Thursday, August 19, 2021

ഗുരുവായൂരപ്പന്‍റെ ഭക്തര്‍ - കുറൂരമ്മ. ശ്രീക്റുഷ്ണ ഭഗവാനെക്കുറിച്ച്, പ്റത്യേകി ച്ചും ഉണ്ണിക്റുഷ്ണനെ കുറിച്ച് ഓര്‍ക്കുമ്പോ ഴൊക്കെ ഗുരുവായൂരെയും അമ്പലപ്പുഴ യിലെയും ക്ഷേത്രങ്ങളാണല്ലൊ ആദ്യം ഓര്‍മ്മ വരുക. എന്നാല്‍ ഉണ്ണിക്കണ്ണന്‍‍ ഒരമ്മയുടെ വാത്സല്യം നുകര്‍ന്നു ഓടിക്കളിച്ചു ജീവിച്ച ഒരിടം ഉണ്ടായിരുന്നു. അതായിരുന്നു കുറൂര മ്മയുടെ വാസസ്ഥാനമായിരുന്ന കുന്നംകുളം വെങ്ങില ശ്ശേരി എന്ന ഗ്രാമം. യഥാര്‍ത്ഥത്തില്‍ പാലക്കാട്ടായിരുന്നു. കുറൂര്‍ മന. കുറൂര്‍ മനയിലെ അവകാശിക്കും പാല ക്കാട്ടെ നാട്ടുരാജാവിനും തമ്മില്‍ സ്വരക്കേടു ണ്ടാവുകയും കുറൂര്‍ മനക്കാര്‍ കുന്നംകുളം കേച്ചേരി വെങ്ങിലശേരിയി ലേക്ക് താമസം മാറ്റുകയായിരുന്നു. വെങ്ങില ശേരിയില്‍ തഴച്ചുവളര്‍ന്ന കുറൂര്‍ മനയിലെ ഒരു നമ്പൂതിരി തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വേദാധ്യാപകനായിരുന്നു. അല്‍‌പം പ്രായമാ യ പ്പോഴാണ് വേളിക്കാര്യത്തെപറ്റി നമ്പൂതിരി ഓര്‍മിച്ചത്.പുറയന്നൂര്‍ മനയിലെ ഗൗരി അന്തർജ്ജനത്തെ വേളികഴിച്ചു കുറൂർ ്മനയിലേക്കു കൊണ്ടുവരികയും ചെയ്തു. എപ്പോഴും കൃഷ്ണഭക്തിയില്‍ ആറാടിയി രുന്ന മനസായിരുന്നു ഗൌരിക്ക്. അതു കൊണ്ടുതന്നെ, ലൗകിക ജീവിതത്തോട് ഈ അന്തര്‍ജ്ജനം വിരക്തി കാണിച്ചു. അകാല ത്തില്‍ ഭര്‍ത്താവായ നമ്പൂതിരി മരിക്കുക കൂടി ചെയ്തതോടെ ഗൗരിയുടെ ജീവിതം കൃഷ്ണന് വേണ്ടിയുള്ള അര്‍ച്ചനയായി മാറി. ഗൌരിയുടെ കൃഷ്ണഭക്തി മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമായതോടെ ഗൌരി ക്ക് ഏറെ വേദനയായി. ഏറെ താമസിയാ തെ, വിധവയായ ഗൌരിയെ വെങ്ങിലശേരി യില്‍ ഉപേക്ഷിച്ച് മനയിലെ മറ്റുള്ളവര്‍ അടാട്ട് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. ആരോടും ഒന്നും മിണ്ടാനില്ലാതെ വിഷമിച്ച ഗൌരിക്ക് ഇതിനകം വയസായിക്കഴിഞ്ഞി രുന്നു. കുറൂര്‍ മനയ്ക്കലെ അന്തര്‍ജ്ജനമാ യിരുന്നതിനാല്‍ ‘കുറൂരമ്മ’ എന്നാണ് നാട്ടു കാര്‍ ഗൌരിയെ വിളിച്ചിരുന്നത്. വീട്ടില്‍ സഹായത്തിനു ഒരു സ്ത്രീയും അവരുടെ പുത്രനുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ദിവ സം വേലക്കാരിയുടെ പുത്രന്‍ ചന്തയില്‍ പോയി തിരിച്ചു വന്നപോള്‍ ഒക്കത്തു ഒരു ചെറിയ കുട്ടിയെ കൊണ്ടു വന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ കൃഷ്ണചിന്തയില്‍ ജീവിച്ച കുറൂരമ്മയ്ക്ക് ഈ കുട്ടിയെ കണ്ട പ്പോൾ ഉണ്ണിക്റുഷ്ണനെ ആണോറ്മ്മ വന്നതു. വെറുതെയാണെങ്കിലും അവര്‍ ആ കുട്ടിയൊടു ചോദിച്ചു ‘എനിക്കാരുമില്ലല്ലോ കൃഷ്ണാ നീയല്ലാതെ. നീ എന്നോടൊപ്പം എപ്പോഴും ഉണ്ടാവണം. എന്നാല്‍, യശോദയെ ഇട്ടെറിഞ്ഞ് പോയതുപോലെ എന്നെ നീ ഉപേ ക്ഷിക്കയുമരുത്’ എന്നു പറഞ്ഞു. ഭക്തയായ കുറൂരമ്മയുടെ ആവശ്യം സാധിച്ചുകൊടു ക്കാന്‍ ഭഗവാന് സന്തോഷമേ ഉണ്ടായിരു ന്നുള്ളൂ. അങ്ങനെ ഉണ്ണിക്കണ്ണന്റെ രൂപത്തി ലാണ് കുറൂര്‍ മനയില്‍ കൃഷ്ണന്‍ താമസിച്ച ത്. കളിച്ചും ചിരിച്ചും കുറൂരമ്മയുടെ വാത്സ ല്യം നുകര്‍ന്നും ഇടക്കൊക്കെ കുസൃതിത്തര ങ്ങള്‍ കാട്ടി കുറൂരമ്മയില്‍ നിന്ന് അടി വാങ്ങി യും ഭക്തവത്സലനായ ഭഗവാന്‍ കുറൂരമ്മയു ടെ അന്ത്യം വരെ കുറൂര്‍ മനയില്‍ താമസിച്ചു എന്നാണ് ഐതിഹ്യം. ഭഗവാന്‍റെ ഭക്തന്മാരില്‍ പ്റമുഖനായിരുന്ന വില്വമംഗലത്ത് സ്വാമിയാരുടെ സമകാലിക യായിരുന്നു കുറൂരമ്മയെന്ന് ചില ഐതിഹ്യ ങ്ങളില്‍ കാണുന്നു. ഇരുവരും കഥാപാത്രങ്ങ ളായി വരുന്ന ഐതിഹ്യകഥകളുമുണ്ട്. ഒരു ദിവസം വില്വമംഗലം കുറൂരമ്മയുടെ വീ ട്ടില്‍ ഒരു പൂജ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഭഗവാനു അര്‍ച്ചന നടത്തിയ പുഷ്പങ്ങളെ ല്ലാം കുറൂരമ്മയുടെ സഹായിയായ കുട്ടിയു ടെ കാല്‍ക്കല്‍ പതിക്കുന്നതു കണ്ടു. വില്വ മംഗലത്തിനു ഭഗവാന്‍ തന്നെ കുറൂരമ്മയെ സഹായിക്കാന്‍ കൂടിയിരിക്കുന്നതെന്നു വ്യക്തമായി. മറ്റൊരിക്കല്‍ പൂജയ്ക്കായി കുറൂരമ്മ കഷ്ട പ്പെട്ട് കുത്തിവച്ചിരുന്ന അവിലില്‍ ഉണ്ണിക്കണ്ണ ന്‍ ഉമി കലര്‍ത്തിവച്ചുവെത്രെ. അരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന കണ്ണനെ അരി വറക്കാന്‍ ഉപയോഗിക്കുന്ന ഒരു കല ത്തിലിട്ട് കുറൂരമ്മ മൂടിവച്ചു. അവസാനം പാ വം തോന്നി കലം തുറന്നപ്പോള്‍ വീണ്ടും അവി ലില്‍ ഉമിയിട്ട് ഒറ്റ ഓട്ടം വച്ചു കൊടു ത്തത്രെ കണ്ണന്‍. ഈ സമയത്ത് വില്വമംഗലം സ്വാമി യാര്‍ പൂജയിലായിരുന്നു. പൂജാസമയത്ത് കൃഷ്ണന്‍ പ്രത്യക്ഷപ്പെടേണ്ടതാണ്. എന്നാല്‍ ഭഗവാനെ കാണാനുമില്ല. ഇതെന്തതിശയം എന്ന് ചിന്തിച്ചു കൊണ്ടിരിക്കേ,അതാ വരുന്നു കൃഷ്ണന്‍, ദേഹമാകെ കരിയില്‍ മുങ്ങി ക്കൊണ്ട്. ഭഗവാനോട് ദേഹത്തെ കരിയുടെ വിവരം തിരക്കി യ വില്വമംഗലത്തിനോട് ഉണ്ടായ കഥയൊക്കെ ഭഗവാന്‍ പറഞ്ഞു. ജീവിതം മുഴുവന്‍ തപസ് ചെയ്യുന്ന സന്യാസികള്‍ക്കു പോലും ഭഗവാന്റെ ദര്‍ശനം കിട്ടിയാലായി. എന്നാല്‍ കുറൂരമ്മയാകട്ടെ, ഭഗവാനെ അരി ക്കലത്തില്‍ അടച്ചിടാന്‍ മാത്രം പുണ്യം നേടി യിരിക്കുന്നു. ഭഗവാന്റെ കരിക്കഥ കേട്ട വില്വ മംഗലം മനസ് തുറന്ന് കുറൂരമ്മയെ വാഴ്ത്തി എന്നാണ് ഐതിഹ്യം. ഭഗവാനെ സ്തുതിച്ച് കുറൂരമ്മ എഴുതിയ വരികളാണു പ്രസിദ്ധമായ : കണികാണുന്നേരം കമല നേത്രന്‍റെ നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണണം ഭഗവാനേ ..... എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന നാട്ടുകാര്‍ക്ക് ഏറെ സഹായങ്ങള്‍ ചെയ്തി രുന്ന കുറൂരമ്മ പെട്ടെന്നൊരു ദിവസം അപ്ര ത്യ ക്ഷയാവുകയായിരുന്നുവത്റെ. ശരീരം പോലും ഭൂമിയില്‍ അവശേഷിപ്പിക്കാതെ കു റൂരമ്മ പോയത് സ്വര്‍ഗത്തിലേക്കായിരുന്നു വെന്ന് വിശ്വാസങ്ങള്‍ പറയുന്നു. കുറൂരമ്മ അപ്രത്യക്ഷമായ കഥ നാട്ടുകാരില്‍ അത്ഭു തം ജനിപ്പിച്ചു. കാലക്രമത്തില്‍ കുറൂര്‍ മന പഴക്കം ചെന്ന് ഇടിഞ്ഞുപൊളിഞ്ഞ് നശിച്ചെ ങ്കിലും വെങ്ങിലശേരിക്കാര്‍ ഈ മനപ്പറമ്പി നെ എന്നും ഉണ്ണിക്കണ്ണന്റെ ഭൂമിയായി ത്തന്നെ കണ്ടു. കുറൂരമ്മ താമസിച്ചിരുന്ന വെങ്ങിലശ്ശേരി യില്‍ ഉണ്ണിക്കണ്ണനെ പ്റത്ഷ്ടിച്ച ഒരു ക്ഷേത്രമുണ്ട് .ഈ ക്ഷേത്രത്തെ കുറൂരമ്മ ക്ഷെത്രമെന്നും വിളിക്കാറുണ്ട് .ആ നാട്ടുകാ രുടെ ശ്രമം കൊണ്ടു മാത്രമാണു ഈക്ഷേത്രം ഉയര്‍ന്നു വന്നതു. വാസ്തുവിദ്യാപ്രകാരവും താന്ത്രിക വിധിപ്രകാരവുമാണ് ഇപ്പോള്‍ കാണുന്ന ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. ഏഴടി താഴ്ചയില്‍ മണ്ണു നീക്കി കരിങ്കല്ലില്‍ ചുറ്റും പടവുകള്‍ തീര്‍ത്തു ശേഷിക്കുന്ന നടുഭാഗത്തു പുഴമണല്‍ നിറച്ചാണ് ആറ് അംഗങ്ങളുള്ള പ്രതിഷ്ഠ നിര്‍വഹിച്ചത്. ബാലഗോപാലപ്രതിഷ്ഠയാണ് ഇവിടെ. വെണ്ണയ്ക്കു വേണ്ടി തുറന്നു വച്ച തൃക്കൈ. മറ്റൊരു കൈയില്‍ പൊന്നോടക്കുഴല്‍. കുസൃതിക്കണ്ണന് ഉടുക്കാന്‍ പട്ടുകോണകം. തൃക്കൈയില്‍ വയ്ക്കുന്ന വെണ്ണയാണു നിർ മാല്യത്തിനു ശേഷം ഭക്തര്‍ക്കു പ്രസാദമായി കൊടുക്കുന്നത്. കാവുകളും ശിവക്ഷേത്രങ്ങളും ശ്രീരാമക്ഷേ ത്രവുമൊക്കെയുള്ള വേലൂര്‍ പഞ്ചായത്തി ലാണ് വെങ്ങിലശേരി ഗ്രാമം. തൃശൂര്‍ കുന്നം കുളം റൂട്ടില്‍ കേച്ചേരിയില്‍ നിന്ന് ആറു കിലോമീറ്റര്‍ കിഴക്കു മാറിയാണ് ഇതുള്ളത്. ചേര്‍ന്തല മഹാദേവക്ഷേത്രത്തില്‍ നടത്തിയ ഒരു അഷ്ടമംഗല്യപ്രശ്ന ചിന്തയി ലാണു ശ്രീകൃഷ്ണചൈതന്യം ആ വെങ്ങിലശേരി യിൽ ഉണ്ടെന്ന് കണ്ടത്. ശ്രീകൃഷ്ണചൈത ന്യത്തിന്റെ ഉറവിടമാകട്ടെ, കുറൂര്‍ മന സ്ഥിതി ചെയ്തിരുന്ന ഇല്ലപ്പറമ്പുമായിരുന്നു. വര്‍ഷങ്ങളായി ആരും തിരിഞ്ഞുനോക്കാ നില്ലാതെ കിടന്നിരുന്ന ഇല്ലപ്പറമ്പിന് അതോടെ ശാപമോക്ഷ മായി. കുറൂരമ്മയുടെ നിര്‍വാണ ത്തിനുശേഷം മന നശിച്ചുപോയിരുന്നു. എന്നാല്‍, ചുറ്റുഭാഗത്തുമുള്ള ഭൂമി അന്യാ ധീനപ്പെട്ട് പോയപ്പോഴും ഇല്ലപ്പറമ്പ് മാത്രം അന്യാധീനപ്പെട്ടില്ല. മനയിരുന്ന സ്ഥാനം കൈയേറാനും ആര്‍ക്കും ധൈര്യമുണ്ടായില്ല. അങ്ങനെ നാട്ടുകാരുടെയും മറ്റ് ഭക്തരുടെ യും സഹായത്തോടെ കുറൂര്‍ ക്ഷേത്രം ഉയര്‍ന്നു. വെങ്ങിലശേരിയില്‍ നിന്ന് അടാട്ടേക്ക് മാറിയ കുറൂര്‍ മനക്കാര്‍ വിദേശത്തും സ്വദേശത്തു മൊക്കെയായി ചിന്നിച്ചിതറി. സ്വാതന്ത്ര്യ സമ രസേനാനി കൊറൂര്‍ നീലകണ്ഠന്‍ നമ്പൂതി രിപ്പാട് ജനിച്ചത് ഈ മനയിലായിരുന്നു. ഏതാനും വര്‍ഷം മുമ്പ് അടാട്ടുള്ള കുറൂര്‍ മന പൊളിച്ചു. കുറൂര്‍മനയിലെ ഇപ്പോഴത്തെ കാരണവര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ്. ഇദ്ദേഹവും ഭാര്യ കമലവും മക്കളുമാണു മനയിരുന്ന സ്ഥലത്തു വച്ച പുതിയ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്. മന പൊളിച്ചു പോയെങ്കിലും ചുറ്റുമതിലും സര്‍പ്പക്കാവും കുളവും ഇപ്പോഴും അവിടെയുണ്ട്. വെങ്ങിലശേരിയിലെ കുറൂരമ്മ ക്ഷേത്രം പതുക്കെ പ്പതുക്കെ വലിയൊരു തീര്‍ത്ഥാട നകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാനടി ചിപ്പിയടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ ഇവിടെ വരികയും ഭക്തിയില്‍ സ്വയം മുങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മാത്രമാണ് തീര്‍ത്തിരിക്കുന്നതെങ്കിലും വരും നാളുകളില്‍ പൌരാണിക മാതൃകയില്‍ ഒരു വന്‍ ക്ഷേത്രം കുറൂരമ്മയുടെ സ്മരണയ്ക്കാ യി പണിയും എന്ന് ശപഥമെടുത്തിരിക്കു കയാണ് വെങ്ങിലശേരി ഗ്രാമക്കാര്. 2) https://ml.wikipedia.org/ ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം പി.ലീലയുടെ മധുരമായ സ്വരത്തില്‍ കേരള ത്തിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ നിന്നു രാവിലെ ഉണരുമ്പൊള്‍ ഈ വരികള്‍ കേള്‍ ക്കാത്ത മലയാളികള്‍ കുറയും. ഈ പരമ മായ സത്യം പണ്ഡിതനും പാമരനും മനസ്സി ലാകുന്ന തനി മലയാളത്തില്‍ എഴുതിയതു പൂന്താനം എന്ന പേരില്‍ അറിയപ്പെടുന്ന ഭക്തകവിയാണു. ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂ രപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാ സം. പൂന്താനത്തിന്റെ ഒരുവരിയെങ്കിലും ചൊല്ലാതെയോ കേള്‍ക്കാതെയോ കേരള ത്തിലെ ഒരു ഭക്തന്റെ ദിനം കടന്നുപോകില്ല എന്നുറപ്പ്. ഭക്തി കൊണ്ട് കവിത്വം നേടിയ കവിയായാണ് നാം പൂന്താനത്തെ വിലയിരു ത്തുന്നത്. മലപ്പുറത്തു കീഴാറ്റൂര്‍ എന്ന സ്ഥലത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂ തിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേ ഹം ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതു കൊ ണ്ടു തന്നെ യഥാര്‍ത്ഥപേര് വ്യക്തമല്ല. 20 വയസ്സിൽ തന്നെ വിവാഹിതനായെങ്കിലും ദീര്‍ഘനാള്‍ കുട്ടികള്‍ ഇല്ലാതെ ദു:ഖിതനാ യിരുന്ന പൂന്താനത്തിനു ഒരു ഉണ്ണി പിറന്ന പ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല്‍ അന്നപ്രാശനദിനത്തില്‍ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവാന് സമർപ്പിച്ചു. ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി പൂന്താനത്തിനെപ്പോലെ തന്നെ പ്രസിദ്ധനായ മറ്റൊരു ഗുരുവായൂരപ്പ ഭക്തനായിരുന്നു മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി. പൂന്താനത്തിന്‍റെ സഹകാലികനുമായിരുന്നു. കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞതു പോലെ ഗുരുവായൂരപ്പനെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും അറിയപ്പെടുന്ന ഗ്രന്ധമായ നാരായ ണീയം എഴുതിയതു ഭട്ടതിരി ആയിരുന്നു. കേരള സംഗമഗ്രാമ സമ്പ്രദായത്തില്‍ ജ്യോതി ശാസ്ത്രവും ഗണിത ശാസ്ത്രവും പഠിപ്പിച്ചിരുന്ന അച്യുത പിഷാരടി എന്ന പ്രസി ദ്ധ സംസ്ക്റുത പണ്ഡിതന്‍റെ ശിഷ്യന്മാരില്‍ പ്രമുഖനായിരുന്നു ഭട്ടതിരി. സംസ്ക്റുത വ്യാകരണത്തില്‍ ബഹു പണ്ഡിതനായിരുന്നു മേല്‍പത്തൂര്‍. 1560 ല്‍ ഭാരതപ്പുഴയുടെ വടക്കെ തീരത്തുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. സാമൂതിരിയുടെ ഭരണകാലത്ത് അദ്ദേഹം തോല്‍പ്പിച്ചു കീഴടക്കിയ ചെറിയരാജ്യങ്ങളി ലെ സാമന്തന്മാര്‍ക്കു സാമൂതിരിയെ വെല്ലു വിളിക്കാന്‍ അവസരം കൊടൂക്കുന്ന മാമാങ്കം എന്ന പരിപാടി ഇവിടെയായിരുന്നു നടന്നിരു ന്നത്. കുലീനരായ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച നാരായണന്‍റെ അച്ഛന്‍ സംസ്കൃത പണ്ഡിതനായിരുന്നു. അദ്ദേഹം അച്ഛനില്‍ നിന്നാണു സംസ്കൃത പഠനം തുടങ്ങിയതു. ചെറുപ്പത്തില്‍ തന്നെ റിഗ്വേദവും തര്‍ക്ക ശാസ്ത്രവും.

No comments: