Sunday, October 29, 2023

ബ്രഹ്മശ്രീ നൊച്ചൂർജിയുടെ ആത്മീയ യാത്ര തുടങ്ങുന്നത് എട്ടു വയസ്സ് മുതലാണ്. തന്റെ പിതാവ് വായിച്ചു കൊണ്ടിരുന്ന ഭഗവദ് ഗീത ആദ്യം പഠിച്ചു. പിന്നെ പഠിച്ച രണ്ടു പുസ്തകങ്ങളാണ് ശ്രീ രമണ മഹർഷിയുടെ ആത്മകഥയും , ഞാൻ ആർ ( Who Am I ) എന്ന രമണ മഹർഷിയുടെ പുസ്തകങ്ങളാണ്. ആ സമയത്തു ശ്രീ നൊച്ചൂർജിക്കു രമണ മഹർഷിയുടെ ഒരു ദർശനം കൂടെ കൂടെ കിട്ടുമായിരുന്നു. അങ്ങനെ രമണ മഹർഷിയെ സദ്ഗുരു ആയി മനസാ വരിച്ചു. പിന്നെ തൃശൂർ രാമകൃഷ്ണ ആശ്രമത്തിൽ കുറെ നാൾ താമസിച്ചു ശ്രീ ശങ്കര ഭഗവദ് പാദ സ്വാമികളുടെ ഗീതാ , ഉപനിഷത് ഭാഷ്യങ്ങൾ, വേദം സംസ്‌കൃതം എല്ലാം പഠിച്ചു. ഇതിനൊപ്പം ആധുനിക വിദ്യാഭ്യാസവും തുടർന്നു. ദിവസവും രാവിലെ മൂന്ന് മണിക്ക് ഉണർന്നു ധ്യാനം പഠനം തുടർന്നു കൊണ്ടേയിരുന്നു. ഇതിനു ശേഷം കാലടി കോളേജിൽ വേദാന്ത ശാസ്ത്ര ഗ്രന്ഥങ്ങൾ ഓരോന്നായി പഠിച്ചു. ഈ സമയത്ത് ഒരു ശിവരാതി ദിവസം തിരുവണ്ണാമലയിൽ പോയി രമണാശ്രമമത്തിൽ വന്നു രമണ മഹർഷിയുടെ സമാധിയിൽ ധ്യാനിച്ച് ആത്മീയ ശക്തി വരിച്ചു. തിരിച്ചു വന്നു പതിനെട്ടു വയസായപ്പോൾ ഗീതാ പ്രഭാഷണം നോച്ചൂറുള്ള കൃഷ്ണ ക്ഷേത്രത്തിൽ തുടങ്ങി. അങ്ങനെ തന്റെ ദിവ്യമായ ആത്മീയ യാത്ര തുടർന്നു കൊണ്ട് ഇപ്പോഴും നമ്മളെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു. ( ശ്രീ നൊച്ചൂർജിയുടെ ഗീതാ ഭാഷ്യത്തിൽ നിന്നും).

Saturday, October 28, 2023

*🪷🛕സപ്തമാതാക്കള്‍🛕🪷* 🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ╚══════•ೋೋ•══════╝ ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. ഇത് കൂടാതെ മറ്റ് പലകഥകളുമുണ്ട് പുരാണങ്ങളില്‍ . 1. ബ്രഹ്മാണി 2. വൈഷ്ണവി 3. മഹേശ്വരി 4. കൌമാരി 5. വരാഹി 6. ഇന്ദ്രാണി [നരസിംഹി] 7. ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കള്‍ . ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ്‌ ചിലയിടങ്ങളില്‍ കാണുന്നത്‌. ബ്രഹ്മാവ്‌, ശിവന്‍ , വിഷ്ണു, യമന്‍ , ഇന്ദ്രന്‍ , മുരുകന്‍ തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ്‌ സപ്തമാതാക്കള്‍ ജനിച്ചതെന്ന്‌ അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു. ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ. അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന്‌ ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച്‌ നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു. വാമനപുരാണം 56-ാ‍ം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരിയ്ക്കല്‍ ദേവാസുരയുദ്ധത്തല്‍ അസുരന്മാര്‍ തോറ്റപ്പോള്‍ രക്തബീജനെന്ന അസുരന്‍ തന്റെ അക്ഷൌഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു. ദേവിയുടെ തിരുവായില്‍ നിന്ന്‌ ബ്രഹ്മാണിയും തൃക്കണ്ണില്‍ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടില്‍ നിന്ന്‌ കൌമാരിയും കൈകളില്‍ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തില്‍ നിന്ന്‌ നരസിംഹിയും പാദത്തില്‍ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു. കാര്‍ത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കള്‍ . ദേവി തന്റെ ജട നിലത്തടിച്ചപ്പോള്‍ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട് 👉 അരയന്നമാണ്‌ ബ്രഹ്മാണിയുടെ വാഹനം. കൈയില്‍ ജപമാലയും കമണ്ഡലവുമുണ്ട്‌. 👉 ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്‌. ശിവനെപ്പോലെ പാമ്പുകള്‍ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്‌. കൈയില്‍ തൃശൂലം. 👉 ആണ്‍ മയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയില്‍ വേലാണ്‌ ആയുധം. 👉 സൗന്ദര്യമൂര്‍ത്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്‌. ശംഖ് ചക്രഗദാഖഡ്ഗങ്ങളും ശാര്‍ങ്ഗശരവും കൈയ്യിലുണ്ട്‌. 👉 ശേഷനാഗത്തിന്റെ പുറത്തിരുന്ന്‌ തേറ്റകൊണ്ട്‌ നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്‌. 👉 ഉഗ്രമൂര്‍ത്തിയാണ്‌ തീക്ഷ്ണനഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാല്‍ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. 👉 വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം. ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീര്‍വദിക്കുന്നു. 👉 പോത്താണ് പരാശ്ക്തിയുടെ തന്നെ അംശമായ ചാമുണ്ടിയുടെ വാഹനം. ത്രിലോചനയായദേവി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം, ധാന്യം എന്നിവയാണ് മറ്റ് കൈകളില്‍ ക്ഷേത്രങ്ങളിലെ സപ്തമാതൃക്കള്‍ 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തില്‍ ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കല്‍ രൂപത്തില്‍ ഒന്‍പത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോള്‍ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. തമിഴ്‌നാട്ടില്‍ ഏഴുകന്നിപെണ്ണുങ്ങള്‍ എന്നും, പുള്ളുവന്‍ പാട്ടില്‍ ഏഴുകന്യകള്‍ എന്നും സപ്തമാതൃക്കളെ വര്‍ണ്ണിച്ചുകാണുന്നുണ്ട്. 1. ബ്രാഹ്‌മി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 ബ്രഹ്‌മസ്വരൂപിണിയാണ്‌. ജ്‌ഞാനത്തിനായും, രോഗശാന്തിക്കായും ആരാധിക്കുക. 2. മഹേശ്വരി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 മഹേശ്വരമൂര്ത്തിയെ ആരാധിച്ചാല് സര്വ്വ മംഗളം ഫലം. 3. കൗമാരി. 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 വേല്മുരുകനാൽ അനുഗൃഹീത. രക്‌തസംബന്ധമായ എല്ലാ രോഗങ്ങള്ക്കുംശാന്തി ലഭിക്കും. 4. വൈഷ്‌ണവി. 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 വിഷ്‌ണുദേവത, വിഷജന്തുക്കളില്നിന്ന്‌ മോചനം ലഭിക്കുവാനായി ആരാധിക്കുക. 5. ഇന്ദ്രാണി. 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 ഇന്ദ്രസ്വരൂപിണി, എല്ലാവിധത്തിലുമുള്ള ദാമ്പത്യ പ്രശ്‌നങ്ങള്ക്കും, ദാമ്പത്യസുഖത്തിനും ആരാധിക്കുക. 6. ചാമുണ്ഡി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 ആദിപരാശക്‌തി, പരമേശ്വരി, കാളി എന്നിവരുടെ അംശം. ചാമുണ്ഡിയാണ്‌ കാളിവേഷത്തില് ശുംഭനേയും, നിശുംഭനേയും അവരുടെ സേനാധിപതികളേയുംവകവരുത്തിയത്‌. സകല സൗഭാഗ്യത്തിനും ശാന്തിക്കുംസമാധാനത്തിനുമായി ചാമുണ്ഡിയെ സ്‌തുതിക്കുക. 7. വരാഹി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 വരാഹിയും വിഷ്‌ണു അവതാരമാണ്‌. വരാഹിയും ശത്രുസംഹാരകയാണ്‌. സപ്‌തമാതാക്കളെപ്പറ്റി കൂടുതല് അറിയുവാന് ദേവീമാഹാത്മ്യവും മാര്ക്കണ്‌ഡേയ പുരാണവും പാരായണം ചെയ്യുക. സപ്തമാതാക്കൾ 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 പെറ്റമ്മ , പോറ്റമ്മ , ഗുരു പത്നി, രാജമാതാ, ബ്രാഹ്മണ പത്നി, ഗോമാതാ, ഭൂമാതാ ഇവയും സപ്തമാതാക്കളായി അറിയപ്പെടുന്നു... ♟️ 🧘‍♀️ 🧘‍♂️ ♟️ █▀▀▀▀▀▀▀▀🧡▀▀▀▀▀▀▀▀█ സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑 💙💙💙💙💙💙💙💙💙💙💙💙 ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏 💛💛💛💛💛💛💛💛💛💛💛💛 ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* © █║▌█║▌█║▌█|█║ *ഹിന്ദു ജീവിതശൈലി* ✍© ♟️ ☛ 🧘‍♀️ 🧘‍♂️ ☚ ♟️ ╭∩╮︶︿︶╭∩╮ ▂ ▃ ▄ ▅ ▆ ▇ █ █ ▇ ▆ ▅ ▄ ▃ ▂ █▄▄▄▄▄▄▄▄🧡▄▄▄▄▄▄▄▄█

Tuesday, October 17, 2023

ചങ്ങലംപരണ്ടയുടെ ഔഷധ ഗുണങ്ങൾ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് ചങ്ങലംപരണ്ട. ചങ്ങലക്കണ്ണികള്‍ പോലെ തണ്ടുള്ള മരങ്ങളില്‍ പടര്‍ന്നു കയറുന്നതിനാലാണ് ഈ സസ്യത്തിന് ചങ്ങലംപരണ്ട എന്ന പേര് വന്നത്. കരിം പച്ച നിറത്തില്‍ ഹൃദയാകൃതിയില്‍ ഇടവിട്ട് ഓരോ ഇലകള്‍ കാണപ്പെടുന്നു. ഇതിന്റെ പൂക്കള്‍ വളരെ ചെറുതാണ്. കാല്‍സ്യത്താല്‍ സമ്പന്നമാണ് തണ്ടുകള്‍. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തിയുള്ളതിനാല്‍ ഇതിനെ സംസ്‌കൃതത്തില്‍ അസ്ഥിസംഹാരി എന്നു പറയുന്നു. കര്‍ക്കിടക കഞ്ഞിയിലെ ഒരു പ്രധാന ചേരുവയാണിത്. കഫവാത സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കാന്‍ ചങ്ങലംപരണ്ട ഉത്തമമാണ്. ചങ്ങലംപരണ്ടയുടെ വള്ളിയും ഇലയും ഇടിച്ചു പിഴിഞ്ഞ നീര് സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്. കൂടാതെ ആര്‍ത്തവ സമയത്തെ വയറു വേദനയ്‌ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്. ചങ്ങലംപരണ്ടയുടെ തണ്ട് വാട്ടിപിഴിഞ്ഞ് നീര് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, ചെവിയിലെ പഴുപ്പ്, നീര് എന്നിവയ്‌ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭാഗത്ത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണ്. ഇതിന്റെ കുരുന്നു തണ്ടും ഇലയും തണലില്‍ ഉണക്കി പൊടിച്ചെടുത്ത് പതിവായി കഴിക്കുന്നത് വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവ ശമിപ്പിക്കുന്നു. ചങ്ങലംപരണ്ട ചമ്മന്തി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതു തയ്യാറാക്കുന്നതിനായി ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉഴുന്ന്, കായം, കടുക്, വറ്റല്‍ മുളക് എന്നിവ മൂപ്പിക്കുക അതിലേക്ക് തൊലി ചെത്തി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കിയ ചങ്ങലം പരണ്ട കൂടി ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞ് പുളിയും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേര്‍ക്കുക. ചങ്ങലംപരണ്ട ചമ്മന്തി തയ്യാര്‍. കാല്‍സ്യത്തിന്റെ കലവറയായ ചങ്ങലംപരണ്ട ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു സഹായകമാണ്.

Tuesday, October 10, 2023

*നാരായണ സൂക്തം* സഹസ്രാ ശീർഷം ദേവം വിശ്വാസം വിശ്വാശംഭുവം| വിശ്വം നാരായണം ദേവമക്ഷരം പരമം പദം| വിശ്വതാഹ്‌ പരമം നിത്യം വിശ്വം നാരായണം ഹരീം| വിശ്വാമെവേദം പുരുഷാസ്തദ്വിശ്വമ്പജീവതി| പതിം വിശ്വസ്യത്മേശ്വരം സസ്വതം ശിവമച്യുതം| നാരായണം മഹാജ്ഞേയം വിശ്വാത്മാനം പരായണം| നാരായണാ പരോ ജ്യൊതിരത്മ നാരായണാ പരാഃ| നാരായണാ പരം ബ്രഹ്മാ തത്ത്വം നാരായണാഹ്‌ പരാഃ| നാരായണാ പരോ ധ്യാതഹ്‌ ധ്യാനം നാരായണഹ്‌ പരാഃ|‌ യഛ കിഞ്ചിത്‌ ജഗത്‌ സർവം ദ്രഷ്യതെ സ്രൂയതേപി വ|| അന്തർ ബഹിസ്ക തത്സ്വരം വ്യപ്യ നാരായണാഹ്‌ സ്തിതഃ| ആനന്തമവ്യയം കവിം സമുദ്രെന്തം വിശ്വാ ശംഭുവം| പദ്മ കോശാ പ്രാതീക്ഷം ഹൃദയം കപ്യധോ മുഖം| അധൊ നിഷ്ട്യ വിതസ്ത്യന്തെ നഭ്യാമുപരി തിഷ്തതി| ജ്വാലമലാ കുലാം ഭാതി വിശ്വസ്യയതനം മഹത്‌| സന്താതം സിലാഭിസ്തു ലംബാത്യാ കോശാന്നിഭം| തസ്യന്തെ സുഷിരം സൂക്ഷ്മൻ തസ്മിൻ സർവം പ്രതിഷ്ടം| തസ്യാ മധ്യേ മഹാനഗ്നിർ വിശ്വചിർ വിസ്വതൊ മുഖ| സോഗ്രാഭുഗ്വിഭജൻ തിസ്ഥന്നഹാരാ മാജരാഹ്‌ കാവിഃ| ത്രിയാ ഗൂർധ്വാ മസ്ധസ്സയീ രസ്മയാതസ്യാ സന്തതാ| സന്തപയതി സ്വം ദേഹ മപദതലാമാസ്താഗഃ| തസ്യാ മധ്യെ വഹ്നിശിഖ ആനീയോർധ്വാ വ്യാവസ്തിതാ| നീലാതൊയാദ മധ്യാസ്തദ്‌ വിദ്യുല്ലേഖവാ ഭസ്വരാ| നീവാരാസൂക വത്തന്വീ പീഠ ഭസ്വത്യനൂപമ| തസ്യാ ശിഖയാ മധ്യെ പരമാത്മാ വ്യവസ്തിതാഹ്‌| സാ ബ്രഹ്മാ സാ സിവാഹ്‌ സാ ഹരീഹ്‌ സെന്ദ്രാഹ്‌ സോക്ഷരാഹ്‌ പരമഹ്‌ സ്വരത്‌|| ഋതം സത്യം പരം ബ്രഹ്മാ പുരുഷം ക്രിഷ്ണാ പിംഗലം| ഓാർധ്വാരെതം വിരൂപാക്ഷം വിശ്വരൂപായാ വൈ നമൊ നമഃ|| ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി| തന്നോ വിഷ്ണുഃ പ്രചോദയാത്‌|| വിഷ്ണൊർനുകം വീര്യാണി പ്രവോചം യാഹ്‌ പാർതിവാനി രാജാംസി യൊ ആസ്കഭയാദുത്തരം സധസ്തം വിചാക്രമനസ്‌ ത്രേധോരുഗയോ വിഷ്ണുഹ്‌ രാരതമസി വിഷ്ണുഹ്‌ സ്യൂരാസി വിഷ്ണുഹ്‌ ധ്രുവംസി വൈഷ്ണവാമസി വിഷ്ണവെ ത്വ ഓം ശാന്തി ശാന്തി ശാന്തി:

Saturday, October 07, 2023

ഭഗവദ്ഗീത അദ്ധ്യായം 9 ശ്ലോകം 4 ഭഗവദ്ഗീത അദ്ധ്യായം 9 ശ്ലോകം 4 മയാ തത്മിദം സർവ്വം ജഗദ്വ്യക്തമൂർത്തിനാ । മത്സ്ഥാനി സർവഭൂതാനി ന ചാഹ്ന തേഷ്വവസ്ഥിതഃ..9.4. ഓ - സ്വാമി ശിവാനന്ദ 9.4 ഈ ലോകം മുഴുവൻ ഞാൻ എന്റെ അവ്യക്തമായ ഭാവത്തിൽ വ്യാപിച്ചിരിക്കുന്നു; എല്ലാ ജീവജാലങ്ങളും എന്നിൽ ഉണ്ട്, എന്നാൽ ഞാൻ അവയിൽ വസിക്കുന്നില്ല. ശ്രീ ശങ്കരാചാര്യരുടെ സംസ്കൃത വ്യാഖ്യാനത്തിന്റെ ഇംഗ്ലീഷ് വിവർത്തനം 9.4 ഇദം, ഇത്; സർവ്വം, മുഴുവനും; ജഗത്, ലോകം; താതം, തുളച്ചുകയറുന്നു; മായ, എന്നാൽ; എന്റെ അവ്യക്തമായ രൂപത്തിൽ, എന്റെ സ്വഭാവം പ്രകടമാകാത്ത രൂപത്തിൽ, അതായത് അവയവങ്ങളുടെ പരിധിക്കപ്പുറമുള്ള എന്റെ രൂപത്തിൽ, എനിക്ക് ഉള്ള പരമമായ സ്വഭാവത്തിലൂടെ, അവ്യക്ത-മൂർത്തിന. സർവഭൂതാനി, ബ്രഹ്മാവ് മുതൽ ഒരു പുല്ല് വരെ എല്ലാ ജീവികളും; മത്സ്ഥാനി, എന്നിൽ നിലനിൽക്കുന്നു, ആ അവ്യക്തമായ രൂപത്തിൽ എന്നിൽ സ്ഥാപിച്ചിരിക്കുന്നു. എന്തെന്നാൽ, സ്വയം (അതായത് യാഥാർത്ഥ്യം) ഇല്ലാത്ത ഒരു സൃഷ്ടിക്കപ്പെട്ട വസ്തുവും പ്രായോഗിക ഉപയോഗത്തിനുള്ള ഒരു വസ്തുവായി സങ്കൽപ്പിക്കാൻ കഴിയില്ല. അതിനാൽ, അവരുടെ സ്വയമായ എന്നിലൂടെ അവരുടെ യാഥാർത്ഥ്യത്തിന്റെ ഉടമയായ അവർ എന്നിൽ നിലനിൽക്കുന്നു. അതിനാൽ അവ എന്നിൽ സ്ഥാപിതമാണെന്ന് പറയപ്പെടുന്നു. ആ സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ഞാൻ തന്നെയാണ്. സമ്മതത്തോടെ, ഞാൻ അവരിൽ വസിക്കുന്നതായി ചെറിയ ധാരണയുള്ള ആളുകൾക്ക് തോന്നുന്നു. അതുകൊണ്ട് ഞാൻ പറയുന്നു: ന കാ അഹം, പക്ഷേ ഞാനല്ല; അവസ്ഥിതഃ, അടങ്ങിയിരിക്കുന്നു; ടെസു, അവയിൽ, സൃഷ്ടിക്കപ്പെട്ട വസ്തുക്കളിൽ. സ്ഥൂല വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ഞാൻ ഒന്നിനോടും സമ്പർക്കം പുലർത്തുന്നില്ല, അതിനാൽ ഞാൻ തീർച്ചയായും സ്ഥലത്തിന്റെ ഏറ്റവും ഉള്ളിലാണ്. എന്തെന്നാൽ, ഒന്നുമായി സമ്പർക്കമില്ലാത്ത ഒരു വസ്തുവിന് ഒരു പാത്രത്തിൽ അടങ്ങിയിരിക്കുന്നതുപോലെ നിലനിൽക്കാൻ കഴിയില്ല. ഇക്കാരണത്താൽ തന്നെ ഞാൻ ഒന്നിനോടും ബന്ധപ്പെടുന്നില്ല- Transliteration Bhagavad Gita 9.4 Mayaa tatamidam sarvam jagadavyaktamoortinaa; Matsthaani sarvabhootaani na chaaham teshvavasthitah. Word Meanings Bhagavad Gita 9.4 mayā—by Me; tatam—pervaded; idam—this; sarvam—entire; jagat—cosmic manifestation; avyakta-mūrtinā—the unmanifested form; mat-sthāni—in Me; sarva-bhūtāni—all living beings; na—not; cha—and; aham—I; teṣhu—in them; avasthitaḥ—dwell Bhagwad Gita 9.4 Full Bhagwad Gita 9.4 Hindi Bhagwad Gita 9.4 English Bhagwad Gita 9.4 Hindi Translation Bhagwad Gita 9.4 English Translation Bhagwad Gita 9.4 Sanskrit Translation Bhagwad Gita 9.4 Vaishnav Sampradaya Commentary Bhagwad Gita 9.4 Swami Ramsukhdas Ji Bhagwad Gita 9.4 Swami Chinmayananda Bhagwad Gita 9.4 Swami Sivananda Bhagwad Gita 9.4 Sri Shankaracharya Bhagwad Gita 9.4 S Sankaranarayan Bhagwad Gita 9.4 Ramanuja Bhagwad Gita 9.4 Rudra Vaishnava Sampraday Bhagwad Gita 9.4 Brahma Vaishnava Sampradaya Bhagwad Gita 9.4 Shri Vaishnava Sampradaya Bhagwad Gita 9.4 Kumara Vaishnava Sampradaya Bhagwad Gita Index (भगवद् गीता) Bhagwad Gita Bhagwad Gita Hindi Bhagwad Gita English Bhagwad Gita Hindi Translation Bhagwad Gita English Translation Bhagwad Gita Sanskrit Translation Bhagwad Gita Vaishnav Sampradaya Commentary Bhagwad Gita Swami Ramsukhdas Ji Bhagwad Gita Swami Chinmayananda Bhagwad Gita Swami Sivananda Bhagwad Gita Sri Shankaracharya Bhagwad Gita S Sankaranarayan Bhagwad Gita Ramanuja Bhagwad Gita Rudra Vaishnava Sampraday Bhagwad Gita Brahma Vaishnava Sampradaya Bhagwad Gita Shri Vaishnava Sampradaya Bhagwad Gita Kumara Vaishnava Sampradaya Katha Bhajans Bhajans Katha Gurus Singers More Gurus Gurus © Copyright 2015-2023, YugalSarkar.com
ഭഗവദ്ഗീത: അദ്ധ്യായം 9, ശ്ലോകം 4 മയാ തതം ഇദം സർവ്വം ജഗദ് അവ്യക്ത-മൂർത്തിനാ മത്-സ്ഥാനി സർവ-ഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ മയാ - എന്നാൽ ; തതം - വ്യാപിച്ചുകിടക്കുന്ന ; ഇദം - ഇത് ; സർവ്വം - മുഴുവൻ ; ജഗത് - പ്രപഞ്ചപ്രകടനം ; അവ്യക്ത-മൂർത്തിനാ - പ്രകടമാകാത്ത രൂപം ; മത്-സ്ഥാനി - എന്നിൽ ; സർവ-ഭൂതാനി - എല്ലാ ജീവജാലങ്ങളും ; ന - അല്ല ; ച - ഒപ്പം ; അഹം - ഞാൻ ; തേഷു - അവയിൽ ; അവസ്ഥിതഃ- വസിക്കുക മയാ തതം ഇദം സർവ്വം ജഗദ് അവ്യക്ത-മൂർത്തിനാ മത്-സ്ഥാനി സർവ-ഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ വിവർത്തനം BG 9.4 : ഈ പ്രപഞ്ചം മുഴുവനും എന്റെ അവ്യക്തമായ രൂപത്തിൽ ഞാൻ വ്യാപിച്ചിരിക്കുന്നു. എല്ലാ ജീവജാലങ്ങളും എന്നിൽ വസിക്കുന്നു, പക്ഷേ ഞാൻ അവയിൽ വസിക്കുന്നില്ല. വ്യാഖ്യാനം ദൈവം ലോകത്തെ സൃഷ്‌ടിക്കുകയും തന്റെ ലോകം എല്ലാം ശരിയായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഏഴാം സ്വർഗ്ഗത്തിൽ നിന്ന് അതിലേക്ക് നോക്കുകയും ചെയ്യുന്നു എന്ന ആശയം വേദ തത്വശാസ്ത്രം അംഗീകരിക്കുന്നില്ല. ദൈവം ലോകത്ത് സർവ്വവ്യാപിയാണെന്ന പ്രമേയം അവർ ആവർത്തിച്ച് മുന്നോട്ട് വയ്ക്കുന്നു: ഏകോ ദേവഃ സർവഭൂതേഷു ഗുഢഃ സർവവ്യാപി (ശ്വേതാശ്വതർ ഉപനിഷത്ത് 6.11) “ദൈവം ഒന്നേയുള്ളൂ; അവൻ എല്ലാവരുടെയും ഹൃദയത്തിൽ ഇരിക്കുന്നു; അവൻ ലോകത്തിലെ എല്ലായിടത്തും ഉണ്ട്. ” īśhāvāsyam idam sarvaṁ yat kiñcha jagatyāṁ jagat (Īśhopaniṣhad 1) "ദൈവം ലോകത്ത് എല്ലായിടത്തും ഉണ്ട്." പുരുഷ വേദം സർവം, യദ് ഭൂതം യച്ച ഭാവ്യം (പുരുഷ സൂക്തം) "ദൈവം നിലനിൽക്കുന്നതും നിലനിൽക്കുന്നതുമായ എല്ലാറ്റിലും വ്യാപിച്ചിരിക്കുന്നു." ഈശ്വരൻ എല്ലായിടത്തും ഉണ്ടെന്നുള്ള ഈ സങ്കൽപ്പം ആത്മനിഷ്ഠമായി മനസ്സിലാക്കുന്നു. ചില പൗരസ്ത്യ തത്ത്വചിന്തകർ ലോകം ദൈവത്തിന്റെ പരിണാമം (പരിവർത്തനം) ആണെന്ന് അവകാശപ്പെടുന്നു. ഉദാഹരണത്തിന്, പാൽ ഒരു മായം ചേർക്കാത്ത പദാർത്ഥമാണ്. ആസിഡുമായി സമ്പർക്കം പുലർത്തുമ്പോൾ അത് തൈരായി മാറുന്നു. അങ്ങനെ, തൈര് പാലിന്റെ പരിണാമം (ഫലം അല്ലെങ്കിൽ ഉൽപ്പന്നം) ആണ്, അത് രൂപാന്തരപ്പെടുമ്പോൾ. അതുപോലെ, പരിണാമവാദത്തിലെ പ്രധാന കഥാപാത്രങ്ങൾ പറയുന്നത് ദൈവം ലോകമായി രൂപാന്തരപ്പെട്ടു എന്നാണ് . ലോകം വിവർത്തനമാണെന്ന് ( ഒരു വസ്തുവിനെ മറ്റൊന്നായി തെറ്റിദ്ധരിപ്പിക്കുന്നത്) മറ്റ് തത്ത്വചിന്തകർ അവകാശപ്പെടുന്നു. ഉദാഹരണത്തിന്, ഇരുട്ടിൽ ഒരു കയറിനെ പാമ്പായി തെറ്റിദ്ധരിച്ചേക്കാം. നിലാവെളിച്ചത്തിൽ തിളങ്ങുന്ന മുത്തുച്ചിപ്പി വെള്ളിയാണെന്ന് തെറ്റിദ്ധരിച്ചേക്കാം. അതുപോലെ, ദൈവം മാത്രമേയുള്ളൂ, ലോകമില്ല എന്ന് അവർ പറയുന്നു; പ്രപഞ്ചമായി നാം കാണുന്നത് യഥാർത്ഥത്തിൽ ബ്രഹ്മമാണ്. എന്നിരുന്നാലും, 7.4, 7.5 വാക്യങ്ങൾ അനുസരിച്ച്, ലോകം പരിണാമോ വിവർത്തമോ അല്ല . മായാ ശക്തി എന്ന് വിളിക്കപ്പെടുന്ന ദൈവത്തിന്റെ ഭൗതിക ഊർജ്ജത്തിൽ നിന്നാണ് ഇത് സൃഷ്ടിക്കപ്പെട്ടത് . ആത്മാക്കളും ഈശ്വരന്റെ ഊർജ്ജമാണ്, എന്നാൽ അവ അവന്റെ ശ്രേഷ്ഠമായ ഊർജ്ജമാണ്, അതിനെ ജീവശക്തി എന്ന് വിളിക്കുന്നു .. Therefore, the world and all the souls in it are both God’s energies and are within His personality. However, Shree Krishna also says that He does not dwell in the living beings, i.e. the infinite is not contained by the finite beings. That is because He is far more than the sum total of these two energies. Just as an ocean throws up many waves, and these waves are a part of the ocean, but the ocean is much more than the sum total of the waves, similarly too, the souls and Maya exist within the personality of God, yet He is beyond them. Swami Mukundananda.

Friday, September 29, 2023

🙏എന്താണ് ധർമ്മം🙏 🌹🌹🌹🌹🌹🌹🌹🌹🌹 *ധരതി വിശ്വം ഇതി ധർമ്മ*: സമസ്തപ്രപഞ്ചവും ധരിക്കപ്പെടുന്നത് യാതൊന്നില്ലാണോ, ആ സർവാധാരമായ പരം തത്വമാകുന്നു ധർമ്മം.. ഇത് നിരുക്തി ഉപയോഗിച്ചുള്ള അർത്ഥം. ഇനി ധർമ്മം എന്ന പദത്തിനെ വ്യാവഹാരിക തലത്തിൽ ചിന്തിച്ചാൽ, ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്ത് കോർത്ത് നിർത്തുന്ന നിയമവ്യവസ്ഥയെ ധർമ്മം എന്ന് പറയാം.. അല്ലെങ്കിൽ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവ വിശേഷങ്ങളോടും കൂടിയ നമ്മെയൊക്കെ ഒന്നായി ചേർത്തുകോർത്തു നിർത്തുന്നതെന്തോ അത് ധർമ്മം. ഈ പ്രപഞ്ച ഘടകങ്ങളിൽ ഓരോന്നിനും അതതിന്റെതായ സ്വഭാവവിശേഷമുണ്ട്. അഗ്നി, അഗ്നിയായിരിക്കുന്നതിനും ജലം ജലമായിരിക്കുന്നതിനും പിന്നിൽ വർത്തിക്കുന്ന അനിഷേധ്യമായ പ്രപഞ്ച നിയമം ഉണ്ട്. ഈ അധിനിയമത്താൽ ഓരോന്നും അതതതിന്റെ ഭാവത്തിൽ ധരിക്കപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ നിയതമായി ധരിക്കുന്ന ഈ അധിനിയമത്തെ ധർമ്മം എന്നത് കൊണ്ട് മനസിലാക്കാം. *അണു മുതൽ ബ്രഹ്മാണ്ഡം വരെ സകലഘടകങ്ങളും അത്യദ്ഭുതകരമായ ഒരു നിയമവ്യവസ്ഥയാൽ സുഘടിതമായി നിലനിർത്തപ്പെടുന്നതാണ്*. ആണവകണങ്ങളുടെ നിരന്തരമായ ചലനത്താലുണ്ടാവുന്ന *അചലഭാവമാണ് ഒരു അണു എന്നത്*.അത് പോലെ അതിവേഗതയിൽ അന്വരതം ചരിക്കുന്ന അനേകലക്ഷം ഗ്രഹനക്ഷത്രാദികളുടെ നിരന്തരമായ ചലനത്താലുള്ള അചലഭാവമാണ് ഈ ബ്രഹ്മാണ്ഡം. ഇവിടെയെല്ലാം അത്യദ്ഭുതകരമായ ഒരു വ്യവസ്ഥയാൽ സകലവും നിലനിൽക്കുന്നതയൈ നമുക്ക് മനസിലാക്കന സാധിക്കും ഈ വ്യവസ്ഥ തന്നെയാണ് ധർമ്മം. അതായത് *ഈ ലോകത്തിലെ അംഗങ്ങളെന്ന നിലയിൽ നാമൊക്കെ ജീവിതത്തിൽ ഏത് മൂല്യങ്ങളെ പരിപാലിച്ചാലാണോ ഈ ലോകം ഒന്നായി നന്നായി ചേർത്തുകോർത്തു നിർത്തപ്പെടുന്നത്. ആ മൂല്യങ്ങളാകുന്നു ധർമ്മം*. ഇങ്ങനെ *ജീവിതത്തിൽ മൂല്യങ്ങളെ പാലിക്കുമ്പോൽ നാം ധർമ്മത്തെ രക്ഷിക്കുന്നവരാകുന്നു*. ഇപ്രകാരം *നമ്മളാൽ രക്ഷിക്കപ്പെടുമ്പോഴാണ് ധർമ്മം നമ്മെയും രക്ഷിക്കുന്നത്*. വിപരീതമാണ് നാം ചെയ്യുന്നതെങ്കിൽ, അതായത് *ധർമ്മത്തെ രക്ഷിക്കുന്നതിന് പകരം ഹനിക്കുന്നവരാണ് നാമെങ്കിൽ ധർമ്മം നമ്മെയും ഹനിക്കുന്നു* . ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കുന്ന ധാർമ്മിക മൂല്യങ്ങളെ പരിപാലിക്കാതിരിക്കുക എന്ന ധർമഹനനം ചെയ്യുന്നത് വഴി അവ നമ്മുടെ ജീവിതത്തിന്റെ ഉയർച്ചയെ തടയുന്നവയായി ഭവിക്കുന്നു എന്നർത്ഥം. വാസ്തവത്തിൽ *ധർമമല്ല നമ്മെ ഹനിക്കുന്നത്, ധർമത്തെ പാലിക്കായ്ക നിമിത്തം നാം തന്നെയാണ്. അതിനാൽ നിശ്ചയമായും ധർമ്മത്തെ പാലിക്കണം എന്നർത്ഥം*. അത് തന്നെയാണ് *മനുസ്മ്രിതിയിലെ ഈ പ്രസിദ്ധ വാക്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും*. ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിറ്റ: തസ്മാർദ്ധർമോ ന ഹന്തവ്യോ മാ നോ ധർമോ ഹതോ/വധീത് *ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കുന്നു. രക്ഷിക്കപ്പെടുന്ന ധർമ്മം രക്ഷിക്കുന്നു അത് കൊണ്ട് ധർമ്മം ഹനിക്കപ്പെടരുത്*. ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കാതിരിക്കട്ടെ) വളരെയധികം *തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു പദം കൂടിയാണ് ധർമം എന്നുള്ളത്. ദാനം ചെയ്യുന്നിനെയോ ഭിക്ഷ കൊടുക്കുന്നതിനെയൊ ഒക്കെയാണ് ധർമ്മം എന്നത് കൊണ്ട് പൊതുവെ നാം ഉദ്ദേശിക്കുന്നത്*. ഓർമ്മിക്കുക, എന്ത് വേണമെങ്കിലും, നമ്മെത്തന്നെ വേണമെങ്കിലും നമുക്ക് മറ്റുള്ളവർക്ക് ദാനമായി കൊടുക്കാം, *എന്നാൽ ഒരിക്കലും കൈവരിക്കാൻ പാടില്ലാത്തതായി, കൊടുക്കാൻ പാടില്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ, അത് ധർമമാണ്. ഒരിക്കലും കൈ വിടരുതാത്ത ശാശ്വതമൂല്യങ്ങളാണ് ധർമശബ്ദത്തിന്റെ അർത്ഥമായി വരുന്നത്*. *ഇപ്രകാരം ജഗത്തിന്റെ നിലനിൽപ്പിനും വ്യക്തികളുടെ അഭ്യുദയനി:ശ്രേയസങ്ങൾക്കും ഹേതുവാകുന്നത് ഏതാണോ അതാണ് ധർമ്മം* എന്ന് ചുരുക്കി പറയാം... 🙏

Sunday, September 24, 2023

Bhahavatham moolam in malayala lipi. ഭാഗവതം മൂലം ( മലയാള ലിപി) https://m.facebook.com/story.php?story_fbid=6588293294621304&id=100003220954542&mibextid=9R9pXO https://acrobat.adobe.com/id/urn:aaid:sc:AP:e05f3b40-c7d6-4cff-a04a-4ead381b8111

Monday, September 18, 2023

Iകംസൻ പറഞ്ഞതനുസരിച്ച് രാമകൃഷ്ണൻ മാരെ മധുരയ്ക്ക് കൊണ്ടുപോകാൻ അക്രൂരൻ വൃന്ദാവനത്തിൽ വന്നിരിയ്ക്കുന്നു🌹 അത്താഴത്തിനു ശേഷം കൃഷ്ണനും ബലരാമനും അക്രൂരന് സുഖനിദ്ര നേരാൻ അദ്ദേഹത്തിന്റെ അടുത്തെത്തി.മാതുലനായ കംസനെ കുറിച്ച് കൃഷ്ണൻ ചോദിച്ചു.തുടർന്ന് കംസന്റെ പദ്ധതികളെ കുറിച്ച് അന്വേഷിച്ചു. തന്റെ അമ്മാവൻ ആ രാജ്യത്തിന്റെ അധിപനായി തീർന്നതിലുള്ള ദു:ഖം കൃഷ്ണൻ അക്രൂരനെ അറിയിച്ചു.ഭരണ വ്യവസ്ഥയിലെ ഏറ്റവും വലിയ പൊരുത്തക്കേടാണ് കംസൻ, അയാളുടെ ഭരണത്തിൽ പൗരന്മാർക്ക് ക്ഷേമം പ്രതീക്ഷിയ്ക്കുകയേ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. " ഞാൻ പുത്രനായി പിറന്നതിൽ പിതാവ് എന്തെല്ലാം കൊടിയ ദുരിതങ്ങൾ അനുഭവിച്ചു ". ഇതുകേട്ട് കൃഷ്ണന്റെ പിതാവായ വസുദേവരെ വധിക്കാൻ ഒരുങ്ങിയതുൾപ്പെടെയുള്ള മുഥുരയിലെ സമീപകാല സംഭവങ്ങൾ മുഴുവനും അക്രൂരൻ വിശദീകരിച്ചു. ജനന മാത്രയിൽ തന്നെ മഥുരയിൽ നിന്ന് വൃന്ദാവനത്തിലേക്ക് മാറ്റിയതിനെ കുറിച്ചും കംസൻ അയച്ച അസുരന്മാരെ കൃഷ്ണൻ വധിച്ചതിനെ കുറിച്ചും അവർ സoസാരിച്ചു.കംസന്റെ ആജ്ഞ അനുസരിച്ച് കൃഷ്ണനെ മഥുരയിലേക്ക് കൊണ്ടുപോവുകയാണ് തന്റെ ആഗമനോദ്ദേശ്യമെന്നും അ ക്രൂരൻ കൃഷ്ണനോട് പറഞ്ഞു. ധനുർയജ്ഞത്തിൽ പങ്കെടുക്കുന്നതിന് ഗോപകുമാരന്മാരെ മുഴുവൻ ക്ഷണിക്കാൻ അവർ നന്ദ മഹാരാജാവിനോട് പറഞ്ഞു. ഇതു കേട്ട് ഗോപകുമാരന്മാരെ വിളിച്ചു വരുത്തി ധനുർ യജ്ഞം എന്ന ചടങ്ങിന് സമർപ്പിക്കാനായി പാലും എല്ലാത്തരം പാലുത്പന്നങ്ങളും ധാതുക്കളായി സംഭരിക്കാൻ നന്ദ മഹാരാജാവ് അവരോട് കൽപിച്ചു. കൃഷ്ണനെയും ബലരാമനേയും മഥുരയിലേയ്ക്ക് കൊണ്ടു പോകാനാണ് അക്രൂരൻ വന്നതെന്ന് കേട്ട ഗോപികമാർ ഉത്കണ്ഠകൊണ്ടു വീർപ്പുമുട്ടി. എല്ലാം മറന്നതു പോലെ ഗൃഹ കൃത്യങ്ങൾ നിർത്തിവച്ചു. ചില ഗോപികമാർ ഇത് കേട്ട് ബോധംകെട്ട് വീണു. അവന്റെ ആകർഷകമായ പുഞ്ചിരിയും അവനുമായുള്ള സംഭാഷണങ്ങളും ഓർത്തോത്ത് അവർക്ക് ദുഃഖം അണപൊട്ടി ഒഴുകി. ആസന്നമായ അവന്റെ വേർപാടും ഓർത്തുകൊണ്ട് അവർ ശക്തമായി തുടിയ്ക്കുന്ന ഹൃദയത്തോടെ ഒരിടത്ത് ഒത്തുകൂടി. കൃഷ്ണന്റെ ഓർമയിൽ പൂർണ്ണമായും മുഴുകി ഇരുന്ന അവരുടെ കണ്ണുകളിൽ നിന്നും കണ്ണീരധാരധാരയായി ഒഴുകി. അവർ തമ്മിൽ പറഞ്ഞു തുടങ്ങി '' ഈശ്വരാ, കൃഷ്ണനെ കാണിച്ചു തന്നത് അവിടുന്നാണ്. അടുത്ത നിമിഷത്തിൽ തന്നെ അവനെ ഞങ്ങളിൽ നിന്നകറ്റുന്നതും അവിടുന്ന് തന്നെ. ഇത് അത്യന്തം ക്രൂരമാണ്. "ക്രൂരനല്ലാത്തവൻ " എന്നർത്ഥമുള്ള അക്രൂരൻ ആയിട്ടാണ് ഇപ്പോൾ അങ്ങ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത് എന്നതാണ് ഏറ്റവും അത്ഭുതം. വൃന്ദാവനത്തിലെ ഗോപികമാരായ ഞങ്ങൾ ബന്ധുക്കളേയും സർവ്വോപരി സ്വന്തം ഭവനങ്ങളേയും ഉപേക്ഷിച്ച് കൃഷ്ണന്റെ ദാസികളായി മാറി.എന്നാൽ അവൻ ഞങ്ങളെ തിരസ്ക്കരിച്ചിട്ട് ഇതാ പോവുകയാണ് ". കൃഷ്ണന്റെ മഥുരാ യാത്ര മുടക്കാൻ കനത്ത പേമാരിയോ കൊടുങ്കാറ്റുപോലുള്ള പ്രകൃതിക്ഷോഭം സൃഷ്ടിക്കാൻ അവർ ദേവന്മാരോട് പ്രാർത്ഥിച്ചു അവർക്ക് മനസ്സിനെ നിയന്ത്രിയ്ക്കാനായില്ല. പ്രിയപ്പെട്ട ദാമോദരാ, മാധവാ ഇങ്ങനെ കൃഷ്ണന്റെ വിവിധ നാമങ്ങൾ ജപിച്ച് ഉറക്കെ കരയാൻ തുടങ്ങി.അങ്ങനെ ആ രാത്രി കഴിച്ചുകൂട്ടി. സൂര്യോദയത്തോടെ കുളി കഴിഞ്ഞ് അക്രൂരൻ രഥത്തിൽ കയറ്റി കൃഷ്ണനേയും ബലരാമനേയും കൂട്ടി മഥുരയിലേയ്ക്ക് പുറപ്പെട്ടു. തൈര്, പാല്, നെയ്യ് എന്നിവ വലിയ വൺപാത്രങ്ങളിൽ കയറ്റിയ കാളവണ്ടിയിൽ നന്ദ മഹാരാജാവും ഗോപന്മാരും കയറി. അവർ രഥത്തെ പിൻതുടർന്നു. വഴി തടയരുതെന്ന് കൃഷ്ണൻ പറഞ്ഞിട്ടും ഗോപിമാർ ഒന്നടങ്കം രഥത്തിന് ചുറ്റും നിന്ന് കൃഷ്ണനെ ദയനീയമായി നോക്കി.ഗോപിമാരുടെ അവസ്ഥ കണ്ടപ്പോൾ കൃഷ്ണന്റെ മനസ്സ് അൽപമൊന്ന് ചഞ്ചലമായി.പക്ഷെ മഥുരാ യാത്ര അദ്ദേഹത്തിന്റെ ധർമ്മമായിരുന്നു. കൃഷ്ണൻ ഗോപിമാരെ സാന്ത്വനപ്പെടുത്തി. ദുഃഖിക്കേണ്ട കാര്യമില്ലെന്നും മഥുരയിൽ തന്റെ കൃത്യം നിർവഹിച്ച ശേഷം വൈകാതെ തന്നെ മടങ്ങുമെന്നുo അദ്ദേഹം അവരോട് പറഞ്ഞു. പക്ഷെ അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. രഥം പടിഞ്ഞാറോട്ട് യാത്ര തുടർന്നു.അപ്പോൾ ഗോപിമാരുടെ മനസ്സ് ആവുന്നിടത്തോളം അതിന്റെ പുറകെ പോയി.രഥത്തിൽ കെട്ടിയിരിക്കുന്ന കൊടി അപ്രത്യക്ഷമാകുന്നതുവരെ അവർ നിന്നിടത്തു നിന്ന് ഇളകാതെ നോക്കി നിന്നു. കൃഷ്ണ ബലരാമന്മാരും അ ക്രൂരനും യമുനയുടെ തീരത്തെത്തി. കൃഷ്ണനും ബലരാമന്നും യമുനയിൽ സ്നാനം ചെയ്തു. യമുനയിലെ സ്ഫടി കാഭമായ തെളിനീർ കുടിച്ച ശേഷം അവർ രഥത്തിലേയ്ക്ക മടങ്ങി. അ ക്രൂരൻ യമുനാ സ്നാന ത്തിനായി നടന്നു.വൈദിക മുറയനുസരിച്ച് യമുനാ സ് നാനത്തെ തുടർന്ന് അരയോളം വെള്ളത്തിൽ നിന്നു കൊണ്ടു ഗായത്രി ജപിയ്ക്കണമെന്നാണ് വിധി. നദിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് അക്രൂരൻ കൃഷ്ണനേയും ബലരാമനേയും യമുനാ ജലത്തിനുള്ളിൽ കണ്ടു. അവർ രഥത്തിലിരിക്കുന്ന കാര്യം അ ക്രൂരന് ഉറപ്പായിരുന്നു. അതിനാൽ അവരെ വെള്ളത്തിൽ കണ്ടപ്പോൾ അത്ഭുതപെട്ടു.സംഭ്രാന്തനായി ജലത്തിൽ നിന്നും കരക്ക് കയറിയ അദ്ദേഹം അവർ രഥത്തിൽ തന്നെ ഇരിക്കന്നതു കണ്ടതോടെ പരിഭ്രമം ഒന്നു കൂടി ഇരട്ടിച്ചു.താൻ അവരെ വെള്ളത്തിൽ കണ്ടോ എന്ന് അദ്ദേഹത്തിന് സംശയമായി. അതിനാൽ വീണ്ടും നദിയിലേക്ക് മടങ്ങി. ഇത്തവണ കൃഷ്ണനേയും ബലരാമനേയും മാത്രമല്ല മിക്ക ദേവന്മാരേയും സിദ്ധ ചാരണ ഗന്ധർവന്മാരേയും അവിടെ കണ്ടു. അവരെല്ലാം അവിടെ ശയിയ്ക്കുന്ന ഭഗവാന്റെ മുൻപിൽ നിൽക്കുകയാണ്. ആയിരം ഫണങ്ങളുള്ള ശേഷ നാഗത്തേയും അദ്ദേഹം കണ്ടു. ശേഷ നാഗം നീല വസ്ത്രം ധരിച്ചി രുന്നു.അനന്തനാഗത്തിന്റെ മടിയിൽ അക്ഷോഭ്യനായി ഉപവിഷ്ടനായിരിക്കുന്ന ചതുർബാഹുവായ കൃഷ്ണനെ അക്രൂരൻ കണ്ടു. ചതുർബാഹുവായ ഭഗവാൻ ഹൃദ്യമായി പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു. ഉയർന്ന നാസിക, വിശാലമായ നെറ്റിത്തടം, വിടർന്ന നേത്രങ്ങൾ, ചുവന്ന ചുണ്ടുകൾ, വിശാല മായ മാറിടം ശംഖാകൃതിയിലായിരുന്നു. ആനയുടെ തുമ്പിക്കൈ പോലുള്ള തുടകൾ. താമര ഇതൾ പോലെ അഭിരാമമായ കാൽവിരലുകൾ. അമൂല്യ രത്നങ്ങളാൽ അലംകൃതമായ കിരീടം. അരയിൽ സുന്ദരമായ പൊന്നരഞ്ഞാണം, വിശാലമായ മാറിൽ യജ്ഞോപ വീതം.കൈത്തണ്ടയിൽ വളകൾ, കാലിൽ പൊൻ ചിലമ്പ്. താമരപ്പൂ പോലുള്ള കൈത്തലം. വെട്ടിത്തിളങ്ങുന്ന സൗന്ദര്യം. ശംഖചക്രഗദാപത്മങ്ങൾ ധരിച്ച്, ചതുർബാഹുവായി, വനമാല ചാർത്തി, മാറിൽ സവിശേഷ വിഷ്ണു ചിഹ്നങ്ങൾ കൊണ്ട് ഇരട്ടിച്ച അംഗലാവണ്യത്തോടെ അദ്ദേഹം കാണപ്പെട്ടു.സന കാദി മുനികൾ, സുനന്ദൻ, നന്ദൻ എന്നീ സഹചാരികൾ, ബ്രഹ്മാവ്, ശിവൻ എന്നീ ദേവന്മാരും അദ്ദേഹത്തിന്റെ ചുറ്റും നിന്നിരുന്നു.നിർമലമായ ഹൃദയത്തോടെ പരിശുദ്ധമായ വാക്കുകളാൽ ജ്ഞാനികളായ 9 മഹർഷിമാരും പ്രഹ്ലാദൻ, നാരദൻ തുടങ്ങിയ ഭക്തന്മാരും അദ്ദേഹത്തെ സ്തുതിച്ച് കൊണ്ട് ചുറ്റും വണങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് അക്രൂരനിൽ ഭക്തി കരകവിഞ്ഞൊഴുകി.കൂപ്പിയ കൈകളോടും ഇടറിയ കണ്ഠത്തോടും കൂടി അദേഹം ഭഗവാനെ സ്തുതിച്ചു .അതാണ് 'അക്രൂര സ്തുതി. '

Sunday, September 17, 2023

"ശത രുദ്രീയം" 1) ബ്രഹ്മാവ് ജഗത് പ്രധാന എന്ന ഭഗവാൻ ശിവന് ഒരു സ്വർണ്ണ ലിംഗം സമർപ്പിച്ച് അവന്റെ പാദങ്ങളിൽ പ്രാർത്ഥിക്കുന്നു 2) ശ്രീകൃഷ്ണൻ ഉർജിത്ത് എന്ന കറുത്ത നിറമുള്ള ലിംഗം സ്ഥാപിച്ച് ശിവന്റെ തലയിൽ പ്രാർത്ഥിക്കുന്നു 3) സനകനും ബ്രഹ്മാവിന്റെ മറ്റ് മാനസപുത്രന്മാരും ശിവഹൃദയത്തോട് പ്രാർത്ഥിക്കുന്നു ( ഹൃദയം) ജഗദ്രതിയായി ലിംഗം 4) സപ്ത ഋഷിമാർ 'ധർഭങ്കുര മായ'യോട് പ്രാർത്ഥിക്കുന്നു (ധർഭ നിർമ്മിച്ചത്) വിശ്വ യോനി എന്ന് വിളിക്കപ്പെടുന്ന ലിംഗം 5) ദേവർഷി നാരദൻ ശിവലിംഗത്തെ സർവ്വവ്യാപിയായ 'ആകാശം' (ആകാശം) ആയി സങ്കല്പിക്കുകയും ജഗത്വിജനോട് പ്രാർത്ഥിക്കുകയും ചെയ്തു 6 ) ദേവരാജ് ഇന്ദ്രൻ വിശ്വാത്മ എന്ന വജ്ര ലിംഗത്തോട് പ്രാർത്ഥിക്കുന്നു 7) സൂര്യദേവൻ വിശ്വശ്രുഗമെന്ന ചെമ്പ് ലിംഗത്തോട് പ്രാർത്ഥിക്കുന്നു 8) ചന്ദ്രൻ ജഗത്പതി എന്നറിയപ്പെടുന്ന മുത്ത് ലിംഗത്തിന് പൂജ ചെയ്യുന്നു 9) അഗ്നിദേവൻ വിശ്വേശ്വരൻ എന്ന ഇന്ദ്രനീലമണി ലിംഗത്തോട് പ്രാർത്ഥിക്കുന്നു 10) ബൃഹസ്പതി വിശ്വയോനി എന്ന പേരുള്ള പുഷ്പരാജമണിയോട് പ്രാർത്ഥിക്കുന്നു 11) വിശ്വകർമ്മ എന്ന പത്മരാഗമണി ലിംഗത്തിന് ശുക്രാചാര്യൻ തപസ്സു ചെയ്യുന്നു 12) ഈശ്വരൻ എന്ന കുബേരൻ ഒരു സ്വർണ്ണ ലിംഗത്തെ ആരാധിക്കുന്നു 13) വിശ്വദേവ ഗണങ്ങൾ ജഗത്ഗതി എന്ന വെള്ളി ലിംഗത്തിന് പൂജ ചെയ്യുന്നു 14) യമ ധർമ്മരാജാവ് ശംഭു എന്ന് പേരുള്ള ഒരു പീഠത്തിന് (പിച്ചള) ലിംഗത്തിന് പ്രണാമം അർപ്പിക്കുന്നു 15) 'അഷ്ടവസു' 'ആരാധന' നിർവ്വഹിക്കുന്നു. ശംഭു എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഫടിക ലിംഗത്തിന് 16) മരുഗണങ്ങൾ ത്രിലോഹ ലിംഗത്തിന് പൂജ ചെയ്യുന്നു (മൂന്ന് തരം ലോഹങ്ങൾ) ഉമേഷ് / ഭൂപേഷ് 17) രാക്ഷസന്മാർ ഇരുമ്പ് ലിംഗത്തിന് തപസ്സു ചെയ്യുന്നു, ശിവന് ഭൂത ഭവ്യ ഭവോദ്ഭവ എന്ന് നാമകരണം ചെയ്യുന്നു 18) ഗുഹ്യക ഗണങ്ങൾ പൂജ ചെയ്യുന്നു യോഗ എന്ന് പേരിട്ടിരിക്കുന്ന കണ്ണാടി നിർമ്മിതമായ ശിവലിംഗം 19) മുനി ജൈഗീഷ്വ ബ്രഹ്മരന്ധ്ര മായ ലിംഗത്തിന് ഉപാസന ചെയ്യുന്നു ജൈഗീശ്വര യോഗീശ്വർ 20) നിമി രാജാവ് ഉഗൽ നേത്രത്തെ അല്ലെങ്കിൽ രണ്ട് കണ്ണുകളെ ശർവ എന്ന് വിളിക്കുന്ന പരമേശ്വര ലിംഗമായി കണക്കാക്കുന്നു 21) ധന്വന്തരി ഗോമയ ലിംഗത്തെ (പശു ചാണകം) സർവ ലോകേശ്വരേശ്വരന്റെ നാമത്തിൽ ആരാധിക്കുന്നു 22 ) ഗന്ധർവന്മാർ മരത്തിലധിഷ്ഠിതമായ ശിവലിംഗത്തിന് പൂജ ചെയ്യുന്നു. ശ്രീരാമൻ ജ്യേഷ്ഠയുടെ നാമത്തിൽ വിദ്യുൻമണി ലിംഗത്തോട് തീവ്രമായ ജപം ചെയ്തു 24) ബാണാസുരൻ മരകതമണി ലിംഗത്തിന് വണക്കം നൽകി 25) വരുണദേവൻ പരമേശ്വരൻ എന്ന സ്ഫടികമണി ലിംഗത്തെ ആരാധിക്കുന്നു 26) ലോകത്രയങ്കര എന്നാണ് ലിംഗനിർമ്മിതിക്ക് നൽകിയിരിക്കുന്ന പേര് മുംഗയുടെ (കറുത്ത മുത്ത്) നാഗഗണയുടെ 27) ലോകത്രയാശ്രിത എന്ന ശുദ്ധ മുക്ത മായ ലിംഗത്തെ സരസ്വതി ദേവി ആരാധിക്കുന്നു 28) ശനിയാഴ്ച അമാവാസി അർദ്ധരാത്രി മഹാ സാഗര സംഗമത്തിൽ ഭാവരി (തേനീച്ച) ജഗന്നാഥ എന്ന സ്വരൂപ ലിംഗത്തിൽ ശനിദേവൻ 'ജപം' നടത്തുന്നു 29 ) രാവണൻ ചമേലി പുഷ്പം കൊണ്ട് നിർമ്മിച്ച ലിംഗത്തോട് അപേക്ഷിച്ചു. അതിന് സുദുർജയ എന്ന് പേരിട്ടു 30) കാമ മൃത്യു ജരാതിഗ എന്ന മാനസ ലിംഗത്തിന് സിദ്ധഗണങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു 31) രാജ ബാലി യശമായ (പ്രസിദ്ധമായ) ലിംഗത്തെ ജ്ഞാനാത്മാ എന്ന് വിളിക്കുന്നു 32) മരീചിയും മറ്റ് മഹർഷികളും പുഷ്പമയ (പുഷ്പമുള്ള) ലിംഗത്തോട് പ്രാർത്ഥിച്ചു. ശ്രേഷ്ഠമായ പ്രവൃത്തികൾ ചെയ്തു, ശുഭമായ ലിംഗത്തിന് (അനുഗ്രഹം) എന്ന് പേരിട്ടിരിക്കുന്നു ജ്ഞാനാജ്ഞേയ 34) ഫെന കുടിച്ച മഹർഷി ഫെനാജ് (നുര) സർവവിദ് എന്ന ഫീന ലിംഗത്തിന് ഉപാസന ചെയ്തു 35) കപില മുനി വരദ എന്ന ബാലുകാമായ ലിംഗത്തിന് ജപം നടത്തി. 36) സരസ്വതി ദേവിയുടെ പുത്രനായ സരസ്വത് വാഗീശ്വര എന്ന വാണിമയ ലിംഗത്തിന് ഉപാസന ചെയ്തു. 37) ശിവഗണങ്ങൾ ഭഗവാൻ ശിവന്റെ ഒരു ലിംഗം ഉണ്ടാക്കി രുദ്രന് തപസ്സു ചെയ്തു . 38) സീതികാന്തയെ പ്രാർത്ഥിക്കുന്നതിനായി ദേവതകൾ ജംബു നദിയിൽ ഒരു സ്വർണ്ണ ലിംഗം നിർമ്മിച്ചു . 39) ബുദ്ധൻ കനിഷ്ഠ എന്ന പേരിൽ ശംഖമായ (ശംഖ്) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 40) രണ്ട് അശ്വിനി കുമാരന്മാർ സുവേദ എന്ന് പേരുള്ള മുക്തിക്മയ പാർഥിവ ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 41) ഗണേശൻ ഗോതമ്പ് മാവ് കൊണ്ട് നിർമ്മിച്ച ഒരു ശിവലിംഗത്തെ കപർഡി എന്ന പേരിൽ ആരാധിക്കുന്നു 42) മംഗള ഗ്രഹ (ചൊവ്വയുടെ ഗ്രഹം) പ്രാർത്ഥിക്കാൻ കരാല എന്ന വെണ്ണ ലിംഗം ഉണ്ടാക്കി. 43) ഗരുഡൻ ഹരിയാക്ഷ എന്ന ഓദനാമയ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 44) കാമദേവൻ മന്മധൻ ശർക്കരയിൽ നിർമ്മിച്ച രതിദ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 45) ഇന്ദ്ര രാജാവിന്റെ പത്നിയായ സച്ചി ദേവി, ഉപ്പ് നിർമ്മിതമായ ഒരു ലിംഗ ബുദ്ധകേശത്തെ ആരാധിച്ചു . 46) വിശ്വകർമ്മ ഒരു പ്രസാദമയത്തോട് (അല്ലെങ്കിൽ ഒരു മഹൽ / കെട്ടിടത്തിന്റെ ആകൃതിയിലുള്ള) യാമ്യ എന്ന് വിളിക്കപ്പെടുന്ന ലിംഗത്തോട് പ്രാർത്ഥിച്ചു. 47) വിഭീഷണൻ പ്രാർത്ഥിക്കാനായി സുഹൃതം എന്നൊരു ലിംഗം ഉണ്ടാക്കി . 48) ശിവന്റെ ശിരസ്സിൽ നിന്ന് ഗംഗയെ കൊണ്ടുവന്ന രാജസാഗർ സംഗത് എന്ന 'വംശംകുര' ലിംഗം നിർമ്മിച്ചു . 49) രാഹു ഒരു ഹിംഗുണ്ടാക്കി (അസഫോറ്റിഡ) ഗമ്യ എന്നു പേരുള്ള ലിംഗത്തെ ആരാധിക്കാൻ. 50) ലക്ഷ്മി ദേവി ഹരിനേത്ര എന്ന ലേഹ്യ ലിംഗം ഉണ്ടാക്കി പൂജിച്ചു. 51) യോഗി പുരുഷൻ സ്ഥാനു എന്ന സർവഭൂത ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 52) മനുഷ്യർ പലതരം ലിംഗങ്ങൾ തയ്യാറാക്കി പുരുഷൻ എന്ന പേരിൽ ആരാധിക്കുന്നു. 53) നക്ഷത്രങ്ങൾ (നക്ഷത്രങ്ങൾ) ഭാഗ / ഭാസ്കര എന്ന് വിളിക്കപ്പെടുന്ന തേജോമയ (തേജസ് നിറഞ്ഞ) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 54) കിന്നരന്മാർ ജപങ്ങൾക്കായി സുദീപ്ത് എന്ന പേരിൽ ധാതുമയ ലിംഗം നിർമ്മിക്കുന്നു . 55) ബ്രഹ്മരാക്ഷസ ഗണങ്ങൾ ദേവദേവൻ എന്ന അസ്തിമയ (അസ്ഥി) ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 56) ചരണങ്ങൾ ദന്തമയ (പല്ലുകൾ നിറഞ്ഞ) റാംഹാസ് എന്ന ലിംഗത്തെ ആരാധിക്കുന്നു. 57) സദ്യ ഗണങ്ങൾ ബഹുരൂപ എന്ന സപ്തലോക മായ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 58) ഋതുക്കൾ സർവ എന്നു പേരുള്ള ദൂര്വാങ്കുര മായ ലിംഗത്തെ ആരാധിക്കുന്നു . 59) സെലസ്റ്റിയൽ ഡാംസൽ ഉർവശി പ്രിയ വാസൻ എന്ന സിന്ധുര ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 60) അപ്സരസ്സ് കുംകുമ ലിംഗത്തിന് അർച്ചന നടത്തുന്നു . 61) ഗുരുദേവൻ ഉഷ്നിവി എന്ന ബ്രഹ്മചാരി ലിംഗത്തിന് പൂജ നടത്തുന്നു. 62) യോഗിനികൾ സുവഭ്രുക് എന്ന പേരിൽ അലക്തക് ലിംഗത്തിന് തങ്ങളുടെ ഭക്തി അർപ്പിക്കുന്നു . 63) സിദ്ധയോഗിനിമാർ സഹസ്രാക്ഷ എന്ന പേരുള്ള ശ്രീഖണ്ഡ ലിംഗത്തെ ആരാധിക്കുന്നു. 64) ഡാകിനിമാർ മാംസത്തിലോ മാംസത്തിലോ നിർമ്മിച്ച ലിംഗങ്ങൾക്ക് പൂജ നടത്തുകയും ശിവനെ സുമിധ്ഷ എന്ന് വിളിക്കുകയും ചെയ്യുന്നു . 65) മന്ന ഗണങ്ങൾ ഗിരീശ എന്ന അന്നമയ ലിംഗത്തെ ആരാധിക്കുന്നു . 66) അഗസ്ത്യ മുനി വ്രീഹിമായ ലിംഗത്തെ സുശാന്ത് എന്ന ശിവന് ആരാധിക്കുന്നു. 67) മുനി ദേവാല യവമയ ലിംഗം ഉണ്ടാക്കി ശിവനെ പതി എന്ന പേരിൽ വിളിച്ചു . 68) വാല്മീകി മുനി വാൽമീക ലിംഗം ഉണ്ടാക്കി ചിര വാസയെ പ്രാർത്ഥിച്ചു. 69) പ്രതർദൻ ഹിരണ്യഭുജ് എന്ന ബാന ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 70) ദൈത്യഗണൻ റായിയെ ശിവലിംഗമാക്കി ഉഗ്രനെ പ്രാർത്ഥിച്ചു. 71) ദാനവർ ദിക്പതി എന്നറിയപ്പെടുന്ന നിഷ്പാവജ് ലിംഗത്തെ ആരാധിക്കുന്നു . 72) ബാദൽ (മേഘങ്ങൾ) പർജന്യ എന്നറിയപ്പെടുന്ന നീരാമയ (ജലപൂരിതമായ) ലിംഗങ്ങളോട് പ്രാർത്ഥിക്കുന്നു . 73) യക്ഷരാജൻ മാഷമായ ലിംഗം ഉണ്ടാക്കി ഭൂതപതിക്ക് പൂജ നടത്തി. 74) പിതൃഗണങ്ങൾ തിലമയ (എള്ള്) ലിംഗമുണ്ടാക്കി ശിവനെ വൃഷപതിയായി ആരാധിച്ചു. 75) ഗൗതമ മുനി ഗോപതി എന്ന ഗോധൂലിമായ ലിംഗത്തെ ആരാധിക്കുന്നു. 76) വാനപ്രസ്ഥ ഗണങ്ങൾ വൃക്ഷവൃതം എന്ന് പേരുള്ള ഒരു ഫലമായ (ഫലങ്ങൾ നിറഞ്ഞ) ലിംഗത്തോട് ആരാധന കാണിക്കുന്നു 77) കാർത്തികേയൻ സേനന്യ എന്ന് വിളിക്കപ്പെടുന്ന ഒരു ശിലാ ലിംഗത്തിന്റെ രൂപത്തിൽ ശിവനെ വളരെയധികം ആരാധിക്കുന്നു 78) അഷ്ടാവതാർ നാഗ് മധ്യമ എന്ന ധന്യ ലിംഗത്തെ ആരാധിച്ചു. 79) യജ്ഞ കർത്ത സ്ത്രുവ ഹസ്ത എന്ന പുരുഷ ലിംഗത്തോട് പ്രാർത്ഥിച്ചു . 80) യമൻ ധന്വി എന്ന 'കാലയ സമയ' ലിംഗത്തെ ആരാധിക്കുന്നു . 81) പരശുരാമൻ ഭാർഗവൻ എന്ന യവാൻകുര ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 82) പുരൂരവ ഘൃതമയ (നെയ്യ്) ലിംഗത്തോട് ബഹുരൂപ എന്ന പേരിൽ പ്രാർത്ഥിക്കുന്നു. 83) ബഹുയുഗ് എന്ന പേരിലുള്ള പഞ്ചസാര ലിംഗത്തോട് മാന്ധാത ആദരവ് പ്രകടിപ്പിച്ചു . 84) നേത്ര സഹസ്രകോടുള്ള ആദരവിനും ആത്മാർത്ഥമായ ഭക്തിയ്ക്കും വേണ്ടി പശുക്കളുടെ വംശം ദുഗ്ധാമയ ലിംഗത്തെ (പാൽ നിറഞ്ഞത്) ഉപയോഗിക്കുന്നു . 85) പതിവ്രത സ്ത്രീകൾ (ഭർത്താക്കന്മാർക്ക് അർപ്പണബോധമുള്ള സ്ത്രീകൾ) വിശ്വപതി എന്ന് വിളിക്കപ്പെടുന്ന ഭതൃമയ ലിംഗത്തെ ആരാധിക്കുന്നു. 86) നരനും നാരായണനും ശിവനെ ആരാധിക്കുന്നത് മൗഞ്ചി ലിംഗ രൂപത്തിലാണ് സഹസ്ര സിർഷ. 87) സഹസ്രചരൺ എന്നറിയപ്പെടുന്ന താക്ഷര്യ ലിംഗത്തെ പൃഥു ആരാധിക്കുന്നു . 88) പക്ഷികൾ സർവാത്മക നാമത്തിൽ വ്യോമ ലിംഗത്തിന് പ്രണാമം അർപ്പിക്കുന്നു . 89) ദ്വിതാനു എന്നു പേരുള്ള ഗന്ധമായ ലിംഗത്തെ പൃഥ്വി പ്രാർത്ഥിക്കുന്നു . 90) മഹേശ്വര എന്ന പേരിൽ അറിയപ്പെടുന്ന ഭസ്മമയ ലിംഗത്തോട് മുഴുവൻ മൃഗരാജ്യം പ്രാർത്ഥിക്കുന്നു . 91) ചിരസ്ഥൻ എന്ന ജ്ഞാനമയ ലിംഗത്തിന് ഋഷിഗണങ്ങൾ ഉപാസനം ചെയ്യുന്നു . 92) ബ്രാഹ്മണർ ജ്യേഷ്ഠനായി ശിവനാമത്തിൽ ബ്രഹ്മ ലിംഗത്തോട് തപസ്സു ചെയ്യുന്നു . 93) പശുപതി എന്നു പേരുള്ള 'ഗോരോചനമയ' ലിംഗത്തെ ശേഷനാഗ് ആരാധിക്കുന്നു . 94) വാസുകി നാഗ് ശങ്കരനാമമുള്ള വിഷ (വിഷം) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 95) തക്ഷകനാഗ് ബഹുരൂപ് എന്ന കാലകുടമയ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 96) പിംഗാക്ഷ എന്ന പേരുള്ള ഹാലാഹലമയ ലിംഗത്തെ കർക്കോടക നാഗ് ബഹുമാനിക്കുന്നു . 97) ശൃംഗി വിഷമയ ലിംഗത്തെ ധൂർജതി എന്ന പേരിൽ പ്രാർത്ഥിക്കുന്നു . 98) പുത്രന്മാർ (പുത്രന്മാർ) വിശ്വരൂപ എന്ന പിതൃമയ ലിംഗത്തിന്റെ (പിതാക്കന്മാർ) നാമത്തിൽ അവതരിപ്പിക്കുന്നു . 99) ശിവദേവി വ്യാംബക് എന്ന പരമ മായ ലിംഗത്തെ ആരാധിക്കുന്നു. 100) മത്സ്യവും മറ്റ് ജീവകളും വൃഷാകപി എന്ന ശാസ്ത്രമായ ലിംഗത്തോട് പ്രാർത്ഥിക്കുന്നു. ഫലശ്രുതി : പ്രഭാതത്തിൽ ശിവശത രുദ്രീയം പാരായണം ചെയ്യുന്നവൻ മനസ്സ്, നാവ്, കർമ്മം എന്നിവയാൽ ചെയ്ത പാപങ്ങൾ അപ്രത്യക്ഷമാകുന്നു; രോഗങ്ങളും ക്ഷീണവും അലിഞ്ഞു പോകുന്നു; ഭയവും ഭയവും ബാഷ്പീകരിക്കപ്പെടുന്നു; ഉത്കണ്ഠയും ഉത്കണ്ഠയും അപ്രത്യക്ഷമാകുന്നു. പരമശിവന്റെ നൂറ് നാമങ്ങൾ ഉച്ചരിക്കുകയും അവനെ വന്ദിക്കുകയും ചെയ്യുന്നവർക്ക് മാനസിക സമാധാനവും സംതൃപ്തിയും തൽക്ഷണം ലഭിക്കും. Kamakoti.org

Wednesday, September 13, 2023

*വേദങ്ങൾ* 1.ഋഗ്വേദ സംഹിത (25 ശാഖകള്‍) 2.യജൂര്‍ വേദ സംഹിത (108 ശാഖകള്‍) 3.സാമവേദ സംഹിത (1000 ശാഖകള്‍) 4.അഥര്‍‌വ്വ വേദ സംഹിത ( 50 ശാഖകള്‍) *ബ്രാഹ്മണങ്ങള്‍* *ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍* 1.ഐതരേയ ബ്രാഹമണം 2.സംഖ്യായന ബ്രാഹ്മണം 3.കൗഷീതകി ബ്രഹ്മണം *യജൂര്‍‌വേദീയ ബ്രാഹ്മണങ്ങള്‍* 1.ശത പഥ ബ്രാഹ്മണം 2.തൈത്തരീയ ബ്രാഹ്മണം 3.മൈത്രായണീയ ബ്രാഹ്മണം *സാമവേദീയ ബ്രാഹ്മണങ്ങള്‍* 1. ജൈമനീയ ബ്രാഹ്മണം 2. താണ്ഡ്യ ബ്രാഹ്മണം 3. ആര്‍‌ഷേയ ബ്രാഹ്മണം 4. ഷഡ് വിംശദ് ബ്രാഹ്മണം 5. ഛാന്ദോഖ്യ ബ്രാഹ്മണം 6. സാമ വിധാന ബ്രാഹ്മണം 7. അഭൂത ബ്രാഹ്മണം 8. വംശ ബ്രാഹ്മണം 9. സം‌ഹിതോപനിഷദ് ബ്രാഹ്മണം *അഥര്‍‌വ്വവേദീയ ബ്രാഹ്മണം* ഗോപഥ ബ്രാഹ്മണം *ആരണ്യകങ്ങള്‍* *ഋഗ്വേദീയ ആരണ്യകം* 1.ഐതരേയ ആരണ്യകം 2.കൗഷീതകി ആരണ്യകം *യജൂര്‍‌വേദീയ ആരണ്യകങ്ങള്‍* 1. മൈത്രായണീയ ആരണ്യകം 2. തൈത്തരീയ ആരണ്യകം *സാമവേദത്തിലും അഥര്‍‌വ്വത്തിലും ആരണ്യകങ്ങള്‍ ഇല്ല* *ഉപനിഷത്തുക്കള്‍* *ഋഗ്വേദീയ ഉപനിഷത്തുക്കള്‍* 1.ഐതരേയ ഉപനിഷത്തുക്കള്‍ 2.കൗഷീതകി ഉപനിഷദ് 3.നാദ ബിന്ദു ഉപനിഷദ് 4.ആത്മബോധ ഉപനിഷദ് 5.നിര്‍‌വ്വാണ ഉപനിഷദ് 6.മുല്‍ഗല ഉപനിഷദ് 7.അക്ഷമാലിക ഉപനിഷദ് 8.ത്രിപുര ഉപനിഷദ് 9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ് 10.ബഹ്‌വൃച ഉപനിഷദ് *ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്* 1.ഈശാവാസ്യ ഉപനിഷത്ത് 2.ബ്രഹദാരണ്യക ഉപനിഷത്ത് 3.ഹംസ ഉപനിഷത്ത് 4.പരമ ഹംസ ഉപനിഷത്ത് 5.സുബാല ഉപനിഷത്ത് 6.മന്ത്രിക ഉപനിഷത്ത് 7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത് 8.നിരാലംബ ഉപനിഷത്ത് 9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത് 10.അദ്വയ ഉപനിഷത്ത് 11.താരക ഉപനിഷത്ത് 12.ഭിക്ഷുക ഉപനിഷത്ത് 13.അദ്ധ്യാത്മ ഉപനിഷത്ത് 14.മുക്തിക ഉപനിഷത്ത് 15.തരാശര ഉപനിഷത്ത് 16.യജ്ഞ വല്‍ക്യ ഉപനിഷത്ത് 17.ശാട്യായന ഉപനിഷത്ത് 18.തുരിയാതീയ അവധൂത ഉപനിഷത്ത് *കൃഷ്ണയജൂര്‍‌വേദീയ ഉപനിഷത്ത്* 1.കഠ ഉപനിഷത്ത് 2.തൈത്തരീയ ഉപനിഷത്ത് 3. ബ്രഹ്മ ഉപനിഷത്ത് 4.കൈവല്യ ഉപനിഷത്ത് 5.ശ്വേതാശ്വേതര ഉപനിഷത്ത് 6.ഗര്‍‌ഭ ഉപനിഷത്ത് 7.മഹാനാരായണ ഉപനിഷത്ത് 8.അമൃത ബിന്ദു ഉപനിഷത്ത് 9.അമൃത നാദ ഉപനിഷത്ത് 10.കാലാഗ്നിരുദ്ര ഉപനിഷത്ത് 11.ക്ഷുരിക ഉപനിഷത്ത് 12.സര്‍‌വ്വ സാര ഉപനിഷത്ത് 13.ശുക രഹസ്യ ഉപനിഷത്ത് 14.തേജബിന്ദു ഉപനിഷത്ത് 15.ധ്യാന ബിന്ദു ഉപനിഷത്ത് 16.ബ്രഹ്മ വിദ്യ ഉപനിഷത്ത് 17.യോഗതത്വ ഉപനിഷത്ത് 18.ദക്ഷിണാമൂര്‍‌ത്തി ഉപനിഷത്ത് 19.സ്‌കന്ദ ഉപനിഷത്ത് 20.ശാരീരിക ഉപനിഷത്ത് 21.യോഗ ശിഖ ഉപനിഷത്ത് 22.ഏകാക്ഷര ഉപനിഷത്ത് 23.അക്ഷി ഉപനിഷത്ത് 24.അവധൂത ഉപനിഷത്ത് 25.കഠരുദ്ര ഉപനിഷത്ത് 26.രുദ്രഹൃദയ ഉപനിഷത്ത് 27.പഞ്ചബ്രഹ്മ ഉപനിഷത്ത് 28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത് 29.വരാഹ ഉപനിഷത്ത് 30.യോഗകുണ്ഡലിനി ഉപനിഷത്ത് 31.കലിസന്തരണ ഉപനിഷത്ത് 32. സരസ്വതീരഹസ്യ ഉപനിഷത്ത് *സാമവേദീയ ഉപനിഷത്ത്* 1.കേന ഉപനിഷത്ത് 2.ഛാന്ദോഖ്യ ഉപനിഷത്ത് 3.ആരുണി ഉപനിഷത്ത് 4.മൈത്രയണി ഉപനിഷത്ത് 5.മൈത്രേയീ ഉപനിഷത്ത് 6.വജ്രസൂചിക ഉപനിഷത്ത് 7.യോഗാചൂഡാമണി ഉപനിഷത്ത് 8.വാസുദേവ ഉപനിഷത്ത് 9.മഹോപനിഷദ് 10.സന്യാസ ഉപനിഷദ് 11.അവ്യക്ത ഉപനിഷദ് 12.കുണ്ഡീക ഉപനിഷദ് 13.സാവിത്രി ഉപനിഷദ് 14.ജാബാല ഉപനിഷദ് 15.ദര്‍‌ശന ഉപനിഷദ് 16.രുദ്രാക്ഷ ജാബാല ഉപനിഷദ് *അഥര്‍‌വവേദീയ ഉപനിഷദ്* 1.പ്രശന ഉപനിഷദ് 2.മുണ്ഡക ഉപനിഷദ് 3.മാണ്ഡൂക്യ ഉപനിഷദ് 4.അഥര്‍‌വ ശിര ഉപനിഷദ് 5.അഥര്‍‌വ ശിഖ ഉപനിഷദ് 6.ബ്രഹദ് ജാബാല ഉപനിഷദ് 7.സീത ഉപനിഷദ് 8.ശരഭ ഉപനിഷദ് 9.മഹാനാരായണ ഉപനിഷദ് 10.രാമ രഹസ്യ ഉപനിഷദ് 11.രാമതാപിനി ഉപനിഷദ് 12.സാണ്ഡില്യ ഉപനിഷദ് 13.പരമ ഹംസ ഉപനിഷദ് 14.അന്ന പൂര്‍‌ണ്ണ ഉപനിഷദ് 15.സൂര്യ ഉപനിഷദ് 16.ആത്മ ഉപനിഷദ് 17.പാശുപത ഉപനിഷദ് 18.പരബ്രഹ്മ ഉപനിഷദ് 19.ത്രപുരതാപിനി ഉപനിഷദ് 20.ദേവീ ഉപനിഷദ് 21.ഭാവന ഉപനിഷദ് 22.ഭസ്മ ജാബാല ഉപനിഷദ് 23.ഗണപതി ഉപനിഷദ് 24.മഹാവാക്യ ഉപനിഷദ് 25.ഗോപാല താപിനി ഉപനിഷദ് 26.ശ്രീകൃഷ്ണ ഉപനിഷദ് 27.ഹയഗ്രീവ ഉപനിഷദ് 28.ദത്താത്രേയ ഉപനിഷദ് 29.ഗരുഡ ഉപനിഷദ് 30.നരസിംഹ പൂര്‍‌വ്വതാപിനി ഉപനിഷദ് 31.നാരദപരിവ്രാജക ഉപനിഷദ് 32.നരസിംഹ ഉത്തരതാപിനി ഉപനിഷദ് *1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ*.. *വേദാംഗങ്ങള്‍* (*വേദത്തിന്റെ അംഗങ്ങള്‍*) 1.ശിക്ഷ 2.നിരുക്തം 3.വ്യാകരണം 4.ഛന്ദശാസ്ത്രം 5.കല്‍‌പസൂത്രം.(ശ്രൗതസൂത്രം ,ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍‌ബസൂത്രം, ഗൃഹ്യസൂത്രം,പ്രായശ്ചിതം) 6.ജ്യോതിഷം (ഗണിതം, ഗോളം,ജാതകം,മുഹൂര്‍‌ത്തം,പ്രശനം,നിമിത്തം) *ഉപവേദങ്ങള്‍* 1.അര്‍‌ത്ഥശാസ്ത്രം 2.ധനുര്‍‌വേദം 3.ഗാന്ധര്‍‌വവേദം 4.ആയുര്‍‌വേദം 5.സ്ഥാപത്യവേദം (തച്ചുശാസ്ത്രം) *മഹാപുരാണങ്ങള്‍* 1.വിഷ്ണു പുരാണം 2. ഭവിഷ്യ പുരാണം 3.ഗരുഡപുരാണം 4.അഗ്നി പുരാണം 5.മഹാഭാഗവത പുരാണം 6.ശിവപുരാണം 7മാര്‍‌ക്കണ്ഡേയ പുരാണം 8.ലിംഗ പുരാണം 9.ബ്രഹ്മവൈവര്‍‌ത്ത പുരാണം 10.മത്സ്യ പുരാണം 11.കൂര്‍‌മ്മ പുരാണം 12.വരാഹ പുരാണം 13.വാമന പുരാണം 14.സ്കന്ദ പുരാണം 15.ബ്രഹ്മാണ്ഡ പുരാണം 16.പത്മ പുരാണം 17.ബ്രഹ്മ പുരാണം 18. നാരദീയ പുരാണം.. *ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍* 1.സാംബ പുരാണം. 2.ദേവീഭാഗവത പുരാണം 3.കാലിക പുരാണം 4.ലഘുനാരദീയ പുരാണം 5.ഹരിവംശ പുരാണം 6.വിഷ്ണു ധര്‍‌മ്മോത്തര പുരാണം 7.കല്‍‌കിപുരാണം 8.മുല്‍‌ഗല പുരാണം 9.ആദിപുരാണം 10.ആത്മ പുരാണം 11.വിഷ്ണു ധര്‍മ്മ പുരാണം 12.വായു പുരാണം 13.നരസിംഹ പുരാണം 14.ക്രിയോയോഗ പുരാണം 15.സുര്യ പുരാണം 16.ബ്രഹദ് നാരദീയ പുരാണം 17.പുരുഷോത്തമ പുരാണം 18.ബ്രഹദ് വിഷ്ണു പുരാണം 19.ഗണേശ പുരാണം 20.സനത്കുമാര പുരാണം 21.ദുര്‍‌വ്വാസ പുരാണം 22.നന്ദികേശ്വര പുരാണം 23.ബൃഹദ്‌ധര്‍മ്മ പുരാണം 24.വാരുണ പുരാണം 25.പശുപതി പുരാണം 26.മാനവ പുരാണം 27.മുദ്‌ഗല പുരാണം.... തുടങ്ങി 108 എണ്ണം ഉണ്ട്.. *ദര്‍‌ശനങ്ങള്‍* 1.ന്യായ ദര്‍‌ശനം (ഗൗതമന്‍) 2.വൈശേഷിക ദര്‍‌ശനം (കണാദന്‍) 3.സാംഖ്യദര്‍‌ശനം (കപിലന്‍) 4.യോഗദര്‍ശനം (പതഞജലി) 5.പൂര്‍‌വ്വ മീം‌മാംസാദര്‍‌ശനം (ജൈമിനി) 6.ഉത്തരമീമാംസാ ദര്‍‌ശനം (വ്യാസന്‍) (വേദാന്തം) 7.ബുദ്ധ ദര്‍ശനം 8. ജൈന ദര്‍ശനം.. *സ്‌മൃതികള്‍* 1.ഉശന സ്‌മൃതി 2.യജ്ഞവല്‍‌ക്യ സ്‌മ്രതി 3.വിഷ്ണുസ്‌മൃതി 4. മനുസ്‌മൃതി 5.അംഗീരസസ്മൃതി 6.യമസ്‌മൃതി 7.അത്രി സ്‌മൃതി 8.സം‌വര്‍‌ത്ത സ്‌മ്രതി 9. ബ്രഹത്ത് പരാശര സ്‌മൃതി 10. ബ്രഹസ്പതി സ്‌മൃതി 11.ദക്ഷ സ്‌മൃതി 12.ശാതാതപസ്‌മൃതി 13.ലിഖിത സ്‌മൃതി 14..വ്യാസസ്‌മ്രതി 15.പരാശര സ്‌മൃതി 16.ശംഖ സ്‌മൃതി 17. ഗൗതമ സ്‌മൃതി 18.വസിഷ്ഠ് സമൃതി *ഇതിഹാസങ്ങള്‍* വാത്മീകി രാമായണം , മഹാഭാരതം *സര്‍‌വവേദങ്ങളുടെയും സാര സംഗ്രഹം*...*ഭഗവത് ഗീത*.. *ആഗമശാസ്ത്രങ്ങള്‍* ഇത് 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .🙏

Sunday, September 10, 2023

*🪷🛕തന്ത്രം🛕🪷* തന്യതെ വിസ്താര്യതെ ഇതി തന്ത്ര (മേദിനി കോശം) തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപ്പികുന്നത് എന്നാണ് തന്ത്രത്തെപ്പറ്റി വിശദീകരിക്കുന്നത്. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, വാമം, സമയം, ദിവ്യം, കൗളം തുടങ്ങി അഞ്ച് ശാഖകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉള്‍ക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകള്‍ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്‌കൃത ഭാഷയിലാണെന്നുള്ളതും ഇതിന്റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല, യന്ത്രങ്ങള്‍, ക്ഷേത്രപ്രതിഷ്ഠകള്‍ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്. തന്‍ എന്ന ധാതുവില്‍ നിന്നാണ് തന്ത്ര എന്ന വാക്കുണ്ടായത്. തന്‍ എന്ന വാക്കിനു ഞാന്‍ അഥവാ ശരീരം എന്നാണ് വിശദീകരിക്കുന്നത്. ലോകത്തേക്കുറിച്ചുള്ള അവബോധം നല്‍കുന്നത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇതില്‍ പ്രധാനം കണ്ണും, കാതുമാകുന്നു. കണ്ണ് കാണുവാനും ചെവി കേള്‍ക്കുവാനും. കാണുന്നതിനെ യന്ത്രം എന്നും കേള്‍ക്കുന്നതിന് മന്ത്രം എന്ന് പറയുന്നു. യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു. ദക്ഷിണാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 'ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്മേര മുഖാംബുജ' ദക്ഷിണാചാരമെന്നത് പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാര്‍ഗം ആകുന്നു. ദക്ഷിണാചാരക്കാര്‍ ദേവിയുടെ പൂജ വലത് കാരത്താല്‍ ചെയ്യുന്നവരാണ്. മാത്രമല്ല വലത് ഭാഗത്തുള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആണ്. ഇവര്‍ ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു. 'ഹ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാല്‍ ഹാദി വിദ്യ എന്നും പറയുന്നു. വാമചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 വാമാചാരികള്‍ ശക്ത്യാരാധനിയില്‍ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാല്‍ തര്‍പ്പണം (പൂജ) ചെയ്യുന്നവരായതിനാലാണ് വാമാചാരികള്‍ എന്ന് വിളിക്കുന്നത്. ഇഡ നാഡി (സ്ത്രീ നാഡീ )യെ ആരാധിക്കുന്നവാണിവര്‍. മകാര പഞ്ചകങ്ങളാണ് പൂജ നിവേദ്യമായി കൊടുക്കാറ്. പൂര്‍ണമായും ശക്തിയില്‍ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികള്‍ ചെയ്യുന്നത്. സമയാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 'അകുല സമയാന്തസ്ഥ സമയാചാര തല്പര സേവിതാ' ബാഹ്യാരാധനയില്‍ നിന്ന് ഉള്‍വലിഞ്ഞ് ആന്തരികാരാധനയില്‍ മനസിനെ കേന്ദ്രീകരിക്കുന്നതിനെയാണ് സമയാചാരം. മനസിനെ ഉയര്‍ത്തി അന്തര്‍മുഖമായ സമയാചാരത്തില്‍ ജപം ചെയ്യണം എന്ന് ആചാര്യ മതം. മനസിനെ അന്തര്‍മുഖമായി ആരാധന ചെയ്യാന്‍ കഴിയുന്നവന്‍ ആരോ അവനാകുന്നു സമയാചാരി. ദിവ്യാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 ദക്ഷിണം, വാമം, സമയം എന്നിവയില്‍കൂടി കടന്ന് എത്തുന്ന അടുത്ത സ്ഥിതിയാണ് ദിവ്യാചാരം. മനസ്സിനെ ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയില്‍ അല്ലങ്കില്‍ ഖേചരീ മുദ്രയില്‍ ധ്യാനിച്ച് ആത്മതത്വം ഗ്രഹിക്കലാണ് ദിവ്യാചാരത്തില്‍ എത്തുമ്പോള്‍ സംഭവിക്കുന്നത്. ഈ അവസ്ഥ യോഗീഭാവമാണെന്ന് പറയുന്നു. കൗളാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 വളരെ ഗൂഢവും ഏറെ തെറ്റിധരിക്കപ്പെട്ടതുമായ സാധനാ പദ്ധതിയാണ് കൗളാചാരം. യോഗ്യനായ ശിഷ്യന് മാത്രമേ കൗള രഹസ്യം വെളിപ്പെടുത്താവു എന്നാണ് നിബന്ധന. 'അന്യാസ്തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ ' (മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുന്‍പില്‍ പ്രകടിക്കപ്പെടുന്നു. എന്നാല്‍ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നില്‍ക്കുന്നു.) ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഭാവചൂഡാമണിയില്‍ കൗളന്റെ ലക്ഷണം ശിവന്‍ പാര്‍വ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. 'ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദര്‍ശിച്ചു ആ ആനന്ദാനുഭൂതിയില്‍ പരിലസിക്കുന്നവനാണ് കൗളന്‍' സ്വച്ഛന്ദതന്ത്രത്തില്‍ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - 'കുലം എന്നാല്‍ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല - അകുല അഥവാ ശിവ - ശക്തി സമന്വയമാണ് കൗളം'. മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകള്‍ കൊണ്ട് ഉണര്‍ത്തി ഷഡാധാരങ്ങള്‍ വഴി മേല്‍പോട്ടുയര്‍ത്തി ശിരസില്‍ സഹസ്രാര പത്മത്തില്‍ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേര്‍ക്കുന്ന മഹത്തായ യോഗ വിദ്യയാണ് കൗളം. സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം. ♥️ 👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑 ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏

Monday, September 04, 2023

🙏ദാനവും ദക്ഷിണയും🙏 🕉️🕉️🙏🕉️🕉️🕉️🙏🕉️🕉️🕉️🙏 പൗരാണിക സങ്കല്പമനുസരിച്ച് ഏതു കര്‍മ്മാവസാനവും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ വയ്യാത്തവയാകുന്നു. യജ്ഞപുരുഷനായ ഭഗവാന്‍ വിഷ്ണുവിന്‍റെ പത്നിയായി ദക്ഷിണാദേവിയെ സങ്കല്‍പ്പിക്കാറുണ്ട്. ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്‍റെയോ ഫലം പൂര്‍ണമാകുന്നില്ല. ജോലിക്കുള്ള കൂലിയുടെ രൂപമല്ല ദക്ഷിണയ്ക്കുള്ളത്. അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം "ദക്ഷിണ 'ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്‍റെയും മൃത്യുവിന്‍റെയും സംഹാരത്തിന്‍റെയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല് ‍ എന്ന സത്യം ദക്ഷിണ ദിശയോട് ബന്ധപ്പെട്ടിരിക്കുന്നു. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ സത്കര്‍മ്മങ്ങള് ‍ സന്പൂര്‍ണ്ണമാകുന്ന അവസ്ഥയുടെ തന്നെ മറ്റൊരു പേരാണ് "ദക്ഷിണ' എന്ന്. അത് നാം ഒടു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതു കര്‍മ്മവും നമുക്കായി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ചെയ്തു തീരുന്ന നിമിഷം വരെ ചെയ്യുന്ന ആളില്‍ത്തന്നെ അതിന്‍റെ പുണ്യശക്തി കുടികൊള്ളുന്നു എന്നാണല്ലോ വാസ്തവം. നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുന് പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്‍റെ ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്‍റെ കയ്യില്‍ നിന്നും യജമാനന്‍റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഇപ്രകാരം ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിക്കു കയാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യുന്നു. നാം പാപം പോക്കുവാന്‍ ചെയ്ത പ്രവൃത്തിയായ പൂജ പോലും പാപവൃത്തിയാകുന്നു എന്നാണ് ശാസ്ത്രമതം എന്നത് ഒരു അത്ഭുതമായിത്തോന്നാം. എന്നാല്‍ സത്യം അതുതന്നെയാണ്. എന്താണ് ഇങ്ങനെ പറയാന്‍ കാരണം? വാസ്തവത്തില്‍ നമുക്കു വന്ന ദോഷഫലവും നാം അനുഭവിക്കേണ്ടതായിരുന്നില്ലേ? ആ ദോഷം വന്നതും നമ്മുടെ പാപഫലം കൊണ്ടായിരിക്കില്ലേ? പാപവും പുണ്യവും അനുഭവിക്കാതെ തീരുകയുമില്ലല്ലോ. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്‍റെ ഫലമായേ കണക്കാക്കാനാകൂ. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്. അങ്ങനെ ചെയ്യിപ്പിച്ചു എങ്കില്‍ ആ പാപം മാറ്റുവാന്‍ പൂജിച്ചയാളിന് യജമാനന്‍ ദാനം നല്‍കണം. (വിലപിടിപ്പുളള എന്തെങ്കിലും വസ്തു). ഈ ദാനവും പാപമാണല്ലോ. ദാനത്തിന്‍റെ പാപം മാറാന്‍ ധനത്തിന്‍റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. (ആദ്യം ദ്രവ്യഫലം, രണ്ടാമത് കര്‍മ്മഫലം). ഈ ദക്ഷിണകൊണ്ടുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം!! ഈ അര്‍ത്ഥത്തിലാണ് ദാന-ദക്ഷിണ-സമര്പ്പണാദി ചടങ്ങുകള്‍ മുഖ്യമായത്. വെറ്റിലയാകുന്നു ദക്ഷിണയ്ക്കായി സാധാരണ ഉപയോഗിക്കാറ്. വെറ്റില ത്രിമൂര്‍ത്തിസ് വരൂപവും ലക്ഷ്മി പ്രതീകവുമാകുന്നു. (താന്പൂലതത്വം വെറ്റില, പാക്ക്, ചുണ്ണാന്പ് ഇതാകുന്നു. ക്രമാല്‍ സത്വരജഃതമോ ഗുണ സൂചകവും ഇവ ചേര്‍ത്ത് മുറുക്കുന്പോള്‍ രക്തനിറമാര്‍ന്ന ആത്മതത്വപ്രാകട്യവുമുണ്ടാകുന്നു .) ഇവിടെ വെറ്റിലയും പാക്കും തമോഗുണ, രജോഗുണ പ്രതീകമായി ഉപയോഗിക്കുന്പോള്‍ സാത്വികഗുണം പ്രകടിപ്പിക്കാന്‍ ധനം കൂടി ഇവയോടൊപ്പം. (ദക്ഷിണ നമ്മുടെ മനസ്സിന്‍റെ സാത്വിക ശുദ്ധിയില്‍ നിന്നും ഉദയം ചെയ്തു എന്നു കാട്ടാന്‍) കൂടാതെ വെറ്റിലത്തുന്പ് നമുക്ക് നേരെ വച്ച് ദക്ഷിണ നല്‍കുന്നതും പൂജകനില്‍ നിന്നും പുണ്യം നമ്മിലേക്ക് ഒഴുകിയിറങ്ങുവാനാകുന്നു. ദക്ഷിണ നല്‍കുന്നതിന് വെറ്റിലത്തുന്പ് രണ്ടു രീതിയില്‍ വയ്ക്കും. ദേവപൂജയ്ക്കു ശേഷം ദക്ഷിണ നല്‍കുന്പോള്‍ വെറ്റിലത്തുന്പ് ദക്ഷിണ കൊടുക്കുന്ന ആളിന്‍റെ നേരെ ഇരിക്കണം. ദേവകാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം, സല്‍ക്കര്‍മ്മം ഇവയ്ക്കായി നല്‍കുമ്പോള്‍ വെറ്റിലത്തുമ്പ് കൊടുക്കേണ്ട ആളിനു നേരെയായിരിക്കണം . ഇത് നമ്മില്‍ കര്‍മ്മസ്വരൂപണം അവിടേക്ക് ചെല്ലുന്നു എന്നു കാട്ടുവാനാണ്. ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തേക്കൂടി കുറിക്കുന്നതാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. ദാനവും, ദക്ഷിണയും സമര്‍പ്പണവും ഒന്നല്ല എന്നു മുന്പേ കണ്ടുവല്ലോ. ദാനം മഹാപുണ്യമെന്നു ശാസ്ത്രവചനമുണ്ട്. "ദാനം' മഹാധര്‍മ്മങ്ങളില്‍ ഒന്നുമാണ്. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത് ത്യാഗമെന്നുള്ളതിനേയാണ്. ത്യജിക്കുക എന്നാല്‍ തനിക്കു വിലപിടിപ്പുള്ളതെന്നു വിശ്വസിച്ചിരിക്കുന്ന ഭൗതിക വസ്തുക്കള്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗ്യമാക്കാന് ‍ നല്‍കുക എന്നര്‍ത്ഥം. അന്നമുള്ളവന്‍ അത്, വസ്ത്രമുള്ളവന്‍ അത്, ഭൂമിയുള്ളവന്‍ അത്, പശുക്കളുള്ളവര്‍ അത് ഇവയെല്ലാം ദാനം ചെയ്യാവുന്നതാണ് . ഉത്തമനായ രാജാവ് ബ്രാഹ്മണനു മാത്രമല്ല, നിരാലംഭനായ ശൂദ്രനും ഭൂമി ഗൃഹാദികള്‍ ദാനം ചെയ്തിരുന്നു. സ്വന്തം മുതലിനോടുള്ള അത്യാസക്തി ഇല്ലാതാക്കലാണ് ദാനം ചെയ്യുന്നതിന്‍റെ മറൊരു ഉദ്ദേശം. ദക്ഷിണ എന്നാല്‍ ധനരൂപമാണ്. അഥവാ ധനദാനത്തിനെയാണ് ദക്ഷിണ എന്നു പറയുന്നത്. ധനം ഏവര്‍ക്കും ദാനം കൊടുക്കാനുള്ള അധികാരമില്ല. കാരണം ധനം ധക്ഷിണാ സ്വരൂപമാണ്. അതായത് മഹാലക്സ്മി പ്രതീകമാണ്. ഇന്നും ധനത്തിന്‍റെ രൂപമേ മാറിയിട്ടുള്ളു. മൂല്യം മാറീട്ടില്ല. മാത്രമല്ല, ധനം കര്‍മ്മത്തിന്‍റെ ഫലസ്വരൂപമാണ്. തൊഴിലിന്‍റെ ഫലം ധന രൂപത്തിലല്ലേ ഇന്നു വിരാജിക്കുന്നത് ? ധനമുണ്ടെങ്കില്‍ ഏത് തരം സുഖങ്ങളും ലഭിക്കുമല്ലോ! ആകയാല്‍ ധനരൂപത്തില്‍ മുഖ്യമായി നമുക്ക് കര്‍മ്മഫലങ്ങളെ പരിപാലിക്കാവുന് നതാണ്. ഈ കര്‍മ്മഫലം സമര്‍പ്പിക്കേണ്ടത് ഈശ്വരനാണല്ലോ. അതു കൊണ്ടാണ് ദേവനും ദൈവീകകകാര്യങ്ങള്‍ക്കും ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമേ ധനം നല്‍കാന്‍ പാടുളളു. (അതായത്"ദക്ഷിണ'അഥവാ നല്‍കാന്‍ പാടുള്ളു.). അതു സ്വീകരിക്കാന്‍ മേല്‍പ്പറഞ്ഞവര് ‍ക്കേ അധികാരമുള്ളുതാനും. ആധുനികകാലത്ത് നാം ധര്‍മ്മശാസ്ത്രങ്ങളെ തെറ്റിദ്ധരിച്ച് ദാനം കൊടുക്കുന്നു എന്നര്‍ത്ഥത്തില്‍ ധനം നല്‍കാറുണ്ട്. ഭിക്ഷാടനം നടത്തുന്നവര്‍ക്ക് നാം യഥാര്‍ത്ഥത്തില് ‍ പണം നല്‍കരുത്. ഇത് വലിയ തെറ്റാണ്. കാരണം യാതൊരു യാചകനും നമ്മുടെ പുരോഹിതനോ, ഗുരുവോ, മഹാത്മാവോ, അതിഥിയോ അല്ല. അപ്പോള്‍ അവര്‍ക്ക് നാം നമ്മുടെ കര്‍മ്മഫലസ്വരൂപമായ ധനം നല്‍കുവാന്‍ പാടില്ല. ഒന്നുകില്‍ അന്നമോ ഔഷധമോ നല്‍കണം. അല്ലാതെ ധനം നല്‍കുക കൊണ്ട് ഇക്കൂട്ടര്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമെന്നല്ലാതെ യാതൊരു പരിവര്‍ത്തനവുമില്ല. ഇപ്രകാരം താങ്കള്‍ ചെയ്ത പാപത്തിന്‍റെ ഫലമായി ലക്ഷ്മിയെ (ധനത്തെ) അനര്‍ഹസ്ഥലത്ത് "ദക്ഷിണ' കൊടുത്തതുകൊണ്ട്; ആ പണം വിഫലമാകാന്‍ കൂടിയാണ് യാചകന് ലഹരി ഉപയോഗപ്രേരണ ദൈവം കൊടുക്കുന്നത്. അതുകൊണ്ട് സൂക്ഷിക്കുക യാചകര്‍ക്ക് ധനം നല്‍കരുത്. കാരണം ദക്ഷിണ നല്‍കാനല്ല ദാനം നല്‍കാനാണ് ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദാനം എന്നത് ധനം കൊടുകലല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ? ദാനമായി മുന്‍പറഞ്ഞ പോലെ അന്ന വസ്ത്രാദികള്‍ നല്‍കുക. അപ്രകാരം നല്‍കിയാല്‍ യാചകര്‍ വഴിപിഴക്കുകയുമില്ല. നമുക്ക് പാപവുമില്ല. ഇനി സമര്‍പ്പണം: ദാനം സര്‍വ്വര്‍ക്കും , ദക്ഷിണ ബ്രഹ്മതുല്യര്‍ക്കുമാണെങ്കില്‍ സമര്‍പ്പണം ഈശ്വരനു മാത്രം പാടുള്ളതാണ്. ഈശ്വരതുല്യം നാം സങ്കല്പിക്കുന്നുണ്ടെങ്കില്‍ അഥവാ ഈശ്വരനുവേണ്ടി എന്ന ഭാവമെങ്കില്‍ ദേശത്തിനോടും ഗുരുവിനോടും ആദ്ധ്യാത്മികതയോടും സമര്‍പ്പണമാകാം. സമര്‍പ്പണത്തില് ‍ യാതൊരു പ്രതിഫലേച്ഛയും പാടില്ല. സമര്‍പ്പണം എന്നാല്‍ സമൂലം അര്‍പ്പിക്കപെട്ടു എന്നും പറയാവുന്നതിനാല് ‍ നാം ഈ വാക്ക് സ്വീകരിക്കും മുന്പെ തന്നെ ഹിത പരിശോധന നടത്തേണ്ടതുണ്ട് . ഈ പദം നമുക്ക് പാലിക്കാവുന്നതാണോ എന്ന്. ചുരുക്കെഴുത്ത്: സമര്‍പ്പണം എന്നത് ലോപിച്ചാണ് സൗകര്യാര്‍ത്ഥം ഇന്നത് പണം ആയത്. ഇന്ന് ദാനവും ദക്ഷിണയും സമര്‍പ്പണവും എല്ലാം പണം തന്നെയാണ്. പണം വാസ്തവത്തില്‍ വെറുമൊരു പടമാണ് (ചിത്രപ്പണിയുള്ള കടലാസ്) അതേ ശുദ്ധമായ കപടം. 🙏🙏🙏🌹🙏🙏🙏

Monday, August 21, 2023

#നിവേദ്യ_സമയത്ത്_ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ? 🙏🌷🙏🌷🙏🌷🙏🌷🙏 "നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പിക്കുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും, ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു.... നേദ്യ സമയത്തും, ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്... നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ/ദേവിയെ ഭുജിപ്പിക്കുന്നു..... നാലു വിധ വിഭവങ്ങളും..,ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും,സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു... ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പറയുന്നു... എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ്... മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ് ..... നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും, ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല.... കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കൽപ്പം ആയതിനാൽ അത് മറികടക്കാൻ പാടില്ല.... # ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്...... ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ, വലതു കാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കൽപ്പം ..... നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം... ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്... അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നത്..... ഈ സമയത്ത് ശിവക്ഷേത്രത്തത്തിന്റെ നേർ നടയിൽ നിന്നു തൊഴാനും പാടില്ല... കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും.., നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കും എന്ന് കരുതപ്പെടുന്നു...... നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ,നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാകുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു...... ഇടതു കൈപ്പടം, വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്... ഗ്യാസിൽ നിവേദ്യം പാകം ചെയ്യുന്നത് ആചാര നിക്ഷേധമാണ് 🌷നിവേദ്യമുദ്ര🌷 ******************* ഇടതുകൈ വിരലുകൾ നിവർത്തിപ്പിടിച്ച്.., പെരുവിരൽ ഹൃദയത്തിൽ ചേർത്തു പിടിക്കുന്നതാണ് നിവേദ്യമുദ്ര എന്ന് ഒരഭിപ്രായം....... ഇടതു കൈവിരലുകൾ മടക്കി പെരുവിരൽ നെഞ്ചോടു ചേർത്തു വയ്ക്കുന്നതാണ് നിവേദ്യമുദ്ര എന്ന് മറ്റൊരു അഭിപ്രായവും ഉണ്ട്....... പ്രതിഷ്ഠാകർത്തിയുടെ വലതുഭാഗത്തും, ഇടതുഭാഗത്തും നിവേദ്യം വയ്ക്കാം... എന്നാൽ മുന്നിലും ,പിന്നിലും പാടില്ല.. പ്രത്യേകിച്ച് ശ്രീകോവിൽ അല്ലാതെ വെളിയിൽ പത്മമിട്ട് പൂജ നടത്തുമ്പോൾ ഈ തത്വം കർശനമായി പാലിക്കണം...... നിവേദ്യത്തെ അമൃതായി സങ്കൽപ്പിച്ചു വേണം സമർപ്പിക്കാൻ. നിവേദ്യം ഒരിക്കലും നേരിട്ട് ദേവൻ സ്വികരിക്കുന്നില്ല... അഗ്നി സംശുദ്ധി ചെയ്ത ശേഷമേ സ്വികരിക്കു... ആയതിനാൽ മന്ത്രങ്ങളും, നിവേദ്യ വസ്തുക്കളും അഗ്നിപത്നിയായ സ്വാഹദേവിയുടെ കയ്യിൽ കൊടുക്കുന്നു സ്വാഹാദേവി അതിനെ ഭർത്താവായ അഗ്നിയെ ഏൽപ്പിക്കുന്നു... അഗ്നി അതിനെ സംശുദ്ധി ചെയ്ത (അഗ്നിശുദ്ധി ) ദേവനു നൽകുന്നു.... ആയതിനാൽ ആണ് നിവേദ്യ മന്ത്രത്തിന്റെ എല്ലാം ഒടുവിൽ " സ്വാഹ " എന്നു ചേർക്കുന്നത്... ഉദ: പ്രാണായ സ്വഹാ, അപാ നായ സ്വാഹാ. .. 🙏

Sunday, August 20, 2023

എന്തൊരു കഷ്ടം ആണ് മനുഷ്യരുടെ കാര്യം... നിങ്ങൾ എന്തിനും ഏതിനും അലയുന്നു.. നിങ്ങൾക്ക് സന്തോഷം വേണം.. സമാധാനം വേണം.. ഐശ്വര്യം വേണം.. നല്ല ആരോഗ്യത്തോടെ ജീവിക്കണം.. ഇതെല്ലാം എങ്ങനെ നേടാനാവുമെന്ന് അന്വേഷിച്ചു കാലം കഴിക്കുന്നു.. പലരും പല ഉപദേശങ്ങളും നൽകും നിങ്ങൾ അതെല്ലാം പരീക്ഷിക്കും.. എന്നിട്ടും ഒരു പ്രയോജനവുമില്ല... നിങ്ങൾക്ക് അറിയില്ല നിങ്ങളെ.. നിങ്ങൾക്കുള്ള അപൂർവ്വ ശക്തി വിശേഷങ്ങളെ....നിങ്ങളുടെ മനസ്സിന്റെ അത്ഭുതം നിറഞ്ഞ ശക്തിയെ.. നിങ്ങളുടെ ഇന്ത്രിയങ്ങൾ നിങ്ങളിൽ കാണിക്കുന്ന ശക്തിവിശേഷങ്ങളെ...നിങ്ങൾ നിങ്ങൾക്കുള്ളിലെ ശക്തിയെ ഉണർത്തൂ.. മനസ്സിനെ നിങ്ങളുടെ അധീനതയിൽ കൊണ്ട് വരൂ.. ഒരു അനുസരണയുള്ള കുട്ടിയെപോലെ മനസ്സിനെ മാറ്റിയെടുക്കൂ.. നിങ്ങൾക്കുള്ളിലെ കുണ്ഡലിനീ ശക്തിയെ ഉണർത്തൂ... അതിനയുള്ള മാർഗങ്ങൾ തേടൂ. ധ്യാനത്തിലൂടെയും യോഗയിലൂടെയും നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും അനുസരണയുള്ള കുട്ടിയെപ്പോലെ മാറ്റിയെടുക്കൂ... യോഗമാർഗ്ഗങ്ങൾ ഗുരുവിലൂടെ അഭ്യസിച്ചുകൊണ്ട് നിങ്ങൾ തന്നെ നിങ്ങളുടെ അത്ഭുതം നിറഞ്ഞ ശക്തികൾ പുറത്തെടുക്കൂ... മനസ്സ് നിർമ്മലം എങ്കിലേ ഇതെല്ലാം സാധ്യമാവൂ... ചിന്തകൾ തിന്മയുടെ വശങ്ങളിലേക്ക് നീങ്ങിയാൽ ഒന്നും സാധ്യമാവില്ല.. അതിനാണ് ആദ്യമേ ഈശ്വര വിശ്വാസം നേടുന്നത്.. ചിന്തകൾ സന്മാർഗ്ഗത്തിലൂടെ സഞ്ചരിക്കേണം.. മനസ്സിൽ സ്നേഹം ഉണരേണം..ഈശ്വരൻ സർവ്വ കഴിവും നമുക്ക് നൽകിയിട്ടുണ്ട്.. നാം അതെങ്ങനെ ഉപയോഗ്യമാക്കേണം എന്നു പഠിക്കേണ്ടതുണ്ട്... അതിനുള്ള മാർഗങ്ങൾ ഈശ്വരൻ തന്നെ നമുക്ക് കാണിച്ചു തരും.. പക്ഷെ അതിനയുള്ള പടിവാതിലിൽ നാം കൊട്ടുക തന്നെ വേണം... നാം ദുർമാർഗ്ഗങ്ങളെ തേടുന്ന നേരം കൊണ്ട് സന്മാർഗ്ഗങ്ങളിലേക്ക് ചുവടുവെക്കേണം നമുക്കുള്ളിലെ ശക്തിവിശേഷങ്ങളെ ഉണർത്തി ജീവിതം തന്നെ സന്തോഷം നിറഞ്ഞതാക്കി മാറ്റണം.. ആ വഴികളിലേക്ക് നാംഎത്തിപ്പെടേണമെങ്കിൽ ഈശ്വര കൃപ നാം നേടിയെടുത്തെ മതിയാവൂ... ഈശ്വരൻ സന്മാർഗ്ഗങ്ങൾ കാണിച്ചുതരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. എല്ലാവർക്കും ശുഭദിനം 🙏

Saturday, August 19, 2023

ഗണപതി ഭഗവാൻ കുബേരൻ്റെ അഹങ്കാരം അടക്കിയ കഥ. *കുബേരന്റെ അഹങ്കാരവും ഗണപതിയുടെ വിശപ്പും ശമിച്ചതെങ്ങനെ?* (ഒരു കഥ അതിൽ ഒര് തത്ത്വമുണ്ട് മനസിലാക്കാൻ ) അഹങ്കാരിയായിരുന്നു കുബേര മഹാരാജാവ്. മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ അയാള്‍ ഒരു പിശുക്കും വരുത്തിയിരുന്നില്ല. എന്നു മാത്രമല്ല, കിട്ടുന്ന അവസരങ്ങളില്‍ മറ്റുള്ളവരെ തരംതാഴ്ത്തി സംസാരിക്കാനും പ്രവര്‍ത്തിക്കാനും സമര്‍ഥനുമായിരുന്നു. ഒരിക്കല്‍ കുബേരന്‍ പരമശിവനെ കാണാന്‍ കൈലാസത്തിലെത്തി. ഒരു വലിയ പഴക്കുലയുമായിട്ടായിരുന്നു കുബേരന്‍ എത്തിയത്. പഴക്കുല കണ്ടതും ബാലനായ ഗണപതി ഓടിയെത്തി. എന്നിട്ട് അതുമായി അവിടെനിന്നും സ്ഥലംവിട്ടു. അതുകണ്ട് കുബേരന്‍ പറഞ്ഞു.കഷ്ടം! ഈ ഗണപതി ഒരു കൊതിയനാണല്ലോ. എല്ലാവരുംകൂടി ഒരു ദിവസം എന്റെ കൊട്ടാരത്തിലേക്ക് വരൂ... ഞാന്‍ ഉഗ്രനൊരു സദ്യ തരാം. ഇവന്റെ വയറും നിറയ്ക്കാം... കുബേരന്റെ ക്ഷണം പരമശിവന്‍ സ്വീകരിച്ചു. അടുത്തദിവസം പരമേശ്വരനും പാര്‍വതിയും മക്കളായ സുബ്രഹ്മണ്യനും ഗണപതിയും കൂടി കുബേരന്റെ കൊട്ടാരത്തിലെത്തി. കുബേരനും കുടുംബവും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. വരൂ.. നമുക്ക് വല്ലതും കഴിച്ചശേഷം സംസാരിക്കാം. കുബേരന്‍ അവരെ ഭക്ഷണത്തിന് ക്ഷണിച്ചു. ആദ്യം കുട്ടികള്‍ക്ക് കൊടുക്കൂ. അവര്‍ കഴിച്ചശേഷം ഞങ്ങള്‍ കഴിച്ചോളാം. പരമേശ്വരന്‍ പറഞ്ഞു. അങ്ങനെ ഗണപതിക്കും സുബ്രഹ്മണ്യനും കുബേരന്‍ നേരിട്ട് ഭക്ഷണം വിളമ്ബി. നിമിഷനേരംകൊണ്ട് ഗണപതി പാത്രങ്ങളെല്ലാം കാലിയാക്കി. അതുകണ്ട് കുബേരന്‍ അത്ഭുതപ്പെട്ടു. ഹോ.. എന്തൊരു കൊതിയാണിവന്.. കുബേരന്‍ വീണ്ടും ഭക്ഷണവുമായെത്തി. അതെല്ലാം ഗണപതിക്കുതന്നെ നല്‍കി. അതും അവന്‍ ക്ഷണനേരംകൊണ്ട് തീര്‍ത്തു. വീണ്ടും വീണ്ടും പാത്രങ്ങളില്‍ വിഭവങ്ങള്‍ നിരന്നു. അപ്പോള്‍ത്തന്നെ അതെല്ലാം ഗണപതി തീര്‍ത്തുകൊണ്ടുമിരുന്നു. അങ്ങനെ സദ്യയ്ക്കായി ഒരുക്കിയ ഭക്ഷണമെല്ലാം തീര്‍ന്നു. എന്നിട്ടും ഗണപതിയുടെ വിശപ്പടങ്ങിയില്ല. അതോടെ ഗണപതിയ്ക്കു ദേഷ്യമായി. അവിടെയുണ്ടായിരുന്ന പാത്രങ്ങള്‍ ഓരോന്നായി കക്ഷി അകത്താക്കാന്‍ തുടങ്ങി. വൈകാതെ പാത്രങ്ങളും തീര്‍ന്നു. പിന്നീട് എനിക്ക് വിശക്കുന്നേ.. എന്നുപറഞ്ഞ് കുബേരന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. പേടിച്ചുപോയ കുബേരന്‍ പരശ്വേരന്റെ കാല്‍ക്കല്‍ വീണു. ഭഗവാനേ.. അടിയനോട് പൊറുക്കണം. എങ്ങനെയെങ്കിലും അടിയനെ രക്ഷിക്കണം.. ഉടന്‍ പാര്‍വതി കുറച്ചു മലരും അവലും ശർക്കരയും തേങ്ങയും എടുത്ത് ഗണപതിക്കു നല്‍കി. അതു കഴിച്ചതോടെ ഗണപതിയുടെ വിശപ്പു മാറി. ആ നിമിഷം കുബേരന്റെ സര്‍വഅഹങ്കാരവും അസ്തമിച്ചു. കുബേരനെ അനുഗ്രഹിച്ചശേഷം പരമേശ്വരനും കുടുംബവും മടങ്ങി. കടപ്പാട്

Friday, August 18, 2023

ധർമ്മം എന്നാൽ എന്താണ്🙏* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 എന്താണ് ധർമ്മം എന്ന വാക്കിനെകൊണ്ട് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ എന്താണ് ധർമ്മം.. 🌹സനാതന ധർമ്മം🌹 സനാതനം (സന + അതനോതി), അതായത് അനശ്വരത നേടാൻ നിന്നെ പ്രാപ്തനാക്കുന്നത്. ‘സനാതനോഃ നിത്യനൂതനഃ’, ഇതിന്‍റര്‍ഥം ഏതാണോ അനശ്വരം ആയിരിക്കുന്നത്, നശിക്കാത്തത്, ആദിയില്ലാത്തതും ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു. അതാണ് സനാതനം. 🌹വേദധർമ്മം🌹 വേദം എന്നാൽ ജ്ഞാനം/ അറിവ്. അറിവിന്റെ വിഷയം അല്ലെങ്കിൽ ജ്ഞാനം നേടാനുള്ള ഉപാധി. ഇവിടെ ജ്ഞാനം എന്ന പദം ആത്മാവിനെ കുറിച്ചുള്ള അറിവ്, ഈശ്വര സാക്ഷാത്കാരം, ആത്മീയ അനുഭൂതി എന്നീ സന്ദർഭങ്ങൾക്കുള്ളതാണ്. 🌹ഹിന്ദുധർമ്മം🌹 മേരുതന്ത്രം എന്ന പുണ്യഗ്രന്ഥത്തിൽ ഹിന്ദു എന്ന പദത്തെ ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കുന്നു,‘ഹീനാന് ഗുണാന് ദൂഷയതി ഇതി ഹിന്ദു‘ അതായത് എന്താണോ പ്രാകൃതമായ താഴ്ന്ന നിലയിലുള്ള രജ, തമഗുണങ്ങളെ നശിപ്പിക്കുന്നത് അത് ഹിന്ദു. ആരാണോ ഹീനമായ രജതമോഗൂണങ്ങളെയും അതിന്റെ ഫലമായുള്ള ചിന്ത, വാക്ക്, പ്രവർത്തി എന്നീ നിലകളിലുള്ള ഹീനമായ പ്രവർത്തികളെയും മാറ്റി, സത്വഗുണ പ്രധാനമായ കാര്യങ്ങളിൽ മുഴുകിയതിനാൽ ജീവിതത്തിന്റെ സാരം ഈശ്വരഭക്തിയാണെന്ന് കരുതി ദൈവത്തെ തേടുകയും, കർമ്മയോഗത്തിൽ ഉറച്ച്നിന്ന് സമൂഹത്തെ നയിക്കുകയും ചെയ്യുന്നവരെ ഹിന്ദു എന്ന് വിളിക്കുന്നു. അതിനാൽ ഹിന്ദു എന്നത് ഒരു മനോഭാവമാണ്... ഹിന്ദുധർമ്മം ദർശിപ്പിക്കുന്ന ആത്മീയതയുടെ ഒരേയൊരു ശാശ്വതമായ ലക്ഷ്യം എന്തെന്നാൽ വ്യക്തിയിൽ ഈശ്വരനെ കാണിക്കുക എന്നതിൽ കവിഞ്ഞ് ഈശ്വരതത്ത്വത്തെ പ്രകടിപ്പിക്കുക എന്നതാണ്... ഹിന്ദുധർമ്മം എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിക്കുകയും അങ്ങേയറ്റത്തെ ചിന്താസ്വാതത്യ്രം നല്കുകയും ചെയ്യുന്നു. ഹിന്ദു ധർമ്മത്തിന്റെ പ്രാധാന്യം താഴെപറയുന്നു. ഈശ്വര ചരണങ്ങളിൽ നിരന്തരമായി സമർപ്പിച്ചുകൊണ്ടുള്ള അതിരുകളില്ലാത്ത സ്നേഹവും ഭക്തിയും ഹിന്ദുവിന്റെ ഹിന്ദുത്വത്തിന്‍റെ അടയാളമാണ്. ഈ ഭൂമുഖത്ത് മറ്റ് തത്ത്വസംഹിതകൾ ഒന്നും തന്നെ ഇല്ലാതിരുന്നപ്പോഴും ഹിന്ദുധർമ്മം നിലനിന്നിരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത ആശയസംഹിതകൾ വന്നപ്പോഴും ഹിന്ദുധർമ്മം നിലനില്ക്കുന്നുണ്ട്. മറ്റ് എല്ലാ ആശയ സംഹിതകളും ഇല്ലാതായാലും ഹിന്ദുധർമ്മം നിലനില്ക്കുക തന്നെ ചെയ്യും. അതിനാൽ ഹിന്ദുധർമ്മം ഒരു ആശയസംഹിതയല്ല. ഹിന്ദുത്വം (സാധകന്റെ ഗുണങ്ങൾ) ഒരു വ്യക്തിയുടെ സ്ഥിര സ്വഭാവമാണ്. അതിനാൽ ഏതൊരു വ്യക്തി ഈ ഗുണവിശേഷങ്ങൾ സ്വായത്തമാക്കിയില്ലെങ്കിൽ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ആയ ഈശ്വര സാക്ഷാത്കാരം ഒരിക്കലും സാധ്യമാകില്ല. ഈ ലോകത്തിലെ മൊത്തം മാനവരാശി സന്തുഷ്ടമായിരിക്കണമെങ്കിൽ, അവർ ഹിന്ദു ധർമ്മാചാരികളുടെ പാദങ്ങളിൽ വീണ് ജ്ഞാനം നേടണം. എന്നാൽ മാത്രമേ ശാശ്വത സന്തോഷം പ്രാപ്തമാകൂ എന്ന് മനുസ്മൃതിയിൽ പറയുന്നു... 🌹 ചൈതന്യ ധർമ്മം🌹 ഹിന്ദുത്വം ചൈതന്യത്തിന്റെ സിദ്ധാന്തമാണ്. ചൈതന്യം സൃഷ്ടിയെ നിലനിർത്തുന്നു. അതിനാൽ ഹിന്ദുധര്‍മം ‘ചൈതന്യ ധർമ്മം’ എന്നും അറിയപ്പെടുന്നു. 🌹. ഈശ്വര ധർമ്മം🌹 ധർമ്മം ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതിനാൽ ഇതിനെ ഈശ്വര ധർമ്മം എന്നും വിളിക്കുന്നു. 🌹 മാനവധർമ്മം🌹 മാനവൻ സനാതനനാണ്, അതായത് പൌരാണികം. അതിനാൽ ധർമ്മത്തെ മാനവധർമ്മം എന്നും വിളിക്കുന്നു. ഇപ്രകാരം പറഞ്ഞുവെങ്കിലും മനുഷ്യൻമാർക്ക് മാത്രമല്ല സകല സൃഷ്ടികൾക്കും ഇതിൽ ഈ വ്യാഖ്യാനമനുസരിച്ച് പരിഗണന നൽക്കുന്നു. 🌹വിശ്വധർമ്മം🌹 മനുഷ്യജന്മം സര്‍വ്വവ്യാപിയായ ഈശ്വരന്‍റെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ളതിനാൽ ധർമ്മത്തെ വിശ്വധർമ്മം എന്ന് അഭിസംബോധന ചെയ്യുന്നു.... മനുഷ്യൻ സനാതനനാണെങ്കിൽ അവന്റെ തൊട്ടുമുൻപുള്ള ജന്മത്തെക്കുറിച്ചുപോലും അവന് യാതൊരു പ്രജ്ഞയുമില്ലാത്തതെന്തുകൊണ്ട്? വാദത്തിനുവേണ്ടി അവൻ ഈശ്വരനിലുണ്ടെന്നുപറയാം. എന്നാൽ ഭഗവാൻ ഇവിടെവന്നപ്പോൾ തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ച് വ്യക്തമായ പ്രജ്ഞയുണ്ടായിരുന്നുവല്ലോ. അതുകൊണ്ട് ഈശ്വരനോടൊപ്പം മനുഷ്യനും സനാതനനാണെന്ന് പ്രജ്ഞയുള്ളവർ ആരും അംഗീകരിക്കുന്നില്ല.. 🙏

Sunday, July 30, 2023

*18പുരാണങ്ങളെ പരിചയപെടുത്തുന്നു.* ശാസ്ത്രീയമായി അടിസ്ഥാനമുള്ള ഗ്രന്ഥങ്ങൾ ആണെങ്കിലും നമുക്ക് ഇവയെ കുറിച്ച് യാതൊരു അറിവുമില്ല. അറിവിലേക്കായി... _അഷ്ടപുരാണങ്ങൾ_ പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ . 1.ബ്രഹ്മപുരാണം ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ. 2.വിഷ്ണുപുരാണം മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ. 3. ശിവപുരാണം പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ. 4.ഭാഗവതപുരാണം ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. വൈഷ്ണവരുടെ മുഖ്യ ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 5.പദ്മപുരാണം പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്. 6.നാരദപുരാണം ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു. 7.മാർക്കണ്ഡേയപുരാണം ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവയാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾഅടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്. 8.ഭവിഷ്യപുരാണം അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 9.ലിംഗപുരാണം അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു. 10.വരാഹപുരാണം ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. 11.ബ്രഹ്മവൈവർത്തപുരാണം കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ. 12.സ്കന്ദപുരാണം സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്. 13.വാമനപുരാണം വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്. 14.മത്സ്യപുരാണം മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്.. 15.കൂർമ്മപുരാണം കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ. 16. ഗരുഡപുരാണം പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. 17.ബ്രഹ്മാണ്ഡപുരാണം അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ. 18. അഗ്നിപുരാണം രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.🙏

Friday, July 14, 2023

*ഒരു സന്യാസി തന്റെ അനുയായികളോടൊപ്പം ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് കൃഷ്ണ കഥ പറയുകയും ഭജനയും കീർത്തനയും ചെയ്യുമായിരുന്നു.*🌹🙏 ആ രാജ്യത്തെ രാജാവ് ആവഴി കടന്നുപോയി. അദ്ദേഹത്തിന്റെ മന്ത്രിമാരും നിരവധി പ്രജകളും ഒരു വലിയ ഘോഷയാത്രയിൽ രാജാവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. രാജാവ് ആ സാധുവിനെ ചൂണ്ടി തന്റെ മന്ത്രിയോട് ചോദിച്ചു, അവൻ ആരാണ്? അവൻ എന്താണ് ചെയ്യുന്നത്? മന്ത്രി പറഞ്ഞു, മഹാരാജ്, അവൻ ഒരു വിഡ്ഢിയാണ്. അയാൾക്ക് ബുദ്ധിയൊന്നുമില്ല, അയാൾ എന്തൊക്കെയൊ പറഞ്ഞ് ജനങ്ങൾക്ക് അസ്വസ്ഥതകൾ മാത്രം സൃഷ്ടിക്കുന്നു. അന്നു രാത്രി രാജാവ് ചിന്തിച്ചു, ഓ, എന്റെ രാജ്യത്ത് ചില വിഡ്ഢികൾ ഉണ്ട്. ഏറ്റവും വലിയ വിഡ്ഢിക്ക് ഞാൻ സമ്മാനങ്ങൾ നൽകും. പിറ്റേന്ന് രാവിലെ അദ്ദേഹം തന്റെ മന്ത്രിയെ വിളിച്ച് ഒരു സ്വർണ്ണ നാണയം നൽകി, ഇതാണ് എന്റെ രാജ്യത്തെ ഏറ്റവും വലിയ വിഡ്ഢിക്കുള്ള സമ്മാനം. രാജകൽപ്പനയനുസരിച്ച് മന്ത്രി വിഡ്ഡിയെ അന്വേഷിക്കാൻ തുടങ്ങി. മന്ത്രി പലരോടും ചോദിച്ചു, നിങ്ങൾ ഒരു വിഡ്ഢിയാണോ? ആളുകൾ ചിരിച്ചു, തങ്ങൾ വിഡ്ഢിയാണെന്ന് അംഗീകരിക്കാൻ ആരും തയ്യാറായില്ല. ദിവസം മുഴുവൻ അന്വേഷിച്ചിട്ടും ആരെയും കണ്ടെത്താനാകാതെ, മന്ത്രി ക്ഷീണിതനും നിരാശയനുമായി. ഒടുവിൽ മന്ത്രി സമാധാനപരമായി മന്ത്രം ചൊല്ലിക്കൊണ്ടിരുന്ന സാധുവിന്റെ അടുത്തെത്തി. അന്വേഷിച്ചപ്പോൾ, ഒരു വിഡ്ഢിയെ കണ്ടെത്താനാകാത്തതിന്റെ വേദനയെക്കുറിച്ച് മന്ത്രി പറഞ്ഞു, രാജാവിൻ്റെ ശിക്ഷയെ ഭയപ്പെട്ടു. സാധു ചോദിച്ചു, എന്തുകൊണ്ടാണ് രാജാവ് നിങ്ങൾക്ക് ശിക്ഷ നൽകുമെന്ന് നിങ്ങൾ ഭയക്കുന്നത്? ശരി, ഞാൻ ഏറ്റവും വലിയ വിഡ്ഢിയാണ്. മന്ത്രി സന്യാസിക്ക് നാണയം നൽകി, അദ്ദേഹം അത് അൽപ്പം ദൂരെ കണ്ട മാലിന്യ കൂമ്പാരത്തിലേക്ക് എറിഞ്ഞു. സാധു സ്വർണനാണയം ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്ന് മന്ത്രി കരുതി, തീർച്ചയായും സന്യാസി ഏറ്റവും വലിയ വിഡ്ഢി തന്നെയാണ്. മന്ത്രി കൊട്ടാരത്തിലെത്തി മുഴുവൻ സംഭവവും രാജാവിനെ അറിയിച്ചു. ഏതാനും വർഷങ്ങൾ കടന്നുപോയി. വൃദ്ധനായ രാജാവ് സുഖമില്ലാതെ കിടപ്പിലായി. രാജാവിന് ഇനി അധികകാലം ജീവിതമില്ലെന്ന് വൈദ്യന്മാർ വിധിയെഴുതി. സന്യാസി കൊട്ടാരത്തിലെത്തി രാജാവിന്റെ അടുക്കൽ ചെന്നു. ഒഴിവാക്കാൻ കഴിയാത്ത മരണം അടുത്തെത്തിയെന്ന് തിരിച്ചറിഞ്ഞ രാജാവ് വിലപിക്കുന്നത് കണ്ട് അദ്ദേഹം രാജാവിനോട് പറഞ്ഞു. മഹാരാജൻ, അങ്ങ് ഇഹലോകവാസം വെടിയാൻ പോകുന്നു, പക്ഷേ അങ്ങ് വെട്ടിപ്പിടിച്ചതും, അധർമ്മത്തിലൂടെ ശേഖരിച്ചതുമായ ധാരാളം സമ്പത്ത് അങ്ങേക്കുണ്ട്. ഈ സമ്പത്ത് മുഴുവൻ നിങ്ങളോടൊപ്പം വരുമോ? ഈ സമ്പന്നതയെല്ലാം നിങ്ങൾ കൂടെ കൊണ്ടുപോകുന്നില്ലേ? ഇല്ല, അതെങ്ങിനെ സാദ്ധ്യമാകും, രാജാവ് പറഞ്ഞു. അപ്പോൾ നിങ്ങളെ പിന്തുടരേണ്ട യഥാർത്ഥ സമ്പത്ത് നിങ്ങൾ സമ്പാദിച്ചിട്ടില്ല, അവ ഭക്തി ധനം, പരമാർത്ഥ ധനം, പ്രേമ ധനം, തുടങ്ങിയവയാണ്. ഭൗതിക സമ്പത്ത് നാശത്തിന് വിധേയമാണ്. ഈ ലോകത്തിൽ മനുഷ്യ ജന്മം ലഭിച്ചിട്ടും യഥാർത്ഥ സമ്പത്ത് സമ്പാദിക്കാൻ ശ്രമിക്കാത്തവനാണ് വിഡ്ഢി. നിങ്ങൾ ഈ രാജ്യത്തിലെ ഏറ്റവും വലിയ വിഡ്ഢിയാണ്, അതിനാൽ നിങ്ങൾ ഈ സ്വർണ്ണ നാണയത്തിന് അർഹനാണ്. രാജാവിനെപ്പോലെ നാമെല്ലാവരും സമ്പത്തും മറ്റ് സമ്പന്നതയും ശേഖരിക്കാൻ ശ്രമിക്കുന്ന വിഡ്ഡികളാണ്. ഒടുവിൽ മരണസമയത്ത്, ഒരു ചെറിയ സൂചി പോലും കൊണ്ടുപോകാൻ നമ്മൾക്ക് കഴിയില്ല. നമ്മൾ ശേഖരിക്കുന്ന പുണ്യം മാത്രമെ മരണത്തിന് ശേഷം നമ്മളെ അനുഗമിക്കുകയുള്ളൂ. അതിനാൽ ഒരു നായയെപ്പോലെ ജോലി ചെയ്യുന്നതിനുപകരം, ഭഗവാനോടുള്ള പ്രേമ ധനം (കൃഷ്ണനോടുള്ള സ്നേഹം) ശേഖരിക്കുന്നതിനെക്കുറിച്ച ചിന്തിക്കുക. കാരണം അവസാന ശ്വസനസമയത്ത് മറ്റൊന്നും നമ്മെ പിന്തുടരുകയില്ല. ഭൗതിക ലോകത്തുള്ള എല്ലാവരും തന്റെ കുടുംബത്തെ എങ്ങനെ പരിപാലിക്കണം, തന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള ചിന്തകളിലാണ്. നമ്മുടെ സമ്പത്ത് സുരക്ഷിതമാക്കാൻ ഞങ്ങൾ വിവിധ മാർഗങ്ങൾ ആസൂത്രണം ചെയ്യുന്നു (നിക്ഷേപങ്ങൾ, സ്വത്ത്, ഭാവിയിൽ ഞങ്ങളുടെ കഠിനാധ്വാനം ആസ്വദിക്കണോ വേണ്ടയോ എന്ന് കൃഷ്ണന് മാത്രമേ അറിയൂ), എന്നാൽ മരണം നമ്മുടെ ജീവിതത്തെ പിടിച്ചെടുക്കുമ്പോൾ ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ഉടൻ തന്നെ ഇല്ലാതാകും. നമ്മൾ ഒരു ദിവസം മരിക്കേണ്ടതുണ്ടെന്ന കാര്യം നാം മറക്കുന്നു, മരണത്തിന്റെ കാര്യത്തിൽ രക്ഷപ്പെടാനാവില്ല. നമ്മൾ വന്നു, നമുക്ക് പോകേണ്ടതുണ്ട്. ഇപ്പോൾ നമ്മൾ ആവശ്യത്തിന് പണം സമ്പാദിക്കും, പിന്നെ പ്രായമാകുമ്പോൾ അത് ആസ്വദിക്കും എന്ന് ചിന്തിക്കുന്ന നമ്മൾ വിഡ്ഢികളാണ്. ഈ ഭൗതിക ലോകത്തിലെ ഒന്നും കൃഷ്ണന്റെ സേവനത്തിൽ ഉപയോഗിക്കുന്നില്ലെങ്കിൽ അധികകാലം ആസ്വദിക്കാനാവില്ല. ഭൗതികവസ്തുക്കൾ എത്ര ആകർഷകമാണെങ്കിലും ശാശ്വതമായ സ്വത്തായിരിക്കുകയില്ല. അതിനാൽ ഒരാൾ സ്വമേധയാ അത്തരം സ്വത്തുക്കൾ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഈ ഭൗതിക ശരീരം ഉപേക്ഷിക്കുമ്പോൾ ഒരാൾ അത്തരം സ്വത്തുക്കൾ ഉപേക്ഷിക്കണം. ഭൗതികമായ എല്ലാ സ്വത്തുക്കളും താൽക്കാലികമാണെന്നും അത്തരം സ്വത്തുക്കളുടെ ഏറ്റവും നല്ല ഉപയോഗം ഭഗവാൻ്റ സേവനത്തിൽ ഏർപ്പെടുന്നതാണ് എന്ന് ഭക്തിയുള്ള മനുഷ്യന് അറിയാം. ശ്രീമദ് ഭാഗവതം 3.30.3 ൽ പറഞ്ഞിരിക്കുന്നതുപോലെ, യദ് അധ്രുവസ്യ ദേഹസ്യ / സാനുബന്ധസ്യ ദുർമതി ധ്രുവാനി മന്യതേ മോഹദ് / ഗൃഹ -ക്ഷേത്ര-വസുനി ച വഴിതെറ്റിയ ഭൗതികവാദിക്ക് തന്റെ ശരീരം തന്നെ അസ്ഥിരമാണെന്നും ആ ശരീരവുമായി ബന്ധമുള്ള വീട്, ഭൂമി, സമ്പത്ത് എന്നിവയുടെ ആകർഷണങ്ങളും താൽക്കാലികമാണെന്നും അറിയില്ല. അജ്ഞതയാൽ മാത്രം, എല്ലാം ശാശ്വതമാണെന്ന് അദ്ദേഹം കരുതുന്നു. 🌹ഹരേ കൃഷ്ണാ 🙏
ഈശ്വരനിലേക്ക് എത്തിച്ചേരുക എന്നത് നിഷ്പ്രയാസം നടക്കുന്ന ഒരു കാര്യമല്ല...മഹത് ഗ്രന്ഥങ്ങൾ പാരായണം ചെയ്തത് കൊണ്ടോ.. മഹൽസ്തോത്രങ്ങൾ ഉരുവിട്ടതുകൊണ്ടോ.. ദിവസവും ക്ഷേത്രദർശനം നടത്തിയതുകൊണ്ടോ ഒരിക്കലും ഈശ്വരനിലേക്ക് അടുക്കാനാവുമെന്ന് കരുതേണ്ടതില്ല... ജന്മജന്മാന്തരങ്ങളിൽ ചെയ്തതായ പുണ്യ കർമ്മഫലമായാണ് ഈശ്വരനെ പ്രാർത്ഥിക്കാൻ കഴിയുന്നത് തന്നെ... ഒരിക്കലും ഒരു ദുർമാർഗ്ഗിക്ക് ഈശ്വര സ്മരണ ഉണ്ടാവുകതന്നെയില്ല.. തിന്മയിൽ സഞ്ചരിക്കുന്ന പലരെയും നോക്കിയാൽ തന്നെ അത് മനസ്സിലാക്കാം.. ഇവർ ഈശ്വരപാതയിൽ സഞ്ചരിക്കുന്നവരെപോലും പരിഹസിക്കാനാണ് ഉത്സാഹം കാണിക്കുക... ഈശ്വര സ്മരണ നിലനിർത്തിയത് കൊണ്ട് മാത്രമോ.. ക്ഷേത്രങ്ങൾ തോറും വഴിപാടുകൾ നടത്തിയത് കൊണ്ടോ ഈശ്വര സവിധത്തിൽ എത്തിച്ചേരുകയില്ല.. ഈശ്വര തത്വങ്ങൾ എന്തോ അതിനെ പിന്തുടർന്നുള്ള ജീവിതം ആണ് ആചരിക്കേണ്ടത്.. സത്യധർമ്മങ്ങൾ പാലിച്ചുകൊണ്ട് ഈശ്വരനിൽ തികഞ്ഞ ഭക്തിയും വിശ്വാസവും പുലർത്തി മോഹങ്ങളോ മോഹഭംഗങ്ങളോ ഇല്ലാതെ എന്താണ് നമുക്ക് വിധിച്ചിട്ടുള്ളത്... എന്താണ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.. അതിൽ സന്തോഷം കണ്ടെത്തി ആത്മസംതൃപ്തി അടയുന്നവനെ ഈശ്വരനിലേക്ക് എത്തിച്ചേരുവാൻ കഴിയുകയുള്ളൂ..ജീവിതത്തിൽ ഈശ്വരനിൽ നിന്നും അകന്ന് നിന്നുകൊണ്ട് ഭൗതീക സുഖങ്ങളിലേക്ക് കൂടുതൽ പ്രാമുഖ്യം ചെലുത്തി ജീവിതം നയിക്കുന്നവർക്കേ ദുഖങ്ങളും ദുരിതങ്ങളും വേട്ടയാടുകയുള്ളൂ.. ഒന്നിലും ഏതിലും സംതൃപ്തി അടയാത്തവന് ജീവിതം തന്നെ വിരക്തി നിറഞ്ഞതായിരിക്കും.. അതിമോഹങ്ങളും അഹങ്കാരവും ഇവരെ ഭരിക്കും.. പാപകർമ്മങ്ങൾ അനുഷ്ടിച്ചുകൊണ്ട് അതിനെല്ലാം സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്താനായി പലപല ന്യായീകരണങ്ങളും കണ്ടെത്തും.. ദുർമാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് പാപങ്ങളുടെ മാറാപ്പും ചുമുന്നുകൊണ്ട് വീണ്ടുമൊരു ദുരിത ജീവിതത്തിനായി കാത്തിരിക്കും... ഈശ്വരപാതയിലൂടെ സഞ്ചരിച്ചുകൊണ്ട് സത്യധർമ്മങ്ങൾ പാലിക്കാൻ കഴിയുന്നവർക്ക് മാത്രമേ എത്ര തന്നെ ജന്മം എടുത്താലും ഈശ്വര സന്നിധിയിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ... ഈശ്വര ചൈതന്യത്തിൽ നിന്നും ഉറവായ ആത്മാവ് പരിശുദ്ധി വരുത്തിയശേഷം മാത്രമേ ഈശ്വരനിലേക്ക് തന്നെ ചേർന്നലിയുകയുള്ളൂ.. എല്ലാവർക്കും നന്മകൾ നിറഞ്ഞ ഈശ്വര പാതയിലൂടെ ജീവിതം നയിക്കാൻ ഈശ്വരൻ തന്നെ അനുഗ്രഹം നൽകട്ടേ... നല്ലൊരു പ്രഭാതം ആശംസിച്ചുകൊണ്ട്. 🙏