Monday, August 21, 2023

#നിവേദ്യ_സമയത്ത്_ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ? 🙏🌷🙏🌷🙏🌷🙏🌷🙏 "നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പിക്കുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും, ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു.... നേദ്യ സമയത്തും, ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്... നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ/ദേവിയെ ഭുജിപ്പിക്കുന്നു..... നാലു വിധ വിഭവങ്ങളും..,ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും,സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു... ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പറയുന്നു... എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ്... മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ് ..... നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും, ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല.... കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കൽപ്പം ആയതിനാൽ അത് മറികടക്കാൻ പാടില്ല.... # ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്...... ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ, വലതു കാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കൽപ്പം ..... നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം... ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്... അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നത്..... ഈ സമയത്ത് ശിവക്ഷേത്രത്തത്തിന്റെ നേർ നടയിൽ നിന്നു തൊഴാനും പാടില്ല... കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും.., നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കും എന്ന് കരുതപ്പെടുന്നു...... നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ,നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാകുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു...... ഇടതു കൈപ്പടം, വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്... ഗ്യാസിൽ നിവേദ്യം പാകം ചെയ്യുന്നത് ആചാര നിക്ഷേധമാണ് 🌷നിവേദ്യമുദ്ര🌷 ******************* ഇടതുകൈ വിരലുകൾ നിവർത്തിപ്പിടിച്ച്.., പെരുവിരൽ ഹൃദയത്തിൽ ചേർത്തു പിടിക്കുന്നതാണ് നിവേദ്യമുദ്ര എന്ന് ഒരഭിപ്രായം....... ഇടതു കൈവിരലുകൾ മടക്കി പെരുവിരൽ നെഞ്ചോടു ചേർത്തു വയ്ക്കുന്നതാണ് നിവേദ്യമുദ്ര എന്ന് മറ്റൊരു അഭിപ്രായവും ഉണ്ട്....... പ്രതിഷ്ഠാകർത്തിയുടെ വലതുഭാഗത്തും, ഇടതുഭാഗത്തും നിവേദ്യം വയ്ക്കാം... എന്നാൽ മുന്നിലും ,പിന്നിലും പാടില്ല.. പ്രത്യേകിച്ച് ശ്രീകോവിൽ അല്ലാതെ വെളിയിൽ പത്മമിട്ട് പൂജ നടത്തുമ്പോൾ ഈ തത്വം കർശനമായി പാലിക്കണം...... നിവേദ്യത്തെ അമൃതായി സങ്കൽപ്പിച്ചു വേണം സമർപ്പിക്കാൻ. നിവേദ്യം ഒരിക്കലും നേരിട്ട് ദേവൻ സ്വികരിക്കുന്നില്ല... അഗ്നി സംശുദ്ധി ചെയ്ത ശേഷമേ സ്വികരിക്കു... ആയതിനാൽ മന്ത്രങ്ങളും, നിവേദ്യ വസ്തുക്കളും അഗ്നിപത്നിയായ സ്വാഹദേവിയുടെ കയ്യിൽ കൊടുക്കുന്നു സ്വാഹാദേവി അതിനെ ഭർത്താവായ അഗ്നിയെ ഏൽപ്പിക്കുന്നു... അഗ്നി അതിനെ സംശുദ്ധി ചെയ്ത (അഗ്നിശുദ്ധി ) ദേവനു നൽകുന്നു.... ആയതിനാൽ ആണ് നിവേദ്യ മന്ത്രത്തിന്റെ എല്ലാം ഒടുവിൽ " സ്വാഹ " എന്നു ചേർക്കുന്നത്... ഉദ: പ്രാണായ സ്വഹാ, അപാ നായ സ്വാഹാ. .. 🙏

Sunday, August 20, 2023

എന്തൊരു കഷ്ടം ആണ് മനുഷ്യരുടെ കാര്യം... നിങ്ങൾ എന്തിനും ഏതിനും അലയുന്നു.. നിങ്ങൾക്ക് സന്തോഷം വേണം.. സമാധാനം വേണം.. ഐശ്വര്യം വേണം.. നല്ല ആരോഗ്യത്തോടെ ജീവിക്കണം.. ഇതെല്ലാം എങ്ങനെ നേടാനാവുമെന്ന് അന്വേഷിച്ചു കാലം കഴിക്കുന്നു.. പലരും പല ഉപദേശങ്ങളും നൽകും നിങ്ങൾ അതെല്ലാം പരീക്ഷിക്കും.. എന്നിട്ടും ഒരു പ്രയോജനവുമില്ല... നിങ്ങൾക്ക് അറിയില്ല നിങ്ങളെ.. നിങ്ങൾക്കുള്ള അപൂർവ്വ ശക്തി വിശേഷങ്ങളെ....നിങ്ങളുടെ മനസ്സിന്റെ അത്ഭുതം നിറഞ്ഞ ശക്തിയെ.. നിങ്ങളുടെ ഇന്ത്രിയങ്ങൾ നിങ്ങളിൽ കാണിക്കുന്ന ശക്തിവിശേഷങ്ങളെ...നിങ്ങൾ നിങ്ങൾക്കുള്ളിലെ ശക്തിയെ ഉണർത്തൂ.. മനസ്സിനെ നിങ്ങളുടെ അധീനതയിൽ കൊണ്ട് വരൂ.. ഒരു അനുസരണയുള്ള കുട്ടിയെപോലെ മനസ്സിനെ മാറ്റിയെടുക്കൂ.. നിങ്ങൾക്കുള്ളിലെ കുണ്ഡലിനീ ശക്തിയെ ഉണർത്തൂ... അതിനയുള്ള മാർഗങ്ങൾ തേടൂ. ധ്യാനത്തിലൂടെയും യോഗയിലൂടെയും നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും അനുസരണയുള്ള കുട്ടിയെപ്പോലെ മാറ്റിയെടുക്കൂ... യോഗമാർഗ്ഗങ്ങൾ ഗുരുവിലൂടെ അഭ്യസിച്ചുകൊണ്ട് നിങ്ങൾ തന്നെ നിങ്ങളുടെ അത്ഭുതം നിറഞ്ഞ ശക്തികൾ പുറത്തെടുക്കൂ... മനസ്സ് നിർമ്മലം എങ്കിലേ ഇതെല്ലാം സാധ്യമാവൂ... ചിന്തകൾ തിന്മയുടെ വശങ്ങളിലേക്ക് നീങ്ങിയാൽ ഒന്നും സാധ്യമാവില്ല.. അതിനാണ് ആദ്യമേ ഈശ്വര വിശ്വാസം നേടുന്നത്.. ചിന്തകൾ സന്മാർഗ്ഗത്തിലൂടെ സഞ്ചരിക്കേണം.. മനസ്സിൽ സ്നേഹം ഉണരേണം..ഈശ്വരൻ സർവ്വ കഴിവും നമുക്ക് നൽകിയിട്ടുണ്ട്.. നാം അതെങ്ങനെ ഉപയോഗ്യമാക്കേണം എന്നു പഠിക്കേണ്ടതുണ്ട്... അതിനുള്ള മാർഗങ്ങൾ ഈശ്വരൻ തന്നെ നമുക്ക് കാണിച്ചു തരും.. പക്ഷെ അതിനയുള്ള പടിവാതിലിൽ നാം കൊട്ടുക തന്നെ വേണം... നാം ദുർമാർഗ്ഗങ്ങളെ തേടുന്ന നേരം കൊണ്ട് സന്മാർഗ്ഗങ്ങളിലേക്ക് ചുവടുവെക്കേണം നമുക്കുള്ളിലെ ശക്തിവിശേഷങ്ങളെ ഉണർത്തി ജീവിതം തന്നെ സന്തോഷം നിറഞ്ഞതാക്കി മാറ്റണം.. ആ വഴികളിലേക്ക് നാംഎത്തിപ്പെടേണമെങ്കിൽ ഈശ്വര കൃപ നാം നേടിയെടുത്തെ മതിയാവൂ... ഈശ്വരൻ സന്മാർഗ്ഗങ്ങൾ കാണിച്ചുതരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. എല്ലാവർക്കും ശുഭദിനം 🙏

Saturday, August 19, 2023

ഗണപതി ഭഗവാൻ കുബേരൻ്റെ അഹങ്കാരം അടക്കിയ കഥ. *കുബേരന്റെ അഹങ്കാരവും ഗണപതിയുടെ വിശപ്പും ശമിച്ചതെങ്ങനെ?* (ഒരു കഥ അതിൽ ഒര് തത്ത്വമുണ്ട് മനസിലാക്കാൻ ) അഹങ്കാരിയായിരുന്നു കുബേര മഹാരാജാവ്. മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ അയാള്‍ ഒരു പിശുക്കും വരുത്തിയിരുന്നില്ല. എന്നു മാത്രമല്ല, കിട്ടുന്ന അവസരങ്ങളില്‍ മറ്റുള്ളവരെ തരംതാഴ്ത്തി സംസാരിക്കാനും പ്രവര്‍ത്തിക്കാനും സമര്‍ഥനുമായിരുന്നു. ഒരിക്കല്‍ കുബേരന്‍ പരമശിവനെ കാണാന്‍ കൈലാസത്തിലെത്തി. ഒരു വലിയ പഴക്കുലയുമായിട്ടായിരുന്നു കുബേരന്‍ എത്തിയത്. പഴക്കുല കണ്ടതും ബാലനായ ഗണപതി ഓടിയെത്തി. എന്നിട്ട് അതുമായി അവിടെനിന്നും സ്ഥലംവിട്ടു. അതുകണ്ട് കുബേരന്‍ പറഞ്ഞു.കഷ്ടം! ഈ ഗണപതി ഒരു കൊതിയനാണല്ലോ. എല്ലാവരുംകൂടി ഒരു ദിവസം എന്റെ കൊട്ടാരത്തിലേക്ക് വരൂ... ഞാന്‍ ഉഗ്രനൊരു സദ്യ തരാം. ഇവന്റെ വയറും നിറയ്ക്കാം... കുബേരന്റെ ക്ഷണം പരമശിവന്‍ സ്വീകരിച്ചു. അടുത്തദിവസം പരമേശ്വരനും പാര്‍വതിയും മക്കളായ സുബ്രഹ്മണ്യനും ഗണപതിയും കൂടി കുബേരന്റെ കൊട്ടാരത്തിലെത്തി. കുബേരനും കുടുംബവും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. വരൂ.. നമുക്ക് വല്ലതും കഴിച്ചശേഷം സംസാരിക്കാം. കുബേരന്‍ അവരെ ഭക്ഷണത്തിന് ക്ഷണിച്ചു. ആദ്യം കുട്ടികള്‍ക്ക് കൊടുക്കൂ. അവര്‍ കഴിച്ചശേഷം ഞങ്ങള്‍ കഴിച്ചോളാം. പരമേശ്വരന്‍ പറഞ്ഞു. അങ്ങനെ ഗണപതിക്കും സുബ്രഹ്മണ്യനും കുബേരന്‍ നേരിട്ട് ഭക്ഷണം വിളമ്ബി. നിമിഷനേരംകൊണ്ട് ഗണപതി പാത്രങ്ങളെല്ലാം കാലിയാക്കി. അതുകണ്ട് കുബേരന്‍ അത്ഭുതപ്പെട്ടു. ഹോ.. എന്തൊരു കൊതിയാണിവന്.. കുബേരന്‍ വീണ്ടും ഭക്ഷണവുമായെത്തി. അതെല്ലാം ഗണപതിക്കുതന്നെ നല്‍കി. അതും അവന്‍ ക്ഷണനേരംകൊണ്ട് തീര്‍ത്തു. വീണ്ടും വീണ്ടും പാത്രങ്ങളില്‍ വിഭവങ്ങള്‍ നിരന്നു. അപ്പോള്‍ത്തന്നെ അതെല്ലാം ഗണപതി തീര്‍ത്തുകൊണ്ടുമിരുന്നു. അങ്ങനെ സദ്യയ്ക്കായി ഒരുക്കിയ ഭക്ഷണമെല്ലാം തീര്‍ന്നു. എന്നിട്ടും ഗണപതിയുടെ വിശപ്പടങ്ങിയില്ല. അതോടെ ഗണപതിയ്ക്കു ദേഷ്യമായി. അവിടെയുണ്ടായിരുന്ന പാത്രങ്ങള്‍ ഓരോന്നായി കക്ഷി അകത്താക്കാന്‍ തുടങ്ങി. വൈകാതെ പാത്രങ്ങളും തീര്‍ന്നു. പിന്നീട് എനിക്ക് വിശക്കുന്നേ.. എന്നുപറഞ്ഞ് കുബേരന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. പേടിച്ചുപോയ കുബേരന്‍ പരശ്വേരന്റെ കാല്‍ക്കല്‍ വീണു. ഭഗവാനേ.. അടിയനോട് പൊറുക്കണം. എങ്ങനെയെങ്കിലും അടിയനെ രക്ഷിക്കണം.. ഉടന്‍ പാര്‍വതി കുറച്ചു മലരും അവലും ശർക്കരയും തേങ്ങയും എടുത്ത് ഗണപതിക്കു നല്‍കി. അതു കഴിച്ചതോടെ ഗണപതിയുടെ വിശപ്പു മാറി. ആ നിമിഷം കുബേരന്റെ സര്‍വഅഹങ്കാരവും അസ്തമിച്ചു. കുബേരനെ അനുഗ്രഹിച്ചശേഷം പരമേശ്വരനും കുടുംബവും മടങ്ങി. കടപ്പാട്

Friday, August 18, 2023

ധർമ്മം എന്നാൽ എന്താണ്🙏* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 എന്താണ് ധർമ്മം എന്ന വാക്കിനെകൊണ്ട് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ എന്താണ് ധർമ്മം.. 🌹സനാതന ധർമ്മം🌹 സനാതനം (സന + അതനോതി), അതായത് അനശ്വരത നേടാൻ നിന്നെ പ്രാപ്തനാക്കുന്നത്. ‘സനാതനോഃ നിത്യനൂതനഃ’, ഇതിന്‍റര്‍ഥം ഏതാണോ അനശ്വരം ആയിരിക്കുന്നത്, നശിക്കാത്തത്, ആദിയില്ലാത്തതും ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു. അതാണ് സനാതനം. 🌹വേദധർമ്മം🌹 വേദം എന്നാൽ ജ്ഞാനം/ അറിവ്. അറിവിന്റെ വിഷയം അല്ലെങ്കിൽ ജ്ഞാനം നേടാനുള്ള ഉപാധി. ഇവിടെ ജ്ഞാനം എന്ന പദം ആത്മാവിനെ കുറിച്ചുള്ള അറിവ്, ഈശ്വര സാക്ഷാത്കാരം, ആത്മീയ അനുഭൂതി എന്നീ സന്ദർഭങ്ങൾക്കുള്ളതാണ്. 🌹ഹിന്ദുധർമ്മം🌹 മേരുതന്ത്രം എന്ന പുണ്യഗ്രന്ഥത്തിൽ ഹിന്ദു എന്ന പദത്തെ ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കുന്നു,‘ഹീനാന് ഗുണാന് ദൂഷയതി ഇതി ഹിന്ദു‘ അതായത് എന്താണോ പ്രാകൃതമായ താഴ്ന്ന നിലയിലുള്ള രജ, തമഗുണങ്ങളെ നശിപ്പിക്കുന്നത് അത് ഹിന്ദു. ആരാണോ ഹീനമായ രജതമോഗൂണങ്ങളെയും അതിന്റെ ഫലമായുള്ള ചിന്ത, വാക്ക്, പ്രവർത്തി എന്നീ നിലകളിലുള്ള ഹീനമായ പ്രവർത്തികളെയും മാറ്റി, സത്വഗുണ പ്രധാനമായ കാര്യങ്ങളിൽ മുഴുകിയതിനാൽ ജീവിതത്തിന്റെ സാരം ഈശ്വരഭക്തിയാണെന്ന് കരുതി ദൈവത്തെ തേടുകയും, കർമ്മയോഗത്തിൽ ഉറച്ച്നിന്ന് സമൂഹത്തെ നയിക്കുകയും ചെയ്യുന്നവരെ ഹിന്ദു എന്ന് വിളിക്കുന്നു. അതിനാൽ ഹിന്ദു എന്നത് ഒരു മനോഭാവമാണ്... ഹിന്ദുധർമ്മം ദർശിപ്പിക്കുന്ന ആത്മീയതയുടെ ഒരേയൊരു ശാശ്വതമായ ലക്ഷ്യം എന്തെന്നാൽ വ്യക്തിയിൽ ഈശ്വരനെ കാണിക്കുക എന്നതിൽ കവിഞ്ഞ് ഈശ്വരതത്ത്വത്തെ പ്രകടിപ്പിക്കുക എന്നതാണ്... ഹിന്ദുധർമ്മം എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിക്കുകയും അങ്ങേയറ്റത്തെ ചിന്താസ്വാതത്യ്രം നല്കുകയും ചെയ്യുന്നു. ഹിന്ദു ധർമ്മത്തിന്റെ പ്രാധാന്യം താഴെപറയുന്നു. ഈശ്വര ചരണങ്ങളിൽ നിരന്തരമായി സമർപ്പിച്ചുകൊണ്ടുള്ള അതിരുകളില്ലാത്ത സ്നേഹവും ഭക്തിയും ഹിന്ദുവിന്റെ ഹിന്ദുത്വത്തിന്‍റെ അടയാളമാണ്. ഈ ഭൂമുഖത്ത് മറ്റ് തത്ത്വസംഹിതകൾ ഒന്നും തന്നെ ഇല്ലാതിരുന്നപ്പോഴും ഹിന്ദുധർമ്മം നിലനിന്നിരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത ആശയസംഹിതകൾ വന്നപ്പോഴും ഹിന്ദുധർമ്മം നിലനില്ക്കുന്നുണ്ട്. മറ്റ് എല്ലാ ആശയ സംഹിതകളും ഇല്ലാതായാലും ഹിന്ദുധർമ്മം നിലനില്ക്കുക തന്നെ ചെയ്യും. അതിനാൽ ഹിന്ദുധർമ്മം ഒരു ആശയസംഹിതയല്ല. ഹിന്ദുത്വം (സാധകന്റെ ഗുണങ്ങൾ) ഒരു വ്യക്തിയുടെ സ്ഥിര സ്വഭാവമാണ്. അതിനാൽ ഏതൊരു വ്യക്തി ഈ ഗുണവിശേഷങ്ങൾ സ്വായത്തമാക്കിയില്ലെങ്കിൽ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ആയ ഈശ്വര സാക്ഷാത്കാരം ഒരിക്കലും സാധ്യമാകില്ല. ഈ ലോകത്തിലെ മൊത്തം മാനവരാശി സന്തുഷ്ടമായിരിക്കണമെങ്കിൽ, അവർ ഹിന്ദു ധർമ്മാചാരികളുടെ പാദങ്ങളിൽ വീണ് ജ്ഞാനം നേടണം. എന്നാൽ മാത്രമേ ശാശ്വത സന്തോഷം പ്രാപ്തമാകൂ എന്ന് മനുസ്മൃതിയിൽ പറയുന്നു... 🌹 ചൈതന്യ ധർമ്മം🌹 ഹിന്ദുത്വം ചൈതന്യത്തിന്റെ സിദ്ധാന്തമാണ്. ചൈതന്യം സൃഷ്ടിയെ നിലനിർത്തുന്നു. അതിനാൽ ഹിന്ദുധര്‍മം ‘ചൈതന്യ ധർമ്മം’ എന്നും അറിയപ്പെടുന്നു. 🌹. ഈശ്വര ധർമ്മം🌹 ധർമ്മം ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതിനാൽ ഇതിനെ ഈശ്വര ധർമ്മം എന്നും വിളിക്കുന്നു. 🌹 മാനവധർമ്മം🌹 മാനവൻ സനാതനനാണ്, അതായത് പൌരാണികം. അതിനാൽ ധർമ്മത്തെ മാനവധർമ്മം എന്നും വിളിക്കുന്നു. ഇപ്രകാരം പറഞ്ഞുവെങ്കിലും മനുഷ്യൻമാർക്ക് മാത്രമല്ല സകല സൃഷ്ടികൾക്കും ഇതിൽ ഈ വ്യാഖ്യാനമനുസരിച്ച് പരിഗണന നൽക്കുന്നു. 🌹വിശ്വധർമ്മം🌹 മനുഷ്യജന്മം സര്‍വ്വവ്യാപിയായ ഈശ്വരന്‍റെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ളതിനാൽ ധർമ്മത്തെ വിശ്വധർമ്മം എന്ന് അഭിസംബോധന ചെയ്യുന്നു.... മനുഷ്യൻ സനാതനനാണെങ്കിൽ അവന്റെ തൊട്ടുമുൻപുള്ള ജന്മത്തെക്കുറിച്ചുപോലും അവന് യാതൊരു പ്രജ്ഞയുമില്ലാത്തതെന്തുകൊണ്ട്? വാദത്തിനുവേണ്ടി അവൻ ഈശ്വരനിലുണ്ടെന്നുപറയാം. എന്നാൽ ഭഗവാൻ ഇവിടെവന്നപ്പോൾ തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ച് വ്യക്തമായ പ്രജ്ഞയുണ്ടായിരുന്നുവല്ലോ. അതുകൊണ്ട് ഈശ്വരനോടൊപ്പം മനുഷ്യനും സനാതനനാണെന്ന് പ്രജ്ഞയുള്ളവർ ആരും അംഗീകരിക്കുന്നില്ല.. 🙏

Sunday, July 30, 2023

*18പുരാണങ്ങളെ പരിചയപെടുത്തുന്നു.* ശാസ്ത്രീയമായി അടിസ്ഥാനമുള്ള ഗ്രന്ഥങ്ങൾ ആണെങ്കിലും നമുക്ക് ഇവയെ കുറിച്ച് യാതൊരു അറിവുമില്ല. അറിവിലേക്കായി... _അഷ്ടപുരാണങ്ങൾ_ പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ . 1.ബ്രഹ്മപുരാണം ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ. 2.വിഷ്ണുപുരാണം മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ. 3. ശിവപുരാണം പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ. 4.ഭാഗവതപുരാണം ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. വൈഷ്ണവരുടെ മുഖ്യ ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 5.പദ്മപുരാണം പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്. 6.നാരദപുരാണം ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു. 7.മാർക്കണ്ഡേയപുരാണം ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവയാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾഅടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്. 8.ഭവിഷ്യപുരാണം അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 9.ലിംഗപുരാണം അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു. 10.വരാഹപുരാണം ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. 11.ബ്രഹ്മവൈവർത്തപുരാണം കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ. 12.സ്കന്ദപുരാണം സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്. 13.വാമനപുരാണം വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്. 14.മത്സ്യപുരാണം മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്.. 15.കൂർമ്മപുരാണം കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ. 16. ഗരുഡപുരാണം പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. 17.ബ്രഹ്മാണ്ഡപുരാണം അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ. 18. അഗ്നിപുരാണം രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.🙏

Friday, July 14, 2023

*ഒരു സന്യാസി തന്റെ അനുയായികളോടൊപ്പം ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് കൃഷ്ണ കഥ പറയുകയും ഭജനയും കീർത്തനയും ചെയ്യുമായിരുന്നു.*🌹🙏 ആ രാജ്യത്തെ രാജാവ് ആവഴി കടന്നുപോയി. അദ്ദേഹത്തിന്റെ മന്ത്രിമാരും നിരവധി പ്രജകളും ഒരു വലിയ ഘോഷയാത്രയിൽ രാജാവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. രാജാവ് ആ സാധുവിനെ ചൂണ്ടി തന്റെ മന്ത്രിയോട് ചോദിച്ചു, അവൻ ആരാണ്? അവൻ എന്താണ് ചെയ്യുന്നത്? മന്ത്രി പറഞ്ഞു, മഹാരാജ്, അവൻ ഒരു വിഡ്ഢിയാണ്. അയാൾക്ക് ബുദ്ധിയൊന്നുമില്ല, അയാൾ എന്തൊക്കെയൊ പറഞ്ഞ് ജനങ്ങൾക്ക് അസ്വസ്ഥതകൾ മാത്രം സൃഷ്ടിക്കുന്നു. അന്നു രാത്രി രാജാവ് ചിന്തിച്ചു, ഓ, എന്റെ രാജ്യത്ത് ചില വിഡ്ഢികൾ ഉണ്ട്. ഏറ്റവും വലിയ വിഡ്ഢിക്ക് ഞാൻ സമ്മാനങ്ങൾ നൽകും. പിറ്റേന്ന് രാവിലെ അദ്ദേഹം തന്റെ മന്ത്രിയെ വിളിച്ച് ഒരു സ്വർണ്ണ നാണയം നൽകി, ഇതാണ് എന്റെ രാജ്യത്തെ ഏറ്റവും വലിയ വിഡ്ഢിക്കുള്ള സമ്മാനം. രാജകൽപ്പനയനുസരിച്ച് മന്ത്രി വിഡ്ഡിയെ അന്വേഷിക്കാൻ തുടങ്ങി. മന്ത്രി പലരോടും ചോദിച്ചു, നിങ്ങൾ ഒരു വിഡ്ഢിയാണോ? ആളുകൾ ചിരിച്ചു, തങ്ങൾ വിഡ്ഢിയാണെന്ന് അംഗീകരിക്കാൻ ആരും തയ്യാറായില്ല. ദിവസം മുഴുവൻ അന്വേഷിച്ചിട്ടും ആരെയും കണ്ടെത്താനാകാതെ, മന്ത്രി ക്ഷീണിതനും നിരാശയനുമായി. ഒടുവിൽ മന്ത്രി സമാധാനപരമായി മന്ത്രം ചൊല്ലിക്കൊണ്ടിരുന്ന സാധുവിന്റെ അടുത്തെത്തി. അന്വേഷിച്ചപ്പോൾ, ഒരു വിഡ്ഢിയെ കണ്ടെത്താനാകാത്തതിന്റെ വേദനയെക്കുറിച്ച് മന്ത്രി പറഞ്ഞു, രാജാവിൻ്റെ ശിക്ഷയെ ഭയപ്പെട്ടു. സാധു ചോദിച്ചു, എന്തുകൊണ്ടാണ് രാജാവ് നിങ്ങൾക്ക് ശിക്ഷ നൽകുമെന്ന് നിങ്ങൾ ഭയക്കുന്നത്? ശരി, ഞാൻ ഏറ്റവും വലിയ വിഡ്ഢിയാണ്. മന്ത്രി സന്യാസിക്ക് നാണയം നൽകി, അദ്ദേഹം അത് അൽപ്പം ദൂരെ കണ്ട മാലിന്യ കൂമ്പാരത്തിലേക്ക് എറിഞ്ഞു. സാധു സ്വർണനാണയം ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്ന് മന്ത്രി കരുതി, തീർച്ചയായും സന്യാസി ഏറ്റവും വലിയ വിഡ്ഢി തന്നെയാണ്. മന്ത്രി കൊട്ടാരത്തിലെത്തി മുഴുവൻ സംഭവവും രാജാവിനെ അറിയിച്ചു. ഏതാനും വർഷങ്ങൾ കടന്നുപോയി. വൃദ്ധനായ രാജാവ് സുഖമില്ലാതെ കിടപ്പിലായി. രാജാവിന് ഇനി അധികകാലം ജീവിതമില്ലെന്ന് വൈദ്യന്മാർ വിധിയെഴുതി. സന്യാസി കൊട്ടാരത്തിലെത്തി രാജാവിന്റെ അടുക്കൽ ചെന്നു. ഒഴിവാക്കാൻ കഴിയാത്ത മരണം അടുത്തെത്തിയെന്ന് തിരിച്ചറിഞ്ഞ രാജാവ് വിലപിക്കുന്നത് കണ്ട് അദ്ദേഹം രാജാവിനോട് പറഞ്ഞു. മഹാരാജൻ, അങ്ങ് ഇഹലോകവാസം വെടിയാൻ പോകുന്നു, പക്ഷേ അങ്ങ് വെട്ടിപ്പിടിച്ചതും, അധർമ്മത്തിലൂടെ ശേഖരിച്ചതുമായ ധാരാളം സമ്പത്ത് അങ്ങേക്കുണ്ട്. ഈ സമ്പത്ത് മുഴുവൻ നിങ്ങളോടൊപ്പം വരുമോ? ഈ സമ്പന്നതയെല്ലാം നിങ്ങൾ കൂടെ കൊണ്ടുപോകുന്നില്ലേ? ഇല്ല, അതെങ്ങിനെ സാദ്ധ്യമാകും, രാജാവ് പറഞ്ഞു. അപ്പോൾ നിങ്ങളെ പിന്തുടരേണ്ട യഥാർത്ഥ സമ്പത്ത് നിങ്ങൾ സമ്പാദിച്ചിട്ടില്ല, അവ ഭക്തി ധനം, പരമാർത്ഥ ധനം, പ്രേമ ധനം, തുടങ്ങിയവയാണ്. ഭൗതിക സമ്പത്ത് നാശത്തിന് വിധേയമാണ്. ഈ ലോകത്തിൽ മനുഷ്യ ജന്മം ലഭിച്ചിട്ടും യഥാർത്ഥ സമ്പത്ത് സമ്പാദിക്കാൻ ശ്രമിക്കാത്തവനാണ് വിഡ്ഢി. നിങ്ങൾ ഈ രാജ്യത്തിലെ ഏറ്റവും വലിയ വിഡ്ഢിയാണ്, അതിനാൽ നിങ്ങൾ ഈ സ്വർണ്ണ നാണയത്തിന് അർഹനാണ്. രാജാവിനെപ്പോലെ നാമെല്ലാവരും സമ്പത്തും മറ്റ് സമ്പന്നതയും ശേഖരിക്കാൻ ശ്രമിക്കുന്ന വിഡ്ഡികളാണ്. ഒടുവിൽ മരണസമയത്ത്, ഒരു ചെറിയ സൂചി പോലും കൊണ്ടുപോകാൻ നമ്മൾക്ക് കഴിയില്ല. നമ്മൾ ശേഖരിക്കുന്ന പുണ്യം മാത്രമെ മരണത്തിന് ശേഷം നമ്മളെ അനുഗമിക്കുകയുള്ളൂ. അതിനാൽ ഒരു നായയെപ്പോലെ ജോലി ചെയ്യുന്നതിനുപകരം, ഭഗവാനോടുള്ള പ്രേമ ധനം (കൃഷ്ണനോടുള്ള സ്നേഹം) ശേഖരിക്കുന്നതിനെക്കുറിച്ച ചിന്തിക്കുക. കാരണം അവസാന ശ്വസനസമയത്ത് മറ്റൊന്നും നമ്മെ പിന്തുടരുകയില്ല. ഭൗതിക ലോകത്തുള്ള എല്ലാവരും തന്റെ കുടുംബത്തെ എങ്ങനെ പരിപാലിക്കണം, തന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള ചിന്തകളിലാണ്. നമ്മുടെ സമ്പത്ത് സുരക്ഷിതമാക്കാൻ ഞങ്ങൾ വിവിധ മാർഗങ്ങൾ ആസൂത്രണം ചെയ്യുന്നു (നിക്ഷേപങ്ങൾ, സ്വത്ത്, ഭാവിയിൽ ഞങ്ങളുടെ കഠിനാധ്വാനം ആസ്വദിക്കണോ വേണ്ടയോ എന്ന് കൃഷ്ണന് മാത്രമേ അറിയൂ), എന്നാൽ മരണം നമ്മുടെ ജീവിതത്തെ പിടിച്ചെടുക്കുമ്പോൾ ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ഉടൻ തന്നെ ഇല്ലാതാകും. നമ്മൾ ഒരു ദിവസം മരിക്കേണ്ടതുണ്ടെന്ന കാര്യം നാം മറക്കുന്നു, മരണത്തിന്റെ കാര്യത്തിൽ രക്ഷപ്പെടാനാവില്ല. നമ്മൾ വന്നു, നമുക്ക് പോകേണ്ടതുണ്ട്. ഇപ്പോൾ നമ്മൾ ആവശ്യത്തിന് പണം സമ്പാദിക്കും, പിന്നെ പ്രായമാകുമ്പോൾ അത് ആസ്വദിക്കും എന്ന് ചിന്തിക്കുന്ന നമ്മൾ വിഡ്ഢികളാണ്. ഈ ഭൗതിക ലോകത്തിലെ ഒന്നും കൃഷ്ണന്റെ സേവനത്തിൽ ഉപയോഗിക്കുന്നില്ലെങ്കിൽ അധികകാലം ആസ്വദിക്കാനാവില്ല. ഭൗതികവസ്തുക്കൾ എത്ര ആകർഷകമാണെങ്കിലും ശാശ്വതമായ സ്വത്തായിരിക്കുകയില്ല. അതിനാൽ ഒരാൾ സ്വമേധയാ അത്തരം സ്വത്തുക്കൾ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഈ ഭൗതിക ശരീരം ഉപേക്ഷിക്കുമ്പോൾ ഒരാൾ അത്തരം സ്വത്തുക്കൾ ഉപേക്ഷിക്കണം. ഭൗതികമായ എല്ലാ സ്വത്തുക്കളും താൽക്കാലികമാണെന്നും അത്തരം സ്വത്തുക്കളുടെ ഏറ്റവും നല്ല ഉപയോഗം ഭഗവാൻ്റ സേവനത്തിൽ ഏർപ്പെടുന്നതാണ് എന്ന് ഭക്തിയുള്ള മനുഷ്യന് അറിയാം. ശ്രീമദ് ഭാഗവതം 3.30.3 ൽ പറഞ്ഞിരിക്കുന്നതുപോലെ, യദ് അധ്രുവസ്യ ദേഹസ്യ / സാനുബന്ധസ്യ ദുർമതി ധ്രുവാനി മന്യതേ മോഹദ് / ഗൃഹ -ക്ഷേത്ര-വസുനി ച വഴിതെറ്റിയ ഭൗതികവാദിക്ക് തന്റെ ശരീരം തന്നെ അസ്ഥിരമാണെന്നും ആ ശരീരവുമായി ബന്ധമുള്ള വീട്, ഭൂമി, സമ്പത്ത് എന്നിവയുടെ ആകർഷണങ്ങളും താൽക്കാലികമാണെന്നും അറിയില്ല. അജ്ഞതയാൽ മാത്രം, എല്ലാം ശാശ്വതമാണെന്ന് അദ്ദേഹം കരുതുന്നു. 🌹ഹരേ കൃഷ്ണാ 🙏
ഈശ്വരനിലേക്ക് എത്തിച്ചേരുക എന്നത് നിഷ്പ്രയാസം നടക്കുന്ന ഒരു കാര്യമല്ല...മഹത് ഗ്രന്ഥങ്ങൾ പാരായണം ചെയ്തത് കൊണ്ടോ.. മഹൽസ്തോത്രങ്ങൾ ഉരുവിട്ടതുകൊണ്ടോ.. ദിവസവും ക്ഷേത്രദർശനം നടത്തിയതുകൊണ്ടോ ഒരിക്കലും ഈശ്വരനിലേക്ക് അടുക്കാനാവുമെന്ന് കരുതേണ്ടതില്ല... ജന്മജന്മാന്തരങ്ങളിൽ ചെയ്തതായ പുണ്യ കർമ്മഫലമായാണ് ഈശ്വരനെ പ്രാർത്ഥിക്കാൻ കഴിയുന്നത് തന്നെ... ഒരിക്കലും ഒരു ദുർമാർഗ്ഗിക്ക് ഈശ്വര സ്മരണ ഉണ്ടാവുകതന്നെയില്ല.. തിന്മയിൽ സഞ്ചരിക്കുന്ന പലരെയും നോക്കിയാൽ തന്നെ അത് മനസ്സിലാക്കാം.. ഇവർ ഈശ്വരപാതയിൽ സഞ്ചരിക്കുന്നവരെപോലും പരിഹസിക്കാനാണ് ഉത്സാഹം കാണിക്കുക... ഈശ്വര സ്മരണ നിലനിർത്തിയത് കൊണ്ട് മാത്രമോ.. ക്ഷേത്രങ്ങൾ തോറും വഴിപാടുകൾ നടത്തിയത് കൊണ്ടോ ഈശ്വര സവിധത്തിൽ എത്തിച്ചേരുകയില്ല.. ഈശ്വര തത്വങ്ങൾ എന്തോ അതിനെ പിന്തുടർന്നുള്ള ജീവിതം ആണ് ആചരിക്കേണ്ടത്.. സത്യധർമ്മങ്ങൾ പാലിച്ചുകൊണ്ട് ഈശ്വരനിൽ തികഞ്ഞ ഭക്തിയും വിശ്വാസവും പുലർത്തി മോഹങ്ങളോ മോഹഭംഗങ്ങളോ ഇല്ലാതെ എന്താണ് നമുക്ക് വിധിച്ചിട്ടുള്ളത്... എന്താണ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.. അതിൽ സന്തോഷം കണ്ടെത്തി ആത്മസംതൃപ്തി അടയുന്നവനെ ഈശ്വരനിലേക്ക് എത്തിച്ചേരുവാൻ കഴിയുകയുള്ളൂ..ജീവിതത്തിൽ ഈശ്വരനിൽ നിന്നും അകന്ന് നിന്നുകൊണ്ട് ഭൗതീക സുഖങ്ങളിലേക്ക് കൂടുതൽ പ്രാമുഖ്യം ചെലുത്തി ജീവിതം നയിക്കുന്നവർക്കേ ദുഖങ്ങളും ദുരിതങ്ങളും വേട്ടയാടുകയുള്ളൂ.. ഒന്നിലും ഏതിലും സംതൃപ്തി അടയാത്തവന് ജീവിതം തന്നെ വിരക്തി നിറഞ്ഞതായിരിക്കും.. അതിമോഹങ്ങളും അഹങ്കാരവും ഇവരെ ഭരിക്കും.. പാപകർമ്മങ്ങൾ അനുഷ്ടിച്ചുകൊണ്ട് അതിനെല്ലാം സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്താനായി പലപല ന്യായീകരണങ്ങളും കണ്ടെത്തും.. ദുർമാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് പാപങ്ങളുടെ മാറാപ്പും ചുമുന്നുകൊണ്ട് വീണ്ടുമൊരു ദുരിത ജീവിതത്തിനായി കാത്തിരിക്കും... ഈശ്വരപാതയിലൂടെ സഞ്ചരിച്ചുകൊണ്ട് സത്യധർമ്മങ്ങൾ പാലിക്കാൻ കഴിയുന്നവർക്ക് മാത്രമേ എത്ര തന്നെ ജന്മം എടുത്താലും ഈശ്വര സന്നിധിയിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ... ഈശ്വര ചൈതന്യത്തിൽ നിന്നും ഉറവായ ആത്മാവ് പരിശുദ്ധി വരുത്തിയശേഷം മാത്രമേ ഈശ്വരനിലേക്ക് തന്നെ ചേർന്നലിയുകയുള്ളൂ.. എല്ലാവർക്കും നന്മകൾ നിറഞ്ഞ ഈശ്വര പാതയിലൂടെ ജീവിതം നയിക്കാൻ ഈശ്വരൻ തന്നെ അനുഗ്രഹം നൽകട്ടേ... നല്ലൊരു പ്രഭാതം ആശംസിച്ചുകൊണ്ട്. 🙏
ശ്രീരാമൻ ലക്ഷമണനോട് ഹനുമാനെ പറ്റി പറയുന്നത്. നാഋഗ്വേദ വിനീതസ്യ നായജൂർ വേദ ധാരണ. നാസാമ വേദ വിദുഷ ശക്യമേവം പ്രഭാഷിതും . (വാൽമീകി രാമായണം കിഷ്‌കിന്ധാ കാണ്ഡം സർഗ്ഗം 3 ശ്ലോകം 28.) ഹനുമാൻ ഋഗ്വേദ പണ്ഡിതൻ്റെ വിനയവും, യജുർവേദ പണ്ഡിതൻ്റെ ധാരണാ ശക്തിയും, സാമ വേദ പണ്ഡിതൻ്റെ മധുര ശബ്ദ സംഗീതവും ഉള്ള ഒരു മഹാനാണ്.

Wednesday, June 28, 2023

ഭാരതം ♥️🇮🇳 മത പ്രചരണത്തിനായി വന്ന ക്രിസ്ത്യൻ മിഷണറിമാർ ആണ് ഭാരതത്തിൽ വിദ്യാഭ്യാസം കൊണ്ടുവന്നത് എന്നാണ് പലരുടെയും വിശ്വാസം. വിദേശികൾ കാട്ടിൽ വേട്ടയാടി നടന്നിരുന്ന സമയത്ത് അന്താരാഷ്ട്ര റസിഡൻഷ്യൽ സർവ്വകലാശാലകൾ ഉണ്ടായിരുന്ന നാടാണ് ഭാരതം. 1193 ൽ നരാധമൻ ബക്തിയാർ ഖിൽജി ഇവിടം ആക്രമിച്ചു അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കൂട്ടക്കൊല ചെയ്തു. 90 ലക്ഷത്തോളം ഗ്രന്ഥങ്ങൾ കത്തി തീരുവാൻ മൂന്നുമാസം എടുത്തു എന്ന് ചരിത്രരേഖകൾ പറയുന്നു. നളന്ദ അന്താരാഷ്ട്ര സർവകലാശാലയുടെ ചരിത്രത്തിൽ മൂന്നുവട്ടം ആക്രമണത്തെ നേരിടേണ്ടി വന്നെങ്കിലും രണ്ടുവട്ടം പുനർനിർമ്മിക്കാൻ സാധിച്ചു. മൂന്നാംവട്ടം ബക്തിയാർ ഖിൽജി അധ്യാപകരെയും വിദ്യാർഥികളെയും കൂട്ടക്കൊല ചെയ്തു , ഗ്രന്ഥപ്പുരയിലെ 90 ലക്ഷത്തോളം ഗ്രന്ഥങ്ങളെയും മൊത്തം വാരിയിട്ട് കത്തിച്ച് സർവ്വനാശം ഉറപ്പുവരുത്തിയ ശേഷമാണ് പിൻവാങ്ങിയത്. ലോകമെങ്ങും കേൾവികേട്ട നളന്ദ അന്നു മുതൽ തൻ്റെ പേരിൽ മാത്രം അറിയപ്പെടും എന്നും ഖിൽജി പ്രഖ്യാപിച്ചു. ലോകോത്തര സർവകലാശാലയായ നളന്ദയെ തകർത്ത മതഭ്രാന്തനായ ബക്തിയാർ ഖിൽജിയുടെ പേരിലാണ് ഇപ്പോഴും ആ സ്ഥലം അറിയപ്പെടുന്നത് എന്നത് നാം നമ്മുടെ പൂർവികരോടു ചെയ്ത മഹാ അപരാധങ്ങളിൽ ഒന്ന്. ഹിറ്റ്ലറുടെ പേരിൽ ജർമനിയിലും , മുസോളിനിയുടെ പേരിൽ ഇറ്റലിയിലും ദേശീയ സ്മാരകങ്ങൾ ഇല്ല. സ്വന്തം രാജ്യത്തിനെ ആക്രമിച്ച് നശിപ്പിച്ചവരുടെ പേര് തങ്കലിപികളിൽ എഴുതി പാഠപുസ്തകത്തിൽ പഠിപ്പിക്കുന്ന ഒരേ ഒരു രാഷ്ട്രം ഭാരതം ആയിരിക്കും. വിദേശികൾ അക്ഷരം കണ്ടുപിടിക്കുന്നതിനും മുൻപേ ലോകോത്തര സർവകലാശാലകൾ ഉണ്ടായിരുന്ന നാടാണ് ഭാരതം എന്ന് എത്രപേർക്കറിയാം...? വിദേശികൾ തുണിയുടുക്കാൻ പഠിക്കുന്നത് മുൻപേ ലോകോത്തര സർവകലാശാലകൾ ഇവിടെയുണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം. 💎തക്ഷശില 💎നളന്ദ 💎ടെൽഹാര 💎രത്നഗിരി 💎വിക്രമശില 💎ജഗത് ശില 💎പുഷ്പഗിരി 💎വല്ലഭി സർവകലാശാല 💎വിക്രമ പുരി 💎കാന്തള്ളൂർ എവിടെനിന്നുള്ള അറിവും സ്വീകരിക്കുക എന്ന ഭാരതീയ ആപ്തവാക്യം അനുസരിച്ചായിരുന്നു പാഠ്യവിഷയങ്ങളും, പഠിതാക്കളും, അദ്ധ്യാപകരും. ഏത് വർണ്ണത്തിൽ നിന്നുള്ള അദ്ധ്യാപകരും ബ്രാഹ്മണ്യം നേടണം എന്നത് അദ്ധ്യാപനത്തിന്റെ അളവുകോൽ ആയിരുന്നു. വനവിജ്ഞാനം, പക്ഷി/മൃഗ ഭാഷകൾ പഠിപ്പിച്ചിരുന്ന നളന്ദസർവകലാശാലയിൽ ആദിവാസികൾക്കു പോലും ബ്രാഹ്മണ്യം നിർബന്ധം ആയിരുന്നു. ബ്രാഹ്മണ്യം നേടിയ അദ്ധ്യാപകർക്കു എപ്പോൾ വേണമെങ്കിലും അവരവരുടെ വർണ്ണത്തിലേക്ക് തിരികെ പോകാം. എന്നാൽ വൈശംഭായണൻ, മേജയൻ, ശാഖലൻ, ഗോതകീ,സമീകൻ തുടങ്ങിയ ആദിവാസികൾ മരണം വരെ ബ്രാഹ്മണർ ആയി നളന്ദയിലും തക്ഷശിലയിലും തുടർന്നു. 🌺വേടൻ എഴുതിയ രാമായണം. 🌺മുക്കുവൻ രചിച്ച മഹാഭാരതം 🌺ആദിവാസികൾ ഉൾപ്പെടെ ചേർന്ന് രചിച്ച ചതുർവേദങ്ങൾ. 🌺നാടോടികളും, കൽപ്പണിക്കാരും കൃഷിക്കാരും സംഗീതജ്ഞരും തുടങ്ങിയവർ നിർമ്മിച്ച ഗന്ധർവ്വ വേദം ഉൾപ്പെടെയുള്ള ഉപവേദങ്ങൾ. 🌺 വനത്തിലും കൊട്ടാരത്തിലും ഒരു പോലെ ജീവിച്ചു വന്നവർ രചിച്ച ആരണ്യകങ്ങൾ ബ്രാഹ്മണങ്ങൾ 🌺ഉത്‌പത്തിശാസ്‌ത്രം 🌺 സൃഷ്‌ടിക്രമരഹസ്യം 🌺 അധ്യാത്മശാസ്‌ത്രം 🌺മന്ത്രശാസ്‌ത്രം 🌺തന്ത്രശാസ്‌ത്രം 🌺മോക്ഷശാസ്‌ത്രം 🌺ധർമ്മശാസ്‌ത്രം 🌺യോഗശാസ്‌ത്രം 🌺തര്‍ക്കശാസ്‌ത്രം 🌺രാഷ്‌ട്രമീമാംസ 🌺നരവംശശാസ്‌ത്രം 🌺ജന്തുശാസ്‌ത്രം 🌺വൈദ്യശാസ്‌ത്രം 🌺ശബ്‌ദശാസ്‌ത്രം 🌺 ജ്യോതിശാസ്‌ത്രം 🌺ഗോളശാസ്‌ത്രം 🌺ഭൂമിശാസ്‌ത്രം 🌺ശരീരശാസ്‌ത്രം 🌺മനഃശാസ്‌ത്രം 🌺കാമശാസ്‌ത്രം 🌺തച്ചുശാസ്‌ത്രം 🌺 ഗണിതശാസ്‌ത്രം 🌺 വ്യാകരണശാസ്‌ത്രം 🌺 ആണവശാസ്‌ത്രം 🌺വൃത്തശാസ്‌ത്രം 🌺 അലങ്കാരശാസ്‌ത്രം 🌺നാട്യശാസ്ത്രം 🌺സാമുദ്രിക ശാസ്ത്രം 🌺 ഉപനിഷത്തുകൾ തുടങ്ങിയ 180 നു മുകളിൽ വിഷയങ്ങളിൽ പഠനം നടത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭാരതത്തിൽ എത്തിയിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഒരു ഇന്ത്യൻ സർവകലാശാല പോലുമില്ല എന്നത് ഖേദകരം 🙏 (✍️കടപ്പാട് :ഭാരതീയ പൈതൃകം🙏)

Sunday, June 25, 2023

ഔഷധങ്ങളെ തേടുന്നതിനു മുമ്പു തന്നെ സ്വയം പാലിക്കാവുന്ന - അറിഞ്ഞിരിക്കേണ്ട - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ *അജീർണ്ണേ ഭോജനം വിഷം* (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) *അർദ്ധരോഗഹരീ നിദ്രാ* (പാതി രോഗം ഉറങ്ങിയാൽ തീരും) *മുദ്ഗദാളീ ഗദവ്യാളീ* (ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) *ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ* (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) *അതി സർവ്വത്ര വർജ്ജയേൽ* (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്) *നാസ്തി മൂലം അനൗഷധം* (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) *ന വൈദ്യ: പ്രഭുരായുഷ:* (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല) *ചിന്താ വ്യാധിപ്രകാശായ* (മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും) *വ്യായാമശ്ച ശനൈഃ ശനൈഃ* (വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.) *അജവത് ചർവ്വണം കുര്യാത്* (ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ) *സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം* (കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും) *ന സ്നാനം ആചരേത് ഭുക്ത്വാ* (ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും) *നാസ്തി മേഘസമം തോയം* (മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.) *അജീർണ്ണേ ഭേഷജം വാരി* (തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും.) *സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം* (എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ_) *നിത്യം സർവ്വ രസാഭ്യാസ:* (ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം) *ജഠരം പൂരയേദർദ്ധം അന്നൈ:* (ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം ) *ഭുക്ത്വോപവിശതസ്തന്ദ്രാ* (ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക ) *ക്ഷുത് സ്വാദുതാം ജനയതി* (വിശപ്പ് രുചി വർദ്ധിപ്പിക്കും - Hunger is the best sauce.) *ചിന്താ ജരാണാം മനുഷ്യാണാം* (മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും -- Worrying ages men and women.) *ശതം വിഹായ ഭോക്തവ്യം* (നൂറു കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം. ) *സർവ്വധർമ്മേഷു മദ്ധ്യമാം* (എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക -- Via media is the best) *നിശാന്തേ ച പിബേത് വാരി:* (ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം. മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും) *വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:* (ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?) *ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ:* (ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.) *ആരോഗ്യം ഭാസ്കരാദിച്ഛേത് ദാരിദ്ര്യം പരമൗഷധം* (ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും. അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിത സുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്) *ആഹാരോ മഹാഭൈഷജ്യമുച്യതേ* (ആഹാരമാണ് മഹാമരുന്ന്) *രുഗബ്‌ധിതരണേ ഹേതും തരണീം ശരണീകുരുസുഹൃർദ്ദർശനമൗഷധം* (ഇഷ്ടസ്നേഹിതരെക്കണ്ടാൽ രോഗത്തിന്/ ദുഖത്തിന് ആശ്വാസം വരും. Healing power of love and friendship) *ജ്വരനാശായ ലംഘനം* (പനിയുണ്ടെങ്കിൽ ഉണ്ണരുത് ) *പിബ തക്രമഹോ നൃപ രോഗഹരം* (ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.) *ന ശ്രാന്തോ ഭോജനം കുര്യാത്* (തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.) *ഭുക്ത്വോപവിശത: സ്ഥൗല്യം* (ഉണ്ടിട്ടു നടന്നില്ലെങ്കിൽ തടിയ്ക്കും) *ദിവാസ്വാപം ന കുര്യാത്* (പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,) *ലാഭാനാം ശ്രേഷ്ഠമാരോഗ്യം* (ഏറ്റവും മുന്തിയ നേട്ടം -- ആരോഗ്യം. അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം) *സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത്* (മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം) *പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ* (ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്‌യുന്നവനെ രോഗം ബാധിയ്ക്കില്ല.) *വിനാ ഗോരസം കോ രസം ഭോജനാനാം?* (അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?) *ആരോഗ്യം ഭോജനാധീനം* (ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു ശ്രദ്ധിയ്ക് *മിതഭോജനേ സ്വാസ്ഥ്യം* (ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ ആഹാരത്തിലാണ്.) *സർവ്വരോഗഹരീ ക്ഷുധാ* (ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം. ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്. അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.) കടപ്പാട്

Saturday, June 24, 2023

ബ്രഹ്മ കുമാരി മാരുടെ സമ്മേളനം. നാരീ ശക്തി. "സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" പരിപാടിയുടെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ സന്ദേശം. നമസ്തേ, ഓം ശാന്തി! പരിപാടിയിൽ നമ്മോടൊപ്പം ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ ശ്രീ. കിഷൻ റെഡ്ഡി ജി, ഭൂപേന്ദർ യാദവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, പർഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, ബ്രഹ്മാ കുമാരിസിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജയോഗി മൃത്യുഞ്ജയ ജി, രാജയോഗിനി സഹോദരി മോഹിനി, സഹോദരി ചന്ദ്രിക ജി, ബ്രഹ്മാകുമാരിമാരുടെ മറ്റെല്ലാ സഹോദരിമാരേ , മഹതികളേ , മഹാന്മാരെ എല്ലാ യോഗികളേ ! സ്വന്തമായ വേറിട്ട ബോധമുള്ള, മറ്റൊരു ഊർജപ്രവാഹമുള്ള ചില സ്ഥലങ്ങളുണ്ട് ! ഈ ഊർജ്ജം ആ മഹത് വ്യക്തികളുടേതാണ്, അവരുടെ തപസ്സിലൂടെ വനങ്ങളും മലകളും കുന്നുകളും ഉണർന്ന് അവ മനുഷ്യ പ്രചോദനത്തിന്റെ കേന്ദ്രമായി മാറുന്നു. ദാദാ ലേഖ്‌രാജും അദ്ദേഹത്തെപ്പോലുള്ള നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളും കാരണം മൗണ്ട് അബുവിന്റെ പ്രഭാവലയം തുടർച്ചയായി വളരുകയാണ്. ഇന്ന്, ഈ പുണ്യഭൂമിയിൽ നിന്ന് ഒരു സുവർണ്ണ ഇന്ത്യയിലേക്കുള്ള സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ നിന്ന് ബ്രഹ്മാകുമാരിസ് സൻസ്ഥ ഒരു വലിയ പ്രചാരണ പരിപാടി ആരംഭിക്കുകയാണ്. അതിന് സുവർണ്ണ ഇന്ത്യയുടെ ആത്മാവും ആത്മീയതയുമുണ്ട്. ബ്രഹ്മാകുമാരിമാരുടെ പ്രയത്നങ്ങൾക്കൊപ്പം രാജ്യത്തിന് പ്രചോദനമുണ്ട്. രാജ്യത്തിന്റെ സ്വപ്നങ്ങളുമായും നിശ്ചയങ്ങളുമായും നിരന്തരം ബന്ധപ്പെട്ടതിന് ബ്രഹ്മകുമാരി കുടുംബത്തെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. ദാദി ജാനകിയും രാജയോഗിനി ദാദി ഹൃദയ മോഹിനി ജിയും നമുക്കിടയിൽ ഇല്ല. അവർക്ക് എന്നോട് വലിയ വാത്സല്യമായിരുന്നു. ഇന്നത്തെ പരിപാടിയിൽ എനിക്ക് അവരുടെ അനുഗ്രഹം അനുഭവിക്കാൻ കഴിയും. സുഹൃത്തുക്കളേ , 'സാധന'യുടെയും ദൃഢനിശ്ചയത്തിന്റെയും സംഗമം ഉണ്ടാകുമ്പോൾ, മാതൃത്വമെന്ന വികാരം മനുഷ്യനുമായി ബന്ധപ്പെടുമ്പോൾ, നമ്മുടെ വ്യക്തിപരമായ നേട്ടങ്ങളിൽ 'ഇദം നമ' (ഒന്നും എന്റേതല്ല) എന്ന വികാരം ഉണ്ടാകുമ്പോൾ, ഒരു ഉദയം ഉണ്ടാകുന്നു. ഒരു പുതിയ കാലഘട്ടത്തിന്റെ, നമ്മുടെ തീരുമാനങ്ങളിലൂടെ പുതിയ പ്രഭാതം. സേവനത്തിന്റെയും ത്യാഗത്തിന്റെയും ഈ പുണ്യ മനോഭാവം പുതിയ ഇന്ത്യക്കായി ഇന്ന് അമൃത് മഹോത്സവത്തിൽ ഉയർന്നുവരുന്നു. ഈ ത്യാഗത്തിന്റെയും കടമയുടെയും മനോഭാവത്തോടെ, രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ ഇന്ന് സുവർണ്ണ ഇന്ത്യയുടെ അടിത്തറ പാകുകയാണ്. നമ്മുടെ സ്വപ്നങ്ങളും രാജ്യത്തിന്റെ സ്വപ്നങ്ങളും വ്യത്യസ്തമല്ല; നമ്മുടെ വ്യക്തിപരവും ദേശീയവുമായ വിജയങ്ങൾ വ്യത്യസ്തമല്ല. നമ്മുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയിലാണ്. രാഷ്ട്രം നിലനിൽക്കുന്നത് നമ്മിൽ നിന്നാണ്, നമ്മൾ രാഷ്ട്രത്തിൽ നിന്നാണ്. ഈ തിരിച്ചറിവാണ് പുതിയ ഇന്ത്യയുടെ നിർമ്മാണത്തിൽ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ശക്തിയായി മാറുന്നത്. രാജ്യം ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ ‘സബ്ക പ്രയാസ്’ (എല്ലാവരുടെയും പരിശ്രമം) ഉൾപ്പെടുന്നു. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്നത് രാജ്യത്തിന്റെ അടിസ്ഥാന മന്ത്രമായി മാറുകയാണ്. വിവേചനത്തിന് ഇടമില്ലാത്ത, സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും അടിത്തറയിൽ അടിയുറച്ച ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് നാം ഇന്ന്. പുരോഗമനപരമായ ചിന്തയും സമീപനവുംീ തീരുമാനങ്ങളുള്ളതുമായ പുതിയൊരു ഇന്ത്യയുടെ ഉദയം നാം കാണുന്നു. സുഹൃത്തുക്കളേ , ഏത് സാഹചര്യത്തിലും ഇരുട്ടിന്റെ തളർച്ചയിലും അതിന്റെ യഥാർത്ഥ സ്വഭാവം നിലനിർത്തുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. നമ്മുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ഇതിന് സാക്ഷിയാണ്. ലോകം അന്ധകാരത്തിൽ അകപ്പെടുകയും സ്ത്രീകളെക്കുറിച്ചുള്ള പഴയ ചിന്തകളിൽ അകപ്പെടുകയും ചെയ്തപ്പോൾ, ഇന്ത്യ സ്ത്രീകളെ മാതൃശക്തിയായും ദേവതയായും ആരാധിച്ചിരുന്നു. ഗാർഗി, മൈത്രേയി, അനുസൂയ, അരുന്ധതി, മദാലസ തുടങ്ങിയ സ്ത്രീ പണ്ഡിതകൾ സമൂഹത്തിന് അറിവ് പകർന്നുനൽകുന്നു. പ്രക്ഷുബ്ധമായ മധ്യകാലഘട്ടത്തിൽ പോലും പന്നാദായി, മീരാഭായി തുടങ്ങിയ മഹത്തായ സ്ത്രീകൾ ഈ രാജ്യത്തുണ്ടായിരുന്നു. അമൃത് മഹോത്സവത്തിൽ രാഷ്ട്രം സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓർക്കുമ്പോൾ സ്വയം ത്യാഗം സഹിച്ച എത്രയോ സ്ത്രീകളുണ്ട്. കിറ്റൂരിലെ റാണി ചെന്നമ്മ, മാതംഗിനി ഹസ്ര, റാണി ലക്ഷ്മിഭായി, വീരാംഗന ജല്കാരി ബായി മുതൽ അഹല്യഭായ് ഹോൾക്കർ, സാവിത്രിഭായ് ഫുലെ തുടങ്ങി സാമൂഹികരംഗത്ത് അനശ്വരരായവർ ഇന്ത്യയുടെ തനിമ നിലനിർത്തി. ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം സ്വാതന്ത്ര്യസമരത്തിൽ സ്ത്രീശക്തിയുടെ സംഭാവനകളെ രാജ്യം ഇന്ന് സ്മരിക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനാൽ, സൈനിക് സ്കൂളുകളിൽ പഠിക്കാനുള്ള അവരുടെ സ്വപ്നങ്ങൾ പെൺമക്കൾ സാക്ഷാത്കരിക്കുന്നു, ഇപ്പോൾ രാജ്യത്തിന്റെ ഏത് മകൾക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി സൈന്യത്തിൽ പോകാനും സുപ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കഴിയും. സ്ത്രീകളുടെ ജീവിതവും തൊഴിലും തടസ്സമില്ലാതെ തുടരാൻ കഴിയുന്ന തരത്തിൽ പ്രസവാവധി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും വർധിച്ചുവരികയാണ്. 2019ലെ തിരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്തതെങ്ങനെയെന്ന് നാം കണ്ടു. ഇന്ന് രാജ്യത്തെ സർക്കാരിലെ സുപ്രധാന ചുമതലകൾ കൈകാര്യം ചെയ്യുന്നത് വനിതാ മന്ത്രിമാരാണ്. പ്രധാനമായി, സമൂഹം തന്നെയാണ് ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത്. 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' കാമ്പെയ്‌നിന്റെ വിജയത്തെത്തുടർന്ന് നിരവധി വർഷങ്ങൾക്ക് ശേഷം രാജ്യത്ത് സ്ത്രീ-പുരുഷ അനുപാതം മെച്ചപ്പെട്ടുവെന്നാണ് സമീപകാല ഡാറ്റ സൂചിപ്പിക്കുന്നത് . പുതിയ ഇന്ത്യ എങ്ങനെയായിരിക്കുമെന്നും അത് എത്ര ശക്തമാകുമെന്നും ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നു. സുഹൃത്തുക്കളേ , നമ്മുടെ ഋഷിമാർ ഉപനിഷത്തുക്കളിൽ 'തമസോ മാ ജ്യോതിർഗമയ, മൃത്യോർമാമൃതം ഗമയ' എന്ന് പറഞ്ഞിരി ക്കുന്നത് നിങ്ങൾക്കെല്ലാവർക്കും അറിയാം. അതായത്, നാം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്, മരണത്തിൽ നിന്ന്, ദുരിതങ്ങളിൽ നിന്ന് അമൃതിലേക്ക് നീങ്ങുന്നു. അറിവില്ലാതെ ‘അമൃത്’ (അമൃത്) ഉം അനശ്വരതയിലേക്കുള്ള പാതയും പ്രകാശിക്കുന്നില്ല. അതിനാൽ, ഈ പുണ്യകാലം നമ്മുടെ അറിവിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും സമയമാണ്. പൗരാണിക പാരമ്പര്യത്തിലും പൈതൃകത്തിലും വേരൂന്നിയതും ആധുനികതയിൽ അനന്തതയിലേക്ക് വികസിക്കുന്നതുമായ ഒരു ഇന്ത്യയെ നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. നമ്മുടെ സംസ്കാരവും നാഗരികതയും മൂല്യങ്ങളും നിലനിർത്തുകയും നമ്മുടെ ആത്മീയതയും വൈവിധ്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം, അതേ സമയം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ സംവിധാനങ്ങളെ തുടർച്ചയായി നവീകരിക്കുകയും വേണം. രാജ്യത്തിന്റെ ഈ പ്രയത്നങ്ങളിൽ ബ്രഹ്മകുമാരികളെ പോലുള്ള ആത്മീയ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. ആത്മീയതയ്‌ക്ക്‌ പുറമെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി നിരവധി മേഖലകളിൽ നിങ്ങൾ മികച്ച പ്രവർത്തനം നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ ഇന്ന് ആരംഭിക്കുന്ന പ്രചാരണം അതിനെ മുന്നോട്ട് കൊണ്ടുപോകും. അമൃത് മഹോത്സവത്തിനായി നിങ്ങൾ നിരവധി ലക്ഷ്യങ്ങൾ വെച്ചിട്ടുണ്ട്. നിങ്ങളുടെ പരിശ്രമങ്ങൾ തീർച്ചയായും രാജ്യത്തിന് പുതിയ ഊർജ്ജവും ശക്തിയും നൽകും. കർഷകരെ അഭിവൃദ്ധിയുള്ളവരും സ്വയം പര്യാപ്തരുമാക്കാൻ ജൈവകൃഷിയിലേക്കും പ്രകൃതിദത്ത കൃഷിയിലേക്കും രാജ്യം ഇന്ന് പരിശ്രമിക്കുന്നു. നമ്മുടെ ബ്രഹ്മകുമാരി സഹോദരിമാർ ഭക്ഷണപാനീയങ്ങളുടെ ശുദ്ധതയെക്കുറിച്ച് സമൂഹത്തെ നിരന്തരം ബോധവാന്മാരാക്കുന്നു. എന്നാൽ ഗുണനിലവാരമുള്ള ഭക്ഷണത്തിന്, ഗുണനിലവാരമുള്ള ഉൽപ്പന്നവും ആവശ്യമാണ്. അതിനാൽ, പ്രകൃതി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ബ്രഹ്മകുമാരികൾക്ക് വലിയ പ്രചോദനമായി മാറാൻ കഴിയും. ചില ഗ്രാമങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് ഇത്തരം മാതൃകകൾ സൃഷ്ടിക്കാൻ കഴിയും. അതുപോലെ, ശുദ്ധമായ ഊർജമേഖലയിലും പരിസ്ഥിതിയിലും ഇന്ത്യയിൽനിന്ന് ലോകം വലിയ പ്രതീക്ഷയിലാണ്. ശുദ്ധമായ ഊർജത്തിന് പല ബദലുകളും ഇന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വൻ പ്രചാരണവും ആവശ്യമാണ്. സൗരോർജ്ജ മേഖലയിൽ ബ്രഹ്മകുമാരികൾ മാതൃകയായി. നിങ്ങളുടെ ആശ്രമത്തിലെ അടുക്കളയിൽ സോളാർ പവർ ഉപയോഗിച്ചാണ് ഇത്രയും നാൾ ഭക്ഷണം പാകം ചെയ്യുന്നത്. കൂടുതൽ ആളുകൾ സൗരോർജ്ജം ഉപയോഗിക്കാൻ തുടങ്ങുന്നതിന് നിങ്ങൾക്ക് ധാരാളം സംഭാവന നൽകാനും കഴിയും. അതുപോലെ, നിങ്ങൾക്ക് ‘ആത്മനിർഭർ ഭാരത്’ കാമ്പെയ്‌നും ഊർജം പകരാം. പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന പ്രചാരണത്തിന് സഹായിക്കാനാകും. സുഹൃത്തുക്കളേ , 'അമൃത് കാല' (പുണ്യകാലം) സമയം ഉറങ്ങുമ്പോൾ സ്വപ്നം കാണാനുള്ളതല്ല, ഉണർന്നിരിക്കുമ്പോൾ തീരുമാനങ്ങൾ നിറവേറ്റുന്നതിനാണ്. വരാനിരിക്കുന്ന 25 വർഷങ്ങൾ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും തപസ്സിന്റെയും തപസ്സിന്റെയും കാലഘട്ടമാണ്. നൂറുകണക്കിനു വർഷത്തെ അടിമത്തത്തിൽ നമ്മുടെ സമൂഹത്തിന് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള 25 വർഷത്തെ കാലഘട്ടമാണിത്. അതിനാൽ, സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തിൽ നമ്മുടെ ശ്രദ്ധ ഭാവിയിലായിരിക്കണം. സുഹൃത്തുക്കളേ നമ്മുടെ സമൂഹത്തിൽ അസാധാരണമായ സാധ്യതകളുണ്ട്. പഴയതും നിരന്തരം പുതിയതുമായ ഒരു വ്യവസ്ഥിതി നിലനിൽക്കുന്ന ഒരു സമൂഹമാണിത്. എന്നിരുന്നാലും, കാലക്രമേണ ചില തിന്മകൾ വ്യക്തിയിലും സമൂഹത്തിലും രാജ്യത്തും കടന്നുവരുന്നു എന്നത് ആർക്കും നിഷേധിക്കാനാവില്ല. ചുറുചുറുക്കോടെ ഈ തിന്മകൾ തിരിച്ചറിയുന്നവർ ഈ തിന്മകളിൽ നിന്ന് മുക്തി നേടുന്നതിൽ വിജയിക്കുന്നു. അത്തരം ആളുകൾക്ക് അവരുടെ ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും നേടാൻ കഴിയും. നമ്മുടെ സമൂഹത്തിന് വിശാലതയും വൈവിധ്യവും ഉണ്ട്, ആയിരക്കണക്കിന് വർഷത്തെ യാത്രയുടെ അനുഭവവും ഉണ്ട്. അതിനാൽ, നമ്മുടെ സമൂഹത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിനൊപ്പം സ്വയം വാർത്തെടുക്കാനുള്ള ഒരു വ്യത്യസ്തമായ ശക്തിയുണ്ട്, ആന്തരിക ശക്തിയുണ്ട്. പരിഷ്കർത്താക്കൾ കാലാകാലങ്ങളിൽ ജനിക്കുകയും സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളെ അവർ അഭിമുഖീകരിക്കുകയും ചെയ്യുന്നു എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ഗണ്യമായ ശക്തി. സാമൂഹ്യ പരിഷ്‌കരണത്തിന്റെ ആദ്യ വർഷങ്ങളിൽ ഇത്തരക്കാർക്ക് പലപ്പോഴും എതിർപ്പും അവജ്ഞയും നേരിടേണ്ടി വരുന്നതും നാം കണ്ടു. എന്നാൽ അത്തരം പ്രഗത്ഭരായ ആളുകൾ സാമൂഹിക പരിഷ്കരണങ്ങളിൽ നിന്ന് പിന്മാറാതെ ഉറച്ചുനിൽക്കുന്നു. കാലക്രമേണ, സമൂഹം അവരെ തിരിച്ചറിയുകയും ബഹുമാനിക്കുകയും അവരുടെ പഠിപ്പിക്കലുകൾ ഉൾക്കൊള്ളുകയും ചെയ്യുന്നു. അതുകൊണ്ട് സുഹൃത്തുക്കളെ, ഓരോ കാലഘട്ടത്തിന്റെയും മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തെ കളങ്കരഹിതമായും ചടുലമായും നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്. ആ കാലഘട്ടത്തിലെ തലമുറ ഈ ഉത്തരവാദിത്തം നിറവേറ്റണം. ബ്രഹ്മകുമാരികൾ പോലുള്ള ലക്ഷക്കണക്കിന് സംഘടനകൾ വ്യക്തിപരമായും ഈ ജോലി ചെയ്യുന്നു. അതേ സമയം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷത്തിനിടയിൽ, നമ്മുടെ സമൂഹത്തെയും നമ്മുടെ രാഷ്ട്രത്തെയും നമ്മളെയും എല്ലാവരേയും ഒരു അസ്വാസ്ഥ്യം ബാധിച്ചുവെന്ന് നാം സമ്മതിക്കണം. നാം നമ്മുടെ കർത്തവ്യങ്ങളിൽ നിന്ന് പിന്തിരിഞ്ഞു, അവർക്ക് പ്രഥമസ്ഥാനം നൽകാത്തതാണ്. കഴിഞ്ഞ 75 വർഷമായി നമ്മൾ അവകാശങ്ങളെ കുറിച്ചും അവകാശങ്ങൾക്കുവേണ്ടി പോരാടി സമയം കളയുന്നതിനെ കുറിച്ചും മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അവകാശങ്ങളുടെ പ്രശ്നം ചില സാഹചര്യങ്ങളിൽ ഒരു പരിധി വരെ ശരിയായിരിക്കാം, എന്നാൽ ഒരാളുടെ കടമകൾ പൂർണ്ണമായും അവഗണിക്കുന്നത് ഇന്ത്യയെ ദുർബലമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കടമകൾക്ക് മുൻഗണന നൽകാത്തതിനാൽ ഇന്ത്യയ്ക്ക് ഗണ്യമായ സമയം നഷ്ടപ്പെട്ടു. ഈ 75 വർഷത്തിനുള്ളിൽ കടമകൾ മാറ്റിനിർത്തിക്കൊണ്ട് അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ പരിഗണന കാരണം സൃഷ്ടിക്കപ്പെട്ട വിടവ് അടുത്ത 25 വർഷത്തിനുള്ളിൽ ചുമതലകൾ നിറവേറ്റുന്നതിലൂടെ നമുക്ക് നികത്താനാകും. അടുത്ത 25 വർഷത്തേക്കുള്ള മന്ത്രമെന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങളെ അവരുടെ കടമകളെ കുറിച്ച് ബോധവാന്മാരാക്കുന്നതിലൂടെ ബ്രഹ്മകുമാരികളെപ്പോലുള്ള സംഘടനകൾക്ക് വലിയ മാറ്റം കൊണ്ടുവരാൻ കഴിയും. ഈ ഒരു മന്ത്രത്തിൽ പ്രവർത്തിക്കാനും രാജ്യത്തെ പൗരന്മാരിൽ കർത്തവ്യബോധം പ്രചരിപ്പിക്കാനും ഞാൻ ബ്രഹ്മകുമാരികളോടും നിങ്ങളെപ്പോലുള്ള എല്ലാ സാമൂഹിക സംഘടനകളോടും അഭ്യർത്ഥിക്കുന്നു. ജനങ്ങൾക്കിടയിൽ കർത്തവ്യബോധം ഉണർത്താൻ നിങ്ങൾ എല്ലാവരും നിങ്ങളുടെ ഊർജവും സമയവും ചെലവഴിക്കണം. പതിറ്റാണ്ടുകളായി കടമയുടെ പാത പിന്തുടരുന്ന ബ്രഹ്മകുമാരിയെപ്പോലുള്ള സംഘടനകൾക്ക് ഇത് ചെയ്യാൻ കഴിയും. നിങ്ങൾ കടമകളിൽ പ്രതിബദ്ധതയുള്ളവരും കടമകൾ പാലിക്കുന്നവരുമാണ്. അതിനാൽ, നിങ്ങളുടെ സ്ഥാപനത്തിലും, ജനങ്ങൾക്കിടയിലും, സമൂഹത്തിലും രാഷ്ട്രത്തിലും നിങ്ങൾ പ്രവർത്തിക്കുന്ന കർത്തവ്യബോധം, മനോഭാവം പ്രചരിപ്പിക്കാൻ കഴിയുമെങ്കിൽ, സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തിൽ രാജ്യത്തിനുള്ള നിങ്ങളുടെ ഏറ്റവും മികച്ച സമ്മാനമായിരിക്കും അത്. നിങ്ങൾ ഒരു കഥ കേട്ടിരിക്കണം. ഒരു മുറിയിൽ ഇരുട്ട് ഉണ്ടായിരുന്നു, ആ ഇരുട്ടിനെ ഇല്ലാതാക്കാൻ ആളുകൾ അവരുടേതായ രീതിയിൽ വ്യത്യസ്ത കാര്യങ്ങൾ ചെയ്തു. എല്ലാവരും എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. എന്നാൽ ഒരു ജ്ഞാനി ഒരു ചെറിയ വിളക്ക് കത്തിച്ചപ്പോൾ ഇരുട്ട് പെട്ടെന്ന് അപ്രത്യക്ഷമായി. അങ്ങനെയാണ് കർത്തവ്യത്തിന്റെ ശക്തി. ഒരു ചെറിയ പരിശ്രമത്തിന്റെ ശക്തിയും അങ്ങനെയാണ്. രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയത്തിൽ നാമെല്ലാവരും ഒരു വിളക്ക് തെളിയിക്കേണ്ടതുണ്ട് - കടമയുടെ വിളക്ക്. നമുക്ക് ഒരുമിച്ച് കടമയുടെ പാതയിൽ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞാൽ, സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളും തുടച്ചുനീക്കപ്പെടുകയും രാജ്യം പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യും. ഇന്ത്യയെന്ന ഭൂമിയെ സ്നേഹിക്കുന്ന, ഈ നാടിനെ അമ്മയായി കരുതുന്ന, രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ആഗ്രഹിക്കാത്ത, പലരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല. അതിനാൽ, കടമകൾക്ക് ഊന്നൽ നൽകേണ്ടിവരും. സുഹൃത്തുക്കളേ ഈ പരിപാടിയിൽ മറ്റൊരു വിഷയം ഉന്നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾക്ക് നിങ്ങളെല്ലാവരും സാക്ഷികളായിരുന്നു. രാജ്യാന്തര തലത്തിലും ഒട്ടേറെ കാര്യങ്ങൾ നടക്കുന്നുണ്ട്. ഇത് വെറും രാഷ്ട്രീയമാണെന്ന് പറഞ്ഞ് നമുക്ക് കൈ കഴുകാനാകില്ല. ഇത് രാഷ്ട്രീയമല്ല; ഇതാണ് നമ്മുടെ നാടിന്റെ ചോദ്യം. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, ഇന്ത്യയെ അതിന്റെ യഥാർത്ഥ രൂപത്തിൽ ലോകം അറിയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ലോകത്തെ പല രാജ്യങ്ങളിലും സാന്നിധ്യമുള്ള ഇത്തരം സംഘടനകൾ ഇന്ത്യയുടെ ശരിയായ ചിത്രം മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഇന്ത്യയെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളെ കുറിച്ച് സത്യം പറയുകയും അവരെ ബോധവത്കരിക്കുകയും വേണം. ഇത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം കൂടിയാണ്. ഇത് മുന്നോട്ട് കൊണ്ടുപോകാൻ ബ്രഹ്മകുമാരികളെപ്പോലുള്ള സംഘടനകൾക്ക് മറ്റൊരു ശ്രമം നടത്താം. നിങ്ങൾക്ക് ശാഖകളുള്ള രാജ്യങ്ങളിൽ, എല്ലാ വർഷവും ഓരോ ബ്രാഞ്ചിൽ നിന്നും കുറഞ്ഞത് 500 പേരെങ്കിലും ഇന്ത്യ സന്ദർശിച്ച് അറിയാൻ ശ്രമിക്കണം. ഈ 500 പേരും ആ രാജ്യത്തെ പൗരന്മാരായിരിക്കണം അല്ലാതെ അവിടെ താമസിക്കുന്ന ഇന്ത്യയിലെ ആളുകളല്ല. തദ്ദേശീയരായ ഇന്ത്യക്കാരെക്കുറിച്ചല്ല ഞാൻ പറയുന്നത്. ആളുകൾ ഇവിടെ വന്ന് രാജ്യം കാണാനും എല്ലാം മനസ്സിലാക്കാനും തുടങ്ങിയാൽ, ഇന്ത്യയുടെ പുണ്യങ്ങൾ ലോകമെമ്പാടും താനേ പരക്കുമെന്ന് നിങ്ങൾ കാണും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് വലിയ മാറ്റമുണ്ടാക്കാൻ കഴിയും. സുഹൃത്തുക്കളേ , ദാനധർമ്മങ്ങൾ ചെയ്യണമെന്ന ആഗ്രഹം എല്ലാവർക്കുമുണ്ട്. എന്നാൽ ഒരു കാര്യം നാം മറക്കരുത്, ദാനധർമ്മം ഒരു അർത്ഥത്തോടൊപ്പം ചേരുമ്പോൾ, വിജയകരമായ ജീവിതവും വിജയകരമായ സമൂഹവും വിജയകരമായ രാഷ്ട്രവും സ്വയമേവ കെട്ടിപ്പടുക്കാൻ കഴിയും. ജീവകാരുണ്യത്തിന്റെയും അർത്ഥത്തിന്റെയും ഈ യോജിപ്പിന്റെ ഉത്തരവാദിത്തം എല്ലായ്പ്പോഴും ഇന്ത്യയുടെ ആത്മീയ അധികാരത്തിനാണ്. ഭാരതത്തിന്റെ ആത്മീയ ജീവികളായ നിങ്ങൾ എല്ലാ സഹോദരിമാരും ഈ ഉത്തരവാദിത്തം പക്വതയോടെ നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ പുതിയ ലക്ഷ്യങ്ങൾ സൃഷ്ടിക്കാൻ നിങ്ങളുടെ ശ്രമങ്ങൾ രാജ്യത്തെ മറ്റ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പ്രചോദനമാകും. ജനങ്ങളുടെ ആത്മാവും സമർപ്പണവുമാണ് അമൃത് മഹോത്സവത്തിന്റെ ശക്തി. നിങ്ങളുടെ പരിശ്രമത്തിലൂടെ, ഭാവിയിൽ ഇന്ത്യ ഇതിലും വേഗത്തിൽ സുവർണ്ണ ഇന്ത്യയിലേക്ക് നീങ്ങും. ഈ വിശ്വാസത്തോടെ, നിങ്ങൾക്കെല്ലാവർക്കും ഒരുപാട് നന്ദി! ഓം ശാന്തി!
ഒരു പുരുഷനെ ഭാര്യ സ്നേഹിക്കുന്നത് പോലെ വേറൊരാൾക്കും സ്നേഹിക്കാൻ കഴിയില്ല. അതുപോലെ തിരിച്ചും. അതുകൊണ്ടാണ് ദമ്പതിമാർ പരസ്പരം ശിവ പാർവതിയെ പോലെ ജീവിക്കണമെന്ന് പുരാണങ്ങൾ പറയുന്നത്.
അന്ന വിചാരം മോഘമന്നം വിന്ദതേ അപ്രാചേതാ സത്യം ബ്രവീമി വധ ഇത്സ തസ്യ| നാര്യമാനം വിന്ദതി നോ സഖായം കേവലഘോ ഭവതി കേവലാദി|| ഋഗ്വേദം 10-17-6 ---------------- ഋഗ്വേദത്തിൽ നിന്നുള്ള ചിന്തോദ്ദീപകമായ ഒരു സന്ദേശം.. സാമൂഹിക പ്രതിബദ്ധതകളുടെ പ്രാധാന്യവും വിഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള നമ്മുടെ കടമയും മന്ത്രം അടിവരയിടുന്നു. ====================== ബുദ്ധിശൂന്യനായ മനുഷ്യൻ ഭക്ഷണം (അന്നം) കൂടുതൽ കൂടുതൽ തിന്നുകയും തിന്നുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ അവൻ തിന്നുതീർക്കുകയും (അനിശ്ചിത) മരണത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. പങ്കുവയ്ക്കാതെയും കർത്തവ്യം നിർവഹിക്കാതെയും വെറുതെ ഭക്ഷണം കഴിക്കുന്ന ഒരാൾക്ക് ഒരിക്കലും ആര്യമാന്റെ അനുഗ്രഹം ലഭിക്കില്ല. അവൻ സുഹൃത്തുക്കളെ നേടുകയുമില്ല ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന ഒരാൾ തന്റെ പാപങ്ങൾക്കായി ഒറ്റയ്ക്ക് കഷ്ടപ്പെടും. ====================== ------------------- ആര്യമാൻ.. പിതൃക്കളുടെ മേനികളുടെ ദൈവമാണ്. ആര്യമാൻ എന്ന വാക്കിന്റെ അർത്ഥം "അടുത്ത സുഹൃത്ത്" എന്നാണ്.. ബോസം പ്ലേ കംപാനിനോൺ അദിതിയുടെയും കശ്യപന്റെയും മകനാണ്. ക്ഷീരപഥത്തിലെ താരാപഥത്തിന്റെ അധിപനായ മാരെസിന്റെ സംരക്ഷകനാണ് അദ്ദേഹം. ആദ്യകാല വേദമായ ഋഗ്വേദത്തിൽ, അവൻ മിത്രൻ, വരുണഭഗൻ, ബൃഹസ്പതി തുടങ്ങിയവരുടെ തുല്യ സ്ഥാനത്താണ്. ഋഗ്വേദത്തിൽ ദേവനായകനായ ഇന്ദ്രനുപോലും ആര്യമാനിൽ നിന്ന് അനുഗ്രഹം ലഭിക്കുന്നതായി സൂചനകളുണ്ട്. ---------------- ഈ മന്ത്രം ഓർക്കുക.. ശം നോ മിത്രഃ ശം വരുണഃ ശം നോ ഭവതു ആര്യമാ ശം ന ഇന്ദ്രോ ബൃഹസ്പതിവഃ । രുക്രമഃ..ശം അല്ല മിത്രഃ ശം വരുണ ശം നോ ഭവതു അര്യമാആ ശം ന ഇന്ദ്രോ ബൃഹസ്പതി ഷാം തോ വിഷ്ണുഃ ഉരുക്രമഃ. (മിത്രൻ നമുക്ക് ക്ഷേമം നൽകട്ടെ.. വരുണൻ നമുക്ക് ക്ഷേമം നൽകട്ടെ.. ആര്യമ നമുക്ക് ക്ഷേമം നൽകട്ടെ.. ഇന്ദ്രൻ നമുക്ക് ക്ഷേമം നൽകട്ടെ.. ബൃഹസ്പതി നമുക്ക് ക്ഷേമം നൽകട്ടെ.. പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്ന വിഷ്ണു നമുക്ക് ക്ഷേമം നൽകട്ടെ..

Thursday, June 22, 2023

*നിഴൽ ആകുന്ന ചങ്ങാത്തങ്ങളെക്കാൾ ബഹുമാനിക്കേണ്ടത് വെളിച്ചമാകുന്ന സൗഹൃദങ്ങളെയാണ്.....നിഴൽ ഏതവസ്ഥയിലും അകമ്പടി സേവിച്ച് നമ്മോടൊപ്പം ഉണ്ട് എന്ന് തോന്നിപ്പിക്കുമെങ്കിലും വെളിച്ചം മുമ്പും പിമ്പും പ്രകാശപൂരിതമാക്കും എന്നതാണ് സത്യം. ഏതു ആപത് ഘട്ടങ്ങളിലും സഹായകനും സംരക്ഷകനും ആയ സഹചാരിയെ മാത്രമേ പൂർണ്ണമായി വിശ്വസിക്കാൻ കഴിയൂ. നമ്മുടെ മോശാവസ്ഥകളിൽ മുഖം തിരിച്ചിട്ടുള്ള നിഴലുകളെ സ്നേഹപൂർവ്വം അകറ്റി നിർത്തുകയും ഏത് മോശാവസ്ഥകളിലും അകമ്പടി സേവിച്ച സൗഹൃദങ്ങളെ നിലനിർത്തുകയും ചെയ്യുക. അത്തരം സൗഹൃദങ്ങൾ ഉള്ളവർ ഭാഗ്യവാന്മാർ.*🙏🌹
മരണാസന്നനായ ഒരു മനുഷ്യൻ മരണാസക്തിയോടെ മരിച്ചാൽ മരണ ദുഃഖം ഉണ്ടാകില്ല.
നംപൂതിരി ചരിത്രവും കലിവര്‍ഷവും മഹാഭാരതയുദ്ധം BC 3147 കലിയുഗാരംഭം 3102 BC ഫെബ്രുവരി 13 ആദ്യത്തെ പെരുമാളെ അവരോധിച്ചത് ദദുര്‍ദ്ധരാം കലി 2988(BC 113) തൃണവല്‍സമാന്തരം എന്ന 456 കൊല്ലം കഴിഞ്ഞപ്പോള്‍ പെരുമാള്‍ഭരണം അവസാനിച്ചു. *മേഴത്തോളഗ്നിഹോത്രി ജനിച്ച കലി വര്ഷം 3444(AD 343) പുരധീസമാശ്രയഃ മീനം 2 *പെരുമാള്‍ ഭരണം അവസാനിച്ചത് AD 343 ചേരന്‍പെരുമാളു പൊയ വര്ഷം * ചിത്തചലനം കലി AD 343 നു ശേഷം 222 വര്ഷം കഴിഞ്ഞ്--AD 565 *AD 1(BC 1) ന് കലി 3101 *പെരുമാള്‍ ഭരണകാലം 114 BC മുതല്‍ 342 AD വരെ കലി 2988 മുതല്‍ 3444 വരെ *അഗ്നി ഹോത്രി 99 പന്നിയൂര്‍ ശുകപുരം സംയുക്തയാഗം മുഴുമിച്ചത്--യജ്ഞസ്ഥാനം സംരക്ഷ്യം കലി 3478ല്‍ അന്ന് AD 377(അന്ന് അഗ്നിഹോത്രിയ്ക്ക് പ 34 വയസ്സ് 11 മാസം 26 ദിവസം പ്രായം) *സാമൂതിരികുന്നലക്കോനാതിരി ആയത് സിദ്ധസംഗ കലി 3797(AD 696) * സാമൂതിരി പന്നിയൂരുകാരുടെ ഓത്തുമുടക്കിയ വര്ഷം ഭൂപേനദ്രോഹവ്ചിന്ത്യം കലി 4265 AD 1585 *ആറാം പെരുമാളായ ചോളപ്പെരുമാളെ കക്കാട്ടു നംപൂതിരി വെട്ടിക്കൊന്നത് ചത്തോനില്ല കലി BC 35 *ശംകരാചാര്യര്‍ ജനിച്ചത് കൊല്ലവര്ഷം തുടങ്ങുന്നതിന് സംഗം 37 വര്ഷം മുംപ് AD 788 *സാഗരഹവീഗ കുടിയേറ്റം കലി വര്ഷം വൃദ്ധിദാംബ 1435982 തദ്ദിനകലി AD798 *സമുദ്രഹവീഗകുടിയേറ്റം കലി 3931 AD 825 *കലി തുടങ്ങി 950 ദിവസംകഴിഞ്ഞ് തീരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമിയുടെ ആദ്യപ്രതിഷ്ഠ!! നേരാമനുള്ളില്‍ എന്ന കലിദിനങ്ങള്‍ പിന്നിട്ട് BC 2853ല്‍ പ്രഥമ ശ്രീലകത്തിനുള്ളില്‍ സ്വാമിയെ പ്രതിഷ്ഠിച്ചു എന്നും മതിലകം രേഖകളില്‍ ഉള്ളതായി പറയപ്പെടുന്നു!!!! * തിരുവല്ല ശ്രീവല്ലഭനെ പ്രതിഷ്ഠിച്ചത് തദ്കലിവര്ഷം 3043 ഇടവം 15 ഉത്രട്ടാതി ദശമി ഞായറാഴ്ച BC 59ല്‍ ചേരഭരണകാലത്ത് എന്നതിനും രേഖയുണ്ട് *കന്യാകുമാരി ജില്ലയിൽ മുഞ്ചിറയ്ക്ക് അടുത്ത് പാർത്ഥിവപുരം വേദപാഠശാല സ്ഥാപിതമായത് കലിദിനം 1449087 (AD 866 ജൂലൈ 7). തയ്യാറാക്കിയത് നാരായണന് പോറ്റി എടമന

Tuesday, June 20, 2023

ഞാറ്റുവേലകൾ ചതിക്കുമോ? ഞാറ്റുവേലക്കിളിയേ .. നീ പാട്ട് പാടി വരുമോ? കൊന്ന പൂത്ത വഴിയിൽ പൂവെള്ള് മൂത്ത വയലിൽ കാത്ത് നിൽപ്പൂ ഞാനീ പുത്തിലഞ്ഞിചോട്ടിൽ.. തനിയെ... മിഥുനം എന്ന സിനിമയിലെ ഓ എൻ വി എഴുതി, എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന് കെ എസ് ചിത്ര പാടിയ, മധ്യമാവതി രാഗത്തിലെ മനോഹരഗാനം.. ഞാറ്റുവേലക്കിളി എന്ന ഒന്നുണ്ടോ എന്ന് നോമിന് അറീല്യ.. എന്നാലും ഞാറ്റുവേല എന്ന ഒന്നുണ്ട് എന്നും, അത്‌ ചതിക്കില്ല്യ എന്നുമായിരുന്നു വിശ്വാസം. വിശ്വാസം... അതല്ലേ എല്ലാം.. എന്നാണല്ലോ കല്യാണരാമന്മാർ നമ്മളെ പഠിപ്പിച്ചത്. കേരളത്തിൽ കാർഷികവർഷം ആരംഭിക്കുന്നത് മേടം ഒന്ന് മുതൽ തുടങ്ങുന്ന അശ്വതി ഞാറ്റുവേലയോടെ ആണ് എന്ന് പറയാം. 'കൃഷി' എന്നാൽ നെൽക്കൃഷി എന്ന് കരുതിയിരുന്ന ഒരു കാലത്ത്, വിരിപ്പ് കൃഷി (ഒന്നാം വിള ) തുടങ്ങുന്ന സമയം എന്ന നിലയ്ക്കായിരിക്കാം അങ്ങനെ കരുതിപ്പോന്നത്. എന്നാൽ,കുംഭമാസത്തിലെ അവിട്ടം ഞാറ്റുവേലയോടെ തന്നെ കർഷകർ ചേനക്കൃഷി തുടങ്ങാറുണ്ട്. ആ സമയത്ത് കിട്ടുന്ന വേനൽമഴയെ ആശ്രയിച്ചാണ് അത് നടന്ന് പോന്നത്. 'കുംഭത്തിൽ നട്ടാൽ കുടത്തോളം' എന്നാണല്ലോ..അതോ ആയിരുന്നല്ലോ എന്നാണോ? 'വർഷം പോലെ കൃഷി'എന്നാണ് പഴമൊഴി .മഴയെ ആശ്രയിച്ചാണ് കൃഷിയുടെ ജാതകം എന്നർത്ഥം. മേടമാസം മുതൽ ഇടവം പാതിവരെ കിട്ടുന്ന വേനൽ മഴയുടെ ബാക്കിയാണ് നെൽകൃഷിയിൽ പൊടിവിത വേണോ ചേറ്റുവിത വേണോ എന്നൊക്കെ തീരുമാനിച്ചിരുന്നത്. കേരളത്തിൽ ഒരു വർഷം 250 മുതൽ 300സെന്റി മീറ്റർ(2500 മില്ലി മീറ്റർ മുതൽ 3000 മില്ലി മീറ്റർ വരെ ) മഴ ലഭിക്കുന്നതിന്റെ 68 ശതമാനം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതി യിൽ നിന്നും 16 ശതമാനം,ഒക്ടോബർ - നവംബർ മാസങ്ങളിലെ തുലാവർഷത്തിൽ നിന്നുമാണ്. 300സെന്റിമീറ്റർ (3000മില്ലി മീറ്റർ )മഴ പെയ്തു എന്ന് പറഞ്ഞാൽ ഒരു കൊല്ലം കൊണ്ട് ഒരു പ്രദേശം മുഴുവൻ 300 സെന്റിമീറ്റർ(3 മീറ്റർ ) പൊക്കത്തിൽ മുങ്ങാൻ തക്കവണ്ണമുള്ള മഴ പെയ്തു എന്നാണർത്ഥം(അത് ഒഴുകിപ്പോകാതെ നിന്നിരുന്നു എങ്കിൽ ). ശരാശരി 120-140 ദിവസങ്ങളിൽ ആയിട്ടാണ് ഈ മഴയത്രെയും പെയ്തൊഴിയുന്നത്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും മഴയുടെ വിതരണത്തിന്റെ (rainfall distribution )കാര്യത്തിൽ വർധിച്ചു വരുന്ന അസന്തുലിതാവസ്ഥ ആശങ്ക ജനിപ്പിക്കുന്നു. ഞാറ്റുവേലാധിഷ്ഠിതമായി കൃഷിയിറക്കാൻ ധൈര്യപ്പെടാൻ കഴിയാത്ത വിധം ഞാറ്റുവേലകൾ ക്രമം തെറ്റാൻ (erratic )തുടങ്ങിയിരിക്കുന്നു.ഭൂമിയുടെ ഋതുക്രമത്തിൽ ഇടർച്ച വന്നിരിക്കുന്നു. 'അശ്വതി (ഞാറ്റുവേല ) കള്ളനാണ്' എന്ന് പണ്ടേ പറയാറുണ്ട്. വിശ്വസിച്ചു കൃഷിയിറക്കാൻ പറ്റില്ല. മഴ പെയ്യാം, പെയ്യാതിരിക്കാം. പക്ഷെ 'ഭരണി(ഞാറ്റുവേല ) ഭദ്രമാണ്'. ഭരണിയിലിട്ട വിത്തും അച്ഛൻ വളർത്തിയ മക്കളും ഒരിയ്ക്കലും മോശമാകില്ല എന്നത്രെ (അതിൽ ഒരു ലിംഗ വിവേചനം തോന്നുന്നില്ലേ ലിംഗസമത്വം കാംഷിക്കുന്ന ഈ നാളുകളിൽ ) എന്നാൽ ഇപ്പോൾ ഭരണിയുടെ ആ ഉറപ്പും കുറുപ്പിന്റെ ഉറപ്പായി മാറുന്നില്ലേ?(കുറുപ്പ് മാർ ക്ഷമിക്കുക 🙏). പിന്നെ കാർത്തിക ഞാറ്റുവേല. ഇഞ്ചിക്കൃഷിയ്ക്ക് ഏറ്റവും യോജിച്ച കാലം. അതിന്റെ ഒന്നാം കാൽ. ആദ്യത്തെ മൂന്നര ദിവസം ബഹുകേമം. 'കാർത്തികക്കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും 'എന്നാണ്. ആദ്യത്തെ മൂന്ന് ദിവസം മഴ പെയ്താൽ പിന്നീടുള്ള മൂന്ന് കാലും പൊടി പൊടിക്കുമത്രേ. എബടെ? ഒക്കെ അന്തക്കാലം. ഏത് കണക്ക് വച്ച് നോക്കിയാലും 'രോഹിണിയ്ക്കപ്പുറം വിത വേണ്ട 'എന്നായിരുന്നു പണ്ട്. അതിനകം പറിച്ച് നടാനുള്ള പുതൽ(ഈർപ്പം ) ഉറപ്പായും കിട്ടിയിരിക്കുമായിരുന്നു.ആ ഉറപ്പും ഇന്ന് പലപ്പോഴും നഷ്ടമാകുന്നു. കേരളത്തിൽ പയർ കൃഷി (മണിപ്പയർ ) കരക്കൃഷിയുടെ ഭാഗമായിരുന്ന ഒരു സമീപ ഭൂതകാലത്ത് രോഹിണി ഞാറ്റുവേലയിൽ പയർ വിതച്ച് തീർക്കണമായിരുന്നു. കാരണം 'മദിച്ചു പെയ്യുന്ന മകയിരത്തിൽ ' വിതച്ചാൽ ചെടിയും മദിച്ചു വളരും, വിളവ് കുറയും എന്നതായിരുന്നു അനുഭവം. ഇനിയാണ് 'ഞാറ്റുവേലകളുടെ ഞാറ്റുവേല 'എന്നറിയപ്പെടുന്ന തിരുവാതിര ഞാറ്റുവേലയുടെ വരവ്. മറ്റെല്ലാ ഞാറ്റുവേലകളും പതിമൂന്നര ദിവസത്തിൽ ഒതുങ്ങി നിൽക്കുമ്പോൾ തിരുവാതിര ഞാറ്റുവേല , ഞാറ്റുവേലകളിലെ ഗുരുവായൂർ കേശവൻ, അവൻ പതിനഞ്ച് ദിവസം നീണ്ട് നിൽക്കും. 100 വെയിലും 100 മഴയും കൊണ്ട് മാരിവിൽ പ്രപഞ്ചം തീർക്കുന്ന തിരുവാതിര ഞാറ്റുവേല. സാമാന്യം ഭേദപ്പെട്ട ചൂടും ഈർപ്പവും കൊണ്ട് വേരുൽപ്പാദനത്തെ ഉദ്ദീപ്പിപ്പിക്കുന്ന അന്തരീക്ഷം. അതുകൊണ്ടാണ് ആ സമയത്ത് കൈവിരൽ മണ്ണിൽ കുത്തിയാലും വേര് പൊടിയും എന്ന് പറഞ്ഞ് പോന്നിരുന്നത്. തിരി മുറിയാതെ പെയ്യേണ്ട ആ പുണ്യ മഴയിലൂടെയാണ് (ഗംഗാമ്പൂ ) കുരുമുളക് തിരികളിലെ മദജലം കിനിഞ്ഞ് നിൽക്കുന്ന പെൺപൂക്കളുടെ ജനിപുടങ്ങളിൽ രേതസ് ഇറ്റേണ്ടിയിരുന്നത് .. പക്ഷെ തിരി മുറിയാതെ പെയ്യേണ്ട തിരുവാതിര മഴ ഇന്ന് ഏത് ഗിരി ശിഖരങ്ങളിലാണ് തപസ്സമാധിയിൽ ഇരിക്കുന്നത്.? ഏത് ഭഗീരഥനാണ് അതിനെ ഉണർത്താൻ കഴിവുള്ളത്? പിന്നെ, പുണർതത്തിൽ പുകഞ്ഞും പൂഴി തെറുപ്പിച്ചും അതിനാൽ തന്നെ ആ ഞാറ്റുവേലയിൽ ഞാറ് പറിച്ച് നടുന്നവൻ ഭാഗ്യ ഹീനൻ എന്ന് മാലോകരെകൊണ്ട് പറയിപ്പിച്ചും രാശിയില്ലാത്ത പുണർതം ഞാറ്റുവേല. ശേഷം,പൂയം ഞാറ്റുവേല .. പറിച്ച് നട്ടാൽ പുഴുക്കേട് ഉറപ്പെങ്കിലും പുല്ലിനെയും നെല്ലാക്കുന്ന മാന്ത്രിക മഴ.പൂയത്തിൽ മഴ പെയ്താൽ പുല്ലും നെല്ലാകും. അതാ വരുന്നു ആയില്യക്കള്ളൻ.. മുണ്ടകൻ ഞാറ് പറിച്ച് നടാൻ അനഭിമതൻ. പിന്നെ,കരയിലെ എള്ള് കൃഷിക്ക് യോജിച്ച മകം ഞാറ്റുവേല. ഘോഷങ്ങളില്ലാതെ പെയ്തൊഴിയുന്ന പൂരം, ഉത്രം ഞാറ്റുവേലകൾ. അതിന് ശേഷം വരുന്നു ദുന്ദുഭി ഘോഷങ്ങളോടെ അത്തം ഞാറ്റുവേല. 'അത്തവർഷം അതിശക്തം '.'അത്തവെള്ളം പിത്തവെള്ളം'. 'അത്തമുഖത്തെള്ളെറിഞ്ഞാൽ ഭരണിമുഖത്തെണ്ണ' എന്നത്രെ!! കരപ്പുരയിടങ്ങളിൽ വെള്ളരി വർഗ വിളകളുടെ കൃഷി തുടങ്ങാൻ കാലമായി. ജൈവരീതിയിൽ അടുത്ത ഓണക്കാലത്തേക്ക് ഏത്തവാഴ കൃഷി തുടങ്ങാനും അത്തം കഴിഞ്ഞൊരു ഞാറ്റുവേലയില്ല തന്നെ. രണ്ടാം വിള നെൽകൃഷി നടാനും പറ്റിയ സമയം. തിരുവാതിര ഞാറ്റുവേല കഴിഞ്ഞാൽ പിന്നെ ഞാൻ തന്നെ എന്ന് നിസ്സംശയം പറയാൻ തക്കവണ്ണം കരുത്തൻ. ശേഷം നിശബ്ദയായി ചിത്തിര.ഒരു നേർത്ത കുളിർ കാറ്റ് പോലെ.. ഒടുവിൽ മഴ നേർത്ത് നേർത്ത് വരുന്നതിന് മുന്നോടിയായി ഒരു ആളിക്കത്തൽ...ചോതി ഞാറ്റുവേല. ചോതി വർഷിച്ചാൽ രണ്ടാം വിള പൊളിക്കും. ചോതി വർഷിച്ചാൽ ചോറിന് മുട്ടില്ല എന്നാണല്ലോ.. 'ചോതി കഴിഞ്ഞാൽ ചോദ്യമില്ല' ന്നും ഉണ്ട്. ഈ ഞാറ്റുവേല കഴിഞ്ഞ് ചെയ്യുന്ന രണ്ടാം വിള നെൽകൃഷി അമ്പേ പരാജയപ്പെടാൻ സാധ്യത ഏറെ... (ചില സബ്‌സിഡി കൃഷിക്കാരുടെ പ്രിയപ്പെട്ട സമയമാണ് ചോതി കഴിഞ്ഞ് വരുന്ന കാലം . നേരം കെട്ട നേരത്ത് കൊണ്ട് പോയി നടുക, ഇൻഷുർ ചെയ്യുക, കിട്ടിയാൽ കിട്ടി.. പോയാൽ പോയി (കേക്കേ പീപ്പി കൃഷി 🤭). അപ്പോൾ ഉത്തമാ.. കാര്യങ്ങൾ ഒരുകാലത്ത് ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ, ഇന്ന് എല്ലാം മാറിമാറിഞ്ഞിരിക്കുന്നു. ഞാറ്റുവേലകളുടെ താളം നഷ്ടപ്പെട്ടിരിക്കുന്നു. അവർ പിൻ നടത്തം ആരംഭിച്ചിരിക്കുന്നു.കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും അവരുടെ ചാക്രികതയിൽ ഹോർമോൺ വ്യതിയാനങ്ങൾ വരുത്തിയിരിക്കുന്നു. 'ദേവദുന്ദുഭി തൻ വർഷ മംഗള ഘോഷ' ത്താൽ ഉർവ്വരമാകേണ്ട നാളുകൾ ഋതുഭേദപ്പകപ്പിൽ ഊഷരമാകുന്നു.... പ്രിയ കവി മധുസൂദനൻ നായർ സർ പാടിയ പോലെ 'ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ കുടമിനി പ്രാർത്ഥിച്ചുണർത്താൻ ഒരു മന്ത്രമുണ്ടോ? രാമാ .. നവ മന്ത്രമുണ്ടോ? ' ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവ് കരുതി വയ്ക്കുന്നു ഭവാനെയും കാത്ത് ഞാന്‍ വന്നാ കരങ്ങളിലേറ്റുകൊള്‍കെന്നെ ഈ സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം.. മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും.. വരിക ഭഗീരഥാ വീണ്ടും.. (മുരുകൻ കാട്ടാക്കട ) എന്നാൽ അങ്ങട്... കടപ്പാട് - പ്രമോദ് മാധവൻ.

Friday, June 16, 2023

*ഇന്നത്തെ ചിന്താ പ്രഭാതം* 🌴🌻🌴🌻🌴 _*വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ തിരിച്ച് വിടുക. ഓർക്കുക. തളർന്ന മനസ്സിൽ രോഗാണു വേഗം മുട്ടയിട്ട് അടയിരിക്കും.!* *അതു കൊണ്ട് ധീരതയോടെ തന്നെ മുന്നേറി നല്ലജീവിതം നയിക്കുക*_ ✒️✒️✒️✒️✒️ _*ബന്ധങ്ങളിൽ ആത്മാർത്ഥതയും സത്യസന്ധരുമാവുക. പരസ്പര വിശ്വാസം കാത്ത് സൂക്ഷിക്കുക. ഇന്ന് അവഗണിക്കപ്പെട്ടാലും നിരാശരാവരുത് .നിങ്ങളാണ് ശരിയെന്ന് കാലം തെളിയിക്കുന്ന ഒരു ദിവസം വരും. അന്ന് പുഞ്ചിരിക്കുക. അവഗണിച്ചവരോടും.!*_ ✒️✒️✒️✒️✒️ *എല്ലാ കുടുംബാംഗങ്ങൾക്കുംശുഭദിനം* 🙏🏽🙏🏽🌹🙏🏽🙏🏽 *ഹരേകൃഷ്ണാ*
യക്ഷിയുടെ കഥ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തിയാണ്‌ യക്ഷി. ഭാരതത്തോളം പഴക്കമുണ്ട് നമ്മുടെ “അമ്മദൈവ” സങ്കല്പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായാണ് യക്ഷി എന്ന ദേവതയോടുള്ള ആരാധന. ആദിദ്രാവിഡ ഗോത്രക്കാരും മറ്റുമാണ് ഈ വിധാന പൂജ നടത്തിരുന്നത്. യക്ഷന്റെ സ്ത്രീരൂപമാണ് യക്ഷി. “ഈ” എന്നാൽ സമ്പത്ത്. അതായത് ലക്ഷ്മി. ഈ രീതിയിൽ അമരകോശത്തിൽ പ്രഥമകാണ്ഠത്തിൽ സ്വർഗ്ഗവർഗ്ഗങ്ങളെ പറയുന്ന സ്ഥലത്ത് (ശ്ലോകം 82) വ്യാഖ്യാനം കാണുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ യക്ഷി എന്ന പദത്തിന് ലക്ഷ്മി എന്നും അർത്ഥം വരും. പ്രപഞ്ചത്തിലെ സകലൈശ്വര്യത്തിന്റെയും പ്രതീകമാണ് ലക്ഷ്മി ദേവി. തന്ത്രശാസ്ത്രത്തിൽ 64000 യക്ഷിണികളുടെ ഉപാസനയെപ്പറ്റി പറയുന്നുവെന്ന് കണ്ടിയൂർ മഹാദേവശാസ്ത്രികൾ. സൗന്ദര്യലഹരിയുടെ വ്യാഖ്യാനത്തിൽ പറയുന്നു. ഈ ഗ്രന്ഥങ്ങൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല. ഇന്ന് ലഭ്യമായത് കിങ്കിണി ശാസ്ത്രത്തിലെ ഉപാസനാരീതിയാണ്. അവ കഠിനവും നിഷ്ഠപൂർണ്ണവൂമാണ്. മന്ത്രമഹാർണ്ണവം എന്ന ഗ്രന്ഥത്തിൽ 36 യക്ഷികളെ കുറിച്ച് പറയുന്നുണ്ട്. മന്ത്രവാദ വിഷയത്തിലും ഇവയെ കാണാം. സമാന്തര മനശ്ശാസ്ത്രത്തിലെ ചില പഠനങ്ങൾ ഈ പ്രതിഭാസത്തെ അത്ര കണ്ട് തള്ളിക്കളയുന്നില്ല. യക്ഷീ സങ്കൽപം വിവിധ മതങ്ങളിൽ : ഹിന്ദുമതത്തിൽ – വിവിധ മതങ്ങൾ യക്ഷീ സങ്കൽപത്തെ തങ്ങളുടേതാക്കി മാറ്റുവാൻ ശ്രമിച്ചിട്ടുണ്ട്. ഋഗ്വേദ കാലത്ത് യക്ഷ-യക്ഷീ സങ്കൽപങ്ങളോട് ഹിന്ദു മതം വെറുപ്പും ഭീതിയും കലർന്ന തരം സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും പിൽക്കാലത്ത്‌ അഥർവ വേദ കാലത്തോടെ ഈ സമീപനത്തിന് മാറ്റം വരിക ഉണ്ടായി. ഋഗ്വേദ കാലത്ത് യക്ഷർ വൈദികേതര സമൂഹത്തിന്റെ ആരാധനാ മൂർത്തികളായിരുന്നതിനാലാവാം ഇത്തരത്തിൽ അവഗണനയ്ക്ക് പാത്രീഭൂതരായത് എന്ന് അനുമാനിക്കപ്പെടുന്നു. യക്ഷീസങ്കല്പത്തിന്റെ ആദിമരൂപങ്ങൾ ഹിന്ദു മത ഗ്രന്ഥങ്ങൾ പലതിൽ നിന്നും ലഭ്യമാണ്. ഭാഗവതപുരാണത്തിലും മത്സ്യപുരാണത്തിലും വിഷ്ണുപുരാണത്തിലും വായുപുരാണത്തിലും ദേവിഭാഗവതത്തിലും യക്ഷയക്ഷീ പരാമർശങ്ങൾ കാണാവുന്നതാണ്. കാളിദാസന്റെ മേഘസന്ദേശത്തിൽ കാണുന്ന യക്ഷൻ മേല്പറഞ്ഞ പൗരാണികസങ്കല്പങ്ങളെ മാനിച്ചു കൊണ്ടുള്ളതും ആകുന്നു. ഇത് കൂടാതെ രാമായണം, മഹാഭാരതം, കഥാസരിത്‌ സാഗരം, ബൃഹത്കഥ എന്നിവയിലും യക്ഷീ സാന്നിധ്യം കാണാനാകും. ഇവയിലെല്ലാം തന്നെ യക്ഷീയക്ഷർ ഉർവര ദേവതകളായാണു പ്രത്യക്ഷരാകുന്നത്. പിൽക്കാലത്ത്‌ ജൈന-ബുദ്ധ മതങ്ങൾ യക്ഷീ സങ്കല്പത്തെ ഉൾക്കൊള്ളുവാൻ ശ്രമിക്കുകയും തത്ഫലമായി യക്ഷീപൂജ അഥവാ ആരാധനയ്ക്ക് പ്രചുര പ്രചാരം ലഭിക്കുകയും ചെയ്തു. പില്ക്കാല ഹിന്ദുമതത്തിൽ കാണപ്പെടുന്ന യക്ഷികൾ, വിശേഷിച്ചും ഹൈന്ദവാരാധനാലയങ്ങളിൽ കണ്ടു വരുന്ന യക്ഷീവിഗ്രഹങ്ങൾ, ബൗദ്ധ-ജൈന യക്ഷികളുമായി അസാമാന്യ സാദൃശ്യം പുലർത്തുന്നു. ജൈനമതത്തിൽ : തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകൾ എന്ന നിലയിലായിരുന്നു എട്ടാം നൂറ്റാണ്ടുവരെ ജൈനമതത്തിൽ യക്ഷികൾക്കുള്ള സ്ഥാനം. എന്നാൽ എട്ടാം നൂറ്റാണ്ടു മുതൽ യക്ഷികളെ സ്വതന്ത്ര ദേവതകളായി ജൈനർ ആരാധിക്കാൻ തുടങ്ങി. അത്ഭുത സിദ്ധികൾ യക്ഷികളിൽ ആരോപിക്കപ്പെടുന്നതും ഇതേ കാലഘട്ടത്തിലാണ്. അത്ഭുത സിദ്ധികൾ യക്ഷികളിൽ ആരോപിക്കപ്പെടുന്നതും ഇതേ കാലഘട്ടത്തിലാണ്. ദക്ഷിണേന്ത്യയിൽ യക്ഷാരാധന രൂപം കൊള്ളുന്നതിനു ഏകദേശം ഒരു നൂറ്റാണ്ടു മുൻപ് തന്നെ ഉത്തരേന്ത്യയിൽ ജൈന മത വിശ്വാസികൾക്കിടയിൽ യക്ഷ-യക്ഷീ പൂജ നിലവിലുണ്ടായിരുന്നുവെന്നു ചരിത്ര രേഖകൾ പറയുന്നു. എന്നിരുന്നാൽ തന്നെ ദക്ഷിണേന്ത്യൻ വിശ്വാസങ്ങളും ആരാധനാ രീതികളും ഉത്തരേന്ത്യൻ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നു. യക്ഷീ പൂജയെ കുറിച്ചുള്ള താന്ത്രിക ഗ്രന്ഥങ്ങളേതാണ്ടെല്ലാം തന്നെ ദക്ഷിണേന്ത്യൻ ജൈന സന്യാസിമാർ രചിച്ചതാണ് എന്ന് രാഘവ വാരിയർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ നിലവിലുണ്ടായിരുന്ന യക്ഷ-യക്ഷീ ആരാധനയുടെ തെളിവുകൾക്ക് ചിതറാൽ, കല്ലിൽ എന്നിവിടങ്ങളിലെ ഗുഹാക്ഷേത്രങ്ങളിലെ യക്ഷീ വിഗ്രഹങ്ങളെയും വയനാട്ടിലെ പുല്പ്പള്ളിക്കടുത്തു താഴെക്കാവിൽ നിന്ന് ലഭിച്ച ശിലാലിഖിതങ്ങളെയും ആധാരമാക്കാവുന്നതാണ്. പ്രാചീന തമിഴ് ദേശത്തെ പല കൃതികളിലും ജൈനരുടെ യക്ഷാരാധനെയെക്കുറിച്ചു പരാമാർശമുള്ളതായി കാണാം. ഈ പരാമർശങ്ങളിലെല്ലാം തന്നെ യക്ഷ വർഗത്തെ ആരാധന അർഹിക്കുന്നവരായി കണക്കാക്കിപ്പോരുന്നു. വിവിധ ജൈനയക്ഷികൾ – നേമിനാഥ തീർത്തങ്കരന്റെ രക്ഷാദേവത അംബിക(കൂശ്മാണ്ഡിനി), പാർശ്വനാഥന്റെ ശാസനദേവതയായ പദ്മാവതി, ചന്ദ്രപ്രഭ തീർത്തങ്കരന്റെ യക്ഷി, ജ്വാലാമാലിനി, മഹാവീരന്റെ യക്ഷി, സിദ്ധായിക. ബുദ്ധ മതത്തിൽ : ഥേരഗാഥകൾ, മഹാവംശം, ജാതക കഥകൾ മുതലായ വിവിധ ഇന്ത്യൻ, തിബത്തൻ ബൗദ്ധഗ്രന്ഥങ്ങളിൽ യക്ഷവർഗത്തെ പറ്റി പരാമർശമുണ്ട്. യജ്ഞസംസ്കാരത്തിൽ നിന്ന് കാർഷികസംസ്കാരത്തിലെയ്ക്ക് പരിണമിച്ച ഒരു ജനതയുടെ ഉർവര ദേവതകൾ, അതിനെ തുടർന്ന് ഉദയം കൊണ്ട, അതെ ജനതയെ ഉൾക്കൊണ്ട, മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാ ദേവതകളായി മാറിയതിനു ഉദാഹരണമാണ് ബൗദ്ധസാഹിത്യത്തിലെ യക്ഷർ. പല ബുദ്ധഗാഥകളിലും പൈശാചരൂപം പൂണ്ട യക്ഷരെ ബുദ്ധദേവൻ മാനസിക പരിവർത്തനത്തിനു വിധേയരാക്കുന്നതായി കാണാം. ഹാരിതി, ഗർദ്ദഭ, അംഗുലീമാലൻ, അളവാകൻ എന്നിവരുടെ കഥകൾ ഉദാഹരണം. ഇവരിൽ പരിവർത്തനവിധേയരായ യക്ഷികൾ പിന്നീട് മാതൃസ്വഭാവം കൈവരിക്കുകയും ജനങ്ങളെ പരിപാലിക്കുന്നവരായി മാറുകയും ചെയ്യുന്നതു കാണാം. ബൗദ്ധയക്ഷികളെല്ലാം തന്നെ വൃക്ഷാരാധനയുമായി ബന്ധപ്പെട്ടും നിലകൊള്ളുന്നു. യക്ഷിസങ്കൽപം കേരളത്തിൽ : ജൈനമതം ജൈനമതത്തിന്റെ വ്യാപനത്തോടെയാണ് കേരളത്തിൽ യക്ഷിആരാധന തുടങ്ങുന്നത്.എട്ടാം നൂറ്റാണ്ടു മുതൽ കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ യക്ഷി ആരാധന ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കേരളത്തിലും ഈ കാലത്തു തന്നെ ഇതു വ്യാപിച്ചിരുന്നതായി കരുതാം. തിരുവല്ല വല്ലഭക്ഷേത്രത്തിൽ യക്ഷിയെ ഉപദേവതയായി ആരാധിച്ചിരുന്നതായി തിരുവല്ല ചെപ്പേടുകളിൽ പറയുന്നുണ്ട്. ജൈന മതത്തിന്റെ വ്യാപനമാണ് കേരളത്തിൽ യക്ഷിസങ്കൽപം വ്യാപിക്കുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്. കള്ളിയങ്കാട് നീലി : ഐതിഹ്യങ്ങളിലും സാഹിത്യരചനകളിലും യക്ഷിസങ്കല്പം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. ഐതിഹ്യ മാലയിലെ (കൊട്ടാരത്തിൽ ശങ്കുണ്ണി ശേഖരിച്ച നാടോടിക്കഥകൾ) “കടമറ്റത്ത്‌ കത്തനാർ” എന്ന കഥയിൽ കത്തനാർ കീഴടക്കി എന്ന് പറയപ്പെടുന്ന യക്ഷി കള്ളിയങ്കാട്ടു നീലി ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പ്രസ്തുത കഥയുടെ ചലച്ചിത്ര ഭാഷ്യം, കടമറ്റത്തച്ചൻ, ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നു. സി. വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായിക മാർത്താണ്ഠവർമയിൽ പരാമർശിക്കപ്പെടുന്ന “പഞ്ചവങ്കാട്ടിലെ നീലി” യും കള്ളിയങ്കാട്ടു നീലിയാണെന്ന് കരുതപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ നാം കണ്ടുമുട്ടുന്ന പൂതത്തിനു ബുദ്ധമതഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ഹാരിതി എന്നാ യക്ഷിയുമായി സാമ്യമുണ്ടെന്ന് രാഘവ വാരിയർ അഭിപ്രായപ്പെടുന്നു. മറവങ്കോട് യക്ഷി : തെക്കൻ തിരുവിതാംകൂറിലെ ഇളയിടത്ത് സ്വരൂപത്തിൽ (കൊട്ടാരക്കര) മറവങ്കോട് എന്ന വനത്തിൽ വിഹരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു യക്ഷിയാണ് മറവങ്കോട് യക്ഷി. കാഞ്ഞിരോട്ടു യക്ഷി : ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്‌’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി. മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. അവൻ ഒരു പോണ്ടൻനായർ ആയിരുന്നു. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാസ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു. ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദകസുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു. കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്. പല യക്ഷികളുടെയും പ്രതിമകൾ ഉണ്ട്. മലമ്പുഴയിൽ കാനായി കുഞ്ഞിരാമൻ ഒരു യക്ഷിയുടെ പ്രതിമ നിർമ്മിച്ചിട്ടുണ്ട്. കുരുക്ഷേത്രത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയുന്ന പരശുരാമനാൽ നിർമ്മിച്ച ഒരു സ്ഥലമാണ് “യക്ഷിണി തീർത്ഥം”. അവിടം ദർശിച്ചാൽ അശ്വമേധ യാഗത്തിന്റെ ഫലം കിട്ടുമെന്നു മഹാഭാരതം വനപർവ്വം 83-)0 അദ്ധ്യായം 23-)0 ശ്ലോകം പറയുന്നു. യക്ഷി ഒരു ദേവത തന്നെയാണെന്നും അതിന്റെ നിവേദ്യം ബ്രഹ്മഹത്യാ പാപമോചനത്തിന് ഉത്തമാണെന്ന് മഹാഭാരതം വനപർവ്വം 84-)0 അദ്ധ്യായം 105-)0 ശ്ലോകം പറയുന്നു. ഭാരതത്തിൽ മാത്രമല്ല ഇവയെ ആരാധിക്കുന്നത്. ആഫ്രിക്കയിലെ ഗോത്രക്കാരും ചില യുറോപ്യൻ രാജ്യങ്ങളിലെ പുരാണങ്ങളിലും മറ്റും കുട്ടികളെ കുഴലൂതി ആകർഷിച്ചു വെള്ളത്തിൽ മുക്കി കൊല്ലുന്ന “ബാന്പൈപ്പർ” എന്നാ വനദേവതക്ക് നമ്മുടെ “ബാലപ്രദ” എന്ന യക്ഷിയുമായി സാമ്യമുണ്ട്‌. സ്കാൻഡി നേവിയർ രാജ്യങ്ങളിൽ ആരാധിക്കുന്ന “ഡോൾ” എന്ന ദേവതക്കു കേരളത്തിലെ യക്ഷി സങ്കലപവുമായി സാമ്യമുണ്ട്‌. യക്ഷൻ : ഭാരതീയ വിശ്വാസമനുസരിച്ച് ഉപദേവതമാരിൽ ഒരു വിഭാഗമാണ് യക്ഷന്മാർ. “യ”എന്ന സംസ്കൃതവാക്കിനു യാഗയജ്ഞാദികൾ, യാതാവ്, വീരൻ എന്നീ അർഥങ്ങൾ അഗ്നിപുരാണത്തിൽ 348-)൦ അധ്യാത്തിൽ കാണുന്നു. അതുപോലെ “ക്ഷ” എന്നതിന് രക്ഷയെയും സൂചിപ്പിക്കുന്നു. യജ്ഞാദികളുടെ രക്ഷ സ്ഥാനത്തായി യക്ഷവർഗ്ഗങ്ങളെ കാണുന്നു. യക്ഷമാരുടെ പതിനികളാണ് യക്ഷി(ണി)കൾ. സ്വർഗ്ഗത്തിൽ ദേവന്മാർ, ഗണദേവതമാർ, ഉപദേവതമാർ, എന്നിങ്ങനെ 3 വിഭാഗങ്ങൾ ഉണ്ട്. ഇതിൽ ഉപദേവതാ ഗണങ്ങളിൽ പത്തുവിഭാഗങ്ങൾ ഉണ്ട്. വിദ്യാധരൻമാർ, അപ്സരസുകൾ, യക്ഷന്മാർ, രക്ഷസ്സുകൾ, ഗന്ധവ്വന്മാർ, കിന്നരന്മാർ, പിശാചർ, ഗുഹ്യാകർ, സിദ്ധർ, ഭൂതങ്ങൾ എന്നിവയാണവ. യക്ഷഗണങ്ങളുടെ(യക്ഷനും യക്ഷിണിയും) ഉദ്ഭവത്തെപ്പറ്റി പല പരാമർശങ്ങൾ ഉണ്ടെങ്കിലും പൊതുവേ സ്വീകാര്യമായത്‌ മഹാഭാരത്തിലെ ആദിപർവ്വതിലെ ഒന്നാം അധ്യായതിൽ പറയുന്നതാണ്. വിരാട് സ്വരൂപത്തിന്റെ അണ്ഡത്തിൽ നിന്നും സൃഷ്ടിച്ച ബ്രഹ്മ ചൈതന്യത്തിനു ശേഷം സ്വയം ജന്മമെടുത്തവരാണ് യക്ഷനും യക്ഷിണിയും എന്നാണ്. ഇതിൽ തന്നെ ആദിപർവ്വതിലെ 66-)0 അധ്യായതിൽ 7-)0 ശ്ലോകത്തിൽ പുലസ്ത്യ മുനിയുടെ മക്കളാണ് യക്ഷമൈഥുനങ്ങൾ എന്നും പറയുന്നു. അഗ്നിപുരാണം 19-)0 അധ്യായത്തിലാകട്ടെ കശ്യപപ്രജാപതിയുടെ പൌത്രിയായ “മുനി”യിൽ നിന്നാണ് ഇവരുടെ ഉല്പത്തി എന്ന് പറയുന്നു. ഏതായാലും പണ്ട് മുതലേ ഇവയെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവ. യക്ഷന്മാരുടെ രാജാവ് “വൈശ്രവണൻ” എന്ന കുബേരൻ ആണ്. “സമ്പത്തിനെ വ്യാപിക്കുന്നവൻ” എന്നർത്ഥം. യക്ഷന്റെ ശക്തിയാണ്/ സ്ത്രീ രൂപമാണ് യക്ഷി. കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട ഒരു യക്ഷനാണ് കാളിദാസന്റെ സന്ദേശകാവ്യമായ മേഘസന്ദേശത്തിലെ നായകനായ പ്രധാന കഥാപാത്രം. കടപ്പാട് :
*🪔 എല്ലാ സത്ജനങ്ങൾക്കും പ്രഭാത വന്ദനം. 🪔*🙏🌹🙏 *നമ്മുടെ ഉള്ളിലെ ഈശ്വരൻ* ഗുരുവിനോട് ഒരിക്കൽ ശിഷ്യൻ ചോദിച്ചു പ്രാർഥന മൂലം ദൈവം മനുഷ്യന്റെ അടുത്തു വരുമോ?" അപ്പോൾ ഗുരു മറു ചോദ്യം ചോദിച്ചു: "നിന്റെ പ്രാർഥന കൊണ്ടു നാളെ സൂര്യൻ ഉദിക്കുമോ? " ശിഷ്യൻ മറുപടി നൽകി: ഇല്ല "സൂര്യൻ ഉദിക്കുന്നതു പ്രപഞ്ച നിയമമനുസരിച്ചാണ്." ഗുരു പറഞ്ഞു: "ദൈവം നമ്മുടെ കൂടെയുണ്ട് ; നമ്മുടെ പ്രാർഥന കണക്കിലെടുക്കാതെ തന്നെ, ശിഷ്യൻ ചോദിച്ചു. അപ്പോൾ പ്രാർഥന നിഷ്ഫലമാണോ? ഗുരു ഇങ്ങനെ പറഞ്ഞു: നീ വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യോദയം കാണില്ല. അതുപോലെ, പ്രാർഥിക്കുന്നില്ലെങ്കിൽ ഈശ്വര സാന്നിധ്യം അറിയാനാകില്ല." ഈശ്വരനെ ഉണർത്തേണ്ട ആവശ്യമില്ല. പ്രപഞ്ചതാളത്തിൽ ഈശ്വരനുണ്ട്. കണ്ടെത്താതെ പോകുന്നതു മനുഷ്യൻ ഉറങ്ങുന്നതു കൊണ്ടാകാം. കണ്ണടച്ചിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമായി എന്തിനാണു ദൈവത്തെ വ്യാഖ്യാനിക്കുന്നത്. തൊട്ടടുത്തിരിക്കുന്ന സഹോദരനെ കാണാൻ വേണ്ടി കണ്ണുതുറക്കാതെ. ദൈവത്തെ കാണാൻ കണ്ണടച്ചിട്ട് എന്തു പ്രയോജനം? അകലങ്ങളിൽ ഉള്ളവരെയാണു വിളിച്ചു വരുത്തേണ്ടത്. അടുത്തിരിക്കുന്നവനെ അടുത്തറിഞ്ഞാൽ ഈശ്വരൻ അകലില്ല. മറ്റെവിടെയെങ്കിലും അന്വേഷിച്ചു നടക്കുന്നതിലും നല്ലത്. അവനവന്റെയുള്ളിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിയുന്നില്ല? കാണുന്നവയിലെല്ലാം ഈശ്വരനെ ദർശിക്കാനുള്ള കഴിവും, കരുത്തും നൽകണേ എന്നതാകട്ടെ നമ്മുടെ പ്രാർഥന. മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും ഈശ്വരനാകാൻ പ്രാർഥിക്കണം. പ്രാർഥനകൾ ഫലദായകമാകുന്നത് അനുഗ്രഹങ്ങൾ വാരിക്കൂട്ടുമ്പോഴല്ല, സ്വയം അനുഗ്രഹമായി മാറുമ്പോഴാണ്. പ്രാർഥിക്കുന്നതിലും ശ്രേഷ്ഠമാണു മറ്റുള്ളവരുടെ പ്രാർഥനകളിൽ നമുക്കൊരു സ്ഥാനമുണ്ടാവുക എന്നത്.🙏