Friday, September 29, 2023

🙏എന്താണ് ധർമ്മം🙏 🌹🌹🌹🌹🌹🌹🌹🌹🌹 *ധരതി വിശ്വം ഇതി ധർമ്മ*: സമസ്തപ്രപഞ്ചവും ധരിക്കപ്പെടുന്നത് യാതൊന്നില്ലാണോ, ആ സർവാധാരമായ പരം തത്വമാകുന്നു ധർമ്മം.. ഇത് നിരുക്തി ഉപയോഗിച്ചുള്ള അർത്ഥം. ഇനി ധർമ്മം എന്ന പദത്തിനെ വ്യാവഹാരിക തലത്തിൽ ചിന്തിച്ചാൽ, ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്ത് കോർത്ത് നിർത്തുന്ന നിയമവ്യവസ്ഥയെ ധർമ്മം എന്ന് പറയാം.. അല്ലെങ്കിൽ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവ വിശേഷങ്ങളോടും കൂടിയ നമ്മെയൊക്കെ ഒന്നായി ചേർത്തുകോർത്തു നിർത്തുന്നതെന്തോ അത് ധർമ്മം. ഈ പ്രപഞ്ച ഘടകങ്ങളിൽ ഓരോന്നിനും അതതിന്റെതായ സ്വഭാവവിശേഷമുണ്ട്. അഗ്നി, അഗ്നിയായിരിക്കുന്നതിനും ജലം ജലമായിരിക്കുന്നതിനും പിന്നിൽ വർത്തിക്കുന്ന അനിഷേധ്യമായ പ്രപഞ്ച നിയമം ഉണ്ട്. ഈ അധിനിയമത്താൽ ഓരോന്നും അതതതിന്റെ ഭാവത്തിൽ ധരിക്കപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ നിയതമായി ധരിക്കുന്ന ഈ അധിനിയമത്തെ ധർമ്മം എന്നത് കൊണ്ട് മനസിലാക്കാം. *അണു മുതൽ ബ്രഹ്മാണ്ഡം വരെ സകലഘടകങ്ങളും അത്യദ്ഭുതകരമായ ഒരു നിയമവ്യവസ്ഥയാൽ സുഘടിതമായി നിലനിർത്തപ്പെടുന്നതാണ്*. ആണവകണങ്ങളുടെ നിരന്തരമായ ചലനത്താലുണ്ടാവുന്ന *അചലഭാവമാണ് ഒരു അണു എന്നത്*.അത് പോലെ അതിവേഗതയിൽ അന്വരതം ചരിക്കുന്ന അനേകലക്ഷം ഗ്രഹനക്ഷത്രാദികളുടെ നിരന്തരമായ ചലനത്താലുള്ള അചലഭാവമാണ് ഈ ബ്രഹ്മാണ്ഡം. ഇവിടെയെല്ലാം അത്യദ്ഭുതകരമായ ഒരു വ്യവസ്ഥയാൽ സകലവും നിലനിൽക്കുന്നതയൈ നമുക്ക് മനസിലാക്കന സാധിക്കും ഈ വ്യവസ്ഥ തന്നെയാണ് ധർമ്മം. അതായത് *ഈ ലോകത്തിലെ അംഗങ്ങളെന്ന നിലയിൽ നാമൊക്കെ ജീവിതത്തിൽ ഏത് മൂല്യങ്ങളെ പരിപാലിച്ചാലാണോ ഈ ലോകം ഒന്നായി നന്നായി ചേർത്തുകോർത്തു നിർത്തപ്പെടുന്നത്. ആ മൂല്യങ്ങളാകുന്നു ധർമ്മം*. ഇങ്ങനെ *ജീവിതത്തിൽ മൂല്യങ്ങളെ പാലിക്കുമ്പോൽ നാം ധർമ്മത്തെ രക്ഷിക്കുന്നവരാകുന്നു*. ഇപ്രകാരം *നമ്മളാൽ രക്ഷിക്കപ്പെടുമ്പോഴാണ് ധർമ്മം നമ്മെയും രക്ഷിക്കുന്നത്*. വിപരീതമാണ് നാം ചെയ്യുന്നതെങ്കിൽ, അതായത് *ധർമ്മത്തെ രക്ഷിക്കുന്നതിന് പകരം ഹനിക്കുന്നവരാണ് നാമെങ്കിൽ ധർമ്മം നമ്മെയും ഹനിക്കുന്നു* . ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കുന്ന ധാർമ്മിക മൂല്യങ്ങളെ പരിപാലിക്കാതിരിക്കുക എന്ന ധർമഹനനം ചെയ്യുന്നത് വഴി അവ നമ്മുടെ ജീവിതത്തിന്റെ ഉയർച്ചയെ തടയുന്നവയായി ഭവിക്കുന്നു എന്നർത്ഥം. വാസ്തവത്തിൽ *ധർമമല്ല നമ്മെ ഹനിക്കുന്നത്, ധർമത്തെ പാലിക്കായ്ക നിമിത്തം നാം തന്നെയാണ്. അതിനാൽ നിശ്ചയമായും ധർമ്മത്തെ പാലിക്കണം എന്നർത്ഥം*. അത് തന്നെയാണ് *മനുസ്മ്രിതിയിലെ ഈ പ്രസിദ്ധ വാക്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും*. ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിറ്റ: തസ്മാർദ്ധർമോ ന ഹന്തവ്യോ മാ നോ ധർമോ ഹതോ/വധീത് *ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കുന്നു. രക്ഷിക്കപ്പെടുന്ന ധർമ്മം രക്ഷിക്കുന്നു അത് കൊണ്ട് ധർമ്മം ഹനിക്കപ്പെടരുത്*. ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കാതിരിക്കട്ടെ) വളരെയധികം *തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു പദം കൂടിയാണ് ധർമം എന്നുള്ളത്. ദാനം ചെയ്യുന്നിനെയോ ഭിക്ഷ കൊടുക്കുന്നതിനെയൊ ഒക്കെയാണ് ധർമ്മം എന്നത് കൊണ്ട് പൊതുവെ നാം ഉദ്ദേശിക്കുന്നത്*. ഓർമ്മിക്കുക, എന്ത് വേണമെങ്കിലും, നമ്മെത്തന്നെ വേണമെങ്കിലും നമുക്ക് മറ്റുള്ളവർക്ക് ദാനമായി കൊടുക്കാം, *എന്നാൽ ഒരിക്കലും കൈവരിക്കാൻ പാടില്ലാത്തതായി, കൊടുക്കാൻ പാടില്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ, അത് ധർമമാണ്. ഒരിക്കലും കൈ വിടരുതാത്ത ശാശ്വതമൂല്യങ്ങളാണ് ധർമശബ്ദത്തിന്റെ അർത്ഥമായി വരുന്നത്*. *ഇപ്രകാരം ജഗത്തിന്റെ നിലനിൽപ്പിനും വ്യക്തികളുടെ അഭ്യുദയനി:ശ്രേയസങ്ങൾക്കും ഹേതുവാകുന്നത് ഏതാണോ അതാണ് ധർമ്മം* എന്ന് ചുരുക്കി പറയാം... 🙏

Sunday, September 24, 2023

Bhahavatham moolam in malayala lipi. ഭാഗവതം മൂലം ( മലയാള ലിപി) https://m.facebook.com/story.php?story_fbid=6588293294621304&id=100003220954542&mibextid=9R9pXO https://acrobat.adobe.com/id/urn:aaid:sc:AP:e05f3b40-c7d6-4cff-a04a-4ead381b8111

Monday, September 18, 2023

Iകംസൻ പറഞ്ഞതനുസരിച്ച് രാമകൃഷ്ണൻ മാരെ മധുരയ്ക്ക് കൊണ്ടുപോകാൻ അക്രൂരൻ വൃന്ദാവനത്തിൽ വന്നിരിയ്ക്കുന്നു🌹 അത്താഴത്തിനു ശേഷം കൃഷ്ണനും ബലരാമനും അക്രൂരന് സുഖനിദ്ര നേരാൻ അദ്ദേഹത്തിന്റെ അടുത്തെത്തി.മാതുലനായ കംസനെ കുറിച്ച് കൃഷ്ണൻ ചോദിച്ചു.തുടർന്ന് കംസന്റെ പദ്ധതികളെ കുറിച്ച് അന്വേഷിച്ചു. തന്റെ അമ്മാവൻ ആ രാജ്യത്തിന്റെ അധിപനായി തീർന്നതിലുള്ള ദു:ഖം കൃഷ്ണൻ അക്രൂരനെ അറിയിച്ചു.ഭരണ വ്യവസ്ഥയിലെ ഏറ്റവും വലിയ പൊരുത്തക്കേടാണ് കംസൻ, അയാളുടെ ഭരണത്തിൽ പൗരന്മാർക്ക് ക്ഷേമം പ്രതീക്ഷിയ്ക്കുകയേ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. " ഞാൻ പുത്രനായി പിറന്നതിൽ പിതാവ് എന്തെല്ലാം കൊടിയ ദുരിതങ്ങൾ അനുഭവിച്ചു ". ഇതുകേട്ട് കൃഷ്ണന്റെ പിതാവായ വസുദേവരെ വധിക്കാൻ ഒരുങ്ങിയതുൾപ്പെടെയുള്ള മുഥുരയിലെ സമീപകാല സംഭവങ്ങൾ മുഴുവനും അക്രൂരൻ വിശദീകരിച്ചു. ജനന മാത്രയിൽ തന്നെ മഥുരയിൽ നിന്ന് വൃന്ദാവനത്തിലേക്ക് മാറ്റിയതിനെ കുറിച്ചും കംസൻ അയച്ച അസുരന്മാരെ കൃഷ്ണൻ വധിച്ചതിനെ കുറിച്ചും അവർ സoസാരിച്ചു.കംസന്റെ ആജ്ഞ അനുസരിച്ച് കൃഷ്ണനെ മഥുരയിലേക്ക് കൊണ്ടുപോവുകയാണ് തന്റെ ആഗമനോദ്ദേശ്യമെന്നും അ ക്രൂരൻ കൃഷ്ണനോട് പറഞ്ഞു. ധനുർയജ്ഞത്തിൽ പങ്കെടുക്കുന്നതിന് ഗോപകുമാരന്മാരെ മുഴുവൻ ക്ഷണിക്കാൻ അവർ നന്ദ മഹാരാജാവിനോട് പറഞ്ഞു. ഇതു കേട്ട് ഗോപകുമാരന്മാരെ വിളിച്ചു വരുത്തി ധനുർ യജ്ഞം എന്ന ചടങ്ങിന് സമർപ്പിക്കാനായി പാലും എല്ലാത്തരം പാലുത്പന്നങ്ങളും ധാതുക്കളായി സംഭരിക്കാൻ നന്ദ മഹാരാജാവ് അവരോട് കൽപിച്ചു. കൃഷ്ണനെയും ബലരാമനേയും മഥുരയിലേയ്ക്ക് കൊണ്ടു പോകാനാണ് അക്രൂരൻ വന്നതെന്ന് കേട്ട ഗോപികമാർ ഉത്കണ്ഠകൊണ്ടു വീർപ്പുമുട്ടി. എല്ലാം മറന്നതു പോലെ ഗൃഹ കൃത്യങ്ങൾ നിർത്തിവച്ചു. ചില ഗോപികമാർ ഇത് കേട്ട് ബോധംകെട്ട് വീണു. അവന്റെ ആകർഷകമായ പുഞ്ചിരിയും അവനുമായുള്ള സംഭാഷണങ്ങളും ഓർത്തോത്ത് അവർക്ക് ദുഃഖം അണപൊട്ടി ഒഴുകി. ആസന്നമായ അവന്റെ വേർപാടും ഓർത്തുകൊണ്ട് അവർ ശക്തമായി തുടിയ്ക്കുന്ന ഹൃദയത്തോടെ ഒരിടത്ത് ഒത്തുകൂടി. കൃഷ്ണന്റെ ഓർമയിൽ പൂർണ്ണമായും മുഴുകി ഇരുന്ന അവരുടെ കണ്ണുകളിൽ നിന്നും കണ്ണീരധാരധാരയായി ഒഴുകി. അവർ തമ്മിൽ പറഞ്ഞു തുടങ്ങി '' ഈശ്വരാ, കൃഷ്ണനെ കാണിച്ചു തന്നത് അവിടുന്നാണ്. അടുത്ത നിമിഷത്തിൽ തന്നെ അവനെ ഞങ്ങളിൽ നിന്നകറ്റുന്നതും അവിടുന്ന് തന്നെ. ഇത് അത്യന്തം ക്രൂരമാണ്. "ക്രൂരനല്ലാത്തവൻ " എന്നർത്ഥമുള്ള അക്രൂരൻ ആയിട്ടാണ് ഇപ്പോൾ അങ്ങ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത് എന്നതാണ് ഏറ്റവും അത്ഭുതം. വൃന്ദാവനത്തിലെ ഗോപികമാരായ ഞങ്ങൾ ബന്ധുക്കളേയും സർവ്വോപരി സ്വന്തം ഭവനങ്ങളേയും ഉപേക്ഷിച്ച് കൃഷ്ണന്റെ ദാസികളായി മാറി.എന്നാൽ അവൻ ഞങ്ങളെ തിരസ്ക്കരിച്ചിട്ട് ഇതാ പോവുകയാണ് ". കൃഷ്ണന്റെ മഥുരാ യാത്ര മുടക്കാൻ കനത്ത പേമാരിയോ കൊടുങ്കാറ്റുപോലുള്ള പ്രകൃതിക്ഷോഭം സൃഷ്ടിക്കാൻ അവർ ദേവന്മാരോട് പ്രാർത്ഥിച്ചു അവർക്ക് മനസ്സിനെ നിയന്ത്രിയ്ക്കാനായില്ല. പ്രിയപ്പെട്ട ദാമോദരാ, മാധവാ ഇങ്ങനെ കൃഷ്ണന്റെ വിവിധ നാമങ്ങൾ ജപിച്ച് ഉറക്കെ കരയാൻ തുടങ്ങി.അങ്ങനെ ആ രാത്രി കഴിച്ചുകൂട്ടി. സൂര്യോദയത്തോടെ കുളി കഴിഞ്ഞ് അക്രൂരൻ രഥത്തിൽ കയറ്റി കൃഷ്ണനേയും ബലരാമനേയും കൂട്ടി മഥുരയിലേയ്ക്ക് പുറപ്പെട്ടു. തൈര്, പാല്, നെയ്യ് എന്നിവ വലിയ വൺപാത്രങ്ങളിൽ കയറ്റിയ കാളവണ്ടിയിൽ നന്ദ മഹാരാജാവും ഗോപന്മാരും കയറി. അവർ രഥത്തെ പിൻതുടർന്നു. വഴി തടയരുതെന്ന് കൃഷ്ണൻ പറഞ്ഞിട്ടും ഗോപിമാർ ഒന്നടങ്കം രഥത്തിന് ചുറ്റും നിന്ന് കൃഷ്ണനെ ദയനീയമായി നോക്കി.ഗോപിമാരുടെ അവസ്ഥ കണ്ടപ്പോൾ കൃഷ്ണന്റെ മനസ്സ് അൽപമൊന്ന് ചഞ്ചലമായി.പക്ഷെ മഥുരാ യാത്ര അദ്ദേഹത്തിന്റെ ധർമ്മമായിരുന്നു. കൃഷ്ണൻ ഗോപിമാരെ സാന്ത്വനപ്പെടുത്തി. ദുഃഖിക്കേണ്ട കാര്യമില്ലെന്നും മഥുരയിൽ തന്റെ കൃത്യം നിർവഹിച്ച ശേഷം വൈകാതെ തന്നെ മടങ്ങുമെന്നുo അദ്ദേഹം അവരോട് പറഞ്ഞു. പക്ഷെ അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. രഥം പടിഞ്ഞാറോട്ട് യാത്ര തുടർന്നു.അപ്പോൾ ഗോപിമാരുടെ മനസ്സ് ആവുന്നിടത്തോളം അതിന്റെ പുറകെ പോയി.രഥത്തിൽ കെട്ടിയിരിക്കുന്ന കൊടി അപ്രത്യക്ഷമാകുന്നതുവരെ അവർ നിന്നിടത്തു നിന്ന് ഇളകാതെ നോക്കി നിന്നു. കൃഷ്ണ ബലരാമന്മാരും അ ക്രൂരനും യമുനയുടെ തീരത്തെത്തി. കൃഷ്ണനും ബലരാമന്നും യമുനയിൽ സ്നാനം ചെയ്തു. യമുനയിലെ സ്ഫടി കാഭമായ തെളിനീർ കുടിച്ച ശേഷം അവർ രഥത്തിലേയ്ക്ക മടങ്ങി. അ ക്രൂരൻ യമുനാ സ്നാന ത്തിനായി നടന്നു.വൈദിക മുറയനുസരിച്ച് യമുനാ സ് നാനത്തെ തുടർന്ന് അരയോളം വെള്ളത്തിൽ നിന്നു കൊണ്ടു ഗായത്രി ജപിയ്ക്കണമെന്നാണ് വിധി. നദിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് അക്രൂരൻ കൃഷ്ണനേയും ബലരാമനേയും യമുനാ ജലത്തിനുള്ളിൽ കണ്ടു. അവർ രഥത്തിലിരിക്കുന്ന കാര്യം അ ക്രൂരന് ഉറപ്പായിരുന്നു. അതിനാൽ അവരെ വെള്ളത്തിൽ കണ്ടപ്പോൾ അത്ഭുതപെട്ടു.സംഭ്രാന്തനായി ജലത്തിൽ നിന്നും കരക്ക് കയറിയ അദ്ദേഹം അവർ രഥത്തിൽ തന്നെ ഇരിക്കന്നതു കണ്ടതോടെ പരിഭ്രമം ഒന്നു കൂടി ഇരട്ടിച്ചു.താൻ അവരെ വെള്ളത്തിൽ കണ്ടോ എന്ന് അദ്ദേഹത്തിന് സംശയമായി. അതിനാൽ വീണ്ടും നദിയിലേക്ക് മടങ്ങി. ഇത്തവണ കൃഷ്ണനേയും ബലരാമനേയും മാത്രമല്ല മിക്ക ദേവന്മാരേയും സിദ്ധ ചാരണ ഗന്ധർവന്മാരേയും അവിടെ കണ്ടു. അവരെല്ലാം അവിടെ ശയിയ്ക്കുന്ന ഭഗവാന്റെ മുൻപിൽ നിൽക്കുകയാണ്. ആയിരം ഫണങ്ങളുള്ള ശേഷ നാഗത്തേയും അദ്ദേഹം കണ്ടു. ശേഷ നാഗം നീല വസ്ത്രം ധരിച്ചി രുന്നു.അനന്തനാഗത്തിന്റെ മടിയിൽ അക്ഷോഭ്യനായി ഉപവിഷ്ടനായിരിക്കുന്ന ചതുർബാഹുവായ കൃഷ്ണനെ അക്രൂരൻ കണ്ടു. ചതുർബാഹുവായ ഭഗവാൻ ഹൃദ്യമായി പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു. ഉയർന്ന നാസിക, വിശാലമായ നെറ്റിത്തടം, വിടർന്ന നേത്രങ്ങൾ, ചുവന്ന ചുണ്ടുകൾ, വിശാല മായ മാറിടം ശംഖാകൃതിയിലായിരുന്നു. ആനയുടെ തുമ്പിക്കൈ പോലുള്ള തുടകൾ. താമര ഇതൾ പോലെ അഭിരാമമായ കാൽവിരലുകൾ. അമൂല്യ രത്നങ്ങളാൽ അലംകൃതമായ കിരീടം. അരയിൽ സുന്ദരമായ പൊന്നരഞ്ഞാണം, വിശാലമായ മാറിൽ യജ്ഞോപ വീതം.കൈത്തണ്ടയിൽ വളകൾ, കാലിൽ പൊൻ ചിലമ്പ്. താമരപ്പൂ പോലുള്ള കൈത്തലം. വെട്ടിത്തിളങ്ങുന്ന സൗന്ദര്യം. ശംഖചക്രഗദാപത്മങ്ങൾ ധരിച്ച്, ചതുർബാഹുവായി, വനമാല ചാർത്തി, മാറിൽ സവിശേഷ വിഷ്ണു ചിഹ്നങ്ങൾ കൊണ്ട് ഇരട്ടിച്ച അംഗലാവണ്യത്തോടെ അദ്ദേഹം കാണപ്പെട്ടു.സന കാദി മുനികൾ, സുനന്ദൻ, നന്ദൻ എന്നീ സഹചാരികൾ, ബ്രഹ്മാവ്, ശിവൻ എന്നീ ദേവന്മാരും അദ്ദേഹത്തിന്റെ ചുറ്റും നിന്നിരുന്നു.നിർമലമായ ഹൃദയത്തോടെ പരിശുദ്ധമായ വാക്കുകളാൽ ജ്ഞാനികളായ 9 മഹർഷിമാരും പ്രഹ്ലാദൻ, നാരദൻ തുടങ്ങിയ ഭക്തന്മാരും അദ്ദേഹത്തെ സ്തുതിച്ച് കൊണ്ട് ചുറ്റും വണങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് അക്രൂരനിൽ ഭക്തി കരകവിഞ്ഞൊഴുകി.കൂപ്പിയ കൈകളോടും ഇടറിയ കണ്ഠത്തോടും കൂടി അദേഹം ഭഗവാനെ സ്തുതിച്ചു .അതാണ് 'അക്രൂര സ്തുതി. '

Sunday, September 17, 2023

"ശത രുദ്രീയം" 1) ബ്രഹ്മാവ് ജഗത് പ്രധാന എന്ന ഭഗവാൻ ശിവന് ഒരു സ്വർണ്ണ ലിംഗം സമർപ്പിച്ച് അവന്റെ പാദങ്ങളിൽ പ്രാർത്ഥിക്കുന്നു 2) ശ്രീകൃഷ്ണൻ ഉർജിത്ത് എന്ന കറുത്ത നിറമുള്ള ലിംഗം സ്ഥാപിച്ച് ശിവന്റെ തലയിൽ പ്രാർത്ഥിക്കുന്നു 3) സനകനും ബ്രഹ്മാവിന്റെ മറ്റ് മാനസപുത്രന്മാരും ശിവഹൃദയത്തോട് പ്രാർത്ഥിക്കുന്നു ( ഹൃദയം) ജഗദ്രതിയായി ലിംഗം 4) സപ്ത ഋഷിമാർ 'ധർഭങ്കുര മായ'യോട് പ്രാർത്ഥിക്കുന്നു (ധർഭ നിർമ്മിച്ചത്) വിശ്വ യോനി എന്ന് വിളിക്കപ്പെടുന്ന ലിംഗം 5) ദേവർഷി നാരദൻ ശിവലിംഗത്തെ സർവ്വവ്യാപിയായ 'ആകാശം' (ആകാശം) ആയി സങ്കല്പിക്കുകയും ജഗത്വിജനോട് പ്രാർത്ഥിക്കുകയും ചെയ്തു 6 ) ദേവരാജ് ഇന്ദ്രൻ വിശ്വാത്മ എന്ന വജ്ര ലിംഗത്തോട് പ്രാർത്ഥിക്കുന്നു 7) സൂര്യദേവൻ വിശ്വശ്രുഗമെന്ന ചെമ്പ് ലിംഗത്തോട് പ്രാർത്ഥിക്കുന്നു 8) ചന്ദ്രൻ ജഗത്പതി എന്നറിയപ്പെടുന്ന മുത്ത് ലിംഗത്തിന് പൂജ ചെയ്യുന്നു 9) അഗ്നിദേവൻ വിശ്വേശ്വരൻ എന്ന ഇന്ദ്രനീലമണി ലിംഗത്തോട് പ്രാർത്ഥിക്കുന്നു 10) ബൃഹസ്പതി വിശ്വയോനി എന്ന പേരുള്ള പുഷ്പരാജമണിയോട് പ്രാർത്ഥിക്കുന്നു 11) വിശ്വകർമ്മ എന്ന പത്മരാഗമണി ലിംഗത്തിന് ശുക്രാചാര്യൻ തപസ്സു ചെയ്യുന്നു 12) ഈശ്വരൻ എന്ന കുബേരൻ ഒരു സ്വർണ്ണ ലിംഗത്തെ ആരാധിക്കുന്നു 13) വിശ്വദേവ ഗണങ്ങൾ ജഗത്ഗതി എന്ന വെള്ളി ലിംഗത്തിന് പൂജ ചെയ്യുന്നു 14) യമ ധർമ്മരാജാവ് ശംഭു എന്ന് പേരുള്ള ഒരു പീഠത്തിന് (പിച്ചള) ലിംഗത്തിന് പ്രണാമം അർപ്പിക്കുന്നു 15) 'അഷ്ടവസു' 'ആരാധന' നിർവ്വഹിക്കുന്നു. ശംഭു എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഫടിക ലിംഗത്തിന് 16) മരുഗണങ്ങൾ ത്രിലോഹ ലിംഗത്തിന് പൂജ ചെയ്യുന്നു (മൂന്ന് തരം ലോഹങ്ങൾ) ഉമേഷ് / ഭൂപേഷ് 17) രാക്ഷസന്മാർ ഇരുമ്പ് ലിംഗത്തിന് തപസ്സു ചെയ്യുന്നു, ശിവന് ഭൂത ഭവ്യ ഭവോദ്ഭവ എന്ന് നാമകരണം ചെയ്യുന്നു 18) ഗുഹ്യക ഗണങ്ങൾ പൂജ ചെയ്യുന്നു യോഗ എന്ന് പേരിട്ടിരിക്കുന്ന കണ്ണാടി നിർമ്മിതമായ ശിവലിംഗം 19) മുനി ജൈഗീഷ്വ ബ്രഹ്മരന്ധ്ര മായ ലിംഗത്തിന് ഉപാസന ചെയ്യുന്നു ജൈഗീശ്വര യോഗീശ്വർ 20) നിമി രാജാവ് ഉഗൽ നേത്രത്തെ അല്ലെങ്കിൽ രണ്ട് കണ്ണുകളെ ശർവ എന്ന് വിളിക്കുന്ന പരമേശ്വര ലിംഗമായി കണക്കാക്കുന്നു 21) ധന്വന്തരി ഗോമയ ലിംഗത്തെ (പശു ചാണകം) സർവ ലോകേശ്വരേശ്വരന്റെ നാമത്തിൽ ആരാധിക്കുന്നു 22 ) ഗന്ധർവന്മാർ മരത്തിലധിഷ്ഠിതമായ ശിവലിംഗത്തിന് പൂജ ചെയ്യുന്നു. ശ്രീരാമൻ ജ്യേഷ്ഠയുടെ നാമത്തിൽ വിദ്യുൻമണി ലിംഗത്തോട് തീവ്രമായ ജപം ചെയ്തു 24) ബാണാസുരൻ മരകതമണി ലിംഗത്തിന് വണക്കം നൽകി 25) വരുണദേവൻ പരമേശ്വരൻ എന്ന സ്ഫടികമണി ലിംഗത്തെ ആരാധിക്കുന്നു 26) ലോകത്രയങ്കര എന്നാണ് ലിംഗനിർമ്മിതിക്ക് നൽകിയിരിക്കുന്ന പേര് മുംഗയുടെ (കറുത്ത മുത്ത്) നാഗഗണയുടെ 27) ലോകത്രയാശ്രിത എന്ന ശുദ്ധ മുക്ത മായ ലിംഗത്തെ സരസ്വതി ദേവി ആരാധിക്കുന്നു 28) ശനിയാഴ്ച അമാവാസി അർദ്ധരാത്രി മഹാ സാഗര സംഗമത്തിൽ ഭാവരി (തേനീച്ച) ജഗന്നാഥ എന്ന സ്വരൂപ ലിംഗത്തിൽ ശനിദേവൻ 'ജപം' നടത്തുന്നു 29 ) രാവണൻ ചമേലി പുഷ്പം കൊണ്ട് നിർമ്മിച്ച ലിംഗത്തോട് അപേക്ഷിച്ചു. അതിന് സുദുർജയ എന്ന് പേരിട്ടു 30) കാമ മൃത്യു ജരാതിഗ എന്ന മാനസ ലിംഗത്തിന് സിദ്ധഗണങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു 31) രാജ ബാലി യശമായ (പ്രസിദ്ധമായ) ലിംഗത്തെ ജ്ഞാനാത്മാ എന്ന് വിളിക്കുന്നു 32) മരീചിയും മറ്റ് മഹർഷികളും പുഷ്പമയ (പുഷ്പമുള്ള) ലിംഗത്തോട് പ്രാർത്ഥിച്ചു. ശ്രേഷ്ഠമായ പ്രവൃത്തികൾ ചെയ്തു, ശുഭമായ ലിംഗത്തിന് (അനുഗ്രഹം) എന്ന് പേരിട്ടിരിക്കുന്നു ജ്ഞാനാജ്ഞേയ 34) ഫെന കുടിച്ച മഹർഷി ഫെനാജ് (നുര) സർവവിദ് എന്ന ഫീന ലിംഗത്തിന് ഉപാസന ചെയ്തു 35) കപില മുനി വരദ എന്ന ബാലുകാമായ ലിംഗത്തിന് ജപം നടത്തി. 36) സരസ്വതി ദേവിയുടെ പുത്രനായ സരസ്വത് വാഗീശ്വര എന്ന വാണിമയ ലിംഗത്തിന് ഉപാസന ചെയ്തു. 37) ശിവഗണങ്ങൾ ഭഗവാൻ ശിവന്റെ ഒരു ലിംഗം ഉണ്ടാക്കി രുദ്രന് തപസ്സു ചെയ്തു . 38) സീതികാന്തയെ പ്രാർത്ഥിക്കുന്നതിനായി ദേവതകൾ ജംബു നദിയിൽ ഒരു സ്വർണ്ണ ലിംഗം നിർമ്മിച്ചു . 39) ബുദ്ധൻ കനിഷ്ഠ എന്ന പേരിൽ ശംഖമായ (ശംഖ്) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 40) രണ്ട് അശ്വിനി കുമാരന്മാർ സുവേദ എന്ന് പേരുള്ള മുക്തിക്മയ പാർഥിവ ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 41) ഗണേശൻ ഗോതമ്പ് മാവ് കൊണ്ട് നിർമ്മിച്ച ഒരു ശിവലിംഗത്തെ കപർഡി എന്ന പേരിൽ ആരാധിക്കുന്നു 42) മംഗള ഗ്രഹ (ചൊവ്വയുടെ ഗ്രഹം) പ്രാർത്ഥിക്കാൻ കരാല എന്ന വെണ്ണ ലിംഗം ഉണ്ടാക്കി. 43) ഗരുഡൻ ഹരിയാക്ഷ എന്ന ഓദനാമയ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 44) കാമദേവൻ മന്മധൻ ശർക്കരയിൽ നിർമ്മിച്ച രതിദ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 45) ഇന്ദ്ര രാജാവിന്റെ പത്നിയായ സച്ചി ദേവി, ഉപ്പ് നിർമ്മിതമായ ഒരു ലിംഗ ബുദ്ധകേശത്തെ ആരാധിച്ചു . 46) വിശ്വകർമ്മ ഒരു പ്രസാദമയത്തോട് (അല്ലെങ്കിൽ ഒരു മഹൽ / കെട്ടിടത്തിന്റെ ആകൃതിയിലുള്ള) യാമ്യ എന്ന് വിളിക്കപ്പെടുന്ന ലിംഗത്തോട് പ്രാർത്ഥിച്ചു. 47) വിഭീഷണൻ പ്രാർത്ഥിക്കാനായി സുഹൃതം എന്നൊരു ലിംഗം ഉണ്ടാക്കി . 48) ശിവന്റെ ശിരസ്സിൽ നിന്ന് ഗംഗയെ കൊണ്ടുവന്ന രാജസാഗർ സംഗത് എന്ന 'വംശംകുര' ലിംഗം നിർമ്മിച്ചു . 49) രാഹു ഒരു ഹിംഗുണ്ടാക്കി (അസഫോറ്റിഡ) ഗമ്യ എന്നു പേരുള്ള ലിംഗത്തെ ആരാധിക്കാൻ. 50) ലക്ഷ്മി ദേവി ഹരിനേത്ര എന്ന ലേഹ്യ ലിംഗം ഉണ്ടാക്കി പൂജിച്ചു. 51) യോഗി പുരുഷൻ സ്ഥാനു എന്ന സർവഭൂത ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 52) മനുഷ്യർ പലതരം ലിംഗങ്ങൾ തയ്യാറാക്കി പുരുഷൻ എന്ന പേരിൽ ആരാധിക്കുന്നു. 53) നക്ഷത്രങ്ങൾ (നക്ഷത്രങ്ങൾ) ഭാഗ / ഭാസ്കര എന്ന് വിളിക്കപ്പെടുന്ന തേജോമയ (തേജസ് നിറഞ്ഞ) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 54) കിന്നരന്മാർ ജപങ്ങൾക്കായി സുദീപ്ത് എന്ന പേരിൽ ധാതുമയ ലിംഗം നിർമ്മിക്കുന്നു . 55) ബ്രഹ്മരാക്ഷസ ഗണങ്ങൾ ദേവദേവൻ എന്ന അസ്തിമയ (അസ്ഥി) ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 56) ചരണങ്ങൾ ദന്തമയ (പല്ലുകൾ നിറഞ്ഞ) റാംഹാസ് എന്ന ലിംഗത്തെ ആരാധിക്കുന്നു. 57) സദ്യ ഗണങ്ങൾ ബഹുരൂപ എന്ന സപ്തലോക മായ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 58) ഋതുക്കൾ സർവ എന്നു പേരുള്ള ദൂര്വാങ്കുര മായ ലിംഗത്തെ ആരാധിക്കുന്നു . 59) സെലസ്റ്റിയൽ ഡാംസൽ ഉർവശി പ്രിയ വാസൻ എന്ന സിന്ധുര ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 60) അപ്സരസ്സ് കുംകുമ ലിംഗത്തിന് അർച്ചന നടത്തുന്നു . 61) ഗുരുദേവൻ ഉഷ്നിവി എന്ന ബ്രഹ്മചാരി ലിംഗത്തിന് പൂജ നടത്തുന്നു. 62) യോഗിനികൾ സുവഭ്രുക് എന്ന പേരിൽ അലക്തക് ലിംഗത്തിന് തങ്ങളുടെ ഭക്തി അർപ്പിക്കുന്നു . 63) സിദ്ധയോഗിനിമാർ സഹസ്രാക്ഷ എന്ന പേരുള്ള ശ്രീഖണ്ഡ ലിംഗത്തെ ആരാധിക്കുന്നു. 64) ഡാകിനിമാർ മാംസത്തിലോ മാംസത്തിലോ നിർമ്മിച്ച ലിംഗങ്ങൾക്ക് പൂജ നടത്തുകയും ശിവനെ സുമിധ്ഷ എന്ന് വിളിക്കുകയും ചെയ്യുന്നു . 65) മന്ന ഗണങ്ങൾ ഗിരീശ എന്ന അന്നമയ ലിംഗത്തെ ആരാധിക്കുന്നു . 66) അഗസ്ത്യ മുനി വ്രീഹിമായ ലിംഗത്തെ സുശാന്ത് എന്ന ശിവന് ആരാധിക്കുന്നു. 67) മുനി ദേവാല യവമയ ലിംഗം ഉണ്ടാക്കി ശിവനെ പതി എന്ന പേരിൽ വിളിച്ചു . 68) വാല്മീകി മുനി വാൽമീക ലിംഗം ഉണ്ടാക്കി ചിര വാസയെ പ്രാർത്ഥിച്ചു. 69) പ്രതർദൻ ഹിരണ്യഭുജ് എന്ന ബാന ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 70) ദൈത്യഗണൻ റായിയെ ശിവലിംഗമാക്കി ഉഗ്രനെ പ്രാർത്ഥിച്ചു. 71) ദാനവർ ദിക്പതി എന്നറിയപ്പെടുന്ന നിഷ്പാവജ് ലിംഗത്തെ ആരാധിക്കുന്നു . 72) ബാദൽ (മേഘങ്ങൾ) പർജന്യ എന്നറിയപ്പെടുന്ന നീരാമയ (ജലപൂരിതമായ) ലിംഗങ്ങളോട് പ്രാർത്ഥിക്കുന്നു . 73) യക്ഷരാജൻ മാഷമായ ലിംഗം ഉണ്ടാക്കി ഭൂതപതിക്ക് പൂജ നടത്തി. 74) പിതൃഗണങ്ങൾ തിലമയ (എള്ള്) ലിംഗമുണ്ടാക്കി ശിവനെ വൃഷപതിയായി ആരാധിച്ചു. 75) ഗൗതമ മുനി ഗോപതി എന്ന ഗോധൂലിമായ ലിംഗത്തെ ആരാധിക്കുന്നു. 76) വാനപ്രസ്ഥ ഗണങ്ങൾ വൃക്ഷവൃതം എന്ന് പേരുള്ള ഒരു ഫലമായ (ഫലങ്ങൾ നിറഞ്ഞ) ലിംഗത്തോട് ആരാധന കാണിക്കുന്നു 77) കാർത്തികേയൻ സേനന്യ എന്ന് വിളിക്കപ്പെടുന്ന ഒരു ശിലാ ലിംഗത്തിന്റെ രൂപത്തിൽ ശിവനെ വളരെയധികം ആരാധിക്കുന്നു 78) അഷ്ടാവതാർ നാഗ് മധ്യമ എന്ന ധന്യ ലിംഗത്തെ ആരാധിച്ചു. 79) യജ്ഞ കർത്ത സ്ത്രുവ ഹസ്ത എന്ന പുരുഷ ലിംഗത്തോട് പ്രാർത്ഥിച്ചു . 80) യമൻ ധന്വി എന്ന 'കാലയ സമയ' ലിംഗത്തെ ആരാധിക്കുന്നു . 81) പരശുരാമൻ ഭാർഗവൻ എന്ന യവാൻകുര ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 82) പുരൂരവ ഘൃതമയ (നെയ്യ്) ലിംഗത്തോട് ബഹുരൂപ എന്ന പേരിൽ പ്രാർത്ഥിക്കുന്നു. 83) ബഹുയുഗ് എന്ന പേരിലുള്ള പഞ്ചസാര ലിംഗത്തോട് മാന്ധാത ആദരവ് പ്രകടിപ്പിച്ചു . 84) നേത്ര സഹസ്രകോടുള്ള ആദരവിനും ആത്മാർത്ഥമായ ഭക്തിയ്ക്കും വേണ്ടി പശുക്കളുടെ വംശം ദുഗ്ധാമയ ലിംഗത്തെ (പാൽ നിറഞ്ഞത്) ഉപയോഗിക്കുന്നു . 85) പതിവ്രത സ്ത്രീകൾ (ഭർത്താക്കന്മാർക്ക് അർപ്പണബോധമുള്ള സ്ത്രീകൾ) വിശ്വപതി എന്ന് വിളിക്കപ്പെടുന്ന ഭതൃമയ ലിംഗത്തെ ആരാധിക്കുന്നു. 86) നരനും നാരായണനും ശിവനെ ആരാധിക്കുന്നത് മൗഞ്ചി ലിംഗ രൂപത്തിലാണ് സഹസ്ര സിർഷ. 87) സഹസ്രചരൺ എന്നറിയപ്പെടുന്ന താക്ഷര്യ ലിംഗത്തെ പൃഥു ആരാധിക്കുന്നു . 88) പക്ഷികൾ സർവാത്മക നാമത്തിൽ വ്യോമ ലിംഗത്തിന് പ്രണാമം അർപ്പിക്കുന്നു . 89) ദ്വിതാനു എന്നു പേരുള്ള ഗന്ധമായ ലിംഗത്തെ പൃഥ്വി പ്രാർത്ഥിക്കുന്നു . 90) മഹേശ്വര എന്ന പേരിൽ അറിയപ്പെടുന്ന ഭസ്മമയ ലിംഗത്തോട് മുഴുവൻ മൃഗരാജ്യം പ്രാർത്ഥിക്കുന്നു . 91) ചിരസ്ഥൻ എന്ന ജ്ഞാനമയ ലിംഗത്തിന് ഋഷിഗണങ്ങൾ ഉപാസനം ചെയ്യുന്നു . 92) ബ്രാഹ്മണർ ജ്യേഷ്ഠനായി ശിവനാമത്തിൽ ബ്രഹ്മ ലിംഗത്തോട് തപസ്സു ചെയ്യുന്നു . 93) പശുപതി എന്നു പേരുള്ള 'ഗോരോചനമയ' ലിംഗത്തെ ശേഷനാഗ് ആരാധിക്കുന്നു . 94) വാസുകി നാഗ് ശങ്കരനാമമുള്ള വിഷ (വിഷം) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 95) തക്ഷകനാഗ് ബഹുരൂപ് എന്ന കാലകുടമയ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 96) പിംഗാക്ഷ എന്ന പേരുള്ള ഹാലാഹലമയ ലിംഗത്തെ കർക്കോടക നാഗ് ബഹുമാനിക്കുന്നു . 97) ശൃംഗി വിഷമയ ലിംഗത്തെ ധൂർജതി എന്ന പേരിൽ പ്രാർത്ഥിക്കുന്നു . 98) പുത്രന്മാർ (പുത്രന്മാർ) വിശ്വരൂപ എന്ന പിതൃമയ ലിംഗത്തിന്റെ (പിതാക്കന്മാർ) നാമത്തിൽ അവതരിപ്പിക്കുന്നു . 99) ശിവദേവി വ്യാംബക് എന്ന പരമ മായ ലിംഗത്തെ ആരാധിക്കുന്നു. 100) മത്സ്യവും മറ്റ് ജീവകളും വൃഷാകപി എന്ന ശാസ്ത്രമായ ലിംഗത്തോട് പ്രാർത്ഥിക്കുന്നു. ഫലശ്രുതി : പ്രഭാതത്തിൽ ശിവശത രുദ്രീയം പാരായണം ചെയ്യുന്നവൻ മനസ്സ്, നാവ്, കർമ്മം എന്നിവയാൽ ചെയ്ത പാപങ്ങൾ അപ്രത്യക്ഷമാകുന്നു; രോഗങ്ങളും ക്ഷീണവും അലിഞ്ഞു പോകുന്നു; ഭയവും ഭയവും ബാഷ്പീകരിക്കപ്പെടുന്നു; ഉത്കണ്ഠയും ഉത്കണ്ഠയും അപ്രത്യക്ഷമാകുന്നു. പരമശിവന്റെ നൂറ് നാമങ്ങൾ ഉച്ചരിക്കുകയും അവനെ വന്ദിക്കുകയും ചെയ്യുന്നവർക്ക് മാനസിക സമാധാനവും സംതൃപ്തിയും തൽക്ഷണം ലഭിക്കും. Kamakoti.org

Wednesday, September 13, 2023

*വേദങ്ങൾ* 1.ഋഗ്വേദ സംഹിത (25 ശാഖകള്‍) 2.യജൂര്‍ വേദ സംഹിത (108 ശാഖകള്‍) 3.സാമവേദ സംഹിത (1000 ശാഖകള്‍) 4.അഥര്‍‌വ്വ വേദ സംഹിത ( 50 ശാഖകള്‍) *ബ്രാഹ്മണങ്ങള്‍* *ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍* 1.ഐതരേയ ബ്രാഹമണം 2.സംഖ്യായന ബ്രാഹ്മണം 3.കൗഷീതകി ബ്രഹ്മണം *യജൂര്‍‌വേദീയ ബ്രാഹ്മണങ്ങള്‍* 1.ശത പഥ ബ്രാഹ്മണം 2.തൈത്തരീയ ബ്രാഹ്മണം 3.മൈത്രായണീയ ബ്രാഹ്മണം *സാമവേദീയ ബ്രാഹ്മണങ്ങള്‍* 1. ജൈമനീയ ബ്രാഹ്മണം 2. താണ്ഡ്യ ബ്രാഹ്മണം 3. ആര്‍‌ഷേയ ബ്രാഹ്മണം 4. ഷഡ് വിംശദ് ബ്രാഹ്മണം 5. ഛാന്ദോഖ്യ ബ്രാഹ്മണം 6. സാമ വിധാന ബ്രാഹ്മണം 7. അഭൂത ബ്രാഹ്മണം 8. വംശ ബ്രാഹ്മണം 9. സം‌ഹിതോപനിഷദ് ബ്രാഹ്മണം *അഥര്‍‌വ്വവേദീയ ബ്രാഹ്മണം* ഗോപഥ ബ്രാഹ്മണം *ആരണ്യകങ്ങള്‍* *ഋഗ്വേദീയ ആരണ്യകം* 1.ഐതരേയ ആരണ്യകം 2.കൗഷീതകി ആരണ്യകം *യജൂര്‍‌വേദീയ ആരണ്യകങ്ങള്‍* 1. മൈത്രായണീയ ആരണ്യകം 2. തൈത്തരീയ ആരണ്യകം *സാമവേദത്തിലും അഥര്‍‌വ്വത്തിലും ആരണ്യകങ്ങള്‍ ഇല്ല* *ഉപനിഷത്തുക്കള്‍* *ഋഗ്വേദീയ ഉപനിഷത്തുക്കള്‍* 1.ഐതരേയ ഉപനിഷത്തുക്കള്‍ 2.കൗഷീതകി ഉപനിഷദ് 3.നാദ ബിന്ദു ഉപനിഷദ് 4.ആത്മബോധ ഉപനിഷദ് 5.നിര്‍‌വ്വാണ ഉപനിഷദ് 6.മുല്‍ഗല ഉപനിഷദ് 7.അക്ഷമാലിക ഉപനിഷദ് 8.ത്രിപുര ഉപനിഷദ് 9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ് 10.ബഹ്‌വൃച ഉപനിഷദ് *ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്* 1.ഈശാവാസ്യ ഉപനിഷത്ത് 2.ബ്രഹദാരണ്യക ഉപനിഷത്ത് 3.ഹംസ ഉപനിഷത്ത് 4.പരമ ഹംസ ഉപനിഷത്ത് 5.സുബാല ഉപനിഷത്ത് 6.മന്ത്രിക ഉപനിഷത്ത് 7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത് 8.നിരാലംബ ഉപനിഷത്ത് 9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത് 10.അദ്വയ ഉപനിഷത്ത് 11.താരക ഉപനിഷത്ത് 12.ഭിക്ഷുക ഉപനിഷത്ത് 13.അദ്ധ്യാത്മ ഉപനിഷത്ത് 14.മുക്തിക ഉപനിഷത്ത് 15.തരാശര ഉപനിഷത്ത് 16.യജ്ഞ വല്‍ക്യ ഉപനിഷത്ത് 17.ശാട്യായന ഉപനിഷത്ത് 18.തുരിയാതീയ അവധൂത ഉപനിഷത്ത് *കൃഷ്ണയജൂര്‍‌വേദീയ ഉപനിഷത്ത്* 1.കഠ ഉപനിഷത്ത് 2.തൈത്തരീയ ഉപനിഷത്ത് 3. ബ്രഹ്മ ഉപനിഷത്ത് 4.കൈവല്യ ഉപനിഷത്ത് 5.ശ്വേതാശ്വേതര ഉപനിഷത്ത് 6.ഗര്‍‌ഭ ഉപനിഷത്ത് 7.മഹാനാരായണ ഉപനിഷത്ത് 8.അമൃത ബിന്ദു ഉപനിഷത്ത് 9.അമൃത നാദ ഉപനിഷത്ത് 10.കാലാഗ്നിരുദ്ര ഉപനിഷത്ത് 11.ക്ഷുരിക ഉപനിഷത്ത് 12.സര്‍‌വ്വ സാര ഉപനിഷത്ത് 13.ശുക രഹസ്യ ഉപനിഷത്ത് 14.തേജബിന്ദു ഉപനിഷത്ത് 15.ധ്യാന ബിന്ദു ഉപനിഷത്ത് 16.ബ്രഹ്മ വിദ്യ ഉപനിഷത്ത് 17.യോഗതത്വ ഉപനിഷത്ത് 18.ദക്ഷിണാമൂര്‍‌ത്തി ഉപനിഷത്ത് 19.സ്‌കന്ദ ഉപനിഷത്ത് 20.ശാരീരിക ഉപനിഷത്ത് 21.യോഗ ശിഖ ഉപനിഷത്ത് 22.ഏകാക്ഷര ഉപനിഷത്ത് 23.അക്ഷി ഉപനിഷത്ത് 24.അവധൂത ഉപനിഷത്ത് 25.കഠരുദ്ര ഉപനിഷത്ത് 26.രുദ്രഹൃദയ ഉപനിഷത്ത് 27.പഞ്ചബ്രഹ്മ ഉപനിഷത്ത് 28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത് 29.വരാഹ ഉപനിഷത്ത് 30.യോഗകുണ്ഡലിനി ഉപനിഷത്ത് 31.കലിസന്തരണ ഉപനിഷത്ത് 32. സരസ്വതീരഹസ്യ ഉപനിഷത്ത് *സാമവേദീയ ഉപനിഷത്ത്* 1.കേന ഉപനിഷത്ത് 2.ഛാന്ദോഖ്യ ഉപനിഷത്ത് 3.ആരുണി ഉപനിഷത്ത് 4.മൈത്രയണി ഉപനിഷത്ത് 5.മൈത്രേയീ ഉപനിഷത്ത് 6.വജ്രസൂചിക ഉപനിഷത്ത് 7.യോഗാചൂഡാമണി ഉപനിഷത്ത് 8.വാസുദേവ ഉപനിഷത്ത് 9.മഹോപനിഷദ് 10.സന്യാസ ഉപനിഷദ് 11.അവ്യക്ത ഉപനിഷദ് 12.കുണ്ഡീക ഉപനിഷദ് 13.സാവിത്രി ഉപനിഷദ് 14.ജാബാല ഉപനിഷദ് 15.ദര്‍‌ശന ഉപനിഷദ് 16.രുദ്രാക്ഷ ജാബാല ഉപനിഷദ് *അഥര്‍‌വവേദീയ ഉപനിഷദ്* 1.പ്രശന ഉപനിഷദ് 2.മുണ്ഡക ഉപനിഷദ് 3.മാണ്ഡൂക്യ ഉപനിഷദ് 4.അഥര്‍‌വ ശിര ഉപനിഷദ് 5.അഥര്‍‌വ ശിഖ ഉപനിഷദ് 6.ബ്രഹദ് ജാബാല ഉപനിഷദ് 7.സീത ഉപനിഷദ് 8.ശരഭ ഉപനിഷദ് 9.മഹാനാരായണ ഉപനിഷദ് 10.രാമ രഹസ്യ ഉപനിഷദ് 11.രാമതാപിനി ഉപനിഷദ് 12.സാണ്ഡില്യ ഉപനിഷദ് 13.പരമ ഹംസ ഉപനിഷദ് 14.അന്ന പൂര്‍‌ണ്ണ ഉപനിഷദ് 15.സൂര്യ ഉപനിഷദ് 16.ആത്മ ഉപനിഷദ് 17.പാശുപത ഉപനിഷദ് 18.പരബ്രഹ്മ ഉപനിഷദ് 19.ത്രപുരതാപിനി ഉപനിഷദ് 20.ദേവീ ഉപനിഷദ് 21.ഭാവന ഉപനിഷദ് 22.ഭസ്മ ജാബാല ഉപനിഷദ് 23.ഗണപതി ഉപനിഷദ് 24.മഹാവാക്യ ഉപനിഷദ് 25.ഗോപാല താപിനി ഉപനിഷദ് 26.ശ്രീകൃഷ്ണ ഉപനിഷദ് 27.ഹയഗ്രീവ ഉപനിഷദ് 28.ദത്താത്രേയ ഉപനിഷദ് 29.ഗരുഡ ഉപനിഷദ് 30.നരസിംഹ പൂര്‍‌വ്വതാപിനി ഉപനിഷദ് 31.നാരദപരിവ്രാജക ഉപനിഷദ് 32.നരസിംഹ ഉത്തരതാപിനി ഉപനിഷദ് *1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ*.. *വേദാംഗങ്ങള്‍* (*വേദത്തിന്റെ അംഗങ്ങള്‍*) 1.ശിക്ഷ 2.നിരുക്തം 3.വ്യാകരണം 4.ഛന്ദശാസ്ത്രം 5.കല്‍‌പസൂത്രം.(ശ്രൗതസൂത്രം ,ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍‌ബസൂത്രം, ഗൃഹ്യസൂത്രം,പ്രായശ്ചിതം) 6.ജ്യോതിഷം (ഗണിതം, ഗോളം,ജാതകം,മുഹൂര്‍‌ത്തം,പ്രശനം,നിമിത്തം) *ഉപവേദങ്ങള്‍* 1.അര്‍‌ത്ഥശാസ്ത്രം 2.ധനുര്‍‌വേദം 3.ഗാന്ധര്‍‌വവേദം 4.ആയുര്‍‌വേദം 5.സ്ഥാപത്യവേദം (തച്ചുശാസ്ത്രം) *മഹാപുരാണങ്ങള്‍* 1.വിഷ്ണു പുരാണം 2. ഭവിഷ്യ പുരാണം 3.ഗരുഡപുരാണം 4.അഗ്നി പുരാണം 5.മഹാഭാഗവത പുരാണം 6.ശിവപുരാണം 7മാര്‍‌ക്കണ്ഡേയ പുരാണം 8.ലിംഗ പുരാണം 9.ബ്രഹ്മവൈവര്‍‌ത്ത പുരാണം 10.മത്സ്യ പുരാണം 11.കൂര്‍‌മ്മ പുരാണം 12.വരാഹ പുരാണം 13.വാമന പുരാണം 14.സ്കന്ദ പുരാണം 15.ബ്രഹ്മാണ്ഡ പുരാണം 16.പത്മ പുരാണം 17.ബ്രഹ്മ പുരാണം 18. നാരദീയ പുരാണം.. *ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍* 1.സാംബ പുരാണം. 2.ദേവീഭാഗവത പുരാണം 3.കാലിക പുരാണം 4.ലഘുനാരദീയ പുരാണം 5.ഹരിവംശ പുരാണം 6.വിഷ്ണു ധര്‍‌മ്മോത്തര പുരാണം 7.കല്‍‌കിപുരാണം 8.മുല്‍‌ഗല പുരാണം 9.ആദിപുരാണം 10.ആത്മ പുരാണം 11.വിഷ്ണു ധര്‍മ്മ പുരാണം 12.വായു പുരാണം 13.നരസിംഹ പുരാണം 14.ക്രിയോയോഗ പുരാണം 15.സുര്യ പുരാണം 16.ബ്രഹദ് നാരദീയ പുരാണം 17.പുരുഷോത്തമ പുരാണം 18.ബ്രഹദ് വിഷ്ണു പുരാണം 19.ഗണേശ പുരാണം 20.സനത്കുമാര പുരാണം 21.ദുര്‍‌വ്വാസ പുരാണം 22.നന്ദികേശ്വര പുരാണം 23.ബൃഹദ്‌ധര്‍മ്മ പുരാണം 24.വാരുണ പുരാണം 25.പശുപതി പുരാണം 26.മാനവ പുരാണം 27.മുദ്‌ഗല പുരാണം.... തുടങ്ങി 108 എണ്ണം ഉണ്ട്.. *ദര്‍‌ശനങ്ങള്‍* 1.ന്യായ ദര്‍‌ശനം (ഗൗതമന്‍) 2.വൈശേഷിക ദര്‍‌ശനം (കണാദന്‍) 3.സാംഖ്യദര്‍‌ശനം (കപിലന്‍) 4.യോഗദര്‍ശനം (പതഞജലി) 5.പൂര്‍‌വ്വ മീം‌മാംസാദര്‍‌ശനം (ജൈമിനി) 6.ഉത്തരമീമാംസാ ദര്‍‌ശനം (വ്യാസന്‍) (വേദാന്തം) 7.ബുദ്ധ ദര്‍ശനം 8. ജൈന ദര്‍ശനം.. *സ്‌മൃതികള്‍* 1.ഉശന സ്‌മൃതി 2.യജ്ഞവല്‍‌ക്യ സ്‌മ്രതി 3.വിഷ്ണുസ്‌മൃതി 4. മനുസ്‌മൃതി 5.അംഗീരസസ്മൃതി 6.യമസ്‌മൃതി 7.അത്രി സ്‌മൃതി 8.സം‌വര്‍‌ത്ത സ്‌മ്രതി 9. ബ്രഹത്ത് പരാശര സ്‌മൃതി 10. ബ്രഹസ്പതി സ്‌മൃതി 11.ദക്ഷ സ്‌മൃതി 12.ശാതാതപസ്‌മൃതി 13.ലിഖിത സ്‌മൃതി 14..വ്യാസസ്‌മ്രതി 15.പരാശര സ്‌മൃതി 16.ശംഖ സ്‌മൃതി 17. ഗൗതമ സ്‌മൃതി 18.വസിഷ്ഠ് സമൃതി *ഇതിഹാസങ്ങള്‍* വാത്മീകി രാമായണം , മഹാഭാരതം *സര്‍‌വവേദങ്ങളുടെയും സാര സംഗ്രഹം*...*ഭഗവത് ഗീത*.. *ആഗമശാസ്ത്രങ്ങള്‍* ഇത് 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .🙏

Sunday, September 10, 2023

*🪷🛕തന്ത്രം🛕🪷* തന്യതെ വിസ്താര്യതെ ഇതി തന്ത്ര (മേദിനി കോശം) തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപ്പികുന്നത് എന്നാണ് തന്ത്രത്തെപ്പറ്റി വിശദീകരിക്കുന്നത്. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, വാമം, സമയം, ദിവ്യം, കൗളം തുടങ്ങി അഞ്ച് ശാഖകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉള്‍ക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകള്‍ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്‌കൃത ഭാഷയിലാണെന്നുള്ളതും ഇതിന്റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല, യന്ത്രങ്ങള്‍, ക്ഷേത്രപ്രതിഷ്ഠകള്‍ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്. തന്‍ എന്ന ധാതുവില്‍ നിന്നാണ് തന്ത്ര എന്ന വാക്കുണ്ടായത്. തന്‍ എന്ന വാക്കിനു ഞാന്‍ അഥവാ ശരീരം എന്നാണ് വിശദീകരിക്കുന്നത്. ലോകത്തേക്കുറിച്ചുള്ള അവബോധം നല്‍കുന്നത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇതില്‍ പ്രധാനം കണ്ണും, കാതുമാകുന്നു. കണ്ണ് കാണുവാനും ചെവി കേള്‍ക്കുവാനും. കാണുന്നതിനെ യന്ത്രം എന്നും കേള്‍ക്കുന്നതിന് മന്ത്രം എന്ന് പറയുന്നു. യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു. ദക്ഷിണാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 'ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്മേര മുഖാംബുജ' ദക്ഷിണാചാരമെന്നത് പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാര്‍ഗം ആകുന്നു. ദക്ഷിണാചാരക്കാര്‍ ദേവിയുടെ പൂജ വലത് കാരത്താല്‍ ചെയ്യുന്നവരാണ്. മാത്രമല്ല വലത് ഭാഗത്തുള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആണ്. ഇവര്‍ ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു. 'ഹ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാല്‍ ഹാദി വിദ്യ എന്നും പറയുന്നു. വാമചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 വാമാചാരികള്‍ ശക്ത്യാരാധനിയില്‍ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാല്‍ തര്‍പ്പണം (പൂജ) ചെയ്യുന്നവരായതിനാലാണ് വാമാചാരികള്‍ എന്ന് വിളിക്കുന്നത്. ഇഡ നാഡി (സ്ത്രീ നാഡീ )യെ ആരാധിക്കുന്നവാണിവര്‍. മകാര പഞ്ചകങ്ങളാണ് പൂജ നിവേദ്യമായി കൊടുക്കാറ്. പൂര്‍ണമായും ശക്തിയില്‍ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികള്‍ ചെയ്യുന്നത്. സമയാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 'അകുല സമയാന്തസ്ഥ സമയാചാര തല്പര സേവിതാ' ബാഹ്യാരാധനയില്‍ നിന്ന് ഉള്‍വലിഞ്ഞ് ആന്തരികാരാധനയില്‍ മനസിനെ കേന്ദ്രീകരിക്കുന്നതിനെയാണ് സമയാചാരം. മനസിനെ ഉയര്‍ത്തി അന്തര്‍മുഖമായ സമയാചാരത്തില്‍ ജപം ചെയ്യണം എന്ന് ആചാര്യ മതം. മനസിനെ അന്തര്‍മുഖമായി ആരാധന ചെയ്യാന്‍ കഴിയുന്നവന്‍ ആരോ അവനാകുന്നു സമയാചാരി. ദിവ്യാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 ദക്ഷിണം, വാമം, സമയം എന്നിവയില്‍കൂടി കടന്ന് എത്തുന്ന അടുത്ത സ്ഥിതിയാണ് ദിവ്യാചാരം. മനസ്സിനെ ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയില്‍ അല്ലങ്കില്‍ ഖേചരീ മുദ്രയില്‍ ധ്യാനിച്ച് ആത്മതത്വം ഗ്രഹിക്കലാണ് ദിവ്യാചാരത്തില്‍ എത്തുമ്പോള്‍ സംഭവിക്കുന്നത്. ഈ അവസ്ഥ യോഗീഭാവമാണെന്ന് പറയുന്നു. കൗളാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 വളരെ ഗൂഢവും ഏറെ തെറ്റിധരിക്കപ്പെട്ടതുമായ സാധനാ പദ്ധതിയാണ് കൗളാചാരം. യോഗ്യനായ ശിഷ്യന് മാത്രമേ കൗള രഹസ്യം വെളിപ്പെടുത്താവു എന്നാണ് നിബന്ധന. 'അന്യാസ്തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ ' (മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുന്‍പില്‍ പ്രകടിക്കപ്പെടുന്നു. എന്നാല്‍ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നില്‍ക്കുന്നു.) ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഭാവചൂഡാമണിയില്‍ കൗളന്റെ ലക്ഷണം ശിവന്‍ പാര്‍വ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. 'ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദര്‍ശിച്ചു ആ ആനന്ദാനുഭൂതിയില്‍ പരിലസിക്കുന്നവനാണ് കൗളന്‍' സ്വച്ഛന്ദതന്ത്രത്തില്‍ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - 'കുലം എന്നാല്‍ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല - അകുല അഥവാ ശിവ - ശക്തി സമന്വയമാണ് കൗളം'. മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകള്‍ കൊണ്ട് ഉണര്‍ത്തി ഷഡാധാരങ്ങള്‍ വഴി മേല്‍പോട്ടുയര്‍ത്തി ശിരസില്‍ സഹസ്രാര പത്മത്തില്‍ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേര്‍ക്കുന്ന മഹത്തായ യോഗ വിദ്യയാണ് കൗളം. സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം. ♥️ 👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑 ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏

Monday, September 04, 2023

🙏ദാനവും ദക്ഷിണയും🙏 🕉️🕉️🙏🕉️🕉️🕉️🙏🕉️🕉️🕉️🙏 പൗരാണിക സങ്കല്പമനുസരിച്ച് ഏതു കര്‍മ്മാവസാനവും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ വയ്യാത്തവയാകുന്നു. യജ്ഞപുരുഷനായ ഭഗവാന്‍ വിഷ്ണുവിന്‍റെ പത്നിയായി ദക്ഷിണാദേവിയെ സങ്കല്‍പ്പിക്കാറുണ്ട്. ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്‍റെയോ ഫലം പൂര്‍ണമാകുന്നില്ല. ജോലിക്കുള്ള കൂലിയുടെ രൂപമല്ല ദക്ഷിണയ്ക്കുള്ളത്. അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം "ദക്ഷിണ 'ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്‍റെയും മൃത്യുവിന്‍റെയും സംഹാരത്തിന്‍റെയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല് ‍ എന്ന സത്യം ദക്ഷിണ ദിശയോട് ബന്ധപ്പെട്ടിരിക്കുന്നു. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ സത്കര്‍മ്മങ്ങള് ‍ സന്പൂര്‍ണ്ണമാകുന്ന അവസ്ഥയുടെ തന്നെ മറ്റൊരു പേരാണ് "ദക്ഷിണ' എന്ന്. അത് നാം ഒടു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതു കര്‍മ്മവും നമുക്കായി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ചെയ്തു തീരുന്ന നിമിഷം വരെ ചെയ്യുന്ന ആളില്‍ത്തന്നെ അതിന്‍റെ പുണ്യശക്തി കുടികൊള്ളുന്നു എന്നാണല്ലോ വാസ്തവം. നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുന് പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്‍റെ ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്‍റെ കയ്യില്‍ നിന്നും യജമാനന്‍റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഇപ്രകാരം ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിക്കു കയാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യുന്നു. നാം പാപം പോക്കുവാന്‍ ചെയ്ത പ്രവൃത്തിയായ പൂജ പോലും പാപവൃത്തിയാകുന്നു എന്നാണ് ശാസ്ത്രമതം എന്നത് ഒരു അത്ഭുതമായിത്തോന്നാം. എന്നാല്‍ സത്യം അതുതന്നെയാണ്. എന്താണ് ഇങ്ങനെ പറയാന്‍ കാരണം? വാസ്തവത്തില്‍ നമുക്കു വന്ന ദോഷഫലവും നാം അനുഭവിക്കേണ്ടതായിരുന്നില്ലേ? ആ ദോഷം വന്നതും നമ്മുടെ പാപഫലം കൊണ്ടായിരിക്കില്ലേ? പാപവും പുണ്യവും അനുഭവിക്കാതെ തീരുകയുമില്ലല്ലോ. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്‍റെ ഫലമായേ കണക്കാക്കാനാകൂ. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്. അങ്ങനെ ചെയ്യിപ്പിച്ചു എങ്കില്‍ ആ പാപം മാറ്റുവാന്‍ പൂജിച്ചയാളിന് യജമാനന്‍ ദാനം നല്‍കണം. (വിലപിടിപ്പുളള എന്തെങ്കിലും വസ്തു). ഈ ദാനവും പാപമാണല്ലോ. ദാനത്തിന്‍റെ പാപം മാറാന്‍ ധനത്തിന്‍റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. (ആദ്യം ദ്രവ്യഫലം, രണ്ടാമത് കര്‍മ്മഫലം). ഈ ദക്ഷിണകൊണ്ടുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം!! ഈ അര്‍ത്ഥത്തിലാണ് ദാന-ദക്ഷിണ-സമര്പ്പണാദി ചടങ്ങുകള്‍ മുഖ്യമായത്. വെറ്റിലയാകുന്നു ദക്ഷിണയ്ക്കായി സാധാരണ ഉപയോഗിക്കാറ്. വെറ്റില ത്രിമൂര്‍ത്തിസ് വരൂപവും ലക്ഷ്മി പ്രതീകവുമാകുന്നു. (താന്പൂലതത്വം വെറ്റില, പാക്ക്, ചുണ്ണാന്പ് ഇതാകുന്നു. ക്രമാല്‍ സത്വരജഃതമോ ഗുണ സൂചകവും ഇവ ചേര്‍ത്ത് മുറുക്കുന്പോള്‍ രക്തനിറമാര്‍ന്ന ആത്മതത്വപ്രാകട്യവുമുണ്ടാകുന്നു .) ഇവിടെ വെറ്റിലയും പാക്കും തമോഗുണ, രജോഗുണ പ്രതീകമായി ഉപയോഗിക്കുന്പോള്‍ സാത്വികഗുണം പ്രകടിപ്പിക്കാന്‍ ധനം കൂടി ഇവയോടൊപ്പം. (ദക്ഷിണ നമ്മുടെ മനസ്സിന്‍റെ സാത്വിക ശുദ്ധിയില്‍ നിന്നും ഉദയം ചെയ്തു എന്നു കാട്ടാന്‍) കൂടാതെ വെറ്റിലത്തുന്പ് നമുക്ക് നേരെ വച്ച് ദക്ഷിണ നല്‍കുന്നതും പൂജകനില്‍ നിന്നും പുണ്യം നമ്മിലേക്ക് ഒഴുകിയിറങ്ങുവാനാകുന്നു. ദക്ഷിണ നല്‍കുന്നതിന് വെറ്റിലത്തുന്പ് രണ്ടു രീതിയില്‍ വയ്ക്കും. ദേവപൂജയ്ക്കു ശേഷം ദക്ഷിണ നല്‍കുന്പോള്‍ വെറ്റിലത്തുന്പ് ദക്ഷിണ കൊടുക്കുന്ന ആളിന്‍റെ നേരെ ഇരിക്കണം. ദേവകാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം, സല്‍ക്കര്‍മ്മം ഇവയ്ക്കായി നല്‍കുമ്പോള്‍ വെറ്റിലത്തുമ്പ് കൊടുക്കേണ്ട ആളിനു നേരെയായിരിക്കണം . ഇത് നമ്മില്‍ കര്‍മ്മസ്വരൂപണം അവിടേക്ക് ചെല്ലുന്നു എന്നു കാട്ടുവാനാണ്. ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തേക്കൂടി കുറിക്കുന്നതാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. ദാനവും, ദക്ഷിണയും സമര്‍പ്പണവും ഒന്നല്ല എന്നു മുന്പേ കണ്ടുവല്ലോ. ദാനം മഹാപുണ്യമെന്നു ശാസ്ത്രവചനമുണ്ട്. "ദാനം' മഹാധര്‍മ്മങ്ങളില്‍ ഒന്നുമാണ്. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത് ത്യാഗമെന്നുള്ളതിനേയാണ്. ത്യജിക്കുക എന്നാല്‍ തനിക്കു വിലപിടിപ്പുള്ളതെന്നു വിശ്വസിച്ചിരിക്കുന്ന ഭൗതിക വസ്തുക്കള്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗ്യമാക്കാന് ‍ നല്‍കുക എന്നര്‍ത്ഥം. അന്നമുള്ളവന്‍ അത്, വസ്ത്രമുള്ളവന്‍ അത്, ഭൂമിയുള്ളവന്‍ അത്, പശുക്കളുള്ളവര്‍ അത് ഇവയെല്ലാം ദാനം ചെയ്യാവുന്നതാണ് . ഉത്തമനായ രാജാവ് ബ്രാഹ്മണനു മാത്രമല്ല, നിരാലംഭനായ ശൂദ്രനും ഭൂമി ഗൃഹാദികള്‍ ദാനം ചെയ്തിരുന്നു. സ്വന്തം മുതലിനോടുള്ള അത്യാസക്തി ഇല്ലാതാക്കലാണ് ദാനം ചെയ്യുന്നതിന്‍റെ മറൊരു ഉദ്ദേശം. ദക്ഷിണ എന്നാല്‍ ധനരൂപമാണ്. അഥവാ ധനദാനത്തിനെയാണ് ദക്ഷിണ എന്നു പറയുന്നത്. ധനം ഏവര്‍ക്കും ദാനം കൊടുക്കാനുള്ള അധികാരമില്ല. കാരണം ധനം ധക്ഷിണാ സ്വരൂപമാണ്. അതായത് മഹാലക്സ്മി പ്രതീകമാണ്. ഇന്നും ധനത്തിന്‍റെ രൂപമേ മാറിയിട്ടുള്ളു. മൂല്യം മാറീട്ടില്ല. മാത്രമല്ല, ധനം കര്‍മ്മത്തിന്‍റെ ഫലസ്വരൂപമാണ്. തൊഴിലിന്‍റെ ഫലം ധന രൂപത്തിലല്ലേ ഇന്നു വിരാജിക്കുന്നത് ? ധനമുണ്ടെങ്കില്‍ ഏത് തരം സുഖങ്ങളും ലഭിക്കുമല്ലോ! ആകയാല്‍ ധനരൂപത്തില്‍ മുഖ്യമായി നമുക്ക് കര്‍മ്മഫലങ്ങളെ പരിപാലിക്കാവുന് നതാണ്. ഈ കര്‍മ്മഫലം സമര്‍പ്പിക്കേണ്ടത് ഈശ്വരനാണല്ലോ. അതു കൊണ്ടാണ് ദേവനും ദൈവീകകകാര്യങ്ങള്‍ക്കും ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമേ ധനം നല്‍കാന്‍ പാടുളളു. (അതായത്"ദക്ഷിണ'അഥവാ നല്‍കാന്‍ പാടുള്ളു.). അതു സ്വീകരിക്കാന്‍ മേല്‍പ്പറഞ്ഞവര് ‍ക്കേ അധികാരമുള്ളുതാനും. ആധുനികകാലത്ത് നാം ധര്‍മ്മശാസ്ത്രങ്ങളെ തെറ്റിദ്ധരിച്ച് ദാനം കൊടുക്കുന്നു എന്നര്‍ത്ഥത്തില്‍ ധനം നല്‍കാറുണ്ട്. ഭിക്ഷാടനം നടത്തുന്നവര്‍ക്ക് നാം യഥാര്‍ത്ഥത്തില് ‍ പണം നല്‍കരുത്. ഇത് വലിയ തെറ്റാണ്. കാരണം യാതൊരു യാചകനും നമ്മുടെ പുരോഹിതനോ, ഗുരുവോ, മഹാത്മാവോ, അതിഥിയോ അല്ല. അപ്പോള്‍ അവര്‍ക്ക് നാം നമ്മുടെ കര്‍മ്മഫലസ്വരൂപമായ ധനം നല്‍കുവാന്‍ പാടില്ല. ഒന്നുകില്‍ അന്നമോ ഔഷധമോ നല്‍കണം. അല്ലാതെ ധനം നല്‍കുക കൊണ്ട് ഇക്കൂട്ടര്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമെന്നല്ലാതെ യാതൊരു പരിവര്‍ത്തനവുമില്ല. ഇപ്രകാരം താങ്കള്‍ ചെയ്ത പാപത്തിന്‍റെ ഫലമായി ലക്ഷ്മിയെ (ധനത്തെ) അനര്‍ഹസ്ഥലത്ത് "ദക്ഷിണ' കൊടുത്തതുകൊണ്ട്; ആ പണം വിഫലമാകാന്‍ കൂടിയാണ് യാചകന് ലഹരി ഉപയോഗപ്രേരണ ദൈവം കൊടുക്കുന്നത്. അതുകൊണ്ട് സൂക്ഷിക്കുക യാചകര്‍ക്ക് ധനം നല്‍കരുത്. കാരണം ദക്ഷിണ നല്‍കാനല്ല ദാനം നല്‍കാനാണ് ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദാനം എന്നത് ധനം കൊടുകലല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ? ദാനമായി മുന്‍പറഞ്ഞ പോലെ അന്ന വസ്ത്രാദികള്‍ നല്‍കുക. അപ്രകാരം നല്‍കിയാല്‍ യാചകര്‍ വഴിപിഴക്കുകയുമില്ല. നമുക്ക് പാപവുമില്ല. ഇനി സമര്‍പ്പണം: ദാനം സര്‍വ്വര്‍ക്കും , ദക്ഷിണ ബ്രഹ്മതുല്യര്‍ക്കുമാണെങ്കില്‍ സമര്‍പ്പണം ഈശ്വരനു മാത്രം പാടുള്ളതാണ്. ഈശ്വരതുല്യം നാം സങ്കല്പിക്കുന്നുണ്ടെങ്കില്‍ അഥവാ ഈശ്വരനുവേണ്ടി എന്ന ഭാവമെങ്കില്‍ ദേശത്തിനോടും ഗുരുവിനോടും ആദ്ധ്യാത്മികതയോടും സമര്‍പ്പണമാകാം. സമര്‍പ്പണത്തില് ‍ യാതൊരു പ്രതിഫലേച്ഛയും പാടില്ല. സമര്‍പ്പണം എന്നാല്‍ സമൂലം അര്‍പ്പിക്കപെട്ടു എന്നും പറയാവുന്നതിനാല് ‍ നാം ഈ വാക്ക് സ്വീകരിക്കും മുന്പെ തന്നെ ഹിത പരിശോധന നടത്തേണ്ടതുണ്ട് . ഈ പദം നമുക്ക് പാലിക്കാവുന്നതാണോ എന്ന്. ചുരുക്കെഴുത്ത്: സമര്‍പ്പണം എന്നത് ലോപിച്ചാണ് സൗകര്യാര്‍ത്ഥം ഇന്നത് പണം ആയത്. ഇന്ന് ദാനവും ദക്ഷിണയും സമര്‍പ്പണവും എല്ലാം പണം തന്നെയാണ്. പണം വാസ്തവത്തില്‍ വെറുമൊരു പടമാണ് (ചിത്രപ്പണിയുള്ള കടലാസ്) അതേ ശുദ്ധമായ കപടം. 🙏🙏🙏🌹🙏🙏🙏