്കാനും തൊലിക്ക് സ്പര്‍ശന സുഖത്തിനും കണ്ണിന് രൂപങ്ങളെ കാണാനും നാവിന് രസത്തെ രുചിച്ചറിയാനും മൂക്കിന് ഗന്ധത്തെ മണത്തറിയാനും. പക്ഷേ ഇന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങളെ അറിയണമെങ്കിൽ അവയുടെ കൂടെ മനസ്സിന്റെ സാന്നിധ്യം ഉണ്ടാകണം.  നിയന്ത്രിക്കപ്പെട്ട മനസ്സ് തോന്നിയപോലെ ഇന്ദ്രിയങ്ങളെ വിഷയങ്ങളിലേക്ക് വിടില്ല.  അപ്പോള്‍ ഇന്ദ്രിയങ്ങള്‍ അവയുടെ സ്ഥാനത്ത് തന്നെ നിലയുറപ്പിക്കും. സ്ഥാപനം സ്വസ്വ ഗോളകേ എന്നത് ഇന്ദ്രിയങ്ങള്‍ സ്വന്തം സ്ഥാനത്ത് ഒതുങ്ങി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെ ഇരിക്കുന്ന അവസ്ഥയാണ്.  കണ്ണ് തുടങ്ങിയ ബാഹ്യേന്ദ്രിയങ്ങളെ ഇങ്ങനെ നിയന്ത്രിക്കുന്നതാണ് ദമം.  കര്‍മ്മേന്ദ്രിയങ്ങളുടെ കാര്യത്തിലും ഇത് ബാധമാണ്. വാക്ക് കൈകാലുകള്‍ മുതലായവയെ അനാവശ്യമായി ഉപയോഗിച്ചാലുള്ള ദോഷം പറയേണ്ടതില്ലല്ലോ. ശമത്തിന്റെ സഹായത്തോടെയാണ് ദമം നടക്കുന്നത്. ശമം, ദമം എന്നിവയുടെ ഫലമായി വന്നു ചേരുന്നതാണ് ഉപരമം അഥവാ ഉപരതി. തന്നില്‍ തന്നെ ഉറച്ചിരിക്കലാണ് ഇത്.  സ്വധര്‍മ്മത്തെ അനുഷ്ഠിക്കലാണ് ഇത്. മനോനിയന്ത്രണവും ഇന്ദ്രിയ നിയന്ത്രണവുമുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും അവരുടെ സ്വധര്‍മ്മത്തെ വേണ്ട വിധം അനുഷ്ഠിക്കാനാവും.
ദേവി തത്ത്വം- 61

പാലക്കാട് ഒരു ഭാഗവത സപ്താഹം നടത്തിയപ്പോൾ നരസിംഹാവതാര സന്ദർഭത്തിൽ അവരൊരു പ്ലാൻ ചെയ്തു ആരോടും പറഞ്ഞില്ല. നരസിംഹമായി ഒരാളെ വേഷം കെട്ടിച്ച് നിർത്തിയിരുന്നു. നരസിംഹാവതാര സന്ദർഭം വരുമ്പോൾ സൈഡിലുള്ള കർട്ടൺ നീക്കി നരസിംഹം പുറത്തേയ്ക്കു വരുന്നതാണ് പ്ലാൻ. അങ്ങനെ ആരും പ്രതീക്ഷിക്കാതെ നരസിംഹ വേഷം അലറി കൊണ്ട് കർട്ടൺ നീക്കി പുറത്തേയ്ക്ക് വരികയും. പുറകിൽ നിന്ന് മറ്റൊരാൾ മൈക്കിൽ കൂടി ഗർജ്ജിക്കുകയും ചെയ്തപ്പോൾ. ജനങ്ങൾ ആകെ പേടിച്ചു, ചിലർ കരഞ്ഞു, ചിലർ നമസ്കരിച്ചു ആകെ കോലാഹലമായിരുന്നു അവിടെ. എല്ലാം കഴിഞ്ഞ്  നരസിംഹ വേഷം കെട്ടിയ ആൾ പീഠത്തിൽ വന്നിരുന്നപ്പോൾ അയാളുടെ കുട്ടി മടിയിൽ വന്നിരുന്നു. പ്രഹ്ലാദൻ നരസിംഹ സ്വാമിയുടെ മടിയിൽ ചെന്നിരുന്ന പോലെ. അച്ഛനാണെന്നറിഞ്ഞാൽ എങ്ങനെയൊക്കെ അലറിയാലും ഗർജ്ജിച്ചാലും  സ്വന്തം അച്ഛനല്ലേ മടിയിലിരിക്കാൻ ഭയമുണ്ടാകില്ല. അതു പോലെ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ ഭയങ്കരമായ സംഭവങ്ങൾ ഉണ്ടാകട്ടെ ഭഗവാനാണതിന് പുറകിൽ വേഷം കെട്ടി മുഖം കാണിക്കുന്നതെന്നറിഞ്ഞാൽ എന്തിന് ഭയപ്പെടണം. ഭയം തന്നെ സമാധിയായി തീരും.

ഏത് വികാരവും സമാധിയായിട്ട് തീരാം. വിവേകാനന്ദ സ്വാമികൾ പ്ലേഗ് വന്നപ്പോൾ വല്ലാതെ വിഷമിച്ച് കരയുമായിരുന്നു. ആരോ ചോദിച്ചു അങ്ങയ്ക്ക് ഇത്ര വേദനയുണ്ടാകുന്നല്ലോ . അദ്ദേഹം പറഞ്ഞു There is deep ecstasy in pain എന്ന്. ഈ വേദനയിൽ സമാധിയുണ്ട്. അതിന് പുറകിൽ ഒരു അദ്ധ്യാത്മ അനുഭവമുണ്ട്. ഭഗവാനാണ് ഉള്ളിലുള്ള അടിസ്ഥാന തത്ത്വം എന്ന് മനസ്സിലാകണം എന്നാലേ സാധിക്കുകയുള്ളു. നമ്മുടെ കേന്ദ്രത്തിൽ ഞാനെന്ന അനുഭവ രൂപത്തിൽ പ്രപഞ്ചത്തിനെ മുഴുവൻ അനുഭവിക്കാൻ കാരണമായിട്ട് നിൽക്കുന്ന ബോധം പരമേശ്വര സ്വരൂപമാണെന്നറിയുമ്പോഴേ ഇതൊക്കെ സാധിക്കു. നമ്മളിൽ അന്തർയാമി രൂപത്തിലിരിക്കുന്ന  പരമേശ്വരൻ തന്നെയാണ് മനസ്സെന്ന മൂട് പടമണിഞ്ഞ് പ്രാണനെന്ന മൂട് പടമണിഞ്ഞ് ശരീരമെന്ന മൂട് പടമണിഞ്ഞ് മനുഷ്യനായി ജീവനായി അഹന്തയായി ലോകത്തിൽ സഞ്ചരിച്ച് വ്യവഹരിച്ച് വിഷയങ്ങൾ ഭുജിക്കുന്നത്.

 പഞ്ചഭിർ ഭാസി ഷഷ്ഠഃ എന്ന് ഭാഗവതത്തിൽ വരാഹാവതാര സന്ദർഭ സ്തുതിയിൽ പറയുന്നു. ഭഗവാനെ ആറാമനായ അവിടുന്ന് അഞ്ചിലൂടെ പ്രകാശിക്കുന്നു എന്ന്. ശൈവ സിദ്ധാന്തത്തിൽ സുബ്രഹ്മണ്യന് ഏറ്റം കൂടും ശിവനേക്കാളും. ശിവൻ തന്നെയാണ് സുബ്രഹ്മണ്യൻ പക്ഷേ ശിവ ഭക്തി മാർഗ്ഗത്തിൽ സുബ്രഹ്മണ്യന് അല്പം ഏറ്റം കൂടും. എന്തെന്നാൽ ശിവൻ നിശ്ചല ബോധമാണ്. ആ നിശ്ചല ബോധം മൂന്നാമത്തെ കണ്ണ് തുറക്കുമ്പോഴാണ് സുബ്രഹ്മണ്യനായിട്ട് ജനിക്കുന്നത്. നിശ്ചലമായ ശിവം ബ്രഹ്മ വിദ്യാ സ്വരൂപിണിയായ ശക്തിയുമായിട്ടുള്ള സമ്പർക്കത്തിൽ മൂന്നാമത്തെ കണ്ണ് തുറക്കുമ്പോഴാണ്  ആറ് മുഖമുള്ള സുബ്രഹ്മണ്യൻ ജനിക്കുന്നത്. ഒന്ന് ആറായിട്ട് മാറുകയാണ്. എന്താണ് ഈ ആറിന്റെ പ്രത്യേകത? മന ഷഷ്ടാനി ഇന്ദ്രിയാണി പ്രകൃതി സ്ഥാനി കരിഷ്യതി. നിശ്ചലമായ അകമേ കണ്ട ആത്മാ തന്നെ മനസ്സിലൂടെയും ഇന്ദ്രിയങ്ങളിലൂടെയും പുറത്തേയ്ക്ക് വന്ന് ജഗത്ത് മുഴുവൻ സർവ്വം ഘലുവിതം ബ്രഹ്മ എന്ന അനുഭവം ഉണ്ടാക്കുന്നതാണ് സുബ്രഹ്മണ്യൻ എന്ന് പറയുന്ന ശിവ പുത്രൻ.

Nochurji🙏🙏
രമണമഹര്‍ഷി സംസാരിക്കുന്നു

ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു (123)

January 26, 2012

ശ്രീ രമണമഹര്‍ഷി
ജനുവരി 6, 1936
ചോ; യോഗത്തിനും ആത്മസമര്‍പ്പണത്തിനും തമ്മിലുള്ള വ്യത്യാസമെന്ത്‌?
ഉ: ആത്മസമര്‍പ്പണമാണ്‌ ഭക്തിയോഗത്തിന്റെ മര്‍മ്മം. ജ്ഞാനമാര്‍ഗ്ഗത്തില്‍ ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു. എന്നുമുള്ള താനായ ആത്മാവ്‌ പ്രാപ്തമാകുന്നു. അതേ ശരണം. അതുതന്നെ പരാഭക്തിയും.
130. ശ്രീരാമകൃഷ്ണ മഠത്തില്‍ നിന്നും വന്നിരുന്ന ലക്ഷ്മണ ബ്രഹ്മചാരി ‘ഞാനാരാണെന്ന അന്വേഷണവും ഒരു മനോവൃത്തി തന്നല്ലോ. അതുകൊണ്ട്‌ മനോ നാശം എങ്ങനെ കൈവരും’ എന്നു ചോദിച്ചു.
ഉ: സീതയുടെ അതുല്യപാതിവ്രത്യശുദ്ധിയെ ഋഷിപത്നിമാര്‍ പരീക്ഷിച്ചു നോക്കിയ ഒരു കഥയുണ്ട്‌. പല ഋഷിമാര്‍ക്കിടയില്‍ ശ്രീരാമനും സ്വന്തം രൂപം മാറ്റി ഒരു ഋഷിവേഷത്തില്‍ നില്‍ക്കവേ അതില്‍ തന്റെ ഭര്‍ത്താവാരെന്ന്‌ മുനിപത്നിമാര്‍ ഒരോ മുനിമാരെ ചൂണ്ടിക്കാണിച്ചു ചോദിച്ചു. ഒരോരുത്തരെയും അല്ല, അല്ല എന്നിങ്ങനെ മറുപടി പറഞ്ഞുകൊണ്ടിരിക്കവെ മുനിവേഷത്തില്‍ നിന്ന ശ്രീരാമനെക്കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി. ഇവിടെ സീതയുടെ മൗനം ഒരു വാചാപ്രസംഗമാണ്‌. അങ്ങനെ വേദങ്ങള്‍ തത്വങ്ങളെ പരിശോധിച്ച്‌ അതോരോന്നും വസ്തുവല്ല (നേതി – ന-ഇതി ) അല്ല, എന്നു നിരാകരിച്ചിട്ട്‌ ഒടുവില്‍ ഇനിയൊന്നും പറയാനില്ലെന്ന മട്ടില്‍ നിറുത്തുന്നു. അതാണ്‌ സത്യനില. മൗനത്തില്‍കൂടി സത്യം എന്തെന്ന്‌ ഘോഷിക്കുകയാണിത്‌. ചിന്താവൃത്തിമൂലം മറ്റു വൃത്തികളെല്ലാം ഒഴിഞ്ഞ്‌, ഇനി ഒഴിക്കാനൊന്നുമില്ലാത്ത മട്ടില്‍ ആ വൃത്തി തന്റെ ആദിയായ സ്വരൂപത്തിലൊടുങ്ങവെ സ്വരൂപം അവശേഷമായി നില്‍ക്കുന്നു. ഏക പരിപൂര്‍ണ്ണ അഹംസ്വരൂപം അതാണ്‌. ഭാവാതീതമായ പരംപൊരുള്‍ – വാക്കു കൊണ്ട്‌ വര്‍ണ്ണിക്കാനാവാത്ത അനുഭവസ്വരൂപം.


▲───────◇◆◇───────▲

, *പതിനെട്ടരക്കവികൾ*

 ▲───────◇◆◇───────▲


*പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾഎന്ന പേരിൽ അറിയപ്പെടുന്നു. പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല* .

*പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ്“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ*.

*പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ*

*ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടും അധ്യാപനത്തിൽ കല്പവൃക്ഷത്തോടും പ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു*.

" *തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ*"

*കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും*.

മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരിപ്പാട്

*താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കർത്താവാണ്*.

കാക്കശ്ശേരി ഭട്ടതിരി

*ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യ സന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു*.

ഉദ്ദണ്ഡശാസ്ത്രികൾ

*ശാസ്ത്രികൾ കർണ്ണാടകത്തിലെ (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്*.

പൂനം നമ്പൂതിരി

*മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌*.


*കാരിക്കോട്ടമ്മ -27-12-19*
🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ🙏*


*ഓം നമ:ശിവായ*


*ഭാഗം -1⃣2⃣*


*⚜ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും🙏*


*ആനപ്പൂരം🐘*

കേരളത്തിന്റെ നെല്ലറയായ പാലക്കാടൻ ഗ്രാമങ്ങളിൽ ഉത്സവച്ഛായ പകരുന്ന കുംഭമാസത്തിൽ ക്ഷേത്രങ്ങളിൽ നിന്നും കേൾക്കുന്ന തുടികൊട്ടും, കേളികോട്ടും, മകരത്തിലെ മരം കോച്ചുന്ന തണുപ്പിൽ നിന്നുമുള്ള വിമോചനമെന്ന വണ്ണം ആവേശത്തിന്റെ അലകടൽ സൃഷ്ടിക്കുന്നു. 1066 ലാണ് ചിനക്കത്തൂർ കാവിൽ ആനപ്പൂരം ആരംഭിച്ചത്. ആനപ്പൂരത്തിന് തുടക്കം കുറിച്ചത് പാലത്തോൾ മനയായിരുന്നു. അനുക്രമമായി ചിനക്കത്തൂർ തട്ടക നിവാസികളുടെ ഉത്സാഹത്തിമർപ്പിന്റേയും അക്ഷീണ പ്രവർത്തനത്തിന്റെയും ഫലമായി ആനപ്പൂരം പ്രശസ്തിയാർജ്ജിച്ചുവന്നു. ഏഴ് ദേശങ്ങളും ഒരുമിച്ച് നിന്ന് ഗജവീരന്മാരെ അണിനിരത്തിയതോടു കൂടി പൂരം കേരളത്തിലെ പൂരങ്ങളിൽ കേൾവികേട്ടതായിമാറി
ആനപ്പൂരം ആഘോഷിക്കുന്നത് രണ്ട് ചേരികളായിട്ടാണ്. *"ഒറ്റപ്പാലം,മീറ്റ്ന, പാലപ്പുറം,പല്ലാർ മംഗലം, എറക്കോട്ടിരി"* എന്നീ ദേശങ്ങൾ ചേർന്ന പടിഞ്ഞാറൻ ചേരിയും,
*"തെക്കുംമംഗലം, വടക്കും മംഗലം"* എന്നീ ദേശങ്ങൾ ചേർന്ന കിഴക്കൻ ചേരിയും.

ദേവി വിഗ്രഹം വഹിച്ചുകൊണ്ട് ഏഴു ദേശങ്ങളിൽ നിന്നും വരുന്ന ഗജവീരന്മാർ പോക്കുവെയിലിന്റെ പൊൻപ്രഭയും പേറി ക്ഷേത്രാങ്കണത്തിലേക്കു പ്രവേശിക്കുമ്പോൾ
ജനസഹസ്രങ്ങളെ ഉത്സവത്തിമിർപ്പിന്റെ ഉദാത്ത മേഖലകളിൽ എത്തിക്കുന്നു.

 ക്ഷേത്രത്തിൽ എത്തുന്നതോടെ കിഴക്കൻ ചേരിയും, പടിഞ്ഞാറൻ ചേരിയും തങ്ങളുടെ പൂരം കേമമാക്കാൻ ചേരിതിരിഞ്ഞുള്ള ഒരു മത്സരം സൃഷ്ടിക്കുന്നത് സ്വാഭാവികം മാത്രമാണ്‌
പ്രസിദ്ധ വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആനപ്പൂരം കാവിൽ നിരന്നു കഴിഞ്ഞാൽ പഞ്ചവാദ്യം അവസാനിക്കുന്നു.

 തുടർന്ന് ആവേശത്തിന്റെ പൂത്തിരി കത്തിക്കുന്ന പാണ്ടിമേളം തുടങ്ങുകയായി. കേരളത്തിലെ പ്രശസ്തരായ വാദ്യകേസരികൾ ഇരു ചേരികളിലും അണിനിരന്ന് അവരുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങൾ പ്രയോഗിക്കുമ്പോൾ ജനസഹസ്രങ്ങൾ അവരുടെ കഴിവിനെ പ്രകീർത്തിക്കുന്നു. ഉരുട്ടുചെണ്ടയും, വീക്കു ചെണ്ടയും, കൊമ്പും, കുഴലും, താളവും, താളക്രമങ്ങളുടെ ധൃതകാലവും പതി കാലവും പാടിത്തീർക്കുമ്പോൾ ആസ്വാദകഹൃദയങ്ങളിൽ ആനന്ദത്തിന്റെ കുളിരലകൾ സൃഷ്ടിക്കുന്നു. അസ്തമയ സൂര്യനോടൊപ്പം ആനപ്പൂരം ഒരു പകലിന് വിരാമമിടുന്നു.

ഉദയസൂര്യനോടൊപ്പം ഇരു ചേരികളും വീണ്ടും മത്സരബുദ്ധിയോടു കൂടി ക്ഷേത്രാങ്കണത്തിൽ എത്തുകയും മേളവിദ്ഗദന്മാർ തങ്ങളുടെ പ്രയോഗ പാടവങ്ങൾ ഒന്നൊന്നായി പ്രദർശിപ്പിക്കുകയും ചെയ്യുന്നു.ഇരു ചേരിയിലേയും 27 ഗജവീരന്മാർ രാവിലെ ഏഴുമണിയോടെ ഒന്നിച്ച് അണിനിരന്ന് ഭഗവതിയെയും വണങ്ങി ആനപ്പുരം മംഗളകരമായി പര്യവസാനിക്കുന്നു🙏.

*അമ്മേ നാരായണ, ദേവീ നാരായണ*

ഈ ലേഖനം എനിക്ക് എഴുതാൻ എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തന്ന ശ്രീ.ഹരിദാസ് സാറിനോടും, (പാലപ്പുറം) ശ്രീ.ശ്രീവത്സൻ മാഷോടും (ലെക്കിടി) പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.🙏

Bhoot Vidya

Bhoot Vidya or Graha Chikitsa
This branch of Ayurveda deals with diseases acquired from apparently unknown causes. In modern terminology it can be considered as idiopathic diseases in which the exact cause of disease is unknown.
This branch of Ayurveda deals with the effects of various super-natural forces on the person. This description can be correlated with bacterial or viral infections. Moreover, the description of usage of several disinfectant plants for fumigation, to make the atmosphere germ free also supports this correlation. It has been correlated with psychiatry as well.
▩━━━━━━◈━━━━━━▩

 *അരയാലും കുട്ടികളിലെ ശ്രവണശക്തിയും*
  ▩━━━━━━◈━━━━━━▩


*ആല്‍മരത്തിനു "ബോധി" എന്നൊരു പേരുണ്ട്. കേശവാലയമെന്നും*.

*പണ്ടുകാലം മുതല്‍ ആലിന്‍റെ ചുവട്ടില്‍ കുട്ടികളെ കിടത്തുന്നത് ബുദ്ധിവര്‍ദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തില്‍ ചെവി കേള്‍ക്കാത്ത കുട്ടിയെ ആലിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി കിടത്തിയാല്‍ ചെവി കേള്‍ക്കും. ഇതൊന്നും അത്ഭുതമല്ല*.

*ഇലകളുടെ ദലമര്‍മ്മരം സദാ ഉള്ള വൃക്ഷമാണ് അരയാല്‍. ആലിന്‍റെ ചുവട്ടില്‍ കിടക്കുമ്പോള്‍ ഇലകള്‍ വായുവില്‍ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കില്‍ അതിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കില്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ കുട്ടിയുടെ ടിമ്പാനത്തില്‍, ചെവിയുടെ നാഡിയില്‍ വരുത്തുന്ന പരിണാമം ആണ് കേള്‍വിശക്തി വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം*.

*പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകള്‍ പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടി മുറിയുമ്പോള്‍ പ്രാണവായുവിന്‍റെ - ഓക്സിജന്‍ - സഞ്ചയം കുറയും. തദ്ഫലമായി കുറെ കോശങ്ങള്‍ നശിക്കും. ഒരു ഓക്സിജന്‍ ചേംബറില്‍ കൃത്യമായി നിരീക്ഷിച്ച് ഓക്സിജന്‍ അപ്പോള്‍ത്തന്നെ കൊടുത്താല്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല*.

 *പലപ്പോഴും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇത് നടക്കാറില്ല. ഓക്സിജന്‍ കൊടുക്കുമ്പോള്‍ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ കൊടുക്കണം. കൂടിപ്പോയാല്‍ പിന്നെയും കുഴപ്പമാണ്*.

*ഇവിടെയാണ്‌ വൃക്ഷരാജനായ ആലിന്‍റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ സന്തോഷം മര്‍മ്മരങ്ങളില്‍ കൂടും. ഇത് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കില്‍ ചെറുപ്പത്തില്‍ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാല്‍ ശരിക്കങ്ങു സമ്മതിക്കാന്‍ പറ്റില്ല - ചിലപ്പോള്‍ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത! ചെറുപ്പത്തില്‍ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്*.

*അച്ഛന്‍റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇതരവൃക്ഷങ്ങളില്‍ കാണാത്തവിധം ആലിന്‍റെ ഇലയുടെ മര്‍മ്മരം കൂടുമ്പോള്‍ അവന്‍ തിരിച്ചറിയും - തന്നെ സ്വീകരിച്ചിരിക്കുന്നു. അവന്‍ അവന്‍റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അച്ഛന്‍ പറയും - "കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആല്‍മരം നിന്‍റെ ആഗമനത്തില്‍ സന്തോഷിച്ചിരിക്കുന്നു*."

" *പീത്വാ അംബരപീയൂഷം*" -

*അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക! ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോളാണ് ആല്‍ അല്ലെങ്കില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ അവന്‍റെ ഹൃദയത്തെ തടയുന്നത്*.

*അവിടെ ആല്‍മരം ആ ഓക്സിജന്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ ചെവി കേള്‍ക്കും. അപ്പോഴാണ്‌, ഇന്നയിടത്തു പോയി തൊഴുതപ്പോള്‍ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്*.


*കാരിക്കോട്ടമ്മ -27-12-19*

Friday, December 27, 2019

വിവേകചൂഡാമണി - 17
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ബ്രഹ്മം സത്യം ജഗത് മിഥ്യ

ശ്ലോകം 20
ബ്രഹ്മ സത്യം ജഗന്‍ മിഥ്യേത്യേവംരൂപോ വിനിശ്ചിയഃ
സോ/യം നിത്യാനിത്യവസ്തവിവേകഃ സമുദാഹൃതഃ

ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ് എന്ന് ഉറപ്പിക്കണം. ഇതിനെയാണ് നിത്യാനിത്യ വസ്തുവിവേകം എന്ന് പറയുന്നത്. മൂന്ന് കാലത്തിലും ഒരു മാറ്റവുമില്ലാതെയിരിക്കുന്നതാണ് സത്യം.  'കാലത്രയേപി തിഷ്ഠതി' എന്നോ 'ത്രികാല അബാധിത വസ്തു 'എന്നോ പറയാം. ഭൂതകാലത്തും വര്‍ത്തമാനകാലത്തും ഭാവികാലത്തും ഒരു മാറ്റവുമില്ലാത്തത്.  ബ്രഹ്മം മാത്രമാണ് സത്യം.

ബൃഹത്വാത്, ബൃഹത്തമ ത്താത്, ബൃംഹ്മ ത്വാത് ബ്രഹ്മം, വലുതായിരിക്കുന്നതു കൊണ്ട്, വലുതിലും വലുതായിരിക്കുന്നതു കൊണ്ട്, എങ്ങും വര്‍ദ്ധിച്ച് നിറഞ്ഞിരിക്കുന്നതുകൊണ്ട് ബ്രഹ്മം. എങ്ങും നിറഞ്ഞ് എല്ലാറ്റിന്റെയും ആധാരമായി ഏറ്റവും വലുതായിരിക്കുന്നതിനെയാണ് ബ്രഹ്മം എന്ന് വിളിക്കുന്നത്.  ഇതിനൊരിക്കലും ഒരു തരത്തിലുള്ള മാറ്റമില്ല.  എന്നാല്‍ ഇതിന് നേരെ വിപരീതമാണ് ജഗത്ത്. ഇത് ഉണ്ടായി നിലനിന്ന് നശിക്കുന്നതാണ്. 'ജായതി, ഗച്ഛതി, തിഷ്ഠതി ഇതി ജഗത്ത്. ഉണ്ടായ എന്തും ഇല്ലാതെയാകും. ഉണ്ടാകലിനും നശിക്കുന്നതിനും ഇടയില്‍ അതിന് നിലനില്‍പ്പുണ്ട്. എന്നാല്‍ ഇത് വെറും തോന്നലാണ്. ഒരു നിശ്ചിത കാലം മുമ്പ് ഇല്ലാതിരുന്നത് ഭാവിയില്‍ ഇല്ലാത്തത് എങ്ങനെ ഇപ്പോള്‍ ഉണ്ടാകും. ഇനി അത് ഉണ്ടെന്ന് പറഞ്ഞാല്‍ അത് തോന്നലാണ്.  ഉള്ളതുപോലെ തോന്നിക്കുന്നതിനെയാണ് മിഥ്യ എന്ന് പറയുന്നത്. വാസ്തവത്തില്‍ ഉണ്‍മയില്ലാത്തത്; അതിനെയാണ് മിഥ്യ എന്നു വിളിക്കുന്നത്.

ഈ ജഗത്ത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. അതിന് സ്ഥിരമായ ഉണ്മയില്ല.അതുകൊണ്ടാണ് ജഗത്തിനെ മിഥ്യയെന്ന് ഉറപ്പിക്കേണ്ടത്.  ഇങ്ങനെ സത്യവസ്തുവായ ബ്രഹ്മത്തേയും മിഥ്യയായ ജഗത്തിനേയും വേര്‍തിരിച്ച് അറിയുന്നതിനെയാണ് വിവേകം എന്ന് പറയുന്നത്.

ശ്ലോകം 21
തദ് വൈരാഗ്യം ജിഹാസാ യാ ദര്‍ശന ശ്രവണാദിഭിഃ
ദേഹാദി ബ്രഹ്മപര്യന്തേ ഹ്യനിത്യേ ഭോഗ്യവസ്തുനി

കാണുകയും കേള്‍ക്കുകയും ചെയ്യുന്നവയേയും ദേഹം മുതല്‍ ബ്രഹ്മം വരെയുള്ള അനിത്യങ്ങളായ സകല ഭോഗ്യവസ്തുക്കളേയും വെടിയാനുള്ള കഴിവാണ് വൈരാഗ്യം.  ചില പാഠങ്ങളില്‍ 'ജിഹാസാ ' എന്നതിന് പകരം 'ജുഗുപ്‌സാ'എന്നാണ്. ജിഹാസാ എന്നാല്‍ വെടിയല്‍, ജുഗുപ്‌സാ എന്നാല്‍ അറപ്പും വെറുപ്പും ഉണ്ടാക്കുക.  സുഖഭോഗവസ്തുക്കളൊക്കെ അനിത്യമാണെന്നറിഞ്ഞ് അവയെ അറപ്പോടെ തള്ളുക. സുഖാനുഭവങ്ങള്‍ക്ക് അനുകൂലങ്ങളായ സാഹചര്യങ്ങളേയോ ബാഹ്യവിഷയങ്ങളേയോ ഉപേക്ഷിക്കുന്നതല്ല വൈരാഗ്യം. ബാഹ്യ വിഷയങ്ങളുടെ പുറകെ പായാതെ മനസ്സ് സ്വസ്ഥമായി ഇരിക്കുകയാണ് വേണ്ടത്. വിവേക വിചാരത്തെ തുടര്‍ന്ന് വിഷയ ഭോഗങ്ങളില്‍ ഇത്രയൊക്കേ ഉള്ളൂ എന്ന് ബോധിക്കലാണ് വൈരാഗ്യം അഥവാ വിരക്തി.  മനസ്സ് കാമ്യ വിഷയങ്ങള്‍ക്ക് പുറകെ പോകുന്നത് മൂന്ന് കാര്യങ്ങളുണ്ടെന്ന് തോന്നുമ്പോഴാണ്;

1. സത്യത്വം - വിഷയങ്ങള്‍ സത്യമാണെന്ന തോന്നല്‍.

2. നിത്യത്വം - വിഷയങ്ങള്‍ ശാശ്വതമാണെന്ന വിചാരം.

3. സമാഹിതത്വം - സുഖേച്ഛയെ തൃപ്തിപ്പെടുത്താനുള്ള കഴിവ് വിഷയങ്ങള്‍ക്ക് ഉണ്ടെന്ന വിശ്വാസം.

എന്നാല്‍ ഇന്ദ്രിയ വിഷയങ്ങള്‍ക്കൊന്നിനും സത്യത്വമില്ലെന്നും അവ ക്ഷണികമാണെന്നും അറിയണം. എന്നും എപ്പോഴും സുഖം നല്‍കാന്‍ അവയ്ക്ക് കഴിയില്ല.  പോരാത്തതിന്, വിഷയങ്ങള്‍ക്ക് പുറകെ പോകുന്നത് ദു:ഖത്തിന് കാരണമാകും.  ഇങ്ങനെ അറിയണമെങ്കില്‍ വിവേകം വേണം. വിവേകത്തോടെ വിചാരം ചെയ്താല്‍ വിഷയങ്ങളില്‍ ആസക്തിയുണ്ടാകില്ല. നമ്മുടെ ശരീരം ഉള്‍പ്പടെ എല്ലാ ശരീരങ്ങളും മലമൂത്രങ്ങളും ചോരയും ചലവുമൊക്കെ നിറഞ്ഞതാണെന്നും മനസ്സിലാക്കണം.  നിന്ദ്യമായ വസ്തുക്കള്‍ ഭംഗിയായി തോല് കൊണ്ട് പൊതിഞ്ഞുവച്ച പൊതിയാണിത് എന്ന് ബോധ്യം വന്നാല്‍ ശരീരത്തോടുള്ള ആസക്തിയും അഭിമാനവും കുറയും.  ഇതിന്റെ ഓരോ ദ്വാരത്തിലൂടെയും (നവ ദ്വാരങ്ങള്‍) പുറത്തു വരുന്നവ എത്രയോ നികൃഷ്ടം. ചെവിക്കായം, കണ്ണിലെ പീള, മൂക്കള, തുപ്പല്‍, വിയര്‍പ്പ്, മൂത്രം, മലം, ചോര, ചലം.... ഇവയില്‍ ഏതാണ് നല്ലത്? എല്ലാം നമുക്ക് തന്നെ അറപ്പ് ഉണ്ടാക്കുന്നവയാണ്.  ഇവയെക്കുറിച്ച് വേണ്ട പോലെ വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ വൈരാഗ്യം താനെ വരും. നമ്മുടെ ശരീരം തന്നെ നമുക്ക് അസഹ്യമാണ് അപ്പോള്‍ മറ്റുള്ളവരുടേത് പറയണോ. പിന്നെയെങ്ങനെ അവ ഭോഗവസ്തുവാകും. അവയില്‍ നിന്ന് കിട്ടുന്ന അനിത്യ സുഖങ്ങള്‍ക്ക് പിന്നാലെ പോകാതെ മനസ്സിനെ ഉത്കൃഷ്ടമായതിലേക്ക് ഉറപ്പിക്കാന്‍ വൈരാഗ്യം സഹായിക്കും.
🙏 എല്ലാവർക്കും നമസ്കാരം🙏 ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.നിർമാല്യം മുതൽ തപ്പുക വരെ.( 31).

ശ്രീ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉച്ച പൂജ. തുടർച്ച.

അമ്പാടി കണ്ണൻ തന്റെ സർവ്വ പരിവാരങ്ങൾക്കൊപ്പം മാത്രമെ ഉച്ച ഭക്ഷണം കഴിക്കു.അത് കൊണ്ട് സർവ്വ പരിവാരങ്ങളേയും പൂജിക്കുന്നു.

അത് കൊണ്ട് ഉച്ചപ്പൂജ സപരിവാര പൂജയായി നിർവ്വഹിക്കുന്നു.

പൂജ കഴിക്കുന്ന മേശാന്തി  ഇശ്വരനായി വേണം ഈശ്വരനെ പൂജിക്കാൻ.

മന്ത്ര സ്നാനം കൊണ്ടു് ശരീരശുദ്ധി വരുത്തണം.

മന്ത്രജപം കൊണ്ട് മനസ്സിനെ ശുദ്ധമാക്കണം.

ഭക്തിയില്ലാത്തവർ ചെയ്യുന്ന പൂജ എത്ര സമൃദ്ധമായാലും കണ്ണന് ഇഷ്ടമല്ല.കണ്ണൻ സന്തോഷിക്കുകയിലല്ല.

പൂജിക്കുമ്പോൾ ശ്രദ്ധക്കും ഭക്തിക്കുമാണ് പ്രാധന്യം.

സൂക്ഷ്മ ശരീരശുദ്ധിക്കായി കര ന്യാസവും, അംഗന്യാസവും, ചെയ്യണം.


പ്രാണായാമം ചെയ്ത്, നാ ഡീശോധന ചെയ്ത് പ്രാണനെ ശുദ്ധീകരിക്കണം.

വേദ വിധിയനുസരിച്ച് സന്ധ്യാവന്ദനാദി ക്രിയകൾ അനുഷ്ഠിച്ച് വേണം ക്രിയ ചെയ്യാൻ.

പൂജ ചെയ്യുന്ന സാധകൻ  ദേവതാമയനായി തീരാൻ ലിപി ന്യാസത്തിന് ശേഷം പഞ്ച തത്വ ന്യാസം ചെയ്യണം.

എല്ലാം ശ്രീകൃഷ്ണ രീതിയാണ്, ആദിശങ്കരന്റെ മതമാണ്.

പ്രാണായാമം കൊണ്ടു് ശുദ്ധമായി തീർന്ന ഹൃദയമദ്ധ്യത്തിൽ  ജീവകലയെ ധ്യനിക്കണം..

പ്രണവത്തിന്റെ അകാര, ഉകാര, മകാര, മാത്രകൾക്കും ബിന്ദുവിനും നാദത്തിനും അതീതമായ  ജീവക ലയെയാണ്  ധ്യാനിക്കേണ്ടത്.

ജീവാത്മാവ് അമ്പാടി കണ്ണൻ തന്നെയാണ്‌. ഓംകാരവും കണ്ണൻ തന്നെയാണ്.അത് കൊണ്ടു് ഓംകാരം ചേർത്ത് കൃഷ്ണ മന്ത്രം ജപിക്കുന്നു ഈ പ്രപഞ്ചം മുഴുവൻ കൃഷ്ണമയം തന്നെ, ഈ ആത്മാവ് കൃഷ്ണനാണ്. ഈ ആത്മാവ് നാല് അവസ്ഥയോടു കൂടിയതാണ്.

വിശ്വൻ
തൈജസൻ
പ്രാജ്ഞൻ
തുരീയൻ
എന്നിവയാണ് നാല് അവസ്ഥകൾ.

ജാഗ്രതാവസ്ഥയിൽ (പ്രാജ്ഞൻ) അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും, അഞ്ച് കർമ്മേന്ദ്രിയങ്ങളും, കണ്ണനിൽ ലയിക്കണം.

കണ്ണ് കൊണ്ട് കണ്ണന്റെ മനോഹര രൂപം കാണണം.

ചെവികൊണ്ടു കണ്ണന്റെ മധുരമായ മുരളീരവം കേൾക്കണം.

രസന കൊണ്ട് അവിടുത്തെ അമൃതു മയമായ നിവേദ്യമുണ്ണണം.

കണ്ണന്റെ പാദ തുളസിയുടെ പരിമളം വാസനിക്കണം, കൈകാലുകൾ കാണ്ട് നമസ്ക്കാരം.പ്രദക്ഷിണം എന്നിവ ചെയ്യണം.

കണ്ണന്റെ ശരീരം കളഭത്താൽ വ്യാപകം ചെയ്യണം.

ഇപ്രകാരം ജാഗ്ര, സ്വപ്ന, സുഷുപ്തി അവസ്ഥകളിൽ മനസ്സ് കൊണ്ടും, വാക്കു കൊണ്ടുo, കർമ്മം കൊണ്ടും, മന്ത്ര കൊണ്ടും ക്രിയ കൊണ്ടും ഭക്തിപൂർവ്വം കണ്ണനെ പൂജിക്കണം .ഇങ്ങനെ
പഞ്ച തത്വ ന്യാസത്തെ അറിഞ്ഞ് കണ്ണന്റെ ഉച്ച പൂജ നിർവ്വഹിക്കുന്നു.

ചെറുതയൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.
#ഗണപതി_കല്യാണം

 ഗണേശന്റെ വിവാഹത്തെ കുറിച്ചുള്ള  കഥ

ഗണേശന് ആനത്തല ആയതിനാല്‍ പെണ്‍ കുട്ടികള്‍ ആരും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നില്ല. മറ്റ് ദേവന്‍മാര്‍ക്കെല്ലാം പത്‌നിമാര്‍ ഉണ്ടായിട്ടും തനിക്കില്ലാതിരുന്നത് അദ്ദേഹത്തെ കുപിതനാക്കി. അതോടെ അദ്ദേഹം മറ്റ് ദേവന്‍മാരുടെ വിവാഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഏത് ദേവന്റേയും വധു ഗൃഹത്തിലേക്കുള്ള വിവാഹ ഘോഷയാത്ര പോകുന്ന പാതകളില്‍ കുഴികളുണ്ടാക്കാന്‍ അദ്ദേഹം എലികളോട് ആവശ്യപ്പെട്ടു.

ഇതെ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങള്‍ ദേവന്‍മാര്‍ക്ക് അവരുടെ വിവാഹത്തില്‍ നേരിടേണ്ടി വന്നു. ഗണേശന്റെ ഇത്തരം പ്രവര്‍ത്തികളാല്‍ മടുത്ത ദേവന്‍മാര്‍ ബ്രഹ്മദേവനോട് പരാതി പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.

ഗണേശനെ പ്രസന്നനാക്കുന്നതിനായി ബ്രഹ്മാവ് ഋദ്ധി( സമ്പത്തും സമൃദ്ധിയും) എന്നും സിദ്ധി( ബുദ്ധിയും ആത്മീയതയും) എന്നും പേരുള്ള രണ്ട് സുന്ദരിമരെ സൃഷ്ടിച്ചു. ഇവരെ ഗണേശന് വിവാഹം ചെയ്ത് നല്‍കുകയും ചെയ്തു. അന്നു മുതല്‍ ഗണേശനെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സിദ്ധിയുടെയും ഋദ്ധിയുടെയും അനുഗ്രഹം കൂടി ലഭിക്കും.സിദ്ധിയിലും ഋദ്ധിയിലും ആയി ഗണേശന് രണ്ട് പുത്രന്‍മാര്‍ ജനിച്ചു- ശുഭ(ശുഭ സൂചകം), ലാഭ(ലാഭം) എന്നായിരുന്നു അവരുടെ പേര്. ഗണേശന്റെ മകളാണ് സന്തോഷി മാതാ( സംതൃപ്തിയുടെ ദേവത).
കടപ്പാട് :
*മാംസാഹാരികൾ അറിയാൻ..*

ഒരാമുഖം:
ഇന്തോനേഷ്യയിൽ ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണം ഉണ്ട് ..
ജീവനോടെ തിളയ്ക്കുന്ന മസാല എണ്ണയിൽ എറിഞ്ഞു പൊരിച്ചെടുക്കുന്ന മൽസ്യം, പ്ളേറ്റിൽ വിളമ്പുമ്പോഴും ജീവൻ വെടിയാത്ത അതിന്റെ ചെകിളകൾ തുറന്നടയുന്നതു കാണാം.

സുനാമി ഏറ്റവും കൂടുതൽ ജീവൻ അപഹരിച്ച രാജ്യമാണ് ഇൻഡോനേഷ്യ എന്ന് ചേർത്ത് വായിക്കുക..

ഇനി വിഷയത്തിലേക്കു വരാം.

ഏതൊരു ജീവിക്കും ഏറ്റവും പ്രിയപ്പെട്ടത് സ്വന്തം ശരീരമാണ്!
സ്വന്തം ശരീരത്തെ ആ ജീവി ഒരുപാട് സ്നേഹിക്കും.

ഭക്ഷണത്തിനും മത ആചാര പരമായും ലോകത്തു പലവിധത്തിൽ ജീവികളെ കൊല്ലുന്നുണ്ട്.വേദന ഇല്ലാതെ എന്ന് പറയുന്നത് തുടങ്ങി കോടാലി മാട് കൊണ്ട് നെറ്റിയിൽ അടിച്ചും കഴുത്തറത്തും വെള്ളത്തിൽ മുക്കി പിടിച്ചും ഇലക്ട്രിക് ഷോക് അടിപ്പിച്ചും,എത്രയോ രീതികൾ.

മതാചാര പ്രകാരമോ അല്ലാതെയോ കൊല്ലപ്പെടുമ്പോൾ, അതിനുണ്ടാകുന്ന പ്രാണ വേദന വർണ്ണനാതീതമാണ്..അതി ദയനീയമാണ് , അതി ഭീകരമാണ്.

മരണം സംഭവിച്ച ശേഷം ആ ജീവിയുടെ ആത്മാവ് അവിടെ തന്നെ കുറച്ചു നാൾ ഉണ്ടാകും എന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്.ആ ആത്മാവിനു അപ്പോഴും ബോധ്യമായിട്ടില്ല താൻ മരിച്ചു തന്റെ ശരീരം ഉപേക്ഷിച്ചു എന്ന്.

നമ്മുടെ തന്നെ ശരീരത്തിലെ ഏതെങ്കിലും അവയവം അറ്റു പോയാൽ കുറെ നാൾ ആ അവയവം അവിടെ ഉള്ള പോലെ ആ വ്യക്തിക്ക് തോന്നും.
അതെ പോലെ,ആത്മാവിനു  ശരീരം ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കും.

കൊല്ലപ്പെടുന്ന ജീവിയുടെ ആത്മാവ്  അവിടെ നിന്ന് കാണുകയാണ് ആ ജീവി ഏറ്റവും സ്നേഹിച്ച സ്വന്തം ശരീരം ചോര വാർന്നു തോലുരിക്കപ്പെട്ടു. ആന്തരികാവയവങ്ങൾ നീക്കം ചെയ്യപ്പെട്ടു കഷ്ണം കഷണമായി നുറുക്കപ്പെട്ടു,മസാലയും ഉപ്പും മുളകുമെല്ലാം തേച്ചു എണ്ണയിൽ വറുക്കപ്പെടുന്നതും പിന്നെ മനുഷ്യർ ആ ശരീര ഭാഗങ്ങൾ ഭക്ഷിക്കുന്നതും..
അത് കാണുമ്പോൾ ആ ജീവിക്കു ഉണ്ടാകുന്ന വേദന,ഊഹിക്കാമോ?
നമ്മുടെ ശരീരം ആണ് ഇങ്ങനെ ഭക്ഷിക്കപ്പെടുന്നത് കാണേണ്ടി വരികയെങ്കിൽ ഒന്നാലോചിക്കുക.

കൊല്ലപ്പെടുമ്പോൾ,ഭക്ഷണമാകുമ്പോൾ ആ ജീവിയുടെ ആത്മാവിന്റെ വേദനയാർന്ന ശാപം കൊല്ലുന്നവനും  പാചകം ചെയ്യുന്നവനും ഭക്ഷിക്കുന്നവനും നിശ്ചയമായും ഉണ്ടാകും.

അവരുടെ മരണംതീർച്ചയായും അതിവേദനാജനകവും ധാരുണവും ഭയാനകവും കാഠിന്യവുമായിരിക്കും... ജന്മ ജന്മാന്തരങ്ങളായി അതനുഭവിക്കേണ്ടതായും വരും..
🙏
Bhagavatam ekadasham.
lakshmi sankar.
https://www.facebook.com/nigamananda.theerthapadar/videos/1204561113060303/

ബൗദ്ധ തത്വചിന്തകളുടെ ഉറവിടം ഒന്ന്, വിശകലനം രണ്ട്

Friday 27 December 2019 8:04 am IST
ഉപനിഷദ്ദാര്‍ശനികരെപ്പോലെ ബൗദ്ധചിന്തകരും ഈ ആനന്ദത്തെ പരോക്ഷമായിട്ടാണെങ്കിലും അടിസ്ഥാനസത്തയായി കരുതി എന്നാണ് ദാസ്ഗുപ്തയുടെ നിഗമനം. ആത്മാവ് (പാലിയില്‍ അത്ത) എന്നൊന്നുണ്ടെങ്കില്‍ അത് ആനന്ദമാകണം എന്നു ബൗദ്ധര്‍ ചിന്തിച്ചു. ആത്മാവ് നാശമില്ലാത്തതും നിത്യവുമാണെന്ന് ഉപനിഷത്തുകള്‍ ഉദ്‌ഘോഷിച്ചു. ആത്മാവ് ആനന്ദമാകുന്നത് അത് നിത്യമായതുകൊണ്ടാണ് എന്നതായിരുന്നു ബൗദ്ധരുടെ പരോക്ഷമായ നിലപാട്.
ആത്മാ വ് ആനന്ദമാണ് കാരണം അതു നിത്യമാണ് എന്ന ബൗദ്ധരുടെ ഈ യുക്തി ഉപനിഷത്തുകളിലൊന്നും പറഞ്ഞുകാണുന്നില്ല. എങ്കിലും അവയുടെയും അന്തരംഗനിലപാട് ഇതു തന്നെയാണെന്നുറപ്പിക്കാന്‍ ആഴത്തില്‍ ചിന്തിച്ചാല്‍ കഴിയുമെന്നു ദാസ്ഗുപ്ത പറയുന്നു. പക്ഷേ അതിന്റെ പ്രതിയുക്തിയായ നിത്യമല്ലാത്തതെല്ലാം ദു:ഖമാണ് എന്നത് ഉപനിഷത്തുകളിലൊരിടത്തും ഊന്നിപ്പറയുന്നില്ല. മാറ്റം ദുഃഖമാണ്; ദുഃഖമായതൊന്നും ആത്മാവല്ലഎന്നതാണല്ലോ ബുദ്ധോപദേശത്തിന്റെ കാതല്‍.
ഈ ആത്മാവിന്റെ അനുഭവങ്ങളെ വിലയിരുത്തുന്നിടത്തു നിന്നാണ് ഔപനിഷദന്മാരും ബൗദ്ധന്മാരും ആശയപരമായും അനുഷ്ഠാനപരമായും വേര്‍പിരിയുന്നത് എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ആത്മാവുമായി താദാത്മ്യപ്പെടുത്തുന്ന നിരവധി അനുഭവങ്ങളില്‍ പലതും അനിത്യങ്ങളാണ് എന്ന് ഉപനിഷത്തും കരുതുന്നുണ്ട്. പക്ഷേ ആത്മതാദാത്മ്യമുള്ള അനുഭവങ്ങളില്‍ ചിലത് നിത്യങ്ങളാണെന്നും അവയുടെ ഈ നിത്യസത്ത ആണ് സത്യവും മാറ്റമില്ലാത്തതും ആനന്ദഘനവും ആയ ആത്മാവ് എന്നും ഉള്ള വിശ്വാസം ഉപനിഷത്തുകള്‍ പുലര്‍ത്തുന്നു. 
ശുദ്ധമായ ആനന്ദമാകുന്ന ഈ നിത്യനായ ആത്മാവിനെ നിര്‍വചിക്കാന്‍ കഴിയുകയില്ല എന്നും ഇതല്ല, ഇതല്ല (നേതി നേതി) എന്നു സൂചിപ്പിക്കുവാനേ കഴിയൂ എന്നും ഔപനിഷദന്മാര്‍ കരുതി. പക്ഷേ പ്രാചീനപാലിസാഹിത്യം പറയുന്നത് നമ്മുടെ അനുനിമിഷം മാറിമറിയുന്ന അനുഭവങ്ങളിലൊന്നും അത്തരത്തില്‍ സ്ഥിരമായ ആത്മാവെന്ന നിത്യസത്തയെ കണ്ടെത്താന്‍ കഴിയില്ല എന്നാണ്. എല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളാണ്; അതിനാല്‍ ദുഃഖമാണ്; അതിനാല്‍ ആത്മാവല്ല;അനാത്മാവ് എന്റേതല്ല; ഞാന്‍ അതിന്റേതല്ല; ആത്മാവെന്ന നിലക്ക് അതെന്റേതുമല്ല എന്നാണ്.

സ്വധര്‍മം ത്യജിക്കരുത്

Friday 27 December 2019 7:50 am IST
ശ്രദ്ധാത്രയവിഭാഗയോഗം
ഓരോ വ്യക്തിയും അവനുമായി ബന്ധപ്പെട്ട വികാര വിചാരങ്ങളും കര്‍മങ്ങളും എപ്രകാരമുള്ളതായിരിക്കണമെന്നും ശാസ്ത്രവിധി പ്രകാരം ഓരോ വ്യക്തിക്കുമുണ്ടായിരിക്കേണ്ട നിഷ്ഠ എന്തായിരിക്കണമെന്നും അര്‍ജുനന്‍ ചോദിച്ച ചോദ്യത്തിന് കൃഷ്ണന്‍ മറുപടി പറയുന്നു. 
പല വ്യക്തികളുടേയും ശ്രദ്ധ സാത്വികമായും രാജസികമായും താമസികമായും മൂന്നു വിധത്തിലുണ്ട്. അതുപോലെ ഭക്തിയും, തപസ്സും, ആഹാരവും, യജ്ഞവും, വാക്കുകളും, മനസ്സും, ദാനവും... എല്ലാം സാത്വികമായിട്ടുള്ളതുണ്ട്. രാജസികവും താമസികവുമായിട്ടുള്ളതുമുണ്ട്. ഈ മൂന്നു വിധത്തില്‍ പെടുന്നവരില്‍ ഓരോരുത്തര്‍ക്കും അതിന്റേതായ പ്രത്യേകതകളും ഗുണദോഷഫലങ്ങളും പരിണതഫലങ്ങളും ശ്രീകൃഷ്ണന്‍ വിവരിക്കുന്നുണ്ട്. ഇവയിലോരോന്നും ജീവിതത്തില്‍ വിവരിക്കുമ്പോഴുണ്ടാകുന്ന നന്മതിന്മകളും വിവരണങ്ങളില്‍ പെടുന്നു. (ഇതില്‍ നമുക്ക് കൂടുതല്‍ സാത്വിക നന്മകളുണ്ടായിരിക്കണം. കുറച്ച് രാജസികതയും അല്‍പം മാത്രം താമസികതയും ഉണ്ടായിരിക്കണം. 
മോക്ഷ സംന്യാസയോഗം
സംന്യാസമെന്നാല്‍ എന്താണെന്നറിഞ്ഞാല്‍ കൊള്ളാമെന്ന അര്‍ജുനന്റെ അഭ്യര്‍ഥനയനുസരിച്ച് കൃഷ്ണന്‍ സംന്യാസത്തെക്കുറിച്ച് വിവരിക്കുന്നു. സംന്യാസത്തെ രണ്ടു വിധത്തില്‍ നിര്‍വചിക്കുന്നവരുണ്ട്. എല്ലാ കര്‍മങ്ങളും ഉപേക്ഷിക്കുകയോ അഥവാ കര്‍മം നിരന്തരം ചെയ്ത് കര്‍മഫലങ്ങള്‍ ത്യജിക്കുകയോ ചെയ്യുന്നത് സംന്യാസമത്രേ. അങ്ങനെ രണ്ടു പക്ഷമുണ്ടാകാന്‍ അതിന്റേതായ കാരണമുണ്ട്. എന്നാല്‍ യഥാര്‍ഥ സംന്യാസവും ത്യാഗവും വ്യക്തമായിട്ടറിയേണ്ടതാണ്. ഏതു തരം കര്‍മത്യാഗവും കര്‍മഫലത്യാഗവും തന്നെ ബന്ധനമില്ലാതെ ചെയ്യണം. സ്വധര്‍മം ഒരിക്കലും ത്യജിക്കരുത്. ത്യജിക്കുന്നത് ആലസ്യം കൊണ്ടോ സ്വാര്‍ഥതകൊണ്ടോ ആകരുത്. കര്‍മം ത്യജിക്കുന്നതിനേക്കാള്‍ സംന്യാസിക്ക് കര്‍മഫലം ത്യജിക്കലാണ് ഉത്തമം.   

അഭ്യാസേനതു കൗന്തേയ:

നമ്മുടെ മനസ്സിൽ സ൦ഘ൪ഷങ്ങൾ ഉണ്ടാകുമ്പോൾ നാ൦ കാണുന്ന കാഴ്ചകളു൦ അതു പോലുള്ളതായിരിക്കാൻ സാധ്യത ഏറെയാണ് . അസ്വസ്ഥമായ ഒരു മനസ്സ് പിന്നെയു൦ അസ്വസ്ഥതകൾ തന്നെയാണ് ക്ഷണിച്ചു വരുത്തുന്നത് .ഇത് എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത് . ഇതൊന്നും ഏറെക്കാലം എനിക്ക് അറിയില്ലായിരുന്നു . തടി കൂടുന്തോറും മടിയു൦ കൂടു൦ , മടി കൂടുന്തോറും തടിയു൦ എന്ന പോലെയാണ് നെഗറ്റീവ് ആയ ചിന്തകളും നെഗറ്റീവ് ആയ അനുഭവങ്ങളും ! അവ രണ്ടു൦ കുറച്ചു കൊണ്ടു വരാൻ നമ്മുടെ ഭാഗത്തു നിന്ന് ആത്മാർത്ഥമായ ശ്രമ൦ ഉണ്ടായില്ലെങ്കിൽ നമ്മുടെ ജീവിതവും നരകതുല്യമായേക്കാ൦ . 
നല്ല ജീവിതാനുഭവങ്ങൾ ലഭിക്കാൻ നല്ല ഒരു മനസ്സിനെ പാകപ്പെടുത്തി എടുക്കേണ്ടതുണ്ട് . സന്തോഷ൦ എന്നത് പുറമേ തിരഞ്ഞാൽ കിട്ടുന്ന വസ്തു അല്ല. അത് നമ്മുടെ ഉള്ളിലാണിരിക്കുന്നത് . മനസ്സിൽ സന്തോഷം ഉണ്ടെങ്കിൽ കാണുന്ന കാഴ്ചകളിലു൦ നമുക്ക് സന്തോഷം നിറക്കാനാവു൦ . കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി അറിയാൻ നല്ല മനസ്സുള്ളപ്പോഴേ കഴിയൂ . ഏറെ ടെൻഷനടിച്ച സമയത്ത് കഴിച്ച ആഹാരത്തിന്റെ രുചി പോയിട്ട് ആഹാര൦ എന്തായിരുന്നു എന്ന് പോലു൦ കുറച്ച് കഴിഞ്ഞ് ചിലപ്പോൾ നാ൦ മറന്നുപോകു൦ !
 ഇങ്ങനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാവുന്ന കുറച്ചു കാര്യങ്ങളുണ്ട് .

1. നാ൦ ഈ ലോകത്ത് വന്നിരിക്കുന്നത് കഷ്ടപ്പെടാനു൦ കടമകൾ ചെയ്തു തീ൪ക്കാനു൦ വേണ്ടി മാത്രമല്ല .

2 . ചിലരെങ്കിലും അങ്ങനെ എന്നെപ്പോലെ തെറ്റിദ്ധരിച്ചിരിക്കാൻ ഇടയുണ്ട് .

3 . പിന്നെ എന്തിനാണ് ? ജീവിത൦ ആസ്വദിക്കാനോ ? ഓ , അതൊക്കെ പണമുള്ളവ൪ക്ക് പറഞ്ഞിട്ടുള്ളതല്ലേ ?

4 . അല്ലേയല്ല ! ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ മനുഷ്യനു൦ അതിനവകാശമുണ്ട് .

5. നിങ്ങൾ ചുറ്റു൦ നോക്കൂ , എല്ലാവ൪ക്കു൦ ശ്വസിക്കാവുന്ന വായു ഇവിടെ പണക്കാ൪ക്കു൦ പാവപ്പെട്ടവ൪ക്കു൦ ഒരുപോലെയാണ് പ്രകൃതി നൽകിയിരിക്കുന്നത് ! ഭൂഗുരുത്വാക൪ഷണ൦ നോക്കൂ , മേലോട്ട് ചാടിയാൽ പണമുള്ളവൻ പതുക്കെയേ താഴോട്ട് പോരൂ എന്നുണ്ടോ ? ഏതെങ്കിലും പൈസക്കാരൻ 200 കൊല്ല൦ ജീവിച്ചതായി കേട്ടിട്ടുണ്ടോ ? ഡെങ്കിപ്പനി പരത്തുന്ന കൊതുക് കടിച്ചാൽ ധനികൻ രോഗിയാവില്ലേ ? കുറേയേറെ ആ വഴിക്ക് ചിന്തിച്ചു നോക്കുക ...

6 . ഇനി നമുക്ക് ആരെപ്പോലൊക്കെയോ ആവണ൦ എന്ന ആഗ്രഹത്തെ ഒന്നു വിശകലന൦ ചെയ്യാം . എന്താണ് നാ൦ ഉദ്ദേശിക്കുന്നത് ? മനസ്സിൽ സങ്കൽപ്പിച്ചു നോക്കൂ , അവരായി കഴിഞ്ഞാൽ , അല്ലെങ്കിൽ അവരെപ്പോലെ ആയി കഴിഞ്ഞാൽ എന്തു ലഭിക്കാനാണ് ഈ തത്രപ്പാട് ?

7 . നമ്മുടെ ലക്ഷ്യം സന്തോഷമാണ് . നമ്മുടെ ഇന്നത്തെ ജീവിത൦ മാറി നമ്മുടെ സങ്കൽപ്പത്തിലുള്ള ജീവിത൦ കിട്ടിയാൽ ഒരുപാട് സന്തോഷമാകു൦ എന്നാണ് ധാരണ .

8. എന്നാൽ ആ സന്തോഷത്തെ ഇപ്പോഴുള്ള ജീവിതം കൊണ്ടു തന്നെ എത്തിപ്പിടിക്കാൻ ഒരു ശ്രമ൦ തുടങ്ങിയാലോ ?അതു സാധ്യമോ ?

9 . അതിനു ആദ്യ൦ വേണ്ടത് മനസ്സു കൊണ്ടുള്ള തയ്യാറെടുപ്പുകളാണ് . അതാണ് ആദ്യ൦ പറഞ്ഞത് . ഭഗവാൻ ശ്രീകൃഷ്ണൻ അ൪ജ്ജുനനോട് ഉപദേശിച്ചത് ! നിത്യമായ അഭ്യാസത്തിലൂടെ മാത്രമേ മനസ്സിനെ നിയന്തിക്കാനു൦ വരുതിയിലാക്കാനു൦ സാധിക്കൂ .

10 . നല്ലത് മാത്രമേ ചിന്തിക്കൂ , നല്ലത് മാത്രമേ പ്രവ൪ത്തിക്കൂ , എന്ന ഉറച്ച തീരുമാനമെടുക്കൂ . നെഗറ്റീവ് ആയ ചിന്തകൾ വരുമ്പോൾ ഉടനെ തന്നെ മനസ്സിൽ അതിനെ ശാസിക്കാൻ ശീലിക്കൂ . ക്രമേണ മനസ്സിൽ ഒരു മാറ്റ൦ പ്രകടമായി കാണാം . എപ്പോഴും ഫ്രഷ് ആയി ഇരിക്കാൻ ബോധപൂർവ്വ൦ ശ്രമിക്കണ൦ .

നമ്മുടെ ഭാഗത്ത് നിന്നുള്ള ആത്മാ൪ത്ഥമായ പ്രവ൪ത്തന൦ തീർച്ചയായും പോസിറ്റീവ് ആയ അനുഭവങ്ങളെയു൦ കൊണ്ടുവരുന്നതു കാണാ൦ . ഒരു കണ്ണാടി നന്നായി തുടച്ചു വൃത്തിയാക്കി വെച്ചാൽ അതിൽ പ്രതിഫലിക്കുന്നതെന്തു൦ മനോഹരമായി തോന്നുന്നതു പോലെ . എന്റെ മുഖ൦ എന്റെ മനസ്സിന്റെ കണ്ണാടി എന്ന് പറയാൻ കഴിയട്ടെ ഓരോരുത്ത൪ക്കു൦ . പ്രതിസന്ധികൾ വരുമ്പോൾ ഞാനിതിനെ അതിജീവിക്കു൦ എന്ന നിശ്ചയദാ൪ഢ്യ൦ ഒന്നുമതി , മനസ്സ് കൂടെ നിൽക്കു൦ . 
  • അഭ്യാസേനതു കൗന്തേയ: !
അജ്ഞാനത്തിന്റെ അംശം വന്നാൽ ഏതൊരാളും പതിക്കും;
ക്ഷണനേരം കൊണ്ട് പതിക്കും;മായാമോഹം അത്ര വലുതാണ്;
പതനം ഉണ്ടായാൽ മനുഷ്യർക്ക് അതിൽ നിന്ന് ഉയരാൻ പ്രയാസമാണ്;
ലോഭം വർദ്ധിക്കുകയും ചെയ്യും;കർമ്മവും വർദ്ധിച്ചു കൊണ്ടിരിക്കും;
ഈ അവിദ്യ-- കാമം-കർമ്മം-- അത് മൃത്യുവാണ്‌;
ഈ മൃത്യുവിൽ നിന്ന് രക്ഷനേടുന്നതിനു..ആത്മാവിനെ രക്ഷിക്കണം..പാലിക്കണം.

ആ രക്ഷ നേടുന്നതിനുള്ള ഉപായം എന്താണ്?
അവിദ്യയെ കുറയ്ക്കുന്നതിനു  ശാസ്ത്രശ്രവണം ചെയ്യണം;
ശാസ്ത്രങ്ങളെ നിരന്തരം ശ്രവണം ചെയ്യുക;
അപ്പോൾ നാമറിയാതെ അവിദ്യ കുറയും;
വായന ശ്രവണത്തോടു കൂടിയതാണെങ്കിൽ ഉൾപ്പെടുത്താം;
ശ്രോത്രിയനും  ബ്രഹ്മനിഷ്ഠനും ആയവനിൽ നിന്നും ശ്രവണം ചെയ്യണം;
ശ്രവണം അനുഗുണമായിരിക്കണം;
ഇതാണ് ഒന്നാമത്തെ വഴി...ശാസ്ത്രശ്രവണം.

സത്‌സംഗം-- സത് സംഗത്തിലെ സത് പരമാത്മാവാണ്;
സജ്ജനമല്ല; സജ്ജനം പോരാ;
അങ്ങനെ വന്നാൽ മാത്രമാണ് നിസ്സംഗത വരുക;
സജ്ജനസംഗത്തിൽ നിസ്സംഗത വരില്ല;
സജ്ജന സംഗത്തിൽ ഒരു കൂട്ടുകെട്ടുണ്ടാവും;അത് സംഗമാണ്;
സത്-- പരമാത്മാവിനോട് സംഗം ഉണ്ടാകുമ്പോൾ കൂട്ടുകെട്ടില്ല;

സത് എന്ന് പറയുന്നത് ഒന്നേയുള്ളു;
അത് ആത്മാവാണ്;
അതിലേക്കു ചേരുമ്പോൾ, അനിത്യമായ ശരീരാദികളിലുള്ള ചേർച്ച നഷ്ടപ്പെടും;
ഒരു അനിത്യവസ്തുവിലുള്ള നിത്യമാണെന്ന ഖ്യാതി പതുക്കെ മാറും;
അപ്പോൾ നല്ല ബോധം വരുകയും തത് ഫലമായി ജ്ഞാനം ഉദിക്കുകയും ചെയ്യും;
അതുകൊണ്ടു നല്ല സാധകനായി തീരണം;
മാനവ ചേതനയെ ജഗദീശ ഉത്സംഗത്തിലേക്കു അടുപ്പിക്കുന്ന ആനന്ദപൂർവ്വകമായ
അനുഭൂതി ആവശ്യമെങ്കിൽ, കാമത്തിനോട് ചേർന്ന് നിൽക്കുന്ന ലോഭം, ഇച്ഛ , ആദിയായവയെല്ലാം
ഒന്നൊന്നായി ഒഴിവാക്കണം;ക്രമമായി..
അതിനു പടവുകളുണ്ട്; ആചാര്യന്മാർ അത് വസ്തുനിഷ്ഠമായി  അപഗ്രഥിച്ചു തന്നിട്ടുണ്ട്;
നല്ലപോലെ വിവേകം ചെയ്‌താൽ വൈരാഗ്യം വരാൻ തുടങ്ങും;
അപ്പോൾ കാമവും ഇച്ഛയും ലോഭവുമെല്ലാം ശിഥിലമാകും;

ഇത് അറിയാതെ ജനങ്ങൾ സത്സംഗാതികളിൽ നിന്നും അകന്നു കഴിയുന്നു;
മരണാസന്നനായാൽ  ഇതുവരെ ചെയ്തതിന്റെ ഒക്കെ അസമർത്ഥത കൊണ്ട് ദുഃഖിതനായി ജീവൻ വെടിയേണ്ടി വരും;
അവിദ്യ ശിഥിലമായാൽ--വൈരാഗ്യം വന്നാൽ--അതോടുകൂടി പുണ്യപാപങ്ങളിൽ നിന്നും ഉപരതിയുണ്ടാകും