Friday, January 30, 2026

_31st January ശനി_ *(വായിക്കേണ്ടുന്ന ഭാഷ്യ ഭാഗം👇)* *അഥ പഞ്ചദശോഽദ്ധ്യായഃ* *പുരുഷോത്തമയോഗഃ* യസ്മാദ് മദധീനം കർമിണാം കർമഫലം ജ്ഞാനിനാം ച ജ്ഞാനഫലം അതഃ ഭക്തിയോഗേന മാം യേ സേവന്തേ തേ മത്പ്രസാദാദ് ജ്ഞാനപ്രാപ്തിക്രമേണ ഗുണാതീതാ മോക്ഷം ഗച്ഛന്തി കിമുവക്തവ്യം ആത്മനഃ തത്ത്വം ഏവ സമ്യഗ് വിജാനന്തഃ ഇതി അതഃ ഭഗവാൻ അർജുനേന അപൃഷ്ടം അപി ആത്മനഃ തത്ത്വം വിവക്ഷുഃ ഉവാച - ഊർധ്വമൂലം ഇത്യാദി. തത്ര താവദ് വൃക്ഷരൂപകല്പനയാ വൈരാഗ്യഹേതോഃ സംസാരസ്വരൂപം വർണയതി വിരക്തസ്യ ഹി സംസാരാദ് ഭഗവത്തത്ത്വജ്ഞാനേ അധികാരഃ ന അന്യസ്യ ഇതി - *ശ്രീഭഗവാനുവാച* - *ഊർധ്വമൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം* *ഛന്ദാംസി യസ്യ പർണാനി യസ്തം വേദ സ വേദവിത്* 1 ഊർധ്വമൂലം കാലതഃ സൂക്ഷ്മത്വാത് കാരണത്വാദ് നിത്യത്വാദ് മഹത്ത്വാത് ച ഊർധ്വം ഉച്യതേ ബ്രഹ്മ അവ്യക്തമായാശക്തിമത് തദ് മൂലം അസ്യ ഇതി സഃ അയം സംസാരവൃക്ഷഃ ഊർധ്വമൂലഃ. ശ്രുതേഃ ച - 'ഊർധ്വമൂലോഽവാക്ശാഖഃ' ( ക. ഉ. 2. 3. 1 ) ഇതി. പുരാണേ ച - 'അവ്യക്തമൂലപ്രഭവസ്തസ്യൈവാനുഗ്രഹോത്ഥിതഃ ബുദ്ധിസ്കന്ധമയശ്ചൈവ ഇന്ദ്രിയാന്തരകോടരഃ. മഹാഭൂതവിശാഖശ്ച വിഷയൈഃ പത്രവാംസ്തഥാ ധർമാധർമസുപുഷ്പശ്ച സുഖദുഃഖഫലോദയഃ. ആജീവ്യഃ സർവഭൂതാനാം ബ്രഹ്മവൃക്ഷഃ സനാതനഃ ഏതദ്ബ്രഹ്മവനം ചൈവ ബ്രഹ്മാചരതി നിത്യശഃ. ഏതച്ഛിത്ത്വാ ച ഭിത്ത്വാ ച ജ്ഞാനേന പരമാസിനാ തതശ്ചാത്മരതിം പ്രാപ്യ തസ്മാന്നാവർതതേ പുനഃ.' ഇത്യാദി. തം ഊർധ്വമൂലം സംസാരമായാമയം വൃക്ഷം അധഃശാഖം മഹദഹംകാരതന്മാത്രാദയഃ ശാഖാഃ ഇവ അസ്യ അധഃ ഭവന്തി ഇതി സഃ അയം അധഃശാഖഃ തം അധഃശാഖം ന ശ്വഃ അപി സ്ഥാതാ ഇതി അശ്വത്ഥഃ തം ക്ഷണപ്രധ്വംസിനം അശ്വത്ഥം പ്രാഹുഃ കഥയന്തി അവ്യയം. സംസാരമായാമയം അനാദികാലപ്രവൃത്തത്വാത് സഃ അയം സംസാരവൃക്ഷഃ അവ്യയഃ അനാദ്യന്തദേഹാദിസന്താനാശ്രയഃ ഹി സുപ്രസിദ്ധഃ തം അവ്യയം. തസ്യ ഏവ സംസാരവൃക്ഷസ്യ ഇദം അന്യദ് വിശേഷണം. ഛന്ദാംസി ഛാദനാദ് ഋഗ്യജുഃസാമലക്ഷണാനി യസ്യ സംസാരവൃക്ഷസ്യ പർണാനി ഇവ പർണാനി. യഥാ വൃക്ഷസ്യ പരിരക്ഷണാർത്ഥാനി പർണാനി തഥാ വേദാഃ സംസാരവൃക്ഷപരിരക്ഷണാർത്ഥാ ധർമാധർമതദ്ധേതുഫലപ്രകാശനാർത്ഥത്വാത്. യഥാവ്യാഖ്യാതം സംസാരവൃക്ഷം സമൂലം യഃ തം വേദ സഃ വേദവിദ് വേദാർത്ഥവിദ് ഇത്യർത്ഥഃ. ന ഹി സംസാരവൃക്ഷാദ് അസ്മാത് സമൂലാദ് ജ്ഞേയഃ അന്യഃ അണുമാത്രഃ അപി അവശിഷ്ടഃ അസ്തി അതഃ സർവജ്ഞഃ സഃ യഃ വേദാർത്ഥവിദ് ഇതി സമൂലവൃക്ഷജ്ഞാനം സ്തൗതി. 1 തസ്യ ഏവ സംസാരവൃക്ഷസ്യ അപരാ അവയവകല്പനാ ഉച്യതേ - *അധശ്ചോർധ്വം പ്രസൃതാസ്തസ്യ ശാഖാ* *ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ* *അധശ്ച മൂലാന്യനുസന്തതാനി* *കർമാനുബന്ധീനി മനുഷ്യലോകേ* 2 അധഃ മനുഷ്യാദിഭ്യഃ യാവത് സ്ഥാവരം ഊർധ്വം ച യാവദ് ബ്രഹ്മാ വിശ്വസൃജഃ ധർമ ഇതി ഏതദ് അന്തം യഥാകർമ യഥാ ശ്രുതം ജ്ഞാനകർമഫലാനി തസ്യ വൃക്ഷസ്യ ശാഖാ ഇവ ശാഖാഃ പ്രസൃതാഃ പ്രഗതാഃ ഗുണപ്രവൃദ്ധാഃ ഗുണൈഃ സത്ത്വരജസ്തമോഭിഃ പ്രവൃദ്ധാഃ സ്ഥൂലീകൃതാഃ ഉപാദാനഭൂതൈഃ വിഷയപ്രവാലാഃ വിഷയാഃ ശബ്ദാദയഃ പ്രവാലാഃ ഇവ ദേഹാദികർമഫലേഭ്യഃ ശാഖാഭ്യഃ അംഗുരീഭവന്തി ഇവ തേന വിഷയപ്രവാലാഃ ശാഖാഃ. സംസാരവൃക്ഷസ്യ പരമമൂലം ഉപാദാനം കാരണം പൂർവ്വം ഉക്തം അഥ ഇദാനീം കർമഫലജനിതരാഗദ്വേഷാദിവാസനാ മൂലാനി ഇവ ധർമാധർമപ്രവൃത്തികാരണാനി അവാന്തർഭാവീനി താനി അധഃ ച ദേവാദ്യപേക്ഷയാ മൂലാനി അനുസന്തതാനി അനുപ്രവിഷ്ടാനി കർമാനുബന്ധീനി കർമ ധർമാധർമലക്ഷണം അനുബന്ധഃ പശ്ചാദ് ഭാവഃ യേഷാം ഉദ്ഭൂതിം അനുഭവതി ഇതി താനി കർമാനുബന്ധീനി മനുഷ്യലോകേ വിശേഷതഃ അത്ര ഹി മനുഷ്യാണാം കർമാധികാരഃ പ്രസിദ്ധഃ. 2 യഃ തു അയം വർണിതഃ സംസാരവൃക്ഷഃ - *ന രൂപമസ്യേഹ തഥോപലഭ്യതേ* *നാന്തോ ന ചാദിർന ച സമ്പ്രതിഷ്ഠാ* *അശ്വത്ഥമേനം സുവിരൂഢമൂലമസങ്ഗ- ശസ്ത്രേണ ദൃഢേന ഛിത്ത്വാ* 3 ന രൂപം അസ്യ ഇഹ യഥാ വർണിതം തഥാ ന ഏവ ഉപലഭ്യതേ സ്വപ്നമരീച്യുദകമായാഗന്ധർവനഗരസമത്വാദ് ദൃഷ്ടനഷ്ടസ്വരൂപോ ഹി സഃ ഇതി അതഃ ഏവ ന അന്തഃ ന പര്യന്തഃ നിഷ്ഠാ സമാപ്തിഃ വാ വിദ്യതേ. തഥാ ന ച ആദിഃ ഇത ആരഭ്യ അയം പ്രവൃത്തഃ ഇതി ന കേനചിദ് ഗമ്യതേ. ന ച സംപ്രതിഷ്ഠാ സ്ഥിതിഃ മദ്ധ്യം അസ്യ ന കേനചിദ് ഉപലഭ്യതേ. അശ്വത്ഥം ഏനം യഥോക്തം സുവിരൂഢമൂലം സുഷ്ഠു വിരൂഢാനി വിരോഹം ഗതാനി മൂലാനി യസ്യ തം ഏനം സുവിരൂഢമൂലം അസംഗശസ്ത്രേണ അസംഗഃ പുത്രവിത്തലോകൈഷണാദിഭ്യഃ വ്യുത്ഥാനം തേന അസംഗശസ്ത്രേണ ദൃഢേന പരമാത്മാഭിമുഖ്യ നിശ്ചയദൃഢീകൃതേന പുനഃ പുനർവിവേകാഭ്യാസാശ്മനിശിതേന ഛിത്ത്വാ സംസാരവൃക്ഷം സബീജം ഉദ്ധൃത്യ. 3 *തതഃ പദം തത്പരിമാർഗിതവ്യം* *യസ്മിൻഗതാ ന നിവർതന്തി ഭൂയഃ* *തമേവ ചാദ്യം പുരുഷം പ്രപദ്യേ* *യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ* 4 തതഃ പശ്ചാത് പദം വൈഷ്ണവം തത്പരിമാർഗിതവ്യം പരിമാർഗണം അന്വേഷണം ജ്ഞാതവ്യം ഇത്യർത്ഥഃ യസ്മിൻ പദേ ഗതാഃ പ്രവിഷ്‌ടാഃ ന നിവർതന്തി ന ആവർതന്തേ ഭൂയഃ പുനഃ സംസാരായ. കഥം പരിമാർഗിതവ്യം ഇതി ആഹ - തം ഏവ ച യഃ പദശബ്ദേന ഉക്തഃ ആദ്യം ആദൗ ഭവം പുരുഷം പ്രപദ്യേ ഇതി ഏവം പരിമാർഗിതവ്യം തച്ഛരണതയാ ഇത്യർത്ഥഃ. കഃ അസൗ പുരുഷഃ ഇതി ഉച്യതേ - യതഃ യസ്മാത് പുരുഷാത് സംസാരമായാവൃക്ഷപ്രവൃത്തിഃ പ്രസൃതാ നിഃസൃതാ ഐന്ദ്രജാലികാദ് ഇവ മായാ പുരാണീ ചിരന്തനീ. 4 കഥംഭൂതാഃ തത് പദം ഗച്ഛന്തി ഇതി ഉച്യതേ -
മധുരാഷ്ടകം അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരം ഹൃദയം മധുരം ഗമനം മധുരം മധുരാധിപതേരഖിലം മധുരം. (1) വചനം മധുരം ചരിതം മധുരം വസനം മധുരം വലിതം മധുരം ചലിതം മധുരം ഭ്രമിതം മധുരം മധുരാധിപതേരഖിലം മധുരം. (2) വേണുർമധുരോ രേണുർമധുരഃ പാണിർമധുരഃ പാദൗ മധുരൗ നൃത്യം മധുരം സഖ്യം മധുരം മധുരാധിപതേരഖിലം മധുരം. (3) ഗീതം മധുരം പീതം മധുരം ഭുക്തം മധുരം സുപ്തം മധുരം രൂപം മധുരം തിലകം മധുരം മധുരാധിപതേരഖിലം മധുരം. (4) കരണം മധുരം തരണം മധുരം ഹരണം മധുരം സ്മരണം മധുരം വമിതം മധുരം ശമിതം മധുരം മധുരാധിപതേരഖിലം മധുരം. (5) ഗുഞ്ജാ മധുരാ മാലാ മധുരാ യമുനാ മധുരാ വീചീ മധുരാ സലിലം മധുരം കമലം മധുരം മധുരാധിപതേരഖിലം മധുരം. (6) ഗോപീ മധുരാ ലീല മധുരാ യുക്തം മധുരം മുക്തം മധുരം ദൃഷ്ടം മധുരം ശിഷ്ടം മധുരം മധുരാധിപതേരഖിലം മധുരം. (7) ഗോപാ മധുരാ ഗാവോ മധുരാ യഷ്ടിർമധുരാ സൃഷ്ടിർമധുരാ ദലിതം മധുരം ഫലിതം മധുരം മധുരാധിപതേരഖിലം മധുരം. (8) ഈ സ്തോത്രത്തിലെ ഓരോ വരിയും അവസാനിക്കുന്നത് "മധുരാധിപതേരഖിലം മധുരം" എന്നാണ്. അതായത്, "മധുരയുടെ നാഥനായ കൃഷ്ണാ, അവിടുത്തെ എല്ലാം മധുരമാണ്/മനോഹരമാണ്." അവിടുത്തെ ചുണ്ട്, മുഖം, കണ്ണ്, ചിരി, ഹൃദയം, നടപ്പ് - എല്ലാം മധുരം. അവിടുത്തെ സംസാരം, വസ്ത്രം, ഓടക്കുഴൽ, യമുനാനദി, ഗോപികമാർ - എല്ലാം മധുരം തന്നെ.
ശ്രീരുദ്രം (നമകം) യജുർവേദത്തിലെ ഏറ്റവും പവിത്രവും ശക്തവുമായ മന്ത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഭഗവാൻ ശിവന്റെ വിവിധ ഭാവങ്ങളെ സ്തുതിക്കുന്ന ഇതിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ശ്ലോകങ്ങളുംഅവയുടെ അർത്ഥവും താഴെ നൽകുന്നു: ഓം നമസ്തേ രുദ്ര മന്യവ ഉതോത ഇഷവേ നമഃ | നമസ്തേ അസ്തു ധന്വനേ ബാഹുഭ്യാമുത തേ നമഃ || ശ്രീരുദ്രത്തിലെ ഏറ്റവും പ്രസിദ്ധമായ മന്ത്രമാണിത്. ഭഗവാന്റെ ക്രോധത്തെ ശാന്തമാക്കാനും അനുഗ്രഹം തേടാനുമുള്ള പ്രാർത്ഥനയാണിത്. ഹേ രുദ്രഭഗവാനേ, അങ്ങയുടെ കോപത്തിന് (അധർമ്മത്തോടുള്ള ക്രോധം) എന്റെ നമസ്കാരം. അങ്ങയുടെ അസ്ത്രത്തിനും വില്ലിനും എന്റെ നമസ്കാരം. അങ്ങയുടെ രണ്ട് കൈകൾക്കും എന്റെ നമസ്കാരം ഭവിക്കട്ടെ. (സംഹാരരൂപിയായ ഭഗവാൻ ആയുധങ്ങൾ താഴെവെച്ച് ശാന്തനായി അനുഗ്രഹിക്കണമെന്ന പ്രാർത്ഥനയാണിത്). നമഃ സോമായ ച രുദ്രായ ച നമസ്താംരായ ചാരുണായ ച നമഃ ശംഗായ ച പശുപതയേ ച നമ ഉഗ്രായ ച ഭീമായ ച... നമഃ ശിവായ ച ശിവതരായ ച || ശിവപഞ്ചാക്ഷരി മന്ത്രം ഉൾക്കൊള്ളുന്ന മന്ത്രം (എട്ടാം അനുവാകം) ശ്രീരുദ്രത്തിന്റെ ഹൃദയഭാഗമായി ഈ മന്ത്രം കണക്കാക്കപ്പെടുന്നു. പ്രസിദ്ധമായ 'നമശിവായ' മന്ത്രം ഇതിൽ നിന്നാണ് ഉത്ഭവിച്ചത്. ഉമാദേവിയോടുകൂടിയവനും ദുഃഖം ഇല്ലാതാക്കുന്നവനുമായ ഭഗവാന് നമസ്കാരം. താമ്രവർണ്ണത്തോടും അരുണവർണ്ണത്തോടും കൂടിയവന് നമസ്കാരം. സുഖത്തെ നൽകുന്നവനും പശുപതിയുമായവന് നമസ്കാരം. ഭയങ്കരനും അതിശക്തനുമായവന് നമസ്കാരം. മംഗളസ്വരൂപനായ ശിവനും അതിലുമേറെ മംഗളകാരിയായവനും (ശിവതരായ) നമസ്കാരം. ശ്രീരുദ്രം ജപിക്കുന്നത് പാപമുക്തിക്കും മനഃശാന്തിക്കും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. യജുർവേദത്തിന്റെ മധ്യഭാഗത്താണ് ശ്രീരുദ്രം വരുന്നത്, ശ്രീരുദ്രത്തിന്റെ മധ്യഭാഗത്താണ് 'നമശിവായ' മന്ത്രം വരുന്നത്. അതിനാൽ ഇത് വേദങ്ങളുടെ ഹൃദയമായി അറിയപ്പെടുന്നു.

Thursday, January 29, 2026

what is the advice given to satyakama by cow in upanishad. In the Chandogya Upanishad, when Satyakama Jabala has tended the herd of cows to one thousand, a bull (often symbolizing Vayu or the wind deity) speaks to him and imparts the first quarter of the knowledge of Brahman. The specific advice and teachings given by the bull to Satyakama are: The Four Cardinal Directions: The bull tells Satyakama that the East, West, South, and North are the four parts of Brahman. "The Shining" (Prakashvat): This first quarter of Brahman is named Prakashvat (the Shining/Luminous). The Reward of Knowledge: The bull explains that he who knows Brahman as the four directions and meditates upon it as such becomes "luminous" (shining) and conquers all the worlds. Guidance to Further Knowledge: The bull informs Satyakama that the fire (Agni) will instruct him on the next quarter of Brahman. This incident occurs when Satyakama is in the forest, representing the realization that knowledge can be attained from nature and the divine when one is a sincere seeker. Satyakama Jabala | PDF | Brahman | Gautama Buddha - Scribd Satyakama Jabala. Satyakama Jabala wanted to study Brahman (the Supreme Truth) under the sage Gautama. When Gautama asked about his lineage, Satyakama truthfull... Scribd Ancient Indian education method with a bull - Facebook 28 Jun 2023 — Now come some of the peculiar methods of education in ancient India. This teacher gave Satyakama four hundred lean, weak cows to take care of, and sent him to t... Facebook Satyakam Jabala and the knowledge of four feet of Brahman This proves the line from our ancient scriptures- “Let good thoughts come from all directions!”. And, this was the prevailing education system of India that tim... Centre for Indic Studies Satyakama Jabala: The Power of Truth in Spiritual Seeking 28 Aug 2025 — The multiplication from one hundred to one thousand suggests that authentic spiritual development follows organic laws of natural growth rather than forced mani... Moolatattva Satyakama Jabala - LinkedIn 15 Mar 2025 — Hanumandas * ॐ श्री गणेशाय नमः। * This is a story from the Chandogya Upanishad. It has been told a little differently from the original, but no change has been ... LinkedIn Project MUSE - “Om”: Singing Vedic Philosophy for Music Education 22 Mar 2023 — Once he ( Satyakama ) has a thousand cows, he ( Satyakama ) returns to his ( Satyakama ) guru, who looks at the boy and notices that he ( Satyakama ) has gained... Project MUSE Satyakāma Jābāla - Wikipedia The sage sends Satyakāma to tend four hundred cows, and come back when they multiply into a thousand. The symbolic legend then presents Satyakāma's conversation...

Wednesday, January 28, 2026

വിവാഹം വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ് കന്യായഃ പുരുഷസ്യ ച പ്രഥമതോ നിർണ്ണീയ ചായുഃ പുനഃ സന്താനാദി തഥേതരച്ച സകലം ദൈവജ്ഞവര്യസ്തതഃ ഭാവിപ്രശ്നവിലഗ്നതോപി നിഖിലം പാണിഗ്രഹം കാരയേ - ത്സന്താനായ യതഃ പ്രയാതി നിതരാം പ്രീതിം പിതൃണാം ഗണഃ. സാരം :- വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്. രണ്ടുപേർക്കും ദീർഘായുസ്സ് ഉണ്ടെന്നു കണ്ടാൽ പിന്നീടു ഭാവിയിൽ അവർ അനുഭവിക്കാൻ പോകുന്ന ശുഭാശുഭങ്ങളെപ്പറ്റിയും സന്താന സൌഭാഗ്യത്തെക്കുറിച്ചും ജാതകം കൊണ്ടുതന്നെ ചിന്തിക്കണം. മേൽ പറഞ്ഞ ആയുശ്ചിന്തയും സന്താന സൌഭാഗ്യാദി വിചാരവും പ്രശ്നം കൊണ്ടും ചിന്തിച്ചറിയേണ്ടതാണ്. ഇങ്ങനെ ജാതകംകൊണ്ടും പ്രശ്നംകൊണ്ടും ദമ്പതികൾ ദീർഘായുസ്സുകളാണെന്നും പുത്ര സൗഭാഗ്യാദി ശുഭാശുഭങ്ങൾക്ക് ആനുകൂല്യമുണ്ടെന്നും ബോദ്ധ്യം വന്നാൽ വിവാഹം ചെയ്യിക്കയാണ് ബുദ്ധിമാനായ ജ്യോതിഷക്കാരന്റെ ധർമ്മം. ആയുർവ്വിഷയമായോ, സന്താനസംബന്ധമായോ, മറ്റു ഭാഗ്യാനുഭവങ്ങളെക്കുറിച്ചോ, പ്രതികൂലാഭിപ്രായം തോന്നിയാൽ വിവാഹത്തിനു അനുവദിക്കരുതെന്ന് " ദൈവജ്ഞവര്യഃ പാണീഗ്രഹം കാരയേൽ " എന്ന ഭാഗംകൊണ്ടു സൂചിപ്പിച്ചിരിക്കുന്നു. വിവാഹത്തിന്റെ പ്രധാന ഉദ്ദേശം സന്തത്യർത്ഥമാകുന്നു. പിതൃക്കൾ സന്തോഷിക്കണമെങ്കിൽ സന്തതി ഉണ്ടായിരിക്കണം. തിലഹവനം, ക്ഷേത്രപിണ്ഡം മുതലായ കർമ്മങ്ങൾ പിതൃ പ്രീതികരങ്ങളാണെങ്കിലും അതിനുള്ള കർത്തൃത്വവും അവകാശവും സന്താനങ്ങളിലാണിരിക്കുന്നത്. അതിനാൽ വിവാഹം പിതൃപ്രീതികരമായ ഒരു കർമ്മമാണ്. ഈ പദ്യംകൊണ്ടു പറയപ്പെട്ട സംഗതികൾ പ്രശ്ന സംഗ്രഹത്തിൽ പറയപ്പെട്ടവയാണ്. വിവാഹവിഷയപ്രശ്നസ്യാസ്ത്യേവാവശ്യകാര്യതാ ബൃഹസ്പതിസ്തഥാ ചാഹ മാധവീയേ ച മാധവഃ സാരം :- വധൂവരന്മാരെക്കൊണ്ടു വിവാഹക്രിയചെയ്യിക്കുന്നത് പ്രശ്നം നോക്കി ശുഭാശുഭചിന്ത ചെയ്തതിനുശേഷമാണ് വേണ്ടത്. അല്ലാതെ നിശ്ചയമായും ചെയ്യിക്കരുത്. ഇങ്ങിനെ ബൃഹസ്പതിയും സ്വഗ്രന്ഥത്തിൽ മാധവാചാര്യനും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. അതിനാൽ വിവാഹപ്രശ്നം അവശ്യകമെന്നു സിദ്ധിക്കുന്നു.

Tuesday, January 27, 2026

ഉപകോസലന്റെ ജ്ഞാനസമ്പാദനം ജബാലയുടെ പുത്രനായ സത്യകാമന്‍ ഗൗതമമഹര്‍ഷിയുടെ ശിഷ്യനായി ആദ്ധ്യാത്മികവിദ്യ അഭ്യസിച്ചു. ഗുരുവിന്റെ ഉപദേശങ്ങളെ അക്ഷരം പ്രതി അനുസരിച്ചു. നിത്യാനുഷ്ഠാനങ്ങളും അഗ്‍ന്യുപാസനയും നടത്തി. ശിഷ്യന്മാരില്‍ ഉത്തമനായ സത്യകാമന്‍ ബ്രഹ്മജ്ഞാനം നേടി. ആത്മാനുഭൂതി അനുഭവിച്ച് ആശ്രമത്തില്‍ ആനന്ദത്തോടെ വസിച്ച അദ്ദേഹം ഗുരുവിനെപ്പോലെതന്നെ പ്രസിദ്ധനായി. മഹര്‍ഷിയായി. സത്യകാമമഹര്‍ഷി! ആശ്രമങ്ങളില്‍നിന്ന് ആശ്രമങ്ങളിലേയ്ക്ക് സത്യകാമന്റെ ചരിതവും പെരുമയും പരന്നു. സംശയനിവാരണത്തിനായി പലരും സത്യകാമമഹര്‍ഷിയെ ആശ്രയിച്ചു. എല്ലാവരുടേയും സംശയങ്ങളെ നിവാരണം ചെയ്യാനും ധാരാളംപേരെ ആദ്ധ്യാത്മികമായ ഉപദേശത്തിലൂടെ ധാര്‍മികജീവിതത്തിന്റെ അത്യുന്നതിയിലെത്തിക്കുവാനും സത്യകാമമഹര്‍ഷിക്കു സാധിച്ചു. അതോടെ നാനാദേശങ്ങളിലും അദ്ദേഹത്തിന്റെ പുകള്‍ പരന്നു. അദ്ദേഹത്തിന് നാടെങ്ങും ഭക്തന്മാരും ശിഷ്യന്മാരുമുണ്ടായി. കാലം കടന്നുപോയി. ഇപ്പോള്‍ സത്യകാമമഹര്‍ഷിയുടെ ആശ്രമത്തില്‍ ധാരാളം മുമുക്ഷുക്കള്‍ വന്നു പോകാറുണ്ട്. ജിജ്ഞാസുക്കളായ അനേകം വിദ്യാര്‍ത്ഥികള്‍ ദിനം തോറും അദ്ദേഹത്തിന്റെ ആശ്രമത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. ആദ്ധ്യാത്മിക സാധകന്മാരുടെ ആശാകേന്ദ്രമായി മാറി അവിടം. ധാരാളം വിദ്യാര്‍ത്ഥികള്‍ ബ്രഹ്മചാരികളായി വസിക്കാനും വേദപഠനം, സംസ്കൃതപഠനം, ഉപാസന തുടങ്ങിവയ്ക്കുമായി എത്തിച്ചേര്‍ന്നു. ഒരു ദിവസം. ഉപകോസലന്‍ എന്നൊരു ബാലന്‍ ബ്രഹ്മവിദ്യതേടി ആശ്രമത്തിലെത്തി. സത്യകാമമഹര്‍ഷിയെ കണ്ടു. ശിഷ്യത്വം സ്വീകരിച്ചു. ബ്രഹ്മചാരിയായി ആശ്രമത്തില്‍ വസിക്കാനാരംഭിച്ചു. ധാരാളം ബ്രഹ്മചാരിമാരെക്കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലന്‍ നിത്യാനുഷ്ഠാനത്തിലൂടെയും ഗുരുശ്രുഷകളിലൂടെയും ബ്രഹ്മചാരിമാര്‍ക്കിടയില്‍ ശ്രദ്ധേയനായി. എല്ലാക്കാര്യങ്ങളും അവന്‍ വൃത്തിയിലും ഭംഗിയിലും ചിട്ടയോടെയും കൃത്യമായി ചെയ്തുപോന്നു. ഗുരു യഥാകാലം അവരുടെ യോഗ്യതക്കനുസരിച്ചാണ് ബ്രഹ്മജ്ഞാനം ഉപദേശിച്ച് നല്കിയിരുന്നത്. ഒരിക്കല്‍ ഗുനാഥന്‍ തനിക്കും ബ്രഹ്മജ്ഞാനം ഉപദേശിച്ചുതരുമെന്ന പ്രതീക്ഷയോടെ ഉപകോസലന്‍ ആശ്രമത്തില്‍ വസിച്ചു. വര്‍ഷങ്ങള്‍ പലത് കടന്നു പോയി. അവനോടൊപ്പം ആശ്രമത്തില്‍ വന്നവരൊക്കെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വഗൃഹത്തിലേയ്ക്കു മടങ്ങുകയോ സന്ന്യാസം സ്വീകരിക്കുകയോ ചെയ്തു. ഗുരുനാഥന്‍ അവര്‍ക്കെല്ലാം ബ്രഹ്മവിദ്യ ഉപദേശിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഉപകോസലനുമാത്രം സത്യകാമമഹര്‍ഷി ആത്മജ്ഞാനം പകര്‍ന്നു നല്‍കിയില്ല. അവന്റെ ഉപനയനം നടന്നിട്ട് കാലമിത്രയധികം കഴിഞ്ഞിട്ടും സമാവര്‍ത്തനം നടത്താന്‍ ഗുരുനാഥന്‍ അനുവദിച്ചുമില്ല, മാത്രമല്ല, അവനെ അത്യധികം ദുഃഖിതനും നിരാശാനുമാക്കത്തക്കവിധമായിരുന്നു ഗുരുനാഥന്‍ പെരുമാറിയത്. ഗുരു അവന്റെ നേരെ തികച്ചും ഉദാസീനഭാവത്തില്‍ പെരുമാറി. എങ്കിലും ഗുരുവിന്റെ അനുഗ്രഹത്തിനായി അവന്‍ ക്ഷമയോടെ കാത്തിരുന്നു. പ്രതീക്ഷ കൈവെടിഞ്ഞില്ല. ഒരു സുപ്ര ഭാതത്തില്‍ ഗുരുകാരുണ്യം തനിക്കുണ്ടാകുമെന്ന് അവന്‍ പ്രതീക്ഷിച്ചു. അതിനായി കാത്തിരുന്നു. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഋതുക്കള്‍ ഒന്നൊന്നായി വന്നുപോയി. ആശ്രമഭൂവില്‍ നട്ടുനനച്ച വൃക്ഷങ്ങള്‍ വളര്‍ന്നു വലുതായി. പലതവണ പൂക്കുകയും ഫലം കായ്ക്കുകയും ചെയ്തു. ഉപകോസലന്‍ ആശ്രമത്തിലെത്തിയിട്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇനിയും ഗുരുവിന്റെ ഭാഗത്തുനിന്ന് യാതൊരനക്കവുമില്ല. ഓരോ പ്രഭാതത്തിലും അവന്‍ ഉണരുന്നത് ഏറെ പ്രതീക്ഷകളുമായിട്ടാണ്. പകല്‍ അസ്തമിക്കുമ്പോള്‍ അവന്‍ നിരാശനാകും. ഗുരു തന്നെ പഠിപ്പിക്കാത്തതിനെക്കുറിച്ചോര്‍ത്ത് മനസ്സു വിഷമിക്കും. ചിലപ്പോള്‍ അസ്തമന സൂര്യനെ നോക്കി കണ്ണീരൊഴുക്കി വിതുമ്പും. നിരാശ, ജീവിതം വ്യര്‍ത്ഥമാണെന്ന് അവന്‍ തോന്നിത്തുടങ്ങി. ഇനി സഹിക്കവയ്യ. കാത്തു നില്‍ക്കാനുള്ള ശേഷിയില്ല. ഏറെ ദുഃഖംതോന്നിയ ഒരു ദിവസം ഉപകോസലന്‍ ഗുരു പത്നിയുടെ അടുത്തെത്തി. തന്റെ ഹൃദയം നിറഞ്ഞുനിന്ന സങ്കടമെല്ലാം കണ്ണീരോടെ തുറന്നു പറഞ്ഞു. ആ അമ്മ പുത്രതുല്യനായ അവനെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിരുന്നു. പാവം കുട്ടി. അവന്‍ ഒന്നു നിശ്ചയിച്ചു. അന്നു രാത്രി, അഗ്നിഗോത്രവും വേദാധ്യയനവുമൊക്കെക്കഴിഞ്ഞ് മറ്റ് പുതിയ ബ്രഹ്മചാരിമാര്‍ നിദ്രയെ പ്രാപിച്ചനേരം. സത്യകാമഋഷി വിശാലമായ ആശ്രമമുറ്റത്ത് ശാന്തഗംഭീരമായ ഭാവത്തില്‍ സ്വസ്ഥനും സന്തുഷ്ടനുമായി ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് ഗുരുപത്നി സാവധാനം പോകുന്നത് ഉപകോസലന്‍ കണ്ടു. അവര്‍ ശാന്തമായി സംസാരിക്കുന്നതു കണ്ടപ്പോള്‍ ഉപകോസലന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ആശ്രമകാര്യങ്ങള്‍ പലതും പറഞ്ഞതിനിടയില്‍ ഉപകോസലന്റെ കാര്യവും വന്നു. ഗുരുപത്നി പറഞ്ഞു: “പാവം ഉപകോസലന്‍! അവന്‍ അങ്ങേയ്ക്കു വേണ്ട ശുശ്രൂഷകളെല്ലാം നിഷ്ഠയോടെ ചെയ്യുന്നു. ശരിയായി അഗ്നി ഉപാസനയും അനുഷ്ഠിക്കുന്നു. സദാചാരത്തില്‍ അവനാണ് ഏറ്റവും മാതൃക. പഠിക്കുന്ന കാര്യത്തിലും മിടുക്കന്‍. ഇവിടെ വന്നിട്ട് കാലങ്ങളും ഏറെയായി. അങ്ങ് അവനെ എന്തേ, സമാവര്‍ത്തനം ചെയ്യുന്നില്ല. കുട്ടി! അവനാകെ ദുഃഖിതനാണ്. എങ്കിലും അവന്‍ എല്ലാം ചെയ്യും.” ഇതു കേട്ടിട്ട് സത്യകാമന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരു ഭാവവ്യത്യാസവും ആ മുഖത്തുണ്ടായില്ല. പിറ്റേന്ന് അതിരാവിലെ തന്നെ തീര്‍ത്ഥയാത്രയ്ക്കായി പുറപ്പെടുകയും ചെയ്തു. പിറ്റേന്നും പതിവുപോലെ ഉപകോസലന്‍ പ്രഭാതത്തിലെഴുന്നേറ്റ് കുളിച്ചു. ശുദ്ധനായി, ഹോമകുണ്ഠത്തില്‍ അഗ്നിജ്വലിപ്പിച്ചു. ജപധ്യാനാദികള്‍ നടത്തി. താന്‍ അഗ്നിയെ നിത്യവും ശാസ്ത്രവിധിപ്രകാരം മൂന്നു ഭാവത്തിലും ഉപാസിച്ചു പോരുന്നു. എന്നിട്ടും ഫലമെന്ത്? ഒന്നും കാണുന്നില്ല. വ്യാകുലതയോടെ അഗ്നിയെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് ഉപകോസലന്‍ ഇരുന്നു. അവന്റെ ദൈന്യത കണ്ട് അഗ്നിക്ക് അവനില്‍ കാരുണ്യം തോന്നി. ഹോമകുണ്ഡത്തില്‍ നിന്ന് ജ്വലിച്ചുയര്‍ന്നു നിന്ന അഗ്നിനാമ്പുകള്‍ക്കിടയില്‍ അഗ്നിഭഗവാന്റെ പ്രത്യക്ഷസാന്നിധ്യമുണ്ടായി. കണ്‍മുമ്പില്‍ അഗ്നിഭഗവാന്റെ തേജസാര്‍ന്ന രൂപം കണ്ട് ഉപകോസലന്‍ ഭയഭക്തി ബഹുമാനങ്ങളോടെയും സന്തോഷത്തോടെയും കണ്ണീര്‍ വാര്‍ത്തുകൊണ്ട് പലതവണ നമസ്ക്കരിച്ചു. അഗ്നി പറഞ്ഞു: “ഉപകോസല! ബ്രഹ്മചാരിയായ നീ എന്നെ ദിവസവും മൂന്നു ഭാവത്തില്‍ നിഷ്ക്കര്‍ഷയോടും നിഷ്ഠയോടും ഇത്രയധികം കാലം ഉപാസിച്ചു പോന്നു. അതുകൊണ്ട് ഞാന്‍ നിനക്ക് ബ്രഹ്മവിദ്യ പറഞ്ഞുതരാം. ശ്രദ്ധയോടെ പഠിച്ചാലും. ചിന്തിച്ചാലും ചിന്തിച്ചു ബോധ്യപ്പെട്ടാലും. പ്രാണന്‍ ബ്രഹ്മമാണ്!” ഉപകോസലന്‍ ശ്രദ്ധിച്ചു കേട്ടു. കേട്ടതിനെക്കുറിച്ച് ചിന്തിക്കാനും തുടങ്ങി.. അഗ്നി വീണ്ടും ഉപദേശിച്ചു. “ഉപകോസാല, ‘കം’ ബ്രഹ്മമാണ്. ‘ഖം’ ബ്രഹ്മമാണ്.” അഗ്നിയുടെ വാക്കിന്റെ അര്‍ത്ഥമെന്തെന്ന് ഉപകോസലനു മനസ്സിലായില്ല. അതുകൊണ്ട് അവന്‍ അതിഗഹനമായി ചിന്തിച്ചു. ‘കം’ എന്നതിന് ആനന്ദമെന്നാണ് അര്‍ത്ഥം.’ഖം’ എന്നതിന്റെ അര്‍ത്ഥം ആകാശമെന്നുമാണ്. ആകാശവും ആനന്ദവും തമ്മിലെന്ത് ബന്ധം? ഉപകോസലന് ഒന്നും വ്യക്തമായില്ല. പക്ഷേ ഉപകോസലന്‍ സാധാരണ വിദ്യാര്‍ത്ഥിയായിരുന്നില്ല. നിശ്ചയദാര്‍ഢ്യവും ശ്രദ്ധയും കഠിനാധ്വാനവും സഹനശക്തിയും പരിശ്രമശീലവും കൈമുതലായ ബ്രഹ്മചാരിയാണ്. ആകാശവും ആനന്ദവും തമ്മിലുള്ള ബന്ധത്തിന്റെ പൊരുളറിയാന്‍ ഗാഢചിന്തയില്‍ മുഴുകി. മനസ്സ് ഏകാഗ്രമാക്കി, മറ്റൊരു ചിന്തയില്ല. ഒടുവില്‍ അവനത് മനസ്സിലായി. ഹൃദയമാണ് ആനന്ദത്തിന്റെ അനുഭവസ്ഥാനം. അപ്പോള്‍ ആകാശമെന്നത് സാധാരണ കാണുന്ന ബാഹ്യാകാശമല്ല. ഹൃദയാകാശമാണ്. ബ്രഹ്മം അഥവാ ഈശ്വരന്‍ വസിക്കുന്നത് ഹൃദയാകാശത്തിലാണ്. ആകാശത്തെ വിഭജിക്കാന്‍ ആര്‍ക്കുമാവില്ല. അത് എല്ലാത്തിന്റേയും അകവും പുറവും നിറഞ്ഞു നില്‍ക്കുന്നതാണ്. അതു പോലെ ബ്രഹ്മവും നമ്മുടെ അകവും പുറവും നിറഞ്ഞു നില്‍ക്കുന്നു. ഈശ്വരനെ സാക്ഷാത്ക്കരിക്കുമ്പോള്‍ നമുക്ക് ആനന്ദമുണ്ടാകും. പ്രാണനിലാണ് നാം നിലനില്ക്കുന്നത്. പ്രാണനാണ് ജീവന്റെ ചലനത്തിനു കാരണം. പ്രാണനില്ലാതെ ഒരുവന് ജീവിക്കാനാവില്ല. ഇക്കാരണത്താലാണ് പ്രാണനെ ബ്രഹ്മമെന്നു പറഞ്ഞത്. മനനത്തിലൂടെ ഉപകോസലന്‍ ബ്രഹ്മതത്ത്വത്തെ മനസ്സിലാക്കി. ബ്രഹ്മത്തെ അറിഞ്ഞ അവന് ബ്രഹ്മാനുഭൂതിയുടെ ഫലമായ നിത്യാനന്ദം അനുഭവപ്പെട്ടു. അത്യാഹ്ലാദവും ശാന്തിയും അവനുണ്ടായി. തീര്‍ത്ഥാടനം കഴിഞ്ഞ് സത്യകാമമര്‍ഷി ആശ്രമത്തില്‍ മടങ്ങിയെത്തി. ഉപകോസലന്റെ തേജസ്സുറ്റ മുഖം കണ്ടമാത്രയില്‍ സത്യകാമന് കാര്യം പടികിട്ടി. തന്റെ ശിഷ്യന് ആത്മജ്ഞാനം ലഭിച്ചിരിക്കുന്നു! “ഉപകോസല, നിന്നെക്കണ്ടിട്ട് ആ ജ്ഞാനം നേടിയതുപോലെ തോന്നുന്നു. ആരാണ് ബ്രഹ്മവിദ്യ നിനക്ക് ഉപദേശിച്ചു നല്കിയത്?” “ഗുരോ, അങ്ങിവിടെ ഇല്ലാതിരിക്കുമ്പോള്‍ മറ്റാരാണ് എന്നെ ഉപദേശിക്കുക” എന്ന് ഉപകോസലന്‍ ചോദിച്ചു. ശിഷ്യന്റെ മറുപടിയില്‍ നിന്ന് സത്യകാമന് ഉത്തരം ലഭിച്ചു. “അഗ്നി! താന്‍ ഇവിടെയില്ലെങ്കില്‍ പിന്നെ ഉപദേശിക്കുവാന്‍ അഗ്നിക്കാണ് കഴിയുന്നത്!” സത്യകാമഋഷി സ്വന്തം ബാല്യകാലങ്ങളെക്കുറിച്ച് ഓര്‍ത്തു പോയി. ഗൗതമമുനിയുടെ ആശ്രമത്തില്‍ പഠിച്ചതും അക്കാലത്ത് അഗ്നി തനിക്ക് നേരിട്ട് ഉപദേശം നല്കിയതുമൊക്കെ സ്മരിച്ചു. മഹര്‍ഷിക്കു സന്തോഷമായി. അദ്ദേഹത്തിന് ശിഷ്യന്റെ യോഗ്യതയില്‍ തൃപ്തിയും മതിപ്പും ഉണ്ടായി. ആത്മസാക്ഷാത്കാരം നേടുന്നതിനുള്ള മാര്‍ഗ്ഗവും അദ്ദേഹം ഉപകോസലന് ഉപദേശിച്ചുകൊടുത്തു. സത്യകാമഋഷിയില്‍ നിന്ന് ബ്രഹ്മവിദ്യ പൂര്‍ണ്ണമായും അഭ്യസിച്ച ഉപകോസലന്‍ ബ്രഹ്മജ്ഞാനിയായിത്തീര്‍ന്നു. ഓം തത് സത് അവലംബം – ഛാന്ദോഗ്യോപനിഷത്ത്

Monday, January 26, 2026

*_🚩വർഷത്തിൽ ഒരു ദിവസം തിരുവണ്ണാമലയിൽ പോയാൽ ശിവനും, പാർവ്വതിയും തമ്മിൽ നല്ല പൊരിഞ്ഞ വഴക്കു നടക്കുന്നത് കാണാം._* *ഭാര്യയും, ഭർത്താവും തെരുവിൽ വന്ന് വഴക്കിടും. ഊടലും കൂടലും ഏത് ഭാര്യാഭർതൃബന്ധത്തിലാണ് ഇല്ലാത്തത്? എന്നാൽ ഈ വഴക്കിനെ 'തിരുവൂടൽ തിരുവിഴ' എന്ന പേരിൽ ഉത്സവമായി ആഘോഷിക്കുന്ന രീതി സനാതന ധർമ്മത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്തെന്നാൽ നമുക്ക് എല്ലാ ജീവിതാനുഭവങ്ങളും ഉത്സവമാണ് !* *തെരുവിൽ വഴക്കടിച്ച്, ദേവി പിണങ്ങിപ്പോയി തൻ്റെ ഗർഭഗൃഹത്തിൽ കയറി നടയടയ്ക്കും. ഈ പെണ്ണുങ്ങളെയൊക്കെ പറഞ്ഞു മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന മട്ടിൽ അണ്ണാമലയാൻ (ശിവൻ) ക്ഷീണിതനായി മുരുകക്ഷേത്രത്തിൻ്റെ തിണ്ണയിൽ വന്നിരിക്കും. അവിടെ വെച്ച് ഭഗവാൻ്റെ വിഷമം മാറ്റാൻ ഭക്തർ അഭിഷേകം നടത്തും. മൂഡ് തിരുച്ചു കിട്ടിയാൽ ഭഗവാൻ ഭക്തരുമൊന്നിച്ച് തിരുവണ്ണാമല പ്രദിക്ഷണം ചെയ്യും.* *വർഷത്തിൽ രണ്ടു തവണ മാത്രമേ അണ്ണാമലയാർ പുറത്തെഴുന്നള്ളി തിരുവണ്ണാമല പ്രദിക്ഷണം ചെയ്യൂ. ഒന്ന് കാർത്തിക ദീപം തെളിയിച്ച് രണ്ടാം ദിവസം. മറ്റൊന്ന് മാട്ടുപ്പൊങ്കൽ-തിരുവൂടൽ ദിനത്തിലും.* *എന്തിനാണ് ഭഗവാനും, ദേവിയും തമ്മിൽ വഴക്കിട്ടത് എന്നല്ലേ ചിന്തിക്കുന്നത്? ആ കഥയും പറയാം.* *ഭഗവാൻ്റെ പരമഭക്തനായ ഭൃംഗിമുനി ഒരിക്കലും ദേവിയെ അംഗീകരിച്ചിരുന്നില്ല. ശിവൻ മാത്രമേ ആരാധ്യനായുള്ളൂ എന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. ഒരു ദിവസം തിരുവണ്ണാമലയിലെത്തിയ ഭൃംഗിമുനി കണ്ടത് ശിവനോടൊപ്പം ഇരിക്കുന്ന ദേവിയെയാണ്.* *'എൻ്റെ ഭഗവാനെ എനിക്ക് പ്രദിക്ഷണം ചെയ്യണം, നിങ്ങൾ അങ്ങോട്ട് മാറി നിൽക്കൂ' എന്ന് ദേവിയോട് ഭൃംഗിമുനി ആജ്ഞാപിച്ചത്രേ!* *'ശിവനിൽ നിന്ന് ശക്തിയെ വേർപെടുത്താൻ നിനക്കെന്നല്ല, ആർക്കുമാകില്ല. വേണമെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കൂ' എന്ന് ദേവി മറുപടി പറഞ്ഞു.* *ആ നിമിഷം ഒരു വണ്ടിൻ്റെ രൂപമെടുത്ത് ഭൃംഗിമുനി ഭഗവാനെ മാത്രം പ്രദക്ഷിണം വെച്ചു. തിരിച്ച് മനുഷ്യരൂപം കൈവരിച്ച് വിജയിയെപ്പോലെ പുഞ്ചിരിച്ച് നിന്നു. ഇതുകണ്ട് ദേവി അപമാനിതയും, കോപാകുലയുമായി. 'ശക്തിയെ വേണ്ടാത്തവന് ശക്തി എന്തിന്? ഞാൻ നിൻ്റെ ശരീരം വിടുന്നു'.* *രോഷാകുലയായി ദേവി ഇപ്രകാരം പറഞ്ഞതും, ശരീരത്തിൻ്റെ ശക്തി ക്ഷയിച്ച് ഒരു ജഢം പോലെ ഭൃംഗിമുനി താഴെ വീണു.* *തൻ്റെ ഭക്തൻ്റെ ദുർഗതി കണ്ട ഭഗവാൻ്റെ നെഞ്ചം വിങ്ങി. ഭൃംഗിമുനിയ്ക്ക് എഴുന്നേറ്റ് നിൽക്കാനായി ഒരു മൂന്നാംകാൽ ഭഗവാൻ സമ്മാനിച്ചു. അങ്ങനെ ശക്തിയുടെ സഹായമില്ലാതെ ഭൂമിയിൽ എഴുന്നേറ്റു നിന്ന ഒരേയൊരു യോഗി എന്ന ഖ്യാതി നേടി ഭൃംഗിമുനി.* *തന്നെ അപമാനിച്ചിട്ടും, ഭൃംഗിമുനിയെ ഭഗവാൻ സഹായിച്ചതാണ് ദേവി പിണങ്ങിപ്പോകാൻ കാരണമായത് എന്നാണ് കഥ.* *എന്നാൽ ഈ പിണക്കം ഒരൊറ്റ ദിവസത്തേയ്ക്കേ ഉള്ളൂ കേട്ടോ.. ഭക്തരോടൊപ്പം ഗിരിവലം ചുറ്റി വന്ന് രാത്രിയിൽ ഭഗവാൻ ദേവിയുടെ നടയിൽ ചെന്ന് കതവുതട്ടി വിളിക്കും. ദേവിയുടെ പിണക്കം മാറ്റുന്ന ആ രംഗം ഭക്തർ ആകാംക്ഷയോടെ നോക്കി നിൽക്കും.* *ഒടുക്കം പിണക്കമൊക്കെ മാറി ദേവി ഭഗവാനോടൊപ്പം ഭക്തർക്ക് സമീപം എഴുന്നള്ളും. പിന്നീട് പള്ളി കൊള്ളൽ. അതോടെ തിരുവൂടൽ തിരുവിഴ സമാപിക്കും.* *ഈ ഉത്സവത്തിൽ നിന്ന് രണ്ട് കാര്യങ്ങളാണ് ഭക്തർക്ക് പഠിക്കാനുള്ളത്.* *ഒന്ന്, ഭാര്യയും ഭർത്താവും ഒരു ദിവസത്തിൽ കൂടുതൽ തങ്ങളുടെ പിണക്കത്തെ ദീർഘിപ്പിക്കരുത്.* *രണ്ടാമത്തേത്, ഭക്തർക്കു വേണ്ടി തൻ്റെ പാതിയായ ശക്തിയെപ്പോലും പിണക്കാൻ ഭഗവാൻ തയ്യാറാകും എന്ന ഉറപ്പാണ് !* *(ചിത്രത്തിൽ : മൂന്നു കാലുകളുള്ള ഭൃംഗിമുനി)* *(കടപ്പാട്)* *🚩🕉️🔯🪔BGG🪔🔯🕉️🚩*

Sunday, January 25, 2026

🌄 🌞പ്രഭാത ചിന്തകൾ🌞🌄* *06 മാഘം 1947* *12 മകരം 1201* *26 ജനുവരി 2026* *തിങ്കൾ* *🇮🇳 ഭാരതം 77-ാമത് റിപ്പബ്ലിക് ദിനം 2026 ജനുവരി 26-ന് അതിമനോഹരമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ സ്മരണ പുതുക്കുന്ന ദിനമാണിത്.* *🇮🇳 ഈ സുദിനത്തിൽ ഓരോ ഭാരതീയന്റെയും ഉള്ളിൽ ദേശസ്നേഹത്തിന്റെ അലയൊലികൾ സൃഷ്ടിക്കുന്നു. 1950 ജനുവരി 26-നാണ് നമ്മുടെ ഭരണഘടന നിലവിൽ വന്നതും ഡോ. രാജേന്ദ്രപ്രസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി ചുമതലയേറ്റതും.* *🇮🇳 ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കേവലം ഒരു പരേഡിൽ ഒതുങ്ങുന്നതല്ല. നമ്മുടെ ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേള കൂടിയാണിത്. ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന പരേഡിൽ ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടും.* *🇮🇳 യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികളായെത്തുന്നത് എന്നാണ് സൂചനകൾ. ഇത് ഇന്ത്യയുടെ ആഗോള നയതന്ത്ര വിജയത്തിന്റെ സൂചന കൂടിയാണ്.* *🇮🇳 കർത്തവ്യ പഥിലെ പരേഡിൽ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും മിസൈലുകളും അണിനിരക്കും. ആകാശത്ത് വിസ്മയം തീർക്കുന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റ് പരേഡിന്റെ മുഖ്യ ആകർഷണമാണ്. വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ ഭാരതത്തിന്റെ 'വൈവിധ്യത്തിൽ ഏകത്വം' എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നു. സ്ത്രീശക്തിയുടെ പ്രതീകമായി വനിതാ സൈനികരുടെ പ്രത്യേക വിഭാഗങ്ങളും പരേഡിൽ അണിനിരക്കും.* *🇮🇳 വെറും ഒരു അവധി ദിനം എന്നതിലുപരി, നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട ദിവസമാണിത്. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ 77-ാം റിപ്പബ്ലിക് ദിനം രാജ്യത്തിന് പുതിയ ഊർജ്ജം നൽകുന്നു. ജാതിമത ചിന്തകൾക്ക് അതീതമായി നാമെല്ലാവരും ഒന്നാണെന്ന ബോധം ഈ ദിനം നമ്മിൽ ഉറപ്പിക്കുന്നു.* *🇮🇳 ഭാരതാംബയുടെ അഭിമാനം വാനോളമുയർത്താൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.* *🇮🇳🔆എല്ലാവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ!🔆 🇮🇳* *🪔🔥🕉️ 🪷 🪷 🕉️🔥🪔*
"തസ്സ്യാ ശിഖായാ മദ്ധ്യേ പരമാത്മാ വ്യവസ്ഥിതഃ" എന്നത് തൈത്തിരീയ ആരണ്യകത്തിലെ നാരായണ സൂക്തത്തിൽ നിന്നുള്ള വരിയാണ്. ഇതിന്റെ ലളിതമായ അർത്ഥം താഴെ പറയുന്നതാണ്: "ആ (ഹൃദയകമലത്തിലെ) ജ്വാലയുടെ മധ്യത്തിൽ പരമാത്മാവ് കുടികൊള്ളുന്നു." വിശദീകരണം: നാരായണ സൂക്തം ധ്യാനത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ഹൃദയത്തിനുള്ളിൽ നേർത്ത ഒരു സ്വർണ്ണജ്വാല പോലെ ചൈതന്യം പ്രകാശിക്കുന്നുണ്ടെന്നും, ആ ജ്വാലയുടെ മധ്യത്തിലാണ് പരമാത്മാവ് അഥവാ സാക്ഷാൽ നാരായണൻ വസിക്കുന്നതെന്നും ഈ വരിയിലൂടെ വ്യക്തമാക്കുന്നു. ആത്മസാക്ഷാത്കാരത്തിനായി നാം നമ്മുടെ ഉള്ളിലേക്ക് തന്നെ നോക്കണമെന്ന തത്വമാണ് ഇത് പഠിപ്പിക്കുന്നത്.

Saturday, January 24, 2026

*പരബ്രഹ്മ ബോധത്തെ സൂചിപ്പിക്കാൻ ഓംകാരം (ॐ) ചിഹ്നമായി ഉപയോഗിക്കുന്നു.* പരമാത്മ ചൈതന്യത്തിന്റെ പരമപുരുഷനെ സൂചിപ്പിക്കാൻ സ്വസ്തിക (卐) ചിഹ്നമായി ഉപയോഗിക്കുന്നു . പരാശക്തി ചൈതന്യത്തെ പ്രകൃതിയെ സൂചിപ്പിക്കാൻ ശ്രീ (श्री) ചിഹ്നമായി ഉപയോഗിക്കുന്നു എന്താണ് ഈശ്വരൻ / ബ്രഹ്മം ?? ഈ പ്രപഞ്ചത്തിനു ഒരു സ്വബോധം ഉണ്ട് ആ സ്വബോധത്തെ ബ്രഹ്മം / പരമാത്മാവ് എന്നും, പരബ്രഹ്മം എന്നും, പരാശക്തി എന്നും വിദ്വാന്മാർ പല പ്രകാരം വിളിക്കുന്നു. എന്താണ് ദേവതകൾ ? ഈ പ്രപഞ്ചത്തിന്റെ സ്വബോധം ആദ്യമായി ഋഷിമാർക്ക് പ്രകടമായത് പ്രകാശവും ശബ്ദവുമായിട്ടാണ്. ജ്യോതിർ ബ്രഹ്മം & ശബ്ദ ബ്രഹ്മം/ ഓംങ്കാരം (ഈശ്വരൻ & പ്രകൃതി) എന്നീ നിലയിൽ. അതിനാൽ ഈ പ്രതിഭാസത്തെ /ബോധസങ്കല്പത്തെ ഇന്ദ്രൻ അല്ലെങ്കിൽ പ്രപഞ്ച ഇന്ദ്രിയങ്ങളുടെ / പ്രപഞ്ച ബോധത്തിന്റെ ദേവതാഭാവത്തിൽ ഇന്ദ്രൻ എന്ന് വിളിക്കുന്നു. അതിനാൽ ഇന്ദ്രൻ എന്ന ദേവതാഭാവത്തിനു ദേവതകളുടെ രാജാവ് /നിയന്ത്രിതാവ് എന്ന പദവികൽപ്പിക്കുന്നു. അതിൽ തന്നെ പ്രകാശവും ശബ്ദവും ഉണ്ടാക്കുന്ന മിന്നലും ഇടിയും ( ജ്യോതിർബ്രഹ്മവും ശബ്ദബ്രഹ്മവും ) ഇന്ദ്രന്റെ വജ്രായുധമായി ആലങ്കാരികമായി പറയുന്നു. പിന്നീട് വായു / എയർ - വായുദേവൻ പ്രത്യക്ഷനായി , തുടർന്നു അഗ്നി - പ്ലാസ്മ/ അഗ്നി ദേവൻ പ്രത്യക്ഷനായി, പിന്നീട് ജലം/ലിക്വിഡ് - വരുണ ദേവൻ പ്രത്യക്ഷനായി, പിന്നീട് യക്ഷ കുബേരൻ എന്ന നാമത്തിൽ ഭൂമി ദേവൻ/ഖരാവസ്ഥ/ സോളിഡ് പ്രത്യക്ഷനായി. പ്രപഞ്ചത്തിന്റെ ഈ അടിസ്ഥാന അസ്വാഭാവമായ പഞ്ചഭൂതങ്ങളെ അടിസ്ഥാന ദേവതകളായ ഇന്ദ്രൻ , വായു, അഗ്നി, വരുണൻ, യക്ഷ കുബേരൻ 'പഞ്ചഭൂതങ്ങൾ' എന്നീ നാമങ്ങളിൽ വിളിക്കുന്നു. ഈ ദേവതകളെ ഒന്നായിക്കണ്ടു ഒരു ഈശ്വരഭാവത്തിൽ പഞ്ചമുഖ സ്വരൂപനായ ശിവനെ ( സദ്യോജാതൻ, വാമദേവൻ, അഘോരൻ, തത്പുരുഷൻ, ഇശാനൻ) ബ്രഹ്മമായി / ഈശ്വരനായി സങ്കൽപ്പിച്ചു യാഗം നടത്താൻ ബ്രഹ്മദേവൻ/ ഋഷി ബ്രഹ്മാവ് സപ്തർഷിമാരെ ഉപദേശിച്ചു. എന്നാൽ പിന്നീട് ദക്ഷൻ ഈ അടിസ്ഥാന ദേവതാ സമ്പ്രദായത്തെ മാറ്റി ജ്യോതിഷ സങ്കൽപ്പത്തിൽ ആദിത്യനെ/പ്രജാപതി ബ്രഹ്മമായി സങ്കൽപ്പിച്ചു സൃഷ്ടികർത്താവായ പ്രജാപതി ഈശ്വര സങ്കല്പം സ്ഥാപിച്ചു. പിന്നീട് ഓരോ ചതുർ യുഗങ്ങളിലെയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ഈ ബ്രഹ്മ സങ്കൽപ്പത്തെ പലവിധത്തിൽ ശിഷ്യന്മാരെ പഠിപ്പിച്ചു. ബ്രഹ്മാവിന്റെ യാഗക്രമം മാറ്റപ്പെട്ടതോടു കൂടി ഇന്ദ്രൻ എന്ന ഇന്ദ്രിയങ്ങളുടെ ദേവത ബ്രഹ്മ /ഈശ്വരസങ്കല്പമായും മറ്റു നാലു ദേവതകളായ വായു അഗ്നി വരുണൻ യക്ഷകുബേരൻ എന്നീ ദേവതകൾ മറ്റു ദേവതാ സങ്കൽപ്പത്തിൽ ആകുകയും ചെയ്തു. 12 -ദ്വാദശ ആദിത്യന്മാരുടെ സങ്കൽപ്പത്തിൽ ഇന്ദ്രനും ആദിത്യനും എല്ലാം എത്തുകയും, അഗ്നിദേവനും വായുദേവനും-11 - ഏകാദശ രുദ്രന്മാരായും, വരുണദേവനും യക്ഷ കുബേരനും (8 അഷ്ടവസുക്കൾ) അഷ്ടവസുക്കളായും, ഇന്ദ്രനും പ്രജാപതിയും 1 +1 =2) മാറ്റപ്പെട്ടു . ഇത്തരത്തിലാണ് പഞ്ചദേവതകൾ 33 കോടി (12 + 11 + 8 + 2 = 33 വിഭാഗം) ദേവതകളായി മാറിയത്. പിന്നീട് ഋഷി അംഗിരസ്സും ഋഷി ഭൃഗുവും ചേർന്ന് ഈ ദേവതാക്രമത്തെ പുനർ ക്രമീകരിച്ചു അഗ്നിയെ പുരോഹിതനും ദേവതകളുടെ പ്രതിനിധിയുമാക്കി മാറ്റി. ഇന്ദ്രൻ തുടങ്ങിയ ദേവതകൾ 12 -ദ്വാദശാദിത്യന്മാരായും , വായു തുടങ്ങിയ ദേവതകൾ 11 -ഏകാദശ രുദ്രന്മാരായും, വരുണൻ തുടങ്ങിയ ദേവതകൾ 8 -അഷ്ടവസുക്കളായും പ്രജാപതിക്കും ഇന്ദ്രനും പകരം സൂര്യ പുത്രന്മാരായ 2- അശ്വനി ദേവതകളെ കൂടെ കൂടി ഇന്നു കാണുന്ന വേദ -ദേവതാ സമ്പ്രദായം പുനർക്രമീകരിച്ചു. പുരാണങ്ങൾ വേദത്തിലെ ഹിരണ്യഗര്ഭ സങ്കൽപ്പത്തെ ത്രിമൂർത്തി ഈശ്വരസങ്കൽപ്പമാക്കി സൃഷ്ടി സ്ഥിതി സംഹാരം /പരിണാമം എന്ന തത്വങ്ങളുടെ അടിസ്ഥാനത്തിൽ ത്രി മൂർത്തികളായ ബ്രഹ്മാവ് , വിഷ്ണു , മഹാദേവൻ എന്ന ത്രിമൂർത്തി ഈശ്വര സങ്കല്പം സ്ഥാപിച്ചു. പ്രപഞ്ചവും പ്രപഞ്ച ബോധ സങ്കൽപ്പവും :- ഓംങ്കാരത്തിൽ (ശബ്ദ ബ്രഹ്മത്തിൽ) നിന്നും പ്രപഞ്ചം ജനിച്ചു, പ്രപഞ്ച ബോധ സങ്കല്പമായ ഈശ്വരൻ (ജ്യോതിർബ്രഹ്മം)/ പ്രപഞ്ച ബോധ സങ്കൽപ്പമായ ബ്രഹ്മം എല്ലാത്തിനും കാര്യകാരണകർത്താവായ ഈശ്വരനായും പുരാണങ്ങൾ വാഴ്ത്തുന്നു. ജീവികളുടെ ജ്ഞാനേദ്രിയങ്ങൾക്ക് പ്രചോദനമായിരിക്കുന്ന / കാരണമായിരിക്കുന്ന ആ ചൈതന്യത്തെ വൈദ്യുതി എന്ന് വിളിക്കാമെങ്കിൽ ഈ വൈദ്യുതിയുടെ അധിഷ്ടാന വേദതയെ ഇന്ദ്രൻ എന്ന് വിളിക്കുന്നു. എന്താണ് ഈശ്വരനും ദേവതകളും തമ്മിലുള്ള വ്യത്യാസം ? ഈ ജ്യോതിർബ്രഹ്മമായ ഈശ്വരൻ /വൈദുതിയാണ് ദേവതാ ശക്തികളുടെയെല്ലാം ചാലക ശക്തി എന്ന് കരുതിയാൽ. ഒരു ഇലക്ടിക്കൽ, ഇലക്ട്രോണിക്ക് ഉപകരണത്തിൽ വൈദുതി പ്രവാഹം ഉണ്ടാകുമ്പോൾ ആ ഉപകരണം വൈദുതി ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഊർജജത്തെ/ ഉൽപ്പന്നത്തെ ആ ദേവതയുടെ /ഉപകരണത്തിന്റെ സ്വഭാവമായി പറയുന്നു. വൈദ്യുതി പ്രവാഹത്താൽ ഓരോ ഉപകരണവും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്നതുപോലെ ആ ഉപകരണങ്ങളുടെ ഉപയോഗമനുസരിച്ചു അതിനെ വിവിധ നാമങ്ങളിൽ വിളിക്കുന്നതുപോലെ വൈദ്യുതിയാകുന്ന (സ്വബോധം) ഈശ്വരൻ തന്നെ ഓരോ ദേവതകളിലും വ്യത്യസ്ത രൂപത്തിൽ പ്രകടമാകുന്നു. അല്ലെങ്കിൽ ഓരോ ദേവതാ നാമത്തിൽ അറിയപ്പെടുന്നു. ഒരു ഇലട്രിക് ബൾബ് പ്രകാശവും ചൂടും നൽകുന്നു. സൂര്യൻ എന്ന നക്ഷത്രം പ്രകാശവും ചൂടും നൽകുന്നു . ഇതേ പോലെ പ്രകാശവും ചൂടും നൽകുന്ന മറ്റൊരു വസ്തുവാണ് അഗ്നി. അഗ്നിക്ക് കത്തണമെങ്കിൽ എണ്ണ, വിറക് മുതലായ പദാർത്ഥങ്ങളുടെ സംയോഗം ആവശ്യമാണ്. ഒരു ഊർജ്ജം മറ്റൊന്നായി മാറ്റപ്പെടുന്ന പ്രക്രിയയിൽ കൂടി ഒരേ ഊർജ്ജം തന്നെ പലവിധ ഉർജ്ജങ്ങളായി മാറ്റപ്പെടുന്നു. ഈ ഊർജ്ജ വ്യതിയാനങ്ങളെ വിവിധ ദേവതാ ഭാവത്തിൽ / രൂപത്തിൽ പറയുന്നു. വൈദ്യുതി - വൈദ്യുതോപകരണങ്ങൾക്ക് ചൂട്, വെളിച്ചം, തണുപ്പ് , കാറ്റ്, തുടങ്ങി ശബ്ദവും, ദർശനവും നൽകുന്ന റേഡിയോ, ടെലിവിഷൻ , സ്കാനിംഗ് മെഷീൻ തുടങ്ങി അനേകം അനേകം ഉപകരണങ്ങളുടെ ഊർജ്ജസ്ത്രോതസ്സായിമാറുന്നു. ഈ വൈദുതിക്ക് ഒരു സ്വബോധം ഉണ്ട്. ആ സ്വബോധത്തിനു കാരണമായിരിക്കുന്നത് ഒരു ധർമ്മമാണ് (ഒരു പ്രപഞ്ച നിയമം). ഈ പ്രപഞ്ച നിയമം ഓരോ വസ്തുക്കളിലും വ്യത്യസ്തമായിരുന്നു. ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും ഈ പ്രകൃതി നിയമമായ ധർമ്മത്തിന് അനുസൃതമായി പ്രവർത്തിക്കുമ്പോൾ ഈ പ്രപഞ്ചം ധർമ്മാനുസൃതമായി ചരിക്കുന്നതായും, എന്നാൽ ഈ പ്രപഞ്ച നിയമങ്ങൾ ധർമ്മ വിരുദ്ധമായി (വിപരീത ദിശയിൽ) ചരിക്കുമ്പോൾ അധർമ്മമായും കണക്കാക്കുന്നു. ഈ പ്രപഞ്ച പ്രതിഭാസം ജീവനുള്ള വസ്തുക്കളിലും ജീവനില്ലാത്ത വസ്തുക്കളിലും പ്രകടമാണ്. എന്നാൽ ഈ എല്ലാ വസ്തുക്കളെയും അതിന്റെ തനിമയോട് കൂടി നിലനിർത്തുന്ന സ്വബോധത്തെയാണ് പരമേശ്വരൻ/പരമാത്മാവ് എന്ന് പറയുന്നത്. ഈ സ്വബോധത്തിനും ചാലകമായിരിക്കുന്ന പ്രപഞ്ച നിയമത്തെ 'പരബ്രഹ്മം' എന്നും, ഈ സ്വബോധത്തെ (പരമാത്മാവ്) എന്നും, ഈ സ്വധർമ്മത്തെയും, (പരമാത്മാവ്) സ്വബോധത്തെയും (പരബ്രഹ്മം) ചേതനപൂർണ്ണമാക്കുന്ന വൈദുതി പ്രവാഹത്തെ/ ചൈതന്യത്തെ (പരാശക്തി) എന്നും പറയുന്നു . ഇതിൽ പരബ്രഹ്മമാണോ, പരമാത്മാവാണോ, പരാശക്തിയാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ ഉത്തരം പറയുക അസാധ്യമാണ്. കാരണം ഇത് മൂന്നും മൂന്നല്ല ഒന്നുതന്നെയാണ്. പക്ഷെ ഒരേ സത്തായത്തെ പലരും പലതായി കരുതുന്നു. അതിനാൽ സത്യദർശികളായ ഋഷിമാർ അവയെ പരസ്പര പൂരകങ്ങളായും ഒരേ ശക്തിയുടെ വിഭിന്ന രൂപങ്ങളായും പറയുന്നു . ഒരു ജ്ഞാനയോഗി ഈശ്വരനെയും പ്രപഞ്ചത്തെയും കാണുന്നത് എങ്ങനെയാണ് ? നിർഗുണ പരബ്രഹ്മം ഇശ്ചാശക്തിയാൽ സൃഷ്ട്ടി ചെയ്യണം എന്ന് താല്പര്യപ്പെടുകയും ജ്യോതിർബ്രഹ്മവും - പരബ്രഹ്മവും- പരമേശ്വരനും (പ്രപഞ്ച ധർമ്മം /നിയമവും) ശബ്ദബ്രഹ്മവും - പരാശക്തി- പരമേശ്വരിയും ( ചൈതന്യം / ഊർജ്ജവും) ആയി വേർതിരിയുകയും വീണ്ടും ഇവ തമ്മിലുള്ള സംയോഗം ഫലമായി ( ആകർഷണ - വികർഷണങ്ങളുടെ ഫലമായി ) പരമാത്മാവ് (പ്രകൃതി & ഈശ്വരൻ) പ്രപഞ്ചപുരുഷൻ എന്ന പ്രപഞ്ചം /സ്വബോധം ഉദയം ചെയ്യുകയും ചെയ്യുന്നു. ഈ സ്വബോധത്തിനു നാരായണൻ എന്ന് പറയുന്നു. കാരണ ജലത്തിൽ (പഞ്ചഭൂതങ്ങളുടെ പരമാണു അവസ്ഥ ) ശയിക്കുന്ന ഈ നാരായണനെ ഋഷിമാർ പലപ്രകാരം വർണ്ണിക്കുന്നു. പുരുഷനും - മൂലപ്രകൃതിയുമായി ( മാറ്റർ - ആന്റിമാറ്റർ) - ( വിഷ്ണുവും - അനന്തനും, മഹാകാളനും -മഹാകാളിയും, ഗണേശനും - കാളീമാതാവും , ശിവനും - പാർവ്വതിയും , ഭഗവാനും - ഭഗവതിയും, ശ്രീ കൃഷ്ണനും - രാധയും ...etc...) പുരുഷനും - പ്രകൃതിയും തുടങ്ങി വിവിധ സംജ്ഞകളാൽ വിവിധ മതങ്ങൾ, തത്വശാസ്ത്രങ്ങൾ വിശദീകരിക്കുന്നു . ഒന്നായ (പരബ്രഹ്മം /ധർമ്മം, സ്വബോധം/പരമാത്മാവ് ,പരാശക്തി / ചൈതന്യം) ബ്രഹ്മം രണ്ടായി പുരുഷനും, മൂലപ്രകൃതിയുമായി - (വിഷ്ണുവും - അനന്തനും, മഹാകാളനും മഹാകാളിയും, ഗണേശനും - കാളീമാതാവും , ശിവനും - പാർവ്വതിയും , ഭഗവാനും - ഭഗവതിയും, ശ്രീ കൃഷ്ണനും - രാധയും, പുരുഷനും - പ്രകൃതിയും) രണ്ടാകുന്നു. ഈ രണ്ട് മൂന്നായും (സത്വ, രജ, തമോ ഗുണങ്ങളായും - സൃഷ്ടി, സ്ഥിതി, ലയം - ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ - മഹാകാളി, മഹാലക്ഷ്മി , മഹാസ്വരസ്വതി എന്നീ രൂപത്തിലും) മൂന്ന് നാലായി (പരമേശ്വരൻ + ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ - പരമേശ്വരി + മഹാകാളി, മഹാലക്ഷ്മി , മഹാസ്വരസ്വതി എന്നും) നാല് അഞ്ചായി (ത്രിപുര സുന്ദരി + പരമേശ്വരൻ + ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ - ത്രിപുരാന്തകൻ + പരമേശ്വരി + മഹാകാളി, മഹാലക്ഷ്മി , മഹാസ്വരസ്വതി) എന്നീ നിലയിലും ഈ നാലു സങ്കല്പങ്ങൾ അഞ്ചു കോശങ്ങളായും ഈ അഞ്ചു തത്വങ്ങൾ പഞ്ചകോശങ്ങൾ (അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം) ആയും, ഈ പഞ്ചകോശങ്ങൾ പഞ്ചഭൂതങ്ങളായും ( ആകാശം , വായു , അഗ്നി , ജലം, ഭൂമി) ഈ പഞ്ചഭൂതങ്ങൾ പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ (ചെവി, തൊക്ക്, നാക്ക്, മൂക്ക്, കണ്ണ്) - ജ്ഞാനേന്ദ്രിയവിഷയങ്ങൾ ( ശബ്ദം , സ്പർശം , രസം , ഗന്ധം , രൂപം ) ആയും, പഞ്ച പ്രാണങ്ങൾ ( പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ ) ആയും ഈ പഞ്ച പ്രാണങ്ങൾ പഞ്ച വായുക്കളായും/ ഉപപ്രാണന്മാർ - നാഗൻ, കൂർമ്മൻ , ദേവദത്തൻ , ധനഞ്ജയൻ, കൃകലൻ ) ആയും ; ഈ പ്രാണന് പ്രവേശിക്കാനുള്ള അധരങ്ങളായി ശരീരമായി ഷഡാധാരങ്ങളെയും ദശ പ്രണമാർ ഷഡാധാരങ്ങളിൽ പ്രവേശിച്ചു (മൂലാധാരം , സ്വാധിഷ്ടാനം , മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാചക്രം) ഇവയെ ഉത്തേജിപ്പിക്കുമ്പോൾ അവിടെ സപ്തധാതുക്കൾ (രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം) അഷ്ടകരണങ്ങൾക്ക് (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, സങ്കല്പം, നിശ്ചയം, അവധാരണം, അഭിമാനം) ജന്മം നൽകുന്നു . ഒന്നിന് മീതെ ഒന്നായി 96 തത്വങ്ങൾ ഒന്നായി ചേരുമ്പോൾ ഒരു മനുഷ്യൻ ഭൗതികവും ആത്മീയവുമായി പൂർണ്ണതയിൽ എത്തുന്നു. ബ്രഹ്മാണ്ഡ സ്വരൂപനായ (മാക്രോ കോസോം) പ്രപഞ്ച പുരുഷന്റെ പിണ്ഡാണ്ഡ സ്വരൂപമായ (മൈക്രോ കോസോം) മനുഷ്യനായി ഒരാൾ ജനിക്കുന്നു. തത്വഭേദങ്ങൾ : ഏകാദശതത്വങ്ങൾ - 11 തത്വങ്ങൾ - ജ്ഞാനേന്ദ്രിയ പഞ്ചകം + കർമ്മേന്ദ്രിയ പഞ്ചകം + മനസ്സ് (5 + 5 + 1 = 11) ഏകാദശതത്വങ്ങൾ + പഞ്ചപ്രാണങ്ങൾ + പഞ്ചഭൂതങ്ങൾ ( 11 + 5 + 5 = 25) 25 തത്വങ്ങൾ 25 തത്വങ്ങൾ + പഞ്ച വായുക്കൾ/ ഉപപ്രാണന്മാർ + ഷഡാധാരങ്ങൾ ( 25 + 5 + 6 = 36 തത്വങ്ങൾ ഇവ 36ഉം + കർമ്മേന്ദ്രിയ വിഷങ്ങൾ (വചനം - ഗമനം, വാക്ക് - ഗതി, വിസർഗ്ഗം - യാത്ര, മോചനം - ആനന്ദനം, ദാനം - സന്തോഷം) + പഞ്ചകോശങ്ങൾ + സപ്തധാതുക്കൾ + അഷ്ടകരണങ്ങൾ + അഷ്ട കഷ്ടങ്ങൾ ( കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ ) = 36 + 5 + 5 + 7 + 8 +8 = 69 തത്വങ്ങൾ 69 തത്വങ്ങൾ + നാഡിത്രയം (ഈഡ, പിംഗള, സുഷുമ്ന ) + മണ്ഡല ത്രയം (അഗ്നിമണ്ഡലം, സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം) + ത്രിദോഷങ്ങൾ (വാതം, പിത്തം, കഫം) + ഏഷണത്രയം പുത്രൈഷണം, വിതൈഷണം, ദാഷൈണം) + ഗുണത്രയം (സത്വഗുണം, രാജ്ജോഗുണം, തമോഗുണം ) + അവസ്ഥാത്രയം ( ജാഗ്രത്, സ്വപ്നം, സുഷുപ്തി ) = 69 + 3 + 3 + 3 + 3 + 3 + 3 = 87 തത്വങ്ങൾ 87 തത്വങ്ങൾ + ത്രിമൂർത്തികൾ ( ബ്രഹ്മാവ് ,വിഷ്ണു , ശിവൻ ) + താപത്രയം (ആധ്യാത്മികം, ആധിഭൗതികം , ആധിദൈവികം) + ദേഹത്രയം (സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം, കാരണശരീരം) = 87 + 3 + 3 + 3 = 96 തത്വങ്ങൾ ഇത്തരത്തിലാണ് ജ്ഞാനയോഗികളായ തത്വദർശികൾ ഈശ്വരനെയും പ്രപഞ്ചത്തെയും വിശദമാക്കുന്നത്. ഈ തത്വദർശനം സാധരണക്കാർക്ക് ഉൾകൊള്ളാൻ കഴിയാത്തതിനാൽ കർമ്മ യോഗികൾ ദേവതാഭവത്തിലും ഭക്തിയോഗികൾ ഈശ്വരഭാവത്തിലും ബ്രഹ്മത്തെ ദർശിക്കുന്നു.
കാമകോടി.ഓർഗ് ശ്രീ രുദ്രം ശ്രീ രുദ്രം ഏകാദശോധനുവാക്ക്: അനുവാകം 11 വേതാളിലെ ശിവ പ്രതിമ മന്ത്രം 1 സഹസ്രാണി സഹസ്രശോ യേ രുദ്രാ അധിഭൂംയാം । തേഷാം സഹസ്രയോജനേയവധൻവാനി തൻമസി ॥ അർത്ഥം: സഹസ്രാണി- ആയിരക്കണക്കിന്, യെ രുദ്രാ- ഏത് രുദ്രർ, സഹസ്രശഃ- ആയിരക്കണക്കിന്, ഭൂമ്യം അധി- (ആണ്) ഭൂമിയുടെ അധിപന്മാർ, തേഷാം- അവരുടെ, ബൊദ്ധൻ- സഹസ്രയോജനേ- ആയിരം യോജനകൾ അകലെ, അവതൻമസി- ഞങ്ങൾ വില്ലു ചരടുകൾ അഴിച്ചു വിടുന്നു. വിശദീകരണം: പത്താമത്തെ അനുവകത്തിൽ ശ്രീ പരമേശ്വരനോട് യാചിച്ചു. ഈ പതിനൊന്നാമത്തെ അനുവകത്തിൽ, അദ്ദേഹത്തിന്റെ ഭാഗങ്ങളായ രുദ്രഗണങ്ങളെയാണ് ആരാധിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആയിരക്കണക്കിന് രുദ്രഗണങ്ങളെ, ആയിരക്കണക്കിന് ഗ്രൂപ്പുകളായി, പരമേശ്വരൻ വിശദീകരിച്ചിട്ടുണ്ട്, അവിടെ ജീവികളെ അവരുടെ കർമ്മങ്ങൾക്കനുസരിച്ച് ശിക്ഷിക്കുകയോ പ്രതിഫലം നൽകുകയോ ചെയ്യുമെന്ന്. വേദങ്ങളിലും, മഹാഭാരതത്തിലും, ശിവപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിലും അവ വളരെ മഹത്തരമാണെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്. ഈ അനുവകത്തിന്റെ ഏക ലക്ഷ്യം ആ രുദ്രന്മാരോട് പ്രാർത്ഥിക്കുക എന്നതാണ്. ഇവിടെ ആകെ 13 മന്ത്രങ്ങളുണ്ട്. ഈ ആദ്യ മന്ത്രത്തിൽ ഭൂമിയുടെ അധിപന്മാരായ രുദ്രഗണങ്ങളെ പരാമർശിച്ചിരിക്കുന്നു. അവരുടെ വില്ലുകൾ നമ്മൾ ഇരിക്കുന്നിടത്ത് നിന്ന് ആയിരം യോജന അകലെ വയ്ക്കണം. ആ വില്ലുകൾ കെട്ടിയാൽ നമുക്ക് ഇപ്പോഴും ഭയം ഉണ്ടാകാമെന്നതിനാൽ, വില്ലുകളിലെ നൂലുകൾ അഴിച്ചുവെക്കണമെന്ന് ഇവിടെ പ്രാർത്ഥിക്കുന്നു. മന്ത്രം 2 അസ്മിന്മഹത്യര്ണവേന്തരിക്ഷേ ഭവ അധി । അർത്ഥം: അസ്മിൻ- ഇതിൽ, മഹതി- വലുത്, അർണവേ- സമുദ്രം, അന്തരിക്ഷേ- ആകാശത്ത്, അധി- മുകളിൽ അധിപൻമാരായി, ഭവഃ- ഏത് രുദ്രന്മാരാണ് ഉള്ളത്, തേഷാം. സഹസ്രയോജനേയവധൻവാനി തൻമസി- ആയിരം യോജന അകലത്തിൽ നാം അവരുടെ വില്ലുകൾ ഉപേക്ഷിക്കുന്നു. വിശദീകരണം: ഈ മന്ത്രം മുതൽ ഒമ്പതാമത്തെ മന്ത്രം വരെ, ' തേഷാം സഹസ്രയോജനേऽവധൻവാനി തന്മസി' എന്ന ഭാഗം ഓരോന്നിനോടും ചേർക്കണം. ഇത് അങ്ങനെ ചേർക്കണമെന്ന് സൂചിപ്പിക്കാൻ, പത്താം മന്ത്രത്തിൽ ഈ ഭാഗം ആവർത്തിച്ചിട്ടുണ്ട്. സമുദ്രവും ആകാശവും അളക്കാനാവാത്തതാണ്. അതുപോലെ ഈ വിശാലതകളുടെ അധിപന്മാരുടെ മഹത്വവും അളക്കാനാവാത്തതാണ്. മന്ത്രം 3 നീലഗ്രീവാഃ ശിതികണ്ഠാഃ ശർവാ അധഃ ക്ഷമാചരാഃ । അർത്ഥം: नीलग्रीवाः- കറുത്ത കഴുത്തുള്ള (കാലകൂട വിഷം കഴിച്ചതിന് ശേഷം), ശിതികണ്ഠാഃ- വെളുത്ത കഴുത്തുള്ള (വിഷം കഴിക്കുന്നതിന് മുമ്പ്), ശർവാ- ഏത് രുദ്രൻ, അദ്ധഃ ക്രഷമാം, ഭൂമിക്ക് താഴെയായി നീങ്ങുന്നു. ആയിരം യോജന അകലത്തിൽ അവരുടെ വില്ലുകൾ വിടുക.) മന്ത്രം 4 നീലഗ്രീവാഃ ശിതികണ്ഠാ ദിവം രുദ്രാ ഉപശ്രിതാഃ । അർത്ഥം: दिवं उपश्रिताः- സ്വർഗത്തിൽ പ്രഭുക്കന്മാരായി, നീലഗ്രീവഃ ശിതികണ്ഠാഃ രുദ്രാഃ- കറുപ്പും വെളുപ്പും കഴുത്തുള്ള രുദ്രർ (ഞങ്ങൾ അവരുടെ വില്ലിന് ആയിരം അകലത്തിൽ വിടുന്നു) വിശദീകരണം: പല സ്ഥലങ്ങളിലും വാസസ്ഥലങ്ങളുള്ള രുദ്രഗണങ്ങൾക്ക് രുദ്രന്റെ അതേ രൂപം ' സാരൂപ്യം ' ആണ് ; അതിനാൽ അവയുടെ രൂപങ്ങളെ രുദ്രന്റെ അതേ രൂപത്തിൽ വിവരിക്കുന്നു. सहस्राणि सहस्रशः മുതൽ ഇതു വരെയുള്ള നാല് മന്ത്രങ്ങൾ ഒരുമിച്ച് ഒരു മന്ത്രമാണ് ഋഷി ദുർവാസനാണ്; ഛന്ദസ് അനുഷ്ടുപ് ആണ്; ദേവത രുദ്രനാണ്. ധ്യാനം: “ദണ്ഡ്രാകരാലവദനം ജ്വാലജ്വലനമൂർധജം । ബിബ്രാണം ത്രിശിഖം ദീപം ധ്യായേത്ഭുജഗഭൂഷണം ॥“ "ഭീകരമായ പല്ലുകൾ കൊണ്ട് അടയാളപ്പെടുത്തിയ മുഖവും, കത്തുന്ന തീ പോലുള്ള മുടിയും, മൂന്ന് ജ്വാലകളുള്ള വിളക്കും, ആഭരണങ്ങളായി സർപ്പങ്ങളും ധരിച്ചിരിക്കുന്ന പരമേശ്വരനെ ധ്യാനിക്കണം." ഈ മന്ത്രം ജപിക്കുന്നതിന്റെ ഗുണം ശത്രുക്കളുടെ നാശം ആണ്. മന്ത്രം 5 യേ വൃക്ഷേഷു സസ്പിഞ്ജരാ നീലഗ്രീവ വിലോഹിതാഃ । അർത്ഥം: वृक्षेषु- മരങ്ങളിൽ, सस्पिञ्जराः- ഇളം പുല്ല് പോലെ നിറം, നീലഗ്രിവഃ- കറുത്ത കഴുത്ത്, വിലോഹിതാഃ- കടും ചുവപ്പ് നിറമുള്ളത്, യെജാൻ അവരുടെ ആയിരം അകലത്തിൽ (രുദ്രകൾ) ഒരു ആയിരം അകലെയാണ്. വിശദീകരണം: ഭൂമിയിലെന്നപോലെ, വ്യത്യസ്ത നിറങ്ങളിലുള്ള രുദ്രന്മാർ മരങ്ങളിൽ അധിപന്മാരായി വസിക്കുന്നു. ഈ മന്ത്രം അവരെക്കുറിച്ചാണ്. മന്ത്രം 6 യേ ഭൂതനാമധിപതയോ വിശിഖാസഃ കപർദിനഃ । അർത്ഥം: ഭൂതനാം- ബാലഗ്രഹം, അധിപതയഃ- തമ്പുരാക്കന്മാർ, വിശിഖാസഃ- തലയിൽ രോമമില്ലാത്തവർ, കപർദിനഃ- മെത്തയിട്ട പുതപ്പുകളുള്ളവർ, യെ- ആയിരം അകലത്തിൽ രുദ്രന്മാർ (നമ്മൾ അവരുടെ വില്ലുകൾ) ഉപേക്ഷിക്കുന്നു. വിശദീകരണം: ഭൂതഗണങ്ങളുടെ അധിപന്മാരായ ചില രുദ്രന്മാർക്ക് കഷണ്ടിയുള്ള തലയുമുണ്ട്, ചിലർക്ക് മുഷിഞ്ഞ മുടിയുമുണ്ട്. മന്ത്രം 7 യേ അന്നേഷു വിവിധ്യന്തി പാത്രേഷു പിബതോ ജനാൻ । അർത്ഥം: अन्नेषु- കഴിക്കുന്ന ഭക്ഷണങ്ങളിൽ, യെ- ഏത് രുദ്രർ (രഹസ്യമായി വസിക്കുന്നു), ജനം- ആളുകൾ, വിവിഡ്ഢ്യന്തി- കുഴപ്പം, പാത്രേഷു- (കൂടാതെ) പാൽ മുതലായവയിൽ, അല്ലെങ്കിൽ കുടിക്കാനുള്ള പാത്രങ്ങളിൽ (രഹസ്യമായി) മദ്യപാനം, जनान्- ആളുകൾ (പ്രശ്നം). (ആയിരം യോജന അകലത്തിൽ നാം അവരുടെ വില്ലുകൾ ഉപേക്ഷിക്കുന്നു.) വിശദീകരണം: ഈ വൃക്ഷു മുതൽ ഇതു വരെയുള്ള മൂന്ന് ऋकुषु स्तुतങ്ങളും ഒരുമിച്ച് ഒരു മന്ത്രമാണ്. ऋष्टം, ഛന്ദസ്സ് മുതലായവ മുൻ മന്ത്രത്തിന് സമാനമാണ്. മന്ത്രം 8 യേ പാഠം പതിരക്ഷയ അലബൃദാ യവ്യുധഃ । അർത്ഥം: पथां- എല്ലാ പാതകൾക്കും- ലൗകികവും വൈദികവും, पथिरक्षयः- സംരക്ഷകർ, ऐलब्रदः- ഭക്ഷണം നൽകി പോഷിപ്പിക്കുന്നവർ, यव्युधः- പാപികളെ നശിപ്പിക്കുന്നവരും ശ്രേഷ്ഠമായ പാതയുടെ സംരക്ഷകരും, ये- രുദ്രന്മാർ (ആയിരം യോജന അകലെ നാം അവരുടെ വില്ലുകൾ ഉപേക്ഷിക്കുന്നു.) വിശദീകരണം: ലൗകികവും വൈദികവുമായ പാതകളെ സംരക്ഷിക്കുക എന്നതിനർത്ഥം നല്ല ആളുകളെ അവയിൽ ഏർപ്പെടാൻ പ്രാപ്തരാക്കുകയും അവർക്ക് പ്രതിഫലമായി ഭക്ഷണം മുതലായവ നൽകുകയും പാപികൾ ആ പാതകളിലേക്ക് പോകുന്നത് തടയുകയും ചെയ്യുക എന്നതാണ്. ഇവിടെ പഥിരക്ഷയഃ എന്ന പദം പാതകളുടെ സംരക്ഷകരെ സൂചിപ്പിക്കുന്നു. ലോകത്തിലെ എല്ലാ പാതകളുടെയും സംരക്ഷകരാണ് അവർ എന്ന പ്രത്യേക അർത്ഥം അറിയിക്കുന്നതിനായി, പഥാം എന്ന പദം ചേർത്തിരിക്കുന്നു. "വസൂയവോ വസുപതേ വസൂനാം" "ഗവാസമി ഗോപതിരേക ഇന്ദ്ര" "നിധിനാം ത്വാ നിധിപതിँ ഹവാമഹേ" തുടങ്ങിയ ഭാഗങ്ങളിൽ, വിശാലമായ അർത്ഥം അറിയിക്കുന്നതിന് മുകളിൽ പറഞ്ഞതുപോലെ ഇരട്ട ഉപയോഗം ശ്രദ്ധിക്കാവുന്നതാണ്. ആലബൃദഃ- ഇരാശബ്ദഃ- അന്നവാചി. ഇറാനാം സമൂഹഃ- ആരം , ആരമേവ അലം, തത് ബിഭ്രതീതി അലഭൃതഃ, ത ഏവ യഃ-അലഭ ബകാരഃ, തകാരസ്യ തത്വം, അകാരസ്യ ദീർഘശ്ച ഛന്ദസഃ, - അന്നദാതാരഃ ഇത്യർത്ഥഃ. ऐरृतः നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്, അത് ऐलृदाः ആയി കാണപ്പെടുന്നു. യവ്യുധः എന്ന പദം സമാധാനത്തിന്റെ രൂപങ്ങളെയും സൂചിപ്പിക്കുന്നു. മന്ത്രം 9 യേ തീർത്ഥാനി പ്രചരന്തി സൃകാവന്തോ നിഷങ്ഗിണഃ । അർത്ഥം: सृकावन्तः- 'ശ്രുക' എന്ന് വിളിക്കപ്പെടുന്ന മൂർച്ചയുള്ള ആയുധങ്ങൾ കൈവശമുള്ളവർ, നിഷങ്ഗിണഃ- വാളുകൾ കൈവശമുള്ളവർ, യേ- ഏത് രുദ്രർ, തീർത്ഥനി- ഗംഗ തുടങ്ങിയ ജലാശയങ്ങളിൽ, അവർ ഏകദേശം ആയിരം ദൂരം സഞ്ചരിക്കുന്നു. യോജനകൾ.) വിശദീകരണം: ചിലർക്ക് തീർത്ഥത്തിന്റെ ഗുണങ്ങൾ നൽകുകയും മറ്റുള്ളവർക്ക് ഗുണങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിനായി ആയുധധാരികളായ രുദ്രഗണങ്ങൾ നദികളുടെ തീരങ്ങളിൽ സഞ്ചരിക്കുന്നു. ഈ മന്ത്രം അവരെക്കുറിച്ചാണ്. 8-ഉം 9-ഉം ഋക്കുകൾ ഒരുമിച്ച് ഒരു മന്ത്രമാണ്. ഋഷി ദേവാലയാണ്; ഛന്ദസ് അനുഷ്ടുപ് ആണ്; ദേവത രുദ്രനാണ്. ധ്യാനം മുകളിലുള്ള മന്ത്രം 4 ലെ പോലെ തന്നെയാണ്. ഈ മന്ത്രം ജപിക്കുന്നത് നല്ല പുത്രന്റെ ഗുണം നൽകും. മന്ത്രം 10 യ ഏതാവന്തശ്ച ഭൂയാംസശ്ച ദിശോ രുദ്രാ വിതസ്ഥിരേ । തേഷാം സഹസ്രയോജനേയവധൻവാനി തൻമസി ॥ അർത്ഥം: ഏതാവന്തഃ- 'സഹസ്രാണി സഹസ്രസത്തിൽ നിന്ന് പരാമർശിച്ചിരിക്കുന്ന എല്ലാ രുദ്രന്മാരും: ഇപ്പോൾ വരെ, ഭൂയാംസശ്ച- അവരെക്കാൾ എണ്ണമറ്റതും എണ്ണമറ്റതുമാണ്, യേ രുദ്രാ- ഏത് രുദ്ര- ഓരോ ദിക്കിലും ദിശകൾ, തേഷാം സഹസ്രയോജനേയവധൻവാനി തൻമസി - ആയിരം യോജന അകലത്തിൽ നാം അവരുടെ വില്ലുകൾ ഉപേക്ഷിക്കുന്നു. വിശദീകരണം: ഈ മന്ത്രത്തിനും ഋഷി, ഛന്ദസ് മുതലായവ മുൻ മന്ത്രത്തിനും സമാനമാണ്. മന്ത്രം 11 നമോ രുദ്രേഭ്യോ യേ പൃഥിവ്യാം യേന്തരിക്ഷേ യേ ദിവി യേഷാമന്നം വാതോ വർഷമിത്യഃ ॥ പ്രാചീർദശ ദക്ഷിണാ ദശ പ്രതിചീർദശോദീചീർദശോർധ്വാസ്തേഭ്യസ്തേഭ്യസ്തേ । ഹൃദയന്തു തേ യം ദ്വിഷ്മോ യശ്ച നോ ദ്വേഷി തം വോ ജംഭേ ദധാമി ॥ അർത്ഥം: ഇതിനെ മൂന്ന് മന്ത്രങ്ങളായി വിഭജിക്കണം: നമോ രുദ്രേഭ്യോ യേ പൃഥിവ്യാം യേഷാമന്നമിഷവസ്തേഭ്യോ ദശപ്രാചീർദശ .....വിദ । നമോ രുദ്രേഭ്യോ യേന്തരിക്ഷേ യേഷാം വാത് ഈഷവസ്തേഭ്യോ ദശ പ്രാചീഃ..... . നമോ രുദ്രേഭ്യോ യേ ദിവി യേഷാം വർഷമിഷവസ്തേഭ്യോ ദശ പ്രാചീഃ...... ദധാമി । ആദ്യത്തെ മന്ത്രത്തിൻ്റെ അർത്ഥം: യേ- ഏതൊക്കെ രുദ്രങ്ങൾ, പൃഥിവ്യാം- (ഉണ്ട്) ഭൂമിയിൽ, യേഷാം- ആർക്കുവേണ്ടി, അന്നം- നാം കഴിക്കുന്ന ഭക്ഷണം, ഈശവഃ- അമ്പ്, തേഭ്യ, ദ്രവ്യം, ആ രുദ്ര വരെയുള്ള പീഡകൾ. ദശ- എല്ലാ പത്ത് വിരലുകളും, പ്രാചീഃ- കിഴക്ക് അഭിമുഖമായി, ദശ ദക്ഷിണാഃ- എല്ലാ പത്ത് വിരലുകളും തെക്ക് അഭിമുഖമായി, ദശ പ്രതിചീഃ- എല്ലാ പത്ത് വിരലുകളും പടിഞ്ഞാറ് അഭിമുഖമായി, പത്ത് വിരലുകളും പത്ത്. വിരലുകൾ വടക്കോട്ട് അഭിമുഖമായി, दश उर्ध्वाः- പത്ത് വിരലുകളും മുകളിലേക്ക് (റെൻഡർ ചെയ്യുക). കൈകൾ മടക്കി ഒരു ദിശയിലേക്ക് അഭിമുഖീകരിക്കുമ്പോൾ, പത്ത് വിരലുകളും ആ പ്രത്യേക ദിശയിലേക്ക് അഭിമുഖീകരിക്കും. അതിനാൽ ആ ദിശകളോട് ഞാൻ ആദരവ് പ്രകടിപ്പിക്കുന്നു എന്നാണ് ഇതിനർത്ഥം. ഇത് ശരീരത്തോടൊപ്പമുള്ള സുജൂദിനെ അറിയിക്കുന്നു. तेभ्यः नमः- (ആ രുദ്രന്മാർക്ക് പ്രണാമം). ഇത് മനസ്സുകൊണ്ട് സുജൂദിനെ അറിയിക്കുന്നു. നമോ രുദ്രേഭ്യഃ എന്ന വാക്ക് സാഷ്ടാംഗം പ്രാരംഭത്തിൽ അറിയിച്ചു. തേ- ആ രുദ്രന്മാർ, नः- ഞങ്ങൾ, ഹൃദ്യന്തു- സുഖമായേക്കാം. ते- നാം മൂന്ന് ഉപകരണങ്ങളും (മനസ്സ്, സംസാരം, ശരീരം) ഉപയോഗിച്ച് സാഷ്ടാംഗം പ്രണമിച്ചവർ, യം- ആരായാലും, ദ്വിഷ്മഃ- വെറുക്കുന്നു, യശ്ച- ആരായാലും, ന:- ഞങ്ങളെ, ദ്വേഷ്ടി- ആ ആളുകളെ വെറുക്കുന്നു, നിങ്ങളുടെ-, തം- ജംഭേ- തുറന്ന വായിൽ, ദധാമി- സ്ഥലം. (ദയവായി അവരെ നശിപ്പിക്കുകയും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യുക). അന്നമിഷവഃ- ശ്രീ രുദ്രഗണങ്ങൾ പാപികൾ കഴിക്കുന്ന ഭക്ഷണത്തെ പീഡിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്നു. അതായത്, അവരെ അനുയോജ്യമല്ലാത്ത ഭക്ഷണമോ അമിതമായ ഭക്ഷണമോ കഴിപ്പിക്കുകയും രോഗങ്ങൾ ഉണ്ടാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ചിലരെ ഭക്ഷണം പൂർണ്ണമായും നിഷേധിച്ചും കഠിനമായ വിശപ്പ് അനുഭവിപ്പിച്ചും അവർ പീഡിപ്പിക്കുന്നു. മറ്റു ചിലരെ ഭക്ഷണം മോഷ്ടിക്കുന്നതിലൂടെ പീഡിപ്പിക്കുന്നു, തുടർന്ന് ശിക്ഷയ്ക്ക് വിധേയരാക്കുന്നു. അങ്ങനെ ഭക്ഷണം പാപികളെ പീഡിപ്പിക്കുന്നതിനുള്ള ഉപകരണമായി മാറുന്നു, അതിനാൽ അസ്ത്രം എന്ന് വിളിക്കപ്പെടുന്നു. അതുപോലെ scond മന്ത്രത്തിൽ वात इषवः എന്നും മൂന്നാമത്തെ മന്ത്രത്തിൽ വർഷമിഷവഃ എന്നും വ്യാഖ്യാനിക്കണം. വാത ഈശവഃ - വായുവിനെ അമ്പായി ഉപയോഗിക്കുന്ന രുദ്രന്മാർ. ശക്തമായ കാറ്റോ കാറ്റിന്റെ രോഗങ്ങളോ സൃഷ്ടിച്ച് പാപികളെ പീഡിപ്പിക്കുന്നതിനാൽ കാറ്റിനെ തന്നെ അമ്പായി വിളിച്ചിട്ടുണ്ട്. വർഷംമിഷവഃ - മഴയെ അസ്ത്രമായി ഉപയോഗിക്കുന്ന രുദ്രന്മാർ. കനത്ത മഴ സൃഷ്ടിക്കുകയോ മഴ പെയ്യാതിരിക്കുകയോ ചെയ്തുകൊണ്ട് പാപികളെ പീഡിപ്പിക്കുന്നതിനാൽ, മഴയെ തന്നെ അസ്ത്രം എന്ന് വിളിച്ചിട്ടുണ്ട്. രണ്ടാമത്തെ മന്ത്രത്തിൻ്റെ അർത്ഥം: അന്തരിക്ഷേ- ആകാശത്ത്, യെ- ഏത് രുദ്രർ (ആരാണ്), യേഷാം- ആർക്കുവേണ്ടി, വാതഃ- കാറ്റുകൾ, इषवः- (ആയുധങ്ങൾ) അസ്ത്രങ്ങൾ (പീഡന ആയുധങ്ങൾ), അവർക്ക് പ്രണാമം. ആദ്യത്തെ മന്ത്രത്തിലെന്നപോലെ വിശ്രമം. മൂന്നാമത്തെ മന്ത്രത്തിൻ്റെ അർത്ഥം: ദിവി- സ്വർഗത്തിൽ, യേ- ഏത് രുദ്രർ (ആരാണ്), യേഷാം- ആർക്കുവേണ്ടി, വർഷം- മഴ, इषवः- (ആയത്) അമ്പുകൾ (പീഡന ആയുധങ്ങൾ), അവർക്ക് പ്രണാമം. ആദ്യത്തെ മന്ത്രത്തിലെന്നപോലെ വിശ്രമം. വിശദീകരണം: നമോ രുദ്രേഭ്യഃ മുതൽ ദധാമി വരെ, മൂന്ന് യജുർ മന്ത്രങ്ങൾ ഒരുമിച്ച് ഒരു മന്ത്രമാണ്. ദേവതയും ഋഷിയും രുദ്രൻ തന്നെയാണ്. 'സഹസ്രാണി സഹസ്രസ:' എന്നതിൽ പറഞ്ഞിരിക്കുന്ന ധ്യാനം ഇവിടെയും ധ്യാനമായി എടുക്കണം. മന്ത്രം 12 ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം । ഉർവാരുകമിവ് ബന്ധനൻമൃത്യോർമുക്ഷീയ മാമൃതാത് ॥ അർത്ഥം: സുഗന്ധിം- നല്ല ഗന്ധമുള്ള, പുഷ്ടിവർധനം- എല്ലാറ്റിൻ്റെയും പോഷണം വർദ്ധിപ്പിക്കുന്ന, ത്രയംബകം- മൂന്ന് കണ്ണുകളുള്ള ശ്രീ രുദ്രനെ, യജാമഹേ- ഞങ്ങൾ ആരാധിക്കുന്നു. बन्धनात्- ബന്ധിപ്പിക്കുന്ന തണ്ടിൽ നിന്ന്, ഉർവാരുകമിവ്- വെള്ളരി പോലെ (വേർപെടുത്തുന്നതും താഴേക്ക് വീഴുന്നതും), മൃത്യോഃ- സംസാരത്തിൻ്റെ ബന്ധനത്തിൽ നിന്ന്, മുക്ഷിയ- നമുക്ക് ആശ്വാസം നൽകണം. अमृतात्- മോക്ഷത്തിൽ നിന്ന്, मा (मुक्षीय)- നമുക്ക് ആശ്വാസം ലഭിക്കരുത്. വിശദീകരണം: ഈ മന്ത്രവും തുടർന്നുള്ള ഋക്കുകളും രുദ്രാധ്യായത്തോടൊപ്പം ജപിക്കുന്നത് പ്രായോഗികമാണ്. ഇവ ശ്രീ രുദ്രനെ മാത്രം സ്തുതിക്കുന്ന മഹാമന്ത്രങ്ങളായതിനാൽ, ശ്രീ രുദ്രം ഉപയോഗിച്ചാണ് ജപിക്കുന്നത് എന്ന് തോന്നുന്നു. ' ദിവ്യഗന്ധ: ' , ' ദിവ്യരസ: ' തുടങ്ങിയ ഉപനിഷത്തുകളിൽ പരാമർശിച്ചിരിക്കുന്നതുപോലെ ശ്രീ പരമേശ്വരന്റെ രൂപത്തിന്റെ ഗന്ധം, നിറം മുതലായവയെല്ലാം ശ്രേഷ്ഠമായതിനാൽ , സുഗന്ധം ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, ശ്രീ പരമേശ്വരൻ തന്റെ ഭക്തരുടെ പോഷണത്തെ എല്ലാ അർത്ഥത്തിലും വളർത്തുന്നു. ആ പരമേശ്വരനെ സ്തുതിക്കുന്ന നാം, പഴുത്ത വെള്ളരിക്ക ബന്ധിപ്പിക്കുന്ന തണ്ടിൽ നിന്ന് സ്വയം കൊഴിഞ്ഞുപോകുന്നതുപോലെ, സംസാരത്തിന്റെ ബന്ധനത്തിൽ നിന്ന് അനായാസം മോചനം നേടണം. മോക്ഷത്തിന്റെ ലക്ഷ്യത്തിൽ നിന്ന്, അതായത് നിവൃത്തി മാർഗത്തിൽ (ത്യാഗത്തിന്റെ പാത) നിന്ന് നാം ഒരിക്കലും വീഴരുത്, അത് മോക്ഷത്തിലേക്കുള്ള പാതയാണ്. മന്ത്രം 13 യോ രുദ്രോ അഗ്നൌ യോ അപ്സു യോ ഓഷധീഷു യോ രുദ്രോ വിശ്വാ ഭുവനാ വിശ്വോ യഃ । നമോ അസ്തു ॥ അർത്ഥം: यः रुद्रः- അഗ്നിയിൽ ഏത് രുദ്ര, അഗ്നൌ- പ്രവേശിച്ചു (ജ്വലിക്കുന്ന ശക്തിയായി), यः- ഏത് രുദ്രൻ, അപ്സു- (പ്രവേശിച്ചിരിക്കുന്നു) വെള്ളത്തിൽ, യഃ- ഏത് രുദ്ര, ഔഷ-സസ്യങ്ങളിൽ പ്രവേശിച്ചു. യോ രുദ്രഃ- ഏത് രുദ്രൻ, വിശ്വ ഭുവന- എല്ലാ ലോകങ്ങളിലും, വിവേഷം- പ്രവേശിച്ചിരിക്കുന്നു, തസ്മൈ രുദ്രായ- ആ രുദ്രന്, നമഃ അസ്തു- എൻ്റെ പ്രണാമം. വിശദീകരണം: ശ്രീരുദ്രൻ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതിനാൽ, അദ്ദേഹത്തെ ആരാധിക്കുന്നതിലൂടെ നമുക്ക് എല്ലാ സ്ഥലങ്ങളിലും നല്ല അവസ്ഥ കൈവരിക്കാൻ കഴിയുമെന്ന് വ്യക്തമാണ്. മന്ത്രം 14 തമുഷ്ടുഹി യഃ സ്വിഷുസ്സുധന്വാ യോ വിശ്വസ്യ ക്ഷയതി വിശേഷജസ്യ । യക്ഷ്വാമഹേ സൌമനസായ രുദ്രം നമോഭിർദേവമസുരം ദുവസ്യ ॥ അർത്ഥം: यः- ഏത് രുദ്രൻ, സ്വിഷുഃ- മികച്ച അസ്ത്രം ഉണ്ട്, സുധൻവാ- മികച്ച വില്ലു, യഃ- ആർ, വിശ്വസ്യ- എല്ലാത്തരം, ഭേദജസ്യ- ഔഷധം, മാത്രം, രുദ്ര വാസസ്ഥലം- ആണ്. സ്തുഹി- പ്രകീർത്തനം. മഹി- സമൃദ്ധമായ, സൗമനസായ- മാനസിക സമാധാനത്തിന്, അസുരം- വളരെ ശക്തനായ, അല്ലെങ്കിൽ ആയുസ്സ് വർദ്ധിപ്പിക്കുന്ന, ദേവൻ- മിടുക്കൻ, രുദ്രൻ- ശ്രീ രുദ്ര, യക്ഷ്വ- ആരാധന. नमोभिः- പ്രണാമങ്ങളോടെ, ദുവസ്യ- ബഹുമാനം (അവനെ മാത്രം). വിശദീകരണം: സ്തുതുഹി-യക്ഷ്വ-ദുവസ്യ എന്ന മൂന്ന് വാക്കുകളിലൂടെ, നമ്മുടെ വാക്ക്, മനസ്സ്, ശരീരം എന്നിവയാൽ ശ്രീ രുദ്രനെ മാത്രം സ്തുതിക്കണമെന്ന് മനസ്സിലാക്കാം. കാരണം, ദാരിദ്ര്യം, രോഗം, ഹ്രസ്വകാലം മുതലായവയിൽ നിന്ന് മോചനം നൽകുന്ന എല്ലാ ഔഷധങ്ങളുടെയും വാസസ്ഥലമാണ് അദ്ദേഹം. കൂടാതെ, മികച്ച അമ്പുകളും വില്ലും കൈയിൽ പിടിച്ച് അവൻ നമ്മെ എപ്പോഴും സംരക്ഷിക്കുന്നു. മന്ത്രം 15 അയം മേ ഹസ്തോ ഭഗവാനയം മേ ഭഗവത്തരഃ । അയം മേ വിശ്വഭേശജോയം ശിവാഭിമർശനഃ ॥ അർത്ഥം: ഞാൻ- എൻ്റെ, അയം ഹസ്തഃ- ഈ കൈ, ശിവാഭിമർശനഃ- ശ്രീ പരമേശ്വരൻ്റെ ഐശ്വര്യമുള്ള വിഗ്രഹത്തെ സ്പർശിക്കുന്നു. (അഭിഷേകം, അലങ്കാരം മുതലായവ നടത്തുന്നു.) അയം- ഈ കൈ, ഭഗവാൻ- ഭാഗ്യമുള്ളതാണ്. ഞാൻ- എൻ്റെ, അയം- ഈ കൈ, ഭഗവത്തരഃ- വളരെ ഭാഗ്യവാനാണ്. ഞാൻ- എൻ്റെ, അയം- ഈ കൈ, വിശ്വഭേഷജഃ- എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നൽകുന്ന ഔഷധമായി മാറുന്നു. വിശദീകരണം: ശ്രീ പരമേശ്വരനെ ആരാധിക്കുന്ന കൈ വളരെ ഭാഗ്യമുള്ളതും എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിവുള്ളതുമായതിനാൽ, എല്ലാവരും പരമേശ്വരനെ മുടങ്ങാതെ ആരാധിക്കണമെന്നാണ് ആശയം. മന്ത്രം 16 യേ തേ സഹസ്രമയുതം പാശാ മൃത്യോ മർത്യായ ഹന്തവേ । താൻ യജ്ഞസ്യ മായയാ സർവാനവയജാമഹേ ॥ അർത്ഥം: മൃത്യോ- ഹേ പരമേശ്വരാ, മരണത്തിൻ്റെ രൂപമാണ്, മർത്യായ്- എല്ലാ ചത്തുകൊണ്ടിരിക്കുന്ന ജീവജാലങ്ങളും, ഹന്തവേ- പിടിക്കാൻ, തേ- നിങ്ങളുടെ, സഹസ്രം- ആയിരക്കണക്കിന്, അയുതം- പതിനായിരങ്ങളിൽ, യേ-ശൃംഖലകൾ (ഏത് സമാനമാണ്, ) അവിടെയുണ്ട്), तान् सर्वान- അവയെല്ലാം, യജ്ഞസ്യ മായ- നമ്മുടെ നല്ല പ്രവൃത്തികളുടെ ശക്തിയാൽ, അവജാമഹേ- മാറ്റിവെക്കുക. വിശദീകരണം: അകാല മരണത്തിന് കാരണമാകുന്ന നിരവധി ഉപകരണങ്ങൾ ശ്രീ പരമേശ്വരനുണ്ട്. നല്ല പ്രവൃത്തികൾ ചെയ്തുകൊണ്ട് നാം അവയെല്ലാം മാറ്റിവെക്കണമെന്ന് ഇത് കാണിക്കുന്നു. മന്ത്രം 17 മൃത്യവേ സ്വാഹാ- മൃത്യവേ സ്വാഹാ ॥ അർത്ഥം: മൃത്യുവേ- മരണസ്വരൂപനായ ശ്രീ പരമേശ്വരന്, സ്വാഹാ- ഈ ഹോമം നടത്തുന്നു. മന്ത്രം 18 ഓം നമോ ഭഗവതേ രുദ്രായ വിഷ്ണവേ മൃത്യുർമേ പാഹി ॥ അർത്ഥം: വിഷ്ണവേ- സർവ്വവ്യാപിയും, ഭഗവതേ- സമ്പത്ത് മുതലായ ആറ് മഹിമകളും നിറഞ്ഞത്, രുദ്രായ- ശ്രീ പരമേശ്വരന്, സംസാരദുരിതം നീക്കുന്നവനും, നമ- പ്രണാമം. മൃത്യുഃ- സംസാരത്തിൻ്റെ ബന്ധനത്തിൽ നിന്ന്, ഞാൻ- എന്നെ, പാഹി- ദയവായി സംരക്ഷിക്കുക. ഇത് വേദമായതിനാൽ ചില വ്യാകരണ കേസുകൾ മാറ്റിയിട്ടുണ്ട്. ************************************************************************* വിവർത്തനം ചെയ്തത്: പി ആർ കണ്ണൻ, നവി മുംബൈ തമിഴിലെ കമൻ്ററിയിൽ നിന്ന് ശ്രീ ആർ. മുത്തുകൃഷ്ണ ശാസ്ത്രി, മുൻ എഡിറ്റർ, ഹിതഭാഷിണി, തഞ്ചാവൂർ & ഡോ.എസ്.ശ്രീനിവാസ ശർമ ശ്രീമഠം, കാഞ്ചീപുരം ശ്രീ രുദ്രം SRI RUDRAM പ്രഥമോസ്നുവാകഃ അനുവാകം 1 ദ്വിതീയോയനുവാകഃ അനുവാകം 2 തൃതിയോകൃം3 ചതുർഥോയനുവാകഃ അനുവാകം 4 പഞ്ചമോയനുവാകഃ അനുവാകം 5 ഷഷ്ടോയനുവാകഃ അനുവാകം 6 സപ്തം 7 അഷ്ടമോയനുവാകഃ അനുവാകം 8 നവമോയനുവാകഃ അനുവാകം 9 ദശമോയനുവാകഃ അനുവാകം 10 ഏകാദശോധനുവാക്: അനുവാകം 11

Friday, January 23, 2026

ക്ഷേത്ര തന്ത്രി എന്നാല്‍ ആരാണ്.? ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി. വിശ്വാസികള്‍ തന്ത്രിയെ അടുത്തറിയേണ്ടതാണ്. ക്ഷേത്ര തന്ത്രി എന്നാല്‍ ആരാണ്.? തന്ത്രി എന്ന സ്ഥാനം വിശ്വാസികള്‍ക്ക് പവിത്രമാണ് . ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി. വിശ്വാസികള്‍ തന്ത്രിയെ അടുത്തറിയേണ്ടതാണ്. തന്ത്രസമുച്ചയത്തില്‍ ആദ്യ ആറു പടലങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീര്‍ണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ഘടകം ആണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി . ക്ഷേത്രമെന്ന ചിന്ത പ്രാവര്‍ത്തികമാവുമ്പോള്‍ മുതല്‍ തന്ത്രിയുടെ ഉത്തരവാദിത്വങ്ങള്‍ ആരംഭിക്കുന്നു. പല ഘട്ടങ്ങള്‍ പരിശോധിക്കാം 1. ആചാര്യവരണം ആചാര്യ വരണത്തോടെ ആണ് ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് . ക്ഷേത്രം നിര്‍മിക്കാന്‍ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികര്‍മികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമര്‍പ്പിച്ചു നമസ്കരിക്കുന്നു . ക്രിയകള്‍ക്കായി വേണ്ട പവിത്ര മോതിരവും , തറ്റുടുക്കാനുള്ള വസ്ത്രവും , യജനോപവീതവും നല്‍കുന്നു . 2. ഭൂപരിഗ്രഹം അടുത്തത് ഭൂപരിഗ്രഹം എന്ന ക്രിയയാണ്. ക്ഷേത്രത്തിന് ലക്ഷണയുക്തമായ ഭൂമി തിരഞ്ഞെടുത്ത ശേഷം ,കര്ഷണം ചെയ്‌ത്‌ , സ്ഥല ശുദ്ധി ചെയ്ത് ക്ഷേത്ര ഭൂമി ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠ സ്ഥാനം നിശ്‌ചയിച്ച ശേഷം നിശ്ചിത മുഹൂര്‍ത്തത്തില്‍ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു .ക്ഷേത്രം ഷഡ ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കല്‍പ്പമാണല്ലോ . വാസ്തുബലി , വാസ്തുപൂജ , ഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും , അതിന്റെ മുകളില്‍ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും , അതിനു മേല്‍ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും , അതിനുമേല്‍ അനാഹത ചക്രപ്രതീകമായ പത്മവും , പദ്മത്തില്‍ ഹൃദയസ്ഥാനമായ പ്രാണശക്തിയും അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാകാര പ്രതിഷ്ഠ നടത്തുന്നു . 3.ഇഷ്ടകാന്യാസം , ഗര്‍ഭപാത്ര സ്ഥാപനം ശ്രീകോവില്‍ ദേവന്റെ സ്ഥൂല ശരീര സങ്കല്പം ആണ് . ക്ഷേത്ര പുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ് . വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതാണ് സങ്കല്പം . അതിനായി ഗര്‍ഭ പാത്ര സ്ഥാപനം ഭൂമിയില്‍ നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി ഉണ്ടാക്കുന്ന ഗര്ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗര്‍ഭപാത്രത്തില്‍ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച്‌ തൃമധുര നിവേദ്യത്തോടെ ഉള്ള പൂജ തന്ത്രി നടത്തുന്നു . 4. ശിലാപരിഗ്രഹം ശേഷം തന്ത്രി അനുയോജ്യരായ ശില്പികളെ ക്ഷണിക്കുന്നു. അവരുടെ ആയുധങ്ങള്‍ വിധിപ്രകാരം പൂജിക്കുന്നു . വിഗ്രഹമായി തീരാനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ശിലാലക്ഷണങ്ങള്‍ തികഞ്ഞ ശിലയെ കണ്ടെത്തിയാല്‍ ദേഹശുദ്ധ്യാതികള്‍ ചെയ്തു പുറപ്പെടുന്നു .ശിലയെ അഭിവാദ്യം ചെയ്ത് , ശിലക്കുമുകളില്‍ പത്മമിട്ട് , ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ച ശേഷം പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം . സ്വപ്ന ദര്‍ശനത്തെ പ്രാര്‍ത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശില്‍പികള്‍ വെട്ടിമാറ്റുന്നു . ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു . 5. മുളയിടല്‍ ബിംബ നിര്‍മാണം പൂര്‍ത്തിയായാല്‍ തന്ത്രി വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു . സോമമണ്ഡലം നിര്‍മ്മിച്ചാണ് ശുദ്ധീകരണം നടത്തുന്നത് . മുളയിടല്‍ എന്ന് വിളിക്കുന്ന ചടങ്ങില്‍ മുളപ്പാളുകളില്‍ മഹാവിഷ്ണുവിനേയും ബീജത്തില്‍ സോമനെയും ആവാഹിച്ചു പൂജിക്കുന്നു . മുള എത്ര ദിവസം നില്‍ക്കുന്നുവോ അത്രയും നാള്‍ മൂന്നു പൂജയും രാത്രി ബലിയും തന്ത്രി നടത്തുന്നു . 6. ബിംബ പരിഗ്രഹം ശില്പി ശയ്യ വിരിച്ചു ബിംബത്തെ അതില്‍ കിടത്തുന്നു . പൂജിച്ച സ്വര്‍ണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്പിയെ കൊണ്ട് നേത്ര ഉന്മീലനം നടത്തുന്നു . ശില്പിയില്‍ നിന്നും ശില്പത്തെ ക്ഷേത്ര യജമാനന്‍ ഏറ്റു വാങ്ങി തന്ത്രിക്കു സമര്‍പ്പിക്കുന്നു . 7. ബിംബശോധന നെയ്യ് ,തേന്‍ , മരത്തൊലികള്‍ , പുറ്റു മണ്ണ് , ചെറുപയര്‍ , മഞ്ഞള്‍ മുതലായവ ബിംബത്തില്‍ തേച്ച്‌ വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബ ശോധന തന്ത്രി ചെയ്യുന്നു .പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്ബാതം ബിംബത്തിന്റെ പാദം മുതല്‍ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളില്‍ സ്പര്‍ശിക്കുന്നു . 8. കൗതുക ബന്ധനം അനന്തരം ഒരു പട്ടു വസ്ത്രത്തില്‍ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വര്‍ണവും ചരടില്‍ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യില്‍ കെട്ടുന്നു . സ്വര്‍ണം സൂര്യമണ്ഡലവും , കടുക് അഗ്നിമണ്ഡലവും , മുത്ത് സോമമണ്ഡലവും ആവുന്നു . ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ . 9. ജലാധിവാസം കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കല്‍പ്പം ആണ് ഇത് . ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് വിളക്കും വാദ്യഘോഷങ്ങളും കൂടി എഴുന്നള്ളിക്കുന്നു . വരുണദേവനെ തന്ത്രി തീര്‍ത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാല്‍ പലകമേല്‍ കിഴക്കു ശിരസായി കിടത്തി വെള്ളത്തില്‍ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു . ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരുന്നു . 10. പ്രാസാദ ശുദ്ധി പ്രാസാദം എന്നാല്‍ ശ്രീകോവില്‍ ആകുന്നു . തന്ത്രി ബിംബത്തെ ദര്‍ഭ , ഗോമയ ജലം , കടുക് , പഞ്ചഗവ്യം , വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ ശുദ്ധി വരുത്തുന്നു . ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്കാസനം ചെയ്ത് , അഷ്ടഗന്ധ ജലം തളിച്ച്‌ , ഗന്ധ പുഷ്പാക്ഷതം വിതറി , ധൂപദീപാദികള്‍ കാണിച്ചു പ്രാസാദ ശുദ്ധി പൂര്‍ത്തിയാക്കുന്നു 11. അസ്ത്രകലശ പൂജ ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു . ഗര്ഭഗൃഹത്തില്‍ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും , പഞ്ചഗവ്യം ജപിച്ചു തളിച്ച്‌ ശുദ്ധീകരിക്കുകയും ചെയ്യുന്നു 12 അഗ്നികോണില്‍ നടത്തുന്ന രക്ഷോഘ്‌ന ഹോമം ഈശ കോണില്‍ നടത്തുന്ന വാസ്തു ഹോമം , വാസ്തു ബലി എന്നിവ നടത്തിയ ശേഷം തന്ത്രി ഗര്‍ഭ ഗൃഹത്തിന്റെ മധ്യത്തില്‍ പ്രാസാദ മൂര്‍ത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങള്‍ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു . 13. ബിംബ ശുദ്ധി കലശം ക്ഷേത്രത്തിന്റെ ഈശ കോണില്‍ പത്മങ്ങള്‍ വരച്ച്‌ ബിംബ ശുദ്ധി കലശങ്ങള്‍ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങള്‍ നിറയ്ക്കുന്നു . ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തില്‍ ആടുന്നു . 14. മണ്ഡപ സംസ്കാരം ബിംബത്തിന്റെ ധ്യാനാനിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂര്‍വാദി ദ്വാരത്തില്‍ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു . 15. അഗ്നിജനനം മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തില്‍ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്നിജനനം ചെയ്യുന്നു . കുണ്ഡത്തില്‍ അഗ്നി പകരുന്നത് പ്രകൃതിയുടെ ഗര്‍ഭപാത്രത്തില്‍ പരമ പുരുഷ ബീജം സ്ഥാപിക്കലാണ് . ഗര്‍ഭാദാന പ്രക്രിയക്ക് ശേഷം മറ്റു സംസ്കാരങ്ങള്‍ നടത്തി ദേവന്റെ മന്ത്രങ്ങളെ ഹോമിക്കുന്നു . 16. ശയ്യാപൂജ മണ്ഡപത്തില്‍ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലക്കല്‍ നിദ്രകലശവും എട്ടു ദിക്കിലും വിദ്യേശ്വര കലശവും സ്ഥാപിക്കുന്നു . ശയ്യയുടെ ശിരോഭാഗത്തും , പാദാഗ്രത്തിലും , ഇടതും , വലത്തും , കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാല്‍ ഉപഹാര ദ്രവ്യങ്ങള്‍ വച്ച്‌ പൂജിച്ചു അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങള്‍ വെയ്ക്കുന്നു . 17. ജലോദ്ധാരം തീര്‍ത്ഥ സ്ഥാനത്തു പോയി ജലാധിവാസം ചെയ്ത ബിംബത്തെ പുറത്തെടുത്തു ഭദ്രാപീഠത്തില്‍ നിര്‍ത്തി ശിരസ്സ് മുതല്‍ പാദം വരെ മുന്‍പ് സംഹരിച്ചതായ പഞ്ച ഭൂതങ്ങളെയും പ്രാണായാമരൂപേണ സൃഷ്ടിച്ചു വെള്ളം കൊണ്ട് കഴുകി തന്ത്രി നേത്രോന്മീലനം ചെയ്യണം . ഇത് സമാധി കഴിഞ്ഞുള്ള കണ്ണ് തുറക്കലാണ്. നേത്രോന്മീലനം കഴിഞ്ഞ ബിംബത്തെ പശുവിനെ കാണിക്കുകയും മണ്ഡപത്തിനു പ്രദക്ഷിണമായി കൊണ്ട് വന്നു ശയ്യയില്‍ പ്രതിഷ്ഠിക്കുന്നു . 18. ദേഹശുദ്ധി -ധ്യാനാനിവാസം ശേഷം തന്ത്രി ധ്യാനാനിവാസത്തിനായുള്ള ദേഹശുദ്ധിയിലേക്കു കടക്കുന്നു . വിധിപ്രകാരം കുളിച്ചു സന്ധ്യാവന്ദനം ചെയ്തു ഗുരുഗണപതി ധ്യാനം ചെയ്യുന്നു . പ്രാണായാമങ്ങളെ കൊണ്ട് നാഡീശുദ്ധി വരുത്തി മന്ത്രങ്ങള്‍ കൊണ്ട് മൂലാധാരത്തില്‍ നിന്നും ജീവാത്മാവിനെ ഉണര്‍ത്തി , പ്രിത്വി മുതല്‍ പുരുഷന്‍ വരെയുള്ള 25 തത്വങ്ങളെ സംഹരിച്ചു പരമാത്മാവില്‍ സംഹരിച്ചു സ്ഥൂല ശരീരത്തെ വായുബീജം കൊണ്ട് ശോഷിപ്പിക്കുകയും , അഗ്നിബീജം കൊണ്ട് സംഹരിക്കുകയും , അമൃത ബീജം കൊണ്ട് അമൃത പ്ലാവനം ചെയ്യിക്കുകയും ചെയ്തു ലിപിന്യാസവും , മൂലമന്ത്ര ന്യാസവും ചെയ്തു ധ്യാനാനിവാസത്തിനു തയ്യാറാവുന്നു. 19. ധ്യാനാധിവാസം ശയ്യയില്‍ കടത്തിയിരിക്കുന്ന ബിംബത്തില്‍ അനന്തരം ധ്യാനാധിവാസം നടത്തുന്നു . പ്രാണായാമ പുരസ്സരം ഭൂതസൃഷ്ടി , ഭൂതസംഹാര കൃയകള്‍ നടത്തുന്നു . തന്ത്രി സ്വശരീരത്തില്‍ ഇവ ചെയ്യ്തു ബിംബാഹൃദയത്തെ ദര്‍ഭ പുല്ലു കൊണ്ട് സ്പര്‍ശിക്കുമ്ബോള്‍ മേല്പറഞ്ഞ ക്രിയകള്‍ ബിംബം സ്വയം ചെയ്യുന്നതായാണ് സങ്കല്പം . അതിനായുള്ള ബിംബവുമായി തന്റെ നാഡികള്‍ ബന്ധിപ്പിക്കുന്ന നാഡീ സന്ധാനക്രിയ തന്ത്രി ചെയ്യുന്നു . ശേഷം ആചാര്യ കുണ്ഡത്തില്‍ ഹോമം ചെയ്തു സാമ്ബാതം ബിംബത്തില്‍ ചേര്‍ത്ത് ശിരസ്തത്വ ഹോമം പൂര്‍ത്തിയാക്കുന്നു . 20. അധിവാസഹോമം ശയ്യയുടെ എട്ടു ദിക്കിലും അഷ്ടകുണ്ഡങ്ങള്‍ ഉണ്ടാക്കി ശാന്തി ഹോമം തന്ത്രി നടത്തുന്നു . തന്റെ ശക്തി ബീജം കൊണ്ട് ആജ്യം ഹോമിച്ച സമ്ബാതം പീഠത്തിലും പ്രണവം കൊണ്ട് ഹോമിച്ച സമ്ബാതം നപുംസക ശിലയിലും സ്പര്‍ശിക്കുന്നു . മണ്ഡപത്തിന്റെ തെക്കേ ഭാഗത്തു കെട്ടുന്ന പശുവിന്റെ പാല്‍ കറന്നു മന്ത്രോച്ചാരണത്തോടെ ആചാര്യകുണ്ഡത്തില്‍ പാല്പായസം ഉണ്ടാക്കി നിവേദ്യവും , ബ്രാഹ്‌മണ ഭോജനവും , ബലിക്രിയയും ചെയ്യുന്നു . 21. പ്രതിഷ്ഠ ശേഷം വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു . സങ്കീര്‍ണമായ വിഗ്രഹ , നപുംസക ശിലാപ്രതിഷ്ഠയും , പീഠപ്രതിഷ്ഠയും , നടയടച്ചു ദിക്പാലക പരിവാര പ്രതിഷ്ഠയും അദ്ദേഹം നടത്തുന്നു . ധ്യാനാധിവാസത്തിലൂടെ സമാധിയിലുള്ള വിഗ്രഹത്തെ ജാഗ്രദാവസ്ഥയില്‍ എത്തിച്ച്‌ , ആവാഹനാദി പ്രക്രിയകളിലൂടെ തന്ത്രി ബിംബത്തിനു ആത്മശക്തി കൊടുക്കുന്നു . നപുംസക ശിലയും പീഠവും കര്മങ്ങളാലും ഹോമങ്ങളാലും ശുദ്ധീകരിച്ചുമാണ് പ്രതിഷ്ഠിക്കുന്നത് .മുഹൂര്‍ത്തത്തില്‍ ബിംബത്തെ പീഠത്തിനു മുകളില്‍ വച്ച്‌ പ്രകൃതി പുരുഷ സംയോഗ പ്രതീകമായി പ്രതിഷ്ഠിക്കുന്നു . പൂജിച്ചു വച്ചിരിക്കുന്ന കലശത്തിലെ തന്ത്രിയുടെ ചൈതന്യത്തെ കലശാഭിഷേകത്തിലൂടെ ബിംബത്തില്‍ സംക്രമിപ്പിക്കുന്നു . ഈ പ്രക്രിയ ഒരു ദീക്ഷ പ്രക്രിയയായി കാണാം . പ്രാസാദ പുരുഷന് തന്ത്രിയെന്ന ആചാര്യന്‍ ദീക്ഷ കൊടുക്കുന്നതായി . ഗുരുനാഥനായ തന്ത്രി ശിഷ്യനുള്ള സാധനക്രമങ്ങള്‍ നിശ്‌ചയിക്കുന്നു . ക്ഷേത്ര മര്യാദകള്‍ ക്ഷേത്ര പുരുഷന്‍ ഗുരുവായ തന്ത്രിക്കു നല്കുന്ന വാഗ്ദാനങ്ങളാണ് . അവ പാലിക്കേണ്ടത് കര്‍ത്തവ്യവും . ഇല്ലെങ്കില്‍ ചൈതന്യ ലോപം സുനിശ്ചിതവും . ഇത്രയേറെ സങ്കീര്‍ണമായ അനുഷ്ഠാനങ്ങളും യാതനകളും , ധര്മ തന്ത്ര ശാസ്ത്ര ക്രിയകളും ആണ് ഒരു ക്ഷേത്രത്തെ രൂപപ്പെടുത്തുന്നത് . ഇതെല്ലാം പാലിച്ചു പ്രാണപ്രതിഷ്ഠ നടത്തുന്ന അതാത്‌ ക്ഷേത്രത്തിലെ തന്ത്രിമാര്‍ക്കല്ലാതെ വേറെ ആര്‍ക്കാണ് ദേവന്റെ , ക്ഷേത്രത്തിന്റെ കാര്യത്തില്‍ പരമാധികാരം.

Sunday, January 18, 2026

ശുകമഹർഷിയും ജനകമഹാരാജാവും തമ്മിലുള്ള കൂടിക്കാഴ്ച ഭാരതീയ പുരാണങ്ങളിലെ സുപ്രധാനമായ ഒരു ജ്ഞാനസംവാദമാണ്. ഇതിന്റെ പ്രധാന ഭാഗങ്ങൾ താഴെ പറയുന്നവയാണ്: ജ്ഞാനാന്വേഷണം: വേദവ്യാസന്റെ പുത്രനായ ശുകൻ ജനിക്കുമ്പോൾ തന്നെ സകല ശാസ്ത്രങ്ങളിലും അറിവുള്ളവനായിരുന്നു. എങ്കിലും ബ്രഹ്മജ്ഞാനത്തിൽ പൂർണ്ണത നേടുന്നതിനായി വ്യാസൻ മകനെ മിഥിലയിലെ രാജാവായ ജനകന്റെ അടുത്തേക്ക് അയച്ചു [1]. ജനകന്റെ പരീക്ഷ: ശുകൻ കൊട്ടാരവാതിൽക്കൽ എത്തിയപ്പോൾ ജനകൻ അദ്ദേഹത്തെ ഉടൻ സ്വീകരിച്ചില്ല. ദിവസങ്ങളോളം അവിടെ കാത്തുനിന്നിട്ടും ശുകൻ ഒട്ടും അസ്വസ്ഥനായില്ല. പിന്നീട് കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾക്കിടയിലും അദ്ദേഹം നിർവികാരനായി തുടർന്നു. ശുകന്റെ മനോനിയന്ത്രണം മനസ്സിലാക്കിയ ജനകൻ അദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചു [2]. ഉപദേശം: 'ജനകൻ മുക്തനാണ്, അതായത് സംസാരസാഗരത്തിൽ ഇരുന്നുകൊണ്ട് തന്നെ മോക്ഷം പ്രാപിച്ചവനാണ്' എന്ന് ശുകന് ബോധ്യപ്പെട്ടു. സകല കർമ്മങ്ങളും ഈശ്വരപ്പാർപ്പണമായി ചെയ്യുന്നതിലൂടെയും ആഗ്രഹങ്ങളെ വെടിയുന്നതിലൂടെയും മാത്രമേ യഥാർത്ഥ മോക്ഷം ലഭിക്കൂ എന്ന് ജനകൻ ശുകന് ഉപദേശിച്ചു നൽകി [1]. ആത്മസാക്ഷാത്കാരം: ജനകനുമായുള്ള സംവാദത്തിലൂടെ ശുകൻ തന്റെ സംശയങ്ങൾ ദൂരീകരിക്കുകയും പരമമായ ബ്രഹ്മജ്ഞാനം കൈവരിക്കുകയും ചെയ്തു. ഒരു ഗുരു എന്ന നിലയിൽ ജനകൻ ശുകന്റെ ആത്മീയ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. ശുകമഹർഷിയെക്കുറിച്ചുള്ള കൂടുതൽ കഥകൾ ശ്രീമദ് ഭാഗവതത്തിൽ വായിക്കാവുന്നതാണ്.

Saturday, January 17, 2026

ശൃംഗേരി ശാരദാ പീഠത്തിലെ 36-ാമത്തെ ജഗദ്ഗുരു ശങ്കരാചാര്യരാണ് ശ്രീ ഭാരതി തീർത്ഥ സ്വാമികൾ. അദ്ദേഹത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: ജനനം: 1951 ഏപ്രിൽ 11-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള മച്ചിലിപട്ടണത്ത് ജനിച്ചു. സീതാരാമ ആഞ്ജനേയലു എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. ഗുരു: ശൃംഗേരി മഠത്തിലെ 35-ാമത്തെ ഗുരുവായ ശ്രീ അഭിനവ വിദ്യാരീത്ഥ സ്വാമികളാണ് അദ്ദേഹത്തിന്റെ ഗുരു. സന്യാസം: 1974-ൽ അദ്ദേഹം സന്യാസ ദീക്ഷ സ്വീകരിച്ചു. 1989 ഒക്ടോബർ 19-ന് ശൃംഗേരി പീഠത്തിന്റെ അധിപതിയായി സ്ഥാനാരോഹണം ചെയ്തു. പാണ്ഡിത്യം: സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം അതീവ പാണ്ഡിത്യമുള്ള വ്യക്തിയാണ്. വേദാന്തം, മീമാംസ, തർക്കശാസ്ത്രം എന്നിവയിൽ അദ്ദേഹം പ്രഗത്ഭനാണ്. പിൻഗാമി: 2015-ൽ അദ്ദേഹം ശ്രീ വിധുശേഖര ഭാരതി സ്വാമികളെ തന്റെ പിൻഗാമിയായി (ഉത്തരവാധികാരി) പ്രഖ്യാപിച്ചു. ഇദ്ദേഹത്തിൽ നിന്നാണ് ശ്രീ നോച്ചുർ വെങ്കടരാമൻജി സന്യാസം സ്വീകരിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ശൃംഗേരി ശാരദാ പീഠത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Wednesday, January 07, 2026

_January 8th വ്യാഴം_ *(വായിക്കേണ്ടുന്ന ഭാഷ്യ ഭാഗം👇)* യാ പുനഃ ഭഗവതഃ വിശ്വരൂപസ്യ ഭാഃ തസ്യാ ഉപമാ ഉച്യതേ - *ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ* *യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ* 12 ദിവി അന്തഃരിക്ഷേ തൃതീയസ്യാം വാ ദിവി സൂര്യാണാം സഹസ്രം സൂര്യസഹസ്രം തസ്യ യുഗപദുത്ഥിതസ്യ യാ യുഗപത് ഉത്ഥിതാ ഭാഃ സാ യദി സദൃശീ സ്യാത് തസ്യ മഹാത്മനഃ വിശ്വരൂപസ്യ ഏവ ഭാസഃ യദി വാ ന സ്യാത് തതഃ അപി വിശ്വരൂപസ്യ ഏവ ഭാഃ അതിരിച്യതേ ഇതി അഭിപ്രായഃ. 12 കിം ച - *തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ* *അപശ്യദ്ദേവദേവസ്യ ശരീരേ പാ‍ണ്ഡവസ്തദാ* 13 തത്ര തസ്മിൻ വിശ്വരൂപേ ഏകസ്മിൻ സ്ഥിതം ഏകസ്ഥം ജഗത് കൃത്സ്നം പ്രവിഭക്തം അനേകധാ ദേവപിതൃമനുഷ്യാദിഭേദൈഃ അപശ്യദ് ദൃഷ്ടവാൻ ദേവദേവസ്യ ഹരേഃ ശരീരേ പാണ്ഡവഃ അർജുനഃ തദാ. 13 *തതഃ സ വിസ്മയാവിഷ്ടോ ഹൃഷ്ടരോമാ ധനഞ്ജയഃ* *പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത* 14 തതഃ തം ദൃഷ്ട്വാ സ വിസ്മയേന ആവിഷ്ടഃ വിസ്മയാവിഷ്ടഃ ഹൃഷ്ടാനി രോമാണി യസ്യ സഃ അയം ഹൃഷ്ടരോമാഃ ച അഭവദ് ധനഞ്ജയഃ. പ്രണമ്യ പ്രകർഷേണ നമനം കൃത്വാ പ്രഹ്വീഭൂതഃ സൻ ശിരസാ ദേവം വിശ്വരൂപധരം കൃതാഞ്ജലിഃ നമസ്കാരാർത്ഥം സംപുടീകൃതഹസ്തഃ സൻ അഭാഷത ഉക്തവാൻ. 14 കഥം യത് ത്വയാ ദർശിതം വിശ്വരൂപം തദ് അഹം പശ്യാമി ഇതി സ്വാനുഭവം ആവിഷ്കുർവൻ - *അർജുന ഉവാച* - *പശ്യാമി ദേവാംസ്തവ ദേവ ദേഹേ* *സർവാംസ്തഥാ ഭൂതവിശേഷസങ്ഘാൻബ്രഹ്മാണമീശം കമലാസനസ്ഥമൃഷീംശ്ച സർവാനുരഗാംശ്ച ദിവ്യാൻ* 15 പശ്യാമി ഉപലഭേ ഹേ ദേവ തവ ദേഹേ ദേവാൻ സർവാൻ തഥാ ഭൂതവിശേഷസംഘാൻ ഭൂതവിശേഷാണാം സ്ഥാവരജംഗമാനാം നാനാസംസ്ഥാനവിശേഷാണാം സംഘാഃ ഭൂതവിശേഷസംഘാഃ താൻ. കിം ച ബ്രഹ്മാണം ചതുർമുഖം ഈശം ഈശിതാരം പ്രജാനാം കമലാസനസ്ഥം പൃഥിവീപദ്മമദ്ധ്യേ മേരുകർണികാസനസ്ഥം ഇത്യർത്ഥഃ. ഋഷീൻ ച വസിഷ്ഠാദീൻ, സർവാൻ ഉരഗാൻ ച വാസുകിപ്രഭൃതീൻ ദിവ്യാൻ ദിവി ഭവാൻ. 15 *അനേകബാഹൂദരവക്ത്രനേത്രം* *പശ്യാമി ത്വാ സർവതോനന്തരൂപം* *നാന്തം ന മദ്ധ്യം ന പുനസ്തവാദിം പശ്യാമി വിശ്വേശ്വര വിശ്വരൂപ* 16 അനേകബാഹൂദരവക്ത്രനേത്രം അനേകേ ബാഹവഃ ഉദരാണി വക്ത്രാണി നേത്രാണി ച യസ്യ തവ സ ത്വം അനേകബാഹൂദരവക്ത്രനേത്രഃ തം അനേകബാഹൂദരവക്ത്രനേത്രം പശ്യാമി ത്വാ ത്വാം സർവതഃ സർവത്ര അനന്തരൂപം അനന്താനി രൂപാണി അസ്യ ഇതി അനന്തരൂപഃ തം അനന്തരൂപം. ന അന്തം അന്തഃ അവസാനം ന മദ്ധ്യം മദ്ധ്യം നാമ ദ്വയോഃ കോട്യോഃ അന്തരം ന പുനഃ തവ ആദിം, തവ ദേവസ്യ ന അന്തം പശ്യാമി ന മദ്ധ്യം പശ്യാമി ന പുനഃ ആദിം പശ്യാമി ഹേ വിശ്വേശ്വര ഹേ വിശ്വരൂപ. 16 കി ച - *കിരീടിനം ഗദിനം ചക്രിണം ച തേജോരാശിം സർവതോ ദീപ്തിമന്തം* *പശ്യാമി ത്വാം ദുർനിരീക്ഷ്യം സമന്താദ്ദീപ്താനലാർകദ്യുതിമപ്രമേയം* 17 കിരീടിനം കിരീടം നാമ ശിരോഭൂഷണവിശേഷഃ തദ് യസ്യ അസ്തി സ കിരീടീ തം കിരീടിനം തഥാ ഗദിനം ഗദാ യസ്യ വിദ്യതേ ഇതി ഗദീ തം ഗദിനം തഥാ ചക്രിണം ചക്രം അസ്യ അസ്തി ഇതി ചക്രീ തം ചക്രിണം ച തേജോരാശിം തേജഃപുഞ്ജം സർവതോ ദീപ്തിമന്തം സർവതഃ ദീപ്തിഃ യസ്യ അസ്തി സഃ സർവതോദീപ്തിമാൻ തം സർവതോദീപ്തിമന്തം പശ്യാമി ത്വാം ദുർനിരീക്ഷ്യം ദുഃഖേന നിരീക്ഷ്യഃ ദുർനിരീക്ഷ്യഃ തം ദുർനിരീക്ഷ്യം സമന്താത് സമന്തതഃ സർവത്ര ദീപ്താനലാർകദ്യുതിം അനലഃ ച അർകഃ ച അനലാർകൗ ദീപ്തൗ അനലാർകൗ ദീപ്താനലാർകൗ തയോഃ ദീപ്താനലാർകയോഃ ദ്യുതിഃ ഇവ ദ്യുതിഃ തേജഃ യസ്യ തവ സ ത്വം ദീപ്താനലാർകദ്യുതിഃ തം ത്വാം ദീപ്താനലാർകദ്യുതിം. അപ്രമേയം ന പ്രമേയം അപ്രമേയം അശക്യപരിച്ഛേദം ഇത്യർത്ഥഃ. 17 ഇത ഏവ തേ യോഗശക്തിദർശനാദ് അനുമിനോമി - *ത്വമക്ഷരം പരമം വേദിതവ്യം ത്വമസ്യ വിശ്വസ്യ പരം നിധാനം* *ത്വമവ്യയഃ ശാശ്വതധർമഗോപ്താ സനാതനസ്ത്വം പുരുഷോ മതോ മേ* 18 ത്വം അക്ഷരം ന ക്ഷരതി ഇതി പരമം ബ്രഹ്മ വേദിതവ്യം ജ്ഞാതവ്യം മുമുക്ഷുഭിഃ, ത്വം അസ്യ വിശ്വസ്യ സമസ്തസ്യ ജഗതഃ പരം പ്രകൃഷ്ടം നിധാനം, നിധീയതേ അസ്മിൻ ഇതി നിധാനം പരഃ ആശ്രയഃ ഇത്യർത്ഥഃ. കിം ച ത്വം അവ്യയഃ ന തവ വ്യയഃ വിദ്യതേ ഇതി അവ്യയഃ ശാശ്വതധർമഗോപ്താ ശശ്വദ് ഭവഃ ശാശ്വതഃ നിത്യഃ ധർമഃ തസ്യ ഗോപ്താ ശാശ്വതധർമഗോപ്താ സനാതനഃ ചിരന്തനഃ ത്വം പുരുഷഃ പരഃ മതഃ അഭിപ്രേതഃ മേ മമ. 18 കിം ച - *അനാദിമധ്യാന്തമനന്തവീര്യമ‌നന്തബാഹും ശശിസൂര്യനേത്രം* *പശ്യാമി ത്വാം ദീപ്തഹുതാശവക്ത്രം സ്വതേജസാ വിശ്വമിദം തപന്തം* 19 അനാദിമദ്ധ്യാന്തം ആദിഃ ച മദ്ധ്യം ച അന്തഃ ച ന വിദ്യതേ യസ്യ സഃ അയം അനാദിമദ്ധ്യാന്തഃ തം ത്വാം അനാദിമദ്ധ്യാന്തം, അനന്തവീര്യം ന തവ വീര്യസ്യ അന്തഃ അസ്തി ഇതി അനന്തവീര്യഃ തം ത്വാം അനന്തവീര്യം, തഥാ അനന്തബാഹും അനന്താ ബാഹവഃ യസ്യ തവ സഃ ത്വം അനന്തബാഹുഃ തം ത്വാം അനന്തബാഹും ശശിസൂര്യനേത്രം ശശിസൂര്യൗ നേത്രേ യസ്യ തവ സ ത്വം ശശിസൂര്യനേത്രഃ തം ത്വാം ശശിസൂര്യനേത്രം ചന്ദ്രാദിത്യനയനം പശ്യാമി, ത്വാം ദീപ്തഹുതാശവക്ത്രം ദീപ്തഃ ച അസൗ ഹുതാശഃ ച സ വക്ത്രം യസ്യ തവ സ ത്വം ദീപ്തഹുതാശവക്ത്രഃ തം ത്വാം ദീപ്തഹുതാശവക്ത്രം സ്വതേജസാ വിശ്വം ഇദം തപന്തം താപ യന്തം. 19

Monday, January 05, 2026

കുഞ്ഞായിരുന്ന സ്വാതി തിരുനാളിനെ പാടിയുറക്കുന്നതിനായി ഇരയിമ്മൻ തമ്പി രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന, "ഓമനത്തിങ്കൾക്കിടാവോ" എന്നു തുടങ്ങുന്ന, മലയാള ഭാഷയിലെ ഏറ്റവും പ്രസിദ്ധമായ താരാട്ട് പാട്ട്, ഒരിക്കൽ കൂടി വായിക്കാൻ ആഗ്രഹിക്കുന്നവർക്കായി. "ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ പുത്തൻ പവിഴക്കൊടിയോ- ചെറു തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാൻകിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരൻ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ പാരിജാതത്തിൻ തളിരോ - എൻറെ ഭാഗ്യദ്രുമത്തിൻ ഫലമോ വാത്സല്യരത്നത്തെ വയ്പ്പാൻ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ ആർത്തിതിമിരം കളവാൻ - ഉള്ള മാർത്താണ്ഡദേവപ്രഭയോ സുക്തിയിൽ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ വമ്പിച്ച സന്തോഷവല്ലി - തൻറെ കൊമ്പത്തു പൂത്ത പൂവല്ലി പിച്ചകത്തിൻ മലർച്ചെണ്ടോ - നാവിനിച്ഛ നൽകുന്ന കൽക്കണ്ടോ കസ്തൂരി തൻറെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ നന്മ വിളയും നിലമോ - ബഹുധർമങ്ങൾ വാഴും ഗൃഹമോ ദാഹം കളയും ജലമോ - മാർഗഖേദം കളയും തണലോ വാടാത്ത മല്ലികപ്പൂവോ- ഞാനും തേടിവച്ചുള്ള ധനമോ കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാർവർണ്ണൻ തൻറെ കളിയോ ലക്ഷ്മീഭഗവതി തൻറെ - തിരുനെറ്റിയിലിട്ട കുറിയോ എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ പദ്മനാഭൻ തൻ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ."

Sunday, January 04, 2026

ജീവിതത്തിന് പല മാനങ്ങളുണ്ട് - ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം … സ്നേഹവും, സന്തോഷവും, കാരുണ്യവും, അത് പോലെ തന്നെ ദു:ഖവും, ചവര്‍പ്പും, വേദനയും, പിന്നെ വിജയത്തിന്റെ ആഹ്ലാദവും, നഷ്ടങ്ങളെക്കുറിച്ചുള്ള നൈരാശ്യവവും. ജീവിതത്തിന് പല മാനങ്ങളുണ്ട് - ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം … സ്നേഹവും, സന്തോഷവും, കാരുണ്യവും, അത് പോലെ തന്നെ ദു:ഖവും, ചവര്‍പ്പും, വേദനയും, പിന്നെ വിജയത്തിന്റെ ആഹ്ലാദവും, നഷ്ടങ്ങളെക്കുറിച്ചുള്ള നൈരാശ്യവവും. ഇതൊക്കെ ജീവിതത്തിന്റെ ഭാഗങ്ങളാണ്. സാമാന്യമായൊരു സമചിത്തത പാലിക്കാന്‍ സാധിക്കുന്ന മനസ്സിന് ഇതെല്ലാം അതാതിന്റെ രീതിയില്‍ മനസ്സിലാക്കാനാവും. എന്നാല്‍ ഒരു ജീവിതത്തിന്റെ ഏറ്റവും മുഖ്യമായ സംഗതി അതിന്റെ അവസാനമാണ് – അതായത് മരണം... അതേവര്‍ക്കും അനിവാര്യമാണ്, അത് സാധാരണ മനസ്സിന് മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നല്ല, അതു നമ്മുടെ അറിവിന്റെ പരിധിക്കപ്പുറത്തുള്ളതാണ്. ജനിച്ചുവോ എങ്കില്‍ മരണവും സുനിശ്ചിതമാണ്. ജീവിതത്തിന്റെ അടിസ്ഥാന രേഖയാണ് മരണം. അതെന്താണ് എന്നറിയുമ്പോഴേ ജീവിതം എന്താണെന്ന്‍ മനസ്സിലാക്കാനാവൂ. ജീവിതം വേണ്ടവിധം കൈകാര്യം ചെയ്യാനും മരണത്തെക്കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കണം, കാരണം ജീവിതവും, മരണവും രണ്ടല്ല, ഒന്നാണ് - ശ്വാസോച്ഛ്വാസങ്ങള്‍ പോലെ, ഒന്നില്‍നിന്നും മറ്റതിനെ ഇഴ പിരിച്ചെടുക്കാനാവില്ല. മരണത്തെ അഭിമുഖീകരിക്കുമ്പോഴാണ് സാധാരണയായി മനുഷ്യമനസ്സില്‍ ആദ്ധ്യാത്മീയ ചിന്ത ഉയരുന്നത്. അത് നമ്മുടെതന്നെ മരണമാകാം, അല്ലെങ്കില്‍ നമുക്ക് വേണ്ടപ്പെട്ട മറ്റൊരാളുടെതാകാം. മരണം ആസന്നമാണെന്ന ബോദ്ധ്യം വരുമ്പോള്‍ എല്ലാവരും അവനവനോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമാണ് "ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണ്? ഇതിനപ്പുറമുള്ളതെന്താണ്? ജീവിതത്തിലെ അനുഭവങ്ങളെ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ടുകൊണ്ടിരിക്കേ, പൊടുന്നനെ ഒരു നിമിഷത്തില്‍ അതവസാനിക്കുകയാണ് എന്ന് തോന്നിയാല്‍, അത് വിശ്വസിക്കാന്‍ ആര്‍ക്കായാലും ബുദ്ധിമുട്ടുണ്ടാകും. മരണം തൊട്ടുമുമ്പില്‍ വന്നു നില്‍ക്കേ, ആ സമയമാണ് അതിനപ്പുറം എന്തോ ഉണ്ട് എന്നു വിശ്വസിക്കാന്‍ മനസ്സ് തിടുക്കം കൂട്ടുന്നത്. പക്ഷെ ആ വിശ്വാസം എത്രതന്നെ ഉറപ്പിക്കാന്‍ ശ്രമിച്ചാലും അതിനെക്കുറിച്ച് ഒരു അനിശ്ചിതത്വം ബാക്കി നില്‍ക്കുകതന്നെ ചെയ്യും, കാരണം അനുഭവങ്ങളില്‍നിന്നും ആര്‍ജ്ജിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത്. മരണത്തെക്കുറിച്ച് മനസ്സിന് കേട്ടറിവല്ലേയുള്ളൂ, നേര്‍ അനുഭവം ഇല്ലല്ലോ! sadguru
സമ്മർദ്ദവും ഭയവും നിറഞ്ഞ നമ്മുടെ അസ്ഥിരവും അനിശ്ചിതവും സങ്കീർണ്ണവും അവ്യക്തവുമായ കാലഘട്ടത്തിൽ ജീവിക്കുന്നവർക്കും പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഭഗവദ്ഗീതയെക്കുറിച്ചുള്ള ഒരു ലേഖന പരമ്പര. ഒരു യുദ്ധക്കളത്തിൽ ജനിച്ച ഈ വേദഗ്രന്ഥം നമ്മുടെ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നും, നമ്മുടെ ജീവിതം പൂർണ്ണമായും ജീവിക്കാമെന്നും, നാം ചെയ്യുന്ന ഏതൊരു കാര്യത്തിലും മികവ് കൈവരിക്കാമെന്നും, സന്തോഷവും സമാധാനവും സംതൃപ്തിയും എങ്ങനെ കണ്ടെത്താമെന്നും നമ്മെ പഠിപ്പിക്കുന്നു. [മുൻ പോസ്റ്റിൽ നിന്ന് തുടരുന്നു.] സുഖദുഃഖേ അതേ കൃത്വാ ലാഭാഭൌ ജയാജയൌ തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി ll 2.38 ll സുഖത്തെയും ദുഃഖത്തെയും ഒരുപോലെ കാണുക, അതുപോലെ ലാഭനഷ്ടങ്ങളെയും വിജയപരാജയങ്ങളെയും ഒരുപോലെ കാണുക, എന്നിട്ട് യുദ്ധത്തിൽ ഏർപ്പെടുക. ഇങ്ങനെ പോരാടിയാൽ പാപം സംഭവിക്കില്ല. ഓ0ഓ കൃഷ്ണൻ എക്കാലത്തെയും വലിയ വിമതനാണ്, അദ്ദേഹത്തെപ്പോലെ മറ്റൊരു വിമതനും ഉണ്ടായിട്ടില്ല. പക്ഷേ അദ്ദേഹം ശരിയായ തരത്തിലുള്ള വിമതനാണ്, ഒരു ലക്ഷ്യമുള്ള ഒരു വിമതനാണ്, ഒരു കാരണവുമില്ലാത്ത വിമതനല്ല. അദ്ദേഹത്തിന്റെ ലക്ഷ്യം പരമോന്നതമാണ്: അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളിൽ, നല്ലവരെ സംരക്ഷിക്കുക, ദുഷ്ടന്മാരെ നശിപ്പിക്കുക, ധർമ്മം സ്ഥാപിക്കുക. ഇത് ധർമ്മം സ്ഥാപിക്കുന്നതിനുപകരം പുനഃസ്ഥാപിക്കുന്നതുപോലെയാണ്, കാരണം അത് മുൻകാലങ്ങളിൽ നിലവിലുണ്ടായിരുന്നു, പക്ഷേ വളരെക്കാലമായി ക്ഷയിച്ചു, കൃഷ്ണന്റെ വാക്കുകളിൽ, കാലേനേഹ മഹാതാ. അദ്ദേഹം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നത് അതേ ധർമ്മമാണ്, ഒരു യഥാർത്ഥ ധർമ്മമല്ല. അദ്ദേഹത്തിന് യഥാർത്ഥമാകാൻ നിർബന്ധമില്ല. മൗലികമായിരിക്കണമെന്ന നിർബന്ധം ഒരു അഹങ്കാരപരമായ നിർബന്ധമാണ്, അഹങ്കാരപരമായ മനസ്സിൽ നിന്ന് ജനിക്കുന്ന ഒരു നിർബന്ധമാണ്. വാസ്തവത്തിൽ, എല്ലാ നിർബന്ധങ്ങളും അഹങ്കാരപരമായ മനസ്സിൽ നിന്നാണ് ജനിക്കുന്നത്, അഹങ്കാരപരമായ മനസ്സ് ഇല്ലാതെ നിർബന്ധങ്ങളൊന്നുമില്ല. താൻ സംസാരിക്കുന്ന ധർമ്മം മൗലികമാണെന്ന് കൃഷ്ണൻ അവകാശപ്പെടുന്നില്ല, താൻ പഠിപ്പിക്കുന്ന ധർമ്മം മൗലികമാണെന്നും; എല്ലായ്‌പ്പോഴും നിലനിന്നിരുന്ന അതേ ധർമ്മമാണിതെന്നും അദ്ദേഹം പറയുന്നു, അത് എല്ലായ്‌പ്പോഴും നിലനിൽക്കുന്നു, പ്രത്യേകിച്ച് അത് ഓർമ്മിക്കേണ്ട ആളുകൾ, നേതൃസ്ഥാനങ്ങളിലുള്ള ആളുകൾ മാത്രം മറന്നുപോയിരിക്കുന്നു. വളരെ വ്യക്തമായ വാക്കുകളിൽ അദ്ദേഹം പറയുന്നത്, താൻ സംസാരിക്കുന്ന ധർമ്മം മുൻകാല രാജർഷികൾക്ക് അറിയാമായിരുന്ന ധർമ്മമാണെന്നും, രാജത്വം നിലവിൽ വന്ന കാലത്ത്, കാലത്തിന്റെ തുടക്കത്തിൽ വിവസ്വാൻ, മനു, ഇക്ഷ്വാകു തുടങ്ങിയ രാജകീയ ഋഷിമാരെ അദ്ദേഹം - ആത്മാവിന്റെ ജ്ഞാനം - പഠിപ്പിച്ച ധർമ്മമാണെന്നും. ജനങ്ങളുടെ നന്മയ്ക്കായി എങ്ങനെ ജീവിക്കണമെന്നും നയിക്കണമെന്നും, ജനങ്ങൾക്ക് നന്മ ചെയ്യുന്നതിനായി അവരിൽ നിക്ഷേപിച്ചിരിക്കുന്ന അധികാരം എങ്ങനെ ഉപയോഗിക്കാമെന്നും, ആ അധികാരം ഉപയോഗിച്ച് അവരുടെ താൽപ്പര്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ സേവിക്കാമെന്നും, സത്യസന്ധത, സത്യസന്ധത, ദയ, അനുകമ്പ, ധാരണ, ത്യാഗ മനോഭാവം, നേടിയതിനേക്കാൾ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾ മുൻനിർത്തി തുടങ്ങിയ മൂല്യങ്ങളിൽ വേരൂന്നിയ വ്യക്തികളായും മനുഷ്യരുടെയും രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന സംഘടനകളുടെയും നേതാക്കളായും അവരുടെ ജീവിതം എങ്ങനെ നയിക്കാമെന്നും അദ്ദേഹം അവരെ പഠിപ്പിച്ചു. രാജാക്കന്മാരായി തുടരുമ്പോൾ തന്നെ അവരുടെ പ്രജകളെ എങ്ങനെ സേവിക്കാമെന്നും, അധികാരം അവരുടെ തലയിലേക്ക് പോകാൻ അനുവദിക്കരുതെന്നും സാധാരണ പുരുഷന്മാരെയും സ്ത്രീകളെയും ചവിട്ടിമെതിക്കരുതെന്നും അദ്ദേഹം അവരെ പഠിപ്പിച്ചു. ഉദാഹരണത്തിന്, ദരിദ്രരുടെയും ദുർബലരുടെയും കണ്ണുകൾ പാമ്പിന്റെ കണ്ണുകൾ പോലെയാണെന്നും, മുനിയുടെ കണ്ണുകൾ പോലെയാണെന്നും, അത് നിങ്ങളെ ചാരമാക്കുമെന്നും, അതിനാൽ അവർ ദുർബലരെ ചൂഷണം ചെയ്യുകയോ വേദനിപ്പിക്കുകയോ ചെയ്യരുതെന്നും അവർക്ക് അറിയാമായിരുന്നു. എന്നാൽ ഭയം കൊണ്ടല്ല, മറിച്ച് അവരോടുള്ള സ്നേഹം കൊണ്ടല്ല അവർ ദുർബലരെ ചൂഷണം ചെയ്തത്. വിദ്യാസമ്പന്നരിലും സംസ്‌കൃതരിലും, വിദ്യാഭ്യാസമില്ലാത്തവരിലും, പരുക്കന്മാരിലും, ധനികരിലും ദരിദ്രരിലും, ബ്രാഹ്മണരിലും ചണ്ഡാലരിലും, പശുവിലും നായയിലും, എല്ലാത്തിലും അവർ ഒരേ ദൈവികത കണ്ടു. എല്ലാവരുടെയും വേദന അവർക്ക് സ്വന്തം വേദന പോലെയായിരുന്നു, എല്ലാവരുടെയും സന്തോഷം സ്വന്തം സന്തോഷം പോലെയായിരുന്നു. അവർ അധികാരത്തിൽ അമിതമായി ആസക്തരായിരുന്നില്ല, കാരണം അവർക്ക് അധികാരം അതിൽത്തന്നെ ഒരു ലക്ഷ്യമായിരുന്നില്ല, മറിച്ച് ഒരു മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗമായിരുന്നു - ലോകസംഗ്രഹത്തിന്, ലോകത്തിന്റെ നന്മയ്ക്കായി. അധികാരം അവർക്ക് ഒരു പദവിയല്ല, മറിച്ച് ഒരു ഉത്തരവാദിത്തമായിരുന്നു, പിന്നീടുള്ള വർഷങ്ങളിൽ രാമനെയും ഭരതനെയും പോലുള്ള രാജാക്കന്മാർക്ക് അത് ഉണ്ടായിരുന്നു. പഴയകാല ഋഷിമാർ വിഭാവനം ചെയ്ത വഴികളായിരുന്നു ഇവ, രാജാക്കന്മാരുടെ ലോകത്തേക്ക്, നേതാക്കളുടെ ലോകത്തേക്ക്, മൗലികത അവകാശപ്പെടാതെ തിരികെ കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ച വഴികളായിരുന്നു അവ. കലാപകാരികൾ കലാപം നടത്താൻ വേണ്ടി, അവരുടെ അഹങ്കാരത്തിനു വേണ്ടി കലാപം നടത്തി, അങ്ങനെ ആളുകൾ അവരെ വിമതർ എന്നും യഥാർത്ഥർ എന്നും വിളിച്ചു, അവരെക്കുറിച്ച് സംസാരിച്ചു, അവരുടെ മൗലികതയെ പുകഴ്ത്തി, പക്ഷേ അദ്ദേഹത്തിന് അത്തരമൊരു താൽപ്പര്യം ഉണ്ടായിരുന്നില്ല, കാരണം അദ്ദേഹത്തിന് അഹങ്കാരം ഇല്ലായിരുന്നു, അദ്ദേഹം തന്റെ അഹങ്കാരത്തെ മറികടന്നിരുന്നു. പല വിമതരും ചെയ്യുന്നതുപോലെ, നിരന്തരമായ ശ്രദ്ധ ആവശ്യമുള്ള, ശ്രദ്ധ തന്നിൽ കേന്ദ്രീകരിക്കാൻ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ശ്രദ്ധക്കുറവുള്ള കുട്ടിയെപ്പോലെയായിരുന്നില്ല അദ്ദേഹം. ഈ വിമതൻ പറയുന്നത് പാപം പ്രവൃത്തിയിലല്ല, മറിച്ച് നടനിലാണ് എന്നാണ്. കൃഷ്ണൻ പറയുന്നത്, നിങ്ങൾ ഒരു പ്രത്യേക രീതിയിൽ പ്രവർത്തിച്ചാൽ, നിങ്ങൾ എന്ത് ചെയ്താലും, അത് കൊലപാതകമാണെങ്കിൽ പോലും, നിങ്ങൾക്ക് പാപം സംഭവിക്കില്ല എന്നാണ്. പാപം പ്രവൃത്തിയിലാണെങ്കിൽ, അത് സത്യമാകില്ല - ഒരു പ്രത്യേക പ്രവൃത്തി പാപമാണെങ്കിൽ, നിങ്ങൾ അത് എങ്ങനെ ചെയ്താലും, അത് പാപമായിരിക്കും. കൊല്ലുന്നത് പാപമാണെങ്കിൽ, നിങ്ങൾ ഏത് രീതിയിൽ ചെയ്താലും അത് പാപമായിരിക്കും. എന്നാൽ കൃഷ്ണൻ പറയുന്നത് നിങ്ങൾ ഒരു പ്രത്യേക രീതിയിൽ കൊന്നാൽ അത് പാപമാകില്ല എന്നാണ്. അതായത് നിങ്ങൾ കൊല്ലുന്ന രീതിയാണ് അതിനെ പാപമാക്കുന്നത്. കൊലയാളിയുടെ മനോഭാവമാണ് അത് പാപമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. നിങ്ങൾ ഒരു പ്രത്യേക മനോഭാവത്തോടെ കൊല്ലുകയാണെങ്കിൽ, അത് പാപമല്ല, നിങ്ങൾ മറ്റൊരു മനോഭാവത്തോടെ കൊല്ലുകയാണെങ്കിൽ, അത് പാപമായിരിക്കും. എല്ലാ മനോഭാവങ്ങളും മനസ്സിന്റെ അവസ്ഥകളായതിനാൽ, കൊലപാതകത്തെ പാപമാക്കുന്നത് കൊലയാളിയുടെ മനസ്സാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു പ്രവൃത്തിയെ പാപമാക്കുന്നത് ചെയ്യുന്നവനാണ്, പ്രവൃത്തിയെത്തന്നെയല്ല. പാപം പ്രവൃത്തിയിലല്ല, ചെയ്യുന്നവനിലാണ്. വിപ്ലവകരമായ ഒരു പ്രസ്താവന. വിക്ടർ ഹ്യൂഗോയുടെ ഫ്രഞ്ച് ക്ലാസിക് കൃതിയായ ലെസ് മിസറബിൾസ് ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളിൽ ഒന്നാണ്. വിശക്കുന്ന തന്റെ കൊച്ചു സഹോദരിയെ പോറ്റാൻ ഒരു റൊട്ടി മോഷ്ടിക്കുന്ന ജീൻ വാൽജീൻ എന്ന നല്ല മനുഷ്യനെക്കുറിച്ചാണ് ഇത് പറയുന്നത്. ഇൻസ്പെക്ടർ ജാവെർട്ട് അയാളെ അറസ്റ്റ് ചെയ്യുന്നു, മോഷണം അതിന്റെ പിന്നിലെ കാരണങ്ങൾ എന്തുതന്നെയായാലും ഒരു മോഷണമാണ്, തുടർന്ന് ജയിലിലേക്ക് അയയ്ക്കുന്നു, അവിടെ അയാൾ തന്റെ യഥാർത്ഥ കുറ്റകൃത്യത്തിനും ആവർത്തിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനും പത്തൊൻപത് വർഷം ചെലവഴിക്കുന്നു. ഒടുവിൽ ജയിലിൽ നിന്ന് പുറത്തുവന്ന് ഒരു ജോലി അന്വേഷിക്കുമ്പോൾ, ഒരിക്കൽ കുറ്റവാളിയായിരുന്നതിനാൽ ആരും അയാൾക്ക് ജോലി നൽകാൻ തയ്യാറാകുന്നില്ല. ഒടുവിൽ അയാൾ ഒരു പുതിയ പട്ടണത്തിലെത്തുകയും, കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും പുതിയ പേര് സ്വീകരിക്കുകയും, തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഒരു വിജയകരമായ ധനികനും നിരവധി ആളുകൾക്ക് ജോലി നൽകുന്ന ഒരു ഫാക്ടറിയുടെ ഉടമയുമായി മാറുകയും ചെയ്യുന്നു. ഇവിടെയും ജാവെർട്ട് അയാളെ വീണ്ടും അറസ്റ്റ് ചെയ്യുന്നു, ഇത്തവണ തന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ചതിന്, സ്വയം പോറ്റാനും കുഞ്ഞിനെ പരിപാലിക്കാനും വേശ്യയായി മാറിയ മരിക്കുന്ന ഒരു യുവതിയുടെ കിടക്കയ്ക്കരികിൽ. വാൽജീൻ ഇപ്പോൾ വളരെ ദാനധർമ്മങ്ങൾ ചെയ്യുന്ന, എല്ലാവരോടും ദയ കാണിക്കുന്ന ഒരു ഉദാരമതിയായ മനുഷ്യനാണ് എന്നത് ജാവെർട്ടിന് ഒരു വ്യത്യാസവുമില്ല. മരിക്കുന്നതിനു മുമ്പ് അവൾക്ക് അവളെ ഒരു നോക്ക് കാണിക്കാൻ വേണ്ടി കൊണ്ടുവന്ന കുഞ്ഞിനൊപ്പം അയാൾ മരണാസന്നയായ സ്ത്രീയുടെ കിടക്കയ്ക്കരികിൽ ഉണ്ടായിരുന്നു. കൂടുതൽ വർഷങ്ങൾ ജയിലിൽ കഴിഞ്ഞ ശേഷം, വാൽജീൻ വീണ്ടും രക്ഷപ്പെടുന്നു, മരിച്ച സ്ത്രീയുടെ മകളായ കൊസെറ്റിനെ സ്വന്തം മകളെപ്പോലെ പരിപാലിക്കാൻ തുടങ്ങുന്നു. പക്ഷേ ജാവെർട്ട് ഇപ്പോഴും അവനെ പിന്തുടരുന്നു, വീണ്ടും അവനെ കണ്ടെത്തുന്നു, പക്ഷേ വാൽജീൻ കൊസെറ്റിനൊപ്പം ഓടിപ്പോകാൻ കഴിയുന്നു, അറസ്റ്റിലാകുകയും കൊസെറ്റ് ഒരു കോൺവെന്റിൽ ഒരു തോട്ടക്കാരനായി ജോലി കണ്ടെത്തുകയും ചെയ്യുന്നു. കൊസെറ്റ് അവനോടൊപ്പം താമസിക്കുകയും സ്കൂളിൽ പഠിക്കുകയും ചെയ്യുന്നു. കൊസെറ്റ് ഇപ്പോൾ വളർന്നു വലുതായി, മാരിയസ് എന്ന യുവ റാഡിക്കൽ വിദ്യാർത്ഥിയുമായി അവളും പ്രണയത്തിലാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന യുവ രാഷ്ട്രീയ റാഡിക്കലുകൾ ഇൻസ്പെക്ടർ ജാവെർട്ടിനെ പിടികൂടുമ്പോൾ, വാൽജീൻ ആണ് അവനെ രക്ഷിക്കുന്നത്, പക്ഷേ എന്നിട്ടും നിയമത്തോടുള്ള കടമ മറന്ന് വാൽജീനെ ഉപേക്ഷിക്കാൻ ജാവെർട്ട് തയ്യാറല്ല. നിയമത്തോടുള്ള പ്രതിബദ്ധതയും തീവ്രവാദികളുടെ വധശിക്ഷയിൽ നിന്ന് തന്നെ രക്ഷിച്ചതിന് വാൽജീനോടുള്ള നന്ദിയും തമ്മിലുള്ള സംഘർഷം ഒടുവിൽ പൊരുത്തപ്പെടുത്താൻ കഴിയാതെ, ജാവെർട്ട് ഒരു നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നു. ഇവിടെ നമുക്ക് കാണാൻ കഴിയുന്നതുപോലെ, ഇൻസ്പെക്ടർ ജാവെർട്ടിന് കുറ്റകൃത്യം നടനല്ല, പ്രവൃത്തിയാണ് - വാൽജീൻ ഒരു അത്ഭുതകരമായ മനുഷ്യനാണെന്ന് അവനറിയാം, പക്ഷേ തന്റെ മുൻകാല കുറ്റകൃത്യം ഇപ്പോഴും തന്നെ കുറ്റവാളിയാക്കുന്നുവെന്നും അയാൾ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അവൻ വിശ്വസിക്കുന്നു. വിശക്കുന്ന തന്റെ ചെറിയ സഹോദരിയെ പോറ്റാൻ ഒരു റൊട്ടി മോഷ്ടിച്ചതായി ആരംഭിച്ച ഒരു കുറ്റകൃത്യത്തിന് നിയമത്തിന്റെ പേരിൽ ഒരു നല്ല മനുഷ്യനെ പിന്തുടരുന്ന ഒരു ജീവിതകാലം! കുറ്റകൃത്യമായാലും പാപമായാലും, രണ്ടിലും അത് ഒന്നുതന്നെയാണ്. കുറ്റകൃത്യവും പാപവും നടനിലാണ്, പ്രവൃത്തിയിലല്ല, ഒരു പ്രത്യേക മനോഭാവത്തോടെ പ്രവൃത്തികൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പാപം വരില്ല എന്ന് പറയുമ്പോൾ കൃഷ്ണൻ ഇവിടെ പറയാൻ ശ്രമിക്കുന്നത് അതാണ്. വാൽജീൻ നിയമത്തിന് മുന്നിൽ ഒരു പാപിയാണ്: അവൻ ഒരു റൊട്ടി മോഷ്ടിച്ചു, ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു, അവൻ ഒരു വ്യാജ പേരിൽ ജീവിച്ചു, നിങ്ങൾ ആ പ്രവൃത്തി അനുസരിച്ച് പോയാൽ നിയമത്തിന് മുന്നിൽ അവന്റെ കുറ്റകൃത്യങ്ങൾ പലതും; നിയമത്തിന്, അവൻ ഇപ്പോൾ ഏതാണ്ട് ഒരു വിശുദ്ധനാണ്, ഒരു നഗരം മുഴുവൻ സ്നേഹിക്കുന്ന ഒരു ദാനശീലനായ ഒരു മനുഷ്യനാണ്, സ്നേഹപൂർവ്വം അതിന്റെ മേയറെ തിരഞ്ഞെടുത്തു, പലർക്കും സഹായകനാണ്, മറ്റുള്ളവർക്ക് നന്മ ചെയ്യാൻ തന്റെ സ്വാതന്ത്ര്യവും ജീവനും പണയപ്പെടുത്താൻ പോലും തയ്യാറാണ് - ഇവ കണക്കാക്കില്ല. നടനെയല്ല, അഭിനയത്തെ പാപമായി കണക്കാക്കുന്ന പഴയകാല മനോഭാവം ബാലിശമാണെന്ന് ഒരു ആധുനിക ഗുരു പറയുന്നു. ഒരു സ്ത്രീ തന്റെ പിതാവിന് മുലപ്പാൽ നൽകുന്നത് എല്ലാ മതങ്ങളിലും പാപമാണ്. ഒരു പിതാവ് മകളുടെ മുല കുടിക്കുന്നതും അങ്ങനെ തന്നെ. എന്നാൽ ലോകത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്നതും ചെലവേറിയതുമായ ചിത്രങ്ങളിൽ ഒന്നിന്റെ പ്രമേയമാണിത്. നൂറുകണക്കിന് മാസ്റ്റർ ചിത്രകാരന്മാർ ഈ രംഗം വരച്ചിട്ടുണ്ട്, ആഘോഷിക്കപ്പെട്ട പ്രതിമകളും ചുവർചിത്രങ്ങളും ഈ പ്രമേയത്തിൽ നിർമ്മിച്ചിട്ടുണ്ട്, എല്ലാം തന്നെ ആ പ്രവൃത്തിയെ ഏറ്റവും കുറഞ്ഞ അളവിൽ അപലപിച്ചുകൊണ്ടാണ്. നേരെമറിച്ച്, അവരെല്ലാം അത് ആഘോഷിക്കുന്നു! ഈ ചിത്രങ്ങൾ, ചുവർചിത്രങ്ങൾ, പ്രതിമകൾ എന്നിവയ്ക്ക് പിന്നിലെ യഥാർത്ഥ കഥ കാരിത്താസ് റൊമാന അല്ലെങ്കിൽ റോമൻ ചാരിറ്റി എന്നാണ്. റോമൻ കോടതി പട്ടിണിയും ദാഹവും മൂലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പെറോ എന്ന സ്ത്രീയുടെ കഥയാണിത്. പെറോ മരിക്കുന്നതുവരെ എല്ലാ ദിവസവും ജയിലിൽ തന്റെ പിതാവിനെ കാണാൻ അനുമതി തേടുകയും അനുമതി നൽകുകയും ചെയ്യുന്നു. പുതുതായി ജനിച്ച കുഞ്ഞിനെയും വഹിച്ചുകൊണ്ട് അവൾ സന്ദർശിക്കാൻ വരുമ്പോൾ, കാവൽക്കാർ അവളെ സമഗ്രമായി തിരഞ്ഞു, അവൾ പിതാവിന് ഭക്ഷണമോ പാനീയമോ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നു, തീർച്ചയായും അവർക്ക് ഒന്നും കണ്ടെത്താനായില്ല. ആഴ്ചകൾ കഴിഞ്ഞിട്ടും പിതാവ് പ്രതീക്ഷിച്ചതുപോലെ മരിക്കാത്തപ്പോൾ അവരുടെ സംശയം വർദ്ധിക്കുന്നു, അവർ കൂടുതൽ സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും അവളിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ ആറ് മാസങ്ങൾക്ക് ശേഷം, എന്താണ് സംഭവിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നു: പെറോ തന്റെ പിതാവിനെ രഹസ്യമായി മുലയൂട്ടുകയായിരുന്നു, അവൾ അദ്ദേഹത്തിന് മുലപ്പാൽ നൽകിയിരുന്നു. കഥയ്ക്ക് സന്തോഷകരമായ ഒരു അന്ത്യമുണ്ട്: എന്താണ് സംഭവിക്കുന്നതെന്ന് അധികാരികൾ മനസ്സിലാക്കുമ്പോൾ, അവളോട് കോപിക്കുന്നതിനുപകരം അവർ സംഭവത്തിൽ വളരെയധികം വികാരാധീനരായി അവളെ വിട്ടയക്കുക മാത്രമല്ല, അവളുടെ പിതാവിനെയും മോചിപ്പിക്കുകയും ചെയ്യുന്നു. പാപം ചെയ്യുന്നത് പ്രവൃത്തിയല്ല, മറിച്ച് പ്രവൃത്തിക്ക് പിന്നിലെ മനോഭാവമാണ്. പ്രവൃത്തിക്ക് പിന്നിലുള്ള വ്യക്തി അതിനെ പാപകരമോ പുണ്യകരമോ ആക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ യുവാക്കൾക്കായി ഒരു ധാർമ്മിക കോഴ്‌സ് വികസിപ്പിച്ചെടുത്തു. കോഴ്‌സിൽ ചർച്ച ചെയ്യാൻ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നൽകിയ ഒരു കേസ് സ്റ്റഡി, ധാർമ്മിക പ്രതിസന്ധിയിലായ ഒരു പെൺകുട്ടിയെക്കുറിച്ചായിരുന്നു. പ്രാദേശിക നദിയിൽ വെള്ളപ്പൊക്കമുണ്ട്, പെൺകുട്ടിയുടെ കാമുകൻ മറുവശത്താണ്. കാമുകൻ ഗുരുതരാവസ്ഥയിലാണ്, അവൾ അവനെ സമീപിച്ച് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവന്നില്ലെങ്കിൽ അവനെ രക്ഷിക്കാൻ ഒരു മാർഗവുമില്ല. കടവിൽ ഒരു ബോട്ട്മാൻ ഉണ്ട്, പക്ഷേ നദിയുടെ കോപം കാരണം അവളെ അക്കരെ കൊണ്ടുപോകാൻ അയാൾ തയ്യാറല്ല; ഒരു വ്യവസ്ഥയിൽ അയാൾ അത് ചെയ്യും: അവൾ സ്വയം അവന് വിട്ടുകൊടുക്കണം. മറ്റ് മാർഗമൊന്നും കണ്ടെത്താതെ, തന്റെ കാമുകനെ രക്ഷിക്കാൻ അവൾ നിരാശയോടെ അത് ചെയ്യുന്നു, കാമുകന്റെ അടുത്തേക്ക് പോയി അവനെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം നദി കരകവിഞ്ഞൊഴുകിയപ്പോൾ അവൾ എങ്ങനെ തന്നിലേക്ക് എത്തി എന്ന് അയാൾ അവളോട് ചോദിക്കുന്നു, അവൾ അവനോട് സത്യം പറയുന്നു. ആൺകുട്ടി കോപാകുലനാകുകയും തന്നോട് അവിശ്വസ്തത കാണിച്ചതിന് അവളെ നിരസിക്കുകയും ചെയ്യുന്നു. പെൺകുട്ടി ബോട്ട്മാൻ്റെ കൈയിൽ സ്വയം സമർപ്പിച്ചപ്പോൾ പാപം ചെയ്തോ ഇല്ലയോ എന്ന് പങ്കെടുക്കുന്നവർ പരസ്പരം ചർച്ച ചെയ്ത ശേഷം തീരുമാനിക്കണമെന്ന് കോഴ്‌സ് ആവശ്യപ്പെട്ടു. പാപം പ്രവൃത്തിയിലാണെങ്കിൽ, അവൾ ചെയ്തു; എന്നാൽ അത് അവൾക്കില്ലാത്ത വ്യക്തിയിലാണെങ്കിൽ. അവളുടെ കാമുകന്റെ ജീവൻ രക്ഷിക്കാൻ അവൾ ഒരു ത്യാഗം ചെയ്യുകയായിരുന്നു, ഒരു ത്യാഗം എല്ലായ്പ്പോഴും ഒരു പുണ്യപ്രവൃത്തിയാണ്. ധർമ്മത്തിനുവേണ്ടി അശ്വത്ഥാമാവിന്റെ മരണത്തെക്കുറിച്ച് ദ്രോണരോട് നുണ പറഞ്ഞപ്പോൾ യുധിഷ്ഠിരൻ ഒരു പാപം ചെയ്തോ? നമ്മൾ പ്രവൃത്തി അനുസരിച്ച് പോയാൽ, അവൻ ചെയ്തു; എന്നാൽ പ്രവൃത്തിക്ക് പിന്നിലെ ഉദ്ദേശ്യം അനുസരിച്ച് പോയാൽ, അവൻ ചെയ്തില്ല. മഹാഭാരതത്തിൽ തന്നെ അഹല്യയുടെയും ഗൗതമന്റെയും മകനെ നമുക്ക് കാണാൻ കഴിയും, അദ്ദേഹത്തെ ചിരകാരി എന്നാണ് വിളിക്കുന്നത്, അതായത് മന്ദഗതിയിലുള്ള പ്രവൃത്തി. അവന്റെ യഥാർത്ഥ പേര് നമുക്കറിയില്ല. അവൻ ഒരു ധർമ്മസങ്കടത്തിലാണ്. വ്യഭിചാരം ചെയ്തതിന് അമ്മയുടെ തല വെട്ടാൻ അവന്റെ പിതാവ് ഗൗതമൻ അവനോട് ആവശ്യപ്പെട്ടു. ഒരാളുടെ പിതാവിനെ അനുസരിക്കാതിരിക്കുന്നത് ഒരു പാപമാണ്. എന്നാൽ ഒരാളുടെ അമ്മയെ കൊല്ലുന്നത് അതിലും വലിയ പാപമാണ്. പിതാവിനെ അനുസരിക്കുകയും അമ്മയെ കൊല്ലുകയും ചെയ്യണോ അതോ തന്നെ അനുസരിക്കാതെ അമ്മയുടെ ജീവൻ രക്ഷിക്കണോ എന്ന് ഇപ്പോൾ ചിരകാരിക്ക് അറിയില്ല. ഒരു വിധത്തിലോ മറ്റൊരു വിധത്തിലോ തീരുമാനമെടുക്കാൻ അവന് കഴിയുന്നില്ല, ഈ ധർമ്മസങ്കടത്തിൽ ഗൗതമൻ മനം മാറി നിരാശയോടെ തന്റെ മുൻ ഉത്തരവ് റദ്ദാക്കാൻ ഓടിയെത്തുമ്പോൾ ധാരാളം സമയം നഷ്ടപ്പെടും. അനുസരണക്കേട് കാണിച്ചതിന് മകനെ പ്രശംസിക്കുന്നു. പാപം പ്രവൃത്തിയിലാണെങ്കിൽ, ചിറകരി പിതാവിനെ അനുസരിക്കാത്തതിലൂടെ പാപം ചെയ്തു. എന്നാൽ അവന്റെ കാരണങ്ങൾ പരിശോധിച്ചാൽ, അവൻ തീർച്ചയായും പാപം ചെയ്തിട്ടില്ല. പിതാവിനെ അനുസരിക്കാതിരിക്കാൻ അവന് ശക്തമായ കാരണങ്ങളുണ്ടായിരുന്നു. പാപം അഭിനയത്തിലല്ല, നടനിലാണ്. അനുസരണക്കേട് ശരിയായ കാരണങ്ങളാൽ സംഭവിക്കുന്നതിനാൽ അത് പാപമല്ല. ഓ0ഓ സുഖദുഃഖങ്ങളെ ഒരുപോലെ നേരിടുമ്പോൾ, നേട്ടവും നഷ്ടവും വിജയവും പരാജയവും ഒരുപോലെ പരിഗണിക്കണമെന്ന് കൃഷ്ണൻ പറയുമ്പോൾ, പാപം സംഭവിക്കുകയില്ല എന്ന് പറയുമ്പോൾ, കൃഷ്ണൻ പറയുന്നതിലും വളരെ കൂടുതലാണ് അർത്ഥമാക്കുന്നത്. ഇത് മനസ്സിലാക്കാൻ, ഒരു കുഞ്ഞ് ഗർഭപാത്രത്തിനുള്ളിൽ നിന്ന് അമ്മയെ ചവിട്ടുന്ന കാര്യം എടുക്കാം - എല്ലാ കുഞ്ഞുങ്ങളും അങ്ങനെ ചെയ്യുന്നു. സ്വന്തം അമ്മയെ ചവിട്ടുന്നത് വലിയ പാപമാണെന്ന് നമുക്കറിയാം. പക്ഷേ കുഞ്ഞ് അമ്മയെ ചവിട്ടുന്നതിലൂടെ എന്തെങ്കിലും പാപം ചെയ്യുമോ? തീർച്ചയായും ഇല്ല, നാമെല്ലാവരും സമ്മതിക്കുന്നു. പക്ഷേ എന്തുകൊണ്ട്? കാരണം കുഞ്ഞിന് ഇതുവരെ ഒരു അഹങ്കാരവുമില്ല, കുറഞ്ഞത് സജീവമായ അഹങ്കാരവുമില്ല. ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിലെ ഒരു രസകരമായ രംഗത്തിൽ , ദീപിക അവതരിപ്പിച്ച മീനമ്മ, ഉറക്കത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച തന്റെ സുഹൃത്ത് രാഹുലിനെ, അതേ കിടക്കയിൽ ഉറങ്ങുകയായിരുന്ന, കിടക്കയിൽ നിന്ന് പകുതി ദൂരം തള്ളിവിടുന്ന ഒരു കിക്ക് കൊടുക്കുന്നു. ഉറങ്ങുന്ന ഏതൊരു പുരുഷനെയും ചവിട്ടുന്നത് പാപമാണ്, പക്ഷേ ഇവിടെ മീനമ്മ പാപം ചെയ്യുന്നുണ്ടോ? ആരും അങ്ങനെ പറയില്ല. കാരണം ഉറക്കത്തിൽ അവൾക്ക് അഹങ്കാരമില്ല. അതുപോലെ, നിങ്ങൾ നിങ്ങളുടെ ഭർത്താവിനെയോ ഭാര്യയെയോ ഉറക്കത്തിൽ ചവിട്ടിയാൽ അത് പാപമാകുമോ? തീർച്ചയായും ഇല്ല, അതേ കാരണത്താൽ: ഉറങ്ങുന്നയാൾ എന്ന നിലയിൽ അയാൾക്ക് അല്ലെങ്കിൽ അവൾക്ക് അഹങ്കാരമില്ല. നിങ്ങൾക്ക് അഹങ്കാരം ഇല്ലെങ്കിൽ, നിങ്ങളുടെ ഒരു പ്രവൃത്തിയും പാപമല്ല. ഈ വാദം കൂടുതൽ വിശദീകരിച്ചാൽ, നിങ്ങൾ അഹങ്കാരപരമായ ഉദ്ദേശ്യങ്ങളില്ലാതെ എന്തെങ്കിലും ചെയ്താൽ, നിങ്ങൾ ചെയ്യുന്നത് പാപമാകില്ല. ആഗ്രഹങ്ങളില്ലാത്ത പ്രവൃത്തികളെ, നിങ്ങൾക്ക് സ്വയം ഒന്നും ആഗ്രഹിക്കാത്ത പ്രവൃത്തികളെ നിഷ്കാമ കർമ്മം എന്ന് വിളിക്കുന്നു. നിഷ്കാമ കർമ്മത്തിൽ, ഫലങ്ങളിൽ ആസക്തിയില്ലാത്ത പ്രവൃത്തികൾ നിങ്ങൾ ചെയ്യുന്നു, വിജയമോ നഷ്ടമോ നിങ്ങൾക്ക് ഒരു വ്യത്യാസവും വരുത്തുന്നില്ല, ലാഭമോ നഷ്ടമോ നിങ്ങൾക്ക് ഒരു വ്യത്യാസവും വരുത്തുന്നില്ല. കൃഷ്ണൻ അർജുനനോട് ആവശ്യപ്പെടുന്നത് അതാണ്: സുഖത്തെയും ദുഃഖത്തെയും ഒരുപോലെ കാണുക, അതുപോലെ ലാഭനഷ്ടങ്ങളെയും വിജയപരാജയങ്ങളെയും ഒരുപോലെ കാണുക, തുടർന്ന് യുദ്ധത്തിൽ ഏർപ്പെടുക. ഇങ്ങനെ പോരാടിയാൽ നിങ്ങൾക്ക് പാപം സംഭവിക്കില്ല. നിഷ്കാമ കർമ്മ ചൈതന്യത്തിൽ, അഹങ്കാര ലക്ഷ്യങ്ങളില്ലാതെ, അഹങ്കാരമില്ലാതെ, യുദ്ധത്തിന് പോകാനാണ് കൃഷ്ണൻ അർജുനനോട് ആവശ്യപ്പെടുന്നത്, ആ ചൈതന്യത്തിൽ പ്രവർത്തിച്ചാൽ അയാൾക്ക് പാപം സംഭവിക്കില്ലെന്ന് ഉറപ്പുനൽകുന്നു. ഈശ്വരാർപ്പണബുദ്ധി, സ്വധർമ്മബുദ്ധി എന്നിവയാൽ ചെയ്യുന്ന കർമ്മങ്ങളാണ് ആത്മാവിൽ നിഷ്കാമ കർമ്മത്തിന് തുല്യം. നമുക്ക് ഇഷ്ടമില്ലാത്തതും എന്നാൽ നമ്മൾ ചെയ്യേണ്ടതുമായ എന്തെങ്കിലും ചെയ്യേണ്ടിവരുമ്പോൾ, അർജുനൻ യുദ്ധക്കളത്തിൽ ചെയ്യേണ്ടതുപോലെ, നമ്മുടെ ജീവിതത്തിലെ മിക്ക സമയത്തും നാമെല്ലാവരും ചെയ്യേണ്ടതുപോലെ, അത് സ്വധർമ്മ ബുദ്ധിയോടെ ചെയ്യുക - ഇതാണ് എന്റെ ധർമ്മം, ഇതാണ് എന്റെ കടമ, ഇത് ഞാൻ ചെയ്യാൻ ബാധ്യസ്ഥനാണ് എന്ന മനോഭാവത്തോടെ. നിങ്ങൾ സ്വയം എന്തെങ്കിലും നേടുന്നതിനു വേണ്ടിയല്ല, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന മനോഭാവത്തോടെ ചെയ്യുക. ഈശ്വരപന നിധിയോടെ ചെയ്യുക - ദൈവത്തെ ആരാധിക്കുന്ന ഒരു പ്രവൃത്തിയായി നിങ്ങൾ അത് ചെയ്യുന്നു എന്ന മനോഭാവത്തോടെ, അപ്പോൾ നിങ്ങൾക്ക് പാപം സംഭവിക്കില്ല. കൃഷ്ണന്റെ വിപ്ലവകരമായ പ്രസ്താവന. ഭഗവാൻ രമണ മഹർഷി ഉപദേശ ശരത്തിൽ പറഞ്ഞപ്പോൾ അത് മനോഹരമായി ഇട്ടു. ഈശ്വരാഅർപിതം നീച്ഛയായാ കൃതം ചിത്ത-ശോധകം മുക്തി-സാധകം. [ഉപദേശ സാരം 3] "എന്തെങ്കിലും ആഗ്രഹിക്കുന്നതുകൊണ്ടല്ല, ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് പ്രവൃത്തികൾ ദൈവത്തിന് സമർപ്പിക്കുന്നതെങ്കിൽ, അവ നിങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കുകയും നിങ്ങളെ മോക്ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു." ഈ ശ്ലോകം ഉപദേശ സാരത്തിലെ മുൻ ശ്ലോകവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു, അത് പറയുന്നത്; kr i ti-മഹോദധൌ പടന-k a അരണം ഫലം അസ ആ സ്വതം ഗതി-നിരോധകം. "[മുൻ ഉപന്യാസങ്ങളിൽ ചർച്ച ചെയ്തതുപോലെ ജീവിതഗ്രന്ഥങ്ങൾ] പ്രവൃത്തികളുടെ [ഫലങ്ങളാണ്] [സംസരത്തിന്റെ] വിശാലമായ സമുദ്രത്തിലേക്ക് വീഴാൻ കാരണം. [കൂടാതെ] അവയുടെ തിരിച്ചുവരവുകൾ അനിശ്ചിതവും പാതയിലെ തടസ്സങ്ങളുമാണ്." അതുകൊണ്ട് ലോകസംഗ്രഹത്തിനായി ചെയ്യുന്ന പവിത്രമായ അസ്തിത്വത്തിന്റെ ആരാധനയായി ദൈവത്തിന് സമർപ്പിച്ചുകൊണ്ട്, നല്ലതോ ചീത്തയോ ആകട്ടെ, വിജയമോ പരാജയമോ ആകട്ടെ, സന്തോഷമോ ദുഃഖമോ ആകട്ടെ, അവയുടെ ഫലങ്ങൾ ലോകത്തിന് സമർപ്പിക്കുന്നതിലൂടെ, ലാഭനഷ്ടങ്ങളെ തുല്യമായി കണക്കാക്കുന്നതിലൂടെ, എല്ലാ ഫലങ്ങളെയും സമചിത്തതയോടെ സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് പാപം സംഭവിക്കുന്നില്ല. ഓ0ഓ കൃഷ്ണൻ മറ്റൊരു തലത്തിൽ പറയുന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയും: അകർമ്മത്തെക്കുറിച്ച്. അതാണ് കൃഷ്ണൻ പറയുന്നത്, നിങ്ങൾക്ക് സുഖവും ദുഃഖവും ഒരുപോലെയാണെങ്കിൽ, ലാഭവും നഷ്ടവും വിജയവും പരാജയവും ഒരുപോലെയാണെങ്കിൽ, യുദ്ധത്തിൽ നിങ്ങൾ കൊല്ലപ്പെട്ടാലും അത് പാപമാകില്ല. സുഖവും ദുഃഖവും ഒരുപോലെ കണക്കാക്കാൻ, ലാഭവും നഷ്ടവും ഒരുപോലെ കണക്കാക്കാൻ, വിജയവും പരാജയവും ഒരുപോലെ കണക്കാക്കാൻ, നിങ്ങൾ അഹങ്കാരമില്ലാത്തവരായിരിക്കണം, നിങ്ങൾ അഹങ്കാരമില്ലാത്തവരാണെങ്കിൽ, നിങ്ങൾ ചെയ്യുന്നത് പാപമല്ല. കാരണം പാപം പ്രവൃത്തിയിലല്ല, മറിച്ച് നടന്റെ അവസ്ഥയിലോ, മനോഭാവത്തിലോ, അഹങ്കാരമില്ലാത്ത അവസ്ഥയിലോ മറ്റോ ആണ്. അഹങ്കാരമില്ലാതെ യുദ്ധം ചെയ്യൂ, അതാണ് കൃഷ്ണൻ അർജുനനോട് പറയുന്നത്. നീ അഹങ്കാരമില്ലാത്തവനാണെങ്കിൽ, സ്വാഭാവികമായും സന്തോഷവും ദുഃഖവും നിനക്ക് ഒരുപോലെയായിരിക്കും, വിജയവും പരാജയവും നിനക്ക് ഒരുപോലെയായിരിക്കും, ലാഭവും നഷ്ടവും നിനക്ക് ഒരുപോലെയായിരിക്കും. അഹങ്കാരം സന്തോഷത്തെയും ദുഃഖത്തെയും സന്തോഷമായും ദുഃഖമായും കാണുന്നു, വിജയത്തെയും നഷ്ടത്തെയും അഹങ്കാരം വിജയമായും നഷ്ടമായും കാണുന്നു, അഹങ്കാരം ലാഭത്തെയും നഷ്ടത്തെയും ലാഭത്തെയും നഷ്ടത്തെയും അഹങ്കാരം പോലെ കാണുന്നു. അഹങ്കാരമില്ലാത്ത പ്രവൃത്തികളെ അകർമം എന്ന് വിളിക്കുന്നു, നടനില്ലാത്ത പ്രവൃത്തികൾ, ഒരു കർത്താവിന്റെ സാന്നിധ്യമില്ലാതെ കാര്യങ്ങൾ ചെയ്യുന്നു. ചിലപ്പോൾ അകർമയെ നിഷ്ക്രിയത്വത്തിൽ നിന്ന് വേർതിരിച്ചറിയാൻ, പ്രവർത്തനരഹിതം എന്ന് വിവർത്തനം ചെയ്യുന്നു. ചൈനക്കാർക്ക് കൃത്യമായി ഒരേ അർത്ഥമുള്ള ഒരു പദമുണ്ട്: വീ-വൈ, അതായത് ശൂന്യമായ പ്രവൃത്തി, പ്രവർത്തനരഹിതമായ പ്രവൃത്തി, നടനില്ലാത്ത പ്രവൃത്തി, നടൻ ഇല്ലാത്ത പ്രവൃത്തി. ഗീതയിൽ കൃഷ്ണൻ ഏറ്റവും ഉയർന്ന രീതിയിൽ സ്തുതിക്കുന്ന ഒരു പദമാണ് അകർമ്മം. പിന്നീട് കൂടുതൽ വിശദമായി നമ്മൾ കാണാൻ പോകുന്നതുപോലെ, കൃഷ്ണൻ പറയുന്നു: കർമ്മണോ ഹ്യപി ബോധവ്യം ബോദ്ധവ്യം ച വികർമണഃ അകർമനശ്ച ബോധ്യം ഗഹനാ കർമ്മണോ ഗതിഃ ll 4.17 ll കർമ്മണി-അകർമ യഃ പശ്യേദ് അകർമണി ച കർമ്മ യഃ സ ബുദ്ധിമാൻ മനുഷ്യേഷു സ യുക്തഃ കൃത്സ്നകർമ്മകൃത് ll 4.18 ll "കർമ്മം എന്താണെന്നും നിഷിദ്ധമായ കർമ്മങ്ങൾ എന്താണെന്നും നാം മനസ്സിലാക്കണം. കർമ്മമില്ലായ്മ (അകർമ്മം) എന്താണെന്നും നാം മനസ്സിലാക്കണം. കർമ്മത്തിന്റെ വഴികൾ മനസ്സിലാക്കാൻ പ്രയാസമാണ്. കർമ്മത്തിൽ കർമ്മമില്ലായ്മയെയും കർമ്മമില്ലായ്മയിൽ കർമ്മത്തെയും തിരിച്ചറിയുന്നവനാണ് മനുഷ്യരിൽ ഏറ്റവും ബുദ്ധിമാൻ; അവൻ ഒരു യോഗിയാണ്, അവൻ ചെയ്യേണ്ടതെല്ലാം ഇതിനകം ചെയ്തുകഴിഞ്ഞു." മറ്റൊരിടത്ത് കൃഷ്ണൻ പറയുന്നു: നൈവ കിഞ്ചിത് കരോമീതി യുക്തോ മന്യേത തത്ത്വവിത് പശ്യൻ ശൃൺവൻ സ്പൃശൻ ജിഘ്രൻ അഷ്‌നൻ ഗച്ചൻ സ്വപൻ ശ്വസൻ ll 5.8 ll പ്രലാപൻ വിസൃജൻ ഗൃഹ്ണാൻ ഉന്മിഷൻ നിമിഷാനപി ഇന്ദ്രിയാണി ഇന്ദ്രിയാർത്ഥേഷു വർത്താന്ത ഇതി ധാരയൻ ll 5.9 ll "സത്യം അറിയുന്ന യോഗി താൻ ഒന്നും ചെയ്യുന്നില്ലെന്ന് കരുതുന്നു - കാണുമ്പോഴും കേൾക്കുമ്പോഴും സ്പർശിക്കുമ്പോഴും മണക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പോകുമ്പോഴും ഉറങ്ങുമ്പോഴും ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വിടുമ്പോഴും കണ്ണുകൾ പിടിച്ചെടുക്കുമ്പോഴും തുറക്കുമ്പോഴും അടയ്ക്കുമ്പോഴും - ഇന്ദ്രിയങ്ങളാണ് ഇന്ദ്രിയങ്ങൾക്കിടയിൽ ചലിക്കുന്നതെന്ന് അയാൾക്ക് ബോധ്യമുണ്ട്." യഥാർത്ഥ യോഗി ഒരു അകർത്തനാണ് - നടനല്ലാത്തവൻ, കർമ്മമില്ലാത്തവൻ, കർമ്മനിരതൻ, അതേസമയം കാണുക, സ്പർശിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക, വരിക, പോകുക തുടങ്ങി നാമെല്ലാവരും ദിവസവും ചെയ്യുന്ന ആയിരക്കണക്കിന് കാര്യങ്ങൾ ചെയ്യുന്നു. കൃഷ്ണൻ, രുക്മിണി, ദുർവാസാവ് എന്നിവരെക്കുറിച്ചുള്ള മനോഹരമായ ഒരു കഥയുണ്ട്. ഒരിക്കൽ ദുർവാസാവ് കൃഷ്ണനെ കാണാൻ വന്നു, പക്ഷേ നദിയിൽ വെള്ളം നിറഞ്ഞിരുന്നതിനാൽ യമുനയുടെ മറുവശത്ത് നിർത്തേണ്ടിവന്നു. കൃഷ്ണൻ രുക്മിണിയോട് മുനിക്ക് കുറച്ച് ഖീർ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, അവൾ സന്തോഷത്തോടെ കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു. യമുനയിലെത്തിയപ്പോഴാണ് രുക്മിണി നദി ഒഴുകുന്നത് മനസ്സിലാക്കിയത്. അവൾ കൃഷ്ണന്റെ അടുത്തേക്ക് മടങ്ങി, വെള്ളപ്പൊക്കം കാരണം നദി മുറിച്ചുകടക്കാൻ കഴിയില്ലെന്ന് അവനോട് പറഞ്ഞു. കൃഷ്ണൻ ചിരിച്ചുകൊണ്ട് അവളോട് നദിയിലേക്ക് മടങ്ങാനും കൃഷ്ണൻ ഒരു യഥാർത്ഥ ബ്രഹ്മചാരിയാണോ എന്ന് പറയാനും, അവൾ പിരിഞ്ഞ് അവൾക്ക് വഴിമാറിക്കൊടുക്കാനും പറഞ്ഞു. രുക്മിണി ഇപ്പോൾ ചിരിച്ചു - കൃഷ്ണൻ അവളുടെ ഭർത്താവും കുട്ടികളുടെ പിതാവുമാണ്, കൃഷ്ണൻ ഒരു ബ്രഹ്മചാരി അല്ലെന്ന് അവൾക്കറിയാമായിരുന്നു, പക്ഷേ കൃഷ്ണൻ നിർബന്ധിച്ചു, അവൾ പോയി, ഇപ്പോഴും ചിരിച്ചു. കൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ രുക്മിണി യമുനയോട് പറഞ്ഞപ്പോൾ നദി പിളർന്നു വഴിമാറി. രുക്മിണി നദി മുറിച്ചുകടന്ന് മറുവശത്തുള്ള മുനിയുടെ അടുത്തേക്ക് പോയി അദ്ദേഹത്തിന് ഖീർ നൽകി. അദ്ദേഹം ഖീർ കഴിച്ചു കഴിഞ്ഞപ്പോൾ രുക്മിണി ഒഴിഞ്ഞ പാത്രങ്ങൾ ശേഖരിച്ചു, യമുനയുടെ അടുത്തെത്തിയപ്പോഴാണ് നദിയിൽ ഇപ്പോഴും വെള്ളം ഒഴുകുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായത്. അവൾ തിരികെ മുനിയുടെ അടുത്തേക്ക് പോയി ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. ദുർവാസാവ് ചിരിച്ചുകൊണ്ട് അവളോട് നദിയിലേക്ക് മടങ്ങാനും ദുർവാസാവ് ഖീർ കഴിച്ചിട്ടില്ലെങ്കിൽ അവൾ വേർപിരിയുകയും വഴിമാറുകയും ചെയ്യണമെന്ന് പറഞ്ഞു. അപ്പോഴേക്കും രുക്മിണി പൂർണ്ണമായും ആശയക്കുഴപ്പത്തിലായി, പക്ഷേ മുനി ആവശ്യപ്പെട്ടതുപോലെ അവൾ ചെയ്തു, പക്ഷേ അവൻ മുഴുവൻ ഖീർ കഴിക്കുന്നത് അവൾ സ്വന്തം കണ്ണുകൊണ്ട് കണ്ടിരുന്നു. തീർച്ചയായും, യമുന തന്റെ വെള്ളം ഭാഗിച്ച് വഴിമാറിക്കൊടുത്തു. രുക്മിണിക്ക് അകർമ്മം എങ്ങനെയാണെന്നും അത് നമുക്ക് എങ്ങനെയാണെന്നും മനസ്സിലാക്കാൻ ഈ മുഴുവൻ എപ്പിസോഡും ഒരു പാഠമായിരുന്നു. ഒരാൾ ഒരു അകർത്തനാണെങ്കിൽ, സംഭവിക്കുന്നതിന്റെ സാക്ഷിയാണെങ്കിൽ, സംഭവിക്കേണ്ട കാര്യങ്ങൾക്ക് ഒരു നിമിത്തമാണെങ്കിൽ, എന്തും ചെയ്യാൻ കഴിയും, പക്ഷേ അത് ചെയ്യാതിരിക്കുകയും ചെയ്യാം. അകർമ്മ എന്നാൽ നിങ്ങൾ വെറും ഒരു നിമിത്തമായി മാറുന്നതാണ് - ഒരു ഉപകരണം, ഒരു ഭാഗം, പ്രവൃത്തികൾ സംഭവിക്കുന്നതിനുള്ള ഒരു ഉപകരണം. ഗീതയിലെ ഒരു ഘട്ടത്തിൽ, വിശ്വരൂപ ദർശന യോഗത്തിൽ, കൃഷ്ണൻ അർജുനനോട് പറയുന്നു, യുദ്ധക്കളത്തിൽ നിൽക്കുന്ന എല്ലാ മനുഷ്യരെയും - വിധി, അസ്തിത്വം, ദൈവം, സമഷ്ടി പ്രാരാബ്ധം, പ്രപഞ്ച ഇച്ഛാശക്തി, നമ്മൾ ഏത് പദം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നുവോ, അങ്ങനെ - താൻ കൊന്നു കഴിഞ്ഞു, അപ്പോൾ അർജുനൻ ഒരു നിമിത്തമാകണം: തസ്മാത് ത്വാം ഉത്തിഷ്ഠ യശോ ലാഭസ്വ ജിത്വാ ശത്രുൻ ഭുങ്ക്ഷ്വാ രാജ്യം സമൃദ്ധം മായൈവൈതേ നിഹതാഃ പൂർവമേവ നിമിത്ത-മാത്രം ഭാവ സവ്യസാച്ചിൻ ll 11.33 ll "അതുകൊണ്ട്, അർജ്ജുനാ, എഴുന്നേറ്റു മഹത്വം നേടൂ. നിന്റെ ശത്രുക്കളെ തോൽപ്പിച്ച് സമ്പന്നമായ രാജ്യം ആസ്വദിക്കൂ. അവരെയെല്ലാം ഞാൻ ഇതിനകം കൊന്നു കഴിഞ്ഞു. കാര്യങ്ങൾ നടക്കാനുള്ള ഒരു ഉപാധി മാത്രമായിരിക്കൂ!" നിമിത്തമാകുക എന്നാൽ അകർമം ചെയ്യുക എന്നതാണ്! നിങ്ങൾ അകർമം ചെയ്യുമ്പോൾ, കാര്യങ്ങൾ ഒഴുകി പോകാനുള്ള ഒരു വഴിയായി നിങ്ങൾ മാറുന്നു, കൃഷ്ണന്റെ സംഗീതം ഒഴുകി പോകാനുള്ള ഓടക്കുഴൽ പോലെ. കാര്യങ്ങൾ നിങ്ങളിലൂടെയാണ് സംഭവിക്കുന്നത്, നിങ്ങൾ അവ ചെയ്യുന്നില്ല, നിങ്ങൾ ചെയ്യുന്ന ആൾ അല്ല. നിങ്ങൾ ചെയ്യുന്ന ആളല്ലെങ്കിൽ, സ്വാഭാവികമായും, ആ പ്രവൃത്തികൾക്ക് നിങ്ങൾക്ക് പാപമില്ല. ആകസ്മികമായി, നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾ അകർമ്മം ചെയ്യുമ്പോൾ, നിങ്ങൾ ഒരു അകർത്താവാകുമ്പോൾ, നിങ്ങളുടെ എല്ലാ പ്രവൃത്തികളും, അവയെ നിങ്ങളുടെ പ്രവൃത്തികൾ എന്ന് വിളിക്കാമെങ്കിൽ, അവ മിഴിവുള്ളതായി മാറുന്നു. ഇതാണ് ഏറ്റവും ഉയർന്ന പ്രകടന മികവ്. നിങ്ങളുടെ പ്രവൃത്തികളിൽ നിങ്ങൾ ഇല്ലാത്തിടത്തോളം കാലം നിങ്ങൾ നിങ്ങളുടെ പ്രവൃത്തികളിൽ മികവ് പുലർത്തുന്നു! കൃഷ്ണന് അറിയാം, അർജുനന്റെ പേര് ഇതിനകം തന്നെ മികവിന്റെ പര്യായമാണ്, അയാൾക്ക് അകർമ്മത്തിന്റെ തലത്തിലേക്ക് ഉയരാൻ കഴിയുമെങ്കിൽ, അവനിൽ നിന്ന് പുറത്തുവരുന്ന ഓരോ പ്രവൃത്തിക്കും ഏറ്റവും ഉയർന്ന മികവിന്റെ മുദ്ര ഉണ്ടായിരിക്കും. അപ്പോൾ കൃഷ്ണൻ നമ്മെ പഠിപ്പിക്കുന്നത്, നമ്മുടെ മനസ്സിന് യോജിക്കാത്ത, നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് മാത്രമല്ല , അർജുനന്റെ കാര്യത്തിൽ, ഇപ്പോഴത്തെ യുദ്ധത്തിലെന്നപോലെ, ഏറ്റവും ഉയർന്ന തലത്തിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നും കൂടിയാണ്. സന്തോഷത്തിലും ദുഃഖത്തിലും, വിജയത്തിലും പരാജയത്തിലും, ലാഭത്തിലും നഷ്ടത്തിലും ഒരേപോലെ പ്രവൃത്തികൾ ചെയ്യുമ്പോൾ, നിങ്ങൾ അഹങ്കാരമില്ലാത്തവനാണ്, അഹങ്കാരമില്ലായ്മയാണ് മികവിന്റെ കല. യോഗ കർമ്മസു കൗശലം, ഗീതയിൽ കൃഷ്ണൻ പറയുന്നു - യോഗ എന്നാൽ പ്രവൃത്തിയിലെ മികവാണ്. ഏറ്റവും ഉയർന്ന മികവിലേക്കുള്ള പാത അകർമ്മത്തിലൂടെയാണ്, അതായത് പ്രവർത്തനരഹിതമായ പ്രവൃത്തിയിലൂടെയാണ്. ഗീത അതിന്റെ ഉന്നതതലത്തിൽ, നിഷ്ക്രിയ കർമ്മത്തിന്റെ കലയെക്കുറിച്ചുള്ള ഒരു പുസ്തകമാണ്. ഓർക്കുക: കർത്തൃത്വം ഒരു മിഥ്യയാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുന്നില്ല. അവ നമ്മളിലൂടെയാണ് സംഭവിക്കുന്നത്. നമ്മുടെ ഈഗോകൾ ഇതിനോട് യോജിക്കാൻ അനുവദിക്കില്ലെങ്കിലും. copy
യം യം ലോകം മനസാ സംവിഭാതി വിശുദ്ധസത്ത്വ: കാമയതേ യാംശ്ച കാമാന്‍ തം തം ലോകം ജയതേ താംശ്ച കാമാം സ്തസ്‍മാദാത്മജ്ഞം ഹ്യര്‍ച്ചയേദ്‍ ഭൂതികാമ: 1.3.10 മുണ്ഡകം വിശുദ്ധമായ അന്ത:കരണത്തോടു കൂടിയ മനുഷ്യന്‍ ഭോഗങ്ങളില്‍നിന്നും സര്‍വ്വഥാ വിരക്തനായി നിര്‍മ്മലമായ അന്ത:കരണത്തോടെ നിരന്തരമായി പരബ്രഹ്മ പരമേശ്വരനെ ധ്യാനിക്കുന്നുവെങ്കില്‍ അപ്പോള്‍ അദ്ദേഹത്തെ പ്രാപിക്കുവാന്‍ അവനു കഴിയുന്നു. എന്നാല്‍ അവന്‍ സര്‍വ്വഥാ നിഷ്‍ക്കാമനായിരിക്കുന്നില്ലെങ്കില്‍ എന്തെല്ലാം ലോകാഭിലാഷങ്ങളെപ്പറ്റി ചിന്തിയ്ക്കുന്നുവോ അപ്രകാരം ഏതെല്ലാം ഭോഗങ്ങളെ ഇച്ഛിക്കുന്നുവോ അതാതിന്റേതായ ലോകങ്ങളെ ജയിച്ചടക്കുന്നു. ആ ലോകങ്ങളില്‍ പോവുകയും അവിടുള്ള ഭോഗങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യത്തെ അഭിലഷിക്കുന്ന മനുഷ്യന്‍ ശരീരത്തില്‍നിന്നും ഭിന്നമായി ആത്മാവിനെ അറിയുന്ന അന്ത:കരണയുക്തമായ വിവേക പുരുഷനെ സേവിക്കുകയും സല്‌ക്കരിക്കുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ അവന്‍ തനിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും എന്തെല്ലാം ആഗ്രഹിക്കുന്നുവോ അത്‍ പൂര്‍ണ്ണമായി ഭവിയ്ക്കുന്നു. മനുഷ്യനില്‍ കുടികൊള്ളുന്ന അപാരശക്തിയെ കുറിച്ച്‍ ഇതില്‍ പ്രതിപാദിയ്ക്കുന്നു. മനസ്സില്‍ ഏതൊന്നിനെയാണോ യം യം ലോകം ഏതേത്‍ വിധം ലോകങ്ങളെയാണോ മനസാ സംവിഭാതി, മനസ്സുകൊണ്ട്‍ വിഭാവനം ചെയ്യുന്നത്‍, തം തം ലോകം ജയതേ എന്ന്‍ പറയുന്നു. ഏതൊന്നിനെയാണോ ധ്യാനിയ്ക്കുന്നത്‍, ഒരു ഉറച്ച തീരുമാനത്തില്‍, അചഞ്ചലമായ തീരുമാനത്തില്‍ ഉറച്ചുനിന്ന്‍, അത്‍ നേടണമെന്ന ഉല്‍ക്കടമായ അഭിലാഷമുണ്ടാക്കിയെടുത്താല്‍, അത്തരത്തിലുള്ള ഭാവനയെ നിര്‍മ്മിയ്ക്കാന്‍ കഴിഞ്ഞാല്‍, തം തം ലോകം ജയതേ, തീര്‍ച്ചയായും ആ ലോകത്തെ, ആ കാര്യത്തെ, ജയിയ്ക്കാം, നേടാം എന്ന്‍ ഘോഷിയ്ക്കുന്നു. ഈ സിദ്ധാന്തം ഭൗതിക കാര്യങ്ങളില്‍ പലര്‍ക്കും അനുഭവവേദ്യമാണ്‌ എന്നത്‍ അവിതര്‍ക്കമാണല്ലൊ. എന്നാല്‍ ഇതേ സിദ്ധാന്തംതന്നെ അലൗകികതയിലേയ്ക്കെത്തുമ്പോള്‍, അവിടെ ഈ വാദം വിലപ്പോവില്ല. ഇതിനോടുകൂടി ഒരു നിബന്ധനകൂടി വെയ്ക്കുന്നുണ്ട്‍. ആ നിബന്ധനയാണ്‌ സംവിഭാതി വിശുദ്ധസത്ത്വ: എന്നത്‍. ഇത്രയേഉള്ളു. വിശുദ്ധ അന്ത:കരണത്താല്‍ വിഭാവനം ചെയ്യുന്നുവെങ്കില്‍ ബ്രഹ്മത്തെ ഗ്രഹിയ്ക്കാം എന്ന്‍ പറയുന്നു. copy
ഗജേന്ദ്രമോക്ഷം. ഭാഗവതം...8.2,3,4 ത്രികൂടപര്‍വ്വതത്തില്‍ അനേകം ജീവജാലങ്ങള്‍, അനേകം ജന്തുക്കള്‍, സുഖമായി വസിക്കുന്നു. അവിടെ ഒരു ആനക്കൂട്ടം. ആ ആനക്കൂട്ടത്തിന്‌ ഒരു നേതാവ്‍, ഒരു ലീഡര്‍ ഉണ്ട്‍, പേര്‌ ഗജേന്ദ്രന്‍. സാധാരണ സിംഹത്തിനാണ്‌ വനരാജന്‍, മ്ര്‌ഗരാജന്‍ എന്നൊക്കെ പറയാറ്‍. ഇവിടെ ആനക്കൂട്ടത്തിന്റെ നേതാവിനാണ്‌ ആ കാട്ടിലെ ലീഡര്‍ എന്ന അര്‍ത്ഥത്തില്‍ ഗജേന്ദ്രന്‍ എന്ന പേര്‌ കിട്ടിയിട്ടുള്ളത്‍. അത്രൈകദാ തദ്‍ഗിരി കാനനാശ്രയ: കരേണുഭിര്‍ വാരണയൂഥപത്‍ ചരന്‍ സകണ്ടകാന്‍ കീചകവേണുവേത്രവദ്‍ വിശാല ഗുല്‍മം പ്രരുജന്‍ വനസ്പതീന്‍ വാരണയൂഥപത്‍ - വാരണം എന്നാല്‍ ആന. വാരണം എന്നാല്‍ വിഘ്നം, തടസ്സം എന്നും അര്‍ഥമുണ്ട്‍. ഇവിടെ ഗജം എന്നര്‍ഥം. വാരണയൂഥമെന്നാല്‍ ആനക്കൂട്ടം. അതിന്റെ പതി, നായകന്‍ എന്ന്‍ വാരണയൂഥപത്‍ എന്ന വാക്കിനര്‍ഥം. എന്താ തനിക്ക്‍ അവിടേയ്ക്കൊക്കെ ഒന്ന്‍ വന്നുകൂടേ എന്ന്‍ തിരുമനസ്സ്‍ ഒരിക്കല്‍ നമ്പ്യാരോട്‍ ചോദിച്ചപ്പൊ, നമ്പ്യാര്‌ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. വാരണമുണ്ടങ്ങയ്ക്കകത്ത്‍ കേറാന്‍ വാരണമുണ്ടടിയനകത്ത്‍ കേറാന്‍ അതുമാത്രമല്ല - അരിയുണ്ടശിക്കാനങ്ങയ്ക്കനവധി അരിയുണ്ടടിയനവിടേക്കുഗമിക്കാന്‍ അങ്ങയ്ക്ക്‍ അകത്തുകേറാന്‍ വാരണമുണ്ട്‍, ആനയുണ്ട്‍. എന്നാല്‍ അതുപോലെയല്ല എന്റെ കാര്യം. എനിക്ക്‍ അകത്തു കയറാന്‍ വാരണമുണ്ട്‍, വിഘ്നമുണ്ട്‍, വിലക്കുണ്ട്‍. അങ്ങക്ക്‍ അശിക്കാന്‍, ഭക്ഷിക്കാന്‍ ധാരാളം അരിയുണ്ട്‍, അങ്ങയെ കാണാന്‍ വരാന്‍ എനിക്ക്‍ കുറെ അരിയുണ്ട്‍, അരി-ശത്രു- ശത്രുക്കളുമുണ്ട്‍, എന്ന്‍ കവിയുടെ മറുപടിയും വന്നു. വാരണങ്ങളൊക്കെ നീക്കി പ്രതിമാസം ഒരു അലവന്‍സ്‍ തിരുമനസ്സ്‍ തീര്‍പ്പാക്കി എന്നൊക്കെ കഥകളുണ്ട്‍. വാരണശബ്ദം വന്നപ്പൊ സൂചിപ്പിച്ചതാണ്‌ ഇത്‌. അല്ലാതെ സാംഗത്യമൊന്നുമില്ല. ആ ഗജേന്ദ്രന്‍ ആനക്കൂട്ടത്തെയും കൂട്ടി, പിടിയാനകളുടെയും മറ്റ്‍ കൊമ്പനാനകളുടെയും കൂടേ കാട്ടിലൂടെ, അവിടെയുള്ള വമ്പന്‍ മരങ്ങളെയും വള്ളിപ്പടര്‍പ്പുകളെയും കൂര്‍ത്തുമൂര്‍ത്ത മുള്ളുകളുള്ള മരങ്ങളെയും എല്ലാം കുത്തിമറിച്ചിട്ട്‍ കാട്‍ മുഴുവനും ഇളക്കിമറിച്ച്‍ കാടിനെ മുഴുവനും നാടാക്കി മാറ്റി നശിപ്പിച്ചുകൊണ്ട്‍, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, അടിച്ച്‍പൊളിച്ച്‍, അങ്ങനെ ജീവിച്ചുവന്നു. മറ്റ്‍ ജീവികളൊക്കെ അവിടുന്ന്‍ പലായനം ചെയ്ത്‍ മറ്റൊരു സ്ഥലത്തേയ്ക്ക്‍ അഭയാര്‍ത്ഥികളായി പോയി. വ്ര്‌കാ വരാഹാ മഹിഷര്‍ക്ഷശല്യാ, ഗോപുച്ഛ സാലാവുക കര്‍ക്കടാശ്ച അന്യത്ര ക്ഷുദ്രാ ഹരിണാ: ശശാദയശ്ചരന്ത്യഭീതാ യദനുഗ്രഹേണ ചേന്നായ്‍ക്കള്‍ കാട്ടുപന്നികള്‍ കാട്ടുപോത്തുകള്‍ മൂരികള്‍ മുള്ളമ്പന്നികള്‍ മാനുകള്‍ മുയലുകള്‍ കുരങ്ങുകള്‍ തുടങ്ങി എല്ലാ ജീവികളും, അയ്യയ്യോ, ഈ ഗജേന്ദ്രനെക്കൊണ്ടും ആനക്കൂട്ടത്തെക്കൊണ്ടും ഈ കാട്ടില്‍ ജീവിയ്ക്കാന്‍ പറ്റാതായല്ലോ എന്ന്‍ ദു:ഖിച്ച്‍ അവരൊക്കെ ആനക്കൂട്ടത്തിന്റെ ദ്ര്‌ഷ്ടിപതിയ്ക്കാത്ത ദൂരത്തേയ്ക്ക്‍ പോയി. കൊമ്പുകള്‍കൊണ്ടു ശിലാതലമെല്ലാമമ്പൊടു കുത്തിയടര്‍ത്തു പൊടിച്ചും തുമ്പിക്കൈകൊണ്ടഖിലമരങ്ങടെ കൊമ്പുകളാശുപിടിച്ചുമൊടിച്ചും ആ കാട്ടിലുള്ള പാമ്പുകളും പക്ഷികളുംകൂടി വാരണയൂഥത്തെ പേടിച്ച്‍ നാടുവിട്ടു എന്ന്‍ ഭാഗവതകാരന്‍ പറയുന്നു. മഹോരഗാശ്ചാപി ഭയാദ്‍ ദ്രവന്തി, സഗൗര ക്ര്‌ഷ്ണാ: ശരഭാശ്ചമര്യ. നല്ല ഗൗരവമുള്ള ക്ര്‌ഷ്ണസര്‍പ്പങ്ങള്‍ - മൂര്‍ഖന്‍പാമ്പുകള്‍പോലും ഭയാദ്‍ ദ്രവന്തി - ഭയത്താല്‍ ആര്‍ദ്രഭാവരായി, അവിടുന്ന്‍ സ്ഥലം വിട്ടു. ധരണി ധരിപ്പാനെളുതല്ലാഞ്ഞിട്ടുരഗാധിപതി വലഞ്ഞീടുന്നു എന്ന കവിവാക്യം ശ്രദ്ധേയം. സര്‍പ്പാണാമസ്മി വാസുകിം - സര്‍പ്പങ്ങളില്‍ ഞാന്‍ വാസുകിതന്നെയാണെന്ന്‍ വിഭൂതിയോഗത്തില്‍ ഭഗവാന്‍ പറയുന്ന അത്തരം -മഹോരഗാശ്ച അപി - മഹാ ഉരഗങ്ങള്‍ പോലും അവിടുന്ന്‍ പോയി എന്ന്‍ സാരം. ഇവിടെ ഞാനും എന്റെ കുടുംബവും എന്റെ അണികളും മാത്രമേ ജീവിയ്ക്കാന്‍ പാടൂ. എന്റെ കൂടെ കൂടാത്ത ആരെയും ഇവിടെ ജീവിയ്ക്കാന്‍ അനുവദിയ്ക്കില്ലാ. എനിയ്ക്ക്‍ എതിര്‌ പറയുന്ന ഒരാളും ഇവിടെ ഉണ്ടാവരുത്‍. ഒരു ഓലപാമ്പുംകൂടി എന്റെ പ്രദേശത്ത്‍ തലപൊക്കരുത്‍. ഒരു കയ്യുപോലും എനിക്കെതിരെ ഉയര്‍ന്നാല്‍ ആ കൈവെട്ടും. അത്‍ ആരുതന്നെയായാലും വേണ്ടില്ല. എനിയ്ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവനെ ഒറ്റ വെട്ടിന്‌ പണി കഴിയ്ക്കും. വേണ്ടിവന്നാല്‍ പതിനൊന്നോ ഇരുപത്തൊന്നോ അമ്പത്തൊന്നോ വരെ വെട്ടാനും ഞാന്‍ മടിയ്ക്കില്ല. എന്റെ ശക്തി, എന്റെ ബലം, എന്റെ കൂടെയുള്ള കൊമ്പന്മാര്‍, വമ്പന്മാര്‍, അവരൊക്കെ എന്നെപ്പോലെത്തന്നെ ബലവാന്മാരാണ്‌. എന്റെ കൂടെയുള്ള പിടിയാനകള്‍ അത്ഭുതകരമായ ശക്തിയുള്ളവരാണ്‌. ഈ കാട്ടില്‍, ഈ നാട്ടില്‍, ഗജേന്ദ്രനെന്ന്‍ ഒരു പുതിയ പട്ടം ചാര്‍ത്തിയ ഞാനും എന്റെ കൂട്ടക്കാരും മാത്രമേ പാടുള്ളു എന്ന്‍ ഉദ്‍ഘോഷിച്ചും ആക്രോശിച്ചുംകൊണ്ട്‍ ആ ഗജേന്ദ്രന്‍ മദോന്മത്തനായി ജീവിച്ചു. മലകളുമാശു കുലുങ്ങീടുന്നു, ജലധികളാശു കലങ്ങീടുന്നു വിടപികളൊക്കെയുലഞ്ഞീടുന്നു, തടിനികളൊക്കെയലഞ്ഞീടുന്നു അങ്ങനെ അഹങ്കരിച്ച്‍, തന്റെ ശരീരബലവും ബുദ്ധിബലവും സംഘബലവും എല്ലാംകൊണ്ട്‍ അഹങ്കാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച്‍ നാട്ടിലുടനീളം വീമ്പ്‍ കാണിച്ച്‍ നടക്കുകയാണ്‌ ആ ഗജേന്ദ്രന്‍. അങ്ങനെ നടക്കുമ്പോള്‍ ഒരു ദിവസം വെയിലിന്റെ ചൂട്‌ സഹിയ്ക്കാതെ ഗജേന്ദ്രന്‌ വല്ലാത്ത ക്ഷീണംതോന്നി. സ ഘര്‍മ്മ തപ്‍ത: കരിഭി: കരേണുഭിര്‍- വ്ര്‌തോ മദച്യുത്‍ കളഭൈരനുദ്രുത: വല്ലാത്ത ക്ഷീണം തോന്നി. ശരീരത്തില്‍നിന്ന്‍ -മദച്യുത്‍- മദജലം ഒരുപാട്‌ പൊട്ടി ഒഴുകി. ഗജേന്ദ്രനെ സ്വൈരംകെടുത്താനെന്നപോലെ ആ മദജലത്തിന്റെ ഗന്ധംകാരണം കുറെ വണ്ടുകളും ഒപ്പം കൂടി. ആഹന്ത നമ്മുടെ കാലദോഷത്തിനാ- ലാഹവേ തോറ്റു തളര്‍ന്നു ശരീരവും നേതാവിന്‌ വല്ലാത്ത ക്ഷീണം. കയ്യിലുള്ള സമ്പാദ്യമൊക്കെ കുറഞ്ഞു കുറഞ്ഞുവന്നു. കൂടെയുള്ളവരെയൊക്കെ തീറ്റിപ്പോറ്റണ്ടേ.. അവര്‍ക്കൊക്കെ എന്നും പണം വേണം. പണത്തിന്റെ ആര്‍ത്തി അവര്‍ക്കും മൂത്ത്‍മൂത്ത്‍ വന്നു. പലതും പറഞ്ഞ്‍ വേണ്ടിയും വെറുതെയുമൊക്കെ പണം പിടുങ്ങാന്‍ തുടങ്ങി. വീട്ടുകാരും ബന്ധുക്കളുമൊക്കെ പലവശത്തുനിന്നും നല്ല വലി വലിക്കാന്‍ തുടങ്ങി. എന്നാലും അവരെയൊക്കെ സഹായിച്ചുകൊണ്ടിരുന്നു. ലീഡര്‌ ഒന്നും പുറത്തേക്ക്‍ കാണിച്ചില്ല, ഒന്നും പറഞ്ഞതുമില്ല. പറഞ്ഞാല്‍ അതിന്റെ ഫലം വിപരീതമായാലോ എന്ന ഒരു ഭയം. മറ്റുള്ള ജീവികളൊക്കെ ഓടിപ്പോയതുപോലെ ഇവരും എങ്ങോട്ടെങ്കിലും പോയാലോ, വേറെ ആരെയെങ്കിലും നേതാവാക്കിയാലോ എന്ന ഭയം. മറ്റുള്ളവരെയൊക്കെ ഒന്നിപ്പിച്ച്‍ തന്നെ ഒറ്റപ്പെടുത്തിയാലോ എന്ന ഭയം. അഭിമാനക്ഷതം വരുമോ എന്ന ഭയം. ഭോഗേ രോഗഭയം കുലേ ച്യുതിഭയം വിത്തേ ന്ര്‌പാലാത്‍ ഭയം - അങ്ങനെ പലവിധം ഭയം. മറ്റുള്ള എല്ലാ ജന്തുക്കളെയും ഭയപ്പെടുത്തി, തന്റെ നാടിനെ മുഴുവനും നശിപ്പിച്ച്‍, എല്ലാത്തിനെയും ഭയപ്പെടുത്തി, ആനക്കൂട്ടത്തോടുകൂടി ആ ഗജേന്ദ്രന്‍ ഉന്മത്തനായി രസിച്ച്‍ ഉല്ലസിച്ച്‍ നടക്കുമ്പൊ സൂര്യന്റെ സഹിയ്ക്കവയ്യാത്ത ചൂടുകൊണ്ട്‍ വല്ലാതെ ക്ഷീണിച്ച്‍ അടുത്തുകണ്ട ഒരു തടാകത്തില്‍, അത്‍ എത്ര ആഴമുണ്ട്‍, അതില്‍ എന്തെങ്കിലും അപായം പതിയിരിക്കുന്നുണ്ടോ, എന്നൊന്നും നോക്കാതെ, കൂട്ടത്തോടെ, അതിലേക്ക്‍ ഇറങ്ങി. തടാകത്തില്‍ ഇറങ്ങി. ഹായ്‌ !! എന്ത്‍ നല്ല ജലം ! എന്തൊരു ശീതളിമ. നല്ല തണുത്ത വെള്ളം. ഹായ്‍ !! എത്ര താമരകളാണ്‌ വിരിഞ്ഞ്‍ നില്‍ക്കണത്, എന്ത്‍ ഭംഗിയാണ്‌ കാണാന്‍, എന്നൊക്കെ തോന്നി. കുറെ വെള്ളം കുടിച്ചു. ക്ഷീണമൊക്കെ പോയി. തുമ്പിയില്‍ വെള്ളം നിറച്ച്‍ പിടിയാനകളുടെ ദേഹത്ത്‍ ഒഴിച്ചു. അവരുമായി ഏറെനേരം ക്രീഡകളില്‍ ഏര്‍പ്പെട്ടു. അങ്ങനെയാണ്‌ ജീവിതം. ആദ്യമാദ്യം നല്ല സുഖമാണെന്നൊക്കെ തോന്നും. ശരീരത്തിന്‌, -കുളിര്‍മ തോന്നും. സ്പര്‍ശനസുഖത്താല്‍ ശീതളിമ തോന്നും. വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂക്കളെ കണ്ട കണ്ണുപോലെ, സൗന്ദര്യം കാണുമ്പൊ ദര്‍ശനേന്ദ്രിയത്തിന്‌ നല്ല സുഖമൊക്കെ തോന്നും. തടാകത്തിലെ താമരപ്പൂക്കളെ വിരിയിച്ച അതേ സൂര്യന്റെ ചൂടുകൊണ്ടുതന്നെയാണ്‌ താനും ക്ഷീണിച്ചത്‍ എന്ന്‍ അറിഞ്ഞില്ല. കാണാനുള്ള കഴിവ്‌ കണ്ണിന്റെയല്ല, ഹ്ര്‌ദയാകാശത്തിലെ സൂര്യന്റെ കഴിവാണെന്ന്‍ അറിഞ്ഞില്ല. പിടിയാനകളില്‍ നിന്ന്‍ കിട്ടുന്ന സ്പര്‍ശനസുഖം തന്റെതന്നെ ആത്മാവില്‍ നിന്നാണ്‌ വരുന്നത്‍ എന്ന്‍ അറിഞ്ഞില്ല. തടാകത്തിന്റെ പകുതിയിലേറെ ചെളിയാണ്‌. വെള്ളം കുറച്ചേ ഉള്ളു. മറ്റുള്ള ജന്തുക്കളെ ആകര്‍ഷിയ്ക്കാനാണ്‌ നല്ല തെളിഞ്ഞ വെള്ളവും നിറയെ താമരപ്പൂക്കളും വിരിയിച്ചിട്ടുള്ളത്‍ എന്ന്‍ അറിഞ്ഞില്ല. അതാണ്‌ മായ. ഒരു ഗ്രഹസ്ഥന്റെ അത്യന്തം ദു:ഖപൂരിതമായ ഒരു ചിത്രമാണ്‌, ഒരു വീഡിയോയാണ്‌, ഭാഗവതകാരന്‍ ഇവിടെ നമുക്ക്‍ കാണിച്ചുതരുന്നത്‍. സ്വ പുഷ്‍കരേണോദ്ധ്യത ശീകരാംബുഭിര്‍- ന്നിപായയന്‍ സംസ്നപയന്യഥാ ഗ്ര്‌ഹീ തന്റെ വീട്ടുകാരിലൊക്കെ താന്‍ കരുണ കാണിയ്ക്കുകയാണ്‌, അവരെയൊക്കെ സ്നേഹിക്കുകയാണ്‌ താന്‍ ചെയ്യുന്നത്‍, തന്റെ ധര്‍മ്മം നിറവേറ്റുകയാണ്‌ ചെയ്യുന്നത്‍ എന്നൊക്കെ പറഞ്ഞ്‍ ജീവിക്കുന്ന ഗ്രഹസ്ഥന്‍ താനൊരു ഭയങ്കര ചളിക്കുണ്ടിലാണ്‌ വീണിരിക്കുന്നത്‍ എന്നും അതിലുള്ള അപായങ്ങളെയൊന്നും അറിയാതെയും അതില്‍ രമിയ്ക്കുന്നു. ബാഹ്യമായി കുറച്ച്‍ സുഖാനുഭവങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക്‍ കിട്ടുന്നുണ്ട്‍, എന്നാല്‍ ആന്തരികമായി എന്നും ഭയത്തിലാണ്‌. ഭോഗേ രോഗഭയം കുലേ ച്യുതിഭയം... തടാകത്തില്‍ കളിച്ച്‍ രസിച്ചുകൊണ്ടിരിക്കുമ്പളാണ്‌ കാലില്‍ എന്തോ ഒന്ന്‍ കടിച്ചപോലെ തോന്നിയത്‍. തം തത്ര കശ്ചിത്‌ ന്ര്‌പ ദൈവചോദിതോ ഗ്രാഹോ ബലീയാം ചരണേ രുഷാഗ്രഹീത്‍ അവിടെ ആ സമയത്ത്‍ കശ്ചിത്‍ - ന്ര്‌പാ !! ഹേ (പരീക്ഷിത്ത്‍) രാജാവേ, ഈശ്വരനിയോഗമെന്നപോലെയോ, വിധിയെന്ന പോലെയോ, പ്രാരബ്ധകര്‍മഫലാനുഭവ യോഗമെന്നപോലെയോ, എന്തോ ആയിരിയ്ക്കട്ടെ, ആ ഗ്രജേന്ദ്രന്റെ -ചരണേ- കാലില്‍, രുഷാ - ദേഷ്യത്തോടെ, ഒരു ഗ്രാഹോ -മുതല- പിടികൂടി. ഹേ രാജാവേ... കശ്ചിത്‍.. എവിടുന്നാണ്‌ അത്‍ വന്നത്‍ എന്ന്‍ അറിയില്ല. മുതല തടാകത്തില്‍ ജീവിക്കുന്നതാണ്‌. അതാണ്‌ അതിന്റെ വാസസ്ഥാനം. എവിടുന്ന്‍ വന്നു, എന്താ വരാന്‍ കാരണം എന്നൊക്കെ ചിന്തിക്കുന്നതുതന്നെ പരമ വിഢിത്തമാണ്‌ എന്ന്‍ ഭാഗവതകാരന്‍ പറയുന്നു. ഒരാള്‌ മരിച്ചു എന്ന്‍ കേട്ടാല്‍, അല്ലാ, എന്താ മരിയ്ക്കാന്‍ കാരണം..? എന്ന്‍ അന്വേഷിയ്ക്കും. മരിയ്ക്കാന്‍ കാരണം വേണോ. കാരണമില്ലെങ്കില്‍ എന്താ മരിയ്ക്കില്ലേ.. കാരണമില്ലാതെ ആരും മരിയ്ക്കുന്നില്ലേ.. ജനിക്കുമ്പൊത്തന്നെ മരണവും കൂടെ ജനിക്കുന്നു. ജനിച്ചാല്‍ മരിക്കും. ഒരിയ്ക്കല്‍ ഒരാള്‍ ചോദിച്ചു, എന്തേ അദ്ദേഹം മരിയ്ക്കാന്‍ കാരണം. വളരെ സരളമായ ഭാഷയില്‍ ഉത്തരം പറഞ്ഞു, ജനിച്ചതുകൊണ്ട്‍, എന്ന്‍. അല്ലാതെ എന്താ പറയുക. തന്റെ കാലില്‍ പിടികൂടിയത്‍ എന്താണെന്ന്‍ മറ്റേ കാലുകൊണ്ട്‍ തടവി നോക്കിയപ്പൊ ഓ ! അതൊരു മുതലയാണെന്ന്‍ മനസ്സിലായി. ഗജേന്ദ്രന്‍ ഒന്ന്‍ ഞെട്ടി, ഒന്ന്‍ നടുങ്ങി. തഥ ആതുരം യൂഥപതിം കനേണവോ, വിക്ര്‌ഷ്യമാണം തരസാ ബലീയസാ - ഒന്ന്‍ നടുങ്ങി എങ്കിലും പുറത്ത്‍ കാണിച്ചില്ല. തന്റെ അഭിമാനം പോവില്ലേ.. മാനേ ച്യുതിഭയം. പിന്നെ, ഇവരൊക്കെ തന്റെ കൂടെ ഉണ്ടല്ലോ എന്ന വിശ്വാസവും. ഗജേന്ദ്രന്റെ മുഖം വല്ലാതെ ചുളിഞ്ഞു. നല്ല വേദന അനുഭവപ്പെട്ടു. കാലൊന്ന്‍ കുടഞ്ഞ്‍ നോക്കി, പറ്റ്‍ണില്ല. ഒന്ന്‍ വലിച്ചുനോക്കി, പറ്റ്‍ണില്ല. സുഖമായി ഇരിക്കുമ്പോള്‍ പെട്ടെന്ന്‍ നെഞ്ചിലൊരു വേദന.. ഒന്ന്‍ നടുങ്ങിയോ !! ഒരു ഞെട്ടല്‍... ഉണ്ടായോ.. തഥ ആതുരം യൂഥപതിം - തങ്ങളുടെ യൂഥപതിം - നേതാവിന്റെ, ഗജേന്ദ്രന്റെ ആതുരം - ദു:ഖം- കണ്ടപ്പൊ, പിടിയാനകള്‍ ചോദിച്ചു, ഹായ്‍ നേതാവേ, എന്താ പ്രശ്നം, എന്ത്‌ പറ്റി.. !! യൂഥപതി - ഒരു കൂട്ടത്തിന്റെ നേതാവ്‍... ഇത്‍ ഗജേന്ദ്രനാണോ, അതോ നാം ഓരോരുത്തരുമാണോ.. !! ഗജേന്ദ്രന്‍ പറഞ്ഞു, ഏയ്‍ - അതൊന്നൂല്ല്യ, ഒരു ചെറിയൊരു മുതല, വളരെ നിസ്സാരം. ഞാന്‍ നോക്കിക്കോളാം. കുടഞ്ഞുനോക്കി, വലിച്ചുനോക്കി, പറ്റ്‍ണില്ല. ഭയങ്കര വേദന. മുതല കടി മുറുക്കി. തന്റെ കൂര്‍ത്ത അമ്പുപോലുള്ള പല്ലുകള്‍ ഗജേന്ദ്രന്റെ കാലിലേക്ക്‍ താഴ്‍ത്തി. വല്ലാത്ത വേദന, അനങ്ങാന്‍ പറ്റുന്നില്ല. പിടിയാനകള്‍ ചോദിച്ചു, ഞങ്ങള്‍ സഹായിയ്ക്കണോ നേതാവേ..? ആ..ങ്‍ഹാ... അത്രയൊക്കൊന്നും തോന്ന്‍ണില്ല. ന്നാലും വലിയ്ക്കാന്‍ ചെറുതായിട്ടൊന്ന്‍ സഹായിച്ചാല്‍.....!! നന്നായിരുന്നു. അങ്ങനെ ഓരോ പിടിയാനകള്‍ ഒറ്റയ്ക്കൊറ്റയ്ക്കും എല്ലാവരും ഒന്നിച്ചും പിടിച്ചുവലിച്ചു. ഊഹും... ഒരു കാര്യോല്ല്യ, ഒരനക്കം വേണ്ടേ... ഫലം നാസ്തി. അപ്പോഴേയ്ക്കും ഗജേന്ദ്രന്റെ മറ്റേ കാലുകളും ചെളിയില്‍ താണുപോകാന്‍ തുടങ്ങി. ഇനി നിന്നുകൊണ്ട്‍ കാല്‌ വലിയ്ക്കാനും പറ്റാത്ത നിലയായി. വലിച്ചാല്‍ വീണ്ടും ചെളിയില്‍ കൂടുതല്‍കൂടുതല്‍ ആണ്ടുപോകും. ഈ നക്രം അത്ര മോശക്കാരനല്ലാ എന്ന്‍ ഗജേന്ദ്രന്‌ തോന്നി. കൊമ്പനാനകള്‍ എല്ലാവരും സഹായത്തിനെത്തി. അവരും ഓരോന്നായി ഗജേന്ദ്രനെ വലിച്ചുനോക്കി. ഒറ്റക്കെട്ടായും വലിച്ചുനോക്കി. അനങ്ങുന്ന്‍പോലുമില്ല. അപ്പഴയ്ക്കും നേതാവിന്റെ വീര്യശൗര്യാദികളൊക്കെ ക്ഷയിയ്ക്കാന്‍ തുടങ്ങി. വീട്ടില്‍, കുടുംബത്തില്‍, സമൂഹത്തില്‍, സുഹ്ര്‌ദ്‍വലയത്തില്‍ ഒക്കെ, സുഖമായി കഴിയുന്നു എന്നാണ്‌ ധരിച്ചിരിക്കുന്നത്‍. ഒന്ന്‍ നടക്കാന്‍ പോയതാ ഒരു കുന്നിന്‍ മുകളിലേക്ക്‍ - ചെറിയ ഒരു കല്ല്‍ കാലില്‍ കൊണ്ട്‍, തട്ടിത്തടഞ്ഞ്‍ താഴേയ്ക്ക്‍ വീണു. അഗാധമായ കുണ്ട്‍. ഉരുണ്ട്‍ വീഴുമ്പൊ ഒരു വള്ളിയില്‍ പിടികിട്ടി, അതില്‍ പിടിച്ച്‍ തൂങ്ങി നിന്നു. ഹാവൂ.. ചെറിയൊരു ആശ്വാസം. തൂങ്ങി നിന്നുകൊണ്ട്‍ മുകളിലേയ്ക്കൊന്ന്‍ നോക്കി. അപ്പളാ കണ്ടത്‍ താന്‍ പിടിച്ച വള്ളി, മുകളില്‍ ഒരു എലി കരണ്ടുകൊണ്ടിരിക്കുന്നു. കുന്നിന്‍ മുകളില്‍ ഒരു സിഹം അയാളെ തുറിച്ചുനോക്കി നില്‍ക്കുന്നു. അപ്പോഴാണ്‌ തൊട്ടടുത്ത മറ്റൊരു വള്ളിയിലൂടെ ഓരോ തുള്ളി തേന്‌ ഇറ്റിറ്റ്‍ വീഴുന്നത്‍ കണ്ടത്‍. നാവ്‌ നീട്ടി ആ തേന്‍ കുടിയ്ക്കാന്‍ നോക്കി. പാമ്പിന്റെ വായില്‍ ഇരിയ്ക്കുന്ന തവള മുന്നിലൂടെ പറന്നുപോകുന്ന ഈച്ചയെ പിടിയ്ക്കാന്‍ നോക്കുന്നു. പാമ്പ്‍ എപ്പഴാണ്‌ തവളയെ മുഴുവനായും അകത്താക്കുക എന്ന്‍ അറിയില്ല. അപ്പോഴാണ്‌ ഈച്ചയെ പിടിയ്ക്കാന്‍ നോക്കണത്‍.. പിടിച്ചിരിക്കുന്ന വള്ളി മുകളില്‍ എലി കരണ്ടുകൊണ്ടിരിക്കുന്നു, ഏത്‍ നിമിഷവും പൊട്ടിവീഴും, താഴെയാണെങ്കിലോ അഗാധമായ കുണ്ടാണ്‌.. ഞങ്ങള്‍ക്ക്‍ ഒട്ടും സമയമേ ഇല്ല. സത്‍സംഗത്തില്‍ പങ്കെടുക്കണമെന്നൊക്കെ ഉണ്ട്‍. പക്ഷെ ജോലിയ്ക്ക്‍ പോണ്ടേ, വീടുണ്ട്‍, ഭാര്യയുണ്ട്‍, കുട്ടികളുണ്ട്‍, കുട്ടികളുടെ പഠിപ്പ്‍, പണം സമ്പാദിയ്ക്കണം, കൊടുക്കാനും വാങ്ങാനും എന്തൊക്കെയാണ്‌, നൂറുകൂട്ടം പണികളുണ്ട്‍.. ഒരു മിനിറ്റ്‌ ഒഴിവില്ല. പിന്നെ നാമം ജപിയ്ക്കാനും കീര്‍ത്തിയ്ക്കാനും സ്തുതിയ്ക്കാനും ഭാഗവതം വായിയ്ക്കാനും ഒക്കെ എവിടെ സമയം. ആ... അതോ? അവടെ സപ്താഹം നടക്കുന്നുണ്ട്‍ എന്നൊക്കെ കേട്ടു. വളരെ നന്നായി കഥകള്‍ പറയുന്നുണ്ടത്രെ !! നോക്കാം, സമയം കിട്ടുമ്പൊ ഒന്ന്‍ പോയിട്ട്‍ വരണം.. ഒരു ചൊറിച്ചില്‍ വന്നാല്‍ ഒന്ന്‍ മാന്തിയാല്‍ ഒരു സുഖം. അതേപോലെയാണ്‌ ഇതിനെയൊക്കെ കാണുന്നത്‍ ജനങ്ങള്‍. ഒരു നേരമ്പോക്ക്‍ പോലെ - ജസ്റ്റ്‍ ഒരു എന്റര്‍ട്ടൈന്‍മെന്റ്‍ പോലെ. ആര്‍ക്കും സീരിയസ്സായി തോന്ന്‍ണില്ല. നമുക്കൊക്കെ എന്റര്‍ട്ടൈന്‍മെന്റിനും ഉച്ചയ്ക്ക്‍ ശാപ്പാട്‍ കഴിയ്ക്കാനും ഒക്കെ വേണ്ടിയിട്ടാണോ ഈ ഭാഗവതമൊക്കെ എഴുതിയിട്ടുള്ളത്‍, അതോ സപ്താഹക്കാര്‍ക്ക്‍ പിഴപ്പിന്‌ വേണ്ടിയിട്ടാണോ. വന്ന കാര്യം മറന്ന്‌ മറ്റ്‍ പല കളികളും കളിയ്ക്കുന്നവനെയാണ്‌ ക്ര്‌പണന്‍ എന്ന്‍ പറയുന്നത്‍. പല ന്യായീകരണങ്ങളും പറഞ്ഞ്‍ ഒഴിയുന്നു. ഇപ്പൊ സമയമില്ല. ഞങ്ങള്‍ക്ക്‍ സീരിയസ്‍ ആയിട്ടുതന്നെ, വേണമെന്നൊക്കെ ഉണ്ട്‍, കുടുംബമുണ്ട്‍, കുട്ടികളുണ്ട്‍, അവരുടെ പഠിപ്പിന്റെ കാര്യമൊക്കെ നോക്കണം, ശ്ശോ എന്തൊരു തലവേദനയാണെന്നോ അതൊക്കപ്പാതെ ചിന്തിയ്ക്കുമ്പോ... !! ഇതൊക്കെ വളരെ നല്ല ഒരു എക്സ്‍ക്യൂസ്‍ ആണെന്നാണ്‌ കരുതുന്നത്‍. തന്റെ ധര്‍മ്മം നിറവേറ്റുകയാണ്‌ എന്നാണ്‌ പുറമേയ്ക്ക്‍ തോന്നിപ്പിയ്ക്കുന്നതും പറയുന്നതും. സ്വയം വിഢിവേഷം കെട്ടുകയാണെന്ന്‍ അറിയുന്നില്ല. ആ തൂങ്ങിനില്‍ക്കുന്ന വള്ളി എപ്പളാണ്‌ പൊട്ടിവീഴുക എന്ന്‍ അറിയില്ല. താഴേയ്ക്ക്‍ എപ്പൊ വേണെങ്കിലും വിഴാം. ഇതിനെയാണ്‌ മഠയന്റെ ധൈര്യം എന്ന്‍ മഹാത്മാക്കള്‍ പറയുന്നത്‍. അതുകൊണ്ട്‍ ഇപ്പൊത്തന്നെ, ഈ നിമിഷംതന്നെ ആ ജഗദീശ്വരനെ വിളിയ്ക്കുക, ശരണം പ്രാപിയ്ക്കുക. പിടിയാനകളും കൊമ്പനാനകളും എല്ലാംകൂടി പിടിച്ചുവലിച്ചിട്ടും ഗജേന്ദ്രന്റെ കാല്‌ അനങ്ങിയില്ല. മുതലയുമായി കുറെ പൊരുതിനോക്കി. കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക്‍ പോയി, വേദന കൂടിക്കൂടി വന്നു. അതിശക്തനായ ഒരു മുതലയുടെ രൂപത്തില്‍, ഒരു നക്രത്തിന്റെ രൂപത്തില്‍, സാക്ഷാത്‍ കാലന്‍തന്നെ, നക്രരൂപത്തില്‍ തന്റെതന്നെ കര്‍മ്മഫലങ്ങള്‍ വന്നതാണോ എന്ന്‍ ഗജേന്ദ്രന്‍ ഭയന്നു. എല്ലാവരും കൂടി ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. തന്റെ ആതുരത, വേദന പങ്കുവെയ്ക്കാന്‍, ആരും ഇല്ലെന്ന്‍ മനസ്സിലായി. ആരെയും ആശ്രയിക്കാന്‍ പറ്റില്ല എന്ന്‍ പരിപൂര്‍ണ്ണമായി ബോധ്യപ്പെട്ടു. എല്ലാവരെയും പിടികൂടുന്ന മുതലയാണ്‌, കാലമാകുന്ന മുതല. വീട്ടുകാരും കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ വളരെ ആത്മാര്‍ത്ഥമായിത്തന്നെ അവര്‍ക്കൊക്കെ സഹായിയ്ക്കണമെന്നുണ്ട്‍. പണം ധാരാളമുണ്ട്‍. പക്ഷെ അതൊന്നും തന്റെ വേദന മാറ്റുന്നില്ല. തന്റെ വേദന ആരെങ്കിലും ഏറ്റെടുക്കുമോ, അതിന്‌ സാധ്യമാണോ, അതൊക്കെ താന്‍തന്നെ അനുഭവിയ്ക്കണ്ടേ.. വേറെ വഴിയൊന്നുമില്ലല്ലൊ. കാട്ടിലും മലയിലുമൊക്കെ തോന്നിയത്‍പോലെ സഞ്ചരിച്ചും തോന്നിയതൊക്കെ തിന്നും കുടിച്ചും ജീവിച്ചതുകൊണ്ടാണ്‌, ഉത്തമമായ ആഹാരവിഹാരാദികള്‍ ഇല്ലാത്തതുകൊണ്ടാണ്‌ ഗജേന്ദ്രന്‍ തളര്‍ന്നത്‍ എന്ന്‍ ശ്രീശുകബ്രഹ്മര്‍ഷി പറയുന്നു. തതോ ഗജേന്ദ്രസ്യ മനോബലൗജസാം കാലേന ദീര്‍ഘേണ മഹാനഭൂത്‍ വ്യയ ആഹാരം ശരീരത്തിന്‌ ശക്തിയും ബലവും ഉണ്ടാകാനാണെന്ന്‍ ധരിച്ച്‍ തോന്നിയതൊക്കെ തോന്നുമ്പോഴൊക്കെ തിന്നും. അത്‍ -മനോബലൗജസാം കാലേനവ്യയ - മനോബലവും ഓജസ്സുമൊക്കെ കാലാന്തരത്തില്‍ ക്ഷയിപ്പിയ്ക്കുന്നു എന്ന്‍ ഋഷി വചനം. ആഹാരത്തില്‍ നിന്നാണ്‌ മനസ്സ്‍ ഉണ്ടാകുന്നത്‍. അന്നാത്‍ മന: എന്ന്‍ ശ്രുതി. മനോബലമാണ്‌ ശരീരബലത്തേക്കാള്‍ ശ്രേഷ്ഠം. മനോബലം പ്രദാനം ചെയ്യുന്ന ആ ഓജസ്സിനെ വ്ര്‌ഥാ ക്ഷയിപ്പിയ്ക്കരുത്‌. വീര്യസംരക്ഷണത്തിന്റെ പ്രാധാന്യവും ഋഷി ഇവിടെ വ്യക്തമാക്കുന്നു. യുക്താഹാര വിഹാരസ്യ - എന്ന്‍ ഭഗവാന്‍ ഗീതയിലും പറയുന്നു. വേദന വന്നാല്‍ ആര്‌ അനുഭവിക്കണം. ശരീരത്തിന്റെ വേദന ഭാര്യയോ മക്കളോ ബന്ധുക്കളോ മറ്റാരെങ്കിലുമോ കുറെശ്ശെ കുറെശ്ശെ അനുഭവിയ്ക്കുമോ. മനസ്സിനൊരു വേദന വന്നാല്‍ അത്‍ മറ്റ്‍ ആരെങ്കിലും അനുഭവിയ്ക്കുമോ.. ആനക്കൂട്ടം ഒന്നിച്ച്‍ പിടിച്ച്‍ വലിച്ചിട്ടും മുതലയുടെ കടിയില്‍നിന്ന്‍ ഗജേന്ദ്രനെ രക്ഷിയ്ക്കാന്‍ പറ്റിയില്ല. കുറെ കഴിഞ്ഞപ്പൊ എല്ലാ ആനകളും കാട്ടിലേക്ക്‍ കയറിപ്പോയി. ഗജേന്ദ്രന്‍ ഒറ്റപ്പെട്ടു. അവന്റെ ബലമെല്ലാം ക്ഷയിച്ചു, ശക്തിയെല്ലാം ചോര്‍ന്നു. എന്റെ ശരീരബലത്തെയാണല്ലോ ഞാന്‍ ആശ്രയിച്ചത്‍, എന്റെ പണത്തിനെയാണല്ലൊ ഞാന്‍ ആശ്രയിച്ചത്‍, എന്റെ അണികളെയാണല്ലൊ ഞാന്‍ ആശ്രയിച്ചത്‍, ഈ കൊമ്പന്മാരെയും വമ്പന്മാരെയുമൊക്കെയാണല്ലോ ഞാന്‍ ആശ്രയിച്ചത്‍ എന്ന്‍ വിചാരിച്ചപ്പോള്‍ ഗജേന്ദ്രന്‌ അവരോടൊക്കെ എന്തെന്നില്ലാത്തൊരു വെറുപ്പ്‍ തോന്നി, വിരാഗത കൈവന്നു. എന്റേതാണെന്ന്‍ ഞാന്‍ കരുതിയിരുന്നവരെല്ലാം എന്നെ വിട്ടുപോയല്ലൊ, ഞാന്‍ ആശ്രയിച്ചവരൊക്കെ എന്നെ വിട്ടുപോയല്ലൊ. എന്റെ എക്കൗണ്ടില്‍ എത്ര കോടികളുണ്ട്‍, അതിനെയാണല്ലോ ഞാന്‍ ആശ്രയിച്ചത്‍. അതൊക്കെ ഒന്നിനും കൊള്ളിയ്ക്കാത്തതായി പോയല്ലൊ. തുച്ഛമായ ഒരു മുതലയുടെ പിടിയില്‍നിന്ന്‍, കാലമാകുന്ന മുതലയുടെ കടിയില്‍നിന്ന്‍, എന്നെ രക്ഷിയ്ക്കാന്‍ ഇതൊന്നും പര്യാപ്തമായില്ലല്ലോ. രാവും പകലും ഞാന്‍ ആര്‍ക്കുവേണ്ടിയാണോ കഷ്ടപ്പെട്ടത്‍, ആര്‍ക്കുവേണ്ടിയാണോ അധ്വാനിച്ചത്‍, അവരെല്ലാവരും എന്നെ വിട്ടുപോയി. ഭാര്യയും മക്കളും അടക്കം ഇപ്പൊ എന്നെ തള്ളിയിരിക്കുന്നു. എന്റെ എഞ്ചിനീയറിങ്ങ്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റ്‍ പലപല പ്രമാണപത്രങ്ങളും എല്ലാം ഒന്നിനും കൊള്ളാത്തതാണെന്ന്‍ ഇപ്പൊ മനസ്സിലായി. ഡോക്‌ടറോട്‍ പറഞ്ഞു, എത്ര പണം വേണമെങ്കിലും തരാം, എന്റെ വേദനയൊന്ന്‍ ഭേദമാക്കിത്തരണം. ഡോക്‍ടര്‍ പറഞ്ഞു ; കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിയ്ക്കുന്നുണ്ട്‍, പണമൊക്കെ ഞാന്‍ വാങ്ങിച്ചുകൊള്ളാം - ആ ഒരു ഉപകാരം ചെയ്തുതരാം, പക്ഷെ വേദനയുടെ കാര്യത്തില്‍, എന്താ രോഗം എന്നുതന്നെ പിടിയ്ക്കാന്‍ പറ്റ്‍ണില്ല, അതുകൊണ്ട്‍ ഒന്നും പറയാന്‍ പറ്റില്ല. ഡോക്‍ടര്‍ പറഞ്ഞു, എല്ലാ വൈദ്യന്മാരുടെയും വൈദ്യനായി, എല്ലാ ഡോക്‍ടര്‍മാരുടെയും ഡോക്‍ടറായി ഒരാളുണ്ട്‍, അദ്ദേഹത്തോട്‍ പറഞ്ഞാമതി. ആത്മാര്‍ത്ഥതയോടെ പറയണമെന്ന്‍ മാത്രം. ഹേ ഡോക്‍ടര്‍ !! അതാരാണ്‌, അദ്ദേഹത്തെ ഒന്ന്‍ വിളിയ്ക്കൂ, വേഗം വരാന്‍ പറയൂ, എത്ര പണമാണെങ്കിലും കൊടുക്കാം. ഡോക്‍ടര്‍ പറഞ്ഞു, അദ്ദേഹത്തെ നിങ്ങള്‍തന്നെ വിളിയ്ക്കണം, അദ്ദേഹത്തെ ഈശ്വരന്‍ എന്ന്‍ പറയും. എല്ലാ ആശ്രയങ്ങളും അറ്റുപോയപ്പളാണ്‌ ഈശ്വരനെ ഓര്‍മ്മ വന്നത്‍.. ആന ആരെ ആശ്രയിയ്ക്കും. ആന ഏത്‍ ഈശ്വരനെ ആശ്രയിയ്ക്കും. ഏത്‍ ശക്തിയെ വിളിയ്ക്കും. ഏതിനെയെങ്കിലും വിളിയ്ക്കണമെങ്കില്‍ അതിന്റെ പേരോ നാളോ ഒക്കെ അറിയണ്ടേ. ആന വിചാരിച്ചു, ആന പ്രാര്‍ത്ഥിച്ചു, ഹേ ജഗദീശ്വരാ, അങ്ങ്‍ ആരാണെന്ന്‍ എനിയ്ക്കറിയില്ല, അങ്ങയുടെ ശക്തി എന്താണെന്ന്‍ എനിയ്ക്കറിയില്ല, അങ്ങയുടെ രൂപം എന്താണെന്ന്‍ എനിയ്ക്കറിയില്ല. യാദ്ര്‌ശാസി മഹാദേവോ, താദ്ര്‌ശായി നമോ നമ: ഈ പ്രപഞ്ചത്തില്‍ ഒന്നിനെയും, ആരെയും ആശ്രയിയ്ക്കാന്‍ കൊള്ളില്ലാ എന്ന്‍ ഇപ്പൊ എനിയ്ക്ക്‍ ബോധ്യമായിരിയ്ക്കുന്നു. അങ്ങ്‍ എവിടെയായാലും വേണ്ടില്ല, ഏത്‍ രൂപത്തിലായാലും വേണ്ടില്ല, ഏത്‍ ഭാവത്തിലായാലും വേണ്ടില്ല, ഞാന്‍ അങ്ങയെ ശരണം പ്രാപിയ്ക്കുന്നു, എന്റെ എല്ലാമെല്ലാം, എന്നെത്തന്നെയും ഞാന്‍ അങ്ങേയ്ക്കായി ഇതാ സമര്‍പ്പിയ്ക്കുന്നു.. അങ്ങ്‍ എവിടെയുണ്ടോ, അങ്ങ്‍ എങ്ങിനെയുണ്ടോ, അങ്ങനത്തെ അങ്ങയ്ക്കായിക്കൊണ്ട്‍ നമസ്കാരം. ഹേ ജഗദീശ്വരാ !! ഗ്രാഹേണ പാശേന വിധാതുരാവ്ര്‌തോ- പ്യഹം ച തം യാമി പരം പരായണം നക്രമാകുന്ന - മുതലയാകുന്ന പാശാത്താല്‍ ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഞാന്‍ സകല ചരാചരങ്ങള്‍ക്കും ആശ്രയമായിരിയ്ക്കുന്ന ആ പരമേശ്വരനെ ശരണം പ്രാപിയ്ക്കുന്നു. പ്രചണ്ഡവേഗാദഭിധാവതോ ഭ്ര്‌ശം, ഭീതം പ്രപന്നം പരിപാതി യദ്‍ഭയാന്‍, മ്ര്‌ത്യു: പ്രധാവതി അരണം തമീമഹി ഈ ലോകംതന്നെ ആരെ ആശ്രയിച്ചും ഭയപ്പെട്ടും മരിയാദയെ അതിക്രമിയ്ക്കാതിരിയ്ക്കുന്നുവോ ആ ദേവനെത്തന്നെ ഞാന്‍ ശരണം പ്രാപിയ്ക്കുന്നു. ഗജേന്ദ്രന്‍ പരിപൂര്‍ണ്ണമായി പ്രപത്തി ചെയ്തപ്പോള്‍, തന്റെ പൂര്‍വ്വജന്മത്തിന്റെ സ്മരണകള്‍ ഉണര്‍ന്നു. തന്റെ വിചാരശക്തിയാല്‍ മനസ്സിനെ മറ്റ്‍ വിഷയങ്ങളില്‍നിന്ന്‍ പിന്‍വലിച്ചിട്ട്‍ ഹ്ര്‌ദയത്തില്‍ ഉറപ്പിച്ച്‍ മുന്‍ജന്മത്തില്‍ നിരന്തരം അഭ്യസിച്ചിരുന്ന പരമമന്ത്രസ്വരൂപമായ സ്തോത്രംകൊണ്ട്‌ ഭഗവാനെ സ്തുതിയ്ക്കാന്‍ തുടങ്ങി. എലി കരണ്ടുകൊണ്ടിരിയ്ക്കുന്ന ആ വള്ളി എപ്പൊ പൊട്ടി ഞാന്‍ താഴെ വിഴും എന്നറിയില്ല. ഏറ്റവും വിശാലമായ ഈ സംസാരസാഗരത്തിലെ കരാളകാലമായ ആ നക്രം, സംസാര സാഗര വിശാല കരാളകാല നക്രഗ്ര്‌ഹ ഗ്രസന നിഗ്രഹ വിഗ്രഹസ്യ ഹേ ജഗദീശ്വരാ അതിനെ ഇല്ലായ്മ ചെയ്ത്‍ എന്റെ വിഗ്രഹത്തിനെ, എന്റെ ശരീരത്തിനെ, എന്നെ രക്ഷിയ്ക്കണേ - അരണം തമീമഹീ......... ശരണം ത്വമേവ, ശരണം ത്വമേവ, ഭഗവന്‍ നമസ്തേ . ഹേ ഭഗവന്‍ ഞാന്‍ ഇതാ എന്റെ സകല ധര്‍മ്മങ്ങളും നിന്റെ പാദങ്ങളില്‍ നിരുപാധികമായി - അണ്‍കണ്ടീഷണലി- സമര്‍പ്പിയ്ക്കുന്നു. സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ - എന്ന ഗീതാവചനം പലര്‍ക്കും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാകുന്നേ ഇല്ല. എന്താ ഭഗവാന്‍ എല്ലാ ധര്‍മ്മവും ഉപേക്ഷിയ്ക്കാന്‍ പറയണത്‍.. ധര്‍മ്മമൊക്കെ പരിത്യജിച്ചാല്‍ പിന്നെ ഈ ജഗത്‍ തന്നെ ഉണ്ടോ, അത്‍ സര്‍വ്വവിനാശത്തിനാവില്ലേ... എന്ന പമ്പരവിഢിത്തം ചോദിക്കും. അതിന്റെ ശരിയായ അര്‍ത്ഥം ഗജേന്ദ്രസ്തുതിയില്‍ നിന്ന്‍ തെളിയും. ആരെ ഭയന്നിട്ടാണോ സൂര്യചന്ദ്രനക്ഷത്രവായു ആദികളൊക്കെ ക്ര്‌ത്യമായി അവരുടെ ധര്‍മ്മം നിര്‍വഹിയ്ക്കുന്നത്‍, ഈ പ്രപഞ്ചത്തിനുതന്നെ കാരണഭൂതമായിട്ടുള്ളത്‍, ഇതിനെത്തന്നെ നിര്‍മ്മിച്ചിട്ടുള്ളത്‍ ആരാണോ, ആ ജഗത്‍പിതാവിന്റെതാണ്‌ ആ ധര്‍മ്മം. അതൊക്കെ അദ്ദേഹത്തിന്‌ വിട്ടുകൊടുക്കുക. അദ്ദേഹത്തിന്റെ കാര്യം അദ്ദേഹം നോക്കിക്കോളും. ആ പരമേശ്വരന്റെ ആദേശത്തെ അംഗീകരിച്ച്‍കൊണ്ട്‍ ജീവിച്ചാമതി. ഈശ്വരനെ ആശ്രയിയ്ക്കുക. ലോകത്തെ വ്യവഹരിയ്ക്കുക. പ്രപഞ്ചദ്രവ്യങ്ങള്‍ വ്യവഹരിയ്ക്കാനും പ്രപഞ്ചകാരകന്‍ ആശ്രയിയ്ക്കാനും ഉള്ളതാണ്‌. ഈശ്വരനെ വ്യവഹരിച്ച്‍ പ്രപഞ്ചത്തെ ആശ്രയിയ്ക്കുന്നതാണ്‌ അധര്‍മ്മം. ആശ്രയം ഭദ്രം ഈക്ഷയത - ആശ്രയിയ്ക്കാന്‍ കൊള്ളാത്ത വസ്തുക്കളെ ത്യജിയ്ക്കുമ്പോള്‍ ആശ്രയഭദ്രമായതിനെ, ആശ്രയിയ്ക്കാന്‍ കൊള്ളുന്നതിനെ ദര്‍ശിയ്ക്കാന്‍ പറ്റും, ശാശ്വതമായതിനെ കാണും, എന്ന്‍ ഋഷിവചനം. ഭഗവാന്‍ മാത്രമേ ആശ്രയയോഗ്യമായിട്ടുള്ളു എന്ന്‍ അറിഞ്ഞ്‍, അല്ലാത്തതിനെയൊക്കെ വിട്ട്‍, ഭഗവാനെ ആശ്രയിയ്ക്കുക, അപ്പൊ - സര്‍വ്വ പാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച - പരിപൂര്‍ണ്ണ ആധാരം കിട്ടും, പരിപൂര്‍ണ്ണ ആശ്രയത്വം കിട്ടും. ഈശ്വരനെ ആശ്രയിയ്ക്കുക, ലോകത്തെ വ്യവഹരിയ്ക്കുക, പണത്തിനെ വ്യവഹരിയ്ക്കുക, ആശ്രയിയ്ക്കാതിരിയ്ക്കുക, അത്‍ അസത്ത്‍ആണ്‌. അസത്ത്‍ ആയിട്ടുള്ളതൊക്കെ ചതിയ്ക്കും. സ്വന്തം ശരീരവും മനസ്സും അഭിമാനവും പഠിപ്പും പത്രാസും സര്‍ട്ടിഫിക്കറ്റുകളും ഒക്കെ ചതിയ്ക്കും. അതെല്ലാം വിട്ടുപോകും. ആത്മാവല്ലാത്ത സകല ധര്‍മ്മങ്ങളെയും വിട്ട്‍ സ്വ-ആത്മാവിന്‌ ശരണാഗതി ചെയ്യൂ - എന്നാണ്‌ സര്‍വ്വധര്‍മ്മാന്‍ പരിത്യജ്ജ്യ മാമേകം ശരണം വ്രജ എന്നതിന്റെ അര്‍ഥം. ഗജേന്ദ്രനില്‍ തന്റെ പൂര്‍വ്വജന്മ സ്മരണ ഉണര്‍ന്നതോടെ ശംഖ്‍ചക്രഗദാധാരിയായ ഗരുഡാരൂഢനായ ശ്രീഹരിയുടെ രൂപം മനസ്സില്‍ തെളിഞ്ഞു. ഔപനിഷദീയ ശബ്ദങ്ങളാല്‍ ഗജേന്ദ്രന്‍ ശ്രീഹരിയെ സ്തുതിച്ചു... ഓം നമോ ഭഗവതേ തസ്മൈ യത ഏതത്‍ ചിദാത്മകം പൂഷായ ആദിബീജായ പരേശായ അഭി ധീമഹി തസ്മൈ നമ: പരേശായ ബ്രഹ്മണേ അനന്ത ശക്തയേ അരൂപായോരുരൂപായ നമാശ്ചര്യ കര്‍മണേ നമാത്മപ്രദീപായ സാക്ഷിണേ പരമാത്മനേ നമോ ഗിരാം വിദൂരായ മനസദ്‍ച്ചേദസാമപി നമ: ശാന്തായ ഘോരായ ഗൂഢായ ഗുണധര്‍മിണേ നിര്‍വിശേഷായ സാമ്യായ നമോ ജ്ഞാനഘനായ ച ക്ഷേത്രജ്ഞായ നമസ്തുഭ്യം സര്‍വ്വാധ്യക്ഷായ സാക്ഷിണേ പുരുഷായ ആത്മമൂലായ മൂലപ്രക്ര്‌തയേ നമ: നമോ നമസ്തേ അഖില കാരണായ, നിഷ്‍കാരണായ അത്ഭുത കാരണായ സര്‍വ്വാംഗമാമ്നായ മഹാര്‍ണ്ണവായ നമോഽപവര്‍ഗ്ഗായ പരായണായ തടാകത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂക്കള്‍ പറിച്ച്‍ ജഗത്തിന്റെ സ്രഷ്ടാവും സകലതിനും കാരണഭൂതനുമായ പരമേശ്വരന്‌ അര്‍ച്ചിച്ചുകൊണ്ട്‍ ഗജേന്ദ്രന്‍ സുതിച്ചു - യഥാര്‍ച്ചിഷോഽഗ്നേ: സവിതുര്‍ഗ്ഗഭസ്തയോ, നിത്യാന്തി സംയാന്ത്യസക്ര്‌ത്‍ സ്വരോചിഷ: തഥാ യതോഽയം ഗുണസംപ്രവാഹോ, ബുദ്ധിര്‍മന: ഖാനി ശരീര സര്‍ഗ്ഗാ: ആ ഭഗവാന്‍ ദേവനോ അസുരനോ മനുഷ്യനോ തിര്യക്കോ സ്ത്രീയോ പുരുഷനോ നപുംസകമോ ഏതെങ്കിലും വിധത്തിലുള്ള വല്ല പ്രാണിയോ ത്രിഗുണങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ വല്ല കര്‍മ്മത്താലും ഉണ്ടാക്കപ്പെട്ടതോ സ്ഥൂലമോ സുക്ഷ്മമോ എന്ത്‍തന്നെ ആവട്ടെ.... സവൈ ന ദേവാസുരമര്‍ത്യ തിര്യങ്‍, ന സ്ത്രീ ന ഷണ്ഡോ ന പുമാന്‍ ന ജന്തു : അല്ല, വേണ്ട - നായം ഗുണ: കര്‍മ നസത്‍ ന അസത്‍ , നിഷേധശേഷോ ജയതാദശേഷ: ഇതൊന്നുമല്ലെങ്കില്‍ വേണ്ട, ഇതിനെയൊക്കെ നിഷേധിച്ചതിനുശേഷവും എല്ലാമെല്ലാമായി, പരിപൂര്‍ണ്ണമായി ഏതൊന്ന്‍ ശേഷിയ്ക്കുന്നുവോ, അതിനായിക്കൊണ്ട്‍ എന്റെ നമസ്കാരം. ഓം പൂര്‍ണ്ണമദം പൂര്‍ണ്ണമിദം പൂര്‍ണ്ണാത്‍പൂര്‍ണ്ണമുദച്യതേ, പൂര്‍ണ്ണസ്യപൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ... എന്ന ഉപനിഷദ്‍വചനം ഗജേന്ദ്രന്‍ സ്മരിക്കുന്നു. ആ പരമേശ്വരന്റെ അമിതപ്രഭാവത്തിനെ സ്തുതിപൂര്‍വ്വം നമസ്കരിയ്ക്കുന്നു... നമോ നമസ്തുഭ്യമസഹ്യവേഗ, ശക്തിത്രയായാഖിലധീ ഗുണായ, പ്രപന്നപാലായ ദുരന്ത ശക്തയേ, കദിന്ദ്രിയാണാമനവാപ്യ വര്‍ത്മനേ അത്യന്തം ബലമുള ത്രിഗുണാത്മികയായ മായയാല്‍ പീഡിതരാകുന്ന ജീവാത്മാക്കളില്‍ കരുണ കാണിയ്ക്കുന്ന ആ ഭഗവാനെ നമസ്കരിച്ചു, തന്റെ സകലതും ആ ശക്തിയ്ക്കുമുന്നില്‍ സമര്‍പ്പിച്ചു. സര്‍വ്വധര്‍മ്മാന്‍ പരിത്യജ്ജ്യ.... ഈശ്വരന്റെ നിര്‍ഗ്ഗുണരൂപത്തെയും, സഗുണരൂപത്തെയും മറ്റ്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതിനെയും ഗജേന്ദ്രന്‍ സ്തുതിക്കുന്നു. ഗജേന്ദ്രന്റെ ആര്‍ത്തനാദം കേട്ട ശ്രീഹരി അനന്തശയനത്തില്‍നിന്ന്‍ എണീറ്റു, ഗരുഡന്‍ സ്വയം വാഹനമായി വന്നു നിന്നു. ശംഖ്‌ ചക്രം ഗദ തുടങ്ങിയ ഭൂഷണാദികളെല്ലാം സ്വയം ഓടിവന്ന്‍ ഭഗവാന്റെ കൈകളില്‍ ഇരുന്നു. വൈകുണ്ഠത്തില്‍നിന്ന്‍ ഭഗവാന്‍ ഓടിയത്രെ. കാലില്‍ മെതിയടി ധരിക്കാനുംകൂടി മറന്നുവത്രെ !! ആര്‍ത്തനായ തന്റെ ഭക്തന്റെ രോദനം ആര്‍ത്തത്രാണപരായണനായ ഭഗവാന്‌ സഹിക്കാന്‍ പറ്റില്ലല്ലൊ. പെട്ടെന്ന്‍ ഗരുഡവാഹനനായി ശംഖചക്രഗദാപത്മങ്ങളേന്തി പീതാംബരധാരിയായി - തത്രാഖിലാമരമയോ ഹരിരാവിരാസീത്‍ - ശ്രീഹരി ഗജേന്ദ്രനുമുന്നില്‍ പ്രകടമായി. ശ്രീഹരിയെ കണ്ടമാത്രയില്‍ത്തന്നെ തടാകത്തില്‍നിന്ന്‍ താമരപ്പൂക്കള്‍ പറിച്ച്‍ ഗജേന്ദ്രന്‍ ഭഗവാന്‌ സമര്‍പ്പിച്ചുകൊണ്ട്‍ - നാരായണാ അഖിലഗുരോ നമസ്തേ, നാരായണാ അഖിലഗുരോ നമസ്തേ, ഗഹനങ്ങളായ മാധുര്യമൂറുന്ന ശബ്ദങ്ങളാല്‍ വീണ്ടും വീണ്ടും ഗജേന്ദ്രന്‍ ശ്രീഹരിയെ സ്തുതിച്ചു . ഭാഗവതത്തില്‍ അത്യന്തം ഹ്ര്‌ദയസ്പര്‍ശിയായ ഒരു സ്തുതിയാണ്‌ ഗജേന്ദ്രസ്തുതി. ശ്രീഹരി തന്റെ വരദഹസ്തങ്ങളാല്‍ ഗജേന്ദ്രനെ വലിച്ചുകയറ്റി, കൂടെ മുതലയും വന്നു. തന്റെ സുദര്‍ശനചക്രത്താല്‍ മുതലയ്ക്ക്‍ ആദ്യം മോക്ഷം കൊടുത്തു. ഭഗവാനെ സ്തുതിച്ചത്‍ ഗജേന്ദ്രനാണ്‌, മോക്ഷം കിട്ടിയത്‍ മുതലയ്ക്കും. ഗജേന്ദ്രന്‍ ചോദിച്ചു, ഭഗവാനേ ഇതെവിടുത്തെ ന്യായമാണ്‌, എന്ന്‍. അപ്പൊ ഭഗവാന്‍ പറഞ്ഞു, എന്റെ ഭക്തനായ നിന്റെ കാല്‌ പിടിച്ചത്‍ അവനാണ്‌. ഭക്തന്റെ പാദസേവ ചെയ്യുന്നവന്‍ ഭക്തനേക്കാള്‍ മുന്നിലാണ്‌, മുക്തിയുടെ കാര്യത്തില്‍ അവന്റെ നമ്പര്‍ ആദ്യം വരും. തരുണാരുണസമ ചരണസരോരുഹ സ്മരണയുണ്ടാ വാനായ്‍ തരിക വരം മമ കരുണാകരാ ഹരേ എന്റെ ദാസന്റെ ദാസനാണ്‌ എനിയ്ക്ക്‍ അത്യന്തം പ്രിയപ്പെട്ടവന്‍, എന്റെ ഭക്തന്റെ ദാസന്റെ മഹത്വം വര്‍ണ്ണിയ്ക്കാന്‍ എനിയ്ക്കുതന്നെ സാധ്യമല്ല എന്ന്‍ ഭഗവാന്‍ പറഞ്ഞു. ഗജേന്ദ്രനെ വലിച്ചു കയറ്റിയപ്പോള്‍ ശ്രീഹരിയുടെ കരസ്പര്‍ശത്താല്‍തന്നെ ഗജേന്ദ്രന്റെ എല്ലാ പാപങ്ങളും അറ്റുപോയി എന്ന്‍ പറയുന്നു.. ഗജേന്ദ്രോ ഭഗവത്‍സ്പര്‍ശാദ്‍ വിമുക്തോ അജ്ഞാന ബന്ധനാത്‍ - അജ്ഞാനമാകുന്ന സകല ബന്ധനങ്ങളില്‍നിന്നും ഗജേന്ദ്രന്‍ മുക്തനായി, എന്ന്‍ മാത്രമല്ല പ്രാപ്തോ ഭഗവതോ രൂപം പീതവാസാശ്ചതുര്‍ഭുജ: ഗജേന്ദ്രന്‍ പീതാംബരധാരിയും നാലു കൈകളോടുകൂടിയവനും ആയ ശ്രീഹരിയുടെ രൂപംപൂണ്ടു എന്ന്‍ ശ്രീശുകബ്രഹ്മര്‍ഷി പറയുന്നു. സാലോക്യം സാമീപ്യം സാരൂപ്യം എന്നിങ്ങനെ മൂന്നുവിധത്തില്‍ ആണ്‌ മുക്തി എന്ന്‍ പറയുന്നു. ഗജേന്ദ്രനു ശ്രീഹരി സ്വന്തം രൂപംതന്നെ കൊടുത്തു, തന്നെത്തന്നെ കൊടുത്തു. ഇതാണ്‌ സാരൂപ്യമുക്തി അഗസ്ത്യമഹര്‍ഷിയുടെ ശാപത്താല്‍ ഹുഹു എന്ന ഗന്ധര്‍വ്വന്‍ ആനയായിത്തീര്‍ന്ന ആ ഗജേന്ദ്രന്‍ തന്റെ സര്‍വ്വപാപങ്ങളില്‍നിന്നും മോചിതനായി, സാരൂപ്യമുക്തി പ്രാപിച്ച്‍ ചതുര്‍ബാഹുവും പീതാംബരധാരിയുമായ ഒരു ഗന്ധര്‍വ്വനായി ശ്രീഹരിയെ വീണ്ടും വീണ്ടും പ്രണമിച്ചിട്ട്‍ ഗന്ധര്‍വ്വലോകത്തേയ്ക്ക്‍ പോയി. അത്യന്തം ഹ്ര്‌ദയസ്പര്‍ശിയാണ്‌ ഭാഗവതത്തിലെ ഓരോ കഥകളും. ഇതിന്റെയൊക്കെ ശ്രവണങ്ങളും പഠനങ്ങളും എല്ലാമെല്ലാം നമ്മുടെ മനസ്സിനെ പവിത്രീകരിക്കും, ഈശ്വരോന്മുഖമാക്കിത്തീര്‍ക്കുന്നു. ശുഭം. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 3:09 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക 2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച തത്‍ ത്വം അസി ഞാന്‍ ഈശ്വരനാണ്‌/ബ്രഹ്മമാണ്‌ (അഹം ബ്രഹ്മാസ്മി) എന്ന്‍ സങ്കല്‍പ്പിക്കുന്നത്‍ ശരിയായ പഠന-പാഠന രീതിയല്ല. ഒന്നാമത്‍ ബ്രഹ്മം എന്താണെന്ന്‍തന്നെ അറിയില്ല. അറിയാത്ത ബ്രഹ്മത്തിനെ സങ്കല്‍പ്പിക്കുമ്പോള്‍ അത്‍ എന്തോ ആകാശം മുട്ടുവോളം വലിപ്പമുള്ളതോ, എന്തൊക്കെയോ അപാരശക്തികളുള്ളതോ എന്റെ സകല കര്‍മ്മങ്ങള്‍ക്കും എവിടെയോ മറഞ്ഞിരുന്ന്‍, എന്തെല്ലാമോ ഫലം തരുന്നതോ, ഇത്യാദി, ഒക്കെയായ ജീവനുള്ള ഒരു മഹാ ജീവിയെയൊക്കെ സങ്കല്‍പ്പിക്കും. അതാണ്‌ ഞാനെന്നും സങ്കല്‍പ്പിക്കും. അല്ലെങ്കിലേ അഹങ്കാരംകൊണ്ട്‍ കണ്ണുകാണാത്ത മനുഷ്യന്‍ അങ്ങിനെയൊക്കെ ചിന്തിക്കുമ്പോള്‍, അഹങ്കാരംകൊണ്ട്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങും എന്നല്ലാതെ വേറൊന്നും സംഭവിക്കില്ല. പ്രജ്ഞാനം ബ്രഹ്മ: അല്ലെങ്കില്‍ സര്‍വ്വം ഖല്വിതം ബ്രഹ്മ: എന്നാണ്‌ ആദ്യം ആചാര്യന്‍ പഠിപ്പിക്കുന്നത്‍. ഇത്‍ ശിഷ്യനില്‍ ഇദംവ്ര്‌ത്തിയെ വളര്‍ത്തുന്നു. ഇതെന്ത്‍? എന്ന ചോദ്യം അവനവനില്‍ ഉത്ഭൂതമാകുന്നു. അപ്പോള്‍ ആചാര്യന്‍ പറയും, വത്സാ ബ്രഹ്മത്തിന്റെ സ്വരൂപം പ്രജ്ഞാനമാണ്‌, അതല്ലാതെ എങ്ങും ഏതിലും മറ്റൊന്നുമില്ല, അതുകൊണ്ടുതന്നെ അത്‍ സര്‍വ്വം ഖല്വിതം ബ്രഹ്മ: എന്നും അറിയണം. അപ്പോഴും ശിഷ്യന്‌ തന്റെ മനോവ്ര്‌ത്തികള്‍ നിവര്‍ത്തിക്കുന്നില്ല. അടുത്ത സംശയം വരുന്നു, ആചാര്യാ അങ്ങിനെയാണെങ്കില്‍ അത്‍ എങ്ങിനെ ബോധ്യമാകും, ഞാന്‍ അതിനെ എവിടെയാണ്‌ തിരയേണ്ടത്‍. അന്നേരം ആചാര്യന്‍ പറയുന്നതാണ്‌, ഹേ വത്സ അതുതന്നെയാണ്‌ - തത്‍ ത്വം അസി - അത്‍ നീതന്നെയാണ്‌, എന്നുവെച്ചാല്‍ നിന്നില്‍ അഹം അഹം എന്ന്‍ സദാ സ്‍ഫുരിച്ചുകൊണ്ടിരിക്കുന്ന ആ ഒരു വസ്തുവുണ്ടല്ലോ, അതിനെ നീ കണ്ടില്ല, അതിനെ നീ ശ്രദ്ധിച്ചില്ല, നീ അറിഞ്ഞില്ല. ആ അഹമഹമെന്ന്‍ - ഞാന്‍ ഞാന്‍ - എന്ന്‍ - എവിടെനിന്നാണോ സ്‍ഫുരിക്കുന്നത്‍, അതിന്റെ മൂലം ഏതാണോ, അവിടേക്ക്‍ ശ്രദ്ധിക്കൂ. ഉത്തമശിഷ്യന്‌ അധികമൊന്നും കൊടുക്കേണ്ടതില്ല. ശരീരത്തെയും നിഷേധിച്ച്‍ മനസ്സിനെയും നിഷേധിച്ച്‍ കഴിയുമ്പോള്‍ അവിടെ ഒരു ഇരുട്ട്‍ - ഒരു മൂടുപടം - ശിഷ്യന്‌ ബോധ്യപ്പെടുന്നു. അപ്പൊ ശിഷ്യന്‍ വീണ്ടും ജാഗ്രത്തിലേക്ക്‍വന്ന്‍ ആചാര്യനോടായി പറയുന്നു, ആചാര്യാ! അവിടെ വെറും തമസ്സാണല്ലൊ അനുഭൂതമാകുന്നത്‍. ഹേ വത്സാ, അത്‍ നിന്റെ ചിത്ത്‍ ആണ്‌. ആ തമസ്സിനെ/ഇരുട്ടിനെ ശ്രദ്ധിക്കുക, അതിനെത്തന്നെ ധ്യാനിക്കുക. വീണ്ടും ആ ഇരുട്ടിനെ -ചിത്തിനെ- ധ്യാനിക്കുന്ന ശിഷ്യന്‍ അതിനുമപ്പുറത്തേക്ക്‍ കടക്കുമ്പോള്‍, അതിനെക്കൂടി നിഷേധിക്കുമ്പോള്‍, ആ ഇരുട്ടും നീങ്ങി ആ അഹമെന്ന വ്യക്തിസത്ത ദ്ര്‌ഷ്ടമാവുകയും, അതില്‍ത്തന്നെ നിന്റെ (സു)ദ്ര്‌ഷ്ടി കേന്ദ്രീകരിക്കുമ്പോള്‍, വ്യക്തിസത്തയാകുന്ന അഹം മറിഞ്ഞ്‍ വ്യഷ്ടിസത്തയാകുന്ന അഹത്തിന്റെ ബോധമുദിക്കുകയും ചെയ്യുന്നു. അപ്പോള്‍ ശിഷ്യന്‍തന്നെ പറയുന്നു, അഹം ബ്രഹ്മാസ്മി എന്ന്‍. ഭാഗവതത്തിലെ സന്താനഗോപാലം പ്രകരണത്തില്‍ ഭഗവാന്‍ ക്ര്‌ഷണന്‍ അര്‍ജ്ജുനനെ പാലാഴിയിലേക്ക്‍ കൂട്ടിക്കൊണ്ടുപോകുന്ന രംഗം വര്‍ണ്ണിക്കുന്നുണ്ട്‍. കുറെ ദൂരം യാത്രചെയ്തപ്പോള്‍ അസഹ്യമായ ഇരുട്ടാണ്‌ അനുഭവിക്കുന്നത്‍. അവിടെ ശ്രീക്ര്‌ഷ്ണന്‍ തന്റെ സുദര്‍ശനചക്രത്താല്‍ ആ ഇരുട്ടിനെയെല്ലാം പ്രഭാപൂരിതമായ വെളിച്ചമാക്കി. അതോടെ പാലാഴിയും നാരായണനും എല്ലാം ദ്ര്‌ശ്യമാകുന്നതാണ്‌ കഥ. ഇത്‌ സ്മരണീയം. ഇതിന്റെ തത്ത്വത്തെ മനനംചെയ്ത്‌ ഗ്രഹിക്കാന്‍ ശ്രമിക്കുക. ഈ ജഗത്തുമുഴുവനും ഈശ്വരമയമാണെന്ന്‍ സങ്കല്‍പ്പിക്കുമ്പോള്‍ സങ്കല്‍പ്പിക്കുന്നവന്റെ അകത്തും പുറത്തും ഈശ്വരന്‍ മാത്രമേ ഉള്ളു എന്ന ബോധം ഉണരും. ഇതാണ്‌ ഉത്തമമെന്ന്‍ പലപല സങ്കേതങ്ങളിലും കാണുന്നു. അതുകൊണ്ട്‍ സൂചിപ്പിച്ചെന്ന്‍ മാത്രം. (ഈശ്വരനല്ലാതെ ഇവിടെ വേറെ ഒന്നുമില്ലെന്ന്‍ മനസ്സില്‍ തോന്നണമെങ്കില്‍ത്തന്നെ എത്രമുന്നോട്ട്‍ സഞ്ചരിക്കണം എന്ന്‍ ഊഹിക്കുക) ഓരോരുത്തര്‍ക്കും അവരവരുടെ പ്രിയവും വഴിയുമൊക്കെ ഉണ്ടാകുമെന്നത്‍ ശരിതന്നെ. പക്ഷെ അതൊന്നും ഫലപ്രാപ്തിക്ക്‍ ഉതകിക്കൊള്ളണമെന്നില്ല. തീര്‍ത്തും പ്രാഥമികതയിലുള്ളവര്‍ക്ക്‍ അവരവരുടെ പ്രിയവും വഴിയുമൊക്കെ അധ്യാത്മത്തിന്റെ പാതയിലേക്ക്‍ എത്തിപ്പെടാന്‍ സഹായിച്ചേക്കാം. ആചാര്യവചനങ്ങള്‍തന്നെയാണ്‌ ആത്യന്തികമെന്ന്‍ ഉറച്ച്‍ നീങ്ങണം. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 5:14 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക പരോക്ഷവാദോ വേദോഽയം രോഗത്തിനാണ്‌ ഔഷധവും ചികിത്സയും. ഔഷധം ആഹാരമല്ല. അത്‍ എന്നും കഴിക്കാനുള്ളതുമല്ല. രോഗം ശമിച്ചാല്‍ ഔഷധവും ഉപേക്ഷിക്കണം. അത്‍ കഴിച്ചുകൊണ്ടേയിരുന്നാല്‍ ഇല്ലാത്ത രോഗങ്ങളൊക്കെ ഊണ്ടാവും. നല്ലതും നല്ലതല്ലാത്തതും വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്ത അവസ്ഥയാണ്‌ ബാല്യം. ഒരു ബാലന്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ അത്‍ അവന്റെ അറിവില്ലായ്മകൊണ്ടാണെന്ന്‍ മനസ്സിലാക്കി അവനെ തിരുത്തേണ്ട കടമ രക്ഷിതാക്കളുടേതാണ്‌. ലക്ഷോപലക്ഷം ക്ഷുദ്രയോനികളില്‍ ജനിച്ച്‍ മരിച്ചതിനുശേഷം കിട്ടുന്നതാണ്‌ വിശിഷ്ഠമായ മനുഷ്യജന്മം. അതുകൊണ്ടുതന്നെ ആത്യന്തിക ദു:ഖ നിവ്ര്‌ത്തിയാണ്‌ മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യവും. **വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം** താപത്രയങ്ങളുടെ ഉന്മൂലനം. മൂന്നുവിധത്തിലുള്ള ദു:ഖങ്ങളില്‍നിന്നുമുള്ള ആത്യന്തിക നിവ്ര്‌ത്തി. ബാഹ്യമായ കാരണങ്ങളാല്‍ ഉണ്ടാകുന്ന ദു:ഖം, ശരീരത്തിനുണ്ടാകുന്ന ദു:ഖം, മാനസിക ദു:ഖം എന്നിങ്ങനെ ദു:ഖം മൂന്നുവിധത്തില്‍. ഈ ദു:ഖങ്ങളില്‍ നിന്നെല്ലാം വിടുതല്‍ നേടാനായിക്കൊണ്ടാണ്‌ വേദങ്ങളില്‍ കര്‍മ്മത്തെ പരാമര്‍ശിക്കുന്നത്‍. കുട്ടി ജനിച്ച്‍ ബാല്യത്തിലെത്തുമ്പോള്‍ വേദ നിര്‍ദ്ദിഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കുന്നു. അതിലൂടെ മുന്നേറുമ്പോള്‍ വേദ ശബ്ദങ്ങളുടെ ലക്ഷ്യാര്‍ത്ഥം സ്‍ഫുരിക്കും. ലക്ഷ്യാര്‍ത്ഥത്തിലേക്ക്‍ നീങ്ങണമെങ്കില്‍ കര്‍മ്മങ്ങളെല്ലാം അസ്തമിക്കണമെന്ന്‍ ബോധ്യപ്പെടുകയും ചെയ്യും. ഇതെങ്ങനെ സിദ്ധമാകും എന്ന്‍ ചിന്തിക്കുകയും അതിനായിട്ടുള്ള അന്വേഷണം തുടരുകയും ചെയ്യുന്നു. കര്‍മ്മങ്ങളില്‍നിന്ന്‍ മുക്തിനേടാനായിക്കൊണ്ടാണ്‌ കര്‍മ്മകാണ്ഡമെന്ന്‍ മനസ്സിലാകുന്നത്‍ വേദവാണികള്‍ പരോക്ഷവാദീയമാണെന്ന്‍ അറിയുമ്പോഴാണ്‌. ഇതറിയുന്നതുവരെ അറിവിന്റെ കാര്യത്തില്‍ അവന്‍ കുട്ടിതന്നെയാണ്‌, ബാലനാണ്‌. ബന്ധങ്ങളെന്ന ബന്ധനമാണ്‌ രോഗം. ആ ബന്ധനങ്ങളാകുന്ന രോഗത്തില്‍നിന്ന്‍ മുക്തിനേടാനായിക്കൊണ്ട്‍ കര്‍മ്മങ്ങളെന്ന ഔഷധം കുറിച്ചിരിക്കുന്നു. സകല കര്‍മ്മങ്ങളില്‍നിന്നുമുള്ള മുക്തിയാണ് കര്‍മ്മമെന്ന ഔഷധംകൊണ്ട്‍ ധരിക്കേണ്ടത്‍. പരോക്ഷവാദോ വേദോഽയം ബാലാനാമനുശാസനം കര്‍മ്മ മോക്ഷായ കര്‍മ്മാണി വിധത്തേ ഹ്ര്‌ഗദം യഥാ ഈ വേദം പരോക്ഷവാദമാകുന്നു. അറിവില്ലാത്തവരെ അനുശാസിക്കാനായിട്ടാണത്‍. കര്‍മ്മങ്ങളെ മോചിപ്പിക്കുവാനായി കര്‍മ്മങ്ങളെ വിധിച്ചിരിക്കുന്നു, (രോഗത്തിന്‌) ഔഷധമെന്നപോലെ. രോഗമില്ലാത്ത അവസ്ഥ സുഖാവസ്ഥയാണ്‌. ഇന്ന്‍ സുഖത്തിന്‌ രോഗം വന്നിരിക്കുന്നു. സുഖത്തിനുംകൂടി ചികിത്സിക്കുന്ന ഒരു കാലത്താണ്‌ നാമൊക്കെ ജീവിക്കുന്നത്‍. സുഖചികിത്സ.. എത്ര വിരോധാഭാസമുള്ളൊരു പദപ്രയോഗമാണ്‌... സുഖത്തിനെ ആരെങ്കിലും ചികിത്സിക്കുമോ.. സുഖചികിത്സ.. ഹ ഹ, എന്തൊരു പ്രയോഗം!! മനസ്സമാധാനം എന്ന്‍ പറയുന്നപോലെ. മനസ്സുള്ളിടത്തോളം സമാധാനമുണ്ടാവില്ല. ചിന്തകളുടെ കൂമ്പാരത്തെയാണ്‌ മനസ്സെന്ന്‍ പറയുന്നത്‍. മനസ്സ്‍ ഉള്ളിടത്ത്‍ സമാധാനാമുണ്ടാകുമോ.. ഒരിക്കലുമില്ല. സമാധാനമുള്ളിടത്ത്‍ മനസ്സില്ല. മനസ്സിന്റെ ലയനമാണ്‌ സമാധാനം, ശാന്തി എല്ലാം. ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവുന്നില്ലല്ലോ ആര്‍ക്കും... പിന്നെയും പറയും ഒരു മനസ്സമാധാനോം ഇല്ലാ എന്ന്‍... പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 5:04 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക ആനന്ദം അനുഭവിക്കാന്‍ ജാഗ്രത്‍ സ്വപ്ന സുഷുപ്തി എന്നീ മൂന്ന്‍ അവസ്ഥകള്‍ക്കും പരിണാമമുണ്ട്‍. ഒരു അവസ്ഥയിലേക്ക്‌ എത്തുന്നത്‍തന്നെ മറ്റൊരു അവസ്ഥയില്‍ പരിണാമം സംഭവിയ്ക്കുമ്പോഴാണ്‌. ഒന്നില്‍നിന്ന്‍ മറ്റൊന്നിലേക്ക്‍ ആരോഹണത്തിലും അവരോഹണത്തിലും പരിണാമമുണ്ട്‍. പരിണാമമില്ലാത്തതാണ്‌ തുരീയം. അതുകൊണ്ട്‍ അതിനെ അവസ്ഥ എന്ന്‍ പേരിട്ട്‍ പറയുന്നില്ല. എന്നാല്‍ നാലാമത്തെ അവസ്ഥ എന്നേ പറയാനോക്കൂ. അതുകൊണ്ടാണ്‌ അതിനെകുറിച്ച്‍ പറയുമ്പോള്‍ അവസ്ഥ എന്ന്‍ പറയുന്നത്‍. ബ്രഹ്മവിദ്യാപ്രദായകമായതുകൊണ്ട്‍ നാലാമത്തേതിനെ അവസ്ഥ എന്ന്‍ പറയുന്നത്‍ അര്‍ത്ഥവാദപരമായിട്ടാണെന്ന്‍/ഗ്രഹിക്കാനായിട്ടാണെന്ന്‍ ആചാര്യന്‍ പറഞ്ഞുകൊടുക്കുന്നു. കാണുന്നവനെ സംബന്ധിച്ചിടത്തോളം തുരീയത്തിലെത്തിയവന്‌ മറ്റേ മൂന്ന്‍ അവസ്ഥകളും ഉള്ളതായി തോന്നുന്നു. എന്നാല്‍ അയാള്‍ ഈ മൂന്നവസ്ഥയിലും അല്ല. മറ്റ്‍ ചില സിദ്ധാന്തങ്ങളില്‍ തുരീയാതീതമായ തലവും ഉണ്ടെന്ന്‍ പറയുന്നു. അതെന്തോ ആവട്ടെ, അവസ്ഥാത്രയത്തിനെത്തന്നെ ശരിക്കൂം ഉള്‍ക്കൊണ്ടാല്‍ത്തന്നെ ധന്യമായിത്തീരും. സുഷുപ്തിയില്‍ അനുഭവിച്ച ആനന്ദത്തിനെ ജാഗ്രത്തില്‍ എങ്ങിനെ നിലനിര്‍ത്താമെന്ന്‍ വിചിന്തനം ചെയ്ത്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, അത്‍ അവസ്ഥാത്രയങ്ങളെ മറികടന്ന്‍ തുരീയാവസ്ഥ കൈവരിക്കാന്‍ ആക്കംകൂട്ടും. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:53 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക ആത്മാര്‍ത്ഥത ആത്മാ ശബ്‍ദത്തിന്‌ ആത്മാവ്‍ എന്ന്‍ മാത്രമല്ല അര്‍ഥമുള്ളത്‍. ആത്മാര്‍ത്ഥത എന്ന്‍ പറയുമ്പോള്‍ അതില്‍ ആത്മാവ്‍ ചേരുന്നില്ല. അതിനെ വ്യക്തിസത്തയിലെ "ഞാന്‍" എന്നും വ്യാവഹാരികമായി അര്‍ഥം പറയും. ആത്മകഥ, ആത്മസുഖം ഇത്യാദി ശബ്‍ദങ്ങള്‍ വ്യക്തിസത്തയെ (individuality)യാണ്‌ ബാധിക്കുന്നത്‍. ആത്മാവിനെ അല്ല. ഈ തലത്തില്‍ വേണം ആത്മാര്‍ത്ഥത എന്ന ശബ്‍ദത്തിന്റെ അര്‍ത്ഥവും നിരൂപിക്കാന്‍. വ്യക്തിസത്തയിലെ ഞാനിന്‌, (എനിക്ക്‍) ഉണ്ടാകുന്ന അര്‍ത്ഥിക്കല്‍, ആഗ്രഹം. ആ ആഗ്രഹത്തിനോട്‍ ഏറ്റവും അടുത്ത്‍ചേര്‍ന്ന്‍ (ഉപസമീപേ), ഇനി അടുക്കാന്‍ പറ്റാത്തത്രയും അടുത്ത്‍, അത്രയും ഗൗരവത്തോടെ, എന്ന്‍ അര്‍ത്ഥം. ആത്മാര്‍ത്ഥത ശരീരത്തിനെയും ഇന്ദ്രിയങ്ങളെയും മനസ്സിനെയും പരിഗണിച്ചുള്ളതാണ്‌. ജാഗ്രത്ത്‍, മഹാജാഗ്രത്ത്‍, ബീജജാഗ്രത്ത്‍, ജാഗ്രത്‍-സ്വപ്‍നം തുടങ്ങിയ അവസ്ഥകളെ സമീചീനമായി സമന്വയിപ്പിച്ച്‍ ചെയ്യുന്ന ഏതൊരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത എന്ന സിദ്ധാന്തം യോജിക്കും. എന്നാല്‍ അതൊന്നും ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാര്‍ത്ഥതക്ക്‍ സത്യമെന്നോ അസത്യമെന്നോ വഞ്ചനയെന്നോ ധര്‍മ്മമെന്നോ സ്വാര്‍ത്ഥതയെന്നോ ഒന്നും ഇല്ല. സ്വാര്‍ത്ഥതയോടുകൂടി ചെയ്യേണ്ടുന്ന കര്‍മ്മമാണെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്യാം. ശരിയോ ശരിയല്ലാത്തതോ ആയ ഏതൊരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത ആവാം. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:45 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക എപ്രകാരം ശ്രദ്ധ അപ്രകാരം ഫലം നമുക്ക്‍ ആകെ കിട്ടിയിട്ടുള്ളത്‍ പരമേശ്വരതത്ത്വമൊന്നു മാത്രമാണ്‌. ശരീരം മനസ്സ്‍ ബുദ്ധി അഭിമാനം വ്യക്തിത്വം ഇത്യാദികളൊന്നും നമുക്ക്‍ ലഭ്യമായിട്ടുള്ളതല്ല. ഇതിനെയൊക്കെ ശ്രദ്ധിക്കുന്നതുകൊണ്ടാണ്‌ ഇതൊക്കെ പ്രായോഗികമായി കിട്ടിയിട്ടുള്ളതാണ്‌ എന്ന്‍ തോന്നുന്നത്‍. കിട്ടിയിട്ടില്ലാത്തതായതുകൊണ്ടുതന്നെ ഇതിനെയൊന്നും പരിപൂര്‍ണ്ണമായി ആര്‍ക്കും നിരൂപണം ചെയ്യാനും പറ്റില്ല. ശാസ്ത്രത്തിനും ഒരു പരിധിവരെ മാത്രമേ ഇതിനെയൊക്കെ നിരൂപിക്കാന്‍ പറ്റു. പരിണാമവിധേയമായതുകൊണ്ട്‍ ഇതിനെയൊന്നും ഒരു ക്ലിപ്‍ത സിദ്ധാന്തത്തില്‍ വിശദീകരിക്കാന്‍ സാധ്യമല്ല. കിട്ടിയിട്ടില്ലാത്തത്‍ ആയതുകൊണ്ട്‍ ഇതിനെയൊന്നും നമുക്ക്‍ പിടിച്ചുനിര്‍ത്താനും പറ്റില്ല. എല്ലാ നിരൂപണങ്ങളും അടങ്ങുമ്പോള്‍, നമുക്ക്‍ സിദ്ധിച്ചിട്ടുള്ള, നിരുപാധികമായ ഈശ്വരചൈതന്യം അനുഭവിക്കാം. ഈശ്വര സാക്ഷാത്‍ക്കാരം കഴിഞ്ഞുപോയ കാര്യമാണ്‌. അത്‍ കിട്ടിയിട്ടുള്ളതാണ്‌. ഭൂതവസ്തുവിഷയം എന്നാണ്‌ ഭഗവാന്‍ ശങ്കരാചാര്യര്‍ ഇതിനെ പറയുന്നത്‍. സിദ്ധമായ ഒന്നിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ മതി. മുകളിലേക്ക്‍ നോക്കുമ്പോള്‍ മേഘം ഉള്ളതുകൊണ്ട്‍ സൂര്യനെ കാണുന്നില്ല, മേഘം സൂര്യനെ മറച്ചിരിക്കുന്നു, എന്ന്‍ പറയും. മേഘത്തെ കാണുന്നതുപോലും സൂര്യന്‍ അവിടെ ഉള്ളതുകൊണ്ടാണ്‌ എന്ന്‍ അറിയാതെ മേഘത്തെ പഴിക്കും. മേഘത്തിന്‌ സൂര്യനെ മറക്കാന്‍ കഴിവില്ല. കുറച്ചുനേരം നോക്കിക്കൊണ്ടിരുന്നാല്‍ മേഘം അകലുകയും സൂര്യന്‍ ദ്ര്‌ഷ്‍ടമാവുകയും ചെയ്യും. ശ്രദ്ധിക്കേണ്ടത്‍ സൂര്യനെയാണ്‌, മേഘത്തെയല്ല. ശരീരം മനസ്സ്‍ ബുദ്ധി ഇവയെയൊക്കെ മേഘംപോലെയാണ്‌. അതിനെ ശ്രദ്ധിക്കുന്നതുകൊണ്ട്‍ ചൈതന്യത്തെ ശ്രദ്ധിക്കുന്നില്ല. ശ്രദ്ധ എങ്ങിനെയുണ്ടോ അങ്ങിനെ അതിന്റെ ഫലവും കിട്ടുന്നു. യാദ്ര്‌ശീ യാദ്ര്‌ശീ യത്‍ ശ്രദ്ധ, സിദ്ധിര്‍ ഭവതി താ ദ്ര്‌ശി. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:43 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക ധര്‍മ്മമാണ്‌ അടിസ്ഥാനം വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ രാവിലെ എഴുന്നേല്‍ക്കുന്നതും, ശരീരശുദ്ധി വരുത്തുന്നതും, ഉണ്ണുന്നതും ഉറങ്ങുന്നതും, കൂട്ടുകെട്ടുകളുണ്ടാക്കുന്നതും, ഇതര കര്‍മ്മങ്ങള്‍ ചെയ്യുന്നതും. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ വിദ്യാഭ്യാസം ചെയ്തത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ വിവാഹം കഴിക്കുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ ജോലി ചെയ്യുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ ധനം സമ്പാദിക്കുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ സന്താനോല്പാദനം നടത്തുന്നത്‍. പ്രസവശേഷം കുട്ടിക്ക്‍ അമ്മ പാലൂട്ടുന്നത്‍ വേദത്തില്‍ പറഞ്ഞതുകൊണ്ടാണോ.. വേദങ്ങളിലോ ഇതര ശാസ്ത്രങ്ങളിലോ ഒന്നും പറഞ്ഞിട്ടെല്ലെങ്കില്‍ ഇതൊന്നും ചെയ്യില്ലാ എന്നുണ്ടോ.. ജപിക്കാനും പ്രാര്‍ത്ഥിക്കാനും ഒക്കെ വേദത്തിലോ ശാസ്ത്രങ്ങളിലോ പറയണ്ട ആവശ്യമുണ്ടോ. അവിടെയൊന്നും പറഞ്ഞിട്ടില്ലെങ്കില്‍ ഇതൊന്നും ചെയ്യില്ലാ എന്നാണോ.. ഒന്നും വായിക്കാതെയും ഒരു ഉപദേശവും ഇല്ലാതെയുമൊക്കെ വ്യക്തികള്‍, വാചാമഗോചരങ്ങളും, അവാച്യവും അവര്‍ണ്ണനീയവുമായ ജഗദീശ്വരോല്‍സംഗത്തിലേക്ക്‍ എത്തിയിട്ടുണ്ട്‍. ബ്രഹ്മജ്ഞാനികള്‍ക്ക്‍ വേദാദികളും ശാസ്ത്രങ്ങളും എല്ലാം ഭാരമാണ്‌. അത്തരക്കാര്‍ പറയുന്നതുതന്നെ, ഇതൊന്നും ആവശ്യമില്ലെന്നാണ്‌. അത്‍ വേദംതന്നെ പറയുന്നുമുണ്ട്‍. വേദത്തില്‍ കാശ്‌ ഉണ്ടാക്കരുത്‍ എന്ന്‍ പറഞ്ഞിട്ടില്ലെങ്കില്‍ ആരും പണമുണ്ടാക്കില്ലാ എന്ന്‍ ധരിക്കാന്‍ പറ്റ്വോ.. ധര്‍മ്മമാണ്‌ എല്ലാത്തിനും അടിസ്ഥാനം. ധര്‍മ്മമെന്നത്‍ ധരിക്കാനുള്ളതാണ്‌, അത്‍ കൊടുക്കാനുള്ളതല്ല. ധര്‍മ്മം കൊടുക്കരുത്‍, അതിനെ ധരിച്ചുകൊള്ളുക. എന്തൊന്ന്‍ ധരിക്കുന്നുവോ അതുമാത്രമേ നമ്മെ രക്ഷിക്കൂ... പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:40 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക കര്‍മ്മം നിവര്‍ത്തിച്ചേ അടങ്ങു ഒരു വ്ര്‌ത്ത പരിധി എങ്ങിനെയാണോ അതിന്റെ പ്രാരംഭബിന്ദുവില്‍ പൂര്‍ത്തിയാകുന്നത്‍, അതുപോലെ മനുഷ്യന്‍ ബുദ്ധിപൂര്‍വ്വമായോ ബുദ്ധിഹീനമായോ പ്രവര്‍ത്തിപ്പിക്കുന്ന ഓരോ പ്രാപഞ്ചിക ഊര്‍ജ്ജങ്ങളും - ഓരോ കര്‍മ്മത്തിന്റെ ഫലവും - അവയുടെ പ്രാരംഭബിന്ദു എന്ന നിലയില്‍ അവനിലേക്കുതന്നെ തിരിച്ചെത്തണം. കര്‍മ്മത്തിന്റെ, കര്‍മ്മഫലത്തിന്റെ ഗതി അത്യന്തം സൂക്ഷ്മമാണെന്ന്‍ - ഗഹനാ കര്‍മ്മണോ ഗതി - എന്ന്‍, ബ്രഹ്മത്തിന്റെ പൂര്‍ണ്ണാവതാരമായ ഭഗവാന്‍ ശ്രീക്ര്‌ഷ്ണന്‍തന്നെ നമുക്ക്‍ സുതരാം വ്യക്തമാക്കിത്തന്നിരിക്കുന്നു. വളരെ ഭംഗിയായി നാം ഒരു കര്‍മ്മം ചെയ്ത്‍ തീര്‍ത്തു എന്ന്‍ സ്വയം ബോധ്യപ്പെട്ടാലും, അത്‍ എത്രതന്നെ നിഷ്കാമമായിട്ടാണെങ്കിലും, ആ കര്‍മ്മത്തിന്റെ ഫലം എന്നിലേക്ക്‍തന്നെ തിരിച്ച്‍ വന്ന്‍ എന്നില്‍ത്തന്നെ നിവര്‍ത്തിക്കുമ്പോള്‍ മാത്രമേ അത്‍ അതിന്റെ പ്രാരംഭബിന്ദുവില്‍ എത്തി പൂര്‍ണ്ണമാകുന്നുള്ളു. എല്ലാ കര്‍മ്മത്തിനും അതിന്റെ ഫലമുണ്ട്‍ എന്ന ഒരു സാമാന്യ ബോധം മാത്രമേ മനുഷ്യന്‍ ധരിക്കുന്നുള്ളു. എന്നാല്‍ ഓരോ കര്‍മ്മത്തിന്റെ അന്തിമമായ വിലീനത്വം, അത്‍ അവനവനില്‍ത്തന്നെ തിരിച്ചുവന്ന്‍ അതിന്റെ ചാക്രികം പൂര്‍ത്തിയാക്കണം, പൂര്‍ത്തിയാവുകയും ചെയ്യുന്നു. ഈ ജന്മത്തിലല്ലെങ്കില്‍, അതിനുവേണ്ടി മാത്രമായി വേറൊരു ജന്മംതന്നെ വേണ്ടിവരുന്നു. കര്‍മ്മഫലത്തിന്‌ പല ഗഹനഗതികളും ഉണ്ടായിരിക്കാമെങ്കിലും, ഈ ഒരു തലം അല്‍പ്പാല്‍പ്പമായെങ്കിലും ഉള്ളിലേക്ക്‍ കയറിയാല്‍, സാവധാനം മനനംചെയ്ത്‌ സത്തിനെ ഉള്‍ക്കൊണ്ടാല്‍, അതുമാത്രംമതി മാനവനെ ജാഗ്രത്താക്കാന്‍... ഒരു ജീവിയെ ഉപദ്രവിക്കുവാനോ അതിനെ കൊല്ലാനോ തുടങ്ങുമ്പോള്‍, ഹേ ജഗദീശ്വരാ, ഈ ജീവി എന്റെ നാളെകളില്‍ എന്റെ ജീവിതത്തില്‍ വന്നെത്തുകയും എന്നെ ഈ വിധം ഉപദ്രവിക്കുകയോ കൊല്ലുകയോ ഒക്കെ ചെയ്യില്ലേ... എന്ന ചിന്ത ഉദിച്ചാല്‍, ചെയ്യാന്‍ മുതിര്‍ന്ന ആ പാപകര്‍മ്മത്തില്‍നിന്ന്‍ നാം പിന്‍തിരിയും.. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:38 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക ദേവീ ഭാഗവതത്തിന്റെ നാന്ദി മാര്‍ക്കണ്ഡേയ പുരാണം തുറന്നാല്‍ അതിന്റെ ആരംഭം തന്നെ അത്യന്ത മനോഹരമാണ്‌. അതീവ നാടകീയതയോടും കാവ്യാത്മകതയോടും കൂടി അവതരിപ്പിക്കുന്ന ഈ പുരാണം അതിന്റെ ഉള്ളടക്കംകൊണ്ട്‍ ദേവീ ഭാഗവതം എന്ന്‌ പ്രചുരപ്രചാരം നേടിയിരിക്കുന്നു. ദേവീഭാഗവതത്തിന്റെ നാന്ദി ഒന്ന്‍ പരിശോധിക്കുന്നത്‍ അത്യാഹ്ലാദകരമായൊരനുഭവമാണെന്ന്‍ ബോധ്യമാവും. വ്യാസ ശിഷ്യനായ ജൈമിനി മഹര്‍ഷി രംഗപ്രവേശം ചെയ്യുന്നു. പൈലന്‍, ജൈമിനി, വൈശമ്പായനന്‍, ശുകന്‍, സുമന്തു എന്നിവരാണ്‌ വ്യാസന്റെ പ്രധാന ശിഷ്യന്മാര്‍. ഇവരാണ്‌ വേദങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തിയത്‍. സാമവേദമാണ്‌ ജൈമിനിക്ക്‍ നല്‍കിയത്‍. വ്യാസന്‍ ഇല്ലാതായിക്കഴിഞ്ഞശേഷം ജൈമിനിക്ക്‍, മഹാഭാരതാന്തര്‍ഗതങ്ങളായ ചില സംശയങ്ങള്‍ തന്നില്‍ ഉടലെടുന്നു. എന്തുകൊണ്ടാണ്‌ സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്‌, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍ എന്തുകൊണ്ടാണ്‌ എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ന്നു. സംശയം എത്ര വലിയ ശത്രുവാണ്‌ എന്ന്‍ ചിന്തിച്ചുനോക്കുക. ലോകത്തിലെ എല്ലാ ബന്ധങ്ങളും ഉടലെടുക്കുന്നത്‍ സംശയത്തില്‍ നിന്നാണ്‌. ഓരോ ബന്ധങ്ങളെയും അഴിച്ചപഗ്രഥിച്ചുനോക്കിയാല്‍, ആ ബന്ധം ഒരു സംശയത്തിന്റെ അടിത്തറയിലാണ്‌ കെട്ടിപ്പടുത്തതെന്ന്‍ ബോധ്യപ്പെടും. മഹാനായ ജൈമിനി മഹര്‍ഷിയ്ക്കുപോലും സംശയത്തിന്റെ രോഗം ബാധിച്ചിരിക്കുന്നു. സാക്ഷാല്‍ ബാദരായണന്റെ ശിഷ്യനായ, വേദവേദാംഗവേദാന്ത പുരാണേതിഹാസങ്ങളുടെ മുഴുവനും കര്‍ത്താവായ വ്യാസപ്രതിഭയുടെ ശിഷ്യനാണ്‌ ജൈമിനി. ഇതെല്ലാം വ്യാസന്‍ ജൈമിനിക്ക്‍ ഉപദേശിച്ചിട്ടുള്ളതും, ജൈമിനി മഹര്‍ഷി ഇതൊക്കെ കരതലാമലകം പോലെ ഋദിസ്ഥമാക്കിയിട്ടുള്ളതുകാണ്‌. എന്നിട്ടും ശാസ്ത്രങ്ങളില്‍, ഗുരുവചനങ്ങളില്‍ സംശയം ജനിച്ചതില്‍ അത്ഭുതം തോന്നാം. കുറച്ചെന്തെങ്കിലും അറിയുമ്പോഴാണല്ലൊ സംശയം ജനിക്കുന്നത്‍. അത്‍ അതിനെക്കുറിച്ച്‍ കൂടുതല്‍ അറിയാന്‍ വേണ്ടിയാണ്‌. എല്ലാം അറിയുന്നവനും ഒന്നും അറിയാത്തവനും യാതൊരു വിധ സംശയവും ഉണ്ടാവില്ലല്ലൊ. ജൈമിനിക്കുണ്ടായത്‍ തീര്‍ത്തും സംശയമാണെന്ന്‍ പറഞ്ഞുകൂടാ, ജിജ്ഞാസയാണെന്ന്‍ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ജൈമിനിക്ക്‍ ഇത്തരത്തിലൊരു സംശയം ജനിക്കും എന്ന്‍ ഗുരുവായ വ്യാസന്‍ മുമ്പെക്കൂട്ടി അറിഞ്ഞിരുന്നു എന്ന്‍ വേണം ധരിയ്ക്കാന്‍. ജൈമിനിയും ജ്ഞാനത്തിന്റെ കാര്യത്തില്‍ കുറവൊന്നുമല്ല എന്ന്‍ ജൈമിനിയെ പരിചയപ്പെടുത്തുന്ന വേളയില്‍ത്തന്നെ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്‍. തന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍, വ്യാസനില്ലാതായിക്കഴിഞ്ഞതുകൊണ്ട്‍, ആരെ സമീപിയ്ക്കുമെന്ന്‍ ചിന്തിച്ച ജൈമിനി, മാര്‍ക്കാണ്ഡേയ മഹര്‍ഷിയുടെ സവിധത്തില്‍ എത്തുന്നതാണ്‌ ഈ വ്ര്‌ത്തത്തിന്റെ ഇതിവ്ര്‌ത്തം. വ്യാസ ശിഷ്യനാണ്‌ ജൈമിനി. വ്യാസനില്ലാതായി കഴിഞ്ഞ്‍, ഗുരുവിന്റെ ദേഹത്യാഗത്തിനുശേഷം, ഒരു ശിഷ്യന്‌ ഉണ്ടാകാവുന്ന ദു:ഖത്തെയും കൂടി ഇവിടെ ചിത്രീകരിക്കുന്നു എന്ന്‍ വേണം കരുതാന്‍. ആയിരക്കണക്കിന്‌ ശിഷ്യപ്രശിഷ്യ പരമ്പരകളെ സ്ര്‌ഷ്ടിച്ച്‍ വിലാസജീവിതം നയിക്കുന്ന ആധുനിക ഗുരുക്കന്മാര്‍, അവരുടെ ദേഹത്യാഗത്തിനുശേഷം എത്രയെത്ര ജീവാത്മാക്കളെ ദു:ഖക്കയത്തിലേക്ക്‍ തള്ളിവിടുന്നു എന്ന്‌ ചിന്തനീയം. അതുകൊണ്ട്‍ ആരുടെയും ശിഷ്യത്വം സ്വീകരിക്കുമ്പോള്‍, ഗുരുവിന്റെ സാന്നിധ്യം ഉള്ളപ്പോള്‍ത്തന്നെ മറ്റൊരു ഗുരുവായിത്തീരണമെന്ന്‍ ജൈമിനിയുടെ പ്രകരണത്തില്‍നിന്ന്‍ ചിന്തനീയം. ശിഷ്യത്വം ആര്‍ജ്ജിച്ചവന്‍ മാത്രമേ ആചാര്യന്മാരെ ഗുരുക്കന്മാരായി സ്വീകരിയ്ക്കാന്‍ തയ്യാറാകാവൂ എന്നുകൂടി അറിയുന്നത്‍ ഉചിതം. അനവധി ശിഷ്യ-പ്രശിഷ്യ പരമ്പരകളെ സ്ര്‌ഷ്ടിച്ച ഒരു ആചാര്യന്‍ നാളെ തന്റെ ദേഹം ഉപേക്ഷിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ശിഷ്യഗണത്തെ മുഴുവനും തീരാദു:ഖത്തിലേക്കും നിത്യരോഗത്തിലേക്കുമാണ്‌ തള്ളിവിടുന്നത്‍. സുശക്തമായൊരു സമൂഹത്തെ സുസജ്ജരാക്കുക, വാര്‍ത്തെടുക്കുക എന്ന ബോധത്തോടെയായിരിക്കണം ഒരു ആചാര്യന്‍ ജീവിക്കുന്നത്‌. മഹര്‍ഷി ജൈമിനി, ഭഗവാന്‍ വേദവ്യാസ ശിഷ്യനാണ്‌, ഒരു മഹര്‍ഷിയുമാണ്‌. എന്നിരുന്നാലും ശാസ്ത്രത്തില്‍ സംശയം ജനിച്ചു. വിവേകിയായതുകൊണ്ട്‍ തന്നിലുദിച്ച സംശയം അവിടെയുമിവിടെയുമൊന്നും ചര്‍ച്ചചെയ്തില്ല. മറ്റൊരു മാധ്യമങ്ങളിലൂടെയും കൊട്ടിഘോഷിച്ചില്ല. വിവേകിയായതുകൊണ്ട്‍ തന്നേക്കാള്‍ അറിവുള്ളവനെന്ന്‍ സ്വയം ബോധ്യപ്പെട്ട ഒരു ആചാര്യനെ കണ്ടെത്താനാണ്‌ തീരുമാനിച്ചത്‍. സനാതന ധര്‍മ്മത്തിലെ "ദീക്ഷാന്ത പ്രവചനം" ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നത്‍ നന്ന്‍. ഗുരു പറയും, ഹേ വത്സാ!! ഞാന്‍ വ്ര്‌ദ്ധനായിരിക്കുന്നു. നാളെ ഉണ്ടാകുമെന്ന്‍ പറയാന്‍ പറ്റില്ല. നീ ഗ്രഹസ്ഥാശ്രമത്തിലേക്ക്‍, രാഷ്ട്രത്തിന്റെ ഭാവിയെ ഉത്തമോത്തമാക്കാനായി സംസാരത്തിലേക്ക്‍ പോവുകയാണ്‌. ഗംഗാനദിയുടെ ഒഴുക്കുപോലെയുള്ള നിന്റെ ജീവിതത്തില്‍ എത്രയോ സന്ദര്‍ഭങ്ങള്‍ സുഖദു:ഖാദികളുടേതായി വന്നുംപോയുമിരിക്കും. അതിലെല്ലാം നീ അചഞ്ചലനായിരിക്കണം. ധര്‍മ്മമായിരിക്കണം നിന്റെ ആത്യന്തിക ലക്ഷ്യം. ജീവിതത്തില്‍ എപ്പോഴെങ്കിലും ധര്‍മ്മസങ്കടമുളവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉടലെടുക്കുമ്പോള്‍, എന്റെ ഈ ഭൗതികശരീരമില്ലാതായി കഴിഞ്ഞാല്‍, എന്നേക്കാള്‍ അറിവുള്ള ഒരു ഗുരുവിനെ വിധിയാംവണ്ണം സമീപിച്ച്‍ നിന്റെ സമസ്യകള്‍ക്കുള്ള സമാധാനം ആരായണം, എന്ന്‍ ഗുരുകുലത്തില്‍നിന്ന്‍ വിട്ടുപോകുന്ന ഒരു വടുവിന്‌ ഗുരു കൊടുക്കുന്ന ഉപദേശങ്ങളില്‍ ഒന്നാണിത്‍. അതിന്റെ മര്‍മ്മം എത്ര ഔന്നത്യമുള്ളതാണ്‌. കിട്ടിയവനെയൊക്കെ ശിഷ്യനാക്കുകയോ കണ്ടവരെയൊക്കെ ഗുരുക്കന്മാരാക്കുകയോ ചെയ്യുന്ന പ്രക്രിയ സനാതന ധര്‍മ്മത്തിലില്ല. ശിഷ്യനെ ആത്മസാക്ഷാത്‍കാരത്തിലേക്കെത്തിക്കാന്‍ പറ്റാത്ത ഗുരുവിന്‌ നരകത്തിലാണ്‌ വാസം എന്ന്‍ ശാസ്ത്രങ്ങളില്‍ കാണാം. ഭാരതത്തിന്റെ ഗുരുശിഷ്യപാരസ്പര്യം അനുപമേയങ്ങളായ തലങ്ങളിലാണ്‌ വിലസിക്കുന്നത്‍. വ്യാസന്‍ ഇല്ലാതായിക്കഴിഞ്ഞശേഷം വ്യാസോപദേശത്തെ പിന്‍പറ്റിയിട്ടായിരിക്കണം, മഹര്‍ഷി ജൈമിനി മാര്‍ക്കേണ്ഡേയ മഹര്‍ഷിയുടെ സവിധത്തിലെത്തി. ഉപചാരപൂര്‍വ്വം മഹര്‍ഷിയെ നമസ്കരിച്ച്‍ ജൈമിനി തന്റെ സംശയങ്ങള്‍ മാര്‍ക്കാണ്ഡേയനുമുന്നില്‍ അവതരിപ്പിക്കുന്നു. സംശയം ജനിക്കുന്നത്‍ അതിനെ കുറിച്ചുള്ള അറിവ്‍ എന്തെല്ലാമോ ഉണ്ടാകുമ്പോഴാണ്‌. ഒന്നും അറിയാത്തവനും എല്ലാം അറിയുന്നവനും സംശയം ഉണ്ടാവില്ലല്ലൊ. ജൈമിനിക്ക്‍ ഉണ്ടായ സംശയം കുറെക്കൂടി അറിയാനുള്ള ജിഞ്ജാസയാണ്‌. അപ്പൊ അതിനെ സംശയമെന്ന്‍ പറഞ്ഞുകൂടാ, അതൊരു ജിജ്ഞാസയാണ്‌. തന്റെ സംശയങ്ങള്‍ മര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. അല്ലയോ ഭഗവാനേ! മഹാത്മാവായ വ്യാസന്‍ നിര്‍മ്മലങ്ങളായ നാനാശാസ്ത്രസംഗ്രഹങ്ങളാല്‍ നിറയപ്പെട്ടതും ജാതിശുദ്ധികള്‍ ഇണങ്ങിയതും നല്ല ശബ്ദങ്ങള്‍കൊണ്ട്‍ പരിശോഭിച്ചതും പൂര്‍വ്വപക്ഷസിദ്ധാന്ത പരിനിഷ്ഠാസനിവിതവുമായ ഭാരതം എന്നൊരിതിഹാസം നിര്‍മ്മിച്ചിട്ടുണ്ടല്ലൊ. ആ മഹാഭാരതാന്തര്‍ഗ്ഗതങ്ങളായ ചില സംശയങ്ങള്‍ തീര്‍ക്കാനാണ്‌ ഞാന്‍ അങ്ങയെ സമീപിച്ചത്‍. എന്തുകൊണ്ടാണ്‌ സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്‌, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍, എങ്ങനെയാണ്‌ മഹാരഥന്മാരും മഹാത്മാക്കളും ആയ പാഞ്ചാലീപുത്രന്മാര്‍ വിവാഹംകൂടി കഴിയുന്നതിനുമുമ്പേ കൊല്ലപ്പെട്ടുപോയത്‍, എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ത്തിച്ചു. ജൈമിനിയുടെ സംശയങ്ങള്‍ കേട്ട മാര്‍ക്കണ്ഡേയ മഹര്‍ഷി പറഞ്ഞു, അല്ലയോ മുനിസത്തമാ, നമുക്ക്‍ അനുഷ്ഠാനങ്ങള്‍ക്കുള്ള സമയമായിരിക്കുന്നു, മാധ്യാഹ്നത്തിനുള്ള സമയമായിരിക്കുന്നു, അതുകൊണ്ട്‍ വിസ്തരിച്ചു പറയാന്‍ ഇപ്പോള്‍ അസൗകര്യമുണ്ട്‍. പറയാന്‍ കഴിവുള്ളവരെ അങ്ങേക്ക്‍ പറഞ്ഞുതരാം. അല്ലയോ ജൈമിനേ! ശാസ്ത്രവിചാരശീലന്മാരും തത്ത്വജ്ഞന്മാരും വേദശാസ്ത്രങ്ങളുടെ അര്‍ത്ഥം നിഷ്‍പ്രയാസം അറിയാവുന്നവരും ദ്രോണപുത്രരുമായ പിംഗാക്ഷന്‍, വിബോധന്‍, സുപുത്രന്‍, സുമുഖന്‍ എന്ന നാല്‌ പക്ഷികള്‍ അങ്ങയുടെ സംശയങ്ങള്‍ തീര്‍ത്തുതരും. അവര്‍ ഇപ്പോള്‍ വിന്ധ്യാചലത്തിന്റെ ഗുഹയില്‍ വസിക്കുന്നുണ്ട്‍, അവരെ സമീപിക്കുക. ഇത്രയും കേട്ടപ്പോള്‍ ജൈമിനിയുടെ സംശയങ്ങള്‍ കൂടുതലായി. പക്ഷികള്‍ക്കെങ്ങനെ അതിദുര്‍ലഭമായ അറിവുണ്ടായി. തിര്യക്‌ യോനിയില്‍ ജനിച്ചവര്‍ക്ക്‍ ദ്രോണപുത്രര്‍ എന്ന്‍ എങ്ങിനെ പറയപ്പെടുന്നു. ധര്‍മ്മജ്ഞാനം സിദ്ധിച്ച ഈ നാലുപുത്രന്മാരെ ജനിപ്പിച്ച ഈ ദ്രോണര്‍ ആരാണ്‌, ഇത്യാദി സംശയങ്ങള്‍ വീണ്ടും ഉണ്ടായി. ഒരിക്കല്‍ നന്ദനോദ്യാനത്തില്‍ ഇന്ദ്രന്‍ അപ്‍സരസ്ത്രീകളുടെ നടുവില്‍ അവരുടെ മുഖത്തേക്ക്‍നോക്കി ഇരിക്കുമ്പോള്‍ ദേവര്‍ഷി നാരദന്‍ അവിടെ വന്നുചേര്‍ന്നു. ഉടനെ ഇന്ദ്രന്‍ എഴുന്നേറ്റ്‍ മഹര്‍ഷിയെ വന്ദിച്ചു. ദേവസ്ത്രീകളും നാരദനെ വന്ദിച്ചു. രസകരമായ പല സംഭാഷണങ്ങളും ചെയ്യുന്നതിനിടയില്‍ ഈ ദേവസ്ത്രീകളില്‍ ആരുടെ ന്ര്‌ത്തം കാണാനാണ്‌ അങ്ങയ്ക്ക്‍ ഇഷ്ടം എന്ന്‍ ഇന്ദ്രന്‍ നാരദനോട്‍ ചോദിച്ചു. ഹിമവാങ്കല്‍ തപസ്സുചെയ്യുന്ന ദുര്‍വാസസ്സ്‍ മഹര്‍ഷിയുടെ തപസ്സ്‍ ഇളക്കുവാന്‍ കഴിവുള്ളവള്‍ ന്ര്‌ത്തം ചെയ്യട്ടെ എന്ന്‍ നാരദന്‍ പറഞ്ഞു. അപ്പോള്‍ വപുസ എന്ന അപ്‍സരസ്ത്രീ ദുര്‍വസസ്സിന്റെ തപസ്സിളക്കാമെന്ന്‍ പറയുകയും അവള്‍ ഹിമവല്‍ പ്രാന്തത്തിലെത്തുകയും ചെയ്തു. മഹര്‍ഷി ഇരിക്കുന്നിടത്തുനിന്ന്‍ അല്പം ദൂരെയായി ഒരു ആണ്‍ കുയിലിന്റെ സ്വരമാധുര്യത്തോടെ അവള്‍ പാടാന്‍ തുടങ്ങി. സംഗീതസ്വരം കേട്ട്‍ ആശ്ചര്യപ്പെട്ട മഹര്‍ഷി ചെന്നുനോക്കിയപ്പോള്‍ വപുസയെയാണ്‌ കണ്ടത്‍. തന്റെ തപസ്സിന്‌ ഭംഗം വരുത്താന്‍ വന്നവളാണെന്ന്‍ ബോധ്യപ്പെട്ട ദുര്‍വാസസ്സ്‍ പതിനാറ്‍ വര്‍ഷത്തേക്ക്‍ സ്വന്തം രൂപം വിട്ട്‍, ഒരു പെണ്‍പക്ഷിയുടെ രൂപമെടുത്ത്‍ ഗരുഡവംശത്തില്‍ ജീ ജനിക്കാനിടവരട്ടെ എന്ന്‍ സങ്കല്‍പ്പിക്കുകയും എന്നാല്‍ ആ സമയത്ത്‍ നിനക്ക്‍ നാല്‌ ആണ്‍മക്കളും ഉണ്ടായിവരും, അവരില്‍ പ്രീതിവരാതെ ആയുധമേറ്റ്‍ നീ മരിച്ച്‍ വീണ്ടും സ്വര്‍ഗ്ഗത്തിലെത്തും എന്ന്‍ അനുഗ്രഹിക്കുകയും ചെയ്തു. അരിഷ്ടനേമിയുടെ പുത്രനായി ഗരുഡന്‍ ജനിച്ചു. ഗരുഡപുത്രന്‍ സമ്പാതി. സമ്പാതിയുടെ പുത്രന്‍ സൂപാര്‍ശ്വന്‍. സൂപാര്‍ശ്വന്റെ പുത്രി കുന്തി. കുന്തിയുടെ പുത്രനായി പ്രലോലുപന്‍ ജനിച്ചു. പ്രലോലുപന്‌ കങ്കന്‍, കന്ധരന്‍ എന്ന രണ്ട്‍ പുത്രന്മാര്‍. കങ്കന്‍ കൈലാസത്തിലൂടെ സഞ്ചരിക്കുന്ന സമയം. വൈശ്രവണന്റെ കിങ്കരനായ വിദ്യുദ്രൂപനെന്ന രാക്ഷസന്‍ തന്റെ ഭാര്യയായ മദനികയുമായി കൈലാസത്തിന്റെ കൊടുമുടിയില്‍ വെളുത്ത പാറപ്പുറത്ത്‍ ഇരിക്കുന്ന സമയത്ത്‍ കങ്കന്‍ അവിടെ എത്തി. സ്ത്രീസമീപത്തിരിക്കുന്ന എന്റെ അടുക്കലേക്ക്‍ വരുന്നത്‍ അധര്‍മ്മമാണെന്ന്‍ വിദ്യുദ്രൂപന്‍ കങ്കനോട്‍ ക്രോധത്തോടെ പറഞ്ഞു. ഈ മല നിനക്കും എനിക്കും മറ്റ്‍ ജന്തുക്കള്‍ക്കും ഒരേപോലെയാണ്‌. നിനക്കെന്തിനാ നിന്റേത്‍ എന്ന ഭാവം ? എന്ന്‍ കങ്കന്‍ ചോദിച്ചു. ക്രോധംപൂണ്ട വിദ്യുദ്രൂപന്‍ കങ്കനെ വെട്ടിക്കൊന്നു. തന്റെ സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ കന്ധരന്‍ പകരം വീട്ടാനായി തീരുമാനിച്ച്‌ വിദ്യുദ്രൂപനുമായി ഘോരമായ യുദ്ധം ചെയ്യുകയും ആ യുദ്ധത്തില്‍ വിദ്യുദ്രൂപന്‍ കൊല്ലപ്പെടുകയും ചെയ്തു. വിദ്യുദ്രൂപന്‍ മരിച്ചപ്പോള്‍, ഭാര്യയായ മദനിക കന്ധരനെ ശരണം പ്രാപിക്കുകയും ഞാന്‍ അങ്ങയുടെ ഭാര്യയായി ജീവിച്ചുകൊള്ളാമെന്ന്‍ സ്വയം പറയുകയും ചെയ്തു. അവളെയും കൂട്ടി കന്ധരന്‍ സ്വഗ്രഹത്തിലെത്തി. മേനകയുടെ മകളായ മദനിക പക്ഷിരൂപം സ്വീകരിച്ച്‍ കന്ധരന്റെ ഭാര്യയായിത്തീര്‍ന്നു. കന്ധരന്‌ മദനിക എന്ന പക്ഷിയില്‍, മുനിശാപദഗ്‍ദ്ധയായ വപുസ എന്ന അപ്സരസ്ത്രീരത്നം മകളായി ജനിച്ചു. അവളുടെ പേരാണ്‌ താര്‍ക്ഷി. മന്ദപാലന്റെ മക്കളായി നാല്‌ പക്ഷിസത്തമന്മാരുണ്ടായിരുന്നു. അതില്‍ നാലാമത്തവന്‍ ദ്രോണന്‍. മഹാധര്‍മ്മശീലനും വേദവേദാംഗപാരംഗതനുമായിരുന്നു ദ്രോണന്‍. പക്ഷിസത്തമനായ ദ്രോണന്‍ കന്ധരന്റെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി സുശീലയായ താര്‍ക്ഷിയെ വേളികഴിച്ചു. സമയം ചെന്നപ്പോള്‍ താര്‍ക്ഷി ഗര്‍ഭിണിയായി. കുരുപാണ്ഡവയുദ്ധം നടക്കുന്ന കാലമായിരുന്നു അത്‍. ഗര്‍ഭം മൂന്നരമാസമായപ്പോള്‍ താര്‍ക്ഷിക്ക്‍ യുദ്ധം കാണണമെന്ന ആഗ്രഹമുണ്ടായി, കുരുക്ഷേത്രത്തിലേക്ക്‍ പുറപ്പെട്ടു. അര്‍ജ്ജുനനും ഭഗദത്തനും തമ്മിലുള്ള ഗംഭീരയുദ്ധം നടക്കുകയായിരുന്നു. യുദ്ധം കാണാനായി താര്‍ക്ഷി തേരിനുമുകളില്‍ ഇരിപ്പുറപ്പിച്ചു. ആ സമയം അര്‍ജ്ജുനന്റെ വില്ലില്‍നിന്ന്‍ അതിശക്തമായി പുറപ്പെട്ട ക്ര്‌ഷ്ണസര്‍പ്പതുല്യമായ ഒരമ്പ്‌ വന്ന്‍ കൊള്ളുകയാല്‍ താര്‍ക്ഷിയുടെ വയറ്റത്തെ തൊലി മുറിഞ്ഞുപോയി. ഗര്‍ഭിണിയായ താര്‍ക്ഷിയുടെ വയറ്‌ പിളര്‍ന്ന്‌ ചന്ദ്രവര്‍ണ്ണസമാനമായ നാല്‌ മുട്ടകള്‍ താഴെവീണു. യുദ്ധഭൂമിയിലെ കോലാഹലങ്ങളില്‍, ഛിന്നഭിന്നമായ ശവശരീരങ്ങളിലെ മ്ര്‌ദുലമായ മാംസത്തിന്റെ വസയില്‍ ആ മുട്ടകള്‍ വീണു. ഘോരയുദ്ധത്തിനിടയില്‍ മുട്ടകള്‍ താഴെ വീണതോടുകൂടി, സുപ്രതീകം എന്ന കൊമ്പനാനയുടെ കഴുത്തിലെ മണി, അമ്പുകൊണ്ട്‍ കയറുപൊട്ടി താഴെവീണു. അത്‍ നാലുവശവും സമമാംവണ്ണം നിലം പിളര്‍ന്നിറങ്ങി മാംസത്തിനുമേലെ കിടക്കുന്ന മുട്ടകളെ പൊതിഞ്ഞു, മുട്ടകള്‍ക്ക്‍ സുരക്ഷിതമായ ഒരു അടപ്പ്‍ രൂപത്തിലാണ്‌ ആ മണി വീണത്‍. കുരുക്ഷേത്രയുദ്ധം പോലത്തെ ഒരു യുദ്ധം നടക്കുന്ന സമയത്തും ആരെല്ലാം ജീവിക്കണം, ആരെല്ലാം മരിക്കണം എന്നൊക്കെ തീരുമാനിക്കുന്നതും ജഗദീശ്വരിതന്നെയാണെന്ന്‍ ചിന്തനീയം. യുദ്ധമെല്ലാം കഴിഞ്ഞ്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ ധര്‍മ്മപ്രവചനം കേള്‍ക്കാന്‍ യുധിഷ്ഠിരന്‍ പോയ സമയത്ത്‍ ശമീകന്‍ എന്ന ഋഷി തന്റെ ശിഷ്യന്മാരുമൊത്ത്‍ യുദ്ധഭൂമിയിലൂടെ നടന്നുപോകുമ്പോള്‍ പക്ഷിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നു. ആനമണിയുടെ ചുവട്ടില്‍നിന്നും അച്ഛനുമമ്മയുമില്ലാത്ത, ചിറകുമുളച്ചിട്ടില്ലാത്ത നാല്‌ പക്ഷിക്കുഞ്ഞുങ്ങളെ കാണുന്നു. കോടിക്കണക്കിന്‌ ഭടന്മാര്‍ ചവിട്ടിമെതിച്ചിട്ടും എത്രയോ രഥങ്ങളുടെ ചക്രങ്ങള്‍ നിരങ്ങിയിട്ടും എത്രയോ ആരകളുടെ ചവിട്ട്‍ കൊണ്ടിട്ടും കുതിരകളുടെ കുളമ്പടികള്‍ അമര്‍ന്നിട്ടും ഒന്നുംതന്നെ നശിക്കാതെ നാല്‌ മുട്ടകള്‍ ഒരു യുദ്ധക്കളത്തില്‍ സുരക്ഷിതമായിരിക്കുകയും അവയുടെ സംരക്ഷണത്തിനെന്നപോലെ ആനയുടെ മണി പൊട്ടി അതിന്‌ ഒരു കവചരൂപത്തില്‍ വന്ന്‍ വീഴുകയും മുട്ടകള്‍ അവിടെ കിടന്ന്‍ വിരിയുകയും അവ സുരക്ഷിതമായി ഇരിക്കുകയും ചെയ്യുക.. !! ശമീകന്‍ ആശ്ചര്യചകിതനായി ശിഷ്യരോട്‌ ഭഗവാന്റെ ലീലകള്‍ പറയുന്നു. ആ പക്ഷിക്കുഞ്ഞുങ്ങള്‍ വെറും സാധാരണ പക്ഷികളല്ലെന്ന്‌ മനസ്സിലാക്കിയ ശമീകന്‍ അവയെ ആശ്രമത്തിലേക്ക്‍ കൊണ്ടുപോയി ആഹാരവും വെള്ളവും കൊടുത്ത്‍ വളര്‍ത്തി വലുതാക്കുന്നു. വളര്‍ന്നുവലുതായ പക്ഷികള്‍ ശമീകന്റെ അനുഗ്രഹത്തോടും അനുവാദത്തോടുംകൂടി വിന്ധ്യാചലത്തിലേക്ക്‍ പോയി. ഈ പക്ഷികളോടാണ്‌ തന്റെ സംശയം ചോദിക്കാന്‍ മാര്‍ക്കാണ്ഡേയന്‍ ജൈമിനിയോട്‍ പറയുന്നത്‍. അങ്ങനെ ജൈമിനി വിന്ധ്യാചലത്തിലെത്തി പക്ഷികളോട്‍ തന്റെ സംശയങ്ങള്‍ ചോദിക്കുന്നു. ജൈമിനിയുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായി അനേകം കഥകള്‍ പക്ഷികള്‍ പറയുന്നകൂട്ടത്തില്‍ മന്വന്തരാദി വര്‍ണ്ണനകളും അതില്‍ സാവര്‍ണ്ണി മന്വന്തരവര്‍ണ്ണനയും വരുന്നു. സാവര്‍ണ്ണിമന്വന്തര വര്‍ണ്ണനയില്‍, സുരഥ-സമാധിമാരുടെ കഥകളില്‍ നിന്നാണ്‌ ദേവീമാഹാത്മ്യം തുടങ്ങുന്നത്‍. നാലാം അധ്യായം മുതല്‍ എഴുപത്തേഴ്‍ അധ്യായം വരെയുള്ള രസികങ്ങളായ പല കഥകളും ദേവീമാഹാത്മ്യത്തിന്‌ ഒരു ഫ്ളാഷ്‍ബാക്ക്‍ ആയി അത്യന്തം നാടകീയമായി ഭാവനാസമ്പന്നമായി ഹ്ര്‌ദയസ്പര്‍ശിയായി കഥാകാരന്‍ അവതരിപ്പിക്കുന്നത്‍ വായിച്ചാല്‍ വായിക്കുന്നവനില്‍ അവാച്യമായ ഒരു ഈശ്വരീയ അനുഭൂതി ഉണ്ടാകുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവില്ല. കഥയിലെ തത്ത്വങ്ങള്‍ക്ക്‍ പ്രാധാന്യം നല്‍കി ഓരോ ശബ്ദവും ശ്രദ്ധിച്ച്‍ വായിച്ചാല്‍ ഒരുപാട്‌ സംശയങ്ങള്‍ ദൂരീകരിക്കും, ആനന്ദാനുഭൂതിയും ഉണ്ടാവും. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:35 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക 2015 ജൂൺ 18, വ്യാഴാഴ്‌ച 07. സഹസ്രാരചക്രം . ദേവത യാകിനി - ശുക്ലധാതു സഹസ്രദളപത്മസ്ഥാ സര്‍വവര്‍ണോപശോഭിതാ സര്‍വ്വായുധധരാ ശുക്ലസംസ്ഥിതാ സര്‍വതോമുഖി സര്‍വൗദനപ്രീതചിത്താ യാകിന്യംബാ സ്വരൂപിണി ശിരസ്സില്‍ മൂര്‍ധാവിലാണ്‌ സഹസ്രദളപഥം. ആയിരം ഇദളുകളുള്ള പത്മം. ആ പത്മത്തില്‍ ഇരുന്നരുളുന്നവളും സകലവര്‍ണ്ണങ്ങളോടുംകൂടി ശോഭിക്കുന്നവളും എല്ലാത്തരം ആയുധങ്ങളും ധരിച്ചവളും ശുക്ലധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും എല്ലാദിക്കുകളിലേക്കും മുഖങ്ങളുള്ളതും സകലദേവതകളാല്‍ ചുറ്റപ്പെട്ടവളും എല്ലാവിധ അന്നങ്ങളും പ്രിയമുള്ളവളും പരമശിവതത്ത്വാത്മികയു്മായ യാകിനീശ്വരി അവിടെ ഇരിക്കുന്നു. ആദ്യത്തെ ആറ്‍ധാതു സംബന്ധമായ എത്രയെത്ര ദേവതകളുണ്ടോ എന്തെല്ലാം വര്‍ണ്ണങ്ങളുണ്ടോ എന്തെല്ലാം ആയുധങ്ങളുണ്ടോ, ഏതെല്ലാം അന്നങ്ങളുണ്ടോ അതെല്ലാം ഒന്നിച്ച്‍ ചേര്‍ന്നുനില്‍ക്കുന്നവളും പരമശിവരസികയുമായി വിലസുന്നവളുമാണ്‌ യാകിനി എന്ന ശുക്രധാത്വധിഷ്ഠാതയായ ദേവത. എല്ലാ വിചാരങ്ങളുടെയും എല്ലാ അറിവുകളുടെയും സകലവിധ അന്നങ്ങളുടെയും അതിസൂക്ഷ്മമായ സത്ത്‍ ചേര്‍ന്നാണ്‌ ശുക്ലധാതു/രേതസ്സ്‍ ശരീരത്തില്‍ ഉണ്ടാകുന്നത്‍. ശരീരം എല്ലായിപ്പോഴും രോഗമുക്തമായിരിക്കുന്നതിന്‌ ശുക്ലധാതുവാണ്‌ മുഖ്യകാരണം. ശുക്ര/രേതോ ധാതുവിന്റെ മഹത്വം പറയാന്‍ പറ്റില്ല. സമസ്തായുധധര, സര്‍വശക്തി പരിവ്ര്‌ത, സര്‍വവര്‍ണ്ണ, ഇത്യാദിയുള്ള വിശേഷങ്ങളൊക്കെ അതിന്റെ പ്രാധാന്യം പറയാന്‍ പറ്റാത്തതുകൊണ്ടാണ്‌ ഇങ്ങനെ വര്‍ണ്ണിക്കുന്നത്‍. ശരീരത്തിനെ തേജസ്സുള്ളതാക്കുന്നതും നിത്യയൗവ്വനയുക്തമാക്കുന്നതും എല്ലാവിധ ബലവും ധൈര്യവും ശക്തിയും ബുദ്ധിയും മേധയും ധ്ര്‌തിയും സ്മ്ര്‌തിയും ഒക്കെ പ്രദാനം ചെയ്യുന്നതും എല്ലാം ഈ ധാതുതന്നെ. ഉത്സാഹം ഉന്മേഷം ആനന്ദം ശാന്തി സമാധാനം എന്നുതുടങ്ങി സത്തായിട്ടുള്ളതെന്തുംതന്നെ യാകിനീവരദമാണ്‌, ശുക്ല/രേതോ പ്രദായകമാണ്‌. ആ ദേവിയുടെ ധ്യാനശ്ലോകം - മുണ്ഢവ്യോമസ്ഥപത്മൈ ദശ-ശതദളകേ കര്‍ണികാ ചന്ദ്രസംസ്ഥം രേതോനിഷ്ഠം സമസ്തായുധകലിതകരം സര്‍വതോ വക്‍ത്രപത്മം ആദിക്ഷാന്താര്‍ണശക്തിപ്രകരപരിവ്ര്‌താം സര്‍വവര്‍ണാം ഭവാനിം സര്‍വ്വാന്നാസക്തചിത്തം പരശിവരസികം യാകിനിം ഭാവയാമി സര്‍വ്വൗദനപ്രീത എന്നും സര്‍വ്വാന്നാസക്തചിത്ത എന്നുമുള്ള പ്രയോഗത്തില്‍, സര്‍വ്വൗദനമെന്ന ശബ്ദത്തിന്‌ കുറുന്തോട്ടി എന്ന്‍ അര്‍ഥമുണ്ട്‍. കുറുന്തോട്ടി ഒരു മഹാ ഔഷധമാണെന്ന്‍ സുവിദിതമാണല്ലൊ. ശരീരത്തിന്‌ ഏറ്റവും നല്ലൊരു ഔഷധംതന്നെയാണ്‌ കുരുന്തോട്ടി. ഔഷധങ്ങളുടെ ഔഷധമെന്നൊക്കെ ഇതിനെ പറയാറുണ്ട്‍. ശരീരത്തിലെ പേശികള്‍ക്കും എല്ലിനും ഞെരമ്പിനും എന്നുമാത്രമല്ല മനസ്സിനെയും ബുദ്ധിയെയുമൊക്കെ കുറുന്തോട്ടികൊണ്ട്‍ ചികിത്സിക്കുന്നുണ്ട്‍, കുറുന്തോട്ടി പോഷിപ്പിക്കുന്നുണ്ട്‍. കുറുന്തോട്ടി പാലില്‍ വേവിച്ച്‍ കഴിക്കുന്നത്‍ അത്യന്തം മഹത്തായ അന്നമാണ്‌. അതിന്റെ ഔഷധഗുണം വിവരിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്‍ ദേവി സര്‍വൗദനപ്രീതയെന്ന്‍ പറയുമ്പോള്‍ അതില്‍ ആദ്യം സൂചിപ്പിച്ച എല്ലാ അന്നവും പ്രിയമെന്നിരിക്കെ, കുറുന്തോട്ടിയോട്‍ കൂടുതല്‍ പ്രീയതയുള്ളവളാണെന്നുകൂടി ധരിക്കുന്നത്‍ ഉചിതമായിരിക്കും. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:58 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക 06. ആജ്ഞാചക്രം, ദേവത ഹാകിനി, മജ്ജ ധാതു ആജ്ഞാചക്രാബ്‍ജ നിലയാ ശുക്ലവര്‍ണ്ണാ ഷഡാനനാ മജ്ജാസംസ്ഥാ ഹംസവതീ മുഖ്യശക്തി സമന്വിത ഹരിദ്രാന്നൈകരസികാ ഹാകിനീ രൂപധാരിണീ രണ്ട്‍ പുരികങ്ങളുടെയും മധ്യത്തിലായിട്ടാണ്‌ ആജ്ഞാചക്രം. രണ്ട്‍ ദളങ്ങളോടുകൂടിയ പത്മത്തില്‍ സ്ഥിതിചെയ്യുന്നവളും, ശുക്ലവര്‍ണ്ണത്തോടുകൂടിയവളും ഷഡാനനയും -ആറ്‍ മുഖങ്ങളുള്ളവളും- ത്രിനേത്രയും ഹംസവതി,മുഖ്യശക്തി എന്നീ രണ്ട്‍ ദേവതകളാല്‍ അനുപ്രയാതയായിട്ടുള്ളവളും മജ്ജയാകുന്ന ധാതുവിന്‌ അധിഷ്ഠാനവുമായയും ഹരിദ്രാന്നൈകരസികയും, മഞ്ഞള്‍ചേര്‍ത്ത അന്നം പ്രിയമായിട്ടുള്ളവളുമായ ഹാകിനീശ്വരി ആ ഭ്രൂമധ്യത്തില്‍ നിലകൊള്ളുന്നു. ശരീരത്തിലെ മജ്ജക്ക്‍ വരുന്ന വികാരങ്ങള്‍ക്ക്‍ മഞ്ഞളാണ്‌ ഔഷധം. എല്ലാ ധാതുക്കളിലെ വികാരങ്ങള്‍ക്കും മജ്ജ പങ്കുവഹിക്കുന്നു. ഈഷദ്‍ ജ്ഞാനമുള്ളതുകൊണ്ടാണ്‌ ആജ്ഞ എന്ന പേരുവന്നത്‍. ആജ്ഞാചക്രം ശുദ്ധമായിരിക്കുമ്പോഴാണ്‌ മറ്റുള്ള എല്ലാറ്റിനേയും അംഗീകരിക്കാന്‍ പറ്റുന്നത്‍. ഏതൊന്ന്‍ കണ്ടാലും, കേട്ടാലും ആജ്ഞാചക്രത്തിലാണ്‌ ഭാവസ്‍ഫുരണ ഉണ്ടാകുന്നത്‍. അത്‍ ശുദ്ധമാകുന്നതോടെ ശുക്ലവര്‍ണ്ണയായ ദേവി പ്രകടമാകുന്നു. ഹരിദ്രാന്നൈകരസികയായ ദേവി സകലശുഭകാരിയാണ്‌. എന്തെല്ലാം ശുഭം വേണമെന്ന്‍ ആഗ്രഹിക്കുന്നുവോ, അവിടെയൊക്കെ ബാഹ്യമായും ആന്തരികമായും മഞ്ഞള്‍ വേണം. മഞ്ഞളില്ലാത്ത ഒരു പൂജയുമില്ല. മഞ്ഞള്‌ ചേര്‍ത്ത ദ്രവ്യങ്ങളോ മഞ്ഞള്‍പൊടിയോ ആണ്‌ പ്രസാദം. മഞ്ഞളിന്റെ ഗുണം ഏറ്റവും സൂക്ഷ്മമാണ്‌. ഓരോ ദ്രവ്യത്തോട്‍ ചേരുമ്പോഴും മഞ്ഞള്‍ പ്രതികരിക്കുന്നത്‍ വ്യത്യസ്ത രീതിയിലാണ്‌. നാളികേരം മഞ്ഞള്‍ചേര്‍ത്ത്‍ അരച്ച്‍ അന്നമുണ്ടാക്കുമ്പോള്‍ മഞ്ഞളിന്റെ ഗുണം ആയിരം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. മഞ്ഞള്‍ ചുണ്ണാമ്പുമായി ചേരുമ്പോള്‍ ഗുരുതിയായി -രക്തവര്‍ണ്ണമുള്ളതായി- തീരുന്നു. ഇത്‍ പലരോഗങ്ങള്‍ക്കും ഔഷധമാണ്‌. ചെറുനാരങ്ങാനീര്‌ മഞ്ഞളുമായി ചേര്‍ത്തിട്ടാണ്‌ സിന്ദൂരം ഉണ്ടാക്കുന്നത്‍. സിന്ദൂരം നെറ്റിയില്‍ അണിയുന്നത്‍ മഞ്ഞളിന്റെ ഔഷധഗുണത്തെ കണക്കിലെടുത്തിട്ടാണ്‌. (കടകളില്‍നിന്ന്‍ കിട്ടുന്ന സിന്ദൂരം അതായിക്കൊള്ളണമെന്നില്ല).. ഏറ്റവും സൂക്ഷ്മമായതുകൊണ്ടാണ്‌ മന്ത്രവര്‍ണാത്മികയായിരിക്കുന്ന ദേവിക്ക്‍ മഞ്ഞള്‍ ഏറ്റവും പ്രിയമായിരിക്കുന്നത്‍. ഹംസവതിയെന്നും ക്ഷമാവതി (മുഖ്യശക്തി) എന്നും രണ്ട്‍ ദേവതകളാല്‍ ചുറ്റപ്പെട്ടവളാണ്‌ ഹാകിനീശ്വരി എന്ന മജ്ജയുടെ ദേവത. ശരീരത്തിലെ മുറിവുകളില്‍ മഞ്ഞള്‍ അരച്ച്‍തേച്ച്‍ കെട്ടിയാല്‍ രക്തസ്രാവം പെട്ടെന്ന്‍ നില്‍ക്കുകയും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുകയും ചെയ്യും. ഏതൊരു അന്നമുണ്ടാക്കുമ്പോഴും മഞ്ഞള്‍ ചേര്‍ക്കുന്നത്‍ അത്‍ ഒരു ഉത്തമ അണുനാശിനികൂടി ആയതുകൊണ്ടാണ്‌. ആജ്ഞാചക്രാബ്‍ജനിലയയായ ഹാകിനീശ്വരിയുടെ ധ്യാനശ്ലോകം - ഭ്രൂമധ്യേ ബുന്ദുപത്മേ ദളയുഗകലിതേ ശുക്ലവര്‍ണ്ണാ കരാബ്‍ജൈഹി ബിഭ്രാണാം ജ്ഞാനമുദ്രാം ഡമരുകമമലാമക്ഷമാലാം കപാലം ഷഡ്‍ചക്രാധാരമധ്യം ത്രിനയനസലിതാം ഹംസവത്യാദിയുക്തം ഹരിദ്രാന്നെഐകസക്തം സകലശുഭകരിം ഹാകിനിം ഭാവയാമി. ആജ്ഞാചക്രത്തില്‍ ഉപാസന ചെയ്യുന്ന സാധകന്‍ ഭൂതഭാവിവര്‍ത്തമാനങ്ങളെ മുഴുവന്‍ അറിയുന്നു. കഴിഞ്ഞുപോയ എത്രയോ ജന്മങ്ങള്‍ അയാള്‍ അറിയുന്നു. അയാളുടെയും മറ്റുള്ളവരുടെയും അറിയാന്‍ കഴിയുന്നു. ആജ്ഞാചക്രത്തിലാണ്‌ പരമാത്മാവ്‍ എന്ന്‍ പണ്ഡിതമതം. ഉപാസകന്റെ സ്വ-ആത്മാവും പരമാത്മാവും ഏകമായി ഉപാസകന്‍ പരമാനന്ദപദവിയെ നുകരുന്നു, ജീവന്‍മരണചക്രത്തില്‍നിന്ന്‍ നിവ്ര്‌ത്തനാകുന്നു. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:57 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക സ്വാധിഷ്ഠാനചക്രം 04. സ്വാധിഷ്ഠാനചക്രം, ദേവത കാകിനി, ധാതു മേദസ്സ്‍ സ്വാധിഷ്ഠാനാംബുജഗതാ ചതുര്‍വക്‍ത്ര മനോഹരാ ശൂലാദ്യായുധ സമ്പന്നാ പീതവര്‍ണ്ണാഽതിഗര്‍വിതാ 104 മേദോനിഷ്ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ ദധ്യാന്നാസക്തഹ്ര്‌ദയാ കാകിനീ രൂപധാരിണീ 105 സ്വാധിഷ്ഠാനചക്രത്തിലെ ആറ്‍ ദളങ്ങളോടുകൂടിയ പത്മത്തില്‍ നിലകൊള്ളുന്നവളും മനോഹരങ്ങളായ നാല്‌ മുഖങ്ങളോടുകൂടിയവളും ശൂലം മുതലായ ആയുധങ്ങളേന്തിയവളും ത്രിനയനങ്ങളുള്ളവളും മേദസ്സ്‍ എന്ന ധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും മധു അല്ലെങ്കില്‍ മദ്യം പ്രിയമായിട്ടുള്ളവളും ബന്ദിനി തുടങ്ങിയ ആറ്‌ ദേവതകളാല്‍ പരിവ്രതയായവളും ദധി - തൈര്‌ പ്രസാദമായിടുള്ള കാകിനീശ്വരി ഇരിക്കുന്നു. പേശികള്‍ക്ക്‍ ബലം കുറയാന്‍ തുടങ്ങിയാല്‍ തൈര്‌ കഴിച്ചാല്‍ ശമനമുണ്ടാകും. മദ്യം പേശികളുടെ ബലം കൂട്ടുന്നു. കഠിനമായ ജോലികള്‍ ചെയ്യണമെങ്കില്‍ അല്പം മദ്യം കഴിച്ചാല്‍ ക്ഷീണമേതുമില്ലാതെ പണിചെയ്ത്‍ തീര്‍ക്കാം. പകല്‍ മുഴുവനും ജോലിചെയ്ത്‌ ഇനി ഇന്ന്‍ ഒന്നിനും വയ്യാ എന്ന്‍ കരുതിയിരിക്കുമ്പോള്‍ അല്പമൊന്ന്‍ വീശിയാല്‍ സമയമൊന്നും നോക്കാതെ മണിക്കൂറുകളോളം വീണ്ടും പണിയെടുക്കാനുള്ള കഴിവ്‍ ഉണ്ടാകുന്നത്‍ അനുഭവമുള്ളതാണല്ലൊ. അവിടെ പേശികള്‍ക്കാണ്‌ ബലമുണ്ടാകുന്നത്‍. കാകിനീശ്വരി പ്രസാദിക്കുന്നതാണത്‍. അതിഗര്‍വ്വിതാ എന്ന ശബ്ദം സൂചിപ്പിക്കുന്നതുതന്നെ ഗര്‍വ്വിനെയാണ്‌, അഹങ്കാരത്തെയാണ്‌. അഹങ്കാരമുക്തി ആഗ്രഹിക്കുന്നവര്‍ ബന്ദിനി തുടങ്ങിയ ആറ്‍ ദേവതകളാല്‍ അനുപ്രയാതയായ മേദസ്സിന്റെ ദേവതയായ കാകിനീശ്വരിയെ ഉപാസിക്കണം. കാകിനിയുടെ ധ്യാനമന്ത്രം - സ്വാധിഷ്ഠാനാഖ്യപത്മേ രസദളലസിതേ വേദപത്രം ത്രിനേത്രം, ഹസ്താഭ്യാം ധാരയന്തിം ത്രിശിഖഗുണ കപാലാത്‍ഭയാന്യാപ്ത ഗര്‍വ്വാം, മേദോനിഷ്ഠാം പ്രതിഷ്ഠാമളിമദമുദിതാം ബന്ദിനീമുഖ്യയുക്താം മൂലാധാരാംബുജാരൂഢാം പീതാം ദധ്യോതനേഽഷ്ഠാമാത്മികാ ഫലതാം കാകിനിം ഭാവയാമി സ്വാധിഷ്ഠാനപത്മത്തിലെ ആറ്‍ ദളങ്ങള്‍ കാമം ക്രോധം ലോഭം മോഹം മദം മത്സരം എന്നീ ആറ്‍ ബിന്ദുക്കളാണ്‌. അവയെ സംഹ്ര്‌ദീബിന്ദുക്കളെന്ന്‍ തന്ത്രശാസ്ത്രത്തില്‍ പറയുന്നു. സ്വാധിഷ്ഠാനേ സംഹാര:ശഡ്‍ബിന്ദുക്ര്‌ത: എന്ന്‍ യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി സൂചിപ്പിച്ചിരിക്കുന്നു. ഈശ്വരാനുഗ്രഹത്താല്‍ മാത്രമേ അഹങ്കാരം നശിക്കുകയുള്ളു. അതിന്റെ ദേവതയായ കാകിനിയുടെ മന്ത്രോച്‍ഛാരണം അഹങ്കാരനാശത്തിന്‌ ഏവര്‍ക്കും സഹായമാകട്ടെ. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:56 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക 05. മൂലാധാരചക്രം - ദേവത സാകിനി - അസ്ഥി ധാതു മൂലാധാരാംബുജാരൂഢാ പഞ്ചവക്‍ത്രാ അസ്ഥിസംസ്ഥിതാ അങ്കുശാദിപ്രഹരണാ വരദാദി നിഷേവിതാ 105 മുദ്‍ഗൗദനാസക്തചിത്താ സാകിന്യംബാ സ്വരൂപിണി 106 മൂലാധാരത്തില്‍ നാല്‌ ദളങ്ങളുള്ള താമരയില്‍ ഇരിക്കുന്നവളും അഞ്ച്‍ മുഖങ്ങളുള്ളവളും ത്രിനയനയും നാലുകൈകളോടുകൂടിയവളും വേദപുസ്തകധാരിണിയും ജ്ഞാനമുദ്രയോടുകൂടിയവളും അങ്കുശം ആയുധമാക്കിയവളും വരദ തുടങ്ങിയ നാല്‌ ദേവതകളാല്‍ അനുപ്രയാതയായവളും മുദ്‍ഗം -ചെറുപയറ്‍- അന്നം പ്രിയമുള്ളവളും അസ്ഥിധാതുവിന്റെ അധിഷ്ഠാധ്ര്‌ ദേവതയുമായ സാകിനി നിലകൊള്ളുന്നു. മൂലാധാരത്തിലെ സാകിനി അമ്ര്‌ത തുടങ്ങിയ നാല്‌ ദേവതകളാലാണ്‌ ചുറ്റപ്പെട്ടിരിക്കുന്നത്‍. ഒരു കയ്യില്‍ വേദപുസ്തകവും ജ്ഞാനമുദ്രയോടുകൂടിയവളും അങ്കുശം ആയുധമാക്കിയവളുമായി സ്ഥിതിചെയ്യുന്നു. വേദശാസ്ത്രങ്ങളെല്ലാം മൂലാധാരത്തില്‍ അടുക്കടുക്കായി സംയമിച്ചിരിക്കുന്നു എന്ന്‍ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്‍. ശരീരത്തിലെ അസ്ഥിധാതു ഈ ദേവിയുടെ കയ്യിലാണ്‌. അസ്ഥിക്ക്‍ ക്ഷയം വരുമ്പോള്‍ ഏറ്റവും ഉത്തമമാണ്‌ ചെറുപയറ്‍ ചേര്‍ത്ത അന്നം. അരിയുടെകൂടെ വേവിച്ചോ അതുചേര്‍ത്ത് മറ്റ്‍ എന്തെങ്കിലും അന്നമോ കഴിക്കണം. ഏതുകാലത്തും ഏത്‍പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഒരു പദാര്‍ത്ഥമാണ്‌ മുദ്‍ഗം. മുദ്‍ഗംചേര്‍ത്ത അന്നം സാകിനീദേവിക്ക്‍ ഏറ്റവും പ്രിയമുള്ളതാണ്‌. സാകിനീദേവി ശ്രുതിദളലസിതയാണ്‌. ശ്രുതി എന്നാല്‍ വേദം. അറിവുകൊണ്ടാണ്‌ സദാ ആനന്ദത്തില്‍ രമിച്ചുകൊണ്ടിരിക്കുന്നത്. അറിവുണ്ടാകുമ്പോഴാണ്‌ ആനന്ദമുണ്ടാകുന്നത്‍. അറിവ്‍ എന്നത്‍ അവനവനെ അറിയുക എന്നതാണ്‌. ലോകത്തിലെ ദ്ര്‌ശ്യങ്ങള്‍ പഠിച്ച്‍ ഉണ്ടാകുന്ന അറിവിനെ അറിവില്ലായ്‍മ എന്നാണ്‌ ഭാരതീയദര്‍ശനങ്ങള്‍ പറയുന്നത്‍. എല്ലിന്‌ ബലംവരാന്‍ ചെറുപയറ്‍ കഴിക്കുക. സാകിനീശ്വരിയുടെ ധ്യാനമന്ത്രം - മൂലാധാരസ്ഥപത്മേ ശ്രുതിദളലസിതേ പഞ്ചവക്‍ത്രം ത്രിനേത്രം ധൂമാപാമസ്ഥിസംസ്ഥം ശ്രിണിമപികമലം പുസ്തകം ജ്ഞാനമുദ്രാം ബിഭ്രാണാം ബാഹുദണ്ഡൈസുലളിതവരദാം പൂര്‍വ്വശക്ത്യാവ്ര്‌താന്തം മുദ്‍ഗൗദനാസക്തചിത്തം മധുമദമുദിതം സാകിനിം ഭാവയാമി മൂലാധാരത്തില്‍ സ്ഥിതയായ സാകിനിയെ ഉപാസനചെയ്താല്‍ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവുകളും കരഗതമാകുന്നു. പിന്നീട്‍ അറിയാനായി ഒന്നും അവശേഷിക്കുന്നില്ല എന്ന തലത്തിലെത്തിയാല്‍ അവന്‍ സര്‍വ്വശക്തനുമായിത്തീരുന്നു. അറിവാണ്‌ ബലം, അറിവാണ്‌ ധനം, അറിവാണ്‌ ശക്തി, അറിവിലൂടെ മാത്രമേ മോക്ഷത്തിലെത്താനും പറ്റു. സ്വന്തം സ്വരൂപത്തെ അറിയുന്നവന്‌ "ഓരോരോ വിദ്യകളോതിപ്പഠിക്കേണ്ട, താനെയുദിക്കും മനസ്സുതന്നില്‍," എന്ന്‍ ഗുരുദേവവചനം. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:56 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക 03. മണിപൂരകചക്രം, ദേവത ലാകിനി, മാംസധാതു മണിപൂരാബ്‍ജനിലയാ വദനത്രയസംയുതാ വജ്ജ്രാദികായുധോപേതാ ഡാമര്യാദിഭിരാവ്ര്‌താ 102 രക്തവര്‍ണ്ണാ മാംസനിഷ്ഠാ ഗുഡാന്നപ്രീതമാനസാ സമസ്തഭക്തസുഖദാ ലാകിന്യംബാ സ്വരൂപിണീ 103 മണിപൂരചക്രനിലയും മൂന്ന്‍ മുഖങ്ങളോടുകൂടിയവളും വജ്ജ്രാദി ആയുധങ്ങളേന്തിയവളും രക്തവര്‍ണ്ണയും വജ്ജ്രസമാനമായ ദംഷ്‍ട്രങ്ങളോടുകൂടിയവളും മാംസധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും ശര്‍ക്കരയുക്തമായ അന്നം പ്രിയമുള്ളവളും സാധകന്റെ സകലസുഖങ്ങള്‍ക്കും ദാതാവായവളും മാത്ര്‌സ്വരൂപിണിയുമായ ലാകിനി നിലകൊള്ളുന്നു. പത്ത്‍ ദളങ്ങളോടുകൂടിയ പത്മം പണിപൂരത്തിലാണിരിക്കുന്നത്‍. പത്ത്‍ വര്‍ണ്ണങ്ങളായി ഇതിനെ പരാമര്‍ശിക്കുന്നു. മൂന്നു മുഖങ്ങളോടുകൂടിയതും ഡാമരി തുടങ്ങിയ അതിശക്തമായ പത്ത്‍ ദേവതകളാല്‍ അനുപ്രയാതയായുമാണ്‌ ലാകിനി നിലകൊള്ളുന്നത്‍. മാംസധാതുവിന്‌ പ്രശ്നമുണ്ടായാല്‍ ആ ധാതുവിന്റെ അധിഷ്ഠാനദേവതയായ ലാകിനീമന്ത്രം ഉരുവിട്ട്‍ ശര്‍ക്കരചേര്‍ത്ത അന്നം, ശര്‍ക്കരവെള്ളം, ഔഷധമായി ഉപയോഗിക്കണം. ആസവരസായനാദികളെല്ലാം ശര്‍ക്കര ചേര്‍ത്ത്‍ നിര്‍മ്മിക്കുന്നത്‍ മാംസധാതുവിനെ കണ്ടുകൊണ്ടാണ്‌. ശര്‍ക്കര ചേര്‍ത്ത അന്നം കഴിച്ചാല്‍ മാംസധാതു ഉന്മേഷമാവുകയും ക്ഷീണം മാറുകയും ഉത്സാഹം തോന്നുകയും ഒക്കെ ചെയ്യുന്നു. ദേവീക്ഷേത്രങ്ങളില്‍ ദേവിക്ക്‍ കഠിനപായസം നിവേദിക്കുന്നതും ഈ സങ്കല്‍പ്പത്തിലാണ്‌. ലാകിനീശ്വരിയുടെ ധ്യാനം താഴെ കൊടുത്ത മന്ത്രത്താല്‍ സ്മരിക്കണം - ദിക്‍പത്രേ നാഭിപത്മേ ത്രിവദനവിലസദ്‍ ദംഷ്‍ട്രിണിം രക്തവര്‍ണ്ണം ശക്തിം ദംഭോളിദണ്ഡാ ഉഭയമപി ഭുജൈര്‍ധാരയന്തിം മഹോഗ്രം ഡാമര്യാദ്യൈപരീതാം പശുജനഭയദാ മാംസധാത്വേക നിഷ്ഠാം ഗൗഢാന്നാസക്തചിത്തം സകലസുഖകരിം ലാകിനിം ഭാവയാമി പശുജനഭയദാ എന്ന ശബ്ദത്തിന്‌, ഒന്നും നോക്കാതെ കിട്ടിയതൊക്കെ ഭക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങിനെ ഭക്ഷിക്കാന്‍ തോന്നുന്നത്‍ ഇന്ദ്രിയങ്ങള്‍ തോന്നിയപോലെ പ്രതികരിക്കുന്നതുകൊണ്ടും അതുകൊണ്ടുതന്നെ അത്‍ പാപമാണെന്ന്‍ പറയുകയും ചെയ്യുന്നു. പാപം ചെയ്യുന്നവരില്‍ ഭയം ജനിപ്പിക്കുന്ന ദേവത എന്ന അര്‍ത്ഥത്തിലും പശുജനഭയദാ എന്ന ശബ്ദം സൂചിപ്പിക്കുന്നു. പശു ശബ്ദത്തിന്‌ "അവിശേഷേണ സര്‍വ്വം പശ്യതി ഇതി പശു" എന്ന്‍ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നു. വിശേഷബുദ്ധിയില്ലാതെ എല്ലാം പശിക്കുക എന്ന്‍ അര്‍ത്ഥം. പശു എന്നാല്‍ ബാഹ്യേന്ദ്രിയങ്ങള്‍കൊണ്ട്‍ പ്രപഞ്ചത്തെ ദര്‍ശിക്കുന്ന ജീവന്‍ എന്നും അര്‍ത്ഥം. "പാശ ബന്ധനേ" എന്ന ധാത്വര്‍ത്ഥ നിര്‍ദ്ദേശപ്രകാരം അവിദ്യാബന്ധനായ ജീവന്‍ എന്നും അര്‍ത്ഥം. അജ്ഞാനമാണ്‌ സകല ബന്ധനങ്ങള്‍ക്കും കാരണം. അതുകൊണ്ട്‍ സാധകന്റെ അജ്ഞാനത്തെ നശിപ്പിക്കുന്നവള്‍ എന്നും ഇവിടെ അര്‍ത്ഥം പറയും. പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:55 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക 02. അനാഹതം - ഋദയചക്രം- ദേവത രാകിണി - രക്തധാതു അനാഹതാബ്‍ജ നിലയാ ശ്യാമാഭാ വദനദ്വയ ദംഷ്‍ട്രോജ്ജ്വലാ അക്ഷമാലാദിധരാ രുധിരസംസ്ഥിതാ (100) കാളരാത്ര്യാദിശക്ത്യൗഘവ്ര്‌താ സ്‍നിഗ്‍ദ്ധൗദനപ്രിയാ മഹാവീരേന്ദ്രവരദാ രാകിണ്യംബാ സ്വരൂപിണീ (101) അനാഹതചക്രനിലയയും ശ്യാമവര്‍ണ്ണത്താല്‍ ഭാസിക്കുന്നവളും രണ്ട്‍ മുഖങ്ങളുള്ളവളും അത്യുജ്ജ്വലമായ ദംഷ്‍ട്രങ്ങളുള്ളവളും അക്ഷമാലാദികള്‍ ധരിച്ചവളും രുധിര - രക്ത- സംസ്ഥിതയും കാളരാത്രി തുടങ്ങിയ ദേവതകളാല്‍ അനുപ്രയാതയായിട്ടുള്ളവളും -ചുറ്റപ്പെട്ടവളും- മഹാവീര്യത്തെ വരദാനം ചെയ്യുന്നവളും അംബാസ്വരൂപിണിയുമായ രാകിണി അവിടെ സ്ഥിതിചെയ്യുന്നു. അനാഹതചക്രനിലയായ രാകിണി രക്തത്തിന്റെ അധിഷ്ഠാധ്ര്‌ ദേവതയാണ്‌. കാളരാത്രി തുടങ്ങിയ അതിശക്തിയുള്ള ദേവതകളാല്‍ അനുപ്രയാതയാണവള്‍. സ്‍നിഗ്‍ദ്ധൗദനമായിട്ടുള്ള അന്നമാണ്‌ ആ ദേവിക്ക്‍ പ്രിയമായിട്ടുള്ളത്‍. സ്‍നിഗ്‍ദ്ധൗദനപ്രിയമെന്ന്‍ പറഞ്ഞാല്‍ നെയ്യ്‍ ചേര്‍ത്ത അന്നം. നെയ്യ്‍ സകലവീര്യങ്ങള്‍ക്കും അടിസ്ഥാനമാണ്‌. രസം കഴിഞ്ഞാല്‍ അടുത്ത ധാതു രക്തമാണ്‌. രക്തത്തിന്‌ വികാരമുണ്ടാവുകയും രോഗമുണ്ടാവുകയുമൊക്കെ ചെയ്താല്‍ ഋദയസ്ഥയും രവിപ്രഖ്യയുമായ സൂര്യഖണ്ഡസ്ഥിതയായ രാകിണിയെ ഉപാസിച്ച്‍ സകലവീര്യപ്രദായകമായ ഘ്ര്‌തം -നെയ്യ്- സേവിച്ചാല്‍ രുധിരദോഷങ്ങളെല്ലാം മാറിക്കിട്ടും. ഋദയപത്മത്തിന്‌ പന്ത്രണ്ട്‍ ദളങ്ങളാണ്‌. ഇവിടെ ഇരിക്കുന്ന രാകിണീശ്വരി, ചക്രം ശൂലം കപാലം ഡമരു തുടങ്ങിയ ആയുധങ്ങള്‍ ധരിക്കുന്ന ചതുര്‍ബ്ബാഹുവും ത്രിനേത്രയും സൂര്യകിരണാഭയും എല്ലാ അഭിമതങ്ങളും പ്രദാനം ചെയ്യുന്നവളുമായി വിരാജിക്കുന്നു. അനാഹതചക്രത്തില്‍ ഉപാസന ചെയ്യുന്നതിനെ ഉദരമുപാസന എന്നും വ്യവഹരിച്ചുപോരുന്നു. ഇങ്ങനെ ഉദരമുപാസിച്ച്‍ സത്യദര്‍ശനം നേടിയ ഒരു മഹാത്മാവാണ്‌ കാഠക ഋഷി. ക മുതല്‍ ഠ വരെയുള്ള പന്ത്രണ്ട്‍ അക്ഷരങ്ങളായിട്ടാണ്‌, പന്ത്രണ്ട്‍ വര്‍ണ്ണങ്ങളായിട്ടാണ്‌ ദേവിയെ ഉപാസിക്കുന്നത്‍. ഋദയോപാസനയാല്‍ ആത്മചൈതന്യം തെളിഞ്ഞ ഋഷി അദ്ദേഹത്തിന്റെ ദര്‍ശനസവിശേഷതയെ ശിഷ്യന്‌ പ്രകാശിപ്പിച്ചുകൊടുത്തതാണ്‌ കഠോപനിഷത്ത്‍ കഠസംഹിതയുടെ കാഠകബ്രാഹ്മണാന്തര്‍ഗ്ഗതമാണ്‌ കഠോപനിഷത്ത്‍. വേദാന്തശാസ്ത്രത്തില്‍, ഉപനിഷത്‍ രംഗങ്ങളില്‍, കഠോപനിഷത്ത്‍ പരമപ്രാധാന്യമുള്ളതാണ്‌. മ്ര്‌ത്യുവിനെ മുഖാമുഖം കണ്ട്‍ അതിനെ ജയിച്ച്‍ വീണ്ടും ജീവിതരംഗത്തേക്ക്‍ എത്തുന്ന തരത്തിലാണ്‌ അതിന്റെ ചിത്രീകരണം. അനാഹതാബ്‍ജനിലയയായ രാകിണീദേവതയുടെ ധ്യാനശ്ലോകം - ഋദ്‍പത്മേ ഭാനുപത്രേ ദ്വിവദനലസിതം ദംഷ്ട്രിണിം ശ്യാമവര്‍ണ്ണാം ചക്രം ശൂലം കപാലം ഡമരുകമപിഭുജൈര്‍ധാരയന്തിം ത്രിനേത്രം രക്തസ്ഥം കാളരാത്രിം പ്രഭ്ര്‌തപരിവ്ര്‌താം സ്നിഗ്ദ്ധപത്മൈകസക്താം ശ്രീമദ്‍ വീരേന്ദ്രവന്ദ്യാമപിമതഫലദാം രാകിണിം ഭാവയാമി ഋദ്‍രോഗമുള്ളവരും രക്തദോഷമുള്ളവരും, ബ്ലഡ്‍പ്രഷര്‍ ഉള്ളവരുമൊക്കെ ഈ മന്ത്രശ്ലോകം ഉദയസൂര്യന്‌ അഭിമുഖമായിരുന്നുകൊണ്ട്‍ ഭയഭക്ത്യാദരവോടെ കഴിയാവുന്നത്ര തവണ രാവിലെയും അസ്തമയസൂര്യന്‌ അഭിമുഖമായി വൈകുന്നേരവും അത്രയും തവണ ഉരുവിടുകയും നല്ല പശുവിന്‍നെയ്യ്‍ ഒരു ടേബ്‍ള്‍ സ്‍പൂണ്‍ പാകത്തില്‍ ഉച്ചക്ക്‍ ആഹാരത്തില്‍ചേര്‍ത്ത്‍ കഴിക്കുകയും നെയ്യ്‍ ചേര്‍ത്ത മറ്റ്‍ അന്നം കഴിക്കുകയും ചെയ്യുന്നത്‍ അത്തരം ദോഷങ്ങള്‍ ശമിക്കും. --end of this-- പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:53 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക 2015 ജൂൺ 10, ബുധനാഴ്‌ച 01. വിശുദ്ധിചക്രം - ദേവത ഡാകിനീശ്വരി- ത്വക്‌ ധാതു 01. വിശുദ്ധിചക്രം - ദേവത ഡാകിനീശ്വരി- ത്വക്‌ ധാതു (രസധാതു) ================================= രസം രക്തം മാംസം മേദസ്സ്‍ അസ്ഥി മജ്ജ ശുക്രം/രേതസ്സ്‍ ഇവയാണ്‌ സപ്തധാതുക്കള്‍. ധാതുക്കള്‍ക്ക്‍ സംഭവിക്കുന്ന വികാരമാണ്‌ രോഗകാരണം. ധാതുവികാരത്താല്‍ വാതപിത്തകഫാദികള്‍ കോപിക്കുന്നു. എല്ലാ രോഗങ്ങളും ഇതുകൊണ്ടുണ്ടാകുന്നു എന്ന്‍ ആയുര്‍വേദസംഹിതകള്‍ പറയുന്നു. ഈ സപ്തധാതുക്കള്‍ക്കും പ്രമാണമായി എടുത്തിട്ടുള്ളത്‍ ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങളാണ്‌. ======================================================================== വിശുദ്ധിചക്രനിലയാഽഽരക്തവര്‍ണാ ത്രിലോചനാ ഖട്വാംഗാദി പ്രഹരണാ വദനൈക സമാന്വിതാ (98) പായസാന്നപ്രിയാ ത്വക്‍സ്ഥാ പശുലോകഭയങ്കരീ അമ്ര്‌താദി മഹാശക്തിസംവ്ര്‌താ ഡാകിനീശ്വരീ (99) വിശുദ്ധിചക്രനിലയയും അരക്തവര്‍ണ്ണയും ത്രിലോചനങ്ങളുള്ളവളും ഖട്വാംഗത്താല്‍ പ്രഹരിക്കുന്നവളും ഏകവദനൈകയും -ഒരു മുഖമുള്ളവളും, പായസമാകുന്ന അന്നം പ്രിയമായിട്ടുള്ളവളും ഇന്ദ്രിയലോകങ്ങള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും -പാപികള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും- അമ്ര്‌താഖ്യ തുടങ്ങിയ മഹാശക്തികളോടുകൂടിയ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനി എന്ന ദേവത നിലകൊള്ളുന്നു. കണ്ഠസ്ഥിതയായ ഡാകിനി എന്ന ദേവത അമ്ര്‌താഖ്യ തുടങ്ങിയ പതിനാറ്‌ ദേവതകളാല്‍ അനുപ്രയാതയായിട്ടാണ്‌ നിലകൊള്ളുന്നത്‍. ആ ദേവതക്ക്‍ പ്രിയമായിട്ടുള്ള അന്നം പായസമാണ്‌. പയോവികാരമുള്ള [പാല്‌ചേര്‍ത്ത] അന്നമാണ്‌ ഡാകിനിക്ക്‍ പ്രിയം. കണ്ഠസ്ഥിതയും ത്വക്കിന്റെ അധിഷ്ഠാധ്ര്‌ ദേവതയുമായ ഡാകിനിക്ക്‍ അരി ഗോതമ്പ്‍ തുടങ്ങിയ ധാന്യങ്ങള്‍ പാല്‌ചേര്‍ത്ത്‍ അന്നമുണ്ടാക്കി കൊടുക്കുന്നത്‍ ഉത്തമം. കണ്ഠഗോളകത്തെയും ത്വക്കിനേയും (കണ്ഠവും ത്വക്കുതന്നെ) ബാധിക്കുന്ന സകല രോഗങ്ങള്‍ക്കും പയോവികാരമുള്ള അന്നംതന്നെ ഔഷധം. പശുവില്‍പാല്‌ ആട്ടിന്‍പാല്‌ തേങ്ങാപ്പാല്‌ എള്ളിന്‍പാല്‌ തുടങ്ങിയ എല്ലാപാലും ആവാം. അന്നത്താലാണ്‌ സ്ര്‌ഷ്ടിചക്രം നിലനില്‍ക്കുന്നത്‍. സകല ഭൂതങ്ങളും, സകല ജീവജാലങ്ങളും എല്ലാ വ്ര്‌ക്ഷങ്ങളും സസ്യലതാദികളും ക്ര്‌മികീടാദികളും എല്ലാം അന്നത്തില്‍നിന്നാണ്‌ ഉണ്ടാകുന്നത്‍. അന്നാദ്‍ഭവന്തി ഭൂതാനി, പര്‍ജ്ജന്ന്യാദന്നസംഭവ: എന്ന്‍ ശ്രുതി പറയും ആ അന്നമാണെങ്കിലോ, പര്‍ജ്ജന്ന്യനില്‍നിന്ന്‍ - മേഘത്തില്‍നിന്ന്‍, ജലത്തില്‍നിന്ന്‍ - ഉണ്ടാകുന്നു. അന്നമാണ്‌ ജീവനെ സ്ര്‌ഷ്ടിക്കുന്നത്‍. ലോകത്ത്‍ കാണുന്നതൊക്കെ ഒരു ജീവിയുടെ അല്ലെങ്കില്‍ മറ്റൊരു ജീവിയുടെ/സസ്യത്തിന്റെ അന്നമാണ്‌. അന്നമല്ലാതെ യാതൊന്നും ഈ ലോകത്തില്ല. കണ്ഠസ്ഥിതയായ ഡാകിനീശ്വരീ പയോവികാരാദി ഗുണങ്ങളുള്ള അന്നത്തെ ഉപയോഗിച്ച്‍ കണ്ഠത്തിനുവേണ്ടുന്ന തലങ്ങളെ രൂപപ്പെടുത്തുന്നത്‍ ത്വക്‍ധാതുവിനുള്ളതാണ്‌. ത്വക്കിന്റെ ദേവതയായതുകൊണ്ട്‍ ഡാകിനി മഹാശക്തിസംവ്ര്‌ത എന്ന്‍ വിശേഷിപ്പിക്കപെടുന്നു. അതിന്റെ അര്‍ത്ഥം സപ്തധാതുക്കളിലെ ഒരു ധാതുവായ ത്വക്ക്‍ മഹാധാതു എന്ന വിശേഷണത്തിന്‌ പാത്രമാകുന്നു. ത്വക്കിനെ മഹാധാതുവായിട്ടാണ്‌ ആരോഗ്യശാസ്ത്രം കണക്കാക്കുന്നത്‍. തന്ത്രശാസ്ത്രത്തില്‍ വിശുദ്ധിചക്രനിലയമായ പത്മത്തിന്‌ പതിനാറ്‍ ദളങ്ങളുണ്ടെന്ന്‍ പറയും. പതിനാറ്‍ കലകളെന്നും പതിനാറ്‍ തത്ത്വങ്ങളെന്നും പതിനാറ്‍ വര്‍ണ്ണങ്ങളെന്നും പതിനാറ്‍ ദളങ്ങളെന്നും പതിനാറ്‍ ദേവതകളെന്നും ഈ ചക്രത്തെപ്പറ്റി പറയും. വിശുദ്ധിചക്രത്തില്‍ ഉപാസനചെയ്യുന്ന യോഗി ഷോഡശാക്ഷരീവിദ്യയെയാണ്‌ ഉപാസിക്കുന്നതും കൈവരിക്കുന്നതും. ഉപാസനചെയ്യുന്നവന്റെ താലുവില്‍നിന്ന്‍ അമ്ര്‌തദ്രവം സമുദ്‍ഭവമാവുകയും -അമ്ര്‌ത്‍ ഒഴുകുകയും - സാധകന്‍ അത്‍ പാനംചെയ്യുകയും ചെയ്യുമ്പോള്‍ അമ്ര്‌തത്ത്വത്തെ കൈവരിക്കുകയും ചെയ്യുന്നു. മ്ര്‌ത്യോര്‍മുക്ഷീയമാമ്ര്‌ത എന്ന ശ്രുതിവാക്യം സ്മരണീയം. അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അഞ്ച്‍ കര്‍മ്മേന്ദ്രിയങ്ങള്‍ക്കും പഞ്ചപ്രാണനുകള്‍ക്കും മനസ്സാകുന്ന ഇന്ദ്രിയത്തിനും, അങ്ങിനെ പതിനാറ്‍ തത്ത്വങ്ങള്‍ക്കും ഭയത്തെ ജനിപ്പിക്കുന്നവളാണ്‌ ഡാകിനീശ്വരി. ത്വക്കിന്റെ അധിഷ്ഠാധ്ര്‌ദേവതയായ ഡാകിനിയുടെ ധ്യാനശ്ലോകം ഭയഭക്തിയോടെ ജപിച്ച്‍, പയോവികാരാദി ഗുണങ്ങളുള്ള അന്നം കൊടുത്താല്‍, അന്നം കഴിച്ചാല്‍, ആ ദേവതാപ്രസാദത്താല്‍ കണ്ഠത്തിലെ രോഗങ്ങളും, ത്വക്കാകുന്ന ഇന്ദ്രിയത്തിന്റെ എല്ലാ രോഗങ്ങളും ഭേദമാവുകയും ചെയും. കണ്ഠഗോളത്തിന്റെ പതിനാറ്‍ ദേവതകളില്‍ ഒരു ദേവത പിണങ്ങിയാല്‍ പുറത്തേക്ക്‍വരുന്ന ശബ്ദാദികളില്‍ ഇടര്‍ച്ചയുണ്ടാവും, കഫത്തിന്റെ വികാരത്താല്‍ ശബ്ദങ്ങള്‍തമ്മില്‍ ചേര്‍ത്ത്‍ ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും, അനാവശ്യമായി ചുമ ഉണ്ടാവും, തുമ്മല്‍, ഇത്യാദിയൊക്കെ ഉണ്ടാവും. ആ ദേവതകളെ ത്ര്‌പ്തരാക്കിവെക്കാന്‍ ഹിതമല്ലാത്തതും സത്യമല്ലാത്തതുമായ വാക്കുകള്‍ പറയുമ്പോള്‍, ഓരോ ശബ്ദവും വൈഖരിയായി വരുമ്പോള്‍, അതിന്റെ പിന്നില്‍ മധ്യമയും പശ്യന്തിയും അതിനെല്ലാം കാരണമായ പരയും ഉണ്ടെന്നും പരാശ്രിതമായാണ്‌ ഓരോ ശബ്ദവും വരുന്നത്‍ എന്നും അറിയണം. ഒരു ശബ്ദംപോലും അഹിതപരമോ അസത്യപരമോ ഒരു ജീവിയുടെപോലും നിലനില്‍പ്പിനെ ഖണ്ഡിക്കുന്നതോ ആവരുത്‍ എന്നുമൊക്കെ ഭാരതീയ ഋഷീശ്വരന്മാര്‍ നിര്‍ബ്ബന്ധിക്കുന്നു. മറ്റ്‍ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനീശ്വരി നിലകൊള്ളുന്നത്‍ ഒറ്റക്കല്ല. ആ ദേവതകളെ ഉപാസിക്കാനും അതിനനുഗുണമായി ജീവിക്കാനും പഠിച്ചില്ലെങ്കില്‍ ആരോഗ്യം വാര്‍ദ്ധക്യംവരെ നിലനില്‍ക്കില്ല. ഡാകിനീശ്വരിയുടെ ധ്യാനമന്ത്രം/ധ്യാനശ്ലോകം - ഗ്രീവാധൂപേതിശുദ്ധൗ ന്ര്‌പദളകമലേ ശ്വേതവക്‍ത്രം ത്രിനേത്രം, ഹസ്തൈ ഖട്വാംഗഖട്വാംഗൗ ത്രിശിഖമപി മഹാചര്‍മ്മസന്ധാരയന്തിം, വക്‍ത്രേണൈതേകയുക്തം പശുജനഭയദാം പായസാന്നൈകസക്താം, ത്വക്‍സ്ഥം വന്ദേഽമ്ര്‌താഖൈഹി പരിവ്ര്‌തവപുഷാം ഡാകിനിം വീരവന്ദ്യം ത്വക്ക്‍ മഹാധാതുവാണെന്ന്‍ (മഹാചര്‍മ്മസന്ധാരയന്തിം) സൂചിപ്പിച്ചു. രക്തമാസാംദികളിലെ ജലാംശം കൂടുതലായാല്‍ രക്തത്തിന്‌ വികാരമുണ്ടാവുകയും ചെയ്യുമ്പോള്‍ ആ അധികരിച്ച ജലാംശത്തെ വിയര്‍പ്പായി പുറത്തേക്ക്‍ കളയുന്നു. ബാഹ്യമായ താപനില കുറയുമ്പോള്‍ രക്തത്തിനെ കട്ടപിടിക്കാന്‍ അനുവദിക്കാതെയും അതിന്‌ മറ്റ്‍ വികാരങ്ങളൊന്നും വരാതെ സംരക്ഷിക്കുകയും ചെയ്ത്‍ തണുപ്പിനെ തടഞ്ഞുനിര്‍ത്തുന്നു. കണ്ഠത്തിലൂടെ അന്നം കഴിക്കാന്‍ പറ്റാതെ രോഗി വിഷമിക്കുമ്പോള്‍ നല്ല നവരനെല്ലിന്റെ അരി പാലില്‍ വേവിച്ച്‍ നല്ലപോലെ അരച്ച്‍ ത്വക്കില്‍ തേച്ചുകൊടുത്താല്‍ ആ അന്നത്തിന്റെ സൂക്ഷ്മാംശങ്ങള്‍ മുഴുവനും ത്വക്ക്‍ ശരീരത്തിലേക്ക്‍ ആഗിരണം ചെയ്ത്‍ ജീവന്‍ നിലനിര്‍ത്തും. കണ്ഠത്തിലെ രോഗംകാരണം ശ്വാസോച്‍ഛ്വാസം അപകടത്തിലാവുമ്പോള്‍ നൂറ്റി എണ്‍പതില്‍ ഒരു ഭാഗം [1/180] പ്രാണവായുവിനെ -ഓക്‍സിജന്‍- അകത്തേക്ക്‍ കടത്തിവിടുകയും തൊണ്ണൂറില്‍ ഒരു ഭാഗം കാര്‍ബണ്‍ഡയോക്‍സൈഡിനെ പുറത്തേക്ക്‍ വിടുകയും ചെയ്ത്‍ ജീവനെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്യാദികളെല്ലാം ത്വക്കിനെ മഹാധാതുവായി കാണാന്‍ കാരണമാകുന്നു. ഓരോ നിമിഷം കഴിയുംതോറും ഈ ദേവതാരൂപങ്ങള്‍ പാരസ്പര്യത്തോടെ ഇരുന്നാല്‍ വാര്‍ദ്ധക്യം ആനന്ദപ്രദമാകും. കുട്ടിക്കാലവും മധ്യകാലവുമൊക്കെ മറ്റുള്ളവരുടെ സഹായം വേണ്ടതാണ്‌. അതൊക്കെ കഴിഞ്ഞാല്‍ പിന്നത്തെ യാത്ര ഒറ്റക്കാണ്‌. അതിന്‌ ഉപാസനയുടെ അന്ത്രരിന്ദ്രിയദ്ര്‌ഷ്ടി ചെറുപ്പത്തില്‍ത്തന്നെ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും അനുഭവിക്കുകയും വേണം. വരാനിരിക്കുന്ന ജീവിതത്തില്‍ തനിച്ചേ ഉണ്ടാകൂ എന്ന്‍ മുമ്പില്‍കണ്ട്‍ ഉപാസിച്ചാല്‍ ആ ലോകത്തേക്ക്‍ പ്രവേശിക്കാനുള്ള സമയത്ത്‍ ഭയമേതുമില്ലാതെത്തന്നെ പ്രവേശിക്കാം. copy