Thursday, May 31, 2018

അദ്വൈതം. എല്ലാം ഒന്നാണെന്ന മഹനീയ ദര്‍ശനം. അതു ലോകത്തിനു പകര്‍ന്നത് ഭാരതത്തിന്റെ  ആചാര്യനാണ്: ശങ്കരാചാര്യര്‍. ഭാരതീയ വേദാന്ത ചിന്തയുടെ സര്‍വജ്ഞ പീഠം കയറിയ ആചാര്യന്‍, ഗുരു. ഭാരതീയ വേദാന്ത ചിന്തയുടെയും ദര്‍ശനത്തിന്റെയും ആകെത്തുകയെടുത്താല്‍ അത് ശങ്കരാചാര്യര്‍ക്കു തുല്യമാവും. കേരളത്തിന്റെ മണ്ണിലാണ് ഈ ആചാര്യന്റെ പിറവിയെന്നത് മലയാളിക്ക് അഭിമാനക്കൂടുതലാകുന്നു.

ശങ്കരാചാര്യര്‍ ജീവിച്ചിരുന്നില്ലായിരുന്നെങ്കില്‍ വേദധര്‍മം ഇന്നും നിലനില്‍ക്കുമായിരുന്നോ എന്നുപോലും സംശയിക്കണം. വേദധര്‍മ ത്തിന്റെ സംസ്ഥാപനത്തിന് അത്രയ്ക്ക് യത്നിച്ചിരുന്നു അദ്ദേഹം. ദര്‍ശനങ്ങളില്‍ വച്ച് ഏറ്റവും മഹനീയമായി കണക്കാക്കപ്പെടുന്ന ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ഏറ്റവും ലളിതമായി ഇങ്ങനെ പറയാം: ബ്രഹ്മ സത്യ ജഗന്‍ മിഥ്യ ജീവോ ബ്രഹ്മൈവ ന അപരഃ. ബ്രഹ്മം(പരമമായത്) മാത്രമാണ് സത്യം. ലോകം അയഥാര്‍ഥമാണ്. എല്ലാ സചേതന വസ്തുക്കളും ബ്രഹ്മമല്ലാതെ മറ്റൊന്നല്ല. എല്ലാം ബ്രഹ്മമാണെന്നാണ് ശങ്കരാചാര്യര്‍ പഠിപ്പിച്ചത്. ബ്രഹ്മം ഒന്നേയുള്ളു. പലതാണെന്ന ധാരണ മിഥ്യയാണ്. ആത്മാവ് സ്വയംസിദ്ധമാണ്. അത് നിലനില്‍ക്കുന്നുവെന്നതിന് ഒരു തെളിവും ആവശ്യമില്ല. ആത്മാവിനെ നിഷേധിക്കാന്‍ സാധ്യമല്ല. അത് നിഷേധി ക്കുന്നവരുടെ പോലും സകല സത്തയും ആത്മാവ് തന്നെയാണ്: ശങ്കരാചാര്യരുടെ ദര്‍ശനത്തിന്റെ വ്യാപ്തി

കാലടിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും മകനായി ശങ്കരന്‍ ജനിച്ചു. വളരെക്കാലം കുട്ടികളുണ്ടാവാതിരുന്ന ശിവഗുരുവും ആര്യാംബയും പുത്രഭാഗ്യത്തിനായി വടക്കുന്നാഥനെ ഭജിച്ചിരുന്നു. ഒരുദിവസം വടക്കുന്നാഥന്‍ സ്വപ്ന ത്തില്‍ ഇരുവര്‍ക്കും പ്രത്യക്ഷനായി. ബുദ്ധിമാനും തത്വജ്ഞാനിയും ഹ്രസ്വായുസ്സുമായ ഒരു പുത്രനെ വേണോ ദീര്‍ഘായുസ്സുള്ള സാധാരണക്കാരായ ഒന്നിലേറെ പുത്രന്മാരെ വേണോ എന്നായിരുന്നു ഭഗവാന്റെ ചോദ്യം. ദമ്പതികള്‍ ഹ്രസ്വായുസ്സായ ബുദ്ധിമാനായ പുത്രനെയാണ് ആഗ്രഹിച്ചത്. അങ്ങനെ ശങ്കരന്‍ പിറന്നു. ചെറുപ്രായത്തിലേ കുട്ടിക്ക് അച്ഛനെ നഷ്ടമായി. മാതാവ് ആര്യാംബ ബന്ധുക്കളുടെ സഹായത്തോടെ കുട്ടിക്ക് ഉപനയനം നടത്തി. വേദപഠനത്തില്‍ അതിസമര്‍ഥനായിരുന്നു കുഞ്ഞുശങ്കരന്‍.

ബാല്യത്തില്‍ ശങ്കരന്‍ ചില അദ്ഭുതപ്രവൃത്തികള്‍ നടത്തിയതായി കഥകളുണ്ട്. ബ്രാഹ്മണ ബാലനായതിനാല്‍ ഗ്രാമത്തിലെ വീടുകളില്‍ ഭിക്ഷ സ്വീകരിക്കാന്‍ പോകുമായിരുന്നു ശങ്കരന്‍. അങ്ങനെ തീരെ ദരിദ്രമായ ഒരു വീട്ടില്‍ അദ്ദേഹം ഭിക്ഷ യാചിച്ചുചെന്നു. തേജസ്വിയായ ആ ബാലനെ വെറുംകയ്യോടെ മടക്കിയയ്ക്കാന്‍ കഴിയാതെ ആ വീട്ടിലെ വൃദ്ധയായ അമ്മ അവിടെ ആകെ ബാക്കിയുണ്ടായിരുന്ന നെല്ലിക്കാക്കഷണം ഭിക്ഷയായി നല്‍കി. ആ വീട്ടിലെ സ്ഥിതി മനസ്സിലാക്കിയ ശങ്കരന്‍ വീട്ടുമുറ്റത്തുവച്ചു തന്നെ കനകധാരാസ്തവം രചിച്ച് ലക്ഷ്മീദേവിയെ സ്തുതിച്ചു. ഉടനെ സ്വര്‍ണനെല്ലിക്കകള്‍ പെയ്തുവെന്നാണ് കഥ. തന്റെ അവശയായ അമ്മയ്ക്ക് നദിയിലേക്കുള്ള ദീര്‍ഘനടത്തം  ഒഴിവാക്കാനായി ശങ്കരന്‍ പൂര്‍ണാനദിയെ വഴിതിരിച്ചുവിട്ടതായും കഥയുണ്ട്.

സന്ന്യാസം: 
ആത്മീയവഴികളിലായിരുന്നു ബാല്യം മുതല്‍ ശങ്കരന്റെ സഞ്ചാരം. വിവാഹവും കുടുംബജീവിതവുമൊന്നും ആ മനസ്സില്‍ കടന്നു വന്നതേയില്ല. എന്നാല്‍ മകനെ ഗൃഹസ്ഥാശ്രമിയായി കാണണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. ഒരിക്കല്‍ ശങ്കരന്‍ കുളിക്കാന്‍ കടവിലിറങ്ങുമ്പോള്‍ ഒരു മുതല കാലില്‍ കടിച്ചു വലിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മ പേടിച്ച് നിലവിളി തുടങ്ങിയപ്പോള്‍ ശങ്കരന്‍ പറഞ്ഞു: സന്യാസിയാകാമെന്ന് അമ്മ സമ്മതിച്ചാലേ മുതല പിടിവിടൂ. അങ്ങനെ ഗത്യന്തരമില്ലാതെ അമ്മ മകനെ സന്യാസിയാകാന്‍ അനുവദിച്ചു. സന്യാസത്തിലൂടെ കര്‍മബന്ധങ്ങളില്‍നിന്നു വിമുക്തി നേടുകയാണെങ്കിലും അമ്മയുടെ മരണസമയത്ത് അടുത്തുണ്ടാകുമെന്നും മരണാനന്തരച്ചടങ്ങുകള്‍ നിര്‍വഹിക്കുമെന്നും ശങ്കരന്‍ ഉറപ്പുനല്‍കി.

ഗുരുവിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നീട്. നര്‍മദാ തീരത്ത് ഗോവിന്ദ ഭഗവത്പാദരെ കണ്ടുമുട്ടുന്നതുവരെ ആ യാത്ര തുടര്‍ന്നു. ഭഗവത്പാദര്‍ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. പരമഹംസ സന്യാസ സമൂഹത്തിലാണ് ശങ്കരാചാര്യര്‍ എത്തിപ്പെട്ടത്. തന്റെ ശിഷ്യന്‍ സാധാരണക്കാരനല്ലെന്ന് ഭഗവത്പാദര്‍ വൈകാതെ മനസ്സിലാക്കി. ഉപനിഷത്തുകള്‍ക്കും ഭഗവത്ഗീതയ്ക്കും ബ്രഹ്മസൂത്രങ്ങള്‍ക്കുമൊക്കെ വ്യാഖ്യാനം നല്‍കാനും അതുവഴി വേദാന്തത്തിന്റെ തത്വചിന്ത ഗ്രഹിക്കാനും അദ്ദേഹം ശിഷ്യന് മാര്‍ഗനിര്‍ദേശം നല്‍കി. ഉപനിഷത്തിനും ഗീതയ്്ക്കും ബ്രഹ്മസൂത്രങ്ങള്‍ക്കും അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ ഭാരതീയ തത്വചിന്തയുടെ അമൂല്യസമ്പത്താണ്.

നീണ്ട യാത്രകള്‍; തത്വചിന്താപരമായ സംവാദങ്ങള്‍.. 
ശങ്കരാചാര്യരുടെ വിശ്വരൂപനുമായുള്ള ശങ്കരാചാര്യരുടെ തര്‍ക്കം പ്രശസ്തമാണ്. ആഴ്ചകളോളം നീണ്ട സംവാദത്തിനൊടുവില്‍ വിശ്വരൂപന്‍ തോല്‍വി സമ്മതിക്കുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ശൃംഗേരിയില്‍ 12 വര്‍ഷത്തോളം താമസിച്ചു. അമ്മയുടെ മരണ സമയമായപ്പോള്‍ സന്യാസത്തിന്റെ നിബന്ധനകളെ അതിലംഘിച്ചുകൊണ്ടു തന്നെ ശങ്കരാചാര്യര്‍ മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിച്ചു.

കശ്മീരിലെ ശാരദാക്ഷേത്രത്തില്‍ ജ്ഞാനികള്‍ വന്നുചേരുന്ന സ്ഥലമായിരുന്നു. അവര്‍ പരസ്പരം സംവാദങ്ങളിലേര്‍പ്പെട്ടു. വിജയികളാവുന്നവര്‍ക്ക് ശാരദാക്ഷേത്രത്തിലെ സര്‍വജ്ഞപീഠം കയറാം. ദക്ഷിണേന്ത്യയില്‍നിന്ന് സര്‍വജ്ഞപീഠം കയറാനായ ആദ്യ സന്യാസി ശങ്കരാചാര്യരായിരുന്നു.

32 വര്‍ഷത്തെ ജീവിതം. രാജ്യമൊട്ടാകെ സഞ്ചാരം. ഭാരതീയ വേദാന്തചിന്തയെ ഇത്ര അടുത്തറിഞ്ഞ മറ്റൊരു സന്യാസിവര്യനില്ല. അത് ഏറ്റവും ഉദാത്തമായ രീതിയില്‍ ശങ്കരാചാര്യര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. വൈദിക ധര്‍മം നിലനില്‍ക്കുന്നിടത്തോളം കാലം ശങ്കരാചാര്യ ദര്‍ശനങ്ങള്‍ക്ക് നാശവുമില്ല...aksharavanika
അഭിനവ ഗുപ്തന്റെ ഭാരതീയ ദര്‍ശനം, തത്വചിന്ത, സൗന്ദര്യശാസ്ത്രം എന്നീ മേഖലകളിലെ സംഭാവനകള്‍ അദ്വിതീയമാണ്. ഇത്രയും ഗ്രന്ഥങ്ങള്‍ ഒരാള്‍ക്ക് എങ്ങനെ എഴുതാന്‍ കഴിയും എന്നാണ് ചിലരുടെ ശങ്ക. ചിലര്‍ അദ്ദേഹത്തെ സാങ്കല്‍പിക കഥാപാത്രമായി കരുതാനും ശ്രമിക്കുന്നു.
ഏകദേശം ഇതേ കാലഘട്ടത്തില്‍, തമിഴ്നാട്ടിലെ ചോള സാമ്രാജ്യത്തിലെ രാജരാജ ചോളന്‍ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചു കഴിഞ്ഞിരുന്നു. തഞ്ചാവൂരില്‍ എല്ലാവരെയും ആകര്‍ഷിച്ച്‌ ബൃഹദീശ്വര ക്ഷേത്രം ഇന്നും നിലകൊള്ളുന്നു.
ശൈവാരാധനയും ശാക്തേയാരാധനയും നാടെങ്ങും പ്രചരിച്ചു. ജ്ഞാനസമ്ബാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് കശ്മീരായിരുന്നു. ഒരു തലമുറ മൊത്തം ചോദിക്കുന്നു. ആരായിരുന്നു അഭിനവഗുപ്തന്‍? ഭാരത ഭൂമിയിലെ ഏറ്റവും വിവാദഭരിതമായ പ്രദേശമാണ് കശ്മീര്‍.
കശ്മീരിന്റെ സമ്ബന്നമായ ഭൂതകാലം ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ട്. സാംസ്കാരികമായും സാഹിത്യപരമായുമുള്ള കശ്മീരിന്റെ സംഭാവനകളെക്കുറിച്ച്‌ നാം ബോധവാന്മാരാകേണ്ടതുണ്ട്.
ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരിനെ 'ശാരദദേശം' എന്നും വിളിച്ചിരുന്നു. അറിവിന്റെ ദേവതയായ സരസ്വതി ദേവിയുടെ ഒരു ക്ഷേത്രം കശ്മീരിലുണ്ടായിരുന്നു. ആ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് പാക്കധീന കശ്മീരിലാണ്. സരസ്വതീ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയിലെ ഒരു വരി ഇപ്രകാരമാണ്.
"നമസ്തേ ശാരദേ ദേവീ, കശ്മീരപുര വാസിനീ"
അറിവിനെ ആരാധിക്കുന്നവരുടെ പ്രേരണാസ്രോതസ്സായിരുന്നു ഒരുകാലത്ത് കശ്മിര്‍. ഒരുവശത്ത് ഹിമാലയവും, പരിശുദ്ധമായ ജലമൊഴുകിയിരുന്ന വിതസ്താ നദി (ഝലം നദി)യും. എല്ലാറ്റിനുമുപരി വാക്കുകള്‍ക്കു വിവരിക്കാനാവാത്ത പ്രകൃതി സൗന്ദര്യവും. നാടിന്റെ നാനാഭാഗത്തുമുള്ള കവികളും പണ്ഡിന്മാരും ജ്ഞാനം തേടി കശ്മീരിലെത്തി ചേര്‍ന്നു. പല രാജവംശങ്ങളും കശ്മീരില്‍ ഭരണം കയ്യാളിയിട്ടുണ്ട്.
കശ്മീരിന്റെ പ്രൗഢമായ സാഹിത്യ ചരിത്രം തേടി നടന്നാല്‍ എത്തിച്ചേരുന്നത് എ. ഡി. അഞ്ചാം നൂറ്റാണ്ടിലാണ്. മാതൃഗുപ്തനായിരുന്നു അന്ന് കശ്മീര്‍ ഭരിച്ചിരുന്നത്. അദ്ദേഹം ഒരു സംസ്കൃത കവികൂടിയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന പ്രവരസേനന്‍ രണ്ടാമനും സാഹിത്യാദികലകളെ പോഷിപ്പിക്കുന്ന ആളായിരുന്നു. സേതുബന്ധകാവ്യം അദ്ദേഹത്തിന്റെ കൃതിയാണ്.
12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്‍ഹണന്‍ രചിച്ച രാജതരംഗിണി എന്ന ഗ്രന്ഥത്തില്‍ നിന്നാണ് കശ്മീരിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ഈ സംസ്കൃതഗ്രന്ഥം കശ്മീര്‍ ഭരിച്ച രാജവംശങ്ങളെക്കുറിച്ച്‌ വളരെ വിശദമായി പറയുന്നു.
രാജാക്കന്മാരെ കുറിച്ചു മാത്രമല്ല അവരുടെ സൈനിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും രാജതരംഗിണിയിലുണ്ട്. രാജകൊട്ടാരത്തിലെ ജീവിതരീതികളെക്കുറിച്ചും ദര്‍ബാറിനെ അലങ്കരിച്ച പണ്ഡിതന്മാരെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ വിശദമായി പറയുന്നുണ്ട്.
കല്‍ഹണനും മുന്‍പ് പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ സംസ്കൃത പണ്ഡിതനും കവിയുമായിരുന്നു ബില്‍ഹണന്‍. ഖോമുച് എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഖോന്‍മുശയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാജസദസ്സിലെ കവിയായിരുന്ന ബില്‍ഹണന്‍ രാജ്യമൊട്ടുക്കും യാത്രചെയ്യുകയും രാജകുമാരിയായിരുന്ന യാമിനിപൂര്‍ണതിലകവുമായി പ്രണയത്തിലാവുകയും ചെയ്തത്രെ.
അങ്ങനെ ബില്‍ഹണന്‍ തടവറയ്ക്കുള്ളിലായി. രാജാകുമാരിയോടുള്ള പ്രണയം തുളുമ്ബുന്ന അന്‍പത് കവിതകള്‍ അദ്ദേഹം അഴികള്‍ക്കുള്ളിലിരുന്നു എഴുതി. അന്‍പതാമത്തെ കവിതയായപ്പോഴേക്കും തന്റെ മകളെ ബില്‍ഹണന്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ രാജാവ് ബില്‍ഹണനു മാപ്പുകൊടുത്ത് തടവറയില്‍നിന്നും മോചിപ്പിച്ചു.
കഥ എന്തായാലും സംസ്കൃതസാഹിത്യത്തിലെ പ്രധാനപ്പെട്ട കൃതിയായ 'ചോരപഞ്ചാശിക' ഇന്ന് നമ്മുടെ കൈയിലുണ്ട്. ഈ ഗ്രന്ഥത്തെക്കുറിച്ച്‌ ഒരുപാടു പേര്‍ പഠിക്കുകയും ഗവേഷണ പ്രബന്ധം രചിക്കുകയും ചെയ്തിട്ടുണ്ട്. വിക്രമാംഗദേവ ചരിതം, കര്‍ണ്ണസുന്ദരി എന്നീ കൃതികളും ബില്‍ഹണന്റേതാണ്. കവിതയും കുങ്കുമവും ശാരദദേശത്തിന്റെ അതിമനോഹര സൃഷ്ടികളാണെന്ന് തന്റെ കാവ്യത്തില്‍ ബില്‍ഹണന്‍ പറയുന്നുണ്ട്.
മാതൃഗുപ്തരാജാവിന്റെ കാലത്തു ജീവിച്ചിരുന്ന പ്രശസ്തനായ ഭാതൃമേന്‍ഠന്‍ എന്ന കവിയെക്കുറിച്ച്‌ കല്‍ഹണന്‍ എഴുതിയിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് മാതൃഗുപ്ത രാജാവിന്റെ ഭരണകാലം. ഗവേഷകരുടെ അഭിപ്രായത്തില്‍ ഭാതൃമേന്‍ഠന്‍ രചിച്ച ഹയഗ്രീവവധം നഷ്ടപ്പെട്ടിരിക്കുന്നു.
ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ അങ്ങ് ഉജ്ജയിനിയില്‍ കവി കാളിദാസന്‍ സംസ്കൃതകാവ്യ രചനയില്‍ മുഴുകിയിരിക്കുന്നുണ്ടായിരുന്നു. ഭര്‍തൃഹരി തന്റെ പ്രശസ്തമായ 'ശതകത്രയി'യുടെ രചന നിര്‍വഹിച്ചതും ഇതേ കാലത്താണ്. ഏഴാം നൂറ്റാണ്ടില്‍ കശ്മീരില്‍ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനാണ് ഭാമഹന്‍. കാവ്യാലങ്കാരം അദ്ദേഹത്തിന്റെ കൃതിയാണ്.
എട്ടാം നൂറ്റാണ്ടിലെ മഹാനായ സംസ്കൃത പണ്ഡിതനായിരുന്നു രത്നാകരന്‍. ഹരവിജയം, ധ്വനിഗത പഞ്ജിക, വക്രോക്തി പഞ്ചാശിക എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. ചിപ്പട ജയപീഠന്റെയും അവന്തി വര്‍മ്മന്റെയും സദസ്യനായിരുന്നു രത്നാകര കവി.
ആദി ശങ്കരന്‍ എന്നു പുകള്‍പെറ്റ ശങ്കര ഭഗവദ്പാദരുടെ കാലഘട്ടം എട്ടാം നൂറ്റാണ്ടായിരുന്നു. സനാതന ധര്‍മ്മത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെ കാലടിയില്‍നിന്നാണ് തന്റെ ഭാരതപര്യടനം അദ്ദേഹം ആരംഭിച്ചത്. തത്വചിന്തകനായ ശ്രീശങ്കരന്‍ അദ്വൈത വേദാന്തം അവതരിപ്പിച്ചു. ഭാരതത്തിലുടനീളം സഞ്ചരിച്ചു ആചാര്യന്‍ സനാതനധര്‍മ്മ സന്ദേശം പതിനായിരങ്ങള്‍ക്ക് പകര്‍ന്നുകൊടുത്തു. ശ്രീശങ്കര ഭഗവദ്പാദര്‍ സംന്യാസി മഠങ്ങള്‍ സ്ഥാപിച്ചു.
വിജ്ഞാന കേന്ദ്രങ്ങളായിരുന്നു അവ. കശ്മീരിലെ പുരാതന ക്ഷേത്രങ്ങളില്‍നിന്നും പ്രചോദനം നേടിയ ആചാര്യന്‍ സംസ്കൃത ഭാഷയില്‍ വളരെ മനോഹരമായ സ്തോത്രങ്ങള്‍ രചിച്ചു.
ന്യായം, മീമാംസ, തര്‍ക്കം, വൈശേഷികം തുടങ്ങി വിവിധ ശാഖകളിലെ പണ്ഡിതരുമായി ശ്രീശങ്കരന്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടതും വിജയിച്ചതും കശ്മീരില്‍ വച്ചായിരുന്നു. ശ്രീശങ്കരന്‍ ജഗദ്ഗുരു എന്നു പിന്നീട് അറിയപ്പെട്ടു. കശ്മീരില്‍ വച്ചാണ് ശാരദാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ശാരദാ ഭുജംഗം ആചാര്യന്‍ രചിച്ചത്.
പാസ്പഹാര്‍ പര്‍വ്വതത്തിനു മുകളില്‍ ജ്യേഷ്ടേശ്വര ക്ഷേത്രം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അതിന്റെ സുവര്‍ണകാലത്ത് ആ ക്ഷേത്രം ഉത്തമ വിജ്ഞാനകേന്ദ്രവുമായിരുന്നു ആ ക്ഷേത്രം. ശങ്കരാചാര്യസ്വാമികള്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചെന്നും അതിനുശേഷം അത് ശങ്കരാചാര്യക്ഷേത്രം എന്നറിയപ്പെട്ടു തുടങ്ങിയെന്നുമാണ് ഐതിഹ്യം. ചില ഗവേഷകരുടെ അഭിപ്രായം ശങ്കരാചാര്യര്‍ കശ്മീരില്‍വച്ചാണ് സൗന്ദര്യലഹരി രചിച്ചതെന്നത്രെ.
ശങ്കരാചാര്യരുടെ കാലഘട്ടത്തിനുശേഷവും അനവധി പ്രതിഭാശാലികളായ എഴുത്തുകാരും കവികളും സംസ്കൃത ഭാഷയെ സമ്ബന്നമാക്കി തീര്‍ത്തു. ഒന്‍പതാം നൂറ്റാണ്ടിലാണ് ആനന്ദവര്‍ധനന്‍ ജീവിച്ചിരുന്നത്.
'ധ്വന്യാലോകം' എന്ന മഹദ്കൃതിയുടെ കര്‍ത്താവാണദ്ദേഹം.
രാജാ അവന്തി വര്‍മ്മന്റെ സദസ്സിലെ അംഗമായിരുന്നു ആനന്ദവര്‍ധനന്‍ എന്ന് രാജതരംഗിണിയില്‍ പറയുന്നു. ധ്വന്യാലോകം ഒട്ടും നഷ്ടമാകാതെ അതിന്റെ മുഴുവന്‍ രൂപത്തില്‍ ലഭിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്.
പിന്നീട് വന്ന പണ്ഡിതന്മാരില്‍ പ്രമുഖനായിരുന്നു ക്ഷേമേന്ദ്രന്‍. അദ്ദേഹത്തിന്റെ കൃതികളെല്ലാം ചേര്‍ത്തുവച്ചാല്‍ കൃത്യമായ ജീവചരിത്രമാകും. അഭിനവഗുപ്തന്റെ മുഖ്യ ശിഷ്യനായിരുന്ന ക്ഷേമേന്ദ്രന്‍ രാജാ അനന്തന്റെയും (1028-1063) അദ്ദേഹത്തിന്റെ പിന്‍ഗാമിയായ രാജാകലശന്റെയും (1063-1089) കാലത്താണ് ജീവിച്ചിരുന്നത്.
രാമായണം, മഹാഭാരതം എന്നിവയെ അധികരിച്ച്‌ ഒരുപാടുകൃതികള്‍ അദ്ദേഹം രചിച്ചു. ദശാവതാര ചരിതം, അവധാന കല്‍പലത, സമയമാതൃക, സുവൃതതിലകം, കവികാന്താഭരണ എന്നിവ ക്ഷേമേന്ദ്രന്റെ രചനകളാണ്. അദ്ദേഹത്തിന്റെ കവിതയായ ദര്‍പദാലനം ഈയടുത്ത് തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഹക്സറിനെപ്പോലുള്ള പണ്ഡിതര്‍ ക്ഷേമേന്ദ്രന്റെ കൃതികള്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിലെ പ്രശസ്തരായ കവികളായിരുന്നു കുണ്ഡകന്‍, മമ്മടന്‍, രാജാംഗ മഹിമഭട്ടന്‍ എന്നിവര്‍. വക്രോക്തി ജീവിതം കുണ്ഡകന്റെയും, കാവ്യപ്രകാരം മമ്മടന്റെയും, വ്യക്തിവിവേകം രാജാംഗ മഹിമഭട്ടന്റെയും കൃതികളാണ്.
പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ജീവിതം നയിച്ച അഭിനവഗുപ്തന്‍ എന്ന പ്രതിഭാശാലിയെക്കുറിച്ച്‌ അവ്യക്തമായ വിവരങ്ങള്‍ മാത്രമേ നമ്മുടെ പക്കലുള്ളൂ. ഭരതന്റെ നാട്യശാസ്ത്രത്തിനു അഭിനവഗുപ്തന്‍ അപ്രതിമതനായ കവിയും പണ്ഡിതനും മാത്രമായിരുന്നില്ല. താന്ത്രിക വിദ്യകളുടെയും ശൈവമതത്തിന്റെയും പ്രചാരകനും ആയിരുന്നു.
ഈവിഷയങ്ങളില്‍ അദ്ദേഹം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. തന്ത്രലോകം, തന്ത്രസാരം, പരമാര്‍ത്ഥസാരം, ഗീതാര്‍ത്ഥസാര സംഗ്രഹം, ഭഗവദ്ഗീതാ ഭാഷ്യം, ഈശ്വരപ്രത്യഭിനയ വിമര്‍ശിനി എന്നിവ അവയില്‍ ചിലതാണ്. 2017 അദ്ദേഹത്തിന്റെ ആയിരാമത് ജന്മവാര്‍ഷികമായി നമ്മള്‍ ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഇന്നും ലഭ്യമാണെങ്കില്‍ കൂടിയും ഒരു വലിയവിഭാഗം മുഖ്യധാരാ മാധ്യമങ്ങളും അക്കാദമിക ലോകവും അദ്ദേഹത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്...
janmabhumi
ഋഷി കശ്യപനില്‍ നിന്നാണ് കശ്മീര്‍ എന്ന പേര് ഉദ്ഭവിച്ചതെന്നാണ് വിശ്വാസം. കശ്യപ മഹര്‍ഷിയുടെ മക്കള്‍ ഇവിടെ താമസിക്കുകയും വിശ്വാസങ്ങളും മതാചാരങ്ങളും വ്യാപിപ്പിക്കുകയും ചെയ്തു. കശ്മീര്‍ താഴ്‌വരയിലെ മനോഹര പ്രദേശങ്ങളായ ഗുല്‍മാര്‍ഗ്ഗ്, പഹല്‍ഗാം, അനന്തനാഗ് എന്നിവിടങ്ങളില്‍ ഇനിയും നശിക്കാതെ വ്യാപിച്ചുകിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ഉദ്ഭവം കശ്യപ ഋഷിയില്‍ നിന്നാണെന്ന് കശ്മീരികള്‍ വിശ്വസിക്കുന്നു. അതേ! ദേവഭൂമിയെന്നറിയപ്പെടുന്ന കശ്മീര്‍ താഴ്‌വര അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രഭൂമിയാണ്. ഭീകരവാദം കൊടുമ്പിരികൊണ്ടകാലത്ത് തച്ചുടയ്ക്കപ്പെട്ട നിരവധി ക്ഷേത്രങ്ങള്‍. എങ്കിലും തകര്‍ന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളും ഹൈന്ദവ സംഘടനകളും പ്രദേശത്തെ മുസ്ലിങ്ങളുടെ സഹായത്തോടെയും സഹകരണത്തോടെയും താഴ്‌വരയിലാകെ ക്ഷേത്ര പുനരുദ്ധാരണത്തിനും തീര്‍ത്ഥാടനങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരും ജമ്മുകശ്മീര്‍ സംസ്ഥാന സര്‍ക്കാരും നടപ്പാക്കുന്ന കശ്മീര്‍ താഴ്‌വരയിലേക്കുള്ള പണ്ഡിറ്റുകളുടെ പുനരധിവാസ പ്രക്രിയകൂടി പൂര്‍ണ്ണസജ്ജമാകുന്നതോടെ കശ്യപന്റെ താഴ്‌വര അതിന്റെ പൂര്‍വ്വപ്രതാപം വീണ്ടെടുക്കുമെന്നുറപ്പാണ്. മഹാഭാരതത്തില്‍ കാംബോജത്തിന് കീഴിലുള്ള ഒരു സ്വതന്ത്രരാജ്യമായിരുന്നു കശ്മീര്‍. അന്നത്തെ തലസ്ഥാനം രാജപുരമായിരുന്നു. ഇന്നത്തെ രജൗറി. മൗര്യചക്രവര്‍ത്തി അശോകനാണ് ശ്രീനഗര്‍ സ്ഥാപിച്ചത്. അക്കാലത്ത് ബുദ്ധമതത്തിന്റെ കേന്ദ്രമായി താഴ്‌വര മാറി. പതിമൂന്നാം നൂറ്റാണ്ടോടെയാണ് കശ്മീരിലേക്ക് ഇസ്ലാംമതത്തിന്റെ വരവ്. നൂറ്റാണ്ടുകളോളം മുസ്ലിങ്ങളും ഹിന്ദുക്കളും സൗഹാര്‍ദ്ദത്തോടെ താമസിച്ച താഴ്‌വരയില്‍ സൂഫി ജീവിതരീതി പുലര്‍ത്തിയ മുസ്ലിങ്ങള്‍ പണ്ഡിറ്റുകളുടെ ഋഷിപാരമ്പര്യത്തോടൊത്ത് വസിച്ചു. എന്നാല്‍ 1389-1413 കാലത്ത് കശ്മീര്‍ കീഴടക്കിയ സിക്കന്ദര്‍ ഷാ, കശ്മീരിന്റെ ഇസ്ലാമികവല്‍ക്കരണത്തിന് തുടക്കമിട്ടു. ഹിന്ദുക്കളെ വ്യാപകമായി മതംമാറ്റിയും ക്ഷേത്രങ്ങള്‍ കൂട്ടത്തോടെ തച്ചുതകര്‍ത്തും സിക്കന്ദര്‍ഷായുടെ ഭരണം താഴ്‌വര കലാപഭൂമിയാക്കി. എങ്കിലും അതിനെയും കശ്മീരിലെ ജനങ്ങള്‍ അതിജീവിച്ചെങ്കിലും 1588ല്‍ അക്ബറുടെ ആക്രമണത്തോടെ കശ്മീരിന്റെ ഇന്നത്തെ സ്ഥിതിക്ക് തുടക്കമായി. സൗഹാര്‍ദ്ദപരമായ അവസ്ഥകള്‍ പതുക്കെ പതുക്കെ ഇല്ലാതായി 19-ാം നൂറ്റാണ്ടായപ്പോഴേക്കും സാമുദായിക സംഘര്‍ഷങ്ങളുടെ ഭൂമിയായി കശ്യപനഗരം മാറി. ഒടുവില്‍ സ്വാതന്ത്ര്യലബ്ധിയോടെ ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷങ്ങള്‍ക്കും താഴ്‌വരയില്‍ തുടക്കമായി. ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഭീകരവാദത്തെ തുടര്‍ന്ന് സ്വത്തുവകകള്‍ ഉപേക്ഷിച്ച് ജീവനുമായി താഴ്‌വര വിടേണ്ടിവന്നപ്പോള്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ കശ്മീരില്‍ തകര്‍ക്കപ്പെട്ടു. ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തങ്ങളുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണമാണെന്ന് പണ്ഡിറ്റുകള്‍ വിശ്വസിക്കുന്നു. അനന്തനാഗിലെ സൂര്യക്ഷേത്രംകശ്മീര്‍ താഴ്‌വരയിലെ ഏറ്റവും സംഘര്‍ഷം നിറഞ്ഞ അനന്തനാഗിലാണ് മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ കാര്‍കോട സാമ്രാജ്യത്തിലെ ലളിതാദിത്യ മുക്തപീഢ നിര്‍മ്മിച്ച സൂര്യക്ഷേത്രമാണിത്. ക്ഷേത്രഗോപുരത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ കശ്മീര്‍ താഴ്‌വര മുഴുവനും കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ആക്രമണകാരിയായ സിക്കന്ദര്‍ ഷായുടെ നിര്‍ദ്ദേശപ്രകാരം സൂര്യക്ഷേത്രം തകര്‍ക്കപ്പെട്ടു. ഒരു വര്‍ഷം കൊണ്ടാണ് ക്ഷേത്രം പൂര്‍ണ്ണമായും തകര്‍ക്കാന്‍ സിക്കന്ദറിനായത്. കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ക്ഷേത്രത്തിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റായി മാര്‍ത്താണ്ഡ് ക്ഷേത്രത്തെ വികസിപ്പിക്കാനാണ് ലക്ഷ്യം. പ്രസിദ്ധ ഹിന്ദി സിനിമ ഹൈദറില്‍ ഒരു ഗാനപശ്ചാത്തലത്തില്‍ സൂര്യക്ഷേത്രം കാണിക്കുന്നുണ്ട്. പിശാചുക്കളുടെ നൃത്തം ചിത്രീകരിക്കുന്നതിനായി ക്ഷേത്രം തെരഞ്ഞെടുത്തതിന് സംവിധായകന്‍ വിമര്‍ശന വിധേയനായിരുന്നു. ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രംആദിശങ്കരന്‍ കശ്മീരില്‍ എത്തുകയും നിരവധി ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ശങ്കരാചാര്യര്‍ക്കും കശ്മീരില്‍ ക്ഷേത്രമുണ്ട്. ശ്രീനഗര്‍ നഗരത്തിലെ ഗോപധാരി കുന്നിന്‍മുകളിലാണ് ശങ്കരാചാര്യ ക്ഷേത്രം. ബി.സി 2629-2564 കാലത്ത് സന്ധിമാന്‍ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട പാര്‍വ്വതീക്ഷേത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ പിന്നീട് ശങ്കരാചാര്യരുടെ വരവോടെ പ്രധാന്യം അദ്ദേഹത്തിന് കൈവന്നു. ശ്രീനഗര്‍ നഗരം മുഴുവനും വടക്കുപടിഞ്ഞാറ് ബാരാമുള്ള വരെയും കാണാന്‍ സാധിക്കുമെന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. 1961ല്‍ ദ്വാരകാപീഠത്തിലെ ശങ്കരാചാര്യര്‍, ആദിശങ്കരന്റെ വെള്ളക്കല്‍ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാനുഗതമായി ഇവിടെ വര്‍ദ്ധിച്ചുവരുന്നു. കീര്‍ഭവാനി ക്ഷേത്രംശ്രീനഗറില്‍ നിന്നും ഇരുപത് കിലോമീറ്ററുകള്‍ മാറി തുല്‍മുല്‍ ഗ്രാമത്തിലാണ് പ്രശസ്തമായ കീര്‍ഭവാനി ക്ഷേത്രം. ഭക്ഷ്യധാന്യങ്ങളുടെ ദേവതയെന്ന് കശ്മീരികള്‍ കീര്‍ ഭവാനിയെ വിശ്വസിക്കുന്നു. വയലറ്റ് നിറത്തിലുള്ള തീര്‍ത്ഥജലധാരയും ക്ഷേത്രത്തിലുണ്ട്. ഇന്ദിരാഗാന്ധിയുടെ വധം നടക്കുന്നതിന് മുമ്പും 1989 ലെ ഭീകരവാദം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പും ഈ ജലധാര ഇരുണ്ട് നിറംമാറിയെന്ന് കശ്മീരി പണ്ഡിറ്റുകള്‍ പറയുന്നു. ചുവപ്പ്, കാവി. പച്ച, നീല, വെള്ള, പിങ്ക് എന്നീ നിറങ്ങളായും ഈ ജലധാര മാറാറുണ്ട്. സ്വാമി വിവേകാനന്ദന്റെ കശ്മീര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം കീര്‍ ഭവാനിക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ദേവിയെ വണങ്ങിയ ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'നൂറ്റാണ്ടുകളായി ദേവി ഇവിടെയുണ്ട്. എന്നാല്‍ മുഹമ്മദന്മാര്‍ ഇവെടെയെത്തി ദേവിയുടെ ക്ഷേത്രം നശിപ്പിച്ചു. ഇവിടുത്തെ ജനങ്ങള്‍ ദേവിയെ സംരക്ഷിക്കുന്നതിനായി യാതൊന്നും ചെയ്തില്ല. ഞാനിവിടെയുണ്ടായിരുന്നെങ്കില്‍ ഒറ്റയ്ക്കാണെങ്കിലും ദേവിയെ സംരക്ഷിക്കുമായിരുന്നു'. അപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ദേവിയുടെ വാക്കുകള്‍ ശ്രവിച്ചെന്നാണ് പറയുന്നത്. ''എന്റെ ഇച്ഛ പ്രകാരമാണ് മുഹമ്മദന്മാര്‍ ക്ഷേത്രം ആക്രമിച്ച് നശിപ്പിച്ചത്. ഒരു തകര്‍ക്കപ്പെട്ട ക്ഷേത്രത്തില്‍ താമസിക്കണമെന്നത് എന്റെ ഇച്ഛയാണ്. അല്ലെങ്കില്‍ ഇവിടെ ഒരു ഏഴ് നില സ്വര്‍ണ്ണക്ഷേത്രം ഉയര്‍ന്നേനെ. ഞാനെന്തു ചെയ്യണം. നിങ്ങളെ സംരക്ഷിക്കണമോ അതോ എന്നെ തന്നെ സംരക്ഷിക്കാന്‍ നോക്കണമായിരുന്നോ'', ദേവിയുടെ വാക്കുകള്‍ ഇപ്രകാരം മുഴങ്ങിയത്രേ! പഹല്‍ഗാമിലെ മാമലേശ്വര്‍ ക്ഷേത്രംപഹല്‍ഗാം നഗരത്തില്‍ നിന്നും ഒരു മൈല്‍ ദൂരെയാണ് പ്രശസ്തമായ മാമലേശ്വര ശിവക്ഷേത്രം. ഹിമാലയന്‍ മലനിരകളുടെ താഴ്‌വാരത്താണ് ക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. അകത്തേക്ക് ആരെയും കയറ്റാതെ ശിവന്റെ തപസ്സിന് ഗണപതി കാവല്‍ നിന്ന പ്രദേശമാണിതെന്നും കരുതുന്നു. വേനല്‍ക്കാലത്ത് നിരവധി ഭക്തര്‍ ഇവെടെയെത്തുന്നുണ്ട്. ശാരദാ ക്ഷേത്രംപാക് അധീന കശ്മീരിലാണ് പ്രശസ്തമായ ശാരദാ ക്ഷേത്രം നിലകൊള്ളുന്നത്. കിഷന്‍ഗംഗ, മധുമതി നദികളുടെ തീരത്തുള്ള ശര്‍ദിഗ്രാമത്തിലാണ് ക്ഷേത്രം. പിഒകെയിലെ മുസഫറാബാദിന് സമീപത്താണ് ക്ഷേത്രം. സമ്പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ട നിലയിലുള്ള ശാരദാ ക്ഷേത്രത്തെ പവിത്രമായി പണ്ഡിറ്റുകള്‍ കരുതുന്നു. നാശോന്മുഖമായി കിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളാണ് കശ്മീര്‍ താഴ്‌വരയില്‍ അവശേഷിക്കുന്ന പണ്ഡിറ്റുകള്‍ പുനരുദ്ധാരണം നടത്തിക്കൊണ്ടിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ആഘോഷപരിപാടികളും ക്ഷേത്ര ചടങ്ങുകളും സംഘടിപ്പിക്കുന്നു. ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി ക്ഷേത്രങ്ങളാണ് കശ്മീരിലുള്ളത്. വീണ്ടും വീണ്ടും തകര്‍ക്കപ്പെട്ടിട്ടും അവ ഇന്നും അവിടെ നിലകൊള്ളുന്നത് ഒരു സംസ്‌കൃതിയുടെ വീണ്ടെടുപ്പ് കൊതിച്ചുകൊണ്ടാണ്

ഖീര്‍ഭവാനി ക്ഷേത്രം

ഖീര്‍ഭവാനി ക്ഷേത്രം.....ശങ്കരാചാര്യരും  കശ്മീർ രാജാവും
'ഝലം' നദിക്കു കുറുകെ ''ഹജന്‍'' പാലത്തിലൂടെ ആയിരുന്നു ഞങ്ങള്‍ ഖീര്‍ഭവാനി ക്ഷേത്ര ദര്‍ശനത്തിനായി പോയത്. ആര്‍ക്കും ഉച്ചഭക്ഷണംപോലും കഴിക്കുവാന്‍ സമയം കിട്ടിയില്ല. രോഗികളുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ ക്യാമ്പ് ക്ലോസു ചെയ്തപ്പോള്‍ ഏറെ വൈകിപ്പോയിരുന്നു. കശ്മീരിലെ ചരിത്ര പ്രസിദ്ധമായ തുലമുല്യ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കശ്മീര്‍ രാജാവ് പ്രതാപസിങ് 1912 ല്‍ ഈ ക്ഷേത്രം പുതുക്കിപ്പണിതു. ശങ്കരാചാര്യര്‍ ഈ ക്ഷേത്രത്തില്‍ തപസു ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ ജനത ഏറ്റവും പവിത്രമായി കാണുന്ന പുരാതന ക്ഷേത്രമാണ് ഇത്. കശ്മീരിലെ ''ഗന്‍ഡര്‍ബാള്‍'' ജില്ലയില്‍ ആണിത്. ജലത്തിന് നടുവിലായി പണി കഴിപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഖീര്‍ഭവാനി ക്ഷേത്രം. ക്ഷേത്രത്തിന് നാലുഭാഗത്തുകൂടിയും നദിയൊഴുകുന്നു. നടുവിലായി കെട്ടിപ്പടുത്ത കൃത്രിമദ്വീപ്. ദ്വീപിന്റെ മധ്യഭാഗത്തുള്ള കുളത്തിന് നടുവിലാണ് ഖീര്‍ഭവാനിയുടെ പ്രതിഷ്ഠ. നദിയുടെ ഇരുകരകളിലും നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന 'ചിനാര്‍' മരങ്ങള്‍. ചിനാര്‍ മരങ്ങള്‍ അവിടത്തുകാര്‍ വെട്ടിമാറ്റാറില്ല. മൂന്നു നാലു നൂറ്റാണ്ടുവരെ ഈ വൃക്ഷത്തിന് ആയുര്‍ദൈര്‍ഘ്യം ഉണ്ട്.ഇതില്‍നിന്ന് ഉണങ്ങി വീഴുന്ന ഇലകള്‍പോലും ഗ്രാമീണര്‍ പവിത്രമായി കരുതുന്നു. അത് പൊടിച്ച് 'ചാണക'വുമായി ചേര്‍ത്ത് ഉണക്കി എടുക്കും. ശൈത്യകാലത്ത് പാചകാവശ്യത്തിനായി ഇത് ഉപയോഗിക്കുന്നു. ഇതില്‍ പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ക്ക് രുചിയും ഔഷധമൂല്യവും കൂടുതലാണെന്ന് ഗ്രാമീണ സ്ത്രീകള്‍ പറയുന്നു. ''ജയ്‌സ്ത അഷ്ടമി'' എന്ന ഉത്സവം ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. 'രംഗദേവി ഡെന്‍മാര്‍ത്ത് ട്രസ്റ്റ്' ആണ് ക്ഷേത്രകാര്യങ്ങളുടെ ചുമതല വഹിക്കുന്നത്. ''തുലമുല്യ'' നദിയെ ദുര്‍ഗ്ഗാദേവിയുടെ പ്രതീകമായാണ് ഇവിടത്തുകാര്‍ കരുതുന്നത്. എഡി 752 ല്‍ കശ്മീര്‍ ഭരിച്ചിരുന്ന ജയപിട രാജാവിന് മുന്‍പ് ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യങ്ങളില്‍ വിവരിച്ചു കാണുന്നു. 'തുലമുല്യ' നദിയിലെ ജലത്തിന് നിറം മാറുന്ന പ്രതിഭാസം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും പ്രകൃതിദുരന്തമോ, നാശനഷ്ടങങളോ, പകര്‍ച്ചവ്യാധിയോ ഉണ്ടാകുന്നതിന് മുന്‍പ് ഈ നദിയിലെ ജലത്തിന് നിറവ്യത്യാസം സംഭവിക്കും എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുകറുപ്പോ, ചുമപ്പോ ആയി ജലത്തിന് നിറവ്യത്യാസം ഉണ്ടാകും എന്ന് കശ്മീരി പണ്ഡിറ്റുകള്‍ പ്രത്യേകം രേഖപ്പെടുത്തുന്നു. മുസ്ലിം ഭീകരാക്രമണത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ എല്ലാം വലിച്ചെറിഞ്ഞ് ഈ ഭൂമിയോട് വിട പറഞ്ഞു. അതിനു മുന്‍പ് ഈ നദിയിലെ ജലം ഇളം കറുപ്പായി മാറിയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അടുത്തുണ്ടായ കശ്മീര്‍ പ്രളയത്തിന് മുന്‍പ് നദിയിലെ ജല ഇളം ചുവപ്പായി മാറിയിരുന്നു എന്ന് അവിടത്തുകാര്‍ പറഞ്ഞു. ഞങ്ങള്‍ നദീജലം പരിശോധിച്ചുനോക്കി. ഇളം ചുമപ്പു രാശികള്‍ ജലത്തില്‍ കാണുവാന്‍ കഴിഞ്ഞു. നദീജലം ഇങ്ങനെ നിറം മാറുന്നതിനെ സംബന്ധിച്ച് പല യൂറോപ്യന്‍ ശാസ്ത്രജ്ഞന്മാരും പഠനം നടത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ യാഥാര്‍ത്ഥ്യം ഇപ്പോഴും അജ്ഞാതമായി തുടരുന്നു...janmabhumi
താരകാസുര നിഗ്രഹത്തിനായി ശിവശക്തിയില്‍ ജനിച്ച പുത്രനായി സുബ്രഹ്മണ്യനെ കരുതുന്നു. ശിവതേജസ്സ് അഗ്‌നിവാസം ചെയ്ത് ഗംഗയില്‍ നിക്ഷേപിച്ചു എന്നും, ഗംഗ ശരവണക്കാട്ടില്‍ ഉപേക്ഷിച്ചു എന്നും കഥ. ശരവണക്കാട്ടില്‍ നിന്ന് ആറ് കൃത്തികമാര്‍ കുട്ടിയെ കണ്ടെത്തി. കുട്ടി ആറുപേരേയും മാറിമാറി നോക്കിയപ്പോള്‍ ആറ് മുഖങ്ങള്‍ ഉണ്ടായി. അതിനാല്‍ സുബ്രഹ്മണ്യന്‍ അറുമുഖന്‍ എന്ന് അറിയപ്പെടുന്നു. കൃത്തികമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും കുമാരഭാവത്താല്‍ ഗംഗ വളര്‍ത്തിയതിനാല്‍ കുമാരന്‍ എന്നും അറിയപ്പെട്ടു. സ്‌കന്ദന്‍ എന്ന പേരില്‍ പാര്‍വ്വതിയും ഗുഹന്‍ എന്ന പേരില്‍ ശിവനും മഹാസേനന്‍ എന്ന പേരില്‍ അഗ്‌നിയും ശരവണന്‍ എന്ന പേരില്‍ ശരവണത്തിന്റെയും പുത്രനായി അറിയപ്പെട്ടു. അവിദ്യാനാശകശക്തിയായി 'സ്‌കന്ദ' ശബ്ദത്തിന് അര്‍ത്ഥം കല്‍പ്പിക്കുന്നുണ്ട്.
നാരദമഹര്‍ഷിക്ക് ആത്മജ്ഞാനം ഉപദേശം നല്‍കിയതിനാല്‍ സനല്‍കുമാരനെ സ്‌കന്ദന്‍ എന്ന് അറിയപ്പെടുന്നു. ജ്യോതിഷികളുടെ ഇഷ്ടദേവതയായി സുബ്രഹ്മണ്യനെ ആരാധിക്കുന്നു. ദേവന്റെ ആറ് മുഖങ്ങള്‍ 6 ഋതുക്കളായും 12 കൈകള്‍ 12 മാസങ്ങളായും സൂചിപ്പിക്കുന്നു. സുബ്രഹ്മണ്യജൈതന്യത്തില്‍നിന്ന് ഉത്ഭവിച്ച ദേവീചൈതന്യത്തെ 'കൗമാരി' എന്ന് ആരാധിക്കുന്നു. വേല്‍ ആയുധമാക്കിയതിനാല്‍ വേലായുധന്‍ എന്നും താരകാസുരനിഗ്രഹത്തിന് ദേവസേനയുടെ ആധിപത്യം പുലര്‍ത്തിയതിനാല്‍ ദേവസേനാധിപനായും ആരാധിക്കപ്പെടുന്നു. ദക്ഷപുത്രിയായ ദേവസേനയും വള്ളിയുമാണ് പത്‌നിമാര്‍. മുരുകന്റെ ആശ്രിതനായ ഹിഡിംബാസുരന്റെ പൂജകള്‍ നടത്തി, കാവടി അഭിഷേകം സുബ്രഹ്മണ്യപൂജയില്‍ പ്രധാന വഴിപാടാണ്.  പാല്‍, പനിനീര്, കളഭം, ഭസ്മം ഇവ കാവടിയില്‍ നിറച്ച് വ്രതനിഷ്ഠയോടെ ഭക്തന്മാര്‍ കാവടി സമര്‍പ്പിക്കുന്നു. പ്രസ്തുത അഭിഷേക വസ്തുക്കള്‍ ആത്മസത്തയെ പ്രതിനിധാനം ചെയ്യുന്നു.
ഓങ്കാരപ്പൊരുള്‍ അറിയുവാന്‍ കഴിയാത്ത ബ്രഹ്മദേവനെ കുമാരന്‍ ബന്ധനസ്ഥനാക്കിയതിനാല്‍ ബ്രഹ്മശാപം ഏല്‍ക്കുകയും ശാപമുക്തിക്കായി തപസ്സനുഷ്ഠിച്ചു. പുറ്റ് വന്ന് മൂടിയതിനാല്‍ പുത്രനെ കാണാതെ വിഷമിച്ച പാര്‍വ്വതി ഉഗ്രമായ ഷഷ്ഠിവ്രതം നോറ്റ് പുത്രദര്‍ശനം നേടി എന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ മാസത്തിലേയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതം നോക്കേണ്ടത്. തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി നാള്‍ ഒരു നേരം മാത്രം ആഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നു. 6 ദിവസം തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നതും പ്രധാനമാണ്. മയിലിനെ വാഹനമാക്കിയവന്‍ എന്ന അര്‍ത്ഥത്തില്‍ മയില്‍വാഹനനെന്നും, വേല്‍ ആയുധമാക്കിയതിനാല്‍ ശക്തിധരന്‍ എന്നും അഗ്‌നി സൂക്ഷിച്ചതിനാല്‍ ഗുഹന്‍ എന്നും ശത്രുനാശകന്‍ ആയതിനാല്‍ സ്‌കന്ദന്‍ എന്നും, ആറ് മാതാക്കള്‍ ഉള്ളതിനാല്‍ ഷണ്‍മുഖാതുരന്‍ എന്നും ക്രൗഞ്ചന്‍ എന്ന അസുരനെ നിഗ്രഹിച്ചതിനാല്‍ ക്രൗഞ്ചദാരണന്‍ എന്നും സുബ്രഹ്മണ്യന്‍ അറിയപ്പെടുന്നു. മഹാദേവന്‍ ഓങ്കാരം ഉപദേശിച്ചതിനാല്‍ ഗുരുസ്ഥാനീയന്‍ കൂടിയാണ്...janmabhumi
തം ഹോവാചാ യഥാ സോമ്യ, മഹതോളഭ്യാഹിതസൈ്യകമംഗാരം ഖദ്യോതമാത്രം പരിശിഷ്ടം തം തൃണൈരുപസമാധായ പ്രാജ്വലയേത് തേന തതോളപി ബഹു ദഹേത് ഏവം സോമ്യ തേ ഷോഡശാനാം കലാനാമേകാ കലാതിശിഷ്ടാഭൂത്,സാന്നേനോപസമാഹിതാ പ്രാജ്വാലീത്, തയൈതര്ഹിാ വേദാനനുഭവസി.
ഷോഡശകല: സോമ്യ പുരുഷ: പഞ്ചദശാഹാനി മാശീ: കാമമപ: പിബാപോമയ: പ്രാണോന പിബതോ വിച്ഛേത്സ്യത ഇതി 
സൌമ്യനായവനേ, പുരുഷന്‍16 കലകളോട് കൂടിയവനാണ്.15 ദിവസം ഭക്ഷണം കഴിക്കാതിരിക്കൂ.. ഇഷ്ടം പോലെ വെള്ളം കുടിക്കൂ. പ്രാണന്‍ ജലമയമായതിനാല്‍ വെള്ളം കുടിക്കാത്തയാളുടെ പ്രാണന്‍ വേറിട്ട് പോകും.
നാം കഴിക്കുന്ന അന്നത്തിന്റെ സൂക്ഷ്മമായ അംശമാണ് കലകളായി തീരുന്നത്.അന്നം കൊണ്ടു പോഷിപ്പിക്കപ്പെടുന്ന മനസ്സിന്റെ ശക്തി പതിന്നാറു ഭാഗമായി വിഭജിക്കുന്നു ഇവയാണ് കലകള്‍.ചന്ദ്രന്റെ കലകളെപ്പോലെയാണിവയെ കരുതേണ്ടത്.16 കലകള്‍ ചേര്‍ന്ന പുരുഷന്‍ കാണുന്നവനും കേള്‍ക്കുന്നവനും അറിയുന്നവനും ചെയ്യുന്നവനുമൊക്കെയായി ശക്തിമാനായി പ്രവര്‍ത്തിക്കുന്നു. കലകള്‍ കുറയുമ്പോള്‍ സാമര്‍ത്ഥ്യം കുറയും.മനോബലത്തെ ആശ്രയിച്ചാണ് മറ്റ് ബലങ്ങളെല്ലാം. ഇതിനെ പരീക്ഷിച്ചറിയാനാണ്‌ശ്വേതകേതുവിനോടു പറയുന്നത്. ഒന്നും കഴിച്ചില്ലെങ്കില്‍ കലാ ശക്തി കുറയും വെള്ളം കുടിച്ചില്ലെങ്കില്‍ പ്രാണന്‍ തന്നെ പോകും.
സ ഹ പഞ്ചദശാഹാനി നാശ, അഥ ഹൈനമുപസസാദ, കിം ബ്രവീമി ഭോ ഇതി, ഋച: സോമ്യ യജൂംഷി സാമാനീതി, സ ഹോവാച ന വൈ മാ പ്രതിഭാന്തി ഭോ ഇതി 
ശ്വേതകേതു15 ദിവസം ഭക്ഷണം കഴിക്കാതിരുന്നു. അതിനു ശേഷം അച്ഛന്റെ അടുത്തെത്തി.ഞാന്‍ എന്ത് പറയണം എന്ന് ചോദിച്ചു. ഋക്കുകളും യജുസ്സുകളും സാമങ്ങളും ചൊല്ലണം എന്ന് അച്ഛന്‍ പറഞ്ഞു. എനിക്ക് അതൊന്നും പറയാന്‍ കഴിയുന്നില്ലെന്ന് ശ്വേതകേതു പറഞ്ഞു. തനിക്ക് ഒന്നും വേണ്ടപോലെ ഓര്‌ത്തെകടുക്കാന്ക ഴിയുന്നില്ലെന്നാണ് അയാള്‍ ഉദ്ദേശിച്ചത്.
തം ഹോവാച യഥാ സോമ്യ മഹതോളഭ്യാഹിത സൈ്യകോളങ്ഗാര: ഖദ്യോത മാത്ര: പരിശിഷ്ട: സ്യാത്തേന തതോളപി ന ബഹുദഹേത്, ഏവം സോമ്യ തേ ഷോഡശാനാം കലാനാമേകാ കലാതിശിഷ്ടാസ്യാത്, തയൈതര്ഹി  വേദാന്‍ നാനു ഭവസി അശനാഥ മേ വിജ്ഞാസ്യസീതി.
അച്ഛന്‍ ശ്വേതകെതുവിനോടു പറഞ്ഞു കത്തിജ്വലിക്കുന്ന വലിയ തീ, അത്പിന്നെ മിന്നാമിനുങ്ങിനോളമുള്ള ഒരു ചെറിയ കനല്‍ മാത്രമാകുമ്പോള്‍ അതുകൊണ്ടു അതിനേക്കാള്‍ വലിയതിനെ ഒന്നും ദഹിപ്പിക്കാനാവില്ല. അത് പോലെ നിന്റെ 16 കലകളില്‍ ഒരു കല മാത്രം ബാക്കിയായതിനാലാണ് നിനക്ക് വേദങ്ങള്‍ ഒന്നും ഓര്‍ക്കാന്‍ സാധിക്കാഞ്ഞത്. ഭക്ഷണം കഴിക്കൂ.. അതിനു ശേഷം ഞാന്‍ പറഞ്ഞത് എന്തെന്ന് മനസ്സിലാകും.
സഹാശാഥ ഹൈനമുപസസാദ, തം ഹ യത് കിഞ്ച പപ്രച്ഛ സര്വംറ ഹ പ്രതിപേദേ
ശ്വേതകേതു ഭക്ഷണം കഴിച്ചശേഷം അച്ഛന്റെ അടുത്തെത്തി.അപ്പോള്‍ അവനോട് ചോദിച്ചതെല്ലാംഅറിയാമായിരുന്നു. എല്ലാറ്റിനും നന്നായി ഉത്തരം നല്‍കി.മന്ത്രങ്ങളും അത്ഥവുമുള്‍പ്പെടെ എല്ലാം പറഞ്ഞു. 
തം ഹോവാചാ യഥാ സോമ്യ, മഹതോളഭ്യാഹിതസൈ്യകമംഗാരം ഖദ്യോതമാത്രം പരിശിഷ്ടം തം തൃണൈരുപസമാധായ പ്രാജ്വലയേത് തേന തതോളപി ബഹു ദഹേത് ഏവം സോമ്യ തേ ഷോഡശാനാം കലാനാമേകാ കലാതിശിഷ്ടാഭൂത്,സാന്നേനോപസമാഹിതാ പ്രാജ്വാലീത്, തയൈതര്ഹിാ വേദാനനുഭവസി.
അച്ഛന്‍ പറഞ്ഞു എപ്രകാരമാണോ ജ്വലിക്കുന്ന വലിയ അഗ്‌നിയുടെ  ബാക്കിയായ മിന്നാമിനുങ്ങിനോളമുള്ള ഒരു കനലിനെ പുല്ലുകള്‍ കൂട്ടി ജ്വലിപ്പിക്കുകയും ആ തീ വലിയ സാധനങ്ങളെ ദഹിപ്പിക്കുകയും  ചെയ്യുന്നത് അതുപോലെയാണിത്. നിന്റെ  പതിനാറ് കലകളില്‍ ഒരു കല മാത്രം ശേഷിച്ചിരുന്നു. അത് അന്നം കൊണ്ടു പോഷിപ്പിച്ച് ജ്വലിപ്പിച്ചപ്പോള്‍ നിനക്ക് വേദങ്ങളെ അറിയാന്‍ കഴിഞ്ഞു. ഭക്ഷണം കഴിക്കാതിരുന്നപ്പോള്‍ നിന്റെവിവിധ സാമര്‍ഥ്യ രൂപങ്ങളായ കലകള്‍ ചന്ദ്രക്കലകളെ പോലെ ക്ഷയിക്കുകയും ഒരു കല മാത്രമായി ത്തീരുകയും ചെയ്തു. അന്നം കഴിച്ചപ്പോള്‍ കലകള്‍ വളരുകയും ചെയ്തു. അങ്ങനെ വളര്‍ന്നകലകളാണ് ഇപ്പോള്‍ വേദങ്ങളെ ഓര്‍മ്മിയക്കാനുള്ള കഴിവ് നല്കിയത്.
അന്നമയം ഹി സോമ്യ മന, ആപോമയ: പ്രാണസ്‌തെജോമയീ വാഗിതി തദ്ധാസ്യ വിജജ്ഞാവിതി, വിജജ്ഞാവിതി
മനസ്സ് അന്നമയമാണെന്ന് അറിഞ്ഞുവല്ലോ അതുപോലെ പ്രാണന്‍ ജലമയനും വാക്ക് തേജോമയവുമാകുന്നു. ഈ വാക്കുകള്‍ ശ്വേതകേതുവിന് നല്ലപോലെ മനസ്സിലായി.അന്നം കഴിക്കുമ്പോള്‍ മനസ്സിന്റെ ശക്തി വര്ദ്ധി ക്കുമെന്നും അന്നം കഴിച്ചില്ലെങ്കില്‍ മനസ്സ് ക്ഷീണിക്കുമെന്നും ശ്വേതകേതു അറിഞ്ഞു. ഇങ്ങനെ മനസ്സ് അന്നമയമാണ് എന്നറിയണം.

ഫോണ്‍: 9495746977

കരിംജീരകം

ബൊട്ടാണിക്കല്‍ പേര്: മൈജല്ല സറ്റൈവ.
സംസ്‌കൃതം: ബഹുഗന്ധ/കൃഷ്ണജീരകം
തമിഴ്: ഇരുളി
എവിടെ കാണാം: കേരളത്തില്‍ ഒരു സ്ഥലത്തും കൃഷിചെയ്യുകയോ പ്രകൃതിദത്തമായോ ഉണ്ടാകുന്നില്ല. കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കൃഷിചെയ്യുന്നു. കൂടാതെ അഫ്ഗാനിസ്ഥാന്‍, പേര്‍ഷ്യ എന്നിവിടങ്ങളിലും കൃഷി ചെയ്തുവരുന്നു. ധാരാളമായി ഇവ ആയുര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിച്ചുവരുന്നതുകൊണ്ടു മാത്രമാണ് ഇത് ഈ പംക്തിയില്‍ ഉള്‍പ്പെടുത്തിയത്.
പ്രത്യുല്‍പാദനം: വിത്തില്‍നിന്ന്.
ഔഷധ പ്രയോഗങ്ങള്‍: കരിംജീരകം 2 സ്പൂണ്‍ (5 ഗ്രാം) അരച്ച് രണ്ടുനേരം സേവിച്ചാല്‍ കൃമി നശിക്കും.കരിംജീരകം ചതച്ച് തുണിയില്‍ കിഴികെട്ടി മൂക്കില്‍ വലിച്ചാല്‍ ജലദോഷം മാറും.കരിംജീരകം പനികൂര്‍ക്ക ഇല അരച്ച് കുട്ടികളുടെ മുറിവില്‍ തേച്ചാല്‍ പനിയും ജലദോഷവും തലവേദനയും മാറികിട്ടും.
കരിംജീരകവും പനികൂര്‍ക്കയിലയും വാട്ടിപ്പിഴിഞ്ഞ നീരില്‍ അല്‍പം തേനും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ ചുമയും കഫക്കെട്ടും മാറും.കരിംജീരകം മരുന്ന് കരിച്ച് വാങ്ങി വിനാഗരിയില്‍ ചാലിച്ച് കാലിന്റെ ആണിയില്‍ ഏഴു ദിവസം തുടര്‍ച്ചയായി തേച്ചാല്‍ ആണി മാറിക്കിട്ടും.
കരിംജീരകം വേപ്പണ്ണയില്‍ അരച്ച് തേച്ചാല്‍ ശരീരത്തിലെ പുഴുക്കടി ചൊറിച്ചില്‍ മുതലായവ മാറും.കരിംജീരകം 15 ഗ്രാം, ചുക്ക് 30 ഗ്രാം,  കുരുമുളക് 35 ഗ്രാം, മല്ലിയില ഉണക്കിയത് 35 ഗ്രാം. ഇവ പൊടിച്ച് ഒരു ഗ്രാം ചൂടുപാലില്‍ കലക്കി തുടര്‍ച്ചയായി ഒരു മാസം സേവിച്ചാല്‍ സന്ധിവാതത്തിന് ശമനം കിട്ടും. ദിവസം മൂന്ന് നേരം 90 ദിവസം കഴിച്ചാല്‍ സന്ധിവാതം മാറും.
2 ഗ്രാം കരിംജീരകവും രണ്ട് ഗ്രാം ചെത്തിപ്പൂവും മോരിലരച്ച് തിളപ്പിച്ചാറ്റി കുടിച്ചാല്‍ കുട്ടികളിലെ കൃമിയും വിരയും മാറിക്കിട്ടും.കരിംജീരകം, ഓരില വേര്, ഉലുവ, തഴുതാമ വേര്, വെളുത്തുള്ളി, തിപ്പല്ലി ഇവ ഓരോന്നും പത്ത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 എംഎല്‍ ആക്കി വറ്റിച്ച് അരിച്ചെടുത്ത് 100 എംഎല്‍ വീതം പത്ത് തുള്ളി തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും അത്താഴത്തിനുശേഷവും സേവിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും.
5 ഗ്രാം കരിംജീരകം പച്ച മോരില്‍ അരച്ച് 7 ദിവസം കഴിച്ചാല്‍ കുട്ടികളിലെ എത്ര പഴകിയ വില്ലന്‍ചുമയും മാറും.കരിംജീരകം പച്ചവെള്ളത്തിലരച്ച് തേച്ചാല്‍ കൈകാലുകളിലെ നീര് ശമിക്കും...janmabhumi

സനത്കുമാരാദി മഹര്‍ഷിമാര്‍ക്ക് വൈകുണ്ഠത്തില്‍ ഏതു സമയത്തും കടന്നുചെല്ലാന്‍ തടസ്സമൊന്നും ഉണ്ടാകാറില്ല. സര്‍വസംഗ പരിത്യാഗികളായവര്‍ക്ക് ഒരു തടസ്സവും ബാധകമാവുക പതിവില്ല. ആശകളും താല്‍പര്യങ്ങളും ഉള്ളവര്‍ക്കാണല്ലോ വ്യക്തിതാല്‍പര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ നിരാശയും കുണ്ഠിതങ്ങളും ഉണ്ടാവുക. അതിനാല്‍ ആശകളോ അഹങ്കാരമോ ഇല്ലാത്തവര്‍ക്കുള്ളതാണല്ലോ വൈകുണ്ഠം.
സനത് കുമാരാദികള്‍ക്ക് ജീവിതത്തില്‍ ഒറ്റ ലക്ഷ്യമേയുള്ളൂ. ഹരികഥകള്‍ പാടി നടക്കുക. ദേഹാഭിമാനമില്ലാതെ, മാരന്റെ കുതന്ത്രങ്ങളൊന്നും തളര്‍ത്താത്ത കുമാരന്മാരാണ് അവര്‍. വൃദ്ധന്മാരാണെങ്കിലും എന്നും ബാല്യം വിട്ടുമാറാത്തവര്‍.
അല്ലെങ്കിലും പ്രായം ശരീരത്തിനല്ലേ. നിത്യനായ ആത്മാവിന് എന്തു പ്രായവ്യത്യാസം. ദേഹബോധമില്ലാത്തതിനാല്‍ ഈ ബാലന്മാര്‍ വസ്ത്രധാരണവും പതിവില്ല. ലജ്ജ ബാധിക്കുന്നില്ലെങ്കില്‍ വസ്ത്രത്തിന്റെ മറവ് ആവശ്യമില്ലല്ലോ. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാകയാല്‍ ശീതാതപങ്ങളും അവരെ ബാധിക്കുന്നില്ല.
വൈകുണ്ഠത്തിന് ഏഴു കവാടങ്ങളുണ്ട്. ഷഡാധാര ചക്രങ്ങള്‍ പോലുള്ള ആറുകവാടങ്ങളെയും യാതൊരു തടസ്സവും കൂടാതെതന്നെ സനത് കുമാരാദികള്‍ കടന്നുവന്നു. അവിടെയെല്ലാം പലവിധ ആകര്‍ഷക വസ്തുക്കളും ഉണ്ടെങ്കിലും ലക്ഷ്യബോധമുള്ള യോഗിസിദ്ധികളെ അവഗണിക്കുന്നതുപോലെതന്നെ. ഷഡാധാര ചക്രങ്ങളും തരണം ചെയ്ത കുണ്ഡലിനീ ശക്തി സഹസ്രദള പത്മത്തിലേക്കു കടക്കുന്നതില്‍ തടസ്സങ്ങള്‍.
ഏഴാം കവാടത്തിനരികില്‍ വിഷ്ണുരൂപികളായിനിന്നിരുന്ന ദ്വാരപാലകന്മാര്‍ക്ക് അല്‍പം മനശ്ചാഞ്ചല്യം. ദുര്‍വികാരങ്ങളൊന്നുമില്ലാത്ത വൈകുണ്ഠത്തിനു യോജിക്കാത്ത ക്ഷോഭം. അവര്‍ക്ക് ഈ കുമാരന്മാരുടെ വരവ് അത്ര പിടിച്ചില്ല. ദിഗംബരന്മാരായ കുമാരാദികളെ പീതാംബരധാരികളായ ഈ ക്ഷേത്രപാലന്മാരുടെ നടപടിയില്‍ ശാന്തശീലരായ സനത്കുമാരാദികള്‍ക്കും മനശ്ചാഞ്ചല്യം തോന്നി.
ശാന്തമായ അന്തരീക്ഷത്തില്‍ പരസ്പര ക്ഷോഭം. വൈകുണ്ഠത്തിനു ചേരാത്ത അന്തരീക്ഷം സൃഷ്ടിച്ച  ജയവിജയന്മാരെ കുറച്ചുനേരത്തേക്കെങ്കിലും പുറത്താക്കണമെന്ന് സനത്കുമാരാദികള്‍ നിശ്ചയിച്ചു. അവര്‍ സംസാര സാഗരത്തില്‍ കിടന്ന് ഉഴലട്ടെ എന്ന് കുമാരാദികള്‍ ശപിച്ചു.
പെട്ടെന്നു തന്നെ സനത് കുമാരാദികള്‍ മനസ്സിനെ നിയന്ത്രിച്ചു. ഇത്തിരി കൂടിപ്പോയില്ലേ എന്ന് അവര്‍ക്കു തന്നെ സംശയം. വിഷ്ണുലോകത്ത് വന്ന് വിഷ്ണുവിന്റെ ദ്വാരപാലകന്മാരെ അവഹേളിക്കുന്നതും അവരോടു കോപിക്കുന്നതും വിഷ്ണുവിനെ ധിക്കരിക്കലല്ലേ. ഭഗവാന്റെ അധികാരത്തിലല്ലേ കൈകടത്തിയിരിക്കുന്നത്. കാര്യം വിഷ്ണുവിനെ ദര്‍ശിക്കാനുള്ള തിടുക്കത്തില്‍ ഈ ദ്വാരപാലകന്മാരെ നാം തന്നെ അവഗണിച്ചതല്ലേ പ്രശ്‌നകാരണമെന്ന് ദുഃഖവും തോന്നി. കുണ്ഠതകളുടെ തുടക്കം.
സര്‍വജ്ഞാനിയായ ഭഗവാന്‍ ഉടന്‍തന്നെ സനകാദികളുടെ മുന്നില്‍പ്രത്യക്ഷപ്പെട്ടു. ദിവ്യന്മാരായ കുമാരാദികളെ തടഞ്ഞതിലെ തെറ്റുകള്‍ മനസ്സിലാക്കി അവരോടു മാപ്പു പറയാന്‍ ജയവിജയന്മാര്‍ക്കും ഭഗവാന്‍ അവസരമൊരുക്കി.
തങ്ങള്‍ക്കും തെറ്റുപറ്റിയെന്ന ചിന്തയിലും സനത് കുമാരാദികള്‍ ഭഗവാനെ കണ്ട സന്തോഷത്തില്‍ ഒരു നിമിഷം എല്ലാം മറന്ന് ആനന്ദിച്ചു....janmabhumi
എത്ര തിരക്കുണ്ടെങ്കിലും ഇത് മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇതിൽ പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചും, കുടുംബ അന്തരീക്ഷത്തിനെ കുറിച്ചുമാണ്.
ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ വസ്ത്രധാരണയുമില്ല, ക്ഷമയും സഹനവും തൊട്ടു തീണ്ടിയിട്ടുമില്ല .ന്യൂ ജനറേഷൻ *ആൺകുട്ടികൾ വിവാഹത്തോടെ പെൺങ്കോന്തന്മാരാകുന്നു, പെൺകുട്ടികൾ ആണെങ്കിൽ ആരെയും ഒരു വിലയും കൽപ്പിക്കാതെ തൊട്ടതിനും പിടിച്ചതിനും പ്രശ്നം ഉണ്ടാക്കി വിവാഹം കഴിഞ്ഞു അധിക സമയമാകുമ്പോഴേക്കുംവിവാഹ മോചനത്തിലേക്ക് എത്തിച്ചേരുന്നു. അങ്ങിനെ ഒരു പാട് കാര്യങ്ങളുണ്ട് ഇവരെ കുറിച്ച് പറയാൻ... എത്ര പറഞ്ഞാലും തീരാത്ത പ്രശ്നങ്ങൾ.
ആരാണിവരെ വളർത്തിയത്?
എന്താണിവരിങ്ങനെ ആയിത്തീർന്നത്?
ഒരു കൂരക്കു കീഴിൽ എട്ടാനുജന്മാരുടെ കുടുംബങ്ങളും, ഒരാൾക്ക് തന്നെ എട്ടും പത്തും മക്കളുമായി കഷ്ട്ടിച്ച് തിന്നാനും, കുടിക്കാനും, ഉടുക്കാനും ഉണ്ടായിരുന്ന ആ പഴയകാലം.
*അന്നത്തെ ജീവിത സാഹചര്യം നമ്മളെ പലതും പഠിപ്പിച്ചു. ക്ഷമയും, സഹനവും, വിനയവും, ബഹുമാനവും. അങ്ങനെയങ്ങനെ ജീവിത മൂല്യങ്ങൾ പലതും നേടിയെടുത്തു.
കാലം മാറി, ദൈവാനുഗ്രഹം പെയ്തിറങ്ങി, പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാലത്തിൽ നിന്നും സുഖസൗകര്യങ്ങളിലേക്കു ജീവിതം പതുക്കെ നീങ്ങിത്തുടങ്ങി, കൂട്ടുകുടുംബം എന്ന സംസ്കാരത്തിൽ നിന്നും അണുകുടുംബത്തിലേക്കു ജീവിതം പറിച്ചു നട്ടു. കുടുംബങ്ങൾ പലതും പ്രവാസ ജീവിതത്തിലേക്കും ചേക്കേറി.
*ജീവിതത്തിൽ തങ്ങൾക്ക് ലഭിക്കാത്ത പല സൗഭാഗ്യങ്ങളും തങ്ങളുടെ മക്കൾക്ക് കൊടുക്കണം എന്ന അടങ്ങാത്ത ആഗ്രഹത്താൽ എല്ലാം മക്കൾക്ക് ചെയ്തു കൊടുത്തു. ഒരിക്കലും ആ ആഗ്രഹത്തെ കുറ്റപ്പെടുത്താൻ ആവില്ല.
എന്നാൽ അതിനിടയിൽ നമുക്ക് ലഭിച്ച പലതും മക്കൾക്ക് ലഭ്യമാക്കാൻ ശ്രദ്ധ കൊടുക്കാതെ പോയി.
കാലം മാറി വന്നതനുസരിച്ചു ലഭിച്ച സുഖസൗകര്യങ്ങൾക്കൊപ്പം നമ്മളുമങ്ങനെ ദിശയറിയാതെ നീന്തിപ്പോയി എന്ന് തന്നെ പറയാം.
സുഖങ്ങൾക്ക് പിന്നാലെ പാഞ്ഞില്ല എന്ന് പറയാനാണ് ആഗ്രഹമെങ്കിലും സംഭവിച്ചതെല്ലാം അങ്ങനെയായിപ്പോയി. പൈസ ഇല്ലാതിരുന്ന ആ കാലത്ത് അയൽവാസിയോട് കടം വാങ്ങൽ അനിവാര്യമായിരുന്നു, ആ കൊടുക്കൽ വാങ്ങലിലൂടെ അയൽബന്ധമെന്ന സംസ്കാരം നില നിന്നിരുന്നു. എന്നാൽ ഒന്നിനും ഒരു കുറവുമില്ലാതായപ്പോൾ എന്തെങ്കിലുമൊന്ന് ഇല്ലാതായാൽ അയല്പക്കത്ത് ചോദിക്കാൻ നമ്മുടെ ദുരഭിമാനം സമ്മതിച്ചില്ല.
സമയം കൊല്ലാൻ ഓരോ കാലഘട്ടത്തിലും ഓരോ തരം ആധുനിക മീഡിയകൾ വന്നതോടെ വീട്ടിലൊരാൾ കയറി വരുന്നത് പോലും അരോചകമായി.
കുടുംബങ്ങൾ തമ്മിൽ പരസ്പരം സന്ദർശിക്കുക എന്ന സംസ്കാരവും മൂല്യവും ജീവിതത്തിൽ നിന്നും മാറി നിന്നു. വിഷമങ്ങൾ വരുമ്പോൾ ആരെങ്കിലും ഒന്നോടി വന്നു സഹായിച്ചെങ്കിൽ എന്ന് കരുതിയിരുന്നിടത്ത് നിന്നും സ്വന്തം വാഹനങ്ങളും സൗകര്യങ്ങളും തന്നിലേക്ക് ചുരുങ്ങിക്കൂടാൻ അവസരമൊരുക്കി.
ആഘോഷങ്ങൾക്കും, വിവാഹം, മരണം എന്നിവക്കൊക്കെ അയൽവാസികളും കുടുംബങ്ങളും വന്നു സഹായിക്കുകയും എല്ലാം പങ്കു വെക്കുകയും ചെയ്യുന്നിടത്ത് നിന്ന്‌ എല്ലാം കാശെണ്ണിക്കൊടുത്താൽ ചെയ്തു തരാൻ ആളും, വീടിനു പകരം ഹാളുകളും ആയതോടെ സൗഹൃദങ്ങളും പരസ്പര സഹകരണവും കാറ്റിൽ പറന്നു.
പാവപ്പെട്ടവന് യാതൊരു സ്ഥാനവുമില്ലാത്ത ആഘോഷങ്ങളും വിരുന്നുകളും കെങ്കേമമായി കൊണ്ടാടുമ്പോൾ ബാക്കി വരുന്ന ഭക്ഷണം ആവശ്യക്കാരന് എത്തിച്ചു കൊടുക്കുന്നത് പദവിക്ക് ചേരാത്തതായതിനാൽ കുഴിച്ചു മൂടാൻ നിർബന്ധിതരായി.
കോരിച്ചൊരിയുന്ന മഴയത്ത്‌ ഇരുട്ട് പരക്കുന്ന രാവുകളിൽ പ്രായമായവർ കൊച്ചു വർത്തമാനം പറയുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതിയായിരുന്നു എങ്കിൽ, കൊട്ടാര തുല്യമായ വീടുകളിൽ വെച്ചതെല്ലാം വെച്ചിടത്തു നിന്നും അനങ്ങുവാൻ പാടില്ലെന്നും, ഉള്ളിൽ നിറയുന്ന ആനന്ദത്തേക്കാൾ ഉപരി അഹന്തക്ക് സ്ഥാനം വന്നപ്പോൾ വൃദ്ധരെ കാണാതെ വളരുന്നൊരു തലമുറക്കു വഴി വെച്ചു.
ആഗ്രഹങ്ങൾ വർദ്ധിച്ചതോടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ, (മാറ്റങ്ങൾ അനിവാര്യമാണ് ) കിട്ടിയ ഭാഗ്യത്തോടൊപ്പം ഞാനെന്ന ഭാവത്തിലേക്ക് സ്വയമറിയാതെ ഒഴുകിപ്പോയൊരു ജീവിത രീതി.
*ഇത്തരത്തിൽ ജീവിതത്തിൽ യാതൊരു മൂല്യങ്ങളും കാണാതെ ചോദിക്കുന്നതിനപ്പുറം ആഗ്രഹിക്കുന്നത് പോലും നിമിഷങ്ങൾക്കുള്ളിൽ സാധിച്ചു കിട്ടി തന്നിലേക്ക് മാത്രം ഒതുങ്ങികഴിയുന്ന സ്വാർത്ഥ ജീവിതസംസ്കാരത്തിലൂടെ വളർത്തിയെടുക്കുന്ന കുട്ടിക്ക് ആര് പകർന്നു കൊടുക്കും മികവുള്ളൊരു ജീവിത സംസ്‍കാരം..?
ഇതിനു ഉത്തരവാദി നമ്മുടെ കുഞ്ഞുങ്ങൾ ആണോ ?
*അതോ ആഗ്രഹങ്ങൾ അനുഭവിപ്പിക്കുമ്പോഴും ജീവിതത്തിൽ അറിയേണ്ടതും, കാണേണ്ടതും, അനുഭവിക്കേണ്ടതുമായ പല യാഥാർഥ്യങ്ങളിൽ നിന്നും അശ്രദ്ധമായി അവരെ മാറ്റി നിറുത്തിയ നമ്മളോ.?
ഓരോരുത്തരും സ്വയം ചോദിക്കുക....
*ഈ തലമുറയെ വിദ്യാസമ്പന്നരായി -- പണം കൊയ്യുന്ന യന്ത്രങ്ങളായി -- മൂല്യവും സംസ്കാരവും ഇല്ലാതെ വളർത്തി കൊണ്ട് വന്നതിൽ എനിക്കും നിങ്ങൾക്കും പങ്കില്ലേ.?
ധനാധിക്യവും, ആധുനിക സൗകര്യങ്ങളും ജീവിതത്തിന്റെ മൂല്യങ്ങളിൽ നിന്നും വിദൂരതയിലേക്ക് മാറി സഞ്ചരിക്കുവാൻ മനപ്പൂർവ്വമോ അല്ലാതെയോ എന്നെയും നിങ്ങളെയും പ്രലോഭിപ്പിച്ചിട്ടില്ലേ.?
മറിച്ച് ചിന്തിച്ചു നോക്കൂ.
ഉള്ളിലെ ഞാനെന്ന അഹന്തയെ മാറ്റിവെച്ചു കൊണ്ട് അയൽവാസിയെ ചേർത്തു പിടിക്കൂ...
കുടുംബങ്ങളെ ഭാരമായി കാണാതിരിക്കൂ..
പ്രായമായവരെ അവരുടെ ഇഷ്ട്ടങ്ങളോടൊപ്പം ചേർത്തു പിടിക്കൂ..
ആഘോഷങ്ങളിൽ ധനികനും ദരിദ്രനും ഒരു പോലെ ഇരിപ്പിടമൊരുക്കൂ..
വിഷമങ്ങളിൽ സൗഹൃദങ്ങളെ ആശ്രയിക്കൂ..
കടം ചോദിക്കുന്നവനോട് കരുണയുടെ പെരുമാറൂ .
ഒഴിവു സമയങ്ങളിൽ അനുഭവങ്ങളും, ആകുലതകളും, സുഖദുഃഖങ്ങളും പങ്കു വെക്കൂ..
പ്രശ്നങ്ങളില്ലാത്ത ജീവിതമെന്ന ആശയത്തിൽ നിന്നും മാറി പ്രശ്നങ്ങളെ വേണ്ട വിധം തരണം ചെയ്യുന്ന രീതിയിലേക്ക് മാറി വരൂ
വെള്ളവും വളവും വേണ്ട വിധം നൽികിയിട്ടും ചെടി മോശമാകുന്നുവെങ്കിൽ അതിന്റെ വേര് നിൽക്കുന്ന മണ്ണ് തന്നെയാണ് പ്രശ്നം.
വേണ്ടതെല്ലാം കൊടുത്തു വളർത്തുമ്പോഴും മക്കൾ മോശമാകുന്നുവെങ്കിൽ നമ്മുടെ ജീവിതസംസ്കാരം തന്നേയാണ് തിരുത്തേണ്ടത്....pmn namboodiri

Wednesday, May 30, 2018

സദ്ഗുരുവിനെ എങ്ങനെ തിരിച്ചറിയാം എന്നാണ് പൊതുവായുള്ള സംശയം. ഗുരുസ്ഥാനീയനായ ഒരാളെ കണ്ടൂമുട്ടിയിട്ടും ഈ സംശയം നിലനിൽക്കുന്നു എങ്കിൽ അദ്ദേഹമല്ല നിങ്ങളുടെ ഗുരു എന്ന് തന്നെ ഉറപ്പിച്ചോളൂ. പല ജന്മങ്ങളിലെ കർമ്മങ്ങളിലൂടെ ആർജ്ജിക്കുന്നതാണ് ജന്മാവകാശം. ഗുരുവിനെ തിരിച്ചറിയാൻ ജന്മാവകാശം വേണം. ഗുരുവിനെ തിരിച്ചറിയാത്തവർ നിരാശരായി ശ്രമ മുപേക്ഷിക്കുകയല്ല വേണ്ടത്. അവർ തങ്ങൾക്കറിയാവുന്ന നാമങ്ങൾ ശ്രദ്ധയോടെ ആവുന്നത്ര ജപിക്കുക. ഒന്നാം ക്ലാസ്സിലെ പഠനം പൂർത്തിയാക്കുന്ന കുട്ടിയെ അദ്ധ്യാപകൻ രണ്ടാം ക്ലാസ്സിലേക്ക് കൈപിടിച്ച് കൊണ്ടു ചെന്നാക്കുന്നപോലെ നിങ്ങളുടെ സാധന ഗുരുവിന്റെ അടുക്കലേക്ക് കൊണ്ടു ചെന്നെത്തിക്കും. സദ്ഗുരുവിനെ അന്വേഷിച്ച് കാലം കളയണ്ട. ഉത്തമ ശിഷ്യനാകു. ഗുരുനിങ്ങൾക്ക് വെളിപ്പെട്ടു വരും.
ഗുരു ശക്തിപ്രഭാനന്ദ
മരണാനന്തരക്രിയക്കു പ്രഥമസ്ഥാനം പുത്രന് കല്പിച്ചിരിക്കുന്നു. എന്തുകൊണ്ട്?
മരണാനന്തരക്രിയയ്ക്ക് പ്രഥമസ്ഥാനം പുത്രന് തന്നെ കല്പിച്ചിരിക്കുകയാണ്. പുത്രപദത്തിന്‍റെ അര്‍ത്ഥകല്പനയില്‍ "പും നാമനരകാല്‍ത്രായതെ ഇതി പുത്രഃ". 'പും ' എന്ന് പേരായ നരകത്തില്‍ നിന്നും പിതാവിനെ ക്രിയാദികളാല്‍ ത്രാണനം ചെയ്യുന്നത്കൊണ്ടാണ് പുത്രന്‍ എന്ന പേരിനര്‍ഹാനായത്. കുലാചാരപ്രകാരമുള്ള വിവാഹത്തില്‍ ദമ്പതികളായവര്‍ വളരെ സന്തോഷത്തോടുകൂടി ബന്ധിക്കുന്ന സംയോഗത്തില്‍ ഉത്ഭുതമാകുന്ന ആദിമ സന്താനത്തിന് ആത്മീയബന്ധം കൂടുതല്‍ ഉണ്ടാകുമെന്ന ആശയമാണ് ആ പുത്രന്‍ ചെയ്യുന്ന പിതൃകര്‍മ്മത്തിന് പ്രാബല്യവും പിതൃതൃപ്തിയും ഏറിയിരിക്കുമെന്ന് പറയുവാന്‍ കാരണം. മറ്റു പുത്രന്മാര്‍ക്കും പിതൃക്രിയചെയ്യാം. പുത്രന്‍ - പുത്രന്‍റെ പുത്രന്‍ - പ്രൌത്രന്‍, സഹോദരന്‍, സഹോദരസന്താനം, സന്താനങ്ങളില്ലെങ്കില്‍ ഭാര്യയ്ക്കും കര്‍മ്മം ചെയ്യുവാനധികാരമുണ്ടെന്ന് പ്രമാണങ്ങള്‍ കാണുന്നു.
പിതാവിന്റെ നേർപ്രതിരൂപമാണ് മകൻ.പിതാവിന്റെ അഭാവത്തിൽ മാതാവിനെയും, പിതൃവഴി ഉള്ള ആരാധന ഉൾപ്പടെ കുടുംബ കാര്യങ്ങളും സംരക്ഷിക്കാനും, നടത്തിക്കൊണ്ടുപോകാനും അവൻ ബാധ്യത പ്പെട്ടിരിക്കുന്നു...
അതേസമയം
പെൺകുട്ടികളെ അച്ഛൻ കന്യാദാനം വഴി ഗോത്രം മുറിച്ചു, അന്യ കുടുംബ ങ്ങളിലേക്കു അയക്കുന്നു എന്നതു കൂടി ശ്രദ്ധിക്കുക.....
അതിനാൽ
അച്ഛന്റെ സർവ്വ ഗുണങ്ങളും നിലനിർത്തേണ്ടത് ആണ്മക്കളാണ്.
മാത്രമല്ല പിതാവിന്റെതായ കർമ്മദോഷങ്ങളും,വൈകല്യങ്ങളും,
പരാധീനതകളും ദാന - ധർമ്മം ഇല്ലാത്ത ജീവിതത്തിനും പരിഹാരം ചെയ്യാൻ കൂടിയാണ് മൂത്തമകനെ ധർമ്മ ശാസ്ത്രം നിയോഗിചിരിക്കുന്നത്..
അന്നമശിതം ത്രേധാ വിധീയതേ, തസ്യ യ: സ്ഥവിഷ്ടോ ധാതുസ്തത്പുരീഷം ഭവതി, യോ മാധ്യമസ്തന്മാംസം, യോളണിഷ്ഠസ്തന്മന:
നാം കഴിക്കുന്ന അന്നം മൂന്നായി മാറുന്നു. അന്നത്തിലെ സ്ഥൂലമായ ഭാഗം മലമായിത്തീരുന്നു. മാധ്യമമായ ഭാഗം മാംസമായിത്തീരുന്നു. ഏറ്റവും സൂക്ഷ്മമായ ഭാഗം മനസ്സായിത്തീരുന്നു. കഴിച്ച അന്നം ജഠരാഗ്‌നിയുടെ പ്രവര്‍ത്തന ഫലമായി മൂന്ന് തരത്തിലാകുന്നു. സത്തെല്ലാം എടുത്ത് ബാക്കിയായ സ്ഥൂലമായ ഭാഗമാണ് മലമായി പുറത്ത് പോകുന്നത്. മാധ്യമമായ അംശം മനസ്സാകും. സൂക്ഷ്മമായ അംശം ഹൃദയത്തില്‍ എത്തി കരണങ്ങള്‍ക്ക്  ആധാരമായ മനസ്സാകുന്നു. മനസ്സും മറ്റുള്ളവയെപ്പോലെ ഭൗതികമാണ്. വൈദികമായ ഈ കാഴ്ചപ്പാട് തന്നെയാണ് ആധുനിക ശാസ്ത്രത്തിനുമുള്ളത്.
ആപ: പീതാസ്‌ത്രേധാ വിധീയതേ, താസാം യ: സ്ഥവിഷ്ടോ ധാതുസ്തന്മൂത്രം ഭവതി, യോ മധ്യമസ്തല്ലോഹിതം, യോളണിഷ്ഠ: സ പ്രാണ:
കുടിക്കുന്ന വെള്ളം മൂന്നായി മാറുന്നു. സ്ഥൂലമായ ഭാഗം മൂത്രമാകുന്നു. മധ്യമമായത് രക്തമാകും. ഏറ്റവും സൂക്ഷ്മമായ ഭാഗം പ്രാണനായിത്തീരും. ശരീരത്തില്‍ പ്രാണന്റെ നിലനില്‍പ്പിനു ജലം അത്യാവശ്യമാണ്. 
തേജോളശിതം ത്രേധാ വിധീയതേ, തസ്യ യ: സ്ഥവിഷ്ടോ ധാതുസ്തദസ്ഥി ഭവതി, യോ മധ്യമ: സ മജ്ജാ യോളണിഷ്ഠ: സാ വാക്.
കഴിച്ച എണ്ണ, നെയ്യ് തുടങ്ങിയ തേജസ്സും മൂന്നായിത്തീരുന്നു, സ്ഥൂലമായ ഭാഗം എല്ലുകളായി മാറുന്നു. മാധ്യമമായത് മജ്ജയായിത്തീരും. സൂക്ഷ്മമായ ഭാഗം വാക്കായി രൂപാന്തരപ്പെടും. എണ്ണ, നെയ്യ് തുടങ്ങിയവയുടെ ഉപയോഗം വാക്ചാതുരിയെ ഉണ്ടാക്കും.
അന്നമയം ഹി സോമ്യ മന ആപോമയ: പ്രാണസ്‌തേജോമയീ വാഗിതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയത്വിതി, തഥാ സോമ്യെതി ഹോവാച.
മനസ്സ് അന്നമയവും പ്രാണന്‍ ജലമയവും വാക്ക് തേജോമയവും ആണെന്ന് അറിയാന്‍ ആരുണി മകനോട് പറഞ്ഞു.അപ്പോള്‍ ശ്വേതകേതു തനിക്ക് അത് മനസ്സിലാക്കിത്തരൂ എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാകമെന്നു അദ്ദേഹം പറഞ്ഞു. 
അന്നവും ജലവും തേജസ്സും എങ്ങനെയാണ് മനസ്സിനെയും പ്രാണനെയും വാക്കിനേയും പോഷിപ്പിക്കുന്നത് എന്നതിനെ വ്യക്തമാക്കിത്തരണമെന്നാണ് ശേതകേതുവിന്റെ ആവശ്യം.
ദധ്‌ന: സോമ്യ മഥ്യമാനസ്യ യോളണിമാസ ഊര്‍ധ്വ: സമദീഷതി, തത്സര്‍പ്പികര്‍ ഭവതി 
തൈര് കടയുമ്പോള്‍ അതിന്റെ സൂക്ഷ്മമായ അംശം ഒന്നിച്ചു ചേര്‍ന്ന് മേലെ പൊങ്ങി വരുന്നു. അതാണ് വെണ്ണയായിത്തീരുന്നത്. തൈരില്‍ നിന്നും വെണ്ണയുണ്ടാകുന്നു അത് ഉരുക്കി നെയ്യാക്കി മാറ്റുന്നു. സ്ഥൂലവസ്തുക്കളുടെ സൂക്ഷ്മമായ അംശം മറ്റ് വസ്തുക്കള്‍ ഉണ്ടാകാന്‍ കാരണമാകുന്നു എന്നതിന്റെ ഉദാഹരണമാണിത്.
ഏവ മേവ ഖലു സോമ്യാന്നസ്യാശ്യമാനസ്യ യോളണിമാ സ ഊര്‍ധ്വ: സമുദീഷതി തന്മനോ ഭവതി.
കഴിക്കുന്ന അന്നത്തിന്റെ സൂക്ഷ്മമായ അംശം മുകളിലേക്ക് പൊങ്ങി മനസ്സായിത്തീരുന്നു. സൂക്ഷ്മാംശം മനസ്സിനെ പോഷിപ്പിക്കുന്നു.
അപാം സോമ്യ പീയമാനാനാം യോളണിമാസ ഊര്‍ധ്വ: സമുദീഷതി, സ പ്രാണോ ഭവതി 
കുടിക്കുന്ന വെള്ളത്തിന്റെ സൂക്ഷ്മമായ അംശം മുകളിലേക്ക് ഉയര്‍ന്നു പ്രാണനായിത്തീരുന്നു.
തേജസ: സോമ്യാശ്യമാനസ്യ യോളണിമാസ ഊര്‍ധ്വ: സമുദീഷതി, സാ വാഗ് ഭവതി 
കഴിക്കുന്ന എണ്ണ, നെയ്യ് എന്നീ തേജസ്സുകളുടെ സൂക്ഷ്മാംശം  മുകളിലേക്ക് പൊങ്ങി വാക്കാകുന്നു.
ഇപ്രകാരം മനസ്സ് അന്നമയവും പ്രാണന്‍ ജലമയവും വാക്ക് തേജോമയവുമാകുന്നുവെന്നു ആരുണി പറഞ്ഞു. ഇതിനെ ഒന്നുകൂടി വിശദീകരിച്ച് തരണമെന്ന് ശ്വേതകേതു ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്നു അദ്ദേഹവും സമ്മതിച്ചു.
9495746977
യാഗാഗ്‌നി മനുഷ്യനെ വലയം ചെയ്യുന്ന പാപപഞ്ജരത്തെ ദഹിപ്പിക്കുന്നു. അപ്പോള്‍ ജ്ഞാനം നിര്‍മ്മലമാകുന്നു. നിര്‍വ്വാണം നേരിട്ടു കിട്ടുകയും ചെയ്യുന്നു. യോഗം ജ്ഞാനത്തെ ജനിപ്പിക്കുന്നു. ജ്ഞാനം യോഗത്തെ സഹായിക്കുകയും ചെയ്യുന്നു. യോഗം, ജ്ഞാനം എന്നീ രണ്ടും ഏവനില്‍ ചേര്‍ന്നിണങ്ങുന്നുവോ അവനില്‍ ഈശ്വരന്‍ പ്രസാദിക്കുന്നു. ദിവസം ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമോ എല്ലായ്‌പ്പോഴുമോ മഹായോഗം അഭ്യസിക്കുന്നവരെ ദേവന്മാരെന്നു കരുതണം. യോഗത്തിനു രണ്ടു വിഭാഗമുണ്ട്. ഒന്നിനെ അഭാവയോഗമെന്നും മറ്റതിനെ മഹായോഗമെന്നും പറയുന്നു. തന്റെ ആത്മാവിനെ ശൂന്യവും നിര്‍ഗുണവുമായി ധ്യാനിക്കുന്നത് അഭാവയോഗം. ആത്മാവിനെ പരമാനന്ദപൂര്‍ണ്ണവും നിരഞ്ജനവും ഈശ്വരാഭിന്നവുമായി ധ്യാനിക്കുന്നതു മഹായോഗവും. ഇതില്‍ ഏതുകൊണ്ടും യോഗി സ്വാത്മാവിനെ സാക്ഷാത്കരിക്കുന്നു. നാം പഠിച്ചതോ കേട്ടതോ ആയ മറ്റേതു യോഗവും അത്യുത്തമമായ മഹായോഗത്തിനോടൊപ്പം ഗണിക്കാനാവില്ല. മഹായോഗത്തില്‍ താനും ജഗത്തും ഈശ്വരന്‍ തന്നെയെന്നു യോഗി കാണുന്നു. ഇതാണു യോഗങ്ങളിലെല്ലാം അത്യുത്തമം.
രാജയോഗാംഗങ്ങള്‍ യമ - നിയമ - ആസന - പ്രാണായാമ -പ്രത്യാഹാര - ധാരണാ - ധ്യാന-സമാധികളാണ്. ഇവയില്‍ യമമെന്നു പറയുന്നത് അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ്. ഇതു ചിത്തശുദ്ധികരമാണ്. മനസാവാചാകര്‍മ്മണാ ഒരു പ്രാണിക്കും ഒരു വേദനയും ഒരിക്കലും ഉണ്ടാക്കാതിരിക്കുകയാണ് അഹിംസ. അഹിംസയെക്കവിഞ്ഞൊരു ധര്‍മ്മമില്ല. സര്‍വ്വഭൂതങ്ങളോടുമുള്ള അഹിംസാഭാവത്തില്‍നിന്നുണ്ടാകുന്ന സുഖത്തിനുമേലേ ഒരു സുഖവുമില്ല. സത്യംകൊണ്ടു കര്‍മ്മഫലം നേടുന്നു. സത്യംകൊണ്ടു സര്‍വ്വവും സിദ്ധിക്കുന്നു. സത്യത്തില്‍ സര്‍വ്വവും പ്രതിഷ്ഠിതമായിരിക്കുന്നു. ഉള്ളത് ഉള്ളവണ്ണം പറയുന്നതാണു സത്യം. കളവായോ ബലമായോ പരസ്വം അപഹരിക്കാതിരിക്കുന്നതാണ് അസ്‌തേയം. വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും സര്‍വ്വകാലത്തും സര്‍വ്വാവസ്ഥയിലും മൈഥുനത്യാഗമാണു ബ്രഹ്മചര്യം. അത്യന്തകഷ്ടാവസ്ഥയില്‍ പെട്ടിരിക്കുമ്പോള്‍പ്പോലും ആരുടെ പക്കല്‍ നിന്നും യാതൊരു ദാനവും സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം. കാര്യം ഇതാണ്; ഒരു ദാനം സ്വീകരിച്ചാല്‍ ഹൃദയം മലിനമായിത്തീരുന്നു, അയാള്‍ ഹീനനായിപ്പോകുന്നു. സ്വാതന്ത്ര്യഹീനനാകുന്നു, ബദ്ധനും സക്തനുമായിത്തീരുന്നു.
ഇനി നിയമം. ഇതു യോഗസിദ്ധിക്കു സഹായമാകുന്നു. നിയമമെന്നുവെച്ചാല്‍ നിത്യാചാരവും നിഷ്ഠയുമാണ്. തപസ്സ്, സ്വാധ്യായം, സന്തോഷം, ശൗചം, ഈശ്വരപ്രണിധാനം എന്നിവയാണു നിയമം. ഉപവാസാദികളാല്‍ ശരീരത്തെ വശത്താക്കുന്നതു കായികതപസ്സ്. വേദാദിമന്ത്രജപമത്രേ സ്വാധ്യായം. അതു ശരീരത്തിലുള്ള സത്ത്വാംശത്തെ ശുദ്ധീകരിക്കുന്നു. ജപം മൂന്നു വിധം; വാചികം, ഉപാഠംശു, മാനസം. വാചികം അല്ലെങ്കില്‍ ശ്രാവ്യം, അധമമാണ്. ശ്രാവ്യമല്ലാത്തത് ഉത്തമം. ഉറക്കെ ഉച്ചരിക്കുന്നതാണു വാചികം. ഉപാഠംശുവില്‍ ചുണ്ടുകള്‍ അനങ്ങുന്നതേയുള്ളു. ശബ്ദം കേള്‍ക്കില്ല. ശ്രാവ്യമല്ലാതെ അര്‍ത്ഥചിന്തനത്തോടുകൂടി ചെയ്യുന്നതു മാനസജപമാണ്, അത് അത്യുത്തമവുമാണ്. രണ്ടുതരം ശൗചമുണ്ടെന്നു ഋഷികള്‍ പറയുന്നു; ബാഹ്യവും ആഭ്യന്തരവും. വെള്ളം മുതലായവ ഉപയോഗിച്ചു കുളിക്കുകയോ മറ്റോ ചെയ്തു ശരീരശുദ്ധി വരുത്തുന്നതു ബാഹ്യശൗചം. സത്യാദിസര്‍വ്വഗുണങ്ങളാലും മനഃശുദ്ധിയുണ്ടാക്കുന്നത് ആഭ്യന്തരശൗചം. രണ്ടും ആവശ്യമാണ്. അകമേ ശുചിയായിട്ട്, പുറമേ അശുചിയായിരുന്നാല്‍ പോരാ. രണ്ടും കൂടി സാദ്ധ്യമല്ലെങ്കില്‍ അന്തഃശൗചമാണ് ആദ്യം വേണ്ടത്. എന്നാല്‍ രണ്ടും കൂടാതെ യോഗിയാകുവാന്‍ കഴിയുകയില്ല. ഈശ്വരപൂജ (ഈശ്വര പ്രണിധാനം) സ്തുതി, മനനം, ഭക്തി ഇവ കൊണ്ടാണു വേണ്ടത്.
(വിവേകാനന്ദ സാഹിത്യ 
സര്‍വ്വസ്വത്തില്‍ നിന്ന്
1. പ്രഭാതചര്യകള്‍
1. സൂര്യോദയത്തിനു 30 മിനിറ്റു മുന്‍പെങ്കിലും എഴുന്നേല്‍ക്കണം. തലച്ചോറ്-ബുദ്ധി-മനസ്സ് എന്നിവ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്ത്‌നോന്മുഖമാകുന്ന സമയമാണിത്.
2. നാലു മുതല്‍ എട്ടുമണിക്കൂര്‍ വരെ കിടക്കയില്‍, ഭൂമിക്കു സമാന്തരമായി കിടന്നിരുന്ന അവസ്ഥയില്‍, ശരീരത്തിലെ രക്തചംക്രമണത്തിന് ഹൃദയം വളരെക്കുറച്ച് ശക്തി മാത്രമേ വിനിയോഗിക്കുകയുള്ളൂ. എന്നാല്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഭൂഗുരുത്വത്തിന് അനുകൂലമായും പ്രതികൂലമായും രക്തചംക്രമണം നടത്തേണ്ടതായി വരുന്നതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കൂടുന്നു. ഈ മാറ്റം പെട്ടെന്ന് സംഭവിക്കാതിരിക്കുവാന്‍ കിടക്കയില്‍/മെത്തയില്‍ തന്നെ മൂന്നു മിനിറ്റ് സമയം ശാന്തമായി ഇരിക്കേണ്ടതാണ്.
3. ഈ സമയത്ത് കൈകൂപ്പി മനസ്സിന് സംതൃപ്തി തോന്നുന്ന പ്രാര്‍ത്ഥന നടത്തുന്ന പതിവുണ്ട്. അതില്‍ വിശ്വാസമുള്ളവര്‍ക്ക് ഈ സമയം പ്രാര്‍ത്ഥനയ്ക്കായി പ്രയോജനപ്പെടുത്താവുന്നതാണ്.
4. വിവിധതരത്തിലുള്ള അണുക്കളുടെ പ്രവര്‍ത്തനഫലമായും വായിലെ ഉമിനീരിലെ തന്നെ ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായും വായ്-പല്ല്-നാക്ക് എന്നിവ ഈ സമയത്ത് അശുദ്ധമായിരിക്കും. അശുദ്ധിക്ക് കാരണമായ പല വസ്തുക്കളും ആരോഗ്യത്തെ ബാധിക്കുന്നു എന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഘടകങ്ങള്‍ ആമാശയത്തിലേക്ക് പോകാതെ സൂക്ഷിക്കേണ്ടതാണ്. അതിനാല്‍ ബെഡ് കോഫി/ചായ കുടിക്കുന്നത് പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.
5. മെത്തയില്‍ മണിക്കൂറുകളോളം കിടന്നുരുളുന്ന വേളയില്‍ ശരീരത്തില്‍ ഉണ്ടാകുന്ന സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഭൂമിയിലേക്ക് ഒഴുക്കിക്കളയുവാന്‍ (എര്‍ത്ത് ചെയ്ത് കളയുവാന്‍) ഭൂമി/നിലം തൊട്ടു വന്ദിക്കാവുന്നതാണ്.
2. പ്രഭാതസ്‌നാനം
1. എല്ലാ കാലാവസ്ഥകളിലും ഫാനിടുന്ന രീതിയാണ് ഇന്നു നിലവിലുള്ളത്. അതിനാല്‍ ശരീരത്തില്‍ നിരന്തരമായുണ്ടാകുന്ന വിയര്‍പ്പിലൂടെ ജലം നഷ്ടപ്പെടുകയും യൂറിയ, വിഘടിത പ്രോട്ടീന്‍, ലവണങ്ങള്‍ എന്നിവത്വക്കില്‍ ഒരു ആവരണമുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ ശരീരശുദ്ധിയുടെ പ്രധാനപ്പെട്ട ചര്യയായ പ്രഭാതസ്‌നാനം നിര്‍ബന്ധമായും നടത്തേണ്ടതാണ്.
2. ആല്‍ക്കലി കൂടുതലുള്ള സോപ്പുതേച്ച് കുളി ഇന്ന് സര്‍വ്വസാധാരണമാണ്. സോപ്പ് ഉപയോഗിക്കുന്നതിലൂടെ മനുഷ്യന്റെ ത്വക്കില്‍ പ്രകൃത്യാലുള്ള കൊഴുപ്പിന്റെ ആവരണവും നഷ്ടപ്പെടുന്നു. ഇത് ത്വക്ക് രോഗത്തിന് കാരണമാകുന്നതിനാല്‍, ആഴ്ചയില്‍ രണ്ടു ദിവസം എണ്ണ തേച്ചുള്ള കുളി വേണ്ടതാണ്.
3. രോഗമില്ലാത്തവര്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണുത്തമം. തണുത്ത ജലം ശരീരത്തില്‍ ഒഴിക്കുമ്പോള്‍ ശരീരത്തിന്റെ താപനില കുറയുവാന്‍ തുടങ്ങുന്നു. ഉടനെ ശരീരതാപം (37.3 ഡിഗ്രി) നിലനിര്‍ത്തുവാന്‍ ശരീരത്തിന്റെ ഓരോ ആന്തരീകകോശവും പ്രവര്‍ത്തനതോന്മുഖമാകുന്നു. കൂടാതെ രക്തചംക്രമണ വേഗം വര്‍ധിക്കുന്നു. ഇത് രക്തശുദ്ധീകരണത്തിന് വേഗം കൂട്ടുന്നു. പ്രഭാതത്തിലെ അലസതയില്‍നിന്നും ശരീരം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
4. രോഗമുള്ളവര്‍ അതിരാവിലെ ചൂടുവെള്ളമുപയോഗിച്ചാണ് കുളിക്കേണ്ടത്. ചൂടുള്ള വെള്ളം ശരീരത്തില്‍ ഒഴിക്കുമ്പോള്‍ ശരീര താപനില വര്‍ധിക്കുന്നു. താപനില സാധാരണ ഗതിയിലാക്കുവാന്‍ വേണ്ടി രക്തചംക്രമണ വേഗത കൂടുന്നു. കൂടുതല്‍ വിയര്‍ക്കുവാനും, കിഡ്‌നിയുടെ പ്രവര്‍ത്തന വേഗം കൂടുവാനും ഇത് കാരണമാകുന്നതിനാല്‍ ശരീരത്തിലെ രോഗകാരണമായ വിഷാംശത്തെ രക്തത്തില്‍നിന്നും പരമാവധി നീക്കം ചെയ്യുവാനും, ശരീരകോശങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുവാനും ഈ വിധത്തിലുള്ള സ്‌നാനംകൊണ്ട് സാധിക്കും.
5. കുളി കഴിഞ്ഞ ഉടനെ നനഞ്ഞ ശരീരത്തോടെ ഒരു മിനിറ്റുനേരം നില്‍ക്കുന്നതും (അഥവാ പ്രാര്‍ത്ഥിക്കുന്നത്) ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ഈ സമയം പൂര്‍വ്വാചാര്യന്മാര്‍ സൂര്യതര്‍പ്പണത്തിനും, പിതൃതര്‍പ്പണത്തിനും വിനിയോഗിച്ചിരുന്നു...janmabhumi
ഭക്തിയെക്കുറിച്ച് വിശദീകരിക്കുന്ന ശാസ്ത്രങ്ങളെ ഭക്തിയോഗത്തില്‍ താല്‍പര്യമുള്ളവര്‍ ആവര്‍ത്തിച്ച് മനനം ചെയ്തുകൊണ്ടിരിക്കണം. അപ്പോള്‍ അത് ഒരു സിദ്ധമന്ത്രംപോലെ അവരെ സംരക്ഷിച്ചുനില്‍ക്കും.
''ഭക്തി ശാസ്ത്രാണി മനനീയാനി, 
തദുദ്‌ബോധക
കര്‍മാണി കരണീയാനി''
ഭക്തിയെക്കുറിച്ച് വിശദീകരിക്കുന്ന ശാസ്ത്രങ്ങളെ ഭക്തിയോഗത്തില്‍ താല്‍പര്യമുള്ളവര്‍ ആവര്‍ത്തിച്ച് മനനം ചെയ്തുകൊണ്ടിരിക്കണം. അപ്പോള്‍ അത് ഒരു സിദ്ധമന്ത്രംപോലെ അവരെ സംരക്ഷിച്ചുനില്‍ക്കും.
ഭക്തിശാസ്ത്രങ്ങളെക്കുറിച്ച് ബോധനം ചെയ്യുന്ന തരത്തിലുള്ള കര്‍മങ്ങള്‍ പ്രവൃത്തിപഥത്തിലേക്ക് പകര്‍ത്തേണ്ടതാണ്.
ഒരു സാധകന്‍ എപ്പോഴും തന്റെ ഉപാസനാമൂര്‍ത്തിയെ മനസ്സിന്റെ എല്ലാ തലത്തിലും കൊണ്ടുനടക്കണം. വിചാരങ്ങളും വികാരങ്ങളും ഭഗവാനെക്കുറിച്ച്, തന്റെ ഉപാസനാദേവതയെക്കുറിച്ചുതന്നെയാകണം. മനസും ബുദ്ധിയും അതിലുറക്കുമ്പോള്‍ വാക്കും പ്രവൃത്തിയും അതിലേക്കുതന്നെയെത്തും. ക്രമേണ സാധകന്‍ ഉപാസനാദേവതയിലേക്കെത്തി ഭഗവാന്‍തന്നെയായി മാറുന്നു. തന്മയീഭാവത്തിലെത്തുന്നു. കര്‍മങ്ങളെല്ലാം മഹനീയകര്‍മ്മങ്ങളായി മാറുന്നു.
മനനാല്‍ ത്രായതേ ഇതി മന്ത്ര എന്ന് മന്ത്രത്തെ നിര്‍വചിക്കാറുണ്ട്. നാം എത്രത്തോളം മനസില്‍ ഉപാസനാദേവതയെ കൊണ്ടുനടക്കുന്നുവോ അത്രത്തോളം അത് നമ്മെ സഹായിച്ചുകൊണ്ടിരിക്കും. ഇക്കാര്യത്തില്‍ ഗോപികമാരും ഗോപകുമാരന്മാരും പഞ്ചപാണ്ഡവരും പ്രഹ്‌ളാദനും എല്ലാംതന്നെ നമുക്കു മുന്നിലുള്ള ഉദാഹരണങ്ങള്‍. നമ്മള്‍ ഓരോരുത്തരുടേയും അനുഭവങ്ങളും ഇതിനു ദൃഷ്ടാന്തം.
യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ നിത്യം സദാഉപാസനാദേവതയുടെ ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ മാത്രമാണ് അത് ഉപ-ആസനമാകുന്നത്. കൂടെയിരിക്കുന്ന അവസ്ഥ.
പക്ഷെ പലപ്പോഴും മായയുടെ മറവില്‍പ്പെട്ട് നാമെല്ലാം ദേവതയെ മറവിയിലാക്കുകയാണ്. അതുകൊണ്ടുതന്നെ ദേവത സഹായിക്കുന്നതിലും മറവ് കാട്ടുന്നു. ഈ മായാേദവിയുടെ പിടിയില്‍നിന്നും മോചനം നേടണം. എപ്പോള്‍ അതിനു സാധ്യമാകുന്നുവോ അപ്പോള്‍ നാം രക്ഷപ്പെട്ടു..janmabhumi
സര്‍വ്വപ്രാണികളുടെയും ഹൃദയത്തില്‍ ഭഗവാന്‍ പരമാത്മാവായി അവരുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും സാക്ഷിയായി നിലകൊള്ളുന്നു എന്ന് ഭഗവാന്‍ ആവര്‍ത്തിച്ചു തന്നെ ഗീതയില്‍ പറയുന്നുണ്ട്:-
അഹമാത്മാ ഗുഡാകേശ!
സര്‍വ്വഭൂതാശയസ്ഥിതഃ (10-20)
(ഞാന്‍ സര്‍വ്വപ്രാണികളുടേയും ഹൃദയത്തില്‍ നില്‍ക്കുന്നു.)
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി
സര്‍വ്വക്ഷേത്രേഷു ഭാരത (13-3)
(സര്‍വ്വശരീരങ്ങളിലും ക്ഷേത്രജ്ഞനായി നില്‍ക്കുന്നുമെന്ന് അറിയണം)
പക്ഷേ ആസുരസ്വഭാവികള്‍ ആ വാക്കുകളൊന്നും കേള്‍ക്കാന്‍പോലും ഒരുമ്പെടുകയില്ല. ഭഗവാനെ നിന്ദിക്കുക. ഭഗവാന്റെ വാക്കുകളായ വേദപുരാണേതിഹാസങ്ങളെയും ദേഹത്തിലും ഭാര്യാപുത്രാദികളുടെ ദേഹത്തിലും  ഭഗവാന്‍ അധിവസിക്കുന്നു എന്ന ആശയത്തെ തന്നെ എതിര്‍ക്കും; അതില്‍ ദോഷാരോപണം ഉന്നയിക്കും. ''അന്നത്തെ സര്‍വ്വപ്രാണി ഹൃദയത്തിലും ഈശ്വരന്‍ ഉണ്ടെങ്കില്‍, ഒന്നും ചെയ്യാത്ത എന്നെക്കൊണ്ട് ഈ ഈശ്വരന്റെ ഇഷ്ടപ്രകാരം ചെയ്യിച്ചുകൂടേ? എന്തെങ്കിലും ചെയ്യുന്ന എന്റെ പ്രവൃത്തികള്‍ക്ക് തടസ്സം സൃഷ്ടിച്ചുകൂടേ? എന്താണ് അങ്ങനെ ചെയ്യാത്തത്? അതുകൊണ്ട് ഈശ്വരനും ഇല്ലേ ഇല്ല.'' എന്ന് അവര്‍ മുദ്രാവാക്യം വിളിക്കും; സമ്മേളനങ്ങളില്‍ പ്രസംഗിക്കും; പത്രങ്ങളില്‍ എഴുതുകയും ചെയ്യും.
ഭഗവാന്റെ അവതാരരൂപങ്ങളായ മത്സ്യ-കൂര്‍മ്മവരാഹാദി ദേഹങ്ങളെയും, വസുദേവ പുത്രന്‍, ദശരഥ നന്ദനന്‍ തുടങ്ങിയ നാമങ്ങളെയും നിന്ദിക്കും''- അവയെല്ലാം മൃഗങ്ങളും സാധാരണ മനുഷ്യരും മാത്രമാണ്. പ്രഹ്ലാദന്‍, ധ്രുവന്‍, ഹനുമാന്‍ മുതലായ ഭക്തന്മാരെയും അവര്‍ ശകാരിക്കും.
എന്നാല്‍ ജ്ഞാനികള്‍ക്കോ ഭക്തന്മാര്‍ക്കോ അവരെ ഉപദേശിച്ചു സന്മാര്‍ഗ്ഗത്തിലേക്കുനയിച്ചുകൂടേ? എന്നാണെങ്കില്‍-
''അഭ്യസൂയകാഃ''
അവരുടെ-സന്മാര്‍ഗ്ഗവൃത്തികളായ ആചാര്യന്മാരുടെ-സദ്ഗുണങ്ങളെല്ലാം ദുര്‍ഗുണങ്ങളായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കും, അടുത്തു ചെല്ലാന്‍ പോലും അനുവദിക്കില്ല. അതുകൊണ്ട്-
''പതന്തി നരകേ അശുചൗ''
അവര്‍ നിശ്ചയമായും നരകത്തില്‍ വീഴും; വൃക്ഷങ്ങളായും പക്ഷികളായും പുഴുക്കളായും ജനിച്ചും മരിച്ചും തന്നെ സംസാരത്തില്‍ കഴിഞ്ഞുകൂടും..
janmabhumi

Tuesday, May 29, 2018

തിരുച്ചെന്തൂര്‍ ദേവനെ പ്രകീര്‍ത്തിച്ച് ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വദനാരംഭതീര്‍ഥമായ കടലില്‍ കുളിച്ചാണ് ഭഗവാനെ ദര്‍ശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില്‍ സമുദ്രനിരപ്പിനും താഴെയാണ്. രാവിലെ അഞ്ചിനു നട തുറന്നാല്‍ രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല.
സത്യം ശിവം സുന്ദരം


ഹര ഹര മഹാദേവ' -മുന്നില്‍ നീങ്ങുന്ന യാത്രാ സംഘത്തിലൊരാള്‍ മുഴങ്ങുന്ന ശബ്ദത്തില്‍ വിളിച്ചു. ' ഭം ഭം ഭോലാനാഥ്' -മലയിറങ്ങുന്ന തീര്‍ഥാടകരുടെ പ്രത്യഭിവാദനം. ഇവിടെ എല്ലാം ശിവസ്മരണയിലാണ്. ഭക്തരുടെ മനസ്സില്‍ ഈ ഹിമാലയത്തിനു മുഴുവന്‍ അധിപതിയാണ് കൈലാസനാഥന്‍. നര്‍ത്തകനും തപസ്വിയും മുന്‍കോപിയും ക്ഷിപ്രപ്രസാദിയുമായ ദേവന്റെ അപദാനങ്ങള്‍ തലമുറകള്‍ കൈമാറി വന്ന ഐതിഹ്യകഥകളിലെങ്ങുമുണ്ട്.

തെളിഞ്ഞു നിന്ന മാനം ഒന്നിരുണ്ടു. മഴ പാറിത്തുടങ്ങി. ഹിമാലയത്തില്‍ കാലാവസ്ഥ ഇങ്ങിനെയാണ്. മനുഷ്യമനസ്സു പോലെ മാറിമറിയും. മുന്നില്‍ മുകളിലേക്ക് കല്ലു പാകിയ വളഞ്ഞു പുളഞ്ഞ വഴി. മലനിരകളെ ചുറ്റിയുള്ള പാതയില്‍ ചിലയിടത്ത് ഇരുപുറവും കൊടുംകാടാണ്.

ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖമായ കേദാര്‍നാഥിന് ഇങ്ങിനെ സവിശേഷതകള്‍ പലതുമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 11,746 അടി ഉയരത്തിലുള്ള കേദാര്‍നാഥിലേക്ക് ആറു മാസമേ എത്താനാവൂ. ശേഷിക്കുന്ന കാലത്ത് ക്ഷേത്രം മഞ്ഞില്‍ പുതഞ്ഞു കിടക്കും. അതിനു മുന്നേ ദേവനെ 65 കിലോ മീറ്റര്‍ അകലെ ഊഖി മഠിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. മഞ്ഞുകാലത്ത് അവിടെയാണ് പൂജകള്‍.

തീര്‍ഥാടകസംഘങ്ങളുടെ പൗരാണികമായ വഴിത്താരയാണിത്. ഭക്തര്‍ക്ക് മോക്ഷദായകമായ ചതുര്‍ധാം യാത്രയിലെ മൂന്നാമത്തെ ക്ഷേത്രം. യമുനോത്രിയും ഗംഗോത്രിയും കഴിഞ്ഞ് ബദരീനാഥിലെത്തും മുന്നേ കേദാര്‍നാഥില്‍ വിശ്വാസികള്‍ എത്തുന്നു. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏറ്റവും വടക്കേയറ്റത്താണ് കേദാര്‍നാഥ്. പക്ഷേ യാത്രികരില്‍ ദേശഭേദങ്ങളില്ല. ശാന്തി തേടുന്ന വിദേശികളും സാഹസിക സഞ്ചാരികളും വരെ കൂട്ടത്തിലുണ്ട്. തളര്‍ച്ചയിലും മടുപ്പില്ലാത്ത ചുവുടുവെപ്പുകള്‍. വിസ്മയങ്ങള്‍ക്കു കൊതിക്കുന്ന ഒരു ആറാം ഇന്ദ്രിയം അവരുടെ ഉള്ളിലെങ്ങോ ഒളിഞ്ഞിരിക്കും പോലെ.

കേദാര്‍നാഥുമായി ബന്ധപ്പെട്ട് ഒരു കഥാ സാഗരം തന്നെയുണ്ട്. ശിവപാര്‍വ്വതിമാരും പാണ്ഡവരും മഹാമുനികളുമെല്ലാം കഥകളിലുണ്ട്. പര്‍വ്വതേശ്വരനായ ശിവനെ മനസാ വരിച്ച് പാര്‍വ്വതി കുളിച്ച് നിത്യവും കഠിനതപം ചെയ്തുവെന്ന് വിശ്വസിക്കുന്ന ഗൗരീ കുണ്ഡ് ഇവിടെയാണ്. ശിരസ്സറ്റു വീണ തന്റെ മകന് ആനയുടെ തല ചേര്‍ത്തുവെച്ച് മഹേശ്വരന്‍ ജീവന്‍ നല്‍കിയെന്നുമുണ്ട് ഐതിഹ്യം. പാര്‍വ്വതിക്കും ഗണപതിക്കും ഇവിടെ ക്ഷേത്രങ്ങളുണ്ട്. ഗൗരികുണ്ഡിലെ ഈ ആവി പൊങ്ങുന്ന ചൂടുറവയില്‍ കുളിച്ചാണ് എല്ലാവരും മല കയറാന്‍ തുടങ്ങുക. ഇവിടെ നിന്ന് 14 കിലോമീറ്റര്‍ ദൂരെ മുകളിലേക്കു നടക്കണം കേദാര്‍നാഥില്‍ എത്താന്‍.

നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കുതിരപ്പുറത്തു പോകാം. അതല്ലെങ്കില്‍ ഷെര്‍പ്പകള്‍ ചുമക്കുന്ന മഞ്ചലുകളുണ്ട്. കുതിരസവാരി പക്ഷേ ശ്രദ്ധിക്കണം. ദിവസത്തില്‍ പല തവണ മല കയറിയിറങ്ങിയ കുതിരകള്‍ക്ക് കാലൊന്നിടറിയാല്‍ അപകടമാണ്. വര്‍ഷം തോറും അധികൃതര്‍ പുതുക്കി നിശ്ചയിക്കുന്ന ഫീസാണ് കുതിരക്കും മഞ്ചലിനും. ചെങ്കുത്തായ വഴി കയറുമ്പോള്‍ കമ്പിളിക്കുപ്പായത്തിനു താഴെ വിയര്‍പ്പുചാലുകള്‍ ഒഴുകിയിറങ്ങുന്നു. തളര്‍ന്നു നില്‍ക്കുന്നവരെയും കാത്ത് ചായക്കടകള്‍ വഴിയിറമ്പില്‍ത്തന്നെയുണ്ട്, ഇടയ്ക്കിടെ.

''വാശിക്ക് കയറേണ്ട. ശ്രദ്ധിച്ചില്ലെങ്കില്‍ മസിലു കയറും.'' ചായ മൊത്തിക്കുടിക്കുമ്പോള്‍ ബെഞ്ചിന്റെ അങ്ങേത്തലക്കിലിരിക്കുന്ന സന്യാസി ചിരിച്ചു. ലെസ് ലഗേജ്, മോര്‍ കംഫര്‍ട്ട്. യാത്രയില്‍ മാത്രമല്ല, ജീവിതത്തിലും.'' പിന്നെയും ചിരി.

പേര് സദാനന്ദ ഭാരതി. നാട് ഉജ്ജയിനി. ഇപ്പോള്‍ ഗുജറാത്തിലെ ദ്വാരകയില്‍ തൊഴുതു വരികയാണ്. കൈയില്‍ ഒരു ചെറിയ ഭാണ്ഡം. ഒരു ഊന്നു വടി. ചോറ്റുപാത്രം. തീര്‍ന്നു!

''വലിയ ഒരുക്കങ്ങള്‍ നടത്തിയാലും ഇവിടെ ലക്ഷ്യത്തിലെത്തണമെന്നില്ല.നോക്കൂ. കരുത്തന്മാരായി പുറമേ തോന്നുന്ന ഈ മലകളില്ലേ? ഒരു മഴ പെയ്താല്‍ ഇടിഞ്ഞു വീഴാം. കാണാന്‍ നേരമായാല്‍ ഭഗവാന്‍ വിളിക്കും..'' സുഖസൗകര്യങ്ങള്‍ നിറഞ്ഞ മറ്റു തീര്‍ഥസ്ഥാനങ്ങല്‍ പോലെയല്ല ചതുര്‍ധാം. അപകടങ്ങളും ബുദ്ധിമുട്ടുകളും കടന്നു വേണം യാത്ര. സുരക്ഷിതമെന്ന് പറയാനും വയ്യ. ചതുര്‍ധാം യാത്രാപഥത്തില്‍ പലയിടത്തും കാണാം ഇങ്ങിനെയൊരു ബോര്‍ഡ്. 'ഇവിടെ വണ്ടി നിര്‍ത്തരുത്. മല ഇടിയാന്‍ സാധ്യത.' ഇടയ്ക്കുള്ള നഗര കവാടങ്ങളിലെ ചെക് പോസ്റ്റുകള്‍ രാത്രി ഒമ്പതിന് അടയ്ക്കും. മലയിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണിത്.

കാല്‍നടപ്പാതയിലുടെയാണ് കേദാര്‍നാഥ് വരെ യാത്ര. അരികിലായി മന്ദാകിനി ഉണ്ട്. കല്‍ക്കുനകളില്‍ തട്ടിച്ചിതറിയും പതഞ്ഞൊഴുകിയും. നദി എത്തുന്നത് കേദാര്‍നാഥ് മലനിരകളില്‍ നിന്നാണ്.

സദാനന്ദഭാരതി പല തവണ കേദാര്‍നാഥില്‍ വന്നിട്ടുണ്ട്. ഋതുഭേദങ്ങള്‍ക്കൊപ്പം ഹിമാലയവും മാറുന്നു. മനുഷ്യര്‍ ഉടയാടകള്‍ മാറി മാറി അണിയും പോലെ. ഋഷികേശില്‍ നിന്ന് കേദാര്‍നാഥിലേക്കുള്ള 221 കിലോമീറ്റര്‍ യാത്ര അനുഭൂതിയാവുന്നത് അതുകൊണ്ടാണ്. കേദാര്‍നാഥ് മാത്രമല്ല, ആകെ ചതുര്‍ധാം യാത്രയും അങ്ങനെത്തന്നെ.

ഒരിക്കല്‍ വന്നാല്‍ ഹിമാലയം പിന്നെയും മാടി വിളിക്കും. അങ്ങിനെ പതിവുകാര്‍ ഒരുപാടുണ്ട്. പ്രകൃതിയുടെ വേഷപ്പകര്‍ച്ചകള്‍ തേടി കാടുകളില്‍ അലയുന്ന ഫോട്ടോഗ്രാഫര്‍മാരുമുണ്ട്.

കേദാര്‍നാഥിലേക്കുള്ള വഴിയില്‍ രാംബാറയിലും ഗരുഡഛട്ടിയിലും അല്‍പ്പം വിശ്രമിക്കാം. ചെറിയ ഇടത്താവളങ്ങള്‍. വെട്ടിയെടുത്ത കല്‍പ്പാളികള്‍ കൊണ്ടു മേല്‍ക്കൂര തീര്‍ത്ത ചെറിയ കടകള്‍. ധാബകള്‍. ഇടുങ്ങിയ നിരത്തിലേക്കു ചാഞ്ഞുനില്‍ക്കുന്ന മേലാപ്പുകള്‍ക്കു താഴെ ഭക്ഷണം റെഡിയാണ്. കോളിഫ്‌ളവറും ഉള്ളിയും ചേര്‍ത്ത കറിയും ചപ്പാത്തിയും. നടത്തത്തിന്റെ ക്ഷീണത്തില്‍ വിശപ്പു കത്തുന്നു. നല്ല രുചി.

''മന് മേ ദേഖോ
ശിവ് കീ ജ്വാലാ
ദര്‍ദ് കിതറ് ഹേ
ഈശ്വര് കീ ലീലാ..''

(മനസ്സിലേക്കു നോക്കുക, ശിവന്റെ തേജസ്സ.് എവിടെയാണ് വേദന? എല്ലാം ഭഗവാന്റെ ലീല). കണ്ണുകള്‍ പാതിയടച്ച് ഒരു ഗായകന്‍ ഉറക്കെ പാടുകയാണ്. പിന്നാലെ ഒരു ഭജനസംഘം. ഡോലക്കില്‍ ഭസ്മം പൂശിയ കൈകളുടെ നൃത്തം.

നേരം ഇരുട്ടിയിരിക്കുന്നു. ഗരുഡ് ഛട്ടിയില്‍ നിന്നു നോക്കിയാല്‍ കേദാര്‍നാഥ് അല്‍പ്പം അകലെ കാണാം. 500 മീറ്റര്‍. മുനിഞ്ഞു കത്തുന്ന ദീപങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരവും താഴെയുള്ള തെരുവും മഞ്ഞിലൂടെ ഒരു പുക പോലെ..

സന്ധ്യക്കു മുന്നേ കേദാറില്‍ എത്തണം. അതാണ് താമസത്തിനും മറ്റും സൗകര്യം. ക്ഷേത്രത്തില്‍ ആരതി കഴിഞ്ഞാല്‍ എല്ലാവരും ഉറക്കത്തിനു വട്ടം കൂട്ടും.

പഞ്ചാബ് സിന്ധ് ആവാസ് യോജനയിലെ മുറിയില്‍ രജോയിക്കടിയിലേക്ക് സ്വെറ്ററും ജാക്കറ്റുമിട്ട് നൂണ്ടു കയറുമ്പോഴേക്കും ഉറക്കം ഓടിവന്നുകഴിഞ്ഞു.

* *
മണിമുഴക്കങ്ങള്‍ കേട്ടാണ് ഉണര്‍ന്നത്. ചൂടുവെള്ളത്തില്‍ കുളി കഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ തണുപ്പ് ശ്വാസക്കാറ്റില്‍ പോലും വന്നു പൊതിഞ്ഞു. തെളിഞ്ഞ നീലാകാശത്തില്‍ ബാലസൂര്യന്റെ കിരണങ്ങള്‍ പരന്നു തുടങ്ങിയതേയുള്ളൂ. ക്ഷേത്രത്തിന്റെ തിളങ്ങുന്ന പൊന്‍താഴിക്കുടത്തിനു താഴെ ഭക്തരുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു.

പാണ്ഡവരാണ് കേദാര്‍നാഥില്‍ ക്ഷേത്രം പണിതത് എന്നാണ് ഐതിഹ്യം. ചതുര്‍മഠങ്ങള്‍ സ്ഥാപിച്ച ശേഷം ഇവിടെ എത്തിയ ശങ്കരാചാര്യര്‍ ആ സ്ഥാനത്ത് പുതിയ ക്ഷേത്രം നിര്‍മ്മിച്ചു. മുപ്പത്തിരണ്ടാം വയസ്സില്‍ ശങ്കരന്‍ ഇവിടെ വെച്ചാണ് സമാധിയായത്. ക്ഷേത്രത്തിനരികില്‍ സമാധി സ്മരണക്കായി ഒരു വെണ്ണക്കല്‍ ഭിത്തിയുണ്ട്.

ക്ഷേത്രത്തിനു പഴക്കം 1000 വര്‍ഷമുണ്ടെന്ന് കണക്കാക്കുന്നു. ചാരനിറമുള്ള വലിയ കല്‍പ്പാളികളില്‍ പണി തീര്‍ന്ന ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ദേവീദേവന്മാരുടെ ശില്‍പ്പങ്ങളുമുണ്ട്. ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ നേരിട്ട് പൂജിക്കാം. പുഷ്പാര്‍ച്ചന ചെയ്യാം. ഗംഗോത്രിയില്‍ നിന്നു കൊണ്ടുവന്ന ജലകലശങ്ങള്‍ അഭിഷേകം ചെയ്യാം.

ഉള്ളില്‍ കണ്ണീരണിഞ്ഞ പ്രാര്‍ഥനകളുടെ മുഴക്കമാണ്. ഒരു പാട് നേര്‍ച്ചകളുമായി ദേശങ്ങള്‍ താണ്ടി എത്തിയവരുടെ മനമുരുകുന്ന പരിദേവ
നങ്ങള്‍ സങ്കടങ്ങളുടെ മറ്റൊരു മഹാനദിയായി.

sanghasamudra
ഹിമാലയത്തെ ആദ്യമായി ഞാന്‍ കാണുന്നത് എന്റെ ഗുരു സ്വാമിനി അക്ഷരയോടൊപ്പമാണ്. മഞ്ഞണിഞ്ഞ മാമലകള്‍ അന്നേ എന്നെ കാന്തവലയത്തിലാഴ്ത്തി. പിന്നീടുള്ള എന്റെ ഹിമാലയ യാത്രകളെല്ലാം ഒറ്റയ്ക്കായിരുന്നു.
ഓരോ തവണയും ഹിമാലയത്തിലേക്ക് പോകാന്‍ ആലോചിക്കുമ്പോള്‍ മറ്റെല്ലാം എനിക്ക് അപ്രധാനമാകുന്നു. മലകളുടെ മടിത്തട്ടില്‍ പ്രശ്‌നങ്ങളെല്ലാം മറന്നങ്ങിനെ...

ഇത്തവണ പെട്ടന്നായിരുന്നു യാത്ര. ഉഖീമഠില്‍ ഒരാഴ്ച. രുദ്രപ്രയാഗിലെ ഈ ഗ്രാമത്തില്‍ ഭാരത് സേവാശ്രം സംഘത്തിന്റെ യാത്രി നിവാസില്‍ നിന്നാണ് ഞാന്‍ തുംഗനാഥിലേക്ക് പുറപ്പെട്ടത്. തുംഗനാഥ് പഞ്ചകേദാരങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഉയരമേറിയ ശിവക്ഷേത്രവും ഇവിടെയാണ്. മഹാകാളിമാതാവിന്റെ ശക്തി ചൈതന്യം കുടികൊള്ളുന്ന കാളിശിലയും അവിടെ തന്നെ. ഡിയോറിയ താല്‍ (തടാകം) ആണ് മറ്റൊരു ആകര്‍ഷണം. തെളിഞ്ഞ ആകാശവേളയില്‍ പ്രശാന്തമായ ഈ തടാകത്തില്‍ കേദാര്‍നാഥും ചൗക്കംബയും പ്രതിഫലിച്ചു കാണാം.

വിസ്മയങ്ങളും ആകസ്മികതകളും കൊണ്ട് ഒരോ ഹിമാലയന്‍ യാത്രയും അതുല്യമായ അനുഭവങ്ങളായി തീരാറുണ്ട്. ഏറ്റവും കുറഞ്ഞ പഌനിംഗ് മതി ഹിമാലയത്തിലേക്ക്. ദിവ്യമായ ഒരു പഌനിംഗ് നിങ്ങളെ ലക്ഷ്യത്തെത്തിക്കും. അസാധാരണരായ മനുഷ്യരെയും നിങ്ങള്‍ കണ്ടുമുട്ടും. ഹിമാലയത്തിന്റെ ദിവ്യമായ കാന്തിക സാന്നിധ്യത്തില്‍ നിങ്ങളുടെ ഇടുങ്ങിയ ജീവിതരീതികള്‍ക്കും പഌനിംഗിനുമൊന്നും വലിയ പ്രസക്തിയില്ല എന്നതാണ് സത്യം.

ചെന്നൈയില്‍ നിന്ന് ഹരിദ്വാറിലേക്ക് തീവണ്ടിയിലും അവിടെ നിന്ന്് ബസ്സിലുമാണ് ഞാന്‍ കഴിഞ്ഞ തവണ ഉഖീമഠിലെത്തിയത്. എന്നാല്‍ ഇത്തവണ രണ്ടാഴ്ചയിലെ അവധിയില്‍ കൂടുതല്‍ സമയം ഹിമാലയത്തില്‍ കഴിയാം എന്ന വിചാരത്തോടെ യാത്ര വിമാനത്തിലാക്കി. ചെന്നൈയില്‍ നിന്ന് ദില്ലിക്ക്. അര്‍ധരാത്രിയോടെ ഹരിദ്വാറിലേക്ക് ബസ്സ് കിട്ടി. ഹരിദ്വാറില്‍ ഒരു ദിവസം തങ്ങി. അവിടെ ദിവ്യ യോഗാഗ്രാമിലെ യോഗാഗുരു സ്വാമി രാംദേവിനെ കണ്ടു. ഉത്തരാഖണ്ഡിലെ പ്രാദേശിക തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണം ബസ്സ് സര്‍വ്വീസെല്ലാം അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. എനിക്ക് പോകേണ്ട ബസ്സ് നേരത്തെ തന്നെ എടുക്കുകയും ചെയ്തു. രുദ്രപ്രയാഗിലേക്കുള്ള ബസ്സ് പിടിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. രാത്രിയോടെ ഉഖീമഠിലെത്താമെന്നും ഞാന്‍ കണക്കുകൂട്ടി.

എന്നാല്‍ അങ്ങിനെയൊന്നുമായിരുന്നില്ല സംഭവിച്ചത്. നമ്മുടെ ആലോചനകളെല്ലാം തകിടം മറിക്കുന്നതാണ് ദിവ്യമായ പഌനിംഗിന്റെ പത്യേകത. അഞ്ചുമണിയോടെയാണ ഞാന്‍ രുദ്ര പ്രയാഗിലെത്തുന്നത്. അവിടെ കാറോ ബസ്സോ ഒന്നുമില്ല. ലഗ്ഗേജുമേന്തി നടന്നു. ബദരിനാഥ് കേദാര്‍നാഥ് മന്ദിര്‍ സമിതി അതിഥി മന്ദിരത്തില്‍ മുറികിട്ടി. തൊട്ടു മുന്നിലെ കടയില്‍ പോയി റൊട്ടിയും ചപ്പാത്തിയും കഴിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒറ്റയ്ക്ക് സഞ്ചരിക്കുന്ന യാത്രികയെ കണ്ട് ഗാഡ്്‌വാളി പയ്യന്‍മാര്‍ക്ക് കൗതുകം. എന്റെ 'ടൂഠി ഫൂട്ടി' ഹിന്ദിയില്‍ ഞാന്‍ അവരോട് സംസാരിച്ചു.

പിറ്റേന്ന് കാലത്ത് നിറഞ്ഞൊഴുകുന്ന അളകനന്ദയുടെ തീരത്തെ പ്രാചീന ഹനുമാന്‍ ക്ഷേത്രവും രാമക്ഷേത്രവും കാണാന്‍ പോയി. അല്‍പ്പം താഴെയാണ് പ്രയാഗ. അളകനന്ദയും മന്ദാകിനിയും കൂടിച്ചേരുന്ന സ്ഥലം. ശക്തിയോടെ ഒഴുകിച്ചേരുന്ന രണ്ടു നദികളുടെ സംഗമസ്ഥാനം ചൈതന്യവാഹിയാണ്. തീരത്തൊരു ഗംഗാക്ഷേത്രവുമുണ്ട്. ചില ഭക്തര്‍ ധൂപങ്ങളും പുഷ്പങ്ങളും കൊണ്ട് നാരദശിലയെ പൂജിക്കുന്നത് കണ്ടു. പ്രയാഗക്ക് മുകളിലെ രുദ്ര മഹാദേവമന്ദിരം വരെ ഞാന്‍ നടന്നു. നാരദന്‍ ശിവനെ ഭജിച്ച ഇടമാണിതെന്ന്് ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു. നാരദന് തംബുരുവും സുസ്വരവും ലഭിച്ചത് ഇവിടെ നിന്നാണത്രെ.

ഹോളിയും ജോളിയും - ഹിമാലയത്തെ ഇങ്ങിനെ രണ്ടായിത്തിരിക്കാം. പുണ്യസ്ഥലങ്ങളും വിനോദസ്ഥലങ്ങളും.

ഞാന്‍ ബാഗ് പാക്ക് ചെയ്തു. ഉഖിമഠിലേക്ക് ഒരു ടാക്‌സി പിടിച്ചു. വഴിയില്‍ അരമണിക്കുര്‍ യാത്ര തടസ്സപ്പെട്ടു. മണ്ണിടിച്ചില്‍. എര്‍ത്ത് മൂവര്‍ എത്തി തടസ്സങ്ങള്‍ നീക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. ഭാരത് സേവാശ്രം സംഘത്തിന്റെ ഏഴാം നിലയിലുള്ള മുറിയിലെത്തിയപ്പോള്‍ ഞാന്‍ ആദ്യം ചെയ്തത് ജനാല തുറന്ന് എന്റെ പ്രിയപ്പെട്ട പര്‍വ്വത നിരകളെ കണ്‍കുളിര്‍ക്കെ കാണുകയായിരുന്നു. തണുത്ത കാറ്റും സുഗന്ധപൂരിതമായ അന്തരീക്ഷവും സൂര്യവെളിച്ചവും നിശ്ശബ്ദമായി നീങ്ങുന്ന മേഘജാലങ്ങളുമെല്ലാം എനിക്ക് ചിരപരിചിതം. ഇതെനിക്ക് സ്വന്തം വീട് പോലെ.

പിറ്റേന്ന് കാലത്ത് യാത്രി നിവാസ് മാനേജ് ചെയ്യുന്ന സുധീര്‍ മഹാരാജാണ് വിളിച്ചുണര്‍ത്തിയത്. ഒരു സ്വാമി ചോപ്തയിലേക്ക് പോകുന്നുണ്ടെന്നും താല്‍പര്യമുണ്ടെങ്കില്‍ കൂടെ പോയാല്‍ തുംഗനാഥിലേക്ക് പോകാമെന്നും പറഞ്ഞു. ഞാന്‍ ഉഷാറായി. ചോപ്ത ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്റാണ്. ശൈത്യകാലമായാല്‍ മുഴുവന്‍ മഞ്ഞുമൂടി കിടക്കും. പോയ ഡിസംബറില്‍ പ്രണവാനന്ദ വിദ്യാമന്ദിര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഞാനവിടെ ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. അന്ന് മഞ്ഞണിഞ്ഞ ദേവദാരു മരങ്ങള്‍ക്കിടയില്‍ മഞ്ഞുരുട്ടി പന്ത് കളിച്ചതും ഓര്‍മ്മയിലോടിയെത്തി. അവിടെ നിന്ന് കുത്തനെ മല കയറണം തുംഗനാഥിലേക്ക്. ലവലേശം ചെരിവില്ലാത്ത കിഴുക്കാം തൂക്കായ ദുര്‍ഘടമായ കയറ്റം.

തുംഗനാഥിലേക്കുള്ള കയറ്റം തുടക്കത്തില്‍ വേഗം കയറാമെന്ന് തോന്നുമെങ്കിലും പോകെ പോകെ അത് ദുഷ്‌കരമാകും. ചെങ്കുത്തായ കയറ്റമാണത്. ചായ കുടിക്കാനായി ഞാന്‍ കുറച്ച് നേരം വഴിയില്‍ തങ്ങി. കച്ചവടക്കാരോടും മറ്റു യാത്രികരോടും സംസാരിച്ചു. എല്ലാവര്‍ക്കും അത്ഭുതമായിരുന്നു ഞാനൊറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍. എന്തുകൊണ്ട് ഒറ്റയ്ക്ക് എന്നതും ഒരു ചോദ്യമായിരുന്നു. ഞാന്‍ മെല്ലെ നടന്നു. കാല് വേദനിക്കുമ്പോള്‍ ദീര്‍ഘശ്വാസമെടുത്ത് ഊര്‍ജ്ജം നിറച്ചു. പര്‍വ്വതങ്ങള്‍ നിങ്ങളോട് പറയും. ഇതൊരു കോണു മാത്രം. അരകിലോമീറ്ററേയുള്ളൂ. രണ്ടു കിലോമീറ്ററേയുള്ളൂ എന്നൊക്കെ കേള്‍ക്കാം. പക്ഷേ ആദിയും അന്തവുമില്ലാത്ത ജീവിത പ്രവാഹത്തിന്റെ സാന്നിധ്യം ദൂരങ്ങള്‍ താണ്ടുംമുമ്പേ നാം അനുഭവിച്ചറിയുന്നു. അങ്ങുയരത്തില്‍ ചന്ദ്രനാഥ് പര്‍വ്വത ത്തിന്റെ മുകളില്‍ ഒരു ശിലാക്ഷേത്രം തുംഗനാഥ്. ഒരു വശത്ത് അഗാധമായ താഴ് വര, മറുവശത്ത് മഞ്ഞു വീണ ഉത്തുംഗമായ പാറക്കെട്ടുകള്‍. ചുറ്റിലും ഛൗക്കംബ, കേദാര്‍ ഹാതി പര്‍വ്വത പംക്തികള്‍. ആത്മീയ ഗാംഭീര്യത്താല്‍ തുടിക്കുന്ന സ്വച്ഛവും നിര്‍മ്മലവുമായ അന്തരീക്ഷത്തില്‍ ഒരു ചെറിയ ശിവക്ഷേത്രം. നിലം നിറയെ പാദം മൂടുന്ന പൊടിമഞ്ഞ്. മുറ്റത്തൊരു നന്ദി ശില്‍പ്പം. കരിങ്കല്‍ പാളികളാല്‍ ലിംഗാകൃതിയില്‍ തീര്‍ത്ത ഗോപുരത്തിലാണ് ഗര്‍ഭഗൃഹം. ഉള്ളില്‍ സ്വയംഭൂലിംഗം. ആദിശങ്കരന്‍, പഞ്ചപാണ്ഡവര്‍, കാലഭൈരവന്‍, വേദവ്യാസന്‍ എന്നിവരുടെ പ്രതിമകളും കാണാം.

ക്ഷേത്രപൂജാരി ശിവകഥ പറഞ്ഞു തന്നു. മഹാഭാരത യുദ്ധാനന്തരം പാണ്ഡവര്‍ ശിവന്റെ അനുഗ്രഹം തേടിയെത്തിയപ്പോള്‍ ശിവന്‍ ഒരു കാളയുടെ രൂപത്തില്‍ ഓടി മറഞ്ഞതാണത്രെ. അമ്മാവന്‍മാരേയും അടുത്ത ബന്ധുക്കളേയും കൊന്ന പാണ്ഡവന്‍മാരെ അനുഗ്രഹിക്കാന്‍ ശിവന്‍ തയ്യാറല്ലായിരുന്നു. ഓടി മറഞ്ഞ കാളയുടെ ഭൂമിക്കു മുകളില്‍ കാണുന്ന വിവിധ ഭാഗങ്ങളാണ് പഞ്ചകേദാരം എന്ന് ഐതിഹ്യം. കേദാര്‍നാഥ്, തുംഗനാഥ്, മധ്യമഹേശ്വര്‍, രുദ്രനാഥ്, കല്‍പ്പനാഥ് എന്നിവയാണവ. തുംഗനാഥില്‍ ലിംഗം മഹാദേവന്റെ കൈകളാണെന്നാണ് വിശ്വാസം.

എനിക്ക് ഉച്ചയ്ക്കുള്ള ബസ്സ് പിടിക്കണമായിരുന്നു. അതുകൊണ്ട് തന്നെ മടക്കയാത്ര വേഗത്തിലാക്കണം. മുട്ടുവേദന പക്ഷേ അനുവദിക്കുന്നില്ല. വരുന്നത് വരട്ടെ. രണ്ട് മണിയായി എത്തിയപ്പോള്‍. 3.15 വരെ കാത്തിരിക്കേണ്ടിവന്നു. ഉഖിമഠ് വഴി നാരായന്‍കോട്ടിയിലേക്ക് പോകുന്ന ജീപ്പു പിടിച്ച് ഞാന്‍ തുംഗനാഥിനോട് യാത്ര പറഞ്ഞു.

തുംഗനാഥ് കഴിഞ്ഞു. ഇനിയെന്ത്? കഠിനമായ യാത്രയൊന്നും വേണ്ടെന്ന് വെച്ച് ഉഖിമഠില്‍ തന്നെ തങ്ങിയ എനിക്ക് നാലു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും വിളിവന്നു. പര്‍വ്വതനിരകളില്‍ നിന്ന് കാറ്റ് വിളിക്കുമ്പോള്‍ അടങ്ങിയിരിക്കുന്നതെങ്ങിനെ? കാളിശിലയാവട്ടെ അടുത്ത ലക്ഷ്യം. കാളിമഠില്‍ പോയ മുന്‍ യാത്രയില്‍ ബോലേശ്വര്‍ ക്ഷേത്രത്തിലെ പല്‍ഹാരിബാബ അവിടെയൊരു ജര്‍മ്മന്‍ സംന്യാസിനിയുള്ള കാര്യം പറഞ്ഞിരുന്നു. ഏതായാലും ഇത്തവണ അങ്ങോട്ട് തന്നെ പോകാം. ഞാന്‍ തീരുമാനിച്ചു.

തൊട്ടടുത്ത ഗ്രാമമായ ഗുപ്തകാശിയിലെത്തി അവിടെനിന്നാണ് കാളിമഠത്തിലേക്കുള്ള വണ്ടി പിടിച്ചത്. കാളിഗംഗയിലെ ഒരു ശക്തിപീഠമാണ് കാളിമഠ്. അവിടെ നിന്ന് ആറു കിലോമീറ്റര്‍ കാടുതിങ്ങിയ പര്‍വ്വതനിരയാണ് താണ്ടാനുള്ളത്. ഹിമാലയത്തിന്റെ മറ്റ് മേഖലയില്‍ നിന്ന് വ്യത്യസ്തമായ വഴിയാണിവിടെ. വിശാലമായ വഴികള്‍.

സ്ത്രീശക്തിയുടെ ദിവ്യമായ ഊര്‍ജ്ജ സാന്നിധ്യം -കാളിശിലയില്‍ നമുക്കതനുഭവിക്കാം. മൂന്നു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വൈനൂകി ഗ്രാമമായി. ഒരു ഗാഡ്‌വാളി കുടുംബം കുടിക്കാന്‍ വെള്ളംതന്നു. സര്‍വ്വേശ്വരി എന്ന പെണ്‍കുട്ടി കുടിക്കാന്‍ ചായയും കക്കിരിയും തന്നു. ഗ്രാമീണര്‍ അന്നവിടെ തങ്ങാന്‍ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ യാത്ര തുടര്‍ന്നു. ഉയരത്തില്‍ കാളിശിലയിലെ കൊടിക്കൂറ പാറിക്കളിക്കുന്നത് കാണാം. നാഗ സംന്യാസി മണിമഹേഷ് ഗിരി എനിക്ക് വഴി കാണിച്ചു. മനോഹരമായ ഒരു ആശ്രമകവാടത്തിന്റെ വാതില്‍ ഞാന്‍ തുറന്നു. ഏറെ പറഞ്ഞു കേട്ടിട്ടുള്ള ജര്‍മ്മന്‍ സംന്യാസിനി മാ സരസ്വതി ഗിരി എന്നെ സ്വീകരിച്ചു. സുന്ദരമായ ഹിന്ദിയിലാണവര്‍ സംസാരിക്കുന്നത്്. ഗുരു ബര്‍ക്കാബാബയും ഉണ്ടായിരുന്നു. നാലു വലിയ പട്ടികളേയും ആടുകളേയും അവര്‍ വളര്‍ത്തുന്നുണ്ട്.

ഞാന്‍ അഖണ്ഡധൂനിയുടെ അരികിലിരുന്നു.ബര്‍ക്കബാബയുടെ പര്‍ണ്ണകൂടീരത്തിലെ കെടാത്ത അഗ്‌നികുണ്ഡമാണത്. മാതാജിയുടെ സംസ്‌കൃത ശിവസ്തുതിയോടു കൂടിയ സായാഹ്ന ആരതിക്കുശേഷം ചുടുള്ള റൊട്ടിയും പച്ചക്കറിയും ചേര്‍ന്ന അത്താഴം. അഗ്‌നികുണ്ഡത്തില്‍ വേവിച്ചെടുത്ത വഴുതനങ്ങ കൊണ്ട് ബര്‍ക്കബാബയുണ്ടാക്കിയ പച്ചക്കറിക്ക് പ്രത്യേക രുചി. സ്വര്‍ഗീയരുചി എന്നു പറയാം.
അന്നു രാത്രി ഞാന്‍ മാതാജിയുടെ മുറിയില്‍ കിടന്നു. ഒരാള്‍ക്ക് കഷ്ടിച്ച് കിടക്കാവുന്ന സാധു ആസന്‍ അവര്‍ വിരിച്ചു തന്നു. ആശ്രമത്തിലെ നാലു പട്ടികളും കൂട്ടിനുണ്ടായിരുന്നു. വന്യമൃഗങ്ങളേയും മഴയേയും പേടിച്ച് അവയെ പുറത്തിടാറില്ല. അതുകൊണ്ട് തന്നെ തുടക്കത്തില്‍ എനിക്ക് ചെറിയൊരു ഭയമുണ്ടായിരുന്നു. അര്‍ധരാത്രി വരെ മാതാജിയോട് സംസാരിച്ചിരുന്ന് ഭയത്തെ മറന്ന് ഞാന്‍ സുഖമായുറങ്ങി. വര്‍ഷങ്ങള്‍ക്ക്് മുമ്പ് ഈ മുറിയില്‍ ഉമാഭാരതിയും അന്തിയുറങ്ങിയിട്ടുണ്ട്. മാതാജി പറഞ്ഞു.

കാലത്ത് ചുടുവെള്ളത്തില്‍ ഒരു കുളിയും കഴിഞ്ഞ് ഒരിക്കല്‍ കൂടി കാളിശിലാദര്‍ശനവും കഴിഞ്ഞ് ഒരു കുറുക്കു വഴിയിലൂടെ ഞാന്‍ മടക്കയാത്ര ആരംഭിച്ചു. മാതാജി വഴിയാത്രയില്‍ കഴിക്കാന്‍ ഉണക്കപ്പഴങ്ങളും ബിസ്‌കറ്റും വെള്ളവും തന്നിരുന്നു. രാത്രി വഴിയില്‍ കിടന്നിരുന്ന പട്ടികളിലൊരെണ്ണം കൂടെ വന്നു. എനിക്ക് വഴികാട്ടാനെന്ന പോലെ. ഇത് ഹിമാലയത്തിലെ മറ്റൊരത്ഭുതമാണ്. പട്ടികള്‍ മനുഷ്യനെ നയിക്കുന്നു. അപരിചിതമായ മലമടക്കുകളിലൂടെ...

മടക്കയാത്രയ്ക്ക്് രണ്ടു ദിവസം മുമ്പ് ഡിയോറിയതാള്‍ തടാകത്തിലും പോകാന്‍ ഞാന്‍ തീരുമാനിച്ചു. സാരി ഗ്രാമത്തിലാണിത്. ഉഖിമഠില്‍ നിന്ന് അരമണിക്കൂര്‍ ബസ്സ ്‌യാത്ര. രണ്ട് കിലോമീറ്റര്‍ മല കയറിയാല്‍ ഗ്രാമമായി. വീണ്ടും രണ്ട് കിലോമീറ്ററുണ്ട് തടാകത്തിലേക്ക്. വഴിയില്‍ മനോഹരമായ ഒരു ശിവക്ഷേത്രം. വനംവകുപ്പ് ഈ ഭാഗം ഉദ്യാനമാക്കിയിട്ടുണ്ട്. പ്രവേശനത്തിന് 40 രുപയും ഈടാക്കുന്നുണ്ട്. രുദ്രപ്രയാഗ ജില്ലയിലെ ഉഖിമഠ് വനം മേഖലയിലെ കേദാര്‍ താഴ്‌വരയിലാണ് ഈ ഭാഗം.

തണുത്തുറഞ്ഞ് തടാകത്തിന്റെ പ്രശാന്ത സൗന്ദര്യ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ല. ദേവകള്‍ നീരാടാനിറങ്ങുന്ന സ്ഥലം. ജനങ്ങള്‍ അങ്ങിനെ വിശ്വസിക്കുന്നു. ആകാശം തെളിഞ്ഞതാണെങ്കില്‍ മഞ്ഞണിഞ്ഞ ചൗക്കംബ-കേദാര്‍നാഥ് മലനിരകളുടെ പ്രതിബിംബം തടാകത്തില്‍ തെളിഞ്ഞുകാണാം. ഉദ്യാനത്തിലെ കസേരയില്‍ ഞാനിരുന്നു. തടാകത്തിന്റെ പ്രശാന്തതയില്‍ ലയിച്ചങ്ങിനെ...

അടുത്ത ദിവസം ഉഖിമഠിനോട് വിട പറഞ്ഞു. ഋഷികേശിലേക്ക്. അവിടെ ഓംകാരാനന്ദ ഗസ്റ്റ് ഹൗസില്‍ ഗംഗയുടെ തൊട്ടടുത്തു തന്നെ എനിക്ക് മുറി കിട്ടി. സൂര്യാസ്തമയം കാണാന്‍ ഒരു ബോട്ടുമെടുത്ത് ഞാന്‍ ഗംഗയുടെ മറുകരയിലേക്ക് പോയി. മനസ്സില്‍ ബാക്കിയാവുന്നത് ഹിമാലയത്തിന്റെ ശാന്തത, പരിപാവനത. പ്രകൃതിയുടെ അതുല്യ ഭംഗി ...sanghsamudra