Sunday, November 30, 2025

ഇന്ന് ഗുരുവായൂർ ഏകാദശി ഗുരുവായൂർ ഏകാദശി...വിശ്വാസികൾ കാത്തിരിക്കുന്ന പുണ്യ ദിനങ്ങളിലൊന്ന്.. തങ്ങളുടെ നിരന്തരമായ പ്രാർത്ഥനയ്ക്കും വഴിപാടുകൾക്കും ഭഗവാൻ ഉത്തരം തരുന്ന നാളെന്ന് സങ്കല്പ്പിച്ച് വിശ്വാസികൾ ഒഴുകിയെത്തുന്ന ഗുരുവായൂർ ഏകാദശി ഏകാദശികളിൽ ഏറ്റവും വിശിഷ്ഠമായ ഗുരുവായൂർ ഏകാദശിയുടെ പ്രത്യേകതക ഗുരുവായൂർ ഏകാദശി ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന്യമേറിയ ദിവസങ്ങളിലൊന്നാണ് വൃശ്ചിക മാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിക്കുന്ന ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നതും ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നല്കിയതും ഇതേ ദിവസമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചും ഭഗവാനെ തൊഴുതും വ്രതങ്ങളെടുത്തും ഒക്കെയാണ് വിശ്വാസികൾ ഏകാദശി ആചരിക്കുന്നത്. ദേവഗണങ്ങൾ ഗുരുവായൂരെഴുന്നള്ളന്ന ദിനം ഹൈന്ദവ വിശ്വാസമനുസരിച്ച് വൃശ്ചിക ഏകാദശി ദിവസം വിഷ്മുവിനോട് പ്രാർഥിച്ചാൽ വളരെയധികം ഫലങ്ങൾ ലഭിക്കുമെന്നാണ്. ഇതേ ദിവസം തന്നെ മുപ്പത്തിമുക്കോടി ദേവതകളും വിഷ്ണുവിനോടൊപ്പം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ക്ഷേത്രത്തിലെത്തി പ്രാർഥിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യമായ കാര്യം കൂടിയാണ്. ശ്രേഷ്ഠ വ്രതങ്ങളിലൊന്ന് പുണ്യവും പരിപാവനവുമായ ഗുരുവായൂർ ഏകാദശിയെ ശ്രേഷ്ഠ വ്രതങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ഇതനുഷ്ഠിച്ചാൽ രോഗശാന്തി, സാമ്പത്തിക നേട്ടം, ഐശ്വര്യം,മനശ്ശാന്തി, തുടങ്ങിയ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബത്തിന്റെ ഐശ്വര്യവും വിഷ്ണു പ്രീതിയും ഈ വ്രതം വഴി വിശ്വാസികൾക്ക് ലഭിക്കും. ഗുരുവായൂർ ഏകാദശി നാളിൽ പൂർണമായും ഉപവസിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം അനുഷ്ഠിക്കുന്ന വ്രതങ്ങളും നേരുന്ന വഴിപാടുകളും ഈ ലോകത്തിൽ മാത്രമല്ല, പരലോകത്തിലും ആത്മാവിനൊപ്പമുണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂർ പ്രതിഷ്ഠ നടന്ന ദിനം ഐതിഹ്യമനുസരിച്ച് ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജ നടത്തിക്കൊണ്ടിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. യഥാർത്ഥത്തിൽ ബ്രഹ്മാവിന് പൂജ നടത്തുവാനായി മഹാവിഷ്ണു നിർമ്മിച്ച വിഗ്രഹമായിരുന്നു ഇത്. കൈമറിഞ്ഞ് അതൊടുവിൽ ശ്രീകൃഷ്ണനിലെത്തുകയായിരുന്നു. ശ്രീകൃഷ്ണൻ വൈകുണ്ഡത്തിലേക്ക് പോയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും വിഗ്രഹം ഇവിടെ എത്തിക്കുകയും ശിവൻറെ നിർദ്ദേശ പ്രകാരം ഇവിടെ പ്രതിഷ്ഠിക്കുകയുമായിരുന്നു. ദേവഗുരുവായ ബൃഹസ്പദിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാലാണത്രം ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം. പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹമാണ് ഇവിടെയുള്ളത്. വൃ ശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഗുരുവായൂർ ഏകാദശി ഇവിടെ പ്രതിഷ്ഠാ ദിനവും കൂടിയാണ്. അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാൽ, ഗീതാദിനമായും ഇത് ആചരിയ്ക്കപ്പെടുന്നു സ്വന്തമായി ഏകാദശി ആഘോഷം ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രത്യേകതകളുള്ള ഒരു ദിവസമാണ് ഏകാദശി. കേരളത്തിൽ വളരെ അപൂർവ്വം വിഷ്ണു ക്ഷേത്രങ്ങളിൽ മാത്രമാണ് ഏകാദശി ആചരിക്കുന്നത്.
ധ്യാനത്തിലും മേലെ വിജ്ഞാനം ചിത്തത്തെ ബ്രഹ്മമായി ഉപാസിക്കണമെന്നുകേട്ട നാരദന്‍ ചിത്തത്തേക്കാള്‍ ശ്രേഷ്ഠമായത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് സനത് കുമാരന്‍ പറഞ്ഞു. എന്നാല്‍ എനിക്ക് അതിനെ ഉപദേശിച്ചു തരാന്‍ നാരദന്‍ ആവശ്യപ്പെട്ടു. ധ്യാനം വാ ചിത്താദ്ഭൂയോ ധ്യായതീവ പൃഥവി ധ്യായതീവന്തരിക്ഷം ധ്യായതീവ ദ്യൌർധ്യായതീവ്യത്യപോ ധ്യായന്തീവ പർവ്വതാ ധ്യായന്തിവ ദേവമനുഷ്യാസ്തസ്മാദ്യ മനയൻ മഹത്താം പ്രാപ്നുവന്തി ധ്യാനപാദാം ഷാ ഇവൈവ തേ .... ധ്യാനമുപാസ്വേതി || (ചാ. ഉപ. 7.6.1) . ധ്യാനം ചിത്തത്തേക്കാള്‍ ശ്രേഷ്ഠമാണ്. ഭൂമി ധ്യാനിക്കുന്നതുപോലെ നിശ്ചലമായിരിക്കുന്നു. ആകാശവും സ്വര്‍ഗ്ഗവും അപ്പുകളും പര്‍വ്വതങ്ങളും ദേവന്‍മാരും മനുഷ്യരും ധ്യാനിക്കുന്ന പോലെ ഇളകാതിരിക്കുന്നു. ആയതിനാല്‍ ഈ ലാകത്തെ മഹാന്‍മാര്‍ ധ്യാനഫലം ലഭിച്ച കലയോടു കൂടിയവരെ പോലെയാണ്. അല്‍പന്മാര്‍ വഴക്കുണ്ടാക്കുന്നവരും ഉപദ്രവിക്കുന്നവരും പരദൂഷണക്കാരുമാണ്. ധ്യാനഫലം കിട്ടിയവരാണ് പ്രഭുക്കന്മാരായിരിക്കുന്നത്. അതുകൊണ്ട് ധ്യാനത്തെ ഉപാസിക്കൂ... ദേവതകളെപ്പോലെയുള്ള ഏതെങ്കിലും ആലംബനങ്ങളില്‍ മനോവൃത്തികളെ ഉറപ്പിച്ച് നിര്‍ത്തുന്നതിനെയാണ് ധ്യാനം എന്ന് പറയുന്നത്. മനസ്സ് ഒന്നില്‍ മാത്രം ഏകാഗ്രമാക്കി മറ്റുള്ളതിലേക്ക് പോകാതിരിക്കുന്നതാണ് ധ്യാനം. മനസ്സിനെ ജയിക്കുമ്പോഴുള്ള സംതൃപ്തിയും നിശ്ചലതയുമാണ് ഇതിന്റെ ലക്ഷണം. ഭൂമി മുതലായവയെല്ലാം ധ്യാനിക്കുന്ന പോലെ നിശ്ചലമായിയിരിക്കുന്നു.'ദേവമനുഷ്യാഃ' എന്നാല്‍ ദേവന്‍മാരും മനുഷ്യരുമെന്നോ ദേവന്‍മാരെപ്പോലെയുള്ള മനുഷ്യര്‍ എന്നോ പറയാം. ധനം, വിദ്യ, ഗുണം എന്നിവയില്‍ മഹത്വമുള്ളവര്‍ ധ്യാനഫലം കിട്ടിയതിന്റെ കലയോടുകൂടി ഇളകാതിരിക്കുന്നു. ധ്യാന മഹത്വമില്ലാത്ത അല്പന്‍മാരാണ് കുഴപ്പക്കാരായിരിക്കുന്നത്. അതിനാല്‍ ധ്യാനത്തെ ഉപാസിക്കണം. സ യോ ധ്യാനം ബ്രഹ്മേത്യുപാസ്‌തേ, യാവദ് ധ്യാനസ്യ ഗതം തത്രാസ്യ യഥാ കാമചാരോ ഭവതി, യോ ധ്യാനം ബ്രഹ്മേത്യുപാസ്‌തേ...ധ്യാനത്തെ ബ്രഹ്മ മായി കണ്ട് ഉപാസിക്കുന്നയാള്‍ക്ക് ധ്യാനത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടാകും.ഇതു കേട്ട നാരദന്‍ ചോദിച്ചു ഭഗവാനെ... ധ്യാനത്തേക്കാള്‍ കേമമായി എന്തെങ്കിലുമുണ്ടോ? ഉണ്ട് എന്ന് സനത് കുമാരന്‍ പറഞ്ഞു. എന്നാല്‍ അത് എനിക്ക് ഉപദേശിച്ചു തരൂ... എന്ന് നാരദന്‍ ആവശ്യപ്പെട്ടു.വിജ്ഞാനം വാവ ധ്യാനാദളഭൂയോ, വിജ്ഞാനേന വാ ഋഗ്വേദം വിജാനാതി... ലോകമമും ച വിജ്ഞാനേനൈവ വിജാനാതി, വിജ്ഞാനമുപാസ്സ്വേതി. വിജ്ഞാനം ധ്യാനത്തേക്കാള്‍ ശ്രേഷ്ഠമാണ്. വിജ്ഞാനം കൊണ്ടാണ് ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വണ വേദം, ഇതിഹാസപുരാണങ്ങള്‍, വ്യാകരണം, ശ്രദ്ധകല്പം,ഗണിതം, അധിദൈവികശാസ്ത്രം, നിധിശാസ്ത്രം, തര്‍ക്കശാസ്ത്രം, നീതിശാസ്ത്രം, നിരുക്തം, ശിക്ഷ, കല്പം, ഭൂത തന്ത്രം, ധനുര്‍വേദം, ജ്യോതിഷം, സര്‍പ്പവിദ്യ, ദേവജനവിദ്യ, സ്വര്‍ഗം, ഭൂമി, വായു, ആകാശം, അപ്പുകള്‍, തേജസ്സ്, ദേവന്‍മാര്‍, മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍, വൃക്ഷലതാദികള്‍, കീടങ്ങള്‍, പാറ്റകള്‍, ഉറുമ്പുകള്‍, ധര്‍മം അധര്‍മം, നന്മതിന്‍മ, പ്രിയം അപ്രിയം, അന്നം, രസം, ഇഹലോകം പരലോകം എന്നിവയെയൊക്കെ അറിയുന്നത്. അതു കൊണ്ട് വിജ്ഞാനത്തെ ഉപാസിക്കണം. വിജ്ഞാനമെന്നാല്‍ ശബ്ദാര്‍ത്ഥവിഷയകമായ ജ്ഞാനമാണ്. ഒന്നിനെക്കുറിച്ചുള്ള അറിവുണ്ടാകുമ്പോഴാണ് അതേപ്പറ്റി ധ്യാനിക്കുന്നത്. ഇതിനാല്‍ വിജ്ഞാനം ധ്യാനത്തേക്കാള്‍ ശ്രേഷ്ഠമാണ്. എല്ലാറ്റിനേയും അറിയാന്‍ സഹായിക്കുന്നത് വിജ്ഞാനമായതുകൊണ്ട് വിജ്ഞാനത്തെ ഉപാസിക്കാന്‍ പറയുന്നു.സ യോ വിജ്ഞാനം ബ്രഹ്മേത്യുപാസ്‌തേ, വിജ്ഞാനവതോ വൈ സ ലോകാന്‍ ജ്ഞാനവതോ ള ഭിസിധ്യതി, യാവദ് വിജ്ഞാനസ്യ ഗതം തത്രാസ്യ യഥാ കാമചാരോ ഭവതി, യോ വിജ്ഞാനം ബ്രഹ്മേത്യുപാസ്‌തേ...വിജ്ഞാനത്തെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ വിജ്ഞാനമുള്ളവയും. ജ്ഞാനമുള്ളവയുമായ ലോകങ്ങളെ പ്രാപിക്കും. വിജ്ഞാനത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും

മൗനം

സത്യം പറഞ്ഞാൽ, കേരളത്തിലെ പല വീടുകളിലെയും രണ്ടാമത്തെ മുറി ഒഴിഞ്ഞു കിടക്കുകയാണ്. പുതിയതായി വീട് വച്ചതിനുശേഷം, വെറും ആറോ ഏഴോ വർഷം മാത്രം അവരുടെ മുറികളിൽ ജീവിച്ച മക്കൾ എന്നെന്നേക്കുമായി നാടുവിട്ടു കഴിഞ്ഞു. അവർ വിവാഹിതരായി, എന്നെങ്കിലും മാതാപിതാക്കളെ കാണാൻ വരുമ്പോൾ, ഒരു രാത്രിയും രണ്ടു പകലും മക്കൾ ആ മുറികളിൽ തങ്ങുമെന്ന് കരുതി മാതാപിതാക്കൾ ആ മുറികൾ ഒഴിച്ചിട്ടിരിക്കുന്നു. മൂന്ന് മുറികളുള്ള വീടുകളിൽ, വീടിന്റെ മൂന്നിൽ രണ്ടുഭാഗത്ത് ഇന്ന് ഏകാന്തത നിറഞ്ഞു നിൽക്കുന്നു... ചിലർ തുണികൾ ഉണക്കുന്നത് ഈ മക്കളില്ലാത്ത മുറികളിലാണ്. തുണികൾ തേക്കുന്നതും, വാഷിംഗ് മെഷീനോ ഫ്രിഡ്ജ് വാങ്ങിയപ്പോൾ കിട്ടിയ കാർബോർഡ് പെട്ടികൾ സൂക്ഷിക്കുന്നതും, ബാക്കി വന്നതും, ഒടിഞ്ഞു പോയതുമായ ഫർണിച്ചറുകളും, പഴയ പുസ്തകങ്ങളും സൂക്ഷിക്കുന്നത് ഈ മുറികളിലാണ്.. പല വീടുകളിലെയും മുകളിലത്തെ നിലയിലെ മുറികൾ പൂർണ്ണമായും അവഗണിക്കപ്പെട്ടു കഴിഞ്ഞു. ആഴ്ചയിലൊരിക്കൽ വീട് വൃത്തിയാക്കാൻ വരുന്ന സഹായി മുകളിലത്തെ മുറി പൊടിതട്ടി തൂത്തിടാനായി മുകളിലേക്ക് സ്റ്റെയർകേസിലൂടെ പോകുന്നത് കാണുന്നുണ്ട്. അവർ അത് തൂത്തു തുടച്ച് ഇടുന്നുണ്ടാകും! കയറി നോക്കാൻ പലരുടെയും കാൽമുട്ടുകൾ സമ്മതിക്കുന്നില്ല. അതെ, വീടിന്റെ പല മൂലകളിലും വീടുകളിൽ താമസിക്കുന്നവരുടെ കാൽപാദങ്ങൾ പതിഞ്ഞിട്ട് വർഷങ്ങളായി... വലിയ വീടും, വലിയ കാറും, സൗന്ദര്യമുള്ള പാർട്ണറും യൗവന കാലത്ത് പ്രാധാന്യമുള്ളതാകുമെങ്കിൽ, പ്രായമാകുമ്പോൾ വൃത്തിയുള്ള ഒരു മുറിയും, അതിനോട് ചേർന്നുള്ള വൃത്തിയുള്ള കാല് തെന്നാത്ത ബാത്റൂമും, വിളിച്ചാൽ ഓടി വരുന്ന ഒരു ഓട്ടോറിക്ഷക്കാരനും പ്രാധാന്യമുള്ളതായി മാറുന്നു.... കുട്ടിക്കാലത്തുള്ള ആഗ്രഹങ്ങൾ അല്ല യൗവന കാലത്ത്. യൗവന കാലത്തുള്ള ആഗ്രഹങ്ങൾ അല്ല 40 കളിൽ. 60 കളിലെ ആശകൾ 80 കളിൽ മാറിമറിഞ്ഞു പോകുന്നു... എങ്ങനെ മനുഷ്യ ജീവിതം ജീവിക്കണം എന്നൊരു ഇൻസ്ട്രക്ഷൻ മാനുവൽ ഉണ്ടായിരുന്നെങ്കിൽ, ആ മാനുവൽ തീർച്ചയായും പുറകിൽ നിന്ന് മുന്നിലേക്ക് വായിക്കേണ്ട ഒരു മാനുവൽ ആണ്.. ഇത് വായിച്ചപ്പോൾ നിങ്ങളുടെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ടെങ്കിൽ, നിങ്ങൾ ജീവിതം അടുത്തറിഞ്ഞിട്ടുണ്ട്... Courtesy : FB
*മനഃപ്രസാദഃ സൗമ്യത്വം മൗനമാത്മവിനിഗ്രഹഃ* *ഭാവസംശുദ്ധിരിത്യേതത്തപോ മാനസമുച്യതേ* B.Gita 17.16 മനഃപ്രസാദോ മനസഃ പ്രശാന്തിഃ സ്വച്ഛതാപാദനം മനസഃ പ്രസാദഃ. സൗമ്യത്വം യത് സൗമനസ്യം ആഹുഃ മുഖാദിപ്രസാദകാര്യാ അന്തഃകരണസ്യ വൃത്തിഃ, മൗനം വാക്സംയമഃ അപി മനഃസംയമ പൂർവകോ ഭവതി ഇതി കാര്യേണ കാരണം ഉച്യതേ മനഃസംയമോ മൗനം ഇതി. ആത്മവിനിഗ്രഹോ മനോനിരോധഃ സർവതഃ സാമാന്യ രൂപ ആത്മവിനിഗ്രഹോ വാഗ്വിഷയസ്യ ഏവ മനസഃ സംയമോ മൗനം ഇതി വിശേഷഃ. ഭാവസംശുദ്ധിഃ പരൈഃ വ്യവഹാരകാലേ അമായാവിത്വം ഭാവസംശുദ്ധിഃ ഇതി ഏതത് തപോ മാനസം ഉച്യതേ. 16 "മൗനം സത്യമാണ്. മൗനം ആനന്ദമാണ്. മൗനം സമാധാനമാണ്. അതുകൊണ്ട് മൗനം ആത്മാവാണ്." ഒരു നിശബ്ദത സ്വീകരിക്കുക, ആ നിശബ്ദതയിൽ നിങ്ങൾ ആത്യന്തിക സത്യത്തിലെത്തും. "സംഭവിക്കരുതെന്ന് വിധിക്കപ്പെട്ടത് സംഭവിക്കില്ല, നിങ്ങൾക്ക് കഴിയുന്നത്ര ശ്രമിക്കുക. സംഭവിക്കാൻ വിധിക്കപ്പെട്ടത് സംഭവിക്കും, അത് തടയാൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക. ഇത് ഉറപ്പാണ്. അതിനാൽ, ഏറ്റവും നല്ല ഗതി മൗനം പാലിക്കുക എന്നതാണ് വളരെയധികം സംസാരിക്കുന്നതിലും അനാവശ്യമായ വേവലാതിയിലും വ്യർത്ഥമായ ഭയത്തിലും ഊർജ്ജം പാഴാകുന്നു. ഗോസിപ്പിംഗും ഉയരമുള്ള സംസാരവും പൂർണ്ണമായും ഉപേക്ഷിക്കണം. ഒരു യഥാർത്ഥ സാധകൻ കുറച്ച് വാക്കുകൾ ഉള്ള ആളാണ്, അതും ആത്മീയ കാര്യങ്ങളിൽ മാത്രം. സാധകർ എപ്പോഴും തനിച്ചായിരി ക്കണം. മൗനം ശീലിക്കണം. - by രമണ മഹർഷി
തലച്ചോറിലെ രാസമാറ്റവും മാനസികാരോഗ്യവും ​തലച്ചോറിലെ രാസമാറ്റം (കെമിക്കൽ ഇംബാലൻസ്) എന്നത് ന്യൂറോട്രാൻസ്മിറ്ററുകൾ എന്നറിയപ്പെടുന്ന രാസവസ്തുക്കളുടെ അളവിലോ അവയുടെ പ്രവർത്തനത്തിലോ ഉണ്ടാകുന്ന വ്യതിയാനങ്ങളെയാണ് പൊതുവായി സൂചിപ്പിക്കുന്നത്. ഈ ന്യൂറോട്രാൻസ്മിറ്ററുകളാണ് തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഇവ നമ്മുടെ വികാരങ്ങൾ, ചിന്തകൾ, പെരുമാറ്റം, ഉറക്കം, വിശപ്പ് എന്നിവയെ സ്വാധീനിക്കുന്നു. ​ചില പ്രധാന ന്യൂറോട്രാൻസ്മിറ്ററുകൾ ഇവയാണ്: ​ഡോപാമിൻ (Dopamine): സന്തോഷം, പ്രതിഫലം, പ്രചോദനം, ചിന്തകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ​സെറോടോണിൻ (Serotonin): മാനസികാവസ്ഥ, ഉറക്കം, വിശപ്പ് എന്നിവയെ നിയന്ത്രിക്കുന്നു. ​നോറെപിനെഫ്രിൻ (Norepinephrine): ശ്രദ്ധ, ഉണർവ് എന്നിവയിൽ പങ്കുണ്ട്. ​ഭ്രാന്ത് (Psychosis) പോലുള്ള അവസ്ഥകളിൽ, പ്രത്യേകിച്ച് സ്കിസോഫ്രീനിയ (Schizophrenia), തലച്ചോറിലെ ഡോപാമിൻ പോലുള്ള ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവിലോ പ്രവർത്തനത്തിലോ ഉണ്ടാകുന്ന വർദ്ധനവോ കുറവോ ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. ​ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന വ്യക്തിയെ പെട്ടെന്ന് ശത്രുവായി കാണുന്നതും, വെറുക്കുന്നതും, ഇല്ലാത്ത കാര്യങ്ങൾ പറയുന്നതും ചില മാനസികാരോഗ്യ പ്രശ്നങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്.​മിഥ്യാധാരണകൾ (Delusions):​ഇത്തരം അവസ്ഥകളിൽ, വ്യക്തിക്ക് തെറ്റായതും എന്നാൽ ദൃഢവുമായ വിശ്വാസങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന്, താൻ സ്നേഹിക്കുന്ന വ്യക്തി തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു, തന്നെ ചതിക്കുന്നു, തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി പറയുന്നു എന്നിങ്ങനെയുള്ള വേട്ടയാടൽ മിഥ്യാധാരണകൾ (Persecutory Delusions) ഉണ്ടാകാം.​ഈ മിഥ്യാധാരണകൾക്ക് കാരണം തലച്ചോറിലെ രാസമാറ്റം മൂലമുണ്ടാകുന്ന ആശയവിനിമയത്തിലെ തകരാറുകളാണ്. ഈ വിശ്വാസം എത്രത്തോളം തീവ്രമാകുന്നുവോ, അത്രത്തോളം ആ വ്യക്തിയോടുള്ള സ്നേഹം വെറുപ്പായും അകൽച്ചയായും മാറും.​വികാരങ്ങളുടെ അസ്ഥിരത (Emotional Dysregulation): ​തലച്ചോറിലെ ചില ഭാഗങ്ങൾ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുമ്പോൾ, സ്നേഹം, വെറുപ്പ് തുടങ്ങിയ വികാരങ്ങൾ അതിതീവ്രമായി പ്രകടിപ്പിക്കുകയും പെട്ടെന്ന് മാറുകയും ചെയ്യാം.​യാഥാർത്ഥ്യബോധം നഷ്ടപ്പെടൽ (Loss of connection to reality):​ഭ്രാന്ത് പോലുള്ള അവസ്ഥയിൽ, യാഥാർത്ഥ്യത്തെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇത് അവരുടെ ഏറ്റവും അടുത്ത ബന്ധങ്ങളെയും ബാധിക്കുന്നു.​ചുരുക്കത്തിൽ, ഇവിടെ സ്നേഹം വെറുപ്പായി മാറുന്നത് ഒരു വൈകാരികമായ മാറ്റത്തേക്കാൾ ഉപരിയായി, തലച്ചോറിലെ രാസമാറ്റത്താൽ സംഭവിച്ച ചിന്താപരമായ വൈകല്യത്തിന്റെ (Cognitive Disorder) ഫലമാണ്. അതായത്, അവർ പഴയ വ്യക്തിയെയല്ല, മറിച്ച് തങ്ങളുടെ മിഥ്യാധാരണകളിലൂടെ രൂപപ്പെട്ട ശത്രുവിനെയാണ് വെറുക്കുന്നത്.​ഇവയെല്ലാം ഗൗരവമായ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാകാം. അങ്ങനെയുള്ള ഒരാളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉടനടി ഒരു സൈക്യാട്രിസ്റ്റിന്റെയോ (Psychiatrist) ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ (Clinical Psychologist) സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. കൃത്യമായ രോഗനിർണയവും ചികിത്സയും (മരുന്ന്, തെറാപ്പി എന്നിവ ഉൾപ്പെടെ) ഉണ്ടെങ്കിൽ ഈ അവസ്ഥകൾ മെച്ചപ്പെടുത്താൻ സാധിക്കും.ഒന്നിനെയും ശരിയായ രീതിയിൽ കാണാൻ ആ സമയത്തു കഴിയില്ല അത് എത്ര വലിയ ആളായിരുന്നാലും.. തിരിച്ചു വന്നാലും ആ പഴയ ആളാവാൻ കഴിഞ്ഞു എന്നും വരില്ല പക്ഷെ പുതിയ നന്മ നിറഞ്ഞ ഒരാളാവാം

Saturday, November 29, 2025

ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെ പറ്റി പരാമർശം ഉള്ളത്.. ഋഗ്വേദം തുടങ്ങുന്നത് തന്നെ "അ" എന്ന വാക്കോടുകൂടിയാണ്.. "അഗ്നി മീളെ പുരോഹിതം" എന്നതാണ് ഋഗ്വേദ ആദ്യ മന്ത്രം.. വേദം തുടങ്ങുന്നത് അഗ്നിയെ സ്തുതിച്ചു കൊണ്ടാണ്.. ഇനി നമുക്ക് നോക്കാനുള്ളത് അഗ്നിയും ഗണപതിയുമായി വല്ല ബന്ധവും ഉണ്ടോ എന്നതാണ്....?! അതിനു് മുന്പ് ഗണപതിയെപ്പറ്റി ഋഗ്വേദത്തിലുള്ള മന്ത്രം നോക്കാം .. "ഗണാനാം ത്വാംഗണപതിം ഹവാം മഹെ കവീം കവീനാമുപമശ്രവസ്തമമ് ജേഷ്ഠരാജം ബ്രാഹ്മണം ബ്രാഹ്മണ സ്പത " ഋഗ്വേദം 1:13.:1. ഇവിടെ ബ്രിഹസ്പതി എന്ന പേരിൽ അറിയപ്പെടുന്ന ഗണപതി കവിയും ആണ്.. വിദ്യയുടെയും ദേവതയാണ് വേദവാനിയുടെ തന്നെ അധിപതിയാണ്. ഗ്രഹസ്പതി എന്ന വാക്കിനും ഇതേ അർത്ഥം തന്നെയാണ് ഋഗ്വേദത്തിൽ കവികളിൽ ഏറ്റവും ശ്രേഷ്ഠൻ ഗണപതി എന്ന് പറയുന്നു.. ഗണപതേ ഗണേശു ത്വ മാഹുർ വീപ്ര തമം കവീനാമ്.. ഋഗ് 10_11_29. നമ്മൾ ഒരു പുണ്യകർമ്മം ചെയ്യുമ്പോൾ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യുമ്പോൾ ഒരു പുതിയ വാഹനം വാങ്ങിയാൽ ഒരു വിവാഹം നടക്കുമ്പോൾ. വധുവിനെ വീട്ടിൽ കയറ്റുമ്പോൾ എല്ലാം ആദ്യമായി... തുടക്കം കുറിക്കുന്നത് അഗ്നി തെളിയിച്ചു. അഥവ വിളക്ക് കൊളുത്തിയ വെച്ചാണ്... പറഞ്ഞുകഴിഞ്ഞു ഋഗ്വേദം തുടങ്ങുന്നത് അഗ്നിക്ക് പ്രണാമം ചെയ്തു ആണ്... അഗ്നി ഊർജ്ജത്തിന്റെ പ്രതീകമാണെന്ന് നമുക്കറിയാം.... ഒരു ബോധശക്തി അഥവാ ഊർജ്ജം ഈ പ്രപഞ്ച പരിപാലനത്തിന് പിറകിൽ ഉണ്ട് എന്നത് ശാസ്ത്രം പോലും അംഗീകരിച്ചതാണ്.. എന്താണ് അഗ്നിയുടെ പ്രത്യേകത.. അഗ്നി സർവ്വത്തിനെയും വിഴുങ്ങാൻ ശക്തിയുള്ള ഒന്നാണ്.. അഗ്നി സർവ്വചരാചരങ്ങളിലും നാം കാണാതെ തന്നെ ഉൾക്കൊള്ളുന്നു.. ഗണപതിയുടെ പര്യായത്തിൽ ആദ്യത്തെ പര്യായം "സിന്ദൂരാഭം "എന്നാണ്... സിന്ധു രാഭം എന്ന് പറഞ്ഞാൽ സിന്ദൂര വർണ്ണം ഉള്ളത് അഥവാ അഗ്നി വർണം ഉള്ളത്.. അഗ്നിയുടെ പ്രതീകമായിട്ടാണ് ഗണപതിയെ നാം ആരാധിക്കുന്നത്.. അഗ്നി സർവ ആഹാരി ആണ്... ഗണപതി സർവ ഭക്ഷകൻ ആണ്... ലംബോധരൻ എന്ന പേര് ഗണപതിയുടെ ആണ്...ഏത്ര ഭക്ഷിച്ചാലും അഗ്നിക്കും ഗണപതിക്ക് വിശപ്പ് ബാക്കി... യുടെ മറ്റൊരു പര്യായം "ധൂമൃ കേതു"എന്നാണ്... ധൂമ്രം അർത്ഥം പുക...പുക അടയാളമായി ഉളളവൻ...അഗിനിയുടെ അദ്യ അടയാളവും പുക ആണല്ലോ... മൈതായീന സംഹിതയിൽ... വിശ്വത്തെ ഭക്ഷണം ആക്കുന്നവനെന്നും അർത്ഥം കാണാം...അഗ്നിയെ പറ്റി... ഇങ്ങിനെ നോക്കുമ്പോൾ അഗ്നിയുടെ നിരവധി ഗുണങ്ങൾ ഗണപതിയിൽ നമുക്ക് കാണാനാവും... ദേവന്മാരുടെ അഥവാ ദേവതമാരുടെ നായകൻ അഥവാ വിനായകൻ എന്നും ഗണപതിയെ വിളിക്കുന്നു.. അഗ്നിവയ് ദേവാനാം സേനാനി...(36.😎 കാലോസ്മി ലോക ക്ഷയ പ്രവൃദോ മിഹ പ്രവർത്ത: ഋതെ പി ത്വാം ന ഭവിഷ്യന്തി സർവേ യെ വ്യവത്തിത: പ്രകൃതി നികേശു യോധാ: ഗീത വിശ്വ രൂപ ദർശനം... ഭഗവദ് ഗീത.. ലോകത്തെ,ക്ഷയിപ്പിക്കുന്ന ശക്തിമത്തായ കാലമാണ് ഞാൻ ലോകത്തെ സംഹരിക്കാൻ ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ആരൊക്കെയാണോ യുദ്ധവീരന്മാരായ ശത്രു സൈന്യങ്ങളിൽ നിൽക്കുന്നത് അവരാരും നീ യുദ്ധം ചെയ്തില്ലെങ്കിൽ പോലും ഇവിടെ ജീവിക്കാൻ പോകുന്നില്ല ഞാൻ യഥാർത്ഥത്തിൽ മൃത്യു ദേവൻ ആണ് എൻറെ രൂപം ഇപ്രകാരം വളർന്നു വലുതായിട്ടുള്ളത് ഈ ലോകത്തെ മുഴുവൻ നശിപ്പിക്കാനും കൂടിയാണ് അതിലേക്കായി ഈ വക്‌ത്രങ്ങൾ എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നു എല്ലാം ഞാൻ വിഴുങ്ങുന്നത് ആയിരിക്കും Atom തിലെ ഊർജം കണ്ടു പിടിച്ച ഉപജ്ഞാതാവായ Open Hemer ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ബോംബ് വർഷിച്ചപ്പോൾ ചൊല്ലിയ ശ്ലോകം ഇതാണ്.. യുടെ വ്യാപ്തി എത്രത്തോളം ആ കാലഘട്ടത്തിൽ പോലും ഉണ്ടായിരുന്നു എന്നതിൻറെ ഏറ്റവും വലിയ തെളിവാണിത്.. അതെ അഗ്നി തന്നെ ആണ് ഈശ്വരന് ആയി സനാതന വേദ സത്ത ആരാധിക്കുന്നത്..... ശ്രീ പതഞ്ജലി മഹർഷി.പ്രണവം ആണ് ഈശ്വരൻ എന്ന് പ്രഖ്യാപിക്കുന്നു.. "അ ഉ മ്"എന്നീ മൂന്ന് ശബ്ദങ്ങളുടെ സമ ന്വാ യമാണ്..ഓം എന്നത്... ഈ ഓം എന്നത് ദേവനാഗരി ലിപി ഇന്നത്തെ രൂപം പ്രാപിക്കും മുൻപേ നിലവിൽ ഉണ്ടെന്ന്... ആചാര്യ നരേന്ദ്ര ഭൂഷൺ തൻ്റെ കൃതിയിൽ (ദേവതകളുടെ ദൈവ സങ്കല്പം:page 22.23.)പറയുന്നു...ഈ മൂന്നു മാത്രകൾ "അ ഉ മ് " ഉച്ചറിക്കുനതിൻ്റെ സൂചന ആയി ഉള്ള പ്ലുത ചിഹ്നം ആണ്... ആഖു അഥവാ എലിയുടെ ചിഹ്നം ആയത് എന്ന് ആചാര്യ പറയുന്നു... "അഗ്നിറ് ദേവഭ്യോ നിലീയത അഖു രൂപം കൃത്വാ പൃഥ്വി പ്രവിശത് " തൈതിരീയ ബ്രാഹ്മണം 1.1.3.3. അഗ്നി ദേവന്മാരുടെ മാരുടെ അടുത്തുനിന്ന് അർദ്ധർദാനം ചെയ്ത് എലിയുടെ രൂപം ധരിച്ച് ഭൂമിക്കടിയിൽ ഒളിച്ചിരുന്നു.. എന്ന് കഥാ രൂപേണ പറഞ്ഞ് ഇവിടെ.. ഭൂമിയുടെ ഉത്ഭവം സമയത്ത് ഭൂമിയുളള ഉരുകി തിളച്ചു മറിയുന്ന വസ്തുവായിരുന്നല്ലോ.. ക്രമേണ തണുത്തുറഞ്ഞ ഉപരിതലം എങ്കിലും ഭൂമിയുടെ അന്തർഭാഗം ഇപ്പോഴും അഗ്നിലാവളാൽ നിറയപ്പെട്ടിരിക്കുന്നു എന്നത് ശാസ്ത്ര സത്യം.. ഇത് ആദി ദേവികമായ അർത്ഥമാണ് എന്നാൽ ആധ്യാത്മികമായി പൃഥ്വി തത്വമാണ് എലിക്ക് ഉള്ളത്... മൂലാധാര സ്ഥിതനാണ് ഗണപതി മൂലാധാരത്തിൽ ഗണപതിയുടെ വാഹനം ഭൂമി തത്വമായി ബന്ധപ്പെട്ട എലിയാണ് യജുവേദം വേദത്തിൽ പറയുന്നത് ഇങ്ങനെയാണ് ആഖ്സ്ഥെ പശു..(3.37). അവൻ്റെ മൃഗം എലി ആണ്... ഇന്ത്യാ മാത്രമല്ല ബർമ ചൈന തായ്‌ലൻഡ് കമ്പോഡിയ പേർഷ്യ നേപ്പാൾ ടിബറ്റ് തുർക്കി മംഗോളി ഇൻഡോനേഷ്യ ബൾ തെക്കേ അമേരിക്ക എന്നിവിടങ്ങളിലും ഗണപതി ആരാധന ശക്തമായി നിലനിൽക്കുന്നു നാലു കൈകൾ ഉള്ളതായി ചിത്രത്തിൽ കാണാം ഒരു കൈയിൽ പാശവും അങ്കുശവുംഒടിഞ്ഞ കൊമ്പിൻ്റെ അറ്റവും മോദകവും, കാണാം.. ആഗ്രഹങ്ങൾ ആകുന്ന കുരുക്കിട്ട കയറിനെ ആണ് ആശാഭാശം എന്ന പേരിൽ അറിയപ്പെടുന്നത് ലളിതാസഹസ്രനാമത്തിൽ രാഗസ്വരൂപ പാശം എന്ന് കാണാം... ആഗ്രഹങ്ങൾ മനസ്സിനെ മായാഭ്രമങ്ങളിൽ പെടുത്തി കുരുക്കിയിടുന്നു എന്നതാണ് ഇതിൻറെ സൂചന.. ആകുന്ന പാശം കൊണ്ട് മകളെ നിയന്ത്രിക്കേണം എന്നതാണ് ഇതിൻ്റെ അർത്ഥം. മറ്റൊരു കയ്യിൽ അങ്കുശ ആന തോട്ടി നിങ്ങൾക്ക് കാണാം... മദം പൊട്ടി ഓടുന്ന ആനയെ പോലെ ഉള്ളവരെ നിയന്ത്രിക്കാൻ ആത്മസമയമനം എന്ന ശക്തമായ, അങ്കുശം പ്രയോഗിക്കേണ്ടി വരുന്നു.. ഒരു പൂനൂൽ പോലെ തോന്നുവാ ഒരു സർപ്പം ഗണപതിയുടെ ദേഹത്തിൽ ചുറ്റപ്പെട്ടതായി ചിത്രത്തിൽ കാണുന്നതാണ്.. ഇത് കുണ്ഡലിനി ശക്തിയെ പ്രതിനിധീകരിക്കുന്നു. ഭഗവത് ഭക്തി സത്സംഗ ഗ്രൂപ്പ്. ഒടിഞ്ഞ കൊമ്പ്... വിരുദ്ധ ബന്ധങ്ങളുടെ പിടിയിൽ അകപ്പെട്ടതാണ് സാധാരണ മനുഷ്യ ജീവിതം ഒരാൾ ആത്മീയ അന്വേഷകൻ ഇവയുടെ പിടിയിൽ നിന്നും ക്രമേണ മുക്തനായി തീരുന്നു. ആനയുടെ രണ്ടു കൊമ്പുകൾക്ക് ഈ വിരുദ്ധ ബന്ധങ്ങളുടെ പ്രത്യേകമാകാൻ കഴിയും ഗണപതിയുടെ രൂപത്തിൽ ആവട്ടെ ഒരു കൊമ്പ് ഒടീ ഞ്ഞിരിക്കുന്നു. ആത്മാബോധം സിദ്ധിച്ച ഒരാൾ . ഇത്തരത്തിൽ വിരുദ്ധ ദ്വന്തങ്ങളുടെ ഇടയിൽ പെടുന്നില്ല..എന്നതിനെ സൂചിപ്പിക്കുന്നത്.. ഇന്തോനേഷ്യൻ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്നത് ഗണപതി ആണ്
ക്രോധ: പ്രാണഹരോ ശത്രു: ക്രോധോ മിത്രമുഖോ രിപു:l ക്രോധോ ഹ്യാസിർമഹാതീക്ഷ്ണ: സർവ്വo ക്രോധോfപകർഷതി ll क्रोधः प्राणहर: शत्रुः क्रोधो मित्रमुखो रिपुः। क्रोधो ह्यसिर्महातीक्ष्णः सर्वं क्रोधोऽपकर्षति॥ (വാല്മീകി രാമായണം 7.59) ഒരാളുടെ ജീവൻ അപഹരിക്കുന്ന ശത്രുവാണ് കോപം. മിത്രത്തിന്റെ മുഖത്തോടുകൂടിയ കോപം ശത്രുവാണ്. കോപം വളരെ മൂർച്ചയുള്ള വാൾ പോലെയാണ്. കോപം എല്ലാം നശിപ്പിക്കുന്നു. ANGER IS THE ENEMY WHO TAKES ONE’S LIFE. ANGER IS ENEMY WITH THE FACE OF FRIEND. ANGER IS LIKE A VERY SHARP SWORD. ANGER DESTROYS EVERYTHING
എല്ലാ വേദങ്ങളിലും പുരുഷസൂക്തം കാണപ്പെടുന്നതിനാൽ, മഹാഭാരതത്തിൽ വേദവ്യാസൻ എല്ലാ ശ്രുതിയുടെയും സാരാംശമായി ഇതിനെ ഉദ്ധരിക്കുന്നു. സൗനക, ആപസ്തംബ, ബോധയാനൻ എന്നിവരും പുരുഷസൂക്തത്തിൻ്റെ ഉപയോഗത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. പഞ്ചസൂക്ത പാരമ്പര്യം നിങ്ങൾ ഏത് പാരമ്പര്യത്തിൽ പെട്ടയാളാണെന്നതിനെ അടിസ്ഥാനമാക്കി പഞ്ചസൂക്തങ്ങൾ ജപിക്കണമെന്ന് എങ്ങനെ തിരഞ്ഞെടുക്കാം. ഒരാൾ സ്മാർത്ത ബ്രാഹ്മണനാണെങ്കിൽ, അയാൾ സ്മാർത്ത പഞ്ചസൂക്തങ്ങൾ പിന്തുടരും, പക്ഷേ അത് മറ്റ് സൂക്തങ്ങൾ പഠിക്കുന്നതിൽ നിന്ന് അവനെ തടയരുത്. രസകരമായ ഒരു കാര്യം, എല്ലാ വിഭാഗങ്ങളും ശ്രീ സൂക്തം ജപിക്കുന്നു എന്നതാണ്, ശ്രീ സൂക്തം ജപിക്കുന്നത് സമ്പത്തും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെടാനാണ്, അതിനാൽ സമ്പത്തും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെടുമ്പോൾ വ്യത്യസ്ത പാരമ്പര്യങ്ങളിൽ വ്യത്യാസമില്ല. ശിവ പഞ്ച സൂക്ത പാരമ്പര്യം വേദങ്ങളെ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സനാതന ധർമ്മത്തിലെ എല്ലാ പാരമ്പര്യങ്ങളിലും, അഞ്ച് (പഞ്ച) വേദ ശ്ലോകങ്ങൾ (സൂക്തങ്ങൾ) തിരഞ്ഞെടുത്ത് ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. ക്ഷേത്രങ്ങളിൽ സാധാരണയായി വുദു ചടങ്ങിൽ (അഭിഷേകം) അഞ്ച് ശ്ലോകങ്ങൾ ചൊല്ലുന്നു. ശൈവ പഞ്ച സൂക്തങ്ങൾ ഇവയാണ്: 1. രുദ്ര സൂക്തം (ശ്രീ രുദ്രം/ചമകം) 2. പുരുഷ സൂക്തം 3. ദുർഗ്ഗാ സൂക്തം 4. ശ്രീ സൂക്തം 5. ഭൂ സൂക്തം വൈഷ്ണവ പഞ്ചസൂക്തങ്ങൾ ഇവയാണ്: 1. പുരുഷ സൂക്തം 2. നാരായണ സൂക്തം 3. ശ്രീ സൂക്തം 4. ഭൂ സൂക്തം 5. നിള സുക്ത സ്മാർത്ത പഞ്ച സൂക്തങ്ങൾ ഇവയാണ്: 1. പുരുഷ സൂക്തം 2. നാരായണ സൂക്തം 3. രുദ്ര സൂക്തം (ശ്രീ രുദ്രം/ചമകം) 4. ശ്രീ സൂക്തം 5. ദുർഗ്ഗാ സൂക്തം ശാക്ത പഞ്ച സൂക്തങ്ങൾ ഇവയാണ് 1. ദേവി സൂക്തം 2. ദുർഗ്ഗാ സൂക്തം 3. ശ്രീ സൂക്തം 4. ഭൂ സൂക്തം 5. നിള സുക്ത മുകളിൽ പറഞ്ഞ പാരമ്പര്യങ്ങളിൽ നിന്നുള്ള ചില പ്രധാന കാര്യങ്ങൾ എല്ലാ ശാഖകളും ശ്രീ സൂക്തം പങ്കിടുന്നു. ശൈവരും വൈഷ്ണവരും ശാക്തരും ഭൂസൂക്ത ശൈവങ്ങളും വൈഷ്ണവരും സ്മാർത്തരും പുരുഷസൂക്ത ശൈവരും പങ്കിടുന്നു , വൈഷ്ണവരും സ്മാർത്തരും ദേവിക്കും ദേവീ ശാക്തന്മാർക്കും ദേവിക്ക് സൂക്തങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ദേവ ശാക്തർക്കുള്ള സൂക്തങ്ങൾ ഒഴിവാക്കി രുദ്ര ദേവീ ശാക്തങ്ങൾ രുദ്ര സൂക്തം ഉപയോഗിക്കുന്നതിൽ അദ്വിതീയമല്ല. (രുദ്രം/ചമകം) ശൈവന്മാർ നാരായണ സൂക്തം ഉപയോഗിക്കുന്നില്ല, രുദ്ര സൂക്തവും നാരായണ സൂക്തവും ഉപയോഗിക്കുന്നു.
ഗണപതി ഉപനിഷത്ത് അഥർവശീർഷം - ॐ നമസ്തേ ഗണപതയേ ഓം നമസ്തേ ഗണപതയേ ॐ ഭദ്രം കർണ്ണേഭിഃ ശൃണുയാം ദേവാഃ । ഭദ്രം പശ്യേമാക്ഷഭിര്യജത്രഃ । സ്ഥിരംഗൈസ്തുഷ്ടുവാഗ് ൯സസ്തനൂഭിഃ । വ്യഷേം ദേവഹി തം യദായൂഃ । ഓം ഭദ്രം കർണ്ണേഭിഃ ശൃന്നുയാമ ദേവാഃ | ഭദ്രം പശ്യേമ-അക്ഷഭിർ-യജത്രാഃ | സ്ഥിരൈർ-അംഗൈസ്-തുസ്ത്തുവംശസ്-തനുഭിഃ | വ്യാസേമ ദേവഹിതം യദ്-ആയുഃ | അർത്ഥം: 1 : ഓം ദേവാസേ , ശുഭകരമായത് എന്താണെന്ന്നമുക്ക്ചെവികൊണ്ട് കേൾക്കാം , 2: ഐശ്വര്യവും ആരാധനയും എന്താണെന്ന്നമുക്ക്കണ്ണുകൊണ്ട്കാണാം , 3 : നമ്മുടെ ശരീരത്തിൽ ( മനസ്സുകളിലും ) സ്ഥിരതയോടെ ( ജീവിതത്തിൽ)പ്രാർത്ഥിക്കാം , 4: ദൈവം അനുവദിച്ച സേവനത്തിനായി നമുക്ക് സമർപ്പിക്കാം (ദൈവം) . ന ഇന്ദ്രോ വൃദ്ധശ്രവാഃ । സ്വസ്തി നഃ പൂഷാ വിശ്വവേദാഃ । സ്വസ്തി നസ്താർക്യോ അരിഷ്ടനേമിഃ । സ്വസ്തി നോ ബൃഹസ്പതിർദധാതു ॥ ॐ ശാന്തിഃ ശാന്തിഃ ശാന്തിഃ ॥ സ്വസ്തി ന ഇന്ദ്രോ വൃദ്ധ-ശ്രാവഃ |സ്വസ്തി നഃ പുസ്സാ വിശ്വ-വേദാഃ |സ്വസ്തി നാസ്-താർക്സ്യോ അരിസ്ത-നേമിഃ |സ്വസ്തി നോ ബൃഹസ്പതിർ-ദധാതു ||ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||അർത്ഥം: 5: മഹത്തായ ജ്ഞാനവും മഹത്വവുമുള്ള(വേദങ്ങളുടെ) ഇന്ദ്രൻ ( ജ്ഞാനം നൽകിനമുക്ക് ക്ഷേമം നൽകട്ടെ , 6: മഹത്തായ അറിവിന്റെ പൂഷൻ(സൂര്യദേവൻ, പോഷിപ്പിക്കുന്നവൻ)നമുക്ക് ക്ഷേമം നൽകട്ടെ (നമ്മെ പോഷിപ്പിക്കുകയും അറിവ് നൽകുകയും ചെയ്തുകൊണ്ട്), 7: മഹത്തായ സംരക്ഷണ ശക്തിയുള്ള ( ദുരന്തങ്ങൾക്ക് ഒരു ഇടിമിന്നൽ ) തർക്ഷ്യൻ(ഒരു പുരാണ പക്ഷി) നമുക്ക് ക്ഷേമം നൽകട്ടെ(നമ്മെ നിർഭാഗ്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ), 8 : ( കൂടാതെ)(ദേവന്മാരുടെ ഗുരുവായ) ബൃഹസ്പതി നമുക്ക് ക്ഷേമം നൽകട്ടെ , 9: ഓം , സമാധാനം , സമാധാനം , ॐ നമസ്തേ ഗണപതയേ ॥1॥ ഓം നമസ്-തേ ഗണ്ണപതയേ ||1|| അർത്ഥം: 1.1 : ഓം , നിനക്ക് നമസ്കാരം , ഗണപതി , ത്വമേവ പ്രത്യക്ഷം തത്വമസി . ത്വമേവ കേവലം കർത്ത്യസി । ത്വമേവ കേവലം ധർത്ത്യസി । ത്വമേവ കേവലം ഹർത്ത്യസി । ത്വമേവ സർവം ഖൽവിദം ബ്രഹ്മാസി । ത്വം സാക്ഷാദാത്മാത്യസി നിത്യം ॥2॥ ത്വം-ഏവ പ്രത്യക്ഷം തത്വം-അസി | ത്വം-ഏവ കേവലം കർതാ- [A] സി | ത്വം-ഏവ കേവലം ധർത്താ- [A] സി | ത്വം-ഏവ കേവലം ഹർതാ- [A] si | ത്വം-ഏവ സർവം ഖൽവ് [ഉ] -ഇദം ബ്രഹ്മ-അസി | ത്വം സാക്ഷാദ്-ആത്മാ- [A] si നിത്യം ||2|| അർത്ഥം: 2.1: (ഹേ ഗണപതി) നീ തന്നെയാണ് ദൃശ്യ തത്വം (എല്ലാറ്റിനും അടിസ്ഥാനമായ ബോധ സത്ത), 2.2: (ഹേ ഗണപതി) നീ തന്നെയാണ് ഏക സ്രഷ്ടാവ് (കർത്താവ്) (പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാൽ), 2.3: (ഹേ ഗണപതി) നീ തന്നെയാണ് ഏക പരിപാലകൻ (ധർത്തൻ) (പ്രപഞ്ചം നിലനിൽക്കുന്ന ശക്തിയാൽ), 2.4: (ഹേ ഗണപതി) നീ തന്നെയാണ് ഏക സംഹാരകൻ (ഹർത്തൻ) (പ്രപഞ്ചം ഒടുവിൽ അതിന്റെ ബോധ സത്തയിൽ ലയിച്ച ശക്തിയാൽ), 2.5: (ഹേ ഗണപതി) നീ തന്നെയാണ് ഇതെല്ലാം (പ്രപഞ്ചം); നീ തന്നെയാണ് സത്യത്തിൽ ബ്രഹ്മം (എല്ലാവർക്കും ബോധം നൽകുന്നത്), 2.6: (ഹേ ഗണപതി) നീ തന്നെയാണ് ദൃശ്യമായ ആത്മാവ് , ശാശ്വതമായ (അടിസ്ഥാന യാഥാർത്ഥ്യം), ऋं वच्मि . സത്യം वच्मि ॥३॥ रतം വാക്മി | സത്യം വാക്മി ||3|| അർത്ഥം: 3.1: ഞാൻ रुत ം (ദിവ്യ നിയമം) പ്രഖ്യാപിക്കുന്നു ; സത്യം ( സത്യം) (എല്ലാറ്റിനും അടിസ്ഥാനമായി ഒരു സമ്പൂർണ്ണ ബോധം ഉണ്ടെന്ന്, അതിനെ ഗണപതിയായി ഞാൻ കണ്ടു) ഞാൻ പ്രഖ്യാപിക്കുന്നു , अव त्वं माम् . अव क्तारम् അവ ശ്രോതാരം । അവ ദാതാരം . അവ ധാതാരം . അവനൂചാനമവ ശിഷ്യം । അവ ത്വം മാം | അവ വക്താരം | അവ ശ്രോതാരം | അവ ദാതാരം | അവ ധാതാരം | അവ-അനുചാനം-അവ ശിഷ്യം | 4.1: (ഇപ്പോൾ) എന്നെ സംരക്ഷിക്കണമേ (ഹേ ഗണപതി) (ഞാൻ പ്രഖ്യാപിച്ച സത്യം സംരക്ഷിക്കണമേ), 4.2: പ്രഭാഷകനെ സംരക്ഷിക്കണമേ (ഹേ ഗണപതി) (ഈ സത്യം പ്രഖ്യാപിക്കുന്ന അധ്യാപകനെ സംരക്ഷിക്കണമേ), 4.3: ശ്രോതാവിനെ സംരക്ഷിക്കണമേ (ഹേ ഗണപതി) (ഈ സത്യം കേൾക്കുന്ന വിദ്യാർത്ഥിയെ സംരക്ഷിക്കണമേ), 4.4 : ദാതാവിനെ സംരക്ഷിക്കണമേ (ഹേ ഗണപതി) (ഈ സത്യം പകരുന്ന അറിവ് നൽകുന്ന ദാതാവിനെ സംരക്ഷിക്കണമേ), 4.5: സംരക്ഷകനെ സംരക്ഷിക്കണമേ ( ഹേ ഗണപതി) (ഈ സത്യം ഓർമ്മയിൽ സൂക്ഷിക്കുന്ന സംരക്ഷകനെ സംരക്ഷിക്കണമേ), 4.6 : ശിഷ്യനെ സംരക്ഷിക്കണമേ (ഹേ ഗണപതി ) ( ഗുരുവിനെ പിന്തുടർന്ന് ഈ സത്യം ആവർത്തിക്കുന്ന ശിഷ്യനെ സംരക്ഷിക്കണമേ ), അവ പുരസ്താത് . അവ ദക്ഷിണാത് . അവ പശ്ചാത്താത് . അവോത്തരാത് . അവ ചോർധ്വാത്താത് । അവാധരാത് . സർവതോ മാം പാഹി പാഹി സമന്താത് ॥4॥ അവ പുരസ്താത് | അവ ദക്സിന്നാട്ട് | അവ പശ്ചാതാത് | Avo [aU] ttaraattaat | അവ കോ [aU] ർധ്വാട്ടാത് | അവ-ആധാരാട്ട് | സർവതോ മാം പാഹി പാഹി സമന്താത് ||4|| അർത്ഥം: 4.7: കിഴക്കു നിന്ന് ഈ സത്യത്തെ സംരക്ഷിക്കണമേ (ഹേ ഗണപതി), 4.8: തെക്കു നിന്ന് ഈ സത്യത്തെ സംരക്ഷിക്കണമേ (ഹേ ഗണപതി), 4.9: പടിഞ്ഞാറു നിന്ന് ഈ സത്യത്തെ സംരക്ഷിക്കണമേ (ഹേ ഗണപതി), 4.10: വടക്കു നിന്ന് ഈ സത്യത്തെ സംരക്ഷിക്കണമേ (ഹേ ഗണപതി), 4.11: മുകളിൽ നിന്ന് ഈ സത്യത്തെ സംരക്ഷിക്കണമേ (ഹേ ഗണപതി), 4.12: താഴെ നിന്ന് ഈ സത്യത്തെ സംരക്ഷിക്കണമേ (ഹേ ഗണപതി), 4.13: (ഇപ്പോൾ) ദയവായി എന്നെ (ഹേ ഗണപതി) (ഞാൻ പ്രഖ്യാപിച്ച ഈ സത്യത്തെ സംരക്ഷിക്കണമേ) എല്ലാ വശങ്ങളിൽ നിന്നും സംരക്ഷിക്കണമേ , ത്വാം വാങ്മയസ്ത്വം ചിന്മയഃ . ത്വമാനന്ദമയസ്ത്വം ബ്രഹ്മമയഃ । ത്വം സച്ചിദാനന്ദായദ്വിതീയോയസി । ത്വം പ്രത്യക്ഷം ബ്രഹ്മാസി । ത്വം ജ്ഞാനമയോ ജ്ഞാനമയോധ്യസി ॥5॥ ത്വം വാങ്മയസ്-ത്വം ചിന്മയഃ | ത്വം-ആനന്ദമയസ്-ത്വം ബ്രഹ്മമയഃ | ത്വം സച്ചിദാനന്ദാ- [A] ദ്വിതിയോ- [A] സി | ത്വം പ്രത്യക്ഷം ബ്രഹ്മ-അസി | ത്വം ജ്ഞാനമയോ വിജ്ഞാനമയോ- [A] സി ||5|| അർത്ഥം: 5.1: നീ വാക്കുകളുടെ സ്വഭാവമുള്ളവനാണ് (വാങ്മയ), നീ ബോധത്തിന്റെ സ്വഭാവമുള്ളവനാണ് (ചിന്മയ) (എല്ലാ വാക്കുകളുടെയും ഉറവിടം) (അതുകൊണ്ട്, ഹേ ഗണപതി, ഞാൻ പറഞ്ഞ പരമസത്യം നിന്നിൽ നിന്നാണ് വന്നത്), 5.2: നീ ആനന്ദത്തിന്റെ സ്വഭാവമുള്ളവനാണ് (ആനന്ദമയ), നീ ബ്രഹ്മത്തിന്റെ സ്വഭാവമുള്ളവനാണ് (ബ്രഹ്മമയ) (എല്ലാ ആനന്ദത്തിന്റെയും ഉറവിടം) (അതുകൊണ്ട്, ഹേ ഗണപതി, ഞാൻ പറഞ്ഞ പരമസത്യം അത് മനസ്സിലാക്കുന്ന എല്ലാവർക്കും ആനന്ദം നൽകും), 5.3: നീ സച്ചിദാനന്ദനാണ് (സത്-ചിത്-ആനന്ദ) ( അസ്തിത്വം -ബോധം-ആനന്ദം), നീ ഒരു നിമിഷവുമില്ലാത്തവനാണ് (അതുകൊണ്ട്, ഹേ ഗണപതി, ഞാൻ പറഞ്ഞ പരമസത്യം അത് മനസ്സിലാക്കുന്ന ശ്രേഷ്ഠബോധത്തിന് എല്ലാം മോചിപ്പിക്കും), 5.4: നീ ദൃശ്യമായ ബ്രഹ്മമാണ് (പ്രപഞ്ചമായി പ്രകടമായത്) (അതുകൊണ്ട്, ഹേ ഗണപതി, എന്റെ കൈവശമുള്ള പരമസത്യം സച്ചിദാനന്ദനിൽ നിന്ന് ഉത്ഭവിക്കുന്ന ഈ വിശാലമായ ലോകം സാക്ഷാത്കരിക്കപ്പെടുന്നവരെ മനസ്സിലാക്കാൻ സംസാരിക്കുന്നത് സഹായിക്കും), 5.5: നിങ്ങൾ ജ്ഞാന (ആത്മീയ വിജ്ഞാനം) ( ആത്മവിജ്ഞാനം ) (ആത്മവിജ്ഞാനം) (ആത്മവിജ്ഞാനം പോലെയുള്ള നമ്മുടെ ഉള്ളിൽ സ്വയം പ്രകടമാകുന്നത്), നിങ്ങൾ വിജ്ഞാനമാണ് (ആത്മീയ ദർശനം നൽകുന്നു, ലോകത്തിൻ്റെ മഹത്തായ കാഴ്ചപ്പാട്), എല്ലാവരുടെയും ക്ഷേമത്തിനായി ഞാൻ സംസാരിച്ച പരമമായ സത്യത്തെ സംരക്ഷിക്കുക) സർവം ജഗദിദം ത്വത്തോ ജായതേ । സർവം ജഗദിദം ത്വത്തസ്തിഷ്ഠതി । സർവം ജഗദിദം ത്വയി ലയമേഷ്യതി । സർവം ജഗദിദം ത്വയി പ്രത്യേതി । സർവം ജഗദ്-ഇദം ത്വട്ടോ ജായതേ | സർവം ജഗദ്-ഇദം ത്വത്തസ്-തിസ്സ്തതി | സർവം ജഗദ്-ഇദം ത്വയി ലയമേസ്യതി | സർവം ജഗദ്-ഇദം ത്വയി പ്രത്യേതി | അർത്ഥം: പ്രപഞ്ചം മുഴുവനും നിന്നിൽ നിന്ന് പ്രകടമായിരിക്കുന്നു ( ജനിച്ചത് ) (അതുകൊണ്ട്, ഹേ ഗണപതി, ഞങ്ങളുടെ ഹൃദയങ്ങളുടെ ഉള്ളിലെ നിന്റെ സത്തയെ ഗ്രഹിക്കാൻ ഞങ്ങളെ സഹായിക്കണമേ), 6.2 : പ്രപഞ്ചം മുഴുവൻ നിന്റെ ശക്തിയാൽ നിലനിൽക്കുന്നു (അതുകൊണ്ട്, ഹേ ഗണപതി, ഞങ്ങളുടെ ഹൃദയങ്ങളുടെ ഉള്ളിലെ നിന്റെ സത്തയെ ഗ്രഹിക്കാൻ ഞങ്ങളെ സഹായിക്കണമേ), 6.3 : പ്രപഞ്ചം മുഴുവൻ നിന്നിൽ ലയിക്കും ( അതുകൊണ്ട് , ഹേ ഗണപതി, ഞങ്ങളുടെ ഹൃദയങ്ങളുടെ ഉള്ളിലെ നിന്റെ സത്തയെ ഗ്രഹിക്കാൻ ഞങ്ങളെ സഹായിക്കണമേ), 6.4 : പ്രപഞ്ചം മുഴുവൻ അങ്ങനെ ഒടുവിൽ നിന്നിലേക്ക് മടങ്ങിവരും (അതുകൊണ്ട് , ഹേ ഗണപതി, ഞങ്ങളുടെ ഹൃദയങ്ങളുടെ ഉള്ളിലെ നിന്റെ സത്തയെ ഗ്രഹിക്കാൻ ഞങ്ങളെ സഹായിക്കണമേ) , ത്വം ഭൂമിർ - ആപോ- [ എ ] നലോ- [ എ ] നിലോ നഭഃ | ത്വം കത്വാരി വാക് {പരിമിതാ} പടാനി | അർത്ഥം: 6.5: നീ ഭൂമിയായി (ഭൂമി), നീ അപസ് (ജലം), നീ അനല (അഗ്നി), നീ അനില (കാറ്റ്), നഭ ( ആകാശം അല്ലെങ്കിൽ ബഹിരാകാശം), (ആകാശം അല്ലെങ്കിൽ ബഹിരാകാശം), ( അതിനാൽ , ഹേ ഗണപതി , നിങ്ങളുടെ സത്തയെ ഗ്രഹിക്കാൻ ഞങ്ങളെ സഹായിക്കൂ , 6 പശ്യന്തി, മധ്യമ, വൈഖരി), (അതിനാൽ, ഗണപതി, സംസാരത്തിൻ്റെ ഉറവിടമായ അങ്ങയുടെ സത്തയെ തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കൂ), ത്വം ഗുണത്രയാതീതഃ । ത്വം അവസ്ഥാത്രയാതീതഃ । ത്വം ദേഹത്രയാതീതഃ । ത്വം കാലത്രയാതീതഃ । ത്വം ഗുണ-ത്രയ-അതിതഃ | ത്വം അവസ്ഥാ-ത്രയ-അതിതഃ | ത്വം ദേഹ-ത്രയ-അതിതഃ | ത്വം കാല-ത്രയ-അതിതഃ | അർത്ഥം: 6.7: നിങ്ങൾ ത്രിഗുണങ്ങൾക്കപ്പുറമാണ് (സത്വ , രജസ്, തമസ്സ്) (അതിനാൽ, ഗണപതി, ഗുണങ്ങളുടെ കളി കാരണം മനസ്സിൻ്റെ എല്ലാ വ്യതിയാനങ്ങൾക്കും അപ്പുറം നിങ്ങളുടെ ബോധ സത്തയെ സാക്ഷാത്കരിക്കാൻ ഞങ്ങളെ സഹായിക്കൂ) , 6.8 : നിങ്ങൾ മൂന്ന് അവസ്ഥകൾക്കും അതീതമാണ് . (ഉണർവ്, സ്വപ്നം, ഗാഢനിദ്ര) (അതിനാൽ, ഗണപതി, മൂന്ന് അവസ്ഥകൾക്കപ്പുറമുള്ള നിങ്ങളുടെ ബോധ സത്തയെ സാക്ഷാത്കരിക്കാൻ ഞങ്ങളെ സഹായിക്കൂ), 6.9: നിങ്ങൾ മൂന്ന് ശരീരങ്ങൾക്കപ്പുറമാണ് ( സ്ഥൂലശരീരം , സൂക്ഷ്മ ശരീരം , കാരണ ശരീരം) ( അതിനാൽ , ഗണപതി , ഹേ ഗണപതി , നിങ്ങളുടെ ബോധ സാരാംശങ്ങൾ മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കൂ, 6. വർത്തമാനവും ഭാവിയും) (അതിനാൽ, ഗണപതി, എല്ലാ കാലങ്ങൾക്കും അതീതമായ അങ്ങയുടെ ശാശ്വത സത്തയെ സാക്ഷാത്കരിക്കാൻ ഞങ്ങളെ സഹായിക്കേണമേ ) , ത്വം . ത്വം ശക്തിത്രയാത്മകഃ । ത്വാം യോഗിനോ ധ്യായന്തി നിത്യം । ത്വം മൂലാധാര-സ്ഥിതോ- [A] si നിത്യം | ത്വാം ശക്തി-ത്രയ- [A] ആത്മകഃ | ത്വാം യോഗിനോ ധ്യായന്തി നിത്യം | അർത്ഥം: 6.11: നിങ്ങൾ എല്ലായ്പ്പോഴും മൂലാധാരത്തിൽ വസിക്കുന്നു ( അതിനാൽ , ഹേ ഗണപതി , ഞങ്ങളുടെ കുണ്ഡലിനി ശക്തിയെ ഉണർത്താൻ ഞങ്ങളെ സഹായിക്കൂ), 6.12: നീ മൂന്ന് ശക്തികളുടെ (ഇച്ഛാ ശക്തി, ക്രിയാ ശക്തി, ജ്ഞാന ശക്തി) ഉറവിടമാണ് (ശക്തി, പ്രവർത്തന ശക്തി, ഹേ, ജ്ഞാനശക്തി എന്നിവയിൽ ഞങ്ങളെ സഹായിക്കും) നിങ്ങളുടെ ബോധ സത്തയെ സാക്ഷാത്കരിക്കാൻ ശക്തികൾ), 6.13: യോഗികൾ എപ്പോഴും നിങ്ങളെ ധ്യാനിക്കുന്നു ( മനുഷ്യ ജീവിതത്തിൻ്റെ ലക്ഷ്യമായ നിങ്ങളുടെ ബോധ സത്തയെ സാക്ഷാത്കരിക്കാൻ) , ത്വം ബ്രഹ്മ ത്വങ് വിഷ്ണുസ്ത്വം രുദ്രസ്ത്വമിൻദ്രസ്ത്വമഗ്നിസ്ത്വം വായുസ്ത്വം സൂര്യസ്ത്വം ചന്ദ്രമസ്ത്വം ബ്രഹ്മം ഭൂർഭുവസ്സുവരോം ॥6॥ ത്വാം ബ്രഹ്മാ ത്വം വിസ്ന്നസ്-ത്വം രുദ്രസ്-ത്വം-ഇന്ദ്രസ്-ത്വം-അഗ്നിസ്-ത്വം വായുസ്-ത്വം സൂര്യസ്-ത്വം ചന്ദ്രമാസ്-ത്വം ബ്രഹ്മ ഭൂർ-ഭുവസ്-സുവർ-ഓം ||6|| അർത്ഥം : 6.14: ( ഹേ ഗണപതി) നീ ബ്രഹ്മാവാണ് , നീ വിഷ്ണുവാണ് , നീയാണ് ... 6.15: ... രുദ്ര , നീ ഇന്ദ്രൻ , നീ അഗ്നി (അഗ്നിദേവൻ), നീയാണ് ... 6.16 : ... വായു (കാറ്റിൻ്റെ ദൈവം), നീ സൂര്യൻ ( സൂര്യദേവൻ ), നീ ചന്ദ്രമ ( ചന്ദ്രദേവൻ ), നീ ... 6.17: ... ബ്രഹ്മം (സമ്പൂർണ ബോധം), നിങ്ങൾ ഭൂർ-ഭുവ-സുവർ ലോകങ്ങളിൽ വ്യാപിക്കുന്നു; നീ തന്നെയാണ് ഓം (പരബ്രഹ്മം). ഗണാദിം പൂർവമുച്ഛാര്യ വർണാദീംസ്തദനന്തരം । അനുസ്വാരഃ പരതരഃ । അർധേന്ദുലസിതം । താരേണ ദൃഢം . ഏതത്തവ മനുസ്വരൂപം ॥7॥ ഗണ്ണ- [എ] ആദിം പുർവ്വം-ഉച്ചാര്യ വർണ്ണ- [എ] ആദിംസ്-തദ്-അനന്തരം | അനുസ്വാരഃ പരതരഃ | അർധേന്ദു-ലസിതം | താരേന്ന ർദ്ധം | ഏതത്-തവ മനു-സ്വരൂപം ||7|| അർത്ഥം: 7.1: (ഗണപതിയുടെ മന്ത്ര സ്വരൂപം ഇപ്രകാരമാണ്) ഗണ എന്ന പദത്തിന്റെ ആദ്യ അക്ഷരം (അതായത് "G") ആദ്യം ഉച്ചരിക്കണം ; തുടർന്ന് ആദ്യത്തെ വർണ്ണം (അതായത് "A") തൊട്ടുപിന്നാലെ (അങ്ങനെ "Ga" ഉണ്ടാക്കണം), 7.2: അനുസ്വാരം അടുത്തതായി പിന്തുടരണം (അങ്ങനെ "Gam" ഉണ്ടാക്കണം), 7.3: പിന്നീട് അത് അർദ്ധചന്ദ്രനാൽ പ്രകാശിപ്പിക്കണം (അതായത് ചന്ദ്രബിന്ദുവിന്റെ നാസികാഗ്നി, അങ്ങനെ "Gang" ഉണ്ടാക്കണം), 7.4 : ഇത് താരയാൽ ( ഓം സൂചിപ്പിക്കുന്ന ഒരു കുറിപ്പ് ) വർദ്ധിപ്പിക്കണം (അങ്ങനെ "Om Gang" ഉണ്ടാക്കണം), 7.5: ഇത് നിങ്ങളുടെ മന്ത്ര സ്വരൂപമാണ് ( ഹേ ഗണപതി), ഗകാരഃ पूर्वरूपम् . അകാരോ മധ്യരൂപം . അനുസ്വാരശ്ചാന്ത്യരൂപം । ബിന്ദുരുത്തരരൂപം । നാദസംധാനം । സഗ്ംഹിത സന്ധിഃ ॥൮॥ ഗ-കാരഃ പൂർവ്വ-രൂപം | അ-കാരോ മധ്യ-രൂപം | അനുസ്വാരഷ്-കാ-അന്ത്യ-രൂപം | ബിന്ദൂർ-ഉത്തര-രൂപം | നാദസ്-സംധാനം | സംഹിതാ സംധിഃ ||8|| അർത്ഥം: 8.1: (നിങ്ങളുടെ മന്ത്ര സ്വരൂപത്തിൽ) ജി-കാരമാണ് ആദ്യ രൂപം , ... 8.2: ... അ-കാരമാണ് മധ്യ രൂപം , ... 8.3: ... അനുശ്വരമാണ് അവസാന രൂപം (അങ്ങനെ "ഗം" രൂപപ്പെടുന്നു), 8.4: ബിന്ദു മുകളിലുള്ള രൂപമാണ് (ചന്ദ്ര-ബിന്ദുവിന്റെ നാസികാ ശബ്ദം നൽകുന്നു, അങ്ങനെ "ഗം" രൂപപ്പെടുന്നു), 8.5: ഇത് നാദവുമായി ചേർന്നതാണ് . 8.6: എല്ലാ രൂപങ്ങളും കൂടിച്ചേർന്ന് (അവസാനം അത് നാദത്തിൽ അവസാനിക്കുമ്പോൾ, അത് മന്ത്രത്തിന് ഒരു അതീന്ദ്രിയ രൂപം നൽകുന്നു), ശൈശ ഗണേശവിദ്യ . ഗണക രോഷിഃ । നിചൃദ്ഗായത്രിച്ഛന്ദഃ । ഗണപതിർദേവതാ । ॐ ഗം ഗണപതയേ നമഃ ॥9॥ സായി [aE] ssaa ഗണേശ-വിദ്യാ | ഗന്നക ർസിഃ | നികൃദ്ഗായത്രിക്-ചന്ദഃ | ഗണ്ണപതിർ-ദേവതാ | ഓം ഗം ഗണ്ണപതയേ നമഃ ||9|| അർത്ഥം: 9.1: ഇതാണ് ഗണേശ വിദ്യ (മന്ത്ര സ്വരൂപത്തിലൂടെ ഗണപതിയുടെ ആരാധനയിലൂടെ ആത്മജ്ഞാനത്തിലേക്ക് നയിക്കുന്ന ഒരു പാത), 9.2: ഈ വിദ്യയെ സാക്ഷാത്കരിച്ച ഋഷി ഗണക ഋഷിയാണ് , 9.3: ഛന്ദ (മീറ്റർ) നികൃദ്ഗായത്രിയാണ് , 9.4 : ദേവത ( ദൈവം , 9.5 ) ആരാധനയാണ് . ഗണപതയേ നമഃ (ഗണപതിക്ക് എൻ്റെ ആദരണീയമായ അഭിവാദനങ്ങൾ), (ഈ വിദ്യ പരിശീലിക്കാൻ ഞാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു) ഏകദന്തായ വിദ്യേ വക്രതുണ്ഡായ ധീമഹി । തന്നോ ദന്തിഃ പ്രചോദയാത് ॥൧൦॥ ഏക-ദന്തായ വിദ്മഹേ വക്ര-തുന്ദദായ ധീമഹി | തൻ-നോ ദന്തിഃ പ്രകോദയാത് ||10|| അർത്ഥം: 10.1: (ഗണപതി ഗായത്രി) (നമ്മുടെ മനസ്സ് പോകട്ടെ) ഏകദന്തത്തിലേക്ക് ( ഒറ്റ കൊമ്പുള്ളവൻ) (അവൻ്റെ ബോധരൂപം ആഴത്തിൽ) അറിയാൻ ; (പിന്നെ) ആ വക്രതുണ്ഡയെ (വളഞ്ഞ തുമ്പിക്കൈയുള്ളവൻ) ധ്യാനിക്കുക (അവൻ്റെ ബോധരൂപത്തിൽ ലയിക്കാൻ), 10.2: ആ ദന്തി (ഒരു കൊമ്പുള്ളവൻ) ഉണർത്തട്ടെ (നമ്മുടെ ബോധം), ഏകദന്തം ചതുർഹസ്തം പാശമംകുശധാരിണം । രദം ച വരദം ഹസ്തൈർബിഭ്രാണം മൂഷകധ്വജം ॥ രക്തം ലംബോദരം ശൂർപ്പകർണ്ണകം രക്തവാസം । രക്തഗന്ധാനുലിപ്താങ്ഗം രക്തപുഷ്പൈസ്സുപൂജിതം ॥ ഏക-ദന്തം കാതുർ-ഹസ്തം പാശം-അങ്കുശ-ധാരിന്നം | രദം ച വര-ദം ഹസ്തൈർ-ബിഭ്രാന്നം മുഉസ്സക-ധ്വജം || രക്തം ലംബോ [aU] ദാരം ശുൂർപ-കർണ്ണകം രക്ത-വാസസം | രക്ത-ഗന്ധ-അനുലിപ്ത-അങ്ഗം രക്ത-പുഷ്പൈസ്-സുപൂജിതം || അർത്ഥം: 11.1: (ഗണപതിയുടെ ദൃശ്യരൂപം ഇപ്രകാരമാണ്) അദ്ദേഹത്തിന്റെ മുഖത്ത് ഒരു കൊമ്പുണ്ട് (ഏകദന്തം); നാല് കൈകളുണ്ട് (കടൂർ-ഹസ്തം); രണ്ട് കൈകളാൽ, അദ്ദേഹം കുരുക്കും (പാഷ) ഗോഡും (അങ്കുശ) പിടിച്ചിരിക്കുന്നു, 11.2: മൂന്നാമത്തെ കൈകൊണ്ട് അദ്ദേഹം ഒരു കൊമ്പും (രാധ) പിടിച്ചിരിക്കുന്നു , നാലാമത്തെ കൈകൊണ്ട് അദ്ദേഹം വരദാനത്തിന്റെ (വരദ മുദ്ര) ആംഗ്യം കാണിക്കുന്നു ; അദ്ദേഹത്തിന്റെ പതാകയിൽ ഒരു എലിയുടെ (മൂഷക) ചിഹ്നമുണ്ട് , 11.3: അദ്ദേഹത്തിന്റെ രൂപത്തിൽ മനോഹരമായ ചുവന്ന തിളക്കം (രക്തം), വലിയ വയറ് (ലംബോദരം), വലിയ ചെവികൾ (ശൂർപ്പ കർണൻ) എന്നിവയുണ്ട് ; അവൻ ചുവന്ന വസ്ത്രം (രക്ത വാസം) ധരിക്കുന്നു, 11.4 : അവൻ്റെ രൂപം ചുവന്ന സുഗന്ധമുള്ള പേസ്റ്റ് (രക്തഗന്ധം) കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു , കൂടാതെ ചുവന്ന പുഷ്പങ്ങൾ (രക്ത പുഷ്പം), ഭക്താനുകംപിനം ദേവം ജഗത്കാർ . ആവിർഭൂതം ച സൃഷ്ട്യാദൌ പ്രകൃതിഃ പുരുഷാത്പരം । ഏവം ധ്യായതി യോ നിത്യം സ യോഗി യോഗിനാം വരഃ ॥൧൧॥ ഭക്ത-അനുകംപിനം ദേവം ജഗത്-കാരണം-അച്യുതം | ആവിർഭൂതം ച സൃഷ്ഠ്യ [iA] ആദൌ പ്രകൃതേ പുരുഷാത്-പരം | ഏവം ധ്യായതി യോ നിത്യം സ യോഗീ യോഗിനാം വരഃ ||11|| 11.5: ഈ ഭഗവാന്റെ ഹൃദയം ഭക്തരുമായി സ്പന്ദിക്കുന്നു (അനുഭാവത്തോടെ, അവൻ അന്തർമുഖനാണ്) (ഭക്ത അനുകംപിനം); അവൻ ലോകത്തിന്റെ ലക്ഷ്യത്തിനായി ഇറങ്ങിവന്നിരിക്കുന്നു ( ജഗത് കരണം); അവൻ അക്ഷയനാണ് ( അതായത് ശാശ്വതൻ) (ഭക്തരെ ശാശ്വത മണ്ഡലത്തിലേക്ക് കൊണ്ടുപോകുന്നു), 11.6: സൃഷ്ടിയുടെ ആരംഭത്തിൽ ( സൃഷ്ടി ആദി) പ്രകടമായ പ്രകൃതിയിൽ ( പ്രകൃതി) അവൻ പ്രത്യക്ഷപ്പെട്ടു , (അവൻ പ്രത്യക്ഷപ്പെട്ടത്) പരമപുരുഷനിൽ (പുരുഷ പരം) നിന്ന് , 11.7: ഈ രീതിയിൽ എല്ലാ ദിവസവും അവനെ ധ്യാനിക്കുന്നവനാണ് യോഗികളിൽ ഏറ്റവും മികച്ച യോഗി , നമോ വ്രതപതയേ . നമോ ഗണപതയേ . നമഃ പ്രഥമപതയേ । നമസ്തേയസ്തു ലംബോദരായൈകദന്തായ വിഘ്നനാശിനേ ശിവസുതായ വരദമൂർത്തയേ നമഃ ॥൧൨॥ നമോ വ്രത-പതയേ | നമോ ഗന്ന-പതയേ | നമഃ പ്രമത-പതയേ | നമസ്-തേ- [A] സ്തു ലംബോ [aU] ദാരായൈ [aE] ക-ദന്തായ വിഘ്ന-നാശിനേ ശിവ-സുതായ വരദ-മൂർതയേ നമഃ ||12|| അർത്ഥം: 12.1: (ഗണപതി മാല മന്ത്രം)എല്ലാ മനുഷ്യരുടെയും നാഥന് വന്ദനം , 12.2: എല്ലാ ഗണങ്ങളുടെയും നാഥന് ( ശിവനെ പരിചരിക്കുന്ന അർദ്ധ-ദൈവങ്ങൾ),12.3 : എല്ലാ പ്രമാതാക്കളുടെയും ഭഗവാന് വന്ദനം ( ശിവനെ പരിചരിക്കുന്ന പ്രേതങ്ങൾ), 12.4 : നിനക്കുള്ള വന്ദനം (ലംബോദരൻ) ഒരു ഒറ്റ കൊമ്പും ( ഏകദന്തം ), 12.5 : എല്ലാ തടസ്സങ്ങളെയും നീക്കുന്നവനും ,ശിവൻ്റെപുത്രനും , വരം നൽകുന്നവ്യക്തിത്വവുമായവന് നമസ്‌കാരം . ബ്രഹ്മഭൂയായ കൽപതേ । സ സർവവിഘ്നൈർന ബാധ്യതേ । സ സർവത്ര സുഖമേധതേ । സ പഞ്ചമഹാപാപാത്പ്രമുച്യതേ । ഏതദ്-അഥർവശീർസ്സം യോ- [A] ധിതേ സ ബ്രഹ്മ-ഭൂവായ കൽപതേ |സ സർവ-വിഘ്നൈർ-ന ബാധ്യതേ |സ സർവത്ര സുഖം-ഏധതേ |സ പം.ച-മഹാ-പാപാത്-പ്രമുച്യതേ |അർത്ഥം: 13.1: ഈഅഥർവശീർഷത്തെ(ശ്രദ്ധയോടെ) പഠിക്കുന്നവൻ ബ്രഹ്മത്തെ സാക്ഷാത്കരിക്കാൻ യോഗ്യനാകും , 13.2 : അവൻ(ശാശ്വതമായി) ഒരു തടസ്സങ്ങളാലും ബന്ധിക്കപ്പെടുകയില്ല ( അവൻ്റെ ബോധം കൂടുതൽ വ്യക്തമാകും),13.3 : (സ്ഥിരമായത്)അവൻ്റെബോധത്തിൽ സന്തോഷം വർദ്ധിക്കും : 1 അവൻ എവിടെ നിന്ന് സ്വതന്ത്രനാണോ, 4 . അഞ്ച് ഗുരുതരമായ പാപങ്ങൾ സായമധിയാനോ ദിവസകൃതം പാപം നാശയതി । പ്രാതരാധിയാനോ രാത്രികൃതം പാപം നാശയതി । സായം പ്രാതഃ പ്രയുഞ്ജാനോ പാപോയപാപോ ഭവതി । സര് വത്രാധിയാനോ ⁇ പവിഘ്നോ ഭവതി । ധർമ്മാർത്ഥകാമമോക്ഷം ച വിന്ദതി ॥13॥ സായം-അധിയാനോ ദിവസ-കൃതം പാപം നാശയതി | പ്രാതർ-അധിയാനോ രാത്രി-കൃതം പാപം നാശയതി | സായം പ്രാതഃ പ്രയൂൺ.ജാനോ പാപോ- [A] പാപോ ഭവതി | സർവത്ര-അധിയാനോ- [A] പവിഘ്നോ ഭവതി | ധർമ്മ-അർത്ഥ-കാമ-മോക്ഷം ച വിന്ദതി ||13|| അർത്ഥം: 13.5 : വൈകുന്നേരം ഇത് പഠിക്കുന്നത് പകൽ സമയത്ത് ചെയ്ത പാപങ്ങളെ നശിപ്പിക്കും ( പാപങ്ങൾ ചെയ്യാനുള്ള പ്രവണത ഉൾപ്പെടെ), 13.6 : രാവിലെ ഇത് പഠിക്കുന്നത് രാത്രിയിൽ ചെയ്ത പാപങ്ങളെ നശിപ്പിക്കും (പാപങ്ങൾ ചെയ്യാനുള്ള പ്രവണത ഉൾപ്പെടെ), 13.7 : വൈകുന്നേരവും രാവിലെയും (പഠനത്തിലും ആഴത്തിലുള്ള ധ്യാനത്തിലും) ചേരുന്നത് , ഒരു പാപിയെ പാപരഹിതനാക്കും ( ക്രമേണ ആഴത്തിലുള്ള ബോധം വെളിപ്പെടുത്തുകയും അതുവഴി പാപങ്ങൾ ചെയ്യാനുള്ള പ്രവണതകൾ നീക്കം ചെയ്യുകയും ചെയ്യുന്നു), 13.8 : എല്ലായിടത്തും (അതായത് എല്ലാ സാഹചര്യങ്ങളിലും) പഠിക്കുന്നത് തടസ്സങ്ങളെ നീക്കംചെയ്യും , ... 13.9: ... (കൂടാതെ) ഭക്തന് ധർമ്മം , അർത്ഥം ( സമൃദ്ധി), കാമം ( ശരിയായ ആഗ്രഹങ്ങൾ നിറവേറ്റൽ), (ഒടുവിൽ) മോക്ഷം (ആഴത്തിലുള്ള ബോധം കണ്ടെത്തുന്നതിലൂടെ മോചനം), ഇദമഥർവ്വശീർഷമശിഷ്യായ ന ദേയം . യോ യദി മോഹാദ്ദാസ്യതി സ പാപിയാന് ഭവതി । സഹസ്രാവർതനാദ്യം യം കാമധീതേ തം തമനേൻ സാധയേത് ॥൧൪॥ ഇദം-അഥർവശീർസം-അശിശ്ശായ ന ദേയം | യോ യദി മോഹാദ്-ദാസ്യതി സ പാപിയാൻ ഭവതി | സഹസ്ര- [A] ആവർത്തനാദ്-യാം യാം കാമം-അധിതേ തം തം-അനേന സാധയേത് ||14|| അർത്ഥം: 14.1: ഈ അഥർവശീർഷം അർഹതയില്ലാത്ത വ്യക്തികൾക്ക് ( ഉന്നത ജീവിതത്തിൽ താൽപ്പര്യമോ വിശ്വാസമോ ഇല്ലാത്തവർക്ക്) നൽകേണ്ടതില്ല, 14.2 : ആരെങ്കിലും ആരോടെങ്കിലും ആസക്തിയിൽ നിന്ന് ഇത് നൽകിയാൽ (അനർഹനാണെന്ന് അറിഞ്ഞിട്ടും), അവൻ പാപിയാകും , 14.3: ഈ അഥർവ ശീർഷത്തിൻ്റെ ആയിരം പാരായണം ചെയ്യുമ്പോൾ , അത് സിദ്ധി ( ഉപൻ) വഴിയാണ് (ഉപൻ ) നേട്ടങ്ങൾ) നേടും, അനേൻ ഗണപതിമഭിഷിഞ്ചതി സ വാഗ്മി ഭവതി . ചതുർത്ഥ്യമനശ്നൻ ജപതി സ വിദ്യാവാൻ ഭവതി । ഇത്തർവണവാക്യം । ബ്രഹ്മാദ്യാവരണം വിദ്യാന്ന വിഭേതി കദാചനേതി ॥15॥ അനേന ഗണ്ണപതിം-അഭിസിൻ.ചതി സ വാഗ്മീീ ഭവതി | ചതുർത്ഥ്യം-അനശ്നാൻ ജപതി സ വിദ്യാവാൻ ഭവതി | ഇത്യാ [iA] തർവണ്ണ-വാക്യം | ബ്രഹ്മ-ആദ്യ- [A] അവന്നം വിദ്യാൻ-ന ബിഭേതി കടാചനേ [aI] തി ||15|| അർത്ഥം: 15.1: ഈ ഉപനിഷത്ത് കൊണ്ട് ഗണപതിയെ അഭിഷേകം ചെയ്യുന്നവൻ ( അതായത് ഗണപതിയെ ബ്രാഹ്മണബോധമായി ആരാധിക്കുന്നു) ഒഴുക്കുള്ള പ്രഭാഷകനാകുന്നു (വാഗ്മി), 15.2: ചതുര്ഥിയിൽ ഉപവസിക്കുകയും ഈ ഉപനിഷത്ത് പാരായണം ചെയ്യുകയും ചെയ്യുന്നവൻ ജ്ഞാനത്താൽ നിറയുന്നു ( ഋഷി: വിദ്യാവനാകുന്നു ) , 15.3 : അത് 15 എന്ന പദമാണ് . ബ്രഹ്മത്തിൻ്റെ ആവരണത്തെക്കുറിച്ചുള്ള അറിവ് നേടുന്നു ( അതായത് ബ്രഹ്മവിദ്യയെ മനസ്സിലാക്കുന്നു), അതിനുശേഷം എപ്പോൾ വേണമെങ്കിലും ഒരു ഭയവും ഉണ്ടാകില്ല ( അതായത് , അഹംഭാവം മൂലമുണ്ടാകുന്ന ഭയങ്ങളിൽ നിന്ന് അവൻ മുക്തനാകുന്നു ) , യോ ലാജൈര്യജതി സ യശോവൻ ഭവതി । സ മേധാവാൻ ഭവതി । യോ മോദകസഹസ്രേണ യജതി സ വാഞ്ഛിതഫലമവാപ്നോതി । യസ്സാജ്യസമിദ്ഭിര്യജതി സ സർവം ലഭതേ സ സർവം ലഭതേ ॥൧൬॥ യോ ദുർവാ- [A] ങ്കുരൈർ-യജതി സ വൈശ്രവൻനോ [aU] പമോ ഭവതി | യോ ലാജൈർ-യജതി സ യശോവാൻ ഭവതി | സ മേധാവാൻ ഭവതി | യോ മോദക-സഹസ്രേന്ന യജതി സ വാൻ.ചിത-ഫലം-അവാപ്നോതി | യസ്-സാജ്യ-സമിദ്ഭിർ-യജതി സ സർവം ലഭതേ സ സർവം ലഭതേ ||16|| 16.1: ( ഗണപതിയെ ) മൃദുവായ ദുർവ്വ പുല്ല് ( ദുർവ്വ ) കൊണ്ട് ആരാധിക്കുന്നവൻ കുബേരനെപ്പോലെ സമൃദ്ധിയാക്കും , 16.2 : ( ഗണപതിയെ ) ഉണക്കിയ അരി കൊണ്ട് ആരാധിക്കുന്നവൻ മഹത്വമുള്ളവനാകും (അതായത് പേരും പ്രശസ്തിയും ഉണ്ടാകും), 16.3: അവൻ (കൂടാതെ) മേധവൻ (മേധം അല്ലെങ്കിൽ മനസ്സിന്റെ പരിപാലന ശേഷി നിറഞ്ഞവൻ) ആകും, 16.4 : ആയിരം മോദകങ്ങൾ ( ഒരുതരം മധുരപലഹാരം) കൊണ്ട് (ഗണപതിയെ) ആരാധിക്കുന്നവൻ തന്റെ ആഗ്രഹഫലങ്ങൾ നേടും , 16.5 : നെയ്യിൽ മുക്കിയ ചില്ലകൾ കൊണ്ട് ( ഗണപതിയെ) ആരാധിക്കുന്നവൻ എല്ലാം നേടും , എല്ലാം നേടും , അഷ്ടൌ ബ്രഹ്മണാൻ സംയഗ് ഗ്രഹായിത്വാ സൂര്യവർചസ്വി ഭവതി . സൂര്യഗ്രഹേമഹാനദ്യാം പ്രതിമാസന്നിധൌ വാ ജപ്ത്വാ സിദ്ധമന്ത്രോ ഭവതി മഹത്വഃ । . മഹാദോഷാത് പ്രമുച്യതേ । മഹാപ്രത്യവായത് പ്രമുച്യതേ । സ സർവവിദ് ഭവതി സ സർവവിദ് ഭവതി । യ ഏവം വേദ । ഇത്യുപനിഷത് ॥17॥ ॐ ശാന്തിശ്ശാന്തിശാന്തിഃ ॥ അസ്ഷ്ടൌ ബ്രഹ്മന്നാൻ സംയഗ് ഗ്രാഹയിത്വാ സൂര്യ-വർകാസ്വീ ഭവതി | സൂര്യഗ്രഹേ-മഹാ-നാദ്യാം പ്രതിമാ-സന്നിധൌ വാ ജപ്ത്വാ സിദ്ധ-മന്ത്രോ ഭവതി മഹാ-വിഘ്നാത് പ്രമുച്യതേ | മഹാ-ദോസ്സാത് പ്രമുച്യതേ | മഹാ-പ്രത്യവായാത് പ്രമുച്യതേ | സ സർവവിദ് ഭവതി സ സർവ-വിദ് ഭവതി | യാ ഏവം വേദ | ഇത് [i] -ഉപനിസ്സത് ||17|| ഓം ശാന്തിഃ-ശാന്തിഃ-ശാന്തിഃ || അർത്ഥം: 17.1: എട്ട് ബ്രാഹ്മണരെ ഉണ്ടാക്കുന്നവൻ സ്വീകരിക്കുന്നു ഈ ഉപനിഷത്ത് (അതായത് എട്ട് ബ്രാഹ്മണർക്ക് ഈ ഉപനിഷത്ത് പഠിപ്പിക്കുകയോ എട്ട് ബ്രാഹ്മണരുടെ സത്സംഗത്തിൽ എട്ട് ബ്രാഹ്മണരുടെ കൂടെ ഇത് ചൊല്ലുകയോ ചെയ്യുന്നു) സൂര്യന്റെ തേജസ്സുകൊണ്ട് നിറയുന്നു , 17.2 : സൂര്യഗ്രഹണ സമയത്ത് ഒരു വലിയ നദിയുടെ തീരത്ത് (പ്രകൃതി മഹത്തായ ബോധത്തിന്റെ പശ്ചാത്തലം നൽകുന്നു) അല്ലെങ്കിൽ ഗണപതിയുടെ പ്രതിച്ഛായയ്ക്ക് മുന്നിൽ ഇത് ചൊല്ലുന്നയാൾ മന്ത്ര-സിദ്ധനാകുന്നു (അതായത് മന്ത്രം ക്രമേണ ആഴത്തിലുള്ള ബോധത്തെ വെളിപ്പെടുത്തുന്നു), 17.3: അവൻ വലിയ തടസ്സങ്ങളിൽ നിന്ന് മുക്തനാകുന്നു (അതായത് ബ്രഹ്മബോധം ഒരാളെ ആന്തരിക തടസ്സങ്ങളിൽ നിന്ന് മോചിപ്പിക്കുമ്പോൾ, ബാഹ്യ തടസ്സങ്ങളുടെ സ്വാധീനവും അവയുടെ പിടി അയയാൻ സാധ്യതയുണ്ട്), 17.4: അവൻ വലിയ ദുർഗുണങ്ങളിൽ നിന്ന് മുക്തനാകുന്നു (അതായത് ഉപനിഷത്ത് പഴയ ദുർഗുണങ്ങളുടെ പാപങ്ങളിൽ നിന്ന് ക്രമേണ മോചിതനാകുകയും പുതിയ ദുർഗുണങ്ങൾ സൃഷ്ടിക്കാനുള്ള ദുർഗുണങ്ങളെ നീക്കം ചെയ്യുകയും ചെയ്യും ) , 17.5 : അവൻ പാപങ്ങളിൽ നിന്നോ ജീവിതത്തെ ഒരു നദിയിൽ മുക്കുന്നതുപോലെ സാഹചര്യങ്ങളിൽ നിന്നോ സ്വതന്ത്രനാകുന്നു (അതായത് ഉപനിഷത്ത് ക്രമേണ മുങ്ങിത്താഴുന്ന ജീവിതസാഹചര്യങ്ങൾക്കിടയിൽ ഒരാളുടെ ആത്മാവിനെ ഉയർത്തുക), 17.6: അവൻ എല്ലാം അറിയുന്നവനായി മാറുന്നു , അവൻ എല്ലാം അറിയുന്നവനായി മാറുന്നു (ബ്രഹ്മാവ് എല്ലാറ്റിന്റെയും അടിസ്ഥാന സത്തയാണ്, ബ്രഹ്മത്തെ അറിയുക എന്നാൽ എല്ലാറ്റിന്റെയും സത്ത അറിയുക എന്നതാണ്), 17.7: ഇത് തീർച്ചയായും വേദമാണ് (ആത്യന്തിക അറിവ്), 17.8: ഉപനിഷത്ത് ഇങ്ങനെ അവസാനിക്കുന്നു ( ഗണപതിയായി ഉൾക്കൊള്ളുന്ന സർവ്വമുക്തമായ ബ്രഹ്മബോധത്തിന്റെയും പുതിയ പ്രത്യാശയുടെയും സന്ദേശം എല്ലാവർക്കും നൽകുന്നു) ഓം , ശാന്തി , ശാന്തി , ശാന്തി (ഇത് മൂന്ന് തലങ്ങളിലുമുള്ള എല്ലാവർക്കും സമാധാനം നൽകട്ടെ - ആധിഭൗതിക, ആധിദൈവിക, ആധ്യാത്മിക) കുറിപ്പ്: അർത്ഥം ലഭിക്കാൻ ഓരോ സംസ്‌കൃത പദത്തിലും ക്ലിക്കുചെയ്യുക. പുതിയ വിൻഡോയിൽ അർത്ഥങ്ങൾ തുറക്കാൻ ഇവിടെ ക്ലിക്കുചെയ്യുക . ഗ്രീൻമെസ്ഗ് വിവർത്തനം ചെയ്തത് വേദങ്ങളിൽ നിന്നും ഉപനിഷത്തുകളിൽ നിന്നുമുള്ള മന്ത്രങ്ങൾ: ശാന്തി മന്ത്രങ്ങൾ: • ഓം അസതോ മാ സദ്ഗമയ • ഓം ഭദ്രം കർണേഭിഃ • ഓം പൂർണമദഃ പൂർണമിദം • ഓം സഹന വവതു • ഓം സർവേഷാം സ്വസ്തിർഭവതു • ഓം സർവേ ഭവന്തു സുഖിനഃ • ഓം ഷംനോ മിത്രാഃ മന് • ഓം പ്രഹം വരങ്താഃ ദ്യൗഹ ശാന്തിരന്തരിക്ഷ ശാന്തിഹി വേദ സൂക്തങ്ങൾ / മന്ത്രങ്ങൾ: • അംഭാസ്യപരേ ഭുവനസ്യ മധ്യേ (മഹാനാരായണ ഉപനിഷത്ത് 1.1) • അപഃ സൂക്തം (ഋഗ്വേദം 10.9) • ഭൂമി സൂക്ത ഉദ്ധരണികൾ ( അഥർവ വേദം 12.1) • ഓം ബ്രാഹ്മണസ്പതി - ഓം ബ്രാഹ്മണസ്പതി 2.23.1) • ദുർഗാ സൂക്തം (മഹാനാരായണ ഉപനിഷത്ത്) • ഗണപതി അഥർവശീർഷം (ഗണപതി ഉപനിഷത്ത്) • ഗായത്രി മന്ത്രം (യജുർവേദം) • ക്ഷേത്രപതി സൂക്തം (ഋഗ്വേദം 4.57) • പുരുഷ സൂക്തം (ഋഗ്വേദം 10.90) • രുദ്രം - ഓം ത്രയംബകം യജാമഹേ (ഋഗ്വേദം 7.59.12) • സരസ്വതി മന്ത്രങ്ങൾ ( ഋഗ്വേദം 1.1 മുതൽ 2.1.3 വരെ) . വേദ അനുബന്ധങ്ങൾ) ഓം ശാന്തി, ശാന്തി, ശാന്തി
ധർമ്മത്തെ നിർവചിക്കാൻ, നമുക്ക് മനുസ്മൃതിയിൽ നിന്ന് ആരംഭിച്ച് മീമാംസ, ഉപനിഷത്ത്, യോഗസൂത്രങ്ങൾ, ഇതിഹാസം തുടങ്ങിയ മറ്റ് സാഹിത്യങ്ങളിലേക്ക് പോകാം: “ധരയൈതഅനേന : ഇതി ധർമ്മം” “ധര്യതേ അനേന ഇതി ധർമ്മ” പ്രകൃതി, സാമൂഹിക, പ്രാപഞ്ചിക പ്രതിഭാസങ്ങൾ നിലനിർത്തുന്നതിന്റെ അടിസ്ഥാനം ധർമ്മമാണ്. ഈ വശങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം. (മാതൃവാണി) ധർമ്മ ചക്ര ബുദ്ധ സ്മാരകം (സാഞ്ചി ഹിൽ, മധ്യപ്രദേശ്, ഇന്ത്യ). (2013) ഇംഗ്ലീഷിൽ Ḍharma എന്നതിന് തത്തുല്യമായ ഒരു പദമില്ല. Ḍharma എന്നത് ഒരു കടമയോ, ഉത്തരവാദിത്തമോ, കടമയോ, കൽപ്പനയോ അല്ല. സനാതന സാഹിത്യം മുഴുവനും Ḍharma എന്ന ആശയത്തെയും ഈശ്വരൻ (ഈശ്വര) എന്നറിയപ്പെടുന്ന ആശയത്തെയും പ്രഖ്യാപിക്കുന്നു. നമ്മൾ ധർമ്മത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അതിന്റെ അർത്ഥം വികസിച്ചുകൊണ്ടിരിക്കുന്നു, നമ്മുടെ ജീവിത പര്യവേക്ഷണത്തിനിടയിലും അത് വികസിക്കണം. വിവിധ കോണുകളിൽ നിന്ന് ധർമ്മത്തെ പരിശോധിക്കാം. മുൻകാലങ്ങളിൽ എണ്ണമറ്റ മഹാത്മാക്കൾ ഗുരുക്കന്മാരുടെ (ഋഷിമാർ/ഋഷിമാർ) മാർഗനിർദേശപ്രകാരം, ശാസ്ത്ര പരിശോധനയിലൂടെ (ശാസ്ത്ര പരിശീലനം) ജീവിതത്തിലുടനീളം ധർമ്മം നിരന്തരം പര്യവേക്ഷണം ചെയ്തിട്ടുണ്ട്, കൂടാതെ ഒരാളുടെ ജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ട് (ധർമ്മം: അനുസ്ഥാനം). ധർമ്മം പര്യവേക്ഷണം ചെയ്യാനും മനസ്സിലാക്കാനുമുള്ള ജീവിതത്തിലെ ഈ ശ്രമത്തെ ധർമ്മ സാധന എന്ന് വിളിക്കുന്നു. ഒരു അസ്തിത്വത്തിന്റെ (പ്രതിഭാസം) സഹജമായ ഒരു സ്വത്വത്തെ വിശദീകരിക്കുന്ന ഒരു സന്ദേശമായി ധർമ്മത്തെ നിർവചിക്കാം; ഉചിതമായ ഒരു ഓപ്ഷന്റെ തിരഞ്ഞെടുപ്പും ആ ഓപ്ഷനിലേക്കുള്ള പാതയും ഇത് വിശദീകരിക്കുന്നു. ധർമ്മം, ഒരു പ്രവൃത്തിയായി (അല്ലെങ്കിൽ നിഷ്ക്രിയത്വം) ചെയ്യുമ്പോൾ, സത്: കർമ്മം എന്ന ഒരു പരിണതഫലത്തിന് കാരണമാകുന്നു. ഈ പരിണതഫലം (സത്: കർമ്മ) ചെയ്യുന്നയാൾക്ക് (കർത്താവ്) ഗുണം ചെയ്യുക മാത്രമല്ല, പരിസ്ഥിതിയുടെ (പ്രകൃതി) സഞ്ചിത ക്ഷേമം ഉൾക്കൊള്ളുകയും ഉയർന്ന ബോധത്തിൽ എത്തിച്ചേരുന്നതിനുള്ള ഒരു മാർഗമായി മാറുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സൃഷ്ടിയുടെ സ്വാഭാവിക ഒഴുക്കിനെ (๚ta) തടസ്സപ്പെടുത്താത്ത പ്രവൃത്തിയാണ് ฌഹർമ്മം; മറിച്ച്, അത് സൃഷ്ടിയിലെ സ്വാഭാവിക ക്രമത്തെയും ഐക്യത്തെയും നിലനിർത്തുന്നു. അതിനാൽ മീമാംസ തത്ത്വചിന്താ വിദ്യാലയം സ്ഥാപിച്ചതും വേദവ്യാസന്റെ വിദ്യാർത്ഥിയുമായിരുന്ന ฌฌฌഹർമ്മത്തെ ഇങ്ങനെ നിർവചിച്ചു: "ചോദന-ലക്ഷണഃ അർത്ഥഃ ധർമ്മഃ" ചുറ്റുപാടുമുള്ള എല്ലാവരുടെയും സഞ്ചിത ക്ഷേമത്തിലേക്ക് നയിക്കുന്നത്. മീമാംസ (ഋഷി ജൈമിനി) ഒരു പ്രത്യേക സാഹചര്യത്തിൽ (കാല) ഒരു ജീവി (കർത്താവ്) വഹിക്കുന്ന സ്ഥാനത്തിന്റെ (ആശ്രമം അല്ലെങ്കിൽ ഉപാധി പോലുള്ളവ) കൂട്ടമാണ് ഈ പ്രവൃത്തി/നിഷ്ക്രിയത്വം (Ḍഹർമ്മം). ഈ പ്രവൃത്തി (കർമ്മം), അതിന്റെ അനന്തരഫലം (ഫലം) എന്നിവയെ കർമ്മഫലം എന്ന് വിളിക്കുന്നു. വ്യക്തിപരമായ ആഗ്രഹങ്ങൾക്കായി ഒരാൾ മറികടക്കാൻ പാടില്ലാത്ത ഒരു ജീവി/സത്തയുടെ സ്വതസിദ്ധമായ സ്വത്താണ് Ḍഹർമ്മം. ഉദാഹരണത്തിന്, തീയുടെ Ḍഹർമ്മം ജ്വലനമാണ്, ജലത്തിന്റെ Ḍഹർമ്മം ഒഴുകുകയും ഒരുമിച്ച് നിൽക്കുകയും ചെയ്യുക എന്നതാണ്, വായുവിന്റെയോ കാറ്റിന്റെയോ Ḍഹർമ്മം വ്യാപിക്കുക എന്നതാണ്. ഈ രീതിയിൽ, Ḍഹർമ്മം പ്രകൃതി (പ്രകൃതി/സൃഷ്ടി) നൽകുന്ന ഒരു അന്തർലീന സ്വഭാവമാണ്, അത് ഒരു അസ്തിത്വം പിന്തുടരുകയും പ്രകൃതിക്ക് അനുസൃതമായി നിലനിൽക്കുകയും ചെയ്യുന്നു. ഇനി നമുക്ക് ഒരു ചോദ്യം ചോദിക്കാം. പ്രകൃതി സൃഷ്ടിയിലെ എല്ലാ ഘടകങ്ങൾക്കും അന്തർലീനമായ ഒരു സ്വഭാവം നൽകിയിട്ടുണ്ടെങ്കിൽ, മനുഷ്യരായ നമ്മളും ഈ അഞ്ച് ഘടകങ്ങൾ (പഞ്ചഭൂതങ്ങൾ) ചേർന്നതാണ്. അപ്പോൾ നമുക്ക് അവയുടെ ഗുണങ്ങൾ അവകാശപ്പെടേണ്ടതല്ലേ? ആഗ്രഹത്താൽ (രാഗ-ദ്വേഷം) മൂടപ്പെട്ട ബുദ്ധി (ബുദ്ധി) കാരണം (അഹം) എല്ലാറ്റിന്റെയും സഞ്ചിത ക്ഷേമമല്ല, മറിച്ച് സ്വന്തം സംതൃപ്തിയെ ആകർഷിക്കുന്ന ഒരു പാത തിരഞ്ഞെടുക്കുന്നത് ഒരു മനുഷ്യൻ മാത്രമാണ്. വ്യക്തിഗത സ്വത്വവും സ്വാർത്ഥ ആഗ്രഹവും കാരണം, ഒരു മനുഷ്യൻ സൃഷ്ടിയിൽ നിന്നും പരിസ്ഥിതിയിൽ നിന്നും സ്വതന്ത്രനാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കുന്നു. നമ്മൾ ഒരേ പ്രകൃതിയുടെ ഭാഗമാണെന്നും നമ്മുടെ ഇച്ഛ (ആഗ്രഹം) പ്രകൃതിയുടെ ഇച്ഛയ്ക്കുള്ളിൽ പരിമിതമാണെന്നും മനുഷ്യർ തിരിച്ചറിയുന്നില്ല; നമ്മുടെ ബോധം മാത്രമാണ് അതിരുകളില്ലാത്തത്. അതിനാൽ, ഒരു പ്രത്യേക സാഹചര്യത്തിൽ ജീവിയുടെ ฌഹർമ്മത്തിന് അനുസൃതമായ ഒരു പ്രവൃത്തി സത്:കർമ്മത്തിലേക്ക് നയിക്കുന്നു, അല്ലെങ്കിൽ ദുഷ്:കർമ്മത്തിലേക്ക് നയിക്കുന്നു. അപ്പോൾ, Ḍharma എന്നതിന് ഏറ്റവും അടുത്തുള്ള ഇംഗ്ലീഷ് പദപ്രയോഗം "ഒരു സ്വാഭാവിക അല്ലെങ്കിൽ സാർവത്രിക ക്രമം, അത് പിന്തുടരുമ്പോൾ സത്: കർമ്മത്തിൽ കലാശിക്കുന്നു" എന്നതാണ്. അതിനാൽ, വ്യാസൻ സമാഹരിച്ച രണ്ട് ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതം, കർണ പർവ്വം 69:58 പറയുന്നു: ധാരണാദ് ധർമ്മ ഇത്യാഹുഃ ധർമ്മോ ധാരയതേ പ്രജാഃ | യ സ്യാദ് ധാരണ സംയുക്തഃ സ ധർമ്മ ഇതി നിശ്ചയഃ || പ്രകൃതിയിലെ കൂട്ടായ (സംയുക്ത) ക്ഷേമത്തിൻ്റെയും സന്തുലിതാവസ്ഥയുടെയും ഉപജീവനം, പരിപാലനം, നിലനിർത്തൽ എന്നിവയെ സൂചിപ്പിക്കുന്ന "ധാരാ" എന്ന വാക്കിൽ നിന്നാണ് ഹർമ്മ എന്ന വാക്ക് വന്നത്. മഹാഭാരതം, കർണപർവ്വം 69:58 ഇന്ദ്രിയങ്ങളിൽ ഭൂതങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെയാണ് ഇന്ദ്രിയ ധാരണ ഉണ്ടാകുന്നത്. ഭൂതങ്ങളുടെ പ്രവർത്തനം എന്താണ്? വ്യക്തമായും, വ്യത്യസ്ത തരം ദ്രവ്യങ്ങളുടെ ഭൗതികവും രാസപരവുമായ ഗുണങ്ങളോട്. ഈ ഗുണങ്ങളാണ് നമ്മെ നിറങ്ങൾ കാണാനും, ശബ്ദങ്ങൾ കേൾക്കാനും, നമ്മുടെ മാനസിക ജീവിതത്തിന്റെ അസംസ്കൃത വസ്തുവായി മാറുന്ന എണ്ണമറ്റ സംവേദനങ്ങൾ സൃഷ്ടിക്കാനും പ്രേരിപ്പിക്കുന്നത്. ദ്രവ്യത്തിൽ അന്തർലീനമായതും വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുമായ ഈ ഗുണങ്ങളാണ് ഭൂതങ്ങളുടെ പ്രത്യേക ഉപകരണങ്ങളും ഇന്ദ്രിയങ്ങളിൽ അവയുടെ പ്രവർത്തനങ്ങളിലൂടെ എല്ലാത്തരം ഇന്ദ്രിയ ധാരണകളും സൃഷ്ടിക്കുന്നത്. ഈ ഗുണങ്ങളെ അവയുടെ മൊത്തത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ധർമ്മം എന്ന് വിളിക്കുന്നു. പതഞ്ജലി യോഗ സൂത്രങ്ങൾ 3.13 വിഭൂതി പാദ , ഐ കെ ടൈംനിയുടെ യോഗ ശാസ്ത്രം “ധ്രുയതേവ ജനനാന:ഇതി ധർമ്മം” “ധ്രുയതേവ ജന്നന:ഇതി ധർമ്മം”
അഹംസ്ഫുരണത്തെപ്പറ്റി ചോദിച്ചു. രമണ മഹര്‍ഷി: അത് നിദ്രയിലുണ്ടാകുന്നതല്ല. ഉണര്‍ച്ചയില്‍ ശരീരാദി പ്രപഞ്ചാദികളോടു ചേര്‍ന്നിരിക്കവേതന്നെ ആത്മ വൃത്തി തോന്നാറുണ്ട്. ഇതിനെ അഹംവൃത്തി എന്നു പറയുന്നു. എന്നാല്‍ വിഷയാദികളെ കൂടാതെ ആത്മാവിനെ മാത്രം മുന്‍നിര്‍ത്തി തോന്നുന്ന അഹംവൃത്തിയെ ‘അഹംസ്ഫുരണം’ എന്ന് പറയും. ജ്ഞാനിക്ക് ഇതു സ്വഭാവമാണ്. ഇതിനെ ജ്ഞാനമെന്നോ ഭക്തിയെന്നോ പറയാം. ഇതു ആദ്യം ജാഗ്രത്തിലുണ്ടായാല്‍ പിന്നീട് മറ്റവസ്ഥകളിലും തുടര്‍ന്നുണ്ടാവും. ഈ വൃത്തിയെ അഖണ്ഡാകാരവൃത്തി എന്നു പറയും. വൃത്തി സാധാരണ മനോമയമാണ്. എന്നാല്‍ അഖണ്ഡാകാരവൃത്തി മനസ്സിനും അതീതമായി നില്‍ക്കുന്നു. ജ്ഞാനികള്‍ക്കിതു നിരന്തരമായി സംഭവിക്കുന്നു. അഹം വൃത്തി പരിപൂര്‍ണ്ണമല്ല. അഖണ്ഡാകാര വൃത്തിയായ ആത്മസ്ഫുരണ അന്യമറ്റ പരിപൂര്‍ണമാണ്.
സ്വയം പുഞ്ചിരിക്കാനും മറ്റുള്ളവരുടെ മുഖത്തു പുഞ്ചരി വരുത്താനും കഴിഞ്ഞാൽ ജീവിതം ധന്യമായി. ജീവിതത്തില്‍ ചില അനുഭവങ്ങള്‍ നമ്മളില്‍ ദുഃഖമോ ദേഷ്യമോ ഉളവാക്കുന്നവയായിരിക്കും. എന്നാല്‍ വിവേകപൂര്‍വം സമീപിച്ചാല്‍ അവയെ നമ്മുടെ വളര്‍ച്ചയ്ക്കുള്ള പടികളാക്കി മാറ്റാന്‍ കഴിയും. പലപ്പോഴും അനുഭവങ്ങള്‍ നല്‍കുന്ന സന്ദേശം നമ്മള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല. എന്നിരുന്നാലും കയ്പുള്ള കഷായം രോഗിക്കു ഗുണംചെയ്യുന്നതുപോലെ തിക്താനുഭവങ്ങള്‍പോലും പിന്നീട് നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഒരു കഥ ഓര്‍ക്കുന്നു. ഒരു ബിസിനസ്സുകാരന്‍ രാവിലെ ഓഫീസില്‍ പോകുന്നതിനായി ബസ്സില്‍ കയറുകയായിരുന്നു. പിന്നാലെ മറ്റൊരാളും തിരക്കുപിടിച്ച് ആ ബസ്സില്‍ കയറാന്‍ തുടങ്ങി. അപ്പോഴേയ്ക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. കാലിടറി ബസ്സില്‍നിന്ന് താഴെ വീഴാതിരിക്കാന്‍ ശ്രമിക്കുന്നുന്നതിനിടയില്‍ വെപ്രാളം പൂണ്ട് രണ്ടാമന്‍ ബിസിനസ്സുകാരനെ കടന്നുപിടിച്ചു. അങ്ങനെ അയാള്‍ അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ബിസിനസ്സുകാരന് ഒരു പ്രധാനപ്പെട്ട മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് അയാള്‍ വിലകൂടിയ ഉടുപ്പാണ് ധരിച്ചിരുന്നത്. മറ്റേയാള്‍ ഉടുപ്പില്‍ കയറിപ്പിടിച്ചപ്പോള്‍ അതില്‍ ചുളിവുണ്ടായി. ബിസിനസ്സുകാരന്‍ ദേഷ്യത്തോടെ ആ യാത്രക്കാരനോടു ചോദിച്ചു, എന്താണ് നിങ്ങളീ കാണിച്ചത്? നിങ്ങള്‍ കാരണം എന്റെ ഉടുപ്പാകെ ചുളിഞ്ഞു. ഇതിട്ട് ഇനി എങ്ങനെ മീറ്റിങ്ങില്‍ പോകും? പാവം യാത്രക്കാരന്‍ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നീട് അയാള്‍ പറഞ്ഞു, ക്ഷമിക്കണം. അന്നേരം നിങ്ങളെ പിടിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ ബസ്സില്‍നിന്ന് വീഴുമായിരുന്നു. മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടുമാത്രമാണ് നിങ്ങളുടെ ഉടുപ്പില്‍ കയറിപ്പിടിച്ചത്. അപകടത്തില്‍നിന്ന് എന്നെ രക്ഷിച്ചതിന് നിങ്ങളോട് എനിക്ക് വളരെ നന്ദിയുണ്ട്. അതു കേട്ടിട്ടും ബിസിനസ്സുകാരന്റെ ദേഷ്യം പൂര്‍ണമായും അടങ്ങിയില്ല. കുറച്ചു കഴിഞ്ഞ്, തനിക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പിലെത്തിയപ്പോള്‍ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ ബിസിനസ്സുകാരന്‍ കാലുതെറ്റി വീണു. ആ വീഴ്ചയില്‍ കാലിന് ഒന്നിലധികം സ്ഥലത്ത് ഒടിവുണ്ടായി. ആരൊക്കെയോ ചേര്‍ന്ന് അയാളെ ആശുപത്രിയിലെത്തിച്ചു. ഒടിവ് ഗുരുതരമായതുകൊണ്ട് ഓപ്പറേഷന്‍ വേണ്ടിവന്നു. മാസങ്ങളോളം വീല്‍ചെയറില്‍ കഴിയേണ്ടതായും വന്നു. മറ്റുള്ളവരോട് തീരെ ക്ഷമ കാണിക്കാതിരുന്ന തനിക്ക് ക്ഷമ പഠിക്കാന്‍ ഈശ്വരനൊരുക്കിയ ഒരു അവസരമായിരുന്നു അതെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അത് അയാളുടെ ജീവിതത്തിനുതന്നെ ഒരു വഴിത്തിരിവായി. ജീവിതത്തിലെ പ്രതിസന്ധികള്‍ ഈശ്വരന്‍ നമുക്കായി ഒരുക്കിയ അവസരങ്ങളാണെന്നു കാണാന്‍ നമ്മള്‍ ശ്രമിക്കണം. അപ്പോള്‍ അവിടുത്തോടുള്ള നന്ദി നമ്മുടെ മനസ്സില്‍ നിറയും. നമ്മുടെ ഓരോ വാക്കും ചിന്തയും പ്രവൃത്തിയും നമുക്കും മറ്റുള്ളവര്‍ക്കും ഗുണകരമാകും. സ്വയം പുഞ്ചിരിക്കാനും മറ്റുള്ളവരുടെ മുഖത്തു പുഞ്ചിരി വരുത്താനും കഴിഞ്ഞാല്‍ ജീവിതം ധന്യമായി. അതിനു നമ്മെ പ്രാപ്തരാക്കുന്ന ഗുരുക്കന്മാരാണ് ജീവിതാനുഭവങ്ങള്‍. 🙏
'ഓം' എന്ന മന്ത്രം - പവിത്രമായ പ്രണവം - ജീവന്റെ ഗീതം 'ഓം' എന്ന പ്രണവം വളരെ പവിത്രവും അന്വേഷകർക്ക് ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു അക്ഷരമാണ്. അകാര, ഉകാര, മകാര എന്നീ നാല് ഘടകങ്ങൾ, തുടർന്ന് ബിന്ദു, നാദം എന്നിവ നാല് ബോധാവസ്ഥകളെ പ്രതീകപ്പെടുത്തുന്നു. എല്ലാ ഹിന്ദു ഗ്രന്ഥങ്ങളിലും ഇതിന്റെ മഹത്വം പ്രകീർത്തിക്കപ്പെടുന്നു. പ്രത്യേകിച്ച്, മാണ്ഡൂക്യ ഉപനിഷത്ത് എല്ലാ പ്രധാന വശങ്ങളെയും സംഗ്രഹിച്ചിരിക്കുന്നു. ഹിന്ദു തത്ത്വചിന്തയുടെ പല വശങ്ങളും ഈ അക്ഷരത്തിൽ ഉൾക്കൊള്ളുന്നു. പ്രണവത്തെക്കുറിച്ചുള്ള ധ്യാനം എല്ലാ ഭൗമിക ബന്ധനങ്ങളെയും ലഘൂകരിക്കുകയും ഉന്നതമായ ആത്മീയ ഉന്നതികളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഗായത്രി മന്ത്രം അത് ഉൾക്കൊള്ളുന്നു. ഈ അക്ഷരം ഹിന്ദു തത്ത്വചിന്തയുടെ വ്യാപ്തികളെ സൂചിപ്പിക്കുന്നു. 1. ആമുഖം:- എല്ലാ അക്ഷരങ്ങളിലും വച്ച് ഏറ്റവും ശക്തവും പ്രധാനപ്പെട്ടതും പ്രണവം എന്നറിയപ്പെടുന്ന 'ഓം' അഥവാ ഓംകാര എന്ന ഒറ്റ അക്ഷരമാണ്. 'ഓം' എന്ന് ഉച്ചരിക്കപ്പെടുന്നു. ഹിന്ദു പാരമ്പര്യത്തിലെ ഏറ്റവും പവിത്രമായ വേദ ശബ്ദമാണ് ഓംകാര. വിവിധ മതപരവും ആത്മീയവുമായ ആശയങ്ങൾ ഇത് വിശദീകരിക്കുന്നു. ഈ അക്ഷരത്തിന് ശബ്ദം, അർത്ഥം, പ്രയോഗം, കാര്യക്ഷമത എന്നിവയുണ്ട്. അത് പരമാത്മാവിന്റെ ഉചിതമായ പ്രതീകമാണ്. രൂപരഹിതനായ ശിവൻ നൃത്തം ചെയ്യാൻ രൂപം സ്വീകരിച്ച് നടരാജനായി മാറുന്നു. മുകളിൽ വലതു കൈയിൽ മണിക്കൂർഗ്ലാസ് ആകൃതിയിലുള്ള ഒരു ചെറിയ ഡ്രം (ഡമരു) പിടിച്ചിരിക്കുന്നു. ഇത് ശബ്ദത്തിനും നിത്യകാലത്തിനും ഇടയിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ആദിമശബ്ദമായ പ്രണവം (OM) ഉത്പാദിപ്പിക്കപ്പെടുമ്പോൾ അദ്ദേഹം ഡ്രം മുഴക്കുന്നു. ഈ ശബ്ദം പ്രപഞ്ചത്തെ നിറയ്ക്കുകയും ദ്രവ്യത്തെയും സ്ഥലത്തെയും പരിഷ്കരിക്കുകയും ചെയ്യുന്നു. സൂക്ഷ്മവും സ്ഥൂലവുമായ പ്രപഞ്ചത്തിന്റെ പരിണാമം, അതിന്റെ എല്ലാ അസ്തിത്വങ്ങളോടും കൂടി സംഭവിക്കുന്നു. കൂടാതെ, ഭൂതകാലവും വർത്തമാനവും ഭാവികാലവും അവയ്ക്ക് അപ്പുറമുള്ള ഏതൊരു കാര്യവും, തീർച്ചയായും, മാണ്ഡൂക്യ ഉപനിഷത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, കാലമെന്ന നിലയിൽ പ്രണവത്തിന്റെ പ്രകടനമാണ്... ഓരോ മന്ത്രത്തോടും, ഓം, പ്രണവം ചേർക്കപ്പെടുന്നു. ഓം ഇല്ലാതെ ഒരു പുണ്യമന്ത്രത്തിനും അതിന്റേതായ ശക്തിയില്ല. ഏതൊരു മന്ത്രത്തോടും പ്രണവം ചേർക്കുമ്പോൾ, ഒരു ജീവദായക ശ്വാസം അതിലൂടെ ഒഴുകുന്നു. എല്ലാ അക്ഷരങ്ങളുടെയും അടിസ്ഥാനം:- ഓം എന്ന മന്ത്രം ജപിക്കുമ്പോൾ, ഏതൊരു ഭാഷയുടെയും ശബ്ദം പുറപ്പെടുവിക്കുന്ന മുഴുവൻ സ്വര ഘടകങ്ങളെയും (ശ്വാസനാളം മുതൽ ചുണ്ടുകൾ വരെ) ഈ പ്രക്രിയ ഉൾക്കൊള്ളുന്നു. ഓം എന്നത് ശബ്ദോൽപാദനത്തിന്റെ മുഴുവൻ പ്രതിഭാസങ്ങളെയും പ്രതിനിധീകരിക്കുന്നു. കൂടാതെ, ഇത് ശബ്ദ പ്രതിഭാസങ്ങളുടെ മുഴുവൻ ശ്രേണിയുടെയും ശരാശരിയാണ്. ഇത് എല്ലാ വിവിധ ശബ്ദങ്ങളുടെയും മാട്രിക്സാണ്. അങ്ങനെ ഇത് എല്ലാ വാക്കുകളിലും വ്യാപിച്ചിരിക്കുന്നു (ശബ്ദ ബ്രഹ്മാത്മിക ). അതിനാൽ ഇത് എല്ലാ ശബ്ദങ്ങളുടെയും ബീജകേന്ദ്രമായി അംഗീകരിക്കപ്പെടുന്നു. ഇത് കാരണമോ ഫലമോ ഇല്ലാതെ, അകത്തോ പുറത്തോ ഇല്ലാതെ, ക്ഷയമോ ഇല്ലാതെയാണ്. ഇത് ചാന്ദോഗ്യ ഉപനിഷത്തിൽ "ഇലകളുടെ നാരുകളാൽ വ്യാപിച്ചിരിക്കുന്നതുപോലെ, ഓം എല്ലാ വാക്കും വ്യാപിച്ചിരിക്കുന്നു" എന്ന് വിശദീകരിച്ചിരിക്കുന്നു . 2. 'പ്രണവ'ത്തിന്റെ പ്രാധാന്യം:- (എ) ഓമിന്റെ നാല് ഘടകങ്ങൾ:- പ്രണവം (AUM) നാല് ഭാഗങ്ങളുടെ സംയോജനമാണ്, അതായത് 1. അ ( അകാര) , 2. ഉ ( ഉകാര ) 3. മ ( മകാര ), 4. ബിന്ദു , നാദ . ഈ ഭാഗങ്ങൾ 1. സൃഷ്ടി, 2. സംരക്ഷണം, 3. ലയനം, 4. മോചനം എന്നിവയുടെ പ്രതീകങ്ങളാണ്, ഇവ അനന്തമായ ചക്രങ്ങളിൽ തുടരുന്ന നിത്യജീവിത-മരണ താളത്തെ രൂപപ്പെടുത്തുന്നു. അങ്ങനെ, പ്രണവം ദൈവത്തിന്റെ ശബ്ദ പ്രകടനമാണ്. (b) ഓമിന്റെ നാല് അവസ്ഥകൾ:- ഓമിന്റെ നാല് ഭാഗങ്ങൾ ബോധത്തിന്റെ നാല് അവസ്ഥകളുമായി യോജിക്കുന്നു. 'അ' എന്ന ശബ്ദം ജാഗ്രതാവസ്ഥയുടെ ( ജാഗ്രത് അവസ്ഥ ) പ്രതീകമാണ് . 'ഉ' എന്ന ശബ്ദം സ്വപ്നാവസ്ഥയുടെ ( സ്വപ്ന അവസ്ഥ ) പ്രതീകമാണ് . 'മ്' എന്ന ശബ്ദം ഗാഢനിദ്രയുടെ (സുഷുപ്തി അവസ്ഥ ) പ്രതീകമാണ്. അക്ഷരത്തിന്റെ സമാപന ശബ്ദവും തുടർന്ന് നിശബ്ദതയും അതീന്ദ്രിയാവസ്ഥയുടെ ( തുരിയ ) പ്രതീകമാണ്. (സി) ഓമിന്റെ നാല് ഘട്ടങ്ങൾ:- 'ഓം' എന്ന അക്ഷരത്തിന്റെ നാല് ശബ്ദാവസ്ഥകൾ ശബ്ദത്തിന്റെ നാല് ഘട്ടങ്ങളുടെയും അവയുടെ പ്രതിരൂപങ്ങളുടെയും പൂർണ്ണമായ പ്രതിനിധാനമാണ്. ഭൗതിക ( സ്ഥൂല ) ഭാഗം വൈഖരി ശബ്ദവുമായി ബന്ധിപ്പിച്ചിരിക്കുന്നു . സൂക്ഷ്മ (സൂക്ഷ്മ) ഭാഗം മധ്യമശബ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു . കാരണ (കരണ) ഭാഗം പശ്യന്തി ശബ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു അതീന്ദ്രിയ ഭാഗം പരശബ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. (d) നാല് ബോധാവസ്ഥകൾ:- ശബ്ദത്തിന്റെ നാല് ഘട്ടങ്ങളും അവയുടെ പ്രതിരൂപങ്ങളും നാല് ബോധാവസ്ഥകളിൽ പ്രകടമാകുന്നു. ഭൗതിക ശരീരം ഉണർന്നിരിക്കുന്ന അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ഈ ബോധമണ്ഡലത്തിലാണ് വൈഖരി-വാക് പ്രകടമാകുന്നത്, ഈ ശരീരത്തിലൂടെയാണ്. സൂക്ഷ്മ ശരീരം സ്വപ്നാവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ഈ ബോധമണ്ഡലത്തിലാണ് മധ്യമവാക്യം പ്രകടമാകുന്നത് , ഈ ശരീരത്തിലൂടെയാണ്. കാരണശരീരം പ്രവർത്തിക്കുന്നത് ഗാഢനിദ്രയിലാണ്. ഈ ബോധമണ്ഡലത്തിലാണ് പശ്യന്തി-വാക് പ്രകടമാകുന്നത്, ഈ ശരീരത്തിലൂടെയാണ്. നാലാമത്തെ ബോധാവസ്ഥയായ അതീന്ദ്രിയ ( തുരിയ ) അവസ്ഥയിലൂടെയാണ് പര -വാക് പ്രകടമാകുന്നത്. (ഇ) നാല് വ്യാഹൃതികൾ:- AUM (പ്രണവം) എന്ന മൂന്ന് അക്ഷരങ്ങൾ, അതായത് അകാര, ഉകാര, മകാര എന്നിവ വേദങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഭൂഃ, ഭുവഃ, സ്വഃ എന്നീ മൂന്ന് വ്യാഹ്രിതങ്ങളുടെ വിത്തുകളാണ്. നാലാമത്തെ ഭാഗം ബിന്ദുവും നാദവും ചേർന്നതാണ് , പ്രണവത്തിന്റെ പാരായണത്തെ തുടർന്നുള്ള അനുരണന ശബ്ദം പര - വാക് ( തുരിയ ) യുമായി യോജിക്കുന്നു. 'ഭാവ' ഇതി 'ഭൂഹ്' -അർത്ഥം 'സത്' എന്നാണ്. 'ഭാവയതി' ഇതി 'ഭുവ' -അർത്ഥം 'ചിത്ത്' . 'സ്വര്യതേ' ഇതി 'SVAH' - അർത്ഥം 'ആനന്ദ' എന്നാണ്. അങ്ങനെ, "ഭുർഭുവശ്വഃ" എന്ന പ്രസ്താവന 'സച്ചിദാനന്ദ'ത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു , അത് 'പരമ യാഥാർത്ഥ്യ'മായ പരബ്രഹ്മത്തിന്റെ ആനന്ദകരമായ അവസ്ഥയാണ്; അതിനാൽ ഇത് 'പ്രണവ'ത്തിന്റെ പ്രതീകമാണ്. അതിനാൽ, ഇത് 'നിഗുണ പരബ്രഹ്മ'ത്തിന്റെ ഒരു പ്രകടനമാണ്. അതിനാൽ, 'നിർഗുണ ഉപാസകങ്ങൾ' ഉപയോഗിച്ച് ഓംകാരത്തെ ഒറ്റയ്ക്ക് ധ്യാനിക്കുന്നു. ഒരു ഗുരുവിന്റെ ദീക്ഷയ്ക്ക് ശേഷം മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ. ജപത്തിന്റെ പവിത്രത വർദ്ധിപ്പിക്കുന്നതിനായി 'സഗുണ ഉപാസകങ്ങൾ' ഉപയോഗിച്ച് 'ഓം' എന്ന വാക്ക് ഉച്ചരിക്കുന്നു. 3. ഗായത്രി മന്ത്രവും 'ഓം':- ഓം പ്രതീകാത്മകതയുടെ എല്ലാ ആശയങ്ങളും ഗായത്രി മന്ത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുദ്ധിയുടെ പ്രകാശത്തിനായി പരമമായ ദിവ്യസത്യത്തോടുള്ള പ്രാർത്ഥനയാണ് ഗായത്രി മന്ത്രം. മന്ത്രത്തിന്റെ ഉത്ഭവവും ഓംകാരമായി അതിന്റെ പ്രകടനവും ഛാന്ദോഗ്യ [ 2] , ബൃഹദാരണ്യക [3] ഉപനിഷത്തുകളിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഗായത്രി മന്ത്രത്തിന് മുമ്പ് ഏഴ് വ്യാഘ്രതങ്ങൾക്കൊപ്പം ഓം എപ്പോഴും ചേർത്തിരിക്കുന്നു . ഗായത്രി മന്ത്രം ജപിക്കുമ്പോൾ പ്രണവം ജപിക്കുമ്പോൾ, സാധകന്റെ ഏഴ് താമരകളിൽ (അല്ലെങ്കിൽ ചക്രങ്ങളിൽ ) ഏഴ് വ്യാഹൃതികൾ പ്രതിഷ്ഠിച്ചിരിക്കുന്നു, അവ മൂലാധാര ചക്രത്തിൽ ആരംഭിച്ച് ആജ്ഞ ചക്രത്തിൽ അവസാനിക്കുന്നു . ഭുഹ് മൂലാധാര ചക്രത്തിൽ സ്ഥാപിച്ചിരിക്കുന്നു ഭുവഃ സ്വാധിഷ്ഠാന ചക്രത്തിൽ സ്ഥാപിച്ചിരിക്കുന്നു മാനിപുര ചക്രത്തിലാണ് സ്വാഹ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മഹാ ഹ അനാഹത ചക്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. വിശുദ്ധ ചക്രത്തിൽ ജനാഹ് സ്ഥാപിച്ചിരിക്കുന്നു ആജ്ഞ ചക്രത്തിലാണ് തപഃ സ്ഥാപിച്ചിരിക്കുന്നത് സത്യം ശസ്രാര ചക്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു . തുടർന്ന്, സുഷുമ്നാ നാഡി കുണ്ഡലിനി ശക്തിയെ മൂലാധാര ചക്രത്തിൽ നിന്ന് സഹസ്രാര ചക്രത്തിലേക്ക് കടത്തിവിടാൻ അനുവദിക്കുന്നു . സംയോജനം നടക്കുമ്പോൾ, അമൃതപ്രവാഹം ( സുധാ ധാര ) സംഭവിക്കുകയും വിവരണാതീതമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു. അന്വേഷകന്റെ ഉള്ളിലെ പ്രപഞ്ചം പരമമായ ദിവ്യ യാഥാർത്ഥ്യത്തിന്റെ തിളക്കവും തേജസ്സും കൊണ്ട് പ്രകാശിക്കുന്നു. [4] 4. 'ഓം' എന്ന മന്ത്രത്തിന്റെ മഹത്വം - തിരുവെഴുത്ത് പരാമർശം:- വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത, മറ്റ് ഗ്രന്ഥങ്ങൾ എന്നിവയിൽ പ്രണവത്തെ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യൻ സാഹിത്യത്തിലും സംസ്കാരത്തിലും പ്രണവത്തിന്റെ മഹത്വത്തെ ജപിക്കുന്ന എണ്ണമറ്റ പരാമർശങ്ങൾ കാണാം. പ്രണവത്തിന്റെ മഹത്വം സൂചിപ്പിക്കുന്നതിന് അവയിൽ ചിലത് ഇവിടെ ഉദ്ധരിച്ചിരിക്കുന്നു. Rig-Veda [5] narrates a legend that “Seers and gods, by the power of Vedic chants, got Sun out of darkness and the Sun of Divine Truth, the divine syllable Om.” Rig-Veda [6] describes Om as ‘bull of chants’. Rig-Veda [7] informs that the central Vedic chant in Gayatri mantra to the sun-God as Savitru, comes from three Vedic verses. During chanting, the three worlds (lokas), namely, Bhuh, Bhuvah and Svah are formed with Om as basis. Maha Naraayanam of Taittiriya Upanishad [8] reveals that one syllable Om is Brahman. Seekshaavalli of Taittiriya Upanishad [9] points out that ‘Om is the most sacred mantra for the aspirant to illuminate all his faculties including his own intellect. Om syllable is Brahman. The whole world is the physical form of Om and its sound permeates every thing.’ In Prasna Upanishad, [10] conversation between Satyakama and his teacher Pippalada explains the glory of worship of Pranava. According to it, Om is recommended for the meditation and the worship of supreme Reality, in Saguna Brahman form with its attributes, and Nirguna Brahman form without attributes. Katha Upanishad [11] declares that Om is Parabrahman. Yama reveals to the aspirant, Nachiketa, “Om is verily Brahman. This word is the highest. He who knows this word obtains, verily, whatever he desires.” Narayanopanishad [12] of Atharva Veda says, “The syllable Om is directly the Supreme Lord, full of bliss. Composed of three sounds, a, u, and m the Pranava becomes Om. The yogi who utters the Pranava becomes free from the bondage of repeated material birth.” Chandogya Upanishad [13] elaborates the glory and significance of Pranava in the first chapter (from 1 to 13 khandas), commencing “The syllable Om itself is Udgitha and is to be meditated upon….” Yoga Sutras of Patanjali [14] declare that manifesting word of God is Om. “His manifesting word is Om.” In Bhagavad-Gita [15] Lord Krishna says, “One, who thinks of me at the time of ultimate transit, by repeating the word Om, attains the highest state of samadhi, because it is the supreme combination of letters.” 12 Lingapurana describes that Lord Siva is stationed in letters AUM and in UMA. 13 In Skanda purana it is narrated that sage Vamadeva seeks the boon from Lord Skanda and learns the great secret of Pranava. In his devotional composition, Adi Sankara begins his famous Navaratnamalika Stotra in praise of Divine Mother as “Omkara panjara sukim” that the Divine Mother is captivated as a parrot in the cage of Omkara. The central theme of Mandukya Upanishad is the syllable Om, through which the mystery of Brahman is gathered to a point. The shortest of the Upanishads, having only twelve verses, Mandukya Upanishad, glorifies the syllable Om and gives a message that Om is every thing, including time. Gaudapada, [16] the glosser of Mandukya Upanishad says, “AUM is verily the beginning, the middle and end of all. Knowing AUM as such, one attains immediately to that Supreme Reality.” 5. Nadopasana:- Among the Vedas, the Sama Veda is essentially music oriented, the essence of which is Pranava. Omkara is Udgitha itself [17] and it is to be meditated upon. Pranava or Omkara is conceived as Nada Brahma, as the Self-luminous Brahman manifests itself in the Nada. Merging of the mind in Nada Brahman, while music is sung with devotion and understanding, is called Nadopasana. Nadopasana is an integral part of Indian culture which can boast of many nadopasakas through ages. Sages Tumbura and Narada and others have reached pinnacles of Nadopasana. Also, the famous music trinity of south India has sung, in depth, the significance of Nadopasana in Self Realization. Saint-singer Thyagaraja Swamy incorporates the principle and practice of Nadopasana in many of his Krities (works). Similarly, Muthuswami Dikshitar attributes divinites and manifestations to Pranava. 6. Process of meditation:- (a) Mandukya Upanishad:- The Mandukya Upanishad guides the seeker to evolve by the practice of meditation on AUM, as follows. “The disciple in his meditation-seat must continuously keep on chanting AUM in his mind. While chanting, he must observe the sounds of the syllables rising, falling and dying away. As the sounds rise up, he should superimpose the waking-state-ego, the dreamer and the sleeper and ultimately folding up the waking state into the dream, and the dream into deep-sleep-state merging ‘A’ into ‘U’ and ‘U’ into ‘M’ – he must take his identification to the ensuing silence between two successive AUMs. One should ‘Soak the mind with the roar of AUM; Identify the mind with the sound of AUM; He who is always unified with AUM shall no know fear whatsoever.’ ” [18] The three letters Akaara, Ukaara and Mkaara correspond to the three states, Jaagrat, Svapna and Sushupti. Also, these three letters represent the Visva, Thaijasa and Praajna personalities in us at the microcosmic (vyashti) level. Further, they represent Virat, Hiranyagarbha and Eswara at the macrocosmic (samishti) level. These personalities are nothing but the superimpositions on the fourth state, namely, Turiya which is Eternal, Immortal and absolute Knowledge, nothing but “Bliss”. Thus Omkara is a symbol of Atman [19]. The seeker has to find in the various letters of AUM, the three personalities and to realize the soundless part of AUM as the goal, which leads to the pure Atman in us. (b) Svetasvatara Upanishad:- The Svetasvatara Upanishad [20] suggests that the body should be considered as lower ‘arani’ and the Pranava as the upper ‘arani’. The churning of the two should be nothing but contemplation on the meaning of AUM. Just as the hidden fire in the aranis comes out of wood, Self Realization occurs. Benefits of meditation upon ‘OM’:- Mandukya Upanishad informs that meditation upon AUM promises the following benefits. The meditator attains a well developed waking personality (Visva). The meditator attains a well developed mind and intellect (Taijasa). Then he attains Praajna Ultimately, he attains Turiya. He who, thus understands the Truth signified by OM, is the real sage of Wisdom and of God Realization. 7. Closer to science:- 1. Sound of Universe:- It is a scientific fact that matter and energy are inter-convertible. [21] All material things in existence are, at the level of atoms and molecules, made up essentially of vibrating and pulsating energy. This fundamental energy is manifested in our hearing awareness as a continuous humming sound within and around every thing. This is the sound of the Origin of Universe. It is called Anahata Nada or unstruck sound. The audible sound that most resembles this sound is the sound of syllable AUM. Scientific investigations in the recent past are reported to have revealed very amazing and interesting facts about the sound of the universe that are very close to the spiritual findings. As per one of the leading Indian news papers (The Hindu, dated September 11th, 2003) “The Institute of Astronomy, Cambridge picked up sound waves, for the first time, from a cluster of galaxies 250 million light years away, and that the voice of the black hole is a B flat.” 2. Pancheekarana and OM Adi Sankara’s interpretation of Panchikarana [22] brings science and spirituality closer. According to Sankara, Brahman transforms itself into five rudimentary elements, (Pancha Bhuthaas), namely, earth, water, fire, air and ether (space). They admixture in different proportions and create the phenomenal world. Owing to Illusion (or Maya) the following sequential formation takes place. 1. Ether, linked to and of the nature of sound, is formed. 2. From ether, air of the nature of sound and touch, is formed. 3. From air, fire of the nature of sound, touch and form, is formed. 4. From fire, water of the nature of sound, touch, form and taste, is formed. 5. From water, earth of the nature of sound, touch, form taste and smell, is formed. In the gross world, none of these subtle elements exist by itself. Each of them quintuplicate, retaining half its own nature and one-eighth of each of others. Thus, each faculty of human being is linked to a particular element and to a power. This power is meditation on the AUM syllable, which allows for personal transformation. This transformation takes place by resolving of the waking state into the dream state, then from the dream state into the deep sleep state and finally, from the deep sleeps state into the Supreme. This contribution of Panchikarana to the power of Pranava lies in the relationship it can establish between the gross and the sublime, through linking each aspect with the relevant macrocosmic force. More details about ‘panchikarana’ can be found in ‘Paingalopanishad’, one of the 108 Upanishads. 8. Conclusion:- Sir John Woodroffe’s [23] observation in the context of Pranava or OM is worth noting. “The ancient Hindus had an aptitude to be appreciated in these often verbose days of saying a great deal in a few words. The mantra ‘Om’ is an instance. For this short syllable contains a whole philosophy which many volumes would not suffice to state – an eastern Philosophy, I may add, which is gaining increased support from western science. These two will be, before long, reconciled.” Swami Vivekananda [24] affirms, “So with the words for God in every other language; their signification is very small. This word Om, however, has around it all the various significances. As such it should be accepted by everyone.” By mystic repetition of Om, one can attune oneself to the cosmic mind and thus is lifted up spiritually, when flow of inspiration takes place. The symphony of Pranava can help human beings alleviate their mundane blues and takes them to the sublime spiritual heights where from all worldly objects and emotions appear to be very small and negligible. The Pranava is, by any standard of judgment, the best and the only ‘song of life’. Any attempt to misuse the sacred syllable ‘Om’ is either ignorance or sheer arrogance… References:- [1] Mandukya Upanishad, Sloka 1 “Omityedaksharam idam sarvam … … Omkaara eva. “ [2] Chandogya Upanishad – 2. 23. 2-3 [3] Brihadaranyaka Upanishad – 5. 4. 1-8 [4] Soundarya Lahari by Adi Sankara, Sloka10, “Sudhaa dhaaraa.. Kuharini” [5] Rig-Veda 5. 40. 6 “Svarbhaanoram … brahmanaa vindadatrih” [6] Rig-Veda 4. 58. 2, 3 “Vayam naama prabravaamaa … etat” “Chatvaari sringaa… aavivesa” [7] Rig-Veda 3. 62. 10-12 “Tatsaviturvareenyam .. prachodayaat” “Devasya savituh raatimeemahee” “Devavarassavitaaram ….. . suvriktibhih” [8] Mahaa Naaraayanam 33. 51 “Omityekaaksharam Brahma”. [9] Seeksha Valli 4. 7 “Yaschandasaa .. vitatnvaanaa” 16 “Omiti brahma.. Paapnoti” [10] Prasna Upanishad 5. 3 “Tasmai sahovaacha …. anveti” [11] Katha Upanishad 1. 1. 16 “Etadhyeevaaksharan … tasya tat” [12] Narayanopanishad 3 “Om pratyaganandam brahma pranava svarupam … janma samsaara bhandhanaat”. [13] Chandogya Upanishad 1. 1. 1 “Omityetadaksharamugithamupaseeta” [14] Patanjali Yoga sutras, 1. 23 “Eswarapranidhanaadhvaa” 1, 27 “Tasya vaachakah pranavah” [15] Bhagavad-Gita 8. 13 “Omityekaksharam brahma .. paramaam gatim” [16] “Mandukya Upanishad with Gaudapada Karikas” p115, By Swami Chinmayananda, Central Mission Trust, Bombay (1994). [17] Chandogya Upanishad 1. 1. 1-5 [18] “Gaudapada Karikas”, Slokas 23-28. By Swami Chinmayananda, Central Mission Trust, Bombay (1994). [19] “Mandukya Upanishad”, By Sree Sarvananda Swamy, Sree Ramakrishna Math, Madras (2001). [20] Svetasvatara Upanishad, 1. 14 “Svadehamaranim kritvaa pranavamchottaraaranim Dhyaana nirmathanaabhyaat devam paschet nigudhavat”. [21] Einstein’s mass-energy relation, E=mc2 [22] “Tattva Bodha”, By Adi Sankara. [23] “Garland of letters”, By John Woodroffe, (Auromere, Inc ) 1979 Ganesh & Co., Chennai. [24] “The complete works of Swami Vivekananda”, Volume 1, p219, Advaita Ashrama, Calcutta (1997) The End.
*#മൗനവ്രതവും #ഉപവാസവും* *_രചന: #ഹരികുമാർകല്ലൂർമഠം_* *വാക്ക് അഗ്നിയാണ് സൂക്ഷിച്ചുപയോഗിക്കുക.* *മൗനവ്രതം അനുഷ്ഠിക്കുക, സ്വയം തിരിച്ചറിയുക...* *ഏതൊരു മനുഷ്യൻ്റെയും ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും പിന്നിൽ അവനവൻ്റെ നാവിന് വലിയ പങ്കാണുള്ളത്.* *ഇന്ദ്രിയങ്ങളുടെ എല്ലാ ഗുണങ്ങളും നമുക്ക് മനസ്സിലാകുന്നത് അവയില്ലാതാകുമ്പോഴാണ്.* *കർമ്മേന്ദ്രിയം എന്ന നിലയിൽ നാവിന് വിശ്രമം കൊടുക്കുന്ന വ്രതമാണ് മൗനവ്രതം* *"മൗനം വിദ്വാന് ഭൂഷണം" എന്ന് പ്രമാണം.* *എങ്കിലും! ചില അവസരങ്ങളിൽ വിഡ്ഢികൾക്കും അലങ്കാരമായി തീരാറുണ്ട്.* *മൗനത്തിന്; മധുരം, നൊമ്പരം, വിഷാദം, എന്നി ഭാവങ്ങൾ ഉണ്ടെങ്കിലും, മൗനം വാചാലവും അനിർവ്വചനീയവുമായ ഊർജ്ജത്തിൻ്റെ ഉറവിടവുമാണ്.* *ഇരുട്ടിൽ നിന്നും വെളിച്ചത്തിലെയ്ക്ക് എന്നത് പോലെയാണ്, മൗനത്തിൽ നിന്നും ശബ്ദം ഉത്ഭവിച്ചത്!.* *"രാത്രി നമുക്ക് എത്രമാത്രം ശാന്തിയും സമാധാനവും നൽകുന്നുവോ, അത്രമാത്രം ശാന്തിയും സമാധാനവും മൗനവും നൽകുന്നു."* *പ്രകോപനമുണ്ടാക്കുന്ന വാക്കുകൾ കേൾക്കുമ്പോഴും, മൗനം പാലിക്കുന്നത്, ജീവതത്തിൽ ശാന്തിയും സമാധാനവും ലഭിക്കുവാൻ നല്ലതാണ്.* *സംസാരം എന്ന ഭൗതിക കർത്തവ്യം നിശ്ചിത സമയത്തേയ്ക്ക് ഉപേക്ഷിക്കുകയെന്നത്, മനുഷ്യന് അവനവൻ്റെ ഉള്ളിലേയ്ക്ക് നോക്കുവാനുള്ള അവസരം കൂടിയാണ്.* *പലതരം വ്രതങ്ങളെപ്പറ്റി ഋഷ്യവര്യന്മാർ നമുക്ക് ഉപദേശിച്ചിട്ടുണ്ട്. അതിൽ പരമപ്രധാനമാണ് മൗനവ്രതം.* *കുറച്ച് നേരത്തെ മൗനത്തിന് ശേഷം, അതുപേക്ഷിക്കുമ്പോൾ കിട്ടുന്ന അനുഭൂതി/ആനന്ദം പറഞ്ഞറിയിക്കുവാൻ സാധിക്കില്ല.* *മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിൽ മൗനത്തിന് ശബ്ദത്തേക്കാൾ വലിയ സ്ഥാനമാണുള്ളത്.* *ശബ്ദം കേട്ടാസ്വദിക്കുമ്പോൾ, മൗനം സ്വയം അനുഭവിച്ചറിയുന്നു.* *നമ്മുടെ ഉള്ളിലെ മണിച്ചെപ്പാണ് മൗനം; അത് ശരിയായി സംരക്ഷിക്കപ്പെടേണ്ടതുമാണ്.* *മൗനവ്രതത്തിൻ്റെ പ്രാധാന്യവും അന്തരാർത്ഥവും പ്രചരിപ്പിച്ചവരിൽ പ്രമുഖൻ ശ്രീബുദ്ധനാണ്.* *പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിൽ മൗനത്തിന് വലിയ സ്വാധീനമാണുള്ളത്.* *മനഃസിനും ഏകാഗ്രതയ്ക്കും ശക്തി ലഭിക്കുന്നതിനോടൊപ്പം, അദ്വൈതമായൊരു പദ്ധതി കൂടിയായ മൗനം, ഐശ്വര്യവും ശാന്തിയും നൽകുന്നു.* *ഉപവാസത്തിനോടൊപ്പം മൗനവ്രതം കൂടിയാകുമ്പോൾ, ശരീരത്തിലെ ദുർമേധസ്സുകളെ അകറ്റുവാനും, ആഹാരത്തിനോട് ഒരു മമത വളർത്തുന്നതിനും (വിശപ്പിന് മാത്രം ആഹാരം) പല അവസ്ഥകളിലൂടെ ജീവിക്കുന്ന ജീവജാലങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന കൂടിയാണ്...* *"മൗനവ്രതം ദാരിദ്ര്യം അകറ്റുന്നതിന്, ഉത്തമമാണെന്നാണ് പൊതുവായ വിശ്വാസം"* *ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലോ, കറുത്തവാവ് മുതൽ വെളുത്ത വാവ് വരെ മുഴുവനുമായോ, അതിൽ ഏകാദശിയ്ക്കോ, ചന്ദ്രഗ്രഹണത്തിൻ്റെ തലേന്ന് മുതൽ പത്ത് ദിവസം വരെയോ, സൂര്യഗ്രഹണത്തിൻ്റെ മൂന്ന് ദിവസം മുമ്പ് മുതൽ 18 ദിവസം വരെയും മൗനവ്രതം ആചരിക്കാം.* *2025ഡിസംബർ #1* തിങ്കളാഴ്ച്ചയാണ് #ഗുരുവായൂർഏകാദശി *#സ്വർഗ്ഗവാതിൽ_ഏകാദശി #ശ്രീപത്മനാഭൻ്റെപുണ്യദിനമാണ്. 2025ഡിസംബർ#31 ഈ രണ്ട് ഏകാദശികളും #ശുദ്ധവ്രതത്തിനോടൊപ്പം #മൗനവ്രതവും ആചരിച്ചു വരുന്നു.* *കറുത്തപക്ഷത്തു വരുന്ന ഏകാദശികൾ വ്രതമായി മാത്രമേ നോക്കാറുള്ളൂ. എങ്കിലും, തൃപ്രയാർ ഏകാദശി ശുദ്ധ ഏകാദശി ആയാണ് ആചരിക്കുന്നത്. 2025 ഡിസംബർ #15 തിങ്കളാഴ്ച്ച* *ദശമി ഉച്ചയ്ക്കോ, രാത്രിയിലോ ലളിതമായ പലഹാരം ( ഗോതമ്പ്) കഴിച്ചു കഴിഞ്ഞാൽ ദ്വാദശി രാവിലെ 9 മണിയ്ക്ക് പരദേവതയുടെ നിവേദ്യം കഴിഞ്ഞേ, പാരണ നടത്താറുള്ളു.* *എന്നതിനാൽ എൻ്റെ ഉപവാസത്തിൻ്റെ ധൈർഘ്യം 36 മുതൽ 42മണിക്കൂർ വരെയാകും...* *പലവിധ പരീക്ഷണങ്ങൾ നേരിട്ടുണ്ടെങ്കിലും, അതിനെ തരണം ചെയ്യുവാനുള്ള ശക്തിയും ഭഗവാൻ തന്നെ നൽകി സഹായിക്കുന്നു.* * 2015-ൽ എൻ്റെ ഗുരുനാഥൻ സ്വർഗ്ഗപ്രാപ്തി നേടിയതിന് (മാർച്ച് 8 ഞായർ) ശേഷമുള്ള ഗുരുവായൂർ ഏകാദശി മുതൽക്കാണ് ''മൗനവ്രതം'' കൂടി ആചരിച്ചു തുടങ്ങിയത്...* *ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ നാരായണായ..*
ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം:* ​കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന, പ്രതിഷ്ഠയില്ലാത്ത അപൂർവ്വ ക്ഷേത്രമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് പന്ത്രണ്ട് വിളക്ക് മഹോത്സവം. എല്ലാ വർഷവും വൃശ്ചികമാസം 1 മുതൽ 12 വരെ ദിവസങ്ങളിലായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. 12 ദിവസം നീണ്ടുനിൽക്കുന്ന ഈ മഹോത്സവത്തിന്റെ പ്രധാന ചടങ്ങ്, ഭക്തർ ക്ഷേത്ര മൈതാനത്ത് താത്കാലികമായി കുടിലുകൾ കെട്ടി സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ഭജനം ഇരിക്കുന്നതാണ്. പരബ്രഹ്മ ചിന്തയിൽ മുഴുകി ആത്മശുദ്ധി നേടാനായി ജാതിമതഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. മറ്റ്‌ ക്ഷേത്രങ്ങളിലെപ്പോലെ പ്രത്യേക പൂജകളോ ആചാരങ്ങളോ ഇല്ലെങ്കിലും, രൂപമില്ലാത്ത പരബ്രഹ്മത്തെ ആരാധിക്കുന്ന ഇവിടുത്തെ ഈ 12 ദിവസത്തെ ദർശനം കൈലാസ ദർശനത്തിന് തുല്യമായി കരുതപ്പെടുന്നു. ഈ ഉത്സവം, ഓച്ചിറ ഒരുകാലത്ത് ബുദ്ധമത കേന്ദ്രമായിരുന്നുവെന്നും ചാതുർമാസ്യകാലത്ത് ഭിക്ഷുക്കൾ ധർമ്മോപദേശം നൽകിയിരുന്നതിന്റെ തുടർച്ചയാണ് എന്നും ഒരു ഐതിഹ്യം പറയുന്നു. കൂടാതെ, പരമഭക്തനായ ഒരു നായരുടെ മുന്നിൽ മാടപ്പോത്തിന്റെ രൂപത്തിൽ പരബ്രഹ്മം പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന സ്ഥലമാണ് ഇവിടം. മാടപ്പോത്തിന്റെ കൊമ്പുകൊണ്ട് അടയാളപ്പെടുത്തിയ സ്ഥലങ്ങളിലാണ് കിഴക്കും പടിഞ്ഞാറുമുള്ള ആൽത്തറകൾ സ്ഥിതി ചെയ്യുന്നതെന്നും അവിടെ രണ്ട് വിളക്കുകൾ ഉണ്ടായിരുന്നതിനെ അനുസ്മരിച്ചാണ് ഈ ഉത്സവം എന്നും ഐതിഹ്യമുണ്ട്.
ക്ഷേത്രത്തിൽ സ്വർണ്ണവും വെള്ളിയും കൊടുക്കേണ്ട ആവശ്യമുണ്ടോ?* സ്വർണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ഉരുപ്പടികൾ ക്ഷേത്രത്തിൽ സമർപ്പിക്കേണ്ട കാര്യമുണ്ടോ? അമിതമായ വരുമാനം ക്ഷേത്രത്തിന്റെ പവിത്രതയെപ്പോലും കളങ്കപ്പെടുത്താനും, ചിലരെ കട്ടുതിന്നാൻ പ്രേരിപ്പിക്കാനും സാധ്യതയില്ലേ? ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ എത്ര അധികമാണ്. ഓരോ വഴിപാടിനും എത്രയാണെന്ന് ഒന്ന് ആലോചിച്ചു നോക്കു. സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതിലും എത്രയോ കൂടുതലാണ് പല പ്രമുഖ ക്ഷേത്രങ്ങളിലെയും നിരക്കുകൾ. ക്ഷേത്രത്തിൽ പോകുമ്പോൾ ആവശ്യത്തിന് മാത്രം - ഒരു എണ്ണ, അർച്ചന, അല്ലെങ്കിൽ ഒരു ചെറിയ തുക - ഭഗവാന് സമർപ്പിക്കുക. സ്വർണ്ണം വെള്ളി പോലുള്ളവ അമിതമായി കൊടുക്കുന്നത് പൂർണ്ണമായും ഒഴിവക്കുന്നതല്ലേ നല്ലത്. വീട്ടിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുക അതാണ് പരമമായ പുണ്യം. ഹിന്ദു വീടുകളിൽ ഇന്ന് കാണാൻ സാധിക്കാത്ത ഒന്നാണ് സന്ധ്യക്ക്‌ വിളക്ക് വച്ചുള്ള പ്രാർത്ഥന ക്ഷേത്രത്തിൽ പോകുന്നതിലും വലിയ ഗുണം, നമ്മുടെ സ്വന്തം വീട്ടിൽ വിളക്ക് തെളിയിച്ച് ദൈവത്തെ പ്രാർത്ഥിക്കുമ്പോൾ ലഭിക്കും. ക്ഷേത്രത്തിൽ പോകേണ്ട എന്നല്ല, പോകുക, ഉചിതമായത് മാത്രം സമർപ്പിക്കുക. നിങ്ങൾ കൂടുതലായി എന്തെങ്കിലും സമർപ്പിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഏറ്റവും വലിയ വഴിപാട് ഒരു നേരത്തെ ആഹാരം കഴിക്കാൻ മാർഗ്ഗമില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി നൽകുക. അത്രയും വലിയ പുണ്യം മറ്റൊന്നിനും കിട്ടില്ല. നമ്മൾ അധ്വാനിച്ചുണ്ടാക്കിയ മുതൽ, മറ്റുള്ളവർക്ക് കട്ട് തിന്നാൻ വേണ്ടി ഇനിയും നൽകണോ? ക്ഷേത്രത്തിന്റെ നിലനിൽപ്പിന് ആവശ്യമായത് മാത്രം സമർപ്പിക്കുക. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കാം. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പ്രവണതകളെ നമുക്ക് തിരുത്താം. ഇനിയെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
ശബരിമലയിലെ 'പന്ത്രണ്ട് വിളക്ക്': (28-11-2025)* മണ്ഡലകാലത്തിന്റെ പുണ്യദിനം ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് പുണ്യമായ മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തെ ഒരു സുപ്രധാന ദിവസമാണ് ശബരിമലയിലെ 'പന്ത്രണ്ട് വിളക്ക്'. മലയാളമാസം വൃശ്ചികം 12-നാണ് ഈ ചടങ്ങ് നടക്കുന്നത്. മണ്ഡലകാല വ്രതാനുഷ്ഠാനത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നതിനെയും, തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനെയും സൂചിപ്പിക്കുന്ന ഈ ദിവസം ശബരിമല സന്നിധാനത്തിന് കൂടുതൽ ചൈതന്യം നൽകുന്നു. 'പന്ത്രണ്ട് വിളക്ക്' എന്നത് ശബരിമല ക്ഷേത്രത്തിലെ ഒരു പ്രത്യേക പൂജാവിശേഷമോ ചടങ്ങോ ആണ്. ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഒരു ആരാധനയുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിശ്വാസം. വൃശ്ചികം ഒന്നു മുതൽ 12 വരെയുള്ള 12 ദിവസങ്ങൾ പ്രത്യേക വ്രതാനുഷ്ഠാനത്തിന് പ്രാധാന്യം നൽകുന്ന കാലഘട്ടമാണ്. ഈ പന്ത്രണ്ട് ദിവസങ്ങൾക്കുള്ളിൽ മല ചവിട്ടി അയ്യപ്പനെ ദർശിച്ചാൽ കൂടുതൽ ഐശ്വര്യവും മുജ്ജന്മ ദോഷങ്ങൾ പോലും അകലുകയും ചെയ്യുമെന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഈ പന്ത്രണ്ട് ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയതിന്റെ സൂചനയായാണ് 'പന്ത്രണ്ട് വിളക്ക്' ഉത്സവം നടത്തുന്നത്. ശബരിമലയിൽ ഈ ദിവസം വിശേഷാൽ പൂജകളും ദീപാരാധനയും നടക്കുന്നു. ഭക്തർ നടത്തുന്ന വഴിപാടുകളിൽ അങ്കി ചാർത്തൽ പോലുള്ള പ്രധാന ചടങ്ങുകളും ഉൾപ്പെടുന്നു. പന്ത്രണ്ട് വിളക്കിന് ശേഷമാണ് മലയാളികളായ ഭക്തർ കൂടുതൽ എണ്ണം ശബരിമലയിലേക്ക് എത്തുന്നത് എന്നും ഒരു വിശ്വാസമുണ്ട്. ശബരിമല മണ്ഡലകാലത്തിൽ വൃശ്ചികം 12-ന് വലിയ പ്രാധാന്യമുണ്ട്. വൃശ്ചികം ഒന്നിന് മണ്ഡലകാലം തുടങ്ങുന്നു. 41 ദിവസത്തെ കഠിനവ്രതമാണ് മണ്ഡലവ്രതം. ഇതിലെ ആദ്യത്തെ 12 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി, വൃശ്ചികം 12-ന് അയ്യപ്പനെ ദർശിക്കുന്നത്, മണ്ഡലവ്രതത്തിന്റെ ആദ്യഘട്ട പൂർത്തീകരണമായാണ് ഭക്തർ കാണുന്നത്. ഈ ദിവസത്തോടെ ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ പ്രവാഹം വലിയ തോതിൽ വർദ്ധിക്കുകയും ചെയ്യും. പന്ത്രണ്ട് വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ അങ്കി ചാർത്തൽ എന്ന വിശേഷപ്പെട്ട വഴിപാടും നടക്കാറുണ്ട്. അയ്യപ്പ വിഗ്രഹത്തിൽ അണിയിക്കുന്ന സ്വർണ്ണനിർമ്മിതമായ രൂപമാണ് അങ്കി. സാധാരണ ദിവസങ്ങളിൽ കാണുന്ന അയ്യപ്പവിഗ്രഹത്തിൽ നിന്ന് വ്യത്യസ്തമായി, അങ്കി ചാർത്തിയുള്ള അയ്യപ്പ രൂപം ഈ ദിവസം ഉച്ചപ്പൂജയ്ക്ക് കാണാൻ സാധിക്കുന്നത് ഭക്തർക്ക് അതീവ പുണ്യകരമാണ്. ഈ ദർശനം ലഭിക്കുന്നത് സർവ്വാഭീഷ്ട സിദ്ധിക്ക് ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. പന്ത്രണ്ട് വിളക്ക് ദിവസം വരെ വ്രതമെടുക്കുന്ന ഭക്തർ ആത്മീയമായി കൂടുതൽ ശുദ്ധി പ്രാപിക്കുന്നു. പഴയകാലത്ത്, പന്ത്രണ്ട് വിളക്ക് കഴിയുന്നത് വരെ ജനങ്ങൾ ദേശം വിട്ട് പോകരുത് എന്നൊരു വിശ്വാസം പോലും നിലനിന്നിരുന്നു. ഈ ദിവസം കഴിഞ്ഞ ശേഷം കൂടുതൽ പേർ മല കയറാൻ തുടങ്ങുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പന്ത്രണ്ട് വിളക്ക് ദിനം മണ്ഡലകാലത്തിന്റെ തിരക്കേറുന്ന ഘട്ടത്തിന്റെ ആരംഭം കുറിക്കുന്നു. വൃശ്ചികം മാസത്തിലെ കാർത്തിക ദിനവുമായി ബന്ധപ്പെടുത്തിയും ഈ ദിവസം വിളക്കുകൾക്ക് പ്രാധാന്യം നൽകാറുണ്ട്. ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ 'പന്ത്രണ്ട് വിളക്ക്' എന്നത് വെറുമൊരു ചടങ്ങല്ല, മറിച്ച് മണ്ഡലകാല തീർഥാടനത്തിന്റെ പ്രധാനപ്പെട്ട ഒരു ആത്മീയ അടയാളപ്പെടുത്തലാണ്. ഇത് അയ്യപ്പഭക്തർക്ക് വ്രതാനുഷ്ഠാനം ദൃഢമാക്കാനും, അങ്കി ചാർത്തിയ വിഗ്രഹത്തിന്റെ പുണ്യദർശനം നേടാനും അവസരം നൽകുന്നു. വൃശ്ചികം 12-ന്, ശബരിമല സന്നിധി കൂടുതൽ ഭക്തിനിർഭരവും ചൈതന്യപൂർണ്ണവുമാകുന്നു.
പ്രഭാതചിന്തകൾ* മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ. മറ്റുള്ളവരെ സ്നേഹിക്കാൻ ശീലിക്കുമ്പോൾ അവരുടെ കൊച്ചു കൊച്ചു പോരായ്മകളെ ക്ഷമിക്കാനും നാം തയ്യാറാകണം.. 🙏🏻 *സുപ്രഭാതം*🙏🏻
സർവ്വജ്ഞപീഠം🌹 ഏതെങ്കിലും രീതിയിൽ ദുഖങ്ങളും ദുരിതങ്ങളും ഇല്ലാത്ത മനുഷ്യരുണ്ടോ: ചിലർക്ക് സാമ്പത്തികമായി ചിലർക്ക് സന്താനങ്ങൾ ഉള്ളതോ ഇല്ലാത്തതോ അല്ലെങ്കിൽ അവരെക്കൊണ്ടുണ്ടാകുന്ന ദുഖങ്ങൾ ചിലർക്ക് ശാരീരിക പ്രശ്നങ്ങൾ ചിലർക്ക് മാനസിക പ്രശ്നങ്ങൾ ചിലർക്ക് ശത്രുക്കളുടെ ഉപദ്രവം ചിലർക്ക് ബന്ധുക്കളുടെ ഉപദ്രവം ചില സ്ത്രീകൾക്ക്‌ ഭർത്താവ് മൂലം ദുഖം ചിലർക്ക് ഭാര്യ മൂലം ദുഖം ചിലർക്ക് സ്നേഹിച്ചവർ ചതിച്ചതു മൂലം ദുഖം : ഇങ്ങനെ പോകുന്നു : ഈശ്വരൻ നമുക്ക് എന്തെല്ലാം തന്നുവോ അതിൽ സന്തോഷിക്കാതെ നമുക്ക് തരാത്തതെന്തൊക്കെയോ അതിൽ ദുഖിക്കുന്നു ചിലർ : മനുഷ്യന്റെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും അവസാനമില്ല : എത്ര കിട്ടിയാലും പിന്നെയും ആർത്തി പിടിച്ച് നടക്കുന്നു ചിലർ : ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം എന്നത് അവൻ ആരോഗ്യവാനാണെന്നുള്ളതാണ് : രോഗവും ശാരീരിക പ്രശ്നങ്ങളും ഇല്ലെങ്കിൽ തന്നെ നമുക്ക് ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കാം : ഒന്നു ചിന്തിക്കുക : ഇഷ്ടം പോലെ പണം വാഹനങ്ങൾ വീട് സുന്ദരിയായ ഭാര്യ അല്ലെങ്കിൽ ഭർത്താവ് എല്ലാം ഉണ്ട് എന്നാൽ ശാരീരിക സുഖം ഇല്ല എന്നു കരുതുക എന്തെല്ലാം ഉണ്ടായിട്ടും എന്തു ഗുണം അനുഭവയോഗ്യമല്ല : ഈശ്വരൻ ആരോഗ്യം തരുന്നു അപ്പോൾ അതിൽ സന്തോഷിച്ച് ജീവിക്കാതെ വഴിവിട്ട സ്വഭാവവുമായി നടക്കുന്നു ചിലർ : ശരീരം തളർന്ന് കിടക്കുന്നവന്റെ അടുക്കൽ അനേകം സുന്ദരികളായ സ്ത്രീകൾ വന്ന് നിന്നാലും അവന് ഒരു വികാരവും തോന്നില്ല : അവൻ ഈശ്വരനോട് പറയുന്നത് ഒന്നു മാത്രം ഭഗവാനെ എനിക്കിതൊന്നും വേണ്ട എല്ലാം തിരിച്ചെടുത്തോ എന്റെ രോഗം മാറ്റിതരണേ എന്നെ ഈ ദുരിത കിടപ്പിൽ നിന്ന് ഈ രോഗത്തിൽ നിന്ന് മുക്തനാക്കണേ : ശരിയല്ലേ :✴️ ഈശ്വരൻ തരുന്ന ആരോഗ്യം സ്വന്തം ദുർ സ്വഭാവങ്ങൾ കൊണ്ട് നശിപ്പിക്കാതിരിക്കുക : സർവേ ഭവന്തു സുഖിനഃ സർവേ സന്തു നിരാമയാഃ സർവേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയാത്'
മനസ്സേ,നീയാണെൻറെ ബന്ധു. നീ തന്നെ എൻറെ ശത്രുവും. ലോകത്തെ എല്ലാ സൗഭാഗ്യങ്ങളും തനിക്കുണ്ട്, വേണ്ടത്ര കഴിവും കാര്യപ്രാപ്തിയുമുണ്ട് എന്നൊക്കെ സ്വയം അഭിമാനിക്കുന്നവരും സ്വന്തം മനസ്സിനെ നിയന്ത്രിക്കുന്നതിലേയ്ക്കു വരുമ്പോൾ പരാജയപ്പെടുന്നു. ലോകോത്തമന്മാരെന്നറിയപ്പെടുന്ന മിക്കവാറും എല്ലാവരുടെയും നില സമ്രാട്ട് എന്ന നിലയിൽ വളരെ ഔന്നത്യത്തിലായിരുന്നാലും, സ്വാരാട്ട് എന്ന നിലയിൽ പരിതാപകരമാണ്. ഇന്ന് ഏതു വിഷയങ്ങളെക്കുറിച്ചു പഠിക്കാനും, പഠിപ്പിക്കാനും ശാസ്ത്രശാഖകളുണ്ട്. സകലകർമ്മങ്ങൾക്കും പദ്ധതികളും ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. അവയൊക്കെ വിജയകരമായി ചെയ്യുന്നതിനാവിശ്യമായുള്ള ശാസ്ത്രയുക്തികൾ നിരത്തിയ ഗ്രന്ഥങ്ങളും വേണ്ടുവോളമുണ്ട്. അതിൻറെ അനുഭൂതിയിൽ എത്തിച്ചേരുവാനുള്ള ആദ്ധ്യാത്മിക ക്രിയാമാർഗ്ഗങ്ങൾ വളരെ കൃത്യമായി പഠിപ്പിക്കുന്ന ആചാര്യന്മാർക്കും കുറവില്ല. എന്നാൽ ഇതൊക്കെ ചെയ്യുകയും, പഠിപ്പിക്കുകയും ചെയ്യുമ്പോൾ തന്നിൽ ചാഞ്ചാടിക്കളിക്കുന്ന മനസ്സിനെക്കുറിച്ച് ഇവരാരും തന്നെ ഇന്നു പഠിക്കുന്നില്ല. പൗരാണിക കാലത്താകട്ടെ, ഒരു യുദ്ധക്കളത്തിൽ പോലും ഇത് ചർച്ചാവിഷയമായിട്ടുണ്ട് എന്നു വരുമ്പോൾ അന്നത്തെ സംസ്കൃതിയും ഇന്നത്തെ സംസ്കൃതിയും തമ്മിലുള്ള അന്തരം എത്രയാണെന്ന് മനസ്സിലാകും! ഭഗവാൻ ഗീതയിലൂടെ അർജ്ജുനനു മനസ്സിലാക്കിക്കൊടുക്കുന്നു: 'അസംശയം മഹാബാഹോ മനോദുർന്നിഗ്രഹം ചലം' 'അല്ലയോ ശക്തിമാനായ, മഹാബാഹുവായ അർജ്ജുനാ... ഇളകിക്കൊണ്ടിരിക്കുന്നതും നിരോധിക്കാൻ പ്രയാസമുള്ളതും ആണ് മനസ് എന്നതിന് സംശയമില്ല. മഹാബാഹുവായ നിനക്ക് ഭീഷ്മരെയോ, ദ്രോണരെയോ ഒക്കെ വധിക്കാൻ കഴിയും. എന്നാൽ ഇവരെയൊക്കെ വധിക്കുമ്പോഴും നിഗ്രഹിക്കുവാൻ ക്ലേശമുള്ളതായ - ദുർനിഗ്രഹമായ - ഒരു മനസ് നിനക്കുണ്ട്. നിൻറെ ശത്രുവോ മിത്രമോ ഒക്കെയായി, നിന്നിൽ കൊല്ലപ്പെടാത്തതായി അതു നിലകൊള്ളും.' ഈ മനസ്സു തന്നെയാണ് എല്ലാവർക്കും പ്രശ്നം സൃഷ്ടിച്ചു നിലകൊള്ളുന്നത്. ഒരുവൻ ആരെയെങ്കിലും വധിച്ചാൽ, വധിക്കുന്നതുവരെ അതിനു പ്രേരിപ്പിച്ച മനസ്സ് വധിച്ചുകഴിയുന്നതോടെ വധിക്കപ്പെട്ടവൻറെ ആകൃതി പൂണ്ട് വധിച്ചവനെ കുറ്റപ്പെടുത്താൻ തുടങ്ങും! ഒരുവൻ ഒരു കർമ്മം ചെയ്യേണ്ടാ എന്നു തീരുമാനിക്കുമ്പോൾ അവൻറെ മനസ്സ് പിന്നിൽ നിന്ന് അതു ചെയ്യാൻ നിർബന്ധിക്കുന്നു. മറിച്ചു വേണമെന്നു തീരുമാനിക്കുമ്പോഴാകട്ടെ. വേണ്ടാ എന്നും വേണമെന്നും മാറിമാറി ചിന്തിച്ച് സംഘർഷങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഈ മനസ്സിനെ അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും വശത്താക്കമെന്നും ഭഗവാൻ അർജ്ജുനനു പറഞ്ഞുകൊടുക്കുന്നുണ്ട്. വൃദ്ധശ്രവനാണ് ഈ മനസ്സ്. ഒരു ശബ്ദം കേട്ടാൽ മതി, പറയുന്ന ആൾ ഒരിക്കലും ആലോചിച്ചിട്ടില്ലാത്ത ലോകങ്ങളെ സൃഷ്ടിച്ചുതരാൻ ഈ മനസ്സിനു കഴിയും. കേൾക്കുന്നവൻറെ മനസ്സ് ശൂന്യമായിരിക്കുന്ന ഒരു വേളയിൽ മാത്രമേ പുറത്തു നിന്ന് ഒരു ശബ്ദം കേട്ടാൽ അതിൻറെ യഥാർത്ഥമായ അർത്ഥത്തിൽ ഗ്രഹിക്കാൻ കഴിയൂ. പതഞ്ജലി മഹർഷി പറയുന്നത് അതിന് തജ്ജസംസ്ക്കാരം - തത് നിർദ്ദിഷ്ടമായ ബ്രഹ്മസംസ്ക്കാരം - വേണം എന്നാണ്. മനസ്സിന്റെ ചഞ്ചലാവസ്ഥ നിത്യജീവിതത്തിൽ നാം ഓരോരുത്തർക്കും എന്തെന്തു പ്രതിസന്ധികളെയും പ്രശ്നങ്ങളെയുമാണ് സമ്മാനിക്കുന്നതെന്ന് ശ്രദ്ധിച്ചുനോക്കിയാൽ മനസ്സിലാക്കാം. വളരെ പാടുപെട്ട്, കടവും വാങ്ങി ഒരു വീടു വെച്ചുകഴിഞ്ഞ് വീട്ടിൽ തുടരെത്തുടരെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുന്നതോടെ മറ്റൊരു കൂട്ടം ആളുകളെ - ജ്യോതിഷിയെയും തച്ചനെയും - കൊണ്ടുവന്ന് പ്രശ്നം വെച്ചു നോക്കിയാൽ, ആദ്യം ചെയ്ത പണികൾക്ക് ഒട്ടേറെ കുറ്റങ്ങളും കുറവുകളും അവർ കണ്ടുപിടിക്കും. അതോടെ വീട് പൊളിച്ചു പണിയാനുള്ള തത്രപ്പാടിൽ വീട്ടുടമ ഓട്ടം തുടങ്ങും. വീട്ടിൽ കുഞ്ഞുങ്ങളുടെ ജാതകം എഴുതിക്കുമ്പോഴും ഇത്തരം വെട്ടിൽ വീഴുകയാണ് ചെയ്യുന്നത്. ഉണ്ടായിക്കഴിഞ്ഞ് ജാതകം എഴുതിച്ചിട്ട് എന്തു പ്രയോജനം എന്ന് ആരും ചിന്തിക്കില്ല. ഇടയ്ക്കിടയ്ക്ക് എടുത്തു വായിച്ചു നോക്കി ദുഃഖിക്കാമെന്നുമാത്രം. ചഞ്ചലമായ മനസ്സ് നമ്മോടൊപ്പം ഉള്ളത്രയും കാലം ഒന്നുകൊണ്ടും നമുക്ക് ശാന്തി ലഭിക്കില്ല. ഒരു ക്ഷേത്രത്തിൽ ചെന്നുനിന്ന് തൊഴുന്ന സമയത്ത് ഒരു നിമിഷം ചിന്തിക്കും : 'ഇതു വെറും കല്ല് അല്ലേ, ഇതെങ്ങനെ ദൈവമാകും?' ഉടനെ തന്നെ മനസ്സു മാറും. അങ്ങോട്ടു മാറിനിന്ന് കൂടുതൽ ശക്തമായി പ്രാർത്ഥിക്കും. 'ദൈവമേ, ഞാനെന്തൊക്കെയോ ചിന്തിച്ചു പോയി. ക്ഷമിക്കണേ. അതിന് അഞ്ചുരൂപ കൂടുതൽ വഞ്ചിയിലിടാം' ഉടനെ തന്നെ മറ്റൊരു ചിന്ത കയറിവരികയായി. 'ഞാനിത്രയും കാലം കൃത്യമായി വന്നു തൊഴുതിട്ടും എൻറെ ആവശ്യങ്ങളൊന്നും നീ നടത്തിത്തന്നില്ലല്ലോ. ഇന്ന് എണ്ണ തരുന്നില്ല.' അമ്പലത്തിൻറെ പടിയിറങ്ങാറാകുമ്പോൾ വീണ്ടും സംശയം. 'അല്ലെങ്കിൽ വേണ്ട. കൊടുത്തില്ലെങ്കിൽ ഇനി കൂടുതൽ കുഴപ്പങ്ങൾ വല്ലതും വന്നുപെട്ടാലോ?' ഉടനെ തന്നെ തിരിച്ചു ചെന്ന് എണ്ണവിളക്കു കത്തിക്കാൻ ഏർപ്പാടാക്കും. പരമസാത്വികനായ ഒരു വ്യക്തി, ഒരു താടിക്കാരൻ - തൻറെ താടിയിൽ കയറിക്കൂടിയ നീറിനെ കൊല്ലാതെ രക്ഷിക്കാനായി അതിൻറെ കൂടിനടുത്തു കൊണ്ടുപോയി തൻറെ താടി പിടിച്ചു കൂടിനോടു ചേർത്തു വെച്ചിട്ട് നീറിനെ ഇറക്കിവിടാൻ ശ്രമിച്ചതു പോലെയാകും! ഒടുവിൽ നീറിൻകൂട്ടിൽ ഉള്ള നീറുകളെല്ലാം കൂടി താടിയിൽ കയറിക്കൂടുന്നതോടെ ആ താടിക്കാരനുണ്ടാകുന്ന അനുഭവം ഒന്ന് ഓർത്തു നോക്കുക. ഈ മനസ്സ് ഒരേ സമയം തന്നെ സഹസ്രാക്ഷനുമാണ്, സഹസ്രഭഗനുമാണ്. ഉത്തമനിവൻ സഹസ്രാക്ഷനാണ്. അധമനിവൻ സഹസ്രഭഗനും. മാനവമനസ്സ് എപ്പോഴാണോ അവൻറെ നിയന്ത്രണത്തിലേക്കെത്തുന്നത് അതോടെ അവൻറെ സകല പ്രശ്നങ്ങൾക്കും പരിഹാരമായി. അവിടെ അവന്റെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുകയുമായി. മനോനാശത്തോടെ എല്ലാ വൃത്തികളും അടങ്ങും. മനോനാശത്തിന് കുറുക്കുവഴികളില്ല. പതഞ്ജലി, പാണിനി തുടങ്ങിയ മഹർഷിമാർക്കുപോലും അറിയാത്തതും തോന്നാത്തതും ആയ കുറുക്കുവഴികളുമായി - മനോനാശ ടെക്നിക്കുകളുമായി - നടക്കുന്നവരുടെ വലയിൽ വീഴാൻ നിന്നുകൊടുക്കുന്നവർ കബളിപ്പിക്കപ്പെടാൻ അർ ഹരായിട്ടുചെന്നു വീഴുന്നവരാണ്. #നിർമ്മലാനന്ദം #nirmalanandam
സ്വാമി ശരണം*💧 സ്വാകാരോച്ചാര മാത്രേണ സ്വാകാരം ദീപ്യതേ മുഖേ മകാരാന്ത ശിവം പ്രോക്തം ഇകാരം ശക്തി രൂപ്യതേ `സ്വാമി ശരണ' ത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയിൽ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം. `മ 'സൂചിപ്പിക്കുന്നത്‌ ശിവനേയും `ഇ' ശക്തിയേയുമാണ്‌. രണ്ടുംകൂടി ചേർന്ന്‌ `മി 'ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ `സ്വാ' യോടൊപ്പം ചേർന്നു തീർഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ' ത്തിന്റെയും `പരമാത്മാ' വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു. ``ശം ബീജം ശത്രുസംഹാരം രേഫം ജ്ഞാനാഗ്‌നി വാചകം ണകാരം സിദ്ധിതം ശാന്തം മുദ്രാ വിനയ സാധനം. `ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയിൽ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്‌. അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിർത്താത്തവൻ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും*. *"സ്വാമി ശരണം" , നാമജപം, കൂട്ടത്തോടെയുളള നാമജപം അന്തരീക്ഷത്തിൽ, പ്രകൃതിയിൽ മാറ്റമുണ്ടാക്കും. പ്രകൃതിശക്തികൾക്ക് ഉണർവുണ്ടാക്കും. മനസ്സു നിറഞ്ഞുളള, ഭക്തിയോടുളള നാമംജപത്തിന് ശക്തിയുണ്ട്. പ്രകൃതി ശക്തികൾക്ക് ഉണർവേകാൻ ഈ നാഭജപത്തിനു കഴിയും. പ്രത്യേകിച്ച് വൃശ്ചികം ധനുമാസങ്ങൾ പ്രാർത്ഥനയ്ക്ക് ശക്തി കൂട്ടും . അതിനാൽ എല്ലാവരും നാമം ജപിക്കുക. വീട്ടിലും ക്ഷേത്രങ്ങളിലും ഭക്തിയോടെ ശബ്ദത്തിൽ നാമം ജപിക്കുക. ഈ പ്രപഞ്ചം തന്നെ ശബ്ദത്തോടെ , സ്ഫോടനത്തോടെയാണ് ഉണ്ടായത്. " ഓം " എന്ന മന്ത്രം ജപിക്കുക. പ്രകൃതിശക്തികൾക്ക് ഉണർവേവുക. ആ സൂപ്പർ ശക്തി പ്രവർത്തിക്കട്ടെ. ഉളളഴിഞ്ഞുളള പ്രാർത്ഥന ദൈവീകശക്തികളെ ഉണർത്തട്ടെ..... നമ്മൾ ദിനവും നാമം ജപിക്കാതെ ഉപേക്ഷിച്ചില്ലേ ? അതിനെല്ലാം പ്രായ്ശ്ചിത്തമായി കൂടുതൽ കൂടുതൽ ഭക്തിയോടെ. സങ്കടത്തോടെ നാമം ജപിക്കുക. പ്രഹ്ളാദൻ രക്ഷപ്പെട്ടത് നാമജപത്താൽ തന്നെ. ഉഗ്രനൃസിംഹ മന്ത്രം അറിയുന്നവർ ജപിക്കുക. ഈ പ്രകൃതി ശക്തികൾ പ്രതികരിക്കാൻ നമ്മുടെ പ്രാർത്ഥനായാൽ കരുത്തേകട്ടേ...*
ഈ ലോകജീവിതത്തിൽ പുറമേ നിന്നുള്ള ഒരു ശക്തിയ്ക്കും ആരെയും ഒന്നിനെയും രൂപപ്പെടുത്താനായിട്ടില്ല! സ്വയം അനുവദിക്കാതെ ആർക്കും നമ്മേ ജീവിതത്തിൽ സ്വാധീനിക്കാൻ ആവുകയില്ല. ഒരുപക്ഷെ ഒരിക്കൽ ഉള്ളിൽ കടന്നവർക്ക് ഒരുപക്ഷെ നമ്മുടെ ഉത്പാദന ശേഷി തടസ്സപ്പെടുത്തി ഉന്മൂലന പ്രക്രിയ ത്വരിതപ്പെടുത്താൻ ആവും. വസന്തം അത് അവകാശമാണ്, നിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നവരേ തേടി അത് വരിക തന്നെ ചെയ്യും. നഷ്ടങ്ങളെ ഓർത്ത് വിലപിക്കാൻ തുടങ്ങിയാൽപിന്നെ ജീവിതം ഒരു വിലാപ കാവ്യാമാകും. കാലാവസ്ഥയുടെ കരുത്തു കൊണ്ട് എന്തൊക്കെ നഷ്ടപ്പെട്ടാലും പ്രകൃത്യാ ഉള്ള ഉൽക്കരുത്തു കൊണ്ട് വീണ്ടും ചെടികൾ, മരങ്ങൾ ഒക്കെ പുഷ്പിച്ചു കൊണ്ടേയിരിക്കും. കൊഴിഞ്ഞു വീണ പുഷ്പങ്ങളെ നോക്കി വിലപിക്കാതെ തന്നിൽ വിടരാനുള്ള പുഷ്പങ്ങളെക്കുറിച്ചോർത് കരുത്തോടെ വളരുകയാണ് പ്രധാനം. അടർന്നു വീണവയെ തിരികെ കൊളുത്തിവയ്ക്കാൻ ആവില്ല, അതിനു പിന്നാലെ പോകാതെ മുന്നോട്ടു കുതിക്കണം. ഒന്നും നഷ്ടപ്പെടാതെ എന്തെങ്കിലും നേടിയവർ ആരും ഈ ലോകത്തില്ല, അതാണ് സത്യം, അതാണ് പ്രകൃതി നിയമം....!*
വിളക്ക് ലക്ഷ്മി തന്നെ “ 🙏🏻* *📚 ഗുരുദേവൻ ശിവഗിരിയിലെ വൈദ്യമഠത്തിന്റെ തിണ്ണയിൽ ഇട്ടിരുന്ന ചൂരൽ കസേരയിൽ ചാരി ഇരിക്കുകയായിരുന്നു. സായാഹ്നമായിരുന്നതിനാൽ ശാരദാ മഠത്തിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തവരെല്ലാം വൈദ്യമഠത്തിലേക്കും എത്തുകയുണ്ടായി. അപ്പോൾ തൃശ്ശിവപേരൂരിൽ നിന്നും വന്ന നാലഞ്ചു ഭക്തന്മാർ അവിടേക്ക് വന്നു. അവർ ഓരോരുത്തരായി തൃപ്പാദങ്ങളിൽ നമസ്ക്കരിച്ചു. അവരിൽ ഒരാളിന് ഗുരുദേവനെ ആലുവയിൽ വെച്ച് കണ്ട നല്ല പരിചയമുണ്ടായിരുന്നു...* *📚 ഗുരുദേവൻ :- "എന്താണ് എല്ലാവരും കൂടി ഒന്നിച്ച് വന്നത്...?" അവിടുത്തെ ക്ഷേത്രത്തിന്റെ പണികളൊക്കെ തീർന്നു കഴിഞ്ഞു സ്വാമീ.... ഗുരുവിനെ നേരത്തേ പരിചയമുള്ളയാൾ പറഞ്ഞു...!* *📚 ഗുരുദേവൻ :- "ഉത്സാഹം ഉണ്ടല്ലോ കൊള്ളാം..." *📚 മറ്റൊരു ഭക്തൻ :- തൃപ്പാദങ്ങൾ എഴുന്നള്ളി , അവിടെ പ്രതിഷ്ഠ നടത്തിത്തരണമെന്ന് അപേക്ഷിക്കുവാൻ ആണ് ഞങ്ങൾ ഇപ്പോൾ വന്നത് സ്വാമീ... "നാം എന്താണ് അവിടെ പ്രതിഷ്ഠിക്കേണ്ടത്....ഗുരുദേവൻ ചോദിച്ചു...?"* *📚 വേറൊരു ഭക്തൻ :- സ്വാമീ... ശിവനോ , സുബ്രഹ്മണ്യനോ , ദേവിയോ , അവിടുന്ന് കൽപ്പിക്കുന്നത് പോലെ....* *📚 ഗുരുദേവൻ :- "ഇരുട്ടടച്ച , വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾ കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ...?" അതു കേട്ടു നിന്ന ഒരു അന്തേവാസി ഇങ്ങനെ പറഞ്ഞു , "ക്ഷേത്രം ഉണ്ടെങ്കിൽ ജനങ്ങൾ കുളിച്ചു വൃത്തിയായി വരും."* *📚 ഗുരുദേവൻ :- “അതിനു കൊള്ളാം. ക്ഷേത്രങ്ങളുടെ അകമെല്ലാം നല്ല ശുദ്ധമായിരിക്കണം. ബിംബപ്രതിഷ്ഠയ്ക്ക് പകരം ഒരു വിളക്ക് മധ്യത്തിൽ തൂക്കിയാൽ മതി. വിളക്ക് ലക്ഷ്മി തന്നെ. കുളിച്ചു വന്നു തൊഴുതാൽ അതുമതി. എന്താ പോരായോ...?"* *📚 പരിചയമുള്ളയാൾ :- അതുകൊണ്ട് ആളുകൾ തൃപ്തിപ്പെടുകയില്ല സ്വാമീ... അവർക്ക് ഒരു ആരാധനാമൂർത്തി വേണം..." എന്നാൽ വിളക്കിനുചുറ്റും മഹാത്മാക്കളുടെ പടങ്ങൾ വച്ചാൽ മതിയല്ലോ. ശിവനും ശ്രീരാമനും ഓരോ കാലത്തുള്ള നേതാക്കന്മാരായിരുന്നുവെന്നാണ് നമ്മുടെ പക്ഷം , ഗുരുദേവൻ പറഞ്ഞു..! ശിവൻ കാട്ടിൽ കടന്നിരുന്ന ചില കൂട്ടുകാരുടെയിടയിൽ സൽസ്വഭാവം കൊണ്ടും , കരബലം കൊണ്ടും ഒരു പ്രമാണിയായിരിന്നിരിക്കണം. ശ്രീരാമൻ ഒരു മറവൻ ആയിരിക്കാമെന്നാണ് നമുക്ക് തോന്നുന്നത്. നല്ല പരാക്രമിയും ഉപകാരിയും ആയിരുന്നതിനാൽ ആളുകൾ സ്തുതിച്ചു. ക്രമേണ എല്ലാ ഗുണങ്ങളും തികഞ്ഞ ദൈവസമനനാക്കി... ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ വേണമെന്ന് ആഗ്രഹവും ആയിട്ടായിരുന്നു വാസ്തവത്തിൽ ആ ഭക്തന്മാർ വന്നിരുന്നത്. അതു മുൻകൂട്ടി അറിഞ്ഞ ഗുരുദേവൻ പിന്നീട് തൃശ്ശിവപേരൂരിൽ എഴുന്നള്ളി അവിടെ ശിവപ്രതിഷ്ഠ നടത്തി കൊടുക്കുകയും ചെയ്തു....!*
ഈ ലോകജീവിതത്തിൽ എല്ലാറ്റിനും അതാതിന്റെതായ ഒരു താളവും സമയക്രമവുമുണ്ട്! അതിനുള്ളിലാണ് സമൂഹം പലരെയും, പലതിനേയും വിലയിരുത്തുന്നത്, അടയാളപ്പെടുത്തുന്നത്. ഓരോരുത്തർക്കും എന്തൊക്കെ അറിവുകൾ ഉണ്ട് എന്നതല്ല, മറിച്ച് അറിയുന്ന കാര്യങ്ങൾ അവശ്യസമയത്ത് കൃത്യമായി, ഫലപ്രദമായി എപ്രകാരം പ്രയോഗിക്കാൻ സാധിച്ചു എന്നുള്ളതാണ് വ്യക്തികളുടെ മഹത്വം അഥവാ വ്യക്തിപ്രഭാവം വിലയിരുത്താനുള്ള വിശാലമായ വേദി. ഇവിടെ ഒരാൾ എത്രകാലം ജീവിച്ചിരുന്നു എന്നതിനേക്കാൾ, അയാൾ ജീവിച്ചിരുന്ന കാലം അയാളുടെ ജീവിതം ലോകം എങ്ങനെ അടയാളപ്പെടുത്തി എന്നത് തന്നെ ആണ് ഏറ്റവും പ്രധാനം. ജീവിതത്തിൽ ദീർഘാകാല സ്വപ്‌നങ്ങൾ കാണുന്നതും, അതിനുവേണ്ടി ആസൂത്രണ ശേഷിയോടെ പ്രവർത്തികൾ ചെയ്യുന്നു എന്നതിനേക്കാൾ യഥാർത്ഥ ജീവിതത്തിൽ നേരിടേണ്ടി വരാറുള്ള അടുത്ത നിമിഷത്തെ അസന്നിഗ്ദാവസ്ഥ കൂടി പരിഗണിച്ചാണോ ഒരോ പദ്ധതികളും ആസൂത്രണം ചെയ്യുന്നത് എന്ന് കൂടി ശ്രദ്ധിക്കേണ്ടതാണ് എന്ന് മാത്രം.*
സുഭാഷിതം🔥* ✨✨✨✨✨✨✨✨✨✨✨ *_വരം ദാരിദ്ര്യമന്യായ-_* *_പ്രഭവാദ്വി ഭവാദിഹ_* *_കൃശതാഭിമതം ദേഹേ_* *_പീനതാ ന തു ശോഫത: ._* ✨✨✨✨✨✨✨✨✨✨✨ *_അന്യായമായി സമ്പാദിച്ച സമ്പത്തിനേക്കാൾ ശ്രേഷ്ഠം ദാരിദ്ര്യമാണ്. ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുന്ന തടിയേക്കാൾ ഭേദം മെലിച്ചിലാണ് ._* *ೋ❀❀ೋ══ • ══ೋ❀❀ೋ*
പ്രഭാത ചിന്തകൾ🌞🌄* *08 മാർഗ്ഗശീർഷം 1947* *13 വൃശ്ചികം 1201* *29 നവംബർ 2025* *ശനി* *🌻ചില വിശ്വാസങ്ങൾ നഷ്ടപ്പെടുമ്പോൾ മനസ്സിൽ നീറ്റലുണ്ടാകും... പക്ഷേ, തിരിച്ചുവരവിൽ നാം പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ കരുത്ത് അപാരമായിരിക്കും.... എന്തൊക്കെ നഷ്ടപ്പെട്ടാലും നമുക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടരുത്...* *🌹വിശ്വാസം, വിശ്വാസ്യത, വിശ്വസ്തത എന്നമൂന്നു വാക്കുകൾ സൂചിപ്പിക്കുന്ന മൂല്യങ്ങൾ ആയിരുന്നു നിങ്ങളുടെ സുഖദുഃഖങ്ങൾ നിർണ്ണയിച്ച, ഏറ്റവും പ്രധാന ഘടകങ്ങൾ. ഈ മൂല്യങ്ങൾ ആണ് നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നത്. നിങ്ങൾ വിലമതിക്കപ്പെടാതെ പോകുന്നു എന്നു എപ്പോഴെങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം, നിങ്ങളുടെയും, നിങ്ങളിടപെട്ടവരുടെയും ഇടയിൽ, ഈ മൂല്യങ്ങൾ പ്രകടമായില്ല എന്നതാണ്.* *🌻 ശുഭദിനം നേരുന്നു 🌻* *🪔🔥🕉️ 🪷 🪷 🕉️🔥🪔*
എന്താണ്‌ "മകര ചൊവ്വ" ഐതീഹ്യം? 🙏 ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം അതായത് ചൊവ്വ ബലവാനാകുന്ന രാശി. അതു കൊണ്ട് പ്രത്യേകിച്ചും മകരമാസത്തിലെ ആദ്യ ചൊവ്വ കേരളീയർ ആചരിക്കുന്നു.ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ് യുഗ്മരാശി ഭദ്രകാളിയേയും ഓജരാശി സുബ്രഹ്മണ്യനേയും ചൊവ്വയാൽ ചിന്തിക്കപ്പെടുന്നു. യുഗ്മരാശിയായ മകരം ഭദ്രകാളീ പ്രീതിക്കാണ് പ്രാധാന്യമുള്ള കാലം ഭദ്രകാളീക്ഷേത്രങ്ങളില്‍ ദേവിയുടെ കളം വരച്ച് പൂജനടത്തുകയും,നവകം മുതലായവ ഭഗവതിയ്ക്ക് ആടി ചൈതന്യത്തെ ശക്തിപ്പെടുത്തുകയുംചെയ്യുന്നു. കേരളത്തിൽ ശിവപുത്രിയും ദാരിക നാശിനിയുമായ കാളിയേയും മറ്റു ചിലയിടത്ത് ഗൗരിയുടെ അംശമായ പാർവ്വതിയെത്തന്നെ കാളിയായും ആരാധിക്കുന്നു. പ്രാചീനകാലം മുതൽതന്നെ കേരളത്തിലാകമാനം കാവുകളിൽ പരദേവതയായും കുലദേവതയായും ആദിചാരമാരണ രോഗ ദാരിദ്ര നാശത്തിനും ദേശ സംരക്ഷണത്തിനുമായി കാവിലമ്മയായി ആരാധിച്ചിരുന്ന, ആരാധിക്കുന്ന അമ്മദൈവ സങ്കല്പമാണ് കാളി. കാളിയും സരസ്വതിയും ഒന്നു തന്നെ എന്ന് തന്ത്രം.ദശമഹാവിദ്യകളിൽപ്പെട്ട മന്ത്രമൂർത്തിയാണ് കാളീദേവി കവിതിലകനായ കാളിദാസന്റെ കഥയും കൊടുങ്ങലൂരമ്മയുടെ ദാസനായ കൊടുങ്ങല്ലൂർ തമ്പുരാന്റെ പാണ്ഡിത്യവും കാളീദേവി സരസ്വതി തന്നെ എന്നതിന് തെളിവാണ്. "ഭദ്രം കരോതി ഇതിഭദ്രകാളി" മംഗളത്തെ ചെയ്യുന്ന മംഗള സ്വരൂപിണിയാണ് കാളിയമ്മ. ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, ' മീനം ഇവയിൽ ചൊവ്വ നില്ക്കുന്നവർ നിത്യവും പ്രത്യേകിച്ച് ചൊവ്വ ദശാ കാലത്തും ഭദ്രകാളിയെ ഭജിക്കണം മകര ചൊവ്വക്ക് ഭദ്രകാളീക്ഷേത്ര ദർശനം അതിമധുര പായസ നിവേദ്യം ഇവ നടത്തുന്നത് ചൊവ്വ ദോഷത്തിന് പരിഹാരമാണ് ചൊവ്വ ലഗ്നം നാല്, അഞ്ച് ,ഒൻപത് ഇവ കളിലുള്ളവർ സൗമ്യമൂർത്തിയായ ഭദ്രകാളിയെ ഭജിക്കുന്നതുത്തമം രണ്ട്, ഏഴ്, പത്ത്, പതിനൊന്ന് ഇവകളിൽ ചൊവ്വ നില്ക്കുന്നവർ സുമുഖി കാളി അല്ലെങ്കിൽ അഞ്ജലചലനിഭാ എന്ന ധ്യാനത്തിലുള്ള ഭഗവതിയെ ഭജിക്കുന്നതു നന്നായിരിക്കും മൂന്ന്, ആറ്, എട്ട് ഇവയിലുള്ളവർ കൊടുങ്കാളികരിങ്കാളി ഇത്യാദികളേയും തമോഗുണാധിക്യമുള്ള പ്രതിഷ്ഠാ മൂർത്തികളേയും ഭജിക്കുന്നതുത്തമം എന്നാൽ ഏതു തരക്കാർക്കും പൊതുവായി "കാളീം മേഘ സമപ്രഭാം" എന്ന ധ്യാന സങ്കല്ല പ്രതിഷ്ഠയെ ആരാധിക്കാം ഇതിലുള്ള ബുദ്ധിമുട്ട് കണ്ട് പരിഭ്രമിക്കേണ്ട.തികഞ്ഞ ഭക്തിവിശ്വാസത്തോടെ സൗകര്യമുള്ള ഭദ്രകാളിയെ ആരാധിച്ചാലും മതി.ഭക്തിവിശ്വാസാദികൾക്കാണ് പ്രധാന്യം പൊതുവെ ഒരു നിയമം പറഞ്ഞു എന്നേ ഉള്ളൂ "സ്ത്രീണാം നിന്ദാം പ്രഹരം ച കൗടില്യം വാ അപ്രിയംവചi ആത്മനോഹിത മന്വിച്ഛൻ കാളീ ഭക്തോ വിവർജ്ജയേൽ " അഭിവൃദ്ധിയെ ആഗ്രഹിക്കുന്ന കാളീഭക്തൻ സ്ത്രീകളെ നിന്ദിക്കാനോ ഉപദ്രവിക്കാനോ അവരോട് കളവ് പറയുകയോ അഹിതം പറയുകയോപാടില്ല ഭദ്രകാളീകോപമായിരിക്കും ഇല്ലങ്കിൽ ഫലം. പക്ഷബലമില്ലാത്ത ചന്ദ്രൻ ജാതകത്തിലുള്ളവരും കാളിയെ ഭജിക്കണം. നക്ഷത്ര ദിനം ചൊവ്വാഴ്ച തിങ്കൾ അമാവാസി ഇതൊക്കെ വിശേഷമാണ്. പ്രത്യേകിച്ചും മകരത്തിലെ ആദ്യചൊവ്വ. കാർത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം,പൂയം, അനിഴം, ഉത്രട്ടാതി ഇവർക്ക് ചൊവ്വ അശുഭകാരനാണ് ഇവർ നിത്യേന ഭദ്രകാളീ ഭജനം വേണം.ഭരണി, പൂരാടം, പൂരം, ആയില്യം, കേട്ട, രേവതി, പുണർതം, വിശാഖം, പുരുരുട്ടാതി ഇവർ ചന്ദ്രന് പക്ഷബലമില്ലാത്ത സമയത്താണ് ജനിച്ചതെങ്കിൽ പതിവായി ഭജിക്കണം. 🙏
ആരും തുണയായി ഇല്ലാത്തവർക്ക് ഭഗവാൻ ഉണ്ടാകും. ചിലർക്ക് മാതാപിതാക്കൾ സഹോദരങ്ങൾ ബന്ധുക്കൾ സുഹൃത്തുക്കൾ ഇങ്ങനെ പലരുടേയും സ്നേഹവും സഹായവും ഉണ്ടാകും : എന്നാൽ മറ്റ് ചിലർക്ക് ഒരാളുടെ പോലും സ്നേഹമോ സഹായമോ ഉണ്ടായിരിക്കുകയില്ല ഇങ്ങനെയുളളവർക്ക് സാക്ഷാൽ ഭഗവാൻ തന്നെ വരും സ്നേഹിക്കാനും സഹായിക്കാനും പക്ഷെ അത് ഏത് രൂപത്തിലാണെന്ന് സാധാരണ ഒരു മനുഷ്യന് തിരിച്ചറിയാൻ കഴിയണമെന്നില്ല !! ആരെല്ലാം ഉണ്ടായാലും ചിലപ്പോൾ നമ്മളെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല.. ആ സമയത്ത് കേവലം ഭഗവാന് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ... പക്ഷെ ചിലർ ആരോഗ്യവും പണവും ഉള്ളപ്പോൾ ഈശ്വരനേക്കാൾ മഹത്വം മറ്റു പലതിനും കല്പിക്കുന്നു... ആയുർദോഷമോ ശാരീരിക പ്രശ്നമോ വന്ന് കട്ടിലിൽ കിടക്കുമ്പോൾ മാത്രം ഭഗവാനെ ഓർത്തിട്ട് എന്തു കാര്യം.. ആ സമയത്ത് അവൻ ചെയ്ത ഓരോ പാപങ്ങളും അധർമ്മങ്ങളും അവൻ ഓർത്ത് കരയുന്നു.. എന്ത് പ്രയോജനം എല്ലാം അനുഭവിക്കുക തന്നെ വേണം.. കർമ്മഫലം അത് എവിടെ പോയാലും പുറകെ ഉണ്ടാകും.. അതിനാൽ പണമുള്ളപ്പോഴും ആരോഗ്യമുള്ളപ്പോഴും ആരെയും നിന്ദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതിരിക്കുക. കാരണം എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ട് എന്ന് ഓർമ്മിക്കുന്നത് നല്ലത്. ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നവന് മറ്റാരും ഇല്ലെങ്കിലും ഒരു ദുഖവും ഉണ്ടാകുകയില്ല : ♥️നാരായണായ നമോ നമ:❤️
ഭക്തനും ഈശ്വരനുമായുള്ള ഹൃദയസംവാദമാണ് യഥാർത്ഥപ്രാർത്ഥന...* പ്രാർത്ഥനയും ഭജനയും വെറും വികാരപ്രകടനമല്ലേ, ദുർബലതയല്ലേ എന്നു ചിലർ ചോദിക്കാറുണ്ട്. പ്രാർഥനയും ഭജനയുമൊന്നും ഒരിക്കലും മാനസികദൗർബല്യത്തിന്റെ ലക്ഷണമല്ല, കേവലമൊരു പ്രകടനവും അല്ല. മനസ്സിലെ ഭാരങ്ങൾ ഇറക്കിവയ്ക്കാനും ഹൃദയത്തെ ഉണർത്താനുമുള്ള പ്രായോഗിക മാർഗങ്ങളാണ്. പ്രഷർ കുക്കറിന്റെ വാൽവ് തുറന്ന് നീരാവി പുറത്തുവിടുന്നതുപോലെ ഉള്ളിലെ സംഘർഷങ്ങളും സമ്മർദങ്ങളും കുറയ്ക്കാനുള്ള ശാസ്ത്രീയമായ മാർഗമാണിത്. ഭക്തനും ഈശ്വരനുമായുള്ള ഹൃദയസംവാദമാണ് യഥാർഥ പ്രാർത്ഥന. അത്തരം പ്രാർത്ഥനയിൽ ഓരോ നിമിഷവും ഭക്തൻ അനുഭവിക്കുന്നത് ആനന്ദമാണ്. പരസ്പരം അഗാധമായി സ്നേഹിക്കുന്ന രണ്ടുവ്യക്തികൾ തമ്മിൽ എത്രനേരം സംസാരിച്ചാലും അവർക്ക് അല്പം പോലും വിരസത അനുഭവപ്പെടുകയില്ല. അതൊരു പ്രകടനം മാത്രമായി അവർക്കു ഒരിക്കലും തോന്നുകയുമില്ല. അതിലുപരി അത് നിത്യാനിത്യവിവേകം തന്നെയാണ്. ‘‘നീ ജീവാത്മാവല്ല, പരമാത്മാവുതന്നെ. നീ ഒരിക്കലും ദുഃഖിക്കേണ്ടവനല്ല, നിന്റെ സ്വരൂപം ആനന്ദമാണ്’’ എന്നതാണ് പ്രാർഥനയുടെ സാരം. ഭക്തിയിലൂടെ ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരീശ്വരനെയല്ല തേടുന്നത്. സകലചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുകയാണ് വേണ്ടത്
അയ്യപ്പന്മാർ കറുപ്പ് ഉടുക്കുന്നത് എന്തിന്?*🏵️ വ്രതത്തിൽ പ്രധാനപ്പെട്ടതാണ് കറുപ്പ് വസ്ത്ര ധാരണം. കലികാലത്തിലെ ദുരിതങ്ങൾക്ക് കാരണഭൂതനായ ശനി ദേവന് ഏറ്റവും പ്രിയങ്കരമാണ് കറുത്ത വസ്ത്രം. ആ ശനിശ്വരന്റെ ഉടയാട ധരിച്ചു ചെല്ലുന്ന ഭക്തനെ ശനിദേവൻ അതിവേഗം അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ശനിപ്രീതിക്ക് കടും നീലനിറമോ കറുപ്പു നിറമോ ഉളള വസ്ത്രങ്ങളാണ് ഉത്തമം. കറുപ്പ് ഉടുക്കുന്നത് എന്തിന് ? എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറത്തോടുകൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കും. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? നമ്മള്‍ ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്. പലപ്പോഴും നമ്മള്‍ പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നതുകൊണ്ട് ഇന്നത് ചെയ്യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണം ലഭിക്കൂ. വേദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്. അഗ്രണിര്‍ ഭവതി ഇതി അഗ്നി' എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെ പര്യായമാണത്, 'തീ' യല്ല. ആ അഗ്നിയെ സ്മരിച്ചു കൊണ്ടാണ് നമ്മള്‍ നിലവിളക്കു കത്തിക്കുന്നത്. അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ പ്രാധാന്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഋഷിമാര്‍ പറഞ്ഞുെവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവന്‍, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്. 'നീല ഗ്രീവാ ആഗ്നേയാ' എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളില്‍. നീലഗ്രീവയില്‍ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോള്‍ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്. അഗ്നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പഭക്തന്‍ ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. ഭാരതത്തില്‍ ഋഷിമാര്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്. നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവര്‍ണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പന്‍ തന്റെ വസ്ത്രങ്ങളില്‍ പ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തില്‍ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാര്‍ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സില്‍ മാറ്റം വരുത്തും. നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വര്‍ണശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ഗൗരവത്തോടുകൂടി ചിന്തിച്ചു കഴിഞ്ഞാല്‍ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാന്‍ സാധിക്കും. കാരണം, ഒരു സാധകന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം. ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു,വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി,അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍. മറ്റോരു വിശ്വാസം 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരിമലക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന ഭക്തന്‍ കറുപ്പ് ധരിച്ച് മാലയിടുന്നത് ”താന്‍ സ്വാമിയായി” എന്ന് അറിയിക്കുന്ന ഒരു നിശബ്ദ വിളംബരമാണ്. അയ്യപ്പന്‍ ബ്രഹ്മചാരിയായതുകൊണ്ട് ഈ സമയത്ത് രജസ്വലകളായ സ്ത്രീകള്‍ സ്വാമിമാരെ തിരിച്ചറിയാനുള്ള ഒരു അടയാളമാണ് കറുത്തവസ്ത്രം ധരിക്കല്‍. പണ്ടുകാലത്ത് കൊടുംകാട്ടിലൂടെ നടന്നുവേണം മല കയറാന്‍. അവിടുത്തെ കൊടുംതണുപ്പിനെ നേരിടാന്‍ കറുപ്പിനേ കഴിയൂ എന്ന തിരിച്ചറിവാണ് കറുത്തവസ്ത്രം ധരിക്കല്‍ എന്നും വിശ്വസ്സിക്കുന്നു.
*ഏകാദശി നാളിൽ പൊതുവരി നിൽക്കുന്ന ഭക്തർക്ക് ക്ഷേത്ര ദർശനത്തിൽ പ്രഥമ പരിഗണന* .... ഗുരുവായൂർ ക്ഷേത്ര ദർശത്തിന് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് ഏകാദശി ദിവസമാണ്. ഏകാദശി നാളിൽ ഗുരുവായൂരപ്പനെ ഒരു നോക്ക് കണ്ടു തൊഴുത് പ്രാർത്ഥിക്കുക എന്നത് ഭക്തരുടെ ജീവിതാഭിലാഷമാണ്. അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുവരി നിന്ന് (ക്യൂ) ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകും. രാവിലെ 5 മണി മുതൽ വൈകിട്ട് 5 മണിവരെ സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് അവസാനിക്കും. ശ്രീകോവിൽ നെയ്യ് വിളക്ക് ഓൺലൈനായും, അഡ്വാൻസായും ശീട്ടാക്കിയവർക്ക് ഉദയാസ്ത‌മയ പൂജയുടെ 5 പൂജകൾ കഴിയുന്ന മുറയ്ക്ക് 1 മണിക്കൂർ ദർശനത്തിനിടെ 15 മിനിറ്റ് ദർശനം അനുവദിക്കും. ബാക്കി 45 മിനിറ്റും പൊതുവരി നിൽക്കുന്ന ഭക്തർക്ക് ദർശനം അനുവദിക്കും. ..... ദശമി നാൾ മുതൽ ദ്വാദശി ദിനം രാവിലെ വരെ തുടർച്ചയായ ദർശനം ..... ദശമി ദിവസമായ നവംബർ 30 ന് പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം (പൂജാസമയങ്ങൾ ഒഴികെ) ദ്വാദശി ദിവസമായ ഡിസംബർ 2ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ നിർമ്മാല്യ ദർശനം ഉണ്ടാവില്ല.