Friday, December 30, 2022

*സ്വർഗ്ഗവാതിൽ ഏകാദശി* *2023 ജനുവരി 2 തിങ്കളാഴ്ച* 🌻🌿🌼🌻🌿🌼🌻🌿🌼 ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിക്കുന്നത്. സ്വർഗ്ഗ വാതിൽ തുറക്കുന്ന ദിവസമാണിതെന്നും, അതിനാൽ അന്ന് മരണമടയുന്നവർക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നും വിശ്വസിക്കുന്നു. മിക്ക വൈഷ്ണവ ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. ക്ഷേത്രത്തിലെ ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിൽ വഴി പുറത്തു വരുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. സ്വർഗ്ഗവാതിൽ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ആയുരാരോഗ്യ സൗഖ്യം ഐശ്വര്യലബ്ധി, രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. 🦚 തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരിക്ഷേത്രം ശ്രീരംഗം, തിരുപ്പതി , ഗുരുവായൂർ ക്ഷേത്രം തുടങ്ങി എല്ലാ വൈഷ്ണവ ദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു. സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള ഒരു പ്രത്യേക വാതിൽ അലങ്കരിച്ച് സ്വർഗ്ഗവാതിലായി കണക്കാക്കി രാത്രി എട്ട് മണിക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. അതിനു ശേഷം എട്ടര മണിക്ക് നടക്കുന്ന ശീവേലിയിൽ ഭഗവാനെ സിംഹാസന വാഹനത്തിൽ എഴുന്നള്ളിക്കുക എന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അന്ന് വെളുപ്പിന് 2:30 ന് നിർമ്മാല്യ ദർശനം നടക്കും. രാവിലെ 5:00 മുതൽ 6:15, വരെയും 9:30 മുതൽ 12:30 വരെയും വൈകുന്നേരം 3:00 മുതൽ 6:15 വരെയും രാത്രി 9:15 ന് ശ്രീബലി കഴിഞ്ഞ ശേഷവും ദർശനം ഉണ്ടായിരിക്കും. രാത്രി 8:15 നാണ് ഏകാദശി ശ്രീബലി. ഒരു മാസത്തിൽ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വർഷത്തിൽ 24 ഏകാദശികളുണ്ട്. ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തിൽ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തിൽ വ്രതവും പ്രാർത്ഥനയും മറ്റു പുണ്യകർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഉത്തമമാണ്. എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്നാണ് പ്രമാണം. ചാന്ദ്ര മാസ കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാം തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി, കൃഷ്ണപക്ഷ ഏകാദശി എന്നിങ്ങനെ പറയും. ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും. 25 എണ്ണവും ആകാം. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശി ഭൂരിപക്ഷ ഏകാദശിയും ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷ ഏകാദശിയുമാണ്. മഹാവിഷ്ണു വർഷത്തിൽ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതൽ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തിൽ അറിയപ്പെടും.. ആഷാഢത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ശയനഏകാദശി. ഇതിനെ പത്മ ഏകാദശി എന്നും പറയും. മഹാവിഷ്ണു കൊല്ലത്തിൽ നാല് മാസക്കാലം ഉറക്കത്തിലാണെന്നാണ് വിശ്വാസം ഉത്ഥാനൈകാദശിനാൾ നിദ്രവിട്ടുണരും. ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് അഭീഷ്ടസിദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുപ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിനങ്ങൾ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു. ദശമിനാളിൽ ഒരുനേരം മാത്രം അരിയാഹാരം കഴിക്കാം. ഏകാദശിനാളിൽ പൂർണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവർക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയർ, പുഴുക്ക്, പഴവർഗ്ഗങ്ങൾ എന്നിവയും കഴിക്കാം. ഏകാദശിനാളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം. പകലുറക്കവും പാടില്ല. ഈ പുണ്യദിനത്തിൽ രാത്രിയിലും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനവ്രതം പാലിക്കുന്നതും വളരെ ഉത്തമമാണ്. ദ്വാദശിനാളിൽ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയിൽ തുളസീതീർത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ ദിവസം തുളസീതീർത്ഥം മാത്രം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. അതിന് കഴിയ്ക്കാത്തവർക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുൻപ് തുളസീതീർത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് ചിട്ട. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂർത്തത്തിൽ ഒന്നും തന്നെ കഴിക്കാതെ ഇരിക്കുന്നത് അത്യുത്തമം. ഈ സമയത്ത് വിഷ്ണു സാന്നിദ്ധ്യം വളരെ കൂടുതലായി ഭൂമിയിൽ അനുഭവപ്പെടും എന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂർണ്ണഫലസിദ്ധി നൽകും.🙏
🌸നാമജപം മാനവചരിത്രത്തിലെ ഏറ്റവും വിഷാദകരമായ ഒരു സന്ദർഭത്തിൽ കൂടിയാണ് മനുഷ്യർ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അക്രമവും അധർമ്മവും അനീതിയും അരാജകത്വവും പ്രകൃതിക്ഷോഭവും  മാറാരോഗങ്ങളും മാരകരോഗങ്ങളും അശാന്തിയും അതിൻ്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു.  കാമം, ക്രോധം, ലോഭം, മോഹം, അഹംങ്കാരം, എന്നി പഞ്ചവികാരങ്ങൾക്ക് അടിമപ്പെട്ട് മനുഷ്യൻ തമോഗുണ തരംഗങ്ങളിൽ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുന്നു.  ദ്രവ്യത്തെ ദൈവമായി കാണുന്ന ആധുനിക തലമുറക്ക് മാത പിതാ ഗുരു ദൈവ ഭക്തി കുറഞ്ഞു വരുന്നു.  ഉള്ള് പൊള്ളയായും ഭള്ള് നിറഞ്ഞതും ആയി ഇരിക്കുന്നതിനാൽ മുഷ്ക്കും അഹന്തയും വർദ്ധിക്കുന്നു.  നാല് കാശിന് ഉടമയാൽ  വന്ന വഴി മറക്കുകയും  തനിക്ക് വേണ്ടി  സമൂഹത്തെയും സമുദായത്തെയും തിരസ്ക്കരിക്കുകയും ചെയ്യുന്ന ഇവരെ നോക്കി വിവേകമതികൾ ഓർക്കുന്നത് ശ്രീ ശങ്കരചാര്യരുടെ ഒരു ശ്ലോകമായിരിക്കും അതിൻ്റെ  അർത്ഥം ഇങ്ങനെ.. യൗവനാവസ്ഥയിൽ വിഷയസുഖങ്ങളിൽ ലയിച്ച് വിവേകം നഷ്ട്പ്പെടുത്തി മക്കളെയും ധനത്തെയും ഭാര്യയേയും മാത്രം ചിന്തിച്ച് അവരുടെ കാര്യങ്ങളിൽ മുഴുകിയും ഈശ്വരനിൽ നിന്ന് അകന്ന് ദുരാഭിമാനഗർവ്വങ്ങളിൽ കഴിഞ്ഞുകൂടുന്ന കൂട്ടരാണ് ഇന്ന് ഏറിയപങ്കും. മനസ്സിൽ പകയും വിദ്വേഷവും  ധനാസക്തിയും  മദ്യാസക്തിയും കാമാസക്തിയും നിറഞ്ഞു  പുളിച്ച് നിൽക്കുമ്പോൾ നഷ്ട്പ്പെടുന്നത് കാരുണ്യവും സ്നേഹവും സഹകരണവും ഉൾപ്പെടെയുള്ള മാനവീയ ഗുണങ്ങൾ ആയിരിക്കും ഇന്ന് സമ്പത്ത് കൂടിയപ്പോൾ സാംസ്‌കാരിക സമ്പത്ത് കുറയുകയാണ്. ധനവാൻ എന്ന മൂഢതയിൽ സ്വയം അധഃപതിക്കുകയും കലഹ പ്രിയരാകുകയും ചെയ്യുന്നു.  തന്മൂലം വീടുകളിൽ  സ്വസ്ഥതയും ശാന്തിയും ഐക്യവും ജീവിതമൂല്യങ്ങളും നഷ്ട്പ്പെടുന്നു.  അവയെ വീണ്ടെടുക്കാൻ ഈശ്വരസേവകൊണ്ട് മനസ്സിന് കരുത്ത് സൃഷ്ടിക്കാം . " പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ തിരുനാമ കീർത്തനമിതതിനായ് വരേണമിഹ   കാലിയായ കാലമിതിലതു കൊണ്ട് മോക്ഷഗതി എളുതെന്നു കേൾപ്പു ഹരി നാരായണായ  നമഃ" എന്ന് എഴുത്തച്ഛൻ  ഹരിനാമകീർത്തനത്തിലൂടെ നമ്മെ ഉപദേശിക്കുന്നു. 'ജ' കാരം ജന്മ വിച്യുത്തി 'പ' കാരം പാപനാശനം ജന്മജന്മാന്ത്രങ്ങളിൽ ചെയ്ത പാപത്തെ നശിപ്പിക്കുവാൻ  നാമജപത്തിന് കഴിയും. ഒരു ആൽവൃക്ഷത്തിൽ അനേകം കിളികളിരിക്കുമ്പോൾ ഒരു കല്ല് അറിഞ്ഞാൽ എല്ലാ പക്ഷികളും ഒന്നിച്ച് പറന്നുപോകുമല്ലോ. അതുപോലെ ഒരു നാരായണ മന്ത്രം കൊണ്ട് സർവ്വ പാപവും കെടും പശി കെടും, പാപം തീരും. ഹരി നാമങ്ങളില്ലാതെ പോകുകയോ? നരകങ്ങളിൽ പേടി കുറയുകയോ? നാവുകൂടാതെ ജന്മമതാകയോ?   നമുക്കിന്നിവിനാശമില്ലായ്കയോ? ഇതുകൊണ്ടാണോ നാം നാമം ജപിക്കാത്തതെന്നാണ്  പല കാവ്യം കണ്ണന് നിവേദിച്ച പൂന്താനം ചോദിക്കുന്നത്. ഏഴര കോടിയിലധികം തിരുനാമമുണ്ട്. നല്ല ഒന്നാംതരം  നാക്കും മരണഭീതിയും നമുക്കുണ്ട് . നരകപേടി ഒരു പക്ഷേ  ഇല്ലാത്തതു കൊണ്ടാവാം നാമം ജപിക്കുവാൻ നമ്മെകൊണ്ട് കഴിയാത്തത്. നരൻ എവിടെക്കിടന്ന്  വിലപിക്കുന്നുവോ അവിടമാണ് നരകം. മനുഷ്യനായി മന്നിൽ വന്ന് പിറന്നതിനാൽ മനഃപ്രസാദമില്ലാത്തതും നാമജപന്യൂനതകൊണ്ടാണ്. ഒരു തരത്തിൽ നരകഭീതി നല്ലതു തന്നെയാണ്. തെറ്റുകൾ ചെയ്യാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാണ് നരകഭീതി. ബന്ധുക്കളുണ്ട് ധനമുണ്ട് കുടുംബമെന്നും ചിന്തിച്ചു ജന്മമധുനാ കളയുന്നു കഷ്ടം ! ഇക്കണ്ടതൊന്നുമൊരു ശാശ്വതമല്ല ഹൃത്തേ  ഭക്ത്യാ ഭജിക്ക പുരുഷോത്തമ പാദപത്മം! കലികാലത്തിലെ മനുഷ്യാ!    എന്തെല്ലാം ഭൗതീക സുഖമുണ്ടായാലും മാനസിക സുഖമുണ്ടോ? താപതപ്തമായ മനസ്സോട്കൂടിക്കഴിയുമ്പോൾ  സുഖമനസ്സിനുവേണ്ടി ഭഗവാനെ ഒന്നു വിളിക്കരുതോ?.. പണചെലവില്ലാതെ നേടാൻ കഴിയുന്ന സമ്പത്താണ് നാമജപസമ്പത്ത്.   ഭഗവാൻ്റെ നാമം ജപിക്കണമെങ്കിൽ ആത്മാർത്ഥമായ ഭക്തി വേണം, ഭക്തിയുണ്ടാവാൻ  ചിത്തശുദ്ധി വേണം, ചിത്തശുദ്ധിയുണ്ടാവാൻ കർമ്മവും ചിന്തയും നന്നാകണം, അതിന് നാമം ജപിക്കണം, നാമം ജപിക്കുവാൻ മോഹമുണ്ടാകണം, അതിന് യോഗം വേണം, യോഗമുണ്ടാകാൻ ജന്മജന്മാന്തര ഭാഗ്യം വേണം,  അതിന് സുകൃതം ചെയ്യണം, സുകൃതമുണ്ടാകാൻ  അകൃത്യങ്ങൾ ചെയ്യാതിരിക്കണം, അതിന് സജ്ജന സംസർഗ്ഗം നടത്തണം,  ആരാണ് സജ്ജനം?   സൽക്കർമ്മം ചെയ്യുന്നവരാണ് സജ്ജനം. അതിന് ഭഗവാൻ്റെ അനുഗ്രഹം വേണം, ഭഗവാൻ്റെ അളവറ്റ അനുഗ്രഹം നേടുവാൻ ശ്രേഷ്ഠമായ "നാരയണ" മന്ത്രം ജപിക്കണം. നരനെ നാരായണനാക്കുന്ന  മന്ത്രം തന്നെയാണ് "നാരായണ" മന്ത്രം... 🙏    നാരായണ, നാരായണ, നാരായണ, നാരായണ🌸🙏

Wednesday, December 28, 2022

കൊട്ടാരത്തിലെ കുട്ടിയെ പരിപാലിക്കുന്ന ദാസിയെ പോലെയും ചെളിയിലും വെള്ളത്തിലും ജീവിക്കുന്ന മീനിനെ പോലെയും ജീവിക്കാൻ കഴിയുന്നവർക്ക് ശാന്തിയും സമാധാനവും ഉണ്ടാകും.
കണ്ടുപഴകിയ ഒരു രൂപത്തെ കുറിച്ച് നമുക്ക് ധാരണയുണ്ടായിരിക്കും. കാണാത്ത തത്ത്വത്തെ കുറിച്ച് ധാരണയുണ്ടാകില്ല. നാം ധ്യാനിക്കാൻ നോക്കിയിട്ട് പറ്റുന്നില്ലെന്നോ ധ്യാനം ചെയ്തിട്ടും ഒന്നും വെളിവാകുന്നില്ലെന്നോ പറയാറുണ്ട്. അതിനർത്ഥം എന്താണ് ധ്യാനിക്കുന്നതെന്ന ധാരണയില്ലാതെയാണ് അനുഷ്ഠിക്കുന്നതെന്നാണ്. എന്താണ് ധ്യാനിക്കുന്നതെന്ന ധാരണയോടു കൂടിയാണ് ധ്യാനം സംഭവിക്കുന്നത്. എന്തെങ്കിലും കണ്ടെത്താനോ എന്തെങ്കിലും നാദം കേൾക്കാനോ വേണ്ടിയുള്ള അന്വേഷണം ഇന്ദ്രിയപരമാണ്. ഇന്ദ്രിയങ്ങൾ മാനസികമാണ്. അവ മനസ്സിലാണ് ഏകീകരിക്കുന്നത്. അതിനാൽ കണ്ണുകൾ അടച്ചുകൊണ്ടായാലും കണ്ണുകൾ തുറന്നുകൊണ്ടായാലും മറ്റൊന്നിനെ കാണാനോ മറ്റൊന്നിനെ കേൾക്കാനോ ശ്രമിക്കുമ്പോൾ അതെല്ലാം മാനസികപ്രത്യക്ഷം മാത്രമാണ്. നമ്മുടെ അറിവ് വിഷയമായ ആ മറ്റൊന്ന് എപ്പോഴും അവ്യക്തവും സംശയാസ്പദവും ആയിരിക്കുകയേയുള്ളൂ. ഞാൻ കണ്ട പ്രകാശം എന്താണ്? ഞാൻ കേട്ട നാദം ഏതാണ്? ഞാൻ കണ്ട് രൂപം ഏതാണ്? എന്നിങ്ങനെ സംശയങ്ങൾ ചോദിച്ചുകൊണ്ടിരിക്കാം എന്നല്ലാതെ ഒരു ധാരണയും ഉണ്ടാകില്ല. എന്തല്ല സത്യം എന്ന് ബോധിച്ച ശേഷമാണ് ആത്മധ്യാനം തുടങ്ങുന്നത്. അതുവരെ നമുക്ക് വിഷയധ്യാനമോ നാമരൂപാത്മകമായ ദേവതാധ്യാനമോ ആണ് സാധിക്കുക. എന്താണ് ധ്യാനിക്കുന്നത് എന്തിനാണ് ധ്യാനിക്കുന്നത് എന്ന ധാരണ വേണം. എന്നാൽ മാത്രമേ സഗുണമോ നിർഗുണമോ ആയ ധ്യാനം ലക്ഷ്യോന്മുഖം ആകുന്നുള്ളൂ. ധ്യാനത്തിലൂടെ എന്തെങ്കിലും കണ്ടെത്താം എന്നത് മനസ്സിലെ സങ്കല്പം ആണ്. ഏതെങ്കിലും ഒരു രൂപത്തിൽ മനസ്സിനെയും ബുദ്ധിയെയും അടക്കിനിർത്താനുള്ള ധാരണയോടു കൂടിയാണ് നാം സഗുണേശ്വരനെ ധ്യാനിക്കുന്നത്. മനസ്സോ ബുദ്ധിയോ ഇന്ദ്രിയങ്ങളോ ഇന്ദ്രിയവിഷയങ്ങളോ സത്യമല്ലെന്ന് വിവേകവിചാരം ചെയ്തു ഉറച്ചു കഴിഞ്ഞാൽ ഭൗതികമായ അന്വേഷണത്തിന് സഹായിച്ച ഉപകരണങ്ങളായ കണ്ണുകൾ അഞ്ചും ഉള്ളടങ്ങുന്നു. ബാക്കിനിൽക്കുന്നത് ആത്മബോധമാണ്. ആ ധാരണയോടുകൂടിയാണ് ആത്മധ്യാനം ചെയ്യുന്നത്. ചിലരുടെ മനസ്സും ബുദ്ധിയും ജന്മ സംസ്ക്കാരവും നാമരൂപാത്മകമായ ധ്യാനത്തിന് സന്നദ്ധമാകില്ല. എന്നാൽ നാമരൂപങ്ങളില്ലാത്ത ആത്മാവിനെ ധ്യാനിക്കാൻ സാധിക്കുമോ എന്നു ചോദിച്ചാലോ? യാതൊരു ധാരണയും ഇല്ലെന്നു പറയും. മനസ്സ് സ്വസ്ഥമായിരിക്കുന്നുണ്ടോ എന്നു ചോദിച്ചാലോ? ഇല്ലെന്നു പറയും. അതായത് മനസ്സ് നിലവിൽ ഓരോരോ സങ്കല്പവികല്പങ്ങളിൽപ്പെട്ട് ഇളകിക്കൊണ്ടിരിക്കുകയാണ്. അതിനെ ഏതെങ്കിലും ഒരു വിഷയത്തിലോ ഒരു രൂപത്തിലോ ധാരണചെയ്ത് ഉറപ്പിക്കാനുള്ള അറിവോ ശക്തിയോ ഇല്ല. എന്നിട്ടാണ് ഏതെങ്കിലും ഒരു മന്ത്രത്തിലോ ഏതെങ്കിലും ഒരു ദേവതാരൂപത്തിലോ മനസ്സും ബുദ്ധിയും ഏകാഗ്രതയോടെ നിർത്തി ഉപാസിക്കുന്ന ഭക്തരോട് ഇതൊക്കെ എന്തിന് എന്നു ചോദിക്കുന്നത്. ഭക്തരുടെ ധാരണ എന്താണെന്നും ഇത്തരക്കാരറിയുന്നില്ല തങ്ങൾക്ക് നാമരൂപരഹിതമായി ഉപാസിക്കാനുള്ള ആത്മാവ് എന്താണെന്നും ഇത്തരക്കാർക്ക് ധാരണ ഇല്ല. ഒരു ധാരണയും ഇല്ലാതെ കൗതുകം കൊണ്ട് ചെന്നിരുന്ന ധ്യാനിക്കുന്നവരാണ് തലവേദനിക്കുന്നു മനസ്സ് ഉറച്ചുനിൽക്കുന്നില്ല എന്നൊക്കെ പറയുന്നത്. എവിടെ മനസ്സ് ഉറയ്ക്കുന്നില്ല എന്നു ചോദിച്ചാൽ അവർക്ക് പറയാൻ അറിയില്ല. അപ്പോൾപിന്നെ പറയുന്ന തടസ്സം എന്താണ്? മനസ്സിലെ വിഷയവാസനകൾ അടങ്ങുന്നില്ല എന്നാണ് പറയുന്നത്. ഇപ്പോഴുള്ള വിഷയങ്ങളെ ധ്യാനിക്കുന്ന മനസ്സിന് അതിലും ശ്രേഷ്ഠമായ മറ്റൊന്ന് സിദ്ധിച്ചിട്ടുണ്ടോ? അല്ലാതെങ്ങനെയാണ് മനസ്സ് നിലവിലുള്ള ഈ വിഷയവാസനകളെ വിട്ടു പോകുക? ഏതൊരു പ്രവൃത്തിക്കും ആദ്യം ചെയ്യേണ്ടുന്ന കാര്യം തുടർന്നുള്ള ക്രമം എന്നിങ്ങനെ ഒരു പരിണാമമുണ്ട്. വിഷയവാസനകളുടെ ശക്തിയോടെ വരുന്ന ഒരാൾക്ക് ധ്യാനിക്കണമെന്നു പറഞ്ഞാൽ എന്താണ് ആവശ്യം എന്നാണ് ആദ്യം ചോദിക്കേണ്ടത്. നിങ്ങൾക്ക് ആവശ്യമുള്ള വിഷയങ്ങളിൽ വിരക്തിയുണ്ടോ? അവ ദോഷയുക്തമാണെന്ന് കാണുന്നുണ്ടോ? അർത്ഥകാമങ്ങൾ വേണമെന്നില്ലേ? "അതൊക്കെ വേണം, വിഷയങ്ങളിലൊക്കെ സുഖമുണ്ട്. എനിക്ക് സമാധാനം കിട്ടാനാണ് ധ്യാനിക്കുന്നത്" എന്നാണ് ഉത്തരമെങ്കിലോ? അവിടെയാണ് ധ്യാനത്തിനു മുന്നോടിയായി സംഭവിക്കേണ്ടുന്ന ധാരണ വന്നിട്ടില്ല എന്നു വെളിവാകുന്നത്. വിഷയങ്ങൾ നശിക്കുന്നതാണ്. വിഷയങ്ങളെ നിരന്തരം ധ്യാനിച്ചുകഴിയുന്നയാളുടെ ധാരണ അതിൽ സുഖമുണ്ടെന്നാണ്. എന്നാൽ മനസ്സമാധാനം കിട്ടുന്നില്ലെന്നും പറയുന്നു. അതായത് വിഷയങ്ങളിലെ ആശ കളഞ്ഞിട്ടുമില്ല അതിൽ നിന്നുള്ള സ്വാഭാവികമായ ദുഃഖത്തെ കളയുകയും വേണം. ഇത് ഒരിക്കലും നടക്കാത്ത കാര്യമാണ്! വിഷയധ്യാനം കൊണ്ടാണ് മനസ്സിന് സ്വസ്ഥത നഷ്ടപ്പെടുന്നത് എന്ന വ്യക്തമായ ധാരണയോടുകൂടിയാണ് ഒരാൾ വിഷയവിരക്തിനേടി ഭൗതികതയ്ക്ക് അതീതമായ ഒന്നിനെ ധാരണ ചെയ്ത് ഉറപ്പിക്കുന്നത്. നമ്മുടെ അറിവിൽപ്പെടാത്ത എന്തെങ്കിലും ഒന്ന് കാണുവാനോ കേൾക്കുവാനോ അല്ല ധ്യാനിക്കുന്നത്. എന്താണ് ധ്യാനിക്കുന്നത് എന്ന ധാരണയോടുകൂടിയാണ് ധ്യാനിക്കുന്നത്. കാണാനോ കേൾക്കാനോ ആണെങ്കിൽ കണ്ണുകൾ അഞ്ചും ഉള്ളടക്കി ഉപാസിക്കേണ്ടുന്ന ആവശ്യം വരുമായിരുന്നില്ല! ധാരണ ഇല്ലാത്തതുകൊണ്ടാണ് ധ്യാനം സാധിക്കാത്തത്. ധാരണയില്ലാത്തതുകൊണ്ടാണ് സഗുണോപാസനയെയോ നിർഗുണോപാസനയെയോ എതിർക്കുന്നത്. ജ്ഞാനവൈരാഗ്യങ്ങൾ സിദ്ധിച്ച് ആത്മധ്യാനത്തിൽ ലീനനായിരിക്കുന്നൊരാൾക്ക് മന്ത്രമോ നാമരൂപോപാസനാസമ്പ്രദായമോ ഉപദേശിക്കുന്നത് ധാരണയില്ലാഞ്ഞിട്ടാണ്. അതുപോലെതന്നെ തിരിച്ചും. അതായത് വിഷയവൈരാഗ്യം വന്നിട്ടില്ലാത്ത ഒരാൾക്ക് നിർഗുണോപാസന ഉപദേശിക്കുന്നതും ധാരണ ഇല്ലാത്തതുകൊണ്ടാണ്. അറിവ്, അറിയപ്പെടുന്ന വസ്തു, അറിയുന്നവൻ എന്നീ മൂന്നു പുടങ്ങളെ കുറിച്ചും വ്യക്തമായ ധാരണ വേണ്ടതാണ്. ക്ഷേത്രത്തെ അറിയുന്നവനെ അറിഞ്ഞാലേ ക്ഷേത്രത്തെ ശരിയായി അറിയുന്നുള്ളൂ. ഈ ശരീരമാണ് ക്ഷേത്രം. ആത്മാവാണ് ക്ഷേത്രജ്ഞൻ. ക്ഷേത്രധർമ്മത്തെയും ആത്മതത്ത്വത്തെയും അറിയുമ്പോൾ ക്ഷേത്രജ്ഞൻ സ്വരൂപത്തെ പ്രകാശിപ്പിക്കുന്നു. ഇന്ദ്രിയദ്വാരങ്ങളിലൂടെ ഈ ശരീരത്തിൽ നിന്ന് പുറത്തേയ്ക്കു പോയി അറിയുന്ന മനസ്സ് വിഷയാകാരമായ ലോകത്തെ സൃഷ്ടിച്ച് അറിയുന്നു. മനസ്സിന് ഇന്ദ്രിയദ്വാരം വഴി അറിയാനുള്ള ലോക വിഷയങ്ങൾ അഞ്ചാണ്. രൂപം, ശബ്ദം, ഗന്ധം, സ്പർശം, രസം എന്നിവയാണ് അവ. ഈ വിഷയങ്ങളിൽ വിരക്തി സിദ്ധിച്ചാലോ? എങ്കിൽ മനസ്സ് ഇളകാതെയാകും. മനസ്സ് ഇളകുമ്പോൾ ഈ അഞ്ചുവിഷയങ്ങളെ ധ്യാനിക്കുന്നു. ധ്യാനിക്കാനിരിക്കുമ്പോൾ ഈ അഞ്ച് വിഷയങ്ങൾ നമ്മുടെ മനസ്സിനെ ഉണർത്തുന്നു. മനസ്സും ഇന്ദ്രിയങ്ങും ചേർന്നാണിരിക്കുന്നത്. എന്നാൽ മനസ്സ് ഇളകുന്നില്ല എങ്കിൽ ഇന്ദ്രിയങ്ങൾ വഴി കണ്ടാലും കേട്ടാലും മണത്താലും സ്പർശിച്ചാലും രുചിച്ചാലും അവ ജഡധർമ്മമായിരിക്കുകയേയുള്ളൂ. മനസ്സ് അടങ്ങുന്നത് വിഷയങ്ങളോടുള്ള വിരക്തികൊണ്ടാണ്. മനസ്സ് ഇളകുന്നത് വിഷയങ്ങളോടുള്ള ആസക്തികൊണ്ടാണ്. രാഗദ്വേഷങ്ങളുള്ള മനസ്സിന് ഈശ്വരധ്യാനമോ മന്ത്രധ്യാനമോ ആത്മധ്യാനമോ സാദ്ധ്യമല്ല. വൈരാഗ്യം സിദ്ധിച്ച മനസ്സും ഇന്ദ്രിയങ്ങളും അടങ്ങിയിരിക്കുന്നു. അവർക്ക് ഇഷ്ട ദേവതയോട് എന്തെങ്കിലും ഭൗതികമായ സുഖത്തിനു വേണ്ടി പ്രാർത്ഥനയോ പരാതികളോ ഇല്ല. അതിനാൽ അവർ ഏകാഗ്രമായി ഇഷ്ടദേവനെ ധ്യാനിക്കുന്നു. അതാണ് ശരിയായ സഗുണോപാസന. വിഷയവിചാരം കൂടാതെയുള്ള ഈശ്വരസ്മരണ. സ്വന്തം പ്രശ്നത്തെ കുറിച്ച് ധാർമ്മികമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ മാത്രമേ നമുക്ക് ഉപാസന ആവശ്യമാണെന്ന് തോന്നുകയുള്ളൂ. വ്യക്തമായ ധാരണയോടു കൂടിയാണ് ഏതൊരു പ്രവൃത്തിയും ചെയ്യേണ്ടത്. അല്ലാത്ത പക്ഷം മന്ത്രജപവും നാമജപവും രൂപധ്യാനവും ക്ഷേത്രദർശനവും തീർത്ഥാടനവും എല്ലാം സംശയാസ്പദമായിരിക്കാനാണ് സാദ്ധ്യത! സംശയാത്മാവിന് ഒരിക്കലും ധ്യാനവിഷയത്തിൽ ശ്രദ്ധ ഉറയ്ക്കുകയുമില്ല. ധ്യാനവിഷയത്തിൽ ധാരണയുണ്ടെങ്കിലല്ലേ ശ്രദ്ധ ഉറയ്ക്കുകയുള്ളൂ? ധ്യാനിച്ച ശേഷം അല്ല ധ്യാനവിഷയം ശ്രദ്ധയിൽ വരുന്നതെന്നു സാരം. ഓം

Saturday, December 10, 2022

ചിദംബരത്ത് ഭഗവാൻ ശിവൻ നടരാജ മൂർത്തിയായത്? ))🌻* *വൈകുണ്ഡത്തിൽ അനന്തൻ്റെമേൽ ശയിക്കുന്ന ശ്രീഹരിയുടെ മുഖത്ത് പതിവില്ലാത്ത ഒരു പുഞ്ചിരിയും ആരാധനയും; ദേവി കാരണമാരാഞ്ഞു.* *നാരായണൻ പറഞ്ഞു തുടങ്ങി. ദാരുകവനത്തിൽ കുറെ മഹർഷിമാർക്ക് തങ്ങളാണ് ദേവന്മാർക്ക് യാഗത്തിലൂടെ ഹവിസ്സ് നൽകി അവരെ ശക്തരാക്കുന്നത്. ദൈവങ്ങളല്ല തങ്ങളാണ് സർവ്വശക്തർ, ഋഷിമാർ അഹങ്കരിച്ചു. ഈ മഹർഷിമാരുടെ ശക്തി അവരുടെ പതിവ്രതകളായ പത്നിമാരായിരുന്നു. ഇവരുടെ അഹങ്കാരം നശിപ്പിക്കണം. അതേ സമയം ഋഷിമാരുടെ തപോബലം ലോകനന്മക്കായി മാറ്റുകയും വേണം, ശ്രീപരമേശ്വരൻ നിശ്ചയിച്ചു.* *മഹാദേവൻ എന്നോട് മോഹിനി വേഷത്തിൽ മുനികളുടെ ആശ്രമകവാടങ്ങളിൽ ചെന്ന് അവരുടെ ഏകാഗ്രത നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ ആ ആജ്ഞ നിർവ്വഹിച്ചതിന് പിന്നാലെ മഹാദേവൻ പുരുഷസൗന്ദര്യത്തിൻ്റെ മൂർത്തീഭാവമായ ഒരു യുവാവായി, ദിഗംബരനായി, ആശ്രമ പരിസരത്ത് പ്രത്യക്ഷപ്പെട്ടു. ഭഗവാൻ്റെ സൗന്ദര്യത്തിൽ മയങ്ങിയ മുനി പത്നിമാർ അദ്ദേഹത്തെ അനുഗമിച്ചു. ഇതുകണ്ട് ക്ഷോഭിച്ച ഋഷിമാർ യുവാവിനെ നശിപ്പിക്കാൻ തങ്ങളുടെ മന്ത്രശക്തിയാൽ ഒരു പുലിയെ സൃഷ്ടിച്ചു പറഞ്ഞയച്ചു. ഭഗവാൻ പുലിയെ കൊന്ന് അതിൻ്റെ തോൽ വസ്ത്രമാക്കി ധരിച്ചു. പിന്നീട് വന്ന നാഗങ്ങളെ ആഭരണമാക്കിയ ഭഗവാൻ അഗ്നിയേയും മാനിനേയും കൈകളിൽ ധരിച്ചു. ഇപ്പോൾ മുനിമാർ എല്ലാവരും ചേർന്ന് തങ്ങളുടെ മാന്ത്രിക ശക്തിയാൽ മുസലകൻ എന്ന ഒരു ഭൂതത്തെ സൃഷ്ടിച്ച് മഹാദേവനെ എതിരിടാനയച്ചു.* *നിമിഷം കൊണ്ട് ആ ഭൂതത്തെ തോൽപ്പിച്ച ഭഗവാൻ അവനു മുകളിൽ നിന്നു കൊണ്ട്* *ആനന്ദതാണ്ഡവമാടാൻ തുടങ്ങി. ഈ നൃത്തത്തിൻ്റെ അതുല്യ താളഭംഗി കണ്ടപ്പോൾ ഞാൻ മോഹിനി വേഷം മാറി കൃഷ്ണനായി മാറി. എൻ്റെ പുല്ലാങ്കുഴൽ താണ്ഡവത്തിന് യോജിച്ച രീതിയിൽ സപ്തസ്വരങ്ങൾ പുറത്തുവിട്ടു. നന്ദി മൃദംഗം വായിച്ചു. ബ്രഹ്മാവ് വീണ മീട്ടി. താളം മുറുകിയപ്പോൾ അവിടെയെത്തിയ പാർവ്വതി ദേവി ലാസ്യനൃത്തം ചെയ്തു. പ്രപഞ്ചത്തിലെ ഓരോ അണുവും ഈ താളത്തിനൊത്ത് സ്പന്ദിച്ചു. ഒരു നിമിഷം ഭഗവാൻ ചലനമറ്റു നിന്നപ്പോൾ സകല ചരാചരങ്ങളും ചേദനയററു നിന്നു പോയി. ഭഗവാൻ വീണ്ടും ചലിച്ചു തുടങ്ങിയപ്പോൾ പ്രപഞ്ചവും സ്പന്ദിച്ചു തുടങ്ങി.* *വൈകുണ്ഡനാഥൻ്റെ മഹാദേവതാണ്ഡവ വർണ്ണന കേട്ടപ്പോൾ ദേവാദിദേവൻ്റെ താണ്ഡവം തനിക്കും ദർശിക്കണം എന്ന തൻ്റെ ആഗ്രഹം അനന്തൻ ശ്രീഹരിയെ അറിയിച്ചു*. *അതിമഹർഷിക്കും അനസൂയാ ദേവിക്കും പുത്രനായി നീ ജന്മമെടുക്കും. മുനി നിനക്ക് വഴി നിർദ്ദേശിക്കും, വിഷ്ണു അനന്തനെ അനുഗ്രഹിച്ചു*. *സർപ്പരുപത്തിൻ ജനിച്ച പുത്രന് മനുഷ്യ ശരീരവും അഞ്ച്തലയുള്ള നാഗശിരസ്സും നൽകിയ മഹർഷി, മകന് പഞ്ചാക്ഷരി ഉപദേശിച്ച് തില്ലൈ വനത്തിൽ കുടികൊള്ളുന്ന ആദിമൂലനാഥനെ ഭജിക്കുവാൻ നിർദ്ദേശിച്ചു. പതഞ്ജലിയായ അനന്തൻ കമ്മാട്ടി വനത്തിലെത്തി. അവിടെ ആദിമൂലനാഥനെ ധ്യാനിച്ചുകൊണ്ട് വ്യാഘ്രപാദമഹർഷിയുമുണ്ടായിരുന്നു. പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും ആദി മൂലനാഥനെ സേവിച്ചുകൊണ്ട് കഴിഞ്ഞു. രണ്ട് പേരുടെയും ജീവിതലക്ഷ്യം മഹാദേവൻ്റെ താണ്ഡവനൃത്തം കാണുകയെന്നതാണ്.* *ഈ മഹാഭക്തന്മാരുടെ അഭിലാഷം പൂർത്തീകരിക്കാൻ മഹാദേവൻ നടരാജനായി മാറിയ സ്ഥലമാണ് തില്ലൈ എന്നും അറിയപ്പെടുന്ന ചിദംബരം.* *ഭഗവാൻ്റെ നൃത്തം കണ്ട ദേവന്മാർക്കൊരു സംശയം. ദേവനൊ ദേവിയൊ - ആരുടെ നൃത്തമാണ് മികച്ചത്. ഒരു നൃത്ത മത്സര മായാലോ! വിശ്വകർമ്മാവും മയനും ചേർന്ന് തില്ലൈ വനത്തിൽ ചിദ്സഭ എന്ന ഒരു നൃത്ത മണ്ഡപം തീർത്തു. വിധികർത്താവായി തൻ്റെ സഹോദരൻ തന്നെ വേണമെന്ന് ദേവിക്ക് നിർബന്ധം. അങ്ങനെ മഹാവിഷ്ണു തില്ലൈയിലെത്തി. മഹർഷിമാരും മുപ്പത്തിമുക്കോടി ദേവകളും നൃത്തം വീക്ഷിക്കാൻ എത്തിച്ചേർന്നു.* *ശിവശക്തിമാരുടെ നൃത്ത വൈഭവം -* *മികച്ച തൃത്തം ഏതെന്ന് തീരുമാനിക്കാൻ ശ്രീഹരിക്ക് കഴിയുന്നില്ല.* *ഭഗവാൻ വിഷ്ണു ഒരു നിമിഷം കണ്ണുകളടച്ചു. ഒരു കാൽ ആകാശത്തേക്കുയർത്തിയ വിഷ്ണുവിൻ്റെ ത്രിവിക്രമരൂപം മഹാദേവൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു. മഹാദേവൻ്റെ നൃത്തം ലാസ്യത്തിൽ നിന്നും താണ്ഡവത്തിലേക്കും, പിന്നീടത് ഊർദ്ധ്വതാണ്ഡവത്തിലേക്കും വഴിമാറി.* *ഭഗവാൻ്റെ വലതുകാൽ തലക്കുമുകളിൽ* *ഉയർത്തിയിട്ടുള്ള ആ താണ്ഡവത്തിനു മുന്നിൽ ദേവി ഒരു നിമിഷം ശങ്കിച്ചുനിന്നു.* *വാശിയേറിയ നൃത്തം മൂലം രൌദ്രഭാവത്തിലേക്ക് ചുവടു മാറിയ പാർവ്വതി ദേവി, കാളിയായി, തോൽവി സമ്മതിച്ച് ചിദ്സഭയിൽ നിന്നും ഇറങ്ങിപ്പോയി.* *ചിദംബരത്തിൻ്റെ അതിർത്തിയിൽ കാവൽദേവതയായി കാളിസ്വരുപയായി ദേവി നിലകൊള്ളുന്നു...... കടപ്പാട്.*🙏📿

Friday, December 09, 2022

*കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല"* ഒരുഗ്രാമത്തിൽ മൺ പാത്രങ്ങൾ ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്ന ഒരു സാധു സ്ത്രീ ഉണ്ടായിരുന്നു. ശ്രീകൃഷ്ണനായിരുന്നു അവരുടെ ഇഷ്ടദേവത. എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി നാമം ജപിച്ചതിനു ശേഷം മാത്രമേ അവർ നിത്യകർമ്മങ്ങൾ ചെയ്യുകയുള്ളൂ. പക്ഷേ ഭഗവാന്റെ ഒരു ചിത്രം പോലും അവിടെ ഉണ്ടായിരുന്നില്ല. ഒരു ശ്രീകൃഷ്ണ വിഗ്രഹം വേണമെന്ന് അവർക്ക് വലിയ ആഗ്രഹമായിരുന്നു. അങ്ങിനെ ഒരു ദിവസം അവർ മണ്ണുകൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. സദാ മനസ്സിൽ താലോലിച്ചിരുന്ന ബാലഗോപാലന്റെ വിഗ്രഹം ഉണ്ടാക്കി. പീതാംബരം ധരിച്ച ഒരു കൊച്ചുവിഗ്രഹം. അന്നു മുതൽ ആ അമ്മയുടെ കൂടെ സദാ കണ്ണനുണ്ടാവും. എന്നും അവർ കണ്ണനെ കുളിപ്പിച്ച് മനോധർമ്മം പോലെ അലങ്കരിക്കും. ആ അമ്മ എന്ത് ആഹാരമുണ്ടാക്കിയാലും കണ്ണനു നൽകിയിട്ട് മാത്രമേ കഴിക്കുകയുള്ളൂ. അവർ സദാ കണ്ണനോട് സംസാരിക്കും. കൂടെ കിടത്തി ഉറക്കും.ഇതെല്ലാം കണ്ട് കൗതുകത്തോടെ അടുത്ത വീട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ ആ അമ്മയുടെ അടുത്തെത്തി. അവർ സന്തോഷത്തോടെ ഒത്തൊരുമിച്ച് ഇരുന്ന് നാമം ജപിക്കും. ഭജനകൾ പാടും. ഭഗവാന്റെ കഥകൾ പറയും.ഭഗവാന് നേദിച്ച പഴവും,കൽക്കണ്ടവുമെല്ലാം അവർ ആ കുഞ്ഞുങ്ങൾക്ക് നൽകും. ഇതു കണ്ട് എല്ലാവരും അവരെ പരിഹസിക്കാൻ തുടങ്ങി.ഇത് ഭക്തിയൊന്നുമല്ല. ഈ മൺപ്രതിമ ഇങ്ങനെ ഭഗവാനാകും? ഇതിനെ എന്തിനാണ് സദാ കൂടെ കൊണ്ടു നടക്കുന്നത്. പ്രതിമ ആഹാരം കഴിക്കുമോ? ഇതെല്ലാം വെറും ഭ്രാന്താണ്. എല്ലാവരുടെയും പരിഹാസങ്ങൾ കേട്ടിട്ടും ആ സാധുസ്ത്രീ ഒന്നും പറയാതെ പുഞ്ചിരിച്ചതേയുള്ളൂ. അവരുടെ നിസ്സംഗഭാവം കണ്ട് ചിലർക്ക് അവരോട് കടുത്ത ദേഷ്യം തോന്നി. അവരെല്ലാം കൂടി മഹാരാജാവിന്റെ അടുത്തു ചെന്ന് ആ സാധു സ്ത്രീയ്ക്കെതിരെ പരാതി ബോധിപ്പിച്ചു. ആ സ്ത്രീ കൊച്ചു കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്നു എന്നും പറഞ്ഞു. മഹാരാജാവ് ഭടന്മാരോട് ആ സ്ത്രീയെ തന്റെ മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അവരെ രാജഭടന്മാർ വന്നു പിടിച്ചു കൊണ്ടു പോയി രാജാവിനു മുന്നിൽ നിർത്തി. അപ്പോഴും അവർ ആ ശ്രീകൃഷ്ണവിഗ്രഹം എടുക്കാൻ മറന്നില്ല. മഹാരാജാവ് അവളെ വിചാരണ ചെയ്തു. അവൾ വിനയത്തോടെ പറഞ്ഞു."മഹാരാജൻ അടിയൻ തെറ്റൊന്നും ചെയ്തിട്ടില്ല.ഇത് അടിയന്റെ ഉപാസന മൂർത്തിയായ ശ്രീകൃഷ്ണനാണ് എനിക്ക് എല്ലാം എന്റെ കണ്ണനാണ് ." അവരുടെ നിഷ്കളങ്കമായ മറുപടി കേട്ട് രാജാവ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. "ഇത് വെറും മൺവിഗ്രഹമല്ലേ? ഇതെങ്ങനെ ഭഗവാനാകും? ഇതിനെ എന്തിനാണ് അനാവശ്യമായി അണിയിച്ചൊരുക്കുന്നത്?" രാജാവിന്റെ ചോദ്യത്തിന് മറുപടി പറയാതെ ആ സ്ത്രീ പരിസരം വീക്ഷിച്ചു. സദസ്സിലെ പ്രധാന ചുവരിൽ മഹാരാജാവിന്റെ മരിച്ചു പോയ പിതാവിന്റെ ചിത്രം മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അതിനടുത്ത് ചെന്ന് തന്റെ ചളി പുരണ്ട കൈ ആ ചിത്രത്തിന്റെ മുഖത്ത് തേക്കാൻ ഒരുങ്ങി.രാജാവ് പെട്ടെന്ന് കോപിഷ്ഠനായി. "എന്ത്? നിനക്ക് ഇത്ര ധിക്കാരമോ? നമ്മുടെ പിതാവിന്റെ മുഖത്ത് ചളിവാരി തേക്കാൻ ഒരുങ്ങുന്നുവോ? " അപ്പോൾ പുഞ്ചിരിച്ചു കൊണ്ട് ആ സ്ത്രീ ചോദിച്ചു. "മഹാരാജൻ! ഇത് അങ്ങയുടെ പിതാവല്ലല്ലോ? കേവലം ഒരു ചിത്രമല്ലേ? ഈ ചിത്രത്തിലെ എന്തിനാണ് ഇത്രയേറെ അലങ്കാരങ്ങൾ? " രാജാവിന് അതിന് മറുപടി ഇല്ലായിരുന്നു അവർ തുടർന്നു."ഒരു ചിത്രമാണെങ്കിലും ഇത് കാണുമ്പോൾ അങ്ങേക്ക് പിതാവിനെ ഓർമ്മ വരുന്നു. മരിച്ചു പോയ ഒരു മനുഷ്യനു വേണ്ടി അങ്ങ് ഇത്രയും വിലപ്പെട്ട ഒരു ചിത്രം വരച്ച് പൂജിക്കുന്നു. അങ്ങനെയെങ്കിൽ സർവ്വ പ്രപഞ്ചത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഭഗവത് ചൈതന്യത്തെ ഏതു രൂപത്തിലും, എവിടെ വേണമെങ്കിലും കാണാമല്ലോ. ഒരു വിഗ്രഹം കാണുമ്പോൾ, അത് വെറും കല്ലാണ്‌, മണ്ണാണ്, ചിത്രtമാണ്, എന്നല്ല മറിച്ച്‌ ഈശ്വര ചൈതന്യമാണ് എന്നല്ലേ ഓർമ്മിക്കേണ്ടത്? ഇവിടെ കാണുന്നതെല്ലാം ഈശ്വര ചൈതന്യം തന്നെയാണ് എന്നിരിക്കേ ഏതിലാണ് ഈശ്വരനെ കണ്ടു കൂടാത്തത്?!!! ഓരോ മനസ്സിനും ഇണങ്ങുന്ന രൂപത്തിൽ ഏതിൽ വേണമെങ്കിലും ഭഗവാനെ സങ്കൽപ്പിക്കാം. ഭാവഗ്രാഹിയ ഭഗവാൻ നമ്മൾ സങ്കൽപ്പിക്കുന്ന ഭാവത്തിൽ സദാ നമ്മുടെ കൂടെയുണ്ടാകും. അതിന്റെ പ്രത്യക്ഷ തെളിവാണ് അടിയന് ഇപ്പോൾ അങ്ങയുടെ മുന്നിൽ പതറാതെ ധൈര്യത്തോടെ ശാന്തമായി നിൽക്കാൻ കഴിഞ്ഞത്" ഇതെല്ലാം കേട്ട് രാജാവ് അത്ഭുതപ്പെട്ടു പോയി. കുലത്തിലും പാണ്ഡിത്യത്തിലും ധനത്തിലും എത്രയോ ദരിദ്രരയാണെങ്കിലും ഭക്തിയുടെ തലത്തിൽ ഇവർ മഹാറാണി തന്നെ. ഭഗവാനെ അറിയുന്നതിൽ ഇവർ പരമ പണ്ഡിത തന്നെ.മഹാരാജാവ് നിറഞ്ഞ കണ്ണുകളോടെ അവരുടെ കാലിൽ വീണു നമസ്കരിക്കാൻ ഒരുങ്ങി. അവർ രാജാവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു."അരുത്t മഹാരാജൻ ഒരിക്കലും നശ്വരമായ ശരീരത്തെ നമസ്ക്കരിക്കരുത്. ശരീരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ അങ്ങ് മഹാരാജാവും അടിയൻ അങ്ങയുടെ പ്രജയുമാണ്. ആത്മീയ തലത്തിൽ നാം രണ്ടും ഒരേ ചൈതന്യമാണ്. അതുകൊണ്ട് അടിയനെ നമസ്കരിക്കാൻ പാടില്ല. അവരെ പരിഹസിച്ച എല്ലാവരും പശ്ചാത്താപത്തോടെ തല കുനിച്ചു. ഈ കഥ എല്ലാവർക്കും വേണ്ടവിധം ഉൾക്കൊള്ളാൻ കഴിയട്ടെ. ഭാഗവതം പറയുന്നു "യേനകേനാപ്യുപായേന മനഃ കൃഷ്ണേ നിവേശയേത്" ഏതു വിധത്തിലായാലും എന്നിൽ മനസ്സെത്തിയാൽ ഞാനയാളുടെയാണ് എന്നാണ് കണ്ണന്റെ മതം. തന്നിലെത്തിയ മനസ്സിനെ കണ്ണൻ ഇല്ലാതെയാക്കും. നമ്മുടെ മനസ്സാകുന്ന വെണ്ണ കണ്ണൻ നാമറിയാതെ കവർന്നെടുക്കും. എങ്കിൽ ശരി ഇതെല്ലാം ആരും കാണാതെ ഒരിടത്ത് അല്ലെങ്കിൽ അവനവന്റെ ഗൃഹത്തിൽ ഇരുന്ന് ചെയ്ത് സ്വയം സന്തോഷിച്ചാൽ പോലെ എന്നൊരു പക്ഷമുണ്ട്. അതുപോരാ, എല്ലാവരെയും കൃഷ്ണാനന്ദത്തിലേക്ക് അടുപ്പിക്കണം. നമ്മൾ കാണാറില്ലേ ഒരു കാക്കയ്ക്ക് രണ്ടു വറ്റു കിട്ടിയാൽ അത് എല്ലാവരെയും വിളിച്ച് വരുത്തും. അതുപോലെ നമ്മുടെ ഭഗവത് പ്രേമവും എല്ലാവർക്കും പകർന്ന് എല്ലാവരെയും ഭഗവാനിലേക്ക് അടുപ്പിക്കണം. സുകൃതികളായവർ പെട്ടന്ന് ഓടിവരും. എല്ലാവരുടെ ഹൃദയത്തിലും കൃഷ്ണപ്രേമം നിറഞ്ഞു തുളുമ്പട്ടെ.... ഹരേ കൃഷ്ണ 🙏

Thursday, November 17, 2022

What does "Brahmasri" mean when Chaganti Garu is referred to as Brahmasri chaganti? “Brahmasri” is a complementary title given to those with “Brahma Gnaana”. The suffix Sri indicates wealth ( “Sri” i is an epithet of Goddess Lakshmi- in this case, Vidya lakshmi). So Brahma Sri means someone possessing all knowledge about “Brahman” or all vedic knowledge. Sri Chaganti Koteswara Rao garu is a highly evolved, highly learned person in Vedic knowledge and has unselfishly educated millions of people through his philosophical discourses, lectures, books etc without expecting any reward! His eloquence and clarity in presentations is really unparalleled. His memory is supreme. This is possible only with the grace of God and immense sadhana. This makes him a person who knows everything there is to know. This is called “Brahma gnana’. Therefore he is addressed with the prefix, “Brahma Sri”

Monday, November 14, 2022

*ശ്രീകണ്ഠേശ്വരംമഹാദേവക്ഷേത്രം* ...... 🌸🙏 *തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം* പരബ്രഹ്മസ്വരൂപനും പരമാത്മാവും മൃത്യുവിജയിയുമായ ഭഗവാൻ ശ്രീ പരമേശ്വരനാണ് ആണ് പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം തിരുവനന്തപുരത്തെ എസ് എം വി സ്‌ക്കൂളിന് എതിർവശം സ്ഥിതി ചെയ്യുന്നു. പഴയ ശ്രീകണ്ഠേശ്വരത്തെ ശിവനെ പ്രതിഷ്ഠിച്ചത് വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ മഹാദേവക്ഷേത്രം കൈതമുക്കിലാണ് സ്ഥിതി ചെയ്യുന്നത്. പാർവ്വതിയേയും ഗംഗയേയും ഇരുപാർശ്വങ്ങളിൽ ഇരുത്തി ദർശനം നൽകുന്ന അപൂർവ്വ സങ്കല്പത്തിലാണ് ഇവിടെ മഹാദേവ പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഭദ്രകാളി, ഹനുമാൻ, നാഗദൈവങ്ങൾ, ഭൂതത്താൻ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ തിരുവാതിര ആറാട്ടായി പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ കുംഭമാസത്തിൽ ശിവരാത്രിയും വിശേഷമാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം, ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #ഐതിഹ്യം: വഞ്ചിയൂർ അത്തിയറ മഠത്തിലെ തപസ്വിയായ ഒരു പോറ്റി പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ജപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ക്ഷേത്രക്കുളത്തിൽ യുവാവും തേജസ്വിയുമായ ഒരു യാദവ രാജകുമാരൻ ഒരു ശൂദ്ര തരുണിയുമായി ജലക്രീഡ ആരംഭിച്ചു. പിന്നീട് അവളുടെ ആഗ്രഹത്തിന് എതിരായി അവളേയും ചുമലിലേറ്റി രാജകുമാരൻ ക്ഷേത്രത്തിനുള്ളിൽ കടന്നു സംഭോഗത്തിന് മുതിർന്നു. തരുണിയുടെ ദീനരോദനം കേട്ട് അത്തിയറപ്പോറ്റി അവളുടെ സഹായത്തിന് എത്തുകയും രാജകുമാരനെ ശപിക്കുകയും ചെയ്തു. രാജകുമാരന്റെ അരയ്ക്കു കീഴ്‌പോട്ടു കുതിരയുടെ ഉടൽ ആകട്ടെ എന്നും അദ്ദേഹം അനവധി വർഷങ്ങൾ അടിമയായി പോകട്ടെ എന്നും ആയിരുന്നു പോറ്റിയുടെ ശാപം. രാജകുമാരൻ പോറ്റിയുടെ പാദങ്ങളിൽ വീണ് മാപ്പിരന്നു. രാജകുമാരൻ പുതിയ രൂപത്തിൽ പത്തു വർഷം ജീവിക്കുമെന്നും ആദ്യ ഒൻപതു വർഷം അടിമത്തം അനുഭവിച്ച ശേഷം പത്താമത്തെ വർഷം ശ്രീകണ്ഠേശ്വര കൃപയാൽ മോക്ഷം പ്രാപിക്കുമെന്നും മഹാബ്രാഹ്മണൻ അരുളിച്ചെയ്തു. നാലു കാലുള്ള കുതിരയുടെ ഉടലും കുതിരയുടെ കഴുത്തിന്റെ സ്ഥാനത്ത് രാജകുമാരന്റെ അരയ്ക്കു മേലോട്ടുള്ള ശരീരവും-ഇതായിരുന്നു ശാപത്തിന് ശേഷമുള്ള രൂപം. ഈ രൂപവും അതിസുന്ദരം തന്നെ ആയിരുന്നു. എങ്കിലും ഹൃദയം തകർന്ന അദ്ദേഹം കൊട്ടാരത്തിലേക്കു മടങ്ങില്ലെന്ന് ശപഥം ചെയ്തു. അദ്ദേഹത്തിന്റെ പുതിയ രൂപം കണ്ട മാത്രയിൽ തന്നെ തരുണി പ്രണയാതുരയായി. രാജകുമാരൻ തരുണിയുടെ സഹോദരനെക്കണ്ട് അവളെ വിവാഹം ചെയ്യാനുള്ള അനുവാദം ചോദിച്ചു. എന്നാൽ രാജകുമാരൻ തന്റെ അടിമയാകുമെങ്കിൽ മാത്രം വിവാഹം അനുവദിക്കാമെന്നായി സഹോദരൻ. രാജകുമാരൻ അതു സമ്മതിച്ചു. വിവാഹം നടന്നു. അതോടെ അവളുടേയും അവളുടെ സഹോദരന്റേയും പൂർണ്ണ നിയന്ത്രണത്തിലായി രാജകുമാരൻ. അടിമയായ രാജകുമാരനെ നിരന്തരം ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹത്തിന്റെ യജമാനൻ. ജീവിതത്തിൽ കൂടുതൽ കൂടുതൽ വിരക്തനായി തീർന്ന രാജകുമാരൻ ശിവ ഭക്‌തിയിൽ ദുഃഖങ്ങൾ മറന്നു. ഒടുവിൽ പത്താമാണ്ടായപ്പോൾ യജമാനന് മനംമാറ്റം ഉണ്ടാകുകയും രാജകുമാരനെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. രാജകുമാരൻ അത്തിയറപ്പോറ്റിയെ കണ്ടെത്തി അനുഗ്രഹം വാങ്ങി. അത്തിയറപ്പോറ്റി രാജകുമാരനെ ശിഷ്യനായി സ്വീകരിച്ചു. രാജകുമാരൻ ശ്രീകണ്ഠേശ്വരനെ കാമേശ്വര ഭാവത്തിൽ ഉപാസിച്ചു. അദ്ദേഹത്തിന്റെ ഭക്തിയിൽ പ്രസാദിച്ച ശ്രീകാമേശ്വരൻ ലളിതാദേവിയോടൊപ്പം അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷനായി മോക്ഷം നൽകി അനുഗ്രഹിച്ചു. ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗ രൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #ചരിത്രം: പതിനെട്ടാം നൂറ്റാണ്ടിലാണു പഴയ ശ്രീകണ്ഠേശ്വരത്തിനു പ്രാധാന്യം നഷ്ടമായത്. 1729-ൽ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ സിംഹാസനാരോഹണം ചെയ്തു. ഒരിക്കൽ അദ്ദേഹം കൊല്ലത്തു പോയ തക്കം നോക്കി നാടുനീങ്ങിയ രാമവർമ്മ മഹാരാജാവിന്റെ മകൻ ശ്രീ പദ്മനാഭൻ തമ്പി വേണാടിന്റെ തലസ്ഥാനമായ കൽക്കുളത്തിന്റെ ഭരണം പിടിച്ചെടുത്തു. എന്നിട്ടു ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കാനായി തമ്പി കുതിരപ്പടയുമായി തിരുവനന്തപുരത്തേയ്ക്കു തിരിച്ചു. തമ്പി ശ്രീവരാഹത്തു താമസിച്ചപ്പോൾ കുതിരപ്പട പഴയ ശ്രീകണ്ഠേശ്വരത്തിനു സമീപമുള്ള കുതിരവട്ടത്താണു നിലയുറപ്പിച്ചത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു ലഭിക്കേണ്ട പാട്ടക്കുടിശ്ശിക പിരിച്ചെടുത്ത് ക്ഷേത്രം സ്വന്തമാക്കാൻ തമ്പി ശ്രമിച്ചെങ്കിലും പള്ളിച്ചൽ പിള്ളയുടേയും നാട്ടുകാരുടേയും ശക്തമായ എതിർപ്പുമൂലം അതു നടന്നില്ല. രാജശത്രുവിന്റെ സൈന്യത്തിനു പഴയ ശ്രീകണ്ഠേശ്വരത്തിനു സമീപം നിലയുറപ്പിക്കാൻ സാധിച്ചതോടെയാണു പഴയ ശ്രീകണ്ഠേശ്വരത്തിന്റെ പ്രതാപം മങ്ങാൻ തുടങ്ങിയതത്രേ. കോവിലുവിള എന്ന പുരാതനമായ നായർ കുടുംബത്തിന്റെ കാരണവരായിരുന്നു പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ ഊരാളൻ. പിന്നീടു ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ശിവനും ശ്രീകൃഷ്ണനുമാണ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ. ഇരുവരും അടുത്തടുത്തുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനം നൽകി വാഴുന്നു. ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളുമുണ്ട്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #ക്ഷേത്രനിർമ്മിതി: ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. കേരളീയ വാസ്തു ശൈലിയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു. മതിൽക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്‌. വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടം പണി തീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനമായി ശിവലിംഗപ്രതിഷ്ഠ. ഇരുപാർശ്വങ്ങളിലും പാർവ്വതിയേയും ഗംഗയേയും ഇരുത്തിയ അപൂർവ്വ സങ്കല്പത്തിലുള്ള ഭഗവാനാണ് ശ്രീകണ്ഠേശ്വരൻ. അതിനാൽ പ്രതിഷ്ഠ അമ്മയപ്പൻ എന്ന പേരിലും അറിയപ്പെടുന്നു. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് ഭഗവദ്‌വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറുമായി വിവിധ പൂജാസ്റ്റാളുകളും കാണാം. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #പൂജാവിധികൾ: പൂജാവിധികൾ മറ്റ് ക്ഷേത്രങ്ങളിലേതുപോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ് ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തിൽ വീണുകൊണ്ടിരിക്കുന്നതാണ് ധാര. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #നിത്യപൂജകൾ: നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ; ഉഷഃപൂജ, എതൃത്തപൂജ, പന്തീരടിപുജ, ഉച്ചപൂജ. എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം അത്താഴപ്പൂജ: ഇവ കൂടാതെ മൂന്ന് ശീവേലികളും പതിവുണ്ട്. ശിവഭജനം: ക്ഷേത്രത്തിൽ നിത്യേന ഭജനം നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനവും, ഹരിനാമകീർത്തന പാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമ്മാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. ഇവിടെ 41 ദിവസം നിർമ്മാല്യം തൊഴുത ടി. ശങ്കരൻ തമ്പി ആദ്യം വിശാഖം തിരുനാൾ മഹാരാജാവിന്റെ സേവകനാവുകയും പിന്നീട് ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂർ ദിവാനേക്കാൾ ശക്തനായ കൊട്ടാരം മാനേജർ ആകുകയും ചെയ്തു. വളരെ ദൂരെ നിന്ന് പോലും അനേകം പേർ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #വിശേഷങ്ങൾ: ഉത്സവം: ധനുമാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. പത്താം ദിവസമായ തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം. ശിവരാത്രി: കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമായ ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്. #ഉപദേവന്മാർ: അയ്യപ്പൻ, ഗണപതി, ശ്രീകൃഷ്ണൻ, നാഗരാജാവ്, ഹനുമാൻ, സുബ്രഹ്മണ്യൻ, ഭദ്രകാളി, ഭൂതത്താൻ (യക്ഷിയാണെന്ന് മറ്റൊരു പക്ഷം). #ക്ഷേത്രതന്ത്രിപരമ്പര: അത്തിയറ മഠത്തിലെ പോറ്റിമാർക്കാണ് ഇവിടെ തന്ത്രം. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്രവിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്. #ക്ഷേത്രഭരണം: ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപ് ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിലായിരുന്നു. രാജഭരണക്കാലത്ത് വൈക്കത്തഷ്ടമി, ധനു മാസത്തിലെ തിരുവാതിര, ശിവരാത്രി എന്നീ ദിവസങ്ങളിൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമായിരുന്നു. വിശ്വവിശ്രുതനായ സ്വാതി തിരുനാൾ മഹാരാജാവ് ശ്രീകണ്ഠേശ്വരന്റെ വലിയ ഭക്തനായിരുന്നു. 🌸🌸🌸🌸🌸 ശംഭോ മഹാദേവാ ശ്രീകണ്ഠേശ്വരാ 🙏🙏

Sunday, November 13, 2022

ശബരിമല യാത്ര. *ഓം സ്വാമിയേ ശരണം അയ്യപ്പ* *മണ്ഡല മഹോത്സവം - 41 ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് അയ്യപ്പ ഭാഗവത പാരായണക്രമം* ഭക്തന്മാരുടെ മാനസങ്ങളിൽ ആനന്ദമൂർത്തിയായ അയ്യപ്പ സ്വാമി വസിക്കുന്നു. അനേക ജന്മ സുകൃതം കൊണ്ടാണ് ഈശ്വര ഭക്തി നമ്മുടെ മനസ്സിൽ നിറയുന്നത്. ഭക്തിയോടെ തന്നെ ഭജിക്കുന്നവർക്ക്‌ ഭഗവാൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നു. ശരണമന്ത്ര ഘോഷവും ഭഗവദ് കഥാ ശ്രവണവും മണ്ഡലകാലത്തെ കൂടുതൽ ഭക്തി സാന്ദ്രമാക്കുന്നു. കലിയുഗപൊരുളായ അയ്യപ്പ സ്വാമിയുടെ തത്ത്വങ്ങളും ചരിതങ്ങളുമടങ്ങിയ ശ്രീമദ് അയ്യപ്പ ഭാഗവതം വൃശ്ചികം 1 മുതൽ തുടങ്ങി, മണ്ഡലകാലം മുഴുവൻ പാരായണം ചെയ്ത് 41 ദിവസം സമർപ്പിക്കുക എന്നൊരു അനുഷ്ഠാന പദ്ധതിയാണ് നമ്മളിവിടെ സങ്കല്പം ചെയ്യുന്നത്. ഈയൊരു സങ്കല്പം എല്ലാ ഭക്ത ജനങ്ങളിലേക്കും എത്തിക്കണമെന്ന് ഓരോ ധന്യാത്മാക്കളോടും വിനീതമായി പ്രാർത്ഥിക്കുന്നു. ഓം സ്വാമിയേ ശരണം അയ്യപ്പ 🙏

Friday, November 11, 2022

*ജപസംഖ്യയും ശരീരവും* ജപം എന്നത് പോലെ തന്നെ ജപ സംഖ്യയ്ക് ഒരുപാട് പ്രത്യേകതകളും പ്രസക്തിയും തന്ത്ര ശാസ്ത്രം കല്പിച്ചിട്ടുണ്ട് . ജപ സംഖ്യയും ശരീരവും തമ്മിൽ ഉള്ള ബന്ധം. പ്രകൃതിയിലെ കലകളുടെ ഒരു സമൂഹമാണ് മന്ത്രം. ആദ്യം നാദം അതിലൂടെ ശബ്ദം അതിലൂടെ വാക് വാക്കുകൾ ചേർത്ത് മന്ത്രം മന്ത്രത്തിത്തിലൂടെ വർണ്ണന ഇങ്ങനെ പ്രകൃതിയിലെ കലകളുടെ സമൂഹം ആകുന്നു മന്ത്ര തത്വം.. കലകൾ പ്രകൃതിയിൽ എന്ന പോലെ മനുഷ്യ ശരീരത്തിൽ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു സെല്ലുകൾ ബോധത്തെയും ഇങ്ങനെ പ്രകൃതി മുതൽ മഹാ ശൂന്യ ബോധം വരെ ബന്ധപെട്ടു കിടക്കുന്നു . ജപ സംഖ്യാ ഉത്തമ മധ്യമ അധമം ആയി കണക്കാക്കുന്നു പൊതുവെ മന്ത്രം ഷട്കർമ്മം എന്ന കാമ്യ അർത്ഥത്തിൽ ആണ് പെടുത്താറു അവയിൽ തന്നെ ഉത്തമ മന്ത്രങ്ങളും, മധ്യമ മന്ത്രങ്ങളും, അധമ മന്ത്രങ്ങളും ഉണ്ട്. ശാന്തി പുഷ്ടി തുടങ്ങിയവ ഉത്തമം മന്ത്രങ്ങളും. വശ്യം ഉച്ചാടനം മധ്യമ മന്ത്രങ്ങളും. വിദ്വേഷണം മാരണം എന്നിവ അധമ മന്ത്രങ്ങൾ ആകുന്നു. ഈ മന്ത്രങ്ങൾ ജപിക്കുന്ന സംഖ്യയെയും ഇത് പോലെ തിരിച്ചിട്ടുണ്ട് ... 3,5,7,9,12,16,21,24,28,32,41,51,54,58,64,96,108,261,336,441, 551,666,786,818,916,1008 തുടങ്ങിയ ഓരോ സംഖ്യയും മനുഷ്യ ശരീരത്തിലെ മന്ത്രോദ്വീപങ്ങളായ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന അക്ഷരങ്ങൾ ആകുന്നു. അത് കൊണ്ടാകുന്നു ഏതു സംഖ്യാ ആണോ നമ്മൾ നിത്യവും ചെയുന്നത് അത് തന്നെ തുടരാൻ ഗുരുക്കന്മാർ പറയുന്നത് കാരണം. ഒരു പൂവ് വിടരുന്ന പോലെ ആണ് നമ്മുടെ അഹം ഉണരുന്നത്. ഒരേ രേഖയിൽ സാധകന്റെ മനസ്, ചിന്ത, ശരീരം, മന്ത്രം, എന്നിവ വരുമ്പോൾ ശരീരത്തിൽ നിന്ന് സെല്ലുകളുടെ പ്രവർത്തനം ശക്തമാകുകയും മന്ത്രത്തിന്റെ റ്റിയൂണും മനസിന്റെ റ്റിയൂണും നിശ്ചിത സംഖ്യാ ലെവലിൽ മന്ത്രവും ചേരുമ്പോൾ ആണ് മന്ത്ര സിദ്ധി കൈവരുന്നത്. കൂടാതെ വലതു കയ്യിൽ ജപ മാല വച്ച് ജപിക്കുമ്പോൾ മറു കയ്യ് വിധി പ്രകാരമുള്ള ശാന്തി മുദ്രകൾ പിടിക്കുന്നത് ജപ തീവ്രതയിൽ വരുന്ന അമിത രക്ത സംമ്മര്ദം കൺട്രോൾ ചെയ്യാനുള്ള കഴിവ് നൽകുന്നു അതിലൂടെ മനസിനെ സ്വസ്ഥമായി വയ്ക്കാനും സാധിക്കുന്നു. അതിനാൽ മന്ത്രം ജപം ചെയ്യുമ്പോൾ ജപ സംഖ്യയ്ക്കും. ഇരിക്കുന്ന സ്ഥലത്തിനും. തുടങ്ങിയ മേല്പറഞ്ഞ വിധികൾകൊക്കോ പ്രസക്തി ഉണ്ട്.

Wednesday, November 09, 2022

*🔥മനുഷ്യരിലെ ഊർജ്ജം എന്നത് സജീവമായ ചിന്തകളാണ്.. അല്ലാതെയുള്ള ജീവിതം നിർജ്ജീവവും ആണ് ..നമുക്കുള്ളിലെ ചിന്തകൾ അത് നല്ലതാവാം, അല്ലെങ്കിൽ മോശവുമായേക്കാം , എങ്കിലും നമ്മുടെ ചിന്തകൾ തന്നെയാണ് ഏത് ലക്ഷ്യത്തിലെത്താനും നമുക്ക് ഉത്തേജനമായിത്തീരുന്നത്.. ചിന്തകളെ നമുക്ക് അതിവിദഗ്ദമായി കൈകാര്യം ചെയ്യാൻ കഴിയും. അത് തെറ്റായ രീതിയിൽ ആയാൽ നമ്മുടെ വ്യക്തിത്വത്തെ ഹീനമാക്കും: എന്നാൽ എന്നാൽ നമുക്കുള്ളിലെ ചിന്തകൾ ക്രിയാത്മമാണ് എങ്കിൽ, ചിന്തകൾ അത്രത്തോളം മനോഹരമാകും അതോടൊപ്പം നമ്മുടെ വ്യക്തിത്വവും .. അതിനായി ബോധപൂർവ്വം ബുദ്ധി ചെലുത്തി ചിന്തിക്കണം എന്ന് മാത്രം.. ബോധപൂർവ്വമുള്ള ചിന്ത മനസ്സിലെ തടസ്സങ്ങളെ അകറ്റുകയും, കൂടുതൽ ഇച്ഛാശക്തി നമുക്ക് കൈവരികയും ചെയ്യുന്നു.. അതിന് ഒരു വ്യക്തിയ്ക്ക് ആദ്യം വേണ്ടത് വ്യക്തിത്വ ബോധമാണ് ... . അതോടൊപ്പം നമ്മിൽ യുക്തിയും , ബുദ്ധിയും , വിവേകവും, ബോധവും ചേർന്ന് പ്രവൃത്തിച്ചാലേ ബോധപൂർവമുള്ള ചിന്തകൾ മനസ്സിൽ ഉദിക്കുകയുള്ളു.. ഇന്ന് നാം കാണുന്ന ലോകം തന്നെ ഈ ഭൂമുഖത്തേയ്ക്ക് വന്നും പോയുമിരിയ്ക്കുന്ന മനുഷ്യരുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ഫലമാണ്. . ചിന്തകളാണ് മനുഷ്യ ജീവിതം മുന്നോട്ട് നയിക്കുന്നത് ,.. അതിനാൽ തന്നെ മനുഷ്യരിലെ നന്മയുടെ ഉറവ വറ്റാതിരിക്കാൻ നല്ല വ്യക്തിത്വബോധമുള്ള തലമുറകൾ ഇവിടെ എന്നുമെന്നും പുനർജനിക്കട്ടെ .* 🔥🔥🔥🔥🔥🔥 *ശുഭദിനം🙏*

Monday, November 07, 2022

 https://m.facebook.com/story.php?story_fbid=5546594692124508&substory_index=0&id=100003220954542

 

_*ഭക്തന്റെ അഹങ്കാരം ശമിപ്പിച്ച നരസിംഹ മൂർത്തിയുടെ കഥ*_

   _*ആദി ശങ്കരാചാര്യരുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന പദ്മപാദർ. സനന്ദൻ എന്ന ആ സന്യാസിയുടെ നാമം പദ്മപാദർ എന്നായതെങ്ങനെ എന്നറിയുമോ*_

ഗുരുവായ ശങ്കരാചാര്യർ പുഴയുടെ മറുവശത്ത് നിന്നും വിളിച്ചപ്പോൾ തന്റെ ഗുരുവിനോടുള്ള കടുത്ത ഭക്തി കൊണ്ട് മുന്നിൽ പുഴയുള്ളത് മറന്നു നടന്നു നീങ്ങിയ ആ ശിഷ്യന്റെ ഗുരുഭക്തിയുടെ പ്രഭാവത്താൽ, പുഴ സ്വയം അദ്ദേഹം ഓരോ പാദം വെള്ളത്തിൽ വച്ചപ്പോഴും അവിടെ ഓരോ താമരപ്പൂക്കൾ വിരിയിച്ച്, അദ്ദേഹത്തെ മുങ്ങിപ്പോകാതെ രക്ഷിച്ചു. അങ്ങിനെ അന്നു മുതൽക്കാണ് അദ്ദേഹം “പദ്മപാദർ” എന്നറിയപ്പെട്ടത്.

അങ്ങിനെയുള്ള പദ്മപാദർ എന്ന സന്യാസിവര്യൻ ശ്രീനരസിംഹസ്വാമിയുടെ പരമഭക്തനായിരുന്നു. അദ്ദേഹത്തിന്റെ നരസിംഹഭക്തി ലോക പ്രസിദ്ധവുമാണ്.

അങ്ങിനെയിരിക്കെ ഒരു ദിവസം പദ്മപാദർക്കു തോന്നി തന്റെ ഇഷ്ടദേവതയായ ശ്രീ നരസിംഹമൂർത്തിയെ കൊടും തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തിയാലോ എന്ന് !!!

മാത്രവുമല്ല,അദ്ദേഹത്തിന് താൻ തന്നെയാണ് നരസിംഹമൂർത്തിയുടെ ഏറ്റവും വലിയ ഭക്തനെന്നൊരു തോന്നലും അദ്ദേഹത്തിൽ കടന്നു കൂടി..

       പോരെ പൂരം! അഹങ്കാരം എന്നത് മഹാവിഷ്ണുവിനു സഹിക്കുവാൻ കഴിയാത്ത ഒരു വികാരമാണ്.

         അത് വന്നാൽ, അത് തന്റെ ഭക്തന് കൂടിയാണെങ്കിൽ തീർച്ചയായും അദ്ദേഹം അതിന്റെ മുനയൊടിക്കുവാനായി വേണ്ടത് ചെയ്തിരിക്കും, അങ്ങിനെ ആ വ്യക്തിയെ നേരായ മാർഗത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയും ചെയ്തിരിക്കും എന്നത്, തർക്കമില്ലാത്ത കാര്യം തന്നെ!

വിചാരമുണ്ടായ ഉടൻ തന്നെ പദ്മപാദർ എല്ലാ ആചാരവിധികളോടും കൂടി ശ്രീനരസിംഹ സ്വാമിയെ ആരാധിക്കുവാനും, പൂജിക്കുവാനും തുടർന്നു അന്നം, ജലം, വായു എന്നിവ ക്രമമനുസരിച്ച് ഉപേക്ഷിച്ചു കൊണ്ട് കൊടും തപം ചെയ്യുവാനായി നിശ്ചയിച്ചു കൊണ്ടും ധ്യാനം ആരംഭിച്ചു.

     ഒരാഴ്ച അങ്ങിനെ ജപധ്യാനങ്ങളിൽ കടന്നു പോയി. നരസിംഹസ്വമിയുടെ മുഖം മനസ്സിൽ പോലും തെളിയുന്നില്ലെന്നു മനസ്സിലാക്കിയ പദ്മപാദർ തന്റെ തപസ്സു കൂടുതൽ കഠിനമാക്കി. ഒറ്റക്കാലിൽ നിന്നായി പിന്നത്തെ തപസ്സ്. അതും ദിവസങ്ങളോളം നീണ്ടു. ഒരു ഫലവുമില്ല. പിന്നെ ആഹാരം തീർത്തും ഉപേക്ഷിച്ചു കൊണ്ടായി തപസ്സ്.അതും ഫലം കണ്ടില്ല. പിന്നെ ക്രമേണ ജലവും തീർത്തും ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹം തന്റെ തപം കൂടുതൽ കഠിനതരമാക്കി.

       എങ്ങിനെയും ശ്രീനരസിംഹ മൂർത്തിയെ തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുത്തിയില്ലെങ്കിൽ “ആളുകൾ എന്ത് വിചാരിക്കും, തന്റെ പേരിനു തന്നെ അത് കളങ്കം ചാർത്തുകയില്ലെ, കാരണം താനല്ലേ നരസിംഹഭക്തരിൽ അഗ്രഗണ്യൻ?”


എന്നൊക്കെയാണ് സന്യാസിയായിട്ടു പോലും അഹങ്കാരത്തിന്റെ പിടിയിലമർന്നുപോയ അദ്ദേഹം ചിന്തിച്ചത്.

പക്ഷെ കഠിനമായ തപം കൊണ്ട് അദ്ദേഹം വല്ലാതെ ക്ഷീണിച്ചു എല്ലും തോലുമായി എന്നല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല.

ഇതൊക്കെ കണ്ടും ശ്രദ്ധിച്ചും ഒരാൾ സദാ ആ കാട്ടിൽ പദ്മപാദർക്ക് അരികിലുണ്ടായിരുന്നു; ഒരു സാധു വേടൻ.

      അന്നന്നത്തെ ആഹാരത്തിന് വേണ്ടി ചെറുജീവികളെ വേട്ടയാടിപ്പിടിച്ചു ജീവിക്കുന്ന അയാൾക്ക് മര്യാദക്കുള്ള ഒരു വീടോ, വിദ്യാഭ്യാസമോ, ലോകപരിചയമോ, എന്തിനു മര്യാദക്ക് സംസാരിക്കുവാൻ പോലുമുള്ള അറിവുണ്ടായിരുന്നില്ല.

       എന്നാൽ “മറ്റുള്ളവരുടെ ദുഖത്തിലും കഷ്ടപ്പാടിലും അലിയുന്ന ഒരു ഹൃദയം” അത് മാത്രമായിരുന്നു അയാളുടെ കൈമുതൽ.

       അയാൾ നോക്കുമ്പോൾ, ഒരു സന്യാസി ഇരുന്നും, നിന്നും, മനസ്സിലാവാത്ത ഏതോ ശബ്ദങ്ങളൊക്കെ ഉണ്ടാക്കി (അത് ഘോരനരസിംഹ മന്ത്രങ്ങളാണെന്ന് പാവത്തിനുണ്ടോ അറിയുന്നു) പട്ടിണി കിടന്നും, വെള്ളം പോലും കുടിക്കാതെയും കിടന്നു കഷ്ടപ്പെടുന്നു!

കുറെ ദിവസമായി രാവിലെയും വൈകീട്ടും അതിലേ കടന്നു പോകുമ്പോൾ ഈ കാഴ്ച കണ്ടു മനസ്സു വേദനിച്ച ആ പാവം, ഒരു ദിവസം ഇതിനെക്കുറിച്ചറിയുവാൻ തന്നെ തീരുമാനിച്ച് സന്യാസിയോട് കാര്യം ആരാഞ്ഞു.

         എന്നാൽ കുറെ നേരം നിന്ന് ചോദിച്ചെങ്കിലും, ധ്യാനത്തിലായിരുന്ന പദ്മപാദർ മറുപടിയൊന്നും പറഞ്ഞില്ല. അതിനാൽ വേടൻ അടുത്ത് കണ്ട, കഴിക്കുവാൻ യോഗ്യമായ കുറെ ഫലമൂലാധികൾ ഒരു ഇളക്കുമ്പിളിലും, മുളംകുഴലിൽ അടുത്തുള്ള തടാകത്തിലെ വെള്ളവുമായി അദ്ദേഹം ഉണരും വരെ കാത്തു നിന്നു. ഉണർന്നപ്പോൾ ഇവയെല്ലാം കാൽക്കൽ വച്ച് തൊഴുതു മാറി നിന്നു കൊണ്ട് ചോദിച്ചു, “ഏൻ എന്നും കാണുന്നതാ തമ്പ്രാ ഒന്നും കഴിക്കാതെ, കുടിക്കാതെ, ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കഷ്ടപ്പെടുന്നത്, എന്താ കാര്യം തമ്പ്രാ? ഏനോട് ശോല്ല്.. അടിയനെക്കൊണ്ടു നടക്കുന്നതാണെങ്കിൽ അടിയൻ സഹായിക്കാം, കാരണം, ഇപ്പോത്തന്നെ തമ്പ്രാ വല്ലാതെ ക്ഷീണിച്ചുപോയിരിക്കുന്നു. അടിയനിതിനിയും കാണാൻ വയ്യാത്തോണ്ടാ..ശൊല്ല് തമ്പ്രാ” എന്ന്.

      ആദ്യം, “ഈ എട്ടും പൊട്ടും തിരിയാത്തവനോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം” എന്ന് കരുതി പദ്മപാദർ ഒന്നും പറഞ്ഞില്ലെങ്കിലും,
പിന്നീട്നിർബന്ധം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം പറഞ്ഞു, “നിനക്കതു പറഞ്ഞാൽ മനസ്സിലാവില്ല, ഞാൻ ശ്രീ മഹാവിഷ്ണുവിന്റെ ചതുർ അവതാരമായ ശ്രീ നരസിംഹമൂർത്തിയെ പ്രത്യക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടും തപത്തിനൊരുമ്പെട്ടിരിക്കുന്നത്!

എന്നാൽ ആ പറഞ്ഞതൊന്നും തന്നെ പാവം നമ്മുടെ വേടനു മനസ്സിലായില്ല എന്ന് മാത്രമല്ല, നരസിംഹം എന്താണെന്നോ, എങ്ങിനെയിരിക്കുമെന്നൊ അറിയാത്തത് കൊണ്ട് ആ പാവം, വീണ്ടും തന്റെ സംശയം പദ്മപാദരോട് ചോദിച്ചു.
“തമ്പ്രാ..അറിയാത്തത് കൊണ്ടാണേ.. ഈ നരസിങ്കം കാണാൻ എങ്ങിനെയാ? ഏതു ജീവിയെപ്പോലെയാണ്? അല്ല, ഈ കാട്ടിലെങ്ങാനും വച്ച് കാണുകയാണെങ്കിൽ ഞാൻ പിടിച്ചു കെട്ടി തമ്പ്രാന്റെ മുന്നില് കൊണ്ട് തരാം അപ്പോഴെങ്കിലും തമ്പ്രാ പട്ടിണി കിടക്കുന്നത് നിറുത്തുമല്ലോ?”

        വേടന്റെ വാക്കുകൾ കേട്ടു വിഡ്ഢിത്തമായി കരുതി, ഉള്ളിൽ പരിഹാസവും, അല്പം പുച്ഛവും കലർന്ന ഭാവത്തോടെ പദ്മപാദർ ഇങ്ങിനെ പറഞ്ഞു, “എനിക്കാരുടെയും സഹായം ഇക്കാര്യത്തിൽ വേണ്ട, പിന്നെ നരസിംഹം എന്നാൽ ശിരസ്സ് സിംഹത്തെപ്പോലെയും ഉടൽ മനുഷ്യസമാനവുമായ ഒരു അവതാരമാണ്. നിനക്കതു കാണുവാൻ പോയിട്ട്, മനസ്സിലാകുവാൻ തന്നെ പല ജന്മങ്ങൾ വേണ്ടി വരും” എന്ന്.

        കൂടുതലൊന്നും കേൾക്കാതെ വേടൻ നരസിംഹത്തെ കണ്ടു പിടിക്കാൻ പുറപ്പെട്ടു.

          തനിക്ക് ഒന്നും കിട്ടാനല്ല, ഒരു ജീവൻ പട്ടിണി കിടന്നു നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി മാത്രം.

         ഒരു സന്യാസിയുടെ കഷ്ടപ്പാട് കുറക്കുവാനും അദ്ദേഹത്തെ സഹായിക്കുവാനും വേണ്ടി മാത്രം ചിന്തിച്ചു കൊണ്ട് ശുദ്ധനായ ആ വേടൻ കാടും, മേടും, മലകളും താണ്ടി നരസിംഹത്തെ അന്വേഷിച്ചു നടക്കുവാൻ തുടങ്ങി.

        അതും “തമ്പ്രാന്റെ സിങ്കേ.. തമ്പ്രാന്റെ സിങ്കേ.. നീയെങ്കെ?” എന്ന് ചോദിച്ചു കൊണ്ട്.

        കാട്ടിലെ എല്ലാ ഗുഹകളിലും, വലിയ മരങ്ങളിലും, മലയടിവാരത്തും എന്ന് വേണ്ട, എല്ലായിടത്തും കണ്ട എല്ലാ മൃഗങ്ങളെയും പരിശോധിച്ച് കൊണ്ട്, “ഓ! ഇത് നീയായിരുന്നോ.. നാൻ ഓർത്ത് തമ്പ്രാന്റെ സിങ്കമാണെന്ന് ” എന്ന് പറഞ്ഞു അതിനെ വിട്ടു കളയും.

       ഇങ്ങിനെ രാവും പകലും ഒരു ഭ്രാന്തനെപ്പോലെ അവൻ തമ്പ്രാന്റെ സിങ്കത്തെ തേടി നടന്നു.

        അങ്ങിനെ വിഷ്ണുപൂജ ചെയ്യുന്ന ഒരാളെ സഹായിക്കുക എന്ന മഹാപുണ്യത്താൽ സുകൃതിയായ ആ വേടൻ, അറിവോടെ കൊടുംതപം ചെയ്യുന്ന പദ്മപാദരെക്കാൾ ഭക്തിയിൽ, ഉയരങ്ങളിലായി.

        ഒപ്പം ശാരീരികമായി ഒരു തപസ്സ്വിയെക്കാളും ക്ഷീണിതനുമായിത്തീർന്നു. എന്നിട്ടും അവൻ “തമ്പ്രാന്റെ സിങ്ക”ത്തെ അന്വേഷിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ആ നിഷ്കളങ്കമായ, അതിലേറെ നിഷ്കാമമായ ഭക്തിയുടെ താപം സാക്ഷാൽ ശ്രീവൈകുണ്ഠത്തെപ്പോലും തിളപ്പിക്കുവാൻ തുടങ്ങി!

സാക്ഷാൽ പന്നഗശ്രേഷ്ഠനും, ശ്രീ മഹാവിഷ്ണുവിന്റെ തല്പവുമായ അനന്തന്, വേടന്റെ തപ:ശക്തി കൊണ്ട് പാലാഴി തിളച്ചിട്ടു ദേഹം പൊള്ളാൻ തുടങ്ങി. ഒപ്പം എല്ലാവരെയും, ദാരിദ്ര്യതാപത്താൽ തപിപ്പിക്കുവാൻ കഴിവുള്ളവളായ ശ്രീലക്ഷ്മീ ദേവിയും ഈ താപത്താൽ വലയുകയും, ഭഗവാനോട് എത്രയും പെട്ടെന്ന് ഇതിനു പരിഹാരം കാണണമെന്ന് പറഞ്ഞു സങ്കടമുണർത്തിക്കുകയും ചെയ്തു.

ഒടുവിൽ ഭഗവാൻ തന്റെ അടുത്ത ലീലക്കുള്ള സമയമായി എന്നറിയിച്ചു കൊണ്ട് പതിവ് പുഞ്ചിരിയോടെ അവിടെ നിന്നും അപ്രത്യക്ഷനായി. 

സപ്തർഷികൾക്കും, ത്രിമൂർത്തികൾക്കും, എന്തിനു സാക്ഷാൽ ശ്രീലക്ഷ്മീഭഗവതിക്ക് പോലും പെട്ടെന്ന് പ്രാപ്യമല്ലാത്ത തന്റെ ശാന്തനരസിംഹരൂപത്തിൽ, നാലു തൃക്കൈകളിലും ശംഖു ചക്ര ഗദാ പദ്മധാരിയായി, ആ ത്രൈലോക്യപതി, തന്റെ മഹത്വം ഒന്നുമറിയാതെ, സ്വന്തം സ്വാർഥ താത്പര്യത്തിനല്ലാതെ, തന്നെ അന്വേഷിച്ചലയുന്ന പരമ സാധുവായ വേടൻ വരുന്ന വഴിയിൽ അവനായി മാത്രം കാത്ത് നിന്നു, “ഭക്തവത്സലൻ” എന്ന തന്റെ പേര് അന്വർഥമാക്കുവാൻ വേണ്ടി എന്ന പോലെ.

പാവം വേടൻ പതിവ് പോലെ “തമ്പ്രാന്റെ സിങ്ക”ത്തെ അന്വേഷിച്ചു നടക്കുമ്പോളതാ തന്റെ വഴിയിൽ, കോടിസൂര്യന്മാർ ഒന്നിച്ചുദിച്ച പോലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം!!!

അടുത്തു ചെന്ന് നോക്കുമ്പോൾ ആ പ്രകാശത്തിനു നടുവിലായി അതാ താനിത്രനാളും നോക്കി നടന്ന, “സാക്ഷാൽ തമ്പ്രാന്റെ സിങ്കം!!!” ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.. അതെ, അത് തമ്പ്രാൻ പറഞ്ഞ പ്രകാരമുള്ള പകുതി സിങ്കവും,പകുതി മനുഷ്യനും ആയ ആൾ തന്നെ!

ഒപ്പം നാല് കൈകളും, ആ കൈകളിലൊക്കെ എന്തൊക്കെയോ തിളങ്ങുന്ന സാധനങ്ങളും ഉണ്ട്. നല്ല ഓമനത്തമുള്ള മുഖം!

തന്നെക്കണ്ട് പേടിച്ചെന്നു കരുതി  ഭഗവാനെ സമാധാനിപ്പിച്ചു കൊണ്ട് ആ പാവം ഇങ്ങിനെ പറഞ്ഞു. “തമ്പ്രാന്റെ സിങ്കേ, തമ്പ്രാന്റെ സിങ്കേ.. ഇത്ര നാളും നീ എങ്കെയായിരുന്നു? അവിടെ ഒരു പാവം തമ്പ്രാ നിന്നെ കാണാഞ്ഞു തണ്ണി പോലും കുടിക്കാതെ ഒറ്റക്കാലിലും, തീയിന്റെ നടുവിലും ഒക്കെ നിന്ന് എന്തൊക്കെയോ പറഞ്ഞു കരയുകയാണ്.

നാൻ നിന്നെ ഒന്നും ചെയ്യില്ല. പതുക്കെ എന്റെ കൂടെ വന്നു ആ തമ്പ്രാനു ഒന്ന് മുഖം കാണിച്ചാൽ മാത്രം മതി. പിന്നെ എവിടെ വേണമെങ്കിലും പൊയ്ക്കോ.. അത് വരെ നിനക്ക് പശിക്കാതിരിക്കാൻ ദാ ഈ ഒരു പിടി പുല്ല് തിന്നോ” എന്ന് പറഞ്ഞു കൊണ്ട് കുനിഞ്ഞു താഴെ നിന്നും ഒരു പിടി പുല്ല് പറിച്ചു ഭഗവാനു നേരെ നീട്ടി. തന്റെ ഏതു ഭക്തനും, യഥാർഥ ഭക്തിയോടെ എന്ത് തന്നാലും,
അമൃതിനു തുല്യം സ്വീകരിക്കുന്ന ഭഗവാൻ വിഷ്ണു, തന്റെ പതിവ് തെറ്റിച്ചില്ല.

അദ്ദേഹം ആ വേടൻ നൽകിയ ഒരു പിടി പുല്ല് ഒരു പുഞ്ചിരിയോടെ കഴിച്ചു .

ഉടനെ അവിടെ കണ്ട ഒരു കാട്ടുവള്ളി കൊണ്ട് വേടൻ, മഹാപരാക്രമിയായ അസുരൻ ഹിരണ്യകശിപുവിനു പോലും പ്രാണഭയത്തെ നൽകിയ, സാക്ഷാൽ ശ്രീ നരസിംഹമൂർത്തിയെ ബന്ധിച്ചു കൊണ്ട് മുൻപേ നടന്നു.

ലോകത്തെ മുഴുവൻ തന്റെ ഉഗ്രകോപത്താൽ അമ്മാനമാടിയ ആളാണോ, ആ നിരക്ഷരകുക്ഷിയായ വേടന്റെ പുറകെ ഒരു മാൻ കുട്ടിയെപ്പോലെ പോകുന്നത് എന്നോർത്തു, സകല ദേവതകളും ഭഗവാന്റെ ഈ പുതിയ ലീല കാണുവാൻ ആകാശത്തിൽ തടിച്ചു കൂടി ശ്വാസമടക്കിപ്പിടിച്ചു നിന്നു!

ഒടുവിൽ രണ്ടു പേരും കൂടി പദ്മപാദരുടെ അടുത്തെത്തി. വേടൻ വലിയ സന്തോഷത്തോടെയും അതിലേറെ ഉത്സാഹത്തോടെയും അദ്ദേഹത്തെ വിളിച്ചു കൊണ്ടിങ്ങനെ പറഞ്ഞു

“തമ്പ്രാ.. കണ്ണ് തൊറ.. ദേ നാൻ എന്താ കൊണ്ട് വന്നേന്ന് നോക്ക്.. തമ്പ്രാ പറഞ്ഞ രൂപമുള്ള തമ്പ്രാന്റെ സിങ്കത്തിനെ തന്നെ.. ശരിയല്ലേന്നു കണ്ണ് തൊറന്നു ഒന്ന് ശൊല്ല് തമ്പ്രാ..”

ആദ്യം പദ്മപാദർ വേടന്റെ വാക്കുകളെ വിലക്കെടുത്തില്ല, കണ്ണ് തുറന്നുമില്ല.

പക്ഷെ ശല്യം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം കണ്ണ് തുറക്കുക തന്നെ ചെയ്തു. അപ്പോൾ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്തു!

വലിയ നരസിംഹഭക്തനാണെന്നു സ്വയം അഹങ്കരിക്കുകയും, ചിട്ടയായ എല്ലാ പൂജകൾക്കും തപസ്സിനും മുന്നിൽ പ്രത്യക്ഷനാകാതിരുന്ന തന്റെ ഇഷ്ടദേവത സാക്ഷാൽ ശ്രീനരസിംഹമൂർത്തി യാതൊരു അറിവോ വകതിരിവോ ഇല്ലാത്ത വേടന്റെ കൈയിലെ വെറും കാട്ടുവള്ളിയിൽ ബന്ധിതനായി അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയെപ്പോലെ നിൽക്കുന്നു. ചുണ്ടിൽ ലോകത്തെ മുഴുവൻ മയക്കുന്ന തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ!

ഒരു നിമിഷം പരിഭ്രമം കൊണ്ടും തന്റെ അവിവേകം മൂലമുണ്ടായ ലജ്ജ കൊണ്ടും തരിച്ചു നിന്നു പോയ അദ്ദേഹം, സ്വബോധം തിരിച്ചു കിട്ടുകയും അഹങ്കാരത്തിൽ നിന്നു പൂർണ മോചനം നേടുകയും ചെയ്ത് ഭഗവാന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുവാനായി ഓടിച്ചെന്നപ്പോൾ..  ഭഗവാൻ അദ്ദേഹത്തോട്, “ആദ്യം നിഷ്കാമഭക്തനും, പുണ്യാത്മാവുമായ വേടനെ നമസ്കരിച്ച ശേഷം തന്നെ നമസ്കരിച്ചാൽ മതി” എന്ന്പറയുന്നു.

അപ്രകാരം സ്വയം ജ്ഞാനിയെന്നു ധരിച്ച, പാണ്ഡിത്യത്തിന്റെ അഹങ്കാരത്തിൽ അന്ധനായിപ്പോയ അദ്ദേഹത്തെ, ”നല്ല മനസിനല്ലാതെ തന്നെ ബന്ധിക്കുവാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല”
എന്ന് ഭഗവാൻ മനസ്സിലാക്കികൊടുക്കുന്നു.🙏

Friday, November 04, 2022

 മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അതിന്റെ ഇല്ലായ്മ അറിയുന്നതിനെത്തന്നെയാണ് മനോജയമെന്നു പറയുന്നത്.


അതിനെ വെച്ചുകൊണ്ട് അതിനെ ജയിക്കുക അസാധ്യമാണ്. നല്ല ഇരുട്ടത്ത് പ്രേതത്തെ കണ്ടാൽ എത്ര ധൈര്യശാലിയാണെങ്കിലും നിങ്ങൾ പേടിക്കും. മറിച്ച് വെളിച്ചമടിച്ച് ഇരുട്ടിനെയകറ്റുന്നപക്ഷം ഇരുട്ടിന്റെ സന്തതി മാത്രമാണ് പ്രേതമെന്നു നിങ്ങളറിയും; വെളിച്ചത്തിൽ അതില്ല.


നിങ്ങൾ മാത്രമാണ് ഉണ്മ; ഈ മനസ്സും ശരീരവുമൊന്നും ഉണ്മയല്ല... ഇതിനെ തിരിച്ചറിയുന്നതുതന്നെയാണ് നിങ്ങളുടെ ജയവും. 


താനല്ലാത്തതിനെയെല്ലാം തള്ളിക്കളഞ്ഞാൽ ഒടുവിൽ എല്ലാം താനായിട്ടു മാറും; അദ്വൈതസത്യത്തിന്റെ essence ഇതാണ്.

 ഇന്നത്തെ വിദ്യാഭ്യാസത്തിൽ നിന്നും പുതിയ തലമുറയിലെ കുട്ടികൾ ആദ്യം പഠിക്കൂന്നത് നമ്മുടെ പാരമ്പര്യവും സംസ്കാരവും പൈതൃകവും വളരെ പഴഞ്ചൻ ആണെന്നും അച്ഛനമ്മമാർ മണ്ടന്മാരാണെന്നും എന്നാണ്.

 *പച്ച വെള്ളം മാത്രം കുടിക്കുക* ... 


കാരണം 

നമ്മെ ചതിച്ച ഒരു കാര്യം കൂടി മനസിലാക്കുക.


1997 ന് ശേഷം അതുവരെ പച്ച വെള്ളം കുടിച്ചിരുന്ന നമ്മളെ ഡോക്ടർ മാർ തിളപ്പിച്ച് ആറ്റിയ വെള്ളം കുടിപ്പിക്കാൻ ശീലിപ്പിച്ചു.


 തന്മൂലം പത്തു വർഷത്തിന് ശേഷം രോഗികളുടെ എണ്ണം അമിതമായി വർദ്ധിച്ചു. രോഗവും കൂടി . 


പനി തന്നെ മുപ്പതിൽ പരമുണ്ട്.


അതായത് ജീവന്റെ നിലനിൽപ്പ് മണ്ണിലും വെള്ളത്തിലുമാണ്.


 മണ്ണുമായി ആർക്കും ബന്ധമില്ല. 


പിന്നെ വെള്ളം. 


അത് തിളപ്പിച്ച് ആറ്റിയതോടെ അതിന്റെ ഗുണവും പോയി. മിനറൽസ് പച്ച വെള്ളത്തിൽ നിന്നേ ലഭിക്കു. അത് ശരീരത്തിന് അത്യാവശ്യമാണ്. മിനറൽസ് ഉണ്ടെങ്കിലെ സ്വയം പ്രതിരോധശേഷി ഉണ്ടാകു. പ്രതിരോധശേഷി നഷ്ട്ടപ്പെട്ട ശരീരത്തെ രോഗം കീഴടക്കും.


 *ലോകത്ത് മനുഷ്യനൊഴിച്ച്* ജീവനുള്ള ഒന്നും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറില്ല. അവയ്ക്ക് ഒരു ഷുഗറും പ്രഷറും കൊളസ്ട്രോളും ഇല്ല.


 മരണം വരെ പച്ചവെള്ളം കുടിക്കുക. മറ്റുള്ളവരെ ശീലിപ്പിക്കുക. ഒഴുക്കുള്ളതും ഉറവയിലൂടെ ഉള്ളതും ശുദ്ധജലമാണ്. 


അത് മലിനമാക്കുന്നത് മനുഷ്യരാണ്.


 *മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല* 


പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ  സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:


-----------

വൃദ്ധരെ ഐ സി യു  ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.


മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ.


 വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം 'ജിവിതം  മതി'  എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.


ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.


ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും.


സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും.


 മൂക്കിൽ കുഴലിട്ടു  പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.


കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ  അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു   വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?


രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്?


വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ 

ഡ്രിപ് നൽകുക.


വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക.


അന്ത്യ  നിമിഷം എത്തുമ്പൊൾ  ഏറ്റവും ഉറ്റവർ ചുറ്റും നിന്ന്   കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന്   ആവശ്യമായ സാന്ത്വനം?


 അത്രയൊക്കെ പോരെ  പറന്നകലുന്ന ജീവന്?


ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്,     ബന്ധുക്കളിൽ നിന്നും  ആസ്പത്രി ഈടാക്കിയ  അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം.


ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം.


 മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല.  


രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്.


ഐ സി യു ൽ വൃദ്ധരായ രോഗികൾ   ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.


THIS IS MY PERSONAL OPINION. 

DR.MARY KALAPURAKAL

pain&palliative care dpt. 

Caritas hospital,

..................................................

..................................................


മുകളിൽ കൊടുത്ത പോസ്റ്റ്‌ നിങ്ങളുടെ മറ്റുള്ള ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുക. സത്യം ഉണ്ട് എന്ന് തോന്നുന്നുവെങ്കിൽ മാത്രം  നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവരെ ഓർത്ത് കൊണ്ട് ഷെയർ ചെയ്യുമല്ലോ.

 ആര്യഭടീയം

ആര്യഭടൻ രചിച്ച ജ്യോതിശാസ്ത്ര ഗ്രന്ഥം.


പുരാതന ഭാരതത്തിലെ പ്രഗല്ഭനായ ജ്യോതിശാസ്ത്രജ്ഞൻ ആര്യഭടൻ രചിച്ച അതിപ്രശസ്ത ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് ആര്യഭടീയം. ക്രിസ്തുവർഷം 499 മാർച്ച് മാസം 21-ആം തീയതി തന്റെ 23-മത്തെ വയസ്സിലാണ് ആര്യഭടീയം എഴുതിയത് എന്ന് ആര്യഭടീയത്തിലെ ഒരു ശ്ലോകത്തിൽ നിന്ന് വ്യക്തമാണ്‌.


ഗീതികാപാദം, ഗണിത പാദം, കാലക്രിയാപാദം, ഗോളപാദം എന്നിങ്ങനെ നാല് അദ്ധ്യായങ്ങൾ ആണ് ആര്യഭടീയത്തിൽ ഉള്ളത്. ഓരോ അദ്ധ്യായത്തിലും ഈരണ്ട് വരികൾ വീതമുള്ള ശ്ലോകം കൊണ്ടാണ് ആര്യഭടൻ താൻ കണ്ടെത്തിയ ശാസ്ത്ര സത്യങ്ങൾ വിവരിക്കുന്നത്. ഗീതികാപാദത്തിൽ 13 ശ്ലോകങ്ങളും, ഗണിതപാദത്തിൽ 33 ശ്ലോകങ്ങളും, കാലക്രിയാപാദത്തിൽ 25 ശ്ലോകങ്ങളും, ഗോളപാദത്തിൽ 50 ശ്ലോകങ്ങളും ആണ് ഉള്ളത്.


കാലക്രിയാപാദത്തിലെ പത്താം ശ്ലോകത്തിലാണ് തന്റെ ജന്മ സമയത്തെ കുറിച്ചുള്ള സൂചന കൊടുത്തിരിക്കുന്നത്. ശ്ലോകം ഇങ്ങനെയാണ്.


“ ഷഷ്ട്യബ്ദാനാം ഷഷ്ടിർ‌യദാ വ്യതീതാ സ്ത്രയശ്ച യുഗപാദാഃ

ത്രൃധികാ വിംശതിരബ്ദാസ്തദേഹ മമ ജന്മനോതീതാഃ


പരിഭാഷ 60 പ്രാവശ്യം 60 വർഷങ്ങളും ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങളും കഴിഞ്ഞപ്പോൾ എന്റെ (ആര്യഭടന്റെ) ജനനം കഴിഞ്ഞ് 23 വർഷം കഴിഞ്ഞിരിക്കുന്നു.


വിശദീകരണം ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങൾ എന്നത് കൃത-ത്രേതാ-ധ്വാപരയുഗങ്ങളാണ്. കലിയുഗം തുടങ്ങി 3600 വർഷങ്ങൾ പിന്നീട്ടപ്പോൾ ആര്യഭട്ടനു 23 വയസ്സായി എന്നു സാരം. അതായത് ആര്യഭടീയം എന്ന ഗ്രന്ഥം എഴുതിയത് അദ്ദേഹത്തിന്റെ 23ആം വയസ്സിലാണ്. (കലിയുഗം ആരംഭിച്ചത് 3102 ഫെബ്രുവരി 17, അർദ്ധരാത്രി ആണ്. "'ആര്യഭടീയം"'


ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തിൽ അതിനുമുൻപ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.


`ആര്യഭടീയ'ത്തിന്‌ ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരൻ ഒന്നാമൻ എ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം' ആണ്‌ ഏറ്റവും പ്രശസ്‌തം. ഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ്‌ തയ്യാറാക്കുന്നത്‌.


ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ആര്യാ വൃത്തത്തിൽ രചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രം ഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ. ഗീതികാപാദം


13 ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുന്ന ഗീതികാപാദം ഒന്നാമതായി സമയ്ത്തിനെറ വലിയ മാത്രകളായ കല്പം, മന്വന്തരം,യുഗം മുതലായവെ പരിചയപ്പെടുത്തുന്നു.രണ്ടാമതായി ഡിഗ്രി,മിനുട്ട് തുടങിയ അളവുകൽക്കു തുല്യമായ അളവുകളെ പ്രതിപാദിക്കുന്നു.മൂന്നാമതായി നീളത്തിന്റെ മാത്രകളായ യോജന ,ഹസ്തം,അംഗുലം എന്നിവയെ പരിചയപ്പെടുത്തുന്നു. ഗീതികാപാദത്തിലെ രണ്ടാം ശ്ലോകം ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ ആണ്. ഗണിതപാദം


33 ശ്ലോകങ്ങൾ ഉൾപ്പെടുന്ന ഗണിതപാദത്തിൽ സാമാന്യഗണിതം മുതൽ ഗഹനങ്ങളായ വിഷയങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു.പ്രധാനമായും ജ്യോമതീയ രൂപങളുടെ വിസ്തീർണം(ക്ഷേത്രവ്യവഹാരം), നിഴലളവുകൾ(ശംഖുചായ),കൂട്ടകകണക്കുകൾ‍ കാലക്രിയാപാദം


25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ്‌ വിഷയം. കാലചക്രം, സൗരവർഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.


ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത്‌ ഇപ്രകാരമാണ്‌, ഒരു കല്പം = 14 മനു അഥവാ 1008 യുഗം ഒരു മനു = 72 യുഗം ഒരു യുഗം =43,20,000 വർഷം ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.


ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌. ഗോളപാദം


ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങൾ ഖഗോള(ആകാശഗോളം-celestial sphere)ത്തെക്കുരിച്ചും ,ഖഗോളത്തിലൂടെ നക്ഷത്രങ്ലുടേയൂം,ഗ്രഹങളുടേയും സൻചാര പാതയെ ക്കുരിച്ചും,അതിനാവശ്യമയ ഗോളത്രിഗോണമിതിയെക്കുരിച്ചുമാണ്(spherical Trigonometry). 


ജ്യോതിശാസ്ത്രത്തെ പൂർണ്ണമായും അത്യാധുനിക ഗണിതത്തിന്റെ തലത്തിലേക്ക് ഉയർത്തികൊണ്ടു പോവുകയാണ് ആര്യഭടീയത്തിലൂടെ ആര്യഭടൻ ചെയ്തത്. അന്നുവരെ നിലനിന്നിരുന്ന പല അന്ധവിശാസങ്ങളേയും പിഴുതെറിഞ്ഞ്, സ്വന്തമായി ഗണിത സൂത്ര വാക്യങ്ങളും, ഫോർമുലകളും, ഗണിത പദ്ധതികളും ആവിഷ്ക്കരിച്ച് തന്റെ സിദ്ധാന്തങ്ങളെ ആര്യഭടീയത്തിലൂടെ ലോകസമക്ഷം കാഴ്ച വെക്കുകുയാണ് ആര്യഭടൻ ചെയ്തത്. രാഹുകേതുക്കളെക്കുറിച്ചോ, പുരാണകഥകളെക്കുറിച്ചോ, ആധുനിക വീക്ഷണത്തിലുള്ള ശാസ്ത്രത്തിന്റെ പരിധിയിൽ‌പെടാത്തതോ ആയ ഒരു വിഷയത്തെകുറിച്ചുമുള്ള പരാമർശം ആര്യഭടീയത്തിലില്ല.


ഗ്രഹങ്ങളുടെ ഭ്രമണസംഖ്യ, ഗ്രഹങ്ങളുടെ വ്യാസം, ഭ്രമണപഥത്തിന്റെ ചെരിവ്, സഞ്ചാരപഥത്തിലെ ഭ്രമണസ്വഭാവം, സംഖ്യരചനാ ഗണിതം, വർഗ (square) ഘന (cube) വിവരണം, വർഗമൂലം, ഘനമൂലം തുടങ്ങിയവയുടെ വിവരണം, ത്രികോണ-വൃത്ത-ത്രപീസിയ വിസ്തീർണ്ണം, പൈയുടെ മൂല്യം, പൈതഗോറസ് നിയമം, തുടങ്ങി അനേക ഗണിത ജ്യോതിശാസ്ത്ര വിഷയങ്ങളാണ് ആര്യഭടീയത്തിലുള്ളത്.


കേരളാ യുനിവേഴ്സിറ്റി സ്പെഷൽ സംസ്കൃത ജ്യോതിഷ വിഷയത്തിൽ ബിരുദ -ബിരുദാനന്തരബിരുദ തലത്തിൽ ഈ ഗ്രന്ഥം സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


(കടപ്പാട്)

Wednesday, October 26, 2022

 Devi Suktam – 

ദേവീ സൂക്തം 

The Vedic period saw highly intelligent and learned women who actively contributed to the shaping of human civilization. The Vedas comprise the largest and longest-living literature of the world. The Rig Veda mentions around 27 to 30 Rishikas or women seers and several of the Rig Vedic Hymns are attributed to them. They were known as Brahmavadinis – women of high scholarship. Brahmavadinis dedicated their entire lives to learning, teaching and spreading knowledge through their Tapasya and remained unmarried. This was their sole aim. Sadyodvāhās were also a group of women scholars who continued their education until their marriage.  



Their compositions show the high position women seers enjoyed in the Rig Vedic times.  The 125th Hymn from Book 7 of the Rig Veda, with the Devi Suktam, sees the beginning of the contributions of women seers. Rishika Vak Ambhrini, the daughter of the great seer Ambhrina is credited with the Devi Suktam, also known as Vak Suktam. She is among the most ancient women poets of the world.



The Vak Suktam is pure power. It is not composed by her as one would compose poetry. It is a spontaneous outpouring of her realizations and divine experience. She identifies herself as the Supreme Goddess herself, Adi Parashakti. Embodying the consciousness of the Devi she has composed the Hymn on, the composition pours power, vigour and strength. 



Unlike many other Suktams in which the Vedic Seer addresses a Devata, this is composed from a state of divine ecstasy born out of being merged in Devi consciousness. Hence, this is an Atmastuti. The Devi Suktam is an expression of the unity of the universe and is one of the earliest Advaitic works. Comprising of 8 stanzas, the descriptions match with all aspects of the universal goddess, Adi Parashakti – Durga, Lakshmi and Sarasvati. The Devi Suktam is a celebration of our inherent divinity and splendour!



 



ॐ अ॒हं रु॒द्रेभि॒र्वसु॑भिश्चराम्य॒हमा᳚दि॒त्यैरु॒त वि॒श्वदे᳚वैः । 



अ॒हं मि॒त्रावरु॑णो॒भा बि॑भर्म्य॒हमि᳚न्द्रा॒ग्नी अ॒हम॒श्विनो॒भा ॥ १॥



I move with the Rudras and also with the Vasus, I wander with the Adityas and the Vishwadevas. I hold aloft both Mitra and Varuna, and also Indra and Agni and the twin Ashvins.



In the above verse, the Goddess declares herself as the controlling power behind the many Devas who are associated with various facets and functions of this universe. She claims to move as one with the mighty Devas, including the eleven Rudras, Vasus, Adityas and Vishwadevas, assuming their form. She is their core and inner self of all the Devas. She is more than their equal, as she sustains and holds them aloft. She is thus Supreme. The 11 Rudras are manifestations of Shiva. The Adityas are the sons of Aditi and sage Kashyapa. The 8 Vasus are a class of wealth giving deities who represent aspects of the cosmic natural phenomena. Vishwadevas are a group of 10 Vedic Gods, who are sons of Vishwaa.  She is their supporter without whom they cease to exist.



 



अ॒हं सोम॑माह॒नसं᳚ बिभर्म्य॒हं त्वष्टा᳚रमु॒त पू॒षणं॒ भगम्᳚ ।



अ॒हं द॑धामि॒ द्रवि॑णं ह॒विष्म॑ते सुप्रा॒व्ये॒ ए॒ ३॒॑ यज॑मानाय सुन्व॒ते ॥ २॥



I uphold and cherish the Soma, the exuberant plant, that is pressed out for the delight of the Gods. I am the supporter of the divine sculptor and craftsman, Tvaṣṭar and of Bhaga and Pushan too. I am the giver of the fruits of the sacrifices and grant the wealth of oblation, to the mindful institutor of sacrifice and to the performer of Soma sacrifice.



The Goddess now says that she is the controller of the high-swelling Soma juice, the sacred drink that brings delight to the Devas. She bears the three divinities – Tvaṣṭar,  Pūṣan, and Bhaga. Tvaṣṭar is the divine architect and through his excellent craftsmanship has created implements for many of the Devas. He is also the protector of Soma. Pūṣan performs the crucial role of guiding souls, connecting them to the other planes of existence, facilitating their journeys and protecting them through their journey to other worlds. Bhaga is a Rig Vedic deity responsible for the bestowing of wealth, fortune and prosperity. Thus, it is with the power of Devi that these divinities carry on their important cosmic functions that keep the created realities thriving. To the one who zealously pours the Soma juice and offers his oblations to the Yajna, she bestows the fruits of the fire ritual. She bestows wealth on the mindful Yajamana (patron of the sacrifice). It is through her that the offerings of Soma and Havis reach the Gods.



 



अ॒हं राष्ट्री᳚ सं॒गम॑नी॒ वसू᳚नां चिकि॒तुषी᳚ प्रथ॒मा य॒ज्ञिया᳚नाम् ।



तां मा᳚ दे॒वा व्य॑दधुः पुरु॒त्रा भूरि॑स्थात्रां॒ भूर्या᳚ वे॒शयन्᳚तीम् ॥ ३॥



I am the ruling Queen, the authority and amasser of treasures, full of wisdom, first of those who are worthy of worship through Yajna (fire and sacrifice). It is me, the Devas have installed in many places, in many directions, with many homes for me to enter and abide in. 



She is the supreme Queen of the Universe, the ruler in control of all material wealth (vasus) and dispenser of the riches. She is the embodiment of knowledge, the cognizer of the Brahman and the all-knowing one. The first among gods, she is the prime among the deities worshipped through the fire ritual (Yajna). She gives wealth to those who worship her. She enters many bodies as the prime consciousness, Atma, taking various forms and with different manifestations, in various ways. Hence, the Devas have incorporated her in various places, having many abodes, causing her to pervade (or overpower) many. 



From this verse, it is evident that the Devi addressed is Lalitha, encompassing aspects of Lakshmi and Sarasvati.. The Devi states that she is the supreme ruler in control of all material wealth (Lakshmi), knowledge and wisdom (Saraswati). According to the Puranas and  Agamas, Goddess Lalitha holds the undisputed supremacy among all Deities and creates the Trinities out of Herself. She is the first among gods and is present in all things and in every part of the universe. 



 



मया॒ सोऽअन्न॑मत्ति॒ यो वि॒पश्य॑ति॒ यः प्राणि॑ति॒ य ईं᳚ श‍ृ॒णोत्यु॒क्तम् ।



अ॒म॒न्तवो॒मान्त उप॑क्षियन्ति श्रु॒धिश्रु॑त श्रद्धि॒वं ते᳚ वदामि ॥ ४॥



It is by my power and through me alone that one eats, sees, breathes and hears the spoken word. He is not aware of me, yet he dwells in me alone. Listen with concentration, O those who can hear! For, I tell you what is trustworthy! Hear, one and all, the truth as I declare it.



In this mantra, the Goddess announces herself as the primordial power driving all life processes that make the human body function, whether one is aware or not. It is through her power that one eats his food, one sees, breathes and hears what is said. Even those who do not recognize her, are protected by her. Those who ignore her with their thoughts not turned to her, run to ruin. She asks for her statement to be heard with concentration and exhorts its credibility. She urges that what she says is trustworthy and that she be listened to.



 



अ॒हमे॒व स्व॒यमि॒दं व॑दामि॒ जुष्टं᳚ दे॒वेभि॑रु॒त मानु॑षेभिः ।



यं का॒मये॒ तं त॑मु॒ग्रं कृ॑णोमि॒ तं ब्र॒ह्माणं॒ तमृषिं॒ तं सु॑मे॒धाम् ॥ ५॥



It is I who announces the tidings that are pleasing to gods and men. The man I love, I make mighty in strength, a knower of the Brahman – a sage, a learned scholar, or a wise one as I please.



This time, the Devi addressed both the Devas and the earthly beings. She states that her announcements cause the Devas and the human beings to rejoice. She would bestow her grace on whomsoever she wishes, by granting them material or other benefits as they deserve. If she is pleased by someone, (for his meditation towards her), she makes him (i) Ugra: One greatest in strength (ii) Brahman: A knower of the Brahman, as a Self-realized soul (iii) Rishi: One well versed in knowledge as a learned scholar (iv) Sumedha: A very wise person.  Her decision is welcomed by one and all. Declaring her supremacy as the Sarva Jagat Iswari or the sole controller of all Gods and men, she makes it clear that only she holds the power to grant BrahmAtva Or Vishnutva or Rishi-hood. It is her grace that all Gods and men strive to achieve. 



 



अ॒हं रु॒द्राय॒ धनु॒रात॑नोमि ब्रह्म॒द्विषे॒ शर॑वे॒हन्त॒ वा उ॑ ।



अ॒हं जना᳚य स॒मदं᳚ कृणोम्य॒हं द्यावा᳚पृथि॒वी आवि॑वेश ॥ ६॥



I bend the bow for Rudra that his arrow may slay the hater of the words of sacred wisdom. I rouse the people and make them strive. I have entered the Earth and Heaven, filling everything.



In this verse, she assumes the Durga aspect of Adi Parashakti, who fights for the Dharmic forces. She bends the bow for Rudra to kill all those enemies who detest Dharma, and so that his arrow may strike and slay the hater of devotion. Here, Devi could also mean that she is the elastic potential energy that turns into kinetic energy when the bow is released and thus establishes herself as both the unmanifest potential energy and manifest kinetic energy, that the universe is a combination of. At the level of the Devas, she has fought several battles and slain many savage Asuras including Mahishasura, Shumba and Nishumba, to name a few. The Devi Purana is replete with stories of her bloody battles and she always emerging victories after fighting impossible Asuras. Even at the level of humans, she goes all out to protect a sincere devotee or a humble Dharmi. She wages war against hostile men to protect the praying ones. Here, however, she rouses the inner strength in people and makes them determined to fight for their welfare. Durga Devi helps both the Devas and humans in establishing Dharma, by providing them the power to fight against Adharma. 



 



अ॒हं सु॑वे पि॒तर॑मस्य मू॒र्धन् मम॒ योनि॑र॒प्स्व (अ॒) १॒॑न्तः स॑मु॒द्रे ।



ततो॒ विति॑ष्ठे॒ भुव॒नानु॒ विश्वो॒ तामूं द्यां व॒र्ष्मणोप॑स्पृशामि ॥ ७॥



I generate the father on the summit of this (sky). My source is in the waters, deep in the inner cosmic oceans. From there, I spread among all living creatures, alongside the all-pervading, and with the vertex, I touch that sky.



In the Rig Veda, Dyaus Pitr is the God of the sky and heavens and is considered the father. His consort is Prithvi Devi – Mother Earth, and together, they are the source of all creation. Here, the Devi exhorts that she is the progenitor of Dyaus Pitr or Akasha (sky), it is her from her that he has emerged and it is she who gave birth to him. The source of her own creative powers lie deep in the cosmic ocean and waters, and by that, she is present in all three worlds. Here, “waters” refers to the cosmic waters which is an all-pervading entity, the genesis of all creative energy. Emerging from the cosmic ocean, through a vortex, she pervades all creation and touches the sky and the apex of the heavens with her forehead. She establishes herself as the absolute origin of all creation and pervades all creation.



 



अ॒हमे॒व वात॑ऽइव॒ प्रवा᳚म्या॒रभ॑माणा॒ भुव॑नानि॒ विश्वा᳚ ।



प॒रो दि॒वा प॒रए॒ना पृ॑थि॒व्यै ताव॑ती महि॒ना सम्ब॑भूव ॥ ८॥



I breathe a strong breath like the wind and tempest, from which commence forth all living beings and universes. I hold together all of existence – beyond this wide earth and beyond the heavens. I have become so mighty in my grandeur!



It is her breath that blows forth as the mighty winds. The last verse is a declaration of her vastness and largeness. She is beyond what the mind can comprehend, beyond the created space and time. She verily brings into existence, both space and time and all the worlds issue forth through the winds that she vehemently blows. She breathes life into all of creation. So vast is her greatness and glorious is her power. 



 



ॐ शान्तिः॒ शान्तिः॒ शान्तिः॑ ॥



 



Thus concludes the powerful Devi Suktam. Filled with bold proclamations, the Suktam oozes brilliance and might. Vagambhrini became a medium for Adi Parashakti and the ultimate truth to pour forth. It is through such highly accomplished seers that the truth is shared and recorded as Shrutis. These are divine revelations seen by Rishis and Rishikas, our ancient Sages, while absorbed in intense Tapasya and meditation. 



References: Original Sanskrit: https://sanskritdocuments.org/doc_veda/deviisuukta.html  https://www.boloji.com/articles/1747/vak-ambhrini-and-her-song-of-the-soul  https://en.wikipedia.org/wiki/Dev%C4%ABs%C5%ABkta  https://www.speakingtree.in/blog/devi-sukta-or-vak-sukta-proclamation-by-the-primordial-goddess  Vagambhrini as river Saraswati: http://bharatkalyan97.blogspot.com/2013/06/sarasvati-is-vagambhrini.html  Devi Suktam Word by word: http://www.ecs.umass.edu/ece/janaswamy/janaswamy_add_info/RJ_Devi_Suktam.pdf  https://mathomathis.com/rishikas-female-rishis-in-vedanta-dharma-101/ http://www.ijcms2015.co/file/vol-i-issue-1/AIJRA-VOL-I-ISSUE-1-10.pdf  https://mathomathis.com/rishikas-female-rishis-in-vedanta-dharma-101/ 


 



TAGS: devi suktamdevisuktamrig vedarishikavagambhrinivak suktamvedic chantwomen in ancient india

 



ശാന്തിമന്ത്രങ്ങള്‍.

1.

ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ ഭദ്രം പശ്യേമാക്ഷഭിര്‍ യജത്രാഃ .

സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനൂഭിര്‍ വ്യശേമ ദേവഹിതം യദായുഃ .

സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാഃ സ്വസ്തിനസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ

സ്വസ്തിനോ ബൃഹസ്പതിര്‍ദധാതു.


അഥര്‍വ്വവേദത്തിലെ ഒരു മന്ത്രമാണിത് . അഥര്‍വ്വവേദത്തിലെ 31 ഉപനിഷത്തുകളുടെ ശാന്തിപാഠമാണ് ഈ മന്ത്രം .

ഭദ്രം = മംഗളമായത്. കര്‍ണേഭിഃ = കാതുകളാല്‍. ശൃണുയാമ = കേള്‍ക്കുമാറാകട്ടെ. പശ്യേമ = കാണുമാറാകട്ടെ. അക്ഷഭിഃ = കണ്ണുകളാല്‍ . യജത്രാഃ = യാഗം ചെയ്യുന്നവര്‍ . സ്ഥിരൈഃ അംഗൈഃ = ബലമേറിയ അംഗങ്ങളോടുകൂടി . തുഷ്ടുവാംസഃ = സ്തൂതിക്കുന്നവരാല്‍ തനൂഭിഃ = ശരീരങ്ങളോടുകൂടി . വ്യശേമ = ഞങ്ങള്‍ പ്രവേശിക്കുമാറാകട്ടെ. ദേവഹിതം യത് ആയുഃ = ദേവഹിതമായി ഞങ്ങള്‍ക്കു ലഭിച്ച ആയുസ്. സ്വസ്തി = ക്ഷേമം. നഃ / നോ / ന = ഞങ്ങള്‍ക്ക് , ഞങ്ങളെ . വൃദ്ധശ്രവാഃ = യശസ്വി ,ഈന്ദ്രന്‍ . പൂഷാ = സൂര്യന്‍ . വിശ്വവേദാഃ = സര്‍വ്വജ്ഞാനി. താര്‍ക്ഷ്യഃ = ഗരുഢന്‍. അരിഷ്ടനേമിഃ = ദുരിതങ്ങള്‍ മാറ്റുന്ന. ദധാതു = നല്‍കുമാറാകട്ടെ..


ദേവന്മാരെ, കാതുകളെക്കൊണ്ട് ഞങ്ങള്‍ മംഗളകരമായവ മാത്രം കേള്‍ക്കുമാറാകട്ടെ . യാഗം ചെയ്യുന്ന ഞങ്ങള്‍ കണ്ണുകളാല്‍ മംഗളകരമായവ മാത്രം കാണുമാറാകട്ടെ. . സുദൃഢങ്ങളായ അംഗങ്ങളോടും ആരോഗ്യമുള്ള ശരീരങ്ങളോടും കൂടി ഞങ്ങള്‍ക്കു ലഭിച്ച ആയുസ്സ് മുഴുവന്‍ ഈശ്വരധ്യാനനിരതരായി ജീവിക്കുമാറാകട്ടെ . യശസ്വിയായ ഇന്ദ്രാ , ഞങ്ങള്‍ക്ക് ക്ഷേമം അരുളിയാലും . സര്‍വ്വജ്ഞാനി.യായ സൂര്യഭഗവാനെ , ഞങ്ങള്‍ക്ക് ക്ഷേമം അരുളിയാലും . സര്‍വ്വദുരിതശാന്തിയരുളുന്ന ഗരുഢാ, ഞങ്ങള്‍ക്ക് ക്ഷേമം അരുളിയാലും . ദേവഗുരുവായ ബൃഹസ്പതി ഞങ്ങള്‍ക്ക് ക്ഷേമം അരുളുമാറാകട്ടെ .

മംഗളകരമായവ മാത്രം കേള്‍ക്കുമാറാകട്ടേ , മംഗളകരമായവ മാത്രം കാണുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ മറ്റൊന്നും കേള്‍ക്കുകയോ കാണുകയോ ചെയ്യരുതെന്നല്ല , കേള്‍ക്കാന്‍ മംഗളകരമായ വാര്‍ത്തകള്‍ മാത്രമേ ഉണ്ടാകാവൂ , കാണാന്‍ മംഗളകരമായ കാര്യങ്ങള്‍ മാത്രമേ ഉണ്ടാകാവൂ . ലോകത്തില്‍ സര്‍വ്വമംഗളകരമായ കാര്യങ്ങള്‍ മാത്രം സംഭവിക്കട്ടെ . എല്ലാവര്‍ക്കും നന്മയുണ്ടാകട്ടേ എന്ന പ്രാര്‍ത്ഥന വേദങ്ങളില്‍ പൊതുവേ കാണുന്നതാണ് . ശുക്ലയജുര്‍വ്വേദത്തിലെ ബൃഹദാരണ്യക ഉപനിഷത്തിലെ മന്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട ഒരു പ്രാര്‍ത്ഥന കാണുക .


സര്‍വ്വേഷാം സ്വസ്തിര്‍ഭവതു , സര്‍വ്വേഷാം ശാന്തിര്‍ഭവതു

സര്‍വ്വേഷാം പൂര്‍ണ്ണം ഭവതു , സര്‍വ്വേഷാം മംഗളം ഭവതു

സര്‍വ്വേ ഭവന്തു സുഖിനാ സര്‍വ്വേ ഭവന്തു നിരാമയാ

സര്‍വ്വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖഭാഗഭവേത് .


ആയുസ്സിനോ ധനത്തിനോ സുഖസൌകര്യങ്ങള്‍ക്കോ വേണ്ടിയല്ല പ്രാര്‍ത്ഥിക്കുന്നത് . ഈശ്വരന്‍ അരുളിയ ആയുസ്സ് തീരുന്നത് വരെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കണം . അതിനുവേണ്ട സുദൃഢമായ ശരീരവും ആരോഗ്യവുമാണ് പ്രാര്‍ത്ഥനയിലൂടെ ആവശ്യപ്പെടുന്നത് . കര്‍മ്മം ചെയ്യുക ,അതിലൂടെ ഈശ്വരസേവ നടത്തുക . സാധാരണക്കാരന് ഈശ്വരസാക്ഷാത്കാരം നേടാനുള്ള ഉപായമതാണ് . അലസതയാണ് ഏറ്റവും വലിയ ശത്രു . ആ ശത്രുവിനെ തുരത്തുക . അതിന് കര്‍മ്മം ചെയ്യുക . അതിന് ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം സുദൃഢമായ ശരീരവും ആരോഗ്യവും വേണം . ഇതാണ് വരമായി ആവശ്യപ്പെടുന്നത് . അന്നമയമായ ശരീരത്തെ നിലനിര്‍ത്തുന്നത് സൂര്യതേജസ്സാണ് . ഭൂമിയിലുള്ള ജീവികള്‍ക്കെല്ലാം അന്നം നല്‍കാന്‍ സസ്യങ്ങള്‍ക്ക് പ്രാപ്തി നല്‍കുന്നത് സൂര്യരശ്മിയാണ് . ജീവികളില്‍ അന്തര്‍ലീനമായി ജീവികളെ സദാ കര്‍മ്മനിരതരാക്കിക്കൊണ്ടിരിക്കുന്ന ചൈതന്യമാണ് സവിതാവ് . അതുകൊണ്ടാണ് കര്‍മ്മം ചെയ്യുവാന്‍ പ്രാപ്തിയുണ്ടാക്കേണമേയെന്ന് സൂര്യനോട് പ്രാര്‍ത്ഥിക്കുന്നത് . എല്ലാവര്‍ക്കും നന്മ വരട്ടെയെന്നും കര്‍മ്മം ചെയ്യുവാന്‍ അനുഗ്രഹിക്കണമെന്നുമുള്ള പ്രാര്‍ത്ഥനകളാണ് പൊതുവായി എല്ലാ വേദങ്ങളിലും കാണുന്നത് .


ലോകാസമസ്താ സുഖിനോ ഭവന്തു !


Tuesday, October 25, 2022

 *ആത്മജ്ഞാനം*


കാളിദാസൻ തന്റെ അനേകം യാത്രകൾ ക്കിടയി ലൊരിക്കൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളമന്വേഷിച്ചു. 


അകലെ യല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് കുറച്ചു വെള്ളം ചോദിച്ചു.


അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു. 


അതിന് മുൻപ് ഒന്ന് പരിചയ പ്പെടുത്തൂ! അവൾ ആവശ്യ പ്പെട്ടു. 


അദ്ദേഹം കരുതി, ഒരു സാധാരണ ഗ്രാമീണ യുവതി കാളിദാസൻ ആരാണെന്ന് അറിയേണ്ടതില്ല. 


ഞാനൊരു വഴി യാത്ര ക്കാരൻ മാത്രം. അദ്ദേഹം പറഞ്ഞു.


ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ. സൂര്യനും, ചന്ദ്രനും. രണ്ടും നിത്യമായി ഉദി ക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. 


അപ്പോൾ പിന്നെ താങ്കളാരാണ്.? യുവതി ചോദിച്ചു. 


ശരി! എങ്കിൽ ഞാനൊരു അതിഥിയാണ്. കാളിദാസൻ പറഞ്ഞു .


യുവത്വവും സമ്പത്തുമാണ് ഈ ഭൂമിയിലെ രണ്ടേ രണ്ട് അതിഥി കൾ. രണ്ടും ശാശ്വതമല്ല. അതു കൊണ്ട് അവയെ മാത്രം നമുക്ക് അതിഥികൾ എന്ന് വിളിക്കാം.


എങ്കിൽ ഞാൻ സഹനശീലനായ ഒരു വ്യക്തിയെന്ന് കാളിദാസൻ.


യുവതി : ഈ ഭൂമിയിൽ സഹനശീലരായി രണ്ടു പേരെയുള്ളൂ. ഒന്നാമത്തേത് ഭൂമി. രണ്ടാമത്തേത് വൃക്ഷം. നിങ്ങൾ ഭൂമിയെ എത്ര ചവിട്ടി നോവിച്ചാലും, മരത്തിൽ എത്ര കല്ലെറിഞ്ഞാലും അവ സഹിക്കുന്നു. മാത്രമല്ല, നിങ്ങളെ നില നിർത്തു വാനുള്ള ഫലങ്ങളും, ധാന്യവും അവ പുറപ്പെടുവിക്കുകയും ചെയ്യുന്നു. 


കാളിദാസൻ ആകെ അമ്പരന്നു . അദ്ദേഹം ഇപ്രകാരം പറഞ്ഞു :


എന്നാൽ ഞാനൊരു മർക്കടമുഷ്ടിയാണ്, ഒരു ദുർവാശിക്കാരൻ.


അങ്ങനെ ദുശ്ശാഠ്യമുള്ള രണ്ടു വസ്തുക്കളേയുള്ളൂ. നഖവും,‍ മുടിയും. രണ്ടും എത്ര വെട്ടിയാലും വളർന്നു കൊണ്ടിരിക്കും. യുവതി പറഞ്ഞു .


ഇത്രയും സമയം ശാന്തത കൈവിടാതിരുന്ന കാളിദാസന് ദേഷ്യം വന്നു. 


അദ്ദേഹം പറഞ്ഞു : എങ്കിൽ ഞാനൊരു വിഡ്ഢിയാണ് !


അപ്പോൾ ഉറക്കെ ചിരിച്ചുകൊണ്ടവൾ പറഞ്ഞു : രണ്ടു വിഡ്ഢികൾ മാത്രമേ ഈ ലോകത്തിലുള്ളൂ. അറിവില്ലാതെ ഭരിക്കുന്ന രാജാവും അതു പോലൊരു നിർഗുണനായ രാജാവിന് സ്തുതി പാടുന്ന മന്ത്രിയും.


കാളിദാസന് മനസിലായി അവൾ തന്നെ സാമർഥ്യത്തിലും, ബുദ്ധിയിലും പിറകിലാക്കിയെന്ന്.


അദ്ദേഹം അവളുടെ കാൽക്കൽ വീണു.


തല ഉയർത്തി നോക്കിയപ്പോൾ അദ്ദേഹം കണ്ടത് സരസ്വതിദേവി മുന്നിൽ നിൽക്കുന്നതാണ്.


അറിവിന്റെയും ബുദ്ധിയുടെയും ദേവി കാളിദാസനോട് പറഞ്ഞു : *കാളിദാസാ, നീ ബുദ്ധിമാനാണ്. എങ്കിലും, നീ നിന്നെത്തന്നെ തിരിച്ചറിയുമ്പോൾ മാത്രമേ, നീയൊരു മനുഷ്യ നാകുക യുള്ളൂ.* *ആത്മജ്ഞാനമില്ലാത്തവൻ ഒരിക്കലും മനുഷ്യത്വത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നില്ല.*

ഈ കഥ പറഞ്ഞതിന് ശേഷം ഗുരു ഇപ്രകാരം മൊഴിഞ്ഞു : *കുട്ടികളെ ആദ്യം മനുഷ്യരാകാൻ പഠിപ്പിക്കണം. സ്വയം തിരിച്ചറിഞ്ഞാലെ അവർ നന്മയുള്ളവരാകൂ.* *സമ്പന്നരാകാനും, പണം സമ്പാദിക്കാനും,*

*മറ്റുള്ളവരെ തോൽപ്പിച്ചു മുന്നേറാനും മാത്രം പഠിപ്പിക്കുമ്പോൾ അവർ സ്വാർത്ഥരും, മനുഷ്യർക്ക് പ്രയോജനമില്ലാത്തവരും ആയി മാറും.*...🙏🏻🙏🏻🙏🏻🙏🏻

Monday, October 24, 2022

 ഈശ്വരനിലേക്കു എത്തുക എന്നതാണ് ഓരോ മനുഷ്യന്റെയും ജീവിത ലക്ഷ്യം. അതിനു നമ്മൾ ഈശ്വരനെ അറിയണം. ആരാണ് ഈശ്വരൻ?. എവിടെയാണ് അദ്ദേഹം ഉള്ളത്. സർവ്വവ്യപിയായ അദ്ദേഹത്തെ എങ്ങനെയാണ് കാണുക. ഈശ്വരനെ മനസ്സറിഞ്ഞു  വിളിക്കുന്നവരുടെ മുമ്പിൽ അദ്ദേഹം പലരുപത്തിലും എത്തും. അത് പ്രത്യക്ഷത്തിൽ നമുക്കു മനസ്സിലാവില്ല. ഒരിക്കൽ ഒരു മഹർഷിയോട് അദ്ദേഹത്തിന്റെ ശിഷ്യൻ ചോദിച്ചു. ഈശ്വരനെ എങ്ങനെയാണു അറിയുക? അപ്പോൾ ഗുരു പറഞ്ഞു നി രണ്ടു കുടത്തിൽ ജലം  നിറച്ചു കൊണ്ട് വരിക. ശിഷ്യൻ പോയി രണ്ടു കുടത്തിൽ ജലവുമായി വന്നു. ഗുരു പറഞ്ഞു അതിൽ ഒരു കുടത്തിൽ കുറച്ചു ഉപ്പു ഇടുക. ശിഷ്യൻ അതുപോലെ ചെയ്തു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഗുരു ശിഷ്യനോട് പറഞ്ഞു നി രണ്ടു കുടത്തിലെയും ജലം  രുചിച്ചു നോക്കുക. ശിഷ്യൻ ഒരു കുടത്തിലെ ജലം രുചിച്ചു  കുഴപ്പമില്ല സദാ  ജലം. അടുത്ത കുടത്തിലെ ജലം കുടിച്ചു നോക്കി ഉപ്പുരസം ഉണ്ട്. രണ്ടു കുടത്തിലെയും ജലത്തിനു കാഴ്ച്ചയിൽ വ്യത്യാസം ഇല്ല. എന്നാൽ ഒന്നിൽ രുചിയിൽ വ്യത്യാസം ഉണ്ട്.ഇതുപോലെയാണ് ഈശ്വരൻ. അദ്ദേഹം എല്ലായിടത്തും നിറഞ്ഞു നില്കുന്നു. പക്ഷെ പ്രത്യക്ഷത്തിൽ കാണാൻ കഴിയില്ല. ഭഗവാനെ നിഷ്കളങ്കഭക്തിയോടെ സ്നേഹിച്ചാൽ ഭഗവാൻ നമ്മുടെ ഹൃദയതിൽ വസിക്കും. ഒരിക്കലും നമ്മെ കൈവിടില്ല. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ മാത്രം ഭഗവാനെ ഓർത്താൽ പോരെ സദാ നമ്മുടെ മനസ്സിൽ ഭാഗവതസ്മരണ ഉണ്ടാവണം. ഭഗവത്നാമം  സദാ നാവിൽ ഉണ്ടാവണം. ഈശ്വരചിന്തയോടെ ജീവിക്കുന്ന ഒരു ഭക്തന്റെ എല്ലാ പ്രശ്നങ്ങളിലും ഭഗവാന്റെ കൃപ ഉണ്ടാവും.  അപ്പോൾ നമ്മൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ ഒരു തെറ്റും ചെയില്ല. ഭഗവാൻ നമ്മളെ നേർവഴിക്കു നയിക്കും. അതുകൊണ്ട് ഭക്തിയോടെ ഭഗവാനെ വിളിക്കു. ഹരേകൃഷ്ണ 🌹🌹🌹🌹സർവ്വം കൃഷ്ണർപ്പണമാസ്തു 🌹🌹🌹

 *🕉️🙏🪔[[ കാശിഎന്ന മഹാശ്മശാനം ]]🔱*


*ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍ എന്ന നിലയ്ക്കാണ് കാശിയെ ലോകം ഇന്നും പരിഗണിച്ചുപോരുന്നത്. എതുകാലത്തിലാണത് സ്ഥാപിച്ചതെന്നതിനെപ്പറ്റി എവിടെയും വ്യക്തമായ തെളിവുകളില്ല. അത് കാലാതീതമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അറിവിന്റെ അഥവാ പഠനത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയ്കാണത് നിര്‍മ്മിച്ചതത്രേ! ആ നഗരമാകെ ഒരു പ്രത്യേക രീതിയിലും ആകൃതിയിലുമാണ് നിര്‍മിച്ചിരിക്കുന്നത് എന്നത് സവിശേഷതയര്‍ഹിക്കുന്നു. ഏതൊരുവനും ഇതിന്‍റെ അന്തര്‍ഗൃഹത്തിലെത്തിച്ചേരാന്‍ അടുക്കുകള്‍ അല്ലെങ്കില്‍ പാളികളായി നിര്‍മിച്ചിരിക്കുന്ന ഇതിന്റെ ഏഴ്‌ കവാടങ്ങള്‍ കടന്നുപോകണം. ബോധോദയം ലഭിക്കാനുതകുന്ന രിതിയിലാണ് നഗരത്തിന്റെ നിര്‍മ്മാണം. എന്നുവച്ചാല്‍ അകത്ത് പ്രവേശിക്കേണ്ട ഒരാള്‍ എഴു കടമ്പകളും കടന്ന്‍ മണികര്‍ണികയില്‍ ചെന്നത്തുമ്പോഴേക്കും, അയാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ ന്നിരിക്കും. അതുകൊണ്ടുതന്നെ ഭൌതിക ശരീരം ഇവിടെ ഉപേക്ഷിക്കുന്നതിന് മുന്‍പുതന്നെ അയാള്‍ പഞ്ചഭുതങ്ങള്‍ക്കും ഉപരിയായി ഉയര്‍ന്നിട്ടുണ്ടാവും.*


*ഈ നഗരത്തില്‍ പ്രവേശിക്കുന്നതോടുകൂടി മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അത്രക്ക് ശക്തിയേറിയതും ഊര്‍ജ്ജപൂരിതവുമായിരുന്നു ആ പ്രദേശം. സര്‍വോപരി നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് കാശിവിശ്വനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെയേറെ കാലങ്ങള്‍ക്കുമുന്‍പു തന്നെ അതു ഭാഗികമായി നശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ആദിയോഗിയാല്‍ത്തന്നെ (പരമശിവനാല്‍)* *പവിത്രീകരിക്കപ്പെട്ടതായും വിശ്വസിച്ചു പോരുന്നു.*


*വലിയ സ്മശാനം എന്നര്‍ത്ഥം വരുന്ന ‘മഹാസ്മശാനം’ എന്ന പദം കാശിയുടെ മറ്റൊരു നാമധേയമാണ്. കാശിയുടെ മര്‍മ്മസ്ഥാനമാണ് ‘മണികര്‍ണിക’, ഇവിടെ സദാസമയവും ഒരു ശവമെങ്കിലും കത്തി എരിയുന്നുണ്ടാകും. ഇതില്‍നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം, കാശിയില്‍ വച്ച് മരിയ്ക്കുന്നവര്‍ക്കും അല്ലെങ്കില്‍ അവിടെ ദഹിപ്പിക്കപ്പെടുന്നവര്‍ക്കും സാക്ഷാത്ക്കാരത്തിന് അനുയോജ്യമായ ഒരന്തരീക്ഷം അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ്. അതിനുള്ള കാരണം ജീവിതത്തിന്‍റെ അന്ത്യഘട്ടത്തില്‍ കാശിയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞാല്‍, ഭുതതത്വങ്ങല്‍ക്കുപരിയായി അതിനുയരാന്‍ കഴിയും എന്നുള്ള അഘാതമായ വിശ്വാസമായിരുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, പഞ്ചഭുതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ഭൌതികശരീരത്തിന്, ആത്മീയ ശരീരത്തിനും ഉപരിയായിട്ടുയരാനുള്ള ഒരു ഉപാധിയാണ് ഈ സ്മശാനദഹനം എന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. ഈ ഏഴ് പാളികളിലൂടെയും കടന്നുപോകുന്ന ഏതോരാളും പഞ്ചഭൂതങ്ങള്‍ക്കും ഉപരിയായി ഉയര്‍ത്തപ്പെട്ടിട്ടുണ്ടാകും*.


*മരണശയ്യയില്‍ എത്തിക്കഴിഞ്ഞാല്‍, മരണം വരെ കാശിയില്‍പോയി താമസിച്ച്, മണികര്‍ണികയില്‍ ദഹനവും കഴിഞ്ഞ്, അവിടെത്തന്നെ മരണാനന്തരകര്‍മ്മങ്ങളും നടത്തി സായൂജ്യമടയുക എന്ന അന്ത്യാഭിലാഷവുമായി കഴിയുന്ന എത്രയോ ആള്‍ക്കാര്‍ ഈ ഭൂമണ്ഡലത്തിലിപ്പോഴുമുണ്ട്. ആ അഭിലാഷം സഫലീകരിച്ചുകൊടുക്കാന്‍ പല സന്നദ്ധ സംഘടനകളും കാശിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. താമസിക്കാനുള്ള സൌകര്യങ്ങളും, രണ്ടു നേരത്തെ ഭക്ഷണവും, മരണം കാത്തു കിടക്കുന്ന ആള്‍ക്ക് സൌജന്യമായോ, തുച്ഛമായ ചിലവിലോ ചെയ്തു കൊടുക്കും. ഇതിലെല്ലാം പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു. ആ വിധമുള്ള ചടങ്ങുകളെല്ലാം കേവലം ഒരു പ്രക്രിയ മാത്രമായി ഇന്നവശേഷിക്കുന്നു. പുരാതനകാലത്ത്‌ ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു സജീവ പദ്ധതി തന്നെ ഉണ്ടായിരുന്നു. ജനനം മുതല്‍ മരണം വരെ കണ്ടുവന്നിരുന്ന ജീവിതത്തിലെ എല്ലാ പ്രവൃത്തികളും, അതുപോലെ തന്നെ, ചെയ്തിരുന്ന എല്ലാ പ്രവൃത്തികളും, ആത്മസാക്ഷാത്ക്കാരത്തിനുതകുന്ന രീതിയിലായിരുന്നു. പഠനം, വിവാഹം, നിത്യകര്‍മ്മങ്ങള്‍, എല്ലാം തന്നെ ആ ഒരുദ്ദേശത്തോടുകൂടിയായിരുന്നു*.


*അതിനനുസൃതമായി ആത്മസാക്ഷാത്ക്കാരം നേടുവാനുള്ള ഒരുപാധി അഥവാ ഒരുപകരണമായിട്ടാണ് കാശി നഗരം പണികഴിപ്പിച്ചിട്ടുള്ളത്. നേരത്തേ പറഞ്ഞല്ലോ, ഏഴുപാളികളും കടന്ന്‍ മണികര്‍ണികയില്‍ എത്തുമ്പോഴേക്കും ഒരാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ന്നിരിക്കും. അങ്ങനെ ഇന്നും സംഭവിച്ചു കൂടായ്കയില്ല. അത്രയും പവിത്രമാണ് കാശി എന്ന വാരണാസി.🙏*

 ഗോവർദ്ധന പൂജ 


ഈ ശുഭദിനത്തില്‍ ഭക്തര്‍ സസ്യാഹാരം തയ്യാറാക്കി ഭഗവാന്‍ കൃഷ്ണനു സമര്‍പ്പിക്കുന്നു. 'അന്നക്കൂട്ട്' ചടങ്ങ് എന്നാണ് ഇതിനെ വിളിക്കുന്നത്. കൂടാതെ, ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെയും ആത്മീയതയുടെയും പ്രതീകമായി ഗോവര്‍ദ്ധന പര്‍വ്വതത്തെയും പശുക്കളെയും ഈ ദിവസം ഭക്തര്‍ ആരാധിക്കുന്നു.


ഭഗവാന്റെ സാന്നിധ്യത്താല്‍ ‌പവിത്രമാക്ക‌പ്പെട്ട ഗോവര്‍ദ്ധന പര്‍വ്വതം ഒരു പുണ്യ സ്ഥലം കൂടിയാണ്. ഗോവര്‍ദ്ധന പരിക്രമം ചെയ്താല്‍ ജീവിതത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടുമെന്നാണ് വിശ്വാസം. ഗോവര്‍‌ദ്ധന പര്‍വ്വതം ദിവസേന ചെറുതാകുന്നുവെന്നാണ് ഐതിഹ്യം പറയുന്നത്. കൃഷ്ണന്റെ കാലത്തെ ഒരു ശാപത്തിന്റെ ഫലമായാണ് ഇത്.


പുലത്സ്യ മഹര്‍ഷിയുടെ ശാപത്തിന്റെ ഫലമായിട്ടാണ് ഗോവര്‍ദ്ധന പര്‍വ്വതം ‌‌ചെറുതായിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പര്‍വ്വ‌തത്തിന്റെ ഒരു കടുകു മണി വലിപ്പം കുറഞ്ഞ് വരുന്നുവെന്നാണ് വിശ്വാസം.


ഗോവര്‍ദ്ധന പര്‍വ്വതത്തിനേറ്റ ശാപത്തിന് പിന്നിലെ കഥ ഇതാണ്.


 വിഷ്ണു ഭൂമിയില്‍ വസുദേവ പുത്രനായ കൃഷ്ണനായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ ആണ് യമുന നദിയും ഗോവര്‍ദ്ധന പര്‍വ്വതവും ഭൂമിയില്‍ ഉണ്ടായതെന്നാണ് വിശ്വാസം.പര്‍വ്വതരാജന്‍ ദ്രോണകലയുടെ മകനാണ് ഗോവര്‍ദ്ധന. ഒരിക്കല്‍ പുല‌ത്സ്യ മഹര്‍ഷി മധുരയില്‍ നിന്ന് കാശിക്ക് പോക്കാന്‍ തീരുമാനി‌ച്ചു. പുലത്സ്യ മഹര്‍ഷിയുടെ അഭ്യര്‍ത്ഥനയാല്‍ ഗോവര്‍ദ്ധന പര്‍വ്വതത്തേയും കൂടെക്കൂട്ടാന്‍ ദ്രോണകല അനുവദിച്ചു.


എന്നാല്‍ തീരുമാനത്തിന് മുന്‍പ് ദ്രോണകല ഒരു നിബന്ധന വച്ചു. ഗോവര്‍ദ്ധന പര്‍വ്വതത്തെ മഹര്‍ഷി കയ്യില്‍ എടുക്കണം. മാത്രമല്ല കാശിയില്‍ എത്തിയാല്‍ മാത്രമെ പര്‍വ്വതത്തെ നിലത്ത് വയ്ക്കാന്‍ പാടുള്ളു. ഈ നിബന്ധന അംഗീകരിച്ച് അവര്‍ യാത്ര ആരംഭിച്ചു.യാത്രയ്ക്കിടെ കൃഷ്ണ സാന്നിധ്യം ഉള്ള സ്ഥലത്ത് വച്ച് പര്‍വ്വതം കൃഷ്ണ അനുഭൂതിയില്‍ നിറഞ്ഞു. ഇതോടെ പര്‍വ്വത‌ത്തിന്റെ ഭാരം കൂടി മഹര്‍ഷി പര്‍വ്വ‌തം താഴെ വച്ചു. പര്‍വ്വതത്തെ നിലത്ത് വയ്ക്കാനുള്ള അടവായിരുന്നു ഇതെന്ന് മനസിലാക്കിയ മഹര്‍ഷി പര്‍വ്വതത്തെ ഓരോ ദിവസവും

കടുകുമണി വലിപ്പത്തില്‍ ചെറുതാക്കട്ടെ എന്ന് പറഞ്ഞ് ശപി‌ച്ചു.


ഗോവര്‍ദ്ധന പര്‍വ്വതത്തിലേക്ക് യാത്ര ചെയ്ത് പൂജ നടത്തുന്നതാണ് ഗോവര്‍‌ദ്ധന പരിക്രമ എന്ന ആചാരം. ഗോവര്‍ദ്ധന പരിക്രമ രാധാകൃഷ്ണനോടുള്ള ആരാധനയാണ്. ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിക്രമയിലൂടെ മാറുമെന്നാണ് വിശ്വാസം. ശ്രീകൃഷ്ണ ലീലകള്‍ക്കായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന പര്‍വ്വതമാണ് ഗോവര്‍ദ്ധനഗിരി എന്ന് പറയപ്പെടുന്നു. കനത്ത മഴപെയ്യുന്ന കാലത്ത് ശ്രീകൃഷ്ണന്‍ ഏഴുദിവസം ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈകളിലുയര്‍ത്തി നിര്‍ത്തി എന്നാണ് ഐതിഹ്യം.



വൃന്ദാവനവാസികള്‍ ദേവേന്ദ്രപ്രീതിക്കായി യാഗം ചെയ്യുക പതിവായിരുന്നു. രാജാവിന് ആണ്ടുതോറും കരം കൊടുക്കുംപോലെ, ഒരിക്കല്‍ ഗോപന്മാര്‍ ഇന്ദ്രപൂജയ്ക്കായി പലതും സജ്ജീകരിക്കുന്നതുകണ്ട് ശ്രീകൃഷ്ണന്‍ നന്ദഗോപരോട് ചോദിച്ചു.


‘ശക്രസ്യപൂജനം ഹ്യേതത്

കിംഫലം ചാസ്യ വിദ്യതേ

ലൗകികം വാ വദന്ത്യേതത്

അഥവാ പാലരൗകികം?’


(ഇന്ദ്രപൂജകൊണ്ടെന്താണു ഫലം? ലൗകികമോ അലൗകികമോ ആയ എന്തുനേട്ടമാണ് അതുകൊണ്ടുണ്ടാവുക? പറഞ്ഞാലും) ഇന്ദ്രനെ പൂജിച്ചാല്‍ ഭക്തിയും മുക്തിയും ലഭിക്കുമെന്നും അല്ലെങ്കില്‍ ജനങ്ങല്‍ക്ക് യാതൊരു സുഖവും ഉണ്ടാവുകയില്ലെന്നും നന്ദരാജന്‍ കൃഷ്ണനെ ധരിപ്പിച്ചു.’ ഭഗവാന്‍ അതു സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു:


 ‘ഇന്ദ്രാദികള്‍പോലും ‘വിശന്തി തേ മര്‍ത്യപദേ ശുഭക്ഷയേ’ (പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍തൃലോകത്തേക്കു വരുന്നു.)


 കാലമാണ് പ്രധാനം. ബ്രഹ്മാവിനും കാലത്തെയാണ് ഭയം! ഗോവര്‍ദ്ധനഗിരിയെയാണ് നാം പൂജിക്കേണ്ടത്. അത് ഭഗവാന്റെ ആത്മതേജസ്സാണ്. ഭഗവാന്റെ മാറിടത്തില്‍ നിന്നാണ് അത് ഉദ്ഭവിച്ചത്. അതിനെ കാണുന്നതുപോലും ഭക്തി സന്ദായകമാണ്. ഈശ്വരന്‍ തന്നെയായ ഗോവര്‍ദ്ധനത്തിന്റെ പ്രീതിക്കായി സര്‍വസമര്‍പ്പണം ചെയ്യുകയാണിപ്പോള്‍ ആവശ്യം! അതാണല്ലോ നമ്മുടെ ഗോക്കള്‍ക്ക് പ്രാണദായിയായി വര്‍ത്തിക്കുന്നത്!’



കൃഷ്ണന്റെ വാക്കുകള്‍ നന്ദനും ഉപനന്ദന്‍ തുടങ്ങിയുള്ള പണ്ഡിതന്മാര്‍ക്കും സ്വീകാര്യമായി. അവര്‍ സസന്തോഷം ഗോവര്‍ദ്ധനപൂജാവിധികളേവയെന്ന് ശ്രീകൃഷ്ണനോടുതന്നെ ചോദിച്ചു. ഭഗവാന്‍ നിര്‍ദ്ദേശിച്ചതുപോലെ ഗോപന്മാര്‍ ഗോവര്‍ദ്ധനപൂജ ചെയ്തു. സര്‍വപാപഹമായ ഗിരിരാജപൂജ ഏറ്റവും ശ്ലാഘ്യമായ കര്‍മ്മമാണ്. പൂജകനെ പാപം തീണ്ടുകയില്ല. ലോകത്തിലെ എല്ലാ തീര്‍ത്ഥങ്ങളിലും പൂജചെയ്യുന്ന പുണ്യം ഗോവര്‍ദ്ധനപൂജയില്‍ നിന്നുമാത്രം ലഭിച്ചും. കാരണം, അത് സര്‍വ്വതീര്‍ഥമയമാണ്.



ഗോപന്മാര്‍ ഗോവര്‍ദ്ധനപൂജ ഒരു ഉത്സവമാക്കിമാറ്റി. അതിപാവനവസ്തുക്കല്‍ ഒരുക്കി. വൃന്ദാവനവാസികളെല്ലാം ആ നവോത്സവത്തില്‍ പങ്കാളികളായി. രാമകൃഷ്ണന്മാരും യശോദാരോഹിണിമാരും എത്തി. ഗര്‍ഗ്ഗാചാര്യര്‍ ആദ്യമേ വന്നിട്ടുണ്ടായിരുന്നു. നന്ദോപനന്ദന്മാരും മറ്റു ഗോപശ്രേഷ്ഠന്മാരും പുത്രപൗത്രന്മാരോടൊപ്പം വന്നു. വിവിധഗോപീയൂഥങ്ങളും. സര്‍വ്വദേവന്മാരും പത്‌നീസമേതം ഗിരിരാജോത്സവം കാണാന്‍ സമാഗതരായി. രാജര്‍ഷിമാരും ബ്രഹ്മര്‍ഷിമാരും വിഖ്യാതമുനീന്ദ്രന്മാരും സിദ്ധചാരണ വിദ്യാധരഗന്ധര്‍വ്വ കിംപുരുഷന്മാരും വിശിഷ്ട വിപ്രന്മാരും സപരിവാരം ഗോര്‍ദ്ധനപ്രാന്തത്തില്‍ സന്നിഹിതരായി.



ബ്രാഹ്മണര്‍ ഗിരിവരനെ പൂജിച്ചു. വ്രജേശ്വരനായ നന്ദന്‍ അര്‍ച്ചനാവസ്തുക്കളുമായി അദ്രീശനെ പ്രദക്ഷിണം ചെയ്തു. ഗോപീ-ഗോപന്മാര്‍ ആടിയും പാടിയും ആനന്ദിച്ചു. ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്തു. യാഗാന്തത്തില്‍ ഗോവര്‍ദ്ധനം സാര്‍വ്വഭൗമനെപ്പോലെ വിളങ്ങി. ശ്രീനാഥന്‍ തന്നെ അദ്ഭുതരൂപം ധരച്ച് ശൈലന്ദ്രനില്‍ തല ഉയര്‍ത്തി നിന്നു. നിവേദ്യം സ്വീകരിച്ച് ഏവരേയും അനുഗ്രഹിച്ചു. ഗോപന്മാര്‍ ഭക്തിവിവശരായി. ദിവ്യഗിരിയെ സ്തുതിച്ചു. സുഖക്ഷേമങ്ങള്‍ വരിച്ചു. വൃന്ദാവനവാസികള്‍ അത്യാഹ്ലാദഭരിതരായി.



ഇന്ദ്രപൂജമുടക്കിയതും അദ്രിപൂജ നടത്തിയതുമറിഞ്ഞ് ദേവരാജന്‍ കോപകലുഷിതനായി. ഗോകുലം നശിപ്പിക്കുവാന്‍ കോപ്പുകൂട്ടി. സംവര്‍ത്തകമേഘങ്ങളെ വൃന്ദാവനത്തിലേക്കയച്ചു. അവ തുമ്പിക്കൈവണ്ണത്തില്‍ വര്‍ഷിക്കാന്‍ തുടങ്ങി. മഴയും കൊടുങ്കാറ്റുമുണ്ടായി. വൃക്ഷങ്ങള്‍ കടപുഴകി വീണു. ഇടിയും മിന്നലും ചുഴലിയുമായി വന്ന മഴവ്രജത്തെ പരിഭ്രാന്തിയിലാഴ്ത്തി. ഗോപീ-ഗോപാലന്മാര്‍ ഭവചകിതരായി. സ്പതലോകങ്ങളും ഞെട്ടിവിറച്ചു. അവര്‍ സ്വന്തം കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് നന്ദഗൃഹത്തിലെത്തി ആവലാതി പറഞ്ഞു. അഭയം നല്‍കണേ എന്ന് അഭ്യര്‍ത്ഥിച്ചു. വ്യസനഭരിതരായ വ്രജപൗരന്മാരില്‍ ഭഗവാന്‍ കരുണാര്‍ദ്രനായി.



 മാ ഭൈഷ്ട്യം (ഭയപ്പെടേണ്ട) സകലതുമെടുത്തുകൊണ്ട് ഗോവര്‍ദ്ധന പാര്‍ശ്വത്തിലെത്തുക. അവിടെ രക്ഷകിട്ടും.


കൃഷ്ണന്‍ വൃന്ദാവനവാസികളോടൊത്ത് ഗോവര്‍ദ്ധന പാര്‍ശ്വത്തിലെത്തി. എന്നിട്ട്, അതിനെ അനായാസം പുഴക്കിയെടുത്ത് കൈയില്‍ ധരിച്ചു. പര്‍വ്വതം ഇളക്കിയെടുത്തപ്പോള്‍ കാണായ ഗര്‍ത്തത്തില്‍, ഗോപീഗോപാല ഗോവൃന്ദങ്ങളെ സമ്പാദ്യങ്ങളോടൊപ്പം കയറിക്കൊള്ളുവാന്‍, ശ്രീകൃഷ്ണന്‍ പറഞ്ഞു. ഗോപന്മാര്‍ അതനുസരിച്ചു. സമുദ്രംപോലെ ആര്‍ത്തലച്ചണഞ്ഞ മഴവെള്ളം ഗിരിതടത്തിലൊഴുകിയെത്തി. ജലപ്രവാഹം തടയുവാന്‍ ഭഗവാന്‍, സുദര്‍ശനത്തിനും അനന്തനും ആജ്ഞ നല്‍കി. സുദര്‍ശനം മുകളില്‍ നിന്നുകൊണ്ട് മഴ തടഞ്ഞു. അനന്തന്‍ മണ്ഡലാകൃതിപൂണ്ട് ഗോവര്‍ദ്ധനത്തിനു ചുറ്റുമതിലായി നിന്ന് ഒഴുകിയെത്തിയ ജലം തടഞ്ഞു.



ഈ അവസ്ഥ ഏഴു ദിവസം നീണ്ടു. ഗോപിഷ്ഠനായ ഇന്ദ്രന്‍ നാല്‍ക്കൊമ്പനില്‍ കയറി വൃന്ദാവനത്തിലെത്തി. ഗോപന്മാര്‍ക്കുനേരെ വജ്രായുധം പ്രയോഗിക്കാനാഞ്ഞു. കൃഷ്ണപ്രഭാവത്താല്‍ വര്ജപാണിസ്തബ്ധനായിപ്പോയി. ആയുധമേന്തിയ കൈതന്നെ സ്തംഭിച്ചുപോയി. ആശ്ചര്യചകിതനായ ഇന്ദ്രന്‍ പിന്തിരഞ്ഞോടി. പേമാരി തീര്‍ന്നു. ആകാശം തെളിഞ്ഞു. സൂര്യന്‍ ചണ്ഡകിരണങ്ങള്‍ തൂകി പ്രളയബാധിതഭൂമി ഉണക്കി. പക്ഷികളും മറ്റ് ജീവജാലങ്ങലും ആര്‍ത്തുല്ലസിച്ചു. ഭഗവാന്‍ വ്രജവാസികളോട് പുറത്തേക്കുവരാന്‍ പറഞ്ഞു. എന്നിട്ട്, മഹാപര്‍വ്വതത്തെ യഥാപൂര്‍വ്വം പ്രതിഷ്ഠിച്ചു. ഈ പ്രവൃത്തികണ്ട് ഗോകുലവാസികള്‍  അത്ഭുതപ്പെട്ടു. മുതിര്‍ന്നവര്‍ ശ്രീകൃഷ്ണനെ ആശീര്‍വദിച്ചു. അക്ഷതമിട്ട് അനുഗ്രഹിച്ചു. വാദ്യഘോഷങ്ങളും കീര്‍ത്തനാലാപനങ്ങളും കൊണ്ടു സ്തുതിച്ചു. സര്‍വ്വരും ചേര്‍ന്ന്, ആഘോഷപൂര്‍വ്വം, കൃഷ്ണനെ നന്ദഗൃഹത്തിലെത്തിച്ചു.


________________________________


ഇന്ദ്രപൂജ തടയുന്നതാണല്ലോ ആദ്യഭാഗം. ഇന്ദ്രന്‍, ഇന്ദ്രിയാസക്തിയുടെ പ്രതീകമാണ്. ലൗകികാമഗ്നമാണ് ഇന്ദ്രപൂജ! അതില്‍നിന്നു പിന്തിരിയാനും യത്‌നം ഗോവര്‍ദ്ധനത്തിലേക്കുതിരിക്കാനുമാണ് ശ്രീകൃഷ്ണന്‍, ഗോപന്മാരെ ഉപദേശിച്ചത്. ഗോവര്‍ദ്ധനം, ചിത്തശുദ്ധിയുടെയും ദൃഢബുദ്ധിയുടെയും – വിവേകത്തിന്റെയും – പ്രതീകമാണ്. ബാഹ്യമായ സുഖലോലുപത വെടിഞ്ഞ് അന്തശ്ചേതന ഉണര്‍ത്തി വിവേകികളാകാനണ് ഈ ഉപദേശം! ഇന്ദ്രപൂജ വ്യര്‍ത്ഥമാണെന്ന് സ്ഥാപിക്കുകയാണിവിടെ. ഇന്ദ്രപൂജയാല്‍ ഐഹികമോ പാരത്രികമോ ആയ ഒരു നേട്ടവുമില്ലെന്ന്, ഭഗവാന്‍ ഗോപന്മാരോടു പറഞ്ഞതിലെ പൊരുളും ഇതുതന്നെ. വ്യര്‍ത്ഥയത്‌നത്തിനല്ല, അര്‍ത്ഥഥലാഭത്തിനാണ് (പുരുഷാര്‍ത്ഥ പ്രാപ്തിക്കാണ്) മനുഷ്യന്‍ ശ്രമിക്കേണ്ടതെന്നു സാരം!


ഗോക്കളെ വര്‍ദ്ധിപ്പിക്കുന്നത് ഗോവര്‍ധനം. ഗോക്കളെ (ഇന്ദ്രിയങ്ങളെ) സന്മാര്‍ഗത്തിലേക്കു നയിച്ച് വികസിപ്പിക്കുന്നതാണുദ്ദേശ്യം! അതിന്നായുള്ള അഭ്യാസമാണ് ഗോവര്‍ദ്ധനപൂജ! നിതാന്തശ്രദ്ധാലുവായ ജിജ്ഞാസു ഇന്ദ്രിയങ്ങളടക്കി കരണങ്ങള്‍ പൂജാ സജ്ജമാക്കുന്നു. നിരന്തരമായ പൂജ (അഭ്യാസം) ഗോവര്‍ദ്ധനത്തിന്റെ ദിവ്യരൂപദര്‍ശനത്തിലാണവസാനിക്കുന്നത്. വാഗിന്ദ്രിയ ചിത്താദികള്‍ ശുദ്ധമാകുമ്പോള്‍ ഉണ്ടാകുന്ന പരമഫലം വിവേകോദയമാണ്. ഗോവര്‍ദ്ധനം ദിവ്യരൂപത്തില്‍ പ്രത്യക്ഷമായി എന്നു പറഞ്ഞതിലെ പൊരുളിതാണ്. ജിജ്ഞാസു നിരന്തരപരിശ്രമത്തിലൂടെ മനോവാക് കര്‍മ്മാദികലെ ഏകാഗ്രമാക്കി വിവേകമതിയായി മാറി എന്നര്‍ത്ഥം! 


വിദ്വാനേവ വിജാനാതി വിദ്വജ്ജന വൈഭവം’ എന്നുണ്ടല്ലോ! വൃന്ദാവനപൂജയ്ക്കു മുമ്പേ എത്തി നേതൃത്വമേറ്റത്, ശ്രീഗര്‍ഗ്ഗനാണ്. ഗോപന്മാരെ (ഭക്തമാരെ = ഇന്ദ്രിയദ്വാരാ ഈശ്വരാമൃതം നുകരുന്നവരെ) അദ്ധ്യാത്മമാര്‍ഗത്തിലേക്കു  ആചാര്യന്‍ നയിച്ചു എന്നാതാണിവിടെ അറിയേണ്ട സത്യം! സര്‍വതീര്‍ത്ഥമയമാണ് ഗോവര്‍ദ്ധനം. വിവേകമാണല്ലോ എല്ലാ സംശുദ്ധകര്‍മ്മങ്ങളുടേയും ആകരം! അതുകൊണ്ട്, ഗോവര്‍ദ്ധനപൂജ (വിവേകിതയാര്‍ന്ന ധര്‍മ്മാചരണം) ജന്മസാഫല്യമുണ്ടാക്കുമെന്നതു നിശ്ചയം! കര്‍മ്മമണ്ഡലമാകെ ശുദ്ധീകരിച്ച് നേരായമാര്‍ഗ്ഗം ചരിക്കാന്‍ ജ്ഞാനിയെ (ഭക്തനെ) സഹായിക്കുന്നത് വിവേകമാണ്. തങ്ങള്‍ പൂജിച്ചിട്ടില്ലാത്ത എന്നാല്‍ സദാ സമീപ സാന്നിധ്യമുള്ള ഗോവര്‍ദ്ധനത്തെ ഏവരും ആരാധിക്കേണ്ടതാണ്!


കര്‍ഷയതീതി കൃഷ്ണഃ’ എന്ന നിരുക്തം ‘ആകര്‍ഷിക്കുന്നവന്‍ കൃഷ്ണന്‍’ എന്ന അര്‍ത്ഥമാണ് വ്യക്തമാക്കുന്നത്. ഗോപന്മാരെ തന്നിലേക്കാകര്‍ഷിച്ച് വാഗൈ്വഭവത്താല്‍, ധര്‍മ്മമെന്തെന്ന് ബോധ്യപ്പെടുത്തിയ ഗുരുവാണ് കൃഷ്ണന്‍! വേവലാതിയോടെ ‘യത്‌ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി’ എന്നപേക്ഷിക്കുന്നവരോട് ‘മാ ഭൈഷ്ട്യം’ എന്നുപറഞ്ഞ് അവര്‍ക്ക് അഭയം നല്‍കാന്‍ സദ്ഗുരുവിനേ കഴിയൂ. സകലരും ഗോവര്‍ദ്ധന പ്രാന്തത്തിലെത്തണമെന്നും അവിടെ അഭയം ലഭിക്കുമെന്നും ആണ് കൃഷ്ണന്‍, ഗോപന്മാരെ സാന്ത്വനിപ്പിച്ചു പറഞ്ഞത്. അജ്ഞാത തിമിരകറ്റി ചക്ഷുസ്സുന്മീലനം ചെയ്യുന്ന ഗുരുധര്‍മ്മമാണിത്.



കൃഷ്ണ നിര്‍ദ്ദേശമനുസരിച്ച് സുദര്‍ശനം മഴയെ തടഞ്ഞു. അനന്തന്‍ ചുറ്റുമതിലായി മാറി ജലപ്രവാഹത്തേയും ചെറുത്തു. വിവേകപൂര്‍വ്വമായ ജ്ഞാനതേജസ്സാണ് സുദര്‍ശനം! അതിന്റെ തീവ്രപ്രകാശത്തിനുമുന്നില്‍ ഇന്ദ്രന്റെ – ഇന്ദ്രിയമഗ്നന്റെ-കര്‍മ്മങ്ങള്‍ക്കു ശക്തിയുണ്ടാവില്ല! വിവേകിക്കുണ്ടാകുന്ന ധാര്‍മ്മിക ബലമാണ് മണ്ഡലാകൃതിയില്‍ ചുറ്റുമതിലായി നിന്ന അനന്തന്‍! അനന്തമായ ധര്‍മ്മബലം ഒരു കോട്ടപോലെ വ്യക്തിയെ ഇന്ദ്രിയാസക്തിയില്‍ നിന്ന് രക്ഷിച്ചുകൊണ്ടേയിരിക്കും!



ഇന്ദ്രിയങ്ങളെയും മനസ്സിനേയും കുഴക്കിയ തടസ്സമാകുന്ന പേമാരിയില്‍ നിന്ന് ഭഗവാന്‍ ഗോകുലത്തെ രക്ഷിച്ചു. പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണ് ആ ഏഴു ദിനങ്ങള്‍!


സ്വധര്‍മ്മത്തിലടിയുറച്ച് വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക്/ വ്യക്തികള്‍ക്ക് കര്‍മ്മസാഫല്യത്താല്‍ ആനന്ദം നിറയുന്നു. അവന്‍/അവര്‍ മറ്റെല്ലാം മറക്കുന്നു. ഗുരുവും ശിഷ്യരും സര്‍വ്വം മറന്ന് ആനന്ദനൃത്തം തുടരുന്നു. ഇന്ദ്രിയപരത അടിയറവുപറഞ്ഞ്, അഭയം യാചിച്ച് പിന്മാറുന്നു. ഈ മഹാതത്ത്വമാണ് ഗോവര്‍ധനോദ്ധാരണ കഥയില്‍നിന്ന് സജ്ജനങ്ങള്‍ വായിച്ചെടുക്കേണ്ട സൂക്ഷ്മാര്‍ത്ഥം!


♥♥♥♥♥♥♥♥♥♥♥♥


ഗോവര്‍ദ്ധന പൂജ 2022: ഒക്ടോബര്‍ 26 ബുധനാഴ്ച


ഗോവര്‍ദ്ധന്‍ പൂജാ മുഹൂര്‍ത്തം - രാവിലെ 06:36 മുതല്‍ 08:55 വരെ


ദൈര്‍ഘ്യം - 02 മണിക്കൂര്‍ 18 മിനിറ്റ്


പ്രതിപാദ തീയതി ആരംഭം - ഒക്ടോബര്‍ 25, വൈകുന്നേരം 04:18ന്


പ്രതിപാദ തീയതി അവസാനം - ഒക്ടോബര്‍ 26, ഉച്ചയ്ക്ക് 02:42ന്



__________________________________


നമ്മുടെ പുരാണേതിഹാസങ്ങളിലെയും വേദോപനിഷത്തുകളിലെയും കഥകള്‍ വെറും കഥാഖ്യാനങ്ങളല്ല. സോദ്ദേശ്യരചനകളാണ്. ഏതെങ്കിലും തത്ത്വോന്മീലനമാവശ്യമില്ലെങ്കില്‍ ഋഷികവികള്‍ എഴുത്താണി ചലിപ്പിക്കുകയില്ല.


_____________________________


ഹരേ കൃഷ്ണ!!!!


-♥♥♥♥♥♥♥♥♥♥♥♥♥