Sunday, December 31, 2017

നമ്മൾ എല്ലാവരും പറയാറുണ്ട്‌ - ഈ ജീവിതം സംസാരസാഗരമാണെന്ന്.

അപ്പോൾ ഈ ജീവിതം ഒരു സാഗരമാണെന്ന് എല്ലാവർക്കും അറിയാം. സാഗരം എന്നാൽ കടൽ.

ഈ കടലിൽ രണ്ടു ഷിപ്പുകളുണ്ട്‌. ഈ ഷിപ്പിലാണു നമ്മുടെയൊക്കെ യാത്ര.  ഏതൊക്കയാണു ആ രണ്ടു ഷിപ്പുകൾ???

1. റിലേഷൻഷിപ്പ്‌ &
2. ഫ്രണ്ട്ഷിപ്പ്‌

ഈ യാത്രക്കിടയിൽ വലിയൊരു മീൻ ഈ ഷിപ്പിൽ വന്നിടിച്ചാൽ എന്തു സംഭവിക്കും??നമ്മൾ ഈ സാഗരത്തിൽ മുങ്ങിത്താഴും.                  ഈ ഫിഷിന്റെ പേര് എന്താ ന്നോ --  'സെൽഫിഷ്‌ ' .

ഭഗവാൻ പള്ളികൊള്ളുന്നതും ഒരു കടലിലാണ്.  ആ ഓഷ്യന്റെ പേരാണു 'ഡിവോഷൻ' - അതായത് ഭക്തിസാഗരം.           മറ്റേത്‌ സംസാരസാഗരം. ഇത്‌ ഭക്തിസാഗരം

ഇവിടേയും ഒരു ഷിപ്പുണ്ട്‌ "വർഷിപ്പ്‌'                       ഈ ഷിപ്പിൽ യാത്രചെയ്താൽ ഒരു അപകടവും പറ്റാതെ എത്തേണ്ട സ്ഥാനത്ത്‌ നമുക്ക് എത്താം. ഈ പുതുവർഷത്തിൽ
അതിനാവട്ടെ നമ്മൾ ഓരോരുത്തരുടേയും ശ്രമം🙏🏻
ഹരേ കൃഷ്ണ
സുഖദു:ഖങ്ങള്‍ അന്വേഷിക്കാനും പരസ്പരം ആശ്വസിപ്പിക്കാനും മറന്നു പോകുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വേദനകളും വിഷമങ്ങളും ഉളളിലൊതുക്കി ആത്മഹത്യയിലഭയം പ്രാപിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയുളള ഒരു സമൂഹത്തിലേക്കാണ് ഡോ.വിജയലക്ഷ്മിയും മാലതിമേനോനും ‘നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങളുണ്ട് ‘എന്നു പറഞ്ഞുകൊണ്ട് കടന്നു വരുന്നത്. ആത്മഹത്യാപ്രതിരോധയജ്ഞത്തിന് കരുത്ത് പകരുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറായി വിരമിച്ച ഡോ.വിജയലക്ഷ്മിയും മാധ്യമപ്രവര്‍ത്തകയായിരുന്ന മാലതിമേനോനും യാദൃച്ഛികമായല്ല ഈ രംഗത്തെത്തുന്നത്. വ്യക്തിപരമായി ആത്മഹത്യയുടെ ആഘാതത്തെ അടുത്ത് മനസ്സിലാക്കിയവരാണ് രണ്ടുപേരും.

ചൈത്രത്തിന്റെ പിറവി

2007 ഒക്ടോബറിലാണ് ‘ചൈത്രം’ പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളത്ത് കളമശ്ശേരിയില്‍ ‘മൈത്രി’ എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് കൗണ്‍സലിംഗ് സ്ഥാപനം നടത്തിയിരുന്നു. പിന്നീടാണ് എറണാകുളം കരയോഗത്തിന്റെ പിന്തുണയോടെ ടിഡിഎം ഹാളില്‍ ചൈത്രം എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തനങ്ങളും വൈകാരിക പിന്തുണയും നല്‍കിക്കൊണ്ട് കഴിഞ്ഞ 10 വര്‍ഷമായി കൊച്ചിയില്‍ ചൈത്രം പ്രവര്‍ത്തിച്ചു വരുന്നു. ആത്മഹത്യ പ്രവണത, സഹായത്തിനുളള രോദനമാണെന്നും അത് പ്രതിരോധിക്കാവുന്നതാണെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് ചൈത്രത്തിന്റെ ഇടപെടലുകള്‍.
”എനിക്കൊരു പ്രശ്‌നമുണ്ട് എന്നു പറഞ്ഞ് ഞങ്ങളുടെ അടുത്ത് വരുന്നവരോട് സുഹൃത്തുക്കളെപ്പോലെ സംസാരിക്കുക എന്നതാണ് രീതി. അവരെ കുറ്റപ്പെടുത്താതെ അവര്‍ പറയുന്നതു മുഴുവന്‍ കേട്ടിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്”- ‘ചൈത്ര’ത്തിന്റെ കണ്‍വീനറായ ഡോ.വിജയലക്ഷ്മി പറയുന്നു. വിഷമങ്ങളുമായി വരുന്നവരുടെ സുഹൃത്തായിരിക്കുക, അതാണ് ചൈത്രത്തിന്റെ പ്രത്യേകത. കഴിഞ്ഞ പത്തുവര്‍ഷമായി 6424 പേരാണ് ഇവിടെ സഹായം തേടിയെത്തിയത്.
”വിളിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണ്, ഏതാണ്ട് 52 ശതമാനം പേര്‍. സ്ത്രീകള്‍ നേരിട്ടു വരാന്‍ താല്‍പര്യം കാണിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ ഫോണില്‍ സംസാരിക്കാനാണ് താല്‍പര്യം”- മാലതിമേനോന്‍ പറഞ്ഞു.

നിലതെറ്റുന്ന മനസ്സ്

”മാറുന്ന ജീവിതരീതിക്കൊപ്പം ആശങ്കാകുലമാണ് മലയാളിമനസ്സ്. കുട്ടികളാണ് പ്രധാനമായും ഇതിന്റെ ഇരകളാകുന്നത്”- മാലതിമേനോന്‍ പറയുന്നു. ”കണ്ണഞ്ചിപ്പിക്കുന്ന വിപണിയാണ് ഇന്ന് കുട്ടികള്‍ക്കു മുമ്പില്‍. വേണ്ടതേത് വേണ്ടാത്തതേത് എന്നു തിരിച്ചറിയാന്‍ കുട്ടികള്‍ക്കാകുന്നില്ല. അതു പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കും. കുട്ടികള്‍ എന്തു പറഞ്ഞാലും അത് സാധിച്ചു കൊടുക്കുന്ന നിലയിലേക്കെത്തിയിരിക്കുകയാണ് മാതാപിതാക്കള്‍. പലപ്പോഴും അത് സാധിക്കാതെ വരുമ്പോള്‍ കുട്ടികളും മാതാപിതാക്കളും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങും.”- മാലതി മേനോന്‍ തുടര്‍ന്നു. രണ്ടു കൂട്ടരും ഇതില്‍ ഒരുപോലെ കുറ്റക്കാരാണ്.
”ആറുവയസ്സിനുളളിലാണ് ഒരു കുഞ്ഞിനെ മാനസികമായി പ്രാപ്തരാക്കേണ്ടതെന്ന്്് മന:ശ്ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്ന കാര്യമാണ്. സ്വന്തം ശരീരത്തേയും കുടുംബത്തേയും സമൂഹത്തേയും രാജ്യത്തേയും സ്്്്്്‌നേഹിക്കുവാനും ബഹുമാനിക്കുവാനും, മൂല്യബോധമുളളവരാക്കുവാനും ആ സമയത്തിനുളളില്‍ അവരെ പാകപ്പെടുത്തേണ്ടതുണ്ട്”-മാലതിമോനോന്‍ അഭിപ്രായപ്പെട്ടു.

അവരെ കേള്‍ക്കാം

മറ്റുളളവരോട് തങ്ങളുടെ കാര്യങ്ങള്‍ എത്ര വേണമെങ്കിലും സംസാരിക്കാന്‍ മടിയില്ലാത്തവരാണ് ഭൂരിഭാഗവും. എന്നാല്‍ എത്രപേരാണ് മറ്റുളളവര്‍ പറയുന്നത് കേട്ടിരിക്കാന്‍ തയ്യാറാവുക? കുട്ടികളോട് സംസാരിക്കുമ്പോള്‍ ഇത് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ”കേള്‍ക്കല്‍ വളരെ പ്രധാനമാണ്. ആത്മഹത്യ ചെയ്യണം എന്ന വിചാരമുണ്ടാകുന്നതു തന്നെ പ്രശ്നങ്ങള്‍ക്കു പരിഹാരമില്ല എന്ന ചിന്തയില്‍ നിന്നുമാണ്; വിഷമങ്ങള്‍ കേള്‍ക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആരുമില്ലാതെ വരുമ്പോഴാണ്”, മാലതി മേനോന്‍ പറയുന്നു. ”എന്റെ അടുത്ത ബന്ധുവായ ഒരു കുട്ടി അങ്ങനെയാണ് ആത്മഹത്യ ചെയ്തത്. അതെനിക്ക് വലിയ ഷോക്കായി. ആ സംഭവത്തിനുശേഷം മറ്റുളളവര്‍ എന്ത് കാര്യം പറയുന്നതിനായി സമീപിച്ചാലും ഞാനത് ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട്.” ചൈത്രത്തിന്റെ മേധാവി കൂടിയാണ് മാലിനി.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതുവിദ്യാഭ്യാസ സിലബസില്‍ തത്ത്വശാസ്ത്രം, മന:ശാസ്ത്രം എന്നിവ ഉള്‍പ്പെടുത്തുക എന്നതാണ് ചൈത്രം മുന്നോട്ടുവയ്ക്കുന്ന സുപ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്്. ഇതിലൂടെ മാനസികമായി കരുത്ത് നേടാന്‍ യുവതലമുറയ്ക്കാകും.
ലൈംഗികത, സോഷ്യല്‍ മീഡിയ, മയക്കുമരുന്ന് എന്നിവയോട് കൗമാരപ്രായക്കാര്‍ക്കുളള ആസക്തി, വൈകാരികത എന്നിവയെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തതിത്വ വികാസത്തിന് വര്‍ക്ക്്‌ഷോപ്പുകളും പ്രയോജനപ്പെടും.
കുടുംബശ്രീ കൂട്ടായ്മകള്‍, വൃദ്ധസദനങ്ങള്‍, അദ്ധ്യാപക-രക്ഷകര്‍തൃ-വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ എന്നിവിടങ്ങളില്‍ നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ചൈത്രം നടത്തിക്കൊണ്ടിരിക്കുന്നു. ഇതുകൂടാതെ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങും നടത്തുന്നുണ്ട്. എല്ലാദിവസവും ഉച്ചയ്ക്ക് 2 മണിമുതല്‍ വൈകിട്ട് 5 മണി വരെയാണ് ചൈത്രത്തിന്റെ പ്രവര്‍ത്തന സമയം. ഫോണ്‍ ചെയ്യുകയോ നേരില്‍ വരികയോ ചെയ്യാം. സേവനം തികച്ചും സൗജന്യവും
സ്വകാര്യവുമാണ്.

ആത്മഹത്യ പെരുകുന്ന കേരളം

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്മാരുടെ എണ്ണം കൂടുതലാണെന്നും സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ആത്മഹത്യകളില്‍ 14.3 ശതമാനവും മാനസികാസ്വാസ്ഥ്യാത്താലാണ്.
”ഇന്ത്യയില്‍ 2013-ല്‍ 1,35,445 ആളുകളാണ് ആത്മഹത്യ ചെയ്തത്. കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ദേശീയ കാര്യാലയത്തിന്റെ കണക്കനുസരിച്ച്, ഒരു മണിക്കൂറില്‍ ശരാശരി 15 ആളുകള്‍, അതായത് ഒരു ദിവസം 371 പേര്‍ ആത്മഹത്യ ചെയ്യുന്നു.”


ജന്മഭൂമി: http://www.janmabhumidaily.com/news733425#ixzz52swTdT2z
ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പവിത്രമായ കാലടിക്കു സമീപം,  പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം.  1600 ലേറെ വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
ശ്രീമഹാദേവനും ശ്രീപാര്‍വ്വതീ ദേവിയും ഒരേ ശ്രീകോവിലില്‍ വാണരുളുന്ന ഈ മഹാക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ പന്ത്രണ്ടു ദിവസം മാത്രമേ ശ്രീപാര്‍വ്വതിയുടെ നട തുറക്കുകയുള്ളൂ. ഇതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.  എന്നാല്‍ മഹാദേവന്റെ തിരുനട എല്ലാ ദിവസവും തുറന്ന് ഭക്തജനങ്ങള്‍ക്ക് പുണ്യദര്‍ശനം നല്‍കുന്നു.  ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മഹാദേവനെ കിഴക്കോട്ടു ദര്‍ശനമായും അതേ ശ്രീകോവിലില്‍ തന്നെ പടിഞ്ഞാറോട്ടു ദര്‍ശനമായി ശ്രീപാര്‍വ്വതി ദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
നമസ്‌കാര മണ്ഡപത്തിന് അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തേയും ശ്രീകോവിലിന് സമീപം കിഴക്കോട്ട് ദര്‍ശനമായി ശ്രീ മഹാഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പാര്‍വ്വതീദേവിയുടെ നട വര്‍ഷത്തില്‍ 12 നാള്‍ മാത്രമാണ് ദര്‍ശനത്തിന് തുറക്കുന്നതെങ്കിലും ദേവിക്ക് പതിവായി നിവേദ്യവും വഴിപാടുകളും നടത്തണം .മഹാദേവന്റെ ശ്രീകോവിലിനു പിന്നിലൂടെയുള്ള കവാടത്തിലൂടെ ചെന്നാണ് ക്ഷേത്രം മേല്‍ശാന്തി വഴിപാടുകള്‍ നടത്തുന്നത്.
ദാരുവിഗ്രഹമായതിനാല്‍ ദേവിക്ക് ജലാഭിഷേകമില്ല, മഞ്ഞള്‍പ്പൊടിയാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ഉത്സവദിവസങ്ങളില്‍ ദേവിക്ക് പ്രത്യേക പൂജയും വഴിപാടുകളുമുണ്ട് . നടതുറപ്പു മഹോത്സവവേളയില്‍ ഇവിടെയെത്തി ദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍ക്ക് മംഗല്യ ഭാഗ്യവും ഇഷ്ടസന്താനലബ്ധിയും ദീര്‍ഘമംഗല്യവും അഭീഷ്ടവരസിദ്ധിയും കൈവരും എന്നാണ് വിശ്വാസം. അതിനാല്‍ നടതുറപ്പു സമയത്ത് നാടിന്റെ നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ ദര്‍ശനം നടത്തി സായൂജ്യം നേടുന്നു.
ശിവപുരാണ ആഖ്യാനത്തില്‍  പാര്‍വ്വതീദേവിയുടെ അവതാരകഥ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. മഹാദേവനെ പാണിഗ്രഹണം ചെയ്യാന്‍ ഇടയായ സാഹചര്യവും വിവരിച്ചിട്ടുണ്ട്. പാര്‍വ്വതീദേവി പര്‍വ്വതരാജനായ ഹിമവാന്റെ പുത്രിയായിരുന്നു. ഹിമവല്‍ പുത്രിയായ ദേവിയെ മഹാദേവന്‍ സംന്യാസിയുടെ രൂപത്തില്‍ വന്നു കാണുകയും ശ്രീ പരമേശ്വരന്‍ നിന്റെ പതിയാകുമെന്നും അത് സാക്ഷാത്കരിക്കാന്‍ കഠിനതപസ്സ് അനുഷ്ഠിക്കണമെന്നും ഉപദേശിച്ചു. പ്രായപൂര്‍ത്തിയായ ശേഷം ശിവനെ പാണിഗ്രഹണം ചെയ്യുന്നതിനായി വ്രതങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് സദാസമയവും ശ്രീപരമേശ്വരനെ ഭജിക്കുന്നതിനും ശിവസ്‌തോത്രങ്ങള്‍ ഉരുവിടുന്നതിനും ഇടയായി.
മാതാപിതാക്കള്‍ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനായി ശിവന്റെ ദോഷങ്ങള്‍ ആവോളം പറഞ്ഞുനോക്കി. എന്നാല്‍ മറ്റുള്ളവരുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ കഠിന തപസ്സ് അനുഷ്ഠിച്ചു പാര്‍വ്വതി. അങ്ങനെ വളരെ ത്യാഗങ്ങള്‍ സഹിച്ച് മഹാദേവനെ മാത്രം മനസ്സില്‍ ധ്യാനിച്ച് തപസ്സ് ചെയ്തതിന്റെ ഫലമായി മഹാദേവന്‍ നേരിട്ടു പ്രത്യക്ഷപ്പെട്ട് ദേവിയെ സമംഗളം പാണിഗ്രഹണം ചെയ്തു. ശിവപാര്‍വ്വതിമാര്‍ സന്തുഷ്ടരായി, മാതൃകാദമ്പതിമാരായി ഇന്നും വിവാഹജീവിതം തുടരുന്നു എന്നാണ് സങ്കല്‍പം. പാണിഗ്രഹണത്തിനു ശേഷം അതീവ സന്തുഷ്ടയായി ഇഷ്ടവരദായിനിയായി കുടികൊള്ളുന്ന രൂപത്തിലാണ് ശ്രീ പാര്‍വ്വതി ദേവിയുടെ പ്രതിഷ്ഠാസങ്കല്‍പം.
അതുകൊണ്ടുതന്നെ മംഗല്യവരദായിനിയായി ദീര്‍ഘമംഗല്യപ്രദായിനിയായി ദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു. സ്വന്തം അനുഭവത്തിലൂടെ മംഗല്യം നടക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദേവിക്ക് നന്നായിട്ട് അറിയാം എന്നതുകൊണ്ടുതന്നെ മംഗല്യം യഥാസമയം നടക്കുന്നതിന് ദേവി ഭക്തരെ പ്രത്യേകമായി അനുഗ്രഹിക്കുന്നു എന്നതാണ് വിശ്വാസവും അനുഭവവും.  ഈ ക്ഷേത്രത്തില്‍ എത്തുന്നവരില്‍ കൂടുതലും സ്ത്രീകളായതിനാല്‍ സ്ത്രീകളുടെ ശബരിമല എന്ന വിശേഷണവുമുണ്ട്. ഈ വര്‍ഷത്തെ നടതുറപ്പ് മഹോത്സവം 2018 ജനുവരി 1 മുതല്‍ 12 വരെ ( ധനു 17 മുതല്‍ 28 വരെ) ആണ് നടക്കുന്നത്.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണം മുതല്‍ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായ ഒരു കാഴ്ചപ്പാടുണ്ട്. ക്ഷേത്രത്തിലെ ദൈവിക കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും താന്ത്രികവിധിപ്രകാരം തന്നെ നടത്തുന്നു. ഇവിടെ ദര്‍ശനത്തിന് എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ക്ഷേത്രം ട്രസ്റ്റിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ‘വെര്‍ച്വല്‍’ ക്യു സംവിധാനം ഒരുക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ക്ഷേത്ര ദര്‍ശനത്തിന് നേരത്തെ സൗകര്യം ഒരുക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.  ഭക്ത ജനങ്ങള്‍ക്ക് സൗകര്യപ്രദമായി ‘ക്യൂ’ നില്‍ക്കുന്നതിന് മൂന്ന് നിലകളിലായി ക്യൂ കോംപ്ലക്‌സിന്റെ പണിയും ഉടന്‍ തുടങ്ങും.


ജന്മഭൂമി: http://www.janmabhumidaily.com/news758781#ixzz52svvRbRH
ഇത്രയും പറഞ്ഞു നാരദമഹര്‍ഷി  വിശേഷദിവസങ്ങളിലും സന്ദര്‍ഭങ്ങളിലും ഗൃഹി അനുഷ്ഠിക്കേണ്ട പുണ്യകര്‍മങ്ങളുടെ വലിയ പട്ടികതന്നെ നിരത്തുന്നു.വര്‍ഷത്തെ രണ്ടായി തിരിക്കുന്ന അയനങ്ങള്‍, അവയെ രണ്ട് പങ്കാക്കുന്ന സംക്രമങ്ങള്‍, മാസംതോറുമുള്ള പക്ഷങ്ങള്‍, അമാവാസിപൗര്‍ണമികള്‍, ഏകാദശിദ്വാദശികള്‍, ഋതുക്കള്‍, പിതൃമരണദിനങ്ങള്‍, ഇങ്ങനെ പോകുന്ന തിരഞ്ഞെടുത്ത പുണ്യവേളകള്‍ തുടര്‍ച്ചയായി ധര്‍മവൃത്തനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ ശ്രദ്ധയും സമര്‍പ്പണബുദ്ധിയും കാലചക്രത്തില്‍ മങ്ങാതെ പ്രകാശിച്ചുകൊണ്ടേയിരിക്കാന്‍, ഇടവിട്ട ഇത്തരം വിശേഷദിനസ്മരണകള്‍ വലിയ പങ്കുവഹിക്കുന്നവയത്രെ!  ഹിമാലയംതൊട്ടു കന്യാകുമാരിവരെ സമുദ്രംതട്ടിനില്ക്കുന്ന ഭാരതഭൂ ഖണ്ഡത്തില്‍ നമ്മുടെ പൂര്‍വികര്‍ എങ്ങനെ ഇവയോരോന്നും പ്രചരിപ്പിച്ചു സമാജാനുഷ്ഠാനമാക്കിത്തീര്‍ത്തുവെന്നത് അദ്ഭുതാവഹംതന്നെ. ഇന്നും ഈ വിശേഷാനുഷ്ഠാനങ്ങളുടെ പേരും മുറയും വേണ്ടത്ര പ്രചാരത്തിലുണ്ട്.
നമ്മുടെ ശാസ്ത്രങ്ങള്‍, അവയിലെ നിര്‍ദേശങ്ങള്‍, വെറും ചരിത്രരേഖകളല്ല, ആവേശോത്സാഹത്തോടെ പിന്തുടര്‍ന്നുവരുന്ന മഹത്തും പ്രബലവുമായ ജീവിതമുറകളാണെന്നു ഗ്രഹിയ്ക്കാന്‍ ആരും വിട്ടുപോകരുത്.മനുഷ്യനു താമസിക്കാന്‍പറ്റിയ സ്ഥലങ്ങളെക്കുറിച്ചു ഭാഗവതം നല്കുന്ന വിവരണവും, അവ ഇന്നും നമ്മുടെ സമാജത്തില്‍ പ്രബലസ്വാധീനം ചെലുത്തിക്കാണുന്നതും പ്രസ്താവ്യമാണ്. പത്തു വീടുകളുണ്ടെങ്കില്‍ അവയ്ക്കുമധ്യേ ഒരു പൊതുദേവഗൃഹം വേണമെന്നു പറയാറുണ്ട്. അത്രയ്ക്ക് ഇഴുകിച്ചേര്‍ന്നിരിക്കുന്നു ഭാരതീയരില്‍ ഈശ്വരവിചാരവും ഈശ്വരാഭിമുഖത്വവും. ഈശ്വരവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്ന ഇടങ്ങള്‍ പ്രത്യേകം വാസയോഗ്യമായി കരുതാം.
തപോജ്ഞാനദയാന്വിതരായ ബ്രാഹ്മണര്‍ എവിടെയുണ്ടോ അവിടവും വാസത്തിനു തിരഞ്ഞെടുക്കാവുന്നതാണ്. സാളഗ്രാമാദി പ്രതീകങ്ങള്‍ ലഭ്യമാകുന്നിടവും പവിത്രമത്രെ. പുരാണങ്ങള്‍ പരാമര്‍ശിയ്ക്കുന്ന ഗംഗ തുടങ്ങിയ പുണ്യനദികള്‍ ഒഴുകുന്ന പ്രദേശങ്ങളും ശ്രേയസ്‌കരമാകുന്നു. പുഷ്‌കരാദി തീര്‍ഥങ്ങള്‍, നൈമിഷാരണ്യം, രാമേശ്വരം, പ്രഭാസതീര്‍ഥം, ദ്വാരക, കാശി, മധുര, പമ്പ, ബിന്ദുസരസ്സ്,  ബദരി, അലകനന്ദ, രാമനും സീതയും താമസിച്ച ആശ്രമങ്ങള്‍, മഹേന്ദ്രമലയപര്‍വതപ്രദേശങ്ങള്‍, ശ്രീഹരിയുടെ പ്രസിദ്ധപ്രതിമകളുള്ള സ്ഥലങ്ങള്‍, ഇങ്ങനെ പോകുന്നു മനുഷ്യാധിവാസയോഗ്യതയുള്ള പ്രദേശങ്ങള്‍.
കുട്ടികളില്‍ ആദ്യമേമുതല്‍ ആസ്തികബുദ്ധിയും പൈതൃകപ്രതിപത്തിയും വളരാന്‍ ഈ സ്ഥലങ്ങള്‍ സഹായിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഭക്തജനങ്ങള്‍ ധാരാളം വന്നുകൂടുന്നതിനാല്‍ അവിടങ്ങളിലെ അന്തരീക്ഷവും ഭഗവന്മയമായിരിക്കും. അതിനാല്‍ തത്സ്ഥാനങ്ങള്‍ ധര്‍മാനുഷ്ഠാനത്തിനു പ്രേരകവും പ്രകാശകവുമാകാതെ വയ്യ.ഈശ്വരസ്ഫുരണങ്ങളില്‍ മനുഷ്യന്‍ വിശേഷംഈശ്വരന്‍മാത്രമാണ് തികഞ്ഞ സത്പാത്രം. കാരണം, ചരാചരങ്ങളെല്ലാംതന്നെ ഭഗവത്‌സ്വരൂപമാണ്. ആര്‍, എന്ത് എവിടെ എങ്ങനെ കണ്ടാലും അതൊക്കെ ഒരേ ഈശ്വരന്റെമാത്രം സ്ഫുരണമായതിനാല്‍, സത്പാത്രമായി പരിഗണിയ്ക്കാന്‍ ഭഗവാന്‍മാത്രമേ ഉള്ളു.
ഈശ്വരന്റെ പ്രത്യക്ഷസ്ഫുരണമായ ജഗദ്വസ്തുക്കളില്‍ മനുഷ്യനാണ് ഏറ്റവും വിശേഷപ്പെട്ടത്. മനുഷ്യശരീരത്തില്‍മാത്രമേ പരോക്ഷവും ആന്തരവുമായ പരമാത്മാവിനെക്കുറിച്ച് ആലോചിച്ചുണരാനുള്ള സാധ്യതയുള്ളു.യുധിഷ്ഠിരന്‍ നടത്തിയ രാജസൂയയാഗത്തില്‍ ദേവന്മാരും ഋഷിമാരും സിദ്ധന്മാരും, ബ്രഹ്മാപുത്രന്മാരായ സനകാദികളും സന്നിഹിതരായിരുന്നു; എന്നാലും അഗ്രപൂജയ്ക്ക് ഏറ്റവും യോഗ്യത കൃഷ്ണന്നാണെന്ന് എല്ലാവരും സമ്മതിച്ചു. കാരണം, ഇടയകുലത്തില്‍ വളര്‍ന്ന്, ആത്മതേജസ്സോടെ സര്‍വവിധകര്‍മകുശലതയും കൈക്കലാക്കി, വീരവും പ്രബുദ്ധവുമായി വിശേഷകൃത്യങ്ങള്‍ പലതുംചെയ്ത്, ധര്‍മസ്ഥാപനവും സാധുപരിരക്ഷണ വും നടത്തിയ കൃഷ്ണനിലാണ് സത്പാത്രഭാവം പ്രകാശിച്ചത്.
ഈശ്വരചൈതന്യം അതേപടി ദൃശ്യമല്ല. ആദരസത്കാരം നടത്തണമെങ്കില്‍ അതിനു ദൃശ്യമായ സത്പാത്രം കൂടിയേ തീരൂ. അങ്ങനെവരുമ്പോള്‍ മനുഷ്യന്നുമാത്രമേ ഇതിനര്‍ഹതയുള്ളൂ. രാജസൂയയാഗാവസരത്തില്‍ സന്നിഹിതരായവരില്‍വെച്ച് അന്നു കൃഷ്ണന്‍ തന്നെയായിരുന്നു അഗ്രപൂജയ്ക്ക് അത്യുത്തമമായ പാത്രം.ഈശ്വരീയകര്‍മങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമം മനുഷ്യാരാധനതന്നെ. കുമാരിപൂജ, സുമംഗലിപൂജ, ബ്രാഹ്മണാരാധന, ഗുരുപൂജ, എന്നിങ്ങനെ പലതും ശ്ലാഘ്യവും  അത്യന്തഫലപ്രദവുമായിത്തീരാന്‍ ഇതാണ് കാരണം. ദേവസന്നിധിയില്‍ പരിഹാരകര്‍മങ്ങളും മറ്റും നടക്കുമ്പോള്‍ കാലുകഴു കിച്ചൂട്ടല്‍ മുഖ്യമാണ്.
ദേവനു ചൈതന്യവും അനുഗ്രഹശക്തിയും വര്‍ധിക്കാനാണിത്. മാത്രമല്ല പ്രാണപ്രതിഷ്ഠയടക്കം വിഗ്രഹത്തിന് ഈശ്വരസ്ഥാനം നല്കി വിവിധകലകളും തേജസ്സുമൊക്കെ  പ്രദാനംചെയ്യുന്നതും മനുഷ്യര്‍ ചെയ്യുന്ന തന്ത്രമന്ത്രങ്ങള്‍ മുഖേനയാണല്ലോ. മനുഷ്യന്നുള്ള സ്ഥാനം അപ്പോള്‍ എത്ര മേലെയാണെന്ന് ആലോചിച്ചുനോക്കാതെ വയ്യ. മനുഷ്യരിലും ജ്ഞാനസ്വരൂപിയായ ആത്മാവിന്റെ പ്രകാശം എത്രകണ്ടുണ്ടോ അതനുസരിച്ചായിരിക്കും ആരാധ്യതയും. കൃഷ്ണനെ അഗ്രപൂജയ്ക്കു തിരഞ്ഞെടുത്തത് അങ്ങനെയാണ്.തസ്മാത് പാത്രം ഹി പുരുഷോയാവാനാത്മാ യഥേയതേ (7.14.38)എന്ന പ്രസ്താവന എത്ര പ്രസക്തവും പ്രായോഗികവുമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news761048#ixzz52strWpGw
2018  ജനുവരി 1 മുതല്‍  ജനുവരി 6 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)ഔദ്യോഗികമായ സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള സ്ഥാനമാറ്റവും ലഭിക്കും. ആത്മാര്‍ത്ഥ സുഹൃത്തിനു സാമ്പത്തികസഹായം ചെയ്യുവാനുള്ള സാഹചര്യമുണ്ടാകും. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിനാല്‍ മുന്‍കോപം വര്‍ധിക്കും.
ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)സ്ഥലകാലബോധമില്ലാതെ ്രപവര്‍ത്തിച്ചാല്‍ അന്തിമമായി അബദ്ധമാകും. ദേഹാസ്വാസ്ഥ്യത്താല്‍ ദൂരദേശയാത്ര മാറ്റിവയ്ക്കാനിടവരും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക.
മിഥുനക്കൂറ്: മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദബന്ധം പുലര്‍ത്തുവാന്‍ സാധിക്കുന്നതിനാല്‍ ആത്മാഭിമാനം തോന്നും. പ്രവൃത്തിമേഖലകളില്‍നിന്നും സാമ്പത്തിക വരുമാനം വര്‍ധിക്കും. വാഗ്വാദങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യംമുന്‍കോപം വര്‍ധിക്കും. വാതപ്രമേഹ രോഗപീഡകള്‍ വര്‍ധിക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ വ്യാപാര വ്യവസായങ്ങള്‍ക്കുള്ള ആശയങ്ങള്‍ ഉദിക്കും. മകളുടെ വിവാഹത്തിന് തീരുമാനമായതിനാല്‍ ആശ്വാസമുണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ജീവിതഗതിയെ മാറ്റിമറിക്കുന്ന പല സാഹചര്യങ്ങളും വന്നുചേരുമെങ്കിലും ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ ശുഭസമാപ്തി കൈവരും. വിശ്വാസവഞ്ചനയില്‍ ഏര്‍പ്പെടാെത സൂക്ഷിക്കുക.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)ദാമ്പത്യസുഖവും കുടുംബത്തില്‍ സമാധാനവും ഉണ്ടാകും. വാഹനാപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പ്രലോഭനങ്ങളില്‍ അകപ്പെട്ടാല്‍ പണനഷ്ടമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കുക.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)ഉദ്ദിഷ്ടകാര്യവിജയത്തിനായി അതിപ്രയത്‌നം വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങുവാന്‍ തയ്യാറാകും. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക സംഘര്‍ഷം വര്‍ധിക്കുന്നതിനാല്‍ നിദ്രാഭംഗം അനുഭവപ്പെടും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ടപുതിയ ഉദ്യോഗത്തിനു നിയമാനുമതി ലഭിച്ചതിനാല്‍ നിലവിലുള്ളതില്‍ രാജിക്കത്ത് നല്‍കും. കുടുംബത്തില്‍ സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)അധ്വാനഭാരവും സാമ്പത്തിക ചുമതലകളും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുതിയ കൃഷി സമ്പ്രദായം ആവിഷ്‌കരിക്കാന്‍ വിദഗ്‌ധോപദേശം തേടും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)ദാമ്പത്യസുഖവും കുടുംബത്തില്‍ സമാധാനവും ഉണ്ടാകും. യാത്രാവേളയില്‍ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കുക. അനുവദിച്ച സംഖ്യ ലഭിക്കുവാന്‍ നിയമസഹായം തേടും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. സ്വയം നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറുവാന്‍ നിര്‍ബന്ധിതനാകും. പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശോഭിക്കും. മത്‌സരരംഗത്ത് വിജയിക്കുവാന്‍ സാധ്യത.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതിഅപവാദാരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാകയാല്‍ മനസമാധാനമുണ്ടാകും. കഫ-നീര്‍ദോഷ രോഗങ്ങള്‍ വര്‍ധിക്കും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരുവാനിടവരും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധ്യമാകും.


ജന്മഭൂമി: http://www.janmabhumidaily.com/news761064#ixzz52sth71ib
അര്‍ജ്ജുനന് ഭഗവാനോട് ഇക്കാലമത്രയും സുഹൃദ്ഭാവമാണുണ്ടായിരുന്നത്. കളി തമാശകള്‍ പറഞ്ഞും പരസ്പരം പരിഹസിച്ചും ആലിംഗനം ചെയ്തും ഒന്നിച്ചു കിടന്നും, ഒന്നിച്ചു ഭക്ഷണം കഴിച്ചും മറ്റും നടക്കുകയായിരുന്നു. രണ്ടുപേരും സമപ്രായക്കാരുമായിരുന്നുവല്ലോ. കൃഷ്ണസഖന്‍ എന്ന ഓമനപ്പേര്‍ കൂടി നാട്ടുകാര്‍ അര്‍ജ്ജുനന് കൊടുത്തിരുന്നു. സുഹൃദ്ഭാവം ഇപ്പോള്‍ മാറി എന്നാണ് സഞ്ജയന്‍ പറഞ്ഞത്.
അര്‍ജ്ജുനന്‍ പലതവണ വീണ്ടും വീണ്ടും ശിരസ്സ് ഭൂമിയില്‍ പതിയുംവിധം ദണ്ഡനമസ്‌കാരം ചെയ്തു.  തന്റെ ശിരസ്സിലും നെഞ്ചത്തും കൈകള്‍ കൂപ്പിതൊഴുതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. ഭക്തന്മാര്‍ പന്ത്രണ്ടുവിധത്തില്‍ ഭഗവാനുമായി ബന്ധപ്പെട്ട്, ഭക്തിഭാവം വളര്‍ത്തിയതായി ശാസ്ത്രങ്ങളില്‍ കാണാം. മഹാ ധീരനായ അര്‍ജ്ജുനന്റെ മനസ്സിലെ സുഹൃദ്ഭാവം മാറി, പകരം ബഹുമാനവും ആദരവും വിനയവും നിറഞ്ഞതിന്റെ ഉദാഹരണമാണ് ഈ നമസ്‌കാരവും കൈകൂപ്പലും എന്ന് നമുക്ക് മനസ്സിലാക്കാം.
ആശ്ചര്യഭാവവും ആനന്ദഭാവവും വര്‍ധിച്ചു രോമാഞ്ചംകൊണ്ടു, പറഞ്ഞു എന്ന് സഞ്ജയന്‍ പറയുന്നു. ഇതുവെറും ഭാഷണമല്ല; സ്തുതി തന്നെയാണ്. തുടക്കം ഭാഷണമാണങ്കിലും ഒടുവില്‍ സ്തുതിയായി മാറുന്നത് കാണാം, കേള്‍ക്കാം.അര്‍ജ്ജുനന്‍ താന്‍ കണ്ടുകൊണ്ടിരിക്കുന്ന വിശ്വരൂപത്തെ വര്‍ണ്ണിക്കുന്നു (11-15)പ്രകാശ സ്വരൂപനായ കൃഷ്ണാ! അങ്ങയുടെ ദേഹത്തില്‍, അതാ ഞാന്‍ സ്വര്‍ഗ്ഗലോകം കാണുന്നു. ആ സ്വര്‍ഗലോകത്തില്‍ അതാ ഇന്ദ്രന്‍, അഗ്നി, യമന്‍, വരുണന്‍ തുടങ്ങി ദേവന്മാര്‍!അതാ ഭൂലോകം! അവിടെ അതാ മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍, പുഴുക്കള്‍, വൃക്ഷങ്ങള്‍ പര്‍വതങ്ങള്‍, നദികള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍.അതാ, മഹര്‍ലോകം, ജനലോകം ഇതുപോലാകും.
അവിടങ്ങളില്‍ അതാ, വസിഷ്ഠന്‍, അഗസ്ത്യന്‍, നാരദന്‍, സനകാദികള്‍, അവരെല്ലാം ദിവ്യന്മാരാണ്, ഭൗതിക ശരീരം ഉള്ളവരല്ല.അതാ പാതാളലോകം! അവിടെ അതാ, അതാ സര്‍പ്പങ്ങള്‍, അതാ തക്ഷകന്‍, അതാ വാസുകി. ആ സര്‍പ്പങ്ങളും ദിവ്യന്മാരാണ്. ദേവ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്.അതാ, സത്യലോകം. അവിടെ അതാ നാലു മുഖമുള്ള ബ്രഹ്മാവ്, ബ്രഹ്മാണ്ഡത്തിന്റെ അധിപതി!അതാ, കൈലാസം! അവിടെ അഅതാ മഹാദേവന്‍! അതാ, വൈകുണ്ഠലോകം. അവിടെ അതാ വിഷ്ണു കമലയോടുകൂടി ഗരുഡാസനത്തില്‍ ഇരുന്നരുളുന്നു. (കമലാസനസ്ഥം)വേറെയും അദ്ഭുതങ്ങള്‍ ഞാന്‍ കാണുന്നു (11-16)അതാ, എണ്ണാന്‍ കഴിയാത്തത്ര കൈകള്‍, ഉദരങ്ങള്‍ വായകള്‍, നേത്രങ്ങള്‍ ഇവയുള്ള അന്തങ്ങളായ രൂപങ്ങള്‍ കാണുന്നു. അങ്ങ് എല്ലാ ബ്രഹ്മാണ്ഡങ്ങളുടെയും കര്‍ത്താവാണ്, നിയന്ത്രിക്കുന്നവനുമാണ്. അതിനാല്‍ അങ്ങയെ വിശ്വേശരന്‍ എന്ന് ഭക്തന്മാര്‍ വിളിക്കുന്നു.
അങ്ങയുടെ രൂപങ്ങള്‍ ആവിര്‍ഭാവങ്ങള്‍ എണ്ണമറ്റവയാണ്. അതിനാല്‍ വിശ്വരൂപം എന്നുവിളിക്കുന്നു. അങ്ങയുടെ രൂപങ്ങള്‍ തുടക്കവും അവസാനവുമില്ലാതെ ഇതാ ഒഴകുന്നു! അതിനാല്‍ മധ്യഭാഗവും കാണാന്‍ കഴിയുന്നില്ല.അക്കൂട്ടത്തില്‍ അങ്ങയുടെ സാധാരണരൂപവും ഞാന്‍ കാണുന്നു (11-17)അതാ, അങ്ങയുടെ ചതുര്‍ഭുജരൂപം! അതാ ഗദ, അതാ കിരീടം, അതാ ചക്രം. പെട്ടെന്നിതാ ദിവ്യ ചക്ഷുസ്സുപോലും ആ തേജഃപുഞ്ജത്തില്‍ മൂടിപ്പോകുന്നു. കാണാന്‍ വളരെ പ്രയാസം. എല്ലായിടത്തും പ്രകാശധോരണി തന്നെ. കത്തിജ്വലിക്കുന്ന അഗ്നിയുടെയും സൂര്യന്മാരുടയും ജ്വാല തന്നെ. ഒന്നും വേര്‍തിരിച്ചു കാണാന്‍ കഴിയുന്നില്ല! അപ്രമേയം!


ജന്മഭൂമി: http://www.janmabhumidaily.com/news761062#ixzz52stThXgS
മനുഷ്യശരീരത്തില്‍ നാം ഇരിക്കുമ്പോള്‍ തന്നെ ആത്മാവിനെ അറിയണം എന്നു പറയാനുള്ള കാരണം വ്യക്തമാക്കുന്നു.യഥാദര്‍ശേ തഥാത്മനിയഥാ സ്വപ്‌നേ തഥാ പിതൃലോകേയഥാപ്‌സുപരീല ദദൃശേ തഥാ ഗന്ധര്‍വ ലോകേഛായാതപയോരിവ ബ്രഹ്മലോകേമനുഷ്യര്‍ക്ക് മനോബുദ്ധികളില്‍ കണ്ണാടിയില്‍ നോക്കുന്നയാള്‍ക്ക് തന്റെ പ്രതിബിംബം വളരെ വ്യക്തമായി കാണാനാകുന്നതുപോലെയാണ് തെളിഞ്ഞ മനോബുദ്ധികളില്‍ മനുഷ്യര്‍ക്ക് ആത്മദര്‍ശനം ഉണ്ടാകുന്നത്. എന്നാല്‍ പിതൃലോകത്തിലെ ആത്മദര്‍ശനം അസ്പഷ്ടമായിരിക്കും. അത് സ്വപ്‌നത്തില്‍ നമ്മള്‍ അവ്യക്തമായി പലതും കാണുന്നതുപോലെയാണ്. വേര്‍തിരിച്ചറിയാന്‍ കഴിയാതെ കൂടിക്കുഴഞ്ഞിരിക്കും.
വെള്ളത്തില്‍ കാണുപോലെയാണ് ഗന്ധര്‍വ്വലോകത്തില്‍ വെള്ളത്തിന്റെ കലക്കവും ഇളക്കവും ഒക്കെ പ്രതിരൂപത്തെ ബാധിക്കും. ഒട്ടും തെളിമയുണ്ടായിരിക്കില്ല. മറ്റു ലോകങ്ങളിലൊക്കെ ഈ അവ്യക്തത ബ്രഹ്മത്തെ ദര്‍ശിക്കുന്നതില്‍ ഉണ്ടാകും. എന്നാല്‍ ബ്രഹ്മലോകത്തില്‍ മാത്രം നിഴലും വെളിച്ചവും പോയെന്നല്ല വ്യക്തമായി ആത്മദര്‍ശനം ഉണ്ടാകും. ഉയര്‍ന്നതരത്തിലുള്ള കര്‍മ്മവും ജ്ഞാനവും വേണം. ഇതിന് വളരെ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് മനുഷ്യശരീരത്തിലിരിക്കുമ്പോള്‍ തന്നെ ആത്മാവിനെ നേടാന്‍ പ്രയത്‌നിക്കണം.ആത്മാവിനെ അറിയേണ്ടത് എങ്ങനെയെന്നും അതിനോടുള്ള പ്രയോജനവുമാണ് പിന്നെ പറയുന്നത്.
ഇന്ദ്രിയാണാം പൃഥഗ്ഭാവമുദയാസ്തമയൗ ച യത്പൃഥഗുത്പത്യമാനാനാം മഖാധീരോ ന ശോചതിആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളില്‍നിന്ന് ശബ്ദം തുടങ്ങിയവയെ അറിയാന്‍ കാത് മുതലായ ഇന്ദ്രിയങ്ങള്‍ പ്രത്യേകം ഉണ്ടാകുന്നു. ഇവ ചിന്മാത്ര സ്വരൂപമായ ആത്മാവില്‍നിന്ന് വേറെയാണെന്ന് അവയുടെ ഉണ്ടാകലും ഇല്ലാതാകലും ആത്മാവിനെ ബാധിക്കില്ലെന്നും അറിയുന്നയാള്‍ക്ക് ദുഃഖമുണ്ടാകില്ല.ഇന്ദ്രിയങ്ങളും മനസ്സും ആത്മാവാണെന്നു തെറ്റിദ്ധരിക്കുന്നതിനാലാണ് സംസാര ദുഃഖങ്ങള്‍ ഉണ്ടാകുന്നത്. സ്വതവേ ജഡങ്ങളായ പഞ്ച മഹാഭൂതങ്ങളില്‍ നിന്നാണ് ഇന്ദ്രിയങ്ങള്‍ പിറവിയെടുക്കുന്നത്. ഇവ ഓരോ വിഷയത്തിനും വെവ്വേറെ ഇന്ദ്രിയം എന്ന കണക്കില്‍ പ്രത്യേകമായിരിക്കും. ചിത് സ്വരൂപമായ ആത്മാവിനും ജഡങ്ങളായ ഇവയ്ക്കും ബന്ധമൊന്നുമില്ല.നാം ഉണര്‍ന്നിരിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക്  ഉണ്ടാകുന്ന ഉദയവും ഉറങ്ങുമ്പോള്‍ ഇവയാണ് അസ്തമയത്തേയും അറിയുന്നവരാണ് ഏവരും.
ഇപ്പറഞ്ഞതൊന്നും ആത്മാനി എന്നറിയുന്ന വിവേകിക്ക് ദുഃഖമുണ്ടാകില്ല. നമ്മള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളിലേക്കാണ് ഉദിക്കുന്നത്. നമ്മുടെ ഉറക്കസമയത്ത് ഇന്ദ്രിയങ്ങള്‍ അസ്തമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നും ആത്മാവിനില്ല. ആത്മാവ് നിത്യവും ഏകവുമായ സ്വഭാവത്തോടുകൂടിയതാണ്. അതുകൊണ്ടുതന്നെ അറിയുന്നവന് ശോകമില്ല.ജാഗ്രതാവസ്ഥയില്‍ ഇന്ദ്രിയങ്ങള്‍ നല്ലപോലെ പ്രവര്‍ത്തിക്കുന്നു. സ്വപ്‌നത്തില്‍ സൂക്ഷ്മമായും ഉറങ്ങുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനം തീരെ ഇല്ലാതാവുകയും ചെയ്യുന്നു.
ഇന്ദ്രിയങ്ങളുടെ ഉദയാസ്തമയങ്ങള്‍ക്ക് കാരണഭൂതനാണ് ആത്മാവ് എന്നറിഞ്ഞാല്‍ പിന്നെ യാതൊരു സങ്കടവും ഉണ്ടാകില്ല. നിത്യ-അനിത്യ വിവേകം കൊണ്ട് ഈ അറിവ് നേടി ശോകമോഹങ്ങള്‍ക്ക് അതീതനാകുന്നവനാണ് ധീരന്‍.ഭഗവദ്ഗീതയില്‍ ‘ഗുണാ ഗുണേഷു വര്‍ത്തന്ത ഇതി മത്വാ ന സജ്ജതേ’ എന്ന് വിവരിക്കുന്നതും ഈയൊരു തത്വത്തെ തന്നെയാണ്.ഇപ്രകാരം ഇന്ദ്രിയങ്ങളില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന ആത്മാവ് അന്തര്യാമിയായി എല്ലാറ്റിലും ഇരിക്കുന്നതെങ്ങനെയെന്ന് ഇനി പറയുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news761045#ixzz52soqbj4f
The All India Akhara Parishad, the highest religious body of sadhus, in its special meeting on Sunday released names of 14 saints as “fake” including the two incarcerated sadhus — Gurmeet Ram Rahim and Asaram Bapu.
Surprisingly, the Parishad has also declared the controversial Sukhvinder Kaur alias Radhe Maa and Swami Aseemanand, who was jailed in a terror case but now is on bail, as fake. The Parishad has also announced Nirmal Baba as fake..
The list of the fake baba's are Ashumal Shirmalani alias Asharam Bapu, Sukhvinder Kaur alias Radhe Maa, Sachin Dutt alias Sacchinand Giri, Gurmeet Ram Rahim of Dera Saccha Sauda, Vivekanand Jha alias Om Baba, Nirmalpreet Singh alias Nirmal Baba, Shivmurti Dwivedi alias Icchadhar Bhimanand, Swami Aseemanand, Om Namo Shivaya, Narain Sai( son of  Asharam Bapu), Ram Pal, Bhrispati Giri ,Kushmuni and Malkhan Giri.
The Akhil Bharatiya Akhara Parishad (All India Akhara Council) is the apex organisation of Hindu Sants (saints) and Sadhus (ascetics) in India.[1][2] The ABAP is composed of 14 Akharas, or organisations of Hindu sants and sadhus. Nirmohi Akhara (involved in the Ram Janmabhoomi dispute in Ayodhya) and Shri Dattatreya Akhara are two of the prominent akharas which are part of it..
The system of Akharas may date as far back as early 8th century, when Adi Shankaracharya is believed to have established seven Akharas (possibly 10 as they are also known as Dasnaami): Mahanirvani, Niranjani, Juna, Atal, Avahan, Agni and Anand Akhara. The earliest recorded founding of an Akhara was that of the Abhana in 547 CE.[3] During periods of Muslim rule in India and later British rule, the Akharas congregated and organised together, especially during the Kumbha Mela to work for the preservation of Hindu religion and culture.[3] In 1565, Madhusudana Sarasvati started preparing Akharas as an armed military force to resist invasions and protect Hindus.

Politics

While the ABAP does not participate in electoral politics, it has a position of great importance in Hindu society as a leading Hindu leadership organisation. At times, it has cooperated with the Vishva Hindu Parishad (VHP), a Hindu religious organisation more openly involved in politics and part of the Sangh Parivar of Hindu nationalist organisations. However, the ABAP has also openly criticised the VHP for raising unncessary controversies and refused to follow an agenda set by the VHP.[2] In the past, the ABAP refused to endorse the Sangh Parivar-affiliated Bharatiya Janata Party (BJP) for elections.[4]
The Akhil Bharatiya Akhara Parishad has encouraged and supported the movement for the construction of a Ram Janmabhumi Templeon the site where the now-demolished Babri Mosque stood in Ayodhya. The place is believed to be the site of birth of Rama, the eighth and one of the most popular Avatars of Vishnu. In 1989, the Nirmohi Akhara filed litigation regarding the site, and in 2010 their claim was upheld by the Allahabad High Court, which gave the Akhara control of one-third of the site. The ABAP welcomed the verdict, asserting that it would prevent further exploitation of the issue by political parties...daily pioneer and wiki

*സുഗന്ധം പരത്തുന്ന മനോഹരമായ ഉദ്യാന പുഷ്പങ്ങള്‍ പോലെയാണ് നന്നായി പെരുമാറുന്ന വ്യക്തികള്‍.*
അവരുടെ ചിരിയും സംസാരവും നടപ്പുമൊക്കെ പൂവിതളുകള്‍ പോലെ മനോഹരവും മൃദുലവുമായിരിക്കും. അത്തരക്കാരെ കാണുന്നത് പോലും അകം കുളി
ര്‍ക്കുന്ന കാഴ്ചയാണ്. കസ്തൂരിമാനെപ്പോലെയാണ
് ഈ പെരുമാറ്റ സുഗന്ധമുള്ള വ്യക്തികള്‍. അവര്‍പോലും അറിയാതെ അവരോടൊപ്പമുള്ള ഈ സുഗന്ധം ആളുകളെ അവരിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും. ഇടപെടുന്ന ഇടങ്ങളിലൊക്കെ ആനന്ദത്തിന്റെ ഒരു തുള്ളി അവശേഷിപ്പിച്ചുകൊണ്ടാവും അവരുടെ മടക്കം. പെരുമാറ്റ വൈശിഷ്ട്യം കൊണ്ട് മനം മയക്കുന്ന ഇത്തരം വ്യക്തികളായിത്തീരാന്‍ ആരും ഒരു
വേള ആഗ്രഹിച്ചുപോകും!

*വ്യക്തിത്വത്തിന്റെ പ്രകാശനമാണ് പെരുമാറ്റം*
*പ്രതിഭാശാലികളേക്കാള്‍ പോലും പലപ്പോഴും സമൂഹത്തില്‍ ആദരിക്കപ്പെടുക നല്ല പെരുമാറ്റത്തിനുടമകളായിരിക്കും. കാരണം കഴിവുകളിലധികവും ജന്മനാ ലഭിക്കുന്നതായിരിക്കും. എന്നാല്‍ നല്ല പെരുമാറ്റം അങ്ങിനെയല്ല. ഓന്നൊന്നായി പടുത്തുയര്‍ത്തേണ്ടതാണ്. കണ്ടും കേട്ടും ഉന്നതമായി ചിന്തിച്ചും പടുത്തുയര്‍ത്തേണ്ടത്.*

യോഗവിദ്യാർഥികൾ അവശ്യം അറിഞ്ഞിരിക്കേണ്ട പദമാണ് കുണ്ഡലിനി. മനു ഷ്യ ശരീരത്തിൽ ഏഴു ഊർജ കേന്ദ്രങ്ങളാണുള്ളത്. അവ ചക്രങ്ങൾ എന്നറിയ പ്പെടുന്നു. മൂലാധാര ചക്രം, സ്വാധിഷ്ഠാന ചക്രം, മണിപുരക ചക്രം, അനാഹത ചക്രം, വിശുദ്ധ ചക്രം, ആജ്ഞാ ചക്രം, സഹസ്ര ചക്രം എന്നിങ്ങനെ ശരീര ത്തിന്റെ അടിഭാഗത്തു നിന്നും മുകളിലേക്ക് ക്രമീകരിച്ചിരിക്കുന്നു. ഇതിൽ മൂലാ ധാര ചക്രത്തിലാണ് സര്പ്പി ളമായ ആകൃതിയുള്ള കുണ്ഡലിനിയുടെ സ്ഥാനം.
സാധന, ജപം, ധ്യാനം, പ്രാര്ത്ഥന, കീർത്തനം എന്നിവ കൂടാതെ അഹിംസ, സത്യ സന്ധത, ജിതേന്ദ്രിയത്വം എന്നിവയിൽ കൂടി മാത്രമേ മനുഷ്യർക്ക് കുണ്ഡ ലിനിയെ ഉണർത്താൻ സാധിക്കുകയുള്ളൂ. ഉണർത്തിയ ശേഷം ഈ സര്പ്പിള ശക്തിയെ മൂലാ ധാര ചക്രത്തിൽ നിന്നും മുകളിലേക്ക് ഓരോ ചക്രത്തിലൂടെയും കടന്നു പോകുവാൻ അനുവദിക്കുകയും അങ്ങിനെ അത് സഹസ്ര ചക്രത്തിൽ എത്തിച്ചേരുകയും ചെയ്യു ന്നു.
സഹസ്ര ചക്രം പരബ്രഹ്മത്തിന്റെ ഇരിപ്പിടമായ സഹസ്ര ദളങ്ങളോട് കൂടിയ പദ്മമാ കുന്നു. കുണ്ഡലിനി പ്രകൃതിയാകുന്നു. മൂലാധാര ചക്രത്തിൽ സ്ഥിതിചെ യ്യുന്ന ഈ പ്രകൃതിയെയാണ്, അതായത് ശക്തിയെയാണ് സുഷുമ്നാ നാടിയിലെ മറ്റു ചക്രങ്ങളി ലൂടെ സഞ്ചരിപ്പിച്ചു കൊണ്ട് സഹസ്ര ചക്രത്തിൽ വസിക്കുന്ന പരമാത്മാവിൽ അതാ യത് ശിവനിൽ സംഗമിപ്പിക്കുന്നത്. ഇങ്ങനെ ശിവശക്തി സംഗമം സാധനയിലൂടെ ചെയ്യുന്നവൻ പരിപൂർണൻ (ദൈവതുല്യൻ) ആകുന്നു.
ലൗകിക മനസ്ഥിതിയുള്ളവരിൽ, അവരുടെ ഇന്ദ്രിയങ്ങളെ കൂടുതൽ കൂർമമാക്കു വാനും, ഫലവത്തായ മൈധുനത്തിനും, കുണ്ഡലിനി ഉണർവ് വളരെ സഹായ കമാണ്. ഉത്തേജനം കിട്ടാത്തിടത്തോളം, കുണ്ഡലിനി മൂലാധാരത്തിൽ ഉറങ്ങി ക്കിടക്കും. അധ്യാത്മിക സാധനയില്ലാതെ കുണ്ഡലിനിയെ ഉണർത്തുക സാധ്യ മല്ല. ഇപ്രകാരം ലഭിക്കുന്ന ഊർജം മറ്റൊരു രീതിയിൽ പ്രാപ്തമാക്കുവാനും ഒരു വ്യക്തിക്ക് സാധ്യമല്ല.
കുണ്ഡലിനീ ജ്ഞാനം പരിപൂർണമായി സ്വായത്തമാക്കിയ ഒരു ആചാര്യനു മാ ത്രമേ ഈ ജ്ഞാനം ആഗ്രഹിക്കുന്ന ശിഷ്യന് പകർന്നു കൊടുക്കുവാനും അദ്ധേ ഹത്തെ അതിന്റെ ഫലപ്രാപ്തിയിലേക്ക് നയിക്കുവാനും കഴിയൂ. കുണ്ഡലിനിയുടെ മുകളിലേ ക്കുള്ള പ്രയാണത്തിൽ ഇടക്കുള്ള തടസ്സങ്ങൾ അപ്പോഴപ്പോൾ നീക്കം ചെയ്യേണ്ടതാ ണ്. അനന്തരം അവ ചെറുകഷ്ണങ്ങളായി മുറിഞ്ഞു വഴിമാറുകയും കുണ്ഡലിനിശക്തി മുകളിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു .
യോഗിയുടെ മനക്കണ്ണിൽ അതീന്ദ്രിയമായ ദൃശ്യങ്ങൾ തെളിയുകയും അവർണ നീയ വും കമനീയവുമായ ഒരു അനുഭൂതി പരിശീലനത്തിന്റെ പല തലങ്ങളിലാ യി യോഗി അനുഭവിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് ദൈവിക ജ്ഞാനവും ഒരുപ്രത്യേക നിർ വൃതിയും സ്വായത്തമാകുന്നു. കുണ്ഡലിനി ഓരോ ചക്രത്തി ലൂടെ സഞ്ചരിക്കുമ്പോഴും പുതിയ ദിവ്യമായ ജ്ഞാനം യോഗി കൈവരിക്കുന്നു.
.
കുണ്ഡലിനിയുടെ സ്പര്ശം അനുഭവിച്ചവർ അത് വീണ്ടും വീണ്ടും പരിശീലിക്കും. പക്ഷെ ഇത് ദൃഷ്ടി ഗോചരമല്ലാത്തത് കൊണ്ടും ഇതിന്റെ നിലനിൽപ്പ് ശാസ്ത്രീ യമായോ സാങ്കേതികമായോ തെളിയിക്കപ്പെടാത്തത് കൊണ്ടും പല രും ഇതിനെ അവിശ്വസിക്കുന്നു.
കുണ്ഡലിനി മുകളിലേക്ക് കയറുന്നതിനനുസരിച്ചു യോഗിയും യോഗ-സോപാന ത്തിന്റെ പടികൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ദിവ്യഗ്രന്ഥ ത്തിന്റെ ഓരോരോ ഏടുകളായി വായിച്ചുകൊണ്ട് ആത്മീയ പരിപൂർണൻ ആകു ന്നു.
സര്പ്പിള ശക്തി അജ്ഞ ചക്രത്തിലെത്തുമ്പോൾ യോഗി സഗുണ ബ്രഹ്മത്തെ ദർശി ക്കുന്നു. സഹസ്ര ചക്രത്തിൽ എത്തുമ്പോൾ യോഗി പരമാത്മാവിനോട് ലയിക്കുന്നു. പൂർണജ്ഞാനിയായി പരമാനന്ദസാഗരത്തിൽ തത്തിക്കളിക്കുന്നു . പിന്നീടു അദ്ദേഹം ഒരു വ്യക്തിയോ കേവല യോഗിയോ ആവുന്നില്ല മറിച്ച് ഒരു ബ്രഹ്മജ്ഞൻ എന്ന പദവിയിലേക്ക് ഉയർത്തപ്പെടുന്നു.
ദേവലോകം കീഴടക്കിയ അമാനുഷിക ശക്തിമാനായ അദ്ദേഹത്തിനു മറ്റുള്ളവ രുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ നന്മയിലേക്ക് നയിച്ച് അവർക്കും മോ ക്ഷപ്രാപ്തി നേടിക്കൊടുക്കുവാൻ സാധിക്കുന്നു. ദേവന്മാരിൽ പോലും അസൂയാ ജനകമായ ഒരു നേട്ടമാണ് കുണ്ഡലിനി ഉണർത്തി സഹസ്ര ചക്രത്തിൽ എത്തി ക്കുക വഴി യോഗിക്ക് ലഭിക്കുന്നത് .
[Sivananda]
*ആദിത്യ ഹൃദയം*

തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വ യുദ്ധായ സമുപസ്ഥിതം(1)

ദൈവതൈശ്ച സമാഗമ്യ ദൃഷ്ടമഭ്യാ ഗതോരണം
ഉപാഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന്‍ ഋഷി:(2)

രാമ രാമ മഹാബാഹോ ശ്രുണു ജുഹ്യം സനാതനം
യേന സര്‍വാനരീന്‍ വസ്ത സമരേ വിജയിഷ്യസി(3)

ആദിത്യ ഹ്രദയം പുണ്യം സര്‍വ ശത്രുവിനാശനം.
ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം.(4)

സര്‍വ്വ മംഗളമാംഗല്യം സര്‍വ പാപപ്രണാശനം
ചിന്താശോക പ്രശമനം ആയൂര്‍ വര്‍ദ്ധമനുത്തമം.(5)

രശ്മി മന്തം സമുന്ത്യന്തം ദേവാസുര നമസ്ക്രതം
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം(6)

സര്‍വ്വദേവാത്മകോ ഹേഷക: തേജ്വസീ രശ്മിഭാനവഹ:
ഏഷ ദേവാ സുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭിഹി(7)

ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്കന്ദ പ്രജാപതിഹി
മഹേന്ദ്രോ ധനദ:സ്കാലോ യമ: സോമോ ഹ്യം പാം പതി:(8)

പിതരോ വസവ: സാധ്യാ യശ്വിനോ മരുതോ മനു:
വായുര്‍വഹ്നി പ്രചാപ്രാണാ ഋതുകര്‍ത്താ പ്രഭാകരഹ:(9)

ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാന്‍
‍സുവര്‍ണസദ്ര്ശോ ഭാനു: ഹിരണ്യരേതാ ദിവാകര:(10)

ഹരിദശ്വ സഹസ്രാച്ചിര്‍ സപ്തസപ്തിര്‍ മരീചിമാന്‍
‍തിമിരോമദന ശംബുസ്ത്വഷ്ടാ മാര്‍ത്താണ്ഡ അംശുമാന്‍(11)

‍ഹിരണ്യഗര്‍ഭാ ശിശിരസ്തപനോ6 ഭാസ്കരോ രവിഹി
അഗ്നിഗര്‍ഭോ ദിതേഹ്‌ പുത്ര: ശങ്ക ശിശിര നാശനഹ(12)

വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗ:
ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമ:(13)

അതപീ മഢലീ മൃത്യൂ പിഗള: സര്‍വ്വതാപന:
കവിര്‍വിശ്വോ മഹാതേജാ: രക്ത സര്‍വ ഭവോത്‌ ഭവ:(14)

നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവന:
തേജസാമപി തേജസ്വി ദ്വാദശാത്മാന്‍ നമോസ്തുതേ.(15)

നമ: പൂര്‍വായ ഗിരയേ പശ്ചിമായാത്ധ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ ദിനാധിപതയേ നമ:(16)

ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമ:
നമോ നമ: സഹസ്രാംശോ ആദിത്യായ നമോ നമ:(17)

നമ ഉഗ്രായ വീരായ സാരംഗായ നമോ നമ:നമ:
പത്മ പ്രഭോധായ മാര്‍ത്താണ്ഡായ നമോ നമ:(18)

ബ്രഹ്മേശനാ അച്ഛുതേശായ സൂര്യ്യ്യാദിത്യവര്‍ച്ചസേ
ഭാസ്വതേ സര്‍വ്വഭക്ഷായാ രൗദ്രായ വപുസേ നമ:(19)

തപോഗ്നായ ഹിമഗ്നായ ശത്രുഘ്നായാ മിതാത്മനേ
കൃതഘ്നഘ്നനായ ദേവായാ ജ്യോതിഷാം പതയേ നമ:(20)

തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കര്‍മ്മണേ
നമസ്തമോഭി നിഘ്നായ രുചയേ ലോക സാക്ഷിണേ(21)

നാശ്യയ: തേഷ വൈ ഭൂതം തദേവ സുജതി പ്രഭു:
പായത്യേഷ തപത്യേഷ വര്‍ഷത്യേഷ ഗഭസ്തിഭിഹി(22)

യേഷ സുപ്തേഷു ജാഗര്‍തി ഭൂതേഷു പരിനിഷ്ടിത:
യേഷ ഐവാ അഗ്നിഹോത്രം ച ഫലം ചൈവാഗ്നിഹോത്രിണാം(23)

വേദാശ്ച കൃതവശൈയ്‌വ കൃതൂനാം ഫലമേവ ച
യാനി കൃത്യാനി ലോകേഷു സര്‍വ്വയേഷ രവിപ്രഭു:(24)

യേനമാവല്‍സു കൃഛേഷു കാന്താരേഷു ഭയേഷു ച
കീര്‍ത്തയന്‍ പുരുഷ കശ്ചിന്‍ ആവസീദതി രാഘവ(25)

പൂജയസ്വൈ നമൈകാഗ്രോ ദേവ ദേവം ജഗത്‌ പതിം
യേതത്‌ ശ്രീ ഗണിതം ജപ്ത്വാ യുദ്ധേഷു വിജയീഷ്യസി(26)

അസ്മിന്‍ ക്ഷണേ മഹാബാഹോ രാവണം ത്വം വധീഷ്യസീ
യേവ മുക്താ തഥാഗസ്ത്യോ ജഗാം ച യഥാഗതം(27)

യേതം ശ്രുത്വാ മഹാതേജാ നഷ്ടശോകോത്‌ ഭവത്‌തഥാ
ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍(28)

ആദിത്യം പ്രേക്ഷ്യ ജപ്താ തു പരം ഹര്‍ഷമവാപ്തവാന്‍
‍ത്രിരാചമ്യ ശുചിര്‍ ഭൂത്വാ ധനുര്‍ദായ വീര്യവാന്‍(29)

രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മ യുദ്ധായ സമുപാഗമത്‌
സര്‍വ്വയത്നേന മഹതാ വധേ തസ്യ ദ്രോതോഭവത്‌(30)

അഥര വിര വദാഹ്നിരീഷ്യ രാമം
മുദിതാത്മനാ: പരമം പ്രഹൃഷ്യമാണ:

നിശിചര പതി സംക്ഷയം വിതിത്വാ
സുരഗണമധ്യഗതോ വചസ്ത്രരേതി


*വിവരണം*

സ്ത്രോത്രങ്ങളില്‍ ഏറ്റവും ശക്തിയേറിയതും, സൂര്യ ഭഗവാനേ കുറിച്ചുള്ളതില്‍ ഏറ്റവും പ്രസിദ്ധമായതുമായ ഒരു സ്ത്രോത്രമാണു ആദിത്യ ഹൃദയ മന്ത്രം.
രാമായണത്തിലേ യുദ്ധകാണ്ടത്തിലാണു ഇത്‌ വിവരിച്ചിരിയ്കുന്നത്‌. അനേകദിവസത്തെ പോരാട്ടത്തിനു ശേഷവും യുദ്ധത്തിനു ഒരു അവസാനവും, രാവണന്റെ മൃത്യുവും സംഭവിയ്കാതെ ശ്രീരാമന്‍ മനോവ്യഥയില്‍ ഇരിയ്കുന്ന സമയത്ത്‌, ആകാശത്ത്‌ കൂടിയിരുന്ന ദേവന്മാര്‍ എല്ലാരും കൂടി ശ്രീരാമനോട്‌ അഗസ്ത്യമുനിയേ സമീപിയ്കാന്‍ പറയുകയും, അനന്തര ഫലമായി അഗസ്ത്യമുനി ശ്രീരാമനു ഈ ആദിത്യ ഹൃദയ മന്ത്രം ഉപദേശിച്ച്‌ കൊടുക്കുകയും ചെയ്തു എന്നാണു പുരാണങ്ങളില്‍ പറഞ്ഞിരിയ്കുന്നത്‌.
ഈ ജപത്തിലുള്ള വിശ്വാസവും ഇടവിട്ടുള്ള ഉച്ചാരണവും മൂലമാണു ശ്രീരാമനു രാവണനെ നിഗ്രഹിയ്കാനുള്ള ശകതിയുണ്ടായതും, തന്മൂലം സീതാദേവിയേ വീണ്ടെടുക്കാനായതും എന്നും രാമായണത്തില്‍ പറയുന്നു.

Saturday, December 30, 2017

രുക്മിണിസത്യഭാമജാംബവതികാളിന്ദിമിത്രവിന്ദസത്വഭദ്രലക്ഷണ, ഇവരാണ് കൃഷ്ണന്റെ പ്രധാന പത്നിമാർ . കൂടാതെ നരകാസുരന്റെ അധീനതയിൽ നിന്നും മോചിപ്പിച്ച പതിനാറായിരം പേരും ചേർന്ന് പതിനാറായിരത്തി എട്ട്.
കൃഷ്ണോപനിഷത്തിലെ പ്രസ്താവന ഒന്ന് ശ്രദ്ധിക്കാം
അഷ്ടാവഷ്ട സഹസ്രേ ദ്വേ ശതാധിക്യ സ്ത്രിയസ്തഥാ
ഋചോപനിഷദസ്താ വൈ ബ്രഹ്മരൂപാ ഋചഃ സ്ത്രിയഃ [കൃഷ്ണോപനിഷത്ത് ശ്ളോകം 13 ]
(ഭാഷാ അർത്ഥം ) ഭഗവാൻ കൃഷ്ണന്റെ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട് ഭാര്യമാർ വേദത്തിലെ പ്രധാനമായ പതിനാറായിരം ഋക്കുകളും , 108 ഉപനിഷത്തുക്കളുമാകുന്നു . ഗോപികമാർ ബ്രഹ്മസ്വരൂപിണികളായ (അപ്രധാനങ്ങളായ) വേദ ഋക്കുകളുമാകുന്നു.
മറ്റൊരു ശ്ളോകം ഇങ്ങനെ പറയുന്നു .
ഗോലോകം വന വൈകുണ്ഠം താപസാസ്തത്ര തേ ദ്രുമാഃ
ലോഭ ക്രോധാദയോ ദൈത്യാ കലികാലസ്ഥിരസ്കൃതാഃ [കൃഷ്ണോപനിഷത്ത് ശ്ളോകം 9 ]
(ഭാഷാ അർത്ഥം ) ഗോലോകം അഥവാ കൃഷ്ണന്റെ വൃന്ദാവനം വൈകുണ്ഠം തന്നെയാകുന്നു . വൃക്ഷങ്ങളുടെ രൂപത്തിൽ നിൽക്കുന്നത് താപസന്മാരാണ് . ലോഭ -ക്രോധാദികളായ ദുർവ്വികാരങ്ങളാണ് അസുരന്മാർ . ഈ ദോഷങ്ങളാകട്ടെ കലികാലത്തിൽ നാമജപത്താൽ നശിക്കുന്നു .
മറ്റൊരു ശ്ളോകം ഇങ്ങനെ പറയുന്നു .
നിഗമോ വസുദേവോയോ വേദാർത്ഥ കൃഷ്ണരാമയോ [കൃഷ്ണോപനിഷത്ത് ശ്ളോകം 6 ]
(ഭാഷാ അർത്ഥം )വേദങ്ങളാണ് വസുദേവനായത് . വേദങ്ങളുടെ പരമതത്വമായ പരബ്രഹ്മം കൃഷ്ണനും ബലരാമനായി ബ്രഹ്മജ്ഞാനവും ജനിച്ചു .
ഇതിൽ നിന്നും വേദങ്ങളാൽ പുകഴ്ത്തപ്പെടുന്ന ഈശ്വരനാണ് കൃഷ്ണനായി ജനിച്ചതെന്നും , ഈശ്വരനെ ആശ്രയിച്ചു നിൽക്കുന്ന വേദ ഋക്കുകളാണ് കൃഷ്ണന്റെ പത്നിമാരെന്നും കാണാം . ഉപനിഷത്തുക്കളിലെ ഭക്തിപ്രധാനങ്ങളായ 8 ഉപനിഷത്തുക്കളാണ് ശ്രീകൃഷ്ണന്റെ എട്ടു പ്രധാന പത്നിമാരായി വ്യാസമുനി പറയുന്നത് .
യോഗമത പ്രകാരം
യോഗികളുടെ അഭിപ്രായം പ്രകാരം മനുഷ്യരുടെ സഹസ്രാരത്തിൽ വസിക്കുന്ന ഈശ്വരനാണ് കൃഷ്ണൻ . സഹസ്രാരത്തിൽ നിന്നും പുറപ്പെടുന്ന 8 പ്രധാന നാഡികളാണ് ശ്രീകൃഷ്ണന്റെ എട്ടു പ്രധാന പത്നിമാർ . ഇവയിൽ ഒരു യോഗിക്കു വേണ്ടതായ അഷ്‌ടൈശ്വര്യം സ്ഥിതി ചെയ്യുന്നു . ഈ നാഡികളുടെ നാമങ്ങളും യോഗസിദ്ധാന്തം പ്രകാരം രുക്മിണി , സത്യ -എന്നിങ്ങനെയാണ് . കൃഷ്ണ പത്നിമാരുടെ നാമങ്ങളും യോഗനാഡികളുടെ പേരുകളും ഒന്നുതന്നെയാണ് .സഹസ്രാരത്തിലെ ആത്മസ്ഥാനമാണ് ദ്വാരക . സുഷുമ്നാ നാഡിയാണ് ബലരാമൻ . സുഷുമ്നയിൽ നിന്നും പുറപ്പെടുന്ന നാഡീവ്യൂഹങ്ങൾ പ്രധാനമായി പതിനാറായിരമുണ്ട് . പ്രധാന നാഡികൾ പതിനാറായിരത്തിൽ നിന്നും പുറപ്പെടുന്ന മൊത്തത്തിലുള്ള 172000 യോഗനാടികൾ കൃഷ്ണ പുത്രന്മാരായി സങ്കല്പിക്കപ്പെടുന്നു . പതിനാറായിരം യോഗനാടികൾ കഫം കയറി അടഞ്ഞിരിക്കുന്നു . ഈ കഫദോഷമാണ് നരകാസുരൻ . ഭൂമീഭൂതമാണ് കഫത്തിന്റെ അടിസ്ഥാനം . അതിനാൽ നരകൻ ഭൂമിപുത്രനായി . [യോഗസൂത്രം , സൗന്ദര്യ ലഹരി]

കൃഷ്ണപത്നിമാരുടെ എണ്ണം[തിരുത്തുക]

വിഷ്ണുപുരാണം , അംശം 5 , അദ്ധ്യായം 31 ലായി , കൃഷ്ണൻ നരകാസുരന്റെ ബന്ധനത്തിലിരുന്ന പതിനാറായിരത്തി ഒരുന്നൂറിലധികം (16100+)കന്യകമാരെ വേളി കഴിച്ചതായി പറയുന്നുണ്ട് . ഭാഗവതം ദശമസ്കന്ധം , അദ്ധ്യായം 59 ലായി കൃഷ്ണന് പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു (16108)ഭാര്യമാരുണ്ടായിരുന്നതായി വ്യക്തമായ സൂചനയുണ്ട് . അപ്പോൾ വിഷ്ണുപുരാണം പ്രകാരവും , ഭാഗവതം പ്രകാരവും , കൃഷ്ണോപനിഷത്തുപ്രകാരവും കൃഷ്ണന്റെ ഭാര്യമാരുടെ മൊത്തം എണ്ണം പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു (16108) തന്നെയാണ് .
എന്നാൽ വ്യാസഭാരതത്തിന്റെ അനുബന്ധമായ ഹരിവംശത്തിലാണ് കൃഷ്ണന് 16008 ഭാര്യമാരുണ്ടായിരുന്നതായി പറയുന്നത് . അതിനാൽ ഭൂരിപക്ഷ അഭിപ്രായം പ്രകാരവും , പ്രധാന ഗ്രന്ഥങ്ങളിലെ ആഖ്യാനം പ്രകാരവും കൃഷ്ണന്റെ ഭാര്യമാരുടെ എണ്ണം പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു(16108) തന്നെയാണ് . കൂടാതെ കൃഷ്ണോപനിഷത്തു കൃഷ്ണന്റെ ഭാര്യമാർ വാസ്തവത്തിൽ പതിനാറായിരം പ്രധാന വേദ ഋക്കുകളും , 108 പ്രധാന ഉപനിഷത്തുക്കളുമാണെന്നു പറഞ്ഞട്ടുമുണ്ടല്ലോ . അപ്പോഴും സംഖ്യ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു(16108) തന്നെയാണ്.

കൃഷ്ണനെ സംബന്ധിക്കുന്ന പുരാണങ്ങൾ[തിരുത്തുക]

ഭഗവാൻ കൃഷ്ണനെ സംബന്ധിക്കുന്ന പുരാണങ്ങളിൽ പ്രധാനമായവ ഭാഗവതം , ബ്രഹ്മവൈവർത്ത പുരാണംവിഷ്ണുപുരാണം , ഹരിവംശംഎന്നിവയാണ് . ഭാഗവത മഹാപുരാണത്തിൽ ഭഗവാൻ കൃഷ്ണന്റെ ഭൂമിയിലെ ജീവിതതത്തിനു കൂടുതൽ പ്രാധാന്യം നൽകുമ്പോൾ ബ്രഹ്മവൈവർത്ത പുരാണത്തിൽ അദ്ദേഹത്തിന്റെ അതീന്ദ്രിയ ലോകമായ ഗോലോകത്തിനാണ് കൂടുതൽ പ്രാധാന്യം . ബ്രഹ്മവൈവർത്ത പുരാണത്തിൽ കൃഷ്ണനെ കൂടുതൽ തിളക്കമാർന്ന , വ്യത്യസ്തമായ ഭാവത്തിൽ വർണ്ണിച്ചിരിക്കുന്നു . ബ്രഹ്മവൈവർത്തപുരാണ പ്രകാരം എല്ലാ ദേവീദേവന്മാരും കൃഷ്ണനിൽ നിന്നുമുണ്ടായതാണ് . വിഷ്ണു പോലും ഗോലോകവാസിയായ കൃഷ്ണന്റെ അംശമായാണ് ഇതിൽ പറഞ്ഞിരിക്കുന്നത് . വിഷ്ണുവിന്റെ വൈകുണ്ഠലോകം കൃഷ്ണന്റെ ഗോലോകത്തിന്റെ ഒരു ഏകദേശം മാത്രമായാണ് ബ്രഹ്മവൈവർത്ത പുരാണത്തിൽ പറഞ്ഞിരിക്കുന്നത് . കൽക്കിപുരാണത്തിൽ , ഭഗവാൻ കൽക്കി ഗോലോകവാസിയായ കൃഷ്ണന്റെ അവതാരമായാണ് പറഞ്ഞിരിക്കുന്നത് . കൃഷ്ണൻ സർവ്വശക്തനും സകലതിനും ഈശ്വരനുമായ ദൈവമായാണ് ബ്രഹ്മവൈവർത്തപുരാണം പറയുന്നത് . വിഷ്ണുപുരാണം പ്രകാരം വിഷ്ണുവിന്റെ ഒരു അംശമാണ് കൃഷ്ണൻ . ലോകനാഥനായ ഭഗവാൻ വിഷ്ണു ഭൂഭാരം ഹരിക്കുന്നതിനായി കൃഷ്ണനായി ഭൂമിയിൽ അവതരിച്ചുവെന്നു വിഷ്ണുപുരാണം പറയുന്നു . അതിൽ വിഷ്ണുവിനാണ് പ്രാധാന്യം . ഗോലോകം അഥവാ കൃഷ്ണന്റെ വൃന്ദാവനം വിഷ്ണുവിന്റെ വൈകുണ്ഠം ഭൂമിയിൽ അവതരിച്ചതാണെന്നും , വൈകുണ്ഠവാസികളായ വിഷ്ണുദൂതന്മാർ ഗോലോകവാസികളായ ഗോപന്മാരായി ജനിച്ചതായും വിഷ്ണുപുരാണം പറയുന്നു . ഭഗവാൻ വിഷ്ണു അദ്ദേഹത്തിൻറെ ശിരസ്സിൽ നിന്നും ഒരു കറുത്ത രോമവും വെളുത്ത രോമവും പറിച്ചെടുത്തതായും , കറുത്ത രോമം കൃഷ്ണനായും , വെളുത്ത രോമം ബലരാമനായും ഭൂമിയിൽ ജനിച്ചതായും വിഷ്ണുപുരാണം പറയുന്നു . [വിഷ്ണുപുരാണം അംശം 4 , അദ്ധ്യായം 15 ; വിഷ്ണുപുരാണം അംശം 5 , അദ്ധ്യായങ്ങൾ 1 ,2 ,3 ]. മഹാഭാരതത്തിന്റെ അനുബന്ധമായ ഹരിവംശവും ഇത് ശെരിവയ്ക്കുന്നു .

കൃഷ്ണ ലീലകൾ[തിരുത്തുക]

ഭഗവാൻ കൃഷ്ണന്റെ ലീലകളെപ്പറ്റി പറഞ്ഞാൽ അവസാനമില്ല . അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഭൂമിയിലെ ഒരു പുൽനാമ്പു പോലും അദ്ദേഹത്തിന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെട്ടിരുന്നു . അദ്ദേഹത്തിൻറെ ജനനസമയം ലോകത്തിനു വളരെയേറെ സ്വസ്ഥതയുണ്ടാവുകയും , ഗ്രഹങ്ങളുടെ നില കൃത്യമാവുകയും ചെയ്തു . ആ സമയം അസുരന്മാരുടെ മനസ്സുകളിൽ വലുതായ ഭയവും ഉൽഭൂതമായി . അദ്ദേഹത്തിൻറെ ലീലകളെ ഗോപാലങ്ങൾ എന്ന് പണ്ഡിതന്മാർ സംബോധന ചെയ്തിരിക്കുന്നു . ഇതനുസരിച്ചു ,ദേവകീപുത്ര ഗോപാലം, ലീലാഗോപാലം , യശോദാ ഗോപാലം , നന്ദഗോപ ഗോപാലം , പൂതനാമോക്ഷ ഗോപാലം , ശകടഭഞ്ജക ഗോപാലം , തൃണാവർത്ത ഗോപാലം , വിദ്യാരാജഗോപാലം , ഗോവർദ്ധന ഗോപാലം , ദാമോദര ഗോപാലം , കാളിയമർദ്ദന ഗോപാലം , വിപ്രഗോപാലം , സന്താന ഗോപാലം , മദനഗോപാലം ,കംസാരി ഗോപാലം , കുചേല ഗോപാലം ,പാർത്ഥസാരഥി ഗോപാലം എന്നിങ്ങനെ 196 ലീലകളെപ്പറ്റി ഭഗവതത്തിലും , ഹരിവംശത്തിലും വർണ്ണിച്ചിരിക്കുന്നു .
ഇവയിൽ പ്രസക്തമായ ഒന്നുരണ്ടെണ്ണം താഴെ പറയുന്നു .
  • വിദ്യാരാജഗോപാലം
കംസവധ ശേഷം , സാന്ദീപനി മുനിയുടെ ആശ്രമത്തിൽ വിദ്യാഭ്യാസത്തിനെത്തിയ രാമകൃഷ്ണന്മാർ , നാല് വേദവും ആറു ശാസ്ത്രവും , പതിനെട്ടു പുരാണങ്ങളും , അറുപത്തിനാല് കലകളും , ധനുർവേദവും , ആയോധന വിദ്യകളും വെറും 64 ദിവസം കൊണ്ട് പഠിച്ചു തീർത്തു . ഓരോ ശാസ്ത്രങ്ങൾ മുനി ചൊല്ലിക്കൊടുക്കേണ്ട താമസമേയുണ്ടായുള്ളൂ . ഇതുകണ്ട് മുനി അത്ഭുതപ്പെടുകയും ഗുരുദക്ഷിണയായി തന്റെ മരിച്ച മകനെ തരുവാനായി കൃഷ്ണനോട് യാചിക്കുകയും ചെയ്തു . കൃഷ്ണൻ ദിവ്യശക്തിയാൽ മരിച്ച മകനെ ഗുരുവിനു നൽകി . ഇത്തരത്തിൽ സർവ്വതരം വിദ്യയുടെയും രാജനാകയാൽ കൃഷ്ണന് സിദ്ധിച്ച നാമമാണ് വിദ്യാരാജഗോപാലൻ . വിദ്യാരാജഗോപാലൻ പണ്ഡിതന്മാരുടെ ഉപാസനാമൂർത്തിയാണ് . ഗോപാലമന്ത്രങ്ങളിൽ രാജാവാണ് വിദ്യാരാജഗോപാലമന്ത്രം .
  • ഗോവർദ്ധനഗോപാലം
ഇന്ദ്രന്റെ ദർപ്പം ശമിപ്പിക്കാനായി ഭഗവാൻ കൃഷ്ണൻ ഒരിക്കൽ ഗോവർദ്ധന പർവതത്തെ ഉയർത്തിപ്പിടിക്കുകയുണ്ടായി . അതുകൊണ്ടു അദ്ദേഹത്തെ ഗോവർദ്ധന ഗോപാലൻ എന്ന് വിളിക്കുന്നു . വെറും ഇടതുകയ്യിന്റെ ചെറുവിരൽ കൊണ്ട് പർവതത്തെ എടുത്തുയർത്തിയ കൃഷ്ണൻ ഏഴു ദിവസം പർവ്വതത്തേയും താങ്ങി നിൽക്കുകയുണ്ടായി . ഇന്ദ്രൻ സംവർത്തക മേഘങ്ങളെയയയ്ച്ചു കൊടും മഴ പെയ്യിച്ചെങ്കിലും ഗോപന്മാർക്കു യാതൊരു കുഴപ്പവുമുണ്ടായില്ല . ഒടുവിൽ ഇന്ദ്രൻ തോൽക്കുകയും കൃഷ്ണനോട് മാപ്പു ചോദിക്കുകയും ചെയ്തു . ഗോവർദ്ധനഗോപാലൻ കർഷകരുടെ ഉപാസനാമൂർത്തിയാണ്.
  • മദനഗോപാലം
ഗോപസ്ത്രീകളുമായി രാസലീലകളാടിയതിനാൽ കൃഷ്ണനെ മദനഗോപാലൻ എന്ന് വിളിക്കുന്നു . വാസ്തവത്തിൽ അതൊരു ആത്‌മീയ ലീലയായിരുന്നു . ഗോപസ്ത്രീകൾ കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ശരീരബോധം വിടുകയും , ആത്മഭാവത്തിൽ കൃഷ്ണനുമായി നൃത്തം ചെയ്യുകയുമാണുണ്ടായത് . തന്റെ സമീപമെത്തിയ സാധാരണക്കാരായ ഗോപാലനാരികൾക്ക് , നിമിഷാർദ്ധം കൊണ്ട് യോഗികൾ അനുഭവിക്കുന്ന സമാധിസുഖം നൽകുവാൻ കൃഷ്ണന്റെ ദിവ്യശക്തിക്കു സാധിച്ചു . ദൂരെ നിന്ന് നോക്കിയവർക്ക് ഓരോ ഗോപസ്ത്രീയും കൃഷ്ണനെ ധ്യാനിക്കുന്നതായി മാത്രം കാണുവാനേ സാധിച്ചുള്ളൂ .മദനഗോപാലൻ ഗൃഹസ്ഥന്മാരുടെ ഉപാസനാമൂർത്തിയാണ്.
  • ദേവകീപുത്ര ഗോപാലം
ദേവകീദേവിയുടെ ഗർഭത്തിൽ പുത്രനായി ജന്മമെടുത്തതിനാലും , ദേവകിയുടെ പുത്രനാവുകയാലും ദേവകീപുത്രൻ എന്ന് കൃഷ്ണന് പേരുണ്ടായതായി പറയുന്നു . ദേവകീപുത്രഗോപാലൻ കുടുംബഭദ്രതയുടെ ദേവനാണ് .
  • കംസാരി ഗോപാലം
കംസന്റെ ശത്രുവാകയാലും കംസനെ വധിച്ചതുകൊണ്ടും കംസാരിഗോപാലനായി . കംസാരിഗോപാലൻ ശതുസംഹാര മൂർത്തിയാണ് .
  • സന്താന ഗോപാലം
മക്കൾ നഷ്ടപ്പെട്ട വിപ്രൻറെ കുഞ്ഞുങ്ങളെ വൈകുണ്ഠത്തിൽ പോയി തിരികെ കൊണ്ട് വന്നതിനാൽ സന്താനഗോപാലനായി . സന്തതി ലാഭത്തിനും കുടുംബക്ഷേമത്തിനുമുള്ള മൂർത്തിയായി ഹിന്ദുക്കൾ സന്താനഗോപാലനെ കാണുന്നു .
ഇത്തരത്തിൽ വൈഷ്ണവ സമ്പ്രദായത്തിലുള്ള ഓരോ ഉപാസനാമൂർത്തിയും കൃഷ്ണന്റെ ഓരോരോ ലീലകളെയാണ് സൂചിപ്പിക്കുന്നത് . കൃഷ്ണനന്റെ വായ്മൊഴിയായും വരമൊഴിയായും പറഞ്ഞുകേൾക്കുന്ന ലീലകളെപ്പറ്റി മാത്രം ഒരു ഗ്രന്ഥമെഴുതിയാൽ അത് തന്നെ മഹാഭാരതത്തേക്കാൾ വലിപ്പമുണ്ടാകും .

കൃഷ്ണനും കുരുപാണ്ഡവരും[തിരുത്തുക]

ഭഗവാൻ കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയായിരുന്നു കുന്തി . ഈ കുന്തിയാണ് പാണ്ഡവരുടെ മാതാവ് . അപ്പോൾ പാണ്ഡവരുടെ മാതൃപക്ഷത്താണ്‌ യാദവർ വരിക . യാദവരിൽ ശ്രേഷ്ഠനായ വസുദേവർ കശ്യപ മുനിയുടെ അംശമായിരുന്നു . യാദവരിൽ വൃഷ്ണികൾ എന്ന പ്രബലവിഭാഗത്തിലാണ് കൃഷ്ണൻ ജനിച്ചത് . കൃഷ്ണന്റെ പുത്രനായിരുന്ന സാംബൻ ദുര്യോധനന്റെ പുത്രിയായ ലക്ഷ്മണയെ ആണ് വിവാഹം ചെയ്തിരുന്നത് . അത്തരത്തിൽ നോക്കുമ്പോൾ ദുര്യോധനൻ കൃഷ്ണന്റെ പുത്രനായ സാംബന്റെ അമ്മാവനായി വരും . അത്തരത്തിൽ കുരുക്കളുമായും പാണ്ഡവരുമായും കൃഷ്ണന് അത്യധികം ബന്ധമുണ്ട് . അതുകൊണ്ടാണ് അദ്ദേഹം യുദ്ധത്തിന് മുൻപ് ഇരുകൂട്ടരേയും സഹായിക്കാമെന്ന് വാക്കു കൊടുത്തത് . ഒരു അക്ഷൗഹിണിയോളം വരുന്ന തന്റെ നാരായണീയ സേനയെ അദ്ദേഹം ദുര്യോധനന് വിട്ടു കൊടുത്തു . സ്വയം ഒരു തേരാളിയായി അർജ്ജുനനോടൊപ്പം നിൽക്കുകയും ചെയ്തു . യുദ്ധത്തിൽ താൻ ആയുധമെടുക്കില്ല എന്ന് കൃഷ്ണൻ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു . അതുകൊണ്ട് ദുര്യോധനൻ അതീവ സന്തുഷ്ടനായി കിട്ടിയ സഹായവും വാങ്ങി തിരികെപ്പോന്നു .
അതിനു ശേഷം നടന്ന കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന്റെ തേരാളിയായി അദ്ദേഹം നിലകൊണ്ടു . കൗരവർ ഒന്നടങ്കം ചത്തൊടുങ്ങി . തുടർന്ന് യുദ്ധശേഷം മക്കൾ മരിച്ച ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും പോയിക്കണ്ട് ആശ്വസിപ്പിച്ചു . ആയിടയ്ക്കാണ് ഗാന്ധാരി യുദ്ധഭൂമി സന്ദർശിക്കുന്നതും ദുഃഖിതയായ അവർ കൃഷ്ണനെ ശപിക്കുന്നതും . എന്തായാലും ഭഗവാൻ അതൊന്നും അത്ര ഗൗരവമായി കണ്ടില്ല . കാരണം ഗാന്ധാരിയുടെ ശാപവും അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചത് തന്നെയായിരുന്നു . അതിനു ശേഷം അദ്ദേഹം ഗര്ഭസ്ഥനായ പരീക്ഷിത്തിനെ ജീവിപ്പിച്ചു . തുടർന്ന് യുധിഷ്ഠിരന്റെ കിരീടധാരണത്തിനു ശേഷം ദ്വാരകയിലേക്കു തിരികെപ്പോയി . ദ്വാരകയിലെത്തിയ അദ്ദേഹം അഭിമന്യുവിന്റെ മരണവാർത്ത വസുദേവരെ അറിയിച്ചു . തുടർന്ന് വസുദേവർക്കും , ഉദ്ധവർക്കും , അക്രൂരനും മറ്റും ജ്ഞാനമുപദേശിച്ചു . മഹർഷിമാർ നിരന്തരം അദ്ദേഹത്തെ വന്നുകണ്ട്‌ ജ്ഞാനോപദേശം തേടിക്കൊണ്ടിരുന്നു . ഈ സന്ദർഭത്തിൽ അദ്ദേഹം ധർമ്മരക്ഷയ്ക്കായി തുടർച്ചയായി ചില യജ്ഞങ്ങൾ ചെയ്യുകയും കാലോചിതമായ കർമ്മങ്ങൾ ആചരിക്കുകയും ചെയ്തു പോന്നു . അപ്പോഴായിരുന്നു കണ്വൻ , വിശ്വാമിത്രൻ തുടങ്ങിയ മുനിമാർ കൃഷ്ണനെ കാണുവാനായി എത്തിയത് . കൃഷ്ണന്റെ പുത്രനായ സാംബന്റെയും കൂട്ടരുടെയും അവഹേളനപരമായ ചില പ്രവർത്തികളിൽ ക്രുദ്ധരായ മുനിമാർ യദുക്കൾ നശിക്കുമെന്നു ശപിച്ചു . അതനുസരിച്ചു യാദവർ തമ്മിലടിച്ചു നശിച്ചു . വാസ്തവത്തിൽ അതും കൃഷ്ണന്റെ സങ്കല്പമായിരുന്നെന്ന് മഹാഭാരതത്തിലും ഭാഗവതത്തിലും പറയുന്നുണ്ട് . യാദവകുലം നശിച്ചശേഷം ലീല അവസാനിപ്പിച്ച കൃഷ്ണൻ കുണ്ഡലിനി ഉണർത്തി യോഗം കൈക്കൊണ്ട് വനത്തിൽ ശയിച്ചു . ആ സമയം അവിടെയെത്തിയ ജര എന്ന വേടന്റെ അമ്പേറ്റ്‌ അദ്ദേഹം സ്വദേഹം ഉപേക്ഷിച്ചു . കൃഷ്ണൻ ഭൂമിയുപേക്ഷിച്ചതറിഞ്ഞ പാണ്ഡവർ രാജ്യം യുയുത്സുവിനെ ഏൽപ്പിക്കുകയും പരീക്ഷിത്തിനെ അടുത്ത രാജാവായി അവരോധിക്കുകയും ചെയ്തിട്ട് മഹാപ്രസ്ഥാനം ചെയ്തു .

യുധിഷ്ഠിരന്റെ രാജസൂയത്തിൽ[തിരുത്തുക]

യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ട എല്ലാ ഒത്താശകളും അനുഗ്രഹങ്ങളും നൽകി ആ യജ്ഞത്തെ ഒരു വന്പിച്ച വിജയമാക്കിയത് സാക്ഷാൽ കൃഷ്ണനായിരുന്നു . കൃഷ്ണന്റെ അനുഗ്രഹം കൂടാതെ യുധിഷ്ഠിരനോ പാണ്ഡവർക്കോ യജ്ഞം മുഴുമിപ്പിക്കാനാകുമായിരുന്നില്ല . നാരദമുനി പാണ്ഡുവിന്റെ സന്ദേശം യുധിഷ്ഠിരനെ അറിയിച്ചതിനു ശേഷം പാണ്ഡവർ രാജസൂയത്തിന്റെ നടത്തിപ്പിനെക്കുറിച്ചു ആലോചിക്കാനായി കൃഷ്ണനെ ക്ഷണിച്ചു . കൃഷ്ണൻ അത് സമ്മതിക്കുകയും അതിനു വേണ്ടതായ ധനം മുതലായവ നൽകുകയും ചെയ്തു . രാജയസൂയത്തിനു പ്രാരംഭമായി ജരാസന്ധൻ എന്ന ദുഷ്ടരാജാവിനെ വകവരുത്തുവാനാണ് കൃഷ്ണൻ യുധിഷ്ഠിരനെ ഉപദേശിച്ചത് . യുധിഷ്ഠിരന്റെ അനുമതി പ്രകാരം കൃഷ്ണൻ അർജ്ജുനനേയും ഭീമനേയും കൂട്ടിക്കൊണ്ടു ബ്രാഹ്മണ വേഷത്തിൽ ജരാസന്ധന്റെ കൊട്ടാരത്തിലെത്തുകയും തുടർന്ന് തങ്ങളുടെ യഥാരൂപം വെളിപ്പെടുത്തിയിട്ടു ഭീമനുമായി ദ്വന്ദ്വയുദ്ധത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു . കൃഷ്ണന്റെ അനുഗ്രഹത്താൽ ഭീമന് ജരാസന്ധനെ വധിക്കുവാൻ സാധിച്ചു . തുടർന്ന് ജരാസന്ധന്റെ പുത്രനായ സഹദേവനെ മഗധയുടെ രാജാവായി വാഴിക്കുകയും , അദ്ദേഹം നൽകിയ കപ്പം മുതലായവ സ്വീകരിക്കുകയും ചെയ്തിട്ട് , കൃഷ്ണനും ഭീമാർജ്ജുനന്മാരും യജ്ഞത്തിന്റെ അടുത്ത പടികൾ ആലോചിക്കുകയുണ്ടായി . യുധിഷ്ടിരനൊഴിച്ച് മറ്റു നാല് പാണ്ഡവരും ദിഗ്‌വിജയത്തിനായി ഇറങ്ങിത്തിരിച്ചു . അതിനു ശേഷം കപ്പമായി കിട്ടിയ വലിയ സമ്പത്തുപയോഗിച്ച് രാജസൂയം ആരംഭിച്ചു . ആ യജ്ഞത്തിൽ കൗരവർ പോലും സംബന്ധിച്ചു . യാഗത്തിന്റെ അവസാനം നൽകേണ്ടതായ അഗ്രപൂജ ആർക്കു നൽകണമെന്ന കാര്യത്തിൽ വലിയ തർക്കമുണ്ടായി . അപ്പോൾ ഭീഷ്മ പിതാമഹൻ അത് കൃഷ്ണന് നൽകുവാനാണ്‌ പറഞ്ഞത് . പാണ്ഡവർ അഗ്രപൂജ കൃഷ്ണന് തന്നെ നൽകി . തുടർന്നാണ് യജ്ഞത്തിൽ വച്ച് ശിശുപാലൻ എന്ന കൃഷ്ണന്റെ പിതൃസഹോദരി പുത്രൻ കൃഷ്ണനെ ക്രൂരമായി നിന്ദിക്കുകയും ഭർസിക്കുകയും ചെയ്തത് . കൃഷ്ണന് അഗ്രപൂജ നൽകിയതൊന്നും അവിടെയിരുന്ന അസുരപക്ഷക്കാർക്കു സുഖിച്ചില്ല . അവരുടെ വക്താവായി നിന്നുകൊണ്ട് ശിശുപാലൻ കൃഷ്ണനെ നിന്ദിക്കുകയും തെറി പറയുകയും വരെ ചെയ്തു . പാണ്ഡവർ വിഷമിക്കുന്നത് കണ്ടപ്പോൾ കൃഷ്ണൻ ശിശുപാലനെ സുദർശനചക്രം കൊണ്ട് വധിച്ചു . അവന്റെ ആത്മാവ് കൃഷ്ണനിൽ ലയിച്ചു . തുടർന്ന് ദുർന്നിമിത്തങ്ങൾ ഒഴിയുകയും യാഗം ശുഭമായി പര്യവസാനിക്കുകയും ചെയ്തു .

ചൂതുസഭയിൽ കൃഷ്ണൻ[തിരുത്തുക]

പാണ്ഡവരുടെ ഐശ്വര്യം കണ്ടു സഹിക്കാതെ അസൂയമൂത്ത ദുര്യോധനനും ശകുനിയും ഒരു ചതിച്ചൂതു സംഘടിപ്പിക്കുകയുണ്ടായി . പാണ്ഡവരിൽ രാജാവായ യുധിഷ്ഠിരനെ അതിൽ ക്ഷണിച്ചു . ചൂതിനു പാണ്ഡവരെ ക്ഷണിക്കുന്ന സമയത്തു കൃഷ്ണൻ അവിടെയുണ്ടായിരുന്നില്ല . ദ്വാരകയെ ആക്രമിച്ച സാൽവനെ നേരിടാനായി അദ്ദേഹത്തിന് അത്യാവശ്യമായി ദ്വാരകയിലെത്തണമായിരുന്നു . സാൽവനെ വധിക്കാൻ കൃഷ്ണനല്ലാതെ ആർക്കും സാധ്യമല്ല . സാൽവനുമായി കൃഷ്ണൻ കൊടിയ യുദ്ധം ചെയ്യുമ്പോഴായിരുന്നു ചൂത് അരങ്ങേറിയത് .കൃഷ്ണൻ അവിടെയുണ്ടായിരുന്നെങ്കിൽ അദ്ദേഹം ചൂത് തടയുമായിരുന്നെന്നു അദ്ദേഹം തന്നെ യുധിഷ്ഠിരനോട് പറയുന്നുമുണ്ട് . എന്തായാലും തുടർന്ന് , ധർമ്മം നിലനിറുത്താനായി യുധിഷ്ഠിരൻ ചൂതിൽ പങ്കെടുക്കുകയും ശകുനിയുടെ ചതിപ്രയോഗത്താൽ തോൽപ്പിക്കപ്പെടുകയും ചെയ്തു . അവസാന പണയമായി യുധിഷ്ഠിരൻ ദ്രൗപദിയെ തിരഞ്ഞെടുത്തു കളിച്ചു . യുധിഷ്ഠിരൻ അതിലും തോറ്റുപോയി .അതിനു ശേഷം പാണ്ഡവരേയു ദ്രൗപദിയേയും അപമാനിക്കാനായി ദുര്യോധനന്റെ ശ്രമം . അതിനായി ആദ്യം അയാൾ പാണ്ഡവരോട് വസ്ത്രങ്ങൾ അഴിച്ചു വയ്ക്കുവാൻ കൽപ്പിച്ചു . പാണ്ഡവർ മേല്മുണ്ടുകൾ അഴിച്ചെടുത്തു നിലത്തു വച്ചു . തുടർന്ന് ദ്രൗപദിയെ സഭയിലെത്തിക്കുവാൻ ദുര്യോധനൻ ദുശ്ശാസ്സനനെ ചുമതലപ്പെടുത്തി . സഭയിൽ പാഞ്ചാല രാജപുത്രിയായ ദ്രൗപദിയെ ദുശ്ശാസ്സനൻ വലിച്ചിഴച്ചുകൊണ്ടു വന്നു . അവളുടുത്തിരുന്ന ഒറ്റമുണ്ട് വലിച്ചഴിക്കുവാൻ ദുര്യോധനൻ ദുശ്ശാസ്സനനു നിർദ്ദേശം കൊടുത്തു .യാതൊരു പാപചിന്തയുമില്ലാതെ ദുശ്ശാസ്സനൻ അത് ചെയ്യുവാൻ തുടങ്ങി . ആ സമയത്ത് ധർമ്മത്തെയോർത്ത് യുധിഷ്ഠിരൻ മിണ്ടാതെ നിന്നതേയുള്ളൂ . അദ്ദേഹം അനുമതി നൽകാത്തതിനാൽ ഭീമനും ഒന്നും ചെയ്യാനായില്ല . തുടർന്ന് അർജ്ജുനനും നകുലനും സഹദേവനും മൗനം പാലിച്ചു . ഭീഷ്മർക്കോ ദ്രോണർക്കോ സഭയിലെ മറ്റാർക്കുമോ ഒന്നും ചെയ്യാനായില്ല . ധൃതരാഷ്ട്രരുടെ ബുദ്ധിമാനായ ഒരു പുത്രൻ വികർണ്ണൻ മാത്രം ദുര്യോധനന്റെ ദുർനയങ്ങളെ എതിർത്തു . ആ സമയത്താണ് ദുശ്ശാസ്സനൻ ദ്രൗപദിയുടെ വസ്ത്രം പിടിച്ചു വലിക്കുന്നത് . ആരോരുമില്ലാത്ത ദ്രൗപദി ഭഗവാൻ കൃഷ്ണനെ വിളിച്ചു കരഞ്ഞു . തന്റെ മാനം സഭയിലിട്ടു പിച്ചി ചീന്തുവാൻ പോകുന്നത് കണ്ടു ഭീതിയോടെ അവൾ നാരായണനായ കൃഷ്ണനെ വിളിച്ചു കരഞ്ഞു . അവളുടെ ഈ കരച്ചിൽ ദ്വാരകയിലിരുന്ന കൃഷ്ണൻ കേൾക്കുകയും അതീവ വ്യഗ്രനായി - അചിന്തിതമായ വേഗതയിൽ - അദ്ദേഹം ചൂതുസഭയിലെത്തുകയും ചെയ്തു . തുടർന്ന് കൃഷ്ണന്റെ പ്രഭാവത്താൽ ദ്രൗപദിയുടെ വസ്ത്രങ്ങൾ ഇരട്ടിക്കുവാൻ തുടങ്ങി . ദുശ്ശാസ്സനൻ വസ്ത്രം അഴിക്കുന്തോറും വീണ്ടും വീണ്ടും പുതിയ പുതിയ വസ്ത്രങ്ങളാൽ ദ്രൗപദി ചുറ്റപ്പെട്ടതായി കാണപ്പെട്ടു . ദുശ്ശാസ്സനൻ അഴിച്ച വസ്ത്രങ്ങൾ കൂമ്പാരമായി കൂടി . എന്നിട്ടും ദ്രൗപദി പൂർണ്ണ വസ്ത്രധാരിണിയായി കാണപ്പെട്ടു . ദുശ്ശാസ്സനൻ ലജ്ജയോടെ പിന്തിരിഞ്ഞു . ചൂതുസഭയിലെത്തിയ മായാരൂപിയായ കൃഷ്ണനെ ആർക്കും കാണുവാൻ സാധിച്ചില്ല . എന്നാൽ ഭക്തനായ വിദുരർ മാത്രം അത് കണ്ടതായി വ്യാസൻ പറയുന്നുണ്ട് .

കൃഷ്ണന്റെ ജീവിതസായാഹ്നം[തിരുത്തുക]

കുരുക്ഷേത്രയുദ്ധത്തിൽ അനേകം ക്ഷത്രിയർ സൽഗതി പ്രാപിച്ചു . അവരിൽ കൂടുതൽ പേരും അസുരാത്മാക്കളുടെ അവതാരങ്ങളായിരുന്നതിനാൽ ഭൂഭാരം ഹരിക്കപ്പെടുകയും അധർമ്മം നശിക്കുകയും ചെയ്തു . കുരുക്ഷേത്രയുദ്ധത്തിനു ശേഷം ഭഗവാൻ കൃഷ്ണൻ ദ്വാരകയിൽ വസിക്കുന്ന കാലത്ത് അനേകം ശാന്തിയജ്ഞങ്ങൾ നടത്തുകയുണ്ടായി . യാദവന്മാരുടെയും സ്വർഗ്ഗാരോഹണകാലമെടുത്തിരുന്ന സമയമായിരുന്നു അത് . ആ സമയത്താണ് പരീക്ഷിത്ത് ഗർഭാവസ്ഥയിൽ വച്ചു തന്നെ അശ്വത്ഥാമാവിന്റെ ബ്രഹ്മശിരസ്സെന്ന അസ്ത്രമേറ്റു കൊല്ലപ്പെട്ടത് .പാണ്ഡവരുടെ വംശനാശം വരുത്തുവാനായി അശ്വത്ഥാമാവ് പ്രയോഗിച്ചതായ ആ അസ്ത്രത്തെ തടഞ്ഞതും പരീക്ഷിത്തിനെ ജീവനോടെ കാത്തതും കൃഷ്ണനായിരുന്നു . അതികഠിനമായ ഒരു കർമ്മമായിരുന്നു അത് . എങ്കിലും അദ്ദേഹം അത് ചെയ്തു . ഈ ദുഷ്കൃത്യം ചെയ്ത അശ്വത്ഥാമാവിനെ ഭഗവാൻ ശപിച്ചു . തുടർന്ന് ദ്വാരകയിൽ വസിക്കവേ , അദ്ദേഹം ഒരിക്കൽ യാദവരോട് അവരുടെ കുലനാശം ഉടൻ സംഭവിക്കുമെന്ന് പ്രവചിക്കുകയുണ്ടായി . യാദവർ അത് അത്ര കാര്യമായെടുത്തില്ല . ലോകനാഥനായ കൃഷ്ണൻ തങ്ങളുടെ രക്ഷയ്ക്കുള്ളപ്പോൾ തങ്ങൾക്കു ഒന്നും സംഭവിക്കില്ലെന്ന് യാദവർ ധരിച്ചു . അഹന്ത നിറഞ്ഞ സ്വന്തം വംശത്തെ സംഹരിക്കുവാൻ കൃഷ്ണൻ ഉള്ളാലെ നിനച്ചു . വിഷ്ണുപുരാണം അംശം 5 അദ്ധ്യായം 37 ലായി ഇങ്ങനെയൊരു വിവരണം കാണുന്നുണ്ട് .
ഒരു ദിവസം ദേവന്മാർ ദൂതനായി അയച്ച വായുദേവൻ കൃഷ്ണനെ വന്നു കണ്ടു . അദ്ദേഹം പറഞ്ഞു . " ദേവാ ,ഞാൻ ദേവദൂതനായ വായുവാണ്. അങ്ങ് ഭൂമിയിൽ ജനിച്ചിട്ട് നൂറിലേറെ വർഷം കഴിഞ്ഞു . ഇനി അങ്ങ് സ്വർഗത്തിലേക്ക് എഴുന്നെള്ളിയാലും . ദേവന്മാർ അതാഗ്രഹിക്കുന്നു . സ്വർഗ്ഗത്തെ സനാഥമാക്കി അനുഗ്രഹിക്കേണമേ . എങ്കിലും അങ്ങയുടെ ഇഷ്ടംപോലെ തന്നെയാകട്ടെ . "
തുടർന്ന് കൃഷ്ണൻ ഇങ്ങനെ പറയുന്നു . " ഹേ ദേവദൂതാ , താങ്കൾ പറഞ്ഞതെല്ലാം എനിക്കറിയാം . യാദവന്മാരുടെ നാശത്തെ ഞാൻ തുടങ്ങി വച്ചിട്ടുണ്ട് . യാദവന്മാർ ജീവിച്ചിരിക്കെ ഭൂഭാരം കുറയ്ക്കുക സാധ്യമല്ല . ഏഴു രാത്രികൾ കൊണ്ട് ഭൂഭാരം കുറയ്ക്കപ്പെടും . ഈ ദ്വാരക ഞാൻ സമുദ്രത്തോട്‌ വാങ്ങിയതാണ് . അതിനെ അതുപോലെ തന്നെ തിരികെ കൊടുത്തിട്ട് ഞാനും ബലരാമ ജ്യേഷ്ഠനും ഉടനെ സ്വർഗ്ഗത്തിലെത്തുന്നതാണ് . ഭൂമിഭാരത്തിനു കാരണക്കാരായിരുന്ന ജരാസന്ധനും മറ്റുള്ള അസുരന്മാരും കൊല്ലപ്പെട്ടു . ഇപ്പോഴുള്ള യാദവ കുമാരന്മാർ അവരിലൊട്ടും കുറഞ്ഞവരല്ല . അതിനാൽ ഭൂമിയുടെ ഈ അന്തിമഭാരവും കുറിച്ചിട്ടു ഞാൻ സ്വർഗ്ഗത്തിലെത്തുന്നുണ്ടെന്നു ദേവന്മാരെ അറിയിച്ചാലും ".
ഇതുകേട്ട് വായു തിരികെപ്പോയി . ഭഗവാൻ ഇത് പറഞ്ഞതിന് പിന്നാലെ ദിവ്യവും ഭൗമികവും അന്തരീക്ഷജന്യങ്ങളുമായ ദുർന്നിമിത്തങ്ങൾ ദ്വാരകയിൽ ഒന്നിന് പുറകെ മറ്റൊന്നായി കാണപ്പെട്ടു തുടങ്ങി . അതിനെ തുടർന്നാണ് മഹർഷിമാർ ദ്വാരകയിലെത്തിയതും , അവർ കൃഷ്‌ണപുത്രനായ സാംബനെയും മറ്റുള്ള യാദവരെയും ശപിക്കുന്നതും . ഇതിനൊക്കെ മുൻപ് തന്നെ ഗാന്ധാരീ ദേവി കൃഷ്ണനെ ശപിച്ചിട്ടുണ്ടായിരുന്നു . എന്നാൽ അപ്പോഴും ഭഗവാൻ കൃഷ്ണൻ അത് തന്റെ തന്നെ നിശ്ചയമാണെന്നാണ് ഗാന്ധാരിയെ അറിയിച്ചത് . ഇതിൽ നിന്നും യദുവംശം നശിച്ചത് ഭഗവാന്റെ തന്നെ തീരുമാനമായിരുന്നുവെന്നും അതിൽ ഗാന്ധാരിയുടെ ശാപത്തിനോ , മുനിശാപത്തിനോ യാതൊരു കയ്യുമില്ലെന്നും നമുക്ക് കാണാം . തുടർന്നുള്ള വിഷ്ണു പുരാണം അംശം 5 അദ്ധ്യായം 38 ലായി വ്യസമുനി അർജ്ജുനനോട് പറയുന്നത് ഇങ്ങനെയാണ് .
"അർജ്ജുനാ , ഭഗവാൻ കൃഷ്ണൻ സ്വയം കാലസ്വരൂപനാകുന്നു . അദ്ദേഹം ഭൂഭാരം തീർക്കുവാനായി മാത്രം അവതരിച്ചതായിരുന്നു . അദ്ദേഹം ഭൂമീദേവിയുടെയും ദേവന്മാരുടെയും അപേക്ഷ പ്രകാരം ഭൂമിയിൽ അവതാരമെടുത്തു . അസംഖ്യങ്ങളായ ദുഷ്ടരാജാക്കന്മാരെയും മറ്റും വധിച്ചു തന്റെ അവതാരകൃത്യം നേടി . അതിനു ശേഷം വൃഷ്ണി - അന്ധക കുലങ്ങളേയും ഉപസംഹരിച്ചു . ശേഷം തന്റെ ഇച്ഛയാൽ ഭൂലോകം വെടിഞ്ഞു വൈകുണ്ഠം പ്രാപിച്ചു . അതിനാൽ നീ ദുഃഖിക്കരുത് . "
ഇത്തരത്തിൽ സ്വയം കാലസ്വരൂപനായ ഈശ്വരൻ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു അവതാരമെടുക്കുന്നു . ഉദ്ദേശം സാധിച്ചു കഴിഞ്ഞാൽ ലീലയെ ഉപസംഹരിക്കുന്നു .

ഉപനിഷത്തുക്കൾ[തിരുത്തുക]

കൃഷ്ണനെ സംബന്ധിക്കുന്ന ഉപനിഷത്തുക്കളിൽ പ്രധാനമായവ കൃഷ്ണോപനിഷത്ത് , ഗോപാലപൂർവ്വതാപിന്യൂപനിഷത്ത് എന്നവയാണ് . 108 ഉപനിഷത്തുക്കളിൽ വച്ച് വലിപ്പം കുറഞ്ഞ രണ്ടു ഉപനിഷത്തുക്കളാണ് ഇവയെങ്കിലും ഇവയുൾക്കൊള്ളുന്ന സാരാംശം വളരെ വലുതാണ് . ഗോപാലപൂർവ്വതാപിന്യൂപനിഷത്തിൽ ബ്രഹ്‌മാവ്‌ കൃഷ്ണനെക്കുറിച്ചു മുനിമാരോട് വർണ്ണിക്കുന്നത് ഇങ്ങനെയാണ് .
ശ്രീകൃഷ്ണോ വൈ പരമം ദൈവതം ഗോവിന്ദാൻ മൃത്യുർ ബിഭേതി
ഗോപീജനവല്ലഭജ്ഞാനേന തജ്‌ജാതം ഭവതി സ്വാഹേദം സംസരതീതി
തദു ഹോചു കഃ കൃഷ്ണോ ഗോവിന്ദശ്ച കോ(അ)സാവിതി ഗോപീജനവല്ലഭ കഃ കാ സ്വാഹേതി
തനുവാച ബ്രാഹ്മണഃ പാപകർഷണോ ഗോഭൂമി വേദ വിദിതോ വേദിതാ ഗോപീജന വിദ്യാകലാ പ്രേരകഃ
തന്മായാ ചേതി സകലം പരം ബ്രഹ്മൈ തദ്‌ യോ ധ്യായതി
രസതി ഭജതി സോ(അ )മൃതോ ഭവതി സോ(അ )മൃതോ ഭവേതീതി [ഗോപാലപൂർവ്വതാപിന്യൂപനിഷത്ത് പദ്യം 2]
(ഭാഷാ അർത്ഥം)
(ബ്രഹ്‌മാവ്‌ മുനിമാരോട് പറയുന്നതാണ് സന്ദർഭം). ശ്രീകൃഷ്ണനാണ് പരമനായ ഈശ്വരൻ . ഇദ്ദേഹത്തിന് ഗോവിന്ദനെന്നും പേരുണ്ട് . ഗോവ് , വേദം , ഭൂമി , വേദവാണി എന്നിവയുടെ ജ്ഞാനവും ഇദ്ദേഹമാണ് . ഇദ്ദേഹത്തെ മരണം പോലും ഭയക്കുന്നു . ഗോപീജനവല്ലഭനായ ഇദ്ദേഹം അവിദ്യയെ ഇല്ലാതാക്കുന്നു . സകല ജ്ഞാനവും , വിദ്യയാകുന്ന അമൃത് നൽകുന്നവനും ഇദ്ദേഹമത്രേ . ഈ ദിവ്യപുരുഷന്റെ മായാശക്തിയെ സ്വാഹാ എന്ന് പറയുന്നു . ഇതൊക്കെയും പരമേശ്വരനായ ഇദ്ദേഹത്തിന്റെ രൂപങ്ങൾ തന്നെയാണ് . ശ്രീകൃഷ്ണൻ എന്ന നാമത്തിൽ വിഖ്യാതനായിരിക്കുന്നത് പരബ്രഹ്മം തന്നെയാണ് . പാപനാശകനാണ് ഇദ്ദേഹം . ആരാണോ ഇദ്ദേഹത്തെ ധ്യാനിക്കുന്നത് , ആരാണോ ഇദ്ദേഹത്തിന്റെ നാമങ്ങൾ ജപിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ ഭജിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ സ്തുതിക്കുന്നത് , അവർ തീർച്ചയായും മരണമില്ലായ്മയെ പ്രാപിക്കും (സോ(അ )മൃതോ ഭവേതീതി) .
കൃഷ്ണോപനിഷത്തിൽ കൃഷ്ണനെ വിഷ്ണുവിന്റെ അംശമായും , സാക്ഷാൽ ശ്രീരാമദേവന്റെ പുനരവതാരമായും വർണ്ണിച്ചിരിക്കുന്നു .

ആരാധന[തിരുത്തുക]

വൈഷ്ണവം[തിരുത്തുക]

വിശ്വരൂപദർശ്ശനം
കൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണ്ടുകൊണ്ട് വൈഷ്ണവർ ആരാധിക്കാറുണ്ട്. കൃഷ്ണൻ വിഷ്ണുവിന്റെ പൂർണ്ണാവതാരമാണ്.[25] എന്നിരുന്നാലും വിഷ്ണുവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ വ്യക്തമായ വ്യാഖ്യാനം ഇതുവരെ ലഭിച്ചിട്ടില്ല.[26] ചിലയിടങ്ങളിൽ വിഷ്ണുവിന്റെ വലതു ഭാഗത്തായി കുടികൊള്ളുന്ന സ്വതന്ത്രസ്വഭാവമുള്ള ദൈവമായും കൃഷ്ണനെ കണക്കാക്കാറുണ്ട്. [27] വൈഷ്ണവമതം പ്രധാനമായും കൃഷ്ണന്റേയും വിഷ്ണുവിന്റേയും പരമോന്നതയെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മിക്ക വൈഷ്ണവഭേദങ്ങളും കൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുകയാണെങ്കിലും ഗൗഡീയ വൈഷ്ണവം[28] [29] ,വല്ലഭ സമ്പ്രദായം, നിമ്പാർക്ക സമ്പ്രദായം എന്നീ ഗണത്തിൽപ്പെട്ടവർ കൃഷ്ണനെ ഒരു സ്വതന്ത്ര ദൈവഭാവത്തിൽ അഥവാ സ്വയംഭഗവാനായാണ് കണക്കാക്കുന്നത്.[30] [31][32] [33][34] സ്വാമിനാരായണ സമ്പ്രദായത്തിന്റെ സ്ഥാപകനായ സ്വാമിനാരായണൻ സ്വതന്ത്രരൂപത്തിലാണ് ആരാധിക്കുന്നത്. വൈഷ്ണവമതത്തിലെ പ്രമുഖ ശാഖയായ മഹാകൃഷ്ണവം വേദകാലത്തിലെ വസുദേവർ, ഗോപാലർ, കൃഷ്ണസങ്കല്പം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.[35]

പഴയ ആചാരരീതികൾ[തിരുത്തുക]

കൃഷ്ണ-വാസുദേവ (kṛṣṇa vāsudeva വസുദേവരുടെ പുത്രനായ കൃഷ്ണൻ) എന്നത് വൈഷ്ണവമതത്തിലേയും കൃഷ്ണസങ്കല്പത്തിലേയും പ്രാചീനമായ ആരാധനാരീതിയാണ്.[36] കൃഷ്ണാരാധാരയിലെ വളരെ പൗരാണികമായ ഒരു രീതിയാണിതെന്ന് വിശ്വസിക്കുന്നു.[37]ഈ രീതി മറ്റ് ആരാധനാരീതികളേക്കാൾ പ്രാചീനമാണെന്നും ഇതുമൂലമാണ് പിന്നീട് വൈഷ്ണവമതത്തിന്റെ ഏകീകരണം നടന്നതെന്നും വിശ്വസിച്ചു പോരുന്നു. ഭാഗവതരീതിയും ബാല കൃഷ്ണ സമ്പ്രദായത്തോടൊപ്പം ഗോപാല സമ്പ്രദായം കൂടി ചേർന്നപ്പോൾ കൃഷ്ണാരാധന ഒരുമ നേടി ഇന്നത്തെ രീതിയിലേക്ക് വളർന്നു.[38] [39] ഈ രീതിയ്ക്ക് പുറത്തുള്ള പലയിടത്തും ഭക്തരെ വാസുദേവകർ(Vāsudevaka) എന്ന പേരിൽ അറിയപ്പെടാറുണ്ട്.[40]വൈഷ്ണവത്തിൽ പിന്നീട് ചതുർ-അവതാരാഖ്യാനമായി മാറിയ കൃഷ്ണ-വാസുദേവൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹരിവംശത്തിൽ വിശദമാക്കുന്നുണ്ട്.[41]

പ്രാർത്ഥനാ ശ്ലോകങ്ങൾ[തിരുത്തുക]

കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ[42]

ഭക്തിയോഗം[തിരുത്തുക]

ഭക്തി എന്നത് ഏതെങ്കിലും ഒരു ദൈവവിശ്വാസവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതല്ല. എങ്കിലും ഹൈന്ദവവിശ്വാസത്തിൽ, പ്രത്യേകിച്ചും വൈഷ്ണവഭേദത്തിൽ ഭക്തിപ്രകാരവും നിർവൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്റേതാണ്.[43] കൃഷ്ണഭക്തർ പ്രപഞ്ചത്തിന്റെ ആധാരം തന്നെ കൃഷ്ണലീലയിൽ(lila-'divine play) അധിഷ്ടിതമാണെന്ന് വിശ്വസിക്കുന്നു. വൈഷ്ണവഭക്തിപ്രസ്ഥാനത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കൃതി ഭാഗവതമാണ് . ഭാഗവതം സാക്ഷാൽ കൃഷ്ണൻ തന്നെയാണെന്ന് വിശ്വസിക്കുന്നു . അതിനാൽ ഇതിനെയൊരു ദിവ്യഗ്രന്ഥമായി വൈഷ്ണവർ കരുതുന്നു . ഭാഗവതം പാരായണം ചെയ്യുന്നതും , കൃഷ്ണന്റെ ലീലകളെ കീർത്തിക്കുന്നതും മുക്തിപ്രദമാണെന്നു വൈഷ്ണവർ വിശ്വസിക്കുന്നു . ബംഗാളിലെ ഭക്തികവികൾ ഭഗവതത്തിന്റെ ചുവടുപിടിച്ചു ധാരാളം കീർത്തനങ്ങളും സ്തോത്രങ്ങളും രചിക്കുകയുണ്ടായി .കൃഷ്ണ ഭക്തന്മാരായ വൈഷ്ണവരെ പൊതുവിൽ ഭാഗവതന്മാർ എന്നും , ഭഗവൽ പാദർ എന്നും സംബോധന ചെയ്യുന്നു . 5 ,6 ശതകങ്ങളിൽ ബംഗാളിൽ ഭക്തിപ്രസ്ഥാനം വളരെയേറെ പോഷിക്കപ്പെട്ടു . ചൈതന്യ മഹാപ്രഭു , ശ്രീരാമകൃഷ്ണ പരമഹംസർ , മീരാദേവി തുടങ്ങിയവർ ഭക്തിപ്രസ്ഥാനത്തിനു നൽകിയ സംഭാവനകൾ വിശിഷ്ടങ്ങളാണ് .

കൃഷ്ണാരാധനാ സമ്പ്രദായത്തിലെ മൂർത്തികൾ[തിരുത്തുക]

കൃഷ്ണാരാധനാ സമ്പ്രദായത്തിലെ പ്രധാന മൂർത്തി ജനാർദ്ദനനാകുന്നു .ഗുരുവായൂരിലെ മൂർത്തിയും ഇതാണ് . ഇതുകൂടാതെ ബലരാമമൂർത്തി , മഹാസുദര്ശനമൂർത്തി, രാധാമാധവമൂർത്തി , രാമകൃഷ്ണമൂർത്തി , രുക്മിണീഗോപാലമൂർത്തി , വിനായകഗോപാലമൂർത്തി , പാർത്ഥസാരഥി , നർത്തനഗോപാലൻ , കാളിയമർദ്ദനമൂർത്തി എന്നിവയുമുണ്ട് . കൃഷ്ണാരാധനാസമ്പ്രദായത്തിലെ 196 മൂർത്തികൾ കൃഷ്ണന്റെ ഓരോ ലീലകളാണ് . ഇത്തരത്തിൽ 196 ഗോപാലമന്ത്രങ്ങളുമുണ്ട് . രാജാ രവിവർമ്മയുടെ ചിത്രങ്ങളിൽ കുറെയേറെ തന്മയത്വമാർന്ന മൂർത്തീഭേദങ്ങളെ കാണുവാൻ സാധിക്കും . ഇതുകൂടാതെ ചതുരക്ഷരീ ഗോപാലം , അഷ്ടാക്ഷരീ ഗോപാലം , ദശാക്ഷരീ ഗോപാലം , അഷ്ടാദശാക്ഷരീ ഗോപാലം , വിംശത്യക്ഷര ഗോപാലം , രാജഗോപാലം , സമ്മോഹന ഗോപാലം തുടങ്ങിയ പ്രധാന മന്ത്രങ്ങളാൽ ഗോപാലമൂർത്തികളെ പൂജിക്കുന്നു . മഹാസുദര്ശനമൂർത്തി വിഷ്ണുവിന്റെ പൂർണ്ണരൂപമാണ് . ഇതിൽ പ്രധാനമായ മന്ത്രം മഹാസുദര്ശന മന്ത്രമാണ് . സുദർശനമൂർത്തികൾ തന്നെ 12 എണ്ണമുണ്ട് .

സ്വാധീനം[തിരുത്തുക]

കലാരൂപങ്ങളിൽ[തിരുത്തുക]

ഒരു കഥകളി നടൻ കൃഷ്ണരൂപത്തിൽ
ഇന്ത്യൻ രംഗകലകളെപ്പറ്റിപ്പറയുമ്പോൾ ഹോറിറ്റ്സ് (Horwitz) പതഞ്ജലിയുടെ മഹാഭാഷ്യത്തെക്കുറിച്ചും(Mahabhashya - ക്രി.മു 150)അതിൽ പറഞ്ഞിരിക്കുന്ന കംസവധത്തെക്കുറിച്ചും ബാലിബന്ധത്തെക്കുറിച്ചും പരാമർശിച്ചുകാണുന്നു. [44] ഭാസന്റെ ബാലചരിത്രവും ദൂതവാക്യവും (ക്രി. മു 400 ) മാത്രമാണ് കൃഷ്ണകഥയെ അടിസ്ഥാനപ്പെടുത്തി രചിച്ച പ്രമുഖ സംസ്കൃത നാടകങ്ങൾ. ആദ്യത്തേത് കൃഷ്ണന്റെ കുട്ടിക്കാലത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ രണ്ടാമത്തേത് മഹാഭാരതയുദ്ധത്തെ അടിസ്ഥാനപ്പെടുത്തിയ ഏകാംഗനാടകമാണ്.[45]
യക്ഷഗാനത്തിലെ കൃഷ്ണവേഷം
ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയോടു കൂടി പത്താം നൂറ്റാണ്ടോടെ കൃഷ്ണകഥ വൻതോതിൽ കലാരൂപങ്ങളെ സ്വാധീനിക്കാൻ തുടങ്ങി. ഗീതഗോവിന്ദം ഭാരതം മുഴുവൻ പ്രശസ്തി ആർജ്ജിച്ചു. ഇതിന് ധാരാളം അനുകരണങ്ങളും ഉണ്ടാകാൻ തുടങ്ങി. ഭക്തി കവികൾ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ നാടോടി-ശാസ്ത്രീയ സംഗീത മേഖലകളിൽ നിരവധി പിറന്നു.
ഭാരതീയ ശാസ്ത്രീയ കലാരൂപങ്ങളായ ഒഡീസിയും മണിപ്പൂരിയും കൃഷ്ണകഥയെ അടിസ്ഥാനപ്പെടുത്തി നൃത്തങ്ങൾ രൂപവൽകരിച്ചു വൃന്ദാവനത്തിൽ അവതരിപ്പിച്ചിരുന്ന രാസലീല നൃത്തരൂപം കഥക്, കൃഷ്ണനാട്ടം എന്നിവയുമായി ആശയങ്ങൾ പങ്കിട്ടു. കഥകളിയുടെ മുൻഗാമിയായ കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിലാണ് അവതരിപ്പിച്ച് വന്നത്.[46] മധ്യകാല മഹാരാഷ്ട്രയിൽ രൂപപ്പെട്ടുവന്ന ഹരികഥ എന്ന കലാരൂപത്തിൽ കൃഷ്ണകഥ നൃത്തം, സംഗീതം എന്നിവയുടെ സഹായത്തോടെ വിശദീകരിക്കുകയായിരുന്നു. ഇത് തമിഴ്‌നാട്, കേരളം മുതലായ തെക്കൻ സംസ്ഥാനത്തേക്ക് വ്യാപിച്ചു. ഈ കലാരൂപത്തിൽ നിന്നാണ് കഥാപ്രസംഗം വികസിച്ചുവന്നത്. കർണ്ണാടകയുടെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന യക്ഷഗാനം എന്ന കലാരൂപം പുരാണത്തിലെ കൃഷ്ണകഥയെ അവലംബിച്ചാണ് രൂപപ്പെട്ടത്. പല ഇന്ത്യൻ ഭാഷകളിലേയും ചലച്ചിത്രങ്ങളെ കൃഷ്ണകഥ സ്വാധീനിച്ചിട്ടുണ്ട്..wiki