Wednesday, December 28, 2016

ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:3
സൃഷ്ടീയുടെ ആദ്യ ഘട്ടത്തില്‍ ബ്രഹ്മാവിന്‍ നാല്‍ പുത്രന്മാരുണ്ടായിരുന്നു, അവര്‍ വിവാഹം കഴിയ്ക്കാതെയും പരമസത്യത്തെ മനസ്സിലാക്കുന്നതിന്‍ പലേ കഠിനാനുഷ്ഠാനങ്ങള്‍ നടത്തിയും ബ്രഹ്മചാര്യ വ്രതത്തില്‍ കഴിഞ്ഞുപോന്നു.
യജ്ഞ സ്വീകാരിയായ ഭഗവാന്‍ അതിനുശേഷം ശൂകര രുപം സ്വീകരിച്ചു(ദ്വിതീയവതാരം), കൂടാതെ ഭൂമിദേവിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അവിടുന്ന് നരക ലോകങ്ങളില്‍ നിന്ന് ഭൂമിയെ ഉയര്‍ത്തി വച്ചു.
നാലാമത്തെ അവതാരത്തില്‍ ഭഗവാന്‍ ധര്‍മ്മ മഹാരാജാവിന്‍റെ പത്നിയുടെ ഇരട്ട പുത്രന്മാരായ നര, നാരായണന്മാരായി അവതരിച്ചു. അങ്ങനെ അവിടുന്ന് കാഠിന്യമേറിയതും ശ്രേഷ്ഠവുമായ തപശ്ചര്യകള്‍ അനുഷ്ഠിച്ച് ഇന്ദ്രിയങ്ങളെ എങ്ങനെ നിയന്ത്രിയ്ക്കാം എന്നത് കാണിച്ചു തന്നു.
അഞ്ചാമതായി പരിപൂര്‍ണ്ണത കൈവരിച്ച ശ്രേഷ്ഠരായ വ്യ്ക്തികളില്‍ ഭഗവാന്‍ കപില ദേവനായി അവതരിച്ചു. അവിടുന്ന് തത്ത്വമീമാംസയെയും സൃഷ്ടിമൂലകങ്ങളെയും വ്യാഖ്യാനിച്ചു, പക്ഷെ കാലം കടന്നു പോകുന്നതിനിടയില്‍ ആ ജ്ഞാന ശാഖ നശിയ്ക്കുകയാണുണ്ടായത്.
അത്രി പുത്രനായ ദത്താത്രേയനായിരുന്നു പുരുഷാവതാരങ്ങളില്‍ ആറാമത്തേത്. ഭഗവാന്‍റെ ഒരവതാരത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച അനസൂയയുടെ ഗര്‍ഭത്തിലായിരുന്നു അവിടുന്ന് ജന്മം കൊണ്ടത്. അദ്ധ്യാത്മിക വിഷയങ്ങളില്‍ അവിടുന്ന് അളാര്‍ക്കനും, പ്രഹ്ലാദനും, യദുവിനും, ഹൈഹയനും അങ്ങനെ മറ്റുപലര്‍ക്കും അങ്ങ് ഗുരുവായി. 
പ്രജാപതി രുചിയുടെയും പത്നി ആകുതിയുടെയും പുത്രനായ യജ്ഞന്‍ ആയിരുന്നു ഭഗവാന്‍റെ എഴാമത്തെ അവതാരം. സ്വയംഭൂവമനുവിന്‍റെ പരിവര്‍ത്തന സമയമാണദ്ദേഹത്തിന്‍റെ ഭരണകാലം. ഉപദേവന്മാരില്‍ അവിടുത്തെ പുത്രനായിരുന്ന യമനും മറ്റ് ഉപദേവന്മാരും അദ്ദേഹത്തിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു.
എട്ടാമത്തെ അവതാരമായ ഋഷഭ മഹാരാജാവ്, നഭി മഹരാജാവിന്‍റെയും പത്നി മേരുവതിയുടെയും പുത്രനായിരുന്നു. പൂര്‍ണ്ണമായുള്ള ഇന്ദ്രിയ നിയന്ത്രണം വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളുടെ പാലനം എന്നിവയിലേയ്ക്കുള്ള പാതയാണദ്ദേഹം ഈ അവതാരത്തിലൂടെ കാണിച്ചുകൊടുത്തത്, അതുവഴി പരിപൂര്‍ണ്ണത എന്താണെന്ന് ജീവാത്മക്കള്‍ക്ക് കാണിച്ചു കൊടുത്തു.
അല്ലയോ ബ്രാഹ്മണരേ, മുനിമാരുടെ പ്രാര്‍ത്ഥനകളുടെ ഫലമായി അവിടുന്ന് തന്‍റെ ഒന്‍പതാമത്തെ അവതാരത്തിലൂടെ ഒരു രാജാവിന്‍റെ(പൃഥു മഹരാജാവ്) ശരീരം സ്വീകരിയ്ക്കുകയും ഭൂമിയില്‍ കൃഷിയിറക്കി പലതരത്തിലുള്ള ഉല്പന്നങ്ങള്‍ കൊയ്തെടുത്തു, അക്കാരണത്താല്‍ തന്നെ ഭൂമി വളരെ സുന്ദരിയായും ആകൃഷ്ടയായും കാണപ്പെട്ടു.
ശ്ലോകം 15
ചക്ഷുസ മനുവിന്‍റെ കാലഘട്ടത്തിനുശേഷം എപ്പോഴാണോ ഇവിടെ പ്രളയം ബാധിച്ചത് ഈ ലോകം മുഴുവനും ജലത്തിനടിയില്‍ അകപ്പെട്ടുപോയി, അങ്ങനെ ഭഗവാന്‍ ഒരു മത്സ്യരൂപത്തില്‍ വന്ന് വൈവസ്വതമനുവിനെ സം രക്ഷിച്ച്, ഒരു നൌകയിലെടുത്തു വച്ചു.
പന്ത്രണ്ടാമത്തെ അവതാരത്തില്‍ ഭഗവാന്‍ ധന്വന്തരിയായും പതിമൂന്നാമത്തേതില്‍ ഭഗവാന് അസുരന്മാരെ വശീകരിയ്ക്കുന്നതിനായി സുര സുന്ദരിയായ മോഹിനിയായും അവതരിച്ച് അമൃത് ദേവന്മാരെക്കൊണ്ട് പാനം ചെയ്യിയ്ക്കുകയും ചെയ്തു.
പതിനലാമത്തെ അവതാരത്തില്‍ ഭഗവാന്‍ നരസിംഹമൂര്‍ത്തിയായി അവതരിയ്ക്കുകയും അസുരചക്രവര്‍ത്തിയും ബലവാനുമായ ഹിരണ്യകശിപുവിനെ ഒരു തച്ചന്‍ കരിമ്പുതണ്ടിനെ രണ്ടായി കീറിമുറിയ്ക്കുന്ന ലാഘവത്തോടെ തന്‍റെ നഖങ്ങള്‍കൊണ്ട് ഹിരണ്യകശിപുവിനെ രണ്ടായി മാന്തി പിളര്‍ന്നു.
ഭഗവാന്‍റെ പതിനാറാമത്തെ അവതാരത്തില്‍ അവിടുന്ന് ക്ഷത്രിയ നിഗ്രഹത്തിനായി ഭൃഗുപതിയായി അവതരിയ്ക്കുകയും പതിനൊന്ന് പ്രാവശ്യം ക്ഷത്രിയ നിഗ്രഹം നടത്തുകയും ചെയ്തു. ക്ഷത്രിയര്‍ അഹംങ്കാരത്താല്‍ ശ്രേഷ്ഠരായ ബ്രഹ്മണരെ ഉപദ്രവിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഭഗവാന്‍ ഇങ്ങനെ ചെയ്തത്.
വിവര്‍ത്തനം
അതിനുശേഷം തന്‍റെ പതിനേഴാമത്തെ അവതാരത്തിലൂടെ അവിടുന്ന്, ശ്രീ വ്യാസദേവനായി പരാശരമുനിയിലൂടെ സത്യവതിയുടെ ഗര്‍ഭത്തില്‍ പ്രവേശിയ്ക്കുകയും, വേദങ്ങളെ പലേ വിഭാഗങ്ങളായും ഉപ വിഭാഗങ്ങളായും വിഭജിയ്ക്കുകയും ചെയ്തു, സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയാണദ്ദേഹം ഇങ്ങനെ ചെയ്തത്.
തന്‍റെ പതിനെട്ടമത്തെ അവതാരത്തില്‍ അവിടുന്ന് മര്യാദാ പുരുഷോത്തമനായ ശ്രീരാമനായി അവതരിച്ചു. ഉപദേവന്മാരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി അവിടുന്ന് അമാനുഷിക കഴിവുകള്‍ പ്രയോഗിയ്ക്കുകയും, ഭാരത സമുദ്രം കടന്ന് അവിടുന്ന് അസുര ചക്രവര്‍ത്തിയായ രാവണനെ നിഗ്രഹിയ്ക്കുകയും ചെയ്തു.
പത്തൊന്‍പതാമത്തെയും ഇരുപതാമത്തെയും അവതാരങ്ങളില്‍ ഭഗവാന്‍ സ്വയം കൃഷ്ണ ബലരാമന്മാരായി വൃഷ്ണികുലത്തില്‍(യദു കുലം) അവതരിച്ചു, പ്രസ്തുത അവതാരത്തിലൂടെ ഭഗവാന്‍ ലോകത്തിലെ പലേ പ്രശ്നങ്ങളും ദുരീകരിച്ചു.
കലിയുഗാരംഭത്തില്‍ ഭഗവാന്‍ ഗയ എന്ന സ്ഥലത്ത് അജ്ഞനാപുത്രനായ ശ്രീബുദ്ധനായി അവതരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഈശ്വരവിശ്വാസികളില്‍ അസൂയാലുക്കളായവരെ ഉന്മൂലനം ചെയ്യുന്നതിനായിരിയ്ക്കും അവിടുത്തെ ആ ഉദ്യമം.
അനന്തരം രണ്ടു യുഗങ്ങളുടെയും സന്ധി വേളയില്‍ സൃഷ്ടികര്‍ത്താവായ ഭഗവാന്‍ വിഷ്ണു യശന്‍റെ പുത്രനായി കല്‍ക്കിയായി അവതരിയ്ക്കും. അക്കാലത്ത് ഭൂമിയിലെ ഭരണകര്‍ത്താക്കളെല്ലാം തന്നെ കവര്‍ച്ചക്കരായി തരംതാഴുകയും ചെയ്യും.
അല്ലയോ ബ്രാഹ്മണരേ, ഒരിയ്ക്കലും വറ്റാത്ത നീരുറവകളില്‍ നിന്നുദ്ഭവിയ്ക്കുന്ന ചെറു നദികള്‍ കണക്കെ ഭഗവാന്‍റെ അവതാരങ്ങളും എണ്ണമറ്റതാണ് .
വളരെ ശക്തന്മാരായ ഋഷിവര്യരും, മനുക്കളും കൂടാതെ മനുവംശത്തില്‍ വരുന്ന മറ്റുള്ളവരും എല്ലാം ഭഗവാന്‍റെ തന്നെ തുല്യശക്തി പേറുന്ന വിഭാഗങ്ങളോ ഭാഗഭാഗഥേയങ്ങളോ ആണ് . പ്രജാപതികളും ഈ ഗണത്തില്‍ പ്പെടുന്നവരാണ് .
ഇത്തരത്തിലുള്ള ഭഗവാന്‍റെ അജ്ഞേയമായ പ്രത്യക്ഷപ്പെടലുകളെക്കുറിച്ച് ആരാണോ ശ്രദ്ധയോടെയും ഭക്തിയോടെയും പ്രഭാതത്തിലും പ്രദോഷത്തിലും അങ്ങയെ വഴ്ത്തി സ്തുതിയ്ക്കുന്നത് അക്കൂട്ടരെ ഭവസാഗരത്തില്‍ നിന്നും ഭഗവാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സംരക്ഷിയ്ക്കുന്നതാണ് .
യതാ നഭസി മേഘൌഘോ
രേണുര്‍ വ പാര്‍ത്ഥിവോ അനിലേ
ഏവം ദൃഷ്ഠാരി ദൃശ്യത്വം
ആരോപിതം അബൂദ്ധിഭിഃ
മേഘങ്ങളും പൊടിപടലങ്ങളും കാറ്റില്‍ പറക്കുന്നു, എന്നാല്‍ അല്പബുദ്ധികളായവര്‍ പറയും ആകാശം മേഘങ്ങളെക്കൊണ്ടു നിറഞ്ഞതാണെന്നും വായു മലിനമാണെന്നും മറ്റും. അതുപോലെ അത്തരക്കാര്‍ ഭൌതിക ശാരീരിക കല്പനകളിലൂടെ ആത്മാശത്തെക്കുറിച്ചും നിരൂപിയ്ക്കുന്നു.
അതഃ പരം യദ് അവ്യക്തം
അവ്യൂഢ-ഗുണ-ബ്രിംഹിതം
അദൃഷ്ടാശ്രുത-വസ്തുത്വത്
സ ജീവോ യത് പുനര്‍-ഭാവഃ
പ്രതീസിദ്ധേ സ്വ-സം‌വിദ
അവിദ്യാത്മനി കൃതേ
ഇതി തദ് ബ്രഹ്മ-ദര്‍ശനം
അങ്ങനെ എപ്പോഴാണോ ഒരു വ്യക്തി ആത്മസാക്ഷാത്കാരത്തിലൂടെ സൂക്ഷ്മവും സ്ഥൂലവുമായ ശരീരത്തിന് ആത്മാംശവുമായി ബന്ധമില്ല എന്ന് മനസ്സിലാക്കുന്നത് ആസമയത്ത് അയാള്‍ സ്വയം തനിയ്ക്കും ഭഗവാനും തമ്മില്‍ വ്യത്യാസമില്ല എന്ന് കാണുന്നു.
യദി ഈശോപരാത ദേവി
മായ വൈശരദി മതിഃ
സമ്പന്ന ഏവേദി വിദുര്‍
മഹീംനി സ്വേ മഹീയതേ
അധമോര്‍ജ്ജം നമ്മില്‍ അടങ്ങുകയാണെങ്കില്‍ ആ ജീവസത്തയ്ക്ക് ഭഗവാന്‍റെ ആശീര്‍വാദത്താല്‍ ജ്ഞാനാര്‍ജ്ജനം സാദ്ധ്യമാകുന്നു. കൂടാതെ വളരെ പെട്ടെന്ന് തന്നെ ആത്മസാക്ഷാത്കാരം കൈവരുകയും ശ്രേയസ്സില്‍ വര്‍ത്തിയ്ക്കുകയും ചെയ്യുന്നു.
ഏവം ജന്മനി കര്‍മ്മണി
ഹി അകര്‍തുര്‍ അഞ്ജനസ്യ ച
വര്‍ണയന്തി സ്മ കവയോ
വേദ-ഗുഹ്യാനി ഹൃത്-പതെഃ
അങ്ങനെ ജ്ഞാനിയായ മനുഷ്യന് ഇനിയും ജനിയ്ക്കാനിരിയ്ക്കുന്ന നിഷ്ക്രിയമായ ജീവസത്തകളുടെ ജനനത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിവരിയ്ക്കാന്‍ സാധിയ്ക്കുന്നു, അതൊക്കെ ഒരുപക്ഷെ വൈദിക സാഹിത്യങ്ങളില്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞു എന്ന് വരില്ല. ഭഗവാന്‍ നമ്മുടെ ഹൃത്തില്‍ വസിയ്ക്കുന്നത് കൊണ്ട് മാത്രമാണിങ്ങനെ സാധിയ്ക്കുന്നത്.
സൃജതി അവത്യ അത്തി ന സജ്ജതേ അസ്മിന്‍
ഭൂതേഷു ചന്ദാര്‍ഹിത ആത്മ-തന്ത്രഃ
സദ്-വര്‍ഗികം ജിഘ്രാതി സദ്-ഗുണേശഃ
ഭഗവാനേ, പഞ്ചേന്ദ്രിയങ്ങളുടെയും നാഥനായ അവിടുന്ന് ഷഢൈശ്വര്യങ്ങളാല്‍ സര്‍വ്വവ്യാപിയും അവിടുത്തെ ലീലകളൊക്കെയും കളംങ്കരഹിതവുമാകുന്നു. ലവലേശംപോലും അവിടുത്തെ സ്വയം ബാധിയ്ക്കാത്ത രീതിയില്‍ അങ്ങ് പ്രത്യക്ഷ പ്രപഞ്ചത്തിന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ യഥാവിധി നടപ്പില്‍ വരുത്തുന്നു. എല്ലാ ജീവത്മാവിന്റ്റെയും ഉള്ളില്‍ സ്ഥിതി ചെയ്യുന്ന അവിടുന്ന് എല്ലായ്പ്പോഴും സ്വതന്ത്രനുമാണ് .
അവൈതി ജന്തുഃ കുമനീശ ഉതിഃ
നാമാനി രൂപാണി മനോ-വചോഭിഃ
ശാന്തന്വതോ നാത-ചാര്യം ഇവജ്ന 
ഒരു നാടകത്തിലേ അഭിനേതാവിനെപ്പോലെ നടമാടുന്ന ഭഗവാന്‍റെ ആത്മീയരൂപത്തെയും, നാമങ്ങളെയും ലീലകളെയും ഒന്നും തന്നെ അല്പ ബുദ്ധികളായവര്‍ക്ക് മനസ്സിലാകുകയില്ല, മാത്രവുമല്ല അത്തരം കാര്യങ്ങളവര്‍ക്ക് വാക്കിലൂടെയോ ചിന്തയില്‍ക്കുടിയോ പോലും അനുവര്‍ത്തിയ്ക്കുക സാദ്ധ്യവുമല്ല.
സ വേദ ധാതുഃ പദവീം പരസ്യ
ദുരാന്ത-വീര്യസ്യ രഥാങ-പാനേഃ
യൊ അമയായ ശാന്തതായാനുവൃത്യ
ഭജേത തത്-പാദ-സരോജ-ഗന്ധം 
അതേഹ ധന്യ ഭഗവന്ത ഇത്തം
യദ് വസുദേവേ അഖില-ലോക-നാഥേ
കുര്‍വന്തി സര്‍വ്വാത്മകം ആത്മ-ഭാവം
ന യത്ര ഭൂയഃ പരിവര്‍ത്ത ഉഗ്രഃ 
ഈ ലൌകിക ലോകത്തില്‍ ഇത്തരം സംശയങ്ങളിലൂടെ മുന്നേറുന്നവര്‍ക്ക് മാത്രമേ ജീവിതവിജയം കൈവരിച്ച് പൂര്‍ണ്ണമായും കാര്യങ്ങളെ ഗ്രഹിച്ച് മുന്നേറുവാന്‍ സാധിയ്ക്കുകയുള്ളൂ, കൂടാതെ ഇത്തരം അന്വേഷണങ്ങള്‍ നമ്മെ ആദ്ധ്യാത്മിക ഹര്‍ഷോന്മാദത്തിലേയ്ക്ക് നയിയ്ക്കുകയും അത്തരത്തിലുള്ള ഒരു ചര്യയിലൂടെ സഞ്ചരിയ്ക്കുന്ന ജീവാത്മാവിനെ ഭഗവാന്‍ ഭയാനകമായ ജനിമൃതികളാകുന്ന ആവൃത്തി ചക്രത്തില്‍ നിന്നും പരിപൂര്‍ണ്ണ മുക്തി നല്‍കുമെന്ന് ഭഗവാന്‍ ആവര്‍ത്തിച്ചുറപ്പിയ്ക്കുന്നു.
ഇദം ഭാഗവതം നാമ
പൂരണം ബ്രഹ്മ-സമ്മിതം
ഉത്തമ-ശ്ലോക-ചരിതം
ചകര ഭഗവാന്‍ ഋഷിഃ
നിഃശ്രേയസയ ലോകസ്യ
ധന്യം സ്വസ്തി-അയനം മഹത്
സൂതം അത്മവതം വരം
സര്‍വ്വ-വേദേതിഹാസനം
സാരം സാരം സമുദ്ദൃതം
വിവര്‍ത്തനം
എല്ലാ വൈദിക സാഹിത്യങ്ങളുടെയും പ്രപഞ്ച ചരിത്രങ്ങളുടെയും സത്തയെടുത്തതിനുശേഷം ശ്രീല വ്യാസദേവന്‍ ഈ ജ്ഞാനസാക്ഷാത്കാരത്തെ ആത്മസാക്ഷാത്കാരം ലഭിച്ചവരില്‍ ഏറ്റവു നിപുണനായ തന്റ്റെ പുത്രനായ ശ്രീല ശുകദേവ ഗോസ്വാമിയ്ക്ക് കൈമാറുകയാണുണ്ടായത്.
മഹാരാജം പരീക്ഷിതം
പ്രായോപവിഷ്ടം ഗംഗായം
പരിതം പരമര്‍ഷിഭിഃ
വ്യാസ പുത്രനായ ശുകദേവ ഗോസ്വാമി, തനിയ്ക്ക് ലഭിച്ച ഭാഗവതത്തെ ഗംഗാതടത്തില്‍ തന്‍റെ മരണവും കാത്ത് മുനിമാരുടെ നടുവില്‍ നീരാഹാര വ്രതം അനുഷ്ഠിയ്ക്കുന്ന മഹാനായ ചക്രവര്‍ത്തി പരീക്ഷിത്തിന് കൈമാറി.
ധര്‍മ്മ-ജ്ഞാനാദിഭിഃ സഹ
കാലൌ നഷ്ട-ദൃഷം ഏശ
പുരാണാര്‍ക്കോ അധുനോദിതഃ
തത്ര കീര്‍തയതോ വിപ്ര
വിപ്രാര്‍ശേര്‍ ഭൂരി-തേജസഃ
അഹം ചാദ്ധ്യാഗമം തത്ര
നിവിസ്തസ് തദ്-അനുഗ്രഹാത്
സോ അഹം വഃ ശ്രവയിശ്യാമി
യദാദിതം യത-മതി
അല്ലയോ ജ്ഞാനികളായ ബ്രാഹ്മണരേ, എപ്പോഴാണോ ശുകദേവ ഗോസ്വാമി ഗംഗാതടത്തില്‍ വച്ച് പരീക്ഷിത് ചക്രവര്‍ത്തിയുടെ സാമീപ്യത്താല്‍ ഭാഗവതം ഉരുവിട്ടത് ഞാനത് സശ്രദ്ധം ശ്രവിയ്ക്കുകയായിരുന്നു, അങ്ങനെ അദ്ദേഹത്തിന്‍റെ കൃപയാല്‍ ആ മഹാനും ശക്തനുമായ സന്യാസി വര്യനില്‍ നിന്നും നമുക്ക് ഭാഗവതം പഠിയ്ക്കാന്‍ സാധിച്ചു. നാമിപ്പോള്‍ അതെ രീതിയില്‍ നമ്മുടെ സാക്ഷാത്കാരങ്ങളിലൂടെ നിങ്ങളെ കേള്‍പ്പിയ്ക്കാന്‍ പോകുകയാണ്.
എല്ലാ അവതാരങ്ങളുടെയും പ്രഭവസ്ഥാനം-ശ്രീ കൃഷ്ണന്‍


ശ്ലോകം 1
സൂത ഉവാച
ജഗൃഹേ പൌരുഷം രൂപം
ഭഗവാന്‍ മഹദാദിഭിഃ
സംഭൂതം ഷോഡശകലം
ആദൌ ലോകസിസൃക്ഷയാ
വിവര്‍ത്തനം

സൂതന്‍ പറഞ്ഞു: സൃഷ്ടിയുടെ ആരംഭത്തില്‍, ഭഗവാന്‍ സ്വയം വികസിയ്ക്കുകയും പുരുഷാവതാരിയായ വിരാട രൂപം കൈക്കൊണ്ട് ഭൌതിക സൃഷ്ടിയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും അവിടെ പ്രത്യക്ഷമാക്കി. അങ്ങനെ അവിടെ ആദ്യമായി ഭൌതിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പതിനാറ് മൂല സൂത്രങ്ങളെ സൃഷ്ടിച്ചു. ഭൌതിക പ്രപഞ്ചത്തെ സൃഷ്ടിയ്ക്കാന്‍ വേണ്ടിയാണ് ഭഗവാന്‍ അങ്ങനെ ചെയ്തത്.
ശ്ലോകം 2
യസ്യാംഭസി ശയാനസ്യ
യോഗനിദ്രാം വിതന്വതഃ
നാഭിഹ്രദാംബുജാദാസീത്
ബ്രഹ്മാ വിശ്വസൃജാം പതിഃ
വിവര്‍ത്തനം

ആ പുരുഷാവതാരിയുടെ ഒരു ഭാഗം പ്രപഞ്ചജലത്തിനടിയിലായാണ് സ്ഥിതിചെയ്യുന്നത്, അവിടുത്തെ നാഭിയില്‍ നിന്നും ഒരു താമര താര് മുളച്ചു പൊന്തിയിരിയ്ക്കുന്നു, ആ താമരതണ്ടിന് മുകളിലായി ഒരു പദ്മം വിടര്‍ന്നു നില്‍ക്കുന്നു, അതിനു മുകളിലായി സൃഷ്ടിയുടെ നാഥനായ ബ്രഹ്മാവ് അവതരിച്ചിരിക്കുന്നു.

ശ്ലോകം 3
യസ്യാവയവസംസ്ഥാനൈഃ
കല്പിതോ ലോകവിസ്തരഃ
തദ്വൈ ഭഗവതോ രൂപം
വിശുദ്ധം സത്വമൂര്‍ജ്ജിതം
വിവര്‍ത്തനം

വികസിതരൂപമായ ആ പുരുഷാവതാരിയിലാണ് എല്ലാ പ്രപഞ്ച സൌരയൂഥങ്ങളുടെയും സ്ഥിതിയെന്ന് കരുതിപ്പോരുന്നു, അവിടുത്തെ സൃഷ്ടിയുടെ ഫലമായുണ്ടായ ഭൌതിക ഘടകങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. സനാതനമായി ആത്മീയതലത്തില്‍ വിരാജിയ്ക്കുന്ന അവിടുത്തെ ശരീരം അതിവിശിഷ്ടമായിരിയ്ക്കുന്നു.

ശ്ലോകം 4
പശ്യന്ത്യദോ രൂപമദഭ്രചക്ഷുഷാ
സഹസ്രപാദോരുഭുജാനനാദ്ഭുതം
സഹസ്രമൂര്‍ദ്ധശ്രവണാക്ഷിനാസികം
സഹസ്രമൌല്യംബരകുണ്ഡലോല്ലസത്‌
വിവര്‍ത്തനം



ആയിരക്കണക്കിന് പാദങ്ങളും, തുടകളും, കരങ്ങളും, മുഖങ്ങളും ഉള്‍ക്കൊണ്ടിരിയ്ക്കുന്ന ആ ആത്മീയരൂപം ഭക്തന്മാരുടെ പൂര്‍ണ്ണ നേത്രങ്ങള്‍ക്ക് മാത്രമേ ആ പുണ്യാത്ഭുതരൂപ ദര്‍ശന സൌഭഗം ലഭിയ്ക്കുകയുള്ളൂ. അനവധി ശിരസ്സും, കര്‍ണ്ണങ്ങളും, നേത്രങ്ങളും, നാസികകളും അതിലുണ്ട്. ആയിരക്കണക്കിന് കിരീടങ്ങളും, തിളങ്ങുന്ന കര്‍ണ്ണാഭരണങ്ങളും, പുഷ്പഹാരങ്ങളും കൊണ്ട് അതെല്ലാം മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു.

ശ്ലോകം 5
ഏതന്നാനാവതാരാണാം
നിധാനം ബീജമവ്യയം
യസ്യാംശാംശേന സൃജ്യന്തേ
ദേവതിര്യങ്നരാദയഃ

വിവര്‍ത്തനം

പരമ പുരുഷന്‍റെ ദ്വിതീയവതാരമായ ഈ രൂപം പ്രസ്തുത പ്രപഞ്ചത്തിലെ, ബഹുവിധമായ വിനാശമില്ലാത്ത ബീജമാണ്. ഈ വിരാടരുപത്തിന്‍റെ ഭാഗങ്ങളില്‍ നിന്നും ഘടക വസ്തുക്കളില്‍ നിന്നുമാണ് മറ്റ് പല ജീവ സത്തകളായ ഉപദൈവതങ്ങളും, മനുഷ്യനും മറ്റുള്ളവയും സൃഷ്ടിയ്ക്കപ്പെട്ടത്.
ശ്ലോകം 6
സ ഏവ പ്രഥമം ദേവഃ
കൌമാരം സര്‍ഗ്ഗമാസ്ഥിതഃ
ചചാര ദുശ്ചരം ബ്രഹ്മാ
ബ്രഹ്മചര്യമഖണ്ഡിതം



വിവര്‍ത്തനം



ശ്ലോകം 7
ദ്വിതീയം തു ഭവായാസ്യ
രസാതലഗതാം മഹീം
ഉദ്ധരിഷ്യന്നുപാധത്ത
യജ്ഞേശഃ സൌകരം വപുഃ



വിവര്‍ത്തനം



ശ്ലോകം 8
തൃതീയമൃഷിസര്‍ഗ്ഗം ച
ദേവര്‍ഷിത്വമുപേത്യ സഃ
തന്ത്രം സാത്വതമാചഷ്ട
നൈഷ്കര്‍മ്മ്യം കര്‍മ്മണാം യതഃ
വിവര്‍ത്തനം

ഋഷിമാരുടെ ആയിരം വര്‍ഷത്തില്‍ അവിടുന്ന്, പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ തന്‍റെ മൂന്നാമത്തെ അവതാരമായി ഉപദേവന്മാരില്‍ ശ്രേഷ്ടനായ ദേവര്‍ഷി നാരദരുടെ രൂപം കൈക്കൊള്ളുകയും ചെയ്തു. കൂടാതെ ഭക്തിയുത ഭഗവദ് സേവനത്തെയും അതിലൂടെ നമുക്കു കൈവരിയ്ക്കവുന്ന ഫലേച്ഛകൂടാതെയുള്ള ധര്‍മ്മത്തെയും സ്വാംശീകരിച്ചിരിയ്ക്കുന്ന വേദഭാഗങ്ങളെ സ്വരൂപിയ്ക്കുകയും അവ മറ്റുള്ളവര്‍ക്കായി വിതരണം ചെയ്യുകയും ച്യ്തു.

ശ്ലോകം 9
തുര്യേ ധര്‍മ്മകലാസര്‍ഗ്ഗേ
നരനാരായണാവൃഷീ
ഭൂത്വാത്മോപശമോപേത-
മകരോദ്ദുശ്ചരം തപഃ

വിവര്‍ത്തനം



ശ്ലോകം 10
പഞ്ചമഃ കപിലോ നാമഃ
സിദ്ധേശഃ കാലവിപ്ലുതം
പ്രോവാചാസുരയേ സാംഖ്യം
തത്വഗ്രാമവിനിര്‍ണ്ണയം

വിവര്‍ത്തനം


ശ്ലോകം 11
ഷഷ്ഠമത്രേരപത്യത്വം
വൃതഃ പ്രാപ്തോऽനസൂയയാ
ആന്വീക്ഷികീമളര്‍ക്കായ
പ്രഹ്ലാദാദിഭ്യ ഊചിവാന്‍



വിവര്‍ത്തനം


ശ്ലോകം 12
തതസ്സപ്തമ ആകൂത്യാം
രുചേര്യജ്ഞോഭ്യജായത
സ യാമാദ്യൈസ്സുരഗണൈ-
രപാത്‌സ്വായംഭുവാന്തരം
വിവര്‍ത്തനം



ശ്ലോകം 13
അഷ്ടമേ മേരുദേവ്യാം തു
നാഭേര്‍ജ്ജാ‍ത ഉരുക്രമഃ
ദര്‍ശയന്‍ വര്‍ത്മ ധീരാണാം
സര്‍വാശ്രമനമസ്കൃതം

വിവര്‍ത്തനം



ശ്ലോകം 14
ഋഷിഭിര്‍‌യാചിതോ ഭേജേ
നവമം പ്രാര്‍ഥിവം വപുഃ
ദുഗ്ദ്ധേമാമോഷധീര്‍വിപ്രാ-
സ്തേനായം സ ഉശത്തമഃ

വിവര്‍ത്തനം


രൂപം സ ജഗൃഹേ മാത്സ്യം
ചാക്ഷുഷോദധിസം‌പ്ലവേ
നാവ്യാരോപ്യ മഹീമയ്യാ-
മപാദ്‌ വൈവസ്വതം മനും



വിവര്‍ത്തനം


ശ്ലോകം 16
സുരാസുരാണാമുദധിം
മഥ്നതാം മന്ദരാചലം
ദധ്രേ കമഠരൂപേണ
പൃഷ്ഠ ഏകാദശേ വിഭുഃ
വിവര്‍ത്തനം



പതിനൊന്നാമത്തെ അവതാരമായി ഭഗവാന്‍ ഒരു ആമയുടെ രൂപം സ്വീകരിയ്ക്കുകയും അതിന്‍റെ പുറം ചട്ടയിന്മേല്‍ സുരന്മാരും അസുരന്മാരും ചേര്‍ന്ന് അമൃത് കടഞ്ഞെടുക്കുന്നതിന് വേണ്ടി മന്ധരാചല പര്‍വ്വതത്തെ ഉറപ്പിയ്ക്കുകയും ചെയ്തു.

ശ്ലോകം 17
ധാന്വന്തരം ദ്വാദശമം
ത്രയോദശമമേവ ച
അപായയത്‌ സുരാനന്യാന്
‍മോഹിന്യാ മോഹയന്‍ സ്ത്രിയാ

വിവര്‍ത്തനം



ശ്ലോകം 18
ചതുര്‍ദ്ദശം നാരസിംഹം
ബിഭ്രദ്ദൈത്യേന്ദ്രമൂര്‍ജ്ജിതം
ദദാര കരജൈര്‍വക്ഷ-
സ്യേരകാം കടകൃദ്യഥാ


വിവര്‍ത്തനം



ശ്ലോകം 19
പഞ്ചദശം വാമനകം
കൃത്വാऽഗാദധ്വരം ബലേഃ
പദത്രയം യാചമാനഃ
പ്രത്യാദിത്സുസ്ത്രിവിഷ്ടപം


വിവര്‍ത്തനം


പതിനഞ്ചാമത്തെ അവതാരത്തില്‍ ഭഗവാന്‍ കുള്ള ബ്രഹ്മണനായ വാമനനായി അവതരിയ്ക്കുകയും ബലി മഹാരാജാവ് ഒരുക്കിയ യാഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ത്രിലോകങ്ങളുടെയും അധിപനായ അദ്ദേഹം അതൊക്കെ ഹൃത്തിലൊതുക്കി വെറും മൂന്നടീ ഭൂമിയാണ് ദാനമായി യാചിച്ചത്.

ശ്ലോകം 20
അവതാരേ ഷോഡശമേ
പശ്യന്‍ ബ്രഹ്മദ്രുഹോ നൃപാന്
‍ത്രിസ്സപ്തകൃത്വഃ കുപിതഃ
നിക്ഷത്രാമകരോന്മഹീം
വിവര്‍ത്തനം



ശ്ലോകം 21
തതസ്സപ്തദശേ ജാതഃ
സത്യവത്യാം പരാശരാത്‌
ചക്രേ വേദതരോശ്ശാഖാ
ദൃഷ്ട്വാ പുംസോऽല്പമേധസഃ





ശ്ലോകം 22
നരദേവത്വമാപന്നഃ
സുരകാര്യചികീര്‍ഷയാ
സമുദ്രനിഗ്രഹാദീനി
ചക്രേ വീര്യാണ്യതഃ പരം


വിവര്‍ത്തനം


ശ്ലോകം 23
ഏകോനവിംശേ വിംശതിമേ
വൃഷ്ണിഷു പ്രാപ്യ ജന്മനീ
രാമകൃഷ്ണാവിതി ഭുവോ
ഭഗവാനഹരദ്‌ഭരം

വിവര്‍ത്തനം


ശ്ലോകം 24
തതഃ കലൌ സം‌പ്രവൃത്തേ
സമ്മോഹായ സുരദ്വിഷാം
ബുദ്ധോ നാ മ്നാऽജനസുതഃ
കീകടേഷു ഭവിഷ്യതി

വിവര്‍ത്തനം



ശ്ലോകം 25
അഥാസൌ യുഗസന്ധ്യായാം
ദസ്യുപ്രായേഷു രാജസു
നിതാ വിഷ്ണുയശസോ
നാ മ്നാ കല്‍ക്കിര്‍ജഗത്‌പതിഃ

വിവര്‍ത്തനം
ശ്ലോകം 26
അവതാരാഹ്യസംഖ്യേയാ
ഹരേഃ സത്വനിധേര്‍ദ്വിജാഃ
യഥാऽവിദാസിനഃ കുല്യാഃ
സരസസ്സ്യുഃ സഹസ്രശഃ


വിവര്‍ത്തനം


ശ്ലോകം 27
ഋഷയോ മനവോ ദേവാ
മനുപുത്രാ മഹൌജസഃ
കലാഃ സര്‍വേ ഹരേരേവ
സപ്രജാപതയസ്തഥാ

വിവര്‍ത്തനം



ശ്ലോകം 28
ഏതേ ചാംശകലാഃ പുംസഃ
കൃഷ്ണസ്തു ഭഗവാന്‍ സ്വയം
ഇന്ദ്രാരിവ്യാകുലം ലോകം
മൃഡയന്തി യുഗേ യുഗേ

വിവര്‍ത്തനം


മുകളില്‍ പറഞ്ഞവരെല്ലാം തന്നെ ഭഗവാന്‍റെ ഭാഗങ്ങളോ ഭാഗഭാഗഥേയങ്ങളോ ആണെങ്കിലും ഭഗവാന്‍ ശ്രീ കൃഷ്ണനാണ് യഥാര്‍ത്ഥത്തില്‍ പരമ ദിവ്യോത്തമ പുരുഷന്‍. അസുരന്മാരാല്‍ സൃഷ്ടിയ്ക്കപ്പെടുന്ന കൌശലങ്ങള്‍ക്കൊക്കെയും പരിഹാരം കാണുന്നതിന് ഇവരും അതാത് ഗ്രഹങ്ങളില്‍ പ്രത്യക്ഷമാകുന്നു. ഭക്തവത്സനായ ഭഗവാന്‍ എല്ലായ്പ്പോഴും സുരന്മാരുടെ രക്ഷയ്ക്കായി അവതാരമെടുത്തുകൊണ്ടേയിരിയ്ക്കുന്നു.

ശ്ലോകം 29
ജന്മ ഗുഹ്യം ഭഗവതോ
യ ഏതത്‌പ്രയതോ നരഃ
സായം പ്രാതര്‍ഗൃണന്‍ ഭക്ത്യാ
ദുഃഖഗ്രാമാദ്‌വിമുച്യതേ

വിവര്‍ത്തനം



ശ്ലോകം 30
ഏതദ്രൂപം ഭഗവതോ
ഹ്യരൂപസ്യ ചിദാത്മനഃ
മായാഗുണൈര്‍വിരചിതം
മഹദാദിഭിരാത്മനി

വിവര്‍ത്തനം


ഭഗവാന്‍റെ, ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിരാടസ്വരൂപം ഒരു സാമാന്യ സങ്കല്പം മാത്രമാണ്, ഭൌതികലോകത്തില്‍ പ്രത്യക്ഷമാകുന്ന ആ രൂപം വെറും ഭാവനാസൃഷ്ടം മാത്രവും. അല്പബുദ്ധികളുടെ (അവിശ്വാസികളുടെ) മുന്നില്‍ ഭഗവാന് രൂപമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള ഒരുപായം മാത്രമാണത്. എന്നാല്‍ വാസ്ഥവത്തില്‍ ഭഗവാന് ഭൌതികമായൊരു നിയതരൂപമില്ല.
ശ്ലോകം 31


വിവര്‍ത്തനം





ശ്ലോകം 32


വിവര്‍ത്തനം


ഭഗവാന്‍റെ രൂപത്തെക്കുറിച്ചുള്ള ഇത്തരം സ്ഥൂല കല്പനകള്‍ക്കപ്പുറം അതി സൂക്ഷ്മവും, തനതായ രുപമില്ലാത്തതും, ഗോചരമല്ലാത്തതും, കേട്ടിട്ടില്ലത്തതും, അവതരിച്ചിട്ടില്ലത്തതുമായ മറ്റൊരു രുപം മുണ്ട്. ഈ സ്ഥൂലതയ്ക്കും ഉപരിയാണ് ജീവസത്തയുടെ രൂപം അല്ലെങ്കില്‍ അവയ്ക്ക് ജനിമൃതികളേ ഉണ്ടാകുമായിരുന്നില്ല.

ശ്ലോകം 33


യത്രേമേ സദ്-അസദ്-രൂപേ
വിവര്‍ത്തനം


ശ്ലോകം 34


വിവര്‍ത്തനം



ശ്ലോകം 35


വിവര്‍ത്തനം


ശ്ലോകം 36


സ വ ഇദം വിശ്വം അമോഘ-ലീലഃ


വിവര്‍ത്തനം


ശ്ലോകം 37

ന ചാസ്യ കസ്ചിന്‍ നിപുണേന ധാതുര്‍

വിവര്‍ത്തനം



ശ്ലോകം 38


വിവര്‍ത്തനം


ഒരിയ്ക്കലും മാറ്റിവയ്ക്കാത്ത, അനര്‍ഗ്ഗളം തുടരുന്ന പരോപകാരപ്രദമായ ഭക്തിയുത പാദാനുസേവനം അതിനു മാത്രമേ കരങ്ങളില്‍ രഥചക്രം ധരിച്ച പ്രപഞ്ച സൃഷ്ടാവായ ഭഗവാനെ പൂര്‍ണൈശ്വര്യങ്ങളാലും, പൂര്‍ണ്ണ ശക്തിയിലും ആത്മീയ വിധാനത്തിലും വീക്ഷിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.

ശ്ലോകം 39


വിവര്‍ത്തനം



ശ്ലോകം 40


വിവര്‍ത്തനം


ഈ ശ്രീമദ് ഭാഗവതം ഭഗവാന്‍റെ സാഹിതീയ അവതാരങ്ങളില്പ്പെടുന്നു, കൂടാതെ അത് സാരഗ്രഹണം ചെയ്തിരിയ്ക്കുന്നത് ഭഗവാന്‍റെ തന്നെ അവതാരമായ ശ്രീല വ്യാസദേവനും. എല്ലാ ജനങ്ങളുടെയും ആത്യന്തികമായ നന്മ ഉദ്ദേശിച്ചുള്ളതാണീ ഗ്രന്ഥം, കൂടാതെ ഇത് പരമാനന്ദവും, പരിപൂര്‍ണ്ണതയും അതിലുപരി ജീവിത വിജയവും നേടിത്തരുന്നു.

ശ്ലോകം 41


തദ് ഇദം ഗ്രഹായം അശ




ശ്ലോകം 42


സ തു സംശ്രവായം അശ


വിവര്‍ത്തനം


ശ്ലോകം 43

കൃഷ്ണേ സ്വ-ധാമോപഗതേ

വിവര്‍ത്തനം

ഈ ഭാഗവത പുരാണം സൂര്യനെ പോലെ പ്രശോഭിതമാണ്, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്‍റെ ധാമത്തിലേയ്ക്ക് ജ്ഞാനധര്‍മ്മാദികളോടൊപ്പം തിരിച്ചു പോയതിനുശേഷം ആവിര്‍ഭവിച്ചതാണിത്. കലിയുടെ ഉഗ്രപ്രഭാവത്താല്‍ ജ്ഞാനാന്ധത ബാധിച്ച് ഉള്‍ക്കാഴ്ച നഷ്ടമായ വ്യക്തികള്‍ക്ക് ഈ പുരാണത്തില്‍ നിന്ന് പ്രകാശം പകരാന്‍ സാധിയ്ക്കും.

ശ്ലോകം 44


വിവര്‍ത്തനം

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം മൂന്നിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു...Entegurunathan

Saturday, October 22, 2016

നമ്മുടെ ആവശ്യങ്ങള്‍ എപ്പോഴെങ്കിലും സാധിച്ച്‌ ഈശ്വരന്‍ തന്നില്ലെങ്കില്‍ അത്‌ നമ്മുടെ നന്മയ്‌ക്കും പ്രയോജനത്തിനും വേണ്ടിയാണെന്ന ബോധം നമുക്കണ്ടാകണം.
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തല്‍ക്കാലം നടന്നില്ലെങ്കിലും പിന്നീട്‌ ഫലവത്തായ വലിയ അനുഗ്രഹമായിരിക്കും നമുക്ക്‌ നല്‍കുന്നത്‌. ഇക്കാര്യം പലപ്പോഴും മനുഷ്യര്‍ വിസ്‌മരിച്ചുപോകുന്നു.
മനുഷ്യന്‌ സൃഷ്‌ടിക്കാന്‍ കഴിയുന്ന ഏറ്റവും ശക്‌തിയുള്ള ഊര്‍ജാവസ്‌ഥയാണ്‌ പ്രാര്‍ത്ഥന. പ്രപഞ്ചത്തിന്റെ ആകര്‍ഷണംപോലെ യാഥാര്‍ത്ഥ്യമാണ്‌ ആ ശക്‌തി.
ഒരു രോഗചികിത്സയും ഫലിക്കാത്ത അവസ്‌ഥയില്‍ പ്രാര്‍ത്ഥനയുടെ ദിവ്യശക്‌തിയാല്‍ രോഗത്തില്‍നിന്നും ശോകത്തില്‍നിന്നും മുക്‌തി നേടിയവരുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നമ്മിലെ പരിമിതശക്‌തിയെ പരിപോഷിപ്പിക്കയാണ്‌ പ്രാര്‍ത്ഥനയിലൂടെ ചെയ്യുന്നത്‌.
മനുഷ്യര്‍ സോളാര്‍ എനര്‍ജിയും കാറ്റിന്റെ ശക്‌തിയും മറ്റും ഉപയുക്‌തമാക്കുമ്പോള്‍, ഈശ്വരന്റെ ദിവ്യശക്‌തിയില്‍നിന്ന്‌ ലഭ്യമാക്കാവുന്ന ശക്‌തിയെ മനുഷ്യര്‍ വിസ്‌മരിക്കുന്നു.
'പ്രാര്‍ത്ഥന' എന്നാല്‍ 'പ്രകര്‍ഷേണയുള്ള അര്‍ഥനം' അഥവാ ഈശ്വരന്‌ മുമ്പാകെയുള്ള അപേക്ഷ. ഈശ്വരന്റെ മുമ്പില്‍ അഭിലാഷ പൂര്‍ത്തീകരണത്തിന്നായി ഓരോരോ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം പ്രതിഫലവും നിശ്‌ചയിക്കുന്നു. ആവശ്യങ്ങള്‍ അഥവാ ആഗ്രഹങ്ങള്‍ നൂറുശതമാനം സാധിച്ചുകിട്ടുമ്പോള്‍ ഈശ്വരന്‍ നല്ലവനും ശക്‌തനുമായി അംഗീകരിക്കപ്പെടുന്നു.
കാര്യം നടന്നില്ലെങ്കില്‍ ഈശ്വരന്‍ അശക്‌തനും തല്‍പരനല്ലാത്തവനുമായി വിധിക്കപ്പെടുന്നു. ഇതിനര്‍ത്ഥം, ഉദ്ദിഷ്‌ടകാര്യത്തിന്‌ ഈശ്വരനെ ഉപയോഗപ്പെടുത്തുന്നുവെന്നാണ്‌. നമ്മുടെ ആവശ്യങ്ങള്‍ യഥാസമയം നിറവേറ്റിയിട്ടില്ലെങ്കില്‍ പ്രാര്‍ത്ഥന വ്യര്‍ത്ഥമാണെന്ന്‌ കരുതി അതില്‍നിന്ന്‌ പിന്‍മാറരുത്‌.
ദൈവം നമ്മെക്കാള്‍ ഉന്നതനും നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ ശക്‌തിയുള്ളവനുമാണെന്ന്‌ നമുക്ക്‌ വിശ്വാസമുണ്ടെങ്കില്‍ നമ്മെക്കാള്‍ ഉന്നതമായ ദര്‍ശനവും അവിടത്തേക്ക്‌ ഉണ്ടെന്ന്‌ കരുതുകയാണ്‌ വേണ്ടത്‌.
നമ്മുടെ ആവശ്യങ്ങള്‍ എപ്പോഴെങ്കിലും സാധിച്ച്‌ ഈശ്വരന്‍ തന്നില്ലെങ്കില്‍ അത്‌ നമ്മുടെ നന്മയ്‌ക്കും പ്രയോജനത്തിനും വേണ്ടിയാണെന്ന ബോധം നമുക്കണ്ടാകണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തല്‍ക്കാലം നടന്നില്ലെങ്കിലും പിന്നീട്‌ ഫലവത്തായ വലിയ അനുഗ്രഹമായിരിക്കും നമുക്ക്‌ നല്‍കുന്നത്‌. ഇക്കാര്യം പലപ്പോഴും മനുഷ്യര്‍ വിസ്‌മരിച്ചുപോകുന്നു.
പ്രാര്‍ത്ഥനകൊണ്ട്‌ സംപ്രാപ്യമാക്കേണ്ടത്‌ മനഃസമാധാനവും സംതൃപ്‌തിയുമാണ്‌. മറിച്ച്‌ ആഗ്രഹപൂര്‍ത്തീകരണമാണ്‌ ഏക ലക്ഷ്യമെങ്കില്‍ നമുക്കൊരിക്കലും ശാന്തിയും സമാധാനവും ലഭിക്കില്ല. കാരണം നമ്മുടെ ആഗ്രഹങ്ങള്‍ക്ക്‌ അളവില്ലെന്നതു തന്നെ.
ആത്മാവിന്‍റെ ആന്തര പൂജ
ആന്തര ധ്യാനത്തില്‍ വിഷയീ ഭൂതന്‍ ജീവാത്മാവ് തന്നെ .നില്‍ക്കുക ,ഇരിക്കുക ,നടക്കുക ,തൊടുക ,ഭുജിക്കുക .....ഇത്യാദി വ്യപരങ്ങളോടു കൂടി ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ജീവനെ ശിവന്‍ ആയി ധ്യാനിക്കുക .ബെഹിര്മുഖ ചിത്ത വൃത്തി പ്രവാഹം ത്തിനു വിഷയമായ ഘതാദിയില്‍ പ്രതി ബിംബിക്കുന്ന ആത്മ ചൈതന്യത്തിന്റെ അനുസന്ധാനം ആകുന്ന സ്നാനത്തില്‍ വിശുദ്ധന്‍ ആയി മന ശക്തിയെ പ്രവര്‍ത്തിപ്പിച്ചു പ്രാണ-അപാന മദ്ധ്യത്തില്‍ ഉദയം ചെയ്തും കണ്ഠം താലു ഇവയുടെ മദ്ധ്യവര്‍ത്തി ആയും ഭ്രൂ മദ്ധ്യത്തില്‍നാസാഗ്രത്ത്തിലും ഉപാസ്യം ആയും 96 തത്വങ്ങളുടെ അഗ്ര കോടിയില്‍ അഭിലസിച്ചും ഭയ -ദുഖാദികളെ അതിക്രമിച്ചും വിളങ്ങുന ജ്ഞാന വിഗ്രഹത്തെ നിര്‍ഗള ധ്യാന രൂപേണ പൂജിക്കണം .ഹസ്ത -പാദ സര്‍വ അവയവങ്ങളിലും ചൈതന്യം വ്യാപിച് സ്വദേഹത്തില്‍ വര്‍ത്തിക്കുന്ന ചിദാഭാസനെ തന്നെ ദേവന്‍ ആയി ഭാവിച്ചു പുജിക്കനം..
ബാഹ്യ ഇന്ദ്രിയങ്ങളുടെ വിഭിന്ന ശക്തികള്‍ ഭര്‍ത്താവിനെ സേവിക്കുന്ന സ്ത്രീയെ പോലെ സങ്കല്പിക്കനം . മൂന്നു ലോകങ്ങളെയും അറിയിക്കുന്ന മനസ്സ് ദ്വാര പാലകന്‍ ആണ് .ചിന്ത ദ്വാര പാലിക .വസ്തു ജ്ഞാനങ്ങള്‍ ഭൂഷണങ്ങള്‍ .കര്‍മേന്ദ്രിയങ്ങള്‍ വെളിയില്‍ കടക്കുവാന്‍ ഉള്ള വാതിലുകള്‍ .ഇങ്ങനെ "ഞാന്‍ " സര്‍വ പൂജിതന്‍ ആയി അദ്വിതീയം ആയി വിളങ്ങുന്നു .ഈ ആത്മാവ് സംപൂര്ണന്‍ ആയി ,സ്വയം പ്രകാശിച്ചു സര്‍വ പ്രാണികളിലും പ്രകാശിച്ച് നില്‍ക്കുന്നു .
ആത്മാവിനെ മേല്‍പ്രകാരം ധ്യാനിച്ചാല്‍ /ആന്തരികം ആയി പൂജിച്ചാല്‍ ജീവന്‍ മുക്ത അവസ്ഥയെ പ്രാപിക്കാം
രാമ ഗീത. govindan namboori
ബുദ്ധനും ഒരു സംഘം ഭിക്ഷുക്കളും ഗ്രാമപാതയിലൂടെ നടന്നുപോകുമ്പോൾ ഒരാൾ ബുദ്ധനു നേരെ ഏറ്റവും അശ്ലീലമായ വാക്കുകൾ തുരുതുരാ വർഷിച്ചു. ബുദ്ധൻ ഒന്നുമറിയാത്തവനെപ്പോലെ യാത്ര തുടർന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴിയിൽ നേരത്തെ കേട്ട വാക്കുകൾ ബുദ്ധൻ്റെ മനസ്സിൽ എന്തു പ്രതികാരമാണുണ്ടാക്കിയതെന്ന് ജിജ്ഞാസുവായ ശിഷ്യൻ ഗുരുവിനോടാരാഞ്ഞു.
ബുദ്ധൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
" ഒരു കഥ കേൾക്കണോ? വഴിയിലൂടെ ഒറ്റക്ക് നടന്നു പോകുന്ന ഒരാളുടെ അടുത്തേക്ക് മറ്റൊരാൾ ഓടി വന്ന് ഒരു പൊതി വെച്ചു നീട്ടി. വൃത്തിയുള്ള പൊതിക്കകത്ത് കെട്ടുനാറുന്ന മലിന വസ്തുക്കളും അഴുകിയ പദാർത്ഥങ്ങളുമാണുള്ളത്. വഴിപോക്കൻ അതു വാങ്ങാതെ നടന്നു പോയി. അപ്പോൾ ആ പൊതി ആരുടെ കയ്യിലാണുണ്ടാവുക?"
ശിഷ്യൻ പറഞ്ഞു.
" അതു കൊണ്ടുവന്ന ആളുടെ കയ്യിൽത്തന്നെ "
" ശരി" ബുദ്ധൻ തുടർന്നു ചോദിച്ചു.
"അങ്ങനെയാണെങ്കിൽ ഒരാൾ നിങ്ങളെ ചീത്ത വിളിച്ചാലും നിങ്ങൾ നിങ്ങളുടെ മനസ്സിലേക്കെടുക്കുന്നില്ലെങ്കിൽ അതെവിടുണ്ടാകും?"
" അതു പറഞ്ഞ ആളുടെ കയ്യിൽത്തന്നെ!"
ബുദ്ധൻ പുഞ്ചിരിച്ചു.
ശിഷ്യനും !
എല്ലാ പൊതികളും കൈയിൽത്തന്നെയിരിക്കട്ടെ! ദുർഗന്ധം വമിക്കുന്നത് തന്നിൽ നിന്നാണെന്നു തിരിച്ചറിയുന്ന തിരിച്ചറിവിൻ്റെ ഒരു കാലം വരട്ടെ!
മരണം ഒരു തുടര്‍പ്രതിഭാസമാണ്
~~~~~~~~~~~~~~~~~~~~~~~~~~~~~~
നചികേതസ്സ് മുതല്‍ രമണമഹര്‍ഷി വരെ ആ സത്യത്തെ അന്വേഷിച്ചു അറിയപ്പെട്ടവരായിരുന്നു. നചികേതസ്സ് മരണ ദേവനുമായി സംവാദം നടത്തിയെങ്കില്‍ രമണമഹഋഷി മരണത്തിനെ ഓരോ അണുവിലും ഉള്‍ക്കൊണ്ട്‌ അതിനെ അനുഭവിച്ചു ജയിച്ചവനായിരുന്നു .മരണം എന്ന അവസ്ഥയെപ്പറ്റി സിദ്ധാര്‍ഥന്‍ ചിന്തിച്ചിരുന്നില്ലായെങ്കില്‍ ബുദ്ധനായിത്തീരുമായിരുന്നില്ല. ലോകത്തില്‍ ഇത്രയും മതങ്ങളും(അഭിപ്രായങ്ങളും),ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല.ആ മരണത്തിനു ജനനം തന്നെയുണ്ടാകുമായിരുന്നില്ല. ദക്ഷസംഹിതയ്ക്കും , മനുസ്മൃതിയ്ക്കും മരണത്തിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. .ചണ്ടാലനായാലും, ചക്രവര്‍ത്തിയായാലും മരണം എല്ലാവര്‍ക്കും ഒരു പോലെ. മരണത്തിനു ലിംഗ ,ജാതി,മത,ജീവ,ദേശ,കാല ഭേദമില്ല.പ്രകൃതിയുടെ നിയമസംഹിതയില്‍ മരണം അനിവാര്യമാണ്. എന്തുകൊണ്ടെന്നാല്‍ പരിണാമപ്രക്രിയയില്‍ മരണം ഒരു തുടര്‍പ്രതിഭാസമാണ്.പുഴുവിന്റെ ആത്മാവ് തന്റെ ശരീരത്തെ നഷ്ടപ്പെടുത്തി വേറൊരു ഉയര്‍ന്ന ശരീരത്തെ എടുക്കുന്നു.ഇങ്ങനെ കോടാനുകോടി ജീവജാലങ്ങള്‍ പരിണാമപ്രക്രിയയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.എന്നാല്‍ മനുഷ്യന്‍ മാത്രം എന്തേ തന്നെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല!.(ഈ പ്രക്രിയയില്‍ ജഡവസ്തുവില്‍ നിന്നും ജീവവസ്തുവിലെയ്ക്കും,ജീവവസ്തുവില്‍ നിന്നും മനോവസ്തുവിലെയ്ക്കും മനോവസ്തുവില്‍ നിന്നും ബോധവസ്തുവിലെയ്ക്കുമുള്ള പ്രയാണത്തില്‍ ആത്യന്തികമായി മനുഷ്യന്‍ തന്നെ നഷ്ടപ്പെടുത്തി പൂര്‍ണ്ണത(ഈശ്വത്വം) കൈവരിക്കേണ്ടതായുണ്ട്. അത് തന്നെയാണ് ഈശ്വരേച്ഛയും.)Rajeev
 ഭാരതീയ ഋഷികൾ ആ കാലഘട്ടത്തിലെ ശാസ്ത്രീയ ജ്ഞാനമുള്ള മഹാത്മാക്കൾ ആയിരുന്നു. അവർ ശാസ്ത്രത്തിന്റെ മറുകര കണ്ടെത്തിയവരുമായിരുന്നു. ശാസ്ത്രദ്രഷ്ടാക്കൾ മിക്കവരും പ്രകൃതിയെ അതിക്രമിച്ചിരിക്കുന്ന മൂലപദാർത്ഥത്തെ പ്രകൃതിയുടെയും ഉല്പത്തിസ്ഥിതിലയത്തിന് അധിഷ്ഠാനമായ നിർവ്വികാരസനാതനവസ്തുവിനെ- സാക്ഷാത്തായി അറിഞ്ഞവരാണെന്നു അവരുടെ ശാസ്ത്രങ്ങളിൽ നിന്നറിവാൻ കഴിയുന്നില്ല. പ്രാകൃതപദാർത്ഥങ്ങളെ സാമാന്യമായറിഞ്ഞതുകൊണ്ടുതന്നെ അവർ തൃപ്തന്മാരായിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. 
ഭാരതീയരായ ഋഷീശ്വരന്മാരാകട്ടെ, വികാരത്തിനധീനമായ പ്രകൃതിയെ അറിഞ്ഞതുകൊണ്ട്‌ സന്തുഷ്ടന്മാരാകാതെ, പ്രകൃതിക്കു അധിഷ്ഠാനമായും, വികാരത്തിനധീനമാകാതേയും സർവ്വപ്രാകൃതവസ്തുക്കളേയും അധിവസിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അവയുടെ വികാരത്തോടു സംബന്ധപ്പെടാതെ നിത്യമായും നിർവ്വികാരമായും സർവ്വത്ര സമാനമായും സർവ്വാധിഷ്ഠാനമായുമിരിക്കുന്ന ചിദ് വസ്തുവിനെ നേരിട്ടറിഞ്ഞനുഭവപ്പെട്ടതിനുശേഷം മാത്രമേ, അവരുടെ അന്വേഷണബുദ്ധിക്കു ശാന്തി സിദ്ധിച്ചിട്ടുള്ളു.
സാഹിത്യകേസരി പണ്ഡിറ്റ് പി.ഗോപാലാൻ നായർ.
ലളിതാ സഹസ്രനാമം
ന്യൂറോണും മന്ത്രങ്ങളും
🌻തലച്ചോറിലെ ന്യൂറോണുകളിൽ ഏക! രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്.
🌿ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്.
🌿ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും.
🌿സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്.
🌿ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്.
🌿മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.
🌿തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Difence Institute of Physiology and Allied Science നടത്തിയ ഗവേഷണങ്ങളിൽ തെളിയുന്നു.
🌿മനുഷ്യ മസ്തിഷ്കത്തിൽ ഒരു വൈദ്യുതകാന്തിക മണ്ഡലം (elctromagnetic field) ഉണ്ടെന്നുള്ളത് ഒരു ശാസ്ത്ര സത്യമാണ്.
🌿പരിമിതമായി മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ വൈദ്യുതിയെ electro encephalograph ഉപയോഗിച്ച് അളക്കാൻ കഴിയും.
🌿ഈ വൈദ്യുതിയുടെ വിപുലീകൃത രൂപം (amplified form) ശാസ്ത്രജ്ഞൻമാർ ഒരു ഗ്രാഫിൽ ചിത്രീകരിക്കുന്നു. ഇവയ്ക്ക് പേര് Brain wave graphs എന്നാണ്.
🌿ഈ തരംഗങ്ങൾ നാലുതരത്തിലുണ്ട്.
ആൽഫാ, ബീറ്റാ, ഡെൽറ്റാ, തീറ്റാ. ഇതിൽ ഏറ്റവും ഊർജ്ജസ്വലതയുള്ളതും വേഗത കൂടിയതുമായ തരംഗം തീറ്റ യാണ്.
🌿മന്ത്ര സ്പന്ദനം കൊണ്ട് തലച്ചോറിലെ ഈ തരംഗങ്ങളെ ചലനോൻമുഖമാക്കുന്നു. ഈ Brain waves നെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ സ്വപ്നത്തിൽ പോലും വിഭാവനം ചെയ്തിട്ടില്ലായിരുന്നു.
🌿മനുഷ്യന് ആദ്ധ്യാത്മിക സാധനകളിലൂടെ ഈ തരംഗങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഇന്ന് ശാസ്ത്രലോകം കണ്ടു പിടിച്ചിരിക്കുന്നു.🙏