Monday, April 10, 2017

എല്ലാം നല്ലതിന്


ഒരു രാജ്യത്ത് വളരെ ഈശ്വരഭക്തനായ ഒരു രാജാവും അദ്ദേഹത്തിന് തികഞ്ഞ ഈശ്വരഭക്തിയോടുകൂടിയ ഒരു മന്ത്രിയുമുണ്ടായിരുന്നു ...എന്താപത്ത് വന്നാലും അതെല്ലാം ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച് രണ്ടുപേരും സമാധാനമായി ജീവിച്ചു...കാലക്രമത്തില്‍ രാജാവ് മരിച്ചു...രാജകുമാരന്‍ രാജാവായി...അദ്ദേഹത്തിന് ഈശ്വരനില്‍ വലിയ വിശ്വാസമുണ്ടായിരുന്നില്ല ...ആപത്തുക്കള്‍ വരുന്നത് മനുഷ്യന്റെ ശ്രദ്ധക്കുറവുകൊണ്ടും ദൗര്‍ഭാഗ്യംകൊണ്ടുമാണെന്നാണ് അയാള്‍ പൂര്‍ണ്ണമായി വിശ്വസിച്ചു...മന്ത്രി അപ്പോഴും ഈശ്വരേച്ചകൊണ്ടുണ്ടാകുന്ന എന്തും നല്ലതിനാണെന്ന് തന്നെ വിശ്വസിച്ചു...
ഒരു ദിവസം രണ്ടുപേരും കൂടി നായാട്ടിനു പോയി..രാജാവിന്റെ കൈല്‍ ഒരു മുറിവ് പറ്റി ...അദ്ദേഹം മന്ത്രിയെ വിളിച്ചു കാണിച്ചു...മന്ത്രി ഉടനെ അതും നല്ലതിനുതന്നെ എന്നഭിപ്രായം പറഞ്ഞു...തന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് പറയുന്ന മന്ത്രിക്ക് സ്നേഹം ഇല്ലാന്ന് വിചാരിച് കുപിതനായ രാജാവ് മന്ത്രിയെ ജയിലിലടയ്ക്കുവാന്‍ കല്‍പ്പിച്ചു...നാല് ദിവസം കഴിഞ്ഞ് രാജാവ് വീണ്ടും നായാട്ടിനു പോയി...അപ്പോഴാണ്‌ ചില കാപാലികന്മാര്‍ വന്നു അദ്ദേഹത്തെ പിടികൂടിയത്...അമാവാസിദിവസംപാതിരയ്ക്ക് കാളിപൂജയ്ക്ക്ശേഷം ലക്ഷണമൊത്ത ഒരു പുരുഷനെ ബലി കൊടുക്കുകയാണെങ്കില്‍ ആഗ്രഹങ്ങളെല്ലാം സാധിക്കുമെന്നാണ് അവരുടെ വിശ്വാസം...അതിനു വേണ്ടി രാജാവിനെ കുളിപ്പിച്ച് ചുവന്ന പട്ടുടുപ്പിച്ച് ചെമ്പരത്തിപ്പൂമാലയണിഞ്ഞു കാളീക്ഷേത്രത്തില്‍ എത്തിച്ചു...തന്റെ മരണം അടുത്തിരിക്കുന്നു എന്നറിഞ്ഞ രാജാവ് ഭയം കൊണ്ട് മരവിച് കണ്ണുമടച് നിന്നു ...പൂജയ്ക്ക് ശേഷം ബലി നടത്തുവാനുള്ള പൂജാരി അടുത്ത് വന്നു രാജാവിന്റെ ദേഹം പരിശോധിച്ചപ്പോള്‍ കയ്യിലെ മുറിവ കണ്ടു ..ഈ ദേഹം ബലിക്ക് പറ്റിയതല്ലെന്ന് വിധിക്കുകയും ചെയ്തു..രാജാവിന് ജീവന്‍ വീണ്ടുകിട്ടി...തന്റെ കൈ മുറിഞ്ഞത് നല്ലതിനായിരുന്നുവെന്നു ബോധ്യപ്പെടുകയും ചെയ്തു..അകാരണമായി മന്ത്രിയെ ശിക്ഷിച്ചതില്‍ പശ്ചാത്തപിച്ച രാജാവ് കൊട്ടാരത്തില്‍ മടങ്ങിയെത്തി മന്ത്രിയെ വരുത്തി ക്ഷമായാചനം ചെയ്തു...എന്നിട്ട് ചോദിച്ചു ;എന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് എനിക്ക് മനസ്സിലായി..കാരണം കൂടാതെ അങ്ങ് ഒരാഴ്ച ജയിലില്‍ കിടന്നു വിഷമിച്ചത് എന്തിനായിരുന്നു..? അതെങ്ങനെയാണ്‌ നല്ലതിനാകുന്നത് ?മന്ത്രി മറുപടി പറഞ്ഞു...'അതും ഈശ്വരനിശ്ചയംകൊണ്ട് നല്ലതിനായിരുന്നു...ഇല്ലെങ്കി
ല്‍ അങ്ങയുടെ കൂടെ ഞാനും നായാട്ടിനുപോരും ...നമ്മളെ രണ്ടുപേരെയും കാപാലികന്മാര്‍ പിടിക്കും...അങ്ങയെ വിട്ടയ്ക്കുംബോള്‍ പിന്നെ എന്നെയാണ് ബാലികൊടുക്കുക ...അതില്ലാതായത് എന്നെ ജയിലില്‍ ഇട്ടതുകൊണ്ടല്ലേ..?..എല്ലാം നല്ലതിനാണെന്ന് രാജാവിനു ബോധ്യം വന്നു...
നമുക്ക് എന്തെങ്കിലും ഒരു ആപത്ത് വരുമ്പോഴേക്കും നാം വല്ലാതെ വിഷമിക്കുന്നു...വാസ്തവത്തില്‍ അതെല്ലാം നമുക്ക് നല്ലതിനാകുന്നു..ഈശ്വരന്റെ ഓരോ അനുഗ്രഹമാകുന്നു എന്ന വിചാരം അത് സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു...ഒരു ആഭരണപണിക്കാരന്‍ സ്വര്‍ണ്ണം തീയിലിട്ട് ഉരുക്കുകയും വെള്ളത്തില്‍ മുക്കുകയും ചെയ്യുമ്പോലെയാണ്
ഈശ്വരന്‍ നമ്മുടെ ഹൃദയമാകുന്ന കനകത്തെ ദുഖാഗ്നിയിലെക്ക് തപിപ്പിക്കുകയും മിഴിനീരിലിട്ട് മുക്കുകയും ചെയ്യുന്നത്..സാധാരണ മനുഷ്യര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അതെന്തിനാണെന്ന് അറിയുവാനുള്ള കഷമയില്ലെന്നു മാത്രം..സമ്പത്തെന്നപോലെ വിപത്തും ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച്ച് സന്തുഷ്ടചിത്തരായിരിക്കയാണ്വേണ്ടത്..ഇതാണ് ഒരു യാഥാര്‍ത്ഥ ഭക്തന്റെ സ്വഭാവം...

No comments: