Wednesday, March 25, 2026

അനവധി കർമങ്ങൾ ചെയ്ത് ( പരിശ്രമാതുര ) ഒരു സുഖവും ഫലവും കിട്ടാതെ വരുമ്പോൾ മനസ്സിലാകും ചുമ്മാതെ ഇരിക്കുന്നതാണ് നല്ലതെന്നു. അത് ആത്‍മജ്ഞാനത്തിന്റെ തുടക്കമാണ്.

Monday, March 23, 2026

ശരനൂൽ ശാസ്ത്രം തമിഴ് ശൈവ സിദ്ധൻമാരുടെ അമൂല്യമായ ഒരു കണ്ടുപിടിത്തമാണ് ശരനൂൽ ശാസ്ത്രം അഥവാ സ്വരയോഗ. ഒരു വ്യക്തിയുടെ പ്രപഞ്ചബോധം അയാളുടെ ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.. ശ്വാസത്തെ നിയന്ത്രിച്ചുകൊണ്ടു ബാഹ്യ പ്രപഞ്ചത്തെ നിയന്ത്രിക്കാം എന്ന് ശര ശാസ്ത്രം പറയുന്നു.. മനുഷ്യ പ്രകൃതിയെ നിയന്ത്രിക്കുന്ന സൂര്യ ശക്തിയെ വലതു നാസാ ദ്വാരം വഴിയും ചന്ദ്ര ശക്തിയെ ഇടതു നാസാ ദ്വാരം വഴിയും അഭ്യാസത്തിലൂടെ നിയന്ത്രിച്ചു പ്രപഞ്ച ശക്തികളെ ജീവിത വിജയത്തിന് ഉപയോഗിക്കാം എന്ന് ഈ ശാസ്ത്രം പറയുന്നു.. ആത്മീയതയോടൊപ്പം മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പ്രായോഗിക പരിഹാരമായാണ് ശരനൂൽ ശാസ്ത്രം സിദ്ധമഹർഷിമാർ വികസിപ്പിച്ചെടുത്തത്... യോഗ വിദ്യകളിലെ രഹസ്യം എന്നാണ് ഈ മാർഗ്ഗം അറിയപ്പെടുന്നത്.. രഹസ്യം എന്ന് പറയുന്നത് പറയാൻ പാടില്ലാത്തതു എന്നല്ല... പറഞ്ഞാലും മനസ്സിലാവാത്തത് എന്നാണർത്ഥം.. അതായതു അഭ്യാസത്തിൽ കൂടിയും അനുഭവത്തിൽ കൂടിയും മാത്രം മനസ്സിലാവുന്നത് എന്നർത്ഥം.. യോഗവിദ്യകളിലെ മാസ്റ്റർ ഡിഗ്രിയാണ് ശരയോഗം.. ഈ വിദ്യ പഠിക്കാൻ അർഹതയുള്ളവരെ കുറിച്ച് പറയുന്നത്... ഏതെങ്കിലും യോഗ ക്രിയകളിൽ പ്രാവീണ്യം ഉള്ളവരോ..(ശിവയോഗം,, ക്രിയയോഗം, വാസി യോഗം, കായകല്പ... etc ) പ്രാണായാമം മാധ്യമ രീതി എങ്കിലും സുഗമമായി ചെയ്യാൻ പറ്റുന്നവരോ...(പ്രാണായാമം മൃദു 4/16/8..മാധ്യമം 8/32/16..തീവ്രം 16/64/32..തീവ്ര പ്രാണായാമത്തിൽ ശരീര ഭാരം കുറഞ്ഞു ഉയർന്നു പോകും.. ലെവിറ്റേഷൻ ) ശ്വാസഗതിക്കും മൂക്കിനും വൈകല്യങ്ങൾ ഇല്ലാത്തവരും.. തുടങ്ങി പല നിബന്ധനകൾ പറയുന്നുണ്ട്.. തുടക്കക്കാർ ചെയ്താൽ ശാരീരിക മാനസിക വൈഷമ്യങ്ങൾ ഉണ്ടാവും എന്നത് കൊണ്ടാണത് പറയുന്നത്.. തിരുമന്ത്രത്തിലെ മൂന്നാം തന്ത്രത്തിലെ 790 മന്ത്രം മുതലാണ് ശരനൂൽ ശാസ്ത്രം രേഖപ്പെടുത്തിയിരിക്കുന്നത്.. മന്ത്രം 790 "വെള്ളിവെണ് തിങ്കൾ വിളങ്കും പുതൻ ഇടം.., ഒള്ളിയ മന്തൻ ഇരവി ചൊവ്വയ്‌ വലം.., വള്ളിയ പൊന്നേ വളരും പിറെ ഇടം.., തെള്ളിയ തേയ് പിറെ താൻ വലം ആമെ.." മന്ത്രം 791 "വെള്ളി വേണ് തിങ്കൾ വിളങ്കും പുതൻ മുൻറു.. തള്ളി യിടത്തെ തയങ്കു യാമാകിൽ... ഒള്ളിയ കായതൂക്കു കൂന മിലൈയെന്റെ.. വള്ളൽ നമ്മകു മകിഴ്ന്തുറൈത് താനെ....." വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉണരുമ്പോൾ ശ്വാസം ഇടതു നാസാ ദ്വാരം വഴിയും... ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ വലതു നാസാ ദ്വാരം വഴിയും ശ്വാസം സഞ്ചരിക്കണം.. ഇതിനു നേരെ എതിരായി ആണ് ശ്വാസം പ്രവഹിക്കുന്നതെങ്കിൽ ശര യോഗാഭ്യാസത്താൽ ശ്വാസത്തെ മാറ്റി ഒഴുക്കി എഴുന്നേൽക്കണം.. ഇങ്ങനെ ചെയ്താൽ ദീർഘായുസ്സും.. രോഗങ്ങൾ ഇല്ലാത്ത അവസ്ഥയും ഫലം.. ഒരു മനുഷ്യന്റെ ജനനം മുതൽ മരണംവരെയുള്ള എല്ലാ ജീവിത വ്യാപാരത്തിലും ശരനൂൽ ശാസ്ത്രം ഉപയോഗിച്ച് വിജയം കൈവരിക്കാം.. ഈ വിദ്യ അറിയുന്നവൻ ശിവ തുല്യൻ ആണ് എന്ന് തിരുമൂലർ ഋഷി പറയുന്നു.. ഈ ശാസ്ത്രപ്രകാരം ജീവിതം നയിക്കുന്നവർക്ക് ആയാസരഹിതമായി എല്ലാ ആഗ്രഹങ്ങളും നേടാൻ സാധിക്കുന്നു. ഭൂതം, വർത്തമാനം, ഭാവി,കുണ്ഡലിനി ശക്തിയെ ഉണർത്തി ജ്ഞാനം നേടുക, ധനം,ദാരിദ്രം, വിജയം, പരാജയം, ആയുസ്സ്, രോഗം, മരണം,പരീക്ഷ, ധനം മുതൽ മുടക്കാൻ, കടം കൊടുക്കാനും വാങ്ങാനും, യുദ്ധം, ജോലി, വശ്യം, സന്താന ഭാഗ്യം..... etc തുടങ്ങി ഏതു കാര്യങ്ങളും ഈ ശാസ്ത്രപ്രകാരം മനസ്സിലാക്കാൻ കഴിയും..പ്രാണനിലെ പഞ്ചഭൂത തത്വങ്ങളുടെ വിന്യാസത്തെ മനസ്സിലാക്കിയാണ് ഇത് സാധിക്കുന്നത്..രാമ രാവണ യുദ്ധത്തിൽ രാമനും.., മഹാഭാരത യുദ്ധത്തിൽ അർജുനനും വിജയം വരിച്ചത് പഞ്ചഭൂത തത്വം രണ്ടുപേർക്കും അനുകൂലമായത് കൊണ്ടാണ്.. രാവണനും കൗരവരും തോറ്റതും കൊല്ലപ്പെട്ടതും അവരുടെ പഞ്ചതത്വം അവർക്കെതിരായി പ്രവർത്തിച്ചത് കൊണ്ടാണ്... കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ശര ശാസ്ത്രത്തിൽ പ്രതിവിധിയുണ്ട്.. കാമശാസ്ത്രം സ്വരയോഗയുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ ഒരു ലൈംഗിക വ്യായാമം ആകുന്നു.. പുരുഷന്റെ വലതു കല പ്രവർത്തിക്കുമ്പോൾ വേണം സ്ത്രീയുമായി ബന്ധപ്പെടേണ്ടത് എന്ന് ശര ശാസ്ത്രം പറയുന്നു.. തന്ത്രയോഗയിൽ കിട്ടുന്ന ആനന്ദ രതിമൂർച്ഛ ലഭിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ശര ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്.. വന്ധ്യയായ സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ ആ സ്ത്രീയുടെ ശരീരത്തിലെ പഞ്ചഭൂത തത്വങ്ങൾ മാറ്റി വിന്യസിച്ചാൽ മതി.. ആർത്തവ ചക്രത്തിനു ശേഷം ഒറ്റ സംഖ്യാ ദിവസങ്ങളിൽ പകലോ, രാത്രിയോ പുരുഷന് സൂര്യനാഡിയും സ്ത്രീക്ക് ചന്ദ്ര നാഡിയും ഒഴുകുന്ന സമയം ജല തത്വമോ, അഗ്നി തത്വമോ പ്രബലമായിരിക്കുന്ന സമയം ബന്ധപ്പെട്ടാൽ വന്ധ്യയായ സ്ത്രീക്കും ഒരാൺകുഞ്ഞു പിറക്കും.. ഗർഭ ധാരണ സമയത്തു വായു തത്വമാണ് പ്രബലമെങ്കിൽ ആ കുഞ്ഞു വേദനയും ദുഖവും നൽകും.. ജല തത്വമാണെങ്കിൽ ആ കുഞ്ഞു കീർത്തിമാൻ ആയിരിക്കും. ഭൂതത്വമാണ് എങ്കിൽ സുന്ദരനും ധനവാനും ആയിരിക്കും.. ആകാശ തത്വം പ്രബലം ആയാൽ ഗർഭം അലസിപ്പോവുകയും ചെയ്യും. രതി സമയം പുരുഷന് സൂര്യ കല പ്രവർത്തിക്കുകയും, ആ കലയെ മാറ്റി ചന്ദ്ര കല ആക്കുകയും ചെയ്താൽ ഗർഭധാരണം ഉണ്ടാവില്ല.. etc.. രതി സമയം സ്ത്രീയുടെ ---- ശ്വാസത്തെ പുരുഷൻ വലതു നാഡിയിൽ കൂടി വലിച്ചെടുത്തു ആയതിനെ ജീവ മണ്ഡലമായ --- ചക്രത്തിൽ പ്രതിഷ്ഠിക്കണം.. ആ സ്ത്രീ ജീവിതകാലം മുഴുവൻ ആ വ്യക്തിയോട് വശീകരിക്കപ്പെട്ടിരിക്കും.... ഇത് തപസ്വികളാൽ പറയപ്പെട്ടിട്ടുള്ളതാണ് . സ്ത്രീ പുരുഷ സൗന്ദര്യം വർധിക്കാനും വശീകരണത്തിനും നിരവധി മാർഗ്ഗങ്ങൾ പറഞ്ഞിരിക്കുന്നു.. ഇത്തരം മാർഗ്ഗങ്ങൾ എല്ലാം ഭാര്യ ഭർത്താക്കന്മാർ തമ്മിലാണ് ചെയ്യേണ്ടത് എന്ന് ശരനൂൽ ശാസ്ത്രം ഊന്നിപ്പറയുന്നു.. ശിവ ശക്തി സംയോഗമാണ് ഇവിടെ അർത്ഥമാക്കുന്നത്..(ഒരിക്കൽ ഒരു സിദ്ധഗുരു ധ്യാനയോഗം പഠിപ്പിക്കാൻ വന്നപ്പോൾ പറഞ്ഞത്... തമിഴനോ, മറ്റേതു നാട്ടുകാരോ ആകട്ടെ.. ഇത് ചെയ്യണം എന്ന് പറഞ്ഞാൽ ചെയ്യും... ഇത് ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യില്ല.. എന്നാൽ മലയാളിക്ക് പഠിച്ച വിദ്യ ആരുടെയെങ്കിലും ദേഹത്തു പരീക്ഷിച്ചു നോക്കിയില്ലങ്കിൽ ഒരു സമാധാനവും ഇല്ല.., ഉറക്കവും കിട്ടില്ല.... അദ്ദേഹം കളിയാക്കിയതല്ല. മലയാളിയുടെ പരീക്ഷണ ത്വരയെ കുറിച്ച് പറഞ്ഞതാണ് ) ദുഷ് കർമ്മങ്ങൾ ചെയ്തു ദുഃഖ കയത്തിൽ വീണുപോയവർക്കും ഈ മാർഗ്ഗം അനുഷ്ഠിച്ചു പാപ പരിഹാരങ്ങൾ ചെയ്തു ദുഃഖ നിവാരണം നടത്താം . പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ രഹസ്യമാണ് ശര നൂൽ ശാസ്ത്രം. ശ്വാസഗതി ആവശ്യാനുസാരം തിരിച്ചു വിട്ട് ദൈനംദിന കൃത്യങ്ങൾ നമുക്ക് അനുകൂലമാക്കാം.. ശുഭകരവും അശുഭകരവും ആയ പ്രവൃത്തിക്കനുസരിച്ചു സൂര്യ നാഡിയെയും ചന്ദ്ര നാഡിയെയും പ്രവർത്തിപ്പിക്കേണ്ടത് അവനവൻ തന്നെയാണ്.. നാരായണീയാസ്ത്രം എന്നൊരു മന്ത്രവിദ്യയെകുറിച്ച് പുരാണങ്ങളിൽ പറയുന്നുണ്ട്.. യാതൊന്നിനാലും, ത്രി മൂർത്തികൾക്കു പോലും തടുക്കുവാൻ കഴിയാത്ത അതീവ ശക്തിയുള്ള നശീകരണ അസ്ത്രം ആണത്.. സർവ്വായുധങ്ങളും താഴെയിട്ടു സാഷ്ടാംഗ നമസ്കാരം മാത്രമെ അതിനു മുൻപിൽ പ്രധിവിധിയുള്ളു.... അതുപോലെ കാലവും, പ്രപഞ്ച ശക്തികളും, പഞ്ചഭൂത തത്വങ്ങളും എതിരു വരുന്ന സമയത്തു.. മത്സരിക്കാനോ, എതിർക്കാനോ, ശുഭകാര്യങ്ങളോ ചെയ്യരുത്.. അത്തരം സമയത്തു ചെയ്യുന്ന പ്രവൃത്തികൾ പ്രശ്നങ്ങളെ അതീവ രൂക്ഷമാക്കുകയേയുള്ളു.. ആ സമയം നിസ്സംഗമായിരിക്കുക, പ്രാർത്ഥനകൾ മാത്രം ചെയ്യുക എന്നതാണ് കരണീയം.. ഒരു മനുഷ്യായുസ്സിലെ 40 ശതമാനം കാലം ഇങ്ങനെയുള്ളതാണെന്നു ശാസ്ത്രം പറയുന്നു.. ഇത്തരം കാലങ്ങളെ തിരിച്ചറിയാതെ ആ സമയങ്ങളിൽ ചെയ്യുന്ന പ്രവൃത്തികൾ ആണ് ഒരാളുടെ ജീവിതത്തിൽ കഷ്ടപ്പാടും, ബുദ്ധിമുട്ടും, ദുരിതങ്ങളും വിതയ്ക്കുന്നത്..ഇത്തരം സമയങ്ങളെ ശരനൂൽ ശാസ്ത്രം വഴി അറിയാം.. ചന്ദ്ര നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം സൂര്യ നാഡിയിൽ കൂടിയും... സൂര്യ നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം ചന്ദ്ര നാഡിയിൽ കൂടി ഒഴുകുകയും,, സുഷുമ്‌നയിൽ കൂടി മാത്രം ഒഴുകയും ചെയ്യുന്ന സമയം തിരിച്ചറിഞ്ഞു ശുഭ കാര്യങ്ങളും പ്രവൃത്തികളും ഒഴിവാക്കി പ്രാർത്ഥനയും ധ്യാനവും മാത്രം ചെയ്തു ആപത്തുകൾ ഒഴിവാക്കാം...

Sunday, March 22, 2026

ചിദംബരം നടരാജ ക്ഷേത്രം — ദൈവത്തിന്റെ നൃത്തഭൂമി ഭക്തിയും തത്ത്വചിന്തയും ശാസ്ത്രവും ഒത്തുചേരുന്ന അത്ഭുത ലോകം. തമിഴ്നാട്ടിലെ ചിദംബരം എന്ന പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, ശിവ ഭഗവാന്റെ നാടരാജ രൂപത്തെ ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഇവിടെ ശിവൻ “നാടരാജൻ” ആയി, സൃഷ്ടി–സ്ഥിതി–സംഹാരം–തിരോഭാവം–അനുഗ്രഹം എന്ന പഞ്ചകൃത്യങ്ങൾ തന്റെ ആനന്ദതാണ്ഡ വത്തിലൂടെ പ്രതിപാദിക്കുന്നു. പഞ്ച ഭൂത ക്ഷേത്രങ്ങളിൽ “ആകാശത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമാണ് ചിദംബരം. കാഞ്ചിയിൽ ഭൂമിയും തിരുവണ്ണാമലൈയിൽ അഗ്‌നിയും ശ്രീകാലഹസ്തിയിൽ വായുവും തിരുവാനൈക്കാവിൽ ജലവുമാണ് പഞ്ച ഭൂത ക്ഷേത്രങ്ങളിലെ മറ്റു പ്രതിനിധാനങ്ങൾ. ഇവയിൽ ഏറ്റവും സൂക്ഷ്മവും കാണാൻ കഴിയാത്തതുമായ തത്ത്വം — ആകാശം — ചിദംബരത്തിൽ പ്രതിഫലിക്കുന്നു. നടരാജന്റെ നൃത്തം സാധാരണ ദൈവാരാധന മാത്രമല്ല സൃഷ്ടിയുടെ തുടക്കം കൂടിയാണ്.പ്രപഞ്ചത്തിന്റെ ചലനവും നാശവും പുനർജന്മവും ഒക്കെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇത് ആധുനിക ഫിസിക്സിനോട് പോലും ബന്ധിപ്പിക്കുന്ന തത്ത്വചിന്തയാണ്. അതുകൊണ്ടാണ് CERN ലും ( ജനീവയിലെ കണിക ഭൗതിക ശാസ്ത്ര ഗവേഷണ കേന്ദ്രം ) നാടരാജന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ചിദംബര രഹസ്യമാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ അത്ഭുതം. “ദൈവം കാണാനാവാത്ത ശൂന്യമാണ്” എന്ന ആശയം ഇവിടെ പ്രത്യക്ഷമാക്കുന്നു. ഗർഭഗൃഹത്തിൽ നാടരാജ വിഗ്രഹത്തിനൊപ്പം ഒരു തിരശ്ശീല ഉണ്ട്. അത് മാറ്റുമ്പോൾ…ഒന്നും കാണുന്നില്ല (അനന്തം ). എന്നാൽ അവിടെ സ്വർണ്ണത്തിൽ നിർമ്മിച്ച കൂവള ഇലകൾ തൂങ്ങി നിൽക്കുന്നത് കാണാനാകും . അതിന്റെ അർത്ഥം ദൈവം ഒരു രൂപമല്ല മറിച്ച് ഒരു അദൃശ്യ ശക്തിയാണ് എന്നാണ്. “ചിത് + അംബരം = ചിദംബരം” ചിത് = ബോധം,അംബരം = ആകാശം അങ്ങനെ “ബോധത്തിന്റെ ആകാശം” എന്നതാണ് ചിദംബരം ഈ ക്ഷേത്രത്തിലെ പൂജാരിമാർ സാധാരണ ബ്രാഹ്മണർ അല്ല… അവർക്ക് പ്രത്യേകമായൊരു പാരമ്പര്യമാണ് - ദീക്ഷിതർ എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ ഏകദേശം 300-ൽ അധികം കുടുംബങ്ങൾ അവിടുണ്ട്. ഇവർ എല്ലാവരും ശിവന്റെ സേവകർ എന്ന നിലയിലാണ് ജീവിക്കുന്നത് ക്ഷേത്രം ഒരു ട്രസ്റ്റിന്റെയോ സർക്കാരിന്റെയോ നിയന്ത്രണത്തിൽ അല്ല…ദീക്ഷിതർ തന്നെയാണ് ക്ഷേത്രത്തിന്റെ ഉടമകളും നടത്തിപ്പുകാരും. ശിവ ഭഗവാൻ സ്വയം ഇവരെ ഇവിടെ പൂജയ്ക്കായി നിയോഗിച്ചു എന്നാണ് ഐതിഹ്യം. ഒരിക്കൽ മഹർഷികൾ അഹങ്കാരത്തോടെ യാഗങ്ങൾ നടത്തി. അപ്പോൾ ശിവൻ “ഭിക്ഷാടന മൂർത്തി” ആയി വന്ന് അവരുടെ അഹങ്കാരം തകർത്തു. പിന്നീട് അവർ ശിവഭക്തരായി മാറി ആ പാരമ്പര്യമാണ് ഇന്നത്തെ ദീക്ഷിതർ എന്ന് പറയപ്പെടുന്നു. പതഞ്ജലി മഹർഷി ചിദംബരത്തെ പൂജാദി കാര്യങ്ങൾക്കായി കൈലാസത്തിൽ നിന്നും ഭൂമിയിലേക്ക് മൂവായിരം പുരോഹിതന്മാരെ കൊണ്ട് വന്നിരുന്നു എന്നാണ് മറ്റൊരു കഥ. അവരാണ് ദീക്ഷിതർ എന്ന് അറിയപ്പെടുന്നത്.ആ പുരോഹിതന്മാരുടെ തലമുറയാണ് ഇന്നത്തെ ദീക്ഷിതസമുദായം. അവരുടെ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എല്ലാം വ്യത്യസ്തമാണ്. അവർക്ക് വേറിട്ടൊരു തേജസ്‌ ഉണ്ടെന്നത് സത്യമാണ്. ചിദംബരമാണ് അവരുടെ ജീവിതം. അതിനുമപ്പുറം അവർക്ക് ഒന്നുമില്ല. ചിദംബരത്തിലെ പൂജകൾക്ക് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വലിയ വ്യത്യാസമുണ്ട്. ഇവിടെ നടരാജ വിഗ്രഹവും കൂടെ “ചിദംബര രഹസ്യവും ” (അനന്തം) ഒരുമിച്ച് ആരാധിക്കപ്പെടുന്നു ഇത് “ദൈവത്തിന് രൂപമില്ല" എന്ന ആശയം കാണിക്കുന്നു ദിവസത്തിൽ 6 പ്രധാന പൂജകൾ ആണിവിടെ ഉള്ളത്. കാളസാന്തി (രാവിലെ),ഉച്ചകാല പൂജ, സായം പൂജ,അർദ്ധജാമം (രാത്രി) ഓരോ പൂജക്കും പ്രത്യേക മന്ത്രങ്ങളും രഹസ്യ ക്രമങ്ങളും ഉണ്ട് പൂജാരിമാർ മാറിമാറി സേവനം ചെയ്യുന്നു. എല്ലാ ദീക്ഷിതർക്കും പൂജയ്ക്ക് തുല്യ അവകാശമാണുള്ളത്. ഓരോ ദിവസവും ഓരോരോ കുടുംബങ്ങൾ പൂജ ചെയ്യുന്നു. “സമത്വം” എന്ന ആശയം ഇതിൽ കാണാം പതഞ്ജലി മഹർഷിയും & വ്യാഘ്രപാദരും ഇവിടെ ശിവന്റെ നൃത്തം കണ്ടതായി വിശ്വാസിക്കപ്പെടുന്നു.അവരുടെ ഭക്തിക്കായി ശിവൻ നാടരാജ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്രേ. പൂജ സമയത്ത് തിരശ്ശീല തുറക്കും.അപ്പോൾ “അനന്തം" ആണ് കാണുന്നത്. ഇത് "ദൈവം കാണാനാവാത്തതാണ്” എന്ന സന്ദേശം നൽകുന്നു. ക്ഷേത്രത്തിൽ മണിയൊച്ചയും വേദമന്ത്രങ്ങളും ചേർന്ന് ഒരു പ്രത്യേക “വൈബ്രേഷൻ” ഉണ്ടാക്കുന്നു.ഇത് “പ്രപഞ്ച നാദം” എന്നാണ് വിശ്വാസം വളരെ അപൂർവ്വമായ കാര്യങ്ങൾ ദീക്ഷിതർ തലയിൽ കുടുമി കെട്ടിയ രീതിയിലാണ് പൂജ ചെയ്യുന്നത്.പൂജയിൽ ഉപയോഗിക്കുന്ന പല മന്ത്രങ്ങളും പൊതുജനങ്ങൾക്ക് അറിയില്ല. ഈ ക്ഷേത്രത്തിന് നിരവധി പ്രത്യേകതകൾ ആണുള്ളത്. 108 നൃത്ത രൂപങ്ങൾ ഗോപുരങ്ങളിൽ കൊത്തിയിരിക്കുന്നു. ക്ഷേത്രം നിർമ്മിച്ചത് ചോള ഭരണകാലത്താണ്. സ്വർണ്ണ മേൽക്കൂര 21600 സ്വർണ്ണ ടൈൽസ് കൊണ്ടാണ് പൂർത്തിയാക്കി യിരിക്കുന്നത് - ഒരു മനുഷ്യന്റെ ഒരു ദിവസത്തെ ശ്വാസത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. 72,000 നാഡികളെ പ്രതിനിധാനം ചെയ്യുന്ന ഘടനയാണ് ഇവിടെയുള്ളത് . മനുഷ്യ ശരീരവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം ഇവിടെ സൂചിപ്പിക്കുന്നു ദൈവം ഒരു രൂപത്തിൽ മാത്രം ഒതുങ്ങുന്നില്ല.ശൂന്യമാണ് ഏറ്റവും വലിയ സത്യമായിരിക്കുക.എനർജി ആണ് എല്ലാത്തിന്റെയും അടിസ്ഥാനം. ചിദംബരം നമ്മെ പഠിപ്പിക്കുന്നത് ഇവയൊക്കെയാണ്. ഇന്നത്തെ ക്വാണ്ടം ഫിസിക്സ്‌ പോലും പറയുന്നത് ഇതേ ആശയമാണ്. ചിദംബരം ഒരു ക്ഷേത്രം മാത്രമല്ല. അതൊരു തത്ത്വചിന്താ കേന്ദ്രം കൂടിയാണ്. “കാണാത്തതാണ് സത്യമായുള്ളത്” എന്ന് പഠിപ്പിക്കുന്ന അപൂർവ്വ സ്ഥലം. ചുരുക്കത്തിൽ ചിദംബരം ക്ഷേത്രം ക്ഷേത്രത്തിലെ പൂജാരിമാരും പൂജകളും പാരമ്പര്യവും ശാസ്ത്രവും ചേർന്നതാണ്. രൂപവും അനന്തവും ഒരുമിച്ചുള്ള ആരാധന.സമത്വവും ആത്മീയതയും ചേർന്ന വ്യവസ്ഥ.
ആത്മാവും മനസ്സും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ താഴെ പറയുന്നവയാണ്: മനസ്സ് (The Mind): ചിന്തകൾ, വികാരങ്ങൾ, വിവേചിച്ചറിയാനുള്ള കഴിവ് (logic), തീരുമാനങ്ങൾ എന്നിവയുടെ കേന്ദ്രമാണ് മനസ്സ്. നാം ചുറ്റുമുള്ള ലോകത്തെ കാണുന്നതും പഠിക്കുന്നതും അനുഭവങ്ങൾ ഓർമ്മിച്ചുവെക്കുന്നതും മനസ്സ് വഴിയാണ്. ആധുനിക ശാസ്ത്രം മനസ്സിനെ തലച്ചോറിന്റെ പ്രവർത്തനങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. ആത്മാവ് (The Soul): ആത്മീയമായി നോക്കിയാൽ, ഒരു മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ ശാശ്വതമായ ഊർജ്ജമാണ് ആത്മാവ്. ഇത് ശരീരത്തിനും മനസ്സിനും അപ്പുറത്തുള്ള ഒന്നായി കണക്കാക്കപ്പെടുന്നു. മിക്ക മതങ്ങളിലും ദർശനങ്ങളിലും ആത്മാവ് മരണമില്ലാത്തതും ബോധത്തിന്റെ (consciousness) ഉറവിടവുമാണ്. പ്രധാന വ്യത്യാസങ്ങൾ: പ്രത്യേകത മനസ്സ് ആത്മാവ് സ്വഭാവം എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ചിന്തകളും വികാരങ്ങളും. ശാന്തവും മാറ്റമില്ലാത്തതുമായ സത്ത. ഉറവിടം ഭൗതികമായ അനുഭവങ്ങളുമായും തലച്ചോറുമായും ബന്ധപ്പെട്ടിരിക്കുന്നു. ആത്മീയവും പ്രപഞ്ചബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു. ലക്ഷ്യം ലോകത്തെ അറിയാനും ജീവിക്കാനുമുള്ള ഉപാധി. യഥാർത്ഥ സ്വത്വവും ഉന്നതമായ ലക്ഷ്യവും. ശരീരവും മനസ്സും ആത്മാവും ഒരേ താളത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് പൂർണ്ണമായ ആരോഗ്യം ലഭ്യമാകുന്നതെന്ന് ആയുർവേദം പോലുള്ള ശാസ്ത്രങ്ങൾ വ്യക്തമാക്കുന്നു. മനസ്സിനെ നിയന്ത്രിക്കാനും ആത്മാവിനെ അറിയാനുമായി പലരും ധ്യാനം (Meditation) പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. ആത്മാവും മനസ്സും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ താഴെ നൽകുന്നു: ഇന്ത്യൻ ദർശനങ്ങൾ (പ്രത്യേകിച്ച് വേദാന്തം) അനുസരിച്ച്, മനുഷ്യൻ ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്ന് തലങ്ങൾ ചേർന്നതാണ്. ഇവ തമ്മിലുള്ള ബന്ധത്തെ വിവരിക്കാൻ രഥത്തിന്റെ ഉപമ (The Chariot Analogy) പതിവായി ഉപയോഗിക്കുന്നു: രഥം: നമ്മുടെ ശരീരം. കുതിരകൾ: നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ (കണ്ണ്, ചെവി തുടങ്ങിയവ). കടിഞ്ഞാൺ: മനസ്സ് (Manas). കുതിരകളെ (ഇന്ദ്രിയങ്ങളെ) നിയന്ത്രിക്കുന്നത് കടിഞ്ഞാണാണ്. സാരഥി: ബുദ്ധി (Buddhi). കടിഞ്ഞാൺ എങ്ങോട്ട് തിരിക്കണമെന്ന് തീരുമാനിക്കുന്നത് സാരഥിയാണ്. രഥയാത്രികൻ: ആത്മാവ് (Atman). ആത്മാവാണ് യഥാർത്ഥ യജമാനൻ; ആത്മാവിന്റെ സാന്നിധ്യത്തിലാണ് മറ്റുള്ളവയെല്ലാം പ്രവർത്തിക്കുന്നത്. ആഴത്തിലുള്ള ബന്ധം പ്രകാശവും കണ്ണാടിയും: ആത്മാവ് സ്വയം പ്രകാശിക്കുന്ന ബോധമാണ് (Pure Consciousness). മനസ്സ് ആ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയെപ്പോലെയാണ്. മനസ്സ് ശുദ്ധമാണെങ്കിൽ ആത്മാവിന്റെ പ്രകാശം വ്യക്തമായി കാണാൻ സാധിക്കും. സാക്ഷിഭാവം (The Witness): മനസ്സിൽ ചിന്തകളും വികാരങ്ങളും ഉയരുമ്പോൾ അവയെ നിരീക്ഷിക്കുന്ന ഒന്നാണ് ആത്മാവ്. "എനിക്ക് ദേഷ്യം വരുന്നു" എന്ന് നാം പറയുമ്പോൾ, ദേഷ്യം മനസ്സിലാണെങ്കിലും അത് തിരിച്ചറിയുന്ന ആ ചൈതന്യമാണ് ആത്മാവ്. മാറ്റമില്ലാത്തതും മാറുന്നതും: മനസ്സ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു (സന്തോഷം, ദുഃഖം, ഭയം). എന്നാൽ ആത്മാവ് ഈ മാറ്റങ്ങൾക്കെല്ലാം അപ്പുറം മാറ്റമില്ലാതെ നിലകൊള്ളുന്നു. അന്തഃകരണം (Inner Instrument): വേദാന്തപ്രകാരം മനസ്സ് ആത്മാവിന്റെ ഒരു 'ഉപകരണം' മാത്രമാണ്. ഇതിനെ നാലായി തരംതിരിച്ചിരിക്കുന്നു: മനസ്സ് (Manas): സംശയങ്ങളും ചിന്തകളും. ബുദ്ധി (Buddhi): തീരുമാനമെടുക്കാനുള്ള കഴിവ്. ചിത്തം (Chitta): ഓർമ്മകൾ ശേഖരിച്ചുവെക്കുന്ന സ്ഥലം. അഹങ്കാരം (Ahamkara): 'ഞാൻ' എന്ന ഭാവം. ആധുനിക വീക്ഷണം ആധുനിക മനഃശാസ്ത്രം മനസ്സിനെ തലച്ചോറിന്റെ പ്രവർത്തനങ്ങളായി കാണുമ്പോൾ, ആത്മീയ ശാസ്ത്രം മനസ്സിനെ ആത്മാവിനും ശരീരത്തിനും ഇടയിലുള്ള ഒരു പാലമായിട്ടാണ് കണക്കാക്കുന്നത്. ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ ആത്മാവിന്റെ യഥാർത്ഥ സ്വരൂപം തിരിച്ചറിയാൻ കഴിയുമെന്ന് പറയപ്പെടുന്നു.

Saturday, March 21, 2026

ശ്രീമദ് ഭാഗവതം 12-ാം സ്‌കന്ധത്തിലെ 3-ാം അദ്ധ്യായത്തിലെ 14-ാം ശ്ലോകം (12.3.14) താഴെ നൽകുന്നു: ശ്ലോകം. കഥാ ഇമാസ്തേ കഥിതാ മഹീയസാം വിതായ ലോകേഷു യശഃ പരേയുഷാം വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ വചോവിഭൂതീർ ന തു പാരമാർഥ്യം മലയാളം അർത്ഥം ഹേ പരീക്ഷിത്ത് മഹാരാജാവേ, ലോകമെമ്പാടും കീർത്തി പരത്തിയ ശേഷം മൺമറഞ്ഞുപോയ പ്രതാപശാലികളായ രാജാക്കന്മാരുടെ ഈ കഥകളെല്ലാം ഞാൻ നിനക്ക് വിവരിച്ചു തന്നു. അതീന്ദ്രിയമായ അറിവും (വിജ്ഞാനം), ലൗകിക സുഖങ്ങളോടുള്ള വിരക്തിയും (വൈരാഗ്യം) വർദ്ധിപ്പിക്കുക എന്നതാണ് എൻ്റെ പ്രധാന ഉദ്ദേശ്യം. ഈ കഥകൾ കേവലം വാക്ചാതുരിയല്ല, മറിച്ച് മനുഷ്യനെ പരമമായ ആത്മീയ സത്യത്തിലേക്ക് എത്തിക്കാനുള്ള ഉപാധിയാണ്. സാരം ഭൗതികമായ നേട്ടങ്ങളോ രാജാക്കന്മാരുടെ പരാക്രമങ്ങളോ വിവരിക്കുക എന്നതല്ല ഭാഗവതത്തിൻ്റെ ലക്ഷ്യം. മറിച്ച്, എത്ര വലിയ ചക്രവർത്തിമാരായാലും കാലത്തിന് കീഴ്പ്പെടേണ്ടവരാണെന്നും, അതിനാൽ ആയുസ്സ് അവസാനിക്കുന്നതിന് മുൻപ് ഭഗവാനിലേക്ക് മനസ്സുയർത്തി മുക്തി നേടണമെന്നും ഈ ശ്ലോകം ഓർമ്മിപ്പിക്കുന്നു.

Sunday, March 08, 2026

വേദത്തിലെ ബ്രഹ്മവാദിനികൾ ( സ്ത്രീകൾ ). വേദകാലഘട്ടത്തിൽ ആജീവനാന്തം ബ്രഹ്മചര്യം അനുഷ്ഠിച്ച് വേദപഠനത്തിനും ആത്മീയസാധനയ്ക്കും ജീവിതം സമർപ്പിച്ച സ്ത്രീകളെയാണ് ബ്രഹ്മവാദിനികൾ എന്ന് വിളിക്കുന്നത്. ഇവർ വിവാഹജീവിതത്തിന് പകരം ജ്ഞാനസമ്പാദനത്തിന് മുൻഗണന നൽകുകയും വേദമന്ത്രങ്ങൾ ദർശിക്കുകയും ചെയ്തിരുന്നു. വേദങ്ങളിൽ പരാമർശിക്കപ്പെടുന്ന പ്രധാന ബ്രഹ്മവാദിനികൾ ഇവരാണ്: ഗാർഗി വാചക്നവി: ജനകമഹാരാജാവിന്റെ സഭയിൽ യാജ്ഞവൽക്യനോട് ആത്മീയസംവാദത്തിൽ ഏർപ്പെട്ട പ്രശസ്തയായ വിജ്ഞാനി. മൈത്രേയി: യാജ്ഞവൽക്യന്റെ പത്നിയായിരുന്ന ഇവർ ഐഹിക സുഖത്തേക്കാൾ അമരത്വത്തിന് (ആത്മജ്ഞാനത്തിന്) പ്രാധാന്യം നൽകി. ലോപാമുദ്ര: അഗസ്ത്യമുനിയുടെ പത്നിയായിരുന്ന ഇവർ ഋഗ്വേദത്തിലെ പല മന്ത്രങ്ങളുടെയും ദൃഷ്ടാവാണ്. ഘോഷ: ദീർഘതമസ്സിന്റെ മകളായ ഇവർ അശ്വിനിദേവന്മാരെ സ്തുതിക്കുന്ന മന്ത്രങ്ങൾ രചിച്ചു. അപാല: ഇന്ദ്രനെ സ്തുതിക്കുന്ന മന്ത്രങ്ങളിലൂടെ ശ്രദ്ധേയയായ ഋഷിക. വിശ്വവാര: വേദങ്ങളിലെ അഗ്നിസൂക്തങ്ങൾ രചിച്ച ബ്രഹ്മവാദിനികളിൽ ഒരാൾ. വേദകാലത്തെ സ്ത്രീകളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു: ബ്രഹ്മവാദിനികൾ: ആജീവനാന്തം വേദപഠനത്തിൽ മുഴുകുന്നവർ. സദ്യോവധുക്കൾ: വിവാഹം കഴിക്കുന്നത് വരെ മാത്രം വേദപഠനം നടത്തുന്നവർ. ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഉപനയനത്തിനും വേദപഠനത്തിനും പുരുഷന്മാരെപ്പോലെ തന്നെ തുല്യ അവകാശമുണ്ടായിരുന്നുവെന്ന് ഇത്തരം ബ്രഹ്മവാദിനികളുടെ ജീവിതം തെളിയിക്കുന്നു.
"ആത്മ ദീപോ ഭവ" (Atma Deepo Bhava) എന്നാൽ "നിനക്ക് നീ തന്നെ വെളിച്ചമാവുക" എന്നാണ് അർത്ഥം. ഗൗതമ ബുദ്ധൻ തന്റെ ശിഷ്യന്മാർക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിൽ ഒന്നാണിത്. ഈ സന്ദേശത്തിന്റെ പ്രധാന ആശയങ്ങൾ താഴെ പറയുന്നവയാണ്: സ്വയം കണ്ടെത്തൽ: മറ്റൊരാൾ പകർന്നുതരുന്ന അറിവിനേക്കാളും വെളിച്ചത്തേക്കാളും സ്വന്തം ഉള്ളിലെ വെളിച്ചത്തെ (അറിവിനെ) ആശ്രയിക്കാൻ ഇത് പഠിപ്പിക്കുന്നു. ആത്മവിശ്വാസം: ഓരോ വ്യക്തിയും സ്വന്തം ബുദ്ധിയിലും വിവേകത്തിലും വിശ്വസിക്കണമെന്നും സത്യം കണ്ടെത്താൻ സ്വന്തമായി പരിശ്രമിക്കണമെന്നും ബുദ്ധൻ ഉപദേശിച്ചു. സ്വാതന്ത്ര്യം: ചിന്തകളിലും പ്രവർത്തികളിലും ആത്മീയമായ അടിമത്തം ഒഴിവാക്കി സ്വന്തം ബോധ്യത്തിനനുസരിച്ച് ജീവിക്കാനാണ് ഈ വചനം ആഹ്വാനം ചെയ്യുന്നത്. പാലി ഭാഷയിൽ "അപ്പോ ദീപോ ഭവ" (Appo Deepo Bhava) എന്നാണ് ഈ വാചകം അറിയപ്പെടുന്നത്. ഗൗതമ ബുദ്ധന്റെ ഈ വചനം അദ്ദേഹത്തിന്റെ അവസാന ശ്വാസത്തിൽ തന്റെ പ്രിയ ശിഷ്യനായ ആനന്ദന് നൽകിയ ഉപദേശമാണെന്നാണ് കരുതപ്പെടുന്നത്. തന്റെ വേർപാടിൽ ദുഖിതനായ ആനന്ദനോട്, ഒരു ബാഹ്യശക്തിയെയും ആശ്രയിക്കാതെ സ്വന്തം ഉള്ളിലെ വെളിച്ചത്തെ കണ്ടെത്താനാണ് ബുദ്ധൻ ആവശ്യപ്പെട്ടത്. ബുദ്ധന്റെ മറ്റ് പ്രധാന ഉപദേശങ്ങൾ താഴെ പറയുന്നവയാണ്: നാല് ആര്യസത്യങ്ങൾ (Four Noble Truths) ബുദ്ധമതത്തിന്റെ അടിസ്ഥാന തത്വങ്ങളാണിവ: ദുഖം: ജീവിതത്തിൽ ദുഖം അനിവാര്യമാണ് (ജനനം, മരണം, രോഗം എന്നിവയെല്ലാം ദുഖകാരണങ്ങളാണ്). ദുഖ സമുദായം: ആഗ്രഹങ്ങളും അമിതമായ അടുപ്പവുമാണ് എല്ലാ ദുഖങ്ങളുടെയും കാരണം. ദുഖ നിരോധം: ആഗ്രഹങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ദുഖത്തിൽ നിന്ന് മുക്തി നേടാം. ദുഖ നിരോധ ഗാമിനി പ്രതിപദ: ദുഖം അവസാനിപ്പിക്കാനുള്ള മാർഗ്ഗമാണ് അഷ്ടാംഗ മാർഗ്ഗങ്ങൾ. അഷ്ടാംഗ മാർഗ്ഗങ്ങൾ (Eightfold Path) സത്യമായ ജീവിതം നയിക്കാൻ ബുദ്ധൻ എട്ട് വഴികൾ നിർദ്ദേശിച്ചു: സദ് വീക്ഷണം (Right View): ലോകത്തെ അതിന്റെ യഥാർത്ഥ അവസ്ഥയിൽ കാണുക. സദ് വിചാരം (Right Thought): അഹിംസയിലും കരുണയിലുമുള്ള ചിന്തകൾ വളർത്തുക. സദ് വചനം (Right Speech): സത്യവും സ്നേഹവും നിറഞ്ഞ സംസാരം. സദ് പ്രവൃത്തി (Right Action): മറ്റുള്ളവർക്ക് ദോഷകരമല്ലാത്ത പ്രവൃത്തികൾ ചെയ്യുക. സദ് ജീവനം (Right Livelihood): അധാർമ്മികമല്ലാത്ത രീതിയിൽ ഉപജീവനം കണ്ടെത്തുക. സദ് പരിശ്രമം (Right Effort): മനസ്സിലെ ദുഷിച്ച ചിന്തകളെ അകറ്റി നല്ലവ വളർത്തുക. സദ് ശ്രദ്ധ (Right Mindfulness): ഓരോ നിമിഷത്തിലും ഉണർവോടെ ഇരിക്കുക. സദ് സമാധി (Right Concentration): ഏകാഗ്രതയോടെയുള്ള ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുക. മറ്റ് പ്രധാന തത്വങ്ങൾ അഹിംസ: ഒരു ജീവിയെയും വേദനിപ്പിക്കാതിരിക്കുക എന്നത് പരമപ്രധാനമാണ്. മദ്ധ്യമാർഗ്ഗം (Middle Way): ജീവിതത്തിൽ സുഖഭോഗങ്ങളിലും കഠിനമായ വ്രതങ്ങളിലും മുഴുകാതെ മിതമായ ഒരു പാത സ്വീകരിക്കുക. അനിത്യത (Impermanence): ലോകത്തുള്ളതെല്ലാം മാറിക്കൊണ്ടിരിക്കുന്നു, ഒന്നും ശാശ്വതമല്ലെന്ന് തിരിച്ചറിയുക.
ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ ജീവിതത്തിലെ പ്രധാന ഗുരുവായിരുന്നു തൊട്ടാപുരി (ടോട്ടാപുരി). ഇരുവരും തമ്മിലുള്ള ആത്മീയ ബന്ധത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു: അദ്വൈത ദർശനം: ശ്രീരാമകൃഷ്ണന് അദ്വൈത വേദാന്തത്തിന്റെ തത്വങ്ങൾ ഉപദേശിച്ചു കൊടുത്തത് തൊട്ടാപുരിയാണ്. ഈശ്വരൻ നിർഗുണനും നിരാകാരനുമാണെന്ന സത്യം അദ്ദേഹം രാമകൃഷ്ണനെ ബോധ്യപ്പെടുത്തി. നിർവികല്പ സമാധി: തൊട്ടാപുരിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം വെറും മൂന്ന് ദിവസം കൊണ്ട് ശ്രീരാമകൃഷ്ണൻ 'നിർവികല്പ സമാധി' എന്ന പരമാവസ്ഥയിൽ എത്തിച്ചേർന്നു. നാൽപ്പത് വർഷത്തെ കഠിന പരിശ്രമം കൊണ്ട് താൻ നേടിയെടുത്ത അവസ്ഥ രാമകൃഷ്ണൻ ഇത്ര വേഗം പ്രാപിച്ചത് തൊട്ടാപുരിയെ അത്ഭുതപ്പെടുത്തി. ഗുരുശിഷ്യ ബന്ധം: സാധാരണ ഗുരുക്കന്മാരെപ്പോലെയായിരുന്നില്ല തൊട്ടാപുരി. അദ്ദേഹം നഗ്നനായി സഞ്ചരിക്കുന്ന ഒരു സംന്യാസിയായിരുന്നു (നാഗ സംന്യാസി). ദക്ഷിണേശ്വരത്ത് എത്തിയ അദ്ദേഹം രാമകൃഷ്ണനിലെ ആത്മീയ ദാഹം തിരിച്ചറിയുകയും അദ്ദേഹത്തെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. മാതൃഭാവവും അദ്വൈതവും: തുടക്കത്തിൽ 'ശക്തി' ആരാധനയെയും (കാളി ഭക്തി) വിഗ്രഹാരാധനയെയും തൊട്ടാപുരി അംഗീകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് ശ്രീരാമകൃഷ്ണന്റെ ഭക്തിക്ക് മുന്നിൽ അദ്ദേഹം തന്റെ നിലപാടുകൾ മാറ്റുകയും, ബ്രഹ്മവും ശക്തിയും ഒന്നാണെന്ന സത്യം മനസ്സിലാക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണ പരമഹംസരും തൊട്ടാപുരിയും തമ്മിലുള്ള കൂടിക്കാഴ്ചയും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളും ആത്മീയ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ്. അവയിലെ പ്രധാന സംഭവങ്ങൾ താഴെ പറയുന്നവയാണ്: ദക്ഷിണേശ്വരത്തെ കൂടിക്കാഴ്ച (1864): നർമ്മദാ തീരത്തുനിന്നും തീർത്ഥാടനത്തിന് എത്തിയതായിരുന്നു നഗ്നസംന്യാസിയായ തൊട്ടാപുരി. ദക്ഷിണേശ്വരത്ത് വെച്ച് രാമകൃഷ്ണനെ കണ്ടമാത്രയിൽത്തന്നെ അദ്ദേഹത്തിന് അദ്വൈതജ്ഞാനം പകർന്നുനൽകാൻ അനുയോജ്യനായ വ്യക്തിയാണെന്ന് തൊട്ടാപുരി തിരിച്ചറിഞ്ഞു. രഹസ്യ സംന്യാസ ദീക്ഷ: തന്റെ അമ്മയുടെ മനസ്സ് വേദനിക്കരുതെന്ന് കരുതി, ആരും കാണാതെ അർദ്ധരാത്രിയിൽ സംന്യാസ ദീക്ഷ നൽകണമെന്ന് രാമകൃഷ്ണൻ ആവശ്യപ്പെട്ടു. അതനുസരിച്ച് ദക്ഷിണേശ്വരത്തെ പഞ്ചവടിയിൽ വെച്ച് തൊട്ടാപുരി അദ്ദേഹത്തിന് സംന്യാസം നൽകി. നിർവികല്പ സമാധി: തൊട്ടാപുരിയുടെ നിർദ്ദേശപ്രകാരം ധ്യാനത്തിലിരുന്ന രാമകൃഷ്ണന് തന്റെ പ്രിയപ്പെട്ട കാളിരൂപം ധ്യാനത്തിന് തടസ്സമായി വന്നു. അപ്പോൾ തൊട്ടാപുരി ഒരു ചില്ലുകഷ്ണം കൊണ്ട് രാമകൃഷ്ണന്റെ നെറ്റിയിൽ അമർത്തുകയും ആ വേദനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയുകയും ചെയ്തു. വെറും മൂന്ന് ദിവസത്തിനുള്ളിൽ രാമകൃഷ്ണൻ നിർവികല്പ സമാധി അവസ്ഥയിലെത്തി. തൊട്ടാപുരിക്ക് ഈ അവസ്ഥയിലെത്താൻ 40 വർഷത്തെ കഠിനമായ തപസ്സ് വേണ്ടി വന്നിരുന്നു. തൊട്ടാപുരിയുടെ അസുഖവും തിരിച്ചറിവും: മൂന്ന് ദിവസത്തിൽ കൂടുതൽ ഒരിടത്ത് താമസിക്കാത്ത പ്രകൃതമായിരുന്നു തൊട്ടാപുരിയുടേതെങ്കിലും അദ്ദേഹം 11 മാസത്തോളം ദക്ഷിണേശ്വരത്ത് തുടർന്നു. അവിടെ വെച്ച് അദ്ദേഹത്തിന് കഠിനമായ വയറുകടി (dysentery) ബാധിച്ചു. വേദന കാരണം ധ്യാനിക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം ആത്മഹത്യ ചെയ്യാൻ ഗംഗാനദിയിൽ ഇറങ്ങി. എന്നാൽ നദിയിൽ എല്ലായിടത്തും വെള്ളം കുറവാണെന്നും തനിക്ക് മുങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം മനസ്സിലാക്കി. ആ നിമിഷം ജഗദംബയുടെ (ശക്തി) സാന്നിധ്യം അദ്ദേഹം തിരിച്ചറിയുകയും ബ്രഹ്മവും ശക്തിയും ഒന്നാണെന്ന സത്യം മനസ്സിലാക്കുകയും ചെയ്തു. ഗുരുവും ശിഷ്യനും: ഈ സംഭവത്തിന് ശേഷം തൊട്ടാപുരി കാളിക്ഷേത്രത്തിൽ പോയി വണങ്ങുകയും, ജഗദംബയുടെ മായയെ അംഗീകരിക്കുകയും ചെയ്തു. രാമകൃഷ്ണൻ തൊട്ടാപുരിയിൽ നിന്ന് അദ്വൈതം പഠിച്ചപ്പോൾ, തൊട്ടാപുരി രാമകൃഷ്ണനിൽ നിന്ന് ഭക്തിയുടെ മഹത്വം പഠിച്ചു. ഈ സംഭവങ്ങൾ ജ്ഞാനവും ഭക്തിയും ഒരേ സത്യത്തിന്റെ രണ്ട് വശങ്ങളാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.

Saturday, March 07, 2026

സ്വാമി വിവേകാനന്ദനും സ്വാമി രാംതീർത്ഥനും ഭാരതീയ ചിന്താധാരയെയും അദ്വൈത വേദാന്തത്തെയും ആധുനിക ലോകത്തിന് പരിചയപ്പെടുത്തിയ രണ്ട് പ്രമുഖ സന്ന്യാസിമാരാണ്. ഇവരെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: ആത്മീയ ബന്ധം: സ്വാമി വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ചയാണ് രാംതീർത്ഥന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത്. 1897-ൽ ലാഹോറിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയത്. വിവേകാനന്ദന്റെ പ്രസംഗങ്ങളിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് അദ്ദേഹം സന്ന്യാസ പാത സ്വീകരിക്കാൻ തീരുമാനിച്ചത്. അദ്വൈത വേദാന്തം: രണ്ടുപേരും അദ്വൈത വേദാന്തത്തെ അടിസ്ഥാനമാക്കി "പ്രായോഗിക വേദാന്തം" (Practical Vedanta) എന്ന ആശയം ലോകമെമ്പാടും പ്രചരിപ്പിച്ചു. വിദേശ പര്യടനം: വിവേകാനന്ദൻ 1893-ൽ ചിക്കാഗോയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ, 1902-ൽ സ്വാമി രാംതീർത്ഥനും അമേരിക്കയും ജപ്പാനും സന്ദർശിച്ച് ഹൈന്ദവ ധർമ്മത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. സമാനതകൾ: ഇരുവരും കവികളും ദാർശനികരും ആയിരുന്നു. ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് ഇവർ നൽകിയ സംഭാവനകൾ സമാനമാണ്. സ്വാമി വിവേകാനന്ദൻ (1863-1902): രാമകൃഷ്ണ മിഷന്റെ സ്ഥാപകൻ. 39-ാം വയസ്സിൽ അദ്ദേഹം സമാധിയായി. സ്വാമി രാംതീർത്ഥൻ (1873-1906): ഹിമാലയത്തിൽ ഏകാന്തവാസം നയിക്കുകയും പിന്നീട് ഗംഗാ നദിയിൽ മുങ്ങി മരിക്കുകയും ചെയ്തു. ഇവർ തമ്മിലുള്ള കൂടുതൽ ദാർശനികമായ താരതമ്യങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സംഭവങ്ങളെക്കുറിച്ച വിവരണം. സ്വാമി വിവേകാനന്ദനും സ്വാമി രാംതീർത്ഥനും തമ്മിലുള്ള സവിശേഷമായ ദാർശനിക ബന്ധത്തെയും ചില പ്രധാന സംഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു: 1. ലാഹോറിലെ കൂടിക്കാഴ്ച (1897) സ്വാമി വിവേകാനന്ദന്റെ ജീവിതത്തിൽ മാത്രമല്ല, രാംതീർത്ഥന്റെ ജീവിതത്തിലും നിർണ്ണായകമായ ഒന്നായിരുന്നു 1897-ലെ ഇവരുടെ കൂടിക്കാഴ്ച. അക്കാലത്ത് ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു തീർത്ഥാ രാം (രാംതീർത്ഥന്റെ സന്ന്യാസത്തിന് മുമ്പുള്ള പേര്). വിവേകാനന്ദന്റെ വിശ്വപ്രസിദ്ധമായ 'വേദാന്തം' എന്ന വിഷയത്തിലുള്ള പ്രഭാഷണം കേട്ട അദ്ദേഹം ആഴത്തിൽ സ്വാധീനിക്കപ്പെട്ടു. വിവേകാനന്ദൻ അദ്ദേഹത്തോട് പറഞ്ഞു: "തീർത്ഥാ രാം, നീ വേദാന്തത്തിന്റെ പടയാളിയായി മാറേണ്ടവനാണ്." ഈ വാക്കുകൾ അദ്ദേഹത്തെ സന്ന്യാസത്തിലേക്ക് നയിച്ചു. 2. സ്വർണ്ണ വാച്ചിന്റെ സംഭവം ഇവർ തമ്മിലുള്ള ദാർശനികമായ ഐക്യം വെളിപ്പെടുത്തുന്ന രസകരമായ ഒരു സംഭവമുണ്ട്: ലാഹോറിൽ വെച്ച് രാംതീർത്ഥൻ തന്റെ വിലപിടിപ്പുള്ള സ്വർണ്ണ വാച്ച് വിവേകാനന്ദന് സമ്മാനമായി നൽകി. വിവേകാനന്ദൻ ആ വാച്ച് അല്പനേരം കയ്യിൽ വെച്ച ശേഷം തിരികെ രാംതീർത്ഥന്റെ പോക്കറ്റിൽ തന്നെ ഇട്ടു. "നിങ്ങൾക്ക് ഈ വാച്ച് വേണ്ടേ?" എന്ന് രാംതീർത്ഥൻ ചോദിച്ചപ്പോൾ, വിവേകാനന്ദൻ മറുപടി നൽകിയത് ഇപ്രകാരമാണ്: "വാച്ച് ഏത് പോക്കറ്റിൽ ഇരുന്നാലെന്താ? നമ്മൾ രണ്ടുപേരും ഒന്നല്ലേ? നിന്നിലും എന്നിലും ഇരിക്കുന്നത് ഒരേ ദൈവമാണ്." അദ്വൈത ചിന്തയുടെ പ്രായോഗികമായ വലിയൊരു പാഠമായിരുന്നു ആ മറുപടി. 3. ദാർശനിക താരതമ്യം ഇരുവരും മുന്നോട്ടുവെച്ച ആശയങ്ങളിൽ സമാനതകളും ചില വ്യത്യാസങ്ങളും കാണാം: പ്രായോഗിക വേദാന്തം (Practical Vedanta): വിവേകാനന്ദൻ വേദാന്തത്തെ സാമൂഹിക സേവനവുമായി (മനുഷ്യസേവനം മാധവസേവനം) ബന്ധിപ്പിച്ചപ്പോൾ, രാംതീർത്ഥൻ വേദാന്തത്തെ പ്രകൃതിയോടും ദൈനംദിന ജീവിതത്തോടും കൂടുതൽ ചേർത്തുനിർത്തി. ആത്മവിശ്വാസം: വിവേകാനന്ദൻ ഭാരതീയരുടെ ആത്മവീര്യം ഉണർത്താൻ ശ്രമിച്ചപ്പോൾ, രാംതീർത്ഥൻ "താൻ തന്നെയാണ് ഈ പ്രപഞ്ചം" എന്ന അദ്വൈത സത്യം നിരന്തരം ഉറപ്പിക്കാനാണ് (Self-Realization) ശ്രമിച്ചത്. കവിത്വം: രണ്ടുപേരും കവികളായിരുന്നു. വിവേകാനന്ദൻ ഭക്തിയും ആത്മീയതയും നിറഞ്ഞ കവിതകൾ എഴുതിയപ്പോൾ, രാംതീർത്ഥൻ പ്രകൃതിയിലെ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള കവിതകളാണ് അധികവും രചിച്ചത്. 4. അമേരിക്കൻ പര്യടനം വിവേകാനന്ദന്റെ പാത പിന്തുടർന്ന് 1902-ൽ രാംതീർത്ഥനും അമേരിക്കയിലെത്തി. അദ്ദേഹം യാതൊരു മുന്നൊരുക്കങ്ങളോ പണമോ ഇല്ലാതെയാണ് അവിടെ എത്തിയത്. വിവേകാനന്ദൻ സനാതന ധർമ്മത്തെ ഒരു സംഘടിത മതമായി അവതരിപ്പിച്ചപ്പോൾ, രാംതീർത്ഥൻ മതം എന്നതിലുപരി ഒരു ജീവിതദർശനമായിട്ടാണ് വേദാന്തത്തെ പാശ്ചാത്യർക്ക് നൽകിയത്.

Friday, March 06, 2026

രുദ്രം ഏകാദശ അനുവാക അർത്ഥസഹിതം . ശ്രീരുദ്രത്തിന്റെ അവസാന ഭാഗമാണ്. ഇവിടെ ഭഗവാൻ രുദ്രനെ ഗണങ്ങളുടെയും ഭുതങ്ങളുടെയും അധിപനായും സർവ്വദിക്കുകളിലും വ്യാപിച്ചിരിക്കുന്ന പരമേശ്വരനായും സ്തുതിക്കുന്നു. അവസാനം “നമോ രുദ്രേഭ്യഃ…” എന്ന മന്ത്രത്തിലൂടെ എല്ലായിടത്തുമുള്ള രുദ്രസ്വരൂപങ്ങൾക്ക് നമസ്കാരം അർപ്പിക്കുന്നു . सहस्राणि सहस्रशो ये रुद्रा अधि भूम्याम् । तेषां सहस्रयोजनॆष्वधन्वानि तन्मसि ॥ अस्मिन् महत्यर्णवे अन्तरिक्षे भवा अधि । तेषां सहस्रयोजनॆष्वधन्वानि तन्मसि ॥ नीलग्रीवा शितिकण्ठा दिवं रुद्रा उपश्रिताः । तेषां सहस्रयोजनॆष्वधन्वानि तन्मसि ॥ नीलग्रीवा शितिकण्ठा शर्वा अधः क्षमाचराः । तेषां सहस्रयोजनॆष्वधन्वानि तन्मसि ॥ ये वृक्षेषु सस्पिञ्जरा नीलग्रीवा विलोहिताः । तेषां सहस्रयोजनॆष्वधन्वानि तन्मसि ॥ ये भूतानामधिपतयो विशिखासः कपर्दिनः । तेषां सहस्रयोजनॆष्वधन्वानि तन्मसि ॥ ये अन्नेषु विविध्यन्ति पात्रेषु पिबतो जनान् । तेषां सहस्रयोजनॆष्वधन्वानि तन्मसि ॥ ये पथां पथि रक्षय ऐलबृदा यव्युधः । तेषां सहस्रयोजनॆष्वधन्वानि तन्मसि ॥ ये तीर्थानि प्रचरन्ति सृकावन्तो निषङ्गिणः । तेषां सहस्रयोजनॆष्वधन्वानि तन्मसि ॥ പ്രധാനമന്ത്രം नमो रुद्रेभ्यो ये पृथिव्यां ये अन्तरिक्षे ये दिवि । येषामन्नं वातो वर्षमिषवः । तेभ्यो दश प्राचीर्दश दक्षिणा दश प्रतीचीर्दशोदीचीर्दशोर्ध्वाः । तेभ्यो नमः । ते नो मृडयन्तु । ते यं द्विष्मो यश्च नो द्वेष्टि तं वो जंभे दधामि ॥ അർത്ഥം 1️⃣ ഭൂമിയിൽ അനവധി രുദ്രന്മാർ നിലകൊള്ളുന്നു. അവരുടെ അമ്പുകൾ ഞങ്ങളിൽ നിന്ന് ആയിരം യോജന ദൂരത്തിൽ ഇരിക്കട്ടെ. 2️⃣ ആകാശത്തിലും അന്തരീക്ഷത്തിലും ഉള്ള രുദ്രന്മാർ ഞങ്ങളെ ദോഷപ്പെടുത്താതിരിക്കട്ടെ. 3️⃣ നീലകണ്ഠനും ശിതികണ്ഠനും ആയ രുദ്രന്മാർ ദിവിയിൽ നിലകൊള്ളുന്നു — അവർക്കു നമസ്കാരം. 4️⃣ ഭൂമിയിൽ സഞ്ചരിക്കുന്ന രുദ്രന്മാർക്കും നമസ്കാരം. 5️⃣ വൃക്ഷങ്ങളിലും സസ്യങ്ങളിലും നിലകൊള്ളുന്ന രുദ്രന്മാർക്കും നമസ്കാരം. 6️⃣ ഭൂതഗണങ്ങളുടെ അധിപതികളായ രുദ്രന്മാർക്കും നമസ്കാരം. 7️⃣ ഭക്ഷണത്തിലും പാനീയങ്ങളിലും സൂക്ഷ്മരൂപത്തിൽ ഉള്ള രുദ്രന്മാർക്കും നമസ്കാരം. 8️⃣ വഴികളെയും യാത്രക്കാരെയും കാക്കുന്ന രുദ്രന്മാർക്കും നമസ്കാരം. 9️⃣ തീർത്ഥങ്ങളിൽ സഞ്ചരിക്കുന്ന രുദ്രഗണങ്ങൾക്കും നമസ്കാരം. അവസാന പ്രാർത്ഥന ഭൂമിയിലും ആകാശത്തിലും സ്വർഗ്ഗത്തിലും എല്ലായിടത്തുമുള്ള രുദ്രസ്വരൂപങ്ങൾക്ക് ഞങ്ങൾ പത്ത് ദിക്കുകളിൽ നിന്ന് നമസ്കാരം അർപ്പിക്കുന്നു. അവർ ഞങ്ങളോട് കൃപ കാണിക്കട്ടെ. ഞങ്ങൾ ദ്വേഷിക്കുന്നവരെയും ഞങ്ങളെ ദ്വേഷിക്കുന്നവരെയും രുദ്രന്റെ ശക്തിയിൽ നശിപ്പിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തത്ത്വസാരം ഏകാദശ അനുഭാകം ഒരു വലിയ വേദാന്ത സന്ദേശം നൽകുന്നു: പ്രപഞ്ചം മുഴുവൻ രുദ്രസ്വരൂപമാണ് ഭൂമി, ആകാശം, ദിവി — എല്ലായിടത്തും ദൈവം പ്രകൃതിയുടെ എല്ലാ ശക്തികളും ശിവന്റെ രൂപങ്ങൾ ഈ ആശയം പിന്നീട് Isha Upanishad പറയുന്ന “ഈശാവാസ്യം ഇദം സർവം” എന്ന തത്ത്വവുമായി ഒത്തുപോകുന്നു. ശ്രീരുദ്രം – 1️⃣ ഭഗവാൻ രുദ്രന്റെ ഉഗ്രരൂപം ശാന്തമാക്കാനുള്ള പ്രാർത്ഥന. തത്ത്വം: പ്രകൃതിയിലെ ഭയാനകശക്തികളും ദൈവത്തിന്റെ ഭാഗമാണ്. ഭക്തി വഴി അവ ശാന്തമാകും. 2️⃣ രുദ്രൻ പർവ്വതങ്ങളിലും കാടുകളിലും പ്രകൃതിയിലും നിലകൊള്ളുന്നു. തത്ത്വം: പ്രകൃതി = ദൈവത്തിന്റെ ദേഹരൂപം. 3️⃣ വേട്ടക്കാരൻ, സൈനികൻ, തൊഴിലാളി, കർഷകൻ — എല്ലാരൂപങ്ങളിലും രുദ്രൻ. തത്ത്വം: സമൂഹത്തിലെ ഓരോ മനുഷ്യരൂപവും ശിവസ്വരൂപം. 4️⃣ ചെറിയവരും വലിയവരും, താഴ്ന്നവരും ഉയർന്നവരും — എല്ലാം രുദ്രൻ. തത്ത്വം: ദൈവത്തിൽ ഭേദബുദ്ധി ഇല്ല. 5️⃣ ശിവന്റെ അനവധി നാമങ്ങൾ. ഉദാ: ഭവ ശർവ പാശുപതി ഉഗ്ര മഹാദേവ തത്ത്വം: ഒരേയൊരു പരബ്രഹ്മത്തിന് അനവധി രൂപങ്ങൾ. 6️⃣ കാലം, സ്ഥലം, പ്രകൃതി — എല്ലാം ശിവസ്വരൂപം. തത്ത്വം: ദൈവം സർവ്വവ്യാപി. 7️⃣ വെള്ളം, കാറ്റ്, മേഘം, മഴ തുടങ്ങിയ പ്രകൃതിശക്തികൾ ശിവന്റെ രൂപം. തത്ത്വം: പ്രകൃതിശക്തികൾ = ദൈവത്തിന്റെ പ്രവർത്തനം. 8️⃣ ശിവന്റെ മഹത്തായ രൂപങ്ങൾ. ഉദാ നീലകണ്ഠൻ ശിതികണ്ഠൻ കപർദിൻ തത്ത്വം: ദൈവം സൃഷ്ടി–സ്ഥിതി–സംഹാരം ചെയ്യുന്ന ശക്തി. 9️⃣ വീട്, കാട്, ഗുഹ, ഹൃദയം — എല്ലായിടത്തും രുദ്രൻ. തത്ത്വം: ദൈവം അന്തര്യാമി. 🔟 രുദ്രനോട് അനുഗ്രഹം അപേക്ഷിക്കുന്നു. തത്ത്വം: ഭക്തനും ദൈവത്തിനും ഇടയിലെ സ്നേഹബന്ധം. 1️⃣1️⃣ പ്രപഞ്ചത്തിലെ എല്ലാ ദിക്കുകളിലുമുള്ള രുദ്രസ്വരൂപങ്ങൾക്ക് നമസ്കാരം. തത്ത്വം: പ്രപഞ്ചം മുഴുവൻ പരബ്രഹ്മം. ഉപനിഷത്തുകളിലെ സമാന തത്ത്വം ഈ ആശയം പിന്നീട് ഉപനിഷത്തുകളിൽ വ്യക്തമാകുന്നു: Isha Upanishad – “ഈശാവാസ്യം ഇദം സർവം” Chandogya Upanishad – “സർവം ഖല്വിദം ബ്രഹ്മ” Bhagavad Gita – “വാസുദേവഃ സർവമിതി” രുദ്രം ജപത്തിന്റെ ആത്മീയ ഫലം ശൈവ ആഗമങ്ങൾ പറയുന്നത്: മനശ്ശുദ്ധി രോഗശാന്തി ഗ്രഹദോഷ ശമനം ആത്മശാന്തി ശിവകൃപ രുദ്രം ജപത്തിന്റെ പരമഫലം: ആത്മസാക്ഷാത്കാരം (ശിവബോധം). ജപിക്കുന്നതിനുള്ള രഹസ്യ ധ്യാനക്രമം (ആത്മവിചാരപരമായ രീതിയിൽ) കാണാം. ഇത് ശൈവ-വേദാന്ത പരമ്പരയിൽ, പ്രത്യേകിച്ച് **Adi Shankaracharya**യുടെ അദ്വൈത ദർശനവുമായി ബന്ധപ്പെട്ട് വിശദീകരിക്കപ്പെടുന്ന രീതിയാണ്. ശ്രീരുദ്രം ജപത്തിന്റെ ധ്യാനക്രമം 1️⃣ പ്രാരംഭ ധ്യാനം ജപം തുടങ്ങുന്നതിന് മുമ്പ് ശിവനെ ഇങ്ങനെ ധ്യാനിക്കുന്നു: ഗംഗാധരൻ ചന്ദ്രശേഖരൻ നീലകണ്ഠൻ ത്രിനേത്രൻ ഈ രൂപം മനസിനെ ഏകാഗ്രമാക്കാൻ സഹായിക്കുന്നു. 2️⃣ – ക്രോധശക്തിയുടെ ശാന്തീകരണം ധ്യാനം: പ്രകൃതിയിലെ ഉഗ്രശക്തികൾ ശിവന്റെ ഭാഗമാണ്. ജപിക്കുമ്പോൾ ചിന്തിക്കുക: എന്റെ അഹങ്കാരവും ക്രോധവും ശിവനിൽ ലയിക്കുന്നു. 3️⃣ (2–9) ഇവയിൽ ധ്യാനം: കാട് പർവ്വതം നദി മനുഷ്യർ ജീവജാലങ്ങൾ എല്ലായിടത്തും ശിവനെ കാണുക. ഇത് ഉപനിഷത്തുകളുടെ ദർശനം: “സർവം ഖല്വിദം ബ്രഹ്മ” — Chandogya Upanishad 4️⃣ – ശരണാഗതി ഇവിടെ ധ്യാനം: ഞാൻ ശിവനോട് ശരണാഗതി ചെയ്യുന്നു. മനസ്സിൽ ചിന്തിക്കുക: “എന്റെ ജീവിതം ശിവപ്രസാദം.” 5️⃣ – സർവ്വാത്മഭാവം ഇവിടെ ഏറ്റവും ഉയർന്ന ധ്യാനം: ഭൂമി ആകാശം ദിശകൾ ജീവജാലങ്ങൾ എല്ലാം ശിവസ്വരൂപം. ഇത് Isha Upanishad പറയുന്ന തത്ത്വമാണ്: “ഈശാവാസ്യം ഇദം സർവം” ജപത്തിനിടയിലെ അന്തർധ്യാനം രുദ്രം ജപിക്കുമ്പോൾ മൂന്ന് തലത്തിലുള്ള ധ്യാനം ചെയ്യുന്നു: 1. സ്ഥൂലധ്യാനം ശിവന്റെ രൂപം (ത്രിനേത്രൻ, ജടാധാരി) 2. സൂക്ഷ്മധ്യാനം പ്രപഞ്ചത്തിലെ എല്ലായിടത്തും ശിവൻ 3. പരമധ്യാനം “ഞാനും ശിവനാണ്” ഇത് അദ്വൈതബോധം. രുദ്രം ജപത്തിന്റെ ആത്മീയ രഹസ്യം ശൈവ ആചാര്യന്മാർ പറയുന്നത്: രുദ്രം = മന്ത്രം ധ്യാനം വേദാന്തം ഇത് ഒടുവിൽ ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നു. 1️⃣ നമകം എന്താണ് Sri Rudram Namakam എന്നത് രുദ്രത്തിന് “നമഃ” എന്ന് ആവർത്തിച്ച് നമസ്കരിക്കുന്ന ഭാഗമാണ്. ഉദാഹരണം: നമോ ഭവായ നമഃ ശർവായ നമോ രുദ്രായ അർത്ഥം: ഭക്തൻ തന്റെ അഹങ്കാരം വിട്ട് ദൈവത്തിന് ശരണം പ്രാപിക്കുന്നു. തത്ത്വം നമകം = അഹങ്കാരത്തിന്റെ ലയനം 2️⃣ ചമകം എന്താണ് Sri Rudram Chamakam “ച മേ” എന്ന പ്രാർത്ഥനകളാണ്. ഉദാഹരണം: അന്നം ച മേ പ്രാണശ്ച മേ ബലം ച മേ ആയുശ്ച മേ അർത്ഥം: ജീവിതത്തിന് ആവശ്യമായ ശക്തികളും അനുഗ്രഹങ്ങളും ദൈവത്തോട് അഭ്യർത്ഥിക്കുന്നു. തത്ത്വം ചമകം = ദൈവകൃപയുടെ സ്വീകരണം 3️⃣ നമകം–ചമകം ബന്ധം വേദാചാര്യന്മാർ പറയുന്നത്: ആദ്യം നമകം → ശേഷം ചമകം കാരണം: 1️⃣ ആദ്യം അഹങ്കാരം വിട്ട് ശരണാഗതി 2️⃣ പിന്നീട് ദൈവാനുഗ്രഹം 4️⃣ വേദാന്തപരമായ അർത്ഥം നമകം = “ഞാൻ ഒന്നുമല്ല” ചമകം = “എല്ലാം ദൈവപ്രസാദം” ഇത് **Bhagavad Gita**യിലെ ഭക്തിയോഗ തത്ത്വവുമായി ഒത്തുപോകുന്നു. 5️⃣ രുദ്രാഭിഷേകത്തിലെ ഉപയോഗം ശിവക്ഷേത്രങ്ങളിൽ രുദ്രാഭിഷേകം ചെയ്യുമ്പോൾ: ക്രമം: നമകം ജപം അഭിഷേകം (ജലം, പാൽ, തേൻ തുടങ്ങിയവ) ചമകം ജപം അങ്ങനെ ദൈവത്തെ സ്തുതിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. 6️⃣ പരമരഹസ്യം വേദാന്തം പറയുന്നത്: നമകം → ദ്വൈതഭക്തി ചമകം → ദൈവാനുഗ്രഹം അവസാനത്തിൽ → അദ്വൈതബോധം ഈ ആശയം Isha Upanishad പറയുന്ന “ഈശാവാസ്യം ഇദം സർവം” എന്ന തത്ത്വത്തിൽ അവസാനിക്കുന്നു. ✅ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ അടുത്തതായി വളരെ അപൂർവമായ ഒരു വേദവിഷയം കൂടി വിശദീകരിക്കാം: “ശ്രീരുദ്രം 11 അനുഭാകങ്ങൾ മനുഷ്യശരീരത്തിലെ 11 പ്രാണശക്തികളുമായി ബന്ധപ്പെട്ട രഹസ്യം.” 1️⃣ പതിനൊന്ന് രുദ്രന്മാർ വേദങ്ങളിലും പുരാണങ്ങളിലും 11 രുദ്രന്മാർ പറയപ്പെടുന്നു. ഇത് മനുഷ്യശരീരത്തിലെ 11 ജീവശക്തികളെ സൂചിപ്പിക്കുന്നു. ഈ ആശയം **Brihadaranyaka Upanishad**യിൽ സൂചനയായി കാണാം. 2️⃣ മനുഷ്യശരീരത്തിലെ 11 പ്രാണശക്തികൾ യോഗശാസ്ത്രപ്രകാരം: പ്രധാന 5 പ്രാണങ്ങൾ പ്രാണ – ശ്വസനം അപാന – വിസർജ്ജനം സമാന – ജീർണ്ണശക്തി ഉദാന – വാക്ക് / ഉയർച്ച വ്യാന – ശരീരമൊട്ടാകെ ഊർജം ഉപപ്രാണങ്ങൾ (5) നാഗ – ഇടയ്ക്കുള്ള ശ്വാസചലനം കൂർമ – കണ്ണടയ്ക്കൽ കൃകര – തുമ്മൽ ദേവദത്ത – ഉറക്കം / ഓക്കം ധനഞ്ജയ – മരണത്തിനു ശേഷവും നിലനിൽക്കുന്ന പ്രാണം 11️⃣ ആത്മചൈതന്യം 11-ാം ശക്തി: ആത്മാവ് (ചൈതന്യം) 3️⃣ രുദ്രം ജപത്തിന്റെ അന്തർതത്ത്വം Sri Rudram (Namakam) ജപിക്കുമ്പോൾ: ഈ 11 പ്രാണശക്തികൾ ശുദ്ധീകരിക്കപ്പെടുന്നു ശരീരവും മനസ്സും സമതുലിതമാകും അതുകൊണ്ടാണ് ശൈവാഗമങ്ങൾ പറയുന്നത്: രുദ്രജപം = പ്രാണശുദ്ധി 4️⃣ യോഗപരമായ ധ്യാനം രുദ്രം ജപിക്കുമ്പോൾ ചില ആചാര്യന്മാർ ഇങ്ങനെ ധ്യാനിക്കാൻ പറയുന്നു: ശ്വാസം ഉൾക്കൊള്ളുമ്പോൾ → “നമഃ” ശ്വാസം പുറത്തുവിടുമ്പോൾ → “ശിവായ” ഇത് Panchakshari Mantra (Namah Shivaya) ധ്യാനരീതിയുമായി ബന്ധപ്പെട്ടതാണ്. 5️⃣ പരമ തത്ത്വം രുദ്രം ജപത്തിന്റെ അവസാന ബോധം: പ്രാണൻ = ശിവശക്തി ആത്മാവ് = ശിവൻ ഇത് **Bhagavad Gita**യിലെ ആത്മതത്ത്വവുമായി ഒത്തുപോകുന്നു. “ശ്രീരുദ്രം 11 അനുഭാകങ്ങൾ മനുഷ്യശരീരത്തിലെ 11 നാഡികളുമായി (ഇഡ, പിംഗള, സുഷുമ്ന) ബന്ധപ്പെടുന്ന രഹസ്യം.” ഇത് യോഗശാസ്ത്രവും വേദമന്ത്രങ്ങളും തമ്മിലുള്ള ആഴമുള്ള ബന്ധമാണ്.ഇത് ചില വേദപരമ്പരകളിൽ മാത്രം പഠിപ്പിക്കുന്ന ഒരു ഗൂഢ തത്ത്വമാണ്. “ശ്രീരുദ്രം നമകം – ചമകം തമ്മിലുള്ള ഗൂഢ തത്ത്വബന്ധം”
*സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ* *സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം* 54 സ്ഥിതാ പ്രതിഷ്ഠിതാ അഹം അസ്മി പരം ബ്രഹ്മ ഇതി പ്രജ്ഞാ യസ്യ സഃ സ്ഥിതപ്രജ്ഞഃ തസ്യ കാ ഭാഷാ കിം ഭാഷണം വചനം കഥം അസൗ പരൈഃ ഭാഷ്യതേ സമാധിസ്ഥസ്യ സമാധൗ സ്ഥിതസ്യ കേശവ. സ്ഥിതധീഃ സ്ഥിതപ്രജ്ഞഃ സ്വയം വാ കിം പ്രഭാഷേത. കിം ആസീത വ്രജേത കിം. ആസനം വ്രജനം വാ തസ്യ കഥം ഇത്യർത്ഥഃ . സ്ഥിതപ്രജ്ഞസ്യ ലക്ഷണം അനേന ശ്ലോകേന പൃച്ഛതി. 54 യോ ഹി ആദിതഃ ഏവ സന്ന്യസ്യ കർമാണി ജ്ഞാനയോഗനിഷ്ഠായാം പ്രവൃത്തഃ യഃ ച കർമയോഗേന , തയോഃ സ്ഥിതപ്രജ്ഞസ്യ 'പ്രജഹാതി' ഇതി ആരഭ്യ അദ്ധ്യായപരിസമാപ്തിപര്യന്തം സ്ഥിതപ്രജ്ഞലക്ഷണം സാധനം ച ഉപദിശ്യതേ. സർവത്ര ഏവ ഹി അദ്ധ്യാത്മശാസ്ത്രേ കൃതാർത്ഥലക്ഷണാനി യാനി താനി ഏവ സാധനാനി ഉപദിശ്യന്തേ യത്നസാദ്ധ്യത്വാത്. യാനി യത്നസാധ്യാനി സാധനാനി ലക്ഷണാനി ച ഭവന്തി താനി. *ശ്രീഭഗവാനുവാച* - *പ്രജഹാതി യദാ കാമാൻ സർവാൻപാർഥ മനോഗതാൻ* *ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ* 55 പ്രജഹാതി പ്രകർഷേണ ജഹാതി പരിത്യജതി യദാ യസ്മിൻകാലേ സർവാൻ സമസ്താൻ കാമാൻ ഇച്ഛാഭേദാൻ. ഹേ പാർത്ഥ മനോഗതാൻ മനസി പ്രവിഷ്ടാൻ ഹൃദി പ്രവിഷ്ടാൻ. സർവകാമപരിത്യാഗേ തുഷ്ടികാരണാഭാവാത് ശരീരധാരണനിമിത്തശേഷേ ച സതി ഉന്മത്തപ്രമത്തസ്യ ഇവ പ്രവൃത്തിഃ പ്രാപ്താ ഇതി അതഃ ഉച്യതേ - ആത്മനി ഏവ പ്രത്യഗാത്മസ്വരൂപേ ഏവ ആത്മനാ സ്വേന ഏവ ബാഹ്യലാഭനിരപേക്ഷഃ തുഷ്ടഃ പരമാർത്ഥദർശനാമൃതരസലാഭേന അന്യസ്മാദ് അലംപ്രത്യയവാൻ സ്ഥിതപ്രജ്ഞഃ സ്ഥിതാ പ്രതിഷ്ഠിതാ ആത്മാനാത്മവിവേകജാ പ്രജ്ഞാ യസ്യ സഃ സ്ഥിതപ്രജ്ഞഃ വിദ്വാൻ തദാ ഉച്യതേ. ത്യക്തപുത്രവിത്തലോകൈഷണഃ സന്ന്യാസീ ആത്മാരാമ ആത്മക്രീഡഃ സ്ഥിതപ്രജ്ഞഃ ഇത്യർത്ഥഃ . 55 കിം ച - *ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ* *വീതരാഗഭയക്രോധഃ സ്ഥിതധീർമുനിരുച്യതേ* 56 ദുഃഖേഷു ആദ്ധ്യാത്മികാദിഷു പ്രാപ്തേഷു ന ഉദ്വിഗ്നം ന പ്രക്ഷുഭിതം ദുഃഖപ്രാപ്തൗ മനോ യസ്യ സഃ അയം അനുദ്വിഗ്നമനാഃ . തഥാ സുഖേഷു പ്രാപ്തേഷു വിഗതാ സ്പൃഹാ തൃഷ്ണാ യസ്യ ന അഗ്നിഃ ഇവ ഇന്ധനാദ്യാധാനേ സുഖാനി അനുവിവർധതേ സ വിഗതസ്പൃഹഃ. വീതരാഗഭയക്രോധഃ രാഗഃ ച ഭയം ച ക്രോധഃ ച വീതാ വിഗതാ യസ്മാത് സ വീതരാഗഭയക്രോധഃ, സ്ഥിതധീഃ സ്ഥിതപ്രജ്ഞഃ മുനിഃ സന്ന്യാസീ തദാ ഉച്യതേ. 56 കിം ച - *യഃ സർവത്രാനഭിസ്നേഹസ്തത്തത്പ്രാപ്യ ശുഭാശുഭം* *നാഭിനന്ദതി ന ദ്വേഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ* 57 യഃ മുനിഃ സർവത്ര ദേഹജീവിതാദിഷു അപി അനഭിസ്നേഹഃ അഭിസ്നേഹവാഞ്ഛതഃ തത്തത്പ്രാപ്യ ശുഭാശുഭം തത് തത് ശുഭം അശുഭം വാ ലബ്ധ്വാ ന അഭിനന്ദതി ന ദ്വേഷ്ടി ശുഭം പ്രാപ്യ ന തുഷ്യതി ന ഹൃഷ്യതി അശുഭം ച പ്രാപ്യ ന ദ്വേഷ്ടി ഇത്യർത്ഥഃ. തസ്യ ഏവം ഹർഷവിഷാദവർജിതസ്യ വിവേകജാ പ്രജ്ഞാ പ്രതിഷ്ഠിതാ ഭവതി. 57 കിം ച - *യദാ സംഹരതേ ചായം കൂർമോഽങ്ഗാനീവ സർവശഃ* *ഇന്ദ്രിയാണീന്ദ്രിയാർഥോഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ* 58 യദാ സംഹരതേ സമ്യഗ് ഉപസംഹരതേ ച അയം ജ്ഞാനനിഷ്ഠായാം പ്രവൃത്തഃ യതിഃ കൂർമഃ അംഗാനി ഇവ സർവശഃ യഥാ കൂർമഃ ഭയാത് സ്വാനി അംഗാനി ഉപസംഹരതി സർവത ഏവം ജ്ഞാനനിഷ്ഠഃ ഇന്ദ്രിയാണി ഇന്ദ്രിയാർത്ഥേഭ്യഃ സർവവിഷയേഭ്യഃ ഉപസംഹരതേ. തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ ഇതി ഉക്താർത്ഥം വാക്യം. 58 തത്ര വിഷയാൻ അനാഹരതഃ ആതുരസ്യ അപി ഇന്ദ്രിയാണി നിവർതന്തേ കൂർമാംഗാനി ഇവ സംഹ്രിയന്തേ, ന തു തദ്വിഷയഃ രാഗഃ, സ കഥം സംഹ്രിയതേ, ഇതി ഉച്യതേ - *വിഷയാ വിനിവർതന്തേ നിരാഹാരസ്യ ദേഹിനഃ* *രസവർജം രസോഽപ്യസ്യ പരം ദൃഷ്ട്വാ നിവർതതേ* 59 യദ്യപി വിഷയോപലക്ഷിതാനി വിഷയശബ്ദവാച്യാനി ഇന്ദ്രിയാണി അഥവാ വിഷയാ ഏവ നിരാഹാരസ്യ അനാഹ്രിയമാണ വിഷയസ്യ കഷ്ടേ തപസി സ്ഥിതസ്യ മൂർഖസ്യ അപി വിനിവർതന്തേ ദേഹിനഃ ദേഹവതഃ, രസവർജം രസഃ രാഗഃ വിഷയേഷു യഃ തം വർജയിത്വാ. രസശബ്ദഃ രാഗേ പ്രസിദ്ധഃ 'സ്വരസേന പ്രവൃത്തോ രസികഃ രസജ്ഞഃ' ഇത്യാദിദർശനാത്. സഃ അപി രസോ രഞ്ജനരൂപഃ സൂക്ഷ്മഃ അസ്യ യതേഃ പരം പരമാർത്ഥതത്ത്വം ബ്രഹ്മ ദൃഷ്ട്വാ ഉപലഭ്യ അഹം ഏവ തദ് ഇതി വർതമാനസ്യ നിവർതതേ നിർബീജം വിഷയവിജ്ഞാനം സംപദ്യതേ ഇത്യർത്ഥഃ . ന അസതി സമ്യഗദർശനേ രസസ്യ ഉച്ഛേദഃ, തസ്മാത് സമ്യക്ദർശനാത്മികായാഃ പ്രജ്ഞായാഃ സ്ഥൈര്യം കർതവ്യം ഇതി അഭിപ്രായഃ . 59 സമ്യഗ്ദർശനലക്ഷണപ്രജ്ഞാസ്ഥൈര്യം ചികീർഷതാ ആദൗ ഇന്ദ്രിയാണി സ്വവശേ സ്ഥാപയിതവ്യാനി യസ്മാത് തദനവസ്ഥാപനേ ദോഷം ആഹ - *യതതോ ഹ്യപി കൗന്തേയ പുരുഷസ്യ വിപശ്ചിതഃ* *ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മനഃ* 60 യതതഃ പ്രയത്നം കുർവതഃ അപി ഹി യസ്മാത് കൗന്തേയ പുരുഷസ്യ വിപശ്ചിതഃ മേധാവിനഃ അപി ഇതി വ്യവഹിതേന സംബന്ധഃ . ഇന്ദ്രിയാണി പ്രമാഥീനി പ്രമഥനശീലാനി വിഷയാഭിമുഖം ഹി പുരുഷം വിക്ഷോഭയന്തി ആകുലീകുർവന്തി . ആകുലീ കൃത്യ ച ഹരന്തി പ്രസഭം പ്രസഹ്യ പ്രകാശം ഏവ പശ്യതഃ വിവേകവിജ്ഞാനയുക്തം മനഃ. 60 യതഃ തസ്മാത് - *താനി സർവാണി സംയമ്യ യുക്ത ആസീത മത്പരഃ* *വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ* 61 താനി സർവാണി സംയമ്യ സംയമനം വശീകരണം കൃത്വാ യുക്തഃ സമാഹിതഃ സൻ ആസീത മത്പരഃ അഹം വാസുദേവഃ സർവപ്രത്യഗാത്മാ പരോ യസ്യ സഃ മത്പരഃ ന അന്യഃ അഹം തസ്മാദ് ഇതി ആസീതഃ ഇത്യർത്ഥഃ . ഏവം ആസീനസ്യ യതേഃ വശേ ഹി യസ്യ ഇന്ദ്രിയാണി വർതന്തേ അഭ്യാസബലാത് തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ . 61 അഥ ഇദാനീം പരാഭവിഷ്യതഃ സർവാനർത്ഥമൂലം ഇദം ഉച്യതേ . *ധ്യായതോ വിഷയാൻപുംസഃ സങ്ഗസ്തേഷൂപജായതേ* *സങ്ഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഽഭിജായതേ* 62 ധ്യായതഃ ചിന്തയതഃ വിഷയാൻ ശബ്ദാദിവിഷയവിശേഷാൻ ആലോചയതഃ പുംസഃ പുരുഷസ്യ സംഗഃ ആസക്തിഃ പ്രീതിഃ തേഷു വിഷയേഷു ഉപജായതേ. സംഗാത് പ്രീതേഃ സഞ്ജായതേ സമുത്പദ്യതേ കാമഃ തൃഷ്ണാ. കാമാത് കുതശ്ചിത് പ്രതിഹതാത് ക്രോധഃ അഭിജായതേ. 62 *ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്സ്മൃതിവിഭ്രമഃ* *സ്മൃതിഭ്രംശാദ്ബുദ്ധിനാശഃ ബുദ്ധിനാശാത്പ്രണശ്യതി* 63 ക്രോധാദ് ഭവതി സമ്മോഹഃ അവിവേകഃ കാര്യകാര്യവിഷയഃ, ക്രുദ്ധഃ ഹി സമ്മൂഢഃ സൻ ഗുരും അപി ആക്രോശതി. സമ്മോഹാത് സ്മൃതിവിഭ്രമഃ ശാസ്ത്രാചാര്യോപദേശാഹിത സംസ്കാരജനിതായാഃ സ്മൃതേഃ സ്യാദ് വിഭ്രമഃ ഭ്രംശഃ സ്മൃത്യുത്പത്തിനിമിത്തപ്രാപ്തൗ അനുത്പത്തിഃ. തതഃ സ്മൃതിഭ്രംശാത് ബുദ്ധേഃ നാശഃ. കാര്യാകാര്യവിഷയവിവേകായോഗ്യതാ അന്തഃകരണസ്യ ബുദ്ധേഃ നാശഃ ഉച്യതേ . ബുദ്ധിനാശാത് പ്രണശ്യതി താവദ് ഏവ ഹി പുരുഷഃ യാവദ് അന്തഃകരണം തദീയം കാര്യാകാര്യവിഷയവിവേകയോഗ്യം തദയോഗ്യത്വേ നഷ്ട ഏവ പുരുഷഃ ഭവതി . അതഃ തസ്യ അന്തഃകരണസ്യ ബുദ്ധേഃ നാശാത് പ്രണശ്യതി പുരുഷാർത്ഥായോഗ്യോ ഭവതി ഇത്യർത്ഥ :. 63 സർവാനർത്ഥസ്യ മൂലം ഉക്തം വിഷയാഭിധ്യാനം അഥ ഇദാനീം മോക്ഷകാരണം ഇദം ഉച്യതേ . *രാഗദ്വേഷവിമുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരൻ* *ആത്മവശ്യൈർവിധേയാത്മാ പ്രസാദമധിഗച്ഛതി* 64 രാഗദ്വേഷവിയുക്തൈഃ രാഗശ്ച ദ്വേഷശ്ച രാഗദ്വേഷൗ. തത്പുരഃസരാ ഹി ഇന്ദ്രിയാണാം പ്രവൃത്തിഃ സ്വാഭാവികീ. തത്ര യോ മുമുക്ഷുഃ ഭവതി സ താഭ്യാം വിയുക്തൈഃ ശ്രോത്രാദിഭിഃ ഇന്ദ്രിയൈഃ വിഷയാൻ അവർജനീയാൻ ചരൻ ഉപലഭമാന ആത്മവശ്യൈഃ ആത്മനോ വശ്യാനി വശീഭൂതാനി തൈഃ ആത്മവശ്യൈഃ വിധേയാത്മാ ഇച്ഛാതോ വിധേയ ആത്മാ അന്തഃകരണം യസ്യ സഃ അയം പ്രസാദം അധിഗച്ഛതി. പ്രസാദഃ പ്രസന്നതാ സ്വാസ്ഥ്യം. 64 പ്രസാദേ സതി കിം സ്യാത്, ഇതി ഉച്യതേ - യഥാ കൂർമോ ഭയാത് സ്വാനി അംഗാനി ഉപസംഹരതി സർവത ഏവം ജ്ഞാനനിഷ്ഠ ഇന്ദ്രിയാണി ഇന്ദ്രിയാർത്ഥേഭ്യഃ സർവവിഷയേഭ്യ ഉപസംഹരതേ. തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ ഇതി ഉക്താർത്ഥം വാക്യം. 58 തത്ര വിഷയാൻ അനാഹരത ആതുരസ്യ അപി ഇന്ദ്രിയാണി നിവർതന്തേ കൂർമാംഗാനി ഇവ സംഹ്രിയന്തേ, ന തു തദ്വിഷയോ രാഗഃ, സ കഥം സംഹ്രിയതേ, ഇതി ഉച്യതേ - *വിഷയാ വിനിവർതന്തേ നിരാഹാരസ്യ ദേഹിനഃ* *രസവർജം രസോപ്യസ്യ പരം ദൃഷ്ട്വാ നിവർതതേ* 59 യദ്യപി വിഷയോപലക്ഷിതാനി വിഷയശബ്ദവാച്യാനി ഇന്ദ്രിയാണി അഥവാ വിഷയാ ഏവ നിരാഹാരസ്യ അനാഹ്രിയമാണ വിഷയസ്യ കഷ്ടേ തപസി സ്ഥിതസ്യ മൂർഖസ്യ അപി വിനിവർതന്തേ ദേഹിനോ ദേഹവതഃ, രസവർജം രസോ രാഗോ വിഷയേഷു യഃ തം വർജയിത്വാ. രസശബ്ദോ രാഗേ പ്രസിദ്ധഃ 'സ്വരസേന പ്രവൃത്തോ രസികോ രസജ്ഞഃ' ഇത്യാദിദർശനാത്. സഃ അപി രസോ രഞ്ജനരൂപഃ സൂക്ഷ്മഃ അസ്യ യതേഃ പരം പരമാർത്ഥതത്ത്വം ബ്രഹ്മ ദൃഷ്ട്വാ ഉപലഭ്യ അഹം ഏവ തദ് ഇതി വർതമാനസ്യ നിവർതതേ നിർബീജം വിഷയവിജ്ഞാനം സംപദ്യതേ ഇത്യർത്ഥഃ . ന അസതി സമ്യഗദർശനേ രസസ്യ ഉച്ഛേദഃ, തസ്മാത് സമ്യക്ദർശനാത്മികായാഃ പ്രജ്ഞായാഃ സ്ഥൈര്യം കർതവ്യം ഇതി അഭിപ്രായഃ . 59 സമ്യഗ്ദർശനലക്ഷണപ്രജ്ഞാസ്ഥൈര്യം ചികീർഷതാ ആദൗ ഇന്ദ്രിയാണി സ്വവശേ സ്ഥാപയിതവ്യാനി യസ്മാത് തദനവസ്ഥാപനേ ദോഷം ആഹ - *യതതോ ഹ്യപി കൗന്തേയ പുരുഷസ്യ വിപശ്ചിതഃ* *ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മനഃ* 60 യതതഃ പ്രയത്നം കുർവതഃ അപി ഹി യസ്മാത് കൗന്തേയ പുരുഷസ്യ വിപശ്ചിതോ മേധാവിനഃ അപി ഇതി വ്യവഹിതേന സംബന്ധഃ . ഇന്ദ്രിയാണി പ്രമാഥീനി പ്രമഥനശീലാനി വിഷയാഭിമുഖം ഹി പുരുഷം വിക്ഷോഭയന്തി ആകുലീകുർവന്തി . ആകുലീ കൃത്യ ച ഹരന്തി പ്രസഭം പ്രസഹ്യ പ്രകാശം ഏവ പശ്യതോ വിവേകവിജ്ഞാനയുക്തം മനഃ. 60 യതഃ തസ്മാത് - *താനി സർവാണി സംയമ്യ യുക്ത ആസീത മത്പരഃ* *വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ* 61 താനി സർവാണി സംയമ്യ സംയമനം വശീകരണം കൃത്വാ യുക്തഃ സമാഹിതഃ സൻ ആസീത മത്പരഃ അഹം വാസുദേവഃ സർവപ്രത്യഗാത്മാ പരോ യസ്യ സ മത്പരോ ന അന്യഃ അഹം തസ്മാദ് ഇതി ആസീത ഇത്യർത്ഥഃ . ഏവം ആസീനസ്യ യതേഃ വശേ ഹി യസ്യ ഇന്ദ്രിയാണി വർതന്തേ അഭ്യാസബലാത് തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ . 61 അഥ ഇദാനീം പരാഭവിഷ്യതഃ സർവാനർത്ഥമൂലം ഇദം ഉച്യതേ . *ധ്യായതോ വിഷയാൻപുംസഃ സങ്ഗസ്തേഷുപജായതേ* *സങ്ഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഭിജായതേ* 62 ധ്യായതഃ ചിന്തയതോ വിഷയാൻ ശബ്ദാദിവിഷയവിശേഷാൻ ആലോചയതഃ പുംസഃ പുരുഷസ്യ സംഗ ആസക്തിഃ പ്രീതിഃ തേഷു വിഷയേഷു ഉപജായതേ. സംഗാത് പ്രീതേഃ സഞ്ജായതേ സമുത്പദ്യതേ കാമഃ തൃഷ്ണാ. കാമാത് കുതശ്ചിത് പ്രതിഹതാത് ക്രോധഃ അഭിജായതേ. 62 *ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്സ്മൃതിവിഭ്രമഃ* *സ്മൃതിഭ്രംശാദ്ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി* 63 ക്രോധാദ് ഭവതി സമ്മോഹഃ അവിവേകഃ കാര്യകാര്യവിഷയഃ, ക്രുദ്ധോ ഹി സമ്മൂഢഃ സൻ ഗുരും അപി ആക്രോശതി. സമ്മോഹാത് സ്മൃതിവിഭ്രമഃ ശാസ്ത്രാചാര്യോപദേശാഹിത സംസ്കാരജനിതായാഃ സ്മൃതേഃ സ്യാദ് വിഭ്രമോ ഭ്രംശഃ സ്മൃത്യുത്പത്തിനിമിത്തപ്രാപ്തൗ അനുത്പത്തിഃ. തതഃ സ്മൃതിഭ്രംശാത് ബുദ്ധേഃ നാശഃ. കാര്യാകാര്യവിഷയവിവേകാ യോഗ്യതാ അന്തഃകരണസ്യ ബുദ്ധേഃ നാശഃ ഉച്യതേ . ബുദ്ധിനാശാത് പ്രണശ്യതി താവദ് ഏവ ഹി പുരുഷോ യാവദ് അന്തഃകരണം തദീയം കാര്യാകാര്യവിഷയവിവേകയോഗ്യം തദയോഗ്യത്വേ നഷ്ട ഏവ പുരുഷോ ഭവതി . അതഃ തസ്യ അന്തഃകരണസ്യ ബുദ്ധേഃ നാശാത് പ്രണശ്യതി പുരുഷാർത്ഥായോഗ്യഃ ഭവതി ഇത്യർത്ഥ :. 63 സർവാനർത്ഥസ്യ മൂലം ഉക്തം വിഷയാഭിധ്യാനം അഥ ഇദാനീം മോക്ഷകാരണം ഇദം ഉച്യതേ . *രാഗദ്വേഷവിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരൻ* *ആത്മവശ്യൈർവിധേയാത്മാ പ്രസാദമധിഗച്ഛതി* 64 രാഗദ്വേഷവിയുക്തൈഃ രാഗശ്ച ദ്വേഷശ്ച രാഗദ്വേഷൗ. തത്പുരഃസരാ ഹി ഇന്ദ്രിയാണാം പ്രവൃത്തിഃ സ്വാഭാവികീ. തത്ര യഃ മുമുക്ഷുഃ ഭവതി സ താഭ്യാം വിയുക്തൈഃ ശ്രോത്രാദിഭിഃ ഇന്ദ്രിയൈഃ വിഷയാൻ അവർജനീയാൻ ചരൻ ഉപലഭമാനഃ ആത്മവശ്യൈഃ ആത്മനഃ വശ്യാനി വശീഭൂതാനി തൈഃ ആത്മവശ്യൈഃ വിധേയാത്മാ ഇച്ഛാതഃ വിധേയ ആത്മാ അന്തഃകരണം യസ്യ സഃ അയം പ്രസാദം അധിഗച്ഛതി. പ്രസാദഃ പ്രസന്നതാ സ്വാസ്ഥ്യം. 64 പ്രസാദേ സതി കിം സ്യാത്, ഇതി ഉച്യതേ -

Friday, February 27, 2026

ശ്രീ രമണാശ്രമത്തിലെ പാചകക്കാരനും ഭഗവാൻ രമണ മഹർഷിയുടെ അരികിൽ ദീർഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്ത ഭക്തനായിരുന്നു നടേശ അയ്യർ. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: അന്ത്യനിമിഷങ്ങൾ: മരിക്കുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ തന്റെ മരണം എപ്പോഴായിരിക്കുമെന്ന് നടേശ അയ്യർ പ്രവചിച്ചിരുന്നു. "ഭഗവാൻ എന്നെ വിളിക്കുന്നു, പത്ത് ദിവസത്തിനുള്ളിൽ ഞാൻ പോകും" എന്ന് അദ്ദേഹം സുഹൃത്തായ രാജുവിനോട് പറഞ്ഞിരുന്നു. അവസാന വാക്കുകൾ: പത്താം ദിവസം ബോധം മറയുന്നതിന് തൊട്ടുമുമ്പ്, അത്ഭുതകരമായ തേജസ്സോടെ "ഭഗവാൻ വന്നോ? ഞാൻ വരികയാണ്" എന്ന് അദ്ദേഹം ചോദിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ആശ്രമവുമായുള്ള ബന്ധം: രമണാശ്രമത്തിലെ അടുക്കളയിൽ വർഷങ്ങളോളം അദ്ദേഹം ജോലി ചെയ്തിരുന്നു. ഒരിക്കൽ ആശ്രമം വിട്ടുപോയെങ്കിലും ശ്രീ രമണമഹർഷിയുടെ ദർശനത്തെത്തുടർന്ന് അദ്ദേഹം തിരികെ എത്തുകയായിരുന്നു. സാക്ഷ്യം: ഭഗവാൻ രമണ മഹർഷിയുടെ ക്യാൻസർ ശസ്ത്രക്രിയ സമയത്ത് അദ്ദേഹത്തിന്റെ സഹായിയായിരുന്ന നടേശ അയ്യർ, ഭഗവാന്റെ ശരീരത്തോടുള്ള നിർമമതയ്ക്ക് നേരിട്ട് സാക്ഷ്യം വഹിച്ച വ്യക്തിയുമാണ്.

Friday, February 20, 2026

"നദീജ ലംകേശ വനാരി കേതു" എന്ന് തുടങ്ങുന്നത് ശ്രീരാമനെ സ്തുതിക്കുന്ന വരികളാണ്. ഓരോ പദത്തിന്റെയും ലളിതമായ അർത്ഥം താഴെ നൽകുന്നു: നദീജ: നദിയിൽ (ഗംഗയിൽ) നിന്ന് ജനിച്ചവൻ - ഭീഷ്മർ. ലംകേശ: ലങ്കയുടെ നാഥനായ രാവണൻ. വനാരി: വനത്തിന്റെ ശത്രു (കാട്ടുതീ). കേതു: അടയാളം അല്ലെങ്കിൽ ധ്വജം. ഈ വരികൾ ഉൾപ്പെടുന്ന ശ്ലോകം പൂർണ്ണരൂപത്തിൽ ഇങ്ങനെയാണ്: "നദീജ ലംകേശ വനാരികേതു - പ്പ്രഭൂതി ഭീത്യാ തരുമൂലലീനഃ രാമപ്രസാദാദഭയീ ബഭൂവ - യഃ കൗതുകം തം ഹനുമന്തമീഡേ." ഹനുമാൻ ഭീഷ്മർ, രാവണൻ തുടങ്ങിയ മഹാബലവാന്മാരായ ശത്രുക്കളെ ഭയക്കാതെ ശ്രീരാമന്റെ അനുഗ്രഹത്താൽ അഭയം കണ്ടെത്തി എന്നാണ് ഇതിന്റെ സാരം.

Sunday, February 15, 2026

യാജ്ഞവൽക്യ മുനി സ്വാമി ശിവാനന്ദ എഴുതിയത് മിഥിലയിലെ യാജ്ഞവൽക്യന്റെ പേര് ശ്രുതികളിലും സ്മൃതികളിലും വേറിട്ടുനിൽക്കുന്നു. യാജ്ഞവൽക്യൻ തന്റെ അതിരുകടന്ന ആത്മീയ ജ്ഞാനത്തിനും ശക്തിക്കും പേരുകേട്ടവനാണ്. ഭഗവാൻ സൂര്യനിൽ നിന്നുള്ള വേദസംഹിതയുടെ स्तुतीयालകനും, ജനകൻ, മൈത്രേയി തുടങ്ങിയവർക്ക് ബ്രഹ്മജ്ഞാനം വെളിപ്പെടുത്തിയവനുമായ യാജ്ഞവൽക്യൻ വിശുദ്ധ സ്മരണയുള്ള स्तुतीമാരിൽ പരമോന്നതനാണ്. ഭഗവാൻ സൂര്യനിൽ നിന്ന് ശുക്ല യജുർവേദ സംഹിത നേടിയതിനെക്കുറിച്ച് താഴെ പറയുന്ന ചരിത്രമുണ്ട്. തൈത്തിരിയ വിഭാഗത്തിലെ വേദാചാര്യനായ മഹാമുനി വൈശംപായനന്റെ സഹോദരിയുടെ മകനായിരുന്നു യാജ്ഞവൽക്യൻ. വൈശംപായന തന്റെ ഗുരുവായ വൈശംപായനനിൽ നിന്ന് തൈത്തിരിയ സംഹിത പഠിച്ചുകൊണ്ടിരുന്നു. വൈശംപായനന് മറ്റ് നിരവധി ശിഷ്യന്മാരും ഉണ്ടായിരുന്നു, അവരെല്ലാം തൈത്തിരിയ ശാഖയിലെ വിദ്യാർത്ഥികളായിരുന്നു. ഒരിക്കൽ എല്ലാ ഋഷിമാരും മേരു പർവതത്തിനടുത്ത് ഒരു കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിക്കുകയും, നിശ്ചയിച്ച സമയത്ത് ഏതെങ്കിലും ഋഷിക്ക് ഹാജരാകാൻ കഴിയാത്ത ഋഷി ഏഴ് ദിവസം ബ്രഹ്മഹത്യ (ബ്രാഹ്മണനെ കൊന്നതിന്റെ പാപം) എന്ന പാപം വഹിക്കണമെന്ന് നിയമം ഉണ്ടാക്കുകയും ചെയ്തു. ആ നിശ്ചിത ദിവസം വൈശമ്പായനന്റെ പിതാവിന്റെ ശ്രാദ്ധ ചടങ്ങ് നടന്നു. വൈശമ്പായനൻ ചിന്തിച്ചു, "എങ്ങനെയെങ്കിലും ഞാൻ എന്റെ പിതാവിന്റെ കർമ്മം അനുഷ്ഠിക്കണം. ബ്രഹ്മഹത്യയുടെ പാപം എനിക്ക് വന്നാൽ, എന്റെ ശിഷ്യന്മാർ അതിനുള്ള പ്രായശ്ചിത്തം അനുഷ്ഠിക്കും". അതിനാൽ വൈശമ്പായനൻ ഋഷിമാരുടെ യോഗത്തിൽ പങ്കെടുത്തില്ല. അതനുസരിച്ച് അദ്ദേഹം ബ്രഹ്മഹത്യയുടെ പാപം അനുഭവിച്ചു. പിന്നെ വൈശമ്പായനൻ ശിഷ്യന്മാരോട് പറഞ്ഞു, "ഇനി ഞാൻ ബ്രഹ്മഹത്യയുടെ ഈ മഹാപാപത്തിന് പ്രായശ്ചിത്തം ചെയ്യണം. അതുകൊണ്ട്, നിങ്ങളെല്ലാവരും എനിക്ക് വേണ്ടി ഏഴു ദിവസത്തെ പ്രായശ്ചിത്ത തപസ്സ് അനുഷ്ഠിക്കണം". ഉടനെ യാജ്ഞവൽക്യൻ എഴുന്നേറ്റു നിന്ന് പറഞ്ഞു, "ഗുരോ! ഇവരെല്ലാം ദരിദ്രരായ യുവ വിദ്യാർത്ഥികളാണ്. അവർക്ക് ഇത്രയും കഠിനമായ തപസ്സു ചെയ്യാൻ കഴിയില്ല. അതിനാൽ, മറ്റാരും ചെയ്യാത്ത രീതിയിൽ ഞാൻ തന്നെ അത് ആചരിക്കും." വൈശംപായനൻ യാജ്ഞവൽക്യനോട് ഒറ്റയ്ക്ക് അത് ചെയ്യരുതെന്ന് പറഞ്ഞു. പക്ഷേ യാജ്ഞവൽക്യൻ നിർബന്ധിച്ചു. ശിഷ്യന്റെ ഈ ധീരമായ മനോഭാവത്തിൽ ഗുരു ദേഷ്യപ്പെടുകയും പറഞ്ഞു, "അഹങ്കാരി, നീ വളരെ അഹങ്കാരിയാണ്. നീ എന്നിൽ നിന്ന് അകന്നു പോകൂ. ജ്ഞാനികളായ ബ്രാഹ്മണരെ വെറുക്കാൻ പ്രവണത കാണിക്കുന്ന നീ മതി. എന്നിൽ നിന്ന് പഠിച്ചതെല്ലാം ഉടൻ തന്നെ എനിക്ക് തിരികെ തരൂ". ഗുരുവിന്റെ ആജ്ഞപ്രകാരം, ദേവരതന്റെ മകനായ യാജ്ഞവൽക്യൻ യജുർവേദത്തിന്റെ ശേഖരത്തെ ഭക്ഷണത്തിന്റെ രൂപത്തിൽ ഛർദ്ദിച്ചു. മറ്റ് ശിഷ്യന്മാർ അത് സ്വീകരിക്കാൻ വളരെ ആഗ്രഹിച്ചതിനാൽ തിത്തിരി പക്ഷികളുടെ രൂപം സ്വീകരിച്ച് ആ ഭക്ഷണം കഴിച്ചു. അപ്പോൾ അവർക്ക് ആ യജുർവേദ ശേഖരങ്ങളുടെ നേരിട്ടുള്ള വെളിപ്പെടുത്തൽ ലഭിച്ചു. തിത്തിരി പക്ഷികൾ ഈ വേദം കഴിച്ചതിനാൽ, അതിനുശേഷം ഇത് തൈത്തിരീയ യജുർവേദം എന്ന് വിളിക്കപ്പെട്ടു. ഛർദ്ദിക്കപ്പെടുന്ന പദാർത്ഥമായതിനാൽ ഇത് കൃഷ്ണ (കറുത്ത) യജുർവേദം എന്നും അറിയപ്പെടുന്നു. പിന്നീട് യാജ്ഞവൽക്യൻ മനുഷ്യഗുരുക്കളാരും വേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ അദ്ദേഹം സൂര്യദേവനായ സൂര്യനെ പ്രീതിപ്പെടുത്താൻ തുടങ്ങി. തന്റെ ഗുരുവായ വൈശമ്പായനന് അറിയാത്ത പുതിയ വേദഭാഗങ്ങൾ നേടുന്നതിനായി യാജ്ഞവൽക്യൻ വേദങ്ങളുടെ ഗുരുവായ സൂര്യനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു. യാജ്ഞവൽക്യൻ പറഞ്ഞു, "ആത്മരൂപിയായ, എല്ലാ ജീവികളിലും വസിക്കുന്ന മഹത്വമുള്ള ആദിത്യന് പ്രണാമം. ആകാശനെപ്പോലെ എല്ലാവരെയും വലയം ചെയ്യുന്ന, ഏകനായ, പരിമിതമായ വ്യവസ്ഥകളാൽ വേർതിരിക്കപ്പെടുകയോ അകറ്റപ്പെടുകയോ ചെയ്യാത്ത, അവനെ ഞാൻ നമിക്കുന്നു. ഹേ മഹാനായ ദൈവമേ, ഹേ സ്രഷ്ടാവേ, ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുകയും ചൂടാക്കുകയും ചെയ്യുന്ന ആ തിളങ്ങുന്ന ഗോളത്തെക്കുറിച്ച് ഞാൻ ധ്യാനിക്കുന്നു! അനീതി പ്രവൃത്തികളാൽ സൃഷ്ടിക്കപ്പെട്ട എല്ലാ ദുരിതങ്ങളെയും ദഹിപ്പിക്കുന്ന, പ്രവർത്തനത്തിന്റെ ബീജമായ അജ്ഞതയെ ദഹിപ്പിക്കുന്ന ദൈവമേ! ഹേ ഭഗവാനേ, മൂന്ന് ലോകങ്ങളുടെയും ഭരണാധികാരികൾ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അങ്ങയുടെ താമര പോലുള്ള പാദങ്ങളെ ഞാൻ ആരാധിക്കുന്നു. മറ്റുള്ളവർക്ക് അറിയാത്ത വേദഭാഗങ്ങൾ എനിക്ക് നൽകൂ". യാജ്ഞവൽക്യന്റെ തപസ്സിൽ സന്തുഷ്ടനായ സൂര്യദേവൻ, മഹത്വമുള്ള ഭഗവാൻ ഹരി, ഒരു കുതിരയുടെ രൂപം സ്വീകരിച്ച്, മറ്റാർക്കും അറിയാത്ത പുതിയ യജുർവേദ ഭാഗങ്ങൾ മഹർഷിക്ക് പഠിപ്പിച്ചു. യജുർവേദത്തിന്റെ ഈ ഭാഗം ശുക്ല യജുർവേദം എന്നാണ് അറിയപ്പെടുന്നത്. സൂര്യൻ ഒരു കുതിരയുടെ രൂപത്തിൽ തന്റെ മേനിയിലൂടെ വളരെ വേഗത്തിൽ പരിണമിച്ചതിനാൽ ഇത് വാജസനേയ യജുർവേദം എന്നും അറിയപ്പെടുന്നു. യാജ്ഞവൽക്യൻ ഈ വാജസനേയ യജുർവേദത്തെ വീണ്ടും പതിനഞ്ച് ശാഖകളായി വിഭജിച്ചു, ഓരോ ശാഖയിലും നൂറുകണക്കിന് യജുർ മന്ത്രങ്ങൾ ഉൾപ്പെടുന്നു. കണ്വൻ, മദ്ധ്യാന്ദിനൻ തുടങ്ങിയവർ ആ ശാഖകൾ പഠിച്ചു. യാജ്ഞവൽക്യൻ രണ്ട് ഭാര്യമാരെ വിവാഹം കഴിച്ചു. ഒരാൾ മൈത്രേയിയും മറ്റേയാൾ കാത്യായനിയും ആയിരുന്നു. രണ്ടുപേരിൽ മൈത്രേയി ഒരു ബ്രഹ്മവാദിനിയായിരുന്നു. യാജ്ഞവൽക്യൻ തന്റെ ജീവിതത്തിലെ നാലാമത്തെ ആശ്രമത്തിലേക്ക് പോകുന്നതിനുമുമ്പ് തന്റെ സ്വത്ത് രണ്ട് ഭാര്യമാർക്കിടയിൽ വിഭജിക്കാൻ ആഗ്രഹിച്ചപ്പോൾ, സമ്പത്ത് വഴി തനിക്ക് അമർത്യയാകാൻ കഴിയുമോ എന്ന് മൈത്രേയി ചോദിച്ചു. സമ്പത്ത് വഴി അമർത്യത ലഭിക്കുമെന്ന് പ്രത്യാശയില്ലെന്നും ഭൂമിയിലെ സമ്പന്നരായ അനേകരിൽ ഒരാളായി മാത്രമേ താൻ മാറുകയുള്ളൂവെന്നും യാജ്ഞവൽക്യൻ മറുപടി നൽകി. ഇത് കേട്ടപ്പോൾ, മൈത്രേയി യാജ്ഞവൽക്യനോട് താൻ ഏറ്റവും മികച്ചതായി കരുതുന്നത് എന്താണെന്ന് പഠിപ്പിക്കാൻ അഭ്യർത്ഥിച്ചു. തുടർന്ന് യാജ്ഞവൽക്യൻ അവൾക്ക് പരമാത്മാവിന്റെ ഏക മഹത്വം, അതിന്റെ നിലനിൽപ്പിന്റെ സ്വഭാവം, അനന്തമായ അറിവും അമർത്യതയും നേടാനുള്ള മാർഗം മുതലായവ വിശദമായി വിവരിച്ചു. യാജ്ഞവൽക്യനും മൈത്രേയിയും തമ്മിലുള്ള ഈ അമർത്യ സംഭാഷണം ബൃഹദാരണ്യകോപനിഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രഭാഷണത്തിന്റെ കേന്ദ്ര പ്രമേയം ഇതാണ്: "എല്ലാം പ്രിയങ്കരമാണ്, അവയ്ക്കുവേണ്ടിയല്ല, മറിച്ച് ആത്മാവിനുവേണ്ടിയാണ്. ഈ ആത്മാവ് മാത്രമാണ് എല്ലായിടത്തും നിലനിൽക്കുന്നത്. അതിനെ മനസ്സിലാക്കാനോ അറിയാനോ കഴിയില്ല, കാരണം അത് മാത്രമാണ് മനസ്സിലാക്കുന്നവനും അറിയുന്നവനും. അതിന്റെ സ്വഭാവം അങ്ങനെയാണെന്ന് പറയാനാവില്ല. 'ഇതല്ല, ഇതല്ല' എന്നിങ്ങനെ അനന്തമായ നിഷേധങ്ങളിലൂടെയാണ് ഇത് സാക്ഷാത്കരിക്കപ്പെടുന്നത്. ആത്മാവ് സ്വയം പ്രകാശമുള്ളവനും, നശിപ്പിക്കാനാവാത്തവനും, അചിന്തനീയനുമാണ്". മറ്റൊരു ഭാര്യയായ കാത്യായനി, ഭരദ്വാജന്റെ മകൾ, സാധാരണ ബുദ്ധിശക്തിയുള്ളവളായിരുന്നു, അവരിലൂടെ യാജ്ഞവൽക്യന് ചന്ദ്രകാന്ത്, മഹാമേഘൻ, വിജയൻ എന്നീ മൂന്ന് പുത്രന്മാരുണ്ടായി. ഒരു മഹാ ബ്രഹ്മജ്ഞാനി ആയിരുന്നെങ്കിലും യാജ്ഞവൽക്യൻ ഒരു മഹാ കർമ്മകാണ്ഡിയും ആയിരുന്നു. നിരവധി യജ്ഞങ്ങൾ നടത്താൻ കാരണക്കാരനായ അദ്ദേഹം ആ മഹത്തായ യജ്ഞങ്ങളുടെ ആചാര്യനായി. അദ്ദേഹം ഒരു പ്രശസ്ത ശ്രോത്രിയനും ബ്രഹ്മനിഷ്ഠ ഗുരുവുമായിരുന്നു. ഒരിക്കൽ വിദേഹത്തിലെ രാജാവായ ജനകൻ ഏത് യഥാർത്ഥ ബ്രാഹ്മണിഷ്ഠനിൽ നിന്നാണ് ബ്രഹ്മവിദ്യ സ്വീകരിക്കേണ്ടതെന്ന് അറിയാൻ ആഗ്രഹിച്ചു. യഥാർത്ഥ ബ്രഹ്മനിഷ്ഠ ആരാണെന്ന് കണ്ടെത്താൻ, ജനകൻ ഒരു വലിയ ബഹുദക്ഷിണ യാഗം നടത്തി, ദൂരെയുള്ള എല്ലാ ഋഷികളെയും ക്ഷണിച്ചു. ഭീമമായ സ്വർണ്ണം കൊണ്ട് അലങ്കരിച്ച കൊമ്പുകളോടെ ആയിരം പശുക്കളെ അദ്ദേഹം അർപ്പിച്ചു. തുടർന്ന് അദ്ദേഹം അവിടെ കൂടിയിരുന്നവരോട് പ്രഖ്യാപിച്ചു, "നിങ്ങളിൽ ഏറ്റവും മികച്ച ബ്രാഹ്മണൻ ആർക്കാണോ ഈ പശുക്കളെ വീട്ടിലേക്ക് കൊണ്ടുപോകാം". മറ്റുള്ളവരുടെ ശാസന ഭയന്ന് ആരും എഴുന്നേറ്റ് പശുക്കളെ കൊണ്ടുപോകാൻ ധൈര്യപ്പെട്ടില്ല. എന്നാൽ യാജ്ഞവൽക്യൻ എഴുന്നേറ്റു നിന്ന് തന്റെ ശിഷ്യനായ സമസ്രവസിനോട് പശുക്കളെ വീട്ടിലേക്ക് ഓടിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ കോപാകുലരായ മറ്റ് ബ്രാഹ്മണർ പരസ്പരം ചോദിച്ചു, "നമ്മളിൽ ഏറ്റവും മികച്ചവനാണ് താനെന്ന് അയാൾക്ക് എങ്ങനെ പ്രഖ്യാപിക്കാൻ കഴിയും?". തുടർന്ന് നിരവധി ഋഷിമാർ അതീന്ദ്രിയ വിഷയങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് യാജ്ഞവൽക്യനെ വെല്ലുവിളിച്ചു, അതിനെല്ലാം യാജ്ഞവൽക്യൻ ഉടനടി മറുപടി നൽകി. ഒരു വലിയ വാദപ്രതിവാദം നടന്നു, അതിൽ യാജ്ഞവൽക്യൻ മറ്റുള്ളവരെയെല്ലാം കീഴടക്കി. യാജ്ഞവൽക്യനാണ് ഏറ്റവും മികച്ച ബ്രഹ്മനിഷ്ഠൻ എന്ന് ജനകന് ബോധ്യപ്പെട്ടു, അതിനുശേഷം അദ്ദേഹത്തിൽ നിന്ന് ബ്രഹ്മവിദ്യ സ്വീകരിച്ചു. ബൃഹദാരണ്യക ഉപനിഷത്തിൻ്റെ മൂന്നാമത്തെയും നാലാമത്തെയും അധ്യായങ്ങൾ യാജ്ഞവൽക്യൻ്റെ മഹത്തായ ദാർശനിക ഉപദേശങ്ങളാൽ സമൃദ്ധമാണ്. പ്രസിദ്ധമായ യാജ്ഞവൽക്യ സ്മൃതിയുടെ രചയിതാവ് കൂടിയാണ് യാജ്ഞവൽക്യൻ. യാജ്ഞവൽക്യ ശാഖ, പ്രതിജ്ഞ സൂത്ര, ശതപഥ ബ്രാഹ്മണ, യോഗ-യാജ്ഞവൽക്യ എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ. ജനകന്റെ യാഗത്തിൽ യാജ്ഞവൽക്യനും വൈശംപായനനും തമ്മിൽ വാക്കുകളുടെ കൈമാറ്റം നടന്നു. എന്നാൽ യാജ്ഞവൽക്യൻ സൂര്യദേവനിൽ നിന്ന് പുതിയൊരു വേദം നേടിയെന്ന് കേട്ടപ്പോൾ വൈശംപായനൻ വളരെ സന്തുഷ്ടനായി, ആ വേദം തന്റെ ശിഷ്യന്മാർക്കും പഠിപ്പിക്കാൻ യാജ്ഞവൽക്യനോട് അഭ്യർത്ഥിച്ചു. യാജ്ഞവൽക്യൻ സമ്മതിക്കുകയും വൈശംപായനന്റെ ശിഷ്യന്മാർക്ക് തന്റെ വേദം പഠിപ്പിക്കുകയും ചെയ്തു. ഒടുവിൽ യാജ്ഞവൽക്യൻ വിദ്വത് സന്ന്യാസം (ബ്രഹ്മജ്ഞാനം നേടിയതിനു ശേഷമുള്ള ത്യാഗം) സ്വീകരിച്ച് കാട്ടിലേക്ക് തിരിച്ചുപോയി. ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ഋഷിമാരിൽ ഒരാളായിരുന്നു യാജ്ഞവൽക്യൻ. ജനകന്റെ സദസ്സിൽ വെച്ച് അദ്ദേഹം തന്റെ ഗുരുവായ ഉദ്ദാലകനുമായി പോലും വാദിക്കുകയും അദ്ദേഹത്തെ മറികടക്കുകയും ചെയ്യുന്നത് നമുക്ക് കാണാം. ഉപനിഷത്തുകളിൽ അടങ്ങിയിരിക്കുന്ന അദ്ദേഹത്തിന്റെ പ്രമാണങ്ങൾ ബ്രഹ്മവിദ്യയെക്കുറിച്ചുള്ള ഏറ്റവും ഉയർന്ന പഠിപ്പിക്കലുകളുടെ ശിലാഫലകമായി മുൻപന്തിയിൽ നിൽക്കുന്നു.
യജുർവേദത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമുള്ള മഹർഷിയാണ് യാജ്ഞവൽക്യൻ. അദ്ദേഹവും യജുർവേദവും തമ്മിലുള്ള ബന്ധം താഴെ പറയുന്നവയാണ്: ശുക്ല യജുർവേദത്തിന്റെ ഉപജ്ഞാതാവ്: തന്റെ ഗുരുവായ വൈശമ്പായനനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം താൻ പഠിച്ച വേദഭാഗങ്ങൾ ഛർദ്ദിച്ചു നൽകി. പിന്നീട് സൂര്യദേവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തിയ അദ്ദേഹം, ലോകത്തിന് അതുവരെ ലഭ്യമല്ലാതിരുന്ന പുത്തൻ വേദഭാഗങ്ങൾ വരം ചോദിച്ചു. സൂര്യൻ കുതിരയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് നൽകിയ ഈ ഭാഗമാണ് ശുക്ല യജുർവേദം (വെളുത്ത യജുർവേദം) എന്ന് അറിയപ്പെടുന്നത്. വാജസനേയ സംഹിത: സൂര്യദേവൻ ഒരു വാജിയുടെ (കുതിരയുടെ) രൂപത്തിൽ വേദം പഠിപ്പിച്ചതിനാൽ ഈ സംഹിതയ്ക്ക് വാജസനേയ സംഹിത എന്നും പേരുണ്ട്. കൃഷ്ണ യജുർവേദം: യാജ്ഞവൽക്യൻ ഗുരുവിന് തിരികെ നൽകിയ വേദഭാഗങ്ങൾ മറ്റ് ശിഷ്യന്മാർ തിത്തിരി പക്ഷികളായി വന്ന് കൊത്തി എടുത്തുവെന്നും, അത് പിന്നീട് കൃഷ്ണ യജുർവേദം (തൈത്തിരീയ സംഹിത) എന്ന് അറിയപ്പെട്ടുവെന്നും പുരാണങ്ങൾ പറയുന്നു. ശതപഥ ബ്രാഹ്മണം: ശുക്ല യജുർവേദവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ബ്രാഹ്മണ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തിന്റെ കർത്താവായും യാജ്ഞവൽക്യനെ കണക്കാക്കുന്നു. ബൃഹദാരണ്യകോപനിഷത്ത്: ഉപനിഷത്തുകളിൽ വെച്ച് ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഇതിലെ മുഖ്യ ആചാര്യൻ യാജ്ഞവൽക്യനാണ്. യാജ്ഞവൽക്യനും മൈത്രേയിയും തമ്മിലുള്ള പ്രശസ്തമായ തത്വചിന്താപരമായ സംവാദം ഈ ഉപനിഷത്തിലാണ്.

Saturday, February 14, 2026

കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഭഗവാൻ ശ്രീകൃഷ്ണൻ ഭീഷ്മരെ സമീപിച്ചു കൊണ്ടു ചോദിച്ചു! പിതാമഹ! താങ്കൾ ഒററക്കാണ് പൊരുതുന്നതെങ്കിൽ എത്ര ദിവസം കൊണ്ട് ഈ യുദ്ധം അവസാനിക്കും? ഭീഷ്മർ മറുപടി പറഞ്ഞു - 20 ദിവസം. ഇതേ ചോദ്യത്തിന് ദ്രോണാചാര്യരുടെ മറുപടി 25 ദിവസം എന്നായിരുന്നു. എന്നാൽ കർണ്ണൻ 24 ദിവസവും, അർജ്ജുനൻ 28 ദിവസവും എന്നാണ് മറുപടി പറഞ്ഞത്. തേരുകളും മൃഗങ്ങളും പടയാളികളും നേതാക്കന്മാരുമെല്ലാം യുദ്ധക്കളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഭീമാകാരനായ ഒരു യോദ്ധാവ് യുദ്ധഭൂമി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. യോദ്ധാവിൻ്റെ കയ്യിൽ വില്ലും മൂന്നു് അസ്ത്രങ്ങളുമുണ്ട്. പാണ്ഡവനായ ഭീമസേനൻ്റെ പുത്രൻ ഘടോൽക്കചൻ്റെ മകൻ ബർബാരകനാണ് ഈ യോദ്ധാവ് എന്ന് തിരിച്ചറിഞ്ഞ ശ്രീകൃഷ്ണൻ ബർബാരകൻ്റ ശക്തിയും കഴിവും പരീക്ഷിക്കാൻ വേണ്ടി, ഒരു ബ്രാഹ്മണൻ്റെ വേഷത്തിൽ അദ്ദേഹത്തിനെ സമീപിച്ചു കൊണ്ട് ചോദിച്ചു! ധീരനായ യോദ്ധാവെ! താങ്കൾ ഒറ്റക്കാണ് യുദ്ധം ചെയ്യുന്നതെങ്കിൽ എത്ര ദിവസം കൊണ്ട് ഈ സമരം അവസാനിക്കും. ഒരു മിനിട്ട് മതി. ഒട്ടും സംശയിക്കാതെ യുവാവ് മറുപടി പറഞ്ഞു. അതെങ്ങിനെയെന്ന് വിവരിക്കാമൊ? ആശ്ചര്യപ്പെട്ട ഭഗവാൻ. അമ്മയിൽ നിന്നുമാണ് ഞാൻ യുദ്ധമുറകൾ അഭ്യസിച്ചതു്. ഈ മൂന്ന് അസ്ത്രങ്ങൾ മഹാദേവൻ കനിഞ്ഞ് നൽകിയതാണ്. ഇതിൽ ആദ്യത്തെ അസ്ത്രം നശിപ്പിക്കേണ്ട എല്ലാ വസ്തുക്കളും അടയാളപ്പെടുത്തുന്നു. രണ്ടാമത്തെ അസ്ത്രം നശിപ്പിക്കാൻ പാടില്ലാത്ത എല്ലാ വസ്തുക്കളും അടയാളപ്പെടുത്തുന്നു. മൂന്നാമത്തെ അസ്ത്രം, ആദ്യത്തെ അസ്ത്രം നശിപ്പിക്കാൻ അടയാളപ്പെടുത്തിയ എല്ലാം നശിപ്പിച്ച് മൂന്ന് അസ്ത്രങ്ങളും തിരിച്ച് തൻ്റെ കയ്യിൽ വന്നു ചേരും. അടുത്തുള്ള ഒരു വൃക്ഷം ചൂണ്ടിക്കാണിച്ച് ബ്രാഹ്മണൻ (കൃഷ്ണൻ ) പറഞ്ഞു. ആ വൃക്ഷത്തിലെ ഇലകളെല്ലാം നശിപ്പിക്കാൻ അടയാളപ്പെടുത്താമൊ? ബർബാരകൻ ഒരു നിമിഷം ധ്യാനത്തിലിരുന്നു. ആ സമയം കൃഷ്ണൻ വൃക്ഷത്തിലെ ഒരു ഇല പറിച്ച് അത് പാദങ്ങൾക്കടിയിൽ വച്ച് അതിന്മേൽ കയറി നിന്നു. ധ്യാനത്തിൽ നിന്നുണർന്ന ബർബാരകൻ അസ്ത്രമയച്ചു. ഒരു നിമിഷത്തിനുള്ളിൽ വൃക്ഷത്തിലെ എല്ലാ ഇലകളും അടയാളപ്പെടുത്തി അസ്ത്രം കൃഷ്ണൻ്റെ കാലിന് ചുറ്റും വട്ടം ചുറ്റാൻ തുടങ്ങി. ഇതെന്താണ് എൻ്റെ കാലിന് ചുറ്റും കറങ്ങുന്നത്? താങ്കളുടെ പാദത്തിനടിയിൽ ഒരു ഇലയുണ്ട്. താങ്കൾ പാദം ഉയർത്തുക. കൃഷ്ണൻ പാദം മാറ്റിയപ്പോൾ കണ്ട ഇലയിൽ അടയാളം വെച്ച് അസ്ത്രം തിരിച്ച് ബർബാരകൻ്റെ കയ്യിൽ വന്നു ചേർന്നു. അത്ഭുതപ്പെട്ടുപോയ കൃഷ്ണൻ - താങ്കൾ എത് ഭാഗത്തു ചേർന്ന് യുദ്ധം ചെയ്യുവാനാണ് ഉദ്ദേശിക്കന്നത്? കൌരവർക്ക് 18 അക്ഷൗഹിണിയും പാണ്ഡവർക്ക് 11 അക്ഷൗഹിണിയും സൈന്യങ്ങളുണ്ട്. ഞാൻ അമ്മക്ക് നൽകിയ വാഗ്ദാനം അനുസരിച്ച് ശക്തി കുറഞ്ഞ സൈന്യത്തിനൊപ്പമെ എനിക്ക് ചേരാൻ കഴിയുകയുള്ളൂ. കൃഷ്ണൻ ആലോചിച്ചു. യുദ്ധത്തിൽ നൂറ് കൌരവ സഹോദരന്മാരെയും താൻ ഗദകൊണ്ടടിച്ച് കൊല്ലുമെന്നും, ദുശ്ശാസനനെ വധിച്ച് ചോര കുടിക്കും എന്നുമുള്ള ഭീമൻ്റെ പ്രതിജ്ഞ, ദുശ്ശാസനൻ്റെ രക്തം കൊണ്ടേ തൻ്റെ അഴിഞ്ഞുകിടക്കുന്ന കാർക്കൂന്തൽ കെട്ടുകയുള്ളു എന്ന ദ്രൌപദിയുടെ പ്രതിജ്ഞ, നീ നരസിംഹത്തെപ്പോലെ യുദ്ധം ചെയ്യുമെന്നും, നിൻ്റെ പ്രതിജ്ഞ നിറവേറുമെന്നും, നിന്നെ അപമാനിച്ചവരുടെ മൃതശരീരങ്ങളിൽ കിടന്ന് അവരുടെ ഭാര്യമാർ നിലവിളിക്കന്നത് നീ കാണും എന്നും താൻ ഭീമനും ദ്രൌപദിക്കും കൊടുത്ത വാക്കുകൾ..... ബർബാരകൻ യുദ്ധത്തിൽ ചേർന്നാൽ ഭീമൻ്റെയും ദ്രൌപദിയുടെയും പ്രതിജ്ഞകളും അവരോടുള്ള തൻ്റെ വാക്കുകളും വൃഥാവിലാകും. ഹേ ശൂരനായ പോരാളി! താങ്കൾ ഏതു ഭാഗത്ത് ചേർന്ന് യുദ്ധം ചെയ്യുകയാണെങ്കിലും ഏതാനും നിമിഷങ്ങൾക്കകം മറുപക്ഷം ചെറുതാകും. താങ്കളുടെ പ്രതിജ്ഞയനുസരിച്ച് ശക്തി കുറഞ്ഞ പക്ഷത്ത് ചേരേണ്ടി വരും. തുടർച്ചയായി രണ്ട് ഭാഗത്തും മാറി മാറി യുദ്ധം ചെയ്യന്നതു കൊണ്ട് ഇരുപക്ഷങ്ങളിലെയും സൈന്യങ്ങളെല്ലാം നശിച്ച് താങ്കൾ മാത്രം ബാക്കിയാവും. അതു കൊണ്ട് യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാൻ ഒരു ദാനമായി താങ്കളുടെ തല നൽകുക. കൂടാതെ ഏറ്റവും വീരനായ യോദ്ധാവിൻ്റെ ആത്മത്യാഗം ഈ യുദ്ധക്കളത്തോടുള്ള പൂജയെന്ന പേരിൽ ആവശ്യവുമാണ്. നിങ്ങളാണ് ഇപ്പോൾ ഇവിടത്തെ ഏറ്റവും വീരനായ ധീരനായ ക്ഷത്രിയൻ - ബ്രാഹ്മണനായ ശ്രീകൃഷ്ണൻ ബർബാരകനോട് പറഞ്ഞു. ഇത്രയുമായപ്പോൾ തൻ്റെ ശരിയായ രൂപത്തിൽ ദർശനം നൽകാൻ ബർബാരകൻ ബ്രാഹ്മണനോടു് അപേക്ഷിച്ചു. ഭഗവാൻ കൃഷ്ണൻ വിഷ്ണുരൂപത്തിൽ ബർബാരകന് ദർശനം നൽകി. തല നൽകാൻ ബർബാരകൻ സമ്മതിച്ചെങ്കിലും ആസന്നമായ യുദ്ധം കാണാൻ അനുവദിക്കണമെന്ന് ശ്രീകൃഷ്ണനോട് അഭ്യർത്ഥിച്ചു. ഭഗവാൻ സമ്മതിച്ചു. ബർബാരകൻ്റെ തല വെട്ടിയെടുത്ത് കുരുക്ഷേത്രത്തിന് മുൻവശത്തുള്ള ഒരു മലയിൽ സ്ഥാപിച്ചു. തലക്ക് ജീവൻ നൽകിയതോടൊപ്പം യുദ്ധം കാണാൻ വേണ്ടി പ്രത്യേക കാഴ്ചയും ശ്രീകൃഷ്ണൻ ബർബാരകനു് നൽകി. കുരുക്ഷേത്രയുദ്ധം അവസാനിച്ചു. യുദ്ധത്തിൽ തങ്ങൾ ജയിക്കാൻ ഏറ്റവും വലിയ സേവനം നൽകിയത് ആരായിയിരുന്നു എന്ന് പാണ്ഡവർ തമ്മിൽ തമ്മിൽ തർക്കിച്ചപ്പോൾ കൃഷ്ണൻ ഇടപെട്ട് അവരെ യുദ്ധം മുഴുവൻ കാണാൻ കഴിഞ്ഞ ബർബാരകൻ്റെ അടുത്തേക്ക് കൊണ്ടുപോയി. പാണ്ഡവരുടെ സംശയം ബർബാരകനോട് പറഞ്ഞപ്പോൾ - ഭഗവാൻ കൃഷ്ണൻ്റെ സാന്നിദ്ധ്യവും, യുദ്ധചാതുര്യവും, കൌശലവും കൊണ്ടുമാത്രമാണ് പാണ്ഡവർ യുദ്ധം ജയിച്ചതു്. പാണ്ഡവർ പരസ്പരം നോക്കിയപ്പോൾ ബർബാരകൻ ഒന്നു കൂടി പറഞ്ഞു. ഞാൻ യുദ്ധമുന്നണിയിൽ ഭഗവാൻ്റെ സുദർശനചക്രം മാത്രമാണ് കണ്ടത്, അത് ധർമ്മത്തിന് എതിരു നിൽക്കുന്ന എല്ലാവരേയും നിഗ്രഹിച്ചു. മറ്റൊന്ന് ദേവി മഹാകാളി തൻ്റെ നാക്ക് പുറത്തേക്കു് നീട്ടി യുദ്ധക്കളത്തിലുള്ള എല്ലാ പാപികളെയും ആഹൂതി ചെയ്തു. കലിയുഗത്തിൽ എൻ്റെ പേരിൽ നീ ആരാധിക്കപ്പെടും, ശ്രീകൃഷ്ണഭഗവാൻ ബർബാരകനെ അനുഗ്രഹിച്ചു. നേപ്പാളിൽ ആകാഷ് ഭൈരവ് എന്ന പേരിലും, രാജസ്ഥാനിൽ ഗട്ടു ശ്വാം എന്ന പേരിലും, ഗുജറാത്തിൽ ബലി യാദവ് എന്ന പേരിലും, ഹിമാചൽ പ്രദേശിൽ കമ്റു നാഗ് എന്ന പേരിലും ബർബാരകൻ ആരാധിക്കപ്പെടുന്നു.... ഹരേ കൃഷ്ണാ......

Thursday, February 12, 2026

ബ്രഹ്മവും മായയും ബ്രഹ്മം ആണ് ആദിശക്തി, പ്രപഞ്ചത്തിലെ എല്ലാറ്റിന്റെയും ഉറവിടം അതാണ്. ഈ ഊർജ്ജം ജീവരൂപങ്ങളിൽ ബോധമായും വിവിധ രൂപങ്ങളിലുള്ള ഊർജ്ജങ്ങളായും ദ്രവ്യമായും പൊതുവെ പ്രകടമാകുന്നു. അതുകൊണ്ട് ബ്രഹ്മം വസ്തുക്കൾ, ചിന്തകൾ, വികാരങ്ങൾ, മനസ്സ്, ബുദ്ധി, അഞ്ച് ഇന്ദ്രിയങ്ങൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിങ്ങനെ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ട് ബ്രഹ്മം സനാതനമാണെങ്കിലും (എല്ലാം വ്യാപിച്ചതും ശാശ്വതവുമാണ്), അതിനുള്ളിൽ ഉത്ഭവിക്കുന്ന എല്ലാ കാര്യങ്ങളും ജനനം, ജീവിതം, മരണം/അവസാനം എന്നിവയോടെ താൽക്കാലികമാണ്. അതിനാൽ, ഈ വസ്തുക്കൾ, ചിന്തകൾ മുതലായവ, ഒരു കാര്യത്തിൽ പറഞ്ഞാൽ, ബ്രഹ്മത്തെപ്പോലെ അടിസ്ഥാന സ്വഭാവമുള്ളവയല്ല എന്ന അർത്ഥത്തിൽ ബ്രഹ്മത്തേക്കാൾ യാഥാർത്ഥ്യമല്ല. ബ്രഹ്മത്തെ മനസ്സിലാക്കാനോ ബ്രഹ്മത്തിന്റെ യഥാർത്ഥ യാഥാർത്ഥ്യം അതിന്റെ അജ്ഞത (അവിദ്യ) കാരണം മനസ്സിലാക്കാനോ കഴിയാത്ത നമ്മുടെ മനസ്സുകൾ ഈ വസ്തുക്കൾക്ക് അമിത പ്രാധാന്യം നൽകുന്നു. ആളുകൾ സുന്ദരിയാകാൻ ആഗ്രഹിക്കുന്നു, ആളുകൾക്ക് പണം വേണം, അവർക്ക് സമൂഹത്തിൽ സ്ഥാനമാനങ്ങൾ വേണം. ഈ വസ്തുക്കൾക്ക് അമിത പ്രാധാന്യം നൽകുന്നത് മനസ്സിന് അസന്തുഷ്ടിയും കഷ്ടപ്പാടും ഉണ്ടാക്കുന്നു. അതിനാൽ, ഈ വസ്തുക്കളെ യഥാർത്ഥ വസ്തുവായി കണക്കാക്കുന്നതിന്റെ ഈ മിഥ്യാധാരണ മായയാണ്. ഈ മായയിൽ നിന്ന് മുക്തി നേടി, സ്വന്തം ആത്മാവിന്റെ (ആത്മാവിന്റെ) യഥാർത്ഥ സ്വഭാവം, അതായത് ആത്മാവ് ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല എന്ന തിരിച്ചറിവ് ഒരാൾക്ക് ലഭിക്കുമ്പോൾ, അവർ ദിവ്യമായ പ്രബുദ്ധത (മോക്ഷം / നിർവാണം) കൈവരിക്കുമെന്ന് പറയപ്പെടുന്നു. ഈ തിരിച്ചറിവ് യഥാർത്ഥത്തിൽ ആന്തരികമായിരിക്കണം (ആന്തരികവൽക്കരിക്കപ്പെട്ടത്), ഒരു പുസ്തകം വായിച്ചുകൊണ്ടോ ഒരു ഗുരുവിൽ നിന്ന് മനസ്സിലാക്കിക്കൊണ്ടോ അത് നേടാനാവില്ല. മായ പൂർണ്ണമായും ബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്നു, അതിൽ നിന്ന് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. പ്രകാശത്തോടൊപ്പം അതിന്റെ പ്രകടനങ്ങളിലൊന്നായി വർത്തിക്കുന്ന ചൂട് അഗ്നിയിൽ നിന്ന് വേർതിരിക്കാനാവാത്തതുപോലെ, മായ ബ്രഹ്മത്തിൽ നിന്ന് വ്യത്യസ്തമല്ല. മായ എന്നത് ബ്രഹ്മത്തിന്റെ ഒരു രൂപമായ ആദിശക്തിയാണ്, അത് മറയ്ക്കൽ അല്ലെങ്കിൽ മറവിൽ പ്രവർത്തിക്കുന്നു, ഇത് അദ്വിദ്യയ്ക്ക് കാരണമാകുന്നു. ഈ ദിവ്യശക്തിയാണ് അദൃശ്യതയുടെ പ്രകടനത്തെ പുറത്തുകൊണ്ടുവരുന്നത്, ഇത് ലോകത്ത് ബഹുത്വത്തിന്റെ പ്രത്യക്ഷതയ്ക്ക് കാരണമാകുന്നു.. രജ്ജൂശുക്തികാദികൾ സർപ്പരജതാദികൾക്കു കാരണങ്ങൾതന്നെയാണ്. ഒരു വസ്തു ഉണ്ടാകുന്നതിനു മൂന്നു കാരണങ്ങൾ വേണം. ഉപാദാനകാരണം, നിമിത്തകാരണം,സഹകാരികാരണം എന്നാണവയ്ക്ക് ശാസ്ത്രങ്ങളിൽ നാമകരണം ചെയ്തിരിക്കുന്നത്. കുടമാകുന്ന കാര്യത്തിനു മണ്ണ് ഉപാദാനകാരണവും കുശവൻ നിമിത്തകാരണവും, ദണ്ഡം, ചക്രം മുതലായവ സഹകാരികാരണവുമാണ്. ഇവയിൽ ഉപാദാനകാരണത്തിന് അഭേദകാരണമെന്നും, നിമിത്തകാരണത്തിന് കർത്താവെന്നും സഹകാരികാരണത്തിനു കരണമെന്നും കൂടെ പേരുണ്ട്. യാതൊന്നിലാണോ കാര്യമുണ്ടാകുന്നത്, യാതൊന്നിനോട് വേർപെട്ടാൽ കാര്യമില്ലയോ. കാര്യത്തിൽ വ്യാപിച്ചിരിക്കുന്ന ആ കാരണമാണ് ഉപാദാനം. ഈ ഉപാദാനകാരണമാകട്ടെ, ആരംഭകം, പരിണാമി, വിവർത്തി എന്നു മൂന്നു വിധത്തിലുണ്ട്. ആരംഭകകാരണത്തിൽ നിന്നുണ്ടാകുന്ന കാര്യത്തിനു ആരംഭകാര്യമെന്നും പരിണാമി കാരണത്തിൽ നിന്നുണ്ടാകുന്ന കാര്യത്തിനു പരിണാമ കാര്യമെന്നും, വിവർത്തികാരണത്തിൽ നിന്നുണ്ടാകുന്ന കാര്യത്തിനു വിവർത്തകാര്യമെന്നും പറയുന്നു. ഒരു കാരണത്തിൽ നിന്നുതത്ഭിന്നമായി ഒരു കാര്യമുണ്ടാകുന്നു എന്നുള്ള സിദ്ധാന്തം ആരംഭവാദമാണ്. പിതാവും, പുത്രനും തമ്മിലുള്ള കാര്യകാരണബന്ധം അതിന് ഉദാഹരണമാണ്. കാരണം കാര്യരൂപത്തിൽ പരിണമിക്കുന്നതാണ് പരിണാമം. അതിനു ദൃഷ്ടാന്തം പാല് തൈരായി മാറുന്നു എന്നുള്ളതാണ്. കാരണരൂപത്തിനു യാതൊരു മാറ്റവും സംഭവിക്കാതെ കാര്യരൂപത്തിൽ തോന്നുന്നതിന് വിവർത്തമെന്നു പറയുന്നു. അതിനുദാഹരണം രജ്ജൂസർപ്പം, ശുക്തികാരജതം, മരു മരീചീക മുതലായവയാണ്. ഇത്രയും കൊണ്ട് രജ്ജൂ മുതലായവ വിവർത്തികാരണങ്ങളും, സർപ്പം മുതലായവ വിവർത്തകാര്യങ്ങളുമാണെന്നു മനസ്സിലായിക്കാണുമല്ലോ. വിവർത്തികാരണത്തിൽ നിന്നു ഭിന്നമായി, സ്വതന്ത്രമായ ഒരു സത്ത വിവർത്തകാര്യത്തിമില്ലാത്തതിനാലാണു രജ്ജൂസർപ്പ ത്തിനും ശുക്തികാരജതത്തിനും നാമവും, രൂപവും മാത്രമേ യുള്ളുവെന്നും പദാർത്ഥത്വമില്ലെന്നും ഞാൻ മുമ്പു പറഞ്ഞത്. ജിജ്ഞാസു: രജ്ജുസർപ്പം, ശുക്തികാരജതം മുതലായവ രജ്ജു, ശുക്തിക മുതലായവയുടെ വിവർത്തകാര്യമാണെന്നും അവ മൂന്നു കാലത്തും നിലനില്ക്കാത്തതിനാൽ അസത്താ ണെന്നും എനിക്കു മനസ്സിലായി. പക്ഷെ അതുപോലെ ഈ സമഷ്ടിപ്രപഞ്ചം അസത്താണെന്നു വിശ്വസിക്കുവാൻ എനിക്കു ശക്യമില്ല. എന്തുകൊണ്ടെന്നാൽ, ഈ പ്രപഞ്ചം എപ്പോഴും നിലനില്ക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. അതിനാൽ പ്രപഞ്ചം സത്താണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. വക്താവ്: ഈ പ്രപഞ്ചം എന്നും നിലനില്ക്കുന്നു എന്ന തോന്നൽ വെറും ഭ്രമംകൊണ്ടുണ്ടാകുന്നതാണ്. ഇതു സ്ഥിര മായി നിലനില്ക്കുന്നല്ലെന്നുള്ളതാണു സത്യം. പ്രപഞ്ചം മൂന്നവസ്ഥകളിൽകൂടിയാണ് നമുക്കനുഭവപ്പെടുന്നത് ജാഗ്രദവ സ്ഥയും സ്വപ്നാവസ്ഥയും സുഷുപ്ത്യവസ്ഥയു മാകുന്നു. ജാഗ്രത്തിൽ അനുഭവപ്പെടുന്ന പ്രപഞ്ചം സ്വപ്ന സുഷുപ്തി കളിൽ നശിക്കുന്നു.അതുപോലെ സ്വപ്ന സുഷുപ്തികളിൽ അനുഭവപ്പെടുന്ന പ്രപഞ്ചം ജാഗ്രത്തിലും അനുഭവപ്പെടുന്നില്ല. ഇങ്ങനെ നോക്കുമ്പോൾ ഒരവസ്ഥയിൽ സത്യമെന്നു തോന്നുന്ന പ്രപഞ്ചം മറ്റു രണ്ടവസ്ഥകളിലും അസത്യമായി അനുഭവപ്പെടും. അതിനാൽ അവസ്ഥാത്രയ രൂപത്തിലനുഭവപ്പെടുന്ന പ്രപഞ്ചം മുഴുവനും അസത്താണെന്നു തീരുമാനിക്കാം. ജിജ്ഞാസു: രജ്ജൂസർപ്പവും, ശുക്തികാരജതവും രജ്ജൂ വിന്റെയും ശുക്തിയുടെയും വിവർത്തമായതുകൊണ്ട് അവ അസത്താണെന്നു നിശ്ചയിക്കാം. എന്നാൽ ഈ പ്രപഞ്ചം ഒന്നിന്റെയും വിവർത്തമല്ല, ഇത് സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മത്തിൽ നിന്ന് ഉണ്ടായതായിട്ടാണ് ശ്രുതികളും സ്മൃതി കളും ഉദ്‌ഘോഷിക്കുന്നത്. അതിനാൽ കാരണമായ ബ്രഹ്മ ത്തെപ്പോലെ കാര്യമായ പ്രപഞ്ചം സത്തായിരിക്കണമല്ലോ. കാര്യ കാരണങ്ങൾ സമസത്തകളായിരിക്കണമെന്നുള്ളത് അനിഷേദ്ധ്യ മായ ഒരു ശാസ്ത്രസിദ്ധാന്തമാണ്. ആ ദൃഷ്ടിയിൽ സത്തായ ബ്രഹ്മത്തിൽനിന്നുണ്ടായ ഈ പ്രപഞ്ചവും സത്തായിരിക്ക ണമെന്നുതന്നെ തീരുമാനിക്കാം. പ്രപഞ്ചകാരണം ബ്രഹ്മമാണെന്നുള്ളത് ശ്രുതി സ്മൃതിസമ്മതമായ ഒരു സിദ്ധാന്തമാണ്. ബ്രഹ്മം സത്യവും, ജ്ഞാനവും, അനന്തവും നിർവ്വികാരവും പരിപൂർണ്ണവുമാകുന്നു. അങ്ങനെയുള്ള ബ്രഹ്മത്തിൽ നിന്ന് ഭിന്നമായി ഒരു പ്രപഞ്ചത്തിന്റെ ഉത്പത്തിയോ, ആ ബ്രഹ്മത്തിന്റെ പ്രപഞ്ച രൂപമായ പരിണാമമോ ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും യോജിച്ച ഒരു സിദ്ധാന്തമല്ല. ബ്രഹ്മത്തിന്റെ പൂർണ്ണതയും നിർവ്വികാരതയുമാണതിന് കാരണം. അതിനാൽ ബ്രഹ്മത്തിൽ നിന്നും പ്രപഞ്ചമുണ്ടായി എന്നുള്ള ശ്രുതിസ്മൃതിവാക്യങ്ങൾക്ക്, അനാദിയായ അവിദ്യ മായ നിമിത്തം ആ ബ്രഹ്മം പ്രപഞ്ച മായി വിവർത്തിച്ചു എന്ന അർത്ഥമാണുള്ളതെന്നു മനസ്സിലാ ക്കണം. പ്രപഞ്ചം ബ്രഹ്മത്തിന്റെ വിവർത്തം രജ്ജൂവിൽ സർപ്പം പോലെ ബ്രഹ്മത്തിൽ കത്തിതം ആണെന്നു സമ്മതിച്ചാൽ പ്രപഞ്ചം അസത്താണെന്നു സമ്മതിക്കണം. എന്തുകൊണ്ടെ ന്നാൽ, വിവർത്തികാരണം അധിഷ്ഠാനവും, വിവർത്തകാര്യം ആരോപിതവുമാണ്. അധിഷ്ഠാനത്തിൽ നിന്ന് ഭിന്നമായി ആരോപിതവസ്തുവിന് മൂന്നുകാലത്തും സത്തയില്ലാത്തതിനാൽ അത് അസത്തുതന്നെയാണെന്നു നിർണ്ണയിക്കാം. കാര്യവും കാരണവും സമസത്തകളായിരിക്കണമെന്നുളള നിയമം ഉത്പത്തിവാദത്തിലല്ലാതെ വിവർത്തവാദത്തിൽ സംഗതമല്ല. രജ്ജൂവും രജജൂസർപ്പവും സമസത്തകളല്ലല്ലോ അതിനാൽ ബ്രഹ്മത്തിൽ അജ്ഞാനത്താൽ കത്തിതമായ പ്രപഞ്ചം സ്വതന്ത്രസത്തയില്ലാത്തതിനാൽ അസത്തുതന്നെയാണെന്നു മനസ്സിലാക്കണം. ഈ ആശങ്ക ശരിയല്ല. ജ്ഞാനികൾക്കു പ്രപഞ്ചപ്രതീതിയുള്ളതുകൊണ്ടു പ്രപഞ്ചം സത്താണെന്നുള്ള വാദം ഒരിക്കലും അനുഭവത്തിന് ചേർന്നതല്ല. നാമം മാത്രമുള്ളതും നാമവും രൂപവും മാത്രമുള്ളതും എന്ന് അസത്തുരണ്ടുവിധമുണ്ടെന്നു നേരത്തെ പ്രതിപാദിച്ചിട്ടുള്ളതാണല്ലോ. ഇവയിൽ നാമവും രൂപവും മാത്രമുളളതും രണ്ടുവിധത്തിലനുഭപ്പെടാറുണ്ട്. അവയിലൊന്നു കാരണത്തെ അറിഞ്ഞു കഴിയുമ്പോൾ പ്രതീതി നശിക്കുന്നതും മറ്റൊന്നു കാരണത്തെഅറിഞ്ഞാലും പ്രതീതി നശിക്കാത്തതുമാണ്. കാരണസ്വരൂപം അനുഭവപ്പെടുമ്പോൾ നശിക്കുന്ന കാര്യങ്ങൾ രജ്ജുസർപ്പം ശുക്തികാരജതം മുതലായവയും, അറിഞ്ഞാലും നശിക്കാത്തവ കാനൽജലം, ആകാശനീലിമ മുതലായവയുമാകുന്നു. പ്രപഞ്ചം രണ്ടാമത്തെയിനത്തിൽപ്പെടും. ബ്രഹ്മസ്വരൂപം അനുഭവപ്പെട്ടാലും പ്രാരബ്ധവശാൽ പ്രപഞ്ചഭാനം ചില ജ്ഞാനികൾക്കും നിലനില്ക്കും. പക്ഷേ ആ അനുഭവത്തിലും അത് അസത്താണെന്നുതന്നെ അവർക്കറിയാം. കാനലിൽ ജലം തോന്നിയാലും അതിന്റെ വാസ്തവമറിയാവുന്നവർക്ക് ആ ജലം മൂന്നുകാലത്തിലുമില്ലാത്തതാണെന്നുള്ളതിൽ ലേശംപോലും സംശയ മുണ്ടാവുകയില്ലല്ലോ.

Saturday, February 07, 2026

മുണ്ഡക ഉപനിഷത്തിലും (3.1.1) ശ്വേതാശ്വതരോപനിഷത്തിലും (4.6) വിവരിച്ചിരിക്കുന്ന രണ്ടു പക്ഷികളുടെ കഥ (ആലങ്കാരികമായി) താഴെ പറയുന്നവയാണ്: രണ്ടു പക്ഷികൾ: ഒരേ മരത്തിൽ അവിഭാജ്യ സുഹൃത്തുക്കളായ രണ്ട് പക്ഷികൾ ഇരിക്കുന്നു. ഇവയിൽ ഒന്ന് താഴെയും മറ്റൊന്ന് മരത്തിന്റെ മുകൾഭാഗത്തുമാണ് ഇരിക്കുന്നത്. ഫലം ഭക്ഷിക്കുന്ന പക്ഷി: താഴെ ഇരിക്കുന്ന പക്ഷി മരത്തിലെ പഴങ്ങൾ ഭക്ഷിക്കുന്നു. ചില പഴങ്ങൾ മധുരമുള്ളതും ചിലത് കയ്പ്പുള്ളതുമാണ്. സന്തോഷവും ദുഃഖവും അനുഭവിച്ച് അത് ആകുലതയോടെ അവിടെ കഴിയുന്നു. സാക്ഷി പക്ഷി: മരത്തിന്റെ മുകളിലിരിക്കുന്ന പക്ഷി ഒന്നും ഭക്ഷിക്കുന്നില്ല. അത് ശാന്തനായി തന്റെ കൂട്ടുകാരനെ നിശബ്ദമായി നോക്കിയിരിക്കുന്നു (സാക്ഷി). തത്വചിന്താപരമായ അർത്ഥം ഈ കഥ മനുഷ്യന്റെ ആന്തരികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്: മരം: മനുഷ്യശരീരത്തെ സൂചിപ്പിക്കുന്നു. ഫലം ഭക്ഷിക്കുന്ന പക്ഷി (ജീവാത്മാവ്): നമ്മുടെ അഹന്തയെയും (Ego) ലോകാനുഭവങ്ങളിൽ മുഴുകി സുഖദുഃഖങ്ങൾ അനുഭവിക്കുന്ന വ്യക്തിയെയും ഇത് പ്രതിനിധീകരിക്കുന്നു. സാക്ഷി പക്ഷി (പരമാത്മാവ്): നമ്മുടെ ഉള്ളിലെ തന്നെ ശുദ്ധമായ ചൈതന്യത്തെ അല്ലെങ്കിൽ ദൈവത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഇത് ഒന്നിനോടും ഒട്ടിച്ചേരാതെ എല്ലാറ്റിനും സാക്ഷിയായി നിൽക്കുന്നു. താഴെയുള്ള പക്ഷി കയ്പ്പുള്ള പഴങ്ങൾ കഴിച്ച് മടുത്തു മുകളിലേക്ക് നോക്കുമ്പോൾ, അവിടെ ശാന്തനായിരിക്കുന്ന പക്ഷിയെ കാണുകയും താനും ആ പക്ഷിയും ഒന്നാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഇതാണ് ആത്മസാക്ഷാത്കാരം
ഭീമസേന ഗദാ രുദ്ധ ദുര്യോധന വരൂഥിനി ശിഖാ ഖർവാടകസ്യേവ കർണമൂലം ഉപാഗത. മേല്പത്തൂർ നാരായണ ഭട്ടതിരിയും അമ്പലപ്പുഴ രാജാവും (ചെമ്പകശ്ശേരി തമ്പുരാൻ) തമ്മിലുള്ള ഈ ചരിത്രപരമായ കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതൽ രസകരമായ വിവരങ്ങൾ താഴെ നൽകുന്നു: അപ്രതീക്ഷിതമായ നിയോഗം: അമ്പലപ്പുഴ ക്ഷേത്രത്തിൽ പതിവായി ഭാരതം വായിച്ചിരുന്ന പണ്ഡിതൻ വരാതിരുന്ന ഒരു ദിവസം, രാജാവ് അവിടെയുണ്ടായിരുന്ന ഒരു ബ്രാഹ്മണനോട് (അത് ഭട്ടതിരിയാണെന്ന് രാജാവ് അറിഞ്ഞിരുന്നില്ല) "ഭാരതം കൂട്ടിവായിക്കാൻ അറിയാമോ?" എന്ന് ചോദിച്ചു. സാധാരണക്കാർക്ക് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ അറിയാമോ എന്ന അർത്ഥത്തിലാണ് രാജാവ് അത് ചോദിച്ചത്. ഭട്ടതിരിയുടെ മറുപടി: താൻ ഒരു സാധാരണ വായനക്കാരനല്ല എന്ന് സൂചിപ്പിക്കാൻ അദ്ദേഹം നൽകിയ "ശ്ശീ!" എന്ന മറുപടി രാജാവിനെ അത്ഭുതപ്പെടുത്തി. വായന തുടങ്ങിയപ്പോൾ ഓരോ ശ്ലോകത്തിനും ഭട്ടതിരി നൽകിയ വ്യാഖ്യാനങ്ങൾ രാജാവിനെ അമ്പരപ്പിച്ചു. സ്വന്തമായി ശ്ലോകം നിർമ്മിക്കൽ: കഥകൾ പ്രകാരം, ഭട്ടതിരി വായിക്കുന്നതിനിടയിൽ സ്വന്തമായി ഒരു ശ്ലോകം നിർമ്മിച്ച് ഭാരതകഥയുടെ ഭാഗമെന്നോണം ചൊല്ലി: ഭീമസേന ഗദാ രുദ്ധ ദുര്യോധന വരൂഥിനി ശിഖാ ഖർവാടകസ്യേവ കർണമൂലം ഉപാഗത. ഈ ശ്ലോകത്തിന്റെ അർത്ഥം കേട്ട രാജാവ്, ഇത് ഭാരതത്തിൽ ഇല്ലാത്തതാണല്ലോ എന്ന് സംശയിച്ചു. ഭട്ടതിരി രാജാവിനോട് ചോദിച്ചു: "നിങ്ങൾ ഭാരതം കൂട്ടിവായിക്കാനല്ലേ പറഞ്ഞത്? ഞാൻ എന്റെ ശ്ലോകം കൂടി കൂട്ടി വായിച്ചു". രാജാവിന്റെ തിരിച്ചറിവ്: ഈ അസാമാന്യ പാണ്ഡിത്യവും ഹാസ്യബോധവും കണ്ട് വായനക്കാരൻ സാക്ഷാൽ മേല്പത്തൂർ നാരായണ ഭട്ടതിരിയാണെന്ന് രാജാവ് തിരിച്ചറിഞ്ഞു. പ്രക്രിയാസർവ്വസ്വം: രാജാവിന്റെ അഭ്യർത്ഥനപ്രകാരമാണ് ഭട്ടതിരി തന്റെ പ്രശസ്തമായ വ്യാകരണ ഗ്രന്ഥമായ പ്രക്രിയാസർവ്വസ്വം എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രക്രിയാസർവ്വസ്വവും സിദ്ധാന്തകൗമുദിയും സംസ്കൃത വ്യാകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രക്രിയാ ഗ്രന്ഥങ്ങളാണ് പ്രക്രിയാസർവ്വസ്വവും സിദ്ധാന്തകൗമുദിയും. പാണിനിയുടെ അഷ്ടാധ്യായീ സൂത്രങ്ങളെ പഠനസൗകര്യത്തിനായി വിഷയാടിസ്ഥാനത്തിൽ പുനഃക്രമീകരിച്ചിട്ടുള്ളവയാണ് ഇവ രണ്ടും. 1. പ്രക്രിയാസർവ്വസ്വം (Prakriya Sarvasvam) കർത്താവ്: കേരളീയനായ വിഖ്യാത പണ്ഡിതൻ മേല്പത്തൂർ നാരായണ ഭട്ടതിരി (16-ാം നൂറ്റാണ്ട്). സവിശേഷത: അഷ്ടാധ്യായീ സൂത്രങ്ങളെ 20 ഭാഗങ്ങളിലായി (ഖണ്ഡങ്ങൾ) ക്രമീകരിച്ചിരിക്കുന്നു. പ്രാധാന്യം: പാണിനീയ പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും, പ്രയോഗക്ഷമതയ്ക്കും ലാളിത്യത്തിനും ഊന്നൽ നൽകുന്ന ഒരു കൃതിയാണിത്. അമ്പലപ്പുഴ രാജാവായിരുന്ന ദേവനാരായണന്റെ നിർദ്ദേശപ്രകാരമാണ് ഭട്ടതിരി ഇത് രചിച്ചത് 2. സിദ്ധാന്തകൗമുദി (Siddhanta Kaumudi) കർത്താവ്: ഭട്ടോജി ദീക്ഷിതർ (17-ാം നൂറ്റാണ്ട്). സവിശേഷത: 'വൈയാകരണ സിദ്ധാന്തകൗമുദി' എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുന്ന ഈ കൃതി, അഷ്ടാധ്യായീ സൂത്രങ്ങളെ ഏറ്റവും ശാസ്ത്രീയമായി പുനഃക്രമീകരിച്ച ഗ്രന്ഥമായി കരുതപ്പെടുന്നു. വ്യാപപ്തി: ഭാരതത്തിലുടനീളം സംസ്കൃത വ്യാകരണ പഠനത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് ഈ ഗ്രന്ഥമാണ്. ഇതിന്റെ ലഘുരൂപമായ 'ലഘുസിദ്ധാന്തകൗമുദി' തുടക്കക്കാർക്കിടയിൽ വളരെ പ്രസിദ്ധമാണ്. പ്രധാന വ്യത്യാസങ്ങൾ കാലഘട്ടം: പ്രക്രിയാസർവ്വസ്വം സിദ്ധാന്തകൗമുദിക്ക് മുൻപ് രചിക്കപ്പെട്ടതാണ്. ക്രമീകരണം: സിദ്ധാന്തകൗമുദിയിലെ ക്രമീകരണമാണ് പഠിതാക്കൾക്ക് കൂടുതൽ സ്വീകാര്യമായി തീർന്നത്. പ്രചാരം: പ്രക്രിയാസർവ്വസ്വം പ്രധാനമായും കേരളീയ പണ്ഡിതന്മാർക്കിടയിൽ പ്രചാരം നേടിയപ്പോൾ, സിദ്ധാന്തകൗമുദി ഈ രണ്ട് ഗ്രന്ഥങ്ങളുടെയും ഉള്ളടക്കം ഖണ്ഡങ്ങളായും (Sections) പ്രകരണങ്ങളായും (Chapters) തിരിച്ചിരിക്കുന്നു. അവയുടെ പ്രധാന ഭാഗങ്ങൾ താഴെ പറയുന്നവയാണ്: 1. പ്രക്രിയാസർവ്വസ്വത്തിലെ ഖണ്ഡങ്ങൾ മേല്പത്തൂർ നാരായണ ഭട്ടതിരി തന്റെ ഗ്രന്ഥത്തെ 20 ഖണ്ഡങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ: സംജ്ഞാഖണ്ഡം: വ്യാകരണത്തിലെ സാങ്കേതിക പദങ്ങളെ (Terms) പരിചയപ്പെടുത്തുന്നു. സന്ധിഖണ്ഡം: അക്ഷരങ്ങൾ ചേരുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ (Sandhi) വിവരിക്കുന്നു. സുബ്വിഭക്തിഖണ്ഡം: നാമരൂപങ്ങളുടെ (Nouns) വിഭക്തി പ്രത്യയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. സമാസഖണ്ഡം: പദങ്ങൾ കൂട്ടിച്ചേർത്ത് പുതിയ പദങ്ങൾ ഉണ്ടാക്കുന്ന രീതി (Compounds). തദ്ധിതഖണ്ഡം: നാമങ്ങളിൽ നിന്ന് പുതിയ പദങ്ങൾ നിർമ്മിക്കുന്ന പ്രത്യയങ്ങൾ. തിങ്ങന്തഖണ്ഡം: ക്രിയാരൂപങ്ങളെ (Verbs) കുറിച്ചുള്ള വിവരങ്ങൾ. ഛന്ദസഖണ്ഡം: വൈദിക വ്യാകരണത്തെക്കുറിച്ചുള്ള ഭാഗം. 2. സിദ്ധാന്തകൗമുദിയിലെ പ്രകരണങ്ങൾ ഭട്ടോജി ദീക്ഷിതർ ഗ്രന്ഥത്തെ പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ അഷ്ടാധ്യായീ സൂത്രങ്ങളെ വിഷയക്രമത്തിൽ അടുക്കിയിരിക്കുന്നു. പൂർവ്വാർദ്ധം (First Part): സംജ്ഞാ പ്രകരണം: അടിസ്ഥാന നിയമങ്ങളും സംജ്ഞകളും പരിഭാഷാ പ്രകരണം: സൂത്രങ്ങൾ വ്യാഖ്യാനിക്കാനുള്ള നിയമങ്ങൾ. സന്ധി പ്രകരണം: അച്ച് (Vowel), ഹൽ (Consonant), വിസർഗ്ഗ സന്ധികൾ. വിഭക്ത്യർത്ഥ പ്രകരണം: കാരകങ്ങളെയും വിഭക്തികളെയും കുറിച്ചുള്ള വിവരങ്ങൾ. സമാസ പ്രകരണം: അവ്യയീഭാവം, തത്പുരുഷൻ, ബഹുവ്രീഹി, ദ്വന്ദ്വൻ തുടങ്ങിയവ. ഉത്തരാർദ്ധം (Second Part): ഭ്വാദി പ്രകരണം: ക്രിയകളുടെ ഉല്പത്തിയും പത്ത് ലകാരങ്ങളും (Tenses/Moods). പ്രക്രിയാ ഭാഗം: വിവിധ ധാതുക്കളിൽ നിന്നുള്ള ക്രിയാരൂപങ്ങളുടെ നിർമ്മാണം. വൈദിക പ്രകരണം: വേദഭാഷയിലെ വ്യാകരണ നിയമങ്ങൾ. സ്വര പ്രകരണം: ഉച്ചാരണത്തിലെ സ്വരഭേദങ്ങൾ (Accents).
ഉപനിഷത്തുകള്‍ സര്‍വ്വജീവജാലങ്ങളിലെന്നപോലെ മനുഷ്യനിലും ഞാനെന്ന ‘അഹം’ ഭാവം അങ്കുരിച്ചത് അനാദിയായകാലത്തുതന്നെയാണ്. മനുഷ്യന്റെ ആദിപിതാവായ വാനരനും എത്രയോ മുമ്പുണ്ടായ അമീബയിൽ ‍പോലും അതിന്റേതായ രീതിയില്‍ ഞാനെന്ന ‘അഹംഭാവം’ അങ്കുരിച്ചിരുന്നു. എന്തിനു നീട്ടുന്നു ബ്രഹ്മത്തില്‍ ത്രിപുടീഭാവം ഉണ്ടായതുതന്നെ മറ്റൊന്നിനെ അറിയാനുള്ള ആഗ്രഹത്തിന്റെ സംശയരൂപത്തിലണല്ലോ. അങ്ങിനെ അറിയേണ്ട വസ്തുവിനെപ്പറ്റിയുള്ള സംശയരൂപത്തിലുള്ള ചിന്ത യാതൊന്നില്‍ നിഴലിച്ചുവോ, അതാണല്ലോ ആദ്യത്തെ ‘ഞാന്‍’. ആ ചെറിയ സംശയത്തിന്റെ ആദികര്‍ത്താവായ ഞാന്‍ എന്ന അഹം യുഗയുഗാന്തരമായി അമീബയിലൂടെ, മത്സ്യവര്‍ഗ്ഗത്തിലൂടെ, തവളവര്‍ഗ്ഗത്തിലൂടെ, പറവകളിലൂടെ ഇഴജന്തുക്കളിലൂടെ, സസ്തനികളിലൂടെ വളര്‍ന്ന് മനുഷ്യനില്‍ എത്തിനില്‍ക്കുമ്പോഴാണ് ഞാന്‍ ആര്? എന്ന് മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഈ ചിന്ത വേദകാലമനുഷ്യന്‍ മുതലേ തുടങ്ങിയിരുന്നുവെന്ന് വേദാദിഗ്രന്ഥങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ആ വേദകാല മനുഷ്യന്‍ തന്റെ മൂലാഭാവചിന്താ പരീക്ഷണശാലയിലെ അത്യൂന്നത ശാസ്ത്രജ്ഞന്മാരായിരുന്നു. താന്‍ ആരെന്നു ചിന്തിക്കുകയും, തന്റെ മൂലരൂപത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവന്നതിനുള്ള കാരണമന്വേഷിക്കുന്നതിലും വീണ്ടും തിരിച്ച് അതിലേയ്ക്ക് ലയിക്കുന്നതിനുള്ള മാര്‍ഗ്ഗമന്വേഷിക്കുന്നതിലും അതില്‍ വിജയിക്കുന്നതിലും മറ്റെന്നെത്തേക്കാളും അവര്‍ വിജയിച്ചിരുന്നു. ആ വിജയകാഹളത്തിന്റെ സുവര്‍ണ്ണരേഖകള്‍ ആണ് ഇന്ന് നമുക്ക് കിട്ടിയിട്ടുള്ള അമൂല്യമായ ഉപനിഷത്തുകള്‍. വേദങ്ങളുടെ പൂര്‍വ്വാര്‍ദ്ധം കര്‍മ്മഭാഗവും ഉത്തരാര്‍ത്ഥം ജ്ഞാനഭാഗവും ആണ്. വേദങ്ങളുടെ അന്ത്യഭാഗമെന്ന അര്‍ത്ഥം വരുന്ന വേദാന്തം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ വേദാന്തങ്ങള്‍ തന്നെയാണ് ഉപനിഷത്തുകള്‍. ഉപനിഷത്തുകള്‍ എന്ന വാക്കിന്റെ അര്‍ത്ഥം അടുത്ത് വസിക്കുന്നത് എന്നാണ്. എന്തിനടുത്ത് വസിക്കുന്നത്? എന്നാണെങ്കില്‍ ആത്മാന്വേഷകന്റെ സൂഹൃത്ത് എന്ന നിലയില്‍ ആത്മാന്വേഷകന്റെ അടുത്ത് അഥവാ ആത്മാവിന്റെ അടുത്ത് എന്ന് ഉത്തരം പറയാം. സത്യവും ജ്ഞാനവും ആയ വിദ്യയാണല്ലോ ഉപനിഷത്തുകള്‍. ഉപനിഷത്തുകള്‍ ആത്മാവിനെപ്പോലെ ജ്ഞാനമാണെന്നിരിക്കെ രണ്ടും തമ്മിലെന്താണു വ്യത്യാസം? വ്യത്യാസം ഉണ്ടെന്നു പറയാം. ഉപനിഷത്തും ആത്മാവിനെപ്പോലെ ബ്രഹ്മം തന്നെ. അതിനെ ഗ്രഹിക്കുന്നതും പഠിക്കുന്നതും ബ്രഹ്മസായൂജ്യത്തിനു കാരണമാകും. ഈ ഉപനിഷത്തുകള്‍ 1008 എണ്ണമുണ്ടെന്നു പറയപ്പെടുന്നു. ഇവയില്‍ 108 എണ്ണത്തോളമേ നമുക്കു ലഭ്യമായിട്ടുള്ളൂ. അവയില്‍ തന്നെ ആദിശങ്കരാചാര്യ സ്വാമികള്‍ പത്തു ഉപനിഷത്തുകള്‍ക്കുമാത്രമേ വ്യാഖ്യാനം എഴുതിയിട്ടുള്ളൂ. അവയാണ് ദേശോപനിഷത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ആത്മാന്വേഷണമാണ് ഉപനിഷത്തുകളുടെ പ്രതിപാദ്യവിഷയം ആ ആത്മാവാകുന്ന ഒന്നിനെപ്പറ്റിയുള്ള അന്വേഷണം ഓരോ ഉപനിഷത്തിലും ഓരോ രീതിയിലാണെന്നു കാണാം. അങ്ങനെ ആത്മാന്വേഷണത്തിന്റെ വിവിധങ്ങളായ ഓരോ വസ്തുക്കള്‍ ആണ് ഓരോ ഉപനിഷത്തും എന്നു പറയുന്നതില്‍ തെറ്റില്ല. മാര്‍ഗ്ഗം ഭിന്നങ്ങളെങ്കിലും ലക്ഷ്യം ഒന്നുതന്നെയായ ഉപനിഷത്തുകള്‍ പലകാലങ്ങളായി എഴുതപ്പെട്ടിട്ടുള്ളവയാണ്. ചിലവ വേദങ്ങളെപ്പോലെതന്നെ വേദകാലത്തുണ്ടായവയാണ് ചിലവ ഇതിഹാസകാലത്തും മറ്റുചിലവ പുരാണകാലത്തിനുശേഷം ഉണ്ടായവയാണ്. ഏറ്റവും ഒടുവില്‍ ഉണ്ടായത് എന്നറിയപ്പെടുന്നത് ആദിശങ്കരാചാര്യ സ്വാമികളുടെ ഗുരുവായ ഗോവിന്ദഗുരുവിന്റെ ഗുരുവായ ഗൗഡപാദാചാര്യ സ്വാമികള്‍ എഴുതിയ മാണ്ഡൂക്യകാരിക അഥവാ ഗൗഡപാദകാരികയാണെന്നു തോന്നുന്നു. ഭൂമിയിലെ പ്രതിപാദന രീതിയിലുള്ള പ്രത്യേകതകൊണ്ടും ഭാഷാപ്രയോഗ വ്യത്യാസങ്ങള്‍കൊണ്ടും മറ്റും ഇവയിലെ കാലവ്യത്യാസം മനസ്സിലാക്കാം. ഉപനിഷത്തുകളിലെ പ്രതിപാദന രീതിക്കും വ്യത്യാസം ഉണ്ട്. ഈശാവാസ്യോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവ സ്വയം പ്രകാശിതമാകുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. കഠോപനിഷത്തിലാകട്ടെ ദേവനായ ഗുരു മനുഷ്യനായ ശിഷ്യന് ഉപദേശിക്കുന്ന രീതിയിലാണ്, ഭര്‍ത്താവായ യാജ്ഞവല്ക്യമുനി ഭാര്യയായ മൈത്രേയിക്കുപദേശിക്കുന്ന രീതിയിലാണ് ബൃഹദാരണ്യകോപനിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശ്രീരാമന്‍ തന്റെ ദാസഭക്തനായ ശ്രീഹനുമാന് ഉപദേശിക്കുന്ന രീതിയിലാണ് മുക്തികോപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. ദേവനായ ശ്രീപരമശിവന്‍ തന്റെ മകനായ ശ്രീസുബ്രഹ്മണ്യസ്വാമിക്ക് ഉപദേശിക്കുന്ന വിധത്തിലാണ് തേജബിന്ദൂപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. വരുണന്‍ തന്റെ മകന്‍ ഭൃഗുവിനെ ഉപദേശിക്കുകയും അഭ്യസിക്കുകയും ചെയ്യുന്ന രീതിയിലാണ് മുണ്ഡകോപനിഷത്ത് എഴുതിയിരിക്കുന്നത്. ഇനി സര്‍വോപനിഷത്ത് സംഗ്രഹമായ ശ്രീമത് ഭഗവത്ഗീത തന്നെ പരമാത്മാവായ ശ്രീകൃഷ്ണന്‍ തന്റെ സഖാവായ അര്‍ജ്ജുനന് ഉപദേശിക്കുന്ന രീതിയിലാണല്ലോ പ്രതിപാദിക്കപ്പെടുന്നത്. ഇങ്ങിനെ ഉപനിഷത്തുകള്‍ ഓരോന്നിനും അതിന്റെതായ പ്രത്യേകതയും ആഖ്യാനവിശേഷതയും ഉണ്ട്. ഇങ്ങനെയൊക്കെ വ്യത്യാസമുണ്ടെങ്കിലും ‘ഏതദ്ധ്യേതക്ഷരം ബ്രഹ്മഃ ഏതദ്ധ്യേതക്ഷരം പരം’ എന്ന രീതിയില്‍ ക്ഷയിക്കാത്തതും പരമവുമായ ബ്രഹ്മത്തെ ആധാരമാക്കിയിട്ടുള്ള പഠനമാണ് എല്ലാ ഉപനിഷത്തിലും കാണുന്നത്. കഠോപനിഷത്തില്‍ ധര്‍മ്മദേവനും, മൃത്യുദേവനുമായ യമന്റെ അടുത്ത് നചികേതസ് എന്ന ബാലന്‍ എത്തിച്ചേരുന്നു. അവനുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കുന്ന രീതിയിലാണ് കഠം എഴുതപ്പെട്ടിരിക്കുന്നത്. ബ്രഹ്മവിദ്യ പഠിക്കാന്‍ വേണ്ട ശ്രദ്ധാവൈരാഗ്യാദികള്‍ തന്റെ ശിഷ്യനാവാന്‍ വന്നിരിക്കുന്നവനുണ്ടോ എന്ന് ആദ്യമായി ശിഷ്യനെ പരീക്ഷിക്കുന്നു. ശിഷ്യന്‍ തൃപ്തനെന്നു കണ്ടിട്ട് വിദ്യയേപ്പറ്റി ഉപദേശം തുടങ്ങുന്നു. വിദ്യ പരയെന്നും, അപരയെന്നും രണ്ടുവിധത്തിലുണ്ടെന്നും അതില്‍ പരാവിദ്യയാണ് മോക്ഷമാര്‍ഗ്ഗത്തിനുള്ള വിദ്യയെന്നും അപരാവിദ്യ ഉദരപൂരണത്തിലുള്ള അവിദ്യയാണെന്നും പറയുന്നു. വിദ്യയിലൂടെ അക്ഷരബ്രഹ്മത്തില്‍ എത്തിച്ചേരുന്നതിലുളള മാര്‍ഗ്ഗങ്ങള്‍ ഓരോന്നായി വിശദീകരിക്കുന്നു. അതിനായിജ്ഞാനിയായ ഗുരുവിനെ സ്വീകരിക്കേണമെന്നും ആ ഗുരു അവിദ്യയില്‍വര്‍ത്തിക്കുന്നവനും ജ്ഞാനാന്ധനാകരുതെന്നും പറയുന്നു. അങ്ങിനെയായാല്‍ വഴിയറിയാത്ത അന്ധനെ വഴിയറിയാത്ത മറ്റൊരന്ധന്‍ നയിക്കുന്നതുപോലെ ലക്ഷ്യപ്രാപ്തിയില്‍ എത്താതെ ജന്മം നശിച്ചുപോകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. പിന്നീട് തടസ്ഥാദി ലക്ഷണങ്ങള്‍ വിശദീകരിക്കുന്നു. ബ്രഹ്മം ഇങ്ങിനെയൊക്കെയുള്ളതാണെങ്കിലും എന്തുകൊണ്ട് നമുക്ക് അനുഭവയോഗ്യമാകുന്നില്ല? അതിന്റെ കാരണവും പറയുന്നു. സ്വയംഭൂവായ ബ്രഹ്മം തന്നെ മനസ്സിലാക്കാതിരിക്കാന്‍ ഇന്ദ്രിയങ്ങളെ ഹനിച്ചെന്നും അങ്ങനെ ഹനിച്ചതുകൊണ്ട് അവ ഒരു വശത്തേക്കു മാത്രം അതായത് പുറത്തേക്കുമാത്രം തുറക്കുന്നവയായിത്തീര്‍ന്നു. അകത്തേക്ക് അടഞ്ഞിരിക്കുന്ന സ്വഭാവം ഇന്ദ്രിയങ്ങള്‍ക്കുള്ളതുകൊണ്ട് ഉള്ളിലിരിക്കുന്ന ബ്രഹ്മഭാവത്തെ ഇന്ദ്രിയങ്ങള്‍ക്ക് അനുഭവയോഗ്യമാകുന്നില്ല. അതുകൊണ്ട് ധീരനായ ഉത്തമനായ മനുഷ്യന്‍ ക്ലേശം സഹിച്ചും പുറത്തേക്കു തുറന്നതായ ഇന്ദ്രിയത്തെ പുറത്തേക്ക് അടച്ചും അകത്തേക്ക് തുറന്നും ഉള്ളിലിരിക്കുന്ന ആത്മാവിനെ കാണാന്‍ ശ്രമിക്കണം എന്നു പറയുന്നു. അങ്ങനെ അന്തര്‍സ്ഫുരണങ്ങളായ ഇന്ദ്രിയങ്ങളെകൊണ്ടും അന്തരാത്മാവിനെ കാണാന്‍ സാധിക്കുന്നു. ഓരോ ശരീരത്തില്‍ ജീവാത്മാവെന്നും പരമാത്മാവെന്നും വ്യത്യാസസ്വഭാവത്തില്‍ പറയപ്പെടുന്നതായ ആത്മാക്കള്‍ വെയിലും, നിഴലും പോലെ ഒരേ ആത്മാവിന്റെ തന്നെ പ്രതിഭയാണെന്നും വെയിലിനെ ആശ്രയിച്ച നിഴലുപോലെ പരമാത്മാവിനെ ആശ്രയിച്ച അവിദ്യ സ്വരൂപമായ നിഴലാണ് ജീവാത്മാവെന്നും വിശദീകരിക്കുന്നു. അതുപോലെ പരമാത്മാവില്‍ ലയിക്കാന്‍ വെമ്പുന്ന ജീവാത്മാവിനെ അമ്പിനോടും വില്ലിനോടും താരതമ്യപ്പെടുത്തുന്നു. പ്രണവമന്ത്രമാകുന്ന ഉപനിഷത്ത് പ്രസിദ്ധമായവയില്‍ ജീവാത്മാവാകുന്ന അമ്പിനെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തെ അപ്രമത്തേനവേധിയില്‍ ജീവാത്മാവ് പരമാത്മാവാകുന്ന പരമ ലക്ഷ്യത്തില്‍ തറച്ച് ബ്രഹ്മസായൂജ്യം ലഭിക്കും എന്നാണ് ഈ മനോഹരമായ ഉപമകൊണ്ട് ഉപനിഷത്തുകാരന്‍ വിശദീകരിക്കുന്നത്. യാതൊരുവനാണോ തന്റെ മനസ്സിലിരിക്കുന്ന സര്‍വകാമക്രോധ ലോഭമോഹാദികളായ മനോമാലിന്യങ്ങളെ ജ്ഞാനയോഗം വഴി നശിപ്പിക്കുന്നത് അവന്‍ ബ്രഹ്മസായൂജ്യം പ്രാപിക്കുന്നു. അതുപോലെതന്നെ യാതൊരുവനാണോ അവന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഹൃദയഗ്രന്ഥിയെ യോഗാദി പ്രക്രിയകള്‍കൊണ്ട് ഭിന്നമാക്കുന്നത് അവനും ബ്രഹ്മസായൂജ്യം ലഭിക്കുന്നു. യോഗികള്‍ അംഗുഷ്ഠമാത്ര പരിണാമിയായ പുരുഷനെ (ജീവനെ) ഹൃദയമദ്ധ്യത്തില്‍ യോഗത്താല്‍ ദര്‍ശിക്കുന്നെന്നും ആ അംഗുഷ്ഠരൂപി സൂര്യനുതുല്യം പ്രകാശിക്കുന്നതും സങ്കല്പാഹങ്കാരാദികളോടു കൂടിയ ജീവഗ്രന്ഥിയാണെന്നും, അങ്ങിനെയുള്ള ആ ജീവഗ്രന്ഥിയെ യോഗശാസ്ത്രപ്രകാരം പൊട്ടിച്ച് ജീവന് പരമമായ ബ്രഹ്മസായൂജ്യത്തില്‍ ലയിക്കാമെന്നും കഠോപനിഷത്തിലൂടെ ധര്‍മ്മരാജാവായ യമന്‍ തന്റെ ശിഷ്യനായ നചികേതസിന് ഉപദേശിക്കുന്നു. മുണ്ഡകോപനിഷത്തില്‍ മറ്റൊരുവിധത്തിലാണ് ബ്രഹ്മസായൂജ്യത്തെപ്പറ്റി വിശദീകരിക്കുന്നത്. ഭൃഗു തന്റെ പിതാവും ഗുരുവുമായ വരുണനോട് എന്താണ് ബ്രഹ്മമെന്നു ചോദിക്കുന്നു. അതിനു മറുപടി നല്‍കുന്നതിപ്രകാരമാണ്. യാതൊന്നില്‍ നിന്നാണോ ഈ ക്കാണായതെല്ലാം ഉണ്ടാകുന്നത് യാതൊന്നിലാണോ എല്ലാം വര്‍ത്തിക്കുന്നത് യാതൊന്നിലാണോ എല്ലാം ലയിക്കുന്നത് അതാകുന്നു ബ്രഹ്മം. ഇതിനെ ഉപാസിക്കൂ എന്നു പറഞ്ഞ് പുത്രനെവിടുന്നു. ഭൃഗുവിനോടു പറയുന്നു. വീണ്ടും തപസിനുശേഷം മനസ്സിലായി പ്രാണനാണു ബ്രഹ്മം എന്ന് കാരണം പ്രാണന്‍ ഉണ്ടായപ്പോഴാണല്ലോ ജീവികള്‍ ഉണ്ടായത്. പ്രാണന്‍കൊണ്ടാണല്ലോ വര്‍ത്തിക്കുന്നത് പ്രാണന്റെ നാശമാണല്ലോ ജീവനാശവും, അതുകൊണ്ട് പ്രാണന്‍ ബ്രഹ്മമാകുന്നു എന്ന് കഠിനമായ തപസ്സിനുശേഷം ഗുരുവിനോടുപറഞ്ഞു. ഗുരു പറഞ്ഞു പോരാ മകനേ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു തപസ്സിനായിപ്പോയി. കഠിന തപസ്സുകൊണ്ട് വീണ്ടും ഭൃഗുവിന് മനസ്സിലായി മനസ് ബ്രഹ്മമാകുന്നു എന്ന്. കാരണം മനസ്സുണ്ടാകുമ്പോഴാണല്ലോ സര്‍വ്വതിലും ഞാനെന്ന ഭാവം ഉണ്ടാകുന്നത്. മനസ്സുകൊണ്ടുതന്നെ വര്‍ത്തിക്കുകയും മനസ്സിനുള്ളില്‍ നശിക്കുകയും ചെയ്യുമല്ലോ. അതുകൊണ്ട് മനസ്സ് ബ്രഹ്മമാകുന്നു എന്ന്. ഗുരുവിനെ ധരിപ്പിച്ചു. ഗുരു പോരാ മകനേ വീണ്ടും തപസ്സു ചെയ്യൂ എന്നു വീണ്ടും കഠിനമായ തപസ്സുകൊണ്ട് ഭൃഗുവിനു മനസ്സിലായി വിജ്ഞാനം നശിച്ചാല്‍ സര്‍വ്വതും നശിക്കുകയും ചെയ്യുന്നല്ലോ അതുകൊണ്ട് വിജ്ഞാനം ബ്രഹ്മം ആകുന്നൂവെന്ന് ഗുരുവിനെ ധരിപ്പിച്ചു.ഗുരുപറഞ്ഞു പോരാ മകനെ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു കഠിനതപസ്സനുഷ്ഠിച്ചു. തപസ്സില്‍ സര്‍വ്വ അഹങ്കാരങ്ങളും ഗര്‍വ്വും നശിച്ച ശിഷ്യന്‍ വരുണന്റെ അടുക്കല്‍ വന്നു പറഞ്ഞൂ ഗുരോ ആനന്ദം ബ്രഹ്മമാകുന്നു. കാരണം ആനന്ദം ഒന്നു മാത്രമാകുന്നു എല്ലാ വസ്തുക്കളുടേയും പ്രഭവസ്ഥാനവും വര്‍ത്തിക്കുന്ന സ്ഥാനവും പ്രളയസ്ഥാനവും അതുകൊണ്ട് ആനന്ദം ബ്രഹ്മമാകുന്നു. മാത്രമല്ല ഈ അറയേണ്ടതിനെ അറിഞ്ഞതുമുതല്‍ എന്റെ സര്‍വ്വ അഹങ്കാരങ്ങളും നശിച്ചുപോയി. സര്‍വ്വവും ആനന്ദത്താല്‍ ഉണ്ടാകുന്നതും ലയിക്കുന്നതും ഞാന്‍ കാണുന്നു. വരുണന്‍ പറഞ്ഞു ശരിയാണു മകനെ ആനന്ദം തന്നെയാകുന്നു ബ്രഹ്മം ഇതു സ്വയം മനനത്താല്‍ മനസിലാക്കേണ്ടതുകൊണ്ടാണ് നിന്നെ ഇത്രയും ബുദ്ധിമുട്ടിച്ചത് എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു. ഇവിടെ മുണ്ഡകത്തില്‍ ബ്രഹ്മത്തെ നാം സ്വയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും അതിന് പക്വതയെത്തിയ ഗുരുവിന്റെ ആവശ്യവും സഹിഷ്ണുതയും താല്പര്യബോധവും വൈരാഗ്യവും അത്യന്താപേക്ഷിതമാണ്. ബ്രഹ്മജ്ഞാന സമ്പാദനത്തിന് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ഇവ ഇല്ലാതെ ഒരു കാരണവശാലും ആ സ്ഥാനത്ത് എത്തിപ്പറ്റുകയില്ല. ഇനി മറ്റൊരുപനിഷത്തുണ്ട്. ബ്രഹ്മഭാവത്തെത്തന്നെ വിശദമായി വിവരിക്കുന്നു. പദാര്‍ത്ഥ പരിമാണു ആറ്റമാണെന്നു കണ്ടിട്ട് വീണ്ടും അതിനെ പരിഛേദിച്ചിട്ട് അതിലെയും സൂക്ഷ്മഘടകങ്ങള്‍ ന്യൂക്ലിയസും ഇല്‌ക്ട്രോണും മറ്റുമാണെന്നു വിശദീകരിച്ച് സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്നതുപോലെ എല്ലാം ബ്രഹ്മമാണ് അഥവാ പ്രണവമാണ് എന്നു മനസ്സിലാക്കിയ ഋഷികള്‍ അതിനെ വീണ്ടും വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു. ശബ്ദാടിസ്ഥാനത്തില്‍ അ,ഉ,മ എന്നും മനസ്സിന്റെ തലത്തില്‍ ജാഗ്രത്, സ്വപ്തം, സുഷുപ്തി, തുരീയം എന്നീ അവസ്ഥകളെയും ഈശ്വരന്റെ തലത്തില്‍ വൈശ്വാനരന്‍, തൈജസന്‍, പ്രാജ്ഞന്‍, തുരീയന്‍ എന്നീ അവസ്ഥകളും മറ്റും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്യുന്നു. മാണ്ഡൂക ഉപനിഷത്തില്‍ അവയെ പരസ്പരം ബന്ധിച്ച് വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഉപനിഷത്തുകളുടെ രാജാവ് എന്ന നിലയില്‍ വര്‍ത്തിക്കുന്ന മാണ്ഡൂക്യോപനിഷത്ത് അവയെ വിശദമായി വിശകലനം ചെയ്യാന്‍ ഗൗഡപാദാചാര്യര്‍ ഗൗഡപാദകാരിക തന്നെ എഴുതുകയുണ്ടായി. ഈ മാണ്ഡൂക്യകാരികയും ഒരു പ്രത്യേക ഉപനിഷത്തായി ഗണിക്കപ്പെട്ടുപോരുന്നു. ബ്രഹ്മഭാവത്തിന്റെ പരമാണു രൂപത്തിലേക്കിറങ്ങിച്ചെയ്യുന്ന ബ്രഹ്മസൂക്ഷ്‌മോപാസന ഈ മാണ്ഡൂക്യോപനിഷത്തിലാണ് വിവരിക്കപ്പെടുന്നത്. ഇങ്ങനെ ഓരോ ഉപനിഷത്തും ഓരോ വിധത്തിലാണ് ബ്രഹ്മത്തെ അഭിമുഖീകരിക്കുന്നത്. മാര്‍ഗ്ഗം പലതാണെങ്കിലും ലക്ഷ്യം ബ്രഹ്മപ്രാപ്തിതന്നെയാണെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായല്ലോ. എല്ലാ ഉപനിഷത്തുകളുടെയും ആഖ്യാനവിഷയം ബ്രഹ്മം തന്നെ.
മഹർഷി പതഞ്ജലി തന്റെ യോഗസൂത്രത്തിൽ വിവരിച്ചിട്ടുള്ള എട്ടു ഘട്ടങ്ങളുള്ള യോഗമാർഗ്ഗമാണ് അഷ്ടാംഗയോഗ (Ashtanga Yoga). 'അഷ്ട' എന്നാൽ എട്ട് എന്നും 'അംഗം' എന്നാൽ ഭാഗം എന്നുമാണ് അർത്ഥം. മനസ്സിനെ നിയന്ത്രിക്കാനും ആത്മീയമായ ഉന്നതി കൈവരിക്കാനും സഹായിക്കുന്ന ഈ എട്ടു ഘട്ടങ്ങൾ താഴെ പറയുന്നവയാണ്: യമം (Yama): സാമൂഹികമായ അച്ചടക്കം. അഹിംസ, സത്യം, അസ്തേയം (മോഷണമില്ലായ്മ), ബ്രഹ്മചര്യം, അപരിഗ്രഹം (അമിതമായി ഒന്നും കരുതിവെക്കാതിരിക്കൽ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിയമം (Niyama): വ്യക്തിപരമായ അച്ചടക്കം. ശൗചം (ശുദ്ധി), സന്തോഷം, തപസ്സ്, സ്വാധ്യായം (പഠനം), ഈശ്വര പ്രണിധാനം (ദൈവസമർപ്പണം) എന്നിവയാണിതിൽ. ആസനം (Asana): ശാരീരികമായ ഇരിപ്പുകൾ. ശരീരത്തിന് സ്ഥിരതയും സുഖവും നൽകുന്ന രീതിയിലുള്ള വ്യായാമമുറകൾ. പ്ാണായാമം (Pranayama): ശ്വാസഗതിയുടെ നിയന്ത്രണം. ശ്വസനത്തിലൂടെ പ്രാണവായുവിനെ ക്രമീകരിക്കുന്ന രീതി. പ്രത്യാഹാരം (Pratyahara): ഇന്ദ്രിയങ്ങളെ ബാഹ്യവിഷയങ്ങളിൽ നിന്ന് പിൻവലിച്ച് ഉള്ളിലേക്ക് തിരിക്കുക. ധാരണ (Dharana): ഏകാഗ്രത. മനസ്സിനെ ഒരു പ്രത്യേക ലക്ഷ്യത്തിലോ ബിന്ദുവിലോ ഉറപ്പിച്ചു നിർത്തുക. ധ്യാനം (Dhyana): തടസ്സമില്ലാത്ത ചിന്താപ്രവാഹം. മനസ്സ് പൂർണ്ണമായും ശാന്തമായിരിക്കുന്ന അവസ്ഥ. സമാധി (Samadhi): ആത്മസാക്ഷാത്കാരം. ധ്യാനിക്കുന്ന വ്യക്തിയും ധ്യാനവിഷയവും ഒന്നായിത്തീരുന്ന ഉന്നതമായ അവസ്ഥ. ഇതിൽ ആദ്യത്തെ അഞ്ച് ഭാഗങ്ങൾ പുറമെയുള്ള അച്ചടക്കവുമായി (ബാഹ്യ അംഗങ്ങൾ) ബന്ധപ്പെട്ടവയും അവസാനത്തെ മൂന്നെണ്ണം മനസ്സിന്റെ ഉള്ളിലുള്ള പ്രവർത്തനങ്ങളുമായി (അന്തര അംഗങ്ങൾ) ബന്ധപ്പെട്ടവയുമാണ്.
ജയ് ബാബാ ജി 🙏 ശിവപുരി ബാബ കുന്നംകുളത്തിന്നടുത്ത് ഒരുവന്നൂര്‍ പാഴൂര്‍ (കറുത്തേടത്ത്) മനയില്‍ 1826-ല്‍ ഒരു ഉണ്ണി ജനിച്ചു. 'ജയന്തന്‍‍' എന്ന പേരുണ്ടായിരുന്ന ആ ഉണ്ണിയുടെ അച്ഛനമ്മമാര്‍ വളരെ നേരത്തെ ആ ഉണ്ണിയെ വിട്ടുപോയി. പിന്നീട് മുത്തശ്ശനാണ് വളര്‍ത്തിക്കൊണ്ടുവന്നത്. ആറോ ഏഴോ വയസ്സായപ്പോഴേക്കും ബ്രഹ്മചര്യവും ഉപനയനവും കഴിഞ്ഞു. മുത്തശ്ശന്‍റെ ശിക്ഷണത്തിലും മേല്‍നോട്ടത്തിലും സംസ്കൃതം, വേദം, ബ്രാഹ്മണങ്ങള്‍‍, ആയുര്‍വേദം, ജ്യോതിഷം തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടി. ഉണ്ണിയുടെ ജാതകം പഠിച്ച മുത്തശ്ശന് അറിയാമായിരുന്നു, ഇദ്ദേഹം വലുതായാല്‍ മഹാനായൊരു സന്യാസിയായിത്തീരും എന്ന്. ബ്രഹ്മചര്യം കഴിഞ്ഞ ഉടനെ വിവാഹം കഴിപ്പിച്ച് മുത്തശ്ശന്‍‍ ജയന്തനെ അനുഗ്രഹിച്ചു- 'ശങ്കരാചാര്യര്‍ ഭാരതപര്യടനമേ നടത്തിയിട്ടുള്ളൂ. എന്നാല്‍ നീ ലോകപര്യടനം നടത്തണം'. മുത്തശ്ശന്‍‍ യാത്രക്ക് വേണ്ട സമ്പത്തു സ്വരൂപിച്ചു വെച്ചിരുന്നത് ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ ജയന്തന്‍ നമ്പൂതിരിപ്പാട് കുടുംബ ബന്ധം ഉപേക്ഷിച്ച് മുത്തശ്ശന്‍റെ അനുഗ്രഹം വാങ്ങി തന്റെ തീര്‍ത്ഥയാത്ര ആരംഭിച്ചു. (എന്നാല്‍, മുത്തശ്ശന്‍ ആണ് ആദ്യം ലൌകികബന്ധങ്ങള്‍ ഉപേക്ഷിച്ച് ശിഷ്ട ജീവിതം ഈശ്വര ചിന്തയില്‍ കഴിയണം എന്ന് തീരുമാനിച്ച് നര്‍മ്മദയുടെ തീരത്തുള്ള കാട്ടില്‍ എത്തിച്ചേര്ന്നതത്രേ. ഏറെ താമസിയാതെ ജയന്തനും മുത്തശ്ശന്റെ സമീപത്തു എത്തി. അദ്ദേഹം മരിക്കുന്നത് വരെ കൂടെ കഴിയുകയും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത ശേഷം ഉള്‍ക്കാട്ടിലേക്ക് പ്രവേശിക്കുകയും കഠിന തപസ്സില്‍ മുഴുകുകയും ചെയ്തു എന്നും പറയപ്പെടുന്നു. ) 25 വര്‍ഷത്തോളം തപസ്സിരിക്കുകയും 'ബോധോദയം' ലഭിച്ചശേഷം ശ്രുന്ഗേരി മഠത്തില്‍ പോയി സന്യസിച്ച് ഗോവിന്ദാനന്ദ ഭാരതി എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാരതപര്യടനത്തിനായി ഇറങ്ങിത്തിരിച്ചു. പര്യടനം നടത്തുന്നതിന്നിടയില്‍ തന്നെക്കാള്‍‍ 8 വര്ഷം പ്രായം കുറവുള്ള ശ്രീരാമകൃഷ്ണ പരമഹംസരെ കണ്ടുമുട്ടി. ബാലഗംഗാധര തിലകിന് ജ്യോതിഷശാസ്ത്രത്തെ പറ്റിയുള്ള അറിവുകള്‍ പകര്‍ന്നു കൊടുത്തു. പില്‍ക്കാലത്ത് തന്റെ ശിഷ്യനായിത്തീര്‍ന്ന അരവിന്ദഘോഷിനെയും ഈ യാത്രയില്‍ കാണുകയുണ്ടായി. എന്നാല്‍ ഒരിക്കലും ഗുരുഭാവത്തില്‍ ഇരിക്കാന്‍‍ അദ്ദേഹം തയാറായിരുന്നില്ല. ഭൌതിക സുഖങ്ങളില്‍ നിന്നുള്ള ഒട്ടലുകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ഒരാശ്രമം ഉണ്ടാക്കി ശിഷ്യഗണങ്ങളുമായി ശിഷ്ട ജീവിതം കഴിക്കാന്‍ ഒട്ടും ആഗ്രഹിച്ചില്ല. തുടര്‍ന്ന് മുത്തശ്ശന്റെ ആഗ്രഹമായിരുന്ന നീണ്ട ലോകപര്യടനത്തിന് ഒരുങ്ങി. ഒരു സൂഫി സന്യാസി വഴി ലഭിച്ച സൂഫി ബ്രദര്‍ ഹുഡ് സര്ടിഫികറ്റ് കാണിച്ച് ഖയ്ബര്‍ പാസ്‌ കടന്ന് അഫ്ഘാനിസ്ഥാനിലേക്കും, പിന്നീട് ഇസ്തന്‍ബുള്‍, ടര്ക്കി എന്നീ രാജ്യങ്ങളിലേക്കും പ്രവേശിച്ച് മതപുരോഹിതരെയും വിദ്വാന്മാരെയും രാഷ്ട്രത്തലവന്മാരെയും സന്ദര്‍ശിച്ചു. കുറച്ചുനാള്‍ അവിടെ തങ്ങി. തത്വശാസ്ത്ര വിഷയങ്ങള്‍‍ ചര്‍ച്ച നടത്തുകയും ചെയ്തു. എല്ലാ മതങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അവരുടെ പ്രാര്‍ത്ഥനകളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. അങ്ങിനെ ആദ്ദേഹത്തിന് മക്ക സന്ദര്ശിക്കുവാനുള്ള അനുവാദവും കിട്ടി. മക്കയില്‍ കടന്നു പ്രാര്ത്ഥിക്കാന്‍ അവസരം ലഭിച്ച ആ‍ദ്യത്തെ അമുസ്ലീം അല്ലെങ്കില്‍ ആദ്യത്തെ ഹിന്ദു ഇദ്ദേഹം തന്നെ ആണ്. അറേബ്യന്‍ മരുഭൂമിയിലൂടെ കാല്‍നടയായി നടന്ന് മലനിരകളും താഴ്വരകളും താണ്ടി ക്രിസ്തുവിനെ വന്ദിക്കാനായി ജെറുസലേമിലെത്തി. വത്തിക്കാനില്‍ ക്രുസ്ത്യാനികള്‍ അല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. പക്ഷേ, ഗോവിന്ദാനന്ദ ഭാരതിക്ക് ജെറുസലേം സന്ദര്‍ശിക്കാനും റോമില്‍ കൂടുതല്‍ ദിനം ചെലവഴിക്കാനും കുറച്ച് ദിവസം ക്രുസ്ത്യാനിറ്റിയെക്കുറിച്ച് പഠിക്കാനായി റോമില്‍ തങ്ങുവാനും അനുവാദം ലഭിച്ചു. അദ്ദേഹം തന്‍റെ വിശ്വാസം എപ്പോഴും തുറന്ന് പറഞ്ഞിരുന്നു-- ശരിയായ ജീവിതം എന്നാല്‍ നമ്മുടെ ശരീരത്തിനെയും, ബുദ്ധിയേയും, മനസ്സിനെയും, ആത്മാവിനെയും പരിപൂര്‍ണ്തയില്‍ എത്തിക്കുകയാണ്. ഇതിനായി ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ പരിശീലനങ്ങള്‍ ആവശ്യമാണ്‌. യാത്രക്കിടയില്‍ ജർമനിയിലെ വില്ല്യം കൈസറുമായി സംഭാഷണങ്ങള്‍ നടത്തി. നെതെര്ലന്റിലെ രാജ്ഞിയെ സന്ദര്‍ശിച്ചു. ഇംഗ്ലൽ ബാബ എത്തിയ വിവരം അറിഞ്ഞപ്പോൾ വിക്ടോറിയ രാജ്ഞി കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ചക്രവര്‍ത്തി മരിച്ച ദുഖത്തിലായിരുന്നു. രാജ്ഞി.18 തവണകളിലായി18 കൊട്ടാരങ്ങളില്‍ വെച്ചാണ് രാജ്ഞി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. മരണത്തെക്കുറിച്ച് രാജ്ഞിക്ക് അറിയേണ്ടതെല്ലാം അദ്ദേഹം പറഞ്ഞുകൊടുത്തു. തന്റെ മരണശേഷമേ ഇംഗ്ലണ്ട് വിട്ടു പോകാവൂ എന്ന് രാജ്ഞി അദ്ദേഹത്തെ ചട്ടം കെട്ടിയിരുന്നു. രാജ്ഞിയുടെ യോഗാദ്ധ്യാപകന്‍ കൂടി ആയിരുന്നു അദ്ദേഹം. തന്റെ യാത്രക്കിടയില്‍ ഏറ്റവും അധികം കാലം അദ്ദേഹം ചെലവഴിച്ചത്‌ ഇന്ഗ്ലണ്ട്ലായിരുന്നു, അക്കാലത്ത് അദ്ദേഹം വിന്‍സ്ടന്‍ ചര്‍ച്ചില്‍, ബര്നാഡ് ഷാ തുടങ്ങിയവരുമായി ദീര്‍ഘസംഭാഷണങ്ങള്‍ നടത്തി. നാലഞ്ചു വര്‍ഷത്തോളം അദ്ദേഹം അവിടെ താമസിച്ച് ഭാരതീയ സംസ്കാരത്തെ പറ്റി പലേ വിശിഷ്ട വ്യക്തികളുമായി ചര്‍ച്ച ചെയ്തു. മയന്‍ ദ്വീപില്‍ വില്കിന്സന്‍ കുടുംബത്തിന്റെ കൂടെ അദ്ദേഹം ഏറെ നാള്‍ താമസിച്ചു. 1901-ല്‍ രാജ്ഞി മരിച്ച ശേഷം ഇംഗ്ലണ്ട് വിട്ടു. ലിയോ ടോള്‍സ്റ്റോയ്‌യുമായി അദ്ദേഹം നല്ല അടുപ്പത്തിലായിരുന്നു. ഒരു മാസത്തോളം മോസ്കോവില്‍ താമസിച്ചു. ടോള്‍സ്ടോയി അദ്ദേഹത്തിനെ പിരിയാന്‍ അനുവദിക്കാത്തതുകൊണ്ട് അദ്ദേഹം ടോള്‍സ്റ്റോയ്‌യോട് പറയാതെ ആ നാട് വിട്ടു. പാരിസില്‍ മാഡം ക്യൂറി ദമ്പതിമാരുടെ കൂടെയും താമസിച്ചിരുന്നു. റേഡിയം കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു മാഡം ക്യൂറി. അദ്ദേഹം അവരോട് പരീക്ഷണത്തിന് ഉപയോഗിക്കുന്ന പൊടി, അറ്റോമിക് പോയന്റ്റ് വരെ പൊടിക്കുവാന്‍ പറഞ്ഞു. അതൊരു വഴിത്തിരിവായി മാറി. ഇറ്റലിയില്‍ വെച്ച് വയര്ലെസ് സന്ദേശങ്ങള്‍ അയക്കാനുള്ള ശ്രമത്തിലായിരുന്ന മാര്‍കോണിയോട് നമ്മള്‍ എന്തുതന്നെ സംസാരിച്ചാലും അത് ലോകം മുഴുവന്‍ കറങ്ങി നമ്മളിലെക്കുതന്നെ എത്തിച്ചേരും എന്ന് പറഞ്ഞത് മാര്‍കോണിക്ക് പ്രചോദനമായി. പ്രസിഡന്റ്‌ റൂസ് വെല്‍റ്റ് നെ സന്ദര്‍ശിച്ച ശേഷം മെക്സികൊവിലെ ഭരണാധികാരിയെ സന്ദര്‍ശിച്ചു. ഒട്ടു മുക്കാലും കാല്‍നടയായിത്തന്നെ യൂറോപ്പ്, ഇംഗ്ലണ്ട്, ഗ്രീന്‍ലാന്‍ഡ്‌, കാനഡ, അമേരിക്ക എന്നീരാജങ്ങളില്‍ തങ്ങി സൌത്ത് അമേരിക്ക, പസിഫിക് ദ്വീപുകള്‍, ന്യൂ സീലന്റ്, ഓസ്ട്രേലിയ,ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ സഞ്ചരിച്ച്‌ ഒടുവില്‍ നാല് പതിറ്റാണ്ട്കള്‍ക്ക് ശേഷം ഭാരതഭൂമിയില്‍ തിരിച്ചെത്തി. കാശിയില്‍ വെച്ച് മദന്‍ മോഹന്‍ മാളവ്യജിയെ കണ്ടുമുട്ടി. ബനാറസ് ഹിന്ദു യൂണിവേര്‍‌സിറ്റി സ്ഥാപിക്കുന്നതിന്റെ ശ്രമത്തിലായിരുന്ന മാളവ്യ ജി അതിന്റെ പൂര്‍ണ്ണ ചുമതല അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വിനയപൂര്‍വ്വം താന്‍ ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു നിരസിച്ചു. ആരുടെയെങ്കിലും ഗുരുസ്ഥാനം ഏറ്റെടുക്കാലോ, ആശ്രമം സ്ഥാപിക്കലോ തന്റെ മനസ്സില്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. നല്ലൊരു തുക സ്ഥാപനത്തിനു വേണ്ടി സംഭാവന നല്‍കുകയും ചെയ്തു. ഒടുവില്‍ കേരളത്തില്‍, പതിറ്റാണ്ടുകള്‍ നീണ്ട തീര്‍ത്ഥയാത്രയുടെ പര്യവസാനത്തിനായി സ്വന്തം ജന്മഗൃഹത്തില്‍ തന്റെ തീര്‍ത്ഥയാത്ര തുടങ്ങിയ സ്ഥാനത്ത് എത്തിയപ്പോള്‍ അവിടെ സ്വജനങ്ങളെയോ ഗൃഹമോ ഒന്നും കണ്ടെത്താനായില്ല. നാടുവിട്ടു പോകുമ്പോള്‍ തന്റെ പേരിലുള്ള സമ്പത്തെല്ലാം സഹോദരിക്ക് നല്‍കിയിരുന്നു. അവര്‍ ഇഹലോകവാസം വെടിയും മുന്പ് സ്വത്ത് ഇല്ലാത്തവര്‍ക്കായി അതെല്ലാം ദാനം ചെയ്തിരുന്നു. മൂന്ന് തലമുറയോടെ തന്റെ കുടുംബം അവസാനിക്കുമെന്ന മുത്തശ്ശന്റെ പ്രവചനം അദ്ദേഹം അപ്പോള്‍ ഓര്‍ത്തു. ജീവിതത്തിലെ പ്രധാന അദ്ധ്യായത്തിന്റെ പരിസമാപ്തിക്ക് ശേഷം നേപാളിലെ പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തില്‍ പങ്കേടുക്കനായി അദ്ദേഹം യാത്ര തിരിച്ചു. (ഫെബ്രുവരി 1926 -ല്‍) പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രിക്ക് ഒട്ടുമിക്ക സന്യാസിമാരും യോഗിമാരും നേപ്പാളില്‍ എത്തിച്ചേരുക പതിവാണ്. മറ്റു രാജ്യക്കാര്‍ക്ക് ഏഴു ദിവസം അവിടെ തങ്ങാമെന്നാണ് നിയമം. 7 ദിവസം കഴിഞ്ഞാല്‍ പോലിസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യണം. അങ്ങിനെ പോലീസ് സ്റ്റേഷനിലെക്കുള്ള ക്യു വില്‍ അദ്ദേഹവും നിന്നു. ആസമയത്ത് നേപ്പാളിലെ ബ്രിട്ടീഷ്‌ ഭരണാധികാരിയായിരുന്ന വില്കിന്‍സന്‍ പ്രഭു തന്റെ കുതിരവണ്ടിയില്‍ കടന്നുപോയി. പെട്ടെന്ന് വണ്ടി നിര്‍ത്തി ഗോവിന്ദാനന്ദ ഭാരതിയെ നോക്കി പ്രഭു ചോദിച്ചു---അങ്ങല്ലേ, പണ്ട് ഇന്ഗ്ലണ്ടില്‍ ഉണ്ടായിരുന്ന ഗോവിന്ദ ? അതേ എന്ന മറുപടി ലഭിച്ചതും പ്രഭു പറഞ്ഞു-- ഇംഗ്ലണ്ടില്‍ അങ്ങ് താമസിച്ചിരുന്ന വില്‍കിന്‍സന്‍ കുടുംബത്തില്‍ അന്നുണ്ടായിരുന്ന കുട്ടിയാണ് ഞാന്‍....അദ്ദേഹം ഉടന്‍തന്നെ രാജാവിനെ വിളിച്ച് ശിവപുരിയില്‍ ആ സന്യാസിക്ക് വേണ്ട ഭൂമി പതിച്ചു നല്‍കാന്‍ ഉത്തരവിട്ടു. ഏക്കര്‍ കണക്കിന് ഭൂമി ശിവപുരി മലയില്‍ ലഭിച്ചെങ്കിലും ഒരു കുടില്‍ കെട്ടി അവിടെ താമസിക്കാനാണ് 'ഗോവിന്ദ' ഇഷ്ടപ്പെട്ടത്. പ്രഭു എല്ലാ ഞായറാഴ്ചയും അവിടെ ചെന്ന് കുടിലും പരിസരവും വൃത്തിയാക്കുകയും അദ്ദേഹത്തിന് വേണ്ട ഭക്ഷണം ഒരുക്കിക്കൊടുക്കുകയും ചെയ്തുപോന്നു. അങ്ങിനെ ഗോവിന്ദാനന്ദഭാരതി 'ശിവപുരിബാബ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 38 വര്‍ഷത്തോളം കാലം അദ്ദേഹം ശിവപുരിയില്‍ കഴിഞ്ഞുകൂടി. ഒടുവില്‍ 1963 ജനുവരി 28 -ആം തിയ്യതി 137 -ആം വയസ്സില്‍-- "എന്റെ കര്‍ത്തവ്യം തീര്‍ന്നു. ഞാനിതാ പോകുന്നു. ഈശ്വരനെ വിചാരിക്കുവിന്‍" എന്നു തന്‍റെ ചുറ്റും നില്‍ക്കുന്നവരോട് ശിവപുരി ബാബ പറഞ്ഞു. ഉടനെ മഹാസമാധിയില്‍ ലയിക്കുകയും ചെയ്തു.. അവസാനിക്കുന്നില്ല. Uma Namboodiri

Friday, February 06, 2026

നാരായണ ഗുരുവും രമണ മഹർഷിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ത്യയെ ചിലപ്പോൾ മതങ്ങളുടെയും സന്യാസിമാരുടെയും നാടായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ ലോകത്തിന് നൽകിയത്ര ആത്മീയ സംഭാവനകൾ മറ്റൊരു ഉപഭൂഖണ്ഡവും നൽകിയിട്ടില്ല. കാലം മുതൽക്കേ, മനുഷ്യരാശിയെ മിഥ്യയിൽ നിന്ന് സത്യത്തിലേക്കും, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും, മരണത്തിൽ നിന്ന് ജീവിതത്തിലേക്കും നയിച്ച സന്യാസിമാരെയും പ്രവാചകന്മാരെയും ഇന്ത്യ സൃഷ്ടിച്ചുവരികയാണ്. പ്രത്യേകിച്ച്, 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ നിന്ന് സ്വയം തിരിച്ചറിഞ്ഞ നിരവധി ആത്മാക്കൾ ഉയർന്നുവന്നിട്ടുണ്ട്. ബംഗാളിൽ ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും, മഹാരാഷ്ട്രയിൽ സായിബാബയും, തമിഴ്നാട്ടിൽ രമണ മഹർഷിയും, കേരളത്തിൽ ശ്രീനാരായണ ഗുരുവും ശ്രീ ചട്ടമ്പി സ്വാമികളും, തുടങ്ങിയവർ ഈ മഹാത്മാക്കളിൽ ചിലരായിരുന്നു. അത്ര പ്രശസ്തരല്ലെങ്കിലും തുല്യമായി മഹാന്മാരായ മറ്റ് നിരവധി ആത്മാക്കൾ ഉണ്ടായിരുന്നിരിക്കാം. ചിലപ്പോഴൊക്കെ, ഈ സന്യാസിമാർക്കിടയിൽ ചില അസാധാരണ കൂടിക്കാഴ്ചകൾ ഉണ്ടായിട്ടുണ്ട്. 1916-ൽ തിരുവണ്ണാമലയിൽ വെച്ച് ശ്രീനാരായണ ഗുരുവും ഭഗവാൻ രമണ മഹർഷിയും തമ്മിൽ നടന്ന കൂടിക്കാഴ്ച അത്തരമൊരു രസകരമായ കൂടിക്കാഴ്ചയായിരുന്നു. ആത്മജ്ഞാനം നേടിയ മഹാത്മാക്കൾ ഒത്തുചേരുന്നത് അപൂർവമാണ്. അതിനാൽ, ഈ സംഭവം പുസ്തകങ്ങളിലെങ്കിലും സൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. മിക്ക ജീവചരിത്രകാരന്മാരും ഈ സംഭവത്തെക്കുറിച്ച് തങ്ങളുടെ പുസ്തകങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും, വിശദമായ വിവരണം അപൂർവമാണ്. 1948-ൽ ശിവഗിരി മാസികയിൽ എസ്.എം. എന്ന പേരിൽ സ്വാമി മംഗളാനന്ദ ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഒരു ആധികാരിക റിപ്പോർട്ട് എഴുതിയിരുന്നു. സ്വാമി മംഗളാനന്ദ നേരിട്ട് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ രമണ മഹർഷി നൽകിയ വിശദാംശങ്ങൾക്കനുസൃതമായാണ് ഇത് എഴുതിയത്, അതിനാൽ ഈ വിഷയത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമെന്ന് ഇതിനെ വിളിക്കാം. 1984 ജൂലൈയിലെ ലക്കത്തിൽ രമണാശ്രമത്തിൽ നിന്നുള്ള 'മൗണ്ടൻ പാത്ത്' മാസികയും ശ്രീനാരായണ ഗുരുവിന്റെ സന്ദർശനത്തെക്കുറിച്ച് ഒരു വിവരണം നൽകിയിട്ടുണ്ട്. ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ ശിവഗിരി മാസികയിലും 1985 മെയ് ലക്കത്തിലെ വിവേകോദയത്തിലും അദ്ദേഹത്തിന്റെ 'ഗുരുദേവ ചരിത്രകഥകളിലെ കാണപ്പുരങ്ങൾ' എന്ന പുസ്തകത്തിലും ഇതിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ഈ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ് താഴെ കൊടുത്തിരിക്കുന്ന വിവരണം തയ്യാറാക്കിയിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സ്വാമി ഗോവിന്ദാനന്ദ 1916-ൽ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് 'ശ്രീനാരായണ സേവാ ആശ്രമം' എന്ന പേരിൽ ഒരു ആശ്രമം സ്ഥാപിച്ചു. ശ്രീനാരായണ ഗുരു തന്റെ ശിഷ്യന്മാരായ സ്വാമി അച്യുതാനന്ദ, സ്വാമി സുഗുണാനന്ദ, സ്വാമി വിദ്യാനന്ദ തുടങ്ങിയവരോടൊപ്പം ആശ്രമത്തിന്റെ ഉദ്ഘാടനത്തിനായി അവിടെ എത്തി. ചടങ്ങിന്റെ അവസാനം, കുന്നക്കുടി മഠാധിപതി സ്വാമി അദ്വൈതാനന്ദ, ഗണപതി സ്വാമി, കോവിലൂർ മഠാധിപതി, രാമാശ്രമത്തിലെ പഴണി സ്വാമി തുടങ്ങിയവർ ഗുരുദേവനെ അവരവരുടെ ആശ്രമങ്ങളിലേക്ക് ക്ഷണിച്ചു. അവരിൽ, പഴണി സ്വാമി ഒരു കേരളീയനായിരുന്നു, ശിവഗിരി ആശ്രമം പലതവണ സന്ദർശിച്ചിരുന്നു. കേരളത്തിലേക്കുള്ള മടക്കയാത്രയിൽ തിരുവണ്ണാമലയിലെ രാമാശ്രമം സന്ദർശിക്കാൻ അദ്ദേഹം ഗുരുദേവനോട് അഭ്യർത്ഥിച്ചു. ഗുരുദേവന് ഉടൻ കേരളത്തിലേക്ക് മടങ്ങേണ്ടി വന്നതിനാൽ, കുന്നക്കുടി, കോവിലൂർ സന്ദർശനം മാറ്റിവച്ചു (പിന്നീട് അദ്ദേഹം 1926-ൽ ഈ സ്ഥലങ്ങൾ സന്ദർശിച്ചു). മടക്കയാത്രയിൽ താൻ തിരുവണ്ണാമല സന്ദർശിക്കുമെന്നും തുടർന്ന് കേരളത്തിലേക്ക് പോകുമെന്നും ഗുരുദേവൻ പഴനി സ്വാമിയെ അറിയിച്ചു. ആശ്രമത്തിന്റെ ഉദ്ഘാടനത്തിനുശേഷം, ഗുരുദേവൻ സ്വാമി ഗോവിന്ദാനന്ദ ഉൾപ്പെടെയുള്ള ശിഷ്യന്മാരോടൊപ്പം ചെന്നൈയിലേക്ക് (അന്ന് മദ്രാസ്) യാത്ര ചെയ്തു. മദ്രാസിൽ ഒരാഴ്ച നീണ്ടുനിന്ന പരിപാടിക്ക് ശേഷം അവർ തിരുവണ്ണാമല വഴി കേരളത്തിലേക്ക് തിരിഞ്ഞു. 17 വയസ്സുള്ളപ്പോൾ രമണമഹർഷി തിരുവണ്ണാമലയിൽ എത്തി, സമാധിയാകുന്നതുവരെ അവിടെ നിന്ന് പോയിരുന്നില്ല. തിരുവണ്ണാമല യഥാർത്ഥത്തിൽ ഒരു പർവതമാണ്, അതിന്റെ സമീപ പ്രദേശങ്ങളും ഈ പേരിലാണ് അറിയപ്പെടുന്നത്. ഈ പർവതത്തിന്റെ ഒരു ഭ്രമണം പൂർത്തിയാക്കാൻ, നമുക്ക് ഏകദേശം 8 കിലോമീറ്റർ നടക്കേണ്ടിവരും. ശ്രീനാരായണ ഗുരുവും ശിഷ്യന്മാരും തിരുവണ്ണാമല ക്ഷേത്രം സന്ദർശിച്ച് രാവിലെ 10 മണിയോടെ മലയുടെ അടിവാരത്ത് എത്തി. ഈ കാലയളവിൽ, രമണമഹർഷി ഈ പർവതത്തിലെ സ്കന്ദാശ്രമത്തിൽ താമസിച്ചിരുന്നു. പർവതത്തിന്റെ അടിവാരത്തിൽ കുറച്ചുനേരം വിശ്രമിച്ച ശേഷം ഗുരുദേവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു, “ഇവിടെ എത്തിയതിനുശേഷം മഹർഷി ഒരിക്കലും ഈ മല ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു. നമുക്ക് മുകളിലേക്ക് പോയി അദ്ദേഹത്തെ കാണാം.” അവർ മല കയറാൻ തുടങ്ങി. ഈ യാത്രയിൽ ഗുരുദേവൻ തന്റെ ശിഷ്യന്മാരുമായി ധാരാളം തമാശകൾ പങ്കുവെച്ചു. ഒരു ഘട്ടത്തിൽ, അദ്ദേഹം പെട്ടെന്ന് നിർത്തി തന്റെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു. തന്റെ സ്വാഭാവിക നർമ്മബോധത്തിൽ അദ്ദേഹം പറഞ്ഞു, “ഒരു പഴയ കാര്യം കാരണം നമുക്ക് ഈ മലകളെല്ലാം കയറേണ്ടി വന്നു”. ഗുരുദേവന്റെ പെട്ടെന്നുള്ള ഈ തമാശ ശിഷ്യന്മാരെ സന്തോഷത്തിൽ മുക്കി. അതിനിടയിൽ, ഗുരുദേവനും ശിഷ്യന്മാരും മലയുടെ താഴെ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ പഴനി സ്വാമി മഹർഷിയെ അറിയിച്ചു. ഇത് കേട്ട് മഹർഷി അവരെ സ്വീകരിക്കാൻ ഇറങ്ങിവരാൻ തയ്യാറായി. അപ്പോഴേക്കും ഗുരുദേവനും ശിഷ്യന്മാരും അവിടെ എത്തിയിരുന്നു. രണ്ട് മുനിമാരും പരസ്പരം കണ്ണുകൾ സംസാരിക്കുന്നത് പോലെ ഒരു നിമിഷം പരസ്പരം നോക്കി. പിന്നെ, ഗുരുദേവൻ നടന്നുപോയി ഒരു 'ചമ്പ' മരത്തിന്റെ തണലിൽ വിശ്രമിച്ചു, അതേസമയം അദ്ദേഹത്തിന്റെ ശിഷ്യന്മാർ മഹർഷിയുടെ അരികിൽ ഇരുന്നു. അവരിൽ ഒരാളായ സ്വാമി അച്യുതാനന്ദ ശ്രീനാരായണ ഗുരുവിന്റെ കാവ്യകൃതികളായ അദ്വൈതദീപിക, മുനിചര്യപഞ്ചകം, ബ്രഹ്മവിദ്യാപഞ്ചകം മുതലായവ മഹർഷിക്ക് പാരായണം ചെയ്തു. മഹർഷി ശ്രദ്ധയോടെ അവരെ ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാർ ഗുരുദേവന്റെ അടുത്തേക്ക് മടങ്ങി. ഗുരുദേവൻ അവരോട് ചോദിച്ചു, “നിങ്ങൾ എല്ലാവരും അദ്ദേഹത്തെ കണ്ടോ?”. അവർ സന്തോഷത്തോടെ, “അതെ, ഞങ്ങൾ കണ്ടു” എന്ന് മറുപടി നൽകി. ഗുരുദേവൻ പറഞ്ഞു, “എല്ലാവരും കണ്ടു, ഞാൻ മാത്രമേ കണ്ടുള്ളൂ, അല്ലേ?”. ഗുരുദേവൻ പരോക്ഷമായി 'കാണുക' എന്ന് ഉദ്ദേശിച്ചത് ശിഷ്യന്മാർക്ക് മനസ്സിലായപ്പോൾ, അവർക്ക് അൽപ്പം ലജ്ജ തോന്നി. ഒരിക്കലും മനസ്സിലാക്കാനോ അളക്കാനോ കഴിയാത്ത മഹർഷിയുടെ ആത്മീയ നേട്ടത്തിന്റെ വ്യാപ്തിയോ മഹത്വമോ കാണുക എന്നതായിരുന്നു ഗുരുദേവൻ ഉദ്ദേശിച്ചത്. തുടർന്ന് ശിഷ്യന്മാർ ആശ്രമത്തിലെ അന്തേവാസികളോടൊപ്പം സമീപ പ്രദേശങ്ങൾ സന്ദർശിച്ചു. സ്വാമി വിദ്യാനന്ദൻ ഗുരുദേവനെ സേവിക്കുകയും അദ്ദേഹത്തിന്റെ സുവർണ്ണ വാക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ സമയത്ത് ഗുരുദേവൻ തന്റെ കൃതിയായ ദർശനമാലയിലെ ചില പ്രധാന വാക്യങ്ങൾ രചിച്ചു. ഉച്ചയായപ്പോൾ ആശ്രമത്തിൽ ഒരു വിരുന്നിന്റെ അന്തരീക്ഷം നിലനിന്നു. പരമ്പരാഗത ദക്ഷിണേന്ത്യൻ രീതിയിൽ, രമണ മഹർഷി വിശ്രമിക്കുന്ന ഗുഹയുടെ അരികിൽ വാഴയിലകൾ തളികകളായി വച്ചിരുന്നു. ഗുരുദേവൻ ഇപ്പോഴും എന്തോ പറഞ്ഞുകൊണ്ടിരുന്നു, അത് സ്വാമി വിദ്യാനന്ദൻ ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തിയിരുന്നു. മഹർഷിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ഗുരുദേവനെ ഭക്ഷണത്തിനായി ക്ഷണിക്കാൻ പോയി. എന്നിരുന്നാലും, ഗുരുദേവൻ പിന്നീട് വരാമെന്ന് പറഞ്ഞു. അവരാരും അവിടെ ഇല്ലെന്ന് കണ്ടപ്പോൾ മഹർഷി തന്നെ ഗുരുദേവനെ ക്ഷണിക്കാൻ പോയി. “നമുക്ക് ഭക്ഷണം കഴിക്കാം”, രമണ മഹർഷി പറഞ്ഞു. ഗുരുദേവൻ ഉടനെ എഴുത്ത് നിർത്തി മഹർഷിയെ അനുഗമിച്ചു. ഉച്ചഭക്ഷണം കഴിച്ച ശേഷം ഗുരുദേവൻ നേരത്തെ വിശ്രമിച്ചിരുന്ന അതേ സ്ഥലത്തേക്ക് മടങ്ങി. ആ സമയത്ത്, ഗുരുദേവനുള്ള ഒരു ടെലിഗ്രാമുമായി ഒരു പോസ്റ്റ്മാൻ അവിടെ എത്തി. മഹർഷി പോസ്റ്റ് സ്വീകരിച്ച് അത് വായിച്ചു. കേരളത്തിലെവിടെയോ ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി ഗുരുദേവന്റെ അനുഗ്രഹം തേടുന്ന ഒരു കത്ത് ആയിരുന്നു അത്. മഹർഷി ആ സന്ദേശം മലയാളത്തിൽ എഴുതി മരത്തിനടിയിൽ ഇരിക്കുന്ന ഗുരുദേവന് അയച്ചു. അത് വായിച്ച ഗുരുദേവൻ പറഞ്ഞു, "ഓ, നന്നായിട്ടുണ്ട്, മഹർഷി മലയാളം മനോഹരമായി എഴുതുന്നു". രാമനാശ്രമത്തിനടുത്തുള്ള ഈശാനമഠത്തിലെ മഠാധിപതിയായ മഹാദേവ സ്വാമിയും ശിഷ്യന്മാരോടൊപ്പം ഗുരുദേവനെ അവരുടെ ആശ്രമത്തിലേക്ക് ക്ഷണിക്കാൻ അവിടെയെത്തി. യാതൊരു മടിയും കൂടാതെ ഗുരുദേവൻ അവരുടെ ആശ്രമവും സന്ദർശിച്ചു. ഗുരുദേവൻ അവിടെ കൂടിയിരുന്ന ആളുകൾക്ക് വിളമ്പിയ ധാരാളം മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പൂന്തോട്ടത്തിൽ പൂക്കൾ പറിച്ചുകൊണ്ടിരുന്ന അവരുടെ കൂട്ടത്തിലെ ഒരു കൊച്ചുകുട്ടിയെ ഗുരുദേവൻ പ്രത്യേക ശ്രദ്ധയോടെ നോക്കി. ഗുരുദേവൻ ആ കുട്ടിയുമായി കുറച്ചു നേരം സംസാരിച്ചു, പിന്നീട് ആശ്രമത്തിലെ ഒരു അന്തേവാസിയോട് പറഞ്ഞു, "നീ ഈ കുട്ടിയെ പഠിപ്പിക്കണം. അവൻ ഒരു മഹാനായ മനുഷ്യനാകും." ആ കുട്ടി പിന്നീട് കോവിലൂരിലെ പ്രശസ്തനും പണ്ഡിതനുമായ മഠാധിപതിയായി ശ്രീ നടേശസ്വാമി അടികൾ ആയി. അതിനുശേഷം ഗുരുദേവൻ രാമനാശ്രമത്തിലേക്ക് മടങ്ങി. വൈകുന്നേരം 4 മണിയോടെ ഗുരുദേവൻ രാമനാശ്രമത്തിൽ നിന്ന് പുറപ്പെട്ടു. ചമ്പമരച്ചുവട്ടിൽ വിശ്രമിക്കുമ്പോൾ ഗുരുദേവൻ എന്തോ പറഞ്ഞുകൊണ്ടിരുന്നതായി മുമ്പ് പരാമർശിക്കപ്പെട്ടിരുന്നു, അത് സ്വാമി വിദ്യാനന്ദൻ ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തിയിരുന്നു. രമണമഹർഷിയുടെ മഹാത്യാഗത്തിനുള്ള ആദരസൂചകമായി രചിച്ചതാകാമെന്ന് കരുതപ്പെടുന്ന 'നിർവൃതി പഞ്ചകം' എന്ന കവിതയായിരുന്നു അത്. പോകുന്നതിനുമുമ്പ്, സ്വാമി വിദ്യാനന്ദൻ ഈ കവിത മഹർഷിക്ക് ഒരു പുണ്യകർമ്മമായി നൽകി. കവിതയും അതിന്റെ ചുരുക്കിയ അർത്ഥവും താഴെ കൊടുക്കുന്നു: നിർവൃതി പഞ്ചകം (ശാന്തതയെക്കുറിച്ചുള്ള അഞ്ച് ശ്ലോകങ്ങൾ) കിം നാമ ദേശ കാ ജാതിഃ പ്രവൃത്തി കാ കിയാദ് വയഃ ഇത്യാദി വദോപരതിർ യസ്യ തസ്യൈവ നിർവൃതി. – (1) അർത്ഥം: നിങ്ങളുടെ പേര് എന്താണ്? നിങ്ങൾ എവിടെ നിന്നാണ്? നിങ്ങളുടെ ജാതി എന്താണ്? നിങ്ങളുടെ തൊഴിൽ എന്താണ്? നിങ്ങൾക്ക് എത്ര വയസ്സായി? അത്തരം ചോദ്യങ്ങളിൽ നിന്ന് മാത്രം മുക്തനായവൻ ശാന്തത കൈവരിക്കുന്നു. ആഗച്ച ഗച്ചാ മാഗച്ച പ്രവിശ ക്വാനു ഗചസി ഇത്യാദി വദോപരതിർ യസ്യ തസ്യൈവ നിർവൃതി. – (2) അർത്ഥം: വരൂ! പോകൂ! പോകരുത്! അകത്തേക്ക് വരൂ! നീ എവിടേക്കാണ് പോകുന്നത്? അത്തരം ചർച്ചകളിൽ നിന്ന് മാത്രം മുക്തനായവൻ ശാന്തത കൈവരിക്കുന്നു. ക്വാ യസ്യസി കദാ ആയത കുത ആയസി കോസി ഇത്യാദി വദോപരതിർ യസ്യ തസ്യൈവ നിർവൃതി . – (3) അർത്ഥം: നീ എപ്പോൾ പോയി? എപ്പോൾ വന്നു? എവിടെ നിന്നാണ് വന്നത്? നീ ആരാണ്? അത്തരം ചോദ്യങ്ങളിൽ നിന്ന് മാത്രം മുക്തനായവൻ ശാന്തത കൈവരിക്കുന്നു. അഹം ത്വം സോയം അന്തർഹി ബഹിർ അസ്തി ന വാ അസ്തി വാ ഇത്യാദി വദോപരതിർ യസ്യ തസ്യൈവ നിർവൃതി. – (4) അർത്ഥം: ഞാൻ അല്ലെങ്കിൽ നിങ്ങൾ, അത് അല്ലെങ്കിൽ ഈ വ്യക്തി, അകത്തോ പുറത്തോ, അത്തരം ചർച്ചകളിൽ നിന്ന് മുക്തനായവൻ മാത്രം ശാന്തത കൈവരിക്കുന്നു. ജ്ഞാതാ അജ്ഞതാ സമഃ സ്വ അന്യാ ഭേദ ശൂന്യഃ കുതോ ഭിദ ഇത്യാദി വദോപരാതിർ യസ്യ തസ്യൈവ നിർവൃതി . – (5) അർത്ഥം: അറിയപ്പെടുന്നതിനോടും അറിയാത്തതിനോടും തുല്യത പുലർത്തുക, സ്വയവും മറ്റുള്ളവരും എന്ന വിവേചനമില്ലാതെ, പിന്നെ എന്തിനാണ് ഈ വ്യത്യാസം? അത്തരം ചോദ്യങ്ങളിൽ നിന്ന് മാത്രം മുക്തനായവൻ ശാന്തത കൈവരിക്കുന്നു. 1928-ൽ ഗുരുദേവൻ ഗുരുതരാവസ്ഥയിലാണെന്നും ശിവഗിരിയിൽ വിശ്രമിക്കുന്നുണ്ടെന്നും അറിഞ്ഞ മഹർഷി, പഴനി സ്വാമിയെയും കുഞ്ചു സ്വാമിയെയും ഗുരുദേവനെ പരിചരിക്കാൻ അയച്ചു. സേലം ശാന്തലിംഗ സ്വാമികൾ, സ്വാമി അച്യുതാനന്ദ, നടരാജ ഗുരു, സ്വാമി മംഗളാനന്ദ, നിത്യ ചൈതന്യ യതി, സ്വാമി നിജനാനന്ദ തുടങ്ങിയ ഗുരുദേവന്റെ പരമ്പരയിലെ നിരവധി സന്യാസിമാർ മഹർഷിയെ സന്ദർശിച്ചു. ഗുരുദേവന്റെ ശിഷ്യന്മാരായ സ്വാമി ഗോവിന്ദാനന്ദയും സ്വാമി ആത്മാനന്ദയും കാഞ്ചീപുരത്തെ ആശ്രമത്തിൽ നിന്ന് രമണ മഹർഷിക്ക് ആയുർവേദ മരുന്നുകൾ അയച്ചുകൊടുക്കാറുണ്ടായിരുന്നു. 1916-ൽ ഗുരുദേവന്റെ സന്ദർശനത്തെക്കുറിച്ച് കൂടുതലറിയാൻ സ്വാമി മംഗളാനന്ദ രമണ മഹർഷിയെ സന്ദർശിച്ചപ്പോൾ, രമണ മഹർഷി പറഞ്ഞു, "ഗുരു ഒരു മഹാനായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന് എന്നോട് സംസാരിക്കാൻ ഒന്നുമില്ലായിരുന്നു. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു." മഹർഷി അവരോട് വലിയ സ്നേഹവും വാത്സല്യവും സ്വീകരിക്കാറുണ്ടായിരുന്നു. ഒരിക്കൽ രമണമഹർഷിയുടെ ഭക്തനായിരുന്ന സ്വാമി ബാലാനന്ദ, ഗുരുദേവന്റെ അദ്വൈതത്തെക്കുറിച്ചുള്ള 'ആത്മോപദേശ ശതകം' എന്ന മഹത്തായ കാവ്യം മഹർഷിക്കുവേണ്ടി ചൊല്ലി. മഹർഷി അത് വളരെ ശ്രദ്ധയോടെ കേട്ടു, 'അപ്പാടി താൻ, അപ്പടി താൻ!' (കൃത്യമായി, കൃത്യമായി) എന്ന് വാക്യങ്ങൾ പുരോഗമിക്കുമ്പോൾ തന്റെ തുടയിൽ കൈകൊണ്ട് കൊട്ടുകയായിരുന്നു. സാക്ഷാത്കാരവുമായി ബന്ധപ്പെട്ട വാക്യങ്ങൾ വന്നപ്പോൾ, മഹർഷി 'എല്ലാം തെരിഞ്ഞവർ…….എല്ലാം തെരിഞ്ഞവർ (അവന് എല്ലാം അറിയാം)' എന്ന് വിളിച്ചു. കവിതയുടെ മധ്യഭാഗത്ത് എത്തിയപ്പോൾ, രമണമഹർഷി എഴുന്നേറ്റു നിന്ന് 'പെരിയോർക്കലുകൾ….പെരിയോർക്കലുകൾ (മഹാനായ മനുഷ്യൻ, മഹാനായ മനുഷ്യൻ) എന്ന് വിളിച്ചു. വാസ്തവത്തിൽ, ആത്മജ്ഞാനം നേടിയ ഒരു ആത്മാവിന് മാത്രമേ മറ്റൊരു പ്രബുദ്ധനായ ആത്മാവിനെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ. കടപ്പാട്: മുഴുവൻ ലേഖനവും ശിവഗിരി മാറ്റിലെ അജ്ഞാത എഴുത്തുകാരന്റെ സമാഹാരത്തിൽ നിന്നാണ്