Saturday, October 22, 2016

 ഭാരതീയ ഋഷികൾ ആ കാലഘട്ടത്തിലെ ശാസ്ത്രീയ ജ്ഞാനമുള്ള മഹാത്മാക്കൾ ആയിരുന്നു. അവർ ശാസ്ത്രത്തിന്റെ മറുകര കണ്ടെത്തിയവരുമായിരുന്നു. ശാസ്ത്രദ്രഷ്ടാക്കൾ മിക്കവരും പ്രകൃതിയെ അതിക്രമിച്ചിരിക്കുന്ന മൂലപദാർത്ഥത്തെ പ്രകൃതിയുടെയും ഉല്പത്തിസ്ഥിതിലയത്തിന് അധിഷ്ഠാനമായ നിർവ്വികാരസനാതനവസ്തുവിനെ- സാക്ഷാത്തായി അറിഞ്ഞവരാണെന്നു അവരുടെ ശാസ്ത്രങ്ങളിൽ നിന്നറിവാൻ കഴിയുന്നില്ല. പ്രാകൃതപദാർത്ഥങ്ങളെ സാമാന്യമായറിഞ്ഞതുകൊണ്ടുതന്നെ അവർ തൃപ്തന്മാരായിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. 
ഭാരതീയരായ ഋഷീശ്വരന്മാരാകട്ടെ, വികാരത്തിനധീനമായ പ്രകൃതിയെ അറിഞ്ഞതുകൊണ്ട്‌ സന്തുഷ്ടന്മാരാകാതെ, പ്രകൃതിക്കു അധിഷ്ഠാനമായും, വികാരത്തിനധീനമാകാതേയും സർവ്വപ്രാകൃതവസ്തുക്കളേയും അധിവസിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അവയുടെ വികാരത്തോടു സംബന്ധപ്പെടാതെ നിത്യമായും നിർവ്വികാരമായും സർവ്വത്ര സമാനമായും സർവ്വാധിഷ്ഠാനമായുമിരിക്കുന്ന ചിദ് വസ്തുവിനെ നേരിട്ടറിഞ്ഞനുഭവപ്പെട്ടതിനുശേഷം മാത്രമേ, അവരുടെ അന്വേഷണബുദ്ധിക്കു ശാന്തി സിദ്ധിച്ചിട്ടുള്ളു.
സാഹിത്യകേസരി പണ്ഡിറ്റ് പി.ഗോപാലാൻ നായർ.