Tuesday, September 05, 2017

കൃഷ്ണനുമൊത്താടിത്തിമിര്‍ത്തഗോപസ്ത്രീകള്‍ കുറഞ്ഞൊന്നുമദിച്ചു. തല്‍ക്ഷണം ശ്രീകൃഷ്ണന്‍ അന്തര്‍ദ്ധാനം ചെയ്തു. രാധ മാനവതിയായി, തന്നെ ചുമന്നുകൊണ്ടുപോകണമെന്ന് കൃഷ്ണനോടാവശ്യപ്പെട്ടു. അപ്പോള്‍ത്തന്നെ ഭഗവാന്‍ അപ്രതൃക്ഷനായി. ഈ രണ്ടും ഒരേ സത്യം വെളിവാക്കുന്നു. പരബ്രഹ്മലയം പൂണ്ട് ഏകാഗ്രമാകുന്ന മനസ്സ് അഭൗമാനന്ദത്തില്‍ മുഴുകുമ്പോഴും ഏതെങ്കിലും പൂര്‍വ്വവാസന ഉണര്‍ന്നാല്‍, കയറിയ പടി വഴുതി താഴത്തേക്കു പോരുമെന്ന സത്യം! അത്തരക്കാര്‍ക്ക് ചിദാനന്ദം നഷ്ടമാകും. ഭഗവദ്ദര്‍ശനം തടസ്സപ്പെടും. പിന്നെ വേര്‍പാടിന്റെ ദുഃഖമാണ്. മദമാര്‍ന്നതിലെ പശ്ചാത്താപമാണ്. ഗോപികാദുഃഖം ആ വിധത്തിലെ കാണാവൂ! ‘കരഗതമൊരമലമണി
വരമുടനുപേക്ഷിച്ച’തിലെ പശ്ചാത്താപവും പുനരതുലഭിപ്പാനുള്ള തപസ്സുമാണത്. ഊണുറക്കങ്ങളൊഴി
വാക്കിക്കൊണ്ടുള്ള നിരന്തര തപസ്സ്! അത് ലക്ഷ്യത്തിലെത്തി അമന്ദാനന്ദമനുഭവിച്ച് ‘രസോവൈ സഃ’ എന്ന ചിന്ത നിറച്ച്, എല്ലാറ്റിലും പരത്മാത്മാവിനെ ദര്‍ശിച്ച് ‘ബ്രഹ്മോ ജീവൈവ നാപര’ എന്ന അദൈ്വതഭാവനയില്‍ അഭിരമിക്കുന്ന സായൂജ്യഭക്തിയാണ് രാസലീലയിലെ പൊരുള്‍! തത്ത്വമസീ വാക്യത്തിന്റെ സവിശദവ്യാഖ്യാനമാണ് മഹാരാസം. കണ്‍തുറന്നു കാണണമെന്നു മാത്രം!

No comments: