Sunday, October 31, 2021

 

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും വില്വമംഗലം സ്വാമിയാരും.
 

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പല തരത്തിൽ ഉള്ള സവിശേഷതകൾ കൊണ്ട് തന്നെ ലോക പ്രസിദ്ധമാണ് . എട്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന ക്ഷേത്രം എല്ലാ കാലങ്ങളിലും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് .
തനതായ ചേര ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അനന്തശയനത്തിലുള്ള മഹാവിഷ്ണുവാണ് . ഇവിടെ കുടികൊള്ളുന്ന മഹാവിഷ്ണു ത്രിമൂർത്തികളെ പ്രതിനിധീകരിക്കുന്നു . സാക്ഷാൽ വില്വമംഗലം സ്വാമിയാരാണ് മണൽ , ഔഷധസസ്യങ്ങൾ , മരപ്പശ തുടങ്ങിയ പ്രത്യേക കൂട്ടുകൊണ്ട് വിഗ്രഹം ഉണ്ടാക്കി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് .
പിന്നീട് ക്ഷേത്രം പുതുക്കി പണിയുകയും ഇന്ന് കാണുന്ന മാതൃകയിൽ ആക്കുകയും ചെയ്തു . ഗണ്ഡകി നദിയിൽ നിന്ന് കൊണ്ട് വന്ന സാളഗ്രാമത്താൽ നിർമ്മിതമാണ് പ്രധാന വിഗ്രഹം . വിഷ്ണുവിന്റെ പ്രതിഷ്ഠ കൂടാതെ അധികം ആർക്കും അറിയാത്ത മറ്റു ചില പ്രതിഷ്ഠകൾ കൂടി ഈ ക്ഷേത്രത്തിൽ ഉണ്ടെന്നുള്ളത് വസ്തുതാപരമായ കാര്യമാണ് .
വേദവ്യാസന്റെയും അശ്വത്ഥാമാവിന്റെയും പ്രതിഷ്ഠ
വേദവ്യാസനും അശ്വത്ഥാമാവിനും ക്ഷേത്രങ്ങളോ പ്രതിഷ്ഠകളോ സാധാരണ കാണാൻ സാധിക്കുന്ന കാര്യമല്ല . എന്നാൽ ഇവർ രണ്ടു പേരുടെയും പ്രതിഷ്ഠ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉണ്ട് എന്നുള്ളതാണ് സത്യം .ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് അഭിമുഖമായ ശ്രീകോവിലിൽ ഇവർ രണ്ടു പേരുടെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കുടികൊള്ളുന്നു .ഒരു കാൽമുട്ടിന് മുകളിൽ മറ്റേ കാൽ കയറ്റി വെച്ച് കൊണ്ട് ഇരിക്കുന്ന വിഗ്രഹമാണ് വേദവ്യാസന്റെ , അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുന്നതായിട്ടാണ് അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത് . ചിരഞ്ജീവി ആയ അശ്വത്ഥാമാവ് തനിക്കു ലഭിച്ച ശാപത്തിൽ നിന്ന് മുക്തി ലഭിക്കുവാനായി ലോകം മുഴുവൻ നടന്നതിന് ശേഷം ഇവിടെ വന്നു കുടിക്കൊണ്ടു എന്നാണ് ഐതിഹ്യം . നാലു വേദങ്ങളും ക്രോഡീകരിച്ച് എഴുതുകയും , ഗണപതിയുടെ സഹായത്തോടെ മഹാഭാരതം രചിക്കുകയും ചെയ്ത വേദവ്യാസന്റെ സാന്നിധ്യം , യുഗങ്ങളായി വിദ്യ അഭ്യസിക്കേണ്ടതിന്റെയും , വിദ്യ പകർന്ന് നൽകേണ്ടതിന്റെയും പ്രാധാന്യം സൂചിപ്പിക്കുന്നു .
വിശ്വകസേനന്റെ പ്രതിഷ്ഠ
മഹാവിഷ്ണുവിന്റെ പ്രധാന സൈന്യാധിപൻ ആയ വിശ്വകസേനന്റെ പ്രതിഷ്ഠ ശ്രീകോവിലിന്റെ വലതുവശത്തായി തെക്കഭിമുഖമായി കുടികൊള്ളുന്നു .ശംഖും ചക്രവും കൈകളിലേന്തി മഹാവിഷ്ണുവിനെ പോലെ തന്നെയാണ് വിശ്വകസേനനെയും കാണാൻ സാധിക്കുക .വിശ്വകസേനൻ ശ്രീ പദ്മനാഭസ്വാമിയുടെ നിർമ്മാല്യ മൂർത്തിയായതിനാൽ , നേദ്യത്തിന്റെ ഒരു പങ്കു വിശ്വകസേനനും സമർപ്പിക്കുന്നു .വിശ്വകസേനന്റെ സംരക്ഷണത്തിൽ ആണെന്ന് കരുതി പോരുന്ന ക്ഷേത്രം സാക്ഷാൽ വൈകുണ്ഠമായും കണക്കാക്കുന്നു .

ഡൌണ്‍ലോഡ് ജനം ടിവി മൊബൈല്‍ ആപ്

 

 

Thursday, October 28, 2021

 

ആസന്ന മരണം ആയ വ്യക്തിക്ക് ഊര്‍ദ്ധന്‍ വലിക്കുക -ദീര്‍ഘ ശ്വാസം ശബ്ദത്തോട് കൂടി ഉള്ളത് തുടങ്ങിയാന്‍ 24മണിക്കൂറില്‍ മരണം ഉറപ്പു 
എന്നാല്‍ ബന്ധുക്കള്‍ക്ക് ഇത് മനസ്സില്‍ ആവുക ഇല്ല .

മരണത്തിനു മുന്‍പ് ഋഗ്വേദ പ്രകാരം താഴെ കൊടുക്കുന്ന മന്ത്രം കര്‍ണത്തില്‍ ഓതിയാല്‍ അത് മരണാസന്ന വ്യക്തി ശ്രവിച്ചാല്‍ സദ്ഗതി കിട്ടും എന്ന് യജുര്‍വേദം പറയുന്നു

മന്ത്രം

ഋഷി -ദീര്‍ഘ തമ 
ദേവത -ആത്മാ 
ഛന്ദ-സ്വരാടുക്ഷ്ണിക്

വായു രനില മമൃത മദേഥം ഭസ്മാന്തംഗ് ശരീരം 
ഓം ക്രതോ സ്മര ക്ലീബേ സ്മര കൃതന്ഗ് സ്മര

അല്ലയോ ജീവാത്മാവേ അങ്ങ് ചെയ്തത് എന്ത് എന്ന് ഓര്‍ത്താലും .ഭസ്മം ആയി തീരുന്ന ഈ ഉടലിനെ അഗ്നി ദഹിപ്പിക്കുന്നതിനു മുന്‍പ് അങ്ങ് ഓം കാരത്തെ സ്വീകരിച്ചാലും .അങ്ങയുടെ കര്‍മങ്ങള്‍ സ്മരിക്കുക .മാത്രം അല്ല ശരീരം നശ്വരവും ആത്മാവ് അനശ്വരവും ആണ് എന്ന് മനസ്സില്‍ ആക്കുക -ഓം

യജുര്‍വേദം


Tuesday, October 26, 2021

 🔥പ്രഭാതധ്വനി

മറ്റുള്ളവര്‍ എങ്ങിനെ ചിന്തിക്കണം എന്ന് നമ്മളല്ല തീരുമാനിക്കേണ്ടത്.മറ്റുള്ളവര്‍ എങ്ങിനെ പെരുമാറണം എന്നും തീരുമാനിക്കണ്ടതും നമ്മളല്ല. എന്നാല്‍ മറ്റുള്ളവരുടെ ചിന്തകളോടും പെരുമാറ്റങ്ങളോടും എങ്ങിനെ  പ്രതികരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അതിന് പഴയ തുലാസ് പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്.താഴ്ന്ന് കൊടുക്കുന്നവനാണ് വിനയമുള്ളവന്‍  എന്ന്.🌸🌸🌸ശുഭദിനം 🙏🏼🙏🏼🙏🏼

Monday, October 25, 2021

 ഒരു വിവാഹ സദ്യയിൽ പാചകം നടക്കുമ്പോൾ കുടിക്കാൻ ഉള്ള ചൂട് വെള്ളത്തിൽ ഒരു പ്രാണി വീണു. പ്രധാന പാചകക്കാരൻ പറഞ്ഞു വെള്ളം എല്ലാം കളഞ്ഞു വേറെ വെള്ളം ചൂടാക്കുക. കുറച്ചു കഴിഞ്ഞു പാൽ പായസം വച്ചിരിക്കുന്ന പാത്രത്തിലും ഒരു പ്രാണി വീണു.ഇപ്പോൾ പ്രധാന പാചകക്കാരൻ പറഞ്ഞു ആ പ്രാണിയെയും അത് കിടന്നതിന്റെ ചുറ്റും ഉള്ള കുറച്ചു പായസം മാത്രം കളഞ്ഞിട്ടു ദർഭ പുല്ല് ഇട്ടു ബാക്കി ഉപയോഗിക്കുക എന്നു. ഇതുപോലെ ഭക്തന്മാരിൽ എന്തെങ്കിലും ചെറിയ കുഴപ്പം ഉണ്ടെങ്കിൽ അത് മാറ്റി ഭക്തനെ അനുഗ്രഹിക്കാൻ ഭഗവാൻ എപ്പോഴും തയ്യാറാണ്.

Sunday, October 24, 2021

 യഥാർത്ഥ ഗുരു ശിഷ്യനെ ഒരിക്കലും കൈവിടില്ല.

ഗുരുവിന്റെ ആശ്രമത്തിൽ ഉള്ള ഒരു ശിഷ്യന് ഒരു ദിവസം വിവാഹം കഴിക്കണമെന്ന് ആഗ്രഹത്തോടെ 10 വർഷത്തെ അവധി എടുത്തു തന്റെ വീട്ടിൽ പോയി വിവാഹം കഴിച്ചു ഒരു കുട്ടിയും ആയി. 10 വർഷം കഴിഞ്ഞു ഗുരു വന്നു ശിഷ്യനെ ആശ്രമത്തിൽ വരാൻ പറഞ്ഞു . ശിഷ്യൻ പറഞ്ഞു കുട്ടിക്ക് 8 വയസ്സ് മാത്രം പ്രായം അവന് 18 വയസ്സാകട്ടെ എന്നിട്ട് ആശ്രമത്തിൽ വരാം. വീണ്ടും10 വർഷം കഴിഞ്ഞു ഗുരു വന്നു വിളിച്ചു. ശിഷ്യൻ പറഞ്ഞു ഒരു പത്തു വർഷം കൂടി വേണം മകന്റെ വിവാഹം കഴിയട്ടെ.  വീണ്ടും10 വർഷം കഴിഞ്ഞു ഗുരു വന്നു. ശിഷ്യൻ പറഞ്ഞു പേരക്കുട്ടിയെ ലാളിച്ചു മതിയായില്ല. 10 വര്ഷം കൂടി കഴിഞ്ഞ നിശ്ചയം വരാം. ഇതിനിടയിൽ ശിഷ്യൻ മരിച്ചു. 10 വർഷം കഴിഞ്ഞു ഗുരു വന്നു. ശിഷ്യൻ മരിച്ച വിവരം അറിഞ്ഞു. ഗുരു വീട്ടിൽ പട്ടികൂട്ടിൽ ഒരു പട്ടിയെ കണ്ടു. ഗുരുവിനു മനസ്സിലായി ഇത്‌ തന്റെ ശിഷ്യൻ തന്നെ എന്ന്. പട്ടിയുടെ ഭാഷ അറിയാമായിരുന്ന ഗുരു പറഞ്ഞു ഇപ്പോഴെങ്കിലും എന്റെ കൂടെ വരാമോ. പട്ടി പറഞ്ഞു ഞാൻ വളരെ ബുദ്ധിമുട്ടി പണിഞ്ഞ കെട്ടിടം ആണ്. ഇതൊക്കെ സൂക്ഷിക്കുക എന്നത് എന്റെ ജോലിയല്ലേ. ഇതു കേട്ട് ഗുരു മടങ്ങി. വീണ്ടും10 വർഷം കഴിഞ്ഞു ഗുരു വന്നു. ഗുരു വീട്ടിൽ ഉള്ളവരോട് ചോദിച്ചു ഇവിടെ ഉണ്ടായിരുന്ന പട്ടി എവിടെ. അവർ പറഞ്ഞു പട്ടി 8 വർഷം മുമ്പാണ് മരിച്ചത്. ഗുരു ജ്ഞാന ദൃഷ്ടി കൊണ്ടു മനസ്സിലാക്കി ശിഷ്യൻ ഒരു പാമ്പിന്റെ ജന്മമെടുത്ത വീട്ടിലെ സ്വർണാഭരണങ്ങൾ വച്ചിരിക്കുന്ന അലമാരയുടെ പുറകിൽ ഉണ്ടെന്നു. ഗുരു വീട്ടുകാരോട് പറഞ്ഞു ഒരു പാമ്പ് അലമാരയുടെ പുറകിൽ ഉണ്ട്. അതിനെ അധികം ഉപദ്രവിക്കാതെ എടുത്തു കളയാൻ പറഞ്ഞു. മറ്റ് കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. പാമ്പിനെ കണ്ട് പേടിച്ച വീട്ടുകാർ നല്ല തല്ലും കൊടുത്തു പാമ്പിനെ എടുത്ത വെളിയിൽ കളഞ്ഞു. ഗുരു കാരുണ്യത്തോടെ പാമ്പിനെ എടുത്തു തന്റെ ആശ്രമത്തിൽ കൊണ്ടുപോയി വളർത്തി ജ്ഞാനോപദേശം ചെയ്ത് മോക്ഷം കൊടുത്തു.

ഗുരുസമക്ഷം

Friday, October 22, 2021

 ജീവിതത്തിൽ വിദ്യാഭ്യാസം നേടി നല്ല ജോലി കിട്ടി. കെട്ടിടം പണിഞ്ഞു. പിന്നെ വിവാഹം കഴിഞ്ഞ് കുട്ടികൾ ആയി. അവരുടെ വിദ്യാഭ്യാസം കഴിഞ്ഞു. അവർക്കും ജോലിയായി വിവാഹം കഴിഞ്ഞ് കുട്ടികളും ആയി. എന്നിട്ടും വിഷാദം അഥവാ ദുഃഖം ഉണ്ടാകുക എങ്കിൽ ആത്മീയ ജീവിതത്തിൽ മാത്രം ശ്രദ്ധിച്ചു ജീവിക്കണം.

 https://m.facebook.com/story.php?story_fbid=4394756087308380&id=100003220954542

Thursday, October 21, 2021

 _ *വാർദ്ധക്യം കാലിൽ നിന്ന് മുകളിലേക്ക് ആരംഭിക്കുന്നു!* _


 _ *നിങ്ങളുടെ കാലുകൾ സജീവവും ശക്തവുമാക്കുക !!* _

 _ *നിങ്ങളുടെ കാലുകൾ സജീവവും ശക്തവുമായി നിലനിർത്തുക !!!* _


  ദിവസേന പ്രായമാകുമ്പോൾ, ഞങ്ങളുടെ കാലുകൾ എല്ലായ്പ്പോഴും സജീവവും ശക്തവുമായിരിക്കണം.  പ്രായമാകുന്നത് തുടരുമ്പോൾ, നരച്ച മുടി (അല്ലെങ്കിൽ) അയഞ്ഞ ചർമ്മം (അല്ലെങ്കിൽ) മുഖത്തെ ചുളിവുകൾ ഉണ്ടാകാൻ നമ്മൾ ഭയപ്പെടേണ്ടതില്ല.


  ദീർഘായുസ്സിന്റെ ലക്ഷണങ്ങളിൽ പ്രശസ്ത അമേരിക്കൻ മാഗസിൻ "പ്രിവൻഷൻ" ആരോഗ്യമുള്ള ജീവിതത്തിന് ഏറ്റവും പ്രധാനവും അനിവാര്യവുമായ ശക്തമായ കാലിലെ പേശികളെ പട്ടികപ്പെടുത്തുന്നു.

 *ദിവസവും നടക്കുക.*


 രണ്ടാഴ്ചത്തേക്ക് നിങ്ങളുടെ കാലുകൾ ചലിപ്പിച്ചില്ലെങ്കിൽ, നിങ്ങളുടെ യഥാർത്ഥ കാലിന്റെ ശക്തി 10 വർഷം കുറയും.

 _ *നടത്തം* _


 ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ വൃദ്ധരും ചെറുപ്പക്കാരും രണ്ടാഴ്ചത്തേക്ക് നിഷ്‌ക്രിയമായി തുടരുകയാണെങ്കിൽ അവരുടെ കാലിന്റെ പേശിയുടെ മൂന്നിലൊന്ന് നഷ്ടപ്പെടുമെന്ന് കണ്ടെത്തി.  ഇത് 20-30 വർഷത്തെ വാർദ്ധക്യത്തിന് തുല്യമാണ് !!

  _ *അതിനാൽ നടക്കുക* _


 കാലിലെ പേശികൾ ദുർബലമാകുന്നതിനാൽ, ഞങ്ങൾ പുനരധിവാസവും വ്യായാമവും ചെയ്താലും വീണ്ടെടുക്കാൻ വളരെയധികം സമയമെടുക്കും.  നടത്തങ്ങൾ.  അതിനാൽ, നടത്തം പോലുള്ള പതിവ് വ്യായാമം വളരെ പ്രധാനമാണ് 


 .  നമ്മുടെ ശരീരഭാരം / ഭാരം മുഴുവൻ കാലുകൾ വഹിക്കുന്നു.

  *കാലുകൾ ഒരുതരം തൂണുകളാണ്*, അത് മനുഷ്യശരീരത്തിന്റെ മുഴുവൻ ഭാരവും വഹിക്കുന്നു.

 _ *ദൈനംദിന നടത്തം.* _

 

 രസകരമെന്നു പറയട്ടെ, ഒരു വ്യക്തിയുടെ 50% എല്ലുകളും 50% പേശികളും രണ്ട് കാലുകളിലുമാണ്.

 _ *നടത്തം* _


 മനുഷ്യശരീരത്തിലെ ഏറ്റവും വലുതും ശക്തവുമായ സന്ധികളും എല്ലുകളും കാലുകളിലാണ്.


  _ *10,000 അടി / ദിവസം* _

   ശക്തമായ എല്ലുകൾ, ശക്തമായ പേശികൾ, വഴങ്ങുന്ന സന്ധികൾ എന്നിവയുടെ ശരീരം

 ഇരുമ്പ് ത്രികോണം സൃഷ്ടിക്കുന്നു

   മനുഷ്യശരീരം വഹിക്കുന്നു. 


  ഒരു വ്യക്തിയുടെ ജീവിതത്തിന്റെ 70% ചെലവഴിക്കുന്നത് മനുഷ്യന്റെ പ്രവർത്തനത്തിനും രണ്ട് കാലുകളാലും കലോറി കത്തിക്കുന്നതിനുമാണ്.  നിങ്ങൾക്ക് ഇത് അറിയാമോ?

  ഒരു വ്യക്തി ചെറുപ്പമായിരിക്കുമ്പോൾ, അവന്റെ / *തുടകൾ 800 കിലോഗ്രാം ഭാരമുള്ള ഒരു ചെറിയ കാർ ഉയർത്താൻ ശക്തമാണ്!*

 *കാൽ ലോക്കോമോഷന്റെ കേന്ദ്രം*.


  രണ്ട് കാലുകളും ഒരുമിച്ച് 50% ഞരമ്പുകളും 50% രക്തക്കുഴലുകളും 50% രക്തവും മനുഷ്യശരീരത്തിൽ വഹിക്കുന്നു.  ശരീരത്തെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ രക്തചംക്രമണ ശൃംഖലയാണിത്.  _ *അതിനാൽ എല്ലാ ദിവസവും നടക്കുക.* _


  കാലുകൾ മാത്രം ആരോഗ്യമുള്ളപ്പോൾ, രക്തപ്രവാഹത്തിന്റെ സമൃദ്ധമായ ഒഴുക്ക് സുഗമമായി പോകുന്നു.  അതിനാൽ, ശക്തമായ കാൽ പേശികളുള്ള ആളുകൾക്ക് തീർച്ചയായും ശക്തമായ ഹൃദയമുണ്ടാകും.


 ഒരാളുടെ പ്രായം കാൽ മുതൽ മുകളിലേക്ക് തുടങ്ങുന്നു.  ഒരു വ്യക്തി പ്രായമാകുമ്പോൾ, യുവത്വത്തിൽ നിന്ന് വ്യത്യസ്തമായി, തലച്ചോറിനും കാലുകൾക്കുമിടയിൽ നടക്കുന്ന കമാൻഡുകളുടെ കൈമാറ്റത്തിന്റെ കൃത്യതയും വേഗതയും കുറയുന്നു.

 _ *ദയവായി നടക്കുക* _


  കൂടാതെ, അസ്ഥി മജ്ജ കാൽസ്യം എന്ന് വിളിക്കപ്പെടുന്നവ കാലക്രമേണ അല്ലെങ്കിൽ പിന്നീട് നഷ്ടപ്പെടും, ഇത് പ്രായമായവരെ ഒടിവുകളിലേക്ക് നയിക്കുന്നു.

  _ *നടത്തം.* _


 പ്രായമായവരിൽ ഉണ്ടാകുന്ന ഒടിവുകൾ സങ്കീർണതകളുടെ തുടർച്ചയായി, പ്രത്യേകിച്ച് ബ്രെയിൻ ത്രോംബോസിസ് പോലുള്ള അപകടകരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.


 പ്രായമായ രോഗികളിൽ 15% സാധാരണയായി ഒടിവുണ്ടായി ഒരു വർഷത്തിനുള്ളിൽ മരിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ?

 _ *ദിവസവും തെറ്റാതെ നടക്കുക* _


 60 വയസ്സിനു ശേഷവും കാലുകൾക്ക് വ്യായാമം ചെയ്യുന്നത് വളരെ വൈകില്ല. നമ്മുടെ കാലുകൾ ക്രമേണ പ്രായമാകുകയാണെങ്കിലും, നമ്മുടെ കാലുകൾക്ക് വ്യായാമം ചെയ്യുന്നത് ആജീവനാന്ത ജോലിയാണ്.


 _ *10,000 അടി നടത്തം* _

  എപ്പോഴും കാലുകൾ ശക്തിപ്പെടുത്തുന്നതിലൂടെ ഒരാൾക്ക് കൂടുതൽ വാർദ്ധക്യം തടയാനോ കുറയ്ക്കാനോ കഴിയും.


 _ *365 ദിവസം നടത്തം* _

 നിങ്ങളുടെ കാലുകൾക്ക് വേണ്ടത്ര വ്യായാമം ലഭിക്കാനും കാലിലെ പേശികൾ ആരോഗ്യമുള്ളതാണെന്ന് ഉറപ്പുവരുത്താനും ദിവസവും കുറഞ്ഞത് 30-40 മിനിറ്റെങ്കിലും നടക്കുക.


 _ *40 വയസ്സിനു മുകളിൽ പ്രായമുള്ള നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും നിങ്ങൾ ഈ സുപ്രധാന വിവരങ്ങൾ പങ്കിടേണ്ടതുണ്ട്*  🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♀️🚶🏻‍♀️🚶🏻🌹🌹🌹🌹🌹

 സൃഷ്ടിയും 96 തത്വങ്ങളും.


"അയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെമ്മൂന്നുമേഴുമഥ  
ചൊവ്വോടൊരഞ്ചുമപി  രണ്ടൊന്നു തത്ത്വമതിൽ മേവുന്നനാഥ "
അർത്ഥം:

അയ്യഞ്ചുമഞ്ചുമുടനയ്യാ (  5  x  5 = 25 ) + 5 + 5   = 35

അയ്യഞ്ചു ( 5  x  5 = 25 ) ഈ തത്ത്വങ്ങൾ ഏതെല്ലാമാണ്?

❇ പഞ്ചഭൂതങ്ങൾ
1.പൃഥ്വി, 2.അപ്പ്, 3.തേജസ്സ്, 4.വായു, 5.ആകാശം

❇ ജ്ഞാനേന്ദ്രിയങ്ങൾ [സ്ഥൂലം]
1.കണ്ണ്, 2.ചെവി, 3.മൂക്ക് , 4.നാക്ക്, 5.ത്വക്ക് 
❇ ജ്ഞാനേന്ദ്രിയങ്ങൾ [സൂക്ഷ്മം]
1.ശബ്ദം, 2.സ്പർശം, 3.രൂപം, 4.രസം, 5.ഗന്ധം

❇ പഞ്ചകര്‍മേന്ദ്രിയങ്ങള്‍
1.വായ, 2.കൈകള്‍ , 3.കാലുകള്‍, 4.ജനനേന്ദ്രിയം, 5.മലദ്വാരം

നമ്മുടെ ശരീരത്തില്‍ പത്തു പ്രാണനുകളുണ്ട്. ആദ്യത്തെ അഞ്ച്

❇ പഞ്ചപ്രാണന്‍
1.പ്രാണൻ, 2.അപാനൻ, 3.സമാനൻ, 4.ഉദാനൻ, 5.വ്യാനൻ

ഇങ്ങനെ 25 തത്ത്വങ്ങൾ.
❇ പിന്നത്തെ പഞ്ചപ്രാണന്‍
1.നാഗൻ, 2.കൂർമ്മൻ, 3.കൃകലൻ, 4.ദേവദത്തൻ, 5.ധനഞ്ജയൻ

❇ കര്‍മ്മേന്ദ്രിയങ്ങള്‍
1.വചനം, 2.ദാനം, 3.ഗമനം, 4.വിസര്‍ഗ്ഗം, 5.ആനന്ദം

ശരീരത്തിലെ ഊർജ്ജ കേന്ദ്രങ്ങൾ
❇ ഷഡാധാരങ്ങള്‍
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ

❇ അഷ്ട കഷ്ടങ്ങൾ
1.കാമം, 2.ക്രോധം, 3.ലോഭം, 4.മോഹം, 5.മദം, 6.മാത്സര്യം, 7.ഡംഭം, 8.അസൂയ

❇ അഷ്ടകരണങ്ങൾ
1.മനസ്സ്, 2.ബുദ്ധി, 3.ചിത്തം, 4.അഹങ്കാരം, 5.സങ്കൽപം [മനസ്സിൽ], 6.നിശ്ചയം [ബുദ്ധിയിൽ], 7.അഭിമാനം [അഹങ്കാരത്തിൽ], 8.അവധാരണം [ചിത്തത്തിൽ]

എൺമൂന്നു ( 8 x 3 =  24 )

❇ ഊർജ്ജ നാഡികൾ:  ഇളാ, പിംഗളാ, സുഷ്മ്ന ഇവ 3

❇ സൂര്യ മണ്ഡലം, സോമ മണ്ഡലം, വഹ്നി മണ്ഡലം ഇവ 3

❇ ത്രിദോഷങ്ങൾ : വാതം പിത്തം കഫം ഇവ 3

❇ പുത്രേഷണ വിത്തേഷണ ദാരേഷണ ഇവ 3

❇ ത്രിഗുണങ്ങൾ :  സത്വം, രജസ്സ്, തമസ്സ് ഇവ 3.

❇ ജാഗ്രത്, സ്വപ്നം,  സുഷ്പ്തി ഇവ 3

❇ ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം ഇവ 3

❇ സ്ഥൂലം, സൂക്ഷ്മം, കാരണം ഇവ 3 
ഇങ്ങനെ 24 .

ഏഴുമഥ
❇ രസം, രക്തം, മാംസം, മേദസ്സ്, മജ്ജ, അസ്ഥി, ശുക്ലം  ഇവ 7

ചൊവ്വോടൊരഞ്ചുമപി :
പിന്നെ 5 
❇ അന്നമയം, മനോമയം, പ്രാണമയം, വിജ്ഞാനമയം, ആനന്ദമയം ഇങ്ങനെ 5

രണ്ടൊന്നു  ( 2  +   1  = 3 )
രണ്ടും ഒന്നും മൂന്ന് : അതായത്  ബ്രഹ്മ വിഷ്ണു മഹേശ്വരൻ.

5 x 5  = 25    
           +   5
           +   5             
           +   6
           +   8
           +   8                  
8 x 3  + 24
           +   7
           +   5
2 + 1  +   3
➖➖➖➖➖➖➖➖➖
ആകെ : 96 തത്ത്വങ്ങൾ.

ഇങ്ങനെ 96  തത്ത്വത്തിലാണ് ഈശ്വരന്റെ  സ്ഥിതി എന്ന് എന്റെ മനസ്സിൽ ഉറപ്പിക്കുന്നു.

Wednesday, October 20, 2021

 



സിദ്ധവൈദ്യം
പൗരാണിക ഭാരതീയ ആതുരചികിൽസാസമ്പ്രദായമാണ്‌ സിദ്ധവൈദ്യം.
സിദ്ധ വൈദ്യം ആയുർവേദത്തേക്കാൾ പഴക്കമുള്ളതാണെന്നും, അല്ലെന്നും രണ്ട് അഭിപ്രായങ്ങൾ, ഇന്ന് തെക്കേ ഇന്ത്യയിൽ നിലവിലുണ്ട് എന്നാൽ മഹാമുനി അഗസ്ത്യരുടെ ശിക്ഷണത്തിൽ മൈനാക പർവ്വതത്തിൽ വച്ച് സിദ്ധവൈദ്യം രൂപം കൊണ്ടതായി പറയപ്പെടുന്നു.
സിദ്ധം - സിദ്ധി എന്ന വക്കിൽ നിന്നാണ് സിദ്ധം എന്ന വാക്കുണ്ടായത്. സിദ്ധവൈദ്യം തെക്കെഇന്ത്യയിൽ ദ്രാവിഡ സന്യാസിമാരാൽ ഉണ്ടായതാണ്. പ്രധാനമായും തമിഴ്നാട്ടിലാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. തെക്കൻ കേരളത്തിലും ഇതിന്റെ വേരുകളുണ്ട്. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ധങ്ങലെല്ലാം തന്നെ തമിഴിലാണ് ഉള്ളത്. ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുക യുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു.
മഹാസിദ്ധനായി കണക്കാക്കുന്ന തിരുമൂലർ പറയുന്നതനുസരിച്ച്
“ ദേഹത്തെ നശിപ്പിച്ചാൽ ദേഹിക്കത് കേടാണ്
ദേഹത്തെ നശിപ്പിച്ചോരു വിമോചനമസാധ്യം
ദേഹരെക്ഷാശാസ്ത്രം പഠിച്ചെന്നുടൽ കാത്ത് ആത്മാവിനെ പോറ്റെണം.”
ചരിത്രം
🎀➖➖➖➖ॐ➖➖➖➖🎀
"സിദ്ധവൈദ്യം ശിവനിൽനിന്നു ദേവിപാർവ്വതിയിലേക്കും ദേവിയത് നന്തിക്കും നന്തിയത് ധന്വന്തരിക്കും അവിടുന്ന് അശ്വിനിക്കും അശ്വിനിയത് അഗസ്ത്യർക്കും, പിന്നീട് പുലസ്ത്യർ, തെരയ്യാർ എന്നിവർക്കും ഈ അറിവ് പകർന്നുകൊടുത്തു "സിദ്ധവൈദ്യത്തിൻറെ പഴക്കം കണക്കാക്കുന്നത് BC 1000-BC 500 നും ഇടയിൽ രൂപ പ്പെട്ടുവെന്നാണ്. ഇത് വച്ചുനോക്കുമ്പോൾ മറ്റുവൈദ്യശാഖകളെക്കാൾ പഴക്കം സിദ്ധ വൈദ്യത്തിന് അവകാശപ്പെടാവുന്നതാണ്. സിദ്ധവൈദ്യത്തിൽ മനുഷ്യൻറെ ശാരീരികവും മാനസികവുമായ അവസ്ഥകളെ 3ആയി തിരിച്ചിരിക്കുന്നു.അത് 'വലി, അഴൽ, ഇയം' എന്നിങ്ങനെയാണ്. ഇതിനെ 'ഉയിർ ധാതു' എന്നാണ് പറയുന്നത്. ഇത് ആയുർവ്വേദത്തിലെ 'ത്രിദോഷങ്ങൾക്ക്' സമാനമാണ്.
18 സിദ്ധന്മാർ
🎀➖➖➖➖ॐ➖➖➖➖🎀
18 സിദ്ധന്മാർ എന്നും മൂലവർഗ്ഗ സിദ്ധന്മാർ എന്നും അറിയപ്പെടുന്നവർ ആരൊക്കെ എന്നുള്ളതിൽ പല തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ചെന്നൈ സർവ്വകലാശാല നിഘണ്ടു പ്രകാരമുള്ള സിദ്ധന്മാരെ ചുവടെ ചേർക്കുന്നു.
തിരുമൂലർ.
രാമദേവർ
കുംഭമുനി(അഗസ്ത്യർ)
എദൈക്കാടർ
ധന്വന്തരി
വാല്മീകി.
കമലമുനി.
ഭോഹനാതർ
മച്ചമുനി.
കൊങ്കണർ
പതഞ്‌ജലി.
നന്ദിദേവർ
ബൊതഗുരു.
പാമ്പാട്ടി സിദ്ധർ
സട്ടൈമുനി.
സുന്ദരനന്ദദേവർ
കൊതുംബയ് സിദ്ധർ
കൊരക്കർ
തിരുമൂലർ
🎀➖➖➖➖ॐ➖➖➖➖🎀
ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത്. നന്ധിദേവർ ആണ് ഗുരു. പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ. ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു. ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ധ്യയിലേക്ക് വന്നു. യാത്രാമധ്യേ കാവേരിയുടെതീരത്തുവച്ച് കൌതുകവും വിഷമവും മുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു. ചേതനഅറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനു ചുറ്റും നിന്ന് അസാധാരണ ശബ്ധത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ ഇടയൻറെ പേര് മൂലൻ എന്നായിരുന്നു. തിരുമൂലർ തൻറെ യോഗശക്തി യുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി (Meta Psychosis).സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ച ശേഷം കന്നുകാലി കളുമായി മൂലന്റെ ഭാര്യയുടെ അടുത്തു പോയി വിവരം ധരിപ്പിച്ചു . പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ കണ്ടെത്താനായില്ല. തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ ജീവിക്കേണ്ടിവന്നു.
പ്രധാനകൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
തിരുമന്ത്രം - (3000ശ്ലോകങ്ങൾ ) ശരീരശാസ്ത്രം, യോഗ,8അതിമാനുഷ ശക്തികൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
തിരുമൂലർ വൈദ്യം 21.
വഴലൈ സൂത്രം.
തിരുമൂലർ ജ്ഞാനം.
തിരുമൂലർ 608 എന്നിവയാണ്.
രാമദേവർ
🎀➖➖➖➖ॐ➖➖➖➖🎀
AD 6-8നൂറ്റാണ്ടു കൾകുള്ളിൽ ജീവിച്ചിരുന്നതായി കരുതുന്നു. ഗുരു-കരുവാരർ രാമദേവർ.
പ്രധാനകൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
രാമദെവർ 1000 (കായകല്പം, യോഗ)
രാമദെവർ കരുക്കാടൈ സൂത്രം.
രാമദെവർ ശിവയോഗം.
രാമദെവർ പെരുനൂൽ...,
രാമദെവർ പൂജാവിധി.
യാക്കോബ് ചുന്നസൂത്രം.
യാക്കോബ് വൈദ്യചിന്താമണി.
അഗസ്ത്യർ
🎀➖➖➖➖ॐ➖➖➖➖🎀
പ്രധാന ലേഖനം: അഗസ്ത്യൻ
സിദ്ധ വൈദ്യത്തിൻറെ പിതാവാണ് അഗസ്ത്യർ ഉദ്ദേശം 12000 വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്നു. ഭാര്യ-ലോപമുദ്ര, മകൻ-സാഗരൻ, ഗുരു-ശിവൻ, മുരുഗൻ.. ശിഷ്യർ -പുലസ്ത്യർ, തോൽക്കപ്പ്യർ, തെരയ്യാർ. പുരാണങ്ങളിൽ പലഭാഗത്തും പലകാലങ്ങളിൽ അഗസ്ത്യരുടെ പേർ പരാമർശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ പഴയ ഒരു രീതിവച്ചുനോക്കുമ്പോൾ അപ്പുപ്പന്റെ പേർ ചെറുമകന് ഇടാറുണ്ട്. അങ്ങനെ നോക്കുമ്പോൾ പുരാണങ്ങളിലുള്ള 'അഗസ്ത്യർ 'എല്ലാം ഒരാൾ ആകണമെന്നില്ല. രാമായണത്തിലും, മഹാഭാരതത്തിലും അഗസ്ത്യർ വരുന്നുണ്ട്. ഹിമാലയവും കന്യാകുമാരിയും ഉൾപ്പെടെ ഭാരതത്തിൻറെ പലഭാഗത്തും ആശ്രമങ്ങളും ഉണ്ടായിരുന്നു.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
അഗസ്ത്യർ 1200,
അഗസ്ത്യർവൈദ്യം 1500.
അഗസ്ത്യർ വൈദ്യം500.
അഗസ്ത്യർ നയനവിധി (കണ്ണ്, surgery).
അഗസ്ത്യർമൂപ്പ് (18തരം കുഷ്ടത്തെപ്പറ്റി)
അഗസ്ത്യർ പെരുനൂൽ .
അഗസ്ത്യർ കർമകാണ്ഡം.
അഗസ്ത്യർ പൂർണസൂത്രം.
അഗസ്ത്യർ പൂജാവിധി.
ദീക്ഷാവിധി.
അഗസ്ത്യർ അമുതകലൈ ജ്ഞാനം(വൈദ്യശാസ്ത്രതെപ്പറ്റി).
കൊങ്കണർ
🎀➖➖➖➖ॐ➖➖➖➖🎀
കൊങ്കണർടെ അച്ഛനും ഗുരുവും ഭോഗരാണ്. അദ്ദേഹത്തിൻറെ ജന്മസ്ഥലം കൊയംബത്തുരിനടുത്തുള്ള 'കൊങ്കണഗിരി' യാണ്. വേദകാലത്തിനുമുൻപ് ജീവിച്ചിരുന്നതായികരുതുന്നു. കൊങ്കണർക്ക് വൈദ്യത്തേക്കാൾ രസതന്ത്രത്തിലായിരുന്നു പ്രാവീണ്യം. സമൂഹത്തിൽ അന്നുനിലനിന്നിരുന്ന ജാതിവ്യവസ്ഥ അദ്ദേഹത്തെ അസ്വസ്ഥനാക്കി. ശിഷ്യന്മാർ -കദൈപ്പിള്ള സിദ്ധർ, ശംഖിലി സിദ്ധർ .
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
കൊങ്കണർ മുക്കാണ്ടം3000.
കൊങ്കണർ മുക്കാണ്ടസൂത്രം.
കൊങ്കണർ സരക്കുവൈപ്പ്100.
കൊങ്കണർ മൂപ്പ്.
കൊങ്കണർ വലൈക്കുമ്മി.
കൊങ്കണർ വേദാന്തം.
ഭോഗർ
🎀➖➖➖➖ॐ➖➖➖➖🎀
ഭോഗനാഥർ രസ ശാസ്ത്രത്തിന്റെ പിതാവാണ് ഭോഗർ. ഗുരു-കളങ്കിനാഥർ. മകൻ-കൊങ്കണർ. പ്രധാന ശിഷ്യൻ- പുലിപ്പാണി. ഭോഗർ വേദകാലത്തിനു മുമ്പു ജീവിച്ചിരുന്നു. ഭോഗർ ചൈനയിൽനിന്നും യാത്രക്കിടെ തമിഴ്നാട്ടിൽ എത്തിയതാണന്ന് ഒരുപക്ഷം പറയുമ്പോൾ തുടർപഠനത്തിനായി ചൈനയിൽ പോയതാണന്ന് മറുപക്ഷവും പറയുന്നു. ഭോഗർടെ ധാരാളം പുസ്തകങ്ങൾ ചൈനീസ് ഭാഷയിലും ലഭ്യമാണ്. പ്രമുഖ ശാസ്ത്രജ്ഞൻ prof. രാമയോഗി [അണ്ണാമലൈ സർവകലാശാല, ചിദംബരം, തമിഴ്നാട്‌ ഭോഗർ ചൈനയിലെ ഒരു ആത്മീയ ഗുരു ആയിരുന്നുവെന്ന് പറയുന്നു .അദ്ദേഹത്തിൻറെ ചൈനീസ് പേർ പോ-യുങ്ങ് എന്നായിരുന്നു വത്രെ. ഭോഗർ നവ പാഷാണങ്ങളെ ബന്ധിച്ചു മരുന്നായി ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു. ഇപ്പോൾ ഈ മരുന്ന് 'ബാലദണ്ടായുധപാണി'എന്നപേരിൽ പഴനിമലയിൽ ഉണ്ട്. രസശാസ്തത്തിന്റെ നിഗൂഡതകളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണിത്. പഴനി ദണ്ഡായുധപാണി പ്രതിഷ്ഠ.
ആദ്യകാല സിദ്ധന്മാർ ദൈവികമായ ആർച്ചനകളും പൂജകളും ചെയ്തിരുന്നില്ല. എന്നാൽ ഭോഗർ അതിന് മാറ്റം വരുത്തി. സിദ്ധവിദ്യകളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗം ആയിട്ടാണ് ഭോഗർ ഭക്തിമാർഗത്തെ കണ്ടത്.പളനിയിലെ ബാലടണ്ഠയുധപാണി പ്രതിഷ്ഠ നടത്തിയതും പൂജാവിധികൾ നിർണയിച്ചതും ഭോഗർ ആണ്. പളനിയിൽ 5000 വർഷമെങ്കിലും നിലനിൽക്കുന്ന ഒരു വിഗ്രഹം സ്ഥാപിക്കണമെന്ന കാഴ്ചപ്പടയിരുന്നു ഭോഗർക്കുള്ളത്. ഏറ്റവും കടുത്ത കരിങ്കല്ലിൽ പോലും പഞ്ചാമൃത അഭിഷേകം കൊണ്ട് പൊട്ടൽ ഉണ്ടാകുമായിരുന്നു. കടുപ്പമേറിയ വിഗ്രഹം ഉണ്ടാക്കാനുള്ള രാസകൂട്ട് കണ്ടുപിടിക്കാൻ ആയി ഭോഗർ ധ്യാനത്തിൽ പ്രവേശിച്ചു. അങ്ങനെയാണ് നവപാഷണത്തിന്റെ കൂട്ട് വളരെ കടുപ്പമേറിയതും യുഗങ്ങളോളം നിലനിൽക്കും എന്നും മനസിലാക്കിയത്. നവപാഷണങ്ങൾ എന്നത് ഒമ്പത് വിഷങ്ങളാണ്. എന്നാൽ ഇവ ഒന്നിച്ചുചേർന്നാൽ മഹാഔഷധമായി മാറുന്നു. നവപാഷണങ്ങളിൽ ഓരോന്നിനേയും അലിയിപ്പിക്കാനും ദ്രാവമാക്കുന്നതിനും മറ്റനേകം മരുന്നു കൂട്ടുകളും ഉപയോഗിച്ചിട്ടുണ്ട്. ഇവ പൊടിച്ചതിനു ശേഷം കൂടിച്ചേർക്കുന്ന വിദ്യ അഗസ്‌ത്യറിൽ നിന്നാണ് ഭോഗർ പഠിച്ചത്.കൂടിച്ചേർക്കുന്ന വിദ്യക്ക് "കാട്ടുതൽ" എന്നു പറയുന്നു.ഇതൊരു സിദ്ധയോഗ മരുന്നാണ്. ഇതുതന്നെ അന്ന് രണ്ടു തരത്തിൽ ഉണ്ടായിരുന്നു.
1.ഉപ്പുക്കട്ട് ഇതിൽ ആയിരക്കണക്കിന് പച്ചമരുന്നുകളും ചാറുകളും ഉപോലും രാസവസ്തുക്കളും ചേർക്കുന്നു.
2.സുന്നുക്കട്ട് ഇതിൽ രാസവസ്തുക്കൾ കൂട്ടി ഉരുക്കി ചേർക്കുന്നു. ഉപ്പുകാട്ടുവിൽ അനേകം മരുന്നുകൾ ഉണ്ടാക്കണം. പലവിധത്തിലുള്ള വിഷമതകളും ഉണ്ടാകും.സുന്നുകാട്ടുവിൽ രാസവസ്തുക്കളുടെ വിഘാടനം മൂലമുള്ള വിഷപുക ശ്വസിച്ചാൽ അനേകം രോഗങ്ങൾ ഉണ്ടാകും. അതിനാൽ തന്നെ വളരെ കുറച്ചു പേർ മാത്രമേ ഇക്കാര്യത്തിൽ അറിവുള്ളവരായി ഉള്ളായിരുന്നു. ഭോഗർ ഈ രണ്ടു വിധത്തിലും ബിംബങ്ങൾ ഉണ്ടാക്കിയിരുന്നു. നവപാഷണബിംബ നിർമിതിയുടെ രഹസ്യം ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. പളനിയിലെ വിഗ്രഹത്തിൽ രാത്രിയിൽ വെക്കുന്ന ചന്ദനം രാസപ്രക്രിയയുടെ ഫലമായി രാവിലെ ആകുമ്പോഴേക്കും നിറം മാറുന്നു. ഇതിനെ രാക്കാല ചന്ദനം എന്നു പറയുന്നു. ഈ ചന്ദനം ഔഷധമായി രോഗികൾക്ക് നല്കാറുണ്ട്. കേരളത്തിലെ കാൻസർ വിദഗ്ധനായ ഡോക്ടർ സിപി മാത്യു ഇന്നും നവപാഷണ കൂട്ടുകളു പയോഗിച്ചു ഇന്നും ചികിത്സ നടത്തുന്നു. സിദ്ധവിദ്യകളുടെ അത്ഭുതാഹാരണമായി നവപാഷണക്കൂട്ട് ഇന്നും നില നിൽക്കുന്നു.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
ഭോഗർ 7000 (ഭോഗർ സപ്തകാണ്ടം)7000 ശ്ലോകങ്ങളുള്ള ഈഗ്രന്ഥം സിദ്ധവൈദ്യത്തിൻറെ വറ്റാത്തഖനിയാണ്.
ഭോഗർ സരക്കുവൈപ്പ്‌88..88 8
ഭോഗർ കർപ്പം300
ഭോഗർ വാസിയോഗം (പ്രാണായാമം)
ഭോഗർ വർമസൂത്രം
ഭോഗർ മൂപ്പുസൂത്രം37
ഭോഗർ വൈദ്യം1000.
ധന്വന്തരി
🎀➖➖➖➖ॐ➖➖➖➖🎀
ഗുരു-നന്ദിദേവർ, ശിഷ്യൻ - അശ്വിനി. ഭഗവാൻ മഹാവിഷ്ണുവാണ് ധന്വന്തരിയായി ജന്മമെടുത്തതെന്ന് പുരാണങ്ങളിൽ പറയുന്നു. ആയുർവ്വേദ ശാസ്ത്രത്തിന്റെ സൃഷ്ടിയിൽ ധന്വന്തരി നിർണായകമായ പങ്കു വഹിച്ചു. അദ്ദേഹത്തിനു പല ഭാഷകളിൽ പ്രാവീണ്യ മുണ്ടായിരുന്നു. കുറച്ചു പുസ്തകങ്ങൾ തമിഴിലും അദ്ദേഹം എഴുതിയിട്ടുണ്ട്. ദിവ്യനായ ചികിത്സകനെന്ന് അദ്ദേഹം അറിയപ്പെട്ടു. രസ-പാഷാണങ്ങളു പയോഗിച്ച് വിദഗ്ദമായി അദ്ദേഹം ചികിത്സിച്ചിരുന്നു. നാഡീശാസ്ത്രം അദ്ദേഹത്തിൻറെ പ്രധാനസംഭാവനയാണ്.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
ധന്വന്തരി നാഡി-72 (നാഡീ സാസ്ത്രത്തെപ്പറ്റി)
ധന്വന്തരി തൈലം-500
ധന്വന്തരി വൈദ്യം-200
ധന്വന്തരി വൈദ്യകാവ്യം
ധന്വന്തരിഗുരുനൂൽ
ചിമിട്ട് രത്നച്ചുരുക്കം
ധന്വന്തരി കലൈ ജ്ഞാനം
ധന്വന്തരിജ്ഞാനം
ധന്വന്തരി വാധം
ധന്വന്തരി വൈദ്യ കരുക്കാടൈ സൂത്രം
ധന്വന്തരി നിഘണ്ടു
ധന്വന്തരി 1200.
നന്ദിദേവർ
🎀➖➖➖➖ॐ➖➖➖➖🎀
'നന്ദി' എന്ന വാക്കിന് 'അനുഗ്രഹിക്കപ്പെട്ടവൻ' എന്നാണ് അർത്ഥം. നന്ദിദേവർ അതി പുരാതനകാലത്ത് ജീവിച്ചിരുന്നതായി പറയുന്നു. നന്ദിദേവരേപ്പറ്റി ധാരാളം പുരാണകഥകൾ പ്രചാരത്തിലുണ്ട്. ശിവപാർവ്വതിമാരിൽനിന്നും ആദ്യമായി ജ്ഞാനം പകർന്നുകിട്ടിയത് നന്ദിക്കാണ്‌. എന്ന് യുഗിചിന്താമണി-800ൽ പറയുന്നു. അദ്ദേഹത്തിൻറെ പിതാവ് 'ശിവനും'മാതാവ് 'ഉമ'യാണന്നും കരുതുന്നു.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
നന്ദികലൈജ്ഞാനം
നന്ദീശർ-300
നന്ദി-8
നന്ദീശർ കരുക്കാടൈ.
സട്ടൈമുനി
🎀➖➖➖➖ॐ➖➖➖➖🎀
മറ്റുപേരുകൾ - സട്ടൈനാഥർ, കൈലാസസട്ടൈമുനി, കമ്പിളിസട്ടൈമുനി
അദ്ദേഹം സ്ഥിരമായി കട്ടിയുള്ള ഉടുപ്പ് ധരിക്കുന്നതിനാലാണ് 'സട്ടൈമുനി'എന്ന പേരുകിട്ടിയത്. ഈ വിവരങ്ങൾ ലഭ്യമായത് 'കൊങ്കണർ കടൈകാണ്ഡം' എന്നഗ്രന്ഥത്തിൽനിന്നുമാണ്. കരുവൂരർ, കൊങ്കണർ, രോമഋഷി തുടങ്ങിയവർ സമകാലീനരായിരുന്നു.10-11നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നതായികരുതുന്നു. കരുതുന്നു. ദക്ഷിണമൂർത്തിയും,നന്ദിയും അദ്ദേഹത്തിൻറെ ഗുരുക്കന്മാരായി പറയപ്പെടുന്നു. ശിഷ്യൻ-'സുന്ദരനന്ദർ 'ആയിരുന്നു.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സട്ടൈമുനി
വാതകാവ്യം-1000
സട്ടൈമുനി വാതസൂത്രം-200. (ഇതുരണ്ടും രസസാസ്ത്രവുമായി ബന്ധപ്പെട്ടതാണ്)
സട്ടൈമുനി നിഘണ്ടു
സട്ടൈമുനി-20
സട്ടൈമുനി ശിവജ്ഞാന വിളക്കം-51
സട്ടൈമുനി തണ്ടകം
സട്ടൈമുനി മൂലസൂത്രം
സട്ടൈമുനി വാക്യം
സട്ടൈമുനി ദീക്ഷാവിധി
സട്ടൈമുനി കർപ്പവിധി.
ദീക്ഷാവിധിയും കർപ്പവിധിയും വളരെ വിലപ്പെട്ട ഗ്രന്ധങ്ങളാണ്.തിരുമൂലർ ഈഗ്രന്ധം നശിപ്പിച്ചുകളഞ്ഞു. അതിനിഗൂഡമായ ശാസ്ത്ര രഹസ്യങ്ങൾ സാധാരണക്കാരൻറെ കയ്യിൽ എത്തുന്നത് ദോഷംചെയ്യുമെന്നുകണ്ടാണ് അങ്ങനെ ചെയ്തത്.

പാമ്പാട്ടിസിദ്ധർ (നാഗമുനി)
🎀➖➖➖➖ॐ➖➖➖➖🎀
അദ്ദേഹത്തിൻറെ ഓരോ ശ്ലോകവും അവസാനിക്കുന്നത് 'ആടുപാമ്പേ..'എന്നാണ്.അദ്ദേഹത്തിന് പമ്പാട്ടിസിദ്ധർ എന്ന പേര് ലഭിക്കാൻ ഇത് ഒരു കാരണമായിട്ടുണ്ടാകാം.അദ്ദേഹം വിഗ്രഹാരാധനയെ എതിർക്കുകയും വേദങ്ങളേയും പുരാണങ്ങളെയും പരിഹസിക്കുകയും ചെയ്തിരുന്നു. ജാതിവ്യവസ്ഥയെ ശക്തിയായി എതിർത്തിരുന്നു. സഹജീവികളോട് സ്നേഹമില്ലാത്തവർക്ക് പരമായലക്ഷ്യത്തിൽ എത്തിച്ചേരുക അസാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. യോഗയിലൂടെ ആത്മസംയമനവും നിഗൂഡവിദ്യയുടെ പ്രയോഗങ്ങളെപ്പറ്റിയും അദ്ദേഹത്തിൻറെ കൃതികളിലുണ്ട്. 8 തരത്തിലുള്ള അതിമാനുഷശക്തികളെപ്പറ്റിയും കൃതികളിൽ പറയുന്നുണ്ട്. അദ്ദേഹത്തെയും കൃതികളെയുംപറ്റി '18 sidhers jnanakovai'യിൽ പറയുന്നുണ്ട്.
അദ്ദേഹത്തിൻറെ നാട് കോയമ്പത്തൂരിനടുത്തുള്ള മരുതമലൈ ആണ്. ഗുരു സട്ടൈമുനിയാണ്. വിഷവൈദ്യത്തിലും ദൈവികരോഗശാന്തിയുണ്ടാക്കുന്നതിലും വിദഗ്ദനായിരുന്നു. എന്നാൽ ഇതെപ്പറ്റിയുള്ള ഗ്രന്ധങ്ങളോന്നും ഇപ്പോൾ ലഭ്യമല്ല.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
നാഗമുനി നയനവിധി.(കണ്ണ് സംബന്ധമായ അസുഖങ്ങളും അവയുടെ ചികിത്സയും )
നാഗമുനി ശിരരോഗ വിധി[തലക്കുണ്ടാകുന്ന അസുഖങ്ങളും ചികിത്സയും]
തെരയ്യാർ
🎀➖➖➖➖ॐ➖➖➖➖🎀
അദ്ദേഹത്തിൻറെ യഥാർഥ പേർ അജ്ഞാതമാണ്.'  തെരയ്യാർ 'എന്നാൽ 'പണ്ഡിതൻ' എന്നാണർത്ഥം.12-ാം ശതകത്തിൽ ജീവിച്ചിരുന്നു. ഗുരു-ധർമസ്വാമിയാർ ,ജനനസ്ഥലം 'തിരുമലൈചേരി 'ശിഷ്യൻ 'യുഗിമുനി'. എന്നാൽ 'തെരയ്യാർ 'എന്നപേരിൽ ഒന്നിലധികം പേർ എഴുതിയിട്ടുണ്ട്. എഴുത്തിൻറെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
തെരയ്യാർ മരുത്വ ഭാരതം
തെരയ്യാർ വേണ്പ
തെരയ്യാർ യാഗമവേണ്പ
തെരയ്യാർ ഗുണപാO വേണ്പ
തെരൻ പദാർത്ഥ ഗുണം
തെരയ്യാർ മരുന്തലവി
തെരയ്യാർ തൈലവർഗ്ഗ ചുരുക്കം.
കരുവുരർ
🎀➖➖➖➖ॐ➖➖➖➖🎀
ഗുരു-ഭോഗർ കളങ്കിനാതർ ശിഷ്യൻ- എടൈക്കാട്ടുസിദ്ധർ. ജനനസ്ഥലം സേലത്തിനടുത്തുള്ള 'കരുവൂർ 'ആണെന്നും,' തിരുനൽവേലി'യാണന്നും രണ്ടഭിപ്രായമുണ്ട്.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
കരുവൂരർ വാതകാവ്യം
കരുവൂരർ പൂജാവിധി
കരുവൂരർ അട്ടകന്മം-100
കരുവൂരർ ശാന്തനാടകം
കരുവൂരർ വൈദ്യനോണ്ടിനാടകം
Assorted verses of Karuvoorar
എടൈക്കാടർ
🎀➖➖➖➖ॐ➖➖➖➖🎀
പാണ്ട്യരാജ്യത്തിനുതെക്കുള്ള 'എടൈക്കാട്'എന്ന സ്ഥലത്തുള്ള ആളായതിനാലാവാം അദ്ദേഹത്തിനു 'എടൈക്കാടർ'എന്ന പേരുസിദ്ധിച്ചത്.
ഗുരു-കരുവൂരാർ, ശിഷ്യർ -അഴുകണ്ണിസിദ്ധർ ,കുടംബായ്സിദ്ധർ, കടുവേലി സിദ്ധർ .
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
എടൈക്കാടർ ശരീരം-61
assorted verses of Edaikkadar-69.
കോരക്കർ
🎀➖➖➖➖ॐ➖➖➖➖🎀
ഗുരു-നന്ദി ദേവർ, അല്ലമപ്രഭു.  അല്ലമപ്രഭു നന്ദിയുടെ അവതാരമാനന്നു പറയുന്നു. ശിഷ്യൻ -നാഗാർജുന. കോരക്കർ പ്രവർത്തിച്ചിരുന്നത് 'കോയമ്പത്തുർ' മേഖലയിലായിരുന്നു.അദ്ദേഹം ഗഞ്ചാവ് ചെടി[Cannabis sativa]യുടെ ഔഷധ മൂല്യത്തെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്.അങ്ങനെ കഞ്ചാവ് ചെടിക്ക് തമിഴിൽ 'കോരക്കർ മൂലി'എന്ന പേർ കൂടിയുണ്ട്.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
കോരക്കർ ചന്ദ്രരേഖ-200
നാമനാഥ്‌ തിരവുകോൽ
രവിമെഖല-75,4. മൂത്തരം-91
നാഥപീഥം-25
അട്ടകന്മം-100
കോരക്കർച്ചുന്നസുത്രം
മാലൈവടകം.
സുന്ദരനന്ദർ
🎀➖➖➖➖ॐ➖➖➖➖🎀
ഗുരു-സട്ടൈമുനി.ശിഷ്യൻ- താമരക്കർ .സുന്ദരനന്ദരരുടെ പ്രവർത്തനസ്ഥലം 'മധുര'യായിരുന്നു.'മച്ചമുനി'യും 'കൊങ്കണരും'സമകാലീനരായിരുന്നു.'ചുന്നം'ഉണ്ടാക്കുന്നതിൽ അദ്ദേഹം വിദഗ്ദ്ധനായിരുന്നു.ഉള്ളിൽ കഴിക്കുന്ന ഈ മരുന്നുണ്ടാക്കുന്നത് ലോഹങ്ങളും,ധാതുക്കളും സംസ്കരിച്ചാണ്.
കൃതികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സുന്ദരനന്ദർ വാക്യസൂത്രം-64
സുന്ദരനന്ദർ ജ്നാനസൂത്രം
സുന്ദരനന്ദർ അതിശയസൂത്രം
സുന്ദരനന്ദർ വേദൈ-1050
സുന്ദരനന്ദർ വൈദ്യ തീരാട്ട്
സുന്ദരനന്ദർ കേസരി-55
സുന്ദരനന്ദർ പൂജാവിധി-37
സുന്ദരനന്ദർ ദീക്ഷാവിധി-57

JINESH PALAKKAL
Hindu way life

 18 സിദ്ധന്മാർ.

അഷ്ടസിദ്ധികളും ആർജിച്ച സിദ്ധപരമ്പരയിൽ ഗുരുസ്ഥാനീയരായി പതിനെട്ടു സിദ്ധന്മാർ ഉണ്ടായിരുന്നുവെന്നും, ഇവരുടെയെല്ലാം പരമഗുരു അഗസ്ത്യരായിരുന്നുവെന്നുമാണ് വിശ്വാസം.

                ആരൊക്കെയായിരുന്നു തമിഴ് വൈദ്യം ചിട്ടപ്പെടുത്തിയ പതിനെട്ട് ഋഷീശ്വരന്മാർ എന്നത് സംബന്ധിച്ചും അവരുടെ നാമധേയങ്ങൾ, ജീവിത കാലഘട്ടം, ദേശം, മുൻ പിൻതലമുറകൾ, ഗുരുശിഷ്യ പരമ്പരകൾ, സിദ്ധവിജ്ഞാനശാഖയ്ക്ക് നൽകിയ സംഭാവനകൾ തുടങ്ങിയവ സംബന്ധിച്ചും ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. സിദ്ധ ഗുരുക്കന്മാർ അഗസ്ത്യരടക്കം പതിനെട്ട് പേരായിരുന്നെന്നും, അതല്ല പരമാചാര്യനായ അഗസ്ത്യരുൾപ്പെടെ അവർ പത്തൊൻപത് പേരായിരുന്നെന്നും രണ്ടഭിപ്രായം നിലവിലുണ്ട്.


അഗസ്ത്യ ശിഷ്യന്മാരായ പതിനെട്ടുപേർ ആരൊക്കെയായിരുന്നു എന്നത് സംബന്ധിച്ച് പന്ത്രണ്ട് വിഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഓരോ വാദഗതിക്കാരും തങ്ങളുടെ പട്ടികയിൽ നിന്ന് മറ്റു പട്ടികകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ടോ മൂന്നോ പേരുകൾ നീക്കം ചെയ്ത്, അവയ്ക്കു പകരം മറ്റ് സിദ്ധന്മാരുടെ പേര് ഉൾക്കൊള്ളിക്കുകയാണ് ചെയ്തിട്ടുള്ളത്.ധന്വന്തരി, പതഞ്ജലി, വാത്മീകി, റോമർഷി, തുടങ്ങിയവരെ ചില പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം. മറ്റു ചില പട്ടികകളിൽ പിൽക്കാല സിദ്ധന്മാരെന്ന് അനുമാനിക്കപ്പെടുന്ന പുലിപ്പാണിയുടേയും തിരുവള്ളുവരുടേയും പാമ്പാട്ടി സിദ്ധരുടേയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. അഗസ്ത്യ ശിഷ്യന്മാരായ പതിനെട്ട് സിദ്ധന്മാർക്ക് പുറമേ, നവനാഥ സിദ്ധന്മാരെക്കുറിച്ചും നവ കോടി സിദ്ധന്മാരെക്കുറിച്ചുമുള്ള പരാമർശങ്ങളും സിദ്ധവൈദ്യ ഗ്രന്ഥങ്ങളിലുണ്ട്.


സംഗതികൾ ആഴത്തിൽ പഠിക്കാതെ സിദ്ധന്മാരുടെ ജീവചരിത്രം വിശകലന വിധേയമാക്കാൻ ശ്രമിച്ചാൽ നിരവധി പൊരുത്തക്കേടുകളും വിരോധാഭാസങ്ങളും നിലനിൽക്കുന്നതായി തോന്നാൻ ഇടയുണ്ട്.കല്പ ചികിത്സയിലൂടെ നിരവധി നൂറ്റാണ്ടുകൾ ജീവിച്ചവരാണ് സിദ്ധ ഗുരുക്കന്മാർ ഓരോരുത്തരുമെന്ന പരമാർത്ഥം മറന്നു കൊണ്ടുള്ള വിശകലനമാണ് ഇത്തരം ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നത്. രസവാദത്തിന്റെ(ആൽക്കെമി) പ്രയോഗ സാദ്ധ്യത കല്പ ചികിത്സയിൽ സന്നിവേശിപ്പിക്കാൻ കഴിഞ്ഞ ആദികാല തമിഴ് സിദ്ധന്മാർ നിരവധി യുഗങ്ങളും നൂറ്റാണ്ടുകളും ജീവിച്ചിരുന്നതിനാൽ ഗുരുക്കന്മാരും ശിഷ്യന്മാരും അനുയായികളും അനേകം തലമുറകൾക്ക് മുമ്പുള്ള പൂർവികരും പിൻഗാമികളുമെല്ലാം സമകാലീനരായിരുന്നു! ഇങ്ങനെ ദീർഘകാലം ജീവിച്ചിരുന്നതിനാൽ പല തലമുറകൾക്ക് ശേഷം ജനിച്ച ശിഷ്യന്മാരേയോ പിൻഗാമികളേയോ സിദ്ധ ഗുരുക്കന്മാർക്ക് തങ്ങളുടെ ഗ്രന്ഥങ്ങളിൽ പരാമർശിക്കാൻ സാധിച്ചിരുന്നു.


സിദ്ധ ഗുരുക്കന്മാർ ഓരോരുത്തരും പല പേരുകളിൽ അറിയപ്പെട്ടിരുന്നതും പല പേരുകളിൽ ഗ്രന്ഥരചന നടത്തിയിരുന്നതും അവരുടെ ജീവിതത്തെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകർക്ക് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ഒരേ പേരിൽ പല തലമുറകളിൽപ്പെട്ട സിദ്ധന്മാർ ഗ്രന്ഥരചന നടത്തിയിരുന്നതായി അഭിപ്രായപ്പെടുന്നവരുമുണ്ട്.അഗസ്ത്യർ എന്ന പേരിൽ കുറഞ്ഞത് 26 സിദ്ധന്മാരെങ്കിലും ഗ്രന്ഥരചന നടത്തിയിരുന്നതായി ഇക്കൂട്ടർ പറയുന്നു.


ചുരുക്കിപ്പറഞ്ഞാൽ കാലദേശഗണനകൾക്ക് വശഗതമല്ല സിദ്ധാചാര്യന്മാരുടെ ചരിത്രം ലെമൂറിയ ഭൂഖണ്ഡത്തിന്റേയും ഭാരതഖണ്ഡത്തിന്റേയും വിവിധ ഭാഗങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ ഒരേ പേരുള്ള സിദ്ധന്മാർ ജീവിച്ചിരുന്നതായി കാണാം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ നാനാഭാഗങ്ങളിൽ അഗസ്ത്യർക്ക് ആശ്രമങ്ങളുണ്ടായിരുന്നു. മലേഷ്യയിലും സിലോണിലും അഗസ്ത്യർക്ക് ആശ്രമങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു.സത്യയുഗം മുതൽ കലിയുഗാരംഭം വരെയും അതിനു മുൻപിൻ കാലഘട്ടങ്ങളിലും അഗസ്ത്യരുണ്ടായിരുന്നതായി പരാമർശങ്ങളുണ്ട്. മറ്റു സിദ്ധന്മാരുടെ ജീവിതവും ഇതിനു വിപരീതമല്ല.

പിതാവിന്റേയോ, പിതാമഹന്റേയോ, മാതുലന്റേയോ, ഗുരുവിന്റെയോ പേരിൽ പല പിൽക്കാല സിദ്ധന്മാരും അറിയപ്പെട്ടിരുന്നതായി ചില ഗവേഷകർ പറയുന്നു.കാലാന്തരത്തിൽ ഇവരെ തമ്മിൽ തിരിച്ചറിയാൻ പറ്റാതായിട്ടുണ്ടാവാമെന്നാണ് ഇവരുടെ അഭിപ്രായം.

പതിനെട്ടു സിദ്ധന്മാരെപ്പറ്റി പരാമർശിക്കുന്ന പ്രശസ്തമായ തമിഴ് ശ്ലോകമാണ് താഴെ കൊടുക്കുന്നത്.

" പാർത്തീടവേ നന്ദീശർ മൂലത്തീശർ

പൺപാന അഗസ്തീശർ ചട്ടനാതർ

പാർത്തീടവേ പതഞ്ചലിയും ഊനർ കണ്ണർ

കോരക്കർ കമലമുനി ചണ്ഡികേശ്വർ

ഓർത്തീടവേ ഇടൈകാദർ ചിപായ സിദ്ധർ

കൊങ്കണവർ തന്തൈ ഭോഗനാഥർ

കാത്തീടവേ മച്ചമുനി പുണ്ണാക്കീശർ

കാലംഗി സുന്ദരരും കാപ്പുതാനേ "


ഈ ശ്ലോക പ്രകാരം നന്ദീ ശർ,മൂലത്തീശർ, അഗസ്തീശർ,ചട്ടനാതർ, പതഞ്ജലി, പൂനക്കണ്ണർ, കോരയ്ക്കർ, കമലമുനി, ചണ്ഡികേശർ, ഇടൈക്കാദർ, ചിപായ സിദ്ധർ( ശിവാക്യസിദ്ധർ), കൊങ്കണവർ,ഭോഗർ, മച്ചമുനി, പുണ്ണാക്കീശർ, കാലംഗിനാഥർ, സുന്ദരാനന്ദർ എന്നിവരാണ് 18 സിദ്ധന്മാർ.

സിദ്ധവൈദ്യ സമ്പ്രദായത്തിന്റെ പരമാചാര്യന്മാരായ സിദ്ധമാരാരൊക്കെയെന്ന് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും അഗസ്ത്യർ, ഭോഗർ, തിരുമൂലർ, മച്ചമുനി, കാലംഗിനാഥർ, തേരേയർ, സുന്ദരാനന്ദർ,ചട്ടനാതർ, കരുവൂരർ, യൂഹിമുനി, കോരയ്ക്കർ, തുടങ്ങിയ സിദ്ധനാമങ്ങൾ സർവ്വസമ്മതങ്ങളായി കാണാം.


സത്യനാഥർ, സതോഗനാഥർ, ആദിനാഥർ, വെഗുളി നാഥർ, അനാതിനാഥർ, മാതംഗനാഥർ, മചേന്ദ്ര നാഥർ, കലേന്ദ്രനാഥർ, കോരക്കനാഥർ എന്നിവരാണ് നവനാഥ സിദ്ധർ എന്നാണ് സിദ്ധ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.

വൈദ്യശാസ്ത്രത്തിന് അതുല്യ സംഭാവനകൾ നൽകിയ ഏതാനും ചില സിദ്ധ ഗുരുക്കന്മാരെപ്പറ്റി പിന്നീട് വിവരിക്കാം....

    ഓം ഗുരുഭ്യോ നമ:

കോപ്പി

Tuesday, October 19, 2021

 വാൽമീകി ജയന്തി...Valmiki Jayanthi(20/10/2021)

****************************************************************************

അശ്വിനമാസത്തിലെ പൗര്‍ണ്ണമി ദിവസം ആദികവിയായ വാല്മീകി മഹര്‍ഷിയുടെ ജന്മദിനമായിട്ടാണ് ഭാരതീയര്‍ ആചരിക്കുന്നത്. സംസ്‌കൃത ഭാഷയില്‍ ആദ്യമായി കാവ്യരചന നടത്തിയത് വാല്‍മീകിയാണ്. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ സമകാലീനനാണ് ഇദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു.


കാട്ടാളനില്‍ നിന്ന് ഈശ്വരാംശം നിറഞ്ഞ മുനിയിലേക്കുള്ള യാത്രയാണ് വാല്‍മീകിയുടെ ജീവിതം. രത്‌നാകരന്‍ എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ നാമം. ഭാര്യയും മക്കളുമായി കാട്ടിലായിരുന്നു വാസം. വഴിപോക്കരെ കൊള്ളയടിച്ചായിരുന്നു ഉപജീവനം. ഒരിക്കല്‍ സപ്തര്‍ഷികള്‍ ആ വഴി വന്നു. രത്‌നാകരന്‍ അവരേയും കൊള്ളയടിക്കാന്‍ ശ്രമിച്ചു. ഈ പാപവൃത്തിയുടെ ഫലം ആരെല്ലാം അനുഭവിക്കേണ്ടിവരുമെന്ന ചോദ്യത്തിന് മുന്നില്‍ രത്‌നാകരന് ഉത്തരം മുട്ടി. ഭാര്യയും മക്കളും ഈ പാപഭാരം ചുമക്കുമോയെന്നറിയാന്‍ രത്‌നാകരന്‍ അവരെ സമീപിച്ചു. താന്‍താന്‍ ചെയ്യുന്ന പാപകര്‍മ്മങ്ങളുടെ ഫലം അവനവന്‍ തന്നെ അനുഭവിക്കണമെന്നായിരുന്നു അവരുടെ മറുപടി.


ആ മറുപടി രത്‌നാകരന്റെ കണ്ണുതുറപ്പിച്ചു. അവന്‍ സപ്തര്‍ഷികളെ സമീപിച്ചു. ചെയ്തുപോയ അപരാധങ്ങള്‍ക്കെല്ലാം മാപ്പുചോദിച്ചു. ശിഷ്ടകാലം ഈശ്വരനെ ഭജിച്ച് ജീവിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഒരിക്കല്‍പോലും ഈശ്വര ചിന്തയില്ലാതിരുന്ന രത്‌നാകരന്റെ നാവിന് ഭഗവദ് നാമം അത്രവേഗം വഴങ്ങുന്നതായിരുന്നില്ല. അത് മനസ്സിലാക്കിയ സപ്തര്‍ഷികള്‍ ഒരുപായം കണ്ടെക്കി. രാമ രാമ എന്നതിന് പകരം മരാ മരാ എന്ന് ജപിക്കാന്‍ നിര്‍ദ്ദേശിച്ചു. അതും വേഗത്തില്‍ വേണം. ക്രമേണ മരാ മരാ എന്നത് ശ്രീരാമദേവന്റെ അനുഗ്രഹത്താല്‍ രാമ രാമ എന്നായി മാറി. നാളുകള്‍ പലത് കടന്നുപോയി. തീവ്ര തപസ്സനുഷ്ഠിച്ച രത്‌നാകരന്റെ ശരീരം ചിതല്‍പുറ്റുകൊണ്ട് മൂടി. പുറ്റില്‍ നിന്നും രാമ ശബ്ദം കേട്ട ഋഷിമാര്‍ രത്‌നാകരനെ ചിതല്‍പുറ്റില്‍ നിന്നും പുറത്തുകൊണ്ടുവന്നു. ചിതല്‍പുറ്റില്‍ നിന്നും പുറത്തുവന്നതിനാല്‍ വാല്മീകി എന്ന പേരു ലഭിച്ചു. ഈ ഋഷിമാരുടെ പ്രേരണയാലാണ് രാമായണം രചിച്ചതെന്നുമാണ് ഐതിഹ്യം.


ഉത്തരകാണ്ഡം ഉള്‍പ്പെടെ ഏഴ് കാണ്ഡങ്ങളിലായി 24,000 ശ്ലോകങ്ങള്‍ അടങ്ങുന്നതാണ് രാമായണം. രാമന്റെ വനവാസകാലത്ത് വാല്‍മീകിയും ശ്രീരാമനും കണ്ടുമുട്ടിയതായും പറയപ്പെടുന്നു. രാമന്‍ സീതയെ പരിത്യജിച്ചപ്പോള്‍, സീതയ്ക്ക് അഭയം നല്‍കിയതും വാല്‍മീകിയാണ്. വാല്‍മീകിയുടെ ആശ്രമത്തില്‍ വച്ചാണ് ലവനും കുശനും സീത ജന്മം നല്‍കിയതും. പുത്രന്മാര്‍ രാമകഥ അറിയുന്നതും വാല്‍മീകിയില്‍ നിന്നത്രെ.

ഒരിക്കല്‍ വാല്‍മീകി മഹര്‍ഷി പ്രഭാത കര്‍മ്മങ്ങള്‍ക്കായി ഗംഗാ നദിയിലേക്ക് പോവുകയായിരുന്നു. ശിഷ്യനായ ഭരദ്വാജന്‍ വസ്ത്രങ്ങളുമായി മഹര്‍ഷിയെ അനുഗമിച്ചു. അവര്‍ താമസാ നദിക്കരയിലെത്തുന്നു. നദിയിലെ തെളിഞ്ഞ ജലം കണ്ടു സന്തോഷം തോന്നിയ മഹര്‍ഷി ഇപ്രകാരം പറഞ്ഞു.’ നോക്കൂ, ഒരു നിര്‍മ്മല മനസ്സുപോലെ എത്ര തെളിഞ്ഞതാണ് ഈ നദിയിലെ തെളിനീര്‍. ഇന്ന് ഞാന്‍ ഈ നദിയിലാണ് കുളിക്കുന്നത്’ കുളിക്കാന്‍ യോജ്യമായ ഒരു സ്ഥലം തേടുന്നതിനിടയില്‍ പ്രണയ സല്ലാപത്തിലേര്‍പ്പെട്ട ഇണപ്രാവുകളെ കാണുന്നു. അതുകണ്ടു സന്തോഷിച്ചു നില്‍ക്കുമ്പോള്‍ പെട്ടന്ന് ഒരു വേടന്റെ അമ്പേറ്റ് ആണ്‍ പക്ഷി മരിച്ചു വീഴുന്നു. പെണ്‍പക്ഷിയും ദുഖ ഹൃദയം പൊട്ടി മരിക്കുന്നു.


ദാരുണമായ കാഴ്ച കണ്ട മഹര്‍ഷി ആരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നറിയാന്‍ നാലുഭാഗത്തും തിരഞ്ഞു. അമ്പും വില്ലുമേന്തിയ വേടന്‍ മരണമടഞ്ഞ വേട്ട പക്ഷിയെ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സങ്കടവും ക്രോധവും അടക്കാന്‍ കഴിയാതെ മഹര്‍ഷി വേടനെ ശകാരിക്കുന്നു, മനു ഷ്യരെ മാത്രമല്ല, ഒരു മൃഗത്തേയോ, പക്ഷികളെയോ ആക്രമിക്കുവാന്‍ പാടുള്ളതല്ല, പ്രത്യേകിച്ചും അവ സ്‌നേഹം പങ്കിടുമ്പോള്‍. നീ ഒരു കൊടും പാപകര്‍മ്മമാണ് ചെയ്തത്. ക്രോധത്താല്‍ വാല്മീകി ഇപ്രകാരം വിലപിച്ചു.

‘മാനിഷാദ, പ്രതിഷ്ഠാം ത്വമഗമഃ

ശാശ്വതീഃസമാഃ

യത്ക്രൗഞ്ചമിഥുനാദേകം അവധീഃ

കാമമോഹിതം’

സംസ്‌കൃത ഭാഷയിലെ ആദ്യ ശ്ലോകം ഇതെന്നാണ് കരുതുന്നത്. പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞ ഇണക്കിളികളെ കൊന്ന നീ ശിഷ്ടകാലം വിശ്രമമില്ലാതെ അലയട്ടെ എന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. അര്‍ത്ഥ പൂര്‍ണ്ണമായ ഈ ശ്ലോകത്തിന് ശേഷമാണ് ബ്രഹ്മാവിന്റെ അനുഗ്രഹത്താലും, ഈശ്വരനിയോഗത്താലും രാമായണത്തിന്റെ രചന നിര്‍വഹിച്ചത്.

ഭാരതീയ ജനതയ്ക്ക് ദിശാബോധം നല്‍കുന്നതില്‍ രാമായണം വഹിച്ച പങ്ക് ചെറുതല്ല. രാമായണ രചനയിലൂടെ വാല്‍മീകിക്കും ഭാരതീയരുടെ മനസ്സില്‍ ശ്രേഷ്ഠ സ്ഥാനമാണുള്ളത്. വാല്‍മീകി ജയന്തി ഭാരതത്തിലെമ്പാടും പ്രാധാന്യത്തോടെ തന്നെ കൊണ്ടാടപ്പെടുന്നു. പ്രേമത്തിന്റേയും, ത്യാഗത്തിന്റേയും, തപസ്സിന്റേയും, യശസ്സിന്റേയും മഹത്വം പകര്‍ന്ന് നല്‍കിയ, മാനവരാശിക്ക് സഞ്ചരിക്കാന്‍ സന്മാര്‍ഗത്തിന്റെ വഴി കാണിക്കുകയും ചെയ്യുന്ന മഹത്തായ കാവ്യമാണ് രാമായണം. വാല്മീകി ക്ഷേത്രങ്ങളില്‍ പൂജകളും, അര്‍ച്ചനയും ശോഭായാത്രകളും സംഘടിപ്പിക്കുന്നു. ശോഭായാത്രകള്‍ കടന്നുപോകുന്ന വഴികളിലെല്ലാം ഭക്തര്‍ അത്യധികം ഉത്സാഹത്തോടു കൂടി യാത്രയെ വരവേല്‍ക്കുകയും രാമ നാമം ജപിച്ചു കൊണ്ട് അനുഗമിക്കുകയും ചെയ്യുന്നു.


ഇന്ത്യയില്‍ മുപ്പത്തിയാറോളം വാല്‍മീകി ആശ്രമങ്ങളുണ്ടെന്നാണ് വിവരം, ഇവയില്‍ ഏറ്റവും പ്രശസ്തമായത് പതിനൊന്നെണ്ണമാണ്.വാല്‍മീകിയുടെ പേരിലുള്ള ക്ഷേത്രങ്ങള്‍ പൂക്കളാലും ദീപങ്ങളാലും അലങ്കരിക്കുന്നു. വാല്മീകി ക്ഷേത്രങ്ങള്‍ ആശ്രമങ്ങളെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെയുള്ള ആശ്രമങ്ങളിലെല്ലാം രാമായണം പഠിപ്പിക്കുന്നു.

ചെന്നൈയിലെ തിരുവാണ്‍മിയൂരില്‍ സ്ഥിതി ചെയ്യുന്ന മഹര്‍ഷി വാല്‍മീകി ക്ഷേത്രമാണ് രാജ്യത്തെ ഏറ്റവും വലിയ വാല്‍മീകി ക്ഷേത്രം. 1300 ലേറെ വര്‍ഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കരുതപ്പെടുന്നു. വാല്‍മീകി നഗര്‍ എന്നാണ് ഈ ക്ഷേത്രം സ്ഥതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നതുതന്നെ. രാമായണ രചനയ്ക്ക് ശേഷം വാല്‍മീകി മഹര്‍ഷി വിശ്രമിച്ചത് ഇവിടെയാണെന്നും കരുതപ്പെടുന്നു. എല്ലാ മാസവും പൗര്‍ണമി ദിനത്തില്‍ ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.

 ഷട്ടറുകളില്ലാത്ത ഇടുക്കി അണക്കെട്ട്...!!! 


ഇടുക്കി ഡാം ചരിത്രത്തിൽ നാലാമത്തെ തവണ നാളെ തുറക്കുമെന്ന വാർത്ത വന്നതോടെ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും അങ്ങോട്ട് ആയിരിക്കുന്നു. 

ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയായ ഇടുക്കി ഡാമിന്റെ വിശേഷങ്ങൾ അറിയാം.


ഇടുക്കി ഡാം ഒരു വലിയ ചെറിയ ചരിത്രം!!!


ലോകോത്തര ആർകിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടും ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന W. J ജോണിന്റെ പേരു പറയാതെ ഡാമിന്റെ ചരിത്രം തുടങ്ങുവാനാകില്ല. ഇടുക്കിയിലെ തന്റെ നായാട്ടിനിടയിൽ കണ്ടെത്തിയ കൊലുമ്പൻ എന്ന ആദിവാസി ജോണിന്റെ കൂടെ കൂടിയതോടെയാണ് ഒരു വലിയ ചരിത്രത്തിനു തുടക്കമാവുന്നത്


കുറവൻ കുറത്തി മലയിടുക്ക്!!!


ഇടുക്കിയിലെ കുറവൻ കുറത്തി മലയിടുക്ക് ജോണിനു കൊലുമ്പൻ കാണിച്ചു കൊടുത്തതും അതിനിടയിലൂടെ ഒഴുകുന്ന പെരിയാറിൽ ഒരു തട കെട്ടുന്നത് ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും സഹായിക്കും എന്ന ജോണിന്റഖെ ദീർഘവീക്ഷണവും ഒക്കെ ഇതിന്റെ ചരിത്രത്തോട് ചേർത്തു വായിക്കേണ്ടതാണ്. പിന്നീട് അദ്ദേഹം അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും എൻജിനീയറായ സഹോദരന്റെ സഹായത്തോടെ വിശദമായ ഒരു റിപ്പോർട്ട് തിരുവിതാംകൂർ ഗവണ്‍മെന്റിനു സമർപ്പിക്കുകയും ചെയ്തു.


പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല ഇടുക്കി ഡാം!!!


കഥകളും ചരിത്രങ്ങളും ഒട്ടേറെ അവകാശപ്പെടുവാനുണ്ടെങ്കിലും ഇടുക്കി ഡാം പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല എന്നതാണ് യാഥാർഥ്യം. കാനഡ അണക്കെട്ടു നിർമ്മാണത്തിനാവശ്യമായ ധനം നല്കിയപ്പോൾ സാങ്കേതിക സഹായം സ്വീകരിച്ചത് ഫ്രാൻസിൽ നിന്നായിരുന്നു.


ഒരു ഡാം നിർമ്മിച്ചപ്പോൾ !!!


ഇടുക്കി ഡാമിന്റ പ്രധാന പദ്ധതി കുറുവൻ കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ പെരിയറിൽ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളിവള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോകുവാൻ സാധ്യതകൾ ഏറെയുണ്ടായിരുന്നു. അതിനാൽ ചെറുതോണി പുഴയിലൂടെ വെള്ളം പോകാതിരിക്കുവാൻ ചെറുതോണിയിലും കിളിവള്ളിത്തോട്ടിലൂടെ പോകാതിരിക്കുവാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.


ഐസിട്ടു നിർമ്മിച്ച ഇടുക്കി ഡാം!!!


നിർമ്മാണത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ള ഒന്നാണ് ഇടുക്കി അണക്കെട്ട്. കമാനാകൃതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വിദഗ്ദരായ ഫ്രഞ്ച് എൻജിനീയർമാരാണ് ഇതിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്. കോൺക്രീറ്റ്‌ കൊണ്ടു പണിത അണക്കെട്ടിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇതിന്റെ നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ താപനില കുറയ്ക്കുവാനായി ഐസ് ഉപയോഗിച്ചിരുന്നുവത്രെ.


ഷട്ടറില്ലാത്ത ഇടുക്കി ഡാം!!!


ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയാണ് ഇടുക്കി അണക്കെട്ട്.


ചെറുതോണി അണക്കെട്ട്!!!


ഉയരത്തിൻന്റെ കാര്യത്തിൽ മൂന്നാമത് നിൽക്കുന്ന ചെറുതോണി അണക്കെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. സമുദ്ര നിരപ്പിൽ നിന്നും 3900 ഇടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. ഇവിടുത്തെ ബോട്ടിങ്ങാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഓണം, ക്രിസ്തുമസ് തുടങ്ങിയ സമയങ്ങളിൽ മാത്രമേ ഇവിടെ ബോട്ടിങ്ങ് നടത്തുവാൻ അനുമതിയുള്ളൂ. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ റിസർവ്വോയറിലെ വെള്ളം തുറന്നു വിടേണ്ട സന്ദർഭങ്ങളിൽ ചെറുതോണി അണക്കെട്ട് വഴിയാണ് അധികമുള്ള ജലം വിടുന്നത്.


കുളമാവ് അണക്കെട്ട്!!!


ഇടുക്കിയിലെ കുളമാവ് എന്ന സ്ഥലത്താണ് കുളമാവ് അണക്കെട്ട് സ്ഥിതി ചെയ്യുന്നച്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണിത്. ഇടുക്കി അണക്കെട്ടിന്റെ തെക്കുദിശയിലായി സ്ഥിതി ചെയ്യുന്ന ഈ ഡാമിന് 33 കിലോമീറ്ററാണ് റിസർവ്വോയറുള്ളത്.


ഇടമലയാർ ഡാം!!!


കേരളത്തിലെ പ്രശസ്തമായ മറ്റൊരു അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. എറണാകുളം ജില്ലയിൽ ഭൂതത്താൻ കെട്ടിനു സമാപത്തായാണ് ഇതുള്ളത്. 1957 ൽ നിർമ്മിക്കപ്പെട്ട ഈ ഡാം ഇടമലയാറിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്


ഇടുക്കി ഡാം തുറക്കുമ്പോൾ!!!


ഇടുക്കിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നാളെയാണ് ചരിത്രത്തിൽ നാലാമത്തെ തവണ ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 1981 ലും 1992 ലും 2018 ലും ഇടുക്കി ഡാം ഇതിനു മുൻപ് തുറന്നിട്ടുണ്ട്.


വെള്ളം പോകുന്ന വഴി !!!


ഇടുക്കി ഡാം തുറക്കുമ്പോൾ ചെറുതോണി മുതൽ അറബിക്കടൽ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗൺ, പെരിയാർ, ലോവർ പെരിയാർ അണക്കെട്ട്, ഭൂതത്താൻ കെട്ട്, , കാലടി, നെടുമ്പാശ്ശേരി, ആലുവ വഴിയാണ് അറബിക്കടലെത്തുന്നത്.


കടപ്പാട്: copy

Friday, October 15, 2021

 സൗന്ദര്യലഹരിയും നാരായണീയവും

🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿


ശങ്കരഭഗവത്പാദർ ആണ് സൌന്ദര്യലഹരി എന്ന സ്ത്രോത്രം എഴുതിയത് എന്ന കാര്യം പ്രസിദ്ധമാണല്ലോ. അതിമനോഹരവും അർഥസംപുഷ്ടവുമായ ആ സ്ത്രാത്രത്താൽ അന്നും ഇന്നും ധാരാളം ഭക്തന്മാർ ഭഗവതിയെ പ്രകീർത്തിക്കുന്നു.


മേൽപ്പത്തൂരിന്റെ ജനനത്തിന് മുമ്പ് ഉണ്ടായ ഒരു കഥയാണിത്. ഒരു ദേവീ ഭക്തൻ ഗുരുവായൂരിലെ ഇടത്തരികത്തു കാവിലെ ഭഗവതിയുടെ മുമ്പിൽ എന്നും രാവിലെ ഈ സൗന്ദര്യലഹരീ സ്ത്രോത്രം വളരെ സ്ഫുടമായും മനോഹരമായും ചൊല്ലാറുണ്ടായിരുന്നു. മലർനിവേദ്യം കഴിഞ്ഞ് ഭഗവാൻ നാലമ്പലത്തിന്റെ  പുറത്തു കടന്ന് ആ പരിസരമൊക്കെ ചുറ്റി നടക്കുക പതിവാണ്. ഭഗവതിയുടെ അവിടെയെത്തിയാൽ ഈ ഭക്തന്റെ സൗന്ദര്യലഹരിചൊല്ലിയുള്ള  ദേവീഭജന കേട്ടാൽ അതു കഴിയുന്നതുവരെ ഭഗവാൻ അവിടെ നില്ക്കും. സ്വന്തം സഹോദരിയുടെ മാഹാത്മ്യവും സൗന്ദര്യവും വർണിക്കുന്നത്  കേൾക്കാൻ ആർക്കാണ് ഇഷ്ടം ഇല്ലാതിരിക്കുക? 


കുഞ്ഞിക്കൃഷ്ണനല്ലേ, കുറെ ദിവസം കഴിഞ്ഞപ്പോൾ ഒരു ആഗ്രഹം തോന്നി.  ഭഗവാൻ ദേവിയോട് ചോദിച്ചു: " സഹോദരീ, ഈ സ്തോത്രം എത്ര മനോഹരമായിരിക്കുന്നു!  ഇതാരാണ് രചിച്ചത്? ആ മഹാനുഭാവനോട് എന്നെപ്പറ്റിയും ഒരു സ്തോത്രം തഴുതാൻ പറയുമോ?

" ഭഗവതി പറഞ്ഞു: " പ്രിയ സോദരാ, ശ്രീ ശങ്കരഭഗവത്പാദരാണ് ഈ സ്തോത്രം രചിച്ചത് .  ശങ്കരാചാര്യർ സ്വാമികൾ സമാധിയായി കുറെ നാളായി. 


ഭഗവാൻ ചിന്തയിൽ ആണ്ടപ്പോൾ പതിനെട്ടു പുരാണങ്ങളും പഞ്ചമവേദമായ മഹാഭാരതവും രചിച്ച വ്യാസഭഗവാൻ ഭഗവാന്റെ മുന്നിൽ പ്രത്യക്ഷമായി പറഞ്ഞു: "കൃഷ്ണ , ഖേദം വേണ്ട. ഞാൻ ഭാരതപ്പുഴയുടെ തീരത്തൊരു നമ്പൂതിരി കുടുംബത്തിൽ ജനിക്കാം. അങ്ങയെ പ്രകീർത്തിച്ച് 'നാരായണീയം, ' എന്ന ഭാഗവത സംഗ്രഹം എഴുതാം." 


അങ്ങനെ ഏതാണ്ട് നാനൂറ്റി അമ്പത് കൊല്ലങ്ങൾക്കു മുമ്പ് മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതി. ഇന്ന് ആ സ്തോത്രം ഭക്തന്മാർ ഗുരുവായൂരും ലോകമെമ്പാടും പല പല സ്ഥലങ്ങളിലും ചൊല്ലിക്കൊണ്ടേയിരിക്കുന്നു. എല്ലായിടത്തും ഗുരുവായുരപ്പൻ സന്നിഹിതനായി, അതാ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നു. 


നമുക്കും മനസ്സിൽ നാരായണീയം ചൊല്ലാം. ഗുരുവായുപ്പൻ  നമ്മുടെ ഹൃദയ കുഹരത്തിൽ പുഞ്ചിരി തൂകി ശ്രദ്ധിച്ചിരിക്കും. ഭഗവാൻ ഇപ്പോൾ സൗന്ദര്യലഹരി കേൾക്കാൻ വിശേഷ ദിവസങ്ങളിൽ മാത്രമേ കാവിൽ പോകാറുള്ളുവത്രെ. നാരായണീയത്തിൽ "നാരായണി " യുടെ കഥയുമുണ്ടല്ലോ.  ഭഗവതി സൌന്ദര്യലഹരി കേട്ടതിനു ശേഷം നാരായണീയം കേൾക്കാൻ ഭഗവാന്റെ അടുത്തേക്ക് വരികയാണത്രെ പതിവ്. 


അമ്പലപ്പുഴ കണ്ണനും ഗുരുവായുരപ്പനും ഇടത്തരികത്തു കാവിലെ ഭഗവതിക്കും നമസ്ക്കാരം.


തോട്ടം കൃഷ്ണൻ നമ്പൂതിരിയോട് കടപ്പാട്. അദ്ദേഹത്തിനും പ്രണാമം!

 



നവരാത്രിയുമായി ബന്ധപ്പെട്ട 9 പ്രധാന ദേവീ ക്ഷേത്രങ്ങൾ

Thursday 14 October 2021 1:20 PM IST

ഹൈന്ദവ ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസം ഭഗവതിയെ പാർവതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്നു നാൾ സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ. നവരാത്രിയുമായി ബന്ധപ്പെട്ട് പ്രശസ്തമായ 9 ക്ഷേത്രങ്ങൾ;
1.ശൈലപുത്രി ക്ഷേത്രം, വാരണാസി

നവരാത്രി പൂജയുടെ ആദ്യ ദിവസമാണ് ശൈലപുത്രി ദേവിയെ ആരാധിക്കുന്നത്.ഹിമാലയത്തിന്റെ പുത്രി എന്നാണ് ദേവി അറിയപ്പെടുന്നത്.വാരണാസിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
2.ബ്രഹ്മചാരിണി ക്ഷേത്രം, വാരണാസി

നവരാത്രിയുടെ രണ്ടാം ദിവസമാണ് ബ്രഹ്മചാരിണി ദേവിയെ ആരാധിക്കുന്നത്. ആശ്രമത്തിൽ ജീവിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന പദത്തിനർത്ഥം.

3.ചന്ദ്രഗാന്ദ ക്ഷേത്രം, വാരണാസി

ദുർഗ്ഗാദേവിയുടെ മൂന്നാം ഭാവമാണ് ചന്ദ്രഗാന്ദ. അർത്ഥചന്ദ്രൻ എന്നാണ് പേരിനർത്ഥം. ധൈര്യത്തിന്റെ രൂപമെന്നും ചന്ദ്രിക എന്നും ചന്ദ്രഗാന്ദദേവി അറിയപ്പെടുന്നു.
4.ഖുശ്മന്ദ ക്ഷേത്രം, കാൺപൂർ

ദുർഗ്ഗാദേവിയുടെ നാലാം ഭാവമാണ് ഖുശ്മന്ദ,നാലാം ദിവസമാണ് ദേവിയെ ആരാധിക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും പ്രശസ്തമായ ഖുശ്മന്ദ ക്ഷേത്രമാണ് കാൺപൂരിലേത്.
5.സ്‌കന്ദമാതാ ക്ഷേത്രം, വാരണാസി

അഞ്ചാം ദിവസത്തെ പൂജ സ്‌കന്ദമാതാ ദേവിക്കാണ് സമർപ്പിക്കുന്നത്. യുദ്ധദേവനായ കാർത്തികേയന്റെ മാതാവാണ് സ്‌കന്ദമാതാ.
6.കാത്ത്യായനി ക്ഷേത്രം, കർണാടക
കാത്ത്യായനന്റെ പുത്രിയും പാർവതിദേവിയുടെ ആറാം ഭാവവുമാണ് കാത്ത്യായനി ദേവി. വളരെ പ്രശസ്തമായ കാത്ത്യായനി ക്ഷേത്രമാണ് ബാണേശ്വറിലെ ശ്രീ കാത്ത്യായനി ക്ഷേത്രം. കോൽഹാപൂരിലും ആലപ്പുഴയിലുമാണ് മറ്റ് പ്രധാന ക്ഷേത്രങ്ങൾ.
7.കൽരാത്രി ക്ഷേത്രം, വാരണാസി
നവരാത്രിപൂജയുടെ ഏഴാം ദിവസമാണ് കൽരാത്രി ദേവിയെ ആരാധിക്കുന്നത്. രാക്ഷസ സംഹാരിയെന്നാണ് ദേവി അറിയപ്പെടുന്നത്. ഓരോ ദിവസത്തിന്റെയും രാത്രിയുടെ ദേവി എന്നാണ് കൽരാത്രി ദേവി അറിയപ്പെടുന്നത്.
8.മഹാഗൗരി ക്ഷേത്രം, ലുധിയാന
നവരാത്രിയുടെ എട്ടാം ദിവസമാണ് മഹാഗൗരിദേവിയെ പൂജിക്കുന്നത്. ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ദേവി എന്നാണ് മഹാഗൗരി ദേവി അറിയപ്പെടുന്നത്. വാരണാസിയിലും ലുദിയാനയിലുമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
9.സിദ്ധിദാത്രി ക്ഷേത്രം, സാഗർ
പാർവതിദേവിയുടെ ഒൻപതാം അവതാരമാണ് സിദ്ധിധാത്രി. നവരാത്രി പൂജയുടെ ഒൻപതാം ദിവസമാണ് ദേവിയെ പൂജിക്കുന്നത്. വാരണാസിയിലും മദ്ധ്യപ്രദേശിലുമാണ് പ്രധാന സിദ്ധിദാത്രി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Keralakaumudi

Thursday, October 14, 2021

 ശ്രീമദ്‌ മഹാഭാഗവതത്തിന്റെ അഞ്ചാം സ്‌കന്ദ ത്തില്‍  പതിന്നാലു ലോകങ്ങളെക്കുറിച്ച്‌ വി സ്തരിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. വേദ വിഹിത ങ്ങളായ ധര്‍മ്മത്തെ അനുഷ്ഠിക്കുന്നവരെ ങ്കിലും യജ്ഞഹോമാദി കര്‍മ്മങ്ങള്‍ ചെയ്യു ന്ന മനുഷ്യര്‍ സുഖഭോഗങ്ങളെ ആഗ്രഹിക്കാ റുണ്ട്‌. ഇത്‌ ജീവന്റെ സ്വഭാവമാണ്‌. ആഗ്രഹ ങ്ങള്‍ക്ക്‌ അതിര്‍വരമ്പുകളില്ല. ചിലപ്പോള്‍ വളരെവിചിത്രങ്ങളായ ആഗ്രഹങ്ങള്‍ ഉളള വരുണ്ട്‌. 


ദേഹാഭിമാനിയായ ജീവന്‍ സുഖഭോഗങ്ങള്‍ അനുഭവിക്കണം. സുഖഭോഗങ്ങളെ ആഗ്രഹി ച്ചു ധാര്‍മ്മിക കര്‍മ്മങ്ങള്‍ ചെയ്യുന്ന മനുഷ്യര്‍ ക്ക്‌ പറ്റിയ ഇടങ്ങളായി ഈ പതിന്നാലുലോക ങ്ങളെ കരുതിയാല്‍ മതി. കര്‍മ്മങ്ങളുടെ യോഗ്യതയനുസരിച്ച്‌ മരണാനന്തരം പ്രാപി യ്ക്കുന്ന സ്ഥാനവിശേഷണങ്ങള്‍ എന്നുമാത്ര മേ ഈ ലോകങ്ങളുടെ പേരുകളില്‍ നിന്ന്‌ വ്യക്തമാകുന്നുള്ളു. 


പിന്നെ പുരാണങ്ങളില്‍ അവിടുത്തെ സ്ഥിതി ഗതികള്‍ വിസ്തരിച്ചിട്ടുണ്ട്‌. കര്‍മ്മങ്ങളുടേ യും സങ്കല്പങ്ങളുടേയും വൈചിത്ര്യത്തെ അനുസരിച്ച്‌ സുഖഭോഗങ്ങള്‍ അനുഭവിയ് ക്കുന്ന ലോകങ്ങളും വൈവിധ്യമാര്‍ന്നതാണ്‌. മനുഷ്യന്റെ പ്രവൃത്തിയ്ക്കനുസരിച്ച്‌ ഉത്കൃ ഷ്ടവും നികൃഷ്ടവുമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുന്നു. ഇത്‌ എല്ലാവര്‍ ക്കും സദൃശ്യങ്ങളാകുകയില്ല. കാരണം, ഒരു അമ്മയുടെമക്കളും ഒരു ഗുരുവിന്റെ ശിഷ്യരും ഒരു മതത്തില്‍ വിശ്വസിക്കുന്നവരും സമാന കര്‍മ്മം അനുഷ്ഠിക്കുന്നവരും ആയിരുന്നാല്‍ കൂടി അവരുടെ മനോനില ഒന്നായിരിക്കുക യില്ല.


 കര്‍മ്മാനുഷ്ഠാനത്തിലും മനോനിലയിലുമു ളള ഉയര്‍ച്ചതാഴ്ചകളും ഭേദങ്ങളും മരണാ നന്തരജീവിതഗതിയെ സാരമായി ബാധിക്കു ന്നുണ്ട്‌. ജനനമരണങ്ങള്‍ക്കു കാരണമായിരി ക്കുന്ന കര്‍മ്മത്തെ ആശ്രയിച്ചിരിക്കുന്നവനാ ണ്‌ മനുഷ്യന്‍. ഇതിലെ ധര്‍മ്മാധര്‍മ്മങ്ങളെ അനുസരിച്ച്‌ ജീവന്റെ ഗതി ഉയര്‍ന്നവയും താഴ്ന്നവയുമാകുന്നു. അത്രതന്നെ. ഇവ ഒന്ന്‌ മറ്റൊന്നിനോട്‌ തുല്യമല്ല. അനേകവിധത്തിലാ യിരിക്കും.

 എല്ലാ പ്രശ്ശ്‌നങ്ങൾക്കും ഉള്ള ഉത്തരം നമ്മളിൽ തന്നെയുണ്ട്. ദൃശ്യത്തിനെ വിട്ട്  ദൃക്കിലേക്കു ശ്രദ്ധിക്കുക.

 മഹാനവമി ദിനാശംസകൾ


" അംബിതമേ നദീതമേ 

    ദേവിതമേ സരസ്വതി

    അപ്രശസ്താ ഇവ സ്മസി

    പ്രശസ്തിമംബ നസ്കൃധി "

               ( ഋഗ്വേദം. 2.8.10 )

സാരം  :

    " അമ്മമാരിൽ വച്ച് ഉത്തമയും, നദികളിൽ വച്ച് ഉൽകൃഷ്ടയും, ദേവിമാരിൽ വച്ച് ശ്രേഷ്ഠയും ആയ അല്ലയോ സരസ്വതി, ദാരിദ്ര്യത്താൽ ഞങ്ങൾ അസമൃദ്ധന്മാർ പോലെ ആയിത്തീരുന്നു. അല്ലയോ അമ്മേ, ഞങ്ങൾക്ക് സമൃദ്ധി ഉണ്ടാക്കിത്തന്നാലും. "

ധനധാന്യസമൃദ്ധിയ്ക്കായി, സരസ്വതീദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.

Monday, October 11, 2021

 ദേവീ മാഹാത്മ്യം 9 ദിവസം കൊണ്ട് വായിക്കുന്നവർക്കുള്ള പാരായണക്രമം.

ദിവസം.....അദ്ധ്യായങ്ങൾ

1............... 1

2.................2,3,4

3.................5,6

4.................7

5.................8

6.................9,10

7.................11

8.................12

9.................13

ഇങ്ങനെ വായിക്കണമെന്ന് ആചാര്യമതം.

Saturday, October 09, 2021

 മഹിഷാസുരവധം


നവരാത്രി വിശേഷം


വിപ്രചിത്തി’ എന്ന അസുരന്റെ  പുത്രിയായ മാഹിഷ്മതി ഒരു ദിവസം  എരുമയുടെ രുപമെടുത്ത് തപസ്വിയായ  സിന്ധുദ്വീപന്‍ എന്ന മഹര്‍ഷിയെ ഭയപ്പെടുത്തി. അതില്‍ കോപിഷ്ഠനായ മഹര്‍ഷി “നീ ഒരു

‘എരുമയായിപ്പോകട്ടെ’” എന്നു ശപിച്ചു.

ശാപം കിട്ടിയ അവള്‍ എരുമയായിത്തീര്‍ന്നു.

ആ സമയത്താണ് ‘ഭാനുവിന്റെ പുത്രനായ രംഭന്‍ തനിയ്ക്ക് “ത്രൈലോക്യ വിജയിയായ ഒരു പുത്രനുണ്ടാകണം എന്നും അവനെ ദേവനോ, അസുരനോ, മനുഷ്യനോ വധിക്കാത്തവരായിരിക്കണം”  എന്ന് അഗ്നിഭഗവാനില്‍ നിന്നും ഒരു വരം വാങ്ങിയത്.

വരം നല്‍കുമ്പോള്‍ അഗ്നി ദേവന്‍ രംഭനോട്

“’നീ ഏതു സ്ത്രീയേയാണോ ഇഷ്ടപ്പെട്ടു നോക്കുന്നത്

അവളില്‍ നീ ആഗ്രഹിച്ചവിധമുള്ള ഒരു പുത്രനുണ്ടാകും.’ എന്ന വരം കൊടുത്തു.

സന്തോഷവാനായ രംഭന്‍ യക്ഷലോകത്തേക്കു പോകുമ്പോഴാണ്  മാര്‍ഗമദ്ധ്യേ മനോഹരിയായ ‘മാഹിഷ്മതി’ എന്ന എരുമയെ കണ്ടത്. അവളില്‍ അനുരക്തനായ രംഭന്‍ അവളെ മറ്റു എരുമക്കൂട്ടങ്ങളില്‍ നിന്നും അകറ്റി പാതാളത്തിലേക്ക് കൊണ്ടുപോയി.


ഇതറിഞ്ഞ കാട്ടുപോത്തുകള്‍ കൂട്ടംചേര്‍ന്ന് ഒരു ദിവസം രംഭനെ ആക്രമിച്ചു. ആ ആക്രമണത്തില്‍ രംഭന്‍ മരിച്ചു. എന്നാല്‍ ആ എരുമയുടെ ആഗ്രഹപ്രകാരം  ഒരു ചിതയൊരുക്കി രംഭനെ സംസ്‌കരിച്ചു. ഗര്‍ഭിണിയായ മാഹിഷ്മതി എന്ന എരുമ ഒരു പുത്രനെ പ്രസവിച്ച് ആ ചിതയില്‍ ചാടി ദേഹത്യാഗം ചെയ്തു. ആ പുത്രനാണ് “മഹിഷാസുരന്‍ ”എന്നു അസുരനായിത്തീര്‍ന്നത്.


പുത്രസ്‌നേഹത്താല്‍ ആര്‍ത്തനായ രംഭന്‍ തന്റെ പുത്രനെ സഹായിക്കാന്‍ “രക്തബീജന്‍ ”എന്ന പേരില്‍ പുനര്‍ജ്ജനിച്ചു.


അങ്ങനെയിരിക്കെയാണ്, കാത്ത്യായനാശ്രമത്തില്‍, നിഷ്ഠയായി ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന കാത്ത്യായന മഹര്‍ഷിയുടെ ശിഷ്യന്മാരുടെ തപസിളക്കാനായി ചെന്ന മഹിഷാസുരന്‍ ‘കാത്ത്യായനീദേവി’യുടെ പ്രഭാവം കണ്ട് ആ ദേവിയെ തപസ്സിരുന്ന് “ദേവിയാലല്ലാതെ മറ്റ് ആരാലും താന്‍ വധിക്കപ്പെടരുത്” എന്ന വരവും വാങ്ങിയത്.


ദേവിയുടെ വരത്താല്‍ മദോന്മത്തനായ മഹിഷാസുരന്‍, ദേവന്മാരെയെല്ലാം ഉപദ്രവിയ്ക്കാന്‍ തുടങ്ങി.  മഹിഷാസുരന്റെ അഹങ്കാരമറിഞ്ഞ് ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാര്‍  കോപം പൂണ്ടു. ആ കോപത്താല്‍ അവരുടെ മുഖത്തു നിന്നും മഹത്തായ ഒരു തേജസ്സുണ്ടായി. അതോടുകൂടി ഇന്ദ്രാദികളുടെ തേജസ്സും ചേര്‍ന്ന് അതിമഹത്തായ ഒരു നാരീരൂപം  ഉണ്ടായി.

ശിവതേജസ്സ് ശുഭമായതുകൊണ്ട് പ്രഭയാര്‍ന്ന വെളുത്ത മുഖമായും, യമതേജസ്സ് കറുപ്പായതിനാല്‍ കറുത്ത തലമുടിയും, വിഷ്ണു തേജസ്സ് നിലനിര്‍ത്തുന്നതാകയാല്‍  പതിനെട്ടു ഭുജത്തോടും ആയിരം കൈകളോടും കൂടി


അഷ്ടാദശഭുജാരമ്യ.

ത്രിവര്‍ണ്ണ വിശ്വമോഹിനി

അഷ്ടാ ദശ ഭുജാ ദേവീ,

സഹസ്രഭുജ മണ്ഡിതാ (ദേവീ ഭാഗവതം)


മേഘക്കൂട്ടങ്ങളില്‍ നിന്നുണ്ടാകുന്ന ഇടിമിന്നല്‍ പോലെ നീലയും മഞ്ഞയും കലര്‍ന്ന നിറമുള്ളവളും,  ബ്രഹ്മ തേജ:സൃഷ്ടിയാകയാല്‍ രക്തവര്‍ണ്ണമുള്ള പാദങ്ങളോടുകൂടിയതായിത്തീര്‍ന്നു ആ നാരീരൂപം.


ആ അത്ഭുതാകാരം കണ്ടദേവന്മാര്‍ തങ്ങള്‍ക്കുള്ള ദിവ്യശക്തികളെ ആ നാരീരൂപത്തിനു നല്‍കി. അഗ്നിയുടെ തേജസ്സുകൊണ്ട് ദേവിയ്ക്ക് മൂന്നു കണ്ണുകളുണ്ടായി. വായു തേജസ്സു കൊണ്ട് രണ്ടുചെവിയും കുബേര തേജസ്സിനാല്‍ എള്ളിന്‍പൂ പോലെ മനോഹരമായ മൂക്കും. മുല്ലമൊട്ടു പോലെയുള്ള  പല്ലുകളുമുണ്ടായി. അരുണതേജസ്സിനാല്‍ ചുവന്ന അധരങ്ങളും ഭൂമിയുടെ തേജസ്സിനാല്‍ നല്ല ആകാരവും നല്ല ശബ്ദവുമുണ്ടായി.


ഈ വിശിഷ്ടവും മനോഹരവുമായ രൂപം കണ്ട് ദേവന്മാരോട് ഓരോരുത്തര്‍ക്കും ഉളള ആയുധങ്ങളെ സമര്‍പ്പിയ്ക്കുവാന്‍ പറഞ്ഞു. വിഷ്ണു ഭഗവാന്‍  തന്റെ കൈയിലെ സുദര്‍ശന ചക്രത്തെ ദേവിക്ക് നല്‍കി. പിന്നീട് പാലാഴി മനോഹരമായ പട്ടുവസ്ത്രത്തെ നല്‍കി. മറ്റെല്ലാ ദേവകളും അവരവരുടെ ആയുധങ്ങളും ദേവിക്ക് സമര്‍പ്പിച്ചു. സൂര്യഭഗവാന്‍ തന്റെ തങ്ക രശ്മികളെ നല്‍കി. ഹിമവാന്‍ സിംഹത്തെ നല്‍കി. ദേവി ആ സിംഹത്തെ തന്റെ വാഹനമാക്കി.

ഇന്ദ്രാദിദേവകളുടെ സ്തുതികേട്ട് ദേവി സന്തോഷിച്ചു ഒന്ന് മന്ദഹസിച്ചു. പിന്നീട് ഉറക്കെ ചിരിച്ചു.  ആട്ടഹാസം കേട്ട മഹിഷാസുരന്‍ ആ ശബ്ദം എന്താണെന്നറിയാന്‍ തന്റെ മന്ത്രിയെ അയയ്ക്കുന്നു. ആരാണെങ്കിലും പിടിച്ചുകൊണ്ടുവരണമെന്ന ആജ്ഞയോടെ, അന്വേഷിക്കാന്‍ പോയവര്‍ ദേവിയെ കണ്ട് പേടിച്ച്  തിരിച്ചുവന്നു. അതൊരു സുന്ദരി സ്ത്രീയാണെന്ന് അറിയിക്കുന്നു.


അത് കേട്ട് മഹിഷാസുരന്റെ മന്ത്രിതന്നെ നേരിട്ട് ചെന്ന്- “നീ ആരാണ്? ”എന്തിനുവന്നു?

നിന്റെ സൗന്ദര്യവും ശബ്ദവും കേട്ട് മഹിഷാസുരന്‍ കാണാന്‍ ആഗ്രഹിയ്ക്കുന്നെന്നു പറഞ്ഞു.

ദേവി അതിനുത്തരമായി പറഞ്ഞു. എന്നെ ദേവന്മാര്‍  “അംബ” എന്നു പറയുന്നു. അതിനാല്‍ ഞാന്‍ അവരുടെ  “’അമ്മ’യാണെന്ന് പറയുന്നു. എന്റെ പേര് “’മഹാലക്ഷ്മി’” എന്നാണ്.

ദേവന്മാരുടെ യജ്ഞഭാഗത്തെ മുടക്കുന്ന രാക്ഷസന്മാരേയും വരദാനത്താല്‍ മദോന്മത്തനായ മഹിഷാസുരനേയും വധിക്കാന്‍ വന്നതാണ് നീ.  എന്നോടു നീ വിനയമായി,നിന്റെ കൂടെ വരാന്‍ അപേക്ഷിച്ചതിനാല്‍ നിന്നോട് സന്തോഷമുണ്ട്. അതുകൊണ്ട് നീ  ‘’മഹിഷ’നോട് ജീവിക്കാന്‍ ആശയുണ്ടെങ്കില്‍ പാതാളത്തില്‍ പോയി ഒളിക്കാന്‍ പറയൂ. അല്ലെങ്കില്‍ എന്നോടു യുദ്ധത്തിനു വരാന്‍ പറയൂ. എന്ന് പറഞ്ഞ് മന്ത്രിയെ തിരിച്ചയയ്ക്കുന്നു. മന്ത്രിയില്‍ നിന്നും വിവരങ്ങളറിഞ്ഞ മഹിഷാസുരന്‍ ദേവിയുമായി യുദ്ധത്തിനു വരുന്നു.


മഹിഷാസുരനേയും സൈന്യത്തേയും കണ്ട ദേവി താന്‍  തനിച്ച് ഇത്രയും പേരോട് പടവെട്ടുന്നത് കാണാന്‍ രസമില്ലെന്നു കരുതി തന്റെ നിശ്വാസ വായുവില്‍ നിന്നും അനേകായിരം ഭൂതഗണങ്ങളെ ഉണ്ടാക്കി. അവര്‍ മഹിഷാസുരപ്പടയോട് യുദ്ധം തുടങ്ങി. ദേവി മഹിഷാസുരനുമായി യുദ്ധം ചെയ്തു. ഒടുവില്‍ ദേവി മഹിഷനെ തന്റെ ഖഡ്ഗം കൊണ്ട് വധിച്ചു.

ദേവകള്‍  “ജയ് .. ജയ്.. ജയ്.. ജയ്”

എന്നു പറഞ്ഞ് പുഷ്പവൃഷ്ടി ചെയ്തു


ജന്മഭൂമി: http://www.janmabhumidaily.com/news335418#ixzz3p0VDiTrw

Wednesday, October 06, 2021

 *Out of 100, Only 8 live >65 years of age.*


_Hats off to whoever has compiled this statistics! Read and understand how lucky you are!!


The current population of Earth is around 7.8 billion.

For most people, it is a large figure, that is all.


 However, someone has condensed the 7.8 billion in the world into 100 persons, 

and then into various percentage statistics. 

The resulting analysis is relatively much easier to comprehend.


*Out of 100 persons:*

11 are in Europe

5 are in North America

9 are in South America

15 are in Africa

60 are in Asia


*Out of 100 persons:*

49 live in the countryside

51 live in towns/ cities


*Out of 100 persons:*

77 have their own houses

23 have no place to live.


*Out of 100 persons:*

21 are over-nourished

63 can eat full

15 are under-nourished

1 ate the last meal, but did not make it to the next meal.


*Out of 100 persons:*

The daily cost of living for 48 is less than US $2.


*Out of 100 persons:*

87 have clean drinking water

13 either lack clean drinking water or have access to a water source that is polluted.


*Out of 100 persons:*

75 have mobile phones

25 do not.


*Out of 100 persons:*

30 have internet access

70 do not have conditions to go online


*Out of 100 persons:*

7 received university education

93 did not attend college.


*Out of 100 persons:*

83 can read

17 are illiterate.


*Out of 100 persons:*

33 are Christians

22 are Muslims

14 are Hindus

7 are Buddhists

12 are other religions

12 have no religious beliefs.


*Out of 100 persons:*

26 live less than 14 years

66 died between 15 - 64 years of age

*8 are over 65 years old*.


*Out of100 persons in the world, only 8 can live or exceed the age of 65.*


*Conclusion*

If you have your own home,

Eat full meals and drink clean water,

Have a mobile phone,

Can surf the internet, and

have gone to college,

You are in the miniscule privileged lot. 

(in the less than 7% category)


*If you are over 65 years old. Be content and grateful.  Cherish life, grasp the moment.*


*You did not leave this world before the age of 64 years like the 92 persons who have gone before you. You are already the blessed amongst mankind.*


Take good care of your own health because nobody cares more than you yourself!


*“Thank God for all the Blessings”*

Monday, October 04, 2021

 നേതി  നേതി.

 ചലനാത്മകമായ പ്രപഞ്ചത്തിന്റെ ആധാരം തികച്ചും അചലമായിരിക്കുമെന്നു സ്വാമി പ്രഭാഷണമധ്യേ സൂചിപ്പിയ്ക്കുകയുണ്ടായി. മാറികൊണ്ടിരിയ്ക്കുന്നതിന്റെ നിരക്കിൽ ചലിയ്ക്കാത്ത ഒരു ആധാരം പോരെ?

തീർത്തും മതി. പക്ഷെ, അത് എന്തിന്റെ അടിസ്ഥാനത്തിലാകുന്നു ചലിയ്ക്കുന്നത്. അതിനേക്കാൾ നിരക്കിൽ കുറഞ്ഞ മറ്റൊന്നിന്റെ  അടിസ്ഥാനത്തിലാകണം. അതോ എന്ന ചോദ്യം വരും. അങ്ങനെ നമ്മൾ ഒടുവിൽ അചലമായതിൽ എത്തിച്ചേർന്നേ മതിയാവു. ഈ വിചാര രീതിയാണ് “നേതി നേതി”. ‘ഇതല്ല, ഇതല്ല, ഇപ്രകാരമല്ല’ എന്നുള്ള മന്ത്രത്തിലൂടെ ആവിഷ്‌കൃതമാകുന്നത് എന്ന് കൂടി ശ്രദ്ധിയ്ക്കുക.

ഉദാഹരണത്തിന്, സെക്കൻഡ് സൂചിയുടെ അപേക്ഷയിൽ മണിക്കൂർ സൂചി നിശ്ചലമായി കാണുന്നത് പോലെ, ഇത്തരത്തിൽ ഉള്ള ആധാര-ആധേയ സംബന്ധമായിരിയ്ക്കുമോ പ്രപഞ്ചത്തിന്? ഇപ്രകാരമുള്ള ആധാര-ആധേയ സംബന്ധം വ്യാവഹാരികതലത്തിൽ നമുക്ക് കണ്ടെത്താം.

ഉദാഹരണത്തിന് നമ്മെ അനുഗ്രഹിയ്ക്കുന്ന ദേവന്മാർ, ദേവന്മാരെ അനുഗ്രഹിയ്ക്കുന്ന ഈശ്വരൻ എന്ന ക്രമത്തിലൊക്കെ നമുക്ക് കാണാൻ കഴിയും. പക്ഷെ അത്യന്തികമായി ഈ സംക്ഷേപതലങ്ങൾക്കൊക്കെ ഉപരി നിരപേക്ഷമായ ആധാരത്തെ വിചാരം ചെയ്യണം. ഉണ്മയിൽ ചലനം ഇല്ലെങ്കിൽ പ്രപഞ്ചം എങ്ങനെ അതിൽ പ്രകടമാകുന്നു? ഉണ്മ ചലനാത്മകം ആയിരുന്നാൽ അല്ലെ അതിനെ നിത്യസത്യം എന്നൊക്കെ പറയാൻ ആകൂ. നിരന്തരം പരിണാമം ഇല്ലാതെ കെട്ടി കിടക്കുന്നതു ജഡമായിരിയ്ക്കില്ലേ? അത് എങ്ങനെ ചൈതന്യമാകും? ഇങ്ങനെ നോക്കുമ്പോൾ ആപേക്ഷികമായ ചലനാത്മകത കേവലം, അത്യന്തികം, പരമം എന്നൊക്കെ വിശേഷിപ്പിയ്ക്കുന്ന ബോധത്തിനുണ്ടാകില്യേ? ഇവിടെ മനസിലാക്കേണ്ടത് വളരെ യുക്തമായ വളരെ സൂക്ഷ്മവിചാരത്തിൽ നിന്നു ഉണ്ടാകുന്ന സംശയം ആണ്.

വളരെ വളരെ സന്തോഷം, പക്ഷെ സൂചിപ്പിയ്ക്കാനേ പറ്റൂ. വിശദമാകണമെങ്കിൽ വളരെ വിസ്‌കൃതമായി ഏതാണ്ട് പ്രക്രിയകളിൽ കൂടെ കടന്നുപോകണം. പക്ഷെ ഒന്ന് മാത്രം പറയട്ടെ. ബ്രഹ്മത്തിൽനിന്ന്‌ പ്രപഞ്ചാകാരം സംഭവിച്ചു എന്ന് പറയുന്ന സന്ദർഭത്തിൽ അവിടെ ഒരു സ്പന്ദനം അവിടെ ഒരു ഇച്ഛാവിശേഷം പ്രകടമായതായി ശാസ്ത്രം പറയുന്നു. “തത് ത്യക്ഷതാഃ ഈക്ഷാം ചക്രേ” എന്നൊക്കെ ഉപനിഷത്തുകളിൽ ഈ വിഷയം വ്യക്തമായി പ്രതിപാദിയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അവിടെ ആണ് ചോദ്യം വരുന്നത്.  ‘ഈക്ഷാം ചക്രേ’… അവൻ ചിന്തിച്ചു അവൻ സങ്കല്പിച്ചു. ‘തത് ത്യയ്ക്ഷതാ’ ബ്രഹ്മം ഈക്ഷണം ചെയ്തു, തുടങ്ങിയ സന്ദർഭങ്ങളിൽ പറയപ്പെട്ട ഈക്ഷാ സങ്കൽപം, എന്നി ചലനം അതു എങ്ങനെ വന്നു ചേർന്നു? അത് ബ്രഹ്മത്തിൽ സ്വരൂപതയാൽ ഉള്ളതാകുന്നുവോ? ഇത് ചിന്തിയ്ക്കുന്ന സമയത്താണ് നമ്മൾ ബ്രഹ്മത്തിൽ അഭിന്നയും അനന്യയും ആയ ശക്തി വിശേഷത്തെ കുറിച്ച് ചിന്തിയ്ക്കുന്നത്. ബ്രഹ്മത്തിൽ അഭിന്നയും അനന്യയും ആയ ശക്തി വിശേഷത്തിനാകുന്നു “മായ” എന്ന് നമ്മൾ പറയുന്നത്. ‘മായ’ ഭിന്നമല്ല, അഭിന്നയാണ്. പക്ഷെ പ്രകടമാകുമ്പോൾ ഭിന്നയെന്ന പോലെ നിരൂപണം ചെയ്യപ്പെടുന്നതും, സ്വരൂപതയാൽ അഭിന്നയായിരിയ്ക്കുന്നതുമായ മായ സാങ്കല്പികമാണ്‌. മായയുടെ ചേർച്ചയാണ് ഈ ‘ഐക്ഷത ഈക്ഷാം ചക്രേ’ തുടങ്ങിയ ചലനങ്ങൾക്ക് പിന്നിൽ. കേവലമായ സത്യത്തിൽ, കേവലമായ ഉണ്മയിൽ യാതൊരു ചലനഭാവവും നമുക്ക് നിരൂപണം ചെയ്യാൻ കഴിയില്ല.

Friday, October 01, 2021

 *🙏നമസ്തേ🙏*


*🌹🙏🌹സുഭാഷിതം🌹🙏🌹*

 

*ശ്ലോകം* 

 🔅🔅🔅

*ആചാരഃ കുലമാഖ്യാതി*

*ദേശമാഖ്യാതി ഭാഷണം*

*സംഭ്രമഃ സ്നേഹമാഖ്യാതി*

*വപുരാഖ്യാതി ഭോജനം*

*(ചാണക്യ നീതി)*


🍁🍁🍁🍁🍁🍁🍁🍁


*സാരം*


*ഒരാളുടെ പെരുമാറ്റത്തിൽ നിന്നും അയാളുടെ കുലവും, സംസാരത്തിൽ നിന്ന് അയാളുടെ നാടും,ആതിഥ്യത്തില്‍ നിന്ന് സ്നേഹവും, ശരീരവലിപ്പത്തില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും നമുക്ക് മനസിലാക്കാം.*


🌹🌹🌹🌹🌹🌹🌹🌹🌹

ഭാരതീയ ശാസ്ത്രങ്ങൾ BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT Friday, March 22, 2019 *ശ്രീമദ് ഭാഗവതം 97* കർമ്മ മോക്ഷായ കർമ്മാണി വിധത്തേ. പക്ഷേ, ഈ പ്രാചീബർഹിസ്സിന് ന്താ ണ്ടായതെന്ന് വെച്ചാൽ കർമ്മാസക്തി പൂണ്ട് അദ്ദേഹം യാഗം ചെയ്യാ, യാഗം ചെയ്യാ നാടു മുഴുവൻ ദർഭ വിരിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന് പ്രാചീനബർഹിസ് എന്ന പേര് വന്നത്. യാഗത്തിൽ കുറേ മൃഗബലി ഒക്കെ കൊടുത്തു. ഒരു തെറ്റിദ്ധാരണകൊണ്ട് ചെയ്തതാ. നാരദമഹർഷി അവിടെ ആവിർഭവിച്ചു. നാരദർ പറഞ്ഞു ഹേ പ്രാചീന ബർഹിസേ, താൻ ഇങ്ങട് വരാ. ടെറസ്സിലേക്ക് കൂട്ടി കൊണ്ട് പോയി. എന്നിട്ട് ആകാശത്ത് കാണിച്ചു കൊടുത്തു. നോക്കൂ, നിറയെ മൃഗങ്ങൾ. ഇതൊക്കെ താൻ ബലി കൊടുത്ത മൃഗങ്ങളാണ്. ഇവരൊക്കെ തന്നോട് പ്രതികാരം ചെയ്യാനായിട്ട് കാത്ത് കൊണ്ടിരിക്കണ്ട്. പ്രാചീനബർഹിസിന് അല്പം ഭയം ആയി. തനിക്ക് ഞാനൊരു കഥ പറഞ്ഞു തരാം എന്ന് പറഞ്ഞ് നാരദമഹർഷി പുരജ്ഞനോപാഖ്യാനം എന്ന് പറഞ്ഞ ഒരു കഥ പറഞ്ഞു കൊടുത്തു. താത്വികമായ കഥ. ഭാഗവതത്തിൽ അങ്ങനെ ഒരുപാട് കഥകൾ ണ്ട്. പുരജ്ഞനൻ എന്ന് പറയുന്ന ഒരാള് പണ്ട് എവിടെയോ മാനസസരസ്സിൽ ഹംസം ആയിരുന്നു. അവിടുന്ന് പിരിഞ്ഞ് ഇയാള് പുരജ്ഞനനായി ഇറങ്ങി പുറപ്പെട്ടു. ഇയാൾക്ക് പുരജ്ഞനൻ എന്ന് പേര് വരാൻ കാരണം പുരങ്ങളെ ജനിപ്പിക്കുന്ന ആളാണ് പുരജ്ഞനൻ. ഹിമവൽ പാർശ്വത്തിൽ ചെന്നപ്പോ ഒരു പട്ടണം കണ്ടു. ഒൻപത് ദ്വാരങ്ങളുള്ള ഒരു പട്ടണം. ആ പട്ടണത്തിൽ അയാള് പ്രവേശിക്കാൻ കാരണം അവിടെ അയാൾ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. അഞ്ച് തലയുള്ള ഒരു സർപ്പം അവിടെ കാവലിരിക്കുന്നത് കണ്ടു. ഇങനെ പലതും കണ്ട് ആ സുന്ദരിയെ കണ്ട് മോഹിച്ചു. അവരോട് സംഗം ണ്ടായി ആ പുരത്തിനകത്തേക്ക് പ്രവേശിച്ചു. അതിനുള്ളിൽ കിടന്നു വസിച്ചു. ആ സ്ത്രീ ചിരിച്ചാൽ ഇയാൾ ചിരിക്കും. ആ സ്ത്രീ കരഞ്ഞാൽ ഇയാള് കരയും. ആ സ്ത്രീയുമായി സംഗം ണ്ടായി. എല്ലാ ലൗകിക ഭോഗങ്ങളും അനുഭവിച്ചു. തന്റെ യഥാർത്ഥ സ്വരൂപം എന്താണെന്ന് മറന്നു. പുരജ്ഞനനായിട്ട് മാറി. കുറേ കഴിഞ്ഞ്, ഒരു 'രാജാവ്' ആക്രമിക്കാൻ വന്നു. ആരാ 'കാലം', വാർദ്ധക്യം. അങ്ങനെ ഈ പുരം വിട്ടു. ഈ സ്ത്രീയെ ചിന്തിച്ചുകൊണ്ട് അടുത്ത ജന്മം സ്ത്രീയായിട്ട് ജനിച്ചു. വിദർഭരാജകുമാരി ആയിട്ട് ജനിച്ചു. വേറൊരു രാജകുമാരനെ വിവാഹം കഴിച്ചു. അയാള് മരിച്ചപ്പോ കരഞ്ഞുകൊണ്ടിരിക്കാ. എന്റെ ഭർത്താവ് പോയല്ലോ..... .എന്റെ പ്രാണനാഥൻ പോയല്ലോ എന്ന് കരയുമ്പോ പുറകെ ഒരാള് തട്ടി വിളിച്ചു. ഹേ .ഹേ... തിരിഞ്ഞു നോക്കുമ്പോ അവ്യക്തമായിട്ട് ഒരു രൂപം. ഒരു ബ്രാഹ്മണൻ അടുത്ത് നില്ക്കാണ്. താൻ എന്തിനാ കരയണേ? എന്റെ ഭർത്താവ് മരിച്ചു. താനാരാണ്? ഞാൻ വിദർഭരാജകുമാരി. താൻ വിദർഭരാജകുമാരിയും അല്ല പുരജ്ഞനനും അല്ല. ഇവൻ നിന്റെ ഭർത്താവും അല്ല. നീ പുരുഷനോ സ്ത്രീയോ അല്ല. എന്നെ ഓർമ്മ ണ്ടോ. ഇല്യ. ഞാൻ നിന്റെ അവിജ്ഞാതസഖാവാണ്. നീ എന്നെ അറിയില്ല്യ. പക്ഷേ ഞാൻ നിന്റെ കൂടെ എപ്പോ.....ഴും ണ്ട്. നീ ശ്രദ്ധിച്ചില്ല്യ. ഞാനോ നീയോ വേറെ അല്ല.
*ആദിശക്തിയുടെ പരിണാമമാണ് പ്രപഞ്ചം/വശിന്യാദി ദേവതമാര്‍* തന്ത്രശാസ്ത്ര സിദ്ധാന്തമനുസരിച്ച് ഈ പ്രപഞ്ചം മിഥ്യയല്ല. നമ്മുടെ ബുദ്ധിക്കും ഭാവനക്കുമെല്ലാമതീതമായി വിരാജിക്കുന്ന പരമാത്മചൈതന്യത്തില്‍ തികച്ചും അജ്ഞാതമായ വിധത്തില്‍ ഒരു ഇളക്കം അഥവാ സ്പന്ദനം ഉത്ഭവിക്കുന്നു. ആ സ്പന്ദന വിശേഷത്തോടുകൂടിയ ബ്രഹ്മതത്ത്വത്തെയാണ് ശബ്ദബ്രഹ്മമെന്നും ആദിശക്തിയെന്നും മറ്റും പൂര്‍വ്വികര്‍ വ്യവഹരിക്കുന്നത്. ആദ്യത്തെ ഈ സ്‌ഫോടനം ക്രമേണ ഘനീഭൂതമായി, ''സോളകാമയതബഹുസ്യാം പ്രജായേയം'' (അവന്‍ ഇച്ഛിച്ചു ഞാന്‍ ബഹുവായി ഭവിക്കട്ടെ) എന്ന ശ്രുതിവചനമനുസരിച്ച് പലതായി പരിണമിക്കുന്നു. അങ്ങനെ അഹങ്കാരമായും മഹത്തത്ത്വമായും പിന്നീട് ആകാശം, വായു, അഗ്നി, അപ്പ്, പൃഥ്വി തുടങ്ങിയ പഞ്ചഭൂതങ്ങളായും ഈ ആദിശക്തി പരിണമിച്ചുണ്ടായതാണ് നാമിന്നു കാണുന്ന പ്രപഞ്ചം. ''മനസ്ത്വം വ്യോമസ്ത്വം മരുദസി മരുത്സാരഥിരസി ത്വമാപസ്ത്വം ഭൂമി ത്വയിപരിണതായാം നഹിപരം ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വവപുഷാ ചിദാനന്ദാകാരം ശിവയുവതി ഭാവേന ബിഭൃഷേ'' (നീ തന്നെ മനസ്സ്, നീ തന്നെ ആകാശം, നീ വായുവും വായുവിന്റെ സാരഥിയുമായ അഗ്നിയുമാണ്. നീ തന്നെ ആപസ് അഥവാ ജലം. നീ തന്നെ ഭൂമി ഈ പരിണാമശൃംഖലയില്‍ നീയല്ലാതെ മറ്റൊന്നുമില്ല. പരമാത്മാവായ നീ തന്നെ വിശ്വവപുസ്സായി പരിണമിക്കുന്നതിനായി ചിദാനന്ദകാരമായ ശിവയുവതി (ശക്തി) ഭാവത്തെ ഉള്‍ക്കൊള്ളുന്നു) എന്ന് സൗന്ദര്യലഹരി കര്‍ത്താവായ ആദിശങ്കരന്‍ കീര്‍ത്തിക്കുന്നത് ഈ പ്രക്രിയയെയാണ്. അങ്ങനെ അവ്യക്തമായ ഈശ്വര ചൈതന്യം ഇന്ദ്രിയഗോചരമായ ഒരു രൂപം പൂണ്ടുനില്‍ക്കുന്നതാണ് ഈ പ്രപഞ്ചമെന്ന് വന്നുകൂടുന്നു. വേദപുരാണങ്ങളില്‍ വര്‍ണിക്കുന്ന വിരാട് പുരുഷന്റെ സങ്കല്‍പം പ്രസിദ്ധമാണല്ലോ. ''സഹസ്രശീര്‍ഷാ പുരുഷഃ സഹസ്രാക്ഷ സഹസ്രപാദ്'' എന്നു തുടങ്ങിയ ശ്രുതിവാക്യങ്ങളും മറ്റും വ്യവഹരിക്കുന്നത് ഈ തത്ത്വത്തെത്തന്നെയാണ്. ഇങ്ങനെ ഏറ്റവും ഭൗതികകാലം വരെ അതായത് ഭൂമി തത്ത്വംവരെ ഇറങ്ങിവരുന്ന സര്‍ഗ്ഗശക്തിയുടെ പ്രഭാവത്താല്‍ സൃഷ്ടമായ ഈ ബ്രഹ്മാണ്ഡശരീരവും. അതില്‍ അന്തര്യാമിയായി വര്‍ത്തിക്കുന്ന പരമാത്മചൈതന്യവും നമ്മെ ഒരു ശരീരവും ജീവനുമുള്ള ഒരു വലിയ ജീവിയെ അനുസ്മരിപ്പിക്കുന്നു. ഈ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന് ജീവനുണ്ട് അഥവാ ഈശ്വരനാകുന്ന ജീവന്റെ ശരീരമാണ് പ്രപഞ്ചം. മാത്രമല്ല ഈ ജീവന്‍ പ്രപഞ്ചത്തിന്റെ ഓരോ ഭാഗത്തും ഓരോ അണുവിലും തുടിക്കുന്നുണ്ട്. ചുരുക്കത്തില്‍ ജീവനില്ലാത്തതായ ഒന്നുംതന്നെ പ്രപഞ്ചത്തിലില്ല. സചേതനമെന്നും അചേതനമെന്നും ഒരുപക്ഷേ ഇന്നത്തെ ശാസ്ത്രകാരന്മാര്‍ വ്യവഹരിക്കുന്ന രീതിയിലുള്ള വിഭജനം കേവലം അശാസ്ത്രീയമാണ്. ജീവനെ തേടിക്കൊണ്ട് ഇന്നുപോകുന്ന ജീവശാസ്ത്രത്തിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രയാണം ഒരുപക്ഷേ അവസാനിക്കുവാന്‍ പോകുന്നത് ഒരു മരുമരീചികയായിരിക്കാനിടയുണ്ട്. സാധാരണഗതിയില്‍ തന്നെ മനുഷ്യനും മൃഗങ്ങളും സസ്യങ്ങളുമെല്ലാം ജീവനുള്ളവയെന്നു കാണുവാന്‍ പ്രയാസമില്ല. ഇന്ന് ആധുനികശാസ്ത്രം ഒരുപടികൂടെ മുമ്പെകടന്ന് പാറകളിലും ലോഹങ്ങളിലുംകൂടി ജീവന്റെ അവ്യക്തത സ്ഫുരണങ്ങള്‍ കാണുന്നുണ്ടെന്ന് സമര്‍ത്ഥിക്കുന്നു. ഈ നിലയ്ക്ക് മുന്നോട്ടുപോയാല്‍ ഇന്ന് നാം ജഡമെന്ന് സങ്കല്‍പ്പിക്കുന്ന എല്ലാ വസ്തുക്കളിലും പ്രപഞ്ചത്തില്‍ മുഴുവനായും ജീവന്‍ ഉണ്ടെന്ന പൗരാണിക തത്ത്വത്തില്‍ തന്നെ ആധുനിക ശാസ്ത്രം ചെന്നെത്തിച്ചേരുമെന്ന് കാണുവാന്‍ പ്രയാസമില്ല. പക്ഷേ വിവിധജീവികളിലും ജീവനെന്ന സ്ഫുരണം വ്യത്യസ്തമായ അളവുകളിലാണെന്നു മാത്രം. അങ്ങനെ പരിണാമ ശൃംഖലയില്‍ ജീവന്‍ ഏറ്റവും കൂടുതലായി സ്ഫുരിക്കുന്നത് മനുഷ്യനില്‍ ആണ്. കല്ലായും മരമായും പുഴുവായും മൃഗമായും അങ്ങനെ സഹസ്രക്കണക്കിന് യോനികളില്‍ ജനിച്ച്, ജീവിച്ച് മരിച്ചശേഷം വളരെയേറെ വളര്‍ച്ചയെത്തിയ ഒരാത്മാവിനു മാത്രമേ മനുഷ്യനായി ജനിക്കുവാന്‍ സാധിക്കുന്നുള്ളൂവെന്ന പുനര്‍ജ്ജന്മ സിദ്ധാന്തം ഈ വാദത്തിന്റെ ഒരു ഘടകം മാത്രമാണ്. *വശിന്യാദി ദേവതമാര്‍* വശിനീ, കാമേശ്വരി, മോദിനി, വിമല, അരുണ, ജയിനീ, സര്‍വേശ്വരി, കൌലിനി, എന്നിവരാണ് വാഗ്ദേവതകളായ ദേവിമാര്‍. ഇവര്‍ വസിക്കുന്നത് ഏഴാമത്തെ ആവരണമായ സര്‍വരോഗഹര ചക്രത്തിലാണ്. ഇവരെ രഹസ്യ യോഗിനികള്‍ എന്നും വിളിക്കുന്നത്തിനു കാരണം ഇവര്‍ക്ക് ശ്രീചക്ര രഹസ്യങ്ങളും മന്ത്ര രഹസ്യവും നന്നായി അറിയുന്നതുകൊണ്ടാണ്‌. ലളിതാ ദേവിയുടെ ഭക്തന്മാര്‍ക്ക് വാക്ക് സാമര്‍ത്ഥ്യം നല്‍കുന്നത് ഈ വാഗ്ദേവികളാണ്‌ എന്ന് ലളിതാ സഹസ്രനാമത്തില്‍ പൂര്‍വ ഭാഗം പറയുന്നു. ലളിതാ ദേവിയുടെ ആക്ജ്ഞയാല്‍ ദേവിയുടെ സഹസ്രനാമം രചിച്ചതും ദേവീ സന്നിധിയില്‍ ആദ്യമായി ചൊല്ലിയതും ഈ വശിന്യാധികളാണെന്ന് ലളിതാ സഹസ്രനാമത്തിന്റെ പൂര്‍വ ഭാഗം പറയുന്നു. വശിന്യാധികള്‍ ഓരോ അക്ഷര സമൂഹങ്ങളുടെയും അധിദേവതയായി ലളിതോപാഖ്യാനത്തില്‍ ചിത്രീകരിക്കുന്നുണ്ട്. സ്വരാക്ഷരങ്ങളുടെത് വശിനീ, കവര്ഗാക്ഷരങ്ങളുടെത് കമേശ്വരി, ചവര്‍ഗങ്ങളുടെത് മോദിനി, ടവര്‍ഗങ്ങളുടെത് വിമല, തവര്‍ഗങ്ങളുടെത് അരുണാ, പവര്‍ഗങ്ങളുടെത് ജയിനീ, യ ര ല വ എന്നിവയുടെത് സര്‍വേശ്വരി ശ ഷ സ ഹ ള ക്ഷ എന്നിവയുടെത് കൌലിനി, എന്നിങ്ങേനെയാണ് അധിദേവതകള്‍. ഈ ദേവതകളുടെ കാന്തി സിന്ധൂരപൊടി പോലെ ചുവന്നത് എന്നാണെങ്കില്‍ ലളിതോപാഖ്യാനത്തില്‍ ചെമ്പരത്തിപൂ പോലെ ചുവന്നത് എന്നാണ് പറയുന്നത്. മുത്ത്‌ മാല ധരിച്ചവരും മുഖത്ത് നിന്ന് സധാ ഗദ്യ പദ്യങ്ങള്‍ പ്രവഹിചു കൊണ്ടിരിക്കുന്നവരും കവ്യാങ്ങളായും നാടകങ്ങളായും വേദാന്ത സാരങ്ങളായും സ്തുതികളായും ശ്രവണ സുഭഗങ്ങളായ മധുരശബ്ധങ്ങളാലും ലളിതാ ദേവിയെ സന്തോഷിപ്പിക്കുന്നവരാണ് ഈ വശിന്യാധി ദേവതകള്‍.