Sunday, March 31, 2019

ഓടപ്പൂവ്*

വൈശാഖ വേളയില്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ കൈവഴികളിലൂടെ സഞ്ചരിക്കുമ്പോ ള്‍ ഇരുവശവും തൂക്കിയിട്ടിരിക്കുന്ന ഈ പൂക്കള്‍ കാണാം. വെള്ള നിറത്തില്‍ മനോഹരമായി തൂക്കി ഇട്ടിരിക്കുന്ന  ഇവ ആകര്‍ഷണീയതയുടെ മറ്റൊരു മുഖമാണ്. 
 ദക്ഷയാഗം നടത്തിയ കർമ്മിയുടെ താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏകദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. സങ്കീർണങ്ങളായ ആചാരാനുഷ്ഠാനങ്ങളാൽ ശ്രദ്ധേയമാണ് ഈ ദേവസ്ഥാനം.  ഓടപ്പൂവെന്ന താടി പ്രസാദവുമായാണ് തീർത്ഥാടകരുടെ മടക്കം.ക്ഷേത്രസങ്കല്പത്തിനും ക്ഷേത്രാരാധനയ്ക്കും പുതിയ മാനം കൈവരുത്താൻ ഈ ക്ഷേത്രമില്ലാ ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട് സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങൾപോലെ ഇവിടത്തെ പ്രസാദത്തിനുമുണ്ട് പ്രത്യേകത . കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് പ്രസാദമായി ലഭിക്കുന്നത് താടിയുടെ രൂപത്തിലുള്ള ഓടപ്പൂവാണ്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളിലും ഐശ്വര്യവർദ്ധനയ്ക്കായി ഇതു തൂക്കിയിടുന്നു.ഓടപ്പൂ പ്രസാദവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇങ്ങനെ. പരമശിവന്റെ ഭാരൃ സതിയുടെ പിതാവായ ദക്ഷൻ പ്രജാപതിമാരുടെ കൂടിയാലോചന   എത്തി. മുനിമാരും ദേവന്മാരും എഴുന്നേറ്റുനിന്നു ദക്ഷനെ വണങ്ങി. എന്നാൽ പരമശിവൻ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഇതിൽ കുപിതനായ ദക്ഷൻ സദസ്സിൽ വച്ച് ശിവനെ നിന്ദിച്ചു. ദേവന്മാരോടൊപ്പം യാഗപ്രസാദം കഴിക്കുന്നതിൽനിന്നും ദക്ഷൻ ശിവനെ വിലക്കി. ശിവൻ ദക്ഷനെ ശപിച്ചു. ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്റെ മുഖമായി നടക്കാൻ ഇടവരട്ടെ എന്നായിരുന്നു ശാപം. 
ദക്ഷൻ തന്റെ ശാപമുക്തിക്കുവേണ്ടി ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു. ലോകത്തെ മഹാത്മാക്കളെയെല്ലാവരേയും ക്ഷണിച്ചു. പത്‌നീസമേതം ദേവന്മാർ യാഗസ്ഥലത്തേക്ക് പുറപ്പെടുന്ന വിവരം ശിവപത്‌നിയായ സതിയുമറിഞ്ഞു. യാഗത്തിനു തന്നെയും കൂട്ടി പോകണമെന്ന് സതി ശിവനോട് അപേക്ഷിച്ചു. എന്നാൽ പരമശിവൻ മിണ്ടിയില്ല.
സതി ശിവന്റെ മനസലിയാൻ ന്യായവാദങ്ങൾ നിരത്തി. അച്ഛന്റെ ഗൃഹത്തിൽ മഹോത്സവമുണ്ടായാൽ ക്ഷണമില്ലാതെ പോകാം. പ്രജാപതിമാരുടെ സത്രത്തിൽ വച്ച് നിന്റെ അച്ഛൻ എന്നെ ആക്ഷേപിച്ചില്ലേ. അതൊന്നും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല. അതിനാൽ നീ പോകരുത്. പോയാൽ നീ അപമാനിതയാകും. ദക്ഷപുത്രിയുടെ സ്ത്രീ സ്വഭാവം നിമിത്തം യാഗത്തിനു പുറപ്പെടുകതന്നെ ചെയ്തു. ശിവപാർഷദന്മാർ അവരെ അനുഗമിച്ചു. യജ്ഞശാലയിലെത്തിയ സതിയെ ദക്ഷൻ ഗൗനിച്ചില്ല .അച്ഛന്റെ അപമാനം സതി സഹിച്ചെങ്കിലും യജ്ഞത്തിലെ ഹവിർഭാഗം തന്റെ ഭർത്താവിനുവയ്ക്കാത്തതിനാൽ സതി കോപിച്ച് കൊണ്ടു പറഞ്ഞു; സർവാത്മാവായ ഭഗവാനോട് അച്ഛനല്ലാതെ മറ്റാരാണ് വിരോധം കാട്ടുക. അവരുടെ പാദം പോലും സ്പർശിക്കാൻ അത്തരക്കാർ അർഹരല്ല. വിശ്വബന്ധുവിനോടാണോ വിരോധം കാട്ടുന്നത്. അങ്ങയുടെ പുത്രിയായതിൽ ഞാൻ ലജ്ജിക്കുന്നു. അതിനാൽ ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു. ശിവനെ മനസ്സിൽ ധ്യാനിച്ച് യക്ഷന്റെ യാഗാഗ്‌നിയിൽ സതി സ്വ ശരീരം ഹോമിച്ചു. സതി ദേഹതൃാഗം ചെയ്തുവെന്നറിീഞ്ഞ ശിവൻ കോപത്തോടെ തന്റെ ജട നിലത്തടിച്ചു. അതിൽനിന്നും ഉഗ്രരൂപിയായ വീരഭദ്രർ പ്രത്യക്ഷപ്പെട്ടു. ശിവനിർദ്ദേശം കേട്ടയുടൻ വീരഭദ്രർ യാഗശാലയിലെ പ്രജാപതിമാരെയും ആക്രമിച്ചു. അഗ്‌നി കെടുത്തി യജ്ഞശാല പാടേ തകർത്തു. ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ബാവലിപ്പുഴക്കക്കരെ കൊട്ടിയൂരിലെ തിരുവൻചിറയിലാണത്രേ താടിചെന്നു പതിച്ചത്. അങ്ങനെ യാഗത്തിന്റെ സ്മരണയ്ക്കും ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കൽപ്പിച്ചുമാണ് ഭക്തജനങ്ങൾ ആദരപൂർവ്വം ഓടപ്പൂക്കൾ കൊണ്ടുപോകുന്നത്. വയനാടൻ മലനിരകളിൽനിന്നാണ് ഓടപ്പൂവിനുവേണ്ട ഈറ്റ ശേഖരിക്കുന്നത്. ഓടപ്പൂ വിതരണം ചെയ്യാൻ ദേവസ്വത്തിന്റെ കീഴിലുള്ള സ്റ്റാളുകൾക്ക് പുറമെ പത്തിൽപരം കേന്ദ്രങ്ങളുണ്ട്. ഓടപ്പൂവിന്റെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകത. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുക്കുന്നു. വീണ്ടും വെള്ളത്തിലിട്ട് സംസ്‌ക്കരിച്ചതിനുശേഷമാണ് പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്. ഓടപ്പൂനിർമ്മാണത്തിലൂടെ ഉത്സവകാലങ്ങളിൽ ജോലി ലഭിക്കുന്നത് ആയിരത്തിലധികം പേർക്കാണ്. ഉത്സവകാലങ്ങളിൽ വനം വകുപ്പ് നൽകുന്ന പ്രത്യേക അനുമതിയോടെയാണ് ഈറ്റ വെട്ടുന്നത്. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള  ദിവസങ്ങളിൽ ഉത്സവം കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം.ഭണ്ഡാരം എഴുന്നള്ളത്തുനാൾ മുതൽ ഉത്രാടം നാള്വവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ.  പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല...

*ശ്യാമളാദണ്ഡകം 1*
വിശ്വകവിയായ കാളിദാസന്റെ ആദ്യകൃതിയാണ് ശ്യാമളാദണ്ഡകം. 
കാളിയുടെ ദാസനായ അദ്ദേഹം കാളിയെ, സരസ്വതിയായും ലക്ഷ്മിയായും പാർവതിയായും ദർശിച്ചു. ലോകമാതാവായ മഹാമായയുടെ വിവിധ ഭാവങ്ങളാണ് അവയെന്നു മനസ്സിലാക്കിയ കാളിദാസൻ ഒരൊററകീർത്തനത്തിലൂടെ ദേവിയുടെ എല്ലാ ഭാവങ്ങളെയും കീർത്തിച്ചു. വീണ മീട്ടുന്ന സരസ്വതിയും കളിത്താമരപ്പൂവേന്തി യ ലക്ഷ്മിയും ചന്ദ്രകല മുടിയിൽ ചൂടിയ പാർവതിയും ആയ കാളി ( ശ്യാമള )യെ കാളിദാസവിരചിതമായ ശ്യാമളാദണ്ഡകം ചൊല്ലി ഭജിക്കുക.
നമ്മുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും നാം പറയാതെ തന്നെ അറിയുന്ന, നമ്മുടെ അമ്മയാണ് ശ്യാമളാദേവി. ദേവിയോട് ഒന്നും ആവശ്യപ്പെടാതെ തന്നെ, ഈ സ്തോത്രം നിത്യ പാരായണം ചെയ്യുക. 
അമ്മ അറിഞ്ഞു അനുഗ്രഹിക്കും, തീർച്ച !
ഒരു ശ്ലോകം വീതം അർത്ഥസഹിതം എഴുതാം.
ധ്യാനം
മാണിക്യവീണാമുപലാളയന്തീം 
മദാലസാം മഞ്ജുള വാഗ്വിലാസാം
മാഹേ ന്ദ്രനീല ദ്യു തി കോമളാംഗീം 
മാതംഗ കന്യാം മനസാ സ്മരാമി്.
സാരം
*മനോഹര ഗാനങ്ങൾ ആല പിച്ച് മണിവീണ മീട്ടി ക്കൊണ്ട് ഇരിക്കുന്നവളും, മധുര ഭാഷിണി യും, ഇ ന്ദ്ര നീല ക്കല്ലിന്റെ നിറമുള്ള കോമള ഗാത്ര ത്തോടെ മതംഗ മഹർഷി യുടെ മകളായി പിറന്ന യുവ സുന്ദരിയും ആയ ശ്യാമളാദേവിയെ ഞാൻ എപ്പോഴും സ്മരിക്കുന്നു.*🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -2*
ധ്യാനം -ശ്ലോകം 2
ചതുർഭുജെ ചന്ദ്രകാലാവതംസേ 
കുചോ ന്നതേ കുംകുമ രാഗശോണേ 
പുണ്ഡ്രേക്ഷു പാശാങ്കുശ പുഷ്പബാണ -
ഹസ്ത്തേ നമസ്തേ ജഗദേക മാത :
*സാരം*
*നാലു തൃകൈകൾ ആർന്നവളും, ചന്ദ്രക്കല ശിരസ്സിൽ അണിഞ്ഞവളും, ഉയർന്ന മാറിടമുള്ളവളും, ചെംകുംകുമം അണിഞ്ഞതിനാൽ ചുവപ്പ് നിറമുള്ളവളും, താമര, കരിമ്പ്, തോട്ടി, പൂവന്പ് എന്നിവ ഏന്തിയ കൈകളോടുകൂടിയവളു മായ ജഗൻമാതാവിന് നമസ്കാരം.*🙏🏻
*ഹരി ഓം*


*ശ്യാമളാ ദണ്ഡകം -3*
പ്രാർത്ഥന
മാതാ മരതകശ്യാമാ മാതംഗി മദശാ ലിനീ
കുര്യാ ത് കടാക്ഷം കല്യാണീ കദമ്ബ വനവാസിനീ
ജയ മാതംഗ തനയേ 
ജയ നീ ലോല്പല ദ്യുതേ 
ജയ സംഗീതരസികേ 
ജയ ലീലാശുക പ്രിയേ
സാരം
മതംഗ മഹർഷിയുടെ മകളും, കരിങകൂ വള നിറമാർന്നവളും, സംഗീതം കേൾക്കുമ്പോൾ സന്തോഷിക്കുന്നവളും കളി ത്ത ത്തമ്മ യെ കൈയ്യിലേന്തിയവളുമായ ശ്യാമളാദേവി ജയിക്കട്ടെ !ജയിക്കട്ടെ.
ദണ്ഡകം -1-
ശ്യാമളായാഃ മുഖ വർണ്ണനാ :--
ജയ ജനനീ സുധാ സമുദ്രാന്തരു ദ്യന്മ ണി ദ്വീപ സംരൂഡ്ഠ ബില്വാ ടവീമദ്ധ്യ കല്പദ്രുമാകല്പ കാദംബ കാന്താരവാസ പ്രിയേ, ! സർവ്വ ലോകപ്രിയേ !
സാരം
അമ്മേ അവിടുന്ന് ജയിച്ചാലും. 
അമൃത ക്കടലിൻ നടുവിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ മണി ദ്വീപത്തിൽ ഉള്ള കൂവള ത്തോട്ടത്തിന്റെ ഉള്ളിൽ കല്പ വൃക്ഷങ്ങളാൽ അലങ്കരിക്കപ്പെട്ട കടമ്പു വനത്തിൽ വസിക്കുവാൻ താത്പര്യമുള്ളവളും, കൃത്തിവാസസ്സായ പരമശിവന്റെ പ്രിയതമയും, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും പ്രിയത്തോടെ കാത്തരുളുന്നവളും ആയ അമ്മ ജയിച്ചാലും.🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -4*
ശ്യാമളായാഃ മുഖവർണന :-
സാദരാരബ്ധസംഗീതസംഭാവനാ സംഭ്രമാലോകനീപസ്രഗാബദ്ധ 
ചൂളീസനാഥത്രികേ !സാനുമത്പുത്രികേ !
സാരം
ആദരവോടെ ആരംഭിച്ച സംഗീതാലാപനത്തിന്റെ ആരോഹണാവരോഹണഗതി വേഗത്താൽ ഇളകിയാടുന്നതും നീർക്കടമ്പിൻ പൂമാല കൊണ്ടു കെട്ടി വച്ചിരിക്കുന്നതുമായ കാർകുന്തളത്താൽ മനോഹര മായ പുറകുവശത്തോടുകൂടിയവളും, പർവതരാജന്റെ പുത്രിയും ആയ ശ്യാമളാദേവി ജയിച്ചാലും.
ശേഖരീഭൂത ശീതാംശുരേഖാ മയൂഖാവലീബദ്ധസുസ്‌നിഗ്ധനീലാളകശ്രേണിശൃംഗാരിതേ !ലോക സംഭാവിതേ !
സാരം
ചൂഡാരത്നമായി ധരിച്ചിരിക്കുന്ന ചന്ദ്രകലയിൽ നിന്നുയരുന്ന നിലാവെളിച്ചത്തിൽ മിനുമിനുപ്പോടെ കാണപ്പെടുന്ന ഇരുണ്ട കുറുനിരകളാൽ ശൃംഗാരരുപിണിയായി ശോഭിക്കുന്നവളും ഈരേഴുപതിന്നാലു ലോകങ്ങളും ആദരിക്കുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും !🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -5*
ശ്യാമളായാഃമുഖവർണ്ണനായാ :-
കാമലീലാധനുസന്നിഭ ഭ്രൂലതാപുഷ്പസന്ദോഹസന്ദേഹ കൃല്ലോചനെ വാക്ക് സുധാസേ ചനെ !
സാരം
കാമദേവന്റെ കളിവില്ലിനൊ ക്കുന്ന പുരികക്കൊടിയിൽ വിലസുന്ന പൂവമ്പുകൾക്കു തുല്യമായ കണ്ണുകളോട് കൂടിയവളും വചനാമൃതത്താൽ കുളിർമ്മ പകർന്നു തരുന്നവളുമായ ശ്യാമളാദേവി ജയിച്ചാലും.
ചാരുഗോരോചനാപങ്കകേളീലലാമാഭിരാമേ ! സുരാമേ ! രമേ !I
സാരം
മനോഹരമായ ഗോരോചനക്കുറി അണിഞ്ഞു ക്രീഡാലോലയായി അതി സുന്ദരിയായിരിക്കുന്നവളും, പ്രപഞ്ചത്തെ മുഴുവൻ സന്തോ ഷിപ്പിക്കുന്നവളും, ലക്ഷ്മി സ്വരുപിണിയും ആയ ശ്യാമളാദേവി ജയിച്ചാലും.🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം( 6 )*
ശ്യാമളായാഃ മുഖവർണ്ണനാ :
പ്രോല്ലസദ്വാളികാ മൗക്തികശ്രേണികാ ചന്ദ്രികാമണ്ഡലോത്ഭാസിലാവണ്യ ഗണ്ഡ സ്ഥലന്യസ്ത കസ്‌തൂരികാപത്ര രേഖാസമുത്ഭൂത സൗരഭ്യ സംഭ്രാന്ത ഭൃംഗാമ്ഗനാഗീത സാന്ദ്രീഭാവനമന്ദ്രതന്ത്രീസ്വരെ !സുസ്വരെ ! ഭാസ്വരെ !
സാരം
ഭംഗിയിൽ ആടിക്കളിക്കുന്നകർണ്ണാഭരണങ്ങളിലെ മുത്തുമണികളിൽ നിന്നുയരുന്ന പൂ നിലാവിനുതുല്യമായപ്രകാശധോരണയാൽ മിന്നിത്തിളങ്ങുന്ന കവിൾത്തടങ്ങളിൽ പൂശിയിരിക്കുന്ന കസ്തൂരികൊണ്ടുള്ള അംഗരാഗത്തിൽ നിന്നുയരുന്ന സുഗന്ധത്താൽ ആകൃഷ്ടരായി പറന്നെത്തുന്ന പെൺവണ്ടുകളുടെ സംഗീതത്തോട് ചേർന്ന് ആകർഷകമായി വീണ മീട്ടുന്നവളും, മധുരസ്വരത്തിൽ പാട്ടു പാടുന്നവളും, പ്രകാശിക്കുന്ന സൗന്ദര്യത്തോടുകൂടിയവളുമായ ശ്യാമളാദേവി ജയിച്ചാലും.🙏🏻
ഹരി ഓം

*ശ്യാമളാദണ്ഡകം -7*
ശ്യാമളായാഃ മുഖ വർണ്ണനാ :-
വല്ലകീവാദന പ്രക്രിയയാലോല താളീ ദളാ ബദ്ധ താടങ്കഭൂ ഷാ- വിശേഷാൻവിതേ !സിദ്ധസമ്മാനി തേ !
സാരം
വീണ വായിക്കുമ്പോൾ ഇളകിയാ ടുന്ന പനയോല ച്ചുരുളാലുള്ള കുണ്ഡ ലങ്ങൾ അണിഞ്ഞവളും സിദ്ധൻമാ രാൽ ആദരി ക്കപ്പെടുന്നവളും ആയ ശ്യാമളാ ദേവി ജയിച്ചാലും .
ദിവ്യഹാലാമദോദ്വേ ല
ഹേലാ ലസൽ ച്ചക്ഷു രാന്തോളന ശ്രീ സമാ ക്ഷിപ്തകർനൈക നീലോൽപലേ ! ശ്യാമളെ ! പൂരി താശേഷ ലോകാഭി വാ ഞ്ച്ച്ചാഫലേ !
നിർമ്മലേ ! ശ്രീ ഫലേ !
സാരം
ദിവ്യ സുധാരസം ആസ്വ ദി ച്ച്‌, ഉന്മത്ത മായി തീർന്ന കണ്ണുകളിൽ നിന്ന് ഉതിരുന്ന കടാക്ഷങ്ങൾക്കു ശോഭ നഷ്ടപ്പെട്ടു എന്ന് തോന്നിക്കുന്ന കരിംകൂവളപൂ ക്കൾ, കാതിൽ അണിഞ്ഞവളും, സകല ലോകരുടെയും ആഗ്രഹങ്ങൾ സാധി പ്പി ച്ചു അനുഗ്രഹിക്കു ന്നവ ളും ഐശ്വര്യ പൂ ർണ്ണമായ ഫലങ്ങൾ ദാനം ചെയ്യുന്നവ ളും, പരിശുദ്ധയുമായ ശ്യാമളാദേവി ജയിച്ചാലും.🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -8*
മുഗ്ദ്ധമന്ദസ്മിതോദാര വക്ത്രസ്ഫുരത് പൂഗ താം ബൂ ല ഖണ്ഡോദ്കരെ !ജ്ഞാനമുദ്രാകരെ !സർവ്വ സമ്പത്കരേ!പദ്മ ഭാസ്‌വത്കരേ !ശ്രീകരേ !
സാരം
മോഹനമന്ദസ്മിതം തൂ കികൊണ്ട് വായിൽ താംബുലം ധരിച്ചിരിക്കുന്നവളും, ചിന്മുദ്രാധാരിണിയും, എല്ലാ സമ്പത്തിന്റെയും വിളനിലമായുള്ളവളും കളിത്താമരപ്പൂവ് കയ്യിലേന്തിയവളും തൃ ക്കൈ ക ൾ കൊണ്ട് ഐശ്വര്യം വാരി ക്കോരി തരുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും.
കുന്ദപുഷ്പദ്യുതി സ്നിദ്ധദന്താവലി നിര്മലാലോല കല്ലോലസമ്മേളന!സ്മേരശോണാധരെ !ചാരുവീണാധരെ !പക്വ ബിംബാരാധരെ!
സാരം
മുല്ലമൊട്ടിന്റെ വെണ്മയാർന്ന പല്ലുകളിൽ നിന്നുതിരുന്ന പ്രകാശതരംഗങ്ങളോട് ചേർന്ന് ശോഭിക്കുന്ന ചെംചൊടികളാൽ പുഞ്ചിരിക്കുന്നവളും, ഭംഗിയേറിയ വീണ കൈയ്യിലേന്തിയവളും, കോവൽപ്പഴത്തിനൊത്ത അധരഭംഗി യുള്ളവളുമായ അമ്മ ജയിച്ചാലും🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -9*
ശ്യാമളായാഃശരീരവർണ്ണനാ :-
സുലളിത നവയൗവ്വനാരംഭഃ ചന്ദ്രോദയോദ്വേല ലാവണ്യദുഗ്ദ്ധാർ ണ്ണവാവിർഭവത് കംബു ബിംബോകഭൃത് കന്ധ രേ !സത് കലാമന്ദിരേ !മന്ഥരെ !
സാരം
പുതു യൗവനത്തിന്റെ ആരംഭമാകുന്ന ചന്ദ്രോദയത്താൽ വേലിയേറ്റമുണ്ടായ സൗന്ദര്യമാകുന്ന പാൽക്കടലിൽ നിന്നും ആവിർഭവിച്ച ശംഖുപോലെയുള്ള കഴുത്തോടുകൂടിയവളും, എല്ലാ സത്കലകളുടെയും ഉറവിടവും, മദാലസയുമായ ശ്യാമളാദേവി ജയിച്ചാലും.
ദിവ്യരത്നപ്രഭാബന്ധുരച്ഛന്ന ഹാരാദിഭൂഷാ സമുദ്യൊതമാനാനവ ദ്യാങ്ഗ ശോഭേ !ശുഭേ!
സാരം
ദിവ്യ രത്നങ്ങളുടെ പ്രഭയാൽ ഉജ്ജ്വല കാന്തി വഹിക്കുന്ന മുത്തുമാല തുടങ്ങിയ ആഭരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട മനോഹരമായ അവയവങ്ങളാൽ ശോഭിക്കുന്നവളും, ഐശ്വര്യവതിയുമായ ശ്യാമളാദേവി ജയിച്ചാലും.
രത്നകേയൂരരശ്മിചഛഠാപല്ലവ പ്രോല്ലസദ്ദോ ർലതാരാജിതേ !യോഗിഭി :പൂജിതേ !
സാരം
രത്‌നം പതിച്ച തോൾവളകളിൽ നിന്നും ഉതിരുന്ന കാന്തിപ്രസരമാകുന്ന ഇളം തളിരുകളോടു കൂടി മനോഹരമായി കാണപ്പെടുന്ന ഭുജവല്ലികളോട് കൂട്ടിയവളും, യോഗികളാൽ പൂജിക്കപ്പെടുന്നവളും ആയ അമ്മ ജയിച്ചാലും.🙏🏻
*ഹരി ഓം*

*ശ്യാമളാ ദണ്ഡകം -10*
ശ്യാമളായാഃ ശരീര വർണ്ണ നാ :-
വിശ്വദിന്മ ണ്ഡ ല വ്യാപി മാണിക്യ തേജ: സ്ഫുരത് കങ്കണാലം കൃതേ !വിഭ്രമാലംകൃതേ !സാധുഭി :സത്കൃതേ !
സാരം 
എല്ലാ ദിക്കുകളിലും വ്യാപി ച്ചിരിക്കുന്ന മാണിക്യ ശോഭയാൽ വെട്ടിത്തിള ങ്ങുന്ന കൈവളകൾ അണിഞ്ഞവളും, ചലനവിശേഷത്താൽ അലംകൃതയും, സാധു ജനങ്ങളാൽ സത് കരിക്കപ്പെട്ട വളും ആയ ശ്യാമളാദേവി വിജയിക്കട്ടെ !
വാസരാരംഭവേലാസമുജ്ജ്രംഭമാണാര വിന്ദ പ്രതിദ്വന്ദി പാണിദ്വ യെ !സന്തതോ ദ്യ ദ്ദയെ !അദ്വയേ !
സാരം
പ്രഭാതത്തിൽ വിരിയുന്ന ചെന്താമര പൂക്കളോടു കിടപിടി ക്കുന്ന തൃക്കൈ കൾ ഉള്ളവളും സദാ സമയവും ദയ ചൊരിയുന്നവളും അദ്വ യയും ആയ ശ്യാമളാദേവി ജയിച്ചാലും !🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -11*
ശ്യാമളായാഃ ശരീരവർണ്ണന :-
ദിവ്യരത്നോർമ്മികാദീധിതി സ്‌തോമ സന്ധ്യായമാനാംഗുലീപല്ലവോദ്യന്നഖേന്ദു പ്രഭാമണ്ഡലേ !സന്നതാഖണ്ഡലേ !ചിത്പ്രഭാമണ്ഡലേ !പ്രോല്ലസൽ കുണ്ഡലേ !
സാരം
ദിവ്യരത്നങ്ങളിൽ നിന്നും അലയടിച്ചുയരുന്ന പ്രകാശരശ്മികളുടെ തുടുപ്പിനാൽ സന്ധ്യാശോഭ കലർന്ന ഇളംതളിരൊത്തകൈവിരൽത്തുമ്പിൽ അമ്പിളിക്കലയൊത്ത നഖങ്ങളുടെ പ്രകാശമാർന്നവളും ദേവരാജനാൽ നമിക്കപ്പെടുന്നവളും സ്വശരീരത്തിൽ നിന്നുത്ഭവിക്കുന്ന ചിത്പ്രകാശത്താൽ പരിവേഷം ചാർത്തിയവളും ഇളകിക്കളിക്കുന്ന ശോഭയേറിയ കുണ്ഡലങ്ങൾ അണിഞ്ഞവളുമായ അമ്മ ജയിച്ചാലും
താരകാജാല നീകാശ ഹാരാവലി സ്മേരചാരുസ്തനാഭോഗഭാരാ നമന്മദ്ധ്യ വല്ലീ വലിച്ഛേദ വീചീസമുല്ലാ സ സന്ദർശിതാകാര സൗന്ദര്യ രത്‌നാകരെ !വല്ലകീഭൃത്കരേ !കിങ്കരശ്രീകരെ !
സാരം
നക്ഷത്രസമൂഹം പോലെപ്രകാശിക്കുന്ന മുത്തുമാലകളാൽ ശോഭിക്കുന്ന വിരിമാറിടത്തിന്റെ ഭാരത്താൽ അല്പം കുനിഞ്ഞ മധ്യ പ്രദേശത്തിൽ തെളിയുന്ന മൂന്നു ചുളിവുകളാകുന്ന ഓളങ്ങളാൽ വെട്ടിത്തിളങ്ങുന്ന സൗന്ദര്യത്തിന്റെ അലകടലായി രിക്കുന്നവളും കരതാരിൽ വീണയേന്തിയവളും, ഭക്തർക്ക് ഐശ്വര്യമരുളുന്നവളും ആയ ശ്യാ മളാ ദേവി ജയിച്ചാലും !🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -12*
ശ്യാമളായാഃ പാദാന്തവർണ്ണന:-
വികസിത നവകിംശുകാതാമ്രാ ദിവ്യാംശുക ച്ഛന്ന ചാരൂരുശോഭാ പരാഭൂതസിന്ദൂര ശോണായ മാനേന്ദ്രമാതംഗ ഹസ്താർഗളേ !വൈഭവാനർഗളേ !ശ്യാമളേ !
സാരം
വിടർന്നുവിലസുന്ന പുതുപ്ലാശിൻപൂവിന്റെ ഇളംചുവപ്പുനിറം കലർന്ന പട്ടിനാൽ മറക്കപ്പെട്ടിരിക്കുന്നതിനാൽ കുംകുമലേപനം ചെയ്തതുപോലെ ശോഭിക്കുന്നവളും ഐരാവതത്തിന്റെ തുമ്പിക്കൈ പോലെ വടിവൊത്തവയും ആയ തുടയിണകളോട് കൂടിയവളും, സദാ ഐശ്വര്യപൂർണ്ണയും, ശ്യാമളയുമായ ദേവി ജയിച്ചാലും.🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -13*
കോമളസ്നിദ്ധ നീലോല്പ ലോൽപ്പാദിതാനങ്ഗ തൂണീര ശങ്കാകരോദാരജംഘാലതേ !ചാരുലീലാഗതേ !
സാരം
മൃദുവും മനോഹരവും ആയ കരിങ്കൂ വളപൂ ക്കളാൽ നിർമ്മിച്ച കാമദേവന്റെ ആവനാഴിയോ എന്ന് സംശയിപ്പിക്കുന്ന വിധത്തിലുള്ള മുഴംകാലുകളോ ടു കൂടിയവളും ഭംഗിയായി ലീലയാടി നടക്കുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും !
നമ്രദിക്പാല സീമന്തിനീകുന്തള സ്നിദ്ധനീലപ്രഭാപുഞ്ജസഞ്ജാത ദൂർ വാങ്കുരാശങ്ക സാരംഗ സംയോഗരിം 
ഖന്നഖേന്ദൂ ജ്ജ്വലെ !പ്രോജ്ജ്വലേ !നിർമ്മലേ !
സാരം
അവിടുത്തെ കാലടികളിൽ വണങ്ങുന്ന ദിക്പാല കുടുംബിനികളുടെ നീലിച്ച് മിനുമിനുത്ത കാർകൂന്തലിൽ നിന്നുതിരുന്ന പ്രകാശരശ്‌മികൾ കണ്ടു കറുകനാമ്പെന്നു ധരിച്ച് ഭക്ഷിക്കാനൊരുങ്ങി ഇടറി വീഴുന്ന പുള്ളിമാനുകളെ വഹിക്കുന്ന തിളക്കമാർന്ന നഖചന്ദ്ര ന്മാരാൽ ഉജ്ജ്വല പ്രകാശം ആർന്നവ ളും പ്രകാശ രൂപിണിയുമായ ശ്യാമളാദേവി ജയിച്ചാലും ! 🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -14*
പ്രഹ്വ ദേവേശ ലക്ഷ്മീശ ഭൂതേശ തോയേശ വാണീശ കീനാശ ദൈത്യേശ യക്ഷേശ വായ്വഗ്നി കോടീര മാണിക്യ സം ഘൃഷ്ട ബാലതപോദ്ദാമ ലാക്ഷാരസാരുണ്യ താരുണ്യ ലക്ഷ്മീ ഗൃഹീതാം ഘ്രിപദ്മേ !സു പദ്മേ !ഉമേ!
സാരം
കുമ്പിട്ടു നിൽക്കുന്ന ദേവേന്ദ്രൻ, മഹാവിഷ്ണു, ശിവൻ, വരുണൻ, ബ്രഹ്‌മാവ്‌, യമൻ, നിരൃതി, വൈശ്രവണൻ, വായു, അഗ്നി എന്നിവരുടെ കിരീടങ്ങളിലെ മാണിക്യരത്നകാന്തി ഏറ്റപ്പോൾ അരുണവർണ്ണത്തിൽ ശോഭിക്കുകയാൽ ബാലാദിത്യ പ്രഭ ചിതറു ന്ന തും യൗവനശ്രീ തൊഴു ന്നതുമായ കാലടികൾ ഉള്ളവളും, ലക്ഷ്മീ ദേവിയും പർവ്വതീദേവിയും ആയിരിക്കുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും !🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -15*
ശ്യാമളായാഃ സഭാമണ്ഡപവർണ്ണന :-
സുരുചിരനവരത്നപീഠസ്‌ഥിതേ സുസ്‌ഥിതേ രത്ന പത്മാസനെ രത്ന സിംഹാസനെ !ശംഖപത്മ ദ്വയോപാശ്രിതേ !വിശ്രുതേ !
സാരം
മനോഹരമായിരിക്കുന്ന നവരത്നപീഠ ത്തിൽ സ്‌ഥിതി ചെയ്യുന്ന രത്ന പത്മത്തിലെ രത്ന സിംഹാസനത്തിൽ സുഖമായി ഇരുന്നരുളുന്നവളും, ഇരു വശവും ശംഖം, പത്മം എന്നിവയാൽ സേവിക്കപ്പെടുന്നവളും ലോകംനിറഞ്ഞ കീർത്തിയോട് കൂടിയവളുമായ ശ്യാമളാദേവി ജയിച്ചാലും.
തത്ര വിഘ്നേശ ദുർഗ്ഗാവടു ക്ഷേത്ര പാലൈറ്യു തേ !മത്തമാതംഗ കന്യാ സാമൂ ഹാന്വിതേ !ഭൈരവൈരഷ്ടഭിർവേഷ്ടിതേ !മഞ്ജുളാമേനകാദ്യംഗ നാമാനി തേ !
സാരം
അവിടെ ഗണപതി, ദുർഗാദേവി, വടു, ക്ഷേത്രപാലൻ എന്നിവരോടുകൂടി മദാലസകളായ മാതാങ്ഗ കന്യക മാരോടൊപ്പം, മഞ്ജുള, മേനക ആദിയായ ദേവാംഗനമാരാൽ മാനിക്കപ്പെട്ടു അഷ്ട ഭൈരവന്മാരാൽ ചുറ്റപ്പെട്ടിരിക്കുന്ന ശ്യാമളാദേവി വിജയിച്ചാലും. 🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം 16*
ദേവി വാമാദിഭശ്ശ ക്തി ഭിസ്സേവിതേ !ധാത്രി ലക്ഷ്മ്യാദി ശക്ത്യഷ്ടകൈ :സംയുതേ !മാതൃകാ മണ്ഡലൈർ മണ്ഡിതേ !യക്ഷ ഗന്ധർവ്വ സിദ്ധാങ്ഗനാ മണ്ഡലൈ രർച്ചിതേ !
ഭൈരവി സംവൃതേ !
പഞ്ചബാണാത്മികേ !പഞ്ചബാണേന രത്യാ ച സംഭാവിതേ !പ്രീതി ഭാജാ വസന്തേന ചാ നന്ദിതേ !
സാരം 
വാമദേവി ആദിയായ സ്വ ശക്തികളാൽ സേവിക്കപ്പെടുന്ന മഹാമായ ആയും, അഷ്ട ലക്ഷ്മികളോടു കൂടിയ ഭൂ മി ദേവിയായും സപ്ത മാതാക്കളാൽ അലങ്കരിക്കപ്പെട്ട് യക്ഷ സുന്ദരി കളാലും ഗന്ധർവാങ്ഗന മാരാലും സിദ്ധ നാരിമാരാലും അർച്ചിക്കപ്പെട്ട്, കാമ രൂ പിണിയായി, കാമദേവനാലും രതീ ദേവിയാലും പൂജിക്കപ്പെട്ടു, അവിടുത്തെ പ്രീതി പാത്രമായ വസന്തത്തിനാൽ ആനന്ദിക്കപ്പെട്ടു ഇരുന്നരുളുന്ന ശ്യാമളാദേവി ജയിച്ചാലും !🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം 17*
ശ്യാമളായാഃ വിലാസവർണ്ണനാ :-
ഭക്തിഭാജാമ്പരം ശ്രേയസേ കൽപ്പസെ !യോഗിനാം മാനസേ ദ്യോതസേ !ഛന്ദ സാമോജസെ ഭ്രാജസെ !ഗീതവിദ്യാ വിനോദാതി തൃഷ്‌ണേന കൃഷ്ണേന സംപൂ ജ്യസെ !
ഭക്തിമ ച്ചേതസാ വേധസാ സ്തൂയസേ !വിശ്വഹൃദ്യേന വാദ്യേ ന വിദ്യാ ധരൈ ർ ഗ്ഗീ യസെ !
സാരം
ഭക്തജനങ്ങൾക്ക് പരമ ശ്രേയസ്സിനെ കൽപ്പിച്ച് നല്കുന്നവളും, യോഗിവര്യന്മാരുടെ മാനസങ്ങളിൽ പ്രകാശരൂപിണിയായി വർത്തിക്കുന്നവളും, വേദ മന്ത്രങ്ങളിൽ കാവ്യ ചൈതന്യമായി വർത്തിക്കുന്നവളും, ഗീതവിദ്യാവിനോദങ്ങളിൽ അത്യധികം തത്പരനായ ശ്രീകൃഷ്ണനാൽ പൂജിക്കപ്പെടുന്നവളും, ഭക്തി നിറഞ്ഞ ഹൃദയത്തോടെ ബ്രഹ്മദേവനാൽ സ്തുതിക്കപ്പെടുന്നവളും, വിശ്വം മയക്കുന്ന വാദ്യ വിശേഷത്തോടെ വിദ്യാധര സമൂഹത്താൽ പാടി പുകഴ്ത്ത പ്പെടുന്നവളുമായ ശ്യാമളാദേവി വിജയിക്കട്ടെ.🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -18*
ശ്രവണഹരണദക്ഷിണക്വാണയാ 
വീണയാകിന്നരെ ർഗ്ഗീയസേ !
യക്ഷഗന്ധർവ്വസിദ്ധാംഗനാ മണ്ഡലൈ രർച്യ സെ !സർവ്വ സൗഭാഗ്യ വാഞ്ഛാവതീഭിർവധുഭി : സുരാണാം സമാരാദ്ധ്യസേ !
സാരം 
കേൾക്കാൻ ഇമ്പമുള്ള സ്വരത്തിൽ വീണ മീട്ടി കിന്നര സമൂഹ ത്താൽ പാടി പുകഴ്ത്തപെടുന്നവളും, യക്ഷ ഗന്ധർവസിദ്ധസമൂഹങ്ങളുടെ സ്ത്രീജനങ്ങളാൽ അർച്ചിക്കപ്പെടുന്നവളും സകല സൗഭാഗ്യങ്ങളും കാംഷിച്ചുകൊണ്ട് ദേവാങ്ഗനമാരാൽ സമാരാധിക്കപ്പെടുന്നവളും ആയ ശ്യാമളാദേവി ജയിക്കട്ടെ.
സർവ്വ വിദ്യാവിശേഷാത്മകം ചാടുഗാഥാസമുച്ചാരണം കണ്ഠ മൂലോല്ലസൽ വർണ്ണരാജി ത്രയം കോമളശ്യാമളോ ദാര പക്ഷ ദ്വ യം 
തുണ്ഡ് ശോ ഭാതി ദൂരീഭവത് കിം ശുകം
തം ശുകം ലാള യന്തീ പരിക്രീഡസെ, !
സാരം
സർവ്വ ജ്ഞാന വിജ്ഞാന സ്വരുപവും, മധുരഗാനങ്ങൾ ആലപിക്കുന്നതും, കഴുത്തിൽ മനോഹരമായ മൂന്നു നിറത്തിലെ വരകളുള്ളതും, പച്ച നിറമാർന്ന മാർദ്ദവമേറിയ ഇരു ചിറകുകളുള്ളതും പ്ലാശിൻമൊട്ടിന്റെ രക്ത ശോഭയെ അതിശയിപ്പിക്കുന്ന ചഞ്ചു പുടങ്ങൾ ഉള്ളതും ആയ തത്തയെ കൊഞ്ചി കളിപ്പിക്കുന്ന ശ്യാമളാദേവി ജയിക്കട്ടെ.🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -19*
ശ്യാമളായാഃ സർവൈശ്വര്യപ്രദായകത്വ വർണ്ണനാ :-
പാണിപദ്മദ്വയേനാക്ഷ മാലാമപി സ്പ്ഫാടികീം ജ്ഞാനസാരാത്മകം 
പുസ്തകം ചാ പരേണാങ്കുശം പാശമാബിഭ്രതി യേന സഞ്ചിന്ത്യസെ 
ചേതസാ തസ്യ വക്ത്രാന്തരാത് ഗദ്യ പദ്യാത്മികാ ഭാരതീ നിസ്സരെത് !
യേന വാ യാവകാഭാകൃതിർ ഭാവ്യസേ 
തസ്യ വശ്യാ ഭവന്തി സ്ത്രിയ : പൂരുഷാ :!യേന വാ ശാതകുംഭദ്യുതിർഭാവ്യസേ സോപി ലക്ഷ്മീ സഹസ്‌റൈ :പരിക്രീഡതേ !
സാരം
തൃക്കൈകളിലൊന്നിൽ സ്ഫടികനിർമ്മിതമായ അക്ഷമാലയും മറ്റൊന്നിൽ അറിവിന്നിരിപ്പിടമായ പുസ്തകവും ധരിച്ച്,മറ്റു രണ്ടു കൈകളിൽ പാശവും അങ്കുശവും ചലിപ്പിച്ചു കൊണ്ടിരിക്കുന്ന അവിടത്തെ രൂ പം മനസ്സിൽ ചിന്തിച്ച് ഭജിക്കുന്നവർക്കു ഗദ്യ പദ്യാത്മികമായ സരസ്വതി സദാ സ്വാധീനയായിരിക്കുന്നു. കോലരക്കിന്റെ അരുണശോഭയാർന്ന 
അവിടുത്തെ ആകൃതി ഭാവന ചെയ്യുന്നവർക്ക് സകല സ്ത്രീകളും പുരുഷന്മാരും വശരായി ഭവിക്കുന്നു. 
അവിടുത്തെസ്വർണ്ണവർണ്ണരൂപിണിയായി ഭാവന ചെയ്യുന്ന ഭക്തർക്ക് എണ്ണമറ്റ ഐശ്വര്യങ്ങൾ അനുഭവിക്കാനിടവരുന്നു
കിം ന സിദ്ധ്യേത് വപു : ശ്യാമളം കോമളം ചന്ദ്രചൂഡാന്വിതം താവകം ധ്യായത : തസ്യ ലീലാസരോ വാരിധി : തസ്യ കേളിവനം നന്ദനം, തസ്യ ഭദ്രാസനം ഭൂതലം, തസ്യ ഗീർദേവതാ കിങ്കരീ, തസ്യ ചാജ്ഞാകരീ ശ്രീ :സ്വയം.
സാരം
അവിടുത്തെ രുപം ശ്യാമളകോമളമായും ചന്ദ്രക്കല അണിഞ്ഞതും ആയി ധ്യാനിക്കുന്നവന് സിദ്ധിക്കാത്തതായി യാതൊരു ഐശ്വര്യങ്ങളും ഇല്ല. അവനു സമുദ്രം കളിപ്പൊയ്കയായും നന്ദനവനം കളിപൂന്തോപ്പായും, ഭൂതലം ഭദ്രാസനമായും ഭവിക്കുന്നു. മാത്രമോ, സരസ്വതീദേവി അവനു ദാസിയായും ലക്ഷ്മീ ഭഗവതി ഏതൊരാജ്ഞയും ശിരസാ വഹിക്കുന്നവളായും സ്വയം ഭവിക്കുന്നു.🙏🏻
*ഹരി ഓം*

*ശ്യാമളാദണ്ഡകം -20*
ശ്യാമളായാഃ സർവാത്മകത്വ വർണ്ണനാ :-
സർവ്വ തീർത്ഥാ ത്മികേ !സർവ്വ മന്ത്രാത്മികേ !സർവ്വ തന്ത്രാത്മികേ !സർവ്വ യന്ത്രാത്മികേ !സർവ്വ ചക്രാത്മികേ !സർവ്വശക്ത്യാത്മികേ !സർവ്വ പീഠാത്മികേ !സർവ്വതത്ത്‌വാത്മികേ !
സാരം
സർവ്വ തീർത്ഥസ്വരൂ പിണിയും സർവമന്ത്ര സ്വരൂ പിണിയും സർവ്വ ത ന്ത്ര സ്വരൂപിണിയും സർവ്വ യന്ത്ര സ്വരൂപിണിയും സർവചക്ര സ്വരൂപിണി യും സർവ്വ ശക്തി സ്വരൂപിണിയും സർവ്വ പീഠസ്വരൂപിണിയും സർവ്വ തത്ത്വ സ്വരൂപിണിയും ആയ ശ്യാമളാദേവിക്ക്‌ ന‌മസ്‌കാരം.
സർവ്വ വിദ്യാത്മികേ !സർവ്വ യോഗാത്മികേ !സർവ്വനാദാത്മികേ !സർവ്വ വർണ്ണാത്മികേ !സർവ്വ ശബ്‌ദാത്മികേ !സർവ്വ വിശ്വാത്മികേ !സർവ്വ ദീക്ഷാത്മികേ !സർവ്വ സർവാത്മികേ !
സാരം
സർവ്വ വിദ്യാ സ്വരൂപിണിയും സർവ്വ യോഗസ്വരുപിണിയും സർവ്വ നാദസ്വരൂപിണിയും സർവ്വ വർണ്ണസ്വരൂപിണിയും സർവ്വ ശബ്ദസ്വരൂപിണിയും സർവ്വ വിശ്വസ്വരൂപിണിയും സർവ്വ ദീക്ഷാ സ്വരൂപിണിയും സർവ്വ സർവ്വ സ്വരൂപിണിയും ആയിരിക്കുന്ന ശ്യാമളാദേവിക്ക്‌ നമസ്കാരം.
സർവ്വഗേ സർവ്വരൂപേ ജഗന്മാതൃകേ 
പാഹിമാം പാഹിമാം പാഹിമാം ദേവി !തുഭ്യം നമോ ദേവീ !തുഭ്യം നമോ ദേവീ !
തുഭ്യം നമഃ
എല്ലായിടത്തും നിറഞ്ഞിരിക്കുന്നവളും, സകല ചരാചരരൂപിണിയും, പ്രപഞ്ച മാതാവുമായ അവിടത്തേക്കു നമസ്ക്കാരം. 
ദേവീ അവിടുത്തെ നമസ്‌കരിക്കുന്നു. ദേവീ നമസ്ക്കാരം.🙏🏻
*ഹരി ഓം*
*ഇതോടെ പൂർണ്ണമാവുന്നു*
തോടകാഷ്ടകം 


അദ്വൈതസിദ്ധാന്തത്തിന്റെ പരമാചാര്യനായ ശ്രീമദ് ശങ്കരഭഗവദ്പാദരെ സ്തുതിക്കുന്ന ഈ അഷ്ടകം ശ്രീ തോടകാചാര്യരാൽ വിരചിതമാണ് . യജ്ഞ -സാധനാദി കർമ്മങ്ങളുടെ സമാരംഭത്തിൽ ഈ ഗുര്വഷ്ടകം കൂടി സന്നിവേശിക്കുമ്പോൾ അനുഷ്ഠാനക്രമത്തിൽ ഇതിന്റെ സാന്നിധ്യം ആദ്യന്തം കർമ്മങ്ങളുടെ സഫലവും സുഭഗവുമായ പരിപൂർത്തിയ്ക്ക് വഴിതെളിയ്ക്കും .

വിദിതാഖില ശാസ്ത്ര സുധാ ജലധേ
മഹിതോപനിഷത്-കഥിതാര്ഥ നിധേ
ഹൃദയേ കലയേ വിമലം ചരണം
ഭവ ശങ്കര ദേശിക മേ ശരണം 1 

കരുണാ വരുണാലയ പാലയ മാം 
ഭവസാഗര ദുഃഖ വിദൂന ഹൃദം 
രചയാഖില ദര്ശന തത്ത്വവിദം 
ഭവ ശങ്കര ദേശിക മേ ശരണം 2 

ഭവതാ ജനതാ സുഹിതാ ഭവിതാ 
നിജബോധ വിചാരണ ചാരുമതേ 
കലയേശ്വര ജീവ വിവേക വിദം 
ഭവ ശങ്കര ദേശിക മേ ശരണം 3 

ഭവ എവ ഭവാനിതി മെ നിതരാം 
സമജായത ചേതസി കൗതുകിതാ
മമ വാരയ മോഹ മഹാജലധിം
ഭവ ശങ്കര ദേശിക മേ ശരണം 4 

സുകൃതേ‌ധികൃതേ ബഹുധാ ഭവതോ 
ഭവിതാ സമദര്ശന ലാലസതാ 
അതി ദീനമിമം പരിപാലയ മാം 
ഭവ ശങ്കര ദേശിക മേ ശരണം 5 

ജഗതീമവിതും കലിതാകൃതയോ
വിചരന്തി മഹാമാഹ സച്ഛലതഃ 
അഹിമാംശുരിവാത്ര വിഭാസി ഗുരോ 
ഭവ ശങ്കര ദേശിക മേ ശരണം 6 

ഗുരുപുന്ഗവ പുങ്ഗവകേതന തേ 
സമതാമയതാം ന ഹി കോ‌പി സുധീഃ 
ശരണാഗത വത്സല തത്ത്വനിധേ 
ഭവ ശങ്കര ദേശിക മേ ശരണം 7 

വിദിതാ ന മയാ വിശദൈക കലാ
ന ച കിഞ്ചന കാഞ്ചനമസ്തി ഗുരോ 
ദൃതമേവ വിധേഹി കൃപാം സഹജാം 

ഭവ ശങ്കര ദേശിക മേ ശരണം 8
ധന്യാഷ്ടകം

രചന:ശങ്കരാചാര്യർ
  
തജ്ജ്ഞാനം പ്രശമകരം യദിന്ദ്രിയാണാം
തജ്ജ്ഞേയം യദുപനിഷത്സു നിശ്ചിതാർഥം
തേ ധന്യാ ഭുവി പരമാർഥനിശ്ചിതേഹാഃ
ശേഷാസ്തു ഭ്രമനിലയേ പരിഭ്രമന്തഃ       1
  


ആദൗ വിജിത്യ വിഷയാന്മദമോഹരാഗ-
ദ്വേഷാദിശത്രുഗണമാഹൃതയോഗരാജ്യാഃ
ജ്ഞാത്വാ മതം സമനുഭൂയപരാത്മവിദ്യാ-
കാന്താസുഖം വനഗൃഹേ വിചരന്തി ധന്യാഃ       2
  


ത്യക്ത്വാ ഗൃഹേ രതിമധോഗതിഹേതുഭൂതാം
ആത്മേച്ഛയോപനിഷദർഥരസം പിബന്തഃ
വീതസ്പൃഹാ വിഷയഭോഗപദേ വിരക്താ
ധന്യാശ്ചരന്തി വിജനേഷു വിരക്തസംഗാഃ       3
  


ത്യക്ത്വാ മമാഹമിതി ബന്ധകരേ പദേ ദ്വേ
മാനാവമാനസദൃശാഃ സമദർശിനശ്ച
കർതാരമന്യമവഗമ്യ തദർപിതാനി
കുർവന്തി കർമപരിപാകഫലാനി ധന്യാഃ       4
  


ത്യക്ത്വഈഷണാത്രയമവേക്ഷിതമോക്ഷമർഗാ
ഭൈക്ഷാമൃതേന പരികൽപിതദേഹയാത്രാഃ
ജ്യോതിഃ പരാത്പരതരം പരമാത്മസഞ്ജ്ഞം
ധന്യാ ദ്വിജാരഹസി ഹൃദ്യവലോകയന്തി       5
  


നാസന്ന സന്ന സദസന്ന മഹസന്നചാണു
ന സ്ത്രീ പുമാന്ന ച നപുംസകമേകബീജം
യൈർബ്രഹ്മ തത്സമമുപാസിതമേകചിത്തൈഃ
ധന്യാ വിരേജുരിത്തരേഭവപാശബദ്ധാഃ       6
  


അജ്ഞാനപങ്കപരിമഗ്നമപേതസാരം
ദുഃഖാലയം മരണജന്മജരാവസക്തം
സംസാരബന്ധനമനിത്യമവേക്ഷ്യ ധന്യാ
ജ്ഞാനാസിനാ തദവശീര്യ വിനിശ്ചയന്തി       7
 


ശാന്തൈരനന്യമതിഭിർമധുരസ്വഭാവൈഃ
ഏകത്വനിശ്ചിതമനോഭിരപേതമോഹൈഃ
സാകം വനേഷു വിജിതാത്മപദസ്വരുപം
തദ്വസ്തു സമ്യഗനിശം വിമൃശന്തി ധന്യാഃ

Saturday, March 30, 2019

ഗുരു സ്തോത്രം 





അഖണ്ഡമണ്ഡലാകാരം വ്യാപ്തം യേന ചരാചരം 
തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ 1

അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീഗുരവേ നമഃ  2

ഗുരുര്ബ്രഹ്മാ ഗുരുര്വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ
ഗുരുരേവ പരംബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ  3

സ്ഥാവരം ജംഗമം വ്യാപ്തം യത്കിംചിത്സചരാചരം 
തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ  4

ചിന്മയം വ്യാപിയത്സര്വം ത്രൈലോക്യം സചരാചരം 
തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ  5

ത്സര്വശ്രുതിശിരോരത്നവിരാജിത പദാമ്ബുജഃ
വേദാന്താമ്ബുജസൂര്യോയഃ തസ്മൈ ശ്രീഗുരവേ നമഃ  6

ചൈതന്യഃ ശാശ്വതഃശാന്തോ വ്യോമാതീതോ നിരംജനഃ
ബിന്ദുനാദ കലാതീതഃ തസ്മൈ ശ്രീഗുരവേ നമഃ  7

ജ്ഞാനശക്തിസമാരൂഢഃ തത്ത്വമാലാവിഭൂഷിതഃ
ഭുക്തിമുക്തിപ്രദാതാ ച തസ്മൈ ശ്രീഗുരവേ നമഃ  8

അനേകജന്മസംപ്രാപ്ത കര്മബന്ധവിദാഹിനേ
ആത്മജ്ഞാനപ്രദാനേന തസ്മൈ ശ്രീഗുരവേ നമഃ  9

ശോഷണം ഭവസിന്ധോശ്ച ജ്ഞാപണം സാരസംപദഃ
ഗുരോഃ പാദോദകം സമ്യക് തസ്മൈ ശ്രീഗുരവേ നമഃ  10

ന ഗുരോരധികം തത്ത്വം ന ഗുരോരധികം തപഃ
തത്ത്വജ്ഞാനാത്പരം നാസ്തി തസ്മൈ ശ്രീഗുരവേ നമഃ 11

മന്നാഥഃ ശ്രീജഗന്നാഥഃ മദ്ഗുരുഃ ശ്രീജഗദ്ഗുരുഃ
മദാത്മാ സര്വഭൂതാത്മാ തസ്മൈ ശ്രീഗുരവേ നമഃ  12

ഗുരുരാദിരനാദിശ്ച ഗുരുഃ പരമദൈവതമ്
ഗുരോഃ പരതരം നാസ്തി തസ്മൈ ശ്രീഗുരവേ നമഃ 13

ത്വമേവ മാതാ ച പിതാ ത്വമേവ
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സർവം  മമ ദേവ ദേവ  14
പ്രാർത്ഥനയുടെ സമയത്ത് സ്വന്തം ഹൃദയത്തെയും, അന്യവീടുകളിൽ പോകുമ്പോൾ സ്വന്തം കണ്ണുകളെയും, സദസ്സിൽ സ്വന്തം നാവിനെയും, മറ്റുള്ളവരുടെ സമ്പത് കാണുമ്പോൾ ദുരാഗ്രഹത്തെയും നിയന്ത്രിച്ചാൽ, സ്വസ്ഥമായി സമാധാനത്തോടെ ഒരുപാടു കാലം ജീവിക്കാം.
dija many
ദക്ഷിണാമൂർത്തി സ്തോത്രം-4

ദാക്ഷിണ്യം അഥവാ കാരുണ്യമേ രൂപം പൂണ്ട സ്വരൂപം. എന്താ കാരുണ്യം. ശിവന്റെ രണ്ട് പ്രധാന ജോലിയും കാരുണ്യമാണ്. ഒന്ന് ജ്ഞാനം നല്കുക മറ്റൊന്ന് ജീവനെടുക്കുക. ഈ കൊല്ലുന്നത് പോലെ കാരുണ്യമുള്ള മറ്റൊന്നില്ല. എത്ര പേരാണ് മരണം വരിക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്നത്. ഒരു ജീവനെ സമയത്തിന് കൊണ്ടു പോവുക എന്നുള്ളതും കരുണയാണ്. ശങ്കരാചാര്യർ പറയുന്നു സംഹാരം ചെയ്യുന്ന രുദ്രൻ വളരെ ആനന്ദത്തോടെയാണ് അത് ചെയ്യുന്നത്. ഈ സമാധാനം പക്ഷേ ബ്രഹ്മാവിനും വിഷ്ണുവിനുമില്ല. സൃഷ്ടി നടത്തുന്ന ബ്രഹ്മാവിനറിയാം ഇനിയങ്ങോട്ട് പ്രശ്നങ്ങളാണെന്. പരിപാലനം ചെയ്യുന്ന വിഷ്ണുവിനറിയാം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എത്ര തവണ അവതാരമെടുക്കേണ്ടി വന്നു എന്ന്. എന്നാൽ ആനന്ദസാന്ദ്രമായി സംഹാരം ചെയ്യുന്ന പരമശിവന് ഇതിന്റെയൊന്നും ആവശ്യമില്ല.

പരമശിവന്റെ മറ്റൊരു കരുണയാണ് ജ്ഞാനോപദേശം. ഉപദേശത്തിനായി വടിവു പൂണ്ടു നിൽക്കുന്ന രൂപമാണ് ദക്ഷിണാമൂർത്തി. ദക്ഷിണാ ശേമുഷീ പ്രോക്താ. ഇവിടെ ദക്ഷിണാ എന്നതിന് ജ്ഞാനമെന്നർത്ഥം. കാരുണ്യം എന്നും അർത്ഥമുണ്ട്. ഭിക്ഷക്കാരന് ഒരു രൂപ കൊടുക്കുന്ന കാരുണ്യമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് അനേക ജന്മങ്ങളായി തപിച്ചു കൊണ്ടിരിക്കുന്ന ജീവന് ആത്മജ്ഞാനം വരുന്നതാണ് കാരുണ്യം. ശാന്തി വരുന്നതാണ് കാരുണ്യം. 

പല കർമ്മങ്ങൾ ചെയ്തും ,പലതിലും പെട്ട് പോയി വിഷമിച്ചിട്ടാണ് നമ്മൾ നില്ക്കുന്നത്. ആ കർമ്മ വലയത്തിൽ നിന്നും നമ്മെ പുറത്തു കൊണ്ടു വരികയാണ് ഈ കാരുണ്യത്താൽ നമുക്കുണ്ടാകുന്ന ഗുണം.

ലളിതാസഹസ്രനാമത്തിലെ ഒരു  ശ്ലോകമാണ്
ജന്മ മൃത്യു ജരാ തപ്ത ജന വിശ്രാന്തി ദായി
ജനനം മരണം വാർദ്ധക്യം എന്ന ചക്രത്തിലൂടെ വീണ്ടും വീണ്ടും കടന്നു പോയി തപിച്ചിരിക്കുന്ന ജീവന് ബ്രഹ്മവിദ്യാ സ്വരൂപിണിയായ ദേവി വിശ്രാന്തി നല്കുന്നു. ആ ബ്രഹ്മവിദ്യാ സ്വരൂപിണിയായ ദേവിയാണ് ദക്ഷിണാ രൂപമായിട്ടുള്ള മൂർത്തി. 

ദക്ഷിണാമൂർത്തി രൂപിണ്യേ നമ: 
എന്ന് ലളിതാസഹസ്രനാമത്തിൽ ദർശിക്കാം.
രൂപമെടുത്താൽ അത് ശക്തിയാണ്. രൂപമില്ലെങ്കിൽ ശിവൻ. അപ്പോൾ രൂപം ശിവന്റെയെങ്കിലും അത് ശക്തിയാണ്.
കാമാക്ഷിയെ സ്തുതിക്കുമ്പോൾ പറയുന്നു പശുപതേ ആകാരിണീ രാജതേ
അതിൽ ദേവിയെ ഏത് രൂപത്തിൽ ആരാധിക്കുന്നു എന്നാൽ പശുപതിയുടെ ആകാരത്തിൽ. ശിവന്റെ ആകാരത്തിലാണ് കാമാക്ഷിയെ ധ്യാനിക്കുന്നത്. ദേവിയെ ദക്ഷിണാമൂർത്തി രൂപിണിയായി ധ്യാനിക്കുന്നു.

Nochurji.
Malini dipu
ശ്രീമദ് ഭാഗവതം 105* 

തപസ്സ് ചെയ്യാനും ഭഗവദ് ആരാധന ചെയ്യാനും ഏറ്റവും നല്ല സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ഇത്. ഏറ്റവും നല്ല സമയം ഇപ്പൊ. ഇവിടെ ഇപ്പൊ ഭഗവാനെ  അറിയാം. എവിടെ ഭഗവാൻ നമ്മളെ വെച്ചിരിക്കണുവോ ഏത് സ്ഥലത്ത് അതാണ് മാർജ്ജാരകിശോരന്യായം. പൂച്ചക്കുട്ടി അമ്മ പൂച്ച എവിടെ വെച്ചുവോ അവിടെ കിടന്നു മ്യാവൂ മ്യാവൂ മ്യാവൂ എന്ന് കരഞ്ഞു കൊണ്ടിരിക്കും. പൂച്ചക്കുട്ടി തന്റെ  അമ്മ പൂച്ചയുടെ പുറകേ ഒന്നും പോവില്ല്യ. അതിനെ വെച്ചിരിക്കുന്ന സ്ഥലത്ത് ഇരുന്ന് അമ്മ പൂച്ചയെ വിളിച്ചു കരഞ്ഞു കൊണ്ടിരിക്കും.

ഇതാണ് ഭക്തന്റെ ഭാവം. ഗൃഹസ്ഥാശ്രമമോ ബ്രഹ്മചര്യാശ്രമമോ, സന്യാസാശ്രമമോ,

വടുർവ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി |
യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ
തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി ||

ആചാര്യ സ്വാമികളുടെ ശിവാനന്ദലഹരിയാ.
അവൻ ഗൃഹസ്ഥനായിരിക്കട്ടെ, സന്യാസി ആയിരിക്കട്ടെ, ഗുഹയിൽ താമസിക്കട്ടെ, അല്ല പട്ടണത്തിൽ താമസിക്കട്ടെ, ആശ്രമത്തിൽ ആവട്ടെ, സമുദ്രത്തിനുള്ളിൽ എവിടെ ആണെങ്കിലും ശരി, ആരുടെ ഹൃദയം ഭഗവദ് സ്മൃതിയിലേ ഇരിക്കണുവോ, ഭഗവാൻ അവന്റെ ആണ്. ഭഗവാൻ അവന് സ്വന്തമായിട്ട് തീരുന്നു. 

അതുകൊണ്ട് എനിക്ക് നല്ല സമയം വന്നിട്ട് ഞാൻ ഭഗവദ് ഭജനം ചെയ്തു കൊള്ളാം എന്ന് പറഞ്ഞ് ഇരിക്കേണ്ട. അങ്ങനെ ഒരു സമയം വര്യേ ഇല്ല്യ. ചിലര് പറയും  ഞാൻ ഗുരവായൂരിൽ ഒരു ഫ്ലാറ്റ് വെച്ചണ്ട്. റിട്ടയർ ആയ ശേഷം ഞാൻ അവിടെ വന്ന് ഗുരുവായൂരപ്പനെ ഭജിക്കും. ആ ഫ്ലാറ്റ് പലർക്കും ഉപയോഗപ്പെടും. ഇവര് വരേ ഇല്ല്യ. ഗുരുവായൂരിൽ വന്നിട്ട് വേണംന്നൊന്നൂല്ല്യ. നമ്മളുടെ പ്രാരബ്ധം വേറെ എവിടെങ്കിലും ആണെങ്കിൽ അവിടെ കിടന്നു കൊണ്ട് ഗുരുവായൂരപ്പനെ പിടിച്ചു കൊള്ളണം. മറക്കാൻ പാടില്ല്യ. ഗുരുവായൂർ വന്നിരുന്ന് ഗുരുവായൂരപ്പനെ വിട്ടു കളയുന്നതിനേ ക്കാളും വേറെ എവിടെ എങ്കിലുമൊക്കെ ഇരുന്നു കൊണ്ട് ഗുരുവായൂരപ്പനെ പിടിച്ചാലും ഗുരുവായൂരപ്പൻ നമ്മളുടെ അടുത്തേക്ക് വരും. 

അപ്പോ സമയം നോക്കണ്ടാ പ്രാരബ്ധത്തിനോട് ശണ്ഠ കൂടാൻ പോവണ്ട. പ്രിയവൃതന് ഭഗവാന്റെ മുഖ്യ ഉപദേശം അതാണ്. അങ്ങേയ്ക്ക് ഗൃഹസ്ഥാശ്രമ പ്രാരബ്ധം ആണ്. അവിടെ തന്നെ ഇരിക്കാ. അജ്ഞാനത്തോട് കൂടെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചാൽ ഗൃഹസ്ഥാ : ശ്രമം ന്നാണ്. അത് വിഷമം ആയിട്ട് തീരും അത്രേ. പൊട്ടക്കിണറ് എന്നാ പറയാ. അജ്ഞാനത്തോട് കൂടെ അതിലേക്ക് പ്രവേശിച്ചാൽ പൊട്ടക്കിണറ്റിൽ വീണപോലെ ആകും. 

അജ്ഞാനത്തോട് കൂടെ സന്യാസാശ്രമത്തിലേക്ക് പ്രവേശിച്ചാൽ ഇതിനേക്കാളും അപകടമാവും. കുഴപ്പം വസ്ത്രത്തിലോ പേരിലോ ഒന്നും അല്ല. കുഴപ്പം ഉള്ളിലാണേ.മുഖ്യം ജ്ഞാനം ആണെന്നറിഞ്ഞ് ജ്ഞാനം ഉള്ളിൽ പ്രകാശിച്ച് പൂർണ്ണമായി ഒരു പക്ഷെ അയാൾക്ക് സന്യാസാശ്രമത്തിനുള്ള അധികാരം ണ്ടെങ്കിൽ  അങ്ങനെയുള്ള മഹാത്മാവിനെ കൊണ്ട് ലോകത്തിന് മുഴുവൻ അനുഗ്രഹം ണ്ടാവും.   മാത്രമല്ല,  സന്യാസത്തിൽ അഭിമാനവും ണ്ടാവില്ല്യ. ഒരു പക്ഷേ അയാളുടെ പ്രാരബ്ധം ഗൃഹസ്ഥാശ്രമത്തിൽ ആണെങ്കിൽ ഈ ജ്ഞാനം ഉള്ളിലുണ്ടെങ്കിൽ ഗൃഹസ്ഥാശ്രമത്തിൽ ണ്ടാവുന്ന അനേക വിധവിഷമങ്ങൾ അയാളെ ബാധിക്കുകയും ഇല്ല്യ.

അതുകൊണ്ട് പ്രിയവൃതനോട് ഭഗവാൻ പറഞ്ഞു. നീ ഗൃഹസ്ഥാശ്രമി ആണെന്ന് വിചാരിച്ചു വിഷമിക്കേണ്ട. ഭഗവദ് ഭജനം ചെയ്തു ചിത്തത്തിനെ ശുദ്ധമാക്കി ഉള്ളിലുള്ള കാമം നിശ്ശേഷം അകന്നു കിട്ടിയാൽ സ്വതന്ത്രമായി ഇറങ്ങി പുറപ്പെട്ടോളാ. 

ക്ഷീണേഷു കാമം വിചരേദ് വിപശ്ചിത്
 
ഉള്ളിലുള്ള ആഗ്രഹം പൂർണ്ണമായി നീങ്ങി കിട്ടിയാൽ അങ്ങട് ഇറങ്ങി നടന്നോളാ സ്വതന്ത്രമായിട്ട്. ഒരു വിധ വിഘ്നവും ണ്ടാവില്ല്യ. ആരിൽ നിന്നും അങ്ങേയ്ക്ക് ഭയപ്പെടാനില്ല്യ. സഞ്ചരിച്ചോളാ. അതുവരെ അവനവന്റെ പ്രാരബ്ധം എന്താണെന്നും സ്വധർമ്മം എന്താണെന്നും അറിഞ്ഞ് ആ സ്വധർമ്മത്തിനെ അനുഷ്ഠിക്കാ എന്ന് ബ്രഹ്മാവ് പ്രിയവൃതന് ഉപദേശിച്ചു. അതിനനുസരിച്ച് പ്രിയവൃതൻ രാജാവായി രാജ്യഭരണം നടത്തി. ഗൃഹസ്ഥാശ്രമി ആയിട്ടാണെങ്കിലും സദാ ജ്ഞാനസ്ഥിതിയിൽ ഇരുന്നു. പ്രിയവൃതൻ അനേക  മഹദ് കർമ്മങ്ങൾ ഒക്കെ ചെയ്തു. സമുദ്രഖനനം മുതലായതൊക്കെ പ്രിയവൃതന്റെ രഥചക്രം കൊണ്ട് ണ്ടായീന്നാണ്. അങ്ങനെ പ്രിയവൃതചരിത്രം.

സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad
എന്താണ് #ശ്രീ #ചക്രം ?

 ശ്രീ ലളിത പരമേശ്വരി ദേവി യുടെ പ്രത്യക്ഷ രൂപമാണ് ശ്രീചക്രം എന്ന് പറയാം.
കാരണം ശ്രീ ഭഗവതി യുടെ ആവാസ സ്ഥലമായ മഹാമേരു പര്‍വതത്തിന്റെ ഒരു ചെറു രൂപമാണ്‌ ശ്രീചക്രം.
ശ്രീ ശങ്കരാചാര്യര്‍ ശ്രീച്ചക്രോ  ഉപാസകനായിരുന്നു.അദ്ദേഹം സ്ഥാപിച്ച പല ക്ഷേത്രങ്ങളിലും ശ്രീച്ചക്രത്തില്‍ ആണ് ദേവിയെ ആവാഹിച്ചു പ്രതിഷ്ടിച്ചിരുന്നത്.അതില്‍ പ്രധാനം ആണ് കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം.
ശ്രീചക്രം വീടുകളില്‍ പൂജികുന്നതിനു തടസ്സം ഇല്ല.പക്ഷെ വളരെ സൂക്ഷ്മത വേണം എന്ന് മാത്രം.
ശ്രീച്ചക്രത്തില്‍ ലളിതാസഹസ്രനാമം കൊണ്ട് പുഷ്പാഭിഷേകം ചെയുന്നത് വളരെ വിശിഷ്ടമാണ്.
അഗസ്ത്യ മാമുനികു ശ്രീ ഭഗവാന്‍(( ( ശ്രീ വിഷ്ണു  ) ഉപദേശിച്ചു കൊടുത്തതാണ് ലളിതാസഹസ്രനാമം .
ശ്രീ ഭഗവതി യെ പൂജികുന്നവര്ക് വളരെ വേഗം അനുഗ്രഹം നല്‍കുന്ന മന്ത്രമാണ്‌ ലളിതാസഹസ്രനാമം.

രാവിലെ അല്ലെങ്ങില്‍ സന്ധ്യക് കത്തിച്ച നിലവിളകിനു മുന്‍പില്‍ തടുക്കയുടെ മേല്‍ ഇരുന്നു ശുദ്ധമായ ശരീരത്തോടെ യും 
മനസോടെയും ഇരുന്നു ജപിച്ചു നോക്കൂ.തീര്‍ച്ചയായും മാറ്റം നമുക്കനുഭവപ്പെടും.എന്നാല്‍ ശ്രീച്ചക്രത്തിനു മുന്‍പില്‍ ഇരുന്നു ആണെങ്ങില്‍ 
ഗുരു ഉപദേശം വേണം. ഇതു യന്ത്രങ്ങളും കൈകാര്യം ചെയുന്നത് അലക്ഷ്യത്തോടെ ആണെങ്ങില്‍ നല്ല ഫലത്തെ ക്കാള്‍ ദോഷ ഫലങ്ങള്‍ ആയിരിക്കും 
അനുഭവപ്പെടുക. അതിനാലാണ് ഗുരു ഉപദേശം വേണം എന്ന് പറയുന്നത്.യന്ത്രങ്ങള്‍ കൈകാര്യം ചെയുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍
തീര്‍ച്ചയായും പാലികുക
1) യന്ത്രങ്ങള്‍ കൈ കൊണ്ട് പിടിച്ചുകൊണ്ടു സംസാരികരുത്.
2) മറ്റു മന്ത്രങ്ങള്‍ യന്ത്രത്തിന് മുന്‍പില്‍ വച്ച് ജപികരുത്.
3) അതതു യന്ത്രത്തിന് അതതു മന്ത്രങ്ങള്‍ മാത്രമേ പറയാവൂ.
4) യന്ത്രങ്ങള്‍ വെറും നിലത്തു വയ്ക്കരുത്‌, അതുപോലെ തറയില്‍ വീണു പോകരുത്.
5) യന്ത്രത്തില്‍ അഭിഷേകം /നിവേദ്യം എന്നിവ ഉണ്ടെങ്കില്‍ ഇടയ്ക് വെച്ച് നിര്‍ത്തരുത്.
6) കാറ്റില്‍ ആടുന്ന തരത്തിലോ എപ്പോഴും എപ്പോഴും അനക്കുകയോ മറ്റോ ചെയരുത്.
7) ശുദ്ധമായ സ്ഥലത്തും പരിസരത്തും മാത്രം  സൂക്ഷികുക.
ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതി മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തിൽ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തിൽ. ഇതിൽ ശക്തിയെപ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും. ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയുന്നതിന്റെയും മൂന്നരക്കോടി തീർഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്രദർശനം കൊണ്ട് കിട്ടുമെന്നാണ് 'തന്ത്രസാര'ത്തിൽ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീസ്‌തോത്രത്തിൽ ആദിശങ്കരാചാര്യരും ശ്രീയന്ത്രത്തിനെ നിരവധി പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.

ശ്രീചക്രം ദേവി ഉപാസനയ്ക്ക് ഉപയോഗിക്കൂന്ന മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം.ഒരു വൃത്താകാരത്തില്‍ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു.ഇതില്‍ ശക്തിയെ പ്രധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങള്‍ അധോമുഖമായും,ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങള്‍ ഊര്‍ധമുഖമായും ചിത്രികരി ക്കപെട്ടി രിക്കുന്നു .അതു കൊണ്ടു ത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് അനുമാനിക്കാം.ശ്രീ ചക്രങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ശ്രീചക്രത്തില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളും കൂടിച്ചേര്‍ന്നു 43 ചെറിയ ത്രികോണങ്ങള്‍ രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങള്‍ ദ്വന്ദമല്ലാത്ത അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.ധ3പഈ ത്രികോണങ്ങള്‍ മുഴുവന്‍ 8 താമരഇതളുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തുടര്‍ന്ന് 16 താമരഇതളുകള്‍ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു. ശ്രീ ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവില്‍ തന്നെ അര്‍ദ്ധമേരു, കൂര്‍മമേരു, ലിന്ഗമേരു, പൂര്‍ണമേരു എന്നിങ്ങനെയും വകഭേദങ്ങള്‍ ഉണ്ട്. ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു. നവ എന്ന സംസ്‌കൃത പദത്തിനര്‍ത്ഥം ഒന്‍പതു എന്നാകുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒന്‍പതു സ്ഥിതികളെ സൂചിപ്പിക്കുന്നുധ6പ.ശ്രീചക്രത്തിന്റെ ഒന്‍പതു സ്ഥിതികള്‍ ഇവയാണ്. ത്രിലോകമോഹനം - ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകള്‍. സര്‍വ്വാശപരിപൂരക - ശ്രീചക്രത്തില്‍ കാണുന്ന 16 താമരയിതളുകള്‍. സര്‍വസന്‌ക്ഷോഭഹന - ശ്രീചക്രത്തില്‍ കാണുന്ന 8 താമരയിതളുകള്‍. സര്‍വസൗഭാഗ്യദായക - ശ്രീചക്രത്തില്‍ കാണുന്ന 14 ചെറിയ ത്രികോണങ്ങള്‍. സര്‍വഅര്‍ത്ഥ സാധക - ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍. സര്‍വരക്ഷാകര - ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍. സര്‍വരോഗഹാര - ശ്രീചക്രത്തില്‍ കാണുന്ന 8 ചെറിയ ത്രികോണങ്ങള്‍. സര്‍വസിദ്ധിപ്രധ - ശ്രീചക്രത്തില്‍ കാണുന്ന 1 ചെറിയ ത്രികോണങ്ങള്‍. സര്‍വഅനന്തമയ - ശ്രീചക്രത്തില്‍ കാണുന്ന വൃത്തബിന്ദു. തന്ത്രവിദ്യയുടെ പ്രതീകമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ്.യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രംബന്ധപെട്ടിരിക്കുന്നു.മഹാത്രിപുരസുന്ദരി അഥവാ

ശ്രീപാര്‍വ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അര്‍ത്ഥവും, ലക്ഷ്്മി എന്ന് മന്ത്ര അര്‍ത്ഥവും കല്പിക്കുന്നു. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീര്‍ത്ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദര്‍ശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.സൗന്ദര്യലഹരി സ്‌ത്രോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമര്‍ശിച്ചിടുണ്ട്. ശ്രീ യന്ത്രത്തിന്റെ നിര്‍മാണം യോഗിനി ഹൃദയത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.