Thursday, October 29, 2020

ജാനശ്രുതി ************ ദ്വാരപാലകന്‍ പുറപ്പെട്ടു. പലരും പറഞ്ഞുകേട്ട്‌ അവന്‍ ഒരു കുഗ്രാമത്തിലെത്തി. അവിടെ കുതിരകളോ തേരാളിയോ ഇല്ലാതെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ശകടം കണ്ടു. ആ ശകടത്തിന്റെ കീഴില്‍ മുഷിഞ്ഞവേഷം ധരിച്ച്‌ ഒരാള്‍ കുത്തിയിരിക്കുന്നതു കണ്ടു. ശരീരത്തില്‍ വല്ലാതെ അഴുക്കു പുരണ്ട അയാള്‍ ശരീരം ശഭതിയായി ചൊറിയുന്നുണ്ടായിരുന്നു. ദ്വാരപാലകന്‍ സംശയത്തോടെ അയാളുടെ അടുത്തുചെന്നിട്ട്‌ വിളിച്ചു ചോദിച്ചു: “ഭഗവന്‍, അങ്ങുതന്നെയാണോ വണ്ടിക്കാരനായ രൈക്വന്‍? ചോദ്യം കേട്ട്‌ അയാള്‍ അലക്ഷ്യമായി ദ്വാരപാലകനെ നോക്കി. എന്നിട്ട എന്തുവേണമെന്ന്‌ കണ്ണുകൊണ്ട്‌ ആംഗ്യഭാഷയില്‍ ചോദിച്ചു: “ഞാന്‍ ജാനശ്രുതി രാജാവിന്റെ ദ്വാരപാലകനാണ്‌. നീ വണ്ടിക്കാരനായ രൈക്വനെങ്കില്‍ പുറത്തേയ്ക്കു വരിക.” ദ്വാരപാലകന്‍ കല്‍പിച്ചു. ആ കല്പന കേട്ടിട്ടും വണ്ടിയ്ക്കടിയില്‍ ചടഞ്ഞു കൂടിയിരിക്കുന്ന മനുഷ്യനില്‍ വലിയ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. അപ്പോള്‍ അതുവഴിവന്ന ചിലരോടായി അന്വേഷിച്ചിട്ട്‌ അത്‌ വണ്ടിക്കാരനായ രൈക്വനാണെന്ന്‌ ദ്വാരപാലകന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ തന്നെ അയാള്‍ മടങ്ങിപ്പോയി. രൈക്വനെ കണ്ടുപിടിച്ച വിവരം വേഗം രാജാവിനെ അറിയിച്ചു. രൈക്വനെ നേരില്‍ ചെന്നു കാണുവാന് ‍തന്നെ ജാനശ്രുതി നിശ്ചയിച്ചു. ദ്വാരപാലകനില്‍ നിന്ന്‌ മനസ്സിലാക്കിയ രൈക്വന്റെ ഭൌതിക അവസ്ഥയില്‍നിന്ന്‌ അയാളെ രക്ഷിക്കണമെന്ന്‌ രാജാവിനു തോന്നി. അറുന്നൂറ്‌ നല്ലയിനം പശുക്കള്‍, കഴുത്തിലണിയാന്‍ ഒരു മാല, പെണ്‍കോവര്‍കഴുതകള്‍ വലിക്കുന്ന മനോഹരവും ചിത്രപ്പണികള്‍ നിറഞ്ഞതുമായ ഒരു രഥം എന്നിവയോടുകൂടി രാജാവ്‌ രൈക്വന്റെ അടുത്തേയ്ക്ക്‌ പുറപ്പെട്ടു. രൈക്വനെ നേരില്‍കണ്ട്‌ ആദ്യം വിസ്മയത്തിന്റേയും അമ്പരപ്പിന്റേയും പരകോടിയിലെത്തി. വണ്ടിക്കീഴില്‍ ഒതുങ്ങിയിരിക്കുന്ന ഈ ദരിദ്രന്‍ ഒരു മഹാത്മാവും ജ്ഞാനിയും സിദ്ധനുമാണെന്ന്‌ ആരും വിചാരിക്കുകയില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ നില എത്രയധികം ഉന്നതമാണ്‌. അറിവില്‍, രാജാവായ താന്‍ ഈ സാധുമനുഷ്യനു മുമ്പില്‍ സമനല്ലെന്ന്‌ ഹംസങ്ങള്‍ പറഞ്ഞത്‌ രാജാവ്‌ വീണ്ടും സ്മരിച്ചു. ആ സ്മരണയില്‍ അദ്ദേഹം രൈക്വനെ നമസ്ക്കരിച്ചു. “അല്ലയോ രൈക്വാ, ഈ അറുന്നൂറു പശുക്കളും, ഈ കണ്ഠഹാരവും ഈ രഥവും ഞാന്‍ അങ്ങയ്ക്കുവേണ്ടി കൊണ്ടുവന്നിരിക്കുകയാണ്‌. ദയവായി ഇതെല്ലാം അങ്ങ്‌ സ്വീകരിച്ച്‌ സ്വന്തമാക്കിയാലും. മഹാജ്ഞാനിയും സിദ്ധനുമായ അങ്ങയെ രാജാവായ ജാനരശുതി പൌത്രായണന്‍‍ ഗുരുവായിവരിക്കുന്നു. അങ്ങ്‌ ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക്‌ ഉപദേശം നല്‍കി അനുഗ്രഹിച്ചാലും!” ജാനശ്രുതിയുടെ അഭൃര്‍ത്ഥന കേട്ട്‌ രൈക്വന്‌ ‍ ദേഷ്യം വന്നു. അവന്‍ വണ്ടിക്കടിയില്‍ നിന്ന്‌ പുറത്തേയ്ക്കിറങ്ങി വന്നു. അലസമായിചിതറിക്കിടക്കുന്ന നീളമേറിയ ജടമുടിയും താടിമീശയും ശക്തിയില്‍ ഇളക്കിയിട്ട രാജാവിനെ ചുവന്ന കണ്ണുകളോടെ നോക്കി. “എടോ ശൂദ്രാ !” രാജാവിന്റെ മുഖത്തു തറപ്പിച്ചു നോക്കിക്കൊണ്ട്‌ രൈക്വന്‍ അലറി. രാജാവും പരിവാരങ്ങളും ഞെട്ടിവിറച്ച്‌ പിന്നോട്ട്‌ ഒരു ചുവട്‌ മാറിനിന്നു. “നിന്റെ ഈ പശുക്കളും ഹാരവും ഈ രഥവും എനിയ്ക്ക്‌ ആവശ്യമില്ല. ഇതെല്ലാം കൊണ്ടുപോകു! എല്ലാം നിന്റേതായിത്തന്നെ ഇരിക്കട്ടെ.” രാജാവ്‌ എന്തെങ്കിലും പറയുന്നതിനുമുമ്പ്‌ രൈക്വന്‍ വണ്ടിയുടെ കീഴിലേയ്ക്ക്‌ തിരികെക്കയറി. കീറിയ ഒരു വസ്ത്രമെടുത്ത്‌ പുതച്ചു കിടന്നു. മറ്റു ഗത്യന്തരമില്ലാതെ രാജാവ്‌ കൊട്ടാരത്തിലേയ്ക്ക്‌ മടങ്ങിപ്പോയി. നിരാശയാലും അപമാനത്താലും അദ്ദേഹത്തിന്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഹാരവും ഉപേക്ഷിച്ചു, രാജ്ഞിയും രാജകുമാരിയുമൊക്കെ ചുറ്റും വന്നു നിന്ന്‌ ആശ്വസിപ്പിച്ചു. താന്‍ എത്രയോ നിസ്സാരനാണെന്ന്‌ രാജാവ്‌ വിചാരിച്ച്‌ വിഷമിച്ചു. തന്റെ പാരിതോഷികം രൈക്വന് തൃപ്തിതകരമായില്ലെന്ന്‌ ജാനശ്രുതിയ്ക്കു തോന്നി. പിറ്റേ ദിവസം രാവിലെതന്നെ അദ്ദേഹം ആയിരംപശുക്കള്‍, ഒരു മാല, പെണ്‍കോവര്‍കഴുതകളെപൂട്ടിയ രഥം എന്നിവയ്ക്കു പുറമേ തന്റെ പുത്രിയായ രാജകുമാരിയേയും കൂട്ടിക്കൊണ്ട്‌ രൈക്വന്റെ അടുക്കല്‍ ചെന്നു. രൈക്വന്‍ ശകടത്തിന്റെ പുറത്തിരുന്ന്‌ ഇളവെയില്‍ കായുകയായിരുന്നു. ജാനശ്രുതി ഭവ്യതയോടെ രൈക്വനെ സമീപിച്ചു. “അല്ലയോ രൈക്വാ, ആയിരംപശുക്കളും ഒരു മാലയും, ഈ രഥവും ഞാന്‍ നിനക്കുവേണ്ടി കൊണ്ടുവന്നിരിക്കുന്നു. മാത്രവുമല്ല ഇതാ എന്റെ ഏകപുത്രിയായ രാജകുമാരിയെക്കൂടി കൊണ്ടുവന്നിരിക്കുന്നു. ഇവളെ ഭാര്യയായി അങ്ങു സ്വീകരിച്ചാലും. അതിനും പുറമേ അങ്ങ്‌ ഇരിക്കുന്ന ഈ ഗ്രാമവും അങ്ങേയ്ക്കു തന്നിരിക്കുന്നു. ഇതെല്ലാം സ്വീകരിച്ചു കൊണ്ട്‌ അല്ലയോ സ്വാമിന്‍ എന്നെ ശിഷ്യനായി കരുതിയാലും. അങ്ങ്‌ ഉപാസിക്കുന്നത്‌ ഏതൊരു ദേവതയെ ആണെന്ന്‌ എനിക്ക്‌ ഉപദേശിച്ചു തന്നാലും.” ഇതുകേട്ട്‌ രൈക്വന്‍ എഴുന്നേറ്റ്‌ ജാനശ്രുതിയുടെ അരികില്‍ വന്നു. പശുക്കള്‍, മാല, രഥം, രാജകുമാരി എന്നിവകളെ ചുറ്റിനടന്നു കണ്ടു. ബുദ്ധിമതിയും കന്യകയുമായ രാജകുമാരിയെക്കണ്ടിട്ട് രൈക്വന്‍ കുറെനേരം അവളെ നോക്കിനിന്നു. വിദ്യാദാനത്തിന്‌ ഇവള്‍ ഉത്തമയെന്ന്‌ രൈക്വന്‍ മനസ്സിലാക്കി. ഇവളെ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അറിവ്‌ പകര്‍ന്നു നല്‍കി വളര്‍ത്തുവാനാകും. രൈക്വന്‍ സംതൃപ്തിയായി. അവന്‍ രാജാവിനെ അരികിലേയ്ക്കു വിളിച്ചു. “ഹേ ശൂദ്ര, നീ പശുക്കളെയുംമറ്റും കൊണ്ടുവന്നത്‌ ഉത്തമം ആയി.നല്ലത്‌. ഞാന്‍ എല്ലാത്തിനേയുംസ്വീകരിക്കുന്നു. ഈകന്യക വിദ്യാദാനത്തിന്‌ ഉത്തമയാണ്‌. ഇവള്‍ നിമിത്തം നീ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തുമാകട്ടെ, നിന്നെ ഞാന്‍ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ശുഭമുഹൂര്‍ത്തത്തില്‍ ഉപദേശം നല്‍കുന്നതാണ്‌.” ' രാജാവ്‌ സന്തുഷ്ടനായി. രൈക്വന്‍ വസിച്ചിരുന്ന ഗ്രാമം അദ്ദേഹം രൈക്വനു സ്വന്തമായി നല്‍കി. ആ ഗ്രാമത്തില്‍ വസിച്ചിരുന്ന മറ്റുള്ളവരെ അവിടെനിന്ന്‌ മാറ്റിപ്പാര്‍പ്പിച്ചു. നല്ല വീഥികള്‍, പുന്തോട്ടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, മാളികകള്‍, കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ച്‌ ആ ഗ്രാമത്തെ മനോഹരമാക്കി. രാജകന്യകയെ ആ ഗ്രാമത്തില്‍ പാര്‍പ്പിച്ചു അവള്‍ക്കു വേണ്ട എല്ലാ സൌകര്യങ്ങളും ഭൃത്യന്മാരേയും നല്‍കി. ആ ഗ്രാമം “രൈക്വപര്‍ണ്ണം" എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നു. രൈക്വന്‍ യഥേഷ്ടം തപസ്സ്‌ അനുഷ്ഠിക്കുന്നതിനും വിദ്യാദാനം നിര്‍വ്വഹിക്കുന്നതിനുമുള്ള പ്രത്യേക സാകര്യങ്ങളും ഏര്‍പ്പെടുത്തി. “മഹാവൃഷ”' ദേശത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രാമത്തെയും രൈക്വനു നല്‍കി. രാജ്യഭരണം താല്ക്കാലികമായി മറ്റുള്ളവരെ ഏല്‍പിച്ചിട്ട് രാജാവും രൈക്വനോടൊപ്പം താമസിച്ചു. തികച്ചും ലളിതമായ രീതിയിലും ശിഷ്യഭാവത്തിലും ജാനശ്രുതി കഴിഞ്ഞുകൂടി. ഉപദേശത്തിന്‌ കാലമായെന്ന്‌ തോന്നിയപ്പോള്‍ രൈക്വന്‍ ശാന്തഭാവത്തില്‍ ജാനശ്രുതിയെ അരികില്‍ വിളിച്ചു. പുണ്യാത്മാവേ, അന്നദാനം ചെയ്യുന്നവനെന്ന അഭിമാനവും രാജാവെന്ന അഹന്തയും താങ്കള്‍ക്ക്‌ ഇപ്പോഴില്ല. രജസ്തമോ ഗുണങ്ങള്‍ കെട്ടടങ്ങിയ നിങ്ങള്‍ സംവര്‍ഗ്ഗവിദ്യയ്ക്ക്‌ അധികാരിയായിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ ഒന്നിലും ദുഃഖം കാണുന്നില്ല. അതിനാല്‍ ശൂദ്രത്വവുമില്ല. എന്റെ ഉപാസന ഞാന്‍ നിങ്ങള്‍ക്ക്‌ ഉപദേശിച്ചു തരാം. സമിത്പാണിയായി വന്നിരുന്നാലും.” ശുഭദിനത്തില്‍. ശുഭ്രവസ്ത്രധാരിയും സമിത്പാണിയുമായി ജാനശ്രുതി രൈക്വനെ സമീപിച്ചു. നമസ്ക്കരിച്ചിട്ട്‌ അടുത്തിരുന്നു. രൈക്വന്‍ ശാസ്ത്രവിധിപ്രകാരം ആത്മോപദേശം കൊടുത്തു. “സംവര്‍ഗ്ഗ വിദ്യയെന്നാല്‍ എല്ലാത്തിനേയും ഗ്രഹിക്കുന്ന വിദ്യയെന്നാണ്‌ അര്‍ത്ഥം. എല്ലാത്തിനേയും ഗ്രഹിക്കുന്നത്‌ ആത്മാവാണ്‌. ഇതിന്‌ ദേവന്മാരുടെ കുട്ടത്തില്‍ വായുവിന്റെ സ്ഥാനവും ഇന്ദ്രിയങ്ങളില്‍ പ്രാണന്റെ സ്ഥാനവുമാണ്‌. അധിദൈവത ദര്‍ശനത്തില്‍ വായുവാണ്‌ സംവര്‍ഗ്ഗം. എല്ലാത്തിനേയും ഗ്രഹിക്കുവാനുള്ള ശേഷി വായുവിനാണ്‌ ഉള്ളത്‌. വായു വീശുമ്പോള്‍ അഗ്നി ആളിക്കത്തുന്നത്‌ കണ്ടിട്ടില്ലേ? തീ അണയുമ്പോള്‍ അത്‌ വായുവില്‍ തന്നെ ലയിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത്‌ വായുവില്‍ തന്നെ ലയിക്കുന്നു. ച്രന്ദ്രന്‍ അസ്തമിക്കുമ്പോള്‍ അതും വായുവില്‍ ലയിക്കും. വെള്ളം വറ്റുമ്പോള്‍ അതും വായുവില്‍ ചേരുന്നു. ഇത്‌ വായുവിന്റെ പ്രത്യേകതയാണ്‌. ഇനി ആത്മാവിനെ സംബന്ധിക്കുന്ന സംവര്‍ഗത്തെപ്പറ്റി പറയാം. ഇവിടെ പ്രാണനാണ്‌ എല്ലാത്തിനേയുംഗ്രഹിക്കുന്നത്‌. പുരുഷന്‍ ഉറങ്ങുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ എവിടെ പോകുന്നു? വാഗാദി ഇന്ന്രിയങ്ങളെല്ലാം പ്രാണനെയാണ്‌ പ്രാപിക്കുന്നത്‌. എല്ലാം പ്രാണനെ ആശ്രയിച്ച്‌ നിലക്കുന്നു. കണ്ണും കാതുംമനസ്സും എല്ലാം പ്രാണനെപ്രാപിക്കുന്നു. പ്രാണനാണ്‌ എല്ലാത്തിനേയും ഗ്രഹിക്കുന്നത്‌. വായുവും പ്രാണനും സംവര്‍ഗ്ഗവിദ്യതന്നെ. ഒന്ന്‌ സ്ഥൂലത്തിലും മറ്റേത്‌ സൂക്ഷ്മത്തിലുമാണ്‌. ഈ പ്രാണനെയാണ്‌ ഉപാസിക്കേണ്ടത്‌.” പ്രാണനെ ഉപാസിക്കുന്നത്‌ എങ്ങനെയെന്ന്‌ രൈക്വന്‍, ജാനശ്രുതിയ്ക്ക്‌ ഉപദേശിച്ചുകൊടുത്തു. അതനുസരിച്ച്‌ മുഖ്യപ്രാണനായ ആത്മാവിനെ ജാനശ്രുതി ഉപാസന ചെയ്തു. തത്ഫലമായി അദ്ദേഹത്തില്‍ ആനന്ദാനുഭൂതികളുണ്ടായി. ക്രമേണ ബ്രഹ്മവിദ്യാതല്‍പരനായി സാധനകളനുഷ്ഠിച്ചു. കാലാന്തരത്തില്‍ ജാനശ്രുതിയ്ക്ക്‌ സിദ്ധിജ്ഞാനാദികള്‍ കൈവന്നു. നിത്യമായ ആനന്ദത്തെ അനുഭവിക്കുന്നവനും കീര്‍ത്തിമാനും തേജസ്വിയുമായിത്തീര്‍ന്നു. ഓം തത്‌ സത്‌ അവലംബം - ഛാന്ദോഗ്യോപനിഷത്ത്

Monday, October 26, 2020

*പാപാങ്കുശ ഏകാദശി* **ഓം നമോ നാരായണായ** ഓം ശ്രീ നരസിംഹ മൂർത്തയെ നമഃ ഒക്ടോബർ 28 തീയതി ബുധനാഴ്ച തുലാം പന്ത്രണ്ടിന് ഈ മാസത്തെ ദ്വാദശി പൂജ ആണ്. തുലാം മാസത്തിലെ വെളുത്ത പക്ഷ ഏകാദശിക്ക് പാപാങ്കുശ എന്ന് അറിയപെടുന്നു. ഈ വൃതം അനുഷ്ഠിക്കുന്ന ഭക്തർക്ക് മാത്രമല്ല പിതൃകൾക്കു കൂടി പാപ ശമനം ലഭിക്കും എന്ന പ്രേത്യേകതയും ഉണ്ട്. ഈ ഏകാദശി വൃതം എടുത്ത് ഉറക്കമിളച്ചു ഭഗവത് സേവയിൽ മുഴുകിയാൽ, വിഷ്ണു ലോകത്തിൽ എത്താം എന്നു പദ്മ പുരാണത്തിൽ പറയുന്നു. ആകയാൽ, യഥാശക്തി, ധാനം, ഹോമം,ജപം, മുതലായ പുണ്യ കർമങ്ങൾ അനുഷ്ഠിക്കണം. ഇപ്രകാരം ഉള്ള ഏകാദശി സുദിനം ആണ് 27 തീയതി ചൊവ്വാഴ്ച. ഈ വ്രതങ്ങളുടെ സമാപന പൂജകൾ ദ്വാദശി ദിനമായ 28 തീയതി ബുധനാഴ്ച നടത്തുന്നു. ഈ വൃതം അനുഷ്ഠിച്ചു ദ്വാദശി പൂജ ചെയ്തു സ്വർണം, എള്ള്, ഗോതമ്പ്, ജലം, വസ്ത്രം എന്നിവ ദാനം ചെയ്താൽ കാലഭയം ഒഴിഞ്ഞു കിട്ടും എന്ന് ഗരുഡ പുരാണത്തിൽ പറയുന്നു. ബുധനാഴ്ച രാവിലെ ക്ഷേത്രസന്നിധിയിൽ ദ്വാദശി പൂജകൾ ആയ കലശ പൂജകൾമണ്ഡപത്തിൽ തയ്യാർ ചെയ്ത പത്മത്തിൽ നരസിംഹമൂർത്തിക്കും മഹാവിഷ്ണുവിനും ഉള്ള കലശങ്ങൾ പൂജിക്കുന്നു. 8:30 ന് നരസിംഹമൂർത്തി നടയിൽ കലശാഭിഷേകങ്ങളും ദ്വാദശി പൂജയും പ്രധാന നിവേദ്യമായ ശർക്കര പാൽപായസ നിവേദ്യവും നടത്തുന്നു. 9:30 ന് മഹാവിഷ്ണു നടയിൽ പഞ്ചഗവ്യ അഭിഷേകവും നവകാഭിഷേകവും ഉച്ചപൂജയും നടത്തുന്നു. ഈ തീർത്ഥം സേവിച്ച് ഏകാദശി വൃതം അവസാനിപ്പിക്കാവുന്നതാണ്. എല്ലാ വൈഷ്ണവ ഭക്തരും ക്ഷേത്രത്തിലെത്തി ഈ പുണ്യകർമ്മങ്ങളിൽ പങ്കെടുത്തു വിഷ്ണു പ്രീതിക്ക് പ്രാപ്തരാവുക.

Sunday, October 18, 2020

Devi Mahatmyam ദേവീ മാഹാത്മ്യം— 2 English: Savitri Puram Translation: Gouri Purayannur (അദ്ധ്യായം - 2,3) ദേവീ മാഹാത്മ്യത്തിന്റെ രണ്ടാമദ്ധ്യായത്തിൽ രാജസ വികാരങ്ങളായ ചഞ്ചല മനസ്സ് മുതലായവയുടെ മൂർത്തിമദ്ഭാവമായ മഹിഷാസുരന്റെ സൈന്യം എങ്ങനെ പരാജയപ്പെട്ടു എന്നു വിവരിക്കുന്നു. മൂന്നാമദ്ധ്യായത്തിൽ മഹിഷാസുരവധവും പ്രതിപാദിയ്ക്കുന്നു. സുമേധസ്സ് സുരഥരാജാവിനോടും കച്ചവടക്കാരനായ സമാധിയോടും കഥ പറയൽ തുടർന്നു. ഒരിയ്ക്കൽ ഇന്ദ്രന്റെ നേതൃത്വത്തിൽ ദേവൻമാരും മഹിഷാസുരന്റെ നേതൃത്വത്തിൽ അസുരൻമാരും തമ്മിൽ ഭയങ്കരമായ യുദ്ധം നടന്നു. ആ യുദ്ധം നൂറു വർഷത്തോളം തുടർന്നു. അവസാനം മഹിഷാസുരൻ ഇന്ദ്രനെ തോൽപ്പിച്ച് ദേവലോകം കരസ്ഥമാക്കി. മാത്രമല്ല, മഹിഷാസുരൻ തന്റെ കീഴുദ്യോഗസ്ഥരെ നിയമിച്ച് അഗ്നി, വരുണൻ എന്നിവരുടെ സ്ഥാനവും കൈക്കലാക്കി. സ്വന്തം രാജ്യവും സ്ഥാനമാനങ്ങളും നഷ്ടപ്പെട്ട് നിസ്സഹായരായ ദേവൻമാർ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവിനേയും പരമശിവനേയും കൂട്ടി അവർ അനന്തശായിയായ മഹാവിഷ്ണുവിന്റെ അടുത്തു പോയി സങ്കടമുണർത്തിച്ചു. ഇവരുടെ സങ്കടങ്ങൾ കേട്ട ഭഗവാന്റെ പുരിക ക്കൊടി ഒന്നനങ്ങിയപ്പോൾ ഭഗവത് ശരീരത്തിൽ നിന്നും പ്രകാശമാനമായ ഒരു രൂപം പുറത്തു വന്നു. ബ്രഹ്മാവിന്റേയും പരമശിവന്റേയും ശരീരത്തു നിന്നും വന്ന തേജസ്സു കൂടി ചേർന്ന് ആ രൂപം കൂടുതൽ പ്രകാശമാനമായി. മറ്റു ദേവൻമാരിൽ നിന്നും ഉള്ള പ്രകാശവും അതിനോടു ചേർന്ന് തേജസ്സുറ്റ ഒരു സ്ത്രീരൂപം പ്രത്യക്ഷമായി. ആ രൂപത്തിന്റെ പ്രകാശത്തിൽ പതിനാലു ലോകവും തിളങ്ങി. സന്തോഷവാൻമാരായിത്തീർന്ന ദേവൻമാർ എല്ലാവരും തന്നെ ആ ദേവീരൂപത്തിന് ശക്തിയേറിയ ആയുധങ്ങൾ നൽകി ആദരിച്ചു. വിഷ്ണു ഭഗവാൻ സുദർശന ചക്രവും, പരമശിവൻ ശൂലവും, വരുണൻ ശംഖും നൽകി. ദേവേന്ദ്രൻ വജ്രായുധവും ഹിമവാൻ സിംഹത്തിനേയും നൽകി. ദേവി ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ട് അലറി. ഋഷിവര്യൻമാർ കീർത്തനങ്ങൾ പാടി ദേവിയെ സ്തുതിച്ചു. ദേവിയുടെ ഭയാനകമായ അലർച്ചയും വിവിധ ആയുധങ്ങളുടെ ഘോര ശബ്ദവും മഹിഷാസുരനും കേട്ടു. പ്രകാശരൂപിണിയായ ആ ദേവിയോട് യുദ്ധം ചെയ്ത് തോൽപ്പിക്കാൻ മഹിഷാസുരൻസ്വന്തം സൈന്യത്തോടു കൽപ്പിച്ചു. അങ്ങനെ ദേവാസുര യുദ്ധം വീണ്ടും ആരംഭിച്ചു. അസുരൻമാർ ദേവിയെ തുടർച്ചയായി ആക്രമിച്ചു. എന്നാൽ ദേവിയ്ക്ക് അതു വെറും ലീലയായിരുന്നു. ദേവി മിക്ക അസുരൻമാരേയും വധിച്ചു. ചിലർ ഭയപ്പെട്ട് ഓടിപ്പോവുകയും ചെയ്തു. ഇതിൽ സന്തുഷ്ടരായ ദേവൻമാർ ദേവിയെ സ്തുതിച്ച് പുഷ്പാർച്ചന നടത്തി. ഇവിടെ രണ്ടാമദ്ധ്യായം തീരുന്നു. മഹിഷാസുരന്റെ അടുത്ത ഭൃത്യരായ ചി ക്ഷുരൻ, ചാമരൻ, ഉദഗ്രൻ, ഭഷ്കലൻ, തമ്രൻ , അന്ധകൻ മുതലായവരെ ദേവി അനായാസം വധിച്ചു. പ്രധാനികളായിരുന്ന ദുർധരൻ, ദുർമുഖൻ എന്നിവരേയും ദേവി ഖഡ്ഗം കൊണ്ട് വെട്ടി വീഴ്ത്തി. ഈ സമയത്ത് മഹിഷാസുരൻ വലിയ ഒരു കാളയുടെ രൂപത്തിൽ യുദ്ധത്തിനിറങ്ങി. ബലവാനായ ആ അസുരൻ നിരവധി ദേവൻമാരെ കൊന്നൊടുക്കിയ ശേഷം ദേവിയുടെ വാഹനമായ സിംഹത്തിന്റെ നേർക്കു തിരിഞ്ഞു. ദേവിയാകട്ടെ അപ്പോൾ അവനെ വരുണപാശം കൊണ്ട് ബന്ധിച്ചു. അപ്പോൾ അവൻ കാളയുടെ രൂപം ഉപേക്ഷിച്ച്, സിംഹം, സേനാനി, ആന, വീണ്ടും കാള ഇങ്ങനെ വിവിധ രൂപങ്ങൾ മാറി മാറി സ്വീകരിച്ച് യുദ്ധം തുടർന്നു. പിന്നെയും ദേവൻമാരെ വധിക്കാനൊരുങ്ങിയ മഹിഷാസുരനെ കോപാകുലയായി ദേവി ശൂലം കൊണ്ടു കുത്തി വാളു കൊണ്ട് തലയറുത്തു. അങ്ങനെ ദേവി മഹിഷാസുരമർദ്ദിനി , ആ അസുരന്റെ അന്ത്യം കുറിച്ചു. ഇതു കണ്ട ദേവലോകം സന്തോഷിച്ച് ദേവിയെ സ്തുതിച്ച് പുഷ്ടവൃഷ്ടി നടത്തി. മഹിഷാസുരന്റേയും അവന്റെ സൈന്യത്തിന്റേയും നാശം നമ്മുടെ മനസ്സിലെത്തന്നെ രാജസവിചാരവികാരങ്ങളുടെ നാശമാണ് സൂചിപ്പിയ്ക്കുന്നത്. രജോഗുണാധിക്യമാണ് ലൗകിക വിഷയങ്ങളോടുള്ള താൽപര്യവും ആസക്തിയും ഉണ്ടാക്കുന്നത്.. രജോഗുണ പ്രധാനമായ മനസ്സ് മഹിഷാസുരന് അടിമപ്പെട്ട മനസ്സായി കണക്കാക്കാം. നമ്മുടെ മനസ്സിലെ മഹിഷാസുരൻ നമ്മുടെ ദൈവീക വാസനകളെ ദുർബലപ്പെടുത്തുന്നു. മഹിഷാസുരന്റെ രൂപമാറ്റങ്ങൾ മനസ്സിലെ മാറി മാറി വരുന്ന അസ്ഥിര ചിന്തകളേയും അശാന്തിയേയും സൂപിപ്പിയ്ക്കുന്നു. മഹിഷാസുര സൈന്യത്തെ ദുര, അസൂയ, ദുരഭിമാനം എന്നിവയായി പറയാം. മഹിഷാസുരൻ നമ്മുടെ മനസ്സ് അധീനപ്പെടുത്തുമ്പോൾ നമ്മുടെയെല്ലാം ഉള്ളിലുള്ള ഈശ്വരാംശം അജ്ഞാനത്താൽ മൂടപ്പെടുന്നു. എന്നാൽ നമ്മൾ ദേവിയെ ആശ്രയിയ്ക്കുമ്പോൾ ദേവി മഹാലക്ഷ്മിയായി വന്ന് നമ്മളെ ആ ആപത്തിൽ നിന്ന് രക്ഷിയ്ക്കുകയും മോക്ഷത്തിലേയ്ക്കു നയിയ്ക്കുകയും ചെയ്യുന്നു. അടുത്ത അദ്ധ്യായം ദേവൻമാരുടെ ദേവീസ്തുതിയാണ്. ശ്രീ മഹാത്രിപുരസുന്ദരിയ്ക്ക് നമസ്കാരം സമസ്താ പരാധം ക്ഷമസ്വ Devi Maahaatmyam— 2 (Chapter two and three) By Savitri Puram Chapter two of Devi Mahathmyam describes how the army of Mahishaasura, another Asura representing Raajasic qualities like wavering of mind with ever changing ideas, were defeated and the third chapter deals with the destruction of Mahaishaasura himself. Sumedhas continued the story to King Suratha and the businessman Samaadhi. Once there was a battle between Devas, led by Indra and Asuras, led by Mahishasura. That battle went on for 100 years and finally Mahishasura defeated Devendra and took over heaven. Also he delegated his assistants to replace and do the dutiess of Devaas like Agni, Varuna etc. Devas were helpless and homeless and approached Brahma Devan. Along with Brahma Devan and Lord Shiva, Devas went to to the bank of the milky ocean to seek the help of Ananthashaayi Mahavishnu. When Mahavishnu heard this complaint from Devas, his eyebrows were twisted and a bright form emanated from his body. Bright flashes of light from Lord Shiva and Lord Brahma also joined and enhanced the lustre of the form. As flashes of illumination from all other Devas joined, a brilliant form of a woman appeared before their eyes. Her brilliance brightened all the fourteen worlds. All of them were happy and each one of them presented her with their powerful weapons. Bhagavan gave Sudarshana chakram, Shiva gave the trident, Varuna gave conch, Devendra gave Vajraayudham, Himavaan gave Lion etc etc. She roared loudly agitating all the worlds. Sages praised Devi with Bhajans. Mahishaasura also heard the loudest and terrifying noise Devi made and the sound made by her weapons. He ordered his army to go and fight with her and fight between Devas and Asuras started again. Asuraas started attacking Devi and it was only a leela or game for Her. Fighting continued for a long time and Devi effortlessly killed most of the soldiers of Mahishaasura and the rest of Asuraas ran for their life. Devaas were very pleased and showered Her with auspicious flowers. Here ends the second chapter. Mahishaasuraa's close assistants like Chikshura, Chamara, Udagra , Bashkala, Tamra, Andhaka etc also were killed by Devi. She killed the prominent Asuraas Durdhara and Durmukha also with Her trident and sword. Now Mahishaasura appeared as a huge buffalo and joined the fight. He killed lot of Devaas with his nonparallel power and charged towards Devi's lion. Devi bound him with Varuna paasham or rope of Varuna, then he changed his buffalo form and took the form of a lion, then became a soldier, became an elephant and finally became his original buffalo form again. He killed more and more Devaas and Devi was extremely angry and with her trident severed his throat and cut off his head with Her powerful sword. That was the end of the powerful Mahishasura. All the celestial beings were happy and praised Devi Mahishasuramardini profusely and showered with very fragrant flowers. Destruction of Mahishaasura and his army symbolizes the removal of the subtler Raajasic negative qualities with in our mind. Gross materialism and action and movements only to achieve the transient material pleasures are the result of Raajasic tendencies. When mind is full of the above tendencies , it is considered as taken over by Mahishaasura. Mahishasura with in us makes us turn against our divine tendencies. Mahishasura's changing forms symbolizes the wavering and restlessness of the mind. Assistants of Mahishaasura are the negative qualities like greed, vanity, jealousy etc. When Mahsishaasura takes over our mind, our divinity will be covered by the thick veil of ignorance. But when we turn to Devi, She comes as Mahalskhmi to save us from that predicament and leads us to Moksham. Next chapter is extolling the greatness of Devi by Devaas. Shree Mahathripurasundaryai Nama: Samashtaaparaadham kshamaswa

Saturday, October 17, 2020

ശങ്കര വൈഭവം- 55 നിഷേധം, അന്വേഷണം, താദാത്മ്യം ഇങ്ങനെ മൂന്ന് പടിയായിട്ടാണ് സത്യാന്വേഷണം. എന്തെന്നാൽ താനല്ലാത്തതിനെ താനെന്ന് കരുതിയിരിക്കുന്നു അത് നിഷേധം. പിന്നെ താൻ യഥാർത്ഥത്തിൽ ആരാണെന്ന് അന്വേഷണം. പിന്നെ തൻ്റെ യഥാർത്ഥ സ്വരൂപത്തിൽ താദാത്മ്യം. തത്രാത്മ ബുദ്ധി ദ്രഡീകരണം എന്നാണ് ആചാര്യ സ്വാമികളുടെ വാക്ക്. എല്ലാത്തിനും സാക്ഷിയായിട്ടുള്ള വസ്തുവിൽ ആത്മബുദ്ധി ദ്രഡീകരണം. ഇതാണ് ആത്മവിദ്യാ വിചാരണം എന്ന് പറയുന്നത്. ഈ ഒരു വിദ്യ അപാരമായ കാരുണ്യം കൊണ്ട് ഉപനിഷത്ത് തന്നിരിക്കുന്ന, വേദ മാതാവ് തന്നിരിക്കുന്ന ഈ അറിവിനെ ആ വേദങ്ങൾക്കൊക്കെ ഈശ്വരൻ തന്നെ പല രൂപത്തിലും സത്ഗുരുവിൻ്റെ രൂപത്തിലും പല ആചാര്യൻമാരുടെ രൂപത്തിലും നമുക്ക് ഈ വിദ്യയെ പ്രകാശിപ്പിച്ച് തരുന്നു. ഈ ലോകത്ത് ഒരുപാട് ഗുരുക്കൻമാരുണ്ട് എന്നാൽ സത്ഗുരു വളരെ വിരളം. ഒരു ഗുരുവിൻ്റെ ലക്ഷണം എന്തെന്നാൽ ശിഷ്യവിത്. ശിഷ്യന് എത്ര കണ്ട് പക്വതയുണ്ട് അറിവുണ്ട് എന്ന് അറിയുന്ന ആളായിരിക്കണം. ഉപദേശിച്ചാൽ ശിഷ്യന് ഗ്രഹിക്കാനുള്ള കഴിവുണ്ടോ എന്ന് അറിയുന്ന ആളായിരിക്കണം. അത് മനസ്സിലാക്കിയാൽ പിന്നെയോ താപത്രയ ഉന്മൂലനം. ശാരീരികമായും, മാനസികമായും, ലൗകികമായും ഒക്കെയുള്ള താപത്തെ മാറ്റുന്നവനായിരിക്കണം ഗുരു. ശിഷ്യൻ്റെ സംസാരിക ദുഃഖമാകുന്ന താപത്തെ ഉന്മൂലനം ചെയ്യുന്ന ആളായിരിക്കണം. ശിഷ്യ താപഹാരി ആയിരിക്കണം. ഇനി ഇതല്ല ലക്ഷണമെങ്കിൽ ആ ഗുരുവിന് ഒരു ലക്ഷണമേ ഉണ്ടാകു ശിഷ്യ വിത്താപഹാരി😄. വിത്തം എന്നാൽ പണം. അതായത് കീശയുടെ കനം നോക്കിയേ ഉപദേശിക്കു എന്നർത്ഥം. ശങ്കരൻ അങ്ങനെ അല്ലാത്തത് കൊണ്ടാണ് ശിഷ്യ താപഹാരിയായ ശങ്കരനെ വന്ദിക്കുന്നത്. Nochurji 🙏🙏

Friday, October 16, 2020

*Devi Mahatmyam* ദേവീ മാഹാത്മ്യം—1 English: Savitri Puram Translation: Gouri Purayannur ഇന്നാണ് നവരാത്രി ആരംഭിയ്ക്കുന്നത്. തമോവികാരങ്ങളായ കോപം, അവസാനിയ്ക്കാത്ത ആഗ്രഹം, ദുരാഗ്രഹം എന്നിവയുടെ മൂർത്തിമത്ഭാവമായ മധുകൈടഭൻമാരെ ദേവി ദുർഗ്ഗാ ഭഗവതിയായി അവതരിച്ച് ജയിയ്ക്കുന്നതു കാണാം. നമ്മുടേത് വൈവസ്വതമന്വന്തരമാണ്. നമ്മൾ ഇവിടെ കേൾക്കാൻ പോകുന്ന കഥ സാവർണ്ണിക മന്വന്തരത്തിൽ ഉണ്ടായതാണ്. പണ്ടുപണ്ട് സുരഥൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം നീതിമാനായ ഒരു രാജാവായിരുന്നു. സദ്പ്രവൃത്തികൾ കൊണ്ട് അദ്ദേഹം പ്രജകളെ സന്തോഷിപ്പിച്ചു. എന്നാൽ ഒരിയ്ക്കൽ ഒരു യജ്ഞത്തെച്ചൊല്ലി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും അതുവഴി ചിലർ രാജാവിനോട് ശത്രുതയിലാവുകയും ചെയ്തു. അവർ യജ്ഞങ്ങളെ സദാ തടസ്സപ്പെടുത്തി സമാധാനപരമായ ജീവിതം നയിച്ചിരുന്ന ആ രാജ്യത്ത് അശാന്തിയുണ്ടാക്കി. പതുക്കെ പതുക്കെ അവർ അധികാരം കൈക്കലാക്കാൻ തുടങ്ങി. തന്റെ രാജ്യത്തിന്റെ അവസ്ഥ കണ്ട് രാജാവിന് നിരാശയും ദുഃഖവും തോന്നി. അതേസമയം രാജ്യത്തിനോടും പ്രജകളോടും കുടുംബത്തോടും ഉള്ള സ്നേഹം കാരണം വല്ലാതെ വ്യാകുലപ്പെട്ട് അടുത്തുള്ള വനത്തിലേയ്ക്ക് പോയി. മഹാത്മാക്കളായ ഋഷികളുടെ തപസ്സു മൂലം പ്രശാന്തമായ ആ വനത്തിലൂടെ ചിന്തയിലാണ്ട മനസ്സുമായി അദ്ദേഹം സഞ്ചരിച്ചു. അങ്ങനെ സഞ്ചരിയ്ക്കുമ്പോൾ തന്നെപ്പോലെത്തന്നെ അസ്വസ്ഥമായ മനസ്സോടു കൂടിയ 'സമാധി' എന്ന ഒരാളെ ആ വനത്തിൽ വെച്ച് കണ്ടുമുട്ടാനിടയായി. അദ്ദേഹം ധനികനായ ഒരു കച്ചവടക്കാരനായിരുന്നു. ഒരു സ്ത്രീ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് ഭാര്യയായി വന്നതും അതോടെ മന:സമാധാനം പാടേ നശിച്ചതും ആയ സ്വന്തം കഥ സമാധി രാജാവിനോടു പറഞ്ഞു. ആ സ്ത്രീയും മകനും കൂടി അദ്ദേഹത്തിന്റെ സ്വത്തു മുഴുവൻ തട്ടിയെടുത്ത് അദ്ദേഹത്തെ വീടിനു പുറം തള്ളി. അദ്ദേഹവും രാജാവിനെപ്പോലെത്തന്നെ കുടുബത്തിന്റെ കാര്യത്തിൽ ശുഷ്ക്കാന്തിപ്പെട്ടിരുന്നു. ചതിച്ചവരെപ്പറ്റി വേവലാതിപ്പെടുന്നതിൽ അർത്ഥമില്ലെന്നു അറിയാമായിരുന്നിട്ടും, 'ഞാൻ, എന്റെ' എന്ന വിചാരം അവരെ അലട്ടി. അവർ രണ്ടുപേരും കൂടി പുണ്യശാലിയായ സുമേധസ് എന്ന ഒരു ബ്രാഹ്മണന്റെ അടുത്തു ചെന്നു. അവരുടെ നിരാശയും ദുഃഖവും മറികടക്കാൻ ഒരു ഉപായം അറിയാനാണ് പോയത്. സുരഥൻ സ്വന്തം കഥയെല്ലാം പറഞ്ഞ് തനിക്ക് ദുഃഖമുണ്ടാക്കുന്ന അജ്ഞാനം ഇല്ലാതാക്കാനുള്ള ശക്തിയെ തിരിച്ചറിയാൻ സഹായിക്കണമെന്നപേക്ഷിച്ചു. സുമേധസ് പറഞ്ഞു, "ആ ശക്തി മഹാമായയാണ്. നിങ്ങൾ മഹാമായയുടെ നിയന്ത്രണത്തിലാണ്. ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കു മതിവിഭ്രമത്തിനും കാരണം മായയാണ്. ഈ മായ ഭഗവതി തന്നെയാണ്. ആ ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമേ മായയെ മറികടന്ന് ജനന മരണ ചക്രത്തിൽ നിന്ന് മോചനം നേടാനാകൂ.” സുരഥനും സമാധിയ്ക്കും ഈ ദേവിയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമായി. സുമേധസ് ദേവീ മാഹാത്മ്യകഥ അവർക്കു വേണ്ടിയും നമുക്കു വേണ്ടിയും പറയാൻ തുടങ്ങി. പ്രളയാവസാനം മഹാവിഷ്ണു യോഗനിദ്രയിൽ സ്ഥിതി ചെയ്യും. അപ്പോൾ പ്രപഞ്ചം മുഴുവൻ ബ്രഹ്‌മാവിഷ്ണു മഹേശ്വരൻമാരും മായയും സകല ചരാചരങ്ങളും അവയുടെയെല്ലാം സഞ്ചിത കർമ്മങ്ങളും ആ ചൈതന്യത്തിൽ ലയിയ്ക്കും. യോഗനിദ്രയുടെ സമയത്ത് ഭഗവാന്റെ ചെവിയിലെ കർണ്ണ മലത്തിൽ നിന്ന് മധു, കൈടഭൻ എന്നിങ്ങനെ രണ്ടു രാക്ഷസൻമാർ ഉണ്ടായി. അലംഭാവം, മാന്ദ്യം, മടി എന്നീ താമസവികാരങ്ങളുടെ പ്രതിരൂപമായിരുന്നു അവർ. ബ്രഹ്മാവിനെ ഹനിച്ച് സൃഷ്ടിയ്ക്ക് വിഘ്നം വരുത്താനായി അവർ ഭഗവാന്റെ പൊക്കിൾ വരെ എത്തി. ഭഗവാൻ യോഗനിദ്രയിലാണെന്നു കണ്ട ബ്രഹ്മാവ് അവിടെ ഓടിയെത്തി ഭഗവാനിൽ ലയിച്ചു കിടക്കുന്ന മായയെ ഉണർത്തി , സ്വാഹാ, സുധാ , വഷട്, ബിന്ദു, മഹാവിദ്യാ , മഹാ മായാ, ഖഡ്കിനി, ശംഖിനി, ചാപിനി, സൗമ്യ മുതലായ ദിവ്യനാമങ്ങൾ വിളിച്ച് സ്തുതിച്ചു. അതിനു ശേഷം മധുകൈടഭൻമാരെ വധിക്കാൻ പ്രാർത്ഥിച്ചു. ദേവിയുടെ ഭയാനകരൂപത്തെ സങ്കൽപ്പിച്ച് താമസവികാരങ്ങളെ പ്രതിനിധീകരിയ്ക്കുന്ന മധുകൈടഭൻ മാരെ വധിക്കാൻ അപേക്ഷിച്ചു. കാലവും യോഗമായയും ചേർന്ന് വിഷ്ണു ഭഗവാനെ ഉണർത്തി. അവരുടെ അപേക്ഷയനുസരിച്ച് ഭഗവാൻ അഞ്ഞൂറു സംവത്സരം ആ രാക്ഷസൻമാരോടു യുദ്ധം ചെയ്തു. എന്നാൽ മഹാമായ അവരുടെ മനസ്സിൽ മതിവിഭ്രമം സൃഷ്ടിക്കും വരെ അവർ യുദ്ധം ചെയ്തു. അതോടെ അവർ അവരുടെ ബലത്തിൽ അഹങ്കരിക്കാൻ തുടങ്ങി. ഏറ്റവും ബലവാൻ മാർ അവരാണെന്ന മിഥ്യാബോധം അവർക്കുണ്ടായി. ആ അഹങ്കാരത്തിൽ മഹാവിഷ്ണുവിനോട് എന്തു വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ അവർ പറഞ്ഞു. അപ്പോൾ മഹാവിഷ്ണുവിന്റെ കൈ കൊണ്ടു തന്നെ അവർ വധിക്കപ്പെടണം എന്ന വരം ചോദിച്ചു. അഹന്ത മൂത്ത അവർ , ജലാംശമില്ലാത്ത സ്ഥലത്തു വെച്ച് അവരെ കൊല്ലാൻ അനുവാദം നൽകി. മായാശക്തി കൊണ്ട് ബലവും അഹങ്കാരവും അന്ധരാക്കിയ അവരെ വധിക്കാൻ എളുപ്പമായി. വിവേചനശക്തി നഷ്ടപ്പെട്ട അവരെ തുടയിൽ കിടത്തി നിഷ്പ്രയാസം വധിച്ചു. പ്രളയാവസാനത്തിലെ അതിവർഷം മൂലം ജലം കെട്ടി നിൽക്കാത്ത സ്ഥലം അതു മാത്രമായിരുന്നു. അതിനു ശേഷം അവരുടെ ശരീരത്തിലെ കൊഴുപ്പ് അഥവാ മേദസ്സ് എടുത്താണ് ഭഗവാൻ ഭൂമിയുണ്ടാക്കിയത്. അതിനാൽ ഭൂമീദേവിയെ മേദിനി എന്നു പറയുന്നു. ഇവിടെ രാക്ഷസൻമാരിൽ അഹങ്കാരവും മതിവിഭ്രമവും ഉണ്ടാക്കി മായാ ദേവി വിഷ്ണു ഭഗവാനെ ആ രാക്ഷസൻമാരെ വധിക്കാൻ സഹായിച്ചു. ഭഗവത് ലീലകളിൽ മായാ ദേവി ഭഗവാനെ സഹായിക്കുക പതിവാണ്. മോക്ഷാർത്ഥികളെ മോക്ഷം കിട്ടാനും അല്ലാത്തവരെ മോഹിതരാക്കി കർമ്മഫലം ക്ഷയിച്ച് തീരാൻ സഹായിച്ചും. ഭഗവാന് ആദ്യമേ അവരെ വധിക്കാൻ സാധിക്കാഞ്ഞിട്ടല്ല. നമുക്കു കാണിച്ചു തരികയാണ് , മായാമോഹിതനായ ഒരാൾ സ്വന്തം നാശത്തിലേയ്ക്ക് എങ്ങനെ വഴുതിപ്പോകുന്നു എന്ന്. ശ്രീ മഹാത്രിപുരസുന്ദരിക്ക് നമസ്ക്കാരം. സമസ്താപരാധം ക്ഷമസ്വ Devi Maahaatmyam By Savitri Puram Today Navaratri starts and we will see how Devi in the form of Durga Bhagavathi wins over the demons Madhu and Kaitabha who are the personification of all Thaamasic qualities like anger, never-ending desires and greed. Our Manvanthara is Vaivaswatha Manvanthara. This story that we are going to explore happened in Saavarnika Manvanthara. A long, long time ago, there lived a king called Suratha. He was a righteous king who ruled and expanded his kingdom and made his people happy by his good actions. But once there was a dispute over some yajnaas and rituals and king ended up having some enemies. Those protested kept on disturbing all yajnaas and caused unrest in the once peaceful kingdom. Slowly they acquired more power and took over almost everything. Seeing his kingdom crumbling down, disappointed, frustrated and disillusioned, but still loving and worrying about his kingdom, his people and family went to the forest near by. Presence of great sages brought peace and tranquility to that forest and he started walking through the forest lost in thoughts. Then he saw another person who looked as unhappy as he was. His name was Samaadhi. He was a wealthy business man. He shared his story of how a woman came to his household as his wife and ruined the peace of his mind. She and their son robbed him of all his wealth and sent him out of his own house. So he was also as disillusioned as the king and just like the king was still attached to his family and worried about them. Even though they knew that it was futile to love them who betrayed them, they could not remove the feeling of "I", mine and who am I" from their minds. Together they went to a pious Brahmin called Sumedhas to help them overcome their sorrow. Suratha explained everything and requested to help them identify the power that was causing the ignorance in their mind and made them miserable. Sumedhas said: That power is called Mahaamaaya and you are under her grip. This Maaya causes undue attachment and delusion that you are experiencing. This Mahaamaaya is Devi Bhagavathi and only with Her blessings, you can go beyond her and get freed from this repeated cycles of birth and death. Suratha and Samaadhi wanted to know more about this Devi. Sumedhas narrated the story for them and for all us: During final dissolution, Mahavishnu rests in Yoganidra and the whole Universe along with Brahma. Siva, Maaya, inanimate beings and animate beings with all their accumulated karmaas dissolve in that Chaithanyam . During Yoganidra ear wax accumulates in Maha Vishnu's ears and from this wax, two demons Madhu and Kaitabha, representing complacence, lethargy, laziness etc of a thaamasic mind are born. These demons wanted to destroy Brahma and prevent creation and thus approached near the navel of Bhagavan. Brahma, seeing Bhagavan in Yoganidra or deep sleep, approached Yogamaaya who was remaining dormant in Bhagavan and extolled Her glories by addressing her with various divine names like Swaaha, Swadha, Vashat, Bindu, Mahaavidya, Mahaamaaya, Khatgini, Shanghini, Chaapini, Soumya etc. Then Brahma requested her help to destroy the demons Madhu and Kaitabha. Actually Brahma extolled the frightening form or aspect of Devi also and prayed to kill the terrible thaamasic demons. Vishnu Bhagavan was awakened by Kaalam and YOgamaaya and upon their request, He fought with the demons for 500 years. But they kept battling until Mahaamaaya created delusion in their mind and then they became intoxicated with their power. They thought themselves as the most powerful in the world and with that arrogance, promised Vishnu Bhagavan that what ever boon He wanted from them, they would give Him!! Vishnu Bhagavan said: "I want the the boon that you two will die with my hands". Filled with arrogance, they told Him to kill them on that spot where earth is not flooded with water. Once the Maaya started acting on them, it was easy to kill them because they went blind with the power and arrogance. They lost their power of discrimination and hence Bhagavan killed them keeping them on their thighs. That was the only place where water was not present after the torrential rains and flood happened during dissolution. Then He made the earth with the fat (medhas) from their bodies and hence Bhoomidevi is also called Medini. So here Mahaamaaya helped Vishnu Bhagavan or made His mission easy by creating delusion and arrogance in them. Mahaamaaya always helps Bhagavan in His leelaas either to give salvation by helping blessed spiritual aspirants to go beyond Her or to help others to be deluded by Her and exhaust the results of their accumulated karmaas! It is not that Bhagavan cannot kill them, but he wanted to show us how one gets entangled in Maaya leading to one's own destruction. Sree Mahathripurasundaryai Nama: Samasthaaparadham kshamaswa.. Savitri

Thursday, October 08, 2020

വ്യാധ ഗീത ചെറുപ്പക്കാരനായ ഒരു ബ്രാഹ്മണയുവാവിന് ഒരിക്കല്‍ തോന്നി, സംസാരത്തില്‍ കിടന്ന് വട്ടം കറങ്ങുന്നതിനേക്കാള്‍ നല്ലത് തപസ്സു ചെയ്ത് പുണ്യലോകങ്ങള്‍ നേടുന്നതാണെന്ന്. അയാള്‍ പിന്നീടൊന്നും ആലോചിക്കാതെ വൃദ്ധരും അശരണരുമായ മാതാപിതാക്കളെ ഉപേക്ഷിച്ച് കാടുകയറി. വര്‍ഷങ്ങളുടെ കഠിനതപസ്സുകൊണ്ട് അയാള്‍ക്ക് പല സിദ്ധികളും കൈവരികയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ആ താപസന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ധ്യാനനിരതനായിരിക്കുമ്പോള്‍ ആ വൃക്ഷത്തിന്റെ മുകളില്‍ ഒരു കാക്കയും കൊക്കും ശണ്ഠകൂടുന്നുണ്ടായിരുന്നു. യദൃച്ഛയാ ആ പക്ഷികളിലൊന്നിന്റെ ഒരു തൂവല്‍ യുവതാപസന്റെ നിറുകയില്‍ വീഴാനിടയായി. ധ്യാനത്തിനു വിഘ്‌നം നേരിടുകയാല്‍ വര്‍ദ്ധിച്ച കോപത്തോടുകൂടി അയാള്‍ മുകളിലേക്കു നോക്കി. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും പുറപ്പെട്ട തീയില്‍ ആ പക്ഷികള്‍ വെന്തുചാമ്പലായി. തനിക്ക് അസാമാന്യ തപഃശക്തി കൈവന്നിട്ടുണ്ടെന്നു മനസ്സിലായ താപസന്‍ ഉള്ളാലെ ഒന്നു ചിരിച്ചു. അന്നും പതിവുപോലെ അയാള്‍ ഉച്ചതിരിഞ്ഞപ്പോള്‍ അടുത്തുള്ളൊരു ഗ്രാമത്തിലേക്ക് ഭിക്ഷക്കുപോയി. ആദ്യം കണ്ട വീടിനു മുന്നില്‍ ചെന്ന് അയാള്‍ ”അമ്മേ, ഭിക്ഷാംദേഹി!” എന്നു വിളിച്ചു പറഞ്ഞപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീ മറുപടി പറഞ്ഞു: ”മകനേ, കുറച്ചുനേരം നില്‍ ക്കൂ, ഞാന്‍ ഭിക്ഷ കൊണ്ടുവരാം.” ഈ മറുപടി യുവതാപസന് രസിച്ചില്ല. അദ്ദേഹം കരുതി ‘ഒരു സ്ത്രീ യുടെ അഹങ്കാരവും അജ്ഞതയും കണ്ടി ല്ലേ? വിഡ്ഢികളുടെ പെരുമാറ്റങ്ങള്‍ വിചിത്രം തന്നെ! ക്രോധാഗ്നി വീഴ്ത്താന്‍ തക്ക തപഃശക്തിയാര്‍ജ്ജിച്ച താപസനാണ് ഞാനെന്ന് അടുക്കളയില്‍ കിടന്നു തിരിയുന്ന ഈ മൂഢസ്ത്രീക്ക് മനസ്സിലായിക്കാണില്ല. എന്റെ ശബ്ദം കേട്ടാലുടന്‍ പുറത്തുവന്ന് എന്നെ സ്വീകരിച്ചു പൂജിക്കേണ്ടതിനുപകരം എന്നെ കാത്തുനിര്‍ത്തി വൈകിപ്പിച്ച ഈ സ്ത്രീക്ക് ഞാനെന്റെ തപഃശക്തി കാണിച്ചുകൊടുക്കുന്നുണ്ട്.’ യുവതാപസന്‍ ഇത്രയും ചിന്തിച്ചപ്പോഴേയ്ക്കും വീടിനുള്ളില്‍ നിന്നും വീണ്ടും ആ സ്ത്രീ വിളിച്ചു പറഞ്ഞു: ”കുഞ്ഞേ, ഇവിടെ ദഹിപ്പിക്കാന്‍ കാക്കയും കൊറ്റിയുമൊന്നുമില്ല. കുറച്ചുനേരം കൂടി നിന്നാല്‍ ഭിക്ഷയും കൊണ്ടുപോകാം.” ഇതുകേട്ട യുവതാപസന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു. കാട്ടില്‍ വിജനമായൊരിടത്തുവെച്ച് താന്‍ ക്രോധാഗ്നിയില്‍ പക്ഷികളെ ദഹിപ്പിച്ച വിവരം വീടിനുള്ളില്‍ കഴിയുന്ന ആ സ്ത്രീ എങ്ങിനെ അറിഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്കു മനസ്സിലായില്ല. എന്നാലിനി അതിനുത്തരം കിട്ടിയേ മടങ്ങുന്നുള്ളൂ എന്നു കരുതി താപസനവിടെത്തന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഭിക്ഷയുമായി ഒരു സ്ത്രീ വീടിനുള്ളില്‍ നിന്നും ഇറങ്ങിവന്നു. യുവതാപസന്‍ അവരെ നമസ്‌കരിച്ചിട്ടു ചോദിച്ചു: ”അമ്മേ! അവിടുന്നാരാണ്? മനുഷ്യസ്ത്രീയോ, ദേവതയോ? കാട്ടില്‍ വെച്ച് ഞാന്‍ പക്ഷികളെ ദഹിപ്പിച്ച വിവരം അമ്മക്കെങ്ങിനെ മനസ്സിലായി?” അതിന് ആ സ്ത്രീ മറുപടി പറഞ്ഞു: ”മകനേ! ഞാന്‍ ദേവതയൊന്നുമല്ല, ഒരു സാധാരണ സ്ത്രീയാണ്. അങ്ങു വന്ന സമയത്ത് ഞാനെന്റെ ഭര്‍ത്താവിനെ ശുശ്രൂഷിക്കയായിരുന്നു. അതുകൊണ്ടാണ് നില്‍ക്കാന്‍ പറഞ്ഞത്….” ഇതുകേട്ട യുവതാപസന്‍ കോപിഷ്ഠനായി ഇടയില്‍ കടന്നു ചോദിച്ചു: ”എന്ത്? നീ നിന്റെ ഭര്‍ത്താവിനെ ബ്രാഹ്മണരെക്കാള്‍ മേലെയായി കരുതുന്നുവെന്നോ?!” ആ സ്ത്രീ സൗമ്യതയോടെ പറഞ്ഞു: ”മകനേ! നീ എന്തിനാണ് കോപിക്കുന്നത്? മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ഉള്ളിലുള്ള ക്രോധമാണെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ? സത്യനിഷ്ഠയുള്ള, ക്രോധലോഭങ്ങള്‍വിട്ട, ഏതവസ്ഥയിലും ദ്രോഹചിന്ത മനസ്സില്‍ തോന്നാത്തവനാണ് ബ്രാഹ്മണന്‍. ഈ ഗുണങ്ങളൊന്നുമില്ലാത്തവന്‍ ബ്രാഹ്മണകുലത്തില്‍ പിറന്നാലും ചണ്ഡാലനാണെന്നാണ് ബുധമതം. അതുപോലെ ഈ ഗുണങ്ങളെല്ലാം തികഞ്ഞവന്‍ ചണ്ഡാലകുലത്തില്‍ പിറന്നവനായാലും അവനെ ബ്രാഹ്മണനായി കരുതിക്കൊള്ളണം. കുഞ്ഞേ, വിവാഹം കഴിക്കുന്നതുവരെ ഞാനെന്റെ മാതാപിതാക്കളെ ഭക്തിപൂര്‍വ്വം സേവിച്ചു. വിവാഹത്തിനുശേഷം ഞാനെന്റെ ഭര്‍ത്താവിനെ ഈശ്വരതുല്യം ആരാധിച്ചു ശുശ്രൂഷിക്കുന്നു. ഏകാഗ്രമനസ്സോടെ മാതാപിതാക്കളെയും ഭര്‍ത്താവിനെയും ശുശ്രുഷിച്ചതില്‍ നിന്നും ലഭിച്ച പുണ്യം കൊണ്ടാണ് ഭവാന്‍ കാട്ടില്‍ വെച്ച് ക്രോധാഗ്നിയില്‍ പക്ഷികളെക്കൊന്നത് എനിയ്ക്കറിയാന്‍ കഴിഞ്ഞത്. അപ്രിയം തോന്നരുത്. ഞാനൊരുകാര്യം കൂടി പറയാം. കുഞ്ഞേ, നിനക്കു ധര്‍മ്മതത്വം മനസ്സിലായിട്ടില്ല. അതറിയണമെന്നാഗ്രഹമുണ്ടെങ്കില്‍ മിഥിലയില്‍ ചെന്ന് ധര്‍മ്മവ്യാധനെ കാണുക. അദ്ദേഹം നിനക്കു ധര്‍മ്മതത്വം പറഞ്ഞുതരും. നിനക്കു നല്ലതു വരട്ടെ!” യുവ താപസന്‍ ആ സ്ത്രീയെ വീണ്ടും നമസ്‌കരിച്ച് അവിടെ നിന്നും മിഥിലയിലേക്ക് പുറപ്പെട്ടു. അനേകദിവസത്തെ യാത്രക്കുശേഷം യുവതാപസന്‍ രാജര്‍ഷിയായ ജനകമഹാരാജാവിന്റെ രാജ്യത്തെത്തി. പലരോടും ചോദിച്ചറിഞ്ഞ് അവസാനം അയാള്‍ മാംസം വില്‍ക്കുന്ന ഒരു തെരുവില്‍ ചെന്നെത്തി. മനംമടുപ്പിക്കുന്ന കാഴ്ചയും നാറ്റവും! അവിടെയതാ ഒരാളിരുന്ന് മാംസം മുറിച്ച് തൂക്കിവില്‍ക്കുന്നു. അയാള്‍ മാംസം വാങ്ങാന്‍ എത്തിയവരോട് തട്ടിക്കയറുന്നുണ്ട്. പണം കണക്കു പറഞ്ഞുവാങ്ങി എണ്ണിനോക്കി തിട്ടപ്പെടുത്തുന്നുണ്ട്. അതിനിടയിലദ്ദേഹം കുറച്ചകലെ മൂക്കുപൊത്തിനില്‍ക്കുന്ന യുവതാപസനെ കണ്ടു എഴുന്നേറ്റു ചെന്ന് തൊഴുതുകൊണ്ടു പറഞ്ഞു: ”ബ്രാഹ്മണോത്തമാ! താങ്കള്‍ അന്വേഷിക്കുന്ന വ്യാധന്‍ ഞാനാണ്. പതിവ്രതയല്ലേ താങ്കളെ ഇങ്ങോട്ടയച്ചത്? താങ്കളിവിടെ എത്താനുണ്ടായ എല്ലാ കാരണങ്ങളും ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇവിടെ കുറച്ചു നേരംകൂടി നില്‍ക്കുക. എന്റെ ജോലി കഴിയാറായി. അതിനുശേഷം, താങ്കള്‍ക്കിഷ്ടമാണെങ്കില്‍ നമുക്കൊരുമിച്ച് എന്റെ വീട്ടിലേക്കു പോകാം.” വ്യാധന്‍ പറഞ്ഞതുകേട്ട് യുവതാപസന്‍ ഉള്ളാലെ ഞെട്ടിവിറച്ചു. ബ്രാഹ്മണകുലത്തില്‍ പിറന്ന് വേദാദ്ധ്യയനവും തപസ്സും ചെയ്ത തനിയ്ക്ക് മനസ്സിലാകാത്ത പലതുമുണ്ടെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. അയാളവിടെ ഒന്നും മിണ്ടാതെ നിന്നു. അന്നത്തെ കച്ചവടം കഴിഞ്ഞപ്പോള്‍ വ്യാധന്‍ പണമെണ്ണി മടിയില്‍ വെച്ച് യുവതാപസനോടുകൂടി വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ ഉടനെ യുവതാപസന് നല്ല ആസനം നല്‍കി ഇരുത്തിയശേഷം, ”ഞാനിതാ വരുന്നു. ഭവാനിവിടെ ഇരിയ്ക്കുക.” എന്നു പറഞ്ഞ് വ്യാധന്‍ വീടിനുള്ളിലേക്ക് പോയി. തന്റെ വൃദ്ധരായ മാതാപിതാക്കളെ വേണ്ടുംവണ്ണം ശുശ്രുഷിച്ച് സന്തോഷിപ്പിച്ചതിനുശേഷം മടങ്ങിവന്ന് യുവതാപസനോടു പറഞ്ഞു: ”ബ്രാഹ്മണോത്തമാ! താങ്കളെ കുറച്ചുനേരം ഒറ്റക്ക് ഇരുത്തേണ്ടി വന്നതില്‍ ക്ഷമിക്കണം. പറയൂ, ഞാനെന്താണ് താങ്കള്‍ക്കു വേണ്ടി ചെയ്യേണ്ടത്?” യുവതാപസന്‍ ഈശ്വരനെയും ആത്മാവിനെയും കുറിച്ച് വ്യാധനോടു ചോദിച്ചു. അതിനദ്ദേഹം വളരെ വിസ്തരിച്ച് മറുപടി നല്‍കി. വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോള്‍ അത്ഭുതാധീനനായ യുവതാപസന്‍ വ്യാധനോട്, ഇത്ര വിശിഷ്ടമായ ജ്ഞാനവും വച്ച് അങ്ങെന്തിനാണ് ഈ ശരീരത്തിലിരുന്നുകൊണ്ട് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നത്?” എന്ന് ചോദിച്ചതിന് വ്യാധന്‍ മറുപടി പറഞ്ഞു: ”വത്സാ, ഒരു ജോലിയും നിന്ദ്യമല്ല, നികൃഷ്ടവുമല്ല. എന്റെ അച്ഛനപ്പൂപ്പന്മാരുടെ കാലം മുതല്‍ ചെയ്തുവരുന്ന കര്‍മ്മമാണിത്. സ്വധര്‍മ്മത്തില്‍ നിലകൊള്ളുന്ന എന്നെപ്പറ്റി അങ്ങു വ്യസനിക്കേണ്ട. ഹേ ബ്രാഹ്മണോത്തമാ, ഞാനെന്റെ വൃദ്ധരായ മാതാപിതാക്കളെ പ്രയത്‌നിച്ചു ശുശ്രൂഷിക്കുന്നു, സത്യം പറയുന്നു; അസൂയയെനിക്കില്ല; കഴിവിനനുസരിച്ച് ദാനം ചെയ്യും. ദേവത, അതിഥി, ഭൃത്യജനങ്ങള്‍ എന്നിവരുടെ കാര്യങ്ങള്‍ നോക്കിയതിനു ശേഷം അവശിഷ്ടംകൊണ്ടാണ് ഞാന്‍ കഴിയുന്നത്. ഞാന്‍ ആരെയും നിന്ദിക്കുന്നില്ല, ബലവാനെ വെറുക്കുന്നുമില്ല. സ്വര്‍ഗ്ഗനരകങ്ങള്‍ എന്നു പറയുന്നതു ഇന്ദ്രിയങ്ങളാണ്. ഒതുക്കി നിര്‍ത്തിയാല്‍ സ്വര്‍ഗ്ഗം, വിടര്‍ത്തിവിട്ടാല്‍ നരകം. അനുകമ്പയാണ് പരമ ധര്‍മ്മം; പരമ ബലം ക്ഷമയും വ്രതങ്ങളില്‍ ശ്രേഷ്ഠം സത്യവും അങ്ങേ അറ്റത്തെ ജ്ഞാനം ആത്മജ്ഞാനവുമാണ്. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു; അച്ഛനമ്മമാരെ സന്തോഷിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന എനിക്ക് നിങ്ങളുടെ യോഗവും തപസ്സുമൊന്നും അറിയുകയില്ല. ഞാന്‍ സന്ന്യാസിയല്ല, ലോകം ഉപേക്ഷിച്ചു കാട്ടിലേക്കു പോയിട്ടുമില്ല. എങ്കിലും നിങ്ങളിപ്പോള്‍ കണ്ടതും കേട്ടതും എന്റെ സ്ഥാനത്തിനു ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗമായി ചെയ്തതുമൂലം എനിക്കു സ്വയംസിദ്ധമായി…” (കുട്ടികളേ ഇതാണ് മഹാഭാരതത്തിലെ പ്രസിദ്ധമായ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ചതത്വജ്ഞാനം നിറഞ്ഞതാണ് ഈ വ്യാധഗീത) Tags: മഹാഭാരതം കേസരി
വ്യാധ ഗീത ഉപദേശം അവസാനിച്ചപ്പോള്‍ യോഗി അദ്ഭുതാധീനനായി. അദ്ദേഹം വ്യാധനോട് ചോദിച്ചു ''അങ്ങ്,ഇത്ര വിശിഷ്ടമായ ജ്ഞാനവും വെച്ചുകൊണ്ട് ഒരു വ്യാധശരീരത്തിലിരുന്ന് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നതെന്തിന്?’' വ്യാധന്‍ പറഞ്ഞു; ‘വത്‌സാ, ഒരു ജോലിയും നികൃഷ്ടമല്ല, ഒരു ജോലിയും മലിനമല്ല. എന്റെ ജനനം എന്നെ ഈ പരിതഃസ്ഥിതിയിലും ചുറ്റുപാടിലും ആക്കി. ബാല്യകാലത്ത് ഞാന്‍ ഈ തൊഴില്‍ അഭ്യസിച്ചു. എനിക്കു കര്‍മ്മത്തില്‍ സക്തിയില്ല. കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു: അച്ഛനമ്മമാരെ സന്തുഷ്ടരാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ യോഗം അറിഞ്ഞുകൂടാ. ഞാന്‍ സന്ന്യാസി യായിട്ടില്ല,എങ്കിലും നിങ്ങള്‍ ഇപ്പോള്‍ കണ്ടതും കേട്ടതും, എന്റെ സ്ഥാനത്തിന്ന് (വര്‍ണ്ണാശ്രമങ്ങള്‍ക്ക്) ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗനായി നിര്‍വ്വഹി ച്ചതുമൂലം, എനിക്കു സ്വയം സിദ്ധമായി.’

Wednesday, October 07, 2020

*മനസ്സിന്റെ മൂന്ന് അവസ്ഥകളാണ് ജാഗ്രത് , സ്വപ്നം , സുഷുപ്തി എന്ന് പറയാനാകുമോ ? സുഷുപ്തി മനസ്സിന്റെ ഉള്ളിലോ അതോ പുറത്തോ ? ഉള്ളിലാണ് എങ്കിൽ മനസ്സ് എന്തുമാത്രം നിഗൂഢതയാണ് ? ഇനി മനസ്സിന് പുറത്താണ് സുഷുപ്തി എങ്കിൽ നമുക്ക് എന്തുമാത്രം ജാഗ്രത വേണ്ടിവരും ?* *സുഷുപ്തിയിൽ മനസ്സ് നിശ്ചലമാകുന്നു . എന്നാൽ വീണ്ടും സുഷുപ്തിയിൽ നിന്നുണർന്ന് ജാഗ്രത്തിലെത്തുമ്പോൾ ഞാൻ സുഷുപ്തിയിലായിരുന്നു എന്ന് എന്നെ അറിയിച്ചത് ആരായിരിക്കാം ? അറിയിക്കാതെ എങ്ങനെ അറിയും ? അങ്ങനെ അറിയിച്ചു എങ്കിൽ അത് ആര് ? അപ്പോൾ ഈ മൂന്നിലും സാക്ഷിയായി എന്തോ ഒന്ന് എന്നിൽ ഇല്ലേ ? ജാഗ്രത്ത് മനസ്സിൽ ആ സാക്ഷി ആയിരിക്കില്ലേ അറിയിച്ചത് ?.......🙏🏻* _തുടരും_ *ഹരേ കൃഷ്ണാ ......🙏 *🙏🏻🌻🕉️ ഹരേ കൃഷ്ണാ 🕉️🌻🙏🏻*
പാണ്ഡവ ഗീത https://www.hinduscriptures.in/vedic-knowledge/sacred-scriptures/gita/pandava-gita-or-prapanna-gita കിട്ടിയ ഒരു ലിങ്ക് ഇട്ന്ന് ണ്ട്