Monday, April 03, 2017

അയോദ്ധ്യാ മഥുരാ മായാ കാശീ കാഞ്ചീ അവന്തികാ
പുരീ ദ്വാരവതീ ചേതീ സപ്തൈതേ മോക്ഷദായകഃ''
മോക്ഷദായകമായ 7 പുണ്യസ്ഥാനങ്ങള്‍ വിവരിക്കുന്നതിലെ പ്രഥമ സ്ഥാനം
അയോദ്ധ്യ
അയോദ്ധ്യ
യുദ്ധങ്ങളില്ലാത്ത ഭൂമിയെന്ന് വാച്യാര്‍ത്ഥം
സൂര്യവംശ രാജാക്കന്‍മാരുടെ തലസ്ഥാനം
ഒരു തരത്തിലുമുള്ള ദൗര്‍ബല്യങ്ങളുമില്ലാത്തവരാണ് സൂര്യവംശ രാജാക്കന്‍മാര്‍ സത്യധര്‍മ്മാദികളില്‍ ഒരു പ്രകാരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും അവര്‍ തയ്യാറല്ല
ചക്രവര്‍ത്തി പദവിയോ സ്വന്തം ജീവിതം പോലുമോ നഷ്ടപ്പെടാവുന്ന ഒരു ഘട്ടം വന്നാല്‍പോലും സത്യവും ധര്‍മ്മവും വിട്ട് അസത്യത്തേയോ അധര്‍മ്മത്തേയോ ഏറ്റെടുക്കാന്‍ അവരാരും തയ്യാറല്ല
അതിനാല്‍ തന്നെ സൂര്യതുല്യം ഉജ്ജ്വലമാണ് സൂര്യവംശ ചക്രവര്‍ത്തിമാരുടെ ചരിത്രവും
കശ്യപ പ്രജാപതിയുടെ 21 ഭാര്യമാരില്‍ ദക്ഷപുത്രിയായ അദിതിയുടെ പുത്രന്‍മാരായ ദ്വാദശാദിത്യന്‍മാരില്‍ പ്രധാധയായ വിവസ്വാനില്‍ (സൂര്യന്‍) നിന്നാണ് ഈ വംശത്തി ഉല്‍പ്പത്തി,
വിവിധ തലമുറകളില്‍ വന്ന അതിപ്രഭാവികളായ രാജാക്കന്‍മാരാല്‍ ഈ രാജവംശത്തിന് പലപല പേരുകളും കിട്ടിയിട്ടുണ്ട്
വിവസ്വാന്‍, പുത്രനായ വൈവസ്വത മനു, മനു പുത്രന്‍മാരായ ഇക്ഷ്വാകു നഭഗന്‍, നാഭാഗ പുത്രനായ അംബരീഷന്‍ തുടങ്ങി
ഇക്ഷ്വാകു വംശത്തില്‍ 8ാമത്തെ തലമുറയില്‍ മാന്ധാതാവ് മന്ധാതാവിന്റെ എട്ടാമത്തെ തലമുറയില്‍ സത്യവ്രതന്‍(ത്രിശങ്കു) ലോകത്ത് സത്യധര്‍മ്മങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍ക്കപ്പെടുന്ന ത്രിശങ്കുപുത്രനായ ഹരിശ്ചന്ദ്രന്‍
ഹരിശ്ചന്ദ്രന്റെ എട്ടാമത്തെ തലമുറയില്‍ സഗരന്‍,
സഗരന്റെ പ്രപൗത്രന്‍ ആകാശ ഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥന്‍
ഭഗീരഥന്റെ 11ാം തലമുറയില്‍ ഖട്വാംഗന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് കാമധേനുവിന്റെ പുത്രിയായ നന്ദിനിയെ ഭൂമിയിലെത്തിച്ച ഖട്വാംഗപുത്രന്‍ ദിലീപന്‍ ദിലീപപുത്രനായ രഘു അതോടെ ഈ വംശത്തിന് രഘുവംശം എന്ന പേര് കിട്ടി
രഘുവിന്റെ പുത്രന്‍ അജന്‍ അജന്റെ പുത്രന്‍ നേമി (ദശരഥന്‍) ദശഥപുത്രനായി സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍
 സൂര്യവംശത്തിലെ ഖട്വാംഗന്‍ ദിലീപന്‍ ദശരഥന്‍ തുടങ്ങി പലരും ദേവാസുരയുദ്ധങ്ങളില്‍ ദേവന്‍മാര്‍ക്ക് വേണ്ടി പങ്കെടുത്തിട്ടുണ്ട്
ശ്രീരാമ പുത്രനായ കുശന്റെ നാല്‍പ്പത്തി ഏഴാമത്തെ തലമുറയില്‍ ഗൗതമന്‍(സിദ്ധാര്‍ത്ഥന്‍) എന്ന ബുദ്ധന്‍
ബുദ്ധന്റെ പുത്രനായ രാഹുലന്‍ രാഹുലന്റെ പ്രപൗത്രനായ രണകന്‍ രണകന്റെ പുത്രനായ സുരഥന്‍ സുരഥപുത്രനായ സുമിത്രന്‍
ഇദ്ദേഹം സൂര്യവംശത്തിന്റെ പ്രസിദ്ധമായ സത്യധര്‍മ്മാദികളില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് സുഖിമാനായി ജീവിക്കാന്‍ തുടങ്ങിയതോടെ നന്ദ വംശത്തിലെ മഹാപദ്മനന്ദന്‍ BC 400 ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അയോദ്ധ്യ പിടിച്ചെടുത്തു
അതോടെ ഈ വംശം അവസാനിച്ചു
സൂര്യവംശത്തിന്ശേഷം അയോദ്ധ്യ പ്രദേശം മൗര്യന്‍മാരുടേയും ഗുപ്തന്‍മാരുടേയും കൈവശത്തിലായി കുമാര ഗുപ്തന്റേയും സ്കന്ദഗുപ്തന്റേയും കാലത്ത് അയോദ്ധ്യ വീണ്ടും തലസ്ഥാനമാക്കപ്പെട്ടു. ഈ പരമ്പരകള്‍ക്കശേഷം ഇവിടം AD 6 നൂറ്റാണ്ടോടെ ഹൂണന്‍മാരുടെ അധീനതയിലായി അവരുടെ ആസ്ഥാനം കനൗജ് ആയിരുന്നതിനാല്‍ ക്രമേണ അയോദ്ധ്യയുടെ പ്രാധാന്യം അധികാര കേന്ദ്രമെന്നതില്‍ നിന്ന് തീര്‍ത്ഥാടന കേന്ദ്രമെന്നതായി
12ാം നൂറ്റാണ്ടില്‍ ഗോറിയുടെ ആക്രമണത്തോടെ ഗംഗാ സമതലം ഏകദേശം പൂര്‍ണ്ണമായും ഇസ്ലാമിക ഭരണത്തിലായി
1226 ല്‍ അയോദ്ധ്യ കേന്ദ്രമായി ഔധ് എന്നപേരില്‍ ഡെല്‍ഹി ഭരിക്കുന്ന മുസ്ലീം രാജാക്കന്‍മാരുടെ ഒരു സാമന്തരാജ്യം സ്ഥാപിക്കപ്പെട്ടു ഇക്കാലത്തും അയോദ്ധ്യ ഒരു തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമായിരുന്നു. ശ്രീരാമ ജന്മഭുമിയിലേതുള്‍പ്പെടെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഈ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പട്ടണത്തില്‍ ഉണ്ടായിരുന്നു
ക്രമേണ ഇസ്ലാമിക ഭരണാധികാരികള്‍ തീര്‍ത്ഥാടകരില്‍ നിന്ന് പ്രത്യേക നികുതികള്‍ പിരിക്കാനും തുടങ്ങി
1526ല്‍ ഇബ്രാഹിം ലോധിയെ തോല്‍പിച്ച് ബാബര്‍ മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചതോടെ അയോദ്ധ്യയൂടേയും ചരിത്രം തിരുത്തപ്പെട്ടു
1528ല്‍ ബാബറുടെ ഉത്തരവനുസരിച്ച് ഔധ് ഗവര്‍ണ്ണര്‍ മീര്‍ ബഖി ശ്രീരാമ ജന്മഭൂമിയായ രാം കോട്ടിയെന്ന ചെറിയ കുന്നിന് മുകളിലുള്ള ക്ഷേത്രം തകര്‍ത്ത് അതിന്റെ തന്നെ തൂണുകളും മറ്റും ഉപയോഗിച്ച് ഒരു പള്ളി പണിതു, ഈ പള്ളി പിന്നീട് ബാബര്‍-ഈ-മസ്ജിദ് എന്ന ഉറുദു വാക്കിനാല്‍ പ്രസിദ്ധമായി
അംഗ സംഖ്യയില്‍ ന്യൂനപക്ഷമെങ്കിലും സംഘടിത ശക്തിയാല്‍ 90ശതമാനത്തിനും മുകളിലുള്ള ഭീരുക്കളും അസംഘടിതരും സമാധാന കാംക്ഷികളുമായ ഭൂരിപക്ഷത്തെ അടക്കി ഭരിക്കാന്‍ ഒരു ഭരണാധികാരി കണ്ടെത്തിയ വഴി ഒരു ജനതയുടെ വിശ്വാസകേന്ദ്രത്തെത്തന്നെ തകര്‍ക്കുക
ബാബര്‍ക്ക് ശേഷം വന്ന മുഗള്‍ രാജാക്കന്‍മാരുടെ കാലത്തും ഔധ് ഒരു സാമന്തരാജ്യമായി നിലനിന്നു
1707 ല്‍ ഔറംഗസീബിന്റെ അന്ത്യത്തോടെ ഔധ് സ്വതന്ത്രരാജ്യമായി ഷിയാ മുസ്ലീം വിശ്വാസികളായ ഔധ് നവാബുമാര്‍ അയോദ്ധ്യ തീര്‍ത്ഥാടകര്‍ക്ക് ചുമത്തിയിരുന്ന പല നികുതികളും പിന്‍വലിച്ചു ഇത് ഷിയാ സുന്നീ സംഘട്ടനങ്ങളിലേക്ക് നയിച്ചു
1707 മുതല്‍ സിറാജ് ഉദ് ദൗല പോലെയുള്ള നിരവധി നവാബ്മാരുടെ ഭരണത്തിനിടെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഈ രാജ്യത്തിന്റെ പലേ ഭാഗങ്ങളും പിടിച്ചടക്കിത്തുടങ്ങി. നേപ്പാള്‍ രാജാവുമായി നടത്തിയ യുദ്ധത്തിനാവശ്യമൊയ പണം കമ്പനിയില്‍ നിന്ന് കടമായി വാങ്ങിയത് തിരിച്ചു കൊടുക്കാനാവാത്തതിനാല്‍ പലേപ്രദേശങ്ങളും കമ്പനിക്ക് വിട്ടുകൊടുത്തു 1801 കമ്പനി സാദത് അലിയെ രാജാവാക്കി തുടര്‍ന്നുണ്ടായ ഉടമ്പടിയുടെ ഭാഗമായി പതിയെ ഈ രാജ്യം കമ്പനിയുടെ അധിനതയിലാതി
 1857 ല്‍ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് രാജാവ് ഭരണം പിടിച്ചെടുത്തതോടെ United province of Agra and Oudh എന്നപേരില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു സംസ്ഥാനമായി മാറുകയും ചെയ്തു
1853ല്‍ നടന്ന വലിയ കലാപത്തെ തുടര്‍ന്ന് നിര്‍മ്മോഹി അഖാരയെന്ന സന്യാസിമാരുടെ സംഘടന രാംജന്മഭൂമിയില്‍ അവകാശവാദം ഉന്നയിച്ചെങ്കിലും നവാബ് വാജിദ് അലി ഷാ ഭരണകൂടം ഈ അവകാശവാദം പഃര്‍ണ്ണമായും തള്ളി അവിടെ ഹിന്ദുക്കള്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടു 1855 വരെ രണ്ടുകൂട്ടരും ആരാധിച്ചിരുന്ന
ഈ മന്ദിരത്തിലേക്ക് ഹിന്ദുക്കള്‍ പ്രവേശിക്കുന്നത് തടഞ്ഞ് ഒരു മതില്‍ 1857ല്‍ നിര്‍മ്മിക്കപ്പെട്ടു
മതില് പുറത്ത് ഒരു തറയില്‍ ഹിന്ദുക്കള്‍ ആരാധന തുടര്‍ന്നു
1883ല്‍ ഈ തറ ഒരമ്പലമാക്കാനുള്ള ശ്രമങ്ങള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തടഞ്ഞു
1886ല്‍ രഘുവീര്‍ ദാസെന്ന പുരോഹിതന്‍ ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ അനുമതിക്കായി ഫൈസാബാദ് സബ് ജഡ്ജ് മുമ്പാകെ ഒരു കേസ് ഫയല്‍ ചെയ്തു ഇതും ഇതിന്റെ അപ്പീലും തള്ളപ്പെട്ടെങ്കിലും ആ വിധിന്യായം ഇപ്രകാരം പറയുന്നു ''ബാബര്‍ അയോദ്ധ്യയുടെ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച ആരാധനാലയം ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥാനമാണെന്നത് ഖേദകരമായ വസ്തുതയാണ് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടത്തിന്മേലാണ് ഈ ആരാധാനാലായം എന്നതും വ്യക്തമാണ് എന്നിരുന്നാലും ഈ സംഭവങ്ങള്‍ നടന്ന് 358 വഷങ്ങള്‍ കഴിഞ്ഞു വെന്നതിനാലും ഇപ്പോള്‍ അ,അവിടെ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് വലിയ കലാപങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലും തല്‍ സ്ഥിതി തുടരുവാന്‍ ഇതിനാല്‍ ഉത്തരവാക്കുന്നു''
തുടര്‍ന്ന് 1934ലെ കലാപത്തില്‍ ഈ മന്ദിരത്തിന് ചെറിയ കേടുകള്‍ വന്നെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഈ സ്ഥലം പോലീസ് കാവലിലാക്കി
സ്വാതന്ത്ര്യത്തെ തുടര്‍ന്ന് 1949 ഡിസമ്പര്‍ 22 ന് രാത്രി ജനക്കൂട്ടം ഈ തടസ്സങ്ങള്‍ തകര്‍ത്ത് മന്ദിരത്തില്‍ പ്രവേശിക്കുകയും വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു അതോടെ കൂടുതല്‍ പോലീസ് എത്തുകയും മന്ദിരം വേലിക്കകത്താക്കി പൂട്ടുകയും ചെയ്തു
വിവരമറിഞ്ഞ പ്രധാനമന്ത്രി നെഹ്രു ഈ വിഗ്രഹങ്ങള്‍ നീക്കം ചെയ്യാനും മന്ദിരം പൂട്ടാനും UP മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് പന്തിനോട് ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ ജില്ലാ മജിസ്ട്രേറ്റ് KK നായര്‍ ഇത് അസാധ്യമാണെന്നും വിഗ്രഹങ്ങള്‍ നീക്കം ചെയ്യൂന്ന പക്ഷം അതി ഭീകരമായ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചെയ്തു തുടര്‍ന്ന് ഈ മന്ദിരം ശക്തമായ പോലീസ് ബന്ദവസ്സില്‍ പൂട്ടുകയും വര്‍ഷത്തിലൊരിക്കല്‍ ഒരു പൂജാരിമാത്രം ഉള്ളില്‍ പോയി പൂജിക്കാമെന്ന് നിശ്ചയിക്കുകയും ചെയ്തു
1985ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രക്ഷോഭങ്ങളുടെ ഫലമായി രാജീവ് ഗാന്ധി ഇത് ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്ന് കൊടുത്തു
തുടര്‍ന്ന് 1989 ലെ കര്‍സേവയെ മുലായം സിംഗ് സര്‍ക്കാര്‍ തടയുകയും പോലീസിന്റെ വെടിവെപ്പില്‍ 4000 ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു
പിന്നീട് 1992ലെ കര്‍സേവയില്‍ ഈ തര്‍ക്കമന്ദിരം തകര്‍ത്ത് താല്‍ക്കാലിക ക്ഷേത്രം സ്ഥാപിക്കപ്പെട്ടു
ഈ സമയത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇവിടെ പണ്ട് ഉണ്ടായിരുന്ന ക്ഷേത്രത്തിന്റേതായ നിരവധി സാധനങ്ങളും തൂണുകളും ശിലാലിഖിതങ്ങളും കണ്ടെത്തി
ഇവയെല്ലാം പരിഗണിച്ച ASI യുടെ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനമാക്കി 2011 ല്‍ ഈ സ്ഥലത്ത് പണ്ട് അമ്പലം ഉണ്ടായിരുന്നതായും ഈ സ്ഥലം രാംജന്മഭൂമി ന്യാസിന് വിട്ടുകൊടുത്തുകൊണ്ടും അലഹാബാദ് ഹൈക്കോടതി വിധിയുണ്ടായി
ഈ വിധിയുടെ മേല്‍ അപ്പീല്‍ നടപടികള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കുന്നു