Wednesday, June 24, 2020


ഓം പ്രപഞ്ചത്തിൻറെ ധ്വാനിയാണെന്ന് പറയപ്പെടുന്നു.പന്ത്രണ്ട് മന്ത്രങ്ങൾ മാത്രം ഉള്ള,മാ ണ്ഡൂ ക്യ ഉപനിഷത് ഈ പ്രപഞ്ച ഗീതത്തെ വളരെ വിശദമായി പറയുന്നുണ്ട് അഥർവ്വ വേദ ത്തിലുള്ള താണ് ഈ ഉപനിഷദ് . ഉപനിഷദ് എന്നത് സ്വാമി ചിന്മയാനന്ദജി പറയുന്നത് ശ്രദ്ധിയ്ക്കാം. ‘’ upa= near; ni=in a lower place; shad= to sit, the knowledge that is to be gained through hearing from Guru , by sitting near him, not with an intellectual or mental or physical attitude of equal but a devoted attitude of submission reverence and respect .ഈ 12 മന്ത്രങ്ങൾ 212 മന്ത്രങ്ങളിലൂടെയാണ് ശങ്കരാചാര്യരുടെഗുരുവിൻറെ ഗുരുവായഗൗഡപാദാർമാണ്ഡൂക്യ കാരികയിലൂടെ വിവരിയ്ക്കുന്നത്,ചിന്മയാനന്ദ സ്വാമികൾ 450 ഓളം പേജുകളിൽ ഈ മാണ്ഡൂക്യകാരികയ്ക്കു ഒരു വിശദീ ക രണം തരുന്നു ; അതായത് ഓം എന്ന ഏകാക്ഷര '' യൂണിവേഴ്സൽ വൈബ്രെഷൻ '' വിവരിയ്ക്കാൻ 450 പേജുകൾ വേണ്ടി വന്നു .. ഉപനിഷദുകൾ പഠിയ്ക്കാൻ ആരംഭിയ്ക്കുന്നതിനുമുമ്പ് ശാന്തി മന്ത്രം ഗുരുവുംശിഷ്യരും ഒരു മിച്ച് ചൊല്ലാറുണ്ട്.അഥർവ്വവേദ ത്തിഎല്ലാഉപനിഷദ്ദുക്കളിലേയുംശാന്തിമന്ത്രം ഇതാണ്. ‘’ഓം ഭദ്രം കർണ്ണേഭിഃ ശൃണുയാമ വേദാഃ, ഭദ്രം പശ്യേമാക്ഷഭിർ യജത്രാഃ, സ്ഥിരൈരംഗൈ സ്തുഷ്ടുവാംസസ്തനൂഭിർവ്യശേമ ദേവ ഹിതം യദായുഃ സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ, സ്വസ്തി നഃ പൂഷാ വിശ്വവേദാഃ, സ്വസ്തിനസ്താർക്ഷ്യോ അരിഷ്ടനേമിഃ, സ്വസ്തി നോ ബൃഗസ്പതിർദധാതു’’. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ഈ ശാന്തി മന്ത്രത്തിൻറെ സാരം:- ഞങ്ങൾ മംഗളകാരങ്ങളായത് കേൾക്കുകയും കാണുകയും ചെയ്യുകയും ആയവരാകണം; ആരോഗ്യത്തോ ടെ മംഗളമായവ ചെയ്യുമാറാകണം; ഇന്ദ്രനും, സൂ ര്യനും ,ഗരു ഡനും, ബൃഹസ്പതിയും ജീവബ്രഹ്മ ഐക്യ ബോധം ഉണ്ടാവാൻ അനുഗ്രഹിയ്ക്കണം .”ശാന്തി” എന്ന് മൂന്നു പ്രാവശ്യം ചൊല്ലുന്നത്, മനുഷ്യാതീതമായപ്രാപഞ്ചികശക്തിക ളിൽനി ന്നുള്ള ആപത്തുകൾ , അന്യജീവികളിൽ നിന്നുള്ള ആപത്തുകൾ, സ്വന്ത മായി ഉണ്ടാവുന്ന ആ ആപത്തുകൾ ഇവയിൽ നിന്ന് (ആധി ദൈ വികം .ആധിഭൗതികം , ആധ്യാത്മികം ) രക്ഷയ്ക്കാ യിക്കൊ ണ്ടാണ് . ഉപനിഷത്തിൽ ആദ്യമന്ത്രംപറയുന്നത്,ഭൂതവും,വർത്തമാനവും, ,ഭാവിയും ഇവയെ അതിക്രമി ച്ചു വല്ലതുമുണ്ടെങ്കിൽ അവയുംഓം കരം മാത്രമാണ് എന്നാണ്. രണ്ടാമത്തെ മന്ത്രം വളരെ പ്രധാ നപ്പെ ട്ടതാണ്. ''സർവ്വംഹ്യേതദ്ബ്രഹ്മ,അയമാത്മാബ്രഹ്മ,സൊfയമാത്മാചതുഷ്പ്പാത്'' . ആദ്യം പറഞ്ഞത് ഒന്നുകൂടി ഊന്നിപറയുന്നു.പിന്നീട് കൂടുതൽ വിശദമാക്കുവാൻ ഉപനിഷദ് ഉദ്‌ഘോഷിയ്ക്കുന്നു സർവ്വ ചരാചരങ്ങളിലും സാക്ഷിരൂപേണ വിരാജിയ്ക്കുന്ന ആത്മാവും . ॐ കരം തന്നെ .ഓരോ വേദങ്ങളിലെ ഒരു ഉപനിഷത്തിൽനിന്നു ഒരു പ്രധാനവാക്യം , എല്ലാസത്തും ഉൾക്കൊ ള്ളുന്ന, തിരഞ്ഞെടുത്തി ട്ടുണ്ട്; അവയെ മഹാവാക്യങ്ങൾഎന്ന്പറയും.അ ഥർവ്വ വേദ ത്തിലെ മഹാവാക്യംഈമന്ത്രത്തിലെ ''അയമാത്മാബ്രഹ്മ '' എന്നാണ്. ഈ ആത്മാവ് ബ്രഹ്മ മാകു ന്നു. പിന്നീട് പറയുന്നു , ''സോയാമാത്മാ ചതുഷ്പാത് ''....സ:, അയം എന്ന് രണ്ട് വിശേഷണങ്ങൾ കൊണ്ട് സമഷ്ടിയും വ്യഷ്ടിയും ഭിന്നമല്ല എന്ന ആശയമാണ് ദ്യോതിപ്പിയ്ക്കുന്നത് . സ: സമ ഷ്ടി യെ യും ,അയം വ്യഷ്ടിയെയും സൂചിപ്പിയ്ക്കുന്നു . ചിന്മയാനന്ദ സ്വാമികൾ '' Om not only indicates spiritual centre in the individual but also represents at once the total Spiritual Reality behind the delusory concept of the whole world of plurality.The names and forms constituting the whole world are mere superimpositions upon the all- pervading consciousness.’’ വേദാന്തത്തിലെ അതുഗ്രമായ പ്രസ്താവനയാണ് പരമാത്മാവും ജീവാ ത്മാവും തമ്മിലുള്ള അഭേദത, അതാണ് ''ആയമാത്മാബ്രഹ്മ ''എന്നത് . ''സോയാമാത്മാ ചതുഷ്പാത് '’ഈ ആത്മാവിനു നാലുപാദങ്ങൾ ഉണ്ട്.നാലുപാദങ്ങൾ എന്നാൽ നാൽക്കാലികൾക്കുള്ള നാലു കാലുകൾ പോലെയല്ല ഒരു ദിവസത്തിനു എത്ര ആറു മണി ക്കൂ റുകൾ ഉണ്ടോ അതുപോലെ '' four fields of activities'' മൂന്നാമത്തെ മന്ത്രം പറയുന്നു , ജാഗ്രതാവസ്ഥയിൽ സ്ഥൂല വിഷയങ്ങൾ അനുഭവിയ്ക്കുന്ന ''വൈശ്വാനരൻ ''ആണ് ആത്മാവിൻറെ ആദ്യപാദം എന്ന് .നാലാമത്തെ മന്ത്രം, സൂക്ഷ്മാവ സ്ഥ യിൽ അതായത് സ്വപ്നാവസ്ഥയിൽ അനുഭവിയ്ക്കുന്ന ജീവനെ ''തൈജസൻ ''എന്നാണ് വി ളി യ്ക്കുന്നത് എന്നാണു പറയുന്നത് അടുത്തമന്ത്രത്തിൽ സുഷുപ്തിയിൽ അനുഭവിയ്ക്കുന്ന ജീവൻ ആണ്’’ പ്രജ്ഞൻ ‘’എന്നും പറയുന്നു. അതായത് ,ജാഗ്രത ,സ്വപ്ന ,സുഷുപ്തി ഈ അവസ്ഥകളിൽ അനുഭവിയ്ക്കുന്ന ജീവനെ വൈശ്വാനരൻ ,തൈജസൻ ,പ്രജ്ഞൻ എന്നാണു പറയുന്നത്. അനു ഭവി യ്ക്കുമ്പോൾ അറിയാത്ത അവസ്ഥയാണ് സുഷുപ്തി, ഗാഢനിദ്ര. ഉണർന്നതിനു ശേഷം ''നന്നായി ''ഉറങ്ങി എന്നറിയുന്ന അവസ്ഥ,ജാഗ്രത്താവസ്ഥയിൽ സ്ഥൂല ശരീരവും സൂക്ഷ്മശരീ രവും പ്രവർ ത്തിച്ചുകൊണ്ടിരിയ്ക്കും. ജാഗ്രതാവസ്ഥയിൽ അനുഭവിയ്ക്കുന്നതാണ് ആ അ വ സ്ഥയിലെ സത്യം. സ്വപ്നവസ്ഥയിൽ ബാഹ്യ കരണങ്ങൾ പ്രവർത്തരഹിതമാണ്. അന്തക്ക രണം മാത്രമേ അപ്പോൾ പ്രവർത്തിയ്ക്കുള്ളു.ഈ അവസ്ഥയിലെ അനുഭവ മാണ്‌ അ വിടെ സത്യം ( ഒ രാൾ 12 മണിക്കൂർ ജാഗ്രത്തിലും 12 മണിക്കൂർ സ്വപ്നത്തിലും ആണെങ്കിൽ, നമ്മളെ സംബന്ധി ച്ചു അയാളുടെ ജീവിതം എങ്ങിനെ നിർവ്വച്ചയ്ക്കാനാകും?) സുഷുപ്തിയിൽ വരുമ്പോൾ അവിടെ ബാഹ്യ കാരണങ്ങളും അന്തക്കരണങ്ങളും നിശ്ചലമാണ്. ഒരനുഭവവും ഇല്ലാത്ത ഒരനുഭവം അ നുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരനുഭവം ആണ് അപ്പോൾ. ‘’നാന്തഃപ്രജ്ഞം,നബഹിഃപ്രജ്ഞം,നോഭയതഃപ്രജ്ഞം,നപ്രജ്ഞാനഘനം,നപ്രജ്ഞംനാപ്രജ്ഞം,അദൃശ്യമവ്യവഹാർയ്യമഗ്രാഹ്യമലക്ഷണമചിന്ത്യമവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോ പശമം ശാന്തം ശിവമദ്വൈതം ചതുർത്ഥം മന്യന്തേ, സ ആത്മാ സവിജ്ഞേയഃ’’(മന്ത്രം 7 ) (അന്തഃപ്രജ്ഞനോ,ബഹിഃപ്രജ്ഞനോ,ഉഭയതഃപ്രജ്ഞനോ,പ്രജ്ഞയില്ലാത്തവനോഅല്ലാത്തവനും, കാണുവാനും വ്യവഹരിയ്ക്കുവാനും മനസ്സിലാക്കുവാനും സാധിയ്ക്കാത്തവനും, ലക്ഷ ണങ്ങ ളൊന്നുമില്ലാത്തവനുംഎങ്ങിനെയുള്ളവനാണെന്ന് ആലോചിയ്ക്കുവാനോ പറയുവാനോ കഴി യാത്തവനും , ആത്മബോധം ഒന്നുകൊണ്ടുമാത്രം അറിവാൻകഴിയുന്നവനും പ്രപഞ്ചഭാവ ങ്ങ ളെല്ലാം ഉപശമിച്ചവനും രാഗ ദ്വേഷാദി വികാരങ്ങളൊന്നുമില്ലാത്തവനും പരിശുദ്ധനും രണ്ടാ മ തൊന്നില്ലാത്തവനുമായ ചേതനനെ നാലാമത്തെ പാദമായി പറയുന്നു അതാണ് ആത്മാവ്.ആ ആത്മാവിനെയാണറിയേണ്ടത് "") ജാഗരസ്വപ്നസുഷുപ്തി അവസ്ഥകൾ ഇല്ലാതായാലും ഈ അവസ്ഥ നിലനിൽക്കും ---ഇതിനെ ''തുരീയം '' എന്ന് പറയും. വൈശ്വാനരൻ എന്നത് വ്യഷ്ടി ദശയിൽ (Microcosm). പ്രപഞ്ചത്തിലെ ആകെയുള്ള വൈശ്വാ ന രനെ ഒന്നിച്ചുകാണുമ്പോൾ അതിൻറെ സമഷ്ടി രൂപം (Macrocosm), വിരാട് ആണ്. ( ഈ വിരാട് രൂ പമാവണം ഭഗവദ് ഗീതയിലെ 11 - ആം അദ്ധ്യായത്തിൽ കാണുന്ന വിശ്വരൂപം ) അതുപോലെ വ്യഷ്ടിയിലെ( Microcosm)തൈജസൻ സമഷ്ടിയിൽ (Macrocosm) ഹിരണ്യഗർഭനും, വ്യഷ്ടിയിലെ ( Microcosm) പ്രജ്ഞൻ, വ്യഷ്ടിയിൽ (Macrocosm) ഈശ്വരനും ആണ് 8 ആം മന്ത്രം, ''സോയമാത്മാദ്ധ്യക്ഷാരമൊൻകാരോfധിമാത്രം പാദാ മാത്രാ മാത്രാശ്ച പാദാ അകാര ഉകാരം മകാര ഇതി '' അക്ഷരാടിസ്ഥാനത്തിൽആത്മാവും ഓങ്കാരവും ഒന്നുതന്നെ ഓങ്കാരം അ,ഉ,മ എന്നീമാത്രകളുടെ കൂട്ടക്ഷരമാണ് (മ എന്ന് പറഞ്ഞാൽ മ് എന്ന് സാരം ) ആത്മാവും ഓംകാരും ഒന്നാണെന്ന് പറയുന്നത് ആത്മാവിൻറെ ഈ നാലു പദങ്ങൾക്കും ഓംകാ രത്തിൻറെ മൂന്നുമാത്രകൾക്കും അവസാനത്തെ അമാത്രയ്ക്കും ഉള്ള ഏകഭാവംകൊണ്ടാണ്.വി രാട് രൂപിയായ വൈശ്വാനരൻ ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്നു അഥവാ ഈ പ്രപ ഞ്ചംമുഴുവനും ഈ വിരാട് ആണ്. കൂടാതെ ഈ നാലുപാദങ്ങളിൽ ആദ്യപാദ വും ആണ്. ഓംകാ രത്തിലെ പ്രഥമപദം ''അ''കരമാണ് . എല്ലാ അക്ഷരങ്ങളിലും നിറഞ്ഞുനിൽക്കുന്നതുംഅതാണ്, എല്ലാ അക്ഷരങ്ങളും അപഗ്രഥിച്ചുവരുമ്പോൾ ''അ ''കാരത്തിൽ വരുന്നതിനാൽ അക്ഷരങ്ങൾഎ ല്ലാം ''അ ''കരം തന്നെ,ആത്മാവിൻറെ വൈശ്വാനരനായ വിരട്ടും ഓംകാരത്തിലെ ''അ ''കരവും ഒന്നുതന്നെ’. ''അക്ഷരണാകാരോfസ്മി''എന്ന് ഭഗവാൻ ഗീതയിൽ പറയുന്നത് ഇവിടെ ശ്രദ്ധേയ മാണ്.എല്ലാ അക്ഷരങ്ങളുടെ ഉച്ചാരണം ''അ ''യിൽ നിന്നാണെന്നതും നമുക്ക് ഉണ്ടാവുന്ന ആദ്യ അറിവ് ജാഗ്രത്തിൽനിന്നാണെന്നതും ഇവിടെ ഇതോടോപ്പം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട് . ഇതുപോലെ പോലെ ആത്മാവിൻറെ രണ്ടാം പദമായ തൈജസനെയും ഓംകാരത്തിലെ രണ്ടാം മാത്രയായ ''ഉ ''കാരത്തെയും ഒന്നായി പറയുന്നു; മൂന്നാം പാദം പ്രജ്ഞനെയും ഓംകാരത്തിലെ മൂന്നാം മാത്ര ''മ്''മാത്രയിലും ഏകീഭാവം കാണാം.ഓംകാരത്തിലെ അ, ഉ ,മ് മാത്രകൾ ഒരുമണി നാദം പോലെ ഒന്നായി ലയിയ്ക്കുന്ന ആ അഖണ്ഡനാദത്തെ അമാത്ര എന്നുപറയും.ആത്മാവി ലെ നാലാമത്തെ പദമായ തുരീയത്തോടാണ് ഈ അമാത്രയെ ഏകീഭാവമായിക്കാണുന്നത്. ചുരുക്കത്തിൽ ആത്മാവിന്റെ വ്യഷ്ടി ഭാവത്തിലേയും സമഷ്ടി ഭാവത്തിലേയും ( യഥാർത്ഥ ത്തിൽ അവ രണ്ടല്ല ) മൂന്ന്പാദങ്ങളെ ഓംകാരത്തിലെ അ,ഉ ,മ് എന്ന മൂന്ന് മാത്രകളിലുംനാ ലാമത്തെ പദത്തെ ഓംകാരത്തിലെ അമാത്രയായ നാദത്തിലും സൂപ്പറിമ്പോസ്‌ ചെയ്യുന്നു. ( സത്യത്തിൽ അങ്ങിനെയും പറയുവാൻ വയ്യ,ഓമിത്യേതദക്ഷരമിദം സർവ്വം എന്ന് ആദ്യത്തെ മന്ത്രം പറയുന്നുണ്ടല്ലോ ) അതിനാലാണ് ‘’ॐ=m c2’’ Namboothiri pms

No comments: