Sunday, August 09, 2020

സൂര്യസാരഥിയായ അരുണന്‍റെ പുത്രനായ കഴുകനാണ് സമ്പാതി. ശ്യേനിയാണ് സമ്പാതിയുടെ മാതാവ്. നാമെല്ലാം ജീവിക്കുന്നു എന്ന് വിചാരിക്കുന്ന ആത്മാക്കളാണല്ലോ. ശരീരം ജഡവും ആത്മാവ് നിത്യവും. കിഷ്കിന്ധാ കാണ്ഡത്തിൽ സമ്പാതി, ചന്ദ്രമാ എന്ന ഋഷീശ്വരന്റെ വാക്കുകളിലൂടെ ഒരു ശിശുവിന്റെ ഗർഭാധാനം മുതൽ പിറവി വരെയുള്ള വളർച്ചാ ഘട്ടങ്ങളും വളരെ വിശദമായി, പാശ്ചാത്യപഠനങ്ങൾ ഭാരതത്തിലെ ത്തുന്നതിനും നൂറ്റാണ്ടുകൾ മുമ്പേ വിവരിക്കുന്നു. ഇന്ന് നാം നമ്മുടെ അടുത്ത തലമുറയെ ഉന്നത വിദ്യാഭ്യാസം നൽകി ജീവസന്ധാരണത്തിനുള്ള പണം ലഭിക്കാൻ ഒരു തൊഴിൽ നേടാൻ പ്രാപ്തരാക്കുന്നു. ജോലി ലഭിച്ചാൽ എല്ലാം തികഞ്ഞവനാണ് എന്ന മിഥ്യയിൽ സ്വന്തം ക ർമ്മങ്ങളേ പോലും മറന്ന് പണത്തിന്റെ ലഹരിയിൽ ജീവിക്കുന്നു. കുട്ടിക്കാലത്ത് സഹോദരനായ ജടായുവുമായി സമ്പാതി മത്സരിച്ചു പറക്കുമായിരുന്നു. ജടായുവിന്റെ സോദരനായ ഈ ഗൃദ്ധ്രപ്രവരന്‍ ശ്രീരാമഭക്തനും പരോക്ഷമായെങ്കിലും ഭഗവത്സേവാ നിയോഗമുള്ളവനുമാണ്. സോദരനുമായുണ്ടായ ഒരു ബലപരീക്ഷണ വേളയില്‍ സൂര്യസന്നിധിയോളം പറന്നുയരാനുള്ള ഉദ്യമത്തിനിടയില്‍ ജടായുവിന്റെ ചിറകുകള്‍ അഗ്നിക്കിരയാവാതെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ സ്വന്തം പക്ഷങ്ങളറ്റ് ദൂരെ ഭൂമിയില്‍ പതിച്ച്, സോദരനേയും പുറംലോകത്തേയും കാണാതെ മഹേന്ദ്രാചലപര്‍വതപാര്‍ശ്വേയുള്ള ഒരു ഗുഹയില്‍ ഏകാന്തജീവിതം നയിയ്ക്കുകയായിരുന്നു സമ്പാതി. ഫലത്തിൽ സമ്പാതി വാക്യത്തിലെ ഉയരത്തിലേക്കു ള്ള പറക്കൽ. പക്ഷെ സൂര്യതാപത്താൽ ചിറകുകൾ കരിഞ്ഞു പോകുന്നത് അന്നേരം അറിയുന്നില്ല. ഔദ്യോഗിക ജീവിത ശേഷം അവരവരുടെ കർമ്മങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു, സ്വന്തമായി എന്നു വിചാരിക്കുമ്പോൾ, ഫലത്തിൽ ഭാരതീയ ചിന്താഗതിയനുസരിച്ച്, വാനപ്രസ്തമെന്ന ജീവിതസായാഹ്നത്തിലെത്തുമ്പോൾ, കഴിഞ്ഞ തലമുറയിലെ – നിലവിലെ മുതിർന്നവരുടെ തലമുറ - ആൾക്കാർ സ്വസ്ഥത – സാമ്പത്തികമായും ശാരീരികമായും ഇല്ലാത്തവരായി മാറുന്നു എന്നും സമ്പാതി പറഞ്ഞു തരുന്നു - മകനായ സുപാർശ്വൽ വേണം ആഹാരം കൊടുക്കാനും സഞ്ചരിക്കാൻ സഹായിക്കാനും എന്ന സ്ഥിതി. അറിവു നേടി, ദേഹാഭിമാനങ്ങള്‍ നശ്വരവും പലപ്പോഴും നിത്യശോകകാരണവുമാണെന്നു മനസ്സിലാക്കി ഭഗവത് സേവയിലൂടെ മോക്ഷത്തിനായി പ്രാര്‍ത്ഥനാനിരതനായിരിക്കാൻ സമ്പാതിയുടെ തത്വ ബോധനാവചനങ്ങള്‍ തികച്ചും അര്‍ത്ഥവത്താണ്. സംസാര സാഗരം ചാടിക്കടക്കുകയെന്ന ദുഷ്ക്കരകര്‍മ്മം ചെയ്യാനായി നമ്മിൽ എല്ലാവരിലും കഴിവുകൾ ഉണ്ടെന്നതും, വാനരില്‍ സാഗരോല്ലംഘനത്തിന് ആത്മവിശ്വാസമുണര്‍ത്തുന്നതു വഴി ദീര്‍ഘദൃഷ്ടിയോടെ ശുഭപ്രതീക്ഷയേകുന്നതും സമ്പാതി തന്നെ. മനുഷ്യരായി പിറന്ന എല്ലാവർക്കും ജനനം മുതൽ മരണം വരെ ഊര്‍ജ്ജസ്വലരായി പറന്ന് വിഹായസ്സില്‍ മറയാം എന്ന് സമ്പാതി എന്ന കഥാപാത്രം സ്വജീവിതം കഥനത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

No comments: