Monday, August 29, 2016

കേട്ടിട്ടുണ്ടോ ജ്വാലാമുഖിയേ പറ്റി ...........
അച്ഛനെ ധിക്കരിച്ച് ശിവനെ ഭര്‍ത്താവായി കിട്ടുവാന്‍ കഠിനതപസ്സ് ചെയ്യ്തതിനാലും , ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്യ്തത്തില്‍ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടിയ ശിവന്‍റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അന്‍മ്പത്തിയൊന്ന്‍ കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു...
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീര്‍ന്നു ,, അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി .........
നല്ല നീല നിറത്തില്‍ " S " ന്‍റെ ആക്യതിയില്‍ പാറപുറത്ത് കത്തിനില്‍ക്കുന്ന ജ്വാലാ അതി മനോഹരവും വര്‍ണ്ണനാതീതവുമാണ് ..
മഹാ വിഷ്ണുവിന്‍റെ ആയുദ്ധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാര്‍ലയത്തിലെ "" ധോളിധര്‍ ""എന്ന പര്‍വ്വത പ്രദേശത്താണ് ...നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം ഭൂമിചന്ദ്ര എന്ന രാജാവിന്‍റെ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്‍ക്കുന്ന ജ്വാല കണ്ട കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ . ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത് ...
അവിടെത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ് ,, ഈ ജ്വാല കൂടാതെ ഒന്‍പത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട് .............
51 ശക്തിപീഠങ്ങളില്‍പ്പെടുന്ന ജ്വാലാമുഖി ക്ഷേത്രം. ഏറ്റവും തേജസ്സാര്‍ന്ന ഒന്‍പത് ശക്തിപീഠങ്ങളിലുള്‍പ്പെടുന്ന ജ്വാലാമുഖി, സതിദേവിയുടെ "നാക്ക്" വീണസ്ഥലമാണ് .
ജ്വാലാമുഖിദേവിയുടെ വിഗ്രഹത്തിനു താഴെയുള്ള പാറയുടെ വിള്ളലില്‍ നിന്നും നിരന്തരം വമിച്ചുകൊണ്ടിരിക്കുന്ന അഗ്നിയാണ് ഈ ക്ഷേത്രത്തിലെ അത്ഭുതദൃശ്യം. പാറയുടെ വിള്ളലില്‍ നിന്നും ഒന്‍പതു സ്ഥലത്ത്കൂടിയാണ് അഗ്നി പുറത്തേക്കു വരുന്നത് .
ജഗത്ഗുരു ശങ്കരാചാര്യര്‍ ഗഗനചാരിയായി ഈ ഭാഗത്ത്കൂടി സഞ്ചരിക്കുമ്പോള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന വനത്തില്‍നിന്നും തേജസ്സാര്‍ന്ന അഗ്നിപ്രഭ കണ്ടു ഇവിടെ ഇറങ്ങുകയും ,ആദിപരാശക്തിയായ ദേവി ആചാര്യ സ്വാമികള്‍ക്ക് ദര്‍ശനം നല്‍കിയനുഗ്രഹിക്കുകയും ചെയ്തു. കലിയുഗത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഈ താന്ത്രികോര്‍ജ്ജം താങ്ങാന്‍ ഉള്ള കരുത്തുണ്ടാവില്ലെന്നും ,അവര്‍ ഇതിനെ ദുരുപയോഗപ്പെടുത്തുമെന്നും മനസ്സിലാക്കിയ ആചാര്യന്‍ ,അഗ്നിപ്രഭയെ ഒന്‍പതു ഭാഗമായി ലഘൂകരിച്ചു.......... ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശ്രീപരമശിവൻ കാലഭൈരവന്‍റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും കാവല്‍നില്‍ക്കുന്നു ... എന്നും ഐതിഹ്യം ഉണ്ട്.
( ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹറുവിന്‍റെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ആര്‍ക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ നാല്‍പ്പത് വര്‍ഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രക്യതി വാതകത്തിന്‍റെയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല ...
യാതൊരു മാധ്യമത്തിന്‍റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്‍ക്കുന്ന ജ്വാലാമുഖി നിരീശ്വരവാദികളുടെ ഉത്തരം കിട്ടാത്ത ചോദ്യമാണ് ...........)) From facebook