Sunday, September 12, 2021

ശ്രീമദ്ഭാഗവതം ദശമസ്കന്ദത്തിലെ രാസ പഞ്ചാദ്ധ്യായി എന്ന അഞ്ച് അദ്ധ്യായങ്ങൾ ശ്രീകൃഷ്ണന്റെ വൃന്ദാവനത്തിലെ ലീലകളെ കുറിച്ചുള്ള താണ്. കാളിന്ദീ തീരത്തെ ശ്രീകൃഷ്ണനും ഗോപികമാരും ചേർന്ന് ആനന്ദ നൃത്തം ചെയ്തു. ഓരോ ഗോപികമാർക്കും . കൃഷ്ണൻ തന്റെ സ്വന്തമാണെന്ന ചിന്ത അഹങ്കാരമായി വളർന്നപ്പോൾ ഭഗവാൻ അവിടെ നിന്ന് അപ്രത്യക്ഷമായി. തുടർന്ന് വിരഹിണികളായ ഗോപികമാർ ചുറ്റുമുള്ള വൃക്ഷലതാദികളോടൊക്കെ ഭഗവാനെ അന്വേഷിക്കുന്നു. ശേഷം ഗോപസ്ത്രീകളുടെ സ്തുതി ഗോപികാഗീതം എന്നു പ്രസിദ്ധമായ ഭാഗം സ്വാമിജി അവതരിപ്പിച്ചു. ഭഗവാനോടുള്ള പ്രേമ ഭക്തി കൊണ്ടു ഗോപികമാർക്ക് തനിയെ ജ്ഞാനോദയം ഉണ്ടാവുകയും ഭഗവാനെ "അഖില ദേഹിനാം അന്തരാത്മ ദൃക്" എന്ന ഭാവത്തിൽ കണ്ട് സ്തുതിക്കുകയും ചെയ്തു അത്തരത്തിലുള്ള ഭഗവാൻ ഒരു നിമിഷം പോലും ഞങ്ങളെ വിട്ടു പോകരുതെന്ന് അവർ കരഞ്ഞു പ്രാർത്ഥിച്ചു. ആ സമയത്ത് സാക്ഷാൽ മന്മഥ മന്മഥനായ ഭഗവാൻ അവിടെ പ്രത്യക്ഷനായി. തുർന്ന് രാസലീല നൃത്തം രണ്ട് സ്വർണ്ണ മണികളുടെ മദ്ധ്യേയുള്ള മരതകമണി പോലെ എല്ലാ ഗോപികമാരുടെയും അരികിൽ തന്നെ ഭഗവാൻ ശോഭിച്ചു. രാസക്രീഡ കാണുന്നതിന് ദേവന്മാരും ഋഷിമാരു മെല്ലാം ആകാശത്തിൽ വന്നു നിരന്നു. കാലം പോലും അവിടെ നിശ്ചലമായി നിന്നു . ഗോപികമാർക്ക് ഭഗവാനെ വിട്ടു പോകുന്നതിനു പോലും മനസ്സു വന്നില്ല. ഈ രാസകീഡ അങ്ങനെ പല രാത്രികളിലും അവർ ത്തിച്ചു. പരിക്ഷത്തിന്റെ സംശയത്തിൽ മറുപറിയായി ശുകബ്രഹ്മർഷി പറഞ്ഞു. കാമാസക്തരായവരുടെ മനസ്സു പോലും ഭഗവാനിൽ ആക്കുക എന്ന ലക്ഷ്യമാണ് ഇതു കൊണ്ട് ഭഗവാനുള്ളത്. സർവ്വാന്തർ യാമിയായ ഭഗവാനെ ലൗകിക ബുദ്ധ്യാ അളക്കാൻ കഴിയില്ല. മറ്റൊരു ദിവസം ഭഗവാൻ പരിവാരസമേതം' അംബികാ വനത്തിൽ മഹാദേവ ക്ഷേത്ര ദർശനം നടത്തി അന്നു സരസ്വതി നദിക്കരയിൽ രാത്രി കഴിച്ചു കൂട്ടുന്നതിനിടയിൽ ഒരു പെരുംപാമ്പ് നന്ദഗോപരെ വിഴുക്കാൻ ശ്രമിച്ചു. പരിഭ്രമിച്ച് എല്ലാവരും ശ്രീകൃഷ്ണനെ വിളിച്ചു കരഞ്ഞു. ഭഗവാൻ ഓടി വന്ന് പെരുപാമ്പിന്റെ പുറത്ത് ചവിട്ടി പെട്ടന്ന് തന്നെ ആ പെരുംപാമ്പ് ഒരു വിദ്യാധരനായി മാറി. സുദർശ്ശനൻ എന്ന ആ വിദ്യാധരൻ തന്റെ പൂർവ്വ വൃത്താന്തം ഭഗവാനോടു പറഞ്ഞു. മറ്റൊരു ദിവസം ശംഖചൂഢൻ എന്ന കുബേര ഭൃത്യനെ ഭഗവാൻ വധിച്ച കഥ വിസ്തരിച്ചു. കംസന്റെ നിർദ്ദേശപ്രകാരം കാളയായി ഗോകുലത്തിൽവന്ന അരിഷ്ടാസുരനെ ഭഗവാൻ വധിച്ചു. നാരദനിൽ നിന്ന് കംസൻ രാമ കൃഷ്ണന്മാർ വസുദേവ പുത്രരാണെന്നറിഞ്ഞു. രാമകൃഷ്ണന്മാരെ വധിക്കാൻ ധനുർ യാഗം നടത്തുന്നൂ എന്ന വ്യാജേന അവരെ കുട്ടിക്കൊണ്ടുവരാൻ കംസൻ അക്രൂരനെ നിയോഗിക്കുന്നു. കൂടാതെ കേശി എന്ന ഒരസുരനെ കുതിരയുടെ രൂപത്തിൽ രാമകൃഷ്ണന്മാരെ വധിക്കുന്നതിനായി ഗോകുലത്തിലേയ്ക്കയച്ചു. അവനേയും ഭഗവാൻ വധിച്ചു. മറ്റൊരു ദിവസം വ്യോമാസുരൻ എന്ന അസുരൻ ഭഗവാനെ കൊല്ലുന്നതിനായി ഗോകുലത്തിൽ വന്നു. അവനേയും ഭഗവാൻ വധിച്ചു. തുടർന്നു സ്വാമിജി അക്രൂരൻ ഗോകുലത്തിലേയ്ക്കു വരുന്നതും അദ്ദേഹത്തിന്റെ മനോരാജ്യങ്ങളും. ഗോകുലത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ചകളും രാമകൃഷ്ണന്മാർ അദ്ദേഹത്തെ സ്വീകരിച്ചതും. നന്ദഗോപർ കുശലാന്വേഷണം നടത്തിയതും ആഗമനോദ്ദേശ്യം ആരാഞ്ഞതുമായുള്ള കാര്യങ്ങൾ ഭംഗിയായി വിവരിച്ചു. കംസൻ രാമകൃഷ്ണന്മാരെ കൂട്ടിക്കൊണ്ടുവരാനാണ് തന്നെ അയച്ചതെന്നും മധുരയിൽ വച്ച് അവരെ വധിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അക്രൂരൻ ഭഗവാനെ അറിയിച്ചു. അടുത്ത ദിവസം തന്നെ രാമകൃഷ്ണന്മാർ അക്രൂരനോടെപ്പം പോകാൻ തയ്യാറായി. തുടർന്ന് ഗോപികമാരുടെ വിഷമവും പരിഭവവും അതുപോലെ വഴിമദ്ധ്യേ അനന്ദതീർത്ഥത്തിൽ വച്ച് അക്രൂരനുണ്ടായ ഭഗവദ്‌ ദർശന സൗഭാഗ്യവും വിവരിച്ചു. തുടർന്ന് പല പ്രകാരത്തിൽ എല്ലാവരും സ്തുതിക്കുന്നതും ഈ ഭഗവാനെ തന്നെയാണ് എന്ന അക്രൂരന്റെ ഭഗവദ് സ്തുതി, അങ്ങനെ അവർ മധുരയിലെത്തി. അന്ന് അവർ അവിടെ ഒരു ഉദ്യാനത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. മധുരാനഗരി കാണുന്നതിന് ഭഗവാനും കൂട്ടരും പോയി ആ സമയം ഭഗവാന്റെ വരവറിഞ്ഞ് മധുരാവാസികൾ ഭഗവാനെ ഒരു നോക്കു കാണാൻ തിക്കിതിരക്കി വന്നു ചേർന്നു. മധുരയിലെ സ്ത്രീ ജനങ്ങൾ അസൂയയോടെ ഭഗവാനെ വീക്ഷിച്ചു. ആ സമയം ഒരു രജകൻ ഭഗവാനെ നിന്ദിച്ചു അവനെ ഭഗവാൻ വധിച്ചു. തുന്നൽ കാരനെ അനുഗ്രഹിച്ചു. മാലയുണ്ടാക്കുന്നവൻ ഭഗവാനെ സ്തുതിച്ച് മനോഹരമായ പുക്കളെക്കൊണ്ട് ഭഗവാനും ബലഭദ്രനും നല്ല മാലകൾ ഉണ്ടാക്കിക്കൊടുത്തു അവനെ ഭഗവാൻ അനുഗ്രഹിച്ചു. കൊട്ടാരത്തിലേയ്ക്കു കുറിക്കൂട്ടു കൊണ്ടുവന്ന കൂനിയായ കംസന്റെ ദാസിയെ ഭഗവാന് കുറിക്കൂട്ടുകൾ നൽകിയതിനാൽ അനുഗ്രഹിച്ചു , അവളുടെ കൂന് നിവർത്തി സുന്ദരിയാക്കി. ഭക്തജനങ്ങൾ ഭഗവാന് പല തരം കാഴ്ചകൾ ദ്രവ്യങ്ങൾ നൽകി. അവരെയൊക്കെ അനുഗ്രഹിച്ച ശേഷം ഭഗവാൻ നേരേ ധനുർ യാഗം നടക്കുന്ന കംസന്റെ കൊട്ടാരത്തിൽ പ്രവേശിച്ചു. തടുക്കാൻ വന്നവരെ തട്ടിമാറ്റി. ധനുർ യാഗത്തിനു ഒരുക്കി വച്ചിരുന്ന വില്ലെടുത്തു കുലച്ചു. മദയാന കരിമ്പ് പൊട്ടിക്കുന്നതുപോലെ വലിച്ചു പൊട്ടിച്ചു.. ആശബ്ദം കേട്ട് ഓടി വന്ന പാറാവുകാരെ വില്ലിന്റെ കഷണം കൊണ്ടു തന്നെ തല്ലിക്കൊന്നു. പിറ്റെ ദിവസം സഭയിൽ പ്രവേശിക്കുന്ന ഭഗവാനെ തടയുന്നതിനും വധിക്കുന്നതിനുമായി മുഷ്ടികൻ, ചാണൂരൻ തുടങ്ങിയ മല്ലന്മാരെയും കുവലയാ പീഠം എന്ന മദയാനയേയും കംസൻ ഏർപ്പാടു ചെയ്തിരുന്നു. രാമകൃഷ്ണന്മാർ സഭയൽ പ്രവേശിച്ചപ്പോൾ തടുക്കാൻ വന്ന മദയാനയേ വധിച്ച ശേഷം ആനയുടെ കൊമ്പ് പറിച്ചെടുത്ത് തോളിൽ വച്ചു കൊണ്ടാണ് രാമകൃഷ്ണന്മാർ സഭയിൽ പ്രവേശിച്ചത്. അവരുടെ വരവ് ഗംഭീരമായിരുന്നു. തുടർന്ന് ചിണൂരനും മുഷ്ടി കനും രാമകൃഷ്ണന്മാരോട് ഏറ്റുമുട്ടി. അവരേയും ഭഗവാനും ബല ഭദ്രനും ചേർന്ന് വധിച്ചു. കോപാവേശിതനായ കംസൻ വാള വലിച്ചൂരി നന്ദഗോപരേ പിടിച്ചു കെട്ടുന്നതിനും ദേവകീ വസുദേവരേ വധിക്കുന്നതിനും രാമകൃഷ്ണന്മാരെ വധിക്കുന്നതിനും കൽപ്പിച്ചു ഞൊടിയിടയിൽ ഗരുഡൻ പറന്നു ഉയരുന്നതു പോലെ ശ്രീകൃഷ്ണൻ കംസന്റെ മഞ്ചത്തിനടുത്ത് ചാടിക്കയറി കംസനെ തള്ളി താഴെയിട്ട് പുറത്തു കയറിയിരുന്ന് അവനെ വധിച്ചു. കംസന്റെ എട്ടു സഹോദരന്മാരെ ബലരാമനും വധിച്ചു. ദേവകീ വസുദേവന്മാർ ഭഗവാനെ വന്ദിച്ചു നിന്നു. ഭഗവാൻ അവരെ വന്ദിച്ചു ആലിംഗനം ചെയ്തു. ഉഗ്രസേനനേ മഹാരാജാവാക്കി വാഴിച്ചു. വസുദേവർ ഗർഗ്ഗ മഹർഷിയെക്കൊണ്ട് ഭഗവാന് ഉപനയനാദി കർമ്മം ചെയ്യിച്ചു. ഗോ ദാനം ചെയ്തു. ധർമ്മശാസ്ത്രം, വേദ ശാസ്ത്രം തുടങ്ങി 64 വിദ്യകളു അഭ്യസിക്കുന്നതിനായി സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിലേയ്ക്കയച്ചു. വെറും 64 ദിവസം കൊണ്ട് ഭഗവാൻ ഈ വിദ്യകളെല്ലാം സ്വായത്തമാക്കി. ഗുരു ദക്ഷിണയായി പ്രഭാസ തീർത്ഥത്തിൽ ചെന്ന് വരുണനെക്കണ്ട് പഞ്ചജനെ വധിച്ച് സംയമനീ പുരിയിൽ പോയി യമധർമ്മനെക്കണ്ട് ഗുരുപുത്രനെ ഗുരുവിനു നൽകി ഇഹത്തിലും പരത്തിലും നിങ്ങൾക്ക് എല്ലാ വിധ ശ്രേയസ്സും ഉണ്ടാകട്ടെ എന്ന് ഗുരുവിൽ നിന്ന് അനുഗ്രഹം വാങ്ങി. ഭഗവാനും സംഘവും മധുരയിൽ നിന്ന് മടങ്ങി എന്നു പറഞ്ഞ് സ്വാമി ഈ അദ്ധ്യായം സമർപ്പിച്ചു. അജിത് കുമാർ. 9495407817.

No comments: