Monday, May 22, 2023



കാലഗണന 

വേദപരിചയം - യജുര്‍വേദം. യജുര്‍വേദത്തിലെ ചില മന്ത്രങ്ങള്‍ മാത്രം പരിചയപ്പെടുത്തുന്നു. എന്ത്കൊണ്ടാണ് ചിലത് മാത്രം എന്നുള്ളത് ഇത് വായിച്ചു കൊണ്ടിരിക്കുമ്പോള്‍  മനസിലാകും. വേദ കാലഗണന വേദ കാലഘട്ടത്തെ കുറിച്ച് പല അഭിപ്രായങ്ങളും നില നില്‍ക്കുന്നുണ്ട്. ഭാരതീയ വൈജ്ഞാനിക ശാസ്ത്രഞ്ജന്മാര്‍ അതിനു കുറഞ്ഞത്‌ ആറായിരം വര്‍ഷത്തെ പഴക്കം പറയുമ്പോള്‍, വൈദേശിക വേദ വിമര്‍ശകര്‍ അതിനു വെറും രണ്ടായിരം-രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തെ പഴക്കം മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ..വേദത്തെ അംഗീകരിക്കാത്ത ഭാരതീയ വിമര്‍ശകരും വൈദേശിക കാലഗനനയെ മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ, എന്നുള്ളത് ചിന്തക്ക് വക വക്കുന്നു!! എന്നാല്‍ വേദവരികള്‍ വിശകലനം ചെയ്‌താല്‍ നമുക്ക് ലഭിക്കുന്ന കാല ഗണന എന്താണ് ? ബ്രുഹസ്പതി:പ്രഥമം ജായമാനെ: .....തിശ്യം നക്ഷത്രം അഭിസംബഭൂപ എന്നാ വരി തൈത്തിരീയ ബ്രാഹ്മനത്തിലും, താന്ദ്യഭ്രാഹ്മനത്തിലും ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലും ഉണ്ട്. ഇതിന്റെ അര്‍ത്ഥം: പൂയം നക്ഷത്രത്തെ ഗ്രഹണം പോലെ മറച്ചതിനു ശേഷം വ്യാഴഗ്രഹം കടന്നു പോകുന്നതിനെ വിവരിക്കുന്ന വരിയാണിത്. ആധുനിക ജ്യോതി ശാസ്ത്ര ഗണിതം ഉപയോഗിച്ച് നോക്കുമ്പോള്‍ വ്യാഴ ഗ്രഹവും പൂയം നക്ഷത്രവും പരസ്പരം മറച്ചത്‌ ഏതാണ്ട്‌ BC 4275 ല്‍ ആയിരുന്നു. അതായത് ഋഗ്വേദ ഋഷി വര്യന്മാര്‍ ഈ പ്രതിഭാസം കണ്ടെത്തിയതിനു ശേഷം എഴുതിയ വരികളില്‍ നിന്ന് തന്നെ വ്യക്തമാകുന്നു ഋഗ്വേദത്തിനു ഏകദേശം 6275 വര്‍ഷത്തില്‍കൂടുതല്‍ പഴക്കമുണ്ടെന്ന്. ഇതില്‍ ഏതാണ്ട് 397265 അക്ഷരങ്ങള്‍ ചേര്‍ത്തു 193816 പദങ്ങളും, അവയെ 10552 ഋക്കുകളിലുമായി 2024 വര്‍ഗങ്ങളില്‍ ഒതുക്കി 64 അദ്ധ്യായങ്ങളിലും ആക്കിയിരിക്കുന്നു. ഇത്രയും സംസ്കൃത പദങ്ങള്‍ ‍ ഋഗ്വേദ രചനാ കാലത്ത് നിലവില്‍ വരണമായിരുന്നു എങ്കില്‍, സംസ്കൃതത്തിന്റെ വളര്‍ച്ചയും വൈദിക ചിന്താ ധാരകളും അതിനെത്ര കാലം മുമ്പുണ്ടായിരുന്നിരിക്കണം. കുറഞ്ഞത്‌ ഒരായിരം വര്‍ഷത്തേക്ക്മാത്രം പുറകോട്ടു പോയാല്‍ പോലും, ഭാരതീയ ചിന്താധാരകള്‍ക്ക് 7000വര്‍ഷത്തിലധികം വര്‍ഷങ്ങളിലെ ചിര പുരാതന തത്വമുണ്ട്!! ആധുനിക ശാസ്ത്രത്തിനും ഇതിനു വിരുദ്ധമായി ഒന്നും പറയുവാനില്ല തന്നെ. കാര്‍ബണ്‍ dating സാങ്കേതിക വിദ്യകളിലൂടെ മോഹന്‍ ജോ ടാരോ, ഹാരപ്പ, ലോതല്‍, കാളിബഗന്‍ തുടങ്ങി മുപ്പത്തി അഞ്ചില്‍ പരം പ്രദേശങ്ങളില്‍ നിന്നും പുരാ വസ്തു ഗവേഷകര്‍ക്ക് ഇത്രയും തന്നെ പഴക്കം ചെന്ന വസ്തുക്കള്‍ കണ്ടെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ രണ്ടു വസ്തുതകളില്‍ നിന്നും ഒരു കാര്യം വളരെ വ്യക്തമാകുന്നു, ഭാരതീയ സംസ്കൃതിയുടെ ചിര പുരാതനത്വം അംഗീകൃതമായ ഒരു ശാസ്ത്ര സത്യമാണ് എധോ/സ്യേധിഷീമഹി..... ഭൂ സ്വാഹാ: ഈശ്വരന്‍ ഞങ്ങളുടെ സമ്പത്തിന്റെ പ്രേരകനാണ്. എനിക്ക് തേജസിനാല്‍ജ്വലനമുണ്ടാകട്ടെ. കറങ്ങി കൊണ്ടിരിക്കുന്ന ഈ ഭൂമി അങ്ങാണ് സൃഷ്ടിച്ചത്.ഉഷസിനെയും സൂര്യനെയും സര്വലോക്ഗങ്ങളെയും അങ്ങാണ് സൃഷ്ടിച്ചത്.ഈശ്വര മഹിമ തിരിച്ചറിഞ്ഞു ഞങ്ങള്‍ ഐശ്വര്യമുല്ലവരായി തീരട്ടെ. അങ്ങേപ്രപഞ്ചത്തിന്റെ നാഥനാണ്. തെറ്റും കുറ്റവുമില്ലാതെ കുറവുമില്ലാതെ എങ്ങനെ ഒരു സമൂഹത്തിനു നിലനില്‍ക്കാനാകുമെന്ന ചിന്തയാണ് യജുര്‍വേദത്തില്‍ കാണാന്‍ കഴിയുന്നത്‌.പ്രപഞ്ച ശക്തി വിശേഷത്തിന്റെ ആധികാരികതയും ആഴവും ദര്‍ശിക്കാന്‍പഠിപ്പിക്കുകയാണ് യാതാര്തത്തില്‍ യജുര്‍വേദം നിര്‍വഹിക്കുന്ന കടമ. മറ്റുവേദ സംഹിതകളില്‍ നിന്ന് വ്യത്യസ്തമായി യജുര്‍വേദം നമ്മെ പ്രാപഞ്ചികദാര്‍ശനിക തലത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക ആണ് ചെയ്യുന്നത്. പ്രപഞ്ചസ്രഷ്ടാവും പ്രപഞ്ചത്തെ നിലന്രിത്തുന്ന ശക്തി വിശേഷവുമായ ഈശ്വരനെഋഗേദം അഗ്നി എന്നാണു അഭിസംഭോധന ചെയ്യുന്നത്. എന്നാല്‍ യജുര്‍വേദംആ ഈശ്വരനെ ഊര്ജപതിയെന്നും, അന്നപതിയെന്നും വിളിക്കാന്‍ ആണ്താല്‍പര്യപ്പെടുന്നത്‌.പ്രപഞ്ചം, സമൂഹം, വ്യക്തി എന്നിങ്ങനെ മനുഷ്യനെവികാസഘട്ടങ്ങളിലൂടെ നടത്തിച്ചു അവനെ സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസില്‍ പറക്കാന്‍ യജുര്‍വേദം പ്രേരിപ്പിക്കുന്നു.ജജ്ഞാനുഷ്ടാനത്തോട് അനുബന്ധിച്ചുള്ള യജുര്വേടത്തിനു നൂറ്റിയൊന്ന്ശാഖകള്‍ ആണുള്ളത്. മാത്രമല്ല യജുര്വേടത്തെ ശുക്ല യജുര്‍വേദം എന്നുംകൃഷ്ണ യജുര്‍വേദം എന്നും രണ്ടായി തരാം തിരിച്ചിട്ടുണ്ട്. ലഭ്യമായവിവരങ്ങള്‍ അനുസരിച്ച് നാല്പതു അദ്ധ്യായങ്ങള്‍ ആണ് യജുര്‍വേദസംഹിതയില്‍ ഉള്ളത്. യജുര്‍വേദം. ഒന്നാം അദ്ധ്യായം ഒന്നാം ശ്ലോകം ഓം ഇഷേ ത്വോര്‍ജെ ത്വാ................ പശൂന്‍ പാഹി... പ്രാണന്‍ ദാനം നല്‍കുന്ന അല്ലയോ പ്രഭോ, അന്നത്തിനും ക്ഷേമത്തിനും ബാലത്തിനുമായി ഞങ്ങള്‍ അങ്ങയെ പ്രണമിക്കുന്നു. നന്മ നിറഞ്ഞ കര്‍മങ്ങള്‍ മാത്രമനുഷ്ടിക്കുന്ന ഹേ യജ്ഞ കര്‍ത്താക്കളെ , എല്ലാത്തിന്റെയും ഇരിപ്പിടവും ജഗത്തിന്റെ നാതനുമായ അദ്ദേഹം ശ്രേഷ്ഠ കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ നിങ്ങള്ക്ക് ശക്തി തരട്ടെ.ഈശ്വരാനുഗ്രഹത്താല്‍ ഗോസമൂഹം വര്‍ദ്ധിക്കുകയും ചെയ്യട്ടെ.. നിങ്ങള്‍ രോഗമില്ലാത്തവരും രോഗമില്ലാത്ത ശരീരത്തോട് കൂടിയവരുമാകട്ടെ. നിങ്ങളില്‍ നിന്ന് ഉറച്ച ബലമുള്ളതും ഹിംസയും മോഷണവുമില്ലാത്തതുമായ പുത്തന്‍ തലമുറ പിറക്കട്ടെ. ഈ യജമാനന്റെ വര്‍ദ്ധിതമായ വീര്യത്തെയും ഗോധനത്തെയും സംരക്ഷിച്ചു കൊള്ളണേ ... ഒന്നാം അദ്ധ്യായം ശ്ലോകം 25 പ്രുത്വി ദേവയജന്യോഷധ്യാസ്തെ ................. ച വയം ദ്വിഷ്മസ്തമാതോ മാ മൌക് അല്ലയോ ഭൂമിദേവീ, നീ ദിവ്യാരാധനയുടെ മൂല കാരണമാകുന്നു. നിന്നില്‍ പടര്‍ന്നിരിക്കുന്ന മൂലികകള്‍ നശിപ്പിക്കാന്‍ ഞാന്‍ കാരണക്കാരന്‍ ആകാതിരിക്കട്ടെ. നിനക്ക് വേണ്ടി സ്വര്‍ഗത്തില്‍ നിന്ന് മഴാമൃതം വീഴട്ടെ. എല്ലാറ്റിന്റെയും കാരണവും സ്രഷ്ടാവുമായ ഈശ്വരനാല്‍ ഭൂമിയില്‍ തിന്മക്കു ബന്ധനം സംഭവിക്കട്ടെ. ഞങ്ങള്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നവരെയും ഞങ്ങള്‍ നശിപ്പിക്കാനോരുങ്ങുന്നവരെയും ഭൂമി ദേവി തന്റെ ബന്ധനവലയത്തില്‍ തളക്കട്ടെ. അദ്ധ്യായം 4 ശ്ലോകം 29 പ്രതി പന്ഥാമപദ്മഹി ...............വിന്ധതെ വസു... എവിടെയാണ് സമാധാനം ലഭിക്കുന്നത്, അവിടേക്ക്, എവിടെയാണോ അനുഗ്രഹം ലഭിക്കുന്നത് അവിടേക്ക്, എവിടെയാണോ നന്മ നിലനില്‍ക്കുന്നത് അവിടേക്ക് ഞങ്ങള്‍ എത്തപ്പെടട്ടെ. അനന്തമായ ക്ഷേമവും ഐശ്വര്യവും അനുഗ്രഹവും അനുകമ്പയും ഞങ്ങളില്‍ പതിക്കട്ടെ.. അദ്ധ്യായം 4, ശ്ലോകം 28 പരി മാഗ്നെ ദുശ്ചാരിതാദ് ..................... സവായ് ശോദസ്താ മമൃതാങ്ങ്അനു ആരാധനീയനായ ഈശ്വര, എന്നെ മോശകരമായ അവസ്ഥയില്‍ നിന്ന് മാറ്റി നിര്‍ത്തിയാലും. ധര്‍മത്തിന്റെ വഴിയില്‍ എന്നെ നിലനിര്‍ത്തിയാലും. അനശ്വരരായവരുടെ കൂട്ടത്തില്‍ ഞാനും ചെര്‍ക്കപ്പെടട്ടെ. നന്മയില്‍ അധിഷ്ടിതമായതും ദീര്‍ഘമേറിയതും ആയ ഒരു ജീവിതം എനിക്ക് നല്‍കിയാലും. പ്ര പര്വതസ്യ വൃഷഭസ്യ......................ക്രാന്തമസി മഴ നല്‍കുന്ന പാര്‍വതശിഖരങ്ങളില്‍ നിന്ന് നദികള്‍ ഉത്ഭവിക്കുന്നു. അവ മുന്നോട്ടോഴുകുന്നത് സ്വയം സേചനം ചെയ്തു കൊണ്ടാണ്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മേഘ മാര്‍ഗങ്ങളില്‍ ജലകണങ്ങള്‍ ചലിച്ചു കൊണ്ടിരിക്കുന്നു. ജലകണങ്ങള്‍ സൂര്യനില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. നിങ്ങള്‍ (മിത്ര വരുണന്മാര്‍) സൂര്യനും മുകളിലായി കുറുകെ സഞ്ചരിക്കുന്നു. യദി ദിവാ യദി.............. വിശ്വാന്മുന്ച്ചത്വങ്ങഹസ : രാത്രിയായാലും പകാലായാലും ഞങ്ങള്‍ ദൌര്‍ബല്യങ്ങള്‍ കാണിക്കുന്നു എങ്കില്‍ ഈശ്വരന്‍ എന്നെ അതില്‍ നിന്ന് മോചിപ്പിക്കട്ടെ.. യദി ജാഗ്രദ്യാദി സ്വപ്ന ............................. ഉറക്കത്തിലും അല്ലാത്തപ്പോഴും ഞങ്ങള്‍ ഏതെങ്കിലും അജ്ഞാന വൃത്തിചെയ്യുന്നു എങ്കില്‍ എന്നെ അതില്‍ നിന്ന് ഈശ്വരന്‍ മോചിപ്പിക്കട്ടെ.. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 74 സജൂരബ്ദോ അയവോഭി: ............................ഇടയാ ഘ്രുതെന സ്വാഹാ. അതീവമായ ആനന്ദം നിറച്ചു കൊണ്ടാണ് നാം ജീവിക്കേണ്ടത്. ഉള്ളില്‍ ശാന്തി ഉണ്ടായിരിക്കണം. .............. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 75 യാ ഔഷധീം: പൂര്‍വാ ജാതാ ...................... ധാമാനി സപ്ത ച. മൂന്നു യോഗങ്ങള്‍ക്ക് മുമ്പായി ഈ ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ഔഷധവേരുകള്‍ എനിക്ക് കണ്ടു പിടിക്കാനാകട്ടെ. രോഗിയുടെ ശരീരത്തില്‍ നൂട്ടിയെഴു നാഡികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്കറിയാം. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 76 ശതം വോ അംബ ധാമാനി........... മി അഗദം കൃത. നൂറു കൊല്ലക്കാലം ശരീരം രോഗമില്ലാതെ കഴിയട്ടെ. ഔഷധത്തിന്റെ ശക്തി വിശേഷത്താല്‍ ഈ നാഡികള്‍ ആയിരമാണ്. ശരീരത്തെ രോഗത്തില്‍ നിന്ന് രക്ഷിക്കുക. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 80 യത്രൌഷധി : സമഗ്മത രാജാന:................... ഭിഷഗ്രക്ഷോഹാമീവചാതന : എവിടെ ഔഷധ മൂല്യമുണ്ടോ അവിടേക്ക് വിശേഷ പ്രജ്ഞയുള്ളവര്‍ പോയാലും. എങ്ങനെയാണോ ഒരു ഭരണാധിപന്‍ യുദ്ധക്കളത്തിലേക്ക്‌ പോകുന്നത്, ആ വിധം പോയാലും. കഴിവുറ്റ വൈദ്യനിലൂടെ ചികിത്സിക്കുമ്പോള്‍ രോഗങ്ങള്‍ ഓടി മറയുന്നു. ഔഷധങ്ങളിലൂടെ രോഗ ശമാനത്തെ മനസിലാക്കണം. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 81 അശ്വാവതീന്ഗ് ............... അരിഷ്ടതാതയെ.. ഈ രോഗിയുടെ ആരോഗ്യസ്ഥിതിയെ പറ്റി എനിക്ക് അറിയാനാകട്ടെ. ഈ രോഗിക്ക് വേണ്ടി ഞാന്‍ ഗുണകരമായ ഔഷധങ്ങള്‍ പ്രയോഗിക്കുന്നു. ഇവന്റെ രോഗ ശമനത്തിനും ശരീരഗുനത്തിനും വേണ്ടിയാണ് ഞാന്‍ ഔഷധങ്ങള്‍ ഒക്കെയും പ്രയോഗിക്കുന്നത്. ആ വിധമുള്ള ഈ ഔഷധങ്ങള്‍ എനിക്ക് സ്വസ്ഥത നല്‍കട്ടെ.. ഇഷ്കൃതിര്നാമ വോ ...............യടാമയതി നിഷ്ക്രുഥ..... ഒരു മാതാവ് എങ്ങനെയാണോ ആശ്വാസം നല്‍കുന്നത്, ആ വിധം ഔഷധങ്ങളും ആശ്വാസദായകമാണ്. ഒഴുകി കൊണ്ടിരിക്കുന്ന നദികള്‍ എങ്ങനെയാണോ നന്ദി പ്രകാശിപ്പിക്കുന്നത്, അത് പോലെ ഔഷധങ്ങള്‍ രോഗങ്ങളെ ഇല്ലാതാക്കുന്നത്. അദ്ധ്യായം 12. ശ്ലോകം 85 യദിമാ വാജയന്നഹമോഷധീര്‍ഹസ്ത ആദധെ .................. ജീവഗൃഭോ യഥാ ഞാന്‍ ഇതിനെ (ഔഷധത്തെ) ഉള്‍ക്കൊള്ളുംപോള്‍ ജീവനെ പോലും കൊണ്ട് പോകുന്ന യക്ഷ്മാവിനെ പോലുള്ള രോഗങ്ങള്‍ ഓടി മറയുന്നു. (യക്ഷ്മാവ് ആണ് ഇന്നത്തെ ക്ഷയം എന്ന് പറയപ്പെടുന്നു - രാജ യക്ഷ്മാവ് എയിട്സും. സാകം യക്ഷ്മ പ്ര പത .............................ഇദം മേ പരവതാ ച: എന്റെ ഭിഷഗ്വരാ, പോഷണം ചേര്‍ത്ത ഭക്ഷണത്താല്‍ യക്ഷ്മാവ് രോഗത്തെ ഓടിക്കുക. പ്രാണാ യാമാത്താലും ഔഷധത്താലും വേദനയില്‍ നിന്ന് രോഗി കര കയറട്ടെ.. അന്യാ വോ അന്യാമവത്വന്യാന്യസ്യാ .................... ഇദം മി പ്രാവതാ ച: വിദുഷി ഔഷധ രഹസ്യം അറിയുന്നവളാണ്. എന്റെ വാക്കിനെ ഉള്‍ക്കൊള്ളുക. ഔഷധങ്ങള്‍ ഒക്കെയും പരസ്പരം സഹായിക്കുന്നവയാണ്. നിന്റെ ആചാര്യന്‍ നിനക്ക് സമ്പൂര്‍ണ സംരക്ഷണം നല്‍കട്ടെ.. അദ്ധ്യായം 12. ശ്ലോകം 91 അവപതന്തീരവദന്ദിവ ............... രിശ്യാതി പുരുഷ: വിവേകികള്‍ ഔഷധങ്ങളെ കുറിച്ച് സംസാരിക്കുന്നു. ആദിത്യനില്‍ നിന്ന് രശ്മികള്‍ പുറപ്പെടുന്ന പോലെ, പരിചിതനായ വൈദ്യനില്‍ നിന്ന് ചികിത്സാ രീതികള്‍ പുറപ്പെടട്ടെ. ഒരിക്കലും തന്നെ അസുഖം മനുഷ്യനെ ബാധിക്കാതിരിക്കട്ടെ. മാ വോ രിഷത് ഖനിതാ........സര്‍വമസ്ത്വനാതുരം ഞാന്‍ ശേഖരിച്ചെടുക്കുന്ന ഈ ഔഷധങ്ങള്‍ ഒരിക്കലും നിനക്ക് ഒരുപദ്രവവും ചെയ്യുന്നില്ല. ഞങ്ങളുടെയും നിങ്ങളുടെയും ഇരുകാലികളും നാല്കാലികളും ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രോഗങ്ങളില്‍ നിന്ന് മുക്തരാകട്ടെ. അദ്ധ്യായം 12. ശ്ലോകം 96 ഔഷധായ: സമവദന്ദ .............. രാജന്‍ പാരയമാസി ഔഷധങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യന്മാര്‍ അവയിലൂടെ നടത്തപ്പെടുന്ന രോഗ നിര്‍മാര്‍ജന ശക്തിയെ കുറിച്ച് ആലോചിക്കുക. ഈ സോമം അതിന്റെ ശീര്‍ഷമാണ്. വേദങ്ങള്‍ മാത്രമല്ല ഉപവേദങ്ങള്‍ കൂടി അറിയുന്ന ഈ വൈദ്യ വിവേകികള്‍ മാനുഷരെ രക്ഷിക്കുന്നത് മരണത്തില്‍ നിന്നാണ്. വേദങ്ങളും, ഉപവേദങ്ങളും (രചനകളുടെ കാലയളവുകള്‍ )തമ്മില്‍ സഹസ്രാബ്ദങ്ങളുടെ അകലം ഉണ്ടെന്നു വാദിക്കുന്നവര്‍ക്ക് ഒരു മറുപടി ആണ് ഈ ശ്ലോകം. ഋതാവാനം മഹിഷം .............. ദൈവ്യം മാനുഷാ യുഗാ.... വിദ്വാന്മാര്‍ക്കു എങ്ങനെയാണോ സന്തോഷമുണ്ടാകുന്നത്, അത് പോലെ വന്നെത്താനായി മനുഷ്യരും ശ്രമിക്കുക. മനുഷ്യര്‍ക്കിടയില്‍ ബുദ്ധിമാന്മാര്‍ വര്‍ദ്ധിക്കട്ടെ. മാത്രമല്ല, വിദ്വാന്മാരും ശാസ്ത്ര വിദഗ്ദരും അറിവിന്റെ സാഗരങ്ങളും സത്യവാദികളും ഉണ്ടാകട്ടെ. കഴിഞ്ഞു പോയ കാലഘട്ടങ്ങളിലെ വിദ്വാന്മാരെ മനുഷ്യരായ നിങ്ങള്‍ അറിയുകയും ആദരിക്കുകയും ചെയ്യുക. വേദ കാലഘട്ടത്തിനു വളരെ മുമ്പ് തന്നെ, ഇവിടെ സത്യവാദം (യുക്തിവാദം?), വിദ്യ അഭ്യസിക്കുന്നവരും വിദ്വാന്മാരും ഉണ്ടായിരുന്നു എന്ന് ഇതില്‍ കാണാം. നാശയിത്രീ ബലാസസ്യാര്‍ശാസ................. പാകാരോരാസി നാശനീ ... ഈ ഔഷധങ്ങള്‍ എല്ലാ രോഗങ്ങള്‍ക്കും നാശമുണ്ടാക്കുന്നുവെന്നു വൈദ്യന്മാര്‍ മനസിലാക്കട്ടെ. അര്‍ശസായാലും, ഭാഗികാന്ധതയായാലും ഉദരമുഴകലായാലും അതൊക്കെയും ഏതേത് ഔഷധങ്ങളാല്‍ മാറ്റി എടുക്കാമെന്ന് അറിഞ്ഞാലും! ത്വം ഗന്ധര്‍വ അഖനം .............. വിദ്വാന്‍ യക്ഷ്മാദമുച്യത ഈ രോഗിയില്‍ ഗന്ധര്‍വന്മാര്‍ ഔഷധങ്ങള്‍ ഉപയോഗിക്കട്ടെ. യക്ഷ്മാവ് രോഗം ബാധിച്ച ഈ രോഗിയെഇന്ദ്രനും ബ്രുഹസ്പതിയും സോമനും ഔഷധങ്ങളും വൈദ്യന്മാരും ചികിത്സിച്ചു സുഖപ്പെടുത്തട്ടെ. (താന്‍ പാതി, ദൈവം പാതി..) സഹസ്വ മേ അരാതീ:........................സഹാമാനാസ്യോഷധെ... ഈ ഔഷധത്താല്‍ എനിക്ക് വീര്യം ലഭിക്കുന്നു. അസുഖങ്ങളെ എന്നില്‍ നിന്ന് ഓടിച്ചു എനിക്ക് ശക്തി നല്‍കിയാലും. എന്റെ പാപാത്മാക്കളാകുന്ന ശത്രുക്കളെ ഇല്ലാതാക്കിയാലും! അദ്ധ്യായം 13 . ശ്ലോകം 3 ബ്രഹ്മജ്ഞാനം പ്രഥമം .......................... സതശ്ചാ വി.വാ: ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരന്‍ മാത്രമേ അതിനു അര്‍ഹനായിട്ടുള്ളൂ . സൂര്യ ചന്ദ്രന്മാര്‍ പോലും അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്തിലാണ്. അദ്ധ്യായം 13 . ശ്ലോകം 4 ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രെ......................... ദേവായ ഹവിഷ വിധേമ: ഹിരണ്യ ഗര്‍ഭ രൂപത്തിലുള്ള ഈശ്വരന്‍ ഒന്ന് മാത്രമാണ്. ആദ്യം സ്രഷ്ടാവ് അവന്‍ മാത്രമായിരുന്നു. പ്രകാശ ജാലങ്ങലോക്കെയും സൃഷ്ടിച്ചത് ആ ഈശ്വരനാണ്. സൃഷ്ടിക്കും മുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്‌. അവന്‍ ഏകനും ഇതിന്റെ കാരണവുമാണ്. അദ്ധ്യായം 13 . ശ്ലോകം 6 നമോ/സത് സര്‍പെഭ്യോ ..........................സര്‍പെഭ്യോ നമ: ഇക്കാണുന്ന അന്തരീക്ഷത്തില്‍ അമിത വേഗത്തോടെ ചുറ്റിക്കൊണ്ടിരിക്കുന്ന ചില കണങ്ങളാണ് ഭൂമിയെ താങ്ങുന്നത്. അത് സംഭവിക്കുന്നത്‌ നിന്റെ ഭ്രമണ വിശേഷത്താലാണ്. അങ്ങനെയുള്ള ആ കണികകള്‍ക്ക് പ്രണാമം! അദ്ധ്യായം 13. ശ്ലോകം 7 യ ഇഷാവോ യാതുധാനാനാം................സര്പെഭ്യോ നമ: അന്ന രൂപത്തില്‍ വനത്തില്‍ കാണപ്പെടുന്നത് ജൈവ പ്രകൃതിയെ നിയന്ത്രിക്കുന്നു. അതാണ്‌ ഈ"പ്രകാശവേഗത്തിലുള്ള കണിക"കളാല്‍ നിയന്ത്രിതമാകുന്നത്. അവ അജ്ഞാത വഴികളിലൂടെ ആണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അദ്ധ്യായം 13. ശ്ലോകം 15 ഭൂവോ യജ്ഞസ്യ................ ചക്യാഷേ ഹവ്യാവാഹം ഈ ഭൂമിയില്‍ ഭൌതിക കര്‍മങ്ങള്‍ നടക്കട്ടെ. നീതിമാന്മാരും സത് ചിന്ത ഉയര്ന്നവരുമായ ആളുകളുടെ നേത്രുത്വമുണ്ടാകട്ടെ. ഭരിക്കാനായി നല്ലവര്‍ എത്തട്ടെ. വിവേവികളുടെ വാണി നാടിനു സന്തോഷമെകട്ടെ! ധ്രുവ/സി ധാരുണ//സ്ത്രുതാ ............ പ്രുത്വിം ദൃന്ഗ് ഹ ഈ സാഗരം സീമയില്ലാതെ പറന്നു കിടക്കുകയാണ്. ഈ ഭൂമിയാകട്ടെ ആ സാഗരത്തെ ഉള്കൊള്ളുകയും ചെയ്യുന്നു. അങ്ങനെയുള്ള ഈ സാഗരത്തെ നീ വേണ്ടും വിധം അറിയുകയും ആദരിക്കുകയും ചെയ്യുക. സ്വര്‍ണനിറമുള്ള ചിരകോട് ചേര്‍ന്ന് പറവയെ പോലെ ഈ ഭൂമിയില്‍ ശാന്തി നിറയട്ടെ. അദ്ധ്യായം 13 . ശ്ലോകം 25 , മധുസ്ച്ച മാധവശ്ച്ച......... ധ്രുവേ സീദതം ചിത്ര വൈശാഖ മാസങ്ങളും വസന്ത ഋതുക്കളും താപത്തില്‍ നിന്നാണ് പിറവി കൊള്ളുന്നത്‌. അവ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശത്തിലും ഔഷധങ്ങളും ജലങ്ങളും കാണപ്പെടുന്നു. മാത്രമല്ല, ഇത് അഗ്നിയാലും നിറഞ്ഞിരിക്കുന്നു. ഈ മാസങ്ങളില്‍ നിന്ന് സന്തോഷമുണ്ടാകട്ടെ. അവയില്‍ ഔഷധങ്ങളും നിറയട്ടെ. ഹി വിവേകികളെ, ഭൂമിയും ആകാശവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നത് അഗ്നിയാലാണ്. വസന്ത കാലത്തിലാകട്ടെ പ്രത്യേക ഊര്‍ജം നിറയുന്നു. അതിനെ മറ്റൊരങ്ങിരസാനെന്നു അറിയണം. അങ്ങനെയുള്ളതും അവസാനമില്ലാത്തതും ആയ ആ ഐശ്വര്യത്തെ നിരന്തരം ഉപയോഗിച്ചാലും. അദ്ധ്യായം 13 . ശ്ലോകം 26 , ആഷാടാ/ ..................സാ മാ ജിന്വ.. ആഷാടങ്ങളില്‍ മനസ് സ്വസ്തമായിരിക്കട്ടെ. മനസിന്‌ ഇപ്പോഴും ശാന്തിയും സമാധാനവും ലഭിക്കട്ടെ. മാത്രമല്ല, സഹിഷ്ണുത നിരഞ്ഞതുമാകട്ടെ. അത് മുന്നില്‍ തന്നെ നടക്കേണ്ടതുണ്ട്. ഞാന്‍ എങ്ങനെയാണോ സഹസ്ര വീര്യത്താല്‍ നിനക്ക് ഹവിസ് അര്പിക്കുന്നത്, അത് പോലെ നീ എന്നെ സംരക്ഷിക്കുക. അദ്ധ്യായം 13 . ശ്ലോകം 27 , മധു വാതാ.... സന്ത്വോഷധീ വസന്ത കാലത്ത് മധുരം നിറഞ്ഞു വ്യാപിക്കട്ടെ. ആ ശക്തി വിശേഷം എല്ലാക്കാലവും നില നില്‍ക്കട്ടെ. ഔഷധങ്ങളില്‍ ചൈതന്യവും ഐശ്വര്യവും തുലുംപട്ടെ.. അദ്ധ്യായം 13 . ശ്ലോകം 28 , മധു നകത മുതോഷസോ............................ ദ്യുര്സ്തു നപിത.... വസന്തത്തിന്റെ രാത്രികള്‍ മധു നിറഞ്ഞതാണ്‌. വസന്തത്തിന്റെ ഉഷസുകളും അങ്ങനെ തന്നെ. ഈ അന്തരീക്ഷവും മധു നിറഞ്ഞതാണ്‌. മാത്രമല്ല, ഈ പ്രകാശവും മധു നിറഞ്ഞതാണ്‌. ഇതു ഈശ്വരനാണോ നമ്മെ സംരക്ഷിക്കുന്നത്, ആ ഈശ്വര സംരക്ഷണം നമുക്ക് മധുരമുള്ളതായി മാറട്ടെ.. അദ്ധ്യായം 13 . ശ്ലോകം 29, മധുമാന്നോ വനസ്പതിര്‍മധുമാന്ഗ് അസ്ത് സൂര്യ: മാധ്വീര്‍ഗാവോ ഭവന്തു ന: ഹേ വസന്തമേ, വനസ്പതികളില്‍ നിന്ന് നമുക്ക് മധുര പലഹാരങ്ങള്‍ ലഭിക്കട്ടെ. ഗോക്കളില്‍ നിന്ന് മധുരം നിറഞ്ഞ പാലും, ആദിത്യനില്‍ നിന്ന് ഭൌതിക ശക്തിയും ലഭിക്കട്ടെ... അദ്ധ്യായം 13 . ശ്ലോകം 31, ത്രീന്‍ത്സമുദ്രാന്‍ ..............യാത്ര പൂര്‍വേ പരെതാ: ജ്നാനെന്ദ്രിയങ്ങളെ ജ്നാനാഗ്നികള്‍ സംരക്ഷിക്കട്ടെ. മഴയ്ക്ക് കാരണം അഗ്നിയാണ്. സന്തോഷം തുളുമ്പുന്ന ജലത്തെ താങ്ങി നിര്‍ത്തുന്നത് അഗ്നിയാണ്. സന്തോഷം നല്‍കുന്നതും ഭൌമാഗ്രഹങ്ങളെ പുഷ്ടിപ്പെടുത്തുന്നതും മറ്റാരുമല്ല.ആകാശത്തിലും ഭൂത ഭാവി വര്‍ത്തമാനങ്ങളിലും നീ തന്നെയാണ് നിറഞ്ഞിരിക്കുന്നത്‌. സുക്രുതലോകത്തിലൂടെ പൂര്‍വികന്മാര്‍ യാത്ര ചെയ്തത് പോലെ ഞങ്ങള്‍ക്കും സാധിക്കട്ടെ.. അദ്ധ്യായം 13 . ശ്ലോകം 38, സമ്യക് ശ്രവന്തി സരിതോ....................... വെതസോ മധ്യേ അഗ്നേ: ജലപ്രവാഹം പോലെ ആണ് വാക്കും പ്രവഹിക്കുന്നത്. ഹൃദയവും മനസും ശുദ്ധമായിരിക്കുന്നിടത് നല്ല വാക്കുണ്ടാകുന്നു. അഗ്നിക്ക് സമീപത്തായി ഗ്ഹൃതധാര നദി പോലെ ഒഴുകുന്നു. മഴ മേഘങ്ങള്‍ക്കിടയില്‍ നിന്ന് വരുന്നത് പോലെ നല്ല വാക്കുകള്‍ പ്രവഹിക്കട്ടെ. അദ്ധ്യായം 13 . ശ്ലോകം 38, ആദിത്യം ഗര്‍ഭം പയസാ................... കൃനുഹി ചീയമാന: ആദിത്യന്‍ ജലത്തിന് കാരണമാകുന്നു. ജലം ആധിത്യനിലാണ് ഗര്ഭാരൂപമായിരിക്കുന്നത്. അങ്ങനെയുള്ള ഹേ ആദിത്യാ, അങ്ങ് വിശ്വത്തിന്റെ രൂപം സ്തുത്യര്‍ഹാനുമാകുന്നു. അങ്ങയുടെ ശക്തി വിശേഷത്താല്‍ ഞങ്ങള്‍ക്ക് രോഗങ്ങളില്ലാത്ത ശരീരമുണ്ടാകട്ടെ. ഇവര്‍ക്ക് കര്‍മം ചെയ്തു നൂറു വര്‍ഷക്കാലം ജീവിക്കാനാകട്ടെ.. അദ്ധ്യായം 13 . ശ്ലോകം 45, യോ അഗ്നിരഗ്നെരധ്യജായാതെ....................പാറി ദി വൃനക്തു അഗ്നി ഭൂമിയുടെ അന്തരാളത്തില്‍ പ്രകാശിക്കുന്നു. സൂര്യനില്‍ നിന്ന് അഗ്നി തീവ്രതയോടെ ആണ് പതിക്കുന്നത്. ആ അഗ്നിയെ മുന്‍ നിര്‍ത്തിക്കൊണ്ടാണ്‌ വിശ്വകര്‍മ്മാവ്‌ ജീവികളെ സൃഷ്ടിച്ചത്. അദ്ധ്യായം 13 . ശ്ലോകം 46 ചിത്രം ദേവനാമുദഗാദനീകം ..................... ആത്മാ ജഗതസ്ഥസ്തുഷശ്ച ഈശ്വരന്‍ ഏറ്റവും വലിയ അത്ഭുതവും ജഗത്തിന്റെ ചക്ഷുസും വിശ്വ മിത്രവും കളങ്കരഹിതനും ശ്രേഷ്ടനുമാണ്. ആകാശ ഭൂമികളെയും അന്തരീക്ഷങ്ങളെയും വലയം ചെയ്തു കളങ്കമില്ലാതെ നില്‍ക്കുന്ന ആത്മാവ് സൂര്യനാകുന്നു. അദ്ധ്യായം 13 . ശ്ലോകം 49 ഇമാന്ഗ് സാഹസ്രാന്ഗ് ..................... ദ്വിഷ്മസ്തം ദി ശുഗൃച്ച്ചതു ഈ ജഗത്തില്‍ ജ്നാനവഴികള്‍ താഴേക്കു വരുന്നു. അവ പാല്‍ പോലെയാണ്. ഹേ ആഗ്നേ, അങ്ങ് സൃഷ്ടിയില്‍ കാണപ്പെടുന്ന ഒന്നിനെയും നശിപ്പിക്കരുത്. പരമവ്യോമത്തില്‍ കുടികൊള്ളുന്ന നിന്നെ പല വഴികളിലൂടെ മനുഷ്യര്‍ വിശദമാക്കുന്നു. അദ്ധ്യായം 13 . ശ്ലോകം 53 അപാം ത്വെമ ന്ത്സാദയാമ്യപാം .......... ത്വാ ചന്ദസാ സാദയാമി ഞാന്‍ മനുഷ്യര്‍ക്ക്‌ വേണ്ടി ചലിക്കുന്ന വായുവിനെ കുറിച്ചുള്ള അറിവ് നല്‍കുന്നു. ഞാന്‍ മനുഷ്യര്‍ക്ക്‌ വേണ്ടിഔഷധങ്ങളെ കുറിച്ചുള്ള അറിവ് നല്‍കുന്നു. ഞാന്‍ തന്നെ ആണ് ജലത്തിനെ ദ്രവ്യത്തത്തെ കുറിച്ചും മേഘങ്ങളേ കുറിച്ചും വാക്കുകളെ കുറിച്ചും ഗൃഹാലന്കാരങ്ങളെ കുറിച്ചും അറിവ് നല്‍കുന്നത്. ശബ്ദ ശ്രോത്ര വ്യത്യാസങ്ങളെ കുറിച്ചും പ്രകാശ ലോകങ്ങളെ കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും ജലത്തെ കുറിച്ചും സാഗരത്തെ കുറിച്ചും അറിവ് നല്‍കുന്നതും ഞാനാണ്. ജലത്തിനെ പോഷണത്തെ കുറിച്ചും അറിവ് നല്‍കുന്നതും ഞാനാണ്! അദ്ധ്യായം 14. ശ്ലോകം 1 ധൃവക്ഷിതിര്‍ ധൃവയോനിര്ധൃവാ/സി ...................... സാടയതാമിഹ ത്വാ. ഭൂമി ഉറച്ചു നിന്ന് മുന്നെരട്ടെ. ഹി ഭൂമീ, നീ തന്നെ ആണ് ജീവരാഷികളുടെ കേന്ദ്രം. ചലനത്തിന്റെ നിയമങ്ങളെ തെറ്റിക്കാതെ നിന്റെ സവിധത്തില്‍ വിദ്വാന്മാരും വിവേകികളും ആയവരൊക്കെ ഗാര്‍ഹിക ജീവിതത്തിലൂടെ വ്രതന്മാരായി ജീവിതം നയിക്കട്ടെ. അദ്ധ്യായം 14. ശ്ലോകം 2 കുലായിനി ഗ്ഹൃതവതീ....... സാടയ്താമിഹ ത്വാ ജലാശയങ്ങളെ ഉള്‍ക്കൊള്ളുന്ന അമ്മ നീയാകുന്നു. നിന്നിലെ ഊര്‍ജം ഒരിക്കലും വട്ടുന്നില്ല. രുദ്രന്മാരും വസുക്കളും നിന്നില്‍ തന്നെ ആണ് കഴിയുന്നത്‌. വസുക്കള്‍ നല്ല വാക്കുകള്‍ ചേര്‍ത്തു നിന്നെ ഉപദേശിക്കുന്നു. നല്ല ഫലം ലഭിക്കുന്നതിനു വേണ്ടി ഈ ഉപദേശങ്ങള്‍ സ്വീകരിച്ചാലും. ഭൂമിയില്‍ ജൈവ സങ്കേതങ്ങള്‍ സംരുദ്ധമാകുന്നു. അദ്ധ്യായം 15. ശ്ലോകം 7. സജുര്‍ഋതുഭി: സജുര്‍ ദേവൈ: ...................സാദയ താമിഹ ത്വ: ദേവതകളെല്ലാം ചേര്‍ന്ന് ഈ ലോകത്തെ താങ്ങി നിര്‍ത്തട്ടെ. വസ്തുക്കലോക്കെയും എല്ലാവര്ക്കും ലഭിക്കട്ടെ. ഹി ദേവന്മാരെ, നിങ്ങള്‍ ഋതുക്കളുമായി ചെറുക. മാത്രമല്ല, ജലങ്ങളെ സ്നേഹിച്ചു നല്ല പാത സമ്പുഷ്ടമാക്കി ജീവിതത്തെ നീട്ടി തരിക. .....അന്യോന്യം നല്ല വാക്കുകള്‍ പറയുക. നല്ല കര്മങ്ങളെ സ്നേഹിക്കുക. ഋതുക്കളില്‍ വര്‍ഷങ്ങളിലൂടെ പന്ത്രണ്ടു ആധിത്യന്മാര്‍ ആകുന്ന മാസങ്ങള്‍ കടന്നു പോകട്ടെ. ഞങ്ങള്‍ക്കെല്ലാം തിന്മയില്‍ നിന്ന് മാറി നല്ല ജീവിതം നയിക്കാന്‍ അഗ്നിയുടെയും രുദ്രന്റെയും വിശ്വടെവന്മാരുടെയും അനുഗ്രഹം ലഭിക്കട്ടെ. അദ്ധ്യായം 14. ശ്ലോകം 9. മൂര്ധാ വായ: പ്രജാപതിശ്ചന്ധ ക്ഷാത്രം................. സതോബ്രുഹതീ ചന്ദ: ഞങ്ങള്‍ പ്രജാപതി ചന്ദസിനെ ദര്‍ശിക്കുന്നു. ശരീരത്തിലെ എങ്ങനെ ആണോ ശിരസ് ഇരിക്കുന്നത് അങ്ങനെ പ്രജാപതി ഉചിത സ്ഥാനം അലങ്കരിക്കുന്നു. അവന്റെ ജ്ഞാന ശക്തി വിശേഷത്താല്‍ മനുഷ്യ വംശം നില നില്‍ക്കുന്നു. ധര്‍മവും തപസും അവന്റെ ശക്തിയാണ്. മനുഷരില്‍ കുടി കൊള്ളുന്ന ക്ഷാത്ര ബലം ആനന്ദം നല്‍കുന്നതാണ്. മനുഷ്യ കുലത്തിലെ വൈശ്യ സ്വഭാവം ആ പ്രജാപതിയുടെ ഉദ്ദേശമാണ്. അന്നവും ഐശ്വര്യവും വൈശ്യ ദാനമാകുന്നു. അവന്‍ തന്നെയാണ് സമൂഹത്തെ പോഷിപ്പിക്കുന്നത്. മനുഷ്യനില്‍ നില നില്‍ക്കുന്ന ശൂദ്രത്വം അവന്റെ ഉദ്ടെഷമാകുന്നു. ശൂദ്രനാണ് വിവിധ കര്മങ്ങളിലൂടെ സമൂഹത്തെ നയിക്കുന്നത്. ഇന്ദ്രനെ പോലെ ഭരണാധിപന്‍ പ്രജാ സ്നേഹിയാണ്. സ്വന്തം ശരീരത്തെ സംരക്ഷിക്കുന്നത് പോലെ തന്നെ നാട്ടിലെ പ്രജകളെയും ഭരണാധിപന്‍ രക്ഷിക്കെണ്ടാതുണ്ട്. ജ്ഞാനിയായ പുരുഷന്‍ കുടുമ്പത്തെ സംരക്ഷിക്കുകയും സിംഹത്തെ പോലെ ശൂരത്വമുള്ളവന്‍ ശത്രു ഇല്ലാത്തവന്‍ ആയി തീരുകയും ചെയ്യുന്നു. ഒട്ടകത്തെ പോലെ കര്‍മം നിര്‍വഹിക്കാനോരുങ്ങുന്നവന്‍ ഭൂമിക്കു തുല്യനാണ്. വൃഷഭാത്തെ പോലെ പ്രജകളെ സംരക്ഷിക്കുന്നവന്‍ നീതിമാനുമാകുന്നു. വിശേഷപ്പെട്ട ബോധം ധരിക്കുന്നവന്‍ എല്ലാ കര്‍മങ്ങളും അനുഷ്ടിച്ചു വിജയിപ്പിക്കുന്നവനാകുന്നു. ഒരു മനുഷ്യനില്‍ തന്നെ സകല വര്‍ണ വ്യവസ്ഥകളും നില നില്‍ക്കുന്നു എന്ന് അര്‍ഥം! അദ്ധ്യായം 17 . ശ്ലോകം 26 വിശ്വകര്‍മാ വിമനാ.................. സപ്ത ഋഷീന്‍ പര എകമാഹു: ഈശ്വരനാണ് ഈ കാണുന്ന ജഗത്തിനെ സൃഷ്ടിച്ചത്. ആ ഈശ്വരന്‍ എല്ലായിടവും നിറഞ്ഞിരിക്കുന്നവനും ധാതാവും വിധാതാവും സ്രഷ്ടാവും, ദ്രഷ്ടാവും മഹിമയുമാകുന്നു. ആ ഈശ്വരനില്‍ ഈ ജീവന്‍ സപ്തര്‍ഷികളെ നിയന്ത്രിച്ചു കൊണ്ട് ഓരോന്നിന്റെയും അഭിലാഷമനുസരിച്ചു ആനന്ധത്തെ അനുഭവിക്കുന്നു. അദ്ധ്യായം 17 . ശ്ലോകം 27 യോ ന പിതാ ജനിതാ യോ വിധാതാ........................... സംപ്രശ്നം ഭൂവനാ യന്ത്യന്യാ ഈശ്വരന്‍ നമ്മുടെ പിതാവാകുന്നു. എന്തെന്നാല്‍ ആ ഈശ്വരനാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം എല്ലാം അറിയുന്നവനും എല്ലാം കാണുന്നവനും ധാതാവും വിധാതാവുമാണ്. പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാറ്റിനും, ആ ഈശ്വരനാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. അത് എകമാണ്. വിശ്വത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന എല്ലാം ഈശ്വരനില്‍ നിന്ന് അറിവ് നേടുന്നുണ്ട്. അദ്ധ്യായം 17 . ശ്ലോകം 28 ത ആയജന്ത ദ്രവിണങ് സമസ്മാ...... ........... ഭൂതാനി സമക്രുന്വന്നിമാനി ദേവകളാണ് സര്‍വതിനെയും പരിപോഷിപ്പിക്കുന്നത്. ജ്ഞാനത്തിന്റെ പ്രാധാന്യം അറിയുന്നതും ജ്ഞാനവുമായി ജീവരാശികളെ ബന്ധിപിക്കുന്നതും ഈശ്വരനാണ്. ഈശ്വരന്റെ നിര്‍ദേശപ്രകാരമാണ് കുന്നു കൂടുന്ന ധനം ദൃശ്യാ ദൃശ്യലോകങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത്. അദ്ധ്യായം 17 . ശ്ലോകം 29 പരോ ദിവാ പര എനാ ..................... സമപശ്യന്ത പൂര്‍വേ. ഈശ്വരന്‍ ഭൂമിയേക്കാളും സ്വര്‍ഗത്തെക്കാളും പണ്ടിതന്മാരെക്കാളും സൂക്ഷ്മ സമയബോധത്തെക്കാളും വലുതാണ്‌. ആ ഈശ്വരന്റെ അനുഗ്രഹത്താലും പ്രേരണയാലുമാണ് ജീവികള്‍ അസംഖ്യ ദേഹങ്ങളെ തേടി പോകുന്നത്. അന്ധകാരം മാറ്റി ജ്ഞാനത്തിനായി തിരിയുന്നവരെ ആത്മീയ കണ്ണോടെ സംരക്ഷിക്കുകയും ചെയ്യുന്നു. അദ്ധ്യായം 17 . ശ്ലോകം 30 തമിദ്ഗര്‍ഭം പ്രഥമം ദധ്ര ....................... വിശ്വാനി ഭുവനാനി തസ്തു: ഇത് എല്ലാത്തിന്റെയും ഈശ്വരനാണ്. അനശ്വര പദാര്തങ്ങളെ സൃഷ്ടിയുടെ കേന്ദ്രമായി കാണുന്നിടത്ത് വിദ്വാന്മാരും വിവേകികളും ചെന്നെത്തുന്നു. സ്വയഭൂവാകുന്ന ആ ശക്തി വിശേഷം എല്ലാ ലോകങ്ങളെയും മനസിലാക്കുന്നു. അദ്ധ്യായം 17 . ശ്ലോകം 31 ന തം വിദാത യ ഇമാ ...................... ചാസുതൃപ ഉക്ഥശാസശ്ചരിന്തി യഥാര്‍തത്തില്‍ മനുഷ്യര്‍ക്ക്‌ സ്രഷ്ടാവായ ഈശ്വരനെ കുറിച്ച് എന്താണ് അറിയാവുന്നത്? ഒന്നും അറിയില്ല തന്നെ. കാരണം, മനുഷ്യര്‍ വൈരുദ്ധ്യാത്മക പദങ്ങളുടെ അര്‍ഥം മാത്രമാണ് അന്വേഷിക്കുന്നത്. അദ്ധ്യായം 17 . ശ്ലോകം 32 വിശ്വകര്‍മാ ഹൃജനിഷ്ട ദേവ .............. ഗര്‍ഭം വൃദധാത് പുരുത്രാ. ആദ്യമുണ്ടായ വായുവില്‍ ദേവതകള്‍ കര്‍മം അനുഷ്ടിച്ചു. രണ്ടാമതായാണ് സൂര്യന്‍ സൃഷ്ടിക്കപ്പെട്ടത്. അത് ഭൂമിയുടെ സൃഷ്ടിയും കാരണവുമായി. മൂന്നാമത് മേഘങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഭൂമിയിലെ സസ്യലതാദികളും മറ്റും മേഘത്തിന്റെ സൌഭാഗ്യം ഏറ്റുവാങ്ങി. ഭൌതിക ലോകത്ത് ജീവിതം കെട്ടിയുറപ്പിക്കാന്‍ അത് സഹായകമായി. മേഘമാണ്‌ മഴയെ ഉത്പാദിപ്പിച്ചത്. അദ്ധ്യായം 17 . ശ്ലോകം 33 ആശു: ശിശാണോ വൃഷഭോ ന ഭീമോ .......................സേന അജയത് �

[22/05, 13:00] Bhattathiry: നാലുയുഗവും ബ്രഹ്മാവിന്റെ ആയുസ്സും


🍁🍁🍁🍁🍁🍁🍁🍁


സഹസ്രയുഗപര്യന്തമഹര്യദ്ബ്രഹ്മണോ വിദുഃ

രാത്രിം യുഗസഹസ്രാന്താം തേ ഽഹോരാത്രവിദോ ജനാഃ


      

  മനുഷ്യഗണിതപ്രകാരം ആയിരം യുഗങ്ങൾ വേണം, ബ്രഹ്മാവിന്റെ ഒരു ദിവസത്തിന്, രാത്രിക്കും അങ്ങനെത്തന്നെ.


  ഭൗതികപ്രപഞ്ചത്തിന് സ്വല്പകാലമേ നിലനില്പുള്ളൂ. കല്പങ്ങളിലൂടെയാണ് അതിന്റെ കാലഗണന. ബ്രഹ്മാവിന്റെ ഒരു ദിവസമത്രേ കല്പം. അതിനിടയിൽ കൃതം, ത്രേത, ദ്വാപരം, കലി എന്നീ നാല് യുഗങ്ങൾ ആയിരം തവണ കടന്നുപോകുന്നു. കൃതയുഗത്തിന്റെ വിശേഷതകൾ സത്യം, ധർമ്മം, ജ്ഞാനം എന്നിവയാണ്; അജ്ഞാനമോ ദൗഷ്ട്യമോ ഉണ്ടാവില്ല. അതിനാൽ ഈ യുഗത്തിന്റെ ദൈർഘ്യം 17,28,000; വർഷങ്ങളാണുള്ളത്. ത്രേതായുഗത്തിൽ അധർമ്മം ഉളവാകുന്നു. ഈ യുഗത്തിന് വർഷങ്ങൾ 12,96,000. ദ്വാപര യുഗത്തിൽ ധർമ്മവും സത്യവും വീണ്ടും കുറയുന്നു. ദൗഷ്ട്യം വളരുന്നു. ഇതിന് വർഷങ്ങൾ 8,64,000. ഒടുവിൽ കലിയുഗം (അയ്യായിരം വർഷങ്ങളായി ഇതാരംഭിച്ചിട്ട്). മത്സരം, അജ്ഞാനം, അധർമ്മം ഇവ അമിതമായി വർദ്ധിക്കും. ശരിയായ ധർമ്മത്തിന് നിലനില്പില്ലെന്ന് വരും, ഈ യുഗത്തിന് വർഷങ്ങൾ 4,32,000. കലിയുഗത്തിൽ അധർമ്മം മൂർദ്ധന്യത്തിലെത്തുമ്പോൾ യുഗാവസാനത്തിൽ ഭഗവാൻ സ്വയം 'കൽക്കി'രൂപത്തിലവതരിച്ച് ദുഷ്ടന്മാരെ നിഗ്രഹിക്കുകയും സ്വഭക്തന്മാരെ രക്ഷിക്കുകയുംചെയ്യും. പിന്നേയും അടുത്ത സത്യയുഗം ആരംഭിക്കുകയായി. ഈ പ്രക്രിയ വീണ്ടും തുടർന്നുകൊണ്ടേയിരിക്കുന്നു. ആയിരം തവണ ആവർത്തിക്കുന്ന ഈ ചതുർയുഗങ്ങളാണ് ബ്രഹ്മാവിന്റെ ഒരു പകൽ, അത്രതന്നെ യുഗങ്ങൾ അദ്ദേഹത്തിന്റെ രാത്രിയും. അങ്ങനെയുള്ള നൂറ് വത്സരമാകുമ്പോൾ ഒരു ബ്രഹ്മാവിന്റെ ജീവിതകാലമായി. നമ്മുടെ 3.1,40,000 കോടി (മൂന്നുകോടി പതിനൊന്നുലക്ഷത്തിന്നാല്പത്തിനായിരം കോടി) വർ ഷങ്ങളാണ് മനുഷ്യഗണിത്രപ്രകാരം ഒരു ബ്രഹ്മാവിന്റെ ആയുഷ്കാലം. ഈ കണക്കനുസരിച്ച് ചിന്തിക്കുമ്പോൾ ബ്രഹ്മാവിന്റെ ആയുഷ്കാലം അതിരറ്റതും അസാധാരണവുമെന്നു തോന്നാം. പക്ഷേ, നിത്യതയുടെ കാഴ്ചപ്പാടിൽ ഒരിടിമിന്നൽപോലെ ക്ഷണികമാണത്. അത് ലാന്റിക് സമുദ്രത്തിലെ കുമിളകളെപ്പോലെ, കാരണസമുദ്രത്തിൽ എണ്ണമറ്റു ബ്രഹ്മാക്കൾ പൊങ്ങിപ്പൊലിയുന്നുണ്ട്. ബ്രഹ്മാവും ബ്രഹ്മസ്യഷ്ടികളും ഭൗ തികപ്രപഞ്ചത്തിന്റെ ഭാഗങ്ങളാണ്. അവ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു.


   ഈ ഭൗതികപ്രപഞ്ചത്തിൽ ബ്രഹ്മാവിനുപോലും ജനനമരണ രോഗ വാർദ്ധക്യങ്ങളിൽ നിന്ന് മോചനമില്ല. എങ്കിലും പ്രപഞ്ചഭരണാധികാരി എന്ന നിലയിൽ ബ്രഹ്മാവ് ഭഗവത്സേവനത്തിലേർപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഉടൻ തന്നെ മുക്തി ലഭിക്കും. വിശിഷ്ടരായ സംന്യാസികൾ ഈ പ്രപഞ്ചത്തിലെ സർവോത്കൃഷ്ടമായ ബ്രഹ്മലോകത്തിലേയ്ക്കുയർത്തപ്പെടാറുണ്ട്. ഉപരിഗ്രഹവ്യൂഹത്തിൽ പ്പെട്ട മറ്റു ഗ്രഹങ്ങളെയെല്ലാം അതിജീവിക്കുന്നതത്രേ ബ്രഹ്മലോകം. എങ്കിലും ബഹ്മാവും മറ്റു ബഹ്മലോകവാസികളും ഭൗതിക പ്രകൃതിനിയമമനുസരിച്ച് മരണത്തിനധീനർത്തന്നെ.


( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം എട്ട് / ശ്ലോകം 17 )

[22/05, 13:02] Bhattathiry: വേദ പരിചയം – തുടങ്ങുന്നതിനു മുന്‍പ് ആമുഖമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ഇതില്‍ പറയുന്ന കാര്യങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്ന് സ്വീകരിചിട്ടുള്ളതും ആവശ്യാനുസരണം മുറിച്ചും മാറ്റിസ്ഥാപിച്ചും ഒക്കെ രൂപപ്പെടുത്തിയതാണ്.. ഇതിന്റെ പ്രസക്തി എന്ത് എന്ന് ഒരു ചോദ്യം ഉണ്ടാകാം. ശ്രീ ബാലക്ര്ഷ്ണന്‍ നായരുടെയും ലീലാദേവിയുടെയും OMC യുടെയും മാതൃഭൂമിയുടെ ചതുര്വേദസംഹിതയെയും ഒന്നും വിസ്മരിക്കുന്നില്ല. പക്ഷെ അവയെല്ലാം പണ്‍ഡിതന്മാരെയും വിദ്വാന്മാരെയും ലക്ഷ്യമാക്കി ഉള്ളതാണ്. ആയതിനാല്‍ അവ വലിയ ആകാരം ഉള്ളതാണ്. മഹദ് ഗ്രന്ഥങ്ങള്‍ എന്ന് നിസ്സംശയം പറയാം. പക്ഷെ എത്ര മലയാളികള്‍ അവ ക്ഷമയോടെ പൂര്‍ണ്ണമായി വായിച്ചിട്ടുണ്ട്? വളരെ ചുരുക്കം വ്യക്തികള്‍. മാത്രം . അത്ര ഗൌരവകരമായ വിഷയങ്ങള്‍ പൊതുവേ സാധാരണക്കാരായ മലയാളികള്‍ വിരസങ്ങള്‍ ആയി കാണുന്നു.

ഈ സാഹചര്യമാണ് ലളിതമായ ഭാഷയില്‍ ഓരോ വേദതെയും സാധാരണക്കാരന് പരിചയപ്പെടുത്തിയാല്‍ അവ വായിക്കുവാന്‍ താല്‍പ്പര്യം ഉണ്ടാകും എന്ന തോന്നല്‍ എന്നില്‍ ജനിപ്പിച്ചത്.. കണ്ടറിവ് ( ആചാരങ്ങളും ചടങ്ങുകളും ). കൊണ്ടറിവ് ( അനുഭവത്തില്‍ നിന്ന് ഉള്ള അറിവ് ) കേട്ടറിവ് ( പലരും പറഞ്ഞു കേട്ടിട്ടുള്ളവ ) നാട്ടറിവ് ( കിം വദന്തികളും ) പരന്ന വായനയിലൂടെ നേടിയ അറിവ് ഇവയെല്ലാം പ്രയോജനപ്പെടുത്തിയാണ് വളരെ ബുദ്ധിമുട്ടി ഈ പംക്തി തയ്യാര്‍ ആകുന്നതു. പക്ഷെ ഒരു ആധികാരികതയും പൂര്‍ണ്ണതയും ഞാന്‍ അവകാശപ്പെടുവാന്‍ എനിക്ക് അര്‍ഹത ഇല്ല. പ്രമാണമായി ഇവയൊന്നും കാണാന്‍ പാടില്ല. കേവലം വേദങ്ങള്‍ (ശ്രുതികള്‍, സ്മൃതികള്‍ ,ഉപനിഷത്തുകള്‍ ) ഇവ ഒന്ന് പരിചയപ്പെടുത്തുന്നു, അത്ര മാത്രം . പലകാര്യങ്ങളും ഇതില്‍ വിട്ടുപോയിട്ടുണ്ടാകും , പലതിലും എന്റെ കാഴ്ചപ്പാടില്‍ പിശകുകളും ഉണ്ടാകും. അവയെല്ലാം സജ്ജനങ്ങള്‍ ക്ഷമയോടെ വായിച്ചു അവരുടെ അഭിപ്രായങ്ങള്‍ കൂടി എഴുതിയാല്‍ പിന്നീട് വായിക്കുന്നവര്‍ക്ക് വളരെ പ്രയോജനകരം ആകും.

വേദ പരിചയം 1

വേദങ്ങള്‍ അഥവാ ശ്രുതികള്‍ എന്ന് അറിയപ്പെടുന്ന രചനകള്‍ പൊതുവേ അപൌരുഷേയങ്ങള്‍ എന്ന് പറയപ്പെടുന്നു. ഇവയുടെ കാലഗണന കൃത്യമായി ഇന്ന് വരെ നടന്നിട്ടില്ല. ക്രിസ്തുവിനു മുന്‍പ് 500 കാലഘട്ടം ബുദ്ധ മതത്തിന്റെ ആയിരുന്നു എന്ന് അറിയാം. സനാതന ധര്‍മം വേദാധിഷ്ടിതം ആയിരുന്നു എന്നും ആ ധര്മത്തിന്റെ പതനം ആസന്നമായപ്പോള്‍ ആണ് ബുദ്ധ മതം ഇവിടെ ഉണ്ടായതും പ്രചരിച്ചതും എന്നും സര്‍വ വിദിതം ആണല്ലോ. അതായത് ബൌധ കാലഘട്ടം ആകുന്നതിനു ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ഇവിടെ സുവ്യവസ്ഥിതമായ ഒരു ധര്‍മ വ്യവസ്ഥ ഉണ്ടായിരുന്നു എന്നും അതിനു അംഗീകൃതമായ ഒരു നിയമ വ്യവസ്ഥ ഉണ്ടായിരുന്നു എന്നും ആണ് അനുമാനിക്കാന്‍ കഴിയുന്നത്‌. അത് എന്നുമുതല്‍ എന്ന് പറയാന്‍ ഇന്ന് തെളിവുകള്‍ ഇല്ല. ക്രിസ്തുവിനു പതിനായിരം വര്ഷം മുന്‍പ് മുതല്‍ രണ്ടായിരം വര്ഷം മുന്‍പ് വരെ ഉള്ള ഒരു കാലഘട്ടത്തില്‍ ആണ് അത് രൂപം കൊണ്ടത്‌ എന്ന് പറഞ്ഞാല്‍ അത് തെറ്റ് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരു പക്ഷെ അതിനാല്‍ തന്നെ ആകണം രചിച്ചവര്‍ ആര് എന്ന് പോലും പറയാന്‍ കഴിയാത്തത്. അങ്ങനെ ഉള്ള അതി വിശാലമായ ആര്യാവര്‍ത്ഥത്തില്‍ അവിടവിടെയായി ചിന്നി ചിതറിക്കിടന്ന അറിവിന്റെയും നിരവിന്റെയും ആത്മ ജ്ഞാനത്തിന്റെയും തേജോ പൂര്‍ണ്ണമായ അമൃത ബിന്ദുക്കള്‍ ആണ് ഋചകള്‍ , ഋക്കുകള്‍ ,അര്‍ച്ചനാ സൂക്തങ്ങള്‍ എന്നൊക്കെ അറിയപ്പെടുന്ന വേദ ഭാഗങ്ങള്‍. ഇവയൊക്കെ ആര് എഴുതി എന്ന് പറയാന്‍ കഴിയില്ല അതിനാല്‍ ആണ് ഇവ എടുത്തു കാട്ടിയവരെ ദ്രഷ്ടാക്കള്‍ എന്ന് പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ എന്ന് ആര് എഴുതി എന്ന് പറയാന്‍ കഴിയാത്ത വരികള്‍ ആണ് വേദങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്.

ഇനി ഇവയുടെ അര്‍ഥ തലത്തെ പറ്റിയും കൂടി അല്പം പറയാം. ഒന്ന് ഇതിനു ശുദ്ധമായ ഒരു ഭൌതിക അടിത്തറ കല്‍പ്പിക്കാം. മറ്റൊന്ന് ഇവക്കു പൂര്‍ണ്ണമായും ആധ്യാത്മികമായ ഒരു വ്യാഖ്യാനം നല്‍കാം. അതായത് അര്ഥ വ്യാപ്തി വ്യാഖ്യാതാ സാപേക്ഷം ആണ് എന്ന് പറയാം. ഉപയോഗിച്ചിരിക്കുന്ന ഭാഷ സംസ്കൃതം ആകുന്നതിനു മുന്‍പുള്ള ആര്യഭാശാരൂപം ആണ്. വ്യാകരണ നിഷ്ടം എന്നൊന്നും പറയാന്‍ കഴിയാത്ത രൂപം. ഇതിനെ പറ്റി പില്‍ക്കാല ആചാര്യന്മാര്‍ ആയ യാസ്കനോ, പാണിനിയോ. പതഞ്ജലിയോ. കാത്യായനോ അന്നും പറഞ്ഞിരിക്കുന്നതില്‍ വലിയ കാര്യം ഇല്ല. ഭാഷയുടെ ഐക രൂപ്യം ഇല്ലാത്ത ഇടത്ത് വ്യാകരണ ത്തിനു എന്ത് പ്രസക്തി ?അതിനാല്‍ അവര്‍ പ്രസ്തുത ഭാഷയെ “ സന്ധ്യ “ ഭാഷ എന്ന് പറഞ്ഞു. സന്ധ്യക്ക്‌ ഒന്നും സ്പഷ്ടമായി കാണാന്‍ കഴിയില്ലല്ലോ. അതുപോലെ ഈ വരികളിലും സ്പഷ്ടമായ അര്‍ഥം കണ്ടെത്തുക ഒരു വലിയ പ്രയത്നം ആണ്. ആയതിനാല്‍ ഭാഷയുടെയോ വ്യാകരനതിന്റെയോ ഉരകല്ലില്‍ മാറ്റ് നോക്കി വിലയിരുത്തേണ്ട ഒന്നല്ല ശ്രുതികള്‍ .

ഇനി ഇവയെ വര്‍ഗീകരിച്ചിരിക്കുന്നതിനെ പറ്റി കൂടി അല്പം പറയാം. ആശയുടെ പല ഭാഗങ്ങളില്‍ നിന്നായി ലഭിച്ചവ അവയുടെ വിഷയം അടിസ്ഥാനമാക്കി നാളായി തിരിച്ചതാണ് വേദങ്ങള്‍. ഇത് ഇന്നോ ഇന്നലെയോ അല്ല ചെയ്യപ്പെട്ടത് . വ്യാസന്‍ ആണ് ഇത് ചെയ്തത് എന്നും അതിനാല്‍ ആണ് വേദവ്യാസന്‍ എന്ന് പേര് നല്‍കിയത് എന്നും ഒക്കെ കിം വദന്തികള്‍ ഉണ്ട്. അതിലെ ശരി – തെറ്റുകള്‍ ആര്‍ക്കും പറയാന്‍ കഴിയില്ല. ഇനി മറ്റൊരു കാര്യം : ഒരേ ഋച തന്നെ പല വേദങ്ങളിലും കാണാം .അവയുടെ വിപുലമായ കല്പിത അര്‍ഥം ആകാം കാരണം .

അങ്ങനെ നാലായി പകുത്തതാണ് ഋക്, യജുഃ സാമ അഥര്‍വ വേദങ്ങള്‍..

ഋക് ആണ് ഏറ്റവും പ്രാചീനം എന്ന് ഒരു പക്ഷം ഉണ്ട്. ഇതേ കാലപ്പഴക്കം തന്നെ അഥര്‍വത്തിനും ഉണ്ട് എന്ന് കൂട്ടര്‍ പറയുന്നു. ഇതൊന്നും നമുക്ക് ബാധകം അല്ല. സൌരാഷ്ട്ര മതത്തിന്റെ (പാഴ്സി) വേദ ഗ്രന്ഥമായ “സേന്ത് അവസ്ത “ യിലെ ഭാഷ, അതില്‍ പ്രയുക്തമായ വാക്കുകള്‍ ഇവ ഋഗ് വേദതിലെത് പോലെ ഏകദേശം ഉപമിക്കാം. ഈജിപ്തുകാര്‍ ഇതേ കാലപ്പഴക്കം അവകാശപ്പെടുന്ന പ്രാചീന ബാബിലോണിയന്‍ ഗ്രന്ഥമായ “ ഗില്‍ ഗമിഷ് “ ഇത്ര പഴക്കം ഉള്ളതല്ല എന്നാണു തെളിയിക്കപ്പെട്ടിരിക്കുന്നത്. ആകയാല്‍ മാനവരാശിയുടെ അത്യന്തം പ്രാചീന മായ സംസ്കാരനം ആണ് വേദങ്ങളില്‍ ലഭ്യമാകുന്നത് എന്ന് പറയാം. ഇവയെ പിന്‍ തുടര്‍ന്ന് ആരണ്യകങ്ങളും ബ്രാഹ്മണങ്ങളും,വേദന്തങ്ങള്‍ എന്ന് അറിയപ്പെടുന്ന ഉപനിഷത്തുകളും ജന്മം കൊണ്ടു.

വേദങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടിരുന്നില്ല . അഥര്‍വത്തെ പില്‍ക്കാലത്ത്‌ ആണ് വേദമായി ഗണിച്ചു തുടങ്ങിയത് .മൂന്നു വേദങ്ങള്‍ പിന്നീട് നാലായി പറഞ്ഞപ്പോള്‍ യജുര്‍ വേദത്തെ ശുക്ല യജുര്‍വേദം എന്നും കൃഷ്ണ യജുര്വേദമെന്നും വിളിച്ചു അപ്പോഴും അഥര്‍വം വേദമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനു കാരണമായി പറഞ്ഞത് അതില്‍ ആഭിചാര ക്രിയകളും മന്ത്രങ്ങളും ഉണ്ട് എന്നത് ആയിരുന്നു .പക്ഷെ അതില്‍ നിന്ന് ആയുര്‍വേദം കണ്ടെത്തിയതോടെ അഥര്‍വത്തെയും വേദമായി അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.

മുകളില്‍ ഞാന്‍ പറഞ്ഞതില്‍ പലകാര്യങ്ങളിലും വിയോജിപ്പുള്ളവര്‍ ഉണ്ടാകും. പക്ഷെ എന്റെ കാഴ്ചപ്പാട് അനുസരിച്ച് ഞാന്‍ പറഞ്ഞു എന്ന് മാത്രം ധരിക്കുക. ഈ വിഷയത്തില്‍ ഒരു അഭിപ്രായ സമന്വയത്തിന് സാധ്യതയും പ്രസക്തിയും ഇല്ല.

ചുരുങ്ങിയ വാക്കുകളില്‍ നാല് വേദങ്ങളെ പറ്റിയും പ്രധാനപ്പെട്ട ദശോപനിഷത്തുകളെയും പറ്റി ഒരു അവബോധം ഉണ്ടാക്കുക മാത്രമാണ് എന്റെ ഉദ്ദേശ്യം. ആയതിനു ആരംഭമായി ഇത്രയും പറഞ്ഞാല്‍ പല സ്ഥലങ്ങളിലും അല്പം ലാഭിക്കാന്‍ കഴിയും .ഇത് ഒരു പൂര്‍വ സൂചന മാത്രം. അടുത്തത് “ ഋഗ് വേദം “.(തുടരും )

[22/05, 13:04] Bhattathiry: This is reference to your query in Satsangham what sup regardig kalam  

Hide quoted text




കാലഗണന

കാലഗണന അത്യന്തം വിഷമം നിറഞ്ഞതാണ്. ആ കാലത്തിന്റെ കര്‍ത്താവും ശ്രീഹരി ആകുന്നു. 

ഒരു താമര ഇല സൂചിമുനകൊണ്ട് തുളക്കുന്നതിനു എടുക്കുന്ന സമയത്തെ ക്ഷണം എന്നും മുപ്പതു ക്ഷണം കൂടുമ്പോള്‍ ഒരു തുടിയെന്നും പറയുന്നു. 

മുപ്പതു തുടികള്‍ കൂടുമ്പോള്‍ ഒരു കലയും മുപ്പതു കലകള്‍ ചേരുമ്പോള്‍ ഒരു കാഷ്ഠയും മുപ്പതു കാഷ്ഠകള്‍ ചേരുമ്പോള്‍ ഒരു നിമിഷവും നാല്‍പ്പതു നിമിഷങ്ങള്‍ ഒരു നെടുവീര്‍പ്പും ആറു നെടുവീര്‍പ്പുകള്‍ ചേര്‍ന്നത്‌ ഒരു വിനാഴികയും അറുപതു വിനാഴികകള്‍ ചേര്‍ന്നത്‌ ഒരു ദിവസവും ആകുന്നു. 

ഇപ്രകാരത്തിലുള്ള പതിനഞ്ചു ദിവസത്തെ പക്ഷമെന്നും, രണ്ടു പക്ഷങ്ങള്‍ ചേര്‍ന്നാല്‍ ഒരു ചന്ദ്രമാസമെന്നും പറയുന്നു. പിതൃക്കളുടെ ഒരു ദിവസമാണത്. 

കറുത്ത പക്ഷം അവരുടെ രാത്രിയും വെളുത്ത പക്ഷം അവരുടെ പകലും ആണ്. 

365 ദിവസങ്ങള്‍ ചേരുമ്പോള്‍ ഒരു മനുഷ്യവര്‍ഷം ആകുന്നു. 365 മനുഷ്യ വര്‍ഷങ്ങള്‍ ചേരുമ്പോള്‍ അതിനെ ദേവ വര്‍ഷമെന്നും ദിവ്യ വര്‍ഷമെന്നും വിളിക്കുന്നു. 

ഇത്തരത്തിലുള്ള 4800 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത്‌ കൃതയുഗവും 3600 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ത്രെതയുഗവും 2400 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ദ്വാപര യുഗവും 1200 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത്‌ കലിയുഗവും ആകുന്നു. 

12000 വര്‍ഷത്ത്തോടുകൂടിയ 71 ചതുര്‍ യുഗങ്ങള്‍ ചേര്‍ന്നാല്‍ ഒരു മന്വന്തരവും 14 മന്ന്വന്തരങ്ങള്‍ ചേര്‍ന്നാല്‍ ഒരു കല്പ്പവും ആകുന്നു. ഒരു കല്പം ആകട്ടെ ബ്രഹ്മാവിന്റെ ഒരു പകല്‍ മാത്രം ആകുന്നു. ഇത്തരത്തിലുള്ള 100 ബ്രഹ്മവര്ഷങ്ങള്‍ ചേര്‍ന്നതാണ് ഒരു ബ്രഹ്മ്മവിന്റെ ആയുസ്സ്. 

ബ്രഹ്മാവിന്‍റെ പകല്‍ അവസാനിക്കുമ്പോള്‍ പ്രളയം ആരംഭിക്കുകയും രാത്രി അവസാനിക്കുമ്പോള്‍ പ്രളയം അവസാനിക്കുകയും സൃഷ്ടി ആരംഭിക്കുകയും ചെയ്യുന്നു. 

കാലാതിവര്തിയും പരമാത്മാവുമായ മഹാവിഷ്ണുവിനെ സംബന്ധിച്ചിടത്തോളം അദ്ധേഹത്തിന്റെ ഒരു നിമിഷ നേരം മാത്രമാണ് ഒരു ബ്രഹ്മയുസ്സു പോലും. സര്‍വ്വ നിയന്താവായ വിഷ്ണുവിന്റെ അന്നം മാത്രമാകുന്നു കാലവും മൃത്യുവും.

 :(ശ്രീമദ് വിഷ്ണു മഹാപുരണത്തില്‍ നിന്ന്.)

Sunday, May 21, 2023

 ഡോ:ഗോപാലകൃഷ്ണൻ സാർ നമ്മെവിട്ടു പിരിഞ്ഞ അന്നുമുതൽ വിചാരിക്കുന്നതാണ് ഒരു പോസ്റ്റിടണമെന്ന്.പക്ഷേ ഞാനെഴുതിയാൽ അത് പൂർണ്ണമാകില്ലെന്ന് അറിയാവുന്നതു കൊണ്ട് മറ്റാരെങ്കിലും എഴുതുമ്പോളിടാം എന്നു വിചാരിച്ചു. ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. 

 ശങ്കുവക്കീൽ എഴുതിയ ഹൃദയസ്പർശിയായ ഈ പോസ്റ്റ് ഓരോരുത്തരും വായിക്കുക. 


ഗോപാലകൃഷ്ണൻസാറിന്റെ വിയോഗം നമുക്കുണ്ടാക്കിയ നഷ്ടം എത്രയാണെന്ന് പറഞ്ഞറിയിക്കുക അസാധ്യം.


Sanku T Das ✍


"നിങ്ങൾ രണ്ട് കൈകളും ഇങ്ങനെ വിടർത്തി പിടിക്കുക. അപ്പോൾ നിങ്ങളുടെ മുന്നിൽ വരുന്ന ഒരു നൂറ്റെൺപത് ഡിഗ്രി ഉണ്ടല്ലോ. ആ നൂറ്റെൺപത് ഡിഗ്രിയിൽ ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകൾ നിരത്തി വെച്ചിരിക്കുക ആണെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ അപ്പോൾ നിങ്ങളുടെ പിന്നിലും ഒരു നൂറ്റെൺപത് ഡിഗ്രി വരുന്നുണ്ടല്ലോ. അത് ഭാരതത്തിന്റെ ശാസ്ത്രീയ പൈതൃകമാണെന്ന് മനസ്സിലാക്കുക. മുന്നിൽ കാണുന്നത് മാത്രമാണ് ആകെയുള്ള സത്യമെന്ന് നമ്മൾ ധരിച്ചു പോവരുത്. അതിനു പിന്നിൽ അതൊക്കെ സാധ്യമാക്കിയ നൂറ്റാണ്ടുകളുടെ അഗാധ ജ്ഞാനവും ആഴത്തിലുള്ള പഠനങ്ങളുമുണ്ട്. പരീക്ഷണ നിരീക്ഷണങ്ങളിൽ വിശ്വസിച്ച ഭാരതീയ ഋഷീശ്വരന്മാരുടെ വിജ്ഞാന തപസ്സുണ്ട്. ഇത് രണ്ടും ചേരുമ്പോൾ മാത്രമാണ് നമുക്ക് ശാസ്ത്രാവബോധത്തിന്റെ പൂർണ്ണ ചിത്രം കിട്ടുന്നത്. മുന്നൂറ്റി അറുപത് ഡിഗ്രിയുടെ ഒരു പൂർണ്ണ വൃത്തം."


എട്ടാം ക്ലാസ് മുറിയിൽ ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഡെസ്ക്കിന് മുകളിൽ കയറിയിരുന്ന് കൈകൾ രണ്ട് വശത്തേക്കും വിടർത്തി പിടിച്ച് ആംഗ്യ വിക്ഷേപങ്ങളോടെ ഒരു പതിമൂന്ന് വയസ്സുകാരൻ പ്രഭാഷണം നടത്തുകയാണ്.

അവനു ചുറ്റും ചോറുണ്ണാൻ പോലും മറന്ന് ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും മുഴുവൻ കൗതുകത്തോടെ കാത് കൂർപ്പിച്ചിരിക്കുന്നു.

നാസയുടെ ന്യൂറോ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം, കിർലിയൻ ഫോട്ടോഗ്രഫി, ഭരധ്വാജ മഹർഷിയുടെ വൈമാനിക ശാസ്ത്രം, ഗായത്രീ മന്ത്രത്തിന്റെ എനർജി ഫീൽഡ്.

അവരുടെ കുഞ്ഞു തലച്ചോറുകൾക്ക് അന്നോളം അപരിചിതമായിരുന്ന ഒരുപാട് വാക്കുകളും വിവരങ്ങളും ആ വട്ടത്തിനുള്ളിലേക്ക് വന്നു വീണു കൊണ്ടേയിരുന്നു.

എന്നാൽ അതവരെ ഒട്ടും മുഷിപ്പിച്ചില്ല.

പകരം കൂടുതൽ ആവേശഭരിതരാക്കി.

ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു അടുത്ത ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചപ്പോൾ എല്ലാവരിൽ നിന്നും ഒരേ സമയം ശ്ശോ.. എന്നൊരു സങ്കട ശബ്ദമുയർന്നു.

പ്രഭാഷണം മുഴുവൻ കേൾക്കാൻ പറ്റാത്ത നിരാശയിൽ ഇരിപ്പിടങ്ങളിലേക്ക് മടങ്ങും മുൻപ് ബാക്കി നാളെ ഉച്ചക്ക് പറയണേയെന്ന് അവരൊക്കെ അവനോട് ശട്ടം കെട്ടി.


പിറ്റേന്ന് ലഞ്ച് ബ്രേക്കിനുള്ള ബെൽ അടിച്ചതും എല്ലാവരും ഓടി പോയി കൈ കഴുകി വന്നു വേഗത്തിൽ ഊണ് കഴിച്ചു തീർത്തു പെട്ടെന്ന് പാത്രം മോറി ബാഗിൽ വെച്ച് തലേന്നത്തെ ഡെസ്കിനു ചുറ്റുമായി ഇരിപ്പിടം പിടിച്ചു.

കഴിച്ചു തീർക്കാൻ വൈകുന്ന കൂട്ടുകാരോട് വേഗം വാ, ഇപ്പോൾ തുടങ്ങും എന്നവർ കലഹിച്ചു തിരക്ക് കൂട്ടി.

തന്നെ കേൾക്കാൻ അക്ഷമരായിരിക്കുന്ന ആ കുട്ടിക്കൂട്ടത്തിനിടയിലേക്ക് യാതൊരു തിരക്കുമില്ലാതെ അതി സാവധാനത്തിൽ ഊണ് കഴിച്ചു കയ്യും മുഖവുമൊക്കെ വിശദമായി കഴുകി തെല്ല് ഗൗരവത്തോടെയും പ്രസിദ്ധനായ ഒരു പ്രഭാഷകന്റെ ഭാവഹാവാദികളോടെയും ആ പതിമൂന്നുകാരൻ മെല്ലെ കയറി വന്നു ഡെസ്കിന് മേലെ ഇരിപ്പുറപ്പിച്ചു.

തന്റെ ശൈലി കണ്ടെത്തിയ പ്രാസംഗികന്റെ പരിചയ സമ്പന്നതയോടെ അവൻ രണ്ട് കൈകളും ഇരുവശത്തേക്കും നീട്ടി പിടിച്ചു പറഞ്ഞു തുടങ്ങി.


"നിങ്ങൾ രണ്ട് കൈകളും ഇങ്ങനെ വിടർത്തി പിടിക്കുക. അപ്പോൾ.."


അതൊരു തുടക്കമായിരുന്നു.

വലിയൊരു മാറ്റത്തിന്റെ തുടക്കം.

അന്നോളം ഒരു പ്രതിഭയും ഉണ്ടെന്ന് ഒരാളിലും സംശയം ജനിപ്പിക്കാത്ത, എല്ലാവരോടും വഴക്കിട്ടും അടിപിടിയുണ്ടാക്കിയും ബഹളം വെച്ചും വെകിളിയായി നടന്നിരുന്ന, സ്കൂളിലെ സ്ഥിരം പ്രശ്നക്കാരനായി ടീച്ചർമാരൊക്കെ ഒരുപോലെ ഗണിച്ചിരുന്ന ഒരു വെട്ടിക്കീറി വികൃതി ചെക്കൻ പെട്ടെന്നതാ ക്ലാസ് മുഴുവൻ ആദരവോടെ ഉറ്റുനോക്കുന്ന ഒരു വിജ്ഞാനിയായി രൂപാന്തരപ്പെടുകയായിരുന്നു.

അവനിത്ര കാര്യഗൗരവത്തോടെ ഇത്രയും വലിയ സംഗതികൾ ഇത്ര അടുക്കിലും ചിട്ടയിലും പറഞ്ഞു ഫലിപ്പിക്കാനാവും എന്നത് അവന്റെ സഹപാഠികൾക്ക് പോലും ഒരു പുതിയ അറിവും അനുഭവവും അത് പോലെ അത്ഭുതവുമായിരുന്നു.


ഒരു പ്രഭാഷകൻ ജനിക്കുകയായിരുന്നവിടെ.

ആദ്യമായി കിട്ടിയ അംഗീകാരം അവന്റെ അവനവനോടുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിച്ചു കളഞ്ഞു.

കൂടുതൽ ആദരം നേടാനും അതിനായി കൂടുതൽ അറിവ് നേടാനും ആ അനുമോദനങ്ങളവനെ ആദ്യമായി പ്രചോദിപ്പിച്ചു.

തന്റെ കേൾവിക്കാരുടെ കണ്ണിലെ ആരാധനയുടെയുള്ള തിളക്കം അവന് അന്നോളമില്ലാത്ത ആത്മവിശ്വാസം നൽകി.

പിന്നീടുള്ള ഓരോ ദിവസവും ഓരോ പുതിയ വിഷയങ്ങളുമായി വന്നവൻ ക്ലാസ്സിന്റെ ഉച്ചയിടവേളകളെ വിജ്ഞാന സദസ്സുകളാക്കി.

വെകിളി വിദ്വാനായി മാറിയ കൗതുക കഥ വൈകാതെ കുട്ടികളിൽ നിന്ന് ക്ലാസ് ടീച്ചറും പിന്നെ സ്റ്റാഫ് റൂമും അറിഞ്ഞു.

അവിടെയും അവന് രണ്ട് കൈകളും വിടർത്തി നിന്ന് തന്റെ പ്രസംഗ പാടവം തെളിയിക്കാൻ അവസരം കിട്ടി.

അക്കൊല്ലം എല്ലാവരും നിർബന്ധിച്ച് അവൻ സ്കൂൾ കലോത്സവത്തിന് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ പേര് കൊടുത്തു.

തന്റെ ആവർത്തിച്ചുറപ്പിച്ച ശൈലിയിൽ യാതൊരു സഭാകമ്പവുമില്ലാതെ പ്രസംഗിച്ച് അവൻ അവിടെ മാത്രമല്ല, അതിനു ശേഷം നടന്ന അനവധി സി.ബി.എസ്.ഇ കലോത്സവങ്ങളിലും സമ്മാനം നേടി.


അന്നത്തെയാ പതിമൂന്നുകാരൻ ഇരുപത് വർഷങ്ങൾക്കിപ്പുറമിന്നും എത്രയോ വേദികളിൽ നിരന്തരമായി പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.

പ്രഭാഷണത്തിന്റെ ഉച്ചസ്‌ഥായികളിൽ ഇപ്പോഴുമവൻ സ്വയമറിയാതെ തന്റെ രണ്ട് കൈകളും ഇരുവശത്തേക്കും വിടർത്തി പിടിക്കാറുണ്ടത്രേ.


ക്ഷമിക്കണം. പക്ഷെ ഇതവന്റെ കഥയല്ല.

അവൻ പോലുമറിയാതെ അവനെയങ്ങനെ മാറ്റി മറിച്ച മറ്റൊരു മനുഷ്യന്റെ കഥയാണ്.

എന്തെന്നാൽ ക്ലാസ്സിലെ ഡെസ്കിന് മുകളിലിരുന്ന് കൂട്ടുകാരെ നോക്കി അവൻ ആദ്യമായി കൈ വിടർത്തി പ്രസംഗിച്ചപ്പോൾ അവന് മുന്നിലെ നൂറ്റിയെൺപത് ഡിഗ്രിയിൽ കാണികളായ കുറേ കുട്ടികൾ മാത്രമല്ല ഉണ്ടായിരുന്നത്.

അവന്റെ പിന്നിലെ നൂറ്റിയെൺപത് ഡിഗ്രിയിൽ അവരോടങ്ങനെ സംസാരിക്കാൻ അവനെ പ്രാപ്തനാക്കിയ ഒരു ഗുരുനാഥന്റെ ജ്ഞാന വാണിയുമുണ്ടായിരുന്നു.

അദ്ദേഹത്തിൽ നിന്ന് കിട്ടിയ അറിവുകളാണ് അവൻ സ്വന്തം പോലെ അവിടെ വിളമ്പിയിരുന്നത്.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ് അവൻ കേട്ട് മനഃപാഠമാക്കി വള്ളി പുള്ളി തെറ്റാതെ ഉരുക്കഴിച്ചിരുന്നത്.

അദ്ദേഹം കൂടി ചേരുമ്പോൾ മാത്രമാണ് അവന്റെ പരിണാമ കഥ പൂർണ്ണമാകുന്നത്.

അദ്ദേഹം തന്നെ പറഞ്ഞത് പോലെ, മുന്നൂറ്റി അറുപത് ഡിഗ്രിയുടെ ഒരു പൂർണ്ണ വൃത്തം.


ആ കഥ അറിയുന്നത് കൊണ്ടാവാം, അവന്റെ പ്രസംഗം ആദ്യമായി കേട്ട ക്ലാസ് മുഴുവൻ വിസ്മയിച്ചപ്പോഴും അതേ ക്ലാസ്സിൽ പഠിച്ചിരുന്ന അവന്റെ ഏട്ടന് മാത്രം ഒരു ഞെട്ടലും ഉണ്ടാവാതിരുന്നത്.

കാരണം ആ പ്രസംഗം അവൻ മുൻപേ കേട്ടതായിരുന്നു.

കേൾവിക്കാരന്റെ മനസ്സിലേക്ക് തറച്ചിറങ്ങി ആഴത്തിൽ പതിയാൻ ശേഷിയുള്ള ആ പ്രഭാഷണത്തിലെ ഓരോ വാക്കും വരിയും അവനും ഹൃദിസ്ഥമായിരുന്നു.

ദൂരെ യാത്രകൾക്ക് പോവാൻ അച്ഛൻ പതിവായി വാടകയ്ക്ക് വിളിക്കുന്ന ഹരിദാസേട്ടന്റെ ടാക്സിയിൽ വെച്ചിരുന്ന സി.ഡിയിലെ പ്രഭാഷണം ആയിരുന്നത്.


ഏത് വിഷയത്തെ കുറിച്ചും അഗാധമായ അറിവുള്ള അച്ഛനായിരുന്നു അവരുടെ ആദ്യ ഗുരു.

ദൂരയോട്ടങ്ങൾക്ക് വെളുത്ത അംബാസിഡർ കാറുമായി വരുന്ന ബിജെപി അനുഭാവിയായ ഹരിദാസേട്ടന്റെ ചോദ്യങ്ങൾക്ക് ഉപനിഷദ് സംവാദങ്ങളുടെ ശൈലിയിലുള്ള അച്ഛന്റെ ഉത്തരങ്ങൾ അവരുടെ ആദ്യ രാഷ്ട്രീയ വിദ്യാഭ്യാസവും.

സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന സകലമാന രാഷ്ട്രീയ സംഭവ വികാസങ്ങളെയും പറ്റി ഹരിദാസേട്ടൻ ചോദ്യങ്ങൾ ചോദിച്ചു.

തനിക്ക് മാത്രം സ്വന്തമായിരുന്ന അപാര ഉൾക്കാഴ്ചയിൽ നിന്ന് അച്ഛൻ അവയ്ക്കോരോന്നിനും മറുപടി പറഞ്ഞു.

മുതിർന്നവരുടെ ഭാണ്ഡത്തിൽ നിന്ന് വീണു പോവുന്ന മുത്തുകൾ ചാടി പിടിക്കുന്ന കയ്യടക്കത്തോടെ കുട്ടികൾ അവർക്ക് പാകമായ വിവരങ്ങൾ അതിൽ നിന്ന് പിടിച്ചെടുത്തു കീശയിലാക്കി.

യാത്രയവസാനിക്കരുതേ എന്ന പ്രാർത്ഥനയോടെ അവർ എത്താനുള്ള ദൂരം മനസ്സിൽ പെരുക്കി വലുതാക്കി.


അങ്ങനെ ചർച്ചകൾ കൊഴുപ്പിച്ചിരുന്ന ടാക്സിയാത്രകൾ ശ്രദ്ധാപൂർവ്വമുള്ള ശ്രവണത്തിന് വഴി മാറുന്നത് രണ്ടായിരത്തി മൂന്നോടെയാണ്.

അക്കൊല്ലമാണ് ഹരിദാസേട്ടൻ ടാക്സിയിൽ സി.ഡി പ്ലേയർ പിടിപ്പിച്ചതെന്ന് തോന്നുന്നു.

എന്നാൽ പാട്ടും മിമിക്രിയുമൊന്നുമല്ല ഹരിദാസേട്ടന്റെ കാറിൽ വെച്ചിരുന്നത്.

ധാർമ്മിക വിഷയങ്ങളിലുള്ള പണ്ഡിതരുടെ പ്രഭാഷണങ്ങളായിരുന്നു.

അങ്ങനെയൊരു യാത്രയിലാണ് ആദ്യമായി ആ പ്രഭാഷണം അവർ കേൾക്കുന്നത്.

തുടങ്ങിയാൽ അവസാനിപ്പിച്ചല്ലാതെ ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കാൻ ആരെയും അനുവദിക്കാത്ത വിധം കാന്തികാകർഷണമുള്ള ആ മന്ത്രശബ്ദം.

സംസ്‌കൃത ശ്ലോകങ്ങളും ഇംഗ്ലീഷ് വാക്കുകളും അനായാസമായി കോർത്തിണക്കി കൊണ്ട് നല്ല മലയാളത്തിൽ അറിവിന്റെ അണക്കെട്ട് തുറന്നൊഴുകിയ ജ്ഞാന ഗംഗ.

രണ്ട് മണിക്കൂർ അങ്ങോട്ടും രണ്ട് മണിക്കൂർ ഇങ്ങോട്ടുമുള്ള യാത്രയിൽ ഇടവേളയില്ലാതെ രണ്ട് മുഴു പ്രഭാഷണങ്ങൾ.

ഒരു പെരുമഴ നനയുന്നത് പോലെ അവരിരുന്നു.

ആ മഴ തോർന്നപ്പോൾ അവർ പഴയവരായിരുന്നില്ല.


സി.ഡിയുടെ പുറംചട്ടയിൽ ആ പ്രഭാഷകന്റെ ചിത്രവും പേരുമുണ്ടായിരുന്നു.

ആ പേരായിരുന്നു അവന്റെ അത്ഭുത പരിവർത്തനത്തിന്റെ മൂല മന്ത്രം.


കാട്ടാളനെ കവിയാക്കിയ പുണ്യ നാമം രാമൻ എന്നാണെങ്കിൽ,

നമ്മുടെ വെകിളിയെ വിദ്വാനാക്കിയ ആ സുകൃതിയുടെ നാമം കൃഷ്ണൻ എന്നായിരുന്നു.


ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ.


അജ്ഞതയിലും അപകർഷതയിലും ആണ്ട് കിടന്നിരുന്ന മലയാളി ഹിന്ദുവിന്റെ പ്രജ്ഞക്ക് മേൽ വിചാരത്തിന്റെ വെള്ളിടി പോലെ ആഞ്ഞു വെട്ടിയ അഭിമാനബോധമായിരുന്നു അദ്ദേഹം.

ആ ഇടിമിന്നലിന്റെ വെളിച്ചത്തിലാണ് ഇവിടെയൊരു പുതുതലമുറ ആവേശത്തോടെ തങ്ങളുടെ നഷ്ട പൈതൃകത്തെ അന്വേഷിച്ചിറങ്ങിയതും ആഞ്ഞു പുൽകിയതും.


കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്ന ഗവേഷണ സ്ഥാപനത്തിൽ സീനിയർ സയന്റിസ്റ്റ് എന്ന പദവിയിൽ ഇരുപത്തഞ്ചു വർഷത്തോളം സേവനമനുഷ്ടിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലുമായി രണ്ട് എം.എസ്.സികളും ഇൻഡസ്ട്രിയൽ സോഷ്യോളജിയിൽ എം.എയും പ്ലാന്റ് ബയോ കെമിസ്ട്രിയിൽ പി.എച്ച്.ഡിയും സംസ്കൃതത്തിൽ ഡി.ലിറ്റുമുള്ള ബഹു വിഷയ പണ്ഡിതനായിരുന്നു.

ദേശീയ അന്തർദേശീയ ജേർണലുകളിൽ അമ്പതോളം റിസർച് പേപ്പറുകളും ഇരുന്നൂറോളം പോപ്പുലർ ലേഖനങ്ങളും പ്രസിദ്ധീകരിച്ച ഗവേഷകനായിരുന്നു.

കാനഡയിലെ യൂണിവേഴ്‌സിറ്റി ഒരു ആൽബർട്ട മുതൽ തിരുപ്പതിയിലെ നാഷണൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി വരെയുള്ള നിരവധി സർവകലാശാലകളിൽ വിസിറ്റിങ് സയന്റിസ്റ്റും പ്രൊഫസറും ആയിരുന്നു.

ശാസ്ത്ര ഗവേഷണത്തിന് ആറ് അന്തർദേശീയ പുരസ്‌കാരങ്ങളും ശാസ്ത്ര പ്രചാരണത്തിന് ഒമ്പത് അന്തർദേശീയ അവാർഡുകളും രണ്ട് ഇന്റർനാഷണൽ ഫെലോഷിപ്പുകളും നേടിയിരുന്ന അദ്ദേഹത്തിന്റെ പേരിൽ ആറ് പേറ്റന്റുകൾ സ്വന്തമായുണ്ടായിരുന്നു.

നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപകനുമായിരുന്നു.


എന്നാൽ ഈ പകിട്ടുകളെല്ലാം മാറ്റി വെച്ച് അദ്ദേഹമൊരു സനാതന ധർമ്മ പ്രചാരകനായി ആദ്ധ്യാത്മിക പ്രഭാഷണ വേദികളിൽ എത്തിയപ്പോൾ അവിടെയൊരു വലിയ വിപ്ലവത്തിന് തിരി കൊളുത്തപ്പെടുകയായിരുന്നു.

ശാസ്ത്രവും സാങ്കേതിക വിദ്യകളുമെല്ലാം നാസ്തികരുടെ കുത്തകയും പുരാണ കഥകളും സംസ്‌കൃത ശ്ലോകങ്ങളും മാത്രം വിശ്വാസികളുടെ നീക്കിയിരിപ്പും എന്ന പൊതുബോധത്തെ തന്നെ അദ്ദേഹം തകർത്തു കളയുകയായിരുന്നു.

ഭാരതത്തിന്റെ ശാസ്ത്രീയ പാരമ്പര്യത്തെ പറ്റിയും അത് ആധുനിക കാലത്തിന്റെ സാങ്കേതിക വിദ്യകളിൽ പോലും ചെലുത്തിയ സ്വാധീനത്തെ പറ്റിയും അദ്ദേഹം വാചാലനായി.

യുക്തിവാദികൾക്ക് പോലും അന്യമായിരുന്ന ശാസ്ത്രീയ പദസഞ്ചയങ്ങൾ ഉപയോഗിച്ച് വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പിന്നിലുള്ള ശാസ്ത്ര ദൃഷ്ടിയും യുക്തിയും വിശദീകരിച്ചു.

പൗരാണികതയും ആധുനികതയും വിപരീത ഗതികൾ അല്ലെന്നും അവയൊരേ സഞ്ചാര ഗതിയിലെ തുടർകണ്ണികൾ ആണെന്നും ആധികാരികമായി സമർത്ഥിച്ചു.

വേദവും വർത്തമാനവും തമ്മിലുള്ള പാരസ്പര്യം അനിതര സാധാരണമായ വിഷയാവഗാഹം കൊണ്ട് അതിസുന്ദരമായി വരച്ചു കാണിച്ചു.

അങ്ങനെ ഡാർവിനും ഓപ്പൺഹെമറും ആത്മീയ സദസ്സുകളിലേക്ക് വിരുന്ന് വന്നു.

ബിഗ് ബാങ്ങും പോയിന്റ് ഓഫ് സിംഗുലാറിറ്റിയും ബ്രഹ്മനും പ്രണവ ശബ്ദവുമെല്ലാം ഒരേ വാചകത്തിലെ പരസ്പര പൂരകങ്ങളായ പദങ്ങളായി.

ഭാരതത്തിന്റെ ആത്മീയത ഒരു കാലത്തും ശാസ്ത്ര നിരാസമായിരുന്നില്ലെന്ന ബോധ്യം പൊതുമധ്യത്തിൽ സ്ഥാപിക്കപ്പെട്ടു.

ആദ്ധ്യാത്മികവാദിയെന്നാൽ ശാസ്ത്ര വിരുദ്ധനായിരിക്കുമെന്ന ധാരണയുടെ തന്നെ കടപ്പുഴക്കപ്പെട്ടു.


അതുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല.

പിന്തിരിപ്പനായി മുദ്രകുത്തപ്പെടുമെന്ന അപമാനഭീതിയാൽ സ്വന്തം വിശ്വാസം തുറന്നു പറയാൻ മടിച്ചിരുന്ന ഒരു വലിയ സമൂഹം അഭിമാനപൂർവ്വം തങ്ങളുടെ ആസ്തിക്യം പരസ്യമായി എടുത്തണിയാൻ തുടങ്ങി.

അന്നോളമില്ലാത്ത സ്വയം മതിപ്പോടെ പുതിയ തലമുറ തങ്ങളുടെ അസ്തിത്വം പ്രഘോഷിക്കാൻ തുടങ്ങി.

അന്വേഷിക്കാനും അറിയാനും അറിയിക്കാനും അത് ആഘോഷിക്കാനുമുള്ളൊരു അഭൂതപൂർവ്വമായ ആവേശം സമാജത്തിലാകെ പടർന്നു പിടിച്ചു.

മന്ത്രങ്ങൾക്കും സൂക്തങ്ങൾക്കും പ്രാർത്ഥനകൾക്കും ക്ഷേത്ര ദർശനത്തിനു പോലും പുതിയ മാനങ്ങളും ഗരിമയും വന്നു ചേർന്നു.

ഇടതുപക്ഷത്തിന്റെ വേദികളിൽ പോലും സംസ്‌കൃത ശ്ലോകങ്ങൾ ഉദ്ധരിക്കപ്പെട്ടു.

സനാതന ധർമ്മം എന്ന ജീവിത പദ്ധതിക്ക് തന്നെ പുരോഗമന സമൂഹത്തിൽ സ്വീകാര്യതയും ബഹുമാന്യതയും വന്ന കാലമായിരുന്നത്.

ഏത് വൈദേശിക സിദ്ധാന്തത്തെയും കവച്ചു വെയ്ക്കാൻ പോന്നൊരു സുസ്ഥിര സിദ്ധാന്ത പക്ഷമായി സ്വയം ഭാരതീയ വിചാരധാര കേരളീയ സമൂഹത്തിൽ കസേര വലിച്ചിട്ടിരുന്ന കാലവും.


ആ ആവേശത്തിന് ആക്കം കൂട്ടി കൊണ്ട് ഡോ. ഗോപാലകൃഷ്ണൻ വേദികളിൽ നിന്ന് വേദികളിലേക്ക് പറന്നു പ്രസംഗിച്ചു കൊണ്ടേയിരുന്നു.

ഏതാണ്ട് ആറായിരത്തോളം പ്രഭാഷണങ്ങൾ.

ഹൈന്ദവാഭിമാനത്തിന്റെ അടിത്തറയുറപ്പിച്ച ആറായിരം ആണിക്കല്ലുകൾ.

അമ്പല പറമ്പുകളിലും വിശ്വാസി ഭവനങ്ങളിലും ഭക്തി ഗാനങ്ങൾക്ക് പകരം ആ പ്രഭാഷണങ്ങൾ ഉയർന്നു കേട്ടു തുടങ്ങി.

മൂന്ന് രൂപക്കും അഞ്ച് രൂപക്കും IISH വിതരണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പൈതൃക വിജ്ഞാന ദാഹികളുടെ ഷെൽഫുകൾ നിറച്ചു.

ഭഗീരഥ പ്രയത്നത്തിനൊടുവിൽ ഭൂമിയിലെത്തിയ ദേവഗംഗയെ പോലെ ആ സ്ഥിരോത്സാഹിയുടെ നിരന്തര സാധന കൊണ്ട് വേദോപനിഷത്തുക്കളും പുരാണേതിഹാസങ്ങളും ഗീതയും ബ്രഹ്മസൂത്രവുമെല്ലാം പണ്ഡിത സദസ്സുകളിൽ നിന്ന് സരള തത്വങ്ങളായി സാധാരണക്കാരന്റെ ജീവിതത്തിലെത്തി.

ഒരു വിചാര വിപ്ലവം തന്നെയായിരുന്നത്.

അക്ഷരാർത്ഥത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരള ഹിന്ദു നവോദയം.


തിരിഞ്ഞു നോക്കുമ്പോൾ ഡോ. ഗോപാലകൃഷ്ണൻ അന്ന് സൃഷ്‌ടിച്ച ആവേശമാണ് ഒരുപക്ഷെ കേരളത്തിൽ ഇന്ന് കാണുന്ന ഹൈന്ദവ ജാഗരണത്തിന് പിന്നിലെ പോലും വലിയൊരു സ്വാധീനമായത് എന്ന് തോന്നുന്നുണ്ട്.

ഇന്ന് നാം കാണുന്ന യുവാക്കളായ മുഴുവൻ ഹൈന്ദവ സമാജ പ്രവർത്തകരും അക്കാലത്ത് ഡോ. ഗോപാലകൃഷ്ണനാൽ പ്രചോദിതർ ആയവരാണെന്ന് ഉറപ്പുമുണ്ട്.


ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നത് തിരുവനന്തപുരത്ത് വെച്ച് നടന്ന അമൃത ടി.വിയുടെ അയ്യപ്പ ദർശനം എന്ന ചർച്ചാ പരിപാടിയുടെ ഷൂട്ടിങ് സ്റ്റുഡിയോയിൽ വെച്ചാണ്.

മുപ്പത് വർഷത്തോളമായി സംവാദ വേദികളിൽ സജീവ സാന്നിധ്യമായ അദ്ദേഹത്തെ പോലൊരാളിന് ഏതാനും മാസങ്ങൾക്കു മുൻപ് മാത്രം ടി.വി ക്യാമറകൾക്ക് മുന്നിൽ മുഖം കാണിച്ചു തുടങ്ങിയ ഒരു ഇളമുറക്കാരനോട്‌ പരിചയം ഭാവിക്കേണ്ട യാതൊരു ആവശ്യമുണ്ടായിരുന്നില്ല.

എന്നിട്ടും ഇടവേള സമയത്ത് സ്വന്തം മൊബൈൽ ഫോണിൽ വീഡിയോ ഓൺ ആക്കി നന്മുടെ യൂട്യൂബ് ചാനലിൽ കൊടുക്കാൻ ശബരിമല കേസിലെ റിവ്യൂ ഹർജികളുടെ നിയമപരമായ സാധ്യതയെ പറ്റി ഒരു അഞ്ചു മിനിറ്റുള്ള ബൈറ്റ് തരാമോ എന്ന് ചോദിച്ച് അദ്ദേഹം അടുത്തേക്ക് വന്നപ്പോൾ സത്യത്തിൽ അതിശയിച്ചു പോയി.

സാറിനെ കാണാൻ പതിനൊന്ന് കൊല്ലം മുൻപ് പതിനേഴാം വയസ്സിൽ പൊന്നാനിയിലെ വീട്ടിൽ നിന്ന് ഗുരുവായൂർക്ക് മുപ്പത് കിലോമീറ്റർ ബസ് പിടിച്ചു പോയ കഥ പറഞ്ഞു കേൾപ്പിച്ച് കാലിൽ തൊട്ടു.

ആ വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്തപ്പോൾ അതിന്റെ തുടക്കത്തിലും അവസാനത്തിലും വളരെ നല്ല വാക്കുകൾ അദ്ദേഹം എന്നെ പറ്റി പറഞ്ഞിരുന്നു.

ആ വീഡിയോ കാണിച്ചപ്പോൾ ഇതൊന്നും കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്ന് വിഷമിക്കുകയാണ് അമ്മ ചെയ്തത്.


അവസാനമായി തമ്മിൽ കണ്ടു സംസാരിച്ചത് ഈ വർഷം മള്ളിയൂരിൽ നടന്ന പ്രഭാഷണ പരമ്പരയുടെ വേദിയിൽ വെച്ചായിരുന്നു.

ഒരേ ദിവസമായിരുന്നു ഞങ്ങളുടെ പ്രഭാഷണങ്ങൾ.

എനിക്ക് ശേഷമുള്ള സെഷൻ ആയിരുന്നു സാറിന്റേത്.

നേരത്തെ എത്തിയ അദ്ദേഹം സദസ്സിലിരുന്ന് എന്റെ പ്രഭാഷണം മുഴുവൻ കേട്ടു.

കഴിഞ്ഞപ്പോൾ അടുത്ത് വന്ന് ഏറെ നല്ല വാക്കുകൾ പറഞ്ഞു അഭിനന്ദിച്ചു.

എന്റെ ആരോഗ്യ സ്ഥിതിയെ പറ്റി ഉത്കണ്ഠയോടെ ആരായുകയും ആയുരാരോഗ്യങ്ങളുണ്ടാവട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു.

ശേഷമദ്ദേഹം സ്വന്തം പ്രഭാഷണം തുടങ്ങിയത് ഇദ്ദേഹത്തിന്റെ പ്രഭാഷണം കഴിഞ്ഞ വേദിയിൽ പിന്നീടൊരാൾക്ക് എന്തെങ്കിലും കൂടി പറയുക പ്രയാസമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു.

ഇത് കേൾക്കാൻ അച്ഛനില്ലാതെ പോയല്ലോ എന്നപ്പോൾ എനിക്കും വിഷമം തോന്നി.


ആക്സിഡന്റ് പറ്റി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചും എന്റെ ആരോഗ്യ സ്ഥിതിയിലുള്ള ആശങ്ക പങ്കുവെച്ചും പിന്നീടുണ്ടായ പുരോഗതിയിൽ ആശ്വാസം അറിയിച്ചുമൊക്കെ അദ്ദേഹം ധാരാളം വീഡിയോകൾ ചെയ്തിരുന്നു.

എന്നാൽ അദ്ദേഹം മരണപ്പെട്ട ദിവസം രാത്രി മാത്രമാണ് ഞാനവയൊക്കെ കാണുന്നത്.

അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞ ദുഃഖത്തിൽ അദ്ദേഹത്തിന്റെ പഴയ പ്രഭാഷണങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ ആകസ്മികമായി കണ്ണിൽ പെട്ടതാണ്.

സത്യത്തിൽ അവ കണ്ടപ്പോൾ, അദ്ദേഹത്തിന്റെ ആധിയും ഉദ്വേഗവുമൊക്കെ അനുഭവിച്ചറിഞ്ഞപ്പോൾ എന്തോ, എനിക്ക് ആക്സിഡന്റ് പറ്റിയപ്പോൾ അതൊന്നും കാണാൻ അച്ഛൻ ഉണ്ടായില്ലല്ലോ എന്നൊരു ആശ്വാസമാണ് എന്റെ മനസ്സിൽ വന്നത്.


പിറ്റേന്ന് രാവിലെ പിതൃക്കൾക്ക് തർപ്പണം ചെയ്യുമ്പോൾ ഒരു കൈകുമ്പിൾ വെള്ളം ഗോപാലകൃഷ്ണൻ സാർ എന്ന് ചൊല്ലിയും വലത്തോട്ടൊഴുക്കി.

അന്ന് വൈകുന്നേരം ചെങ്ങന്നൂരിനടുത്ത് ആല എന്ന സ്ഥലത്ത് നടക്കുന്ന ഹിന്ദു മത പരിഷത്തിൽ സംസാരിക്കാനുണ്ടായിരുന്നു.

കുറച്ചു നേരത്തെ ഇറങ്ങാം, തൃപ്പുണിത്തുറ വഴി പോകാം, പറ്റിയാൽ സാറിനെ അവസാനമായിട്ടൊന്ന് കാണാം എന്ന് ഷാജിയേട്ടനോട് പറഞ്ഞു.

പോവുന്ന വഴിക്ക് വത്സേട്ടനെ വിളിച്ചു സാറിന്റെ വീട്ടിലേക്കുള്ള വഴി മനസ്സിലാക്കി.

അവിടെ എത്തിയപ്പോഴേക്കും മൃതദേഹം സംസ്കാരത്തിനായി ശ്മശാനത്തിലേക്ക് എടുത്തിരുന്നു.

ഇപ്പൊ കൊണ്ട് പോയിട്ടേ ഉള്ളൂ, വേഗം അങ്ങോട്ട് പൊയ്ക്കോളൂ, ഭാഗ്യമുണ്ടെങ്കിൽ ഒരു നോക്ക് കാണാം എന്നവിടെ കൂടി നിന്ന ചിലർ പറഞ്ഞു.

പൊയ്ക്കോളൂ, കാണാൻ പറ്റും എന്നാരോ എന്റെ ഉള്ളിലിരുന്ന് ഉറപ്പ് പറയുന്നുണ്ടായിരുന്നു.

അയാൾ പറഞ്ഞേൽപ്പിച്ചിട്ട് തന്നെയാവും, വഴി കാണിച്ചു തരാം, തനിയെ പോയാൽ ചിലപ്പോൾ തെറ്റും എന്ന് പറഞ്ഞൊരാൾ അവിടെ നിന്ന് ഞങ്ങളുടെ കൂടെ കയറി.


ഞങ്ങൾ എത്തിയപ്പോൾ മൃതദേഹം ചിതയിലേക്ക് എടുത്തു വെച്ച് കഴിഞ്ഞിരുന്നു.

പക്ഷെ ചൂള മൂടിയിരുന്നില്ല.

ഇനിയാരെങ്കിലുമുണ്ടോ എന്നവർ ചോദിക്കുന്നുണ്ടായിരുന്നു.

അന്തിമോപചാരം അർപ്പിക്കാനുള്ള അവസാനത്തെ ആളായി ഞാൻ അടുത്തേക്ക് ചെന്ന് നിന്ന് ആ കാലിൽ തൊട്ട് നമസ്കരിച്ചു.


സദാശിവ സമാരംഭം

ശങ്കരാചാര്യ മധ്യമാം

അസ്മദാചാര്യ പര്യന്താം

വന്ദേ ഗുരു പരമ്പരാം


നാരായണ നാമം ജപിച്ചു ഞാൻ പുറകോട്ട് നിന്നപ്പോൾ ചൂള മൂടി.

അവസാന സ്പർശാനുഭൂതിയെ കണ്ണിൽ തൊട്ട് ഞാൻ ഉള്ളിലേക്കെടുക്കുമ്പോഴേക്കും അഗ്നിയാ ദേഹത്തെ കയ്യേറ്റു കഴിഞ്ഞിരുന്നു.

ആ നിമിഷത്തിൽ ഞാനാ പഴയ ചിത്രത്തെ തിരിച്ചു കണ്ടു.

എന്റെ പിന്നിലെ നൂറ്റെൺപത് ഡിഗ്രിയിൽ അടുത്ത പ്രഭാഷണ വേദിയിലേക്ക് എന്നെ കൂട്ടി കൊണ്ട് പോവാൻ കാത്തു നിൽക്കുന്ന ആളുകൾ.

എന്റെ മുന്നിലെ നൂറ്റെൺപത് ഡിഗ്രിയിൽ ആദ്യ പ്രഭാഷണത്തിനുള്ള അറിവും ആശയവും തന്ന ജ്വാലാമുഖികളായ ഗുരുപരമ്പര.

അവയ്ക്കിടയിൽ കാലാതിവർത്തിയായ സനാതന സത്യങ്ങൾക്ക് തലമുറകളിലേക്ക് സഞ്ചരിക്കാനുള്ള കേവല ഉപാധി മാത്രമായൊരു നശ്വര ദേഹം.


മുന്നൂറ്റി അറുപത് ഡിഗ്രിയുടെ ഒരു പൂർണ്ണ വൃത്തം!


ഇത്തവണ വൈശാഖത്തിലെ പൗർണ്ണമിക്ക് ഗുരുക്കൾക്ക് നേദ്യം സമർപ്പിച്ചപ്പോൾ അച്ഛനും പരമേശ്വർജിക്കും ഒപ്പം സാറിനെയും മനസ്സിൽ സ്മരിച്ചിരുന്നു.

വാവിന് തിരുനാവായയിൽ ബലി ഇടുമ്പോൾ ഒരുരുള സാറിനും വെയ്ക്കണം എന്നും നിശ്ചയിച്ചിട്ടുണ്ട്.

എന്നാൽ ഒരായുസ്സ് മുഴുവൻ ഭാരതീയ വിജ്ഞാന പാരമ്പര്യത്തെ ലോകം മുഴുവൻ വിളംബരം ചെയ്യാൻ ഉഴിഞ്ഞു വെച്ച അദ്ദേഹത്തെ പോലൊരാൾ അർഹിക്കുന്ന പിതൃകർമ്മം ആചാരപരം മാത്രമല്ലെന്ന് നിശ്ചയമാണ്.

അദ്ദേഹത്തിനുള്ള യഥാർത്ഥ ശ്രാദ്ധം അദ്ദേഹം ജീവിത വ്രതമായി സ്വീകരിച്ച സനാതന ധർമ്മ പ്രചാരണത്തെ സ്വന്തം ദൗത്യമായി ഏറ്റെടുക്കുക എന്നത് തന്നെയാവണം.


ആ പ്രതിജ്ഞയാണ് എന്റെ പ്രാർത്ഥന.

സാറിനുള്ള എന്റെ ബലി തർപ്പണവും.


ഡോ. എൻ. ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ.

സത്ഗതി 🙏

 ജീവിതത്തിൽ എന്താകണം എന്ന് നാം തീരുമാനിച്ചാലും നിശ്ചയം ഈശ്വരൻ്റെതാണ്...

   കർമ്മങ്ങളിലെ പിഴവ് മിക്കപ്പോഴും ലക്ഷ്യത്തെ മാറ്റി മറിക്കും...

       എല്ലാവരിലും വിശാല മനസ്ഥിതി ഇല്ല...

        വേണ്ടതെല്ലാം നൽകി കാൽക്കീഴിൽ തളച്ചിടുന്നവരും ഉയരത്തിൽ പറക്കാൻ പഠിപ്പിക്കുന്നവരും ഉണ്ട്..

          ഇടുങ്ങിയ മനസിൽ വിശാല ചിന്ത വളരില്ല..

    പണവും പ്രതാപവും ഉണ്ടെങ്കിലും  ദുർഗുണങ്ങൾ ഉള്ള മനസ്സ്  ദുരിതത്തിലേക്ക്

     ഉള്ള യാത്രയിലാണ്..

     നാമൊരു ലക്ഷ്യം നേടാൻ ആഗ്രഹിച്ച് പരിശ്രമിച്ചാൽ ഈശ്വരാനുഗ്രഹം കൊണ്ടത് നേടാൻ കർമ്മഫലത്തിന് പ്രാധാന്യം ഉണ്ട്...

        കർമ്മശുദ്ധി ഇല്ലാത്തത് ഒന്നും ദീർഘകാലം വാഴില്ല...

      ശരീരത്തിലെ എല്ലാ അവയവങ്ങളും  ആരോഗ്യത്തോടെ ഉണ്ടായിരുന്നാൽ മാത്രമേ    ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കു.. ശരിയായ വ്യായാമവും വിശ്രമവും ഇല്ലങ്കിൽ        ദേഹമാകുന്ന യന്ത്രം  പ്രവർത്തന മാന്ദ്യം കാണിക്കും..

        കാലുകൾ പരസ്പരം മൽസരിച്ചു എങ്കിൽ ആരും നടക്കാൻ പടിക്കില്ലായിരുന്നൂ...

        അതുപോലെ തന്നെയാണ് മനസിൻ്റെ ആരോഗ്യവും..

          മനസ്സ് ദുർഗുണങ്ങളുടെ പാഠശാല ആയാൽ   നല്ലതൊന്നും അതിൽ വളരില്ല...

            ജോലിക്കാരൻ്റെ മകൻ ജോലിക്കാരൻ ആയാൽ മതി എന്ന സ്വാർഥ ചിന്ത ഉടലെടുക്കും..

                  ഈശ്വരനാകുന്ന നന്മ മനസിൽ ഇല്ലങ്കിൽ പാഴാണ് പല ജന്മം.

      നമ്മുടെ കർമ്മത്തിൻ്റെ ഉത്തരവാദി നാം മാത്രമാണ്..

        ഈശ്വരന് അതിൽ പങ്കൊന്നും ഇല്ല..

         പക്ഷേ കർമ്മത്തിൻ്റെ ഫലം നൽകുന്നത് ഈശ്വരനാണ്...ഏതു കർമ്മത്തിൻ്റെയും..

           ഈശ്വരനിൽ നമ്മുടെ വിധിയെ കൂട്ടി കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കുക  ഈശ്വരനിന്ദ പാപമാണ്..

             അത് പാപകർമ്മ ഫലത്തിന് അർഹമാണ്..

        അമിതമായി ആരെയും ആശ്രയിക്കാതെ  സ്വന്തംകാലിൽ നിൽക്കാൻ ശ്രമിക്കണം...

          പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ   അടിപതറാതെ കാര്യ കാരണം അറിഞ്ഞ് പരിഹരിച്ച് മുന്നേറണം...

            മേഘങ്ങൾക്ക് മേലെ പറക്കുന്ന പരുന്തിന് മഴ ഒരു പ്രശ്നമേയല്ല...

               ചിറകിൽ ഉള്ള വിശ്വാസമാണ്  പക്ഷിയെ പറക്കാൻ പ്രേരിപ്പിക്കുന്നത്...ജന്മസിദ്ധം എങ്കിലും...

                 ഈശ്വരവിശ്വാസം മുജ്ജന്മസിദ്ധമാണ്..

                 അവരിൽ നന്മയും കാരുണ്യവും സ്നേഹവും      മനശുദ്ധിയും കർമ്മശുദ്ധിയും  കൊണ്ട് ആഗ്രഹങ്ങൾ നിഷ്പ്രയാസം സാധിക്കുന്നു...

                    ഈശ്വര അനുഗ്രഹം ഉണ്ടങ്കിൽ നേടാൻ കഴിയാത്തതായി ഒന്നും തന്നെ ഇല്ല...

                     എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..ഏവർക്കും നന്മകൾ നേരുന്നു..നന്ദി .🙏

Wednesday, May 17, 2023

 ആദ്യം അവനിലുള്ള എന്നെ ഇല്ലാതാക്കണം.

പിന്നെ ഇവനിലുള്ള എന്നെ ഇല്ലാതാക്കണം.

അവസാനം എന്നിലുള്ള എന്നെയും ഇല്ലാതാക്കിയൽ അവിടെ ശാന്തിയും സമാധാനവും മാത്രം.

Sunday, May 14, 2023

 *തന്റെ ഭക്തന് വേണ്ടി കാലനെ പോലും ഭസ്മമാക്കിയ പരമശിവൻ *


പ്രപഞ്ചത്തിന്റെ സകല നന്മയുടെയും സാക്ഷാത് രൂപമാണ് പരമശിവൻ. അതോടൊപ്പം തന്നെ ഭക്തർക്ക് വേണ്ടി ഉഗ്രരൂപിയാകാനും ഭഗവാന് കഴിയും.  നിർമ്മലമായ ഭക്തിയോടു കൂടി പ്രാർത്ഥിക്കുന്നവരെ സംരക്ഷിക്കുന്നതിനായി ഭഗവാൻ തന്റെ ഉഗ്രസ്വരൂപമെടുത്ത കഥകൾ നിരവധിയാണ്. അക്കൂട്ടത്തിൽ മഹാശിവന് കാലാകാലൻ എന്ന പേര് ലഭിച്ചതാണ് ശിവഭക്തർക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിലൊന്ന്.


 കാലകാലനെന്ന പേര് ലഭിച്ച കഥ ഇങ്ങനെ.  ശിവഭക്തനായ മൃകണ്ഡു എന്നൊരു മഹർഷി ഉണ്ടായിരുന്നു. മഹാശിവഭക്തനായ അദ്ദേഹത്തിനും പ്രിയപത്‌നിയ്‌ക്കും വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടായിരുന്നില്ല. നേർച്ചകളും വഴിപാടുകളും പൂജകളും ചെയ്തിട്ടും ഫലമുണ്ടാകാതെ വന്നതോടെ അദ്ദേഹം ഉഗ്രതപസ്സ് ആരംഭിച്ചു. രാവും പകലുമെന്നില്ലാതെ ശിവനെ ഭജിച്ച് അദ്ദേഹം വർഷങ്ങളോളം തപസ്സ് ചെയ്തു.


തന്റെ ഭക്തന്റെ തപസിൽ സംപ്രീതനായ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. എന്താണ് വരം വേണ്ടതെന്ന് ചോദിച്ചു. തനിക്കൊരു പുത്രനെ നൽകി അനുഗ്രഹിക്കണമെന്ന് മൃകണ്ഡു മഹർഷി ശിവഭഗവാനോട് അഭ്യർത്ഥിച്ചു.


ഭക്തന്റെ പ്രാർത്ഥന കേട്ട ഭഗവാൻ അദ്ദേഹത്തോട് ചോദിച്ചു. അങ്ങേക്ക് പതിനാറു വയസ്സ് വരെ ജീവിച്ചിരിക്കുന്ന ഒരു ഉത്തമ ഗുണസമ്പന്നനായ പുത്രനെ വേണോ? മറിച്ച് ദീർഘകാലം ജീവിക്കുന്ന ദുരാചാരിയായ ഒരു പുത്രനെ വേണോ? ഇതിൽ ആരെയാണ് വേണ്ടതെന്ന് അങ്ങേക്ക് തീരുമാനിക്കാം.


ഭഗവാന്റെ ചോദ്യം കേട്ട് ഒന്നു ഞെട്ടിയെങ്കിലും പതിനാറ് വയസു വരെ ജീവിക്കുന്ന ഒരു ഉത്തമപുത്രനെ നൽകി അനുഗ്രഹിച്ചാലുമെന്ന് മഹർഷി പറഞ്ഞു. ഭക്തന്റെ ഇംഗിതത്തിന് അനുസരിച്ച് വരം നൽകിയ ഭഗവാൻ അപ്രത്യക്ഷനായി. മൃകണ്ഡു മഹർഷിയ്‌ക്കും പത്‌നിയ്‌ക്കും അതീവ തേജസ്വിയായ ഒരു മകൻ പിറന്നു.


ശിവഭവാന്റെ വരപ്രസാദത്തിലൂടെ ജനിച്ച അവന് മാർക്കണ്ഡേയൻ എന്ന് പേരിട്ടു. ചെറുപ്പത്തിൽ തന്നെ ഈശ്വരാരാധനയിലും മറ്റും താത്പര്യം കാണിച്ചിരുന്ന മാർക്കണ്ഡേയൻ സൽഗുണ സമ്പന്നനായി വളർന്നു. ലോകത്തെ നന്മ തിന്മകളെ കുറിച്ച് അവന് വളരെ ചെറുപ്പത്തിൽ തന്നെ ജ്ഞാനമുണ്ടായി.


ഇത്രയും സവിശേഷതകളുള്ള മകന് അൽപ്പായുസാണെന്നോർത്ത് അവന്റെ മാതാപിതാക്കൾ കണ്ണീരണിഞ്ഞു. മാതാപിതാക്കളുടെ ദു:ഖത്തിന്റെ കാരണം അവൻ അന്വേഷിച്ചു. പ്രിയ പുത്രന്റെ നിർബന്ധത്തിന് വഴങ്ങി മാതാപിതാക്കൾ ആ മഹാസത്യം വെളിപ്പെടുത്തി. തന്റെ മരണം അടുത്തുവെന്നറിഞ്ഞിട്ടും ആ ബാലന് തെല്ലും ഭയം തോന്നിയില്ല.


അവൻ സാക്ഷാൽ കൈലാസനാഥനിൽ വിശ്വാസമർപ്പിച്ചു. മാതാപിതാക്കളുടെ ദു:ഖഭാരം മാറ്റാൻ ആ ബാലൻ ഉഗ്രതപസ്സ് ആരംഭിച്ചു. മണ്ണു കൊണ്ടുള്ള ശിവലിംഗം നിർമ്മിച്ച് അതിന് മുന്നിലിരുന്നായിരുന്നു തപസ്സ്. കാലങ്ങൾ കടന്നു പോയി. മാർക്കണ്ഡേയന്റെ ആയുസടുത്തു. യമരാജന്റെ കല്പനപ്രകാരം യമകിങ്കരന്മാർ മാർക്കണ്ഡയെനെ ഇഹലോകത്ത് നിന്ന് കൊണ്ട് പോകാനായി എത്തി. 


മരണമുഹൂർത്തം അടുത്തുവെന്നും കൂടെ യമലോകത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മാർക്കണ്ഡേയൻ ഇത് വിസമ്മതിച്ചു. ഭഗവത് പൂജയിലിരിക്കുന്നവരുടെ ജീവൻ എടുക്കാൻ നിങ്ങൾക്ക് അവകാശം ഇല്ലെന്നറിയില്ലേ അവരെ ഉപദ്രവിച്ചാൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും, അതുകൊണ്ട് നിങ്ങൾ തിരിച്ച് പോകുന്നതാണ് നല്ലതെന്ന് പറഞ്ഞു.


മാർക്കണ്ഡേയന്റെ വാക്കുകൾ കേട്ട യമ കിങ്കരൻമാർ മടങ്ങിപ്പോയി യമരാജാവിനോട് കാര്യങ്ങൾ പറഞ്ഞു. മാർക്കണ്ഡേയന്റെ മറുപടി കേട്ട് കോപാകുലനായ യമൻ ആ പതിനാറുകാരനെ ഭൂമിയിൽ നിന്ന് കൊണ്ടുവരാനായി തിരിച്ചു. യമനെ കണ്ട മാർക്കണ്ഡേയൻ ശിവലിംഗം മുറുകെ കെട്ടിപ്പിടിച്ചു.  ഉറക്കെ ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ജപിച്ചു.


ഇതു കണ്ട കാലന് ദേഷ്യം വന്നു അദ്ദേഹം മാർക്കണ്ഡേയനോട് പറഞ്ഞു. മരണത്തെ തോൽപ്പിക്കാൻ നീയാര് നിന്റെ തന്ത്രമൊന്നും എന്റെയടുത്ത് നടക്കില്ലെന്ന് ആക്രോശിച്ച് ഉടൻ തന്നെ അദ്ദേഹം തന്റെ കൈയ്യിലെ മൃത്യു പാശത്തെ മാർക്കണ്ഡേയന്റെ നേർക്കെറിഞ്ഞു.


യമൻ എറിഞ്ഞ കുരുക്ക് ശിവലിംഗത്തെയും കൂടികെട്ടി വരിയാൻ തുടങ്ങി. ശിവലിംഗത്തിൽ കെട്ട് മുറുകും തോറും കൈലാസത്തിൽ ഭഗവാന് അസ്വസ്ഥതയുണ്ടാവാനാരംഭിച്ചു. ഒടുവിൽ മാർക്കണ്ഡേയൻ കെട്ടിപ്പിടിച്ച ശിവലിംഗത്തിലൂടെ മഹാദേവൻ പുറത്ത് വന്നു. തന്നെ കെട്ടിപ്പിടിച്ച് തന്റെ നാമങ്ങൾ ജപിക്കുന്ന ഭക്തനെ കൊല്ലാൻ ശ്രമിക്കുന്ന കാലനെ കണ്ട് ഭഗവാന്റെ കോപം ഇരട്ടിച്ചു.


ഭഗവാൻ തന്റെ തൃക്കണ്ണ് തുറന്നു. അതിന്റെ ശക്തിയിൽ യമദേവൻ ഭസ്മമായി പോയി. പ്രിയഭക്തന് വേണ്ടി കാലനെ പോലും വധിക്കാൻ മടിയില്ലാത്ത ഉഗ്രശക്തിയായ അദ്ദേഹത്തിന് അങ്ങനെ അന്ന് മുതൽ മൃത്യുഞ്ജയൻ, കാലകാലൻ എന്നിങ്ങനെ പേരുകളുണ്ടായി. മാർക്കണ്ഡേയന്റെ നിർമ്മലമായ ഭക്തിയിൽ പ്രസാദിച്ച ഭഗവാൻ അവന് വരം നൽകി. എന്നും യൗവനത്തോടെ ഇരിക്കാനുള്ള വരമായിരുന്നു ഭഗവാൻ അവൻ തന്നിലർപ്പിച്ച വിശ്വാസത്തിന് പകരമായി നൽകിയത്.


ഭഗവാന്റെ ക്രോധാഗ്‌നിയിൽ ദഹിച്ച് പോയതോടെ ലോകത്ത് ജീവജാലങ്ങൾക്ക് മരണം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായി. ലോകത്തിന്റെ നിലനിൽപ്പിന് മരണവും ജനനവും അന്ത്യന്താപേഷികമാണെന്ന് ഭഗവാനറിയാം. അദ്ദേഹം യമദേവന് പുനർജന്മം നൽകി എന്നാണ് കഥ. കാലകാലനായ മഹാദേവനിൽ വിശ്വസിക്കുന്നവർക്ക് കാലഭയം ഉണ്ടാകില്ലെന്നാണ് ഈ കഥ കൊണ്ട് അർത്ഥമാക്കുന്നത്.

               🌹ഓം നമഃശിവായ 🙏

  അമ്മയെ ഒരു ദിവസം മാത്രം സ്മരിക്കാനുള്ളതാണോ . എന്താണ് അമ്മ എന്ന തത്വം. എന്താകണം ഒരമ്മയുടെ മഹത്വം.


മാതൃത്വം - അമ്മയാവുക എന്നത്  മനുഷ്യവർഗ്ഗത്തിന്    ഏറ്റെടുക്കാവുന്നതിൽവച്ച്  ഏറ്റവും  ഭാരിച്ച ഉത്തരവാദിത്വമാണ്. ഒരു  മനുഷ്യജീവിയെ സൃഷ്ടിക്കുകയാണ്.
അതാണ് ഏറ്റവും  വലിയ  സൃഷ്ടികർമ്മം. അതിന് ഒരു വലിയ  വിവേകം  ആവശ്യമായുണ്ട്.

മാതൃത്വം അഥവാ പിതൃത്വം എന്ന ഭാവങ്ങൾ മൂല പ്രകൃതിയിൽ ഉള്ളതാണ് . അത് ഓരോ കാരണം വെച്ചുകൊണ്ട് പലതരതിൽ, ഒരോവ്യക്തികളിലൂടെയും അത് ആവിർഭവിക്കുന്നു.ഈ ഭാവങ്ങൾ ഒരു വ്യക്തിയുടെ അല്ല.സഗുണ ബ്രഹ്മം എന്ന് പറയുന്നത് അതാണ് .നമ്മുടെ നിശ്ചിലമായ ഉള്ളിലുള്ള അന്തർയാമി
ആമാതൃഭാവത്തിനെ അംഗീകരിക്കുകയാണ്.

അമ്മ,അച്ഛൻ എന്നൊക്കെ നമ്മൾ പറയുന്നത് ,നമ്മൾക്ക് നമ്മളുടെ ലൗകികമായ അമ്മയും അച്ഛനെയും അറിയാം .ഈ ലൗകീകമായ അമ്മയും അച്ഛനും വച്ചുകൊണ്ടാണ് നമ്മൾ മഹാമായയേയും അറിയാൻ ശ്രമിക്കുന്നത്.വാസ്തവത്തിൽ അമ്മ എന്നു പറയുന്നത് ഒരു സ്ത്രീയല്ല. അതൊരു തത്വമാണ്.

" യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ "
എന്ന് ദേവി മാഹാത്മ്യം പറയുന്നു.

എല്ലാവരിലും ഈ മാതൃത്വം ഉണ്ട് .സ്ത്രീയിൽ കുഞ്ഞ്  ജനിക്കുമ്പോൾ ഈ മാതൃത്വം 
ആഭിർഭവിക്കുകയാണ്.അത് സ്ത്രീയുടെ സ്വന്തം അല്ല .സ്ത്രീ ആ മാതൃത്വം തന്റേതാണെന്ന് ധരിച്ച് മാതൃത്വത്തിനെ  നഷ്ടമാക്കി കളയുന്നു.ആ മാതൃത്വം തന്റേതല്ലെന്നും ,ഈ കുഞ്ഞിനെ ഒരു കാരണമാക്കി വച്ചുകൊണ്ട് ഉള്ളിൽ ഈ വിശ്വപ്രപഞ്ചത്തിന്റെ മുഴുവൻ മാതൃത്വം ആഭിർഭവിക്കുകയാണെന്നും അറിയുകയാണെങ്കിൽ, മാതൃത്വം തന്നെ ഒരു സ്ത്രീക്ക് ഈശ്വര സാക്ഷാത്കാരമാണ്.ആ മാതൃത്വത്തിൽ തന്നെ ഇല്ലാതാക്കണം , അല്ലാതെ ആ മാതൃത്വത്തിനെ തന്റെ സ്വന്തമാക്കരുത്.മാതൃത്വത്തിൽ തന്നെ ഇല്ലാതാക്കാൻ സാധിക്കുമെങ്കിൽ ,മാതൃത്വം എന്ന ഒരേയൊരു ആവിർഭാവം മതി ഒരു സ്ത്രീക്ക് മുക്തിക്ക് കാരണമാകാൻ . ശിവനിൽ മാതൃത്വം അടക്കമാണ് അതുകൊണ്ട് ശിവന് തമിഴിൽ ഒരു പേരുണ്ട് "അമ്മയപ്പൻ " .

അത്യധികം സ്വാർത്ഥയായ ഒരു സ്ത്രീയിൽ ഒരു കുഞ്ഞിന് ജൻമം നൽകി , അവരെ വളർത്തിയെടുക്കാൻ വേണ്ടി വളരെയധികം ത്യാഗം ചെയ്യാൻ കാരണം, ആ സ്ത്രീയിൽ തൽക്കാലത്തേക്ക് കുഞ്ഞിനെ വളർത്താൻ വേണ്ടി ഒരു ത്യാഗം അവളിൽ ഈശ്വരശക്തിയാൽ പ്രവഹിക്കുന്നതിനാലാണ്.ആ ശക്തി തന്നെയാണ് ഗർഭത്തിൽ ഇരിക്കുമ്പോൾ ആ കുഞ്ഞിനെ സംരക്ഷിക്കുന്നതും. ഈ അമ്മ കുട്ടിക്ക് ആഹാരവും, പാലും ഒക്കെ കൊടുക്കുന്നതൊക്കെ പുറത്തുവന്നതിനുശേഷം അല്ലേ.

ഒരു പെണ്ണായതുകൊണ്ട് മാത്രം സ്വാഭാവികമായും  അമ്മയാവാം  എന്ന്  കരുതരുത്.അതൊരു  അപക്വധാരണയാണ്.മാതൃത്വം 
എന്നത് യാതൊരു നിബന്ധനകളില്ലാത്ത,ശുദ്ധമായ   സ്നേഹമാണ്. ആ അമ്മ തന്റെ മക്കളെ  നിരുപാധികം സ്നേഹിക്കണം. അമ്മയ്ക്കു  മാത്രമേ   നിരുപാധികം സ്നേഹിക്കാൻ  കഴിയുകയുള്ളൂ.ആ  ഗുണം  കുഞ്ഞിനും  പകർന്നു  കിട്ടുന്നു. അമ്മയായിരിക്കുകയെന്നാൽ  നിരുപാധികമായി  സ്നേഹിക്കാൻ കഴിയുക എന്നതാകണം. അല്ലാതെ മക്കളുടെ സമ്പത്തുകൾ നോക്കി മാത്രമാകരുത് തന്റെ മക്കളോടുള്ള സ്നേഹം ഉണ്ടാകേണ്ടത്.

പെറ്റമ്മയേയും പിറന്ന നാടിനെയും നമ്മൾ അമ്മയായി കരുതുന്നു.നമുക്കെല്ലാം കനിഞ്ഞു തരുന്ന ഈ പ്രകൃതിയാണ് നമ്മുടെ യഥാർത്ഥ അമ്മ .അമ്മ പ്രകൃതേശ്വരിയാണ്, വിശ്വമാതാവാണ് ,സർവ്വം സഹയാണ്. 

*മാതൃത്ത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്ന എല്ലാ അമ്മമാർക്കും Happy mother's day ആശംസിക്കുന്നു.*
🙏🙏🙏🙏🙏🙏🙏

 സൂര്യൻ.6വർഷം ചന്ദ്രൻ. 10വർഷം ചൊവ്വ. 7വർഷം ബുധൻ.17വർഷം വ്യാഴം.16വർഷം ശുക്രൻ. 20വർഷം ശനി. 19വർഷം രാഹു. 18വർഷം കേതു.7വർഷം എന്നിങ്ങനെ ഒൻപത് ഗ്രഹങ്ങളുണ്ട്. ഇത് കാലികാലത്തുള്ള ഒരു മനുഷ്യന്റെ 120 ആയുസ്സിന്റെ കണക്കാകുന്നു. മനുഷ്യൻ കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത പാപപുണ്യങ്ങളുടെ ഫലമനുസരിച്ചാണ് പാപപുണ്യ ഗൃഹങ്ങളെ മിശ്രിതമായി ഈശ്വരൻ നിർത്തിയിരിക്കുന്നത്. അതിനാൽ ഓരോ ദശ മാറുമ്പോഴും സുഖ ദുഃഖ ങ്ങൾ മാറി മാറി മനുഷ്യന് അനുഭവപ്പെടുന്നു. ഇന്ന് നൂറ് വയസ്സ് തികയ്ക്കുന്നവർപോലും ലക്ഷങ്ങളിൽ ഒരാൾ മാത്രം. മാത്രവുമല്ല ജനിക്കുന്നതിനു മുൻപുതന്നെ കുഞ്ഞുങ്ങൾ ഗർഭ പാത്രത്തിൽ വെച്ചുതന്നെ മരണപ്പെടുന്നു. ഈശ്വരനെ ആരാധിക്കുന്നതിനുപകരം മൊബൈൽ ഫോണിനേയും പ്രസ്ഥാനങ്ങളെയും വസ്തുക്കളെയും ആരാധിക്കുന്ന കാലമാണ്.  കുഞ്ഞുങ്ങൾ മുതൽ മുത്തശിമാർ വരെ മൊബൈൽ ഫോണിൽ നോക്കി സമയവും ജീവിതവും നശിപ്പിക്കുന്നു. വിദ്യാർത്ഥികളെ കാണുമ്പോൾ ഞാൻ രണ്ടുവാക്ക് പറയാറുണ്ട്. നന്നായി പഠിച്ചാൽ പരീക്ഷയിൽ പാസാവം അതുപോലെ നന്നായി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ പാസാവമെന്ന്. പഠിച്ച് പി. എച്ച്. ഡി എടുത്തവരും ജീവിതത്തിൽ തോറ്റ് ദുഃഖിക്കുന്നത് കാണാം എന്നാൽ ഒന്നും പഠിക്കാതെ പ്രാർ ത്ഥിച്ചുകഴിഞ്ഞവർ ജീവിതത്തിൽ വിജയിച്ച് സന്തോഷിക്കുന്നതും കാണാം. ഒരു ഗുരുവിന്റെ അരുൾ മൊഴി ഓർമ വരുന്നു. ജീവിതത്തിൽ രണ്ട് പഠിപ്പുണ്ട് ഒന്ന് ജീവിക്കാനുള്ള(ഭൗധീക വിദ്യ )പഠിപ്പ്. രണ്ട് ജീവിതത്തേക്കുറിച്ചുള്ള(ആദ്യാത്മീക വിദ്യ )പഠിപ്പ്. ഇന്ന് എല്ലാവരും ജീവിക്കാനുള്ള വിദ്യ മാത്രമേ പഠിക്കുന്നൊള്ളു ഒരാൾ പോലും ജീവിതത്തേക്കുറിചുള്ള ആത്മ വിദ്യ പഠിക്കുന്നില്ല. അതിനാൽ ഒരാൾക്കുപോലും ജീവിതത്തിൽ വിജയിക്കുവാനും സാധിക്കുന്നില്ല. പഠിക്കുന്ന കുഞ്ഞുങ്ങളോട് ഡോക്ടർ ആവാനും എഞ്ചിനീയർ ആവാനും അതിലൂടെ പണം സംബാധിക്കാനും മാതാപിതാക്കൾ പറയുന്നത് കേൾക്കാം എന്നാൽ ഒരു യഥാർത്ഥ മനുഷ്യനാവാനോ അതിലൂടെ ഈശ്വരനെ നേടാനോ ഒരു മാതാപ്പിതാക്കളും പറഞ്ഞു കേൾക്കാറില്ല. അവസാനം ജീവിതത്തിന്റെ ഒരു പടിപോലും കയറാൻ കഴിയാതെ ഒന്നിച്ചിരുന്നു കരയുന്ന കാഴ്ചയും. ഇങ്ങനെ ഇരുന്നു കരയാനാണോ നാം ജനിച്ചുവന്നത്. ജനിക്കുന്നതിനു മുൻപ് ഒൻപത് മാസം കഴിയുമ്പോൾ ഗർഭ ത്തിൽ വെച്ച് ഈശ്വരൻ ദർശനം നൽകുന്ന ഒരു സന്ദർഭമുണ്ട്. ഇത് ഭാഗവതത്തിൽ കാണാം. ആ സമയം നാം അതുവരെ പാമ്പായും പുഴുവായും പാറ്റയായും പശുവായും മരമായും പുല്ലായും ജനിച്ചതും അതിലൂടെ നാം നേടിയ പാപപുണ്യങ്ങളെയും പാപപുണ്യം സമമാവുമ്പോൾ മനുഷ്യജൻമം ലഭിക്കുന്നതും ഈശ്വരൻ നമുക്ക് കാണിച്ചുതരും. ആ ദുരാനുഭവങ്ങൾ കണ്ട് ഭയന്ന് ഇനി ഒരിക്കലും അധർമ്മം  ചെയ്യില്ലെന്നും ഈ ജന്മം ഞാൻ അവിടെത്തെ (ഈശ്വരനെ )ആരാധിച്ച്  ഞാൻ വന്ന സ്ഥലമായ ഈശ്വരനിൽ തന്നെ എത്താമെന്നും നാം ഈശ്വരനോട് സത്യം ചെയ്യുന്നു. ഉടനെ ഈശ്വരൻ മറയുന്നതോ ടുക്കൂടി പരിഭ്രമിച്ചു (ബോധം മറഞ്ഞു )കൊണ്ട് തല കീഴായി ഭൂമിയിൽ പതിക്കുന്നു. ജനിക്കുന്ന കുഞ്ഞ് കരയുന്നത് താൻ ദർശിച്ച ഈശ്വരനെ വീണ്ടും ദർശിക്കുവാൻ വേണ്ടിയാണ് എന്നാൽ ഇതറിയാതെ അജ്ഞാനികളായ മാതാപിതാക്കളും ബന്ധു ജനങ്ങളും ഈശ്വരനിലേക്കുള്ള മാർഗ്ഗം കാണിച്ചുകുടുക്കുന്നതിനുപകരം ഭൂമിയിലെ മായാ വസ്തുക്കൾ നൽകികൊണ്ട് ഭൂമിയിൽ തന്നെ ബന്ധി പോകുന്നു. ഒന്നും അറിയാത്ത ആ കുഞ്ഞിന്റെ ജീവിത (മായാബന്ധനം )ദുരന്ധം വീണ്ടും ആരംഭിക്കുന്നു. ആ കുഞ്ഞുങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് ഉത്തിരവാദികൾ വാസ്തത്തിൽ കുഞ്ഞുങ്ങളാണോ അതോ മാതാപിതാക്കളാണോ എന്ന് നാം തന്നെ ചിന്തിച്ചുനോക്കുക. കുഞ്ഞുങ്ങളെ ധർമ്മത്തിന്റെ മാർഗ്ഗത്തിലൂടെ ഈശ്വരനിലേക്ക് നയിക്കുന്നവരെയാണ് പുരണങ്ങളിൽ (മാതാ പിതാ )രക്ഷിതാക്കൾ എന്ന് പറഞ്ഞിട്ടുള്ളത്. അപ്രകാരമുള്ള മാതാപിതാക്കൾ ഇനിയെങ്കിലും ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം ഓം ശാന്തി

കടപ്പാട് 

 *കരുനാഗപ്പള്ളിയുടെ സാംസ്‌കാരിക നായകൻ C.S സുബ്രമണ്യൻ പോറ്റി..*


പണ്ട് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത്, അന്നത്തെ മലയാള അദ്ധ്യാപകനായിരുന്ന ശശിധരൻ സാറ് പറഞ്ഞപ്പോഴാണ് ആ സ്‌കൂൾ സ്ഥാപിച്ച സി.എസ് സുബ്രഹ്മണ്യൻ പോറ്റിയെ (1875-1954) പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്.


അക്കാലത്തെ സാംസ്‌കാരിക നേതാക്കന്മാരുടെ നിരയിൽ ചേർത്ത് വായിക്കാവുന്ന, കുമാരനാശാനെ മലയാളിക്ക് പരിചയപ്പെടുത്തിയ, സിവി രാമൻപിള്ളയുടെ സുഹൃത്തായിരുന്ന, കവിയായായിരുന്ന, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന, വിപ്ലവകാരിയായിരുന്ന, കരുനാഗപ്പള്ളി സ്വദേശിയായ ഒരാൾ എന്നായിരുന്നു സാറ് പരിചയപ്പെടുത്തിയത്.


വലിയ വലിയ നവോത്ഥാന സാഹിത്യ നായകരുടെ കൂട്ടത്തിൽ നമ്മുടെ നാട്ടിൽ നിന്നും ഒരാളോ? എന്നൊരു കൗതുകവും സന്തോഷവും കൊണ്ടാണ് ഞാനന്ന് അന്വേഷണം തുടങ്ങിയത്. കൂടുതൽ അറിഞ്ഞപ്പോൾ എന്റെ നാടായ കരുനാഗപ്പള്ളിയുടെ സാഹിത്യ-സാംസകാരിക-നവോത്ഥാന ചരിത്രത്തിൽ മറക്കാനാവാത്ത സ്ഥാനം സി.എസ് സുബ്രഹ്മണ്യൻ പോറ്റിയ്‌ക്കുണ്ടെന്നും ആധുനികമായി ഈ നഗരമൊരുക്കിയതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അമൂല്യമാണെന്നും എനിക്ക് മനസിലായി.


മൂന്നര ഏക്കറോളം സ്വന്തം സ്ഥലം നൽകി കരുനാഗപ്പള്ളിയിൽ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത് . നഗര ഹൃദയത്തിൽ വിശാലമായ കരുനാഗപ്പള്ളി ടൗൺ ക്ലബ് സ്ഥാപിച്ചത്, പോലീസ് സ്റ്റേഷന് സ്ഥലം നൽകിയത്, ലാലാജി ലൈബ്രറി ആരംഭിക്കാൻ ഉത്സാഹിച്ചത്, കരുനാഗപ്പള്ളിയിലും പരിസരനാടുകളിലുമായി നാൽപതോളം സ്കൂളുകൾ തുടങ്ങാൻ മുൻകൈയ്യെടുത്തത്, കടലോരങ്ങളിലെ അരയ വിദ്യാർത്ഥികൾക്കായി നിശാപഠന സംവിധാനമൊരുക്കിയത്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം സ്കൂളുകളിൽ തുടങ്ങിയത്, സവർണ്ണ ബ്രാഹ്മണനായിരുന്ന സി, എസ് അയിത്താചാരങ്ങൾക്കെതിരെ പടപൊരുതിയത്, പിന്നോക്കക്കാരനായിരുന്ന മഹാകവി കുമാരനാശാനുമായുള്ള സൗഹൃദം കാരണം ബന്ധുജനങ്ങളോട് കലാപം നടത്തേണ്ടിവന്നത്, തിരുവിതാം കൂറിലെ ആദ്യ പന്തി ഭോജനം തന്റെ സ്കൂളിൽ സംഘടിപ്പിച്ചത്, കാർഷിക സഹകരണ സംഘം ആരംഭിച്ചത് അങ്ങനെയങ്ങനെ നിരവധി സംഭാവനകൾ, സാഹിത്യ ലോകത്തേക്കാണെങ്കിൽ മലയാളത്തിലെ ആദ്യ വിലാപകാവ്യമായ "ഒരു വിലാപ" മടക്കമുള്ള നിരവധി പദ്യ, ഗദ്യ പരിഭാഷാ കൃതികൾ. അദ്ദേഹം മനോഹരമായി വിവർത്തനം ചെയ്‌ത, ബംഗാളി നോവലിസ്റ്റ് ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ 'ദുർഗേശനന്ദിനി' എന്ന നോവൽ അന്നത്തെ പാഠപുസ്തകമായിരുന്നു..


ഇതൊക്കെ അന്ന് ലാലാജി ഗ്രന്ഥശാലയിലെ പഴയ ലേഖനങ്ങളിൽ നിന്നും തപ്പിപ്പിടിച്ചെടുത്തതും സി.എസിനു വലിയ വാത്സല്യമുണ്ടായിരുന്ന ലൈബ്രറിയിലെ നാരായണ പിള്ളസാർ പറഞ്ഞു തന്ന നേരറിവുകളുമായിരുന്നു. ഇതെല്ലാം ചേർത്തു വെച്ച് 2001 ൽ John F Kennedy Memorial VHSS യിൽ VHSC യ്ക്ക് പഠിക്കുമ്പോൾ ഞാൻ സ്കൂൾ മാഗസിനിൽ ഒരു ലേഖനം എഴുതിയിരുന്നു. പക്ഷേ ഇങ്ങനെയൊരു മനുഷ്യനെ ഈ നഗരം വേണ്ടത്ര ആദരിച്ചിട്ടില്ലല്ലോ, അദ്ദേഹത്തെ ആളുകളറിയുന്നില്ലല്ലോ എന്ന് അന്നേയൊരു വിഷമവും തോന്നിയിരുന്നു. പിന്നെയും കാലം കുറെ കഴിഞ്ഞാണ് ഗേൾസ് ഹൈസ്‌കൂളിനും ഒരു റോഡിനും അദ്ദേഹത്തിന്റെ പേര് നൽകിയത്. സന്തോഷം..!


ഏതായാലും ഇപ്പോൾ പ്രിയപെട്ട Dr. Vallikavu Mohandas സാർ സി.എസ് സുബ്രഹ്മണ്യൻ പോറ്റിയെ പറ്റി അതിവിശാലമായ ഒരു പഠന ഗ്രന്ഥം എഴുതിയിരിക്കുന്നു. കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകൾ 2023 May 13,14,15 തീയതികളിലായി സി.എസ് തന്നെ സ്ഥാപിച്ച കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ വെച്ച് നടക്കുന്നു. പുസ്തകം ഒരു വലിയ ഓർമ്മയാണ്, രേഖപ്പെടുത്തലാണ്. എന്നെന്നേക്കുമായി നഷ്ടമായിപ്പോകാൻ സാധ്യതയുണ്ടായിരുന്ന ഒരുപാട് വിവരങ്ങൾ ഗവേഷണ ബുദ്ധിയാൽ സംഘടിപ്പിച്ചു പുസ്തകരൂപത്തിലാക്കിയ ഡോ.വള്ളിക്കാവ് മോഹൻ ദാസ് സാറിനു അഭിനന്ദനങ്ങൾ. സി.എസ് ന്റെ ജീവചരിത്ര കഥ ആധുനിക കരുനാഗപ്പള്ളിയുടെ കൂടി നിർമ്മാണ ചരിത്രമാകുമെന്നതിനാൽ ദേശസ്നേഹികളായ എല്ലാവരും പങ്കെടുക്കുക, വായിക്കുക.. നല്ലയോർമ്മകൾ എന്നും നിലനിൽക്കട്ടെ. പുസ്തകത്തിനു എല്ലാ നന്മയും വിജയവും നേരുന്നു..


-

Saturday, May 13, 2023

 ഭഗവത് ഗീതയിലെ "രഥ വർണ്ണന"


ഭഗവത് ഗീതയിലെ , ശ്രീ കൃഷ്ണനും അർജജുനനും ഇരിക്കുന്ന രഥത്തിന്റെ ചിത്രം നമ്മൾക്ക് സുപരിചിതമാണ്, എന്നാൽ, എന്താണ് ഈ ചിത്രം നമുക്ക് നൽകുന്ന സന്ദേശം!!?

"രഥ വർണ്ണന എന്ന ഈ ഭാഗം, ഇങ്ങിനെ തുടങ്ങുന്നു. വ്യഖ്യാതാക്കൾ.

"ആത്മാനം, രഥിതം വിദ്ധി, "ശരീരം രഥമേവതു, "ബുദ്ധിതു, "സാരഥി,വിദ്ധി, മന:പ്രഗൃഹമേവച,: ഇന്ദ്രിയാണി ഹായനാഹു_വിഷയൻ, സ്‌തേഷ്ട്, ഗോചരൻ, "ആത്മേന്ദ്രിയ മനോയുക്തം, ഭോക്തയെത്യഹു മമ നീക്ഷണം"

അർത്ഥം== ആത്മാവിനെ തേരാളിയായും, ശരീരം രഥമായും, ബുദ്ധിയെ സാരഥിയായും, മനസ്സിനെ കടിഞ്ഞാൺ ആയും , ഇന്ദ്രിയങ്ങളെ കുതിരകൾ ആയും, വിഷയങ്ങളെ കുതിരകൾക്കു സഞ്ചരിക്കാൻ ഉള്ള "വഴി"കൾ ആയും, അഥവാ ദിക്കുകൾ ആയും , സങ്കൽപ്പിക്കുക. ജീവിത യാത്രയിൽ

ഇതിൽ ആത്മാവിന്റെ സ്ഥാനത്ത്, അഥവാ തേരാളിയുടെ സ്ഥാനത്ത്, ദൈവത്തെ ഇരുത്തി നാം, ശരീരം ആകുന്ന ""രഥത്തിന്റെ നിയന്ത്രണം ഭഗവാനിൽ അർപ്പിച്ചു , വിശ്വസിച്ചു ഏൽപ്പിച്ചാൽ നമ്മൾക്ക് പരാജയം ഉണ്ടാകില്ല നമ്മുടെ ജീവിത യാത്രയിൽ !! മാത്രമല്ല,, ധർമ്മ_ അധർമ്മ വേർതിരിവ് ഭഗവൻ നമ്മളെ, സമയാസമയം, ഓർമ്മിപ്പിക്കും !! വേണ്ട വിധം നമ്മളുടെ ജീവിത രഥം, മുന്നോട്ടു കൊണ്ട് പോകും. "ബുദ്ധി എന്ന , നമ്മൾക്ക് അഥവാ " അർജുനന് " , സമയാസമയം, ഗീതോപദേശങ്ങൾ ഭഗവൻ നല്കികൊണ്ടിരിക്കും.

ഹരേ കൃഷ്ണ🙏

Friday, May 12, 2023

 _*പ്രഭാത ച᭄ന്തകൾ*_ 


               _ജീവിക്കാൻ വേണ്ടി സമ്പാദിക്കുന്നതും സമ്പാദിക്കാൻ വേണ്ടി ജീവിക്കുന്നതും തമ്മിലുള്ള അന്തരമാണ് മനഃസമാധാനത്തിന്റെ തോത് നിശ്ചയിക്കുന്നത്._


             _നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം.മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്._


               _എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാൻ ഒരു ഭൂകമ്പം മതി.മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് മനുഷ്യൻ അപ്പോൾ തിരിച്ചറിയും._


            _എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും._


    🙏 *സുപ്രഭാതം*🙏

 ജീവിതത്തിൽ അറിയാനുള്ള ഒരു നല്ല സന്ദേശം.


[ദശരഥന്റെ മനസ്സിൽ താൻ പണ്ട് ചെയ്ത ഒരു ദുഷ്പ്രവൃത്തിയെ കുറിച്ച് പെട്ടെന്ന് ഒരു മിന്നൽ മിന്നൽ -- ദശരഥൻ ഭൂതകാല പ്രവർത്തനത്തിന് ഇന്നത്തെ ദൗർഭാഗ്യം ആരോപിക്കുന്നു -- കൗസല്യയോട് ക്ഷമ ചോദിക്കുന്നു.


]


ശ്രാവിതഃ പരുഷം വാക്യം ചിന്തയാമസ് ദുഃഖിതഃ।।2.62.1।।


കോപത്തിൽ ക്രുദ്ധയ, ദുഃഖത്താൽ പീഡിതയായ സശോക, രാമമാതാവിനാൽ രാമമാത്ര, ആ വിധത്തിൽ, പരുഷം പരുഷമായി, പരുഷമായി, വാക്യം കേൾക്കാൻ, വാക്യം, രാജാവ്, രാജാവ് ദുഃഖിതഃ ദുഃഖിതൻ, ചിന്താമാസ് ദുഃഖത്തോടെ പ്രതിഫലിപ്പിച്ചു.


ക്ഷുഭിതയായ കൗസല്യയുടെ പരുഷമായ വാക്കുകൾ കേൾക്കാൻ നിർബന്ധിതനായ രാജാവ് അത്യധികം ദുഃഖിതനായി, സങ്കടകരമായ ചിന്തയിൽ മുഴുകി.

ചിന്തയിത്വാ സ ച നൃപോ മുമോഃ വ്യാകുലേന്ദ്രിയഃ ।


അഥ ദീർഘീണ കാലേൻ സംജ്ഞാമാപ് പരന്തപഃ।2.62.2।।


സഃ ആ, നൃപഃ രാജാവ്, ചിന്തയിത്വാ ചിന്തിച്ചു, വ്യാകുലേന്ദ്രിയഃ അമ്പരന്ന ഇന്ദ്രിയങ്ങളോടെ, മുഹമ്മദിന്റെ ബോധം നഷ്ടപ്പെട്ടു, അതല്ലെങ്കിൽ ശത്രുക്കളുടെ ക്രൂരത. ആലെൻ വളരെക്കാലത്തിനു ശേഷം, വാക്യം ഇന്ദ്രിയങ്ങൾ, നിങ്ങൾ വീണ്ടെടുത്തു.


ശത്രുക്കളെ പീഡിപ്പിക്കുന്ന രാജാവ് (ദശരഥൻ) കുറച്ചുകാലത്തേക്ക് ബോധം നഷ്ടപ്പെട്ടു, അവന്റെ ഇന്ദ്രിയങ്ങൾ അമ്പരന്നു. ഏറെ നേരം കഴിഞ്ഞപ്പോൾ അയാൾക്ക് ബോധം തിരിച്ചുകിട്ടി.

സ സംജ്ഞാമുപലഭ്യൈവ ദീർഘമുഷ്ണം ച ശ്വാസൻ ।


കൗസല്യാം പാർശ്വതോ ദൃഷ്ട്വാ പുന് ശ്ചിന്താമുപാഗമത്..2.62.3.


सः he, संज्ञाम् ഇന്ദ്രിയങ്ങൾ, തിരിച്ചു കിട്ടിയതിനു ശേഷം ഉപലഭ്യവ്, ദീർഘം ആഴത്തിൽ, ഉഷ്ണം ച ചൂട്, നിശ്ചയം, നെടുവീർപ്പിടൽ, വശം, വശം. ംം കൗസല്യ, ദൃഷ്ട്വാ കണ്ടപ്പോൾ, വീണ്ടും, ചിന്താ ഉത്കണ്ഠകൾ, ഉപാഗമത് കയറി.


ബോധം വീണ്ടെടുത്തപ്പോൾ രാജാവ് അഗാധവും ചൂടുള്ളതുമായ നെടുവീർപ്പുകളുയർത്തി. തന്റെ അരികിൽ കൗസല്യയെ കണ്ടപ്പോൾ അയാൾ വീണ്ടും ഉത്കണ്ഠാകുലനായി.

തസ്യ ചിന്തയമാനസ്യ പ്രത്യഭാത്കർമം ദുഷ്കൃതം ।


യദനേന കൃതം പൂർവ്വമജ്ഞാനാച്ഛബ്ദവേദിനാ।2.62.4।।


ചിന്തയമാനസ്യ അവൻ ചിന്തിച്ചുകൊണ്ടിരുന്നതുപോലെ, തസ്യ അവന്റെ, പൂർവ്വം, അത്തരത്തിലുള്ള, ശബ്ദവേധിന, ശബ്ദത്തെ പിന്തുടർന്ന് ലക്ഷ്യത്തെ അടിക്കാൻ കഴിവുള്ള, അറിവില്ലാതെ, അജ്ഞാതമായി ചെയ്തു. ഷ്കൃതം പാപം, കർമ്മം, പ്രത്യഭാത് ഫ്ലാഷ് ബാക്ക്.


താൻ പണ്ടേ അശ്രദ്ധമായി ചെയ്‌ത ഒരു പാപപ്രവൃത്തിയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ, ശബ്ദം കേട്ട് ലക്ഷ്യത്തിൽ പതിക്കാവുന്ന ഒരു അസ്ത്രം പുറന്തള്ളുന്ന പ്രവൃത്തി അവന്റെ മനസ്സിൽ മിന്നിമറഞ്ഞു.

അമാനാസ്തേന ശോകൻ രാമശോകേൻ ച പ്രഭുഃ ।


ദ്വാഭ്യാമപി മഹാരാജ ശോകാഭ്യാമൻവതപ്യത്৷৷2.62.5৷৷


ആ ദുഃഖത്താൽ ശോകൻ, രാമന്റെ വേർപാടിന്റെ ദുഃഖത്താൽ രാമശോകൻ, ഹൃദയം തകർന്ന അമനഃ, പ്രഭുഃ ഭഗവാൻ, മഹാരാജാ, മഹാരാജാവ്, ഭദ്വ്, ഭദ്വ് യാം അപി ദുഃഖങ്ങളും, അന്വതപ്യത് ഖേദിക്കാൻ തുടങ്ങി.


ഹൃദയം തകർന്ന മഹാനായ രാജാവ്, താൻ മുമ്പ് ചെയ്ത രണ്ട് ഗുരുതരമായ പ്രവൃത്തികളെക്കുറിച്ചും (ഒന്ന് ഒരു മുനിയുടെ മകനെ വെടിവയ്ക്കുകയും മറ്റൊന്ന് രാമനെ നാടുകടത്തുകയും ചെയ്യുന്നു) പശ്ചാത്തപിക്കാൻ തുടങ്ങി.

ദഹ്യാമാൻ ശ്ശോകാഭ്യാം കൌസല്യാമഃ ഭൂപതിഃ ।


വേപമാനോയഞ്ജലിം കൃത്വാ പ്രസാദാർത്ഥമവാങ്മുഖഃ৷৷2.62.6৷৷


ശോകാഭ്യാം ആ രണ്ട് സങ്കടകരമായ സംഭവങ്ങളോടെ, ദഹ്യമാനഃ പീഡിതനായി, സഃ ഭൂപതിഃ ആ രാജാവ് (ദശരഥൻ), വെപമാനഃ തല കുലുക്കി, ശിരസ്സു താഴ്ത്തി, അവാഖം ർഥം സമാധാനിപ്പിക്കാൻ, അഞ്ജലിം മടക്കിയ

കൈപ്പത്തികൾ, കൃത്യം ഉണ്ടാക്കി, കൗസല്യയോട് കൗശല്യം, ആഹ് പറഞ്ഞു.


ഇരട്ട ദുഃഖത്താൽ വിറയ്ക്കുന്ന രാജാവ് വിറച്ചു, തല താഴ്ത്തി കൈകൾ കൂപ്പി കൗസല്യയെ സമാധാനിപ്പിക്കാൻ പറഞ്ഞു:

പ്രസാദയേ ത്വാം കൌസല്യേ രചിതോത്യം മായാഞ്ജലിഃ ।


വത്സലാ ചാനൃശംസാ ച ത്വം ഹി നിത്യം പരേഷ്വപി।2.62.7।।


കൗശല്യേ, ഹേ കൗസല്യ, ത്വാം, പ്രസാദയേ, കരുണയായിരിക്കണമേ, മായ എന്നിലൂടെ, അയം ഇത്, അഞ്ജലിഃ ഈന്തപ്പനകൾ മടക്കി, ശത്രുക്കൾ പോലും, നിനക്കു നേരെ, ത്വരം. എപ്പോഴും, വത്സല വാത്സല്യമുള്ളവളാണ്, അനൃശംസ ച ഹി ക്രൂരനല്ല.


ഹേ കൗസല്യ, മടക്കിയ കൈപ്പത്തികളുമായി ഞാൻ നിന്നോട് അപേക്ഷിക്കുന്നു. കരുണയുള്ളവനായിരിക്കുക. എന്നും വാത്സല്യത്തോടെ, ശത്രുക്കളോട് പോലും നീ ക്രൂരനല്ല.

ഭർതാ തു ഖലു നാരീണാം ഗുണവാൻനിർഗുണോ ⁇ പി വാ ।


ധർമ്മം വിമൃശമാനാനാം പ്രത്യക്ഷം ദേവി ദൈവം.।2.62.8।।


ദേവി ഹേ ദേവീ, ധർമ്മം നീതി, വിസ്മരണനാം, സ്ത്രീകൾക്ക് നാരീണം, ഗുണവാൻ സദ്ഗുണമുള്ള, നിർഗുണ, അല്ലെങ്കിൽ ഭർത്താവ് അല്ലാത്തവ. ക്ഷം ദൃശ്യമാണ്, ദൈവം ഖലു തീർച്ചയായും അവർക്ക് ദൈവമാണ്.


ഹേ ദേവീ, ധർമ്മത്തെ ബഹുമാനിക്കുന്ന സ്ത്രീകൾക്ക്, ഒരു ഭർത്താവ്, സദ്ഗുണമുള്ളവനായാലും അല്ലെങ്കിലും, അവതാരമായ ഒരു ദൈവമാണ്.

സാ ത്വം ധർമ്മപരാ നിത്യം ദൃഷ്ടലോക പരാവരാ ।


നാർഹസേ വിപ്രിയം വക്തും ദുഃഖിതയപി സുദുഃഖിതം৷৷2.62.9৷৷


നിത്യം എപ്പോഴും, ധർമ്മപര നീതിയുള്ളവൻ, ദൃഷ്ടലോകവരാവരാ, നിങ്ങളെപ്പോലെയുള്ള സാ ത്വം, ദുഃഖിതൻ, ദുഃഖിതനാണെങ്കിലും, ദു:ഖിതൻ. ef, വിപ്രിയം അസുഖകരമായ വാക്കുകൾ, സംസാരിക്കാൻ വക്തം, നർഹസി നിങ്ങൾക്ക് ഇഷ്ടമല്ല

.


നീ എപ്പോഴും നീതിയെ മുറുകെ പിടിക്കുന്നു. ഈ ലോകത്തിന്റെ തീവ്രത (നല്ലതും ചീത്തയും) നിങ്ങൾ കണ്ടിട്ടുണ്ട്. നിങ്ങൾ സ്വയം ദുഃഖത്തിലാണെങ്കിലും, വലിയ ദുഃഖം അനുഭവിക്കുന്ന ഒരാളോട് അസുഖകരമായ വാക്കുകൾ സംസാരിക്കുന്നത് നിങ്ങൾക്ക് അർഹമല്ല.

തദ്വാക്യം കരുണം രാജ്ഞഃ ശ്രുത്വാ ദിനസ്യ ഭാഷിതം ।


കൌസല്യ വ്യാസദ്ബാഷ്പം പ്രണാലീവ നവോദകം৷৷2.62.10৷৷


കൗശല്യ കൗസല്യ, നികൃഷ്ടരുടെ ദീനസ്യ, രാജ്ഞഃ രാജാവിന്റെ, കരുണം ദയനീയമായ, ഭാഷിതം മൊഴികൾ, തത് വാക്യം, ആ വാക്കുകൾ കേട്ടു, ജലസംഭരണി, ശുദ്ധമായ മഴവെള്ളം പുറന്തള്ളുന്നത് പോലെയുള്ള നവോദകമിവ്, ബാഷ്പം കണ്ണുനീർ, വ്യസൃജത് ചൊരിയൽ.


പരിതാപകരമായ അവസ്ഥയിലായിരുന്ന രാജാവിന്റെ ദയനീയമായ വാക്കുകൾ കൗസല്യ കേട്ടു. ശുദ്ധമായ മഴവെള്ളം പുറന്തള്ളുന്ന നീരൊഴുക്ക് പോലെ അവൾ കണ്ണീർ പൊഴിച്ചു.

സാ മൂർദ്ധ്നിബധ്വാ രുദതി രാജ്ഞഃ പദ്മമിവാഞ്ജലിം ।


സംഭ്രമാദബ്രവീത് ത്രസ്താ ത്വരമണാക്ഷരം വചഃ।।2.62.11।


സാ ആ കൗസല്യ, രുദതി കരയുന്നു, പത്മമിവ താമര പോലെ, രാജൻ രാജാവിന്റെ, അഞ്ജലിം മടക്കിയ കൈപ്പത്തികൾ, അവളുടെ തലയിൽ മൂർദ്ധ്നി, ക്രമീകരണം, വലത്തോട്ട്, ക്രമീകരണം, ദൃഢം, മാത് വികാരത്തിൽ നിന്ന്, ത്വരമണാക്ഷരം ഇടറുന്ന അക്ഷരങ്ങൾ, വചഃ വാക്കുകൾ, അബ്രവീത് പറഞ്ഞു.


ഭയന്നുവിറച്ച കൗസല്യ, കരഞ്ഞുകൊണ്ട് തലയിൽ താമരപോലെ ചുരുട്ടി കൈപ്പത്തികൾ ഉയർത്തി, ഇടറുന്ന അക്ഷരങ്ങളോടെ പറഞ്ഞു:

പ്രസീദ ശിരസാ യാചേ ഭൂമൌ നിപതിതാസ്മി തേ ।


യാചിതാസ്മി ഹതാ ദേവ ക്ഷണതവ്യാഹം ന ഹി ത്വയാ।।2.62.12।


देव है भूमौ भूमौ, भूमौ, निपतिता അസ്മി, ഞാൻ വീണു, ശിരസ്സു തല കുനിക്കുന്നു, ഞാൻ നിന്നോടു അപേക്ഷിക്കുന്നു, നീ (അങ്ങയെക്കൊണ്ട്), എനിക്ക് അടിയേറ്റു, അഹം ഞാൻ, ത്വയാ നിങ്ങൾ മുഖാന്തരം, ന ക്ഷന്തവ്യ ഹി മാപ്പുനൽകാൻ യോഗ്യനല്ല.


കർത്താവേ, അങ്ങയുടെ കാൽക്കൽ നിലത്തുവീണ്, എന്റെ ശിരസ്സ് കുനിച്ചുകൊണ്ട് ഞാൻ അങ്ങയോട് പ്രസാദിക്കണമെന്ന് അപേക്ഷിക്കുന്നു. എന്നോട് അഭ്യർത്ഥിച്ച നിങ്ങളുടെ പ്രവൃത്തി എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ മാപ്പ് അർഹിക്കുന്നു.

നൈഷാ ഹി സാ സ്ത്രീ ഭവതി ശ്ലാഘനീയേൻ ധീമതാ ।


ഉഭയോർലോകയോർവീർ പത്യ യാ സംസാദ്യതേ৷৷2.62.13৷৷


വീര ഹേ വീരപുരുഷേ, ആരായാലും, ശ്ലാഘനീയേൻ സ്തുത്യർഹനാൽ, ധീമതാ ജ്ഞാനി, ഭർത്താവിനാൽ പത്യ, സമ്പ്രസാദ്യതേ പ്രസാദിക്കുന്നു, സ, സ്ത്രീ, ഇത് രണ്ടും, ഇതു രണ്ടും. ലോകങ്ങൾ, ന ഭവതി ഹി ഉൾപ്പെടുന്നില്ല.


ഹേ വീരപുരുഷേ, സമർത്ഥനും സ്തുത്യർഹനുമായ ഭർത്താവിനാൽ പ്രാർത്ഥിക്കപ്പെടുന്ന സ്ത്രീക്ക് ഇരുലോകങ്ങളും നഷ്ടപ്പെടുന്നു.

ജാനാമി ധർമ്മം ധർമ്മജ്ഞ ത്വാം ജാനേ സത്യവാദിനം ।


പുത്രശോകാർത്തയാ തത്തു മയാ കിമപി ഭാഷിതം৷৷2.62.14৷৷


ധർമ്മജ്ഞ ഹേ നീതിമാനേ, ധർമ്മം ധർമ്മം, ജാനാമി, ഞാൻ അറിയുന്നു, ത്വാം, സത്യവാദിനം സത്യവാദി, ജാനേ അറിയുന്നു, നീ എന്നാൽ, ഒരു പുത്രനാൽ ദുഃഖിതനായി ā എന്നെക്കൊണ്ട്, तत् that, കിംപി കുറച്ച് അനുചിതമാണ്, ഭാഷിതം സംസാരിച്ചു.


ഹേ, നീതിമാനേ, ഞാൻ ധർമ്മത്തിന്റെ പാത അറിയുന്നു. നീ സത്യവാൻ ആണെന്നും എനിക്കറിയാം. മകനെ ഓർത്ത് വിഷമിച്ച ഞാൻ കുറച്ച് പരുഷമായി സംസാരിച്ചു.

ശോകോ നാശയതേ ധൈര്യം ശോകോ നാശയതേ ശ്രുതം ।


ശോകോ നാശയതേ സർവം നാസ്തി ശോകസമോ റിപുഃ৷৷2.62.15৷৷


ശോകഃ ദുഃഖം, ധൈര്യം ക്ഷമ, നാശയതേ നശിപ്പിക്കുന്നു, ശോകഃ ദുഃഖം, ശ്രുതം വേദജ്ഞാനം, നാശത്തെ നശിപ്പിക്കുന്നു, എല്ലാം നശിപ്പിക്കുന്നു, ദുഃഖം, ദുഃഖം, ശോകം. s, ശോകസമഃ ദുഃഖം തുല്യം, രിപുഃ ശത്രു, നാസ്തി ഇല്ല.


ദുഃഖം മനക്കരുത്തിനെ നശിപ്പിക്കുന്നു. ദുഃഖം വേദജ്ഞാനത്തെ നശിപ്പിക്കുന്നു, ദുഃഖം എല്ലാം നശിപ്പിക്കുന്നു. ദുഃഖത്തിനു തുല്യമായ ശത്രുവില്ല.

ശക്യ ആപതിത സ്സോഢും പ്രഹാരോ രിപുഹസ്തതഃ ।


സോധുന്മാപതിതശ്ശോകസ്സുസൂക്ഷ്മോ ⁇ പി ന ശക്യതേ৷৷2.62.16৷৷


ശത്രുവിന്റെ കയ്യിൽ നിന്ന് രിപുഹസ്തഃ, ആപതിതഃ പെട്ടെന്ന് വീണു, പ്രഹാരഃ പ്രഹരം, സഹിക്കാൻ സോധം, ശക്തി സാധ്യമാണ്, ശോകം, ദുഃഖം, എങ്കിലും, സുഷ ोढूम् സഹിക്കാൻ, ശക്തിയില്ല.


ശത്രുവിന്റെ കയ്യിൽ നിന്ന് അപ്രതീക്ഷിതമായ ഒരു പ്രഹരം സഹിക്കാം, എന്നാൽ അപ്രതീക്ഷിതമായ ദുഃഖം സഹിക്കുക, അത് എത്ര ചെറുതാണെങ്കിലും അസാധ്യമാണ്.

ധർമ്മജ്ഞാ ശ്രുതിമന്തോയപി ഛിന്നധർമ്മാർത്ഥസംശയാഃ ।


യതയോ വീർ മുഹ്യന്തി ശോകസംമൂഢചേതസഃ।।2.62.17।।


വീര ഹേ വീരപുരുഷേ, ധർമ്മജ്ഞാഃ ധാർമ്മികതയിൽ പ്രാവീണ്യമുള്ള പുരുഷന്മാർ, ശ്രുതിമന്തഃ പഠിതാക്കൾ, ഛിന്നധർമ്മാർത്ഥസംശയഃ, ധർമ്മം, അർത്ഥം എന്നിവയെക്കുറിച്ചുള്ള സംശയങ്ങളിൽ നിന്നുപോലും മുക്തരായവർ. സംമൂഢചേതസഃ അവരുടെ ഇന്ദ്രിയങ്ങൾ ദുഃഖത്താൽ മതിമറന്നിരിക്കുന്നു, മുഹ്യന്തി വഞ്ചിക്കപ്പെട്ടിരിക്കുന്നു.


ഹേ വീരപുരുഷേ, നൈതികതയിലും ഗ്രന്ഥങ്ങളിലും നല്ല പ്രാവീണ്യമുള്ളവരും ധർമ്മത്തിലും അർത്ഥത്തിലും സംശയമില്ലാത്തവരുമായ പഠിതാക്കളായ സന്യാസിമാർ പോലും ദുഃഖത്താൽ വഞ്ചിതരാകുന്നു.

വനവാസായ രാമസ്യ പഞ്ചരാത്രോദ്യ ഗണ്യതേ ।


യ ശോകഹതഹർഷായഃ പഞ്ചവർഷോപമോ മം৷৷2.62.18৷৷


വനവാസത്തിന് വനവാസം, രാമസ്യ രാമന്റെ, പഞ്ചരാത്രഃ അഞ്ച് രാത്രികൾ, അദ്യ ഇന്ന്, ഗണ്യതേ കണക്കാക്കപ്പെട്ടിരിക്കുന്നു, അങ്ങനെയുള്ള ഒരു കാലഘട്ടം, ആരുടെ സന്തോഷമാണ് നശിപ്പിച്ചത്? എനിക്ക്, पञ्चवर्शोपमः അഞ്ച് വർഷത്തിന് തുല്യമാണ്


ഇത് രാമന്റെ വനവാസത്തിന്റെ അഞ്ചാം രാത്രിയാണ്, പക്ഷേ സങ്കടത്താൽ സന്തോഷം നശിച്ച എനിക്ക് ഇത് അഞ്ച് വർഷം പോലെയാണ്.

തം ഹി ചിന്തയമാനായ ശോകോധ്യയം ഹൃദി വർധതേ ।


നദീനാമിവ് വേഗേൻ സമുദ്രസലിലം മഹത്।।2.62.19।।


തം രാമ, ചിന്തയമാനായഃ, മനസ്സിൽ ഹൃദയത്തിൽ ഹൃദി, അയം ഇത്, ശോക ദുഃഖം, നദീജലത്താൽ നദീനാം, വേഗതയാൽ, കടൽ, ജലം പോലെ, വേഗതയിൽ, വേഗത വർദ്ധിച്ചുവരികയാണ്.


രാമനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒഴുകുന്ന നദികളാൽ സമുദ്രം ഉയരുന്നതുപോലെ എന്റെ ഹൃദയം ദുഃഖത്താൽ വീർപ്പുമുട്ടുന്നു.

ഏവം ഹി കഥയന്ത്യാസ്തു കൌസല്യായശ്ചുഭം വചഃ ।


മന്ദരശ്മിരഭൂത്സൂർയോ രജനീ ചാഭ്യവർത്തത്৷৷2.62.20৷৷


कौशल्यायाः of Kausalya, एवम् in that manner, शुभम् auspicious, वचः words, कथयन्त्याः speaking, सूर्यः the Sun, मन्दरश्मिः आभूत् faded rays, रजनी च night, अभ्यवर्तत had set in.


While Kausalya was speaking these hearttouching words, the rays of the Sun began to fade and the night fell.

तथा प्रसादितो वाक्यैर्देव्या कौसल्यया नृपः।


शोकेन च समाक्रान्तो निद्राया वशन्तोमेयिवान्।।2.62.21।।


देव्या by the queen, कौशल्यया by Kausalya, तथा like that, प्रसादितः consoled, नृपः king, शोकेन by sorrow, समाक्रान्तः च was overcome with grief, निद्रायाः sleep, वशम् influence of, एयिवान् obtained.


അങ്ങനെ കൗസല്യ രാജാവ് ആശ്വസിപ്പിച്ച്, ദുഃഖത്താൽ കീഴടങ്ങി, നിദ്രയുടെ മയക്കത്തിലായി.

ഇത്യാർഷേ ശ്രീമദ്രാമായണേ വാൽമീകീയ ആദികാവ്യേ അയോധ്യാകാണ്ഡേ ദ്വിഷതഃ.

അങ്ങനെ വാല്മീകി മുനി രചിച്ച ആദ്യ ഇതിഹാസമായ വിശുദ്ധ രാമായണത്തിലെ അയോധ്യാകാണ്ഡത്തിലെ അറുപത്തിരണ്ടാം സർഗം അവസാനിക്കുന്നു.

കടപ്പാട്

Thursday, May 11, 2023

 


ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും.

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെ യും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരു ന്നു . എന്നാൽ ശൈവ തേജസ്‌ ആയ ആചാര്യർ ഭഗവാനെ കാണാതെ യാത്ര തുടർന്നു. ആചാര്യരുടെ ഈ ഭാവം ഗുരുവായൂരപ്പന് ഭഗവാനു സഹിച്ചില്ല. അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക്‌ വന്നു വീഴുകയും ചെയ്തു. അതും ഗുരുവായൂർ വടക്കേ നടപന്തലിൽ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു. വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുക യും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും  ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുക യും ചെയ്തു. മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി. അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത്. ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാളപ്പെടുത്തി യിട്ടുണ്ട്. ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാച്ചര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ട ത്രേ. ഉത്സവകാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വർഗ്ഗവാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽവച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേനടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ് ..

*കൃഷ്ണാ ഗുരുവായൂരപ്പാ*🙏