Sunday, February 05, 2023

വനപർവ്വം :::ഇനി നീ ഇവിടെനില്ക്കരുത്‌. നിന്നെ കാണുകയാല്‍ സഫലങ്ങളായിരിക്കുന്നു എന്റെ കണ്ണുകള്‍. മര്‍ത്തൃനായനിന്നെ കാണുകയും സ്പര്‍ശിക്കുകയും ചെയ്തപ്പോള്‍, രാമന്‍ എന്ന പേരോടുകൂടി മര്‍ത്ത്യാകാരംസ്വീകരിച്ചു മഹാവിഷ്ണുവിനെ, സര്‍വ്വജഗത്തിന്നും ആനന്ദദായകനായ ആ പുരുഷോത്ത മനെ, സീതാമുഖമാകുന്ന താമരയ്ക്ക്‌ അര്‍ക്കുനും, രാവണനാകുന്ന അന്ധകാരത്തിന്നു ഭാസ്കരനുമായ ആ രാഘവനെ, എനിക്കു സ്മരിക്കുന്നതിന്നു സന്ദര്‍ഭമുണ്ടായി. ഹേ. വീരാ, നീ എന്നെ കാണുവാനിടയായത്‌ വെറുതെയായിപ്പോകരുത്‌. ഭ്രാതൃത്വത്തെ പുരസ്കരിച്ചുകൊണ്ട്‌ നീ ഏന്നോടുവരം ചോദിച്ചുകൊള്ളുക. ഞാന്‍ ഹസ്തിനപുരത്തില്‍ച്ചെന്ന്‌ ആ ക്ഷുദ്രന്മാരായധാര്‍ത്തരാഷ്ദ്രന്മാരെ കൊന്നൊടുക്കണമെങ്കില്‍ അത്‌ ഞാന്‍ ഉടനെ ചെയ്തുകൊള്ളാം. കല്ലെടുത്ത്‌ ആ പുരം എറിഞ്ഞുതകര്‍ക്കണമെങ്കില്‍ അതും ചെയ്യാം. ദുര്യോധനനെപിടിച്ചു ബന്ധിച്ച്‌ ഞാന്‍നിന്റെ മുമ്പില്‍ കൊണ്ടുവരണോ? വേണമെങ്കിൽ അതും ചെയ്യാം. നിന്റെ ആഗ്രഹംഎന്താണെന്നു പറയു. അത്‌ ഉടനെ ഞാന്‍ നിര്‍വ്വഹിക്കാം.” വൈശമ്പായനൻപറഞ്ഞും “ ഭീമസേനന്‍ മഹാത്മാവായഅവന്റെ വാക്കുകേട്ട്‌ അങ്ങേയറ്റം സന്തുഷ്ടനായിഇപ്രകാരം മറുപടി പറഞ്ഞു; “ഭവാന്‍ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാംഭവാന്‍ ചെയ്തുതന്നതായി എനിക്കുതോന്നുന്നു. ഭവാനു മംഗ ളം ഭവിക്കട്ടെ! ഞാന്‍ ഒരു ആഗ്രഹംഭവാനോടുപറയുന്നു. അല്ല യോ,മഹാബാഹോ ,നീഎന്നോട്‌ എന്നും പ്രീ തിയുള്ളവനായിരിക്കണം. നീ നാഥനായിത്തീരുകയാല്‍ പാണ്ഡവന്മാര്‍ സനാഥരായിത്തീര്‍ന്നു. ഭവാന്റെ തേജസ്സിനാല്‍ത്തന്നെ ഞങ്ങള്‍ സര്‍വ്വ ശത്രുക്കളേയും തോല്പിക്കും.” ഇതു കേട്ടപ്പോള്‍ ഹനുമാന്‍ ഭീമ നോടുപറഞ്ഞു: ഭ്രാതൃത്വം, സൌഹാര്‍ദ്ദം ഇവകൊണ്ട്‌ ഞാന്‍ നിന്റെ ഇഷ്ടം നിര്‍വഹിക്കുന്നതാണ്‌. ശക്തി വളരെയുള്ള ശത്രുസൈന്യത്തില്‍ ചെന്ന്‌ ഹേ വീരാ,നീ സിംഹനാദം മുഴക്കുമ്പോള്‍ നിന്റെ നാദംഎന്റെ രവംകൊണ്ടു വര്‍ദ്ധിപ്പിക്കുന്നതാണ്‌. വിജ യന്റെ ധ്വജത്തില്‍ കയറിയിരുന്ന്‌ ഞാന്‍ ഉഗ്രമായനാദംമുഴക്കുന്നതാണ്‌..സുഖമായിനിങ്ങള്‍ക്കു ശത്രുക്കളെ കൊന്നൊടുക്കാം.' ഹനുമാന്‍ ഇപ്രകാരം ഭീമനോടുപറഞ്ഞ്‌ ഭീമന് വഴികാണിച്ചുകൊടുത്ത്‌ അവിടെത്തന്നെ അന്തര്‍ദ്ധാനം ചെയ്തു.” 152, സൗഗന്ധികാഹരണം- ഭീമസേനന്റെ സൗ ഗന്ധികവനഗമനം - വൈശമ്പായനൻ പറഞ്ഞു; “ആ ഹരിവരന്‍ പോയതിന്നുശേഷം ബലവാന്മാരില്‍ ശ്രേഷ്ഠനായ ഭീമന്‍ ആ വഴിക്കു നടന്ന്‌ ഗന്ധമാദനപര്‍വ്വതത്തില്‍ കയറി. ആ ഭ്രാതാവിന്റെ അതിരറ്റ്‌ ശ്രീയും ദേഹവും അനുസ്മരിച്ചുകൊണ്ട്‌ ദാശര ഥിയുടെ മാഹാത്മൃവും ചിന്തിച്ച്‌ അവന്‍നടന്നു. ഏറ്റവും ഭംഗികലര്‍ന്ന കാടും പൂങ്കാവുംകണ്ട്‌ സൗഗന്ധികവനം കാണുവാ നുള്ള ആഗ്രഹത്തോടെ നടന്നു. പോകുന്ന വഴിക്കുചുറ്റും മരങ്ങള്‍ പൂത്തുനില്ക്കുന്ന പൊയ്കകളും, തെളിഞ്ഞ പുഴകളും, പലതരം മനോജഞ്പുഷ്പങ്ങള്‍നിറഞ്ഞു പൂത്തകാടുകളും, ചേറ്റില്‍ കുഴഞ്ഞു നനഞ്ഞു മഴപെയ്യുന്ന കാര്‍മേഘം പോലുള്ള ആയക്കൂട്ടങ്ങളും അവന്‍ കണ്ടു. മാന്‍പേടകളോടുകുടി തുള്ളി ച്ചാടി പുല്ലുതിന്നുന്നമാന്‍കൂട്ടത്തെക്കണ്ട്‌ഭീ മന്‍ വേഗംനടന്നു. പന്നി, പോത്ത്‌, പുലി മുതലായജന്തുക്കള്‍ ജീവിക്കുന്ന മഹാശ്രിയില്‍ പേടികൂടാതെ, ശാര്യത്തോടെ, ഭീമസേനന്‍പ്രവേശിച്ചു. അന്തമറ്റ മലരുകള്‍ ചേര്‍ന്നു പൂമണംവീശുന്ന ചെന്തളിര്‍ക്കാന്തി ചേര്‍ന്നുകാറ്റിലുലയുന്ന വൃക്ഷങ്ങള്‍ യാചിച്ചു മാടി വിളിച്ചിട്ടെന്നവിധം അവന്‍ അങ്ങോട്ടു കയറിച്ചെന്നു. താമരമൊട്ടുക്ളാകുന്ന കൈകള്‍ കൂപ്പി, വണ്ടുകളുടെശബ്ദംകൊണ്ടുമന്ത്രിച്ചു നില്ക്കുന്ന പ്രിയതീര്‍ത്ഥവനംചേരുന്ന പൊയ്കതോറും ഭീമന്‍ നടന്നു. പുത്തുനില്ക്കുന്ന മലഞ്ചെരി വില്‍ കണ്ണുംകരളും പതിഞ്ഞ ഭീമന്‍ ദ്രൗ പദിവാകമാകുന്ന വഴിച്ചോറുംഉണ്ട്‌ ഏറ്റവും വേഗത്തില്‍ നടന്നു. ഉച്ചതിരിഞ്ഞപ്പോള്‍ മാന്‍കൂട്ടം കാനനത്തില്‍മേഞ്ഞുനടക്കുന്നതുഭീമന്‍ കണ്ടു. അവിടെ നല്ല പൊന്‍താമരയുള്ള വലിയഒരു നദി കണ്ടു. ഹംസങ്ങളുംകാരണ്ഡവങ്ങളും ചേര്‍ന്ന്‌ ചക്ര വാളങ്ങളില്‍ പ്രശോഭിക്കുന്ന ആ ദീര്‍ഘമായ നദി.. പര്‍വ്വതംഅണിഞ്ഞ താമരപ്പുകൊണ്ടുണ്ടാക്കിയ മാല എന്നപോലെ തിളങ്ങി. ആ നദിയില്‍ സൌഗന്ധികപുഷ്പങ്ങള്‍കൂട്ടം കൂട്ടമായി നില്‍ക്കുന്നത്‌ ബാലസുര്യന്റെ നിറത്തില്‍ ബലവാനായഭീമന്‍ കണ്ടു. അവന്റെ കണ്ണിന്നു കുളുര്‍മ്മ ചേര്‍ക്കുന്നവിധം അതു പ്രശോഭി ച്ചു. അതുകണ്ടപ്പോള്‍ ആ പാണ്ഡുനന്ദനന്‍ കാര്യംസാധിച്ചുഎന്നുള്ള സന്തോഷത്തോടെ, വനവാസംകൊണ്ടുദുഃഖിക്കുന്ന പ്രിയയുടെ സമീപത്തേക്ക്‌, മനസ്സുകൊണ്ടു ചെന്നെത്തി.” 153. സൗഗന്ധികാഹരണം - വൈശമ്പായനൻപറഞ്ഞു; “കൈലാസശിഖരത്തിന്നരികെയുള്ള ശോഭനമായ സൗഗന്ധികവനത്തില്‍ രാക്ഷസന്മാരാല്‍ പരിരക്ഷിതമായി രമണിയമായഒരു താമരപ്പൊയ്കയുണ്ട്‌. മലഞ്ചോലകളില്‍നിന്ന്‌ ഒഴുകിവരുന്ന ജലം ഈ സരസ്സിനെ എപ്പോഴും. നിറയ്ക്കുന്നു. കുബേരന്റെ ഭവനം ഈപ്രദേശത്തുനിന്ന്‌ ഒട്ടും ദൂരത്തല്ല. നാനാവൃക്ഷങ്ങളാലും, നാനാലതകളാലും, നാനാപക്ഷികളാലും ആകുലമായി വിപുലച്ഛായയാല്‍ സുരമ്യമായി, നിര്‍മ്മലമായി, ശോഭനതീരങ്ങ ളോടുകൂടിയ ആ പൊയ്ക വിചിത്രവും അത്ഭുതദര്‍ശനവുമായി വിളങ്ങുന്നു. മരതകപ്പച്ചനിറമുള്ള ഇലകളോടും, പൊന്‍നിറമുള്ള പൂക്കളോടുംകൂടിയ താമരകള്‍ നിറഞ്ഞ ആ പൊയ്കയിലെലഘുവുംശുദ്ധവും ശീതളവുമായ അമൃതരസം കലര്‍ന്നശുദ്ധ ജലം കൊതിയോടെകുടിക്കുവാനായി ഭീമന്‍ ഇറങ്ങി.ആപൊയ്കയില്‍ മനോമോഹനവും ബഹുവിചിത്രവുമായ ദിവ്യ സൗഗന്ധികങ്ങള്‍ കാഞ്ചനമയമായ ദളങ്ങളോടും വൈഡൂര്യകാന്തി കലര്‍ന്ന നാളങ്ങളോടുംകൂടി മഹത്തായ സൌരഭ്യം കലര്‍ന്നു ശോഭിക്കുന്നു. ഹംസാദിപക്ഷികള്‍ചിലച്ചുകൊണ്ടിരിക്കുക യാല്‍ ആ സൌഗന്ധികങ്ങളില്‍ നിന്നു നല്ല പുമ്പൊടി,ചിതറിക്കൊണ്ടിരുന്നു. . . രാജരാജനും മഹാത്മാവുമായ കുബേരന്റെ ക്രീഡാസ്ഥാനമാണത്‌. ദേവന്മാരാലുംഗന്ധര്‍വ്വാപ്സരസ്സുകളാലും പൂജിതവും; മഹര്‍ഷികളാലും, യക്ഷകിമ്പുരുഷന്മാരാലും സേവിതവും, കുബേരനാലുംരാക്ഷസകിന്നരന്മാരാലും രക്ഷിതവുമായ ആദിവ്യസരസ്സുകണ്ട്‌ മഹാബലനായ ഭീമന്‍ പരമപ്രീതനായിത്തീര്‍ ന്നു. വൈശ്രവണന്റെ ശാസനത്തെ വഹിച്ച്‌ ചിത്രായുധധരന്മാരായി അനേകായിരം“ക്രോധവശന്മാരെന്നു പേരായ രാക്ഷസന്മാര്‍ ആ സരസ്സിനെ സംരക്ഷിക്കുവാന്‍ കാവല്‍ നില്ക്കുന്നുണ്ട്‌. തോലുടുത്ത്‌, സ്വര്‍ണ്ണകേയൂരങ്ങള്‍ചാര്‍ത്തി, വാളേന്തി,നിശ്ശബ്ദം പു വറുക്കുവാനായി പൊയ്കയിലേക്കിറങ്ങുന്ന ഭീമപ രാക്രമനായ ഭീമനെക്കണ്ട്‌ ആ രാക്ഷസന്മാര്‍ പരസ്പരം ഓരോന്നു പറഞ്ഞുതുടങ്ങി. ഉടുത്തിരിക്കുന്നതു തോലാണെങ്കിലും, ആയുധമേന്തിയിരിക്കുന്ന ഈ പുരുഷവ്യാധ ന്‍ എന്തുചെയ്യുവാനാണ്‌ ഇവിടെ വന്നിരിക്കുന്നതെന്ന്‌ അവര്‍ ശങ്കിച്ചു നിന്നു. ഒടുവില്‍ അവരെല്ലാവരും ചേര്‍ന്നു തേജസ്വിയും മഹാബാഹു വുമായ ഭീമന്റെ മുമ്പില്‍ച്ചെന്ന്‌ ഇപ്രകാരം ചോദിച്ചു: ഭവാന്‍ ആരാണ്‌? മുനിവേഷമാണു ഭവാന്‍ സ്വീകരിച്ചിട്ടുള്ളതെങ്കിലും, ഭവാന്‍ ആയുധം ധ രിച്ചിരിക്കുന്നു! മഹാമതിയായ ഭവാന്‍എന്തിനാണ്‌ ഇവിടെവന്നിരിക്കുന്നത്‌?” 154. സൌഗന്ധികാഹരണം ഭീമന്റെ രാക്ഷസിജയം-ഭീമന്‍ പറഞ്ഞു: ധര്‍മ്മരാജാവിന്റെ നേരെ താഴെപിറ ന്നവനുംപാണ്ഡുപുത്രനുമായ ഭീമസേനനാണ്‌ ഞാന്‍. രാക്ഷസന്മാരുടെ സഹായത്താല്‍ ഞാന്‍ ഇപ്പോള്‍ ഭ്രാതാക്കന്മാരോടു കൂടിവിശാലമായബദരിയില്‍വന്നിരിക്കയാണ്‌അവിടെ കാറ്റില്‍പറന്നുവീണ സൌഗന്ധികപുഷ്പംപാഞ്ചാലികണ്ടു. അതില്‍അവള്‍ക്കു വലിയ ആഗ്രഹംനിനച്ചു എന്റെ ധര്‍മ്മപത്നിയായ ആഅനവദ്യാംഗിക്കുപ്രിയം ചെയ്യുവാന്‍ കരുതിപൂവു പറിക്കുവാനാണ്‌ ഞാന്‍ ഇങ്ങോട്ടു വന്നത്‌.🙏🙏🙏വ്യാസ മഹാഭാരതം 🙏🙏🙏422/379🌹🌹🌹🌹.

No comments: