Monday, September 18, 2023

Iകംസൻ പറഞ്ഞതനുസരിച്ച് രാമകൃഷ്ണൻ മാരെ മധുരയ്ക്ക് കൊണ്ടുപോകാൻ അക്രൂരൻ വൃന്ദാവനത്തിൽ വന്നിരിയ്ക്കുന്നു🌹 അത്താഴത്തിനു ശേഷം കൃഷ്ണനും ബലരാമനും അക്രൂരന് സുഖനിദ്ര നേരാൻ അദ്ദേഹത്തിന്റെ അടുത്തെത്തി.മാതുലനായ കംസനെ കുറിച്ച് കൃഷ്ണൻ ചോദിച്ചു.തുടർന്ന് കംസന്റെ പദ്ധതികളെ കുറിച്ച് അന്വേഷിച്ചു. തന്റെ അമ്മാവൻ ആ രാജ്യത്തിന്റെ അധിപനായി തീർന്നതിലുള്ള ദു:ഖം കൃഷ്ണൻ അക്രൂരനെ അറിയിച്ചു.ഭരണ വ്യവസ്ഥയിലെ ഏറ്റവും വലിയ പൊരുത്തക്കേടാണ് കംസൻ, അയാളുടെ ഭരണത്തിൽ പൗരന്മാർക്ക് ക്ഷേമം പ്രതീക്ഷിയ്ക്കുകയേ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. " ഞാൻ പുത്രനായി പിറന്നതിൽ പിതാവ് എന്തെല്ലാം കൊടിയ ദുരിതങ്ങൾ അനുഭവിച്ചു ". ഇതുകേട്ട് കൃഷ്ണന്റെ പിതാവായ വസുദേവരെ വധിക്കാൻ ഒരുങ്ങിയതുൾപ്പെടെയുള്ള മുഥുരയിലെ സമീപകാല സംഭവങ്ങൾ മുഴുവനും അക്രൂരൻ വിശദീകരിച്ചു. ജനന മാത്രയിൽ തന്നെ മഥുരയിൽ നിന്ന് വൃന്ദാവനത്തിലേക്ക് മാറ്റിയതിനെ കുറിച്ചും കംസൻ അയച്ച അസുരന്മാരെ കൃഷ്ണൻ വധിച്ചതിനെ കുറിച്ചും അവർ സoസാരിച്ചു.കംസന്റെ ആജ്ഞ അനുസരിച്ച് കൃഷ്ണനെ മഥുരയിലേക്ക് കൊണ്ടുപോവുകയാണ് തന്റെ ആഗമനോദ്ദേശ്യമെന്നും അ ക്രൂരൻ കൃഷ്ണനോട് പറഞ്ഞു. ധനുർയജ്ഞത്തിൽ പങ്കെടുക്കുന്നതിന് ഗോപകുമാരന്മാരെ മുഴുവൻ ക്ഷണിക്കാൻ അവർ നന്ദ മഹാരാജാവിനോട് പറഞ്ഞു. ഇതു കേട്ട് ഗോപകുമാരന്മാരെ വിളിച്ചു വരുത്തി ധനുർ യജ്ഞം എന്ന ചടങ്ങിന് സമർപ്പിക്കാനായി പാലും എല്ലാത്തരം പാലുത്പന്നങ്ങളും ധാതുക്കളായി സംഭരിക്കാൻ നന്ദ മഹാരാജാവ് അവരോട് കൽപിച്ചു. കൃഷ്ണനെയും ബലരാമനേയും മഥുരയിലേയ്ക്ക് കൊണ്ടു പോകാനാണ് അക്രൂരൻ വന്നതെന്ന് കേട്ട ഗോപികമാർ ഉത്കണ്ഠകൊണ്ടു വീർപ്പുമുട്ടി. എല്ലാം മറന്നതു പോലെ ഗൃഹ കൃത്യങ്ങൾ നിർത്തിവച്ചു. ചില ഗോപികമാർ ഇത് കേട്ട് ബോധംകെട്ട് വീണു. അവന്റെ ആകർഷകമായ പുഞ്ചിരിയും അവനുമായുള്ള സംഭാഷണങ്ങളും ഓർത്തോത്ത് അവർക്ക് ദുഃഖം അണപൊട്ടി ഒഴുകി. ആസന്നമായ അവന്റെ വേർപാടും ഓർത്തുകൊണ്ട് അവർ ശക്തമായി തുടിയ്ക്കുന്ന ഹൃദയത്തോടെ ഒരിടത്ത് ഒത്തുകൂടി. കൃഷ്ണന്റെ ഓർമയിൽ പൂർണ്ണമായും മുഴുകി ഇരുന്ന അവരുടെ കണ്ണുകളിൽ നിന്നും കണ്ണീരധാരധാരയായി ഒഴുകി. അവർ തമ്മിൽ പറഞ്ഞു തുടങ്ങി '' ഈശ്വരാ, കൃഷ്ണനെ കാണിച്ചു തന്നത് അവിടുന്നാണ്. അടുത്ത നിമിഷത്തിൽ തന്നെ അവനെ ഞങ്ങളിൽ നിന്നകറ്റുന്നതും അവിടുന്ന് തന്നെ. ഇത് അത്യന്തം ക്രൂരമാണ്. "ക്രൂരനല്ലാത്തവൻ " എന്നർത്ഥമുള്ള അക്രൂരൻ ആയിട്ടാണ് ഇപ്പോൾ അങ്ങ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത് എന്നതാണ് ഏറ്റവും അത്ഭുതം. വൃന്ദാവനത്തിലെ ഗോപികമാരായ ഞങ്ങൾ ബന്ധുക്കളേയും സർവ്വോപരി സ്വന്തം ഭവനങ്ങളേയും ഉപേക്ഷിച്ച് കൃഷ്ണന്റെ ദാസികളായി മാറി.എന്നാൽ അവൻ ഞങ്ങളെ തിരസ്ക്കരിച്ചിട്ട് ഇതാ പോവുകയാണ് ". കൃഷ്ണന്റെ മഥുരാ യാത്ര മുടക്കാൻ കനത്ത പേമാരിയോ കൊടുങ്കാറ്റുപോലുള്ള പ്രകൃതിക്ഷോഭം സൃഷ്ടിക്കാൻ അവർ ദേവന്മാരോട് പ്രാർത്ഥിച്ചു അവർക്ക് മനസ്സിനെ നിയന്ത്രിയ്ക്കാനായില്ല. പ്രിയപ്പെട്ട ദാമോദരാ, മാധവാ ഇങ്ങനെ കൃഷ്ണന്റെ വിവിധ നാമങ്ങൾ ജപിച്ച് ഉറക്കെ കരയാൻ തുടങ്ങി.അങ്ങനെ ആ രാത്രി കഴിച്ചുകൂട്ടി. സൂര്യോദയത്തോടെ കുളി കഴിഞ്ഞ് അക്രൂരൻ രഥത്തിൽ കയറ്റി കൃഷ്ണനേയും ബലരാമനേയും കൂട്ടി മഥുരയിലേയ്ക്ക് പുറപ്പെട്ടു. തൈര്, പാല്, നെയ്യ് എന്നിവ വലിയ വൺപാത്രങ്ങളിൽ കയറ്റിയ കാളവണ്ടിയിൽ നന്ദ മഹാരാജാവും ഗോപന്മാരും കയറി. അവർ രഥത്തെ പിൻതുടർന്നു. വഴി തടയരുതെന്ന് കൃഷ്ണൻ പറഞ്ഞിട്ടും ഗോപിമാർ ഒന്നടങ്കം രഥത്തിന് ചുറ്റും നിന്ന് കൃഷ്ണനെ ദയനീയമായി നോക്കി.ഗോപിമാരുടെ അവസ്ഥ കണ്ടപ്പോൾ കൃഷ്ണന്റെ മനസ്സ് അൽപമൊന്ന് ചഞ്ചലമായി.പക്ഷെ മഥുരാ യാത്ര അദ്ദേഹത്തിന്റെ ധർമ്മമായിരുന്നു. കൃഷ്ണൻ ഗോപിമാരെ സാന്ത്വനപ്പെടുത്തി. ദുഃഖിക്കേണ്ട കാര്യമില്ലെന്നും മഥുരയിൽ തന്റെ കൃത്യം നിർവഹിച്ച ശേഷം വൈകാതെ തന്നെ മടങ്ങുമെന്നുo അദ്ദേഹം അവരോട് പറഞ്ഞു. പക്ഷെ അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. രഥം പടിഞ്ഞാറോട്ട് യാത്ര തുടർന്നു.അപ്പോൾ ഗോപിമാരുടെ മനസ്സ് ആവുന്നിടത്തോളം അതിന്റെ പുറകെ പോയി.രഥത്തിൽ കെട്ടിയിരിക്കുന്ന കൊടി അപ്രത്യക്ഷമാകുന്നതുവരെ അവർ നിന്നിടത്തു നിന്ന് ഇളകാതെ നോക്കി നിന്നു. കൃഷ്ണ ബലരാമന്മാരും അ ക്രൂരനും യമുനയുടെ തീരത്തെത്തി. കൃഷ്ണനും ബലരാമന്നും യമുനയിൽ സ്നാനം ചെയ്തു. യമുനയിലെ സ്ഫടി കാഭമായ തെളിനീർ കുടിച്ച ശേഷം അവർ രഥത്തിലേയ്ക്ക മടങ്ങി. അ ക്രൂരൻ യമുനാ സ്നാന ത്തിനായി നടന്നു.വൈദിക മുറയനുസരിച്ച് യമുനാ സ് നാനത്തെ തുടർന്ന് അരയോളം വെള്ളത്തിൽ നിന്നു കൊണ്ടു ഗായത്രി ജപിയ്ക്കണമെന്നാണ് വിധി. നദിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് അക്രൂരൻ കൃഷ്ണനേയും ബലരാമനേയും യമുനാ ജലത്തിനുള്ളിൽ കണ്ടു. അവർ രഥത്തിലിരിക്കുന്ന കാര്യം അ ക്രൂരന് ഉറപ്പായിരുന്നു. അതിനാൽ അവരെ വെള്ളത്തിൽ കണ്ടപ്പോൾ അത്ഭുതപെട്ടു.സംഭ്രാന്തനായി ജലത്തിൽ നിന്നും കരക്ക് കയറിയ അദ്ദേഹം അവർ രഥത്തിൽ തന്നെ ഇരിക്കന്നതു കണ്ടതോടെ പരിഭ്രമം ഒന്നു കൂടി ഇരട്ടിച്ചു.താൻ അവരെ വെള്ളത്തിൽ കണ്ടോ എന്ന് അദ്ദേഹത്തിന് സംശയമായി. അതിനാൽ വീണ്ടും നദിയിലേക്ക് മടങ്ങി. ഇത്തവണ കൃഷ്ണനേയും ബലരാമനേയും മാത്രമല്ല മിക്ക ദേവന്മാരേയും സിദ്ധ ചാരണ ഗന്ധർവന്മാരേയും അവിടെ കണ്ടു. അവരെല്ലാം അവിടെ ശയിയ്ക്കുന്ന ഭഗവാന്റെ മുൻപിൽ നിൽക്കുകയാണ്. ആയിരം ഫണങ്ങളുള്ള ശേഷ നാഗത്തേയും അദ്ദേഹം കണ്ടു. ശേഷ നാഗം നീല വസ്ത്രം ധരിച്ചി രുന്നു.അനന്തനാഗത്തിന്റെ മടിയിൽ അക്ഷോഭ്യനായി ഉപവിഷ്ടനായിരിക്കുന്ന ചതുർബാഹുവായ കൃഷ്ണനെ അക്രൂരൻ കണ്ടു. ചതുർബാഹുവായ ഭഗവാൻ ഹൃദ്യമായി പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു. ഉയർന്ന നാസിക, വിശാലമായ നെറ്റിത്തടം, വിടർന്ന നേത്രങ്ങൾ, ചുവന്ന ചുണ്ടുകൾ, വിശാല മായ മാറിടം ശംഖാകൃതിയിലായിരുന്നു. ആനയുടെ തുമ്പിക്കൈ പോലുള്ള തുടകൾ. താമര ഇതൾ പോലെ അഭിരാമമായ കാൽവിരലുകൾ. അമൂല്യ രത്നങ്ങളാൽ അലംകൃതമായ കിരീടം. അരയിൽ സുന്ദരമായ പൊന്നരഞ്ഞാണം, വിശാലമായ മാറിൽ യജ്ഞോപ വീതം.കൈത്തണ്ടയിൽ വളകൾ, കാലിൽ പൊൻ ചിലമ്പ്. താമരപ്പൂ പോലുള്ള കൈത്തലം. വെട്ടിത്തിളങ്ങുന്ന സൗന്ദര്യം. ശംഖചക്രഗദാപത്മങ്ങൾ ധരിച്ച്, ചതുർബാഹുവായി, വനമാല ചാർത്തി, മാറിൽ സവിശേഷ വിഷ്ണു ചിഹ്നങ്ങൾ കൊണ്ട് ഇരട്ടിച്ച അംഗലാവണ്യത്തോടെ അദ്ദേഹം കാണപ്പെട്ടു.സന കാദി മുനികൾ, സുനന്ദൻ, നന്ദൻ എന്നീ സഹചാരികൾ, ബ്രഹ്മാവ്, ശിവൻ എന്നീ ദേവന്മാരും അദ്ദേഹത്തിന്റെ ചുറ്റും നിന്നിരുന്നു.നിർമലമായ ഹൃദയത്തോടെ പരിശുദ്ധമായ വാക്കുകളാൽ ജ്ഞാനികളായ 9 മഹർഷിമാരും പ്രഹ്ലാദൻ, നാരദൻ തുടങ്ങിയ ഭക്തന്മാരും അദ്ദേഹത്തെ സ്തുതിച്ച് കൊണ്ട് ചുറ്റും വണങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് അക്രൂരനിൽ ഭക്തി കരകവിഞ്ഞൊഴുകി.കൂപ്പിയ കൈകളോടും ഇടറിയ കണ്ഠത്തോടും കൂടി അദേഹം ഭഗവാനെ സ്തുതിച്ചു .അതാണ് 'അക്രൂര സ്തുതി. '

No comments: