Saturday, October 22, 2016

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം ഇങ്ങനെ വേദങ്ങള്‍ നാലാണ്‌. വ്യാസമഹര്‍ഷി ഈ നാലുശാഖകളും ചിട്ടപ്പെടുത്തി തന്റെ നാലു ശിഷ്യന്‍മാരെ പഠിപ്പിച്ചു. പെയിലന്‍ ഋഗ്വേദത്തിന്റേയും വൈശമ്പായന്‍ യജുര്‍വേദത്തിന്‍രേയും ജൈമിനി സാമവേദത്തിന്റേയും സുമന്തു അഥര്‍വ്വവേദത്തിന്റേയും ആചാര്യന്‍മാരായി.വേദത്തിന്‌ കര്‍മ്മകാണ്ഡം എന്നും ജ്ഞാനകാണ്ഡം എന്നും രണ്ടു ഭാഗങ്ങള്‍ ഉണ്ട്‌. യജ്ഞങ്ങളുടെ നടത്തിപ്പിനെ ഉദ്ദേശിച്ചുള്ളതാണ്‌ കര്‍മ്മകാണ്ഡം. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ആണ്‌ കര്‍മ്മകാണ്ഡത്തിലുള്ളത്‌. ജ്ഞാനകാണ്ഡത്തില്‍ ഉപനിഷത്തുകള്‍ പ്രത്യക്ഷപ്പെടുന്നു. നാലു വേദങ്ങള്‍ക്കുംകൂടി ആയിരത്തി ഒരുനൂറ്റി ഇരുപത്തിയേഴ്‌ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം ഇങ്ങനെ വേദങ്ങള്‍ നാലാണ്‌. വ്യാസമഹര്‍ഷി ഈ നാലുശാഖകളും ചിട്ടപ്പെടുത്തി തന്റെ നാലു ശിഷ്യന്‍മാരെ പഠിപ്പിച്ചു. പെയിലന്‍ ഋഗ്വേദത്തിന്റേയും വൈശമ്പായന്‍ യജുര്‍വേദത്തിന്‍രേയും ജൈമിനി സാമവേദത്തിന്റേയും സുമന്തു അഥര്‍വ്വവേദത്തിന്റേയും ആചാര്യന്‍മാരായി.വേദത്തിന്‌ കര്‍മ്മകാണ്ഡം എന്നും ജ്ഞാനകാണ്ഡം എന്നും രണ്ടു ഭാഗങ്ങള്‍ ഉണ്ട്‌. യജ്ഞങ്ങളുടെ നടത്തിപ്പിനെ ഉദ്ദേശിച്ചുള്ളതാണ്‌ കര്‍മ്മകാണ്ഡം. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ആണ്‌ കര്‍മ്മകാണ്ഡത്തിലുള്ളത്‌. ജ്ഞാനകാണ്ഡത്തില്‍ ഉപനിഷത്തുകള്‍ പ്രത്യക്ഷപ്പെടുന്നു. നാലു വേദങ്ങള്‍ക്കുംകൂടി ആയിരത്തി ഒരുനൂറ്റി ഇരുപത്തിയേഴ്‌ ശാഖകള്‍ ഉണ്ട്‌. ഓരോ ശാഖക്കും ഓരോ ഉപനിഷത്ത്‌ എന്ന ക്രമത്തില്‍ നോക്കിയാല്‍ ആയിരത്തി ഒരുനൂറ്റി എണ്‍പത്‌ ഉപനിഷത്തുകള്‍ കാണേണ്ടതാണ്‌. എന്നാല്‍ ഇരുന്നൂറ്‌ എണ്ണത്തെപ്പറ്റിയേ ഇന്നറിവുള്ളൂ. അതില്‍ പതിനൊന്നെണ്ണമേ ഇന്ന്‌ പ്രചാരത്തിലുള്ളൂ. ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചുള്ള ദശോപനിഷത്തുകള്‍ ഇവയാണ്‌.
ഈശ കേന കാ പ്രശ്നം
മുണ്ഡ മാണ്ഡുക്യ തിത്തിരാ
ഐതരേയം ച ഛന്ദോഗ്യം
ബൃഹദാരണ്യകം തഥാ
ഈശോപനിഷത്ത്‌, കേനോപനിഷത്ത്‌, കറോപനിഷത്ത്‌, പ്രശ്നോപനിഷത്ത്‌, മുണ്ഡകോപനിഷത്ത്‌, മാണ്ഡുക്യോപനിഷത്ത്‌, ഐതരേയോപനിഷത്ത്‌, തൈത്തിരീയോപനിഷത്ത്‌ കൂടാതെ പതിനൊന്നാമതായി ശ്വേതാശ്വതരോപനിഷത്ത്‌.
ഉപനിഷത്തുകളാണ്‌ ഹിന്ദുവിന്റെ പ്രമാണഗ്രന്ഥങ്ങള്‍. ഉപനിഷത്തുകള്‍ ഉയര്‍ത്തുന്ന തത്വശാസ്ത്രം ആണ്‌ ഹിന്ദുമതത്തെ താങ്ങി നിര്‍ത്തുന്നത്‌. പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, അയം ആത്മാ ബ്രഹ്മ; തത്ത്വമസി; ഈ നാലു മഹാവാക്യങ്ങളില്‍ ഉപനിഷത്തിന്റെ താല്‍പ്പര്യം ഉള്‍ക്കൊണ്ടു നില്‍ക്കുന്നു. ഈശ്വരസങ്കല്‍പ്പത്തെക്കുറിച്ച്‌ ഉപനിഷത്തുകള്‍ വെളിവാക്കുന്ന പരമസത്യം ഇന്ന്‌ ശാസ്ത്രത്തിനുപോലും നിഷേധിക്കാന്‍ കഴിയാത്തത്ര ഉന്നതങ്ങളില്‍ നിലകൊള്ളുന്നു. വേദത്തിന്റെ ഒടുവില്‍ രൂപം കൊണ്ടതുകൊണ്ട്‌ ഉപനിഷത്തുകളെ “വേദാന്തം’ എന്നു വിളിക്കുന്നു.
പദ്യങ്ങള്‍ മാത്രം ഉള്ള ഋഗ്വേദം, മുക്കാല്‍ ഭാഗം ഗദ്യങ്ങളോടുകൂടിയ യജുര്‍വേദം, നീട്ടിനീട്ടി പാടുന്ന വേദപദ്യങ്ങളുടെ സമാഹാരം സാമവേദം, മനുഷ്യകാര്യം ഉള്‍ക്കൊള്ളുന്ന അഥര്‍വ്വവേദം, ദേവതകളെ സ്തുതിക്കുന്ന മന്ത്രങ്ങളാണ്‌ വേദപ്രതിപാദ്യം. ദേവതാരാധനാരൂപങ്ങളായ കര്‍മ്മങ്ങളാണ്‌ യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍. വേദങ്ങള്‍ പഠിക്കുന്നതിനും യാഗാദികര്‍മ്മങ്ങള്‍ തെറ്റുകൂടാതെ ചെയ്യുന്നതിനും ആറു ശാസ്ത്രങ്ങള്‍ ഉണ്ട്‌. ഇതിനെ ‘വേദാംഗം’ എന്നു പറയും.
(1) വേദങ്ങളിലെ അക്ഷര ഉച്ചരാമത്തെ പഠിക്കാനുള്ള ശാസ്ത്രം ‘ശിക്ഷ’.
(2) വേദപദങ്ങളിലെ പ്രകൃതിപ്രത്യയങ്ങളെ വേര്‍തിരിച്ച്‌ അര്‍ത്ഥം പഠിക്കുന്ന ശാസ്ത്രം ‘വ്യാകരണം’.
(3) ഋഗ്വേദപദ്യങ്ങളിലെ വൃത്തത്തെക്കുറിച്ച്‌ പഠിപ്പിക്കുന്ന ശാസ്ത്രം ‘ഛന്ദശ്ശാസ്ത്രം’.
(4) അഗ്നി, ആദിത്യന്‍, മുദ്രന്‍ തുടങ്ങിയ നാമപദങ്ങളുടെ ധാത്വര്‍ത്ഥം വിവരിച്ചു തരുന്ന ശാസ്ത്രം ‘നിരുക്തക്തം.
(5) യാഗാദികര്‍മ്മങ്ങള്‍ ചെയ്യുന്നതിനു വിധിച്ചിട്ടുള്ളല തിഥി – നക്ഷത്രാദികളുടെ അറിവുതരുന്ന ശാസ്ത്രം ‘ജ്യോതിഷം’.
(6) യാഗാദികര്‍മ്മങ്ങള്‍ ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ ഉപദേശിച്ചു തരുന്ന ശാസ്ത്രം ‘കല്‍പം’. (തുടരും) ഉണ്ട്‌. ഓരോ ശാഖക്കും ഓരോ ഉപനിഷത്ത്‌ എന്ന ക്രമത്തില്‍ നോക്കിയാല്‍ ആയിരത്തി ഒരുനൂറ്റി എണ്‍പത്‌ ഉപനിഷത്തുകള്‍ കാണേണ്ടതാണ്‌. എന്നാല്‍ ഇരുന്നൂറ്‌ എണ്ണത്തെപ്പറ്റിയേ ഇന്നറിവുള്ളൂ. അതില്‍ പതിനൊന്നെണ്ണമേ ഇന്ന്‌ പ്രചാരത്തിലുള്ളൂ. ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചുള്ള ദശോപനിഷത്തുകള്‍ ഇവയാണ്‌.
ഈശ കേന കാ പ്രശ്നം
മുണ്ഡ മാണ്ഡുക്യ തിത്തിരാ
ഐതരേയം ച ഛന്ദോഗ്യം
ബൃഹദാരണ്യകം തഥാ
ഈശോപനിഷത്ത്‌, കേനോപനിഷത്ത്‌, കറോപനിഷത്ത്‌, പ്രശ്നോപനിഷത്ത്‌, മുണ്ഡകോപനിഷത്ത്‌, മാണ്ഡുക്യോപനിഷത്ത്‌, ഐതരേയോപനിഷത്ത്‌, തൈത്തിരീയോപനിഷത്ത്‌ കൂടാതെ പതിനൊന്നാമതായി ശ്വേതാശ്വതരോപനിഷത്ത്‌.
ഉപനിഷത്തുകളാണ്‌ ഹിന്ദുമതത്തിന്റെ പ്രമാണഗ്രന്ഥങ്ങള്‍. ഉപനിഷത്തുകള്‍ ഉയര്‍ത്തുന്ന തത്വശാസ്ത്രം ആണ്‌ ഹൈന്ദവആചാരങ്ങളെ താങ്ങി നിര്‍ത്തുന്നത്‌. പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, അയം ആത്മാ ബ്രഹ്മ; തത്ത്വമസി; ഈ നാലു മഹാവാക്യങ്ങളില്‍ ഉപനിഷത്തിന്റെ താല്‍പ്പര്യം നിറഞ്ഞു നില്‍ക്കുന്നു.പ്രപഞ്ചസങ്കല്‍പ്പത്തെക്കുറിച്ച്‌ ഉപനിഷത്തുകള്‍ വെളിവാക്കുന്ന പരമസത്യം ഇന്ന്‌ ശാസ്ത്രത്തിനുപോലും നിഷേധിക്കാന്‍ കഴിയാത്തത്ര ഉന്നതങ്ങളില്‍ നിലകൊള്ളുന്നു. വേദത്തിന്റെ ഒടുവില്‍ രൂപം കൊണ്ടതുകൊണ്ടുംവേദസാരം ഉൾകൊള്ളുന്നതുകൊണ്ടും ഉപനിഷത്തുകളെ “വേദാന്തം’ എന്നു വിളിക്കുന്നു.
പദ്യങ്ങള്‍ മാത്രം ഉള്ള ഋഗ്വേദം, മുക്കാല്‍ ഭാഗം ഗദ്യങ്ങളോടുകൂടിയ യജുര്‍വേദം, നീട്ടിനീട്ടി പാടുന്ന വേദപദ്യങ്ങളുടെ സമാഹാരം സാമവേദം, മനുഷ്യകാര്യം ഉള്‍ക്കൊള്ളുന്ന അഥര്‍വ്വവേദം, ദേവതകളെ സ്തുതിക്കുന്ന മന്ത്രങ്ങളാണ്‌ വേദപ്രതിപാദ്യം. ദേവതാരാധനാരൂപങ്ങളായ കര്‍മ്മങ്ങളാണ്‌ യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍. വേദങ്ങള്‍ പഠിക്കുന്നതിനും യാഗാദികര്‍മ്മങ്ങള്‍ തെറ്റുകൂടാതെ ചെയ്യുന്നതിനും ആറു ശാസ്ത്രങ്ങള്‍ ഉണ്ട്‌. ഇതിനെ ‘വേദാംഗം’ എന്നു പറയും.
(1) വേദങ്ങളിലെ അക്ഷര ഉച്ചരാമത്തെ പഠിക്കാനുള്ള ശാസ്ത്രം ‘ശിക്ഷ’.
(2) വേദപദങ്ങളിലെ പ്രകൃതിപ്രത്യയങ്ങളെ വേര്‍തിരിച്ച്‌ അര്‍ത്ഥം പഠിക്കുന്ന ശാസ്ത്രം ‘വ്യാകരണം’.
(3) ഋഗ്വേദപദ്യങ്ങളിലെ വൃത്തത്തെക്കുറിച്ച്‌ പഠിപ്പിക്കുന്ന ശാസ്ത്രം ‘ഛന്ദശ്ശാസ്ത്രം’.
(4) അഗ്നി, ആദിത്യന്‍, മുദ്രന്‍ തുടങ്ങിയ നാമപദങ്ങളുടെ ധാത്വര്‍ത്ഥം വിവരിച്ചു തരുന്ന ശാസ്ത്രം ‘നിരുക്തക്തം.
(5) യാഗാദികര്‍മ്മങ്ങള്‍ ചെയ്യുന്നതിനു വിധിച്ചിട്ടുള്ളല തിഥി – നക്ഷത്രാദികളുടെ അറിവുതരുന്ന ശാസ്ത്രം ‘ജ്യോതിഷം’.
(6) യാഗാദികര്‍മ്മങ്ങള്‍ ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ ഉപദേശിച്ചു തരുന്ന ശാസ്ത്രം ‘കല്‍പം’.