Wednesday, June 07, 2017

പ്രണയം ഒരു അസാധാരണ സംഗതിയല്ല. ആണും പെണ്ണും കൂടി ഇരുന്ന് കാ മിക്കുന്നതു മാതരമല്ല പ്രണയം. ഈ കാണുന്ന പ്രപഞ്ചം മുഴുവനും പ്രണ യമയമാണ്. പ്രണയമില്ലാതെ മറ്റൊന്നുമില്ല ഇവിടെ. ഈശ്വരൻ പ്ര ണയമയ മാണ്. പ്രാകശം പ്രണയമയാണ്. പ്രാർത്ഥന പ്രണയമയാണ്. മൌ നം പ്രണ യമയമാണ്. ആനന്ദവും പ്രണയമയാണ്. പ്രണയത്തെ പ്രാപി ക്കാതെ ആനന്ദം പോലും നമുക്കൊന്നും ലഭിക്കില്ല. ഭൂമിയിൽ അവ തരിച്ചിട്ടുള്ള സർവ്വ പ്രവാചകന്മാരും, അവതാരങ്ങളും, ദൈവ പുത്രനു മടക്കമുള്ള സർവ്വരും പ്രണയത്തെ കുറിച്ചാണ് വാഴ്ത്തിയത്.
ഇന്നും പ്രണയത്തിൻറെ ആനന്ദം മാത്രം അനുഭവിക്കുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലുണ്ട്. തന്ത്രയും, സുഫീസവും ആണ് അവ. മത പ്രസ്ഥാന ങ്ങൾക്കു അ പ്പുറമുള്ളതാണ് അവ. മതങ്ങൾ ഉടലെടുക്കുന്നതു തന്നെ പ്രണയത്തിലധി ഷ്ഠ മായിട്ടാണ്. പൌരോഹത്യ മേധാവിത്വ മതങ്ങൾ ഇവയെ അംഗീ കരിക്കു ന്നി ല്ല. ഭഗവൽ സേവയും, ആരാധനയും വെറും വിഗ്രഹളിൽ ആരോ പിക്കപ്പെ ടുമ്പോൾ അതു പ്രതീകാത്മമാണെന്നും തൻറെ കുടെയുള്ളവ രെക്കൂടിയും അ ങ്ങിനെ ചെയ്യണമെന്ന ഓർമ്മപ്പെടുത്തലുകളും കൂടിയാണ്.
ഇന്ന് എല്ലാ മതപ്രസ്ഥാനക്കാരും പൌരോഹിതത്വം നിർവ്വഹിക്കുവാൻ ആ രംഭിച്ചിരിക്കുന്നു. പ്രണയവും, ആനന്ദവും ഇന്ന് മത പുരോഹിതന്മാർക്ക് അ ന്യമാണ്. അതുകൊണ്ടു തന്നെ ജനങ്ങൾക്ക് പകർന്നുകൊടുക്കുവാൻ അവർക്ക് കഴിയിന്നില്ല. ഗ്രന്ഥ പാരയണങ്ങൾ പ്രണയം നൽകുന്നുവെങ്കിലും ആനന്ദം നൽകുന്നില്ല. ആനന്ദവും സന്തോഷവും ഒന്നല്ല, രണ്ടാണ്. ആനന്ദം അനുഭവിച്ച വർക്കല്ലേ പകരാനാകൂ. മധുരം അനുഭവിച്ചവനല്ലേ അത് ആസ്വദിച്ചത് അ റിയൂ. അങ്ങനെ ആസ്വദിച്ച മധുരം മറ്റുളവർക്ക് പറഞ്ഞു കൊടുക്കാനാവുക യില്ല. എല്ലാം സ്വയം അനുഭവിച്ച് തന്നെ അറിയണം.
ബുദ്ധിമാന്മാരയ പുരോഹിത വർഗ്ഗം അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു നിയമ സംഹിത തന്നെ നിർമ്മിച്ചു. യുക്തിഹീനരായ ജനങ്ങളെ അവർ അതിൽ തളച്ചിട്ടു. ആ വഞ്ചനയിൽ കുടുങ്ങി ജനങ്ങൾ ഓരോ വിഭഗത്തി ൻറേയും മത വിശ്വാസികളായി തീർന്നു. അങ്ങിനെ മതങ്ങളും മതവി ശ്വാസികളും കൊഴു ത്തു തടിച്ചു. ഒപ്പം പുരോഹിതന്മാരും. ഒരു മത ഗ്രനഥത്തലോ, ഒരു പ്രവാചക നോ, ഒരിടത്തും ദ്രോഹിക്കുവാനയി പറഞ്ഞിട്ടില്ല.
സുഫീസം ഇസ്ലാം മത വിഭഗത്തിൽ നിന്നും വിഭിന്നമാണ്. സുഫീസം പേർഷ്യ യിൽ നിന്ന് ഇന്ത്യയിലേക്ക് വേരോടിയപ്പോൾ ഭാരതത്തിൻറെ കുറച്ച് നി ഷ്ഠകളും സുഫീസത്തിൽ കുടിയേറിട്ടുണ്ട്. ഇവിടെ പ്രണയത്തിലൂടെ അള്ളാ യെ അഥവ ഈശ്വരനെ അഥവ ദൈവത്തെ അനുഭവിക്കുകയാണ് ഇവർ ചെയ്യു ന്നത്. പ്രണയം സംഗീതം,കല, സാഹിത്യം എന്നീ സകല മേഖലകളിലും വ്യപിച്ചു കിടക്കുന്നു.
സുഫികൾ മന്ത്രം, നൃത്തം, സംഗീതം തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒ രു കൈ മുകളിലോട്ടും, ഒരു കൈ തഴോട്ടും പിടിച്ച് വട്ടം കറങ്ങുന്ന ഒരു നൃത്ത ശൈലിയുണ്ട് സുഫികൾക്ക്. അവരുടെ സംഘത്തിൽ ചേരുന്നവർക്കു മാത്രമേ സുഫീസം പഠിപ്പിക്കൂ. അതിനു ജാതി മതഭേദ വ്യത്യാസമൊന്നുമില്ല. ഖുർ ആൻ അനുസരിച്ചായിരിക്കും അവരുടെ പ്രവർത്തികൾ. ഖുർ ആൻ അപ്പാടെ കാണാ പാഠം പഠിപ്പിക്കുകയോ പാരയണം ചെയ്യിക്കുകയോ അല്ല മറിച്ച് അള്ളാവി നെ അനുഭവിപ്പിക്കുനാണ് അഭ്യസിപ്പിക്കുക.
തന്ത്രയും, സുഫിസവും ഇടകലർത്തി ഓഷോ (ആചാര്യ രജീനീഷ്) അവത രിപ്പിച്ചു. പക്ഷെ ജനങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചില്ല. ഇന്നും ഒറ്റക്കും തല ക്കുമായി സുഫീസം പഠിപ്പിക്കു ന്നു എന്നൊരാശ്വാസം ഉണ്ട്. പ്രസ്ഥാന മത വി ശ്വാസികൾക്ക് അനുഭവിക്കുവാനാകാത്ത ദൈവാനുഭവും ആനന്ദവും സുഫി കൾക്ക് ലഭിക്കുന്നു എന്നത് വാസ്തവമാണ്.
ഡോ. മോഹൻ പി.ടി.

No comments: