Saturday, June 24, 2023

ബ്രഹ്മ കുമാരി മാരുടെ സമ്മേളനം. നാരീ ശക്തി. "സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" പരിപാടിയുടെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ സന്ദേശം. നമസ്തേ, ഓം ശാന്തി! പരിപാടിയിൽ നമ്മോടൊപ്പം ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ ശ്രീ. കിഷൻ റെഡ്ഡി ജി, ഭൂപേന്ദർ യാദവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, പർഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, ബ്രഹ്മാ കുമാരിസിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജയോഗി മൃത്യുഞ്ജയ ജി, രാജയോഗിനി സഹോദരി മോഹിനി, സഹോദരി ചന്ദ്രിക ജി, ബ്രഹ്മാകുമാരിമാരുടെ മറ്റെല്ലാ സഹോദരിമാരേ , മഹതികളേ , മഹാന്മാരെ എല്ലാ യോഗികളേ ! സ്വന്തമായ വേറിട്ട ബോധമുള്ള, മറ്റൊരു ഊർജപ്രവാഹമുള്ള ചില സ്ഥലങ്ങളുണ്ട് ! ഈ ഊർജ്ജം ആ മഹത് വ്യക്തികളുടേതാണ്, അവരുടെ തപസ്സിലൂടെ വനങ്ങളും മലകളും കുന്നുകളും ഉണർന്ന് അവ മനുഷ്യ പ്രചോദനത്തിന്റെ കേന്ദ്രമായി മാറുന്നു. ദാദാ ലേഖ്‌രാജും അദ്ദേഹത്തെപ്പോലുള്ള നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളും കാരണം മൗണ്ട് അബുവിന്റെ പ്രഭാവലയം തുടർച്ചയായി വളരുകയാണ്. ഇന്ന്, ഈ പുണ്യഭൂമിയിൽ നിന്ന് ഒരു സുവർണ്ണ ഇന്ത്യയിലേക്കുള്ള സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ നിന്ന് ബ്രഹ്മാകുമാരിസ് സൻസ്ഥ ഒരു വലിയ പ്രചാരണ പരിപാടി ആരംഭിക്കുകയാണ്. അതിന് സുവർണ്ണ ഇന്ത്യയുടെ ആത്മാവും ആത്മീയതയുമുണ്ട്. ബ്രഹ്മാകുമാരിമാരുടെ പ്രയത്നങ്ങൾക്കൊപ്പം രാജ്യത്തിന് പ്രചോദനമുണ്ട്. രാജ്യത്തിന്റെ സ്വപ്നങ്ങളുമായും നിശ്ചയങ്ങളുമായും നിരന്തരം ബന്ധപ്പെട്ടതിന് ബ്രഹ്മകുമാരി കുടുംബത്തെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. ദാദി ജാനകിയും രാജയോഗിനി ദാദി ഹൃദയ മോഹിനി ജിയും നമുക്കിടയിൽ ഇല്ല. അവർക്ക് എന്നോട് വലിയ വാത്സല്യമായിരുന്നു. ഇന്നത്തെ പരിപാടിയിൽ എനിക്ക് അവരുടെ അനുഗ്രഹം അനുഭവിക്കാൻ കഴിയും. സുഹൃത്തുക്കളേ , 'സാധന'യുടെയും ദൃഢനിശ്ചയത്തിന്റെയും സംഗമം ഉണ്ടാകുമ്പോൾ, മാതൃത്വമെന്ന വികാരം മനുഷ്യനുമായി ബന്ധപ്പെടുമ്പോൾ, നമ്മുടെ വ്യക്തിപരമായ നേട്ടങ്ങളിൽ 'ഇദം നമ' (ഒന്നും എന്റേതല്ല) എന്ന വികാരം ഉണ്ടാകുമ്പോൾ, ഒരു ഉദയം ഉണ്ടാകുന്നു. ഒരു പുതിയ കാലഘട്ടത്തിന്റെ, നമ്മുടെ തീരുമാനങ്ങളിലൂടെ പുതിയ പ്രഭാതം. സേവനത്തിന്റെയും ത്യാഗത്തിന്റെയും ഈ പുണ്യ മനോഭാവം പുതിയ ഇന്ത്യക്കായി ഇന്ന് അമൃത് മഹോത്സവത്തിൽ ഉയർന്നുവരുന്നു. ഈ ത്യാഗത്തിന്റെയും കടമയുടെയും മനോഭാവത്തോടെ, രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ ഇന്ന് സുവർണ്ണ ഇന്ത്യയുടെ അടിത്തറ പാകുകയാണ്. നമ്മുടെ സ്വപ്നങ്ങളും രാജ്യത്തിന്റെ സ്വപ്നങ്ങളും വ്യത്യസ്തമല്ല; നമ്മുടെ വ്യക്തിപരവും ദേശീയവുമായ വിജയങ്ങൾ വ്യത്യസ്തമല്ല. നമ്മുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയിലാണ്. രാഷ്ട്രം നിലനിൽക്കുന്നത് നമ്മിൽ നിന്നാണ്, നമ്മൾ രാഷ്ട്രത്തിൽ നിന്നാണ്. ഈ തിരിച്ചറിവാണ് പുതിയ ഇന്ത്യയുടെ നിർമ്മാണത്തിൽ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ശക്തിയായി മാറുന്നത്. രാജ്യം ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ ‘സബ്ക പ്രയാസ്’ (എല്ലാവരുടെയും പരിശ്രമം) ഉൾപ്പെടുന്നു. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്നത് രാജ്യത്തിന്റെ അടിസ്ഥാന മന്ത്രമായി മാറുകയാണ്. വിവേചനത്തിന് ഇടമില്ലാത്ത, സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും അടിത്തറയിൽ അടിയുറച്ച ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് നാം ഇന്ന്. പുരോഗമനപരമായ ചിന്തയും സമീപനവുംീ തീരുമാനങ്ങളുള്ളതുമായ പുതിയൊരു ഇന്ത്യയുടെ ഉദയം നാം കാണുന്നു. സുഹൃത്തുക്കളേ , ഏത് സാഹചര്യത്തിലും ഇരുട്ടിന്റെ തളർച്ചയിലും അതിന്റെ യഥാർത്ഥ സ്വഭാവം നിലനിർത്തുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. നമ്മുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ഇതിന് സാക്ഷിയാണ്. ലോകം അന്ധകാരത്തിൽ അകപ്പെടുകയും സ്ത്രീകളെക്കുറിച്ചുള്ള പഴയ ചിന്തകളിൽ അകപ്പെടുകയും ചെയ്തപ്പോൾ, ഇന്ത്യ സ്ത്രീകളെ മാതൃശക്തിയായും ദേവതയായും ആരാധിച്ചിരുന്നു. ഗാർഗി, മൈത്രേയി, അനുസൂയ, അരുന്ധതി, മദാലസ തുടങ്ങിയ സ്ത്രീ പണ്ഡിതകൾ സമൂഹത്തിന് അറിവ് പകർന്നുനൽകുന്നു. പ്രക്ഷുബ്ധമായ മധ്യകാലഘട്ടത്തിൽ പോലും പന്നാദായി, മീരാഭായി തുടങ്ങിയ മഹത്തായ സ്ത്രീകൾ ഈ രാജ്യത്തുണ്ടായിരുന്നു. അമൃത് മഹോത്സവത്തിൽ രാഷ്ട്രം സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓർക്കുമ്പോൾ സ്വയം ത്യാഗം സഹിച്ച എത്രയോ സ്ത്രീകളുണ്ട്. കിറ്റൂരിലെ റാണി ചെന്നമ്മ, മാതംഗിനി ഹസ്ര, റാണി ലക്ഷ്മിഭായി, വീരാംഗന ജല്കാരി ബായി മുതൽ അഹല്യഭായ് ഹോൾക്കർ, സാവിത്രിഭായ് ഫുലെ തുടങ്ങി സാമൂഹികരംഗത്ത് അനശ്വരരായവർ ഇന്ത്യയുടെ തനിമ നിലനിർത്തി. ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം സ്വാതന്ത്ര്യസമരത്തിൽ സ്ത്രീശക്തിയുടെ സംഭാവനകളെ രാജ്യം ഇന്ന് സ്മരിക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനാൽ, സൈനിക് സ്കൂളുകളിൽ പഠിക്കാനുള്ള അവരുടെ സ്വപ്നങ്ങൾ പെൺമക്കൾ സാക്ഷാത്കരിക്കുന്നു, ഇപ്പോൾ രാജ്യത്തിന്റെ ഏത് മകൾക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി സൈന്യത്തിൽ പോകാനും സുപ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കഴിയും. സ്ത്രീകളുടെ ജീവിതവും തൊഴിലും തടസ്സമില്ലാതെ തുടരാൻ കഴിയുന്ന തരത്തിൽ പ്രസവാവധി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും വർധിച്ചുവരികയാണ്. 2019ലെ തിരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്തതെങ്ങനെയെന്ന് നാം കണ്ടു. ഇന്ന് രാജ്യത്തെ സർക്കാരിലെ സുപ്രധാന ചുമതലകൾ കൈകാര്യം ചെയ്യുന്നത് വനിതാ മന്ത്രിമാരാണ്. പ്രധാനമായി, സമൂഹം തന്നെയാണ് ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത്. 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' കാമ്പെയ്‌നിന്റെ വിജയത്തെത്തുടർന്ന് നിരവധി വർഷങ്ങൾക്ക് ശേഷം രാജ്യത്ത് സ്ത്രീ-പുരുഷ അനുപാതം മെച്ചപ്പെട്ടുവെന്നാണ് സമീപകാല ഡാറ്റ സൂചിപ്പിക്കുന്നത് . പുതിയ ഇന്ത്യ എങ്ങനെയായിരിക്കുമെന്നും അത് എത്ര ശക്തമാകുമെന്നും ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നു. സുഹൃത്തുക്കളേ , നമ്മുടെ ഋഷിമാർ ഉപനിഷത്തുക്കളിൽ 'തമസോ മാ ജ്യോതിർഗമയ, മൃത്യോർമാമൃതം ഗമയ' എന്ന് പറഞ്ഞിരി ക്കുന്നത് നിങ്ങൾക്കെല്ലാവർക്കും അറിയാം. അതായത്, നാം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്, മരണത്തിൽ നിന്ന്, ദുരിതങ്ങളിൽ നിന്ന് അമൃതിലേക്ക് നീങ്ങുന്നു. അറിവില്ലാതെ ‘അമൃത്’ (അമൃത്) ഉം അനശ്വരതയിലേക്കുള്ള പാതയും പ്രകാശിക്കുന്നില്ല. അതിനാൽ, ഈ പുണ്യകാലം നമ്മുടെ അറിവിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും സമയമാണ്. പൗരാണിക പാരമ്പര്യത്തിലും പൈതൃകത്തിലും വേരൂന്നിയതും ആധുനികതയിൽ അനന്തതയിലേക്ക് വികസിക്കുന്നതുമായ ഒരു ഇന്ത്യയെ നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. നമ്മുടെ സംസ്കാരവും നാഗരികതയും മൂല്യങ്ങളും നിലനിർത്തുകയും നമ്മുടെ ആത്മീയതയും വൈവിധ്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം, അതേ സമയം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ സംവിധാനങ്ങളെ തുടർച്ചയായി നവീകരിക്കുകയും വേണം. രാജ്യത്തിന്റെ ഈ പ്രയത്നങ്ങളിൽ ബ്രഹ്മകുമാരികളെ പോലുള്ള ആത്മീയ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. ആത്മീയതയ്‌ക്ക്‌ പുറമെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി നിരവധി മേഖലകളിൽ നിങ്ങൾ മികച്ച പ്രവർത്തനം നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ ഇന്ന് ആരംഭിക്കുന്ന പ്രചാരണം അതിനെ മുന്നോട്ട് കൊണ്ടുപോകും. അമൃത് മഹോത്സവത്തിനായി നിങ്ങൾ നിരവധി ലക്ഷ്യങ്ങൾ വെച്ചിട്ടുണ്ട്. നിങ്ങളുടെ പരിശ്രമങ്ങൾ തീർച്ചയായും രാജ്യത്തിന് പുതിയ ഊർജ്ജവും ശക്തിയും നൽകും. കർഷകരെ അഭിവൃദ്ധിയുള്ളവരും സ്വയം പര്യാപ്തരുമാക്കാൻ ജൈവകൃഷിയിലേക്കും പ്രകൃതിദത്ത കൃഷിയിലേക്കും രാജ്യം ഇന്ന് പരിശ്രമിക്കുന്നു. നമ്മുടെ ബ്രഹ്മകുമാരി സഹോദരിമാർ ഭക്ഷണപാനീയങ്ങളുടെ ശുദ്ധതയെക്കുറിച്ച് സമൂഹത്തെ നിരന്തരം ബോധവാന്മാരാക്കുന്നു. എന്നാൽ ഗുണനിലവാരമുള്ള ഭക്ഷണത്തിന്, ഗുണനിലവാരമുള്ള ഉൽപ്പന്നവും ആവശ്യമാണ്. അതിനാൽ, പ്രകൃതി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ബ്രഹ്മകുമാരികൾക്ക് വലിയ പ്രചോദനമായി മാറാൻ കഴിയും. ചില ഗ്രാമങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് ഇത്തരം മാതൃകകൾ സൃഷ്ടിക്കാൻ കഴിയും. അതുപോലെ, ശുദ്ധമായ ഊർജമേഖലയിലും പരിസ്ഥിതിയിലും ഇന്ത്യയിൽനിന്ന് ലോകം വലിയ പ്രതീക്ഷയിലാണ്. ശുദ്ധമായ ഊർജത്തിന് പല ബദലുകളും ഇന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വൻ പ്രചാരണവും ആവശ്യമാണ്. സൗരോർജ്ജ മേഖലയിൽ ബ്രഹ്മകുമാരികൾ മാതൃകയായി. നിങ്ങളുടെ ആശ്രമത്തിലെ അടുക്കളയിൽ സോളാർ പവർ ഉപയോഗിച്ചാണ് ഇത്രയും നാൾ ഭക്ഷണം പാകം ചെയ്യുന്നത്. കൂടുതൽ ആളുകൾ സൗരോർജ്ജം ഉപയോഗിക്കാൻ തുടങ്ങുന്നതിന് നിങ്ങൾക്ക് ധാരാളം സംഭാവന നൽകാനും കഴിയും. അതുപോലെ, നിങ്ങൾക്ക് ‘ആത്മനിർഭർ ഭാരത്’ കാമ്പെയ്‌നും ഊർജം പകരാം. പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന പ്രചാരണത്തിന് സഹായിക്കാനാകും. സുഹൃത്തുക്കളേ , 'അമൃത് കാല' (പുണ്യകാലം) സമയം ഉറങ്ങുമ്പോൾ സ്വപ്നം കാണാനുള്ളതല്ല, ഉണർന്നിരിക്കുമ്പോൾ തീരുമാനങ്ങൾ നിറവേറ്റുന്നതിനാണ്. വരാനിരിക്കുന്ന 25 വർഷങ്ങൾ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും തപസ്സിന്റെയും തപസ്സിന്റെയും കാലഘട്ടമാണ്. നൂറുകണക്കിനു വർഷത്തെ അടിമത്തത്തിൽ നമ്മുടെ സമൂഹത്തിന് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള 25 വർഷത്തെ കാലഘട്ടമാണിത്. അതിനാൽ, സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തിൽ നമ്മുടെ ശ്രദ്ധ ഭാവിയിലായിരിക്കണം. സുഹൃത്തുക്കളേ നമ്മുടെ സമൂഹത്തിൽ അസാധാരണമായ സാധ്യതകളുണ്ട്. പഴയതും നിരന്തരം പുതിയതുമായ ഒരു വ്യവസ്ഥിതി നിലനിൽക്കുന്ന ഒരു സമൂഹമാണിത്. എന്നിരുന്നാലും, കാലക്രമേണ ചില തിന്മകൾ വ്യക്തിയിലും സമൂഹത്തിലും രാജ്യത്തും കടന്നുവരുന്നു എന്നത് ആർക്കും നിഷേധിക്കാനാവില്ല. ചുറുചുറുക്കോടെ ഈ തിന്മകൾ തിരിച്ചറിയുന്നവർ ഈ തിന്മകളിൽ നിന്ന് മുക്തി നേടുന്നതിൽ വിജയിക്കുന്നു. അത്തരം ആളുകൾക്ക് അവരുടെ ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും നേടാൻ കഴിയും. നമ്മുടെ സമൂഹത്തിന് വിശാലതയും വൈവിധ്യവും ഉണ്ട്, ആയിരക്കണക്കിന് വർഷത്തെ യാത്രയുടെ അനുഭവവും ഉണ്ട്. അതിനാൽ, നമ്മുടെ സമൂഹത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിനൊപ്പം സ്വയം വാർത്തെടുക്കാനുള്ള ഒരു വ്യത്യസ്തമായ ശക്തിയുണ്ട്, ആന്തരിക ശക്തിയുണ്ട്. പരിഷ്കർത്താക്കൾ കാലാകാലങ്ങളിൽ ജനിക്കുകയും സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളെ അവർ അഭിമുഖീകരിക്കുകയും ചെയ്യുന്നു എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ഗണ്യമായ ശക്തി. സാമൂഹ്യ പരിഷ്‌കരണത്തിന്റെ ആദ്യ വർഷങ്ങളിൽ ഇത്തരക്കാർക്ക് പലപ്പോഴും എതിർപ്പും അവജ്ഞയും നേരിടേണ്ടി വരുന്നതും നാം കണ്ടു. എന്നാൽ അത്തരം പ്രഗത്ഭരായ ആളുകൾ സാമൂഹിക പരിഷ്കരണങ്ങളിൽ നിന്ന് പിന്മാറാതെ ഉറച്ചുനിൽക്കുന്നു. കാലക്രമേണ, സമൂഹം അവരെ തിരിച്ചറിയുകയും ബഹുമാനിക്കുകയും അവരുടെ പഠിപ്പിക്കലുകൾ ഉൾക്കൊള്ളുകയും ചെയ്യുന്നു. അതുകൊണ്ട് സുഹൃത്തുക്കളെ, ഓരോ കാലഘട്ടത്തിന്റെയും മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തെ കളങ്കരഹിതമായും ചടുലമായും നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്. ആ കാലഘട്ടത്തിലെ തലമുറ ഈ ഉത്തരവാദിത്തം നിറവേറ്റണം. ബ്രഹ്മകുമാരികൾ പോലുള്ള ലക്ഷക്കണക്കിന് സംഘടനകൾ വ്യക്തിപരമായും ഈ ജോലി ചെയ്യുന്നു. അതേ സമയം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷത്തിനിടയിൽ, നമ്മുടെ സമൂഹത്തെയും നമ്മുടെ രാഷ്ട്രത്തെയും നമ്മളെയും എല്ലാവരേയും ഒരു അസ്വാസ്ഥ്യം ബാധിച്ചുവെന്ന് നാം സമ്മതിക്കണം. നാം നമ്മുടെ കർത്തവ്യങ്ങളിൽ നിന്ന് പിന്തിരിഞ്ഞു, അവർക്ക് പ്രഥമസ്ഥാനം നൽകാത്തതാണ്. കഴിഞ്ഞ 75 വർഷമായി നമ്മൾ അവകാശങ്ങളെ കുറിച്ചും അവകാശങ്ങൾക്കുവേണ്ടി പോരാടി സമയം കളയുന്നതിനെ കുറിച്ചും മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അവകാശങ്ങളുടെ പ്രശ്നം ചില സാഹചര്യങ്ങളിൽ ഒരു പരിധി വരെ ശരിയായിരിക്കാം, എന്നാൽ ഒരാളുടെ കടമകൾ പൂർണ്ണമായും അവഗണിക്കുന്നത് ഇന്ത്യയെ ദുർബലമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കടമകൾക്ക് മുൻഗണന നൽകാത്തതിനാൽ ഇന്ത്യയ്ക്ക് ഗണ്യമായ സമയം നഷ്ടപ്പെട്ടു. ഈ 75 വർഷത്തിനുള്ളിൽ കടമകൾ മാറ്റിനിർത്തിക്കൊണ്ട് അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ പരിഗണന കാരണം സൃഷ്ടിക്കപ്പെട്ട വിടവ് അടുത്ത 25 വർഷത്തിനുള്ളിൽ ചുമതലകൾ നിറവേറ്റുന്നതിലൂടെ നമുക്ക് നികത്താനാകും. അടുത്ത 25 വർഷത്തേക്കുള്ള മന്ത്രമെന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങളെ അവരുടെ കടമകളെ കുറിച്ച് ബോധവാന്മാരാക്കുന്നതിലൂടെ ബ്രഹ്മകുമാരികളെപ്പോലുള്ള സംഘടനകൾക്ക് വലിയ മാറ്റം കൊണ്ടുവരാൻ കഴിയും. ഈ ഒരു മന്ത്രത്തിൽ പ്രവർത്തിക്കാനും രാജ്യത്തെ പൗരന്മാരിൽ കർത്തവ്യബോധം പ്രചരിപ്പിക്കാനും ഞാൻ ബ്രഹ്മകുമാരികളോടും നിങ്ങളെപ്പോലുള്ള എല്ലാ സാമൂഹിക സംഘടനകളോടും അഭ്യർത്ഥിക്കുന്നു. ജനങ്ങൾക്കിടയിൽ കർത്തവ്യബോധം ഉണർത്താൻ നിങ്ങൾ എല്ലാവരും നിങ്ങളുടെ ഊർജവും സമയവും ചെലവഴിക്കണം. പതിറ്റാണ്ടുകളായി കടമയുടെ പാത പിന്തുടരുന്ന ബ്രഹ്മകുമാരിയെപ്പോലുള്ള സംഘടനകൾക്ക് ഇത് ചെയ്യാൻ കഴിയും. നിങ്ങൾ കടമകളിൽ പ്രതിബദ്ധതയുള്ളവരും കടമകൾ പാലിക്കുന്നവരുമാണ്. അതിനാൽ, നിങ്ങളുടെ സ്ഥാപനത്തിലും, ജനങ്ങൾക്കിടയിലും, സമൂഹത്തിലും രാഷ്ട്രത്തിലും നിങ്ങൾ പ്രവർത്തിക്കുന്ന കർത്തവ്യബോധം, മനോഭാവം പ്രചരിപ്പിക്കാൻ കഴിയുമെങ്കിൽ, സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തിൽ രാജ്യത്തിനുള്ള നിങ്ങളുടെ ഏറ്റവും മികച്ച സമ്മാനമായിരിക്കും അത്. നിങ്ങൾ ഒരു കഥ കേട്ടിരിക്കണം. ഒരു മുറിയിൽ ഇരുട്ട് ഉണ്ടായിരുന്നു, ആ ഇരുട്ടിനെ ഇല്ലാതാക്കാൻ ആളുകൾ അവരുടേതായ രീതിയിൽ വ്യത്യസ്ത കാര്യങ്ങൾ ചെയ്തു. എല്ലാവരും എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. എന്നാൽ ഒരു ജ്ഞാനി ഒരു ചെറിയ വിളക്ക് കത്തിച്ചപ്പോൾ ഇരുട്ട് പെട്ടെന്ന് അപ്രത്യക്ഷമായി. അങ്ങനെയാണ് കർത്തവ്യത്തിന്റെ ശക്തി. ഒരു ചെറിയ പരിശ്രമത്തിന്റെ ശക്തിയും അങ്ങനെയാണ്. രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയത്തിൽ നാമെല്ലാവരും ഒരു വിളക്ക് തെളിയിക്കേണ്ടതുണ്ട് - കടമയുടെ വിളക്ക്. നമുക്ക് ഒരുമിച്ച് കടമയുടെ പാതയിൽ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞാൽ, സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളും തുടച്ചുനീക്കപ്പെടുകയും രാജ്യം പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യും. ഇന്ത്യയെന്ന ഭൂമിയെ സ്നേഹിക്കുന്ന, ഈ നാടിനെ അമ്മയായി കരുതുന്ന, രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ആഗ്രഹിക്കാത്ത, പലരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല. അതിനാൽ, കടമകൾക്ക് ഊന്നൽ നൽകേണ്ടിവരും. സുഹൃത്തുക്കളേ ഈ പരിപാടിയിൽ മറ്റൊരു വിഷയം ഉന്നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾക്ക് നിങ്ങളെല്ലാവരും സാക്ഷികളായിരുന്നു. രാജ്യാന്തര തലത്തിലും ഒട്ടേറെ കാര്യങ്ങൾ നടക്കുന്നുണ്ട്. ഇത് വെറും രാഷ്ട്രീയമാണെന്ന് പറഞ്ഞ് നമുക്ക് കൈ കഴുകാനാകില്ല. ഇത് രാഷ്ട്രീയമല്ല; ഇതാണ് നമ്മുടെ നാടിന്റെ ചോദ്യം. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, ഇന്ത്യയെ അതിന്റെ യഥാർത്ഥ രൂപത്തിൽ ലോകം അറിയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ലോകത്തെ പല രാജ്യങ്ങളിലും സാന്നിധ്യമുള്ള ഇത്തരം സംഘടനകൾ ഇന്ത്യയുടെ ശരിയായ ചിത്രം മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഇന്ത്യയെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളെ കുറിച്ച് സത്യം പറയുകയും അവരെ ബോധവത്കരിക്കുകയും വേണം. ഇത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം കൂടിയാണ്. ഇത് മുന്നോട്ട് കൊണ്ടുപോകാൻ ബ്രഹ്മകുമാരികളെപ്പോലുള്ള സംഘടനകൾക്ക് മറ്റൊരു ശ്രമം നടത്താം. നിങ്ങൾക്ക് ശാഖകളുള്ള രാജ്യങ്ങളിൽ, എല്ലാ വർഷവും ഓരോ ബ്രാഞ്ചിൽ നിന്നും കുറഞ്ഞത് 500 പേരെങ്കിലും ഇന്ത്യ സന്ദർശിച്ച് അറിയാൻ ശ്രമിക്കണം. ഈ 500 പേരും ആ രാജ്യത്തെ പൗരന്മാരായിരിക്കണം അല്ലാതെ അവിടെ താമസിക്കുന്ന ഇന്ത്യയിലെ ആളുകളല്ല. തദ്ദേശീയരായ ഇന്ത്യക്കാരെക്കുറിച്ചല്ല ഞാൻ പറയുന്നത്. ആളുകൾ ഇവിടെ വന്ന് രാജ്യം കാണാനും എല്ലാം മനസ്സിലാക്കാനും തുടങ്ങിയാൽ, ഇന്ത്യയുടെ പുണ്യങ്ങൾ ലോകമെമ്പാടും താനേ പരക്കുമെന്ന് നിങ്ങൾ കാണും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് വലിയ മാറ്റമുണ്ടാക്കാൻ കഴിയും. സുഹൃത്തുക്കളേ , ദാനധർമ്മങ്ങൾ ചെയ്യണമെന്ന ആഗ്രഹം എല്ലാവർക്കുമുണ്ട്. എന്നാൽ ഒരു കാര്യം നാം മറക്കരുത്, ദാനധർമ്മം ഒരു അർത്ഥത്തോടൊപ്പം ചേരുമ്പോൾ, വിജയകരമായ ജീവിതവും വിജയകരമായ സമൂഹവും വിജയകരമായ രാഷ്ട്രവും സ്വയമേവ കെട്ടിപ്പടുക്കാൻ കഴിയും. ജീവകാരുണ്യത്തിന്റെയും അർത്ഥത്തിന്റെയും ഈ യോജിപ്പിന്റെ ഉത്തരവാദിത്തം എല്ലായ്പ്പോഴും ഇന്ത്യയുടെ ആത്മീയ അധികാരത്തിനാണ്. ഭാരതത്തിന്റെ ആത്മീയ ജീവികളായ നിങ്ങൾ എല്ലാ സഹോദരിമാരും ഈ ഉത്തരവാദിത്തം പക്വതയോടെ നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ പുതിയ ലക്ഷ്യങ്ങൾ സൃഷ്ടിക്കാൻ നിങ്ങളുടെ ശ്രമങ്ങൾ രാജ്യത്തെ മറ്റ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പ്രചോദനമാകും. ജനങ്ങളുടെ ആത്മാവും സമർപ്പണവുമാണ് അമൃത് മഹോത്സവത്തിന്റെ ശക്തി. നിങ്ങളുടെ പരിശ്രമത്തിലൂടെ, ഭാവിയിൽ ഇന്ത്യ ഇതിലും വേഗത്തിൽ സുവർണ്ണ ഇന്ത്യയിലേക്ക് നീങ്ങും. ഈ വിശ്വാസത്തോടെ, നിങ്ങൾക്കെല്ലാവർക്കും ഒരുപാട് നന്ദി! ഓം ശാന്തി!

No comments: