Sunday, October 12, 2025

മനസ്സ് ഉണ്ടെങ്കിൽ നിത്യ ദുഃഖം. മനസ്സ് ഇല്ലെങ്കിൽ നിത്യാനന്ദം.
മനസ്സ് & ആത്മസംയമനം (Mind & Self-control) “ശാന്തമായ മനസ്സ് തന്നെ ഏറ്റവും വലിയ യാഗശാല.” “കോപം മനസ്സിൽ കത്തുന്ന അഗ്നിയാണ് — അത് അണയ്ക്കുക.” “മനസ്സിനെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ വിജയി.” “മനസ്സിനെ ശാന്തമാക്കുന്ന പ്രാർത്ഥനയൊരിക്കലും വിഫലമാകില്ല.” “മനസ്സിൽ പവിത്രത ഉണ്ടെങ്കിൽ, ദൈവം അകലെ അല്ല.” 🌿 ജീവിത തത്വം (Life Philosophy) “ജീവിതം ദൈവത്തിന്റെ കടമയാണ്; അതിനെ ഭക്തിയോടെ നിറവേറ്റുക നമ്മുടെ ധർമ്മമാണ്.” “ഓരോ പ്രവൃത്തിയും ഭഗവാനെ കാണിക്കുന്ന പൂജയായി കാണണം.” “ജീവിതത്തിലെ കഷ്ടങ്ങൾ ദൈവത്തിന്റെ ഉപദേശം പോലെയാണ്.” “നന്ദി പറയാൻ മനസില്ലാത്തവൻ ദൈവാനുഗ്രഹം നഷ്ടപ്പെടുത്തും.” “സാധാരണ ജീവിതം തന്നെയാണ് മഹത്തരമായ സന്ന്യാസം.” 🪔 ആത്മീയത (Spiritual Insight) “ദൈവം നമ്മെ പരീക്ഷിക്കുന്നില്ല; പരിണതിയിലേക്കാണ് നയിക്കുന്നത്.” “നമ്മുടെ ഹൃദയം ദൈവത്തിന്റെ ആലയം ആക്കുക.” “അനുഭവത്തിലൂടെ മാത്രമേ വിശ്വാസം ഉറച്ചതാകൂ.” “ദൈവാനുഗ്രഹം ലഭിക്കാൻ ആദ്യം നന്ദിയും വിനയവും വേണം.” “ദൈവം കാണാനാവില്ല എന്ന് പറയുന്നത്, കണ്ണ് അടച്ചവന്റെ വാക്കാണ്.” 💫 സത്യവും വിനയവും (Truth & Humility) “സത്യം പറയുക എന്നത് ഭക്തിയുടെ ആദ്യ പടി.” “വിനയം ഇല്ലാത്ത ജ്ഞാനം വിഷം പോലെ അപകടകരം.” “സത്യനിഷ്ഠയുള്ളവൻ ഭയമില്ലാതെ ജീവിക്കും.” “വിനയമുള്ളവനെ ലോകം മറക്കും; ദൈവം ഒരിക്കലും മറക്കില്ല.” “സത്യത്തിന്റെ പാത കഠിനമാകാം, പക്ഷേ അത് തന്നെ ദൈവത്തിലേക്കുള്ള വഴി.” 🌺 പ്രാർത്ഥനയും ദൈവസ്മരണയും (Prayer & God Consciousness) “പ്രാർത്ഥന വാക്കല്ല; ഹൃദയത്തിന്റെ ശബ്ദമാണ്.” “ദൈവം എല്ലായിടത്തും ഉണ്ട് — അവനെ കാണാൻ ഹൃദയം തുറക്കണം.” “ദൈവത്തെ സ്മരിക്കുക — അതാണ് ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്.” “ദൈവം നമ്മെ കേൾക്കാൻ നിശബ്ദതയാണ് അവന്റെ ഭാഷ.” “മന്ത്രം ആവർത്തിക്കുക; അത് മനസ്സിനെ ദൈവത്തോട് ചേർക്കും.” 🌻 ദാനം, സേവനം, കരുണ (Charity & Compassion) “മറ്റുള്ളവരുടെ ദുഃഖം താങ്ങുക — അതാണ് യഥാർത്ഥ ഭക്തി.” “ദാനം നൽകിയാൽ സമ്പത്ത് കുറഞ്ഞു പോകില്ല; അത് ശുദ്ധമാകും.” “കരുണയില്ലാത്ത മനസ്സ് കല്ല് പോലെയാണ്.” “മനുഷ്യ സേവനം ദൈവ സേവനത്തിന് തുല്യമാണ്.” “മറ്റുള്ളവർക്കായി ജീവിക്കുക — അതാണ് ആത്മീയതയുടെ ഉന്നതരൂപം.”
ഗായത്രി. ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും മനസ്സിനേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം. ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്. ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥ പദാനുപദ വിവരണം ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം ഭൂഃ - ഭൂമി ഭുവസ് - അന്തരീക്ഷം സ്വർ - സ്വർഗം തത് - ആ സവിതുർ - സവിതാവിന്റെ സൂര്യന്റെ വരേണ്യം - ശ്രേഷ്ഠമായ ഭർഗസ് - ഊർജപ്രവാഹം പ്രകാശം ദേവസ്യ - ദൈവികമായ ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ യഃ നഃ ധിയഃ പ്രചോദയാത് ദേവസ്യ സവിതുഃ തത് വരേണ്യം ഭർഗ്ഗഃ ധീമഹി എന്ന് അന്വയം മാഹാത്മ്യം വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു. ഭാവാർ‌ത്ഥം സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ. ശബ്ദാർ‌ത്ഥവിവരണം പ്രണവം ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന, പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാൻ സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തിൽ അന്തർലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തിൽ മേളിക്കുന്നു. ഓം എന്ന ശബ്ദം വാക്കുകളാൽ ഉച്ചരിക്കപ്പെടേണ്ടതല്ല. എങ്ങും നിറഞ്ഞുനിൽക്കുന്ന നാദമാണു പ്രണവം. സാധകൻ അതിനെ അനുസന്ധാനം ചെയ്യുകയാണു വേണ്ടത്. ഇതാണ് സർ വ ശ്രേഷ്ഠമായ മന്ത്രവും. എല്ലാ മന്ത്രങ്ങളും ഈ പ്രപഞ്ചവും ആവിർഭവിച്ചിട്ടുള്ളതും ഇതിൽ നിന്നു തന്നെയാണു. ഓം എന്ന സ്വരത്തിന്റെ അക്ഷരങ്ങളെ വിഘടിച്ചു വ്യാഖ്യാനിച്ചതുകൊണ്ട് നാദാനുസന്ധ്ധാനം സാദ്ധ്യമല്ല.ഇത് സാദ്ധ്യമാവണമെങ്കിൽ സാധകൻ ഉപാസിക്കേണ്ടതു അജപാഗയത്രി മന്ത്രമാണ്. വേദഗായ്ത്രി ഉപാസിക്കുക വഴി ഈ അനുഭവം ഉണ്ടാകുന്നില്ല. യോഗികൾ ഉപാസിക്കുന്നതു അജപാഗയത്രി ആകുന്നു. ഇങ്ങനെ ഉപാസിച്ചു നാദത്തോടൊപ്പം യോഗികൾ ശരീരം ത്യജിക്കുന്ന ക്രമമാണ് ഗീത യിൽ ഇങ്ങനെ പറഞ്ഞിട്ടുള്ളത്:‌- സർവദ്വാരാണി സംയമ്യ മനോഹ്രിദി നിരുദ്ധ്യ ചമൂര്ദ്ധ്ന്യാദ്ധായാത്മന പ്രാണമാസ്തിതോ യോഗധാരണാംഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരണ്യ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം വ്യാഹൃതികൾ ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നർഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതിൽ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്. ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്. സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് - സ്വർഗം. മന്ത്രം തത് - അത് / ആ സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അർത്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. വരേണ്യം - പ്രാർഥിക്കപ്പെടുവാൻ യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അർത്ഥം. ഭർഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ് ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാൽ ദേവന്റെ എന്നർഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു. ധീമഹി - ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം. ധിയ: - ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു. യ: - വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്. ന: - ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്. പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം. ജപം ഗായത്രി ചൊല്ലാനുള്ള അഭ്യാസം ബ്രാഹ്മണർക്ക് നിർബന്ധിതമാണ്. പ്രഭാതത്തിലും പ്രദോഷത്തിലും ഗായത്രി ജപിക്കണം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ഇന്നിന്ന സിദ്ധികളുണ്ടാകുമെന്നാണ് വിശ്വാസം. മന്ത്രാധികാരി ഹൈന്ദവമന്ത്രങ്ങളിൽ സർവശ്രേഷ്ഠമായ ഗായത്രീമന്ത്രം സാർവലൗകികമായ ഒരു പ്രാർഥനയാണ്. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ട്. പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകർക്ക് വേദത്രയം അദ്ധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം. മന്ത്രഫലം നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിയ്കൊപ്പം ഐക്യമാവാം എന്നാണ് വിശ്വാസം. ( തന്ത്രി പുതുമന തെക്കേടം പറഞ്ഞ് തന്ന് പി എസ് എൻ എഴുതി എടുത്തത് വെട്ടുതിരുത്തില്ല ) 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

Saturday, October 11, 2025

അടുക്കള തിരികെ പിടിച്ചാൽ തന്നെ ആശുപത്രിയിൽ കൊടുക്കുന്ന പൈസ ഏറെ ലാഭിക്കാം. ഏറ്റവും വിലകുറഞ്ഞ എണ്ണയും, നെയ്യും, എക്സ്പയറി ഡേറ്റ് കഴിഞ്ഞ മറ്റ്‌ സാധനങ്ങളും ഉപയോഗിച്ച് വല്ല ബംഗാളിയും ഉണ്ടാക്കുന്ന വൃത്തിഹീനമായ ഭക്ഷണമാണോ നമ്മൾ കഴിക്കേണ്ടത് ? നിശ്ശബ്ദമായ അടുക്കള - അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കൊരു സാംസ്കാരിക മുന്നറിയിപ്പ്.. അടുക്കള നിശ്ശബ്ദമാകുമ്പോൾ, കുടുംബം ശിഥിലമായിത്തുടങ്ങുന്നു.. ഒരു നിശ്ശബ്ദമായ അടുക്കളയ്ക്ക് ഒരു രാജ്യത്തിൻ്റെ ഭാവി മാറ്റാൻ കഴിയുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അമേരിക്കയിൽ അത് സംഭവിച്ചു.. നമ്മൾ കൃത്യസമയത്ത് ഈ പാഠം പഠിച്ചില്ലെങ്കിൽ അത് ഇന്ത്യയിലും സംഭവിക്കാം. 1970-കളിൽ അമേരിക്ക എങ്ങനെയായിരുന്നു.. മുത്തശ്ശന്മാർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർ ഒരുമിച്ച് താമസിച്ചു. എല്ലാ വൈകുന്നേരവും, കുടുംബങ്ങൾ ഡൈനിംഗ് ടേബിളിൽ കൂടിയിരുന്ന് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചു. ഭക്ഷണം വെറും പോഷണം മാത്രമല്ലായിരുന്നു, അതൊരു ബന്ധത്തിൻ്റെയും പങ്കുവെച്ച മൂല്യങ്ങളുടെയും ഉറവിടമായിരുന്നു. 1980 കൾ മുതൽ: യു.എസ്.എയിലെ സാംസ്കാരിക മാറ്റം ഫാസ്റ്റ് ഫുഡ്, ടേക്ക്-എവേകൾ, റെസ്റ്റോറൻ്റ് സംസ്കാരം എന്നിവയുടെ വളർച്ച വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന് പകരമായി. മാതാപിതാക്കൾ ജോലിയും പണമുണ്ടാക്കലുമായി തിരക്കിലായി; കുട്ടികൾ പിസ്സ, ബർഗറുകൾ, ഒപ്പം സംസ്കരിച്ച ഭക്ഷണങ്ങളിലേക്കും തിരിഞ്ഞു. മുത്തശ്ശന്മാരുടെ ശബ്ദങ്ങൾ കേൾക്കാതെയായി, കുടുംബബന്ധങ്ങൾ ദുർബലമായി. വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു: "നിങ്ങളുടെ അടുക്കള കോർപ്പറേറ്റുകൾക്കും, കുടുംബ പരിചരണം സർക്കാരുകൾക്കും കൈമാറിയാൽ, കുടുംബങ്ങൾ ശിഥിലമാകും." ആരും ശ്രദ്ധിച്ചില്ല—പ്രവചനങ്ങൾ യാഥാർത്ഥ്യമായി. 1971-ൽ, 71% അമേരിക്കൻ വീടുകളിലും പരമ്പരാഗത കുടുംബങ്ങൾ (മാതാപിതാക്കളും കുട്ടികളും) ഉണ്ടായിരുന്നു. ഇന്ന്, അത് വെറും 20% മാത്രമാണ്. എന്താണ് ബാക്കിയായത്? വൃദ്ധസദനങ്ങളിലെ മുതിർന്നവർ, ഒറ്റയ്ക്ക് വാടക ഫ്ലാറ്റുകളിൽ താമസിക്കുന്ന യുവാക്കൾ, തകരുന്ന വിവാഹങ്ങൾ, ഏകാന്തതയോട് പോരാടുന്ന കുട്ടികൾ... യു.എസിലെ വിവാഹമോചന നിരക്കുകൾ... ആദ്യ വിവാഹങ്ങളിൽ 50% രണ്ടാം വിവാഹങ്ങളിൽ 67% മൂന്നാം വിവാഹങ്ങളിൽ 74% ഇത് വെറുമൊരു യാദൃച്ഛികതയല്ല. ഒരു നിശ്ശബ്ദമായ അടുക്കളയുടെ വിലയാണിത്... വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിൽ കലോറികളേക്കാൾ കൂടുതൽ എന്തൊക്കെയോ ഉണ്ട്. മാതാപിതാക്കളുടെ സ്നേഹം, ഒരു മുത്തശ്ശൻ്റെ അറിവ്, ഒരു മുത്തശ്ശിയുടെ കഥകൾ, പങ്കുവെച്ച ഭക്ഷണ സമയങ്ങളുടെ മാന്ത്രികതയും... എന്നാൽ ഇപ്പോൾ, ഭക്ഷണം വരുന്നത് സ്വിഗ്ഗിയിൽ നിന്നും സൊമാറ്റോയിൽ നിന്നുമാണ്. അടുക്കള ഇല്ലാതാവുന്നു. വീട് വെറുമൊരു കെട്ടിടമായി മാറുന്നു. കുടുംബമാകുന്നില്ല. യു.എസിലെ ഫാസ്റ്റ് ഫുഡ് ആസക്തി അമിതവണ്ണം, പ്രമേഹം, ഹൃദയ രോഗങ്ങൾ എന്നിവയിലേക്ക് നയിച്ചു.. തടയാൻ കഴിയുന്ന ഈ തകർച്ചയിൽ ആരോഗ്യ വ്യവസായം തഴച്ചുവളരുന്നു. ഇനിയും വൈകിയിട്ടില്ല.. നമുക്കിപ്പോഴും നമ്മുടെ അടുക്കളകളെ തിരിച്ചുപിടിക്കാൻ കഴിയും.. ജാപ്പാൻകാർ ഇപ്പോഴും ഒരുമിച്ച് പാചകം ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു... അവർ ഏറ്റവും കൂടുതൽ കാലം ജീവിക്കുകയും ചെയ്യുന്നു. മെഡിറ്ററേനിയൻ സംസ്കാരങ്ങളിൽ, ഭക്ഷണം പവിത്രമാണ്, അതുപോലെ ബന്ധങ്ങളും. ഇന്ത്യക്കുള്ള മുന്നറിയിപ്പ്... മെട്രോകളിൽ ക്ലൗഡ് കിച്ചണുകളിൽ നിന്നാണ് ഫാസ്റ്റ് ഫുഡ് ഓർഡർ ചെയ്യുന്നത്. ദയവായി അടുക്കള ഇല്ലാതാക്കാൻ അനുവദിക്കരുത്. പുറത്തുനിന്നുള്ള ഭക്ഷണത്തോടുള്ള വർദ്ധിച്ച ആശ്രിതത്വം ഒഴിവാക്കണം. കുടുംബത്തോടൊപ്പമുള്ള ഭക്ഷണ സമയം കുറയുന്നു. ഏകാന്തതയും ആരോഗ്യപ്രശ്നങ്ങളും വർദ്ധിക്കുന്നു... നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും..? നിങ്ങളുടെ അടുക്കളയിലെ സ്റ്റൗ വീണ്ടും കത്തിക്കുക. എന്തെങ്കിലും ഒന്ന് പാചകം ചെയ്യുക. നിങ്ങളുടെ കുടുംബത്തെ അത്താഴ മേശയിലേക്ക് വിളിക്കുക. കാരണം, കിടപ്പുമുറികൾ വീടുണ്ടാക്കുന്നു. എന്നാൽ അടുക്കളകളാണ് കുടുംബമുണ്ടാക്കുന്നത്. നിങ്ങൾക്ക് ഒരു വീട് ഉണ്ടാക്കണോ, അതോ ഒരു ലോഡ്ജ് നടത്തണോ? തീരുമാനം നിങ്ങളുടേതാണ്...! ആഹാരമാണ് ഔഷധം... (Copied, translated and modified by ഷിബി പി.കെ. ) #information #notes from #usamalayalee #recovery of #our #kitchen #america #india

Sunday, October 05, 2025

മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ. ജന്തൂനാം നരജന്മ ദുര്‍ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ, തസ്മാദ്‌ വൈദികധര്‍മമാര്‍ഗപരതാ, വിദ്വത്ത്വമസ്മാത്‌പരം, ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിര്‍– മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ പുണ്യൈര്‍ വിനാ ലഭ്യതേ ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ. ബാക്കി ജന്തുക്കളൊക്കെ അധമര്‍! മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍. സ്ത്രീകളൊക്കെ പാപികള്‍! പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍. ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍! അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍. ബാക്കി ജോലിയൊക്കെ അധമം! ശങ്കരാചാര്യര്‍ – വിവേകചൂഡാമണി
ദീപാവലി .....Mon, 20 Oct, 2025 ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്‌, ദീപാവലി അഥവാ ദിവാലി (ഹിന്ദി: दिवाली, തമിഴ്: தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിന്റെ അവസാന ദിവസമാണ് ദീപാവലി .. ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക ഭേദം ഉണ്ട്. അതുപോലെതന്നെ ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം അഞ്ചു ദിവസങ്ങൾ നീളുന്നുവെങ്കിൽ ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമാണുള്ളത്. രാമായണമനുസരിച്ച് 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവർ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി. തുലാമാസത്തിലെ കറുത്തപക്ഷ ചതുർദ്ധശിയിൽ ആയിരുന്നു അവരുടെ തിരിച്ചുവരവ്. അതുകൊണ്ടുതന്നെ അയോധ്യയിലെ ജനങ്ങൾ ഇവരെ വരവേൽക്കാൻ ആയി തെരുവുകൾ മുഴുവൻ മൺവിളക്കുകൾ കത്തിച്ച് വഴിതെളിച്ചു. ഈ ഓർമ്മ പുതുക്കൽ ദിനമായാണ് ദീപാവലി കൊണ്ടാടുന്നത് എന്ന് ഒരു ഐതിഹ്യം ഉണ്ട്. ലക്ഷ്മി ദേവിയും മഹാവിഷ്ണുവും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ ആണ് ദീപാവലി നാളുകളിൽ ഏറ്റവും അധികം ആരാധിക്കുന്നത്. ദീപാവലി നാളിലാണ് ലക്ഷ്മി ദേവി സമുദ്രത്തിന്റെ ആഴത്തിൽ നിന്ന് അവതാരം എടുത്തത് എന്ന് പറയപ്പെടുന്നു. കാർത്തിക മാസത്തിലെ അമാവാസി ദിനത്തിൽ ആയിരുന്നു ലക്ഷ്മി ദേവി അവതാരം എടുത്തത്. അതേ രാത്രിയിൽ തന്നെയാണ് ദേവി മഹാവിഷ്ണുവിനെ വിവാഹം ചെയ്തതും എന്ന് വിശ്വസിക്കുന്നു. ഇതിന്റെ സാക്ഷ്യപ്പെടുത്തലിനായി വിളക്കുകൾ തെളിയിച്ച് ആഘോഷിച്ചു. ഈ സ്മരണയ്ക്കാണ് ദീപാവലി ഉത്സവ വേളയിൽ വിളക്കുകളും മെഴുകുതിരികളും കത്തിക്കുന്നത് എന്ന് പറയപ്പെടുന്നു; ദുർഗാ ദേവിയും നരകാസുരനും കിഴക്കേ ഇന്ത്യയിലെ ആളുകൾ ദീപാവലിയെ ദുർഗ്ഗാ ദേവിയുമായും അവരുടെ കാളി അവതാരവുമായാണ് ബന്ധപ്പെടുത്തുന്നത്. ബംഗാളി ദീപാവലി ആഘോഷങ്ങൾ കാളി പൂജയോടെയാണ് നടത്തുന്നത്. ഉത്തരേന്ത്യയിൽ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു. പഞ്ചപാണ്ഡവന്മാർ മഹാഭാരതം അനുസരിച്ച് 12 വർഷത്തെ നാടുകടത്തലിനുശേഷം പഞ്ചപാണ്ഡവന്മാർ സ്വന്തം ദേശമായ ഹസ്തിനപുരയിലേക്ക് മടങ്ങിയെത്തുന്ന നാളായാണ് ദീപാവലിയെ കണക്കാക്കുന്നത്. ഇവർ മടങ്ങിയെത്തുന്ന സന്തോഷത്തിൽ മൺചിരാതുകൾ തെളിച്ചു എന്ന് പറയപ്പെടുന്നു. വർദ്ധന മഹാവീരൻ വർദ്ധന മഹാവീരന് ജ്ഞാനോദയം ലഭിച്ച ദിനമാണ് ദീപാവലി എന്ന ജൈനമതത്തിൽ വിശ്വസിക്കുന്നു. ജൈനമതത്തിലെ 24-മത്തെയും അവസാനത്തെയും തീർത്ഥങ്കരനും ആധുനിക ജൈനമതത്തിന്റെ സ്ഥാപകനും ആണ് വർദ്ധന മഹാവീരൻ. ബി സി 527 ലാണ് അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചതെന്ന് ജൈനമതക്കാർ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായാണ് ജൈന മതവിശ്വാസികൾ ദീപാവലി ആഘോഷങ്ങളിൽ ഏർപ്പെടുന്നത്. വിളവെടുപ്പ് നാളുകൾ സൗത്ത് ഇന്ത്യയിൽ പലഭാഗങ്ങളിലും വിളവെടുപ്പ് ഉത്സവമായും ദീപാവലി ആഘോഷിക്കുന്നു. ഇന്ത്യയിൽ സമ്പന്നമായി നെൽകൃഷി അതിന്റെ ഫലം നൽകുന്ന നാളുകളായി ദീപാവലിയോട് അടുപ്പിച്ച് ദിവസങ്ങൾ കണക്കാക്കുന്നു. നെൽകൃഷി വിളവെടുപ്പിന്റെ കാലമാണ് ദീപാവലി. സമ്പത്തിന്റെ നാഥനായ കുബേരനെയും ദീപാവലി നാളുകളിൽ ആരാധിക്കുന്നുണ്ട്. കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ്‌ ദീപാവലിയായി കണക്കാക്കുന്നത്‌. അതായത്‌ കറുത്തവാവിന്‌ തലേന്നാള്‍. ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്‌, രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്‌. വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്‌. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തുന്നത്‌. പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു. പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്‌. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ്‌ ദീപാവലി. കൂടാതെ നരകാസുരവധത്തിനുശേഷം തിരികെയെത്തിയ ശ്രീകൃഷ്‌ണന്റെ സ്വീകരണമായും ചില ഗ്രന്ഥങ്ങള്‍ പറയുന്നു. എന്തായാലും ദീപങ്ങളുടെ ''ആവലി'' അഥവാ നീണ്ടനിരയാണ്‌ ദീപാവലി. ഉത്തരേന്ത്യയിലാണ്‌ ദീപാവലി അതികേമമായി ആഘോഷിക്കുന്നത്‌. വീഥികള്‍തോറും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു. ദീര്‍ഘനാളായി തിന്മയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധുജനത മോചനം ആഘോഷിക്കുന്നു. ദീര്‍ഘനാളായി പ്രിയമുള്ളവരുടെ വിരഹം സഹിച്ചിരുന്നവര്‍ ആനന്ദപൂര്‍വ്വം പുന:സമാഗമം ആഘോഷിക്കുന്നു. ദീര്‍ഘകാലം പലവിധത്തിലുള്ള വിഷമങ്ങളും പ്രയാസങ്ങളും മറ്റു ദുരിതങ്ങളും സഹിച്ചിരുന്നവര്‍ എല്ലാം മറന്ന്‌ ആഘോഷിക്കുന്നു. ഇതെല്ലാമാണ്‌ ദീപാവലി.

Saturday, October 04, 2025

*പ്രഭാത ചിന്തകൾ* വിജയത്തിലേക്കുള്ള യാത്രയിൽ അപരിചിതമായ പല വഴികളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിക്കേണ്ടി വരുമ്പോൾ പലതും ഉപേക്ഷിക്കേണ്ടതായി വരും. സാധ്യമായ ചിലതിനെയെങ്കിലും ഹോമിക്കാൻ തയ്യാറെങ്കിൽ അസാധ്യമായ പലതിനെയും നേടാൻ കഴിയും എന്നുളള വസ്തുത നാം തിരിച്ചറിയണം പരിശ്രമത്തിനൊപ്പം ചെറിയ നഷ്ടങ്ങൾ വകവക്കാതെയോ, മധുരകരമായ അനുഭവങ്ങൾ ത്യജിച്ചോ ഉള്ള പ്രയത്നമെങ്കിൽ തീർച്ചയായും വിജയം കൈവരിക്കും. 🙏🏻 *സുപ്രഭാതം*🙏🏻
ശ്രീരാമചന്ദ്രന്‍ ചോദിക്കയാണ്. ജീവന്മുക്തന്മാരായ ജ്ഞാനികള്‍ക്ക് ആകാശസഞ്ചാരം തുടങ്ങിയ സിദ്ധികള്‍ സുലഭങ്ങളായി കാണാത്തതെന്തുകൊണ്ടാണ് എന്ന്. അതിനു മറുപടി പറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി. ഹേ രാമചന്ദ്ര! ജീവന്മുക്തിയോ ജ്ഞാനമോ ഒന്നുമില്ലാത്ത പലര്‍ക്കും കാലം, കര്‍മ്മം, മന്ത്രം, ദ്രവ്യം എന്നിവയുടെ സാഹചര്യംകൊണ്ടുണ്ടായാലും അവയൊന്നും ആത്മജ്ഞാനത്തിനോ ജീവന്മുക്തിക്കോ അല്പംപോലും ഉപകരിക്കില്ല. സംസാരത്തിന്റെ എല്ലാ ഘടകങ്ങളില്‍ നിന്നും നിവര്‍ത്തിക്കലും സംസാരംതന്നെ വിസ്മരിക്കപ്പെടലുമാണല്ലോ ജീവന്മുക്തി. എന്നാല്‍ സിദ്ധികളാകട്ടെ സംസാരത്തിന്റെ തന്നെ ചില ഘടകങ്ങളെ അനുഭവിക്കലുമാണ്. ആ സ്ഥിതിക്ക് ജീവന്മുക്തനും ആകാശഗമനാദിസിദ്ധികളും തമ്മില്‍ എങ്ങനെ ബന്ധമുണ്ടാവും? ആവശ്യമാണെങ്കില്‍ ജ്ഞാനിക്കും സിദ്ധികളുണ്ടാവും. പക്ഷേ ജ്ഞാനിക്കു യാതൊരുവിധ ആഗ്രഹവുമില്ല. പിന്നെ ജ്ഞാനികളെന്തിനാണ് സിദ്ധികള്‍ക്കുവേണ്ടി പ്രയത്നിക്കുന്നത്? അവര്‍ക്കൊരാവശ്യവുമില്ല. അതിനാല്‍ അവര്‍ സിദ്ധികള്‍ക്കു വേണ്ടി പ്രയത്നിക്കാറും ഇല്ല. ഇത്രയും കേട്ട ശ്രീരാമചന്ദ്രന്‍ യോഗികള്‍ക്കു ജ്ഞാനികളേക്കാള്‍ കൂടുതല്‍ ദീര്‍ഗ്ഗായുസ്സുണ്ടാവാറുണ്ടോ, ഉണ്ടെങ്കില്‍ അതിനെന്താണ് കാരണമെന്നു ചോദിച്ചു. അതിനും മറുപടി പറഞ്ഞു വസിഷ്ഠമഹര്‍ഷി. പ്രാണചലനം കൊണ്ടാണ് ശരീരത്തിന് കേടുപാടുകളും പരിണാമങ്ങളും ആയുസ്സിന് ക്ഷയവും സംഭവിക്കുന്നത്. പ്രാണഗതിയെ സ്തംഭിപ്പിച്ചു നിര്‍ത്തുന്നപക്ഷം ശരീരത്തെ ചിരകാലം അരോഗദൃഢമാക്കി വച്ചുകൊണ്ടിരിക്കാനും ആയുസ്സിനെ വളരെക്കാലം നിലനിര്‍ത്താനും കഴിയും. അതാണ് യോഗികള്‍ ചെയ്യുന്നത്. അതുകൊണ്ട് ജീവിതത്തെ കുറേയധികകാലം നീട്ടിക്കൊണ്ടുപോവാന്‍ അവര്‍ക്കു സാധിക്കും. എന്നാല്‍ ജ്ഞാനിക്കു താന്‍ ബ്രഹ്മമാണെന്നും തനിക്കു ജനനമരണങ്ങളില്ലെന്നുമുള്ള ബോധം ദൃഢപ്പെടുന്നതിനാല്‍ ശരീരത്തെപ്പറ്റി ചിന്തയേയില്ല. ശരീരം നിലനിന്നാലും ഇല്ലെങ്കിലും ജ്ഞാനിക്കൊരുപോലെയാണ്. മിക്കപ്പോഴും അദ്ദേഹം ശരീരത്തെ അറിയുകപോലും ചെയ്യുന്നില്ല. അതിനാല്‍ ജ്ഞാനിക്കു ശരീരം നിലനില്‍കണമെന്ന ഇച്ഛയോ അതിനുവേണ്ടിയുള്ള പ്രയത്നമോ ഉണ്ടാവാന്‍ വയ്യ. ശരീരസംബന്ധം ദുഃഖഹേതുവാണെന്നറിഞ്ഞ ഒരാള്‍ വീണ്ടും ശരീരം നില്ക്കണമെന്നാഗ്രഹിക്കകുയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുവെങ്കില്‍ അതു കേവലം മൂഢതയല്ലാതെ മറ്റെന്താണ്? അങ്ങനെയുള്ള മൗഢ്യം ജ്ഞാനികള്‍ക്കുണ്ടാവില്ല. യോഗിയും ജ്ഞാനിയും ജ്ഞാനസമ്പന്നനായിത്തീരുമ്പോള്‍ ശരീരം നിലനില്ക്കണമെന്ന ഇച്ഛയില്ലാതായിത്തീരുകയും ശരീരത്തെ മറക്കുകയും ചെയ്യും. ഇരുപത്തൊന്നായിരത്തിയറുനൂറ് (21600) ശ്വാസഭുക്തിയെയാണ് ഒരു ദവിസത്തെ ആയുസ്സെന്നു പറയുന്നത്. ആദിത്യന്റെ ഉദയാസ്തമനങ്ങള്‍ എത്ര പ്രാവശ്യം കഴിഞ്ഞാലും ഒരാളുടെ ശ്വാസഭുക്തി മേല്പറഞ്ഞ സംഖ്യ തികഞ്ഞിട്ടില്ലെങ്കില്‍ അയാളുടെ ആയുസ്സിന്റെ ഒരു ദിവസം കഴിഞ്ഞിട്ടല്ലെന്നാണര്‍ത്ഥം. അതുപോലെ ഒരു ദിവസം മുന്‍പുപറഞ്ഞ സംഖ്യയില്‍ അധികരിച്ച ശ്വാസഭുക്തിയെ അനുഭവിക്കുന്നു എന്നും അര്‍ത്ഥമാണ്. സാഹസങ്ങളായ കര്‍മ്മങ്ങളെക്കൊണ്ടും മറ്റും ശ്വാസഭുക്തിയുടെ തോതുവര്‍ദ്ധിപ്പിക്കുന്നവരുടെ ആയുസ്സു വളരെ വേഗത്തില്‍ ക്ഷയിക്കുന്നു. യോഗികള്‍ അഭ്യാസംകൊണ്ടു പ്രാണചലനത്തെ മന്ദമാക്കുകയും കേവലം സ്തംഭിപ്പിക്കുകകൂടിയും ചെയ്യുന്നു. അതിനാല്‍ എത്രകാലം കഴിഞ്ഞാലും അവരുടെ ആയുസ്സു ക്ഷയിക്കുകയോ ശരീരം ജീര്‍ണ്ണിക്കുകയോ ചെയ്യാതെയുമിരിക്കുന്നു. അങ്ങനെ ശ്വസചലനത്തെ മന്ദമാക്കിത്തീര്‍ക്കുന്നവര്‍ക്ക് ഒക്കെത്തന്നെയും ആയുസ്സു വര്‍ദ്ധിക്കുകയും വളരെക്കാലം ശരീരം ആരോഗ്യത്തോടുകൂടി നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ ജ്ഞാനികള്‍ക്ക് ഈവക വിഷയത്തില്‍ ചിന്തതന്നെയില്ലെന്ന കാരണത്താല്‍ അവരുടെ ശരീരം എത്രക്കാലം നിലനില്ക്കുമെന്നോ, എപ്പോള്‍ നശിക്കുമെന്നോ ആര്‍ക്കും അറിയാന്‍ സാധ്യമല്ല. ചിത്തനാശത്തിന്റെ സ്വഭാവത്തെക്കുറിച്ചു ചോദിച്ചു അനന്തരം രാമചന്ദ്രന്‍. അതിന്റെ മറുപടി പറയുകയാണ് വസിഷ്ഠമഹര്‍ഷി, രണ്ടുപ്രകാരത്തിലാണ് ചിത്തനാശമെന്നു പറയപ്പെട്ടുവരുന്നു. അവയ്ക്കു സ്വരൂപനാശമെന്നും അരൂപനാശമെന്നുമാണ് അറിവുള്ളവര്‍ പേരിട്ടിരിക്കുന്നത്. ജീവന്മുക്തനില്‍ ചിത്തത്തിന്റെ സ്വരൂപനാശവും വിദേഹമുക്തനില്‍ അരൂപനാശവും സംഭവിക്കുന്നു. സ്വരൂപനാശം സംഭവിച്ചുകഴിയുമ്പോള്‍ ചിത്തത്തിന്റെ സ്വഭാവികങ്ങളായ ദോഷങ്ങളെല്ല‍ാംതന്നെ നീങ്ങും. മൈത്രി, സമത തുടങ്ങിയ ദിവ്യഭാവങ്ങള്‍ പ്രകാശിക്കുകയും ചെയ്യും. അപ്പോള്‍ ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ ചിത്തമില്ലാതായി. സത്വമെന്നാണ് അപ്പോഴുള്ള അന്തശ്ശക്തിയെ പറയുന്നത്. അരൂപനാശം സംഭവിക്കുമ്പോള്‍ ഒന്നിന്റെയും ഒരു പ്രകാരത്തിലുള്ള പ്രതീതിയും ഇല്ലാതാവുകയും ചെയ്യും. ഇരുട്ടോ വെളിച്ചമോ സുഖമോ ദുഃഖമോ എന്നുവേണ്ട ഏതുരൂപത്തിലുള്ളതെന്നു പറയാവുന്നതായി ഒരനുഭവമില്ലാതായിത്തീരും. അതുതന്നെ വസ്തുസ്വതൂരപം. വീണ്ടും ശ്രീരാമചന്ദ്രന്‍ ചോദിക്കയാണ്, ഈ സംസാരത്തിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന്. അതിനും മറുപടിപറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി. ശരീരംതന്നെയാണ് സംസാരത്തിന് ഹേതുവെന്നു പറയണം. നന്മയും തിന്മയും നിറഞ്ഞ സംസാരാനുഭവങ്ങളുടെ ബീജം ശരീരത്തില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരമുള്ളിടത്തോളം കാലം സംസാരം നിലനില്‍ക്കുകതന്നെ ചെയ്യും. ശരീരം ഉണ്ടാവാനും നിലനില്ക്കാനും ഹേതു ചിത്തമാണെന്നും പറയണം. വാസ്തവത്തില്‍ ശരീരം ഉള്ളതെന്നോ ഇല്ലാത്തതെന്നോ പറയാന്‍ വയ്യ. ചിലപ്പോള്‍ ഉള്ളതും മറ്റും ചിലപ്പോള്‍ ഇല്ലാത്തതുമായിത്തീരും. അതു കാരണത്താല്‍ ശരീരത്തിന്റെ സ്ഥിരമായ പ്രകൃതിയെന്താണെന്നുതന്നെ പറയാന്‍ വയ്യ. അതിനാല്‍ സദാ സദ്രൂപമാണ് ശരീരമെന്നാണ് അറിവുള്ളവരൊക്കെ പറഞ്ഞുവരുന്നത്. അങ്ങനെയുള്ള ശരീരത്തിന്റെ ഉല്പത്തിക്കും നിലനില്പിനും ലയത്തിനുമെല്ല‍ാം ഏകഹേതു ചിത്തം മാത്രമാണ്. ചിത്തത്തിനാകട്ടെ പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാണ് ഹേതു. പ്രാണന്‍ നാഡികളില്‍ പ്രവേശിച്ചു സ്പന്ദനം ചെയ്താല്‍ താമസമില്ല ചിത്ത് പ്രക്ഷുബ്ധമായിത്തീരും. ചിത്തത്തിന്റെ പ്രക്ഷുബ്ധാവസ്ഥതന്നെ ഒരു പ്രകാരത്തില്‍ പറയുമ്പോള്‍ ചിത്തം. ചിത്താകാരേണ പ്രക്ഷുബ്ധമായ ചിത്തുതന്നെയാണ് വാസനാസമ്പര്‍ക്കംകൊണ്ട് ഘനീഭൂതമായി സങ്കല്പങ്ങളും ചേത്യങ്ങള്‍ അല്ലെങ്കില്‍ ദൃശ്യങ്ങളുമായിത്തീരുന്നത്. സങ്കല്പങ്ങളും ദൃശ്യങ്ങളുമായി ഘനീഭവിക്കുമ്പോള്‍ ബഹിര്‍വൃത്തിയുമായിത്തീരും. പുറമേയ്ക്കു നിര്‍ഗ്ഗമിക്കാന്‍ സമ്മതിക്കാതെ അകത്തു തടഞ്ഞുവെയ്ക്കാന്‍ കഴിഞ്ഞാല്‍തന്നെ കാലംകൊണ്ട് ചേത്യഭാവത്തെ വിട്ടു ക്രമേണ വസ്തുസ്വരൂപത്താല്‍ വിലയം പ്രാപിക്കും. പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാകുന്ന രണ്ടനുഭവങ്ങളാണ് ചിത്തത്തിന്റെ ഉല്‍പ്പത്തിക്കും നിലനില്പിന്നും ഹേതുവെന്നു പറഞ്ഞുവല്ലോ. മുദ്രാധാരണം, പ്രാണായാമം, ധ്യാനം തുടങ്ങിയ യോഗാഭ്യാസങ്ങളെക്കൊണ്ടും പ്രാണസ്പന്ദവും ശ്രവണമനനനിദിദ്ധ്യാസങ്ങളാകുന്ന ജ്ഞാനാഭ്യാസങ്ങളെക്കൊണ്ടും വാസനാപ്രവാഹവും അടങ്ങും. അവ രണ്ടും അടങ്ങിയാല്‍ ചിത്തംതന്നെ ഇല്ലാതായെന്നു പറയണം. ചിത്തത്തിനുഹേതുഭൂതങ്ങളായ രണ്ടു കാരണങ്ങള്‍ പ്രബലങ്ങളായിട്ടുള്ളതുകൊണ്ടും അവ രണ്ടും ഓരേ സമയത്തുതന്നെ ഫലപ്രദമ‍ാംവണ്ണം തടയേണ്ടതാവശ്യമായിട്ടുള്ളതുകൊണ്ടുമാണ് ജ്ഞാനമോ യോഗമോ ഏതെങ്കിലും ഒന്നു പോര രണ്ടും ഉണ്ടായിരിക്കുന്നതാണ് സാധകനു ലക്ഷ്യപ്രാപ്തിക്കാനുകൂല്യമെന്നു പറയാനും കാരണം. യോഗമോ, ജ്ഞാനമോ ഏതെങ്കിലും ഒന്നിനെമാത്രമാണ് സാധകന്‍ ആശ്രയിക്കുന്നതെന്നു വന്നാല്‍ ലക്ഷ്യപ്രാപ്തിക്കു കാലതാമസം നേരിടുമെന്നതു നിസ്സംശയവുമാണ്. ജാഡ്യവും ദൃശ്യബോധവുമറ്റ ചിത്തം ചിത്തമേ അല്ല. കേവലം ആത്മാവുതന്നെ. അതിനാല്‍ ആ സംസ്ക്കാരം ഉണ്ടാക്കിത്തീര്‍ക്കാനാണ് പരിശ്രമിക്കേണ്ടത്. അതു സാധിച്ചുകഴിഞ്ഞാല്‍ നീ വസ്തുസ്വരൂപനായി. ഹേ രാമചന്ദ്ര! യോഗം കൊണ്ടോ ‌, ജ്ഞാനംകൊണ്ടോ എന്തുകൊണ്ടെങ്കിലും യുക്തിയോടുകൂടുംവണ്ണം പ്രവര്‍ത്തിച്ച് ആ നില കൈവരുത്താന്‍ ശ്രമിക്കലാണാവശ്യം. എന്നുപറഞ്ഞ വസിഷ്ഠമഹര്‍ഷിയോടു ജാഡ്യവും ദൃശ്യബോധവുമില്ലാത്ത സംവിത്ത് എങ്ങിനെയുള്ളതാണ്, അതെങ്ങിനെ സംഭവിക്കുന്നുവെന്നു വീണ്ടും ചോദിച്ചു ശ്രീരാമചന്ദ്രന്‍. വസിഷ്ഠമഹര്‍ഷി പ്രസ്തുത ചോദ്യത്തിന്നു മറുപടി പറകയാണ്. ലക്ഷ്യവസ്തുവാകുന്ന ആത്മസ്വരൂപത്തിന് നാനാത്വമെന്നും ഏകത്വമെന്നും രണ്ടു രൂപങ്ങളുണ്ട്. ഞാന്‍, നീ, അവന്‍, അത്, ഘടം, പടം എന്നീ രൂപത്തിലറിയപ്പെടുന്നത് ആത്മാവിനെത്തന്നെയാണ്. എന്നിരുന്നാലും നാനാത്വസ്വരൂപത്തിലാണ്. നിര്‍മ്മലമായ ജലാശയത്തില്‍ തീരസ്ഥങ്ങളായ വൃക്ഷങ്ങള്‍ എപ്രകാരം പ്രതിബിംബിക്കുന്നുവോ. അതുപോലെ നിര്‍മ്മലവും അദ്വൈതവുമായ ചൈതന്യത്തില്‍ പ്രതിബിംബിച്ച വൃത്തികള്‍തന്നെ. ദൃശ്യാകാരമായിത്തീര്‍ന്ന സംവിത്തിനെത്തന്നെയാണ് സംവേദ്യമെന്നു പറയുന്നത്. സംവേദ്യത്തില്‍ നിന്നു വാസനകളും പ്രാണസ്പന്ദവുമുണ്ടാവുന്നു. വാസനാപ്രവാഹമാണ് ജാഡ്യത്തിന് ഹേതു. വാസനാപ്രവാഹവും പ്രാണസ്പന്ദവും രണ്ടും അടങ്ങിയാല്‍ കേവലം വസ്തുസ്വരൂപനായി. വസ്തുബോധംകൊണ്ടും നിരന്തരാഭ്യാസംകൊണ്ടും രണ്ടു അടങ്ങുകയും ചെയ്യും. അതിനാല്‍ എപ്പോഴും അഭ്യാസശീലനായിരിക്കുന്നതാവശ്യമാണ്. വാസനാത്യാഗം, പ്രാണസ്തംഭനം, ചിത്തവിലയം ഇവ മൂന്നും അന്യോന്യം ആധാരധേയസ്വരൂപേണ ആശ്രയിച്ചിരിക്കുന്നവയാണ്. അവ മൂന്നും ഒരേ സമയത്തു സംഭവിക്കലല്ലാതെ ഒന്നിന്നുശേഷം മറ്റൊന്നെന്ന രൂപത്തില്‍ സംഭവിക്കാവുന്നവയല്ല. അതിനാല്‍ അവ മൂന്നും ഓരോ സമയത്തു സംഭവിക്കാവന്നവയല്ല. അതിനാല്‍ അവ മൂന്നും ഒരേ സമയത്തു സംഭവിക്കത്തക്ക നിലയിലുള്ള അഭ്യാസമാണ് ഒരാളെപ്പോഴും ചെയ്യേണ്ടത്. ദൃശ്യത്തില്‍ നിന്നു പ്രജ്ഞയെ ബലാല്‍ക്കാരേണ വലിച്ചെടുക്കലാണ് ആദ്യംതന്നെ സാധിക്കേണ്ടത്. എപ്പോഴും ദൃശ്യങ്ങള്‍ ചിത്തത്തില്‍ പൊന്തിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്കു് കാലംകൊണ്ടും വാസനാപ്രവാഹത്തെ തടുക്കാന്‍ കഴിയില്ല. അതിനാല്‍ ആദ്യംതന്നെ ചിത്തത്തില്‍ ദൃശ്യസ്ഫുരണം ഇല്ലാതാക്കിത്തീര്‍ക്കണം. സംവേദ്യത്തെ നീക്കി സംവിത്തിനെ എപ്പോഴും മനനവും ഉപാസനവും ചെയ്തുകൊണ്ടിരിക്കണം. പ്രാണസ്പന്ദനവും വാസനാപ്രവാഹവും അടങ്ങി ചിത്തം വിലയിച്ചതായ നിലയില്‍ ഒരു നിമിഷം കിട്ടുന്നുവെന്നു വന്നാല്‍ അവന്‍ കേവലം സത്താമത്രസ്വരൂപനാണ്. സത്താമത്രനായി ഒരു നിമിഷമെങ്കിലും ഇരിക്കാന്‍ കഴിഞ്ഞാല്‍ ചിത്തം ഉപശമത്തെ പ്രാപിക്കുകയും ചെയ്യും. ചിത്തത്തിന് ഉപശാന്തി കിട്ടാതിരിക്കുംകാലത്തോളം പട്ടണമദ്ധ്യത്തിലെത്തിപ്പെട്ട മാന്‍കുട്ടിയെന്നപോലെ ഭയപരിഭ്രമങ്ങളെക്കൊണ്ടും മറ്റു ചിത്തദോഷങ്ങളെക്കൊണ്ടും എപ്പോഴും ആര്‍ത്തനായിക്കൊണ്ടിരിക്കുകയും ചെയ്യും. അതിനാല്‍ എത്രയൊക്കെ സാഹസപ്പെട്ടിട്ടും ചിത്തത്തെ ഉപശാന്തമാക്കി സത്താമാത്രനായിരിക്കാന്‍ ശ്രമിക്കണം. വാസനകളുടെ ഒഴുക്കുമാത്രമാണ് ദുഃഖത്തിന് ഹേതു. വാസനകള്‍ നീങ്ങി ശാന്തമായ ചിത്തത്തിന് നിര്‍വൃതിയല്ലാതെ മറ്റൊന്നുംതന്നെ ഉണ്ടാവാന്‍ വയ്യ. ഉപശാന്തിയെ പ്രാപിക്കാത്ത ചിത്തം തപസ്സ്, യാഗം, ഹോമം തുടങ്ങിയ കര്‍മ്മങ്ങളില്‍ ഭ്രമിച്ച് എപ്പോഴും കര്‍മ്മപ്രസക്തമായിരിക്കും. കര്‍മ്മപ്രസക്തി കുടുംതോറും ദുഃഖവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതിനാല്‍ ചിത്തത്തിന്റെ സംവേദ്യഭാവത്തെയും വാസനാത്മകതയെയും ബലാല്‍ക്കാരേണ നീക്കി എപ്പോഴും സത്താമാത്രസ്വരൂപത്തെ ഉപാസിച്ചുകൊണ്ടിരിക്കണം. അങ്ങനെയുള്ള അഭ്യാസം ചിലപ്പോഴോ, അല്ലെങ്കില്‍ ദിവസത്തില്‍ കുറച്ചു സമയമോ അല്ല; എല്ലാ സമയത്തും ചെയ്തുകൊണ്ടിരിക്കണം. ഇരിക്കുമ്പോഴും നടക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമെന്നുവേണ്ട മുറിവില്ലാതെ എപ്പോഴും ചെയ്തുകൊണ്ടിരിക്കയാണ് വേണ്ടത്. എങ്കിലും കാലം കൊണ്ടെങ്കിലും കേവലാവസ്ഥയില്‍ അവസ്ഥിതിയും ദൃഢതയും കൈവരൂ. ശരിയായ വിചാരംകൊണ്ട് വസ്തുസ്വരൂപത്തെ അറിഞ്ഞ് തന്റെ ചിത്തത്തെ നിഗ്രഹിച്ചവര്‍ ധന്യനും ജന്മസാഫല്യം കൈവന്നവനുമാണ്. എല്ലാറ്റിലുമേറെ അപകടം പിടിച്ച ഒന്നാണ് ചിത്തം വിഷയങ്ങളോടു പറ്റിക്കൂടിക്കൊണ്ടിരിക്കുന്നുവെന്നത്. അതിനെയാണ് സംഗമമെന്നു പറയുന്നത്. അതു ഹേതുവായിട്ടാണ് രാഗദ്വേഷങ്ങളും മദമത്സരങ്ങളും മറ്റുമാകുന്ന വികാരങ്ങള്‍ വളരുകയും ജീവന്‍ അവയാല്‍ വിട്ടുമാറാന്‍ വയ്യാത്ത നിലയില്‍ കെട്ടപ്പെടുകയും ചെയ്യുന്നത്. നന്മയും തിന്മയും സുഖവും ദുഃഖവുമെല്ല‍ാം ചിത്തത്തിന്റെ വെറും സങ്കല്പങ്ങള്‍ മാത്രമാണ്. അവയെ വിഷയങ്ങളില്‍ ആരോപിച്ചിട്ടാണ് സംഗത്തെ വളര്‍ത്തുന്നത്. അര്‍ത്ഥങ്ങള്‍ക്കും, ആശകള്‍ക്കും, ആപത്തുകള്‍ക്കും കാരണം സംഗം മാത്രം. എല്ല‍ാം സംഗം ഹേതുവായിട്ടുണ്ടാവുന്നവയാണ്. അതിനാല്‍ ഹേ രാമചന്ദ്ര! നീ സംഗത്തെ ആദ്യംതന്നെ നിശ്ശേഷം അകറ്റി സൗമ്യബുദ്ധിയെ വളര്‍ത്തു. എന്നാല്‍ ക്രമേണ മറ്റെല്ല‍ാം കാലംകൊണ്ടു വന്നുചേര്‍ന്നോളും. ഇവിടെയാണ് ഉപശമ പ്രകരണം അവസാനിക്കുന്നത്. സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും. ഇ-ബുക്കുകള്‍ ഓഡിയോ ഗ്രന്ഥങ്ങള്‍ ശ്രീമദ് ഭഗവദ്‌ഗീത ശ്രീമദ് ഭാഗവതം ശ്രീ രാമായണം ശ്രീമദ് നാരായണീയം ഉപനിഷദ് യോഗവാസിഷ്ഠം ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം ശ്രേയസ് ഹോം ഞങ്ങളെക്കുറിച്ച് സ്വകാര്യതാനയം s
ഭഗവാൻ അർജുനനോട് യുദ്ധം ചെയ്യാൻ പറഞ്ഞോ?. എല്ലാപേർക്കും ഉണ്ടാകാവുന്ന ഒരു സംശയം ആണ്. ഭഗവാൻ പറയുന്നു നീ യുദ്ധം ചെയ്യാൻ ക്ഷത്രിയനായി ജനിച്ചവനാണ്. ഇപ്പോൾ യുദ്ധം ചെയ്തില്ലെങ്കിലും നിന്റെ മനസ്സിൽ എപ്പോഴും യുദ്ധം നടന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് യുദ്ധസ്യ ഭാരത.
