Wednesday, November 14, 2018

സീമന്തോന്നയനം

'ചതുർത്ഥേ ഗർഭമാസേ സിമന്തോന്നയനം’. ഗർഭണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും ഗർഭണിയിലൂടെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചക്കും വേണ്ടി ആചരിക്കപ്പെടുന്ന സംസ്ക്കാരമാണ് സീമന്തോന്നയനം . ഇത് ഗർഭാധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗവാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം.
യഥാവിധി ഈശ്വരോപസാനാദി അനുഷ്ഠാനങ്ങളോടുകൂടി ആരംഭിക്കുകയും ഈശ്വരാർപ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം പാൽപായസം മുതലായവ നിവേദിക്കുകയോ ആഹൂതി അർപ്പിക്കുകയോ വേണം പിന്നീട് പതി -പത്നിമാർ ഏകാന്തതയിൽ പോയിരുന്നു മന്ത്രോച്ചാരണം ചെയ്യും.
"ഓം സോമ ഏവനോ രാജേമാ മാനുഷിഃ പ്രജാഃ
അവിമുക്തചക്ര ആസീ രാസ്തീശേ തുഭ്യമാസൗ"
ഇത്യാദി വേദമന്ത്രങ്ങൾ സംസ്ക്കാരകർമ്മത്തിന് ഉപവിഷ്ടരായവർ ഗാനം ചെയ്യണം . യജ്ഞശിഷ്ട്മായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ അതിൽ നോക്കി തന്റെ പ്രതിബിംബം കാണണം . ഈ സന്ദർഭത്തിൽ ഭർത്താവ് ഭാര്യയോട് എന്തു കാണുന്നു എന്നു ചോദിക്കൂന്നു.
ഭർത്താവ് :- കിം പശ്യസി?
ഭാര്യ :- പ്രജാൻ പശൂൻ സൗഭാഗ്യം മഹ്യം
ദീർഘായുഷ്ട്യം പത്യഃ പശ്യാമി. (ഗോഫില ഗൃഹ്യസൂത്രം)
അനന്തരം കുലസ്ത്രികൾ പുത്രവധുകൾ ജ്ഞാനവൃദ്ധകൾ വയോവൃദ്ധകൾ എന്നിവരോടത്തിരുന്ന് ഗർഭവതി നിവേദ്യന്ന പാനീയങ്ങൾ കഴിക്കണം അപ്പോൾ കൂടിയിരുന്നവരെല്ലാം
"ഓം വീര സൂസ്ത്വം ഭവ ജീവസൂസ്ത്വം ഭവ ജീവപത്നിത്വം ഭവ"
ഇത്യാദി മംഗളസൂക്തങ്ങൾ ചൊല്ലി ഗർഭവതിയെ ആശിർവദിക്കണം .
ഗർഭസ്ഥ ശിശുവിന്റ്റെ ശാരീരിക വളർച്ച ഒരു ഘട്ടം പിന്നിട്ട് ബുദ്ധിപരവും മാനസികവുമായ വളർച്ചയുടെ ഒരു സീമയിലേക്ക് കടക്കുന്ന അവസ്ഥയാകക്കൊണ്ടും മാതാവിന്റെ ശാരീരിക മാനസികവുമായ ആരോഗ്യം സൌന്ദര്യം എന്നിവയെ നിർണയിക്കുന്ന ഗുണവ്യതിയാനങ്ങൾ ശിശുവിലേക്ക് സംക്രമിക്കുന്ന അവസ്ഥയാകക്കൊണ്ടും. മാതാവിന്റ്റെ ശിരസ്സിൽ ഉന്നയനം ചെയ്യുന്ന സംസ്കാരങ്ങൾ ശിശുവിന്റെ മസ്തിഷ്ക്കത്തിലും ചലനങ്ങൾ ഉണ്ടാക്കുമെന്നത് നിർണ്ണയം .മസ്തിഷക മാനസിക ബൌദ്ധിക ശക്തിയുടെ വികാസങ്ങളിലൂടെ സ്ഥൂല സൂക്ഷ്മ ശരീര നിർമ്മാണ പ്രക്രിയ ഇവിടെ വ്യക്തമാക്കപ്പെടുന്നു . മനസ്സിന്റെ വികാസ പരിണാമവസ്ഥകൾ ഗർഭസ്ഥ ശിശുവിൽ രൂപം കൊള്ളൂ ന്നതിനെയും ഗർഭാവസ്ഥയിൽ മാതാവിന്റെ ചിന്താഗതിക്കനുസ്സരിച്ചു ശിശുവിന്റെ മാനസിക ഘടന രൂപം കൊള്ളൂ ന്നതിനെയും സൂചിപ്പിക്കുന്നു. . വീണാ ക്വണ നാദങ്ങളിലൂടെ പ്രസന്ന മനോഭാവ വും ആശ്രയിക്കുന്ന നദിയു ടെ പാരാമർശത്തിലൂടെ അവിച്ഛിന്നമായി പ്രവഹിക്കുന്ന സാംസ്കാരം നല്കുന്ന രക്ഷാ ബോധത്തെയും വീര സ്മരണകളെയും ഉണർത്തുന്നു . മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ടു വിഭിന്നങ്ങളായ മസ്തിഷ്ക പ്രവത്തനങ്ങളുടെ വിന്യാസത്തെയും ഭൂമിയിൽ ഉർവ്വരതയ്കായി ഹലാന്യാസം ചെയ്യുന്നത്തു പോലെ ഇയ്യം മുള്ളുകൊണ്ടു ശിരാന്യാസം ചെയ്തു ബുദ്ധിയ്ക്കു മൂർച്ഛ കൂട്ടുന്നതിനെ പ്രതീകാത്മകമായി കാണിക്കയും ചെയ്തു .ദർഭമുള യും അത്തിക്കായും സൃഷ്ടിപരമായ പ്രക്രിയയുടെ പ്രതീകാത്മകങ്ങളായി ശിരസ്സിൽ ചൂടി ഊർജസ്വതികളായ വൃക്ഷങ്ങൾ ഫലവതി ആകുന്നതുപോലെ പ്രകൃതി ധർമ്മത്തെ അനുസ്സരിച്ച് സ്ത്രീ ഫലവതി ആകുന്നതിനെ കാണിക്കയും ചെയ്തു .യവം വിതറുന്നത് കൊണ്ട് ദ്വേഷ വിചാരങ്ങൾ മാറുന്നതായി സങ്കല്പ്പിക്കുന്നു.
ഗർഭസ്ഥ ശിശുവിന്റെ സംസ്ക്കാരോദ്ദീപനത്തിനും ഉപയുക്തമാം വിധം ഇതേ സംസ്ക്കാരകർമ്മം തന്നെ ആറാം മാസത്തിലും എട്ടാം മാസത്തിലും അനുഷ്ടിക്കേണ്ടതാകുന്നു. ഇതിന് പരസ്ക്കാരാദി ഗൃഹ്യസൂത്രങ്ങളിൽ പ്രമാണമുണ്ട്.
‘പുംസവനവാത് പ്രഥമേ
ഗർഭമാസേഷഷ്ട ഽ ഷ്ടമേവ'
മനുഷ്യശിശുവിന്റെ ശരിയായ നന്മയു, ഹിതവും കാംക്ഷിക്കുന്ന മതാപിതാക്കൾ അതു ഗർഭത്തിൽ പതിക്കുന്നതു മുതൽ ധർമ്മശാസ്ത്ര പ്രകാരം യഥാവിധി ശ്രദ്ധിക്കേണ്ടതാകുന്നു.
ഗർഭിണിയെ വിശേഷീപ്പിക്കുന്നത് “ദൌ ഹൃദിനീ” രണ്ടു ഹൃദയമുള്ളവൾ എന്ന അർഥത്തിലാണ് .ഗർഭിണിയുടെയും ശിശുവിന്റെയും ധമനികൾ ഒന്നായി പ്രവർത്തിക്കുന്നു എന്നും രണ്ടുപേരുടെയും ആഗ്രഹ സംപൂർത്തി ഒന്നെന്നും അവയുടെ ഇച്ഛാഭംഗം ഒരുപോലെ അനുഭവിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു.
കാര്യക്ഷമതയോടെ ചിന്തിച്ചാൽ ഗർഭിണിയുടെ ആഹാര - നിഹാരാദികളുടെയും ആചാരവിചാരങ്ങളുടെയും പ്രഭാവം നേരിട്ട് ഗർഭസ്ഥ ശിശുവിനും ലഭിക്കുന്നുണ്ടെന്ന് ബോധ്യമാവും…. പതിയ്ക്കു ഗർഭസ്ഥ ശിശുവിനേക്കുറിച്ചു സദാ ബോധമുണ്ടാകണം അനാവശ്യമായ അപകടസാധ്യതകൾ കുറയ്ക്കണം.
അതു പോലെ അരയാൽ അമൃത് ബ്രഹ്മി തുടങ്ങി ഔഷധമൂലികളുടെ സ്ഥൂലവും സൂക്ഷമവുമായഗുണങ്ങൾ അവ എത്രമാതം വിധിയാം വണ്ണം സങ്കൽപപൂർവ്വം ഉപയോഗപ്പെടുത്തുന്നുവോ അതനുസ്സരിച്ച് ബാഹ്യാഭ്യന്തഫലങ്ങളുമുണ്ടാകുന്നു. യജ്ഞത്തിന്റെ ഗുണവീരം അതു ശ്രദ്ധാഭക്തി പൂർവ്വം ചെയ്യുന്നവർക്ക് അനുഭവമുള്ളതാണ്.
…. മാതാവിന്റെ പ്രാർത്ഥനക്കനുസ്സരിച്ചാണ് ക്ഷാത്ര ബ്രാഹ്മണ ഗുണങ്ങൾ ജന്മനാ രൂപപ്പെടുന്നത് .കർമ്മം കൊണ്ട് അത് പാറി പോഷിപ്പിച്ചു പുഷ്ടിപ്പെടുത്തുന്നത് രണ്ടാം ജന്മം…
സംസ്ക്കാരകർമ്മങ്ങളിൽ സംബന്ധിക്കുന്ന ബന്ധുമിത്രാദികളുടെയും ഗുജനങ്ങളുടെയും ആശ്വാസവചനങ്ങൾ ഗർഭിണിയുടെ മാനസ്സികസമതുലനത്തിനും പ്രസന്നഭാവത്തിന്റെ പോഷണത്തിനും വക നൽകുന്നു. ഗർഭിണിയുടെയും ഭർത്തവിന്റെയും വൃതനിഷ്ഠ അനായാസമാക്കുന്നതിന് ധർമ്മാചാര്യന്റെ സദുപദേശങ്ങളും സത്സംഗങ്ങളും ക്ഷിപ്രസാദ്ധ്യമാക്കുന്നു. പരസ്പര പ്രേമഭാവന വളർത്തി എല്ലാവരെയും കർത്തവ്യനിഷ്ഠരാക്കുന്നതിനും സംസ്ക്കരകർമ്മങ്ങളിലെ ചടങ്ങുകൾ ഓരോന്നും പ്രയോജനപ്പെടുത്താവുന്നതാണ് . കൃതിമവും ജടിലവുമായ ഗർഭശുശ്രൂഷയേക്കാൾ ഉത്തമമാണ് അകൃതിമവും ആത്മനിഷ്ഠയും താപസികവുമായ ഗർഭശുശ്രൂഷയെന്നു ബോധ്യപ്പെട്ടാൽ അതു സ്വയം സമുദായത്തിലെങ്ങും വ്യാപിക്കും. അങ്ങനെ മാതൃക അനുഷ്ഠിച്ചു കാട്ടാനും കാലസ്വഭാവമനുസരിച്ച് സംഘടിതമായ പ്രചാരയജ്ഞനം നടത്തേണ്ടതായിട്ടുണ്ട്.
-"കിം പശ്യസി.." = ഭവതി എന്തു വീക്ഷിക്കുന്നൂ
തമ്മിലർപ്പിതമായ കുലധർമ്മത്തിലുറച്ചു ഏകാഗ്രതയോടും ഏകവ്രതത്തോടും കൂടി മറുപടി പറയുന്നു
"പ്രജാം പശ്യാമി "---കുലം സന്തതിയാൽ വർദ്ധിക്കുന്നത് മാത്രം കാണുന്നു .
എത്ര മഹനീയമായ ജീവിത വീക്ഷണം

No comments: