ഗായത്രിയും ഇരുപത്തിനാലുകളും
ഇരുപത്തിനല് അക്ഷരങ്ങളാൽ വിശ്വത്തിന്റെ രഹസ്യമായി കുടികൊള്ളുന്ന ഗായത്രിയുടെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ഇരുപത്തിനാല് അവതാരങ്ങളും, ശക്തികളും, ഋഷികളും, ഛന്ദസുകളും, തത്വങ്ങളും, നിറങ്ങളും ഏതൊക്കെയാണെന്ന് മഹർഷി നാരയണൻ, നാരദമഹർഷിയോട് വിശദീകരിച്ചിട്ടുണ്ട്.
ഗായത്രി
1 തത്, 2 സ, 3 വി, 4 തുർ, 5 വ, 6 രേ, 7 ണ്യ, 8 അം, 9 ഭർ, 10 ഗോ, 11 ദേ, 12 വ, 13 സ്യ, 14 ധീ, 15 മ, 16 ഹി, 17 ധി, 18 യോ, 19 യോ,
20 നഃ, 21 പ്ര, 22 ചോ, 23 ദ, 24 യാത്,
1 തത്, 2 സ, 3 വി, 4 തുർ, 5 വ, 6 രേ, 7 ണ്യ, 8 അം, 9 ഭർ, 10 ഗോ, 11 ദേ, 12 വ, 13 സ്യ, 14 ധീ, 15 മ, 16 ഹി, 17 ധി, 18 യോ, 19 യോ,
20 നഃ, 21 പ്ര, 22 ചോ, 23 ദ, 24 യാത്,
ശക്തികൾ :-
1- വാമദേവി, 2- പ്രിയാ, 3- സത്യാ, 4- വിശ്വം, 5- ഭദ്രവിലാ, 6- പ്രഭാവതി, 7 - ജയാ, 8 - ശാന്താ, 9 - കാന്താ, 10 - ദുർഗ്ഗാ, 11 - സരസ്വതി, 12 - വിദ്രുമാ, 13 - വിശാലേശാ, 14 - വ്യാപിനി, 15 - വിമലാ, 16 - തമോപഹാരിണി, 17 - സൂഷ്മാ, 18 - വിശ്വയോനി, 19 - ജയാ, 20 - വശാ, 21 - പത്മാലയാ, 22 - പരശോഭ, 23 - ഭദ്രാ, 24 – ത്രിപാദാ
മുദ്രകൾ :-
1 - സന്മുഖം, 2 - സംപുടം, 3 - വിതതം, 4 - വിസ്തൃതം, 5 - ദ്വിമുഖം, 6 - ത്രിമുഖം, 7 - ചതുർമുഖം, 8 - പഞ്ചമുഖം, 9 - ഷണ്മുഖം, 10 - അധോമുഖം, 11- വ്യാപകജഞ്ജലികം, 12 - ശകടം, 13 - യമപാശം, 14 - ഗ്രഥികം, 15 - സന്മുഖോന്മുഖം, 16 - വിലംബം, 17 - മുഷ്ടികം, 18 - മത്സ്യം, 19 - കൂർമ്മം, 20 - വരാഹം, 21 - സിഹാക്രാന്തം, 22 - മഹാക്രാന്തം, 23 - മുദ്കരം, 24 - പല്ലവം.
ഋഷികൾ :-
1 – വസിഷ്ഠൻ, 2 - ഭരദ്വാജൻ, 3 - ഗർഗൻ, 4 - ഉപമന്യു, 5 - ഭ്രഗു, 6 - ശാടില്യൻ, 7 - ലോഹിതൻ, 8 - വിഷ്ണു, 9 - ശാതാതവൻ, 10 - സനൽകുമരൻ, 11 - വേദവ്യാസൻ, 12 - ശുകദേവൻ, 13 - പരാശരൻ, 14 - പൗട്രകൻ, 15 - കൃതു, 16 - വഷശൻ, 17 - കശ്യപൻ, 18 - അത്രി, 19 - അഗസ്ത്യൻ, 20 - ഉദാലകൻ, 21 - അംഗിരസ്സ്, 22 - നാമകേതു, 23 - മുദ്ഗലൻ, 24 - വിശ്വാമിത്രൻ.
ഛന്ദസുകൾ :-
1 - ഗായത്രി, 2 - ഉഷ്ണിക്ക്, 3 - അനുഷ്ടുപ്പ്, 4 - ബൃഹതി, 5 - പക്തി, 6 - ത്രിഷ്ടുപ്പ്, 7 - ജഗതി, 8 - അതിജഗതി, 9 - ശക്വരി, 10 - അതിശക്വരി, 11 - ധൃതി, 12 - അതിധൃതി, 13 - വിരാട്, 14 - പ്രസ്തരപങക്തി, 15 - കൃതി, 16 - പ്രകൃതി, 17- ആകൃതി, 18 - വികൃതി, 19 - സംകൃതി, 20 - അക്ഷരപങക്തി, 21 - ഭുഃ, 22 - ഭുവഃ, 23 - സ്വഃ, 24 - ജ്യോതിഷ്മതി.
തത്വങ്ങൾ :-
1 - പൃഥി, 2 - അപ്പ്( ജലം ), 3 - തേജസ്സ് (അഗ്നി), 4 - വായു, 5 - ആകാശം, 6 - ഗന്ധം, 7 - രസം, 8 - രൂപം, 9 - ശബ്ദം, 10 - സ്പർശം, 11 - വാക്യം, 12 - പാദം, 13 - മലം, 14 - വിസർജനേന്ദ്രിയം, 15 - ത്വക്ക്, 16 - കണ്ണ്, 17 - ചെവി, 18 - നാക്ക്, 19 - മൂക്ക്, 20 - മനസ്, 21 - ബുദ്ധി, 22 - അഹങ്കാരം, 23 - ചിത്തം, 24 - ജ്ഞാനം.
നിറങ്ങൾ :-
1 - ചമ്പകം, 2 - കായാമ്പു, 3 - പവിഴം, 4 - സ്ഫടികം, 5 - താമരപ്പൂ, 6 - അരുണാദിത്യൻ, 7 - ശംഖകുന്ദേന്ദുക്കൾ, 8 - ഇളംതാമരയില, 9 - പത്മരാഗം, 10 - ഇന്ദ്രനീലമണി, 11 - മുത്ത്, 12 - കുങ്കുമം, 13 - അഞ്ജനം, 14 - രക്തം, 15 - വൈഡ്യൂര്യം, 16 - തേൻ, 17 - മഞ്ഞൾ, 18 - കുന്ദദുഗ്ദ്ധങ്ങൾ, 19 - സൂര്യരശ്മി, 20 - ശുകപുച്ഛം, 21 - താമര, 22 - കൈതപ്പൂവ്, 23 - മല്ലികാകുസുമം, 24 - കരവീരപുഷ്പം.
അവതാരങ്ങൾ :-
1 - സനകൻ, 2 - സനന്ദൻ, 3 - സനാതനൻ, 4 - സനൽകുമാരൻ, 5 - വരാഹം, 6 - നാരദൻ, 7 - നരനാരായണന്മാർ, 8 - ദത്താത്രേയൻ, 9 - യജ്ഞൻ, 10 - ഋഷഭൻ, 11 - കപിലൻ, 12 - മൽസ്യം, 13 - മോഹിനി, 14 - കൂർമം, 15 - ഗരുഡൻ, 16 - ധന്വന്തരി, 17 - നരസിംഹം, 18 - വാമനൻ, 19 - പരശുരാമൻ, 20 - വ്യാസൻ, 21 - ശ്രീരാമൻ, 22 - ബലഭദ്രരാമൻ, 23 - ശ്രീകൃഷ്ണൻ, 24 - കൽക്കി.
ഗായത്രീ മന്ത്രത്തിന്റെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ദേവന്മാർ :-
1 - അഗ്നിദേവൻ, 2 - പ്രജാപതി, 3 - ചന്ദ്രൻ, 4 - ഈശ്വാനൻ, 5 - ആദിത്യൻ, 6 - ഗാർഗ്യപത്യൻ, 7 - മന്ത്രം, 8 - ഭഗൻ, 9 - ആര്യമാവ്, 10 - സവിതാവ്, 11 - ത്വഷ്ടാവ്, 12 - പുഷാവ്, 13 - ഇന്ദ്രാഗ്നികൾ, 14 - വായു, 15 - വാമദേവൻ, 16 - മിത്രവരുണന്മാർ, 17 - ഭ്രാത്യവ്യൻ, 18 - വിഷ്ണു, 19 - വാമനൻ, 20 - വിശ്വദേവൻ, 21- രുദ്രൻ, 22 - കുബേരൻ, 23 - അശ്വനികുമാരന്മാർ, 24 - ബ്രഹ്മാദിദേവന്മാർ.
ഗായത്രീഗീത :-
'ഓം' 'ഭുഃ' 'ഭുവഃ "സ്വഃ" 'തത്' 'സവിതു' 'വരേണ്യം' 'ഭർഗോ' 'ദേവസ്യ' 'ധീമഹി' 'ധിയോ' 'യോനഃ' "പ്രചോദയാത്"
മഹാമന്ത്രമായ ഗായത്രിയുടെ വിപുലമായ അർത്ഥം ഹൃസ്വമായി ഗീതാരൂപത്തിൽ പ്രതിപാദിക്കുന്ന ലഘുകാവ്യമാണ് ഗായത്രിഗീത. സമസ്തവേദങ്ങളിലും ശാസ്ത്രങ്ങളിലുമടങ്ങിയിരിക്കുന്ന ജ്ഞാനസാഗരത്തെ സ്ഫുടം ചെയ്തിരിക്കുകയാണ് പതിനാലു ശ്ലോകങ്ങളടങ്ങിയിരിക്കുന്ന ഗായത്രിഗീതയിൽ. സന്തോഷം സമാധാനവും ആനന്ദവും ഇഴചേർത്ത് ലോകവാസം ആനന്ദപൂർണമക്കി തീർക്കാൻ ഈ ഗായത്രീ പാരായണത്തിലൂടെ സാധിക്കട്ടെ !!!
" ഔമിത്യേവ സുമാമധേയമനഘം വിശ്വാത്മനോ ബ്രഹ്മണഃ
സർവഷ്വേവ ഹിതസ്യനാമസുവസോരേതത് പ്രധാനം മതം
യം വേദാ നിഗദന്തി ന്യായ നിരതം ശ്രീസച്ചിദാനന്ദകം
ലോകേശം സമദർശിനം നിയമനം ചാകാരഹീനം പ്രഭും " …'ഓം'
സർവഷ്വേവ ഹിതസ്യനാമസുവസോരേതത് പ്രധാനം മതം
യം വേദാ നിഗദന്തി ന്യായ നിരതം ശ്രീസച്ചിദാനന്ദകം
ലോകേശം സമദർശിനം നിയമനം ചാകാരഹീനം പ്രഭും " …'ഓം'
ന്യായനിരതം, സച്ചിദാനന്ദം, സർവ്വേശ്വരം, സമദർശി, നിയാമകം, പ്രഭു, നിരാകാരം, എന്നെല്ലാം വേദങ്ങൾ വിളിക്കുന്ന ആ മഹനീയതേജസ് എല്ലാ നാമങ്ങളിലും വെച്ച്ശ്രേഷ്ഠവും പാപമില്ലാത്തതും പവിത്രവും ധ്യാനയോഗ്യവുമായ 'ഓം' അല്ലാതെ മറ്റൊന്നുമല്ല.
"ഭ്രുർ വൈ പ്രാണേ ഇതി ബ്രുവന്തിമുനയോ വേദാന്ത പാരംഗതാഃ
പ്രാണഃ സർവ വിചേതനേഷു പ്രസൃതഃ സാമാന്യരൂപേണച
ഏതേനൈവ വിസിദ്ധ്യതേ ഹി സകലം നൂനം സമാനം ജഗത്
ദ്രഷ്ടവ്യഃ സകലേഷു ജന്തുഷു ജനൈർനിത്യമ ഹ്യ സുശ്ചത്മവത്"…...'ഭുഃ'
പ്രാണഃ സർവ വിചേതനേഷു പ്രസൃതഃ സാമാന്യരൂപേണച
ഏതേനൈവ വിസിദ്ധ്യതേ ഹി സകലം നൂനം സമാനം ജഗത്
ദ്രഷ്ടവ്യഃ സകലേഷു ജന്തുഷു ജനൈർനിത്യമ ഹ്യ സുശ്ചത്മവത്"…...'ഭുഃ'
വേദാന്തസ്നേഹികൾ പ്രാണനെ 'ഭുഃ' എന്നാണ് വിളിക്കുന്നത്. ഈ പ്രാണനാണ് സമസ്തജീവജാലങ്ങളിലും കുടികൊള്ളുന്നത്. ഈ ലോകത്ത് എല്ലവരും തുല്യരാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. അക്കാരണം കൊണ്ട് തന്നെ എല്ലാ ജീവജാലങ്ങളെയും സ്വന്തം ആത്മാവിനെപ്പോലെ കരുതണം
ഭൂവോ നാസോ ലോകേ സകലവിപവ നിഘദിതഃ
കൃതം കാര്യം. കർത്തവ്യമിതി മനസാ ചാസ്യകരണം
ഫലാംശാം മർത്യയോ വിദധതി നവൈകർമ നിരതഃ
ലഭ്യന്ത്യേ നിത്യതേ ജഗതിഹി പ്രസാദസുമനസാം."……….. 'ഭുവഃ'
കൃതം കാര്യം. കർത്തവ്യമിതി മനസാ ചാസ്യകരണം
ഫലാംശാം മർത്യയോ വിദധതി നവൈകർമ നിരതഃ
ലഭ്യന്ത്യേ നിത്യതേ ജഗതിഹി പ്രസാദസുമനസാം."……….. 'ഭുവഃ'
'ഭുവഃ - ലോകത്തിലെ മുഴുവൻ പേരിലും നിറഞ്ഞിരിക്കുന്നതാണ് 'ഭുവഃ' കർമമെന്നത് കർത്തവ്യം എന്നു കരുതിക്കൊണ്ടുചെയ്യുന്നതാണ് ആശയില്ലാതെ കർമത്തിൽ മുഴുകാനായാൽ എപ്പോഴും സന്തോഷം നിറഞ്ഞിരിക്കും.
" സ്വരേഷോ വൈശബ്ദോ നിഗദതി മനഃസ്ഥൈര്യകരണം
തഥാ സൗഖ്യം സ്വാസ്ഥ്യം ഹ്യുപദിശതി ചിത്തസ്യലോലതാം
നിമഗ്നത്വം സത്യവ്രത സരസി ചാചക്ഷതിഉത
ത്രിധാ ശാന്തിംഹ്യേതാം ഭൂവിച ലഭതേ സംയമരതഃ"...."സ്വഃ"
തഥാ സൗഖ്യം സ്വാസ്ഥ്യം ഹ്യുപദിശതി ചിത്തസ്യലോലതാം
നിമഗ്നത്വം സത്യവ്രത സരസി ചാചക്ഷതിഉത
ത്രിധാ ശാന്തിംഹ്യേതാം ഭൂവിച ലഭതേ സംയമരതഃ"...."സ്വഃ"
'സ്വഃ' - മനസ്സിന്റെ ശക്തിക്കുവേണ്ടിയാണ് 'സ്വഃ' നിർദ്ദേശിക്കുന്നത്. ചഞ്ചലമായിരിക്കുന്ന മനസ്സിനെ ഏകാഗ്രതയിലുറപ്പിക്കണം. മാത്രമല്ല എല്ലായ്പ്പോഴും സത്യത്തെ മുറുകെപ്പിടിക്കുകയും വേണം…
"തതോ വൈനിഷ്പത്തിഃ സുഭുവിമതിമാൻ പണ്ഡിതവരഃ
നിജാനൻഗുഹ്യം യോമരണ ജീവനയോസ്തദഖിലം
അനന്തസംസാരേ വിചരതേ ഭയാലക്തി രഹിത
സ്തഥാ നിർമാണം വൈനിജഗതി വിധിനാം പ്രകുരുതേ"
നിജാനൻഗുഹ്യം യോമരണ ജീവനയോസ്തദഖിലം
അനന്തസംസാരേ വിചരതേ ഭയാലക്തി രഹിത
സ്തഥാ നിർമാണം വൈനിജഗതി വിധിനാം പ്രകുരുതേ"
‘തത്' - ജീവിത മരണങ്ങളുടെ നിഗൂഡരഹസ്യങ്ങൾ അറിയുന്നയാളാണ് ബുദ്ധിമാനും പണ്ഡിതനുമെന്നാണ് ' തത്' വെളിപ്പെടുത്തുന്നത്. അങ്ങനെയുള്ളവർ ഭയാസക്തിയില്ലാതെ അനന്തമായ ലോകത്തിൽ തന്റെ ഗതിവിഗതികളിലൂടെ യാത്ര ചെയ്യുന്നു.
"സവിതുസ്തുപദം വിതനേതിധ്രുവം
മനുജോ ബലവാൻ വസിതേവ ഭവേത്
വിഷയാ അനുഭൂതി പരിസ്ഥിതയോ
വൈസദാത്മന ഏവ ഗണേദിതി സഃ”
മനുജോ ബലവാൻ വസിതേവ ഭവേത്
വിഷയാ അനുഭൂതി പരിസ്ഥിതയോ
വൈസദാത്മന ഏവ ഗണേദിതി സഃ”
'സവിതു' - ഓരോരുത്തരും ആദിത്യനെപ്പോലെ ശക്തരായിരിക്കണമെന്നാണ് 'സവിതു ' എന്ന പദത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. എല്ലാവിഷയാനുഭൂതികളും സ്വപ്രാണനോടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നതെന്ന തിരിച്ചറിവും ഇതിലൂടെ ലഭിക്കുന്നു.
“വരേണ്യം ചൈതദ്വൈപ്കടയതി ശ്രേഷ്ഠത്വമനിശം
സദാപശ്യേച്ച്രേഷ്ഠ മനനമപി ശ്രേഷ്ഠസ്യ വിദധേത്
തഥാ ലോകേ ശ്രേഷ്ഠം സരളമനസാ കർമചഭജേത്
തദിത്ഥ്യം ശ്രേഷ്ഠത്വം വ്രജതി മനുജഃ ശോഭിത ഗുണൈഃ"
സദാപശ്യേച്ച്രേഷ്ഠ മനനമപി ശ്രേഷ്ഠസ്യ വിദധേത്
തഥാ ലോകേ ശ്രേഷ്ഠം സരളമനസാ കർമചഭജേത്
തദിത്ഥ്യം ശ്രേഷ്ഠത്വം വ്രജതി മനുജഃ ശോഭിത ഗുണൈഃ"
'വരേണ്യം' - നിത്യസത്യത്തിലേയ്ക്ക് ശ്രദ്ധിക്കാനാണ് ഏവരും ശ്രമിക്കുന്നതെന്ന് 'വരേണ്യം' എന്ന പദത്തിലൂടെ മനസ്സിലാക്കാം. ഉള്ളിൽ ശ്രേഷ്ഠത നിറച്ച് നല്ല മനസ്സോടെ ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്ത് ശ്രേഷ്ഠതയെ പ്രാപിക്കേണ്ടതുമാണ്……
" ഭർഗോ വ്യാഹൃതിപദം ഹി നിതരാം ലോക സുലോകോഭവേത്
പാപേ പാപവിനാശനേ ത്വവിരതംദത്തവധാനോവസേത്
ദുഷ്ടാദുഷ്കൃതി ദുർവിപാക നിചയസ്തോഭ്യോ ജുഗുപ്സേദ്ധിച
തന്നാശായ വിധീയതാം ചസതതം സംഘഷമേദിഃ സഹ”…..( 'ഭർഗോ')
പാപേ പാപവിനാശനേ ത്വവിരതംദത്തവധാനോവസേത്
ദുഷ്ടാദുഷ്കൃതി ദുർവിപാക നിചയസ്തോഭ്യോ ജുഗുപ്സേദ്ധിച
തന്നാശായ വിധീയതാം ചസതതം സംഘഷമേദിഃ സഹ”…..( 'ഭർഗോ')
'ഭർഗോ' - പാപങ്ങളെ ഇല്ലാതക്കാൻ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണമെന്നാണ് 'ഭർഗോ' എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ദുഷ്ടചിന്തയുടെയും പ്രവർത്തിയുടെയും നാശത്തിനായി എല്ലായിപ്പോഴും പ്രവർത്തിക്കണം.
“ദേവസ്യതി തുവ്യാകരണോത്യമരതാം മർത്യോപിസ പ്രാപ്യതേ ദേവാനാമിവ ശുദ്ധദൃഷ്ടികരണാത് സേവോപചാരദ്ഭൂവി
നിസ്വർത്ഥ പരമാർത്ഥ കരമ കരണാത് ദീനായദാനാത്തഥാ
ബാഹ്യാഭ്യാന്തര മസ്യ ദേവഭൂവനം സംയുജ്യതേ ചൈവഹി"....('ദേവസ്യ' )
നിസ്വർത്ഥ പരമാർത്ഥ കരമ കരണാത് ദീനായദാനാത്തഥാ
ബാഹ്യാഭ്യാന്തര മസ്യ ദേവഭൂവനം സംയുജ്യതേ ചൈവഹി"....('ദേവസ്യ' )
'ദേവസ്യ' - മരണവിധേയരായ മനുഷ്യർക്കുപോലും ദേവത്വം പ്രാപിക്കാമെന്നാണ് 'ദേവസ്യ' എന്ന പദം കൊണ്ടർഥമാക്കുന്നത്. സഹജീവികളോട് കരുണകാണിക്കുകയും ദീനരെ സാഹായിക്കുകയും ചെയ്താൽ ദേവലോകം ലഭ്യമാക്കും.
ധീമഹി ഭവേമ സർവവിധം ശുചിം
ശക്തിചയം വയമിത്യുപദിഷ്ടാഃ ഖലു
നോമനുജോ ലഭതേ സുഖശാന്തിം
മനേന വിനേതി വദന്തി ഹിവേദഃ …….('ധീമഹി’)
ശക്തിചയം വയമിത്യുപദിഷ്ടാഃ ഖലു
നോമനുജോ ലഭതേ സുഖശാന്തിം
മനേന വിനേതി വദന്തി ഹിവേദഃ …….('ധീമഹി’)
‘ധീമഹി' - പവിത്രവും പരിശുദ്ധവുമായ ഊർജ്ജത്തെ ഏവരും അകമേ സ്വീകരിക്കണമെന്നാണ് 'ധീമഹി' എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ സുഖമോ ശാന്തിയോ ഉണ്ടാകില്ലെന്ന വേദങ്ങൾ ഓർമ്മിപ്പിക്കുന്നു…….
“ധിയോ മത്യോന്മഥ്യാഗമനിഗമ മന്ത്രാൻ സുമതിമാൻ
വിജാനീയാത്തത്വ വിമല നവനീതം പരമിവ
യതോസ്മിൻ ലോകേ വേസംശയാഗത വിചാര സ്ഥലശതേ
മതിഃ ശുദ്ധൈവഞ്ചാ പ്രകടയതി സത്യം സുമനസേ.” ……. (ധിയോ)
'ധിയോ' - ബുദ്ധിതികഞ്ഞവർ വേദശാസ്ത്രങ്ങളിലൂടെയും ആഗമനങ്ങളിലൂടെയും സഞ്ചരിച്ച് ജീവിതവഴി കണ്ടെത്തണമെന്നാണ് 'ധിയോ' എന്ന വാക്ക് ഓർമിപ്പിക്കുന്നത്. ശുദ്ധിനിറഞ്ഞ ബുദ്ധികൊണ്ടുമാത്രമേ സത്യത്തെ തിരിച്ചറിയാനാകൂ.
"യോനോ വാസ്തിതു ശക്തിസാധനചയോ ന്യൂനാധികഷ്ച്ചഥവാ
ഭാഗം ന്യൂനമതം ഹി തസ്യ വിധധേമാത്മ പ്രസാദായച
യൽ പശ്ചദവശിഷ്ട് ഭാഗമഖിലം തൃക്ത്വാ ഫലശാ ഗൃദി
തദ്ധീനേഷ്വഭിലാഷ വസ്തു വിതര യേ ശക്തി ഹീനാഃ സ്വയം" …. (യോനഃ)
‘യോനഃ' - ഈശ്വരൻ ലഭ്യമാക്കിത്തന്നിട്ടുള്ളതിന്റെ ചെറിയൊരുഭാഗമെങ്കിലും മറ്റുള്ളവർക്കായി നീക്കിവെക്കണമെന്നാണ് ;'യോനഃ' എന്ന പദം ഓർമ്മിപ്പിക്കുന്നത്.
പ്രചോദയ് സ്വയം ത്വിതരാം ശ്ച മാനവാൻ
നരഃ പ്രയണായ ച സത്യ വർത്മ്മനി
കൃതം ഹി കർമാഖിലമിത്ശമംഗിനാ
വദന്തിധർമ ഇതി ഹി വിപശ്ചിതഃ ….. (" പ്രചോദയാത്")
നരഃ പ്രയണായ ച സത്യ വർത്മ്മനി
കൃതം ഹി കർമാഖിലമിത്ശമംഗിനാ
വദന്തിധർമ ഇതി ഹി വിപശ്ചിതഃ ….. (" പ്രചോദയാത്")
"പ്രചോദയാത്" - ഏതിനെയാണോ വിദ്വാന്മാർ ധർമമെന്നു വിളിക്കുന്നത് ആ സത്യത്തിന്റെ വഴിയിലൂടെയാണ് ഒരുവൻ സഞ്ചരിക്കേണ്ടതെന്നാണ് "പ്രചോദയാത്" എന്ന വാക്കിലൂടെ മനസ്സിലാക്കേണ്ടത്. മാത്രമല്ല, മറ്റുള്ളവരെ ആ മാർഗത്തിലൂടെ യത്രചെയ്യാൻ പ്രേരിപ്പിക്കുകയും വേണം .
" ഗായത്രി ഗീതാം ഹ്യേതാം യോനരോവേത്തി തത്വതഃ
സമുക്ത്വാ സർവ്വദുഖേഭ്യഃ സദാനന്ദേ നിമജ്ജതി"
സമുക്ത്വാ സർവ്വദുഖേഭ്യഃ സദാനന്ദേ നിമജ്ജതി"
ആരാണോ ഗായത്രീഗീത യഥാവിധി മനസ്സിലാക്കുന്നത് അയാളിൽ നിന്നും എല്ലാവിധത്തിലുള്ള പ്രതിസന്ധികളും ദൂരികരിക്കപ്പെടും . അയാൾ എല്ലായ്പ്പോഴും സന്തോഷം ആനന്ദവും നിറഞ്ഞവനുമായിരിക്കും
No comments:
Post a Comment