വ്യാസൻ വസിഷ്ഠ നപ്താരം ശക്തേഃ പൌത്രം അകൽമസം, പരാശര ആത്മജം വന്ദേ ശുകതതൻ തപോ നിധിം/ വ്യാസ വിശാരവേശു രൂപഃ |നമോ വൈ ബ്രഹ്മ-നിധയേ വസിഷ്ഠായ നമോ നമഃ/ നാരായണാംശത്തിലെ പരാശരന്റെ മകനായ വേദവ്യാസൻ നിമിഷാരണ്യത്തിൽ ഋഗ്യജുസ്-സാമ-അധർവ്വവേദങ്ങൾ അനുഷ്ഠിച്ചതായി പറയപ്പെടുന്നു. 'കാലചക്രത്തിന്റെ പരിധി' 'നേമി' എന്നറിയപ്പെടുന്ന പുറംവൃത്തത്തിന്റെ ചുറ്റളവ് തകർന്ന പുണ്യസ്ഥലമാണിത്. അതിനാൽ ഗോമതി നദിയുടെ തീരത്തുള്ള പുണ്യസ്ഥലത്തെ നൈമിഷം എന്ന് വിളിക്കുന്നു. ഇവിടെയാണ് പിതൃസ്ഥാനങ്ങൾക്കും സോമാവതി അമാവാസി തർപ്പണങ്ങൾക്കും ഇപ്പോഴും 51 പുണ്യസ്ഥലങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ ഏകവേദത്തെ നാല് വ്യത്യസ്ത വേദങ്ങളായി വിജയകരമായി വിഭജിച്ച വേദവ്യാസൻ ഇവിടെ മഹാഭാരതവും മറ്റ് പല ഗ്രന്ഥങ്ങളും രചിച്ചു. മത്സ്യഗന്ധി സത്യവതിയുടെ വിവാഹത്തിനു മുമ്പുള്ള ആദ്യജാതനായ പരാശരനായിരുന്നു വ്യാസനെന്ന് ആമുഖത്തിൽ വിവരിച്ചിട്ടുണ്ട്. തുടർന്ന്, ഒരു ദിവസം ഹസ്തിനപുരത്തെ കുരുവംശ രാജാവായ ശാന്തന വേട്ടയാടലിനായി ഒരു കാട്ടിലേക്ക് വരികയും സത്യവതി എന്ന സ്ത്രീയിൽ നിന്ന് പുറപ്പെടുന്ന കസ്തൂരി സുഗന്ധത്തിൽ ആകൃഷ്ടനാകുകയും ചെയ്തു. അവളുടെ മധുരഗന്ധത്തിൽ ആകൃഷ്ടനായ ശന്തനു സത്യവതിയുടെ വീട്ടിലെത്തി അവളെ കണ്ടപ്പോൾ തന്നെ പ്രണയത്തിലായി. രാജാവ് മത്സ്യത്തൊഴിലാളി മേധാവിയോട് തന്റെ മകളുടെ കൈ ചോദിച്ചു; മക്കൾ സിംഹാസനം അവകാശപ്പെടുകയാണെങ്കിൽ മാത്രമേ തന്റെ മകൾ രാജാവിനെ വിവാഹം കഴിക്കൂ എന്ന് മുക്കുവൻ ദുഷരാജൻ പറഞ്ഞു. രാജാവ് ഞെട്ടിപ്പോയി, നിരാശനായി കൊട്ടാരത്തിലേക്ക് മടങ്ങി, കാരണം തന്റെ മകൻ ദേവവ്രതനെ തന്റെ അനന്തരാവകാശിയായി അഭിഷേകം ചെയ്തിരുന്നു. പിതാവിന്റെ അവസ്ഥയിൽ ദേവവ്രതൻ ദുഃഖിതനായി; മത്സ്യത്തൊഴിലാളി മേധാവി ആവശ്യപ്പെട്ട വാഗ്ദാനത്തെക്കുറിച്ച് ഒരു മന്ത്രിയിൽ നിന്ന് അദ്ദേഹം മനസ്സിലാക്കി. ഉടനെ, ദേവവ്രതൻ മത്സ്യത്തൊഴിലാളി മേധാവിയുടെ കുടിലിലേക്ക് ഓടിച്ചെന്ന് പിതാവിന് വേണ്ടി സത്യവതിയുടെ കൈ ചോദിച്ചു. മുക്കുവൻ തന്റെ നിബന്ധന ആവർത്തിച്ചു. സത്യവതിയുടെ വരാനിരിക്കുന്ന സന്തതിയെ അനുകൂലിച്ച് ദേവവ്രതൻ തന്റെ സിംഹാസനാവകാശം ഉപേക്ഷിച്ചു, ഭീഷ്മർ എന്ന പേരിൽ ഉടൻ തന്നെ മുക്കുവനായി ബ്രഹ്മചര്യ വ്രതം സ്വീകരിച്ചു, ശന്തനു സത്യവതിയെ വിവാഹം കഴിച്ചു. സത്യവതിയുടെ വിവാഹത്തിനു മുമ്പുള്ള ആദ്യജാതനായ വ്യാസൻ, ജനനശേഷം തന്റെ അമ്മ വിധിക്ക് തന്നെ ഉപേക്ഷിച്ചുപോയതിൽ ദുഃഖിച്ചു. തന്റെ അമ്മയെ അന്വേഷിച്ച് അവൻ ജന്മനാട്ടിലേക്ക് മടങ്ങുന്നു, അവർ ഇപ്പോൾ ഹസ്തിനപുരത്തിന്റെ രാജ്ഞിയാണെന്ന് അയാൾ കണ്ടെത്തുന്നു. അവരുടെ വിവാഹത്തിനുശേഷം, സത്യവതി ശന്തനുവിന് രണ്ട് പുത്രന്മാരെ പ്രസവിച്ചു: ചിത്രാംഗദൻ, വിചിത്രവീര്യൻ. ശന്തനുവിന്റെ മരണശേഷം, ഭീഷ്മർ സത്യവതിയുടെ ആജ്ഞപ്രകാരം ചിത്രാംഗദനെ രാജാവായി അഭിഷേകം ചെയ്തു, എന്നാൽ പിന്നീട് ഒരു ഗധർവ്വൻ ചിത്രാംഗദനെ കൊന്നു. അതിനുശേഷം, വിചിത്രവീര്യൻ രാജാവായി കിരീടധാരണം ചെയ്യപ്പെട്ടു, അതേസമയം ഭീഷ്മർ സത്യവതിയുടെ മേൽനോട്ടത്തിൽ അദ്ദേഹത്തിന് വേണ്ടി ഭരിച്ചു. കോസലത്തിലെ കാശിയിലെ രാജകുമാരിമാരായ അംബിക, അംബാലിക എന്നിവരെ വിചിത്രവീര്യൻ വിവാഹം കഴിച്ചു, പക്ഷേ വിചിത്രവീര്യന് കുട്ടികളില്ലായിരുന്നു. സിംഹാസനത്തിന് അവകാശികളില്ലാത്തതിനാൽ, ഭീഷ്മരോട് വിചിത്രവീര്യന്റെ വിധവകളെ വിവാഹം കഴിക്കാൻ സത്യവതി ആവശ്യപ്പെട്ടു, പക്ഷേ ഭീഷ്മർ വിസമ്മതിച്ചു, സത്യവതിയുടെ പിതാവിന് നൽകിയ വാഗ്ദാനവും അദ്ദേഹത്തിന്റെ അവിവാഹിതത്വ വ്രതവും ഓർമ്മിപ്പിച്ചു. വിധവകളുടെ മക്കളെ ജനിപ്പിക്കാൻ ഒരു ബ്രാഹ്മണനെ നിയമിക്കാമെന്നും അങ്ങനെ രാജവംശം സംരക്ഷിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പരാശരനുമായുള്ള കൂടിക്കാഴ്ചയുടെ കഥ ഭീഷ്മർക്ക് വെളിപ്പെടുത്തിയ സത്യവതി, തന്റെ മകനായ വ്യാസനെ സഹായിക്കാൻ വിളിക്കേണ്ട സമയമാണിതെന്ന് നന്നായി അറിയാമായിരുന്നു. സഹോദരന്റെ വിധവകളുമായി ഔപചാരികമായി ഒറ്റത്തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സത്യവതി വ്യാസനെ പ്രേരിപ്പിച്ചു. സത്യവതിയുടെ നിർദ്ദേശം ആദ്യം വ്യാസൻ നിരസിച്ചു. വിചിത്രവീര്യന്റെ ഭാര്യമാർ തന്റെ പെൺമക്കളെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ ബന്ധം ഒരു ഹീനമായ പാപമാണെന്നും അതിലൂടെ ഒരു ഗുണവും ഉണ്ടാകില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, രാജവംശം നിലനിർത്താൻ വ്യാസൻ ഒടുവിൽ സമ്മതിച്ചുവെന്ന് സത്യവതി തറപ്പിച്ചു പറഞ്ഞു. മൂത്ത രാജ്ഞിയായ അംബിക വ്യാസനുമായുള്ള ലൈംഗിക ബന്ധത്തിൽ, അദ്ദേഹത്തിന്റെ ഇരുണ്ട രൂപം ശ്രദ്ധിക്കുകയും കണ്ണുകൾ അടയ്ക്കുകയും ചെയ്തു. അംബികയുടെ ക്രൂരത കാരണം അവളുടെ മകൻ അന്ധനാകുമെന്നും (എന്നാൽ ശക്തനാകുമെന്നും) നൂറ് പുത്രന്മാരെ ജനിപ്പിക്കുമെന്നും വ്യാസൻ സത്യവതിയോട് പ്രഖ്യാപിച്ചു - പിന്നീട് കുരുവിന്റെ പിൻഗാമികളായ കൗരവർ എന്നറിയപ്പെട്ടു. അത്തരമൊരു അവകാശിയെ അയോഗ്യനായ രാജാവായി സത്യവതി കണക്കാക്കി.അങ്ങനെ വ്യാസന്റെ ക്രൂരമായ രൂപം കാരണം വിളറിപ്പോയ തന്റെ മറ്റൊരു മരുമകളായ അംബാലികയുമായി സംയോഗിക്കാൻ അവൾ വ്യാസനോട് ആവശ്യപ്പെട്ടു. തൽഫലമായി, കുട്ടി ഫലപ്രദമാകാതെ വന്നപ്പോൾ, അവന്റെ അമ്മ മറ്റൊരു കുഞ്ഞിനായി യാചിച്ചു. കാലക്രമേണ, അന്ധനായ ധൃതരാഷ്ട്രനും വിളറിയ പാണ്ഡുവും ജനിച്ചു. സത്യവതി വീണ്ടും വ്യാസനെ അംബികയുടെ ശയനമുറിയിലേക്ക് ക്ഷണിച്ചു; വ്യാസന്റെ ക്രൂരമായ രൂപം (അസുഖകരമായ ദുർഗന്ധം) അവൾ ഓർത്തു, പകരം ഒരു താഴ്ന്ന ജാതിക്കാരിയെ നിയമിച്ചു. വേലക്കാരി മുനിയെ ബഹുമാനിച്ചു, അവനെ ഭയപ്പെട്ടില്ല, അങ്ങനെ വ്യാസൻ അവളെ അനുഗ്രഹിച്ചു; അവളുടെ മകൻ ഏറ്റവും ബുദ്ധിമാനായ പുരുഷനായിരിക്കും, അവൾ ഇനി അടിമയായിരിക്കില്ല. വ്യാസൻ സത്യവതിയോട് വഞ്ചനയെക്കുറിച്ച് പറഞ്ഞു, തുടർന്ന് അപ്രത്യക്ഷനായി; അങ്ങനെ വിദുരൻ വേലക്കാരിക്ക് ഒരു ധർമ്മാത്മാവ് ജനിച്ചു. 'വേദവ്യാസന്റെ മാനസിക മൂർച്ച പെട്ടെന്ന് കുറഞ്ഞു, പതിനെട്ട് മഹാപുരാണങ്ങൾ എഴുതി ധർമ്മം, ന്യായം അല്ലെങ്കിൽ സദ്‌ഗുണം, നീതി എന്നിവയുടെ മൂല്യങ്ങളെക്കുറിച്ച് ഭാവിതലമുറയ്ക്ക് വെളിച്ചം വീശാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹം ബ്രഹ്മദേവനെ സമീപിച്ചു, അദ്ദേഹം പറഞ്ഞത് വ്യാസൻ അനുഗ്രഹത്തിനായി ഗണപതിയെ വിളിച്ചപേക്ഷിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പ്രശ്‌നമെന്നും. ഭൂതം, വർത്തമാനം, ഭാവി, തത്വജ്ഞാനം എന്നിവയെക്കുറിച്ചുള്ള അവബോധമുള്ള മികച്ച സർഫിയറ്റ് വിദഗ്ദ്ധനായ വേദവ്യാസൻ, കാലക്രമേണ തന്റെ കഴിവ് വീർപ്പുമുട്ടിയതായി സ്വയം വിലയിരുത്തി പുരാണങ്ങൾ എഴുതാൻ സ്വയം തയ്യാറായി. എന്നാൽ ഗണേശദേവനെ വന്ദിക്കുകയും ആരാധനയോടെ അദ്ദേഹത്തെ വിളിക്കുകയും ചെയ്യുന്നത് അദ്ദേഹം അവഗണിച്ചു. നിത്യ-നൈമിത്തിക-കാമ്യ കാര്യങ്ങളെയും ശ്രൗത-സ്മാർത്ത കർമ്മാനുഷ്ഠാനത്തെയും കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നിട്ടും, ഗണേശ സ്മരണയുടെ പരമപ്രധാന്യം അദ്ദേഹം മറന്നു, ഔഷധി-മന്ത്ര പ്രയോഗത്താൽ കീഴടക്കപ്പെട്ടതുപോലെ, തന്റെ മാനസികവും ബൗദ്ധികവുമായ സന്തുലിതാവസ്ഥ നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്താണ് തനിക്ക് പറ്റിയതെന്ന് ചിന്തിച്ചുകൊണ്ടിരിക്കെ, പരിഹാരത്തിനായി ബ്രഹ്മാവിനെ സമീപിച്ച്, അദ്ദേഹത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ച്, വിനയത്തോടും സമർപ്പണത്തോടും കൂടി വ്യാസൻ ചോദിച്ചു. തുടർന്ന് വ്യാസൻ ബ്രഹ്മാവിനോട് ചോദിച്ചു: 'സഹിക്കാനാവാത്ത ഒരു വൈകല്യം എന്നെ ആക്രമിച്ചതിനാൽ ഞാൻ തീർച്ചയായും നിർഭാഗ്യത്തിന് വിധേയനാണ്; കലിയുഗത്തിൽ സദാചാര-അഹ്നികാചാരത്തെക്കുറിച്ചുള്ള അഗാധമായ അജ്ഞതയാൽ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങളെ അറിയിക്കാനും 'അകർമാന്യത-നാസ്തിക, വേദ നിന്ദിത-മദ ഭ്രമിത' എന്നിവ ഒരിക്കലും അനുഭവിക്കാതിരിക്കാനും ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ ഒരു കാരണവശാലും എനിക്ക് ശരിയായി കാണാൻ, കേൾക്കാൻ, ഓർമ്മിക്കാൻ, ചിന്തിക്കാൻ പോലും കഴിയുന്നില്ല; വളരെ ദയയോടെ എന്റെ സാധാരണതയും ജാഗ്രതയും നേടുക. ബ്രഹ്മാവ് മറുപടി പറഞ്ഞു: ഏതൊരു ജോലിയും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അന്തിമഫലത്തിന്റെ വിജയവും പോസിറ്റീവും ഉറപ്പില്ല, കാരണം ഒരാൾക്ക് 'ആരംഭ ശൂരത്വം' അല്ലെങ്കിൽ പ്രവൃത്തി ആരംഭിക്കുമ്പോൾ ഉയർന്ന മനസ്സ് പോലുള്ള കുഴപ്പങ്ങളിൽ അകപ്പെടാം. ബുദ്ധിമാനായ വ്യക്തികൾ തുറന്ന മനസ്സുള്ളവരും അഹങ്കാരമോ മുൻവിധിയോ ഇല്ലാതെ മാനസിക സന്തുലിതാവസ്ഥയോടെ കാലുകൾ ചവിട്ടുന്നവരുമാണ്. 'മത്സരം', 'ഗർവം' അല്ലെങ്കിൽ ഇടുങ്ങിയ ചിന്താഗതി/അസൂയ എന്നിവയോടെ ഒരു പ്രവൃത്തിയും ചെയ്യരുത് എന്നതാണ് ധാർമ്മികത. അങ്ങനെ ബ്രഹ്മാവ് പുരാണ-ഇതിഹാസങ്ങളുടെ രചന വിശ്വാസത്തോടും ഭക്തിയോടും കൂടി ഏറ്റെടുക്കുന്നതിന് മുമ്പ് വിനയത്തോടും വിശ്വാസത്തോടും കൂടി ഗണപതിയെ വിളിക്കാൻ ഉപദേശിക്കുകയും ഉപദേശിക്കുകയും ചെയ്തു. ഏതൊരു കാര്യത്തിന്റെയും തുടക്കത്തിൽ - അത് ദീക്ഷയോ അവസാനമോ ആകട്ടെ, ശ്രൗത-സ്മാർത്ത-ലൗകികമോ ശുഭകരമോ മരണവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ദൈനംദിന ലൗകിക പ്രവർത്തനങ്ങളോ ആകട്ടെ, ഗണേശ സ്മരണ നിർബന്ധമാണ്.
വേദാന്തത്തിൽ ശങ്കരന്റെയും രമണ മഹർഷിയുടെയും പഠിപ്പിക്കലുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്? മഹാനായ ഭഗവാൻ ശ്രീ ആദി ശങ്കരാചാര്യർ അദ്വൈത വേദാന്തത്തെക്കുറിച്ച് ധാരാളം വാല്യങ്ങൾ എഴുതിയിട്ടുണ്ട്, അത് മനുഷ്യരാശിക്ക് വളരെയധികം സഹായകമാണ്. ബുദ്ധിജീവിയായ ഏതൊരാൾക്കും ഈ പഠിപ്പിക്കലുകളിൽ നിന്ന് വളരെയധികം പ്രയോജനം നേടാൻ കഴിയും. ചില മനുഷ്യരിൽ, 50 വർഷത്തെ വിശ്രമത്തിനായി സൈൻ അപ്പ് ചെയ്യാതെ, ഇവിടെയും ഇപ്പോളും തങ്ങളുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാനുള്ള ശക്തമായ ദാഹത്തോടെയാണ് ജനിക്കുന്നത്! ഈ ആത്മാർത്ഥതയുള്ള സാത്വിക സാധകർക്ക്, അഥവാ ഉത്തമാധികാരികൾക്ക്, മഹാനായ ഭഗവാൻ ശ്രീ രമണ മഹർഷിയുടെ ഉപദേശങ്ങൾ വളരെയധികം സഹായകമാണ്. ഭഗവാൻ ശ്രീ രമണ മഹർഷിയെ ഭൂരിഭാഗവും സൈലൻസാണ് പഠിപ്പിച്ചത്. ഭക്തരുടെ ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിന്റെ ഉത്തരങ്ങളെല്ലാം രമണാശ്രമം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഇവ ഉത്തമാധികാരികൾക്ക് അല്ലെങ്കിൽ ഉന്നത ആത്മീയ അഭിലാഷകർക്ക് വളരെ സഹായകരമാണ്. ശ്രീ ആദി ശങ്കരന്റെ വിശദമായ ഉപദേശങ്ങളെയും ഭഗവാൻ ശ്രീ രമണ മഹർഷിയുടെ നേരിട്ടുള്ള ഉപദേശങ്ങളെയും ഏറ്റവും തീവ്രമായി ജീവിച്ചുകൊണ്ട് ഞാൻ ആരാധിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. രമണമഹർഷി അദ്വൈത വിദ്യാർത്ഥിയായിരുന്നില്ല. വേദാന്ത വാദങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. അദ്ദേഹം ഒരു മൗന (നിശബ്ദ) ഗുരുവായിരുന്നു, വളരെ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. വാസ്തവത്തിൽ, വാദപ്രതിവാദ മനോഭാവമുള്ള ആളുകൾ അദ്ദേഹത്തിന്റെ മൗനത്തിൽ നിരാശരായി, ചിലപ്പോൾ തുടർച്ചയായി എട്ട് മണിക്കൂർ പോലും, അദ്ദേഹത്തിന്റെ സാന്നിധ്യം ഉപേക്ഷിച്ചു പോകുമായിരുന്നു. പിന്നീട്, വാദപ്രതിവാദം നടത്തുന്നതിനായി ആരെങ്കിലും ഒരു ചോദ്യം ചോദിക്കുമ്പോഴെല്ലാം താൻ ഉദ്ദേശ്യപൂർവ്വം മൗനം പാലിക്കുകയാണെന്ന് ഭഗവാൻ മറ്റുള്ളവരോട് പറയുമായിരുന്നു. മരണത്തെയും അസ്തിത്വത്തെയും കുറിച്ചുള്ള സ്വതസിദ്ധമായ അനുഭവങ്ങൾ അദ്ദേഹത്തെ ആത്മസാക്ഷാത്കാരത്തിലേക്ക് നയിച്ചു. അദ്ദേഹം സ്വന്തം വാക്കുകളിൽ അത് വിശദമായി പറഞ്ഞിരുന്നു, അത് ഇന്നും അദ്ദേഹത്തിന്റെ സമാധിയിൽ എഴുതിയിട്ടുണ്ട്. അദ്വൈത വേദാന്തികൾ വിവരിച്ച ബ്രഹ്മജ്ഞാനം തന്നെയാണ് തന്റെ അസ്തിത്വത്തിന് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞ് വളരെ വർഷങ്ങൾക്ക് ശേഷം മാത്രമാണ് അദ്ദേഹം മനസ്സിലാക്കിയത്. വിചാരത്തിന്റെ അല്ലെങ്കിൽ ആത്മാന്വേഷണത്തിന്റെ പ്രാധാന്യം ശിഷ്യന്മാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി അദ്ദേഹം ഈ ഗ്രന്ഥങ്ങളിൽ ചിലത് ഉപയോഗിച്ചു. എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ, ഭഗവാന്റെ അഭിപ്രായത്തിൽ ആത്മസാക്ഷാത്കാരം വളരെ എളുപ്പമാണ് എന്നതുമാത്രം. ബുദ്ധിമുട്ടാണെന്ന ചിന്ത മാത്രമാണ് അതിനെ ബുദ്ധിമുട്ടാക്കുന്നതെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. ചില അദ്വൈത ഗ്രന്ഥങ്ങൾ അതിനെ കൂടുതൽ ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമാക്കിയേക്കാം. ഈ ബൗദ്ധിക വിഭജനങ്ങളെല്ലാം അദ്ദേഹം നിരുത്സാഹപ്പെടുത്തി, നിർദ്ദേശിച്ചു- "വീട്ടിലേക്ക് പോകൂ, ആദ്യം ' ആർക്കാണ് ' ഈ വ്യത്യാസങ്ങളെല്ലാം ഉള്ളതെന്ന് കണ്ടെത്തുക. അതുവരെ നമ്മുടെ ചർച്ച കാത്തിരിക്കാം അനുബന്ധ ശങ്കരാചാര്യർ, മാധവാചാര്യർ, രാമാനുജാചാര്യർ എന്നീ മൂന്ന് വേദാന്ത പണ്ഡിതരുടെ പഠിപ്പിക്കലുകളിലെ വ്യത്യാസം എന്താണ്? നല്ല ചോദ്യം, പറയണം. നന്നായി രൂപപ്പെടുത്തിയ ചോദ്യം. ചോദ്യകർത്താവ് അടിസ്ഥാനപരമായി സമ്മതിക്കുന്നത്, ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന മൂന്ന് ആചാര്യന്മാരും ആദ്യം തന്നെ 'വേദാന്ത പണ്ഡിതന്മാർ' ആണെന്ന വസ്തുതയാണ്. അതിനാൽ ഐക്യത്തിന്റെ ഒരു വലിയ ഭാഗം നന്നായി തിരിച്ചറിയാൻ കഴിയും. വേദാന്തങ്ങളിൽ ആഭിമുഖ്യം ഇല്ലാത്ത പലരും സത്യം സ്ഥാപിക്കാൻ പണ്ഡിതന്മാർ പരസ്പരം പോരടിക്കുന്നുണ്ടെന്ന് കരുതുന്നതിനാൽ ഇത് വളരെ പ്രധാനമാണ്, കൂടാതെ വേദാന്തങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഇത് ഒരു ഒഴികഴിവായി നൽകുന്നു. വേദാന്തങ്ങളിലെ 90% ത്തിലധികം ആശയങ്ങളിലും ഈ ആചാര്യന്മാർ പരസ്പര യോജിപ്പിലാണെന്നത് അവർക്ക് മനസ്സിലാകുന്നില്ല എന്നതാണ്. കേവല സത്യം അറിയാൻ ശേഷിക്കുന്ന "10% ൽ താഴെ" കാര്യങ്ങളെക്കുറിച്ച് മാത്രം അവർ ചർച്ച ചെയ്യാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, മൂന്ന് വേദാന്ത പണ്ഡിതന്മാരുടെ പഠിപ്പിക്കലുകളിലെ വ്യത്യാസം എന്താണെന്ന് ലളിതമായ വാക്കുകളിൽ നമുക്ക് നോക്കാം. ഈ ഭൗതിക ശരീരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു 'തത്ത്വ'മോ 'ജീവാത്മ'മോ ഉണ്ടെന്ന വസ്തുത അവരെല്ലാം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ ജീവാത്മാവിന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് അറിയാൻ വേണ്ടി മാത്രമാണ് അവരുടെ വാദങ്ങൾ. ജീവാത്മാവിനെക്കുറിച്ചുള്ള മറ്റെല്ലാ അർത്ഥങ്ങളും (മോക്ഷം നേടുന്നത് പോലുള്ളവ) അന്വേഷകൻ ഈ 'യഥാർത്ഥ സ്വഭാവം' അറിയുമ്പോൾ യാന്ത്രികമായി നിലവിൽ വരുന്നു. ശങ്കരാചാര്യർ പറയുന്നു, 'ജീവാത്മാവ് തന്നെയാണ് ദൈവം. അത് ദൈവമാണെന്ന് തിരിച്ചറിയുമ്പോൾ ജനനമരണ ചക്രങ്ങളിൽ നിന്ന് അത് മോചനം നേടും'. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവാത്മാവും പരമാത്മാവും പരസ്പരം വ്യത്യസ്തരല്ലെന്ന് ശങ്കര തത്ത്വചിന്താ വിഭാഗം അവകാശപ്പെടുന്നു. അതുകൊണ്ടാണ് ഈ ചിന്താധാരയെ 'അദ്വൈതം' (ദ്വൈതരഹിതം) എന്ന് വിളിക്കുന്നത്. ജീവാത്മാവും പരമാത്മാവും വ്യത്യസ്ത അസ്തിത്വങ്ങളാണെന്നും എന്നാൽ അവ പരസ്പരം ബന്ധമില്ലാത്തതാണെന്നും മാധവാചാര്യ പറയുന്നു. ജീവാത്മാവ് പരമാത്മാവിന്റെ ആധിപത്യം കാരണം അവനാൽ നിയന്ത്രിക്കപ്പെടുന്നു. അവ പരസ്പരബന്ധമില്ലാത്ത രണ്ട് അസ്തിത്വങ്ങളാണെന്ന് അദ്ദേഹം പറയുന്നതിനാൽ, ഈ ചിന്താഗതിയെ 'ദ്വൈതം' (ദ്വൈതം) എന്ന് വിളിക്കുന്നു. ജീവാത്മാവും പരമാത്മാവും വ്യത്യസ്ത അസ്തിത്വങ്ങളാണെന്ന് രാമാനുജാചാര്യ പറയുന്നു, സംശയമില്ല. പക്ഷേ അവ വളരെ ബന്ധപ്പെട്ടിരിക്കുന്നു. ജീവാത്മാവ് പരമാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നില്ല, മറിച്ച് പരമാത്മാവ് അതിന്റെ അന്തർയാമിയാണ്. 'ജീവാത്മാവ്' ഈ ഭൗതിക ശരീരത്തിന്റെ അന്തർവാഹിനിയായിരിക്കുന്നതുപോലെ, 'പരമാത്മാവ്' എല്ലാ ജീവാത്മാവിന്റെയും അന്തർവാഹിനിയാണ്. അതുകൊണ്ടാണ് ഈ ചിന്താധാരയെ 'വിശിഷ്ട-അദ്വൈതം' (യോഗ്യതയുള്ള അദ്വൈതം) എന്ന് വിളിക്കുന്നത്. ഭൗതിക ശരീരവും ആത്മാവും ഒന്നിച്ചിരിക്കുന്നിടത്തോളം കാലം അവയെ 'ഏക അസ്തിത്വം' ആയി കണക്കാക്കുന്നതുപോലെ, ജീവാത്മാവും പരമാത്മാവും 'ഏക'മായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, അവ 'ഏക' എന്ന് വിളിക്കാൻ വളരെ അടുത്ത ബന്ധമുള്ള രണ്ട് 'വ്യത്യസ്ത' അസ്തിത്വങ്ങളാണ്. മൂന്ന് ചിന്താധാരകളിലെയും 'അടിസ്ഥാന' വ്യത്യാസം ഇതാണ്. മറ്റ് നൂറുകണക്കിന് പ്രത്യക്ഷ വ്യത്യാസങ്ങളെല്ലാം ഈ അടിസ്ഥാന തത്വങ്ങളുടെ/വ്യാഖ്യാനങ്ങളുടെ അനന്തരഫലങ്ങൾ മാത്രമാണ്. ഉദാഹരണത്തിന്, അദ്വൈതത്തിൽ, ജീവാത്മാവും പരമാത്മാവും ഒന്നായി കണക്കാക്കപ്പെടുന്നു. അതിനാൽ യഥാർത്ഥ ജീവൻ ഒരു കാര്യം മാത്രമേ ഉണ്ടാകൂ, അതേസമയം നമ്മൾ നിരവധി അസ്തിത്വങ്ങളെയും നിരവധി ആളുകളെയും കാണുന്നു. അതിനാൽ ഇതെല്ലാം മിഥ്യാധാരണകളായിരിക്കണം. അപ്പോൾ അദ്വൈതികൾ ആരാധിക്കുന്ന ദൈവത്തിന് യാഥാർത്ഥ്യത്തിൽ ഒരു നാമം/രൂപം ഇല്ല (നിർഗുണം), മറിച്ച് ആ നാമങ്ങൾ/രൂപങ്ങൾ (ശിവൻ/നാരായണൻ/മുതലായവ) മാത്രമേ ഉള്ളൂ, അവർക്ക് ധ്യാനത്തിനുള്ള ഒരു ചവിട്ടുപടിയായി ഉപയോഗിക്കാൻ മാത്രം. മുഴുവൻ തത്ത്വചിന്തയും 'അദ്വൈത'ത്തിന്റെ ഈ അടിത്തറയിലാണ് നിർമ്മിച്ചിരിക്കുന്നത്. ദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും ഇതുതന്നെയാണ് സ്ഥിതി. രസകരമായ ഒരു വസ്തുത, മൂന്ന് ആചാര്യന്മാരും വേദാന്ത വാക്യങ്ങൾ ഉപയോഗിച്ചാണ് തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നത് എന്നതാണ്. വേദാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മസൂത്രങ്ങളുടെയും മറ്റ് രണ്ട് പ്രസ്ഥാനങ്ങളുടെയും (ഭഗവദ്ഗീത, ഉപനിഷത്തുകൾ) വ്യാഖ്യാനങ്ങളിൽ ഇവയെല്ലാം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ 'ഇതി സർവം സമഞ്ജസം' (അതിനാൽ വേദാന്തങ്ങളുടെ എല്ലാ പ്രസ്താവനകളും, അവയുടെ പ്രത്യക്ഷ വൈരുദ്ധ്യങ്ങളോടെ, യോജിപ്പിലാണ്) എന്ന ശക്തമായ വാക്കുകൾ ഉപയോഗിച്ച് തന്റെ വ്യാഖ്യാനത്തിന് ഒപ്പിടാൻ ധൈര്യം കാണിക്കാൻ രാമാനുജാചാര്യർക്ക് മാത്രമേ കഴിയൂ. കാരണം, രാമാനുജാചാര്യ വേദാന്തങ്ങളുടെ എല്ലാ പ്രസ്താവനകളും പൂർണ്ണമായും സത്യമാണെന്ന് കണക്കാക്കുകയും അതിനനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു, അതേസമയം മറ്റ് രണ്ട് ആചാര്യന്മാർ വേദാന്തങ്ങളുടെ ചില ഭാഗങ്ങൾ മാത്രം 'പരമപ്രമാണം' അല്ലെങ്കിൽ പരമോന്നത അധികാരം എന്ന് തിരഞ്ഞെടുത്ത് മറ്റ് ഭാഗങ്ങൾ ഉപേക്ഷിച്ചു/അവഗണിച്ചു രമണമഹർഷിയുടെ പഠിപ്പിക്കലുകൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു? രമണമഹർഷിയുടെ പഠിപ്പിക്കലുകൾക്ക് ആഴമേറിയ ഒരു സത്തയുണ്ട്, നിശബ്ദത, അത് മുഴുവൻ പ്രപഞ്ചത്തെയും ഉൾക്കൊള്ളുന്നു. സത്യം അറിയാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ഒരു നിശബ്ദത സ്വീകരിക്കുക, ആ നിശബ്ദതയിൽ നിങ്ങൾ ആത്യന്തിക സത്യത്തിലെത്തും. രമണ മഹർഷിയെ കേൾക്കാൻ നിരവധി പണ്ഡിതന്മാർ എത്തിയിരുന്നു, പക്ഷേ അദ്ദേഹം വളരെ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ, അത് ശ്രോതാക്കളെ അത്ഭുതപ്പെടുത്തുമായിരുന്നു, കാരണം അദ്ദേഹം എന്തെങ്കിലും സംസാരിക്കുമെന്ന് അവർ കരുതി. അവർ സാധാരണക്കാരായിരുന്നു, നിശബ്ദമായി അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. നിശബ്ദതയ്ക്കും ഒരു സൗന്ദര്യമുണ്ട്, ഒരാളുടെ നിശബ്ദതയിലൂടെ നിങ്ങൾക്ക് പഠിക്കാൻ കഴിയുന്നില്ലെങ്കിൽ, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളുടെ സത്ത ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് ഞാൻ പറയണം.
ഭഗവാൻ ശിവന്റെ രണ്ടാമത്തെ പുത്രനായ സുബ്രഹ്മണ്യന്റെ അവതാരമാണെന്ന് അടുത്തിടെ വന്ന ഒരു അഭിപ്രായത്തിൽ പ്രസ്താവിച്ചിരുന്നു. ഭഗവാന്റെ കാലത്ത് ഇത് വ്യാപകമായി നിലനിന്നിരുന്ന ഒരു വീക്ഷണമായിരുന്നു, പ്രധാനമായും ശ്രീ രമണഗീതയുടെ പതിനെട്ടാം അധ്യായത്തിൽ ഗണപതി മുനി ആത്മവിശ്വാസത്തോടെ ഈ വാദം ഉന്നയിച്ചിരുന്നു എന്നതാണ് ഇതിന് കാരണം . ഭഗവാന്റെ തെലുങ്ക് ജീവചരിത്രകാരൻ കൃഷ്ണ ഭിക്ഷു ഈ അവകാശവാദം അംഗീകരിക്കുകയും തന്റെ പുസ്തകത്തിലെ ( ശ്രീ രമണ ലീല , അദ്ധ്യായം 49) നിരവധി പേജുകൾ ഉദാഹരണങ്ങൾക്കും വാദങ്ങൾക്കും നീക്കിവയ്ക്കുകയും ചെയ്തു, അത് അവകാശവാദം യഥാർത്ഥമാണെന്ന് തെളിയിക്കുന്നു. 1908 മാർച്ചിൽ തിരുവണ്ണാമലയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ക്ഷേത്രമായ പച്ചിയമ്മൻ കോവിലിൽ ഭഗവാനുമൊത്ത് ഉണ്ടായിരുന്നപ്പോൾ നടന്ന ഒരു സംഭവത്തിൽ നിന്നാണ് ഭഗവാൻ സുബ്രഹ്മണ്യന്റെ അവതാരമാണെന്ന് ഗണപതി മുനിക്ക് ബോധ്യം വന്നത്. ഒരു ദിവസം പുലർച്ചെ ഒരു തിളക്കമുള്ള പ്രകാശം പ്രത്യക്ഷപ്പെട്ട് ഭഗവാന്റെ നെറ്റിയിൽ സ്പർശിക്കുന്നത് അദ്ദേഹം കണ്ടു. ആ പ്രകാശം ഭഗവാനെ പൊതിഞ്ഞു, ആ തിളക്കമുള്ള പ്രകാശത്തിനുള്ളിൽ വ്യത്യസ്ത നിറങ്ങളിലുള്ള ആറ് നക്ഷത്രങ്ങളെ ഗണപതി മുനി തിരിച്ചറിഞ്ഞു, അവ ഒടുവിൽ ഒരൊറ്റ പ്രകാശമായി ലയിച്ചു. ശിവന്റെ മൂന്നാം കണ്ണിൽ നിന്ന് പുറത്തുവന്ന പ്രകാശത്തിൽ നിന്നാണ് സുബ്രഹ്മണ്യനെ സൃഷ്ടിച്ചത്. ശിവൻ ഈ പ്രകാശത്തെ തന്റെ കൈകളിൽ ശേഖരിച്ച് വായുദേവന് കൈമാറി. പ്രകാശത്തിന്റെ ശക്തി വായുവിന് അധികമായിരുന്നു, അതിനാൽ അദ്ദേഹം അത് അഗ്നിദേവന് നൽകി, അവൻ അത് ഭൂമിയിൽ നിക്ഷേപിച്ചു.ഗംഗ.ഗംഗ, ദേവതയായഗംഗ, ശക്തി താങ്ങാൻ കഴിയാതെ അവൾ അതിനെ ഒരു ചെറിയ കുളത്തിലേക്ക് കൊണ്ടുപോയി അവിടെ ഉപേക്ഷിച്ചു. ഈ കുളത്തിൽ പ്രകാശം ആറ് കുഞ്ഞുങ്ങളായി രൂപാന്തരപ്പെട്ടു. പാർവതി പിന്നീട് കുഞ്ഞുങ്ങളെ ഒരു തുമ്പിക്കൈയും പന്ത്രണ്ട് കൈകളും ആറ് മുഖങ്ങളുമുള്ള ഒരു രൂപത്തിൽ ഒന്നിപ്പിച്ചു. ഇതാണ് ഷൺമുഖൻ, 'ആറ് മുഖങ്ങളുള്ള ഭഗവാൻ'. സ്കന്ദ എന്ന പേരിന്റെ അർത്ഥം 'സംയോജിപ്പിച്ചവൻ' എന്നാണ്, പാർവതി തന്റെ ശരീരങ്ങളെ സംയോജിപ്പിച്ച രീതിയെ സൂചിപ്പിക്കുന്നു. പ്ലീയാഡുകളിലെ ആറ് ദൃശ്യ നക്ഷത്രങ്ങളെ 'കാർത്തിക' എന്ന് വിളിക്കുന്നു. ഇന്ത്യ; കാർത്തികേയൻ എന്നത് സുബ്രഹ്മണ്യന്റെ മറ്റൊരു പേരാണ്. രമണ മഹർഷിയുടെ രൂപത്തിൽ ആറ് നക്ഷത്രങ്ങൾ ഒന്നായി ലയിക്കുന്നത് ഗണപതി മുനി കണ്ടപ്പോൾ, ഭഗവാൻ ദൈവത്തിന്റെ ഒരു അവതാരമോ പ്രകടനമോ ആണെന്ന നിഗമനത്തിൽ അദ്ദേഹം സ്വാഭാവികമായും എത്തി. ഭഗവാൻ സുബ്രഹ്മണ്യനാണെന്ന് ശേഷാദ്രി സ്വാമികൾ നിഗമനത്തിലെത്തിയതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്, അദ്ദേഹം എങ്ങനെയാണ് ആ നിഗമനത്തിലെത്തിയതെന്ന് ഒരു രേഖയും കാണുന്നില്ല. ശേഷാദ്രി സ്വാമി ശിവന്റെ ഭാര്യയായ പാർവതിയുമായി സ്വയം തിരിച്ചറിയുകയും ഭഗവാൻ 'അവളുടെ' മകനായ സുബ്രഹ്മണ്യനാണെന്ന് തീരുമാനിക്കുകയും ചെയ്തു. അവതാർ സിദ്ധാന്തത്തിന്റെ വക്താക്കൾ അവരുടെ വിശ്വാസത്തിന്റെ സാധുത തെളിയിക്കുന്നതിനായി വസ്തുതകളുടെയും യാദൃശ്ചികതകളുടെയും നീണ്ട പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഭഗവാൻ ഇടയ്ക്കിടെ അരുണാചലനെ തന്റെ 'പിതാവ്' എന്ന് പരാമർശിക്കുന്നത് അദ്ദേഹം ശിവന്റെ പുത്രന്മാരിൽ ഒരാളായിരിക്കണമെന്ന് തെളിയിക്കുന്നു. താൽപ്പര്യമുള്ളവർക്ക്, ശ്രീ രമണ ലീലയുടെ 49-ാം അധ്യായത്തിൽ ഒരു പട്ടികയുണ്ട്, കൂടാതെ 1984-ൽ ദി മൗണ്ടൻ പാത്തിന്റെ പതിപ്പിൽ പ്രത്യക്ഷപ്പെട്ട രാ ഗണപതിയുടെ ഒരു ലേഖനത്തിൽ കൂടുതൽ സമഗ്രമായ ഒരു സമാഹാരവും ഉണ്ട് . ഗണപതി മുനിയുടെ ദർശനത്തിൽ നിന്നാണ് യഥാർത്ഥ അവകാശവാദം ഉത്ഭവിച്ചതെന്ന് മനസ്സിലാക്കാൻ കഴിയുന്നതിനാൽ, ജ്ഞാനികളുടെയും ദർശനങ്ങളുടെയും സ്വഭാവത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു . ഭഗവാൻ പല അവസരങ്ങളിലും ഭക്തർക്ക് അവർ ആഗ്രഹിക്കുന്ന രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ദർശനങ്ങൾ നൽകാനും (ഉദാഹരണത്തിന്, ടി.കെ. സുന്ദരേശ അയ്യർ എഴുതിയ 'ഭഗവാൻ രാമ ദർശനം നൽകുന്നു' കാണുക) വ്യത്യസ്തമായ രൂപത്തിൽ അവതരിക്കാനും അദ്ദേഹത്തിന് ശക്തിയുണ്ടായിരുന്നു .
*കിം വിദ്യയാ കിം തപസാ കിം ത്യാഗേന ശ്രുതേന വാ* *കിം വിവിക്തേന മൗനേന സ്ത്രീഭിർയസ്യ മനോ ഹൃതം* . *സാരം:- ഇതാണ് പുരൂരവസ്സ് ജഗത്തിനെ ഉപദേശിച്ചതായ ഗാഥ. വിഷയാസക്തനായ ഒരാൾക്കെന്തുണ്ടായിട്ടും പ്രയോജനമില്ല. അവൻ സംസാരത്തിൽ നിന്നു നിവൃത്തനാവാൻ പോവുന്നില്ല. എന്നാണതിൻ്റെ സാരം .അദ്ധ്യാത്മവിദ്യാജ്ഞാനംകൊണ്ടോ തപോനുഷ്‌ഠാനം കൊണ്ടോ പലതരത്തിലുള്ള ത്യാഗങ്ങളെക്കൊണ്ടോ ധാരാളം വേദങ്ങളേയും ശാസ്ത്രങ്ങളേയും പഠിച്ചതുകൊണ്ടോ വിജനസ്ഥലവാസംകൊണ്ടോ മൗനധാരണം കൊണ്ടോ പോലും ഫലമില്ല , വിഷയാസക്തനായ ഒരാൾക്ക് . സംസാരത്തിൻ്റെ മുഖ്യഘടകങ്ങളായ കാമി നീകാഞ്ചനങ്ങളിൽ ഒരാളുടെ പ്രജ്ഞ മുഴുകുന്നുവെങ്കിൽ പിന്നെ എന്തുണ്ടായാലും അയാൾക്ക് ആത്മസാക്ഷാല്ക്കാരമുണ്ടാവാൻ വയ്യ. അതിനാൽ ജന്മസാഫല്യമായ കൈവല്യപ്രാപ്‌തിയെ ഇച്ഛിക്കുന്ന ഒരാൾക്കാദ്യം തീവ്രവൈരാഗ്യവും സംസാരനിവൃത്തിയും തന്നെയാണുണ്ടാവേണ്ടിയിരിക്കുന്നത്......*🙏🏻 *ഓം നമഃശിവായ* *'ഓം ഭൂതനാഥായവിദ്മഹേമഹാദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത് '*
അർദ്ധനാരീശ്വര സ്തോത്രം ചമ്പേയ ഗൗരാർദ്ധശരീരകായൈ കർപ്പൂര ഗൗരാർദ്ധശരീരകായ, ധമ്മില്ലകായൈ ച ജടാധരായ നമഃശ്ശിവായൈ ച നമശ്ശിവായഃ 1 കസ്തൂരികാകുങ്കുമചർച്ചിതായൈ ചിതരാജപുഞ്ചവിചർച്ചിതായ, കൃതാസ്മരായൈ വികൃതസ്മരായ നമഃശ്ശിവായൈ ച നമശ്ശിവായഃ 2 ഝണത്ക്വണത്കങ്കണ നൂപുരായൈ പാദബ്ജരാജത് ണിനൂപുരായൈ, കൃതസ്മരായൈ വികൃതസ്മരായ നമഃശ്ശിവായൈ ച നമശ്ശിവായഃ 3 വിശാലനീലോത്പലലോചനായൈ വികാസിപങ്കേരുഹലോചനായ, സമേക്ഷണായൈ വിഷമേക്ഷണായ നമഃശ്ശിവായൈ ച നമശ്ശിവായഃ 4 മന്ദാരമാലാകലിതാലകായൈ കപാലമാലാങ്കിതകന്ധരായ, ദിവ്വ്യാംബരായൈ ച ദിഗംബരായ നമഃശ്ശിവായൈ ച നമശ്ശിവായഃ 5 അംഭോധരശ്യാമള കുന്തളായൈ തഡിത്പ്രഭാ താമ്രജടാധരായ, നിരീശ്വരായൈ നിഖിലേശ്വരായ നമഃശ്ശിവായൈ ച നമശ്ശിവായഃ 6 പ്രപഞ്ചസൃഷ്ട്യുന്മുഖലാസ്യകായൈ സമസ്തസംഹാരകതാണ്ഡവായ, ജഗജ്ജനന്യൈ ജഗദേകപിത്രൈ നമഃശ്ശിവായൈ ച നമശ്ശിവായഃ 7 പ്രദീപ്തരത്നോജ്വല കുണ്ഡലായൈ സ്രന്മഹാപന്നഗ ഭൂഷണായ, ശിവാന്വിതായൈ ച ശിവാന്വിതായ നമഃശ്ശിവായൈ ച നമശ്ശിവായഃ 8 ഫലശ്രുതിഃ യേതപ്തഠേ ദഷ്ഠകമിഷ്ടദം യോ ഭക്ത്യാ സമാന്യോ ഭുവി ദീർധജീവി, പ്രാപ്നോതി സൗഭാഗ്യമനന്തകാലം ഭൂയാത്സദാ തസ്യ സമസ്തസിദ്ധിഃ ( = Thus concludes the ardhanArIshvara stotram, composed by Sri Adi Sankaracharya, disciple of Sri Govinda BhagavatpAda.)
പുരുഷസൂക്തം🙏🔥 🙏🕉️ആദി വിരാട് പുരുഷനെ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥനായ [ആദി നാരായണൻ മഹാവിഷ്ണു ] വർണ്ണിക്കുന്ന പുരുഷസൂക്തം മന്ത്രങ്ങളിൽ വച്ച് ഒന്നാം മന്ത്രമീ നാരയണ മന്ത്രം ശത്രുച്ഛേദൈക മന്ത്രം ... ജന്മസാഫല്യ മന്ത്രം...... ഏത് ഒരു ജോതിഷന്റെ അടുത്തു ചെല്ലുമ്പോഴും ' പറയും പുരുഷസൂക്താർച്ചന ചെയ്യു എന്ന് നമ്മൾ സ്വയം ചൊല്ലി ഭഗവാനെ നേടൂ. '''ഭഗവാനെ അറിയൂ. അങ്ങനെ ചെയ്യുന്നവർ ഭഗവാൻ വിഷ്ണുവിന്റെ [ കൃഷ്ണന്റെ ] അമ്പലങ്ങളിൽ ചെയ്യൂ. നിത്യവും ബ്രാന്മമുഹൂർത്തത്തിൽ ശുദ്ധവൃത്തിയോടു കൂടി ആര് ഈ പുരുഷസൂക്തം ജപിക്കുന്നുവോ '''അവനിൽ. ഒരു പാപ ദോഷങ്ങളും ഏൽക്കുകയില്ല. ആദി വിരാട് പുരുഷനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ ഒരു കവചം തന്നെ അവനിൽ തീർക്കുന്നു. ആദി വിരാട് പുരുഷൻ ആരാണ് എന്ന് ചിലർ ചോദിച്ചിരുന്നു ഈരേഴു പതിനാലു ലോകത്തിന്റെയും നാഥനായ ഒരറ്റ ശക്തി ... ഈ പ്രപഞ്ചശക്തി അതായത് സാക്ഷാൽ വൈകുണ്ം നാഥനായ മഹാവിഷ്ണു ........ 🙏സഹസ്ര ശീർഷാ പുരുഷ : സഹസ്രാ ഷാ സഹസ്ര പാത് ' അനന്തമായ കൈ കണ്ണ് തലയോടു കൂടിയ വിരാട് രൂപം' [ ഭഗവാൻ അർജ്ജുനന് മഹാഭാരത യുദ്ധ സമയത്ത് കാണിക്കുന്ന വിശ്വരൂപം അതാണ് വിരാഡ് സ്വരൂപം]അതിൽ നിന്ന് ഈ പ്രപഞ്ചവും അതിലെ സർവ്വ ജീവ ജാലങ്ങളും ഉണ്ടായി. ആ പുരുഷനെ [ വിഷ്ണുവിനെ ] വർണ്ണിക്കുന്നു ' പുരുഷസൂക്തം' സർവ്വാഭീഷ്ടസിദ്ധിയ്ക്ക് ഏറ്റവും ഉത്തമമായ നാരായണ മന്ത്രം പുരുഷ സൂക്തം .... പുരുഷ സൂക്തം പഠിക്കുന്നതിലൂടെ നമുക്ക് മനസ്സിലാവും....... 🙏" സർവ്വം വിഷ്ണുമയം ജഗത്" എന്ന് ' സർവ്വ ശ്രുതിസാരമായ പുരുഷസൂക്തം ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിൽ 96-ാം സൂക്തം 16 എണ്ണവും ശുക്ല യജൂർവേദത്തിൽ നിന്നും കൃഷ്ണ യജുർവേദത്തിൽ നിന്നും എടുത്തതായ മന്ത്രവും കൂടി 24 മന്ത്രങ്ങൾ പുരുഷസൂക്തത്തിൽ നിത്യജപത്തിനായി ഉപയോഗിക്കുന്നു. 🙏🕉️ഈ ശാന്തി മന്ത്രത്തോടു കൂടി ദിവസവും ജപിക്കൂ..... 🙏🕉️ 🙏🕉️ഓം തച്ഛംയോരാവൃണീമഹേ ഗാതും യജ്ഞായ ഗാതും യജ്ഞപതയേ ദൈവീ സ്വസ്തിരസ്തു ന: സ്വസ്തിർ മാനുഷേഭ്യ : ഊർദ്ധ്വം ജിഗാതു ഭേഷജം ' ശം നോ അസ്തു ദ്വിപതേ ശം ചതുഷ്പദേ🙏🕉️ 🙏🕉️ഓം ശാന്തി :ശാന്തി: ശന്തി:🙏🔥 🙏🕉️വർത്തമാനകാലത്തിലും ഭാവികാലത്തിലും ഏതൊന്നാണോഞങ്ങൾക്ക് സുഖപ്രദമായിട്ടുള്ളത് അതിനെ ഞങ്ങൾ വരിക്കുന്നു. യജ്ഞത്തിന് അഭിവൃദ്ധിയുണ്ടാവാൻ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് ദേവതകളുടെ അനുഗ്രഹം ഉണ്ടാകണമേ .എല്ലാ മനുഷ്യർക്കും ക്ഷേമം ഭവിക്കട്ടെ. ഭേഷജങ്ങൾ ആയ ഔഷധികൾ മേൽക്കുമേൽ വളർന്നു അഭിവൃദ്ധിയുണ്ടാവട്ടെ. എല്ലാ ജീവജാലങ്ങൾക്കും മംഗളം ഭവിക്കട്ടെ. ആദ്ധ്യാത്മികങ്ങളും ആധിഭൗതികങ്ങളും ആധിദൈവികങ്ങളുമായ എല്ലാ വിഘ്നങ്ങൾക്കും ശാന്തി ലഭിക്കട്ട...🙏🕉️ 🙏🕉️പുരുഷസൂ സൂക്തം🙏🕉️ 🙏ഓം സഹസ്രശീർഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത് സ ഭൂമിം വിശ്വതോ വൃത്വാ- ഽത്യധിഷ്ഠത് ദശാംഗുലം പുരുഷ ഏവേദം സർവം യദ്ഭൂതം യച്ച ഭവ്യം ഉതാമൃതത്വസ്യേ ശാനഃ യദന്നേനാതിരോഹതി ' ഏതാവാനസ്യ മഹിമാ- ഽതോ ജ്യായാംശ്ച പൂരുഷഃ പാദോഽസ്യ വിശ്വാ ഭൂതാനി ത്രിപാദസ്യാമൃതം ദിവി ത്രിപാദൂർധ്വ ഉദൈത്പുരുഷഃ പദോഽസ്യേഹാഭവത് പുനഃ തതോ വിഷ്വംഗ് വ്യക്രാമത് സാശനാനശനേ അഭി തസ്മാദ്വിരാഡജായതേ വിരാജോ അധി പൂരുഷഃ സ ജാതോ അത്യരിച്യത പശ്ചാദ് ഭൂമിമഥോ പുരഃ യത്പുരുഷേണ ഹവിഷാ ദേവാ യജ്ഞമതന്വത വസന്തോ അസ്യാസീദാജ്യം ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ സപ്താസ്യാസൻ പരിധയഃ ത്രി: സപ്ത സമിധ : കൃതാ: ദേവാ: യദ്യജ്ഞം തന്വാനാ : അബദ്ധ്നൻ പുരുഷം പശും തം യജ്ഞം ബർഹിഷിപ്രൗക്ഷൻ പുരുഷം ജാതമഗ്രതഃ തേന ദേവാ അയജന്ത സാധ്യാ ഋഷയശ്ച യേ തസ്മാദ്യജ്ഞാത് സർവഹുതഃ സംഭൃതം പൃഷദാജ്യം പശും സ്താംശ്ചക്രേ വായവ്യാ- നാരണാൻ ഗ്രാമ്യാംശ്ച യേ തസ്മാദ്യജ്ഞാത് സർവഹുത ഋചഃ സാമാനി ജജ്ഞിരേ ഛന്ദാംസി ജജ്ഞിരേ തസ്മാത് യജുസ്തസ്മാദജായത' തസ്മാദശ്വാ അജായന്ത യേ കേ ചോഭയാദതഃ ഗാവോ ഹ ജജ്ഞിരേ തസ്മാത് തസ്മാത് ജാതാ അജാവയഃ യത്പുരുഷം വ്യദധുഃ കതിധാ വ്യകല്പയൻ മുഖം കിമസ്യ കൗ ബാഹൂ കാവൂരൂപാദാ ഉച്യതേ ബ്രാഹ്മണോഽസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ ഊരൂ തദസ്യ യദ്വൈശ്യ: പദ്ഭ്യാം ശൂദ്രോ അജായത ചന്ദ്രമാ മനസോ ജാതം ശ്ചക്ഷോഃ സൂര്യോ അജായത മുഖാദിന്ദ്രശ്ചാഗ്നിശ്ച പ്രാണാദ്വായുരജായത' നാഭ്യാ ആസീദന്തരിക്ഷം ശീർഷ്ണോ ദ്യൗഃ സമവർതത പദ്ഭ്യാം ഭൂമിർ ദൃശഃ ശ്രോത്രാ- സ്തതാലോകാനകല്പയൻ വേദാഹ മേതം പുരുഷം മഹാന്തം ആദിത്യവർണ്ണം തമസ സ്തുപാരേ സർവ്വാണി രൂപാണി വിചിത്യ ധീര : നാമാനി കൃത്വാഭിവദൻ യദാസ്തേ ധാതാ പുരസ്താദ് യമുദാജഹാര ' ശക്ര : പ്രവിദ്വാൻ പ്രദിശശ്ചതസ്ര തമേവം വിദ്വാൻ അമൃത ഇവ ഭവതി നാന്യ: പന്ഥാ അയനായ വിദ്യതേ യജ്ഞേന യജ്ഞമയജന്ത ദേവാ: താനി ധർമാണി പ്രഥമാന്യാസൻ തേഹ നാകം മഹിമാനഃ സചന്ത യത്ര പൂർവേ സാധ്യാഃ സന്തി ദേവാഃ അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈരസാശ്ച വിശ്വകർമണഃ സമവർത്തതാധി തസ്യ ത്വഷ്ടാ വിദധദ്രൂപമേതി തത്പുരുഷസ്യ വിശ്വമാജാനമഗ്രേ വേദാഹമേതം പുരുഷം മഹാന്ത- മാദിത്യവർണം തമസഃ പരസ്താത് തമേവ വിദിത്വാഽതിമൃതുമേതി നാന്യഃ പന്ഥാ വിദ്യതേഽയനായ പ്രജാപതിശ്ചരതി ഗർഭേ അന്ത: അജായമാനോ ബഹുധാ വിജായതേ തസ്യ ധീരാ പരിജാനന്തി യോനിം മരീചി നാം പദമിച്ഛന്തി വേധസ: യോ ദേവേഭ്യ ആതപതി യോ ദേവാനാം പുരോഹിതഃ പൂർവോ യോ ദേവേഭ്യോ ജാത: നമോ രുചായ ബ്രാഹ്മയേ രുചം ബ്രാഹ്മം ജനയന്തഃ ദേവാ അഗ്രേ തദബ്രുവൻ യസ്ത്വൈവം ബ്രാഹ്മണോ വിദ്യാ- തസ്യ ദേവാ അസൻ വശേ ഹ്രീശ്ച തേ ലക്ഷ്മീശ്ച പത്ന്യൗ അഹോരാത്രേ പാർശ്വേ നക്ഷത്രാണിരൂപം അശ്വിനൗ വ്യാത്തം ഇഷ്ടം മനിഷാണ അമും മനിഷാണ സർവ്വം മനിഷാണ '🙏🕉️ 🙏🕉️ഓം ആദി വിരാട് പുരുഷായ നാരായണ നമോ നമ: 🙏🕉️ ശ്രീ ഹരയേ നമ:🙏🕉️
#സ്വാമിഭിക്ഷ തന്റെ വാസഗൃഹത്തിനടുത്ത് വില്വമംഗലം സ്വാമിയാർ എത്തിയിട്ടുണ്ടെ ന്നറിഞ്ഞ കുറൂരമ്മ ഒരു ദൂതനെ വിട്ട് സ്വാമിയാരെ ഭിക്ഷയ്ക്കു ക്ഷണിച്ചു. സ്വാമിയാരുടെ സിദ്ധികളെക്കുറിച്ച് കുറൂരമ്മ ധാരാളം കേട്ടിട്ടുണ്ട്. അന്തഃപുരവാസിയായ അവർക്ക് അദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഭിക്ഷയ്ക്ക് ക്ഷണം കിട്ടിയ വില്വമംഗലം സ്വാമിയാർ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു. അന്നേക്ക് മൂന്നാം ദിവസം ഭിക്ഷയ്ക്ക് കുറൂരമ്മയുടെ ഇല്ലത്തേക്ക് ചെന്നു കൊള്ളാമെന്ന് വില്വമംഗലം സ്വാമിയാർ വാക്ക് കൊടുത്തു. കുറൂരമ്മ സദ്യയ്ക്കു വേണ്ടതൊക്കെ വട്ടം കൂട്ടി തുടങ്ങി. ഭിക്ഷയ്ക്കു ചെല്ലേണ്ടതിന്റെ തലേന്നാണ് നാട്ടിലെ ജന്മിയും വേദജ്ഞനുമായിരുന്ന ചെമ്മങ്ങാട്ടുഭട്ടതിരി സ്വാമിയെ ഭിക്ഷയ്ക്കു ക്ഷണിച്ചത്. താൻ അന്നേ ദിവസം കുറൂരമ്മയുടെ ഇല്ലത്ത് ഭിക്ഷ സ്വീകരിക്കാമെന്ന് ഏറ്റ കാര്യം സ്വാമിയാർ ഭട്ടതിരിയെ അറിയിച്ചു. ഭട്ടതിരിയ്ക്ക് അതേ ദിവസം തന്നെ സ്വാമിയാർക്ക് ഭിക്ഷ നൽകണമെന്ന് വാശിയായി. വിളമ്പിത്തരാൻ ഗൃഹസ്ഥനില്ലാത്ത കുറൂരമ്മയുടെ ഇല്ലത്ത് എങ്ങനെയാണ് ഭിക്ഷ കൊള്ളുകയെന്ന വാദം ചെമ്മങ്ങാട്ടുഭട്ടതിരി ഉന്നയിച്ചു. ഇങ്ങനെയൊരു കാരണം കിട്ടിയപ്പോൾ ഭട്ടതിരിയുടെ നിർബ്ബന്ധത്തിന് വില്വമംഗലം വഴങ്ങി. അന്ന് കാലത്ത് ചെമ്മങ്ങാട്ടമ്മ കുളക്കടവിൽ വെച്ച് കുറൂരമ്മയോട് പറഞ്ഞു. "വെള്ളം തെറിപ്പിച്ച് അശുദ്ധിയാക്കരുത്. ഇന്ന് വില്വമംഗലം സ്വാമിയാർ ഇല്ലത്ത് ഭിക്ഷയ്ക്ക് എഴുന്നള്ളുന്നുണ്ട്. ശുദ്ധമായിട്ടു വേണം വെപ്പുപണി തുടങ്ങാൻ." ധാർഷ്ട്യത്തോടെ ചെമ്മങ്ങാട്ടമ്മ ഇത്രയും പറഞ്ഞപ്പോൾ കുറൂരമ്മ മറുപടി പറഞ്ഞു. ഇന്നത്തെ ഭിക്ഷ എന്റെ ഇല്ലത്താണ് സ്വാമിയാർ ഏറ്റിരിക്കുന്നത്. ചെമ്മങ്ങാട്ടമ്മയും വിട്ടുകൊടുത്തില്ല. സ്വാമിയാർ സ്ത്രീജനങ്ങളെ നേരിട്ടു കാണില്ല; വിളമ്പാൻ ഒരാൺതരിപോലു മില്ലാത്തിടത്ത് അദ്ദേഹം എങ്ങനെയാണ് ഭിക്ഷയേൽക്കുക."ഇതു കേട്ട്, ഒന്നും മിണ്ടാതെ വ്യസനപാരവശ്യം പൂണ്ട കുറൂരമ്മ ഇല്ലത്തേയ്ക്കു മടങ്ങി. അവിടെ ചെന്നപ്പോൾ പത്തു പതിനൊന്നു വയസ്സുള്ള സുന്ദരനായ ഒരു ബ്രഹ്മചാരി (ഉപനയിച്ച ഉണ്ണി ) ഇല്ലത്തെ പടിമേലിരിയ്ക്കുന്നു. കുറൂരമ്മയെ കണ്ടതും ഉണ്ണി പറഞ്ഞു. അമ്മേ ഞാൻ മേലേടത്ത് ഇല്ലത്തെ ഉണ്ണിയാണ്. ഇന്ന് വില്വമംഗലം ഭിക്ഷയ്ക്കു വരുന്ന ദിവസമല്ലേ? "അമ്മയെ അടുക്കളയിൽ സഹായിക്കാനും സ്വാമിയാർക്ക് ഭിക്ഷ വിളമ്പാനും ഞാൻ സഹായിക്കാം." നിയന്ത്രിക്കാനാവാത്ത സന്തോഷ- ത്തോടെ ആ ഉണ്ണിയുടെ മൂർദ്ധാവിൽ കൈ വെച്ചു കൊണ്ട് കുറൂരമ്മ പറഞ്ഞു. "ഗുരുവായൂരപ്പൻ എന്റെ സങ്കടമറിഞ്ഞ് ഉണ്ണിയെ ഇങ്ങോട്ടയച്ചതാണ്," എനിക്ക് സന്തോഷമായി." അത്യുത്സാഹത്തോടെ ആ ഉണ്ണി ഭിക്ഷക്കുള്ളതൊക്കെ വട്ടം കൂട്ടി; സ്വാമിയാരെയും കാത്തു കൊണ്ടിരിപ്പായി. വില്വമംഗലമാകട്ടെ ഭിക്ഷയ്ക്കു പോകാനൊരുങ്ങിക്കൊണ്ട് ചെമ്മങ്ങാട്ടേയ്ക്കു പുറപ്പെട്ടു. സ്വാമിയാർ പുറപ്പെടുമ്പോൾ മംഗള സൂചകമായി ശംഖുമുഴക്കുക എന്നൊരു ചടങ്ങുണ്ട്. ഭൃത്യൻ ശംഖ് ഊതാനാരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ ശംഖിനു ശബ്ദമില്ല. മറ്റു പലരും ശ്രമിച്ചിട്ടും ശംഖധ്വനി പുറത്തു വരുന്നില്ല. സ്വാമിയാരും പരിഭ്രമിച്ചു. അല്പമൊന്ന് ആലോചിച്ചപ്പോൾ കുറൂരമ്മയോടു - ണ്ടായ അവഗണനയാവാം ഇതിന്റെ കാരണമെന്ന് അദ്ദേഹം ഊഹിച്ചു, പറഞ്ഞു. 'ആകട്ടെ, ഭിക്ഷക്ക് കുറൂരില്ലത്തേക്കു നടന്നു കൊൾക; ശംഖ് മുഴങ്ങട്ടെ". അതാ ശംഖിൽ നിന്നും ഗംഭീരമായി മുഴക്കം പുറത്തു വരുന്നു. സ്വാമിയാർ കുറൂരില്ലത്തെത്തി. അവിടെ അതാ കാലു കഴുകിക്കാൻ കിണ്ടിയുമായി അല്പം കറുത്ത് സുന്ദരനായ ഒരു ഉണ്ണി ഒരുങ്ങി നിൽക്കുന്നു. ഭിക്ഷയ്ക്ക് വിളമ്പാനും കുടിനീർ വീഴ്ത്താനും ആ ഉണ്ണി തന്നെ. സ്വാമിയാർ അതിശയിച്ചു കൊണ്ട് ഉണ്ണിയോട് ചോദിച്ചു, " ഉണ്ണി എവിടത്തെയാണ്? കുറൂരമ്മയുടെ ചാർച്ചക്കാരനാണോ "?. " ഞാൻ ഇവിടെയൊക്കെത്തന്നെയുള്ളതാണ്. കുറൂരമ്മയുടെ അടുത്ത ബന്ധുവും. സ്വാമിയാരെ ഞാൻ ഇടയ്ക്കിടെ കാണാറുണ്ട് ഇത്രയും പറഞ്ഞു കൊണ്ട് ഒഴിഞ്ഞ പാത്രവുമായി അകത്തേയ്ക്കു ചെന്ന ഉണ്ണിയെ പിന്നീട് ആരും കണ്ടില്ല. പോകുമ്പോൾ നേരിയ ഒരു കിങ്ങിണിയുടെ സ്വരം കേട്ടതായി സ്വാമിയാർക്കു തോന്നി. കുറൂരമ്മയുടെ വിളമ്പൽക്കാരനായി വന്നത് ഗുരുവായൂരപ്പൻ തന്നെയാണെന്ന് സ്വാമിയാർക്ക് ബോധ്യമായി. തനിക്ക് ഭഗവാനെ തിരിച്ചറിയാൻ കഴിയാത്തതിൽ അദ്ദേഹത്തിന് വല്ലാത്ത ജാള്യത തോന്നി. ഹരേകൃഷ്ണ! ഭഗവാന്റെ അത്ഭുത ലീലകൾ അല്ലാതെ മറ്റൊന്നും ഇവിടെ എഴുതാൻ തോന്നുന്നില്ല. എല്ലാവരും ഈ കഥകളൊക്കെ കേട്ടതായിരിക്കും എങ്കിലും ഭഗവാന്റെ കഥകൾ ആവുമ്പോൾ എത്ര കേട്ടാലും മതിവരുമോ??.. ഹരേ കൃഷ്ണ
സൗന്ദര്യലഹരിയും നാരായണീയവും ശങ്കരഭഗവത്പാദർ ആണ് സൗന്ദര്യ ലഹരി എന്ന സ്ത്രോത്രം എഴുതിയത് എന്ന കാര്യം പ്രസിദ്ധമാണല്ലോ. അതിമനോഹരവും അർത്ഥ സംപുഷ്ടവുമായ ആ സ്ത്രോത്രത്താൽ അന്നും ഇന്നും ധാരാളം ഭക്തന്മാർ ഭഗവതിയെ പ്രകീർത്തിക്കുന്നു. മേൽപ്പത്തൂരിന്റെ ജനനത്തിന് മുമ്പ് ഉണ്ടായ ഒരു കഥയാണിത്. ഒരു ദേവീ ഭക്തൻ ഗുരുവായൂരിലെ ഇടത്തരികത്തു കാവിലെ ഭഗവതിയുടെ മുമ്പിൽ എന്നും രാവിലെ ഈ സൌന്ദര്യലഹരീ സ്ത്രോത്രം വളരെ സ്ഫുടമായും മനോഹരമായും ചൊല്ലാറുണ്ടായിരുന്നു. മലർനിവേദ്യം കഴിഞ്ഞ് ഭഗവാൻ നാലമ്പലത്തിന്റെ പുറത്തു കടന്ന് ആ പരിസരമൊക്കെ ചുറ്റി നടക്കുക പതിവാണ്. ഭഗവതിയുടെ അവിടെ എത്തിയാൽ ഈ ഭക്തന്റെ സൌന്ദര്യ ലഹരി ചൊല്ലിയുള്ള ദേവീഭജന കേട്ടാൽ അതു കഴിയുന്നതുവരെ ഭഗവാൻ അവിടെ നില്ക്കും. സ്വന്തം സഹോദരിയുടെ മാഹാത്മ്യവും സൌന്ദര്യവും വർണ്ണിയ്ക്കുന്നത് കേൾക്കാൻ ആർക്കാണ് ഇഷ്ടം ഇല്ലാതിരിക്കുക? കുഞ്ഞിക്കൃഷ്ണനല്ലേ, കുറെ ദിവസം കഴിഞ്ഞപ്പോൾ ഒരു ആഗ്രഹം തോന്നി. ഭഗവാൻ ദേവിയോട് ചോദിച്ചു: " സഹോദരീ, ഈ സ്തോത്രം എത്ര മനോഹരമായിരിക്കുന്നു! ഇതാരാണ് രചിച്ചത്? ആ മഹാനുഭാവനോട് എന്നെപ്പറ്റിയും ഒരു സ്തോത്രം എഴുതാൻ പറയുമോ?" ഭഗവതി പറഞ്ഞു. "പ്രിയ സോദര, ശ്രീ ശങ്കരഭഗവത്പാദരാണ് ഈ സ്തോത്രം രചിച്ചത്. ശങ്കരാചാര്യർ സ്വാമികൾ സമാധിയായി കുറെ നാളായി." ഭഗവാൻ ചിന്തയിൽ ആണ്ടപ്പോൾ പതിനെട്ടു പുരാണങ്ങളും പഞ്ചമ വേദമായ മഹാഭാരതവും രചിച്ച വ്യാസഭഗവാൻ ഭഗവാന്റെ മുന്നിൽ പ്രത്യക്ഷമായി പറഞ്ഞു. "കൃഷ്ണ, ഖേദം വേണ്ട. ഞാൻ ഭാരതപ്പുഴയുടെ തീരത്തൊരു നമ്പൂതിരി കുടുംബത്തിൽ ജനിക്കാം. അങ്ങയെ പ്രകീർത്തിച്ച് 'നാരായണീയം' എന്ന ഭാഗവത സംഗ്രഹം എഴുതാം." അങ്ങനെ ഏതാണ്ട് നാനൂറ്റി അമ്പത് കൊല്ലങ്ങൾക്കു മുമ്പ് മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതി. ഇന്ന് ആ സ്തോത്രം ഭക്തന്മാർ ഗുരുവായൂരും ലോകമെമ്പാടും പല പല സ്ഥലങ്ങളിലും ചൊല്ലിക്കൊണ്ടേ യിരിക്കുന്നു. എല്ലായിടത്തും ഗുരുവായുരപ്പൻ സന്നിഹിതനായി, അത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നു. നമുക്കും മനസ്സിൽ നാരായണീയം ചൊല്ലാം. ഗുരുവായുപ്പൻ നമ്മുടെ ഹൃദയ ത്തിൽ പുഞ്ചിരി തൂകി ശ്രദ്ധിച്ചിരിക്കും. ഭഗവാൻ ഇപ്പോൾ സൌന്ദര്യലഹരി കേൾക്കാൻ വിശേഷ ദിവസങ്ങളിൽ മാത്രമേ കാവിൽ പോകാറുള്ളുവത്രെ. നാരായണീയത്തിൽ "നാരായണി " യുടെ കഥയുമുണ്ടല്ലോ. ഭഗവതി സൌന്ദര്യ ലഹരി കേട്ടതിനു ശേഷം നാരായണീയം കേൾക്കാൻ ഭഗവാന്റെ അടുത്തേയ്ക്ക് വരികയാണത്രെ പതിവ്. ഹരേ കൃഷ്ണ
''മന്ത്രപ്രയോഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ധ്യാനമാണ്. ധ്യാന ത്തിലൂടെയും സ്തുതിഗീതങ്ങളിലൂടെയും നാം സമര്‍പ്പിക്കുന്ന അപേക്ഷകളാണ് മന്ത്രമൂര്‍ത്തിയെ പ്രസാദിപ്പിക്കുന്നത്.'' അനേകം ഋഷീശ്വരന്മാര്‍ക്ക് ജന്മമേകിയ പുണ്യപുരാതന ഭൂമിയാണ് നമ്മുടെ ഭാരതം. എല്ലാ വിഭാഗത്തിലും പിറന്നിട്ടുള്ള ഋഷിമാര്‍ ഭാരതത്തില്‍ വസിച്ചിരുന്നു. ഇവര്‍ ഏകദേശം 48,000 വരുമത്രേ? ദേവര്‍ഷി, ബ്രഹ്മര്‍ഷി, രാജര്‍ഷി എന്നിങ്ങനെ ഋഷിമാര്‍ മൂന്നുപ്രകാരമാണ്. ഋഷിഗോത്രങ്ങള്‍ പത്താണ്. ഇവയെല്ലാം ദക്ഷിണഭാരതത്തില്‍ പ്രചരിപ്പിച്ചത് ശ്രീ. പരശുരാമനാണ്. മേല്‍പ്പറഞ്ഞ ഋഷീശ്വരന്മാര്‍ ഉപദേശിച്ച് സാര്‍വ്വത്രികമായി പ്രചാരത്തിലിരിക്കുന്ന മന്ത്ര, യന്ത്ര, തന്ത്രപ്രയോഗങ്ങള്‍, മനുഷ്യര്‍ക്ക് ത്രികാലജ്ഞാനം നേടുന്നതിനും അഷ്‌ടൈശ്വര്യങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും ഉപയുക്തമാണ്. യഥാര്‍ത്ഥ ഋഷിമാര്‍ 'ഋ' എന്ന അക്ഷരത്തിനര്‍ത്ഥം 'ശബ്ദം' എന്നാണ് അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്നത്, ഈ മൂല ശബ്ദത്തില്‍ നിന്നാണ് 'ഋഷി' എന്ന പദം ആവിര്‍ഭവിച്ചത്. ആര്‍ഷഭാരതത്തില്‍ ശബ്ദം തന്നെ ഋഷിമാരുടെ സ്വരധാരയാണ്. ഋഷിമാര്‍ക്ക് തന്റെ ആന്തരിക പ്രചോദനത്തിന്റേയും അന്തര്‍മുഖ വീക്ഷണത്തിന്റേയും ജ്ഞാനപ്രകാശത്തിന്റേയും അവസരങ്ങളില്‍ ഹൃദയത്തിലും ബുദ്ധിയിലും ദര്‍ശിക്കുവാന്‍ സാധിച്ചവയാണ് 'വേദങ്ങളും മന്ത്രങ്ങളും. ലിപി (ലേഖനവിദ്യ) കണ്ടെത്തുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ വേദശാസ്ത്രാദികള്‍ ഋഷിമാരുടെ മുഖ തേജസ്സില്‍നിന്ന് ശബ്ദമായി നിര്‍ഗളിച്ചതാണ്. ''ഊര്‍ദ്ധ രേതാസ് തപസ്യോഗഃ നിയതാശീച സംയമി ശാപാനുഗ്രഹയോഃ ശക്തഃ സത്യസന്‌ധോ ഭവേ ദൃഷ്ടി.'' അര്‍ത്ഥം: വിഷയവിരക്തിയോടും, തപശ്ചര്യകളോടും നിയന്ത്രിക്കപ്പെട്ട ബുഭുക്ഷയോടും (വിശപ്പ്, ദാഹം നിയന്ത്രിക്കപ്പെട്ട) ധ്യാനത്തില്‍ സ്വയം ലയിക്കാനുള്ള കഴിവുകളോടും, ശപിക്കുന്നതിനും, അനുഗ്രഹിക്കുന്നതിനുള്ള ശക്തികളോടും, സത്യസന്ധതയോടും കൂടിയുള്ളവനാണ് യഥാര്‍ത്ഥ ഋഷി. അഗ്നിയില്‍ ആഹൂതിയാവാത്ത വസ്തുക്കള്‍ വളരെ ചുരുക്കമാണ്. അതുപോലെ നാമജപങ്ങളാലും മന്ത്രസാധനകളാലും കീര്‍ത്തനാലാപനങ്ങളാലും ഹൃദയവിശുദ്ധിയോടുകൂടിയുള്ള പ്രാര്‍ത്ഥനകളാലും ഇഷ്ടദേവതാമൂര്‍ത്തികളുടെ അനുഗ്രഹങ്ങള്‍ക്ക് പണ്ഡിതപാമരഭേദമന്യേ പാത്രിഭൂതരാകാന്‍ കഴിയുമെന്നാണ് ഋഷീശ്വരന്മാര്‍ പ്രസ്താവിച്ചിരിക്കുന്നത്. മന്ത്രപ്രയോഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് 'ധ്യാന'മാണ്. ധ്യാനത്തിലൂടെയും സ്തുതിഗീതങ്ങളിലൂടെയും നാം സമര്‍പ്പിക്കുന്ന അപേക്ഷകളാണ് മന്ത്രമൂര്‍ത്തിയെ പ്രസാദിപ്പിക്കുന്നത്.പണ്ടുകാലത്ത് ഋഷീശ്വരന്മാര്‍ പാലിച്ചിരുന്ന ഏകാഗ്രത, ഇന്ദ്രിയനിഗ്രഹം, നിഷ്ഠകള്‍ എല്ലാം ഇക്കാലത്തുള്ളവര്‍ക്ക് ഉണ്ടാകണമെന്നില്ല. ഋഷിമാര്‍ക്ക് സേവാമൂര്‍ത്തിയുടെ വിഗ്രഹങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് മന്ത്രോച്ചാരണത്തിലൂടെ ധ്യാനിക്കാനുള്ള സിദ്ധിവൈഭവമുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്ത് വിഗ്രഹം കൂടാതെ മൂര്‍ത്തിയെ സങ്കല്പിച്ച് മന്ത്രം ജപിച്ച് ധ്യാനിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയാതെ പോകുന്നുണ്ട്. ഇന്നത്തെ യാന്ത്രികയുഗത്തിലെ തിരക്കും, തിടുക്കവും ഇതിന് ആക്കം കൂട്ടുന്നു. ഈശ്വരവിഗ്രഹം മുന്നിലുള്ളപ്പോള്‍ പ്രയാസംകൂടാതെ മൂര്‍ത്തിയെ എപ്പോഴും പ്രത്യക്ഷമായി കാണാവുന്നതും, സവിധത്തിലിരുന്ന് ആരാധന, അഭിഷേകം, നിവേദ്യം, പുഷ്പാജ്ഞലി മുതലായവകൊണ്ട് ദേവനെ പ്രീതിപ്പെടുത്താവുന്നതാണ്. മന്ത്രശാസ്ത്രം: ഇക്കാലത്ത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ശാസ്ത്രമാണിത്. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചിന്തനംകൊണ്ടും മനനംകൊണ്ടും സാധകനായ വ്യക്തിക്ക് അഭീഷ്ടലാഭം നല്‍കുന്ന ധ്വനിവിശേഷത്തെ മന്ത്രം എന്നു പറയുന്നു. 'മനനാത് മന്ത്ര' എന്ന് 'യാസ്‌ക' മഹര്‍ഷീ പറയുന്നു. മന്ത്രവിദ്യ ഒരുമഹാസാഗരമാണ്. ശാരദാതിലകം, പ്രപഞ്ചസാരം, തന്ത്രസമുച്ചയം, പ്രയോഗമജ്ഞരി, മന്ത്രമഹോദനി, മന്ത്രമഹാര്‍ണ്ണവം മുതലായവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. മന്ത്രശാസ്ത്രം ഗുരുമുഖത്തുനിന്ന് അഭ്യസിച്ചാലേ അപ്രമാദിയും സംപൂര്‍ണ്ണവുമാകുകയുള്ളൂ. ദുര്‍ബുദ്ധികള്‍ ഉപയോഗിക്കാതിരിക്കാന്‍ ആചാര്യന്മാര്‍ മന്ത്രശാസ്ത്രത്തെ അതിഗോപ്യമായി സൂക്ഷിക്കുകയും, ശിഷ്യന്മാരെ തെരഞ്ഞെടുത്ത് ഉപദേശിക്കയും ചെയ്തുവന്നു. ജിജ്ഞാസുക്കള്‍ക്ക് 'മന്ത്രദീക്ഷ' നല്‍കാന്‍ കഴിവുള്ള ഗുരുക്കന്മാര്‍ വിരളമായി. ഈ സാഹചര്യത്തില്‍ മന്ത്രശാസ്ത്രം നാമമാത്രമായി നിലനില്‍ക്കുന്നത് ക്ഷേത്ര പൂജാവിധിയുമായി ബന്ധപ്പെട്ടാണ്. മന്ത്രം നാദബ്രഹ്മത്തിന്റെ സ്വരൂപമാണ്. ഋഷികള്‍ നിരന്തരം സാധനയിലൂടെ പ്രത്യക്ഷീകരിച്ച അദൃശ്യദേവതാ ശക്തിയെ ബീജാക്ഷരങ്ങളില്‍ക്കൂടി മന്ത്രത്തിന് രൂപം നല്‍കി. മന്ത്രങ്ങള്‍ ലോകോപകാരത്തിനുദ്ദേശിച്ചുള്ളവയാണ്. ചില സന്ദര്‍ഭങ്ങളില്‍ മന്ത്രപ്രയോഗങ്ങള്‍ ഫലിക്കാതെ പോകുന്നത് മന്ത്രങ്ങളുടെ ശക്തിക്കുറവു കൊണ്ടല്ല, മറിച്ച് അവ ശരിയായി പ്രയോഗിക്കാന്‍ കഴിയാതെ പോകുന്നതിനാലാണ്. മന്ത്രധ്വനി: 'മന്ത്രധ്വനി' പ്രധാനമാണ്. അതിനാല്‍ ധ്വനിക്കുള്ള അപരിമേയ ശക്തിയെല്ലാം തന്നെ മന്ത്രവും അതുള്‍കൊള്ളുന്ന ശബ്ദവേഗാതിഗാമികളും ഉള്‍ക്കൊള്ളുന്നു. വിമാനങ്ങളുടെ വേഗതയില്‍നിന്ന് ഉല്‍പ്പന്നമാകുന്ന ധ്വനി, കെട്ടിടങ്ങളെ തകര്‍ക്കുന്നു. ബോംബുകള്‍ പൊട്ടുന്ന ശബ്ദത്തിന്റെ ആഘാതങ്ങള്‍ ദൂരെയുള്ള കെട്ടിടങ്ങളിലും വിള്ളല്‍ വീഴ്ത്തുന്നു. ഇത് പ്രചണ്ഡ ധ്വനിയുടെ പ്രഭാവമെങ്കില്‍ 'മൃദുമധുരധ്വനി' അസാദ്ധ്യരോഗങ്ങളെ സുഖപ്പെടുത്തുന്നു. അക്രമാസക്തമായി വരുന്ന മനോരോഗിയെ സാന്ത്വനപ്പെടുത്തുന്നു. ആകര്‍ഷിക്കാനും, വികര്‍ഷിക്കാനും, സൃഷ്ടിക്കാനും, സംഹരിക്കാനുമുള്ള 'ധ്വനി'യുടെ സംഭരണികളാണ് മന്ത്രങ്ങള്‍. പ്രകൃതിയില്‍ അന്തര്‍ലീനമായിട്ടുള്ള പ്രഭാവശാലികളായ ധ്വനികളെ ഇണക്കി ചേര്‍ത്താണ് ഋഷികള്‍ മന്ത്രരചന നിര്‍വ്വഹിച്ചത്. പ്രകൃതി, ശക്തി, ശബ്ദബ്രഹ്മം. ആ ബ്രഹ്മത്തിന്റെ ചാലകവും, വാഹകവുമായ മാദ്ധ്യമമാണ് അക്ഷരം. ഓരോ അക്ഷരത്തിലും അടങ്ങിയിരിക്കുന്ന ശക്തിവിശേഷങ്ങള്‍ അക്ഷരദേവത, അക്ഷരസ്വരൂപം, നക്ഷത്രങ്ങള്‍, പഞ്ചഭൂത തത്ത്വങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അത്ഭുതകരമായ വിവരങ്ങള്‍ ശ്രീ ശങ്കരാചാര്യനാല്‍ വിരചിതമായ 'പ്രപഞ്ചസാര'ത്തിലും സനല്‍ 'കുമാരസംഹിത', 'ശാരദാതിലകത്തി'ലും ലഭ്യമാണ്. മുദ്ര: മന്ത്രപൂജയില്‍ മുദ്രയ്ക്ക് മുഖ്യസ്ഥാനമുണ്ട്. 'മുദ്ര' എന്ന വാക്ക് ദേവന്മാരെ സന്തോഷിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് വിവക്ഷിക്കുന്നത്. 'മുദ്രകള്‍' 108 ആണെങ്കിലും അതില്‍ 55 എണ്ണമാണ് പ്രധാനമായി കരുതുന്നത്. സ്ത്രീകള്‍ക്ക് 'മന്ത്രസാധന' പാടില്ലെന്ന തെറ്റായ ഒരു ധാരണ സമൂഹത്തിലുണ്ട്. 'ഗൗതമീയ' തന്ത്രത്തില്‍ സ്ത്രീകള്‍ക്ക് 'മന്ത്രദീക്ഷ' നല്‍കാമെന്ന് പറയുന്നുണ്ട്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സുഖം ഉണ്ടാകുമാറാകട്ടെ! എന്നായിരുന്നു നമ്മുടെ ഋഷീശ്വരന്മാരുടെ അനുഗൃഹാശിസുകള്‍. ജന്മംകൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളുടെ പരിണിതഫലമാണ് ഒരാള്‍ക്ക് വര്‍ണ്ണ വ്യത്യാസമുണ്ടാക്കുന്നത്
വേദങ്ങൾ :: വേദങ്ങൾ എന്നാൽ കവിതകൾ, മന്ത്രങ്ങൾ, സ്തുതിഗീതങ്ങൾ അല്ലെങ്കിൽ മന്ത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ വിശുദ്ധ ഗ്രന്ഥ ശേഖരം എന്നാണ് അർത്ഥമാക്കുന്നത്. ആകെ 4 വേദങ്ങളുണ്ട്, അതായത് ഋഗ്വേദം സാമവേദം യജുർവേദവും അഥർവ്വവേദം. ബ്രഹ്മാവിന്റെ നാല് മുഖങ്ങളിൽ നിന്നാണ് നാല് വേദങ്ങൾ ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. സത്യയുഗത്തിൽ മൂന്ന് വേദങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഋഗ്വേദം നിരവധി സ്തുതിഗീതങ്ങളുടെ ഒരു സമാഹാരമാണ്, അവയിൽ ഭൂരിഭാഗവും ദൈവങ്ങളെ സ്തുതിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു, കൂടാതെ യാഗപരമായ ചടങ്ങുകൾക്കുള്ള സ്തുതിഗീതങ്ങളുമുണ്ട്. സാമവേദം :: സംഗീതത്തിനുള്ള വേദമാണ് സാമവേദം (രാഗവും കീർത്തനങ്ങളും) യജുർവേദം ഗദ്യ മന്ത്രങ്ങളുടെ ഒരു ശേഖരമാണ്, അതായത് യജ്ഞങ്ങൾ പോലുള്ള ഏത് ആചാരങ്ങളും അനുഷ്ഠിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനുണ്ട്. സത്യയുഗത്തിന്റെ അവസാനത്തിൽ, നാലാമത്തെ വേദം ആകാശത്ത് പ്രപഞ്ചശക്തിയുടെ രൂപത്തിലായിരുന്നു. അവന്റെ ശക്തികളാൽ ഒരു അസുരന് വേദം വായിക്കാൻ കഴിഞ്ഞു. ആ അസുരൻ അടുത്ത ജന്മത്തിൽ അഥർവ്വ മുനിയായി ജനിച്ചു , അദ്ദേഹത്തിന്റെ സദ്‌ഗുണം കാരണം, അദ്ദേഹം നാലാം വേദം രചിച്ചു, ശിവനോട് അതിന്റെ ആധികാരികത വെളിപ്പെടുത്താൻ അഭ്യർത്ഥിച്ചു. അഥർവ്വവേദം നമ്മുടെ ശരീരത്തിലെ പേശീ-അസ്ഥികൂട വ്യവസ്ഥയെക്കുറിച്ച് പറയുന്നു. (വിവിധ രോഗങ്ങൾക്കുള്ള മരുന്നുകളെക്കുറിച്ചാണ് ഇത് പ്രതിപാദിക്കുന്നത്) സംഗീതം, യജ്ഞങ്ങൾ, ദൈവവുമായി ബന്ധപ്പെടാനുള്ള മന്ത്രങ്ങൾ എന്നിവയാണ് മൂന്ന് വേദങ്ങളെന്ന് ശിവന് തോന്നി. എന്നാൽ അതിനുമുമ്പ്, ഒരു മനുഷ്യന് ആരോഗ്യത്തോടെയിരിക്കാനും ജീവിതത്തിൽ എന്തെങ്കിലും നേടാനും നല്ല ആരോഗ്യം ആവശ്യമാണ്. അതിനാൽ, ശരീരത്തിന്റെ ശാരീരിക ഘടനയെക്കുറിച്ച് അറിയുകയും രോഗങ്ങളിൽ നിന്ന് അതിനെ നിലനിർത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ, ശിവൻ വേദത്തിന് ആധികാരികത നൽകുകയും ആ മഹർഷിയുടെ പേരിട്ട് അഥർവവേദം എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഋഗ്വേദത്തിലെ 'തദ്വിഷ്ണോഃ പരമം പത്മം സദാ പശ്യന്തി സൂര്യയഃ' ഓം തദ് വിഷ്ണോഃ പരമം പദം സദാ പശ്യന്തി സുരയോ ദിവിവ ചക്ഷുർ-അതതം തദ് വിപ്രാസോ വിപന്യവോ ജാഗ്രീവംശഃ സമിന്ധതേ വിഷ്ണോര് യത് പരമം പദം ഋഗ്വേദത്തിലെ (1.22.20) ഒരു ശ്ലോകമാണിത്, ഭഗവാൻ വിഷ്ണുവിന്റെ പരമപദത്തെക്കുറിച്ച് പറയുന്നു. "ആകാശത്തിലെ സൂര്യരശ്മികൾ ലൗകിക ദർശനത്തിലേക്ക് വ്യാപിക്കുന്നതുപോലെ, ജ്ഞാനികളും പണ്ഡിതരുമായ ഭക്തർ എല്ലായ്പ്പോഴും ഭഗവാൻ വിഷ്ണുവിന്റെ പരമധാമത്തെ കാണുന്നു. അത്യധികം സ്തുത്യർഹരും ആത്മീയമായി ഉണർന്നിരിക്കുന്നവരുമായ ബ്രാഹ്മണർക്ക് ആത്മീയ ലോകത്തെ കാണാൻ കഴിയുന്നതിനാൽ, ഭഗവാൻ വിഷ്ണുവിന്റെ പരമധാമത്തെ വെളിപ്പെടുത്താനും അവർക്ക് കഴിയും."
ഋഗ്വേദത്തിലെ ഓരോ മന്ത്രവും ഒരു ഋഷി, ഒരു ഛന്ദസ്സ്, ഒരു ദേവത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അഥ രോഗയഃ ॥1॥ യസ്യ വാക്യം സ ശോഷിഃ ॥4॥ യാ തേനോച്യതേ സാ ദേവതാ ॥5॥ യദക്ഷരപരിമാനം തച്ഛന്ദഃ ॥6॥ തിസ്ത്ര ഏവ ദേവതാ: ക്ഷിത്യന്തരിക്ഷദ്യുസ്ഥാന, അഗ്നിർവായുഃ സൂര്യ ഇതി ॥൮॥ (ഋഗ്. വേദ്. കാറ്റി. സർവ്. 2.3) [4] മന്ത്രദൃഷ്ട ഋഷികളാണ് മന്ത്രങ്ങൾ വെളിപ്പെടുത്തിയത്. ഒരു മന്ത്രത്തിന്റെ വിഷയം ദേവതയാണ്. ഒരു മന്ത്രത്തിലെ അക്ഷരങ്ങളുടെ എണ്ണം ഛന്ദസ്സാണ് നൽകുന്നത്. അതിന് ഒരു നിശ്ചിത എണ്ണം അക്ഷരങ്ങളുണ്ട്. അഗ്നി, വായു, സൂര്യൻ എന്നീ സ്ഥാനങ്ങളിൽ യഥാക്രമം ക്ഷിതി (ഭൂമി), അന്തരിക്ഷ, ദ്യു എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് തരം ദേവതകളുണ്ട്. മന്ത്രങ്ങൾ വെളിപ്പെടുത്തിയ ഋഷിമാരുടെ പട്ടിക മണ്ഡല ക്രാമ പട്ടികയിൽ താഴെ നൽകിയിരിക്കുന്നു. ഇവ കൂടാതെ ഇരുപത്തിനാല് മന്ത്ര-ദ്രഷ്ട ഋഷികളെയും ഋഗ്വേദത്തിൽ പരാമർശിച്ചിട്ടുണ്ട്. ഗോധാ ദോഷാ വിശ്വവാരാപാലോപനിഷന്നിഷത് ॥ ബ്രഹ്മജായ ജുഹൂർനാമാഗസ്ത്യസ്യ സ്വസാദിതിഃ ॥ ഇദ്രാണി ചന്ദ്രമാതാ ച സരമ രോമശോർവശീ ॥ ലോപാമുദ്രാ ച നദ്യശ്ച യമി നാരീ ച ശ്വതീ । ശ്രീലക്ഷാ സാർപരാജ്ഞി വാക് ശ്രദ്ധാ മേധാ ച ദക്ഷിണാ ॥ രാത്രി സൂര്യാ ച സാവിത്രീ ബ്രഹ്മവാദിഭ്യ ഈരിതാഃ॥ (ഋഗ്. വേദ്. ഷൗ. അനുക്) [5] ഗോധ (ഗോധ), ഘോഷ (धोषा), വിശ്വവാര (विश्ववारा), അപാല (അപാലാ), ജുഹു (जुहू), അഗസ്ത്യശ്വസ (അഗസ്ത്യസ്വസ), അദിതി (അതിതി), അദിതി (अगस्त्यस्वासा), (इद्राणी), സരമ (सरमा), റോമാഷാ (रोमशा), ഉർവ്വശി (ഊർവശി), ലോപമുദ്ര (ലോപാമുദ്ര), നദി (നദി), യാമി (യമി), ശാശ്വതി (श्वी), (സാർപരാജ്ഞി), വാക്ക് (വാക്), ശ്രദ്ധ (ശ്രദ്ധ), ദക്ഷിണ (ദക്ഷിണ), സാവിത്രി (സാവിത്രി) എന്നിവരാണ് ഋഗ്വേദത്തിലെ മന്ത്രങ്ങൾക്ക് സംഭാവന നൽകിയ ബ്രഹ്മവാദിനികൾ. ഛന്ദസ് ॥ ചന്ദാസ് പ്രധാന ലേഖനം: വൈദിക ചന്ദസ് (വൈദിക ഛന്ദസ്) മുൻ ഭാഗങ്ങളിൽ പരാമർശിച്ചതുപോലെ, മന്ത്രത്തിന്റെ ഓരോ പാദത്തിലും ഒരു നിശ്ചിത എണ്ണം അക്ഷരങ്ങളുള്ള ശ്ലോക രൂപത്തിൽ (പദ്യാത്മകം) ക്രമീകരിച്ചിരിക്കുന്ന മന്ത്രങ്ങളാണ് ष्टങ്ങൾ. അതിനാൽ, അവ ഛന്ദസ് നിയമങ്ങളാൽ ബന്ധിതമാണെന്ന് പറയപ്പെടുന്നു. गेदത്തിൽ 20 വ്യത്യസ്ത മീറ്ററുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അവയിൽ ഏഴെണ്ണം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. അവ ഗായത്രി (24 അക്ഷരങ്ങൾ) ഉഷ്ണിക് (28 അക്ഷരങ്ങൾ) അനുഷ്ടുപ് (32 അക്ഷരങ്ങൾ) ബൃഹതി (36 അക്ഷരങ്ങൾ) പങ്ക്തി (40 അക്ഷരങ്ങൾ) ത്രിഷ്ടുപ് (44 അക്ഷരങ്ങൾ), ജഗതി (48 അക്ഷരങ്ങൾ എന്നിവയാണ്. ഈ തരത്തിലുള്ള ഛന്ദസ്സുകളിൽ നാലെണ്ണം ധാരാളം മന്ത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. അവ ഗായത്രി, അനുഷ്ടുപ്, ത്രിഷ്ടുപ്, ജഗതി എന്നിവയാണ് ഏകദേശം 80% മന്ത്രങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ ഏഴ് മന്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റ് മീറ്ററുകളിൽ അതിജഗതി (52 അക്ഷരങ്ങൾ), ശക്വരി (56 അക്ഷരങ്ങൾ) മുതലായവ ഉൾപ്പെടുന്നു. ദേവതാ ॥ പ്രധാന ലേഖനം: ഋഗ്വേദ ദേവതകൾ (ग्वेदे देवतावारः) ഋക്സർവ്വാനുക്രമണി പ്രകാരം, ഒരു ദേവതയെ നിർവചിച്ചിരിക്കുന്നത് 'യാ സ്തൂയതേ സ ദേവത, യേൻ സ്തൂയതേ സ ശോഷിഃ.' സ്തുതി അനുഷ്ഠിക്കുന്നവൻ ഋഷിയാണെന്നും അത് ഉദ്ദേശിക്കുന്നവൻ ദേവതയാണെന്നും അർത്ഥമാക്കുന്നു. [6] സിദ്ധാന്തകൗമുദിയിൽ, 'ദേവത' എന്ന പദത്തിന് രണ്ട് സ്വഭാവസവിശേഷതകൾ ഉണ്ട്. സായസ്യ ദേവത' (സിദ്ദ്. കോം. 4.2.24) എന്ന സൂത്രത്തിൻ്റെ വിശദീകരണത്തിൽ നമുക്ക് ഇനിപ്പറയുന്നവ കാണാം. ത്യജ്യമാനദ്രവ്യേ ഉദ്ദേശ്യവിശേഷോ ദേവതാ । അതായത് ആജ്യവും ഹവിഷ്യ ദ്രവ്യവും ആർക്ക് സമർപ്പിക്കുന്നുവോ അവർ ദേവതകളാണ്. ഈ നിർവചനം ശ്രൗത സൂത്രങ്ങൾ പ്രകാരമാണ്. ഇത് യജ്ഞങ്ങളിൽ മാത്രം ബാധകമാണ്. മന്ത്രസ്തുത്യാ ച। അതായത് മന്ത്രങ്ങൾ ഉപയോഗിച്ച് സ്തുതിക്കപ്പെടുന്ന (ആവാഹിക്കപ്പെടുന്ന) വ്യക്തി ഒരു ദേവതയാണ്. നിരുക്ത പ്രകാരം ഈ നിർവചനം ദേവത എന്ന പദത്തെ വിശദീകരിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു. [6] അങ്ങനെ, പൊതുവേ, വേദങ്ങളിൽ ഒരു ദേവതയെ നിർവചിച്ചിരിക്കുന്നത്, ജീവനുള്ളതോ നിർജീവമായതോ ആയ സ്തുതി നടത്തുന്ന ഒരാളായിട്ടാണ്. മന്ത്ര-പാദാദ്യനുക്രമണിക പ്രകാരം, 272 ദേവതകളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിൽ ദാനത്തിനും, ചൂതാട്ടത്തെ അപലപിക്കുന്നതിനും, വിവാഹം പോലുള്ള സാമൂഹിക പ്രവർത്തനങ്ങൾക്കുമുള്ള സ്തുതികളുണ്ട്; അത്തരം എല്ലാ ഭൗതിക കാര്യങ്ങളും ദേവതകളായി കണക്കാക്കപ്പെടുന്നു. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് യാസ്കനും മറ്റുള്ളവരും അത്തരം സാഹചര്യങ്ങളിൽ ദേവതയെ നിർണ്ണയിച്ചിട്ടുള്ളതെന്ന് ശ്രദ്ധിക്കേണ്ടതാണ്. സ്തുതി അവർക്കുവേണ്ടിയാണ് ചെയ്യുന്നതെന്ന വസ്തുതയെ അടിസ്ഥാനമാക്കിയല്ല, സ്തുതി അനുഷ്ഠിച്ചയാളുടെ ആഗ്രഹം നിറവേറ്റാനുള്ള കഴിവ് അവർക്ക് ഉണ്ടായിരിക്കണം. നിരുക്തത്തിൽ ഈ വശം ചർച്ചചെയ്യുന്നു [6] യത്കാം ശോഷിര്യസ്യാം ദേവതായാമാർഥപത്യമിച്ചൻ സ്തുതിം പ്രയുക്തേ തദൈവതഃ സ മന്തുവതഃ 7.1.1). ചുരുക്കി പറഞ്ഞാൽ, ഒരു പ്രത്യേക ആഗ്രഹം നിറവേറ്റാൻ കഴിയുന്ന ഒരു ദേവനെ പ്രീതിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഒരു ഋഷി ഒരു മന്ത്രം ജപിക്കുമ്പോൾ, ആ മന്ത്രത്തിന് ആ ദേവത മന്ത്ര-ദേവതയായിരിക്കും എന്ന് പറയാം. ആ ദേവതയ്ക്ക് ആ ആഗ്രഹം നിറവേറ്റാൻ അസാമാന്യമായ ശക്തിയുണ്ട്. ഈ രീതിയിൽ, ദേവതയുടെ നിർവചനം അഭിഷ്ടസിദ്ധിഹേതുദിവ്യശക്തിസമ്പത്ത്വേ സതി മന്ത്രസ്തുത്യത്വം । ഋഗ്വേദത്തിൽ നൽകിയിരിക്കുന്ന ദേവതകളുടെ എണ്ണത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. മണ്ഡലക്രമഃ ॥ മണ്ഡല ക്രമം ഋഗ്വേദ സംഹിതയിൽ 10552 മന്ത്രങ്ങളുണ്ട്, അവയെ 1017 സൂക്തങ്ങളായി തിരിച്ചിരിക്കുന്നു, വ്യത്യസ്ത ഋഷികൾ നൽകുന്ന അസമമായ നീളമുള്ള പത്ത് മണ്ഡലങ്ങളിലായി ഇവ ശേഖരിക്കുന്നു. [3] മണ്ഡല ക്രാമത്തിൽ ഇത് 10 മണ്ഡലങ്ങൾ, 1017 സൂക്തങ്ങൾ, 10552 [3] അല്ലെങ്കിൽ 10580 (ശൗനകന്റെ അനുവകാനുക്രമണിയിൽ നൽകിയിരിക്കുന്നത് പോലെ) മന്ത്രങ്ങൾ, 153826 വാക്കുകൾ [5] എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു . ഓചാം ദശ സഹസ്രാണി ഓചാം പഞ്ച ശതാനി ച । ഓചാമശീതിഃ പാദശ്ച പാരണം സംപ്രകീർത്തിതം ॥ (അനുവാകാനുക്രമണി, 43) ഒരു മണ്ഡലത്തിലെ ഓരോ സൂക്തവും മന്ത്രങ്ങളുടെ ഒരു ശേഖരമാണ്. ഒരു സൂക്തത്തിലെ മന്ത്രങ്ങളുടെ എണ്ണം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. മണ്ഡലങ്ങൾ, സൂക്തങ്ങൾ, മന്ത്രങ്ങളുടെ എണ്ണം, മന്ത്ര-ദ്രഷ്ട ഋഷികൾ എന്നിവ താഴെ കൊടുത്തിരിക്കുന്നു. [7] [8] മണ്ഡലങ്ങൾ സൂക്തങ്ങളുടെ എണ്ണം മന്ത്രങ്ങളുടെ എണ്ണം മന്ത്ര ദ്രഷ്ടങ്ങൾ മണ്ഡല 1 191 (അരിമ്പഴം) 2006 शतर्चिनः (ശതാർച്ചിന), മധുചന്ദ, മേധാതിഥി, ദീർഘാത്മ, അഗസ്ത്യ, ഗൗതമ, പരാശരൻ മുതലായവ മണ്ഡല 2 43 (ആരംഭം) 429 - ഗൃത്സമദഃ ഇവം ഉനകെ വംശജ് (ഗൃത്സമദയും അവൻ്റെ വംശവും) മണ്ഡല 3 62 अनुक्षित 627 - വിശ്വാമിത്രഃ ഏവം ഉനകെ വംശജ് (വിശ്വാമിത്രനും അവൻ്റെ വംശവും) മണ്ഡല 4 58 (ആരാധന) 589 - अन्या 589 - अन्या 589 - अन्याह वामदेवः आवं उनके वंशज (വാമദേവനും അവൻ്റെ വംശവും) മണ്ഡല 5 87 (ആരാധന) 727 अत्रिः आवं उनके वंशज (അത്രിയും അവൻ്റെ വംശവും) മണ്ഡല 6 75 765 भरद्वाजः आवं उनके वंशज (ഭരദ്വാജവും അവൻ്റെ വംശവും) മണ്ഡല 7 108 108 समानिका 108 841 വസിഷ്ഠഃ ഏവം ഉനകെ വംശജ (വസിഷ്ഠനും അവൻ്റെ വംശവും) മണ്ഡല 8 92 (അനുരാഗം) 1636 കൺവ അങ്കിരസഃ ഏവം ഉനകെ വംശജ (കൺവ അംഗിരസനും അവൻ്റെ വംശവും) മണ്ഡല 9 114 (അഞ്ചാം ക്ലാസ്) 1108 ऋशिगण, विशय-पवमान सोम (വിവിധ ഋഷികൾ, വിഷയം - പാവമാന സോമ) മണ്ഡല 10 191 (അരിമ്പഴം) 1754 തൃത്, വിമദ്, ഇന്ദ്ര, ശ്രദ്ധാ കാമായനി, ഇന്ദ്രാണി, ശശി, ഉർവശി ആദി. (ത്രിത, വിമദ, ഇന്ദ്രൻ, ശ്രദ്ധ കാമയനി, ഇന്ദ്രാണി, ശചി, ഉർവ്വശി മുതലായവ) ആകെ 1017 മെക്സിക്കോ 10472 പി.ആർ.ഒ. വാലാഖില്യ സൂക്തങ്ങൾ (മണ്ഡലം 8) 11. 11. 80 ആകെ 1028 - അങ്കമാലി 10552 മന്ത്രങ്ങളുടെ ക്രമീകരണത്തെക്കുറിച്ചുള്ള ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്. [8] ഒന്നാമത്തെയും പത്താമത്തെയും മണ്ഡലങ്ങളിൽ കൃത്യമായി 191 സൂക്തങ്ങളുണ്ട്. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് അവ കൂടുതൽ പുതിയതാണെന്ന് പറയപ്പെടുന്നു. ഉപയോഗിച്ച ഭാഷയുടെയും ഛന്ദസ്സുകളുടെയും ആധുനികതയെക്കുറിച്ചുള്ള വിശകലനം, പുതിയ ദേവതകളിലേക്കുള്ള ആഹ്വാനങ്ങൾ, പുതിയ ദാർശനിക ആശയങ്ങൾ എന്നിവ എല്ലാ മണ്ഡലങ്ങളിലും പത്താമത്തെ മണ്ഡലമാണ് പുതിയ മന്ത്രങ്ങളുള്ള ഏറ്റവും പുതിയതെന്ന് പറയാൻ അടിസ്ഥാനമായി മാറുന്നു. വംശമണ്ഡലം - രണ്ടാമത്തേത് മുതൽ എട്ട് വരെയുള്ള മണ്ഡലങ്ങൾക്ക് പൂർണ്ണമായ ഏകത്വം ഉണ്ട്. രണ്ടാമത്തേത് മുതൽ ആറാം വരെയുള്ള മണ്ഡലങ്ങൾക്ക് യഥാക്രമം ഗൃത്സമദ, വിശ്വാമിത്ര, വാമദേവ, അത്രി, ഭരദ്വാജ എന്നീ ഋഷികളും അവരുടെ കുടുംബങ്ങളും മന്ത്രദ്രഷ്ടങ്ങളായി ഉണ്ട്. ഏഴാമത്തെ മണ്ഡലം പൂർണ്ണമായും വസിഷ്ഠനാണ് നൽകിയിരിക്കുന്നത്. എട്ട് മണ്ഡലം പ്രധാനമായും കണ്വ, അംഗിരസ് എന്നീ ഋഷികളാണ് നൽകുന്നത്. പവമാനമണ്ഡലം - ഒൻപതാമത്തെ മണ്ഡലം സോമപവമാനത്തെ അഭിസംബോധന ചെയ്യുന്ന സൂക്തങ്ങൾ ചേർന്നതാണ്; ഇതിലെ മന്ത്രദൃഷ്ടികൾ വ്യത്യസ്ത കുടുംബങ്ങളിലെ ഋഷികളുടേതാണ്. ഈ മണ്ഡലത്തിൽ വംശമണ്ഡലത്തിൽപ്പെട്ട ഋഷികളും സൂക്തങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. എട്ടാമത്തെയും ഒമ്പതാമത്തെയും മണ്ഡലങ്ങൾ ഒഴികെ, എല്ലായിടത്തും ആദ്യം അഗ്നിസൂക്തങ്ങളും, പിന്നീട് ഇന്ദ്രസൂക്തങ്ങളും, തുടർന്ന് മറ്റ് ദേവതകളെ അഭിസംബോധന ചെയ്യുന്ന സൂക്തങ്ങളും കാണാം. എട്ട്, പതിനൊന്ന്, പന്ത്രണ്ട് അക്ഷരങ്ങളുടെ മൂന്നോ നാലോ വരികളുള്ള ലളിതമായ ഛന്ദസ്സുകളും സങ്കീർണ്ണമായ ചില ഛന്ദസ്സുകളും ഋഗ്വേദത്തിൽ കാണാം. മന്ത്രങ്ങളുടെ ക്രമീകരണത്തിന് അടിസ്ഥാനമായ ചില മാനദണ്ഡങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്. [8] ऋषि-परिवार (ऋषि-परिवार) सुक्षितങ്ങളും മന്ത്രങ്ങളും ആദ്യം ശേഖരിച്ച് തരംതിരിക്കുന്നു. അങ്ങനെ 2 മുതൽ 7 വരെയുള്ള വംശ-മണ്ഡലങ്ങൾ ആദ്യം സമാഹരിച്ചിരിക്കുന്നതായി നമുക്ക് കാണാം. മന്ത്ര-ദ്രഷ്ടങ്ങളായി അവയ്ക്ക് ഒരു री-കുടുംബം മാത്രമേയുള്ളൂ. എട്ടാമത്തെ മണ്ഡലത്തിൽ മന്ത്ര-ദ്രഷ്ടങ്ങളായി രണ്ട് കുടുംബങ്ങളുടെ रोഷികളുണ്ട്. ഒരു ഋഷി വെളിപ്പെടുത്തുന്ന മന്ത്രങ്ങൾ വലിയൊരളവ് വരെ ഒരിടത്ത് സ്ഥാപിച്ചിരിക്കുന്നു. വിഷയത്തിന്റെ ഐക്യം നിലനിൽക്കുന്ന തരത്തിലാണ് ക്രമീകരണം ക്രമീകരിച്ചിരിക്കുന്നത്. സോമനെക്കുറിച്ചുള്ള (പവമന സോമം) വിഷയം വളരെ വലുതാണ്, അതിനാൽ വ്യത്യസ്ത ഋഷികൾ സമാഹരിച്ചാലും മന്ത്രങ്ങളും സൂക്തങ്ങളും ഒരുമിച്ച് സമാഹരിച്ചിരിക്കുന്നു. സൂക്തങ്ങൾ ക്രമീകരിക്കുന്നതിൽ ഇനിപ്പറയുന്ന ക്രമം പിന്തുടരുന്നു - അഗ്നി, ഇന്ദ്രൻ, വിശ്വദേവന്മാർ, മരുത്, അശ്വിനി ദേവതകൾ, മിത്രാവരുണൻ മുതലായവ. ഛന്ദസ്സുകളുടെ ക്രമം ഇപ്രകാരമാണെന്ന് തോന്നുന്നു - ഗായത്രി, ത്രിഷ്ടുപ്, ജഗതി, അനുഷ്ടുപ്, പങ്ക്തി. ഈ ഛന്ദസ്സുകൾ ഋഗ്വേദത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ ക്രമീകരണത്തിനുശേഷം, ശേഷിക്കുന്ന ഋഷി കുടുംബങ്ങളെ പാഠത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ ഉൾപ്പെടുത്തിയിട്ടുണ്ട്. എണ്ണത്തിൽ കൂടുതലുള്ള ഋഷി കുടുംബങ്ങളുടെ സൂക്തങ്ങളോ മന്ത്രങ്ങളോ മണ്ഡലം 1-ൽ സ്ഥാപിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട്. മാത്രമല്ല, മണ്ഡലങ്ങൾ 1-ലും 10-ലും ഉള്ള സൂക്തങ്ങളുടെ എണ്ണത്തിന് തുല്യ എണ്ണം സൂക്തങ്ങളുണ്ട് (192). മണ്ഡലം 1-ൽ താഴെപ്പറയുന്ന ഋഷിമാരോ അവരുടെ കുടുംബാംഗങ്ങളോ ഉണ്ട് - സൂക്തങ്ങൾ 1 - 11: മധു-ഛന്ദസ്സ് സൂക്തങ്ങൾ 12 - 23: മേധാതിഥി-കൺവ സൂക്തങ്ങൾ 31 മുതൽ 35 വരെ: ഹിരണ്യസ്തൂപം അംഗിരസ സൂക്തങ്ങൾ 36 - 50: കണ്വൻ അല്ലെങ്കിൽ അവന്റെ കുടുംബാംഗങ്ങൾ സൂക്തങ്ങൾ 51 - 57: സവ്യ അംഗിരസ സൂക്തങ്ങൾ 58 - 64 ഉം 74 - 93 ഉം: ഗൗതമൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൂക്തങ്ങൾ 94 - 114: കുത്സ അംഗിരസ സൂക്തങ്ങൾ 116 - 126 ഉം 140 - 164 ഉം: ദീര്ഘതമാസും കുടുംബാംഗങ്ങളും സൂക്തങ്ങൾ 165 - 191: അഗസ്ത്യൻ മന്ത്രങ്ങളുടെ എണ്ണം കുറവുള്ള സൂക്തങ്ങൾ പാഠത്തിന്റെ അവസാനം നൽകിയിരിക്കുന്നു. അതിനാൽ മണ്ഡല പത്തിൽ നമുക്ക് നിരവധി ഋഷികൾ കാണാം. ഇടവിട്ട് ഋഷികൾ (ബ്രഹ്മവാദിനികൾ) നൽകിയ നിരവധി സൂക്തങ്ങൾ കാണാം [8]. ഒരു മണ്ഡലത്തിലെ ആന്തരിക ക്രമീകരണം പിതാവ് (ഋഷി) നൽകുന്ന മന്ത്രങ്ങളെ ആദ്യം സ്ഥാപിക്കുകയും തുടർന്ന് മകൻ നൽകുന്ന മന്ത്രങ്ങളെ സ്ഥാപിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ മകൻ നൽകുന്ന മന്ത്രങ്ങൾ പിതാവിന്റെ സൂക്തത്തിന് മുമ്പായി ക്രമീകരിച്ചിരിക്കുന്നു, കാരണം മകൻ പിതാവിനേക്കാൾ കൂടുതൽ സൂക്തങ്ങൾ നൽകിയിരുന്നു. അഷ്ടകക്രമഃ ॥ അഷ്ടക ക്രമം അഷ്ടകക്രമത്തിൽ, എട്ട് അഷ്ടകങ്ങളിൽ, ഓരോ അഷ്ടകത്തിലും 8 അധ്യായങ്ങളുണ്ട്, അങ്ങനെ ആകെ 64 അധ്യായങ്ങൾ, 2006 വർഗങ്ങൾ ഉണ്ട്. പഠന സൗകര്യം സുഗമമാക്കുന്നതിനായി ഈ ക്രമീകരണത്തിൽ സമാഹരിച്ച മന്ത്രങ്ങളുടെ ശേഖരമാണ് ഇവിടെ വർഗങ്ങൾ. ഒരു വർഗത്തിലെ മന്ത്രങ്ങളുടെ എണ്ണം നിശ്ചിതമല്ല, പക്ഷേ ഒരു വർഗത്തിൽ കുറഞ്ഞത് 5 മന്ത്രങ്ങളെങ്കിലും അടങ്ങിയിരിക്കുന്നു. സംഹിതയുടെ അവസാനം, 36 സൂക്തങ്ങൾ ശേഖരിച്ചിരിക്കുന്ന रक പരിഷിഷ്ടം നമുക്ക് കാണാം. [3] അഷ്ടകക്രമമനുസരിച്ച് വർഗ്ഗങ്ങളുടെയും മന്ത്രങ്ങളുടെയും എണ്ണം ചുവടെ നൽകിയിരിക്കുന്നു. [7] അഷ്ടകങ്ങൾ സൂക്തങ്ങളുടെ എണ്ണം വർഗകളുടെ എണ്ണം മന്ത്രം അഷ്ടകം 1 121 (121) 265 (265) 1370 മെക്സിക്കോ അഷ്ടകം 2 119 119 अनुका अनुक� 221 समानिक 221 समानी 221 1147 അഷ്ടകം 3 122 (അഞ്ചാം പാദം) 225 (225) 1209 മെക്സിക്കോ അഷ്ടകം 4 140 (140) 250 മീറ്റർ 1289 മെക്സിക്കോ അഷ്ടകം 5 129 (അഞ്ചാം ക്ലാസ്) 238 - അക്കങ്ങൾ 1263 അഷ്ടകം 6 124 (അഞ്ചാം ക്ലാസ്) 313 (അഞ്ചാം ക്ലാസ്) 1650 അഷ്ടകം 7 116 अनुक्षित 248 स्तुत्र 248 1263 അഷ്ടകം 8 146 (അഞ്ചാം ക്ലാസ്) 246 स्तुत्र 246 1281 ആകെ 1017 മെക്സിക്കോ 2006 10472 പി.ആർ.ഒ. വാലാഖില്യ 11. 11. 18 80 ആകെ 1028 - അങ്കമാലി 2024 10552 ഋഗ്വേദ സംഹിതകൾ ശൗനകത്തിലെ ചരണവ്യൂഹത്തിൽ ഋഗ്വേദത്തിലെ അഞ്ച് പ്രധാന ശകങ്ങൾ ഉൾപ്പെടുന്നു, അതായത് ശകലം, ബാഷ്കല (വാസ്കല), അശ്വലായനം, ശംഖായനം, മണ്ഡൂകേയം. ഓരോന്നിനും അതിന്റേതായ ഒരു സൂത്രം ഉണ്ടായിരുന്നു. ഋഗ്വേദത്തിലെ നിലവിലുള്ളതും ലഭ്യമായതുമായ സംഹിത ശകല ശകത്തിൽ പെടുന്നു. ഋഗ്വേദത്തിലെ ലഭ്യമായ ഏക സംഹിതയാണിത്. ഈ വേദത്തിന്റെ ഏറ്റവും മികച്ച പാരമ്പര്യം നിലനിർത്തിയ പുരാതന കാലം മുതൽ ഇത് പ്രചാരത്തിലുണ്ട്. ബാഷ്കല, ആശ്വലായനം, ശംഖ്യായനം, മണ്ഡൂകായനം, ശക സംഹിതകൾ ഇക്കാലത്ത് ലഭ്യമല്ല. ഋഗ്വേദത്തെ ബഹ്വൃച്ച എന്നും വിളിക്കുന്നു, കാരണം അതിൽ നിരവധി ഋക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശകല സംഹിതാ ശകല സംഹിത ശകല്യ (शाकल्यः) ഋഗ്വേദ സംഹിതയുടെ പദപാത നൽകിയത് ശകല്യയാണ് (शाकल्यः). ബൃദാരണ്യക ഉപനിഷത്തിൽ (അധ്യായ 4) ജനകൻ്റെ സഭയിൽ ശകല്യനും യാജ്ഞവൽക്യനും തമ്മിലുള്ള തർക്കം കാണാം. പുരാണ തെളിവുകൾ അനുസരിച്ച്, ഋഗ്വേദ പാദപഥം രചിച്ചത് ഇതേ ശാക്കല്യനാണ്. ബ്രഹ്മാണ്ഡ പുരാണത്തിൽ താഴെ പറയുന്ന കാര്യങ്ങൾ കാണാം ശാകല്യഃ പ്രഥമസ്തേഷാം തസ്മാദന്യോ രഥീതരഃ ।। ബാഷ്കലിശ്ച ഭരദ്വാജ ഇതി ശാഖാപ്രവർത്തകാഃ ।। 34.32.. ദേവമിത്രസ്തു ശാകല്യോ ജ്ഞാനാഹംകാരഗർവിതഃ ।। ജനകസ്യ സ യജ്ഞേ വൈ വിനാശാമഗമദ്വിജാഃ ।। 34.33.. (ബ്രഹ്മാണ്ഡ. പുര. പൂർവ. 2.34.32-33) [9] നിരുക്തയിലും ർക്-പ്രതിശാഖ്യയിലും ശകല്യയെക്കുറിച്ചുള്ള പരാമർശം കണ്ടെത്തിയിട്ടുണ്ട്. ശാകല്യയുടെ പാദപഥം യാസ്ക തൻ്റെ നിരുക്തത്തിൽ സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് നിരുക്തയിൽ (5.21) "अरुणो मासकृद् वृकः" എന്ന് പരാമർശിച്ചിട്ടുണ്ട്. "മാസകൃത്ത്" എന്ന അർത്ഥത്തിൽ ഒരു പദമായി യാസ്ക വ്യാഖ്യാനിച്ചു, അല്ലെങ്കിൽ ഒരു മാസം ഉണ്ടാക്കുന്നവൻ. ശകല്യ അതിനെ രണ്ട് പാദങ്ങളായോ മാ, സകൃത് എന്നീ വാക്കുകളായോ കണക്കാക്കി. യാസ്കയും ശകല്യയും അവരുടെ വ്യാഖ്യാനങ്ങളിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നാം കാണുന്നു. [10] വിഷയവിവേചൻ ॥ ഋഗ്വേദത്തിൻ്റെ ഉള്ളടക്കം गोगवेद സ്തോത്രങ്ങളുടെ ഒരു വലിയ ശേഖരമാണ്. ദേവതകളെ പ്രീതിപ്പെടുത്തുന്നതിനും അവരുടെ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിനുമായി വിവിധ ऋष्टങ്ങളും വൈകാരിക പ്രകടനങ്ങളും ഉപയോഗിച്ച് വിവിധ भावेदीകളും അവരുടെ കുടുംബവും സ്തുതിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ, മൂന്ന് ലോകങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ (पृथ्वी അല്ലെങ്കിൽ ഭൂമി, अन्तरिक्षम् അല്ലെങ്കിൽ ദ്യുലോകोकः അന്തരീക്ഷം ഉൾപ്പെടെയുള്ള ബഹിരാകാശം എന്നും സ്വർഗം എന്ന് സ്വർഗ്ഗം എന്നും വിവർത്തനം ചെയ്യപ്പെടുന്നു) ദേവതകൾ, നദികൾ, സമുദ്രങ്ങൾ, രാജ്യങ്ങൾ, അസുരന്മാർ അല്ലെങ്കിൽ ദസ്യുക്കൾ, ആളുകളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, സമൂഹം, വിവാഹം, ജീവിതശൈലി, തൊഴിലുകൾ, ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും നിർമ്മാണം, രാജ്യങ്ങളുടെയും യുദ്ധങ്ങളുടെയും ഭരണാധികാരികൾ, സരമ, പാണി തുടങ്ങിയവരുടെ സംഭാഷണ സൂക്തങ്ങൾ , ദർശനിക സൂക്തങ്ങൾ എന്നിവ ഇതിൽ ചിലത് മാത്രം. [3] പ്രപഞ്ചശാസ്ത്രം, ദാർശനിക ഊഹാപോഹങ്ങൾ, ശവസംസ്കാര ചടങ്ങുകൾ, സംവാദ സൂക്തങ്ങൾ, വിവാഹങ്ങൾ, മന്ത്രങ്ങൾ, മന്ത്രങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിവിധ സ്വഭാവമുള്ള മന്ത്രങ്ങൾ പത്താമത്തെ മണ്ഡലത്തിൽ ഉൾപ്പെടുന്നു. അങ്ങനെ, ഋഗ്വേദത്തിൽ നമുക്ക് നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്, എന്നിരുന്നാലും, ചിലത് സമീപ നൂറ്റാണ്ടുകളിൽ ചർച്ച ചെയ്യപ്പെടുന്നു. നാല് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഭാരതവർഷത്തെക്കുറിച്ചുള്ള ഭൂമിശാസ്ത്രപരമായ പോയിന്റാണ് അത്തരമൊരു വിഷയം. മറ്റൊന്ന് സരസ്വതി നദിയുടെ അസ്തിത്വമാണ്. നാല് സമുദ്രങ്ങളുടെ സാന്നിധ്യം ഭാരതീയ വൈദിക സാഹിത്യത്തിൽ മാത്രമേ വ്യക്തമായി പരാമർശിച്ചിട്ടുള്ളൂ, മറ്റ് പുരാതന ലോക സാഹിത്യങ്ങളിൽ വളരെ അപൂർവമായി മാത്രമേ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ. പാശ്ചാത്യരും പരമ്പരാഗത പണ്ഡിതരുമായ നിരവധി പണ്ഡിതന്മാർ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ നദികളുടെ തീരത്തുള്ള "ആര്യൻ അധിവാസ കേന്ദ്രങ്ങളുമായി" ബന്ധപ്പെട്ട ആ ഋഗ്വേദ മന്ത്രങ്ങളെ വ്യാഖ്യാനിച്ച് അവരുടെ വീക്ഷണങ്ങൾ നൽകിയിട്ടുണ്ട്. ആര്യൻ അധിനിവേശത്തെക്കുറിച്ചുള്ള മിത്ത് പൊളിച്ചെഴുതിയതോടെ, ഋഗ്വേദത്തിൽ നൽകിയിരിക്കുന്ന ഭൂമിശാസ്ത്രപരമായ വശങ്ങളെക്കുറിച്ച് പുതിയ ഗവേഷണങ്ങൾ അടുത്തിടെ വികസിക്കുന്നത് നാം കാണുന്നു . [11] അങ്ങനെ, ജ്യോതിശാസ്ത്രപരവും ഭൂമിശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യമുള്ള വശങ്ങളെക്കുറിച്ചുള്ള രസകരമായ ചർച്ചകൾ, പ്രകൃതിയെക്കുറിച്ചുള്ള വിവരണം, സാമൂഹിക-സാമ്പത്തിക വശങ്ങൾ , ദർശനാത്മക വശങ്ങൾ എന്നിവ ഇന്നത്തെ സമൂഹത്തിൽ സാധുവാണ്. ജ്യോതിശാസ്ത്രപരമായ വശങ്ങൾ ഐതരേയ ബ്രാഹ്മണത്തിൽ (3.44) സൂര്യൻ ഒരിക്കലും ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല, മറിച്ച് പകൽ വെളിച്ചത്തിന്റെ അവസാനത്തിൽ മാത്രമേ അത് ഭ്രമണം ചെയ്യുകയും അടുത്ത ദിവസം പ്രകാശമുള്ള വശം മുകളിലേക്ക് മടങ്ങുകയും ചെയ്യുകയുള്ളൂ എന്ന ആശയം നമുക്ക് കാണാം. പകലിന്റെ അവസാനത്തിലെത്തുമ്പോൾ, ഇരുണ്ട രാത്രി വശം നമ്മെ അഭിമുഖീകരിക്കുന്ന തരത്തിൽ സൂര്യൻ ഭ്രമണം ചെയ്യുന്നു. ഋഗ്വേദ സൂക്തങ്ങളിലും (1.115.4, 5.81.4) ഈ ആശയം യോജിച്ചതായിരുന്നു. ഭൂമി ഒരു ചക്രം പോലെ വൃത്താകൃതിയിലായിരുന്നുവെന്ന് അക്കാലത്തെ ആളുകൾക്ക് അറിയാമായിരുന്നു. [2] ഭൂമിശാസ്ത്രപരമായ വശങ്ങൾ ഡോ. കപിൽ ദേവ് ദ്വിവേദി [12] പറയുന്നതനുസരിച്ച്, ഋഗ്വേദ പഠനത്തിൽ നിരവധി രസകരമായ ഭൂമിശാസ്ത്രപരമായ വശങ്ങൾ വെളിപ്പെടുന്നു. ഭൂമിക്ക് 7 പാളികളുണ്ടെന്നും (ഋഗ്വേദം 1.22.16) ഭൂമിക്കുള്ളിലും പരമാണുക്കളിലും (ആറ്റങ്ങൾ) ചലനങ്ങൾ നിയന്ത്രിക്കുന്നത് വിഷ്ണുവാണെന്നും പുരാതന ആളുകൾക്ക് വളരെക്കാലമായി അറിയാമായിരുന്നു. ഭൂമിയുടെ കാമ്പ് അഗ്നിയാൽ നിറഞ്ഞിരിക്കുന്നുവെന്നും അത് ഒരു തിളക്കമുള്ള ആവരണത്താൽ മൂടപ്പെട്ടിരിക്കുന്നുവെന്നും ഋഗ്വേദം (10.1.6) പറയുന്നു . സ തു വസ്രാണ്യധ പേശനാനി വസാനോ അഗ്നിർനാഭാ പൃഥിവ്യാഃ ॥ (ഋഗ്. വേദം. 10.1.6) അഗ്നിയുടെയും അതിന്റെ തേജസിന്റെയും (തേജസ്) ആശയം പല മന്ത്രങ്ങളിലും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. പൃഥ്വി അഥവാ ഭൂമി അഗ്നിയുടെ കേന്ദ്രം (യോനി) ആണെന്നും ഭൂമിയുടെ ചലനത്തിന് കാരണമാകുന്നത് ഈ കേന്ദ്ര അഗ്നി മൂലമാണെന്നും യജുർവേദം പറയുന്നു. ഭൂമിയിൽ അഗ്നി ഉണ്ടെന്ന് അഥർവവേദം പറയുന്നു, അഗ്നിവാസഃ പൃഥ്വിവി (അഥ. വേദം. 12.1.21) അതിനാൽ പൃഥ്വിയെ അഗ്നിവാസസ് (അഗ്നിവാസസ്) എന്ന് വിളിക്കുന്നു. നദികളിലും സമുദ്രജലത്തിലും അഗ്നി അടങ്ങിയിരിക്കുന്നു എന്ന വസ്തുത ग्निवस् ലും പ്രകടിപ്പിക്കുന്നു. എല്ലാ ജീവജാലങ്ങളിലും അഗ്നി ഉണ്ട്, നദികളുടെയും സമുദ്രങ്ങളുടെയും വെള്ളത്തിലേക്ക് അത് വ്യാപിക്കുന്നതായി പറയപ്പെടുന്നു. യോ അഗ്നിഃ സപ്തമാനുഷാഃ ശ്രിതോ വിശ്വേഷു സിന്ധുഷു ॥ (ഋഗ്വേദം. 8.39.8) മുകളിൽ പറഞ്ഞ മന്ത്രത്തിൽ സിന്ധു (सिन्धु) നദികളെയും സമുദ്രങ്ങളെയും സൂചിപ്പിക്കുന്നു. അഗ്നി വെള്ളത്തിൽ ഉണ്ടെന്ന് പറയപ്പെടുന്നു, നദീജലം കലക്കുന്നതിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് എല്ലാവർക്കും അറിയാം. ഭൂമിയിൽ ഐശ്വര്യത്തിന് കാരണമാകുന്ന രത്നങ്ങളുടെയും (രത്നങ്ങൾ) സ്വർണ്ണ നിധികളുടെയും സാന്നിധ്യത്തെക്കുറിച്ച് गुगेद വ്യക്തമായി പരാമർശിക്കുന്നു . റിയം ത ഇന്ദ്ര പൃഥിവി ബിഭർതി ॥ (ഋഗ്. വേദ. 3.55.22) പുരൂ വസൂനി പൃഥിവി ബിഭർതി ॥ (ഋഗ്വേദം. 3.51.5) ഋഗ്വേദത്തിലെ പ്രകൃതി ഋഗ്വേദത്തിന്റെ പ്രധാന ഭാഗം പ്രകൃതിയുമായും പ്രകൃതിശക്തികളുമായും ബന്ധപ്പെട്ട സൂക്തങ്ങളാണ്. ഇന്ത്യയിലെയും പാശ്ചാത്യലോകത്തിലെയും പണ്ഡിതന്മാർ വേദ ദേവതകളെ വ്യത്യസ്ത രീതികളിൽ വിശദീകരിക്കുന്നുണ്ട്, എന്നാൽ പൊതുവേ പറഞ്ഞാൽ, ദേവതകളെ അഭിസംബോധന ചെയ്യുന്ന സൂക്തങ്ങൾ (ദേവത) ഏറ്റവും ശ്രദ്ധേയമായ പ്രകൃതി പ്രതിഭാസത്തിന്റെയും അതിന്റെ വശങ്ങളുടെയും സ്വാധീനത്തിലാണ്. ദേവത എന്ന വാക്കിന്റെ അർത്ഥം ദിവ്യം, പ്രകാശമുള്ളതും ശക്തവും ദാതാവും ശക്തവുമായ ദിവ്യത്വം എന്നാണ്. ഈ സൂക്തങ്ങളിൽ വായു, ജലം, ഭൂമി, സൂര്യൻ, മഴ, പ്രഭാതം തുടങ്ങിയ ചില പ്രകൃതി ഘടകങ്ങൾക്കായുള്ള പ്രാർത്ഥനകൾ നമുക്ക് കാണാം. സൂര്യന്റെ മഹത്തായ പ്രകാശം, യാഗജ്വാലയുടെ ജ്വലനം, ആകാശത്തുടനീളമുള്ള മഴക്കാറ്റിന്റെ ആവർത്തനം, പ്രഭാതത്തിന്റെ ആവർത്തനം, കാറ്റിന്റെ സ്ഥിരമായ പ്രവാഹങ്ങൾ, ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ അക്രമം, മറ്റ് അത്തരം പ്രകൃതി ഊർജ്ജങ്ങൾ, അടിസ്ഥാന പ്രവർത്തനങ്ങൾ അല്ലെങ്കിൽ വശങ്ങൾ എന്നിവ ദിവ്യത്വങ്ങളായി (ദേവത) മഹത്വപ്പെടുത്തുകയും വ്യക്തിവൽക്കരിക്കുകയും ചെയ്യുന്നു. പ്രകൃതിയുമായുള്ള ഇടപെടൽ അഭിനന്ദനത്തിലും പ്രാർത്ഥനയിലും കലാശിച്ചു, പക്ഷേ തീർച്ചയായും, നല്ല നിരീക്ഷണത്തിനു ശേഷമാണ്. ദേവതകൾക്ക് നിയുക്തമായ ഗുണങ്ങൾ അവയുടെ സ്വാഭാവിക രൂപങ്ങളിലും പ്രവർത്തനങ്ങളിലും യോജിക്കുന്നു, ഉദാഹരണത്തിന് സോമൻ പച്ചയാണ്, അഗ്നി പ്രകാശമുള്ളതാണ്, വായു വേഗത്തിൽ സഞ്ചരിക്കുന്നു, സൂര്യൻ ഇരുട്ടിന്റെ വിതരണക്കാരനാണ്. മന്ത്രങ്ങളിൽ വിവരിച്ചിരിക്കുന്ന ഈ ശക്തികളുടെ സവിശേഷതകൾ വേദ समानीമാർ പ്രകൃതി ശാസ്ത്രത്തിന്റെ അധിപനായിരുന്നുവെന്ന് തെളിയിക്കുന്നു. പ്രകൃതിയുടെ എല്ലാ ശക്തികളെയും വശങ്ങളെയും പ്രവർത്തനങ്ങളെയും പൊതുവെ ദേവതകളായി കണക്കാക്കുന്നു, കാരണം അവ നമ്മുടെ ജീവിതത്തിന് സഹായകരവും പ്രയോജനകരവും അത്യാവശ്യവുമാണ്. നദികൾ, പർവതങ്ങൾ, ഭൂമി, വായു, ജലം, സസ്യങ്ങൾ, മരങ്ങൾ, വനം, അഗ്നി, മഴ, മേഘം, സൂര്യൻ, ചന്ദ്രൻ തുടങ്ങിയവയെല്ലാം വേദ പുരാണങ്ങളിലെ ദേവതകളാണ്. गुनीയിൽ പ്രധാന ദേവതകളുടെ പേരുകൾ അഗ്നി, ഇന്ദ്രൻ, വായു, ഭൂമി, സോമൻ, വരുണൻ, വിഷ്ണു, ആദിത്യൻ, ഉഷ, അദിതി, പർജന്യം മുതലായവയാണ്. അവ തീർച്ചയായും സമ്പത്തിന്റെ സ്വാഭാവിക ഉപകരണങ്ങളാണ് - ആന്തരിക ഭൂമിയുടെ പുറംതോട്, സൂര്യൻ, മറ്റ് ഗ്രഹങ്ങൾ, ഔഷധ സസ്യങ്ങൾ, സമുദ്രങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ തുടങ്ങിയ ജലാശയങ്ങൾ. ഇന്ദ്രായ ദ്യാവ് ഓഷധീരുതാപോ റിയം രക്ഷന്തി ജീരയോ വനാനി ॥ (ഋഗ്വേദം. 3.51.5) ദാർശനിക തത്ത്വം ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിൽ ഭാരതീയ തത്ത്വജ്ഞാനത്തിന്റെ ദർശനീയ വശങ്ങളെ ചിത്രീകരിക്കുന്ന നിരവധി സൂക്തങ്ങൾ നമുക്ക് കാണാം. വാസ്തവത്തിൽ അവയെ ഷഡ് ദർശനങ്ങളിൽ പറഞ്ഞിരിക്കുന്ന സിദ്ധാന്തങ്ങളുടെ മുന്നോടിയായി കാണുന്നു . ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, പത്താം മണ്ഡലം ഋഗ്വേദത്തിൽ അടുത്തിടെ ചേർത്തതാണ് എന്ന വസ്തുതയെ ദാർശനിക വശം പിന്തുണയ്ക്കുന്നു, കാരണം ഇത് മറ്റ് മണ്ഡലങ്ങളിൽ നൽകിയിരിക്കുന്ന സ്തുതി-അവതരണത്തിന് വളരെ വിരുദ്ധമാണ്. ഏറ്റവും പ്രധാനപ്പെട്ട രണ്ട് പരാമർശങ്ങൾ നാസാദിയ സൂക്തവും പുരുഷ സൂക്തവുമാണ്. പുരുഷ സൂക്തം സർവേശ്വര-വാദം (സർവ്വവ്യാപിയായ സ്വഭാവം) മുന്നോട്ടുവയ്ക്കുന്നു, ഇത് ഒരു ആധുനിക ചിന്താ പ്രക്രിയയായി കണക്കാക്കപ്പെടുന്നു, പ്രപഞ്ചത്തിലെ പരമാത്മാവിന്റെ സർവ്വവ്യാപിയായ പ്രതിച്ഛായയെയോ രൂപത്തെയോ (സാകര, ആകൃതി) ചർച്ച ചെയ്യുന്ന ഒരു ആശയം. ചില പാശ്ചാത്യ പണ്ഡിതരുടെ അഭിപ്രായത്തിൽ, ആത്മീയ വികാസത്തിന് ഇനിപ്പറയുന്ന ഗതികളുണ്ട് - ബഹുദേവത-വാദം, ഏകദേവത-വാദം, സർവേശ്വര-വാദം. പുരാതന കാലത്ത് നിരവധി ദേവതകളെ ആരാധിച്ചിരുന്നു, അത് പിന്നീട് ഒരു ദേവനെ (പ്രജാപതി അല്ലെങ്കിൽ ഹിരണ്യഗർഭൻ) ആരാധിക്കുന്നതിലേക്ക് നയിച്ചു. ഇത് സർവ്വവ്യാപിയായ ദേവതയിലുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിലേക്ക് നയിച്ചു, ഇത് കൂടുതൽ പുതിയ ആശയമാണ്. [3] അയൻ ലോക് വേദഃ. (ഷഡ്. ബ്രഹ്. 1.5) [13] ഷഡ്വിംശ ബ്രാഹ്മണത്തിൽ, ഋഗ്വേദം ഭൂലോകമാണെന്നും അഗ്നി പ്രധാന ദേവതയാണെന്നും പറയപ്പെടുന്നു. അതേ ബ്രാഹ്മണത്തിൽ, യജുർവേദത്തിൽ (അന്താരിക്ഷ ലോകത്തിന്റെ) പ്രധാന ദേവത വായു ആണെന്നും സാമവേദത്തിന്റെ (ദ്യുലോകത്തിന്റെ) പ്രധാന ദേവത സൂര്യനാണെന്നും പറയപ്പെടുന്നു. [8] താഴെ സൂചിപ്പിച്ചതുപോലെ മനുസ്മൃതി ഈ പോയിന്റിനെ ശക്തിപ്പെടുത്തുന്നു. അഗ്നിവായുരവിഭ്യസ്തു ത്രയം ബ്രഹ്മ സനാതനം । ദുദോഃ യജ്ഞസിധ്യാർത്ഥമൃഗ്യജുഃ സമലക്ഷം॥ (മനു. ശ്രീമതി. 1.13) [14] അർത്ഥം: യജ്ഞങ്ങൾ നിർവഹിക്കുന്നതിനായി അഗ്നിയിൽ നിന്നും വായുവിൽ നിന്നും സൂര്യനിൽ നിന്നും യഥാക്രമം ശാശ്വതമായ ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവ പാൽ സ്വീകരിച്ചു. ഋഗ്വേദത്തിൽ വാക്തത്വം (അറിവ്, ധ്യാനം എന്നിവ ഉൾപ്പെടുന്നു), യജുർവേദത്തിൽ മനസ്തത്വം (മനസ്സ്, പ്രവൃത്തി, പ്രകൃതി) എന്നിവ ഉൾപ്പെടുന്നു, സാമവേദത്തിൽ പ്രാണതത്വം (ഊർജ്ജ സന്തുലിതാവസ്ഥ) (ശക്തി, സഹകരണം) എന്നിവ ഉൾപ്പെടുന്നു. മൂന്ന് തത്വതത്വങ്ങളുടെ ഏകോപനം ഒരു വ്യക്തിയെ ബ്രഹ്മം പ്രാപിക്കുന്നതിലേക്ക് നയിക്കുന്നു. ബ്രഹ്മ വാ ഓക്ക്. അമൃതം വാ ഓക്ക്. (കൌസ്. ബ്രാ. 7.10) പ്രാണോ വാ ഓക്. (ജൈം. ബ്രഹ്. 1.112) വിവിധ ബ്രാഹ്മണങ്ങളിലെ അത്തരം പരാമർശങ്ങൾക്ക് മുകളിൽ ഋഗ്വേദത്തിന്റെ ദാർശനിക വശങ്ങൾ (ദാർശനിക) ചിത്രീകരിക്കുന്നു. ബ്രഹ്മം , വാക് (വാക്ക്) , പ്രാണ (ഊർജ്ജം), അമൃത (നിത്യത), വീര്യം (പ്രചരണം) മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് കാണാം. അങ്ങനെ, ബ്രഹ്മചര്യം പരിശീലിക്കുന്നതിലൂടെ അമരത്വം (നിത്യത) നേടുന്നതിനുള്ള മാർഗമായ ശബ്ദ ബ്രഹ്മം (വക്തത്വം), പ്രാണൻ അല്ലെങ്കിൽ ഊർജ്ജം, മഹത്വം എന്നിവയെക്കുറിച്ചുള്ള വിവരണം നമുക്ക് കാണാം. [8] വ്യത്യസ്ത തരം പ്രധാന സൂക്തങ്ങൾ ഋഗ്വേദത്തിൽ വിഷയത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത തരം സൂക്തങ്ങൾ കാണാം. മനോവിജ്ഞാനം (മനസ്സിന്റെയോ മനഃശാസ്ത്രത്തിന്റെയോ ശാസ്ത്രം), ഭാഷാവിജ്ഞാനം (ഭാഷയുടെ ശാസ്ത്രം), സൃഷ്ടി-ഉത്പത്തി (സൃഷ്ടിയുടെ ഉത്ഭവം), ആയുർവേദം (ആരോഗ്യശാസ്ത്രം), ദർശനിക തത്ത്വം (തത്ത്വചിന്ത), അധ്യാത്മിക തത്ത്വം (ആത്മീയത) തുടങ്ങിയ വിഷയങ്ങൾ അവയിൽ ഉൾപ്പെടുന്നു. വിഷയാധിഷ്ഠിത സൂക്തങ്ങൾക്ക് പുറമേ, രണ്ട് കഥാപാത്രങ്ങൾ (ദേവതകൾ, ഋഷികൾ മുതലായവ) തമ്മിലുള്ള സംഭാഷണത്തെ അടിസ്ഥാനമാക്കിയുള്ള സംവാദ സൂക്തങ്ങളും നമുക്കുണ്ട്. [8] സൂക്തങ്ങൾ താഴെപ്പറയുന്ന തലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. (1) ദേവസ്തുതിപരകസൂക്തം - പ്രാഥമികമായി ദേവതകളെ സ്തുതിക്കുന്നതും ആരാധിക്കുന്നതുമായ സൂക്തങ്ങൾ, ഉദാഹരണം - അഗ്നി സൂക്തം (2) ദർശനിക് സൂക്തം - ദാർശനിക തത്വങ്ങളെ വിവരിക്കുന്ന സൂക്തങ്ങൾ, ഉദാഹരണം - പുരുഷ സൂക്തം (3) ലൗകിക സൂക്തം - ലോകകാര്യങ്ങൾ വിവരിക്കുന്ന സൂക്തങ്ങൾ, ഉദാഹരണം - വിവാഹ സൂക്തം (4) സംവാദ സൂക്തം - രണ്ട് ജീവികൾ തമ്മിലുള്ള സംഭാഷണം നടക്കുന്ന സൂക്തങ്ങൾക്ക് ഒരു ഐതിഹ്യം ഉണ്ടായിരിക്കാം അല്ലെങ്കിൽ ഉണ്ടാകില്ല, ഉദാഹരണത്തിന് - സരമ പാനി സംവാദ സൂക്തം. (5) ആഖ്യാന സൂക്തം - ഒരു ഐതിഹ്യം വിവരിക്കുന്ന സൂക്തങ്ങൾ, ഉദാഹരണം - ശ്യാവശ്വ സൂക്തം ഋഗ്വേദത്തിൽ കാണപ്പെടുന്ന പ്രധാന ദാർശനിക സൂക്തങ്ങളിൽ [8] ഉൾപ്പെടുന്നു.
ഈശ്വരനെ സ്തുതിക്കുന്ന നിരവധി മന്ത്രങ്ങള്‍ വേദങ്ങളിലുണ്ട്. ഉദാഹരണം :- യജുര്‍വ്വേദം 40.8 അദ്ദേഹം എല്ലായിടത്തുമുണ്ട്. വേഗതയേറിയവനും ഏറ്റവും ശക്തിശാലിയും പവിത്രനും എല്ലാം അറിയുന്നവനും എല്ലാറ്റിന്റെയും നാഥനും അനാദിയും സ്വയംപര്യാപ്തനും നമുക്ക് വേദങ്ങളാല്‍ മാര്‍ഗ്ഗദര്‍ശനം നല്കുന്നവനുമാണ്. അദ്ദേഹത്തിന് ശരീരമില്ല, ജനനമില്ല, ഞരമ്പുകളില്ല ,ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പടുകളില്‍നിന്നും വിമുക്തനാണ്. അഥര്‍വ്വവേദം 10.8.1, 107.32-34 ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ അദ്ദേഹത്തിനു വളരെ വ്യക്തമായി അറിയാം. ഈ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നവനും നമ്മുടെ എല്ലാംയജമാനനുമാണദ്ദേഹം. സ്വയം അമൃതവര്‍ഷിണിയായ അദ്ദേഹം എല്ലാ ദു:ഖങ്ങള്‍ക്കും ഉപരിയാണ്. മഹാനായ അദ്ദേഹത്തെ ഞങ്ങള്‍ നമിക്കുന്നു. നാം ജീവിക്കുന്ന ഈ ലോകത്തെയും പ്രപഞ്ചത്തെയും എല്ലാ പദാര്‍ത്ഥങ്ങളേയും നിര്‍മ്മിച്ച അദ്ദേഹം നമുക്ക് പ്രകാശം നല്‍കുന്നു. അദ്ദേഹം മഹാനാണ്. അദ്ദേഹത്തേ ഞങ്ങള്‍ നമിക്കുന്നു. എല്ലാ സൃഷ്ടി സമയത്തും സൂര്യനെയും ചന്ദ്രനേയും സൃഷ്ടിക്കുന്നു. നമ്മുടെ ഉപയോഗത്തിനായി അഗ്നിയേയും സൃഷ്ടിക്കുന്നു. അദ്ദേഹം മഹാനാണ്. അദ്ദേഹത്തെ ഞങ്ങള്‍ നമിക്കുന്നു. ഞങ്ങള്‍ ശ്വസിക്കുന്നവായുവിനെ അദ്ദേഹം സൃഷ്ടിക്കുന്നു. നമുക്ക് കാണുന്നതിനായി പ്രകാശത്തെ സൃഷ്ടിക്കുന്നു. പത്തുദിക്കുകളിലുമുള്ള സര്‍വ് വതിനേയും സൃഷ്ടിച്ച് അത്ഭുതാവഹകമായി സംരക്ഷിച്ച് നമുക്ക് ഉപയോഗിക്കാനായി നല്‍കിയിരിക്കുന്നു. അദ്ദേഹം മഹാനാണ്. അദ്ദേഹത്തേ ഞങ്ങള്‍ നമിക്കുന്നു.യജുര്‍വ്വേദം 25.13 നമ്മുടെ ആത്മാവിനുള്ള ഞാനശക്തി നല്‍കുന്നത് അദ്ദേഹമാണ്. നമുക്കെല്ലാവര്‍ക്കും ശരിയായ ജ്ഞാനവും അനുഗ്രഹവും നല്‍കുന്നത് അദ്ദേഹമാണ്. എല്ലാ പണ്ഡിതന്മാരും ആരാധിക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹത്തെ മാത്രമാണ്. ബുദ്ധിമാന്മാര്‍ വേദങ്ങളില്‍ പറഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉള്‍ക്കൊണ്ട് തുടര്‍ച്ചയായ ഈശ്വര സാക്ഷാത്ക്കാരവും പരമമായ മോക്ഷവും നേടുന്നു. അദ്ദേഹത്തില്‍ സമര്‍പ്പിക്കുകവഴി എല്ലാ ദു:ഖങ്ങളില്‍നിന്നുമുള്ള മോചനവും അദ്ദേഹത്തില്‍നിന്നും അകലുക വഴി തെറ്റായ പ്രവൃത്തികള്‍ ചെയ്യുകയും തന്മൂലം ജനന-മരണ ചക്രങ്ങളില്‍പെട്ട് കഷ്ടതകള്‍ അനുഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ നാം അദ്ദേഹത്തെ ആരാധിക്കണം. അദ്ദേഹത്തെ മാത്രമേ ആരാധിക്കാവൂ. മോക്ഷതിന്റെയും സന്തോഷത്തിന്റെയും നിര്‍വ്വചനമാണ് അദേഹം! ചോദ്യം : പ്രാര്‍ത്ഥന എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എന്താണ്? ഉത്തരം : ഒരു നല്ല കാര്യത്തിനായി നമുക്കാവുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച ശേഷം ഈശ്വരന്റെ സഹായം അപേക്ഷിക്കലാണ് പ്രാര്‍ത്ഥന. ഒരു തെറ്റായ കാര്യത്തിന് വേണ്ടി സഹായമാഭ്യര്‍ത്തിക്കാലോ സ്വന്തം നിലക്ക് യാതൊരു പരിശ്രമവും നടത്താതെ അപേക്ഷിക്കലോ പ്രാര്‍ത്ഥനയല്ല. പ്രാര്‍ത്ഥന‍ ദുഷ്ടന്മാര്‍ക്കും മടിയന്മാര്‍ക്കും ഉള്ളതല്ല. അതിനാല്‍ 1. ഈശ്വരനോട് നാം എന്തുതന്നെ പ്രാര്‍ത്ഥിക്കുന്നുവോ അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. ഉദാഹരണത്തിന് അറിവ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു വേണ്ടുന്ന കഠിന ശ്രമങ്ങളും നടത്തണം. ആവശ്യമായ ശ്രമം നടത്തിയതിനുശേഷമുള്ള പ്രാര്‍ ഥനയെ യഥാര്‍ത്ഥത്തിലുള്ളതാവുന്നുള്ളൂ. സൗജന്യ ഉച്ച ഭക്ഷണം കാംക്ഷിക്കുന്നത് ഭിക്ഷക്കാരുടെ ലക്ഷണമാണ്. ഒരു നിമിഷം പോലും മടിപിടിച്ചിരിക്കാത്ത ഈശ്വരാരാധകരല്ല അവര്‍. അതിനാല്‍ ശരിയായ വില നല്‍കി ഉച്ചഭക്ഷണം അഭ്യര്‍ഥിക്കുക. 2. ദുഷ്ടന്മാരുടെ പ്രാര്‍ഥന വിപരീത ഫലമാണ് നല്‍കുക. എന്തെന്നാല്‍ അവര്‍ മറ്റുള്ളവരുടെ മനസ്സിനെ ദുഷിപ്പിച്ച് അവര്‍ക്ക് കൂടുതല്‍ കഷ്ടതകള്‍ വരുത്തുന്നു. ഉദാഹരണം ഈശ്വരന്‍ ഇത്തരത്തിലുള്ള പ്രാര്‍ഥനകള്‍ തള്ളിക്കളയുന്നു. “അല്ലയോ ഈശ്വരാ! എന്റെ ശത്രുവിനെ നശിപ്പിച്ച് എന്നെ ഏറ്റവും ശക്തനും മഹാനുമാക്കി തീര്‍ക്കൂ.” എന്തെന്നാല്‍ രണ്ടു ശത്രുക്കളും ഇത്തരത്തില്‍ പ്രാര്‍ഥിച്ചാല്‍ ഈശ്വരന്‍ രണ്ടു പേരേയും നശിപ്പിക്കുമോ? ഇനി ആരെങ്കിലും വാദിക്കുകയാണ് ഇതില്‍ കൂടുതല്‍ ആത്മാര്‍ഥമായി പ്രാരര്‍ത്ഥിക്കുന്നവനനെ ഈശ്വരന്‍ അനുഗ്രഹിക്കുമെന്നാണ് എങ്കില്‍ അത് തെറ്റാണ്. എന്തെന്നാല്‍ ആത്മാര്‍ഥത കുറഞ്ഞു പ്രാര്‍ഥിക്കുന്ന മറ്റേ വ്യക്തിയുടെ പ്രാര്‍ഥനയും ചെറിയ തോതിലെങ്കിലും അപരന് ദോഷം ചെയ്യുകയില്ലേ?. ഇത് തികച്ചും വിഡ്ഢിത്തമാണ്.! 3. അതുപോലെ വേറൊരാള്‍ “അല്ലയോ ഈശ്വരാ! എനിക്ക് ചപ്പാത്തി ഉണ്ടാക്കി തരൂ, എന്റെ വീട് വൃത്തിയാക്കി തരൂ, എന്റെ വസ്ത്രങ്ങള്‍ കഴുകി തരൂ, എന്റെ കൃഷിയിടങ്ങളില്‍ കൊയ്ത്തു നടത്തിതരൂ”. ഇത്തരത്തില്‍ പ്രാര്‍ഥിച്ചാല്‍ അയാള്‍ വെറും മടയനാണ്. യജുര്‍വ്വേദം 40.2 ല്‍ ഈശ്വരന്‍ പറയുന്നു. “നൂറോ അതിലധികമോ വര്‍ഷം ശ്രേയസ്കരമായ കര്‍മ്മ ചെയ്ത് മടിയനാവാതെ ജീവിക്കൂ” ഈ ഈശ്വരാജ്ഞയെ ധിക്കരിക്കുന്നവന് ഒരിക്കലും സന്തോഷം ലഭിക്കില്ല, അയാള്‍ മറ്റു കാര്യങ്ങളില്‍ കേമനാണ് എങ്കില്‍കൂടി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യം ധൈര്യശാലിക്ക് മാത്രമാണ്. 4. നാം മടിയന്മാര്‍ക്കല്ലാ പണി ചെയ്യുന്ന വരക്കാണ് ജോലി നല്‍കാറ് . കണ്ണ് ഉള്ളവനും കാണാന്‍ ഇച്ഹിക്കുന്നവനും മാത്രമേ വല്ലതും കാണിച്ചു കൊടുക്കാനാവൂ. പഞ്ചസാരയുടെ രുചി അറിയണമെങ്കില്‍ പഞ്ചസാര കൊണ്ടുവരികയും അത് തിന്നു നോക്കുകയും വേണം” പഞ്ചസാര മധുരിക്കുന്നതാണ് എന്ന് വെറുതെ പറഞ്ഞത് കൊണ്ടായില്ല. അതേപോലെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് സ്വാഭാവികമായി പഞ്ചസാര ലഭിക്കുന്നു. ഉടനേയോ സമീപ ഭാവിയിലോ. ചോദ്യം : ഈശ്വരനെ പ്രാര്‍ത്ഥിക്കുന്ന ഈതാനും വേദ മന്ത്രങ്ങള്‍ പറയാമോ? ഉത്തരം : ധാരാളം. അവ സൂക്ഷ്മതയോടെ വായിച്ച്‌ ജീവിതത്തില്‍ ഈശ്വരാനുഗ്രഹം അനുഭവിക്കൂ. ഈശ്വര പ്രാര്‍ത്ഥന – പക്ഷെ ഓര്‍ക്കുക – താങ്കള്‍ ഈ പ്രവര്‍ത്തി ചെയ്യുന്നത് നിരന്തരമായ പരിശ്രമത്തോടുകൂടിയ ഗൃഹപാഠം നടത്തിയ ശേഷമാവണം. യജുര്‍വ്വേദം 32.14 അല്ലയോ ആഗ്നേ! (പ്രകാശ സ്വരൂപനായ ഈശ്വരാ!) യോഗികളും പണ്ഡിതന്മാരും അങ്ങയെ ആരാധിക്കുന്ന തരത്തിലുള്ള ബുദ്ധിയെ ഞങ്ങള്‍ക്ക് തന്നനുഗ്രഹിചാലും! ആ ബുദ്ധിയെ ഇപ്പോള്‍ തന്നെ നല്‍കിയാലും! യാതൊരു സ്വാര്‍ത്ഥ ചിന്തകലളുമില്ലാതെ ഞങ്ങള്‍ സ്വയം പൂര്‍ണ്ണമായി അങ്ങേക്ക് സമരര്‍പ്പിക്കുന്നു, ഞങ്ങളിലുള്ള എല്ലാറ്റിന്റെയും സ്രോതസ്സ് അങ്ങാണ്. (ഇപ്പോള്‍ തന്നെ നല്‍കിയാലും എന്നതിന്റെ വിസ്തൃത വ്യാഖ്യാനം കാണുക) യജുര്‍വ്വേദം 19.9 - അങ്ങ് ബുദ്ധിശാലിയാണ്. ഞങ്ങള്‍ക്കും ബുദ്ധിയെ പ്രദാനം ചെയ്യൂ. - അങ്ങ് അനന്തനും ധീരനും ധൈര്യശാലിയുമാണ്. ഞങ്ങള്‍ക്കും അതെ ധീരതയും ധൈര്യവും നല്‍കിയാലും. - അങ്ങ് സര്‍വ്വശക്തിമാനാണ്. ഞങ്ങളെയും ശക്തരും മനസ്സിനും ശരീരത്തിനും ശക്തിയുളളവരുമാക്കിയാലും. - അങ്ങ് പൂര്‍ണ്ണ കഴിവുള്ളവനാണ്‌. ഞങ്ങളെയും പൂര്‍ണ്ണ കഴിവുള്ളവരാക്കിയാലും. - അങ്ങ് കുറ്റവാസനകളെയും കുറ്റവാളികളെയു ശിക്ഷിക്കുന്നവനാണ്‌. കുറ്റവാസനകള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ ഞങ്ങളിലും അങ്ങയുടെ അതെ ശാസനാ ഗുണങ്ങള്‍ ഉണ്ടാക്കിയാലും. - അങ്ങ് എല്ലാ പ്രശംസകളെയും വിമര്‍ശനങ്ങളെയും ക്ഷമിക്കുന്നു. ഞങ്ങളിലും ഇത്തരത്തില്‍ പ്രശംസകളെയും വിമര്‍ശനങ്ങളെയും അവഗണിക്കാന്‍ പ്രേരിപ്പിച്ച്‌ ലക്ഷ്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുഗ്രഹിച്ചാലും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദുഷ്ട ചിന്തകളില്‍ നിന്നും നല്ലതിലേക്ക് പ്രവേശിക്കാന്‍ ഞങ്ങളെ അനുഗ്രഹിച്ചാലും. യജുര്‍വ്വേദം 34.1-6 (ശിവ സങ്കല്പ മന്ത്രങ്ങള്‍) “അല്ലയോ ഏറ്റവും സ്നേഹനിധിയായ ഈശ്വരാ! അങ്ങയുടെ അനുഗ്രഹത്താല്‍ എന്റെ മനസ്സ് ഉണര്‍ന്ന അവസ്ഥയില്‍ ദൂരെ ദൂരെ ഓടി പോവുന്നു. ഉറക്കത്തിലും അത് സംഭവിക്കുന്നു. അങ്ങ് നല്‍കിയ എന്റെ ശക്തിശാലിയായ മനസ്സ് ദുഷ്ട വിചാരങ്ങളില്‍ നിന്നും മുക്തമായി ശുഭ വിചാരങ്ങലളുള്ളവരായി തീരട്ടെ. ഞാന്‍ എല്ലായ്പ്പോഴും എല്ലാവര്‍ക്കും ഐശ്വര്യം ലഭിക്കാനായി ആഗ്രഹിക്കട്ടെ. ആര്‍ക്കും കഷ്ടതകള്‍ വരുത്താതിരിക്കട്ടെ. അല്ലയോ എല്ലാം അറിയുന്നവനായ ഈശ്വരാ! ഏതൊരു മനസ്സിനാല്‍ ധീരരും പുരുഷാര്‍ഥി കളുമായവര്‍, പണ്ഡിതന്മാര്‍, മന: സംയമികള്‍, മഹത്കൃത്യങ്ങളും കര്‍മ്മങ്ങളും ചെയ്യുന്നുവോ ഈ മനസ്സിന് നിരവധി ഗുണങ്ങളുണ്ട്. എല്ലാവരര്‍ക്കും ഉപകാരങ്ങള്‍ ചെയ്യുവാനുതകുന്നതുമായി അത് ഭവിക്കട്ടെ. ഈ മനസ്സ് എല്ലാ മഹത് ജ്ഞാനവും നല്‍കുന്നു. ഇത് പ്രകാശിപ്പിക്കുകയും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ സഹായമില്ലാതെ ഒരു പ്രവര്‍ത്തിയും ചെയ്യുക സാധ്യമല്ല. അത്തരത്തിലുള്ള ഈ മനസ്സ് ശുഭ ചിന്തകളാല്‍ നിറഞ്ഞ് ദുഷിച്ച വിചാരങ്ങളില്‍ നിന്നും മുക്തമാവട്ടെ. യോഗികള്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ ഈ മനസ്സിനാല്‍ അറിയുന്നു. ഈശ്വരനുമായി താദാത്മ്യം പ്രാപിക്കാനും ജ്ഞാനമാര്‍ജ്ജിക്കാനും ഈ മനസ്സ് സഹായിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍, ആത്മാവ്, ബുദ്ധി എന്നിവയോട് ചേര്‍ന്ന് ഈ മനസ്സ് പ്രവര്‍ത്തിക്കുന്നു. അത്തരത്തിലുള്ള മനസ്സ് എപ്പോഴും ശുദ്ധവും എല്ലാവരര്‍ക്കും യോഗക്ഷേമം നല്‍കുന്നതുമായി തീരട്ടെ. രഥചക്ര നാഭിയില്‍ ആരക്കലുകള്‍ ഉറപ്പിച്ച് വച്ചിരിക്കുന്നത് പോലെ നാല് വേദങ്ങളിലെ – ഋഗ്വേദം, യജുര്‍വ്വേദം, സാമ വേദം, അഥര്‍വ്വ വേദം – ജ്ഞാനം മനസ്സില്‍ ഉറപ്പിച്ചിരിക്കുന്നു. ഈശ്വരന്‍ എല്ലായിടത്തും ഉണ്ട് എന്നതിനുള്ള തെളിവാണ് ഈ മനസ്സ്. അത്തരത്തിലുള്ള മനസ്സ് മഹത്കര്‍മ്മങ്ങള്‍ക്കായി അര്‍പ്പിക്കപെട്ട് വേദജ്ഞാനത്തെ കണ്ടെത്തി എന്റെ അജ്ഞതകളെ ഇല്ലാതാക്കിയാലും. ഒരു തേരാളി കുതിരകളെയും രഥത്തേയും നിയന്ത്രിക്കുന്നതുപോലെ മനസ്സു മനുഷ്യരെ നിയന്ത്രിക്കുന്നു. അത്തരത്തിലുള്ള മനസ്സ് സര്‍വ്വദാ എല്ലാവരര്‍ക്കും മംഗളം ആശംസിച്ച് ഒരിക്കലും ദുഷ്പ്രവൃത്തികളില്‍ വ്യാപൃതരാവാതിരിക്കട്ടെ. യജുര്‍വ്വേദം 40.16 അല്ലയോ അനുഗ്രഹ പ്രദായകനെ, സ്വപ്രകാശസ്വരൂപനെ, സര്‍വ്വ ശക്തിമാനായ ഈശ്വരാ, എനിക്ക് ശരിയായ ബുദ്ധിയെ നല്‍കിയാലും. തെറ്റായ പ്രവൃത്തികളില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചാലും. ഞങ്ങളുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും ശുദ്ധമാവാന്‍ ഞങ്ങള്‍ അങ്ങയെ വീണ്ടുംവീണ്ടും പ്രാര്‍ഥിക്കുന്നു. യജുര്‍വ്വേദം 16.15 അല്ലയോ രുദ്രാ! (ദുഷ്ടന്മാരെ കരയിപ്പിക്കുന്നവന്‍) ഞങ്ങളുടെ യുവാക്കളെയും, പ്രായം ചെന്നവരെയും മാതാപിതാക്കളെയും ഗരര്‍ഭസ്ഥശിശുക്കളെയും സ്നേഹിക്കുന്നവരെയും മറ്റെല്ലാ നിരപരാധികളായ ജീവജാലങ്ങളെയും ആരും ആക്രമിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് വഴികാട്ടിയാലും. അങ്ങയുടെ ശിക്ഷക്ക് കാരണമായേക്കാവുന്ന വഴികളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. ശതപഥ ബ്രാഹ്മണം 14.3.1.30 അസത്യത്തിന്റെ പാതയെ ഉപേക്ഷിക്കാനും സത്യപഥത്തില്‍ യാത്രചെയ്യാനും ഞങ്ങള്‍ക്കാവണേ. അന്ധകാരമയമായ പാത വെടിഞ്ഞ് പ്രകാശത്തിന്റെ പാതയിലേക്ക് ഞങ്ങളെ നയിച്ചാലും. മരണത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്നുംഅമരത്ത്വത്തിലേക്ക് നയിച്ചാലും. അല്ലയോ ഈശ്വരാ! ഞങ്ങളുടെ വഴികാട്ടിയായാലും. യജുര്‍വ്വേദം 2.10 അല്ലയോ സമൃദ്ധനായ ഈശ്വരാ! എന്റെ ശരീരത്തെ – ആരോഗ്യകരമായ ശരീരം,ജ്ഞാനേന്ദ്രിയങ്ങള്‍, നല്ല വിചാരങ്ങളുള്ള മനസ്സ് ,നല്ല ചിട്ടകള്‍ എന്നിവയാല്‍ സന്തുലിതമാക്കിയാലും. ഞങ്ങളുടെ രാഷ്ട്രത്തെ ശക്തവും കഴിവുറ്റതും ഐശ്വര്യ സമൃദ്ധവും ആക്കിയാലും. ഞങ്ങളുടെ ശുഭ ചിന്തകള്‍ എല്ലായ്പ്പോഴും സത്യമായ് തീരുകയും ഞങ്ങള്‍ നല്ല ചിന്തകളെ മാത്രം ആഗ്രഹിക്കുന്നവരുമായി തീരട്ടെ. ഞങ്ങള്‍ ഒരു സാര്‍വ്വ ഭൌമ ചക്രവര്‍ത്തി രാജ്യം സ്ഥാപിക്കുകയും ന്യായ വ്യവസ്ഥ സ്ഥാപിക്കുകയും ചെയ്യുമാറാകട്ടെ. ഞങ്ങള്‍ എല്ലാ തരത്തിലുമുള്ള അഴിമതി, വഞ്ചന ചതി എന്നീ മാരകരോഗങ്ങള്‍ പരത്തുന്ന ശക്തികളെ എതിര്‍ത്ത് തോല്പിക്കുന്നവരാകട്ടെ. ഋഗ്വേദം 1.39.2 ഞങ്ങള്‍ എല്ലായ്പ്പോഴും ശക്തരായി തീരട്ടെ. ഞങ്ങളുടെ ആയുധങ്ങള്‍- തോക്കുകള്‍, പീരങ്കികള്‍, വെടിയുണ്ടകള്‍ എന്നിവ എല്ലായ്പ്പോഴും തയ്യാറെടുപ്പോടെയും തൊടുത്തു വിടാന്‍ പാകത്തിലുമായിരിക്കട്ടെ. ഞങ്ങളുടെ ആയുധങ്ങളും ശക്തിയും നിരപരാധികളെ ഉപദ്രവിക്കുന്ന ദുഷ്ട ശക്തികളെ തോല്പിക്കാനുതകുന്നവയും അവരുടെ സേനയെ തടഞ്ഞു നിര്‍ത്താന്‍ കേളല്‍പ്പുള്ളതുമായി തീരട്ടെ. ഞങ്ങളുടെ എതിര്‍ക്കപെടാത്ത അധീശത്വം, ധീരത, ധൈര്യം എന്നിവയാല്‍ സ്വതന്ത്ര പരമാധികാര, ഐശ്വര്യ യുക്തമായതും ന്യായ വ്യവസ്ഥ നിലനില്‍ക്കുന്നതുമായ രാജ്യം കെട്ടിപടുക്കാനും അത് വഴി അഴിമതി, വഞ്ചന, ചതി തുടങ്ങിയ ശക്തികളെ പരാജയപ്പെടുത്താനും സാധിക്കുമാറാകട്ടെ. ങ്ങള്‍ സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരും ന്യായം, ദയ എന്നീ ഗുണങ്ങള്‍ ഉള്ളവരുമായിരിക്കുമ്പോള്‍ മാത്രമാണ് ഞങ്ങളിതിനു പ്രാര്‍ഥിക്കുന്നത്. ചതിയന്മാരും വഞ്ചകന്മാരും അന്യായകാരികളും കുറ്റവാളികളും ഇത്തരത്തില്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഈശ്വരന്റെ അപാര ശക്തിയാല്‍ പരാജയം ഏറ്റുവാങ്ങും. അതിനാല്‍ ശുഭ കാര്യങ്ങള്‍ക്കായി മാത്രമേ നാം ശ്രമിക്കാവൂ. യജുര്‍വ്വേദം 38.14 ശുഭകാര്യങ്ങള്‍ ചെയ്യാന്‍ മാത്രം ഞങ്ങള്‍ ആഗ്രഹിക്കേണമേ! ഞങ്ങളുടെ ശരീരം എല്ലായ്പ്പോഴും ശക്തവും ആരോഗ്യകരവുമായ ഭക്ഷണത്താല്‍ ശക്തിശാലിയായി തീരട്ടെ. നമ്മുടെ ശ്രമം നിരന്തരം ഉണ്ടാവട്ടെ. വേദങ്ങളെ മനസ്സിലാക്കാനും ആ ജ്ഞാനം നമ്മുടെ ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കാനും കഴിയുമാറാകട്ടെ. ഞങ്ങളുടെ പണ്ഡിതന്മാരായ ബ്രാഹ്മണര്‍ നല്ല അറിവുള്ളവരും ക്ഷത്രിയന്മാര്‍ ധൈര്യശാലികളും ആയി ശക്തമായ രാജ്യത്തെ നിര്‍മ്മിക്കാനും നാട്ടിനകത്തും പുറത്തുമുള്ള ദു:ഷ്ട ശക്തികളെ നശിപ്പിക്കാനും കഴിയുമാറാകട്ടെ. ശാസ്ത്ര-സാങ്കേതിക മേഖലകളെ വികസിപ്പിച്ച് വിമാനങ്ങള്‍, വാഹനങ്ങള്‍, ഉപയോഗപ്രദമായ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ കെല്‍പ്പുള്ള വിദഗ്ദ്ധരെ നമുക്ക് നല്‍കിയാലും. നമ്മള്‍ ന്യായമാര്‍ഗ്ഗത്തില്‍ മാത്രം ഇപ്പോഴും ചരിക്കുന്നവരാകട്ടെ. ഞങ്ങള്‍ ഒരു ജീവ ജാലങ്ങള്‍ക്കും നാശം വരുത്തുന്നവരാകാതിരിക്കട്ടെ. ഞങ്ങള്‍ക്ക് ശക്തിശാലിയായ രാഷ്ട്രവും ഐശ്വര്യ സമൃദ്ധതയും നല്ല ഗുണങ്ങളും ഉണ്ടാവട്ടെ. യജുര്‍വ്വേദം 18.29 ഞങ്ങളുടെ പൂര്‍ണ്ണ ജീവിതം, ഞങ്ങളുടെ ജീവിത ശക്തി, ജ്ഞാനേന്ദ്രിയങ്ങള്‍, ഞങ്ങളുടെ ശ്രമങ്ങള്‍, സന്തോഷങ്ങള്‍, ആത്മാവ്, ജ്ഞാനവും അറിവും, കര്‍മ്മഫലം, യജ്ഞങ്ങള്‍, മഹനീയതകള്‍, വികാരങ്ങള്‍, നമ്മുടെ മഹത്തായ നേട്ടങ്ങള്‍ – എല്ലാം മാതാ-പിതാ- സുഹൃത് -ഗുരു എന്നീ നിലയിലുള്ള ഈശ്വരന് സമര്‍പ്പിക്കുന്നു. എന്തെന്നാലീശ്വരന്‍ എല്ലാറ്റിന്റെയും ആദികാരണമാണ്. റ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നതിന്റെ ഏക ലക്ഷ്യം ഈശ്വര സാക്ഷാത്കാരമാണ്. പൂര്‍ണ്ണ സമര്‍പ്പണമാണ്‌ നമ്മുടെ ജീവിത മന്ത്രം. അദ്ദേഹത്തേ മാത്രമേ നമ്മുടെ ഭരണാധികാരിയായി കണക്കാക്കാവൂ. മറ്റു വംശങ്ങളെയോ വ്യക്തികളെയോ സംഘടനകളേയോ നമ്മുടെ ഭാരനാധിപനായി കാണരുത് . അദ്ദേഹത്തിന്റെ നിയമങ്ങള്‍ മാത്രം അനുസരിക്കുക. മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ ഈശ്വരീയ നിയമങ്ങള്‍ക്കു വിരുദ്ധമായി വരുന്നെങ്കില്‍ അതിനെ തഴയുക. ഈശ്വരന് ബദലായി തങ്ങളെ അംഗീകരിക്കണമെന്നു പറയുന്ന ശക്തികളെ നേരിടുവാന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമാറാകട്ടെ. ഈശ്വരന്റെതല്ലാത്ത മറ്റു വ്യക്തികളുടെയോ കഴിവുകെട്ട ഒരുകൂട്ടതിന്റെയോ പ്രചാരണങ്ങളില്‍ ഞങ്ങള്‍ ആകരര്‍ ഷിതരാവരുതെ. ചോദ്യം : ഉപാസന എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിക്കുന്നത്? ഉത്തരം : ഉപാസന എന്നാല്‍ ഈശ്വരന് അടുത്ത് വരിക എന്നര്‍ത്ഥം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈശ്വരനെകുറിച്ച് കൂടുതല്‍ അറിയാനും അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കാനും സംസാരിക്കാനും ഉള്ള ശ്രമത്തേ യാണ് ഉപാസനകൊണ്ടര്‍ത്ഥമാക്കുന്നത് . അതിനാല്‍ ഈശ്വരസാന്നിദ്ധ്യ ത്തെ നേരിട്ടനുഭാവിക്കാനുതകുന്ന എല്ലാപ്രവര്‍ത്തനങ്ങളും ഉപാസനയാണ്. ഒരാള്‍ തന്റെ എല്ലാ അജ്ഞാനങ്ങളെയും നശിപ്പിച്ച് ഉപാസനയാല്‍ ഈശ്വരനടുത്തുവന്നു അവനോ അവളോ അനുഭവിക്കുന്ന സന്തോഷവും അനുഗ്രഹവും നേരിട്ട് അനുഭവിക്കുകയല്ലാതെ വാക്കുകളാല്‍ വിവരിക്കുക സാധ്യമല്ല.