Tuesday, January 30, 2024

*ലോകഗുരുവായ ഭാരതം അഥവാ ഇന്ത്യ* 1947 ന് ശേഷം രൂപം കൊണ്ട റാഡ്ക്ലിഫ് ലൈനിന് ഇപ്പുറത്തുള്ള മണ്ണല്ല ഭാരതം. വ്യത്യസ്തങ്ങളായ നാടുകൾ ബ്രിട്ടീഷുകാർ നൂലുകളാൽ കോർത്ത് ഒരു രാജ്യമാക്കി മാറ്റി തന്നതല്ല ഭാരതം. വിദേശികളേക്കാൾ എത്രയോ മുന്നേ ദേശീയ ബോധം ആർജിച്ചെടുത്തവരാണ് ഇന്ത്യക്കാർ. ലോകം ഉണരുന്നതിന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ ലോകത്തിന് മുന്നിൽ വിളക്ക് കത്തിച്ചു വച്ച സംസ്‌കാരം.വേദകാലം കഴിഞ്ഞു 2 നൂറ്റാണ്ടുകൾക്ക് അകം തന്നെ രാഷ്‌ട്രം എന്ന നിലയിൽ ഭാരതം തന്റെ ഭൗതിക അതിർത്തി പൂർണമായും രൂപപ്പെടുത്തിയിരുന്നു. ഭാരതീയ സാംസ്‌കാരിതയ്‌ക്കുമുന്നിൽ അതിർത്തികൾ ഇല്ലായിരുന്നു.ഭാരതാംബ മുലയൂട്ടാത്ത ഒരു സംസ്‌കാരധാരകളും ലോകത്തിൽ ഇന്നും ഇല്ല . അതുകൊണ്ടു തന്നെ ഭാരതത്തിന് അതിർത്തി നിർണയിക്കുക സാധ്യമല്ല. അതിനാൽ അഖണ്ഡഭാരതമെന്നാൽ ലോകം എന്ന് തന്നെ പറയേണ്ടി വരും. ഇത് കൃത്യമായി മനസ്സിലാക്കാൻ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കണ്ണോടിക്കണം. ഭാരതീയ സംസ്‌കൃതിയുടെ അഥവാ സനാതന ധർമ്മത്തിന്റെ തുടക്കം 6000 ബി.സി.ഇ , അതായത് 8000 വർഷങ്ങൾ മുന്നേ ആണ് എന്നത് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻസംസ്‌കാരംരൂപംകൊള്ളുന്നതിന്1000 വര്ഷങ്ങൾക്കും(7000 ബസിഇ മുതൽ 3000 ബിസിഇ) മുന്നേയും മെസപ്പെട്ടോമിയൻ സംസ്‌കാരത്തിന് 1500 വർഷം (6500 ബസ്ഇ മുതൽ 3100 ബസിഇ) മുന്നേയും ആണ് ഭാരതീയ സംസ്‌കൃതി ഉണരുന്നത്. ഹാരപ്പൻ സംസ്‌കാരം എന്ന് ഇതിനെ വിളിച്ചിരുന്നു. ഏതാണ്ട് ഭാരതം മുഴുവനായി ഈ സംസ്‌കാരം വ്യാപിച്ചിരുന്നു. ഹാരപ്പൻ സംസ്‌കാരത്തിന്റെ സ്വാധീനം ഇറാനിലും ഇറാഖിലും ചൈനയിലും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. വേദ നദിയുടെ ഉത്ഭവം ആണ് പിന്നീട് നാം കാണുന്നത്. ലോകത്തിന് ഏറെ അഭിമാനകരമായ ഈ സംസ്‌കാരം ഭാരതത്തിന്റെ ഭൗമഅതിർത്തിക്കുള്ളിൽ അല്ല പിറവികൊണ്ടത് എന്ന് പറയാൻ ആയിരുന്നു ചരിത്രകാരന്മാർക്ക് ഏറെ ഇഷ്ടം. ആ അജണ്ട മനസ്സിൽ വെച്ച് കൊണ്ട് വ്യാജ ചരിത്ര നിർമ്മിതിയുടെ ഒരു പ്രവാഹം തന്നെ ഭാരതത്തിലെ ഇടതു ചരിത്രകാരന്മാർ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ കാലം കഴിഞ്ഞപ്പോൾ ഈ കപടചരിത്രങ്ങളെ ഇതിന്റെ പ്രയോക്താക്കൾക്ക്പോലും തള്ളിപ്പറയേണ്ടി വന്നു. ഭൂമിശാസ്ത്രപരമായ അതിർത്തികൾ കടന്നുള്ള വേദ – സനാതന സ്വാധീനത്തിനു ഭൗതികമായ തെളിവുകൾ കുറവാണ്. പക്ഷെ അവ തമ്മിലുള്ള ഇഴയടുപ്പം ബോദ്യമാകാൻ അവേസ്തയിലും ഋഗ്വേദത്തിലും ഉള്ള ഭാഷാപരമായ സാമ്യതകൾ മാത്രം മതിയാകും. കൂടാതെ ഭഗവൻപുര, ദാധേരി (ഹരിയാന) മനാടാ (ജമ്മു)എന്നിവടങ്ങളിൽ *വേദകാലഘട്ടത്തിലെ കാലങ്ങളായ* ഓക്ക്(ചെമ്മണ്ണ്) നിറമുള്ളകലങ്ങളും ഹാരപ്പയിലെ കലങ്ങളായ കറുപ്പും ചുവപ്പും കലങ്ങളും ഒരുമിച്ച് ഒരു പൊട്ടലും കൂടാതെ കണ്ടെത്തിയിട്ടുണ്ട്. ഇത് അവർ തമ്മിൽ യുദ്ധം നടന്നിട്ടില്ല എന്നതിനുള്ള തെളിവാണ്. വേദ കാലത്തിനുശേഷം ബി.സി.ഇ ആറാം ശതകത്തോടെ വ്യത്യസ്ത രാജവംശങ്ങൾക്ക് കീഴിൽ 16 ജനപഥങ്ങൾ ഉയർന്നുവന്നു. തുടർന്ന്ഹര്യങ്ക വംശം, അതിനുശേഷം അലക്സാണ്ടർ പോലും പരാജയ ഭീതിയോടെ നോക്കി കണ്ട നന്ദവംശവും ഹിന്ദുസ്ഥാനം ഭരിച്ചു .Bce326-ആയപ്പോൾ മൗര്യ സാമ്രാജ്യത്തിന്റെ വരവായിരുന്നു.ഏറ്റവും കെട്ടുറപ്പുള്ള ഭരണമായിരുന്നു അത്. മൗര്യ കാലത്ത് ഗ്രാമങ്ങൾ മുതൽ രാജ സിംഹാസനം വരെ ഓരോ മേഖലയും കൃത്യമായ ഭരണ സംവിധാനത്തിന് കീഴിൽ ആയിരുന്നു.650,000 ലക്ഷത്തോളം പേരടങ്ങുന്ന വലിയ സൈന്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അശോകന്റെ കാലത്ത് അതിഗംഭീരമായ വളർച്ച ഈ സമ്രാജ്യംആർജിച്ചു. സുംഗന്മാർ , ഔദുംബരന്മാർ, കുനിന്ദന്മാർ , ത്രിഗർത്തന്മാർ ,ശാകന്മാർ, പാർത്തിയൻമാർ, കുശാനന്മർ,ശതവാഹനന്മാർ തുടർന്ന് ഗുപ്തന്മാരുടെ ഭരണത്തിൻ കീഴിൽ ഭാരതം എത്തി. ഏറ്റവും ഉജജ്വലമായലമായകാലഘട്ടമായിരുന്നു അത്. തുടർന്ന് ഹർവർഷദ്ധനൻ, ചാലൂക്യന്മാർ പാലന്മാർ പ്രതിഹാരന്മാർ രാഷ്ടകുടന്മാർ എന്നിവരും ഭാരതത്തിന്റ വിവിധഭാഗങ്ങൾ കേന്ദ്രമാക്കി ഭരണം നടത്തി. നന്ദ, മൗര്യ, ഗുപ്ത തുടങ്ങിയ വംശങ്ങളുടെ കേന്ദ്രീകൃത ഭരണത്തിൻ കീഴിലും മറ്റ് ചെറുവംശങ്ങൾക്ക് കീഴിലും ഭാരതം അഭൂത പൂർവ്വമായ നേട്ടങ്ങൾ കൈവരിച്ചു.കലകളുടെയും സാഹിത്യത്തിന്റയും വാസ്തു വിദ്യകളുടെയും നേട്ടങ്ങൾ എണ്ണിയാൽ തീരില്ല. ഒരു ഭാഗത്ത് നളന്ദയും തക്ഷശിലയും, ഓദന്തപുരിയും, വിക്രമശിലയും തുടങ്ങി ലേകോത്തര വിദ്യാലയങ്ങൾ. മധുരയും, ഗാന്ധാരയും അമരാവതിയും അടങ്ങുന്ന ശില്പകലാ സമ്പ്രദായങ്ങൾ, വിശ്വോത്തര ക്ലാസിക് കലകൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സമ്പത്തിന്റ കലവറയാണ് ഭാരതം. നാം ഇങ്ങനെ പല രാജാക്കന്മാരുടെ കീഴിൽ കഴിയുമ്പോഴും ഒറ്റ സാമ്രജ്യത്തിന് കീഴിൽ കഴിയുമ്പോഴും ഭാരതം ഏകമാണ് എന്ന ചിന്ത ഭാരതത്തിന് ഉണ്ടായിരുന്നു. പുരാണ പ്രകാരം ലോകം മുട്ടയുടെ രൂപത്തിൽ ആണ്. ഇതിൽ 7വർഷകൾ (ഭൂഖണ്ഡം) ങ്ങൾ ഉണ്ട് അതിൽ പ്രധാന വർഷ ആണ് *‘ഭാരത വർഷം’*. രാമായണത്തിൽ *രാമന്റ അയനം* ഭാരതത്തിന്റ എല്ലാ അതിരുകളും വിശദമാക്കുന്നു. രാമ ലക്ഷ്മണന്മാരുടെയും വിശ്വാമിത്രന്റയും ആദ്യ സഞ്ചാരം വടക്കോട്ട് മിഥില വരെയാണ്. ശേഷം സീതാരാന്മാരുടെ വനവാസമാണ്. വിവധദേശങ്ങളിലെയും വനവർണനകളാണ്. അയോദ്ധ്യയിൽ തമസാ നദി കടന്ന് വടക്കോട്ടും ഗംഗ നദി കടന്ന് തെക്കോട്ടുമുള്ള അവരുടെ യാത്ര രാമായണം പറയുന്നു. സുഗ്രീവൻ വാനരന്മാരെ വിവിധദിക്കികളിലേക്ക് അയക്കുന്നു. വിദേഹം, മാഗധം, മാളവം, കോസലം, പുൺറം, മുരിചീ പട്ടണം, ഉത്കലം, അവന്തി, കലിങ്കം, ആന്ത്രം, ചോളം, പാണ്ഡ്യം, കേരളം. എന്നീനാടുകളും ഗംഗ, യമുന, കാളിന്ദി, താമ്രഭരണി, ഗോദാവരി, പമ്പ എന്നീ നദികളും രാമായണത്തിൽ കാണാം. ഇത് കൂടാതെ നിരവധി പർവ്വതങ്ങൾ വിവരിക്കുന്നുണ്ട്. ഇങ്ങനെ ഭാരതം മുഴുവൻ രാമായണത്തിൽ കാണാം . ”കർമ്മബീജം വരട്ടിക്കളഞ്ഞുടൻ ജന്മനാശം വരുത്തേണമെങ്കിലും ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള പാരിലെങ്ങുമെളുതല്ല നിർണ്ണയം. അത്ര മുഖ്യമായുള്ളൊരു ഭാരത- മിപ്രദേശമെന്നെല്ലാരുമോർക്കണം” ”കർമ്മം നാശം വരുത്തി മോക്ഷം നേടാൻ ഭാരത ഖണ്ഡം ഒഴിച്ചുള്ള ഖണ്ഡങ്ങളിൽ എളുപ്പമല്ല ഭാരതത്തിൽ അത് അനായാസവും അത്ര മുഖ്യമാണ് ഭരതഖണ്ഡം” ജംബു ദ്വീപത്തിലെ 9 ഖണ്ഡങ്ങളിൽ പ്രധാന ഖണ്ഡം ആണ് ഭാരതംഎന്നും ഭരതമഹിമ എന്ന ഭാഗത്തിൽ ജ്ഞാനപ്പാന അടയാളപ്പെടുത്തുന്നു. ‘ഉത്തരേ ച സമുദ്രസ്യ ഹിമദ്രേശ്ചൈവ ദക്ഷിണം, വർഷം തദ് ഭാരതനാമ ഭാരതീയത്ര സന്തതി (വിഷ്ണു പുരാണം) ‘(ഇന്ത്യൻ) സമുദ്രത്തിന് വടക്കും മഞ്ഞുമലകൾക്ക് (ഹിമാലയം) തെക്കുമായി കിടക്കുന്ന രാജ്യത്തെ (വർഷം) ഭാരതം എന്ന് വിളിക്കുന്നു; അവിടെ ഭരതന്റെ സന്തതികൾ വസിക്കുന്നു.’ ”ഹിമാലയസാമരഭ്യാംയാവദിന്ദുസരോവരം തം ദേവനിർമ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതി” (ബൃഹസ്പതി സംഹിത) ”വടക്ക് ഹിമാലയത്താലും തെക്ക് ഇന്ത്യൻ മഹാസമുദ്രത്താലും ചുറ്റപ്പെട്ട, ദൈവങ്ങൾ തന്നെ സൃഷ്ടിച്ച പുണ്യഭൂമിയെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നു” ‘ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരിം ജലേസ്മിൻ സന്നിധിം കുരു'(സ്നാന ശ്ലോകം) ‘പുണ്യ നദികളായ ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധു കാവേരി എന്നിവയുടെ സാന്നിദ്ധ്യം ഈ ജലത്തിലേക്ക് പകരട്ടെ’ ”ഏതാസാമപോ ഭാരത്യഃ പ്രജാ നാമഭിരേവ പുനന്തീനാമാത്മനാ ചോപസ്പൃസന്തി ചന്ദ്രാവശാ താമ്രപർണ്ണി അവടോദാ കൃത മാലാ വൈഹായസി കാവേരി വേണീ പയസ്വിനി സർക്കാരവത്താ തുംഗഭദ്ര കൃഷ്ണാ വേണ്യാ ഭീമരഥി ഗോദാവരി നിർവ്വിന്ധ്യാ പയോഷ്ണി താപീ രേവാ സുരസാ നർമ്മദാ ചർമ്മണ്വതീ സിന്ധുരന്ധഃ ശോണശ്ച നദൗ മഹാനദീ വേദസ്മൃതിർ ഋഷികുല്യാ ത്രിസാമാ കൗശകീ മന്ദാകിനീ യമുനാ സരസ്വതീ ദൃഷദ്വതി ഗോമതി സരയൂ രോധസ്വതീ സപ്തവതീ സുഷോമാ സതദ്രൂശ്ചന്ദ്രഭാഗാ മരുദ്വൃധാ വിതസ്താ അസിക്നീ വിശ്വേതി മഹാനദ്യഃ” ശ്രീമദ് ഭാഗവതം (5.19.17-18) ‘വളരെ പ്രമുഖമായ മഹാനദികളാണ്ചന്ദ്രവാസ, താമ്രപർണി, അവതോദ, കൃതമാല, വൈഹായസി, കാവേരി, വേണി, പയസ്വിനി, സർക്കാരവത്ത, തുംഗഭദ്ര, കൃഷ്ണ,നിർവിന്ധ്യ, പയോഷി, താപി, രേവ, സുരസ, നർമ്മദ, കർമ്മാവതി, മഹാനദി, വേദസ്മൃതി, ഋഷികുല്യ, ത്രിസാമ, കൗശകി, മന്ദാകിനി, യമുന, സരസ്വതി, ദൃഷ്ടാദ്വതി, ഗോമതി, സരയു, രോധസ്വതി, സപ്തവതി, സുഷോമാ,ശതദ്രു, ചന്ദ്രഭാഗ,വിദസ്ത, അസികിനി, വിശ്വം. ഭരത-വർഷ നിവാസികൾ ഈ മഹാനദികളെ എപ്പോഴും ഓർക്കുന്നതിനാൽ ശുദ്ധീകരിക്കപ്പെടുന്നു. ചിലപ്പോൾ അവർ ഈ നദികളുടെ പേരുകൾ മന്ത്രങ്ങളായി ജപിക്കും, ചിലപ്പോൾ അവർ നേരിട്ട് നദികളിൽ തൊടാനും അവയിൽ കുളിക്കാനും പോകും. അങ്ങനെ ഭരത-വർഷ നിവാസികൾ ശുദ്ധീകരിക്കപ്പെടുന്നു. വിവിധ രാജവംശങ്ങൾക്ക് കീഴിൽ ജീവിക്കുമ്പോഴും ഭാരതം ഒന്നാണ് എന്ന ദേശീയ ബോധം ഭാരതീയന് ഉണ്ടായിരുന്നു. രാമായണത്തിൽ രാമന്റെ അയനങ്ങളിലും സീതാ അന്വേഷണാർത്ഥം പുറപ്പെടാൻ നിൽക്കുന്ന വാനരന്മാർക്ക്‌ സുഗ്രീവൻ നിർദേശം കൊടുക്കുമ്പോഴുംജ്ഞാനപ്പാനയിൽ ഭാരത മഹിമ പറയുമ്പോഴുംവിഷ്ണു പുരാണത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിന് വടക്കും ഹിമലയത്തിന് തെക്കുമായി കിടക്കുന്ന രാഷ്‌ട്രമാണ് *ഭാരതം* എന്നു വിഷ്ണു പുരാണം പറയുമ്പോഴും സമാന അർത്ഥത്തിൽ ബ്രിഹസ്പത്യ ശാസ്ത്രം പറയുമ്പോഴും ധ്യാന ശ്ലോകത്തിൽ നദികളെക്കുറിച്ചും ശ്രമദ്ഭാഗവതത്തിൽ ഭാരതവർഷ നദികളെയും അവയുടെ പുണ്യത്തെക്കുറിച്ചു പറയുമ്പോൾ ഭാരതീയ ദേശീയ ബോധത്തിന്റെ ആഴം മനസിലാക്കേണ്ടതാണ്.പൂർവ്വവുംപശ്ചിമവും ഉത്തരവും ദക്ഷിണവും ഒന്നാണ് എന്ന ബോധ്യം നമ്മിൽ അന്തർലീനമായിരുന്നു എന്ന് വേണം മനസിലാക്കാൻ. *ഭാരതീയമായ എന്തിനെയും തള്ളിപ്പറയുന്ന, സനാതന മൂല്യങ്ങളെ അന്ധമായി എതിർക്കുന്ന ജന്മം കൊണ്ട് മാത്രം ഭാരതീയരായിരിക്കുന്ന ഒരുപാടു പേര് നമ്മുടെ നാട്ടിലുണ്ട്.* അവർക്ക് ഭാരതത്തിന്റെ ഈ മഹിമയും ഗരിമയും പൈതൃകവും മനസ്സിലാകാത്തതല്ല. പക്ഷെ രാഷ്‌ട്രത്തെവിഘടിപ്പിച്ചു നിർത്താനും അതിലൂടെഅധികാരത്തിൽഎത്താനുമാണ് അവർആഗ്രഹിക്കുന്നത്. ലോകം മുഴുവൻഭാരതത്തെഅംഗീകരിക്കുമ്പോഴുംവിഭജന നയത്തിന്റെ ഭാഗമായി അവർ ഭാരതീയ പൈതൃകത്തെ തള്ളിപ്പറഞ്ഞു കൊണ്ടേയിരിക്കും. പക്ഷെ ഇത്തരത്തിലുള്ള എന്തിനെയും സ്വംശീകരിക്കുകയും തന്റെ സ്വത്വത്തിനോട് ചേർക്കുകയും ചെയ്യുകയാണ് ഭാരതമെന്ന മഹാനദിയുടെ സ്വഭാവം. അങ്ങിനെ അലിഞ്ഞു ചേരാൻ തയ്യാറല്ലാത്ത ചിന്താധാരകളെയും പ്രത്യയ ശാസ്ത്രങ്ങളെയും ഈ സംസ്‌കാരം ഹിന്ദു മഹാസാഗരത്തിൽ വലിച്ചെറിയുകയും ചെയ്യും. എല്ലാറ്റിനും ശേഷവും സനാതനമായ ഈ കർമ്മ ഭൂമി പൂർവാധികം തിളക്കത്തോടെ നിലകൊള്ളുകയും ചെയ്യും

Friday, January 26, 2024

എന്താണ് പ്രാണ പ്രതിഷ്ഠ?! ഈശ്വരന് രൂപമില്ല പ്രതിമയുമില്ല പ്രതിഷ്ഠയും ഇല്ല.. എന്നാൽ ദേവതാ ഭാവത്തിൽ ആണ് രൂപത്തെ ആശ്രയിച്ച് ഈശ്വരനെ സമീപിക്കാൻ ശ്രമിക്കുന്നത്.. എങ്ങിനെ എന്നാൽ വൈദ്യുതിയെ നമുക്ക് കാണാൻ പറ്റുന്നില്ല.. എന്നുവച്ച് വൈദ്യുതി ഇല്ലെന്ന് നമുക്ക് പറയാനാകുമോ?.. ഹീറ്റർ ടിവി എയർകണ്ടീഷണർ ഫാൻ എന്നീ ഉപകരണങ്ങൾ അഥവാ യന്ത്രങ്ങൾ ഉപയോഗിച്ച് നമുക്ക് വൈദ്യുതിയെ ഫീൽ ചെയ്യാനാകും.. അനുഭവിക്കാൻ ആകും.. ഈ ശ്രമം ആണ് .. ക്ഷേത്രത്തിൻറെ ചൈതന്യത്തിൽ കൂടെ നമ്മൾ നേടാൻ ശ്രമിക്കുന്നത്.. നിരാകാരനായ ഈശ്വരനെ സകാര രൂപത്തിൽ അനുഭവിക്കാൻ ഉള്ള സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് ദേവത ആരാധന.. ഈശ്വരന് നമുക്ക് ഇഷ്ടപ്പെട്ട പല ഗുണങ്ങളുമുണ്ട്.. ഞങ്ങളെയൊക്കെ ദേവദാ ഭാവത്തിൽ ആരാധിക്കുന്ന സംവിധാനമാണിത്.. ഉദാഹരണത്തിന് ഒരു വ്യക്തി മറ്റൊരാളുടെ ഭർത്താവ് ആണ് മകനാണ്,. അമ്മാവനാണ് അച്ഛനാണ്.. എന്നാൽ ഈ ഭാവങ്ങൾ എല്ലാം തന്നെ ഒരേ വ്യക്തിയിൽ അടങ്ങിയിരിക്കുന്നതാണ്.. മേൽപ്പറഞ്ഞ ഭാവത്തിൽ കൂടി മാത്രമാണ് മേൽപ്പറഞ്ഞ അഞ്ചുപേരും ഈ വ്യക്തിയെ സമീപിക്കുന്നത്.. ഇതുതന്നെയാണ് ദേവത ആരാധനയുടെയും രഹസ്യം... കൊ ടുക്കുന്നത് ഒരെ വ്യക്തിയാണെങ്കിലും അത് വാങ്ങുന്നത് അച്ഛനായിട്ടും മകൾ ആയിട്ടും ഭാര്യയായിട്ടും അമ്മയായിട്ടും അമ്മാവൻ ആയിട്ടും ഒക്കെയാണ് വാങ്ങേണ്ടവർ വാങ്ങുന്നത്.. വ്യത്യസ്ത ഭാവത്തിൽ ആണ്... മകൾക്ക് അച്ഛന് കൊടുക്കാൻ പറ്റുന്ന പ്രേമം അച്ഛൻറെ പ്രേമമാണ് കാമുകന്റെ പ്രേമം ആവില്ല. ഒരു മകന് അമ്മയ്ക്ക് കൊടുക്കാൻ പറ്റുന്ന പ്രേമം കാമത്തിന്റേതാവില്ല മാതൃത്വത്തിന്റെ പ്രേമം ആയിരിക്കും എന്ന പോലെ... ഇത് തന്നെയാണ് ദേവദാ ഭാവത്തിന്റെ രഹസ്യം.. ഒരു ക്ഷേത്രം.. അതിലെ ദേവത എല്ലാ മനുഷ്യരൂപത്തിലുള്ളതാണ്... മനുഷ്യരൂപത്തിൽ മാത്രമേ നമുക്ക് ദേവതയെ സങ്കൽപ്പിക്കാൻ ആകുന്നു ള്ളൂ.. ഒരു ക്ഷേത്രത്തിൻറെ ശ്രീകോവിൽ അതിൻറെ ശിരസ്സും ബലിവട്ടം ദേവതയുടെ മുഖവും വിളക്കുമാടം ഉദരവും പ്രദക്ഷിണ വഴി അരക്കെട്ടും നമ്മൾ കടന്നുവരുന്ന ഗോപുരം കാലുകളും ആണ്.. നമ്മൾ ക്ഷേത്രത്തിലേക്ക് കടക്കുമ്പോൾ ഗോപുര വാതിൽ തൊട്ടു നെറുകയിൽ വച്ച് അകത്ത് കടക്കുന്നത്.. യഥാ പിണ്ഡെ -തഥാ ബ്രഹ്മാണ്ഡെ യഥാ ബ്രഹ്മാണ്ഡെ തഥാ പിണ്ഡെ.. വേദത്തിലെ ഒരു മന്ത്രമാണ്.. ഈ പ്രപഞ്ചത്തിലെ സൃഷ്ടിക്ക് ഉപയോഗിച്ചിട്ടുള്ള എല്ലാ പദാർത്ഥങ്ങളുടെയും അടിസ്ഥാനപരമായിട്ടുള്ള ഒരു ഘടകം ഒന്നാണ് എന്ന് സ്വിറ്റ്സർലാൻഡിൽ നടത്തിയ ബിഗ് ബാങ തിയറി എക്സ്പെരിമെന്റിൽ "ദൈവകണം" എന്ന പേരിട്ടു വിളിച്ച ശാസ്ത്രം സ്വയം പറഞ്ഞു നിർത്തുന്നു.... ഒരേ പിണ്ഡം കൊണ്ടാണ് ഈ ബ്രഹ്മണ്ഡം ഉണ്ടാക്കിയിട്ടുള്ളത് എന്നും ആ പിണ്ഡം തന്നെയാണ് ഈ ബ്രഹ്മാണ്ഡത്തിന് നിദാനം എന്നുമാണ് യജുർവേദ മന്ത്രത്തിന്റെ അർത്ഥം. ഒരു ആറ്റത്തിന് ന്യൂക്ലിന് ചുറ്റും ഇലക്ട്രോണും പ്രോട്ടോണും ന്യൂട്രോണും കറങ്ങിക്കൊണ്ടിരിക്കുന്നു. കോർക്കും.. ഇലക്ട്രോണിക് പ്രോട്ടോണും ന്യൂട്രോണും ന്യൂക്ലിയസിൽ നിന്ന് എനർജി വലിച്ചെടുത്താണ് വ്യത്യസ്ത സ്പീഡുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്നത്.. ഇവ 4 ഉം ഇവർക്ക് എനർജി distribute ചെയ്യുന്നത് ന്യൂക്ലിയസ് ആണ് താനും... ഈ ന്യൂക്ലിയസിന്റെ ക്രോസ്ഫിയർ തന്നെയാണ് ഈ പ്രപഞ്ചം എന്ന് നമുക്ക് നോക്കിയാൽ മനസ്സിലാകും. ഒരു സൂര്യന് ചുറ്റും അതേ അണ്ഡാകാര രൂപത്തിൽ കറങ്ങുന്ന ഗ്രഹങ്ങൾ അടങ്ങുന്ന സൗരയൂഥങ്ങളുടെ കൂട്ടായ്മയാണ് ഈ പ്രപഞ്ചമെന്നത്... എല്ലാ ഗ്രഹങ്ങളും എനർജി വലിച്ചെടുക്കുന്നത് ഈ സൂര്യനിൽ നിന്ന് ആണ്.. എന്നുവെച്ചാൽ നമ്മുടെ ചുറ്റും കാണുന്ന ഈ പ്രകൃതി പോലും ഒരു പ്രത്യേക ശക്തിക്ക് പിറകിൽ അഥവാ എനർജിക്ക് പിറകിൽ ആണ് കറങ്ങിക്കൊണ്ടിരിക്കുന്നത്... ശക്തിയെ അഥവാ ഊർജ്ജത്തെയാണ് "പ്രാണൻ" എന്ന് നമ്മൾ വിളിക്കുന്നത്... ഇവിടെ ഒരു ആത്മീയ ലോകത്തെ ഭൗതിക ലോകത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് സനാതനധർമ്മം മുന്നോട്ടുപോകുന്നത്.. പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ആത്മീയ നിലനിൽപ്പ് ആത്മീയതയ്ക്ക് പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ഭൗതികത നിലനിൽപ്പ് ഉണ്ടാവില്ല എന്ന സത്യമാണ് സനാതനധർമ്മം പ്രഘോഷിക്കുന്നത് ഒരു കുഞ്ഞിൻറെ ഗർഭധാനം നടക്കുന്ന സമയത്ത്. ഗർഭാധാന സംസ്കാരം എന്ന് ഷോഡശ ശക്രിയകളിൽ അതിനെപ്പറ്റി പറയും.. "വീര്യ സ്ഥാപന സ്ഥിരീകരണം എന്നാണ്... ഗർഭതെ കുറിച്ചുള്ള സനാതന ധർമ വിവക്ഷ.."വീര്യത്തെ അമ്മയുടെ വയറ്റിൽ പ്രതിഷ്ഠിക്കുക എന്നതാണ്..അത്.. ശബ്ദത്തെ ശരീരത്തിലൂടെ കടത്തിവിട്ട് ശരീരത്തിൻറെ ഉള്ളിലുള്ള ചിത്രങ്ങൾ എടുക്കാൻ ആകുമെന്ന് സാങ്കേതികവിദ്യ ആണല്ലോ നമ്മൾ അൾട്രാസൗണ്ട് സ്കാൻ എന്ന് പറയുന്നത്... എന്നാൽ ഭാരതീയ ഋഷിമാർ ഈ കാര്യം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു.. മന്ത്രം അഥവാ ശബ്ദം തന്ത്രം അഥവാ ടെക്നോളജി ഉപയോഗിച്ച് നമ്മുടെ ആന്തരിക ലോകത്തിലേക്കുള്ള വഴി കണ്ടെത്താൻ ആകുമെന്ന് ഋഷിമാർ,പണ്ഡിതൻ കണ്ടെത്തിയിരുന്നു പണ്ടു തന്നെ... പ്രാണപ്രതിഷ്ഠയിൽ ഈ പ്രപഞ്ച കാരണക്കാരനായ പ്രാണനെ ഒരു പ്രതീകത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് പ്രാണ പ്രതിഷ്ഠ എന്ന് പറയുന്നത്.. ശബ്ദഭ്രമം നാദബ്രഹ്മം എന്നൊക്കെയാണ് സനാതന ധർമ്മത്തിലെ നമ്മൾ കേട്ട് പരിചയമുള്ള ശബ്ദത്തെ പറ്റി.. ശബ്ദതിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്നത് ശാസ്ത്രം പോലും അംഗീകരിച്ച കാര്യമാണ്.. ഇതിനെ ശാസ്ത്രം ബിഗ് ബാംഗ് തിയറി എന്ന് വിളിക്കുന്നു... ഹിരോഷിമ നാഗാസാക്കിയിലും നമ്മൾ കണ്ടതാണ് ആ ശബ്ദത്തിന്റെ അലയൊളി.. ഭാരതീയ തന്ത്രവിദ്യ ബീജ മന്ത്രങ്ങൾ ഉപയോഗിച്ച് ബീജാക്ഷരങ്ങൾ ഉപയോഗിച്ച് ശബ്ദത്തെ ഒരു പ്രതീകത്തിലേക്ക് കടത്തിവിടുന്നു എന്നുള്ളതാണ് വിഗ്രഹം എന്നു പറയുന്നത്.. വിഗ്രഹം എന്ന വാക്കിൻറെ അർത്ഥം വിശേഷണഗ്രാഹ്യതയെ എന്നതാണ്.. വിശേഷ രൂപത്തിൽ ഒരു വസ്തുവിനെ പ്രതീകവൽക്കരിക്കുന്നതിനെയാണ് വിഗ്രഹം എന്നു പറയുന്നത്.. അല്ലാതെ പ്രതിമകളുടെ പര്യായമല്ല വിഗ്രഹം എന്ന വാക്ക്.. രണ്ടുതരം വിഗ്രഹങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത് ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു പദാർത്ഥത്തെ മനസ്സിലാക്കിക്കാൻ നമ്മൾ നാമവിഗ്രഹം ഉപയോഗിക്കുന്നു അഥവാ അക്ഷര വിഗ്രഹം... ശങ്കരൻ എന്ന് പറയുമ്പോൾ ആ അക്ഷരങ്ങൾ പ്രതിധ്വനിപ്പിക്കുന്നത് പ്രതീകവൽക്കരിക്കുന്നത് പരമേശ്വരയ്യോ അല്ലെങ്കിൽ നിങ്ങളെ തന്നെയോ അല്ലെങ്കിൽ നിങ്ങളുടെ അച്ഛൻറെ പേര് ആകാം.. ഈ അക്ഷരങ്ങൾ അല്ല ശങ്കരൻ ആ അക്ഷരങ്ങൾ വരും ഒരു വസ്തുവിനെ നമ്മുടെ മനസ്സിൽ ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന ഉപാധി മാത്രമാണ്.. വെച്ചാൽ വിഗ്രഹങ്ങൾ ഉപാധികൾ മാത്രമാണ്.. രണ്ടാമതായി ഇവിടെ പ്രതിമകളെ ദേവത ഭാവത്തിൽ രൂപത്തിൽ പ്രാണപ്രതിഷ്ഠത നടത്തി ഉള്ള പ്രതിമകളെ ആണ് വിഗ്രഹം എന്നു പറയുന്നത്.. എല്ലാ പ്രതിമകളെയും നമ്മൾ വിഗ്രഹം എന്ന് വിളിക്കാറില്ല എന്നത് നമുക്ക് ചിന്തിച്ചാൽ അറിയാം.. ഒരു പ്രതിഷ്ഠാ കർമ്മത്തിലെ. പ്രധാന ആചാര്യനായ വേദ പണ്ഡിതൻ്റേ .. നേതൃത്വത്തിലാണ് പ്രതിഷ്ഠകർമ്മങ്ങൾ നടക്കുന്നത്... ശ്രേഷ്ഠ പണ്ഡിത പുരോഹിതന്മാരുടെ മനശക്തിയും മനോബലവും പാണ്ഡിത്യവും ഈ വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നത് ഒരു പ്രത്യേക മൂല മന്ത്രത്തോട് കൂടിയായിരിക്കും.. ആ മന്ത്രമായിരിക്കും ആ ദേവതയുടെ മൂലമന്ത്രം... അതോടൊപ്പം ഈ ദിവസം ഭാരത മുട്ടുകുനടക്കുന്ന ഓരോരുത്തരും ജപിക്കുന്ന പ്രാർത്ഥനകൾ രാമനാമജപങ്ങൾ എല്ലാം ഈ ക്ഷേത്രവിഗ്രഹത്തിലേക്ക് ഊർജ്ജം പകരുന്നു ശക്തി പകരുന്നു എന്നതാണ് സങ്കല്പം.. നമ്മളെ ശ്രദ്ധിച്ചിട്ടുണ്ടോ നമുക്ക് ചുറ്റും ഒരുപാട് ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് മാത്രം ജനകോടികൾ ഒഴുകുന്നതിന്റെ കാരണം എന്താണ്.. അല്ലെങ്കിൽ നമുക്ക് ചുറ്റും ഒരുപാട് അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമലയിലേക്ക് ലക്ഷങ്ങൾ 40 45 ദിവസത്തിനുള്ളിൽ കുത്തിയൊഴുകുന്നതിന്റെ കാരണം അവിടെയുള്ള ജീവശക്തി അഥവാ പ്രാണശക്തി നമ്മൾ ഓരോ ഭക്തന്റെയും കൂടിയാണ് അവിടെ പ്രകാശിതമാകുന്നത് എന്നതുകൊണ്ടാണ്.... അതുകൊണ്ടാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ ഭാരതത്തിലെ 120 കോടി ഹിന്ദുക്കളോട് അതേ ദിവസം വിളക്ക് കത്തിച്ച് ആ മുഹൂർത്ത സമയത്ത് പ്രാർത്ഥന നടത്താൻ പണ്ഡിതസഭ ആഹ്വാനം ചെയ്തിട്ടുള്ളത്..... പ്രതിഷ്ഠാ എന്നു പറയുന്നത് ജീവനുള്ള ജീവനുള്ള ഒരു പ്രക്രിയ ആണ്... മണ്ണിനെ നമ്മൾ ഭക്ഷണമാക്കി മാറ്റുന്നതിന് "കൃഷി" എന്നു പറയുന്നു ഭക്ഷണത്തെ ശരീരത്തിൽ എത്തിക്കുന്ന പ്രക്രിയയെ നമ്മൾ" ദഹനം" എന്നു പറയുന്നു. ശരീരത്തെ. വീണ്ടും മണ്ണാക്കി മാറ്റുന്ന പ്രക്രിയയെ നമ്മൾ ശവദാഹം എന്ന് പറയുന്നു.. പോലെ ഒരു വസ്തുവിനേയോ ഒരു രൂപതെയോ ഒരു പദാർത്ഥത്തെയോ. ദൈവിക സാന്നിധ്യം ഉള്ളതാക്കി മാറ്റുന്നതിനെയാണ് പ്രാണ പ്രതിഷ്ഠ എന്ന് പറയുന്നത്.. ഇന്നിപ്പോൾ ശാസ്ത്രം പോലും നമ്മോട് പറയുന്നത് ഈ പ്രപഞ്ചത്തിൽ കാണുന്ന.. അനേക വിധം ഊർജ്ജങ്ങളുടെ പ്രവാഹം തന്നെ ആണ് സർവസ്വവും എന്ന ആണ്... അങ്ങനെയാണെങ്കിൽ നിങ്ങൾ ദൈവികമെന്ന് വിളിക്കുന്നതും കല്ലെന്നു പറയുന്നതും പുരുഷനെന്നു വിളിക്കുന്നതും സ്ത്രീയെന്നു വിളിക്കുന്നതും പിശാച് എന്ന് വിളിക്കുന്നതും എല്ലാം ഒരേ ഊർജ്ജത്തിന്റെ വിവിധ ഭാവങ്ങളാണ്... ഇവിടെയാണ് നേരത്തെ പറഞ്ഞ ഉദാഹരണം ഒന്നുകൂടെ ഓർമ്മപ്പെടുത്തേണ്ടത്... ഒരേ ഊർജ്ജമാണ് വിവിധ ഉപകരണങ്ങളിൽ യന്ത്രങ്ങളിൽ മനുഷ്യൻറെ കണ്ടുപിടുത്തം എന്ന തന്ത്രങ്ങളിലൂടെ നമ്മൾ അനുഭവവേദ്യമാകുന്നത്.. തമിഴ്നാട്ടിലൊക്കെ പോയാലും നിങ്ങൾക്ക് കാണാവുന്നതാണ് ഓരോ മൂന്നു കിലോമീറ്റർ മൂന്ന് ക്ഷേത്രങ്ങൾ കാണാൻ പറ്റും... നിങ്ങൾ ജീവിക്കുന്ന ഓരോ നിമിഷവും പ്രതിഷ്ഠാനം നടത്തിയ സ്ഥലത്തുകൂടെ വേണം നടക്കാൻ ജീവിക്കാൻ എന്നുള്ള കാഴ്ചപ്പാടിൽ ആയിരുന്നു പണ്ട് ക്ഷേത്രങ്ങൾ വളരെയധികം നിർമ്മിച്ചു കൊണ്ടിരുന്നത്.... ജീവിതത്തിൻ ഒരു പ്രത്യേക ഘട്ടത്തിൽ നിങ്ങൾ തന്ടെ സൃഷ്ടിയുടെ ഉറവിടമായ ഒന്നിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കും... ഇതിന് അവസരം ഒരുക്കുക എന്നതുകൂടിയാണ്.. ക്ഷേത്രങ്ങളുടെ രഹസ്യം.. ക്ഷേത്രം എന്നത് ഭൗതികതയോ എന്ന കണ്ണുകൊണ്ട് മാത്രം കാണാനും അനുഭവിക്കാനും പറ്റുന്ന ഒരു ലോകത്തിന് ഉണ്ടാക്കുന്ന ഒരു ദ്വാരം മാത്രമാണ്.. ആത്മീയത ലോകത്തിലേക്കുള്ള ഒരു ദ്വാരമാണ് ക്ഷേത്രം.. ക്ഷേത്രത്തിൽ ഉള്ളത് ലിംഗമാണ്.. പ്രപഞ്ചത്തിന്റെ ആകാരം അ _ണ്ഡാകാരമാണെന്ന് ശാസ്ത്രലോകം ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.. അണ്ഡാകാര രൂപത്തിന് അർദ്ധം ആക്കിയാൽ കിട്ടുന്ന രണ്ട് ഭാഗങ്ങളാണ് ലിംഗ രൂപം... ആദിമകാലത്ത് ശിവക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ....🙏

Tuesday, January 23, 2024

സിദ്ധപരമ്പര ============ സിദ്ധികൾ കൃത്യമായി പറഞ്ഞാൽ ധാരണകളാണ്. ചിന്തകൾക്ക് മേൽ പ്രവർത്തിയുടെ ആധിപത്യം രൂഢമൂലമാകുന്ന സന്ദർഭത്തിൽ പരിപൂർണമായും അവ ധാരണയായി പരിവർത്തിക്കപ്പെടുന്നു. ധ്യാനമെന്ന പ്രവർത്തിയിലൂടെ ചിന്തകളെ ക്രമമായി അടുക്കിവെച്ച ശേഷം അവയിൽ ഓരോന്നായി സ്വന്തം സ്വത്വം കേന്ദ്രീകരിച്ചാൽ കൈവരുന്നവയാണ് സിദ്ധികൾ. അവയെ പ്രവർത്തനക്ഷമമാക്കാൻ പിന്നെയും കടമ്പകളേറെ കടക്കേണ്ടിയിരിക്കുന്നു. സിദ്ധികൾ എട്ടു വിധമാണ്. അണിമ – ശരീരം വളരെ ചെറുതാക്കാനുള്ള കഴിവ്. മഹിമ – ശരീരം ഭീമാകാരം ആക്കാനുള്ള കഴിവ്. ഗരിമ – ശരീരം ഭാരമേറിയതാക്കാനുള്ള കഴിവ് ലഘിമ – ശരീരഭാരം ഇല്ലാതാക്കാനുള്ള കഴിവ് പ്രാപ്തി – എന്തും സൃഷ്ടിക്കാനുള്ള കഴിവ്. പ്രകമ്യ – എന്തും ഏതും പ്രാപ്തമാക്കാനുള്ള കഴിവ്. ഇഷിത്വ- സൃഷ്ടികൾക്ക് മേൽ സർവാധിപത്യം നേടാനുള്ള കഴിവ്. വസിത്വ – പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ എന്തിനെയും നിയന്ത്രിക്കാനുള്ള കഴിവ്. ഈ എട്ടു സിദ്ധികളും നേടിയവരെയാണ് യഥാർത്ഥത്തിൽ സിദ്ധന്മാർ എന്ന് അഭിസംബോധന ചെയ്യുന്നത്. ഇന്ന് ദ്രാവിഡനാടിന്റെ അഭിമാനമായി നിലനിൽക്കുന്ന സിദ്ധവൈദ്യം ഇവരുടെ സംഭാവനയാണ്.പണ്ടുപണ്ട് സാക്ഷാൽ പരമശിവൻ പത്നിയായ പാർവതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് സിദ്ധചികിത്സാ രീതി.ദേവി പാർവതിയിൽ നിന്നും ആ വിദ്യ ഗ്രഹിച്ച സുബ്രഹ്മണ്യൻ അവയെല്ലാം തന്റെ പ്രിയ ഭക്തനായ അഗസ്ത്യ മഹർഷിക്ക് ഉപദേശിച്ചുകൊടുത്തു.അഗസ്ത്യ മഹർഷിയിൽ നിന്നും മറ്റു പതിനേഴു സിദ്ധന്മാർക്കും ആ ചികിത്സാവിധികൾ ലഭിച്ചു. മഹാഭാരതത്തെ അനുഗ്രഹിച്ചുകൊണ്ട് പിറന്നു വീണ ആ പതിനെട്ട് സിദ്ധർ ഇവരൊക്കെയാണ്. നന്ദിദേവർ അഗസ്ത്യർ തിരുമൂലർ ഭോഗർ(ഭോഗനാഥർ) മച്ചമുനി (മത്സ്യേന്ദ്ര നാഥ്) കൊങ്കണവർ ഗോരഖ്നാഥ് (കോരക്കർ) കരുവൂരാർ സട്ടൈ മുനി സുന്ദരനന്ദർ രാംദേവ് കുദംബായ് ഇടയ്ക്കാട് കമലമുനി വാല്മീകി പതഞ്ജലി ധന്വന്തരി പാമ്പാട്ടി “പാർത്തീടവേ നന്ദീശർ മൂലത്തീശർ പൺപാന അഗസ്തീശർ ചട്ടനാതർ പാർത്തീടവേ പതഞ്ചലിയും ഊനർ കണ്ണർ കോരക്കർ കമലമുനി ചണ്ഡികേശ്വർ ഓർത്തീടവേ ഇടൈകാദർ ചിപായ സിദ്ധർ കൊങ്കണവർ തന്തൈ ഭോഗനാഥർ കാത്തീടവേ മച്ചമുനി പുണ്ണാക്കീശർ കാലംഗി സുന്ദരരും കാപ്പുതാനേ “ തമിഴ് നാടിന്റെ അഭിമാനമായ പതിനെട്ട് സിദ്ധന്മാർ ആരൊക്കെയാണെന്ന് ഇന്ന് ഭിന്നാഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്. ആൽക്കെമി എന്ന് ആധുനികശാസ്ത്രം പേരിട്ടു വിളിക്കുന്ന രസവാദശാസ്ത്രത്തിന്റെ സർവ്വ പ്രായോഗിക സാദ്ധ്യതകളും കല്പ, രസായന, പുനരുജ്ജീവന ചികിത്സകളിൽ കൂട്ടിയിണക്കാൻ തക്ക വൈദഗ്ദ്ധ്യമാർജ്ജിച്ചിരുന്ന ആ മഹാസിദ്ധന്മാർ നിരവധി യുഗങ്ങളും നൂറ്റാണ്ടുകളും ജീവിച്ചിരുന്നതിനാൽ, ഗുരുക്കന്മാരും ശിഷ്യന്മാരും അനുയായികളും അനേകം തലമുറകൾക്ക് മുമ്പുള്ള പൂർവികരും പിൻഗാമികളുമെല്ലാം സമകാലീനരായിരുന്നു! ഇങ്ങനെ ദീർഘകാലം ജീവിച്ചിരുന്നതിനാൽ, ഒരു പുരുഷായുസിന്റെ മാനദണ്ഡത്തിൽ വ്യക്തികളുടെ കാലഘട്ടമളക്കുന്ന ആധുനിക ചരിത്രകാരന്മാർക്ക് ഇവരെ പലപ്പോഴും വേർതിരിച്ചറിയാൻ സാധിക്കാറില്ല. എല്ലാറ്റിനും പുറമേ, ഇപ്പറഞ്ഞ സിദ്ധന്മാർ പതിനെട്ട് പേരെ കൂടാതെ പുറമേ, സത്യനാഥർ, സതോഗനാഥർ, ആദിനാഥർ, വെഗുളി നാഥർ, അനാതിനാഥർ, മാതംഗനാഥർ, മചേന്ദ്ര നാഥർ, കലേന്ദ്രനാഥർ, കോരക്കനാഥർ എന്നീ നവനാഥ സിദ്ധന്മാരെക്കുറിച്ചും നവ കോടി സിദ്ധന്മാരെക്കുറിച്ചുമുള്ള പരാമർശങ്ങളും സിദ്ധവൈദ്യ ഗ്രന്ഥങ്ങളിലുണ്ട്. യഥാർത്ഥത്തിൽ കാലദേശഗണനകൾക്ക് വശഗതമല്ല സിദ്ധരുടെ ജീവിതഗാഥകൾ. പുണ്യപാപങ്ങളായ കർമ്മഫലങ്ങളെ ഭസ്മീകരിച്ചുകൊണ്ട് പരിണാമത്തിന്റെ പരമപദം പ്രാപിച്ചവരായിരുന്നു ഈ പതിനെട്ട് സിദ്ധന്മാരും.പ്രണവ് ശരീരം എന്നറിയപ്പെടുന്ന ഇവരുടെ ശരീരങ്ങൾക്ക് നിഴൽ ഉണ്ടാവില്ലായിരുന്നു. ദേഹവും ദേഹിയും സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവുള്ളവരായിരുന്നു ഇവർ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ത്രിമാനങ്ങൾ അനുഭവിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കുമ്പോൾ, പതിനെട്ട് മാനങ്ങളിൽ വർത്തിക്കാനും കണക്കുകൂട്ടാനും കഴിവുള്ളവരായിരുന്നു ഈ മഹായോഗികൾ.. ജലസിദ്ധി, വായു തുടങ്ങിയ സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ ഒട്ടനവധി കഴിവുകളും സാധന മൂലം ഇക്കൂട്ടർ നേടിയിരുന്നു. സമയ, കാല,ദേശ,ഋതു ഭേദമന്യേ വർത്തിക്കാൻ കഴിവുണ്ടായിരുന്ന ഈ മഹാ സിദ്ധർ ആത്മീയതയുടെ വ്യത്യസ്ത തലങ്ങളിലേക്കുള്ള വളർച്ച, മോക്ഷ പ്രാപ്തിക്കുള്ള വഴിയായല്ല, മറിച്ച് അറിവ് നേടാനുള്ള ഒരു മാർഗ്ഗമായാണ് കണ്ടത്. വേദങ്ങളോടും ഉപനിഷത്തുക്കളോടും മറ്റും ആദിശങ്കരനുണ്ടായ അടങ്ങാത്ത തൃഷ്ണ ശാസ്ത്രത്തോടുണ്ടായിരുന്നെങ്കിൽ, അദ്ദേഹം പത്തൊമ്പതാമത്തെ സിദ്ധനായിത്തീർന്നേനെ എന്നാണ് എന്റെ അഭിപ്രായം.പതിനെട്ട് സിദ്ധൻമാരെ കുറിച്ച് എനിക്കറിയാവുന്നത് ഞാൻ ഇവിടെ വിവരിക്കാം. നന്ദിദേവൻ പതിനെട്ട് സിദ്ധൻമാരിൽ ഏറ്റവും പ്രധാനി.! പതഞ്ജലി, ധന്വന്തരി എന്നിവരടക്കം പല സിദ്ധന്മാരുടെയും ഗുരു നന്ദി ദേവനായിരുന്നു.പരമശിവന്റെ വാഹനമായ നന്ദികേശനും ഇദ്ദേഹം തന്നെയാണ്. മഹാതപസ്വിയായ സനകാദികളുടെ ഗുരുവായിരുന്നു നന്ദിദേവൻ. പരമശിവനിൽ നിന്നും ആഗമ താന്ത്രിക ജ്ഞാനം കരസ്ഥമാക്കിയ നന്ദി അദ്ദേഹത്തിന്റെ ഗണനാഥന്മാരിൽ പ്രമുഖനാണ്. ഇന്നത്തെ തമിഴ്നാട് മുതൽ ലേഖകൻ പോയിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ തുംഗനാഥിൽ പോലും നന്ദിദേവൻ തന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. തിരുമൂലർ തെന്മധുരയിൽ (South Madura) ജീവിച്ചിരുന്ന തിരുമൂലർ, സിദ്ധ പ്രധാനികളിൽ ഒരാളായിരുന്നു. കൈലാസവാസനായ ആദിയോഗിയിൽ നിന്നും നേരിട്ട് ദീക്ഷ ലഭിച്ച തിരുമൂലർ “ആത്മീയതയുടെ രാജകുമാരൻ” എന്നറിയപ്പെടുന്നു. കൈലാസത്തിലെ പരിശീലനത്തിനു ശേഷം തന്റെ സമകാലീനനായ അഗസ്ത്യമഹർഷിയെ കാണാൻ അദ്ദേഹം തമിഴ്നാട്ടിലെത്തി. മാർഗമധ്യേ, കാവേരി തീരത്തിന് സമീപമെത്തിയപ്പോൾ, അദ്ദേഹം മൂലൻ എന്ന് പേരുള്ള യുവാവായൊരു ആട്ടിടയൻ മരിച്ചുകിടക്കുന്നത് കണ്ടു. തങ്ങളുടെ ഇടയൻ ചലനമറ്റ് കിടക്കുന്നത് കണ്ട് ഉറക്കെ കരയുന്ന ആടുകളെ സമാധാനിപ്പിക്കാൻ വേണ്ടി ദയ തോന്നിയ തിരുമൂലർ പരകായപ്രവേശസിദ്ധി വഴി മൂലന്റെ ശരീരത്തിൽ പ്രവേശിച്ചു.സന്തുഷ്ടരായ ആടുകൾ ഇടയനോടൊപ്പം യാത്ര തുടങ്ങി. മാർഗമധ്യേ “ഇനിയീ ശരീരത്തിൽ തന്നെ ഈ നാട്ടിൽ ജീവിക്കുക”എന്ന അശരീരി കേട്ട സിദ്ധർ ശേഷിച്ച കാലം ദ്രാവിഡ നാടിന് ജ്ഞാനമേകി ആ നാട്ടിൽ തന്നെ കാലം കഴിച്ചു കൂട്ടാൻ തീരുമാനിച്ചു.ക്രമേണ മൂലനെന്ന ആട്ടിടയൻ തിരുമൂലർ എന്നറിയപ്പെട്ടു. സിദ്ധവൈദ്യത്തിലെ പ്രഥമ ഗ്രന്ഥമെന്നറിയപ്പെടുന്ന ‘തിരുമന്തിരം’ തിരുമൂലർ എഴുതിയതാണ്. താന്ത്രിക യോഗയുടെ ബൈബിൾ എന്നാണ് ആധുനിക ചരിത്രകാരന്മാർ തിരുമന്തിരം എന്ന ഗ്രന്ഥത്തെ വാഴ്ത്തുന്നത്. ധന്വന്തരി ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ധന്വന്തരി പതിനെട്ടു സിദ്ധന്മാരിൽ ഒരാളാണ്.ധന്വന്തരിക്ക് ആയുർവേദത്തിന്റെ സൃഷ്ടിയിൽ വളരെ വലിയ പങ്കുണ്ട്. ഒരുപാട് ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന ധന്വന്തരി പാഷാണ വിദ്യയിൽ മിടുക്കനായിരുന്നു.വൈദ്യശാസ്ത്രത്തിൽ അത്ഭുതകരമായ കഴിവുണ്ടായിരുന്ന അദ്ദേഹം അമൂല്യമായ പല കൂട്ടുകളും നിർമ്മിച്ചിരുന്നു. പ്ലാസ്റ്റിക് സർജറി കണ്ടുപിടിച്ച, ശസ്ത്രക്രിയയുടെ തന്നെ പിതാവായി അറിയപ്പെടുന്ന സാക്ഷാൽ സുശ്രുതൻ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നുവെന്നു പറയുമ്പോൾ, നിങ്ങളോർക്കണം ധന്വന്തരിയെന്ന ജ്ഞാനസാഗരത്തിന്റെ ആഴം..! സുശ്രുതൻ പിൽക്കാലത്ത് രചിച്ച സുശ്രുതസംഹിതയെന്ന മഹാഗ്രന്ഥം ആയുർവേദത്തിന്റെ തന്നെ മൂലക്കല്ലാണ്. വൈതരണൻ,ഔരഭൻ, പുഷ്കലാവതൻ എന്നിവരും ധന്വന്തരിയുടെ ശിഷ്യന്മാരായിരുന്നു. ഇടയ്ക്കാട്ട് സിദ്ധർ പശുപാലകരായ ഇടയ ഗോത്രത്തിലായിരുന്നു ഇടയ്ക്കാട്ട് സിദ്ധർ ജനിച്ചത്.യുവാവായപ്പോൾ, തന്റെ കന്നുകാലികളുടെ തീറ്റയ്ക്കായി അവയുടെ കൂടെ ദിനവും ഒരു മലയിലേക്ക് പോകുമായിരുന്നു അദ്ദേഹം.അവയെ മേയാൻ വിട്ട ശേഷം, സ്വസ്ഥമായി മൂപ്പർ നീണ്ടു നിവർന്നു കിടക്കുമായിരുന്നു. കിടക്കുമെങ്കിലും ഒരിക്കലുമവൻ സ്വയം ഉറങ്ങാൻ അനുവദിച്ചിരുന്നില്ല. ഉറക്കത്തിൽ ആണ്ടു പോകുമെന്ന് തോന്നുന്ന നിമിഷം, അവൻ ബോധാവസ്ഥയിലേക്ക് തിരിച്ചു വരുമായിരുന്നു.നിരന്തര പരിശ്രമം കൊണ്ട് ബോധത്തിനും അബോധത്തിനും ഇടയിലുള്ള ആ അവസ്ഥയിൽ വർത്തിക്കാൻ ആ ഇടയൻ ശീലിച്ചു. അങ്ങനെയൊരു ദിവസം, ഒരാളവനെ സമീപിച്ച് കുറച്ചു പാൽ ആവശ്യപ്പെട്ടു.തെല്ലിട പോലും ശങ്കിക്കാതെ ഇടയൻ ആഗതന് അപ്രകാരം പാല് നൽകി.പാൽ വാങ്ങി, അതിൽ എന്തോ ചേർത്ത ശേഷം, അയാൾ അത് കുടിയ്ക്കാൻ ആവശ്യപ്പെട്ടു.വന്നയാളെ പിണക്കേണ്ട എന്ന് കരുതി മറു ചോദ്യം ഒന്നും ഉന്നയിക്കാതെ ആട്ടിടയൻ അത് കുടിക്കുകയും ചെയ്തു. ആ നിമിഷം ഇടയനിൽ പരിവർത്തനമുണ്ടായി… യാഥർത്ഥത്തിൽ, വന്നയാൾ ദ്രാവിഡസിദ്ധ പരമ്പരയിലെ പുകൾപെറ്റ സിദ്ധനായ ഭോഗർ ആയിരുന്നു.സ്വയമറിയാതെ ഇടയൻ ചെയ്തിരുന്ന ശിവയോഗ സാധനയുടെ തരംഗങ്ങൾ ആകാശമാർഗ്ഗേ ചരിക്കുകയായിരുന്ന സിദ്ധഭോഗർക്ക് അനുഭവപ്പെട്ട കാരണമായിരുന്നു അദ്ദേഹം അതിന്റെ ഉറവിടമന്വേഷിച്ച് ഇറങ്ങിയത്. സിദ്ധഭോഗരാൽ ആത്മജ്ഞാനമുണർത്തപ്പെട്ട ആട്ടിടയൻ പിൽക്കാലത്ത് ഇടയ്ക്കാട്ട് സിദ്ധരെന്നറിയപ്പെട്ടു.ഭോഗരെ ഗുരുവായി സ്വീകരിച്ച ഇടയ്ക്കാട്ട് സിദ്ധർ അദ്ദേഹത്തിന്റെ ആജ്ഞാനുസരണം തിരുവണ്ണാമലൈ ലക്ഷ്യമാക്കി തപം ചെയ്യാൻ പുറപ്പെട്ടു. കരുവൂരാർ ശിഷ്യരും ഇദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചിരുന്നു. അഴുകണ്ണിസിദ്ധർ ,കുടംബായ്സിദ്ധർ, കടുവേലി സിദ്ധർ എന്നിവരായിരുന്നു ഇടയ്ക്കാട്ട് സിദ്ധരുടെ പ്രധാന ശിഷ്യർ. ജ്യോതിഷ ശാസ്ത്രത്തിന്റെ അങ്ങേയറ്റം കണ്ടയാളായിരുന്നു ഇടയ്ക്കാട്ട് സിദ്ധർ. നവഗ്രഹങ്ങളുടെ സഞ്ചാരഗതി മനസ്സിലാക്കിക്കൊണ്ട് രാജ്യത്ത് ഉണ്ടാവാൻ പോകുന്നൊരു ഭക്ഷ്യക്ഷാമം വർഷങ്ങൾക്കു മുന്നേ പ്രവചിച്ചിരുന്നു അദ്ദേഹം.സിദ്ധരുടെ അസാമാന്യമായ കഴിവിൽ വിശ്വാസമുണ്ടായിരുന്ന രാജാവും ജനങ്ങളും വരാനിരിക്കുന്ന കൊടും ക്ഷാമം മുൻകൂട്ടിക്കണ്ട് പ്രവർത്തിച്ചു. പാണ്ടികശാലകളിലും,ഗൃഹങ്ങളിലും മുക്കിലും മൂലയിലുമെല്ലാം അവർ ധാന്യങ്ങൾ സംഭരിച്ചു.വീട്ടിൽ, ഒരു തുണ്ട് മണ്ണ് ബാക്കിയില്ലാതെ അവർ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു. താമസംവിനാ,സിദ്ധരുടെ പ്രവചനം സത്യമായി ഭവിച്ചു….!! അന്നേവരെ ദ്രാവിഡനാട് കണ്ടതിൽ ഏറ്റവും വലിയ ഭക്ഷ്യക്ഷാമമായിരുന്നു മഹാമാരി പോലെ വന്നണഞ്ഞത്.ഒരു രാജ്യം മുഴുവൻ ഇല്ലാതാക്കാൻ തക്ക പ്രഹരശേഷിയുണ്ടായിരുന്നിട്ടും, എല്ലാ രീതിയിലുമതിനെ നേരിടാൻ രാജ്യം സജ്ജമായിരുന്നതിനാൽ, ഒരൊറ്റയാളും, ഒരു നേരം പോലും ആഹാരമില്ലാതെ വലഞ്ഞില്ല. ഉണക്കിയ പഴങ്ങളും മാംസങ്ങളും ജലവും അടക്കം കൃത്യമായ കരുതലുണ്ടായിരുന്നതിനാൽ ഒരാൾക്ക് പോലും ജീവഹാനി സംഭവിച്ചുമില്ല. തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് മഹാക്ഷാമത്തെ അതിജീവിച്ച ജനതയെ കണ്ട് അത്ഭുതപരതന്ത്രരായ ദേവന്മാർ അതിന്റെ കാരണമന്വേഷിച്ചു ഭൂമിയിലേക്ക് വന്നു. ദേവന്മാരെ ഉപചാരപൂർവ്വം സൽക്കരിച്ച സിദ്ധർ അവർക്ക് കുടിക്കാൻ ആട്ടിൻപാൽ നൽകി. പാലിലുണ്ടായിരുന്ന മൂലികകളുടെ പ്രഭാവം നിമിത്തം ക്ഷണനേരം കൊണ്ട് ദേവന്മാരെല്ലാവരും മൂർച്ഛിച്ചു വീണു. കാത്തിരുന്ന അവസരം വന്നു ചേർന്നുവെന്ന് മനസ്സിലായ സിദ്ധർ ദോഷഗ്രഹങ്ങളുടെ ദൃഷ്ടിയിൽ നിന്നും സംരക്ഷിച്ചുകൊണ്ട് നവഗ്രഹങ്ങളെ ശുഭസ്ഥാനത്ത് നിർത്തി. അല്പനേരം കഴിഞ്ഞപ്പോൾ, മയക്കം വിട്ടുണർന്ന ദേവകൾക്ക് കാര്യം മനസ്സിലായി. തങ്ങൾ നിസ്സാരനെന്നു കരുതിയ ഈ മഹാ സിദ്ധൻ ഗഗനചരങ്ങളെ പോലും നിയന്ത്രിക്കാൻ കഴിവുള്ളവനാണെന്ന് കണ്ട ദേവന്മാർ, സിദ്ധരെ അനുഗ്രഹിച്ചശേഷം സന്തുഷ്ടരായി മടങ്ങി. അഗസ്ത്യർ രാമായണത്തിലും മഹാഭാരതത്തിലും നാല് വേദങ്ങളിലും പരാമർശിക്കപ്പെടുന്ന, സിദ്ധരിൽ പ്രധാനിയാണ് അഗസ്ത്യർ.ഗോദാവരിയുടെ തീരപ്രദേശങ്ങളിൽ എവിടെയോ ആണ് അഗസ്ത്യർ പത്നിയായ ലോപമുദ്രയോടൊപ്പം വസിച്ചിരുന്നത്. രാമായണത്തിൽ, രാവണനെ വധിക്കാൻ വേണ്ടി ബ്രഹ്മാസ്ത്രത്തെ ആവാഹിച്ചു വരുത്തുന്ന ആദിത്യഹൃദയമന്ത്രം ഭഗവാൻ ശ്രീരാമന് ഉപദേശിച്ചു കൊടുക്കുന്നത് അഗസ്ത്യമഹർഷിയാണ്. മർമ്മ സംഹിത അടക്കം ഒട്ടനവധി മഹാ ഗ്രന്ഥങ്ങൾ രചിച്ച അഗസ്ത്യമുനി, ഭാരതത്തിന് പ്രദാനം ചെയ്ത സുന്ദരിയാണ് തമിഴ് ഭാഷയെന്ന് ശ്രീവില്ലിപുത്തൂരനെന്ന കവിപാടുന്നു. വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു.തമിഴ്നാട് മുതൽ അങ്ങ് ഇന്തോനേഷ്യ വരെ അഗസ്ത്യമഹർഷിക്ക് ക്ഷേത്രങ്ങളുണ്ട്. കൊങ്കണവർ പഴയ കൊങ്കനാട്ടിൽ ( ഇന്നത്തെ കോയമ്പത്തൂർ) ജനിച്ച കൊങ്കണവർ മഹാസിദ്ധയോഗിയായ ഭോഗരുടെ ശിഷ്യനായിരുന്നു. അഗസ്ത്യമഹർഷിയിൽ നിന്നും ദീക്ഷ സ്വീകരിച്ച കൊങ്കണവർ എണ്ണൂറ് വർഷവും 16 ദിവസവും ജീവിച്ചുവെന്ന് കരുതപ്പെടുന്നു. മച്ചമുനി(മത്സ്യേന്ദ്രനാഥ്): വംഗ ദേശത്തിലോ(ബംഗാൾ) കാമരൂപത്തിലോ (ആസാം) ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മച്ചമുനിയാണ് ഹഠയോഗശാസ്ത്രം ലോകത്തിന് പരിചയപ്പെടുത്തിയത്. പരമശിവനിൽ നിന്നും നേരിട്ട് അഭ്യസിച്ച് നാഥ് സന്യാസി സമ്പ്രദായം സ്ഥാപിച്ചതും മത്സ്യേന്ദ്രനാഥ് സിദ്ധർ തന്നെയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ ശ്രീ യോഗി ആദിത്യനാഥ് അടക്കം പല പ്രമുഖരും ഈ സമ്പ്രദായം പിന്തുടരുന്നു. ഭാരതത്തിലും നേപ്പാളിലുമുള്ള ഹിന്ദുക്കളും ബുദ്ധസന്യാസിമാരും മത്സ്യേന്ദ്രനാഥിനെ അവലോകിതേശ്വര ബോധിസത്വന്റെ അവതാരമായി കണക്കാക്കുന്നു. പ്രാചീനകാലത്ത് നേപാളം എന്നറിയപ്പെട്ടിരുന്ന നേപ്പാളിന്റെ കുലദേവതയാണ് മത്സ്യേന്ദ്രനാഥ്. താന്ത്രിക, ഹഠയോഗകളെ അടിസ്ഥാനമാക്കി ഇദ്ദേഹം പത്തോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഗോരഖ്നാഥ് (കോരക്കർ സിദ്ധർ) ഗോരഖ്നാഥ് സിദ്ധർ മത്സ്യേന്ദ്രനാഥിന്റെ പ്രമുഖ ശിഷ്യനായിരുന്നു. പഞ്ചാബ് പെഷവാർ പ്രദേശത്തെവിടെയോ ആയിരുന്നു ഇദ്ദേഹം വസിച്ചിരുന്നത്.#നാഥ് സന്യാസി സമ്പ്രദായം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതും, പ്രചരിപ്പിക്കുന്നതും ഇദ്ദേഹമാണ്.കബീർ, ഗുരുനാനാക്ക് തുടങ്ങിയ പ്രമുഖർ ഇദ്ദേഹത്തിന്റെ ഉഗ്രമായ ജനസ്വാധീനത്തെയും പിൻഗാമികളെയും കുറിച്ച് എഴുതിയിട്ടുണ്ട്.ഏകാത്മ, അദ്വൈത വാദങ്ങളെയും സിദ്ധാന്തങ്ങളെയും കൊണ്ട് മനുഷ്യകുലത്തിന് യാതൊരുപകാരവും ഇല്ലെന്ന് മനസ്സിലാക്കിയ ഗോരഖ്നാഥ് സിദ്ധർ അവയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു.പതിനെട്ടു സിദ്ധന്മാരിൽ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ വളരെ പരിമിതമാണ്.വൈദ്യം, യോഗം എന്നിവയിൽ ഇദ്ദേഹം അനവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. കോരക്കർ എന്നുമറിയപ്പെട്ട ഇദ്ദേഹമാണ് ആയുർവേദ മൂലികകളിൽ കഞ്ചാവിന്റെ ശക്തമായ സമ്മോഹന ശക്തിയെക്കുറിച്ചു തിരിച്ചറിഞ്ഞത്.ലഹരി പദാർത്ഥമെന്നതിലുപരി കഞ്ചാവിന്റെ ആയുർവേദ മൂല്യം കണ്ടെത്തിയത് കോരക്കർസിദ്ധരാണ്. അതുകൊണ്ട് തന്നെ കഞ്ചാവ് “കോരക്കർ മൂലി” എന്നാണ് സിദ്ധവൈദ്യത്തിൽ അറിയപ്പെടുന്ന ത്സട്ടൈമുനി(ചട്ടൈമുനി) സിദ്ധഭോഗരുടെ ശിഷ്യനായിരുന്നു സട്ടൈമുനി. സ്ഥിരമായി ഒരു കമ്പിളി ധരിക്കുന്ന കാരണമായിരുന്നു അദ്ദേഹം സട്ടൈമുനി എന്നറിയപ്പെട്ടിരുന്നത്. പരമശിവനാൽ സമ്മാനിക്കപ്പെട്ട ഈ കമ്പിളിപ്പുതപ്പ് ധരിക്കുന്നത് മൂലം അദ്ദേഹത്തിന് ” കൈലാസകമ്പിളി സട്ടൈമുനി” എന്നൊരു പേരുകൂടിയുണ്ട്. കൊങ്കണരുടെ സമകാലീനനായിരുന്ന സട്ടൈമുനി, മറ്റു പതിനേഴു സിദ്ധന്മാരെ അപേക്ഷിച്ച്, താൻ നേടിയ ജ്ഞാനവും അറിവുമെല്ലാം മറ്റുള്ളവർക്ക് ഉപകരിക്കണമെന്ന സിദ്ധാന്തക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സിദ്ധ രഹസ്യങ്ങളിൽ പലതും തുറന്നെഴുതിയിട്ടുണ്ട്. ഈ സ്വഭാവം നിമിത്തം മറ്റു പല സിദ്ധൻ മാർക്കും ഇദ്ദേഹത്തോട് ചെറിയൊരു നീരസമുണ്ടായിരുന്നു താനും. സട്ടൈമുനി രസശാസ്ത്രവുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ ദീക്ഷവിധി, കർപ്പവിധി എന്നീ ഗ്രന്ഥങ്ങൾ ഇന്നുവരെ ഭാരതത്തിൽ എഴുതപ്പെട്ടതിൽ ഏറ്റവും നിഗൂഢമായ ഗ്രന്ഥങ്ങളായികണക്കാക്കപ്പെടുന്നു. അതീവരഹസ്യവും ഗോപ്യവുമായിരുന്ന ഈ ഗ്രന്ഥങ്ങളുടെ വിനാശകാരിയായ ഉള്ളടക്കങ്ങൾ സാധാരണക്കാരനായ മനുഷ്യന്റെ കൈകളിലെത്തിയാൽ സർവ്വ നാശം സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ട തിരുമൂലർസിദ്ധർ ഈ രണ്ടു ഗ്രന്ഥങ്ങളും നശിപ്പിച്ചു കളഞ്ഞു. ചട്ടി മണിയുടെ ശിഷ്യന്മാരായിരുന്നു പാമ്പാട്ടി സിദ്ധരും സിദ്ധ സുന്ദരാനന്ദരും. സുന്ദരാനന്ദർ മധുരയിൽ വസിച്ചിരുന്ന സുന്ദരാനന്ദർ ഒരു ശിവഭക്തനായിരുന്നു. അഗസ്ത്യമുനി സമ്മാനിച്ച ഒരു ശിവലിംഗത്തെ അദ്ദേഹം എന്നും ആരാധിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ, അവിചാരിതമായ കണ്ടുമുട്ടിയ ഒരു ബ്രാഹ്മണൻ സുന്ദരാനന്ദരോട് ഒരു സംശയം ചോദിച്ചു.. “എന്താണ് ഈ ശിവലിംഗത്തെ ആരാധിക്കുന്നത്? എത്രതരം ഉണ്ട് ശിവലിംഗങ്ങൾ..? “ സുന്ദരാനന്ദർ മറുപടിയായി ഇങ്ങനെ പറഞ്ഞു.. ” ഇതിന്റെ ഗുരുനാഥൻ എനിക്കു സമ്മാനിച്ചതാണ്.രണ്ടു തരം ശിവലിംഗങ്ങൾ ഉണ്ട്.പരാർത്ഥ ലിംഗങ്ങൾ, ഇഷ്ട ലിംഗങ്ങൾ. ഇഷ്ടലിംഗങ്ങൾ ഒരാളുടെ വ്യക്തിപരമായ ആരാധനയ്ക്കും ഉപയോഗത്തിനുമെടുക്കുന്നതാണ്. പരാർത്ഥ ലിംഗങ്ങൾ വീണ്ടും അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനിർമ്മിതമായ മനുഷ്യലിംഗം, ഋഷിമാരാൽ നിർമ്മിക്കപ്പെട്ട ആർഷലിംഗം, ദേവന്മാരാൽ നിർമ്മിക്കപ്പെട്ട ദൈവികലിംഗം, ശിവഭൂതഗണങ്ങളാൽ നിർമ്മിക്കപ്പെട്ട ഗണലിംഗം, സ്വയം പ്രത്യക്ഷമാകുന്ന സ്വയംഭൂലിംഗം…!” സംശയനിവൃത്തി വന്നതോടെ ബ്രാഹ്മണൻ സന്തോഷത്തോടെ യാത്രയായി.തിരിച്ച് പൂജാ മുറിയിൽ എത്തിയ സുന്ദരാനന്ദർ അത്ഭുതസ്തബ്ധനായി നിന്നുപോയി. താനെന്നും ആരാധിക്കുന്ന ശിവലിംഗത്തിന് തൊട്ടടുത്തായി വലിയൊരു ശിവലിംഗം സ്വയംഭൂ ആയിരിക്കുന്നു.ആ ബ്രാഹ്മണൻ സാക്ഷാൽ #പരമശിവനല്ലാതെ മറ്റാരുമായിരുന്നില്ലത്രേ.മധുര ജില്ലയിലെ ചതുരഗിരി (ചതുർവേദഗിരി) മലനിരകളിലെ തപസി പാറയിലാണ് സുന്ദരനന്ദർ ഗുരുവായ സട്ടൈമുനിയൊത്തു താമസിച്ചിരുന്നത്. ലോഹങ്ങളും ധാതുക്കളും മരുന്നുകളും ചേർത്തുണ്ടാക്കുന്ന ചൂർണം ഉണ്ടാക്കുന്ന വിദ്യയിൽ സമർത്ഥനായിരുന്നു.പതഞ്ജലി : ഐതിഹ്യമനുസരിച്ച് സപ്തർഷികളിൽ ഒരാളായ അത്രി മഹർഷിക്ക് അനസൂയ ദേവിയിൽ ഉണ്ടായ പുത്രനായിരുന്നു പതഞ്ജലി സിദ്ധർ. യോഗയുടെ പിതാവായി ഭാരതീയർ കണക്കാക്കുന്ന, ഇപ്പോളും ലോകം മുഴുവൻ പിന്തുടരുന്ന യോഗയുടെ ഉപജ്ഞാതാവായ പതഞ്ജലിസിദ്ധരെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാണങ്ങളിലും അപൂർവം ചില തമിഴ് ഗ്രന്ഥങ്ങളിലും മാത്രമേയുള്ളൂ. ഉത്തർപ്രദേശിലെ അയോധ്യയ്ക്ക് സമീപം ഗൊണാർദേ (ആധുനിക ഗോണ്ട) എന്ന സ്ഥലത്ത് ജീവിച്ചിരുന്ന പതഞ്ജലി മഹർഷിയാണ് സംസ്കൃത വ്യാകരണത്തിന്റെ ഉപജ്ഞാതാവ്.ആദിശേഷന്റെ അവതാരമായി കണക്കാക്കുന്ന പതഞ്ജലിമഹർഷി ഒരിക്കൽ, തിരുമൂലർ, വ്യാഘ്രപാദർ എന്നിവരോടൊപ്പം ചിദംബരത്തിൽ വെച്ച് പരമശിവന്റെ താണ്ഡവം നേരിട്ട് ദർശിച്ചതായി തിരുമന്തിരമെന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ തിരുമൂലർ എഴുതിയിട്ടുണ്ട്. ശ്രീശങ്കരാചാര്യരുടെ ഗുരുവായിരുന്ന ശ്രീ ഗൗഡപാദർ പതഞ്ജലിയുടെ ശിഷ്യനായിരുന്നു. രാമദേവ സിദ്ധർ : ആധുനിക മതാത്മകതയ്ക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത വണ്ണം ഒരേ സമയം മതാത്മകനും മതേതരനും ആയിരുന്നു രാംദേവ് സിദ്ധർ.ചിന്തകളാലും ബൗദ്ധികതകളാലും 500 വർഷം മുന്നിൽ ജീവിച്ചിരുന്ന ഇദ്ദേഹം പുലസ്ത്യ ഋഷിയുടെ വംശജനായിരുന്നു. അഗസ്ത്യരുടെ ശിഷ്യനായിരുന്ന രാമദേവ സിദ്ധർ നാഗപടം സ്വദേശിയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇന്ന് ഭൂമിക്ക് യാതൊരു ഉപകാരവുമില്ലാത്ത പിള്ളേർക്ക് കഞ്ചാവ് നോക്കുമ്പോൾ തോന്നുന്ന വിഭ്രമം ആയ ആസ്ട്രൽ പ്രൊജക്ഷൻ യഥാർത്ഥത്തിൽ ആദ്യമായി പ്രയോഗിച്ചത് രാമദേവ സിദ്ധരാണ്. യാത്രയ്ക്കിടയിൽ പുണ്യനഗരമായ മക്കയിൽ എത്തിച്ചേരുകയും മുഹമ്മദ് നബിയെ നേരിട്ട് കാണുകയും ഉണ്ടായ രാമദേവ സിദ്ധർ കുറച്ചുകാലം ഇസ്ലാം മതവിശ്വാസപ്രകാരം ജീവിച്ചു.അതിനാൽ ഇദ്ദേഹം യാക്കോബ് സിദ്ധരെന്നും അറിയപ്പെടുന്നു. 40 വർഷത്തെ മക്കയിലെ വാസത്തിനു ശേഷം ഗുരുനാഥൻ വിളിക്കുന്നുവെന്ന് ഉൾവിളി മൂലം തിരിച്ചുവന്ന അദ്ദേഹം അഗസ്ത്യമഹർഷിയുടെ നിർദ്ദേശപ്രകാരം സിദ്ധവൈദ്യം സാധാരണക്കാർക്ക് പ്രാപ്യമാകുന്ന വിധം പ്രചരിപ്പിക്കാൻ ശിഷ്ടജീവിതം മാറ്റിവെച്ചു. കരുവൂരാർ സിദ്ധർ : ചോള രാജ്യത്തെ കരുവൂരാർ (ആധുനിക കരൂർ) പ്രദേശത്ത് ജീവിച്ചിരുന്ന കരുവൂരാർ സിദ്ധർ ശില്പികളുടെ കുടുംബത്തിലാണ് ജനിച്ചത്.അഷ്ടസിദ്ധികൾ കരഗതമാക്കാൻ ഉള്ള വഴികൾ പ്രതിപാദിക്കുന്ന കരുവൂരാർ വാദ്യ കാവ്യം എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചതാണ്. സിദ്ധ ഭോഗരുടെ ശിഷ്യരായിരുന്ന കരുവൂരാർ ഒരിക്കൽ, തഞ്ചാവൂർ ക്ഷേത്ര സ്ഥാപന വേളയിൽ അവിടം സന്ദർശിക്കുകയുണ്ടായി. അതേ സമയം അവിടെ ഒരു പ്രശ്നം നടക്കുകയായിരുന്നു. മുഹൂർത്തം കഴിയുന്നതിനു മുൻപ് എത്ര ശ്രമിച്ചിട്ടും ശിവലിംഗം പ്രതിഷ്ഠിക്കാൻ സാധിക്കുന്നില്ല. വിഗ്രഹം പീഠവുമായി ഉറപ്പിക്കുന്ന ബന്ധന കൂട്ട് ശരിയാവാത്തതായിരുന്നു കുഴപ്പം.സിദ്ധ ഭോഗരുടെ ഉപദേശപ്രകാരം കരുവൂരാർ സിദ്ധരെ ചെന്നു കണ്ട് സങ്കടമുണർത്തിച്ച ജനങ്ങളെ അദ്ദേഹം സഹായിക്കാമെന്നുറപ്പു നൽകി. ശേഷം സിദ്ധർ ഒരു പ്രത്യേക കൂട്ട് തയ്യാറാക്കുകയും ആ കൂട്ട് ഉപയോഗിച്ചപ്പോൾ വിഗ്രഹം യഥാവിധി പീഠത്തിലുറയ്ക്കുകയും ചെയ്തു. തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിന്റെ 225 അടിയുള്ള കൂറ്റൻ ഗോപുരത്തിൽ 80 ടൺ ഭാരം വരുന്ന മൂലക്കല്ല് ഉറപ്പിച്ചിരിക്കുന്നതും കരുവൂരാർസിദ്ധരാണ്.പണി കഴിഞ്ഞ ശേഷം ഗോപുരത്തിന്റെ നിഴൽ നിലത്തു പതിക്കാത്ത അത്ഭുത വിദ്യ കൂടി കണ്ടപ്പോഴാണ് മഹാരാജനായ രാജരാജചോളന് സിദ്ധരുടെ മാഹാത്മ്യം മനസിലായത്. കരുവൂരാർ സിദ്ധരോടുള്ള ആദരപൂർവ്വം രാജാവ് ക്ഷേത്രത്തിനു സമീപം സിദ്ധരുടെ ഒരു പ്രതിഷ്ഠ കൂടി നിർമിച്ചു. പാമ്പാട്ടി സിദ്ധർ: പൂർവ്വാശ്രമത്തിൽ പാണ്ഡ്യരാജ്യത്ത് നിത്യവൃത്തിക്കായി പാമ്പ് പിടിച്ചു ജീവിച്ചിരുന്ന ഒരു പാവം യുവാവായിരുന്നു പാമ്പാട്ടി സിദ്ധർ.ശേഷം കോയമ്പത്തൂരിനടുത്തുള്ള മരുതലയിൽ തപസ്സ് ചെയ്ത് ബോധോദയം പ്രാപിച്ച അദ്ദേഹം സട്ടൈമുനിയുടെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് അവിടെത്തന്നെ വസിച്ചു പോന്നു. ഭാരതത്തിൽ കണ്ടുവരുന്ന സകല സർപ്പവിഷത്തിനും പ്രതിവിധിയറിയാമായിരുന്ന മഹാജ്ഞാനിയായിരുന്നു പാമ്പാട്ടിസിദ്ധർ. അദ്ദേഹം വിഷവൈദ്യത്തിൽ അനവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ അവയിൽ ഒന്നുപോലും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മറ്റുചില ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. അവയിലെല്ലാം ഓരോ വരികളും അവസാനിക്കുന്നത് ആടുപാമ്പേ എന്നാണ്. വിഗ്രഹാരാധനയിലും ജാതിവ്യവസ്ഥയിലും വിശ്വാസമില്ലാതിരുന്ന പാമ്പാട്ടി സിദ്ധർ അവയെ നിശിതമായി വിമർശിക്കുകയും ചെയ്തു വന്നു. മരുതമലയിൽ അദ്ദേഹം തപസ്സുചെയ്തിരുന്ന ഗുഹ ഇപ്പോഴുമുണ്ട്. കുദംബായ് സിദ്ധർ : കുദംബായ് എന്നത് ആ കാലഘട്ടത്തിൽ സ്ത്രീകൾ ധരിച്ചിരുന്ന ആഭരണമായിരുന്നു.കുഞ്ഞുനാളിൽ കർണാഭരണം ധരിപ്പിച്ച് അമ്മ വാത്സല്യപൂർവ്വം വിളിച്ചിരുന്ന പേര് പതിനാറാം വയസ്സിൽ സിദ്ധ മാർഗത്തിൽ ആകൃഷ്ടനായ ശേഷവും അദ്ദേഹം തന്റെ പേരായിത്തന്നെ കൊണ്ടുനടന്നു.കുദംബായ് സിദ്ധർ പ്രധാനമായും തന്റെ കൃതികളിൽ പരാമർശിക്കുന്നത് ആത്മീയാനന്ദത്തെ കുറിച്ചും ജ്ഞാനയോഗത്തെക്കുറിച്ചും ആണ്. അദ്ദേഹത്തിന്റെ പ്രധാന കൃതി കുദംബായ് സിദ്ധർ പാടൽഗൾ എന്നറിയപ്പെടുന്നു. കാലാംഗി നാഥർ : വാരണാസിയിൽ ജനിച്ചകാലാംഗി നാഥർ സിദ്ധഭോഗരുടെ ഗുരുവായിരുന്നു.ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം പരസ്പരം ആത്മീയ പുരോഗതി കൈവരിക്കുന്ന കാര്യങ്ങളിൽ അവർ ബദ്ധശ്രദ്ധരായിരുന്നു.സ്വർണ്ണം ധാരാളമുണ്ടായിരുന്നഒരു മലയിൽ വസിച്ചിരുന്നതിനാൽ കാലാംഗി നാഥർ കാഞ്ചമലൈ സിദ്ധർ എന്നറിയപ്പെട്ടിരുന്നു.പ്രസിദ്ധമായ ചിദംബരം ശിവക്ഷേത്രം നിർമിക്കാൻ വിശ്രുതനായ രാജാവ് പരാന്തക ചോളൻ സ്വർണ്ണമെടുത്തത് ഈ മലയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ശ്രീ തിരുമൂലരാൽ നേരിട്ട് ദീക്ഷ നൽകപ്പെട്ട, ആത്മജ്ഞാനമുണർത്തപ്പെട്ട ഏഴ് ശിഷ്യൻമാരിൽ ഒരാളായിരുന്നു കാലാംഗി നാഥർ.രുദ്രർ, ഇന്ദ്രർ, സോമർ, ബ്രഹ്മർ, കണ്ഠർ, കാഞ്ചമലയർ എന്നിവരാണ് മറ്റുള്ള ആറു ശിഷ്യർ. തിരുമൂലരുടെ പ്രഥമ ശിഷ്യനായിരുന്നു കാലാംഗി നാഥർ എന്നാണ് കരുതപ്പെടുന്നത്. കാലാംഗി നാഥർ സ്വന്തം ശരീരത്തെ ജ്യോതി വൃക്ഷമെന്നറിയപ്പെടുന്ന ഒരു പ്രത്യേക വൃക്ഷത്തിന്റെ ഇലകളും മറ്റും അടങ്ങിയ ഒരു പ്രത്യേക കൂട്ടുപയോഗിച്ച് പ്രാണൻ വേർപെടുത്തി കഴിഞ്ഞാലും അഴുകാത്ത ഒരു ശരീരമാക്കി മാറ്റിയിരുന്നു. വന്യമൃഗങ്ങളെയും പക്ഷികളെയും നിയന്ത്രിക്കാൻ കഴിവുണ്ടായിരുന്ന മഹാ സിദ്ധനായിരുന്നു കാലാംഗി നാഥർ. ഗുരുസ്ഥാനീയനാണെങ്കിലും സിദ്ധ ഭോഗർ ഇദ്ദേഹത്തെ പലപ്പോഴും പിതാവായാണ് കണക്കാക്കിയിരുന്നത്. സിദ്ധ വാൻമീകർ വാല്മീകി എന്ന് അറിയപ്പെടുന്ന മഹർഷി തന്നെയാണ് സിദ്ധ വാൻമീകർ എന്ന് 18 സിദ്ധരിൽ പ്രമുഖനായ ഭോഗർ തന്റെ ഭോഗർ -7000 എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും കഥകളിലൂടെ എല്ലാവർക്കും അറിവുള്ളതിനാൽ വിസ്തരഭയം നിമിത്തം ഞാൻ കൂടുതൽ ആഴത്തിലേയ്ക്ക് കടക്കുന്നില്ല. രാമായണം കൂടാതെ സൂത്ര ജ്ഞാനം എന്നൊരു ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്. ഭോഗർ സിദ്ധവൈദ്യന്മാരിൽ അഗ്രഗണ്യൻ. കായകൽപ്പ ചികിത്സയുടെ ഉപജ്ഞാതാവ്..മഹേന്ദ്രജാലത്തിൽ പരമശിവന്റെ ശിഷ്യൻ.. ലക്ഷണമൊത്ത കൊമ്പന് നെറ്റിപ്പട്ടമെന്ന പോലെ, വിശേഷണങ്ങൾ അനവധിയുണ്ട് ഭോഗനാഥർ എന്ന സിദ്ധഭോഗർക്ക്. ജ്ഞാന സാഗരം 557, സപ്തകാണ്ഡം അഥവാ ഭോഗർ 7000 എന്നീ രണ്ട് ഗ്രന്ഥങ്ങളിലാണ് ഭോഗരെ കുറിച്ചുള്ള വിവരങ്ങൾ അധികവുമടങ്ങിയിട്ടുള്ളത്. കാലാംഗി നാഥരുടെ ശിഷ്യനായിരുന്നു ഭോഗർ. അദ്ദേഹത്തിൽനിന്നും ദീക്ഷ ലഭിച്ച ശേഷം ബോധോദയം സിദ്ധിച്ച സിദ്ധഭോഗർ, സിദ്ധ അഗസ്ത്യരിൽ നിന്നും ബ്രഹ്മവിദ്യ കരസ്ഥമാക്കി. ഗുരുനാഥനായ തിരുമൂലരുടെ അന്ത്യാഭിലാഷ പ്രകാരം, ഭാരതത്തിലെ പ്രാഥമികമായ കർത്തവ്യങ്ങൾക്ക് ശേഷം ഭോഗർ താമ്രപർണ്യ സമുദ്ര മാർഗേ ( ഇന്നത്തെ ശ്രീലങ്ക വഴി) ചീനയിലേക്ക് പുറപ്പെട്ടു. നീരാവിയുടെ മന്ത്രശക്തിയാൽ പ്രവർത്തിക്കുന്ന ഒരു ജലയാനം ആയിരുന്നു യാത്രയ്ക്കുള്ള വാഹനം.സപ്തകാണ്ഡമെന്ന ഗ്രന്ഥത്തിൽ ഈ വാഹനത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.( സിദ്ധഭോഗർ ആകാശ മാർഗേയാണ് പോയതെന്നും അഭിപ്രായങ്ങളുണ്ട്) ചൈനയിൽ ഭോഗർ ബോ യാങ് എന്നാണ് അറിയപ്പെട്ടത്. (ദ്രവ്യത്തിന്റെ ദ്വിമാനങ്ങളെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത് ലാവോത്സുവാണ്. അദ്ദേഹം അതിനെ യിൻ എന്നും യാങ് എന്നും പേരിട്ടു വിളിച്ചു. പോസിറ്റീവ് നെഗറ്റീവ്,ഉഷ്ണം, ശീതളം, ശിവൻ ശക്തി, നന്മ തിന്മ എന്നിങ്ങനെ പലവിധത്തിൽ ഈ സങ്കല്പം ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭാരതത്തിൽ അഗസ്ത്യ ഋഷി ആദ്യമേ കൊണ്ടു വന്നതാണ്. രസവാദവിദ്യ ചീനയിൽ അഭ്യസിച്ചു തുടങ്ങുന്നത് ഭോഗരുടെ വരവിനുശേഷമാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, അറേബ്യയിൽ രാമദേവ സിദ്ധർ ‘യാക്കോബ്’ എന്നറിയപ്പെട്ട പോലെ ഭോഗർ തന്നെയായിരുന്നു ഈ ലാവോത്സെ എന്നും ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്.) ബോ യാങ് എന്ന സിദ്ധഭോഗർക്ക് ചൈനയിൽ ഒരുപാട് ശിഷ്യന്മാർ ഉണ്ടായിരുന്നു. സദാസമയവും വിശ്വസ്തനായ ഒരു നായയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഒരിക്കൽ തന്റെ ശാരീരികമായ പരിമിതികൾ മറികടക്കാൻ ശുദ്ധ ഭോഗർ കായകല്പ ഔഷധം തയ്യാറാക്കാൻ തീരുമാനിച്ചു. {കായകർപ്പം/ കായകല്പം} തനു പരിവർത്തനം, കല്ലിനെ പോലെ ദൃഢമായ എന്നൊക്കെ അർത്ഥം വരുന്ന കായകല്പ ചികിത്സാ വിധികൾക്ക് ആയിരക്കണക്കിന് വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശരീരത്തിലെ മൃതകോശങ്ങളെ പരിപൂർണ്ണമായി നീക്കുകയും ഓജസ് നഷ്ടപ്പെട്ട കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അതുവഴി ഒരു വ്യക്തിക്ക് നവ വീര്യം പ്രാപ്തമാക്കുകയും ചെയ്യുന്ന ഭാരതീയ ചികിത്സാ ശാസ്ത്രത്തിലെ മാണിക്യക്കല്ലാണ് കായകല്പം. ഒരുപാട് കെട്ടുകഥകൾ കായകല്പ ചികിത്സ സംബന്ധിച്ച പ്രചാരത്തിലുണ്ട്. എങ്കിലും എന്റെ പഠനങ്ങളിൽ നിന്നും വായനാനുഭവങ്ങളിൽ നിന്നും എനിക്ക് വ്യക്തമായ രീതിയിൽ കായകൽപ്പ ചികിത്സയെക്കുറിച്ച് എഴുതാൻ ഞാൻ ശ്രമിക്കാം. പണ്ട് കാലത്ത് ത്രിവർഗ കുടിയെന്ന് അറിയപ്പെട്ടിരുന്ന, കാറ്റും വെളിച്ചവും തട്ടാത്ത ഒരു അറയിലായിരിക്കും 280 ദിവസം നീണ്ടുനിൽക്കുന്ന ചികിത്സ. ഒരു തരത്തിൽ പറഞ്ഞാൽ, ഒരു ജനനത്തിനും ഒരു മരണത്തിനുമിടയിലുള്ള മറ്റൊരു ഗർഭാവസ്ഥ പുന:സൃഷ്ടിക്കപ്പെടുന്നു. വൈദ്യനും വിധേയനും മാത്രമുള്ള അല്ലെങ്കിൽ ചില പ്രത്യേകതരം ഔഷധക്കൂട്ടുകൾ 24 മണിക്കൂറും പറഞ്ഞുകൊണ്ടിരിക്കും. ചികിത്സയ്ക്ക് വിധേയനാകുന്ന രോഗി ആദ്യം ശരീരത്തിലുള്ള വിഷങ്ങളെ മുഴുവൻ പുറം തള്ളേണ്ടതുണ്ട്. അതിനുവേണ്ടി ശരീരത്തിനെ പ്രാപ്തമാക്കാൻ നിശ്ചിത ദിനങ്ങൾ കൃത്യമായ അളവിൽ കൊടുക്കുന്ന ഒരു മരുന്നാണ് ഇതിന്റെ ആദ്യത്തെ പടി എന്ന് വിശ്വസിക്കപ്പെടുന്നു.ആ മരുന്നു കഴിച്ചു തുടങ്ങാൻ പോലും പഥ്യമുണ്ട്.എത്രയോ ദിവസങ്ങൾ പാല് കുടിക്കണം എന്നല്ല പാല് കുടിക്കാൻ പാടൂ.വിശന്നാലും ശരി, ദാഹിച്ചാലും ശരി, ജലത്തിനു പകരം പോലും പാൽ മാത്രമേ നൽകാൻ പാടുള്ളൂ. വിധേയന്റെ ശരീരം പച്ചമരുന്നുകളിട്ട ജലത്തിന്റെ ആവി കൊള്ളിച്ചു വിയർപ്പിച്ചും, അട്ടയെ കൊണ്ട് കടിപ്പിച്ചു ശുദ്ധീകരിച്ചുമടക്കം ഓരോ അവയവവും ശുദ്ധീകരിക്കാൻ ഓരോ ചികിത്സാമുറകളാണ്. അഭ്യംഗം,അപൂർവ്വ മൂലികകളാൽ തയ്യാറാക്കിയ ധാര, തുടങ്ങി ഒരു പുരുഷായുസ് കൊണ്ട് വിഷലിപ്തമായ ശരീരത്തിനെ വിഷമുക്തമാക്കിയതിന് ശേഷം കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള ചികിത്സയാരംഭിക്കുന്നു. ഗർഭപാത്രത്തിൽ കുഞ്ഞ് കിടക്കുന്ന അത്രയും ദിവസം എന്നതാണ് 280 ദിവസം എന്ന കണക്കിനാധാരം.ഈ കാലഘട്ടമത്രയും ഗർഭസ്ഥ ശിശുവിനെ പോലെ രോഗിയെ പരിചരിക്കണം. വിധേയൻ ചികിത്സാ കാലയളവിൽ ഔഷധക്കൂട്ടുകളും പാലും കഴിച്ച് മൗനവ്രതത്തിൽ പ്രാർത്ഥനയുമായി കഴിയണമെന്ന് നിർബന്ധമാണ്. ചികിത്സാവിധികൾ പൂർത്തിയാകുമ്പോൾ ശരീരത്തിൽ പുതിയ കറുത്ത രോമങ്ങൾ വളരുകയും മുടിയുടെ നര മാറി ഇടതൂർന്ന കറുത്ത മുടികൾ വളരുകയും ചെയ്യും പഴയ പല്ലുകൾ പോയി പുതിയ പല്ലുകൾ വരുകയും അയഞ്ഞ മസിലുകൾ ഉറയ്ക്കുകയും ചെയ്യും. 39 ദിവസം കഴിയുമ്പോൾ രോഗിയുടെ ചർമം പൊടിഞ്ഞില്ലാതാകുകയും പുതുചർമം വരുകയും ചെയ്യും. #കുടിപ്രവേശിക എന്നാണീ ചികിത്സയുടെ കാലഘട്ടം അറിയപ്പെടുന്നത് (30 ദിവസങ്ങൾ കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾ നശിക്കുകയും പുതിയ കോശങ്ങൾ വരുകയും ചെയ്യുമെന്ന് ആധുനിക ശാസ്ത്രം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്) മലയാള സിനിമയിലെ ഒരു സൂപ്പർ താരം പാലക്കാട് ജില്ലയിലെ പ്രശസ്തമായ ഒരു വൈദ്യ കുടുംബത്തിന്റെ അമരക്കാരനോട്‌ ( പ്രസിദ്ധ വ്യക്തി ജീവിച്ചിരിക്കുന്നവരിൽ കായകല്പം അറിയാവുന്ന ഒരാളാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. വൈദ്യത്തിന്റെ മറ്റു മേഖലകളിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ടാൽ,ആ ഒരു നിഗമനം കള്ളമാണെങ്കിൽ തന്നെയും ഒരാൾക്കും സംശയം പോലും തോന്നില്ല.കാരണം, അദ്ദേഹം നാളതുവരെ കേട്ടിട്ടുണ്ടായിരുന്ന സകല ചികിത്സാ വിധികളിലും അഗ്രഗണ്യൻ തന്നെയായിരുന്നു) കായകൽപ്പ വിധേയനാകാനുള്ള തന്റെ ഇംഗിതം അറിയിച്ചു. ഒന്നും പറയാതെ വൈദ്യൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.. “മരുന്ന് കഴിക്കാൻ പഥ്യം തുടങ്ങണം.അതിന് പാല് കുടിക്കണം.പാലേ കുടിക്കാവൂ..!!” തീരുമാനിച്ചുറപ്പിച്ച താരം അത് സമ്മതിച്ചു. പക്ഷേ ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് പ്രഥമഘട്ടം പോലും പൂർത്തിയാക്കാൻ സാധിച്ചില്ല. സൂപ്പർതാരത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ “വിശന്നാലും പാല്, ദാഹിച്ചാലും പാല്.. വെള്ളം പോലും കുടിക്കാൻ പാടില്ല..! എന്നിട്ടും സകലതും സഹിച്ച് ഒരാഴ്ച ഞാൻ പിടിച്ചു നിന്നു.പക്ഷേ പിന്നെ പിടിവിട്ടു പോയി.പശുവിനെ വളപ്പിന്റെ ഏതു മൂലയ്ക്ക് കണ്ടാലും കല്ലെടുത്തെറിയാൻ തോന്നുമായിരുന്നു!” കായകല്പം അങ്ങനെ പണം കൊണ്ടോ പദവി കൊണ്ടോ എല്ലാവർക്കും പ്രാപ്തമാകുന്ന ഒന്നല്ല.മുൻപ് പിന്നിട്ട ജീവിതത്തിന്റെ മഹിമ മാത്രമാണ് അതിന്റെ അളവുകോൽ. വ്യക്തമായി പറഞ്ഞാൽ, ഇനിയൊരു യൗവനത്തിന് യോഗ്യമായ ജീവിതമായിരുന്നു നാളിതുവരെ അദ്ദേഹം ജീവിച്ചതെങ്കിൽ വ്യക്തമായും ആ ചികിത്സാവിധികൾ വിധേയനെ സ്വാഗതം ചെയ്യുമെന്നാണ് ആചാര്യഭാഷ്യം!. വൈദ്യനോ വിധേയനോ മാത്ര പിഴച്ചു കഴിഞ്ഞാൽ മരണം നിശ്ചയമാണ് എന്നുള്ളതുകൊണ്ട് സിദ്ധ സമ്പ്രദായത്തിന്റെ അറ്റം കണ്ടവർ മാത്രമേ കായകല്പ ചികിത്സ ചെയ്യാറുള്ളൂ. അതും നാലോ അഞ്ചോ വൈദ്യർ ചേർന്ന് മാത്രം.കായകൽപ്പ ചികിത്സ തന്നെയാവണം അഞ്ഞൂറും അറുനൂറും വർഷം ഓരോരുത്തരും ജീവിക്കുന്നതിന് പിന്നിലുള്ള രഹസ്യം. സമീപകാലത്തെ യോഗികളിൽ മഹാവതാർ ബാബാജി മുതൽ ശിവപ്രഭാകര സിദ്ധയോഗികൾ വരെ ഈ ചികിത്സാവിധിയെ ആശ്രയിച്ചു കാണണം. } കഥ തുടരുന്നു.. നീണ്ട ഒരു പ്രക്രിയയിലൂടെ മാത്രം ചെയ്യേണ്ട കായകല്പ ചികിത്സ, ഒരൊറ്റ മാത്ര കഴിക്കുന്ന ഒരു ഔഷധത്തിൽ ഒതുക്കുന്നതിന്റെ പരിമിതികൾ വളരെ വളരെ അപകടകരമായിരുന്നു.. ദീർഘനാളത്തെ പരിശ്രമത്തിനുശേഷം അവസാനം ഭോഗനാഥർ നാലു ഗുളികകൾ തയ്യാറാക്കി. ഘോരവനത്തിൽ ചുറ്റപ്പെട്ട ഒരു മലയുടെ നെറുകയിൽ അദ്ദേഹം തന്റെ ശിഷ്യന്മാരോടും നായയോടുമൊപ്പം എത്തിച്ചേർന്നു. തന്റെ വിശ്വസ്തനായ നായയുടെ മേലെയായിരുന്നു ഭോഗർ തന്റെ ആദ്യത്തെ ഗുളിക പരീക്ഷിച്ചത്. ഭോഗർ കൈവെള്ളയിൽ വച്ചു നീട്ടിയ ഗുളിക, നായ ആർത്തിയുടെ നൊട്ടിനുണഞ്ഞ് കഴിച്ചു.നിമിഷങ്ങൾക്കുള്ളിൽ ആ സാധുമൃഗം പിടഞ്ഞുവീണു ചത്തു. ഭോഗർ തന്റെ കൈയിൽ ശേഷിച്ച ഗുളികകൾ ശിഷ്യന്മാർക്ക് നേരെ വച്ചു നീട്ടി. അത് വാങ്ങിയെങ്കിലും അവർ മൂന്നു പേരും അത് കൗശലപൂർവ്വം കഴിക്കാതെ വലിച്ചെറിഞ്ഞു കളഞ്ഞു.ശിഷ്യന്മാരെയും നായയും സാക്ഷിനിർത്തി സിദ്ധ ബോഗർ ഗുളിക ചവച്ചിറക്കി. മാത്രനേരം കൊണ്ട് മഹാസിദ്ധരായ ഭോഗർ ചലനമറ്റു നിലത്തുവീണു..!! ദുഃഖിതരായ ശിഷ്യന്മാർ ഇരുവരും ഗുരുവിന്റെ മൃതശരീരം സംസ്കരിക്കാൻ ഉചിതമായ ഒരു ഇടംതേടി താഴേക്കു നടന്നു. യോഗ്യമായ ഒരു സ്ഥലം കണ്ടെത്തി കുഴികുഴിച്ച ശേഷം അവർ ഗുരുവിന്റെ ശരീരം കിടന്നിടത്തെത്തി. പക്ഷേ, അവിടെ സിദ്ധഭോഗരുടെയോ നായയുടെയോ ശരീരം കാണാനുണ്ടായിരുന്നില്ല. അവരെ കാത്ത് പകരം അവിടെ ഒരു കുറിപ്പ് കിടന്നിരുന്നു. ” ഈ ലോകം നിലനിൽക്കുന്നത് ചില വിശ്വാസങ്ങളിലാണ്. അതിലൊന്നാണ് ശിഷ്യന് ഗുരുവിന്റെ മേൽ ഉണ്ടാവേണ്ട ചോദ്യം ചെയ്യാത്ത വിശ്വാസം. കായകല്പ ഗുളികകൾ പ്രവർത്തനക്ഷമമായിരുന്നു..! “ ചൈനയിൽ നിന്നും ഹിമാലയം വഴി മടക്കയാത്ര ആരംഭിച്ച സിദ്ധ ഭോഗർക്ക് നാഗരാജൻ എന്ന ഒരു ശിഷ്യനെ കൂടി ലഭിച്ചു. ഭോഗനാഥരിൽ നിന്നും യോഗവിദ്യയുടെ പാഠങ്ങൾ കരസ്ഥമാക്കിയ, ക്രിയായോഗയുടെ പിതാവായ അദ്ദേഹം ഇന്നറിയപ്പെടുന്നത് #മഹാവതാർബാബാജി എന്നാണ്. തിരിച്ചു ഭാരതത്തിലെത്തിയ സിദ്ധ ഭോഗർ, തമിഴ്നാട്ടിൽ, തപസ്സിനു യോഗ്യമായ ഒരു ഒറ്റപ്പെട്ട മലയിൽ താമസമാരംഭിച്ചു. പക്ഷേ, ഭൂമിയുടെ ഏകാന്തതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് തേജസ്വിയായ ഒരു ബാലകന്റെ അദൃശ്യസാന്നിധ്യം ആ മലയിൽ ഭോഗർക്ക് തുടരെത്തുടരെ അനുഭവപ്പെട്ടു. ഏതാണ്ട് ഇതേ സമയം തന്നെ അദ്ദേഹം കലിയുഗത്തിൽ ദക്ഷിണഭാരതത്തിലെ മനുഷ്യരെല്ലാവരും അനവധി രോഗങ്ങളും മഹാമാരികളും കൊണ്ട് അത്യന്തം ദുഃഖം അനുഭവിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതിനു പ്രതിവിധിയായി അദ്ദേഹം ഐവർ മലയിൽ വച്ച്, 4448 മൂലികകൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തു കൊണ്ട് കൊടും വിഷങ്ങളായ ഒൻപത് മിശ്രിതങ്ങൾ തയ്യാറാക്കി. കളിമണ്ണിൽ വച്ച് ചുട്ടെടുത്തും, പലയാവർത്തി കുറുക്കിയും മണ്ണിനടിയിൽ കുഴിച്ചിട്ടും, ജലത്തിനടിയിൽ നിക്ഷേപിച്ചു കൊണ്ടും ഒരു പ്രത്യേക അനുപാതത്തിൽ ആ വിഷങ്ങളെ അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമിച്ച് എടുത്താൽ മഹാവിഷവും, ഒരു പ്രത്യേക അനുപാതത്തിൽ ഒന്നിച്ചു ചേർത്താൽ മഹാ ഔഷധവുമായിരുന്നു ആ അപൂർവ്വ കൂട്ട്..! കലിയുഗത്തിൽ ഭാരതത്തിലെ ഭക്തരായ ജനങ്ങൾക്ക് നേരിട്ടേക്കാവുന്ന ആരോഗ്യപരമായ കഷ്ടനഷ്ടങ്ങൾ കുറയ്ക്കുക എന്നതായിരുന്നു ആ മഹായോഗിയുടെ ഉദ്ദേശം. പലവിധത്തിൽ, ആ രാസകൂട്ടിനെ പരുവപ്പെടുത്തി എടുത്ത അദ്ദേഹം, അവസാനം അതിനെ ഉരുക്കി. അതുകൊണ്ട് അദ്ദേഹം മൂന്ന് വിഗ്രഹങ്ങൾ നിർമ്മിച്ചു. വിഗ്രഹത്തിലെ മുഖം മിനുക്കി കൊണ്ട് ഒരുപാട് സമയം ചിലവഴിച്ചതിനാൽ, വേഗം ബാക്കി ഭാഗങ്ങൾ തയ്യാറാക്കേണ്ടി വന്ന കാരണം, വിഗ്രഹത്തിന്റെ മുഖത്തെ അപേക്ഷിച്ച്, ഉടലിന്റെ അനുപാതത്തിന് വ്യത്യാസം വന്നു. അങ്ങനെ ആ മലയ്ക്കുമുകളിൽ, ആ ബാലകന്റെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിച്ചു. സിദ്ധ ഭോഗർ പ്രതിഷ്ഠിച്ച ആ മഹാ ക്ഷേത്രം ഇന്ന് #പഴനി #ദണ്ഡായുധപാണി ക്ഷേത്രം എന്നറിയപ്പെടുന്നു.( അല്പം വർഗീയത കലർത്തുന്നതിൽ ക്ഷമിക്കുക, വർഷങ്ങൾക്കു മുമ്പ് പല ഗവൺമെന്റുകളുടെയും മേൽനോട്ടത്തിൽ, മൂന്നുവട്ടം പഴനിമലയിലെ വിഗ്രഹം മാറ്റാനും, പകരം പുതിയ വിഗ്രഹം സ്ഥാപിക്കാനും പണ്ട് ഉണ്ടായ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമത്തിന്റെ കാരണമിപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു) ഏതു ലോഹത്തെയും സ്വർണമാക്കി മാറ്റാനുള്ള രസവാദവിദ്യയുടെ തമ്പുരാനായ സിദ്ധ ഭോഗർ നാല്പത്തിരണ്ടോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.. നിഗൂഢമായ മന്ത്രങ്ങൾ അടങ്ങിയ ഒരുപാട് ഗ്രന്ഥങ്ങളും ഓലകളും പഴനിമലക്ക് സമീപം എവിടെയോ അദ്ദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് എന്നും വിശ്വസിക്കുന്നു.(ബോഗൻ എന്ന സിനിമയിൽ അരവിന്ദ് സ്വാമിയ്ക്ക് കിട്ടുന്നത് അത്തരമൊരു താളിയോലയാണ്) അവശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളുമായി പഴനിമല മുരുകൻ പ്രതിഷ്ഠയുടെ നേരെ താഴോട്ടു പോകുന്ന ഒരു രഹസ്യ തുരംഗത്തിലൂടെ മാത്രം ചെന്നെത്താവുന്ന, പഴനിമലയുടെ കൃത്യം ഒത്ത നടുക്കായി സ്ഥിതിചെയ്യുന്ന ഒരു രഹസ്യ ഗുഹയിൽ, സ്തൂല പ്രപഞ്ച നിയമങ്ങളെ ഭേദിച്ചു കൊണ്ട് നവപാഷാണം കൊണ്ട് നിർമിച്ച ദേവസേനാധിപനായ ശ്രീമുരുകന്റെ കാവലിൽ സിദ്ധഭോഗർ ഇന്നും വാണരുളുന്നു. പകർന്നു കിട്ടിയ അറിവുകൾ 🙏

Tuesday, January 09, 2024

ഋഗ്വേദ മന്ത്രം ജപിച്ച് ജ്ഞാനം നേടി യജൂർ വേദ മന്ത്രം ജപിച്ച് യജ്ഞം ചെയ്തു ചിത്ത ശുദ്ധി വരുത്തി സാമ വേദ മന്ത്രം ജപിച്ച് സമാവസ്ഥ കൈവരിച്ചാൽ ശാന്തിയും സമാധാനവും ഉണ്ടാകും.

Saturday, January 06, 2024

shabarimala. ശബരിമല. കോടാനുകോടി ഭക്തജനങ്ങള്‍ വര്‍ഷംതോറും ദര്‍ശനത്തിനായെത്തുന്ന കാനനക്ഷേത്രമായ ശബരിമലയില്‍ ഇന്ന് പ്രചാരത്തിലുളള അയ്യപ്പചരിതം ഐതീഹ്യവും ചരിത്രവും കെട്ടുകഥകളും കെട്ടുപിണഞ്ഞു അവിശ്വസനീയമായ തരത്തിലുളളതാണ്. ഇതില്‍ നിന്നും സത്യം വേര്‍തിരിച്ചെടുത്ത് യുക്ത്യാധിഷ്ഠിതമായ ഒരു ചരിതം പുനഃസൃഷ്ടിക്കേണ്ടത് ജനങ്ങളില്‍ രൂഢാമൂലമായ ഭക്തിയും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് ഏറെ പ്രചാരത്തിലുളള അയ്യപ്പചരിതം ഇതാണ് : പരമശിവനു വിഷ്ണുവിന്റെ മായാരൂപമായ മോഹിനിയില്‍ പിറന്ന്, കാട്ടിലുപേഷിക്കപ്പെട്ട അയ്യപ്പനെ അനപത്യദുഃഖത്താല്‍ ദുഃഖിച്ചുകഴിഞ്ഞ പന്തളം രാജാവ് രാജശേഖരചോളന്‍ പെരുമാള്‍ എടുത്തു വളര്‍ത്തി. വളര്‍ത്തുമകനെ യുദ്ധതന്ത്രങ്ങള്‍ പഠിപ്പിച്ച് അനന്തിരാവകാശിയാക്കി യുവരാജാവായി വാഴിക്കാന്‍ രാജാവ് തീരുമാനിച്ചു. രാജ്ഞിയുടെയും മന്ത്രിയുടെയും കുതന്ത്രങ്ങളില്‍പ്പെട്ട് അയ്യപ്പനു പുലിപ്പാലിനായി കാട്ടില്‍ പോകേണ്ടി വന്നു. അവിടെ വച്ച് ഉഗ്രരൂപിണിയായ മഹിഷി എന്ന എരുമയുടെ ശിരസോടു കൂടിയ അസുര ജന്മത്തെ വധിച്ച് മോക്ഷമേകി. ശാപമോക്ഷം ലഭിച്ച മഹിഷി സുന്ദരിയായിത്തീര്‍ന്ന് അയ്യപ്പനോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, ഈ ആവശ്യം നിരസിച്ച നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍, തന്നോടൊപ്പം ശബരിമല ക്ഷേത്രത്തിനടുത്തു വന്ന് വസിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു. അതാണ് മാളികപ്പുറത്തമ്മ. ശബരിമലയില്‍ കന്നി അയ്യപ്പന്മാര്‍ എത്താത്ത കാലത്ത് വിവാഹം ചെയ്തുകൊള്ളാമെന്നായിരുന്നു കരാര്‍. അയ്യപ്പനു കൂട്ടായി വലിയൊരു സൈന്യം ചോള പാണ്ട്യ മഹാസാമ്രാജ്യങ്ങളുടെ അധിനിവേശസേനക്കെതിരേ കോട്ടപ്പുറം, ഇഞ്ചിപ്പാറ, കരിമല, ശബരി, ശരംകുത്തി, നീലിമല, കാളകെട്ടി എന്നീ എഴു മലകളില്‍ യുദ്ധം നടത്തി ആസുര ഭീഷണിയെ ഇല്ലാതാക്കി. പന്തളത്ത് രാജാവ് ശാസ്താവിന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിച്ചു നല്‍കുകയും ധര്‍മശാസ്താവ് അവിടെ കുടികൊണ്ടുവെന്നുമാണ് വിശ്വാസം. മേല്‍പ്പറഞ്ഞ ഐതീഹ്യം അംഗീകരിച്ചാല്‍ അത് നമ്മുടെ അതിപ്രാചീന ചരിത്രത്തെ നിഷേധിക്കലാവും. ഭാരതീയ വിശ്വാസപ്രമാണങ്ങളും രേഖകളും അനുസരിച്ച് മഹിഷാസുരനെ ദുര്‍ഗ്ഗാദേവിയും, സഹോദരിയായ മഹിഷിയെ ശാസ്താവും വധിക്കുന്നത് കൃത(സത്യ)യുഗത്തിലാണ്. പന്തളത്തു രാജാവാണ് ഹരിഹരപുത്രനായ ശാസ്താവിനെ എടുത്തു വളര്‍ത്തിയതും, പിന്നീട് ശാസ്താവ് മഹിഷിയെ വധിച്ചതെന്നും അംഗീകരിച്ചാല്‍ ഈ സംഭവം നടന്നിട്ട് കേവലം 800 ല്‍ താഴെ വര്‍ഷങ്ങളേ ആയുളളു എന്ന് അംഗീകരിക്കേണ്ടിവരും. ഭാരതീയ കാലഗണന അനുസരിച്ച് മഹിഷാസുര-മഹിഷി വധം നടന്നത് കൃതയുഗത്തിലാണെങ്കില്‍ ഇപ്പോള്‍ കുറഞ്ഞത് 998716 മനുഷ്യ വര്‍ഷമെങ്കിലും (ത്രേതായുഗം 1296000 + ദ്വാപരയുഗം 864000 + കലിയുഗം 5116) കഴിഞ്ഞിരിക്കും. മാത്രവുമല്ല പരശുരാമനാണ് ശബരിമല ക്ഷേത്രം വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഈ പരശുരാമനാണല്ലോ കേരളം കടലില്‍ നിന്നും വീണ്ടെടുത്തത്. പരശുരാമാവതാരം നടന്നത് ത്രേതായുഗത്തിലാണ്. കേരളീയം എന്നു നാം വിശ്വസിക്കുന്ന ശാസ്താ വിഗ്രഹം സിന്ധുനദീതട പ്രദേശത്തു നിന്നും പരശുരാമന്‍ കൊണ്ടു വന്നതാണെന്ന വാദവുമുണ്ട്. കേരളത്തിലെ പന്തളത്തു രാജാവ് ജീവിച്ചിരുന്നത് ഏതായാലും കൃത-ത്രേതായുഗത്തിലായിരുന്നുവെന്ന് ഒരാളും വാദിക്കുകയില്ലല്ലോ. ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോള്‍ പന്തളത്തു കുമാരനായ അയ്യപ്പനാണ് മഹിഷിയെ വധിച്ചതും, ശബരിമല ക്ഷേത്രം നിര്‍മ്മിച്ചതെന്നുമുളള കഥകള്‍ അവാസ്തവികമാണെന്ന് അംഗീകരിക്കേണ്ടിവരും. ഇതിന്‍പ്രകാരം പന്തളത്തു രാജകുമാരനായ അയ്യപ്പന്റെ ജീവിതകഥയില്‍ നിന്നും പ്രസ്തുത ഭാഗങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ വിശ്വസനീയവും യുക്തിഭദ്രവുമായ രീതിയെന്നുവരുന്നു. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ശബരിമല അയ്യപ്പനിലുളള വിശ്വാസത്തിനും ആരാധനക്കും യാതൊരു ഭംഗവും വരുന്നതല്ല. ഹരിഹരപുത്രനായ ശാസ്താവും, പന്തളത്തു രാജകുമാരനായ അയ്യപ്പനും രണ്ട് കഥാപാത്രങ്ങളാണെന്ന് അംഗീകരിച്ചുകൊണ്ടുളള ഒരു കഥാരചന നടത്തുകയാണ് ഏറ്റവും ഉചിതമായ രീതി. അതുപോലെതന്നെ മതേതരത്വത്തിന്റെ പേരില്‍ അയ്യപ്പചരിതത്തില്‍ കടന്നുകൂടിയിട്ടുളള പ്രക്ഷിപ്തങ്ങളേയും തുടച്ചുനീക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ പാണ്ഡ്യരാജ്യത്ത് കൊല്ലവര്‍ഷാരംഭത്തില്‍ അധികാരാവകാശ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയും മന്ത്രിയായ തിരുമലനായ്ക്കന്‍ അധികാരം പിടിച്ചെടുക്കാന്‍ ഉദ്യമിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകനായ മാലിക് ഖാഫര്‍ പാണ്ഡ്യരാജ്യം ആക്രമിച്ചു. യുദ്ധത്തില്‍ പരാജിതനായ പാണ്ഡ്യ രാജവംശത്തിലെ രണ്ട് ശാഖകള്‍ കൊ.വ. 79 ല്‍ പാണ്ടിദേശത്തു (മധുര) നിന്നും കേരളത്തിലേക്ക് പാലായനം ചെയ്തു. ഇതില്‍ ഒരു കൂട്ടര്‍ പൂഞ്ഞാറില്‍ (കോട്ടയം) അഭയംതേടുകയും, മറ്റൊരു കൂട്ടര്‍ (ചെമ്പഴന്നൂര്‍ ശാഖക്കാര്‍) ഊരുചുറ്റി കറങ്ങിനടന്ന് പന്തളം രാജ്യം കൈവശപ്പെടുത്തി കൊല്ലവര്‍ഷം 377 (ക്രി.വ. 1201) ല്‍ അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമായി താമസമുറപ്പിച്ചു. പന്തളത്ത് രാജവംശത്തില്‍പെട്ടവര്‍ 'ഭാര്‍ഗ്ഗവ ഗോത്ര'ത്തില്‍ പെട്ടവരായിരുന്നു. കേരളത്തിലെ മറ്റ് ക്ഷത്രിയരെല്ലാംതന്നെ 'വിശ്വാമിത്ര ഗോത്ര'വംശജരാണ്. ശാസ്താവ് വഞ്ചിയൂര്‍ വംശത്തില്‍നിന്നു വന്ന ഈ രാജകുടുംബത്തിന്റെ പരദേവതയായിരുന്നു. അക്കാലത്തെ പ്രധാന ജനവാസകേന്ദ്രമായിരുന്ന നിലയ്ക്കല്‍ താലൂക്കിലെ ശബരിമലയിലായിരുന്നു ഇവരുടെ മുഖ്യ ആരാധനാകേന്ദ്രമായിരുന്ന ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. പന്തളത്തുദാസന്‍ എന്നറിയപ്പെട്ടിരുന്ന അയ്യപ്പന്‍ രാജാവിന്റെ മുഖ്യ സേനാനിയായിരുന്നവെന്നും അതല്ല അദ്ദേഹത്തിന്റെ മകനായിരുന്നുവെന്നും ദത്തുത്രനായിരുന്നുവെന്നുമുളള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. അതെന്തായാലും മണികണ്ഠനെന്നറിയപ്പെട്ട അയ്യപ്പനെ രാജാവ് നാട്ടിലെ കളരികളിലെല്ലാം അയച്ച് വൈവിധ്യമാര്‍ന്ന ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് വില്ലാളിവീരനായി വളര്‍ത്തി, അയ്യപ്പന്‍ എല്ലാവരുടെയും ആരാധനാപാത്രമായി വളര്‍ന്നു. സേനാബലം എരുമേലിക്കപ്പുറത്തായി കോട്ടകെട്ടി പാര്‍ത്തിരുന്ന ശത്രുക്കളെ നശിപ്പിക്കാനും, ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ട പരദേവതാക്ഷേത്രമായ ശബരിമല പുനരുദ്ധരിക്കാനുമായി അയ്യപ്പന്‍ തന്റെ സേനയുമായി യുദ്ധസന്നദ്ധമായി ശബരിമലയ്ക്കു പുറപ്പെട്ടു. തന്റെ സൈന്യത്തെ പല ഘടകങ്ങളായി വിഭജിച്ചു. ഒരു വിഭാഗത്തെ അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഇഞ്ചിപ്പാറ കോട്ട തകര്‍ക്കാന്‍ നിയോഗിച്ചു. മറ്റൊരു വിഭാഗം അയ്യപ്പന്റെ നേതൃത്വത്തില്‍ ആലങ്ങാട്ടുകാരോടൊപ്പം തലപ്പാറകോട്ട ആക്രമിച്ചു കീഴടക്കാന്‍ പോയി. ഇവരെല്ലാം എരുമേലിയിലെത്തി പടയൊരുക്കം നടത്തി, യുദ്ധസാമഗ്രികളും ആഹാരസാധനങ്ങളും ഇരുമുടിയില്‍ തോളിലേറ്റിയാണ് പോയത്. യുദ്ധംചെയ്തു മുന്നേറിയ സംഘം മറവപ്പടത്തലവനായ ഉദയനെ കൊന്ന്, ഇഞ്ചിപ്പാറക്കോട്ട കടന്നു. നേരത്തെ കൈയില്‍ കരുതിയിരുന്ന കല്ലിട്ടു കിടങ്ങ് നികത്തിയാണ് കോട്ട കടന്നത്. യോദ്ധാക്കളെല്ലാവരും അവസാനം പമ്പയില്‍ ഒന്നിച്ചുകൂടി സദ്യ നടത്തി, യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കു ബലിക്രിയ ചെയ്തു, ദീപക്കാഴ്ച ഒരുക്കി. (എരുമേലിയില്‍ പേട്ടതുള്ളല്‍ കഴിഞ്ഞുപോകുന്ന അമ്പലപ്പുഴ- ആലങ്ങാട്ട് സംഘങ്ങള്‍ ഈ ചടങ്ങുകളെല്ലാം ഇന്നും നടത്തുന്നുണ്ട്). പിന്നീട് അയ്യപ്പനും സംഘവും നീലിമല കയറി ശബരിപീഠത്തിലെത്തി. ആയുധങ്ങളെല്ലാം ധര്‍മശാസ്താവിന്റെ ക്ഷേത്രപരിസരത്തേക്കുള്ള പ്രവേശനകവാടത്തില്‍ ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ ആജ്ഞാപിച്ചു. ആല്‍ച്ചുവട്ടില്‍ അമ്പും വില്ലും എല്ലാം ഉപേക്ഷിച്ചു ഭക്തന്മാരായാണ് പിന്നീടവര്‍ ശാസ്താ സന്നിധിയിലെത്തിയത്. ശാസ്താക്ഷേത്രനടയിലെത്തിയ സംഘം, മറവപ്പടയാല്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിച്ചു. മകരസംക്രമദിനത്തിലെ പുണ്യമുഹൂര്‍ത്തത്തില്‍ യഥാവിധി വിഗ്രഹം പ്രതിഷ്ഠിച്ചു. തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന്റെ ചൈതന്യം അവിടത്തെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു. ആ ദിവ്യമുഹൂര്‍ത്തം മുതല്‍ ശാസ്താവും അയ്യപ്പനും ഒന്നായി മാറിയെന്നാണു വിശ്വാസം. ഇക്കഥയില്‍ ശാസ്താവും അയ്യപ്പനും രണ്ടാണെന്ന് വ്യക്തമാകുന്നു. ഇക്കഥ വിശ്വാസയോഗ്യവും യുക്തിസഹവുമാണ്. പക്ഷെ ഇതില്‍ അയ്യപ്പന്റെ സഹായിയായി ഒരു മുസ്ലിമും ക്രിസ്ത്യാനിയും ഉണ്ടായിരുന്നുവെന്ന് പ്രതിപാദിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നുവേണം പറയാന്‍. വാവരുടെ പൂര്‍വികര്‍ പാണ്ടിനാട്ടില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ കുടിയേറിയതാകട്ടെ കലി വര്‍ഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലില്‍ നിന്നും വാവരുടെ പൂര്‍വികര്‍ കുടിയേറിയത് 500 വര്‍ഷം മുന്‍പു മാത്രമാണെന്നു വിദ്വാന്‍ കുറുമള്ളൂര്‍ നാരായണ പിള്ള 'ശ്രീഭൂതനാഥ സര്‍വ്വസ്വം' എന്ന കൃതിയില്‍ പറയുന്നു. മക്കം പുരയില്‍ ഇസ്‌മൈല്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ച ആളാണു വാവരെന്നു ബാവര്‍ മാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാവരെന്നത് ബാബര്‍ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട്. പന്തളം രാജാവ് ശാസ്താവിന്റെ അംഗരക്ഷകനായ വാവര്‍ക്ക് ആരാധാനാലയം പണിതുവെന്ന് ചില സംസ്‌കൃതഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. കാട്ടിലൂടെ കടന്നു പോകുന്നവര്‍ക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന്‍ ചുമതലപ്പെടുത്തിയിരുന്നതായും പറയുന്നു. അയ്യപ്പന്‍ മഹിഷിയെ വധിച്ചതിന്റെ അനുസ്മരണാര്‍ത്ഥം നടത്തുന്ന പ്രസിദ്ധമായ പേട്ട തുള്ളല്‍ ആരംഭിക്കുന്നത് എരുമേലിയിലെ വാവരുപള്ളിക്കടുത്തുവെച്ചാണ്. ഹിന്ദുപുരാണങ്ങളില്‍ ശാസ്താവിന്റെ അംഗരക്ഷകരില്‍ ഒരാളായിരുന്നു വാപുരന്‍ എന്ന പരാമര്‍ശമുണ്ട്. ഇത് വളച്ചൊടിച്ചാണ് വാവര്‍ എന്ന മുസ്ലീം കഥാപാത്രത്തെ വ്യാജമായി സൃഷ്ടിച്ചത്. എരുമേലിയിലെ വാവര്‍ പളളിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മസ്ജിദിലെ പുരോഹിതന്‍ നെറ്റിയില്‍ തൊടാനായി ഭസ്മം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് നല്‍കുന്നവരോ മസ്ജിദിലെ മറ്റ് മുസ്ലീങ്ങളോ ഈ ഭസ്മം സ്വന്തം നെറ്റിയില്‍ അണിയാറില്ല എന്നതാണ് വിചിത്രമായ സത്യം. അയ്യപ്പ ഭക്തന്മാരുടെ കാണിയ്ക്കയില്‍ മാത്രമാണ് ഇവരുടെ നോട്ടം. ഇസ്ലാമിക പ്രമാണമനുസരിച്ച് ഒരു മുസ്ലീം 'അളളാഹുവിനെ അല്ലാതെ മറ്റൊരു ദൈവവുമില്ല' എന്ന് ഉറച്ചു വിശ്വസിക്കുകയും മറ്റു ദൈവങ്ങളെ അംഗീകരിക്കുന്നതും ആരാധിക്കുന്നതും വിഗ്രഹപൂജ നടത്തുന്നതുമെല്ലാം കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റവും മതനിന്ദയുമാണെന്ന് കരുതുകയും ചെയ്യുന്നവരാണ്. അപ്രകാരമെങ്കില്‍ വാവര്‍ ഒരു മുസ്ലീമും അയ്യപ്പന്റെ ഭക്തനും കാവല്‍ക്കാരനുമാണെങ്കില്‍ ആ വ്യക്തിയെ ഇസ്ലാമിക ശരീയത്ത് അനുസരിച്ച് ഒരു മുസ്ലീമിന് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക? അളളാഹുവിനെ മാത്രം ആരാധിക്കുന്ന പവിത്രമായ മസ്ജിദില്‍ 'സ്വാമിയേ അയ്യപ്പോ' (അമുസ്ലിം ദൈവം) എന്ന ശരണം വിളികളോടെ എത്തുന്നവരെ എപ്രകാരമാണ് പ്രവേശിപ്പിക്കുക? ഇത് കടുത്ത ഇസ്ലാംമതവിരുദ്ധ പ്രവൃത്തിയല്ലേ.....???!!! ശബരിമല ക്ഷേത്രത്തിലേക്കുളള യാത്രാപഥത്തില്‍ ഏഴ് കോട്ടകളുണ്ടെന്നും, അതിനോരോന്നിനും ഓരോ അനുചരരെ കോട്ടയുടെ സംരക്ഷണത്തിനായി അധിപന്മാരായി അയ്യപ്പന്‍ നിയമിച്ചുവെന്നും കാണുന്നു. ഇതില്‍ ആദ്യത്തെ കോട്ടയായ എരുമേലിയുടെ നാഥനായിരുന്നു വാപുരന്‍ എന്ന വാവരുസ്വാമി. മറ്റ് 6 കോട്ടകളും അവയുടെ അധിപന്മാരും ഇപ്രകാരമാണ് : കാളകെട്ടി - നന്ദികേശ്വരന്‍, ഉടുമ്പാറ മല - വ്യാഘ്രപാദന്‍ (കോട്ടയില്‍ ശാസ്താവ്) എന്ന ഭൂതനാഥന്‍, കരിമല - കൊച്ചുകടുത്തസ്വാമി, ശബരിപീഠം - ശബരിദുര്‍ഗ്ഗ എന്ന ദേവി, ശരംകുത്തിയാല്‍ത്തറ - അസ്ത്രഭൈരവന്‍, പതിനെട്ടാം തൃപ്പടി - പടിയുടെ വലതുവശത്ത് വലിയകടുത്ത സ്വാമി, ഇടതുവശത്ത് കറുപ്പസ്വാമിയും കറുപ്പായി അമ്മയും കോട്ടകാവലിനുണ്ട്. കൂടാതെ തിരുമുറ്റത്ത് വാവരുസ്വാമി പടിക്കു വടക്കുകിഴക്കായി തിരുസന്നിധാനവും കാക്കുന്നു. വാപുരസ്വാമിയുടെ പേര് മാറ്റി വാവരെന്നാക്കി അയ്യപ്പഭക്തന്മാരെ വഞ്ചിച്ച് കാണിക്കപ്പണം തട്ടിയെടുക്കുന്നതിനെതിരെ ഇനിയെങ്കിലും ഭക്തന്മാര്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ വാവര്‍ എന്നു പേരുളള ഒരൊറ്റ മുസ്ലീം പോലുമില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. പരമശിവന് പാത്തുമ്മയെന്ന മുസ്ലിം സ്ത്രീയിലുണ്ടായ പുത്രനാണ് മുസ്ലീമായ വാവര്‍ എന്നുളള കെട്ടുകഥയും ഉടുക്കുകൊട്ടിപ്പാട്ട് രൂപത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആ കഥ ഇപ്രകാരമാണ് : പാത്തുമ്മ എന്ന മുസ്ലീം സ്ത്രീയില്‍ പരമശിവന് പ്രേമം തോന്നി. ശിവന്‍ അവളെ ആകര്‍ഷിക്കാനൊരു പൂമരമായി നിന്നു. ആ പൂമരത്തിന്റെ പ്രസിദ്ധി കേട്ട പാത്തുമ്മയ്ക്ക് പൂമരം കാണാനാഗ്രം ജനിച്ചു. തന്റെ അമ്മയോട് ആ ആഗ്രഹം പറഞ്ഞപ്പോള്‍ പൂമരം കാണാന്‍ പോകരുതെന്നും അതില്‍ പല ചതികളുമുണ്ടെന്നും പറഞ്ഞു. ഇതൊന്നും ചെവിക്കൊള്ളാതെ പൂമരം കാണാന്‍ പാത്തുമ്മ പോയി. പൂമരത്തിന്റെ ഒരു ശാഖ കുറച്ച് താഴ്ന്ന് കിടക്കുന്നതായി കണ്ട പാത്തുമ്മ ആ കൊമ്പില്‍പിടിച്ച് പൂമരത്തില്‍കയറി ഒരിടത്തിരുന്നു. ആ സമയത്ത് ശിവന്‍ പാത്തുമ്മയെ അദൃശ്യരൂപേണപുണര്‍ന്നു എന്നും, പാത്തുമ്മ അതില്‍നിന്ന് ഗര്‍ഭംധരിക്കുകയും ചെയ്തു. അങ്ങനെ പിറന്നവനാണത്രെ വാവര്‍....!!! ഇത്തരത്തിലുളള അവഹേളനപരവും അസംബന്ധം നിറഞ്ഞതുമായ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതും വിശ്വസിക്കുന്നതും ആത്മഹത്യാപരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട വാപുരനെന്ന വാവര്‍ സ്വാമിക്ക് ഇസ്ലാംമതവുമായോ എരുമേലി പളളിയുമായോ യാതൊരു ബന്ധവുമില്ലെന്ന് ലോകമെമ്പാടുമുളള അയ്യപ്പഭക്തരെ ധരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതുപോലെ തന്നെയുളള ഒരു കെട്ടുകഥയാണ് കടുത്ത സ്വാമി ക്രിസ്ത്യാനിയാണെന്ന കുപ്രചരണം. കൊച്ചു തൊമ്മന്‍ എന്ന ക്രിസ്ത്യാനിയാണ് കെച്ചു കടുത്ത സ്വാമിയായതെന്നാണ് ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. കടുത്ത ഒരു നായര്‍ പടയാളിയായിരുന്നുവെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. അയ്യപ്പനേയും അര്‍ത്തുങ്കല്‍ പള്ളിയേയും ബന്ധപ്പെടുത്തി ഒരു കെട്ടുകഥയുണ്ട് : ജനങ്ങള്‍ വിശുദ്ധനോളം പ്രാധാന്യം കൊടുത്തിരുന്ന ഒരു വൈദികന്‍ അര്‍ത്തുങ്കല്‍ പള്ളിയിലുണ്ടായിരുന്നുവത്രേ, ഫാദര്‍ ഫെനിഷ്യോ. ഇദ്ദേഹത്തെ ജനങ്ങള്‍ 'വെളുത്തച്ഛന്‍' എന്നു വിളിച്ചിരുന്നു. കാലാന്തരത്തില്‍ ജനം വിശുദ്ധ സെബാസ്തന്യോസിനേയും ഈ പേരില്‍ വിളിച്ചു തുടങ്ങി. കളരി പഠിക്കാന്‍ ചീരപ്പന്‍ചിറയില്‍ പോയ ഫാ. ഫെനിഷ്യോ അവിടെ വച്ച് അയ്യപ്പന്റെ സുഹൃത്തായെന്ന് ഐതീഹ്യം പറയുന്നു. ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ മാലയൂരി സമര്‍പ്പിച്ച് പോകുന്നതിനു ആധാരമായിട്ടാണു ഈ കഥ പ്രചരിക്കപ്പെടുന്നത്. ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിനായി ജാതി മത ഭാഷാ പ്രാദേശിക ഭേദമില്ലാതെ ഭക്തിപൂര്‍വ്വം പോകുന്ന അയ്യപ്പ ഭക്തന്മാരെ വഴിതെറ്റിച്ച് മുസ്ലിം - ക്രിസ്ത്യന്‍ പളളികളിലേക്ക് ആകര്‍ഷിച്ച് ചിന്താകുഴപ്പം സൃഷ്ടിച്ച് മതംമാറ്റാനും കാണിയ്ക്കപ്പണം തട്ടിയെടുക്കാനും വേണ്ടിയാണ് ഇത്തരത്തിലുളള നുണക്കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പുരാണകഥാപാത്രമായ ധര്‍മ്മശാസ്താവും, ചരിത്രപുരുഷനായ അയ്യപ്പനും തമ്മിലുളള സാമ്യവൈജാത്യങ്ങള്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വിഷ്ണുവിന്റെ മായാരൂപമായ മോഹിനി, പരമശിവന്‍, ഭസ്മാസുരന്‍, ശാസ്താവ് എന്നിവരെയെല്ലാം ബന്ധപ്പെടുത്തി നേരിയ വ്യത്യാസങ്ങളോടെയുളള കഥകള്‍ നിരവധി പ്രാചീന ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിഷ്ണുപുരാണം, ബ്രഹ്മാണ്ഡപുരാണം, ത്രിപുര രഹസ്യം, ബൗദ്ധ തമിഴ്കൃതിയായ സതാര ദേവാല ദേവി പൂവാത എന്നിവ ഇതിന് തെളിവുകളാണ്. ഇതുപ്രകാരം ശാസ്താവ് യുദ്ധവീരനും, ഹരിഹരപുത്രനും, ഭൂതനാഥനും മറ്റുമായി ആരാധിക്കപ്പെടുന്നു. ഭാരതത്തില്‍ നിലനിന്നിരുന്ന ശക്തമായ ശൈവവൈഷ്ണവ ചേരിപ്പോരിനെ നിയന്ത്രിക്കാനാണു ഇവ രണ്ടിന്റെയും സമന്വയമായ ശാസ്താവിന്റെ രംഗപ്രവേശം എന്ന് ചരിത്രഗവേഷകര്‍ പറയുന്നു. ശാസ്താവ് ക്ഷത്രിയരുടെ കുലദൈവമാണ്. യുദ്ധശക്തിയിലൂടെ ഭൂമിരക്ഷ എന്ന കര്‍ത്തവ്യം ചെയ്യാന്‍ നിയുക്തരായ ക്ഷത്രിയര്‍ തങ്ങളുടെ ശക്തിശ്രോതസ്സായി ശാസ്താവിനെ കരുതിപ്പോന്നു. ബ്രാഹ്മണര്‍ അവരുടെ ശക്തിസ്വരൂപനായ മഹാദേവനെ ഉയരമുള്ള ഹിമാലയത്തില്‍ പ്രതിഷ്ഠിച്ചതു കണ്ട് തങ്ങളുടെ ശാസ്താവിനെ ഹിമാലയത്തിനും തൊട്ടു താഴെ നില്‍ക്കുന്ന പശ്ചിമഘട്ടനിരയില്‍ പ്രതിഷ്ഠിക്കണമെന്ന് ക്ഷത്രിയര്‍ തീരുമാനിച്ചതിന്റെ പരിണതഫലമായിരിക്കാം ശബരിമലയിലെ ധര്‍മ്മശാസ്താ ക്ഷേത്രം. ക്ഷത്രിയര്‍ ശാസ്താവിനെ അച്ഛനെന്നു വിളിച്ചിരുന്നത് കൊണ്ടാവണം അന്നു പന്തളം രാജാവ് ആ വിഗ്രഹം വച്ച് പൂജിച്ചതിനടുത്തുകൂടെ ഒഴുകുന്ന നദിക്ക് അച്ചങ്കോവിലാര്‍ എന്ന പേരു നല്‍കിയത്. നിത്യബ്രഹ്മചാരിയായിരുന്ന ശാസ്താവ് ശബരിമലയില്‍ കുടികൊള്ളുന്നത് ചിന്മുദ്രാങ്കിത യോഗ സമാധിപ്പൊരുളായിട്ടാണ്. ധര്‍മ്മശാസ്താവ് വാജികുതിര വാഹനനാണ് സ്‌കന്ദപുരാണം അനുസരിച്ച് ശാസ്താവിന് പൂര്‍ണ്ണ, പുഷ്‌കല തുടങ്ങിയ ഭാര്യമാരും സാത്യകന്‍ എന്ന പുത്രനും ഉണ്ടായിരുന്നതായി പറയുന്നു. അച്ചന്‍കോവിലിലെ ശാസ്താ ക്ഷേത്രത്തില്‍ പുഷ്‌കലയുടേയും പൂര്‍ണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നുവെന്നത് സ്മരണീയമാണ്. ഇതനുസരിച്ച് ശാസ്താവ് വിവാഹിതനും, അയ്യപ്പന്‍ നിത്യബ്രഹ്മചാരിയുമാണ് എന്ന് പറയേണ്ടിവരും. അയ്യപ്പനെക്കുറിച്ച് വ്യത്യസ്തങ്ങളായ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അയ്യപ്പനെന്ന പേരില്‍ ശാസ്താവിന്റെ ഭക്തരായി ഒന്നിലേറെപ്പേര്‍ ഉണ്ടായിരിക്കാമെന്നും ഇവയെല്ലാംകൂടിക്കലര്‍ന്നുളള കഥകളാണ് ഇന്ന് പ്രചാരത്തിലുളളതെന്നും കരുതാം. ഇതാണ് പല ചരിതങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ തോന്നാന്‍ ഇടയാക്കിയത്. അയ്യപ്പന്‍ എന്ന പേര് വിഷ്ണു എന്നര്‍ത്ഥം വരുന്ന 'അയ്യ' എന്ന വാക്കും ശിവന്‍ എന്നര്‍ത്ഥം വരുന്ന 'അപ്പ' എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യം. 'അയ്യന്‍' എന്നത് പാലിയിലെ ശ്രേഷ്ഠന്‍ എന്നര്‍ത്ഥം വരുന്ന 'അയ്യ' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. സംസ്‌കൃതത്തിലെ 'ആര്യഃ' എന്ന പദത്തിന് സമാനമായ പാലി പദമാണ് 'അയ്യ'. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്. ശാസ്താംപാട്ടുകളിലെ കഥനപ്രകാരം തനി മലയാളി യോദ്ധാവായ വീരനായിരുന്നു അയ്യപ്പന്‍. പാണ്ഡ്യ, പന്തളത്തു രാജാക്കന്മാരുടെ ആശ്രിതനായിരുന്ന ഇദ്ദേഹം. പരസ്പരം മല്ലടിച്ചിരുന്ന കേരളീയ നാട്ടുരാജാക്കന്മാരെ മറവപ്പടയും നാട്ടുരാജാക്കന്മാരും ചേര്‍ന്നു കീഴപ്പെടുത്തിവന്ന കാലത്താണ് പന്തളത്തു രാജാവ് ജീവിച്ചിരുന്നത്. ശത്രുഭയംമൂലം പന്തളം കൊട്ടാരത്തില്‍നിന്നും ഓടിപ്പോയ ഒരു രാജകുമാരിയെ ഒരു യോഗി രക്ഷിച്ചു. അവര്‍ക്കുണ്ടായ കുട്ടിയെ സകല ആയുധവിദ്യകളും പരിശീലിപ്പിച്ചു. ശബരിമലയുടെ അടിവാരത്തില്‍ കഴിഞ്ഞിരുന്ന അവര്‍ പ്രായപൂര്‍ത്തിയായതോടെ മകനെ (അയ്യപ്പന്‍) ഓലക്കുറിപ്പും കൊടുത്തു പന്തളത്തിനയച്ചു. രാജ്യത്തിന്റെ അനന്തരാവകാശിയെ ശത്രുഭയത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന പന്തളത്തു രാജാവ് പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ചു. ക്രമേണ പന്തളം സേനയിലെ കടുത്ത, വില്ലന്‍, മല്ലന്‍ തുടങ്ങിയ വില്ലാളികളോടൊപ്പം രാജ്യം സംരക്ഷിക്കുന്ന സേനാനായകനായി അയ്യപ്പന്‍ മാറി. തുര്‍ക്കിസ്താനില്‍നിന്നും യുദ്ധസന്നാഹത്തോടെയെത്തിയ വാവരെ (ബാബര്‍) കടല്‍ക്കരയില്‍വെച്ചു അയ്യപ്പനും സേനയും നേരിട്ടു. പരാജിതനായ വാവര്‍ അയ്യപ്പനുമായി സൗഹൃദം സ്ഥാപിച്ച് വിശ്വസ്ത അനുയായിയാക്കി മാറ്റി. പാണ്ടി ദേശത്തു നിന്നുള്ള ആക്രമണം നേരിടാന്‍ ശക്തമായ സൈന്യനിര കെട്ടിപ്പടുക്കുന്നതിനായി അയ്യപ്പന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. കൊച്ചിക്കു തെക്കുള്ള തണ്ണീര്‍മുക്കം ചീരപ്പന്‍ചിറ മൂപ്പന്‍ എന്ന ഈഴവപ്രമാണി (?) അയ്യപ്പനുമായി സഹകരിച്ചില്ല. മൂപ്പന്റെ കളരിയില്‍ തങ്ങിയ അയ്യപ്പനില്‍ ആകൃഷ്ടയായ മൂപ്പന്റെ മകളുടെ പ്രേരണയാല്‍ അവസാനം തന്റെ പടയാളികളെ മൂപ്പന്‍ സൈന്യത്തിലേക്കു വിട്ടുകൊടുത്തു. ദേശാടനം കഴിഞ്ഞെത്തിയ അയ്യപ്പനോട് മൂപ്പന്റെ മകള്‍ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ അവളെ ഭാര്യയായി സ്വീകരിച്ചില്ല. അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിയില്‍ യോഗിനിയായി മാറിയ ആ സാധ്വിയാണ് പിന്നീട് മാളികപ്പുറത്തമ്മ ആയതത്രേ. നാനാദിക്കുകളില്‍ നിന്നുള്ള സൈന്യബലം സമാഹരിച്ചു അയ്യപ്പന്‍ എരുമേലിയിലെത്തി പടപ്പുറപ്പാടു നടത്തുകയും, ശത്രുസംഹാരം നടത്തി ശബരിമലയിലെ ശാസ്താക്ഷേത്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്തു. പന്തളത്തു ജീവിച്ചിരുന്ന രാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി പ്രകീര്‍ത്തിച്ച് ചിത്രീകരിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ അയ്യപ്പനെന്ന യോദ്ധാവ് നാട്ടിലേക്കു മടങ്ങി വന്നില്ല. ഇദ്ദേഹം കൊടുംകാട്ടില്‍ മരിച്ചു പോവുകയോ അപ്രത്യക്ഷനാവുകയോ ചെയ്തിരിക്കാം എന്ന് കരുതുന്നു. ആളുകള്‍ ഇദ്ദേഹം ശാസ്താവിന്റെ അവതാരമായിരുന്നു എന്നു വിശ്വസിച്ചു. Malikappurathamma മഹിഷിയെ (എരുമ) അയ്യപ്പന്‍ കൊന്നെറിഞ്ഞുവെന്ന് പറയപ്പെടുന്ന എരുമേലിയില്‍ ഒരു വെള്ളാള കുടുംബം ഉണ്ടെന്നും അതില്‍ പെരിശ്ശേരി പിള്ള എന്നൊരാളുടെ അനന്തിരവനാണു അയ്യപ്പനെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പിന്നീട് ഈ അയ്യപ്പന്‍ പാണ്ഡ്യ രാജാവിന്റെ സൈന്യാധിപനായി, തലപ്പാറയിലും ഇഞ്ചിപ്പാറയിലും മറഞ്ഞിരുന്ന് രാജ്യത്ത് നാശം വിതച്ചു കൊണ്ടിരുന്ന മറവപ്പടയെ തുരത്തിയെന്നും അതിന്റെ തലവനായ ഉദയനനെ വധിച്ച്, യുദ്ധത്തില്‍ നശിച്ച ശബരിമലയിലെ ശാസ്താക്ഷേത്രം പുനുരുദ്ധാരണം ചെയ്ത്, ഒടുവില്‍ ആ ശാസ്താവില്‍ തന്നെ വിലയം പ്രാപിച്ചുവെന്നും അവര്‍ അവകാശപ്പെടുന്നു. പന്തളരാജാവിന്റെ മകന്‍ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റി ഒരു ഐതീഹ്യമുണ്ട്. വിദ്വാന്‍ കുറുമള്ളൂര്‍ നാരായണ പിള്ള രചിച്ച 'ശ്രീഭൂതനാഥ സര്‍വ്വസ്വം' എന്ന കൃതിയില്‍ പറയുന്നത് 500 കൊല്ലം മുന്‍പ് ജീവിച്ചിരുന്ന 'മലയാളി സേവക'നായിരുന്നു 'വെള്ളാളകുലജാതന്‍' അയ്യന്‍ എന്ന അയ്യപ്പന്‍ എന്നാണ്. അയ്യപ്പന്‍ ഒരു ഈഴവനായിരുന്നുവെന്നും കഥയുണ്ട്. സവര്‍ണ വിഭാഗങ്ങള്‍ക്കുവേണ്ടി കാനനമധ്യത്തില്‍ തീര്‍ത്ത ക്ഷേത്രമാണത്രേ ശബരിമല. ഉദയനെന്ന മറവപ്പടത്തലവനെ നേരിടാന്‍ നിയോഗിതനായ ഈഴവനായകന്‍ യുദ്ധത്തില്‍ പ്രതിയോഗിയെ പരാജയപ്പെടുത്തി പ്രസിദ്ധനായിത്തീര്‍ന്നു, അയിത്തം കല്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ജനിച്ച മകനാണ് അയ്യപ്പനെന്ന വിശ്വാസവും ചിലര്‍ക്കുണ്ട്. നദീതടവും ക്ഷേത്രവും കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന ഒരു നാഗരിക സമൂഹം ശബരിമല ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര മേഖലയില്‍ പൗരാണികകാലം മുതലേ വസിച്ചിരുന്നു. ഗ്രാമങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്ന വില്ലാളിവീരനായ 'അയ്യനാരാ'ണ് പില്‍ക്കാലത്ത് 'അയ്യനും', 'അയ്യപ്പനു'മായി മാറിയതെും ചിലര്‍ വിശ്വസിക്കുന്നു. ശബരിമലയിലെ ശാസ്താവ് അഥവാ അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുമ്പ് അതൊരു ദ്രാവിഡ ദേവനായിരുന്നവെന്നും, ശബരിമല ശാസ്തക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ ബുദ്ധമതാചാരങ്ങള്‍ ആണ് മുന്നിട്ടുനില്‍ക്കുന്നതെന്നും ചിലര്‍ അവകാശപ്പെടുന്നു, അയ്യപ്പ ഭക്തന്മാര്‍ തീര്‍ത്ഥാടനത്തിനു മുന്‍പ് 41 ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതും, ശബരിമലയിലെ പൂജകള്‍ തുളു ബ്രാഹ്മണര്‍ നടത്തി വരുന്നതും, തീര്‍ത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത് പോലുള്ള ശരണം വിളികള്‍ ഉപയോഗിക്കുന്നതും ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ശബരിമലയില്‍ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങള്‍ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തര്‍ഭാഗങ്ങളില്‍ ആണ് എന്നതും ഇതിന് ശക്തി പകരുന്ന മറ്റു തെളിവുകളാണത്രെ. ശാസ്താവിഗ്രഹങ്ങള്‍ക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അമരകോശത്തിന്റെ കര്‍ത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുണ്ട്. എന്നാല്‍ വില്ലാളി വീരന്‍, വീര മണികണ്ഠന്‍ എന്നീ സംബോധനകള്‍ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂര്‍ണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകള്‍ ഒട്ടും യോജിക്കുന്നില്ല. അതുപോലെ ശരണകീര്‍ത്തനത്തിന് വൈദിക പാരമ്പര്യവുമായാണ് കൂടുതല്‍ സാമ്യമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. വൈദിക മന്ത്രങ്ങളിലെ ശരണ മന്ത്രങ്ങളെ ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പന്റെ ഇരിപ്പും ബുദ്ധന്റേതു പോലെയല്ല മറിച്ച് യോഗദക്ഷിണാമൂര്‍ത്തി, യോഗ നരസിംഹം എന്നിവരുടേതു പൊലെയാണ്. കൂടാതെ പള്ളിവേട്ട, മാളികപ്പുറത്തെ ഗുരുതി എന്നിവ ബൗദ്ധപാരമ്പര്യത്തിനു വിരുദ്ധമായ ആചാരങ്ങളാണ്. ചീന സഞ്ചാരിയായ ഹൂവാന്‍സാങ് രേഖപ്പെടുത്തിയിട്ടുള്ള 'പൊതളകവും', തമിഴ്‌സംഘം കൃതികളില്‍ കാണുന്ന 'പൊതിയില്‍' മലയും ഒന്നാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. 'മണിമേഖല'യെന്ന കൃതിയില്‍ കേരളത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് ''ലങ്കയില്‍നിന്നു വന്ന ധര്‍മാചരണന്മാരുടെ പ്രേരണയാല്‍ ഹിമവത്പര്‍വതത്തില്‍ വില്ലുനാട്ടിയ ഒരു ചേരരാജാവ് വഞ്ചിനഗരത്തില്‍ ഒരു ബൗദ്ധവിഹാരം പണിതുണ്ടാക്കിയെന്ന്'' പറയുന്നതു ശബരിമല ക്ഷേത്രത്തെക്കുറിച്ചാണത്രെ. ഹിമവത് പര്‍വതം എന്നതു സഹ്യാദ്രിയും വില്ലുനാട്ടിയ സ്ഥലം ശരംകുത്തിയാലും ആണ് എന്നാണ് വ്യാഖ്യാനം. ശാസ്താവ് ബുദ്ധന്റെ പര്യായമായിരുന്നുവെന്നു വാദിക്കുന്നവരും ഉണ്ട്. അയ്യപ്പന്‍ പമ്പയുടെ തീരത്ത് വസിച്ചിരുന്ന ബുദ്ധമതാനുയായി ആയിരുന്നുവെന്നും, ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സഹായിച്ചിരുന്നുവെന്നും ചിലര്‍ കരുതുന്നു. 41 ദിവസത്തെ ബ്രഹ്മചര്യവ്രതവും, ശരണം വിളികളും, അയ്യപ്പവിഗ്രഹത്തിന്റെ ഘടനയും, ആരാധനയും, അനുഷ്ഠാനങ്ങളുമാണ് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രാചീന കാലത്ത് ഭാരതത്തിലെമ്പാടും ബുദ്ധമതം പ്രചരിച്ചപ്പോള്‍ കേരളത്തിലും വ്യാപിച്ചുവെന്നതിനു തെളിവുകളുണ്ട്. അക്കാലത്ത് ശബരിമലയ്ക്കു ചുറ്റുമുള്ള പമ്പ, കരിമല, പുതുശ്ശേരി, അഴുത, എരുമേലി, തലപ്പാറ, നിലയ്ക്കല്‍ തുടങ്ങിയവയെല്ലാം ജനവാസകേന്ദ്രങ്ങളായിരുന്നു. ബുദ്ധമതം ഹിന്ദുമതത്തിന്റെ തന്നെ ഒരു പരിഷ്‌കൃതരൂപമായിരുന്നു. ബൗദ്ധസ്വാധീനത്താല്‍ നിരവധിപേര്‍ ബൗദ്ധമതം സ്വീകരിക്കുകയും തങ്ങളുടെ ആരാധനാലയങ്ങള്‍ ബൗദ്ധ വിഹാരങ്ങളും ബുദ്ധദേവാലയങ്ങളുമാക്കി മാറ്റുകയും ചെയ്തിരിക്കാം. പിന്നീട് ബുദ്ധമതം അതിന്റെതന്നെ ആന്തരിക ദൗര്‍ഭല്യങ്ങളാലും അന്തഃഛിദ്രങ്ങളാലും കലഹങ്ങളാലും വിഭാഗീയതകളാലും സ്വയം നശിക്കുകയും, ശങ്കരാചാര്യരുടെയും മറ്റും വൈജ്ഞാനിക കടന്നാക്രമണത്തിനു മുന്നില്‍ തകര്‍ന്നടിയുകയും ചെയ്തപ്പോള്‍ ബൗദ്ധന്മാര്‍ വീണ്ടും അവരുടെ പഴയ വൈദിക വിശ്വാസധാരയിലേക്ക് മടങ്ങിവരുകയാണുണ്ടായത്. ഇതോടൊപ്പം അവര്‍ തങ്ങളുടെ ബൗദ്ധ ആരാധനാലയങ്ങള്‍ വീണ്ടും ഹൈന്ദവ ക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്യുകയും ചെയ്തുവെന്നത് ചരിത്ര വസ്തുതയാണ്. ശബരിമല ക്ഷേത്രവും ഇപ്രകാരം രൂപമാറ്റങ്ങള്‍ക്ക് വിധേയമായതാകാം. ബൗദ്ധകാലഘട്ടത്തിനും മുന്‍പുതന്നെ ശബരിമലയിലെ ശാസ്താ ക്ഷേത്രം നിലവില്‍ നിന്നിരുന്നുവെന്നത് ചരിത്രസത്യമാണ്. കേരളസ്രഷ്ടാവായ പരശുരാമനാണ് ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു. കൂടാതെ ബുദ്ധമത വിമര്‍ശകനായ ശങ്കരാചാര്യ സ്വാമികളും ശാസ്താവിനെ സ്തുതിക്കുന്നുണ്ട്. അഹിംസാവാദിയായിരുന്ന ശ്രീബുദ്ധനും, ശത്രുസംഹാരകനും ആയുധപാണിയും യുദ്ധോത്സുകനുമായിരുന്ന ശാസ്താവും ഒരാളാകാന്‍ സാദ്ധ്യമല്ല. വില്ലന്‍, വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗങ്ങളാലാണ് ശാസ്താവിനെ സ്തുതിക്കാറുളളത്. 1818 ല്‍ ശബരിമലയും പ്രാന്തപ്രദേശങ്ങളും സഞ്ചരിച്ച് വിപുലമായ പഠനം നടത്തിയ ലഫ്. ബി.എസ്. വാര്‍ഡ് എന്ന ആംഗ്ലേയന്‍ ശബരിമല ക്ഷേത്രത്തിന് 4000 വര്‍ഷത്തെ പഴക്കമുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ പഴക്കം രാമായണകഥയുടെ കാലത്തോളം നീളുന്നുണ്ട്. ശബരിമലയിലെ ശബരി ആശ്രമവും ശബരിപീഠവും മറ്റും രാമായണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഹിന്ദു നവോത്ഥാന പരിഷ്‌കര്‍ത്താക്കള്‍ അഹിംസാസിദ്ധാന്തത്തിന് ഹൈന്ദവ ധര്‍മസംഹിതയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ബുദ്ധനെ മഹാവിഷ്ണുവിന്റെ ഒരവതാരമായി അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ബുദ്ധനെ ശാസ്താവ് എന്നു പേരിട്ട് ശൈവ വിഷ്ണു ശക്തികളുടെ സമന്വയരൂപമായി ആരാധിച്ചുവന്നതാണെന്നും അതില്‍ പ്രമുഖസ്ഥാനം ശബരിമലയ്ക്കുണ്ടായതാണെന്നും കരുതാവുന്നതാണ്. ശാസ്താവ് എന്നത് തെക്കേ ഇന്ത്യയിലെ ചരിത്രാതീത ദ്രാവിഡസങ്കല്പമാണ്. പാണന്‍, പുലയന്‍, പറയന്‍, വേലന്‍, ഗണകന്‍ തുടങ്ങിയ തമിഴ് സംഘകാല പിന്‍തുടര്‍ച്ചക്കാരും വനാന്തര്‍ഭാഗങ്ങളിലെ ഗിരിവര്‍ഗക്കാരായ കാണിക്കാരന്‍, മല അരയന്‍, ഉള്ളാടര്‍, മന്നാന്‍, ഊരാളി തുടങ്ങിയവരും ഒരുപോലെ ശാസ്താ ആരാധകരാണ്. എല്ലാ വിഭാഗത്തില്‍പ്പെട്ട വനവാസികളുടെയും പരിഷ്‌കൃതസമൂഹത്തിന്റെയും ദൈവമാണ് അയ്യപ്പന്‍ അഥവാ ശാസ്താവ് എന്ന വിശ്വാസത്തിനും ശക്തിയേറെയാണ്. ശബരിമല തീര്‍ത്ഥാടനം ഹൈന്ദവസമൂഹത്തിന്റെ ഏകീകരണ ശക്തികേന്ദ്രമാണ്. ഇവിടെ 5 ആരാധനാരീതികളുടെ അത്ഭുതകരമായ സമന്വയം നമുക്ക് ദര്‍ശിക്കാവുന്നതാണ്. ശൈവ-ശാക്തേയ-വൈഷ്ണവ-ബൗദ്ധ-ജൈന സമ്പ്രദായങ്ങളുടെ സ്വാധീനം ഇവിടെ പ്രകടമാണ്. ശക്ത്യാരാധനയുടെ ഭാഗമായാണ് മുന്‍പ് ഇവിടെയുളള പല ദേവന്മാര്‍ക്കും ഇറച്ചി, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍, പുകയില മുതലായവ വഴിപാടായി നല്‍കിയിരുന്നത്. രുദ്രാക്ഷ മാലയും ഭസ്മവും മറ്റും ധരിക്കുന്നത് ശൈവാരാധനയാണ്. കഠിനമായ വ്രതങ്ങളും അനുഷ്ഠാനങ്ങളും മറ്റും വൈഷ്ണവാരാധനയാണ്. 'ബുദ്ധം ശരണം ഗച്ഛാമി' എന്ന മന്ത്രത്തിനു സമാനമായ 'സ്വാമിയേ ശരണമയ്യപ്പ' എന്ന തുടര്‍ച്ചയായ ജപത്തോടെയുളള ശബരിമല യാത്രയും അഹിസാചരണവും ബൗദ്ധരീതിയാണ്. അഹിസാചരണം ജൈനന്മാരുടെ സമ്പ്രദായമാണ്. വ്യത്യസ്ത ആരാധനാരീതികളെ സംയാജിപ്പിച്ചുകൊണ്ടുളള ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും മൂലമാണ് ശബരിമലയിലേക്ക് ജനകോടികള്‍ എല്ലാവിധ ത്യാഗങ്ങളും സഹിച്ചുകൊണ്ട് ധര്‍മ്മശാസ്താ ദര്‍ശനം കാംക്ഷിച്ച് ശരണം വിളിച്ച് മലകയറി ദേവസന്നിധിയിലെത്തുന്നത്. പ്രാചീനമായ ക്ഷേത്രത്തിലെ മൂര്‍ത്തിയായ ശാസ്താവില്‍ പില്‍ക്കാലത്ത് അയ്യപ്പനെന്ന പേരിലറിയപ്പെട്ട വീരനായകര്‍ വിലയംപ്രാപിച്ചു എന്നു കരുതുന്നതാണ് ഏറെ യുക്തിഭദ്രമായ അയ്യപ്പചരിതം. അസാമാന്യ പ്രതിഭയും യുദ്ധനൈപുണ്യവും വീരത്വവും സമുദായസംരക്ഷണവും ധാര്‍മ്മികതയും പുലര്‍ത്തുന്ന വ്യക്തികളെ ഏതെങ്കിലും ഈശ്വരന്റെ അവതാരമോ പുനര്‍ജന്മമോ ആയി സങ്കല്പിച്ച് അവരെ ദൈവതുല്യരായി കണ്ട് ആരാധിക്കുകയും ബഹുമാനിക്കുകയും പൂവിട്ടുപൂജിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് ഭാരതീയ ജനസമൂഹത്തിന്റെ പൊതുസ്വഭാവമാണ്. അവരെക്കുറിച്ചുളള നിറംപിടിപ്പിച്ച അത്ഭുതകൃത്യങ്ങള്‍ കുത്തിനിറച്ച പാട്ടുകളും കഥകളും വാമൊഴി ചെല്ലുകളും ഗ്രന്ഥങ്ങളും രചിച്ച് പ്രചരിപ്പിക്കുകയും ചെയ്യും. ഇവിടെ പ്രതിപാദിക്കപ്പെട്ട അയ്യപ്പനെ കുറിച്ചുളള ഒട്ടുമിക്ക കഥകളും ശത്രുക്കളില്‍ നിന്നും നാടിനെ രക്ഷിച്ച ധീരനായകനോടുളള വീരാധനയില്‍ നിന്നും ഉടലെടുത്തതാണെന്നതില്‍ തര്‍ക്കമില്ല. ശാസ്താവിന്റെ അവതാരമെന്നതിനേക്കാള്‍, ശാസ്താവില്‍ വിലയംപ്രാപിച്ച ബ്രഹ്മചര്യനിഷ്ഠനായ ഒരു യോദ്ധാവാണ് അയ്യപ്പന്‍ എന്ന് കരുതുന്നതാണ്ഏറെ വിശ്വാസനീയമായ കഥ. കേരളത്തിലെ പ്രസിദ്ധങ്ങളായ മറ്റ് ശാസ്താക്ഷേത്രങ്ങളിലൊന്നും തന്നെ ഇല്ലാത്ത വാവര്‍, കറുപ്പസ്വാമി, കടുത്തസ്വാമി, മാളികപ്പുറത്തമ്മ തുടങ്ങിയ ആരാധനമൂര്‍ത്തികള്‍ ശബരിമല ക്ഷേത്രത്തില്‍ മാത്രമാണുളളത്. ഈ ദേവീദേവന്മാര്‍ ശബരിമലയുമായി ബന്ധപ്പെട്ട അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ടവരായതിനാലാവാം ഇവര്‍ക്ക് ഇവിടെ ആരാദ്ധ്യസ്ഥാനങ്ങള്‍ ലഭിക്കാന്‍ ഇടയാക്കിയത്. ശബരിമലയുടെ സന്ദേശം ''തത്ത്വമസി'' എന്നാകുന്നു. അതായത് '...തത് ത്വം അസി...' 'അത് നീ ആകുന്നു....' എന്ന തത്വത്തെ ഗ്രഹിച്ചും, സൃഷ്ടിയിലെ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുവെന്നറിഞ്ഞും പുണ്യനദിയായ പമ്പയില്‍ കുളിച്ച് പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ് കഠിനമായ ജീവിതയാത്ര ചെയ്ത് കാനനത്തിലൂടെ 7 കോട്ടകളും പടി 18 ഉം കടന്ന് ശാസ്താ സന്നിധിയിലെത്തി പുണ്യമായ ഈശ്വരദര്‍ശനം ലഭിക്കുന്നവര്‍ മോക്ഷപ്രാപ്തിക്കര്‍ഹരായി തീരും. അപ്പോള്‍ അവിടെ ഭക്തന്‍ ദര്‍ശിക്കുക ഈശ്വരനെ മാത്രമായിരിക്കും. അവനെ സംബന്ധിച്ചിടത്തോളം ശാസ്താവും അയ്യപ്പനും വാപുരനും കൊച്ചു കടുത്ത സ്വാമിയും മാളികപ്പുറത്തമ്മയും എല്ലാം അനുഗ്രഹങ്ങള്‍ ചൊരിയുന്ന അമാനുഷശക്തികളാണ്. പണ്ഡിതന്മാര്‍ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടെട്ടെ. ശുദ്ധവും തീവ്രവുമായ ഭക്തിക്കു മുന്നില്‍ ഇത്തരം വാദകോലാഹലങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. പക്ഷെ, മോക്ഷകാംക്ഷികളായെത്തുന്ന ഭക്തകോടികളെ നുണക്കഥകളും അന്ധവിശ്വാസങ്ങളും പറഞ്ഞു വിശ്വസിപ്പിച്ച് ചൂഷണം ചെയ്യാന്‍ അനുവദിക്കാതിരിക്കേണ്ടത് അനിവാര്യമാണ്. ശബരിമലയില്‍ ഇന്നു നടക്കുന്ന എല്ലാവിധത്തിലുമുളള വിശ്വാസഭംഗങ്ങള്‍ക്കും ഭരണകൂട അനീതികള്‍ക്കും അന്യമതസ്ഥരുടെ കുപ്രചരണങ്ങള്‍ക്കുമെതിരെ അയ്യപ്പഭക്തന്മാര്‍ ജാഗരൂകരായിരിക്കണം. ക്ഷേത്രശക്തി മാസിക 2014 ഡിസംബര്‍