Thursday, August 19, 2021

തിരുവോണം കാലകല്ലോലിനീ തീരത്തു തീർത്തോരു യജ്ഞശാലയിതിൽ ദാരമൊത്തു കാത്തിരിപ്പൂ പ്രഭോബ്രഹ്മതേജസ്സെഴും പൈതലായെത്തുവാൻ വൈകിടല്ലേ. കൊയ്ത നേട്ടങ്ങളിൽ ഡംഭാർന്നു ഞാനഹോ വിശ്വംഭരനെന്ന ധാർഷ്ട്യമോടെ വിശ്വം വഷട്കാരമായ പ്രഭുവിനും മൂവടിദാനം പകർന്നു നൽകാൻ കാത്തിരിക്കുന്നു, തേ, കാരുണ്യ മോടിങ്ങു വന്നളന്നീടുക സർവ്വസ്വവും. ജാഗ്രതു സ്വപ്നവും പിന്നെ സുഷുപ്തിയാം കാരണ ലോകവുമൊന്നൊടൊന്നായ് തൃച്ചേവടികളാൽ നീയളന്നീടു ക തൃക്കാക്കര വാഴുമെൻ പുരേശാ സത്താകുമാ സ്വച്ഛസുതലത്തിലേക്കഹോ ഹാ ഹന്ത! മാബലിയാക്കീടുക. തിരിയിട്ടു തെളിയിച്ച - നെയ്വിളക്കത്തിതാ അടവെച്ചു നേദിച്ചു കളമൊരുക്കി തുമ്പയ്ക്കും വമ്പുനൽകും തിരുവോണമേ കാത്തിരിക്കുന്നു നിൻ തേരണയാൻ. ജ്ഞാനനിലാവിന്റെ കോടിയാലേകുക സമ്പത് സമൃദ്ധ സമത്വലോകം സുനില എ. രാജാ.

No comments: