Friday, July 27, 2018

ത്വദ്ഭക്തിസ്തു കഥാരസാമൃതഝരീനിര്മജ്ജനേന സ്വയം
സിദ്ധ്യന്തീ വിമലപ്രബോധപദവീമക്ലേശതസ്തന്വതീ |
സദ്യസ്സിദ്ധികരീ ജയത്യയി വിഭോ സൈവാസ്തു മേ ത്വത്പദ-
പ്രേമപ്രൗഢിരസാര്‍ദ്രതാ ദ്രുതതരം വാതാലയാധീശ്വര || 10 ||
ഭഗവത് കഥാരസമാകുന്ന അമൃതപ്രവാഹത്തില്‍ മുഴുകുകനിമിത്തം തന്നത്താന്‍ കൈവരുന്നതും നിര്‍മ്മലമായ ജ്ഞാനത്തിന്റെ ഉല്‍കൃഷ്ടസ്ഥാനത്തെ യാതൊരു പ്രയാസവും കൂടാതെ വെളിപ്പെടുത്തിത്തരുന്നതും ആയ അങ്ങയുടെ ഭക്തിയൊന്നു മാത്രം ഉടനടി കൈവല്യത്തെ നല്‍ക്കുന്നതായിട്ട് ഉല്‍ക്കര്‍ഷത്തോടെ വര്‍ത്തിക്കുന്നു. അല്ലയോ പ്രഭുവായിരിക്കുന്ന ഗുരുവായൂര്‍ പുരേശ! എനിക്ക് അങ്ങയുടെ പൊല്‍താരടിയിലുള്ള പ്രേമാതിശയമാകുന്ന രസംകൊണ്ട് കുളിര്‍മ ലഭിക്കുക എന്ന ആ അവസ്ഥതന്നെ അതിവേഗത്തില്‍ സംഭവിക്കേണമേ!
ഭഗവത് രൂപവര്‍ണ്ണനം നാമ ദ്വീതീയം ദശകം

No comments: