Friday, December 29, 2023

*അന്നപൂർണ്ണാഷ്ടകം* നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരീ നിർധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 1 നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ മുക്താഹാരവിലംബമാന വിലസത് വക്ഷോജകുംഭാന്തരീ കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 2 യോഗാനന്ദകരീ രിപുക്ഷയകരീ ധർമാർഥനിഷ്ഠാകരീ ചന്ദ്രാർകാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ സർവൈശ്വര്യസമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 3 കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാ ശങ്കരീ കൗമാരീ നിഗമാർഥഗോചരകരീ ഓങ്കാരബീജാക്ഷരീ മോക്ഷദ്വാരകപാടപാടനകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 4 ദൃശ്യാദൃശ്യ വിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ ലീലാനാടകസൂത്രഭേദനകരീ വിജ്ഞാനദീപാങ്കുരീ ശ്രീവിശ്വേശമനഃ പ്രസാദനകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 5 ഉർവീ സർവജനേശ്വരീ ഭഗവതീ മാതാഽന്നപൂർണേശ്വരീ വേണീനീലസമാനകുന്തലധരീ നിത്യാന്നദാനേശ്വരീ സർവാനന്ദകരീ സദാശുഭകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 6 ആദിക്ഷാന്തസമസ്തവർണനകരീ ശംഭോസ്ത്രിഭാവാകരീ കാശ്മീരാ ത്രിജലേശ്വരീ ത്രിലഹരീ നിത്യാങ്കുരാ ശർവരീ കാമാകാങ്ക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 7 ദേവീ സർവവിചിത്രരത്നരചിതാ ദാക്ഷായണീ സുന്ദരീ വാമേ സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യ മാഹേശ്വരീ ഭക്താഭീഷ്ടകരീ സദാശുഭകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 8 ചന്ദ്രാർകാനലകോടികോടിസദൃശാ ചന്ദ്രാംശുബിംബാധരീ ചന്ദ്രാർകാഗ്നിസമാനകുണ്ഡലധരീ ചന്ദ്രാർകവർണേശ്വരീ മാലാപുസ്തകപാശസാങ്കുശധരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 9 ക്ഷത്രത്രാണകരീ മഹാഽഭയകരീ മാതാ കൃപാസാഗരീ സാക്ഷാന്മോക്ഷകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 10 അന്നപൂർണേ സദാപൂർണേ ശങ്കരപ്രാണവല്ലഭേ ജ്ഞാനവൈരാഗ്യസിദ്ധ്യർഥം ഭിക്ഷാം ദേഹി ച പാർവതി 11 മാതാ മേ പാർവതീ ദേവീ പിതാ ദേവോ മഹേശ്വരഃ ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം 12
🪷🌼🪷🌼🪷🌼🪷🌼 _*രോഗശമനത്തിനുള്ള മന്ത്രങ്ങൾ*_ 🪷🌼🪷🌼🪷🌼🪷🌼 *നിത്യവും 9 തവണയെങ്കിലും ചൊല്ലുക* 1. _*ഓം നമോ ഭഗവതേ വാസുദേവായ*_ _*ധന്വന്തരീമൂർത്തയെ*_ _*അമൃതകലശഹസ്തായ*_ _*സർവാമയവിനാശായ*_ _*ത്രൈലോക്യനാഥായ*_ _*മഹാവിഷ്ണുവേ നമഃ*_ 2. _*"ധന്വന്തരീ മഹം വന്ദേ വിഷ്ണുരൂപം ജനാർദ്ദനം*_ _*യസ്യ കാരുണ്യ ഭാവേന രോഗമുക്താ ഭവേഞ്ജനാ"*_ 3. _*അച്യുതാനന്ദ ഗോവിന്ദ നാമോച്ചാരണ ഭേഷജാത്*_ _*നശ്യന്തി സകലാ രോഗാ: സത്യം സത്യം വദാമ്യഹം*_ 4. _*അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃതാ*_ _*രോഗാൻ മേ നാശയാ ശേഷാൻ ആശു ധന്വന്തരേ ഹരേ*_ 5. _*അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ ധന്വന്തരേ ഹരേ*_ _*വാസുദേവാഖിലാനസ്യ രോഗാൻ നാശയ നാശയ*_ 6. _*അച്യുതാനന്ദ ഗോവിന്ദ സച്ചിദാനന്ദ ശാശ്വത*_ _*മച്ചേതോ രമതാം നിത്യം ത്വച്ചാരുചരണാംബുജേ*_ 7. _*അസ്മിൻപരാത്മൻ നനു പാദ്മകൽപേ*_ _*ത്വമിത്ഥമുത്ഥാപിതപദ്മയോനിഃ*_ _*അനന്തഭൂമാ മമ രോഗരാശിം നിരുന്ധി*_ _*വാതാലയവാസ വിഷ്ണോ*_ *ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ ശരണം* 🪷🌼🪷🌼🪷🌼🪷🌼

Monday, December 25, 2023

ഇന്ന് ധനുമാസ തിരുവാതിര ഇന്ന് ചൊവ്വാഴ്ച്ച (26.12.23 )രാത്രി 10.22 ന് തിരുവാതിര തുടങ്ങും വ്രത നിയമം: "മാസമാദ്യമല്ലെങ്കിലവസാന- മായാലുമവസാന നക്ഷത്രമെടുക്കണം നിയമേനയെന്നുത്തര രണ്ടർദ്ധരാത്രി നക്ഷത്രം വന്നാലുമില്ലെങ്കിലും; രണ്ടല്ല, യൊറ്റയർദ്ധരാത്രി തിരുവാതിര വന്നാലും; രണ്ടാംദിനമാർദ്രാവ്രതദർശനം; മുൻരാത്രി ഉറക്കമൊഴിയലും ഉണ്ടെങ്കിലോ പിന്നെ നക്ഷത്രകാലമുറങ്ങാതെ ഭക്തി, ഭജനവും". രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് ‘പൂത്തിരുവാതിര’ എന്ന് പേര്), വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് ‘പുത്തന്‍തിരുവാതിര’ എന്ന് പേര്) ഒരുകാലത്ത് കേരളത്തിലെ ആചാരം തന്നെയായിരുന്നു. വൃശ്ചികത്തിലെ തിരുവാതിര മുതല്‍ ധനുമാസത്തിലെ തിരുവാതിര വരെയുള്ള 28 ദിവസത്തെ ഉത്സവമാണ് ‘ആതിര മഹോത്സവം’. ഉത്തമ പുരുഷനെ ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യസൗഖ്യത്തിനായും ധനുമാസ തിരുവാതിരവ്രതം നോക്കാവുന്നതാണ്. ഭര്‍ത്താവിന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനായി സ്ത്രീകള്‍ ആചരിക്കുന്ന അത്യുത്തമ വ്രതങ്ങളില്‍ ഒന്നാണ് തിരുവാതിരവ്രതം. ഇതുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുമുണ്ട്. ദക്ഷയാഗത്തിലേക്ക് ദക്ഷൻ തന്റെ മകളായ സതിയേയും അവളുടെ ഭർത്താവും ലോകദേവനുമായ സാക്ഷാൽ പരമശിവനെയും ക്ഷണിച്ചില്ലെങ്കിലും സതീദേവി യാഗസ്‌ഥലത്തെത്തി. എന്നാൽ തന്റെ പിതാവിൽനിന്നും അപമാനിതയായ സതീദേവി ആ യാഗാഗ്നിയിൽ ചാടി ജീവൻവെടിയുന്നു. ഇതറിഞ്ഞ് കോപാകുലനായ പരമശിവൻ ദക്ഷനെ വധിച്ച്, യാഗവും മുടക്കി, ഘോരതപസ്സിൽ മുഴുകി. സതീദേവി, പാർവ്വതിയായി പുനർജനിച്ചു. താരകാസുരൻ ദേവലോകത്ത് അത്യധികമായ ഉപദ്രവം തുടങ്ങിയപ്പോൾ ശിവ-പാർവതീപുത്രനുമാത്രമേ താരകാസുരനെ വധിക്കാൻ സാധിക്കുകയുള്ളെന്ന് മനസ്സിലാക്കിയ ദേവകൾ കാമദേവന്റെ സഹായത്താൽ ശിവ-പാർവ്വതിമാരെ ഒന്നിപ്പിക്കുന്നു. പരമേശ്വരന്റെ ദേഷ്യത്താൽ കാമദേവനെ ദഹിപ്പിച്ചുകളഞ്ഞു. ഇതറിഞ്ഞ കാമദേവന്റെ പത്നി രതീദേവി വിലപിക്കുകയും പാർവ്വതീദേവിയോട് സങ്കടം പറയുകയും ചെയ്തു. അങ്ങനെ കാമദേവന് പുനർജീവൻ ലഭിക്കുകയും ശിവ-പാർവ്വതിമാർ ഒന്നിക്കുകയും ചെയ്തു. മറ്റൊരു ഐതിഹ്യം: പാര്‍വ്വതീദേവിയുടെ ദാസിയായ സുന്ദരിയെന്ന യുവതി, വേദികന്‍ എന്ന് പേരുള്ള യുവാവിനെ വിവാഹം ചെയ്തു. എന്നാല്‍ വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് വേദികന്‍ മരണപ്പെട്ടു. ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നംകണ്ട സുന്ദരിയെന്ന യുവതിയുടെ ഹൃദയംപൊട്ടിയുള്ള നിലവിളി പാര്‍വ്വതീദേവിയുടെ കാതുകളിലെത്തി. പാര്‍വ്വതീദേവി, പരമേശ്വരനോട് വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്ന് അപേക്ഷിച്ചു. എന്നാല്‍ പരമേശ്വരന് പാര്‍വ്വതീദേവിയുടെ അപേക്ഷ അപ്പോള്‍ത്തന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ല. അങ്ങനെ പാര്‍വ്വതീദേവി, സുന്ദരിയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ഈറന്‍ വസ്ത്രത്തോടെ മറ്റൊരാളെയും സ്പര്‍ശിക്കാതെ വ്രതം ആരംഭിച്ചു. ഇത് മനസ്സിലാക്കിയ ശ്രീപരമേശ്വരന്‍ വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നുവെന്നും ആ ദിവസം ധനുമാസ തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു. ധനുമാസ തിരുവാതിര, പരമേശ്വരന്‍റെ ജന്മനാളായും കരുതപ്പെടുന്നു. കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപികമാര്‍ കാര്‍ത്ത്യായനീ പൂജ നടത്തിയതും, ശിവന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ദഹിപ്പിച്ചശേഷം കാമദേവന്റെ ഭാര്യയായ രതീദേവിക്ക് ഭര്‍തൃസമാഗമത്തിന് അവസരമുണ്ടാകാന്‍ വരം നല്കിയതും തിരുവാതിര നാളിലായിരുന്നു എന്നും വിശ്വാസം. ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതീദേവി കഠിനമായ തപസ്സ് അനുഷ്ഠിക്കുകയും ഒടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് അതിന് സമ്മതിക്കുകയും ചെയ്തദിവസവും ധനുമാസത്തിലെ തിരുവാതിര തന്നെയാകുന്നു. തിരുവാതിര വ്രതത്തിന്റെ മുന്നോടിയായുള്ള ഒരിക്കൽ ആരംഭിക്കുന്നത് മകയിരം നക്ഷത്രം വൈകിട്ട് വരുന്ന സമയം മുതലാണ്‌. അശ്വതി മുതല്‍ പുണര്‍തം വരെയും കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാര്‍ത്ഥനയാകുന്നു. ഇതില്‍ തിരുവാതിര ദിവസമാണ് ഭര്‍ത്താവിന് അല്ലെങ്കില്‍ ഭര്‍ത്താവായി ലഭിക്കാന്‍ പോകുന്നയാള്‍ക്കുവേണ്ടിയുള്ളത്. അശ്വതിയില്‍ അശ്വമുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഗൃഹനാഥന് നന്മ വരാനാണ്. ഭരണിനാളില്‍ ഭര്‍ത്താവുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ബന്ധുമിത്രാദികള്‍ക്ക് നന്മ വരാനാണ്. കാര്‍ത്തികയില്‍ കാക്ക കരയും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് മാതാപിതാക്കള്‍ക്ക്‌ നന്മ വരാനാണ്. രോഹിണിയില്‍ രോമം കാണും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സകല കുഞ്ഞുങ്ങള്‍ക്കും നന്മ വരാനാണ്. മകയിരത്തില്‍ മക്കള്‍ ഉണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സന്താനങ്ങള്‍ക്ക് നന്മ വരാനാണ്. തിരുവാതിരയില്‍ പുലര്‍ച്ചെ 3 മണിക്ക് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഭര്‍ത്താവിന് (അല്ലെങ്കില്‍ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്ക്) നന്മ വരാനാണ്. പുണര്‍തത്തില്‍ പുലര്‍കാലത്തിനുമുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സഹോദരങ്ങള്‍ക്ക് നന്മ വരാനാണ്. തിരുവാതിര വ്രതത്തിന്‍റെ മുഖ്യമായ ചടങ്ങുകള്‍ മറ്റ് വ്രതങ്ങളെപ്പോലെതന്നെ സ്നാനവും ധ്യാനവും തന്നെയാണ്. ഉറക്കമൊഴിച്ചുള്ള വ്രതാനുഷ്ഠാനമാണ് ധനുമാസ തിരുവാതിരയുടെ പ്രധാനഭാഗം. മകയിരം നക്ഷത്രത്തിൽ വൈകിട്ടാണ് എട്ടങ്ങാടി പുഴുക്കും, നിവേദ്യവും: ഇവ മകയിരം നക്ഷത്രം സന്ധ്യയ്ക്ക് ലഭിക്കുമ്പോഴാണ് ചെയ്യേണ്ടത്. എട്ടങ്ങാടി നിവേദ്യശേഷം തിരുവാതിര ക്കളിയുമുണ്ടായിരിക്കും. മകയിരം കഴിയുന്നതോടെ തിരുവാതിര വ്രതം ആരംഭിക്കും. തിരുവാതിരയുടെ തലേന്നാള്‍ മകയിരത്തിലാണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നിവേദ്യം പൂർത്തിയാക്കണം. എട്ടങ്ങാടി (തിരുവാതിര പുഴുക്ക്): ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ, മാറാമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്, ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ മാറാമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാമ്പ് വളരെക്കുറച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളിലായി എട്ടങ്ങാടി നിവേദിക്കുന്നു. (ശിവന്‍, ഗണപതി, പാര്‍വതി) എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക്, ഉപ്പേരി (നേന്ത്രപ്പഴക്കായ കീറി വറുത്തത്) പ്രധാനമാണ്. സ്ത്രീകള്‍ ശിവമന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെള്ളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്. മകയിരം നാളില്‍ രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. ഉച്ചക്ക് നാലുംകൂട്ടി സദ്യ കഴിക്കാം. രാത്രി എട്ടങ്ങാടി നേദിക്കും. ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും. തിരുവാതിര വ്രതത്തില്‍ അരിയാഹാരം കഴിക്കാറില്ല. എന്നാല്‍ ചാമയരി കൊണ്ടുള്ള ചോറാകാം. അല്ലെങ്കിൽ ഗോതപ്പ് ചോറുണ്ണാം. ഇവ 4 കറികൾ സഹിതം ഭക്ഷിക്കണമെന്നുമുണ്ട്. തിരുവാതിര രാവിലെ കൂവ കുറുക്കിയത് ദേവനും ദേവിക്കും നേദിക്കും. ഇത് വ്രതക്കാര്‍ക്ക് കഴിക്കാം. ശാരീരിക ക്ഷീണമുള്ളവര്‍ക്ക് അത്യാവശ്യ ഭക്ഷണമാകാം. കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നവര്‍ക്കും ലളിതമായ ഭക്ഷണം നിര്‍ബ്ബന്ധമാകുന്നു. അരിയാഹാരം അല്ലാതെയുള്ള മറ്റ് ഭക്ഷണവുമാകാം. വെള്ളിയാഴ്ച രാത്രി ദേവീ-ദേവന്മാര്‍ക്ക് വെറ്റില, അടക്ക, ഇളനീര്‍ എന്നിവ സമര്‍പ്പിച്ച് തിരുവാതിരക്കളി ആരംഭിക്കും. ഇതിനായി ഗുരു, ഗണപതി, സരസ്വതി, സ്വയംവര സംബന്ധങ്ങളായ ഗാനങ്ങളുള്ള തിരുവാതിരകളിയാണ് പ്രധാനം. അര്‍ദ്ധരാത്രിയോടെ തിരുവാതിരക്കളി അവസാനിക്കും. തിരുവാതിര നക്ഷത്രം ഏകദേശം പകുതിയാകുമ്പോള്‍ (അല്ലെങ്കില്‍ പാതിരാത്രി) പാതിരാപ്പൂവ് തേടല്‍ ആരംഭിക്കും. ദശപുഷ്പം ചൂടി, അഷ്ടമംഗല്യം, ചങ്ങലവട്ടം, ആര്‍പ്പും കുരവയുമായി പാട്ടുമൊക്കെയായിട്ടാണ് പാതിരാപ്പൂവ് തേടിപ്പോകുന്നത്. വരുമ്പോള്‍ സന്തോഷസൂചകമായി വഞ്ചിപ്പാട്ടാണ് പാടുന്നത്. ദശപുഷ്പങ്ങളും ദേവതയും ഫലവും: കറുക (ആദിത്യനാണ് ദേവത. വ്യാധികൾ ശമിക്കും) വിഷ്ണുക്രാന്തി (ശ്രീകൃഷ്ണനാണ് ദേവത. മോക്ഷപ്രാപ്തി ലഭിക്കും) തിരുതാളി (ലക്ഷ്മിയും ദുർഗ്ഗയുമാണ് ദേവത. ഐശ്വര്യം ലഭിക്കും) പൂവാംകുരുന്നില (ബ്രഹ്‌മാവാണ് ദേവത. ദാരിദ്ര്യം ശമിക്കും) കയ്യോന്നി (ശിവനാണ് ദേവത. പഞ്ചപാപങ്ങളും ശമിക്കും) മുക്കുറ്റി (പാർവ്വതിയാണ് ദേവത. ഭർതൃസൗഖ്യം ലഭിക്കും) നിലപ്പന (ഭൂമീദേവിയാണ് ദേവത. ജന്മസാഫല്യം ലഭിക്കും) ഉഴിഞ്ഞ (ഇന്ദ്രനാണ് ദേവത. അഭീഷ്ടസിദ്ധി ലഭിക്കും) ചെറൂള (യമനാണ് ദേവത. ദീർഘായുസ്സ് ലഭിക്കും) മുയൽ ചെവിയൻ (കാമദേവനും ചന്ദ്രനുമാണ് ദേവത. സൗന്ദര്യം ലഭിക്കും) തിരികെയത്തി എല്ലാവരും പാതിരാപ്പൂവ് ചൂടി, ഇളനീര്‍ കുടിച്ച്, വെറ്റിലമുറുക്കി പിന്നെ മംഗളം പാടി എല്ലാരും പിരിയും. വീടെത്തി, സ്നാനം ചെയ്ത് വീണ്ടും ക്ഷേത്രത്തില്‍ അതിപുലര്‍ച്ചെയുള്ള ‘ആര്‍ദ്രാദര്‍ശനത്തിന്’ എത്തണം. ധനുമാസ തിരുവാതിരയിലെ ഏറ്റവും മഹത്തായ പുണ്യദര്‍ശനമാണ് ‘ആര്‍ദ്രാദര്‍ശനം’. ആര്‍ദ്രാദര്‍ശനം കഴിഞ്ഞാൽ ധനുമാസത്തിരുവാതിര വ്രതം അവസാനിക്കും. പിന്നെ വീട്ടിലെത്തി, തിരുവാതിര നക്ഷത്രം അവസാനിക്കുന്നതുവരെയുള്ള രാത്രി ഉറങ്ങാതെ ശിവഭജനം നടത്തണം. പിന്നെ ഭക്ഷണം കഴിക്കാം; ഉറങ്ങാം. ശാരീരിക പ്രയാസമുള്ളവർക്ക് ആർദ്രാദർശനം കഴിഞ്ഞാൽ ഭക്ഷണം കഴിക്കാം. എന്നാൽ തിരുവാതിര നക്ഷത്രം കഴിയുംവരെ വ്രതമനുഷ്ഠിക്കുകയും ചെയ്യണം. ഏവര്‍ക്കും ധനുമാസ തിരുവാതിര ആശംസകള്‍....🙏🙏🙏

Saturday, December 23, 2023

ആത്മതീര്‍ത്ഥം : ശങ്കര ദേശിക മേ ശരണം ശ്രീ ശങ്കരാചാര്യരുടെ ജീവിതവും, ഉപദേശങ്ങളും ഉള്‍ക്കൊള്ളിച്ച, ആനന്ദയോഗി രചിച്ച ഗ്രന്ഥത്തിനെ ഒരു സ്വതന്ത്ര വേദാന്തകൃതിയായി രമണ ചരണതീര്‍ത്ഥരായ ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍ 61 സോപാനങ്ങളായി 'ആത്മതീർത്ഥ'ത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു. ഒന്നാമത്തെ'സോപാനം --- ആത്മജ്ഞാനമാകുന്ന അമൃത്, വേദമാകുന്ന പാലാഴി കടഞ്ഞു എടുക്കേണ്ടതാണ് എന്നു പറഞ്ഞു തുടങ്ങുന്നു. അതിനായി ആദ്യം ആത്മാവിനെ അറിയണം. മനുഷ്യര്‍ മിക്കവരും താന്‍ ആരാണെന്ന് അറിയാന്‍ ശ്രമിയ്ക്കാത്തവരാണ്. മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം തന്നെ ആത്മജ്ഞാനം സമ്പാദിക്കലാണ്. ബാഹ്യമായ അറിവുകള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കുകയില്ല. ആത്മാവിനെ അറിയണമെങ്കില്‍ അന്തര്‍മുഖനാകണം. ആത്മവിദ്യയെ ഉപദേശിച്ച്, അജ്ഞാനികളായവരെ രക്ഷപ്പെടുത്താനായി വടവൃക്ഷച്ചുവട്ടില്‍ മൌനത്തില്‍ വര്‍ത്തിച്ചിരുന്ന ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി, ശങ്കരാചാര്യരൂപത്തില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു. ശം കരോതി ഇതി ശങ്കര: ശം = ജ്ഞാനം. ജ്ഞാനം നല്‍കുന്ന ആചാര്യന്‍ ശങ്കരന്‍ തന്നെ. 'ശം' എന്നാല്‍ സുഖം, ശാന്തി, ആനന്ദം--ഇവ 'ജ്ഞാനം' കൊണ്ട് മാത്രം കിട്ടുകയുള്ളൂ. ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യം വരണമെങ്കില്‍ ഭക്തിയുണ്ടാകണം. ഭാഗവല്‍ക്കഥ, ഭാഗവതകഥ, മഹാപുരുഷന്മാരുടെ സാധനാചരിത്രശ്രവണം എന്നിവയൊക്കെ ഭക്തിയുണ്ടാക്കാന്‍ സഹായിക്കുന്നു. ആചാര്യന്‍ മഹാജ്ഞാനിയും, ഭാഗവതനും, മഹാപുരുഷനും, ഭഗവാനും എല്ലാമെല്ലാമാണ്. ശാന്തിയുടെ ശീതള തീര്‍ത്ഥത്തില്‍, ശങ്കരസരിത് ആയ ഈ ഗംഗയില്‍, നമുക്ക് സ്നാനം ചെയ്യാം. അത് നമ്മുടെചിത്തം ശുദ്ധിയുള്ളതാക്കിത്തീര്‍ക്കട്ടെ! 'ശങ്കര ദേശിക മേ ശരണം' ആത്മതീര്‍ത്ഥം-ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍-2 രണ്ടാമത്തെ സോപാനത്തില്‍, വേദദര്‍ശനം, ഭാരതം,വൈദികമതം, അവൈദിക മതങ്ങള്‍ എന്നീവിഷയങ്ങളാണ് അവതരിപ്പിയ്ക്കുന്നത്. സനാതനമായ ജീവിതശൈലിയാണ്, ഹിന്ദുമതം അഥവാ വൈദികമതം തുടര്‍ന്നുപോന്നിരുന്നത്. ഹിന്ദുമതം എന്നത് ആരാലും നാമകരണം ചെയ്യപ്പെടാത്ത ജീവിതശൈലിയാണ്. ലോകാ:സമസ്താ: സുഖിനോ: ഭവന്തു: എന്നതാണ് സ്‍നാതന ധര്‍മ്മത്തിന്റെ അടിത്തറയായിട്ടുള്ള ഹൃദയം. വേദം പ്രചരിപ്പിയ്ക്കുന്ന പ്രകാശഭൂമിയാണ് ,'ആര്യാവര്‍ത്തം' അഥവാ 'അജനാഭവര്‍ഷം' എന്നറിയപ്പെട്ടിരുന്ന ഭാരതഭൂമി. 'ഭാ:' എന്നാല്‍ പ്രകാശം, വേദം എന്നൊക്കെ അര്‍ത്ഥം ഉണ്ട്. പ്രശാന്തമായ തപോഭൂമിയാണ് നമുക്കുള്ളത്. ആര്യന്മാരായ അഥവാ ശ്രേഷ്ഠന്‍മാരായ ഋഷി പരമ്പരയില്‍പ്പെടുന്നവരാണ് ഇവിടെ ജന്മമെടുത്തവര്‍. ഈ പുണ്യഭൂമിയില്‍ പഞ്ചഭൂതങ്ങളെയും,ഔഷധി വനസ്പതികളെയും ആരാധിച്ചുപോന്നു. വേദം എന്നാല്‍ അറിവ്. അത് ഈശ്വരന്റെ പ്രാണഗതിയാണ്. ശരീരത്തിന് കര്‍മ്മാനുഷ്ടാനവും, മനസ്സിന് ഉപാസനയും,ആത്മാവിനെ അറിയാനുള്ള ജ്ഞാനവും ചേര്‍ന്ന സമഗ്രമായ അറിവാണ് വേദം. (ജ്ഞാനാദേവ തു കൈവല്യം-ജ്ഞാനം കൊണ്ടു മാത്രമേ കൈവല്യമുള്ളു) ഇതെല്ലാം തള്ളിക്കളഞ്ഞ ഒരുകൂട്ടര്‍, ജനങ്ങളെ ഭരിക്കാന്‍ തുടങ്ങിയ കാലത്താണ് വേദബാഹ്യ ധര്‍മ്മങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ശാന്തിയുടെയും, നിര്‍വാണത്തിന്റെയും പ്രചാരകരായ ബുദ്ധനും, തുടര്‍ന്നു മഹാവീരനും ജനങ്ങളെ സ്വാധീനിച്ചതു. ബുദ്ധമതം സ്വീകരിച്ചു ഭിക്ഷുക്കളായി നിരവധിപേര്‍ വീടുവിട്ടിറങ്ങി. കാലക്രമേണ ബുദ്ധന്റെയും, മഹാവീരന്റെയും അതി വിശിഷ്ടമായ ധര്‍മ്മോപദേശങ്ങള്‍ മറന്നവര്‍,സന്മാര്‍ഗ്ഗനിഷ്ഠ മറന്നവര്‍ അവൈദികസമ്പ്രദായം പോഷിപ്പിയ്ക്കുകയും, സനാതന ധര്‍മ്മത്തെ തള്ളിപ്പറയുകയും ചെയ്തു. അന്ധവിശ്വാസങ്ങളും, ഭീഭത്സമായ ഉപാസനകളും അവര്‍ ചെയ്തുപോന്നു. ധര്മ്മച്യുതി വന്ന ഈ സന്ദര്‍ഭത്തിലാണ് ദക്ഷിണ ഭാരതത്തില്‍ ശങ്കരഭഗവതാവിര്‍ഭാവം. ശങ്കര ദേശിക മേ ശരണം!-3 തലക്കാവേരിയില്‍നിന്നും ഉത്ഭവിയ്ക്കുന്ന കാവേരി, പയസ്വിനി, താമ്രപര്‍ണ്ണി, പ്രതീചീ നദികളായ നിള,പമ്പ,പൂര്‍ണ്ണാ എന്നിവയിലെ ജലത്തിന് ജനങ്ങളില്‍ ആദ്ധ്യാത്മസ്ഫൂര്‍ത്തി ഉദ്ദീപനം ചെയ്യാനുള്ള ശക്തിയുണ്ടെന്നു പുരാണങ്ങളില്‍പറയുന്നു. വേദം, തന്ത്രം,ആയുര്‍വേദം എന്നിവയിലെല്ലാം വളരെ പുഷ്ടിപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശത്തെ ആചാരങ്ങളും മറ്റും മറ്റുദേശങ്ങളിലെതിനേക്കാള്‍ വ്യത്യസ്തമാണെന്ന് ചരിത്രത്തില്‍ കാണാം. ഭഗവത്സാന്നിദ്ധ്യത്താല്‍ പെരിയാര്‍, 'പൂര്‍ണ്ണ' യായത്‌ ഇവിടെയാണ്, ശിവന്റെസ്ഥാനമായ ആലുവായ്ക്കടുത്തുള്ള (ആലവായന്‍=വിഷം ഭക്ഷിച്ചവന്‍) ഒരുചെറിയഗ്രാമം. ക്ഷേത്രത്തില്‍ ഭഗവാന്റെ പാദസ്പര്‍ശം ഏറ്റതിനാല്‍ 'കാലടി'യായിത്തീര്‍ന്ന വേദാദ്ധ്യയനരതരായ അഗ്നിഹോത്രികളും, ഈശ്വരാരാധനാതല്പരരുമായ ബ്രാഹ്മണര്‍ വസിച്ചിരുന്ന ഗ്രാമം. ഇവരുടെ ഇടയില്‍, 'കുലപതി' എന്നും, 'മഹാശാലന്‍' എന്നും വിശേഷിക്കപ്പെട്ടിരുന്ന (വേദ പാഠശാലകളുടെ ആചാര്യന്‍) യാജ്ഞികബ്രാഹ്മണനായിരുന്നു, വിദ്യാധിരാജന്‍. അദ്ദേഹത്തിന്‍റെ ഏകപുത്രനായിരുന്നു, ശിവഗുരു. വിദ്യാനിഷ്ഠ്നും,തപോനിഷ്ഠനുമായ ശിവഗുരു ഗാര്‍ഹസ്ഥ്യത്തില്‍ താല്‍പര്യമില്ലാതെ ഏറെക്കാലം ഗുരുകുലത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. അച്ഛനുമമ്മയും മകനെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ശിവഗുരു ആരുമറിയാതെ പാഠശാല വിട്ടുപോയി. പക്ഷേ, സ്വപ്നത്തില്‍ അഗസ്ത്യമുനിയെ കാണുകയും, ഉടനെ മടങ്ങിപ്പോയി സമാവര്‍ത്തനം ചെയ്തു മനസ്സിനിണങ്ങിയ സ്ത്രീയെ വിവാഹം ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. സാക്ഷാല്‍ പരമശിവന്‍ അങ്ങയുടെ ഗൃഹത്തില്‍ ആവിര്‍ഭവിയ്ക്കും എന്നും അരുളി. സ്വപ്നമല്ല, ആ ദര്‍ശനം എന്നറിഞ്ഞ ശിവഗുരു ഉടനെത്തന്നെ പാഠശാലയിലേയ്ക്കു തിരിച്ചു പോയി. ശങ്കര ദേശിക മേ ശരണം.

Friday, December 22, 2023

*ശ്രീമദ് ഭാഗവതം* _എന്തുകൊണ്ട് ശ്രീമദ്‌_ _ഭാഗവതത്തിന് മറ്റു 17_ _പുരാണങ്ങളെക്കാള്‍_ പ്രാധാന്യം നല്‍കി വരുന്നു? ഈ ചോദ്യം പലരില്‍ നിന്നുമായി ഉയര്‍ന്നു കേള്‍ക്കുന്നു….. അതിനായി പരിമിതമായ അറിവില്‍ നിന്നുകൊണ്ട് രണ്ട് വാക്ക്. ഭാഗവതം രചിച്ചിരിക്കുന്നത് വേദങ്ങളിലെ “*ജഞാനകാണ്ഡം*” എന്ന പ്രസിദ്ധമായ പത്ത് ഉപനിഷത്തുകളില്‍ നിന്നത്രേ. അതിനാൽ ശ്രീമദ്‌ ഭാഗവതം തന്നെ പുരാണങ്ങളില്‍ അത്യുത്തമമെന്ന് ആചാര്യന്മാരില്‍ നിന്ന് കേട്ടറിവ്. “ഇദം ഭാഗവതം നാമ പുരാണം ബ്രഹ്മസമ്മിതം ഭക്തി ജ്ഞാന വിരാഗാണാം സ്ഥാപനായ പ്രകാശിതം “ *ഭാഗവതം എന്ന ഈ പുരാണം നാലു വേദങ്ങളോട് സദൃശമാണ്*. ശ്രീമദ് ഭാഗവതത്തെ വിശേഷിപ്പിക്കേണ്ടത് “*ശുകശാസ്ത്ര കഥോജ്ജ്വലം*” എന്നാണത്രേ…. എന്താ ഈ ശുകശാസ്ത്രകഥോജ്ജ്വലം? നിക്ക് വിവരിക്കാന്‍ നിശ്ചയല്ല്യ–അതോണ്ട് കൊച്ചുണ്ണി നമ്പൂരിയുടെ വാക്കുകള്‍ കടമെടുക്കട്ടെ…. ശ്രീശുക മഹർഷിയാൽ അരുളിയ ഭഗവത്കഥകള്‍ ശാസ്ത്ര നിരൂപണമാണ്–ജ്ഞാനത്തിന്ടെയും യജ്ഞത്തിൻറയും ഒരു നിരൂപണമാണ്. (*വേദാന്ത വിചാരവും യജ്ഞമാണ് പക്ഷെ അതിന്നും മുകളിൽ ആണ് ഭാഗവതം*.) അതിനാൽ “ശുകശാസ്ത്രകഥോജ്ജ്വലം”. ഭാഗവത കഥ പറയുന്ന സ്ഥലത്ത് ഭക്തിയും, ജ്ഞാനവും, വൈരാഗ്യവും വരും ; എന്ന് മാത്രമല്ല വാര്‍ദ്ധക്യം ബാധിച്ച അവർക്ക് പഴയ ഊർജ്ജസ്വലത കൈവരുകയും ചെയ്യുമെന്നാണ്… *ശ്രീമദ് ഭാഗവത ശ്രവണം തന്നെ ഉത്തമമാണ്*. “യത് ഫലം നാസ്തി തപസാ, ന യോഗേന സമാധിനാ അനായാസേന തത് സർവ്വം, സപ്താഹശ്രവണേ ലഭേത്“ ( ഇന്ന് നമുക്ക് തപസ്/ യോഗം/ സമാധി എന്നിവ ചെയ്ത് ഫലം നേടാൻ വളരെ ബുദ്ധിമുട്ടല്ലേ… ആ വക ബുദ്ധിമുട്ടുകളെല്ലാം അനായാസമായി മാറ്റിത്തരും ഭാഗവത സപ്താഹശ്രവണത്താൽ…. അതിനാല്‍ നമ്മള്‍ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു ഏഴുദിവസം മാറ്റി വയ്ക്കാന്‍ ശ്രമിക്കണം .ഇങ്ങനെ ഈ വിശിഷ്ട ഗ്രന്ഥത്തെ പൂർണ്ണമായി ശ്രവിക്കുന്നത് മറ്റെന്തിനെക്കാളും ഉൽകൃഷ്ടമാണ്) *ആചാര്യന്മാർ ഏഴു ദിവസത്തെ സപ്താഹം വളരെ വിശേഷം എന്ന് വിധിച്ചിരിക്കുന്നു ഏത് ഗൃഹത്തിൽ ഭാഗവതം നിത്യവും വായിക്കുന്നുവോ അവിടെ എല്ലാ മാഹാത്മ്യവും താനെ വന്ന് ചേരും. യാതൊരു സംശയവും വേണ്ട*. ശ്രീമദ്‌ ഭാഗവത സപ്താഹശ്രവണം എല്ലാ ഉയർച്ചകൾക്കും, ദോഷ നിവാരണത്തിന്നും ഉത്തമമെന്നു ആചാര്യമതം. ഒന്ന്കൂടി പറയട്ടെ…. *ശ്രീകൃഷ്ണ ഭഗവാൻ ഭൂലോകം വിട്ട് സ്വധാമത്തിലേക്ക് പോയപ്പോള്‍ ഭഗവാന്റെ സർവ്വ തേജസ്സിനെയും ശ്രീമദ് ഭാഗവതത്തിൽ ലയിപ്പിച്ചതായി ഈ മഹത് ഗ്രന്ഥത്തില്‍ പറയുന്നു*…. “ശ്രീമദ്‌ ഭാഗവതാഖ്യോഽയം പ്രത്യക്ഷ: കൃഷ്ണ ഏവ ഹി” എന്നാണല്ലോ… മാത്രമോ? *ഈ ഭാഗവതമഹാസമുദ്രം ശ്രീകൃഷ്ണ ഭഗവാനാൽ നിറഞ്ഞ് നിൽക്കുന്നു*. *ആ ഭാഗവതത്തെ ആർക്കും ആശ്രയിക്കാം. ആശ്രയിക്കുന്നവര്‍ക്ക് സംസാര ദുഃഖത്തില്‍നിന്ന് മുക്തി ലഭിക്കും.സംശയം വേണ്ട*. നമ്മള്‍ ശ്രീമദ്‌ഭാഗവതത്തിനു മറ്റു പുരാണങ്ങളെക്കാള്‍ പ്രാധാന്യം എന്തുകൊണ്ടെന്ന് പറഞ്ഞു തുടങ്ങിയല്ലോ….. *കേവലം വാക്കുകള്‍ കൊണ്ട് അത് വര്‍ണ്ണിക്കാന്‍ പറ്റുമോ*? നിശ്ചയമില്ല്യ…. അനന്തനെപ്പോലെ ആയിരം നാവോറ്റെ വേണ്ടിവരും.എന്നാലും നമ്മുടെ പരിമിതികളില്‍ നിന്ന് നമുക്കൊന്ന് ശ്രമിക്കാമല്ലോ എന്ന് വച്ച് തുടരുന്നു…. *പതിനേഴു പുരാണങ്ങള്‍ എഴുതിയിട്ടും തൃപ്തി വരാതിരുന്ന വ്യാസ മഹര്‍ഷി പതിനെട്ടാമതായി ശ്രീമദ്‌ഭാഗവതം എഴുതിയപ്പോളാണ് തൃപ്തനായത് എന്നാണ്*. ഭഗവാന്റെ കഥയാണ് ഭാഗവതം. അപ്പോള്‍ സ്വാഭാവികമായി ചോദിക്കാവുന്ന ഒരു ചോദ്യം“*ആരാണ് ഈ ഭഗവാന്‍*” എന്നാണ്… ഭഗം എന്നാല്‍ ഗുണം.ഗുണങ്ങള്‍ ആറെണ്ണമത്രേ… *ഐശ്വര്യം,വീര്യം,യശസ്സ്, ശ്രീ,ജ്ഞാനം & വിജ്ഞാനം* എന്നിവയാണ് അവ. *ഇങ്ങനെയുള്ള ഷഡ് ഗുണങ്ങള്‍ക്കുമാധാരമായ ഭാഗവാന്ടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തമ ഗ്രന്ഥമാണ് ശ്രീമദ്‌ മഹാഭാഗവതം* ”ശ്രീമദ് ഭാഗവതം പുരാണമമലം യത് വൈഷ്ണവാഖ്യം പ്രിയം യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതെ തത്ര ജ്ഞാനവിരാഗ ഭക്തി സഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം തത് ശൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നര: ….. “ *പുരാ ഭവം പുരാണം* –അതായത് പണ്ടേ ഉള്ളത് എന്നര്‍ത്ഥം.അപ്പോള്‍ ചരിത്രപരമായ ഒരു അസ്ഥിത്വം ഉണ്ട് എന്ന് വരുന്നു. വേദങ്ങളിലെയും,ധര്‍മ്മ ശാസ്ത്രങ്ങളിലെയും തത്വങ്ങളെ സാധാരണ ജനങ്ങള്‍ക്കുകൂടി ഗ്രഹിക്കാന്‍ പാകത്തിനാണ് ഇതിഹാസ പുരാണങ്ങള്‍ രചിക്കപ്പെട്ടത്‌. പുരാണം ച പഞ്ചമോ വേദമുച്യതേ . പുരാണങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു . ഭാഗവതം ദശ ലക്ഷണത്തോട് കൂടിയതാണ് “അത്ര സര്‍ഗ്ഗോ വിസര്‍ഗ്ഗശ്ച സ്ഥാനം പോഷണമൂതയ: മന്വന്തരേശാനുകഥാ നിരോധോ മുക്തിരാശ്രയ:” എന്ന് ദ്വിതീയ സ്കന്ധത്തിലെ ദശമോധ്യായത്തിലെ തുടക്കത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു. സര്‍ഗ്ഗം,വിസര്‍ഗ്ഗം,സ്ഥാനം,പോഷണം,ഊതികള്‍,മന്വന്തരം,ഈ ശാനുകഥ ,നിരോധം,മുക്തി,ആശ്രയം എന്നിവയാണ് പത്ത് ലക്ഷണങ്ങള്‍. നിത്യവും ഭഗവദ് കഥകൾ കേൾക്കാൻ തുടങ്ങിയാൽ ഹൃദയത്തിലെയും, മനസ്സിലെയും പാപ വാസനകളുടെ ഉത്ഭവം കുറയാൻ തുടങ്ങും. *ശ്രീമദ്‌ ഭാഗവതം നിത്യ പാരായണം ചെയ്യുന്നത് തന്നെയാണ് അത്യുത്തമം*. അതിന് സാധിക്കാഞ്ഞാല്‍ ഭാഗവത സംഗ്രഹം (*ദ്വാദശ സ്കന്ധത്തിലെ പന്ത്രണ്ടാം അധ്യായം* )*തത്തുല്യ ഫലം തരുമെന്ന് വിശ്വാസം*. “നിഗമകല്പതരോര്‍ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം പിഭത ഭാഗവതം രസമാലയം മുഹുരഹോ രസികാ ഭുവി ഭാവുകാ:” അല്ലയോ സജ്ജനങ്ങളെ…. ശ്രീശുക മുഖത്തിൽ നിന്ന് ഒഴുകിയ ഈ ശ്രിമദ് മഹാഭാഗവതത്തെ, വേദമാകുന്ന കല്പ്പവൃക്ഷത്തിന്റെ പക്വ ഫലമായ ഭാഗവതം എന്ന നാമധേയവുമുളള ഈ മഹദ്ഗ്രന്ഥത്തെ മതിവരുവോളം പാനം ചെയ്യുവിൻ…. *അത് വായിക്കാനും അറിയാനും ശ്രമിക്കണമെന്ന ഒരു അഭ്യര്‍ത്ഥനയോടെ വാക്കുകള്‍ കണ്ണന്റെ തൃപ്പാദത്തില്‍ സമര്‍പ്പിക്കട്ടെ*…. സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

Thursday, December 21, 2023

*മൂല്യ ഭദ്രമായ കുടുംബ ബന്ധം* *_13_* മാനവരാശിയുടെ സങ്കടങ്ങളും ഭയങ്ങളും ഒക്കെ അതിക്രമിക്കാനുള്ള ഉപായമന്വേഷിച്ചവരാണ് ഉപനിഷദ്ദൃഷിമാർ. അവരുടെ തപഃ സാഫല്യവും പ്രസാദവുമാണ് ഉപനിഷത്തുകൾ. ഉപനിഷദാദേശങ്ങൾ അഥവാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികൾ വിശ്വമാനവികതയുടെ വീക്ഷണത്തിലേക്ക് വികസിക്കുന്നു. അവിടെ സംസാര സങ്കടങ്ങളും ഭയങ്ങളും അകലും. അവരുടെ ജീവിതം വിശ്വ പ്രേമത്തിൻ്റെ നിരവധി ആവിഷ്ക്കാരങ്ങൾ കൊണ്ട് സമ്പന്നമാവും. മൂല്യത്തിൻ്റെ മൂല്യത്തെ മനസ്സിലാക്കുകയെന്നത് മൂല്യ വിചിന്തന പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. Value of the value എന്ന നിരീക്ഷണം സമാരാധ്യനായ ദയാനന്ദ സരസ്വതി സ്വാമിജിയിൽ നിന്നും ഗ്രഹിച്ചതാണ്. ചിന്മയ മിഷൻ എന്ന പ്രസ്ഥാനത്തിലും തുടർന്ന് സ്വതന്ത്രമായി സ്ഥാപിച്ച പ്രസ്ഥാനത്തിലുമായി അനവധി ആചാര്യന്മാരെ പ്രചാരണ വൃത്തിക്ക് യോഗ്യരാക്കിയ ഗുരുവര്യനെന്ന് സംപൂജ്യ ദയാനന്ദ സരസ്വതി സ്വാമിജിയെ പരിചയപ്പെടുത്തട്ടെ. ഭാരതത്തിൽ ഋഷികേശിലും കോയമ്പത്തൂരിലും (ആനക്കട്ടി) മുഖ്യ ആശ്രമവും സ്ഥാപനങ്ങളുമുണ്ട്. സമാധി പദം പൂകിയ പൂജനീയ ദായനന്ദസരസ്വതി സ്വാമികൾ ഹൈന്ദവ സമാജത്തിൻ്റെ ഉത്ക്കർഷത്തിനു നൽകിയ സംഭാവനകൾ അത്യുജ്ജലമാണ്. പൂജനീയ ദയാനനന്ദ സ്വാമിജിയുടെ ഒരു ഗംഭീര പ്രയോഗമാണ് 'a value is a value for me when I see the value of the value is valueable for me ' (മൂല്യത്തിൻ്റെ മൂല്യം മൂല്യവത്താവുമ്പോഴാണ് ഒരു മൂല്യത്തിന് മൂല്യം കൈവരുന്നത് ) മൂല്യങ്ങളേതുമാവട്ടെ, ആ മൂല്യത്തിൻ്റെ മൂല്യം മൂല്യവത്തായി ബോധ്യപ്പെടേണ്ടതുണ്ട്. പൊതുവായി എല്ലാ സനാതന മൂല്യങ്ങളുടേയും മൂല്യം നിർഭയതയും നിത്യാനന്ദ ശാന്തിയുമാണെന്ന് വിശകലനം ചെയ്താലറിയാം. ഓരോ മൂല്യത്തേയും വിശേഷമായ വിശകലനത്തിനും വിധേയമാക്കാവുന്നതാണ്. ഉദാഹരണത്തിന് സത്യം പറയണം എന്ന മൂല്യത്തിൻ്റെ സവിശേഷ മൂല്യമെന്ത് എന്നന്വേഷിക്കാം. എന്തു പ്രയോജനം ലക്ഷ്യമാക്കി നുണ പറഞ്ഞാലും മുഖ്യമായ രണ്ടു ദോഷം ഉണ്ടാവുന്നു. നുണ പറഞ്ഞ് നേടിയെടുക്കുന്നത് ശാശ്വതമാവില്ല, ലഭിക്കുന്ന സൗഖ്യം ക്ഷണികമായിരിക്കും. നുണ പറഞ്ഞു പോയാൽ അന്തഃസംഘർഷം (inner conflict) അനിവാര്യമാവുന്നു. നുണ പറയുന്ന ഒരാളുടെ വിശ്വാസ്യത( credibility) നഷ്ടപ്പെടുന്നു എന്നു തുടങ്ങി അനവധി അവാന്തര ദോഷങ്ങളും കണ്ടെത്താൻ സാധിക്കും. സത്യസന്ധതയെ ജീവിത മൂല്യമായി സ്വീകരിച്ചവർക്ക് ഉളളിൽ സ്വാസ്ഥ്യവും സന്തോഷവും നില നിർത്താൻ കഴിയും. അന്തഃശാന്തിയും സൗഖ്യവും ആത്മജ്ഞാനപ്രാപ്തിക്ക് സഹായകമാവുന്നു. (തുടരാം ....) പ്രേമാദരവോടെ സ്വാമി അദ്ധ്യാത്മാനന്ദ 22nd Dec 23 വെള്ളിയാഴ്ചക്കുറിപ്പുകൾ പങ്കുവെക്കുന്ന Link:- https://chat.whatsapp.com/DGGJB27Gq2sDbS97I01IJD ( താത്പര്യമുള്ളവർക്ക് Share ചെയ്തോളൂ)
*വിഷ്ണുസാന്നിധ്യം തൊട്ടറിയും* *വൈകുണ്ഠ ഏകാദശി* *സ്വർഗ്ഗവാതിൽ ഏകാദശി* *ഏകാദശികളിൽ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി*.(23-12-23) ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്. ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശി നാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശുക്ലപക്ങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. “സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം”. ഭഗവാൻ ശ്രീ കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി എന്നും ഐതിഹ്യമുണ്ട് പുരാണ കഥകൾ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ് – ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്. ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്‍റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിന്‍റെ അടുത്തേക്ക് അയച്ചു.ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു. ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്. ഗുരുവായൂരില്‍ സ്വർഗവാതിൽ ഏകാദശി വളരെ വിപുലമായും ഭക്തിനിരഭരമായുമാണ് അനുഷ്ഠിക്കുന്നത്. സ്വർഗവാതിൽ ഏകാദശി ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകൾ നടക്കും. തിരുവിതാകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ ഭഗവാനെ ഇറക്കി എഴുന്നളളിക്കുകയും ചെയ്യും. ഈ ദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നതു സ്വർഗത്തിൽ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം. കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന്‌ കരുതുന്നു. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്‌സവ ദിനമായും ആഘോഷിക്കുന്നു. ഏകാദശിയുടെ തലേന്ന് ഒരിക്കലൂണ് മാത്രം . ഏകാദശി ദിനം പൂർണമായി ഉപവസിക്കണം. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങള്‍ മാത്രം കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നു മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഭഗവത്ഗീതാജയന്തി ദിനവുമാണ് അന്നേ ദിവസം. ഏകാദശിയുടെ പിറ്റേന്നു ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. ഇതിന് പാരണ വീടുക എന്ന് പറയും. പാരണ ചെയ്യുമ്പോള്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥനയോടെ വേണം ചെയ്യാന്‍: “ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത”. (അല്ലയോ പുണ്ഡരീകാക്ഷനായ ഭഗവാനേ..! ഞാനിതാ പാരണ ചെയ്യുവാന്‍ പോകുന്നു. അങ്ങ് എനിക്ക് ശരണമായ് ഭവിക്കണേ) വ്രതത്തിന്‍റെ ഫലങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമുണ്ട്‌. വിഷ്ണു പ്രീതിയിലൂടെ സായൂജ്യം ‌ലഭിക്കാൻ‌ ഏറ്റവും ഉത്തമ മാർ‌ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ...🌹🙏
_ക്ഷേത്രദര്‍ശനത്തിനു_ _പിന്നിലുള്ള ചില രഹസ്യങ്ങള്‍_ ക്ഷേത്രദര്‍ശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്. മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. *പാദരക്ഷ പുറത്ത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രമതില്‍ക്കെട്ട് പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോട് കൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. *പുരുഷന്‍മാരുടെ മേല്‍വസ്ത്രം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്. *ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവനാളില്‍ സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്. *പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്‍ക്കും പ്രായമയവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതാണ് സാരം. *ശിവന് പൂര്‍ണപ്രദക്ഷിണം വേണ്ട* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ശിവന്റെ ശിരസ്സിലൂടെ ഗംഗ ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം. *വിഘ്‌നേശ്വരനു മുന്നില്‍ ഏത്തമിടുന്നത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം *ശബ്ദം നാമജപത്തിനു മാത്രം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രമതില്‍ക്കെട്ടിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ ശബ്ദം നാമജപത്തിനു മാത്രമേ പാടുള്ളതുള്ളൂ. മാത്രമല്ല മുറുക്കുന്നതോ പുകവലിയ്ക്കുന്നതോ തുപ്പുന്നതോ എല്ലാം നിഷിദ്ധമാണ്. *നടയ്ക്കു നേരെ നിന്ന് തൊഴരുത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം. *തന്ത്രിയേയും ശാന്തിയേയും തൊടരുത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ മന്ത്രത്തെ ഉപാസിച്ചു കഴിയുന്ന പൂജാരിയെ അറിയാതെയെങ്കിലും സ്പര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ മന്ത്ര സിദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. *ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ*? ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല. **ആല്‍മരം പ്രദക്ഷിണം ചെയ്യണമോ*? ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രത്തില്‍ പോയാല്‍ ആല്‍മരവും പ്രദക്ഷിണം ചെയ്യണമെന്നാണ് ശാസ്ത്രം. പഞ്ചാമൃതത്തിന്റെ ഗുണങ്ങളാണ് ആല്‍മരത്തിനുള്ളത്. അതുകൊണ്ട് തന്നെ ആല്‍മര പ്രദക്ഷിണം പഞ്ചാമൃതത്തിന്റെ ഗുണം നല്‍കും എന്നാണ് ശാസ്ത്രം. *സ്ത്രീകള്‍ക്ക് സ്രാഷ്ടാംഗ നമസ്‌കാരം*? ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രദര്‍ശനത്തില്‍ സ്ത്രീകള്‍ സ്രാഷ്ടാംഗ നമസ്‌കാരം ചെയ്യാന്‍ പാടില്ല. കാരണം നമസ്‌കരിക്കുമ്പോള്‍ മാറിടം, നെറ്റി, കണ്ണ, കൈമുട്ടുകള്‍, കാലടികള്‍ എന്നിവ നിലത്ത് മുട്ടണം. എന്നാല്‍ സ്ത്രീകളുടെ ശരീരഘടനയനുസരിച്ച് ഇവയൊന്നും ശരിയായ രീതിയില്‍ നിലത്ത് മുട്ടുകയില്ല. ഇത് വിപരീത ഫലം ഉണ്ടാക്കും. *തീര്‍ത്ഥം സേവിക്കണം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ പ്രസാദംവാങ്ങുന്നതും തീര്‍ത്ഥം സേവിയ്ക്കുന്നതും നിര്‍ബന്ധമാണ്. വിഗ്രഹത്തെ മന്ത്രധ്വനികളാല്‍ അഭിഷേകം ചെയ്‌തെടുക്കുന്ന ജലമാണ് തീര്‍ത്ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. തീര്‍ത്ഥത്തില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധഗുണങ്ങള്‍ രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. *അമ്പലത്തില്‍ എന്തിന് വഴിപാട്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ കാര്യസാധ്യത്തിനായി വഴിപാട് നടത്തുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് ശരിക്കും ഒരു ആരാധനയാണ്. വഴിപാട് നേര്‍ന്ന് നിരന്തരമ പ്രാര്‍ത്ഥിച്ച് മനസ്സ് ഈശ്വരനില്‍ തന്നെ അര്‍പ്പിക്കുന്നതാണ് വഴിപാടിന്റെ പ്രസക്തി. 🙏

Monday, December 11, 2023

എന്താണ് രുരുജിത് വിധാനം ? ഈ രീതിയിൽ ഉള്ള ക്ഷേത്രങ്ങൾ ഏതെല്ലാം ? 🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔 കേരളത്തിലെ ശാക്തേയ പ്രതിഷ്ഠ വിധിയുടെ പേരാകുന്നു രുരുജിത് ഈ വിധാനത്തിലുള്ള പ്രതിഷ്ഠ ക്ഷേത്രങ്ങൾ കൂടുതലായും മലബാറിൽ ആണ് ഉള്ളത് സാധാരണ കേരള തന്ത്ര സമുച്ചയാദി ഗ്രന്ഥങ്ങ പ്രകാരമുള്ള രീതിയല്ല ക്ഷേത്ര മാതൃകയും മൂർത്തി പ്രതിഷ്ഠവിധാനവും തികച്ചും വ്യത്യസ്തമാണ് . മുഖ്യ ദേവത കാളിയോ ഉഗ്രചണ്ഡികയോ(ചാമുണ്ഡ ) ആയിരിക്കും അതുപോലെ ഭൈരവ ശിവൻ ക്ഷേത്ര പാലൻ സപ്ത മാതൃകകൾ . എന്നിവയാകുന്നു പ്രതിഷ്ഠ , രുരുജിത് വിതാന൦ കേരളത്തിൽ നിലനിന്നിരുന്നത് കാവുകളിൽ ആയിരുന്നു , ഇന്ന് അത് ക്ഷേത്രങ്ങൾ ആയി മാറി എങ്കിലും പല ക്ഷേത്രങ്ങൾക്കും ഇപ്പോഴും കാവ് എന്നുകൂടി ചേർത്ത് പറയുന്നു എന്നത് നമ്മുടെ പൈതൃകത്തെ എടുത്തുകാണിക്കുന്നു *ഉത്താരാഭിമുഖം സാംഗം* *നിരംഗം പ്രാങ്‌മുഖം ഭവേൽ* *പശ്ചിമാഭിമുഖം ഭിന്നമിതി ത്രേധാനി ഗദ്യതേ* എന്ന രീതിയിൽ വടക്കോട്ടു നോക്കി ദേവിയും സപത മാതൃകളും .കിഴക്കോട്ടു നോക്കി ഭൈരവ ശിവനും പടിഞ്ഞാറോട്ടു നോക്കി ക്ഷെത്രപാലനും ഈ വിധത്തിൽ ആയിരിക്കും ശാക്തേയ പാരമ്പര്യത്തിലധിഷ്ഠിത ആയിരിക്കും ഇവിടുത്തെ ആചാരങ്ങൾ അത് പോലെ നിവേദ്യാദികൾക്കും തികച്ചും വ്യത്യാസമുണ്ട് . .അത് പോലെ തൃച്ചന്ദനം .അരിവറുത് പൊടിച്ചത് . മഞ്ഞൾ പട്ടു ചിലമ്പ് .ഗുരുതി പയർ അട (മാംസം )എന്നിവ ആകുന്നു .കാഷായ തീർത്ഥം (മദ്യം ) കൊടുക്കാറുണ്ട് *രുരുജിത് വിധാനത്തിൽ മാംസം കൊടുക്കാനുള്ള പ്രമാണം എപ്രകാരം ?* 🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔 *"സമിദാജ്യന്ന സിദ്ധാർത്ഥ മാംസ്യന്യഥ തിലായവാ:* *ദ്രവ്യാണി വ്രീഹ്യാശ്ചാജ്യം സര്വാദ്രഷ്ടാശതം ഹൂതി "* ചമത.നെയ്യ .ഹവിസ്സു.കടുക് .മാംസം എള്ള് യവം നവര നെല്ല് .എന്നിവ കൊടുക്കുണം എന്ന് പറയുന്നു ഇന്ന് മാംസത്തിന് പകരം അടയും മദ്യത്തിന് പകരം കഷായ തീർത്ഥവും ആകുന്നു അത് വൈദീക പുരോഹിതർ മാറ്റം വരുത്തിയതാകുന്നു കാലാന്തരത്തിൽ ചില മാറ്റങ്ങൾ നല്ലത് തന്നെ , രുരുജിത് വിധാനത്തിൽ ഉള്ള ക്ഷേത്രങ്ങൾ അധികവും കണ്ണൂർ ജില്ലയിലാണ് *രുരുജിത് വിധാനത്തിൽ ഉള്ള ചില കേരളത്തിലെ ക്ഷേത്രങ്ങൾ താഴെ ചേർക്കുന്നു* 🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔 🎍മാടായി കാവ് - കണ്ണൂർ 🎍മാമാനത് കാവ് - കണ്ണൂർ 🎍പിഷാരി കാവ് - കോഴിക്കോട് 🎍വളയനാട് കാവ് - കോഴിക്കോട് 🎍മന്നംപുറത്തു കാവ് -നീലേശ്വരം 🎍കളരിവാതുക്കൾ - കണ്ണൂർ 🎍കാട്ടാമ്പള്ളി കാവ് - കണ്ണൂർ 🎍കൊടികുന്നു ഭഗവതി -പാലക്കാട് 🎍തിരുമാന്ധാം കുന്നു കാവ് - മലപ്പുറം 🎍കൊടുങ്ങല്ലൂർ കാവ് - തൃശ്ശ്ർ 🎍പരുമല പനയന്നാർ കാവ്-പത്തനംതിട്ട 🎍മൂത്തൂറ് കാവ് - പത്തനംതിട്ട 🎍കളയപുരം ഭഗവതി കാവ് - കൊല്ലം 🎍തിരുവഞ്ചേരിക്കാവ് - കണ്ണൂർ 🎍അമ്മന്കോട്ടം - കണ്ണൂർ എന്നിവ ആണ് ... അമ്മെ ശരണം ദേവി ശരണം 🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